Showing posts with label ശിർക് എന്താണന്ന് തിതിയാതെ   നട്ടം തിരിയുന്ന ഒഹാബി ഖുറാഫികൾ. Show all posts
Showing posts with label ശിർക് എന്താണന്ന് തിതിയാതെ   നട്ടം തിരിയുന്ന ഒഹാബി ഖുറാഫികൾ. Show all posts

Friday, August 30, 2019

ശിർക് എന്താണന്ന് തിതിയാതെ നട്ടം തിരിയുന്ന ഒഹാബി ഖുറാഫികൾ


ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0



*ശിർക് എന്താണന്ന് തിതിയാതെ   നട്ടം തിരിയുന്ന ഒഹാബി ഖുറാഫികൾ*


*മക്കാ മുശ്രിക്കുകളുടെ ശിർക്കെന്ത്?*


*മുസ്ലിമീങ്ങളെ ശിർക്കാരോപിക്കാതെ ഉറക്ക് കിട്ടാത്തവരാണ് 'ഒഹാബി പുരോഹിതർ*

*ലോക മുസ്ലിമീങ്ങൾ തൗഹീദിൽ പിഴച്ചു ശിർക്ക് ചെയ്യുന്നവരാണ് എന്ന്  ആരോപിച്ചു  കൊണ്ട് വന്നവർ അവസാനം  തൗഹീദും ശിർക്കും തിരിയാതെ പരസ്പരം ശിർക്കും കുഫ്റുമാരോപിച്ച് ചിന്നി ചിതറി
വയക്ക് കൂടി കൊണ്ടിരിക്കുകയാണ് ഒഹാബി പാതിരിമാർ* '

*എന്നിട്ട് ഇപ്പോഴും ലോക മുസ് ലിമീങ്ങളെ ശിർക്കാരോപിക്കും ഇപ്പോഴും നിർത്തിയിട്ടില്ല.*

എന്താണ് ശിർക്കും തൗഹീദും എന്ന്  ഇവർക്കറിയില്ല.


മക്കാ മുശ്രിക്കുകളുടെ ശിർക്കും ഇവർക്ക് അറിയില്ല

*മക്കാ മുശ്രിക്കുകളുടെ ശിർക്ക് ശരിക്ക് മനസ്സിലാക്കിയാൽ മാത്രമേ യഥാർത്ത ശിർക്ക് ഗ്രഹിക്കുകയുള്ളു.*


.*അല്ലാഹുവിന്റെഅനുവാദവും ഉദ്ദേശ്യവും വേണ്ടുകയും കൂടാതെ അവന്റെ അടുക്കൽ ശുപാർശ പറയാനുംസമ്മർദ്ദം ചെലുത്തി കാര്യങ്ങൾ നേടിത്തരാനും കഴിവുള്ള ഇലാഹുകലുണ്ടെന്നുവിശോസിച്ച മക്ക മുശ്രിക്കുകൾ അവരുടെ ദൈവങ്ങളോട് നടത്തിയ സഹായർതനയുംഇബാദത്തുകളും അവർ വിശ്വസിച്ച ശിർക്കും എന്താണന്ന്
ഖുർആനിൽ വെക്തമാക്കിയിട്ടുണ്ട്
പൂർവ്വകാലമുഫ്ഫസ്സിറുകൾ നല്കിയ വ്യാഖ്‌യാനങ്ങളും അവയുടെ മുമ്പും ശേഷവുമുള്ളവചനങ്ങളും പരിശോദിച്ചാൽ തന്നെ ഈ യാതാർത്ഥ്യം ബോധ്യപ്പെടുന്നതാണ്.*



 *മുഅജിസത്ത് കറാമത്തിലുടെഅൻബിയ-ഔലിയാക്കൾ സഹായിക്കുമെന്ന വിശ്വാസത്തോടെ സത്യാ വിശ്വാസികൾഅവരോടു നടത്തുന്ന സഹയാർതനയല്ല അവരുടെ ശിർക്കും ഇബാദത്തും *'


ശിർക്കിന്റെ അർത്ഥം
..........

തൗഹീദിനെ വിപരീത പദമാണ് ശിർക്ക് 'ഇരുട്ടും വെളിച്ചവും പോലെ പരസ്പരവിരുദ്ധങ്ങളായ രണ്ടു വിശ്വാസങ്ങളാണ് ' വൈരുദ്ധ്യങ്ങൾ ഒരുമിച്ചു കൂടുക ഇരുട്ടും വെളിച്ചവും ഒരിടത്ത് ഒരു അവസരം ഉണ്ടാവുക എന്നത് അസംഭവ്യമാണ്' അപ്രകാരംതന്നെ തൗഹീദും ശിർക്കും രണ്ട് വിരുദ്ധ വിശ്വാസങ്ങൾ ഒരേ അവസരത്തിൽ ഒരാളിലൂടെ നിലനിൽക്കുകയില്ല'

ഒരു മുവഹിദിനെ മുശ്രിക് എന്നോ ഒരു മുശ്രികിനെ
മുവഹിദ് എന്നോ
  വിളിക്കാൻ സാധ്യമല്ല '
 ഒരാളുടെ ഹൃദയത്തിൽ ശിർക്ക് കടന്നുകൂടിയാൽ തൗഹീദും
തൗഹീദ് കടന്നുകൂടിയാൽ ശിർക്കും തകർന്നുവീഴുന്നു '
ഒന്ന് മറ്റൊന്നിനെ നശിപ്പിക്കുന്നു

പങ്ക് ചേർക്കുക എന്നത്രേ ശിർക്ക് എന്ന പദത്തിൻറെ ഭാഷാർത്ഥം അർത്ഥം ഇസ്ലാമിക വീക്ഷണത്തിൽ അതിനു നൽകുന്ന നിർവചനം


, അല്ലാഹുവിന് തുല്യമായതോ , കീഴിലുള്ളതോ ആയ മറ്റു ഇലാഹോ ഇലാഹുകളോ   ഉണ്ടെന്ന് വിശ്വസിക്കൽ "

ഇത് തൗഹീദിന്റെ
  നിർവചനത്തിൽ നിന്ന് തന്നെ ഗ്രഹിക്കാവുന്നതാണ്

ഇത് തന്നെയാണ് വിശുദ്ധഖുർആൻ വ്യക്തമാക്കുന്നത്
ചില ആയത്തുകൾ ഉദ്ധരിക്കാം

 അതിൽ നിന്നും മുശ്രിക്കുകളുടെ വിശ്വാസം എന്താണന്ന് വെക്തമായി മനസ്സിലാക്കാം
ഖുർആൻ പറയുന്നു'

أَئِنَّكُمْ لَتَشْهَدُونَ أَنَّ مَعَ اللَّهِ آلِهَةً أُخْرَىٰ ۚ قُل لَّا أَشْهَدُ ۚ قُلْ إِنَّمَا هُوَ إِلَٰهٌ وَاحِدٌ وَإِنَّنِي بَرِيءٌ مِّمَّا تُشْرِكُونَ (19) انعام

 " നിശ്ചയം അല്ലാഹുവോടൊപ്പം മറ്റുവല്ല ഇലാഹുകളുണ്ടെന്ന നിങ്ങൾ സാക്ഷ്യം വഹിക്കുന്നുവോ , തങ്ങൾ അവരോട് പറയുക , ഞാൻ സാക്ഷ്യം വഹിക്കുന്നില്ല , പറയുക , നിശ്ചയം അവൻ എക ഇലാഹ് മാത്രമാണ് നിങ്ങൾ പങ്ക് ചേർക്കുന്നതിൽ നിന്നും ഞാൻ വിമുക്തനാണ് . "


 ഒന്നിലധികം ഇവാഹകമുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്ന
മക്കാ മുശ്രിക്കുകളുടെ വിശ്വാസത്തെയാണ് ഇവിടെ ശിർക്ക് എന്ന് വിവരിക്കുന്നത് .
 അത്തരം ശിർക്കിൽ നിന്ന് നബി തങ്ങൾ صلى الله عليه وسلم
മുക്തനാണെന്നും
 അല്ലാഹു ഏകൻ മാത്രമാണെന്ന് തൗഹീദിന്റെ വ്യക്തമായ പ്രക്യാപനവുമാണ് ഈ ആയത്തിലൂടെ അല്ലാഹു നടത്തിയിരിക്കുന്നത് '

അല്ലാഹു അല്ലാത്ത മറ്റു ഇലാഹുകൾ ഉണ്ട് എന്ന് തന്നെയായിരുന്നു ജാഹിലിയ്യാ അറബികളുടെ വിശ്വാസം . അവരുടെ ജീവിത ചരിത്രം പരിശോധിച്ചാൽ  അക്കാര്യം വ്യക്തമാവുന്നതാണ് , ഈ ശിർക്കിനെയാണ് ഖുർആൻ നഖശിഖാന്തം എതിർത്തതും

ام لهم إله غير الله سبحان الله عما يشركون ( 43
 (  അല്ലാഹു അല്ലാത്ത മറ്റ് ഇലാഹ് അവർക്കുണ്ടാ , നാം അവർ പങ്കുചേർക്കുന്നതിന് തൊട്ട് പരിശുദ്ധനായിരിക്കുന്നു .
 . എന്ന് വാക്കും  അല്ലാഹു അല്ലാത്ത ഇലാഹുകളിൽ അവർ വിശ്വസിച്ചിരുന്നു എന്നും  ആ വിശ്വാസമാണ് ശിർക്കന്നുമാണ് തെളിയിക്കുന്നത് '

ബഹു ദൈവവിശ്വാസമായിരുന്നു ജാഹിലിയ്യാ മുശ്ക്കുകൾ വെച്ചു പുലർത്തിയിരുന്നശിർക്കന്ന് വീണ്ടും ഖുർആൻ വ്യക്തമാക്കുന്നു .

وَاتَّخَذُوا مِن دُونِهِ آلِهَةً لَّا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَ مَوْتًا وَلَا حَيَاةً وَلَا نُشُورًا (3)
 അല്ലാഹുവിന്റെ കീഴിൽ അവർ ഇലാഹുകളെ സൃഷ്ടിച്ചു , അവ ഒന്നിനെയും സൃഷ്ടിക്കുകയില്ല . പ്രത്യുത അവർ സ്യഷ്ടിക്കപ്പെടുകയാണ് ഫുർഖാൻ 24)

أَمِ اتَّخَذُوا مِن دُونِهِ آلِهَةً ۖ قُلْ هَاتُوا بُرْهَانَكُمْ ۖ

. " അല്ലാഹുവിന്റെ കീഴിൽ അവർ ഇലാഹുകളെ ഉണ്ടാക്കിയോ: നിങ്ങളുടെ ലക്ഷ്യം കൊണ്ടുവരുക എന്ന് താങ്കൾ അവരോട് പറയുക (ഫുർഖാൻ 24)


. ' അല്ലാഹു അല്ലാ ഇലാഹുകളിൽ വിശ്വസിച്ചിരുന്നു എന്നു മാത്രമല്ല ആ ഇലാഹുകൾ അല്ലാ എവിന്റെ കീഴിൽ ഉളവയാണെന്നുകൂടിയായിരുന്നു അവരുടെ വിശ്വാസമെന് മേല് അയത്തുകളിൽ നിന്ന് ഗ്രഹിക്കാം .


  അല്ലാഹുവിന്റെ കീഴിൽ അവർ ഇലാഹുകളെ സ്ഥാപിച്ചു '

 എന്ന ഖുർ ആനിക പ്രയാഗം ഇതാണ് വ്യക്തമാക്കുന്നത് . ദൂന എന്ന അറബി പദത്തിനു താഴെ ' എന്നാണ് അസൽ ' അർത്ഥമെന്ന് ഇമാം ബൈളാവി തന്റെ തഫ്സ റിൽ ( പേജ്45 )
 വിവരിച്ചിട്ടുണ്ട് .

അപ്പോൾ അല്ലാഹുവിന്റെ താഴെയുള്ള കുറെ ദൈവങ്ങളിൽ വിശ്വസിക്കുക എന്ന കൊടും ശിർക്കായിരുന്നു മക്കാ മുശ്രിക്കുകൾക്കുണ്ടായിരുന്നത് എന്ന് വ്യക്തമായല്ലോ . .

 അല്ലാഹു അല്ലാത്ത വസ്തുക്കളെ ഇലാഹാക്കുക എന്ന നിലക്കും ശിർക്ക് ജാഹിലിയ്യാ അറബികൾ വെച്ച് പുലർത്തിയിരുന്നില്ലെന്നും ഇലാഹ് ഏകനാണെന്നുള്ള വിശ്വാസത്തോടെ ചില തെറ്റായ പ്രവർത്തനങ്ങൾക്ക് പല ഇലാഹുകളെ ആക്കിയതുപോലെയായിരിക്കുകയാണ് അറബികളെന്നുമുള്ള
 ചിലരുടെ വാദം അപ്രസക്തമാണ് .

 ആലങ്കാരികമായി അവരുടെ മേൽ ശിര്ക്കു വെച്ചുകെട്ടുകയോ ചില തെറ്റായ പ്രവർത്തനങ്ങൾ കാരണമായി മറ്റു ഇലാ ഹുകളിൽ വിശ്വസിക്കുന്ന മുശ്രിക്കുകളാണെന്ന് വാദമുന്നയിക്കുകയോ പുണ്യ വാളന്മാരെയും സുകൃതരെയും ഇലാഹീ സാമിപ്യം കരസ്ഥമാക്കിയവരെന്ന നിലയിൽ ആദരിക്കുന്നതിന്റെ പേരിൽ അവരെ ഇലാഹാക്കി ശിർക്കു വെച്ച് പുലർത്തി എന്നു പ്രസ്താവിക്കുകയോ അല്ല ഖുർആൻ ചെയ്തത് .

പ്രത്യുത ഒന്നിലധികം ഇലാഹുകൾ ഉണ്ട് എന്ന അവരുടെ യഥാർത്ഥ വിശ്വാസത്തെ തന്നെയാണ് ഖുർആൻ ഖണ്ഡിച്ചിരിക്കുന്നത് . ഈ ബഹു ദൈവത്വം അവരി അംഗീകരിക്കുകയും അത് സ്ഥാപിക്കാൻ വിഫലശ്രമം നടത്തുകയുമായിരുന്നു ഖുറൈശികൾ ചെയ്തിരുന്നത് . അവരുടെ തന്നെ വാക്കുകൾ ഖുർആൻ ഉദ്ധരിക്കുന്നത് കാണുക .

)أَجَعَلَ الْآلِهَةَ إِلَٰهًا وَاحِدًا ۖ إِنَّ هَٰذَا لَشَيْءٌ عُجَابٌ (5)وَانطَلَقَ الْمَلَأُ مِنْهُمْ أَنِ امْشُوا وَاصْبِرُوا عَلَىٰ آلِهَتِكُمْ ۖ إِنَّ هَٰذَا لَشَيْءٌ يُرَادُ (6) مَا سَمِعْنَا بِهَٰذَا فِي الْمِلَّةِ الْآخِرَةِ إِنْ هَٰذَا إِلَّا اخْتِلَاقٌ (7

 - ഇലാഹുകളെയെല്ലാം കൂടി മുഹമ്മദ് ഒറ്റ ഇലാഹാക്കിയോ ' നിശ്ചയം ഇതൊരു വിസ്മയാവഹമായ കാര്യം തന്നെ !
നബിയുടെ സദസ്സിൽ നിന്ന്  അവരുടെ പ്രധാനികൾ പിരിഞ്ഞുപോയി . അവർ പരസ്പരം പറഞ്ഞു നി നടന്നു കൊള്ളുവിൻ . നിങ്ങളുടെ ഇലാഹുകളുടെ വിശ്വാസത്തിൻറമൽ സ്ഥിര ചിത്തിരാകുവിൻ , നിശ്ചയം ഇത് പ്രതിക്ഷിക്കപ്പെട്ടത് തന്നെയാണ് പൂർവ്വ കാല മതങ്ങളിൽ ഈ തൗഹീദ് നാം ശ്രവിച്ചിട്ടില്ല . ഇതൊരു നിർമ്മിതവാദം   ന്മാത്രമാണ് . -
(സ്വാദ്)

 തിരുനബി ( സ ) അവതരിപ്പിച്ച തൗഹീദ് പല ഇലാഹുകളെ ഒന്നിൽ ലയിപ്പിച്ചുകൊണ്ടാണെന്നും ഒരു ഇലാഹ് എന്ന വാദം മുൻമതങ്ങളിൽ നിന്നും കേട്ടിട്ടില്ലെന്നുമാണവർ വാദിച്ചത് . ഏക ഇലാഹ് എന്ന സിദ്ധാന്തം അവർക്ക് അവിശ്വസനീയവും , വിസ്മയാവഹവുമായിത്തോന്നി . എന്നിട്ട് നബി ( സ ) യുടെ സദസ്സിൽ നിന്നിറങ്ങിപ്പോരുകയും ബഹുദൈവങ്ങളിലുള്ള വിശ്വാസത്തിൽ തുടരാനും ആ മാർഗ്ഗത്തിൽ ത്യാഗങ്ങൾ സഹിക്കാനും അവർ അനുയായി കൾക്ക് ആഹ്വാനവും നൽകി . ഖുറൈശി പ്രമുഖരുടെ ഈ നിലപാട് ഇതര ഇലാഹുകളെ അവർ ഇലാഹാണെന്ന് വിശ്വസിച്ചിരുന്നത് സ്വബോധത്തോടുകൂടെ തന്നെയായിരുന്നെന്നും ആ വിശ്വാസത്തിൽ അവർ ദൃഢചിത്തരായിരുന്നു എന്നും വ്യക്തമാക്കുകയാണ് .

 അതിന്നെതിരിലുള്ള തൗഹീദ്  വാദത്തെ നിർമ്മിതവാദമാക്കി അഗണ്യകോടിയിലേക്കു തള്ളാനായിരുന്നു അവർ ആഹ്വാനം ചെയ്തിരുന്നത് .

 ശിർക്കിന്റെ തനതായ ചിത്രം അല്ലാഹു ഖുർആനിൽ ഉദാഹരണ സഹിതം വരച്ചുകാട്ടുന്നത് കാണുക .
ضرَبَ اللَّهُ مَثَلًا رَّجُلًا فِيهِ شُرَكَاءُ مُتَشَاكِسُونَ وَرَجُلًا سَلَمًا لِّرَجُلٍ هَلْ يَسْتَوِيَانِ مَثَلًا ۚ الْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ (29


 അല്ലാഹു ശിർക്കിനും തൗഹീദിനും ഒരു ഉപമ വിവരിച്ചിരിക്കുന്നു . പരസ്പരം ശണ്ഠകൂടുന്ന പലരും പങ്കാളികളായ ഒരടിമയും
 ഒരാൾക്ക് സമ്പൂർണ്ണാധികാരമുള്ള ഒരടിമയും അവരിരുവരും താരതമ്യത്തിൽ തുല്യരാണാ ! സർവ്വ ഹംദും അല്ലാഹുവിന്നുള്ളതാകുന്നു . പക്ഷെ , അവരിൽ മിക്കവരും അജ്ഞരാണ് . ” സുമർ 29

 - ഒരടിമക്ക് ഒരു ഉടമസ്ഥൻ മാത്രമുണ്ടാകുന്ന അവസ്ഥയോട് ഈ പ്രപ ഞ്ചത്തിന് ഒരു നാഥൻ മാത്രമെയുള്ളുവെന്നതിനെയും ഒന്നിലധികം ഉടമ കൾ ഒരടിമക്കുണ്ടായിരിക്കുന്ന അവസ്ഥയോട് പ്രപഞ്ചത്തിന് ഒന്നിലധികം നാഥരുണ്ടെന്നതിനെയും ഉപമിച്ചിരിക്കുകയാണിവിടെ . അപ്പോൾ പ്രപഞ്ച ത്തിന് ഉടമസ്ഥനായ നാഥൻ ഒന്നേയുള്ളൂ എന്ന് വിശ്വാസം തൗഹീദായും ഒന്നിലധികമുണ്ടെന്ന വിശ്വാസത്തെ ശിർക്കായുമാണ് അല്ലാഹു ഇവിടെ ചിത്രീ കരിച്ചിരിക്കുന്നത് .

 ചുരുക്കത്തിൽ അല്ലാഹു മാത്രമാണ് ഇലാഹ് എന്ന വിശ്വാസത്തിന്നാണ് തൗഹീദ് എന്നും അവനെ കൂടാതെ വേറെ ഇലാഹുണ്ടെന്ന വിശ്വാസത്തി ന്നാണ് ശിർക്ക് എന്നും പറയപ്പെടുന്നത് . സഅ്ദുദ്ദീനുത്തഫ്താസാനി പറ ഞ്ഞതും ഇതേ അർത്ഥത്തിലേക്കു മടങ്ങുന്നതാണ് . .
 الاشراك هر اثبات الشريك في الألوهية على وجوب الوجود
او بمعني استحقاق العيادة كما لعبدة الأصنام ( شرح العقائد ص 97 (

-  " ശിർക്ക് എന്നാൽ മജൂസികൾക്കുള്ളതുപോലെ അസ്തിത്വം നിർബ ന്ധമാണെന്ന് അർത്ഥത്തിലോ ബിംബാരാധകർക്കുള്ളതുപോലെ ഇബാദത്തി നർഹൻ എന്ന അർത്ഥത്തിലോ ഉള്ള ഉലൂഹിയത്തിൽ പങ്കുകാരനെ സ്ഥാപി ക്കലാണ് ” ( ശറഹുൽ അഖാഈദ് 97 ) .


അസ്തിത്വം നിർബന്ധമായ രണ്ട് ഇലാഹുകളുണ്ടെന്നാണ് മജൂസികൾ വിശ്വസിക്കുന്നത് .

 ദൈവിക ഗുണങ്ങളുടെ അവതാരമായതുകൊണ്ട് ബിംബം , യേശു മറിയം മുതലായവർ ഇബാദത്തിനർഹരാണെന്ന് അറബികളും ക്രിസ്ത്യാനികളും മറ്റും വാദിക്കുന്നു .

ഈ ഒരു വിശ്വാസം മുസ്ലിമീങ്ങൾക്കില്ല.




(അള്ളാഹു പറയുന്നു

 :فَلَا تَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ  فَتَكُونَ مِنَ الْمُعَذَّبِينَ ﴿الشعراء:٢١٣﴾



ആകയാല് അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തേയും നീ വിളിച്ചു പ്രാര്ത്ഥിക്കരുത് എങ്കില് നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുംز

,,,,,,,,,,,,,,,,,,,,,,,,,
فَلَا تَدْعُوا مَعَ اللَّـهِ أَحَدًا- أي فلا تعبدوا معه غيره-4/338

അല്ലാഹുവിനെ കൂടാതെ മറ്റാരെയും ആരാധിക്കരുത്  എന്നർത്ഥം.(അന്നുകത്ത് വൽ ഉയൂൻ:3/338)


ബൈളവി എഴുതുന്നു

:وَأَنَّ الْمَسَاجِدَ لِلَّـهِ-مختصَّة به-فَلَا تَدْعُوا مَعَ اللَّـهِ أَحَدًا فلا تعبدوا فيها غيرهز)بيضوي: ٥/٣٣٥(

നിശ്ചയം പള്ളികൾ അല്ലാഹുവിനു മാത്രമുള്ളതാണ് അതിനാൽ പള്ളികളിൽ വെച്ച്  അള്ളാഹു അല്ലാത്തവർക്ക് നിങ്ങൾ ആരാധന ചെയ്യരുത്.(ബൈളവി: 5/335)ഈ ആയതിന്റെ അവതരണ പശ്ചാത്തലം വിശദീകരിച്ച് ഇമാം ത്വബ് രി(റ) എഴുതുന്നു


:عن قتادة، قوله: ) وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُوا مَعَ اللَّهِ أَحَدًا ( كانت اليهود والنصارى إذا دخلوا كنائسهم وبِيَعهم أشركوا بالله، فأمر الله نبيه أن يوحد الله وحده.--جامع البيان : ٢٣/٦٦٥


ഖതാദ(റ) യിൽ നിന്ന് നിവേദനം: ജൂത ക്രൈസ്തവർ  അവരുടെ ചർച്ചുകളിലെക്കും പള്ളികളിലെക്കും പ്രവേശിച്ചാൽ അല്ലഹുവേകൊണ്ട് പങ്ക് ചേർക്കുമായിരുന്നു. അതിനാൽ പള്ളിയിൽ പ്രവേശിച്ചാൽ  അല്ലാഹുവേ മാത്രം ആരാധിക്കാൻ നബി(സ) ക്ക് അള്ളാഹു നിർദ്ദേശം നല്കി(ജാമി ഉൽ ബയാൻ: 23/665)


 '
..........

സൂറത് റഅദിലെ  പതിനാലാം വചനം വിവരിച് ഇമാം റാസി (റ) എഴുതുന്നു


:ثم قال تعالى : ) والذين يدعون من دونه ( يعني الآلهة الذين يدعونهم الكفار من دون الله : ) لا يستجيبون لهم بشيء( مما يطلبونه إلا استجابة كاستجابة باسط كفيه إلىالماء ، والماء جماد لا يشعر ببسط كفيه ولا بعطشه وحاجته إليه ، ولا يقدر أن يجيبدعاءه ويبلغ فاه ، فكذلك ما يدعونه جماد ، لا يحس بدعائهم ولا يستطيع إجابتهم ،ولا يقدر على نفعهم )التفسيرلكبير(


അല്ലാഹുവിനെ വിട്ടുകൊണ്ട് സത്യാനിശേദികൾ വിളിക്കുന്ന ദൈവങ്ങൾ വെള്ളത്തിലേക്ക് രണ്ട് കരങ്ങൾ നീട്ടിയവന് ലഭിക്കുന്ന ഉത്തരം പോലെയുള്ള ഉത്തരമല്ലാതെ അവരാവശ്യപ്പെടുന്ന യാതൊന്നിനും അവര്ക്ക് നല്കുകയില്ല.വെള്ളത്തിലേക്ക് കരങ്ങൾ നീട്ടിയവന്റെ ആവശ്യമോ അവന്റെ ദാഹമോ അവൻ തന്റെ കരങ്ങൾ തന്നിലേക്ക് നീട്ടിയ കാര്യമോ നിർജീവിയായ വെള്ളം അറിയുന്നില്ല. അവന്റെ വിളിക്കുത്തരം നൽകാനോ അവന്റെ വായിലേക്ക് സ്വയം  എത്താനോ വെള്ളത്തിനു സാധ്യവുമല്ല.ഇതേ പോലെ സത്യാനിശേദികൾ വിളിക്കുന്ന ദൈവവും നിരജീവിയാണ്.അവരുടെ വിളി അത് അറിയുന്നില്ല. അവര്ക്കുത്തരം നല്കാനോ ഉപകാരം ചെയ്യുവാനോ അതിനു സാധ്യമല്ല.(റാസി 9/161)



ഇമാം ത്വബ് രീ(റ) എഴുതുന്നു

:)والذين يدعون من دونه( يقول تعالى ذكره: والآلهة التي يَدْعونها المشركون أربابًا وآلهة)جامعالبيان 16/399


(റബ്ബുകളും ഇലാഹുകലുമാനെന്ന നിലയിൽ മുശ്രിക്കുകൾ വിളിക്കുന്ന ഇലാഹുകൾ എന്നാണ് ആയത്തിന്റെ വിവക്ഷ (ജാമുഹുൽ ബയാൻ :16/399)


ഇമാം ബൈളവി(റ) എഴുതുന്നു

 :وَالَّذِينَ يَدْعُونَ(أي والأصنامالّذين يدعوهم

വിളിക്കുന്ന വിഗ്രഹങ്ങൾ
 എന്നാണ് വിവക്ഷ(ബൈളവി: 3/219)


അബുസ്സുഊദു(റ) എഴുതുന്നു :

وَالَّذِينَ يَدْعُونَ(أي والأصنام الّذين يدعوهم المشركون

മുശ്രിക്കുകൾ വിളിക്കുന്ന വിഗ്രഹങ്ങൾ എന്നാണ് വിവക്ഷ(ബൈളവി: 3/490)


ഇതേ വിവരണം മറ്റു തഫ്സീരുകളിലും കാണാവുന്നതാണ്.


ഇതിൽ നിന്നും മുശ്രിക്കുകൾ ധാരളം ദൈവങ്ങളേയും ഇലാഹുകളേയുമാണ് ആരാധ്യന്മാരുമാണന്ന വിശ്വാസത്തിലാണ് ആരാധനയർപ്പിച്ചിരുന്നത് എന്ന് മനസ്സിലാക്കാം.
.................
ഫാത്വിർ പതിനാലാം വചനം വിശദീകരിച്ച് നസഫീ(റ) എഴുതുന്നു:

القرآن الكريم - تفسير نسفي - تفسير سورة فاطر- الآية}إِن تَدْعُوهُمْ{ أي الأصنام }لاَ يَسْمَعُواْ دُعَآءَكُمْ{ لأنهم جماد }وَلَوْ سَمِعُواْ{ على سبيل الفرض }مَا استجابوا لَكُمْ{ لأنهم لا يدّعون ما تدّعون لهم من الإلهية ويتبرءون منها)تفسير نسفي


വിഗ്രഹങ്ങൾ നിർജീവികലായത്  കൊണ്ട് നിങ്ങൾ അവരെ വിളിച്ചാൽ നിങ്ങളുടെ വിളിക്ക് അവരുത്തരം ചെയ്യുകയില്ല. അവ നിങ്ങളുടെ വിളി കേൾകുമെന്നു സങ്കല്പിച്ചാൽ തന്നെ നിങ്ങൾ വാദിക്കുന്ന പോലെ ഇലാഹാനെന്ന വാദം അവർക്കില്ലാത്തത് കൊണ്ട് നിനഗ്ലുടെ വിളിക്ക് അവരുത്തരം നല്കുന്നതുമല്ല.(തഫ്സീർ നസഫീ : 3/164)


إن تدعوا أيها الناس هؤلاء الآلهة التي تعبدونها مندون الله لا يسمعوا دعاءكم ; لأنها جماد لا تفهم عنكم ما تقولون
.ജനങ്ങളെ! അല്ലാഹുവേകൂടാതെ നിങ്ങൾ ആരാധിക്കുന്ന ഇലാഹുകളെ നിങ്ങൾ വിളിക്കുകയാണെങ്കിൽ അവ നിങ്ങൾ പറയുന്നത് ഗ്രഹിക്കാൻ സാധിക്കാത്ത  നിർജീവ വസ്തുക്കലായത് കൊണ്ട് നിങ്ങളുടെ വിളിക്ക് അവ ഉത്തരം ചെയ്യുകയില്ല.(ജാമിഉൽ ബയാൻ : 20/453)



അല്ലാമാ ഇബ്നു കസീർ പറയുന്നു :

يعني:الآلهة التي تدعونها من دون الله لا يسمعوندعاءكم ؛ لأنها جماد لا أرواحفيها-ابن كثير6/541

അല്ലാഹുവിനു പുറമേ നിങ്ങൾ വിളിക്കുന്ന ഇലാഹുകൾ നിർജീവ വസ്തുക്കലായത് കൊണ്ട്  നിങ്ങളുടെ വിളി അവർ കേൾക്കുകയില്ല.(ഇബ്നു കസീർ : 6/541)


നഹ്ല് സൂറയിലെ 20-21 വചനങ്ങൾ വിവരിച്ച് ഇമാം ഇബ്നുജരീർ (റ) എഴുതുന്നു:

وأوثانكم الذين تدعون من دون الله أيها الناس آلهة لا تخلق شيئا وهي تخلق، فكيف يكون إلها ما كان مصنوعا مدبرا لا تملك لأنفسها نفعا ولا ضرا؟-جامع البيان 17/188

ജനങ്ങളെ! അല്ലാഹുവേ കൂടാതെ നിങ്ങൾ ഇലാഹുകലായി കരുതുന്നവിഗ്രഹങ്ങൾ യാതൊന്നും സിർട്ടിക്കുകയില്ല. അവ സൃഷ്ട്ടികളുമാണ്. സ്വന്തത്തിനു തന്നെ ഉപകാരമോ ഉപദ്രവമോ ഉടമയാക്കാത്ത സൃഷ്ട്ടിയും മറ്റൊരാളുടെ നിയന്ത്രനത്തിലുള്ളതും ആവുമ്പോൾ അവ എങ്ങനെ ഇലാഹാകും?(ജാമിഉൽ ബയാൻ :17/188)


ഇതേ വിവരണം മറ്റു തഫ്സീരുകളിലും കാണാവുന്നതാണ്.അഹഖാഫ് സൂറയിലെ അഞ്ചാം വചനം വിവരിച്ച് ഇബ്നുജരീർ (റ) എഴുതുന്നു :

وأيّ عبد أضلّ من عبد يدعو من دون الله آلهة لا تستجيب له إلى يوم القيامة: يقول: لا تُجيب دعاءه أبدا, لأنها حجر أو خشب أو نحو ذلك-جامع البيان 22/95

അന്ത്യനാൾവരെ ഉത്തരം ചെയ്യാത്ത ഇലാഹുകളെ അല്ലഹുവേകൂടാതെ വിളിക്കുന്ന അടിമയേക്കാൾ വഴിപിഴച്ചവൻ ആരുണ്ട് . അള്ളാഹു പറയുന്നു. അവന്റെ വിളിക്ക്  ഒരിക്കലും അവ ഉത്തരം നല്കുകയില്ല. കാരണം അവ കല്ലോ മരമോഅതുപോലെയുള്ള നിർജീവ വസ്തുക്കളോ ആണ്.(ജാമിഉൽ ബയാൻ: 22/95)


ഇമാം റാസി(റ) എഴുതുന്നു :

والمعنى : أنه لا امرأ أبعد عن الحق وأقرب إلى الجهل ممن يدعو من دون اللهالأصنام ، فيتخذها آلهة ويعبدها ، وهي إذا دعيت لا تسمع ، ولا تصحمنها الإجابة لا في الحال ولا بعد ذلك اليوم إلى يوم القيامة -التفسير الكبير 14/43

അല്ലാഹുവേ വിട്ട് വിഗ്രഹങ്ങളെ വിളിക്കുകയും അവയെ ഇലാഹാക്കി ആരാധിക്കുകയും ചെയ്യുന്നവനെക്കാൾ സത്യത്തിൽ നിന്ന് അകന്നതും അജ്ഞതയിലെക്ക് കൂടുതൽ അടുത്തതുമായ മറ്റൊരു കാര്യവും തന്നെയില്ല. അവയാകട്ടെ വിളി കേൾക്കുകയോ ഇപ്പോഴും ഭാവിയിലും ഉത്തരം നല്കുകയോ  ചെയ്യാൻ പറ്റാത്ത നിർജീവ വസ്തുക്കളാണ്. (റാസി: 14/43)


ജിന്ന് സൂറത്തിലെ 18 ആം വചനത്തിൽ അല്ലാഹുവോട് കൂടെ ഒരാളെയും വിളിക്കരുത് എന്നതിനർത്ഥം മറ്റൊരു ഇലാഹിനെ ആരാധിക്കരുത് എന്നാണ്.ഇമാം  മാവർദി (റ)(ഹി:364-450) എഴുതുന്നു


:
ഇമാം മാവർദി (റ) എഴുതുന്നു :

مَاحكَاهُ أبو جعفرِ محمد بن علِيِّ: أنّ الخمس من مشركي أهلِ مكّة وهم كنانة وعامر وقريشّ كانوا يلبّون حول البيت: لبّيك اللهمّ لبّيك،لبّيك لاشريك لك،إلاّ شريكا هولك،تملكه وما ملك،فأنزل الله هذه الآية نهيا أن يجعل لله شريكا)٤/٣٣٨(


അബു ജഅഫർ(റ) ഉദ്ദരിക്കുന്നു : മക്ക മുശ്രിക്കുകളിൽ നിന്നുള്ള കിനാന ,ആമിർ,ഖുറൈശികൾ, എന്നിവർ കഅബയുടെ പരിസരത്ത് വെച്ച് നിന്റെ ഉടമയിലുള്ള  ഒരു പങ്കാളിയല്ലാതെ മറ്റൊരു പങ്കാളിയും നിനക്കില്ല എന്നർത്ഥം കാണിക്കുന്ന തല്ബിയത് ചോല്ലാരുണ്ടായിരുന്നു. അപ്പോൾ അല്ലാഹുവിനു പങ്കാളിയെ സ്ഥാപിക്കുന്നത്  വിലക്കികൊണ്ട് അള്ളാഹു പ്രസ്തുത വചനം അവതരിപ്പിച്ചു.(അന്നുകത്ത് വൽ ഉയുൻ: 4/338)


അപ്പോൾ ദൈവപുത്രനാനെന്ന വീക്ഷണത്തോടെ ക്രൈസ്തവർ ഈസാ നബി (അ സ)യെയും ജൂതന്മാർ ഉസൈർ (അ സ ) നെയും കീഴ് ദൈവങ്ങളും അല്ലാഹുവിന്റെ പുത്രിമാരുമാനെന്ന വീക്ഷണത്തോടെ മക്ക മുശ്രിക്കുകൾ അവരുടെ ആരാധ്യവസ്തുക്കളെയും വിളിച്ചിരുന്നതിനെ വിലക്കിയാണ് പ്രസ്തുത വചനം അവതരിച്ചതെന്നു സാരം. അതിനാല അത്തരം വീക്ഷനങ്ങലോടെ അള്ളാഹു അല്ലാത്തവരെ വിളിക്കുന്നതിനു മാത്രമേ മേല സൂക്തം ബാധകമാവൂ.അല്ലാതെ മാതാവിനെയോ പിതാവിനെയോ സ്നേഹിതന്മാരെയോ അമ്ബിയാക്കളെയോ ഔലിയാക്കളേയോ വിളിക്കുന്നതിനും അവരോട അവരവർക്ക്‌ കഴിയുന്ന സഹായങ്ങൾ ചോദിക്കുന്നതിനും മേല സൂക്തം ബാധകമല്ല.ഇക്കാര്യം ഇനി പറയുന്ന ആയത്തുകളിൽ നിന്നും മറ്റും വ്യക്തമാണ്.അള്ളാഹു പറയുന്നു :



وَلَا تَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ  ۘ لَا إِلَـٰهَ إِلَّا هُوَ ۚ كُلُّ شَيْءٍ هَالِكٌ إِلَّا وَجْهَهُ ۚ لَهُ الْحُكْمُ وَإِلَيْهِ تُرْ جَعُونَ ﴿ ٨٨ :القصص﴾


അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ച് പ്രാര്ത്ഥിക്കുകയും ചെയ്യരുത് . അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ് . അവന്നുള്ളതാണ് വിധികര്ത്തൃത്വം. അവങ്കലേക്ക് തന്നെ നിങ്ങള് മടക്കപ്പെടുകയും ചെയ്യും.)ഖസ്വസ്: 88




അള്ളാഹു പറയുന്നു

 :وَرَ بَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُوا فَقَالُوا رَ بُّنَا رَ بُّ السَّمَاوَاتِ وَالْأَرْ ضِ لَن نَّدْعُوَ مِن دُونِهِ إِلَـٰهًا ۖ لَّقَدْ قُلْنَا إِذًا شَطَطًا ﴿الكهف:١٤﴾

ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവ് ആകുന്നു. അവന്നു പുറമെ യാതൊരു ദൈവത്തോടും ഞങ്ങള് പ്രാര്ത്ഥിക്കുന്നതേയല്ല, എങ്കില് )അങ്ങനെ ഞങ്ങള് ചെയ്യുന്ന പക്ഷം( തീര്ച്ചയായും ഞങ്ങള് അന്യായമായ വാക്ക് പറഞ്ഞവരായി പോകും. എന്ന് അവര് എഴുന്നേറ്റ് നിന്ന് പ്രഖ്യാപിച്ച സന്ദര്ഭത്തില് അവരുടെ ഹൃദയങ്ങള്ക്കു നാം കെട്ടുറപ്പ് നല്കുകയും ചെയ്തു.അപ്പോൾ അല്ലാഹുവിനു പുറമേ മറ്റു ഇലാഹുകളെ വിളിക്കലാണ് തെറ്റും ശിർക്കുമായി തീരുന്നത്. വിശുദ്ദ ഖുർആനിൽ ഒരു വിഷയം ഒരു സ്ഥലത്ത് നിരുപാധികമായും(മുത്ലഖ്) മറ്റൊരു സ്ഥലത്ത് സോപാധിക(മുഖയ്യദ്) മായും പരമാർഷിച്ചാൽ സോപാധികമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിരുപാധികമായി പറഞ്ഞതിനെയും വിലയിരുത്തനമെന്നാണ് നിദാനശാസ്ത്രം. അതനുസരിച്ച് അല്ലാഹുവിന്റെ പുറമേ മറ്റു ഇലാഹുകളെ വിളിക്കുന്നതിനെ പറ്റിയാണ് അല്ലാഹുവിന്റെ കൂടെ ഒരാളെയും വിളിക്കരുതെന്നു ജിന്ന് സൂറത്തിലെ 18 ആം വചനത്തിൽ പറഞ്ഞതിന്റെ വിവക്ഷഎന്ന് മനസ്സിലാക്കാം.


ജിന്ന് സൂറത്തിലെ ഇരുപതാം വചനം വിശദീകരിച്ച് അബുസ്സുഊദ്(ര) എഴുതുന്നു


:قُلْ إِنَّمَا أَدْعُو--أي أعبد--رَ بِّي وَلَا أُشْرِ كُ بِهِ--بربّي في العبادة- أَحَدًا--فليس ذالك بيدع ولا مستكر يوجب التّعجّب أو الإطباق علي عداوتي--أبو السعود:٦/٣٩٤﴿


എന്റെ രക്ഷിതാവിനു മാത്രമേ ഞാൻ ആരാധിക്കുകയുള്ളൂ. ആരാധനയുടെ വിഷയത്തിൽ അവനോടു ഒരാളെയും ഞാൻ പങ്ക് ചെർക്കുകയില്ല. ഇത് അല്ഭുതജനകമായ ഒന്നോ ഒറ്റക്കെട്ടായി എന്നോട് ശത്രുത കാണിക്കാൻ വകുപ്പുള്ള ഒരു നവീനാഷയമോ അല്ല.(അബുസ്സുഊദു: 6/394)


ഇതേ വിവരണം മറ്റു തഫ്സീറുകളിലും  കാണാം.സൂറത്ത് സുമറിലെ 36 ആം വചനം എടുത്ത്വച്ച് പുത്തൻ വാദികൾ പറയുന്നത് അഭൌതികമായ സഹായം നല്കാൻ അള്ളാഹു പോരെഎന്നാണല്ലോ. എന്നാൽ ഭൗതികമായ കാര്യങ്ങൾ അള്ളാഹു അല്ലാത്തവരോട്  ചോദിക്കാമെന്നു പറയുന്നത് അള്ളാഹു മതിയാവാത്തദ് കൊണ്ടാണോ? രോഗം സുഖപ്പെടുത്താൻ അള്ളാഹു മതിയാവത്തതിനാലാണോ ഡോക്ടറെ സമീപ്പിക്കുന്നത്. ഈ ആയത്തിന് ഇത്തരമൊരു ഉപാധിവേക്കാൻ ഇവർക്കെന്തു പ്രമാണമാണുള്ളത്?.എന്നാൽ ഭൗതികവും അഭൗതികവുമായ മുഴുവൻ കാര്യങ്ങല്ക്കും അടിമക്ക് അള്ളാഹു മതിയെന്നാണ് സുന്നികളുടെ വിശ്വാസം. അതുകൊണ്ടാണ് അള്ളാഹു അനുവദിച്ചവരോട് മാത്രം അവർ സഹായം തേടുന്നത്. അവ രണ്ടിലുമിടക്ക്  വ്യത്യാസപ്പെടുത്തുന്നതിനു യാതൊരു പ്രമാണവുമില്ല എന്നതാണ് വസ്തുത


*അസ് ലം സഖാഫി
പരപ്പനങ്ങാടി*
ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA



അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക




,,,,,,,,,

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...