Sunday, June 30, 2019

വാഹാബികളുടെ 100 ബിദ്അത്തുകൾ



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



നൂറ് ബിദ്അത്തുകളും നരകത്തിലെത്തിയ വഹാബിയും
🚫🚨🚫🚨🚫🚨🚫🚨🚫🚨🚫
എന്തെല്ലാമാണ് ബിദ്അത്തുകൾ ?
🚫🚨🚫🚨🚫🚨🚫🚨🚫🚨🚫
📜നിങ്ങള്‍ മതത്തില്‍ പുതുതായി ഉണ്ടാകുന്ന എല്ലാം സൂക്ഷിക്കണേ, കാരണം പുതുതായി ഉണ്ടാകുന്നതെല്ലാം ബിദ്അത് ആകുന്നു..എല്ലാ ബിദ്അതുകളും വഴി കേടാണ്‍..വഴി കേടുകള്‍ ഒക്കെ നരകത്തിലേക്ക് ആണ്‍ " മുഹമ്മദ്‌ നബി (സ) (ബുഖാരി, മുസ്ലിം , അബൂദാവൂദ്)📜
"كل بدعة ضلالة، وكل ضلالة في النار"
*വഹ്ഹാബികളിലെ പുത്തൻ വാദങ്ങൾ...*
1.. നിസ്കാരത്തിലെ നിയ്യത്ത് ആവിശ്യമില്ല  എന്ത് എന്ത് ചെയ്യുന്നുവോ അത് മനപ്പൂർവം ആയിരിക്കണം  എന്നു മാത്രം (കർമ ശാസ്ത്രം പേജ് 12.വഹ്ഹാബി പുസ്തകം )
2.കൈ കെട്ടൽ നെഞ്ചിൽ
(മുസ്ലിംകളിലെ അനാചാരങ്ങൾ ഒരു സമഗ്രവിസകലനം  സലാംസുല്ലമി pege 15)
3.സ്ത്രീകൾ പള്ളിയിൽ പോകൽ നിർബന്ധം
(അൽ മുർഷിദ്  പുസ്തകം 2 pege 139)
4.സ്ത്രീകൾ പള്ളിയിൽ പോകൽ സുന്നത്  
(സല്സബീൽ പുസ്തകം 7.ലക്കം 9)
5.ഖുനൂത് ഓതുന്നതിനേക്കാൾ നല്ലത് വെഭിചാരമാണ് (ബാലുശ്ശേരി )
6. നിസ്കാര ഫർള്  പത്തര
(കർമ ശാസ്ത്രം 1983.പേജ് 33)
7.നിസ്കാര ഫർള്  ഒമ്പത് (കർമ ശാസ്ത്രം 1985.പേജ്. 28)
8.കോണകം ഉടുത്ത് പള്ളിയിൽ പോകാം (മുസ്ലിം സ്ത്രീകൾക്  അവകാശം ഉണ്ടോ M C C മൗലവി 1952 പേജ് 58)
9.അല്പം ബീജം പോയാൽ കുളിക്കേണ്ടതില്ല
( ജിഹാദ് 88.Pege 19)
10.ഖുർആനിൽ ഉണ്ടായിട്ട് കാര്യം ഇല്ല റസൂലോ സഹാബത്തോ ചെയ്യണം ഇല്ല എങ്കിൽ ചെയ്യാൻ പാടില്ല  
( ആധുനിക വഹ്ഹാബികൾ )
11.ഹദീസിൽ ഉണ്ടായിട്ടു കാര്യം ഇല്ല റസൂലോ സഹാബത്തോ ചെയ്യണം ഇല്ല എങ്കിൽ ചെയ്യാൻ പാടില്ല
( ആധുനിക വഹ്ഹാബികൾ )
12. ഉസ്മാൻ (റ )ഉണ്ടാക്കിയ വെള്ളിയാഴ്ച വാങ്ക് ബിദ്അത് (ഇസ്‌ലാം കര്മാനുഷ്ട്ടാന ങ്ങൾ  1997 പേജ് 434)
13. തറാവീഹ് നിസ്കാരം എട്ട്
(ചിലന്തി വല  ലെ കു ലേഖ 1982..പേജ് 2)
14. തറാവീഹ്  നിസ്കാരം 11
(വഹ്ഹാബി അമലിയ്യാത്ത് 1975 ജൂലായ് pege 31.32)
തറാവീഹ് എന്ന നിസ്കാരമേ ഇല്ല (ഇസ്‌ലാമിക് കർമ ശാശ്ത്രം 1985.പജ് 32.33)
15. നബി (സ ) സാദാരണക്കാരൻ
(ശബാബ്  88. ഫെബ്രവരി 12)
16. നബി (സ )തെറ്റ് ചെയ്ത ആൾ (സല്സബീൽ പുസ്തകം 1 പേജ് 3)
17. നബി (സ )ക്കു  സാദാരണ കേൾവി മാത്രമേ ഉള്ളോ
(ശബാബ്  88. ഫെബ്രവരി 12)
18. നബി (സ )ക് സാദാരണ കാഴ്ച ഉള്ളൂ
(ശബാബ്  88. ഫെബ്രവരി 12)
19. സഹാബത്തു ദീനിൽ തെളിവല്ല
(ജുമഅ ഖുതുബ മദ്ഹബുകളിൽ  പേജ് 84)
20. നബിദിനം ബിദ്അത്
(സല്സബീൽ 1977.പേജ് 2)
21. നബിദിനത്തിൽ മദ്ഹു പറയൽ (നബി പൊരുത്തം ആഗ്രഹിച്ചു മൗലിദ് ഓതൽ )ബിദ്അത് കാഫിറാകും
(സല്സബീൽ 1971 പേജ് 44)
22. നബിദിനത്തിൽ ഖുർആൻ ഓതൽ ബിദ്അത് (സല്സബീൽ 1980 പേജ് 30)
23. നബിദിനത്തിൽ ഭക്ഷണം സദഖ ചെയ്യൽ ബിദ്അത്
(സല്സബീൽ 1980 പേജ് 30)
24. തല മറക്കൽ സുന്നത്തില്ല മുസ്ലിം കളിലെ അനാചാരങ്ങൾ 1998.പേജ് 46.47)
25. കൂട്ട് പ്രാത്ഥന പാടില്ല എന്ന ബിദ്അത്
(സമ്പൂർണ നിസ്കാര ക്രമം 1982.Pege 67)
26. മയ്യത്തിന്  വേണ്ടി ദാന ധർമം ചെയ്യരുത് (ചാവടിയന്തിരം പേജ് 31)
26. കറാമതു നിഷേധിക്കുന്നു
(വിശ്വ ദർശനം 1995.പേജ് 577)
27. സുബ്ഹി വാങ്ക് കൊടുത്താലും പാത്രത്തിൽ ഉള്ളത് തീരും വരെ തിന്നാം
(ചിലന്തി വല 1982 പേജ് 2)
28. മാസം കാണാതെ നോമ്പ് നോല്‌കാം
(Shabab 1993 Pege 5
29. നിസ്കാരം ക ളാ ഹു  വീട്ടേണ്ടതില്ല ( ഇസ്‌ലാം മതത്തിലെ മൂല സിദ്ധാന്തങ്ങൾ പേജ് 47 ഉമർ മൗലവി )
30. ഖുഹ്യ സ്ഥാനം തൊട്ടാൽ വുളു മുറിയില്ല (ഹദീസ് ദുര്ബലതയും വ്യാഖ്യാനങ്ങളും. 1993/Pege 32.സുല്ലമി )
31. അല്ലാഹുവിനു ഇടതു കയ്യുണ്ട് (അതൗഹീദ്  Pege124)
32. അല്ലാഹുവിന് ഇടത് കൈ ഇല്ല  രണ്ടും വലത്താണ് (അഹ്ലു സുന്നത്തി വൽ ജമാഅ പേജ് 25)
33. അല്ലാഹുവിന്  കണ്ണ് മൂക്ക് കണങ്കാൽ മുഖം  ഉണ്ട് (അൽമനാർ 2004ഡിസംബർ )
34. അള്ളാഹു ഒരു ഭാഗം ഇല്ലാത്തവൻ (അഹ്‌ലുസുന്ന പേജ് 25)
35. അല്ലാഹുവിന്റെ വലത്തേ കയ്യിൽ ആകാശം (അതൗഹീദ് പേജ് 124)
36. അല്ലാഹുവിന്റ ഇടത്തു കയ്യിൽ ഭൂമി ((അതൗഹീദ് പേജ് 124)
37. അല്ലാഹുന്റെ മുഖം അല്ലാത്തത് ഒക്കെ നശിച്ചു പോകും (M.M അക്‌ബർ )
38. മരണപ്പെട്ടവർ കേൾക്കുകില്ല
39. മരണപ്പെട്ടവർ അറിയില്ല
40. മരണപ്പെട്ടർ ഉത്തരം ചെയ്യില്ല
41. റസൂലിനോട് സലാം പറഞ്ഞാൽ റസൂൽ അറിയില്ല
42. റസൂലിനോട് സലാം പറഞ്ഞാൽ മടക്കി ഉത്തരം ചെയ്യില്ല
43. അബൗതിക മാർഘത്തിൽ സഹായം പ്രതീക്ഷികൾ ശിർക്
കാര്യാ കാരണ ബന്ധത്തിന് അപ്പുറം ഉള്ളത് ചോദിക്കൽ ശിർക്
44. മരണപെട്ടവരോട് സഹായം  ചോദിക്കൽ ശിർക്
45. ജീവിച്ചിരിക്കുന്നവരോട്  ദുആ ചെയ്യാം
46. ജീവിച്ചിരിക്കുന്നവർക് സ്വന്തം കഴിവുണ്ട്
47. ഇയ്യാക നാസ്തഹീൻ  എന്ന വിശ്വാസത്തിൽ ജീവിച്ചിരിക്കുന്ന ആരോട് സഹായം തേടിയാലും ശിർക്കില്ല
48. മക്ക മുശ്രിക്കുകൾ ശിർക് ചെയ്തിട്ടില്ല
49. മക്ക മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചവർ ആണ്
50. മക്കാ മുശ്രിക്കുകൾ അല്ലാഹുവിനു ഇബാദത് എടുത്തിട്ടുണ്ട്
51. സുന്നികൾ മുശ്രിക്കാണ് (സല്സബീൽ 1974 പേജ് 9 ആഗസ്ത് 20)
52. സുന്നികൾ കാഫിർ ആണ് (സല്സബീൽ പുസ്തകം 1ലക്കം  4)
53. ശിർക് ചെയ്യുന്ന വരെ തുടർന്ന് നിസ്കരിക്കാം
54. ശിർക് ചെയ്യുന്നവർ അറുത്ത ത്  ഭക്ഷിക്കാം
55. ശിർക് ചെയ്യുന്നവരെ തുടർന്ന് നിസ്കരിക്കാം
56. ശിർക് ചെയ്യുന്നവരുടെ മയ്യത്ത് നിസ്കരിക്കാം
57.പിൻ ദ്വാരത്തിൽ കൂടി കാറ്റ് പോയാൽ വുളു മുറിയണം എങ്കിൽ നാറ്റം വേണം
58.പിൻ ദ്വാരത്തിൽ കൂടി കാറ്റ് പോയാൽ വുളു മുറിയണം എങ്കിൽ പൊട്ടി തെറി ക്കണം
59.നായ നജസ് അല്ല
60.മനോഹരം ചെയ്ത ശേഷം തുണിയിൽ മൂത്രം ആയാൽ നജസ് അല്ല
61.ഔറത് മറക്കൽ നിസ്കാരത്തിൽ ശർ ത്ത്  അല്ല
62.മറഞ്ഞ മയ്യിത്ത് നിസ്കാരത്തിനു തെളിവില്ല
63.കരുതി കൂട്ടി കളാ ഹു  ആക്കിയ നിസ്കാരം നിസ്കരിക്കാൻ ഹറാം
64.നിസ്കാരത്തിൽ ഉള്ള അനിര്ണിത വാചകങ്ങൾ അനറബി ഭാഷയിൽ ആക്കാം
65.സുജൂദിൽ അവനവന്റെ ഭാഷയിൽ പ്രാർത്ഥിക്കാം
66.ഖുതുബ തിരിയുന്ന ഭാഷയിൽ ആവാം
67.ഖുതുബക് ശർത്തും ഫർളും ഇല്ല
68.ഖുതുബ ജുമുഅ നിസ്കാരത്തിൽ  പെട്ടതല്ല
69.പെരുന്നാളിന് ഒരു ഖുതുബ മതി
70.ഹിന്തുക്കൾക് സകാത് കൊടുക്കാം
71.ലോകത്തുള്ള എല്ലാസാദനകൾക്കും സകാത് നിർബന്ധം
72.ഫിത്ർ സകാത് പണമായി കൊടുക്കാം
73.നോമ്പിന്  നിയ്യത്ത് വേണ്ട
74.ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ നോമ്പ് മുറിയില്ല
75.സൂര്യോ ദയം മുതൽ ആണ് നോമ്പ് ആരംഭിക്കുന്നത്
76.നാലാലൊരു മദ്ഹബ് സ്വീകരിച്ചാൽ കാഫിർ
77.മലക്കുകൾ എന്നാൽ കാളവണ്ടി എന്നാണു
78.50.യാസീൻ ഓതുക എന്നത് 50രൂപ കൊടുക്കു  പോലെ യാണ്
79.അള്ളാഹു പറഞ്ഞാലേ ഒരാൾ വലിയ്യാണെന്നു അംഗീകരിക്കാൻ പറ്റൂ
80.വഫാത്തായ റസൂൽ സുബാ ർഷ ചെയ്യും എന്നു വിശ്വസിക്കാൻ പാടില്ല
81.സലാത്ത് കൂട്ടമായി ചൊല്ലാൻ പാടില്ല
82.ദിക്ർ മജ്ലിസ് ഉണ്ടാക്കാൻ പാടില്ല
83.ശുഹദാക്കളുടെ പേര് കേൾക്കുമ്പോൾ  റളിയള്ളാഹു അന്ഹു എന്നു പറയരുത്
84.ഔലിയാക്കളെ പേര് കേൾക്കുമ്പോൾ റളിയള്ളാഹു അന്ഹു എന്നു പറയരുത്
85.വുളൂഹിന്റെ ശർ ത്ത്  4
86. വുളൂഹിന്റെ ശർ ത്ത്  2
87.ചേലാ കർമം ചെയ്യാൻ പാടില്ല
88.സ്ത്രീ കല്ക് സ്വപ്ന സ്കലനം ഉണ്ടായാൽ കുളിക്കേണ്ടതില്ല
89.സ്ത്രീകൾക് ആർത്തവരക്തം  7 ദിവസം മതി
90.സ്ത്രീകൾക് പ്രസവ
രക്തം  40 ദിവസം വരെ
91.അന്യ സ്ത്രീകളെ ബൈക്കി ൽ കൊണ്ട് പോകാം
92.അന്യ സ്ത്രീ പുരുഷന്മാർ ഒരു രാത്രിയും പകലും ദീർഘ യാത്ര അനുവദിനീയമാണ്
93. മൂന്ന് തലക്കും ചൊല്ലി എന്നു പറഞ്ഞാൽ ഒരു തലാഖ് ആകുകയുള്ളു
94. എല്ലാ പ്രവാചകൻ മാരും സാദാരണ മനുഷ്യർ
95. ഹജ്ജിന്റെയും ഉംറയുടെയും അവസരത്തിൽ നബി  (സ )യുടെ ഖബർ സിയാറത് ചെയ്യൽ ശിർക് (സല്സബീൽ 1989 ഒക്ടോബർ 4 പേജ് 50)
96. പെരുന്നാളും ജുമുഅ യും ഒരുമിച്ചു വന്നാൽ ജുമുഅ ഒഴിവാക്കാം
97. നബിയുടെ ആസാറുകൾക് ബർക്കത്തില്ല
98. ജം ഹും  ഖസ്‌റും ആക്കാൻ യാത്ര ദൂരം പരിധി നിക്ഷയിച്ചില്ല
99. ഭാര്യയുമായി സംയോഗം ചെയ്‌താൽ സ്കലനം നടന്നില്ല എങ്കിൽ കുളിക്കേണ്ടതില്ല (ഇസ്ലാമിക അനുഷ്ട്ടാന കർമങ്ങൾ 1996 പേജ് 566)
100. തറാവീഹ് തഹജ്ജുദ് വിത്ർ  ഇതെല്ലാം ഒരു നിസ്കാരം തന്നെയാണ്( ഇസ്ലാമിക കർമ ശാത്രം പേജ്  32.33.1985)
*പുത്തൻ വാദങ്ങൾ അവസാനിക്കുന്നില്ല  ഇനിയും വന്നു കൊണ്ടേ ഇരിക്കും..*

ഇസ്തിഗാസ 'റാസി ഇമാം പറഞ്ഞത് اشتعال كثير

🔷🔷🔷🔷🔷🔷🔷🔷

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ശിർക്ക്, സംശയ നിവാരണം

മുശ്രിക്കുകളുടെ കാര്യത്തിൽ അവതരിച്ച ആയത്തുകൾ വിശദീകരിക്കുന്നിടത്ത് മുഫസ്സിറുകൾ  നടത്തുന്ന ചില പ്രയോഗങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി തവസ്സുലും ഇസ്തിഗാസയും നടത്തുന്ന സുന്നികളുടെ കാര്യമാണ് മുഫസ്സിറുകൾ പറയുന്നതെന്ന് പുത്തനാഷയക്കാർ ജല്പിക്കാറുണ്ട്. അത്തരം ഉദ്ദരണികളുടെ ശരിയായ വിശദീകരണങ്ങൾ എന്താണെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തിൽ നമുക്ക് മനസ്സിലാക്കാം:
 വിഗ്രഹാരധനയിക്ക് മുശ്രിക്കുകൾ പറഞ്ഞിരുന്ന ന്യായം വിശദീകരിച്ച് ഇമാം റാസി(റ)  എഴുതുന്നു:

/                                         

ورابعها : أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم ، وزعموا أنهم متى اشتغلوا بعبادة هذه التماثيل ، فإن أولئك الأكابر تكون شفعاء لهم عند الله تعالى ، ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر ، على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله . (رازي: ٦٠/١٧)

ഈ പ്രതിമകളും വിഗ്രഹങ്ങളും അവർ സ്ഥാപിച്ചിരിക്കുന്നത് അവരുടെ അമ്ബിയാക്കളുടെയും നേതാക്കളുടെയും രൂപങ്ങളിലാണ്. ഈ പ്രതിമകൾക്ക് ആരാധിക്കുന്നതുകൊണ്ട്ജോലിയായാൽ ആ നേതാക്കന്മാർ അല്ലാഹുവിന്റെ അടുക്കൽ അവർക്ക് ശുപാർശ ചെയ്യുമെന്ന് അവർ വാദിച്ചിരുന്നു. ഇക്കാലത്ത് അതിനോട് തുല്യമായ കാര്യം ധാരാളം സൃഷ്ടികൾ നേതാക്കന്മാരുടെ ഖബറുകളെ ആദരിക്കുന്നതിൽ വ്യാപ്രതരാണ്.അവരുടെ ഖബറുകളെ ആധരിച്ചാൽ അവർ തങ്ങൾക്കു വേണ്ടി അല്ലാഹുവിന്റെ അടുക്കൽ ഷുപാർഷചെയ്യുമെന്ന വിശ്വാസത്തോടെയാണ് അവരങ്ങനെ ചെയ്യുന്നത്. (റാസി: 17/60)

ചോദ്യം ഒന്ന് :

ശുപാർശ പ്രതീക്ഷിച്ച് അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ഖബ്റുകളെ ആദരിക്കുന്നത് ശിർക്കാണ്‌ എന്നല്ലേ ഇമാം റാസി(റ) പറയുന്നത്?.

മറുവടി: ഒരിക്കലുമല്ല. മറിച്ച് പ്രസ്തുത ഉദ്ദരണിയിൽ നിന്ന് ചോദ്യത്തിൽ പറഞ്ഞ ആശയം കണ്ടെത്തുന്നത് ഇനിപ്പറയുന്ന പ്രമാണങ്ങളുടെ വെളിച്ചത്തിൽ ശരിയല്ല.

1- മേൽ ഉദ്ദരണിയിൽ പറഞ്ഞ ശുപാർശയുടെ വിവക്ഷ അല്ലാഹുവിന്റെ അനുവാദമോ നിര്ദ്ദേശമോ വേണ്ടുകയോ കൂടാതെ നേതാക്കന്മാർ നടത്തുമെന്ന് മുശ്രിക്കുകൾ വിശ്വസിച്ചിരുന്ന ശുപാർശയാണ്. കാരണം മേൽ വിശദീകരണം ഇമാം റാസി(റ) നൽകുന്നത് യൂനുസ് സൂറത്തിലെ 18-ആം വചനത്തിനാണ്. അതിങ്ങനെ:
وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّ‌هُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ(يونس: ١٨)

അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു.

ഈ ആയത്തിൽ പറഞ്ഞ ശുപാര്ഷയുടെ വിവക്ഷ അല്ലാഹുവിന്റെ അനുവാദം കൂടാതെയുള്ള ശുപാർശയാണെന്ന്  ഇമാം റാസി(റ) തന്നെ വിശദീകരിച്ചതാണ്. അദ്ദേഹം പറയുന്നു:
http://sunnisonkal.blogspot.in/                                                           Moosa Sonkal
( من ذا الذي ) استفهام معناه الإنكار والنفي ، أي لا يشفع عنده أحد إلا بأمره ، وذلك أن المشركين كانوا يزعمون أن الأصنام تشفع لهم ، وقد أخبر الله تعالى عنهم بأنهم يقولون : ( ما نعبدهم إلا ليقربونا إلى الله زلفى ) [الزمر : 3] وقولهم : ( هؤلاء شفعاؤنا عند الله ) [يونس : 18] ثم بين تعالى أنهم لا يجدون هذا المطلوب ، فقال : ( ويعبدون من دون الله ما لا يضرهم ولا ينفعهم ) [يونس : 18] فأخبر الله تعالى أنه لا شفاعة عنده لأحد إلا من استثناه الله تعالى بقوله : ( إلا بإذنه ) ونظيره قوله تعالى : ( يوم يقوم الروح والملائكة صفا لا يتكلمون إلا من أذن له الرحمن وقال صوابا ) [النبأ : 38] . (تفسير لكير: ٤٤٨/٣).

"ആരുണ്ട്" എന്ന ചോദ്യം നിഷേദത്തെ കാണിക്കാനുള്ളതാണ്‌. അല്ലാഹുവിന്റെ നിർദ്ദേശം കൂടാതെ അവന്റെ അടുക്കൽ ഒരാളും ശുപാർശ പറയുകയില്ലെന്നർത്ഥം. അങ്ങനെ അള്ളാഹു ചോദിക്കാൻ കാരണം തങ്ങളുടെ വിഗ്രഹങ്ങൾ അല്ലാഹുവിന്റെ അടുത്ത് തങ്ങള്ക്കുവേണ്ടി ശുപാർശ പറയുമെന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നു. "വിഗ്രഹങ്ങള്ക്ക് ഞങ്ങൾ ആരാധിക്കുന്നത് അവ അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാൻ വേണ്ടി മാത്രമാണ്" എന്നും "ഇവർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാർശക്കാരാണ്" എന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നതായി അള്ളാഹു തന്നെ പറയുന്നുണ്ട്. പിന്നീട് "അവർക്ക്  ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കൾക്ക് അവർ ആരാധിക്കുന്നു " എന്ന പ്രസ്താവനയിലൂടെ ഈ ലക്‌ഷ്യം നേടാൻ അവർക്ക് സാധിക്കുകയില്ലെന്ന് അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുവാദം കൂടാതെ" എന്നത് കൊണ്ട് അല്ലാഹു മാറ്റി നിർത്തിയവരല്ലാതെ ഒരാളും അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയുകയില്ലെന്നു അല്ലാഹു പ്രഖ്യാപിക്കുന്നു. ഇതോടെ തതുല്യമായൊരു വചനം ഇനി പറയുന്നതാണ്: "റൂഹും മലക്കുകളും അണിയായിനില്ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമാല്ലാതെ അന്ന് സംസാരിക്കുകയില്ല".(നബഅ: 38) (റാസി: 3/448).
http://sunnisonkal.blogspot.in/                                                           Moosa Sonkal
അപ്പോൾ യൂനുസ് സൂറത്തിലെ പതിനെട്ടാം വചനത്തിൽ പറഞ്ഞ "ഇവര(ആരാധ്യർ) അല്ലാഹുവിന്റെ അടുക്കൽ ഞങ്ങള്ക്കുള്ള ശുപാര്ഷകരാണ്" എന്നാ മുശ്രിക്കുകളെ വാദത്തെയാണ് "അല്ലാഹുവിന്റെ അനുമതി കൂടാതെ അവന്റെയടുക്കൽ ശുപാർശ പറയാനാരുണ്ട്?" എന്നാ ചോദ്യത്തിലൂടെ അല്ലാഹു ഖണ്ഡിച്ചതെന്നാണ് ഇമാം റാസി(റ) വ്യക്തമാക്കിയത്. അതിനാൽ അതോടു തതുല്യമാണെന്ന് ഇമാം റാസി(റ) പറഞ്ഞ വിഷയത്തിലുള്ള ശുപാർശയുടെ വിവക്ഷയും അല്ലാഹുവിന്റെ അനുവാദം കൂടാതെയുള്ള ശുപാർശ തന്നേയാവണം. കാരണം അല്ലാഹുവിന്റെ അനുവാദത്തോടുകൂടിയുള്ള ശുപാർശയിലാണ് മുസ്ലിംകൾ വിശ്വസിക്കുന്നത്. അതിനെ മുശ്രിക്കുകൾ വിശ്വസിച്ചിരുന്ന, അല്ലാഹുവിന്റെ അനുവാദം കൂടാതെയുള്ള ശുപാർശയോടു തത്തുല്യമായ ഒന്നായി കാണാൻ പറ്റില്ലല്ലോ. അതിനാൽ "ധാരാളം പടപ്പുകൾ" എന്നാ ഇമാം റാസി(റ) യുടെ പരമാർഷത്തിന്റെ വിവക്ഷ സുന്നികളല്ല. പ്രത്യുത വിളക്കുക്കൾ കത്തിച്ചും പൂക്കള വിതറിയും അല്ലാഹുവിന്റെ അനുമതി കൂടാതെയുള്ള ശുപാർശ പ്രതീക്ഷിച്ച് നേതാക്കന്മാരുടെ ഖബറുകൾ ആദരിക്കുന്ന മുശ്രിക്കുകളാണ്. ഇത്തരം സംഗതികൾ കേരളത്തിലും കാണാമല്ലോ.

2- ശുഹദാക്കളുടെ ഖബറുകൾ ജനങ്ങൾ സന്ദർശിക്കുന്നതും അവയെ അവർ ആദരിക്കുന്നതും  ശുഹദാക്കൾ ഇപ്പോൾ തന്നെ ജീവിച്ചിരിക്കുന്നവരാണ് എന്നതിന്റെ പ്രമാണമായാണ് ഇമാം റാസി(റ) അവതരിപ്പിക്കുന്നത്. അദ്ദേഹം പറയുന്നു.

وسادسها: أن الناس يزورون قبور الشهداء ويعظمونها ، وذلك يدل من بعض الوجوه على ما ذكرناه(التفسير الكبير٤٤٣/٢)

ആറാമത്തെ തെളിവ്: നിശ്ചയം ജനങ്ങൾ ശുഹദാക്കളുടെ ഖബ്റുകൽ സന്ദർശിക്കുകയും അവയെ ആദരിക്കുകയും ചെയ്യുന്നു. അത് ചില രൂപത്തിലൂടെ നാം പറഞ്ഞതിന് രേഖയാണ്.(റാസി 2/443) .
http://sunnisonkal.blogspot.in/                                                           Moosa Sonkal
     അപ്പോൾ ശുഹദാക്കളുടെ ഖബറുകളെ ആദരിക്കുന്നത് വിഗ്രഹങ്ങളെ ആദരിക്കുന്നത് പോലെയല്ല ഇമാം റാസി(റ) കാണുന്നതെന്ന് മേല ഇബാറത്തിൽ നിന്ന് വ്യക്തമാണ്. ആയിരുന്നുവെങ്കിൽ ശുഹദാക്കൾ മരണശേഷം ജീവിച്ചിരിക്കുന്നവരാണ് എന്നതിന്റെ പ്രമാണമായി ഇമാം റാസി(റ) അതെടുത്ത് പറയുകയില്ലല്ലോ. അതിനാൽ നാം ഈ സുന്നി സോന്കാൽ ബി ലോഗ്സിലൂടെ ചര്ച്ച ചെയ്യുന്ന ഇബാറത്തിലും ഇമാം റാസി(റ) യുടെ പരമാർഷം മുസ്ലിംകൾ അമ്പിയാ-ഔലിയാക്കളുടെ ഖബറുകളെ ആദരിക്കുന്നതിനെകുറിച്ചാണെന്ന്  വെക്കാൻ തരമില്ല.

3- "താങ്കൾക്ക് താങ്കളുടെ കീർത്തി നാം ഉയർത്തിത്തരുകയും ചെയ്തിരിക്കുന്നു". എന്ന് നബി(സ) യോട് അല്ലാഹു പറഞ്ഞതിനെ വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു:
http://sunnisonkal.blogspot.in/                                                           Moosa Sonkal
بل العلماء والسلاطين يصلون إلى خدمتك ، ويسلمون من وراء الباب عليك ، ويمسحون وجوههم بتراب روضتك ، ويرجون شفاعتك ، فشرفك باق إلى يوم القيامة . (رازي: ٦/٣٢)
http://sunnisonkal.blogspot.in/                                                           Moosa Sonkal
എന്നുമാത്രമല്ല പണ്ഡിതന്മാരും രാജാക്കന്മാരും അങ്ങയ്ക്കു സേവനം ചെയ്യാനായി എത്തിച്ചേരുന്നു.വാതിലിന്റെ പിന്നിൽ നിന്ന് അവർ അങ്ങയ്ക്കു സലാം ചൊല്ലുന്നു. അവരുടെ മുഖങ്ങൽ അങ്ങയുടെ റൗളയുടെ മണ്ണിൽ അവർ തടവുന്നു. അവർ അങ്ങയുടെ ശുപാർശ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ അങ്ങയുടെ ബഹുമാനം അന്ത്യനാൾ വരെ അവശേഷിക്കുന്നു. (റാസി: 32/6)

അപ്പോൾ മേൽ ഉദ്ദരണിയിൽ പരമാർഷിച്ച കാര്യം  വിഗ്രഹങ്ങളെ ആദരിക്കുന്നതിന്റെ വകുപ്പിൽപെട്ടതായാണ് ഇമാം റാസി(റ) കണ്ടിരുന്നതെങ്കിൽ അന്ത്യനാൾ വരെ നബി(സ)യുടെ ബഹുമാനം നില നില്ക്കുന്നുവെന്നതിനു അത് തെളിവാകുകയില്ലല്ലോ. കാരണം അങ്ങനെയായിരുന്നുവെങ്കിൽ നബി(സ) കൊണ്ടുവന്ന കാര്യങ്ങളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട തൗഹീദ് ജനങ്ങൾ സ്വീകരിച്ചില്ലെന്നും അവർ ശിർക്കിൽ തന്നെ നിലകൊള്ളുന്നവരാണ് എന്ന് മാണല്ലോ അത് കാണിക്കുക. അപ്പോൾ നബി(സ) യുടെ ബഹുമാനം അന്ത്യനാൾ വരെ നില നിൽക്കുമെന്നതിനു അതെങ്ങനെ പ്രമാണമാകും?.
http://sunnisonkal.blogspot.in/                                                           Moosa Sonkal
    ചുരുക്കത്തിൽ ശുപാർശ പ്രതീക്ഷിച്ച് അമ്പിയാ-ഔലിയാക്കളുടെ ഖബറുകൾ സന്ദർശിക്കുന്നതും അവയെ ആദരിക്കുന്നതും വിഗ്രഹങ്ങളെ ആദരിക്കുന്നതിന്റെ ഇനത്തിൽ പെട്ടതായി ഇമാം റാസി(റ) കാണുന്നില്ലെന്ന്  ഈ രണ്ട് ഉദ്ദരണികളിൽ നിന്ന് സുതരാം വ്യക്തമാണ്. അതിനാൽ അല്ലാഹുവിന്റെ അനുവാദം കൂടാതെ ശുപാർശ ചെയ്യുമെന്ന വിഷ്വാസമല്ലാതെ, ശിര്ക്കിന്റെ മാനദണ്ഡവും വിഗ്രഹാരധനയുടെയും നേതാക്കന്മാരുടെ ഖബറുകളെ ആദരിക്കുന്നതിന്റെയുമിടയിൽ ബന്ധിപ്പിക്കുന്ന ഘടകമായും മറ്റൊന്നും കണ്ടെത്താൻ സാധ്യമല്ലത്തന്നെ. എന്നിരിക്കെ ഇമാം റാസി(റ)യുടെ പ്രസ്തുത  ഉദ്ദരണി ഉയരത്തികാണിച്ച് ലോക മുസ്ലിംകൾ അമ്പിയാ-ഔലിയാക്കളെ സന്ദർശിക്കുന്നതും അവരുടെ ഖബറുകളെ അവരര്ഹിക്കുന്ന നിലയില ആദരിക്കുന്നതും ശിർക്കാണെന്ന് പറയുന്നത് ക്രൂരതയാണെന്നെ പറയാൻ കഴിയൂ.
http://sunnisonkal.blogspot.in/                                                           Moosa Sonkal
4- മരിച്ചവരെയും അവരുടെ ഖബറുകളെയും  ചില രൂപത്തിലൊക്കെ ആദരിക്കാൻ ഇസ്ലാം നിർദ്ദേശിച്ചകാര്യമാണ്. ജനാസ കാണുമ്പോൾ എഴുനേറ്റു നില്ക്കുവാൻ നിർദ്ദേശിക്കുകയും ഖബറിനു മുകളിൽ ഇരിക്കുന്നതും ചവിട്ടുന്നതും മലമൂത്ര വിസർജ്ജനം നടത്തുന്നതുമെല്ലാം ഇസ്ലാം വിലക്കുകയും ചെയ്യുന്നു.
  നബി(സ) യുടെ മിമ്പറും ഖബറും ചുമ്പിക്കുന്നതിനെ കുറിച്ച്
അഹ് ല്സ്സുന്നയുടെ  ഇമാമായ ഇമാം അഹ്മദി(റ) നോട് ചോദിച്ചപ്പോൾ വിരോധമില്ലെന്നാണ് അവിടന്ന് മറുവടി നല്കിയത്. (ഫത്ഹുൽ ബാരി : 3/475)

മക്കയിലെ പ്രഗത്ഭ ശാഫിഈ പണ്ഡിതരിൽ  ഒരാളായിരുന്ന ഇബ്നുഅബിസ്സ്വൈഫ് യമാനി(റ) മുസ്വ് ഹഫ്, ഹദീസ് ഗ്രന്ഥങ്ങൾ, സ്വാലിഹീങ്ങളുടെ ഖബറുകൾ തുടങ്ങിയവ ചുംബിക്കൽ അനുവദനീയമാണെന്ന് പ്രസ്ഥാപിച്ചതായി ഉദ്ദരിക്കപ്പെടുന്നു.(ഫത്ഹുൽ ബാരി: 3/475)
http://sunnisonkal.blogspot.in/                                                           Moosa Sonkal
ഇബ്നു ഹജർ(റ) എഴുതുന്നു:

أما تخيل بعض المحرومين ان منع الزيارة أو السفر إليها من باب المحافظة على التوحيد وأن فعلها مما يؤد إلى الشرك هو تخيل باطل،دال على غباوة متخيلته وخياله،لأن المؤدي لذلك هو اتخاذ القبور مساجد، والعكوف عليها، وتصوير الصور فيها، كم ورد فى الأحاديث الصحيحة، بخلاف الزيارة والسلام والدعاء، وكل عاقل يعلم الفرق بينهما، ويتحقق أن النوع الثاني إذا فعل على المحافظة على آداب الشريعة الغراء لا يؤدي إلى محذور البتة، وأن القائل بمنع ذالك سدا للذريعة متقول على الله سبحانه وتعالى وعلى رسوله صل الله عليه وصلم،
وهنا أمران، لا بد منهما، أحدهما: وجوب تعظيم النبي صل الله عليه وصلم ورفع رتبته عن سائر الخلق، والثاني: إفراد الربوبية واعتقاد أن لرب تبارك وتعالى منفرد بذاته وصفاته وأفعاله عن جميع خلقه، فمن اعتقد فى مخلوق مشاركة الباري سبحانه وتعالى فى شيئ من ذلك فقد أشرك، ومن قصر بالرسول صل الله عليه وصلم عن شيئ من مرتبته فقد عصى أو كفر، ومن بالغ في تعظيمه صل الله عليه وصلم بأنواع التعظيم، ولم يبلغ به ما يختص بالباري سبحانه وتعالى فقد أصاب الحق، وحافظ على جانب الربوبية والرسالة جميعا، وذالك هو القول لذي إفراط فيه ولا تفريط(الجوهر المنظم: ٥٨)
http://sunnisonkal.blogspot.in/                                                           Moosa Sonkal
സിയാറത്തിനും അതിനുള്ള യാത്രക്കും വിലക്കേർപ്പെടുത്തൽ തൗഹീദ് സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും അതെല്ലാം ശിർക്കിലേക്ക് ചെന്നെത്തിക്കുന്ന കാര്യമാണെന്നും അല്ലാഹുവിന്റെ അനുഗ്രഹം തടയപ്പെട്ടവരിൽ ചിലരുടെ ഊഹം ബാത്വിലാണ്. അവരുടെ വിഡ്ഢിത്തവും നാശവും അറിയിക്കുന്നതാണ് പ്രസ്തുത വാദം. കാരണം പ്രബലമായ ഹദീസുകൾ സംസാരിക്കുന്നത് പോലെ ഖബ്റുകൾ പള്ളികളാക്കുന്നതും അവയുടെ മേൽ ഭജനമിരിക്കുന്നതും അവയിൽl രൂപങ്ങൾ നിർമ്മിക്കുന്നതുമാണ്‌ ശിർക്കിലേക്ക് കൂട്ടുന്ന കാര്യങ്ങൾ. സിയാറത്തും സലാം പറയലും പ്രാർത്തിക്കലുമല്ല. അവ രണ്ടിനുമിടയ്ക്ക് അന്തരമുണ്ടെന്നു ഇതു ബുദ്ദിയുള്ളവനും മനസ്സിലാക്കുന്ന കാര്യമാണ്. മത നിയമങ്ങള പാലിച്ചു കൊണ്ട് സിയാറത്തും മറ്റും നിർവഹിക്കുന്നത് ഒരിക്കലും ശിർക്കിലേക്ക് ചെന്നിത്തിക്കുന്നതല്ല. ശിര്ക്കിലെക്കുള്ള വഴി അടച്ചു കളയുക എന്ന കാരണം പറഞ്ഞ് സിയാറത്തിനും മറ്റും വിലക്കെർപ്പെടുത്തുന്നവൻ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും പേരില് പച്ച കള്ളം നിർമ്മിക്കുന്നവനാണ്‌. ഇവിടെ രണ്ട കാര്യങ്ങൾ അറിഞ്ഞേ മതിയാവൂ.
http://sunnisonkal.blogspot.in/                                                           Moosa Sonkal
ഒന്ന്: നബി(സ) യെ ആദരിക്കലും മറ്റു സൃഷ്ടികളെക്കാൾ അവരുടെ സ്ഥാനം ഉയർത്തികാണിക്കലും  നിര്ബന്ധമാണ്.

രണ്ട്: റുബൂബിയ്യത്തിനെ തനിപ്പിക്കുക. അഥവാ അള്ളാഹു ദാത്തിലും സ്വിഫാത്തിലും അഫ്ആലിലും ഏകനാണെന്ന് വിശ്വസിക്കുക.അപ്പോൾ ഏതെങ്കിലും ഒരു സൃഷ്ട്ടി അവയിൽ നിന്നുള്ള ഒന്നിൽ അല്ലാഹുവിനോട് പങ്കാളിയാണെന്ന് വല്ലവനും വിശ്വസിച്ചാൽ അവൻ ശിർക്ക് ചെയ്തു. അതുപോലെ നബി(സ)യുടെ സ്ഥാനത്തെ വല്ലവനും ഇടിച്ചു താഴ്ത്തിയാൽ അവൻ കുറ്റക്കാരാണോ കാഫിറോ ആയി മാറി. ആദരവിന്റെ വിവിധ ഇനങ്ങളിലൂടെ ഒരാള് നബി(സ) ആദരിക്കുകയും റുബൂബിയ്യത്തിന്റെ പദവിയിലേക്ക് എത്താതിരിക്കുകയും ചെയ്താൽ അവൻ വാസ്തവം കണ്ടെത്തിക്കുകയും റുബൂബിയ്യത്തിന്റെയും രിസാലത്തിന്റെയും രണ്ട് വശങ്ങളും പരിഗണിക്കുകയും ചെയ്തു. പരിധി വിട്ടു പോകാലോ കുറച്ച് കാണിക്കാലോ ഇല്ലാത്ത മിതമായ സംസാരം ഇതാണ്. (അൽ ജൗഹറുൽ മുനള്വം: 58)
അപ്പോൾ വിലക്കപ്പെട്ട ആദരവ് അല്ലാഹുവിന്റെ സവിശേഷ ഗുണങ്ങളിലൊന്ന് എതെങ്കിലുമൊരു സൃഷ്ടിക്ക് ചാർത്തികൊണ്ടുള്ള ആദരവാണ്. ഇത് ശിർക്കനെന്നതിൽ സംശയമില്ല. കാരണം ഉലൂഹിയത്തിന്റെ സവിശേഷ ഗുണങ്ങളിൽ ഒന്ന് അല്ലാഹു അല്ലാത്തവർക്ക് സ്ഥിരപ്പെടുന്നതിലൂടെ അല്ലാഹുവിന്റെ പങ്കാളിയെ സ്ഥാപിക്കൽ വന്നുവല്ലോ. അതെ സമയം അമ്പിയാക്കൾ, ഔലിയാക്കൾ, ശുഹദാക്കൾ, പണ്ഡിതന്മാർ, സ്വാലിഹീങ്ങൽ, മാതാ പിതാക്കൾ, ഗുരുവാര്യർ തുടങ്ങിയവരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ശിർക്കല്ലെന്നു മാത്രമല്ല ഇസ്ലാം നിർദ്ദേശിച്ചത് കൂടിയാണ്.
http://sunnisonkal.blogspot.in/                                                           Moosa Sonkal
നബി(സ) യിൽ നിന്ന് തൗഹീദ് മനസ്സിലാക്കിയ സ്വഹാബാകിറാം(റ) എപ്രകാരമായിരുന്നു നബി(സ) ആദരിചിരുന്നതെന്ന് ഇമാം ബുഖാരി(റ) സ്വഹീഹിൽ നിവേദനം ചെയ്ത ഹദീസിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.

قال عروة: والله لقد وفدت على الملوك ووفدت على قيصر وكسرى والنجاشي والله إن رأيت ملكا قط يعظمه أصحابه ما يعظم أصحاب محمد صلى الله عليه وسلم محمدا والله إن تنخم نخامة إلا وقعت في كف رجل منهم فدلك بها وجهه وجلده وإذا أمرهم ابتدروا أمره وإذا توضأ كادوا يقتتلون على وضوئه وإذا تكلم خفضوا أصواتهم عنده وما يحدون إليه النظر تعظيما له.(صحيح البخاري: ٢٥٢٩)

http://sunnisonkal.blogspot.in/                                                           Moosa Sonkal
ഉർവത്തുബ്നുമസ്ഊദ് പറയുന്നു: അല്ലാഹുവാണേ സത്യം. പല രാജാക്കന്മാരെയും ഞാൻ സന്ദർശിച്ചിട്ടുണ്ട്. കിസ്റയെയും ഖൈസറിനെയും നജാഷിയെയും ഞാൻ സന്ദർശിച്ചിട്ടുണ്ട്.അല്ലാഹുവാണേ സത്യം. മുഹമ്മദി(സ) ന്റെ അനുയായികൾ മുഹമ്മദി(സ) നെ ആദരിക്കുന്നതുപോലെ ഒരു രാജാവിന്റെയും അനുയായികൾ അദ്ദേഹത്തെ ആദരിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. അല്ലാഹുവാണേ സത്യം. മുഹമ്മദി(സ) തുപ്പുകയാണെങ്കിൽ അനുയായികളിൽ ഒരാളുടെ കൈയ്യിൽ അത് വീണിരിക്കും. എന്നിട്ട് അത് അവർ മുഖത്തും ശരീരത്തിലും തേക്കുന്നു. മുഹമ്മദ്‌ നബി(സ) ഒരു കാര്യം കല്പിച്ചാൽ അത് നിർവഹിക്കാൻ അവർ ഉത്സായിക്കുന്നു. മുഹമ്മദ്‌ നബി(സ) അംഗഷുദ്ദി വരുത്തുമ്പോൾ ബാക്കി വെള്ളത്തിനായി അവർ ഒരു യുദ്ദത്തിന്റെ വക്കോളം എത്തുന്നു. മുഹമ്മദ്‌ നബി(സ) സംസാരിക്കുമ്പോൾ അവരെല്ലാം നിശബ്ദരായിരിക്കുന്നു.മുഹമ്മദി (സ) ആദരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിലേക്ക്‌ അവർ നേർക്കുനേരെ നോക്കുക പോലും ചെയ്യുന്നില്ല. (ബുഖാരി: 2529)

ഈ ഹദീസ് വിശദീകരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:

وفي قصة عروة بن مسعود من الفوائد ما يدل على جودة عقله ويقظته، وما كان عليه الصحابة من المبالغة في تعظيم النبي صلى الله عليه وسلم وتوقيره، ومراعاة أموره، وردع من جفا عليه بقول أو فعل، والتبرك بآثاره.(فتح الباري: ٢٨٣/٨ )
http://sunnisonkal.blogspot.in/                                                           Moosa Sonkal
ഉർവത്തുബ്നുമസ്ഊദിന്റെ വിവരണത്തിൽ ധാരാളം പാഠങ്ങൾ ഉണ്ട്. അദ്ദേഹത്തിൻറെ ബുദ്ദിവൈഭവവും കാര്യബോധവും അത് വ്യക്തമാക്കുന്നു. നബി(സ) യെ ആദരിക്കുന്നതിലും ബഹുമാനിക്കുന്നതിലും നബി(സ) യുടെ കാര്യം പരിഗണിക്കുന്നതിലും വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ നബി(സ) യോട് ഗൌരവത്തിൽ പെരുമാറുന്നവരെ കൈകാര്യം ചെയ്യുന്നതിലും നബി(സ) യുടെ ആസാറുകൾ കൊണ്ട് ബറക്കത്തെടുക്കുന്നതിലും സ്വഹാബാ കിറാം(റ) കാണിച്ചിരുന്ന സമീപന രീതിയും അത് വ്യക്തമാക്കുന്നു.(ഫത്ഹുൽ ബാരി: 8/283)

ശൈഖ് അബ്ദുൽഗനിയ്യ് അന്നാബൽസി(റ) 'കാശ്ഫുന്നൂർ അൻസ്വഹാബിൽ ഖുബൂർ' എന്ന ഗ്രന്ഥത്തിൽ പറയുന്നു:

إن البدعة الحسنة لمؤافقة لمقصود الشرع تسمى سنة، فبناء القباب على قبور لعلماء والأولياء والصلحاء ووضع الستور  والعمائم والثياب على قبورهم أمر جائز، إذا كان القصد بذلك التعظيم في أعن العامة، حتى لا يحتقروا صاحب هذا القبر، كذا إيقاد القناديل والشمع عند قبور الأولياء والصالحين وهو أيضا من باب التعظيم والاجلال للأولياء. فالمقصد فيها مقصد حسن.(روح البيان: ٦/٥)
http://sunnisonkal.blogspot.in/                                                           Moosa Sonkal
മതത്തിന്റെ ലക്ഷ്യത്തോട് യോജിച്ചു വരുന്ന നല്ല ബിദ്അത്തിനു സുന്നത്ത് എന്ന് പറയും. അപ്പോൾ പണ്ഡിതന്മാരുടെയും ഓലിയാകളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകൾക്ക് മുകളിൽ ഖുബ്ബകൾ നിർമ്മിക്കുന്നതും അവരുടെ ഖബറുകൾക്ക് മുകളിൽ വിരികളും തലപ്പാവുകളും വസ്ത്രങ്ങളും വെക്കുന്നതും സാധാരണക്കാർ ഖബ്റാളിയേ നിസ്സാരമായി കാണാത്തവിധം അവര്ക്ക് അവരോടുള്ള ആദരവുണ്ടാക്കലാണ്  അതിന്റെ ലക്ഷ്യമെങ്കിൽ അത് അനുവദനീയമാണ്. ഇത് പോലെ ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകൾക്ക് സമീപം വിളക്കുകളും മെഴുകുകളും കത്തിക്കുന്നതും അവരെ ആദരിക്കുന്നതിന്റെ ഭാഗമാണ്. അത് വിലക്കുന്നത് ശരിയല്ല. അതിലുള്ള ലക്‌ഷ്യം നല്ല ലക്ഷ്യമാണ്‌. (റൂഹുൽ ബയാൻ: 5/6)

നബി(സ)യെ സന്ദർശിക്കുമ്പോൾ ആദരവോടെ സമീപിക്കാനും ശുപാർശ ആവശ്യപ്പെടാനും പണ്ഡിതന്മാർ പഠിപ്പിക്കുന്നുണ്ട്. ഇമാം നവവി (റ) എഴുതുന്നു:

ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى(شرح المهذب: ٢٧٤/٨)

http://sunnisonkal.blogspot.in/                                                           Moosa Sonkal
പിന്നെ സന്ദർശകൻ റസൂലുല്ലാഹി(സ) യുടെ തിരുമുഖത്തിനുനേരെ വന്നു നിൽക്കണം. സ്വന്തം കാര്യത്തിൽ നബി(സ)യെ കൊണ്ട്  തവസ്സുൽ ചെയ്യുകയും അല്ലാഹു തആലയിലേക്ക്‌ ശുപാർശ പറയാൻ അവിടത്തോട് ആവശ്യപ്പെടുകയും വേണം.(ശർഹുൽ മുഹദ്ദബ്: 8/274) 

ഇതേ ആശയം നാലുമദ്ഹബിലെയും പണ്ഡിതന്മാർ പറയുന്നുണ്ട്. 



ഇസ്തിഗാസ. قل ادعوا الذين زعمتم



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ ' ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക



ചോദ്യം നാല്:

lസുന്നികൾ മഹാന്മാരോട് നടത്തുന്ന സഹായാര്ഥന ശിർക്കാണെന്ന് സ്ഥാപിക്കാൻ പുത്തൻ വാദികൾ ഉന്നയിക്കാറുള്ള ആയത്തുകളിൽ പെട്ടതാണ് ഇസ്റാഅ സൂറത്തിലെ 56-57 ആയത്തുകൾ. ഇവയിൽ പരമാര്ശിക്കുന്നത് വിഗ്രഹങ്ങളെക്കുറിച്ചല്ലെന്നും മറിച്ച് മഹാന്മാരെ കുറിച്ചാണെന്നും തഫ്സീർ റാസി ഉദ്ദരിച്ച് അവർ ജൽപിക്കാറുണ്ട്. യതാർത്യമെന്ത്?      

അവരുടെ ജല്പനം ശരിയല്ല. പ്രസ്തുത ആയത്തുകളും ഇമാം റാസി(റ) അവയ്ക്ക് നല്കിയ വിശദീകരണവും നമുക്ക് പരിശോദിക്കാം:
അല്ലാഹു പറയുന്നു:


قل ادعوا الذين زعمتم من دونه فلا يملكون كشف الضر عنكم ولا تحويلا * أولئك الذين يدعون يبتغون إلى ربهم الوسيلة أيهم أقرب ويرجون رحمته ويخافون عذابه إن عذاب ربك كان محذورا ( الإسراء: ٥٦-٥٧ ) .  

(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.  * അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.

മേൽ വചനത്തിന്റെ വിവക്ഷ വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:  

اعلم أن المقصود من هذه الآية الرد على المشركين وقد ذكرنا أن المشركين كانوا يقولون ليس لنا أهلية أن نشتغل بعبادة الله تعالى فنحن نعبد بعض المقربين من عباد الله وهم الملائكة ، ثم إنهم اتخذوا لذلك الملك الذي عبدوه تمثالا وصورة واشتغلوا بعبادته على هذا التأويل ، والله تعالى احتج على بطلان قولهم في هذه الآية فقال : ( قل ادعوا الذين زعمتم من دونه ) وليس المراد الأصنام لأنه تعالى قال في صفتهم : ( أولئك الذين يدعون يبتغون إلى ربهم الوسيلة ) وابتغاء الوسيلة إلى الله تعالى لا يليق بالأصنام البتة، إذا ثبت هذا فنقول : إن قوما عبدوا الملائكة فنزلت هذه الآية فيهم ، وقيل : إنها نزلت في الذين عبدوا المسيح وعزيرا ، وقيل : إن قوما عبدوا نفرا من الجن فأسلم النفر من الجن ، وبقي أولئك الناس متمسكين  بعبادتهم، فنزلت هذه الآية...

അറിയുക: നിശ്ചയം ഈ ആയത്തിനാലുള്ള ഉദ്ദേശ്യം മുശ്രിക്കുകളെ ഖണ്‍ഡിക്കലാണ്. മുശ്രിക്കുകൾ ഇപ്രകാരം പറഞ്ഞിരുന്നതായി നാം പറഞ്ഞുവല്ലോ: അല്ലാഹുവിനുള്ള ആരാധനയിൽ വ്യാപ്രതരാവാനുള്ള അർഹത നമുക്കില്ല. അതിനാൽ അല്ലാഹുവിന്റെ അടിമകളിൽ നിന്ന് അവന്റെ സാമീപ്യം ലഭിച്ചവരിൽ  ചിലർക്ക് നാം ആരാധിക്കുന്നു. അവർ മലക്കുകളാണ്. പിന്നീട് ആ മലക്കിന് പ്രതിമയും ബിംബവുമുണ്ടാക്കി ഈ ന്യായീകരണത്തിൽ അതിനു ആരാധിക്കുന്നതിൽ അവർ വ്യാപ്രതരായി. അവരുടെ ഈ അഭിപ്രായം ശരിയല്ലെന്നതിനുള്ള പ്രമാണം ഈ ആയത്തിലൂടെ വ്യക്തമാക്കികൊണ്ട് അല്ലാഹു പറഞ്ഞു: "അല്ലാഹുവിനു പുറമേ നിങ്ങൾ (ദൈവങ്ങളെന്നു) വിളിച്ചു പോന്നവരെ നിങ്ങൾ വിളിച്ചു നോക്കൂ". വിഗ്രഹങ്ങളല്ല വിവക്ഷ. കാരണം അല്ലാഹു അവരെ വിശേഷിപ്പിച്ചത് "അവർ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ സമീപനമാർഗ്ഗം  തേടികൊണ്ടിരിക്കുകയാണ്" എന്നാണല്ലോ. അല്ലാഹുവോട് അടുക്കുവാനുള്ള മാർഗ്ഗം ആരായുകയെന്നത് വിഗ്രഹങ്ങളോടു ഒരിക്കലും യോജിക്കുകയില്ലല്ലോ.ഇക്കാര്യം സ്ഥിരപ്പെട്ടു കഴിഞ്ഞാൽ നാം പറയുന്നു: ഒരു വിഭാഗം ആളുകൾ മലക്കുകൾക്ക് ഇബാദത്തെടുത്തു. അവരുടെ കാര്യത്തിലാണ് ഈ വചനം അവതരിച്ചത്. മസീഹിന് ആരാധിച്ഛവരുടെ കാര്യത്തിൽ അവതരിച്ചതാണ്‌ ഇതെന്നാണ് മറ്റൊരു പക്ഷം. ഒരു വിഭാഗമാളുകൾ ജിന്നുകളിലെ ഒരു വിഭാഗത്തിനു ആരാധിക്കുകയും ആ ജിന്നുകൾ ഇസ്ലാം സ്വീകരിക്കുകയും അവർ പിന്നെയും അവര്ക്ക് ആരാധിക്കുന്നതിൽ നിലകൊള്ളുകയും ചെയ്തു. അവരുടെ കാര്യത്തിൽ  അവതരിച്ചതാണ്‌ മറ്റൊരു വീക്ഷണം...ഇമാം റാസി(റ) തുടരുന്നു:

/                                                           
ثم إنه تعالى احتج على فساد مذهب هؤلاء أن الإله المعبود هو الذي يقدر على إزالة الضرر وإيصال المنفعة ، وهذه الأشياء التي يعبدونها وهي الملائكة والجن والمسيح وعزير لا يقدرون على كشف الضر ولا على تحصيل النفع ، فوجب القطع بأنها ليست آلهة (رازي: ٧٦/١٠)

ഇക്കൂട്ടരുടെ വീക്ഷണം ശരിയല്ലെന്നതിനു പ്രമാണമായി അല്ലാഹു പറയുന്നതിതാണ്. ആരാധിക്കപ്പെടുന്ന ദൈവം ഉപദ്രവം നീക്കാനും ഉപകാരം ചെയ്യാനും കഴിയുന്നവനായിരിക്കണം. ഇക്കൂട്ടര് ആരാധിച്ചുകൊണ്ടിരിക്കുന്ന മലക്കുകൾ,ജിന്നുകൾ,മസീഹ്, ഉസൈർ തുടങ്ങിയവർ ഉപദ്രവം അകറ്റുവാനോ  ഉപകാരം ചെയ്യുവാനോ കഴിയുന്നവരല്ല. അതിനാൽ അവർ ഇലാഹുകളല്ലെന്ന് ഉറപ്പിച്ചു പറയേണ്ടിയിരിക്കുന്നു. (റാസി: 10/76)

അപ്പോൾ അല്ലാഹുവല്ലാത്ത ദൈവങ്ങൾക്ക് ആരാധിച്ചുകൊണ്ടിരുന്ന മുശ്രിക്കുകളെ ഖണ്‍ഡിക്കാൻ അവതരിച്ചതാണ് ഈ ആയത്ത് എന്ന് ഇമാം റാസി(റ) തന്നെ വ്യക്തമാക്കിയല്ലോ. എന്നിരിക്കെ അല്ലാഹുവിനു മാത്രം ആരാധിക്കുന്ന സുന്നികൾക്കെതിരിൽ ഈ ആയാത് ഓതുന്നത് അക്രമം തന്നെയാണ്.
   മാത്രവുമല്ല സുന്നികൾ സ്വീകരിക്കുന്ന സമീപനം സ്വീകരിക്കുന്നവരാണ് മലക്കുകളും ഈസാ നബി(അ) യും ഉസൈറും(അ) എന്ന് ഈ യാത് വ്യക്തമാക്കുന്നു. കാരണം അവർ അവരെക്കാൾ അല്ലാഹുവിലേക്ക് അടുത്തവരെ കൊണ്ട് തവസ്സുൽ ചെയ്യുന്നവരാണ് എന്നാണല്ലോ ആയത്തിൽ പറയുന്നത്. ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) പ്രസ്തുത ആയത്തിന് നൽകിയ വിശദീകരണം നോക്കൂ,

/                                                           
معناه يبتغون من هو أقرب منهم إلى ربهم(فتح الباري: ١٩٢/١٣)

അവരെക്കാൾ അവരുടെ രക്ഷിതാവിലേക്ക് കൂടുതൽ അടുത്തവരെ അവർ (വസീലയായി) തേടുന്നു എന്നർത്ഥം.(ഫത് ഹുൽ ബാരി : 13/192)

മലക്കുകൾക്കോ ഈസാ നബി(അ) ക്കോ, ഉസൈറി (അ) നോ ജിന്നുകൾക്കോ ഒരു കഴിവും ഇല്ലെന്നല്ല ഇമാം റാസി(റ) ഇവിടെ പറയുന്നത്. പ്രത്യുത ഇലാഹാകാനുള്ള യോഗ്യത അവർക്കില്ലെന്നാണ്. ഒരാള് ഇലാഹാകനമെങ്കിൽ സ്വയം ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുന്നവനായിരിക്കണം. മലക്കുകൾക്കോ ജിന്നുകൾക്കോ പ്രവാചകൻ മാർക്കോ ഓളിയാക്കൾക്കോ അല്ലാഹുവിന്റെ അനുവാദമോ ഉദ്ദേശ്യമോ വേണ്ടുകയോ കൂടാതെ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നു ഒരു സുന്നിയും വിശ്വസിക്കുന്നില്ല.

ആ വിശ്വാസത്തോടെ അവരെ ആരാധിച്ചിരുന്ന മുശ്രിക്കുകളെയാണ് മേൽ ആയത്തിലൂടെ അല്ലാഹു ഖണ്ഡിക്കുന്നത്. സബത്ത്‌ സൂറത്തിലെ 22-ആം വചനം വ്യാഖ്യാനിച്ച് അല്ലാമ ഇബ്നു കസീർ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു:   

قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّـهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّ‌ةٍ فِي السَّمَاوَاتِ وَلَا فِي الْأَرْ‌ضِ وَمَا لَهُمْ فِيهِمَا مِن شِرْ‌كٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ‌ (سبأ: ٢٢)

പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല.

ഇബ്നു കസീർ എഴുതുന്നു:

بين تعالى أنه الإله الواحد الأحد ، الفرد الصمد ، الذي لا نظير له ولا شريك له ، بل هو المستقل بالأمر وحده ، من غير مشارك ولا منازع ولا معارض ، فقال : ( قل ادعوا الذين زعمتم من دون الله ) أي : من الآلهة التي عبدت من دونه ( لا يملكون مثقال ذرة في السماوات ولا في الأرض ) ، كما قال تبارك وتعالى : ( والذين تدعون من دونه ما يملكون من قطمير ) [ فاطر : 13 ] . وقوله : ( وما لهم فيهما من شرك ) أي : لا يملكون شيئا استقلالا ولا على سبيل الشركة ، ( وما له منهم من ظهير ) أي : وليس لله من هذه الأنداد من ظهير يستظهر به في الأمور ، بل الخلق كلهم فقراء إليه ، عبيد لديه .  (تفسير القرآن تفسير ابن كثير: ٥١٣/٦)
/                                                           
ഏകനും ഒരുവനും ഒറ്റയും നിരാശ്രയനുമായ  ഇലാഹ് അല്ലാഹു മാത്രമാണെന്നാണ് ഈ വചനത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്. അവന്നു തത്തുല്യനോ പങ്കാളിയോ ഇല്ല. പ്രത്യുത എല്ലാം അവന്റെ തീരുമാനം മാത്രമാണ്. പങ്കാളിയോ തർക്കിക്കുന്നവനോ  എതിർക്കുന്നനോ ഇല്ല. അങ്ങനെ അല്ലാഹു പറയുന്നു: "പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക". അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന ദൈവങ്ങളാണ് വിവക്ഷ. "ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല". "അല്ലാഹുവിനു പുറമേ ആരോട് നിങ്ങൾ പ്രാര്‍ത്ഥിക്കുന്നുവോ  അവർ ഒരു ഈത്തപ്പഴക്കുരു വിന്റെ പാടപോലും ഉടമപ്പെടുത്തുകയില്ല". (ഫാത്വിർ :13) എന്ന അല്ലാഹുവിന്റെ പ്രസ്താവനപോലെയാണിത്. "അവർ രണ്ടിലും അവര്ക്ക് യാതൊരു പങ്കുമില്ല". അതായത് യാതൊന്നും സ്വന്തമായോ പങ്കായോ അവർ ഉടമപ്പെടുത്തുന്നില്ല. ഈ പങ്കാളികളുടെ കൂട്ടത്തിൽ നിന്ന് കാര്യങ്ങൾ നിർവഹിക്കുന്നതിൽ അല്ലാഹു സഹായം തേടുന്ന ഒരു സഹായവുമില്ല. മറിച്ച് എല്ലാ സൃഷ്ടികളും അല്ലാഹുവിലേക്ക് ആവശ്യമുള്ളവരും അവന്റെ  ദാസന്മാരുമാണ്. (ഇബ്നു കസീർ: 6/513)
/                                                           
അടിവരയിട്ട ഭാഗം ശ്രദ്ദിക്കുക. സ്വന്തമായോ ഷെയർആയോ തങ്ങളുടെ ദൈവങ്ങൾ ആകാശ-ഭൂമികളിൽ  അല്ലാഹുവിന്റെ പണക്കാരാണെന്നും അവരുടെ സഹായം അല്ലാഹുവിനു ആവശ്യമാണെന്നും അതിനാൽ അവർ ആരാധന അര്ഹിക്കുന്നവരാണെന്നും വിശ്വസിച്ച് അല്ലാഹുവല്ലാത്ത ദൈവങ്ങൾക്ക് ആരാധിച്ച മുശ്രിക്കുകളെയാണ് ഈ വചനത്തിലൂടെ അല്ലാഹു ഖണ്ഡിക്കുന്നതെന്നു കാര്യം വ്യക്തമാണ്. പുത്തൻ വാദികൾ  ജല്പിക്കുന്നത് പോലെ ഈ വിശ്വാസം അവർക്കുണ്ടായിരുന്നെങ്കിൽ അവരെ ഖണ്ഡിക്കുമ്പോൾ അപ്രകാരം പറയേണ്ടതില്ലല്ലോ. ഒരാള്കില്ലാത്ത വിശ്വാസം വെച്ചുകെട്ടി ഖണ്ഡിക്കുന്ന സ്വഭാവം പുത്തൻവാദികളുടെതാണ്. അല്ലാഹുവിന്റെതല്ല. അതിനാൽ ആ ആയത്തും സുന്നികൾ നടത്തുന്ന ഇസ്തിഗാസക്ക് ബാധകമല്ല. എന്നിരിക്കെ അവരുടെ മേൽ അത് വെച്ചുകെട്ടുന്നത് അതിര്കടന്ന ക്രൂരതയാണെന്ന് ഈ സുന്നിസോന്കാൽ ബ്ലോഗ്സിലൂടെ ഓർമപ്പെടുത്തുന്നു.

സേവ جعل الوساءط



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ ' ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക



ചോദ്യം അഞ്ചു:

ഇബ്നു ഹജർ (റ) 'അൽഇഅലാം' എന്ന ഗ്രന്ഥത്തിൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്ന കാര്യങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിനും അടിമക്കുമിടയിൽ മധ്യവർത്തികളെ സ്വീകരിക്കുന്നതും എണ്ണുന്നുണ്ടല്ലോ. അദ്ദേഹം എഴുതുന്നു:   

ومن ذالك أن يجعل بينه وبين الله وسائط، يتوكل علهم ويدعوهم ويسألهم، قالوا: إجماعا(هامش الزواجر: ١٦٩/٢)

തനിക്കും അല്ലാഹുവിനുമിടയിൽ മധ്യവർത്തികളെ സ്വീകരിക്കുന്നതും അതിൽ (മതത്തിൽ നിന്ന് പുറത്തുപോകുന്ന കാര്യങ്ങളിൽ) പെട്ടതാണ്.ആ മധ്യവർത്തികളുടെ മേൽ ഭരമെൽപ്പിക്കുകയും അവരെ വിളിക്കുകയും അവരോടു ചോദിക്കുകയും ചെയ്യുന്നു. ഇത് രിദ്ദത്തിന്റെ ഇനത്തിൽ പെട്ടതാണെന്ന് പണ്ഡിതന്മാർ ഏകോപ്പിച്ച് പ്രസ്ഥാപിക്കുന്നു. (അൽഇഅലാം ഹാമിശുസ്സവാജിർ: 2/169)  
/                                                           
ഈ ഉദ്ദരണിയും സുന്നികൾ നടത്തുന്ന ഇസ്തിഗാസ ശിർക്കാണെന്ന് വരുത്തി തീർക്കാൻ പുത്തനാശയക്കാർ ഉദ്ദരിക്കാറുണ്ട്. യതാർത്യമെന്ത്?   

മറുവടി:
മേൽ ഉദ്ദരണിയും സുന്നികൾ നടത്തുന്ന ഇസ്തിഗാസയും തമ്മിൽ യാതൊരു ബന്ധവുമില്ല.സുന്നികൾ നടത്തുന്ന തവസ്സുലും ഇസ്തിഗാസയും അനുവദനീയമാണെന്നും അത് അമ്പിയാക്കളുടെയും ഔലിയാക്കളുടെയും സച്ചരിതരായ പൂർവീകരുടെയും ചര്യാണെന്നും പ്രമാണങ്ങൾ നിരത്തി സമർത്തിച്ച പണ്ഡിതനാണ് ഇബ്നു ഹജർ ഹൈതമി(റ). അദ്ദേഹം എഴുതുന്നു.  

مما يدل لطلب التوسل به صلى الله عليه وسلم وأن ذلك هو سير السلف الصالح الأنبياء والأولياء وغيرهم ما أخرجه الحاكم وصححه أنه صلى الله عليه وسلم قال: ولما اقترف آدم الخطيئة قال يا رب أسألك بحق محمد صلى الله عليه وسلم...(حاشية الإيضح:٥٠٠)

നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യേണ്ടതാണെന്നും അത് അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങീ പൂർവിക സച്ചരിതരുടെ ചര്യാണെന്നും ഹാകിം(റ) ഉദ്ദരിച്ച് സ്വഹീഹാണെന്ന് പ്രഖ്യാപിച്ച ഹദീസ് അറിയിക്കുന്നു. ആദം നബി(അ) തവസ്സുൽ ചെയ്ത സംഭവമാണത്...(ഹാഷിയാത്തുൽ ഈളാഹ്: 500)

തുടർന്ന് ആദം നബി(അ) മുഹമ്മദ്‌ നബി(സ) ജനിക്കുന്നതിനു മുമ്പ് അവരെ  കൊണ്ട് നടത്തിയ തവസ്സുൽ പൂർണമായി ഉദ്ദരിക്കുന്നു. തുടർന്ന് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സ്വഹാബി വര്യൻ നബി(സ) യെ സമീപിച്ച് കണ്ണിന്റെ കാഴ്ച തിരിച്ചു കിട്ടാൻ പ്രാർത്തിക്കണമെന്ന് ആവശ്യപ്പെട്ടതും തുടർന്ന് അംഗശുദ്ദി  വരുത്തി രണ്ട് റകഅത്ത് നിസ്കരിക്കുവാനും തുടർന്ന് നബി(സ) യെ മുൻനിർത്തി അല്ലാഹുവോട് പ്രാർതിക്കാനും നബി(സ) നിർദ്ദേശിച്ചതായി പരമാർശിക്കുന്ന ഹദീസും അദ്ദേഹം എടുത്തു പറയുന്നു. തുടർന്ന് നബി(സ) തന്റെയും തനിക്കു മുമ്പ് കഴിഞ്ഞ് പോയ പ്രവാചകൻമാരുടെയും ഹഖ് കൊണ്ട് തന്റെ പോറ്റുമ്മയായ ഫാത്വിമ(റ)ക്ക് വേണ്ടി പ്രാർത്തിച്ച പ്രാർഥനയും അദ്ദേഹം ഉദ്ദരിക്കുന്നു.   തുടർന്ന് ഇപ്രകാരം പറയുന്നു:


ولا فرق بين ذكر التوسل والاستغاثة والتشفع والتوجه به صلى الله عليه وسلم أو بغيره من الأنبياء وكذا الأولياء وفاقاً للسبكي.. لأنه ورد جواز التوسل بالأعمال ع كونها أعراض، فالذوات الفاضلة أولى، ولأن عمر بن الخطاب رضي الله عنه توسل بالعباس رضي الله عنه في الاستسقاء ولم يُنْكَرْ عليه، وقد صح في حديث طويل : أن الناس أصابهم قحط في زمن عمر بن الخطاب رضي الله عنه فجاء رجل إلى قبر النبي صلى الله عليه وسلم فقال يا رسول الله استسق لأمتك، فأتاه النبي صلى الله عليه وسلم في النوم وأخبره أنهم يسقون فكان كذلك اه (حاشية الإيضاح: ٥٠٠)

നബി(സ) യോടും മറ്റു അമ്പിയാ-ഔലിയാക്കളോടും തവസ്സുൽ ചെയ്യുക, ഇസ്തിഗാസ നടത്തുക, ശുപാര്ശ ആവശ്യപ്പെടുക, മുന്നിടുക എന്നെല്ലാം ഇതിനു പ്രായോഗിക്കാവുന്നതാണ്‌. ഇമാം സുബ്കി(റ) പറഞ്ഞത് പോലെ ആ പ്രയോഗങ്ങൾക്കിടയിൽ യാതൊരു വ്യത്യാസവുമില്ല.... ശരീരമില്ലാത്ത കർമ്മങ്ങൾകൊണ്ട് തവസ്സുൽ ചെയ്യാമെന്ന് ഹദീസിൽ വന്നിട്ടുണ്ടല്ലോ. എങ്കിൽ ശ്രേഷ്ടാവാന്മാരായ ശരീരങ്ങൾ(മഹാന്മാർ) കൊണ്ട് എന്തായാലും അത് അനുവദനീയമാകണമല്ലോ. മാത്രവുമല്ല മഴയെ തേടുന്നതിൽ ഉമർ(റ) അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തിട്ടുണ്ട്. ആരും അതിനെ വിമർശിച്ചിട്ടില്ല. സുദീർഘമായ  ഒരു ഹദീസിൽ ഇപ്രകാരം പ്രബലമായി വന്നിട്ടുണ്ട്. ഉമറി(റ) ഭരണകാലത്ത് ജനങ്ങൾക്ക്‌ ജലക്ഷാമം നേരിട്ടപ്പോൾ ഒരാള് നബി(സ) യുടെ ഖബറിങ്കൽ വന്നു പറഞ്ഞു: "അല്ലാഹുവിന്റെ തിരു ദൂതരെ, അങ്ങയുടെ സമുദായത്തിന് വേണ്ടി മഴ തേടിയാലും". നബി(സ) സ്വപ്നത്തിലൂടെ അദ്ദേഹത്തെ സമീപിച്ച് മഴ ലഭിക്കുമെന്ന് അറിയിക്കുകയും അപ്രകാരം സംഭവിക്കുകയും ചെയ്തു.ഈ ഹദീസ് പ്രബലമാണ്. (ഹാശിയാത്തുൽ ഈളാഹ് : 500)

തവസ്സുലും ഇസ്തിഗാസയും ഈ രൂപത്തിൽ തെളിവുകൾ നിരത്തി സമര്ത്തിക്കുന്ന ഇബ്നു ഹജർ(റ) മറ്റൊരു സ്ഥലത്ത് അത് ഇസ്ലാമിൽ നിന്ന് പുറത്ത് പോകാനുള്ള കാരണമാണെന്ന് പറയുമോ? ഒരിക്കലുമില്ല. അതിനാൽ  അദ്ദേഹം പരമാർഷിക്കുന്നത് ജിന്ന്-പിശാച് സേവയെ കുറിച്ചാണ്. ബിഗ്‌യയിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. തവസ്സുലും ഇസ്തിഗാസയും സമർതിച്ച ശേഷം അദ്ദേഹം എഴുതുന്നു:

أما جعل الوسائط بين العبد وبين ربه، فإن كان يدعوهم كما يدعو الله تعالى في الأمور ويعتقد تأثيرهم في شيء من دون الله فهو كفر، وإن كان مراده التوسل بهم إلى الله تعالى في قضاء مهماته مع اعتقاده أن الله هو النافع الضارّ المؤثر في الأمور فالظاهر عدم كفره وإن كان فعله قبيحاً انتهى(بغية: ٢٩٧)

“ Regarding making intermediaries between the slave and His Lord: “If he asks them [i.e. the intermediaries] like he asks Allah in matters [i.e. directly], believing that they bring about effects in a matter and not Allah, then that is disbelief. And if the intention is tawassul through them to Allah, the Exalted, in the fulfilment of important matters, while believing that Allah is He who causes all benefit and harm in matters, and the one who brings about effects in matters, then apparently this is not disbelief, although his action is despicable.” (Bughyat: 297)

അതെ സമയം അടിമയ്ക്കും തന്റെ രക്ഷിതാവിനുമിടയ്ക്ക് മധ്യവർത്തികളെ സ്ഥാപിക്കുന്നവർ കാര്യങ്ങളിൽ അല്ലാഹുവോട് പ്രാർഥിക്കുന്നത്പോലെ അവരോടു പ്രാർഥിക്കുകയും എന്തെങ്കിലും  വിഷയത്തിൽ അല്ലാഹുവിനെക്കൂടാതെ അവർ പ്രതിഫനലമുണ്ടാക്കുമെന്നു വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് കുഫ്റാണ്.ഇനി പ്രധാന ആവശ്യങ്ങൾ വീട്ടിക്കുന്നതിൽ അവരെക്കൊണ്ടു അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യലാണ് അവന്റെ ലക്ഷ്യമെന്നിരിക്കട്ടെ, കാര്യങ്ങളിലെല്ലാം പ്രതിഫലനമുണ്ടാക്കുന്നവനും ഉപകാരവും ഉപദ്രവവും വരുത്തുന്നവനും അല്ലാഹുമാത്രമാണെന്നാണ് അവന്റെ  വിശ്വാസം. എന്നാൽ അവൻ കാഫിറാകുകയില്ലെന്നാണ് വ്യക്തമാക്കുന്നത്. എങ്കിലും ആ പ്രവർത്തി മോശം തന്നെയാണ്(ബിഗ്‌യ: 297)

التوسل بالأنبياء والأولياء في حياتهم وبعد وفاتهم مباح شرعا كما وردت به السنة الصحيحة ، كحديث آدم عليه السلام حين عصى ، وحديث من اشتكى عينيه وأحاديث الشفاعة والذي تلقيناه عن مشايخنا وهم عن مشايخهم وهلم جرا ، أن ذلك جائز ثابت في أقطار البلاد وكفى بهم أسوة حسنة وهم الناقلون لنا الشريعة وما عرفنا إلا بتعليمهم لنا ، فلو قدرنا أن المتقدمين كفروا كما يزعمه هؤلاء الأغبياء ، لبطلت الشريعة المحمدية، وقول الشخص المؤمن ((يا فلان)) عند وقوعه في شدة داخل في التوسل بالمدعو إلى الله تعالى ، وصرف النداء إليه مجاز لا حقيقة والمعنى يا فلان أتوسل بك إلى ربي أن يتقبل عثرتي أو يرد غائبي مثلا ، فالمتوسل في الحقيقة هو الله تعالى ، وإنما أطلق الاستغاثة بالنبي أو الولي مجازا والعلاقة بينهما إن قصد الشخص التوسل بنحو النبي صار كالسبب وإطلاقه على المسبب جائز شرعا وعرفا ، وارد في القرآن والسنة وهو مقرر في علم المعاني والبيان، نعم ينبغي تنبيه العوام على ألفاظ تصدر منهم تدل على القدح في توحيدهم، فيجب إرشادهم وإعلامهم بأن لا نافع ولا ضار إلا الله تعالى ، لا يملك غيره لنفسه ضرا ولا نفعا إلا بإرادة الله تعالى ، قال الله تعالى لنبيه (قل أملك لنفسي نفع ولا ضرا إلا ما شاء الله). (بغية المسترشدين: ٢٩٧)


അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ജീവിതക്കാലത്തും വഫാത്തിനു ശേഷവും അവരെ കൊണ്ട് തവസ്സുൽ ചെയ്യുന്നത് മതപരമായി അനുവദനീയമാണ്. പ്രബലമായ ഹദീസിൽ അത് വന്നിട്ടുണ്ട്. ആദം നബി(അ) യുടെ തവസ്സുലും കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സ്വഹാബിയുടെ തവസ്സുലും  ശഫാഅത്തിന്റെ ഹദീസുകളും ഉദാഹരണം പരമ്പരാഗതമായി നാം നമ്മുടെ ഗുരുവര്യരിൽ നിന്ന് സ്വീകരിച്ച ആശയവും അത് അനുവദനീയവും എല്ലാ നാടുകളിലും നടപ്പുള്ളതുമാണ് എന്നാണ്. അവർ മാത്രകയോഗ്യരാണ്‌. പരിശുദ്ദമായ ശരീഅത്ത് നമുക്ക് കൈമാറിതന്നവർ അവരാണ്. അവരുടെ അധ്യാപനത്തിലൂടെ മാത്രമാണ് ശരീഅത്ത് എന്താണെന്ന് നാം മനസ്സിലാക്കിയിട്ടുള്ളത്. ഈ മൂഡൻമാർ ജല്പിക്കുന്നത് പോലെ പൂർവികർ കാഫിറായിപ്പോയെന്ന് നാം സങ്കൽപ്പിക്കുന്ന പക്ഷം മുഹമ്മദീയ്യ ശരീഅത്ത് ബാത്വിലായിപ്പോകും.
             വിഷമത്തിൽ അകപ്പെട്ട വ്യക്തി ഒരു നബിയെയോ വലിയ്യിനെയോ വിളിക്കുന്നത് വിളിക്കപ്പെട്ട വ്യക്തിയെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുന്നതിന്റെ ഭാഗമാണ്. എന്നാൽ വ്യക്തിയെ വിളിക്കുന്നത് ആലങ്കാരികമായാണ്. യഥാർത്ഥ്യം പരിഗണിച്ചല്ല. ആ വിളിയുടെ അർഥം ഉദാഹരണത്തിന് ഇങ്ങനെ വിലയിരുത്താം: ആരാധനയിൽ വന്ന എന്റെ പാകപ്പിഴവുകൾ വിട്ടുതന്ന്‌ അത് അല്ലാഹു സ്വീകരിക്കുന്നതിനും സ്ഥലത്തില്ലാത്ത എന്റെ ആളെ അല്ലാഹു തിരിച്ചുകൊണ്ട് വരുന്നതിനും താങ്കളെ കൊണ്ട് അല്ലാഹുവിലേക്ക് ഞാൻ തവസ്സുൽ ചെയ്യുന്നു. അപ്പോൾ യഥാർതത്തിൽ ഇവിടെ ചോദിക്കുന്നത് അല്ലാഹുവോട് തന്നെയാണ്. നബി(സ)യോടോ വലിയ്യിനോടോ സഹായം തെടുകയെന്നു  പറയുന്നത് ആലന്കാരികമായാണ്. ആലങ്കാരിക പ്രയോഗത്തിനുള്ള ബന്ധം ഇനി പറയുന്നതാണ്: നബി(സ) യെ പോലുള്ളവരെ കൊണ്ട് തവസ്സുൽ ചെയ്യാൻ ഒരു വ്യക്തി ഉദ്ദേശിക്കുന്നത് ഒരു കാരണം പോലെ ആയി മാറിയിരിക്കുന്നു. കാരണത്തെ പറഞ്ഞ് കാരണമാക്കപ്പെട്ടത് ഉദ്ദേശിക്കുകയെന്നത് മതപരമായും സാർവത്രികമായും അനുവദനീയമായ ഒന്നാണ്. ഖുർആനിലും സുന്നത്തിലും വന്നിട്ടുള്ളതുമാണ്. ഇൽമുൽമആനി-ഇൽമുൽ ബയാൻ എന്നീ വിജ്ഞാനശാഖകളിൽ അത് സമർതിക്കപ്പെട്ടിടുണ്ട്.
                                                       പക്ഷെ തൗഹീദിൽ ദോഷം വരുത്തുമെന്നറിയിക്കുന്ന ചില പദപ്രയോഗങ്ങൾ പാമരജനങ്ങളിൽ നിന്നുണ്ടാകാതിരിക്കാൻ അവരെ ഉണർത്തേണ്ടതുണ്ട്.അല്ലാഹുവല്ലാതെ ഉപകാരം ചെയ്യുവാനും ഉപദ്രവം വരുത്തുവാനും ഇല്ലെന്നും അല്ലാഹുവല്ലാത്തവർ അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടാതെ ഉപകാരമോ ഉപദ്രവമോ ഉടമയാക്കുകയില്ലെന്നും അവരെ പഠിപ്പിക്കേണ്ടതുണ്ട്. നബി(സ) യോട് അല്ലാഹു ഇപ്രകാരം പറഞ്ഞുവല്ലോ: "പറയുക, എന്റെ സ്വന്തം ശരീരത്തിനു തന്നെ ഞാൻ ഉപകാരമോ ഉപദ്രവമോ ഉടമയാക്കുന്നില്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ". (ബിഗ്‌യത്തുൽ മുസ്തർഷിദീൻ: 297)
                                                           സ്വയം ഉപകാരവും ഉപദ്രവവും വരുത്താൻ കഴിവുണ്ടെന്ന വിശ്വാസത്തോടെ അല്ലാഹു അല്ലാത്തവരെ വിളിക്കൽ കുഫ്റാണ് എന്നാണല്ലോ ബിഗ്‌യയിൽ വ്യക്തമാക്കിയത്. അതിൽ ആർക്കാണ് അഭിപ്രായ വ്യത്യാസമുള്ളത്. ഇബ്നു ഹജർ (റ) ന്റെ പരമാർശവും ഇതേ വിശ്വാസത്തോടെയുള്ള വിളിയെ കുറിച്ചാണ് .  
                                             പ്രവാചകന്മാർ അല്ലാഹുവിനും മനുശ്യർക്കുമിടയ്ക്കുള്ള മധ്യവർത്തികളാണെന്നു പ്രമാണങ്ങൾ കൊണ്ട് സ്തിരപ്പെട്ടതാണല്ലോ.അത്തഹിയ്യാത്തിന്റെ അർഥം വിശദീകരിച്ച് ഇബ്നു ഹജറുൽ ഹൈതമി(റ) തന്നെ പറയുന്നു:

لسلام أي السلامة من الآفات عليك خوطب إشارة إلى أنه الواسطة العظمى الذي لا يمكن دخول حضرة القرب إلا بدلالته وحضوره وإلى أنه أكبر الخلفاء عن الله فكان خطابه كخطابه(تحفة المحتاج في شرح المنهاج: ٨٢/٢)

എല്ലാ ആപത്തുകളിൽ നിന്നുമുള്ള രക്ഷ അങ്ങയ്ക്കുണ്ടായിരിക്കട്ടെ,നബി(സ) യാണ് ഏറ്റവും വലിയ മാധ്യമമെന്നും അവിടത്തെ സാന്നിധ്യവും അറിയിപ്പുമില്ലാതെ അല്ലാഹുവിന്റെ സാന്നിധ്യം കരസ്ഥമാക്കാൻ സാധിക്കുകയില്ലെന്നും അവിടന്ന് അല്ലാഹുവിന്റെ ഏറ്റവും വലിയ പ്രതിനിധിയാണെന്നും അതിനാൽ അവരോടുള്ള സംബോധനം അല്ലാഹുവോടുള്ള സംബോധനത്തിനു തുല്യമാണെന്നും സൂചിപ്പിക്കാനാണ് നബി(സ) യോട് അഭിസംബോധനം ചെയ്യുന്നത്.(തുഹ്ഫ: 2/82).
                                                 നിസ്കാരത്തിൽ അല്ലാഹു അല്ലാത്തവരോട് അഭിസംബോധനം ചെയ്താൽ നിസ്കാരം ബാത്വിലകുമെന്നാണ് നിയമം. എന്നാൽ നബി(സ) യോട് അഭിസംബോധനം ചെയ്താൽ നിസ്കാരം ബാത്വിലാകുകയില്ലെന്നു മാത്രമല്ല അതില്ലാതിരുന്നലാണ് നിസ്കാരം ബാത്വിലാവുക. അതിനുള്ള കാരണമാണ് ഇബ്നു ഹജർ(റ) വിശദീകരിച്ചത്. നബി(സ) യെ 'ഏറ്റവും വലിയ മാധ്യമം' എന്നാണല്ലോ മഹാൻ വിശേഷിപ്പിച്ചത്.
   അല്ലാമ സയ്യിദു ബാക് രി(റ) പറയുന്നു:


ولا شك بأنه صلى الله عليه وآله وسلم الواسطة العظمى لنا في كل نعمة بل هو أصل الإيجاد لكل مخلوق كما قال ذو العزة والجلال لولاك لولاك لما خلقت الأفلاك.(إعانة الطلبين: ١٣/1)
നമുക്ക് എല്ലാ അനുഗ്രഹങ്ങൾ ലഭിച്ചതിലും ഏറ്റവും വലിയ മാധ്യമം നബി(സ) യാനെന്നതിൽ സംശയമേയില്ല.മാത്രമല്ല എല്ലാ സൃഷ്ടികളേയും ഉണ്ടാക്കാനുള്ള അടിസ്ഥാന കാരണവും നബി(സ)യാണ്. അല്ലാഹു തആല ഇപ്രകാരം പറഞ്ഞുവല്ലോ: "താങ്കളില്ലായിരുന്നുവെങ്കിൽ, താങ്കളില്ലായിരുന്നുവെങ്കിൽ ഗോളങ്ങൾ ഞാൻ സ്രിഷ്ടിക്കുമായിരുന്നില്ല". ഇആനത്ത്: 1/13)

ഈ ഹദീസിന്റെ ആശം സ്ഥിരപ്പെട്ടതാണെന്ന് മുമ്പ് സുന്നിസോന്കാൽ ബ്ലോഗ്സിലൂടെ നാം വിശദീകരിച്ചതാണ്.  

നബി(സ)യുടെ മേൽ സ്വലാത്ത് ചോല്ലുന്നവാൻ എന്ത് ലക്‌ഷ്യം വെക്കണമെന്ന് വിശദീകരിച്ച് സയ്യിദു ബാക് രി(റ) എഴുതുന്നു:

وأنه يتوسل به إلى ربه فى نيل مطلوبه، لأنه الواسطة العظمى فى إيصال النعم إلينا.(إعانة الطالبين: ٢٠٠/١)

തന്റെ ലക്‌ഷ്യം നേടുന്നതിൽ നബി(സ)യെ കൊണ്ട് തന്റെ രക്ഷിതാവിലേക്ക് തവസ്സുൽ ചെയ്യുകയും വേണം. കാരണം നമുക്ക് അനുഗ്രഹങ്ങൾ ലഭിക്കുന്നതിൽ ഏറ്റവും വലിയ മാധ്യമം നബി(സ) യാണ്. ഇആനത്ത്: 1/200)  

ഇസ്മാഈൽ ഹിഖി(റ) പറയുന്നു:

إن نبينا عليه السلام هو الواسطة بيننا وبينه تعالى والوسيلة ولابد من تقديم الوسيلة قبل الطلب وقد قال الله تعالى: {وَابْتَغُوا إِلَيْهِ الْوَسِيلَةَ} (المائدة: 35).وقد توسل آدم عليه السلام إلى الله تعالى بسيد الكونين في استجابة دعوته وقبول توبته كما جاء في الحديث..(روح البيان:  ٢٣٠/٧)

നിശചയം നമുക്കും അല്ലാഹുവിനും ഇടക്കുള്ള മധ്യവർത്തിയാണ്  നമ്മുടെ നബി(സ). ചോദിക്കും മുമ്പ് വസീല സമർപ്പിക്കൽ അത്യാവശ്യമാണ്. "അല്ലാഹുവിലേക്ക് നിങ്ങൾ വസീല തെടുവീൻ" എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. ആദം(അ) പ്രാർതനക്കുത്തരം ലഭിക്കാനും പശ്ചാത്താപം സ്വീകരിക്കാനും ഇരുലോകത്തിന്റെയും നേതാവിനെ കൊണ്ട് തവസ്സുൽ ചെയ്ത കാര്യം ഹദീസിൽ വന്നിട്ടുണ്ടല്ലോ(റൂഹുൽബയാൻ : 7/230).

എന്നിരിക്കെ അവർ മധ്യവർത്തികളാണെന്നു വിശ്വസിക്കുന്നത് കുഫ്റും അതനുസരിച്ച് പ്രവര്ത്തിക്കുന്നത് മോശമായ പ്രവര്ത്തിയും ആകുന്നതെങ്ങനെ?!!!!

ചുരുക്കത്തിൽ 'ജഅലുൽവസാഇത്വു്' എന്നത് കൊണ്ട് കർമശാസ്ത്ര പണ്ഡിതന്മാർ ഉദ്ദേശിച്ചത് സാങ്കേതിക തലത്തിലുള്ള തവസ്സുലോ ഇസ്തിഗാസയോ അല്ല. മറിച്ച് ജിന്ന് സേവയും പിശാച് സേവയുമാണ്. ജിന്നുകളും പിശാചുക്കളും സ്വയം ഉപകാരവും ഉപദ്രവവും വരുത്തുമെന്ന വിശ്വാസത്തോടെ അവരെ സേവിക്കുന്നതും അവരെ വിളിക്കുന്നതും കുഫ്റും ശിർക്കുമാണ്. ഇനി ആ വീക്ഷണത്തിലല്ലെങ്കിലും അവരെ സേവിക്കുന്ന പ്രവർത്തി വളരെ മോശമാണ്.  

          ഇബ്നു ഹജറി(റ) ന്റെ തന്നെ പ്രസ്താവനയിൽ നിന്ന് ഇക്കാര്യം വായിച്ചെടുക്കാവുന്നതാണ്. അദ്ദേഹം എഴുതുന്നു:

والصواب أن التقرب إلى الروحانية وخدمة ملوك الجان من السحر ، وهو الذي أضل الحاكم العبيدي لعنه الله حتى ادعى الألوهية، ولعبت به الشياطين، حتى طلب المحال، وهو مجبول على النقص، وفعل أفاعيل من لم يؤمن بالآخرة(الفتاوي الحديثية: ٨٨/١)

പൈശാചിക ശക്തികളെ സേവിക്കുന്നതും ജിന്നുകളിലെ രാജാക്കന്മാർക്ക് സേവനം ചെയ്യുന്നതും സിഹ്റിന്റെ ഭാഗമാണ്. ഹാകിം അബീദിയെ(ല) വഴിപ്പിഴപ്പിച്ചത് അതാണ്‌. അങ്ങനെ അയാൾ ഇലാഹാണെന്നു വാദിക്കുകയും പിശാചുക്കൾ അയ്യാളെ കൊണ്ട് കളിക്കുകയും ചെയ്തു. അങ്ങനെ ന്യൂനതയിൽ ഊട്ടപ്പെട്ട അയാൾ അസംഭവ്യമായി കാര്യം(ഇലാഹാകൽ) തേടുകയും പരലോകത്തിൽ വിശ്വാസമില്ലാത്തവരുടെ പല പ്രവർത്തികളും ചെയ്യുകയും ചെയ്തു. (ഫതാവൽ ഹദീസിയ്യ: 1/88)

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...