Showing posts with label ഇസ്തിഗാസയെ കുറിച്ച് ഇമാമുമാർ എഴുതുന്നു മുജാഹിദിന് മറുപടി. Show all posts
Showing posts with label ഇസ്തിഗാസയെ കുറിച്ച് ഇമാമുമാർ എഴുതുന്നു മുജാഹിദിന് മറുപടി. Show all posts

Saturday, March 16, 2019

ഇസ്തിഗാസയെ കുറിച്ച് ഇമാമുമാർ എഴുതുന്നു മുജാഹിദിന് മറുപടി

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു.

ഇസ്തിഗാസയെ കുറിച്ച് ഇമാമുമാർ എഴുതുന്നു❗*

⛔റാസി(റ) അവിടുത്തെ തഫ്സീറുൽ കബീറിൽ സൂറത്തു യൂനുസ്:18 ന്റെ വിശദീകരണത്തിൽ
എഴുതുന്നു:

ورابعها : أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم ، وزعموا أنهم متى اشتغلوا بعبادة هذه التماثيل ، فإن أولئك الأكابر تكون شفعاء لهم عند الله تعالى ، ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر ، على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله . (رازي: ٦٠/١٧)

ഈ പ്രതിമകളും വിഗ്രഹങ്ങളും അവർ സ്ഥാപിച്ചിരിക്കുന്നത് അവരുടെ അമ്പിയാക്കളുടെയും മഹാൻമാരുടെയും  രൂപങ്ങളിലാണ്. ഈ പ്രതിമകൾക്ക് ആരാധിക്കുന്നതിൽ മുഴുകിയാൽ ആ മഹാൻമാർ അല്ലാഹുവിന്റെ അടുക്കൽ അവർക്ക് ശുപാർശ ചെയ്യുമെന്ന് അവർ വാദിച്ചിരുന്നു. *ഇക്കാലത്ത് അതിനോട് തുല്യമായ കാര്യം,  സൃഷ്ടികളിൽ അതിക പേരും മഹാൻമാരുടെ ഖബറുകളെ ആദരിക്കുന്നതിൽ വ്യാപൃതരാണ്.* അവരുടെ ഖബറുകളെ ആദരിച്ചാൽ അവർ തങ്ങൾക്കു വേണ്ടി അല്ലാഹുവിന്റെ അടുക്കൽ ഷുപാർഷചെയ്യുമെന്ന വിശ്വാസത്തോടെയാണ് അവരങ്ങനെ ചെയ്യുന്നത്. (റാസി: 17/60)


മറുപടി

ഇതിൽ എവിടെയാണ് പുരോഹിതാ അഭൗതികമായ നിലക്ക് മഹാന്മാരോട് സു ബാർശതേsലും ഇസ്തിഗാസ ചെയ്യലും ശിർക്കാണന്ന് പറഞ്ഞത്


ഖബറിനെ ആരാധിക്കാൻ പാടില്ലാ എന്നും
ഖബറ് ആരാധിച്ചു കൊണ്ട് ള്ള ബഹുമാനം പാടില്ലാ എന്നുമാണ് റാസി റ പറയുന്നത്
അങ്ങനെ ആരാധിക്കൽ വിഗ്രഹം വെക്കാതെയാണങ്കിലും പാടില്ലാത്തതാണ് '
ആരാധിക്കുന്നവർ ഖബറാളി അല്ലാഹു വിന്റെ ഉദ്ധേശമില്ലാതെ തന്നെ ആരാധിക്കുന്നവർക്ക് സുബാർശ ചെയ്യുമെന്ന് വിശ്വസിച്ച് കൊണ്ട്  ചിലർ ചെയ്യുന്ന പ്രവർത്തിയെയാണ് ഇമാം റാസി റവിമർശിക്കുന്നത്
✅മഹാന്മാരുടെ കബര്‍ സിയാറത്ത് ചെയ്യുമ്പോള്‍ എന്ത് ചെയ്യണം എന്ന് ഇമാം റാസി(റ) അവരുടെഅല്‍ മത്വാലിബുല്‍ ആലിയ 7/276 എന്ന  ഗ്രന്ഥത്തില്‍ പറയുന്നത് കാണുക.

മഹാന്മാരേ സിയാറത്ത്‌ ചെയ്യുന്ന വ്യക്തി കബറിന്‍റെ അരികില്‍ അല്‍പ സമയം നില്‍ക്കണം.
താന്‍ നില്‍ക്കുന്ന മണ്ണില്‍ നിന്ന് അവന്‍റെ മനസ്സ് സ്വാധീനം നേടുകയും വേണം. ഈ മഹാത്മാവ് അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലാണ് താന്‍ നില്‍ക്കുന്നത് എന്നാ വിചാരമുണ്ടാവുമ്പോള്‍
ആ കബറില്‍ ഉള്ളവരും സിയാറത്തിനു എത്തിയവരും തമ്മില്‍ ആത്മീയമായി തന്നെ ബന്ധമുണ്ടാവുന്നു. കബറടക്കപ്പെട്ട വ്യക്തിക്കുള്ള പൂര്‍ണത ശക്തമായ സ്വാധീനം , പ്രഭ ഇവയില്‍ നിന്നും സന്ദര്‍ശകന്‍റെ ആത്മാവിലേക്കും
തിരിച്ചു ലഭിക്കുന്നതാണ്. അത് മുഖേനെ ഈ സന്ദര്‍ശകന് ഏറ്റവും വലിയ ഉപകാരവും , ഔനിത്യവും കരസ്ഥമാക്കാന്‍ കാരണമാവുന്നതാണ്..
സിയാറത്തിനെ  അടിസ്ഥാനപരമായി ശര്‍ആകാനുള്ള കാരണവും ഇതാണ് (അല്‍മത്വാലിബുല്‍ ആലിയ 7/276 ഇമാം റാസി).
قال الإمام فخر الدين الرازي في المطالب في الفصل الثالث عشر في بيان كيفية الانتفاع بزيارة القبور والموتى    : إن الإنسان إذاذهب إلى قبر إنسان قوي النفس كامل الجوهر ووقف هناك ساعة حصل تأثير في نفسه من تعلقه بزيارة تلك التربة ولا يخفى أن لنفس ذلك الميت تعلقا بتلك التربة ايضا فحينئذ يحصل لنفس الزائر الحي ولنفس ذلك الإنسان الميت ملاقاة بسبب اجتماعهما على تلك التربة فصارت هاتان النفسان شبيهتين صقيلتين متقابلتين بحيث ينعكس الشعاع من كل واحدة منهما إلى الأخرى فكل ما حصل في نفس هذا الزائر الحي من المعارف والبراهين والعلوم الكسبية والأخلاق الفاضلة من الخشوع لله تعالى والرضا بقضاء الله تعالى ينعكس منه نور إلى روح ذلك الإنسان الميت من العلوم المشرقة والآثار القوية الكاملة فينعكس منه نور إلى روح هذا الحي الزائر وبهذه الطريقة تصير تلك الزيارة سببا لحصول المنفعة الكبرى والبهجة العظمة لروح هذا الزائر فهذا هو السبب والأصل في مشروعية الزيارة ولا يبعد أن يحصل منها أسرار أخرى أدق وأخفى مما ذكرنا وتمام الحقائق ليس إلا عند الله تعالى .
             المطالب

ഇപ്രകാരം എഴുതുന്ന ഇമാം റാസി(റ) ഇതിഗാസക്കെതിരില്‍ പേന ചെലിപ്പിക്കുമെന്ന് വിചാരികാന്‍ ശരാശരി ബുദ്ധിയുള്ളവര്‍ക്ക് ഒരിക്കലും സാധ്യമല്ല.
കടുത്ത ദുര്‍വ്യാഖ്യാനമാണ് ഇവിടെ വഹാബികള്‍ നടത്തിയിരിക്കുന്നത്.
ഇവിടെ മുസ്ലിമീങ്ങള്‍ എന്ന് ഇമാം റാസി(റ) പറഞ്ഞത് കാണിക്കാന്‍ ഒരു വാഹാബിക്കും സാധ്യമല്ല.
അമ്പിയാക്കള്‍ , ഔലിയാക്കളുടെ കബര്‍ എന്നും അതിലില്ല.
മറിച്ച് , ഉള്ളത് ചില സൃഷ്ട്ടികള്‍ ഇക്കാലത്ത് അവരുടെ നേതാക്കളുടെ കബര്‍ ബഹുമാനിക്കുന്നത് വിഗ്രഹാരധകരോട് തുല്യമായാണ് എന്നാണ്.
നേതാക്കള്‍ എന്നതിന് അകാബിര്‍ എന്നാണ് ഉപയോഗിച്ചത്.
അകാബിര്‍ എന്ന് അവിശ്വാസികളുടെ  നേതാക്കള്‍ എന്ന് ഖുറാനില്‍
6/123 പ്രയോഗിച്ചതായി കാണാം.✅
വിഗ്രഹം വച്ച് ആരാധിക്കുന്നതിന് തുല്യമാണ്. വിഗ്രഹമില്ലാതെ ചില സൃഷ്ട്ടികള്‍ അവരുടെ നേതക്കളുടെ കബറിനെ ബഹുമാനിക്കല്‍  ഈ കാലഘട്ടത്തില്‍ ഉണ്ട് എന്നാണ് അദ്ദേഹം പറഞ്ഞതിന്‍റെ ഉദ്ദേശം.
അതായത് ആരാധന സ്വഭാവമുള്ള ബഹുമാനമാണ് വിരോധിക്കപ്പെട്ടത്‌.


✅ഇമാം റാസി(റ) ആദ്യം പറഞ്ഞ വിഗ്രഹം വച്ചുള്ള ആരാധനയോട് തുല്യമാവനമെങ്കില്‍ വെറും ബഹുമാനം പോര,
ആരാധനയാവുന്ന ബഹുമാനം വേണം.

ചുരുക്കത്തില്‍ ഏതോ പടപ്പുകള്‍ ആരാധനയുടെ പരിധിയില്‍പ്പെട്ട രൂപത്തില്‍ ബഹുമാനിക്കുന്നതിനെ കുറിച്ചാണ്  ഇമാം റാസി(റ) പറഞ്ഞത്, ആരാധനയുടെ പരിധിയില്‍ പെടാത്തതല്ല.

✅ഇമാം റാസി(റ) തന്നെ ശുഹദാക്കളുടെ കബറുകള്‍ ബഹുമാനിക്കണം എന്ന് പറഞ്ഞിട്ടുണ്ട്.
അവിടുന്ന് പറയുന്നു.
" ജനങ്ങള്‍ ശുഹദാക്കളുടെ ഖബറുകളളെ സന്ദര്‍ശിക്കുകയും , ബഹുമാനിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത് നാം പറഞ്ഞതിന് രേഖയാണ്." ( തഫ്സീര്‍ റാസി 4/133.)
وسادسها : أن الناس يزورون قبور الشهداء ويعظمونها ، وذلك يدل من بعض الوجوه على ما ذكرناه.   رازي

🔴ഇവിടെ ശുപാര്‍ശകരാണെന്ന് വിശ്വസിച്ചതാണ് പാടില്ലാത്തത് എന്ന് ചിലര്‍ തട്ടി വിടുന്നുണ്ട്.
എന്നാല്‍ ഇമാം റാസി(റ) മഹാന്മാരുടെ ശുപാര്‍ശ പ്രതീക്ഷിക്കല്‍ എതിര്‍ക്കുന്നില്ല.

അലം നഷ്റഹ് സൂറത്തില്‍ തങ്ങളെ സ്മരണ അല്ലാഹു ഉയര്‍ത്തി എന്നാ ആയത്ത് വിവരിച്ചു ഇമാം റാസി(റ)വിവരിക്കുന്നത് കാണുക.

പണ്ഡിതന്‍മാരും രാജാക്കന്മാരും തങ്ങള്‍ക്ക് സേവനം ചെയ്യാന്‍ വേണ്ടി എത്തി ചേരുന്നു. തങ്ങളുടെ കവാടത്തിന് പിന്നില്‍ അവര്‍ സലാം ചൊല്ലുന്നു.
അവര്‍ തങ്ങളുടെ റൌളയുടെ മണ്ണില്‍ മുഖം തടവുന്നു.

തങ്ങളുടെ ശുപാര്‍ശയെ അവര്‍ ആഗ്രഹിക്കുന്നു. അത് കൊണ്ട് തങ്ങളുടെ മഹത്വം എന്നും ശേഷിക്കുന്നതാണ്.( തഫ്സീറുല്‍ കബീര്‍, സൂറത്ത് ശറഹ് ) ، فالقراء يحفظون ألفاظ منشورك ، والمفسرون يفسرون معاني فرقانك ، والوعاظ يبلغون وعظك بل العلماء والسلاطين يصلون إلى خدمتك ، ويسلمون من وراء الباب عليك ، ويمسحون وجوههم بتراب روضتك ، ويرجون شفاعتك ، فشرفك باق إلى يوم القيامة .
     تفسير الكبير للامام الرازي                                  ബഹുമാനപ്പെട്ട ഇമാം റാസി(റ) മഹാന്മാരുടെ ശുപാര്‍ശ പ്രതീക്ഷിച്ച് നബി(സ)യുടെ ഖബറിന്‍റെ അരികില്‍ വരല്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.

.........
......................................
ഒഹാബി പുരോഹിതൻ എഴുതുന്നു.


⛔ശാഫിഈ മദ്ഹബിലെ പ്രഗല്‍ഭ പണ്ഡിതന്‍ ഇമാം മക്രീസി പറയുന്നത് കാണുക:

والنّاس في هذا الباب - أعني: زيارة القبور - على ثلاثة أقسام:
قوم يزورون الموتى فيدعون لهم. وهذه هي الزّيارة الشرعيّة.
وقوم يزورونهم يدعون بهم، فهؤلاء هم المشركون في الألوهيّة والمحبّة.
وقوم يزورونهم فيدعونهم أنفسهم، وقد قال النبي صلّى الله عليه وآله وسلّم: "اللهم لا تجعل قبري وثنا يعبد"، وهؤلاء هم المشركون في الربوبيّة.
الكتاب: تجريد التوحيد المفيد (1/20)
المقريزي (766 - 845 هـ = 1365 - 1441 م)

ഈ വിഷയത്തില്‍ - അതായത് ഖബര്‍ സന്ദര്‍ശിക്കുന്ന വിഷയത്തില്‍ ജനങ്ങളിൽ 3 വിഭാഗം ആണുള്ളത്:
ചില ആളുകള്‍ മരിച്ചവരെ സന്ദര്‍ശിക്കും അവര്‍ക്ക് വേണ്ടി ദുഅ ചെയ്യും. അത് ശറഈആയ സിയാറത്ത് ആണ്.
ചില ആളുകള്‍ ഖബര്‍ സന്ദര്‍ശിക്കും അവരെകൊണ്ട് ദുആ ചെയ്യും അവര്‍ ഉലൂഹീയത്തില്‍ ശിര്‍ക്ക് ചെയ്തവര്‍ ആണ്.
ചില ആളുകള്‍ ഖബര്‍ സന്ദര്‍ശിക്കും അവരോടു തന്നെ പ്രാര്‍ത്ഥിക്കും. അല്ലാഹുവിന്‍റെ റസൂല്‍(സ) പറഞ്ഞു "അല്ലാഹുവേ എന്‍റെ ഖബറിടത്തെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതെ" ഇവര്‍ റുബൂബീയതില്‍ ശിര്‍ക്ക് വെക്കുന്ന ആളുകള്‍ ആണ്.   

മറുപടി

ഇദ്ധേഹത്തിന്റെ ഗ്രന്തത്തി തിരിമറിയോ കടത്തി കൂട്ടലുകളോ നടന്നിട്ടില്ലന്ന് സമ്മദിച്ചാൽ തെന്നെ
ഇതിൽ ആരാധനയാവുന്ന പ്രാർഥന അല്ലാഹു അല്ലാത്തവരോട് നടത്തൽ നെയാണ് വിമർശിക്കുന്നത്

അല്ലാഹു അല്ലാത്തവരോട് ആരാധനയാവുന്ന പ്രാർഥനയും ദുആയും പാടില്ല എന്നതിൽ ഇവിടെ ആർക്കും തർക്കമില്ല.




⛔ശാഫിഈ മദ്ഹബിലെ പ്രമുഖ  പണ്ഡിതനായ ഇമാം സുയൂഥി (റ) അദ്ധേഹത്തിന്റെ ഗ്രന്ഥമായ അല്‍ അംറുബിന്‍ ഇത്തിബാഇല്‍ പറയുന്നു

والصحابة رضي الله عنهم - وقد أجدبوا مراتٍ - ودهمتهم نوائب بعد موته ، فهلا جاءوا فاستسقوا واستغاثوا عند قبر النبي . وهو أكرم الخلق على الله عز وجل، بل خرج فيهم سيدنا عمر بن الخطاب رضي الله عنه بالعباس عم النبي  إلى المصلى فاستسقى به، ولم يستسقوا عند قبر النبي
فاقتد أيها المسلم إن كنت عبد الله بسلفك الصالح، وتحقق التوحيد الخالص؛ فلا تعبد إلا الله، ولا تشرك بربك أحداً، كما أمر الله تعالى بقوله: (فإياي فاعبدون)، وقال تعالى: (فمن كان يرجو لقاء ربه فليعمل عملاً صالحاً ولا يشرك بعبادة ربه أحداً). فلا تعبد إلا إياه ولا تدْعُ إلا هو، ولا تستعن إلا به، فإنه لا مانع ولا معطي ولا مضارّ ولا نافع إلا هو سبحانه وتعالى، لا إله إلا هو عليه توكلت وإليه أنيب

"നബി (സ) യുടെ കാലശേഷം സ്വഹാബികള്‍ക്ക് പലപ്പാഴും ക്ഷാമങ്ങളും *വിപത്തുകളുണ്ടായിട്ടും അവര്‍ എന്ത് കൊണ്ട്  നബി (സ) യുടെ ഖബറിങ്ങല്‍ വന്ന് നബിയോട് ഇസ്തിഗാസ ചെയ്യുകയോ മഴയെ തേടുകയോ ചെയ്തില്ല ?* അവരായിരുന്നല്ലോ ഉത്തമ സമുധായക്കാര്‍ ? എന്നാല്‍ ഉമര്‍ (റ) അവരെയുമായി മൈതാനിയില്‍ ചെന്ന് അബ്ബാസ് (റ) വിന്റെ തേൃത്വത്തില്‍ മഴയെ തേടുകയാണുണ്ടായത്. നബി (സ) ഖബറിന്നരികില്‍ വെച്ച് നബിയോട് മഴയെ തേടുകയല്ല ചെയ്തത്.!

അതിനാല്‍ മുസ്ലിമേ, നീ അല്ലാഹുവിന്റെ അടിമയാണെങ്കില്‍ നിന്റെ സച്ചരിതരായ മുന്‍ഗാമികളെ നീ പിന്തുടരുക. യഥാര്‍ത്ഥ തൗഹീദ് നീ കാത്തു സൂക്ഷിക്കുക. അതിനാല്‍ അല്ലാഹുവിനെ അല്ലാതെ നീ ആരാധിക്കരുത്. അവനില്‍ ഒരാളെയും നീ പങ്ക് ചേര്‍ക്കരുത്. “എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവീന്‍ “ എന്ന് അല്ലാഹു കല്‍പ്പിച്ചുവല്ലോ ? ” തമ്പുരാനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ “ എന്ന് അല്ലാഹു പറഞ്ഞുവല്ലോ? അതിനാല്‍ നീ അവനെയല്ലാതെ ആരാധിക്കരുത്, അവാനോടെല്ലാതെ പ്രാര്‍ത്ഥിക്കരുത്, അവാനോടല്ലാതെ നീ സഹായം തേടരുത്. നല്‍കാനും തടയാനും ഉപകാരോപദ്രവങ്ങള്‍ ചെയ്യാനും അവനല്ലാതെയാരുമില്ല.”
(അല്‍ അംറു ബിന്‍ ഇത്തിബാഅ് : 47)





മറുപടി

ഇത് ഇബ്ന് തൈമിയയുടെ ഇഖ്തിളാ ഉ സിറാ തുൽ മുസ്തഖീം എന്ന ഗ്രന്തത്തിൽ നിന്നും സുയൂതി ഇമാമിന്റെതാണന്ന് പറയപ്പെടുന്ന ഗ്രന്തത്തിലേക്ക് ഏതോ തിരിമറി വീരൻ കടത്തി കൂട്ടുകയും കോപ്പി പേസ്റ്റ് ചെയ്യുകയും ചെയ്തതാണ്

കാരണം
മേൽ വാജകവും അതിന് നൽകിയ ഹെഡിംഗ് അടക്കം ഇബ്ന് തൈമിയയുടെ ഇഖ്തിളാ ഉ സിറാ തുൽ മുസ്തഖീം എന്ന ഗ്രന്തത്തിൽ ഉണ്ട്

ധാരാളം മതഗ്രന്തങ്ങളിൽ  തിരിമറി നടത്തിയതായി പിടിക്കപ്പെട്ടിട്ടുണ്ട്

ഇത് ഇബ്ന് തൈമിയയുടെ മേൽ ഗ്രന്തത്തിൽ നിന്നും കോപ്പി ചെയ്തതാണന്ന്
(അല്‍ അംറു ബിന്‍ ഇത്തിബാഅ് എന്ന ഗ്രന്തത്തിന് അടിക്കുറിപ്പ് എഴുതിയ വെക്തിതന്നെ പറഞ്ഞിട്ടുണ്ട്

ഇമാം സുയൂത്വി അവരുടെ അൽഹാവി അടക്കമുള്ള ധാരാളം  ഗ്രന്തങ്ങളിൽ ഇസ്താഗാസയെ അങ്ങീകരിക്കുകയും സ്തിരീകരിക്കുകയും ചെയ്തിട്ടുണ്ട്

അത് വഹാബികളുടെ ഏറ്റവും വലിയ തട്ടിപ്പാണ് മതഗ്രന്ഥങ്ങളില്‍ ഇവർ എങ്ങിനെയാണ് തിരുമറി നടത്തുന്നത് എന്ന് മനസ്സിലാക്കാന്‍ ഇതിലെറെ തെളിവ് വേണ്ട
ഇമാം സുയൂത്വി(റ) വിന്റെ ധാരാളം ഗ്രന്ഥങ്ങളിൽ ഇസ്തിഗാസയെയും തവസ്സുലിനെയും അനുകൂലിച്ച് സംസാരിച്ചിട്ടുണ്ട് .
നബി(സ)യുടെ മാതാപിതാക്കൾ നരഗവാസികളാണെന്ന് പറയുന്നവരെ ശക്തമായി ഗണ്ണിക്കുകയും നബിദിനത്തിന്റെ തെളിവുകൾ വെക്തമായി പറഞ്ഞുതരുകയും മറ്റു സുന്നത്ത് ജമാഅത്തിന്റെ ശക്തമായ പടവാളായ ഇമാം സുയൂത്വീ(റ) വിന്റെ പേരില്‍ വരെ ഇത്രയും വലിയ കളവുകള്‍ നടത്തിക്കൂട്ടുന്നവർ ജൂത ഏജന്റുകള്‍ തന്നെയാണ്

*📚ഇമാം സുയൂത്വീ(റ) ഇസ്തിഗാസയെ അനുകൂലിച്ച ചില സ്ഥലങ്ങൾ കാണുക👇*

عن ابن النعمان قال : سمعت يوسف بن على الزنانى يحكي عن امرأة هاشمية كانت مجاورة بالمدينة وكان بعض الخدام يؤذيها قالت : فاستعيثت بالنبى صلى اﻷه عليه وسلم فمسمعت قائلا من المروضة يقول أمالك في أسوة؟فاصبري كما صبرت-أو نحو هذا-قالت فزال عني ماكنت فيه ومات الخدام الثلاثة الذين كانوا يؤذونني (الحاوي للفتاوى للسيوطي: 2/261)

*ഇബ്നുന്നുഅ്മാന്‍ (റ) വില്‍ നിന്ന് യൂസുഫുബ്നു അലി അസ്സിനാനി (റ) ഉദ്ധരിക്കുന്നു.*

മദീനത്ത് താമസിച്ചിരുന്ന ഹാശിമീ കുടുംബത്തില്‍പെട്ട ഒരു സ്ത്രീ പറയുന്നു. എന്‍റെ ചില സേവകര്‍ എന്നെ ബുദ്ധിമുട്ടിച്ചു. ഞാന്‍ നബി (സ) യോട് ഇസ്തിഗാസ ചെയ്തു. അപ്പൊള്‍ തിരുനബിയുടെ റൗളയില്‍ നിന്ന് ഒരശരീരി ഞാന്‍ കേട്ടു. നിനക്ക് എന്നില്‍ മാതൃകയില്ലേ? ഞാന്‍ ക്ഷമിച്ചത്പോലെ നീയും ക്ഷമ കൈകൊള്ളുക. അവര്‍ തുടരുന്നു. ആ സമയത്ത് എനിക്കവരില്‍ നിന്നുണ്ടിവുന്ന വിഷമങ്ങള്‍ നീങ്ങുകയും മൂന്ന് വേലക്കാരും മരണപ്പെടുകയും ചെയ്തു.
*(അല്‍ഹാവീ ലില്‍ ഫതാവ : 2/261)*



،،****************************************
ഒഹാബി പുരോഹിതൻ പറയുന്നു.

⛔ശാഫിഈ മദ്ഹബിലെ പ്രഗല്‍ഭ പണ്ഡിതന്‍ ഇബ്നു  ഹജര്‍ അസ്കലാനി (റ) തന്റെ ഫത്ഹുൽ ബാരിയില്‍ പറയുന്നു:

قَالَ الْخَطَّابِيُّ كَانَ أَحْمَدُ يَسْتَدِلُّ بِهَذَا الْحَدِيثِ عَلَى أَنَّ كَلَامَ اللَّهِ غَيْرُ مَخْلُوقٍ وَيَحْتَجُّ بِأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَسْتَعِيذُ بِمَخْلُوقٍ.

ഇബ്ൻ ഹജർ (റ) പറയുന്നു : ഖതാബി (റ) വിവരിക്കുന്നു. "ഇമാം അഹ്മദ് (റ)ഈ ഹദീസിനെ
(اعوذ بكلمات الله تامات) അല്ലാഹു വിന്റെ കലാം സൃഷ്ടി  അല്ല എന്നതിന് തെളിവെടുത്തിരന്നു. കാരണം. *നബി (സ) ഒരു സൃഷ്ടിയെ കൊണ്ടും സഹായം തേടില്ല*
(ഇബ്ൻ ഹജർ (റ) ഫത് ഉല്‍ ബാരി - 6/410)


മറുപടി


അഭൗതികമായ നിലക്ക് മഹാത്മാരോട് ഇസ്തിഗാസ ചെയ്യൽ ശിർക്കാണന്ന് അസ്ഖലാനി ഇമാം ഇവിടെ പറയുന്നില്ല

അങ്ങനെയുണ്ടങ്കിൽ അതാണ് ഒഹാബി പുരോഹിത കൊണ്ട് വരേണ്ടത്


നബി സ്വ ഉന്നതമായ സ്ഥാനത്തായത് കൊണ്ട്  ഒരു സൃഷ്ടിയോടും കാവൽ തേടുകയില്ല എന്നാണ് ആ പറഞ്ഞത്
അതിൽ ഭൗതികവും അഭൗതികവും ഉൾപെടും

ഇവിടെ അഭൗതികം എന്ന് വേർതിരിച്ചു പറഞ്ഞിട്ടുണ്ടങ്കിൽ അതാണ് പുരോഹിതൻ കൊണ്ട് വരേണ്ടത് '

ഇല്ല എങ്കിൽ എല്ലാ സൃഷ്ടിയോടും ഭൗതികവും അഭൗതികവുമായ സഹായം തേടൽ ശിർക്കാണന്ന് പുരോഹിതന്മാർക്ക് വാധമുണ്ടോ
+++++++++++++++++++++++++++++

ഒഹാബി പുരോഹിതൻ എഴുതുന്നു

⛔ മഹാനായ ആലൂസി (റ) അവിടുത്തെ തഫ്സീറിൽ  പറയുന്നു:

وايا ما كان فالآية دالة على ان المشركين لا يدعون غيره تعالى في تلك الحال وانت خبير بان الناس اليوم اذا اعتر اهـم امر خطير وخطب جسيم في براو بحر دعوا من لا يضر ولا ينفع ولا يرى ولا يسمع فمنهـم من يدعو الخضر والياس ومنهـم من ينادي ابا الخميس والعباس ومنهـم من يستغيث باحد الأئمة ومنهـم من يتضرع الى شيخ من مشائخ الأمة
الكتاب: روح المعاني في تفسير القرآن (6/93)
الألُّوسي، أبو الثناء شهاب الدين (1217-1270هـ، 1802-1854م).

ആയത്തിന്റെ അവതരണകാരണം എന്തായിരുന്നാലും ശരി.വിപത്തിന്റെ അവസരങ്ങളിൽ നിശ്ചയം മുശ്രിക്കുകൾ അല്ലാഹുവിനെ മാത്രമെ വിളിച്ചു തേടിയിരുന്നുള്ളുവെന്നു ഈ ആയത്ത്‌ അറിയിക്കുന്നുണ്ട്‌, എന്നാൽ ഇന്നത്തെ ജനങ്ങളുടെ അവസ്ത എന്താണെന്നു നീ തന്നെ സൂക്ഷ്മമായി മനസ്സിലാക്കിയിട്ടുണ്ട്‌ അവർക്ക്‌ കരയിലൊ കടലിലൊ വെച്ചു വലിയ നാശമൊ വിപത്തൊ നേരിട്ടാൽ യാതൊരു ഉപകാരമൊ ഉപദ്രവമൊ ചെയ്യാത്തവരെ  കാണുകയൊ കേൾക്കുകയൊ ചെയ്യാത്തവരെ വിളിച്ചു തേടുന്നു അങ്ങിനെ അവരിൽ ചിലർ ഖിള്ർ നബിയെ വിളിക്കുന്നു മറ്റു ചിലർ ഇല്യാസ്‌ നബിയെ വിളിക്കുന്നു അബ്ബാസിനെയും അബുൽഖമീസിനെയും വിളിക്കുന്നവരും അവരിലുണ്ട്‌. *ഇമാമുകളെ വിളിച്ചു ഇസ്തിഗാസ ചെയ്യുന്നവരുമുണ്ട്‌* സമുദായത്തിലെ ശൈഖന്മാരിലേക്ക്‌ തളറുഹ്‌ ആക്കുന്നവരുമുണ്ട്‌
(തഫ്സീർ റൂഹുൽ മആനി)


മറുപടി

ഈ ആലൂസി എന്നയാൾ ഇവിടെ അടുത്ത കാലത്ത് ജീവിച്ച യാളും  തീമി ബാധയേറ്റയാളുമാണന്നാണ് പല പണ്ഡിതന്മാരും പഠിപ്പിച്ചിട്ടുള്ളത്

ഇത്തരം ആളുകളുകളുടെ പുസ്തകത്തിൽ നിന്ന് തെളിവ് കൊണ്ട് വരുകയാണങ്കിൽ അതിലേറെ നല്ലത് കെ എം മൗലവിയുടെ പുസ്തകവും സകരിയാ സ്വലാഹിയേയും തെളിവാക്കലായിരിക്കും
തെളിവില്ലാത്തവന്ന് കച്ചി തുരുപ്പും തെളിവാകുമല്ലോ


*++-+++++*****************+++++++++++


ഒഹാബി പുരോഹിതൻ എഴുതുന്നു


⛔ഇമാം ത്വഹാവി പറയുന്നത്‌ കാണുക:

ولهـذا قال ابو حنيفة و صاحبه (ر) يكره ان يقول الداعي اسئلك بحق فلان او بحق انبيائك ورسلك ........ لو كان هـاذا هـو التوسل الذى كان الصحابة يفعلونه فى حياة النبي لفعلوه بعد موته وإنما كانوا يتوسلون فى حياته بدعائه يطلبون منه ان يدعولهـم وهـم يؤمنون على دعائه فى الاستسقاء و غيره ولما مات(ص) قال عمر(ر) لما خرجوا يستسقون اللهـم انا كنا اذا جدبنا نتوسل إليك بنبينا فتسقينا و انا نتوسل إليك بعم نبينا معناه بدعائه
(شرح العقيدة الطحاوية)

ഇതുകൊണ്ടാണു ഇമാം അബുഹനീഫയും അദ്ധേഹത്തിന്റെ രണ്ടു സ്നേഹിതന്മാരും (അബുയൂസുഫ്‌,മുഹമ്മദ്‌) അല്ലാഹുവിനോട്‌ തേടുന്നവൻ ഇന്നവന്റെ ഹഖ്‌, അല്ലങ്കിൽ നിന്റെ പ്രവാചകന്മാരുടെ ഹഖ്‌ എന്നിങ്ങനെ പറയുന്നതിനെ വെറുക്കുന്നത്‌. *ഇതാണു സ്വഹാബത്ത്‌ നബിയുടെ കാലത്ത്‌ ചെയിത തവസ്സുലെങ്കിൽ നിശ്ചയം നബിയുടെ മരണശേഷവും അവർ അതു ചെയ്യുമായിരുന്നു.* എന്നാൽ തിരു പ്രവാചകൻ ജിവിച്ചിരുന്ന കാലത്ത്‌ അവിടത്തെ പ്രാർത്ഥനകൊണ്ടാണു അവർ തവസ്സുലാക്കിയിരുന്നത്‌ അവർ നബി(സ)യോട്‌ പ്രാർത്ഥിക്കുവാൻ പറയും അപ്പോൾ നബി(സ) പ്രാർത്ഥിക്കുകയും അവർ ആമീൻ പറയുകയും ചെയ്യും മഴക്കു വേണ്ടി പ്രാർത്ഥിക്കാൻ പുറപ്പെട്ട സന്ദർഭത്തിൽ പറഞ്ഞു അല്ലാഹുവേ.. ഞങ്ങൾക്ക്‌ വരൾച്ച ബാധിക്കുന്ന സന്ദർഭത്തിൽ നിന്റെ  പ്രവാചകനെ കൊണ്ടായിരുന്നു ഞങ്ങൾ തവസ്സുൽ ചെയിതിരുന്നത്‌ അപ്പോൾ നീ ഞങ്ങൾക്ക്‌ മഴ വർഷിപ്പിച്ചുതരാറുണ്ട്‌ എന്നാൽ ഇപ്പോൾ (നബിയുടെ വഫാതിനുശേഷം) നിന്റെ പ്രവാചകന്റെ പിതൃവ്യനെ കൊണ്ട്‌ ഞങ്ങൾ തവസ്സുൽ ചെയ്യുന്നു. ഇതിന്റെ അർത്ഥം അദ്ധേഹത്തിന്റെ പ്രാർത്ഥന കൊണ്ട്‌ എന്നാണ്.
(ശറഹുൽ അഖീദ ഇമാം ത്വഹാവി)

മറുപടി

നേരത്തെ മഹാത്മാരെ കൊണ്ട് ഞാൻ ചോദിക്കുന്നു. എന്ന് പറയൽ മുശ്രികാവുമെന്ന് മഖ് രീസിയുടെ വാക്ക് കൊണ്ട് ദുർവ്യാഖ്യാനം ചെയ്ത് പറഞ പുരോഹിതൻ ഇപ്പോൾ അബൂഹനീഫ ഇമാമിന്റെ വാക്ക് കൊണ്ട് വന്നു കറാഹത്താണ്ണ് പറയുന്നു'

പാവം അരണ ബുദ്ധിയാണൊ
ദുർവ്യാഖ്യാനം ചെയ്യുമ്പോൾ ഇങ്ങനെയാണ്

മഹാന്മാരെ കൊണ്ടുള്ള തവസ്സുൽ ശിർക്കനാണന്ന് ഒരു ഇമാമും പറഞ്ഞിട്ടില്ല.
അങ്ങനെ തെളിയിക്കാനും സാദ്യമല്ല.

നിർബന്ത ബാദ്യത എന്ന അർത്തത്തിന് ഹഖ് എന്ന് ഉപയോഗിക്കാറുണ്ട് '
അല്ലാഹു വിന്റെ മേൽ ഒന്നും നിർബന്ത ബാദ്യതയില്ല.
എല്ലാം അല്ലാഹു വിന്റെ  ഫള് ലു കൊണ്ടാണ് ലഭിക്കുന്നത് .
അപ്പോൾ നിർബന്ത ബാദ്യത എന്ന അർത്തത്തിനുള്ള വാക്ക് ഉപയോഗിക്കരുത് എന്നതാണ് അവർ പറയുന്നത് '

അല്ലാഹു വിന്റെ ഔദാര്യമായി ചെയ്തു തരും എന്ന അർത്തത്തിൽ ഹഖ് ഉപയോഗിക്കുന്നതും തവസ്സുൽ ചെയ്യുന്നതും തെറ്റാണന്ന് ഒരു ഇമാമും പറഞ്ഞിട്ടില്ല -
അങ്ങനെ ഖുർ ആനിലും ഒരു ഹദീസിലും ഇല്ല .
സലഫുകൾ ആരും പറഞ്ഞിട്ടില്ല '

നിർബന്തബാദ്യത എന്ന അർത്തത്തിൽ ഉള്ള ഹഖ് എന്ന പദം ഒഴിവാക്കണം എന്നാണ് അത് കൊണ്ട് ഉദ്ധേഷം എന്നതിന് ഏറ്റവും വലിയ തെളിവാണ് ഇമാം കാ സാനി റ യുടെ ശേഷമുള്ള വാജകം
لأنه لاحق لأحد علي الله سبحانه وتعالي جل     
شأنه{بدائع الصنائع للكاساني11/3}
അല്ലാഹു വിന്റ മേൽ ഒരാൾക്കും
ഒരു അവകാശവും (നിർബന്ത ഹഖ് ) ഇല്ല എന്നതിന് വേണ്ടിയാണ് ഹഖ് കൊണ്ട് ചോദിക്കൽ കറാഹത്തായത്

(ബദാഇഉസ്വനഇഉ)

ഇതിൽ നിന്നും നിർബന്ത ബാദ്യത ഏന്ന അർത്തത്തിന് ഉള്ള ഹഖ് ഉപയോഗിക്കരുത് എന്നാണ് പണ്ഡിതന്മാർ പറഞ്ഞത് എന്ന് മനസ്സിലാക്കാം .

അല്ലാഹു വിന്റെ ഔദാര്യം കൊണ്ടുള്ള ഹഖ് ഉദ്ധേശിച്ചാൽ പാടില്ല എന്ന് ഇവിടെ പറഞ്ഞിട്ടില്ല .
മഹാന്മാരെ കൊണ്ടുള്ള തവസ്സുൽ ഇബ്ന് തൈമിയ്യ വരുന്നതു വരെ ഒരാളും എതിർത്തിട്ടില്ല എന്ന് ശിഫാഉസഖാമിൽ പറഞ്ഞിട്ടുണ്ട്
وقال السبكي يحسن التوسل بالنبي الي ربه ولم ينكر أحد من السلف ولا الخلف الا ابن تيمية فابتدع مالم يقله عالم قبله شفاء السقام
മഹാമാരെ സനേഹിക്കുക എന്നത് നമ്മുടെ ബാദ്യതയാണ് -
മഹാന്മാരുടെ ഹഖ് കൊണ്ട് ഞാൻ ചോദിക്കുന്നു എന്ന് പറഞ്ഞാൽ മേൽ ബാദ്യത എന്ന അർത്തം നൽകിയാൽ യാതൊരു കുഴപ്പവും ഇല്ല' മറ്റു അനുവദനീയമായ അർത്തവും അവിടെ വെക്കാവുന്നതാണ് .
അല്ലാഹു ചെയ്യേണ്ട നിർബന്ത ബാദ്യത എന്ന അർത്തം വെക്കാൻ പാടില്ല'

ഇനി ഹനഫി മദ്ഹബിലെ ഡസൻ കണക്കിന് പണ്ഡിതന്മാർ മഹാന്മാരെ കൊണ്ടുള്ള തവസ്സുൽ ചെയ്തതും അനുവദിച്ചതും പുണ്യമാക്കിയതുമായ ഉദ്ധരണികളും കിതാബുകളിൽ കാണാവുന്നതാണ്


നിർബന്തകടമ എന്ന നിലക്ക് ഹഖ് കൊണ്ട് എന്ന് പറയരുത് എന്നാണ് അവിടെ പറയുന്നത്


കാരണം
അല്ലാത്ത അർഥത്തിൽ ഹഖ് കൊണ്ട് ചോദിക്കാമെന്ന് ധാരാളം പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്

ഇബ്ന് അബ്ദുൽ വഹാബ് വരെ പറഞ്ഞിട്ടുണ്ട്
ഇബ്നു അബ്ദുൽ വഹാബ് മഹാൽ മാരുടെ ഹഖ്  കൊണ്ടുള്ള തവസ്സുൽ അംഗീകരിക്കുന്നു


അദ്ദേഹത്തിന്റെ
കിതാബ് ആദാ ബുൽ മശയ് ഇല സ്വലാ

? എന്ന ഗ്രന്ഥത്തിൽ മൂന്നാം വാള്യത്തിൽ പറയുന്നു


كتاب آداب المشي إلى الصلاة
تأليف: الشيخ محمد بن عبد الوهاب رحمه الله تعالى
بسم الله الرحمن الرحيم
باب آداب المشي إلى الصلاة
يسن الخروج إليها متطهرا بخشوع لقوله صلى الله عليه وسلم: "إذا توضأ أحدكم فأحسن وضوءه، ثم خرج عامدا إلى المسجد، فلا يشبكن بين أصابعه فإنه في صلاة" 1 وأن يقول إذا خرج من بيته - ولو لغير الصلاة-: (بسم الله آمنت بالله، اعتصمت بالله، توكلت على الله ولا حول ولا قوة إلا بالله، اللهم إني أعوذ بك أن أضل أو أضل أو أزل أو أزل أو أظلم أو أظلم أو أجهل أو يجهل علي) .
وأن يمشي إليها بسكينة ووقار لقوله صلى الله عليه وسلم: "وإذا سمعتم الإقامة فامشوا وعليكم السكينة، فما أدركتم فصلوا وما فاتكم فاقضوا" 2 وأن يقارب بين خطاه ويقول: اللهم إني أسألك بحق 3 السائلين عليك وبحق ممشاي هذا فإني لم أخرج أشراً ولا بطرا ولا رياء ولا سمعة، خرجت اتقاء سخطك وابتغاء مرضاتك، أسألك أن تنقذني

നിസ്കാരത്തിലേക്ക്  നടക്കുന്നവന്റെ മര്യാദകൾ

ഭക്തിയോടെ ശുദ്ധിയായി പുറപ്പെടലും

അല്ലാഹുവേ നിന്നോട് ചോദിക്കുന്നവരുടെ ഹഖ്  കൊണ്ടും എന്റെ ഈ നടത്തത്തിന്റെ വിഖ് കൊണ്ടും നിന്നോട് ഞാൻ ചോദിക്കുന്നു എന്ന് തുടങ്ങുന്ന ദുആ ചെയ്യൽ പുണ്യമാണ് സുന്നത്താണ് കിതാബ് ആദാ ബുൽ മശയ് ഇല സ്വലാ ഇബ്ന് അബദുൽ വഹാബ് 3 / 2

(വിചിന്തനം 2005 ഫെബ്രുവരി 25 )
ൽ പറയുന്നു.


ഇബ്നു തെെമിയയുടെയും മുഹമ്മദ്ബ്നു  അബ്ദുൽ വഹാബിന്റെയും ആശയങ്ങൾ വിഷലിപ്തമാണന്ന് പറയുന്നതം ഖുർആൻ വിഷലിപ്തമാണന്ന് പറയുന്നതും തുല്ല്യമാണ്

https://www.facebook.com/777959305671074/posts/783267228473615/



🌴🌴🌴🌴🌴🌴🌴


മഹാത്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്നവരെ നാം ആക്ഷേപിക്കാനോ എത്രിക്കാനോ പാടില്ല. (അത് ഹറാമല്ല. ബിദ്അത്തല്ല 'ശിർക്കല്ല')

ഇബ്നു അബ്ദുൽ വഹാബ്

''... - .... - ...


ഇബ്നു അബ്ദുൽ വഹാബ് പറയുന്നു

العاشر قولهم في الاستقاء لا بأس في التوسل با الصالحين وقول احمد يختص با النبي صلى الله عليه وسلم خاصة مع قولهم لا يستغاث بمخلوق
فا الفرق ظاهر جدا  فكون بعض يرخص بالتوسل با الصالحين وبعضهم يخص با النبي صلى الله عليه وسلم واكثرهم ينهي عن ذلك ويكرهه  فهذه المسألة من مساءل الفقه وان كان الصواب عندنا قول الجمهور أنه مكروه فلا ننكره علي من فعله فلا إنكار في مساءل الاجتهاد (  فتاوي ومساءل٢٨لان عبد الوهاب)
മഹാത്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്നവരെ നാം ആക്ഷേപിക്കാനോ എത്രിക്കാനോ പാടില്ല. (അത് ഹറാമല്ല. ബിദ്അത്തല്ല 'ശിർക്കല്ല')

അത് കർമശാസത്ര പരമായ വിഷയമാണ് (വിശ്വാസപരമല്ല)
ഇത്തരം ഘവേശണപരമായ എതിർക്കാൻ ആക്ഷേപിക്കാനോ പാടില്ല പണ്ഡിതന്മാർ സ്വാലിഹീങ്ങളെ കൊണ്ടുള്ള തവസ്സുൽ പറ്റുമെന്ന് മഴയെ തേടുന്ന അധ്യായത്തിൽ പറഞ്ഞിട്ടുണ്ട്.

ഇമാം അഹമ്മദ് ഹമ്പലി നബിസല്ലല്ലാഹു കൊണ്ട് തവസ്സുൽ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട് '

ചില പണ്ഡിതന്മാർ എല്ലാ സ്വാലിഹീങ്ങളെ കൊണ്ടും തവസ്സുൽ ചെയ്യൽ അനുവദിക്കുകയും

ചിലർ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തവസ്സുൽ ചെയ്യൽ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

പലരും അത് കറാഹത്താണെന്ന പറഞ്ഞിട്ടുണ്ടെങ്കിലും എൻറെ വീക്ഷണത്തിൽ അത് ശരിയാണെങ്കിലും തവസ്സുൽ ചെയ്യുന്നവരെ ഒരിക്കലും തന്നെ ആക്ഷേപിക്കാനോ എതിർക്കാനോ പാടില്ല '

കാരണം അത് ഗവേഷണപരമായ വിഷയം മാത്രമാണ് കർമ്മപരമായ വിഷയത്തിൽ ആക്ഷേപിക്കാൻ പാടില്ല പാടില്ല. (ഫതാവ വമസാഇൽ 28  ഇബ്നു അബ്ദുൽ വഹാബ്)


വഹാബി നേതാവ് ഇവൻ അബ്ദുൽ വഹാബിന്റെ മേൽ വാചകത്തിൽ നിന്നും കർമ്മപരമായ വിഷയങ്ങളാണ് തവസ്സുൽ എന്നും അത് വിശ്വാസപരമല്ല എന്നും വ്യക്തമാണ് '

അതൊരിക്കലും  ശിർക്കോ ഹറാമോ ആയ കാര്യം ആ കാര്യമല്ലെന്ന്  അബ്ദുൽ വഹാബ് തന്നെ വ്യക്തമാക്കുകയാണ്.

'ഇത്തരം കർമശാസ്ത്രപരമായ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ അതിനെ എതിർക്കാനോ
ആക്ഷേപിക്കാനോ
പാടില്ല  എന്ന് മനസ്സിലാക്കാം



ഉദാഹരണം കുനൂത്ത് പോലെ അതിൽ പണ്ഡിതന്മാർ വിവിധ അഭിപ്രായം പറഞ്ഞാൽ അത് പ്രവർത്തിക്കുന്നവരെ എതിർക്കുക എന്നത് ശരിയല്ല എന്ന് മനസ്സിലാക്കാം

സുന്നികൾ ഖുനൂത്ത് ഓതുമ്പോഴും തവസ്സുൽ ചെയ്യുമ്പോഴും അതിനെ എതിർക്കുന്നവരും ബിദ്അത്തായി ചിത്രീകരിക്കുന്ന വരും സ്വന്തം നേതാവിനെ വാക്ക് അനുസരിച്ച് എങ്കിൽ എത്ര നന്നായിരുന്നു


&&&&&&&&&&&&&&&----__------_-_--------

ഒഹാബി പുരോഹിതൻ എഴുതുന്നു

⛔മഹാനായ ഇബ്നുൽ ഹാദി (റ) പറയുന്നു:

ولو جاء إنسان الى سرير الميت يدعوه من دون الله و يستغيث به كان هـذا شركا محرما باجماع المسلمين
الكتاب: الصَّارِمُ المُنْكِي في الرَّدِّ عَلَى السُّبْكِي  (1/325)
ابن عبد الهادي (705 - 744 هـ = 1305 - 1343 م)
ഒരു മനുഷ്യൻ മയ്യത്തിന്‍റെ കട്ടിലിനെ സമീപിച്ചു അല്ലാഹുവിനു പുറമെ അവനെ വിളിച്ചു തേടുകയും *അവനോട്‌ ഇസ്തിഗാസ ചെയ്യുകയും ചെയ്താൽ* അതു . മുസ്ലിമീങ്ങളുടെ ഇജ്മാഇന്‍റെ അടിസ്ഥാനത്തിൽ തന്നെ നിഷിദ്ധമായ ശിർക്ക്‌ ആണു. (അൽസ്വാരിം 325)

മറുപടി

ഇയാൾ ഒരു തീമി ബാധ ബാധിച്ച ഒരു പുരോഹിതനാണ്

ഇയാളുടെ പുസ്തകം തെളിവാക്കുകയാണങ്കിൽ അതിനേക്കാൾ ബേദം  മുജാഹിദ് ബാലുശേരിയുടേതും കെ എം മൗലവിയുടേതു മായിരുന്നു

അഹ് ലുസുന്നയുടെ ഒരു പണ്ഡിതന്റെ ഉദ്ധരണിയും ഇവർക്ക് പ്രാമാണമായി ഇല്ല  എന്ന് മനസ്സിലായി


ഒഹാബി പുരോഹിതൻ എഴുതുന്നു

⛔ഇമാം കാസാനി (റ) പറയുന്നു :

وَيُكْرَهُ لِلرَّجُلِ أَنْ يَقُولَ فِي دُعَائِهِ أَسْأَلُك بِحَقِّ أَنْبِيَائِك وَرُسُلِك وَبِحَقِّ فُلَانٍ لِأَنَّهُ لَا حَقَّ لِأَحَدٍ عَلَى اللَّهِ سُبْحَانَهُ وَتَعَالَى جَلَّ شَأْنُهُ
الكتاب: بدائع الصنائع في ترتيب الشرائع (5/126)
الكاشاني (000 - 587 هـ = 1191 000 م )

ഒരാൾ പ്രാര്‍ത്ഥനയില്‍ അല്ലാഹുവിന്റെ അമ്പിയാക്കളുടെയോ  റസൂലിന്റെയോ ഹഖ് കൊണ്ട് എന്ന് പറയുന്നത് വെറുക്കപെട്ടതാണ്. കാരണം ആര്‍ക്കും അല്ലാഹുവിന്റെ മുകളില്‍ യാതൊരു ഹഖും ഇല്ല.

മറുപടി


നിർബന്തകടമ എന്ന നിലക്ക് ഹഖ് കൊണ്ട് എന്ന് പറയരുത് എന്നാണ് അവിടെ പറയുന്നത്



കാരണം

لِأَنَّهُ لَا حَقَّ لِأَحَدٍ عَلَى اللَّهِ سُبْحَانَهُ وَتَعَالَى جَلَّ شَأْنُهُ

ആല്ലാഹു വിന്റെ മേൽ ഒരാൾക്ക് നിർബന്തബാദ്യതയില്ല എന്ന് അവർ ശേഷം പറയുന്ന കാരണം
ഇവിടെ ഹഖ് കൊണ്ടുള്ള ഉദ്ധേശം
അല്ലാഹു ചെയ്തു തരേണ്ട ബാധ്യത എന്ന അർഥത്തിനാണ് എന്ന് മനസ്സിലാക്കാം

അല്ലാഹു വിന്റെ മേൽ നമുക്ക് ചെയ്തു തരേണ്ട ഒരു ബാധ്യതയുമില്ല.

എല്ലാം അല്ലാഹു വിന്റെ ഔദാര്യമാണ്

അല്ലാഹു വിന്റെ ഔദാര്യമായി ചെയ്തു തരുന്ന ഹഖാണ് വിശ്വാസികളെ സഹായിക്കൽ  وكان حقا علينا نصر المؤمنين

മഹാൻമാരുടെ ഹഖ് കൊണ്ട് എന്ന് പറയുമ്പോൾ അവരെ സനേഡിക്കൽ നമ്മുടെ ഹഖാണ് അപ്പോൾ ആ ഹഖ് കൊണ്ട് ചോദിക്കുന്ന എന്ന അർഥം വെച്ചാലും തെറ്റ് വരില്ല. എന്ന് എല്ലാവരും അംഗീകരിക്കുന്നു.


ചുരുക്കത്തിൽ ആല്ലാഹു വിന്റെ മേൽ ഒരാൾക്ക് നിർബന്തബാദ്യത എന്നതല്ലാത്ത അർഥത്തിൽ ഹഖ് കൊണ്ട് ചോദിക്കാമെന്ന് ധാരാളം പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്

ഇബ്ന് അബ്ദുൽ വഹാബ് വരെ പറഞ്ഞിട്ടുണ്ട്

:::::::::::::::::::::::::::::'''::':&'&

ഒഹാബി പുരോഹിതൻ എഴുതുന്നു


⛔ഇമാം ബുഖാരി തന്റെ ഹാലിഖ് അഫ്അല്‍ ഇബാദ എന്ന ഗ്രന്ഥത്തില്‍ പറയുന്നു :

باب ما كان النبي صلى االله علیھ و سلم یستعیذ بكلمات االله لا بكلام غیره
وقال نعیم لا یستعاذ بالمخلوق ولا بكلام العباد والجن والإنس والملائكة وفي ھذا دلیل أن كلام
االله غیر مخلوق وأن سواه مخلوق
البُخاري، أبو عبد الله (194 - 256هـ ، 810 - 870م).
الكتاب: خلق أفعال العباد(96)
നബി (സ) അല്ലാഹുവിന്റെ കലിമാത്തുകളെ കൊണ്ടാണ് കാവലിനെ തേടിയത്, അല്ലാഹു അല്ലാത്തവരുടെ കലാം കൊണ്ടല്ല. നയീം പറഞ്ഞു " ഒരു സൃഷ്ട്ടികളോടും (നബി (സ)) സഹായം തേടിയിട്ടില്ല. അതുപോലെ തന്നെ അടിമകളുടെ കലാം കൊണ്ടും സഹായം തേടിയിട്ടില്ല, ജിന്നിനെ കൊണ്ടും, മനുഷ്യരെകൊണ്ടും, മലക്കുകളെകൊണ്ടും കാവലിനെ തേടിയിട്ടില്ല. തീര്‍ച്ചയായും ഇതില്‍ തെളിവ് ഉണ്ട്  അല്ലാഹുവിന്റെ കലാം സൃഷ്ട്ടി അല്ല എന്നതിന്. അവനല്ലാത്തത് മുഴുവനും സൃഷ്ടികളാണ് താനും.
( ഇമാം ബുഖാരി - ഹാലിഖ് അഫ്അല്‍ ഇബാദ - 96)


മറുപടി

അഭൗതികമായ നിലക്ക് മഹാത്മാരോട് ഇസ്തിഗാസ ചെയ്യൽ ശിർക്കാണന്ന് ഇമാം ഇവിടെ പറയുന്നില്ല

അങ്ങനെയുണ്ടങ്കിൽ അതാണ് ഒഹാബി പുരോഹിത കൊണ്ട് വരേണ്ടത്


നബി സ്വ ഉന്നതമായ സ്ഥാനത്തായത് കൊണ്ട്  ഒരു സൃഷ്ടിയോടും കാവൽ തേടുകയില്ല എന്നാണ് ആ പറഞ്ഞത്
അതിൽ ഭൗതികവും അഭൗതികവും ഉൾപെടും

ഇവിടെ അഭൗതികം എന്ന് വേർതിരിച്ചു പറഞ്ഞിട്ടുണ്ടങ്കിൽ അതാണ് പുരോഹിതൻ കൊണ്ട് വരേണ്ടത് '

ഇല്ല എങ്കിൽ എല്ലാ സൃഷ്ടിയോടും ഭൗതികവും അഭൗതികവുമായ സഹായം തേടൽ ശിർക്കാണന്ന് പുരോഹിതന്മാർക്ക് വാധമുണ്ടോ



::::::::::::::::::::::::::::::::::::::::::::::::::::

ഒഹാബി പുരോഹിതൻ എഴുതുന്നു

⛔ഇബ്ന്‍ ഖുസയ്മ തന്റെ അത്തൗഹീദില്‍ ഉദ്ധരിക്കുന്നു:

قَالَ أَبُو بَكْرٍ: أَفَلَيْسَ الْعِلْمُ مُحِيطًا يَا ذَوِي الْحِجَا؟ أَنَّهُ غَيْرُ جَائِزٍ أَنْ يَأْمُرَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِالتَّعَوُّذِ بِخَلْقِ اللَّهِ مِنْ شَرِّ خَلْقِهِ؟ هَلْ سَمِعْتُمْ عَالِمًا يُجِيزُ، أَنْ يَقُولَ الدَّاعِي: أَعُوذُ بِالْكَعْبَةِ مِنْ شَرِّ خَلْقِ اللَّهِ؟ [ص:402] أَوْ يُجِيزُ أَنْ يَقُولَ: أَعُوذُ بِالصَّفَا وَالْمَرْوَةِ، أَوْ أَعُوذُ بِعَرَفَاتٍ وَمِنًى مِنْ شَرِّ مَا خَلَقَ اللَّهُ، هَذَا لَا يَقُولُهُ وَلَا يُجِيزُ الْقَوْلَ بِهِ مُسْلِمٌ يَعْرِفُ دِينَ اللَّهِ، مُحَالٌ أَنْ يَسْتَعِيذَ مُسْلِمٌ بِخَلْقِ اللَّهِ مِنْ شَرِّ خَلْقِهِ
ابن خُزَيْمةَ، أبو بكر (223 - 311هـ، 838 - 923م).
)الكتاب: كتاب التوحيد وإثبات صفات الرب عز وجل(1/401)

നിങ്ങള്‍ ഏതെങ്കിലും പണ്ടിതര്‍ ഒരാളെ ഇങ്ങനെ പറയാന്‍ വേണ്ടി സമ്മതം കൊടുത്തതായി കേട്ടിട്ടുണ്ടോ? : "ഞാന്‍ എല്ലാ ശറില്‍ നിന്ന് കഅബയോട് ശരണം തേടുന്നു".  ദീന്‍ അറിയാവുന്ന ഒരു മുസ്ലിമും അല്ലാഹുവല്ലാത്ത ഒരാളോടും സൃഷ്ടികളുടെ ശറില്‍ നിന്ന് അഭയം തേടാം എന്ന് പറയില്ല.


മറുപടി

അഭൗതികമായ നിലക്ക് മഹാത്മാരോട് ഇസ്തിഗാസ ചെയ്യൽ ശിർക്കാണന്ന്  ഇമാം ഇവിടെ പറയുന്നില്ല

അങ്ങനെയുണ്ടങ്കിൽ അതാണ് ഒഹാബി പുരോഹിതൻ കൊണ്ട് വരേണ്ടത്

ഇവിടെ കഅബാ ശരീഫ് പോലേയുള്ള സൃഷ്ടികളോട് ശരണം തേടില്ല എന്നാണ് പറഞ്ഞത്

ഇവിടെ അഭൗതികം എന്ന് വേർതിരിച്ചു പറഞ്ഞിട്ടുണ്ടങ്കിൽ അതാണ് പുരോഹിതൻ കൊണ്ട് വരേണ്ടത് '

ഇല്ല എങ്കിൽ എല്ലാ സൃഷ്ടിയോടും ഭൗതികവും അഭൗതികവുമായ സഹായം തേടൽ ശിർക്കാണന്ന് പുരോഹിതന്മാർക്ക് വാധമുണ്ടോ

:::::::::::::::::::::::::::::::::::::::::::::

ഒഹാബി പുരോഹിതൻ എഴുതുന്നു

⛔ഇബ്ന്‍ ജവ്സീ (റ) :

قال ابن عقيل لما التكاليف على الجهال والضغام عدلوا عن أوضاع الشرع إلى تعظيم أوضاع وضعوها لأنفسهم فسهلت عليهم إذ لم يدخلوا بها تحت أمر غيرهم قال وهم كفار عندي بهذه الأوضاع مثل تعظيم القبور وإكرامها بما نهى الشرع عنه من إيقاد النيران وتقبيلها وتخليفها وخطاب الموتى بالألواح وكتب الرقاع فيها يا مولاي أفعل بي كذا وكذا وأخذ التراب تبركا وإفاضة الطيب على القبور وشد الرحال اليها وإلقاء الخرق على الشجر أقتداء بمن عبد اللات والعزى
الكتاب: تلبيس إبليس(354)
ابن الجوزي، أبو الفرج (508هـ - 597، 1116 - 1201؟م).

ഇബ്ന്‍ അഖീല്‍ പറയുന്നു: അറിവില്ലാത്തവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ അവര്‍ ശരീഅത്തില്‍നിന്ന് വ്യതിചലിക്കുകയും അവര്‍ അവരുടെ ഇഛകളെ പിന്തുടരുകയും ചെയ്യും, ഇതിൽ അവര്‍ക്ക് ഒരു ബുദ്ധിമുട്ടും തോന്നുകയില്ല. കാരണം അവര്‍ അവരുടെ സ്വന്തം ഇഛകളെയല്ലാതെ പിന്തുടരില്ല. അദ്ദേഹം പറഞ്ഞു : ഖബര്‍ വന്ദിക്കുകയും, അതുപോലെ തന്നെ ശരീഅത്തില്‍ വിരുദ്ധമായി വിളക്ക് കൊളുത്തുകയും, ചുംബിക്കുകയും, ' *മരിച്ചവരോട്  ആവശ്യത്തിനു വേണ്ടി യാ മൗലാ* എനിക്ക് ഇന്ന ഇന്ന ആവശ്യങ്ങള്‍ ചെയ്തു തരാന്‍ ആവശ്യപ്പെട്ടു കൊണ്ട് പറയുകയും എഴുതുകയും, അവിടെയുള്ള മണ്ണ് തബറുക്കിന്നു വേണ്ടി എടുക്കുകയും സുഗന്ധ ദ്രവ്യങ്ങള്‍ ഖബറിന്മേല്‍ ഒഴിക്കുകയും, ലാത്തയോടും ഉസ്സയോടും പിന്തുടർന്നതായി ഇത്തരം സംരക്ഷണം തേടുകയും ചെയ്യുന്നവരെ ഞാന്‍ കാഫിറായിട്ടു തന്നെ കരുതുന്നു.

മറുപടി


ലാത്തയോടും ഉസ്സയോടും പിന്തുടർന്നതായി ഇത്തരം സംരക്ഷണം തേടുകയും ചെയ്യുന്നവരെയും ഇത്തരം പ്രവർത്തനങ്ങൾ ശറഉവിരോധിച്ച നിലക്ക്
ചെയ്യുന്നതിനെയാണ് ഇവിടെയും എത്രിക്കുന്നത്

ലാത്തയോടും ഉസ്സയോടും പിന്തുടർന്നതായി അല്ലാതെ ശറഇ വിരോധിക്കത്ത നിലക്ക് ചെയ്യുന്നതിനെ ഇദ്ധേഹവും എത്രിക്കുന്നില്ല.


::::::::::::::::::::::::::::::::::::::::::::::::::::::::::

⛔ ഇമാം ശാത്വിബി (റ) പറയുന്നു :  

الصَّحَابَةَ رَضِيَ اللَّهُ عَنْهُمْ بَعْدَ موته صلّى الله عليه وسلّم لَمْ يَقَعْ مِنْ أَحد مِنْهُمْ شَيْءٌ مِنْ ذَلِكَ بِالنِّسْبَةِ إِلى مَنْ خَلَّفَهُ، إِذ لَمْ يَتْرُكِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَعْدَهُ فِي الأُمة أَفضلَ مِنْ أَبي بَكْرٍ الصِّدِّيقِ (8) رَضِيَ اللَّهُ عَنْهُ، فَهُوَ كَانَ خليفتَه، وَلَمْ يُفعل بِهِ شَيْءٌ مِنْ ذَلِكَ (9)، وَلَا عُمَرَ بن الخطاب (10)، وهو كان أَفضلَ الأُمة بعده، ثم كذلك عثمان بن عفان (11)، ثم عليّ بن أبي طالب (12)، ثُمَّ (13) سَائِرُ (14) الصَّحَابَةِ الَّذِينَ لَا أَحد أَفضل مِنْهُمْ فِي الأُمة، ثُمَّ (15) لَمْ يَثْبُتْ لِوَاحِدٍ مِنْهُمْ مَنْ طَرِيقٍ صَحِيحٍ مَعْرُوفٍ أَن متبرِّكاً تَبَرَّكَ بِهِ عَلَى أَحد تِلْكَ الْوُجُوهِ أَو نَحْوِهَا، بَلِ اقْتَصَرُوا فِيهِمْ عَلَى الاقتداءِ بالأَفعال والأَقوال والسِّيَر التي اتّبعوا
فِيهَا النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَهُوَ إِذاً إِجماع مِنْهُمْ عَلَى تَرْكِ تِلْكَ الأَشياء كُلِّهَا.
الكتاب: الاعْتِصَام   (2/302)
الشاطبي (000 - 790 هـ = 000 - 1388 م)

ശാത്വിബി (റ) പറയുന്നു : മഹാന്മാരായ സഹാബികള്‍ റസൂല്‍(സ) യുടെ മരണ ശേഷം അവരില്‍ നിന്ന് ഒരാളില്‍ നിന്നും (ബര്‍ക്കത്ത് എടുക്കല്‍ )സംഭവിച്ചിട്ടില്ല.  അവര്‍ക്ക് ശേഷം വരുന്നവരിലേക്ക് ബന്ധപ്പെടുത്തി മുന്‍പ് ഉള്ള ആളുകളില്‍ നിന്ന് പിറകില്‍ വരുന്ന ആളുകള്‍ ബര്‍ക്കത്ത് എടുക്കുന്ന രീതി പ്രവാചകനില്‍ നിന്ന് അല്ലാതെ ഒരു സഹാബത്തും ചെയ്ത മാതൃക ഇല്ല. അബുബക്കര്‍ സിദ്ധീക്ക് (റ) കാളും ശ്രേഷ്ടനായി ഒരാളും ഇല്ല എന്നിരിക്കെ തന്നെ സിദ്ധീക്ക് (റ) വില്‍ നിന്ന് പോലും രസൂലിന്നു ശേഷം ഒരാളും നബിയുടെ സമുദായത്തില്‍ ബര്‍ക്കത്ത് എടുത്തിട്ടില്ല അദ്ദേഹം ഈ ഉമ്മത്തിന്റെ ഖലീഫ ആയിട്ട് പോലും. അദ്ദേഹത്തില്‍ നിന്ന് ഇപ്രകാരം ബര്‍ക്കത്ത് എടുക്കുന്ന സമ്പ്രദായം ഉണ്ടായിട്ടില്ല. ഉമര്‍ (റ) വില്‍ നിന്നും ഇതുപോലെ സംഭവിച്ചിട്ടില്ല. പ്രവാചകന്നും, അബുബക്കര്‍ സിദ്ധീക്ക് (റ) വിന്നും ശേഷം ഏറ്റവും ശ്രേഷട്ടമുള്ള വ്യക്തിയല്ലേ ഉമര്‍ (റ) അവരില്‍ നിന്നും ഇത് സംഭവിച്ചിട്ടില്ല. അതുപോലെ ഉസ്മാന്‍, അലി (റ) ഈ ഉമ്മത്തില്‍ ശേഷം വന്ന ഒരാളും ഇതുപോലെ തബരരുക് എടുത്തിട്ടില്ല. ഒരു സഹീഹു ആയ ഉദ്ധരണിയിലൂടെയും വന്നിട്ടില്ല. ഈ രൂപത്തില്‍ ഒരു ബര്‍ക്കത്ത് എടുക്കുന്ന രീതി സംഭവിച്ചിട്ടില്ല. അതല്ലാത്ത രൂപത്തിലൂടെയും വന്നിട്ടില്ല. നീ മതിയാക്കുക അവരുടെ പ്രവര്‍ത്തനങ്ങളിലും, വാക്കുകളിലും, പ്രവാചകനെ അവര്‍ തുടര്‍ന്ന മാര്‍ഗ്ഗത്തിലും. അവര്‍ എടുത്തതും ഉപേക്ഷിച്ചതുമായ എല്ലാ കാര്യത്തിലും ഇത്തിഫാഖ് ആയി നീ അംഗീകരിക്കുക, അതാണ് നിനക്ക് നല്ല മാര്‍ഗ്ഗം. അല്ലാത്തത് സ്വീകരിക്കല്‍ വഴികെടാണ്...




മറുപടി


തിരുകേശം കൊണ്ട് ബറകത്ത്


നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ  തിരുകേശം കൊണ്ട് സഹാബത്ത് ബറകത്ത് എടുത്തിരുന്നതായി തെളിഞ്ഞതാണ്



ഹജ്ജത്തുൽ വദാഇൽ വച്ച് നബിസല്ലല്ലാഹു അലൈഹി വസല്ലമ മുടി കളഞ്ഞപ്പോൾ അത് സഹാബത്തിനെ ഇടയിൽ വിതരണം ചെയ്യുകയും അതിൽ നിന്ന് ലഭിച്ചവർ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജീവിതകാലത്തും വഫാത്തിന് ശേഷവും അതുകൊണ്ട്  ബറകത്ത് എടുക്കുകയും രോഗശമനം തേടുകയും ചെയ്തിരുന്നു'

നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുകേശം കൊണ്ട് രോഗശമനം തേടുന്നതിനെ ഒരിക്കലും ഭൗതിക ചികിത്സാരീതിയായി കാണാൻ പറ്റില്ല


അഭൗതിക മാർഗത്തിലൂടെ ഉപകാരം
പ്രതീക്ഷിക്കൽ ശിർക്കാണെന്ന
പുത്തൻ പ്രസ്ഥാനക്കാരുടെ വാദം ഇവിടെ തകർന്നു തരിപ്പണമാകുന്നു


ഇമാം മുസ്ലിം  റ നിവേദനം അനസ് റ  വിൽ നിന്ന് നിവേദനം:

നബി സല്ലല്ലാഹു  മിനയിൽ ചെന്ന് ജംറയെ എറിഞ്ഞ ശേഷം എറിഞ്ഞ ശേഷം മിനയിലെ താമസസ്ഥലത്ത് വന്നു അറവ് നടത്തി '

പിന്നീട് മുടി കളയുന്ന വ്യക്തിയോട് അവിടുന്ന് പറഞ്ഞു  നീ എടുക്കൂ

വലതുഭാഗത്തേക്കും പിന്നീട് ഇടതു ഭാഗത്തേക്കും അവിടുന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു


പിന്നീട് നബി അത് ജനങ്ങൾക്ക്  അത് നൽകാൻ തുടങ്ങി മുസ്ലിം 22 98


ഈ ഹദീസ് വിവരിച്ച ഇമാം നവവി റളിയള്ളാഹുഅന്ഹു എഴുതുന്നു

നബിസല്ലല്ലാഹു വസല്ലമയുടെ തിരുകേശം കൊണ്ട് ബറകത്തെടുക്കലും ബറക്കത്ത് എടുക്കാൻ ആയി അത് സൂക്ഷിച്ച് വെക്കലും അനുവദനീയമാണെന്ന് ഈ ഹദീസ് നമുക്ക് പകർന്നുനൽകുന്ന പാടങ്ങളിൽ പെട്ടതാണ്


ശറഹു മുസ്ലിം 4/433



നബിസല്ലല്ലാഹു വസല്ലമയുടെ തിരുകേശം കൊണ്ട് സഹാബത്ത് എന്തായിരുന്നു പ്രവർത്തിച്ചിരുന്നത് ഇനിപറയുന്ന ഹദീസിൽ വ്യക്തമാണ്


ഉസ്മാന് ബ്നു അബ്ദുല്ല റ നിവേദനം

എന്റെ വീട്ടുകാർ ഒരു വെള്ളപ്പാത്രവുമായി എന്നെ ഉമ്മസലമയുടെ സമീപത്തേക്ക് അയച്ചു '

ഞാൻ ചെന്നപ്പോൾ മഹതിയായ ഉമ്മുസലമ റ നബിസല്ലല്ലാഹു അലൈഹി വസല്ലമ  യുടെ ഏതാനും കേശങ്ങൾ സൂക്ഷിച്ചിരുന്ന വെള്ളിപൂശിയ പാത്രവുമായി വന്നു


വല്ലവർക്കും വല്ല കണ്ണേ റോ മറ്റൊ ബാധിച്ചാൽ വെള്ളപ്പാത്രവുമായി ഉമ്മു സലമ റ യുടെ സമീപം പറഞ്ഞ എക്കൽ ആയിരുന്നു അന്നത്തെ ജനങ്ങളുടെ പതിവ് 'ഉസ്മാൻ റ പറയുന്നു

ഞാന്  അപാത്രത്തിലേക്ക് എത്തി നോക്കിയപ്പോൾ ചുവപ്പ് നിറത്തിലുള്ള ഏതാനും കേശങ്ങൾ ഞാൻ അതിൽ കണ്ടു (ബുഖാരി54 46 )


പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇബ്നുഹജർ എഴുതുന്നു '

ജനങ്ങളിൽ വല്ലവർക്കും വല്ല രോഗവും വന്നാൽ വെള്ള പാത്രവുമായി ഉമ്മുസലമയുടെ സമീപത്തേക്ക് അവർ പറഞ്ഞയക്കും ആരെങ്കിലും വന്നാൽ ഉമ്മുസലമ അവർ കൊണ്ടുവന്ന പാത്രത്തിൽ പ്രസ്തുത കേശങ്ങൾ കഴുകുകയും പാത്രം തിരിച്ചു നൽകുകയും ചെയ്യും

തുടർന്ന് പാത്രം കൊടുത്തയച്ച് വ്യക്തി രോഗശമനത്തിനായി അത് കുടിക്കുകയോ അതുകൊണ്ട് കുളിക്കുകയോ ചെയ്യും അപ്പോൾ അതിന്റെ ബറകത്ത് അയാൾക്ക് ലഭിക്കും

ഫത്ഹുൽ ബാരി 16 488




ജുബ്ബ കൊണ്ട് സഹാബത്ത് ബറക്കത്ത് എടുക്കുന്നു


നബി സല്ലല്ലാഹു ജീവിത കാലത്ത് ധരിച്ചിരുന്ന  ജുബ്ബ കുപ്പായം കൊണ്ട് നബി സ്വ യുടെ വിയോഗശേഷം സ്വഹാബത്ത് ബറക്കത്ത് എടുത്തിരുന്നതായി  പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്


ഇമാം മുസ്ലിം റ നിവേദനം ചെയ്യുന്നു


അസ്മാ റ പറഞ്ഞു '
ഇത് നബിസല്ലല്ലാഹു വസല്ലമയുടെ ജുബ്ബ യാണ് '

തുടർന്ന് പേർഷ്യൻ നിർമ്മിതമായ ഒരു ജുബ്ബ എനിക്ക് അവർ കാണിച്ചുതന്നു
അതിൻറെ മാറിൽ പട്ടിക്കുറ ചെറുകഷ്ണം പിടിപ്പിച്ചിട്ടുണ്ട് അതിൻറെ മാറുകൾ പട്ടുകൊണ്ട് ബന്തിപ്പിച്ചതായും ഞാൻ കണ്ടു  

എന്നിട്ട് അസ്മാ റളിയള്ളാഹു അൻഹു വിശദീകരിച്ചു ' ആയിഷ ബീവി  റ വഫാത്ത് ആകുന്നതുവരെ ഇത് അവരുടെ കൈവശമായിരുന്നു വഫാത്തായപ്പോൾ ഇത് ഞാൻ കൈവശപ്പെടുത്തി നബി സ്വ ഇത് ധരിക്കാറുണ്ടായിരുന്നു

രോഗശമനം തേടി രോഗികൾക്ക് അത് കഴുകി ഞങ്ങൾ നൽകാറുണ്ട് ( മുസ്ലിം 38 55)

ഇതിനെ വിവരിച്ചു
ഖാളി ഇയാള് റ റയുന്നു.
സൽവൃദ്ധരുടെ ആസാറ് കൊണ്ടും വസ്ത്രങ്ങൾ കൊണ്ടും ബർക്കത്തെടുക്കൽ സുന്നത്താണെന്നതിന് പ്രമാണമാണ്  ഈ ഹദീസ്'
ശറഹു മുസ്ലിം 7/145)


മേൽ ഹദീസ് വിവരിച്ച
  ഇമാം നവവി എഴുതുന്നു സ്വാലിഹീങ്ങളുടെ ആസാർ കൊണ്ട് ബറക്കത്തെടുക്കൽ സുന്നത്താണെന്നതിന് ഈ ഹദീസ്
രേഖയാണ് (ശറഹു മുസ്ലിം 7/145)



സ്ഥലം കൊണ്ടുള്ള ബറകത്ത്

സ്ഥലം കൊണ്ട് ബറക്കത്തെടുക്കൽ സഹാബത്തിനെ മാതൃകയാണ് അതിന് ധാരാളം തെളിവുകൾ കാണാവുന്നതാണ്


ബദ്രീങ്ങളിൽ പെട്ട ഇത് ബാൻ    റ നബിസല്ലല്ലാഹു അലൈഹി വസല്ലമയെ സമീപിച്ച് ഇപ്രകാരം പറഞ്ഞു


അല്ലാഹുവിനെൽ റസലേ, എന്റെ
കിന്റെ കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. ഞാൻ എൻറെ ജനതക്ക് ഇമാമായി
നിസ്കരിക്കുന്നയാളാണ്. മഴ പെയ്താൽ
വെള്ളം കാരണം അവരുടെ പള്ളിയിൽ
ചെന്ന് അവർക്ക്  ഇമാമായി നിസ്കരിക്കാൻ
എനിക്കു സാധിക്കുകയില്ല.

അതിനാൽതാങ്കൾ എന്റെ വീട്ടിൽ വന്ന് നിസ്കരിക്കാൻ ഞാനാഗ്രഹിക്കുന്നു. ആ സ്ഥലം
ഞാൻ നിസ്കാരസ്ഥലമാക്കും”. അപ്പോൾ
നബി(സ്വ1) ഇൻശാഅല്ലാഹ് ഞാൻ അങ്ങ
നെ ചെയ്യാമെന്നു പറഞ്ഞു. ഇത്ബാൻ(റ)
പറയുന്നു. അങ്ങനെ രാവിലെ സൂര്യൻ ഉദി
ച്ചുയർന്നപ്പോൾ നബി(സ്വ)യും സ്വിദ്ദീഖും
(റ) എന്റെ വീട്ടിൽ വന്ന് അനുവാദം തേടി.
ഞാനവർക്ക് വീട്ടിൽ പ്രവേശിക്കാൻ അനു
വാദം നൽകി. തുടർന്ന് നബി(സ) അദ്ദേഹത്തോട്ചോദിച്ചു

താങ്കളുടെ വീടിന്റെ
ഏതുസ്ഥലത്തുവെച്ച് ഞാൻ നിസ്ക്കരിക്കാ
. നാണ് താങ്കളിഷ്ടപ്പെടുന്നത്. ഇത്ബാൻ
(റ) പറയുന്നു. അപ്പോൾ ഒരു സ്ഥലം നബി
സ്വ ക് ഞാൻ ചൂണ്ടികാണിച്ചുകൊടുത്തു.

അപ്പോൾ അവിടെ നിന്ന് നബി സ്വ തക്
ബീർ ചൊല്ലി. നബി സ്വ യുടെ പിന്നിൽ
അണിയായി ഞങ്ങൾ നിന്നു. അങ്ങനെ
അവിടുന്ന് രണ്ട് റക്അത്ത് നിസ്കരിച്ചു.

ഈ ഹദീസ് അധികരിച്ച് ഇബ്ന്
ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു

وفيه االتبرك بالمواضع التي صلى فيها النبي أو وطؤها ،
هويستفاد منه أن من دعي من الصالحين ليتبرك به أنه  يجيب اذا أمن الفتنة فتح الباري145/2


നബി നിസ്കരിക്കുകയോ ചവിട്ടു
കയോ ചെയ്തസ്ഥലങ്ങൾ കൊണ്ട് ബറകത്തെടുക്കുന്നതിന് ഇൗ ഹദീസ് രേഖയാണ് ബറക്കത്തെടുക്കാനായി സ്വാലിഹീങ്ങളിൽപെട്ട ഒരാളെ ക്ഷണിക്കപ്പെട്ടാൽ
നാശം ഭയപെടാത്തപ്പോൾ അവൻ ക്ഷണം
സ്വീകരിക്കണമെന്ന് ഈഹദീസിൽ
നിന്ന് വായിച്ചെടുക്കാം. (ഫത്ഹുൽബാരി 145 / 2

ഇതേ ഹദീസ് വിശദീകരിച്ച് മറ്റൊരി
ടത്ത് ഇബ്നുഹജറുൽ അസ്ഖലാനി(റ)
എഴുതുന്നു:

وقد تقدم حديث عتبان و سواله الی أن یصلی في بيته
ليتخذه مصلي، وإجابة النبي  صلى الله عليه وسلم إلى ذلك، فهو حجة في التبرك
بآثار الصالحين (فتح الباري: ۲۴۵/۲)

നബി(s) വന്ന് നിസ്കരിക്കുന്ന സ്ഥലം
നിസ്കരിക്കാനുള്ള സ്ഥലമാക്കാൻ വേണ്ടി ഇത്ബാൻ(റ) നബി( )യോട് വീട്ടിൽ വന്ന് നിസ്കരിക്കാനാവശ്യപ്പെട്ടതും നബിصل
അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചതും
പരാമർശിക്കുന്ന ഹദീസ് മുമ്പ് പറഞ്ഞു
പോയിട്ടുണ്ട്. അത് സ്വാലിഹീങ്ങളുടെ
ആസാറുകൾകൊണ്ട് ബറകത്തെടുക്കു
ന്നതിനു പ്രമാണമാണ്. (ഫത്ഹുൽബാരി,

2/235)


പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇമാംനവവി(റ) പറയുന്നു.

أي موضعا أجعل صلاتي فيه متبرکا بآثارك (شرح مسلم)

എനിക്ക് ഒരു സ്ഥലം താങ്കൾ നിർണ്യിച്ചു തരണമെന്നതിന്റെ വിവക്ഷ താങ്ക
ളുടെ ആസാറുകൊണ്ട് ബറക്കത്തെടുത്ത്
ആ സ്ഥലത്തുവെച്ചുതന്നെ ഞാൻ നിസ
രിക്കരുതെന്നാണ്. (ശർഹ് മുസ്ലിം 1/110)


മഹാനായ മുത്തബിഉസ്സുന്ന അബ്ദുല്ലാ
ഹിബ്നു ഉമർ റ  നബി നിസ്കരിച്ചതും
അവിടുന്ന് സ്പർശിച്ചതുമായ എല്ലാ സ്ഥല
അഴും തിരഞ്ഞുപിടിച്ച് ബറകത്തെടുക്കാ
റുണ്ടായിരുന്നുവെന്ന് പ്രബലമായ ഹദീസു
കൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്. മഹാന
വർകളെ "മുത്തബിഉസ്സുന്ന' എന്ന് വിളിക്കുന്നതും അതുകൊണ്ടുതന്നെ '

പിതാവിനെ പിന്തുടർന്ന് അവരുടെ മകൻ സാലി(റ)മും അപ്രകാരം ചെയ്തിരുന്നതായി ഹദീസിൽ
കാണാം. ഇമാം ബുഖാരി(റ) നിവേദനം
ചെയ്യുന്നു.

قال موسى بن عقبة: رأیت سالم بن عبد الله يتحرى أماكن من الطريق، فيصلي فيها، ويحدث أن أباه كان يصلي فيها، وانه
رأى النبي يصلي في تلك الأمكنة. (بخاري 431)

മൂസബ്ഉഖ്ബ(റ) പറയുന്നു: “വഴി
യിൽ നിന്നുള്ള ചില സ്ഥലങ്ങൾ പ്രത്യേകം
പരിഗണിച്ച് അവിടങ്ങളിൽ അബ്ദുല്ല(റ)
യുടെ മകൻ സാലിം(റ) നിസ്കരിക്കുന്നത്
ഞാൻ കണ്ടു. തന്റെ പിതാവ് അവിടങ്ങ
ളിൽ നിസ്കരിക്കാറുണ്ടായിരുന്നുവെന്ന്
അവിടുന്ന് പറയുകയും ചെയ്യും. നബി ص
അവിടങ്ങളിൽ നിസ്കരിച്ചിരുന്നുവെന്ന്
പിതാവ് പറഞ്ഞിരുന്നുവെന്നും അദ്ദേഹം
പറയും" (ബുഖാരി 401)


പ്രസ്തുത ഹദീസിന്റെ വിവരണത്തിൽ
ഇബ്നുഹജർ(റ) എഴുതുന്നു:


ومحصل ذلك أن ابن عمر كان يتبرك بتلك الأماكن وتشدده
في الإتباع مشهور (۲۳۵/۲)

ആ സ്ഥലങ്ങൾ കൊണ്ട് ഇവനൊനന പങ്കെടുത്തിരുന്നു എന്ന് ചുരുക്കം സലമയുടെ പിന്തുടരുന്നതിൽ വിഷയത്തിൽ ഇബ്ന് ഉമർ സ്വീകരിച്ചിരുന്ന കർക്കശ നിലപാട് പ്രസിദ്ധമാണ് (ഫത്തഹുൽ 2 /255)




ചുരുക്കത്തിൽ ഇങ്ങനെ ധാരാളം തെളിവുകൾ കൊണ്ട് മഹാന്മാരുടെ തിരുശേഷിപ്പുകൾ കൊണ്ട് ബറകത്തെടുക്കൽ എന്ന് തെളിഞ്ഞതാണ് ഇതിനെതിരെ ശബ്ദിക്കുന്ന വർ ഒറ്റപ്പെട്ട അഭിപ്രായക്കാർ മാത്രമാണ്

ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ മുമ്പിൽ വിലപ്പോവില്ല എന്ന് അറിയിക്കുന്നു


അസ്ലം സഖാഫി
പരപ്പനങ്ങാടി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...