Showing posts with label   വിമർശനങ്ങൾക്ക് മറുപടി*. Show all posts
Showing posts with label   വിമർശനങ്ങൾക്ക് മറുപടി*. Show all posts

Saturday, April 4, 2020

ഇസ്ലാം:ഖദർ ഖളാ:, കസ്ബ് ഇഖ്തിയാർ എല്ലാ ചോദ്യങ്ങൾക്കും മറുപടി


https://chat.whatsapp.com/DHise5t7BW63aayUZFgeZ7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA



ഖദർ ഖളാ:, കസ്ബ് ഇഖ്തിയാർ എല്ലാ ചോദ്യങ്ങൾക്കും മറുപടി

വിധിവിശ്വാസവും സന്ദേഹങ്ങൾക്കു ദാർശനിക നിവാരണവും
                 
അല്ലാഹുവിൽ വിശ്വസിക്കുന്നതിന്റെ ഭാഗം  തന്നെയാണെങ്കിലും, പ്രവാചക വചനങ്ങളിൽ ഒരു സ്വതന്ത്ര മൗലിക ഘടകം കണക്കെ ഗണിക്കപ്പെട്ട കാര്യമാണു വിധി വിശ്വാസം. ഉമർ റ നിന്നു നിവേദനം : പ്രവാചകർ സല്ലല്ലാഹു അലൈഹി വസല്ലം പ്രസ്താവിച്ചു : “ഈമാൻ:  അല്ലാഹുവിലും, മലകുകളിലും, വേദങ്ങളിലും,  പ്രവാചകൻമാരിലും, അന്ത്യദിനത്തിലും, അല്ലാഹുവിന്റെ നിർണയത്തിലും –അതിലെ നന്മ തിന്മകളിൽ– വിശ്വസിക്കലാണ് ”

സർവ കാര്യങ്ങളും, ഉൺമയിലേക്കു കടന്നു വരൽ അല്ലാഹുവിന്റെ അനാദ്യ നിർണയമനുസരിച്ചു മാത്രമാണ്. അവയുടെ സമയം, സ്ഥലം, ദിശ, പരിമാണം, സ്വാതന്ത്ര്യം, പാരതന്ത്ര്യം, ഇതര ഗുണങ്ങൾ, എന്നിവയിൽ ഒന്നും തന്നെ ഇതിനു അപവാദമല്ല എന്നു വിശ്വസിക്കുന്നതിനാണ് വിധി വിശ്വാസമെന്നു പറയുക.

വിധിവിശ്വാസ വിഷയകമായി അനേകം അതിവാദങ്ങളും അബദ്ധ ധാരണകളും പൗരാണിക കാലം മുതൽ നിലനിന്നു പോന്നിട്ടുണ്ട്. ഇസ്‌ലാമിക സമുദായത്തിൽ ഈ വിഷയകമായ അതിവാദങ്ങളവതരിപ്പിച്ച രണ്ടു ചേരികളാണു ഖദറികളും ജബ്റികളും. ഒന്നാം ചേരി ഹിജ്റ 72 ൽ നിര്യാതനായ മഅ്ബദുബ്നു ഖാലിദിനിൽ ജുഹനിയുടെ നേതൃത്വത്തിലും രണ്ടാം ചേരി ഹജ്റ 128 ൽ നിര്യാതനായ ജഹമുബ്നു സഫ്വാന്റെ നേതൃത്വത്തിലുമാണ് രംഗത്തു വരുന്നത്.

കാര്യങ്ങൾ അനാദിയിൽ നിർണയിക്കപ്പെടുകയല്ല പ്രത്യുത, സംഭവിക്കുമ്പോൾ മാത്രമാണു അതു സംബന്ധമായ കൃത്യമായ അറിവ് അല്ലാഹുവിന് ലഭിക്കുന്നത്, എന്നാണു ഖദറികൾ വാദിച്ചത്.

ജബ്റികൾ വാദിച്ചത് :  മനുഷ്യരുടെ കർമങ്ങളുൾപ്പെടെ സർവ കാര്യങ്ങളും മുൻ നിർണയം അനുസരിച്ച് മാത്രം സംഭവിക്കുന്നത് കൊണ്ട്, കാറ്റത്തിട്ട പട്ടം കണക്കെ  സഞ്ചരിക്കുകയാണവർ/അവർക്ക് യാതൊരു തരത്തിലുള്ള കർമനിർവഹണ സ്വാതന്ത്ര്യവുമില്ല എന്നാണ്.

ഒന്ന് മനുഷ്യർക്കു കർമ നിർവഹണ സ്വാതന്ത്ര്യം സ്ഥീരികരിക്കുവാൻ അവതരിപ്പിക്കപ്പെട്ട അതിവാദവും രണ്ടാമത്തേത് അതിന്റെ പ്രതി പ്രവർത്തനമെന്നോണം വിധിവിശ്വാസ സ്ഥിരീകരണത്തിനെന്ന പോലെ എഴുന്നള്ളിക്കപ്പെട്ട വികലവാദവുമായിരുന്നു.

ഇത്തരം സംഘടിത ചേരിതിരിവ് ഉണ്ടാകും  മുമ്പ് തന്നെ ഏതാനും ഒറ്റപ്പെട്ട അപശബ്ദങ്ങൾ ഉണ്ടായപ്പോൾ അവയെ പ്രവാചക ശിഷ്യരായ ഹസ്രറത് അലീ (റ), ഇബ്നു അബ്ബാസ് (റ), ഇബ്നു മസ്ഊദ് (റ), എന്നിവർ സംവാദാത്മകമായി നേരിട്ടത് ചരിത്രത്തിലുണ്ട്.

ഖദറികളുടെ പിൽക്കാല പതിപ്പായിരുന്നു മുഅ്തസിലികൾ. കർമങ്ങളുടെ സൃഷ്ടി കർതൃത്വം കൂടി മനുഷ്യനു ലഭിക്കാതെ അവനോട് കർമ നിർവഹണം കൽപിക്കുന്നതിന് സാംഗത്യമില്ല എന്നായിരുന്നു അവരുടെ ധാരണ. അല്ലാഹുവിന്റെ തീരുമാനം മറികടന്നാണ് മനുഷ്യർ ദുഷ്കർമങ്ങൾ ചെയ്യുക എന്നു പോലും അവരിൽ ചിലർ ജൽപിച്ചു.

ഇസ്‌ലാമിക ചിന്താലോകത്ത് ഇത്തരം  വ്യതിയാന ചിന്തകൾ പടർന്നു പിടിക്കുകയും രംഗം വളരെ കൂടുതൽ വഷളാവുകയും ചെയ്തപ്പോഴാണ്, പ്രവാചക ശിഷ്യരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട മധ്യമ സരണി / ഋജു പാത കാണിച്ചു തരാൻ രണ്ട് നിസ്തുല മാർഗ ദർശകർ രംഗത്തു വരുന്നത്.

ഒന്ന്: ഇമാം അബുൽ ഹസനി ൽ അശ്അരീ
((റ) - ഹിജ്റ  260 - 330)

രണ്: ഇമാം അബൂ മൻസൂറിനി ൽ മാതുരീദീ 
((റ) - ഹിജ്റ  268)

നിരന്തര ധൈഷണിക പോരാട്ടത്തിലൂടെ പ്രതിയോഗികളുടെ കോട്ടയവർ തകർത്തു. സന്ദേഹങ്ങൾക്കു നിവാരണം നൽകി. ധാരണകൾ തിരുത്തി. വിശ്വാസ കാര്യങ്ങൾ പ്രമാണബന്ധിതമായി രേഖപ്പെടുത്തി.

പിന്നീട് അവരുടെ പിൻമുറക്കാരായ ശിഷ്യൻമാരും അവരുടെ പിൻമുറക്കാരും സമാനമായ മഹത്പ്രവർത്തനങ്ങൾ സമര്‍പ്പിച്ചു. അവർ വരച്ചു തന്ന നേർരേഖ സന്ദേഹ-നിവാരണ രൂപത്തിൽ വിവരിക്കാം .

[സന്ദേഹം1]
എല്ലാം അല്ലാഹുവിന്റെ വിധിയാണെങ്കിൽ ഇസ്‌ലാം കുറ്റകൃത്യമെന്നോ സുകൃതമെന്നോ വിശേഷിപ്പിക്കുന്ന കാര്യങ്ങളും അവൻ നിർണയിച്ചതാണെന്നും, അതു  ചെയ്യാതിരിക്കാൻ മനുഷ്യനു സ്വാതന്ത്ര്യമില്ലെന്നും വരുമല്ലോ. അപ്പോൾ, കൽപനകളും രക്ഷാ ശിക്ഷകളും യുക്തി ശൂന്യമാകുന്നില്ലേ ? 

[നിവാരണം ]
ഏതു കർമം ആരു നിർവഹിക്കുമ്പോഴും അതിനെ ഉൺമയിലേക്കു നയിക്കുന്നവൻ അല്ലാഹുവാണ്. മനുഷ്യർ സ്വതന്ത്രമായി കർമം നിർവഹിക്കുമ്പോൾ അതിന് ഉൺമ നൽകണമെന്ന് അനാദിയിൽ അല്ലാഹു നിശ്ചയിച്ചിരിക്കുകയാണ്.

കർമം സൃഷ്ടിക്കണമെന്നു മാത്രമല്ല അതിനു നിദാനമായ കർമനിർവഹണ സ്വാതന്ത്ര്യം അവനു നൽകണമെന്നും അല്ലാഹു ആദ്യമേ നിശ്ചയിച്ചിട്ടുണ്ട്.

മുകളിൽ നിന്ന്, താഴോട്ട് വീണു പോകുന്നതും സ്വമേധയാ ഇറങ്ങിപ്പോകുന്നതും തമ്മിൽ ആർക്കും അനുഭവവേദ്യമാകുന്ന അന്തരം ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു, പ്രമാണങ്ങൾ അതു ശാക്തീകരിക്കുന്നു.

[സന്ദേഹം 2]
മനുഷ്യർ കർമം നിർവഹിക്കുകയും   അല്ലാഹു അതിന് ഉൺമ നൽകുകയും ചെയ്യുകയോ! എങ്കിൽ പിന്നെ, പ്രശംസക്കും നിന്ദക്കും രക്ഷാ ശിക്ഷകൾക്കും എങ്ങനെ അവർ അർഹരാകും ?

[നിവാരണം ]
ഉദാഹരണത്തിലൂടെ അതു വ്യക്തമാക്കാം :
എ. ഒരു അധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക് ഒരു അനുസരണ പരീക്ഷ നടത്താൻ തീരുമാനിക്കുകയും അവരെ ഒരു ഹാളിലേക്ക് നയിക്കുകയും ചെയ്തു. ഹാളിൽ രണ്ടറ്റത്തായി രണ്ടു ബൾബുകൾ തൂക്കിയിട്ടിട്ടുണ്ട്. ചുമരിൽ പരസ്പരം അകന്ന നിലയിൽ രണ്ടു ബട്ടണുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

അവയിലേക്കു വിരൽ ചൂണ്ടി അധ്യാപകൻ പറഞ്ഞു : “ഈ ബട്ടൺ അമർത്തിയാൽ പച്ച ലൈറ്റ് പ്രകാശിക്കും ആ ബട്ടൺ അമർത്തിയാൽ ചുവപ്പ് ലൈറ്റും. ചുവപ്പ് ലൈറ്റ് കത്താൻ നിമിത്തമാകുന്ന ബട്ടൺ ഒരു കാരണവശാലും ആരും അമർത്തിപ്പോകരുത്. അമർത്തിയാൽ കടുത്ത ശിക്ഷ കിട്ടും. മറ്റേതമർത്തിയാൽ സമ്മാനവും തരും” ഇതു പറഞ്ഞ് അധ്യാപകൻ ഹാളിൽ നിന്ന് നിഷ്ക്രമിച്ചു.

സത്യത്തിൽ ബട്ടണുകൾ ബൾബുകളുമായി ബന്ധിതമായിരുന്നില്ല. പ്രത്യുത, അവരുടെ പ്രവർത്തനം ക്യാമറയിലൂടെ നിരീക്ഷിച്ച് സാക്ഷാൽ ബട്ടൺ അമർത്തപ്പെടുകയും തന്മൂലം ബൾബുകൾ പ്രകാശിക്കുകയും ചെയ്യുക എന്ന സിസ്റ്റമായിരുന്നു ഇവിടെ സ്വീകരിക്കപ്പെട്ടത്.

ഈ രഹസ്യം വിദ്യാർത്ഥികൾ അറിഞ്ഞാലും ഇല്ലെങ്കിലും ചുവപ്പ് ലൈറ്റ് കത്തിയാൽ അവർ ശിക്ഷാർഹരും, പച്ച ലൈറ്റ് കത്തിയാൽ സമ്മാനാർഹരുമാകും. കാരണം ചുമരിലെ ബട്ടണുകൾ അമർത്തിയാൽ മാത്രമാണ് ബൾബുകൾ പ്രകാശിക്കുകയെന്ന് അവർക്കെല്ലാം അറിയാം.

ബി. ദൂരെ നിന്ന് അവനാ കാഴ്ച്ച കാണുകയാണ്. അതികായനായ ഒരാൾ പടുകൂറ്റൻ പാറക്കല്ല് ഉരുട്ടിമറിച്ച് ക്കൊണ്ട് പോവുന്നു. ദുർബലഗാത്രനായ മറ്റൊരാളും തള്ളാൻ സഹകരിക്കുന്നതു കാണാം.

രണ്ടാമൻ സഹകരിച്ചില്ലെങ്കിലും ഒന്നാമനു അനായാസം പാറ തള്ളി മറിക്കാനാവുമെന്ന് അടുത്തെത്തിയപ്പോൾ മനസ്സിലായി. അത്രയ്ക്കു പ്രബലനാണവൻ. രണ്ടാമൻ  ഒറ്റക്കു ശ്രമിച്ചാൽ പാറ ഒന്നനങ്ങുക പോലുമില്ല താനും.അത്രയും ദുർബലനാണവൻ.

എന്നാൽ, “പാറ ഏതു ദിശയിലേക്ക് തള്ളി കൊണ്ടു പോകാൻ വേണ്ടി അതിൽ നീ ബലം പ്രയോഗിക്കുമോ ആ ദിശയിലേക്ക് ഞാനത് തള്ളി നീക്കിത്തരും, ബലപ്രയോഗം നീ നിറുത്തിയാൽ ഞാനും നിറുത്തും” എന്നാണത്രെ ഒന്നാമൻ ദുർബലനായ രണ്ടാമനോട്  പറഞ്ഞിരിക്കുന്നത്.

ഇവിടെ ദുർബലനായ മനുഷ്യൻ ബലം പ്രയോഗിക്കുന്നുവെങ്കിലും പ്രസ്തുത ബലം പാറ നീക്കാൻ മാത്രം പര്യാപ്തമായ ബലമല്ല. എങ്കിലും അതിനാൽ സംഭവിക്കുന്ന നാശ നഷ്ടങ്ങൾക്ക് രണ്ടു കാരണങ്ങളാൽ അവൻ ഉത്തരവാദിയാണെന്നു കാണാം.

1. പാറ നീക്കാൻ പര്യാപ്തമായ ഒന്നാമന്റെ ബല പ്രയോഗത്തിനു തന്റെ ബല പ്രയോഗം ഹേതുവായി ഭവിക്കുന്നു.     
             
2. താൻ ബലം പ്രയോഗിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെയാണ്.

സർവ്വ മനുഷ്യരും, ദൃശ്യ- അദൃശ്യ മനുഷ്യേതര ജീവികളും തങ്ങളുടെ കർമങ്ങളെ ഉൺമയിലേക്കു കൊണ്ടു വരാൻ വേണ്ടി ബലം പ്രയോഗിക്കുന്നു. എന്നാൽ, ആ ബല പ്രയോഗമാകുന്ന കർമനിർവഹണം ഉപര്യുക്ത ഉദാഹരണത്തിലേതു പോലെ അപര്യാപ്തവും പരിമിതവുമാണെന്നും അതിനെ തുടർന്ന് കർമത്തെ ഉൺമയിലേക്ക് നയിക്കുന്ന സമ്പൂർണ കർമനിർവഹണം അല്ലാഹുവിൽ നിക്ഷിപ്തമാണെന്നും പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

“അല്ലാഹു, നിങ്ങളെയും നിങ്ങളുടെ കർമങ്ങളേയും സൃഷ്ടിച്ചു” (വി.ഖുർആൻ 37/96)

“അല്ലാഹു സമസ്ത സൃഷ്ടികളുടേയും സ്രഷ്ടാവാണ്..” (വി.ഖുർആൻ 39/62)

[സന്ദേഹം 3]
കർമനിർവഹണവും അതിനു നിദാനമായ കർമനിർവഹണ സ്വാതന്ത്ര്യവും കർമനിർണയവും കർമനിർണയ സ്വാതന്ത്ര്യവുമെല്ലാം ആത്യന്തികമായി നിർണയിക്കുന്നത് അല്ലാഹുവായിരിക്കെ, 
മനുഷ്യന് എന്തു സ്വാതന്ത്ര്യമ‌ാണുള്ളത്?

[നിവാരണം ]
കർമനിർവഹണ സ്വാതന്ത്ര്യവും കർമനിർണയ സ്വാതന്ത്ര്യവും തത്വത്തിൽ ഒന്നാണ്. കാരണം എന്തു വേണമെന്ന് നിർണയിക്കാൻ സ്വാതന്ത്ര്യമില്ലെങ്കിൽ അതു നിർവഹിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കില്ലല്ലോ.

കർമനിർവഹണ സ്വാതന്ത്ര്യമാവട്ടേ, നമുക്ക് നേരിട്ട് അനുഭവവേദ്യകുന്ന യാഥാർത്ഥ്യമാണ്. “ഒരാത്മാവിനോടും അതിനു നിർവഹണ സ്വാതന്ത്ര്യമുള്ള കാര്യമല്ലാതെ അല്ലാഹു അനുശാസിക്കുകയില്ല” (വി.ഖുർആൻ 2/286 ) എന്ന പ്രസ്താവന അതിനു ശാക്തീകരണവുമാണ്.

പ്രസ്തുത സ്വാതന്ത്ര്യം അല്ലാഹു നിർണയിക്കുകയും നൽകുകയും ചെയ്തത് കൊണ്ട് അത് ഇല്ലാതാവുകയല്ല ഉണ്ടാവുകയാണു ചെയ്യുക. മറ്റൊരു വാക്യത്തിൽ, അല്ലാഹു സ്വാതന്ത്ര്യം നിർണയിക്കുകയും സൃഷ്ടിക്കുകയും ചെയ്തുവെങ്കിൽ, സ്വാതന്ത്ര്യമാണ് നിലവിൽ വരുക പാരതന്ത്ര്യമല്ല.

കർമനിർവഹണം കർമനിർണയത്തെ ആശ്രയിക്കുന്നവെങ്കിലും കർമനിർണയം മനുഷ്യനാണു നിർവഹിക്കുന്നത്. അവന്റെ നിർണയവും നിർണിത കർമവും നിർണയിക്കും മുമ്പ്  അല്ലാഹുവിനറിയാം.

അവൻ സ്വതന്ത്രമായി കർമനിർണയം  [തീരുമാനം] നിർവഹിക്കണമെന്നും ആ നിർണയം നടപ്പിൽ വരുത്തിക്കൊടുക്കണമെന്നുമാണ് അല്ലാഹു തീരുമാനിച്ചത്. അപ്പോൾ മാത്രമാണല്ലോ മനുഷ്യന് കർമനിർവഹണ സ്വാതന്ത്ര്യമുണ്ടെന്ന് പറയാൻ പറ്റുക.

ഇതിനു വിപരീതമായി, മനുഷ്യൻ നിശ്ചിത കർമം തന്നെ നിർണയിക്കണമെന്ന് അല്ലാഹു നിശ്ചയിക്കുന്നുവെന്ന് വന്നാൽ, കർമനിർണയ സ്വാതന്ത്ര്യവും അതിനെ ആശ്രയിച്ചു നില കൊള്ളുന്ന കർമനിർവഹണ സ്വാതന്ത്ര്യവും അവന് നൽകപ്പെടുന്നില്ല എന്നു വരും. നമ്മുടെ അനുഭവജ്ഞാനവുമായും  നടേ, നാം അവതരിപ്പിച്ച പ്രാമാണിക രേഖയുമായും അത് യോജിക്കുകയില്ല.

ഇവിടെ രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം:

1. നമ്മുടെ വിവരണത്തിൽ നിന്ന്, മനുഷ്യൻ കാര്യം തീരുമാനിക്കുകയും അല്ലാഹു അതു നിർവഹിക്കുകയും ചെയ്യുകയാണെന്നും  കോടാനു കോടി കാര്യങ്ങൾ അല്ലാഹുവല്ല തീരുമാനിക്കുന്നതെന്നും മനസ്സിലാക്കിപ്പോകരുത്. മറിച്ച്, മനുഷ്യൻ ഏതു കാര്യം തീരുമാനിക്കുമെന്ന് അനാദിയിൽ അറിയുന്ന അല്ലാഹു [ഉപര്യുക്ത രൂപത്തിൽ മനുഷ്യനതു നിർവഹിക്കുമ്പോൾ] അതു തന്നെ നടപ്പിൽ വരുത്തിക്കൊടുക്കണമെന്നു ആദ്യമേ തീരുമാനിച്ചിരിക്കുകയാണ്.

2. മനുഷ്യന്റെ കർമനിർണയവും അല്ലാഹുവിന്റെ തീരുമാനത്തിലധിഷ്ഠിതമാണ്. 
കാരണം :  മനുഷ്യന് നിർണയ സ്വാതന്ത്ര്യം അല്ലാഹു നൽകുകയും അവനത് നിലനിറുത്തിക്കൊടുക്കുകയും ചെയ്തിരുന്നില്ലെങ്കിൽ ഒന്നും തന്നെ തീരുമാനിക്കാൻ മനുഷ്യന് കഴിയുമായിരുന്നില്ല.
മാത്രമല്ല, മനുഷ്യൻ എന്തു നിർണയിക്കുമെന്ന് അറിഞ്ഞിരിക്കെ തന്നെയാണ് അല്ലാഹു അവന് പ്രസ്തുത നിർണയ സ്വാതന്ത്ര്യം അനു നിമിഷം നൽകിക്കൊണ്ടിരിക്കുന്നത്.

[സന്ദേഹം 4]
അങ്ങനെയെങ്കിൽ, “അല്ലാഹു തീരുമാനിച്ചതിനാലല്ലാതെ നിങ്ങൾ തീരുമാനിക്കുന്നില്ല / കർമ നിർണയം നടത്തുന്നില്ല” (വി. ഖുർആൻ 30/81) എന്നു പറഞ്ഞത് ശരിയാകുമോ ?

[നിവാരണം ]
മേൽ പ്രസ്താവന ഗ്രഹിക്കുന്നതിൽ പലർക്കും ഭീമാബദ്ധം തന്നെ സംഭവിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ നാമിതു വരെ പറഞ്ഞതുമായി നൂറു ശതമാനം യോജിക്കുന്നതും അതിനെ ശാക്തീകരിക്കുന്നതുമായ ഒരു പ്രസ്താവനയാണത്. 

“നിങ്ങൾ സ്വതന്ത്രമായി തീരുമാനം കൈകൊള്ളണമെന്ന് അല്ലാഹു തീരുമാനിച്ചതിനാൽ മാത്രമാണ് നിങ്ങൾ സ്വതന്ത്രമായി തീരുമാനം കൈകൊള്ളുന്നത്” എന്നു പറഞ്ഞാൽ അത് സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുന്നതെങ്ങനെയാണ്! 

നിശ്ചിത കാര്യം തന്നെ തീരുമാനിക്കണമെന്ന് (ഉദാഹരണം: നിസ്കരിക്കാൻ തീരുമാനിക്കണമെന്ന്) അല്ലാഹു തീരുമാനിക്കുന്നുവെന്ന് ആ പ്രസ്താവനയിൽ ഇല്ലേയില്ല. ഉണ്ടായിരുന്നുവെങ്കിൽ, അതൊരു വൈരുദ്ധ്യാത്മക പ്രസ്താവനയാകു മായിരുന്നു.

കാരണം: തീരുമാന സ്വാതന്ത്ര്യം വിനിയോഗിക്കണമെന്ന് അല്ലാഹു തീരുമാനിച്ചുവെന്നു പറയൽ തീരുമാന സ്വാതന്ത്ര്യത്തിന്റെ സ്ഥിരീകരണമാണ്. നിശ്ചിത കർമത്തിൽ അതു വിനിയോഗിക്കണമെന്ന് അല്ലാഹു തീരുമാനിച്ചുവെന്നു പറയൽ പ്രസ്തുത സ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണ്.

ഇവിടെ മുഅ്തസിലീ വിഭാഗം മൂന്ന് സുപ്രധാന ബിന്ദുക്കളിൽ നാമുമായി വിയോജിക്കുന്നതു കാണാം.

1. മനുഷ്യനു നൽകപ്പെടുന്ന ബലം കർമത്തെ ഉൺമയിലേക്കു നയിക്കാൻ പര്യാപ്തമാണെന്ന് അവരും അല്ലെന്ന് നാമും വിശ്വസിക്കുന്നു.

2. പ്രസ്തുത ബലം അവനിൽ നിന്നു നീക്കാൻ അല്ലാഹുവിനു കഴിയുമെങ്കിലും അത് മനുഷ്യന് പൂർണമായും വിട്ടു കൊടുത്തിരിക്കുകയാണെന്ന് അവർ വിശ്വസിക്കുന്നു. നാം വിശ്വസിക്കുന്നത് അത് അനുനിമിഷം നൽകപ്പെട്ടു കൊണ്ടിരിക്കുന്നു വെന്നോ നിലനിറുത്തപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നോ ആണ്.

3. മനുഷ്യന്റെ ദുഷ്കർമങ്ങൾ അല്ലാഹുവിന്റെ തീരുമാനത്തിന് വിരുദ്ധമായി സംഭവിക്കുകയാണെന്ന് അവർ കരുതുന്നു. നാം വിശ്വസിക്കുന്നത് കർമങ്ങൾ അല്ലാഹുവിന്റെ അനാദ്യ തീരുമാനമനുസരിച്ചല്ലാതെ ഉണ്മയിലേക്കു വരില്ല എന്നാണ്.

മാത്രമല്ല, മനുഷ്യന്റെ കർമനിർവഹണവും കർമനിർണയം പോലും നമ്മുടെ വീക്ഷണത്തിൽ അല്ലാഹുവിന്റെ തീരുമാനത്തിനു വിരുദ്ധമായല്ല ഉണ്ടാകുന്നത്. കാരണം, കർമ നിർവഹണ/ നിർണയ സ്വാതന്ത്ര്യം അല്ലാഹു മനുഷ്യനു നൽകൽ അവനത് സ്വതന്ത്രമായി  വിനിയോഗിക്കണമെന്ന അല്ലാഹുവിന്റെ തന്നെ തീരുമാനം അല്ലാഹു നടപ്പിൽ വരുത്തലാണ്.

[സന്ദേഹം 5]
മനുഷ്യന്റെ കർമനിർവഹണവും കർമനിർണയവും (തീരുമാനം) അല്ലാഹുവാണു സൃഷ്ടിക്കുന്നതെങ്കിൽ, മനുഷ്യന് സ്വാതന്ത്ര്യമില്ലെന്ന് വരുകയും, മനുഷ്യനാണ് സൃഷ്ടിക്കുന്നതെങ്കിൽ, സർവ സൃഷ്ടികളുടേയും സ്രഷ്ടാവ് അല്ലാഹുവാണെന്ന വസ്തുതയോട് അത് വിയോജിക്കുകയും ചെയ്യുകയില്ലേ ?

[നിവാരണം ]
കർമനിർവഹണവും കർമനിർണയവും കർമനിർവഹണ സ്വാതന്ത്ര്യത്തിന്റെയും കർമനിർണയ സ്വാതന്ത്ര്യത്തിന്റെയും പ്രയോഗവൽക്കരണം മാത്രമാണ്. കർമ്മത്തിൻറെ ഉൺമയ്ക്കപ്പുറം അവയ്ക്ക് അസ്ഥിത്വമേ ഇല്ല.

‹സൃഷ്ടിക്കൽ› പോലെയാണിത്. ‹സൃഷ്ടിക്കൽ› അസ്തിത്വമുള്ള ഒരു കാര്യമല്ലല്ലോ. ആയിരുന്നുവെങ്കിൽ, അത് അനന്തതയിലേക്കു പശ്ചാത്ഗമിക്കേണ്ടി വരുമായിരുന്നു.

[സന്ദേഹം 6]
“താങ്കളുടെ ഉടമസ്ഥൻ തീരുമാനിച്ചിരുന്നു വെങ്കിൽ ഭൂലോകത്തുള്ളവരാസകലം വിശ്വാസികളാകുമായിരുന്നു...”  “താങ്കളുടെ ഉടമസ്ഥൻ തീരുമാനിച്ചിരുന്നുവെങ്കിൽ മനുഷ്യരെയെല്ലാം അവൻ ഏക സമുദായമാക്കുമായിരുന്നു...”
എന്നെല്ലാം ഖുർആനിൽ കാണാം. ഇതിനർത്ഥം, അല്ലാഹു ചിലരെ വിശ്വാസികളും മറ്റു ചിലരെ അവിശ്വാസികളുമാക്കാൻ തീരുമാനിച്ചുവെന്നാണല്ലോ. അപ്പോൾ, അവിശ്വാസം അവർക്കു മേൽ അടിച്ചേൽപിക്കപ്പെടുന്നു എന്നു വരുന്നില്ലേ ?

[നിവാരണം ]
ഇത്തരം വചനങ്ങളിൽ നിന്ന് വിശ്വാസമോ വിശ്വാസരാഹിത്യമോ അടിച്ചേൽപിക്കപ്പെട്ടു വെന്നു ഗ്രഹിക്കാൻ വകുപ്പില്ല. വിശ്വാസവും അവിശ്വാസവും  നിലവിൽ വരുന്നതുമായി ബന്ധപ്പെട്ട് ഏഴു സാധ്യതകൾ നമുക്ക് പറയനാവും.

1. എല്ലാവരിലും വിശ്വാസം അടിച്ചേൽപിക്കുക
2. എല്ലാവരിലും അവിശ്വാസം അടിച്ചേൽപിക്കുക
3. ചിലരിൽ വിശ്വാസവും മറ്റു ചിലരിൽ അവിശ്വാസവും അടിച്ചേൽപിക്കുക
4. എല്ലാവർക്കും വിശ്വസിക്കാനും അവിശ്വസിക്കാനും സ്വാതന്ത്ര്യം നൽകുക
5. ചിലരിൽ വിശ്വാസം അടിച്ചേൽപിക്കുയും മറ്റു ചിലർക്കു സ്വാതന്ത്ര്യം നൽകുകയും ചെയ്യുക
6. ചിലരിൽ അവിശ്വാസം അടിച്ചേൽപ്പിക്കുകയും മറ്റു ചിലർക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്യുക.
7. ചിലരിൽ വിശ്വാസവും മറ്റു ചിലരിൽ അവിശ്വാസവും അടിച്ചേൽപിക്കുകയും മൂന്നാമതൊരു വിഭാഗത്തിന് സ്വാതന്ത്ര്യം നൽകുകയും ചെയ്യുക.

സപ്ത സാധ്യതകളിൽ ഒന്നാം സാധ്യത  മനുഷ്യരിൽ അല്ലാഹു നടപ്പിലാക്കിയില്ല എന്നു പറഞ്ഞത് കൊണ്ട് രണ്ടാം/മൂന്നാം ക്രമം അവൻ സ്വീകരിച്ചുവെന്ന് വരില്ലല്ലോ. നാലാമതു പറഞ്ഞ ക്രമമാണ് മനുഷ്യരിൽ അല്ലാഹു അനുവർത്തിച്ചിട്ടുള്ളത് എന്നതാണു വസ്തുത.

“ഒരാത്മാവിനോടും അതിനു നിർവഹണ സ്വാതന്ത്ര്യമുള്ള കാര്യമല്ലാതെ അല്ലാഹു അനുശാസിക്കുകയില്ല” (വി.ഖുർആൻ 2/286)
“...വിശ്വസിക്കണമെന്ന് ആരെങ്കിലും തീരുമാനിക്കുന്നുവെങ്കിൽ അവൻ വിശ്വസിക്കുക, അവിശ്വസിക്കണമെന്ന് ആരെങ്കിലും  തീരുമാനിക്കുന്നുവെങ്കിൽ അവൻ അവിശ്വസിക്കുക....” (വി.ഖുർആൻ 18/29)
എന്നീ ആശയം വരുന്ന ഖുർആനിക വചനങ്ങൾ അക്കാര്യം ഉണർത്തുന്നു.

[സന്ദേഹം 7]
ചിലപ്പോൾഅല്ലാഹു വഴിതെറ്റിക്കാൻ തീരുമാനിച്ചവരെ അവൻ വഴിതെറ്റിക്കും, നേർവഴിയിലാക്കാൻ തീരുമാനിച്ചവരെ അവൻ നേർവഴിയിലാക്കുകയും ചെയ്യും എന്ന ആശയം വരുന്ന നിരവധി സൂക്തങ്ങൾ ഖുർആനിൽ കാണാം. ഇതെങ്ങനെ കർമ നിർവഹണ സ്വാതന്ത്ര്യവുമായി പൊരുത്തപ്പെടും ?

[നിവാരണം ]
വഴിതെറ്റുകയെന്നാൽ സത്യത്തെക്കുറിച്ച് അറിവ് കിട്ടാത്തതിനാൽ സത്യവിശ്വാസത്തിൽ എത്തിപ്പെടാതിരിക്കലും
വഴിതെറ്റിക്കുകയെന്നാൽ പ്രസ്തുത അറിവ് നൽകാതിരിക്കലുമാണ്.

അല്ലാഹു അല്ലാതെ ആരാധ്യനില്ല. മുഹമ്മദ് നബീ (ﷺ) അല്ലാഹുവിന്റെ തിരുദൂതരാണ് എന്ന് അംഗീകരിച്ചവർക്ക് ശാശ്വത സ്വർഗവും അംഗീകരിക്കാത്തവർക്കു ശാശ്വത നരകവുമുണ്ടെന്നു കേട്ടയാൾക്ക് അത് സത്യമാണോ എന്ന് സവിനയം അന്വേഷിക്കാനും  അവഗണിക്കാനും കർമ സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടുണ്ട്.

അവഗണിക്കാതെ അന്വേഷണത്തിനു ശ്രമിക്കുന്നവർക്ക് അതു സംബന്ധമായ അറിവ് അല്ലാഹു നൽകാതിരിക്കില്ലെന്ന് ഇസ്‌ലാമിക പ്രമാണങ്ങളിൽ കാണാം.
സത്യത്തെക്കുറിച്ച് അറിവ് കിട്ടിയിട്ടും സത്യം അംഗീകരിക്കാതിരിക്കൽ കർമ നിർവഹണ സ്വാതന്ത്ര്യത്തിന്റെ തെറ്റായ പ്രയോഗവൽക്കരണമാണെന്നു പറയേണ്ടതുമില്ല.

സത്യം ബോധ്യമായിട്ടും ബോധപൂർവ്വം വൈമനസ്യം കാണിച്ചതു കാരണത്താൽ പിന്നീട് അത് അംഗീകരിക്കുന്നതിന് മാനസികമായ വിഘ്നം അല്ലാഹു സൃഷ്ടിക്കാറുമുണ്ട്.
“അവർ അവിശ്വസിച്ചതു കാരണം അവരുടെ ഹൃദയത്തിനുമേൽ അല്ലാഹു സീൽ ചെയ്തു„ (വി. ഖുർആൻ 4/155)

[സന്ദേഹം 8]
ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും മറ്റു പലരും ഉദ്ധരിക്കുന്ന ഹദീസിൽ ഓരോ ആളുകളും ഗർഭസ്ഥ ശിശുക്കളായിരിക്കെ അവന്റെ ഭക്ഷണം, അവധി, കർമം, ജയം - പരാജയം എന്നിവ രേഖപ്പെടുത്താൻ മലകിനോട് കൽപിക്കപ്പെടുമെന്ന് കാണാം
മനുഷ്യന് തന്റെ ഭാഗധേയം നിർണയിക്കുന്നതിൽ യാതൊരു റോളുമില്ല എന്നല്ലേ ഇതിൽ നിന്നും മനസ്സിലാകുന്നത് ?

[നിവാരണം ]
സംഭവിപ്പിക്കുകയെന്ന ധർമമല്ല അറിവ് നിർവഹിക്കുന്നത്. മറിച്ച് സംഭവിക്കുന്ന കാര്യത്തെ സംഭവിക്കും വിധം അനാവരണം ചെയ്യുകയെന്നതാണ് അറിവിന്റെ ധർമം.

എങ്കിൽ, മനുഷ്യൻ സ്വതന്ത്ര്യത്തോടെ, കർമം നിർവഹിക്കുമെന്നും അതു മൂലം ജയ പരാജയങ്ങൾക്ക് അർഹനാവുമെന്നും അല്ലാഹു അറിയുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ, ആ കർമ നിർവഹണം സ്വാതന്ത്ര്യത്തോടു കൂടിയാവാതിരിക്കില്ല.

അറിഞ്ഞതിനാലോ രേഖപ്പെടുത്തിയതിനാലോ അപ്രകാരമാവുകയല്ല.മറിച്ച്,  അപ്രകാരമാണുണ്ടാവുകയെന്ന് അറിയുകയും രേഖപ്പെടുത്തുകയുമാണ്.

[സന്ദേഹം 9]
ഉപര്യുക്ത നബി വചനത്തിന്റെ തുടർച്ചയിൽ “നിങ്ങളിൽ ചിലർ സ്വർഗക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും,  സ്വർഗത്തിനു അവനുമിടയിൽ ഒരു മുഴം മാത്രം അകലമുണ്ട് അപ്പോൾ ലിഖിതം (വിധി) അതു മറികടക്കുകയും അവൻ, നരകക്കാരുടെ കർമ ചെയ്ത് നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. നിങ്ങളിൽ ചിലർ നരകക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും, അവനും നരകത്തിനുമിടയിൽ ഒരു മുഴം മാത്രമുണ്ട്. അപ്പോൾ ലിഖിതം അതു മറികടക്കുകയും അവൻ, സ്വർഗക്കാരുടെ കർമം ചെയ്ത് സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും” എന്നു കൂടി കാണാം.

നരകമാണ് വിധിച്ചതെങ്കിൽ സൽകർമം കൊണ്ടു നേട്ടമില്ല, സ്വർഗമാണു വിധിച്ചതെങ്കിൽ ദുഷ്കർമം കൊണ്ട്  കോട്ടവുമില്ല വിധിക്കു മുന്നിൽ നമുക്കൊന്നിനും കഴിയില്ല. എന്നെല്ലാം ഈ വചനം തെര്യപ്പെടുത്തുന്നില്ലേ ?

[നിവാരണം ]
അതായിരുന്നു ഉദ്ദേശ്യമെങ്കിൽ, ഒരാളുടേയും സൽ കർമങ്ങൾ അല്ലാഹു വൃഥാവിലാക്കുകയില്ല എന്നു വിളമ്പരം ചെയ്യുന്ന നിരവധി ഖുർആനിക സൂക്തങ്ങളുമായി ഈ വചനം കലഹിക്കുമായിരുന്നു. 

ഇമാം മുസ്‌ലിമിന്റെ ഒരു നിവേദനത്തിൽ  “ഒരാൾ, ജനദൃഷ്ട്യാ സ്വർഗക്കാരുടെ പ്രവർത്തനം നിർവഹിച്ചു കൊണ്ടിരിക്കും, അവൻ നരകക്കാരനായിരിക്കെ. വേറൊരാൾ ജനദൃഷ്ട്യാ നരകക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും, അവൻ സ്വർഗക്കാരനായിരിക്കെ” എന്നു വന്നിട്ടുണ്ട്.

എങ്കിൽ, സ്വർഗസ്ഥനാവുമെന്ന് മാലോകർക്കു തോന്നുന്ന രൂപത്തിൽ സ്വർഗക്കാരുടെ കർമങ്ങൾ ചെയ്ത ചിലർ, അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കുകയും അതിനെ നിഷ്ഫലമാക്കുന്ന മാനസിക വ്യാപാരങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യാത്തതു കൊണ്ട് നരകസ്ഥരായി മാറുന്നു “അല്ലാഹു പരിശുദ്ധനാണ്, പരിശുദ്ധ കർമങ്ങൾ മാത്രമേ അവൻ സ്വീകരിക്കൂ”

മാലോകരുടെ ദൃഷ്ടിയിൽ, നരകസ്ഥരായ ചിലർ, പശ്ചാതാപം, വിനയം, തുടങ്ങിയ മാനസിക സുകൃതങ്ങളും മറ്റു ചില രഹസ്യ സുകൃതങ്ങളും ഉള്ളവരായത് കൊണ്ട് സ്വർഗസ്ഥരായും മാറുന്നു. ബാഹ്യമുഖം മാത്രം നോക്കി വിധി പറയാൻ നമുക്കാവില്ല എന്ന ആശയമാണ് പ്രസ്തുത വചനം പ്രകാശനം ചെയ്യുന്നത്.

മനുഷ്യരുടെ മനോവ്യാപാരങ്ങൾ  അല്ലാഹുവിനു ആദ്യമേ അറിയാം. തദനുസൃതം,ജീവിതത്തിന്റെ സായംസന്ധ്യയിൽ ഒന്നാം വിഭാഗത്തിന്റെ പൊയ്മുഖം വലിച്ചു കീറണമെന്നും രണ്ടാം വിഭാഗത്തെ അനുഗ്രഹിക്കണമെന്നും അല്ലാഹു അനാദിയിൽ തീരുമാനമെടുത്തിട്ടുണ്ട്.
അലംഘനീയമായ മേൽ തീരുമാനത്തിന്റെ മനോഹരമായ ആവിഷ്കരിക്കാരമാണ് ‘ലിഖിതം മറികടക്കും’ പ്രയോഗം.

[സന്ദേഹം 10]
ഇമാം ബുഖാരിയും മുസ്‌ലിമും മറ്റു പലരും ഉദ്ധരിക്കുന്നു: പ്രവാചകർ പ്രസ്താവിച്ചു:
“നിങ്ങളിൽ എല്ലാവരുടെയും സ്വർഗ- നരകങ്ങളിലെ താൻ വസിക്കുന്ന ഇടം അറിയപ്പെട്ടിരിക്കുന്നു” സ്വഹാബിമാർ ചോദിച്ചു: എങ്കിൽ ഞങ്ങളെന്തിനു കർമങ്ങൾ നിർവഹിക്കുന്നു?  ഞങ്ങൾക്ക് അതിനെ ആശ്രയിച്ചു കൂടേ? പ്രവാചകർ പറഞ്ഞു: “എല്ലാവർക്കും, അവൻ എന്തിനു സൃഷ്ടിക്കപ്പെട്ടോ അതു സുഗമമാക്കപ്പെടും”
ഇമാം ബുഖാരിയുടെ ഒരു നിവേദനത്തിൽ
“എന്നാൽ വിജയികൾക്കു വിജയികളുടെ കർമം സുഗമമാക്കപ്പെടും പരാജിതർക്കു പരാജിതരുടെ കർമവും സുഗമമാക്കപ്പെടും” എന്നാണുള്ളത്.

ജയ-പരാജയം ആദ്യമേ നിർണയിക്കപ്പെടുകയും അതിനനുസൃതമായി കർമങ്ങൾക്കു സൗകര്യങ്ങൾ നൽകപ്പെടുകയുമാണെന്ന് ഇതിൽ നിന്നു മനസ്സിലാകുന്നു. എങ്കിൽ, ജയ-പരാജയം നിർണയിക്കുന്നതിൽ എന്തു സ്വാതന്ത്ര്യമാണ് മനുഷ്യനു നൽകപ്പെട്ടിട്ടുള്ളത് ?

[നിവാരണം ]
വിജയികൾ, വിജയിക്കാൻ ഹേതുവാകുന്ന സത്യവിശ്വാസവും ഇതര സുകൃതങ്ങളും സ്വതന്ത്രമായി നിർവഹിക്കുന്നവരും പരാജിതർ, പരാജയത്തിനു ഹേതുവാകുന്ന അവിശ്വാസവും ദുഷ്കർമങ്ങളും സ്വതന്ത്രമായി ചെയ്യുന്നവരുമാണെന്ന് മുൻ വിവരണങ്ങളിൽ നിന്നും വ്യക്തമായി.

അതു വഴി ആരെല്ലാം വിജയ ശ്രീലാളിതരാവുമെന്നും പരാജയം ഏറ്റു വാങ്ങുമെന്നും ത്രികാലജ്ഞനായ അല്ലാഹുവിന് ആദ്യമേ അറിയാം, എന്നത് ആ സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുന്നില്ല [സംഭവിപ്പക്കലല്ല, സംഭവിക്കാൻ പോകുന്ന കാര്യം സംഭവിക്കും വിധം അനാവരണം ചെയ്യൽ മാത്രമാണ് അറിവ് നിർവഹിക്കുന്ന ധർമമെന്ന് മുമ്പ് നാം ഉണർത്തിയല്ലോ]

മറിച്ച്, വിജയ മാർഗം തെരഞ്ഞെടുത്തവർക്ക്  വിജയിക്കാനാവശ്യമായ സൗകര്യങ്ങളും പരാജയ മാർഗം തെരെഞ്ഞെടുത്തവർക്ക് അതിനു വേണ്ട സൗകര്യങ്ങളും അവൻ നൽകിക്കൊണ്ടിരിക്കും എന്നാണ് ഈ വചനം കുറിക്കുന്നത്. നാമിതു വരെ പറഞ്ഞതിന്റെ ശാക്തീകരണം മാത്രമാണത്.

[സന്ദേഹം 11]
“എന്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടോ അത് സുഗമമാക്കപ്പെടും” എന്നതും “വിജയികളുടെ കർമം വിജയികൾക്കു സുഗമമാക്കപ്പെടും ” “പരാജിതരുടെ കർമം പരാജിതർക്കു സുഗമമാക്കപ്പെടും”എന്നതും ചേർത്തു വെച്ചാൽ വിജയികളെ സൽകർമത്തിനും പരാജിതരെ ദുഷ്കർമത്തിനും വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നു വരില്ലേ?

[നിവാരണം ]
മനുഷ്യരും ജിന്നുകളും സൽകർമം നിർവഹിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണെന്നു ഖുർആനിൽ കാണാം. സൽകർമം ചെയ്യാൻ സൃഷ്ടക്കപ്പെട്ടവരിൽ ചിലരെ പറ്റി ദുഷ്കർമത്തിനു സൃഷ്ടിക്കപ്പെട്ടു എന്നു പറയൽ യുദ്ധത്തിൽ തോറ്റ പട്ടാളക്കാരെപ്പറ്റി ‘തോൽക്കാൻ വേണ്ടി നിയമിക്കപ്പെട്ടവർ’ എന്നു പറയുന്നതു പോലെയാണ്. തോൽക്കാൻ വേണ്ടി ആരും സൈന്യത്തിൽ നിയമിക്കപ്പെടുകയില്ല. പ്രത്യുത, തോൽവിയായിരുന്നു പരിണിതി എന്നാണതിന്റെ വിവക്ഷ.

[സന്ദേഹം 12]
ആദം നബി (അലൈഹിസ്സലാം) നെ കാണിച്ചു കൊടുക്കാൻ മൂസാ നബി  (അലൈഹിസ്സലാം) അല്ലാഹുവിനോട് അഭ്യർത്ഥിച്ചതിനെ തുടർന്ന് കൂടിക്കാഴ്ച്ചക്ക് അവസരമൊരുങ്ങിയപ്പോൾ പിതാവിനെ സാദരം ഏതാനും വാക്യങ്ങളിലൂടെ  അഭിവാദനം ചെയ്ത ശേഷം:
“അങ്ങ് ഞങ്ങളെ സ്വർഗത്തിൽ നിന്നും പുറത്താക്കിയല്ലോ” എന്ന്  മൂസാ നബി   (അലൈഹിസ്സലാം) ചോദിക്കുകയും അതിനോട്, “ എന്നെ സൃഷ്ടിക്കുന്നതിന് നാൽപതു വർഷം മുമ്പേ അല്ലാഹു രേഖപ്പെടുത്തിയ കാര്യത്തിന് എന്നെ താങ്കൾ കുറ്റപ്പെടുത്തുന്നുവോ” എന്ന് ആദം നബി   (അലൈഹിസ്സലാം) പ്രതികരിക്കുകയും ചെയ്തു “അങ്ങനെ, ആദം നബി   (അലൈഹിസ്സലാം) മൂസാ നബിയോട്  (അലൈഹിസ്സലാം) ന്യായത്താൽ മികച്ചു” എന്ന് ഹദീസിൽ കാണാം. തന്നിൽ നിന്നു സംഭവിച്ച തെറ്റ് വിധി വിശ്വാസത്തിലൂടെ ആദം നബി (അലൈഹിസ്സലാം) ന്യായീകരിക്കുകയായിരുന്നുവോ?

[നിവാരണം ]
ആദം നബി (അലൈഹിസ്സലാം) യിൽ നിന്നും സംഭവിച്ച കനി ഭോജനം സൂക്ഷ്മ വിശകലനത്തിൽ തെറ്റല്ലെങ്കിലും അവർ അതൊരു തെറ്റു പോലെ കരുതുകയും അല്ലാഹുവിനോട് കരഞ്ഞു മാപിരക്കുകയും ചെയ്തതാണ്. എന്നിരിക്കെ, അതും പറഞ്ഞ് അവരെ അപമാനിക്കാൻ മൂസാ നബി   (അലൈഹിസ്സലാം) മുതിരുകയില്ല, അതു ന്യായീകരിച്ചു സംസാരിക്കാൻ ആദം നബി   (അലൈഹിസ്സലാം) തയ്യാറാവുകയുമില്ല.

മറിച്ച്, മൂസാ നബി (അലൈഹിസ്സലാം) പറയുന്നത് : അങ്ങു ചെയ്തത് തെറ്റല്ലെങ്കിൽ പോലും അതു കാരണം ഞങ്ങൾ, സ്വർഗ്ഗരാജ്യത്തിനു പകരം  ഭൂവാസമനുഭവിക്കേണ്ടി വന്നല്ലോ എന്നാണ്. ആദം നബി (അലൈഹിസ്സലാം) പറയുന്നത് ഇതാണ് :
അല്ലാഹു ആദ്യമേ നമുക്കു നിശ്ചയിച്ച ധർമം ഭൂമിയിലെ പ്രാതിനിധ്യമാണ്. കനി ഭോജനം ഉപരിപ്ലവമായ ഒരു കാരണം മാത്രമാണ്.

[സന്ദേഹം 13]
ഇമാം മുസ്‌ലിം ആഇശ (റ) ൽ നിന്നും നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം “അൻസ്വാരികളിൽപെട്ട ഒരു ബാലന്റെ ജനാസയിലേക്ക് (നിസ്കരത്തിന്) തങ്ങൾ ക്ഷണിക്കപ്പെട്ടു അപ്പൊ ഞാൻ പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ ഈ കുട്ടിയുടെയൊരു ഭാഗ്യം! സ്വർഗത്തിലെ കുരുവികളിൽപെട്ട ഒരു കുരുവിയല്ലോ ഇവൻ. തെറ്റു ചെയ്തിട്ടില്ല , അതിന് പ്രായമായിട്ടുമില്ല. തങ്ങൾ പറഞ്ഞു : പറയേണ്ടത് മറ്റൊന്നായിരിക്കെ...(ഇങ്ങനെ പറയുന്നോ)

ആഇശാ...സ്വർഗത്തിന് വേണ്ടി നിവാസികളെ/ അനുയോജ്യരെ അല്ലാഹു സൃഷ്ടിച്ചു. അവർ തങ്ങളുടെ പിതാക്കളുടെ മുതുകുകളിലായിരിക്കെ അവരെ അതിന് വേണ്ടി അവൻ സൃഷ്ടിച്ചു. നരകത്തിന് വേണ്ടിയും നിവാസികളെ/ അനുയോജ്യരെ അവൻ സൃഷ്ടിച്ചു. അവർ തങ്ങളുടെ പിതാക്കളുടെ മുതുകുകളിലായിരിക്കെ അവരെ അതിന് വേണ്ടി അവൻ സൃഷ്ടിച്ചു”

തെറ്റൊന്നും ചെയ്യാത്ത കുഞ്ഞിന്റെ കാര്യം അനിശ്ചിതമാണെന്നും
സ്വർഗത്തിന് വേണ്ടി ചിലരെയും നരകത്തിന് വേണ്ടി മറ്റു ചിലരെയും സൃഷ്ടിച്ചുവെന്നും പറഞ്ഞാൽ, സ്വർഗ നരകങ്ങൾ തീരുമാനിച്ചത് വിശ്വാസ കർമങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ലെന്ന് വരുന്നില്ലേ ?

[നിവാരണം]
എ. ഹദീസിലെ അനിശ്ചിതത്വം ഉടയോന്റെ ശാസനകൾ ബാധകമാകുന്ന പ്രായം തികഞ്ഞിട്ടില്ലാത്ത കുട്ടിയുടെ കാര്യത്തിലാണ്.  അനിശ്ചിതത്വം, സ്വർഗ പ്രവേശനത്തിന്റെ അഭാവത്തിൽ നരക പ്രവേശനം അനിവാര്യമാക്കുന്നില്ല. മറിച്ച്, സൽകർമ്മവും ദുഷ്കർമ്മവും അവരിൽനിന്നു സംഭവിക്കാത്തത് കൊണ്ട് സ്വർഗ്ഗവും നരകവും അല്ലാത്ത മറ്റൊരിടത്ത് അവർ പാർപ്പിക്കപ്പെടാം എന്നതാണ് മറു സാധ്യത. എന്നാൽ, അങ്ങനെയൊരു സാധ്യത കൃത്യമായ വിവരം കുട്ടികളുടെ കാര്യത്തിൽ അവതീർണമാവും മുമ്പായിരുന്നു.
മുസ്‌ലിംകളുടെ കുട്ടികൾ സ്വർഗസ്ഥരാണെന്ന കാര്യത്തിൽ ഗണ്യമായ ഭിന്നത മുസ്‌ലിം ലോകത്ത് ഇല്ലാതിരുന്നത് അത് കൊണ്ടാണ്. ഹദീസിൽ പരാമർശിക്കപ്പെട്ട കുഞ്ഞ് അൻസ്വാരി സ്വഹാബിയുടെ മകനായിരുന്നുവല്ലോ. 

ബി. അവശ്യ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്കു പോയ ആളെ കോവിഡ് 19 ന്റെ കാലമായതു കാരണം പോലീസ് തല്ലിയോടിച്ചു. കിതച്ചു കൊണ്ട് വീട്ടിൽ തിരിച്ചെത്തിയ അയാൾ ഭാര്യയോട് : ഈ സമയം ഞാൻ പോയത് പോലീസിന്റെ തല്ലു വാങ്ങിക്കാൻ വേണ്ടിയാ.. പോക്ക് തല്ലിൽ കലാശിച്ചുവെന്നാണ് അയാൾ ഉദ്ദേശിച്ചത്. ‹വേണ്ടി›, ഈ അർത്ഥത്തിൽ പലപ്പോഴും പ്രയോഗിക്കപ്പടാറുണ്ട്. പിതാക്കളുടെ മുതുകുകളിലായിരിക്കെ (പുംബീജാവസ്ഥയിലായിരിക്കെ) അവരെ സ്വർഗ നരകങ്ങൾക്കു വേണ്ടി സൃഷ്ടിച്ചു എന്നതും ഇതേ പ്രയോഗമാണ്.

എന്നാൽ ഉപര്യുക്ത ഉദാഹരണത്തിൽ പോക്കിന്റെ പരിണിതി(തല്ല്) പോയ ശേഷമാണ് പോയവൻ അറിയുന്നത്. എന്നാൽ, മനുഷ്യന്റെ ആദിമ രൂപമായ ബീജത്തിന്റെ പരിണിതി സ്വർഗമാണോ നരകമാണോ എന്ന് സ്രഷ്ടാവിന് സൃഷ്ടിക്കുമ്പോൾ തന്നെ അറിയാം. കുട്ടികളല്ലാത്തവർ പ്രസ്തുത പരിണിതിയിൽ  എത്തിച്ചേരുന്നത് വിശ്വാസ കർമങ്ങൾ നിർവഹിക്കുന്നതു മൂലമാണെന്നു മാത്രം. അതു നാം മുമ്പ് തെളിയിച്ചതാണ്. ഹദീസിൽ അനുയോജ്യർ എന്ന അർത്ഥം വരുന്ന ‹അഹ്ൽ› പ്രയോഗിച്ചതും അത് കൊണ്ടാണ്. വിശ്വാസികളായ സൽകർമികൾ നരകത്തിനും അവിശ്വാസികൾ സ്വർഗത്തിനും അനുയോജ്യരല്ലല്ലോ.

സി. സ്വർഗ നരകങ്ങൾക്കും വേണ്ടി അവയ്ക്ക് അനുയോജ്യരായ ആളുകളെ സൃഷ്ടിക്കാനും, സ്വർഗത്തിന് / നരകത്തിന് അനുയോജ്യരാണ് തങ്ങളെന്ന് വിശ്വാസ കർമ്മ നിർവഹണത്തിലൂടെ അവർക്കു കൂടി ബോധ്യപ്പെടുമാറ് അവരെ സെലക്ട് ചെയ്യുവാനും തീരുമാനിച്ച അല്ലാഹുവിന്,  സത്യവിശ്വാസവും സൽകർമ്മവും ആരെല്ലാം  നിർവഹിക്കുമെന്നും അവിശ്വാസവും ദുഷ്കർമവും ആരെല്ലാം നിർവഹിക്കുമെന്നും ആദ്യമേ അറിയാം. ആ അറിവിന്റെ അടിസ്ഥാനത്തിൽ ഒന്നാം വിഭാഗത്തെ സ്വർഗത്തിന് വേണ്ടിയും രണ്ടാം വിഭാഗത്തിനെ നരകത്തിന് വേണ്ടിയുമാണ് അവൻ സൃഷ്ടിച്ചിട്ടുള്ളത്. ഇതൊരിക്കലും വിശ്വാസ കർമ സ്വാതന്ത്ര്യത്തിന് വിരുദ്ധമാവുന്നില്ലെന്നു വ്യക്തം. ഇതു ഗ്രഹിച്ചാൽ, ‹വേണ്ടി› യെ തനതായ അർത്ഥത്തിൽ നിന്നും മാറ്റിപ്രതിഷ്ഠിക്കേണ്ടി വരുന്നില്ല

[സന്ദേഹം 14]
എല്ലാ കാര്യങ്ങളും അല്ലാഹു നിശ്ചിയിച്ച് ഉറപ്പിച്ചിട്ടുണ്ടെങ്കിൽ പിന്നെ പ്രാർത്ഥന എന്തിനാണ് ?

[നിവാരണം ]
പ്രാപഞ്ചികമായ ഫലങ്ങൾ മാത്രമല്ല, അവയും കാരണങ്ങളും  തമ്മിലുള്ള [ബാഹ്യമാത്ര] ബന്ധവും അല്ലാഹു നിശ്ചിയിച്ചതു തന്നെയാണ്. ഇവിടെ ഫലം നിലവിൽ വരണമെന്നു മാത്രമല്ല. പ്രത്യുത, പ്രാർത്ഥനയെ തുടർന്ന് അതു നൽകണമെന്നു കൂടി അല്ലാഹു നിശ്ചയിച്ചിട്ടുണ്ടല്ലോ.

[സന്ദേഹം 15]
മനുഷ്യരുടെ ആയുസ്സ് മുമ്പേ തീരുമാനിച്ചതാണെങ്കിൽ ആയുസ്സ് കൂടാൻ എന്തിന് ദുആ ചെയ്യുന്നു ?

[നിവാരണം ]
ആയുസ് കൂടാൻ ദുആ ചെയ്യുകയെന്നാൽ, കൂടുതൽ ആയുസ്സ് കിട്ടാൻ / ദീർഘായുസ്സിന് ദുആ ചെയ്യുകയെന്നാണുദ്ദേശ്യം. ദീർഘായുസ്സിനുള്ള ദുആ / അപേക്ഷ അല്ലാഹു സ്വീകരിക്കലും ആദ്യമേ അവനത് നിശ്ചയിച്ചു വെക്കലും തമ്മിൽ സംഘട്ടനമില്ല. കാരണം : ദുആ നിർവഹിക്കപ്പെടുമെന്ന് ആദ്യമേ അറിഞ്ഞ അല്ലാഹുവിന്, ദുആ സ്വീകരിക്കണമെന്ന് മുമ്പേ തീരുമാനിക്കാമല്ലോ.

************
അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

©Epista Commune
#epista_commune

Tuesday, March 31, 2020

ഇസ്ലാം :ഖുർആനിൽ വൈരുദ്ധ്യ മോ? മനുഷ്യന്‍റെ ഉത്ഭവം: ഖുര്‍ആനില്‍ വൈരുധ്യമില്ല

https://chat.whatsapp.com/DHise5t7BW63aayUZFgeZ7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

'

മനുഷ്യന്‍റെ ഉത്ഭവം: ഖുര്‍ആനില്‍ വൈരുധ്യമില്ല

Muhammad Sajeer Bukhari / 4 years ago

ചോദ്യം:

അല്ലാഹു എങ്ങനെയാണ് മനുഷ്യനെ സ്രിഷ്ടിച്ചത്‌ ..? ഖുർആനിൽ എന്താണ് പറഞ്ഞത് എന്ന് നോക്കുക .

1) മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു (.96:2)
2) അവൻ തന്നെയാണ് വെളളത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹ ബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്(.25:54)
3) കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാൽ ) മുഴക്കമുണ്ടാകുന്ന കളിമണ്‍ രൂപത്തിൽ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു (15:26)
മനുഷ്യനെ എങ്ങനെ അല്ലാഹു സൃഷ്ടിച്ചു എന്നത് ഖുർആനിൽ ഇവിടെ പറഞ്ഞത് പ്രകാരം 3 വിത്യസ്ത നിലയിലാണ് കാണുന്നത് .സത്യത്തിൽ ഇത് ഒരു വൈരുധ്യം അല്ലേ .ഭ്രൂണത്തിൽ നിന്നോ , വെളളത്തിൽ നിന്നോ , അതോ കളിമണ്‍ രൂപത്തിൽ നിന്നോ എങ്ങനെ ആണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് ..?

ചോദ്യകര്‍ത്താവ്: മുശ്താഖ് കണ്ണൂര്‍ | islamis6666@gmail.com


ഈ വാക്യങ്ങളില്‍ വൈരുധ്യം ഇല്ല, വൈവിധ്യം ആണുള്ളത്. രണ്ടും രണ്ടാണ്. വിശദമാക്കാം.

മനുഷ്യ സൃഷ്ടിപ്പിന്‍റെ ആരംഭത്തെ കുറിച്ച് പറയുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ രണ്ടു തരത്തിലുള്ള വിശദീകരണങ്ങള്‍ തന്നിട്ടുണ്ട്. ഒന്ന്‍, ഏറ്റവും ആദ്യത്തെ മനുഷ്യനെപടച്ചതിനെ പറ്റിയാണ്. മറ്റേതാവട്ടെ, പ്രജനന വ്യവസ്ഥയിലൂടെ മനുഷ്യകുലം നിലനില്‍ക്കുന്നതിനെ സംബന്ധിച്ചാണ്. സ്വാഭാവികമായും രണ്ടിനും രണ്ടു തരം വിശദീകരണം ആണുണ്ടാവുക. അതാണ്‌ ഞാന്‍ പറഞ്ഞത്, വൈരുധ്യമല്ല വൈവിധ്യമാണ് എന്ന്.

ഈ രണ്ടു തരം വിശദീകരണങ്ങളെയും അതാതിന്‍റെ സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്തു കൂട്ടിക്കലര്‍ത്തി അവതരിപ്പിച്ചാണ് വിശുദ്ധ ഖുര്‍ആനില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്നു സ്ഥാപിക്കാന്‍ ചിലര്‍ പെടാപാടു പെടുന്നത്. തകരാര്‍ ഖുര്‍ആനിനല്ല, ആരോപകര്‍ക്കാണ്. മറിച്ച്, രണ്ടിനെയും രണ്ടായി കണ്ടു തന്നെ വായിച്ചാല്‍ ഒരു തരത്തിലുള്ള വൈരുധ്യവും അനുഭവപ്പെടുന്നില്ലെന്നു മാത്രമല്ല, ഖുര്‍ആനിന്‍റെ വ്യക്തവും കൃത്യവും ശാസ്ത്രീയവുമായ ആഖ്യാനം നിങ്ങളെ അതിശയിപ്പിക്കുക കൂടി ചെയ്യും.

മണ്ണില്‍ നിന്നാണോ?

ചോദ്യകര്‍ത്താവ് ഉദ്ധരിച്ച മൂന്നാമത്തെ ആയത്ത് ആദിമ മനുഷ്യന്‍റെ സൃഷ്ടിപ്പിനെ സംബന്ധിച്ചുള്ളതാണ്. ഈ ആശയം പ്രതിപാദിക്കുന്ന മറ്റു ചില സൂക്ത ങ്ങൾ കൂടി ചേര്‍ക്കാം.

അല്ലാഹു ആദമിനെ മണ്ണിൽ നിന്നും സൃഷ്ടിച്ചു. എന്നിട്ട് അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറഞ്ഞു. അപ്പോളതാ, അവൻ(ആദം)  ഉണ്ടാകുന്നു!!(3: 59)

അവനത്രേ കളി മണ്ണിൽ നിന്നും നിങ്ങളെ സൃഷ്ടിച്ചത്‌(6:2)

നിങ്ങളെ അവൻ മണ്ണിൽ നിന്ന്‌ സൃഷ്ടിച്ചു(30: 20)

 അല്ലാഹു നിങ്ങളെ മണ്ണിൽ നിന്നും പിന്നീട്‌ ബീജകണത്തിൽ നിന്നും സൃഷ്ടിച്ചു(35: 11)


മനുഷ്യൻ സൃഷ്ടി  മണ്ണിൽ നിന്നായിരുന്നു എന്നാണു ഉപര്യുക്ത ആയത്തുകള്‍ എല്ലാം പറയുന്നത്. മണ്ണിനെ കുറിക്കാന്‍ വ്യത്യസ്തമായ അഞ്ചു പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. അവ ഉദ്ധരിച്ചു ഖുര്‍ആനില്‍ വൈരുധ്യം തേടി നടക്കുന്നവര്‍ ഉണ്ട്. എന്നാല്‍ വാസ്തവം എന്താണെന്ന് നോക്കാം. തുറാബ് (تراب) എന്ന പദമാണ് അതിലൊന്ന്. ഇത് ഏതു തരം മണ്ണിനും പൊതുവായി പറയാവുന്ന ഒരു പദമാണ്. മണ്ണിന്‍റെ സ്വഭാവമോ വിധമോ മറ്റെന്തെങ്കിലും വിശേഷണമോ അതില്‍ നിന്ന് മനസ്സിലാകുകയില്ല. ആദമിനെ പടക്കാന്‍ ഏതു തരത്തിലുള്ള മണ്ണാണ് ഉപയോഗിച്ചത് എന്നു ചോദിക്കാവുന്നതാണ്. അതിനു ഉത്തരമായി രണ്ടു പദങ്ങള്‍ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു; ഹമഅ്(حمأ), ത്വീന്‍(طين) എന്നിവ. കളിമണ്ണ്‍, ചെളിമണ്ണ്‍ എന്നീ അര്‍ത്ഥങ്ങളി­ല്‍ ഉപയോഗിക്കുന്നതാണ് ഈ പദങ്ങ­ള്‍. കളിമണ്ണിന്‍റെ സ്വഭാവം എന്തായിരിക്കും എന്നറിയാനുള്ള അഭിവാജ്ഞക്ക് ഉത്തരമായി വീണ്ടും രണ്ടും പദങ്ങള്‍! മസ്നൂൻ(مسنون) ,സ്വൽസ്വാൽ(صلصال) എന്നിവയാണത്. പശിമയുള്ള കുഴഞ്ഞ മണ്ണ് എന്നാണു മസ്നൂനിന്‍റെ അര്‍ഥം. അനന്തരം ഉണങ്ങി വരണ്ടാല്‍ രൂപപ്പെടുന്ന “മുട്ടിയാല്‍ ചിലപ്പ്‌ കേള്‍ക്കുന്നത്” എന്നാണു സ്വല്സ്വാലിന്‍റെ വിവക്ഷ. മണ്ണി­ല്‍ നിന്നാണ് മനുഷ്യനെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന പൊതു പ്രസ്താവനയുടെ വിശദീകരണങ്ങളാണ് ഇതെല്ലാം എന്നു ആര്‍ക്കാണ് മനസ്സിലാകാത്തത്. ഇതെങ്ങനെ വൈരുധ്യമാകും?!

വെള്ളത്തില്‍ നിന്നാണോ?

ചോദ്യത്തില്‍ പരാമര്‍ശിച്ചിട്ടുള്ള സൂറത്തു­ല്‍ ഫുര്‍ഖാനിലെ സൂക്തം മനുഷ്യ സൃഷ്ട്ടിപ്പ് വെള്ളത്തില്‍ നിന്നാണെന്നു പരാമ­ര്‍ശിക്കുന്നു. വേരെയൊരു സൂക്തത്തില്‍ “എല്ലാ ജന്തുക്കളെയും അവൻ വെള്ളത്തിൽ നിന്ന്‌ സൃഷ്ടിച്ചിരി ക്കുന്നു”(24: 45) എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സൂക്തങ്ങള്‍ മനുഷ്യന്‍ മണ്ണില്‍ നിന്ന് പടക്കപ്പെട്ടിരിക്കുന്നു എന്ന പ്രസ്താവങ്ങളോട് കലഹിക്കുമോ? ഇല്ല, ഒരിക്കലും ഇല്ല.

ഈ സൂക്തങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള പദം “മാഅ്”(ماء) എന്നാണ്. രണ്ടു അര്‍ത്ഥങ്ങളാണ് ഈ പദത്തിനുള്ളത്. പ്രഥമാര്‍ത്ഥം ജലം എന്നു തന്നെ. ബീജം അല്ലെങ്കില്‍ അണ്ഡം എന്നാണ് അടുത്ത അര്‍ത്ഥം. “പുരുഷന്‍റെ ബീജത്തില്‍ നിന്നാണോ സ്ത്രീയുടെ അണ്ഡത്തില്‍ നിന്നാണോ ശിശു ജനിക്കുന്നത്?” എന്നു തിരുമേനി സ്വ.യോട് ജൂതന്‍ അന്വേഷിച്ച സംഭവം വിശ്രുതമാണ്. സ്വഹീഹായ അനേകം ഹദീസുഗ്രന്ഥങ്ങളില്‍ ഇത് നിവേദനം ചെയ്തിട്ടുണ്ട്. ഇവിടെ ബീജം,അണ്ഡം എന്നീ അര്‍ത്ഥങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളത് “മാഅ്”(ماء) എന്നാണ്. സമാനമായ അനേകം ഉദാഹരണങ്ങള്‍ ചൂണ്ടി കാണിക്കാനാകും. ഈ അര്‍ത്ഥത്തി­ല്‍ “മാഇ”ല്‍ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് എന്നു വായിക്കുമ്പോള്‍ അതി­ല്‍ സംശയത്തിനിടയില്ല.

ജലം എന്ന അര്‍ഥം തന്നെ പരിഗണിച്ചാലും ഒരു വൈരുധ്യവും ഇല്ല എന്നോര്‍ക്കുക. മനുഷ്യനെ പടച്ചത് മണ്ണിൽ നിന്നു മാത്രമാണ് എന്നോ ജലത്തിൽ നിന്നു നിന്നു മാത്രമാണ് എന്നോ വിശുദ്ധ ഖുർആനിലൊരിടത്തും പറഞ്ഞിട്ടില്ല. പിന്നെയെങ്ങനെ ഈ വചനങ്ങൾ തമ്മിൽ വൈരുധ്യമുണ്ടെന്ന്‌ പറയും?  മനുഷ്യനെ വെള്ളത്തിൽ നിന്നും മണ്ണിൽ നിന്നുമാണ് സൃഷ്ടിച്ചത് എന്നതിന്‍റെ അര്‍ഥം വെള്ളത്തിന്‍റെയും മണ്ണി​‍ന്‍റെയും മിശ്രിതത്തിൽ നിന്ന്‌ സൃഷ്ടിക്കപ്പെട്ടു എന്നാണ്.

 വെള്ളം ചേർത്ത്‌ മണ്ണ്‌ കുഴച്ച്‌ കളിമൺ രൂപമുണ്ടാക്കുക എന്നത്‌ സ്വാഭാവികമായ കാര്യമാണല്ലോ.  ഇപ്രകാരമായിരിക്കും ആദിമനുഷ്യന്‍റെ രൂപം നിർമിച്ചത്‌ എന്നാണ് ഈ ആഖ്യാനത്തില്‍ നിന്ന് മനസ്സിലാവുന്നത്. ആദി മനുഷ്യന്‍റെ സ്വരൂപം കളിമണ്ണിൽ നിന്ന്‌ പാകപ്പെടുത്തിയ ശേഷം അതില്‍  ആത്മാവിനെ സന്നിവേശിപ്പിച്ചപ്പോഴാണ്‌ മനുഷ്യനുണ്ടായതെന്നു വിശുദ്ധ ഖുർആ­ന്‍ പറഞ്ഞിട്ടുണ്ടല്ലോ(15:28,29).

ആദിമ മനുഷ്യന്‍റെ കാര്യത്തില്‍  മാത്രമല്ല എല്ലാ മനുഷ്യരുടെ യും ഘടനയില്‍ ജലം നിർണ്ണായക ഘടകമാണ്‌എന്നു അറിയാത്തവര്‍ തുച്ചമായിരിക്കും. മനുഷ്യശരീരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ജലമാണ്.നവജാതശിശുവിൽ 77ശതമാനത്തോളവും പ്രായപൂർത്തിയായ ഒരാളിൽ 70 ശതമാനത്തോളവും പ്രായം ചെന്നവരിൽ 50 ശതമാനത്തോളവും ജലം ഉണ്ട്. മസ്തിഷ്കത്തിന്റെ 95 ശതമാനവും രക്തത്തിന്റെ 82 ശതമാനവും വെള്ളമാണ്. ഉമിനീരിന്‍റെ അടിസ്ഥാനവും വെള്ളമാണ്. അതുപോലെ സന്ധികള്‍ക്ക് ചുറ്റുമുള്ള ദ്രാവകവും വെള്ളം തന്നെ. എന്തിനധികം, നമ്മുടെ അസ്ഥികളുടെ പോലും 22 ശതമാനം വെള്ളമാണ്!! ദിവസവും രണ്ട് ലിറ്റര്‍ മുതല്‍ മൂന്ന് ലിറ്റര്‍ വരെ ജലം മനുഷ്യ ശരീരത്തിന് ആവശ്യമാണ്. ഭക്ഷണം ലഭിക്കാതെ നമുക്ക് അഞ്ചാഴ്ച പിടിച്ചു നില്‍ക്കാനാവുമെങ്കില്‍ ജലമില്ലാതെ അഞ്ച് ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കാനാകില്ല!! മനുഷ്യശരീരത്തില്‍ എപ്പോഴും 35 മുതല്‍ 40 വരെ ലിറ്റര്‍ ജലം നില്‍ക്കുന്നു. ശരീരത്തില്‍ ജലത്തിന്റെ ഒരു ശതമാനത്തിന്റെ കുറവുണ്ടാകുമ്പോഴേക്കും നമുക്ക് ദാഹിക്കും. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ ശരീരത്തില്‍ ജലത്തിന്റെ അളവ് കുറയുന്നു. ഇപ്പോള്‍ നിലവിലുള്ളതിനേക്കാള്‍ 2 ശതമാനം കുറവുണ്ടായാല്‍ നിര്‍ജലീകരണത്തിന് വിധേയമാകും. ഇത് പല രോഗങ്ങള്‍ക്കും കാരണമാകും.

             വെള്ളം ഒരു ലൂബ്രികന്റായി വര്‍ത്തിക്കുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഓക്സിജനും പോഷക ഘടകങ്ങളും എത്തിക്കുക എന്നതാണ് പ്രധാനധർമ്മം. അതോടൊപ്പം ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നു. ഇപ്രകാരം ശരീരോഷ്മാവ് നിയന്ത്രിക്കുക, ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുക എന്നിവയും ജലത്തിന്റെ ധർമ്മങ്ങളാണ്.

ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിച്ചാല്‍കുടലിലെ കാന്‍സര്‍ സാധ്യത 40 ശതമാനം വരെയും മൂത്രസഞ്ചിയിലെ കാന്‍സര്‍ സാധ്യത 50 ശതമാനം വരെയും കുറയുമെന്നാണ് വിവിധ പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. മൂത്രാശയ അണുബാധയുള്ളവര്‍ ദിവസവും ധാരാളം വെള്ളം കുടിക്കണമെന്നാണല്ലോ വൈദ്യമതം. മനുഷ്യശരീരത്തിന്‍റെ നിലനില്‍പ്പിനും ആരോഗ്യ സംരക്ഷണത്തിനും ജലം എത്രമാത്രം അവശ്യഘടകമാണ് എന്നതിനു ഇനിയുമധികം പറയേണ്ടതില്ലല്ലോ.

                 അതുപോലെ നമ്മുടെ ശരീരത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് മണ്ണും. മനുഷ്യ ശരീരത്തിൽ  കാണുന്ന എല്ലാ ലവണങ്ങളും ധാതുക്കളും മൂലകങ്ങളും മണ്ണില്‍ അട ങ്ങിയിട്ടുണ്ട്!! നമ്മെ അതിശയിപ്പിക്കുന്ന ഒരു പഠനം സൂചിപ്പിക്കട്ടെ. പലരും ജൈവകൃഷിയിലേയ്ക്ക്‌ ആകൃഷ്ടരാകുവാൻ കാരണം വർദ്ധിച്ചുവരുന്ന രോഗങ്ങളാണല്ലോ. മണ്ണിലെ മൂലകങ്ങളുടെ കുറവ്‌ നാം ഭക്ഷിക്കുന്ന ഭക്ഷണതിലുണ്ടാകുകയും അത്‌ മൂലമാണ് പല രോഗങ്ങളുംഉണ്ടാകുന്നത് എന്ന നിരീക്ഷണത്തിനു കിട്ടിയ അംഗീകാരമാണ് ജൈവകൃഷിക്ക് കിട്ടികൊണ്ടിരിക്കുന്ന പ്രചാരം. പലരുടെയും പഠനങ്ങൾ പറയുന്ന ചില ഉദാഹരണങ്ങൽ ചുവടെ ചേർക്കുന്നു.
1. മഗ്നീഷ്യത്തിന്‍റെ അപര്യാപ്തത മൂലം ഹൃദയഘാതം ഉയര്‍ന്ന രക്തസമ്മർദം, ആസ്ത്മ,കിഡ്നിയില്‍ കല്ല്‌ മുതലായ രോഗങ്ങൾ ഉണ്ടാകുന്നു. പച്ചനിറമുള്ള ഇലകളിൽ കൂടുതൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു.
2. എല്ലിനും പല്ലിനും ബലക്കുറവുണ്ടാകുന്നു കാല്‍സ്യത്തിന്‍റെ കുറവ് മൂലം ആണ്.  കാൽസ്യം ഫൊസ്ഫറസിനൊപ്പം ചേർന്നാണ്‌ ഉറപ്പുള്ള എല്ലും പല്ലും ഉണ്ടാകുന്നത്‌. പാലിലും വെണ്ണയിലും കൂടുതൽ ഉണ്ടെങ്കിലും ക്യാൽസ്യം ഡെഫിഷ്യൻസിയുള്ള പശുവിന്‍റെ പലിന്‍റെ ഗതി എന്താവും! ഡോള്ളാമൈറ്റിൽ മഗ്നീഷ്യവും ക്യൽസ്യവും അടങ്ങിയിട്ടുണ്ട്‌.  ഇത്‌ ജൈവകൃഷിക്ക്‌ അനുയോജ്യമാണ്.
3. വളർച്ചയ്ക്കും, ഗർഭധാരണത്തിനും, പാലുൽപ്പാദനത്തിനും, മുറിവുണങ്ങുവാനും, പുതിയ ചര്‍മം ഉണ്ടാകുവാനും തുടങ്ങി പലതിനും സിങ്ക്‌ ആവശ്യമാണ്‌.  വൈറൽ ഇൻഫെക്‌ഷൻസിനെതിരെ പോരാടുകയും ചെയ്യും.

                 ഇപ്പോഴും യഥാര്‍ത്ഥ മണ്ണില്‍ നിന്നുള്ള മൂലകങ്ങളും ധാതുക്കളും പോഷകങ്ങളും കൂടാതെ നമുക്ക് ജീവിക്കാന്‍ കഴിയുകയില്ല എന്നാണു പറഞ്ഞു വന്നതിന്റെ ചുരുക്കം മനുഷ്യ ശരീരത്തിന്‍റെ നിര്‍മിതിക്ക് വെള്ളവും മണ്ണും വേണമെന്ന് പറയുമ്പോള്‍ അതില്‍ എങ്ങനെയെങ്കിലും വൈരുധ്യം കണ്ടത്താന്‍ പഴുത് തേടുന്നവര്‍ ഈ പഠനങ്ങള്‍ വായിക്കുന്നത് നന്നായിരിക്കും. പറഞ്ഞുവന്നതിന്‍റെ സംക്ഷിപ്തം, മനുഷ്യൻ ജലത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന ഖുർആനിക പ്രഖ്യാപനം മണ്ണില്‍ നിന്ന് പടക്കപ്പെട്ടവന്‍ എന്നതിനോട് വിരുദ്ധമാകുന്നില്ലെന്നു മാത്രമല്ല, സൃഷ്ടിപ്പിനു വേണ്ടി ഉപയോഗിച്ച വിവിധ വസ്തുക്ക­ള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുക കൂടിയാണ് ചെയ്യുന്നത്.

ഒരു സൂക്തത്തില്‍ “എല്ലാ ജന്തുക്കളെയും അവൻ വെള്ളത്തിൽ നിന്ന്‌ സൃഷ്ടിച്ചിരി ക്കുന്നു”(24: 45) എന്നും രേഖപ്പെടുത്തിയിട്ടുണ്ട് എന്നു നടേ പറഞ്ഞുവല്ലോ. വളരെ വലിയ ഒരു ശാസ്ത്രീയ സത്യമാണ് ഇതിലൂടെ വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചത്. ഇതര ഗ്രഹങ്ങളില്‍ എവിടെയെങ്കിലും ജീവനുണ്ടോ എന്നന്വേഷിക്കുന്ന ശാസ്ത്രജ്ഞന്മാര്‍ മുഖ്യമായും അവിടെ ജലകണികകളുണ്ടോ എന്ന അന്വേഷണമാണ് ആദ്യം നടത്തുന്നത് നാം വായിച്ചിട്ടുണ്ട്. ജലമുണ്ടെങ്കില്‍ ജീവനുണ്ടെന്നര്‍ഥം. ജലമില്ലാതെ ജീവന്‍ നിലനില്‍ക്കില്ല. നമ്മുടെ ഭൂമിക്ക് നീലഗ്രഹം എന്ന അപരനാമം കിട്ടിയത് ഇവിടുത്തെ ജലസാന്നിധ്യം കൊണ്ടാണ്. ജീവോത്പത്തി, വികാസം, പരിരക്ഷ തുടങ്ങിയവയെല്ലാം വെള്ളത്തെ ആശ്രയിച്ചാണ്. പ്രാണവായു കഴിഞ്ഞാല്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിന്‍റെ അടിസ്ഥാനം വെള്ളമാണ്. ജലാധിഷ്ഠിതമായ ഒരു ആവാസവ്യവസ്ഥയാണ് ഭൂമിക്കുള്ളത്. പ്രകൃതിയിലെ ചെറുതും വലതുമായ എല്ലാ ജീവികളും ഈ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണ്, വായു, സസ്യങ്ങള്‍, ജന്തുക്ക­ള്‍, പറവക­ള്‍, സൂക്ഷ്മജീവിക­ള്‍ എന്നിവയുടെയെല്ലാം നിലനില്‍പ്പിന് വെള്ളം കൂടിയേ തീരൂ. പ്രകൃതിസംവിധാനത്തിലും മൂലകങ്ങളുടെ ജൈവരാസ ചാക്രിക ഗതികളിലും വെള്ളമാണ് നിര്‍ണായകഘടകം. കാലാവസ്ഥാ നിര്‍ണയത്തിലും പ്രകൃതി സംവിധാനത്തിലും വെള്ളം അത്യാവശ്യമാണെന്നര്‍ഥം.

ഭ്രൂണത്തില്‍ നിന്നാണോ?

                   മനുഷ്യന്‍ ഭ്രൂണത്തില്‍ നിന്നാണോ സൃഷ്ടിക്കപ്പെട്ടതെന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാനിടയില്ല. അതും മുകളില്‍ പറഞ്ഞതും തമ്മില്‍ ഒരു വൈരുധ്യവും ഇല്ലെന്നു ഇനി അധികം പറയേണ്ടി വരില്ല. ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു എന്നതിനെ കുറിച്ചുള്ള ഖുര്‍ആനിലെ വിവരണത്തി­ല്‍ ശാസ്ത്രീയാബദ്ധം സംഭവിച്ചിട്ടുണ്ടെന്ന ആരോപണത്തിനു ഞാന്‍ നേരത്തെ വിശദമായ മറുപടി എഴുതിയിട്ടുണ്ട്. എന്‍റെ “ഖുര്‍ആനിന്‍റെ അമാനുഷികത: വിമര്‍ശനങ്ങള്‍ക്ക് മറുപടി”യുടെ ഒന്നാം വാള്യം വായിക്കുക. വൈരുദ്ധ്യമല്ല, ഈയടുത്ത കാലത്ത് മാത്രം ശാസ്ത്രം മനസ്സിലാക്കിയ കാര്യങ്ങളാണ് പതിനാലു നൂറ്റാണ്ട് മുമ്പേ “നിരക്ഷരനായ ദൂതന്‍” ലോകത്തോട്‌ വിളിച്ചു പരാജതെന്നു മനസ്സിലാക്കാം.

ഭ്രൂണത്തി­ല്‍ നിന്നു പടക്കപ്പെട്ടുവെന്ന പ്രസ്താവം വെള്ളത്തില്‍ നിന്നോ മണ്ണില്‍ നിന്നോ പടക്കപ്പെട്ടുവെന്നതിനോട് മാത്രമല്ല, വിവിധയിടങ്ങളില്‍ വന്ന അതിന്‍റെ വിശദീകരണങ്ങള്‍ തമ്മില്‍ തമ്മിലും ഒരു വൈരുധ്യവും പുലര്‍ത്തുന്നില്ല. ഏതാനും സൂക്തങ്ങൾ ഉദ്ധരിക്കാം.

ഒരു ശുക്ളകണത്തില്‍ നിന്നാകുന്നു അവന്‍ മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് (അന്നഹ്‌ല്‍ : 4 )

മനുഷ്യനെ നാം മിശ്രിതമായ ശുക്ളകണത്തില്‍നിന്ന് സൃഷ്ടിച്ചു (അല്‍ ഇന്‍സാന്‍: 2)

(ഗര്‍ഭാശയത്തിലേക്ക്) തെറിപ്പിക്കപ്പെട്ട നിസ്സാരമായ ശുക്ളകണമായിരുന്നില്ലേ അവന്‍? (അല്‍ ഖിയാമ : 37)

മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന്‌ (ഒട്ടിപ്പിടിക്കുന്ന പിണ്ഡത്തില്‍ നിന്ന്) സൃഷ്ടിച്ചിരിക്കുന്നു(അല്‍ അലഖ് : 2)


                 ഈ സൂക്തങ്ങളെല്ലാം ലൈംഗിക പ്രത്യൽപാദനത്തിന്‍റെ വിവിധ ഘട്ടങ്ങളെ പരാമര്‍ശിക്കുന്നവയാണ്‌.  അന്നഹ്­ലിലെ مِنْ نُطْفَةٍ (മിന്‍ നുത്ഫതിന്‍) എന്ന പ്രയോഗം അണ്ഡ-ബീജ സങ്കലനം നടക്കാത്ത പുംബീജത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രയോഗമാണ്‌. അൽ ഖിയാമയിലെ نُطْفَةً مِنْ مَنِيٍّ يُمْنَى  (നുത്ഫതന്‍ മിന്‍ മനിയ്യിന്‍ യുംനാ) എന്നു പറഞ്ഞിരിക്കുന്നതും തഥൈവ. എന്നാല്‍ അല്‍ ഇന്സാനില്‍ مِنْ نُطْفَةٍ أَمْشَاجٍ(മിന്‍ നുത്ഫതിന്‍ അമ്ശാജ്- മിശ്രിത ശുക്ളം) എന്ന പ്രയോഗത്തിന്‍റെ ഉദ്ദേശം  മനുഷ്യന്റെ ജന്മം സ്ത്രീയുടെയും പുരുഷന്റെയും വെവ്വേറെയുള്ള ബീജങ്ങളില്‍ നിന്നല്ല, മറിച്ച്, രണ്ടുപേരുടെയും രേതസ്സ് കൂടിച്ചേര്‍ന്ന് ഒന്നായിത്തീര്‍ന്ന ബീജത്തില്‍നിന്നാണ് എന്നാണ്. ഭ്രൂണത്തിൽ നിന്ന്‌ അല്ലെങ്കില്‍ ഒട്ടിപ്പിടിക്കുന്ന പിണ്ഡത്തി­ല്‍ നിന്ന് എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന അൽ അലഖിലെ مِنْ عَلَقٍ  (മിന്‍ അലഖിന്‍) എന്നപദം അണ്ഡ ബീജ സംയോജനത്തിലൂടെ ഉണ്ടാകുന്ന സിക്താണ്ഡത്തെ (zygote) കുറിച്ചാണ്. عَلَقَة അലഖഃ എന്ന പദത്തിന്‍റെ ബഹുവചനമാണ് عَلَق അലഖ്. സാധാരണ പ്രയോഗത്തില്‍ ഒട്ടിപ്പിടിക്കുന്നത്, പറ്റിച്ചേര്‍ന്നു നില്‍ക്കുന്നത് എന്നൊക്കെയാണ് ഈ വാക്കിന്‍റെ അര്‍ഥം. ഗര്‍ഭധാരണം കഴിഞ്ഞു കുറച്ചുദിവസത്തേക്ക് ഭ്രൂണത്തിന്‍റെ അവസ്ഥയാണിത്! ശരീരത്തിൽ കടിച്ചുതൂങ്ങി അള്ളിപിടിച്ചു നില്‍ക്കുന്നതിനാൽ അട്ട എന്ന ജീവിക്ക്‌ `അലഖ്‌` എന്നുപറയാറുണ്ട്‌. ബീജസങ്കലനത്തിനു ശേഷമുണ്ടാകുന്ന സിക്താണ്ഡം ഗർഭാശയഭിത്തിയിൽ അള്ളിപിടിച്ചാണ്‌ വളരാനാരംഭിക്കുന്നത്‌. ഈ അവസ്ഥയിലുള്ള ഭ്രൂണത്തിന്‍റെ രൂപം അട്ടയുടേതിന്‌ സമാനവുമാണ്!! അനന്തരമുള്ള വളര്‍ച്ചാഘട്ടത്തെ  الْمُضْغَةَ (മുള്ഗ) അഥവാ, രക്തപിണ്ഡം എന്നു വിളിച്ചുഅല്‍ മുഅ്മിനൂന്‍ 13). ചുരുക്കത്തില്‍, ഭ്രൂണവളർച്ചയുടെ വിവിധ ഘട്ടങ്ങൾ പ്രതിപാദിക്കുന്ന ഖുർആൻ സൂക്തങ്ങളെല്ലാം കൃത്യവും സൂക്ഷ്മവുമായ വിവരങ്ങളാണ്‌ നൽകുന്നത്‌ എന്ന വസ്തുതയാണ്‌ നമുക്ക്‌ ഇവിടെ കാണാൻ കഴിയുന്നത്‌.


               ആദിമമനുഷ്യന്‍റെ സൃഷ്ടിപ്പും ഒപ്പം, ഭ്രൂണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ള വളര്‍ച്ചയെയും അല്‍ മുഅ്മിനൂനിലെ ഉപര്യുക്ത സൂക്തത്തില്‍ ഖുര്‍ആന്‍ ആവിഷ്കരിച്ചിട്ടുള്ളത് എത്ര കൃത്യമായാണ് എന്നു നോക്കൂ: “നിശ്ചയം, മനുഷ്യനെ നാം കളിമണ്ണിന്‍റെ സത്തില്‍നിന്നു സൃഷ്ടിച്ചു. പിന്നീടവനെ ഒരു സുരക്ഷിതസ്ഥാനത്ത് രേതസ്കണമായി(نُطْفَةً)  പരിവര്‍ത്തിച്ചു. പിന്നീട് ആ രേതസ്കണത്തെ ഒട്ടുന്നപിണ്ഡം (عَلَقَةً) ആക്കി. അനന്തരം ആ പിണ്ഡത്തെ മാംസം (مُضْغَةً ) ആക്കി. പിന്നെ മാംസത്തെ അസ്ഥികള്‍ (عِظَامًا) ആക്കി. എന്നിട്ട് ആ അസ്ഥികളെ മാംസം (لَحْمًا ) പൊതിഞ്ഞു. അനന്തരം അതിനെ തികച്ചും മറ്റൊരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു -അല്ലാഹു വളരെ അനുഗ്രഹമുടയവന്‍ തന്നെ.(അല്‍ മുഅ്മിനൂന്‍ 12, 14).



                ഏറ്റവും ഉചിതവും ശാസ്ത്രീയവുമായ തിരഞ്ഞെടുപ്പാണ് അണ്ഡ ബീജസങ്കലനത്തെയും ഭ്രൂണ വളർച്ചയുടെ വിവിധ ഘട്ടങ്ങളെയും കുറിക്കാൻ വേണ്ടി വിശുദ്ധ ഖുർആൻ പ്രയോഗിച്ച എല്ലാ പദങ്ങളുടെയും കാര്യത്തില്‍ ഉണ്ടായിട്ടുള്ളത് എന്നു ആധുനിക ഭ്രൂണശാസ്ത്രപഠനങ്ങൾ തെളിയിക്കുന്നു.  മനുഷ്യന്‍റെ ആദിമ സൃഷ്ടി മണ്ണിൽ നിന്നാണെന്നും ജലത്തിൽ നിന്നാണെന്നുമെല്ലാം ഉള്ള പരാമർശങ്ങളും തഥൈവ. ഇവയെല്ലാം ശരിയാണ്‌. ഇവയിൽ എവിടെയും യാതൊരു വൈരുധ്യവുമില്ല. ഒരേ വസ്തുതയുടെ വിശദാംശങ്ങള്‍ പ്രതിപാധിക്കുന്നതിനു വൈരുധ്യം എന്നാണോ വിളിക്കുക?!

Friday, December 27, 2019

നാരിയത്ത് സ്വലാത്ത്, വിമർശനങ്ങൾക്ക് മറുപടി*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

https://youtu.be/RL4MsycWl5s


*നാരിയത്ത് സ്വലാത്ത്,
വിമർശനങ്ങൾക്ക് മറുപടി*
.................................


: اللهم صلي صلاةً كاملة وسلم سلاما تاما على سيدنا محمد الذي  تنحل به العقد، وتتفرج به الكرب، وتقضى به الحوائج ، وتنال به الرغائب، وحسن الخواتيم ويستسقى الغمام بوجهه الكريم وعلى آله وصحبه في كل لمحة ونفس”

*ഒഹാബി പുരോഹിതൻ പറയുന്നു*
:
ഈ സ്വലാത്തില്‍ ശിര്‍ക്കില്ല എന്നും, അത് ചോല്ലുന്നതില്‍ തെറ്റില്ല എന്നും നിങ്ങളോട് ചിലര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ബാത്വിലാണ്. കാരണം മേല്പറഞ്ഞ സ്വലാത്തില്‍ ദീനിന് നിരക്കാത്ത വ്യക്തമായ നിഷിദ്ധങ്ങള്‍ അടങ്ങിയിട്ടുണ്ട്.

മറുപടി

*യാതൊരു നിഷിദ്ധങ്ങളും അതിൽ തെളിയിക്കാൻ ഒരു വഹാബി പുരോഹിതനും സാധ്യമല്ല*


*ഒഹാബി പുരോഹിതൻ പറയുന്നു'*

- അത് പ്രയാസങ്ങള്‍ അനുഭവിക്കുമ്പോള്‍ ചൊല്ലേണ്ടതായാണ് അതിന്‍റെ വക്താക്കള്‍ പറയുന്നത്. ഇത് ഇബാദത്ത് പുതുതായുണ്ടാക്കലും അതിന് ചില പ്രത്യേക സാഹചര്യങ്ങള്‍ മെനഞ്ഞെടുക്കലുമാണ്.


*മറുപടി*

*സ്വലാത്ത് മുഖേന പ്രയാസങ്ങൾ നീക്കപ്പെടും എന്ന് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ പഠിപ്പിച്ചതാണ് ' അതുകൊണ്ടുതന്നെ പ്രയാസത്തിൽ ഏത് സ്വലാത്തും ചൊല്ലാവുന്നതാണ് ' ഈ സ്വലാത്ത് നിരോധിക്കപ്പെട്ട സ്വലാത്ത് അല്ല 'അങ്ങനെ തെളിയിക്കാൻ ഒരാൾക്കും സാധ്യമല്ല 'അതുകൊണ്ട് ഇന്ന് സ്വലാത്ത് മാത്രമേ   പ്രയാസ ഘട്ടത്തിൽ പാടുള്ളൂ എന്ന് പ്രത്യേകം പഠിപ്പിച്ചിട്ടില്ല*

من صلي على صلاة صلى الله عليه عشرا


എൻറെ മേലിൽ ഏത് സ്ഥലത്ത് ചൊല്ലിയാലും അവന് അല്ലാഹു പത്ത് സ്വലാത്ത് ചൊരിയുമെന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ചതിൽ ഏതു സ്ഥലത്തും ഉൾപ്പെടുന്നതാണ്

അല്ലാഹു ഒരു സ്വലാത്തിന് പത്ത് നന്മകൾ ചെയ്യുന്നത് പ്രയാസം നീങ്ങലും ആവശ്വ പൂർത്തീകരണവും ഉൾപെടുന്നതാണ്
നബി സ്വ മുഖേനെ ആവശ്യം പൂർത്തീകരിക്കുകയും പ്രയാസം നീങ്ങുകയും ചെയ്യുമെന്ന് പറഞ്ഞതിൽ
ഈ ഹദീസും തെളിവാകുന്നതാണ്
നബി സ്വ യുടെ മേലിലുള്ള സ്വലാത്ത് മുഖേന എന്നും അർഥം പറയാവുന്നതാണ്.

“*എന്റെ പ്രാര്‍ത്ഥന മുഴുവനും അങ്ങയുടെ മേലുള്ള സ്വലാത്താക്കിയിതിനെ കുറിച്ചു അങ്ങെന്തു പറയുന്നു?” എന്ന ഉബയ്യ്(റ)വിന്റെ ചോദ്യത്തിനു മറുപടിയായി റസൂല്‍(സ) പറഞ്ഞത്:*

 إذن يكفيك الله ما أهمك من دنياك وآخرتك  – നിന്റെ ദുന്‌യാവിലെയും* ആഖിറത്തിലെയും സകല ഉല്‍കണ്ഠകളും അല്ലാഹു മതിയാക്കിത്തരുന്നതാണ്. (അഹ്മദ്, *തിര്‍മുദി, ഹാകിം, ബൈഹഖി)


നബി(സ) തങ്ങളുടെ മേലുള്ള സ്വലാത്ത് സകല വ്യഥകള്‍ക്കും പരിഹാരമെങ്കില്‍ ഈ പരിഹാരത്തിന്റെ ഹേതു റസൂല്‍(സ) ആണെന്നു പറയുന്നതില്‍ എന്തുണ്ട് തെറ്റ്.

നബി(സ) പറയുന്നു

أكثروا من الصلاة علي فإنها تحل العقد وتفرج الكروب


(എന്റെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കൂ. കാരണം അത് കുരുക്കുകള്‍ അഴിക്കുകയും ബുദ്ധിമുട്ടുകള്‍ ദൂരീകരിക്കുകയും ചെയ്യും.)

القول البديع في الصلاة على الحبيب الشفيع (السخاوي)، الدر المنضود في الصلاة على صاحب المقام المحمود (ابن حجر الهيتمي)، الحاوي (السيوطي)

തുടങ്ങി അനേകം ഗ്രന്ഥങ്ങളില്‍ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടതായി കാണാം.

📚 بستان الواعظين ورياض الصالحين എന്ന ഗ്രന്ഥത്തില്‍ ബഹുമാനപ്പെട്ട ജമാലുദ്ദീന്‍ അല്‍ജൌസി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസു കൂടി കാണുക.
من عسرت عليه حاجة من أمر دينه أو دنياه فليكثر من الصلاة عليّ فإن الله يستحيي أن يردّ عبده في حاجة إذا كان دعاءه بين صلاتين عليّ – صلاة قبل السؤال وصلاة بعد السؤال

“ആര്‍ക്കെങ്കിലും അവന്റെ ദുന്‍യാവിന്റെയോ ദീനിന്റെയോ കാര്യത്തില്‍ ഒരാവശ്യം (നേടിയെടുക്കാന്‍) പ്രയാസകരമായാല്‍ അവന്‍ എന്റെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കട്ടെ. കാരണം എന്റെ മേലുള്ള രണ്ടു സ്വലാത്തുകള്‍ക്കിടയിലായി (പ്രാര്‍ത്ഥനക്കു മുമ്പുള്ള സ്വലാത്തും പ്രാര്‍ത്ഥനക്കു ശേഷമുള്ള സ്വലാത്തും) അവനോട് പ്രാര്‍ത്ഥിക്കുന്ന അടിമയുടെ ആവശ്യം തിരസ്കരിക്കാന്‍ അല്ലാഹു ലജ്ജിക്കുക തന്നെ ചെയ്യും.”

നബി(സ) തങ്ങളെ തവസ്സുല്‍ ചെയ്തു ദുആ ചെയ്തപ്പോള്‍ മഴലഭിച്ചിരുന്ന സംഭവം സ്വഹീഹായ ഹദീസ് ഗ്രന്ഥങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.

നാരിയത്ത് സ്വലാത്ത് യഥാര്‍ത്ഥത്തില്‍ റസൂല്‍(സ)യെ തവസ്സുല്‍ ചെയ്യലാണ്.

......
*ഒഹാബി പുരോഹിതൻ എഴുതുന്നു*


2-* (4444) തവണ ചൊല്ലുക എന്ന പ്രത്യേകം എണ്ണവും നല്‍കിയിരിക്കുന്നു. ഒരു ആരാധന പുതുതായുണ്ടാക്കലും അതിന് പ്രത്യേകം എണ്ണം മെനഞ്ഞെടുക്കലുമാണിത്.*

/*മറുപടി*

*എത്ര എണ്ണവും സ്വലാത്ത് ചൊല്ലാവുന്നതാണ്. നബിസല്ലല്ലാഹു അലൈഹി വസല്ലമ പ്രത്യേക എണ്ണം നിശ്ചയിച്ചിട്ടില്ലാത്ത ഒരു കർമം ശറഇൽ അതിനൊരു പ്രത്യേക എണ്ണം നിശ്ചയിക്കപ്പെട്ടതല്ല എന്ന് വിശ്വസിച്ചു കൊണ്ട്  സൗകര്യപൂർവ്വം  എണ്ണുന്ന തിന്നോ ഓരോരുത്തർക്കും സൗകര്യപൂർവ്വം എണ്ണം കണക്കാക്കി ചൊല്ലുന്നതിനോ  ഇസ്ലാം വിരോധം കൽപ്പിച്ചിട്ടില്ല .
അങ്ങനെ വിരോധം വന്നതായി ഒരു റിപ്പോർട്ടും കാണിക്കാനും സാധ്യമല്ല '
പ്രത്യേക എണ്ണം നിശ്ചയിച്ചുകൊണ്ട് നബിസല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ചു എന്ന് വിശ്വസിക്കാതെ സൗകര്യപൂർവ്വം എണ്ണം നിശ്ചയിക്കുന്നത് തെറ്റാണെന്ന് ഏതെങ്കിലും ഒരു പണ്ഡിതൻ പഠിപ്പിച്ചത് ഒരു പുരോഹിതനും കാണിച്ചു തരാൻ സാധ്യമല്ല*

*നിരുപാധിക സുന്നത്ത് നിസ്കാരം ഒരാൾ ദിവസവും നാല് റക്അത്ത് നിസ്കരിച്ചാൽ നിസ്കാരത്തിന് പ്രത്യേക എണ്ണം നിശ്ചയിച്ചിട്ടില്ല  എന്ന് വിശ്വസിച്ച് കൊണ്ട്  ഒരാൾ നാലു റക്അത്ത് നിസ്കരിക്കുക   ഇങ്ങനെ ഓരോർത്തർക്കും സൗകര്യപൂർവ്വം  ചെയ്താൽ  അവൻ എണ്ണി എന്നതുകൊണ്ട് അത് തെറ്റാണെന്ന് പറയാൻ
 ഈ പുരോഹിതന്മാർ തയാറാവുമോ?*

*ഒരാൾക്ക് ഖുർആൻ എത്രയും ഖതം തീർക്കാം  പ്രത്യേക എണ്ണം നിക്ഷയിക്കൽ പുണ്യമാണെന്ന് വിശ്വസിക്കാതെ മൂന്ന് ഖതം എണ്ണി ഓതിയാൽ അത് അനാചാരമാവുമോ?*

*ദിവസവും ഒന്നോ രണ്ടോ ജുസ് ഉ എണ്ണി ഓതിയാൽ അത് തെറ്റാവുമോ?*

*എത്ര എണ്ണവും ചൊല്ലാൻ പറ്റുന്ന ഖുർആൻ പാരായണവും നിസ്കാരവും
ദിക്റുകളും സ്വലാത്തുകളും മറ്റു  ഇബാദത്തുകളും
പ്രത്യേക എണ്ണം നിക്ഷയിക്കൽ പുണ്യമാണെന്ന് വിശ്വസിക്കാതെ
നമുക്ക് ഇഷ്ടമുള്ള എണ്ണം ചൊല്ലിയാൽ പാടില്ല എന്നതിന്ന് ഖുർആനിൽ വല്ല തെളിവുമുണ്ടോ?*

അത് കൊണ്ട് തന്നെ ഒരാൾ പതിനൊന്നോ 33 ഓ 100 ഓ 1000 മോ 40000 മോ 4444 ഓ എണ്ണം ചൊല്ലുകയോ ചൊല്ലാൻ നിർദേശിക്കുകയോ ചെയ്താൽ എന്താണ് തെറ്റ് '

*ഒരു നാട്ട്കാർ 1000 തവണ യോ 4000 തവണ യോ 4444 യോ ചൊല്ലിയപ്പോൾ  ഏതങ്കിലും ഒരു പ്രയാസം നീങ്ങുകയോ ആവശ്യം വീടുകയോ ചെയ്തപ്പോൾ
ആ എണ്ണം നബി സ്വ പ്രതേകം കൽപിച്ച പുണ്യമാണന്ന്  വിശ്വസിക്കാതെ
അതേ എണ്ണം എപ്പോഴും ചൊല്ലിയാൽ തെറ്റാണന്ന് ഏത് പണ്ഡിതനാണ് പറഞ്ഞത് '*


*ഇമാം ഇബ്ന് ഹജർ റ യോട് തറാവീഹി ന്നിടയിലേ പതിവുള്ള സ്വലാത്തിനെ പറ്റി ചോദിച്ചപ്പോൾ ആ പ്രത്തേക സമയത്ത് അത് സുന്നത്താണന്ന് കരുതാതെ എപ്പോഴും ചൊല്ലൽ സുന്നത്തുള്ളതാണന്ന നിലക്ക് മാത്രം കരുതി ഈ സമയത്ത് പതിവാക്കിയാൽ അത് ചീത്ത ബിദ്അത്താവുകയില്ല. എന്ന് വെക്തമാക്കുന്നു* ' ഫാതാവാ
وسئل العلامة ابن حجر الهيتمي رحمه الله تعالى: هل تسن الصلاة عليه صلى الله عليه وسلم بين تسليمات التراويح أو هي بدعة ينهى عنها؟ (فأجاب): بقوله: الصلاة في هذا المحل بخصوصه لم نر شيئاً في السنة ولا في كلام أصحابنا فهي بدعة ينهى عنها من يأتي بها بقصد كونها سنة في هذا المحل بخصوصه دون من يأتي بها لا بهذا القصد، كأن يقصد أنها في كل وقت سنة من حيث العموم
.....
*ഒഹാബി പുരോഹിതൻ പറയുന്നു*

3- അത് കൂട്ടമായി ചൊല്ലണം എന്നതാണ് അവര്‍ പറയുന്ന രീതി. ഇത് ആരാധന പുതുതായുണ്ടാക്കലും അതിന് പ്രത്യേക രൂപം മെനഞ്ഞെടുക്കലുമാണ്.


*മറുപടി*

കൂട്ടമായും അല്ലാതെയും ചൊല്ലാറുണ്ട്
കൂട്ടമായി ചൊല്ലണം എന്നത് മാത്രമാണ് അവര്‍ പറയുന്ന രീതി എന്ന് പറഞ്ഞത് കളവാണ്

കൂട്ടമായും ഒറ്റക്കും ചൊല്ലാൻ പറ്റുന്ന ഒന്നു  കൂട്ടമായി ചൊലിയാൽ ഒരു
ആരാധന പുതുതായി ഉണ്ടാക്കലാണ് എന്ന് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല
കൂട്ടമായി ദിക്‌റ് ചൊല്ലുന്നതിന്റെ മഹത്വങ്ങൾ ധാരാളം ഹദീസുകളിൽ വന്നതാണ്


*ഒഹാബി പുരോഹിതൻ പറയുന്നു*

4- മാത്രമല്ല ഒട്ടും ശറഇന് നിരക്കാത്തതും, ശിര്‍ക്കും, പ്രവാചകനെ(സ) പരിതിയില്‍ കവിഞ്ഞ് ഇല്ലാത്ത വിശേഷണങ്ങള്‍ നല്‍കുകയും ചെയ്യുന്ന വാക്കുകളാണ് അതില്‍ അടങ്ങിയിട്ടുള്ളത്. ആവശ്യങ്ങള്‍ ദൂരീകരിക്കുക, പ്രയാസങ്ങള്‍ പരിഹരിക്കുക, ആഗ്രഹങ്ങള്‍ സഫലീകരിക്കുക, നല്ല പര്യവസാനം നല്‍കുക തുടങ്ങി അല്ലാഹുവിങ്കലേക്കല്ലാതെ ചേര്‍ത്തിപ്പറയാന്‍ പാടില്ലാത്ത പ്രവര്‍ത്തികളാണ് അവര്‍ പ്രവാചകനിലേക്ക് ചേര്‍ത്തിപ്പറയുന്നത്. എന്നാല്‍ അല്ലാഹു തന്‍റെ പ്രവാചകനോട് കല്പിച്ചതാകട്ടെ : ” പറയുക നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്‍റെ അധീനതയിലല്ല” [സൂറത്തുല്‍ ജിന്ന്‍ :21].


*മറുപടി*

1*നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്‍റെ അധീനതയിലല്ല” എന്നാൽ സ്വയം അതികാരമില്ല എന്നാണ് 'അല്ലാതെ ഭൗതികമായ ഉപകാര ഉപദ്രവങ്ങൾ മനുഷ്യർക്ക് ചെയ്യാൻ കഴിയും എന്നും
അഭൗതികം അല്ലാഹു വിന്ന് മാത്രം എന്നും ഒരു പണ്ടിതന്നും വ്യാഖ്യാനിച്ചിട്ടില്ല'*


*നബി സ്വ യെ കൊണ്ട്  അതായത് അവർ കാരണമായി ആവശ്യങ്ങള്‍ ദൂരീകരിക്കുക, പ്രയാസങ്ങള്‍ പരിഹരിക്കുക, ആഗ്രഹങ്ങള്‍ സഫലീകരിക്കുക, നല്ല പര്യവസാനം നല്‍കുമെന്ന് പറയൽ ശിർക്കാണന്ന് തെളിയിക്കാൻ ഒരാൾക്കും സാധ്യമല്ല.*

2*ഇമാം ശാഫിഈ റ രിസാലയുടെ ആമുഖത്തിൽ ചൊല്ലിയ സ്വലാത്ത് ഇങ്ങനെ കാണാം*
فصلى الله على نبينا كلما ذكره الذاكرون، وَغَفَل عن ذكره الغافلون، وصلى عليه في الأولين والآخرين، أفضلَ وأكثرَ وأزكى ما صلى على أحد من خلقه. وزكانا وإياكم بالصلاة عليه أفضل ما زكى أحدا من أمته بصلاته عليه، والسلام عليه ورحمة الله وبركاته، وجزاه الله عنا أفضل ما جزى مرسلا عن من أُرسل إليه؛ فإنه أنقذنا به من الهلكة، وجعلنا في خير أمة أخرجت للناس، دائنين بدينه الذي ارتضى، واصطفى به ملائكته ومن أنعم عليه من خلقه. فلم تُمس بنا نعمة ظهرت ولا بَطَنَت، نلنا بها حظا في دين ودنيا أو دُفِعَ بها عنا مكروه فيهما، وفي واحد منهما: إلا ومحمد صلى الله عليه سببها، القائدُ إلى خيرها، والهادي إلى رشدها، الذائدُ عن الهلكة وموارد السَّوء في خلاف الرشد، المنبِّهُ للأسباب التي تورد الهلكة، القائمُ بالنصيحة في الإرشاد والإنذار فيها. فصلى الله على محمد وعلى آل محمد كما صلى على إبراهيم وآل إبراهيم إنه حميد مجيد.رسالة الامام الشافعي
*ഓർക്കുന്നവർ അവിടത്തെ ഔർക്കുകയും അ ശ്രദ്ധരാവുന്നവർ അശ്രരാവുമ്പോഴും നമ്മുടെ നബിയുടെ മേൽ അല്ലാഹു സ്വലാത്ത് ചൊരിയട്ടേ*

സൃഷ്ടികളിൽ ഏതൊ
രു വന്റെ മേലിൽ ചൊല്ലിയ സ്വലാത്തുകളിൽ വെച്ച് ഏറ്റവും സ്ലേഷടവും വളർമയുള്ളതും അതികരിച്ചതുമായ സ്വലാത്ത്  ആദ്യ വിഭാകത്തിലും അവസാനവിഭാകത്തിലും അവിടത്തെ മേലിൽ അല്ലാഹു സ്വലാത്ത് ചൊരിയട്ടേ

അവിടത്തെ മേലിലുള്ള സ്വലാത്ത് കൊണ്ട് നമ്മേയും നിങ്ങളെയും ഏറ്റവും നല്ല സംശുദ്ധി നൽകട്ടെ

-അവിടത്തെ കൊണ്ട് നമ്മേ അല്ലാഹു നാഷത്തിൽ നിന്ന് രക്ഷപെടുത്തി*

*അവിടത്തെ കൊണ്ട് മലാഇ കത്തുകളേയും സ്യഷ്ടികളിൽ അനുഗ്രഹീതരായവരേയും അല്ലാഹു തിരഞ്ഞടുത്തു.*

*കാരണകാരൻ മുഹമ്മദ് നബിയായിട്ടല്ലാതെ
ദീനിലോ ദുൻയാവിലോ പ്രത്യക്ഷമോ പരോക്ഷമോ ആയ ഒരനുഗ്രഹവും നമുക്ക് ലഭിക്കുകയോ പ്രയാസം തട്ടിമാറ്റപ്പെടുകയോ ചെയ്തിട്ടില്ല* '

*അവിടന്ന് നന്മയിലേക്ക് നയിക്കുന്നവരും
സന്മാർഗത്തിലേക്ക് ഹിദായത്താക്കുന്നവരും നാശത്തെ തടയുന്നവരും
സന്മാർഗത്തിനെതിരെ തിന്മയുടെ മാർഗങ്ങൾ തടയുന്നവരാണ് *'

നാശത്തിലേക്ക് കൊണ്ടത്തിക്കുന്ന കാരണങ്ങളെ ഉണർത്തുന്നവരാണ്

അവിടത്തെ മേൽ സ്വലാത്ത് ചൊരിയട്ടെ
രിസാല ഇമാം ശാഫി 1

*ഇവിടെ സ്വലാത്തിന്നിടയിൽ
കാരണകാരൻ മുഹമ്മദ് നബിയായിട്ടല്ലാതെ
ദീനിലോ ദുൻയാവിലോ പ്രത്യക്ഷമോ പരോക്ഷമോ ആയ ഒരനുഗ്രഹവും നമുക്ക് ലഭിക്കുകയോ പ്രയാസം തട്ടിമാറ്റപ്പെടുകയോ ചെയ്തിട്ടില്ല'
എന്ന് പറയുമ്പോൾ*


تنحل به العقد، وتتفرج به الكرب، وتقضى به الحوائج ، وتنال به الرغائب، وحسن الخواتيم ويستسقى الغمام بوجهه الكريم

*അവിടത്തെ കാരണമായി കെട്ട് അഴിയുന്നു.
പ്രയാസം നീങ്ങുന്നു ' ആവശ്വം വീടുന്നു ' ആഗ്രഹ വും  നല്ല അന്ത്യവും ലഭിക്കുന്നു '
അവിടത്തെ മുഖം കൊണ്ട് മഴ ലഭിക്കുന്നു. എന്ന്  നാരിയത്ത് സ്വലാത്തിന്നടയിൽ
പറഞ്ഞാൽ എന്ത് തെറ്റാണുള്ളത് '
 ആദ്യ മൂന്ന് നൂറ്റാണ്ടിനുള്ളിൽ ജീവിച്ച ഇമാം ശാഫി ഇ റ വിന്ന് മനസ്സിലാകാത്ത എന്ത് ശിർക്കാണ് ഇതിൽ ഉള്ളത്
ഇത് ചൊല്ലിയ ശാഫിഈ ഇമാമിന്റെ കാലഘട്ടത്തിലോ ( ഉത്തമ നൂറ്റാണ്ടിൽ)
അതിന്ന് ശേഷമോ സലഫുകളോ പിൻ കാമികളോ ശാഫിഈ ഇമാം പറഞ്ഞ*
فلم تُمس بنا نعمة ظهرت ولا بَطَنَت، نلنا بها حظا في دين ودنيا أو دُفِعَ بها عنا مكروه فيهما، وفي واحد منهما: إلا ومحمد صلى الله عليه سببها،


*കാരണകാരൻ മുഹമ്മദ് നബിയായിട്ടല്ലാതെ
ദീനിലോ ദുൻയാവിലോ പ്രത്യക്ഷമോ പരോക്ഷമോ ആയ ഒരനുഗ്രഹവും നമുക്ക് ലഭിക്കുകയോ പ്രയാസം തട്ടിമാറ്റപ്പെടുകയോ ചെയ്തിട്ടില്ല* '

*എന്ന സ്വലാത്തിലെ പതം ശിർക്കാണന്നോ ഖുർആനിന്ന് എതിരാണന്നോ പറഞ്ഞിട്ടുണ്ടോ?*

*അനുഗ്രഹത്തിനും പ്രയാസ ദൂരീകരണത്തിനും കാരണക്കാരനാണന്ന് വിശ്വസിക്കുന്നത് എല്ലാ അനുഗ്രഹവും ഉപകാര ഉപദ്രവവും ചെയ്യുന്നത് അല്ലാഹുവാണന്ന വിശ്വാസത്തിന് ഒരിക്കലും എതിരല്ല.*


.............
3.❗ഖുര്‍ആനും ഹദീസുകളും പരിശോധിച്ചാല്‍ ഇങ്ങനെ ഒരു ആരോപണത്തില്‍ കഴമ്പില്ലെന്നും ഇത്തരം പ്രവൃത്തികള്‍ ഖുര്‍ആനിലും ഹദീസിലും റസൂലി(സ)ലേക്ക് ചേര്‍ത്തിപ്പറഞ്ഞതാണെന്നും കാണാം.


സൂറത്തുല്‍ അമ്പിയാഈലെ 107-മത്തെ സൂക്തത്തില്‍ അല്ലാഹു പറയുന്നു

 وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ

 (ലോകര്‍ക്ക് കാരുണ്യമായിട്ടു മാത്രമാണ് അങ്ങയെ നാം നിയോഗിച്ചിരിക്കുന്നത്.) കാരുണ്യ കടാക്ഷമായ റസൂല്‍(സ) തീര്‍ച്ചയായും ലോകരുടെ പ്രയാസങ്ങള്‍ അകറ്റുകയും അവര്‍ക്ക് ആശ്വാസം പകരുകയും ചെയ്യുക തന്നെ വേണം. അല്ലെങ്കില്‍ പിന്നെ കാരുണ്യമെന്നതിന്റെ വിവക്ഷയെന്താണ്.


4=*നബി(സ)യെ വിശേഷിപ്പിച്ചു കൊണ്ട് സൂറത്തുല്‍ അഅ്റാഫില്‍ 157-മത്തെ സൂക്തത്തില്‍ അല്ലാഹു പറയുന്നു* 


وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ –
അവരുടെ (വിശ്വാസികളുടെ) ഭാരങ്ങളും അവരുടെ മേലുള്ള ചങ്ങലകളും ഇറക്കി വെക്കുന്നവരായി (നബിയെ അവര്‍ക്ക്  കണ്ടെത്താം)

ഇവിടെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നവന്‍ അഥവാ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നവന്‍ റസൂല്‍(സ)ആണെന്നു പറയുന്നുവല്ലോ. ഖുര്‍ആനിലും ശിര്‍ക്കു വന്നുവെന്നു ആക്ഷേപിക്കുമോ അതോ ഇതിനര്‍ത്ഥം പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ റസൂലി(സ)ക്കു അല്ലാഹുവിനെപ്പോലെ കഴിവുണ്ടന്നല്ല മറിച്ചു അല്ലാഹുവിന്റെ കഴിവും അറിവും ഉദ്ദേശ്യവും പ്രകാരം പ്രയാസങ്ങളകറ്റാന്‍ റസൂല്‍(സ)ക്ക് അല്ലാഹു അവസരം നല്കി എന്നു മനസ്സിലാക്കുമോ. രണ്ടാമതു പറഞ്ഞ അതേ ആശയ വ്യാപ്തിയേ നാരിയതുസ്വലാത്തിലേ പ്രസ്തുത പദങ്ങള്‍ക്കുമുള്ളൂ. അതിനാല്‍ അവിടെ ശിര്‍കിന്റെ ലാഞ്ചന പോലുമില്ലെന്നു മാത്രമല്ല, തൌഹീദിന്റെ അരക്കെട്ടിട്ടുറപ്പിക്കല്‍ കൂടിയാണ്.

5.
با المؤمنين رؤف رحيم

*സത്യവിശ്വാസികൾക്ക് അവിടന്ന് കാരുണ്യവും ക്രഫയും നൽകുന്നവരാണ്
എന്ന വിശേഷണം അല്ലാഹു തന്നെ അവിടത്തേക്ക് നൽകിയതാണ്*
رؤف رحيم

*കാരുണ്യവും ക്രഫയും നൽകുന്നവൻ അല്ലാഹുവാണ് അത് കൊണ്ട് ഖുർആനിൽ അല്ലാഹു പറയുന്നത് ശിർക്കായി പോയി എന്ന് ഏതങ്കിലും ഒഹാബി പുരോഹിതൻ പറയുമോ?*

ഇന്നയാളെ കൊണ്ട് അല്ലങ്കിൽ അയാൾ  മുഖേനെ അല്ലങ്കിൽ കാരണമായി എന്റെ കടം വീടി എന്നോ പ്രയാസം നീങ്ങി എന്നോ അറിവ് ലഭിച്ചു എന്നോ സന്മാർഗം ലഭിച്ചു എന്നോ വീട് ലഭിച്ചു എന്നോ രോ ഘം സുഖമായി എന്നോ ആവശ്വം വീടി എന്നോ ഒരാൾ പറഞ്ഞാൽ അത് ശിർക്കാവുമോ?

ഇവിടെ അല്ലാഹു മാത്രമൊ ഭൗതികവും അഭൗതികവുമായ എല്ലാ കാര്യങ്ങളും ചെയ്യുന്നത് എന്ന വിശ്വാസത്തിൽ ഇന്നയാളെ കൊണ്ട് ഇന്ന ആവശ്യം വീടി എന്നോ പ്രയാസം നീങ്ങി എന്നോ പറഞ്ഞാൽ അത് ഒരിക്കലും ശിർക്കാവില്ലങ്കിൽ


تنحل به العقد، وتتفرج به الكرب، وتقضى به الحوائج ، وتنال به الرغائب، وحسن الخواتيم ويستسقى الغمام بوجهه الكريم

*അവിടത്തെ കാരണമായി കെട്ട് അഴിയുന്നു.
പ്രയാസം നീങ്ങുന്നു ' ആവശ്വം വീടുന്നു ' ആഗ്രഹ വും  നല്ല അന്ത്യവും ലഭിക്കുന്നു '
അവിടത്തെ മുഖം കൊണ്ട് മഴ ലഭിക്കുന്നു. എന്ന്  നാരിയത്ത് സ്വലാത്തിന്നടയിൽ
പറഞ്ഞാൽ എന്ത് തെറ്റാണുള്ളത് 'അത് എങ്ങനെ ശിർകാവുന്നു. അത് എങ്ങനെ ഖുർആനിന്ന് വിരുദ്ധമാവുന്നു*.
6.
انما ترزقون أو تنصرون  بضعفاءكم ابو داود مشكاة

*നിങ്ങളിൽ നിന്നുള്ള ളുഅഫാഇനെ (മഹാന്മാർ) കൊണ്ട് നിങ്ങൾക്ക് സഹായം ലഭിക്കപെടുകയും ഭക്ഷണം നൽകപ്പെടുകയും ചെയ്യുന്നു. എന്ന് നബി صلى الله عليه وسلم
ഞ്ഞത് ശിർക്കാണൊ മൗലവി മാരെ*؟

7.*ഹസ്സാനിബന് സാബിത് റ വിന്ന് പള്ളിയിൽ വെച്ച് തന്നെ ഒരു പീടം നിർമിക്കുകയും അവിടത്തെ മഹത്വം പറഞ്ഞപ്പോൾ ( മൗലിദ് ) അല്ലാഹുവെ പരിശുദ്ധ ആത്മാവിനെ (ജിബ്രീൽ അ ) കൊണ്ട്  ഹസ്സാനി നെ നീ ശക്തി പെടുത്തണേ എന്ന് നബി പ്രാർഥിച്ചത് ശിർക്കാണോ മൗലവി മാരെ ?*
*നബി സ്വ ക്കും സ്വഹാബത്തിനും ശിർക്കും ഖുർആനും മനസ്സിലായില്ലേ*?.


*എത്രയോ പ്രയാസങ്ങൾ നബിصلي الله عليه وسلم മുഖേനെ നീക്കപെടുകയും ആവശ്യങ്ങൾ വീടപെടുകയും ചെയ്തിട്ടുണ്ട്*

8*വെള്ളമില്ലാതെ പ്രയാസപെട്ടപ്പോൾ
നബി സ്വയോട് പരാധി പറയുകയും അവിടത്തെ കൈവിരലുകൾക്കിടയിലൂടെ അസാധാരണ നിലയിൽ അവിടത്തെ കൊണ്ട് പ്രയാസം അഴിഞ്ഞിട്ടുണ്ട്*

9.*വർൾച്ച ബാദിച്ചപ്പോൾ  നബി صلى الله عليه وسلم
യോട് സ്വഹാബത്ത് സങ്കടം പറയുകയും അവിടത്തെ കൊണ്ട് അതിന് പരിഹാരം ലഭിക്കുകയും ചെയ്തു.*

10*മഴ വർദിച്ചു പ്രയാസപ്പെട്ടപ്പോൾ
സ്വഹാബത്ത് സങ്കടം പറയുകയും അവിടത്തെ കൊണ്ട് അതിന് പരിഹാരം ലഭിക്കുകയും ചെയ്തു.*

11.*സലമത്ത് റ യുടെ കാലിന്ന് വെട്ടേറ്റപ്പോൾ
അവിടുത്താട് സങ്കടം പറഞ്ഞു അവിടത്തെക്കാണ്ട് പ്രായാസം നീക്കപ്പെട്ടു.*


12.*യുദ്ധത്തിൽ കണ്ണിന് പരിക്കേൽക്കുകയും  തൂങ്ങി നിൽക്കുകയും ചെയ്തപ്പോൾ അവിടത്തോട് സങ്കടം പറഞ്ഞു അവിടത്തെ കൊണ്ട് രോഗം ശിഫ യായി കെട്ടുകൾ അഴിക്കപെട്ടു.*

13.*മറതി രോഗത്തിന് അബൂഹുറൈറ റ അവിടെത്തോട് പരാധി പറഞ്ഞപ്പോൾ
അവിടത്തെ മുഅ ജിസത്ത് കൊണ്ട്
ആവശ്യപൂർത്തികരണം ലഭിച്ചു*

14.*ഭക്ഷണമില്ലാതെ പ്രയാസപ്പെട്ട സ്വഹാബത്തിന്ന്  അവിടത്തെ കൊണ്ട്
മുഅ ജിസത്ത് കൊണ്ട് ഭക്ഷണം വരുദിപ്പിച്ചു അവിടന്ന് മുഖേനെ പ്രയാസം നീക്കപ്പെട്ടു.*

*ഇങ്ങനെ എത്ര സംഭവങ്ങൾ കാണാൻ സാധിക്കും ഇതല്ലാം ബുഖാരി മുസ്ലിമിന്റെ റിപ്പോർട്ട് കളാണ്*

15.*ഉമർ റ യുടെ ഭരണകാലത്ത് വരൾച്ച ബാധിച്ചപ്പോൾ ബിലാൽ ബ്ന് ഹാരിസ്
അവിടെത്തെ ഖബറിന്നരികിൽ വന്നു.
സങ്കടം പറഞ്ഞു '
അവിടത്തെ കൊണ്ട് ആ ഗ്രഹം പൂവണിഞ്ഞു :ഈ ഹദീസിലെ റാവി മാർ ബുഖാരിയുടേയോ മുസ്ലിമിന്റെയോ  റ്റവിമാരാണ്' അത് കൊണ്ടാണ് ഇമാം അസ്ഖലാനി റ യും ഇബ്നു കസീറ് എന്നീ ധാരാളം പണ്ഡിതർ അത് അങ്ങികരിക്കുകയും സ്വഹീഹാണന്ന് പറയുകയും ചെയ്തത് ആരും തന്നെ അത് ശിർക്കാണ് ന്ന് പറഞ്ഞിട്ടില്ല'*


16*അവിടത്തെ വഫാത്തിന് ശേഷം വർൾച്ച വന്നപ്പോൾ  ആഇശ ഉമ്മയോട്  റ പരാതി പറയുകയും അവിടത്തെ ഖബറ്ന് മുഖളിലെ മേൽ കുരയിൽ (ജാറത്തിൽ)
ആകാശത്തേക്ക് ദ്വാരമുണ്ടാക്കാൻ പറഞ്ഞപ്പോൾ  അവിടത്തെ കൊണ്ട് കെട്ടഴിഞ്ഞത് മഴ വർശിച്ചത് ഇമാം ദാരിമി റിപ്പോർട്ട് ചെയ്യുന്നു*


17 *സ്വഹീഹുൽ ബുഖാരിയിൽ ഇങ്ങനെ കാണാം അബൂത്വാലിബ് പാടിയ പദ്യം ഇബ്ന് ഉമർ എടുത്ത് ഉദ്ധരിക്കുന്നു *'
وابيض يستثقي الغمام بوجهه ثمال اليتامي عصمة للارامل

*അവിടെത്തെ പൂമുഖം കൊണ്ട് മേഘം മഴ വർശിപ്പിക്കപ്പെടുന്ന വെളുത്ത വർ
യതീമുകൾക്ക് അഭയം
വിധവകൾക്ക് രക്ഷ (ബുഖാരി)*

*ഇവിടെ നാരിയത്തു സ്വലാത്തിലെ അതെ വിശേഷണമാണ് പറയുന്നത്*
ويستثقي الغمام بوجهه الكريم

അവിടെത്തെ പൂമുഖം കൊണ്ട് മേഘം മഴ വർശിപ്പിക്കപ്പെടുന്നു
18
*അവിടന്ന് തന്നെ നമ്മോട് പഠിപ്പിച്ചത്*
انا سيد ولد ادم
ഞാൻ ആദം സന്തതികളുടെ അഭയ കേന്ദ്രമാണ് مسلم*
ഇമാം നവവി റ പറയുന്നു
 السيد المفزع الذي يفزع إليه
സയ്യിദ് എന്നാൽ അഭയം ചേരപെടുന്ന അഭയകേന്ദ്രം എന്നാണ് ( ശറഹുമുസ്ലിം)

ഇനിയും ധാരാളം തെളിവുകൾ കാണാൻ കഴിയും

*അല്ലാഹുവാണ് യഥാർത്തത്തിൽ നന്മയും തിന്മയും നൽകുന്നത് എന്ന് വിശ്വസിക്കുന്ന ഒരാൾ
 അവിടത്തെ കൊണ്ട്  (അവിടന്ന് കാരണമായി)കെട്ടഴിയുമെന്നോ ആവശ്വ പൂർത്തീകരണം നടക്കുമെന്നോ വിശ്വസിച്ചാൽ അത് ശിർക്കോ ഇസ് ലാമിക വിരുദ്ധമോ ആവില്ല എന്നതിന്ന് ഇനിയും ധാരാളം തെളിവുകൾ കാണാൻ കഴിയും*

......................
*ഒഹാബി പുരോഹിതൻ വീണ്ടും പറയുന്നു.*

5- മതത്തില്‍ പഠിപ്പിക്കപ്പെട്ട കാര്യങ്ങള്‍ ഉപേക്ഷിക്കുകയും എന്നിട്ട് തന്‍റേതായ ഒരു സ്വലാത്തും ദുആഉം ആവിഷ്കരിക്കുകയും ചെയ്യുന്നത് പ്രവാചകന്‍(സ) ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട മതപരമായ വിഷയങ്ങള്‍ പഠിപ്പിക്കുന്നതില്‍ വീഴ്ച വരുത്തി എന്ന് ആരോപിക്കുന്നതിന് തുല്യമാണ്. മതം പരിപൂര്‍ണമല്ല എന്ന ധ്വനിയും അതില്‍ വരുന്നുണ്ട്.

മറുപടി

*മതത്തില്‍ പഠിപ്പിക്കപ്പെട്ട കാര്യങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഇവിടെ ആരും പറയുന്നില്ല.
ഇന്ന സ്വലാത്ത് മാത്രമേ ചൊല്ലാൻ പാടുള്ളു എന്ന്  ഖുർആനിലോ ഹദീസിലോ കാണിക്കാൻ സാധ്യമല്ല
അങ്ങനെ സലഫുകളോ താബിഉകളോ മുൻ കാമികളായ പണ്ഡിതന്മാരോ പഠിപ്പിച്ചിട്ടില്ല.*

*ഉത്തമ നൂറ്റാണ്ടന്ന് നബി സ്വ പഠിപ്പിച്ച ആദ്യ നൂറ്റാണ്ടിൽ ജീവിച്ച ഇമാം ശാഫിഈ റ പോലും അവിടത്തെ ഏറ്റവും പ്രശസ്ത ഗ്രന്തമായ രിസാലയുടെ ആമുഖത്തിൽ പോലും ഏതൊരു കാര്യത്തിന്റെ തുടക്കത്തിൽ സ്വലാത്ത് ചൊല്ലണമെന്ന നബി സ്വ യുടെ ഹദീസിന്റെ അടിസ്ഥാനത്തിൽ അവിടന്ന് ചൊല്ലിയ സ്വലാത്ത് നബി സ്വ പഠിപ്പിച്ച പ്രത്തേകമായ സ്വലാത്തിൽ ഉൾപെടുകയില്ല* '

*കാരണകാരൻ മുഹമ്മദ് നബിയായിട്ടല്ലാതെ
ദീനിലോ ദുൻയാവിലോ പ്രത്യക്ഷമോ പരോക്ഷമോ ആയ ഒരനുഗ്രഹവും നമുക്ക് ലഭിക്കുകയോ പ്രയാസം തട്ടിമാറ്റപ്പെടുകയോ ചെയ്തിട്ടില്ല '
എന്നും ആ സ്വലാത്തിൽ പറയുന്നു.
നാരിയത്തു സ്വലാത്തിലും ഇത് തന്നെയാണുള്ളത്*


അമാനി മൗലവിയുടെ ഖുർആൻ വിവരണത്തിന്റെ അവതാരികയിൽ*

കെ.എം. മൗലവി

ഒരു സ്വലാത്ത് പഠിപ്പിക്കുന്നു.


" അസ്സ്വലാത്തു വസ്സലാമു അലാ മൻ അർസല ഹു ലി തബ് ലീഗിൽ ഖുർആനി വ ബയാനി ഹി ഖാതിമുൻ

ലിന്നബിയ്യീൻ വ അലാ ആലിഹി വ സ ഹ്ബിഹി വത്താബിഹീന ലഹും ബി ഇഹ്സാനിൻ ഇലാ യവ്മി ദ്ദീൻ "


ഇത് എഴുതിയാൽ

ചൊല്ലിയാൽ????????????


മുജാഹിദിന്റെ

ഖുർആനും, ഹദീസും എവിടെ

എന്തേ ഇതുവരെ മുജാഹിദുകളുടെ

ഔദ്യോഗിക ഖുർആൻ പരിഭാഷയിൽ നിന്നും മാറ്റാത്തത് .

ഇതേ പരിഭാഷയിൽ തന്നെ

പേജ് :15 - ലും

ഹദീസിലില്ലാത്ത സ്വലാത്ത് മുജാഹിദ് നേതാക്കൾ എഴുതി ചേർത്തിട്ടുണ്ട്.

വൈരുദ്ധ്യാതിഷ്ഠിത വഹാബിസം

            നോക്കി കാണുക

*ഇവരുടെ മറ്റു പല പ്രസിദ്ധീകരണങ്ങളിലും
പ്രഭാഷണങ്ങളിലും നബി സ്വ പ്രത്തേ കം പഠിപ്പിക്കാത്ത വിവിധ സ്വലാത്തുകൾ കാണാവുന്നതാണ്
അതല്ലാം ദീനിൽ പുതുതായി ബിദ്അത്ത് ഉണ്ടാക്കലാണോ പുരോഹിതന്മാരെ '
ഇതല്ലാം
തന്‍റേതായ ഒരു സ്വലാത്തും ദുആഉം ആവിഷ്കരിക്കുകയും ചെയ്യുന്നതും പ്രവാചകന്‍(സ) ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട മതപരമായ വിഷയങ്ങള്‍ പഠിപ്പിക്കുന്നതില്‍ വീഴ്ച വരുത്തി എന്ന് ആരോപിക്കുന്നതിന് തുല്യമാണന്ന്നും മതം പരിപൂര്‍ണമല്ല എന്ന ധ്വനിയും അതില്‍ വരുന്നുണ്ട് എന്നും സ്വന്തം നേതാക്കളെ പറ്റിയും നിങ്ങൾ പറയുമോ?*


*ഒഹാബി പുരോഹിതർ പറയുന്നു.*

 പ്രവാചകന്‍(സ) പറഞ്ഞു : ” നമ്മുടെ ഈ മതത്തിലില്ലാത്തത് ആരെങ്കിലും പുതുതായുണ്ടാക്കിയാല്‍ അത് മടക്കപ്പെടുന്നതാണ് ” [ബുഖാരി – മുസ്‌ലിം]. (അഥവാ അത് സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല അവന്‍റെ മേല്‍ അത് പാപമായി മടങ്ങിവരികയും ചെയ്യും ) .

മറുപടി

*മതത്തിന്റെ അടിസ്ഥാന തത്തത്തിന് വിരുദ്ധമായത് പുതുക്കിയാൽ തള്ളപ്പെടണമെന്നാണ് നബി സ്വ പറഞ്ഞതിന്റെ അർഥം
അടിസ്ഥാനതത്ത്വത്തിന് വിരുദ്ധമല്ലാത്തത് പുതുക്കിയാൽ തള്ള പെടുകയില്ല.
എന്ന് പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്.*

*മേൽ പറഞ്ഞ ഹദീസ് വിവരിച്ചു
അലിയുൽ ഖാരി റ മിർഖാത്തിൽ 140 ൽ പറയുന്നു.*

أخبرتني عائشة أن رسول الله صلى الله عليه وسلم قال من عمل عملا ليس عليه أمرنا فهو رد
ومعنى الحديث: أن من أحدث في الإسلام رأياً لم يكن له من الكتاب والسنة سند ظاهر أو خفي، ملفوظ أومستنبط، فهو مردود عليه،                   
. وفي رواية لمسلم: من عمل عملا ليس عليه أمرنا فهو رد. أي ليس هو في ديننا وشرعنا، ولم يأذن به الله ورسوله، يعني من عمل عملاً خارجاً عن الشرع ليس متقيداً بالشرع فهو مردود.  (مرقات ١٤٠)


*ഹദീസിന്റെ അർഥം .ഖുർആനിലോ സുന്നത്തി ലോ   (ഗവേശകരായ പണ്ഡിതന്മാരുടെ )ഗവേശണ പരമായോ വാചികമായോ വ്യക്തമായോ അവ്യക്തമായോ തെളിവില്ലാതെ ഇസ്ലാമിൽ ഒരഭിപ്രായം പുതുക്കിയാൽ അതു തള്ളപ്പെടേണ്ടതാണ് എന്നാണ്* -

നമ്മുടെ അംറ് ഇല്ലാത്തത് പ്രവർത്തിച്ചാൽ എന്നാൽ

അതായത്
ദീനിലോ ശറഇലോ ഇല്ലാത്ത അല്ലാഹുവും റസൂലും അനുമതി നൽകാത്ത എന്നാണ്
അത് കൊണ്ട് ഉദ്ധേശ്യം
ശറഇന് പുറത്തുള്ള ശറഇനോട് ബന്തമില്ലാത്ത എന്നാണ് (മിർഖാത്ത് 140)

*ഫത്ഹുൽ ബാരി യിൽ ഇബ്ന് ഹജർ റ പറയുന്നു*:


" من أحدث في أمرنا هذا ما ليس منه فهو رد "
ليس عليه أمرنا " والمراد به أمر الدين ، فتح الباري
2/550
നമ്മുടെ അംറല്ലാത്തത് എന്നാൽ
ദീനിന്റെ കാര്യമല്ലാത്തത് എന്നാണ് ഉദ്ധേശം
(ഫത്ഹുൽ ബാരി 2/550)


ഫത്ഹുൽ ബാരി ഇബ്ന് ഹജർ  റ പറയുന്നു:
الحافظ ابن حجر في الفتح: وَهَذَا الْحَدِيثُ مَعْدُودٌ مِنْ أُصُولِ الْإِسْلَامِ، وَقَاعِدَةٌ مِنْ قَوَاعِدِهِ، فَإِنَّ مَعْنَاهُ: مَنْ اخْتَرَعَ مِنْ الدِّينِ مَا لَا يَشْهَدُ لَهُ أَصْلٌ مِنْ أُصُولِهِ فَلَا يُلْتَفَتُ إلَيْهِ
ഈ ഹദീസിന്റെ അർത്ഥം

*;* ആരെങ്കിലും ദീനിൽ അതിന്റെ അടിസ്ഥാനങ്ങളിലെ ഒരു അടിസ്ഥാനത്തോടും ചേരാത്ത ഒന്ന് പുതുതായി ഉണ്ടാക്കുകയും ചെയ്‌താൽ അത്  ദീനിൽ വക വെക്കാവുന്നതല്ല.ഫത്ഹുൽ ബാരി 2/550*

*ഇമാം ബുഖാരി നിവേദനം ചെയ്ത മറ്റൊരു ഹദീസ് ഇങ്ങനെ വായിക്കാം*

രിഫാ അത്ത് ബ്നു റാഫി ഇൽ നിന്ന് നിവേദനം 'ഞങ്ങൾ നബി സ്വക്കു പിന്നിൽ നിസ്കരിക്കുകയായിരുന്നു. നബി സ്വ റുകൂഇൽ നിന്ന് തല ഉയർത്തിയപ്പോൾ സമിഅല്ലാഹു ലി മൻ ഹമിദഹു

എന്ന് പഞു 'നബി സ്വയുടെ പിന്നിൽ നിന്ന് ഒരാൾ ഇപ്രാകാരം പറഞ്ഞു: റബ്ബനാ വല കൽഹംദു  ഹംദൻ കസീറൻ ത്വയ്യിബൻ മുബാറകൻ ഫീഹി നബി സ്വ നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ അങ്ങനെ പറഞ്ഞത് ആരാണന്നു ചോദിച്ചു:

അപ്പോൾ അയാൾ ഞാനാണന്ന് പറഞ്ഞപ്പോൾ നബി സ്വ പറഞ്ഞു മുപ്പതിൽപരം മലക്കുകൾ അത് ആദ്യം രേഖപ്പെടുത്തുവാനായി അതിലേക്ക് ഉളരി വരുന്നത് ഞാൻ കണ്ടു. ബുഖാരി 757


പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇമാം അസ്ഖലാനി റ എഴുതുന്നു.


*നബി സ്വ എൽ നിന്നും വന്നതല്ലത്തതു ഒരു ദിക്റ് നബി യിൽ നിന്ന് വന്നതിന് എതിരല്ലങ്കിൽ അത് നിസ്കാരത്തിൽ കൊണ്ട് വരൽ അനുവദനീയ മാണന്നതിന് ഈ ഹദീസ് രേഖയായി സ്വീകരിക്കപെടുന്നു *'

ഫത്ഹുൽ ബാരി 3/188


ഇതിൽ നിന്ന് നബി സ്വ പഠിപ്പിക്കാത്ത  പ്രവർത്തിക്കാത്ത
നിർദേശമില്ലാതെ കൽപനയില്ലാതെ
പുണ്യകർമങ്ങൾ ചെയ്യുന്നത്  പുണ്യമാണ് എന്നും

അങ്ങനെ   സ്വഹാബത്ത് ചെയ്യാറുണ്ട് എന്നും

അതല്ലാം ബിദ്അത്താണ് അനാജാരമാണ്  എന്ന് പറയൽ നബിയുടെ ചര്യയല്ല എന്നും

*ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത്  പഠിപ്പിച്ചിട്ടില്ലാതെ നിർദേശമില്ലാതെ കൽപനയില്ലാതെ*

നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാജാരമാണ്  എന്ന് പറഞ്ഞ് നബി സ്വ തടയാറില്ലന്നും

മറിച്ച് അത്തരം കാര്യങ്ങൾ നബി സ്വ അങ്ങീകരിച്ച് കൊണ്ട് സ്വഹാബത്തിനും മുസ്ലിം ജനതക്കും പഠിപ്പിച്ചതിൽ പെട്ടതാണെന്നും

*ഞാൻ എല്ലാം നിങ്ങൾക്ക് പഠിപ്പിച്ചിട്ടുണ്ട് എന്നതിൽ അതും ഉൾപ്പെടുമെന്നും*

*അത് പാടില്ലെന്ന് പറയലാണ് ബിദ്അത്ത് എന്നും
അത് അങ്ങീകരിക്കൽ നന്മ യാണെന്നും മനസ്സിലാക്കാവുന്നതാണ*;് .

*അത് കൊണ്ടാണ്  ശാഫിഈ ഇമാമിനെ പോലെയുള്ള ഉത്തമ നൂറ്റാണ്ടിലെ സലഫുകളുംപണ്ഡിതന്മാരും ബിദ്അത്ത് നല്ലതും ചീത്തയും ഉണ്ടന്ന് വേർതിരിച്ചത്.*
......................
* ബിദ്അത്ത്ഹസന സ്വഹാബത്ത് അങ്ങികരിക്കുന്നു*
-- ...::3 -*ജുമുഅക്ക് രണ്ട് ബാങ്ക്*

നബി സ്വയുടെ കാലത്തോ അബൂബക്കർ റവിന്റെ കാലത്തോ നടപ്പാക്കുകയോ  നബി സ്വ കൽപിക്കുകയോ ചെയ്യാത്ത വെള്ളിയാഴച്ചയിലെ രണ്ടാം ഭാങ്ക് ഉസ്മാൻ റ വാണ് തുടങ്ങിയത് .

*ജുമുഅക്ക് രണ്ട് ബാങ്ക് വിളിക്കൽ ഉസ്മാനി(റ) ന്റെ കാലത്തുള്ള സ്വഹാബത്തിന്റെയും താബിഉകളുടെയും ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതും അന്നുമുതൽ ഇന്നുവരെ മുസ്ലിം ലോകം നിരാക്ഷേപം അനുവർത്തിച്ചു വരുന്ന ഒരു സുന്നത്തുമാണ്. അതിനാല ജുമുഅയുടെ രണ്ടാം ബാങ്കിനെ എതിർക്കുന്നവർ ലോക മുസ്ലിംകളുടെ ഐക്യകണ്ടേനയുള്ള അഭിപ്രായത്തെയാണ് തള്ളിപറയുന്നത്. മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലുമെല്ലാം ഇന്നും ജുമുഅക്ക് രണ്ടു ബാങ്കുകൾ കൊടുക്കുന്നുണ്ട്.*

സാഇബുബ്നുയസീദ്(റ) പറയുന്നതായി ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു:

ﺇﻥ ﺍﻷﺫﺍﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻛﺎﻥ ﺃﻭﻟﻪ ﺣﻴﻦ ﻳﺠﻠﺲ ﺍﻹﻣﺎﻡ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻋﻠﻰ ﺍﻟﻤﻨﺒﺮ ﻓﻲ ﻋﻬﺪ ﺭﺳﻮﻝ ﺍﻟﻠﻪ ﻭﺃﺑﻲ ﺑﻜﺮ ﻭﻋﻤﺮ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ ﻓﻠﻤﺎ ﻛﺎﻥ ﻓﻲ ﺧﻼﻓﺔ ﻋﺜﻤﺎﻥ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ ﻭﻛﺜﺮﻭﺍ ﺃﻣﺮ ﻋﺜﻤﺎﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﺑﺎﻷﺫﺍﻥ ﺍﻟﺜﺎﻟﺚ ﻓﺄﺫﻥ ﺑﻪ ﻋﻠﻰ ﺍﻟﺰﻭﺭﺍﺀ ﻓﺜﺒﺖ ﺍﻷﻣﺮ ﻋﻠﻰ ﺫﻟﻚ)) ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ : ٨٦٥ ((

*"ജുമുഅ നിസ്കാരത്തിനുള്ള ബാങ്ക് നബി(സ), അബൂബക്ർ(റ), ഉമർ(റ) എന്നിവരുടെ കാലത്ത് ഇമാം മിമ്പറിൽ ഇരിക്കുമ്പോഴായിരുന്നു കൊടുത്തിരുന്നത് . ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് ജനങ്ങൾ വർദ്ദിച്ചപ്പോൾ അദ്ദേഹം മൂന്നാം ബാങ്ക് കൊണ്ട് കൽപ്പിച്ചു. അങ്ങനെ സൗറാഇൽ വെച്ച് ബാങ്ക് വിളിക്കപ്പെട്ടു. തുടർന്ന് കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തു". (ബുഖാരി: 865)*

വെള്ളിയാഴ്ച ജുമുഅയുടെ സമയമാകുമ്പോൾ ആദ്യം വിളിക്കപ്പെടുന്ന ബാങ്കാണ് പ്രസ്തുത ഹദീസിൽ പരമാര്ശിക്കപ്പെട്ട മൂന്നാം ബാങ്ക്. ഇകാമത്തും കൂടി പരികണിച്ചാണ് അതിനെ മൂന്നായി പരികണിക്കുന്നത്. പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ അല്ലാമ ഐനി(റ) പറയുന്നു:

ﻭﻣﻮﺍﻓﻘﺔ ﺳﺎﺋﺮ ﺍﻟﺼﺤﺎﺑﺔ ﻟﻪ ﺑﺎﻟﺴﻜﻮﺕ ﻭﻋﺪﻡ ﺍﻹﻧﻜﺎﺭ؛ ﻓﺼﺎﺭ ﺇﺟﻤﺎﻋﺎ ﺳﻜﻮﺗﻴﺎ ‏( ﻋﻤﺪﺓ ﺍﻟﻘﺎﺭﻱ ‏)

"*ബാങ്കിന്റെ വിഷയത്തിൽ ഉസ്മാൻ(റ)വിനോട് സ്വഹാബത്ത് യോജിക്കുകയും അവരതിനെ വിമർശിക്കാതിരിക്കുകയും ചെയ്തതിനാൽ അത് സുകുതിയ്യായ ഇജ്മാആയി മാറി" (ഉംദത്തുൽഖാരി)*

സുകുതിയായ ഇജ്മാഅ് പ്രമാണമാണെന്ന് 'ഇജ്മാഅ്" എന്നാ ബ്ലോഗിൽ പറഞ്ഞുപോയി.

*ഇമാം ബുഖാരി(റ)യുടെ ഹദീസ് വിശദീകരിച്ച് ഇബ്നുറജബുൽ ഹമ്പലി(റ) എഴുതുന്നു:*

'കാര്യം അങ്ങനെ സ്ഥിരപ്പെട്ടു' എന്ന പരമാർശം കാണിക്കുന്നത് ഉസ്മാൻ(റ) പ്രസ്തുത ബാങ്ക് നടപ്പിലാക്കിയതുമുതൽ അത് സ്ഥിരമാവുകയും പിന്നീട് അത് ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നുമാണ്. അലി(റ)യും അതംഗീകരിച്ചു എന്നാണു ഇത് അറിയിക്കുന്നത്. അതിനാല ഖുലഫാഉർറാഷിദുകളിൽ പെട്ട രണ്ടു ഖാലീഫമാർ അത് നിർവ്വഹിക്കുന്നതിൽ ഏകോപിച്ചിരിക്കുന്നു. (ഫത്ഹുൽബാരി, ഇബ്നുറജബ്. 6/211)

അല്ലാഹുവിന്റെ പൊരുത്തം കരസ്തമാവാൻ മുഹാജിറുകളും അൻസാറുകളുമായ സ്വഹാബത്തിന്റെ നല്ലനിലയിൽ പിൻപറ്റാനാണ് ഖുർആൻ നിർദ്ദേശിക്കുന്നത്. അല്ലാഹു പറയുന്നു:

ﻭَﺍﻟﺴَّﺎﺑِﻘُﻮﻥَ ﺍﻟْﺄَﻭَّﻟُﻮﻥَ ﻣِﻦَ ﺍﻟْﻤُﻬَﺎﺟِﺮِﻳﻦَ ﻭَﺍﻟْﺄَﻧﺼَﺎﺭِ ﻭَﺍﻟَّﺬِﻳﻦَ ﺍﺗَّﺒَﻌُﻮﻫُﻢ ﺑِﺈِﺣْﺴَﺎﻥٍ ﺭَّﺿِﻲَ ﺍﻟﻠَّـﻪُ ﻋَﻨْﻬُﻢْ ﻭَﺭَﺿُﻮﺍ ﻋَﻨْﻪُ ﻭَﺃَﻋَﺪَّ ﻟَﻬُﻢْ ﺟَﻨَّﺎﺕٍ ﺗَﺠْﺮِﻱ ﺗَﺤْﺘَﻬَﺎ ﺍﻟْﺄَﻧْﻬَﺎﺭُ ﺧَﺎﻟِﺪِﻳﻦَ ﻓِﻴﻬَﺎ ﺃَﺑَﺪًﺍ ۚ ﺫَٰﻟِﻚَ ﺍﻟْﻔَﻮْﺯُ ﺍﻟْﻌَﻈِﻴﻢُ ‏( ﺳﻮﺭﺓ ﺍﻟﺘﻮﺑﺔ : ١٠٠ ‏)

മുഹാജിറുകളില് നിന്നും അന്സാറുകളില് നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള് ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്ഗത്തോപ്പുകള് അവര്ക്ക് അവന് ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില് നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.

*ഹാഫിള് ഇബ് ഹജറ് സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു*'

ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ
*ഉസ്മാൻ റ അങ്ങി കരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു
കാര്യം അതിന്റെ മേൽ അങ്ങി കരിച്ചു എന്ന ബുഖാരി  റ യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.*


ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ
*ബാങ്കിന്റെ നേരെ വാജകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്*

ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،

*നബി സ്വയുടെ കാലത്ത് ഇല്ലാത്തതിയിരുന്നു ഇത്
ഇതിന്ന് ബിദ്അത്ത് എന്ന് പറയും പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.*

*നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(റ) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്*.

*അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരിശ റഹു സ്വഹീഹുൽ ബുഖാരി)*

*ചുരുക്കത്തിൽ നബി സ്വപഠിപ്പിക്കുകയോ ചെയ്യുകയോ   നിർദേശിക്കുകയോ കൽപിക്കുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അങ്ങികരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്
ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം*

*അത് പാടില്ല അനാജാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '*

*അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.*

ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാജാരമാണ്  എന്ന് പറഞ്ഞ് നബി സ്വ തടയാറില്ലന്നും വ്യക്തമാണ്

*അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ
ഇത്തരം നല്ല ആജാര മടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.*

*ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി സ്വകൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിന് കാമികളും അങ്ങീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത് അതിൽ ചിലത് മുമ്പ് പറഞ്ഞിട്ടുണ്ട്.*


1:*ഒറ്റ ജുമുഅ ഖുതുബയിലും നബി സ്വ യുടെ മേൽ സ്വലാത്ത് ചൊല്ലിയതായി തെളിയിക്കാൻ ഒറ്റ വഹാബിക്കും സാദിച്ചിട്ടുണ്ടോ?*

2:  *വഹാബികൾ ചൊല്ലുന്ന  തസ്ബീതി ന്റ പ്രതേക പദം ഒരു വട്ടം പോലും ചൊല്ലിയതായി തെളിയിക്കാൻ ഒഹാബിക്ക് സാദിച്ചിട്ടില്ല.?*

3 : *വഹാബികൾ ചെയ്യുന്നത് പോലെ നികാഹ് നടത്തി കൊടുക്കാൻ നബി സ്വ  ഖത്തീബിനെയും കൂട്ടി ഏതങ്കിലും വിവാഹത്തിന് പോയതായി തെളിയിക്കാൻ ദൈര്യമുണ്ടോ*?

4: *വഹാബികൾ ചൊല്ലുന്ന നബി സ്വ പഠിപ്പിക്കാത്ത വിവിധ സ്വലാത്തുകൾ നബിയോ സ്വഹാബത്തോ പഠിപ്പിച്ചിട്ടുണ്ടോ? അവനബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ*?

*നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.*?


5: *അൽ വിലായത്ത് വൽകറാമത്ത് എന്ന പുസ്തകത്തിൽ കെ എം മൗലവി എഴുതിയ സ്വലാത്തും അൽമുർശിദിൽ എഴുതിയ സ്വലാത്തും ഹുസൈൻ സലഫിയും സകരിയ സ്വലാഹിയും എ പി അബ്ദുൽ ഖാദിർ മൗലവി തുടങ്ങി വിവിധ മൗലവിമാർ ചൊല്ലിയ പ്രത്യാക സ്വലാത്തുകളും നബി സ്വ 23 വർശത്തിന്നിടക്ക് ചൊല്ലിയ സ്വലാത്താണോ? അത് നബി സ്വ പഠിപ്പിച്ച രീതിയിലാണോ?*


6:*നബി സ്വ പഠിപ്പിക്കാത്ത സ്വഹാബികളുടെ പേര് പറയുന്ന സമയത്ത് പ്രതേക മുള്ള رضي الله عنه
എന്ന പദം23 വർശത്തിന്നിടക്ക് നബി സ്വ ചൊല്ലിയതായി  അവരുടെ പേര് പറയുന്ന സമയതൊക്കെ ചൊല്ലണമെന്ന് പഠിപ്പിച്ചതായി തെളിയിക്കാമോ?*


7:*നബി സ്വ പഠിപ്പിക്കാത്ത
മഹാന്മാരെ പേര് കേൾ ക്കുമ്പോൾ
പേര് പറയുന്ന സമയത്ത് പ്രതേക മുള്ള*

رحمه الله

എന്ന പദം

*23വർശത്തിന്നിടക്ക് നബി സ്വ ചൊല്ലിയതായി  അവരുടെ പേര് പറയുന്ന സമയതൊക്കെ ചൊല്ലണമെന്ന് പഠിപ്പിച്ചതായി തെളിയിക്കാമോ?*


അസ്ലം സഖാഫി പരപ്പനങ്ങാടി
دلاءل أهل السنة
സംശയ നിവാരണം
———————- (

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...