Showing posts with label ഇസ്ലാം വിമർശകർക്ക് മറുപടി ചോദ്യം:  എല്ലാ അവിശ്വാസികളോടും ബന്ധം വിച്ഛേദം. Show all posts
Showing posts with label ഇസ്ലാം വിമർശകർക്ക് മറുപടി ചോദ്യം:  എല്ലാ അവിശ്വാസികളോടും ബന്ധം വിച്ഛേദം. Show all posts

Monday, March 2, 2020

ഇസ്ലാം വിമർശകർക്ക് മറുപടി ചോദ്യം: എല്ലാ അവിശ്വാസികളോടും ബന്ധം വിച്ഛേദം


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m

ഇസ്ലാം വിമർശകർക്ക് മറുപടി

ചോദ്യം:

 എല്ലാ അവിശ്വാസികളോടും ബന്ധം വിച്ഛേദം  ചെയ്യണമെന്ന് വിശുദ്ധ ഖുർആൻ പറഞ്ഞിട്ടുണ്ടോ ?

നിങ്ങൾ ജൂത ക്രിസ്ത്യാനികളോടും വിശ്വാസികളോടും കുറ്റ മിത്രം ആക്കരുത് അത് എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ടോ?


 മറുപടി ഇസ്ലാമിക രാജ്യത്തെയും മുസ്ലിം ഭരണാധികാരിയേയും മുസ്ലീങ്ങളെയും നശിപ്പിക്കാനും കൊല ചെയ്യാനും  ഗൂഢാലോചന നടത്തുകയും കൊലവിളി നടത്തുകയും ആക്രമിക്കുകയും  രാജ്യത്തുനിന്ന് പുറത്താക്കുകയും ഇസ്ലാമിനെ നശിപ്പിക്കുകയും ചെയ്യുന്ന  ഭീകര വാദികളായ  തീവ്രവാദികളായ  അവിശ്വാസികളോട് എങ്ങനെ പെരുമാറണം എന്നാണ് ഖുർആൻ വചനത്തിൽ പറയുന്നത് :
ഇത്തരം അവിശ്വാസികളോട് സ്നേഹബന്ധം സ്ഥാപിക്കുക എന്നത്  ഒരിക്കലും സാധ്യമല്ലല്ലോ

അത് ഖുർആൻ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്

വിശുദ്ധ ഖുർആൻ
മുംതഹന  - 60:8
ൽ പറയുന്നു

മത(വിഷയ)ത്തില്‍ നിങ്ങളോടു യുദ്ധം ചെയ്യുകയാകട്ടെ, നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു നിങ്ങളെ പുറത്താക്കുകയാകട്ടെ ചെയ്തിട്ടില്ലാത്തവരെപ്പറ്റി അല്ലാഹു നിങ്ങളോടു വിരോധിക്കുന്നില്ല; (അതെ) നിങ്ങള്‍ അവര്‍ക്കു നന്‍മ ചെയ്യുകയും, അവരോടു നീതിമുറ പാലിക്കുകയും ചെയ്യുന്നതു (വിരോധിക്കുന്നില്ല). നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.

 മുംതഹന  - 60:9


മത വിഷയ(ത്തില്‍) നിങ്ങളോടു യുദ്ധം ചെയ്യുകയും, നിങ്ങളെ നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു പുറത്താക്കുകയും, നിങ്ങളെ പുറത്താക്കുന്നതിനു പരസ്പരം പിന്തുണ നല്‍കുകയും ചെയ്യുന്നവരെപ്പറ്റി മാത്രമേ അല്ലാഹു നിങ്ങളോടു വിരോധിക്കുന്നുള്ളു; (അതെ) അവരോടു മൈത്രികാണിക്കുന്നതു (മാത്രം)
അവരോടു ആര്‍ മൈത്രി കാണിക്കുന്നുവോ, അക്കൂട്ടര്‍ തന്നെയാണ് അക്രമികള്‍.


ഏത് അവിശ്വാസികളോട്ഉറ്റ മിത്രം ആക്കരുത്  എന്നാണ് ഖുർആൻ പറഞ്ഞത് എന്ന് ഖുർആനിൽ നിന്നു തന്നെ നമുക്ക് വായിക്കാം

 മുംതഹന  - 60:1



ഹേ വിശ്വസിച്ചവരേ, എന്റെ ശത്രുവും നിങ്ങളുടെ ശത്രുവുമായവരോടു സ്നേഹബന്ധം കാട്ടിക്കൊണ്ടു നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്;- നിങ്ങള്‍ക്കു വന്നെത്തിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കയാണെന്നിരിക്കെ.

നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍, റസൂലിനെയും, നിങ്ങളെയും അവര്‍ (നാട്ടില്‍നിന്നു) പുറത്താക്കുന്നു. നിങ്ങള്‍, എന്റെ മാര്‍ഗ്ഗത്തില്‍ (ധര്‍മ്മ) സമരം ചെയ്യുന്നതിനും, എന്റെ പ്രീതി തേടുന്നതിനും പുറപ്പെട്ടിരിക്കയാണെങ്കില്‍ (അങ്ങിനെ ചെയ്യരുത്).
നിങ്ങള്‍ അവരോടു സ്നേഹബന്ധം രഹസ്യമായി നടത്തുന്നു; ഞാനാകട്ടെ, നിങ്ങള്‍ മറച്ചുവെച്ചതും, നിങ്ങള്‍ പരസ്യമാക്കിയതും നല്ലവണ്ണം അറിയുന്നവനുമാണ് (എന്നിട്ടും)! നിങ്ങളില്‍നിന്നു ആരെങ്കിലും അതു ചെയ്യുന്നതായാല്‍ തീര്‍ച്ചയായും അവന്‍ നേരായ മാര്‍ഗം (തെറ്റി) പിഴച്ചു പോയി.

 മുംതഹന  - 60:2


നിങ്ങളെ അവര്‍ക്കു പിടികിട്ടുന്നപക്ഷം, അവര്‍ നിങ്ങള്‍ക്കു ശത്രുക്കളായിരിക്കുകയും, നിങ്ങളുടെനേരെ തിന്‍മയുമായി അവര്‍ അവരുടെ കൈകളും നാവുകളും നീട്ടുകയും ചെയ്യുന്നതാണ്. നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ (കൊള്ളാമായിരുന്നു) എന്നു അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.


ഒരു ഹദീസിൽ ഇങ്ങനെ കാണാം

അബൂബകറിന്റെ പുത്രി അസ്മ റ  പറയുന്നു  : എൻറെ ഉമ്മ  അവിശ്വാസി ആയിരിക്കെ എൻറെ അടുത്തേക്ക് വന്നു അപ്പോൾ ഞാൻ നബിസല്ലല്ലാഹു വസല്ലമയുടെ അരികിൽ പോയി ചോദിച്ചു അല്ലാഹുവിൻറെ പ്രവാചകരെ എൻറെ ഉമ്മ  വന്നിട്ടുണ്ട് ' അവർ ഇസ്ലാം ആയിട്ടില്ല'  ഞാൻ അവരെ ബന്ധം ചേർക്കണോ ?അവിടുന്ന് പറഞ്ഞു : അതെ നീ
നിൻറെ ഉമ്മയോട് ബന്ധം
 ചേർക്കുക (ഇമാം അഹമ്മദ്)
قال الإمام أحمد : حدثنا أبو معاوية ، حدثنا هشام بن عروة ، عن فاطمة بنت المنذر ، عن أسماء - هي بنت أبي بكر ، رضي الله عنهما - قالت : قدمت أمي وهي مشركة في عهد قريش إذ عاهدوا ، فأتيت النبي - صلى الله عليه وسلم - فقلت : يا رسول الله ، إن أمي قدمت وهي راغبة ، أفأصلها ؟ قال : " نعم ، صلي أمك " أخرجاه
ഒരു ഹദീസ് ഇങ്ങനെ ' ഖതീ ല എന്ന  സ്ത്രീ
അവര് അവിശ്വാസിയായിരിക്കെ
അവരുടെ മകൾ അബൂബക്കർ റ ന്റെ പുത്രി യുടെ അസ്മാ റ യുടെ അരികിൽ 

അവരുടെ കയ്യിൽ ധാരാളം സമ്മാനങ്ങളും ഉണ്ടായിരുന്നു' ' ആ സമ്മാനം സ്വീകരിക്കലും അവരെ വീട്ടിൽ പ്രവേശിപ്പിക്കുകയും ചെയ്യൽ നെ അസ്മാ  മടിച്ചു പിന്നെ ആയിഷാബീവി അതിനെപ്പറ്റി നബിസല്ലല്ലാഹു അലൈഹി സല്ലമയുടെ ചോദിച്ചു അപ്പോൾ  ആ ആയത്ത് അവതരിപ്പിച്ചു

(മത(വിഷയ)ത്തില്‍ നിങ്ങളോടു യുദ്ധം ചെയ്യുകയാകട്ടെ, നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു നിങ്ങളെ പുറത്താക്കുകയാകട്ടെ ചെയ്തിട്ടില്ലാത്തവരെപ്പറ്റി അല്ലാഹു നിങ്ങളോടു വിരോധിക്കുന്നില്ല; (അതെ) നിങ്ങള്‍ അവര്‍ക്കു നന്‍മ ചെയ്യുകയും, അവരോടു നീതിമുറ പാലിക്കുകയും ചെയ്യുന്നതു (വിരോധിക്കുന്നില്ല). നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.) എന്ന വജനം


وقال الإمام أحمد : حدثنا عارم ، حدثنا عبد الله بن المبارك ، حدثنا مصعب بن ثابت ، حدثنا عامر بن عبد الله بن الزبير ، عن أبيه قال : قدمت قتيلة على ابنتها أسماء بنت أبي بكر بهدايا : صناب ، وأقط ، وسمن ، وهي مشركة ، فأبت أسماء أن تقبل هديتها ، وأن تدخلها بيتها ، فسألت عائشة النبي - صلى الله عليه وسلم - فأنزل الله ، عز وجل : ( لا ينهاكم الله عن الذين لم يقاتلوكم في الدين ) إلى آخر الآية ، فأمرها أن تقبل هديتها ، وأن تدخلها بيتها .
ഇതിൽ നിന്നും
ഖുർആൻ അവിശ്വാസികൾക്ക് നന്മ ചെയ്യാൻ പാടില്ല എന്ന് എന്ന് അധികം പറയുന്നില്ല എന്ന് വ്യക്തമായി മനസ്സിലാക്കാം

അസ്ലം സഖാഫി പരപ്പനങ്ങാടി

https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...