Showing posts with label ഇസ്തിഗാസ തലപ്പാവ് ധാരികളായ ചില മൗലവിമാർ സുന്നി ആദർശത്തിനെതിരെ. Show all posts
Showing posts with label ഇസ്തിഗാസ തലപ്പാവ് ധാരികളായ ചില മൗലവിമാർ സുന്നി ആദർശത്തിനെതിരെ. Show all posts

Monday, June 24, 2019

ഇസ്തിഗാസ തലപ്പാവ് ധാരികളായ ചില മൗലവിമാർ സുന്നി ആദർശത്തിനെതിരെ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ഇസ്തിഗാസ


തലപ്പാവ് ധാരികളായ ചില
മൗലവിമാർ സുന്നി ആദർശത്തിനെതിരെ
സംസാരിക്കുന്നു.
എന്താണ് നിങ്ങളുടെ പ്രതികരണം

മറുപടി

ധാരാളം പേര് തലപ്പാവ് ധരിച്ചു. മുസ്ലിമീങ്ങളെ കബളിപ്പിക്കാൻ വേണ്ടി  പല കാലത്തും രംഗത്ത് വന്നിട്ടുണ്ട്

ഒഹാബി മതത്തിന്റ തുടക്കത്തിൽ കെ എം മൗലവിയെ പോലെയുള്ള തലപ്പാവ് ധാരികളേയും ശാർജ സലഫിയ പോലെയുള്ള തലയിൽ തട്ടവും തൊപ്പിയും ധരിച്ചു പല മൗലവിമാരെയും കണ്ട സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തകർക്ക് ഇതിലൊന്നും
െതറ്റിദ്ധരിക്കാൻ യാതൊരു അവകാശവും ഇല്ല.

ദ ജജാ ലും ചിലപ്പോൾ തലപ്പാവ് ധരിച്ച് വന്നാൽ അവന്റെ പിന്നാലെ കൂടാൻ മാത്രം വിവരം കെട്ടവരല്ല. ബുദ്ധിയുള്ള മുസ്ലിമീങ്ങൾ  

ദജ്ജാൽ ഞാൻ അല്ലാഹു ആണന്ന് പറഞ്ഞു. പല അൽഭുതങ്ങളും തെറ്റിദ്ധരിപ്പിക്കലും കാണിച്ചു ജനങ്ങെളെ കബളിപ്പിക്കുന്നതാണ്

കബളിപ്പിക്കുന്ന കളവ് പറയുന്ന (കളവ് മത്സരം നടത്തുന്ന )
ധാരാളം ദജജാ ലുകൾ വരുമെന്ന് നബി സ്വ പറഞതായി സഹീഹ് മുസ്ലിമിൽ കാണാവുന്നതാണ്


ഏറ്റവും വലിയ തലപ്പാവ് ധരിച്ച  ദീനിന്ന് വേണ്ടി ധാരാളം ത്യാകം ചെയ്ത
ലോകപ്രശസ്ത
പണ്ഡിതന്മാരായ ഇമാം നവവി അടക്കമുള്ളവർ അവരുടെ ലോകപ്രശസ്ത ഗ്രന്തങ്ങളിൽ പഠിപ്പിക്കുകയും പുണ്യമാക്കുകയും  ചെയ്ത

നബി സ്വ അടക്കമുള്ള
മഹത്തുക്കളോടുള്ള വരെ കൊണ്ടുള്ള

തവസുലും   ഇസ്തിഗാസയും ഇസ്തി ശ്ഫാഉം  (സുബാർശ തേടലും) മറ്റു അഹ്ലുസ്സുന്നത്ത് വൽ ജമാഅത്തിന്റെ മറ്റു വിശ്വാസ കർമങ്ങളും ശിർക്കും കുഫ്റുമാക്കുന്നവരെ

വിശ്വസിക്കുന്നവരല്ല സുന്നികൾ '
യഥാർത്ത തലപ്പാവ് ധരിച്ചു നിസ്വാർഥരായ ഈ മഹാപണ്ഡിതന്മാരെ തള്ളി കൊണ്ട്

ഈ വ്യാജ തലപ്പാവ് ധാരികളെ വാക്ക് കേൾക്കുന്നവരല്ല മുസ്ലിമീങ്ങൾ

ഇമാം നവവി അവിടത്തെ ലോക പ്രശസ്ത ഗ്രത്തങ്ങളായ ശറഹുൽ മുഹദ്ധബ്  അദ്കാർ
ഹജജിനെ വിവരിക്കുന്ന ഗ്രന്തം ഈളാഹ് എന്നീ ഗ്രന്തങ്ങളിൽ തവസ്സുലും മഹാന്മാരെ കൊണ്ടുള്ള സുബാർശ തേടലും മറ്റു വിശ്വാസ കർമങ്ങളും നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്

അവരേക്കാൾ ശിർക്കും തൗഹീദും ഖുർആനും മനസ്സിലാക്കിയവരല്ല

ഇന്നത്തെ തലപ്പാവ് ധാരികളായ ഒഹാബി മൗദൂദി
മറ്റു ബിദഈ കക്ഷികൾ


ഇമാം നവവി  റ .
:.... ::..

ഇമാം നവവി(റ)ന് തൗഹീദിൽ കറകളഞ്ഞ നിലപാടുകളായിരുന്നു.

        അൽമനാർ
        2018 ജൂൺ പേജ് 53.


ഇമാം നവവി  റ പറയുന്നു

നബി(സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്ന വ്യക്തി നബി (സ്വ)യുടെ മുഖത്തിനുനേരെ നിന്ന് സ്വശരീരത്തിന്റെ കാര്യത്തില്‍ നബി(സ്വ)യെ തവസ്സുലാക്കുകയും റബ്ബിലേക്ക് നബിയുടെ ശിപാര്‍ശ തേടുകയും വേണം. നബി സ്വ യെ സിയാറത്ത് ചെയ്യുന്നവൻ പറയൽ പുണ്യമുള്ള വജനമാണ് നമ്മുടെ എല്ലാ  പണ്ഡിതൻമാരും ഇമാം മാവർദി റ യും ഇമാം ഖാളി അബു ത്വയ്യിബും റ അത് ഹസനായ നല്ലതായി പറഞ്ഞിരിക്കുന്നു.(അല്‍ഈ ളാഹ് പേ. 454, ശര്‍ ഹുല്‍ മുഹദ്ദബ് 8/274).



قال الإمام النووي في المجموع (ج8/274) كتاب صفة الحج، باب زيارة قبر الرسول صلى اللّه عليه وسلم: "ثم يرجع إلى موقفه الأول قُبالة وجه رسول اللّه صلى اللّه عليه وسلّم (((ويتوسل به))) في حق نفسه ويستشفع به إلى ربه".
ﻭﻣﻦ ﺃﺣﺴﻦ ﻣﺎ ﻳﻘﻮﻝ ﻣﺎ ﺣﻜﺎﻩ ﺃﺻﺤﺎﺑﻨﺎ  ﻣﺴﺘﺤﺴﻨﻴﻦ ﻟﻪ
നവവി ഇമാം തുടർന്ന് കൊണ്ട് പറയേണ്ട രൂപം ഈളാഹിൽ വിവരിക്കുന്നു.

ﺍﻟﺴﻼﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ
എന്ന് സലാം പറയുക.
അല്ലാഹു വിന്റെ റസൂലെ അല്ലാഹു പറയുന്നത് ഞാൻ കേട്ടു.
അവർ അക്രമം ചെയ്ത സമയം അവർ തങ്ങളുടെ അരികിൽ വരികയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്തു റസൂൽ صلى الله عليه وسلم
അവർക്ക് വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്താൽ തൗബ സ്വീകരിക്കുന്നവനായും  കരുണ ചെയ്യുന്നവനായും അവർ അല്ലാഹുവിനെ എത്തിക്കുന്നതാണ്.
അത് കൊണ്ട് എന്റെ തെറ്റിൽ നിന്നും പൊറുക്കലിനെ തേടി കൊണ്ടും അങ്ങയോട്   എന്റെ റബ്ബിലേക്ക് സുബാർശ തേടി കൊണ്ടും ഞാനിതാ അങ്ങയുടെ അരികെ വന്നിരിക്കുന്നു

പിന്നെയും പറയുക
ഖാഉ പ്രദേശത്ത് മറമാട പെട്ടവരിൽ ഉത്തമരെ അതിനാൽ ഈ പ്രദേശം സുകന്ത പൂരിതമായിരിക്കുന്നു

അങ്ങ് താമസിക്കുന്ന ഈ ഖബറിന്ന് എന്റെ ശരീരം ദണ്ഡമാണ്.
ഇതിൽ നിന്നും ധർമവും ഔദാര്യവും സുരക്ഷയും ലഭിക്കുന്നു '

അങ്ങ് സുബാർശ സ്വീകരിക്കപ്പെടുന്ന സുബക്കർശകരാണ്.
പാദം ഇടർറുന്ന സ്വിറാത്ത് പാലത്തിൽ മേൽ
അങ്ങയുടെ രണ്ട് കൂട്ടുകാരനെ ഞാൻ മറക്കുകയില്ല'
എല്ലാവർക്കും  ഞങ്ങളിൽ നിന്നു  സലാം


ﺍﻟﺴﻼﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺳﻤﻌﺖ ﺍﻟﻠﻪ ﻳﻘﻮﻝ: {ﻭﻟﻮ ﺃﻧﻬﻢ ﺇﺫ ﻇﻠﻤﻮﺍ ﺃﻧﻔﺴﻬﻢ ﺟﺎﺀﻭﻙ ﻓﺎﺳﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ (٦٤)} ﻭﻗﺪ ﺟﺌﺘﻚ ﻣﺴﺘﻐﻔﺮﺍ ﻣﻦ ﺫﻧﺒﻲ ﻣﺴﺘﺸﻔﻌﺎ ﺑﻚ ﺇﻟﻰ ﺭﺑﻲ ﺛﻢ ﺃﻧﺸﺄ ﻳﻘﻮﻝ:
ﻳﺎ ﺧﻴﺮ ﻣﻦ ﺩﻓﻨﺖ ﺑﺎﻟﻘﺎﻉ ﺃﻋﻈﻤﻪ ... ﻓﻄﺎﺏ ﻣﻦ ﻃﻴﺒﻬﻦ ﺍﻟﻘﺎﻉ ﻭﺍﻷﻛﻢ
ﻧﻔﺴﻲ ﻓﺪﺍﺀ ﻟﻘﺒﺮ ﺃﻧﺖ ﺳﺎﻛﻨﻪ ... ﻓﻴﻪ ﺍﻟﻌﻔﺎﻑ ﻭﻓﻴﻪ ﺍﻟﺠﻮﺩ ﻭﺍﻟﻜﺮﻡ
ﺃﻧﺖ ﺍﻟﺸﻔﻴﻊ ﺍﻟﺬﻱ ﺗﺮﺟﻰ ﺷﻔﺎﻋﺘﻪ ... ﻋﻠﻰ ﺍﻟﺼﺮﺍﻁ ﺇﺫﺍ ﻣﺎ ﺯﻟﺖ ﺍﻟﻘﺪﻡ
ﻭﺻﺎﺣﺒﺎﻙ ﻓﻼ ﺃﻧﺴﺎﻫﻤﺎ ﺃﺑﺪﺍ ... ﻣﻨﻲ ﺍﻟﺴﻼﻡ ﻋﻠﻴﻜﻢ ﻣﺎ ﺟﺮﻯ ﺍﻟﻘﻠﻢ
ഈളാഹ്" പേ : 499 -ലും ഇമാം നവവി(റ) അപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്.

ഇങ്ങനെയല്ലാം പറയൽ ഏറ്റവും പുണ്യമായതിൽ പെട്ടതാണ്  എന്നാണ് ഇമാം നവവി റ പറയുന്നത് '
ﻭﻣﻦ ﺃﺣﺴﻦ ﻣﺎ ﻳﻘﻮﻝ ﻣﺎ ﺣﻜﺎﻩ ﺃﺻﺤﺎﺑﻨﺎ  ﻣﺴﺘﺤﺴﻨﻴﻦ ﻟﻪ (شرح المهذب) (ശർഹുൽ മുഹദ്ദബ് 8/217).

ഒഹാബി പുരോഹിതർ മറുപടി പറയുമോ ?

1'ഇമാം നവവി (റ) ശിര്‍ക്കിന് ആഹ്വാനം ചെയ്യുമെന്ന് വിശ്വസിക്കാമോ
'

2.ഇമാം നവവി ഖുബൂരിയാണോ

3. ഇമാം നവവി ശിഈയാണോ?

4, -ഇമാം നവവി ഖുർആൻ നിശേദിയാണോ?


ഒഹാബി പുരോഹിതർക്ക്  മറുപടിയില്ലെ






നബിസല്ലല്ലാഹു അലൈഹി വസല്ലമയെ സിയാറത്ത് ചെയ്യുമ്പോൾ അവിടുത്തോട് ശുപാർശ ചെയ്യണമെന്ന് സഹായം തേടണമെന്നും കഴിഞ്ഞ കാലത്ത് ജീവിച്ച ലോക പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് ഒരാൾ പോലും അത് ശിർക്കാണെന്ന് പാടില്ലെന്നോ പഠിപ്പിച്ചിട്ടില്ല

..... മദ് ഹബിൻ റ്റെ രണ്ടാമത്തെ ഇമാമായ
മാലികി ഇമാം റ...... പടിപ്പിക്കുന്നു......

: ♻ പ്രമുഖ മുസ്ലിം ഭരണാധികാരിയായിരുന്ന  അബൂജഅ്ഫര്‍ ഹജ്ജ് ചെയ്ത ശേഷം നബി ﷺ യുടെ ഖബര്‍ സന്ദര്‍ശിച്ചപ്പോള്‍ മസ്ജിദുന്നബവിയിലുണ്ടായിരുന്ന ഇമാം മാലിക് (റ) നോട് ചോദിച്ചു.

" ഓ ഇമാം , ഞാന്‍ ഖിബ്ലയിലേക്ക് മുഖം തിരിച്ച് പ്രാര്‍ഥിക്കുകയാണോ അതല്ല തിരുനബി ﷺ യിലേക്ക് മുഖം തിരിച്ച് പ്രാര്‍ഥിക്കയാണോ വേണ്ടത് ? "

🎓 ഇമാം മാലിക് (റ) പറഞ്ഞു:.

💠 " എന്തിന് തിരുനബിയിൽ ‍ﷺ  നിന്ന് നീ മുഖം തിരിക്കണം?
അവിടുന്ന് നിങ്ങളുടെയും നിങ്ങളുടെ പിതാവ് ആദമിന്റേയും വസീല അല്ലേ. അതിനാല്‍ തിരുനബി ﷺ യിലേക്ക് മുഖം തിരിച്ച് അവിടത്തോട് ശിപാര്‍ശ തേടൂ.

നിങ്ങളുടെ വിഷയത്തില്‍ നബി ﷺ  യുടെ ശിപാര്‍ശ അല്ലാഹു സ്വീകരിക്കും. അല്ലാഹു പറഞ്ഞില്ലേ അവന്‍ സ്വശരീരങ്ങളെ ആക്രമിക്കുകയും (ദോഷം ചെയ്യുകയും) തുടര്‍ന്ന് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി ﷺ അവര്‍ക്ക് വേണ്ടി പൊറുക്കലിനെ ചോദിക്കുകയും ചെയ്താല്‍ അല്ലാഹു അവര്‍ക്ക് പൊറുത്ത് കൊടുക്കുന്നതാണ്."

📕(അശ്ശിഫാ  ഖാദീഇയാദ് 2 :41)
©📣
   ➖➖➖➖

ഇത് ഉദ്ദരിച്ച ധാരാളം ഇമാമീങ്ങളും കിതാബുകളും........ ചുവടെ കൊടുക്കുന്നു.....

: قال الإمام مالك للخليفة المنصور لما حج وزار قبر النبي صلى الله عليه وسلم وسأل مالكا قائلاً ( يا أبا عبد الله أستقبل القبلة وأدعوا أم أستقبل رسول الله صلى الله عليه وسلم ؟ قال : ولِم تصرف وجهك عنه وهو وسيلتك ووسيلة أبيك ءادم عليه السلام الى الله تعالى ؟ بل استقبله واستشفع به فيشفعه الله

1) كتاب فضائل مالك للإمام أبي الحسن على بن فهر الرازي المصري .

2) الشفاء بتعريف حقوق المصطفي للإمام أبي الفضل القاضي عياض (المتوفى: 544هـ) ج 2, ص 92,طبع دار الفيحاء - عمان .

3) ترتيب المدارك وتقريب المسالك للإمام أبي الفضل القاضي عياض (المتوفى: 544هـ)
ج 1, ص101, طبع مطبعة فضالة - المحمدية، المغرب .

4) مصباح الظلام في المستغيثين بخير الأنام في اليقظة والمنام للإمام المحدث أبي عبد الله محمد بن موسي المراكشي (المتوفي 683هـ) ص19, طبع دار الكتب العلمية بيروت ـ لبنان .

5) ) أنوار البروق في أنواع الفروق
للعلامة شهاب الدين أحمد بن إدريس المالكي الشهير بالقرافي (المتوفى: 684هـ) ج3 ص 52 طبع عالم الكتاب .

6) المدخل للإمام أبي عبد الله محمد بن محمد الفاسي المعروف بـ إبن الحاج المالكي (المتوفى : 737هـ)
ج 1, ص 260, طبع دار الفكر ,بيروت لبنان .

7) هداية السالك إلى المذاهب الأربعة في المناسك
للإمام عز الدين بن جماعة الكناني الشافعي ( المتوفي : 767هـ) ج 3 ص 138 طبع دار البشائر الإسلامية .

8) غاية السول في خصائص الرسول صلى الله عليه وسلم
للإمام سراج الدين أبو حفص عمر بن عليّ الأنصاريّ الشافعيّ الشهيـر بإبن الـمُـلَـقِّـن (المتوفى: 804هـ) ج 1, ص 275, طبع دار البشائر الإسلامية - بيروت .

9) إمتاع الأسماع للإمام أحمد بن علي المقريزي (المتوفى: 845هـ) ج 14, ص 617, طبع دار الكتب العلمية - بيروت .

10) تاريخ مكة المشرفة والمسجد الحرام والمدينة الشريفة والقبر الشريف
للإمام محمد بن أحمد بن الضياء محمد القرشي العمري المكي الحنفي، بهاء الدين أبو البقاء، المعروف بابن الضياء (المتوفى: 854هـ) ج1, ص342, طبع دار الكتب العلمية - بيروت / لبنان .

11) ) وفاء الوفاء بأخبار دار المصطفى للعلامة علي بن عبد الله السمهوي الشافعي ( (844 - 911 هـ ) , ج 4,ص 197, طبع دار الكتب العلمية - بيروت ز

12) خلاصة الوفا بأخبار دار المصطفى للعلامة علي بن عبد الله السمهوي الشافعي ( (844 - 911 هـ ) , ج 1,ص 425 .

13) المواهب اللدنية للعلامة أحمد بن محمد القسطلاني (المتوفى: 923هـ) ج 3, ص 594,طبع المكتبة التوفيقية، القاهرة- مصر .

14) سبل الهدى والرشاد للإمام العلامة محمد بن يوسف الصالحي الشامي (المتوفى: 942هـ) ج 12, ص 395 , طبع دار الكتب العلمية بيروت - لبنان .

15) شرح الشفاء للإمام علي بن (سلطان) محمد المعروف بـأبي الحسن نور الدين الملا الهروي القاري (المتوفي : 1014هـ) ج 2, ص 73, طبع دار الكتب العلمية - بيروت .

16) نسيم الرياض في شرح الشفاء للإمام شهاب الدين أحمد بن محمد الخفجي المصري (المتوفي :1079) ج 3 ص 398 ,طبع دار الكتب العلمية ,بيروت لينان .

17) شرح الزرقاني على المواهب اللدنية للإمام أبي عبد الله محمد بن عبد الباقي الزرقاني المالكي (المتوفى: 1122هـ)
, ج 12, ص 194 طبع دار الكتب العلمية بيروت ـ لبنان .
ഒഹാബി പുരോഹിതർ മറുപടി പറയുമോ ?

 1' മാലിക് റ ഇമാമിൽ നിന്നും മേൽ സംഭവം ഉദ്ധരിച്ച് അങ്ങീകരിച്ച ഈ ഇമാമുമാർ ശിർക്ക് പ്രോത്സാഹിപ്പിച്ചവരും മുശ്രിക്കുകളുമാണോ

2' അഹ് ലുസ്സുന്നയുടെ  ഏതങ്കിലും ഒരു ഇമാം ഇത് ശിർക്കാക്കുന്ന് പറഞ്ഞിട്ടുണ്ടോ?

നബി സ്വയോട് സു ബാർശ തേടാൻ പറഞ്ഞ ഇമാം മാലിക്  റ ശിർക്കി യാണോ?

_________________________________________



" മാലികീ മദ്ഹബ് കാരനായ ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അൽഖറാഫീ(റ) (ഹി: 626-284) 'അദ്ദഖീറ'
3 / 229-ൽ പ്രസതുത സംഭവം  ഉദ്ദരിക്കുകയും പ്രവർത്തി പഥത്തിൽ കൊണ്ടുവരാൻ പ്രോത്സായിപ്പിക്കുകയും   ചെയ്തിട്ടുണ്ട് .

ഹമ്പലീ മദ്ഹബ് കാരനായ അബ്ദുറഹ്മാനുബ്നുഖുദാമ(റ) "ശർഹുൽ കബീർ 3/494 -ലും


അബ്ദുല്ലാഹിബ്നു അഹ്മദുബ്നു മുഹമ്മദ്ബ്നു ഖുദാമ(റ) "മുഗ്നി" 7/420 ലും


മൻസ്വൂറുബ്നുയൂനുസ് അൽബഹ്തീ(റ) "കിശാഫുൽ ഖിനാഅ" 7/317-ലും

പ്രസ്തുത സംഭവം എടുത്തുവെച്ചിട്ടുണ്ട്.

പ്രസ്തുത സംഭവം ഉദ്ദരിച്ച ശേഷം ഇമാം ഇസ്സുദ്ദീൻ ഇബ്നുജമാഅ(റ) (ഹി: 694-767) പറയുന്നു:    

ولله در هذا الأعرابي حيث استنبط من الآية الكريمة المجيء إلى زيارته صلى الله عليه وسلم بعد موته مستغفراً، فإن ذلك أظهر في قصد التعظيم وصدق الإيمان، واستغفار الرسول صلى الله عليه وسلم بعد الموت حاصل؛ لأنه الشفيع الأكبر يوم القيامة والوسيلة العظمى في طلب الغفران ورفع الدرجات، من بين سائر ولد آدم، والمجيء إليه بعد موته تجديد لتأكيد التوسل به إلى الله تعالى وقت الحاجة وشتان بين هذا الأعرابي وبين من أضله الله فحرم السفر إلى زيارته صلى الله عليه وسلم، وهي من أعظم القربات كما قدمناه(هداية السالك إلي المذاهب الأربعة في المناسك : ١٣٨٤)

ഈ മനുഷ്യന്റെ മേന്മ അല്ലാഹുവിൽ നിന്നുള്ളതാണ് .(എന്തൊരു കഴിവ്?) നബി(സ) യുടെ മരണശേഷം പാപമോചനം ആവശ്യപ്പെട്ട് നബി(സ) യെ സന്ദർഷിക്കാമെന്നു ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ. നബ്(സ) യെ ആദരിക്കാനുള്ള ഉദ്ദേശ്യവും ശരിയായ വിശ്വാസവുമാണ് അത് കാണിക്കുന്നത്.

പാപമൊചനത്തിനിരക്കൽ മരണശേഷവും നബി(സ) യിൽ നിന്നുണ്ടാകുന്നത്  തന്നെയാണ്. കാരണം പാപമോചനം തേടുന്നതിലും സ്ഥാനങ്ങൾ ഉയർത്തികൊടുക്കുന്നതിലും ആദം സന്തതികളുടെ കൂട്ടത്തിൽ വെച്ച് ഏറ്റം വലിയ മധ്യവർത്തിയും ശുപാർഷകരും അവിടന്നാണല്ലോ. മരണ ശേഷം നബി(സ) യെ സമീപ്പിക്കുന്നത് ആവശ്യമുണ്ടാകുമ്പോൾ നബി(സ) യെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുലാക്കണമെന്ന ആശയത്തെ ഊട്ടിയുറപ്പിക്കുന്നതാണ്.

അതിനാല ഈ അഅറാബിക്കും നബി(സ) യെ സിയാറത്ത് ചെയ്യുന്നത് ഏറ്റം വലിയ പുണ്ണ്യകർമമായിരിക്കെ  അത് നിഷിദ്ദമാണെന്ന് പ്രഖ്യാപ്പിച്ച, അള്ളാഹു പിഴപിച്ചവനുമിടയ്ക്ക് വലിയ വഴിവിദൂരമുണ്ട്." (ഹിദായത്തുസ്സാലിക്: പേ: 1384)

നാലാം നൂറ്റാണ്ട്: അബുൽഹുസൈൻ അലിയ്യുബ്നുമുഹമ്മദുബ്നുഹബീബ് അൽ മാവർദി(റ).(ഹി: 364-450) അദ്ദേഹം അൽഹാവിൽകബീർ (5/290)-ൽ പ്രസ്തുത സംഭവം ഉദ്ദരിച്ചിട്ടുണ്ട്.


അഞ്ചാം നൂറ്റാണ്ട്: ഇബ്നുസ്സ്വബ്ബാഗ്(റ). (ഹി. 400-477) 'അശ്ശാമിൽ' എന്ന ഗ്രന്ഥത്തിൽ


ഷൈഖ് മുഹ് യിദ്ദീൻ അബ്ദുൽഖാദിറുൽ ജീലാനി(റ)(ഹി: 470-561)

നബി(സ)യുടെ ഖബ്റു സിയാറത്ത് ചെയ്യുന്നവാൻ പ്രാര്തിക്കേണ്ടുന്ന പ്രാർത്ഥനവിവരിച്ചു അദ്ദേഹം എഴുതുന്നു:

اللهم إنك قلت في كتابك لنبيك { ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } وإني أتيت نبيك تائبا من ذنوبي مستغفرا فأسألك أن توجب لي المغفرة كمن أوجبتها لمن أتاه في حال حياته فأقر عنده بذنوبه فدعا له نبيه فغفرت له اللهم إني أتوجه إليك بنبيك عليه سلامك نبي الرحمة , يا رسول الله إني أتوجه بك إلي ربي ليغفر لي ذنوبي , اللهم إني أسألك بحقه أن تغفر لي وترحمني ( الغنية لطالبي طريق الحق: ١١-١٢)

അല്ലാഹുവേ! നീ നിന്റെ കിത്താബിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "അവർ അവരുടെ ശരീരങ്ങളോട് അക്രമം കാണിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവോട് അവർ മാപപേക്ഷിക്കുകയും റസൂൽ അവർക്ക് വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ അല്ലാഹുവേ കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനായും കാരുണ്യം ചെയ്യുന്നവനായും അവർ എത്തിക്കുന്നതാണ്". നബി"(സ)യുടെ ജീവിതകാലത്ത് നബി(സ) യെ സമീപിച്ച് ആ സന്നിദിയിൽവെച്ച് കുറ്റം സമ്മതിച്ചവർക്ക് നബി(സ) പാപമോചനത്തിനിരന്നാൽ നീ അവർക്ക് പൊറുത്തുകൊടുത്തിരുന്നുവല്ലോ.അതെ പോലെ എന്റെ കുറ്റങ്ങൾക്ക് പാപമോചനം തേടി നിന്റെ പ്രവാചകരെ ഞാനിതാ സമീപിച്ചിരിക്കുന്നു. അതിനാല എനിക്കും നീ പൊറുത്തുതരേണമേ! അല്ലാഹുവേ! കാരുണ്യത്തിന്റെ പ്രവാചകരായ നിന്റെ നബിയെകൊണ്ട്  നിന്നിലേക്കിതാ ഞാൻ മുന്നിട്ടിരിക്കുന്നു. അല്ലാഹുവിന്റെ റസൂലേ! എന്റെ പാപങ്ങൾ പൊറുക്കുന്നതിന്നായി അങ്ങയെകൊണ്ടിതാ എന്റെ രക്ഷിതാവിലേക്ക് ഞാൻ മുന്നിട്ടിരിക്കുന്നു.അല്ലാഹുവേ! മുഹമ്മദ്‌ നബി(സ) യുടെ ഹഖുകൊണ്ട് നിന്നോട് ഞാൻ ചോദിക്കുന്നു. എനിക്ക് നീ പൊറുത്തുതരികയും കാരുണ്യം ചൊരിയുകയും ചെയ്യേണമേ!...(അൽഗുൻയത്ത്. പേ: 11-12)


ആറാം നൂറ്റാണ്ട്: അബുൽഫറജ് അബ്ദുറഹ്മാനുബ്നുൽജൗസി(റ) (മരണം. ഹി:597) 'മുസീറുൽ ഗറാമിസ്സാകിൻ ഇലാ അഷ്റഫിൽ മസാകിൻ' എന്ന ഗ്രന്ഥത്തിൽ .

ഏഴാം നൂറ്റാണ്ട്: ഇമാം നവവി(റ) (ഹി: 631-676) (ശർഹുൽ മുഹദ്ദബ്, ഈളാഹ്,അദ്കാർ)

ശിഹാബുദ്ദീൻ അഹ്മദുബ്നു ഇദ്രീസുൽ ഖറാഫീ(റ) (മരണം: ഹി:684) 'അദ്ദഖീറ' 3/376)

അബ്ദുല്ലാഹിബ്നുഅഹ്മദുബ്നുഖുദാമ(റ) (മരണം: ഹി: 620) 'അശ്ശർഹുൽകബീർ' 3/494)

എട്ടാം നൂറ്റാണ്ട്: ഇബ്നുൽഹാജ്ജ്(ർ) (ഹി: 713-769) "അൽമദ്ഖൽ" (3/228)

ഇസ്മാഇലുബ്നുഉമറുബ്നുകസീർ (ഹി: 700-774) തഫ്സീർ (1/530)

ഒമ്പതാം നൂറ്റാണ്ട്: അബൂബക്ർ അൽ ഹിസ്വനി(റ) (മരണം: ഹി: 829) 'ദഫ്ഉശുബഹിമൻ ശബ്ബഹ മതമാർറദ' (പേ: 75)

ഇബ്റാഹീമുബ്നു മുഹമ്മദുബ്നു അബ്ദില്ലാഹിബ്നു മുഹമ്മദുബ്നു മുഫ് ലിഹ്(റ). "അൽമുബ്ദിഅ ശർഹുൽ മുഖ്നിഅ" (3/184)

ജലാലുദ്ദീൻ സുയൂത്വി(റ) (ഹി: 849-911) 'അദ്ദുറുൽ മൻസൂര്' (1/570)

പത്താം നൂറ്റാണ്ട്: ഇബ്നുഹജർ ഹൈതമി(റ) (ഹി: 909-973) 'അൽജൗഹറുൽ മുനള്വം' (പേ: 48)

മുഹമ്മദുബ്നു അഹ്മദു ശിർബീനി(റ) (മരണം: ഹി: 977) 'അൽമുഗ്നിൽ മുഹ്താജ്' (1/512)

പതിനൊന്നാം നൂറ്റാണ്ട്: മൻസൂറുബ്നു യൂനുസുബ്നു ഇദ്രീസുൽ മഹുത്വി(റ) (മരണം: ഹി: 1051) 'കാശ്ശാഫുൽഖിനാഅ അൻ മത്നിൽ ഇഖ്നാഅ' (2/516)

പന്ത്രണ്ടാം നൂറ്റാണ്ട്: ശൈഖ് സുലൈമാനുൽജമൽ(റ). (മരണം: ഹി: 1204) 'അൽ ജമൽ അലൽ മന്ഹജ്'  (1/636)

പതിമൂന്നാം നൂറ്റാണ്ട്: ശൈഖ് സുലൈമാനുൽജമൽ(റ). (മരണം: ഹി: 1204) 'അൽ ജമൽ അലൽ മന്ഹജ്'  (1/636)

സുലൈമാനുൽ ജമലി(റ)ന്റെ ജനനം പന്ത്രണ്ടാം നൂറ്റാണ്ടിലും മരണം പതിമൂന്നാം നൂറ്റാണ്ടിലും ആയാതിനാൽ ഇരുനൂട്ടാണ്ടിലും അവരെ പരിഗണിക്കാമല്ലോ.

പതിനാലാം നൂറ്റാണ്ട്: സയ്യിദ് ബക് രി(റ) (മരണം: ഹി: 1310) 'ഇആനത്തുത്വാലിബീൻ' (2/141)

അബ്ദുൽ ഹമീദ് ശർവാനി (റ)(വഫാ: ഹി: 1292)

തുഹ്ഫത്തുൽ മുഹ്താജിന്റെ ഹാശിയയിൽ അദ്ദേഹം എഴുതുന്നു:

ثمّ يرجع إلى موقفه الأول قبالة وجه النبيّ صلّى الله عليه وسلّم ويتوسل به في حق نفسه ، ويستشفع به إلى ربه(حاشية الشروني: ١٤٥/٤)
സലാം പറഞ്ഞ ശേഷം നബി(സ) ക്ക് അഭിമുഖമായി നിന്ന് തന്റെ കാര്യത്തിൽ നബി(സ) യെ കൊണ്ട്  തവസ്സുൽ ചെയ്യുകയും തന്റെ രക്ഷിതാവിനോട്‌ ശുപാർശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. (ശർവാനി : 4/145)



നിസാഅ സൂറയിലെ 64- വചനം വിശദീകരിച്ച് അദ്ദേഹം എഴുതുന്നു.
وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُ‌وا اللَّـهَ وَاسْتَغْفَرَ‌ لَهُمُ الرَّ‌سُولُ لَوَجَدُوا اللَّـهَ تَوَّابًا رَّ‌حِيمًا ﴿: انساء :٦٤﴾

" അവർ സ്വശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അവർ അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂൽ(സ) അവർക്കുവേണ്ടി പൊറുക്കലിനെ തേടുകയും ചെയ്താൽ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവേ അവർ എത്തിക്കുന്നതാണ്". (നിസാഅ: 64)
يُرْشِد تَعَالَى الْعُصَاة وَالْمُذْنِبِينَ إِذَا وَقَعَ مِنْهُمْ الْخَطَأ وَالْعِصْيَان أَنْ يَأْتُوا إِلَى الرَّسُول صَلَّى اللَّه عَلَيْهِ وَسَلَّمَ فَيَسْتَغْفِرُوا اللَّه عِنْده وَيَسْأَلُوهُ أَنْ يَسْتَغْفِر لَهُمْ فَإِنَّهُمْ إِذَا فَعَلُوا ذَلِكَ تَابَ اللَّه عَلَيْهِمْ وَرَحِمَهُمْ وَغَفَرَ لَهُمْ وَلِهَذَا قَالَ " لَوَجَدُوا اللَّه تَوَّابًا رَحِيمًا " وَقَدْ ذَكَرَ جَمَاعَة مِنْهُمْ الشَّيْخ أَبُو مَنْصُور الصَّبَّاغ فِي كِتَابه الشَّامِل الْحِكَايَة الْمَشْهُورَة عَنْ الْعُتْبِيّ قَالَ : كُنْت جَالِسًا عِنْد قَبْر النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فَجَاءَ أَعْرَابِيّ فَقَالَ : السَّلَام عَلَيْك يَا رَسُول اللَّه سَمِعْت اللَّه يَقُول " وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسهمْ جَاءُوك فَاسْتَغْفَرُوا اللَّه وَاسْتَغْفَرَ لَهُمْ الرَّسُول لَوَجَدُوا اللَّه تَوَّابًا رَحِيمًا " وَقَدْ جِئْتُك مُسْتَغْفِرًا لِذَنْبِي مُسْتَشْفِعًا بِك إِلَى رَبِّي ثُمَّ أَنْشَأَ يَقُول : يَا خَيْر مَنْ دُفِنَتْ بِالْقَاعِ أَعْظُمه فَطَابَ مِنْ طِيبهنَّ الْقَاع وَالْأَكَم نَفْسِي الْفِدَاء لِقَبْرٍ أَنْتَ سَاكِنه فِيهِ الْعَفَاف وَفِيهِ الْجُود وَالْكَرَم ثُمَّ اِنْصَرَفَ الْأَعْرَابِيّ فَغَلَبَتْنِي عَيْنِي فَرَأَيْت النَّبِيّ صَلَّى اللَّه عَلَيْهِ وَآله وَسَلَّمَ فِي النَّوْم فَقَالَ : يَا عُتْبِيّ الْحَقْ الْأَعْرَابِيّ فَبَشِّرْهُ أَنَّ اللَّه قَدْ غَفَرَ لَهُ " .(تفسي ابن ثير:٤٩٢/١)

ഈ വചനത്തിലൂടെ പാപികളും ദോഷികളുമായ ആളുകളോട് അള്ളാഹു നിർദ്ദേശിക്കുന്നു. അവരില നിന്ന് വീഴ്ചയോ ദോഷമോ സംഭവിച്ചാൽ അവർ നബി(സ) യെ സമീപിക്കുകയും നബി(സ) യുടെ സമീപത്ത്വച്ച് അല്ലാഹുവോട് അവർ പൊറുക്കലിനെ തേടുകയും അവർക്കുവേണ്ടി പാപമോചനത്തിനിരക്കാൻ നബി(സ)യോട് അവർ ആവശ്യപ്പെടുകയും വേണം. ഇപ്രകാരം അവർ പ്രവർത്തിച്ചാൽ അള്ളാഹു അവരുടെ പശ്ചാതാപം സ്വീകരിക്കുന്നതാണ്. ഇത് കൊണ്ടാണ് "പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവിനെ അവർ എത്തിക്കുമെന്ന്" അല്ലാഹു പറഞ്ഞത്. ഷൈഖ് അബുമൻസ്വൂർ സ്വബ്ബാഗ്(റ) ഉൾപടെയുള്ള ഒരു കൂട്ടം പണ്ഡിതർ ഉത്ബി(റ) യിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഒരു സംഭവത്തിൽ ഇപ്രകാരം കാണാം. അദ്ദേഹം പറയുന്നു. ഞാൻ നബി(സ) യുടെ ഖബ്റിന്നരികിൽ ഇരിക്കുമ്പോൾ ഒരു അഅറാബി അവിടെ വന്നു ഇപ്രകാരം പറഞ്ഞു "അവർ സ്വശരീരങ്ങളെ അക്രമിച്ച്  അങ്ങയെ സമീപിക്കുകയും അവർ അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂൽ(സ) അവർക്ക് വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്താൽ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവേ അവർ എത്തിക്കുന്നതാണ്" ennu അള്ളാഹു പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്. എന്റെ ദോഷങ്ങൾക്ക് മോചനം തേടിക്കൊണ്ടും എന്റെ രക്ഷിതാവിനോട്‌ ശുപാർശ പറയാൻ അങ്ങയോടു ആവശ്യപ്പെട്ടുകൊണ്ടും അങ്ങയുടെ അരികിൽ ഞാനിതാ വന്നിരിക്കുന്നു. പിന്നീടദ്ദേഹം ചില ബൈത്തുകൾ ചൊല്ലി. അതിന്റെ ആശയം ഇപ്രകാരം സംഗ്രഹിക്കാം. "സമനിരപ്പായ ഈ ഭൂമിയിൽ അസ്ഥികളെ(ജഡങ്ങളെ) മറമാടപ്പെടുകയും അവയുടെ നന്മയാൽ കുന്നുകളും നിരപ്പുകള്മെല്ലാം നന്നായിത്തീരുകയും ചെയ്ത മഹാന്മാരിൽ വെച്ച് അത്ത്യുത്തമാരായ നബിയേ! അങ്ങ് താമസിക്കുന്ന ഈ ഖബ്റിന്നുവേണ്ടി ജീവാർപ്പണം ചെയ്യാൻ ഞാൻ തയ്യാറാണ്. അങ്ങയുടെ ആ ഖബ്റിലാനല്ലൊ പവിത്രതയും ധർമ്മവും ബഹുമാനവും നിലകൊള്ളുന്നത്". ഇത് പാടിയ ശേഷം അയ്യാൾ തിരിച്ചു പോയി. (ഉത്ബി(റ) പറയുന്നു:)  അന്നേരം എനിക്ക് ഉറക്കം വന്നു. സ്വപ്നത്തിൽ നബി(സ) എന്നോടു പറഞ്ഞു: " ഓ ഉത്ബീ! നിങ്ങൾ ആ ഗ്രാമീണവാസിയെ സമീപിച്ച് അദ്ദേഹത്തിൻറെ പാപങ്ങൾ അള്ളാഹു പൊറുത്തുകൊടുത്തിരിക്കുന്നുവെന്ന സന്തോശവാർത്ത അദ്ദേഹത്തെ അറിയിക്കുക".(തഫ്സീർ ഇബ്നു കസീർ: 1/492)


ആയത്തിൽ വന്ന നിർദ്ദേശം നബി(സ)യുടെ ജീവിതകാലത്തെന്നപോലെ വഫാത്തിനു ശേഷവും ബാധകമാണെന്ന് ഇബ്നു കസീരിന്റെ വിവരണത്തിൽ നിന്ന് വ്യക്തമാണ്. ഉത്ബി(റ) യുടെ സംഭവം മേല വചനത്തിന്റെ വ്യഗ്യാനത്തിൽ ഉദ്ദരിച്ചത് അതാണല്ലോ വ്യക്തമാക്കുന്നത്.

ഇമാം നവവി(റ) ശർഹുൽ മുഹദ്ദബിലും ഈളാഹിലും പ്രസ്തുത സംഭവം ഉദ്ദരിക്കുകയും നബി(സ) യുടെ റൌള സന്ദർശിക്കുന്നവർ പ്രസ്തുത ഗ്രാമീണവാസി പറഞ്ഞത്പോലെ പറയല നല്ലതാണെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.




നബിസല്ലല്ലാഹു അലൈഹി വസല്ലമയെ സിയാറത്ത് ചെയ്യുമ്പോൾ അവിടുത്തോട് ശുപാർശ ചെയ്യണമെന്ന് സഹായം തേടണമെന്നും കഴിഞ്ഞ കാലത്ത് ജീവിച്ച ലോക പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് ഒരാൾ പോലും അത് ശിർക്കാണെന്ന് പാടില്ലെന്നോ പഠിപ്പിച്ചിട്ടില്ല

=...............
തുടരും


അസ് ലം സഖാഫി
പരപ്പനങ്ങാടി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...