Showing posts with label ഇസ്തിഗാസ : കൃസ്ത്യാനികൾ യേശുവിനോട് തേടുന്നത് പോലേ യാണോ?. Show all posts
Showing posts with label ഇസ്തിഗാസ : കൃസ്ത്യാനികൾ യേശുവിനോട് തേടുന്നത് പോലേ യാണോ?. Show all posts

Monday, July 16, 2018

ഇസ്തിഗാസ : കൃസ്ത്യാനികൾ യേശുവിനോട് തേടുന്നത് പോലെയാണോ?


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ചോദ്യം

മുസ്ലിമിങ്ങൾ മഹാൻമാരുടെ മുഅജി സത്ത് കറാമത്ത് കൊണ്ട്   സഹായം ലഭിക്കുമെന്ന നിലക്ക്  ഇസ്തിഗാസ ചെയ്യുന്നത്  കൃസ്ത്യാനികൾ യേശുവിനോട് തേടുന്നത് പോലെയാണോ?


മറുപടി

    ഒരിക്കലുമല്ല.

കാരണം കൃസതേനികളുടെ വിശ്വാസം എന്താണന്ന് നാം ആദ്യം മനസ്സിലാക്കണം

 അല്ലാഹു വിനെ സൃഷ്ടികളോട് സാമ്യപ്പെടുത്തുകയും സൃഷ്ടി
കൾക്കു ള്ള ഗുണങ്ങൾ അല്ലാഹുكവിന് സ്ഥിരപ്പെടുത്തുകയും അല്ലാഹുവിന്റെ
 (ദാത്ത്) യും ഗുണ (ശിഫത്ത്) വും വ്യത്യസ്ഥ അസ്തിത്വങ്ങളുള്ള
വയും ഗുണങ്ങൾ സത്തയിൽ നിന്ന് വിട്ടു പിരിഞ്ഞവയുമാണെന്നു വിശ്വസി
ക്കുകയും അല്ലാഹുവിന്റെ ഗുണങ്ങൾ ചിലരിൽ നിശ്ചയിച്ചു ആധിപത്യം
പലർത്തി അവർ അല്ലാഹുവിന്റെ അവതാരങ്ങളായിത്തീരുകയും ചെയ്യുന്നു
വന്നതാണ് ഇവരുടെ വിശ്വാസം.
അതുകൊണ്ടാണ് അവരിൽ ശിർക്കുണ്ടാ
കാൻ കാരണവും '




ഈ സാ നബിയോട് സഹായർത്ഥന നടത്തിയത് കൊണ്ട് മാത്രമാണ് ക്രിസ്ത്യാനികൾ മുശ്രിക്കുകളായത്
. സുന്നികളും അപ്രകാരം മുസ്ലിംകളല്ല, മുശ്രിക്കുകളാണ്
 എന്നതാണ് വഹാബികളുടെ വാദം

. ഈ വാദത്തെ ഖുർആ
സുന്നത്തും ലോക ചരിത്രവും മാത്രമല്ല ക്രിസ്ത്യാനികളുടെ ബൈബിൾ
പോലും അംഗീകരിക്കുന്നില്ല.
ജൂതക്രൈസ്തവരുടെ വിശ്വാസം എന്താണെന്നും ബൈബിൾ വിവരിക്കുന്നത് കാണുക.

നമ്മുടെ (അല്ലാഹുവിന്റെ) സ്വരൂപത്തിൽ നമ്മുടെ സാദ്രശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക (ഉൽപത്തി 21.26).

 വെയിലാറിയപ്പോൾ
യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ (ആദം ഹവ്വാ)
കേട്ടു (ഉൽപത്തി 3,8).

 യഹോവയായ ദൈവം മനുഷ്യൻ നന്മതിന്മകളെ അറി
യുവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപോലെ ആയിത്തീർന്നിരിക്കുന്ന
(ഉൽപത്തി 3.22).

 തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയ ശേഷം
യാക്കോബ് തനിയെ ശേഷിച്ചു. അപ്പോൾ ഒരു പുരുഷന്റെ (യഹോവ) ഉഷ
സ്സാകുവോളം അവനോടു മല്ലിടിച്ചു. അവനെ ജയിക്കയില്ല എന്നു കണ്ട
പ്പോൾ അവൻ അവന്റെ തുടയുടെ തടം തൊട്ടു. ആകയാൽ അവനോട് മല്ല്
പിടിക്കയാൽ യാക്കോബിന്റെ തുടയുടെ തടം ഉളുക്കി. നീ ദൈവത്തോടും
മനുഷ്യരോടും മല്ല് പിടിച്ചു ജയിച്ചതുകൊണ്ട് നിന്റെ പേർ ഇനി യാക്കോബ്

എന്നല്ല ഇസയേൽ എന്നു വിളിക്കപ്പെടും എന്ന് അവൻ പറഞ്ഞു (ഉല്പത്തി32, 23-29)

സ്ഷ്ടാവിന് സൃഷ്ടിയുടെ രൂപം വകവെച്ചുകൊടുക്കുകയും ദൈവം
മനുഷ്യന്റെ രൂപത്തിൽ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നുവെന്നും ദൈവ
ത്തിന് മാനുഷിക ഗുണങ്ങളായ നടത്തം ഇരുത്തം എന്നിവയുണ്ടെന്നും ( വഹാബി മത വിശ്വാസം പോലെ )
അവക്ക് സാധാരണ മനുഷ്യന്റെ നടത്തങ്ങൾക്കുണ്ടാവും പോലെ ശബ്ദമു
ണ്ടെന്നും സ്ഥാപിക്കുന്ന ഉൽപത്തി പുസ്തകം സൃഷ്ടിയായ യഅ്ബി
നോട് ഗുസ്തി പിടിച്ച് പരാജയപ്പെട്ട ഒരു ദുർബ്ബലനായ ദൈവത്തെയാണ്
നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.

 ഇതെല്ലാം അല്ലാഹുവിനെ സൃഷ്ടിക
ളോട് സാദൃശ്യപ്പെടുത്തലും മനുഷ്യനെ ദൈവപദവിയിലേക്കുയർത്തുകയും
മനുഷ്യൻ ദൈവതുല്യനാണെന്ന് വരുത്തലുമാണ്. ഇത്തരം വിശ്വാസങ്ങൾ
സുന്നികൾക്കില്ല. ആ പദപ്രയോഗങ്ങൾ തന്നെ മനുഷ്യനെ വഴിപിഴപ്പിക്കാനേ
ഉപകരിക്കുകയുള്ളൂ.




ചുരുക്കത്തിൽ നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യത്തിൽ മനു
ഷ്യൻ ഉണ്ടാക്കി എന്ന് ബൈബിളിന്റെ പ്രയോഗം തികച്ചും അബദ്ധമാണ്.

 ഹദീസിന്റെ അർത്ഥം ബൈബിൾ പറഞ്ഞപോലെയല്ല. അല്ലാഹു ആരാ
ണെന്ന് മനസ്സിലാക്കാതെ അവന്റെ സ്ഥാനം ഗ്രഹിക്കാതെ അവനെ മറ്റുള്ള
വരോട് സാദൃശ്യപ്പെടുത്തുന്ന ഇത്തരക്കാരെക്കുറിച്ച് അല്ലാഹു പറയുന്നു

അല്ലാഹുവിനെ അവർ അർഹ
മായ വിധത്തിൽ കണക്കാക്കിയില്ല.”


അമ്പിയാക്കളെ അല്ലാഹുവിന്റെ അവതാരങ്ങളായി ചിത്രീകരിക്കുന്നവ
രാണ് ജൂത കസ്തവർ.

 യേശുവിനെ സംബന്ധിച്ച് ബൈബിൾ പറയു
ന്നത് ശ്രദ്ധിക്കുക. അപ്പോൾ സ്വർഗ്ഗം തുറന്ന് ദൈവാത്മാവ് പ്രാവെന്നപോലെ
ഇറങ്ങി തന്റെ മേൽ വരുന്നത് അവൻ കണ്ടു. ഇവൻ എന്റെ പ്രിയപുത്രൻ.
ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന് സ്വർഗ്ഗത്തിൽ നിന്ന് ഒരു ശബ്ദ
മുണ്ടായി (മത്തായി 3: 16-17)

 അവന്റെ മേൽ യഹോവയുടെ ആത്മാവ് വന്നു
(ന്യായാധിപൻമാർ 3: 10.)

ദൈവത്തിന്റെ ആത്മാവ് ശക്തിയോടെ അവന്റെ മേൽ വന്നു. (ശാമു
വേൽ 10. 10)

 അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃ
ഷ്ടിക്കും ആദ്യജാതനുമാകുന്നു. (കോലോസ്സ്യർ 1, 15)

ദൈവ പ്രതിമയായ
ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം... (കൊരിന്ത്യർ. 4.4)

ദൈവത്തിന്റെ പ്രതിമയാണ് ഈസ നബി  (യേശു കൃസ്തു) എന്ന
ക്രിസ്ത്യൻ വിശ്വാസത്തിന്റെ ആധാരം ഇത്തരം ബൈബിൾ വാക്കുകളാണ്.

യേശുവിനെയോ മറ്റോ ദൈവത്തിന്റെ അവതാരമായും പ്രതിപുരുഷനായും
വിശേഷിപ്പിക്കപ്പെടുന്നതിന് ഒരു ന്യായവുമില്ല. പക്ഷേ ബുദ്ധിശൂന്യരായജൂത
കൈസ് ത്രവർ ദൈവാവതാരത്തിൽ വിശ്വസിക്കുകയും അത് അംഗീകരിക്കു
കയും ചെയ്യുന്നുണ്ടെന്ന് മാത്രമല്ല

 പ്രവാചകരല്ലാത്തവരെയും അവതാരങ്ങ
ളാക്കാൻ അവർ തയ്യാറായിരുന്നു. പുരോഹിതൻമാരെയും നേതാക്കളെയും
ദിവ്യത്ത പദവിയിലേക്കുയർത്തുകയും അവരെ ആരാധിക്കുകയും കൂടി ചെയ്തു

. ഈ അവതാരപദവി ചിലപ്പോൾ പിൻവലിക്കപ്പെട്ടിരുന്നതായും
അവർ വിശ്വസിച്ചിരുന്നു. എന്നാൽ
യഹോവയുടെ ആത്മാവ് ശൗലിനെ വിട്ടു
മാറി യഹോവ അയച്ച
ഒരു ദുരാത്മാവ് അവനെ ബാധിച്ചു (ശാമുവേൽ 16:14)



എന്ന ബൈബിൾ വാക്യം അതിന് തെളിവ്.

لقد كفر الذين قالوا ان الله هو المسيح ابن مریم (مائدة ۷۲)

“മറിയമിന്റെ പുത്രൻ മസീഹ് അല്ലാഹു തന്നെയാണെന്ന് പറഞ്ഞവർ
നിശ്ചയം അവിശ്വാസികളായി" ഈസാ നബി തന്നെയാണ് അല്ലാഹു അഥവാ
അല്ലാഹുവിന്റെ പ്രതിരൂപമാണ് യേശു എന്ന കൈസ്തവ വാദത്തെ ഖണ്ഡി
ച്ചുകൊണ്ടാണ് വിശുദ്ധ ഖുർആനിത് പറഞ്ഞത്. അവതാരമായി ചിത്രീകരി
ച്ചുകൊണ്ടുള്ള അവരുടെ നിലപാടും വിശ്വാസവും തെറ്റാണെന്ന് സ്ഥാപിച്ചു
കൊണ്ട് ഖുർആൻ പറയുന്നു.

اتخذوا أحبارهم ورهبانهم اربابا من دون الله والمسيح ابن مريم التوبة ۳۱)

“അവർ പുരോഹിതൻമാരെയും പണ്ഡിതന്മാരെയും ഈസബ് മറി
യമിനെയും അല്ലാഹുവിന്റെ താഴെയുള്ള റബ്ബകളാക്കി”

കോമരങ്ങൾ ഉറഞ്ഞുതുള്ളുമ്പോൾ ദേവൻമാർ അവരിൽ അവതരിച്ചിട്ടുണ്ടെന്ന് സാധാരണ
ക്കാർ ധരിക്കുന്നതുപോലെ ചില പ്രത്യേക അവസരങ്ങളിൽ അല്ലാഹുവിന്റെ
ഗുണങ്ങൾ പുരോഹിതൻമാരിലും അവതരിക്കുമെന്ന് ജൂതക്രൈസ്തവർ വിശ്വസിച്ചിരുന്നു. അവരിൽ ദൈവാംശമുണ്ടെന്ന് സങ്കൽപിച്ചു കൊണ്ട് അവരെബഹുമാനിക്കുകയും താഴ്മയും വിനയവും പ്രകടിപ്പിക്കുകയും അവരിൽ ദൈവാംശമുണ്ടെന്ന നിലയിൽ അവരെ അനുസരിക്കുകയും ചെയ്തതിനെക്കുറി
ച്ചാണ് “അവർ പുരോഹിതൻമാരെ റബ്ബകളാക്കി” എന്ന് ഖുർആൻ പറഞ്ഞത്.

പുരോഹിതൻമാർ പരിശുദ്ധ മന്ദിരത്തിന്റെ ഉള്ളിൽ ഒരു പ്രത്യേക മുറിയിൽ
പ്രത്യേക സജ്ജീകരണത്തോടെ ഇരിക്കുമ്പോൾ അവരിൽ യഹോവയുടെ
ഗുണം അവതരിക്കും. അപ്പോൾ അവർ പറയുന്നതെല്ലാം യഹോവ പറഞ്ഞ
തായി ഗണിക്കപ്പെടും. പ്രധാന വിഷയങ്ങൾക്ക് ഇങ്ങനെയായിരുന്നു അവർ
പരിഹാരം കണ്ടിരുന്നത് എന്നതിന് ചരിത്രത്തിൽ രേഖയുണ്ട്.


ദൈവത്തിന് മാനുഷിക ഗുണങ്ങളുണ്ടെന്നും മനുഷ്യർക്ക് ദൈവഗുണ
ങ്ങളുണ്ടാവാമെന്നും വിശ്വസിക്കുമ്പോൾ ദൈവത്തിനും പുത്രനും, പിതാവു
മൊക്കെയുണ്ടാവാമെന്നും വിശ്വസിക്കാമല്ലോ! അതുകൊണ്ടുതന്നെയായി
രിക്കാം ദൈവപുത്രന്റെയും പിതാവായ ദൈവത്തിന്റെയും കഥകൾ
ബൈബിൾ വിവരിക്കുന്നത്.

 ഉദാഹരണങ്ങൾ ശ്രദ്ധിക്കുക. യഹോവ ഇപ്രകാരം അരുളി ചെയ്യുന്നു -

യിസ്രയേൽ എന്റെ പുത്രൻ എന്റെ ആദ്യജാതൻതന്നെ (പുറപ്പാട് 4:22)

ആദംദൈവത്തിന്റെ മകൻ (ലൂക്കോസ് 3-38)


  പിതാ
വിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു. (യോഹന്നാൻ 1-18)


ദൈവപുത്രനാണെന്ന് പറയപ്പെടുന്ന യേശുക്രിസ്തുവാണ് ക്രിസ്ത്യാ
നികളുടെ ഭാഷയിൽ കർത്താവ്

 യേശുക്രിസ്തു എന്ന ഏക കർത്താവും
നമുക്ക് ഉണ്ട്. അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും
ആകുന്നു (കൊരിന്ത്യർ 8:6)

കർത്താവായ യേശുവെ വരേണമേ, കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടുമൊപ്പം ഇരിക്കുമാ
റാകട്ടെ (വെളിപ്പാട് 22, 20 21)

മറിയം ബീവി പ്രസവിച്ച ഈസ (യേശു)യാണ്

സകലത്തിന്റെയും കർത്താവ്. നമ്മെ
 സൃഷ്ടിച്ചതും യേശു മുഖാന്തരമാണത്ര
മേൽവാക്യങ്ങളുടെ താൽപര്യം. പുത്രനായ യേശുവിനെ കർത്താവാകുന്നതോടപ്പം
" രക്ഷിതാവും യേശുവാണെന്നായിരുന്നു അവരുടെ നിഗമനം.....

കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ
 പരിജ്ഞാനത്തിലും വളരുവിൻ (പത്രോസ് 3:18)

പിതാവും പുത്രനും
ദ്ധാത്മാവും ചേർന്ന് മുന്നണി നേതാവായ മൂന്നാമത്തവനാണ് ദൈവമെന്ന ത്ര
 ക്രിസ്ത്യാനികളുടെ വിശ്വാസം. ഇങ്ങനെ വിചിത്രവും വൈരുദ്ധ്യാധിഷ്ഠിതവുമായ വാദങ്ങളും ചിന്തകളും വെച്ചുപുലർത്തുക വഴി ക്രിസ്ത്യാനികൾ ശിർക്കിന്റെ ആപൽഗർത്തത്തിലാണ് നിലകൊള്ളുന്നതെന്ന് ഓർക്കുന്നില്ല.

തിയേകത്വ സിദ്ധാന്തം ഹിന്ദുമതത്തിലെ ത്രിമൂർത്തി സിദ്ധാന്തത്തെ
പ്പോലെ ശിർക്കിന്റെ മറ്റൊരു പതിപ്പും ദുരൂഹവും ദുർഗ്രാഹ്യവുമാണ്. ഇവ
രുടെ പിഴച്ച വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഖുർആൻ പറയുന്നു.

وقالت اليهود عزير ابن الله وقالت النصرى المسيح ابن الله ذلك قولهم
بأفواههم يضاهئون قول الذين كفروا من قبل قاتلهم الله انى يؤفكون


“ഉസൈർ ദൈവപുത്രനാണെന്ന് ജൂതരും മസീഹ് ദൈവപുത്രനാണെന്ന്
നസാറാക്കളും പറഞ്ഞു. അത് അവരുടെ വായകൊണ്ടുള്ള ജൽപനങ്ങളാണ്.
മുൻകാല അവിശ്വാസികളുടെ വാക്കിനോട് അവർ സാദൃശ്യപ്പെടുത്തുകയാണ്.
അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. എങ്ങോട്ടാണവർ വ്യതിചലിക്കുന്നത്.

قل ان كان للرحمن ولد فانا اول العابدين (الزخرف ۸۱)

തങ്ങൾ പറയുക. റഹ്മാനായ അല്ലാഹുവിന് സന്താനങ്ങളുണ്ടായി
രുന്നെങ്കിൽ അവനെ ആരാധിക്കുന്നവരിൽ ഒന്നാമൻ ഞാനാകുമായിരുന്നു.

لقد كفر الذين قالوا ان الله ثالث ثلثة وما من اله الا  اله واحد (المائده

“അല്ലാഹു മൂന്ന്പേരിൽ മൂന്നാമത്തവനാണെന്ന് വാദിച്ചവർ നിശ്ചയം
അവിശ്വാസികളായിരിക്കുന്നു. ഒരേ ഒരു ഇലാഹല്ലാതെ മറ്റ് ഇലാഹുകൾ ഇല്ല
തന്നെ.”
ചുരുക്കിപ്പറഞ്ഞാൽ ക്രിസ്ത്യാനികൾ വഴിപിഴക്കാൻ കാരണം അല്ലാ
ഹുവെ മനുഷ്യനോട് സാദൃശ്യപ്പെടുത്തുകയും അല്ലാഹുവിന്റെ ഗുണങ്ങൾ
സൃഷ്ടികൾക്ക് വകവെച്ചുകൊടുത്തു ദൈവഗുണങ്ങൾ സിദ്ധിച്ച സൃഷ്ടിക
ളുടെ ആസ്തിക്യം സ്ഥാപിക്കുകയും ചെയ്തതാണ്. ദൈവത്തിന്ന് വിവിധ
രൂപഭാവങ്ങൾ നൽകിക്കൊണ്ട് അല്ലാഹുവിന്റെ അജയ്യത നിഷേധിക്കുകയാണവർ ചെയ്തത്.

 വിവിധ ഗുണങ്ങൾ വിവിധ വ്യക്തികൾക്ക് സ്ഥാപിച്ചു
കാണ്ട് ഹിന്ദുമതത്തിലെ അവതാരവാദത്തിന് അംഗീകാരം നൽകുകയും ചെയ്തിരിക്കുക
യാണീ ജനത. ഇത് രണ്ടും കുഫ്റും ശിർക്കുമാണെന്ന കാര്യ
ത്തിൽ പക്ഷാന്തരമില്ലല്ലോ.


ഇമാം തഫ്താസാനി റ പറയുന്നു

وزعموا أن اقنوم العلم قد انتقل الى بدن عیسی علیه السلام فجوزوا
الانفكاك والانتقال فكانت الأقانيم ذوات متغايرة شرح العقائد :۱

ജ്ഞാന മൂർത്തി ഈസാ യുടെ ശരീരത്തിലേക്ക് നീങ്ങി എന്നവർ
ഘോഷിച്ചു. തന്നിമിത്തം (അല്ലാഹുവിന്റെ) ഗുണങ്ങൾഅവന്റെ ദാത്തിൽ
നിന്ന് വേർതിരിയുന്നതിനും
അവർ അങ്ങികാരം നൽകി .അപ്പോൾ
അപ്പോൾ വൈരുദ്ധ്യങ്ങളുള്ളനിവിധ ദാത്തുകളുണ്ടായി. (ശറഹുൽഅഖാഇദ് 71)


 വിവിധ ഗുണങ്ങളുള്ള ഇലാഹുകളെ സ്ഥാപിക്കും പോലെ
തന്നെ അല്ലാഹുവിന്റെ ഗുണങ്ങൾ മറ്റുള്ളവർക്ക് സ്ഥാപിക്കലും ശിർക്ക്
തന്നെയാണ്.

യേശുവിനും കന്യാ മറിയത്തിനും മറ്റും ദൈവിക ഗുണങ്ങൾ
സ്ഥാപിച്ചു അവരെ ദൈവത്തിന്റെ അംശമാക്കിവെച്ചിരിക്കയാണ് ക്രിസ്ത്യാ
നികൾ,

മറ്റ് ചില മതവിഭാഗങ്ങളിലും ഈ വിശ്വാസം നിലനിൽക്കുന്നുണ്ട്.
അല്ലാഹുവിന്റെ ഗുണം അവനിൽ നിന്ന് പിരിഞ്ഞ് മറ്റൊന്നിൽ അവതരിക്കു
ന്നതായാൽ അത് മറ്റൊരു ഇലാഹാകുന്നതാണ്.

“അപ്പോൾ വൈരുദ്ധ്യമുള്ള വിവിധ സത്ത (ദാത്ത്) കളാകേണ്ടിവരും എന്ന്
ശറഹുൽ അഖാഇദിൽ വിവരിച്ചത് ശ്രദ്ധേയമാണ്.

 അങ്ങനെ വിശ്വസിക്കൽ
പല ഇലാഹുകളിലുമുള്ള വിശ്വാസമാകുമെന്നാണ് ഉണർത്തുന്നത്.


സുന്നികളെ ക്രിസ്ത്യാനികളോടും ഹിന്ദുക്കളോടും ഉപമിക്കുന്നവർ
അല്ലാഹുവിന്റെ സിഫത്തുപോലുള്ള സിഫത്ത് മറ്റുള്ളവർക്ക് സ്ഥാപിച്ചു
കൊണ്ടു ബഹുദൈവത്വം സൃഷ്ടിച്ചവരാണ് ജൂത കസ്തവരെന്ന
യാഥാർത്ഥ്യം വിസ്മരിച്ചവരാണ്.

 അല്ലാഹുവിന്റെ ദാത്തിന് തുല്യമായ
ദാത്താ സിഫത്തിന് തുല്യമായ സിഫത്തോ പ്രവൃത്തിയോ മറ്റോ അല്ലാഹു
അല്ലാത്തവർക്ക് സ്ഥാപിക്കാനും അംഗീകരിക്കാനും തയ്യാറാവുന്നവർ മുശ്
രിക്കുകളാണെന്ന് വിശ്വസിക്കുന്നവരും ആ വിശ്വാസ സംരക്ഷണത്തിന് ജീവ
ത്യാഗം തന്നെ ചെയ്യുവാൻ സന്നദ്ധരുമാണ് സുന്നികളെന്ന സത്യം അവർഓർക്കുന്നില്ല. അവർക്കിത്രമാത്രം
ഉയർന്നു ചിന്തിക്കാൻ മനസ്സനുവദിക്കുക
യില്ല, അവരുടെ ഉള്ളിലിരുപ്പ് വാചകരൂപത്തിൽ പുറത്തുവരുമ്പോൾ
പാത്രത്തിലുള്ളതേ പുറത്ത് തെറിക്കുകയുള്ളൂ' എന്നോർത്തു സമാധാനിക്കുക
 മാത്രമേ നമുക്ക് നിർവാഹമുള്ളൂ.


ചുരുക്കത്തിൽ ജൂതക്രൈസ്തവർ നബിയിൽ വിശ്വസിക്കാത്തതുകൊണ്ട്
കാഫിറുകളും അല്ലാഹുവിന്റെ ഗുണം അവനിൽ നിന്ന് വേറിട്ട് പോരുന്ന
മറ്റൊരു സത്തയായി സങ്കൽപിച്ചതുകൊണ്ട് ഈസാ മറിയം മുതലായവരിൽ
അല്ലാഹുവിന്റെ അംശമുണ്ടെന്ന് വിശ്വസിക്കുന്നതുകൊണ്ടും മുശ്രിക്കുക
ളുമായി,

മുഅ്തസിലികൾ അല്ലാഹുവിന്റെ ഗുണങ്ങളെല്ലാം അവന്റെ സത്തതന്നെയാണ്. സത്തയല്ലാത്ത ഗുണങ്ങളില്ല എന്ന് വാദിക്കുന്നവരാണ്.

സുന്നത്ത് ജമാഅത്ത് അല്ലാഹുവിന്ന് ഗുണങ്ങളുണ്ടെന്നും അത് അവനിൽ
നിന്ന് വേറിട്ട് മറ്റൊന്നിൽ അവതരിക്കുന്നതല്ലെന്നുമാണ് വിശ്വസിക്കുന്നത്



صفات الله ليست عین ذات
 ولا غیرا سواها ذا انفصال




“അല്ലാഹുവിന്റെ ഗുണങ്ങൾ അവന്റെ സത്തതന്നെയല്ല. അവനിൽ നിന്ന്
പിരിഞ്ഞു നിൽക്കുന്നതും സ്വയം അസ്തിത്വമുള്ളതുമായ മറ്റൊന്നുമല്ല." എന്ന്
മുസ്ലിം പണ്ഡിതന്മാർ വ്യക്തമാക്കിയത് ജൂത ക്രൈ സ്തവർ മുതലായവ് രെയും മുഅ്തസിലികൾ മുതലായവരെയും ഖണ്ഡിച്ചു കൊണ്ടാണെന്ന്
ഈ അവസരത്തിൽ വായനക്കാർ ഗ്രഹിച്ചിരിക്കുമല്ലോ.

മുസ്ലിമിങ്ങൾ മഹാൻമാരുടെ മുഅജി സത്ത് കറാമത്ത് കൊണ്ട്   സഹായം ലഭിക്കുമെന്ന നിലക്ക്  ഇസ്തിഗാസ ചെയ്യുന്നത്  കൃസ്ത്യാനികൾ യേശുവിനോട് തേടുന്നത് പോലെയാണ്
എന്ന വാദം ഇതോടെ തകർന്നു തരിപ്പണമായി '

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി


പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...