Showing posts with label ഇസ്തിഗാസ നബി സ്വ േേേയാട് മഴ തേടിയ റജുൽ ആര്. Show all posts
Showing posts with label ഇസ്തിഗാസ നബി സ്വ േേേയാട് മഴ തേടിയ റജുൽ ആര്. Show all posts

Sunday, February 10, 2019

ഇസ്തിഗാസ നബി സ്വ േേേയാട് മഴ തേടിയ റജുൽ ആര്



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ*


തിരുനബി (സ്വ) യുടെ ഖബറു ശരീഫിൽ ഇസ്തിഗാസ ചെയ്തത്  സ്വഹാബിയായ ബിലാൽ ബ്നു ഹാരിസുൽ
മുസ്നി അല്ലന്ന ഒഹാബി പുരോഹിത വാദം പൊളിച്ചെഴുതുന്നു.

അസ് ലം സഖാഫി
പരപ്പനങ്ങാടി


ആദ്യം അൽ എന്ന് ചേർക്കാതെ ഒരു പതം പറയുകയും പിന്നെ അതെ പതം അൽ എന്ന് ചേർത്ത് പറയുകയും ചെയ്താൽ രണ്ടാമത് പറഞ്ഞത് ആദ്യം പറഞ്ഞതിനെ പറ്റി തന്നെയാണന്ന്  ഭാഷാപണ്ഡിതർ പറഞ്ഞിട്ടുണ്ടോ ?

ഉത്തരം


واعلم أن ال أما جنسي أو عهدي والعهدي أما ذكري نحو في زجاجة الزجاجة
شرح الألفية ٣٧
അൽഫിയ്യയുടെ ശറഹിൽ വിവരിക്കുന്നു അലിഫ് ലാം മുമ്പ് അറിയപ്പെട്ട അതിലേക്ക് സൂചിപ്പിക്കുന്നതാണ് മുമ്പ് പറഞ്ഞു അറിയപ്പെട്ടത് ആയിരിക്കാം ഉദാഹരണം
في زجاجة الزجاجة



ഇവിടെ അലിഫ് ലാം ഓടുകൂടി രണ്ടാമത് പറഞ്ഞ അൽസുജാദ  ആദ്യം പറഞ്ഞ സുജാദത്തിലേക്ക് സൂചനയാണ്


ശറഹുൽ ൽ അൽഫിയ്യ37


وبااللام  اي تعريف المسند اليه بااللام للإشارة الي معهود لتقدم ذكره صريحا أو كناية نحو وليس الذكر كالانثي  
فالانثي إشارة إلي ما سبق ذكره صريحا في قوله تعالي
قَالَتْ رَبِّ إِنِّي وَضَعْتُهَا أُنثَىٰ

വിശുദ്ധഖുർആനിലെ സാഹിത്യം വിവരിക്കുന്ന ഗ്രന്ഥമായ മുഖ്തസറിൽ അല്ലാമാ തഫ്താസാനി വിവരിക്കുന്നു '

അലിഫ് ലാം നൽകികൊണ്ട് പറയൽ ആദ്യം പറഞ്ഞതിലേക്ക് സൂചിപ്പിക്കാനാണ് '
വ്യക്തമായോ അവ്യക്തമായോ ആദ്യം ആ പദം പറഞ്ഞിട്ടുണ്ടാവും

അതിൻറെ ഉദാഹരണം
ഇതാണ്

وَلَيْسَ الذَّكَرُ كَالْأُنثَىٰ '
( ആ പുരുഷൻ ആ
സ്ത്രീയെ പോലെയല്ല )

'

ഇവിടെയുള്ള അലിഫ് ലാം ചേർത്തുകൊണ്ട് പറഞ്ഞ
كَالْأُنثَىٰ

എന്ന വാക്ക് വ്യക്തമായി അതിനുമുമ്പ് അലിഫ് ലാം ഇല്ലാതെ പറഞ്ഞ
قَالَتْ رَبِّ إِنِّي وَضَعْتُهَا أُنثَىٰ

( അവൾ പറഞ്ഞു എൻറെ രക്ഷിതാവ് ഞാനവളെ സ്ത്രീയായി പ്രസവിച്ചിരിക്കുന്നു)

എന്ന ആയത്തിലെ

أُنثَىٰ
സ്ത്രീ

എന്നതിലേക്ക് സൂചനയാണ് '



) فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّي وَضَعْتُهَا أُنثَىٰ وَاللَّهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ الذَّكَرُ كَالْأُنثَىٰ



(മുഖ്തസ്വർ 89)

وتكون ال المعرفة علي ثلاثة اقسام لانها أما لعهد ذكري نحو قوله تعالى


നെഹവിന്റെ ഗ്രന്ഥമായ ഖത്തറുന്നദയിൽ പറയുന്നു '

അലിഫ് ലാം മൂന്ന് വിഭാഗമാണ് ' ഒന്ന് മുമ്പ് പറഞ്ഞു അറിയപ്പെട്ടതിലേക്ക്സൂചിപ്പിക്കുന്നത്

ഉദാഹരണം .



مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ ۖ الْمِصْبَاحُ فِي زُجَاجَةٍ ۖ الزُّجَاجَةُ
അല്ലാഹു വിന്റെ പ്രകാശത്തിന് ഉപമ ഒരു
പൊത്ത്  പോലെയാണ് '

അതിലൊരു വിളക്കുണ്ട്
فِيهَا مِصْبَاحٌ



ആ വിളക്ക് ഒരു  പളുങ്കിലാണ്

الْمِصْبَاحُ فِي زُجَاجَةٍ

ആ പളുങ്ക് നക്ഷത്രം പോലെയാണ്
الزُّجَاجَةُ كأنه كوكب




( ഇവിടെ ആദ്യം അലിഫ് ലാം ചേർക്കാതെ പറഞ്ഞ فِيهَا مِصْبَاحٌ
അതിൽ വിളക്കുണ്ട്

എന്നതിലേക്ക്

സൂചനയാണ് അലിഫ് ലാം ചേർത്തുകൊണ്ട് പറഞ്ഞ
الْمِصْبَاحُ فِي زُجَاجَةٍ

ആ വിളക്ക് ഒരു പളുങ്കിലാണ്
എന്ന പദം '

മറ്റൊരു വിളക്കു എന്നല്ല അർഥം.

ആദ്യം പറഞ്ഞ വിളക്ക് എന്നാണ് '


 അപ്രകാരം

الْمِصْبَاحُ فِي زُجَاجَةٍ


ആ വിളക്ക് ഒരു പളുങ്കിലാണ്  എന്ന സ്ഥലത്തു അലിഫ് ലാം ഇല്ലാതെ പറഞ്ഞ പളുങ്ക് എന്ന വാക്കിലേക്ക്  സൂചനയാണ് ആ പളുങ്ക്
നക്ഷത്രം പോലെയാണ്

الزُّجَاجَةُ كأنه كوكب

എന്ന പദത്തിലെ


അലിഫ് ലാം കൊടുത്തുകൊണ്ട് പറഞ്ഞ

പളുങ്ക്
الزُّجَاجَةُ


എന്ന പദം

മറ്റൊരു പളുങ്ക് എന്നല്ല അർഥം




അപ്പോൾ ഫലമില്ലാതെ ആദ്യം പറയുകയും പിന്നീട് അലിഫ് ലാം കൊടുത്തുകൊണ്ട് പറയുകയും ചെയ്താൽ ആദ്യം പറഞ്ഞ പദത്തിലേക്ക് പറ്റിയാണ്  ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാം )

മറ്റൊരു ഉദാഹരണം ഖത്തറുന്നദയിൽ  കൊണ്ടുവരുന്നത് കാണുക

وأَرْسَلْنَا إِلَىٰ فِرْعَوْنَ رَسُولًافعصي فرعون الرسول


നാം ഫിർഔനിലേക്ക് ഒരു പ്രവാചകനെ അയച്ചു   ഫിർഔൻ ആ പ്രവാചകന് എതിര്ചെയ്തു

ഇവിടെയും
وأَرْسَلْنَا إِلَىٰ فِرْعَوْنَ رَسُولًا

നാം ഫിർഔനിലേക്ക് ഒരു പ്രവാചകനെ അയച്ചു

എന്നതിലെ അലി ഫലമില്ലാതെ ആദ്യം പറഞ്ഞ

رَسُولًا

എന്നതിനെപ്പറ്റി തന്നെയാണ് അലിഫ് ലാ മോട്കൂടെ പറഞ്ഞ

فعصي فرعون الرسول
ഫിർഔൻ ആ പ്രവാചകന് എതിര്ചെയ്തു

എന്ന വാക്കിലെ അലിഫ് ലാം ഓട് കൂടെയുള്ള

الرسول

എന്ന പദത്തിൻറെ യും

ഉദ്ദേശം



ഇനിയും ധാരാളം ഉദാഹരണങ്ങൾ ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും മറ്റു അറബി വാചകങ്ങളിൽ നിന്നും ഗ്രന്ഥങ്ങളിൽനിന്നും പണ്ഡിത വചനങ്ങളിൽ നിന്നും നഹവിന്റെയും ഇസൂലിന്റെയും സാഹിത്യ ഗ്രന്ഥത്തിന്റെയും പണ്ഡിതന്മാർ വ്യക്തമാക്കിയതും കൊണ്ടുവരാൻ സാധിക്കുന്നതാണ് .






ഇത്രയും പറഞ്ഞതിൽ നിന്നും അലിഫ് ഫലമില്ലാതെ ഒരു പദം ആദം പറയുകയും പിന്നീട് അലിഫ് ലാം ഓടുകൂടി ആ നാമം ആവർത്തിക്കുകയും ചെയ്തു ആദ്യം പറഞ്ഞ  പദത്തിലേക്ക് നാം അതിനെ പറ്റി തന്നെയാണ് രണ്ടാമത് പറഞ്ഞ പദവും എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്



അതുകൊണ്ട് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഖബറിനരികിൽ വന്ന
താഴെ ഹദീസ്

ﻗﺎﻝ ﺍﺑﻦ ﺃﺑﻲ ﺷﻴﺒﺔ ، ﻓﻲ ﺍﻟﻤﺼﻨﻒ ،ﺭﻗﻢ ‏) 31993 ‏( ﺣﺪﺛﻨﺎ ﺃﺑﻮ ﻣﻌﺎﻭﻳﺔ ﻋﻦ ﺍﻷﻋﻤﺶ ﻋﻦ ﺃﺑﻲ ﺻﺎﻟﺢ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ـ ﻭﻛﺎﻥ ﺧﺎﺯﻥَ ﻋﻤﺮ ﻋﻠﻰ ﺍﻟﻄﻌﺎﻡ ـ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ، ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ، ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ ، ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ ، ﻓﺄُﺗﻲ ﺍﻟﺮﺟﻞ ﻓﻲ ﺍﻟﻤﻨﺎﻡ ، ﻓﻘﻴﻞ ﻟﻪ : ﺇﻳﺖ ﻋﻤﺮ ﻓﺄﻗﺮﺋﻪ ﺍﻟﺴﻼﻡ ، ﻭﺃﺧﺒﺮﻩ ﺃﻧﻜﻢ ﻣﺴﻘﻮﻥ،ﻭﻗﻞ ﻟﻪ : ﻋﻠﻴﻚ ﺍﻟﻜﻴﺲ ، ﻋﻠﻴﻚ ﺍﻟﻜﻴﺲ ، ﻓﺄﺗﻰ ﻋﻤﺮَ ﻓﺄﺧﺒﺮﻩ ، ﻓﺒﻜﻰ ﻋﻤﺮ ﺛﻢ ﻗﺎﻝ : ﻳﺎ ﺭﺏ ﻻ ﺁﻟﻮﺍ ﺇﻻ ﻣﺎ ﻋﺠﺰﺕ ﻋﻨﻪ*

ഇബ്നു അബീശൈബ (റ) മുസ്വന്നഫിൽ പറയുന്നു. അബൂ മുആവിയ നമ്മോട് ഹദീസ് പറഞ്ഞു -അവർ അഅമശിൽ നിന്നും അവർ അബൂ സ്വാലിഹിൽ നിന്നും
അവർ മാലികിദ്ധാരിൽ നിന്നും
അവർ ഉമർ (റ) വിന്റ ഖജനാവ് സൂക്ഷിപ്പുകാരനായിരുന്നു.

അവർ പറയുന്നു.

ഉമർ തങ്ങളുടെ കാലത്ത്  ജനങ്ങൾക്ക് വൻവരൾച്ച ബാധിക്കുകയുണ്ടായി, .അന്നേരം ഒരാൾ നബി(സ്വ)തങ്ങളെ ഖബറിന്റെ ചാരെവന്ന് പറഞ്ഞൂ

-ഓ പ്രവാചകരേ..അങ്ങ് നിങ്ങളുടെ സമുദായത്തിന് വേണ്ടി നാഥനോട് മഴക്കഭ്യർത്ഥിക്കുക..നിശ്ചയം അവർ നാശത്തിലാണ്,പ്രയാസത്തിലാണ്

അപ്പോൾ തിരുനബി   (സ്വ)അയാൾക്ക് സ്വപ്നത്തിൽ വന്നു,അദ്ധേഹത്തോട് പറയപ്പെട്ടു,

നിങ്ങൾ ഉമർ തങ്ങളെ ചാരത്തേക്ക് പോവുക,മഴലഭിക്കുമെന്നറിയിക്കുക..മയനിലപാട് പിടിക്കണമെന്നറയിക്കുക..

അങ്ങനെ അദ്ധേഹം ഉമർ തങ്ങളെ ചാരത്ത് ചെന്ന് കാര്യങ്ങൾ ധരിപ്പിച്ചു,
ഉടനടി ഉമർ തങ്ങൾ കരഞ്ഞ് കൊണ്ട് പറഞ്ഞു..രക്ഷിതാവേ..എന്നെത്തൊട്ട് അശക്തമായതിലല്ലാതെ ഞാൻ വീഴ്ചവരുത്തിയിട്ടില്ല...


ഇതാണ് ഹദീസ്..

ഇതിൽ

ﻓﺠﺎﺀ ﺭﺟﻞ

ഒരു റജുൽ നബി (സ്വ) യുടെ ഖബറിന്നരികിൽ വന്നു  മഴയെ തേടി

എന്ന്  നകിറയാക്കി അലിഫ് ലാം ചേർക്കാതെ റജുലുൻ   എന്ന് ആദ്യ പറയുകയും

പിന്നീട്
فاتي الرجل.  في المنام

നബി (സ്വ) ആ റജുലിന്റയരികിൽ സ്വപ്നത്തിൽ വന്നു എന്ന് പറഞ്ഞപ്പോൾ
الرجل
അൽ റജുൽ എന്ന് അലിഫ് ലാം ചേർത്ത്
പറഞ്ഞാൽ നേരത്തേ പറഞ്ഞ റജുൽ (പുരുഷൻ) എന്ന് അർഥമാണ് ലഭിക്കുക എന്ന് അറബി അറിയുന്ന ഏതൊരാൾക്കും അറിയാം .

മറ്റൊരു റജുലിന്നരികിൽ നബി (സ്വ) വന്നു എന്നാണ് അർത്ഥമെങ്കിൽ അൽ
الرجل
എന്ന പദം നൽകാതെ
റജ്ലുൻ എന്നായിരുന്നു പറയേണ്ടിയിരുന്നത്.


---------------------------

ഇമാം സർഖാനി (റ) വിവരിക്കുന്നു.

ഒരാൾ നബി (സ്വ)യുടെ ഖബറിന്നരികിൽ വന്നു പറഞ്ഞൂ

-ഓ പ്രവാചകരേ..അങ്ങ് നിങ്ങളുടെ സമുദായത്തിന് വേണ്ടി നാഥനോട് മഴക്കഭ്യർത്ഥിക്കുക..നിശ്ചയം അവർ നാശത്തിലാണ്,പ്രയാസത്തിലാണ്


ـ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ، ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ، ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ


ﻓﺠﺎﺀ ﺭﺟﻞ هو بلال بن حارث المزني الصحابي
ഒരു റജുൽ വന്നു എന്ന് പറഞ്ഞത് ആ റജുൽ ബിലാൽ ബ്ൻ ഹാരിസുൽ  മുസ്നി എന്ന സ്വഹാബിയാണ്


فاتي الرجل. بلال بن حارث في المنام

സ്വപ്നത്തിൽ നബി (സ്വ) ആ റജുലിന്റെ അരികിൽ വന്നു
അദ്ധേഹം ബിലാൽ ബ്ൻ ഹാരിസ്
ആണ് '

(ശറഹു സർഖാനി 150 )

ഇതിൽ നിന്ന് നബി (സ്വ)യുടെ ഖബറിന്നരികിൽ വന്ന് മഴയെ തേടിയ വ്യക്തി യും സ്വപ്നം കണ്ട വ്യക്തിയും ഒന്നാണന്നും അത് സ്വാഹാബിയായ
ബിലാൽ ബ്ൻ 'ഹാരിസുൽ  മുസ്നി (റ) യാണന്നും. പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട് എന്ന് മനസ്സിലാക്കാം.
അങ്ങനെ ആരും പറഞ്ഞിട്ടില്ല എന്ന ഒഹാബി പുരോഹിതൻമാരുടെ വാദം പച്ചക്കളവാണ് .

ഇതോടെ  രണ്ടും രണ്ടാണന്ന വാദം തകർന്നു തരിപ്പണമായി



1⃣

ഇനി ഇമാം ഇബ്ന് ഹജർ അൽ അസ്ഖലാനി (റ) പറയുന്നത് കാണുക.

ﻓﻲ ﻓﺘﺢ ﺍﻟﺒﺎﺭﻱ 2/495

{: ﻭﺭﻭﻯ ﺍﺑﻦ ابيﺷﻴﺒﺔ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻣﻦ ﺭﻭﺍﻳﺔ ﺃﺑﻲ ﺻﺎﻟﺢ ﺍﻟﺴﻤّﺎﻥ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ

, ﻓﺄُﺗﻲ ﺍﻟﺮﺟﻞ ﻓﻲ ﺍﻟﻤﻨﺎﻡ ﻓﻘﻴﻞ ﻟﻪ : ﺍﺋﺖ ﻋﻤﺮ ... ﺍﻟﺤﺪﻳﺚ

മാലിക്കുദ്ദാർ (റ)
നെ തൊട്ട്  അബൂ സ്വാലിഹ് സമ്മാൻ (റ) വിന്റെ റിപോർട്ട്ലൂടെ
ഇബ്നു അബീശൈബ തങ്ങൾ സ്വഹീഹായ സനദോടെ റിപ്പോർട്ട്
ചെയ്തിരിരിക്കുന്നു.

മാലിക്ദ്ധാറ് പറയുന്നു.
ഉമർ തങ്ങളെ കാലത്ത്  ജനങ്ങൾക്ക് വൻവരൾച്ച ബാധിക്കുകയുണ്ടായി, .അന്നേരം ഒരു പുരുഷൻ നബിതങ്ങളെ ഖബറിന്റെ ചാരെവന്ന് പറഞ്ഞൂ

-ഓ പ്രവാചകരേ..അങ്ങ് നിങ്ങളുടെ സമുദായത്തിന് വേണ്ടി നാഥനോട് മഴക്കഭ്യർത്ഥിക്കുക..നിശ്ചയം അവർ നാശത്തിലാണ്,പ്രയാസത്തിലാണ്

അപ്പോൾ തിരുനബി   (സ്വ) ആ പുരുഷന്റെ അരികിൽ  സ്വപ്നത്തിൽ വന്നു,അദ്ധേഹത്തോട് പറയപ്പെട്ടു-നിങ്ങൾ ഉമർ തങ്ങളെ ചാരത്തേക്ക് പോവുക ഹദീസ് ബാക്കിയുണ്ട്,

وقد روى سيف [ ص: 576 ] في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة
ഫുതൂഹെന്ന ഗ്രന്ഥത്തിൽ സൈഫെന്നവർ പറയുന്നു.മേൽ പറയപ്പെട്ട സ്വപ്നം.കണ്ടത് സ്വഹാബിമാരിലൊരാളായ ബിലാലു ബ്നു ഹാരി സുൽ മുസ്നി (റ) തങ്ങളാണ്

ഫത്ഹുൽ ബാരി 2/495


ഇവിടെ നബി (സ്വ)യുടെ ഖബറിന്നരികിൽ വന്ന അതെ പുരുഷൻ തന്നെയാണ് സ്വപ്നം കണ്ടത് എന്നത് ഹദീസിൽ നിന്ന് വ്യക്തമാണ്  

കാരണം  നബി (സ്വ) യുടെ ഖബറിന്നരികിൽ വന്ന് മഴയെ തേടിയത്  ഒരാൾ എന്നറിയിക്കുന്ന റജുലുൻ എന്ന് ആദ്യം പറയുകയും പിന്നീട് അലിഫ് ലാം ചേർത്ത് അൽ റജുൽ എന്ന് പറഞ്ഞാൽ ആ പുരുഷൻ എന്നാണ് അർഥമെന്ന് ഏതൊരു അറബി അറിയുന്നവനും അറിയുന്നതാണ് '

അത് കൊണ്ടാണ് ഇബ്ന് ഹജർ ,
പറയപ്പെട്ട സ്വപ്നം കണ്ട സ്വക്തി ബിലാല് ബ്ന് ഹാരിസ് അൽ മുസ്നി എന്ന സ്വഹാബിയാണ്
എന്ന് പറഞ്ഞ് മതിയാക്കിയത്.

നബി (സ്വ)യുടെ ഖബറിന്നരികെ വന്ന വ്യക്തിയും സ്വപ്നം കണ്ട വ്യക്തിയും രണ്ടായിരുന്നെങ്കിൽ
ഇമാം അവറുകൾ അത് വ്യക്തമാക്കുമായിരുന്നു.

ഹാഫിള് ഇബ്നു ഹജർ റ മാത്രമല്ല
ലോകത്ത് ഒരു പണ്ഡിതനും രണ്ടും രണ്ടാണന്ന് പറഞ്ഞിട്ടില്ല.

അങ്ങനെയുണ്ടങ്കിൽ ഒഹാബി പുരോഹിതർ അതാണ് തെളിയിക്കേണ്ടത്.?

അങ്ങനെ പറഞ്ഞതായി ഏതെങ്കിലും ഒരു പണ്ഡിത ഉദ്ധരണി കൊണ്ട് തെളിയിക്കാൻ സർവ ഇബ്ലീസ് മൗലവീസുകളേയും വെല്ലുവിളിക്കുന്നു.

അത് കൊണ്ടാണ് ഇമാം സർഖാനി (റ) ഖബറിന്നരികിൽ വന്ന വ്യക്തിയും സ്വപ്നം കണ്ട വ്യക്തിയും ബിലാൽ
ബ്ന് ഹാരിസ് ആണ് എന്ന് പറഞ്ഞത്.






ഇനി ഇബ്നു കസീർ എങ്ങനെ വിവരിച്ചു എന്ന് നോക്കാം.

ഉമർ (റ) വിന്റെ ഭരണകാലത്ത് ഉണ്ടായ വരൾച്ചയുടേയും വറുതിയുടേയും വർഷം അറിയപ്പെട്ടതാണ് .അതിന്ന് ആമുറമാദ്
വെണ്ണീർ വർഷം എന്നാണ് പേർ വെക്കപെട്ടത് അത് ഹിജ്റ പതിനേഴാം
വർഷത്തിന്റെ അന്ത്യത്തിലും പതിനെട്ടാം വർഷത്തിന്റെ തുടക്കത്തിലുമാണ്.



പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന സംഭവം വിവരിച്ച് ഇബ്ന് കസീർ പറയുന്നു.

പതിനെട്ടാം
7/91 - ثم دخلت سنة ثمانية عشر -  വർഷത്തെ ചരിത്രം പറയുന്ന ബാബ്



എന്ന് പറഞ്ഞ് അദ്ധേഹം മൂന്ന് റിപ്പോർട്ട്കൾ കൊണ്ട് വരുന്നു.

പറയുന്നു.



പ്രസ്തുത ഖബറിങ്കൽ ഒരാള് വന്ന് ഇസ്തിഗാസ നടത്തിയ ഇബ്നു അബീ ശൈബയും ബൈഹഖിയും ഉദ്ധരിക്കുന്ന റിപ്പോർട് അൽ ബിദായയിൽ കൊണ്ട് വരുന്നതിന്ന് തൊട്ട് മുമ്പ് ഇബ്നു കസീർ  കൊണ്ട് വരുന്ന സംഭവം നോക്കിയാൽ പ്രസ്തുത ഖബറിങ്കൽ ഇസ്തിഗാസ ചെയ്യാൻ വന്ന സ്വഹാബി വര്യനോട് നബി (സ്വ) ഉമർ (റ) വിന്റടുത്ത് ചെന്ന് ചില കാര്യങ്ങൾ പറയാൻ ഏൽപ്പിച്ചത് കാണാം ആ കാര്യങ്ങൾ ഉമർ (റ)  വിന്റെ ഹള് റത്തിൽ വന്ന് പറയുന്നതാണെന്ന് മനസ്സിലാകും

- ശ്രദ്ധിച്ച് വായിക്കുക !!

1 : وقال سيف بن عمر عن سهل بن يوسف السلمي عن عبد الرحمن بن كعب بن مالك قال: كان عام الرمادة في ءاخر سنة سبع عشرة وأول سنة ثماني عشرة أصاب أهل المدينة وما حولها جوع فهلك كثير من الناس حتى جعلت الوحش تأوي إلى الإنس، فكان الناس بذلك وعمر كالمحصور عن أهل الأمصار

حتى أقبل *بلال بن الحرث المزني*

فاستأذن على عمر فقال

: أنا رسول رسول الله إليك، يقول لك رسول الله صلى الله عليه وسلم :"

لقد عهدتك كيسا، وما زلت على ذلك فما شأنك". قال: متى رأيت هذا ؟ قال: البارحة، فخرج فنادى في الناس الصلاة جامعة، فصلى بهم ركعتين ثم قام فقال: أيها الناس أنشدكم الله هل تعلمون مني أمرا غيره خير منه فقالوا: اللهم لا. فقال

: إن بلال بن الحرث يزعم ذيت وذيت

قالوا : صدق بلال

فاستغث بالله ثم بالمسلمين ، فبعث إليهم وكان عمر عن ذلك محصورا ، فقال: الله أكبر ، بلغ البلاء مدته فانكشف ، ما أذن لقوم في الطلب إلا وقد رفع عنهم الأذى والبلاء. وكتب إلى أمراء الأمصار أن أغيثوا أهل المدينة ومن حولها، فإنه قد بلغ جهدهم ، وأخرج الناس إلى الاستسقاء ، فخرج وخرج معه العباس بن عبد المطلب ماشيا ، فخطب وأوجز وصلّى ثم جثا لركبتيه وقال: الله إياك نعبد وإياك نستعين ، اللهم اغفر لنا وارحمنا وارض عنا. ثم انصرف، فما بلغوا المنازل راجعين حتى خاضوا الغدران.



2 'ثم روى سيف، عن مبشر بن الفضيل، عن جبير بن صخر، عن عاصم بن عمر بن الخطاب: أن رجلا من مزينة عام الرمادة سأله أهله أن يذبح لهم شاة فقال: ليس فيهن شيء.

فألحوا عليه فذبح شاة فإذا عظامها حمر فقال: يا محمداه.

فلما أمسى أري في المنام أن رسول الله ﷺ يقول له: أبشر بالحياة، إيت عمر فأقره مني السلام، وقل له إن عهدي بك وفيّ العهد شديد العقد، فالكيس الكيس يا عمر.

فجاء حتى أتى باب عمر، فقال لغلامه: استأذن لرسول  رسول الله ﷺ.

فأتى عمر فأخبره ففزع، ثم صعد عمر المنبر فقال للناس: أنشدكم الله الذي هداكم للإسلام هل رأيتم مني شيئا تكرهونه؟

فقالوا: اللهم لا. وعم ذلك؟

فأخبرهم بقول المزني - وهو بلال بن الحارث - ففطنوا ولم يفطن.

فقالوا: إنما استبطأك في الاستسقاء فاستسق بنا.

فنادى في الناس فخطب فأوجز، ثم صلى ركعتين فأوجز، ثم قال: اللهم عجزت عنا أنصارنا، وعجز عنا حولنا وقوتنا، وعجزت عن أنفسنا، ولا حول ولا قوة إلا بك، اللهم اسقنا وأحي العباد والبلاد.

3.وقال الحافظ أبو بكر البيهقي: أخبرنا أبو نصر بن قتادة، وأبو بكر الفارسي قالا: حدثنا أبو عمر بن مطر، حدثنا إبراهيم بن علي الذهلي، حدثنا يحيى بن يحيى، حدثنا أبو معاوية، عن الأعمش، عن أبي صالح، عن مالك قال: أصاب الناس قحط في زمن عمر بن الخطاب، فجاء رجل إلى قبر النبي ﷺ.

فقال: يا رسول الله استسق الله لأمتك فإنهم قد هلكوا.

فأتاه رسول الله ﷺ في المنام فقال: إيت عمر، فأقرئه مني السلام، وأخبرهم أنه مسقون، وقل له عليك بالكيس الكيس.

فأتى الرجل فأخبر عمر، فقال: يا رب ما آلوا إلا ما عجزت عنه.

وهذا إسناد صحيح.

وقال الطبراني: حدثنا أبو مسلم الكشي، حدثنا أبو محمد الأنصاري، ثنا أبي، عن ثمامة بن عبد الله بن أنس، عن أنس: أن عمر خرج يستسقي، وخرج بالعباس معه يستسقي، يقول: اللهم إنا كنا إذا قحطنا على عهد نبينا توسلنا إليك بنبينا، وإنا نتوسل إليك بعم نبينا ﷺ.

وقد رواه البخاري، عن الحسن بن محمد، عن محمد بن عبد الله به، ولفظه عن أنس: أن عمر كان إذا قحطوا يستسقي بالعباس بن عبد المطلب فيقول: اللهم إنا كنا نتوسل إليك بنبينا فتسقينا، وإنا نتوسل إليك بعم نبينا فاسقنا.

قال: فيسقون.




(البداية والنهاية-   ابن كثير 7/91 )
ഒന്ന് :

"സൈഫ്ബ്നു ഉമർ കഅ്ബുബ്നു മാലിക് (റ) നിന്ന് ഉദ്ദരിക്കുന്നു:

പതിനേഴാം വർഷത്തിന്റെ അവസാനത്തിലും പതിനെട്ടിന്റെ തുടക്കത്തിലുമായിരുന്നു.മദീനയിൽ കഠിനമായ വരൾച്ച ബാധിച്ചത്. (റമാദ് വർഷം).

അന്ന് മദീനയിലും പരിസര പ്രദേശങ്ങളിലും വന്യ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങി വരുമാർ ശക്തമായ വരൾച്ച ബാധിച്ചത് കാരണം ധാരാളം പേര് മരണപ്പെട്ടു. ഞങ്ങളുടെ അവസ്ഥ ഇതായിരുന്നുവെങ്കിലും ഉമർ (റ) അത് കാര്യമായി എടുത്തിരുന്നില്ല.

*അപ്പോൾ ബിലാല്ബുനു ഹാരിസുൽ മുസ്നി (റ)* വന്നു ഉമർ വിനോട് സംസാരിക്കാൻ അനുവാദം തേടി.അദ്ദേഹം സംസാരം ആരംഭിച്ചു.ഞാൻ നിങ്ങളിലേക്ക് നിയുക്തനായ അല്ലാഹുവിന്റെ റസൂൽ(സ) ദൂതനാണ്

‌. അല്ലാഹുവിന്റെ റസൂൽ(സ) താങ്കളോട് ഇപ്രകാരം ചോദിക്കുന്നു

.കടുപ്പം കുറച്ച് ഭരിക്കാൻ ഞാൻ നിങ്ങളോട് കരാർ ചെയ്തിരുന്നില്ലെ?

ഇതുവരെ ആ കരാർ പ്രകാരം ആയിരുന്നല്ലോ താങ്കള് നീങ്ങിയിരുന്നത്. ഇപ്പോൾ നിങ്ങളുടെ കാര്യമെന്ത്?

ഉമർ(റ) തിരിച്ചു ചോദിച്ചു:

"താങ്കള് എപ്പോഴാണ് ഈ സ്വപ്നം കണ്ടത്?"

ബിലാൽ ബ്നു ഹാരിസ് (റ)  ഇന്നലെ രാത്രി..!!!!!!!!!

ഉടനെ തന്നെ ഉമർ (റ)  തന്നെ പുറത്തിറങ്ങി. മഴയെ തേടുന്ന നിസ്കാരത്തിനു ഒരുമിച്ച് കൂടാൻ ജനങ്ങൾക്ക്‌ നിർദ്ദേശം നൽകുകയും അവർക്കിമാമായി രണ്ട് റക്അത് നിസ്കരിക്കുകയും ചെയ്തു. തുടർന്ന് എഴുന്നേറ്റ് നിന്ന് സദസ്സിനോടായി അദ്ദേഹം ചോദിച്ചു.

അല്ലയോ ജനങ്ങളെ അല്ലാഹുവേ മുൻ നിർത്തി നിങ്ങളോട് ഞാൻ ചോദിക്കുന്നു.

ഉത്തമമല്ലാത്ത വല്ല കാര്യവും എന്നിൽ നിന്നു ഉണ്ടായതായി നിങ്ങൾക്കറിയുമോ?"

ജനങ്ങള് പ്രതികരിച്ചു: 'ഇല്ല'. അപ്പോൾ ഉമർ (റ) പറഞ്ഞു: ബിലാലുബ്നു ഹാരിസ് ചിലതൊക്കെ പറയുന്നുണ്ടല്ലോ?.അപ്പോൾ സദസ്സ് പ്രതികരിച്ചു ". ബിലാൽ(റ) പറയുന്നത് ശരിയാണ് അതിനാൽ അല്ലാഹുവോടും പിന്നെ മുസ്ലിമീങ്ങളോടും താങ്കൾ സഹായം തേടുക".അതെ തുടർന്ന് ജനങ്ങളിലേക്ക് ഉമർ (റ) വിവരമറിയിച്ചു.അതുവരെ അതിനു അദ്ദേഹം തയ്യാറായിരുന്നില്ല.

അങ്ങനെ ഉമർ(റ) പറഞ്ഞു:

'അള്ളാഹു പരമോന്നതനാണ്. ഭയാനകമായ നാശം നീങ്ങിയിരിക്കുന്നു.ഒരു ജനതക്ക് അപേക്ഷ സമപ്പിർക്കാൻ അള്ളാഹു അനുമതി നൽകിയിട്ടില്ല. അവരിൽ നിന്നും ബുദ്ധിമുട്ടും പ്രയാസവും അള്ളാഹു എടുത്തു കളഞ്ഞതല്ലാതെ.".

തുടർന്ന് മദീനയിലും പരിസര‌ പ്രദേശങ്ങളിലുമുള്ളവരെ സഹായിക്കാൻ അടുത്ത നാടുകളിലെ ഗവർണർമാർക്ക് ഉമർ(റ) നിര്ദ്ദേശം നൽകി.തുടർന്ന് മഴ ആവശ്യപ്പെടുന്ന നിസ്കാരത്തിനു പുറപ്പെടാൻ ജനങ്ങൾക്ക്‌ ഉമർ (റ) നിർദ്ദേശം നൽകുകയും അദ്ദേഹവും കൂടെ അബ്ബാസ്‌ (റ) വും അതിനു വേണ്ടി പുറപ്പെടുകയും ചെയ്തു. ചുരുങ്ങിയ നിലയിൽ ഖുതുബയും നിസ്കാരവും നിർവഹിച്ച് ശേഷം മുട്ട് കുത്തിനിന്നു അദ്ദേഹം അല്ലാഹുവോട് പ്രാർഥിച്ചു.'

അല്ലാഹുവേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട് തന്നെ ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു. അല്ലാഹുവേ ഞങ്ങൾക്ക് നീ പാപമോചനം കാരുന്ന്യവും നിന്റെ പ്രീതിയും നൽകേണമേ! അദ്ദേഹം പിരിഞ്ഞു പോയി. അവർ വീടുകളിലെത്തും മുമ്പായി അവർക്ക് നല്ല മഴ ലഭിക്കുകയും ചെയ്തു.

രണ്ട് -

ഉമർ (റ) വിന്റെ മകൻ ആസ്വിമിൽ നിന്നും

മുസൈന ഖബീലയിൽ പെട്ട ഒരു റജുൽ
റമാദ് വർഷത്തിൽ (വരൾച്ച )
അദ്ധേഹത്തിന്റെ കുടുംബം അദ്ധേഹത്തോട് ഒരാടിനെ അറുക്കാൻ പറഞ്ഞു. അറുത്തപ്പോൾ ചുവന്ന എല്ല് മാത്രമെ ഉള്ളു

അദ്ധേഹം മുഹമ്മദ് നബിയെ എന്ന് വിളിച്ചു

വൈകുന്നേരമായപ്പോൾ അദ്ധേഹം സ്വപ്നം കണ്ടു നബി (സ്വ)തങ്ങൾ പറയുന്നു
സുഭിക്ഷ ജീവിതം കൊണ്ട് നീ സന്തോശിക്കുക
നീ ഉമർ (റ) വിന്റെ അരികിൽ പോവുക
എന്റെ സലാം പറയുക

അങ്ങനെ അദ്ധേഹം ഉമർ( റ )ന്റ അരികിൽ വന്നു.
ഉമർ (റ) വിന്റെ സേവക നോട് പറഞ്ഞു

അല്ലാഹു വിന്റെ റസൂലിന്റെ ദൂതന്ന് സമ്മതം വാങ്ങൂ

അങ്ങനെ അദ്ധേഹം ഉമർ (റ ) വിന്റെ അരികിൽ വന്നു.
അവരോട് വിവരം പറഞ്ഞു.

ഇടനെ ഉമർ (റ) മിമ്പറിൽ കയറി

ബിലാൽ ബ്നു ഹാരി സുൽ മുസ്നി (റ) യുടെ   സംസാരം പറഞ്ഞു.

പിന്നീട് മഴയെ തേടുന്ന നിസ്കാരം നിർവഹിച്ചു
......
ഇമാം ബൈഹഖി (റ) വിൽ നിന്ന് പരിപൂർണ്ണ സനദോട് കൂടി ഉദ്ധരിക്കുന്നു)

(ഉമർ (റ) വിന്റെ ഭരണ കാലത്ത് വരൾചയുണ്ടായപ്പോൾ (ആമുറമാദിൽ)   ഒരാൾ നബി സ്വ യുടെ ഖബറിങ്കൽ വന്ന്
يَا رَسُول الله
َاسْتَسْقِ اللَّهَ لِأُمَّتِكَ فَإِنَّهُمْ قَدْ هَلَكُوا
എന്ന ഇസ്തിഗാസ നടത്തി)

(അദ്ദേഹത്തിന്റെ മനാമിൽ നബി (സ്വ) വരുന്നു ഉമർ (റ) വിനെ സമീപിക്കണമെന്നും  എന്റെ സലാം പറയണമെന്നും ഭരണ കാഠിന്യം കുറക്കണമെന്നും , മഴ ലഭിക്കുമെന്നുള്ള കാര്യങ്ങൾ ഉമർ (റ) വിനെ സമീപിച്ച്  പറയണമെന്നും നിർദ്ദേശിക്കുന്നു)

(ഇപ്രകാരം മഹാനവർകൾ (ബിലാൽ ബ്നു ഹാരിസ്) ഉമർ (റ) വിന്റെ അടുത്ത് ചെല്ലുന്നു . നടന്ന സംഭവങ്ങളെല്ലാം വിവരിക്കുന്നു)

(ഇത് കേട്ട ഉമർ (റ) പ്രതികരികുന്നു.)

എന്റെ രക്ഷിതാവേ എനിക്ക് സാധിക്കാത്ത കാര്യത്തിലല്ലാതെ ഞാൻ വീഴ്ച കാണിച്ചിട്ടില്ല" !)

(ഈ ഹദീസ് സ്വഹീഹായ  സനദാണ്)

.(അൽബിദായതു വന്നിഹായ 7/91).


ശേഷം ഉമർ (റ) അബ്ബാസ് (റ) വിനേ കൊണ്ട് തവസ്സുൽ ചെയ്തു അല്ലാഹു വിനോട് ദുആ ചെയ്ത ബുഖാരി (റ) വിന്റെ റിപ്പോർട്ടും കൊണ്ട് വരുന്നു.




ചുരുക്കത്തിൽ മുഹമ്മദ് നബിയെ എന്ന് വിളിച്ച വ്യക്തിയും സ്വപ്നം കണ്ട വ്യക്തിയും ഉമർ (റ) വിന്റെ അരികിൽ വന്ന വ്യക്തിയും ബിലാൽ
ബ്ന് ഹാരിസുൽ മുസ്നിയാണ്
ആദ്യ റിപ്പോർട്ടുകളിൽ വളരെ വ്യക്തമാണ്.

നബി (സ്വ)യോട് മഴ തേടിയ സ്വക്തി തന്നെ യാണ് സ്വപനം കണ്ടത്. എന്നത് അൽ റജുൽ എന്നതിൽ നിന്നും വ്യക്തമാണ്.


ഇത്രയും വ്യക്തമായിട്ടും
ഇമാം ഖസ്തല്ലാനി അത് വ്യക്തമായി പറഞ്ഞിട്ടും

എല്ലാ സംഭവവും ഒന്ന് തന്നെയാണന്ന് ഇബ്ൻ കസീറിന്റെ ഗ്രന്ഥം വായിക്കുന്ന ഏതൊരാൾക്കും മനസ്സിലാവും.


എന്നിട്ടും ഇബ്ന് കസീർ ആദ്യം പറഞ്ഞത് മറ്റൊരു സംഭവമാക്കുന്ന ഫൈസൽ ജിന്നൂരി പുരോഹിതന്റെ വാദം വളരെ വിചിത്രമാണ്.


നിലനിൽപിന് വേണ്ടി എന്ത് കളവും പറയാൻ ഇവർക്ക് സാധിക്കുന്നതാണ്.




ആദ്യം ഉദ്ധരിച്ചതിന്ന് തൊട്ട് താഴെ  അൽ ബിദായയിൽ കൊണ്ട് വരുന്നതിലാണ് (ബിലാൽ റ) എന്ന് പേരില്ലാതെ വന്നിട്ടുള്ളത് '

രണ്ടും ഒരേ സംഭവത്തിന്റെ തുടർച്ചയാണ്.



ആദ്യം ഉദ്ധരിച്ച സംഭവം  താരീഖ് ത്വബ് രിയിലും കാണാം , ഈ സംഭവം ഇബ്നു കസീർ (റ) ഉദ്ധരിച്ച ശേഷമാണ്  ഇബ്നു അബീ ശൈബ (റ) , ഇമാം ബൈഹഖി (റ) മാലിക്കുദ്ദാർ (റ) വിൽ നിന്ന് നബി (സ്വ) യുടെ ഖബറിങ്കലിൽ ഒരാൾ പോയതും മഴക്ക് വേണ്ടി ഇസ്തിഗാസ നടത്തിയതും ഉള്ള സംഭവം തൊട്ട് താഴെ വിവരിക്കുന്നത് അപ്പോൾ രണ്ടും ഒരേ സംഭവത്തിന്റെ തുടർച്ചയാണ്   !!

വ്യത്യസ്ഥ റാവിമാർ കൊണ്ട് വന്നു എന്ന് മാത്രം!! വിശാലമായ റിപ്പോർടിൽ വരൾച്ച കാലത്ത് (ആമു റമാദിൽ) ബിലാൽ (റ) വിന്റെ പേര് ഉദ്ധരിച്ച് തന്നെ കൊണ്ട് വരുകയും ഉമർ (റ) വിനോട് നബി (സ്വ) അയക്കപ്പെട്ട ദൂതനാണെന്നും ഇന്നലെ എന്നെ സ്വപ്നത്തിലൂടെ നബി (സ്വ) (ഖബറിങ്കൽ ചെന്ന് ഇസ്തിഗാസ നടത്തിയ സമയത്ത്)  അറിയിച്ചതാണെന്നും ഉള്ള ബിലാൽ (റ) വിന്റെ നിർദ്ദേശം കാണാം! ,

ഇതേ സംഭവം ഇബ്നു അബീ ശൈബ കൊണ്ട് വന്ന റിപ്പോർടിൽ ആരാണെന്ന് പറയാതെ ഒരാൾ നബി (സ്വ) യുടെ ഖബറിങ്കൽ പോയി എന്നും ഇസ്തിഗാസ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഹബീബ് (സ്വ) എന്റെ മനാമിൽ വന്ന് നിർദ്ദേശം നൽകിയതെന്നും അത് ഉമർ (റ) വിനോട് പറയുകയും ചെയ്യുന്ന സംഭവമാണെന്നത് വളരെ കൃത്യമായി മനസ്സിലാകും.

ഇതിൽ വളരെ വ്യക്തമാണ് രണ്ട് ഉദ്ധരണികളും വായിക്കുമ്പോൾ നബി (സ്വ) യുടെ ഖബറിങ്കൽ വന്നത് ബിലാൽ ബ്നു ഹാരിസ് (റ) ആണെന്നും ഇങ്ങനെ ഖബറിങ്കൽ ചെന്ന്  ഇസ്തിഗാസ നടത്തിയ അടിസ്ഥാനത്തിലാണ് സ്വപ്നം കണ്ടതെന്നും നിർദ്ദേശങ്ങൾ ഹബീബ് (സ്വ) നൽകുന്നതെന്നും ഉമർ (റ) വിന്റടുത്ത് വിവരിച്ചപ്പോൾ


അത് ശിർക്കാണെന്ന് പറയാതെ ഉമർ (റ) വിന്റെ അംഗീകാരവും സുന്നികൾക്ക് ലഭിക്കുന്നു!!

ഇനി ഇതിൽ ബിലാൽ (റ) ആണ് വന്നത് എന്ന് തെളിഞ്ഞില്ലെങ്കിൽ പോലും

അദ്ധേഹം ഉമർ (റ) വിന്റെ അരികിൽ വന്നപ്പോൾ അവർ അതിനെ ശിർക്കാക്കുകയോ തെറ്റാണന്ന് പറയുകയോ ചെയ്യാതെ അങ്ങീകരിക്കുകയാണ് ചെയ്തത്.
എന്നത് തന്നെ നമുക്ക് ഏറ്റവും വലിയ തെളിവാണ് ,

ഇത്രയും സത്യം വ്യക്തമായിട്ടും

ഈ സത്യത്തെ നിഷേധിക്കുന്നത്

ഫിർഔൻനോട്
മൂസാ നബി(അ) പ്രവാചകനാണന്നതിന് തെളിവായി വടിയിട്ടപ്പോൾ ഇത് സിഹ്റാണന്ന് ഞ്ഞൊണ്ടി ന്യായം പറയുകയും വലിയ സാഹിറുകളെ കൊണ്ട് വന്നു മൽസരിപ്പിച്ചു അതിൽ വ്യക്തമായ പരാജയം വന്നു സാഹിറുകളല്ലാം ഈമാൻ കൊണ്ടപ്പോൾ
ഫിർഔൻ പറഞ്ഞ. നൊണ്ടി ന്യായം

നിങ്ങൾക്ക്  സിഹ്റ് പഠിപ്പിച്ചവനായ ഉസ്താദ് മൂസയാണ് എന്നാണ്.


മർക്കട മുഷ്ടി യുള്ളവർ എത്ര തെളിവ് കിട്ടിയാലും വിശ്വസിക്കുകയില്ല.


അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി


🍃🌹🍃🌹🍃🌹






പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...