Showing posts with label ഖുത്വുബയും ശാഫിഈ ഇമാമും. Show all posts
Showing posts with label ഖുത്വുബയും ശാഫിഈ ഇമാമും. Show all posts

Tuesday, February 6, 2018

ജുമു അ ഖുതുബയും ശാഫിഈ ഇമാമും

ജുമുഅ ഖുതുബ ജനങ്ങളുടെ ഭാഷയിൽ ആവണമെന്ന് ശാഫി ഇമാം പറഞ്ഞിട്ടുണ്ടൊ     ?

   ഉത്തരം:                            ഇല്ല ഒരിക്കലുമില്ല  അങ്ങനെ തെളിയിക്കാൻ സാദ്യമല്ല   കാരണം ശാഫി ഈ ഇമാമിന്റെ മദ്ഹബ് വിവരിച്ച എല്ലാ ശാഫിഈ പണ്ടിതന്മാരും മദ്ഹബിൽ  ഖുതുബ അറബിയിൽ ശർത്താണന്ന് വെകതമാ യി  പറഞ്ഞ് ട്ടുണ്ട് ഇമാം നവവി റവ്ളയിലും    ശറഹുൽ മുഹദ ബിലും റാഫിഈ ഇമാം ശറഹുൽക ബിറിലും പറഞ്ഞിട്ടുണ്ട് . ഇമാം മഹല്ലി ,ഫത്ഹുൽ മുഈൻ ,തുഹ്ഫ, നിഹയ,തുടങ്ങി നൂറ് കണക്കിന് ശാഫിഈ മദ്ഹബ് വിവരിച ഗ്രന്തങ്ങളിൽ അത് പറഞ്ഞിട്ടുണ്ട്    '   ആ ഉദ്ധരണിയിൽ ചിലതാഴെ വരുന്നതാണ്:        ശാഫിഈ ഇമാം പറഞ്ഞതിന് എതിരെ ഈ ഇമാമുമാര ശാഫിഈ ഇമാമിന്റെ മദ്ഹബ് വിവ രിച്ചു പറഞ്ഞു എന്ന് ഊഹിക്കാൻ പോലും സാദ്യമല്ല. ഇതിൽ നിന്നും വഹാബികൾ കടുർവ്യാഖ്യനവുമാണ വഹാബികൾ ചെയ്യുന്നത് എന്ന് മനസ്സിലാക്കാം         .ഇനി എന്താണ് ഇമാം പറയുന്നത് എന്ന് നമുക്ക് നോക്കാം   ഒരു ഖത്തീബ് ഖുത്തുബ ഓതന്നതിനിടയിൽ ഖുതുബയിൽപ്പെടാത്തത് വല്ലതും സംസാരിക്കാമോ? എന്നാണ് അവിടെ ചർച്ച. അല്ലാതെ ഖുതുബ ജനങ്ങളുടെ ഭാഷയിൽ ഒതാ മൊ എന്നതല്ല.  ഖുതുബ അറബി ശർത്താണ് എന്ന് ശാഫിഈ മദ്ഹബ് വിവരിച്ച  ഖുത്വ്‌ബക്കിടയില്‍ സംസാരിക്കല്‍ അനുവദനീയമാകുന്ന സാഹചര്യം നവവി ഇമാം(റ) വിവരിക്കുന്നത് കാണുക

قال أصحابنا: وهذا الخلاف في حقِّ القوم والإمام في كلامٍ لا يتعلق به غرضٌ مهمٌّ ناجِزٌ، فلو رأى أعمى يقع في بئر، أو عقربًا تدب إلى إنسان غافل ونحوه فأنذره، أو علَّم إنسانًا خيرًا أو نهاه عن منكر - فهذا ليس بحرامٍ بلا خلاف، نصَّ عليه الشافعي، واتَّفق الأصحاب على التَّصريح به، لكن قالوا: يُستحبُّ أن يقتصر على الإشارة إن حصل بها المقصود".

അന്ധന്‍ കിണറിലേക്ക്‌ വീഴാന്‍ പോകുന്നതോ അശ്രദ്ധനായ ഒരാള്‍ക്ക്‌ നേരെ തേളോ മറ്റോ ഇഴഞ്ഞ്‌ വരുന്നതോ കണ്ട ഖത്വീബ്‌(ഖുത്വ്‌ബക്കിടയില്‍) അവനെ മുന്നറിയിപ്പ്‌ നല്‍കി, അല്ലെങ്കില്‍ ഒരാള്‍ക്ക്‌ നല്ലത്‌ പഠിപ്പിക്കുകയോ ചെയ്‌തു. ഇവയൊന്നും ഹറാമല്ലെന്നതില്‍ അഭിപ്രായാന്തരമില്ല. ശാഫി(റ) വ്യക്തമാക്കുകയും (നസ്സായി പറയുക) അസ്‌ഹാബുകള്‍ ഏകോപിച്ച്‌ പറഞ്ഞതുമാണിത്‌. എങ്കിലും വെറും സൂചനകൊണ്ട്‌ തന്നെ ഉദ്ധിഷ്‌ട ലക്ഷ്യം സാധിക്കുമെങ്കില്‍ അതില്‍ പരിമിതപ്പെടുത്തലാണ്‌ സുന്നത്ത്‌?? (ശറഹുല്‍ മുഹദ്ദബ:്‌ 4/523).(30)

ഹദീസിൽ നബി സ.അ ഖുത്വ്ബയ്ക്കിടയിൽ ഖുത്വ്ബയിൽ പെടാത്ത കാര്യം സംസാരിച്ചതും ഇവിടെ ഓര്ക്കുന്നത് നല്ലതാണ്. എന്നാൽ അത് ഖുത്വ്ബയിൽ പെട്ട കാര്യം ആയിരുന്നില്ല.. അതുകൊണ്ട് തന്നെ ഖുത്ബയ്ക്കിടയിൽ ഖത്വീബിനു സംസാരിക്കൽ കൊണ്ട് തെറ്റില്ല എന്ന് പറയുന്നതിൽ നിന്ന് തന്നെ ഗ്രഹിക്കാവുന്നതല്ലേ സംസാരവും ഖുത്വ്ബയും ഒന്നല്ല എന്നു??
ഹദീസ് കാണുക;
- حديث جابر بن عبدالله في الكتب الستَّة وغيرها؛ قال: دخل رجلٌ يوم الجمعة ورسول الله - صلى الله عليه وسلم – يخطب؛ فقال: ((صلَّيْتَ؟))، قال: لا؛ قال: ((فَصَلِّ ركعتَيْن)).
ജാബിര് ബിന് അബ്ദുള്ള (ര) വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു, ഒരു പുരുഷൻ വെള്ളിയാഴ്ച്ച നബി സ.അ ഖുത്വ്ബ നിര്വഹിക്കുന്ന സമയത്ത് അവിടെ വന്നു. അപ്പോൾ താങ്കൾ നിസ്കരിച്ചോ എന്ന് ചോദിക്കുകയും ഇല്ല എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തോട് രണ്ടു രക'അത് നിസ്കരിക്കുവാൻ നബി സ.അ കല്പ്പിക്കുകയും ചെയ്തു.        ഇതെവിഷയം തന്നെയാണ് ശാഫി ഇമാം റ പറയുന്നതും     അവർ പറയുന്നു'      الشَّافِعِي        ُّ وَحَدِيثُ جَابِرٍ ، وَأَبِي سَعِيدٍ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ لِرَجُلٍ دَخَلَ الْمَسْجِدَ وَهُوَ عَلَى الْمِنْبَرِ ، فَقَالَ : " أَصَلَّيْتَ ؟ فَقَالَ : لَا ، فَقَالَ : فَصَلِّ رَكْعَتَيْنِ ".

وَفِي حَدِيثِ أَبِي سَعِيدٍ ، فَتَصَدَّقَ الرَّجُلُ بِأَحَدِ ثَوْبَيْهِ ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : انْظُرُوا إِلَى هَذَا الَّذِي قَالَ الشَّافِعِيُّ : وَلَا بَأْسَ أَنْ يَتَكَلَّمَ الرَّجُلُ فِي خُطْبَةِ الْجُمُعَةِ ، وَكُلِّ خُطْبَةٍ فِيمَا يَعْنِيهِ ، وَيَعْنِي غَيْرَهُ بِكَلَامِ النَّاسِ ، وَلَا أُحِبُّ أَنْ يَتَكَلَّمَ فِيمَا لَا يَعْنِيهِ ، وَلَا يَعْنِي النَّاسَ ، وَلَا بِمَا يُقَبَّحُ مِنَ الْكَلَامِ ، وَكُلُّ مَا أَجَزْتُ لَهُ أَنْ يَتَكَلَّمَ بِهِ , أَوْ كَرِهْتُهُ فَلَا يُفْسِدُ خُطْبَتَهُ وَلَا صَلَاتَهُ
 ഖുതുബയില്‍ ഇമാം ജനങ്ങളോട് സംസാരിക്കുന്ന വിഷയം.!!!
كَلَامُ الْإِمَامِ فِي الْخُطْبَةِ
എന്നിട്ട് ഉദ്ധരിക്കുന്ന റിപ്പോര്‍ട്ട്‌ എന്താണ്?

നബി(സ) മിമ്പറില്‍ ആയിരിക്കുമ്പോള്‍ (അഥവാ ഖുതുബ ഓതി കൊണ്ടിരിക്കുമ്പോള്‍ ) ഒരു സ്വഹാബി കയറി വന്നു. നബി(സ) അദ്ദേഹത്തോട് ചോദിച്ചു. 'താങ്കള്‍ നിസ്കരിച്ചുവോ?' ഇല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍ നബി(സ) കല്പിച്ചു. 'എങ്കില്‍ രണ്ടു റകഅത്ത്'നിസ്കരിക്കൂ' ............
അതെ പോലെ തന്നെ നബി(സ) ജനങ്ങളോട് ഖുതുബക്കിടയില്‍ സംസാരിച്ച മറ്റൊരു റിപ്പോര്‍ട്ടും ഉദ്ധരിക്കുന്നു...

എന്നിട്ടാണ് മൗലവി ഇവിടെ കൊണ്ട് വന്ന ഇബാറത്ത് വരുന്നത്.
അതാകട്ടെ മൌലവി ഇവിടെ മുഴുവനും കൊടുത്തിട്ടുമില്ല. മൗലവി ഇവിടെ കൊടുത്തത് ഇത്ര മാത്രം.

وَلَا بَأْسَ أَنْ يَتَكَلَّمَ الرَّجُلُ فِي خُطْبَةِ الْجُمُعَةِ ، وَكُلِّ خُطْبَةٍ فِيمَا يَعْنِيهِ ، وَيَعْنِي غَيْرَهُ بِكَلَامِ النَّاسِ ،

‘ജുമുഅയുടെ ഖുതുബക്കിടയിലും മറ്റു ഖുതുബകൾക്കിടകലും ഇമാമിനോ മറ്റുള്ളവര്‍ക്കോ അത്യാവശ്യമായ കാര്യങ്ങള്‍ സംസാരിക്കുന്നതിനു വിരോധമില്ല. ഉമ്മ്:      ’അപ്പോള്‍ അതാണ്‌ വിഷയം. ഇമാം നവവി റ യും മറ്റും പറഞ്ഞത് പോലെ ഖുതുബക്കിടയില്‍ ഇ   അന്ധന്‍ കിണറിലേക്ക്‌ വീഴാന്‍ പോകുന്നതോ അശ്രദ്ധനായ ഒരാള്‍ക്ക്‌ നേരെ തേളോ മറ്റോ ഇഴഞ്ഞ്‌ വരുന്നതോ കണ്ട ഖത്വീബ്‌(ഖുത്വ്‌ബക്കിടയില്‍) അവനെ മുന്നറിയിപ്പ്‌ നല്‍കി        ആവശ്യമായ കാര്യങ്ങള്‍ സാന്ദര്‍ഭികമായി അവരെ ഉണര്‍ത്തുന്നത് കൊണ്ട്, അത് ഖുതുബയില്‍ പെട്ടത് അല്ലെങ്കിലും
അതില്‍ തെറ്റില്ല എന്നാണു ഇമാം അവര്‍കള്‍ അവിടെ പറയുന്നത്....
 ഉമ്മിലെ പരാമര്‍ശം
മാതൃ ഭാഷയില്‍ ഖുത്വ്‌ബ നിര്‍വ്വഹിക്കുന്നതില്‍ തെറ്റില്ലെന്ന്‌ ആണ് എന്നത് കടുത്ത ദുർവ്യാഖ്യാനമാണ് - ഖുതുബ അനറിബി ഭാഷയിലാവാമെന്ന്ഉമ്മില്‍ പറഞ്ഞിട്ടുണ്ടെന്ന്‌ ചിലര്‍ പറയുന്നു.

എന്നാല്‍ ഇത്‌ വസ്‌തുതക്ക്‌ നിരക്കുന്നതല്ല. അങ്ങനെ തെളിയിക്കാൻ ഒരു വഹാബിക്കും സാദ്യമല്ല'

ഖുത്വ്‌ബയില്‍ ഖത്വീബ്‌ സംസാരിക്കുന്നതില്‍ കുഴപ്പമില്ല എന്നാണ്‌ ഉമ്മിന്റെ പരാമര്‍ശം. ഈ പരാമര്‍ശത്തെ ഖുത്വ്‌ബ പരിഭാഷ ആവാമെന്ന്‌ തെറ്റായി വ്യാഖ്യാനിക്കുകയാണ്‌ പരിഷ്‌കരണവാദികള്‍ ചെയ്യുന്നത്‌. ?

ഖുത്വ്‌ബക്കിടയില്‍ സംസാരിക്കല്‍?
(അന്‍ യതകല്ലമ റജുലുന്‍ ഫീ ഖുത്വ്‌ബതില്‍ ജുമുഅത്തി) എന്ന ഉമ്മിന്റെ പ്രയോഗം തന്നെ ഖുത്വ്‌ബയും സംസാരവും വെവ്വേറെയാണെന്ന്‌ അറിയിക്കുന്നുണ്ട്‌.

ഖുത്വ്‌ബയുടെ മുവാലാത്തിന്‌(തുടര്‍ച്ചക്ക്‌) തകരാര്‍ സൃഷ്‌ടിക്കാത്ത വിധത്തില്‍ ഖുത്വ്‌ബക്കിടയില്‍ സംസാരിക്കുന്നതിന്‌ കുഴപ്പമില്ല എന്ന്‌ പറഞ്ഞതിനെ ഖുത്വ്‌ബ ഭാഷാന്തരത്തിന്‌ കൂട്ട്‌പിടിക്കുന്നത്‌
ശുദ്ധ അസംബദ്ധമാണ്‌.

ഹദീസിൽ നബി സ.അ ഖുത്വ്ബയ്ക്കിടയിൽ ഖുത്വ്ബയിൽ പെടാത്ത കാര്യം സംസാരിച്ചതും ഇവിടെ ഓര്ക്കുന്നത് നല്ലതാണ്. എന്നാൽ അത് ഖുത്വ്ബയിൽ പെട്ട കാര്യം ആയിരുന്നില്ല.. അതുകൊണ്ട് തന്നെ ഖുത്ബയ്ക്കിടയിൽ ഖത്വീബിനു സംസാരിക്കൽ കൊണ്ട് തെറ്റില്ല എന്ന് പറയുന്നതിൽ നിന്ന് തന്നെ ഗ്രഹിക്കാവുന്നതല്ലേ സംസാരവും ഖുത്വ്ബയും ഒന്നല്ല എന്നു??
ഇതെവിഷയം അതായത് അറബി ഭാഷയിൽ ഓതുന്ന ഖുതുബക്കിടയിൽ വളരെ അത്യാവശ്യമുള്ളത് =കണ്ണ് പൊട്ടൽ കിണറ്റിലേക്ക് പോവുമ്പോൾ ഭയപെടുത്തും പോലെ = മാത്രഭാഷയൽ തുടർച്ചക്ക് ഭംഗം വരാതെ   ഖുതുബയുടെ ഭാഗമായല്ലാതെ സംസാരിക്കുന്നത്  വിരോദമില്ലന്ന് ഖുതുബ അറബിയിലാവണമെന്നും  ജനങ്ങൾ ഗ്രഹിക്കുന്നില്ലങ്കിലും മൊത്തത്തിൽ ഉപദേഷമാണന്ന് മനസ്സിലാക്കിയാൽ മതി എന്നും അറബിയിൽ ഖുതുബ ഓതാൻ അറിയുന്ന ഒരാളുമില്ലെങ്കിൽ  ജുമുഅ സ്വഹീഹല്ല ളുഹ്റ് നിസ്കരിക്കണം എന്നല്ലാം പറഞ്ഞ ശാഫിഈ മദ്ഹബിലെ ആതികാരിക പണ്ഡിതർ ഇബ്നു് ഹജർ തുഹഫ യിൽ പറഞ്ഞിട്ടുണ്ട്:🎀🎀
..‏( ﻭﻳﺸﺘﺮﻁ ﻛﻮﻧﻬﺎ ‏)  ‏( ﻋﺮﺑﻴﺔ ‏) ﻟﻼﺗﺒﺎﻉ ﻧﻌﻢ ﺇﻥ ﻟﻢ ﻳﻜﻦ ﻓﻴﻬﻢ ﻣﻦ ﻳﺤﺴﻨﻬﺎ ﻭﻟﻢ ﻳﻤﻜﻦ ﺗﻌﻠﻤﻬﺎ ﻗﺒﻞ ﺿﻴﻖ ﺍﻟﻮﻗﺖ ﺧﻄﺐ ﻣﻨﻬﻢ ﻭﺍﺣﺪ ﺑﻠﺴﺎﻧﻬﻢ ، ﻭﺇﻥ ﺃﻣﻜﻦ ﺗﻌﻠﻤﻬﺎ ﻭﺟﺐ ﻋﻠﻰ ﻛﻞ ﻣﻨﻬﻢ ، ﻓﺈﻥ ﻣﻀﺖ ﻣﺪﺓ ﺇﻣﻜﺎﻥ ﺗﻌﻠﻢ ﻭﺍﺣﺪ ﻣﻨﻬﻢ ﻭﻟﻢ ﻳﺘﻌﻠﻢ ﻋﺼﻮﺍ ﻛﻠﻬﻢ ﻭﻻ ﺟﻤﻌﺔ ﻟﻬﻢ ﺑﻞ ﻳﺼﻠﻮﻥ ﺍﻟﻈﻬﺮ ﻭﺗﻐﻠﻴﻆ ﺍﻹﺳﻨﻮﻱ ‏[ ﺹ : 451 ‏] ﻟﻘﻮﻝ ﺍﻟﺮﻭﺿﺔ ﻛﻞ ﻫﻮ ﺍﻟﻐﻠﻂ ﻓﺈﻥ ﺍﻟﺘﻌﻠﻢ ﻓﺮﺽ ﻛﻔﺎﻳﺔ ﻳﺨﺎﻃﺐ ﺑﻪ ﺍﻟﻜﻞ ﻋﻠﻰ ﺍﻷﺻﺢ ﻭﻳﺴﻘﻂ ﺑﻔﻌﻞ ﺍﻟﺒﻌﺾ ﻭﻓﺎﺋﺪﺗﻬﺎ ﺑﺎﻟﻌﺮﺑﻴﺔ ﻣﻊ ﻋﺪﻡ ﻣﻌﺮﻓﺘﻬﻢ ﻟﻬﺎ ﺍﻟﻌﻠﻢ ﺑﺎﻟﻮﻋﻆ ﻓﻲ ﺍﻟﺠﻤﻠﺔ ﻗﺎﻟﻪ ﺍﻟﻘﺎﺿﻲتحفة المحتاج
ഖുതുബ അറബി ശർത്താണന്ന് വിവരിച്ച
ഖുത്വുബയില്‍ അറബി ഭാഷ നിബന്ധനയാണെന്നും ഇത് ജനങ്ങള്‍ തുടര്‍ന്നു വന്ന സമ്പ്രദായത്തോട് പിന്‍പറ്റാന്‍ വേണ്ടിയാണെന്നും എല്ലാ കര്‍മശാസ്ത്രപണ്ഢി തന്മാരും വ്യക്തമാക്കിയതായി കാണാം. ചില പ്രസ്താവനകള്‍ വായിക്കുക.

ويشترط كونها كلها عربية كما جرى عليه الناس ( محلي1/278)

“ഖുത്വുബ മുഴുവന്‍ അറബിയിലായിരിക്കല്‍ നിബന്ധനയാണ്. മുന്‍ഗാമികളും (സലഫ്) പിന്‍ഗാമികളും (ഖലഫ്) ഇപ്രകാരമാണ് പ്രവര്‍ത്തിച്ചത്” (മഹല്ലി, 1/278)

انه شرط اتباعا لما جرى عليه الناس ( شرح الكبير 4/589)

“ജനങ്ങള്‍ ആ രീതി തുടര്‍ന്നതുകൊണ്ട്.” (ശര്‍ഹുല്‍കബീര്‍ 4/579)

ويشترط كونها عربية لإتباع السلف والخلف (نهاية 2/317)
“മുന്‍ഗാമികളെയും പിന്‍ഗാമിക ളെയും പിന്തുടരാന്‍ വേണ്ടി” (ഫത്ഹുല്‍ മുഈന്‍, പേ. 141, നിഹായഃ 2/317).

നബി (സ്വ) യുടെ സുന്നത്ത് പരിശോധിച്ചാലും വ്യക്തമാകുന്നത് ഖുത്വുബഃ അറബിയിലായിരിക്കണം എന്നാണ്.
صلوا كما رأيتموني أصلي (بخاري 932)

"ഞാന്‍ നിസ്കരിക്കുന്നതുപ്രകാരം നിങ്ങള്‍ നിസ് കരിക്കുവീന്‍" എന്ന നബി (സ്വ) യുടെ പ്രസ്താവന ഖുത്വുബക്കും ബാധകമാണ്.

ഖുത്വുബഃ എല്ലാ അര്‍ഥത്തിലും നിസ്കാരം പോലെ അല്ലെങ്കിലും നിസ്കാരത്തോട് അതിന് തുല്യതയുണ്ട്. ബുഖാരിയില്‍ത്തന്നെ ജുമുഅഃ സമയത്ത് കച്ചവടസംഘം വരികയും ആളുകള്‍ എഴുന്നേറ്റ് പോവുകയും ചെയ്ത സംഭവത്തെ പരാമര്‍ശിക്കുന്ന ഹദീസില്‍ ‘ഞങ്ങള്‍ നിസ്കരിച്ചു കൊണ്ടിരിക്കെ’ എന്നാണ് പറഞ്ഞത്. വാസ്തവത്തില്‍ അപ്പോള്‍ നബി (സ്വ) ഖുത്വുബഃ നിര്‍വഹിക്കുകയായിരുന്നു. ഖുത്വുബയെ സംബന്ധിച്ചാണ് ഈ ഹദീസില്‍ നിസ്കാരമെന്ന് പ്രയോഗിച്ചതെന്ന് വ്യക്തം. ഖുത്വുബഃ നിസ്കാരം പോലെയാണെന്ന് ആധികാരിക ഫിഖ്ഹ് ഗ്രന്ഥങ്ങളും വ്യക്തമാക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക.

إن الخطبة و الصﻻة مشبهتان بصﻻتي الجمع (تحفة2/457)

“തീര്‍ച്ചയായും ഖുതുബയും നിസ്കാരവും ജംആയി നിര്‍വഹിക്കപ്പെടുന്ന രണ്ടു നിസ്കാരങ്ങള്‍ക്ക് തുല്യമാണ്.” (തുഹ്ഫഃ 2/457)

أن الخطبة تشبه الصلاة اي على الأصح (شرواني 2/458)

“ഏറ്റവും സ്വഹീഹായ അഭിപ്രായ പ്ര കാരം ഖുത്വുബഃ നിസ്കാരത്തോട് തുല്യമാണ്” (ശര്‍വാനി, 2/458).

إن الخطبة تشبه الصلاة أو نائبة عنها (تحفة2/458)

"തീർച്ചയായും ഖുതുബ നിസ്കാരത്തോട് തുല്യമായതാണ്.അഥവാ നിസ്കാരത്തിനു പകരമാണ്"(തുഹ്ഫ:2/458

ومذهب الشافعي أنه فرض وشرط لصحة الخطبة . قال الطحاوي : لم يقل هذا غير الشافعي ، ودليل الشافعي أنه ثبت هذا عن رسول الله - صلى الله عليه وسلم - مع قوله - صلى الله عليه وسلم :  صلوا كما رأيتموني أصلي (شرح مسلم 6/150)

ഖുത്വുബഃ യില്‍ കഴിവുള്ളവന്‍ നില്‍ക്കല്‍ നിബന്ധനയാണെന്നതിന് തെളിവായി ഇമാം ശാഫിഈ (റ) ഉദ്ധരിക്കുന്നു: “ഞാന്‍ എപ്രകാരം നിസ്കരിക്കുന്നതാണോ നിങ്ങള്‍ ക ണ്ടത് അപ്രകാരം നിസ്കരിക്കുക എന്ന ഹദീസാണ്” (ശര്‍ഹുമുസ്ലിം 6/150).

ഖുത്വു ബയും നിസ്കാരവും തുല്യമാണെന്നു സാരം.ഖുത്വുബഃ നിസ്കാരത്തോട് തുല്യമാകുമ്പോള്‍ ഇബാദത്തിലെ പൊതുനിയമം ഇതിനും കൂടി ബാധകമാകുമല്ലോ.
നബി (സ്വ) യോടുള്ള ഇത്തിബാഅ് ഖുത്വുബയിലും പരിഗണിക്കണമെന്ന് ചുരുക്കം..
🔹🔹🔹🔹🔹🔹🔹
*

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...