Showing posts with label ഇസ്തിഗാസ ചെയ്തത്  സ്വഹാബിയായ ബിലാൽ ബ്നു ഹാരിസുൽ  മുസ്നി .. Show all posts
Showing posts with label ഇസ്തിഗാസ ചെയ്തത്  സ്വഹാബിയായ ബിലാൽ ബ്നു ഹാരിസുൽ  മുസ്നി .. Show all posts

Saturday, December 22, 2018

ഇസ്തിഗാസ ചെയ്തത് സ്വഹാബിയായ ബിലാൽ ബ്നു ഹാരിസുൽ മുസ്നി അല്ലന്ന ഒഹാബി പുരോഹിത വാദം പൊളിച്ചെഴുതുന്നു

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ഇസ്തിഗാസ


തിരുനബി (സ്വ) യുടെ ഖബറു ശരീഫിൽ ഇസ്തിഗാസ ചെയ്തത്  സ്വഹാബിയായ ബിലാൽ ബ്നു ഹാരിസുൽ
മുസ്നി അല്ലന്ന ഒഹാബി പുരോഹിത വാദം പൊളിച്ചെഴുതുന്നു.

 അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി


---------------------------
മുത്ത്നബി(സ്വ)യുടെ വഫാത്തിന്ന് ശേഷം തിരുറൗളയിൽ ബിലാലു ബ്നു ഹാരിസ് തങ്ങൾ ചെയ്ത ഇസ്തിഗാസ തളളപ്പെടാനാവത്തവിധം പ്രമാണങ്ങളിൽ നിറയുമ്പോൾ കളളക്കഥയെന്ന് പറഞ്ഞ് ഒഹാബികൾ കുരക്കുന്നു.. അവരുടെ ഖുറാഫാത്തുകളെ ഒന്നൊന്നായി
പൊളിച്ചെഴുതുകയാണിവിടെ....

ആദ്യം നമുക്ക് ഹദീസിലേക്ക് കടക്കാം അതിപ്രകാരമാണ്..


*ﻗﺎﻝ ﺍﺑﻦ ﺃﺑﻲ ﺷﻴﺒﺔ ، ﻓﻲ ﺍﻟﻤﺼﻨﻒ ،ﺭﻗﻢ ‏) 31993 ‏( ﺣﺪﺛﻨﺎ ﺃﺑﻮ ﻣﻌﺎﻭﻳﺔ ﻋﻦ ﺍﻷﻋﻤﺶ ﻋﻦ ﺃﺑﻲ ﺻﺎﻟﺢ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ـ ﻭﻛﺎﻥ ﺧﺎﺯﻥَ ﻋﻤﺮ ﻋﻠﻰ ﺍﻟﻄﻌﺎﻡ ـ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ، ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ، ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ ، ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ ، ﻓﺄُﺗﻲ ﺍﻟﺮﺟﻞ ﻓﻲ ﺍﻟﻤﻨﺎﻡ ، ﻓﻘﻴﻞ ﻟﻪ : ﺇﻳﺖ ﻋﻤﺮ ﻓﺄﻗﺮﺋﻪ ﺍﻟﺴﻼﻡ ، ﻭﺃﺧﺒﺮﻩ ﺃﻧﻜﻢ ﻣﺴﻘﻮﻥ،ﻭﻗﻞ ﻟﻪ : ﻋﻠﻴﻚ ﺍﻟﻜﻴﺲ ، ﻋﻠﻴﻚ ﺍﻟﻜﻴﺲ ، ﻓﺄﺗﻰ ﻋﻤﺮَ ﻓﺄﺧﺒﺮﻩ ، ﻓﺒﻜﻰ ﻋﻤﺮ ﺛﻢ ﻗﺎﻝ : ﻳﺎ ﺭﺏ ﻻ ﺁﻟﻮﺍ ﺇﻻ ﻣﺎ ﻋﺠﺰﺕ ﻋﻨﻪ*

ഇബ്നു അബീശൈബ (റ) മുസ്വന്നഫിൽ പറയുന്നു. അബൂ മുആവിയ നമ്മോട് ഹദീസ് പറഞ്ഞു -അവർ അഅമശിൽ നിന്നും അവർ അബൂ സ്വാലിഹിൽ നിന്നും
അവർ മാലികിദ്ധാരിൽ നിന്നും
അവർ ഉമർ (റ) വിന്റ ഖജനാവ് സൂക്ഷിപ്പുകാരനായിരുന്നു.

അവർ പറയുന്നു.

ഉമർ തങ്ങളുടെ കാലത്ത്  ജനങ്ങൾക്ക് വൻവരൾച്ച ബാധിക്കുകയുണ്ടായി, .അന്നേരം ഒരാൾ നബി(സ്വ)തങ്ങളെ ഖബറിന്റെ ചാരെവന്ന് പറഞ്ഞൂ

-ഓ പ്രവാചകരേ..അങ്ങ് നിങ്ങളുടെ സമുദായത്തിന് വേണ്ടി നാഥനോട് മഴക്കഭ്യർത്ഥിക്കുക..നിശ്ചയം അവർ നാശത്തിലാണ്,പ്രയാസത്തിലാണ്

അപ്പോൾ തിരുനബി   (സ്വ)അയാൾക്ക് സ്വപ്നത്തിൽ വന്നു,അദ്ധേഹത്തോട് പറയപ്പെട്ടു,

നിങ്ങൾ ഉമർ തങ്ങളെ ചാരത്തേക്ക് പോവുക,മഴലഭിക്കുമെന്നറിയിക്കുക..മയനിലപാട് പിടിക്കണമെന്നറയിക്കുക..

അങ്ങനെ അദ്ധേഹം ഉമർ തങ്ങളെ ചാരത്ത് ചെന്ന് കാര്യങ്ങൾ ധരിപ്പിച്ചു,
ഉടനടി ഉമർ തങ്ങൾ കരഞ്ഞ് കൊണ്ട് പറഞ്ഞു..രക്ഷിതാവേ..എന്നെത്തൊട്ട് അശക്തമായതിലല്ലാതെ ഞാൻ വീഴ്ചവരുത്തിയിട്ടില്ല...


ഇതാണ് ഹദീസ്..

ഇതിനെതിരിൽ ഒഹാബികൾ പൊട്ടിക്കുന്ന *
കളവുകൾ


കളവ് നമ്പർ 1⃣

ഖബറിന്നരികിൽ വന്ന വ്യക്തി ബിലാൽ ബ്നു ഹാരിസിൽ മുസ് നി എന്ന സ്വഹാബിയാണന്ന് ഒരു കിതാബിലും പറഞ്ഞിട്ടില്ല.


മറുപടി :


1-ഇമാം സർഖാനി (റ) വിവരിക്കുന്നു.

ഒരാൾ നബി (സ്വ)യുടെ ഖബറിന്നരികിൽ വന്നു പറഞ്ഞൂ

-ഓ പ്രവാചകരേ..അങ്ങ് നിങ്ങളുടെ സമുദായത്തിന് വേണ്ടി നാഥനോട് മഴക്കഭ്യർത്ഥിക്കുക..നിശ്ചയം അവർ നാശത്തിലാണ്,പ്രയാസത്തിലാണ്


ـ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ، ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ، ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ


ﻓﺠﺎﺀ ﺭﺟﻞ هو بلال بن حارث المزني الصحابي
ഒരു റജുൽ വന്നു എന്ന് പറഞ്ഞത് ആ റജുൽ ബിലാൽ ബ്ൻ ഹാരിസുൽ  മുസ്നി എന്ന സ്വഹാബിയാണ്


فاتي الرجل. بلال بن حارث في المنام

സ്വപ്നത്തിൽ നബി (സ്വ) ആ റജുലിന്റെ അരികിൽ വന്നു
അദ്ധേഹം ബിലാൽ ബ്ൻ ഹാരിസ്
ആണ് '

(ശറഹു സർഖാനി 150 )

ഇതിൽ നിന്ന് നബി (സ്വ)യുടെ ഖബറിന്നരികിൽ വന്ന് മഴയെ തേടിയ വ്യക്തി യും സ്വപ്നം കണ്ട വ്യക്തിയും ഒന്നാണന്നും അത് സ്വാഹാബിയായ
ബിലാൽ ബ്ൻ 'ഹാരിസുൽ  മുസ്നി (റ) യാണന്നും. പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട് എന്ന് മനസ്സിലാക്കാം.
അങ്ങനെ ആരും പറഞ്ഞിട്ടില്ല എന്ന ഒഹാബി പുരോഹിതൻമാരുടെ വാദം പച്ചക്കളവാണ് .

 ഇതോടെ  രണ്ടും രണ്ടാണന്ന വാദം തകർന്നു തരിപ്പണമായി


ﻓﺠﺎﺀ ﺭﺟﻞ

ഒരു റജുൽ നബി (സ്വ) യുടെ ഖബറിന്നരികിൽ വന്നു  മഴയെ തേടി

എന്ന്  നകിറയാക്കി അലിഫ് ലാം ചേർക്കാതെ റജുലുൻ   എന്ന് ആദ്യ പറയുകയും

പിന്നീട്
فاتي الرجل.  في المنام

നബി (സ്വ) ആ റജുലിന്റയരികിൽ സ്വപ്നത്തിൽ വന്നു എന്ന് പറഞ്ഞപ്പോൾ
الرجل
അൽ റജുൽ എന്ന് അലിഫ് ലാം ചേർത്ത്
പറഞ്ഞാൽ നേരത്തേ പറഞ്ഞ റജുൽ (പുരുഷൻ) എന്ന് അർഥമാണ് ലഭിക്കുക എന്ന് അറബി അറിയുന്ന ഏതൊരാൾക്കും അറിയാം .

മറ്റൊരു റജുലിന്നരികിൽ നബി (സ്വ) വന്നു എന്നാണ് അർത്ഥമെങ്കിൽ അൽ
الرجل
എന്ന പദം നൽകാതെ
റജ്ലുൻ എന്നായിരുന്നു പറയേണ്ടിയിരുന്നത്.


ഖുർആനിലും ഇതിന്ന് ഉദാഹരണങ്ങൾ ധാരാളം കാണാൻ കഴിയും

مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ ۖ الْمِصْبَاحُ فِي زُجَاجَةٍ ۖ الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ

അല്ലാഹുവിന്റെ നൂറിന്ന് ഉദാഹരണം ഒരു പൊത്ത് പോലേയാണ് -


 അതിൽ ഒരു വിളക്കുണ്ട് (
فِيهَا مِصْبَاحٌ ۖ
ആ വിളക്ക് ഒരു പളുങ്കിലാണ്
الْمِصْبَاحُ فِي زُجَاجَةٍ ۖ


ആ പളുങ്ക് മുബാറകത്തായ സൈതൂൻ മരത്തിനാൽ കത്തിക്കപെടുന്ന ദുരിയായ നക്ഷത്രം പോലേയാണ്
الزُّجَاجَةُ كَأَنَّهَا كَوْكَبٌ

ഇവിടെ ആദ്യം പറഞ്ഞ വിളക്ക് ഒരു പളുങ്കിലാണ് എന്ന് വരുത്താൻ വേണ്ടി യാണ്
الْمِصْبَاحُ فِي زُجَاجَةٍ ۖ

അൽ എന്ന് ചേർത്ത് പറഞ്ഞത്

അപ്രകാരം ആദ്യം പറഞ്ഞ
 പളുങ്ക് നക്ഷത്രം പോലെയാണന്ന് അറിയിക്കാനാണ് രണ്ടാമത്
الزُّجَاجَةُ كَأَنَّهَا كَوْكَبٌ
എന്ന് അൽ ചേർത്ത് പറഞ്ഞത്



അല്ലാതെ

അല്ലാഹു വിന്റെ നൂറിന്ന് ഉദാഹരണം ഒരു പൊത്ത് പോലേയാണ് -


 അതിൽ ഒരു വിളക്കുണ്ട് (
فِيهَا مِصْبَاحٌ ۖ
മറ്റൊരു വിളക്ക് ഒരു പളുങ്കിലാണ്
الْمِصْبَاحُ فِي زُجَاجَةٍ ۖ


മറ്റൊരു പളുങ്ക് മുബാറകത്തായ സൈതൂൻ മരത്തിനാൽ കത്തിക്കപെടുന്ന ദുരിയായ നക്ഷത്രം പോലേയാണ്
الزُّجَاجَةُ كَأَنَّهَا كَوْكَبٌ

എന്ന് അർഥം പറയാൻ ഒഹാബി പുരോഹിതൻമാരെയല്ലാതെ ലഭിക്കില്ല.

ആദ്യം പദത്തിലേക്ക് സൂചനയാണ് രണ്ടാമത്തെ പദം എന്ന് ലഭിക്കണമെങ്കിൽ

രണ്ടാമത്തെ പദത്തിന്ന്  അൽ എന്ന് ചേർക്കണം

ഇനി ഇമാം ഇബ്ന് ഹജർ അൽ അസ്ഖലാനി (റ) പറയുന്നത് കാണുക.

 ﻓﻲ ﻓﺘﺢ ﺍﻟﺒﺎﺭﻱ 2/495

 {: ﻭﺭﻭﻯ ﺍﺑﻦ ابيﺷﻴﺒﺔ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻣﻦ ﺭﻭﺍﻳﺔ ﺃﺑﻲ ﺻﺎﻟﺢ ﺍﻟﺴﻤّﺎﻥ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ

, ﻓﺄُﺗﻲ ﺍﻟﺮﺟﻞ ﻓﻲ ﺍﻟﻤﻨﺎﻡ ﻓﻘﻴﻞ ﻟﻪ : ﺍﺋﺖ ﻋﻤﺮ ... ﺍﻟﺤﺪﻳﺚ

മാലിക്കുദ്ദാർ (റ)
നെ തൊട്ട്  അബൂ  സ്വാലിഹ് സമ്മാൻ (റ) വിന്റെ റിപോർട്ട്ലൂടെ
ഇബ്നു അബീശൈബ തങ്ങൾ സ്വഹീഹായ സനദോടെ റിപ്പോർട്ട്
ചെയ്തിരിരിക്കുന്നു.

മാലിക്ദ്ധാറ് പറയുന്നു.
ഉമർ തങ്ങളെ കാലത്ത്  ജനങ്ങൾക്ക് വൻവരൾച്ച ബാധിക്കുകയുണ്ടായി, .അന്നേരം ഒരു പുരുഷൻ നബിതങ്ങളെ ഖബറിന്റെ ചാരെവന്ന് പറഞ്ഞൂ

-ഓ പ്രവാചകരേ..അങ്ങ് നിങ്ങളുടെ സമുദായത്തിന് വേണ്ടി നാഥനോട് മഴക്കഭ്യർത്ഥിക്കുക..നിശ്ചയം അവർ നാശത്തിലാണ്,പ്രയാസത്തിലാണ്

അപ്പോൾ തിരുനബി   (സ്വ) ആ പുരുഷന്റെ അരികിൽ  സ്വപ്നത്തിൽ വന്നു,അദ്ധേഹത്തോട് പറയപ്പെട്ടു-നിങ്ങൾ ഉമർ തങ്ങളെ ചാരത്തേക്ക് പോവുക ഹദീസ് ബാക്കിയുണ്ട്,

وقد روى سيف [ ص: 576 ] في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة
ഫുതൂഹെന്ന ഗ്രന്ഥത്തിൽ സൈഫെന്നവർ പറയുന്നു.മേൽ പറയപ്പെട്ട സ്വപ്നം.കണ്ടത് സ്വഹാബിമാരിലൊരാളായ ബിലാലു ബ്നു ഹാരി സുൽ മുസ്നി (റ) തങ്ങളാണ്

ഫത്ഹുൽ ബാരി 2/495


ഇവിടെ നബി (സ്വ)യുടെ ഖബറിന്നരികിൽ വന്ന അതെ പുരുഷൻ തന്നെയാണ് സ്വപ്നം കണ്ടത് എന്നത് ഹദീസിൽ നിന്ന് വ്യക്തമാണ് 

കാരണം  നബി (സ്വ) യുടെ ഖബറിന്നരികിൽ വന്ന് മഴയെ തേടിയത്  ഒരാൾ എന്നറിയിക്കുന്ന റജുലുൻ എന്ന് ആദ്യം പറയുകയും പിന്നീട് അലിഫ് ലാം ചേർത്ത് അൽ റജുൽ എന്ന് പറഞ്ഞാൽ ആ പുരുഷൻ എന്നാണ് അർഥമെന്ന് ഏതൊരു അറബി അറിയുന്നവനും അറിയുന്നതാണ് '

അത് കൊണ്ടാണ് ഇബ്ന് ഹജർ ,
പറയപ്പെട്ട സ്വപ്നം കണ്ട സ്വക്തി ബിലാല് ബ്ന് ഹാരിസ് അൽ മുസ്നി എന്ന സ്വഹാബിയാണ്
എന്ന് പറഞ്ഞ് മതിയാക്കിയത്.

നബി (സ്വ)യുടെ ഖബറിന്നരികെ വന്ന വ്യക്തിയും സ്വപ്നം കണ്ട വ്യക്തിയും രണ്ടായിരുന്നെങ്കിൽ
ഇമാം അവറുകൾ അത് വ്യക്തമാക്കുമായിരുന്നു.

ഹാഫിള് ഇബ്നു ഹജർ റ മാത്രമല്ല
ലോകത്ത് ഒരു പണ്ഡിതനും രണ്ടും രണ്ടാണന്ന് പറഞ്ഞിട്ടില്ല.

അങ്ങനെയുണ്ടങ്കിൽ ഒഹാബി പുരോഹിതർ അതാണ് തെളിയിക്കേണ്ടത്.?

അങ്ങനെ പറഞ്ഞതായി ഏതെങ്കിലും ഒരു പണ്ഡിത ഉദ്ധരണി കൊണ്ട് തെളിയിക്കാൻ സർവ ഇബ്ലീസ് മൗലവീസുകളേയും വെല്ലുവിളിക്കുന്നു.

അത് കൊണ്ടാണ് ഇമാം സർഖാനി (റ) ഖബറിന്നരികിൽ വന്ന വ്യക്തിയും സ്വപ്നം കണ്ട വ്യക്തിയും ബിലാൽ
ബ്ന് ഹാരിസ് ആണ് എന്ന് പറഞ്ഞത്.






ഇനി ഇബ്നു കസീർ എങ്ങനെ വിവരിച്ചു എന്ന് നോക്കാം.

ഉമർ (റ) വിന്റെ ഭരണകാലത്ത് ഉണ്ടായ വരൾച്ചയുടേയും വറുതിയുടേയും വർഷം അറിയപ്പെട്ടതാണ് .അതിന്ന് ആമുറമാദ്
വെണ്ണീർ വർഷം എന്നാണ് പേർ വെക്കപെട്ടത് അത് ഹിജ്റ പതിനേഴാം
വർഷത്തിന്റെ അന്ത്യത്തിലും പതിനെട്ടാം വർഷത്തിന്റെ തുടക്കത്തിലുമാണ്.



പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന സംഭവം വിവരിച്ച് ഇബ്ന് കസീർ പറയുന്നു.

പതിനെട്ടാം
7/91 - ثم دخلت سنة ثمانية عشر -  വർഷത്തെ ചരിത്രം പറയുന്ന ബാബ്



എന്ന് പറഞ്ഞ് അദ്ധേഹം മൂന്ന് റിപ്പോർട്ട്കൾ കൊണ്ട് വരുന്നു.

 പറയുന്നു.



പ്രസ്തുത ഖബറിങ്കൽ ഒരാള് വന്ന് ഇസ്തിഗാസ നടത്തിയ ഇബ്നു അബീ ശൈബയും ബൈഹഖിയും ഉദ്ധരിക്കുന്ന റിപ്പോർട് അൽ ബിദായയിൽ കൊണ്ട് വരുന്നതിന്ന് തൊട്ട് മുമ്പ് ഇബ്നു കസീർ  കൊണ്ട് വരുന്ന സംഭവം നോക്കിയാൽ പ്രസ്തുത ഖബറിങ്കൽ ഇസ്തിഗാസ ചെയ്യാൻ വന്ന സ്വഹാബി വര്യനോട് നബി (സ്വ) ഉമർ (റ) വിന്റടുത്ത് ചെന്ന് ചില കാര്യങ്ങൾ പറയാൻ ഏൽപ്പിച്ചത് കാണാം ആ കാര്യങ്ങൾ ഉമർ (റ)  വിന്റെ ഹള് റത്തിൽ വന്ന് പറയുന്നതാണെന്ന് മനസ്സിലാകും

- ശ്രദ്ധിച്ച് വായിക്കുക !!

1 : وقال سيف بن عمر عن سهل بن يوسف السلمي عن عبد الرحمن بن كعب بن مالك قال: كان عام الرمادة في ءاخر سنة سبع عشرة وأول سنة ثماني عشرة أصاب أهل المدينة وما حولها جوع فهلك كثير من الناس حتى جعلت الوحش تأوي إلى الإنس، فكان الناس بذلك وعمر كالمحصور عن أهل الأمصار

حتى أقبل *بلال بن الحرث المزني*

فاستأذن على عمر فقال

: أنا رسول رسول الله إليك، يقول لك رسول الله صلى الله عليه وسلم :"

 لقد عهدتك كيسا، وما زلت على ذلك فما شأنك". قال: متى رأيت هذا ؟ قال: البارحة، فخرج فنادى في الناس الصلاة جامعة، فصلى بهم ركعتين ثم قام فقال: أيها الناس أنشدكم الله هل تعلمون مني أمرا غيره خير منه فقالوا: اللهم لا. فقال

: إن بلال بن الحرث يزعم ذيت وذيت

 قالوا : صدق بلال

 فاستغث بالله ثم بالمسلمين ، فبعث إليهم وكان عمر عن ذلك محصورا ، فقال: الله أكبر ، بلغ البلاء مدته فانكشف ، ما أذن لقوم في الطلب إلا وقد رفع عنهم الأذى والبلاء. وكتب إلى أمراء الأمصار أن أغيثوا أهل المدينة ومن حولها، فإنه قد بلغ جهدهم ، وأخرج الناس إلى الاستسقاء ، فخرج وخرج معه العباس بن عبد المطلب ماشيا ، فخطب وأوجز وصلّى ثم جثا لركبتيه وقال: الله إياك نعبد وإياك نستعين ، اللهم اغفر لنا وارحمنا وارض عنا. ثم انصرف، فما بلغوا المنازل راجعين حتى خاضوا الغدران.



2 'ثم روى سيف، عن مبشر بن الفضيل، عن جبير بن صخر، عن عاصم بن عمر بن الخطاب: أن رجلا من مزينة عام الرمادة سأله أهله أن يذبح لهم شاة فقال: ليس فيهن شيء.

فألحوا عليه فذبح شاة فإذا عظامها حمر فقال: يا محمداه.

فلما أمسى أري في المنام أن رسول الله ﷺ يقول له: أبشر بالحياة، إيت عمر فأقره مني السلام، وقل له إن عهدي بك وفيّ العهد شديد العقد، فالكيس الكيس يا عمر.

فجاء حتى أتى باب عمر، فقال لغلامه: استأذن لرسول  رسول  الله ﷺ.

فأتى عمر فأخبره ففزع، ثم صعد عمر المنبر فقال للناس: أنشدكم الله الذي هداكم للإسلام هل رأيتم مني شيئا تكرهونه؟

فقالوا: اللهم لا. وعم ذلك؟

فأخبرهم بقول المزني - وهو بلال بن الحارث - ففطنوا ولم يفطن.

فقالوا: إنما استبطأك في الاستسقاء فاستسق بنا.

فنادى في الناس فخطب فأوجز، ثم صلى ركعتين فأوجز، ثم قال: اللهم عجزت عنا أنصارنا، وعجز عنا حولنا وقوتنا، وعجزت عن أنفسنا، ولا حول ولا قوة إلا بك، اللهم اسقنا وأحي العباد والبلاد.

3.وقال الحافظ أبو بكر البيهقي: أخبرنا أبو نصر بن قتادة، وأبو بكر الفارسي قالا: حدثنا أبو عمر بن مطر، حدثنا إبراهيم بن علي الذهلي، حدثنا يحيى بن يحيى، حدثنا أبو معاوية، عن الأعمش، عن أبي صالح، عن مالك قال: أصاب الناس قحط في زمن عمر بن الخطاب، فجاء رجل إلى قبر النبي ﷺ.

فقال: يا رسول الله استسق الله لأمتك فإنهم قد هلكوا.

فأتاه رسول الله ﷺ في المنام فقال: إيت عمر، فأقرئه مني السلام، وأخبرهم أنه مسقون، وقل له عليك بالكيس الكيس.

فأتى الرجل فأخبر عمر، فقال: يا رب ما آلوا إلا ما عجزت عنه.

وهذا إسناد صحيح.

وقال الطبراني: حدثنا أبو مسلم الكشي، حدثنا أبو محمد الأنصاري، ثنا أبي، عن ثمامة بن عبد الله بن أنس، عن أنس: أن عمر خرج يستسقي، وخرج بالعباس معه يستسقي، يقول: اللهم إنا كنا إذا قحطنا على عهد نبينا توسلنا إليك بنبينا، وإنا نتوسل إليك بعم نبينا ﷺ.

وقد رواه البخاري، عن الحسن بن محمد، عن محمد بن عبد الله به، ولفظه عن أنس: أن عمر كان إذا قحطوا يستسقي بالعباس بن عبد المطلب فيقول: اللهم إنا كنا نتوسل إليك بنبينا فتسقينا، وإنا نتوسل إليك بعم نبينا فاسقنا.

قال: فيسقون.




(البداية والنهاية-   ابن كثير 7/91 )
ഒന്ന് :

"സൈഫ്ബ്നു ഉമർ കഅ്ബുബ്നു മാലിക് (റ) നിന്ന് ഉദ്ദരിക്കുന്നു:

 പതിനേഴാം വർഷത്തിന്റെ അവസാനത്തിലും പതിനെട്ടിന്റെ തുടക്കത്തിലുമായിരുന്നു.മദീനയിൽ കഠിനമായ വരൾച്ച ബാധിച്ചത്. (റമാദ് വർഷം).

അന്ന് മദീനയിലും പരിസര പ്രദേശങ്ങളിലും വന്യ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങി വരുമാർ ശക്തമായ വരൾച്ച ബാധിച്ചത് കാരണം ധാരാളം പേര് മരണപ്പെട്ടു. ഞങ്ങളുടെ അവസ്ഥ ഇതായിരുന്നുവെങ്കിലും ഉമർ (റ) അത് കാര്യമായി എടുത്തിരുന്നില്ല.

*അപ്പോൾ ബിലാല്ബുനു ഹാരിസുൽ മുസ്നി (റ)* വന്നു ഉമർ വിനോട് സംസാരിക്കാൻ അനുവാദം തേടി.അദ്ദേഹം സംസാരം ആരംഭിച്ചു.ഞാൻ നിങ്ങളിലേക്ക് നിയുക്തനായ അല്ലാഹുവിന്റെ റസൂൽ(സ) ദൂതനാണ്

‌. അല്ലാഹുവിന്റെ റസൂൽ(സ) താങ്കളോട് ഇപ്രകാരം ചോദിക്കുന്നു

.കടുപ്പം കുറച്ച് ഭരിക്കാൻ ഞാൻ നിങ്ങളോട് കരാർ ചെയ്തിരുന്നില്ലെ?

ഇതുവരെ ആ കരാർ പ്രകാരം ആയിരുന്നല്ലോ താങ്കള് നീങ്ങിയിരുന്നത്. ഇപ്പോൾ നിങ്ങളുടെ കാര്യമെന്ത്?

ഉമർ(റ) തിരിച്ചു ചോദിച്ചു:

"താങ്കള് എപ്പോഴാണ് ഈ സ്വപ്നം കണ്ടത്?"

ബിലാൽ ബ്നു ഹാരിസ് (റ)  ഇന്നലെ രാത്രി..!!!!!!!!!

ഉടനെ തന്നെ ഉമർ (റ)  തന്നെ പുറത്തിറങ്ങി. മഴയെ തേടുന്ന നിസ്കാരത്തിനു ഒരുമിച്ച് കൂടാൻ ജനങ്ങൾക്ക്‌ നിർദ്ദേശം നൽകുകയും അവർക്കിമാമായി രണ്ട് റക്അത് നിസ്കരിക്കുകയും ചെയ്തു. തുടർന്ന് എഴുന്നേറ്റ് നിന്ന് സദസ്സിനോടായി അദ്ദേഹം ചോദിച്ചു.

 അല്ലയോ ജനങ്ങളെ അല്ലാഹുവേ മുൻ നിർത്തി നിങ്ങളോട് ഞാൻ ചോദിക്കുന്നു.

ഉത്തമമല്ലാത്ത വല്ല കാര്യവും എന്നിൽ നിന്നു ഉണ്ടായതായി നിങ്ങൾക്കറിയുമോ?"

 ജനങ്ങള് പ്രതികരിച്ചു: 'ഇല്ല'. അപ്പോൾ ഉമർ (റ) പറഞ്ഞു: ബിലാലുബ്നു ഹാരിസ് ചിലതൊക്കെ പറയുന്നുണ്ടല്ലോ?.അപ്പോൾ സദസ്സ് പ്രതികരിച്ചു ". ബിലാൽ(റ) പറയുന്നത് ശരിയാണ് അതിനാൽ അല്ലാഹുവോടും പിന്നെ മുസ്ലിമീങ്ങളോടും താങ്കൾ സഹായം തേടുക".അതെ തുടർന്ന് ജനങ്ങളിലേക്ക് ഉമർ (റ) വിവരമറിയിച്ചു.അതുവരെ അതിനു അദ്ദേഹം തയ്യാറായിരുന്നില്ല.

 അങ്ങനെ ഉമർ(റ) പറഞ്ഞു:

'അള്ളാഹു പരമോന്നതനാണ്. ഭയാനകമായ നാശം നീങ്ങിയിരിക്കുന്നു.ഒരു ജനതക്ക് അപേക്ഷ സമപ്പിർക്കാൻ അള്ളാഹു അനുമതി നൽകിയിട്ടില്ല. അവരിൽ നിന്നും ബുദ്ധിമുട്ടും പ്രയാസവും അള്ളാഹു എടുത്തു കളഞ്ഞതല്ലാതെ.".

 തുടർന്ന് മദീനയിലും പരിസര‌ പ്രദേശങ്ങളിലുമുള്ളവരെ സഹായിക്കാൻ അടുത്ത നാടുകളിലെ ഗവർണർമാർക്ക് ഉമർ(റ) നിര്ദ്ദേശം നൽകി.തുടർന്ന് മഴ ആവശ്യപ്പെടുന്ന നിസ്കാരത്തിനു പുറപ്പെടാൻ ജനങ്ങൾക്ക്‌ ഉമർ (റ) നിർദ്ദേശം നൽകുകയും അദ്ദേഹവും കൂടെ അബ്ബാസ്‌ (റ) വും അതിനു വേണ്ടി പുറപ്പെടുകയും ചെയ്തു. ചുരുങ്ങിയ നിലയിൽ ഖുതുബയും നിസ്കാരവും നിർവഹിച്ച് ശേഷം മുട്ട് കുത്തിനിന്നു അദ്ദേഹം അല്ലാഹുവോട് പ്രാർഥിച്ചു.'

അല്ലാഹുവേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട് തന്നെ ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു. അല്ലാഹുവേ ഞങ്ങൾക്ക് നീ പാപമോചനം കാരുന്ന്യവും നിന്റെ പ്രീതിയും നൽകേണമേ! അദ്ദേഹം പിരിഞ്ഞു പോയി. അവർ വീടുകളിലെത്തും മുമ്പായി അവർക്ക് നല്ല മഴ ലഭിക്കുകയും ചെയ്തു.

രണ്ട് -

ഉമർ (റ) വിന്റെ മകൻ ആസ്വിമിൽ നിന്നും

മുസൈന ഖബീലയിൽ പെട്ട ഒരു റജുൽ
റമാദ് വർഷത്തിൽ (വരൾച്ച )
അദ്ധേഹത്തിന്റെ കുടുംബം അദ്ധേഹത്തോട് ഒരാടിനെ അറുക്കാൻ പറഞ്ഞു. അറുത്തപ്പോൾ ചുവന്ന എല്ല് മാത്രമെ ഉള്ളു

അദ്ധേഹം മുഹമ്മദ് നബിയെ എന്ന് വിളിച്ചു

വൈകുന്നേരമായപ്പോൾ അദ്ധേഹം സ്വപ്നം കണ്ടു നബി (സ്വ)തങ്ങൾ പറയുന്നു
സുഭിക്ഷ ജീവിതം കൊണ്ട് നീ സന്തോശിക്കുക
നീ ഉമർ (റ) വിന്റെ അരികിൽ പോവുക
എന്റെ സലാം പറയുക

അങ്ങനെ അദ്ധേഹം ഉമർ( റ )ന്റ അരികിൽ വന്നു.
ഉമർ (റ) വിന്റെ സേവക നോട് പറഞ്ഞു

അല്ലാഹു വിന്റെ റസൂലിന്റെ ദൂതന്ന് സമ്മതം വാങ്ങൂ

അങ്ങനെ അദ്ധേഹം ഉമർ (റ ) വിന്റെ അരികിൽ വന്നു.
അവരോട് വിവരം പറഞ്ഞു.

ഇടനെ ഉമർ (റ) മിമ്പറിൽ കയറി

ബിലാൽ ബ്നു ഹാരി സുൽ മുസ്നി (റ) യുടെ   സംസാരം പറഞ്ഞു.

പിന്നീട് മഴയെ തേടുന്ന നിസ്കാരം നിർവഹിച്ചു
......
ഇമാം ബൈഹഖി (റ) വിൽ നിന്ന് പരിപൂർണ്ണ സനദോട് കൂടി ഉദ്ധരിക്കുന്നു)

(ഉമർ (റ) വിന്റെ ഭരണ കാലത്ത് വരൾചയുണ്ടായപ്പോൾ (ആമുറമാദിൽ)   ഒരാൾ നബി സ്വ യുടെ ഖബറിങ്കൽ വന്ന്
يَا رَسُول الله
َاسْتَسْقِ اللَّهَ لِأُمَّتِكَ فَإِنَّهُمْ قَدْ هَلَكُوا
എന്ന ഇസ്തിഗാസ നടത്തി)

(അദ്ദേഹത്തിന്റെ മനാമിൽ നബി (സ്വ) വരുന്നു ഉമർ (റ) വിനെ സമീപിക്കണമെന്നും  എന്റെ സലാം പറയണമെന്നും ഭരണ കാഠിന്യം കുറക്കണമെന്നും , മഴ ലഭിക്കുമെന്നുള്ള കാര്യങ്ങൾ ഉമർ (റ) വിനെ സമീപിച്ച്  പറയണമെന്നും നിർദ്ദേശിക്കുന്നു)

(ഇപ്രകാരം മഹാനവർകൾ (ബിലാൽ ബ്നു ഹാരിസ്) ഉമർ (റ) വിന്റെ അടുത്ത് ചെല്ലുന്നു . നടന്ന സംഭവങ്ങളെല്ലാം വിവരിക്കുന്നു)

(ഇത് കേട്ട ഉമർ (റ) പ്രതികരികുന്നു.)

എന്റെ രക്ഷിതാവേ എനിക്ക് സാധിക്കാത്ത കാര്യത്തിലല്ലാതെ ഞാൻ വീഴ്ച കാണിച്ചിട്ടില്ല" !)

(ഈ ഹദീസ് സ്വഹീഹായ  സനദാണ്)

.(അൽബിദായതു വന്നിഹായ 7/91).


ശേഷം ഉമർ (റ) അബ്ബാസ് (റ) വിനേ കൊണ്ട് തവസ്സുൽ ചെയ്തു അല്ലാഹു വിനോട് ദുആ ചെയ്ത ബുഖാരി (റ) വിന്റെ റിപ്പോർട്ടും കൊണ്ട് വരുന്നു.




ചുരുക്കത്തിൽ മുഹമ്മദ് നബിയെ എന്ന് വിളിച്ച വ്യക്തിയും സ്വപ്നം കണ്ട വ്യക്തിയും ഉമർ (റ) വിന്റെ അരികിൽ വന്ന വ്യക്തിയും ബിലാൽ
ബ്ന് ഹാരിസുൽ മുസ്നിയാണ്
ആദ്യ റിപ്പോർട്ടുകളിൽ വളരെ വ്യക്തമാണ്.

നബി (സ്വ)യോട് മഴ തേടിയ സ്വക്തി തന്നെ യാണ് സ്വപനം കണ്ടത്. എന്നത് അൽ റജുൽ എന്നതിൽ നിന്നും വ്യക്തമാണ്.


ഇത്രയും വ്യക്തമായിട്ടും
ഇമാം ഖസ്തല്ലാനി അത് വ്യക്തമായി പറഞ്ഞിട്ടും

എല്ലാ സംഭവവും ഒന്ന് തന്നെയാണന്ന് ഇബ്ൻ കസീറിന്റെ ഗ്രന്ഥം വായിക്കുന്ന ഏതൊരാൾക്കും മനസ്സിലാവും.


എന്നിട്ടും ഇബ്ന് കസീർ ആദ്യം പറഞ്ഞത് മറ്റൊരു സംഭവമാക്കുന്ന ഫൈസൽ ജിന്നൂരി പുരോഹിതന്റെ വാദം വളരെ വിചിത്രമാണ്.


നിലനിൽപിന് വേണ്ടി എന്ത് കളവും പറയാൻ ഇവർക്ക് സാധിക്കുന്നതാണ്.




ആദ്യം ഉദ്ധരിച്ചതിന്ന് തൊട്ട് താഴെ  അൽ ബിദായയിൽ കൊണ്ട് വരുന്നതിലാണ് (ബിലാൽ റ) എന്ന് പേരില്ലാതെ വന്നിട്ടുള്ളത് '

രണ്ടും ഒരേ സംഭവത്തിന്റെ തുടർച്ചയാണ്.



 ആദ്യം ഉദ്ധരിച്ച സംഭവം  താരീഖ് ത്വബ് രിയിലും കാണാം , ഈ സംഭവം ഇബ്നു കസീർ (റ) ഉദ്ധരിച്ച ശേഷമാണ്  ഇബ്നു അബീ ശൈബ (റ) , ഇമാം ബൈഹഖി (റ) മാലിക്കുദ്ദാർ (റ) വിൽ നിന്ന് നബി (സ്വ) യുടെ ഖബറിങ്കലിൽ ഒരാൾ പോയതും മഴക്ക് വേണ്ടി ഇസ്തിഗാസ നടത്തിയതും ഉള്ള സംഭവം തൊട്ട് താഴെ വിവരിക്കുന്നത് അപ്പോൾ രണ്ടും ഒരേ സംഭവത്തിന്റെ തുടർച്ചയാണ്   !!

 വ്യത്യസ്ഥ റാവിമാർ കൊണ്ട് വന്നു എന്ന് മാത്രം!! വിശാലമായ റിപ്പോർടിൽ വരൾച്ച കാലത്ത് (ആമു റമാദിൽ) ബിലാൽ (റ) വിന്റെ പേര് ഉദ്ധരിച്ച് തന്നെ കൊണ്ട് വരുകയും ഉമർ (റ) വിനോട് നബി (സ്വ) അയക്കപ്പെട്ട ദൂതനാണെന്നും ഇന്നലെ എന്നെ സ്വപ്നത്തിലൂടെ നബി (സ്വ) (ഖബറിങ്കൽ ചെന്ന് ഇസ്തിഗാസ നടത്തിയ സമയത്ത്)  അറിയിച്ചതാണെന്നും ഉള്ള ബിലാൽ (റ) വിന്റെ നിർദ്ദേശം കാണാം! ,

 ഇതേ സംഭവം ഇബ്നു അബീ ശൈബ കൊണ്ട് വന്ന റിപ്പോർടിൽ ആരാണെന്ന് പറയാതെ ഒരാൾ നബി (സ്വ) യുടെ ഖബറിങ്കൽ പോയി എന്നും ഇസ്തിഗാസ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഹബീബ് (സ്വ) എന്റെ മനാമിൽ വന്ന് നിർദ്ദേശം നൽകിയതെന്നും അത് ഉമർ (റ) വിനോട് പറയുകയും ചെയ്യുന്ന സംഭവമാണെന്നത് വളരെ കൃത്യമായി മനസ്സിലാകും.

ഇതിൽ വളരെ വ്യക്തമാണ് രണ്ട് ഉദ്ധരണികളും വായിക്കുമ്പോൾ നബി (സ്വ) യുടെ ഖബറിങ്കൽ വന്നത് ബിലാൽ ബ്നു ഹാരിസ് (റ) ആണെന്നും ഇങ്ങനെ ഖബറിങ്കൽ ചെന്ന്  ഇസ്തിഗാസ നടത്തിയ അടിസ്ഥാനത്തിലാണ് സ്വപ്നം കണ്ടതെന്നും നിർദ്ദേശങ്ങൾ ഹബീബ് (സ്വ) നൽകുന്നതെന്നും ഉമർ (റ) വിന്റടുത്ത് വിവരിച്ചപ്പോൾ


അത് ശിർക്കാണെന്ന് പറയാതെ ഉമർ (റ) വിന്റെ അംഗീകാരവും സുന്നികൾക്ക് ലഭിക്കുന്നു!!

ഇനി ഇതിൽ ബിലാൽ (റ) ആണ് വന്നത് എന്ന് തെളിഞ്ഞില്ലെങ്കിൽ പോലും

അദ്ധേഹം ഉമർ (റ) വിന്റെ അരികിൽ വന്നപ്പോൾ അവർ അതിനെ ശിർക്കാക്കുകയോ തെറ്റാണന്ന് പറയുകയോ ചെയ്യാതെ അങ്ങീകരിക്കുകയാണ് ചെയ്തത്.
എന്നത് തന്നെ നമുക്ക് ഏറ്റവും വലിയ തെളിവാണ് ,

ഇത്രയും സത്യം വ്യക്തമായിട്ടും

ഈ സത്യത്തെ നിഷേധിക്കുന്നത്

ഫിർഔൻനോട്
മൂസാ നബി(അ) പ്രവാചകനാണന്നതിന് തെളിവായി വടിയിട്ടപ്പോൾ ഇത് സിഹ്റാണന്ന് ഞ്ഞൊണ്ടി ന്യായം പറയുകയും വലിയ സാഹിറുകളെ കൊണ്ട് വന്നു മൽസരിപ്പിച്ചു അതിൽ വ്യക്തമായ പരാജയം വന്നു സാഹിറുകളല്ലാം ഈമാൻ കൊണ്ടപ്പോൾ
ഫിർഔൻ പറഞ്ഞ. നൊണ്ടി ന്യായം

നിങ്ങൾക്ക്  സിഹ്റ് പഠിപ്പിച്ചവനായ ഉസ്താദ് മൂസയാണ് എന്നാണ്.


മർക്കട മുഷ്ടി യുള്ളവർ എത്ര തെളിവ് കിട്ടിയാലും വിശ്വസിക്കുകയില്ല.

അടുത്തതായി ഒഹാബി പുരോഹിതന്മാർക്ക് പറയാനുണ്ടാവുക
ഈ ഹദീസ് ദുർബലമാണന്നാണ്

എന്നാൽ ഇബ്നു അബീശൈബ (റ)യുടെ മുസന്നഫിലെ റിപ്പോർട്ട് സ്വഹീഹായ സനദാണന്ന് ഹാഫിള് ഇബ്നു ഹജർ (റ)പറഞ്ഞിട്ടുണ്ട്.


വിശ്വപ്രസിദ്ധ മുഹദ്ദിസ് ഇബ്നു ഹജറുൽ അസ്ഖലാനി സ്വഹീഹാക്കുന്നത് കാണുക 

{: ﻭﺭﻭﻯ ﺍﺑﻦ ابيﺷﻴﺒﺔ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻣﻦ ﺭﻭﺍﻳﺔ ﺃﺑﻲ ﺻﺎﻟﺢ ﺍﻟﺴﻤّﺎﻥ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ
, ﻓﺄُﺗﻲ ﺍﻟﺮﺟﻞ ﻓﻲ ﺍﻟﻤﻨﺎﻡ ﻓﻘﻴﻞ ﻟﻪ : ﺍﺋﺖ ﻋﻤﺮ ...ﺍﻟﺤﺪﻳﺚ

 ഫത്ഹുൽ ബാരി
2/495
  .
ഇബ്നു അബീശൈബ തങ്ങൾ. അബു സ്വാലിഹ് സമ്മാനിൽ (റ) നിന്നും  സ്വഹീഹായ സനദോടെ റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്നാണ്
അസ്ഖലാനി തങ്ങൾ (ഫത്ഹുൽ ബാരി
2/495)
 അടിവരയിടുന്നത്....

ഇത് മാത്രം മതി ഒഹാബീ ഖുറാഫാത്തിനെ പൊളിച്ചടക്കാൻ


ബൈഹഖി (റ)യുടെ റിപ്പോർട്ടിനെ പറ്റി ഇബ്ന് കസീർ പറയുന്നു

وهذا إسناد صحيح

ഈ ഹദീസ് സ്വഹീഹായ  സനദാണ്)

.(അൽബിദായതു വന്നിഹായ 7/91).

ഈ ഹദീസ്    ഇബ്നു അബീശൈബ (റ) ബൈഹഖി (റ)

ശൈഖുൽ ഇസ്ലാം ഹാഫിള്ഇബ്നു ഹജർ(റ) ഇബ്ൻ കസീർ (റ ) തുടങ്ങി       പതിനഞ്ചോളം പണ്ഡിതന്മാർ അവരുടെ ലോകപ്രശസ്ത ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട്. അവരിൽ ആരെങ്കിലും ഒരാൾ ഇത് ദുർബലമാണന്ന് പറഞ്ഞതായി തെളിയിക്കാമോ?

' ഹാഫിള് ബ്നു ഹജർ സ്വഹീഹാണന്ന് പറഞ്ഞ മുസന്നഫിലെ സനദ് താഴെ നൽകുന്നു 

  حدثنا ابو معاوية عن الاعمش عن ابي صالح عن مالك الدار قال وكان   
خازن عمر علي الطعام 
مصنف ابن ابي شيبة



ഇതിൽ നാല് റാവി മാരാണ്

1. അബൂ മുആവിയ അദ്ധേഹം വിശ്വസ്തന്മാരിലും ഇമാമുമാരിലും ഒരാളുമാണ് '  അദ്ധേഹം അഇമശിൽ വിശ്വസ്തനാണ്. ഹാകിം (റ) പറയുന്നു. ബുഖാരി മുസ്ലിം അദ്ധേഹത്തെ തെളിവാക്കിയിട്ടുണ്ട് 'ഇബ്ൻ ഗിറാശ് പറയുന്നു. അദ്ധേഹം സത്യവാനാണ് 'അ ഇമശിൽ വിശ്വസതനാണ്. മീസാൻ ദഹബി 4/ 575

  1-----() - أبو معاوية الضرير.
أحد الأئمة الأعلام الثقات.
لم يتعرض إليه أحد.
وقال ابن خراش: يقال: هو في الأعمش ثقة

وقال الحاكم: احتج به الشيخان

وقال ابن 'خراش: صدوق، وهو في الأعمش ثقة
ميزان الاعتدال الذهبي ٤/٥٧٥
രണ്ട്
2:  سليمان بن مهران [ع] الكاهلى الكوفي الأعمش

ഇവർ വിശ്വസ്ഥൻമാരിൽ പെട്ട ഇമാമുമാരിൽ പെട്ട ഒരാളാണ് താബിഈങ്ങളിൽ ഒരാളാണ്. നീതിമാനും സത്യവാനും സ്ഥിരതയുള്ളവരും ഖുർആനും സുന്നത്തു മറിയുന്നവരുമാണ് അദ്ധേഹം അരോടും ആരെ തൊട്ടും ഹദീസ് റിപ്പോര്ട്ട് ചെയ്താലും നല്ല ഭാവന വെക്കേണ്ടതാണ്:
ഇന്നയാൾ നമ്മോട്  ഹദീസ് പറഞ്ഞു എന്ന് പറഞ്ഞാൽ സ്വീകാര്യമാണ് പറയേണ്ടതില്ല. അദ്ധേ ഹത്തിൽ നിന്നും എന്ന് പറഞ്ഞിടത്ത് അബൂ സ്വാലിഹ് സമ്മാൻ (ഇവിടെയുള്ളത് പോലെ ) തുടങ്ങിയ മഹാൻമാരിൽ നിന്നാണങ്കിൽ ആ റിപ്പോർട്ട് മുത്തസിലായ സ്വകാര്യമായ സനദാണ് എന്ന് വെക്കേണ്ടതാണ്. മീസാൻ 2/ 2 24

2---- -[صح] سليمان بن مهران [ع] الكاهلى الكوفي الأعمش، أبو محمد أحد الائمة الثقات، عداده في صغار التابعين،
كأنه عنى الرواية عمن جاء، وإلا فالأعمش عدل صادق ثبت، صاحب سنة وقرآن، ويحسن الظن بمن يحدثه، ويروي عنه،

، فمتى قال حدثنا فلا كلام، ومتى قال " عن " تطرق إلى احتمال التدليس إلا في شيوخ له أكثر عنهم: كإبراهيم، وابن أبي وائل، وأبي صالح السمان، فإن روايته عن هذا الصنف محمولة على الاتصال.    ميزان الاعتدال الذهبي ٢/٢٢٤

മൂന്ന്: അബൂ സ്വാലിഹ് സ്സമാൻ അവർ തെളിവും ഹാഫിളും മദീനയിലെ വലിയ പണ്ഡിതനും മാണ്.

.سعد بن أبي وقاص ، وعائشة ، وأبي هريرة ، وابن عباس ،وأبي سعيد ، وعبد الله بن عمر ، ومعاوية

 എന്നീ സ്വഹാബികളിൽ നിന്നും ഹദീസ് കേട്ടിട്ടുണ്ട്
الأعمش
അവരിൽ നിന്ന് ഹദീസ് കേട്ടിട്ടുണ്ട്.

അഹമ്മദ് ബൻ ഹമ്പൽ (റ)പറഞ്ഞു - ഏറ്റവും വിശ്വസ്തനും മഹാനുമാണ് '
الأعمش
പറയുന്നു .
അബു സ്വാലിഹിൽ നിന്ന് ഞാൻ ആയിരം ഹദീസ് സ്വീകരിച്ചിട്ടുണ്ട്.
സിയറ് ദഹബി 2/214

3---أبو صالح السمان ( ع )

القدوة الحافظ الحجة ، ذكوان بن عبد الله مولى أم المؤمنين جويرية الغطفانية . كان من كبار العلماء بالمدينة، وكان يجلب الزيت والسمن إلى الكوفة ، ولد في خلافةعمر وشهد -فيما بلغنا- يوم الدار ، وحصر عثمان وسمع منسعد بن أبي وقاص ، وعائشة ، وأبي هريرة ، وابن عباس ،وأبي سعيد ، وعبد الله بن عمر ، ومعاوية ، وطائفة سواهم ، ولازم أبا هريرة مدة .

حدث عنه ابنه سهيل بن أبي صالح ، والأعمش ، وسمي ،وزيد بن أسلم ، وبكير بن الأشج ، وعبد الله بن دينار ،والزهري ، ويحيى بن سعيد الأنصاري ، وخلق سواهم .

ذكره الإمام أحمد فقال : ثقة ثقة ، من أجل الناس وأوثقهم ، وقيل : كان عظيم اللحية .

وروى أبو خالد الأحمر ، عن الأعمش قال : سمعت من أبي صالح السمان ألف حديث . [ ص: 37 ]

قال أبو الحسن الميموني : سمعت أبا عبد الله يقول : كانتلأبي صالح لحية طويلة ، فإذا ذكر عثمان -رضي الله عنه- بكى فارتجت لحيته ، وقال : هاه ، هاه . وذكر أبو عبد اللهمن فضله .

حفص بن غياث ، عن الأعمش قال : كان أبو صالح مؤذنافأبطأ الإمام ، فأمنا ، فكان لا يكاد يجيزها من الرقة والبكاء -رحمه الله- .

وقال أبو حاتم : ثقة صالح الحديث يحتج بحديثه ، وقيل : إن أبا هريرة كان إذا رأى أبا صالح قال : ما على هذا أن يكون من بني عبد مناف . قلت : توفي سنة إحدى ومائة سير اعلام النبباء ٢/ ٢١٤

നാല് മാലിക്കുദ്ദാർ (റ) അദ്ധേഹം ഉമർ തങ്ങളെ ഭരണത്തിലും ഉസ്മാൻ തങ്ങളെ കാലത്തിലും ഖജനാവ് സൂക്ഷിപ്പുകാരനായിരുന്നുവെന്നത് അവിതർക്കിതമാണ്.

 എല്ലാവരും സ്വീകാര്യനാണ് ഏകോപിക്കപെട്ട താബി ഇയ്യാണ്:

അബൂബകർ ഉറ് എന്നിവരിൽ നിന്നും ഹദീസ് സ്വീകരിച്ചിട്ടുണ്ട് (അൽ ഇർശാദ് 1/190)

അദ്ധേഹത്തിൽ നിന്ന് അബൂ സ്വാലിഹ് സമമാൻ  ഹദീസ് റിപ്പോർട്ട് ചെയതിട്ടുണ്ട്:
അറിയപ്പെട്ട ആളാണ്.

 ത്വബ്ലാത്ത് ഇബ്നു സഅദ് 5/12

4---- ‏) 1/190 ‏( : ‏] ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻣﻮﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ : ﺗﺎﺑﻌﻲ، ﻗﺪﻳﻢ، ﻣﺘﻔﻖ ﻋﻠﻴﻪ، ﺃﺛﻨﻰ ﻋﻠﻴﻪ ﺍﻟﺘﺎﺑﻌﻮﻥ، ﻭﻟﻴﺲ ﺑﻜﺜﻴﺮ ﺍﻟﺮﻭﺍﻳﺔ، ﺭﻭﻯ ﻋﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﺼﺪﻳﻖ، ﻭﻋﻤﺮ، ﻭﻗﺪ ﺍﻧﺘﺴﺐ ﻭﻟﺪﻩ ﺇﻟﻰ ﺟُﺒْﻼﻥ ﻧﺎﺣﻴﺔ .

ﺍﻹﺭﺷﺎﺩ ﻓﻲ ﻣﻌﺮﻓﺔ ﻋﻠﻤﺎﺀ ﺍﻟﺤﺪﻳﺚ ﻟﻠﺨﻠﻴﻠﻲ -
🌹🌹🌹🌹🌹🌹
ﻭﺟﺎﺀ ﻓﻲ ﺍﻟﻄﺒﻘﺎﺕ ﺍﻟﻜﺒﺮﻯ ﻻﺑﻦ ﺳﻌﺪ - ‏) 5/12 ‏( : ‏] ﻣﺎﻟﻚ ﺍﻟﺪﺍﺭ : ﻣﻮﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ، ﻭﻗﺪ ﺍﻧﺘﻤﻮﺍ ﺇﻟﻰ ﺟُﺒْﻼﻥ ﻣﻦ ﺣِﻤْﻴَﺮ، ﻭﺭﻭﻯ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻋﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﺼﺪﻳﻖ ﻭﻋﻤﺮ، ﺭﺣﻤﻬﻤﺎ ﺍﻟﻠﻪ، ﺭﻭﻯ ﻋﻨﻪ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ، ﻭﻛﺎﻥ ﻣﻌﺮﻭﻓﺎ
🌹🌹🌹🌹🌹🌹
* ﻭﻗﺎﻝ ﺍﻹﻣﺎﻡ ﺍﺑﻦ ﺣﺒﺎﻥ ﻓﻲ ‏) ﺍﻟﺜﻘﺎﺕ 5/384 ‏( : ‏) ﻣﺎﻟﻚ ﺑﻦ ﻋﻴﺎﺽٍ ﺍﻟﺪﺍﺭ ﻳﺮﻭﻱ ﻋﻦ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ . ﺭﻭﻯ ﻋﻨﻪ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤَّﺎﻥ، ﻭﻛﺎﻥ ﻣﻮﻟﻰ ﻟﻌﻤﺮَ ﺑْﻦِ ﺍﻟﺨﻄَّﺎﺏِ . ﺃﺻﻠﻪ ﻣﻦ ﺟُﺒْﻼﻥ
🌹🌹🌹🌹🌹🌹
ﻭﺟﺎﺀ ﻓﻲ ﺍﻹﺻﺎﺑﺔ ﻓﻲ ﻣﻌﺮﻓﺔ ﺍﻟﺼﺤﺎﺑﺔ - ‏) 3/139 ‏( : ‏] ﻣﺎﻟﻚ ﺑﻦ ﻋﻴﺎﺽ : ﻣﻮﻟﻰ ﻋﻤﺮ ﻫﻮ ﺍﻟﺬﻱ ﻳﻘﺎﻝ ﻟﻪ ﻣﺎﻟﻚ ﺍﻟﺪﺍﺭ . ﻟﻪ ﺇﺩﺭﺍﻙ، ﻭﺳﻤﻊ ﻣﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﺼﺪﻳﻖ ﻭﺭﻭﻯ ﻋﻦ ﺍﻟﺸﻴﺨﻴﻦ ﻭﻣﻌﺎﺫ ﻭﺃﺑﻲ ﻋﺒﻴﺪﺓ . ﺭﻭﻯ ﻋﻨﻪ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ ﻭﺍﺑﻨﺎﻩ : ﻋﻮﻥ ﻭﻋﺒﺪ ﺍﻟﻠﻪ ﺃﻧﺒﺄﻧﺎ ﻣﺎﻟﻚ ‏[ ؛ ﻭﻫﻮ ﻓﻲ ﺍﻟﻄﺒﻌﺔ ﺍﻟﻤﺮﻗﻤﺔ ‏) 6/274
🌹🌹🌹🌹🌹🌹
: ‏] ﻫﻮ ﻣﺎﻟﻚ ﺑﻦ ﻋﻴﺎﺽ ﻣﻮﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﻭﻻﻩ ﻭﻛﻠﺔ ﻋﻴﺎﻟﻪ ﻓﻠﻤﺎ ﻗﺪﻡ ﻋﺜﻤﺎﻥ ﻭﻻﻩ ﺍﻟﻘﺴﻢ ﻓﺴﻤﻲ ﻣﺎﻟﻚ ﺍﻟﺪﺍﺭ، ﻭﻋﻦ ﻋﻠﻲ ﺑﻦ ﺍﻟﻤﺪﻳﻨﻲ : ﻛﺎﻥ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﺧﺎﺯﻧﺎ ﻟﻌﻤﺮ
ചുരുക്കത്തിൽ ഇതിലെ റാവിമാർ എല്ലാം വിശ്വസ്തരാണ് തെളിഞ്ഞ് കഴിഞ്ഞു.

എന്നല്ല അഇമശ് അബൂ സ്വാലിഹിനെ തൊട്ട് ഇമാം ബുഖാരി (റ) ബാബു സ്വവ്തതി ഫീമസ്ജിദി സൂഖി എന്ന അധ്യായത്തിൽ കൊണ്ട് വന്നിട്ടുണ്ട് '

ബുഖാരിയിൽ തന്നെ
അഅമശ് പറയുന്നു. അബൂ സാലിഹ് നമ്മോട് പറഞ്ഞു എന്ന് ബാബുൽ ഇബ്റാദ് ബിൽ വുളൂ എന്ന അദ്ധ്യായത്തിലും
ഇമാം മുസ്ലിം അഅമശ് പറയുന്നു' നമ്മോട് അബൂ സ്വാലിഹ് ഹദീസ് പറഞ്ഞു. എന്ന റിപോർട്ട് ഉണ്ട് എന്നും അത് കൊണ്ട് അഅഅമശ്  തദ് ലീസുണ്ട് എന്നത് സ്വീകാര്യമല്ല എന്നുംഫത്ഹുൽ ബാരി 1/160 ൽ പറഞ്ഞിട്ടുണ്ട് -


ചുരുക്കത്തിൽ ഈ ഹദീസ് ളഈഫാക്കാൻ ഒരു കുട്ടിക്കും സാധ്യമല്ല.

 എന്നത് കൊണ്ടാണ് ഫത്ഹുൽ ബാരി മേൽ സംഭവം ഉദ്ധരിച്ചപ്പോൾ അബൂ സ്വാലിഹിൽ നിന്നുള്ള റിപ്പോർട്ട് സ്വഹീഹായ ഇസ്നാദാണന്ന് പറഞ്ഞത്.


ഈ സംഭവം സ്വഹീഹുൽ ബുഖാരിയുടെ ശറഹ് ഫത്ഹുൽ ബാരിയിൽ ഉദ്ധരിക്കുന്നത് ശൈഖുൽ ഇസ്ലാം ഇബ്നു ഹജർ (റ) ഉദ്ധരിക്കുന്നത് അംഗീകരിച്ച് കൊണ്ട് തന്നെയാണ്.


കാരണം

 1 അത് പച്ചയായ ശിർക്കായിരുന്നെങ്കിൽ അദ്ധേഹം അത് കടുത്ത ശിർക്കാണന്ന് പറയുമായിരുന്നു.

2: അത് അംഗീകരിക്കില്ലായിരുന്നു.

3 ' അതിലെ ആ സംഭവം സ്വീകാര്യമല്ലെന്നോ ശിർക്കാണന്നോ ഹറാമാണന്നോ  ഉമർ (റ) വിന്റെ കാലം മുതൽ ഈ സംഭവം നടന്നത് മുതൽ ഈ കാലം വരെ ഒരാളും അത് ശിർക്കാണനോ ഹറാമാണന്നോ പറഞ്ഞതായി തെളിയിക്കാൻ ഒരു വഹാബിക്കും സാധ്യമല്ല.

4: ഈ സംഭവം ഇബ്നു ഹജർ (റ)കൊണ്ട് വരുന്നത് തന്നെ ബുഖാരി ഇമാമിന്റെ ഹെഡ്ഡിംഗും  കൊണ്ട് വന്ന ഹദീസും എങ്ങനെ യോജിക്കും എന്ന ചർച്ചയിൽ ആണ് '

ഇബ്നു ഹജർ പറയുന്നു.

ഇസ്മാഈലി പറഞ്ഞു

ഇമാം ബുഖാരി കൊണ്ട് വന്ന ഹദീസ് തർജമ യോട് എങ്ങനെയോജിക്കും'

ഇബ്ൻ ഹജർ പറയുന്നു.
ഞാൻ പറയും ബുഖാരി ഇമാമിന്റെ പതിവിൽ പെട്ടതാണ് ഹദീസിന്റെ മറ്റു ചിലപ്പോർട്ടുകളിലേക്ക് സൂചിപ്പിച്ച്  മതിയാക്കൽ.
 അത് അദ്ധേഹത്തിൽ നിന്നും ആദ്യമായി സംഭവിക്കുന്നതല്ല. സാദാരണ ചെയ്യുന്നതാണ്.

അബ്ബാസ് (റ) വിനെ കൊണ്ട് മഴ തേടിയത് അതിൽ പെട്ടതാണ് .

ഉമർ (റ ) വിന്റെ ഖജനാവ് സൂക്ഷിപ്പ് കാരനായമാലികി ദ്ദാറിനെ തൊട്ട് അബൂ സ്വാലിഹ് സ്മ്മാനിന്റെ റിപ്പോർ നിന്നും സ്വഹീഹായ പരമ്പരയോട് ഇബ്നു അബീശൈബ റിപ്പോർട്ട് ചെയ്യുന്നു.

എന്ന് പറഞ്ഞ് മേൽ സംഭവം ഉദ്ധരിച്ചു
ഫത്ഹുൽ ബാരി വീണ്ടും പറയുന്നു.
، وظهر بهذا كله مناسبة الترجمة لأصل هذه القصة أيضا والله الموفق .
ഇത്രയും വിവരിച്ചതിനാൽ ചരിത്രത്തിന്റെ അടിത്തറയോട് ഹെഡിംഗ് യോജിച്ചു എന്ന് വെളിവായി
അല്ലാഹുവാണ് ഭാഗ്യം നൽകുന്നവൻ

ഫത്ഹുൽ ബാരി 495/2

വഹാബിസത്തിന്റെ അമ്മിച്ചുവട്ടിൽ ബുദ്ധിപണയം വെക്കാത്ത
ബുദ്ധിയുള്ള
ജനങ്ങൾ ചിന്തിക്കുക:

ഫത്ഹുൽബാരി     നബി (സ്വ)യുടെ ഖബറിന്നരികിൽ മഴയെ തേടിയ സംഭവം  അംഗീകരിച്ച് കൊണ്ടാണോ കൊടുത്തത് അംഗീകരിക്കാതെയാണോ?

ബുഖാരി ഇമാമിന്റെ  ഹെഡിംഗിനോട് അദ്ധേഹം കൊണ്ട് വന്ന ഹദീസ് എങ്ങിനെയാണ് യോജിപ്പിക്കൽ എന്ന് വിലയിരുത്തുമ്പോൾ മറ്റു ചില ഹദീസുകളിലേക്ക് സൂചനയാണ് മേൽ ഹെഡിംഗ്  എന്നും അതിൽ നബി സ്വ യുടെ ഖബറിന്നരികിൽ മഴയെ തേടിയ സംഭവം ഉൾപെടുമെന്നും അപ്പോൾ മഴയെ തേടിയ സംഭവത്തിലേക്ക് ബുഖാരി ഇമാം തന്നെ സൂചിപ്പിക്കുകയാണ് ചെയ്യുന്നത് എന്നും
അപ്പോൾ തർജിമയും മേൽ ഹദീസുകളും യോജിപ്പാവുമെന്നുമാണ് ശൈഖുൽ ഇസ്ലാം ഇബ്ൻ ഹജർ (റ) പറയുന്നത്.

ഇത് ശിർക്കാണന്നോ ഹറാമാണന്നോ എന്നതിലേക്ക് സൂചനപോലും മഹാനവറുകളോ മറ്റു പണ്ഡിതന്മാരോ പറഞ്ഞിട്ടില്ല എന്നല്ല  ബുഖാരി ഇമാമിന്റെ ഹെഡിം ഗിലേക്ക് സൂചനയാണ്  എന്ന് പറത്തത് വഹാബിസത്തിന്റെ അടിവേരറുക്കുന്നതാണ്.



وقد أشار إلى ذلك الإسماعيلي فقال : هذا الذي رويته يحتمل المعنى الذي ترجمه ، بخلاف ما أورده هو : قلت : وليس ذلك بمبتدع ، لما عرف بالاستقراء من عادته من الاكتفاء بالإشارة إلى ما ورد في بعض طرق الحديث الذي يورده . وقد روى عبد الرزاق من حديث ابن عباس " أنعمر استسقى بالمصلى ، فقال للعباس : قم فاستسق ، فقامالعباس " فذكر الحديث ، فتبين بهذا أن في القصة المذكورة أن العباس كان مسئولا وأنه ينزل منزلة الإمام إذا أمره الإمام بذلك . وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الداري - وكان خازن عمر- قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي.     صلى الله عليه وسلم -فقال : يا رسول الله استسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : ائت عمر " الحديث . وقد روىسيف [ ص: 576 ] في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة ، وظهر بهذا كله مناسبة الترجمة لأصل هذه القصة أيضا والله الموفق . فتح الباري ٢/٤٩٥

ഇത്രയും വിവരിച്ചതിൽ നിന്നും  ഇബ്നു ഹജർ കൊണ്ട് വന്ന  ഇബ്ൻ അബീശൈബയുടെ ഹദീസിന്റെ റിപ്പോർട്ടറിൽ  ഒരാൾ പോലും ദുർബലരില്ലന്നും പലരും ബുഖാരി മുസ്ലിമിന്റെ റാവികളാണന്നും മനസ്സിലാക്കാം.




അത് കൊണ്ട് തന്നെ ഈ ഹദീസിൽ ചരിത്രത്തിൽ സ്വീകാര്യനായ ഹദീസ്റിപ്പോട്ടിൽ പ്രബലമല്ലാത്ത സൈഫ്എന്നയാൾ ഉണ്ട് എന്ന വാദം ശരിയല്ല.


 കാരണം ഇബ്ൻ അബീശൈബയുടെ സനദ് ആണ് സ്വഹീഹായ പരമ്പര യോടെ എന്ന് പറഞ്ഞു ഫത്ഹുൽ ബാരി കൊണ്ട് വരുന്നത് അതിൽ സൈഫില്ല എന്ന് നാം നേരത്തേ വിവരിച്ചതിൽ നിന്നും മനസ്സിലാക്കാം.

ഇബ്ൻ അബീശൈബയുടെ സനദിൽ സൈഫുണ്ട് അദ്ധേഹം സ്വീകാര്യനല്ല എന്ന വഹാബി വാദം തെളിയിക്കാൻ സർവ വഹാബികളെയും ഞാൻ വെല്ലുവിളിക്കുന്നു. 

എന്നാൽ ചരിത്രത്തിൽ സൈഫ് സ്വീകാര്യനാന്ന് ലോക പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.
അത് കൊണ്ടാണ് ബുഖാരി (റ)യുടെ തർജമക്ക് ഉപോൽ ഫലമായി ഫത്ഹുൽ ബാരി കൊണ്ട് വന്ന പ്രസ്തുത ഹദീസ് 
ഉദ്ധരിച്ചതിന് ശേഷം  ഇബൻ ഹജർ (റ)തന്നെ പറയുന്നു

.وقد روى سيف [ ص: 576 ] في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة
ഫുതൂഹെന്ന ഗ്രന്ഥത്തിൽ സൈഫെന്നവർ പറയുന്നു..കണ്ടത് സ്വഹാബിമാരിലൊരാളായ ബിലാലുബ്നു ഹാരിസ് തങ്ങളാണ്..
ഇത് പറഞ്ഞതിന് ശേഷം ഫത്ഹുൽ ബാരി ഇതിനെ തള്ളികളയു കയോ  സ്വഹാബിയാണന്ന വാദം അംഗീകരിക്കാൻ പറ്റില്ലന്നോ അത് ശിർക്കാണെന്നോ പറഞ്ഞിട്ടില്ല.
.........


സൈഫെന്നവർ വിശ്വസ്തനല്ല എന്ന വാദം
*
ഇതും അസ്ഖലാനി തങ്ങൾ കൈകാര്യം ചെയ്യും.

ഇത് ചരിത്രമാണ്,ഹദീസിൽ പ്രബലനല്ലെങ്കിലും താരീഖിൽ അവർ നെടും തൂണാണെന്നവർ അടിവരയിടുന്നു
🍂🍂🍂🍂🍂🍂

، ) ﺗﻮﻓﻲ 200 ﻫـ 815- ﻡ ‏( ، ﻣﺆﺭﺥ ﻣﺸﻬﻮﺭ ﻣﻦ ﻗﺪﻣﺎﺀ ﺍﻟﻤﺆﺭﺧﻴﻦ ﻣﻄﻌﻮﻥ ﻓﻲ ﺭﻭﺍﻳﺘﻪ ﻟﻠﺤﺪﻳﺚ . ﺁﺻﻠﻪ ﻣﻦ ﺍﻟﻜﻮﻓﺔ ﻭﺗﻮﻓﻰ ﺑﺒﻐﺪﺍﺩ . ﺫﻛﺮ ﻟﻪ ﺍﻟﻄﺒﺮﻱ ﺭﻭﺍﻳﺎﺕ ﻓﻲ ﺗﺎﺭﻳﺨﻪ
🍂🍂🍂🍂🍂🍂
‏« . ﻭﻳﻘﻮﻝ ﺍﺑﻦ ﺣﺠﺮﻓﻲ ﺗﻘﺮﻳﺐ ﺍﻟﺘﻬﺬﻳﺐ ‏) 1/344 ‏( : ‏» ﻋﻤﺪﺓ ﻓﻲ ﺍﻟﺘﺎﺭﻳﺦ «.
🍂🍂🍂🍂🍂🍂
ഇവിടെ ബിലാല് ബ്നു ഹാരി സുൽമുസ് നി  (റ) യാണ് എന്ന് അൽബിദായയിൽ പറഞ്ഞത് സൈഫിന്റെ റിപ്പോർട്ട് ആണങ്കിലും അദ്ധേഹം ചരിത്രത്തിൽ വിശ്വസ്തനായത് കൊണ്ട്

 ബിലാൽ ആണന്ന റിപ്പോർട്ട് ചരിത്ര പണ്ഡിതന്മാർ അംഗീകരിച്ചിട്ടുണ്ട്

അത് കൊണ്ടാണ് ഇബ്ന് കസീറും ഹാഫിള് ഇബ്ന് ഹജറും ആ മനുഷ്യൻ സ്വഹാബിയായ ബിലാലാണന്ന റിപ്പോർട്ട് കൊണ്ട് വന്നത്
അത് കൊണ്ട് തന്നെ വന്നത് സ്വഹാബിയായ ബിലാലാണന്ന ചരിത്ര വിഷയത്തിൽ അത് തെളിവാണ് -

എന്നാൽ   ആമു റമാദിൽ (വർൾച്ച വർശം) മേൽ സംഭവമുണ്ടായതും നബി (സ്വ)യോട് മഴയേ തേടിയതും ഉമർ (റ) അംഗീകരിച്ചതും സൈഫില്ലാത്ത ഇബ്നു അബീശൈബയുടെ (റ) റിപ്പോർട്ട് കൊണ്ടും ബൈഹഖി (റ) യുടെ റിപ്പോർട്ട് കൊണ്ടും തെളിഞ്ഞതാണ്.

അത് സ്വഹീഹാണന്ന് ഹാഫിള് ഇബ്ന് ഹജറും  (റ ) ഇബ്നു കസീറും വ്യക്തമാക്കിയത് നാം കണ്ടതാണ്.

.........

ഇനി വഹാബി ജാഹിലി ന്റ തട്ടിപ്പ് കാണുക
😃
ആദ്യമായി പറയാനുള്ളത്  ഈ റിപ്പോര്‍ട്ട്  സ്വഹീഹല്ല  എന്നതാണ്.


അബീസ്വാലിഹ്  സമ്മാന്‍ (റ) വരെ മാത്രമേ ഇത് സ്വഹീഹായിട്ടുള്ളൂ  എന്നാണ്  ഇബ്നു ഹജര്‍  അസ്ഖലാനി രേഖപ്പെടുത്തിയത് .  അതായത് മാലിഖ് ദാര്‍ വരെ  മുഴുവനായി  സ്വഹീഹായ  സനദ്  ഇതിനില്ല .. "

എന്തൊരു തട്ടിപ്പ് എന്തൊരു ദുർവ്യാഖ്യാനം

ഇതിന്റെ ഇബ്ൻ അബീശൈബയുടെ  സനദ് താഴെ കൊടുക്കുന്നു.
ﺣﺪﺛﻨﺎ ﺃﺑﻮ ﻣﻌﺎﻭﻳﺔ ﻋﻦ ﺍﻷﻋﻤﺶ ﻋﻦ ﺃﺑﻲ ﺻﺎﻟﺢ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ

ഇവിടെ ഇബ്ൻ അബീശൈബയുടെ ഉസ്താദ്  അബൂ മുആവിയ അവരുടെ ഉസ്താദ് അഅമശ് അവരുടെ ഉസ്താദ് അബൂ സാലിഹ് വരെയുള്ള വർ സ്വഹീഹാണന്ന് സമ്മതിച്ചിരിക്കുകയാണ് -
മൗലവിമാരുടെ
"അബീസ്വാലിഹ്  സമ്മാന്‍ (റ) വരെ മാത്രമേ ഇത് സ്വഹീഹായിട്ടുള്ളൂ  എന്നാണ്  ഇബ്നു ഹജര്‍  അസ്ഖലാനി രേഖപ്പെടുത്തിയത് .  "
എന്ന വാക്കിൽ നിന്നും അത് ഗ്രഹിക്കാം

പിന്നെയുള്ളത് മാലികുദ്ധാർ ആണ് അവർ അറിയപെട്ടവരും ഉമർ (റ)വിന്റെ ഖജനാവ് സൂക്ഷിപ്പ് കാരനാണ് എന്ന് നേരത്തേ പറഞ്ഞതാണ്.

ഇവിടെ മൗലവി മാരുടെ ദുർവ്യാഖ്യാനം നാം ശരിക്കും മനസ്സിലാക്കണം

അബൂ സ്വാലിഹിൽ നിന്നും മുള്ള റിപ്പോർട്ട് സ്വഹീഹായ പരമ്പരയാണ് എന്ന്.

وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الداري - وكان خازن عمر

 ഫത്ഹുൽ ബാരി പറഞ്ഞതിനെ
അബൂ സ്വാലിഹ് മുതൽ എന്നാക്കി മാറ്റുകയാണ് മൗലവിമാർ ചെയ്തിരിക്കുന്നത്.
ഹദീസിന്റെ ഉസ്വൂൽ അറിയുന്ന ഒരാൾ പോലും മൗലവിയുടെ അർഥം പറയില്ല.
കാരണം
1 അബൂ സ്വാലിഹ് മുതൽ സ്വഹീഹാണ് എന്ന് അർഥം പറയുമ്പോൾ മാലിക് ദ്ദാർ സ്വഹീഹല്ല എന്ന് വരും
മാലികുദ്ദാർ അറിയപ്പെട്ടയാളും ഉമർ റ ന്റ ഖജനാവ് സൂക്ഷിപ്പ് കാരനുമാണ് എന്ന് ഈ ലേഖനത്തിൽ തന്നെ സ്ഥിരപെടുത്തിയതാണ്.

അത് കൊണ്ട് തന്നെ മൗലവിയുടെ അർഥം തെറ്റാണന്ന് മനസ്സിലാക്കാം
മൗലവിമാർ ഹദീസിന്റെ ഉസ്വൂൽ വിവരിക്കുന്ന ഗ്രന്ഥങ്ങൾ വായിക്കുക പോലും ചെയ്യാത്തത് കൊണ്ട് വന്ന അബദ്ധമാണത്.

2: ഏതങ്കിലും ഒരു ഹദീസ് പണ്ഡിതൻ ഈ ഹദീസിൽ മാലികുദ്ദാറോ മറ്റൊ ദുർബലമാണന്നോ  ഈ സംഭവം സ്വീകാര്യമല്ലെന്നോ ഇത് ശിർക്കാണന്നോ പറഞ്ഞതായി തെളിയിക്കാൻ സർവ വഹാബി പുരോഹിതന്മാരെയും ഞാൻ വെല്ലുവിളിക്കുന്നു.

3 .ഈ സംഭവം ഉദ്ധരിച്ചതിന് ശേഷം
وظهر بهذا كله مناسبة الترجمة لأصل هذه القصة أيضا والله الموفق .
ഇത്രയും വിവരിച്ചതിനാൽ ചരിത്രത്തിന്റെ അടിത്തറയോട് ഹെഡിംഗ് യോജിച്ചു എന്ന് വെളിവായി
അല്ലാഹുവാണ് ഭാഗ്യം നൽകുന്നവൻ ഫത്ഹുൽ ബാരി 495/2
എന്ന് പറഞ്ഞതിൽ നിന്നും മൗലവിസിന്റ എല്ലാ ദുർവ്യാഖ്യാനവും തകർന്നു തരിപ്പണമാവുകയായി

ഇവടെ തകർന്നടിയുകയാണ്:

..........

قوله: (ص): السابع: قولهم: هذا حديث صحيح الإسناد دون قولهم: حديث صحيح ؛ لأنه قد يقال: صحيح الإسناد ولا يصح [أي:] المتن لكونه أي الإسناد شاذا أو معللا... قال: غير أن المصنف المعتمد منهم إذا اقتصر على ذلك ولم يقدح فيه، فالظاهر منه الحكم بأنه صحيح؛ لأن عدم العلة والقادح هو الأصل.

قلت: لا نسلم أن عدم العلة هو الأصل، إذ لو كان هو الأصل ما اشترط عدمه في شرط الصحيح، فإذا كان قولهم: صحيح الإسناد يحتمل أن يكون مع وجود العلة لم يتحقق عدم العلة، فكيف يحكم بالصحة؟

وقوله: "إن المصنف المعتمد إذا اقتصر... " إلخ. يوهم أن التفرقة التي فرقها أولا مختصة بغير المعتمد، وهو كلام ينبو عنه السمع؛ لأن المعتمد هو قول المعتمد وغير المعتمد لا يعتمد.

والذي يظهر لي أن الصواب التفرقة بين من يفرق في وصفه الحديث بالصحة بين التقييد والإطلاق وبين من لا يفرق.

فمن عرف من حاله بالاستقراء التفرقة يحكم له بمقتضى ذلك ويحمل إطلاقه على الإسناد والمتن معا وتقييده على الإسناد فقط، ومن عرف من حاله أنه لا يصف الحديث دائما وغالبا إلا بالتقييد فيحتمل أن يقال في حقه ما قال المصنف آخرا. والله أعلم.

മൗലവീസിന്റെ മറ്റൊരു ആരോപണം ഹദീസ് സനദ് സ്വഹീഹാണന്ന് പറഞ്ഞാൽ  മത്ന് സ്വഹീഹാവണമെന്നില്ല
എന്തങ്കിലും ന്യൂന്യത മത്നിൽ ഉണ്ടാവാം എന്ന് ഇബ്ൻ ഹജർ നുകതിൽ പറഞ്ഞിട്ടുണ്ട്

മറുപടി:
1 :
.
ഈ സംഭവം ഉദ്ധരിച്ചതിന് ശേഷം
وظهر بهذا كله مناسبة الترجمة لأصل هذه القصة أيضا والله الموفق .
ഇത്രയും വിവരിച്ചതിനാൽ ചരിത്രത്തിന്റെ അടിത്തറയോട് ഹെഡിംഗ്  യോജിച്ചു എന്ന് വെളിവായി
അല്ലാഹുവാണ് ഭാഗ്യം നൽകുന്നവൻ ഫത്ഹുൽ ബാരി 495/2
എന്ന് പറഞ്ഞതിൽ നിന്നും മൗലവിസിന്റ എല്ലാ ദുർവ്യാഖ്യാനവും തകർന്നു തരിപ്പണമാവുകയായി.

: ഇതിന്റെ മത്ന് സ്വീകാര്യമല്ലെങ്കിൽ അദ്ധേഹം ഇങ്ങനെ പറയില്ലായിരുന്നു.

2: മൗലവിസിന്റെ മേൽ ആരോപണം ഖബറിന് ന്റരികിൽ വന്ന സംഭവം പറഞ്ഞതിന് ശേഷം ഇബ്ൻ ഹജർ (റ) വോ മറ്റൊ പറഞ്ഞിട്ടില്ല. മറിച്ച് ആ ഹദീസ്

അംഗീകരിക്കുകയാണ് ചെയ്തത് മൗലവിസ് പറഞ്ഞ ആരോപണം അവർ ക്ക് ഉണ്ടങ്കിൽ വഹാബി വാദ പ്രകാരം ശിർകൻ ഹദീസ് പറഞ്ഞ ഉടനെ അത് പറ യുമായിരുന്നു.

3.
ഹദീസിന്റെ സനദ് സ്വഹീഹാണന്ന് പറയുമ്പോൾ മത്നും സ്വഹീ ഹാണന്ന് ഉദ്ധേശിച്ച് പറയൽ പതിവുണ്ടങ്കിൽ മത്ന് സ്വഹീഹാവുമെന്നും  അപ്പോൾ ന്യൂനത ഇല്ലാതിരിക്കലാണ്  അസ്വല് എന്ന് ഇബൻ സ്വലാഹ് (റ)പറഞ്ഞത് ശരി തന്നെയാണ് എന്നും മേൽ വാചകത്തിന് ശേഷം അതെ പേജിൽ തന്നെ ഇബ്ൻ ഹജർ പറഞ്ഞിട്ടുണ്ട് .

അത് മുട്ട് ശാന്തിക്ക് വേണ്ടി മൗലവീസ് കട്ട് വെച്ചതാണ്

والذي يظهر لي أن الصواب التفرقة بين من يفرق في وصفه الحديث بالصحة بين التقييد والإطلاق وبين من لا يفرق.

فمن عرف من حاله بالاستقراء التفرقة يحكم له بمقتضى ذلك ويحمل إطلاقه على الإسناد والمتن معا وتقييده على الإسناد فقط، ومن عرف من حاله أنه لا يصف الحديث دائما وغالبا إلا بالتقييد فيحتمل أن يقال في حقه ما قال المصنف آخرا. والله أعلم(. النكت لابن حجر)
ഇവിടെ മത്നും സ്വഹീഹാണ് എന്നാണ് ഉദ്ധേശിച്ചത് എന്ന് ഹദീസ് ഉദ്ധരിച്ചതിന് ശേഷം
ഇത്രയും വിവരിച്ചതിനാൽ ചരിത്രത്തിന്റെ അടിത്തറയോട് ഹെഡിംഗ്  യോജിച്ചു എന്ന് വെളിവായി എന്ന് വളരെ വ്യക്തമായി


ഇവർ പറയുന്ന ആരോപണം ഏതെ ങ്കിലും ഒന്ന് മേൽ ഹദീസ് ഉദ്ധരി ച്ചതിന് ശേഷം  ആരങ്കിലും  പറഞ്ഞിട്ടുണ്ടങ്കിൽ അതാണ് മൗലവിസ് കൊണ്ട് വരേണ്ടത്. അത് തെളിയിക്കാൻ സർവ വഹാബി പുരോഹിതി മാരെയും ഞാൻ വെല്ലുവിളിക്കുന്നു.


മുജാഹിദുകൾ മറുപടി പറയുക

ഈ ഹദീസ്    ഇബ്നു അബീശൈബ (റ ) ബൈഹഖി (റ) ശൈഖുൽ ഇസ്ലാം ഹാഫിള്ഇബ്നു ഹജർ (റ ) ഇബ്ൻ കസീർ (റ) തുടങ്ങി       പതിനഞ്ചോളം പണ്ഡിതന്മാർ അവരുടെ ലോകപ്രശസ്ത ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട് അവരിൽ ആരെങ്കിലും ഒരാൾ ഇത് ദുർബലമാണന്ന് പറഞ്ഞതായി തെളിയിക്കാമോ?

എന്ന് കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ച      ഇബ്നു അബീശൈബ (റ)ബൈഹഖി (റ) ശൈഖുൽ ഇസ്ലാം ഹാഫിള്ഇബ്നു ഹജർ (റ) ഇബ്ൻ കസീർ (റ) തുടങ്ങി       പതിനഞ്ചോളം പണ്ഡിതന്മാർ അവരുടെ ലോകപ്രശസ്ത ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട്   .    ഈ സംഭവത്തിൽ ശിർക്കുണ്ട് എന്ന്    ഏതങ്കിലും ഒരു പണ്ഡിതൻ പറഞ്ഞതായി ഉദ്ധരിക്കാൻ ഉമ്മ പെറ്റ വഹാബി ജീവിച്ചിരിക്കുന്നുണ്ടോ?

ഇവരാരും കാണാത്ത ശിർക്ക് വഹാബി കുഞ്ഞാടുകൾക്ക് എവിടുന്ന് കിട്ടി?

ഈ ഇമാമുമാരും ലോക പണ്ഡിതമാരും  ശിർക്കായ? ഈ സംഭവം ഉദ്ധരിച്ചിട്ട് ഒരാൾ പോലും അത് ശിർക്കാണെന്നോ തെറ്റാണന്നോ പറയാതിരുന്നത് അവർക്ക് ശിർക്കും തൗഹീദും വേർതിരിച്ച് അറിയാത്തത് കൊണ്ടാണോ ?

ഇസ് ലാമിനെ തകർക്കാൻ വേണ്ടി അവർ മൗനം പാലിച്ചതാണൊ?

ഇതിനെ പറ്റി ഹദീസ് എന്ന് പറയില്ല എന്ന് ചിലർ തട്ടി വിടാറുണ്ട് .
മറുപടി:
സ്വഹാബികൾ പറഞ്ഞതും താബിഉകൾ പറഞ്ഞതും
ഹദീസ് എന്ന് പറയാമെന്ന് ധാരാളം ഹദീസ് പണ്ഡിതർ പറഞ്ഞിട്ടിട്ടുണ്ട്.

മിശ്ഖാത്തിന്റെ മുഖവുരയിൽ ഇമാം
ദഹ് ലവി അത് പറഞ്ഞതായി കാണാം

اعلم ان الحديث  في اصطلاحجمهور المحدثين يطلق علي قول النبي  صلي الله عليه وسلم وفعله. وتقريره.  وكذلك  يطلق علي قول الصحابة وفعله وتقريره وعلي قول التابعي وفعله وتقريره.  (مقدمة المشكاة ١)

അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി


🍃🌹🍃🌹🍃🌹

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...