Showing posts with label വിളക്ക് കത്തിക്കുന്നവരേയും നബി صلي الله وسلم ശപിച്ചിരിക്കുന്നു. Show all posts
Showing posts with label വിളക്ക് കത്തിക്കുന്നവരേയും നബി صلي الله وسلم ശപിച്ചിരിക്കുന്നു. Show all posts

Friday, January 25, 2019

വിളക്ക് കത്തിക്കുന്നവരേയും നബി صلسلم ശപിച്ചിരിക്കുന്നു

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglഈഈobalvoice.blogspot.in/?m=0
To

🌴🌴🌴🌴🌴🌴🌴

ചോദ്യം

ഖബറ് സിയാറത്ത് ചെയ്യുന്ന സ്ത്രീകളേയും  ഖബറിൻമേൽ പള്ളിയുണ്ടാക്കുന്നവരേയും വിളക്ക് കത്തിക്കുന്നവരേയും നബി صلي الله عليه وسلم
ശപിച്ചിരിക്കുന്നു എന്ന് നബി (സ്വ )صلي الله عليه وسلم
പറഞ്ഞിട്ടുണ്ടോ?

മറുപടി:


وقال مسلم في " كتاب التفصيل ": هذا الحديث ليس بثابت، وأبو صالح باذام قد اتقى الناس حديثه، ولا يثبت له سماع من ابن عباس .


فتح الباري لابن رجب الحنبلي



ഇമാം മുസ്ലിം കിതാബ് ത്തഫ്സീലിൽ പറയുന്നു.
ഈ ഹദീസ് സ്ഥിരപെട്ടതല്ല.
അബൂ സ്വാലിഹ് ബാദാം എന്നയാളുടെ ഹദീസ് പണ്ഡിതൻമാർ സ്വീകരിക്കലിനെ  തൊട്ട് സൂക്ഷിച്ചിരുന്നു. അദ്ധേഹം ഇബ്ന് അബ്ബാസിൽ നിന്ന് കേട്ടിട്ടില്ല
(ഫത്ഹുൽ ബാരി ഇബ്നു റജബ്)

ഇനി ഇത് സ്വഹീഹാണന്ന് സങ്കൽപിച്ചാൽ തന്നെ
ഇതിന്റെ ഉദ്ദേശമെന്ത് എന്ന് പരിശോധിക്കാം..

സ്ത്രീകളുടെ ഖബറ് സിയാറത്തുമായി ബന്ധപ്പെട്ടു ഇമാം നവവി (റ )പറയുന്നു.

സ്ത്രീകളുടെ ഖബർ സിയാറത്ത്  ഹറാമല്ല എന്നതിന്റെ പ്രമാണം നബി സ്വ  ബബറിന്നരികിൽ കരയുന്ന സത്രീയുടെ അരികിൽ നടന്നു പോയ സംഭവമാണ്

മേൽ ഹദീസ് ബുഖാരി മുസ്ലിം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇവിടെ നബി (സ്വ )ആ സ്ത്രീയേ ഖബറ് സിയാറത്ത് തടഞ്ഞില്ല എന്നതാണ്  തെളിവിന്റെ സ്ഥാനം

ആഇശാ ബീവി (റ )നബി (സ്വ) യോട് ചോദിച്ചു. ഞാൻ ഖബർ സിയാറത്ത് ചെയതാൽ എങ്ങനെയാണ് പറയേണ്ടത്
നബി (സ്വ )നീ പറയുക.

സത്യവിശ്വാസികൾക്ക് സലാം '

 നമ്മിൽ നിന്നുമുള്ള 'മുൻ ഗാമികൾക്കും, പിൻഗാമികൾക്കും അല്ലാഹു റഹ്മത്ത് ചെയ്യട്ടേ
അല്ലാഹു ഉദ്ധേശിച്ചാൽ നാം നിങ്ങളോട് ചേരുന്നതാണ് ' (മുസ്ലിം) (ശറഹുൽ മുഹദ്ധ ബ്  3/285)



ومما يدل أن زيارتهن ليست حراما حديث أنس رضي الله عنه { أن النبي صلى الله عليه وسلم مر بامرأة تبكي عند قبر فقال : اتق الله واصبري } رواه البخاري ومسلم ، وموضع الدلالة أنه صلى الله عليه وسلم لم ينهها عن الزيارة . وعن عائشة رضي الله عنها قالت { كيف أقول يا رسول الله ؟ - يعني إذا زرت القبور - قال : قولي : السلام على أهل الديار من المؤمنين والمسلمين ، ويرحم الله المستقدمين منا والمستأخرين ، وإنا إن شاء الله بكم للاحقون } رواه مسلم .شرح المهذب٢٨٥/٣


ചോദ്യത്തിൽ പറഞ്ഞ ഹദീസ് ഇമാം നവവി വിവരിക്കുന്നു.
 സ്ത്രീകളുടെ സിയാറത്ത്   അവരുടെ പതിവ് നടക്കുന്നത് പോലേ  കരയാനും, വിളിച്ചു കൂവാനും, എണ്ണി പറയാനും, ദുഃഖത്തിനെ പുതുക്കാനും വേണ്ടിയാണങ്കിൽ ഹറാമാണ്  'ഖബറ് സിയാറത്ത് ചെയ്യുന്ന സ്ത്രീകളെ ശപിച്ചു എന്ന ഹദീസ് മേൽ പറഞ്ഞതിനെ സംബന്ധിചാണ്.....
(ശറഹുൽ മുഹദ്ധ ബ്  3/285)

👇👇  
وقال صاحب المستظهري : وعندي إن كانت زيارتهن لتجديد الحزن والتعديد والبكاء والنوح على ما جرت به عادتهن حرم ، قال : وعليه يحمل الحديث { لعن الله زوارات القبور
( شرح المهذب٢٨٥/٣


നിഹായ പറയുന്നു.

സ്ത്രീകൾ സിയാറത്ത് കറാഹത്താണ്


ومحل هذه الأقوال في غير زيارة سيدنا رسول الله صلى الله عليه وسلم ، أما هي فلا تكره بل تكون من أعظم القربات للذكور والإناث ، وينبغي أن تكون قبور سائر الأنبياء والأولياء كذلك كما قاله ابن الرفعةوالقمولي وهو المعتمد ، نهاية المحتاج٣ /٣٧

""സ്ത്രീകള്‍ക്ക് ഖബര്‍ സിയാറത്ത്‌ ചെയ്യുന്നത് സംബന്ധമായ അഭിപ്രായങ്ങള്‍ നബി (സ്വ) യുടെ ഹുജ്റ ശരീഫ അല്ലാതതിനാണ്.നബി (സ്വ) യുടെ ഖബര്‍ സിയാറത്ത്‌ ചെയ്യുന്നത് കറാഹത്തില്ലെന്നു മാത്രമല്ല സ്ത്രീ പുരുഷ ഭേദമന്യേ അതേറ്റവും മഹത്തായ ഇബാദതുകളില്‍ ഒന്നാണ്.മറ്റു അമ്പിയാ,ഔലിയാ,എന്നിവരുടെ ഖബര്‍ സിയാറത് ചെയ്യുന്നതും ഇങ്ങനെ തന്നെ എന്നതാണ് ന്യായം ആയത്.ഇക്കാര്യം ഇമാം ഇബ്നു രിഫ് അത്തും (റ) ഇമാം ഖമൂലി (റ) യും പ്രസ്താവിച്ചിട്ടുണ്ട്,ഇതാണ് പ്രബലവും ( നിഹായ 3 /37 )  

അവൾ സിയാറത്ത് ഹറാമല്ല. അതിന്റെ തെളിവ് ആഇശ റ യുടെ ഹദീസാണ്

ആഇശാ ബീവി( റ )നബി സ്വ യോട് ചോദിച്ചു. ഞാൻ ഖബർ സിയാറത്ത് ചെയതാൽ എങ്ങനെയാണ് പറയേണ്ടത്
നബി സ്വ നീ പറയുക.


സത്യവിശ്വാസികൾക്ക് സലാം '

 നമ്മിൽ നിന്നുമുള്ള 'മുൻ കാമികൾക്കും പിൻ കാമികൾക്കും അല്ലാഹു റഹ്മത്ത് ചെയ്യട്ടേ
അല്ലാഹു ഉദ്ധേശിച്ചാൽ നാം നിങ്ങളോട് ചേരുന്നതാണ് '
( നിഹായ 3 /37 )  

ചോദ്യത്തിൽ പറഞ്ഞ ഹദീസ് നിഹായ വിവരിക്കുന്നു.
  അവരുടെ പതിവ് നടക്കുന്നത് പോലേ  കരയാനും വിളിച്ചു കൂവാനും എണ്ണി പറയാനും
വേണ്ടിയാണങ്കിലും
ഹറാമായ പുറപ്പെടലും ഉണ്ടായാലും
സ്ത്രീകളുടെ സിയാറത്ത്  
ഹറാമാണ്  'ഖബറ് സിയാറത്ത് ചെയ്യുന്ന സ്ത്രീകളെ ശബിച്ചു എന്ന ഹദീസ് മേൽ പറഞ്ഞതിനെ സംബന്ധിച്ചാണ്.

( നിഹായ 3 /37 )  

وتكره ) زيارتها ( للنساء ) ومثلهن الخناثى لجزعهن ، وإنما لم تحرم عليهن لخبر عائشة قالت : قلت { كيف أقول يا رسول الله تعني إذا زارت القبور قال : قولي السلام على أهل الدار من المؤمنين والمسلمين ، ويرحم الله المستقدمين والمستأخرين ، وإنا إن شاء الله بكم لاحقون } ( وقيل [ ص: 37 ] تحرم ) لخبر { لعن الله زوارات القبور } وحمل على ما إذا كانت زيارتهن للتعديد والبكاء والنوح على ما جرت به عادتهن ، أو كان فيه خروج محرم ( وقيل تباح ) إذا أمن الافتتان عملا بالأصل والخبر فيما إذا ترتب عليها شيء مما مر ، وفهم المصنف الإباحة من حكايةالرافعي عدم الكراهة ، وتبعه في الروضة والمجموع وذكر فيه حمل الحديث على ما ذكر ، وأن الاحتياط للعجوز ترك الزيارة لظاهر الحديث ، ومحل هذه الأقوال في غير زيارة سيدنا رسول الله صلى الله عليه وسلم ، أما هي فلا تكره بل تكون من أعظم القربات للذكور والإناث ، وينبغي أن تكون قبور سائر الأنبياء والأولياء كذلك كما قاله ابن الرفعةوالقمولي وهو المعتمد
( نهاية المحتاج٣ /٣٧)


തുഹ്ഫയിൽ ഇബ്ന്ഹജ്ർ (റ) പറയുന്നു.

സ്ത്രീകൾക്ക് പൊതുവെ സിയായാറത്ത് കറാഹത്താണ്. പക്ഷെ നബി
صلى الله عليه وسلم [
യെ സിയാറത്ത് ചെയ്യൽ അവർക്കും സുന്നത്താണ്.
മറ്റു അമ്പിയാക്കൾ ഔലിയാക്കൾ  ഉലമാക്കൽ ഇവരെയും സിയാറത്ത് സുന്നത്താണന്ന് പണ്ഡിതർ പറഞ്ഞിട്ടുണ്ട്

സ്ത്രീകൾ കുടുംബങ്ങളെ സിയാറത്ത് കറാഹത്തും മഹത്തുക്കൾ പോലോത്തവരെ സിയാറത്ത് ചെയ്യൽ പുണ്യവുമാണന്ന് പറഞ്ഞതും തമ്മിൽ ഉള്ള വിത്യാസം ഇതാണ്

മഹാന്മാരെ സിയാറത്ത് ചെയ്യുന്നത് കൊണ്ടുള്ള ഉദ്ധേശം മഹാന്മാരുടെ മഖ്ബറകൾ ജീവിപ്പിക്കൽ കൊണ്ട് അവരെ ബഹുമാനിക്കലാണ് '
എന്ന് മാത്രമല്ല.
അവരെ സിയാറത്ത് കൊണ്ട് ചെയ്യുന്നവർക്ക് ആത്മീയമായ സഹായം
ലഭിക്കുന്നതാണ്. അതിനെ അല്ലാഹു വിന്റെ കാരുണ്യം തടയപെട്ടവരല്ലാതെ നിഷേധിക്കുകയില്ല.
കുടുംബത്തെ സന്ദർശിച്ചാൽ ഇത് ലഭിക്കുകയില്ല.

ഖബർ സിയാറത്ത് ചെയ്യുന്ന സ്ത്രീകളെ ശപിച്ചു എന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ സിയാറത്ത് ചെയ്യൽ ഹറാമാണന്ന് പറഞ്ഞത്  ദുർഭലമാണ്.

അവൾ പുറപെടുമ്പോൾ ഫിത്നയുണ്ടായാൽ ഹറാമാണ്
അത്തരം ഘട്ടത്തെ പറ്റിയാണ്
ശപിച്ചു എന്ന ഹദീസ് വന്നത്

സിയാറത്ത് ചെയ്യുന്നവൻ ഖുർആൻ പാരായണം ചെയ്യുകയും ശേഷം ദുആ ചെയ്യുകയും ചെയ്യണം അപ്പോൾ ഇജാബത്ത് കൂടുതൽ പ്രതീക്ഷയുണ്ട്
മയ്യിത്തിന് അത് കാരണം ജീവിച്ചിരിക്കുന്നവരെ പോലെ തന്നെ
റഹ്മത്തും ബറകത്തും പ്രതീക്ഷിക്കപ്പെടുന്നതാണ് '
എന്നല്ല ഈ സമയത്തേ ഖുർആൻ പാരായണം മയ്യത്തിന് ചേരുന്നതാണ്
അപ്രകാരം  മയ്യത്ത് എത്ര ദൂരയാണങ്കിലും പാരായണത്തിന് ശേഷം ദുആ ചെയതാലും
ചേരുന്നതാണ്. അത് വസ്വിയ്യത്തിന്റെ അദ്ധ്യായത്തിൽ വരുന്നതാണ് ' (തുഹ്ഫ 3/200 )

وتكره ) للخناثى و ( للنساء ) مطلقا خشية الفتنة ورفع أصواتهن بالبكاء نعم تسن لهن زيارته صلى الله عليه وسلم [ ص:201 ] قال بعضهم وكذا سائر الأنبياء والعلماء والأولياء .

ويفرق بين نحو العلماء والأقارب بأن القصد إظهار تعظيم نحو العلماء بإحياء مشاهدهم وأيضا فزوارهم يعود عليهم منهم مدد أخروي لا ينكره إلا المحرومون بخلاف الأقارب فاندفع قول الأذرعي إن صح إلى آخره ( وقيل تحرم ) للخبر الصحيح { لعن الله زوارات القبور } ومحل ضعفه حيث لم يترتب على خروجهن فتنة وإلا فلا شك في التحريم ويحمل عليه الحديث ( وقيل تباح ) إذا لم تخش محذورا لأنه صلى الله عليه وسلم { رأى امرأة بمقبرة ولم ينكر عليها } ( ويقرأ ) ما تيسر ( ويدعو ) له عقب القراءة بعد توجهه للقبلة لأنه عقبها أرجى للإجابة ويكون الميت كحاضر ترجى له الرحمة والبركة بل تصل له القراءة هنا وفيما إذا دعا له عقبها ولو بعيدا كما يأتي في الوصية
تحفة المحتاج٣/٢٠٠

*മഖ്ബറയിൽ പോകാൻ സ്വഹാബി വനിതകളുടെ മാതൃകയും ഉണ്ട്*👇

٦٧١٣ - عَنِ ابْنِ عُيَيْنَةَ، عَنْ جَعْفَرِ بْنِ مُحَمَّدٍ، عَنْ أَبِيهِ قَالَ: كَانَتْ فَاطِمَةُ بِنْتُ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ «تَزُورُ قَبْرَ حَمْزَةَ كُلَّ جُمُعَةٍ»

"നബി സ്വ യുടെ പ്രിയ പുത്രി ഫാത്വിമ റ എല്ലാ വെള്ളിയാഴ്ചയും ഹംസ റ വിന്റെ ഖബർ ശരീഫ് സിയാറത്തിന്ന് പോയിരുന്നു"" >>> പക്ഷെ ജുമുഅ ജമാ അത്തിന്ന് പോയിട്ടില്ല 👆

ഇതേ രൂപത്തിൽ ആയിഷാ ബീവി റ ഖബർ സിയാറത്തിന്ന് പോയിട്ടുണ്ട് >> പള്ളിയിൽ നിസ്ക്കാരത്തിന്ന് പോയിട്ടില്ല

٦٧١١ - عَبْدُ الرَّزَّاقِ قَالَ: أَخْبَرَنَا ابْنُ جُرَيْجٍ قَالَ: أَخْبَرَنَا ابْنُ أَبِي مُلَيْكَةَ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «ائْتُوا مَوْتَاكُمْ فَسَلِّمُوا عَلَيْهِمْ، وَصَلُّوا عَلَيْهِمْ فَإِنَّ لَكُمْ فِيهِمْ عِبْرَةٌ». قَالَ ابْنُ أَبِي مُلَيْكَةَ: " وَرَأَيْتُ عَائِشَةَ تَزُورُ قَبْرَ أَخِيهَا عَبْدِ الرَّحْمَنِ بْنِ أَبِي بَكْرٍ، وَمَاتَ بِالْحُبْشِيِّ وَقُبِرَ بِمَكَّةَ

مصنف عبد الرزاق

ജുമുഅ ജമാ അത്തിന്ന് പെണ്ണുങ്ങൾ വരേണ്ടതില്ലെന്ന് ഖുർആനും, തിരു സുന്നത്തും വ്യക്തമാക്കുന്നു.... സ്വഹാബിയായ ഇബ്നു മസ്ഊദ് റ ചരൽ കല്ല് വാരിയെറിഞ്ഞിട്ടാണ് പെണ്ണിനെ പള്ളിയിൽ നിന്ന് പുറത്താക്കിയത്

........................................'


ഖബറിന് മുകളിൽ പള്ളികൾ നിർമിച്ചവരെ ശപിച്ചു എന്ന ഹദീസ്

സുന്നികൾ ഒരിക്കലും മഹാന്മാരുടെ ഖബറിന്ന് മുകളിൽ പള്ളികളും മസ്ജിദുകളും ചർച്ചുകളും  നിർമിക്കണമെന്നോ?
ഖബറുകൾ സുജൂദ് ചെയ്യണമെന്നോ സുന്നികളാരും പറയുന്നില്ല.

മഹാൻമാരുടെ ഖബറിന്റെ ചാരെ  അവരുടെ ബറകത്ത് ഉദ്ധേശിച്ച് പള്ളി നിർമിക്കൽ യാതൊരു വിരോധവുമില്ലന്ന് ലോക പ്രശസ്ത പണ്ഡിതരായ. സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവായ ശൈഖുൽ ഇസ് സ്ലാം  ഹാഫിള് ദ്ധുൻ യാ ഇബ്ൻ ഹജർ (റ )യും, ഇമാം ബൈളാവി (റ )യും വെക്തമാക്കിയിട്ടുണ്ട്



മഹാന്മാരുടെ ഖബറിൻമേൽ ഖുബ്ബ നിർമിക്കൽ പുണ്യമാണന്ന് ഫത്ഹുൽ മുഈൻ തുഹ്ഫ തുടങ്ങീ ഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്
അത് ശേഷം വരുന്നതാണ്



*ജൂത-നസ്വാറാക്കൾ അവരുടെ അന്ബിയാക്കളുടെ ഖബറുകൾക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തിൽ അത് ഖിബ് ല യാക്കുകയും ചെയ്തതിനാലാണ് അവരെ അള്ളാഹു ശപിച്ചത്.

മരണപ്പെട്ടുപോയ അന്ബിയാക്കളുടെ ഖബറുകൽ സന്ദർഷിച്ചതിനാലൊ അവരുടെ ആശയത്തിലേക്ക്  മറ്റുള്ളവര കടന്നുവരുന്നതിന്നായി അവരുടെ സ്മരണകൾ ലോകത്ത് നിലനിർത്തുന്നതിന്നാവശ്യമായ സ്മാരകങ്ങൾ അവരുടെ ഖബറുകൽക്കു സമീപം നിർമിച്ചതിനാലോ അല്ല. ഇക്കാര്യം പ്രസ്തുത ഹദീസ് വിവരിച്ചു പണ്ഡിതന്മാർ രേഖപെടുത്തിയതാണ്.*

*ഒഹാബി പുരോഹിതർ ദുർവ്യാഖ്യാനിച്ച ഹദീസ് വിവരിച്ചു.

ലോക പ്രശസ്ത പണ്ഡിതരായ. സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവായ ശൈഖുൽ ഇസ്ലാം  ഹാഫിള്ദ്ധുൻയാ ഇബ്ൻ ഹജർ( റ )യും, ഇമാം ബൈളാവി (റ )യും പറയുന്നത് കാണുക


📚ഇമാം ബൈളാവിയെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്കലാനി (റ) എഴുതുന്നു*.👇

لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك ، فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد(

فتح الباري ٢/٢٧٥)
شرح السيوطى للنسائي: 2/43)

(إرشاد الساري شرح صحيح البخاري:2/88)للإمام القسطلاني.


*ജൂത-നസ്വറാക്കൾ അവരുടെ അന്ബിയാക്കളെ പരിധിവിട്ട് ആദരിച്ച്  അവരുടെ ഖബുറുകൽക്കു സുജൂദു ചെയ്യുകയും നിസ്കാരത്തിൽ അതിനെ ഖിബ്ലയാക്കി അതിലേക്കു തിരിഞ്ഞു നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും  ചെയ്തപ്പോൾ അള്ളാഹു അവരെ ശപിക്കുകയും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് മുസ്ലിംകളെ വിലക്കുകയും ചെയ്തു. അതിനാല ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൾ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പ് പെടുന്നതല്ല.*
_*(ഫത് ഹുൽബാരി: 2/275)*_



ഇമാം സുയൂത്വി ശറഹുന്നസാഇ  2/43യിലും
ഇമാം ഖസത്വയ്യാനി ബുഖാരിയുടെ ശറഹ്
ഇർശാദു സാരിയിലും 2/88 ഇത് പറഞ്ഞിട്ടുണ്ട്

ഇതോടെ സുന്നികൾ മഹാന്മാരുടെ ഖബറിന്ന് മുകളിൽ സുന്നികൾ മസ്ജിദ് നിർമിക്കലുണ്ട് എന്ന വാദം തരിപ്പണമായി

📚✍🏻ഇമാം ഇബ്നുഹജർ(റ) തന്നെ തുഹ്ഫയിൽ പറയുന്നത് കാണുക*

    പുണ്യകര്മങ്ങളെ കൊണ്ട് വാസിയത്ത് സ്വഹീഹാവുന്നതാണ് പുണികര്മങ്ങൾക്ക് ഉദാഹാരണം പള്ളിപരിലാനം , പണ്ഡിതന്മാർ പോലെത്തവരുടെ ഖബറിൻ മേൽ ഖുബ്ബ നിർമിക്കുക പോലെയുള്ളവ ചെയ്യലാണ് ( തുഹ്ഫ 3 / 64 )

/1]  وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها3, 6:4: تحفةالمحتاج


ഇതിൽ നിന്ന് മഹാന്മാരുടെ ഖബറിൽ മേൽ ഖുബ്ബ ആരും വിരോധിച്ചിട്ടില്ല അതിൽ തർക്കമില്ല
എന്നും മാനസ്സിലാകാം

മുല്ലാ അലിയ്യുൽ ഖാരി മിശ്കാത്തിന്റെ വ്യാഖ്യാനത്തിൽ പറയുന്നത് കാണുക
ജനങ്ങൾ സിയാറത്ത് ചെയ്യാനും ഇരുന്ന് വിശ്രമിക്കാനും വേണ്ടി പ്രസിദ്ധരായ പണ്ഡിതന്മാരുടെയും മശാഇഖുമാരുടെയും ഖബറുകൾക്ക് മുകളിൽ കെട്ടിടം പണിയുന്നതിനെ സലഫുകൾ അനുവദിച്ചിരുന്നു  *(മിർഖാത്ത് 2/372)*
ﻭﻓﻲ ﺷﺮﺡ ﺍﻟﺘﻮﺑﺸﺘﻲ ﻋﻠﻰ ﺍﻟﻤﺼﺎﺑﻴﺢ : ﻭﻗﺪ ﺃﺑﺎﺡ ﺍﻟﺴﻠﻒ ﺍﻟﺒﻨﺎﺀ ﻋﻠﻰ ﻗﺒﻮﺭ ﺍﻟﻤﺸﺎﻳﺦ ﻭﺍﻟﻌﻠﻤﺎﺀ ﺍﻟﻤﺸﻬﻮﺭﻳﻦ ﻟﻴﺰﻭﺭﻫﻢ ﺍﻟﻨﺎﺱ ﻭﻟﻴﺴﺘﺮﻳﺤﻮﺍ ﺑﺎﻟﺠﻠﻮﺱ ﻓﻴﻬﺎ (مرقات ٢/٣٧٢)
..........................

ഇനി ഖബറിന്റെ അടുത്ത് വിളക്ക് കത്തിക്കൽ പണ്ഡിതൻമാർ എന്ത് പറയുന്നു എന്ന് നോക്കാം


ചില നബി മാരെ ആരാധിക്കുകയും അവരുടെ ഖബറിന്ന് മുകളിൽ ചർച്ചുകളും ദേവാലയങ്ങളും മസ്ജിദുകളും ഉണ്ടാക്കി വിഗ്രഹങ്ങൾ വെച്ച് അവരെ പൂജിക്കുകയും അവർക്ക് സുജൂദ് ചെയ്യുകയും അതിന്മേൽ പൂജാവിളക്ക് കത്തിക്കുകയും ചെയ്ത വരെ വിമർശിച്ചു കൊണ്ടാണ് നബി സ്വ മേൽ വാജകം പറഞ്ഞത്


അല്ലാതെ സിയാറത്തിന്ന് വരുന്നവർക്ക്  വെളിച്ചം ലഭിക്കുക പോലെയുള്ള ആവശ്യങ്ങൾക്ക് വേണ്ടി വിളക്ക് കത്തിക്കുന്നതിനെ പറ്റിയല്ല.

വിളക്ക് കത്തിക്കാൻ പറ്റുന്ന സന്ദർഭങ്ങൾ ഇമാമുമാർ പറയുന്നത് കാണുക.


ونذر الزيت والشمع للأولياء يوقد عند قبورهم تعظيما لهم ومحبة جائز أيضا ولاينبغي النهي عنه :تفسير روح البيان 3/400


"ഔലിയാക്കളോടുള്ള സ്നേഹം കാരണം അവരുടെ ഖബറിന്ന്‍ അരികില്‍ വിളക്ക് കത്തിക്കാന്‍ നെയ്യും എണ്ണയും നേര്ച്ചയാക്കള്‍ അനുവദനിയമാണ് ഒരിക്കലും എതിര്‍ക്കപ്പെടേണ്ടതല്ല"(തഫ്സ്സീര് റൂഹുൽ ബയാൻ 3/400



: ബഹു അബ്ദുല്‍ ഗനിയ്യുന്നാബല്സി(റ)പറയുന്നത് കാണുക

أن البدعة الحسنة الموافق لمقصود الشرع تسمي سنة بناء القباب علي قبور العلماء والأولياء والصلحاء ووضع الستور والعمامة والثياب علي قبورهم أمرجائز اذاكان القصد بذلك التعظيم في أعين العامة حتي لايحتقر أصحاب هذا القبر وكذا اتخاذ القنادل والشمع عند قبور الاولياء والصلحاء من باب التعظيم والاجلال أيضا للأولياء فالمقصود فيها مقصد حسن:تفسير روح البيان 3/400

"ഇസ്ലാമിക നിയമത്തോട് യോജിച്ച ആചാരത്തില്‍ പെട്ടതാണ് അമ്പിയാക്കള്‍,ഔലിയാക്കള്‍,സ്വാലിഹുകളുടെ ഖബറില്‍ഖുബ്ബ ഉണ്ടാക്കലും ഖബറിന്മേല്‍ വസ്ത്രം, തുണി ഇടലും വിളക്ക് കത്തിക്കലുമെല്ലാം.അത് അനുവദനിയവുമാണ് സാദാരണക്കാര്‍ അനാധരിക്കാതിരിക്കാനാണത്(റൂഹുൽ  ബയാന്‍ 3/400)


           വിളക്ക് കത്തിക്കലും അനാവഷ്യ ചർച്ചയും.........


നിലവിളക്ക് കരന്‍റെ് വരുന്നതിന്ന്‍ മുമ്പ് പ്രകാശത്തിന്ന്‍ ജനം അവലമ്പമാക്കിയിരുന്ന മാധ്യമമാണ് പാവപ്പെട്ട വീടുകളില്‍ ചിമ്മിനി വിളക്കും മിഡില്‍ കുടുംബങ്ങളില്‍ റാന്തല്‍ വിളക്കും ഉപയോഗിച്ചിരുന്നു അതു പുരോഗമിച്ചു പെട്രൊള്‍മേക്സ് നിലവില്‍ വന്നു

എന്‍റെ ചെറുപ്പത്തില്‍ കൈപ്പാടത്ത് മുഹമ്മദ്‌ക്ക എന്ന ഒരു കറകളഞ്ഞ കമ്യുണിസ്റ്റ് കാരനുണ്ടായിരുന്നു (അദ്ദേഹം പിന്നീട് നല്ലൊരു മതഭക്തനായിട്ടാണ് മരണപ്പെട്ടത് അല്ലാഹു പൊറുത്ത് കൊടുക്കട്ടെ ആമീൻ)അദ്ദേഹത്തിന്‍റെ വീട്ടില്‍ പെട്രൊള്‍ മേക്സ് കത്തിച്ചിരുന്നത് ഞാന്‍ ഓര്ക്കുകയാണ് ഞങ്ങള്‍ ദർസ് കഴിഞ്ഞ് വരുമ്പോള്‍ നല്ലൊരു പ്രകാശം കാണണമെങ്കില്‍ അവരുടെ വീട്ടിന്‍റെ അടുത്ത് എത്തണം .



എന്നാല്‍ ഉയര്‍ന്ന കുടുബങ്ങളിലും ഹൈന്ദവ കുടുബങ്ങളിലും പള്ളികളിലും അമ്പലങ്ങളിലും ജാറങ്ങളിലും ആകാലഘട്ടങ്ങളില്‍ നിലവിളക്ക് ഉപയോഗിച്ചതായി ഓര്‍ക്കുന്നു

എന്‍റെ നാട്ടിലെ ജുമുഅത്ത് പള്ളിയുടെ മിഹ്റാബിന്‍റെ (ഇമാം നിസ്കരിക്കുന്ന സ്ഥലം) അടുത്ത് നിലവിളക്ക് കത്തിച്ചു വെച്ചിരുന്നത് ഇന്നും എന്‍റെ കണ്ണില്‍ കാണുകയാണ് അന്ന്‍ പള്ളിയിലേക്ക് എണ്ണ നേര്ച്ചയാക്കുക എന്ന ഒരു ആചാരം തന്നെ നാട്ടില്‍ നിലവില്‍ ഉണ്ടായിരുന്നു

എന്നാല്‍ കരന്‍റെ് വന്നതിന്ന്‍ ശേഷം അതല്ലാം വിസ്മരിതിയിലായി എങ്കിലും പഴയകാല സ്മരണ നിലനിര്‍ത്താന്‍ വേണ്ടി നിലവിളക്കുകള്‍ ഇന്നും പൊന്നാനി ,പുത്തന്‍ പള്ളി,മമ്പുറം,പോലോത്ത പള്ളികളിലും ജാറങ്ങളിലും  ഉണ്ട്(കത്തിക്കാറില്ല എന്നത് പ്രത്യാകം സ്മരണീയമാണ്)


എന്നാല്‍ ഉത്ഘാടനത്തിന്‍റെ ഭാഗമായി (വീട്,കട,സ്ഥാപനം,തുടങ്ങിയുള്ള)നടത്തി വരുന്ന നിലവിളക്ക് കൊളുത്തല്‍ (പ്രകാശം ഉണ്ടാവാന്‍ വേണ്ടിയല്ല എന്നത് ആര്‍കും അറിയാം) അതൊരു ഹൈന്ദവ ആചാരമാണ് കാരണം  വന്നതിന്ന്‍ ശേഷവും ഹൈന്ദവ വീടുകളില്‍ ആരാധനയുടെ ഭാഗമായി കത്തിക്കപ്പെടുന്നു അതു കൊണ്ട് തന്നെ ആരീതി മുസ്ലിംകള്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ല


ഒരു മതത്തിന്‍റെ ആരാധനയുടെ ഭാഗമായി നടത്തപെടുന്ന ആചാരങ്ങള്‍ സ്വീകരിക്കാന്‍ പാടില്ല എന്നാണ്  ‍ ഇസ്ലാമിന്‍റെ കാഴ്ചപ്പാട്

ഓണത്തിന്നും വിഷുവിനും, ക്രിസ്തുമസ്സിനും ഉണ്ടാക്കപ്പെടുന്ന ഭക്ഷണവും തദൈവവമാണ്.
             ഉളുഹിയത്ത്തിനും(പെരുന്നാളിന്ന്‍ ബലി അറുക്കുക) കുട്ടികള്‍ ജനിച്ചാല്‍ അറുത്ത് കൊടുക്കുന്നതും മറ്റു മതസ്ഥര്‍ക്ക് കൊടുക്കരുത് എന്നതാകുന്നു നിയമം..
      എന്നാല്‍ ഹൈന്ദവ സഹോദരന്മാർക്കും, മറ്റും ഭക്ഷണം കൊടുക്കുന്നതും അവരുടെ ഭക്ഷണം കഴിക്കുന്നതിന്നും അവര്‍ക്ക് ധര്‍മം ചെയ്യുന്നതും അനുവദനിയമാെണെന്ന്‍ മാത്രമല്ല ദൈവത്തിന്‍റെ(അല്ലാഹുവിന്‍റെ)ഭാഗത്ത് നിന്ന്‍ പ്രതിഫലം കിട്ടുകയും ചെയ്യും


അപ്പോള്‍ ഹൈന്ദവ ആചാര ആരാധനയ നിലവിളക്ക് കത്തിക്കലും ക്രൈസ്തവ ആചാര ആരാധനയായ മെഴുകുതിരികത്തിക്കലും മുസ്ലിംകള്‍ക്ക് നിഷിദ്ധമാണ്

പ്രകാശം കാണാന്‍ വേണ്ടി കത്തിക്കുന്നതിന്നെ  പറ്റിയല്ല ഈപറയുന്നത് അതെവിടെയാണെങ്കിലും അനുവതനീയമാണ്
അതു കൊണ്ട് ആരാധനയുടെ ഭാഗമാണെന്ന്‍ വിശ്വസിച്ച് കൊണ്ട് ഒരാള്‍ ഈപ്രവര്‍ത്തനം ചെയ്താല്‍ അവന്‍ ഇസ്ലാമില്‍ നിന്ന്‍ തന്നെ പുറത്ത് പോകും എന്നാല്‍ അങ്ങിനെയുള്ള വിശ്വാസമൊന്നുമില്ലാതെ ഒരാള്‍ ചെയ്‌താല്‍ ഹൈന്ദവ ആരാധനയുടെ ഭാഗമായ ഒരു കാര്യം ചെയ്തു എന്ന നിലയില്‍ അതു നിഷിദ്ധമാണ്.


ചുരുക്കത്തിൽ നിലവിളക്ക് കത്തിക്കല്‍  ജാഇസാണ്. അതേ സമയം മറ്റു മതത്തിന്റെ പൂജ എന്ന നിലക്കാണെങ്കിൽ  കുഫ്രിയ്യത്താണ് അവരോടുള്ള സാദ്രിശ്യം എന്ന രീതിയിലാണെങ്കിലും കുറ്റകരം ആകും. അതൊന്നുമില്ലെങ്കിൽ  ‍ ജാഇസാണെന്ന് പറഞ്ഞത്‌. ( ഫതാവല്‍ കുബ്റ 4/239)

അസ്ലം സഖാഫി
പരപ്പനങ്ങാടി
ആദർശം എന്ന യൂറ്റ്യൂബ് ചാനൽ

ആദർശ പഠിതാക്കൾക്ക് വേണ്ടി തയ്യാറായി കഴിഞ്ഞു

എല്ലാവരും താഴെ ലിങ്കിൽ കയറി SUBSCRIBE ചെയ്യുകയും ബെൽ ഐക്കൺ അമർത്തുകയും ചെയ്യു

ശേഷം ആദർശ പഠനത്തിന് ഉപയോഗപ്പെടുത്തുക
https://www.youtube.com/channel/UCs7R19lgcp-oZv4BYABiVBQ



പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...