Showing posts with label ഖുബ്ബകൾ നിർമ്മിക്കൽ. Show all posts
Showing posts with label ഖുബ്ബകൾ നിർമ്മിക്കൽ. Show all posts

Friday, March 16, 2018

ഖുബ്ബകൾ നിർമ്മിക്കൽ





ഖുബ്ബകൾ നിർമ്മിക്കൽ


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0



മഹാന്മാരുടെ സ്മരണ ലോകത്ത് നിലനിർത്തുന്നതിന്റെയും അവരുടെ ദർഗകൾ സിയാറത്തുകൊണ്ട് സജീവമാക്കുന്നതിന്റെയും ഭാഗമായി അവരുടെ ഖബ്‌റുകൾക്കു മുകളിൽ ഖുബ്ബകൾ നിർമ്മിക്കാവുന്നതാണ്. നബി(സ)യും സിദ്ദീഖ്(റ)വും ഉമർ(റ)വും വലിയ പച്ചഖുബ്ബയുടെ ചുറ്റിലാണല്ലോ അന്ത്യവിശ്രമം കൊള്ളുന്നത്. അതിനെ അധികരിച്ച് അല്ലാമ മുഹമ്മദ് ഹബീബുല്ല(റ) എഴുതുന്നു:






അർത്ഥം:
നബി(സ)യുടെ വഫാത്ത് വിവരിക്കുന്ന അധ്യായത്തിൽ ഇമാം തുർമുദി(റ) ശമാഇലിൽ മഹതിയായ ആയിഷ(റ)യിൽ നിന്നു നിവേദനം ചെയ്ത ഹദീസ് ഖബ്‌റുകൾക്കുമുകളിൽ കെട്ടിടം പണിയാമെന്നതിന് രേഖയാണ്. മഹതി പറയുന്നു: നബി(സ) വഫാത്തായപ്പോൾ നബി(സ)യെ എവിടെ മറവുചെയ്യണമെന്ന വിഷയത്തിൽ സ്വഹാബത്തിനിടയിൽ അഭിപ്രായാന്തരം രൂപപ്പെട്ടു. അപ്പോൾ അബൂബക്ർ(റ) പറഞ്ഞു: നബി(സ)യിൽ നിന്നു ഒരു കാര്യം ഞാൻ കേട്ടിരുന്നു. അത് ഞാൻ മറന്നുപോയിട്ടില്ല. നബി(സ) പ്രസ്താവിച്ചു. മറവുചെയ്യൽ നിര്ബന്ധമായ സ്ഥലത്തുവെച്ചാണ് എല്ലാ പ്രവാചകരെയും അല്ലാഹു മരിപ്പിച്ചത്. അതിനാൽ നബി(സ)യെ മരിച്ചസ്ഥലത്തു തന്നെ മറവുചെയ്യൂ.

ഈ ഹദീസ് ഇമാം മാലികി(റ) മുവത്വഇൽ രേഖപ്പെടുത്തിയിട്ടുണ്ട്. 'എല്ലാ പ്രവാചകന്മാരെയും അവർ മരണപ്പെട്ട സ്ഥലത്തുതന്നെയാണ് മറവുചെയ്യപ്പെട്ടത്. അങ്ങനെ നബി(സ)മരണപ്പെട്ട സ്ഥലത്ത് നബി(സ)ക്കുവേണ്ടി ഖബ്ർ കുഴിക്കപ്പെട്ടു' എന്നാണ് മവത്വഇലെ പരാമർശം. ഇബ്നു സഅ്ദ്(റ) രണ്ടു പരമ്പരകളിലൂടെ പ്രസ്തുത ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. അബൂബക്ർ(റ)വില നിന്നുള്ള ഹദീസുകൾ വിവരിക്കുന്നതിന്റെ ആദ്യഭാഗത്ത് ഇമാം അഹ്മദ്(റ) മുസ്നദിലും അത് ഉദ്ധരിച്ചിട്ടുണ്ട്.

അപ്പോൾ നബി(സ)യെ കെട്ടിടത്തിന്റെ ചുവട്ടിൽ മറവുചെയ്തത് സ്വാഹാബത്തിന്റെ ഐക്യകണ്ടേനയുള്ള അഭിപ്രായപ്രകാരമാണ്. അതിനുശേഷം നബി(സ)യുടെ സന്തതസഹചാരികളായിരുന്ന സ്വിദ്ദീഖ് (റ)വിനേയും ഉമർ(റ)വിനേയും നബി(സ)യുടെ ചാരഥ് കെട്ടിടത്തിൽ മറവു ചെയ്തതും സ്വഹാബത്തിന്റെ ഐക്യകണ്ടേനയുള്ള അഭിപ്രായപ്രകാരം തന്നെയാണ്. നബി(സ)യുടെയും  സ്വിദ്ദീഖ്(റ)ന്റെയും  കൂടെ ആയിഷ(റ)യുടെ വീട്ടിൽ തന്റെ മയ്യിത്തും മറവു ചെയ്യാൻ ഉമർ(റ) മഹതിയായ ആയിഷാ(റ)യോട് അനുവാദം തേടുകയുണ്ടായി.

അതിനുശേഷം ആ വീടിന്റെ അൽപഭാഗം പൊളിഞ്ഞുവീണപ്പോൾ താബിഉകളുടെ ഐക്യകണ്ടേനയുള്ള അഭിപ്രായപ്രകാരം പൊളിഞ്ഞഭാഗം വീണ്ടും പുതുക്കിപ്പണിതു.  അതിനാൽ ഖബ്‌റുകൾക്കു മീതെ കെട്ടിടം പണിയാൻ അനുവദനീയമാണെന്നതിൽ യാതൊരുവിധ സംശയത്തിനും വകയില്ല. കാരണം നബി(സ)യെയും ശൈഖൈനിയെയും കെട്ടിടത്തിൽ മറവുചെയ്യുന്ന വിഷയത്തിൽ സ്വഹാബത്തും താബിഉകളും ഏകോപിച്ചുവല്ലോ. കെട്ടിടത്തിൽ മറവുചെയ്യുകയെന്നത് നബി(സ)യുടെ സവിശേഷതയായി സ്ഥിരപ്പെട്ടിട്ടുമില്ല. കെട്ടിടത്തിൽ ഖബ്ർ കുഴിക്കുന്നതും ഖബ്‌റിനുമുകളിൽ കെട്ടിടം പണിയുന്നതും തമ്മിൽ വ്യത്യാസമില്ല. അതിൽ വരുന്ന വ്യത്യാസം രൂപത്തിൽ മാത്രമുള്ള വ്യത്യാസമാണ്. രൂപത്തിൽ മാത്രം വരുന്ന വ്യത്യാസം പരിഗണിക്കേണ്ടതില്ല. (സാദുൽമുസ്ലിം. 2/32-33)

ഹുജ്റയുടെ അൽപഭാഗം പൊളിഞ്ഞുവീണത് വലീദുബ്നു അബ്ദുൽമലികിന്റെ ഭരണകാലത്താണെന്ന് ഇമാം ബുഖാരി(റ)സ്വാഹീഹിൽ രേഖപ്പെടുത്തിയ ഹദീസിൽ കാണാവുന്നതാണ്. അതിങ്ങനെ;


عن هشام بن عروة عن أبيه: لما سقط عليهم الحائط في زمان الوليد بن عبد الملك، أخذوا في بنائه، فبدت لهم قدم, ففزعوا وظنّوا أنها قدم النبي -صلى الله عليه وسلم، فما وجدوا أحدًا يعلم ذلك, حتى قال لهم عروة:  لا والله ما هي قدم النبي -صلى الله عليه وسلم،  ما هي إلا قدم عمر رضي الله عنه، (صحيح البخاري: ١٣٠٣)


ഉർവത്ത്(റ)വില നിന്ന് നിവേദനം; വലീദുബ്നു അബ്ദിൽമലികിന്റെ ഭരണകാലത്ത് ഹുജ്റയുടെ ചുമർ പൊളിഞ്ഞു വീണപ്പോൾ അവരത് പുതുക്കിപ്പണിയാനാരംഭിച്ചു. അപ്പോൾ ഒരു കാൽപാദം വെളിവായതിനെ തുടർന്ന് അത് നബി(സ)യുടെ കാൽപാദമാണെന്നു ധരിച്ച് അവർ ഭയവിഹ്വ് ലരായി. അതറിയുന്ന ഒരാളെയും അവർ എത്തിച്ചില്ല. അങ്ങനെ ഉർവതഃ(റ) ഇപ്രകാരം പറഞ്ഞു: അല്ലാഹുവാണ് സത്യം. അത് നബി(സ)യുടെ കാൽപാദമല്ല. അത് ഉമർ(റ) കാൽപാദമാണ്. (സ്വഹീഹുൽ ബുഖാരി: 1303)

            മഹാന്മാരുടെ ശരീരം ജീർണ്ണിക്കുകയില്ലെന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. 


ചുരുക്കത്തിൽ അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ്)യും അവിടുത്തെ സന്തത സഹചാരികളും ഇസ്‌ലാമിന്റെ ഖലീഫമാരുമായ സ്വിദ്ദീഖ്(റ),ഉമർ(റ) എന്നിവരും അന്ത്യവിശ്രമം കൊള്ളുന്നത് കെട്ടിടത്തിനുള്ളിലാണ്. അതിന്റെ മുകൾഭാഗത്ത് പച്ചനിറത്തിലുള്ള വലിയ ഖുബ്ബയുമുണ്ട്. ആ കെട്ടിടത്തിന്റെ ചിലഭാഗങ്ങൾ പിൽകാലത്ത് പൊളിഞ്ഞുവീണപ്പോൾ കെട്ടിടം ഒന്നാകെ പൊളിച്ചു മാറ്റുകയാണ് താബിഈങ്ങൾ ചെയ്തത്. പ്രത്യുത അത് വീണ്ടും നന്നാക്കി കെട്ടിടം അവിടെ അതേപടി നിലനിർത്തുകയാണ്. അമ്പിയാക്കളുടെയും ഔലിയാക്കളുടെയും മഹാന്മാരുടെയും ഖബ്റുകൾക്കു മുകളിൽ കെട്ടിടവും ഖുബ്ബയും പണിയാമെന്നതിന് ഏറ്റവും വലിയ പ്രമാണമായി വേണം ഇതിനെ കാണാൻ. നൂറ്റാണ്ടുകളായി ധാരാളം പണ്ഡിതന്മാരും മഹത്തുക്കളും അവിടെ സന്ദർശനം നടത്തിവരുന്നു. അവരിൽ ഒരാൾ പോലും അതിനെ വിമർശിച്ചിട്ടില്ല. അത് പൊളിച്ചു കളയൽ നിർബന്ധമാണെന്ന് പുത്തൻവാദികളല്ലാതെ ലോകത്ത് മറ്റാരും പറഞ്ഞിട്ടില്ല.

നല്ല കാര്യങ്ങൾക്കു സ്വത്ത് വസ്വിയ്യത്ത് ചെയ്യാമെന്ന വിഷയം ചർച്ച ചെയ്ത് ഇമാം റംലി(റ) എഴുതുന്നു:





അർത്ഥം:
തെറ്റായ കാര്യങ്ങൾക്ക് വസ്വിയ്യത്ത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞതിൽ നിന്നു നല്ല കാര്യത്തിനുവേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം. പള്ളിപരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിർവഹിക്കുന്നത് കാഫിറാണെങ്കിൽ പോലും നിയമം മറ്റൊന്നുമല്ല. അമ്പിയാക്കൾ, പണ്ഡിതന്മാർ, സച്ചരിതർ തുടങ്ങിയവരുടെ ഖബറുകൾ പരിപാലിക്കുന്നതും ഖുർബത്തിന്റെ ഭാഗമാണ്. കാരണം സിയാറത്ത് സജീവമാക്കാനും അതുകൊണ്ട് ബറകത്തെടുക്കാനും അത് സഹായിക്കുമല്ലോ. എന്നാൽ ദഖാഇർ എന്ന ഗ്രൻഥത്തിന്റെ കർത്താവ് പറഞ്ഞതും ഹജ്ജിന്റെ അദ്ദ്യായത്തിന്റെ ആദ്യഭാഗങ്ങളിൽ ഇഹ്‌യയുടെ സംസാരം അറിയിക്കുന്നതും വസീത്വ എന്ന ഗ്രൻഥത്തിൽ നാണയത്തിന്റെ സകാത്തിന്റെ അധ്യായത്തിൽ ഇമാം ഗസാലി(റ) യുടെ സംസാരം കോച്ചിപ്പിക്കുന്നതും ഖബ്ർ പരിപാലിക്കുന്നതിന്റെ താല്പര്യം ദർഗ്ഗകളിൽ ചെയ്യും പ്രകാരം അവരുടെ ഖബ്റുകൾക്കു മുകളിൽ കെട്ടിടവും ഖുബ്ബകളും പണിയുകയാണ് എന്നാണ്. അവരെ മറവുചെയ്യുന്നത് അവരുടെയോ അവരെ മറവുചെയ്യുന്നവരുടെയോ ഉടമസ്ഥതയിലുള്ള സ്ഥലത്താകുമ്പോഴാണിത്. ഖബറുകൾ തന്നെ പടുക്കുക എന്നല്ല അതിന്റെ താല്പര്യം. കാരണം അതിന് വിലക്ക് വന്നിട്ടുണ്ട്. പൊതുശ്‌മശാനങ്ങളിൽ കെട്ടിടവും ഖുബ്ബകളും പണിയാളുമല്ല. വിവക്ഷ. കാരണം അതിൽ മുസ്ലിംകൾക്ക് സ്ഥലം കുടുസ്സാക്കലുണ്ടല്ലൊ. (നിഹായത്തുൽ മുഹ്താജ്. (6/42)

ഇബ്നു ഹാജർ എഴുതുന്നു:





അർത്ഥം:
തെറ്റായ കാര്യങ്ങൾക്ക് വസ്വിയ്യത്ത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞതിൽ നിന്ന് നല്ല കാര്യത്തിനുവേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം. പള്ളിപരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിർവ്വഹിക്കുന്നത് കാഫിറാണെങ്കിൽ പോലും നിയമം മറ്റൊന്നുമല്ല. പൊതുശ്‌മശാനമല്ലാത്തതിൽ പണ്ഡിതൻ പോലെയുള്ളവരുടെ ഖബ്‌റിനു മുകളിൽ ഖുബ്ബപോലെയുള്ളത് നിർമ്മിക്കുന്നതും ഉദാഹരണമാണ്. പണ്ഡിതൻപോലെയുള്ള മഹാന്മാരുടെ ഖബറിടം ശരിപ്പെടുത്തുന്നതും അതിന്റെ ഭാഗമാണ്. അത് പൊതുശ്‌മശാനത്തിലാണെങ്കിൽ പോലും. ഖബ്ർ പടുക്കുന്നതിനു വിലക്ക് വന്നതിനാൽ പൊതുശ്‌മശാനത്തിലാണെങ്കിലും ഇതിൽ പെടുന്നത്തല്ല. (തുഹ്ഫ. 7/5)

എന്നാൽ അലിയ്യുശബ്‌റാമുല്ലസി(റ)യെ ഉദ്ദരിച്ച് അല്ലാമ ശർവാനി(റ) എഴുതുന്നു: 





അർത്ഥം:
ഖബ്ർ പരിപാലിക്കുന്നതിന്റെ വിവക്ഷ മയ്യിത്തിന്റെ സ്ഥലം പാടുകൾ മാത്രമാണ്. ഖുബ്ബകളും അവപോലെയുള്ളതും നിർമ്മിക്കലല്ല. ഇതേ ആശയം ഇബ്നുഖാസിം(റ)വിനെ ഉദ്ദരിച്ച് നേരത്തെ വിവരിച്ചതാണ്. (ശർവാനി. 3/306)

എന്നാൽ അല്ലാമ ശർഖാവി(റ) പറയുന്നതുകാണുക;





അർത്ഥം:
അമ്പിയാക്കൾ, രക്തസാക്ഷികൾ പോലെയുള്ള സച്ചരിതരുടെ ഖബ്‌റുകൾ ഇതിൽ നിന്നൊഴിവാണ്. സിയാറത്ത് സജീവമാക്കാനും ബറക്കത്തെടുക്കാനും അവ കെട്ടിപ്പടുക്കാവുന്നതാണ്. അത് ഖുബ്ബ നിർമ്മിച്ചതും ആകാമെന്ന് ചിലർ പ്രസ്താവിച്ചിട്ടുണ്ട്. ഹലബി(റ) അതനുസരിച്ച് ഫത്‌വ കൊടുക്കുകയും ശൈഖ് സിയാദി ഖുബ്ബ നിർമ്മിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. (ശർഖാവി. 1/354)

ചുരുക്കത്തിൽ അമ്പിയാക്കൾ, ഔലിയാക്കൾ, രക്തസാക്ഷികൾ, പണ്ഡിതന്മാർ, സച്ചരിതർ തുടങ്ങിയവരുടെ ഖബ്‌റുകൾ സിയാറത്ത് സജീവമാക്കാനും ബറക്കത്തെടുക്കാനും വേണ്ടി പരിപാലിക്കാമെന്നും അത് പുണ്യകരമാണെന്നും എല്ലാ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. എന്നാൽ പരിപാലനം എന്നതിന്റെ വിവക്ഷ നിർണ്ണയിക്കുന്നതിൽ അവർക്കിടയിൽ വീക്ഷണാന്തരമുണ്ട്. അതിന്റെ താല്പര്യം ഖബ്ർ കെട്ടിപ്പൊക്കലാണെന്നു ചിലർ പറയുമ്പോൾ ഖബ്‌റിനു മുകളിൽ ഖുബ്ബകൾ പോലെയുള്ളത് നിർമ്മിക്കലാണ് അതിന്റെ താൽപര്യമെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു. ഖബ്ർ കെട്ടിപ്പൊക്കാൻ പാടില്ലെന്ന അഭിപ്രായം കൂടി പരിഗണിച്ചാണ് അധിക ദർഗ്ഗകളിലും ഖബ്ർ ഒരു ചാൻ മാത്രം ഉയർത്തി മരം കൊണ്ടോ മറ്റോ നിർമ്മിച്ച പെട്ടി അതിന്റെ മുകളിൽ വെക്കുന്നത്.

ഇനി ഖുബ്ബകൾ നിർമ്മിക്കുന്നതിൽ നമ്മുടെ പൂർവീകർ സ്വീകരിച്ചിരുന്ന നിലപാട് എന്തായിരുന്നുവെന്ന് നമുക്ക് പരിശോധിക്കാം. അല്ലാമ മുല്ലാഅലിയ്യുൽഖാരി എഴുതുന്നു: 





അർത്ഥം:
ജനങ്ങൾ സിയാറത്ത് ചെയ്യാനും ഇരുന്ന് വിശ്രമിക്കാനും വേണ്ടി പ്രസിദ്ധരായ പണ്ഡിതന്മാരുടെയും മശാഇഖുമാരുടെയും ഖബ്‌റുകൾക്കുമുകളിൽ  കെട്ടിടം പണിയുന്നതിനെ പൂർവ്വീകരായ പണ്ഡിതന്മാർ അനുവദിച്ചിരിക്കുന്നു. (മിർഖാത്തുൽ മഫത്തീഹ്. 2/372)

സ്വഹാബത്തിൽനിന്നും താബിഉകളിൽ നിന്നും പലരുടെയും ഖബ്‌റുകൾക്കുമുകളിൽ ഖുബ്ബകളുള്ളതായി അവരുടെ ചരിത്രം പറയുന്നിടത്ത് പണ്ഡിതന്മാർ വിവരിക്കുന്നു. ഇമാം അബൂഹനീഫ(റ)യുടെ ഖബ്‌റിനു മുകളിൽ ഖുബ്ബനിർമ്മിച്ചിട്ടുണ്ട്. അക്കാര്യം വിവരിച്ച് ഇബ്നുഖല്ലിഖാൻ എഴുതുന്നു:





അർത്ഥം:
ശറഫുൽ മലിക് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അബൂസഅ്ദ് മുഹമ്മദുബ്നുമൻസൂർ ഖുവാറസമി(റ) അബൂഹനീഫ(റ)യുടെ ഖബ്‌റിനുമേൽ ദർഗയും ഖുബ്ബയും പണിയുകയുണ്ടായി. അതിന്റെ ചാരത്ത് ഹനഫികൾക്കായി വലിയൊരു മദ്രസയും അദ്ദേഹം പണിതു. പണി തീർന്നശേഷം അത് സന്ദർശിക്കാനായി ഒരു കൂട്ടം പ്രധാനികളുടെ കൂടെ അദ്ദേഹം അവിടേക്കു യാത്രചെയ്യുകയുണ്ടായി. (വഫായത്തുൽ അഅ് യാൻ. 5/414)

നബി(സ്)യുടെ പുത്രൻ ഇബ്‌റാഹീം(അ) എന്ന കുട്ടിയുടെ ചരിത്രം വിവരിക്കുന്നിടത്ത് ഇമാം നവവി(റ) എഴുതുന്നു:





അർത്ഥം:
ഇബ്റാഹീമി(അ)നെ ബഖീഇൽ മറവുചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഖബ്ർ പ്രസിദ്ധമാണ്. അതിന്റെ മുകളിൽ ഒരു ഖുബ്ബയുണ്ട്. (തഹ്ദീബുൽ അസ്മാഅ്. 1/130)

പ്രമുഖ സ്വഹാബി വര്യൻ അബൂത്വാലിബിന്റെ മകൻ ഉഖൈൽ(റ) ന്റെ ചരിത്രം വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:





അർത്ഥം:
മുആവിയ(റ)യുടെ ഭരണകാലത്ത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടവരായി ഉഖൈൽ(റ) വഫാത്തായി. ബഖീഇൽ അദ്ദേഹം മറവുചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഖബ്ർ പ്രസിദ്ധമാണ്. ബഖീഇന്റെ ആദ്യത്തിൽ സ്ഥിതിചെയ്യുന്ന ആ ഖബ്‌റിനു മുകളിൽ ഒരു ഖുബ്ബയുണ്ട്. (തഹ്ദീബ്. 1/464)

ഇമാം മാലിക്(റന്റെ ചരിത്രം വിവരിക്കുന്നിടത്ത് ഇമാം നവവി(റ) എഴുതുന്നു: 





അർത്ഥം:
ബഖീഇലാണ് ഇമാം മാലിഖ്(റ) മറവുചെയ്യപ്പെട്ടത്. ബഖീഇന്റെ കവാടത്തിൽ അദ്ദേഹത്തിന്റെ ഖബ്ർ പ്രസിദ്ധമാണ്. അതിന്റെ മുകളിൽ ഒരു ഖുബ്ബയുണ്ട്. (തഹ്ദീബുൽ അസ്മാഇവല്ലുഗാത്ത്. 2/93)

ഡമസ്കസിലെ ദഖ്‌വാർ(റ) ന്റെ ചരിത്രം പറയുന്നിടത്ത് ഇബ്നുകസീർ എഴുതുന്നു:




അർത്ഥം:
ഖാസിയൂനിന്റെ അടിവാരത്ത് അദ്ദേഹം മറവുചെയ്യപ്പെട്ടു. പർവ്വതത്തിന്റെ തുടക്കത്തിൽ ചില കാലുകളിൽ നിലകൊള്ളുന്ന ഖുബ്ബ അദ്ദേഹത്തിന്റെ ഖബ്‌റിനു മുകളിലുണ്ട്. (അൽബിദായത്തുവന്നിഹായ. 13/130)

അബുൽബയാണ്(റ)ന്റെ ചരിത്രം പറയുന്നിടത്ത് ഇമാം സുബ്കി(റ) എഴുതുന്നു: 





അർത്ഥം:
ഡമസ്കസിൽ അദ്ദേഹം നിര്യാതനായി. ചെറിയകവാടത്തിൽ അദ്ദേഹം മറവു ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഖബ്ർ അവിടെ അറിയപ്പെട്ടതാണ്. അദ്ദേഹത്തിന്റെ അനുയായികൾ അതിനുമുകളിൽ കെട്ടിടം പണിയുകയും അതിൽ ഒരു കോട്ട പണിയുകയും ചെയ്തു. (ത്വബഖാത്തു ശ്ശാഫിഇയ്യ. 1/224)

ബസ്വറയെ പരിചയപ്പെടുത്തി ഇബ്നുബത്തൂത്വ തന്റെ യാത്രക്കുറിപ്പിൽ എഴുതുന്നു: 





അർത്ഥം:
സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട പത്തിൽ ഒരാളായ ത്വൽഹത്ത്ബ്നു ഉബൈദുല്ല(റ)യുടെ ദർഗ ബസ്വറയിലാണ്. അതിനു മുകളിൽ ഒരു ഖുബ്ബയുണ്ട്. അതിന്റെ ചാരത്ത് ഒരു പള്ളിയും അവിടെ വന്നുപോകുന്നവർക്ക് ഭക്ഷണം കഴിക്കാനുള്ള ഒരു മൂലയും അവിടെയുണ്ട്. ബസ്വറക്കാർ അദ്ദേഹത്തെ അങ്ങേയറ്റം ആദരിക്കുന്നവരാണ്. അദ്ദേഹം അതിനു അർഹനാണ്.... ബസ്വറക്കാർ അഹ്ലുസ്സുന്നത്തി വൽജമാഅഃത്തിന്റെ മദ്ഹബുകാരാണ്. താബിഈങ്ങളുടെ നേതാവായ ഹസൻ ബസ്വരി(റ) യുടെയും മുഹമ്മദുബ്നു സീരീൻ(റ) മുഹമ്മദുബ്നു വാസിഅ്(റ) എന്നിവരുടെയും ഖബ്‌റുകൾ ബസ്വറയിലാണ്. മൂന്നിന്റെ മുകളിലും ഖുബ്ബകളുണ്ട്. ഖബ്‌റാളിയുടെ പേരും മരണ തീയ്യതിയും അതിൽ എഴുതിവെച്ചിട്ടുണ്ട്. (രിഹ് ലത്തു ഇബ്നി ബതൂത്വ പേജ്. 183)

മഹാനായ ഖത്വീബുൽബാഗ്ദാദി(റ) പറയുന്നു:

قال الخطيب البغدادي: حدثني أبي كنت جالساً بحضرة عضد الدولة ونحن مخيمون بالقرب من مصلى الأعياد في الجانب الشرقي، فوقع طرفه على البناء الذي على قبر النذور ، فقال لي : ما هذا البناء؟  فقلت : هذا مشهد النذور. (تاريخ بغداد: ١٢٣/١)


എന്റെ പിതാവ് എന്നോട് പറഞ്ഞു. ഞാൻ അളുദുദ്ദൗലയുടെ  തിരുസന്നിധിയിൽ ഇരിക്കുകയായിരുന്നു. കിഴക്കുഭാഗത്തുള്ള ഈദ്‌ഗാഹിന്റെ ചാരത്തായിരുന്നു ഞങ്ങളുടെ ഖൈമ. അതിനിടയിൽ അദ്ദേഹത്തിന്റെ ദൃഷ്ടി നേർച്ചകളുടെ ഖബ്‌റിനുമുകളിൽ പതിഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു. ഈ കാണുന്ന കെട്ടിടം എന്താണ്? അപ്പോൾ ഞാൻ പ്രതിവചിച്ചു. അത് നേർച്ചയുടെ ദർഗ്ഗയാണ്. (താരീഖുബാഗ്‌ദാദ്‌. 1/123)

മുആവിയ(റ)യുടെ ചരിത്രം വിവരിക്കുന്നിടത്ത് 'മുറുജുദ്ദഹബ്‌' എന്ന ഗ്രൻഥത്തിൽ എഴുതുന്നു: 


وتوفي (معاوية) فى رجب سنت إحدي وستين، وله ثمانون سنة، ودفن بدمشق بباب الصغير، وقبره يزار إلى هذا الوقت(٣٣٢) وعليه بيت مبني، يفتح كل الثنين وخميس (مروج الذهب: ١١/٣)


ഹിജ്‌റ 61 റജബ് മാസത്തിലാണ് മുആവിയ(റ) നിര്യാതനായത്. അദ്ദേഹത്തിന് അന്ന് 85 വയസ്സ് പ്രായമായിരുന്നു. ഡമസ്കസിലെ ചെറിയകവാടത്തിലാണ് അദ്ദേഹത്തെ മറവുചെയ്തത്. ഈ സമയം വരെ അദ്ദേഹത്തിന്റെ ഖബ്ർ സന്ദർശിക്കപ്പെടുന്നു. (ഹി. 332) അതിനുമുകളിൽ ഒരു വീട് പണിതിട്ടുണ്ട്. എല്ലാ തിങ്കളും വ്യാഴവും അത് തുറക്കപ്പെടും. (മുറുജുദ്ദഹബ്‌. 3/11)

സയ്യിദുശ്ശുഹദാഅ് ഹംസ(റ) ന്റെ ചരിത്രം വിവരിക്കുന്നിടത്ത് അല്ലാമ സുംഹുദി(റ) എഴുതുന്നു:


وعليه (مشهد سيد الشهداء حمزة رضي الله عنه) قبة عالية حسنة متقنة، وبابه مصفح بالحديد (وفاء الوفاء: ٩٢١/٣)


ഹംസ(റ)യുടെ ഖബ്‌റിനു മുകളിൽ ഭംഗിയുള്ളതും ഉറപ്പുള്ളതും ഉയർന്നതുമായ ഒരു ഖുബ്ബയുണ്ട്. അതിന്റെ കവാടം ഇരുമ്പുകൊണ്ട് പൊതിഞ്ഞാണ്. (വഫാഉൽവഫാ. 3/921)







പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...