Showing posts with label നിസ്കാരം ഉപേക്ഷിക്കുന്നവർക്കുള്ള സിക്ഷകൾ. Show all posts
Showing posts with label നിസ്കാരം ഉപേക്ഷിക്കുന്നവർക്കുള്ള സിക്ഷകൾ. Show all posts

Saturday, March 3, 2018

നിസ്കാരം ഉപേക്ഷിക്കുന്നവർക്കുള്ള സിക്ഷ

*🌹🌹നിസ്കാരം⭕*
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*പാഠം1⃣2⃣*

*ജമാഅത്ത് നിസ്‌കാരം*

സംഘടിത നിസ്‌കാരം ഒറ്റക്കു നിസ്‌കരിക്കുന്നതിനേക്കാള്‍ ഇരുപത്തിയേഴ് ഇരട്ടി മഹത്വമുണ്ട്. അതായത് ഒറ്റക്കു നിസ്‌കരിക്കുന്നതിലേറെ ഇരുപത്തേഴ് നേട്ടങ്ങള്‍ ജമാഅത്തായി നിസ്‌കരിക്കുമ്പോള്‍ ഉണ്ടെന്ന് ഹദീസ വിവക്ഷ. മാത്രമല്ല ജമാഅത്ത് ഉപേക്ഷിക്കല്‍ പുരുഷന്‍മാര്‍ക്ക് കറാഹത്താണ്. ഒരു നാട്ടില്‍ ഓരോ ഫര്‍ള് നിസ്‌കാരങ്ങള്‍ക്കും ജമാഅത്ത് നിസ്‌കാരം നടക്കുകയെന്നത നാട്ടുകാരുടെ മേല്‍ നിര്‍ബന്ധ ബാധ്യതയാണ്.
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM



*ബാങ്ക്, ഇഖാമത്ത്*

ബാങ്കും ഇഖാമത്തും പുരുഷന്‍മാര്‍ക്ക് സുന്നത്താണ്. അവന്‍കുട്ടിയോ ഒറ്റക്ക് നിസ്‌കരിക്കുന്നവനോ മറ്റൊരാളുടെ ബാങ്ക് കേട്ടവനോ ആണെങ്കിലും എന്നാല്‍ ജമാഅത്തിന്റെ ബാങ്ക് കേള്‍ക്കുകയും അവരുടെ കൂടെ നിസ്‌കരിക്കാന്‍ ഉദ്ധേശിക്കുകയും ചെയ്യുന്ന വ്യക്തിക്ക് ബാങ്ക് സുന്നത്തില്ല.
നഷ്ടമാ നിസ്‌കാരങ്ങള്‍ നിര്‍വഹിക്കുകയോ. ജംആക്കി നിസ്‌കരിക്കുകയോ ആസന്നമായതും നഷ്ടമായതും കൂടി നിര്‍വഹിക്കുകയോ ഒന്നിലേറെ നിസ്‌കാരങ്ങള്‍ തുടര്‍ച്ചയായി നിര്‍വഹിക്കുമ്പോള്‍ ആദ്യത്തേതില്‍ ബാങ്കും ഇഖാമത്തും ശേഷിക്കുന്നവയില്‍ ഇഖാമത്ത് മാത്രവും നിര്‍വഹിക്കല്‍ സുന്നത്താണ്.
സ്ത്രീകള്‍ക്ക് പതുക്കെ ഇഖാമത്ത് നിര്‍വഹിക്കല്‍ മാത്രമാണ് സുന്നത്ത്. പെരുന്നാള്‍ നിസ്‌കാരം, തറാവീഹ് നിസ്‌കാരം, റമളാനില്‍ തറാവീഹിന്റെ കൂടെയില്ലാതെ നിസ്‌കരിക്കുന്ന വിത്‌റ്, ഗ്രഹണ നിസ്‌കാരം എന്നിവയുടെ ജമാഅത്തിനുവേണ്ടി *** എന്നുവിളിക്കല്‍ സുന്നത്താണ്.
ജമാഅത്തിന് വേണ്ടി ബാങ്ക് വിളിക്കുന്നവര്‍ അതിന്റെ മുഴുവന്‍ വാചകങ്ങളും ഒരാളെങ്കിലും കേള്‍ക്കുന്നവിധത്തില്‍ ശബ്ദത്തില്‍ അത് നിര്‍വഹിക്കണം. എന്നാല്‍ ഒറ്റക്ക് നിര്‍വഹിക്കുന്നതിന് വേണ്ടി വാങ്കും ഇഖാമത്തും സ്വശരീരത്തെ കേള്‍പ്പിച്ചാല്‍ മതി.
എല്ലാ ബാങ്കിലും തര്‍ജീഅ് ആയാതയത് രണ്ട് സഹാദത്തിന്റെ വചനങ്ങള്‍ ഉറക്കെ പറയലും അടുത്തുള്ളവര്‍ കേള്‍ക്കും വിധം പറയല്‍ സുന്നത്താണ്. നിന്ന്‌കൊണ്ട് ബാങ്ക് നിര്‍വഹിക്കുമ്പോള്‍ * എന്ന് രണ്ട് തവണ പറയുമ്പോഴും ആദ്യം വലതുഭാഗത്തേക്കു തിരിഞ്ഞ് പിന്നീട് മുഖം ഖിബ്‌ലയുടെ നേരെയാക്കി പിന്നീട് പിന്നീട് * പറയുമ്പോള്‍ മുഖം ഇടതു ഭാഗത്തേക്കും തിരിക്കല്‍ സുന്നത്താണ്. ഖുത്വുബയുടെ ബാങ്കിലും സ്വന്തമായി നിസ്‌കരിക്കുമ്പോഴുള്ള ബാങ്കിലും ഇത് സുന്നത്ത്‌തന്നെ.

*നിസ്‌കാരം: നജസ് പുരണ്ടാല്‍*

കുഞ്ഞുങ്ങളെ പോറ്റുന്ന ഉമ്മമാര്‍ക്ക് അല്ലാഹുവിന്റെ ഭാഗത്തു നിന്ന് ധാരാളം പ്രതിഫലം ലഭിക്കും.  എന്നാല്‍ കുഞ്ഞുങ്ങളുടെ മലവും മൂത്രവും കൊണ്ട് വസ്ത്രവും സ്ഥലവും അശുദ്ധമാകുന്നു എന്ന കാരണം പറഞ്ഞ് നിസ്‌കാരം ഉപേക്ഷിക്കുന്ന ചില്ല ഉമ്മമാരുണ്ട്.  അത് തെറ്റാണ്.

കുഞ്ഞുങ്ങളില്‍ നിന്ന് പുറപ്പെടുന്ന നജസ് ശരീരത്തിന്റെ ഒരു ഭാഗത്ത് ആയാല്‍ കുളിച്ചെങ്കിലേ നിസ്‌കാരം ശരിയാവുകയുള്ളൂവെന്നും വസ്ത്രത്തിന്റെ ഒരു ഭാഗത്തായാല്‍ വസ്ത്രം മുഴുവനും കഴുകണമെന്നും വീട്ടിന്റെ ഒരു ഭാഗത്തായാല്‍ വീടു മുഴുവന്‍ കഴുകണമെന്നും മനസ്സിലാക്കിയവരുണ്ട്.  ഇത് ശരിയല്ല.  ശരീരത്തിന്റെയോ വസ്ത്രത്തിന്റെയോ ഒരു ഭാഗത്ത് നജസ് പുരണ്ടാല്‍ ആ സ്ഥലം മാത്രം കഴുകിയാല്‍ മതിയാവും.  നജസായ സ്ഥലത്ത് വെള്ളം ഒഴിച്ചുകൊണ്ടാണ് ശുദ്ധിയാക്കേണ്ടത്.  അല്ലാതെ നസജ് പുരണ്ട കയ്യോ തുണിയോ പാത്രത്തിലുള്ള വെള്ളത്തിലിട്ട് വൃത്തിയാക്കിയാല്‍ അവ നജസില്‍ നിന്ന് ശുദ്ധിയാവുകയില്ല.

നജസായ തുണി വാഷിങ്ങ് മെഷീനില്‍ ഇടുന്നതിനു മുമ്പ് നജസിനെ പൂര്‍ണ്ണമായും കഴുകിക്കളയണം.  പിന്നെ തുണിയിട്ട ശേഷം വെള്ളം ഒഴിക്കുക. മെഷീനില്‍ വെള്ളം നിറച്ച ശേഷം അതില്‍ നജസായ തുണിയിട്ടു കഴുകിയതുകൊണ്ട് മാത്രം ശുദ്ധിയാവുകയില്ല.

വീട്ടിനുള്ളില്‍ കുട്ടികള്‍ കാഷ്ഠിക്കുകയോ മൂത്രമൊഴിക്കുകയോ ചെയ്താല്‍ ആദ്യം തുണികൊണ്ടോ മറ്റോ നജസിന്റെ തടി മണവും നിറവുമൊന്നും അവശേഷിക്കാത്ത നിലയില്‍ പൂര്‍ണ്ണമായും തുടച്ചു മാറ്റണം.  ശേഷം അവിടെ വെള്ളം ഒഴിക്കുന്നതോടെ ആ സ്ഥലം ശുദ്ധിയുള്ളതാകും.  വേണമെങ്കില്‍ ശുദ്ധമായ ഒരു തുണികൊണ്ടോ മറ്റോ അവിടെ ഒഴിച്ച വെള്ളം ഒപ്പിയെടുക്കാവുന്നതാണ്.

നജസായ തുണി വെള്ളമുള്ള പാത്രത്തില്‍ ഇട്ടുകഴുകിയാല്‍ ആ വെള്ളവും കൂടി നജസാവും.  ഇനി ആ തുണികൊണ്ട് വേറെ എവിടെയെങ്കിലും തുടച്ചാല്‍ തുടച്ച സ്ഥലവും നജസാവും.

*നിസ്‌കാരം ഉപേക്ഷിക്കുന്നതിന്റെഗൗരവം*u

ഫര്‍ള്വ് നിസ്‌കാരം ഉപേക്ഷിച്ചയാള്‍ കാഫിറാണെന്ന് പറയപ്പെട്ടിട്ടുണ്ട്.. മറ്റൊരു ഇബാദത്ത് ഉപേക്ഷിച്ചവരെക്കുറിച്ച് ഇത്രയും ഗൗരവമായി പറയപ്പെട്ടിട്ടില്ല.  നിസ്‌കാരം ഉപേക്ഷിക്കുന്നതിന്റെ ഗൗരവം വിളിച്ചോതുന്ന ധാരാളം ഹദീസുകള്‍ ഇമാം ഇബ്‌നു ഹജറില്‍ ഹൈതമി(റ) സവാജിറില്‍ ഉദ്ധരിക്കുന്നു.  നിസ്‌ക്കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറാകുമെന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായ വിത്യാസമുണ്ടെന്ന്  വ്യക്തമാക്കിയ ശേഷം മഹാനവര്‍കള്‍ പറയുന്നു.

ഫര്‍ള്വ് നിസ്‌കാരം ഉപേക്ഷിച്ചവന്‍ കാഫിറാണ്,  അവന്‍ ശിര്‍ക്ക് ചെയ്തവനാണ്, അവന്‍ മതത്തില്‍ നിന്നു പുറത്തു പോയവനാണ്,  അല്ലാഹുവിന്റെയും റസൂലിന്റെയും ഉത്തരവാദിത്വത്തില്‍ നിന്ന് അവന്‍ ഒഴിവായവനാണ്, അവന്റെ അമലുകള്‍ പൊളിഞ്ഞുപോകും.  അവന് ദീനും ഈമാനും ഇല്ല തുടങ്ങി.  (നിസ്‌കാരം ഉപേക്ഷിക്കുന്നതിന്റെ) ഗൗരവത്തെ വ്യക്തമാക്കുന്ന ധാരാളം ഹദീസുകള്‍ മുമ്പു പറഞ്ഞുപോയിട്ടുണ്ട്.  പ്രസ്തുത ഹദീസുകളുടെ ബാഹ്യം പിടിച്ചുകൊണ്ട് സ്വഹാബത്ത്, താബിഉകളില്‍ നിന്നും അവര്‍ക്ക് ശേഷമുള്ളവരില്‍ നിന്നും ധാരാളം മഹാന്‍മാര്‍ പറഞ്ഞു.  ആരെങ്കിലും മനഃപ്പൂര്‍വ്വം നിസ്‌കാര സമയം മുഴുവന്‍ കഴിഞ്ഞു കടക്കുന്നതുവരെയും നിസ്‌കരിച്ചില്ലെങ്കില്‍ അവന്‍ കാഫിറാണ്.’ (സവാജിര്‍ 1 : 197)

എന്നാല്‍ ഇമാം ശാഫിഈ(റ)യെപ്പോലുള്ള പണ്ഡിതന്‍മാര്‍ നിസ്‌കാരം ഉപേക്ഷിച്ചതുകൊണ്ടുമാത്രം കാഫിറാവുകയില്ല എന്ന വീക്ഷണം ഉള്ളവരാണ് എങ്കിലും നിസ്‌കാരം ഉപേക്ഷിക്കല്‍ അനുവദനീയമാണ് അല്ലെങ്കില്‍ നിസ്‌കാരം നിര്‍ബന്ധമില്ല അല്ലെങ്കില്‍ നിസ്‌കാരം ഉപേക്ഷിക്കുന്നതില്‍ തെറ്റില്ല തുടങ്ങിയ വിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തിക്കൊണ്ടാണ് ഒരാള്‍ ഫര്‍ള്വ് നിസ്‌കാരം ഉപേക്ഷിക്കുന്നതെങ്കില്‍ ശാഫിഈമദ്ഹബനുസരിച്ചും അവന്‍ കാഫിറാണ്.  ഇത്തരത്തിലുള്ള ഒരാള്‍ മരിച്ചാല്‍ അയാളുടെ മയ്യിത്ത് കുളിപ്പിക്കാനോ അയാള്‍ക്കു വേണ്ടി മയ്യിത്ത് നിസ്‌ക്കരിക്കാനോ പാടില്ല.  മാത്രവുമല്ല മുസ്‌ലീംകളുടെ ഖബ്ര്‍സ്ഥാനില്‍ അയാളെ ഖബറടക്കാനും പാടില്ല.  കാരണം അയാള്‍ കാഫിറാണ്.

*നിസ്‌കരിച്ചാല്‍ ലഭിക്കുന്ന ഗുണം*

*ഒരാള്‍ ശ്രദ്ധിച്ച് ശരിയായ നിലയില്‍ നിസ്‌കാരം നിര്‍വ്വഹിച്ചാല്‍ അഞ്ചു ഗുണങ്ങള്‍ കൊണ്ട് അല്ലാഹു അവനെ ആദരിക്കും.*

1 – ജീവിത പ്രയാസം അല്ലാഹു അവനില്‍ നിന്നുയര്‍ത്തും

2 – ഖബ്ര്‍ ശിക്ഷയെ അവനില്‍ നിന്നുയര്‍ത്തും

3 – അവന്റെ കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥം അവന്റെ വലം കൈയ്യില്‍ നല്‍കും.

4 – അവന്‍ മിന്നല്‍ വേഗത്തില്‍ സ്വിറാത്വ് കടക്കും

5 – ഹിസാബ് കൂടാതെ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും.

ഇമാം ഇബ്‌നുഹജറില്‍ ഹൈത്തമി(റ) സവാജിര്‍ എന്ന ഗ്രന്ഥത്തില്‍ ഇതെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. (1 : 195)

ചുരുക്കത്തില്‍ നിസ്‌ക്കാരം ശരിയായ നിലയില്‍ ശ്രദ്ധിച്ച് നിര്‍വ്വഹിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഒന്നാമത്തെ ഗുണം ജീവിത പ്രയാസം നീങ്ങലാണ്.  മറ്റു ഗുണങ്ങള്‍ മരണാനന്തരമാണ് ലഭിക്കുന്നത്.

*നിസ്‌കാരത്തെഅവഗണിക്കുന്നവര്‍ക്കുള്ള ശിക്ഷകള്‍*

നിസ്‌ക്കാരത്തെ അവഗണിക്കുന്നവര്‍ക്ക് പതിനഞ്ച് രീതിയിലുള്ള ശിക്ഷകള്‍ ലഭിക്കും.  അതില്‍ അഞ്ചെണ്ണം ഈ ഭൗതിക ലോകത്തുവെച്ചും മൂന്നെണ്ണം മരണ സമയത്തും മൂന്നെണ്ണം ഖബ്‌റില്‍ വെച്ചും മൂന്നെണ്ണം ഖബ്‌റില്‍ നിന്ന് പുറപ്പെടുമ്പോഴും ലഭിക്കുന്നതാണ്.

*ദുനിയാവില്‍ വെച്ചുണ്ടാകുന്ന അഞ്ച്ശിക്ഷകള്‍ :*

1 – അവന്റെ ജീവിതത്തില്‍ ബറക്കത്തുണ്ടാവുകയില്ല

2 – സ്വാലിഹീങ്ങളുടെ (സജ്ജനങ്ങളുടെ) ലക്ഷണം അവന്റെ മുഖത്തു നിന്നും നീക്കം ചെയ്യപ്പെടും.

3 – അവന്റെ അമലുകള്‍ക്കൊന്നും അല്ലാഹു പ്രതിഫലം നല്‍കുകയില്ല.

4 – അവന്റെ ദുആകള്‍ സ്വീകരിക്കപ്പെടുകയില്ല.

5 – സജ്ജനങ്ങളുടെ ദുആയില്‍ അവന് യാതൊരു പങ്കും ഉണ്ടായിരിക്കുന്നതല്ല.

*മരണ സമയമുണ്ടാകുന്ന മൂന്നു ശിക്ഷകള്‍ :*

1 – നിന്ദ്യനായി അവന്‍ മരണപ്പെടും

2 – അവന്‍ വിശന്നു മരിക്കും

3 – അവന്‍ ദാഹിച്ചു മരിക്കും.  ദുനിയാവിലെ സമുദ്രങ്ങളിലെ വെള്ളം അവനെ കുടിപ്പിക്കപ്പെട്ടാലും അവന്റെ ദാഹം ശമിക്കുകയില്ല.

*ഖബ്‌റിലുണ്ടാകുന്ന മൂന്നു ശിക്ഷകള്‍ :*

1 – വാരിയെല്ലുകള്‍ പരസ്പരം കോര്‍ത്തു പോകുന്ന നിലയില്‍ ഖബ്ര്‍ അവനെ ഞെരുക്കും.

2 – ഖബ്‌റില്‍ തീകത്തിക്കപ്പെടും.  രാപകലുകള്‍ ആ തീയില്‍ അവന്‍ മറിഞ്ഞു കൊണ്ടിരിക്കും.

3 – അവന്റെ ഖബ്‌റില്‍ ഒരു പാമ്പിനെ നിശ്ചയിക്കപ്പെടും.  അതിന്റെ പേര് ശുജാഉല്‍അഖ്‌റഅ് എന്നാണ്.  അതിന്റെ കണ്ണുകള്‍ തീകൊണ്ടുള്ളതും നഖങ്ങള്‍ ഇരുമ്പുകൊണ്ടുള്ളതുമാണ്.  ഓരോ നഖത്തിന്റെയും നീളം ഒരു ദിവസത്തെ വഴിദൂരവുമാണ്.  ഇടിമുഴക്കം പോലെയുള്ള ശബ്ദത്തില്‍ അത് അവനോടു പറയും നീ സുബഹി നിസ്‌ക്കാരം മുടക്കിയതിന്റെ പേരില്‍ സൂര്യന്‍ ഉദിച്ചുയരുന്നതുവരെയും ള്വുഹര്‍ നിസ്‌ക്കാരം മുടക്കിയതിന്റെ പേരില്‍ അസര്‍ വരെയും അസര്‍ നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ മഗ്‌രിബുവരെയും മഗ്‌രിബു നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ ഇശാഅ് വരെയും ഇശാഅ് നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ സുബഹി വരെയും നിന്നെ കൊത്തിക്കൊണ്ടിരിക്കുവാന്‍ എന്റെ റബ്ബ് എന്നോട് കല്‍പ്പിച്ചിരിക്കുന്നു.  ആ പാമ്പ് അവനെ ഒന്നു കൊത്തുമ്പോള്‍ തന്നെ എഴുപതു മുഴം ഭൂമിയില്‍ അവന്‍ താഴ്ന്നുപോകും.  ഖിയാമത്തു നാളുവരെയും ഖബ്‌റില്‍ അവന്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും.

*ഖബ്‌റില്‍ നിന്ന് പുറപ്പെടുമ്പോഴുള്ളശിക്ഷകള്‍ :*

1 – ശക്തമായ വിചാരണ നേരിടേണ്ടി വരും

2 – രക്ഷിതാവായ അല്ലാഹുവിന്റെ കോപമുണ്ടാവും

3 – നരകത്തില്‍ കടക്കേണ്ടി വരും

ഇതെല്ലാം ഇമാം ഇബ്‌നുഹജറില്‍ ഹൈതമി(റ) സവാജിറില്‍ ഉദ്ധരിച്ചിട്ടുണ്ട്.  പതിനഞ്ച് ശിക്ഷകളില്‍ പതിനാലെണ്ണം മാത്രമാണ് ഇതുവരെയും പറഞ്ഞത്. പതിനഞ്ചാമത്തേത് ഇത് റിപ്പോര്‍ട്ടു ചെയ്ത റാവി മറന്നുപോയിട്ടുണ്ടാവാമെന്ന് മഹാനവര്‍കള്‍ പറയുന്നു. (സവാജിര്‍ 1 : 196)

നിസ്‌ക്കരിക്കുന്നവര്‍ക്ക് ലഭിക്കുന്ന അഞ്ച് രീതിയുള്ള ആദരവും നിസ്‌ക്കാരത്തെ അവഗണിച്ചവര്‍ക്കുള്ള ശിക്ഷകളും ഹദീസില്‍ വന്നിട്ടുള്ളതാണ്.

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം വന്നിരിക്കുന്നു: നിസ്‌ക്കാരം പാഴാക്കിയവന്റെ മുഖത്ത് മൂന്നു വരികള്‍ എഴുതപ്പെട്ടിരിക്കും.

ഒന്നാമത്തെ വരിയില്‍ : അല്ലാഹുവിനോടുള്ള കടമ പാഴാക്കിയവനേ

രണ്ടാമത്തെ വരിയില്‍ : അല്ലാഹുവിന്റെ കോപം കൊണ്ട് പ്രത്യേകമാക്കപ്പെട്ടവനേ

മൂന്നാമത്തെ വരിയില്‍ : നീ ദുനിയാവില്‍ വെച്ച് അല്ലാഹുവിനോടുള്ള കടമ പാഴാക്കിയതുപോലെ ഇന്ന് അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് നീയും നിരാശനായിക്കൊള്‍ക (സവാജിര്‍ 1 : 196)

നിസ്‌ക്കാരമുള്ളവര്‍ക്ക് ദുനിയാവിലും നാളെ ആഖിറത്തിലും അനുഗ്രഹങ്ങള്‍ ലഭിക്കും.  അതില്ലാത്തവര്‍ക്ക് ഈ ദുനിയാല്‍ തന്നെ അനുഗ്രഹവും സന്തുഷ്ടിയും നഷ്ടപ്പെടും.  മരണം മുതല്‍ വേദനയുടെ നാളുകളാണ് അവനെ പ്രതീക്ഷിച്ചിരിക്കുന്നത്.



*✍തുടരും*

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...