Showing posts with label ഇസ്തിഗാസ ഖബറിൽ മഴ തേടിയത് മുജാഹിദുകൾക്ക് മറുപടി. Show all posts
Showing posts with label ഇസ്തിഗാസ ഖബറിൽ മഴ തേടിയത് മുജാഹിദുകൾക്ക് മറുപടി. Show all posts

Sunday, March 3, 2019

ഇസ്തിഗാസ ഖബറിൽ മഴ തേടിയത് മുജാഹിദുകൾക്ക് മറുപടി

ചോദ്യം: ഉമർ(റ) ഭരണകാലത്ത് നബി(സ) യുടെ റൗളയിൽ വന്നു നബി(സ) യോട്  സഹായാര്ഥന നടത്തിയ വ്യക്തി ആരാണെന്ന് അറിയപ്പെടാത്തത് കൊണ്ട് ആ സംഭവം പ്രമാണമായി സ്വീകരിക്കാൻ പറ്റില്ലെന്ന് പുത്തൻ വാദികൾ പറയുന്നുണ്ടല്ലോ?.


മറുവടി: പ്രസ്തുത വ്യക്തി ആരാണെന്ന് അറിയില്ലെന്ന വാദം ശരിയല്ല. മഹാനായ ഇബ്നു ഹജറുൽ അസ്ഖലാനി(റ) 'ഫത്ഹുൽ ബാരി' യിൽ എഴുതുന്നു:

وقد روى سيف  في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة (فتح البباري : ٤٤١/٣)

പറയപ്പെട്ട സ്വപ്നം കണ്ട വ്യക്തി സ്വഹാബത്തുൽ ഒരാളായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) യാണെന്ന് സൈഫ് (റ) ഫുതുഹിൽ ഉദ്ദരിച്ചിട്ടുണ്ട് .(ഫത്ഹുൽബാരി : 3/441).

ഇക്കാര്യം ഹാഫിള്  ഇബ്നു കസീർ അൽബിദായത്തുവന്നിഹായ. വാ:7 പേ: 93 - ലും ഇമാം സുബ്കി(റ) ഷിഫാഉസ്സഖാമിലും ഇബ്നി ഹജറുൽ ഹൈത്തമി (റ) അൽ ജൗഹറുൽ മുനള്വമിലും ഇമാം സുംഹൂദി(ര) വഫാഉൽ വഫാ- യിലും രേകപ്പെടുത്തിയിട്ടുണ്ട്.അതിനാല പ്രസ്തുത വ്യക്തി പ്രമുഖ സ്വഹാബി വര്യനാണ്. 

(11) ചോദ്യം: സഹായാര്ഥന നടത്തിയ വ്യക്തി ബിലാലുബ്നുൽ ഹാരിസ് (റ) എന്ന് പേരായ സ്വഹാബിയാണെന്ന് അഭിപ്രായപ്പെട്ടത് സൈഫാണല്ലോ. അദ്ദേഹത്തെ ഹദീസ് നിരൂപക പണ്ഡിതന്മാർ വിലയിരുത്തുന്നതിങ്ങനെയൊക്കെയാണല്ലോ അല്ലമ ദഹബി എഴുതുന്നു: 




സൈഫുബ്നു ഉമർ അളബ്ബീ അൽ അസദീ എന്നയാൾ ദുർബ്ബലനാണ്. അദ്ദേഹത്തെ പറ്റി അബൂദാവൂദ് (റ) പറയുന്നു: അദ്ദേഹം ഒന്നുമല്ല. അബൂഹാതീം(റ) പറയുന്നു: അദ്ദേഹം ഉപേക്ഷിക്കപ്പെടെണ്ട വ്യക്തിയാണ്. യഹ് യ(റ) യെ ഉദ്ദരിച്ച് മുത്വയ്യൻ(റ) പ്രസ്താവിക്കുന്നു: അദ്ദേഹത്തേക്കാൾ നല്ലത് നായാപൈസയാണ് (മീസാനുൽ ഇഅതിദാൽ: 2/256)
എന്നിരിക്കെ സൈഫിന്റെ പ്രസ്താവനയെ ആധാരമാക്കി പ്രസ്തുത വ്യക്തിയെ എങ്ങനെ തീരുമാനിക്കും?

മറുവടി: പ്രസ്തുത പരമാർഷങ്ങളെല്ലാം ഹദീസിന്റെ വിഷയത്തിലാണ്. എന്നാൽ ചരിത്രത്തിന്റെ വിഷയത്തിൽ അദ്ദേഹം അവലംബയോഗ്യനാണ്.വിശ്വവിഖ്യാത പണ്ഡിതൻ ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു:

سيف بن عمر التميمي، صاحب كتاب الردة ويقال الضبي، ويقول غيرذالك، الكوفيّ، ضعيف فى الحديث،عمدة فى التّاريخ

"രിദ്ദത്" എന്നാ ഗ്രന്ഥത്തിന്റെ കർത്താവ് സൈഫുബ്നു ഉമർ അത്തമീമി- ളബ്ബീ എന്നും മറ്റും അദ്ദേഹത്തെ പരിചയപ്പെടുത്താറുണ്ട്. അദ്ദേഹം ഹദീസിന്റെ വിഷയത്തിൽ ദുർബ്ബലനും ചരിത്രത്തിന്റെ വിഷയത്തിൽ അവലംബിക്കാവുന്ന വ്യക്തിയുമാണ്. (തഖ്‌രീബുത്തഹ്ദീബ്)

ദഹബി തന്നെ പറയട്ടെ;
http://sunnisonkal.blogspot.com/                        (Moosa Sonkal)
كان أخباريّا عارفا.(ميزان الإعتدال)

അദ്ദേഹം പരിചയ സമ്പന്നനായ ചരിത്രകാരനായിരുന്നു.( മീസാനുൽ ഇഅതിദാൽ)

അപ്പോൾ സൈഫ് കൊള്ളരുതാത്ത വ്യക്തിയാണെന്ന് പണ്ഡിതർ പറഞ്ഞത് ഹദീസിന്റെ വിഷയത്തിലാണ്. നാം ചർച്ച ചെയ്യുന്ന ഹദീസിന്റെ നിവേദക പരമ്പരയിൽ സൈഫ് എന്നാ വ്യക്തിയില്ല. അതിന്റെ നിവേദക പരമ്പരയിലുള്ളവരെല്ലാം വിശ്വാസയോഗ്യരാണെന്ന്  ഹദീസ് പണ്ഡിതരുടെ പ്രസ്താവനകൾ നാം നേരത്തെ വായിച്ചത് കൊണ്ട് ഇനി ആവർത്തിക്കുന്നില്ല. സൈഫ് പറയുന്നത് ഹിജ്റ 17 വർഷം മദീനയിൽ നടന്ന ചരിത്രങ്ങളാണ്. ഫുതൂഹ് എന്നാ ഗ്രന്ഥവും ചരിത്ര ഗ്രന്ഥമാണ്. ഹദീസ് ഗ്രന്ഥമല്ല. അദ്ദേഹത്തിനു ശേഷം വന്ന പല ചരിത്ര പണ്ഡിതന്മാരും ചരിത്രത്തിൽ അവലംബമാക്കുന്നത് അദ്ദേഹത്തിൻറെ ഫുതൂഹാണ്. ചരിത്രപരമായി വീക്ഷണാന്തരങ്ങളുണ്ടാകുമ്പോൾ  ഹാഫിള് ഇബ്നു കസീറിനെ പോലുള്ളവർ പ്രാമുഖ്യം നല്കുന്നതും സൈഫിന്റെ അഭിപ്രായത്തിനാണ്. ഇബ്നു കസീരിന്റെ അൽ ബിദായത്തുവനിഹായ വായിക്കുന്നവർക്ക് ഈ വസ്തുത ബോധ്യമാകും. ചരിത്രത്തിൽ അദ്ദേഹം അവലംബിക്കാവുന്ന വ്യക്തിയും പരചയസംബന്നനുമാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ),ഇമാം സുബ്കി(റ),ഇബ്നു ഹജറുൽ ഹൈതമി(റ) ഇമാം സുംഹൂദി(റ) തുടങ്ങിയ മഹാന്മാർ സ്വപ്നം കണ്ട വ്യക്തി ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) എന്ന് പേരായ സ്വഹാബി വര്യനാണെന്നു തറപ്പിച്ചു പറയുന്നത്. പ്രസ്തുത പണ്ഡിതന്മാരും സൈഫിനെ കുറിച്ച് ഹദീസ് പണ്ഡിതർ നടത്തിയ പരമാർശങ്ങൾ കാണാത്തവരല്ലല്ലോ. എന്ന് മാത്രമല്ല ഹദീസിൽ സൈഫ് ദുര്ബ്ബലാനാണെന്ന് പറഞ്ഞ ഉടനെയാണ് ചരിത്രത്തിൽ അവലംബിക്കാവുന്ന ആളാണെന്നു ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറഞ്ഞത്. അതേ പോലെ സൈഫിനെ പറ്റി വ്യത്യസ്ത പ്രസ്താവനകൾ പറഞ്ഞ അതേ ഗ്രന്ഥത്തിലാണ് അദ്ദേഹം പരിചയസംബന്നനായ ചരിത്ര പണ്ഡിതനാണെന്ന് അല്ലാമാ ദഹബിയും പ്രസ്ഥാപിച്ചത്.

ചുരുക്കത്തിൽ റൗളാശരീഫിൽ വന്നു നബി(സ) യോട് മഴക്കുവേണ്ടി സഹായാര്ഥന നടത്തിയ സംഭവം പരമാർഷിക്കുന്ന ഹദീസിന്റെ നിവേദക പരമ്പരയിൽ സൈഫ് എന്ന വ്യക്തിയില്ല. പ്രത്യുത ഹിജ്റ പതിനേഴാം വർഷം മദീനയിൽ നടന്ന ചരിത്ര സത്യങ്ങളാണ് സൈഫ് ഫുതൂഹിൽ രേഖപ്പെടുത്തിയത്. റൗളയിൽ വന്നതാര്, പോയതാര്, എന്നൊക്കെ തീരുമാനിക്കുന്നത് ചരിത്രപരമായ വസ്തുതയാണല്ലോ. ചരിത്രസംബന്ധിയായ വിഷയത്തിൽ സൈഫ് അവലംബിക്കാവുന്ന വ്യക്തിയുമാണ്. അതിനാല സൈഫിന്റെ പേര് പറഞ്ഞത് ആ സംഭവത്തെ തള്ളികളയുന്നത്  തികച്ചും അന്യായമാണ്.

 (12) ചോദ്യം: റൗളയിൽ മഴക്കുവേണ്ടി നബി(സ) യോട് സഹായാര്ഥന നടത്തിയത് ബിലാലുബ്നു ഹാരിസ് (റ) എന്ന് പേരായ സ്വഹാബിവര്യനാണെന്ന് തെളിഞ്ഞാൽ തന്നെ ഒരു ഒറ്റപ്പെട്ട സംഭവമായല്ലേ അതിനെ കാണാൻ സാധിക്കൂ. ഒറ്റപ്പെട്ട സംഭവങ്ങൾ പ്രമാണയോഗ്യമല്ല എന്നല്ലേ നിദാനശാസ്ത്രം?.

മറുവടി: ഒറ്റപ്പെട്ട സംഭവമായി അതിനെ ഒരിക്കലും കാണാൻ പറ്റില്ല. കാരണം അബ്ബാസ് (റ) വിനേയും കൂട്ടി ഇസ്ലാമിന്റെ രണ്ടാം ഖലീഫ ഉമർ(റ) മഴയെ തേടുന്ന നിസ്കാരം നടത്താൻ പുറപ്പെട്ട സംഭവം ഇമാം ബുഖാരി(റ) യും മറ്റും രേഖപ്പെടുത്തിയതാണ്. ആ പുറപ്പാട് ബിലാലുബ്നുൽ ഹാരിസ് (റ) പറഞ്ഞതിനെ അടിസ്ഥാനത്തിലായിരുന്നു. അദ്ദേഹം ഉമർ(റ) വിനെ സമീപിച്ചതും മഴയെ തേടുന്ന നിസ്കാരം നടത്താൻ ആവശ്യപ്പെട്ടതും നബി(സ) നല്കിയ നല്കിയ നിർദേശം സ്വീകരിച്ച്ചുമായിരുന്നു. ഇക്കാര്യം പുത്തൻ വാദികൾ തന്നെ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നു തൈമിയ്യ തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിൻറെ പരമാർഷം കാണുക.

وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)
റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമുർറമാദ: (عام الرمادة)
എന്ന് വിളിക്കുന്നത്.) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട് ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽലി(സ) നെ കാണുകയും ഉമർ(റ) സമീപ്പിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും  ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ പേ: 372).

ഇക്കാര്യം ഇബ്നുഹജറുൽ അസ്ഖലാനി (റ) ഫത്ഹുൽബാരിയിലും  സൂചിപ്പിച്ചിട്ടുണ്ട്. ഇമാം ബുഖാരി(റ)സ്വഹീഹുൽ അദ്ധ്യായം നല്കിയിരിക്കുന്നിങ്ങനെയാണ്;

باب سؤال الناس الإمام الاستسقاء إذا قحطوا

ജലക്ഷാമം നേരിട്ടാൽ ജനങ്ങള് ഇമാമിനോടു മഴയെത്തെടാൻ ആവശ്യപ്പെടുന്ന അദ്ധ്യായം.എന്നാൽ ഈ അധ്യായത്തിൽ ഇമാം ബുഖാരി(റ) കൊണ്ടുവന്ന ഹദീസിതാനു.

عن أنس رضي الله عنه أن عمر بن الخطاب كان إذا قحطوا استسقى بالعباس بن عبد المطلب فقال اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتسقينا وإنا نتوسل إليك بعم نبينا فاسقنا قال فيسقون(صحيح البخاري٩٥٤)

അനസ് (റ) ല്‍ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു:
“നിശ്ചയം ജനങ്ങള്‍ക്കു വരള്‍ച്ച അനുഭവപ്പെടുമ്പോള്‍ ഉമര്‍ (റ) അബ്ബാസ് (റ) നെ ഇടയാളനാക്കി മഴ തേടാറുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ, തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നബിയെ നിന്നിലേക്ക് തവസ്സുലാക്കാറുണ്ടാ യിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് നീ മഴ നല്‍കാറുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നബിയുടെ എളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് നീ മഴ നല്‍കേണമേ’ (ബുഖാരി 954).
http://sunnisonkal.blogspot.com/                        (Moosa Sonkal)
ഈ ഹദീസും ഇമാം ബുഖാരിയുടെ അദ്ധ്യായവും തമ്മിൽ ബന്ധമില്ലെന്ന് പറഞ്ഞ പലരും ഇമാം ബുഖാരിയെ എതിർത്ത് സംസാരിച്ചിട്ടുണ്ട്.അതിനു ഇബ്നു ഹാജർ നല്കിയ മറുവടി വായിക്കുക.

وأما حديث أنس عن عمر فأشار به أيضا إلى ما ورد في بعض طرقه ، وهو عند الإسماعيلي من رواية محمد بن المثنى عن الأنصاري بإسناد البخاري إلى أنس قال : كانوا إذا قحطوا على عهد النبي - صلى الله عليه وسلم - استسقوا به ، فيستسقي لهم فيسقون فلما كان في إمارة عمر " فذكر الحديث وقد أشار إلى ذلك الإسماعيلي فقال : هذا الذي رويته يحتمل المعنى الذي ترجمه ، بخلاف ما أورده هو : قلت : وليس ذلك بمبتدع ، لما عرف بالاستقراء من عادته من الاكتفاء بالإشارة إلى ما ورد في بعض طرق الحديث الذي يورده . وقد روى عبد الرزاق من حديث ابن عباس " أن عمر استسقى بالمصلى ، فقال للعباس : قم فاستسق ، فقام العباس " فذكر الحديث ، فتبين بهذا أن في القصة المذكورة أن العباس كان مسئولا وأنه ينزل منزلة الإمام إذا أمره الإمام بذلك . وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الداري - وكان خازن عمر - قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي - صلى الله عليه وسلم - فقال : يا رسول الله استسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : ائت عمر " الحديث . وقد روى سيف  في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة ، وظهر بهذا كله مناسبة الترجمة لأصل هذه القصة أيضا والله الموفق(فتح الباري) . .

ഉമർ(റ)വിനെ തൊട്ട്  അനസ് (റ) റിപ്പോർട്ട്‌ ചെയ്യുന്ന ഹദീസിന്റെ വിവിധ റിപ്പോർട്ടുകളിലേക്ക് സൂചിപ്പിക്കുകയാണ് ഇവിടെ ഇമാം ബുഖാരി (റ) ചെയ്തത്. ബുഖാരി(റ) യുടെ നിവേദക പരമ്പര കൊണ്ട് അൻസ്വാരി(റ) വഴിയായി മുഹമ്മദ്ബ്നുൽ മുസന്ന(റ) വഴിയായി  ഇസ്മാഹാന്ഈല(റ) നിവേദനം ചെയ്തതാണ് ഒരു റിപ്പോർട്ട്‌.അതിങ്ങനെയാണ്.അനസ്(റ) പറയുന്നു: നബി(സ) യുടെ കാലത്ത് ജലക്ഷാമം നേരിട്ടാൽ നബി(സ) യോട് സഹാബിൽ കിറാം മഴയെ തേടുമായിരുന്നു. അപ്പോൾ നബി(സ) അവർക്ക് വേണ്ടി മഴയെ തേടുകയും അവർക്ക് മഴ ലഭിക്കുകയും ചെയ്യും അങ്ങനെ ഉമർ(റ) ഭരണ കാലമായപ്പോൾ...ഇസ്മാഈലി (റ) യും അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.  അദ്ദേഹം പറയുന്നു : ഈ റിപ്പോർട്ടിലുള്ള വിഷയം ഇമാം ബുഖാരി ( റ) യുടെ അധ്യായത്തിൽ പറഞ്ഞ ആശയത്തിന് വക നൽകുന്നതാണ്. ഇമാം ബുഖാരി(റ) കൊണ്ട് വന്ന റിപ്പോർട്ട്‌ അങ്ങനെയല്ല.

ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു: പുതിയ ഒരു സംഗതിയായി അതിനെ കാണേണ്ടതില്ല. ഇമാം ബുഖാരി(റ) ഒരദ്ധ്യായത്തിൽ കൊണ്ടുവരുന്ന ഹദീസിന്റെ മറ്റു രിവായത്തുകൾ സൂചിപ്പിച്ച്  അദ്ധ്യായം നൽകുക എന്ന പരിപാടി ഇമാം ബുകാരി (റ) യുടെ പതിവ് പരിശോധിച്ചതിൽ നിന്ന് ബോധ്യപ്പെട്ട കാര്യമാണ്...ഇബ്നുഅബീശൈബ(റ) പ്രബലമായ പരമ്പരയിലൂടെ അബുസ്വാലിഹുസ്സമ്മാനി(റ),മാലികുദ്ദാർ(റ) വില നിന്ന് നിവേദനം ചെയ്യുന്നു.ഉമർ(റ) കാലത്ത് ജലക്ഷാമം നേരിട്ടപ്പോൾ ഒരാള് നബി(സ) യുടെ ഖബരിങ്കൽ വന്നു ഇങ്ങനെ പറഞ്ഞു. 'അല്ലാഹുവിന്റെ റസൂലെ!. അങ്ങ് അങ്ങയുടെ സമുധായത്തിനു വേണ്ടി മഴയെ തേടിയാലും. നിശ്ചയം അവർ നശിച്ചിരിക്കുന്നു." അതെ തുടർന്ന് നബി(സ) അദ്ദേഹത്തെ സ്വപ്നത്തിലൂടെ സമീപിച്ചു പറഞ്ഞു...സൈഫ് പുതൂഹിൽ ഉദ്ദരിക്കുന്നു: പ്രസ്തുത സ്വപ്നം കണ്ട വ്യക്തി സ്വഹാബത്തുൽ പെട്ട ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) എന്നിവരാണ്. ഈ ചരിത്രത്തിന്റെ അടിസ്ഥാനവുമായി ഇമാം ബുഖാരി(റ) യുടെ അധ്യായത്തിന് ബന്ധമുണ്ടെന്നു ഇപ്പറഞ്ഞത് കൊണ്ടെല്ലാം വ്യക്തമായിരിക്കുന്നു.(ഫത്ഹുൽബാരി : 3/441).
http://sunnisonkal.blogspot.com/                        (Moosa Sonkal)
അപ്പോൾ ഇമാം ബുഖാരി(റ) പ്രസ്തുത അധ്യായത്തിലൂടെ ഉമർ(റ) ന്റെ ഭരണ കാലത്ത് നടന്ന ആ സംഭവത്തിലേക്കും വിരല ചൂണ്ടി എന്നാണല്ലോ ഇബ്നു ഹാജർ(റ) പറഞ്ഞത്. ഈ  പ്രസ്താവനയും അതിന്റെ പ്രമനികതയും വർദ്ദിപ്പിക്കുന്നതാണ്. ഈ സംഭവത്തിന്റെ ഏതാനും ഭാഗം ഇമാം ബുഖാരി(റ) തന്നെ അടബുൽമുഫ്റദിലും താരീഖിലും രേകപ്പെടുത്തിയിട്ടുണ്ടെന്ന വസ്തുത ഇപ്പറഞ്ഞതിനു ശക്തി പകരുന്നതാണ്.

*NB
വഹാബികളുടെ തട്ടിപ്പ്.
-------------------------------
മുകളിൽ കൊടുത്ത ഫത്ഹുൽ ബാരിയിലെ ഇബാറത്തിനിടയിൽ  വാഹബികൾ കടത്തികൂട്ടിയ ഇബാറത്താണ് താഴെ കാണുന്ന ഇബാറത്ത്. നെറ്റിൽ സെർച്ച്‌ ചെയ്താൽ കിട്ടുന്ന ഫത് ഹുൽ ബാരിയിലെ ഇബാറത്തിന്റെ കൂടെ ഞിങ്ങൽ ശ്രദ്ദിച്ചാൽ  ഫത് ഹുൽ ബാരിയിൽ ഇല്ലാത്ത വരിയും കൂടി വഹാബി ജാഹിലുകൾ കടത്തിക്കൂട്ടിയിട്ടുണ്ട്. അതിൽ പ്രിയപ്പെട്ട സുന്നിപ്രവർത്തകർ വന്ജിതാവരുത് എന്ന് പ്രത്യേകം ഓർമിപ്പിച്ചു കൊള്ളുന്നു. കടത്തി കൂട്ടിയ ഇബാറത്ത് താഴെ.

هذا الأثر - على فرض صحته كما قال الشارح - ليس بحجة على جواز الاستسقاء بالنبي - صلى الله عليه وسلم - بعد وفاته ، لأن السائل مجهول ; ولأن عمل الصحابة - رضي الله عنهم - على خلافه ، وهو أعلم الناس بالشرع ، ولم يأت أحد منهم إلى قبره يسأل السقيا ولا غيرها ، بل عدل عمر عنه لما وقع الجدب إلى الاستسقاء بالعباس ولم ينكر ذلك عليه أحد من الصحابة ، فعلم أن ذلك هو الحق ، وأن ما فعله هذا الرجل منكر ووسيلة إلى الشرك ، بل قد جعله بعض أهل العلم من أنواع الشرك . وأما تسمية السائل في رواية سيف المذكورة " بلال بن الحارث " ففي صحة ذلك نظر ولم يذكر الشارح سند سيف في ذلك ، وعلى تقدير صحته عنه لا حجة فيه ؛ لأن عمل كبار الصحابة يخالفه ، وهم أعلم بالرسول - صلى الله عليه وسلم - وشريعته من غيرهم ، والله أعلم .

http://sunnisonkal.blogspot.com/                        (Moosa Sonkal)
(13) ചോദ്യം: ഇത് ഒരു സ്വപ്നമല്ലേ! സ്വപ്നം ഇസ്ലാമിൽ രേഖയല്ല എന്നല്ലേ പണ്ഡിത മതം?.

മറുവടി: ഈ സംഭവത്തിൽ ബിലാലുബ്നുൽ ഹാരിസ്(റ) നബി(സ) യെ കണ്ടത് മാത്രമാണ് സ്വപ്നം. അതല്ല നാം രേഖയായി സ്വീകരിക്കുന്നത്. പ്രത്യുത ഉമർ(റ) വും  അന്നുണ്ടായിരുന്ന സ്വഹാബത്തും അദ്ദേഹത്തിൻറെ പ്രവർത്തനം അംഗീകരിച്ചതാണ് നമ്മുടെ രേഖ.അദ്ദേഹം ഉമർ(റ) നെ സമീപിച്ചതും സംഭവിച്ച കാര്യങ്ങളെല്ലാം ഉമർ(റ) വിനെ ധരിപ്പിച്ചതും സ്വപ്നത്തിളല്ല. ഉണർച്ചയിൽ തന്നെയാണ്, വിശ്വവിഖ്യാത ഹദീസ്പണ്ഡിതൻ   അബ്ദുറസ്സാഖ്(റ) മുസ്വന്നഫിൽ രേഖപ്പെടുത്തിയ റിപ്പോർട്ട് ഇതിനു വ്യക്തമായ രേഖയാണ്. അതിലെ പ്രസക്തഭാഗം ഇങ്ങനെയാണ്.

فَانْطَلَقَ الرَّجُلُ حَتَّى أَتَى عُمَرَ ، فَقَالَ : اسْتأْذِنُوا لِرَسُولِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : فَسَمِعَهُ عُمَرُ ، فَقَالَ : مَنْ هَذَا الْمُفْتَرِي عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ فَقَالَ الرَّجُلُ : لا تَعْجَلْ عَلَيَّ يَا أَمِيرَ الْمُؤْمِنِينَ ، فَأَخْبَرَهُ الْخَبَرَ ، فَبَكَى عُمَرُ " .

http://sunnisonkal.blogspot.com/                        (Moosa Sonkal)
അങ്ങനെ അദ്ദേഹം ഉമർ(റ) വിന്റെ അടുത്തെത്തി ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ റസൂലിന്റെ ദൂതനുവേണ്ടി നിങ്ങൾ സമ്മതം വാങ്ങൂ. ഇതു കേട്ട് ഉമർ(റ) ചോദിച്ചു. അല്ലാഹുവിന്റെ റസൂലിന്റെ മേൽ കള്ളത്തരം നിർമ്മിച്ച് പറയുന്നതാരാണ്. അപ്പോൾ അദ്ദേഹം പറഞ്ഞു: അമീറുൽ മുഅമിനീൻ!. എന്റെ മേൽ നിങ്ങൾ ധ്രതി കാണിക്കരുത്. അങ്ങനെ ഉമർ(റ) വോട് വിവരങ്ങളെല്ലാം പറഞ്ഞപ്പോൾ ഉമർ(റ) കരഞ്ഞുപോയി.(മുസ്വന്നഫ് :4914)
http://sunnisonkal.blogspot.com/                        (Moosa Sonkal)

ഇബ്നു കസീർ തന്നെ പറയട്ടെ;
يقول في الصحيفة التي تليها : وقال سيف بن عمر عن سهل بن يوسف السلمي عن عبد الرحمن بن كعب بن مالك قال: كان عام الرمادة في ءاخر سنة سبع عشرة وأول سنة ثماني عشرة أصاب أهل المدينة وما حولها جوع فهلك كثير من الناس حتى جعلت الوحش تأوي إلى الإنس، فكان الناس بذلك وعمر كالمحصور عن أهل الأمصار حتى أقبل بلال بن الحرث المزني فاستأذن على عمر فقال: أنا رسول رسول الله إليك، يقول لك رسول الله صلى الله عليه وسلم :" لقد عهدتك كيسا، وما زلت على ذلك فما شأنك". قال: متى رأيت هذا ؟ قال: البارحة، فخرج فنادى في الناس الصلاة جامعة، فصلى بهم ركعتين ثم قام فقال: أيها الناس أنشدكم الله هل تعلمون مني أمرا غيره خير منه فقالوا: اللهم لا. فقال : إن بلال بن الحرث يزعم ذيت وذيت(11). قالوا : صدق بلال فاستغث بالله ثم بالمسلمين ، فبعث إليهم وكان عمر عن ذلك محصورا ، فقال: الله أكبر ، بلغ البلاء مدته فانكشف ، ما أذن لقوم في الطلب إلا وقد رفع عنهم الأذى والبلاء. وكتب إلى أمراء الأمصار أن أغيثوا أهل المدينة ومن حولها، فإنه قد بلغ جهدهم ، وأخرج الناس إلى الاستسقاء ، فخرج وخرج معه العباس بن عبد المطلب ماشيا ، فخطب وأوجز وصلّى ثم جثا لركبتيه وقال: الله إياك نعبد وإياك نستعين ، اللهم اغفر لنا وارحمنا وارض عنا. ثم انصرف، فما بلغوا المنازل راجعين حتى خاضوا الغدران.(البداية والنهاية 7/93 للشيخ الحفظ ابن كثير)

http://sunnisonkal.blogspot.com/                        (Moosa Sonkal)

സൈഫ്ബ്നു ഉമർ കഅബുബ്നു മാലിക് (റ) നിന്ന് ഉദ്ദരിക്കുന്നു: പതെനെഴാം വര്ഷത്തിന്റെ അവസാനത്തിലും പതിനെട്ടിന്റെ തുടക്കത്തിലുമായിരുന്നു.മദീനയിൽ കഠിനമായ വരൾച്ച ബാധിച്ചത്. (റമാദ് വര്ഷം).അന്ന് മദീനയിലും പരിസര പ്രദേശങ്ങളിലും വന്യ മിർഗങ്ങൽ നാട്ടിലേക്ക് ഇറങ്ങി വരുമാർ ശക്തമായ വരൾച്ച ബാധിച്ചത് കാരണം ധാരാളം പേര് മരണപ്പെട്ടു. ഞങ്ങളുടെ അവസ്ഥ ഇതായിരുന്നുവെങ്കിലും ഉമർ (റ) അത് കാര്യമായി എടുത്തിരുന്നില്ല. അപ്പോൾ ബിലാല്ബുൻ ഹാരിസുൽ മുസ്ന(റ) വന്നു ഉമർ യോട് സംസാരിക്കാൻ അനുവാദം തേടി.അദ്ദേഹം സംസാരം ആരംഭിച്ചു.ഞാൻ നിങ്ങളിലേക്ക് നിയുക്തനായ അല്ലാഹുവിന്റെ റസൂൽ(സ) ദൂതനാണ്‌. അല്ലാഹുവിന്റെ റസൂൽ(സ) താങ്കളോട് ഇപ്രകാരം ചോദിക്കുന്നു.കടുപ്പം കുറച്ച ഭരിക്കാൻ ഞാൻ നിങ്ങളോട് കരാര് ചൈതിരുന്നില്ലെ? ഇതുവരെ ആ കരാര് പ്രകാരം ആയിരുന്നല്ലോ താങ്കള് നീങ്ങിയിരുന്നത്. ഇപ്പോൾ നിങ്ങളുടെ കാര്യമെന്ത്? ഉമർ(റ) തിരിച്ചു ചോദിച്ചു: "താങ്കള് എപ്പോഴാണ് ഈ സ്വപ്നം കണ്ടത്?" ബിലാൽ ഇന്നലെ രാത്രി.ബിലാൽ ഉടനെ തന്നെ.ഉമർ (റ) ഉടനെ തന്നെ പുറത്തിറങ്ങി. മഴയെ തേടുന്ന നിസ്കാരത്തിനു ഒരുമിച്ച് കൂടാൻ ജനങ്ങൾക്ക്‌ നിര്ദ്ദേശം നല്കുകയും അവര്ക്കിമാമായി രണ്ട റകഅത് നിസ്കരിക്കുകയും ചെയ്തു. തുടർന്ന് എണീറ്റ്‌ നിന്ന് സദസ്സിനോടായി അദ്ദേഹം ചോദിച്ചു. " അല്ലയോ ജനങ്ങളെ അല്ലാഹുവേ മുന്നിർത്തി നിങ്ങളോട് ഞാൻ ചോദിക്കുന്നു.ഉത്തമമല്ലാത്ത വല്ല കാര്യവും എന്നില്നിന്നു ഉണ്ടായതായി നിങ്ങൾക്കറിയുമോ?" ജനങ്ങള് പ്രതികരിച്ചു: 'ഇല്ല'. അപ്പോൾ ഉമർ (റ) പറഞ്ഞു: ബിലാലുബ്നു ഹാരിസ് ചിലതൊക്കെ പറയുന്നുണ്ടല്ലോ?.അപ്പോൾ സദസ്സ് പ്രതികരിച്ചു ". ബിലാൽ(റ) പറയുന്നത് ശരിയാണ് അതിനാല അല്ലാഹുവോടും പിന്നെ മുസ്ലിമ്കലോടും താങ്കള് സഹായം തേടുക".അതെ തുടർന്ന് ജനങ്ങളിലേക്ക് ഉമർ (റ) വിവരമറിയിച്ചു.അതുവരെ അതിനു അദ്ദേഹം തയ്യാറായിരുന്നില്ല. അങ്ങനെ ഉമർ(റ) പറഞ്ഞു: 'അള്ളാഹു പരമോന്നതനാണ്. ഭയാനകമായ നാശം നീങ്ങിയിരിക്കുന്നു.ഒരു ജനതൈക്ക് അപേക്ഷ സമര്പ്പിക്കാൻ അള്ളാഹു അനുമതി നല്കിയിട്ടില്ല. അവരില നിന്നും ബുദ്ടിമുട്ടും പ്രയാസവും അള്ളാഹു എടുത്തു കലഞ്ഞിടല്ലാതെ.". തുടർന്ന് മദീനയിലും പരിസര പ്രദേശങ്ങളിലുമുള്ളവരെ സഹായിക്കാൻ അടുത്ത നാടുകളിലെ ഗവർണർമാർക്ക് ഉമർ(റ) നിര്ദ്ദേശം നല്കി.തുടർന്ന് മഴ ആവശ്യപ്പെടുന്ന നിസ്കാരത്തിനു പുറപ്പെടാൻ ജനങ്ങൾക്ക്‌ ഉമർ (റ) നിര്ദ്ദേശം നല്കുകയും അദ്ദേഹവും കൂടെ അബ്ബാസ്‌ (റ) വും അതിനു വേണ്ടി പുറപ്പെടുകയും ചെയ്തു. ചുരുങ്ങിയ നിലയില ഖുതുബയും നിസ്കാരവും നിര്വഹിച്ച്ച ശേഷം മുട്ട് കുത്തിനിന്നു അദ്ദേഹം അല്ലാഹുവോട് പ്രാർഥിച്ചു.' അല്ലാഹുവേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട് തന്നെ ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു. അലഹുവേ ഞങ്ങള്ക്ക് നീ പാപമോചനം കാരുന്ന്യവും നിന്റെ പ്രീതിയും നല്കേണമേ! അദ്ദേഹം പിരിഞ്ഞു പോയി. അവർ വീടുകളിലെത്തും മുമ്പായി അവര്ക്ക് നല്ല മഴ ലഭിക്കുകയും ചെയ്തു.(അൽബിദായതു വന്നിഹായ 7/93).
മേൽ ഉദ്ദരണിയിൽ നിന്ന് ലഭിക്കുന്ന പാഠങ്ങൾ ഇവയാണ്.
http://sunnisonkal.blogspot.com/                        (Moosa Sonkal)
(1)ബിലാലുബ്നു ഹാരിസ്(റ) വിനെ സമീപിച്ചതും ഉണ്ടായ സംഭവങ്ങൾ അദ്ദേഹത്തെ അറിയിച്ചതും ഉണർച്ചയിൽ തന്നെയാണ് സ്വപ്നത്തിലല്ല. " നീ എപ്പോഴാണ് ഈ സ്വപ്നം കണ്ടത്" എന്ന ഉമർ(റ) ന്റെ ചോദ്യവും "ഇന്നലെ രാത്രി" എന്ന ബിലാലുബ്നു ഹാരിസ്(റ) വിന്റെ മറുവടിയും അതാണ്‌ വ്യക്തമാക്കുന്നത്.
(2) സമയമായിട്ടും മഴ ആവശ്യപ്പെടുന്ന നിസ്കാരം നിർവഹിക്കാത്തതിന്റെ പേരിലാണ് കടുപ്പം കുറച്ച് ഭരിക്കാൻ ബിലാൽബ്നുൽ ഹാരിസ്(റ)  മുഖെന നബി(സ) ഉമർ(റ) വിനു നിർദ്ദേശം നല്കിയത്.

(3) ബിലാലുബ്നുൽ ഹാരിസ് (റ) വന്നു ആവശ്യപ്പെട്ടതനുഷരിച്ചാണ് ഉമർ(റ) അബ്ബാസ്‌(റ)നെയും കൂട്ടി നിസ്കാരത്തിനു പുറപ്പെട്ടത്.

Thayyarakkiyath..
Sunni sonkal

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...