Wednesday, July 31, 2024

ഔലിയ എവിടെ-വഹാബീ മണ്ടത്തരങ്ങൾക്ക് ,വഹാബീ മൗലവി ബാലുശേരി മറുപടി പറയുന്നു

 *ഔലിയ എവിടെ-വഹാബീ മണ്ടത്തരങ്ങൾക്ക് ,വഹാബീ മൗലവി ബാലുശേരി  മറുപടി പറയുന്നു...*

👇👇👇👁️👁️👁️

https://www.facebook.com/share/v/o74fU8i9tfksiiwG/?mibextid=oFDknk

✍️ പിച്ച വെക്കുന്ന പിഞ്ചു പൈതലിന്റെ ഇളം മേനിയുമായി വിതുമ്പുന്നവർ...😥.കണ്ണടച്ച് തുറന്ന നേരം കൊണ്ട്  സകലതും ഒലിച്ചു പോയവർ... ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ ആർത്തലച്ച് കരയുന്ന പാവങ്ങൾ... ആ പേരിൽ,ഒന്നല്ല ഒമ്പതല്ല സകല നാടുകളും ഒന്നിച്ച് തേങ്ങുന്ന ദയനീയത...😥...😥...


           പ്രകൃതി ദുരങ്ങളിൽ  നാട് ഒന്നാകെ  വിഷമിക്കുമ്പോൾ,അതിലൊന്നും സങ്കടം തോന്നാതെ, സഹജീവികളോട് യാതൊരു കാരുണ്യവുമില്ലാതെ-മോന്തായം കത്തുമ്പോൾ കഴുക്കോലൂരുന്ന,ഔലിയാക്കളെ ആക്ഷേപിച്ചും അവരിൽ പ്രകടമാകുന്ന കറാമത്തുകളെ ചോദ്യം ചെയ്തും മഅദനിലെ അനാഥ അഗതി മന്ദിര സ്ഥാപനങ്ങൾ നശിക്കാത്തതിൽ സങ്കടപ്പെട്ടും  മഴ ദുരന്തം ആഘോഷിച്ച ,മനുഷ്യത്വം മരവിച്ച മനസാക്ഷികളുടെ ഉടമകളായ സകല വഹാബീ ഇതര പുത്തൻ വാദികളും കേൾക്കുക... 


                    ആ ഔലിയാക്ക് അന്ന് കറാമത്തുണ്ടായത്രെ ... എന്നിട്ടെന്തേ ഇന്നത് പ്രകടിപ്പിക്കാത്തത്...❓... അന്ന് പ്രാർത്ഥിച്ച് മഴ മാറ്റിയത്രെ... ഇന്നെവിടെ അവർ...❓... അന്ന് വിമാന യാത്രികർക്ക് രക്ഷകരായത്രെ... ഇന്നെവിടെ അവർ...❓...

വഹാബീ കുഞ്ഞാടുകളുടെ, ISI മാർക്കും ഉശിരുമുള്ള ഒന്നാന്തരം ചോദ്യം... ശെരിക്ക് ശ്രദ്ധിക്കണേ വഹാബികളേ... മ്മടെ ആപ്പീസിലെ സ്വന്തം ബാലുശേരി മൗലവി  ഉദാഹരണ സഹിതം കൃത്യമായി പറഞ്ഞ് തരും...


''' ഒരു വിവരക്കേടാണത്... പോയിന്റുകൾ നിങ്ങൾ ശെരിക്ക് ശ്രദ്ധിച്ചോളീ... ഇനി ഇങ്ങനൊരു വിഷയം... ഹൃദയത്തില്...ഇജ്ജാതി ജാഹിലുകള്... എന്താ പറയുക... എല്ലാ മൂർഖൻ പാമ്പിനും വിഷമില്ലേ... എന്നു കരുതി എല്ലാ മൂർഖൻ പാമ്പും കടിക്കുമോ... പാമ്പുകൾ ഓടിച്ചിട്ട് കടിക്കലാണോ... പടച്ചോന്റെ ഇദ്നോട് കൂടെ[സമ്മതം] ലോകത്ത് നടക്കുന്ന കാര്യമാണത്...ഇജ്ജാതി ചോദ്യം ആരെങ്കിലും ചോദിക്കുമോ... വാഹനങ്ങളുണ്ടെന്ന് കരുതി എല്ലാ വാഹനവും അപകടത്തിൽ പെടുമോ...?... ജിന്നും സിഹ്റും ഉണ്ടെന്ന് വിചാരിച്ച്, എല്ലാരെയും അത് ബാധിക്കുമോ...?... അങ്ങിനെ ഉണ്ടാകുമോ... എന്തൊരു വിവരക്കേടാണത്...ഒരു സംഗതി ഉണ്ടായെന്നു കരുതി എല്ലാരുടെയും മേത്ത് പാഞ്ഞ് കയറുമോ...'''


ന്റെ സാറേ... അങ്ങട് പറഞ്ഞ് കൊടുക്ക്... കുഞ്ഞാടുകൾ ശെരിക്ക് കേൾക്കട്ടെ... അമ്പിയാക്കൾക്ക് മുഅജിസത്തുണ്ടാകുന്നതും ഔലിയാക്കൾക്ക് കറാമത്തുണ്ടാകുന്നതും സാധാരണക്കാർ സാധാരണ കാര്യങ്ങൾ ചെയ്യുന്നതുമെല്ലാം അല്ലാഹുവിന്റെ ഇദ്നോട് [സമ്മതത്തോടു] കൂടിയാണ്... അത്തരം കാര്യങ്ങൾ എപ്പോഴുമുണ്ടായില്ലെന്ന് കരുതി അത്തരം കാര്യങ്ങൾ ഇല്ലെന്നോ ഉണ്ടാകില്ലെന്നോ പറയരുത്... ഈസാ നബി [അ]പടച്ചോന്റെ ഇദ് നോട് [സമ്മതം]കൂടെ രോഗം മാറ്റിയതും മരിച്ചവരെ ജീവിപ്പിച്ചതുമൊക്കെ ഉദാഹരണങ്ങൾ.... ഇദ്ന്‌ എന്നതിൽ തൂങ്ങി ഒരു വഹാബിയും വട്ടം കറങ്ങണ്ട. നാം നടക്കുന്നതും ഇരിക്കുന്നതും സംസാരിക്കുന്നതുമുൾപ്പെടെ നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെല്ലാം അല്ലാഹുവിന്റെ ഇദ്നോട് കൂടെ മാത്രമാണ്... അതായത് സാധാരണക്കാർ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതും അമ്പിയാ ഔലിയാക്കളിൽ നിന്ന് മുഅജിസത്ത് കറാമത്തുണ്ടാകുന്നതും അല്ലാഹുവിന്റെ ഇദ്നോട്[സമ്മതം]കൂടെയാണ്.അല്ലാഹുവിന്റെ സമ്മതമില്ലെങ്കിൽ നമ്മുടെ ദൈനംദിന കാര്യങ്ങളോ[നിൽക്കൽ ഇരിക്കൽ ഭക്ഷണം കഴിക്കൽ എഴുതൽ വായിക്കൽ...etc] കറാമത്തോ മുഅജിസത്തോ ഉണ്ടാകില്ലെന്ന് ചുരുക്കം.അല്ലാഹു ഒരു നാടിനെ പരീക്ഷിക്കാൻ തീരുമാനിച്ചാൽ അവൻ ഉദ്ധേശിക്കുന്ന സമയം വരെ അതിനെ അതിജയിക്കാൻ കറാമത്തോ മുഅജിസത്തോ പ്രകടമാകാൻ അല്ലാഹുവിന്റെ ഇദ്ൻ[സമ്മതം] ഉണ്ടാകില്ലെന്ന് സാരം. പരീക്ഷണങ്ങളിറങ്ങുമ്പോൾ കറാമത്തോ മുഅജിസത്തോ പ്രകടമാകാത്തതിന്റെ പേരിൽ അല്ലാഹുവിന്റെ ദീനിനെ കൊഞ്ഞനം കുത്തുന്നവർ അറിവില്ലാത്തവരോ അറിവുണ്ടായിട്ടും അജ്ഞത  നടിക്കുന്നവരോ ആണ്...

ചിലർക്ക്, വഹാബി ആയാൽ നേരം വെളുക്കാനല്പം വൈകും... ചില വഹാബികൾക്ക് നേരം വെളുക്കണമെങ്കിൽ, ഇതുപോലെ ജിന്നിറങ്ങണം... അതു കൊണ്ട്, ഇനി ഒരപ്ഡേഷൻ വരുന്നതുവരെ-''എപ്പോഴുമുണ്ടായില്ല എന്നു കരുതി ,അത്തരം കാര്യങ്ങൾ ഇല്ല'' എന്നു പറയരുത്... പാമ്പുകടി തന്നെ വളരെ അപൂർവ്വമാണ്... ജിന്ന് കേറലോ അതിലും അപൂർവ്വമാണ്... വഹാബി ആയാൽ കാര്യം ഗ്രഹിക്കലോ പിന്നെയും അപൂർവ്വം... അതിനിനി എത് ബാലുശേരി പറഞ്ഞിട്ടും കാര്യമില്ല... ആ രൂപത്തിലുള്ള ട്രീറ്റ്മെന്റല്ലേ കിട്ടിയിരിക്കുന്നത്... അല്ലാഹുവിനെതിരെ സമാന്തര ഭരണം നടത്തുന്നവരാണ് ഔലിയാക്കൾ എന്നതാണ് മുസ്ലിം വിശ്വാസമെന്ന-വഹാബീ മൗലവിയുടെ തള്ള് കേട്ട് വഹാബീ പൊട്ടക്കിണറ്റിൽ ചാടിയ സാധുക്കളാണെന്നും സലഫിസത്തിന്റെ മൂലധനവും കച്ചിത്തുരുമ്പും...


         കറാമത്ത് മാത്രമല്ല നമ്മുടെ ദൈനംദിന കാര്യങ്ങൾ പോലും അല്ലാഹു ഉദ്ധേശിച്ചാലേ നടക്കൂ... ഏയ്... അത് പറ്റില്ല. ആ ഗണത്തിൽ കറാമത്ത് മാത്രം പെടുത്തിയാൽ മതി. എന്റെ ദൈനംദിന കാര്യങ്ങൾ ഞാൻ ഉദ്ധേശിക്കുമ്പോൾ നടക്കും... വഹാബികളോടാണ് പടച്ചോന്റെ കളി... അല്ല പിന്നെ... മുറി മൗലവിമാർ പിടിച്ച മുയലിന് 3 കൊമ്പാണ്... അതിനെതിരെ എന്ത് പ്രമാണം വന്നാലുമതങ്ങ് കണ്ണുംപൂട്ടി- തള്ളും...!... തള്ളിക്കോളൂ... പക്ഷേ , സ്വന്തം പ്രസ്ഥാനങ്ങൾ വളർത്താനായി ഇത്തരം മണ്ടത്തരങ്ങൾ പോസ്റ്റ് ചെയ്യുന്നവർ- അമ്പിയാക്കളെയും ഔലിയാക്കളെയുമെല്ലാം സംവിധാനിച്ച അല്ലാഹു, മഴക്ക് ശമനം കൊടുക്കാത്തതു കൊണ്ട് /അല്ലാഹുവിന്റെ ഭവനം വെള്ളത്തിൽ മുങ്ങിയതു കൊണ്ട്- അല്ലാഹുവിന് കഴിവില്ലെന്നോ അല്ലെങ്കിൽ അല്ലാഹു ഇല്ലെന്നോ പറയാൻ ധൈര്യം കാണിക്കുമോ ആവോ... യഥാർത്ഥത്തിൽ ഇത്തരം മണ്ടത്തരങ്ങളിലേക്കാണ്‌ അത്തരം വാദങ്ങളെത്തുന്നത്...എന്തു ചെയ്യാൻ... ആരോട് പറയാൻ...പുത്തൻ വാദ യുക്തിവാദികൾ മതത്തിനുള്ളിൽ ,കറാമത്ത് ചോദ്യം ചെയ്ത് ഔലിയാക്കൾക്കെതിരെ തിരിയുമ്പോൾ, മത യുക്തിവാദികൾ ഇതേ വാദവുമായി ദൈവത്തിനെതിരെ തിരിയുന്നു... ഇരുകൂട്ടരും തമ്മിൽ നല്ല ചേർച്ചയും മനപ്പൊരുത്തവും... ഈനാംപേച്ചിക്ക് മരപ്പട്ടിയുടെ കൂട്ട്... ''വഹാബിയാകരുത്- മനുഷ്യനാകുക'' എന്ന് നഴ്സറിക്കുട്ടികൾ പോലും പറഞ്ഞു തുടങ്ങി... ഭാവുകങ്ങൾ നേരുന്നു...

 *ഖുദ്സി*

31-07-2024

നമ്മുടെ മാതാപിതാക്കൾ* ഖുർആൻ പറയുന്നു

  *നമ്മുടെ മാതാപിതാക്കൾ*


ഖുർആൻ പറയുന്നു


നിന്റെ റബ്ബ് തീരുമാനി(ച്ച് കല്‍പി)ച്ചിരിക്കുന്നു; അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന്; മാതാപിതാക്കളില്‍ നന്‍മ ചെയ്യണമെന്നും.

അവര്‍ രണ്ടിലൊരാള്‍ അല്ലെങ്കില്‍ അവര്‍ രണ്ടാളും (തന്നെ) നിന്റെ അടുക്കല്‍വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചേക്കുന്ന പക്ഷം, അവരോടു 'പ്ഫെ!' (അഥവാ ച്ഛെ!) എന്നു നീ പറയരുത്; അവരോട് കയര്‍ക്കുകയും ചെയ്യരുത്; അവരോട് നീ മാന്യമായ വാക്കു പറയുകയും ചെയ്യുക.

ഇസ്റാഅ്  - 17:23


കാരുണ്യം നിമിത്തം എളിമയുടെ ചിറകു അവര്‍ക്കു താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. നീ പറയുകയും ചെയ്യണം: "റബ്ബേ! അവര്‍ രണ്ടാളും എന്നെ ചെറുപ്പ [പ്രായ]ത്തില്‍ [പരിപാലിച്ചു] വളര്‍ത്തിയതുപോലെ, നീ അവരോട് കരുണ ചെയ്യേണമേ!" എന്ന്.

ഇസ്റാഅ്  - 17:24

۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَٰنًا ۚ إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا

وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا

---

അല്ലാഹുവിനെ അല്ലാതെ ആരാധിക്കാൻ പാടില്ല എന്നതിനോട് ചേർത്തി കൊണ്ട് നമ്മുടെ മാതാപിതാക്കളോട് നാം ചെയ്യേണ്ട കടമകൾ  

ആറ് കാര്യമാണ് ഖുർആൻ പറയുന്നത്


1 *അവർക്ക് നന്മ ചെയ്യുക*

2 *ഛെ എന്ന് പോലും പറയരുത്*

3 *അവരോട് കയർക്കരുത്*

4 *മയമുള്ള സൗന്ദര്യം മുള്ള വാക്ക് പറയുക*

5 *കാരുണ്യം നിമിത്തം എളിമയുടെ ചിറകു അവര്‍ക്കു താഴ്ത്തിക്കൊടുക്കുക*

5 *റബ്ബേ! അവര്‍ രണ്ടാളും എന്നെ ചെറുപ്പ [പ്രായ]ത്തില്‍ [പരിപാലിച്ചു] വളര്‍ത്തിയതുപോലെ, നീ അവരോട് കരുണ ചെയ്യേണമേ!" എന്ന്. പ്രാർത്ഥിക്കുക*


മാതാപിതാക്കളിൽ വലിയുപ്പ മാരും വലിയുമ്മമാരും ഉൾപ്പെടുത്താണ്


അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ

വന്നു പോയ തിൻമകൾ അല്ലാഹു നമുക്ക് പൊറുത്ത് തരട്ടെ امين


Aslam Kamil Saquafi parappanangadi

സ്ത്രീയും ചികിത്സയും*

 *സ്ത്രീയും ചികിത്സയും*


ചികിത്സാവശ്യാർത്ഥം ദർശനവും സ്‌പർശനവും ആവശ്യത്തിന്റെ തോതനുസരിച്ച് ഇസ്ലാം അനുവദിച്ചിട്ടുണ്ട്. 


എന്നാൽ ചില ഉപാധികൾക്ക് ( വിധേയമാണത്. 


ഡോക്‌ടർ അന്യപുരുഷനാകുമ്പോൾ


1 ദർശനവും സ്പർശനവും വിവാഹ ബന്ധം നിഷിദ്ധമാക്കപ്പെട്ട പുരുഷൻ, ഭർത്താവ്, വിശ്വസ്തയായ സ്ത്രീ എന്നിവരിൽ ഒരാളുടെ സാന്നിധ്യത്തിൽ വെച്ചായിരി ക്കുക. 


2ചികിത്സയിൽ നൈപുണ്യം നേടിയ ലേഡി ഡോക്‌ടർ ഇല്ലാതിരിക്കുക.


3 പരിശോധിക്കുന്ന ഡോക്‌ടർ വിശ്വസ്‌തനായിരിക്കുക


 തുടങ്ങിയവ 3കർമശാസ്ത്ര പണ്ഡിതർ എടുത്തുപറഞ്ഞ ഉപാധികളിൽ സുപ്രധാനമാണ്


 പണ്ഡിതൻമാർ പറഞ്ഞക്രമം ഇനി പറയുംപ്രകാരമാണ്.


 1മുസ്ലിം സ്ത്രീ, പ്രായപൂർത്തിയോടടുക്കാത്ത .മുസ്ലിം കുട്ടി, പ്രായപൂർത്തിയോടടുത്ത മുസ്‌ലിം കുട്ടി, 

പ്രായപൂർത്തി യോടടുക്കാത്ത അമുസ്‌ലിം കുട്ടി, പ്രായപൂർത്തിയോടടുത്ത അമുസ്‌ലിം കുട്ടി,  വിവാഹബന്ധം നിഷിദ്ധമായ അമുസ്ലിം, 

അമുസ്ലിംസ്ത്രീ,

മുസ്ലി മായ അന്യപുരുഷൻ, മുസ്‌ലിമല്ലാത്ത അന്യപുരുഷൻ.


 ഇതേപോലെ ചികിത്സാരംഗത്ത് പ്രാവീണ്യവും നൈപുണ്യവും കൈവരിച്ച പ്രഗത്ഭർക്ക് പ്രാമുഖ്യം കൽപ്പിക്കേണ്ടതുണ്ട്. അവർ ഒരേ മതത്തിലോ ലിംഗത്തിലോ പെട്ടവർ അല്ലെങ്കിൽ തന്നെയും വിധി മറ്റൊന്നല്ല. ഇതനുസരിച്ച് അമുസ്ലിം ഡോക്ടർ ചികിത്സാരംഗത്ത് വിദഗ്‌ധനാകുമ്പോൾ മുസ്ലിം ഡോക്ടറേക്കാളും മുസ്‌ലിം ലേഡിഡോക്‌ടറേക്കാളും അവന് പ്രാമുഖ്യം കൽപ്പിക്കേണ്ടതാണ്. മുസ്‌ലിം ഡോക്‌ടർ സാധാരണയിലധികം ഫീസ് വാങ്ങുന്നവനാണെങ്കിൽ സാധാരണ ഫീസ് വാങ്ങുന്ന അമുസ്ലിം ഡോക്ടറെ സമീപിക്കാവുന്നതാണ്. (തുഹ്ഫഃ 7/202-203)


Aslam Kamil Saquafi parappanangadi

സി എം ഓൺലൈൻ ദർസ്

പുരുഷൻമാർ

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

..........

സ്ത്രീകൾ

https://chat.whatsapp.com/FbAkXsy8TJi8CulVI343Qv

Friday, July 26, 2024

ഇദ്ധയുടെ വിവരണം

 *ഇദ്ധയുടെ വിവരണം*

.............................


ചോദ്യം :ഇദ്ധ എന്നാൽ എന്ത് ?

ഉത്തരം:

ഭർത്താവ് വേർ പിരിഞ്ഞ ഉടനെ സ്ത്രീ കാത്തു നിൽക്കുന്ന കാലത്തിനാണ് ഇദ്ധ എന്ന് പറയുന്നത്.


എത്ര കാരണങ്ങളാൽ ഇദ്ധ നിർബന്ധമാണ്


ഉ : മൂന്ന് കാരണങ്ങളാൽ ഇദ്ധ നിർബന്ധമാണ്

1 ത്വലാഖ് കൊണ്ടോ ഫസ്ഖ് കൊണ്ടോ സംയോഗത്തിന് ശേഷം ഭർത്താവ് വേർപിരിയൽ

2 ശുബ്ഹത്ത് കൊണ്ട് ബന്ധപ്പെടൽ (ഭാര്യ അല്ലാത്തവളെ ഭാര്യയാണന്ന് കരുതി ബന്ധപെടൽ )

അങ്ങനെ ഉണ്ടായാൽ ആ സ്ത്രീ ഇദ്ധ കഴിഞ്ഞ തിന്റെ  ശേഷമെ ഭർത്തവുമായി ലൈങ്കിക ബന്തം പാടുള്ളു. വിവാഹിത അല്ലങ്കിൽ ഇദ്ധ ക്ക് ശേഷമേ വിവാഹം പാടുള്ളു

 


3. ഭർത്താവ് മരണപ്പെടുക


ഓരോന്നും വിവരിക്കാമോ 


 (1 - 2 രൂപത്തിൽ) 

ത്വാലാഖ് പോലോത്തത് കൊണ്ട് ഭർത്താവ്   വേർപെട്ടാൽ ഇദ്ധ മൂന്ന് ശുദ്ധിയാവുന്നു.


സ്ത്രീയുടെ ശുദ്ധിയിലാണ് ത്വലാഖ് നടക്കുന്നതെങ്കിൽ അടുത്ത് മെൻസസ് ഉണ്ടാവലോടെ ഒരു ശുദ്ധിയായി പരിഗണിക്കും ന്നതാണ്.


മെൻസസ് ഉണ്ടാവാത്ത സ്ത്രീയുടേയുംപ്രായം കാരണം കൊണ്ടും മറ്റും മെൻസസ് നിലച്ച സ്ത്രീയുടേയും ഇദ്ധ മൂന്ന് ചന്ദ്ര മാസമാകുന്നു.


ഭർത്താവിൽ നിന്ന് ഗർഭിണിയാണങ്കിൽ ആ ഭർത്താവ് ത്വലാഖ് കൊണ്ട് വേർപെട്ടാലുള്ള ഇദ്ധ പ്രസവം കൊണ്ടാണ് . ഇരട്ടയാണങ്കിൽ  പൂർണമായും കുട്ടികൾ പുറത്ത് വരേണ്ടതാണ്


ഭർത്താവ് മരണപെട്ടാലുള്ള ഇദ്ധ എങ്ങനെ


ഗർഭിണിയാണങ്കിൽ പ്രസവിക്കൽ കൊണ്ടാണ്

ഗർഭിണി അല്ലങ്കിൽ നാല് മാസവും പത്ത് ദിവസവുമാണ്.


ഭർത്താവ് മരണപെട്ടാലുള്ള ഇദ്ധയിൽ പാലിക്കൽ നിർബന്ധമുള്ള കാര്യങ്ങൾ എന്തല്ലാം .


ഉ :ഭർത്താവ് മരണപെട്ടാലുള്ള ഇദ്ധയിൽ പാലിക്കൽ നിർബന്ധമുള്ള കാര്യങ്ങൾ

താഴെ പറയുന്നു.

അവക്ക് എതിര് ചെയ്യൽ കുറ്റകരമാണ്


1.ശരീരത്തിലോ വസ്ത്രത്തിലോ ഭക്ഷണത്തിലോ പാനീയത്തിലോ

 സുഗന്തം ഉപയോഗിക്കരുത്.

ഇത് രാത്രിയും പകലും പാടില്ല


 2. ചായം മുക്കിയ വസ്ത്രം കൊണ്ട് ഭംഗിയാവരുത്


3 പകലിൽ ആഭരണം ധരിക്കരുത്.  

വസ്ത്രത്തിന്റെ താഴെയാണങ്കിലും പാടില്ല.

മൂതിരം പാദസരം വള കമ്മൽ ഇതൊന്നും പാടില്ല. കമ്മൽ ധരിക്കാരിരുന്നാൽ ചെവിക്ക് പ്രയാസമാവുമെങ്കിൽ ധരിക്കാവുന്നതാണ്.

സ്വർണ്ണം െവള്ളി രഗ്നങ്ങൾ മുത്ത് കൾ ഒന്നു കൊണ്ടും ആഭരണം പാടില്ല.

രാത്രി ആഭരണംധരിക്കൽ കറാഹത്താണ്


4 രോഗം പോലെയുള്ളആവശ്യമില്ലാതെ സുറുമ ഇടരുത്

5. തലയിൽ എണ്ണ തേക്കരുത്

6. മുഖത്തും കൈകാലുകളിലും മൈലാഞ്ചി ഇടരുത്


ഇതല്ലാം ഭർത്താവ് മരിച്ച ഇദ്ധയിൽ നിർബന്ധമായ കാര്യങ്ങളാണ്.

ഭർത്താവിന്ന് സ്ത്രീയെ മടക്കി മൂന്ന് ത്വലാഖ് ചൊല്ലുകയോ ഫസ്ഖ്  ഖുൽഉ എന്നിവ കാരണം വേർപെട്ട പെണ്ണ് മേൽ പറഞ്ഞ കാര്യങ്ങൾ സുന്നത്താണ് നിർബന്ധമില്ല. 

ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലി ഭർത്താവ് മടക്കി എടുക്കുമെന്ന് പ്രതീക്ഷ ഇല്ലാത്ത സ്ത്രീ ആണങ്കിൽ അവർക്കും മേൽ പറഞ്ഞ കാര്യങ്ങൾ സുന്നത്താണ് .


ഇദ്ദ ഇരിക്കുമ്പോൾ അനുവധനീയമായവ താഴെ വിവരിക്കാം


തലയല്ലാത്ത ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ എണ്ണ തേക്കാം

കുളിച്ചു വൃത്തിയാക്കാം

മുടി ചീകാം

നഖം വെട്ടാം

വെറ്റില തിന്നാം

എന്നിവ അനുവദനീയമാണ്


ഭർത്താവിന്റെ മരണം കൊണ്ടോ മൂന്ന് ത്വലാഖ് കൊണ്ടോ മറ്റോ വേർപെട്ടാലും ഇദ്ധ ഇരിക്കുന്ന   ഭർത്താവ് വേർപിരിയുമ്പോൾ പെണ്ണ്

ഏത് വീട്ടിലാണോ അതിൽ തന്നെ ഇദ്ധ കഴിയുന്നത് വരെ താമസിക്കൽ വാജിബാണ്.

അത്യാവശ്യത്തിനോ ആവശ്യത്തിനോ അല്ലാതെ പുറപ്പെടൽ ഹറാമാണ്. 


എന്നാൽ ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലി മടക്കി എടുക്കപെടുക്കാൻ പറ്റുന്നവളാണങ്കിലും മൂന്ന് ത്വലാഖ് ചൊല്ലിയവൾ ഗർഭിണി ആണങ്കിലും അത്യാവശ്യത്തിനല്ലാതെ പുറത്ത് പോവൽ ഹറാമാണ്. ഇവർ രണ്ട് പേരും അത്യാവശ്യത്തിന് പുറത്ത് പോവുമ്പോൾ തന്നെ ഭർത്താവിന്റെ സമ്മതം വേണം ഇല്ലങ്കിൽ ഹറാമാണ്.

കാരണം ഇദ്ധയുടെ കാലത്ത് ഇവർ രണ്ട് പേരുടേയും ചിലവുകൾ ഭർത്താവ് വഹിക്കേണ്ടതാണ്.


ഇദ്ധ ഇരിക്കുന്ന സ്ത്രീ മേൽ പറഞ്ഞത് പോലെ  വീട്ടിൽ നിന്ന് പുറത്ത് പോവൽ പാടില്ല എന്ന് പറയാൻ കാരണം

വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞു. വേർപിരിഞ്ഞ സ്ത്രീയെ നിങ്ങൾ വീട്ടിൽ തന്നെ താമസിപ്പിക്കുക. നബി സ്വയുടെ കാലത്ത് സ്ത്രീയോട് തിരുനബി വീട്ടിൽ തന്നെ താമസിക്കാൻ കൽപ്പിക്കുകയും ചെയ്തിരുന്നു.

ഇദ്ധയിൽകഴിയുന്ന സ്ത്രീക്ക് താമസ സൗകര്യമുണ്ടാക്കി കൊടുക്കൽ ഭർത്താവിന്റെ മേൽ നിർബന്ധമാണ്.


ഇദ്ധ ഇരിക്കുന്ന സ്ത്രീകൾക്ക് താമസസ്ഥലത്ത് നിന്ന് പുറപ്പെടാൻ പറ്റുന്ന സ്ഥലങ്ങൾ താഴെ പറയുന്നു


ഭക്ഷണം പോലൊത്തത് വാങ്ങാൻ വേണ്ടി

നൂൽ നെയ്തത് വിൽക്കാൻ വേണ്ടി

വിറക് ശേകരിക്കാൻ വേണ്ടി

 പകലിൽ പുറപെടാം

അവളുടെ ചിലവ് നടത്താനും

ഈ കാര്യങ്ങൾ ചെയ്യാനും അവൾക്ക് മറ്റൊരാൾ ഇല്ലാത്തപ്പോഴാണ് ഈ അനുവാദമുള്ളത്


നൂൽ നെയ്യാനും സംസാരിക്കാനും തൊട്ടടുത്ത അയൽവാസിയുടെ വീട്ടിലേക്ക് രാത്രി പോവുന്നത് അനുവദനീയമാണ്. പക്ഷെ ആവശ്യത്തിന്റെ അളവ് ആയിരിക്കണമെന്നും നേരാക്കനും സംസാരത്തിനും വീട്ടിൽ മറ്റൊരാൾ ഇല്ലാതിരിക്കണമെന്നും നിബന്ധനയുണ്ട്.


താമസ സ്ഥലത്ത് നിന്നും പുറപ്പെടാൻ പറ്റുന്ന മറ്റു സ്ഥലങ്ങൾ

ശരീരത്തിന്റെ മേലിലോ

ധനത്തിന്റെ മേലിലോ

സന്താനത്തിന്റെ മേലിലേ പ്രയാസമുണ്ടാവുമെന്ന് ഭയക്കുക

പൊളിഞ്ഞ് വീഴൽ നേയോ

തീപ്പിടുത്തമോ കള്ളനേയും ഭയക്കുക

അയൽവാസികളെ കൊണ്ട് ശക്തമായ പ്രയാസം ഉണ്ടാവുക

തുടങ്ങി ഘട്ടങ്ങളിൽ അവൾക്ക് പുറത്ത് പോവാ വുന്നതാണ്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

#സ്വർണ്ണം #വാങ്ങിച്ച് #സ്വർഗം #കൊടുക്കുന്ന #മൗലവിമാർ ചൂശണം

 *#സ്വർണ്ണം #വാങ്ങിച്ച് #സ്വർഗം #കൊടുക്കുന്ന #മൗലവിമാർ...!*

👇👇👇👁️👁️👁️

https://www.facebook.com/share/p/LzShfj3bRtXEJHuV/?mibextid=oFDknk

പണത്തിന്റെ വിഷയത്തിലാണല്ലോ പലരുടെയും സ്വഭാവമറിയുന്നത്... സാധു അതൊന്നെടുത്ത് പയറ്റിനോക്കിയതാ... ദാണ്ടെ കിടക്കണു എട്ട് നിലയിൽ പൊട്ടി, നിലത്തേക്ക്...ന്റുമ്മോ... എന്തൊരു തള്ളാ സാറൻമാരേ ങ്ങള് തള്ളണത്... ഞങ്ങളാരോടെങ്കിലും പൈസ ചോദിച്ചിട്ടുണ്ടോന്ന ചോദ്യമാണ് ഏറ്റവും രസാവഹം... സുന്നികളുടെ ഏതോ പരിപാടി മനസിലോർത്താണ് അത്തരമൊരു ചോദ്യമെറിഞ്ഞു നോക്കിയത്... ദേ വരുന്നു മലവെള്ളപ്പാച്ചിലുപോലെ തെളിവുകൾ....ഹുസൈൻ സലഫി ആയത്തോതുമ്പോൾ, ബക്കറ്റ് പിരിവ് ഒരു ഭാഗത്ത്... പൈസ കൊണ്ടുവന്നില്ലല്ലോന്നോർത്ത് ബേജാറായ ഇത്താത്തമാരെ സമാധാനിപ്പിക്കുന്ന ബാലുശേരി മറുഭാഗത്ത്... സമാധാനിപ്പിച്ച രീതി കേട്ട് ഫാതിമ പോലും ഞെട്ടിപ്പോയി...എന്തോന്നാ മൗലവീ ഇത്... ഒരു സുന്നിയും മൗലവിമാരുടെ ഒപ്പം നിൽക്കില്ല... വിരലിലെ മോതിരവും വളയും മാലയും അരയിൽ തൂക്കിയ അരഞ്ഞാണവും വരെ അഴിക്കാനാവശ്യപ്പെടുന്നു... 5 പവൻ ബക്കറ്റിലിട്ടോളാൻ... പകരം #മൗലവി #കൊടുക്കുന്നതോ #സ്വർഗവും... #സ്വർണം #വേണോ #സ്വർഗം #വേണോ... പെരുന്നാൾ നിസ്കരിക്കാൻ വരുന്ന ഇത്താത്തമാരുടെ ആഭരണങ്ങൾ ബക്കറ്റിൽനിക്ഷേപിക്കാനാവശ്യപ്പെടുന്ന മൗലവി... പകരം കൊടുക്കുന്നതും സ്വർഗം തന്നെ ... 4 പ്രവർത്തകർക്ക് പള്ളിവേണമെന്നും ലക്ഷങ്ങൾ വേണമെന്നും ഇത്താത്തമാരുടെ സ്വർണം വേണമെന്നും, മരണം പറഞ്ഞ് പേടിപ്പിച്ച് വാങ്ങുന്ന മറ്റൊരു മൗലവി...ഹൊ.... #ആകെയൊരു #സ്വർണ #സ്വർഗ #പ്രതീതി... ഇവരാണ് സുന്നികളുടെ പിരിവിനെ പരിഹസിക്കുന്നത്... നല്ല ചേലായി... തുടക്കത്തിൽ പറഞ്ഞ- KNM എന്നാൽ gitt of god എന്നത് ബാലുശേരി തന്നെ പൊളിച്ചടുക്കി... ങ്ങളിങ്ങനെ ഓരോന്ന് തട്ടി വിടുമ്പോൾ- ഇതേ വിഷയങ്ങളിൽ നിങ്ങൾ തന്നെ, സുന്നികളെ പരിഹസിച്ചിറക്കിയ വീഡിയോകൾ നിങ്ങളെ തന്നെ  പ്രതീക്ഷിച്ച് നിങ്ങളുടെ ഷെൽഫുകളിൽ വിശ്രമിക്കുന്നുണ്ടെന്ന സത്യം നിങ്ങളിനി എന്നോർക്കാൻ...!... സംഗതി ബിദ്അത്തും നരകത്തിലുമാണെങ്കിലും-എതിർക്കാനുള്ള ലിസ്റ്റിറക്കുമ്പോൾ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെങ്കിലും തന്ത്രപൂർവം ലിസ്റ്റിൽ നിന്നൊഴിവാക്കാനുള്ള തന്ത്രങ്ങളാദ്യം പഠിക്കാൻ ശ്രമിക്കണേ... അല്ലെങ്കിൽ, ന്യായീകരിക്കാൻ കഴിയാതെ ഓടാനായി പത്ത് കണ്ടം പോലും മതിയാകില്ല... എന്തായിരുന്നു... ആ  സ്വലാത്ത് ...ഈ സ്വലാത്ത് ... പിരിവ്... പക്ഷേ സ്വർഗച്ചീട്ടിറക്കിക്കളിച്ച്, ഇമ്മാതിരി  സ്വർണം കൊയ്തവർ നിങ്ങൾ മാത്രം...സുന്നികളതിന്റെ പിറകിലേ നിൽക്കൂ... #മുട്ടിപ്പടിയിലെ #പിരിവിന്റെ #പേരിൽ #തങ്ങളെ #ചങ്ങലക്കിടണമെന്ന് #പ്രസംഗിച്ചയാളാണീ #ബാലുശേരി #മൗലവി... #മൗലവിക്ക് #ഇഷ്ടമുള്ള #ചങ്ങല #വാങ്ങി #വെച്ചോളൂ... #ഏതായാലുമിനി #സമയം #കിട്ടുമ്പോൾ #സ്വയമിടാമല്ലോ...!...

വഹാബീ പിരിവിന്റെ ദയനീയ കഥ ഇവിടംകൊണ്ട് തീരുന്നില്ല....പിരിച്ചെടുത്തു 70 ലക്ഷം രൂപയുടെ കണക്ക് ചോദിച്ച് നേതൃമൗലവിമാർക്കെതിരെ തിരിയുന്ന മറ്റൊരു മൗലവി...വൻ വിദേശ ഫണ്ടിംഗിന്റെ കണക്ക് പറയുന്ന ,ആസ്ഥി വെളിപ്പെടുത്താനാവശ്യപ്പെടുന്ന, പണം കാണിച്ചു പേടിപ്പിക്കുന്ന കാര്യം പറയുന്ന ,60 ലക്ഷത്തിന്റെ കഥ പറയുന്ന മറ്റൊരു മൗലവി..... ഇനിയുമൊരുപാടുണ്ട്...പിരിവ് നടത്തലും പ്രബോധനം ചെയ്യലും നല്ലതല്ലെന്ന അഭിപ്രായമാർക്കുമില്ല.പക്ഷേ, ആ പേരിൽ നൻമകൾ മാത്രം ചെയ്യുന്ന  ഉസ്താദുമാരേയും തങ്ങൻമാരെയും ആക്ഷേപിക്കുമ്പോൾ,ആയിരക്കണക്കിന് അനാഥ മക്കളുടെ അന്നം മുടക്കാൻ ശ്രമിക്കുമ്പോൾ... ഓർക്കുക...നിങ്ങൾക്കെതിരെ തന്നെയാണ് നിങ്ങളുടെ ആക്ഷേപം....നിങ്ങൾ തന്നെ വിളിച്ചുകൂകിയ ഡസൻ കണക്കിന് തെളിവുകൾ നിങ്ങളെക്കാത്തിരിക്കുന്നുണ്ടെന്ന് മറക്കരുത്...#ഖലീൽ #തങ്ങളെ #ചങ്ങലക്കിടാനോടിനടന്ന #ബാലുശേരി ,#ഇനി #എത്ര #ചങ്ങലകൾ #വാങ്ങേണ്ടി #വരുമെന്ന #കാര്യം #വായനക്കാർക്ക് #വിട്ടു #തരുന്നു... വിനാശകാലേ...വിപരീത...!...

       #ഫാതിമാ_റഷീദ്

ഇദ്ധയുടെ വിവരണം* .

 *ഇദ്ധയുടെ വിവരണം*

.............................


ചോദ്യം :ഇദ്ധ എന്നാൽ എന്ത് ?

ഉത്തരം:

ഭർത്താവ് വേർ പിരിഞ്ഞ ഉടനെ സ്ത്രീ കാത്തു നിൽക്കുന്ന കാലത്തിനാണ് ഇദ്ധ എന്ന് പറയുന്നത്.


എത്ര കാരണങ്ങളാൽ ഇദ്ധ നിർബന്ധമാണ്


ഉ : മൂന്ന് കാരണങ്ങളാൽ ഇദ്ധ നിർബന്ധമാണ്

1 ത്വലാഖ് കൊണ്ടോ ഫസ്ഖ് കൊണ്ടോ സംയോഗത്തിന് ശേഷം ഭർത്താവ് വേർപിരിയൽ

2 ശുബ്ഹത്ത് കൊണ്ട് ബന്ധപ്പെടൽ (ഭാര്യ അല്ലാത്തവളെ ഭാര്യയാണന്ന് കരുതി ബന്ധപെടൽ ) അതിന്റെ വിവരണം ശേഷം വരുന്നുണ്ട്


3. ഭർത്താവ് മരണപ്പെടുക

ഓരോന്നും വിവരിക്കാമോ 


 (1 - 2 രൂപത്തിൽ) 

ത്വാലാഖ് പോലോത്തത് കൊണ്ട് ഭർത്താവ്   വേർപെട്ടാൽ ഇദ്ധ മൂന്ന് ശുദ്ധിയാവുന്നു.


സ്ത്രീയുടെ ശുദ്ധിയിലാണ് ത്വലാഖ് നടക്കുന്നതെങ്കിൽ അടുത്ത് മെൻസസ് ഉണ്ടാവലോടെ ഒരു ശുദ്ധിയായി പരിഗണിക്കും ന്നതാണ്.


മെൻസസ് ഉണ്ടാവാത്ത സ്ത്രീയുടേയുംപ്രായം കാരണം കൊണ്ടും മറ്റും മെൻസസ് നിലച്ച സ്ത്രീയുടേയും ഇദ്ധ മൂന്ന് ചന്ദ്ര മാസമാകുന്നു.


ഭർത്താവിൽ നിന്ന് ഗർഭിണിയാണങ്കിൽ ആ ഭർത്താവ് ത്വലാഖ് കൊണ്ട് വേർപെട്ടാലുള്ള ഇദ്ധ പ്രസവം കൊണ്ടാണ് . ഇരട്ടയാണങ്കിൽ  പൂർണമായും കുട്ടികൾ പുറത്ത് വരേണ്ടതാണ്


ഭർത്താവ് മരണപെട്ടാലുള്ള ഇദ്ധ എങ്ങനെ


ഗർഭിണിയാണങ്കിൽ പ്രസവിക്കൽ കൊണ്ടാണ്

ഗർഭിണി അല്ലങ്കിൽ നാല് മാസവും പത്ത് ദിവസവുമാണ്.


ഭർത്താവ് മരണപെട്ടാലുള്ള ഇദ്ധയിൽ പാലിക്കൽ നിർബന്ധമുള്ള കാര്യങ്ങൾ എന്തല്ലാം .


ഉ :ഭർത്താവ് മരണപെട്ടാലുള്ള ഇദ്ധയിൽ പാലിക്കൽ നിർബന്ധമുള്ള കാര്യങ്ങൾ

താഴെ പറയുന്നു.

അവക്ക് എതിര് ചെയ്യൽ കുറ്റകരമാണ്


1.ശരീരത്തിലോ വസ്ത്രത്തിലോ ഭക്ഷണത്തിലോ പാനീയത്തിലോ

 സുഗന്തം ഉപയോഗിക്കരുത്.

ഇത് രാത്രിയും പകലും പാടില്ല


 2. ചായം മുക്കിയ വസ്ത്രം കൊണ്ട് ഭംഗിയാവരുത്


3 പകലിൽ ആഭരണം ധരിക്കരുത്.  

വസ്ത്രത്തിന്റെ താഴെയാണങ്കിലും പാടില്ല.

മൂതിരം പാദസരം വള കമ്മൽ ഇതൊന്നും പാടില്ല. കമ്മൽ ധരിക്കാരിരുന്നാൽ ചെവിക്ക് പ്രയാസമാവുമെങ്കിൽ ധരിക്കാവുന്നതാണ്.

സ്വർണ്ണം െവള്ളി രഗ്നങ്ങൾ മുത്ത് കൾ ഒന്നു കൊണ്ടും ആഭരണം പാടില്ല.

രാത്രി ആഭരണംധരിക്കൽ കറാഹത്താണ്


4 രോഗം പോലെയുള്ളആവശ്യമില്ലാതെ സുറുമ ഇടരുത്

5. തലയിൽ എണ്ണ തേക്കരുത്

6. മുഖത്തും കൈകാലുകളിലും മൈലാഞ്ചി ഇടരുത്


ഇതല്ലാം ഭർത്താവ് മരിച്ച ഇദ്ധയിൽ നിർബന്ധമായ കാര്യങ്ങളാണ്.

ഭർത്താവിന്ന് സ്ത്രീയെ മടക്കി മൂന്ന് ത്വലാഖ് ചൊല്ലുകയോ ഫസ്ഖ്  ഖുൽഉ എന്നിവ കാരണം വേർപെട്ട പെണ്ണ് മേൽ പറഞ്ഞ കാര്യങ്ങൾ സുന്നത്താണ് നിർബന്ധമില്ല. 

ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലി ഭർത്താവ് മടക്കി എടുക്കുമെന്ന് പ്രതീക്ഷ ഇല്ലാത്ത സ്ത്രീ ആണങ്കിൽ അവർക്കും മേൽ പറഞ്ഞ കാര്യങ്ങൾ സുന്നത്താണ് .


ഇദ്ദ ഇരിക്കുമ്പോൾ അനുവധനീയമായവ താഴെ വിവരിക്കാം


തലയല്ലാത്ത ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ എണ്ണ തേക്കാം

കുളിച്ചു വൃത്തിയാക്കാം

മുടി ചീകാം

നഖം വെട്ടാം

വെറ്റില തിന്നാം

എന്നിവ അനുവദനീയമാണ്


ഭർത്താവിന്റെ മരണം കൊണ്ടോ മൂന്ന് ത്വലാഖ് കൊണ്ടോ മറ്റോ വേർപെട്ടാലും ഇദ്ധ ഇരിക്കുന്ന   ഭർത്താവ് വേർപിരിയുമ്പോൾ പെണ്ണ്

ഏത് വീട്ടിലാണോ അതിൽ തന്നെ ഇദ്ധ കഴിയുന്നത് വരെ താമസിക്കൽ വാജിബാണ്.

അത്യാവശ്യത്തിനോ ആവശ്യത്തിനോ അല്ലാതെ പുറപ്പെടൽ ഹറാമാണ്. 


എന്നാൽ ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലി മടക്കി എടുക്കപെടുക്കാൻ പറ്റുന്നവളാണങ്കിലും മൂന്ന് ത്വലാഖ് ചൊല്ലിയവൾ ഗർഭിണി ആണങ്കിലും അത്യാവശ്യത്തിനല്ലാതെ പുറത്ത് പോവൽ ഹറാമാണ്. ഇവർ രണ്ട് പേരും അത്യാവശ്യത്തിന് പുറത്ത് പോവുമ്പോൾ തന്നെ ഭർത്താവിന്റെ സമ്മതം വേണം ഇല്ലങ്കിൽ ഹറാമാണ്.

കാരണം ഇദ്ധയുടെ കാലത്ത് ഇവർ രണ്ട് പേരുടേയും ചിലവുകൾ ഭർത്താവ് വഹിക്കേണ്ടതാണ്.


ഇദ്ധ ഇരിക്കുന്ന സ്ത്രീ മേൽ പറഞ്ഞത് പോലെ  വീട്ടിൽ നിന്ന് പുറത്ത് പോവൽ പാടില്ല എന്ന് പറയാൻ കാരണം

വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞു. വേർപിരിഞ്ഞ സ്ത്രീയെ നിങ്ങൾ വീട്ടിൽ തന്നെ താമസിപ്പിക്കുക. നബി സ്വയുടെ കാലത്ത് സ്ത്രീയോട് തിരുനബി വീട്ടിൽ തന്നെ താമസിക്കാൻ കൽപ്പിക്കുകയും ചെയ്തിരുന്നു.

ഇദ്ധയിൽകഴിയുന്ന സ്ത്രീക്ക് താമസ സൗകര്യമുണ്ടാക്കി കൊടുക്കൽ ഭർത്താവിന്റെ മേൽ നിർബന്ധമാണ്.


ഇദ്ധ ഇരിക്കുന്ന സ്ത്രീകൾക്ക് താമസസ്ഥലത്ത് നിന്ന് പുറപ്പെടാൻ പറ്റുന്ന സ്ഥലങ്ങൾ താഴെ പറയുന്നു


ഭക്ഷണം പോലൊത്തത് വാങ്ങാൻ വേണ്ടി

നൂൽ നെയ്തത് വിൽക്കാൻ വേണ്ടി

വിറക് ശേകരിക്കാൻ വേണ്ടി

 പകലിൽ പുറപെടാം

അവളുടെ ചിലവ് നടത്താനും

ഈ കാര്യങ്ങൾ ചെയ്യാനും അവൾക്ക് മറ്റൊരാൾ ഇല്ലാത്തപ്പോഴാണ് ഈ അനുവാദമുള്ളത്


നൂൽ നെയ്യാനും സംസാരിക്കാനും തൊട്ടടുത്ത അയൽവാസിയുടെ വീട്ടിലേക്ക് രാത്രി പോവുന്നത് അനുവദനീയമാണ്. പക്ഷെ ആവശ്യത്തിന്റെ അളവ് ആയിരിക്കണമെന്നും നേരാക്കനും സംസാരത്തിനും വീട്ടിൽ മറ്റൊരാൾ ഇല്ലാതിരിക്കണമെന്നും നിബന്ധനയുണ്ട്.


താമസ സ്ഥലത്ത് നിന്നും പുറപ്പെടാൻ പറ്റുന്ന മറ്റു സ്ഥലങ്ങൾ

ശരീരത്തിന്റെ മേലിലോ

ധനത്തിന്റെ മേലിലോ

സന്താനത്തിന്റെ മേലിലേ പ്രയാസമുണ്ടാവുമെന്ന് ഭയക്കുക

പൊളിഞ്ഞ് വീഴൽ നേയോ

തീപ്പിടുത്തമോ കള്ളനേയും ഭയക്കുക

അയൽവാസികളെ കൊണ്ട് ശക്തമായ പ്രയാസം ഉണ്ടാവുക

തുടങ്ങി ഘട്ടങ്ങളിൽ അവൾക്ക് പുറത്ത് പോവാ വുന്നതാണ്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


Thursday, July 25, 2024

قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ‌ عَنكُمْ وَلَا تَحْوِيلًاഇസ്തിഗാസ ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ആയത്തുകൾقُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ‌ عَنكُمْ وَلَا تَحْوِيلًا

 

---------------------------------------
ഇസ്തിഗാസ ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ആയത്തുകൾ
---------------------------------------

            ⛔ ഇസ്തിഗാസ ( അമ്പിയാ ഔലിയാക്കളോട് അമ്പിയാ ഔലിയാക്കളോട് അവരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായം തേടൽ ) ശിർക്കാക്കാൻ വേണ്ടി പുത്തൻ വാദികൾ ആയത്തുകൾ ദുർവ്യാഖ്യാനിക്കാറുണ്ട് അതിൽ പെട്ട ഒരു ആയത്താണ് താഴെ നൽകുന്നത്.

قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ‌ عَنكُمْ وَلَا تَحْوِيلًا
(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.

💢ഇബ്നു കസീർ എഴുതുന്നു:

بين تعالى أنه الإله الواحد الأحد ، الفرد الصمد ، الذي لا نظير له ولا شريك له ، بل هو المستقل بالأمر وحده ، من غير مشارك ولا منازع ولا معارض ، فقال : ( قل ادعوا الذين زعمتم من دون الله ) أي : من الآلهة التي عبدت من دونه ( لا يملكون مثقال ذرة في السماوات ولا في الأرض ) ، كما قال تبارك وتعالى : ( والذين تدعون من دونه ما يملكون من قطمير ) [ فاطر : 13 ] . وقوله : ( وما لهم فيهما من شرك ) أي : لا يملكون شيئا استقلالا ولا على سبيل الشركة ، ( وما له منهم من ظهير ) أي : وليس لله من هذه الأنداد من ظهير يستظهر به في الأمور ، بل الخلق كلهم فقراء إليه ، عبيد لديه .  (تفسير القرآن تفسير ابن كثير: ٥١٣/٦)

ഏകനും ഒരുവനും ഒറ്റയും നിരാശ്രയനുമായ  ഇലാഹ് അല്ലാഹു മാത്രമാണെന്നാണ് ഈ വചനത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്. അവന്നു തത്തുല്യനോ പങ്കാളിയോ ഇല്ല. പ്രത്യുത എല്ലാം അവന്റെ തീരുമാനം മാത്രമാണ്. പങ്കാളിയോ തർക്കിക്കുന്നവനോ  എതിർക്കുന്നനോ ഇല്ല. അങ്ങനെ അല്ലാഹു പറയുന്നു: "പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക".

*അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന ദൈവങ്ങളാണ് വിവക്ഷ*.

"ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല". "അല്ലാഹുവിനു പുറമേ ആരോട് നിങ്ങൾ പ്രാര്‍ത്ഥിക്കുന്നുവോ  അവർ ഒരു ഈത്തപ്പഴക്കുരു വിന്റെ പാടപോലും ഉടമപ്പെടുത്തുകയില്ല". (ഫാത്വിർ :13) എന്ന അല്ലാഹുവിന്റെ പ്രസ്താവനപോലെയാണിത്. "അവർ രണ്ടിലും അവര്ക്ക് യാതൊരു പങ്കുമില്ല".  അതായത് യാതൊന്നും സ്വന്തമായോ പങ്കായോ അവർ ഉടമപ്പെടുത്തുന്നില്ല. ഈ പങ്കാളികളുടെ കൂട്ടത്തിൽ   നിന്ന് കാര്യങ്ങൾ നിർവഹിക്കുന്നതിൽ അല്ലാഹു സഹായം തേടുന്ന ഒരു സഹായവുമില്ല. മറിച്ച് എല്ലാ സൃഷ്ടികളും അല്ലാഹുവിലേക്ക് ആവശ്യമുള്ളവരും അവന്റെ  ദാസന്മാരുമാണ്. (ഇബ്നു കസീർ: 6/513)

ദൈവമാണെന്ന് നിലക്ക് അല്ലാഹുവിന് പുറമേ പലരെയും മക്കയിലെ മുശ്രിക്കുകൾ ആരാധന ചെയ്തിരുന്നു. അതിനെ സംബന്ധിച്ച് ഇറങ്ങിയ ആയത്തുകളാണ് വഹാബി പുരോഹിതന്മാർ തെളിവായി കൊണ്ടുവരുന്നത്. മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരോട് സഹായം തേടുന്നതിന് എതിർക്കുന്ന ഒരു ആയത്ത് പോലും ഖുർആനിലില്ല .ഒരു മുഫസറും അങ്ങനെ വ്യാഖ്യാനിച്ചിട്ടില്ല ഉണ്ടെങ്കിൽ അതാണ് ഒഹാബി പുരോഹിതൻമാർ തെളിയിക്കേണ്ടത്

Aslam Kamil Saquafi parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Wednesday, July 24, 2024

അല്ലാഹു ആകാശത്തിൽ ആണെന്നയിലാണന്ന ഒഹാബിവാദം പിഴച്ച വാദമാണ്

 


*അല്ലാഹു ആകാശത്തിൽ ആണെന്നയിലാണന്ന ഒഹാബിവാദം പിഴച്ച വാദമാണ് അഹ്ലുസ്സുന്നക്കു വിരുദ്ധമാണ്*


സൂറത്തുൽ മുൽക്കിലെ പതിനാറാമത്തെ ആയത്ത് ദുർവ്യാഖ്യാനം ചെയ്തു അല്ലാഹു ആകാശത്തിലാണ് എന്നതിന് തെളിവാണ് എന്ന വഹാബി വാദം ഇമാം ഖുർതുബി പൊളിച്ചെഴുതുന്നത് കാണുക

وقال المحققون : أمنتم من فوق السماء ; كقوله : فسيحوا في الأرض أي فوقها لا بالمماسة والتحيز لكن بالقهر والتدبير .تفسير القرطبي سورة الملك 16

തഫ്സീറിൽ ഇമാം ഖുർത്വുബി റ പറയുന്നു

ആകാശത്തിൻമേൽ

 അധികാരം കൊണ്ടും നിയന്ത്രണം കൊണ്ടുമുള്ളവൻ എന്നാണ് അർത്ഥം. അവിടെ സ്ഥലമുള്ളവൻ എന്നോ തൊട്ടുനിൽക്കുന്നവൻ തൊട്ടവൻ എന്ന അർത്ഥമില്ല സൂറത്തുൽ മുൽക് 16 തഫ്സീറുൽ ഖുർത്വുബി


ഖുർആനിൽ അല്ലാഹു ആകാശത്തുള്ളവൻ എന്ന് പറഞ്ഞു എന്ന് അർത്ഥം പറഞ്ഞ ചില സാധുക്കൾ ഉദ്ദേശം ആകാശത്തിനേക്കാൾ അപ്പുറമാണ് എന്ന് ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്നതിൽ അത്ഭുതപ്പെടുന്നു

അല്ലാഹു അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ എന്തിന് അപ്പുറം എന്ന ദുർവ്യാഖ്യാനം ചെയ്യുന്നു.


ഇമാം ഖുർതുബി തുടരുന്നു

ഇങ്ങനെയും അഭിപ്രായമുണ്ട്


അതിൻറെ അർത്ഥം ആകാശത്തിന്റെ ഉടമസ്ഥനും അതിൻറെ നിയന്ത്രണമുള്ളവനും

എന്നാണ്.ഇന്നയാൾ ഇറാഖിന് മേൽ ആണ് അല്ലെങ്കിൽ ഹിജാസിന്മേൽ ആണ് എന്ന് പറഞ്ഞാൽ അതിൻറെ അധികാരിയാണ് എന്ന അർത്ഥത്തിന് പറയാറുണ്ട്.


അല്ലാഹുവിൻറെ മഹത്വത്തിലേക്ക് അറിയിക്കുന്ന ധാരാളം ഇത്തരം ഹദീസുകളും കാണാവുന്നതാണ് അതിന് ഒന്നും നിഷേധിക്കാൻ പാടില്ല


അതുകൊണ്ടുള്ള ഉദ്ദേശം അല്ലാഹുവിനെ മഹത്വപ്പെടുത്തലും താഴെയായി ഇരിക്കുന്നവനാണ് എന്നതിനെ തൊട്ട് പരിശുദ്ധൻ ആക്കലുമാണ് ,


അവൻ മേൽമയുള്ളവനാണ് മഹത്വമുള്ളവനാണ് എന്നത് കൊണ്ടുള്ള ഉദ്ദേശം സ്ഥലങ്ങളെ കൊണ്ടോ അതിർത്തി കൊണ്ടോ ഭാഗങ്ങളെ കൊണ്ടോ അല്ല


കാരണം അതെല്ലാം ജിസ്മുകളുടെ പ്രത്യേകതകളാണ്.



وقيل : معناه أمنتم من على السماء ; كقوله تعالى : ولأصلبنكم في جذوع النخل أي عليها .

ومعناه أنه مديرها ومالكها ; كما يقال : فلان على العراق والحجاز ; أي واليها وأميرها .

والأخبار في هذا الباب كثيرة صحيحة منتشرة ، مشيرة إلى العلو ; لا يدفعها إلا ملحد أو جاهل معاند .

والمراد بها توقيره وتنزيهه عن السفل والتحت .

ووصفه بالعلو والعظمة لا بالأماكن والجهات والحدود لأنها صفات الأجسام 


ദുആ ചെയ്യുമ്പോൾ ആകാശത്തിലേക്ക് കൈകൾ ഉയർത്തുന്നത് അത് വഹ് യ് ഇറങ്ങുന്ന സ്ഥലം ആയതുകൊണ്ട്  മഴയിറങ്ങുന്ന സ്ഥലം ആയതുകൊണ്ടുമാണ്.

പരിശുദ്ധതയുടെ സ്ഥാനവും സംശുദ്ധരായ മലക്കുകളുടെ സ്ഥാനവും ആണ് അടിമകളുടെ സൽക്രമങ്ങൾ ആകാശത്തിലേക്കാണ് ഉയർത്തപ്പെടുക അതിനുമുകളിലാണ് അർഷും സ്വർഗ്ഗവും ഉള്ളത് അതുകൊണ്ടാണ് കൈകൾ ഉയർത്തുന്നത് ആകാശത്തേക്ക് ഉയർത്തുന്നത് ,


ഇത് പ്രാർത്ഥനയുടെയും നിസ്കാരത്തിന്റെയും ഖിബ്ലയായി കഅബയെ അല്ലാഹു വച്ചത് പോലെയാണ് . (അല്ലാഹു അവിടെ ആയതുകൊണ്ട് അല്ലല്ലോ )കൂടാതെ അല്ലാഹുവാണ് എല്ലാ സ്ഥലങ്ങളിലും സൃഷ്ടിച്ചത് അവൻ സ്ഥലങ്ങളിലേക്ക് ആവശ്യമുള്ളവനല്ല സ്ഥലങ്ങളും സമയങ്ങളും സൃഷ്ടിക്കുന്നതിന് മുമ്പേ അവനുണ്ട് അപ്പോൾ  അവൻക്ക് സ്ഥലമോ സമയമോ ആവശ്യമില്ലായിരുന്നു അവൻ

 മാറ്റമില്ല (തഫ്സീറുൽ ഖുർത്വുബി സൂറത്തുൽ മുൽക് )

وإنما ترفع الأيدي بالدعاء إلى السماء لأن السماء مهبط الوحي ، ومنزل القطر ، ومحل القدس ، ومعدن المطهرين من الملائكة ، وإليها ترفع أعمال العباد ، وفوقها عرشه وجنته ; كما جعل الله الكعبة قبلة للدعاء والصلاة ، ولأنه خلق الأمكنة وهو غير محتاج إليها ، وكان في أزله قبل خلق المكان والزمان .

ولا مكان له ولا زمان .

وهو الآن على ما عليه كان  تفسير القرطبي سورة الملك.


https://m.facebook.com/story.php?story_fbid=pfbid02Y78fkVKxBcUbb3nzEEZnasGAg3YYv6ypzmvEUt6WHMQ75QayvGgygkGft8NzdSDHl&id=100016744417795&mibextid=Nif5oz


Aslam Kamil Saquafi parappanangadi

Tuesday, July 23, 2024

തവസ്സുൽ മറുപടി

 

*ഏറ്റവും*
*അടുത്തവനിലേക്ക്* *അടുക്കാൻ ഇടയാളനോ?*
⚡⚡⚡⚡⚡⚡⚡⚡⚡

വഹാബി പുരോഹിതൻ അബ്ദുൽ മാലിക് സലഫി എഴുതുന്നു

അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ ഇടയാളനെ ആവശ്യമില്ല
എന്നതാണ് ഇസ്‌ലാമിൻ്റെ അടിത്തറ.

മറുപടി

ഇങ്ങനെ ഒരു അടിത്തറ ഇസ്ലാമിൽ ഇല്ല . അത് മൗലവിക്ക് തെളിയിക്കാൻ സാധ്യമല്ല.

ഒഹാബിമൗലവി

ആദം നബി(അ) മുതൽ മുത്ത് നബി(സ) വരെയുള്ള പ്രവാചകന്മാർ പഠിപ്പിച്ചതും ചെയ്തതും ഇക്കാര്യമാണ്.

മറുപടി

അല്ല .അവരല്ലാം തവസ്സുൽ അംഗികരിച്ചിട്ടുണ്ട്.

ഒഹാബിമൗലവി

വിശുദ്ധ കുർആനിലെ മുഴുവൻ പ്രാർത്ഥനകളും അല്ലാഹുവിനോട് നേരിട്ടാണ്.
ഹദീസിൽ പഠിപ്പിക്കപ്പെട്ട മുഴുവൻ പ്രാർത്ഥനകളും
റബ്ബിനോട് നേരിട്ടാണ്.

മറുപടി

ഇബാദത്താവുന്ന പ്രാർത്ഥന അല്ലാഹുവിനോടാണന്നതിൽ അർക്കും സംശയമില്ല.
അത് കൊണ്ട് തന്നെ നിസ്കാര ശേഷമടക്കം സുന്നികൾ എപ്പോഴും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നവരാണ്.
സുന്നികൾ പ്രാർത്ഥിക്കുമ്പോൾ മൂട് തട്ടി എഴുന്നേറ്റു പോവുന്നവരാണ് ഒാ ഹാബി കുഞ്ഞാടുകൾ:
അതോട് കൂടെ അല്ലാഹുവും റസൂലും പഠിപ്പിച്ചത് പോലെ
മഹാന്മാരെ കൊണ്ടും മറ്റു സൽകർമങ്ങൾ കൊണ്ടും തവസ്സുൽ ചെയ്യുകയും ചെയ്യും.

ഒഹാബിമൗലവി

അല്ലാഹു നമ്മുടെ സമീപസ്ഥനാണ്. അവനിലേക്ക് എന്തിന് മറ്റൊരു ഇടയാളൻ?

മറുപടി

അല്ലാഹുനമ്മുടെ സമീപസ്ഥനാണ്. അവനിലേക്ക് എന്തിന് സൽകർമങ്ങൾ കൊണ്ട് മറ്റൊരു ഇടതേട്ടം.

സൽകർമങ്ങൾ ഒരു സൃഷ്ടിയായിരിക്കെ മഹാന്മാരും ഒരു സൃഷ്ടി തന്നെ . സൃഷ്ടിയായ സൽകർമം മുഖേനെ എന്റെ ആവശ്യം വീട്ടണേ എന്ന് ദുആ ചെയ്യാൻ പറ്റുമെങ്കിൽ ഇന്ന മഹാൻ നീ ഇഷ്ടപ്പെടുന്നവരാണ് ഞാൻ അദ്ധേഹത്തെയും ഇഷ്ടപ്പെടുന്നു അവരുടെ മഹത്വം കൊണ്ടും  ആ ഇഷ്ടം കൊണ്ടും എന്റെ ആവശ്യം വിടണേ എന്നും ദുആ ചെയ്യാവുന്നതാണ്.
ഇതുതന്നെയാണ് മഹാന്മാരെ കൊണ്ടുള്ള തവസ്സുലിന്റെ അർത്ഥവും .
സാധാരണ കാര്യങ്ങളിൽ അല്ലാഹുവിന്റെ  ഉദ്ധേശ പ്രകാരം സഹായം തേടൽ അനുവദനീയമായത് പോലെ അസാധാരണമായ മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ  സഹായം തേടുന്നതും അനുവദനീയമാണ് . അവയെ ശിർക്കാണന്ന് പറയുന്ന ഒരായത്തും ഒഹാബീ പുരോഹിതൻമാർക്ക്  കാണിക്കാൻ സാധ്യമല്ല.

ഒഹാബിമൗലവി

അല്ലാഹു പറയുന്നു:
{ وَإِذَا سَأَلَكَ عِبَادِی عَنِّی فَإِنِّی قَرِیبٌۖ أُجِیبُ دَعۡوَةَ ٱلدَّاعِ إِذَا دَعَانِۖ فَلۡیَسۡتَجِیبُوا۟ لِی وَلۡیُؤۡمِنُوا۟ بِی لَعَلَّهُمۡ یَرۡشُدُونَ }
[سُورَةُ البَقَرَةِ: ١٨٦]
"നിന്നോട് എൻ്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌.അതുകൊണ്ട് എൻ്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍: വേണ്ടിയാണിത്‌."

മറുപടി

ഇതിൽ എവിടെയാണ് മൗലവി തവസ്സുൽ ഇസ്തിഗാസ പാടില്ല എന്ന് .
അങ്ങനെ ഒരായത്തുണ്ടങ്കിൽ അതാണ് പുരോഹിതന്മാരെ നിങ്ങൾ കൊണ്ട് വരേണ്ടത്.
അല്ലാഹു അടുത്തവനായതിനാൽ സൃഷ്ടിയായ സൽകർമങ്ങൾകൊണ്ട് തവസ്സുലാക്കൽ വിരോധമില്ലാത്തത് പോലെ  അല്ലാഹു ഇഷ്ടപ്പെട്ട മഹാന്മാരെ കൊണ്ടും അവരോടുള്ള ഇഷ്ടം കൊണ്ടും തവസ്സുൽ മേൽ ആയത്തിന് വിരുദ്ധമല്ല.
ദുൻയാവിൽ ജീവിച്ചിരിക്കുന്ന മഹാന്മാരോട് ദുആ ചെയ്യാൻ ആവശ്യപെടലും (സുബാർശ തേടൽ )  അവരുടെ മുഅജിസത്ത് കറാമത്ത് ( അസാധാരണ കാര്യങ്ങൾ) കൊണ്ടു ആവശ്യപ്പെടലും ശിർക്കല്ലാതത് പോലെ ബർസഖി ലോകത്ത് ജീവിച്ചിരിക്കുന്ന മഹത്തുക്കളോടു ദുആ ചെയ്യാൻ ആവശ്യപ്പെടലും (സുബാർശതേടലും )അവരുടെ മുഅജിസത്ത് കറാമത്ത് ( അസാധാരണ കാര്യങ്ങൾ) കൊണ്ടു ആവശ്യപ്പെടലും ശിർക്കല്ലാത്തതാണ്
അത് ശിർക്കാണന്നതിന് വല്ല ആയത്തുമുണ്ടങ്കിൽ കൊണ്ടുവരു മൗലവീസ്

ഒഹാബിമൗലവി

റബ്ബിനോട് നേരിട്ട് ചോദിച്ചാൽ അവൻ  നമുക്ക് ഉത്തരം നൽകും എന്ന് അവൻ നമ്മോട് ഉറപ്പിച്ച് പറഞ്ഞിരിക്കുന്നു!
ഈ ആഹ്വാനം നിങ്ങൾ സ്വീകരിക്കണം എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു!
ഇത്രയും വ്യക്തമായി റബ്ബ് പറഞ്ഞിരിക്കെ പിന്നെ എവിടുന്നാണ് ഇടയാള വാദം കടന്നു വന്നത്?

മറുപടി

ഞങ്ങൾ ധാരാളം തവണ അല്ലാഹുവിനോട് എപ്പോഴും ദുആ ചെയ്യുന്നവർ തന്നെയാണ് മൗലവീസ്

റബ്ബിനോട് നേരിട്ട് ചോദിച്ചാൽ അവൻ  നമുക്ക് ഉത്തരം നൽകും എന്ന് അവൻ നമ്മോട് ഉറപ്പിച്ച് പറഞ്ഞിരിക്കെ എന്തിനാണ് ജീവിച്ചിരിക്കുന്ന പലരോടും ആവശ്യപെടുന്നത്. എന്തിനാണ് ജീവിച്ചിരിക്കുന്ന മഹാന്മാരോട് ദുആ ചെയ്യാൻ ആവശ്യപ്പെടുന്നത്. അതിനു നിങ്ങൾക്ക് എന്താണോ മറുപടി അതേ മറുപടി തന്നെയാണ് ആത്മീയമായ നിലക്ക് സഹായ തേട്ടത്തിനുമുള്ളത്.

ഒഹാബിമൗലവി

ഏറ്റവും
അടുത്തവനിലേക്ക് അടുക്കാൻ ഇടയാളനോ?
അതാവശ്യമില്ല.
ഇടയാളവാദം പുതിയതാണ്.അതിനാൽ തന്നെ അത് വഴികേടുമാണ്. വഴികേടുകൾ ചെന്നെത്തുക നരകത്തിലേക്കുമാണ്.

മറുപടി

ഏറ്റവും
അടുത്തവനിലേക്ക് അടുക്കാൻ
സാധാരണ കാര്യത്തിൽ എന്തിന് ഇടയാളൻ എന്ന ചോദ്യത്തിനുള്ള  എന്താണ് മൗലവീസിന്റെ ഉത്തരം അത്  തന്നെ ഇവിടയും പറഞ്ഞു കൊള്ളുക

ഒഹാബിമൗലവി

അപ്പോൾ ഉയരാവുന്ന ചോദ്യമിതാണ്:
{  وَٱبۡتَغُوۤا۟ إِلَیۡهِ ٱلۡوَسِیلَةَ  }
[سُورَةُ المَائـِدَةِ: ٣٥]
അല്ലാഹുവിലേക്ക് നിങ്ങൾ വസീലതേടുക എന്ന് പറഞ്ഞിട്ടില്ലേ?

ശരിയായ അർഥം എന്താണ്?
തഫ്സീർ ജലാലൈനി തന്നെ പറയട്ടെ:
ما يُقَرِّبكُمْ إلَيْهِ مِن طاعَته
അവനിലേക്കടുപ്പിക്കുന്ന നന്മകൾ ചെയ്യുക ഇതാണ്
ഉദ്ദേശ്യം!

മറുപടി

ഇവിടെ വസീലയിൽ പുണ്യങ്ങൾ ചെയ്യൽ ഉൾപെടുമെന്നതിൽ ഇവിടെ ആർക്കും തർക്കമില്ല.

മഹാന്മാരെ കൊണ്ടുള്ള തവസ്സുലും ഉൾപ്പെടുന്നതാണ് എന്ന് മുഫസ്സിറുകൾ വെക്തമാക്കിയിട്ടുണ്ട്

ഒഹാബിമൗലവി

മറ്റൊരു സംശയം:
اللهم  إنِّي أسألُكَ وأتوسَّلُ إليكَ بنبيِّكَ محمَّدٍ نبيِّ الرَّحمةِ،
അല്ലാഹുവേ നിൻ്റെ നബിയെ കൊണ്ട് ഞാൻ വസീലയാക്കുന്നു എന്ന് ഹദീസിൽ ഇല്ലേ എന്നാണ് .
ഉണ്ട്.ഇവിടെയും അല്ലാഹുവിനും അടിമക്കും ഇടയിൽ ഇടയാളനെ വേണം എന്നല്ല.
കാരണം ഹദീസിൻ്റെ ആദ്യഭാഗം അത് വ്യക്തമാക്കുന്നുണ്ട്.
ادعُ اللَّهَ أن يعافيَني قالَ : إن شئتَ دعوتُ ، وإن شِئتَ صبرتَ فَهوَ خيرٌ لَكَ . قالَ : فادعُهْ ،
അന്ധനായ സ്വഹാബി വന്ന് നബി(സ)യോട് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയാണ്.
നബി(സ) അദ്ദേഹത്തോട് പ്രാർത്ഥിക്കാം എന്നും പറയുന്നു.
ജീവിച്ചിരിക്കുന്നവരോട് തനിക്ക് വേണ്ടി താങ്കൾ പ്രാർത്ഥിക്കണം എന്ന് പറയുന്നതിൽ തെറ്റില്ല.
ഇതിൽ എവിടെയാണ് ഇടയാളവാദത്തിന് തെളിവ്?

മറുപടി

ഇവിടെ സ്വഹാബി നബി സ്വ യോട് ദുആ ചെയ്യാൻ ആവശ്യപ്പെടുക മാത്രമല്ല ചെയ്തത്. നബി സ്വ യെ കൊണ്ട് തവസ്സുൽ ചെയ്തു അല്ലാഹുവിനോടുള്ള  ദുആ നബി സ്വ പഠിപ്പിക്കുകയും ദുആ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അല്ലാഹുമ്മ എന്ന് പറഞ്ഞ് കൊണ്ടാണ് തവസ്സുൽ അടങ്ങിയ ദുആ തുടങ്ങുന്നത്

اللهم إني أسألك وأتوجه إليك بنبيك محمد نبي الرحمة، يا محمد إني توجهت بك إلى ربي في حاجتي هذه لتقضى لي، اللهم فشفعه
അല്ലാഹുവെ ഞാൻ നിന്നോട് ചോദിക്കുകയും അനുഗ്രഹത്തിന് നബിയായ മുഹമ്മദ് എന്ന നിന്റെ നബിയെ കൊണ്ട് നിന്നിലേക്ക് ഞാൻ തവസ്സുൽ ചെയ്യുകയും ചെയ്യുന്നു. മുഹമ്മദ് നബിയെ
എന്റെ ഈ ആവശ്യത്തിൽ അത് വീട്ടാൻ വേണ്ടി
അങ്ങയെ കൊണ്ട് എന്റെ റബ്ബിലേക്ക് ഞാൻ  മുന്നിടുന്നു
അല്ലാഹുവേ നബിയുടെ സുബാർഷ സ്വീകരിക്കണേ .
ഇതാണ് ആ ദുആയിൽ ഉള്ളത് ഇതിൽ തവസ്സുൽ ഇല്ല എന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കൽ മാത്രമാണ്.ആവശ്യ പൂർത്തീകരണത്തിന് വേണ്ടി ദുആ ചെയ്യുന്നതിനെ പറ്റിപ്പറയുന്ന അധ്യായം എന്ന അധ്യായത്തിൽ ഇമാം നവവി അദ്കാറിൽ അടക്കം ഈ ഹദീസ് കൊണ്ടുവന്നിട്ടുണ്ട്. അതിൽനിന്നും തിരുനബിയുടെ വഫാത്തിന് ശേഷവും ഈ ദുആ പുണ്യമാണെന്ന് മനസ്സിലാക്കാം.
ഈ ചരിത്രത്തിൻറെ ആദ്യഭാഗത്ത് നബിയോട് സ്വഹാബത്ത് ദുആ ചെയ്യാൻ വേണ്ടി ആവശ്യപ്പെട്ടു പരാതി പറഞ്ഞു എന്നതിനാൽ നബി തങ്ങൾ പഠിപ്പിച്ചതിൽ തവസ്സുലില്ല എന്ന വഹാബിവാദം കള്ളത്തരം മാത്രമാണ്.

ഒഹാബിമൗലവി

അബ്ബാസ്(റ)നെ മഴക്കുള്ള പ്രാർത്ഥനയിൽ ഇമാമാക്കിയതും ഇതിനു സമാനമാണ്.

മറുപടി


ഉമർ എന്നവർ അബ്ബാസ് എന്നവരൊട പ്രാർത്ഥിക്കാൻ ആവശ്യപ്പെടുക മാത്രമല്ല ചെയ്തത് .മുത്ത് നബിയുടെ എളാപ്പയെ കൊണ്ട് തവസ്സുൽ ചെയതു അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്
അപ്പോൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനിടയിൽ മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്തു കൊണ്ടുള്ള പ്രാർത്ഥനപുണ്യമാണെന്ന് അതിൽ നിന്നും മനസ്സിലാക്കാം

ഒഹാബിമൗലവി


നന്മകൾ കൊണ്ട് റബ്ബിലേക് അടുക്കുക,
നല്ലവരോട് പ്രാർത്ഥിക്കാൻ പറയുക എന്നതിനപ്പുറത്ത്
അല്ലാഹുവിനും അടിമക്കും ഇടയിൽ
ഇടയാളനെ വെച്ച് അവരോട് പ്രാർത്ഥിക്കുന്ന
രീതി പ്രമാണങ്ങൾക്കപരിചിതമാണ്.

മറുപടി

നല്ലവരോട് പ്രാർത്ഥിക്കാൻ പറയുക എന്നതിൽ ജീവിച്ചിരിക്കുന്നവരും മരണപ്പെട്ട വരും ഉൾപ്പെടും. ഇല്ല എന്നതിന് യാതൊരു തെളിവുമില്ല അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ സൽക്രമങ്ങളെ കൊണ്ടും മഹാന്മാരെ കൊണ്ടും തപസ്വലാക്കി കൊണ്ടും പ്രാർത്ഥിക്കാവുന്നതാണ് അത് നിഷേധിക്കാൻ വഹാബിക്ക് യാതൊരു തെളിവുമില്ല

അസ് ലം കാമിൽ സഖാഫി
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Sunday, July 21, 2024

കര്‍ബലയും ഹുസൈന്‍(റ)ന്റെ കൊലപാതകവും അതിലുള്ള ദുഖവും വേദനയും പരാമര്‍ശിക്കുന്ന നശീദകളും പാട്ടുകളും

 *_ചോദ്യോത്തരം: ശാഫിഈ_*  

ചെറുശോല അബ്ദുല്‍ ജലീല്‍ സഖാഫി


📕📕📕📕📕📕📕

 _(സുന്നത്ത് മാസിക - ഒക്ടോബര്‍ 2023)_ 


📌 *ചോദ്യം:* 

ഇക്കഴിഞ്ഞ മുഹര്‍റം മാസത്തില്‍ കര്‍ബലയും ഹുസൈന്‍(റ)ന്റെ കൊലപാതകവും അതിലുള്ള ദുഖവും വേദനയും പരാമര്‍ശിക്കുന്ന നശീദകളും പാട്ടുകളും നമ്മുടെ ചില സ്റ്റേജുകളിലും ആലപിക്കപ്പെട്ടിരുന്നു. ഇതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഇത് പാടില്ലെന്ന് ചിലര്‍ പറയുന്നു. എന്താണ് പ്രശ്‌നം? മറുപടി പ്രതീക്ഷിക്കുന്നു. 


 📍 *ഉത്തരം:* 


ചോദ്യത്തില്‍ സൂചിപ്പിക്കപ്പെട്ട പാട്ടുകളുടെയും നശീദകളുടെയും ഉള്ളടക്കം എന്താണെന്ന് ഞാന്‍ പരിശോധിച്ചിട്ടില്ല. പൊതുവെ കര്‍ബലയും ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യങ്ങളും അതുസംബന്ധമായി ഉദ്ധരിക്കപ്പെട്ട വിവരണങ്ങളും സദസ്സുകളില്‍ പറയുന്നത് ശരിയല്ല. അതൊഴിവാക്കപ്പെടേണ്ടതാണ്. ഇവ്വിഷയകമായി പ്രാമാണിക ഇമാമുകളുടെ വിശദീകരണം കാണുക: 'അല്ലാമ ഇസ്മാഈലുല്‍ ഹിഖി(റ) പറയുന്നു: 'മുഹര്‍റമിന്റെ ആദ്യദിവസങ്ങളിലും ആശൂറാഇലും ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യം പാരായണം ചെയ്യുന്നവര്‍ റാഫിളുകളോട് സാമ്യമാവുകയാണ്; ശ്രോതാക്കളില്‍ ദുഖമുണ്ടാക്കാനായി ആദരവിന് കോട്ടം തട്ടുന്ന വിധത്തിലാകുമ്പോള്‍ വിശേഷിച്ചും. ഹുസൈന്‍(റ) കൊല്ലപ്പെട്ടത് വിശദീകരിക്കുന്നുവെങ്കില്‍ മറ്റു പലസ്വഹാബികളും കൊലചെയ്യപ്പെട്ടതും വിശദീകരിക്കേണ്ടതല്ലേ? അതില്ലാതെ ഇതുമാത്രം പറയുന്നത് റവാഫിളുകളുടെ രീതിയാണ്. ഹുസൈന്‍(റ)വിന്റെ കൊലപാതകവും അതുസംബദ്ധമായ ഹികായതുകളും പറയല്‍ ഹറാമാണെന്ന് ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്.' (തഫ്‌സീര്‍ റൂഹുല്‍ബയാന്‍-4:143)


ഇമാം അര്‍ദബീലി(റ) എഴുതുന്നു: 'ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യവും അതുസംബദ്ധമായ റിപ്പോര്‍ട്ടുകളും സ്വഹാബികള്‍ക്കിടയില്‍ സംഭവിച്ചിട്ടുള്ള തര്‍ക്കങ്ങളും ജനങ്ങളോട് പറയല്‍ വഅള് പറയുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഹറാമാണെന്ന് ഇമാം ഗസ്സാലിയും മറ്റും പറഞ്ഞിരിക്കുന്നു.' (അന്‍വാര്‍-1:348) മുആവിയ(റ)നെ ആക്ഷേപിക്കലും അവരുടെ പുത്രന്‍ യസീദിനെ ലഅ്‌നത്ത് ചെയ്യലും ഹുസൈന്‍(റ) കൊല്ലപ്പെട്ട രംഗവും സ്വഹാബികള്‍ക്കിടയിലുണ്ടായ വിവാദങ്ങളും വിവരിക്കലും ഹറാമാണെന്ന് 'ഉബാബില്‍' പറഞ്ഞിട്ടുണ്ട്.(ഹാശിയതുല്‍ ജമല്‍-5:114, ഹാശിയതുന്നിഹായ-7:403) ഇമാം ഇബ്‌നുഹജര്‍(റ) എഴുതി: 'പ്രഭാഷകരും മറ്റും ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യവും അതുസംബദ്ധമായ ഹികായതുകളും സ്വഹാബത്തിനിടയില്‍ സംഭവിച്ചിട്ടുള്ള തര്‍ക്കങ്ങളും ജനങ്ങളോട് പറയല്‍ ഹറാമാണെന്ന് ഗസ്സാലി(റ)യും മറ്റും പറഞ്ഞിട്ടുണ്ട്. ദീനിന്റെ നേതൃത്വമായ സ്വഹാബത്തിനെ ആക്ഷേപിക്കാന്‍ അത് കാരണമായേക്കും. എന്നാല്‍ ഇമാം ഗസ്സാലിയുടെ പ്രസ്തുത പ്രസ്താവന എന്റെ ഈ ഗ്രന്ഥത്തിലുള്ള വിശദീകരണത്തിന് എതിരല്ല. കാരണം, സ്വഹാബത്തിന്റെ മഹ്വത്വവുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായി വിശ്വസിക്കേണ്ടതായ ശരിയായ നിലപാടാണ് ഈ ഗ്രന്ഥത്തില്‍ വിശദീകരിച്ചിട്ടുള്ളത്. എന്നാല്‍ ശരിയായ അറിവില്ലാത്ത പ്രഭാഷകര്‍ തെറ്റായ ചില വിവരണങ്ങള്‍ പറയുകയും ശരിയായ വ്യാഖ്യാനങ്ങള്‍ വിശദീകരിക്കാതിരിക്കുകയും നിര്‍ബന്ധമായും വിശ്വസിക്കേണ്ടതായ സത്യം വ്യക്തമാക്കാതിരിക്കുകയും ചെയ്യുമ്പോള്‍ സാധാരണക്കാര്‍ സ്വഹാബികളെ കുറ്റപ്പെടുത്താനും വിമര്‍ശിക്കാനും അത് കാരണമായേക്കും' (അസ്സവാഇഖുല്‍ മുഹ്‌രിഖ- 640) 


ഹുസൈന്‍(റ) ഉള്‍പ്പെടെയുള്ള മഹത്തുക്കളുടെ മദ്ഹ് പറയല്‍ പുണ്യകര്‍മ്മമാണ്. എങ്കിലും കര്‍ബലയും ഹുസൈന്‍(റ)വിന്റെ കൊലപാതകവും അതുസംബദ്ധമായ ഹികായത്തുകളും പാടുന്നതിലും പറയുന്നതിലും അപകടമുണ്ടെന്ന് മേല്‍ ഉദ്ധരണികളില്‍ നിന്ന് വ്യക്തമാണല്ലോ. അതിനാല്‍ അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. ആശൂറാഇനോടനുബദ്ധിച്ച് ശിയാക്കള്‍ നടത്തുന്ന ആചാരങ്ങളോട് അകലം പാലിക്കേണ്ടതുമുണ്ട്. ഇത്തരം കാര്യങ്ങളിലെല്ലാം സൂക്ഷ്മശാലികളായ പൂര്‍വ്വിക പണ്ഡിതരുടെ രീതികള്‍ തന്നെയാണ് അഭികാമ്യം.

Saturday, July 20, 2024

فالمدبرات امرا* 🖋️മൗലാനാ നജീബ് മൗലവി

 *فالمدبرات امرا*

🖋️മൗലാനാ നജീബ് മൗലവി


മനുഷ്യരടക്കമുള്ള ഈ അധോലോകത്തിന്റെ മേൽ കൈകാര്യാധികാരവും നിയന്ത്രണശേഷിയും അല്ലാഹു നല്കിയിട്ടുള്ളത് ഉപരിലോക സൈന്യത്തിനാണ്. ആകാശ ലോകത്തെ മലക്കുകൾക്ക്. അതിനു വേണ്ട പ്രകൃതിയിലും, ഉപരി ലോകത്തും ഭൂമിയിലുമെല്ലാം നിവസിക്കുവാനും സഞ്ചരിക്കുവാനുമുള്ള സിദ്ധിയിലുമാണ് അവരെ അല്ലാഹു ഒരുക്കിയിരിക്കുന്നത്. അല്ലാഹുവിന്റെ സൃഷ്ടികളെ ഇതനുസരിച്ച് രണ്ടു ഗണമായി തരംതിരിക്കപ്പെട്ടിട്ടുണ്ട്. ആലമുൽ ഖൽഖ്(عالم الخلق), ആലമുൽ അംറ്(عالم الامر). സൃഷ്ടിലോകം, അതിന്റെ മേൽ അധികാരമുള്ള നിയന്ത്രക ലോകം എന്നിങ്ങനെ ഇതിനെ മൊഴിമാറ്റാം. പദാർത്ഥലോകം-ആത്മീയലോകം എന്നും ഇന്ദ്രിയലോകം- ഇന്ദ്രിയാതീത ലോകം എന്നും ഭൗതിക ലോകം, അഭൗതിക ലോകം എന്നും വിശേഷിപ്പിക്കാം. 

( عالم الغيب عالم الشهادة ، عالم الملكوت عالم الملك)

ഇതാണ് ألا له الخلق والأمر تبارك الله ربِّ العالمين-

ഖൽഖിന്റെ ലോകവും അംറിന്റെ ലോകവും അല്ലാഹുവിന്നുടമപ്പെട്ടതാകുന്നു എന്ന ഖുർആൻ വാക്യം കൊണ്ടുദ്ദേശ്യം.


ഭൗതിക-ജഢലോകത്തിന്റെ മേൽ നിയന്ത്രണാധികാരവും ആധിപത്യവും നല്കിക്കൊണ്ടാണ് ആത്മീയ ലോകത്തെ സംവിധാനിച്ചിട്ടുള്ളതെന്ന് അല്ലാഹുതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

فالمدبرات امرا - النازعات ٥

'കാര്യങ്ങളെല്ലാം ചിട്ടപ്പെടുത്തി നിയന്ത്രിച്ചു ഭരിക്കുന്ന സൃഷ്ടികളെത്തന്നെയാണ് സത്യം' എന്ന് അല്ലാഹു ആണയിട്ട പടപ്പുകൾ കൊണ്ടുദ്ദേശ്യം ഭൂമിലോകത്തിന്റെ മേൽ ആധിപത്യമുള്ള ഉന്നതാത്മാക്കളായ മലക്കുകളാണെന്നാണ് ഇമാം റാസിയും മറ്റും ബലപ്പെടുത്തിയത്.


"കാര്യങ്ങൾ നിയന്ത്രിക്കുന്ന ദാത്തുകൾ എന്നുള്ളത് മലക്കുകളുടെ കർമ്മശേഷി വിവരിക്കുന്നതിലേക്ക് സൂചനയാണ്. അതെങ്ങനെയെന്നാൽ, ഈ അധോലോകത്തിന്റെ ഏതൊരു നിലപാടും ഉപരിലോകനിവാസികളും ആകാശങ്ങളിൽ താമസിക്കുന്നവരുമായ മലക്കുകളിൽ ഓരോരുത്തരുടെ ഭരണ നിയന്ത്രണത്തിലേക്ക് ഏല്പിക്കപ്പെട്ടതാണ്."

(തഫ്സീറുൽ കബീർ: 31-30)


മലക്കുകളെപ്പോലെ ഉപരിലോകത്തിന്റെയും അഭൗതിക ലോകത്തിന്റെയും ഭാഗമാണ് നമ്മുടെ ആത്മാവ്. 'റൂഹിനെക്കുറിച്ച ചോദ്യത്തിന് അത് ആലമുൽ അംറിന്റെ-കാര്യനിർവ്വഹണ ലോകത്തിന്റെ ഭാഗമാണെന്ന് നബിയേ തങ്ങൾ മറുപടി പറയുക'യെന്ന് ഖുർആൻ നിർദ്ദേശിച്ചിട്ടുണ്ട്.

[يسئلونك عن الروح قل الروح من امر ربي- الإسراء ٨٥]


പക്ഷേ, അധോലോകത്തെ മനുഷ്യാത്മാക്കളിൽ പരിശുദ്ധാത്മാക്കൾക്കു മാത്രമേ ഈ പദവിയുള്ളൂ. മഹാത്മാക്കൾ അവയുടെ ശരീരത്തിൽ നിന്ന് വേർപ്പെട്ടാൽ ഉപരിലോകത്തെ ഇല്ലിയ്യിനിലേക്ക് ഉയരുമെന്നും മലക്കുകളോട് ചേരുമെന്നും ഹദീസുകളിൽ വിവരിക്കപ്പെട്ടിട്ടുണ്ട്. ദുഷ്ടാത്മാക്കൾ സിജ്ജീനിലേക്ക് ആപതിക്കുകയും അധോലോകത്തിന്റെ ഭാഗമായി പീഢനങ്ങളനുഭവിക്കുകയും ചെയ്യുന്നുവെന്നും പ്രമാണങ്ങൾ വ്യക്തമാക്കുന്നു.


'ഭൗതികലോകത്തെ നിയന്ത്രിക്കുന്ന തിരുസത്തകൾ' എന്ന് അല്ലാഹു പറഞ്ഞതു(فالمدبرات امرا)കൊണ്ടുദ്ദേശ്യം മനുഷ്യാത്മാക്കളാണെന്നും തഫ്സീറുണ്ട്. ഈ തഫ്സീറിനെ സമർത്ഥിച്ചു കൊണ്ട് ഇമാം റാസി(റ) കുറിക്കുന്നു:


"ജഢിക ബന്ധങ്ങളിൽ നിന്ന് മുക്തമായ-ഭൗതികശരീരത്തിന്റെ ഇരുട്ടിൽ നിന്നു പുറപ്പെട്ട ശേഷം ഉപരിലോകത്തോട് ചേരാൻ കൊതിച്ചുകൊണ്ടിരിക്കുന്ന മനുഷ്യാത്മാക്കൾ മലക്കുകളുടെ ലോകത്തേക്കും വിശുദ്ധ പദവികളിലേക്കും അതീവ സുഖത്തോടെ വളരെ പെട്ടെന്ന് ചെന്നെത്തുന്നതാണ്. ഈ രൂപത്തിലുള്ള യാത്രയാണ് والسابحات എന്നതിലെ നീന്തൽ കൊണ്ടുദ്ദേശ്യം. ഇതേ ആത്മാക്കൾ ഭൗതികലോകത്തോടുള്ള വിരക്തിയിലും ഉപരിലോകത്തോട് ചേരാനുള്ള ഇഷ്ടത്തിലും വ്യത്യസ്ത പദവികളിലാണ്. ഈയവസ്ഥകളിൽ സമ്പൂർണ്ണമായിട്ടുള്ളവ മലക്കുകളുടെ ലോകത്തേക്കുള്ള പ്രയാണത്തിൽ മത്സരിച്ചു മുന്നേറും. ദുർബ്ബലസ്ഥാനത്തുള്ളതിന്റെ പ്രയാണം ഭാരമേറിയതും പിന്നിലുമാകും. മുന്നേറുന്ന ആത്മാക്കളാണ് ഏറ്റം മഹത്വമുള്ളതെന്നതു കൊണ്ടാണ് والسابقات سبقا-മുന്നേറുന്ന ആത്മാക്കൾ എന്ന് അല്ലാഹു സത്യം ചെയ്തത്. ഈ പരിശുദ്ധ മഹാത്മാക്കളുടെ ശേഷിയും സ്ഥാനവും മൂലം ഭൗതികലോകത്തിന്റെ സ്ഥിതിഗതികളിൽ അവയ്ക്ക് പലതരം സ്വാധീനങ്ങളുണ്ടെന്നത് തീർച്ചയാണ്. ഇതാണ് فالمدبرات امرا-കാര്യങ്ങൾ നിയന്ത്രിക്കുന്ന ആത്മാക്കൾ എന്നതു കൊണ്ടുദ്ദേശ്യം...


(തഫ്സീറുൽ കബീർ 31-31)


*[പുസ്തകം: വഹ്ഹാബിസം ഭാഗം-1]*

ലോകത്തിലെ പലകാര്യങ്ങൾ നിയന്ത്രിക്കാൻ അല്ലാഹു മഹത്മാക്കളെ ഏൽപ്പിക്കുമെന്ന് ഇമാം റാസി പറഞ്ഞിട്ടുണ്ടോ ?

 📓📒📔📙📘📕📗📓

ചോദ്യം

فالمدبرات امرا

എന്ന ആയത്തിന്റെ തഫ്സീറിൽ ഇമാം റാസി

ലോകത്തിലെ പലകാര്യങ്ങൾ നിയന്ത്രിക്കാൻ അല്ലാഹു മഹത്മാക്കളെ ഏൽപ്പിക്കുമെന്ന് ഇമാം റാസി പറഞ്ഞിട്ടുണ്ടോ ?


മറുപടി


ലോക പ്രശസ്ത മുഫസിര്‍ ഇമാം റാസി(റ), കാര്യങ്ങള്‍ നിയന്ത്രിക്കുന്നവര്‍ എന്ന ആയത്തിന് അങ്ങനെ അര്‍ഥം വിശദീകരിച്ചിട്ടുണ്ട്.

കാര്യങ്ങള്‍ നിയന്തിര്‍ക്കുന്നവന്‍ തന്നെയാണ് സത്യം എന്ന ആയത്തിന്‍റെ തഫ്സീറില്‍ ഇമാം റാസി(റ) പറയുന്നു .

ഇവിടെ മൂനാമത്തെ വിവരണം ഈ ആയതിന്‍റെ ഉദ്ദേശം മഹാത്മാക്കള്‍ എന്നാണ്.

ശാരീരിക ബന്ധങ്ങളില്‍ നിന്നും ഒഴിവായ ഉന്നത സ്ഥാനങ്ങളിലേക്ക് എത്താന്‍  ആശിക്കുന്ന മനുഷ്യത്മാവ് ശാരീരിക ഇരുട്ടില്‍ നിന്നും പുറപ്പെട്ട ശേഷം 

പരിശുദ്ധ സ്ഥാനങ്ങളിലെക്കും മലാഇകത്തിന്‍റെ ലോകത്തേക്കും ഏറ്റവും സന്തോഷത്തോടെയും വളരെ വേഗതയിലും പോവുന്നതാണ്.

ആ അവസ്ഥയിലുള്ള പോക്കിനെ പറ്റിയാണ് നീന്തല്‍ എന്ന് ഖുറാനില്‍ പറഞ്ഞത്. പിന്നെ ദുനിയാവിനെ തൊട്ടുള്ള അകല്‍ച്ചയിലും 

ഉന്നത ലോകവുമായി ചേരല്‍നെ ആഗ്രഹിക്കുന്നതിലും ആത്മാക്കള്‍ വ്യത്യസ്മായിരിക്കും എന്നതില്‍ സംശയമില്ല,

മേല്‍ കാര്യത്തില്‍ പരിപൂര്‍ണത പ്രാപിച്ച ആത്മാവിന്‍റെ സഞ്ചാരം ഏറ്റവും മുന്‍കടക്കുന്നതാവും.

മേല്‍ കാര്യത്തില്‍ ഏറ്റവും ദുര്‍ബലന്‍ അവനു സഞ്ചാരം ഭാരമായിരിക്കും.

ഈ അവസ്ഥയിലേക്ക് മുന്നില്‍ പോവുന്ന ആത്മാവ് ഏറ്റവും ബഹുമാനിയാണ് എന്നതില്‍ സംശയമില്ല,.

അതുകൊണ്ട് ഈ മഹാത്മാക്കളെ കൊണ്ട് അല്ലാഹു സത്യം ചെയ്തത്.

പിന്നെ ഈ മഹാത്മാക്കള്‍, അവര്‍ക്ക് മഹത്വവും ശക്തിയും ഉണ്ടായതിനു വേണ്ടി ഈ ലോകത്തിന്‍റെ 

അവസ്ഥയില്‍ ഇവരില്‍ നിന്നും പ്രതിഫലനങ്ങള്‍ ഉണ്ടാവുന്നത് വിദൂരമല്ല.


👉🏻അതാണ്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നവന്‍ എന്ന് അല്ലാഹു പറഞ്ഞത്.

മനുഷ്യന്‍ അവന്‍റെ മരണപ്പെട്ട ഉസ്താദിനെ സ്വപ്നത്തില്‍ കാണുകയും 

സംശയങ്ങള്‍ ചോദിക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹം അവനു വഴി 

കാണിച്ചു കൊടുക്കാറില്ലേ?

👉🏻ഒരു മകന്‍ പിതാവിനെ സ്വപ്നം കാണുകയും , മറക്കപ്പെട്ട നിധിയിലേക്ക് അവന്‍ നേര്‍മാര്‍ഗം

കാണിക്കുകയും ചെയ്യാറില്ലേ?



👉🏻ജാലിനൂസ് രാജാവ് പറഞ്ഞിട്ടില്ലയോ എന്ന് ഞാന്‍ , 

"ഞാന്‍ രോഗിയാവുകയും ചികിത്സ ആശക്തമാവുകയും ചെയ്തപ്പോള്‍ ഞാന്‍

സ്വപ്നത്തില്‍ മരണപ്പെട്ട ഒരാളെ കാണുകയും , ചികിത്സ എങ്ങനെ എന്ന് നിര്‍ദേശിക്കുകയും ചെയ്തു”.

ആത്മാക്കള്‍ ശരീരവുമായി പിരിഞ്ഞാല്‍ , ശരീരത്തിലും ആത്മാവിലും യോജിപ്പുള്ള (ജീവിച്ചിരിക്കുന്ന) ഒരു മനുഷ്യനുമായി ബന്ധം 

സ്ഥാപിച്ചാല്‍ പിരിഞ്ഞു പോയ ആത്മാവ് മേല്‍ ശരീരവുമായി ബന്ധമുണ്ടാവുകയും , നന്മയുടെ മേല്‍ ആ ശരീരതെ ആത്മാവ് 

സഹായിക്കുകയും ചെയ്യുന്നത് വിദൂരമല്ല.

എങ്ങനെയുള്ള സഹായത്തിനു ഇല്‍ഹാം എന്ന് പറയുന്നതാണ്.

ഈ കാര്യം ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടില്ലയോ?(തഫ്സീറുല്‍ കബീര്‍ , റാസി / സൂറത്ത് അന്നാസിആത്ത് ).


ثم الأرواح البشرية الخالية عن العلائق الجسمانية المشتاقة إلى الاتصال العلوي بعد خروجها من ظلمة الأجساد تذهب إلى عالم الملائكة، ومنازل القدس على أسرع الوجوه في روح وريحان، فعبر عن ذهابها على هذه الحالة بالسباحة، ثم لا شك أنمراتبالأرواح في النفرة عن الدنيا ومحبة الاتصال بالعالم العلوي مختلفة،فكلما كانت أتم في هذه الأحوال كان سيرها إلى هناك أسبق، وكلما كانت أضعف كان سيرها إلى هناك أثقل، ولا شك أن الأرواح السابقة إلى هذه الأحوال أشرف، فلا جرم وقع القسم بها، ثم إن هذه الأرواح الشريفة العالية لا يبعد أن يكون فيها ما يكون لقوتها وشرفها يظهر منها آثار في أحوال هذا العالم ، فهي )فالمدبرات أمرا( أليس أن الإنسان قد يرى أستاذه في المنام ويسأله عن مشكلة فيرشده إليها؟ أليس أن الابن قد يرى أباه في المنام فيهديه إلى كنز مدفون؟ أليس أن جالينوس قال : كنت مريضا فعجزت عن علاج نفسي، فرأيت في المنام واحدا أرشدني إلى كيفية العلاج؟ أليس أنالغزاليقال : إن الأرواح الشريفة إذا فارقت أبدانها، ثم اتفق إنسان مشابه للإنسان الأول في الروح والبدن، فإنه لا يبعد أن يحصل للنفس المفارقة تعلق بهذا البدن حتى تصير كالمعاونة للنفس المتعلقة بذلك البدن على أعمال الخي

👉🏻

Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

മുദബ്ബിറുൽ ആലം

 


*മുദബ്ബിറുൽ ആലം*


ചോദ്യം

ഔലിയാക്കളിൽ ഉന്നത സ്ഥാനം ലഭിച്ചവർക്ക് മുദബ്ബറുൽ ആലം എന്ന് പറയാമോ ?



മറുപടി


അല്ലാഹു അല്ലാത്ത സർവലോകത്തിന്റെ എല്ലാ ഭാഗങ്ങളും ഒരു വലിയ്യ് എല്ലാ വിധ നിയന്ത്രണങ്ങളും ചെയ്യുമെന്ന നിലക്കും സ്വയം നിയന്ത്രിക്കുമെന്ന നിലക്കും ഒരാളെ പറ്റി മുദബ്ബിറുൽ ആലം എന്ന് പറയാൻ പാടില്ല.

ഉണ്ട് എന്ന വാദം സുന്നികൾക്കില്ല .അതിൽ സംവാദത്തിന് വെല്ലുവിളിക്കേണ്ടതില്ല.


ലോകത്ത് പല നിയന്ത്രണങ്ങൾ മലക്കുകൾക്കും ഔലിയാക്കൾക്കും അല്ലാഹു നൽകുന്നതാണ് എന്ന അർത്ഥത്തിൽ മുദബ്ബിറുൽ ആലം എന്ന് പറയുന്നത് തെറ്റാണന്ന് ആരും പറഞ്ഞിട്ടില്ല.

പക്ഷെ സാധാരണതെറ്റിദ്ധരിപ്പിക്കുന്ന നിലക്ക് പറയുന്നത് ശൂക്ഷിക്കണമെന്ന് മാത്രം 


അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Friday, July 19, 2024

ഖബറുകൾ തട്ടി* *നിരപ്പാക്കണം വിഗ്രഹങ്ങളെ തച്ചുടക്കണം എന്ന് പറഞ്ഞു കൊണ്ട്,ഇതിൽ നിന്നും* *ഖബറുകൾക് മുകളിൽ ബിൽഡിങ് നിർമിക്കുന്നത് പാടില്ല എന്ന് വരികയല്ലേ?*

 📕📗📘📙📔📒📕📗📘അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.


https://islamicglobalvoice.blogspot.in/?m=0


*സംശയ നിവാരണ ക്ലാസ് റൂം*

➖➖➖🔹🔸➖➖➖


*വഹാബികളുടെ തട്ടിപ്പ്*


*⭕ചോദ്യം* 3⃣2⃣



*നബി (സ)അലി (റ) വിനെ പറഞ്ഞയച്ചു ഉയർന്നു നിൽക്കുന്ന ഖബറുകൾ തട്ടി* *നിരപ്പാക്കണം വിഗ്രഹങ്ങളെ തച്ചുടക്കണം എന്ന് പറഞ്ഞു കൊണ്ട്,ഇതിൽ നിന്നും* 

*ഖബറുകൾക് മുകളിൽ ബിൽഡിങ് നിർമിക്കുന്നത് പാടില്ല എന്ന് വരികയല്ലേ?*


*✅ഉത്തരം👇🏻*


    *ഇത് ജൂത ക്രിസ്ത്യാനികൾ അവരുടെ മഹാന്മാരുടെ ഖബറുകൾക് മുകളിൽ ചർച്ചുകൾ ഉണ്ടാക്കുകയും വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ആ ഖബറുകൾക് സുജ്ജൂദ് ചെയ്യുകയും ചെയ്തു അവരെ ആരാധിച്ചിരുന്നു .അങ്ങനെയുള്ള ചർച്ചകളും വിഗ്രഹങ്ങളും തച്ചുടച്ചു നിരപ്പാക്കണം എന്നാണു നബി (സ) പറയുന്നത് എന്ന വിവരണം ഇബ്നു തയ്മിയ്യ അടക്കമുള്ള ധാരാളം ആളുകൾ പറഞ്ഞിട്ടുണ്ട്* .


*ഇബ്നു തയ്മിയ്യ മജ്മൂഉ ഫതാവയിൽ24/150 പറയുന്നത് കാണുക,*


മലക്കുകളെയും നബിമാരെയും സ്വലീഹീങ്ങളെയും ശുപാര്‍ഷകര്‍ ആണെന്ന് പറഞ്ഞ മുശ്രിക്കുകള്‍ അവരുടെ

രൂപങ്ങള്‍ സ്ഥാപിച്ചു അവരോടു ശുപാര്‍ശ തേടി.*

*രാജാക്കാന്മാരിലേക്ക് അവരുടെ പ്രതെയ്കക്കാരെ (മന്ത്രിമാര്‍) കൊണ്ട് ഇടയാളന്‍മാരാകുമ്പോള്‍ (ആ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യാന്‍ വേണ്ടി) , എന്നിട്ട് അവര്‍ രാജാക്കളുടെ സമ്മതമില്ലാതെ രാജാവിന്‍റെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ*

*രാജാവ് മന്ത്രിമാരെ ഭയന്ന് കൊണ്ടും മന്ത്രിമാരിലേക്ക് ആവശ്യമുള്ളത് 

കൊണ്ടും ശുപാര്‍ഷക്ക് ഉത്തരം ചെയ്യലിലേക്ക് ആവശ്യമാവും എന്നത് പോലെ ആയിരുന്നു 

മുശ്രിക്കുകള്‍ കരുതിയിരുന്നത്.

ഈ ശുപാര്‍ശയാണ് അല്ലാഹു എതിര്‍ക്കുന്നത്.

അല്ലാഹു പറയുന്നു. ആരാണ് അല്ലാഹുവിന്റെ ഉദേശമില്ലാതെ ശുപാര്‍ശ ചെയ്യുന്നവര്‍.

തുടങ്ങീ ധാരാളം ആയത്തുകൾ അതിന്നു  തെളിവാണ്.(മജ്മൂഉ ഫതാവാ ഇബ്നു തയ്മിയ്യ).  


يظنونأن للخلق عند الله من القدر أن يشفعوا عنده بغير إذنه كما يشفع الناس بعضهم عند بعض فيقبل المشفوع إليه شفاعة شافع لحاجته إليه رغبة ورهبة وكما يعامل المخلوق المخلوق بالمعاوضة . فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين ويصورون تماثيلهم فيستشفعون بها ويقولون : هؤلاء خواص الله فنحن نتوسل إلى الله بدعائهم وعبادتهم ليشفعوالنا كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم فيشفعون عند الملوك بغير إذن الملوك وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة . فأنكر الله هذه الشفاعة فقال تعالى : } من ذا الذي يشفع عنده إلا بإذنه { وقال : } وكم من ملك في السماوات لا تغني شفاعتهم شيئا إلا من بعد أن يأذن الله لمن يشاء ويرضى { وقال عن الملائكة :} وقالوا اتخذ الرحمن ولدا سبحانه بل عباد مكرمون { } لا يسبقونه بالقول وهم بأمره يعملون { } يعلم ما بين أيديهم وما خلفهم ولا يشفعون إلا لمن ارتضى وهم من خشيته مشفقون { وقال : } قل ادعوا الذين زعمتم من دون الله لا يملكون مثقال ذرةفي السماوات ولا في الأرض وما لهم فيهما من شرك وما له منهم من ظهير { } ولا تنفع الشفاعة عنده إلا لمن أذن له { وقال تعالى : } ويعبدون من دون الله ما لا يضرهم ولا ينفعهم ويقولون هؤلاء شفعاؤنا عند الله قل أتنبئون الله بما لا يعلم في السماوات ولا في الأرض سبحانه وتعالى عما يشركون { وقال تعالى : } وأنذر به الذين يخافون أن يحشروا إلى ربهم ليس لهم من دونه ولي ولا شفيع لعلهم يتقون { وقال تعالى : } الله الذي خلق السماوات والأرض وما بينهما في ستة أيام ثم استوى على العرش ما لكم من دونه من ولي ولا شفيع أفلا تتذكرون { وقال تعالى : } ولا يملك الذين يدعون من دونه الشفاعة إلا من شهد بالحق وهم يعلمون { وقال تعالى : } ولقد جئتمونا فرادى كما خلقناكم أول مرة وتركتم ما خولناكم وراء ظهوركم وما نرى معكم شفعاءكم الذين زعمتم أنهم فيكم شركاء لقد تقطع بينكم وضل عنكم ما كنتمتزعمون { وقال تعالى : } أم اتخذوا من دون الله شفعاء قل أولو كانوا لا يملكون شيئا ولا يعقلون{ } قل لله الشفاعة جميعا له ملك السماوات والأرض ثم إليه ترجعون { } وإذا ذكر الله وحده اشمأزت قلوب الذين لا يؤمنون بالآخرة وإذا ذكر الذين من دونه إذا هم يستبشرون { وقال تعالى : } وخشعت الأصوات للرحمن فلا تسمع إلا همسا { }يومئذ لا تنفع الشفاعة إلا من أذن له الرحمن ورضي له قولا { وقال صاحب يس : } وما لي لا أعبد الذي فطرني وإليه ترجعون { } أأتخذ من دونه آلهة إن يردن الرحمن بضر لا تغن عني شفاعتهمشيئا ولا ينقذون { } إني إذا لفي ضلال مبين { } إني آمنت بربكم

ഇബ്നു തയ്മിയ്യ തുടരുന്നു..മലക്കുകൾ അമ്പിയാക്കൾ സ്വാലിഹീങ്ങൾ തുടങ്ങിയവരെ ആരാധിക്കാൻ അവരുടെ രൂപമുണ്ടാകുക വരെ ചെയ്തു മുശ്രിക്കുകൾ സ്ഥിരപ്പെടുത്തിയ ശുപാർശ മേൽ പറഞ്ഞതാണ്..

ഇപ്രകാരം അവരുടെ കബറിങ്കൽ അവരുടെ വിഗ്രഹങ്ങൾ സ്ഥാപിക്കുകയും മരണശേഷം അവർ ശുപാർശ ചെയ്യാൻ വേണ്ടിയാണ് ഞങ്ങൾ ശുപാർശ ചോദിക്കുന്നത് എന്ന്‌ അവർ പറഞ്ഞു.*


*വുദ്ദ്,സുവാ,യഉക്,യഗൂസ് നസ്ർ തുടങ്ങീ ഖുർആനിൽ പറഞ്ഞവരെ പറ്റി ഇബ്നു അബ്ബാസ്(റ)പറയുന്നു ; ഇവർ നൂഹ് നബിയുടെ.കാലത്തുള്ള നല്ല ജനതയായിരുന്നു.അവർ മരിച്ചപ്പോൾ അവരുടെ ഖബറിന്മേൽ ഭജനമിരിക്കുകയും അവരുടെ രൂപമുണ്ടാക്കി അവരെ ആരാധിക്കുകയും ചെയ്തു . മേൽ പറഞ്ഞതിനെയാണ് നബി(സ)ഇല്ലാതാക്കിയത്.*


*ഇത് ബുഖാരി പോലുള്ള ഹദീസ് ഗ്രന്തങ്ങളിലും തഫ്സീറുകളിലും പ്രശസ്തമാണ്.അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറിന്നു മുകളിൽ അതിൽ നിസ്കരിച്ചു (സുജൂദ് ചെയ്യുന്ന സ്ഥലം) -പള്ളികൾ -ചർച്ചുകൾ ഉണ്ടാക്കിയവരെ ശപിക്കുകയും അതിന്റെ വാതിലടക്കുകയും ചെയ്തു.സുപാർശ തേടിയില്ലങ്കിലും ഖബറിലേക് നിസ്കരിക്കുന്നതിനെ പ്രവാചകൻ വിരോധിച്ചു.*


*ഉയർത്തപ്പെട്ട ഇത്തരം ഖബറുകൾ നിരപ്പാക്കണമെന്നും വിഗ്രഹങ്ങളെ തച്ചുടക്കണമെന്നും അത് മായ്ച്ചു കളയണമെന്നും പറഞ്ഞു നബി(സ) അലിയാരെ പറഞ്ഞയച്ചു,രൂപമുണ്ടാകുന്നവരെ ശപിച്ചു.*


*അലി(റ) നോട് വിഗ്രഹങ്ങൾ തച്ചുടക്കണമെന്നും ഉയർത്തപ്പെട്ട ഇത്തരം ഖബറുകൾ നിരപ്പാക്കണമെന്നും  പറഞ്ഞു കൊണ്ട് ഇതിനു വേണ്ടി എന്നെ നബി (സ)നിയോഗിച്ചിരുന്നു എന്ന് അബുൽ ഹയ്യാജിനോട് പറഞ്ഞതുo ഇത്പോലെയാണ്. *(മജ്‌മുഅ ഫതവാ ഇബ്നു തയ്മിയ്യ24/150)*

. فهذه الشفاعة التي أثبتها المشركون للملائكة والأنبياء والصالحين حتى صوروا تماثيلهم وقالوا : استشفاعنا بتماثيلهم استشفاع بهم وكذلك قصدوا قبورهم وقالوا : نحن نستشفع بهم بعد مماتهم ليشفعوا لنا إلى الله وصوروا تماثيلهم فعبدوهم كذلك وهذه الشفاعة أبطلها الله ورسوله وذم المشركين عليها وكفرهم بها . قال الله تعالى عن قوم نوح : } وقالوا لا تذرن آلهتكم ولا تذرن ودا ولا سواعا ولا يغوث ويعوق ونسرا { } وقد أضلوا كثيرا { . قال ابن عباس وغيره : هؤلاء قوم صالحون كانوا في قوم نوح فلما ماتوا عكفوا على قبورهم ثم صوروا تماثيلهم فعبدوهم وهذا مشهور في كتب التفسير والحديث وغيرها كالبخاري وغيره وهذه أبطلها النبي صلى الله عليه وسلم وحسم مادتها وسد ذريعتها حتى لعن من اتخذ قبور الأنبياء والصالحين مساجد يصلى فيها وإن كان المصلي فيها لا يستشفع بهم ونهى عن الصلاة إلى القبور وأرسل علي بن أبي طالب فأمره أن لا يدع قبرا مشرفا إلا سواه ولا تمثالا إلا طمسه ومحاه ولعن المصورين . وعن }أبي الهياج الأسدي : قال لي علي بن أبي طالب : لأبعثك على ما بعثني رسول الله صلى الله عليه وسلم ألا تدع تمثالا إلا طمسته ولا قبرا مشرفا إلا سويته وفي لفظ : ولا صورة إلا طمستها { . أخرجه مسلم .

  *ഇബ്നു തയ്മിയ്യയുടെ മേൽ വിവരണത്തിൽ നിന്നും അല്ലാഹു ഉദ്ദേശിക്കാത്ത വിഷയത്തിൽ വരെ സൃഷ്ടാവിന്റെ അനുമതിയില്ലാതെ ശുപാർശ ചെയ്യുമെന്നും ശുപാര്ശകരായ ഇവരെ ഭയന്നതിനു വേണ്ടിയും ഇവരിലേക് സൃഷ്ടാവിന് ആവശ്യമുള്ളത് കൊണ്ട് ശുപാർശ സ്വീകരിക്കൽ സൃഷ്ടാവിന് അത്യാവശ്യമാണ് എന്ന വിശ്വാസത്തിൽ ചില നബിമാരുടെയും വ്യക്തികളുടെയും ഖബറുകൾക് സുജൂദ് ചെയ്യുകയും  വിഗ്രഹങ്ങൾ സ്ഥാപിച്ചു ചർച്ചുകൾ നിർമിച്ചു അവരെ ആരാധിച്ചിരുന്നവർ ,മേൽ ഖബറുകൾക് മുകളിൽ സ്ഥാപിച്ചവ  തട്ടിനിരപ്പാക്കാനും വിഗ്രഹങ്ങൾ തച്ചുടക്കാനുമാണ് നബി (സ) തങ്ങൾ അലിയാരോട് കല്പിച്ചതു എന്ന് മനസ്സിലാക്കാം...*


*അത് തന്നെയാണ് മറ്റൊരു ഹദീസിൽ ജൂത ക്രിസ്ത്യാനികൾ  അവരുടെ മഹത്തുക്കളുടെ ഖബറുകൾ സുജൂദിന്റെയും ആരാധനയുടെയും കേന്ദ്രങ്ങളാക്കി, അവരെ അള്ളാഹു ശപിച്ചിരിക്കുന്നു എന്ന ഹദീസും മേൽ പറഞ്ഞ പ്രകാരമാണ് അതിന്റെ വിവരണം.ഇക്കാര്യം ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ വിശദീകരിച്ചിട്ടുണ്ട്..*

لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك ، فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد(

فتح الباري ٢/٢٧٥)

  ജൂത-നസ്വറാക്കൾ അവരുടെ അൻബിയാക്കളെ പരിധിവിട്ട് ആദരിച്ച്  അവരുടെ ഖബറുകൾക്ക് സുജൂദു ചെയ്യുകയും  നിസ്കാരത്തിൽ അതിനെ ഖിബ്ലയാക്കി അതിലേക്കു തിരിഞ്ഞു നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും  ചെയ്തപ്പോൾ അള്ളാഹു അവരെ ശപിക്കുകയും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് മുസ്ലിംകളെ  വിലക്കുകയും ചെയ്തു. അതിനാൽ ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൽ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പിൽ പെടുന്നതല്ല.

  📘 (ഫത് ഹുൽബാരി: 2/275) 

ഖബറിൻമേൽ ജാറമുണ്ടാക്കൽ


അലി റളിയള്ളാഹു അൻഹു ഉയർന്നുനിൽക്കുന്ന ഖബറുകൾ സമമാക്കുകയും അതിന്മേലുള്ള വിഗ്രഹങ്ങൾ തച്ചുടയ്ക്കുകയും ചെയ്യണമെന്ന് ഹദീസും ഖബറുകളിൽ നിർമാണം നിരോധിച്ചു എന്ന ഹദീസും ഉദ്ധരിച്ച് അതിനുശേഷം ഇമാം അലിയ്യുൽ ഖാരി മിശ്കാത്തിൻറെ വിവരണമായ മിർഖാത്തുൽ രേഖപ്പെടുത്തുന്നു


 ، وقد أباح السلف البناء على قبر المشايخ والعلماء والمشهورين ليزورهم الناس ، ويستريحوا بالجلوس فيه اهـ1217/3مرقاة


 .   മഹാന്മാരുടെയും പ്രശസ്തരായ

മഹത്തുക്കളുടെയും പണ്ഡിതന്മാരുടെയും ഖബറിൽ മേൽ കെട്ടിടം നിർമിക്കൽ   സലഫുകൾ ഹലാലായി കണ്ടിരുന്നു ജനങ്ങൾ മഹാത്മാക്കളെ സിയാറത്ത് ചെയ്യാനും അവിടെവച്ച് സന്തോഷം ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് ( മിർഖാത്ത് ശറഹു മിശ്കാത്ത്)


*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

  🔹🔹🔹🔹🔹🔹🔹



Thursday, July 18, 2024

ഖബർ തട്ടിനിരപ്പാക്കുകയോ*

 *ഖബർ തട്ടിനിരപ്പാക്കുകയോ*


ഖബർ തസ് വിയത്ത് ചെയ്യണം  എന്ന ഹദീസ് വിവരിച്ചു ചില വഹാബി പുരോഹിതന്മാർ ഖബറുകൾ തട്ടി നിരപ്പാക്കണംഎന്ന് അർത്ഥം പറയാറുണ്ട്.എന്നാൽ ഇത്തരം ഹദീസുകൾക്ക് പണ്ഡിതന്മാർ നൽകിയ അർത്ഥം ഖബർ  ഉയർത്തപ്പെട്ടതിനുശേഷം കൂർപ്പിക്കരുത് എന്നും അൽപം പരത്തണം എന്നുമാണ്.


ഖബർ തസ് വിയത് ചെയ്യണം എന്ന ഹദീസ്  വിവരിച്ചു സ്വഹീഹുൽ ബുഖാരി യുടെ വിവരണത്തിൽ ഇർശാദു സ്സാരിയിൽ പറയുന്നു.

ഇവിടെ ഭൂമിയോട് സമനിരപ്പാക്കണം എന്ന് അർത്ഥമില്ല മറിച്ച് ഖബർ (കൂർപ്പിക്കാതെ  ഉയർത്തിയതിന് ശേഷം ) പരത്തണം എന്നാണ് ഉദ്ദേശ്യം

ഇമാം നവവി  റ മജ്മൂഇൽ ഇത് പറഞ്ഞു 

 (ഇർശാദുസ്സാരി ശറഹു സ്വഹീഹുൽ ബുഖാരി 477/2)


ولا يخالف ذلك قول علي، رضي الله عنه: أمرني رسول الله -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- أن لا أدع قبرًا مشرفًا إلا سويته، لأنه لم يرد تسويته بالأرض، وإنما أراد تسطيحه جمعًا بين الأخبار. نقله في المجموع عن الأصحاب

.ارشاد الساري شرح صحيح البخاري


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Wednesday, July 17, 2024

بناء علي القبور

 وفي الفتاوي الكبري لابن حجر

وسئل) - رضي الله عنه - بما صورته ما تقولون في مسألة وقع فيها جوابان مختلفان صورتها صحراء واسعة يسيل ماؤها إذا أتى المطر في بستان جماعة وفي الصحراء المذكورة مقبرة جرت العادة أن من أراد الدفن فيها فلا مانع له وليست موقوفة 


فدفن فيها رجل من أهل العلم والصلاح فهل يجوز البناء عليه مدرسة أو قبة أو تربة ونحو ذلك لينتفع الحي والميت بالقراءة فيها وليتميز بها عن غيره ويكثر زواره والتبرك به أو لا؟



أجاب الأول فقال يكره البناء في المقبرة المسبلة بل لا يجوز لما فيه من التضييق على الناس وقد قال الإمام شهاب الدين الأذرعي الوجه في البناء على القبور ما اقتضاه إطلاق ابن كج من التحريم من غير فرق بين ملكه وغيره للنهي العام ولما فيه من الابتداع بالقبيح وإضاعة المال والسرف والمباهاة ومضاهاة الجبابرة والكفار والتحريم يثبت بدون ذلك اهـ جواب الأول؟



وأجاب الثاني فقال يجوز البناء في الصحراء المذكورة 


لأمور 


أحدها أن هذه الصحراء حكمها حكم الموات 


وقد قال الإمام ابن العماد إن كانت أي المقبرة مواتا لم يحرم البناء فيها وإن كانت مملوكة جاز البناء فيها بإذن المالك الأمر.



الثاني أن الإمام بدر الدين الزركشي نقل في الخادم عن الشيخ الإمام شرف الدين الأنصاري كلاما طويلا في الكلام على القرافة ذكر في أثنائه أن السلف - رضي الله عنهم - شاهدوا هذه القرافة الكبرى والصغرى من الزمان المتقدم وبني فيها الترب والدور ولم ينكره أحد من علماء الأعصار لا بقول ولا فعل قال وقد بنوا فيه قبة الإمام الشافعي - رضي الله عنه - ومدرسته وهكذا سائر المزارات إلى آخر كلام الشرف الأنصاري قال بعض المتأخرين واقتضى كلامه عدم تحريم البناء في المسبلة قال وإذا لم يحرم في مسبلة لم يحرم في موات ومملوك بإذن مالكه من باب أولى قال وهو مخالف لما تقدم عن الأذرعي.


الثالث أن الحاكم قال في مستدركه إثر تصحيح أحاديث النهي عن البناء والكتب على القبور ليس العمل عليها فإن أئمة المسلمين شرقا وغربا البناء على قبورهم وهو أمر أخذه الخلف عن السلف قال البرزلي فيكون إجماعا الأمر


 الرابع أن ما قاله الإمام الأذرعي فيه نظر فقد ذكر هو في الوصايا عن الشيخين من غير اعتراض عليهما جواز الوصية لعمارة قبور الأولياء والصالحين لما فيها من إحياء الزيارة والتبرك بها وقال أعني الإمام الأذرعي في الوقف بعد نقله هذا الكلام قلت وقضيته جواز الوقف على عمارة هذا النوع ويختص المنع بغيره وعلى جواز الوقف على قبور أهل الخير العمل اهـ المقصود من كلام الإمام الأذرعي.



وقد ذكر هو أيضا في الوصايا أن الوصية والوقف إنما يجوزان فيما يكون قربة عند الموصي أو الواقف الأمر 



الخامس أن بعض علماء أئمتنا المتأخرين ذكر كلاما حسنا يؤيد جواز البناء فقال قلت ذكروا صحة الوصية لبناء المسجد الأقصى وقبور الأنبياء - عليهم الصلاة والسلام - وألحق الشيخ أبو محمد بها قبور العلماء والصالحين لما فيها من الإحياء بالزيارة.



وقد ذكر الغزالي - رضي الله عنه - في الوسيط والإحياء كلاما يدل على جواز البناء على قبور علماء الدين ومشايخ الإسلام وسائر الصلحاء ولا يبعد جواز ذلك حملا على الإكرام قال وفي شرح التنبيه للإمام ابن الرفعة ما يدل على جواز البناء كما في الوسيط والإحياء بل على استحبابه ولا شك في ذلك لوجوده في جميع أمصار الإسلام قديما وحديثا قال ولم ينقل عن أحد من العلماء والصلحاء ولاة أمور الدين إنكار فيه بقول ولا فعل مع عدم الشك في تمكنهم منه والله تعالى أعلم اهـ 



السؤال فما المرجح

المعتمد من الجوابين وما قولكم رضي الله عنكم إذا كانت الصحراء التي فيها المقبرة المذكورة غير موقوفة وكانت صفتها على ما ذكرنا أولا فهل يا شيخ الإسلام حكم هذه الصحراء حكم المسبلة لكون من أراد الدفن فيها فلا مانع له أم حكمها حكم الأرض المملوكة لكون مائها إذا أتى المطر يسيل في بستان جماعة أم حكمها حكم الأرض الموات كما قال بعض المفتين من علماء العصر.



فإن قلتم حكمها حكم المسبلة فإذا كانت الصحراء واسعة فهل يجوز البناء فيها إذا لم يحصل التضييق لسعة البقعة سيما أنهم عللوا كراهة البناء لما فيه من التضييق بل هذا التعليل في جواب الأول وإن قلتم حكمها حكم الأرض المملوكة جاز البناء فيها بإذن المالك كما تقدم عن الإمام ابن العماد.



وإن قلتم حكمها حكم الموات كما قال بعض المفتين من علماء العصر فمن أحياها أو قطعة منها ملكها وصارت ملكا له من أملاكه يتصرف فيها كيف يشاء كما قال هذا المفتي بل كلام من جوز البناء محمول على ما إذا كان البناء في موات أو ملك أوضحوا لنا القول في ذلك بجواب شاف يحصل به المقصود وما قولكم رضي الله عنكم في قول من قال يكره البناء على القبر والكتابة وأن يعلم بعلامة زائدة وقيل لا يكره البناء إذا كان الميت من المشايخ والعلماء والسادات نقل من جامع الفتاوى هل الكراهة للتنزيه.



وقوله وقيل لا يكره البناء إلخ هل رأيتم ما يعضده غير ما ذكرنا في السؤال الأول


 وما قولكم فسح الله في مدتكم وأعاد علينا من بركتكم في قول الشيخين في الجنائز يكره البناء على القبر وقالا في الوصية تجوز الوصية لعمارة قبور العلماء والصالحين لما في ذلك من الإحياء بالزيارة والتبرك بها هل هذا تناقض مع علمكم أن الوصية لا تنفذ بالمكروه فإن قلتم هو تناقض فما الراجح وإن قلتم لا فما الجمع بين الكلامين؟



(فأجاب) بقوله المنقول المعتمد كما جزم به النووي في شرح المهذب حرمة البناء في المقبرة المسبلة فإن بني فيها هدم ولا فرق في ذلك بين قبور الصالحين والعلماء وغيرهم وما في الخادم مما يخالف ذلك ضعيف لا يلتفت إليه وكم أنكر العلماء على باني قبة الإمام الشافعي - رضي الله عنه - وغيرها وكفى بتصريحهم في كتبهم إنكارا والمراد بالمسبلة كما قاله الإسنوي وغيره التي اعتاد أهل البلد الدفن فيها أما الموقوفة والمملوكة بغير إذن مالكها فيحرم البناء فيهما مطلقا قطعا إذا تقرر ذلك فالمقبرة التي ذكرها السائل يحرم البناء فيها ويهدم ما بني فيها وإن كان على صالح أو عالم فاعتمد ذلك ولا تغتر بما يخالفه.



وأما المسألة الثانية فقد علم جوابها مما تقرر وهو أنه حيث اعتيد الدفن في محل من الصحراء حرم البناء فيها وهدم وإن لم يحصل به تضييق في الحال لأنه يحصل به ذلك في الاستقبال ولأن من شأن البناء أن يضيق وكون مائها إذا أتى المطر يسيل إلى بستان جماعة لا يخرجها عن كونها مسبلة ويلحقه بالموات خلافا لما نقل عن بعض المفتين نعم إن اتخذ أصحاب البستان في ذلك المحل الذي اعتيد الدفن فيه مجاري للماء حتى يصل إلى بستانهم وكان ذلك الاتخاذ قبل أن يصير ذلك المحل مسبلا ملكوا تلك المجاري وحريمها ولم يجز الدفن فيها 


وأما المسألة الثالثة فالحاصل من اضطراب وقع للشيخين فيها أن قولهما في الجنائز يكره البناء على القبر مرادهما بناء في ملك الشخص أو غيره بإذنه فإن أراد المسبلة أو الموقوفة كان مرادهما كراهة التحريم وما ذكراه في الوصايا محمول على غير البناء في المسبلة لما تقرر لك أولا وكراهة الكتابة وما بعدها للتنزيه لا للتحريم


وفي فتاوي الكبري لابن حجر


Tuesday, July 16, 2024

മായാവിക്കഥകളുമായി വഹാബികൾ ഫണം വിടർത്തുമ്പോൾ...🤭*

 *മായാവിക്കഥകളുമായി വഹാബികൾ ഫണം വിടർത്തുമ്പോൾ...🤭*

👇👇👇👁️👁️👁️

https://www.facebook.com/share/p/vsBk7DKrGnRkZWm1/?mibextid=oFDknk

✍️മഹത്തുക്കളുടെ കറാമത്തുകളെ മായാവിക്കഥകളായി ആക്ഷേപിച്ച് മടുത്തപ്പോൾ, കൂടും കുടുക്കയും മാന്ത്രിക ദണ്ടുമായി വഹാബികൾ  കളത്തിലിറങ്ങി... മഴ നിർത്തിച്ച മായാവിക്കഥയുമായി കേരളാ വഹാബികളുടെ നേതാവ് എ പി അബ്ദുൽ ഖാദർ മൗലവി മാന്ത്രിക ദണ്ടെടുത്ത് വീശിയത് വഹാബികളുടെ കുട്ടിപ്പൊത്തകത്തിൽ വായിച്ചത് ഈ അടുത്ത്...😄[ഇസ്‌ലാഹി പ്രസ്ഥാനം പേജ് 141. KNM പ്രസിദ്ധീകരണം]


          ഇപ്പോളിതാ അടുത്ത മായാവിക്കഥ...🤭 കഥ പറയുന്നത്  വഹാബികളുടെ  സ്വന്തം ആഗോള നേതാവ് സാക്ഷാൽ ഇബ്നു തൈമിയ്യ, അൽഫുർഖാൻ എന്ന സ്വന്തം പുസ്തകത്തിൻ്റെ 165 ആമത്തെ പേജിൽ ... ''രണ്ട് മാസം ഭക്ഷണം കഴിക്കാതെ ജീവിക്കുന്നയാൾ...മണ്ണ് വാരി സഞ്ചിയിലിട്ട് ചുവന്ന ധാന്യമാക്കി മാറ്റുന്ന ലോക പ്രസിദ്ധ മാന്ത്രികൻ''...🤭 ...നാളെ മുതൽ സഞ്ചിയുമായി നടക്കുന്ന വഹാബികളെക്കണ്ടാൽ ആർക്കും ഒന്നും തോന്നരുത്... പുതിയ മായാവിക്കഥകളുണ്ടാക്കാനുള്ള യാത്രയിലാണവർ... മാന്ത്രിക ദണ്ടും മുദ്രയും ആപ്പീസിൽ റെഡിയാക്കി വച്ചിട്ടുണ്ട്. എല്ലാ വഹാബികളും എത്രയും വേഗമവ കൈപ്പറ്റേണ്ടതാണ്. ജിന്നുള്ള വഹാബികൾ ഒരെണ്ണം കൂടുതൽ എടുക്കാവുന്നതാണ്. 


                      ഇബ്നു തൈമിയ്യ "ലൗഹുല്‍ മഹ്ഫൂളില്‍'' നോക്കി ഗ്വൈബുകള്‍ പറഞ്ഞിരുന്നുവെന്നും, ഡമസ്ക്കസിലെ ജയിലില്‍ അടക്കപ്പെട്ട സമയത്ത് എല്ലാ വഖ്ത്തിലും മൂപ്പര്  കറാമത്തായി പള്ളിയില്‍ എത്തിയിരുന്നുവെന്നും തുടങ്ങി  വഹാബീ മായാവിക്കഥകളിൽ നിന്ന്  ഇനിയും പലതും പറവാനുണ്ട്.വഹിപ്പാൻ വഹാബികൾക്ക് കഴിവില്ലാത്തതിനാൽ തത്ക്കാലം ഇതിൽ നിർത്തുന്നു.അതുവരെ ,മായാവിക്കഥകളുടെ മുന്തിരി വള്ളികളിൽ  തൂങ്ങി വഹാബികൾ ആർത്തു രസിക്കട്ടെ...ല്ലേ... 😄

                  മണ്ണ് ഭക്ഷണമാക്കി മാറ്റുന്ന മായാവിക്കഥയുമായി ആഗോള പട്ടിണി മാറ്റാനായി ലോക രാഷ്ട്രങ്ങളെ സമീപിക്കാനുള്ള ശ്രമത്തിലാണ് കേരളാ വഹാബികൾ- എന്നാണ് കേട്ടത്... 😄 എല്ലാം കണ്ടും കേട്ടും  കിളി പോയ പാവം അണികളെ യുക്തിവാദത്തിലേക്ക് ആനയിക്കുന്ന വഹാബിസത്തിന് ഭാവുകങ്ങൾ നേരുന്നു...🤭

*ഖുദ്സി*

12-07 -2024

Tuesday, July 9, 2024

عبدك المسكين يرجو فضلك الجم الغفير “അങ്ങയുടെ അടിമ അങ്ങയുടെ വിശാലവും സുതാര്യവുമായ ഔദാര്യത്തെ പ്രത്യാശിക്കുന്നു

 


http://islamicglobalvoice.blogspot.com/


വിമർശനം 7


ചോദ്യം:


ശർറഫൽ അനാം മൗലിദിലെ മറ്റൊരു പരാമർശമാണ് പുത്തൻവാദികൾ വിമർ

ശിക്കുന്ന മറ്റൊന്ന്.



عبدك المسكين يرجو فضلك الجم الغفير


“അങ്ങയുടെ അടിമ അങ്ങയുടെ

വിശാലവും സുതാര്യവുമായ ഔദാര്യത്തെ പ്രത്യാശിക്കുന്നു".


നബി സ്വ)യോട് അങ്ങയുടെ അടിമ

എന്ന പ്രയോഗം ശിർക്കിലേക്ക് നയിക്കു

മെന്നാണ് വിമർശകരുടെ ജൽപനം. ഇത്

തികച്ചും അബദ്ധവും വസ്തുതകൾക്ക്

നിരക്കാത്തതുമാണ്. പദത്തിന്റെ അർത്ഥ

വും ഉദ്ദേശ്യവും അറിയുമ്പോൾ വിമർശ

നത്തിൽ യാതൊരു കഴമ്പുമില്ലെന്ന് മന

സ്സിലാക്കാം.


“ഞാൻ നബി(സ്വ)യുടെ അടി

മയും സേവകനുമായിരുന്നു” എന്ന് മഹാ

നായ ഉമർ(റ) പറഞ്ഞത് ഹദീസിൽ വന്നി

ട്ടുണ്ട്. (മുസ്തദ്റക്: 1/ 419, ഹ; ന: 398)

لَمّا وَليَ عُمرُ بنُ الخَطّابِ خَطَبَ النّاسَ على مِنْبَرِ رسولِ اللهِ ﷺ، فَحَمِدَ اللهَ وأَثْنى عليه، ثُمَّ قالَ: أَيُّها النّاسُ، إنِّي قد عَلِمْتُ أَنَّكُمْ تُؤنِسونَ مِنِّي شِدَّةً وغِلْظَةً، وذلك أَنِّي كُنتُ مع رسولِ اللهِ ﷺ، فكُنتُ عَبْدَهُ وخادِمَهُ، وكان كما قالَ اللهُ بالمؤْمِنينَ رَؤوفًا رَحيمًا، فكُنْتُ بينَ يَدَيْهِ كالسَّيْفِ المسْلولِ إلّا أنْ يَغْمِدَني، أَوْ يَنْهاني عَنْ أَمْرٍ فأَكُفَّ، وإلّا أَقْدَمْتُ على النّاسِ لِمكانِ لينِهِ.

 • صحيح الإسناد

الحاكم، المستدرك على الصحيحين (٤٣٩)

അബ്ദ് - അടിമ -എന്ന പദം വിവിധ അർത്ഥങ്ങളി

ൽ പ്രയോഗിച്ചതു കാണാം.

അല്ലാഹുവിൻറെ അടിമ എന്ന് പറയുമ്പോൾ ഉള്ള അർത്ഥമല്ല   ഇന്നയാളുടെ അടിമ എന്ന് പറയുമ്പോൾ ഉള്ളത്.

സേവകൻ എന്ന അർത്ഥത്തിലും അടിമ എന്ന് വാക്ക് ഉപയോഗിക്കുന്നതാണ്.

അടിമ മോചനം ചെയ്യൽ സുന്നത്താണെന്ന് കാണാം നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾക്ക് അടിമകൾ ഉണ്ടായിരുന്നു. എന്ന് ഹദീസുകളിൽ ഉണ്ട് സ്വഹാബികൾക്കും അടിമകൾ ഉണ്ടായിരുന്നു. അവിടെയെല്ലാം അടിമ കൊണ്ട് ഉദ്ദേശം അല്ലാഹുവിൻറെ അടിമ എന്ന അർത്ഥത്തിലല്ല .


അല്ലാഹുവിൻറെ അടിമ

എന്ന് പറയുമ്പോൾ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്ന അടിമ എന്നാണ്.

ഇന്ന വെക്തിയുടെ  അടിമ എന്ന് പറയുമ്പോൾ അദ്ദേഹം ഉടമയാക്കിയ വ്യക്തിയെന്നോ സേവകൻ എന്ന അർത്ഥത്തിൽ എല്ലാം പറയാവുന്നതാണ് നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ അടിമയാണ് എന്ന് പറഞ്ഞാൽ സേവകൻ എന്ന അർത്ഥത്തിലും അവിടുത്തെ കൽപ്പനകൾ അനുസരിച്ച് ജീവിക്കുന്നവൻ എന്ന അർത്ഥത്തിലും ഒക്കെയാണ് .അവിടെത്തെ ഞാൻ സേവിക്കാൻ തയ്യാറാണ് എന്നുമാണ് ഉദ്ദേശം


ഇതേ അർത്ഥത്തിനാണ് ഉമർ റളിയള്ളാഹു അൻഹു ഉപയോഗിച്ചത് .അല്ലെങ്കിലും ഉമർ റളിയള്ളാഹു അന്ഹു ഉപയോഗിച്ചതും മറ്റുമൊക്കെ ശിർക്കാണന്ന് ഒഹാബി  പുരോഹിതന്മാർ പറയുമോ ?


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Saturday, July 6, 2024

മരണപ്പെട്ടവരുടെ കേൾവി

 


*മരണപ്പെട്ടവരുടെ കേൾവി*

നീ മരിച്ചവരെ കേൾപ്പിക്കുകയില്ല എന്ന ആയത്ത് വിവരിച്ച് ഇബ്ൻ കസീർ എഴുതുന്നു.
ജഡങ്ങളെ കേൾപ്പിൽ നിന്റെ കഴിവിൽ പെട്ടതല്ല.
അതല്ലാം അല്ലാഹു വിലേക്കാണ്
അല്ലാഹു ഉദ്ധേശിച്ചാൽ അല്ലാഹു വിന്റെ കഴിവ് കൊണ്ട് ജീവിച്ചിരിക്കുന്നവരുടെ ശബ്ദം മരിച്ചവരെ കേൾപ്പിക്കുന്നു.
അല്ലാഹു ഉദ്ധേശിക്ഷ വരെ ഹിദായത്താക്കുകയും പിഴപ്പിക്കുകയും ചെയ്യന്നു '
ശരിയായ അഭിപ്രായം മരിച്ചവർ
കേൾക്കു മെന്ന ഇബ്നു ഉമർ പറഞ്ഞ അഭിപ്രായമാണ് '
അത് ശരിയാണന്നതിന് ധാരാളം തെളിവുകൾ  പല വിധേനയുംഉണ്ട്.
അതിൽ ഏറ്റവും പ്രശസ്തം ഇബ്ൻ അബ്ദുൽ ബറ് സ്വഹീഹാണന്ന് പറഞ്ഞ് റിപ്പോര്ട്ട് ചെയ്യുന്നു.
ഇബ്ൻ അബ്ബാസ് റ വിൽ നിന്ന്
നബി സ്വ പറയുന്നു.
ദുൻയാവിൽ വെച്ച് പരിചയമുള്ള മുസ്ലിമായ തന്റെ സഹോദരന്റെ ഖബറിന്നരികിലൂടെ ഒരാൾ നടക്കുമ്പോൾ അവനു സലാം ചൊല്ലിയാൽ
ഖബറാളി സലാം മടക്കുന്നതാണ് -
മയ്യിത്തിനെ അനുകമിച്ചവർ പിരിഞ്ഞ് പോരുമ്പോൾ ചെരിപടിയാടെ ശബ്ദം ഖബറാളി കേൾക്കുന്നതാണ്
ഖബറാളിക്ക് സലാം ചൊല്ലുമ്പോൾ നേരിട്ട് സംഭാഷണം നടത്തുന്നവർ സലാം ചൊല്ലുന്നത് പോലെ സലാം ചൊല്ലൽ നിയമമാക്കിയത്
അത് കേൾക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നവരോടുള്ള സംഭാഷണമാണ്.

സലഫുകൾ ഉത്തമ നൂറ്റാണ്ടുകാർ മയ്യിത്ത് കേൾക്കുമെന്ന്  ഇജാമാ ആണ്.
ജീവിച്ചിരിക്കുന്ന വരുടെ സിയാറത്ത് മരിച്ചവർ അറിയുകയും സന്തോ ശിക്കുകയും ചെയ്യുമെന്ന് സലഫുസ്വാലിഹീങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ അനിശ്വേധ്യമായി വന്നിട്ടുണ്ട്.
ഇബ്ൻ അബിദ്ധുൻയാ കിതാബുൽ ബുബൂറിൽ റിപ്പോർട്ട് ചെയ്യുന്നു.
ആഇശ ബീവി റ പറയുന്നു.

ഒരാൾ സഹോദരന്റെ ഖബർ സിയാറത്ത് ചെയ്യുകയാണങ്കിൽ സഹോദരൻ അയാളെ കൊണ്ട് നേരം പോക്കാകുയും  മടക്കുകയും ചെയ്തിട്ടല്ലാതെ ഇല്ല.
(6/325 തഫ്സീർ ഇബന് കസീർ
Aslam kamili parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

ഖബറിന്നരികിൽ ഖത്മ് ഓതണമെന്ന് ഇമാം ശാഫിഇ റ*

 *മയ്യത്ത് മറമാടിയതിന്ന് ശേഷം ഖബറിന്നരികിൽ 

ഖത്മ് ഓതണമെന്ന് ഇമാം ശാഫിഇ റ*


ഇമാം നവവി റ അദ്കാറിൽ പറയുന്നു.


മയ്യത്തിനെ മറമാടിയതിന്ന് ശേഷം ഒട്ടകത്തെ അറുത്ത് മാംസ വിതരണം നടത്തുന്ന സമയം മയ്യിത്തിന്നരികെ ഇരിക്കൽ പുണ്യമാണ്.

ഖുർആൻ പാരായണം മയ്യിത്തിനുള്ള പ്രാർഥന പ്രഭാഷണം (വഅള് ) സ്വാലിഹീങ്ങളുടെയും അവസ്ഥകളും മഹാന്മാരുടെ ചരിത്രങ്ങൾ പറയൽ (മൗലിദ് പാരായണം ) എന്നിവ കൊണ്ട് ജോലിയാവണം .


ശാഫിഈ ഇമാമും റ അനുയായികളും പറഞ്ഞു.

(മറമാടിയതിന് ശേഷം)

ഖുർആനിന്റെ ഒരു ഭാഗം ഖബറിന്റെ അരികെ ഓതാണ്ടതാണ്.


*ഖബറിന്നരികെ നിന്ന് കൊണ്ട് വിശുദ്ധ ഖുർആൻ ഖതം ആക്കിയാൽ ഏറ്റവും നല്ലതാണ്*. (അദ്കാർ ഇമാം നവവി 288

)

وقال في "الأذكار" (1/288، ط. دار ابن حزم): [ويُسْتَحَبُّ أن يقعد عنده بعد الفراغ ساعةً قدر ما يُنحر جزور ويقسم لحمها، ويشتغل القاعدون بتلاوة القرآن، والدعاء للميت، والوعظ، وحكايات أهل الخير، وأحوال الصالحين. قال الشافعي والأصحاب: يُستحب أن يقرؤوا عنده شيئًا من القرآن؛ قالوا: فإن ختموا القرآن كله كان حسنًا] اهـ.


മറമാടൽ പൂർണമായതിന്ന് ശേഷം  ഖബറിൽ ചോദ്യം ചോദിക്കുന്ന സമയമാണ് ആ സമയത്ത് ഖബറിലുള്ളവർക്ക് നമ്മെ കൊണ്ട് നേരം പോക്കും സമാധാനവും ലഭിക്കാൻ ഉത്തരം എളുപ്പമാ വന്നും അൽപസമയം അവിടെ തന്നെ നിൽക്കുകയും ഖുർആൻ ഖത്മാക്കുക ദുആ ചെയ്യുക തുടങ്ങി  പുണ്യകർമങ്ങൾ  നാം ചര്യയാക്കേണ്ടതാണ്.


അസ് ലം കാമിൽ സഖഫി

പരപ്പനങ്ങാടി

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...