Showing posts with label ഇസ്ലാം വിമർശനങ്ങൾക്ക് മറുപടി ബൈബിൾ കോപ്പിയടിയോ ഭാഗം 2. Show all posts
Showing posts with label ഇസ്ലാം വിമർശനങ്ങൾക്ക് മറുപടി ബൈബിൾ കോപ്പിയടിയോ ഭാഗം 2. Show all posts

Tuesday, March 3, 2020

ഇസ്ലാം വിമർശനങ്ങൾക്ക് മറുപടി ബൈബിൾ കോപ്പിയടിയോ ഭാഗം 2

https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m

ബൈബിളിലേതിന് ഏകദേശം സമാനമായ ചരിത്രകഥകള്‍ തന്നെയാണല്ലോ ഖുര്‍ആനിലുമുള്ളത്. ബൈബിളിലേതില്‍നിന്ന് എന്ത് വ്യതിരിക്തതയാണ് ഖുര്‍ആനിലെ ചരിത്ര കഥനത്തിനുള്ളത്?



ദൈവികബോധനത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെ നയിച്ച ദൈവദൂതന്മാരിലൂടെ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്മാരുടെ വചനങ്ങളുടെയും സ്വാധീനമുള്ള ഗ്രന്ഥമാണ് ബൈബിള്‍ എന്ന വിഷയത്തില്‍ മുസ്ലിംകള്‍ക്ക് സംശയമൊന്നുമില്ല. ദൈവിക വചനങ്ങളും പ്രവാചക വചനങ്ങളും ചരിത്രകാരന്റെ വീക്ഷണങ്ങളും പുരോഹിത നിര്‍ദ്ദേശങ്ങളുമെല്ലാം കൂടിക്കുഴഞ്ഞാണ് ബൈബിളിലുള്ളത്. പ്രവാചകന്മാരുടെ ജീവിത കഥകളാണ് ബൈബിളിന്റെ നട്ടെല്ല് എന്ന് പറയാം. ഈ ജീവിത കഥകള്‍ക്കുമേല്‍ പുരോഹിത വചനങ്ങളുടെ മാംസം പൊതിഞ്ഞുകൊണ്ടാണ് ബൈബിള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത് എന്നുപറഞ്ഞാല്‍ അതില്‍ അല്‍പംപോലും അതിശയോക്തിയില്ല. ബൈബിളിലെ പ്രവാചക കഥനങ്ങളാകട്ടെ ദൈവിക ബോധനത്തിന്റെയും ദൃക്സാക്ഷി വിവരണങ്ങളുടെയുമെല്ലാം അടിത്തറയില്‍നിന്നുകൊണ്ട് പില്‍ക്കാല ഗ്രന്ഥകാരന്മാര്‍ രചിച്ചവയാണ്. അതിനാല്‍ തന്നെ, ബൈബിള്‍ ചരിത്രം നല്ലൊരു ശതമാനം സത്യസന്ധവും സ്വീകാര്യവുമാണ് എന്നതാണ് വാസ്തവം.
ഖുര്‍ആനിലെ ചരിത്രകഥനം ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. അത് നൂറ് ശതമാനം ദൈവികമാണ്. മനുഷ്യരുടെ യാതൊരു വിധത്തിലുമുള്ള കൈകടത്തലുകള്‍ അതിലില്ല. അതിനാല്‍ ഖുര്‍ആനിലെ ചരിത്രം പൂര്‍ണമായി അന്യൂനവും പ്രമാദമുക്തവുമാണ്. അതി ല്‍ യാതൊരുവിധ അബദ്ധങ്ങളും ആരോപിക്കാന്‍ ആര്‍ക്കും കഴിയി ല്ല; അങ്ങനെ ആരോപിക്കുന്നവര്‍ക്കൊന്നും പ്രസ്തുത വിമര്‍ശനങ്ങള്‍ സത്യസന്ധമാണെന്ന് വസ്തുനിഷ്ഠമായി സമര്‍ത്ഥിക്കാനാവില്ല, തീര്‍ച്ച.
ദൈവികബോധനത്തിന്റെ
സ്വാധീനമുള്ള ബൈബിളിലെയും ദൈവികബോധനം മാത്രമടങ്ങിയ ഖുര്‍ആനിലെയും ചരിത്രകഥന ങ്ങള്‍ തമ്മില്‍ സാമ്യമുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ അടിസ്ഥാനപരമായി സാമ്യതയുള്ള കഥകളാണ് ഖുര്‍ആനിലും ബൈബിളിലുമുള്ളതെങ്കിലും അവയുടെ വിശദീകരണങ്ങളില്‍ അവഗണിക്കാ നാവാത്ത അന്തരങ്ങളുണ്ട്. ഈ അന്തരങ്ങളാവട്ടെ ഖുര്‍ആനിന്റെ ദൈവികത വെളിവാക്കുകയും ബൈബിളില്‍ മാനുഷികമായ കരവിരുതുകള്‍ നടന്നിട്ടുണ്ടെന്ന വസ്തുത വ്യക്തമാക്കുകയും ചെയ്യുന്നവയാണ്.
ചരിത്രകഥനത്തില്‍ ബൈബിളില്‍നിന്ന് വ്യത്യസ്തമായി ഖുര്‍ ആന്‍ പുലര്‍ത്തുന്ന സവിശേഷതകളെ ഇങ്ങനെ സംക്ഷേപിക്കാം:
1. സൃഷ്ടികര്‍ത്താവിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അവന്റെ മഹത്വത്തിന് അനുഗുണവും ഔന്നത്യത്തിന് ഗ്ളാനി സംഭവിക്കാത്തതുമായ പരാമര്‍ശങ്ങള്‍ മാത്രമെ ഖുര്‍ആനിലുള്ളൂ. ബൈബിളിലാകട്ടെ, യഹോവയുടെ മഹത്വം ഉല്‍ഘോഷിക്കുന്നുണ്ടെങ്കിലും ഇസ്രായീല്‍ വംശീയതയുടെ സ്വാധീനമുള്ള വചനങ്ങളെത്തുമ്പോള്‍ ഈ മഹത്വത്തിന് വിരുദ്ധമായ നിരവധി പരാമര്‍ശങ്ങള്‍ നടത്തുന്നതായി കാണുന്നുണ്ട്. മനുഷ്യനെ ദൈവത്തിന്റെ പ്രതിഛായയില്‍ അവന്ന് സദൃശനായാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് (ഉല്‍ 1:26) പറയുന്നത് മുതല്‍ക്കാരംഭിക്കുന്നു ദൈവമഹത്വത്തിന് വിരുദ്ധമായ പരാമര്‍ശ ങ്ങള്‍. വിശ്രമമാവശ്യമുള്ളവനായി ദൈവത്തെ ചിത്രീകരിക്കുന്നതോടെ (ഉല്‍ 2:2,3) ദൈവനിന്ദ അതിന്റെ പരമ കാഷ്ഠയിലെത്തുന്നു. ഏദെന്‍ തോട്ടത്തില്‍ ഒളിച്ച ആദാമിനെയും ഹവ്വയെയും അന്വേഷിച്ച് തിരഞ്ഞുനടക്കുന്ന ബൈബിളിലെ ദൈവം (ഉല്‍ 3:8-13) കിരാതവര്‍ഗങ്ങള്‍ക്കിടയിലെ പ്രാകൃത സങ്കല്‍പത്തേക്കാള്‍ താഴ്ന്ന ദൈവസങ്കല്‍പമാണ് ദ്യോതിപ്പിക്കുന്നത്. താന്‍ ചെയ്തുപോയ കാര്യമാലോചിച്ച് ദുഃഖിക്കുകയും (ഉല്‍ 6:6) മുന്‍കൂട്ടി തീരുമാനിച്ചുറച്ച കാര്യങ്ങളില്‍ നിന്ന് മനസ് മാറുകയും (പുറ 32:14) ചെയ്യുന്ന ഇസ്രായേലിന്റെ ദൈവം (പുറപ്പാട് 20:5) ഗോത്രപിതാവായ യാക്കോബുമായി മല്ലയുദ്ധം നടത്തി പരാജയപ്പെട്ട കഥകൂടി (ഉല്‍ 32:28) ബൈബിള്‍ പറയു മ്പോള്‍ ഇസ്രായേല്‍ വംശീയതയുടെ സ്വാധീനം എത്രത്തോളം അതിന്റെ രചനയിലുണ്ടായിട്ടുണ്ടെന്ന് സുതരാം ബോധ്യമാകുന്നു. ഖുര്‍ആനാകട്ടെ, പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവുമായി അല്ലാഹുവിനെ പരിചയപ്പെടുത്തുമ്പോഴൊന്നും തന്നെ അവന്റെ മഹത്വത്തിനോ വിശുദ്ധിക്കോ കോട്ടം തട്ടിക്കുന്ന യാതൊരു പരാമര്‍ശവും നടത്തുന്നില്ല. അറബികളുടെയോ ഖുറൈശികളുടെയോ മാത്രം ദൈവമല്ല ഖുര്‍ആനിലെ അല്ലാഹു, പ്രത്യുത സര്‍വ്വലോക രക്ഷിതാവാണ്. ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക: “അല്ലാഹു-അവനല്ലാ തെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍, എല്ലാം നിയന്ത്രിക്കുന്നവന്‍, മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേ താണ് ആകാശഭൂമികളില്‍ ഉള്ളതെല്ലാം” (വി.ഖു. 2:55).
“അവന്‍ തന്നെയാണ് ആകാശങ്ങളിലും ഭൂമികളിലും സാക്ഷാല്‍ ദൈവം. നിങ്ങളുടെ രഹസ്യവും നിങ്ങളുടെ പരസ്യവും അവന്‍ അറി യുന്നു. നിങ്ങള്‍ നേടിയെടുക്കുന്നതും അവന്‍ അറിയുന്നു” (വി.ഖു.6:3).
“അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവന്‍ അറിയാതെ ഒരു ഇല പോലും അനങ്ങുന്നില്ല. ഭൂമിയുടെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാക ട്ടെ പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ വ്യക് തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാകില്ല” (വി.ഖു.6:59). “ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു (അവന്‍). നിങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍നിന്നുതന്നെ അവന്‍ ഇണകളെ ഉണ്ടാക്കിത്തന്നിരിക്കുന്നു. കന്നുകാലികളില്‍ നിന്നും ഇണകളെ (ഉണ്ടാക്കിയിരിക്കുന്നു) അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച് വര്‍ദ്ധിപ്പിക്കുന്നു. അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു” (വി.ഖു. 42:11).
“(നബിയേ) പറയുക; കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരുമില്ലതാനും (വി.ഖു.  112:1-4)
2. ഖുര്‍ആനിലെയും ബൈബിളിലെയും ചരിത്രകഥനങ്ങള്‍ തമ്മിലുള്ള അന്തരത്തിന്റെ ആത്മാവ് സ്ഥിതിചെയ്യുന്നത് അവയിലെ ദൈവസങ്കല്‍പങ്ങള്‍ തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങളിലാണ്. ആദമിന്റെ കഥ വിവരിക്കുന്നിടത്തുതന്നെ കാണുന്ന അന്തരങ്ങള്‍ ശ്രദ്ധിക്കുക.
(ശ)  ആദമിനോടും ഇണയോടും തിന്നരുതെന്ന് കല്‍പിച്ച പഴം നന്മ തിന്മകളെക്കുറിച്ച അറിവിന്റെ വൃക്ഷത്തിന്റേതായിരുന്നുവെന്നാണ് ബൈബിള്‍ പറയുന്നത്. (ഉല്‍ 2:17), ബൈബിള്‍ പ്രകാരം അത് തിന്നുക വഴിയാണ് മനുഷ്യന് നന്മതിന്മകളെക്കുറിച്ച് അറിവുണ്ടായത് (ഉല്‍ 3:6, 7; 3:22) നന്മതിന്മകളെ വ്യവഛേദിച്ച് മനസ്സിലാക്കാന്‍ കഴിവില്ലാത്ത മനുഷ്യനോട് എങ്ങനെയാണ് വിലക്കപ്പെട്ട കനി തിന്നരുതെന്ന് കല്‍പിക്കുക? വിധിവിലക്കുകള്‍ പ്രസക്തമാകുന്നത് നന്മതിന്മകളെക്കുറിച്ച അറിവുണ്ടാവുന്നതോടെയാണല്ലോ. (നന്മ തിന്മകളെക്കുറിച്ച ജ്ഞാനത്തിന്റെ അഭാവത്തില്‍ മൃഗങ്ങളുടെ ലോകത്ത് വിധിവിലക്കുകള്‍ അപ്രസക്തമാണ് എന്നോര്‍ക്കുക). ഖുര്‍ആനിലെവിടെയും വിലക്കപ്പെട്ട കനിയെക്കുറിച്ച് ‘നന്മതിന്മകളെക്കുറിച്ച അറിവിന്റെ വൃക്ഷ’മെന്ന് പരിചയപ്പെടുത്തുന്നില്ല. നന്മതിന്മകളെക്കുറിച്ച അറിവും നന്മ സ്വീകരിച്ച് ഉന്നതനാകുവാനും തിന്മകളിലൂടെ അധമനാകുവാനുമുള്ള സാധ്യതയും അവന്റെ സൃഷ്ടിയില്‍തന്നെ നിലീനമാണെന്നാണ് ഖുര്‍ആനിക പരാമര്‍ശങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. നന്മ തിന്മകള്‍ വ്യവഛേദിച്ച് മനസ്സിലാക്കുവാനും തദടിസ്ഥാനത്തില്‍ വസ്തുക്കള്‍ക്ക് നാമകരണം ചെയുവാനുമുള്ള കഴിവ് നല്‍കപ്പെടുകയും അങ്ങനെ മാലാഖമാരേക്കാള്‍ ഉന്നതനാവുകയും ചെയ്ത മനുഷ്യനെയാണ് ഖുര്‍ആന്‍ വരച്ചുകാണിക്കുന്നത്. വിലക്കപ്പെട്ട കനിയും നന്മതിന്മകളെക്കുറിച്ച അറിവും തമ്മില്‍ യാതൊരു വിധത്തിലും ഖുര്‍ആന്‍ ബന്ധപ്പെടുത്തുന്നില്ല. “ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കുവാന്‍ പോവുകയാണെന്ന് നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം. അവര്‍ പറഞ്ഞു: അവിടെ കുഴപ്പം ഉണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവനെയാണോ നീ നിയോഗിക്കുന്നത്? ഞങ്ങളാകട്ടെ നിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം. അവന്‍ (അല്ലാഹു) ആദമിനെ നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ. അവര്‍ പറഞ്ഞു: നിനക്ക് സ്തോത്രം! നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വ്വജ്ഞനും അഗാധജ്ഞാനിയും. അനന്തരം അവന്‍ (അല്ലാഹു) പറഞ്ഞു: ആദമേ ഇവര്‍ക്ക് അവയുടെ നാമങ്ങള്‍ പറഞ്ഞുകൊടുക്കൂ. അങ്ങനെ അവന്‍ (ആദം) അവര്‍ക്ക് ആ നാമ ങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അവന്‍ (അല്ലാഹു) പറഞ്ഞു: ആകാശഭൂമികളിലെ അദൃശ്യകാര്യങ്ങളും നിങ്ങള്‍ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്ക് അറിയാമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ” (വി.ഖു.2:30-33).
ശശ) വിലക്കപ്പെട്ട കനി തിന്നരുതെന്ന ദൈവിക കല്‍പനയില്‍ പ്രസ്തുത കനിതിന്നാല്‍ നീ മരിക്കുമെന്ന് ദൈവം ആദാമിനോട് പറയുന്നതായാണ് ബൈബിള്‍ ഉദ്ധരിക്കുന്നത് (ഉല്‍ 2:17). ദൈവിക കല്‍പന ലംഘിക്കുവാന്‍ മനുഷ്യരെ പ്രേരിപ്പിച്ച സര്‍പ്പമാകട്ടെ “നിങ്ങ ള്‍ മരിക്കുകയില്ല. അത് തിന്നാല്‍ നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെ ന്നും നന്മതിന്മകളെ തിരിച്ചറിഞ്ഞ് നിങ്ങള്‍ ദൈവത്തെപോലെ ആയിത്തീരുമെന്നും ദൈവത്തിനറിയാം” എന്ന് പറഞ്ഞുകൊണ്ടാണ് അവരെ പ്രലോഭിപ്പിച്ചത് (ഉല്‍ 3:5). വിലക്കപ്പെട്ട കനി തിന്നപ്പോള്‍ ദൈവം ഭീഷണിപ്പെടുത്തിയതുപോലെ ആദിമനുഷ്യര്‍ മരിച്ചില്ല, പ്രത്യുത അ വര്‍ക്ക് നന്മതിന്മകളെക്കുറിച്ച് ജ്ഞാനമുണ്ടാവുകയാണ് ചെയ്തത് (ഉല്‍ 3:6,7, 3:22). ദൈവം കളവ് പറഞ്ഞ് ആദി മനുഷ്യരെ ഭീഷണിപ്പെടുത്തിയെന്നും യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തിയത് സര്‍പ്പമാണെന്നുമാണ് ഈ കഥ ശരിയാണെങ്കില്‍ വന്നുചേരുക. ദൈവിക മഹത്വത്തിന് ഇടിവ് വരുത്തുന്ന ഇത്തരം കഥകളൊന്നുംതന്നെ ഖുര്‍ആനിലില്ല.
ശശശ) നന്മതിന്മകളെക്കുറിച്ച അറിവിന്റെ കനിതിന്ന മനുഷ്യനെ ഭയപ്പെടുകയും ജീവന്റെ കനികൂടി തിന്ന് മനുഷ്യന്‍ ദൈവത്തെപ്പോലെയാകാതിരിക്കുവാന്‍ മുന്‍കരുതലെടുക്കുകയും ചെയ്യുന്ന ദൈവത്തെയാണ് ഉല്‍പത്തി പുസ്തകത്തില്‍ നാം കാണുന്നത് (ഉല്‍ 3: 22-24). വിലക്കപ്പെട്ട കനി തിന്നുക വഴി എന്തെങ്കിലും തരത്തിലുള്ള ദൈവികാംശം മനുഷ്യനുണ്ടായതായി ഖുര്‍ആന്‍ പഠിപ്പിക്കുന്നില്ല. ദൈവത്തിന്റെ ഔന്നത്യത്തെയും സര്‍വ്വജ്ഞതയെയും ചോദ്യംചെ യ്യുന്ന ഇത്തരം കഥകളൊന്നും ഖുര്‍ആനിലില്ല.
(ശ്) വിലക്കപ്പെട്ട കനി തിന്നുവാന്‍ മനുഷ്യനെ പ്രേരിപ്പിച്ചത് സര്‍പ്പമാണെന്നാണ് ബൈബിള്‍ പറയുന്നത് (ഉല്‍ 3:1-5, 3:13). ഇങ്ങ നെ ചെയ്യുക വഴി ദൈവശാപത്തിന് സര്‍പം വിധേയമായി എന്നും, പ്രസ്തുത ശാപത്തിന്റെ ഫലമായാണ് സര്‍പ്പം ഉരസ്സുകൊണ്ട് ഇഴ ഞ്ഞുനടക്കുന്നതെന്നും, മനുഷ്യനും സര്‍പ്പവും തമ്മിലുള്ള വിരോധത്തിന്റെ അടിസ്ഥാനകാരണമിതാണെന്നുമാണ് ബൈബിള്‍ പാഠം (ഉല്‍ 3:14-15). മനുഷ്യന്റെ ശത്രുവായ സാത്താനാണ് മനുഷ്യനെ വഴിതെറ്റിക്കുകയും വിലക്കപ്പെട്ട കനി തിന്നുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തതെന്നാണ് ഖുര്‍ആന്‍ പറയുന്നത് (ഖുര്‍ആന്‍ 2:35, 36). ഖുര്‍ ആനിലെ ഇവ്വിഷയകമായ പരാമര്‍ശങ്ങളിലൊന്നും സര്‍പ്പം കടന്നുവരുന്നേയില്ല. ദൈവികശാപത്തിന്റെ ഫലമായിട്ടാണ് സര്‍പം ഇഴ ഞ്ഞ് നടക്കുകയും മനുഷ്യരാല്‍ വെറുക്കപ്പെടുന്നവനാവുകയും ചെയ്തതെങ്കില്‍ പ്രസ്തുത ശാപത്തിന് മുമ്പുള്ള സര്‍പം ഏത് തരത്തിലുള്ളതായിരുന്നുവെന്ന ചോദ്യത്തിന് ഖുര്‍ആനിക വിശദീകരണങ്ങളുടെ വെളിച്ചത്തില്‍ യാതൊരു സാധുതയുമില്ല.
(്) വിലക്കപ്പെട്ട കനി തിന്നതുവഴി ദൈവം ശപിച്ചതിനാലാണ് സ്ത്രീക്ക് ഗര്‍ഭപീഢയും പ്രസവ വേദനയുമുണ്ടായത് എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത് (ഉല്‍ 3:16). ആദിമാതാവിന്റെ തെറ്റിനു ള്ള ശിക്ഷയാണ് ഇന്നും മാതാക്കള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്നര്‍ത്ഥം. ഗര്‍ഭധാരണത്തെയും പ്രസവത്തെയുമെല്ലാം ശിക്ഷയായിക്കാണുന്നതിന് പകരം ദൈവികാനുഗ്രഹമായാണ് ഖുര്‍ആന്‍ മനസിലാക്കിത്തരുന്നത് (ഖുര്‍ആന്‍ 29:8, 46:15, 31:14). വിലക്കപ്പെട്ട കനിയുമായി പ്രസവവേദനക്കോ ഗര്‍ഭപീഢക്കോ എന്തെങ്കിലും തരത്തില്‍ ബന്ധമുള്ളതായി ഖുര്‍ആന്‍ പഠിപ്പിക്കുന്നേയില്ല.
(്ശ) മനുഷ്യരുടെ അധ്വാനവും കൃഷിയുമെല്ലാം വിലക്കപ്പെട്ട കനി തിന്നതുമൂലമുണ്ടായ ദൈവിക ശാപത്തിന്റെ ഫലമായുണ്ടായവയായാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത് (ഉല്‍ 3:18, 19). ഖുര്‍ആനിലാകട്ടെ അധ്വാനിക്കുവാനും സമ്പാദിക്കുവാനുമെല്ലാമുള്ള മനുഷ്യ കഴിവിനെ ദൈവികാനുഗ്രഹമായാണ് (62:10) വിശേഷിപ്പിച്ചിരിക്കുന്നത്. മനുഷ്യാധ്വാനവും വിലക്കപ്പെട്ട കനിയുമായി ബന്ധപ്പെടുത്തുന്ന യാതൊരു ഖുര്‍ആനിക പരാമര്‍ശവുമില്ല.
(്ശശ) വിലക്കപ്പെട്ട കനി തിന്ന ആദാമും ഹവ്വയും പശ്ചാത്തപി ക്കുകയോ ദൈവം അവര്‍ക്ക് പൊറുത്ത് കൊടുക്കുകയോ ചെയ്ത തായുള്ള യാതൊരു പരാമര്‍ശവും ബൈബിളിലില്ല. ഖുര്‍ആനാകട്ടെ, തങ്ങളുടെ തെറ്റില്‍ പശ്ചാത്താപവിവശരായ ആദിമാതാപിതാക്കളു ടെ ക്ഷമായാചനയും കാരുണ്യമൂര്‍ത്തിയായ ദൈവം തമ്പുരാന്റെ പൊറുത്തുകൊടുക്കലും പ്രാധാന്യത്തോട് കൂടിത്തന്നെ പരാമര്‍ശി ക്കുന്നുണ്ട്. “അവര്‍ രണ്ടുപേരും  പറഞ്ഞു. ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ ഞങ്ങളോടുതന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്ത് തരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍തീര്‍ ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും” (വി.ഖു.7:23). “അനന്തരം ആദം തന്റെ രക്ഷിതാവിങ്കല്‍നിന്ന് ചില വചന ങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീക രിക്കുന്നവനും കരുണാനിധിയുമത്രെ” (വി.ഖു. 2:37,38)
3) തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് പ്രവാചകന്മാരുടെ കഥനങ്ങള്‍ അവതരിപ്പിക്കുകയാണ് ബൈബിള്‍ പുസ്തകങ്ങളുടെ രചയിതാക്കള്‍ ചെയ്തത്. അതുകൊണ്ടുതന്നെ സമൂഹത്തില്‍ നിലനിന്നിരുന്ന സകല വൃത്തികേടുകളും പ്രവാചകന്മാരില്‍ ആരോപിക്കുവാന്‍ ബൈബിള്‍ കര്‍ത്താക്കള്‍ക്ക് യാതൊരു വൈമനസ്യവുമുണ്ടായിരുന്നില്ല. സമൂഹത്തിന്റെ തിന്മകളെ ന്യായീകരിക്കാനായി പ്രസ്തുത തിന്മകളെല്ലാം പ്രവാചകന്മാരില്‍ ആരോപിക്കുവാനുള്ള പ്രവണതയാണ് ബൈബിളില്‍ നാം കാണുന്നത്. ധര്‍മനിഷ്ഠനും കുറ്റമറ്റ മനുഷ്യനുമായി ബൈബിള്‍ പരിചയപ്പെടുത്തുന്ന നോഹിനെ (ഉല്‍ 6:9, 10) തന്നെയാണ് ആദ്യമായി വീഞ്ഞുണ്ടാക്കിയവനായും കുടിച്ച് തുണിയുരിഞ്ഞുപോയിട്ട് മക്കള്‍ തുണിയുടുത്തുകൊടുക്കേ ണ്ട അവസ്ഥയോളമെത്തുന്ന തരത്തില്‍ ലഹരി ബാധിച്ചവനായുമെല്ലാം ഉല്‍പത്തി പുസ്തകം (9:20-23) വരച്ചുകാണിക്കുന്നത്. വിശു ദ്ധനും നീതിമാനുമെന്ന് ബെബിള്‍ പറയുന്ന (2 പത്രോസ് 2:78) ലോ ത്ത് മദ്യപിച്ച് മത്തനായി തന്റെ പെണ്‍മക്കളുമായി ശയിക്കുകയും അവര്‍ക്ക് സ്വന്തം പിതാവില്‍ മക്കളുണ്ടാവുകയും ചെയ്ത കഥ ഉല്‍പത്തി പുസ്തകം (19:31-36) വിവരിക്കുന്നുണ്ട്. ചതിയനും വഞ്ചകനുമായിരുന്നു ഇസ്രായേലിന്റെ പിതാവായ യാക്കോബെന്നാണ് ബൈബിള്‍ പറയുന്നത് (27:1-46). തന്റെ പടയാളിയുടെ ഭാര്യയുമായി ബന്ധപ്പെടുകയും അവള്‍ ഗര്‍ഭിണിയായപ്പോള്‍ അതിന്റെ ഉത്തരവാദിത്തം അവളുടെ ഭര്‍ത്താവില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയും പ്രസ്തുത ശ്രമം പരാജയപ്പെട്ടപ്പോള്‍ പടയാളിയെ ചതിച്ചുകൊല്ലുകയും അങ്ങനെ അയാളുടെ ഭാര്യയെ സ്വന്തമാക്കുകയുമെല്ലാം ചെയ്ത വ്യക്തിയാണ് ബൈബിള്‍ പ്രകാരം ദാവീദ് (2 ശാമു 11:1-27).ദാ വീദിന്റെ പുത്രനും ലോകത്തിലെ ഏറ്റവും വലിയ ജ്ഞാനിയുമായി ബൈബിള്‍ പരിചയപ്പെടുത്തുന്ന സോളമന്‍ (1 രാജാ 10:23) വിവാഹബന്ധം വിലക്കപ്പെട്ടവരുമായി ബന്ധപ്പെടുകയും അവരെ അഗാധമായി സ്നേഹിക്കുകയും (1 രാജാ 11:2) അവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അന്യദേവതമാരെ ആരാധിക്കുകയു (1 രാജാ 11:3-7)മെല്ലാം ചെയ്ത വ്യക്തിയാണ്. ഇസ്രായേലിന്റെ രക്ഷകനായി വന്ന യേശുക്രിസ്തുവിനെയും മാതൃബഹുമാനമില്ലാത്തവനായും (യോഹ 2:5, 19:26) സഹിഷ്ണുതയില്ലാത്തവനായും (മത്താ 12:34, 12:39, യോഹ 8:44) ക്ഷിപ്രകോപിയായും (യോഹ 2:13-17, മത്താ 21:19) ജനങ്ങള്‍ക്ക് മദ്യമുണ്ടാക്കിക്കൊടുത്ത് അവരെ ലഹരിപിടിപ്പിച്ചവനായും (യോഹ 2:1-11)മെല്ലാമാണ് ബൈബിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍നിന്ന് തികച്ചും വ്യതിരിക്തമാണ് ഖുര്‍ആനിലെ സംഭവവിവരണങ്ങള്‍. പ്രവാചകന്മാരെല്ലാം സദ്വൃത്തരും മാതൃകായോഗ്യരും വിശുദ്ധരുമായിരുന്നുവെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. “നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അവര്‍. ഇനി ഇക്കൂട്ടര്‍ അവയൊക്കെ നിഷേധിക്കുകയാണെങ്കില്‍ അവയില്‍ അവിശ്വസിക്കുന്നവരല്ലാത്ത ഒരു ജനവിഭാഗത്തെ നാം അത് ഭരമേല്‍പിച്ചിട്ടുണ്ട്. അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക. (നബിയേ,) പറയുക. ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്കുവേണ്ടിയുള്ള ഒരു ഉത്ബോധനമല്ലാതെ മറ്റൊന്നുമല്ല” (വി.ഖു. 6:89, 90).
“അവരെ നാം നമ്മുടെ കല്‍പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ലകാര്യങ്ങള്‍ ചെയ്യണമെന്നും നമസ്കാരം മുറപോലെ നിര്‍വഹിക്കണമെന്നും സക്കാത്ത് നല്‍കണ മെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെ ആയിരുന്നു അവര്‍ ആരാധിച്ചിരുന്നത്” (വി.ഖു. 21:73). ദുര്‍മാര്‍ഗമൊന്നുമില്ലാത്ത നോഹയെയും (7:61) സല്‍മാര്‍ഗനിഷ്ഠനായ ലൂത്തിനെയും (70:80-84) സദ്വൃത്തനായ യാക്കോബിനെയും (21:72) വിനയാന്വിതരും ദൈവിക മാര്‍ഗത്തില്‍ ഉറച്ച് നിന്നവരുമായ ദാവൂദിനെയും സുലൈമാനെയും (27:15, 38:30) പരിശുദ്ധ പ്രവാചകനും മഹാ നും (3:45) മാതൃബഹുമാനമുള്ളവനു (19:32)മായ യേശുവിനെയുമാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.
4. ബൈബിളിലെ ചരിത്ര വിശദീകരണത്തിലുടനീളം ഇസ്രായേലീ വംശീയത നിഴലിക്കുന്നതായി കാണാന്‍ കഴിയും. അബ്രഹാമിന്റെ ചരിത്രം മുതല്‍ക്കാരംഭിക്കുന്നു ഈ വംശീയതയുടെ കടന്നുകയറ്റമെന്നുള്ളതാണ് വസ്തുത. അബ്രഹാമിന്റെ പുത്രന്മാരായ യിശ്മായേലിനെയും ഇസഹാഖി നെയും കുറിച്ചു വിവരിക്കുന്ന ഉല്‍പത്തി പുസ്തകഭാഗങ്ങളില്‍ യഹൂദ വംശീയതയുടെയും അടിമ കളോടുള്ള അവരുടെ ക്രൂരമായ പെരുമാറ്റത്തിന്റെയും പ്രതിബിംബ മാണ് കാണാന്‍ കഴിയുന്നത്. അബ്രഹാമിന് തന്റെ ആദ്യഭാര്യയായ സാറായില്‍ സന്താന സൌഭാഗ്യമില്ലായിരുന്നതിനാല്‍ സാറാ തന്നെ തന്റെ അടിമയായിരുന്ന ഹാഗാറിനെ അദ്ദേഹത്തിന് ഭാര്യയായി നല്‍കുകയാണുണ്ടായത്. ‘ഭാര്യയായ സാറായ് തന്റെ ഈജിപ്തുകാ രിയായ ദാസി ഹാഗാറിനെ ഭര്‍ത്താവായ അബ്രാമിന്ന് ഒരു ഭാര്യയായി കൊടുത്തു. അബ്രാം ഹാഗാറിനെ പ്രാപിച്ചു. അവള്‍ ഗര്‍ഭിണിയായി’ (ഉല്‍പത്തി16:3). അബ്രഹാമില്‍ നിന്ന് ഗര്‍ഭിണിയായ ഹാഗാര്‍ സാറായോട് അപമര്യാദയായി പെരുമാറിയപ്പോള്‍ ഹാഗാറിനെ ക്രൂരമായി മര്‍ദിക്കുവാനും ഗര്‍ഭിണിയായ അവളെ വീട്ടില്‍ നിന്നും ഓടിക്കുവാനും സാറായെ അബ്രഹാം അനുവദിച്ചുവെന്നാണ് ഉല്‍പത്തി  പുസ്തകത്തില്‍ നാം വായിക്കുന്നത്. ‘അബ്രാം സാറായി യോട് പറഞ്ഞു:’ നോക്കൂ, നിന്റെ ദാസി നിന്റെ കീഴില്‍ തന്നെയാ ണ്. നിനക്ക് ഇഷ്ടമുള്ള വിധം നീ അവളോട് പെരുമാറിക്കൊള്ളുക! തുടര്‍ന്നു സാറായ് ഹാഗാറിനോട് ക്രൂരമായി പെരുമാറി. ഹാഗാര്‍ അവിടെ നിന്ന് ഓടിപ്പോയി’ (ഉല്‍പത്തി 16:6). തന്നില്‍ നിന്ന് ഗര്‍ഭിണി യായ സ്ത്രീയെ അവര്‍ അടിമയായി എന്ന കാരണത്താല്‍ അടിച്ചോടി ക്കുവാന്‍ കൂട്ടുനില്‍ക്കുന്ന അബ്രഹാമിന്റെ ചിത്രം നിര്‍മിക്കുക വഴി അടിമസ്ത്രീകളോട് ഏതു തരം ക്രൂരതയും പ്രവര്‍ത്തിക്കുവാനുള്ള നിയമം നിര്‍മിക്കുവാനാണ് യഹൂദ റബ്ബിമാര്‍ ശ്രമിച്ചിരിക്കുന്നത്.
തങ്ങളുടെ ക്രൂരമായ ജീവിതരീതിക്കനുസൃതമായി മഹാന്മാരു ടെ ജീവിതത്തെ മാറ്റിയെഴുതിയപ്പോഴുണ്ടായ വൈരുദ്ധ്യങ്ങള്‍ ചരിത്ര മെഴുത്തിലുടനീളം കാണന്‍ കഴിയും. വാര്‍ദ്ധക്യകാലത്തുണ്ടായ ത ന്റെ പുത്രന്‍ യിശ്മായേലിനെയും ഭാര്യ ഹാഗാറിനെയും മരുഭൂമിയി ല്‍ തനിച്ചാക്കുവാനുള്ള ദൈവിക കല്‍പന നിറവേറ്റിയ മഹാനാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ഇബ്രാഹീം (അ). ഉല്‍പത്തി പുസ്തകമാകട്ടെ ഈ സംഭവത്തെയും ഹാഗാര്‍ എന്ന അടിമസ്ത്രീ യെയും പുത്രനെയും പീഡിപ്പിക്കാനുള്ള സാറായുടെ ശ്രമത്തിന് അബ്രഹാം കൂട്ടുനിന്നതിന് ഉദാഹരണമായിട്ടാണ് ഉദ്ധരിക്കുന്നത്. ഇരുപത്തൊന്നാം അധ്യായം നോക്കുക: ‘ശിശു വളര്‍ന്നു. ഇസഹാഖി ന്റെ മുലകുടി മാറ്റിയ ദിവസം അബ്രഹാം വലിയൊരു വിരുന്നു നല്‍കി. ഈജിപ്റ്റുകാരിയായ ഹാഗാറില്‍ അബ്രഹാമിന് ജനിച്ച പുത്രന്‍ തന്റെ പുത്രനായ ഇസഹാഖിനോടൊന്നിച്ചു കളിക്കുന്നത് സാറാ കണ്ടു. സാറാ അബ്രഹാമിനോടുപറഞ്ഞു: ‘ഈ അടിമപ്പെണ്ണി നെയും പുത്രനെയും അടിച്ചു പുറത്താക്കുക. ഈ അടിമപ്പെണ്ണിന്റെ പുത്രന്‍ എന്റെ പുത്രനായ ഇസഹാഖിന്നൊപ്പം അവകാശിയായി ത്തീര്‍ന്നു കൂടാ’. യിശ്മായേലും തന്റെ പുത്രനാകയാല്‍ ഇക്കാര്യം അബ്രഹാമിന് ഏറെ അനിഷ്ടമായി. എന്നാല്‍ ദൈവം അബ്രഹാമി നോട് അരുള്‍ ചെയ്തു. ‘അടിമപ്പെണ്ണിനേയും കുട്ടിയേയും പ്രതി നീ അനിഷ്ടം വിചാരിക്കേണ്ട. സാറാ പറയുന്നതു  പോലെ പ്രവര്‍ ത്തിക്കുക. ഇസഹാഖിലൂടെയായിരിക്കും നിന്റെ സന്തതിപരമ്പര അറിയപ്പെടുക. അടിമപ്പെണ്ണിന്റെ പുത്രനെയും ഞാന്‍ ഒരു ജനത യാക്കും. അയാളും നിന്റെ സന്തതിയാണല്ലോ’. അബ്രഹാം അതി രാവിലെ എഴുന്നേറ്റ് അപ്പവും ഒരു തുരുത്തിവെള്ളവും ഹാഗാറിനെ ഏല്‍പിച്ചു. കുട്ടിയെ തോളില്‍വെച്ച് അവളെ പറഞ്ഞയച്ചു.അവര്‍ അവിടം വിട്ടു, ബേര്‍ശേബ മരുഭൂമിയില്‍ അലഞ്ഞു നടന്നു’ (ഉല്‍പ ത്തി 21:8-14).
യഥാര്‍ത്ഥത്തില്‍ യിശ്മായേലിനെ മരുഭൂമിയില്‍ ഉപേക്ഷിച്ച സംഭവം നടക്കുന്നത് ഇസ്ഹാഖിന്റെ ജനനത്തിനു മുമ്പാണ്. ഇസ്ഹാഖിനുള്ള ഔന്നത്യത്തിന്റെയും അടിമസ്ത്രീയോടും മകനോടും ചെയ്യാവുന്ന ക്രൂരതകളുടെയും തെളിവായുദ്ധരിക്കുന്ന തിന്നു വേണ്ടിയാണ് പ്രസ്തുത സംഭവത്തെ ഇസ്ഹാഖിന്റെ ജനനത്തിന് ശേഷത്തേക്ക് വലിച്ചിഴച്ചത്. യിശ്മയേല്‍ വളരെ ചെറിയ ഒരു കുഞ്ഞായിരുന്ന കാലത്താണ് ഈ സംഭവം നടന്നതെന്ന് മുകളി ലുദ്ധരിച്ച ഉല്‍പത്തി വചനത്തില്‍ നിന്നു വ്യക്തമാണ്. ‘കുട്ടിയെ തോളില്‍ വെച്ച് അവളെ പറഞ്ഞയച്ചു’ (21:14) വെന്ന് പറഞ്ഞതില്‍ നിന്ന് തോളത്ത് വെക്കാന്‍ മാത്രമേ യിശ്മായിലിന് അന്ന് പ്രായമു ണ്ടായിരുന്നുള്ളൂവെന്ന് മനസ്സിലാകുന്നു.’തുരുത്തിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. അവള്‍ അവിടെ നിന്ന് കുറച്ചകലെ, അതായത് ഏകദേശം ഒരു വില്‍പാടു ദൂരെ മാറി പുറം തിരിഞ്ഞിരുന്ന്. ‘എനിക്ക് കുഞ്ഞിന്റെ മരണം കാണേണ്ട’ എന്നു പറഞ്ഞു. അവള്‍ ദൂരെ മാറി പിന്‍തിരി ഞ്ഞിരുന്നപ്പോള്‍ കുട്ടി ഉറക്കെ കരഞ്ഞു’ (ഉല്‍പത്തി 21:15,16). ഈ വചനങ്ങളെല്ലാം വളരെ ചെറിയ ഒരു ശിശുവായിരിക്കുമ്പോഴാണ് യിശ്മായേല്‍ തന്റെ മാതാവിനോടൊപ്പം മരുഭൂമിയില്‍ ഉപേക്ഷിക്ക പ്പെട്ടതെന്ന് വ്യക്തമാക്കുന്നു. ‘ഹാഗാര്‍ യിശ്മായിലിനെ പ്രസവിച്ച പ്പോള്‍ അബ്രഹാമിന് എണ്‍പത്താറ് വയസ്സായിരുന്നു’ (ഉല്‍പത്തി 16:16). ‘പുത്രനായ ഇസ്ഹാഖ് പിറന്നപ്പോള്‍ അബ്രഹാമിന്ന് നൂറ് വയസ്സായിരുന്നു’ (ഉല്‍പത്തി 21:5). ഇതില്‍ നിന്ന് ഇസ്ഹാഖ് ജനിക്കുമ്പോള്‍ യിശ്മായേലിന് പതിനാലു വയസ്സ് പ്രായമായിരു ന്നുവെന്ന് മനസ്സിലാക്കാം. ഇസ്ഹാഖിന്റെ മുലകുടി മാറിയ ദിവസമാണ് ഉല്‍പത്തി പുസ്തകം പറയുന്നതുപോലെ യിശ്മായിലി നെയും മാതാവിനെയും മരുഭൂമിയില്‍ ഉപേക്ഷിച്ചതെങ്കില്‍ അന്ന് യിശ്മായീല്‍ പതിനാറു വയസ്സു പ്രായമുള്ളയാളായിരിക്കണം. ഒരു പതിനാറു വയസ്സുകാരനെ മാതാവ് തോളില്‍ വെക്കുമോ? മരുഭൂ മിയില്‍ ഉപേക്ഷിക്കപ്പെട്ട യിശ്മായേലിന്റെ ചിത്രം ഉല്‍പത്തി പുസ് തകം ഇരുപത്തിയൊന്നാം അധ്യായപ്രകാരം ഒരു പതിനാറുകാര ന്റേതല്ലെന്നുറപ്പാണ്.  ഈ വൈരുദ്ധ്യത്തിനുള്ള കാരണം യഹൂദ റബ്ബിമാരുടെ കൈക്രിയകളാണ്. സ്വന്തം ഇച്ഛയ്ക്കനുസരിച്ച് പ്രവാ ചകന്മാരുടെ ചരിത്രം മാറ്റിയെഴുതിയപ്പോള്‍ സ്വാഭാവികമായുണ്ടായ വൈരുദ്ധ്യങ്ങളെക്കുറിച്ച് റബ്ബിമാര്‍ അജ്ഞരായിരുന്നുവെന്നു വേണം മനസ്സിലാക്കുവാന്‍.
സ്വപുത്രനെ ബലിയറുക്കുവാനുള്ള ദൈവകല്‍പന നിറവേറ്റു വാന്‍ സന്നദ്ധനായ അബ്രഹാമിനെക്കുറിച്ച് വിവരിക്കുന്നിടത്തും ഈ വൈരുദ്ധ്യം പ്രകടമാവുന്നുണ്ട്. അവ ഇസ്രായേല്യരില്‍ മാത്രമേ ദൈവാനുഗ്രഹമുണ്ടായിട്ടുള്ളുവെന്ന് സ്ഥാപിക്കുന്നതിന് വേണ്ടി ബലികര്‍മ്മത്തെ മാറ്റിയെഴുതിയതുകൊണ്ടുണ്ടായതാണ്. വാര്‍ദ്ധക്യ ത്തില്‍ ഇബ്രാഹീമിന് ആദ്യമുണ്ടായ പുത്രനെ ബലിയറുക്കുവാന്‍ കല്‍പിച്ചു കൊണ്ട് അദ്ദേഹത്തെ അല്ലാഹു പരീക്ഷിച്ചുവെന്നും ത്യാഗ ങ്ങളുടെ തീച്ചൂളയിലൂടെ ജീവിച്ചു വളര്‍ന്ന മഹാനായ ഇബ്രാഹീം പ്രസ്തുത പരീക്ഷണത്തില്‍ വിജയിച്ചുവെന്നു മാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ബലിയറുക്കുവാന്‍ ദൈവം കല്‍പിച്ചത് അബ്രഹാമി ന്റെ ആദ്യത്തെ പുത്രനെത്തന്നെയായിരുന്നുവെന്നാണ് ഉല്‍പത്തി പുസ്തകത്തില്‍ നിന്ന് മനസ്സിലാവുന്നത്. സ്വന്തം പുത്രനെ അറുക്കു വാന്‍ വേണ്ടി കൈകാലുകള്‍ കെട്ടി ബലിപീഠത്തിന് മുകളില്‍ കിട ത്തിക്കൊണ്ട് കത്തി എടുത്ത സമയത്ത് ആകാശത്തു നിന്ന് കര്‍ത്താ വിന്റെ മാലാഖ പറഞ്ഞതായി ഉല്‍പത്തി പുസ്തകം ഉദ്ധരിക്കുന്നത് നോക്കുക: ‘കുട്ടിയുടെ മേല്‍ കൈവെക്കരുത്. അവനെ ഒന്നും ചെയ്യ രുത്. നിന്റെ പുത്രനെ, നിന്റെ ഏകജാതനെ തന്നെ തരുവാന്‍ നീ വൈമനസ്യം കാണിക്കായ്കയാല്‍, നീ ദൈവത്തെ ഭയപ്പെടുന്നു എന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നു (ഉല്‍പത്തി 22:12). ‘നിന്റെ ഏകജാതനെ’ (ഥീൌൃ ീിഹ്യ ീി) എന്നാണ് മാലാഖ പറയുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. ബലിയറുക്കുവാനായി കല്‍പിക്കപ്പെട്ട കാലത്ത് അബ്രഹാമിന് ഒരൊറ്റപുത്രന്‍ മാത്രമേയുണ്ടായിരുന്നുള്ളുവെന്നാ ണല്ലോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ആദ്യപുത്രനായ യിശ്മാ യേലിനെയല്ലാതെ ദ്വിതീയനായ ഇസ്ഹാഖിനെ ബലിയറുക്കാനാണ് കല്‍പനയുണ്ടായതെങ്കില്‍ ‘നിന്റെ ഏകജാതനെ’ എന്നു മാലാഖ പറയുമായിരുന്നുവോ?
യഥാര്‍ത്ഥത്തില്‍ ബലിയറുക്കുവാനുള്ള ദൈവകല്‍പനയില്‍ നിന്നു തന്നെ ഇക്കാര്യം വ്യക്തമായും മനസ്സിലാകുന്നുണ്ട്. ‘ ദൈവം കല്‍പിച്ചു: ‘നിന്റെ പുത്രനെ, നീ അത്യധികം സ്നേഹിക്കുന്ന ഏക ജാതനായ ഇസ്ഹാഖിനെ, കൂട്ടിക്കൊണ്ട് മോറിയാ ദേശത്തേക്കു പോകുക. അവിടെ ഞാന്‍ കല്‍പിക്കുന്ന മലയില്‍ അവനെ എനിക്കു ഹോമിക്കുക’ (ഉല്‍പത്തി 22:2).ഇവിടെ, ഏകജാതനായ ഇസ്ഹാഖി’ നെ എന്നാണ് ദൈവകല്‍പനയിലുള്ളത്. ഇസഹാഖ് എങ്ങനെയാണ് ഏകജാതനാകുന്നത്? അദ്ദേഹം അബ്രഹാമിന്റെ ദ്വിതീയ പുത്രനാ ണല്ലോ. ഇവിടെ, ഈ കല്‍പനയില്‍ ‘ഇസ്ഹാഖിനെ’യെന്ന് യഹൂദ റബ്ബിമാര്‍ കൂട്ടിച്ചേര്‍ത്തതാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അടിമസ്ത്രീയില്‍ ജനിച്ച മക്കള്‍ സ്വന്തം പുത്രന്മാരായി അറിയപ്പെടു ന്നത് അപമാനമായി കരുതപ്പെട്ടിരുന്ന യഹൂദപാരമ്പര്യത്തിന് അനു സൃതമായ രീതിയില്‍ അബ്രാഹാമിന്റെ ചരിത്രം വളച്ചൊടിക്കപ്പെട്ട പ്പോഴാണ് ‘ഇസ്ഹാഖ്’ ഏകജാതനായി മാറിയത്. അടിമ സ്ത്രീയിലു ണ്ടായ പുത്രനെ അബ്രഹാം മകനായിത്തന്നെ പരിഗണിച്ചിരുന്നില്ല എന്നാണല്ലോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.
എന്നാല്‍ ഉല്‍പത്തി പുസ്തകം തന്നെ നല്‍കുന്ന അബ്രഹാമി ന്റെ ചരിത്രവുമായി ഇത് വ്യക്തമായ വൈരുദ്ധ്യം പ്രകടിപ്പിക്കുന്നു. അബ്രഹാം യിശ്മായിലിനെ പുത്രനായിത്തന്നെയാണ് പരിഗണിച്ചിരു ന്നത് എന്നാണ് ഉല്‍പത്തി പുസ്തകത്തില്‍ നിന്ന് മനസ്സിലാകുന്നത്. ജനനം മുതല്‍ (16:15,16) പരിഛേദനയിലും മറ്റു കര്‍മ്മങ്ങളിലും (17:23) പ്രാര്‍ത്ഥനയിലും (17:20) അങ്ങനെ സകലവിധ കാര്യങ്ങളിലും യിശ് മായിലിനെ സ്വപുത്രനായിത്തന്നെയാണ് അബ്രഹാം പരിഗണിച്ചിരു ന്നത് എന്നു തന്നെയാണ് ഉല്‍പത്തിപുസ്തകത്തിലുള്ളത്. മാത്രവു മല്ല, ഇഷ്ടഭാര്യയില്‍ ജനിച്ച രണ്ടാമത്തെപുത്രന് അനിഷ്ടഭാര്യയില്‍ ജനിച്ച ആദ്യപുത്രന് നല്‍കേണ്ട അവകാശം നല്‍കുന്നത് പഴയനി യമപ്രകാരം പാപമാണ്. ആവര്‍ത്തന പുസ്തകത്തിലെ ദൈവകല്‍ പന നോക്കുക: ‘ഒരാള്‍ക്ക് രണ്ടു ഭാര്യമാര്‍ ഉണ്ട് എന്നും അവരില്‍ ഒരുവളെ അയാള്‍ സ്നേഹിക്കുകയും മറ്റവളെ വെറുക്കുകയും ചെയ്യുന്നുവെന്നും കരുതുക. സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന ഭാര്യമാരില്‍ അയാള്‍ക്ക് സന്താനങ്ങള്‍ ജനിക്കുകയും ആദ്യജാതന്‍ അയാള്‍ വെറുക്കുന്ന ഭാര്യയില്‍ നിന്നു ജനിക്കയും ചെയ്താല്‍, തന്റെ സ്വത്തുക്കള്‍ സന്താനങ്ങള്‍ക്ക് അവകാശമായി ഭാഗിച്ചു കൊടുക്കുമ്പോള്‍, വെറുക്കുന്നവളില്‍ നിന്ന് ജനിച്ചവനും ആദ്യജാതനുമായവനു പകരം സ്നേഹിക്കുന്നവളിലുണ്ടായ  പുത്ര നെ ആദ്യജാതനായി അയാള്‍ പരിഗണിക്കരുത്. അയാള്‍ തനിക്കുള്ള എല്ലാ സ്വത്തില്‍ നിന്നും ഇരട്ടി ഓഹരി നല്‍കി വെറു ക്കുന്ന ഭാര്യയുടെ പുത്രനെ ആദ്യജാതനായി അംഗീകരിക്കണം. അയാളുടെ വീര്യത്തിന്റ ആദ്യഫലം ആ പുത്രനാണല്ലോ. ആദ്യജാ തനുള്ള അവകാശം ആ പുത്രനുതന്നെ’ (ആവര്‍ത്തനം 21:15-17).  ഹാഗാര്‍ അടിമസ്ത്രീയായിരുന്നതിനാല്‍ അബ്രാഹാമിനാല്‍ വെറു ക്കപ്പെട്ടവളായിരുന്നുവെന്ന യഹൂദ റബ്ബിമാരുടെ വാദം അംഗീകരിച്ചാ ല്‍തന്നെ,  മുകളില്‍ വിവരിച്ച ദൈവകല്‍പനപ്രകാരം  ആദ്യജാതനു ള്ള അവകാശത്തിന് അര്‍ഹന്‍ യിശ്മായേല്‍ തന്നെയാണെന്ന് വ്യക്തമാണ്. ഇസ്ഹാഖിനെ അബ്രഹാമിന്റെ ഏകജാതനായി പരിചയപ്പെടുത്തുക വഴി ഉല്‍പത്തി 22:2 പ്രകാരം ദൈവംതന്നെ യിശ്മായേല്‍ അബ്രഹാമിന്റെ പുത്രനല്ലെന്ന് അംഗീകരിച്ചുവെന്ന് പറയേണ്ടിവരും.
ഈ വൈരുദ്ധ്യത്തിനുള്ള കാരണം തങ്ങളുടെ വംശീയ ദുരഭിമാ നത്തിന് മാറ്റുകൂട്ടുവാന്‍ വേണ്ടി പ്രവാചകചരിത്രത്തില്‍ യഹൂദ റബ്ബി മാര്‍ നടത്തിയ കൈക്രിയകളാണ്. അബ്രഹാമിന്റെ ദ്വിതീയ പുത്ര നായ ഇസ്ഹാഖിന്റെ മകനായ യാക്കോബിന്റെ പുത്രന്മാരാണ് ഇസ്രായേല്യര്‍. ദൈവികമായ സകല അനുഗ്രഹങ്ങളും വര്‍ഷിക്കപ്പെ ട്ടിരിക്കുന്നതും വര്‍ഷിക്കപ്പെടാന്‍പോവുന്നതും ഇസ്രായീല്യര്‍ക്കിട യില്‍ മാത്രമാണെന്നായിരുന്നു യഹൂദ റബ്ബിമാര്‍ പ്രചരിപ്പിച്ചിരുന്നത്. സ്വപുത്രനെ ബലിയറുക്കുവാനുള്ള കല്‍പനയനുസരിച്ചുകൊണ്ട് ദൈവാനുഗ്രഹത്തിന് പാത്രമായ അബ്രഹാമിന് ദൈവം നല്‍കുന്ന വരദാനങ്ങളെക്കുറിച്ച് ഉല്‍പത്തി പുസ്തകത്തിലുണ്ട്. അതിങ്ങനെ യാണ് ‘നീ ഇതു ചെയ്തിരിക്കയാല്‍, നിന്റെ പുത്രനെ, നിന്റെ ഏകജാതനെ തരാന്‍ നീ മടിക്കായ്കയാല്‍ എന്നാണെ, ഞാന്‍ ഇങ്ങനെ പ്രതിജ്ഞ ചെയ്യുന്നു- ഇതു കര്‍ത്താവാണ് അരുള്‍ ചെയ്യുന്നത്: ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതിയെ ഞാന്‍ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും കടല്‍ക്കരയിലെ മണല്‍ത്തരി കളെപ്പോലെയും അത്യധികം വര്‍ദ്ധിപ്പിക്കും. നിന്റെ സന്തതികള്‍ ശത്രുക്കളുടെ പട്ടണവാതിലുകള്‍ കൈവ ശപ്പെടുത്തും. നീ എന്റെ വാക്ക് അനുസരിച്ചതിനാല്‍ നിന്റെ സന്ത തികളിലൂടെ ഭൂമിയിലെ എല്ലാ ജനതകളും അനുഗ്രഹിക്കപ്പെ ടും’(ഉല്‍പത്തി 22:16-19). യിശ്മായേലാണ് ബലിയറുക്കപ്പെടാനായി കല്‍പിക്കപ്പെട്ടതെങ്കില്‍ ഈ അനുഗ്രഹങ്ങള്‍ മുഴുവനുമുണ്ടാവുക യിശ്മായേല്‍ സന്തതികളിലാണെന്നു വരും. യഹൂദന്മാരാകട്ടെ യിശ്മായീലിന്റെ അനുജസഹോദരനായ ഇസ്ഹാഖിന്റെ സന്തതി പരമ്പരകളിലാണ് ഉള്‍പ്പെടുന്നത്. തങ്ങളിലല്ലാതെ ദൈവാനുഗ്രഹമു ണ്ടാവുകയെന്നത് ഇസ്രാഈല്യര്‍ക്ക് ഒരു കാരണവശാലും അംഗീക രിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു. അതുകൊണ്ടു കൂടിയാണ് യഹൂദ റബ്ബിമാര്‍ ഇസ്ഹാഖിനെ അബ്രഹാമിന്റെ ഏകജാതനാക്കി മാറ്റിയത്.
തങ്ങളുടെ വംശീയ ദുരഭിമാനത്തിന്റെ സംരക്ഷണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവരും അടിമസ്ത്രീയിലുണ്ടായ സ്വപുത്രന് പുത്രപദവി നല്‍കുവാന്‍ വിസമ്മതിച്ചിരുന്നവരുമാ യിരുന്നു ഇസ്രാഈല്യര്‍ എന്നാണ് അബ്രഹാമിന്റെ ചരിത്രത്തില്‍ യഹൂദറബ്ബിമാര്‍ നടത്തിയ കൈക്രിയകള്‍ കാണിക്കുന്നത്. വംശീയ ദുരഭിമാനത്തിന്റെ കാര്യത്തില്‍ തങ്ങളുടെ പൂര്‍വ്വികന്മാരുടെ സ്വഭാവം പൂര്‍ണ്ണമായിത്തന്നെ ഉള്‍ക്കൊള്ളുന്ന അഭിനവ ഇസ്രാഈ ല്യരുടെ സ്ഥിതിയും ഇതില്‍ നിന്ന് വലിയ വ്യത്യാസമുള്ളതല്ലല്ലോ.
ഇസ്രായേലിന്റെ ഗോത്രപിതാവായ യാക്കോബ് ദൈവത്തോടും മനുഷ്യരോടും മല്ലടിച്ച് ജയിച്ച കഥയിലും (ഉല്‍ 32:28) യഹൂദ വംശീയതയല്ലാതെ മറ്റൊന്നും സത്യാന്വേഷികള്‍ക്ക് കാണാനാവില്ല. സ്വന്തം ജാതിയില്‍പെട്ടവരെ മക്കളോടും വിജാതീയരെ പട്ടികളോടും ഉപമിച്ചതായി യേശുവെപ്പറ്റി പറഞ്ഞതിലും (മത്താ 15:26) നമുക്ക് കാണാനാവുന്നത് യഹൂദ വംശീയത തന്നെ. ഖുര്‍ആനിലെ ചരിത്രപരാമര്‍ശങ്ങളിലൊന്നുംതന്നെ ഇത്തരത്തിലുള്ള വംശീയതയുടെ എന്തെങ്കിലും ലാഞ്ഛനയുള്ള യാതൊരു പരാമര്‍ശവും കാ ണാന്‍ കഴിയില്ല.
5) ചരിത്രപരമായി കൃത്യമല്ലാത്ത നിരവധി പരാമര്‍ശങ്ങള്‍ ബൈബിളിലുണ്ട്. ഖുര്‍ആന്‍ ഇതില്‍നിന്ന് തികച്ചും വ്യതിരിക്തമാണ്. ഖുര്‍ആനില്‍ വിവരിച്ചിരിക്കുന്ന ചരിത്രസംഭങ്ങളിലേതിലെങ്കിലും ചരിത്രപരമായി കൃത്യമല്ലാത്ത പരാമര്‍ശങ്ങളുള്‍ക്കൊള്ളുന്നുണ്ടെന്ന് വസ്തുനിഷ്ഠമായി സ്ഥാപിക്കുവാന്‍ ആര്‍ക്കും കഴിയില്ല.
ബൈബിളില്‍ വിവരിക്കപ്പെട്ടിരിക്കുന്ന പല സംഭവങ്ങളും ചരിത്ര പരമായി കൃത്യമല്ലെന്ന വസ്തുത ബൈബിള്‍ പണ്ഡിത ന്മാര്‍തന്നെ അംഗീകരിക്കുന്നുണ്ട്. ‘ചരിത്രപരമായി കൃത്യമല്ലാത്ത ചില പ്രസ്താ വനകളും ബൈബിളില്‍ കണ്ടെന്നുവരാം (ദാനി 5)’. എന്നാണ് കത്തോലിക്കരുടെ “ബൈബിള്‍ വിജ്ഞാനകോശം” പറയുന്നത് (പുറം:12)
ഡോ.മൈക്കിള്‍ കാരിമറ്റം എഴുതുന്നു: ‘ആധുനിക ശാസ്ത്രത്തി ന്റേയും ചരിത്രപഠനങ്ങളുടേയും മറ്റും കാഴ്ചപ്പാടില്‍ നിന്നു നോക്കു മ്പോള്‍ ബൈബിളിലെ ചില പ്രസ്താവനകള്‍ തെറ്റായി തോന്നിയേ ക്കാം. ശാസ്ത്രമോ, ലോകചരിത്രമോ പഠിപ്പിക്കുന്ന ഒരു ഗ്രന്ഥമല്ല, രക്ഷാചരിത്രമാണ് ബൈബിള്‍ എന്ന ബോധ്യത്തോടെ വേണം ബൈബിളിലെ പഠനങ്ങളെ സമീപിക്കുവാന്‍. ഓരോ പുസ്തകവും എഴുതപ്പെട്ട കാലത്തു നിലനിന്നിരുന്ന പ്രപഞ്ചവീക്ഷണങ്ങളും സാഹിത്യശൈലികളും മാനുഷിക ഗ്രന്ഥകാരന്മാരെ സ്വാധീനിച്ചിട്ടു ണ്ട് എന്ന കാര്യം മറക്കാവതല്ല. ഗ്രന്ഥകാരന്‍ പഠിപ്പിക്കുവാന്‍ ഉദ്ദേ ശിക്കുന്ന രക്ഷാകരസത്യം എന്ത് എന്ന് മനസ്സിലാക്കാനാണ് ശ്രമി ക്കേണ്ടത്.’  (മൈക്കിള്‍ കാരിമറ്റം: വിശ്വാസത്തിന്റെ വേരുകള്‍ പുറം 30)
വിശദീകരണത്തിന് വഴങ്ങാത്ത ബൈബിള്‍ വിവരണങ്ങള്‍ ദൃഷ്ടാന്തകഥകളാ(ുമൃമയഹല)ണെന്ന വിശദീകരണത്തില്‍ അഭയം തേടുകയാണ് ബൈബിള്‍ പണ്ഡിതന്മാര്‍ ചെയ്യുന്നത്. റെയ്മ ണ്ട്-ഇ-ബ്രൌണ്‍ എഴുതുന്നു: ‘ദൈവനിവേശിതമായതെല്ലാം ചരിത്ര മാണെ ന്നാണ് പലരുടെയും ധാരണ. അത് ശരിയല്ല. കവിത, നാടകം, ഐതിഹ്യം, കഥ എന്നിവയൊക്കെ ദൈവനിവേശിതമാകാം. യോ നായുടെ പുസ്തകം ചരിത്രമല്ല; ഒരു ഉപമാകഥ (ുമൃമയഹല) യാണെന്നു സൂചിപ്പിച്ചുവല്ലോ…… യോനായെന്നു പേരുള്ള ഒരു യഥാര്‍ത്ഥ വ്യക്തിയെ വലിയൊരു മത്സ്യം വിഴുങ്ങിയെന്ന് വിശ്വസിക്കാന്‍ നാം ബാധ്യസ്ഥരാണെന്ന് ദൈവനിവേശനം അര്‍ത്ഥമാക്കുന്നില്ല. യോനായുടെ പുസ്തകം ഒരു ചരിത്രഗ്രന്ഥമാണെങ്കില്‍ മാത്രമെ അതില്‍ പ്രതിപാദിച്ചിട്ടുള്ള സംഭവം ചരിത്രവസ്തുതയാണോയെന്ന ചോദ്യം ഉദിക്കുകയുള്ളൂ.’ (ഞമ്യാീിറഋആൃീംി: ഞലുീിലെ ീ 101 ഝൌലശീിെേ ീി വേല ആശയഹല ജമഴല 31)
ബൈബിളിലെ ചരിത്രപരമായ അബദ്ധങ്ങള്‍ക്കുള്ള രണ്ട് ഉദാഹരണങ്ങള്‍ കാണുക:
(ശ) യാക്കോബിന്റെ പന്ത്രണ്ട് പുത്രന്മാരില്‍ ഒരാളുടെ പേരാണ് ‘ദാന്‍’. ഭാര്യയായ റാഹേലിന്റെ ദാസി ബില്‍ഹയില്‍ യാക്കോബിനുണ്ടായ ഒന്നാമത്തെ സന്തതി. (ഉല്‍പ്പത്തി 30:1-6) ദാനിന്റെ പുത്രപാരമ്പര്യത്തിനാണ് ദാന്‍ കുടുംബം എന്ന് പറയുന്നത്. (സംഖ്യ 26:42,43) എഫ്രയീം ഗോത്രത്തിന് തെക്കും ഫെലിസ്ത്യ ദേശത്തിന് വടക്കുകിഴക്കുമുള്ള ഒരു ഇടുങ്ങിയ മലമ്പ്രദേശമായിരുന്നു ആദ്യകാലത്ത് ഈ ഗോത്രത്തിന്റേതായുണ്ടായിരുന്നത്. കാനാന്യരുടെ ഉപദ്രവങ്ങള്‍ കാരണം ദാന്യരില്‍ ചിലര്‍ ദക്ഷിണ പലസ്തീനിലുള്ള തങ്ങളുടെ നാടുപേക്ഷിച്ച് പുറപ്പെട്ട് കാനാന്‍ ദേശത്തിന്റെ വടക്കേ അതിര്‍ത്തിയിലുള്ള ‘ലേശേം’ (ലേയീശ് എന്നും പേരുണ്ട്) എന്ന ഗ്രാമം പിടിച്ചടക്കി അതിന് തങ്ങളുടെ പിതാവായ ദാനിന്റെ പേര് നല്‍കുകയും അവിടെ കുടിയേറിപ്പാര്‍ക്കുകയും ചെയ്തു. ഇക്കാര്യം യോശുവയുടെ പുസ്തകത്തില്‍ സൂചിപ്പിക്കുന്നത് കാണുക: “തങ്ങളുടെ ദേശം നഷ്ടപ്പെട്ടപ്പോള്‍ ദാനിയര്‍ ലേശെമിനെതിരെ പൊരുതി അത് പിടിച്ചടക്കി; വാളിന്നിരയാക്കി അവര്‍ അത് കൈവശമാക്കി അവിടെ പാര്‍ത്തു. അവര്‍ ലേശെമിന്ന് ദാന്‍ എന്ന് പേരു കൊടുത്തു; തങ്ങളുടെ പൂര്‍വ്വികനായ ദാനിന്റെ പേര്’ (യോശുവ 19:47)
ഇതില്‍നിന്ന് അബ്രഹാമിന് ശേഷം ഒരുപാട് കാലം കഴിഞ്ഞാണ് ദാന്‍ എന്ന പേരില്‍ ഒരു പ്രദേശമുണ്ടായത് എന്ന വസ്തുത സുതരാം വ്യക്തമാണ്. എന്നാല്‍ അബ്രഹാമിന്റെ കാലത്തുതന്നെ ദാന്‍ എന്ന പ്രദേശമുണ്ടായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന വ്യക്തമായ വചനങ്ങള്‍ ബൈബിളിലുണ്ട്. ഉല്‍പ്പത്തി പുസ്തകം നോക്കുക: “സഹോദര പുത്രനെ തടവുകാരനായി കൊണ്ടുപോയ വിവരമറിഞ്ഞപ്പോള്‍ അബ്രഹാം തന്റെ വീട്ടില്‍ പിറന്നവരും പരിശീലനം നേടിയവരുമായ മുന്നൂറ്റി പതിനെട്ട് യോദ്ധാക്കളുമായി പുറപ്പെട്ട് ശത്രുവിനെ ദാന്‍വരെ പിന്തുടര്‍ന്നു” (ഉല്‍പ്പത്തി 14:14)
അബ്രഹാമിന്റെ കാലത്ത് ദാന്‍ എന്ന ഒരു പ്രദേശം തന്നെ നി ലവിലുണ്ടായിരുന്നില്ലെന്നാണ് ബൈബിള്‍ പറയുന്നത്. പിന്നെയെങ്ങനെയാണ് അബ്രഹാം ദാനിലേക്ക് പോവുക? ഇത് ബൈബിളിലുള്ള വ്യക്തമായ ചരിത്രവൈരുദ്ധ്യങ്ങളിലൊന്നാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
(ശശ) ഇസ്രായേല്‍ സ്ഥാപിച്ച രണ്ട് സംഭരണശാലാനഗരങ്ങളെക്കുറിച്ച് ബൈബിള്‍ നമുക്ക് പറഞ്ഞ് തരുന്നുണ്ട്. പീഥോമും രാംസെസുമാണവ. പുറപ്പാട് പുസ്തകം പറയുന്നത്  കാണുക. “അപ്പോള്‍ അവര്‍ കഠിനാധ്വാനംകൊണ്ട് ഇസ്രായേല്‍ ജനങ്ങളെ പീഡിപ്പിക്കുവാന്‍ കങ്കാണികളെ  ഏര്‍പ്പെടുത്തി. ഇങ്ങനെ പീഥോം, രാംസെസ് എന്നീ സംഭരണശാലാ നഗരങ്ങള്‍ അവര്‍ ഫറോവോനുവേണ്ടി നിര്‍മ്മിക്കുകയും ചെയ്തു” (പുറ 1:11)
ഈ രണ്ട് നഗരങ്ങളും സ്ഥാപിക്കപ്പെട്ടത് രാംസെസ് രണ്ടാമന്റെ (ബി.സി 1279-1212) കാലത്താണ്. ‘രാംസെസ് കക എന്ന ഫറോവായുടെ ഓര്‍മ്മക്കായാണത്രെ നഗരത്തിന് ഈ പേര് നല്‍കപ്പെട്ടത്” (ഡോ. ഡി. ബാബുപോള്‍: വേദശബ്ദ രത്നാകരം, പുറം 584). “യോസേഫിനെക്കുറിച്ച് അറിവില്ലാത്ത ഒരു പുതിയ രാജാവായാണ് രാംസെസിനെ ബൈബിള്‍ പരിചയപ്പെടുത്തുന്നത്. ‘യോസേഫിനെക്കുറിച്ച് അറിവില്ലാതിരുന്ന പുതിയ ഒരു രാജാവ് ഈജിപ്തില്‍ അധികാരമേറ്റു” (പുറ 1:8)വെന്നാണ് രാംസെസിന്റെ അധികാരാരോഹണത്തെപ്പറ്റി ബൈബിള്‍ പറയുന്നത്. യോസേഫിന് ശേഷം കുറെ കാലംകഴിഞ്ഞാണ് രാംസെസ് അധികാരമേറ്റതെന്നര്‍ത്ഥം. ഈ രാംസെസിന്റെകാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് രാംസെസ് നഗരം. യോസഫിന്റെ കാലത്ത് ഇങ്ങനെയൊരു നഗരമുണ്ടായിരുന്നില്ലെന്നര്‍ത്ഥം.
എന്നാല്‍ ഉല്‍പത്തി പുസ്തകം പറയുന്നത് ഇതില്‍നിന്ന് തികച്ചും വിരുദ്ധമായ സംഗതിയാണ്. യാക്കോബിനും പുത്രന്മാര്‍ക്കുംകൂടി ഫറോവയുടെ നിര്‍ദ്ദേശപ്രകാരം കൈവശംകൊടുക്കപ്പെട്ട നഗരമാണ് രാംസെസ് എന്നാണ് ഉല്‍പത്തി പുസ്തകത്തിലുള്ളത്. “യോസേഫ് പിതാവിനെയും സഹോദരന്മാരെയും ഈജിപ്തില്‍ കുടിയിരുത്തി. ഈജിപ്ത് ദേശത്തിലെ ഏറ്റവും നല്ല പ്രദേശമായ രാംസസ് ദേശത്ത് ഫറോവാന്‍ കല്‍പിച്ചത് പ്രകാരം, അവര്‍ക്ക് കൈവശാവകാശം കൊടുത്തു” (ഉല്‍പത്തി 47:11)
യോസേഫിന്റെ കാലത്ത് രാംസെസ് നഗരംതന്നെയുണ്ടായിരുന്നില്ല. പിന്നെയെങ്ങനെയാണ് രാംസെസ് നഗരത്തിന്റെ കൈവശാവകാശം അദ്ദേഹം പിതാവിനും സഹോദരങ്ങള്‍ക്കും നല്‍കുക?
ഇങ്ങനെ ബൈബിളില്‍ ഒട്ടനവധി അബദ്ധങ്ങള്‍ നമുക്ക് കാണാനാ വും. ഈ അബദ്ധങ്ങളെ ന്യായീകരിക്കുവാനോ വ്യാഖ്യാനിക്കുവാനോ കഴിയാതെ പ്രയാസപ്പെടുകയാണ് ബൈബിള്‍ പണ്ഡിതന്മാര്‍.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...