Showing posts with label പ്രകാശംപ്രവാചകന്മാരുടെ മുതുകിലോ. Show all posts
Showing posts with label പ്രകാശംപ്രവാചകന്മാരുടെ മുതുകിലോ. Show all posts

Sunday, April 8, 2018

പ്രകാശംപ്രവാചകന്മാരുടെ മുതുകിലോ


നബി(സ്വ)യുടെ നൂര്‍ പ്രവാചകന്മാരുടെ മുതുകിലോ?● അലവി സഖാഫി കൊളത്തൂര്‍
Prophet (S)' Light
🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ചോദ്യം: മന്ഖൂൊസ് മൗലിദുള്പ്പെ ടെ എല്ലാ മൗലിദുകളിലും കാണുന്നതാണ്, തീയിലെറിഞ്ഞപ്പോള്‍ ഇബ്‌റാഹീം നബി(അ)യുടെ കൂടെയും തൂഫാന്‍ ജലപ്രളയമുണ്ടായപ്പോള്‍ നൂഹ് നബി(അ)യുടെ കൂടെ കപ്പലിലും നബിപ്രകാശം ഉണ്ടായിരുന്നുവെന്ന്. ഇതിന് പ്രാമാണികമായ വല്ല അടിസ്ഥാനവുമുണ്ടോ? ഇതൊക്കെ സുന്നികള്‍ മെനഞ്ഞെടുത്ത കള്ളക്കഥകളല്ലേ?

മറുപടി
ഒരിക്കലുമല്ല, നൂറു ശതമാനവും സത്യമാണവ. പ്രമാണങ്ങള്‍ പരതിയാലതു ബോധ്യപ്പെടും. റസൂലിന്റെ നൂറിനെ ആദം നബി(അ)യില്‍ നിക്ഷേപിക്കുകയും പിന്നീട് അത് തൂഫാന്‍ വെള്ളപ്പൊക്ക സമയത്ത് നൂഹ് നബി(അ)യിലും നംറൂദിന്റെ അഗ്നിയില്പെംട്ടപ്പോള്‍ ഇബ്‌റാഹീം നബി(അ)യുടെ മുതുകിലുമായി വിശുദ്ധ വ്യക്തികളിലൂടെയാണ് ആമിന(റ)യില്‍ എത്തിച്ചേര്ന്നങതെന്ന് ശര്റമഫല്‍ അനാം, സുബ്ഹാന മൗലിദുകളില്‍ കാണുന്നു. ഇത് പ്രമാണങ്ങള്ക്കെതതിരല്ലെന്നും മിക്ക ഹദീസ് ഗ്രന്ഥങ്ങളിലും പരാമര്ശി‍ച്ചിട്ടുണ്ടെന്നും മുന്ധാരരണകള്ക്ക്ടിമപ്പെടാത്ത നിഷ്പക്ഷാന്വേഷണങ്ങള്‍ തെളിയിക്കും. ഹാഫിള് ഇബ്‌നു അസാക്കിര്‍(റ) സ്വഹാബി പ്രമുഖനായ ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് മേല്സംിഭവം റിപ്പോര്ട്ട് ചെയ്യുന്നതിങ്ങനെയാണ്: ഇബ്‌നു അബ്ബാസ്(റ) പറയുന്നു; ഞാന്‍ നബി(സ്വ)യോട് ചോദിച്ചു: ആദം നബി(അ) സ്വര്ഗ്ത്തിലായിരുന്നപ്പോള്‍ അങ്ങ് എവിടെയായിരുന്നു? ഇതുകേട്ട് നബി(സ്വ) പല്ലുകള്‍ വെളിവാകുന്ന രൂപത്തില്‍ പുഞ്ചിരിച്ചു. ശേഷം പറഞ്ഞു: ഞാന്‍ ആദം നബി(അ)യുടെ മുതുകിലായിരുന്നു. പിന്നീട് എന്റെ പിതാവായ നൂഹ് നബി(അ) കപ്പലില്‍ കയറിയപ്പോള്‍ ഞാന്‍ നൂഹ് നബി(അ)മിന്റെ മുതുകിലായിരുന്നു. പിന്നീട് ഇബ്‌റാഹീം നബി(അ)മിന്റെ മുതുകിലൂടെ സംശുദ്ധരായ മാതൃപിതൃ പരമ്പരവഴി എന്നെ അല്ലാഹു നീക്കിക്കൊണ്ടിരുന്നു. എന്റെ മാതാപിതാക്കളാരും അനാശാസ്യ പ്രവര്ത്തതനങ്ങളില്‍ ഭാഗഭാക്കായിട്ടേയില്ല (താരീഖു ബ്‌നു അസാക്കിര്‍ 3/408, ഹാഫിള് ബ്‌നു കസീര്‍ അസ്സീറത്തുന്നബവിയ്യ 1/195,196-ലും ഹാഫിള് സുയൂഥി അദ്ദുര്റു,ല്‍ മന്സൂ്ര്‍ 5/184-ലും ഹാഫിള് ഇബ്‌നു ഹജര്‍ അസ്ഖലാനി(റ) അല്‍ മത്വാലിബുല്‍ ആലിയ 4/177-ലും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം മുസ്‌ലിം(റ)വിന്റെ ശൈഖും പ്രമുഖ ഹദീസ് പണ്ഡിതനുമായ ഇബ്‌നു അബീ ഉമറുല്‍ അദനി(റ) തന്റെ മുസ്‌നദില്‍ സ്വഹാബി പ്രമുഖനും ഖുര്ആബന്‍ വ്യാഖ്യാതാക്കളുടെ നേതാവുമായ ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്നുദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: ആദം നബി(അ)യെ സൃഷ്ടിക്കുന്നതിന് രണ്ടായിരം വര്ഷ ങ്ങള്ക്ക്ു മുമ്പ്തന്നെ എന്റെ നൂറും അത് കേട്ട് മലക്കുകളും അല്ലാഹുവിന് തസ്ബീഹ് ചെയ്തിരുന്നു. തുടര്ന്ന് ആദം നബി(അ)യെ സൃഷ്ടിച്ചപ്പോള്‍ എന്റെ നൂറിനെ ആദം നബി(അ)യില്‍ നിക്ഷേപിച്ചു. ശേഷം ആദം നബി(അ)യുടെ മുതുകിലായി അല്ലാഹു എന്നെ ഭൂമിയിലേക്ക് അവതരിപ്പിച്ചു. പിന്നെ നൂഹ് നബി(അ)യിലും പിന്നീട് ഇബ്‌റാഹീം നബി(അ)യുടെ മുതുകിലും അല്ലാഹു എന്നെ എത്തിച്ചു. നല്ല പരമ്പരയിലൂടെയായിരുന്നു എന്റെ ചലനം നടന്നത്. എന്റെ മാതാപിതാക്കളാരും വ്യഭിചാരം ചെയ്തിട്ടേയില്ല (അല്‍ ഖസാഇസുല്‍ കുബ്‌റ-ഇമാം സുയൂഥി 1/39).
നൂഹ്, ഇബ്‌റാഹീം(അ) തുടങ്ങിയ പ്രവാചകന്മാരുടെ മുതുകിലൂടെ വിശുദ്ധി നിറഞ്ഞ പരമ്പരയിലൂടെയാണ് തിരുനബി(സ്വ)യുടെ ജനനമെന്ന ആശയം പദ്യമായി സ്വഹാബി പ്രമുഖനും പ്രവാചകരുടെ പിതൃവ്യനുമായ അബ്ബാസ്(റ) അവിടുത്തെ അനുമതി പ്രകാരം തിരുസന്നിധിയില്‍ ആലപിച്ചതായും നബി(സ്വ) അബ്ബാസ്(റ)വിന് വേണ്ടി പ്രത്യേകം പ്രാര്ത്ഥിിച്ചതായും ഹദീസുകളില്‍ കാണാം. ഖുറൈമുബ്‌നു ഔസ്(റ)ല്‍ നിന്ന് ഇമാം ഹാകിമും ത്വബ്‌റാനി(റ)യും ഉദ്ധരിക്കുന്ന ഹദീസ് കാണുക.
അദ്ദേഹം പറയുന്നു: ‘നബി(സ്വ) തബൂക്ക് യുദ്ധം കഴിഞ്ഞ് മടങ്ങിയെത്തിയ അവസരത്തില്‍ ഞാന്‍ അടുത്തുചെന്നു. ആ അവസരത്തില്‍ അബ്ബാസ്(റ) നബിയോട് ചോദിക്കുന്നത് കേട്ടു: റസൂലേ, ഞാന്‍ അങ്ങയെ പ്രശംസിക്കട്ടെയോ?
നബി(സ്വ) പറഞ്ഞു: അതേ, അല്ലാഹു താങ്കളുടെ വായക്ക് ആപത്ത് വരുത്താതിരിക്കട്ടെ.
അപ്പോള്‍ അബ്ബാസ്(റ) നബിയെ പ്രകീര്ത്തിങച്ചു: ‘ഇലകള്‍ ചേര്ത്തു വെച്ച് നാണം മറക്കപ്പെട്ട സുരക്ഷിത സങ്കേതത്തിലും അവിടുത്തെ നിഴലിലും ഈ ലോകത്തിന്റെ സൃഷ്ടിപ്പിന് മുമ്പുതന്നെ നബിയേ, അങ്ങ് പരിശുദ്ധനായി നിലനിന്നിരുന്നു. രക്തക്കഷ്ണമോ മാംസക്കഷ്ണമോ മനുഷ്യരൂപമോ അല്ലാത്ത നിലയില്‍ നബിയേ, അങ്ങ് ഭൂമിയിലേക്ക് ഇറങ്ങുകയും ചെയ്തു. എന്നാല്‍ ഉയരത്തില്‍ പറക്കുന്ന കഴുകന്മാരെയും അവരുടെ ബന്ധുജനങ്ങളെയും ജലപ്രളയം പിടികൂടിയ അവസരത്തില്‍ നൂഹ് നബി(അ)മിന്റെ കപ്പലില്‍ അണുരൂപത്തില്‍ അങ്ങ് സഞ്ചരിച്ചിട്ടുണ്ട്. ശേഷം തലമുറകള്‍ മാറുന്നതിനനുസരിച്ച് അങ്ങ് പുരുഷന്മാരുടെ മുതുകില്‍ നിന്നും ഗര്ഭാജശയങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ഇബ്‌റാഹീം നബി(അ) എറിയപ്പെട്ട അഗ്നിയില്‍ പ്രത്യക്ഷനല്ലാത്ത നിലയില്‍ തങ്ങളും ഉണ്ടായിരുന്നു. അപ്പോള്‍ പിന്നെ ഇബ്‌റാഹീം നബി(അ) തീയില്‍ കത്തിക്കരിയുമോ?’
ഈ സംഭവം വിവിധ പരമ്പരകളിലൂടെ ഇമാം ഹാകിം(റ) അല്മുിസ്തദ്‌റക് 3/324-ലും ഹാഫിള് ഇബ്‌നു അസാക്കിര്‍ താരീഖുല്‍ കബീര്‍ 3/410-ലും ഹാഫിള് ഇബ്‌നു അബ്ദുല്‍ ബര്റ്യ അല്‍ ഇസ്തീആബ് 2/447-ലും ഖാളിഇയാള് അശ്ശിഫാ 1/83-ലും ഹാഫിള് കബീര്‍ അസ്സീറത്തുന്നബവിയ്യ 1/43-ലും മറ്റനവധി ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ പരമ്പരയിലൂടെ നബിതങ്ങളുടെ നൂര്‍ ആമിനാ ബീവി(റ)യില്‍ എത്തിച്ചേര്ന്നു്വെന്ന് കുറിക്കുന്ന പദ്യങ്ങള്‍ റസൂല്‍(സ്വ)ക്ക് മുമ്പില്‍ പലപ്പോഴായി അവതരിപ്പിക്കപ്പെട്ടതും അവിടുന്ന് അതിനംഗീകാരവും പ്രോത്സാഹനവും നല്കിോയതും ചരിത്രങ്ങളില്‍ സ്ഥലം പിടിച്ചിട്ടുണ്ട്. നബി(സ്വ)യുടെ മൗനാനുവാദം സുന്നത്ത് തന്നെയാണല്ലോ. പ്രവാചകര്‍ ഇതംഗീകരിച്ചുവെന്ന് വരുമ്പോള്‍ അവിടുന്ന് പറഞ്ഞതിന് തുല്യമായി. അതുകൊണ്ട് തന്നെയാണ് മന്ഖൂെസ് മൗലിദിലും മറ്റു മൗലിദുകളിലും ഇത് പരാമര്ശിൊച്ചത്.

ഖുര്ആുന്‍ വിരുദ്ധമോ?
ചോദ്യം: മുഹമ്മദ് നബി(സ്വ) ആദം, ഇബ്‌റാഹീം, നൂഹ്(അ) എന്നിവരോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് മൗലിദുകളില്‍ പറയുന്നതും സുന്നികള്‍ വിശ്വസിക്കുന്നതും. എന്നാല്‍ പരിശുദ്ധ ഖുര്ആണനിലെ ആലുഇംറാന്‍ 44, അല്‍ ഖസ്വസ്വ് 44 പോലുള്ള സൂക്തങ്ങളില്‍ നിന്ന് ഗ്രഹിക്കാനാകുന്നത് നബിയേ, തങ്ങള്‍ അന്നുണ്ടായിരുന്നില്ല, അങ്ങ് അതിന് സാക്ഷിയായിരുന്നില്ല എന്നൊക്കെയാണ്. അപ്പോള്‍ മൗലിദുകളിലെ പരാമര്ശം ശരിയല്ലെന്ന് വ്യക്തമല്ലേ?

മറുപടി
ഇല്ല. മൗലിദുകളിലെ പരാമര്ശം ശരിയാണ്. അവ വസ്തുതാപരമാണെന്ന് തെളിയിക്കാന്‍ സുന്നികള്‍ ഉദ്ധരിക്കുന്നത് നബി(സ്വ)യുടെ ഹദീസുകളാണ്. നിരവധി ഹദീസുകളില്‍ ഇതിന് തെളിവുകളുണ്ട്. (അവ നേരത്തെ ഉദ്ധരിച്ചതിനാല്‍ ആവര്ത്തി ക്കുന്നില്ല). അപ്പോള്‍ ഈ ഹദീസുകളെല്ലാം റസൂല്‍(സ്വ) ഖുര്ആിനിന് വിരുദ്ധമായി പറഞ്ഞതാണോ? അല്ല, ഹദീസുകളില്‍ പറഞ്ഞ ഈ ആശയങ്ങളാണ് മൗലിദുകളില്‍ കാണുന്നത്. എന്നാല്‍ മേല്‍ ആയത്തുകളില്‍ പറഞ്ഞ ‘അന്നുണ്ടായില്ല’ എന്നതിന്റെ വിവക്ഷ ശാരീരിക ലോകത്ത് നമ്മളൊക്കെ ജീവിക്കുന്നത് പോലെ ശരീരത്തോടെ ഉണ്ടായിരുന്നില്ല; അതിനാല്‍ ഇത് വിശദീകരിക്കാന്‍ കഴിയുന്ന അവസ്ഥയിലായില്ല എന്നാണ്. അല്ലാതെ മേല്‍ പറയപ്പെട്ട പ്രവാചകന്മാരുടെ മുതുകില്‍ സൂക്ഷ്മമായി ഉണ്ടായിരുന്നില്ല എന്ന് ഇതിനര്ത്ഥേമില്ല. ഇത് ശരിയായി മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ‘അന്നുണ്ടായിരുന്നില്ല’ എന്ന ഖുര്ആ്ന്‍ പ്രസ്താവനയും ‘അന്നുണ്ടായിരുന്നു’ എന്ന പ്രവാചകരുടെ പ്രഖ്യാപനവും തമ്മില്‍ വൈരുധ്യമില്ലെന്ന് സ്പഷ്ടമാവും. രണ്ടും രണ്ട് അര്ത്ഥ്ത്തിലാണെന്ന് ചുരുക്കം.

പ്രയാണം വിശുദ്ധ പരമ്പരയിലൂടെ
ചോദ്യം: മൗലിദുകളില്‍ ഇപ്രകാരം കാണുന്നു; ‘സംശുദ്ധ മുതുകുകളിലൂടെയും വിശുദ്ധ ഗര്ഭാൗശയങ്ങളിലൂടെയുമാണ് നബി(സ്വ)യുടെ മാതാപിതാക്കളിലേക്ക് എത്തിയത്’-ഇത് കളവാണ്. കാരണം നബി(സ്വ)യുടെ പിതൃപരമ്പരയില്‍ എത്രയോ അവിശ്വാസികള്‍ ഉണ്ടായിട്ടില്ലേ? ഇതെല്ലാവര്ക്കുംു അറിയുന്നതുമാണല്ലോ. എന്നിട്ട് മൗലിദിനിടയില്‍ അവരുടെ മേലില്‍ തര്ളിുയത്ത് (അനുഗ്രഹ പ്രാര്ത്ഥടന) നടത്തുകയും ചെയ്യുന്നു. ബഹുദൈവ വിശ്വാസികളായ ഇത്തരക്കാരുടെ മേല്‍ അനുഗ്രഹ പ്രാര്ത്ഥ്ന നടത്താന്‍ പറ്റുമോ?

മറുപടി
ഈ ആരോപണം ശുദ്ധ അസംബന്ധമാണ്. ഇസ്‌ലാമിന്റെ വെളിച്ചം ലോകത്തിന് കാണിച്ചുതന്ന പ്രവാചകന്മാടരുടെ പരമ്പര അശുദ്ധമാണെന്ന് പ്രചരിപ്പിക്കലും അവരെയൊക്കെ ബഹുദൈവ വിശ്വസികളായി മുദ്രകുത്തി നരകത്തിലേക്ക് തള്ളുന്നതും കടുത്ത ധിക്കാരമാകുന്നു. യഥാര്ത്ഥ ത്തില്‍ അവരൊക്കെ നരകത്തിലാണോ? ആദം നബി(അ) മുതല്‍ മുഹമ്മദ് നബി(സ്വ) വരെയുള്ള പരമ്പരയില്‍ ഒരാള്‍ പോലും പരദൈവ വിശ്വാസി ആയിരുന്നിട്ടില്ല. സൃഷ്ടികളില്‍ ഉല്കൃരഷ്ടരായ നബി(സ്വ)യുടെ ശ്രേഷ്ഠത ഇതില്‍ തന്നെ പ്രകടമാണ്. പരമ്പരയുടെ വിശുദ്ധിയെ കുറിച്ച് ഖുര്ആകന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘സാജിദീങ്ങളിലൂടെ (മുഅ്മിനീങ്ങളിലൂടെ) തങ്ങളെ (അല്ലാഹു) നീക്കിക്കൊണ്ടിരുന്നു’ എന്ന സൂക്തത്തെ വിശദീകരിച്ച് പ്രമുഖ സ്വഹാബി ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ‘അല്ലാഹു നബി(സ്വ)യെ പ്രവാചകന്മാരടങ്ങുന്ന ഉത്തമന്മാരുടെ മുതുകിലൂടെ ആമിന(റ)യിലേക്ക് നീക്കി.’
ഇബ്‌നു അബീ ഹാതം, ഇബ്‌നു മുര്ദൂ്യ, ഹാഫിള് അബൂനുഐം(റ) എന്നിവര്‍ നിവേദനം ചെയ്തതായി ഹാഫിള് ഇബ്‌നു കസീര്‍ തന്റെ തഫ്‌സീര്‍ 3/352-ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ വ്യാഖ്യാനം പ്രമുഖ തഫ്‌സീര്‍ ഗ്രന്ഥങ്ങളായ മആലിമുത്തന്സീീല്‍ (3/343), റൂഹുല്‍ മആനി (19/137), താരീഖു ഇബ്‌നു അസാക്കിര്‍ (3/402), ദലാഇലുന്നുബുവ്വ (1/58) തുടങ്ങിയവയിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ വ്യാഖ്യാനം സുഫ്‌യാനുബ്‌നു ഉയൈന, സഈദ് ബ്‌നു മന്സൂടര്‍, അബ്ദുബ്‌നു ഹുമൈദ്, ഇബ്‌നു ജരീര്‍, ഇബ്‌നു മുന്ദിയര്‍, ഇബ്‌നു അബീ ഹാതിം, ഇബ്‌നു മുര്ദൂ്യ, ഇമാം ബൈഹഖി, ഇമാം ബസ്സാര്‍, ഇമാം ത്വബ്‌റാനി എന്നിവരും ഉദ്ധരിച്ചതായി ഇമാം സുയൂഥി(റ) അദ്ദുര്റു ല്‍ മന്സൂെറില്‍ (5/184) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ നബി(സ്വ)യുടെ മാതൃപിതൃപരമ്പരകള്‍ വളരെ വിശുദ്ധരും ഏകദൈവ വിശ്വാസികളുമായിരുന്നുവെന്ന് തഫ്‌സീര്‍ മള്ഹരിയില്‍ കാണാം (7/89). ആയത്തില്‍ പറഞ്ഞ ‘സാജിദീന്‍’ കൊണ്ടുള്ള വിവക്ഷ പ്രവാചകന്മാരാണെന്ന് ഇമാം ബഗ്‌വി(റ) മആലിമുത്തന്സീ്ലിലും 3/344-ലും ഇമാം ഇബ്‌നു ജരീര്‍(റ) ജാമിഉല്‍ ബയാനിലും 9/436-ലും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നുവെച്ച് നബി(സ്വ)യുടെ പിതൃപരമ്പര മുഴുവന്‍ പ്രവാചകന്മാരാണെന്ന് വരില്ല. എങ്കിലും അവരെല്ലാം ഏകദൈവ വിശ്വാസികളായിരുന്നു (റൂഹുല്‍ ബയാന്‍ 6/313). ഇമാം ഇബ്‌നു ഹജര്‍(റ) എഴുതുന്നു: ‘നബി(സ്വ)യുടെ ശരീരവും തറവാടും ഒരുപോലെ സംശുദ്ധമാണ്. ഹവ്വാഅ്(റ) മുതല്‍ ആമിന(റ) വരെയുള്ള മാതൃപരമ്പരയിലും ആദം നബി(അ) മുതല്‍ അബ്ദുല്ല(റ) വരെയുള്ള പിതൃപരമ്പരയിലും ഉള്ളവരെല്ലാം ജനങ്ങളില്‍ നിന്നും സ്ഫുടം ചെയ്‌തെടുത്തവരും വിശുദ്ധരുമാണ്. നിരവധി ഹദീസുകള്‍ ഇതിന് തെളിവായുണ്ട് (അല്‍ മിനഹുല്‍ മക്കിയ്യ 1/47).
ഇമാം ബുഖാരി(റ) സ്വഹാബി പ്രമുഖന്‍ അബൂഹുറൈറ(റ)യില്‍ നിന്നു നിവേദനം ചെയ്യുന്നു: ‘ആദം സന്തതികളിലെ തലമുറകളില്‍ നിന്ന് ഉത്തമരായവരിലൂടെയാണ് എന്നെ അയച്ചത്’ (ബുഖാരി: ഹദീസ് നമ്പര്‍ 3557, മുസ്‌നദ് അഹ്മദ് 2/373).
മുസ്‌ലിം(റ) പറയുന്നു: ‘ഇസ്മാഈല്‍ സന്തതികളില്‍ നിന്ന് കിനാനയെയും കിനാനയില്‍ നിന്ന് ഖുറൈശിനെയും ഖുറൈശില്‍ നിന്ന് ഹാശിമിനെയും അവരില്‍ നിന്ന് എന്നെയും അല്ലാഹു സ്ഫുടം ചെയ്‌തെടുത്തു’ (മുസ്‌ലിം: ഹദീസ് നമ്പര്‍ 1782, തിര്മുിദി 5/83).
അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: ‘അല്ലാഹു സൃഷ്ടികളെ പടക്കുകയും അതില്‍ നിന്ന് ഉല്കൃസഷ്ട വിഭാഗത്തില്‍ എന്നെ ഉള്പ്പെ്ടുത്തുകയും ചെയ്തു. പിന്നെ ഗോത്രങ്ങളിലും വീടുകളിലും ഉന്നതമായതില്‍ അല്ലാഹു എന്നെ ആക്കി. കുലത്താലും കാലത്താലും ആത്മാവിനാലും അവരില്‍ ഉത്തമന്‍ ഞാനാണ്’ (തിര്മുുദി 5/544 ഹദീസ് നമ്പര്‍ 3605, മുസ്‌നദ് അഹ്മദ് 1/210, ബൈഹഖിയുടെ ദലാഇലുന്നുബുവ്വ 1/170).
ത്വബ്‌റാനി നിവേദനം: ‘അല്ലാഹു സൃഷ്ടികളെ തിരഞ്ഞെടുത്തു. അവരില്‍ നിന്ന് ആദം സന്തതികളെ തിരഞ്ഞെടുത്തു. അവരില്‍ നിന്ന് അറബികളെ തിരഞ്ഞെടുത്തു. അറബികളില്‍ നിന്ന് എന്നെ തിരഞ്ഞെടുത്തു. അങ്ങനെ ഞാന്‍ ഉത്തമന്മാ്രില്‍ നിന്ന് ഉത്തമനായി. ഇനി ആരെങ്കിലും അറബികളെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നോടുള്ള സ്‌നേഹം കൊണ്ടാണവര്‍ സ്‌നേഹിക്കുക. അവരോട് ദേഷ്യം വെക്കുകയാണെങ്കില്‍ അതും എന്നോടു ദേഷ്യം വെച്ചു കൊണ്ടാവട്ടെ’ (അബൂനുഐം ദലാഇലുന്നുബുവ്വ 1/174,75-ലും ഇത് ഉദ്ധരിക്കുന്നുണ്ട്).
ഇമാം ത്വബ്‌റാനിയും അബൂനുഐമും അസാക്കിറും ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു: ആദം നബി(അ) മുതല്‍ എന്റെ ജനനം വരെ വ്യഭിചാരത്തിലൂടെ ഞാന്‍ വന്നിട്ടില്ല. വിവാഹത്തിലൂടെയാണ് ഞാന്‍ പുറത്തുവന്നത്’ (അല്‍ മുഅ്ജമുല്‍ ഔസത്ത്-ത്വബ്‌റാനി. ഉദ്ധരണം, അല്‍ മവാഹിബുല്ലദുന്നിയ്യ 1/86).
അബൂനുഐം രേഖപ്പെടുത്തുന്നു. തിരുനബി(സ്വ) പറഞ്ഞു: ‘എന്റെ പിതാക്കള്‍ ഒരിക്കലും വേശ്യകളുമായി ബന്ധപ്പെട്ടിട്ടില്ല. നല്ല മുതുകുകളില്‍ നിന്ന് സംശുദ്ധമായ ഗര്ഭാകശയങ്ങളിലേക്ക് അല്ലാഹു എന്നെ നീക്കിക്കൊണ്ടിരുന്നു. അവരില്‍ നിന്നും രണ്ട് സമുദായങ്ങളായി പിരിയുമ്പോള്‍ അതില്‍ ഉന്നത സമുദായത്തിലായിരുന്നു ഞാന്‍’ (അദുര്റുയല്‍ മന്സൂലര്‍ 3/294).
ഇബ്‌നു മുര്ദൂ്യ നിവേദനം: ‘ലഖദ് ജാഅകും… എന്ന ആയത്തോതിയ ശേഷം നബി(സ്വ) പറഞ്ഞു; ‘കുലത്താലും കുടുംബത്താലും പാരമ്പര്യത്താലും നിങ്ങളില്‍ ഉന്നതനാണ് ഞാന്‍. ആദം നബി(അ) മുതല്ക്കു ള്ള എന്റെ ഒരു പിതാവിലും അനാശാസ്യ പ്രവണത ഉണ്ടായിട്ടില്ല’ (അല്മ)വാഹിബുല്ലദുന്നിയ്യ 1/87).
അനസ്(റ) റിപ്പോര്ട്ട് : റസൂല്‍(സ്വ) പറഞ്ഞു: ‘ആദം സന്തതികള്‍ രണ്ട് വിഭാഗമാകുമ്പോഴൊക്കെ അതിലേറ്റം ഉത്തമമായതിലാണ് നാഥന്‍ എന്നെ ആക്കിയത്. ഞാനെന്റെ മാതാപിതാക്കളിലേക്കെത്തുന്നത് വരെ ആദം നബി മുതല്‍ മാതൃപിതൃ പരമ്പരയില്‍ ജാഹിലിയ്യത്തിലെ ഒരു കളങ്കവും ഏശിയിട്ടില്ല. അത് കൊണ്ടുതന്നെ ഞാന്‍ സ്വന്തത്താലും പിതൃപരമ്പരയാലും അത്യുത്തമനാണ്’ (ബൈഹഖി, തിര്മുതദി, ഇബ്‌നു അസാക്കിര്‍, ഇബ്‌നു അബീ ശൈബ, അബുനുഐം, ത്വബ്‌റാനി, ഖസാഇസുല്‍ കുബ്‌റ 1/65).
ഇബ്‌നു അബ്ബാസ്(റ) റിപ്പോര്ട്ട് : നബി(സ്വ) പറഞ്ഞു: ‘ആദം നബി(അ) മുതല്ക്ക് ശുദ്ധാത്മാക്കളുടെ മുതുകില്‍ നിന്ന് പരിശുദ്ധമായ ഗര്ഭാിശയങ്ങളിലൂടെ ഉത്തമരായവരിലേക്ക് നാഥന്‍ എന്നെ എത്തിക്കുകയുണ്ടായി. അരിച്ചും തരിച്ചും സംസ്‌കൃതനാക്കി. സമൂഹത്തില്‍ ചേരിതിരിവുണ്ടാവുമ്പോള്‍ ഞാനതിലെ ഉത്തമ ഭാഗത്തില്‍ മാത്രമായിരുന്നു (ദലാഇല്‍, ഹാഫിള് അബൂനുഐം, ത്വബഖാതുബ്‌നു സഅദ്).
ഇബ്‌നു അബ്ബാസ്(റ) റിപ്പോര്ട്ട് : നബി(സ്വ) പറഞ്ഞു: ‘അറബികളില്‍ ഉത്തമര്‍ മുളര്‍ ഗോത്രമാണ്. അവരില്‍ ഉത്തമര്‍ ബനൂ അബ്ദുമനാഫാണ്. അവരില്‍ ഉത്തമര്‍ ബനൂ ഹാശിമാണ്. അവരില്‍ ഉത്തമര്‍ ഇബ്‌നു അബ്ദില്‍ മുത്ത്വലിബാണ്. റബ്ബ് സത്യം, ഞാനേറ്റവും ഉത്തമരിലൂടെയാണ് കടന്നുവന്നത്’ (ത്വബ്‌റാനി, ബൈഹഖി, ത്വബഖാത്തുബ്‌നു സഅദ്, അബൂനുഐം). നബി(സ്വ)യുടെ പിതൃപരമ്പരയെയും തറവാടിനെയും മോശമാക്കി മുനാഫിഖുകള്‍ പ്രചാരണം നടത്തിയപ്പോഴാണ് തിരുനബി(സ്വ)ക്ക് ഇത്രയും വെട്ടിത്തുറന്ന് പറയേണ്ടിവന്നത്. ഒരു സംഭവം കാണുക: തിരുദൂതരുടെ അമ്മായി സ്വഫിയ്യ ബീവി(റ)യോട് ചിലര്‍ അവരുടെ തറവാടിനെ മോശമാക്കി സംസാരിച്ചപ്പോള്‍ ‘ഞങ്ങളിലൂടെയാണ് റസൂലിനെ അയക്കപ്പെട്ടത്’ എന്ന് മഹതി മറുപടി പറഞ്ഞു. തരിശുഭൂമിയിലും ഈന്തപ്പന മുളക്കുമെന്ന് പറഞ്ഞ് അവര്‍ പരമ്പരയെ ആക്ഷേപിക്കാനെന്നവണ്ണം പ്രതികരിച്ചു. ഇതറിഞ്ഞ തിരുദൂതര്‍(സ്വ) തറവാടിനെ കളങ്കമാക്കല്‍ അവിടുത്തെ പവിത്രമായ നുബുവ്വത്തിനെയും ദീനിന്റെ പരിശുദ്ധിയെയും കൊച്ചാക്കലായതുകൊണ്ട് കോപാകുലനായി മിമ്പറില്‍ കയറിനിന്നു ചോദിച്ചു: ‘ഞാനാരാണ്?’
സ്വഹാബികള്‍ പറഞ്ഞു: അങ്ങ് അല്ലാഹുവിന്റെ റസൂലാണ്.
‘നിങ്ങളെന്നെ തറവാട്ടിലേക്ക് ചേര്ത്തി പ്പറയൂ’
അവര്‍ പറഞ്ഞു: ആബ്ദുല്‍ മുത്ത്വലിബിന്റെ മകന്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്(സ്വ).
നബി(സ്വ) പറഞ്ഞു: ‘എന്റെ പരമ്പരയെ താഴ്ത്തിപ്പറയുന്ന ഒരു ജനതയുടെ അവസ്ഥ വളരെ മോശം. റബ്ബാണ് സത്യം. ഞാന്‍ തറവാട്ടില്‍ ഏറ്റവും ഉത്തമമായവനാണ്… (മുസ്‌നദുല്‍ ബസ്സാര്‍, ഹാകിം, തഖാഇറുല്‍ ഇഖ്ബ, മുഹിബ്ബുദ്ദീനുത്ത്വബ്‌രി, മജ്മഉസ്സവാഇദ് 8/215).
ശിര്ക്ക് ചെയ്ത പരമ്പരയെപ്പറ്റി അല്ലാഹു തിരഞ്ഞെടുത്തത്, അല്ലാഹു ഉത്തമമാക്കിയവര്‍, ശ്രേഷ്ഠമാക്കപ്പെട്ടവര്‍ എന്ന് തിരുനബി(സ്വ) വിശേഷിപ്പിക്കുകയില്ലല്ലോ (മജ്മഉസ്സവാഇദ് 8/215).
ഭൂമുഖത്ത് ഏത് കാലത്തും ഏഴില്‍ ചുരുങ്ങിയ തൗഹീദിന്റെ വക്താക്കള്‍ നിലനില്ക്കുതമെന്നും ഇല്ലായിരുന്നുവെങ്കില്‍ പ്രപഞ്ചമഖിലവും നശിക്കുമെന്നും അലി(റ) ഉദ്ധരിച്ച ഹദീസില്‍ കാണാം (മുസ്വന്നഫ് അബ്ദുറസാഖ്, തഫ്‌സീര്‍ ഇബ്‌നുല്‍ മുന്ദിരര്‍, താരീഖു മക്ക-അസ്‌റഖ്, തഫ്‌സീര്‍ ഇബ്‌നു ജരീര്‍, മസാലിക് 2/257).
ബുഖാരി, മുസ്‌ലിമിന്റെ നിബന്ധനയൊത്ത ഹദീസാണിതെന്ന് ഇമാം സുയൂഥി(റ) പറഞ്ഞതായി അല്‍ ഹാവിയില്‍ കാണാം (2/251). ഇതേ ആശയത്തിലുള്ള ശൈഖാനിയുടെ നിബന്ധനയൊത്ത മറ്റൊരു ഹദീസ് ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍ ഉദ്ധരിച്ചിട്ടുണ്ട് (അല്‍ സുഹ്ദ്, അല്‍ മുസ്തദ്‌റക് 2/546). പ്രവാചകന്മാരുടെ മാതാപിതാക്കളുടെ കാലത്ത് ആ ഏഴില്‍ അവരും ഉള്പ്പെനടാതിരിക്കാന്‍ എന്ത് ന്യായമാണുള്ളത്?
ഇത്തരം ഹദീസുകള്‍ ഉദ്ധരിച്ച ശേഷം ഇമാം ഇബ്‌നു ഹജര്‍(റ) രേഖപ്പെടുത്തുന്നു: ‘ഇതില്‍ നിന്ന് വ്യക്തമാകുന്നത് ആദം നബി(അ) മുതല്‍ ഹവ്വ(റ) വരെയുള്ള നബി(സ്വ)യുടെ മാതൃപിതൃ പരമ്പരയില്‍ ഒരാളും അമുസ്‌ലിമായിരുന്നില്ലെന്നാണ്. കാരണം, കാഫിര്‍ എന്നത് ജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവനോ ശുദ്ധനോ ആവുകയില്ലല്ലോ. മുശ്‌രിക്കുകള്‍ നജസാണെന്ന് ഖുര്ആംന്‍ പറഞ്ഞു. അവര്‍ അശുദ്ധരാണ്. മുന്‍ പ്രസ്താവിച്ച ഹദീസുകളെല്ലാം നബി(സ്വ)യുടെ മാതാപിതാക്കള്‍ തിരഞ്ഞെടുക്കപ്പെട്ടവരും മാന്യരും ശുദ്ധരുമാണെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല, ഇസ്മാഈല്‍(അ) മുതല്‍ ഇങ്ങോട്ടുള്ളവര്‍ ‘ഫത്‌റത്തിന്റെ’ (പ്രബോധകരില്ലാത്ത വിഭാഗം) ആളുകളില്‍ പെട്ടവരായിരുന്നു. ഇബ്‌റാഹീം(അ) മുതല്‍ ആദം(അ) വരേക്കും തഥൈവ. സൂറത്തുശ്ശുഅറാഇലെ 219-ാം സൂക്തമായ ‘വതഖല്ലുബക…’ എന്നു തുടങ്ങുന്ന വാക്യവും തെളിവായുണ്ട്. നബി(സ്വ)യുടെ നൂര്‍ സാജിദീങ്ങളിലൂടെയാണ് (മുഅ്മിനീങ്ങളിലൂടെ) പോന്നത് എന്നതിന്റെ വിവക്ഷ ആമിന(റ)യും അബ്ദുല്ല(റ)യും സ്വര്ഗാ്വകാശികളാണെന്ന് കുറിക്കുന്നു. അവരാണല്ലോ റസൂലി(സ്വ)നുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്നും തങ്ങളോട് അത്യന്തം അടുത്തവര്‍’ (അല്മിാനഹുല്‍ മക്കിയ്യ 1/151).
ഇബ്‌നു ഖല്ദൂ.ന്‍ മുഖദ്ദിമയില്‍ നുബുവ്വത്തിന്റെ അടയാളങ്ങള്‍ വിവരിക്കുന്ന സ്ഥലത്ത് പറയുന്നു: ‘തന്റെ സമുദായത്തില്‍ ഉന്നത കുലജാതനായത് തന്നെ അതിന്റെ അടയാളമാണ്. അതിന്റെ തെളിവുകള്‍ ആവശ്യമില്ല. അറബികളിലെ ബനൂഹാശിമില്‍ നിന്നുള്ള ഖുറൈശികളില്‍ നിന്നുള്ള സത്താണ് പ്രവാചകര്‍. മാതൃപിതൃ ഭാഗത്തിലൂടെ ഏറ്റവും യോഗ്യരുമാണ്. ശത്രുക്കള്‍ പോലും ഇതിന് സാക്ഷികളാണല്ലോ. കാരണം ഹിര്ഖുല്‍ ചോദിച്ചു: ‘നിങ്ങളില്‍ മുഹമ്മദിന്റെ സ്ഥിതി എന്താണ്?’
അബൂസുഫ്‌യാന്‍: ‘അദ്ദേഹം ഞങ്ങളില്‍ നല്ല തറവാടുള്ളവനാണ്.’
ഹിര്ഖഫല്‍: ‘എല്ലാ പ്രവാചകന്മാരും അതുപോലെ ഉന്നത കുലത്തില്‍ പിറന്നവരായിരുന്നു’
ഇമാം ഇബ്‌നു ഹജര്‍ ഹൈതമി(റ) എഴുതുന്നു: ‘ഹവ്വാബീവി(റ)യില്‍ ആദം നബി(അ)മിന് ഇരട്ടകളായിട്ട് നാല്പംത് സന്താനങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ നബിക്കുള്ള ബഹുമതി നിമിത്തം ഏകനായി ശീസ് എന്ന സന്താനം പിറക്കുകയുണ്ടായി. ആദം(അ)മിന്റെ മുതുകിലുണ്ടായിരുന്ന നബി(സ്വ)യുടെ നൂറ് ശീസ് എന്ന സന്താനത്തിലേക്ക് പകര്ന്നു കൊടുത്ത് ഈ നൂറിനെ സംശുദ്ധരിലല്ലാതെ നിക്ഷേപിക്കരുതെന്ന് പിതാവ് വസ്വിയ്യത്തു നടത്തി. പിതാവിന്റെ ഈ സന്ദേശം ശീസ് നബി(അ) തന്റെ സന്താനങ്ങളോടും വസ്വിയ്യത്ത് ചെയ്തു. പ്രസ്തുത നൂറ് അബ്ദുല്‍ മുത്ത്വലിബില്‍ നിന്നും അബ്ദുല്ലക്ക് ലഭിക്കുന്നത് വരെ ഈ വസ്വിയ്യത്ത് അക്ഷരംപ്രതി പാലിക്കപ്പെട്ടു. ജാഹിലിയ്യാ കാലത്തുണ്ടായിരുന്ന വൃത്തികേടുകളില്‍ നിന്നും ഈ പരമ്പരയെ അല്ലാഹു ശുദ്ധീകരിച്ചിരിക്കുന്നു. ബൈഹഖി നിവേദനം ചെയ്യുന്നത് കാണാം: ‘ഇസ്‌ലാമിക വിവാഹത്തിലൂടെയല്ലാതെ ജാരകര്മ്ത്തിലൂടെ പ്രസവിച്ചിട്ടില്ല’ (അല്‍ മിനഹുല്‍ മക്കിയ്യ-149).
ഇബ്‌നു സഅദ് നിവേദനം: കലബി പറയുന്നു: ‘നബി(സ്വ)യുടെ നൂറോളം മാതാപിതാക്കളെ കുറിച്ച് ഞാന്‍ രേഖപ്പെടുത്തി. വ്യഭിജാരിയായിട്ട് അവരില്‍ ഒരാളെയും ഞാന്‍ എത്തിച്ചിട്ടില്ല. അനിസ്‌ലാമികമായ ദുര്കായര്യങ്ങളൊന്നും അവരിലുണ്ടായിരുന്നില്ല (അത്ത്വബഖാതുല്‍ കുബ്‌റ 1/31).
ഇമാം സുയൂഥി(റ) എഴുതുന്നു: ‘ആദ്യപിതാവ് ആദം നബി(അ) മുതല്‍ പിതാവ് അബ്ദുല്ല വരെയുള്ളവര്‍ ഉത്തമരും ശ്രേഷ്ഠന്മാരും വിശ്വാസികളുമായിരുന്നുവെന്നാണ് സ്വഹീഹായ ഹദീസുകള്‍ തെളിയിക്കുന്നത് (അല്ഹാാവീ ലില്‍ ഫതാവാ 2/213). ഇതിനൊക്കെ പുറമെ നബി(സ്വ)യുടെ ബഹുമാനാര്ത്ഥം മാതാപിതാക്കളെ അല്ലാഹു ജീവിപ്പിക്കുകയും നബിയെ കൊണ്ട് വിശ്വസിപ്പിച്ച് വീണ്ടും മരിപ്പിക്കുകയും ചെയ്യുകയുണ്ടായി. ഇത് ഹജ്ജത്തുല്‍ വദാഇന്റെ വര്ഷടത്തിലാണ് നടന്നതെന്ന് ആഇശാ(റ) പറഞ്ഞതായി ഹദീസുകളില്‍ കാണാം. മുമ്പ് മുശ്‌രിക്കായി മരിച്ചത് കൊണ്ടല്ല ഇങ്ങനെ ജീവിപ്പിച്ചതെന്നും മറിച്ച് നബിയെകൊണ്ട് വിശ്വസിക്കുക എന്ന അധികമഹത്ത്വം അവര്ക്ക് ലഭിക്കാന്‍ വേണ്ടിയാണെന്നും പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട് (ഖതീബുല്‍ ബഗ്ദാദിയുടെ അസ്സാബിഖ് വല്ലാഹിഖ്, ദാറുഖുത്‌നി, ഇബ്‌നു അസാക്കിര്‍, ഇബ്‌നു ശാനീ(റ)യുടെ അന്നാസിഖ് വല്‍ മന്സൂതഖ്, മുഹിബ്ബുത്ത്വിബ്‌രിയുടെ അസ്സീറ, ഇമാം അല്‍ ഹാഫിള് സുഹൈലിയുടെ റൗളുല്‍ ഔഫ്, ഖുര്ത്വു ബി, ഇബ്‌നുല്‍ മുനീര്‍, സ്വലാഹുസ്സ്വഫ്ദ്, അല്‍ ഹാഫിള് നാസിറുദ്ദീനുദ്ദിമശ്ഖി ഇവരെല്ലാം ഇതുദ്ധരിക്കുന്നു).
ഇബ്‌റാഹീം നബി(അ) പ്രാര്ത്ഥി്ച്ചതായി ഖുര്ആവന്‍ പറയുന്നു: ‘നാഥാ, എന്നെയും എന്റെ സന്താന പരമ്പരകളില്‍ നിന്നുള്ളവരെയും നിസ്‌കാരം നിലനിര്ത്തുവന്നവരാക്കേണമേ’ (സൂറത്ത് ഇബ്‌റാഹീം 40). ഈ ആയത്തിന്റെ വിശദീകരണമെന്നോണം ഇബ്‌നു ജുറൈജ്(റ)വില്‍ നിന്ന് പ്രമുഖ ഖുര്ആെന്‍ വ്യാഖ്യാതാക്കള്‍ ഇങ്ങനെ ഉദ്ധരിക്കുന്നതായി കാണാം: ഇബ്‌റാഹീം നബി(അ)യുടെ പരമ്പരയില്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന തൗഹീദിന്റെ ആളുകള്‍ നിലനിന്നുകൊണ്ടേയിരിക്കും (തഫ്‌സീറു ഇബ്‌നുമുന്ദിതര്‍, അല്‍ ഹാവി 2/257).
‘കലിമത്തുത്തൗഹീദിനെ ഇബ്‌റാഹീം നബിയുടെ പരമ്പരയില്‍ അല്ലാഹു നിലനിര്ത്തിി.’ ഇബ്‌നു അബ്ബാസ്, മുജാഹിദ്, ഖതാദ പോലെയുള്ള ഖുര്ആാന്‍ വ്യാഖ്യാതാക്കള്‍ ഇതുദ്ധരിക്കുന്നതായി കാണാം. ഖുര്ആിനില്‍ (14/35) ഇബ്‌റാഹീം നബിയുടെ മറ്റൊരു പ്രാര്ത്ഥ്ന ഇങ്ങനെ: എന്നെയും എന്റെ സന്തതികളെയും ബിംബാരാധകരെ തൊട്ട് ദൂരത്താക്കുകയും ഈ നാടിനെ (മക്ക) അഭയകേന്ദ്രമാക്കുകയും ചെയ്യേണമേ.’ ഇബ്‌നു ജരീര്‍ തഫ്‌സീറുല്‍ മുജാഹിദില്‍ ഉദ്ധരിക്കുന്നു: ‘ഇബ്‌റാഹീം നബിയുടെ സന്താന പരമ്പരയില്‍ നിന്ന് ആരും ബിംബാരാധന ചെയ്യാതിരുന്നത് തന്റെ പ്രാര്ത്ഥാനക്ക് അല്ലാഹു ഉത്തരം ചെയ്തതിന് ദൃഷ്ടാന്തമാണ്.’ ശാഫിഈ(റ)വിന്റെ ഗുരുനാഥനായ സുഫ്‌യാനുബ്‌നു ഉയയ്‌ന(റ)വിനോട് ഇസ്മാഈല്‍ നബി(അ)യുടെ സന്താന പരമ്പരയില്‍ ബിംബാരാധകരാരെങ്കിലും ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ‘ഇല്ല’ എന്ന് മറുപടി പറയുകയും തെളിവായി 14/36 സൂക്തം ഓതിക്കേള്പ്പി ക്കുകയും ചെയ്തു (തഫ്‌സീറുബ്‌നു അബീ ഹാതം, അല്‍ ഹാവി 2/262).

മാതൃപരമ്പരയില്‍ നൂഹ് നബിയുടെ ഭാര്യ?
തിരുനബി(സ്വ)യുടെ നൂര്‍ സംശുദ്ധരായ മാതാപിതാക്കളിലൂടെയാണ് അബ്ദുല്ല-ആമിന ദമ്പതികളിലേക്കു വന്നതെന്നും മാതൃപിതൃ പരമ്പരയിലുള്ളവര്‍ അവിശ്വാസികളല്ലെന്നും അവര്‍ രക്ഷയുടെ ആളുകളാണെന്നും വാദിക്കുന്ന സുന്നികള്ക്ക് ഒരിക്കലും മറുപടിയില്ലാത്ത ഒരു കാര്യമുണ്ട്. അത് നബി(സ്വ)യുടെ മാതൃപിതൃ പരമ്പരയില്‍ നൂഹ്(അ)യുടെ ഭാര്യയുണ്ട്, ആ സ്ത്രീ അവിശ്വാസിയായിരുന്നുവെന്ന് ഖുര്ആനന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘സത്യവിശ്വാസികള്ക്ക്ന ഉദാഹരണമായി നൂഹ് നബിയുടെയും ലൂത്ത് നബിയുടെയും ഭാര്യമാരെ അല്ലാഹു എടുത്ത് കാണിച്ചിരിക്കുന്നു’ (അത്തഹ്‌രീം 10). ഇതു പ്രകാരം നബി(സ്വ)യുടെ നൂര്‍ അവിശ്വാസികളിലൂടെ വന്നിട്ടില്ലെന്നും ആ കുടുംബ പരമ്പരയില്‍ ഒറ്റ അവിശ്വാസിയുമില്ലെന്നുമുള്ള വാദം ഇവിടെ അപ്രസക്തമാകുന്നില്ലേ?

മറുപടി
നൂഹ് നബി(അ)യുടെ ഭാര്യ അവിശ്വാസിനിയാണെന്ന് ഖുര്ആനന്‍ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ മുസ്‌ലിമത്തായ മറ്റൊരു ഭാര്യ കൂടി നൂഹ് നബി(അ)ക്കുണ്ടായിരുന്നു. അവരെയും അവരിലുണ്ടായ മക്കളെയും നൂഹ് നബി(അ) കപ്പലില്‍ കയറ്റുകയും അതുവഴി അവര്‍ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.
വിശുദ്ധ ഖുര്ആയന്‍ സൂറത്തു ഹൂദിലെ 40-ാം സൂക്തത്തിലൂടെ വിഷയത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തുന്നതു കാണാം. അല്ലാഹു പറയുന്നു: ‘അങ്ങനെ നമ്മുടെ കല്പ്ന വരികയും അടുപ്പ് ഉറവ പൊട്ടി ഒഴുകുകയും ചെയ്തപ്പോള്‍ നാം പറഞ്ഞു: എല്ലാ വര്ഗബത്തില്‍ നിന്നും രണ്ട് ഇണകളെ വീതവും നിന്റെ കുടുംബങ്ങളെയും സത്യവിശ്വാസികളെയും അതില്‍ കയറ്റിക്കൊള്ളുക. (അവരുടെ കൂട്ടത്തില്‍ നിന്ന്) ആര്ക്കെ്തിരില്‍ (ശിക്ഷയുടെ) വചനം മുന്കൂയട്ടി ഇറങ്ങിയിട്ടുണ്ടോ അവരൊഴികെ, അവരില്‍ നിന്ന് വളരെ കുറഞ്ഞ ആളുകള്‍ മാത്രമേ വിശ്വസിച്ചുള്ളൂ.’
ഈ ആയത്തിലെ ‘വ അഹ്‌ലക’ എന്ന ഭാഗം വിശദീകരിച്ച് ശൈഖ് ആലൂസി(റ) പറയുന്നു: അഹ്‌ല് എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് നൂഹ് നബി(അ)മിന്റെ മുസ്‌ലിമത്തായ ഭാര്യയും അവരിലുണ്ടായ മക്കളായ സാം, ഹാം, യാഫിസ് എന്നിവരുമാണ്. ശിക്ഷയുടെ വചനമിറങ്ങിയവരായി ഖുര്ആാന്‍ പരിചയപ്പെടുത്തുന്നത് നൂഹ് നബിയുടെ മറ്റൊരു ഭാര്യയായ വാഇലയെയും ആ സ്ത്രീയുടെ മകനായ കന്ആിനെയുമാണ്. അവര്‍ രണ്ടുപേരും അവിശ്വാസികളായിരുന്നു (റൂഹുല്‍ മആനി 12/55).
നബി(സ്വ)യുടെ കുടുംബപരമ്പര നൂഹ് നബി(അ)യുടെ മുസ്‌ലിമായ ഭാര്യയിലൂടെയാണെന്ന് ഇതിലൂടെ സ്പഷ്ടമായി. കാരണം കന്ആഅനും അവന്റെ അവിശ്വാസിയായ മാതാവും വെള്ളപ്പൊക്കത്തില്‍ മുങ്ങി മരിച്ചിട്ടുണ്ട്. അതിനാല്‍ അതിലൂടെ പരമ്പര നിലനില്ക്കുപന്നില്ല. ഇതേ ആശയം ഇബ്‌നു ജരീറുത്ത്വബ്‌രി(റ) വ്യക്തമാക്കിയിട്ടുണ്ട്: ‘ഇബ്‌നു ജുറൈജ് പറയുന്നു: നൂഹ്(അ) തന്നോടൊപ്പം (സ്വന്തം കുടുംബത്തില്‍ നിന്ന്) കപ്പലില്‍ കയറ്റിയത് നൂഹ് നബി(അ)യുടെ ഭാര്യ, മൂന്ന് മക്കള്‍, അവരുടെ ഭാര്യമാര്‍ എന്നിവരെയാണ്. അതായത് നൂഹ് നബിയടക്കം അവര്‍ എട്ട് പേരുണ്ടായിരുന്നു.
വിശ്വാസികളെ മാത്രമേ കപ്പലില്‍ കയറ്റാവൂ എന്ന നിര്ദേിശമുണ്ടായിരിക്കെ അവിശ്വാസിയായ ഭാര്യയെ കപ്പലില്‍ കയറ്റില്ലെന്നും കയറ്റിയത് മുസ്‌ലിമായ ഭാര്യയെയായിരുന്നുവെന്നും വ്യക്തം. ശൈഖ് ഇസ്മാഈലുല്‍ ഹിഖി(റ) എഴുതുന്നു: ആയത്തിലെ അഹ്‌ല് കൊണ്ട് ഉദ്ദേശ്യം നൂഹ് നബി(അ)യുടെ മുസ്‌ലിമായ ഭാര്യയും അവരുടെ മക്കളും മക്കളുടെ ഭാര്യമാരുമാണ്. നൂഹ് നബിയുടെ ഭാര്യമാരില്‍ ഒരു വിശ്വസിനിയും ഉണ്ടായിരുന്നു. അവിശ്വാസിനിയായ ഭാര്യയാണ് കന്ആ നിന്റെ ഉമ്മ (റൂഹുല്‍ ബയാന്‍).
സൂറത്തുല്‍ മുഅ്മിനിലെ 28-ാം ആയത്ത് വ്യാഖ്യാനിച്ച് ഇമാം റാസി(റ) പറയുന്നു: ‘നൂഹ് നബി(അ)യുടെ കപ്പലില്‍ 80 ആളുകളുണ്ടായിരുന്നു. നൂഹ് നബിയും വെള്ളപ്പൊക്കത്തില്‍ പെടാത്ത (സത്യവിശ്വാസിനിയായ) ഭാര്യയും മൂന്ന് മക്കളും അവരുടെ മൂന്ന് ഭാര്യമാരും വിശ്വസികളായ മറ്റു 72 ആളുകളുമായിരുന്നു അവര്‍ (തഫ്‌സീര്‍ റാസി 23/83). ഇതേ ആശയം ഖുര്തുരബി(റ) തഫ്‌സീറുല്‍ ഖുര്ത്വു ബി 9/25-ലും രേഖപ്പെടുത്തിയതായി കാണാം.

(തുടരും)


പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...