Showing posts with label ഇസ്തിഗാസയെ വിമർശിക്കാൻ പുത്തൻ വാദികൾ എടുത്തുപറയുന്ന ആയത്തുകളുടെ ان تدعوهم. Show all posts
Showing posts with label ഇസ്തിഗാസയെ വിമർശിക്കാൻ പുത്തൻ വാദികൾ എടുത്തുപറയുന്ന ആയത്തുകളുടെ ان تدعوهم. Show all posts

Saturday, January 26, 2019

ഇസ്തിഗാസയെ വിമർശിക്കാൻ പുത്തൻ വാദികൾ എടുത്തുപറയുന്ന ആയത്തുകളുടെ أن تدعوهم

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglഈഈobalvoice.blogspot.in/?m=0
To

🌴🌴🌴🌴🌴🌴🌴
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/


ان تدعوهم അംബിയാക്കളും അൗലിയാക്കളും




പെടുമെന്നോ


          ചോദ്യം: ഇസ്തിഗാസയെ വിമർശിക്കാൻ പുത്തൻ വാദികൾ എടുത്തുപറയുന്ന ആയത്തുകളുടെ അർത്ഥ വ്യാപ്തിയിൽ അമ്ബിയാക്കളും മലക്കുകളും ജിന്നുകളും കടന്നുവരുമെന്നു ചില തഫ്സീറുകളിൽ പറഞ്ഞിട്ടുണ്ടല്ലോ. മുസ്ലിംകൾ നടത്തുന്ന ഇസ്തിഗസക്കും പ്രസ്തുത ആയത്തുകൾ ബാധകമാണെന്നല്ലേ ഇതിനർത്ഥം?.

ഉദാഹരണത്തിന് സൂറത്തിൽ അഹ്ഖാഫിലെ അഞ്ചാം വചനം വിവരിച്ച് ഇമാം റാസി(റ) പറയുന്നു:

وأيضا يجوز أن يريد كل معبود من دون الله من الملائكة وعيسى وعزير والأصنام إلا أنه غلب غير الأوثان على الأوثان

.അല്ലാഹുവിനു പുറമേ ആരാധിക്കപ്പെട്ട മലക്കുകൾ ,ഈസാ,ഉസൈർ,വിഗ്രഹങ്ങൾ എന്നിവ ഇവിടെ ഉദ്ദേശിക്കാവുന്നതാണ്.  എന്നാൽ വിഗ്രഹങ്ങൾ അല്ലാത്തവയ്ക്ക്‌ വിഗ്രഹങ്ങളേക്കാൾ പ്രാമുഖ്യം കല്പ്പിച്ച് അവയ്ക്ക് പ്രയോഗിക്കുന്ന പദങ്ങൾ പ്രയോഗിചെന്നു മാത്രം. (റാസി: 14/43)


ഫാത്വിർ 14 വചനം വിവരിച്ച്  ഇമാം ഖുർത്വുബി(റ]) പറയുന്നു::

                 ثم يجوز أن يرجع هذا إلى المعبودين مما يعقل ; كالملائكة والجن والأنبياء والشياطين(تفسير القرطبي :
١٤/٣٣٢)

പിശാചുക്കൾ, അമ്പിയാക്കൾ,ജിന്നുകൾ,മലക്കുകൾ, തുടങ്ങി ബുദ്ദിയുള്ള ആരാധ്യരിലേക്കും ഇത് മടങ്ങാവുന്നതാണ്.(ഖുർത്വുബി: 14/336)

മറുപടി:ഒന്ന്:

അമ്പിയാക്കൾ മുഅജിസത്തു കൊണ്ടും ഔലിയാക്കൾ കറാമത്തുകൊണ്ടും സഹായിക്കും എന്ന വിശ്വാസത്തോടെ അമ്പിയാ-ഔലിയാക്കളോട് മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസക്കും ഇത്തരം ആയത്തുകൾ ബാധകമാണെന്ന് മുഫസ്സിറുകൾ പറഞ്ഞിട്ടില്ല. പ്രത്യുത ആ ഇസ്തിഗാസ ഇത്തരം ആയത്തുകളുടെ പരിധിയിൽനിന്നൊഴിവാണെന്നു അല്ലാമ ഇസ്മാഈൽ ഹിഖി(റ) റൂഹുൽ ബയാനിൽ  പറഞ്ഞിട്ടുണ്ട്. അഅറാഫ് സൂറയിലെ 198 വചനം വിശദീകരിച്ചു അദ്ദേഹം എഴുതുന്നു:

      وهذا بخلاف التوجه الى روحانة الانبياء والاولياء وان كانوا مخلوقين فان الاستمداد منهم والتوسل بهم والانتساب اليهم من حيث انهم مظاهر الحق ومجالى انواره ومرائى كمالاته وشفعاؤه فى الامور الظاهرة والباطنة له غايات جليلة وليس ذلك بشرك اصلا بل هو عين التوحيد ومطالعة الانوار من كطالعها ومكاشفة الاسرار من مصاحفها

അമ്പിയാ
-ഔലിയാക്കൾ സൃഷ്ടികളാണെങ്കിലും അവർ അല്ലാഹുവിന്റെ അടുക്കൽ (അവന്റെ അനുമതിയോടെ) ശുപാർശ ചെയ്യുമെന്ന നിലക്കും അല്ലാഹു സഹായ കേന്ദ്രമായി നിശ്ചയിച്ചവരാണെന്ന നിലക്കും അവരുടെ ആത്മാക്കളിലെക്ക് മുന്നിടുന്നതും അവരിൽ  നിന്ന് സഹായം സ്വീകരിക്കുന്നതും അവരിലേക്ക്‌ ചേരുന്നതും ഇതിന്റെ(വിഗ്രഹാരാധന) ഭാഗമോ ശിർക്കോ അല്ല. പ്രത്യുത അത് തൗഹീദ് തന്നെയാണ്. (റൂഹുൽബയാൻ: 4/354)

മറ്റൊരു സ്ഥലത്ത് അദ്ദേഹം പറയുന്നു:

وكذا الاستعانة فى الحقيقة من الله تعالى فالاستعانة من الأنبياء والأولياء انما هى استشفاع منهم فى قضاء الحاجة والموحد لا يعتقد ان فى الوجود مؤثرا غير الله(روح البيان:
٣٩٤/٣)

)അമ്പിയാ-ഔലിയാക്കളോട് സഹായം തേടൽ ആവശ്യനിർവ്വഹണത്തിൽ അവരോടു ശുപാർശ ആവശ്യപ്പെടൽ മാത്രമാണ്. ലോകത്ത് അല്ലാഹു അല്ലാതെ  ഒരു "മുഅസ്സിർ" (مؤثر) സ്വയം ഫലിപ്പിക്കുന്നവൻ ഉണ്ടെന്നു ഒരു "മുവഹിദ്" (ഏകദൈവ വിശ്വാസി) വിശ്വസിക്കുകയില്ല.(റൂഹുൽ ബയാൻ: 3/394)    .

     ഒന്ന് )അതിനാൽ മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നും  ഈസാ(അ) യും ഉസൈറും (അ) അല്ലാഹുവിന്റെ ആണ്‍മക്കളാണെന്നും ജിന്നുകൾ അല്ലാഹുമായി വിവാഹബന്ധമുല്ലവരാണെന്നും വിശ്വസിച്ച് അവര്ക്ക് ആരാധന ചെയ്തവർക്കും ആയത്ത് ബന്ധമാണെന്നാണ് മുഫസ്സിറുകൾ പറഞ്ഞത്. ഈസാ, ഉസൈർ,മലക്കുകൾ, ജിന്നുകൾ, എന്നാ ഉദാഹരണം തന്നെ ഈ വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
ഈ വിശ്വാസവും തദനുസരണമുള്ള പ്രവർത്തനവും ശിർക്കാണെന്നതിൽ സംശയമില്ല.

രണ്ട്:: ഇമാം ഖുർത്വുബി(റ) യുടെ പരമാർശത്തിലെ 'ഹാദാ' എന്നത് കൊണ്ട് സൂചിപ്പിക്കുന്നത് (ويوم القيامة يكفرون بشرككم) എന്നാ വാചകമാണ്. അതായത് ഈ വചനത്തിൽ മൂന്ന് വിഷയങ്ങളാണ് പരമാര്ശിച്ചിരിക്കുന്നത്.

(1) (إن تدعوهم لا يسمعوا دعاءكم) നിങ്ങൾ അവരെ വിളിക്കുകയാണെങ്കിൽ നിങ്ങളുടെ വിളി അവർ കേൾക്കുകയില്ല. (2) (ولو سمعوا ماستجابوا لكم)  അവർ കേട്ടാൽ തന്നെയും നിങ്ങൾക്കവർ ഉത്തരം നല്കുന്നതല്ല. (3) (ويوم القيامة يكفرون بشرككم) ഉയർത്തെഴുന്നേൽപ്പിന്റെ നാളിൽ നിങ്ങൾ വരെ പങ്കാളിയാക്കിയതിനെ അവർ നിഷേധിക്കുന്നതാണ്.

ഇവയിൽ മൂന്നാമത്തെ വിഷയത്തെ സൂചിപ്പിച്ചാണ് ഇമാം ഖുർത്വുബി(റ) 'ഹാദാ' (هاذا) എന്ന് പറഞ്ഞിരിക്കുന്നത്. അതിനാൽ ഒന്നും രണ്ടും പരമാർഷങ്ങൾക്ക് അത് ബാധകമല്ല.

ഒന്നും രണ്ടും പരമാർഷങ്ങളുടെ വിശദീകരണം അവസാനിപ്പിച്ച ശേഷവുമാണ് ഇമാം ഖുർത്വുബി(റ) യുടെ പ്രസ്തുത പരമാർശമുള്ളത്. ഈ വാക്യം അവരിലേക്ക്‌ മടങ്ങിയാൽ ലഭിക്കുന്ന ഫലമാണ് ഇമാം ഖുർത്വുബി(റ) തുടർന്ന് വിവരിക്കുന്നത് അതിങ്ങനെ.

ويوم القيامة يكفرون بشرككم أي يجحدون أنكم عبدتموهم ، ويتبرءون منكم . ثم يجوز أن يرجع هذا إلى المعبودين مما يعقل ; كالملائكة والجن والأنبياء والشياطين أي يجحدون أن يكون ما فعلتموه حقا ، وأنهم أمروكم بعبادتهم ; كما أخبر عن عيسى بقوله : ما يكون لي أن أقول ما ليس لي بحق [ ص: 302 ] ويجوز أن يندرج فيه الأصنام أيضا ، أي يحييها الله حتى تخبر أنها ليست أهلا للعبادة (٣٣٧/١٤)

)അതായത് അവർക്ക് ആരാധന ചെയ്യാൻ അവർ നിങ്ങളോട് കൽപ്പിച്ചുവെന്നതിനെയും നിങ്ങൾ ചെയ്തത് സത്യമാവുന്നതിനെയും അവർ നിഷേധിക്കും. "എനിക്ക് (പറയാൻ) യാതൊരവകാഷവുമില്ലാത്തത്  ഞാൻ പറയാതല്ലല്ലോ" എന്ന് ഈസാ(അ) (ആഖിറത്തിൽ വെച്ച്) പറയുന്നതായി അല്ലാഹു വിശുദ്ദ ഖുർആനിൽ വേണം ഇതിനെയും കാണാൻ. വിഗ്രഹങ്ങളും ഇവിടെ ഉദ്ദേശിക്കാവുന്നതാണ്. അതായത് അല്ലാഹു അവയെ ജീവിപ്പിച്ച് ആരാധനക്ക് അർഹരല്ലെന്നു  അവ പ്രഖ്‌യാപിക്കുന്നതാണ്.(ഖുർത്വുബി : 14/336)ഒന്നും രണ്ടും കാര്യങ്ങൾ കൂടി ഇമാം ഖുർത്വുബി(റ) ഉദ്ദേശിച്ചിരുന്നുവെങ്കിൽ/ l)أي لا يسمعون ولا يستجبون ويجحدون(അവർകേൾക്കുകയില്ല, അവർ ഉത്തരം ചെയ്യുകയുമില്ല. അന്ത്യനാളിൽ നിങ്ങൾ അവരെ പങ്കാളികളാക്കിയതിനെ  അവർ നിഷേധിക്കുകയും ചെയ്യും) എന്ന് കൂടി പറയേണ്ടിയിരുന്നു. പക്ഷെ അപ്രകാരം ഇമാം ഖുർത്വുബി(റ) പറഞ്ഞിട്ടില്ല.

മൂന്ന്: ويجوز أن يندرج فيه الأصنام أيضا ، أي يحييها الله حتى تخبر أنها ليست أهلا للعبادة"വിഗ്രഹങ്ങളും ഇവിടെ ഉദ്ദേശിക്കാവുന്നതാണ്. അതായത് അല്ലാഹു അവയെ ജീവിപ്പിച്ച് ആരാധനക്ക് അർഹരല്ലെന്നു അവ പ്രഗ്യാപിക്കുന്നതാണ്". എന്ന് ഇമാം ഖുർത്വുബി(റ) യുടെ തുടർന്നുള്ള പരാമർശവും ചർച്ച മൂന്നാം വാക്യത്തെ കുറിച്ച് മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ്.

നാല് : നിങ്ങൾ  അവരെ വിളിക്കുന്ന പക്ഷം നിങ്ങളുടെ വിളി അവർ കേള്ക്കുകയില്ല. അവർ കേട്ടാൽ തന്നേയും നിങ്ങൾക്കവർ ഉത്തരം നല്കുകയില്ല.ഉയർത്തെഴുന്നെല്പിന്റെ നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളിയാക്കിയതിനെ അവർ നിഷേധിക്കുന്നതാണ്". സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവേ) പ്പോലെ താങ്കൾക്ക് വിവരം തരാൻ ആരുമില്ല". (ഫാത്വിർ :14).

എന്നർത്ഥം വരുന്ന ആയത്തിന്റെ വവരണത്തിൽ ഇമാം ഖുർത്വുബി(റ)യും മറ്റും അങ്ങനെ പറയുന്നത്  "ഉയർത്തെഴുന്നെല്പിന്റെ നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളിയാക്കിയതിനെ അവർ നിഷേധിക്കുന്നതാണ്" എന്ന പരമാർശം യോജിക്കുന്നത് അല്ലാഹുവിനു പുറമേ ഇലാഹാണെന്ന വിശ്വാസത്തോടെ ആരാധിക്കപ്പെട്ട ഈസാനബി(അ)യോട് ഉസൈറി(അ) നോടും മലക്കുകളോട് ജിന്നുകളോടുംമാണ്‌. ജനങ്ങൾ അവർക്കാരാധിച്ചതിനെ ആഖിറത്തിൽ വെച്ച് അവർ നിഷേധിക്കുന്നതാണ്. വിഗ്രഹങ്ങള നിർജീവ വസ്തുക്കളായത് കൊണ്ട് അവര്ക്ക് നിഷേധിക്കാനാവില്ലല്ലോ.അതിനാലാണ് വിഗ്രഹങ്ങൾക്ക് അള്ളാഹു ജീവ് നല്കി  അവയും നിശേധിക്കുമെന്നു ഇമാം ഖുർത്വുബി(റ) പറഞ്ഞത്.

                  )ചുരുക്കത്തിൽ ഈസാനബി(അ)ക്കും ഉസൈറി(അ) നും മലക്കുകല്ക്കും ജിന്നുകല്ക്കും അവർ ദൈവ പുത്രന്മാരോ പുത്രിമാരോ  ദൈവാവതാരമോ ആണെന്ന വിശ്വാസത്തോടെ അവരെ ആരാധിച്ചവരുണ്ട്. അത്തരക്കാരുടെ ആരാധനയെ ആഖിറത്തിൽ വരുമ്പോൾ അവർ നിഷേധിക്കുമെന്നാണ് ആയത്തിന്റെ വിവക്ഷ. എന്നാൽ അവർ അല്ലാഹുവിന്റെ അടിമകളും പ്രവാചകരും ഇഷ്ടടാസന്മാരും ആണെന്ന വീക്ഷണത്തോടെ അവരോടു സഹായം തേടുന്നതിനു ആയത്ത് എതിരല്ല. എന്ന് മാത്രമല്ല വിജനമായ സ്ഥലത്തുവെച്ച് വല്ല പ്രയാസവും നേരിട്ടാൽ ജിന്നുകളോടും മലക്കുകളോടും മറ്റും സഹായം തേടണമെന്നാണല്ലോ നബി(സ) നിർദ്ദേശം നല്കിയത്. ആയത്തിന്റെ വിവക്ഷയിൽ ഇതും കൂടി ഉൾപ്പെടുമെങ്കിൽ നബി(സ) അപ്രകാരം നിർദ്ദേശിക്കുകയോ അതനുസരിച്ച് വിശ്വവിഖ്യാത പണ്ഡിതർ പ്രവര്ത്തിക്കുകയോ ചെയ്യില്ലല്ലോ.

(3) ചോദ്യം: മഹാനായ ഈസാനബി(അ)യും ഉസൈറും(അ) ദൈവപുത്രന്മാരാണെന്ന വീക്ഷണത്തോടെ ക്രൈസ്തവരും ജൂതന്മാരും, മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന വിശ്വാസത്തോടെ മക്കാമുശ്രിക്കുകളും അവരെ വിളിക്കുന്ന വിളി അവർ കേൾക്കുമോ? കേൾക്കുമെങ്കിൽ എന്ത്കൊണ്ടാണ് അവർ ഉത്തരം ചെയ്യാത്തത്?.

മറുപടി!::  (ولو سمعوا ماستجابوا لكم) അവർ കേട്ടാല തന്നെയും അവർ നിങ്ങൾക്കുത്തരം ചെയ്യുകയില്ലെന്ന് അല്ലാഹു പറഞ്ഞതിനെ വിവരിച്ച് സയ്യിദുൽ മുഫസ്സിരീൻ ഇബ്നു അബ്ബാസ്(റ) പറയുന്നു:

(ولو سمعوا ماستجابوا لكم) من بعضهم إيّاهم.(تنوير المقابس من تفسير ابن عباس : ٤٥٥/١)/                )അവർക്ക് അവരോടു ദേഷ്യമുണ്ടായത് കൊണ്ട് അവർ ഉത്തരം ചെയ്യുകയില്ല.
(തൻ വീറുൽ മഖാബിസ്: 1/455)

അല്ലാമാ ആലൂസി(റ) എഴുതുന്നു

: وَلَو
ْ سَمِعُوا على سبيل الفرض والتقدير مَا اسْتَجابُوا لَكُمْ لأنهم لم يرزقوا قوة التكلم والسماع لا يستلزم ذلك فالمراد بالاستجابة الاستجابة بالقول، ويجوز أن يراد بها الاستجابة بالفعل أي ولو سمعوا ما نفعوكم، لعجزهم عن الأفعال بالمرة، هذا إذا كان المدعون الأصنام وأما إذا كانوا الملائكة عليهم السّلام أو نحوهم من المقربين فعدم الاستجابة القولية لأن دعاءهم من حيث زعم أنهم آلهة وهم بمعزل عن الإلهية فكيف يجيبون زاعم ذلك فيهم وفيه من التهمة ما فيه، وعدم الاستجابة الفعلية يحتمل أن يكون لهذا أيضا،(٣٧٤/١٦)

)അവർ (പ്രതിമകൾ
) കേൾക്കുമെന്ന് സങ്കൽപ്പിച്ചാൽ തന്നെ അവർക്ക് സംസാരശേഷി നല്കപെട്ടിട്ടില്ലാത്തതിനാൽ അവർ ഉത്തരം നൽകുകയില്ല. കേട്ടത് കൊണ്ട് സംസാരിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ലല്ലൊ. ഇതനുസരിച്ച് വാക്കാലുള്ള ഉത്തരമാണ് ഉദ്ദേശിക്കുന്നത്. പ്രവ്ർത്തിയിലൂടെയുള്ള ഉത്തരവും ഉദ്ദേശിക്കാവുന്നതാണ്. അതായത് അവർ കേട്ടാൽ തന്നെ പ്രവ്ർത്തിക്കാൻ കഴിയാത്തതിനാൽ അവർ നിങ്ങൾക്ക് ഉപകാരം ചെയ്യുകയില്ലെന്നർത്ഥം. വിളിക്കപ്പെടുന്നവാൻ വിഗ്രഹങ്ങളായലുള്ള വിശദീകരണമാണീപറഞ്ഞത്. ഇനി വിളിക്കപ്പെടുന്നവർ മലക്കുകളോ മറ്റു അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവരോ ആയാൽ അവർ അവരുടെ  വിളിക്ക് വാക്കാൽ ഉത്തരം ചെയ്യാത്തത് അവർ ഇലാഹുകളാണെന്ന തെറ്റായ വിശ്വാസത്തോടെ അവർ വിളിക്കുന്നത് കൊണ്ടാണ്. അവരാകട്ടെ ഇലാഹാകുന്നതിൽ നിന്ന് എത്രയോ ദൂരെയാണ്. പിന്നെ എങ്ങനെയാണ് ഇലാഹാണെന്ന തെറ്റായ വിശ്വാസത്തോടെ അവരെ വിളിക്കുന്നവർക്ക് അവർ ഉത്തരം ചെയ്യുക?. ഉത്തരം ചെയ്യുകയാണെങ്കിൽ (അവർ ഇലാഹാണെന്ന) തെറ്റായധാരണ സ്ഥിരീകരിക്കപ്പെടാൻ വലിയ സാധ്യതയുമുണ്ടല്ലോ. പ്രവ്ര്ത്തിയിലൂടെ ഉത്തരം ചെയ്യാത്തതിന്റെ കാരണവും ഇതുതന്നെയാവാം(റൂഹുൽ മആനി: 16/374)

ഇമാം ഖുർത്വുബി(റ) പറയുന്നു

: ولو سمعوا ما استجابوا لكم إذ ليس كل سامع ناطقا . وقال قتادة : المعنى لو سمعوا لم ينفعوكم . وقيل : أي لو جعلنا لهم عقولا وحياة فسمعوا دعاءكم لكانوا أطوع لله منكم ، ولما استجابوا لكم على الكف(قرطبي: ٣٣٦/١٤)

)അവർ (വിഗ്രഹങ്ങൾ) കേൾക്കുമെന്ന് സങ്കൽപ്പിച്ചാൽ തന്നെ നിങ്ങൾക്കവർ ഉത്തരം ചെയ്യുകയില്ല. കാരണം കേൾക്കുന്നവരെല്ലാം സംസാരിക്കുന്നവരല്ലല്ലോ. ഖതാദ(റ) പറയുന്നു: അവർ കേട്ടാൽ തന്നെ നിങ്ങൾക്കവർ ഉപകാരം ചെയ്യുകയില്ലെന്നാണർതം. അവർക്ക് അല്ലാഹു ബുദ്ദിയും ജീവും നൽകി നിങ്ങളുടെ വിളി അവർ കേട്ടാൽ തന്നെ അവർ നിങ്ങളേക്കാളുപരി അല്ലാഹുവിനു വഴിപ്പെടുകയാണ് ചെയ്യുക. നിങ്ങളുടെ കുഫ്റിന്റെ മേൽ നിങ്ങൾക്കവർ ഉത്തരം ചെയ്യുകയില്ല. എന്നാണു ആയത്തിന്റെ വിവക്ഷയെന്നും അഭിപ്രായമുണ്ട്.(ഖുർത്വുബി: 14/336)

(4) ചോദ്യം: നിങ്ങൾ വിഷമഘട്ടത്തിൽ അവരോടു ഇസ്തിഗാസ നടത്തുകയാണെങ്കിൽ എന്നുതന്നെ മേൽ ആയത്തുകൾക്ക് മുഫസ്സിറുകൾ അർഥം നല്കിയിട്ടുണ്ടല്ലോ. ഉദാഹരണത്തിന് ഫാത്വിർ സൂറയിലെ 14 വചനം വിവരിച്ച് ഇമാം ഖുർത്വുബി(റ) എഴുതുന്നു: قوله تعالى : إن تدعوهم لا يسمعوا دعاءكم أي إن تستغيثوا بهم لا يسمعوا دعاءكم(الجمع لأحكام القرآن: ٥٤٨/٦)"അവരെ നിങ്ങൾ വിളിച്ചാൽ നിങ്ങളുടെ വിളി അവർ കേള്ക്കുകയില്ല". അതായത് വിപൽഘട്ടങ്ങളിൽ അവരോടു നിങ്ങൾ അവരോടു നിങ്ങൾ ഇസ്തിഗാസ നടത്തിയാൽ നിങ്ങളുടെ വിളി അവർ കേള്ക്കുകയില്ല.(ഖുർത്വുബി: 6/548,14/336)മലക്കുകളും ജിന്നുകളും പ്രവാചകന്മാരും ഈ ആയാത്തിൽ ഉൾപ്പെടുമെന്ന് ഇമാം ഖുർത്വുബി(റ) തുടർന്ന് പറയുന്നുമുണ്ടല്ലോ?./

        മറുപടി::::::  മലക്കുകൾ അല്ലാഹുവിന്റെ പെണ്മക്കളാണെന്നും ഈസാ നബി(അ) യും ഉസൈറും (അ) അല്ലാഹുവിന്റെ ആണ്‍മക്കളാണെന്നും വിശ്വസിച്ച് അവരോടു നടത്തുന്ന സഹായാര്ഥന ശിർക്ക്തന്നെയാണ്.

അല്ലാഹുവിന്റെ അനുമതിയോ ഉദ്ദേശ്യമോ വേണ്ടുകയോ കൂടാതെ അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയാൻ  അവര്ക്ക് സാധിക്കുമെന്ന വിശ്വാസമാണ് അതുൾകൊള്ളുന്നത്. ഭാഷാപരമായി അതിനും ഇഷ്തിഗാസ എന്നും പറയാവുന്നതാണ്. അതെ സമയം മലക്കുകൾ അല്ലാഹുവിന്റെ ആദരണീയരായ അടിമകളാണെന്നും മനുഷ്യര്ക്കില്ലാത്ത പല കഴിവുകളും അവർക്കുണ്ടെന്നും വിജനമായ സ്ഥലത്ത് വച്ച്  വല്ല സഹായവും ആവശ്യമായി വന്നാൽ അവരോടു ചോദിക്കാൻ നബി(സ) നിർദ്ദേശിച്ചിട്ടുണ്ടെന്നും വിശ്വസിച്ച് അവരോടും,മുഅജിസത്ത് കൊണ്ടും കറാമത്ത് കൊണ്ടും സഹായിക്കുമെന്ന വിശ്വാസത്തോടെ അമ്പിയാ-ഔലിയാക്കളോടും സഹായം തേടുന്നത് ആയത്തിന്റെ പരിധിയിൽ വരുമെന്ന് ഒരു മുഫസ്സിറും പറഞ്ഞിട്ടില്ല. പ്രത്യുത അത് പെടില്ലെന്നു മാഹാനായ ഇസ്മാഈൽ ഹിഖി(റ) മറ്റും പറഞ്ഞിട്ടുണ്ട്.ചുരുക്കത്തിൽ മുശ്രിക്കുകൾ അവരുടെ ദൈവങ്ങളോട് നടത്തിയിരുന്ന സഹായാർതനക്കും മുസ്ലിംകൾ അമ്പിയാ-ഔലിയാക്കളോട് നടത്തുന്ന സഹായാർതനക്കും ഭാഷാപരമായി ഇസ്തിഗാസ എന്ന് പറയുമെങ്കിലും സാങ്കേതിക തലത്തിൽ രണ്ടും രണ്ടാണ്. അതിനാൽ ഇസ്തിഗാസ എന്നാ പടം കാണുമ്പോഴേക്കു അത് മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസ തന്നെയാണെന്ന് മനസ്സിലാക്കുന്നത് തികഞ്ഞ അജ്ഞതയാണ്.

(5) ചോദ്യം: മുശ്രിക്കുകൾ നടത്തിയിരുന്ന ഇസ്തിഗാസയും മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസയും തമ്മിലുള്ള വ്യത്യാസം എന്താണ്?.

മറുപടി: അല്ലാഹുവിന്റെ അനുമതികൂടാതെ അവന്റെ അടുക്കൽ ശുപാർശ പറഞ്ഞ് കാര്യം നേടിത്തരാൻ ദൈവങ്ങൾക്ക് കഴിയുമെന്ന വിശ്വാസമാണ് മുശ്രിക്കുകൽക്കുണ്ടായിരുന്നത്. ആ വിശ്വാസത്തോടെയാണ് അവർ അവരുടെ ദൈവങ്ങളെ സഹായത്തിനു വിളിച്ചിരുന്നത്.من ذا الّذي يشفع عنده إلاّ بإذنه"അല്ലാഹുവിന്റെ അനുമതി കൂടാതെ അവന്റെ അടുക്കൽ ശുപാർശ പറയാൻ ആരുണ്ട്" എന്നാ ചോദ്യത്തിലൂടെ അവരുടെ വിശ്വ്വസത്തെയാണ് അല്ലാഹു ഖണ്‍ഡിക്കുന്നത്.  ഇക്കാര്യം ഇമാം റാസി(റ) യും മറ്റു മുഫസ്സിറുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

അതെ സമയം മുസ്ലിംകൾ മഹാന്മാരോട് ഇസ്തിഗാസ നടത്തുന്നതും ശുപാർശ ആവശ്യപ്പെടുന്നതും അല്ലാഹുവിന്റെ അനുമതി കൂടാതെ അവർക്ക് അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയാനോ സഹായിക്കാനോ കഴിയുമെന്ന വിശ്വാസത്തോടെയല്ല.മറിച്ച് അല്ലാഹുവിന്റെ അനുമതിയോടെ അവർ നിങ്ങളെ സഹായിക്കുമെന്നും പാപികൾക്ക് വേണ്ടി അവർ ശുപാർശ പറയുമെന്നും അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. അതിനാൽ രണ്ടിനേയും ഒരു പോലെ കാണുന്നത് തികഞ്ഞ വിവരക്കേടും തനി സഫാഹത്തുമാണ്.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...