Wednesday, February 28, 2018

ഇസ്തിഗാസ ശിർക്കല്ല

*⭕ഇസ്തിഗാസ ശിർക്കല്ല⭕*
➖➖➖➖➖➖

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
................................
*ജനങ്ങൾ അകപ്പെടുന്ന ഏറ്റവും വലിയ വിപല്ഘട്ടമാണല്ലോ മഹ്ഷറാ വൻസഭ. മലക്കുകളും അംബിയാക്കളും ഔലിയാക്കളും തുടങ്ങി എല്ലാ സ്രഷ്ടികളും ഭയപ്പെടുന്ന സമയം .നബി(സ) തങ്ങൾ പറയുന്നു..*

*إن الشمس تدنو يوم القيامة حتى يبلغ العرق نصف الأذن فبينا هم كذلك استغاثوا بآدم ثم بموسى ثم بمحمد صلى الله عليه وسلم(صحيح البخاري ١٣٨١)*


*ചെവിയുടെ പകുതിവരെ വിയർപ്പു എത്തും  വിധം അന്ത്യനാളിൽ സൂര്യൻ അടുത്തു വരും അതിനിടയിൽ ജനങ്ങൾ ആദം നബി(അ സ) യോടും പിന്നെ മൂസ നബി(അ സ ) യോടും  പിന്നെ മുഹമ്മദ്‌ നബി (സ) യോടും ഇസ്തിഗാസ നടത്തും(സ്വഹീഹുൽ ബുകാരി 1381)*

മഹ്ഷറാ വാൻ സഭയിൽ ജനങ്ങൾ പ്രവാചകന്മാരോട് ശുപാർശ തേടിപോകുമെന്നു പറയുന്ന ഹദീസ് വിശദീകരിച്ച് ഹാഫിള്  ഇബ്നുഹജറുൽ  അസ്ഖലാനി (റ)  എഴുതുന്നു.

*ولذلك قال الحافظ ابن حجر معلقا على نحو هذا الحديث في الفتح ( 11 / 441 ) وفية أن الناس يوم القيامة يستصحبون حالهم في الدنيا من التوسل إلى الله في حوائجهم بأنبيائهم اه‍ .*


*ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അല്ലാഹുവിലേക്ക് അംബിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുക എന്നതാണല്ലോ ഐഹികലോകത്ത് ജനങ്ങൾ സ്വീകരിച്ചിരുന്ന സമീപനം.അതെ സമയം അന്ത്യദിനത്തിലും ജനങ്ങൾ സ്വീകരിക്കുമെന്ന് ഹദീസ് വ്യക്തമാക്കുന്നു.(ഫത്ഹുൽ ബാരി 11/441)*
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM

https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT


മഹ്ഷറാ വൻസഭയിലെത്തിയാലും സുന്നികൾ ശുപാർശ ആവശ്യപ്പെടാൻ  അമ്ബിയാക്കളെയും തെരെഞ്ഞുനടക്കുമ്പോൾ അബുജഹ്ലോ മറ്റു മക്കാമുഷ്രിക്കുകളോ അവിടെ വെച്ച് അവരുടെ ദൈവങ്ങളായ ലാത്തയോടോ ഉസ്സയോടോ സഹായം ചോദിക്കുന്നില്ല. പ്രത്യുത അള്ളാഹു വിശുദ്ദ ഖുർആനിൽ വവരിച്ച പോലെ തല താഴ്ത്തി നില്ക്കുകയാണ് അവർ ചെയ്യുന്നത്. കാരണം ദുൻയാവിൽ  വെച്ച് അവർ നടത്തിയിരുന്ന പരിപാടികളെല്ലാം തെറ്റായിപോയെന്ന് ഖബറിൽ നിന്നും മറ്റും അവർക്ക് നന്നായി മനസ്സിലായിടുണ്ട്. അതെ സമയം സുന്നികൾ നടത്തിയിരുന്ന ഇസ്തിഗാസ തെറ്റാണെന്നോ ശിർക്കാനെന്നോ മഹ്ഷറയിൽ എത്തിയിട്ടും മനസ്സിലായിട്ടില്ല. അതുകൊണ്ടാണല്ലോ ആ പ്രതിസന്ദിഘട്ടത്തിലും അവർ അമ്ബിയാക്കളെയും തെരഞ്ഞു പോകുന്നത്.അങ്ങനെ സുന്നികൾ മഹാനായ ഈസാനബി (അ) യെ സമീപിക്കുമ്പോൾ അദ്ദേഹത്തിൻറെ മറുവടി ശ്രദ്ദേഹമാണ്.



*فَيَأْتُونَ عِيسَى فَيُكَلِّمُونَهُ فَيَقُولُ : إِنِّي عُبِدْتُ مِنْ دُونِ اللَّهِ وَلَكِنِ ائْتُوا مُحَمَّدًاصَلَّى اللَّهُ عَلَيْهِ وَسَلَّمَ فَيَأْتُونِي فَأَنْطَلِقُمعهم (سنن لترمذي:٣٠٧٣) * 



*അവർ ഈസാ നബി(അ) യെ സമീപിക്കുമ്പോൾ അദ്ദേഹം പറയും: " നിശ്ചയം ഞാൻ അല്ലാഹുവിനുപുറമേ ആരാധിക്കപെട്ടവനാണ് .അതിനാല നിങ്ങൾ മുഹമ്മദ്‌ നബി(സ) യെ സമീപിക്കുക."  നബി(സ) പറയുന്നു : "അപ്പോൾ ജനങ്ങൾ എന്നെ സമീപിക്കുന്നതും അവരോട് ഒന്നിച്ച് ഞാൻ പുരപ്പെടുന്നതുമാണ്." (തുർമുദി: 3073)*

ദൈവ പുത്രനാണെന്ന വിശ്വാസത്തോടെ ക്രിസ്ത്യാനികൾ ഈസാ നബി (അ) യെ വിളിക്കുന്നതും മുഹ്ജിസത് കൊണ്ട് സഹക്കുമെന്ന  വിശ്വാസത്തോടെ സുന്നികൾ മുഹമ്മദ്‌ നബി(സ) യോട്  സഹായം തേടുന്നതും തുല്ല്യമാനെന്നല്ലോ പുത്തൻവാദികൾ ജല്പിക്കുന്നത്. അവരുടെ ഈ ജല്പനത്തിന്റെ അടിവേരറുക്കുന്നതാണ് പ്രസ്തുത ഹദീസ്. കാരണം സുന്നികൾ മുഹമ്മദ്‌ നബി(സ) യോട് നടത്തുന്ന ഇസ്തിഗാസ മുഹമ്മദ്‌ നബി(സ) യെ ദൈവമാകലാകുമെങ്കിൽ ഈസാ നബി (അ) പോലെ തന്നെ മുഹമ്മദ്‌ നബി(അ) യും അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെട്ടവരായല്ലോ. " ഞാൻ അല്ലാഹുവിനെ കൂടാതെ ആരധിക്കപെട്ടവനായത് കൊണ്ട് നിങ്ങൾ മുഹമ്മദ്‌ നബി(സ) യെ സമീപിക്കുക" എന്നാ ഈസാ നബി (അ) യുടെ പരാമർശത്തിന് എന്ത് പ്രസക്തിയാനുല്ലത്?!!!

***********                            *******************                     ****************        *******

 മുഹമ്മദുബ്നുല്‍ മുന്‍കദിര്‍ (റ) [വഫാത്ത് 130] ___________________ ഹദീസു പണ്ടിതര്‍ക്കിടയിലെ വെള്ളിനക്ഷത്രമാണ് പ്യമുഖ താബിഈ പണ്ഡിതന്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) എന്ന മുഹമ്മദ് ഇബ്നുല്‍ മുന്‍കദിര്‍ അത്താബിഇയ്യ് (റ). ആയിരക്കണക്കായ ഹദീസുകള്‍ മനഃപാഠം. ഹിജ്റ മുപ്പതുകളില്‍ ജനിച്ച മഹാനവര്‍കള്‍ സ്വഹാബി പ്രമുഖരായ ബീവി ആയിശ (റ) , അബൂ ഹുറൈറ (റ), ഇബ്നു ഉമര്‍ (റ) , ഇബ്നു അബ്ബാസ് (റ), ജാബിര്‍ (റ), തുടങ്ങിയ പരശ്ശതം സ്വഹാബികളില്‍ നിന്ന് നേരിട്ട് പഠിക്കുകയും അവ തന്‍റെ കാലത്തിനും പിന്‍കാലത്തിനും വേണ്ടി പകര്‍ത്തിയിട്ടുള്ള പണ്ടിതനുമാണ്. ഇമാം അബൂഹനീഫ (റ), ഇമാം മാലിക്ക് (റ), ഇബ്നു ജുറൈജ് (റ), സുഫ്യാനുബ്നു ഉയയ്ന(റ), സുഫ്യാനുസ്സൗരി (റ) ഉള്‍പ്പെടെ താബിഉകളും താബിഉത്താബിഉകളുമായ വലിയൊരു കൂട്ടം പണ്ഡിതന്മാരുടെ ഗുരുകൂടിയാണദ്ദേഹം. ഇമാം മാലിക് (റ) പറയുന്നു : 'ഇമാം ഇബ്നുല്‍ മുന്‍കദിര്‍ (റ) ഖുര്‍ആന്‍ പണ്ഡിതന്മാരുടെ നേതാവായിരുന്നു.' (സിയറു അഅ്ലാമിന്നുബലാഅ് വാള്യം 3 പേജ് 3722) ഇബ്നുല്‍ മുന്‍കദിര്‍ (റ) യില്‍ നിന്ന് ഇമാം ബുഖാരി (റ) സ്വഹീഹില്‍ പതിനെട്ടും ഇമാം മുസ്ലിം (റ) സ്വഹീഹില്‍ മുപ്പത്തിരണ്ട് തവണയും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് . ഇത്രക്ക് പ്രധാനിയായ ഇബ്നുല്‍ മുന്‍കദിര്‍ (റ) നബി (സ്വ) യുടെ ഖബറിന്നരികില്‍ ചെന്നു സഹായം ചോദിക്കുന്നത് ഹാഫിളുദ്ദഹബി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

* كان ابن المنكدر (التابعي) يجلس مع اصحابه فكان يصيبه صمات فكان يقوم كماهو حتى يضع خده على قبر النبي صلى الله عليه وسلم ثم يرجع فعوتب فى ذلك: إنه ليصيبني خطر فإذا وجدت ذلك إستعنت بقبر النبي صلى الله عليه وسلم (سير أعلام النبلاء للذهبي :3/3724)، إشتشفيت بقبر النبي صلى الله عليه وسلم (وفاء الوفا للحافظ السمهودي :2/444)*


* കൂട്ടുകാരോടൊപ്പം ഇരിക്കുബോള്‍ മനസ്സിലെന്തെങ്കിലും പ്രയാസം കടന്നുവന്നാല്‍. അദ്ദേഹം മൗനിയാവും. അതൊക്കെ ഇറക്കിവയ്ക്കാന്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) കാണുന്ന അത്താണി തിരുറസൂലി (സ്വ) ന്‍റെ ഖബ്റാണ്. അതിന്മേല്‍ കവിള്‍ത്തടം വച്ച് അല്‍പസമയം അവിടെ ചിലവഴിച്ച് തിരിച്ചുപോരും. കൂട്ടുകാര്‍ ഒരിക്കല്‍ ഇതേകുറിച്ച് ആക്ഷേപം പറഞ്ഞു. അപ്പോള്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു: എനിക്കങ്ങനെയാണ്. വിഷമം വരുബോള്‍ ഞാന്‍ റസൂല്‍ (സ്വ) ഖബറില്‍ നിന്ന് ശമനവും, സഹായവും തേടുന്നു. അതിലെന്താണിത്ര അത്ഭുതം? എന്ന രീതിയിലാണ് അവിടുത്തെ മറുപടി . സയ്യിദുസ്സുംഹൂദിയുടെ വഫാഉല്‍ വഫാ (2/444)* അല്‍ഗ്വദീര്‍ (5/151) എന്നീ ഗ്രന്ഥത്തില്‍ ഇക്കാര്യം ചേര്‍ത്തിയിട്ടുണ്ട്. ഞാന്‍ സഹായം തേടുന്നു എന്നു തന്നെയാണ് ഇബ്നുല്‍ മുന്‍കദിര്‍ (റ) ന്‍റെ ഉദ്ദേശ്യമെന്ന് വ്യക്തമാക്കുന്നത് ഹാഫിളുദ്ദഹബിയാണ്; സിയറു അഅ്ലാമിന്നുബുലാഇല്‍ (വാള്യം 3, പെജ് 213 താരിഖു ദിമശ്ഖ ) ഇത്തരത്തില്‍ ഒരാളില്‍ നിന്നാണോ ബുഖാരിയും മുസ്ലിമും ഹദീസുകള്‍ ഉദ്ധരിച്ചിട്ടുള്ളത് എന്നവഴിക്കെങ്കിലും ചെന്ന് നോക്കിയിരുന്നുവെങ്കില്‍ സത്യമറിയാതുഴലുന്ന വഹ്ഹാബികള്‍ക്കെങ്കിലും സംശയ നിവൃത്തിവരുമായിരുന്നു. പക്ഷേ, ആ വഴിക്ക് ചിന്തിക്കാന്‍ അവരുടെ പുരോഹിതന്മാര്‍ സമ്മതിക്കില്ല എന്നിടത്താണ് പ്രസ്താനത്തിന്‍റെ വിജയം? അണികളുടെ ബുദ്ധി ശൂന്യത. നവീനവാദികളുടെ കാര്യം എത്രമല്‍ പ്രതിലോമപരം എന്നാലോചിക്കുക

🌹🌹🌹🌹🌹

Tuesday, February 27, 2018

സ്ത്രീ പള്ളി പ്രവേശനം ഖുർആനിലോ?

*"അല്ലദീന"യിൽ സ്ത്രീകൾ പെടുമൊ❓*
                    1⃣3⃣
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

*❓ചോദ്യം:* നിങ്ങളുടെ മുമ്പുള്ളവരിൽ നിർബന്ധമാക്കപ്പെട്ടതുപോലെ നിങ്ങളുടെ മേലിലും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നുവെന്നും വെള്ളിയാഴ്ചദിവസം നമസ്കാരത്തിനു വേണ്ടി വിളിക്കപ്പെട്ടാൽ നിങ്ങൾ അല്ലാഹുവിനെസ്മരിക്കുന്നതിലേക്കായി ധൃതിപ്പെട്ടുപോവുക എന്നും വിശുദ്ധഖുർആനിലുണ്ട്.
ഇവരണ്ടിലും ജനങ്ങളെ അഭിസംബോധന ചെയ്ത രീതി "അല്ലദീന" എന്ന പദം പ്രയോഗിച്ചുകൊണ്ടാണ്.പക്ഷെ ആദ്യത്തേതിൽ ആണിനെയും പെണ്ണിനെയും ഉൾപ്പെടുത്തിയാണെന്നത് അവിതർക്കിതം.രണ്ടാമത്തേതിലും അതേ അറബിപദങ്ങൾ തന്നെ ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് അതും ആണിനെയും പെണ്ണിനെയും ഒരു പോലെ ബാധകമാക്കേണ്ടതല്ലെ?അങ്ങനെയാണെങ്കിൽ സ്ത്രീകൾ പള്ളിയിൽ പോകുന്നതിൽ തെറ്റുണ്ടൊ?നുസ്രത്ത് എന്ത് പറയുന്നു?

*📍ഉത്തരം:* "അല്ലദീന"എന്ന പദം ആണിനും പെണ്ണിനും ഒരു പോലെ ബാധകമാകുകയാണെങ്കിൽ സ്ത്രീകൾപള്ളിയിൽ പോകുന്നതിന്റെ പുറമെ പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകൾക്കും ജുമുഅ നിർബന്ധമാണെന്നു പറയേണ്ടിവരുമല്ലൊ.എന്നാൽ പഴകി ജീർണിച്ച ഒരു വാദമാണിത്.കേരളത്തിലെ ചില മൗലവിമാർ ഈ വാദവുമായി അവർ അതിനു തെളിവായി പൊക്കിപ്പിടിച്ചിരുന്ന കഥയാണ് "അല്ലദീന" എന്ന അറബിശബ്ദം ആണിനും പെണ്ണിനും ഒരു പോലെ ബാധകമാണെന്ന സിദ്ധാന്തം.നുസ്രത്തുൽ അനാമിൽ തന്നെ ഇതിനു പലവുരു മറുപടി പറഞ്ഞിട്ടുണ്ട്.മുമ്പൊരിക്കൽ നുസ്രത്ത്(1974 ഒക്ടോബർ ലക്കത്തിൽ)പറഞ്ഞത് ഇവിടെ പകർത്തിക്കൊള്ളട്ടെ.

    "അറബിഭാഷയിൽ പുരുഷന്മാരോട് സംബോധന ചെയ്യാൻ നിശ്ചയിച്ച "അല്ലദീന"എന്ന പദം പ്രയോഗിച്ചുകൊണ്ട് ,ജുമുഅ ദിവസം ബാങ്ക് വിളിക്കപ്പെട്ടാൽ ജുമുഅക്കുപോകാൻ ഖുർ ആൻ നിർദേശിച്ചിട്ടുണ്ട്. ഭാഷാപരമായി ആ നിർദേശം പുരുഷന്മാരെ മാത്രമെ ബാധിക്കുന്നുള്ളൂ.പക്ഷെ പുരുഷന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് അവതീർണമായ പലവിഷയങ്ങളിലും സ്ത്രീകളും ഭാഗഭാക്കുകളാണെന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ആ പദത്തിന്റെ വ്യാപ്തിയിൽ സ്ത്രീകളും ഉൾപ്പെടുമെന്നും ജുമുഅ സ്ത്രീകൾക്കും നിർബന്ധമാണെന്നും ഉല്പതിഷ്ണുക്കൾ കണ്ടുപിടിച്ചിട്ടുണ്ട്.കേവലം ബാലിശമാണിത്.കാരൺസ്ം സ്ത്രീകൾ,കുട്ടികൾ,അടിമകൾ,രോഗികൾ എന്നീ നാലുവിഭാഗങ്ങൾക്കു ജുമുഅ നിർബന്ധമില്ലെന്ന് റസൂൽ(സ്വ)പ്രസ്താവിച്ചത് സ്വഹീഹായ ഹദീസിലുണ്ട്.അതിനാൽ ജുമുഅ സംബന്ധമായി പുരുഷന്മാരെ സംബോധന ചെയ്ത അല്ലദീനയുടെ വ്യാപ്തിയിൽ സ്ത്രീകൾ പെടുന്നതല്ലെന്നും ആ നിർദേശം സ്ത്രീകൾക്ക് ബാധകമല്ലെന്നും റസൂൽ(സ്വ)തീരുമാനിച്ചതാണെന്നു വ്യക്തമായി."



*✍🏻മുഫ്തി താജുൽ ഉലമാ ഖുദ് വത്തുൽ മുഹഖ്ഖിഖീൻ ശൈഖുനാ കെ.കെ.സ്വദഖത്തുല്ലാ മൗലവി (റ)💥*

*📚നുസ്രത്തുൽ അനാം മാസിക 1985 ജനുവരി ലക്കം📖*

*📩അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്💌*

സ്ത്രീയുടെ ഔറത്ത


മുസ്ലിം സ്ത്രീയുടെ രക്ഷയ്ക്ക്
➖➖➖➖➖➖➖➖
ഭാഗം-33➖
➖➖➖➖➖➖➖➖ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
.....
നഗ്നതാ പ്രദർശനം അരുത്
➖➖➖➖➖➖➖➖

Woman is beauty and beauty is to the exposed (സ്ത്രീ എന്നാൽ സൗന്ദര്യമാണ് സൗന്ദര്യമാണെങ്കിൽ പ്രദർശിപ്പിക്കാനുള്ളതാണ്) എന്നാണ് പുതിയ ലോകത്തെ തത്വം പ്രദർശന പരത വല്ലാതെ ആധുനിക ലോകത്തെ സ്ത്രീകളെ പിടികൂടിയിരിക്കുന്നു  എന്നാൽ സ്ത്രീയുടെ ഈ നഗ്നതാ പ്രദർശനം അപകടത്തിലേക്കാണ് ചെന്നെത്തുക എന്നതിൽ യാതൊരു സംശയവുമില്ല ശരീരം പ്രദർശിപ്പിക്കുന്ന സ്ത്രീകൾക്ക് ഇസ്ലാം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

നബി(സ) പറഞ്ഞു : ' സ്ത്രീ അന്യരിൽ നിന്ന് തന്റെ ശരീരം മുഴുവൻ മറച്ചിരിക്കണം അവൾ ശരീര ലാവണ്യം വെളിവാക്കി നടന്നാൽ പിശാച് അവളെ എത്തിനോക്കും' (തുർമുദി)

മറ്റൊരു ഹദീസ് കാണുക:' എന്റെ കാലത്തു കാണാനിടവരാത്ത രണ്ടു വിഭാഗക്കാർ നരകത്തിൽ പ്രവേശിക്കും പശുക്കളുടെ പാൽ പോലുള്ള ചാട്ടവാറുമായി ജനങ്ങളെ പ്രഹരിച്ചു നടക്കുന്ന പുരുഷന്മാരും ,വസ്ത്രം ധരിച്ചാലും ധരിച്ചില്ലെന്ന് തോന്നിക്കുന്ന വിധം സൗന്ദര്യപ്രദർശനം നടത്തുന്ന സ്ത്രീകളും ഇത്തരം സ്ത്രീകൾ സ്വയം തെറ്റ് ചെയ്യും മറ്റുള്ളവരെ തെറ്റിൽ വീഴ്ത്തുകയും ചെയ്യുന്നു ഇരുഭാഗത്തേക്കും ചായുന്ന കൂറ്റൻ ഒട്ടകപ്പൂഞ്ഞ പോലെ അവരുടെ തല അവർ അണിയിച്ചിരിക്കുന്നു ഇത്തരം സ്ത്രീകൾ സ്വർഗത്തിൽ കടക്കുകയില്ലെന്ന് മാത്രമല്ല ; വളരെ അകലെ നിന്ന് നുകരാൻ കഴിയുന്ന സ്വർഗീയ വാസന പോലും അവർക്കു ലഭിക്കുകയില്ല '(മുസ്ലിം)

സ്ത്രീയുടെ നഗ്നത അന്യർ കാണാൻ ഒരിക്കലും ഇടവരരുത് സ്ത്രീ അവളുടെ ശരീരത്തിൽ നിന്ന് ഏതെങ്കിലും ജോലി ചെയ്യുമ്പോൾ സാധാരണ വളിവാകുന്ന ഭാഗങ്ങളൊഴികെ അന്യർ കാണാൻ ഇടയാകരുത് അതുപോലെ തന്നെ അമുസ്ലിം സ്ത്രീകൾക്കു മുന്നിലും പ്രദർശിപ്പിക്കാൻ പാടില്ല മുസ്ലിംസ്ത്രീ അവളുടെ ശരീരം തന്നെപ്പോലെ സജ്ജനങ്ങളിൽ പെട്ട സ്ത്രീകൾക്കു മാത്രമേ കാണിക്കാവൂ കാണികളിൽ വേശ്യകളും അമുസ്ലിം സ്ത്രീകളുമുള്ള യാതൊരു ഘട്ടത്തിലും മുസ്ലിം സഹോദരിമാർ തങ്ങളുടെ സൗന്ദര്യം അവർക്കു മുമ്പിൽ പ്രദർശിപ്പിക്കാൻ പാടില്ല അന്യമതസ്ഥകളായ സ്ത്രീകൾ അവരുടെ ഭർത്താക്കന്മാർക്ക് മുസ്ലിം സ്ത്രീകളുടെ ശരീര പ്രകൃതി വിവരിച്ച് കൊടുക്കാൻ ഇത് കാരണമാകുമെന്നത് കൊണ്ടാണ് അന്യമതക്കാരികൾക്കു മുമ്പിൽ മുസ്ലിം സ്ത്രീകൾ സൗന്ദര്യം കാണിക്കരുതെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നത് (ഹാശിയത്തുദ്ദുസൂഖി)

ലജ്ജ തീരെയില്ലാതെ നടക്കുന്ന സ്ത്രീകൾക്കു മുന്നിലും മുസ്ലിംകളും സ്വാലിഹത്തുകളുമായ സ്ത്രീകൾ ഔറത്ത് കാണിക്കാതിരിക്കുകയാണ് വേണ്ടത് (തഫ്സീർ ,സൂറത്തുന്നൂർ)

പൂർവകാല മുസ്ലിം വനിതകൾ തങ്ങളുടെ ശരീരം അന്യർ കാണാതിരിക്കാൻ ഏറെ ശ്രദ്ധ വെക്കുന്നവരും ജാഗരൂകരുമായിരുന്നു ആഇശ(റ) ഉദ്ധരിക്കുന്നു : 'കുതിര  സവാരിക്കാരായ പുരുഷന്മാർ ഞങ്ങൾ (ഉമ്മഹാത്തുൽ മുഹ്മിനീൻ -മറ്റുള്ളവർക്ക് വിവാഹം നിഷിദ്ധമായവർ) നിൽക്കുന്ന ഭാഗത്തിലൂടെ സഞ്ചരിക്കുമ്പോൾ ഞങ്ങൾ ശരീരം മുഴുവൻ മറക്കാറുണ്ടായിരുന്നു അവർ നടന്നു നീങ്ങിക്കഴിഞ്ഞാൽ മുഖം മൂടി ഉയർത്തുമായിരുന്നു (അഹ്മദ് ,അബൂദാവൂദ്, ഇബ്നുമാജ)നബി(സ) യുടെ പത്നിമാരും സത്യവിശ്വാസിനികളുമായ  മുഴുവൻ സ്ത്രീകളും അന്യർ ദർശിക്കുന്നത് മഹാപാപമായി കരുതിയവരാണ് 

ഉമ്മുൽ മുഹ്മിനീൻ ആഇശ(റ) പറയുന്നു : 'നബി(സ) യും എന്റെ പിതാവ് അബൂബക്കർ (റ)വും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തേക്ക് സാധാരണ വസ്ത്രം ധരിച്ചു ഞാൻ പോകാറുണ്ടായിരുന്നു  ഞാൻ ചിന്തിക്കും എന്തിന് മറക്കണം ?  ഒന്ന് പിതാവും മറ്റേത് ഭർത്താവുമാണല്ലോ പിന്നീട് ഉമർ(റ) വിനെ അതേ സ്ഥലത്ത് മറവ് ചെയ്തു ശേഷം പൂർണ പർദാ ധാരിണിയായി മാത്രമേ ഞാൻ അവിടെ പ്രവേശിച്ചിട്ടുള്ളൂ

മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ്

*നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ?*
➖➖➖➖➖➖
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ചോദ്യം: മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ?
ഉത്തരം: അനസി(റ)ല്‍നിന്ന് ഇമാം ദൈലമി(റ)* *തന്റെ മുസ്നദുല്‍* *ഫിര്‍ദൌസില്‍ നിവേദനം: നബി(സ്വ)* *പറഞ്ഞു: ‘ജനാസയില്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക് നിങ്ങള്‍* *വര്‍ധിപ്പിക്കുക.’ ഇമാം സുയൂഥി(റ)യുടെ അല്‍ജാമിഉസ്സഗീര്‍ 1/54 നോക്കുക.*
*മയ്യിത്ത് കട്ടിലില്‍ വെച്ചതിനുശേഷമേ ജനാസ എന്ന്* *പറയപ്പെടുകയുള്ളൂവെന്ന് സര്‍വ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാം. അപ്പോള്‍ ജനാസയില്‍ എന്നുപറഞ്ഞതിന്റെ വിവക്ഷ മയ്യിത്ത് കൊണ്ടുപോകുമ്പോഴാണെന്നു തീര്‍ച്ച. മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക് നിങ്ങള്‍ അധികരിപ്പിക്കണമെന്ന നബി(സ്വ)യുടെ നിര്‍ദ്ദേശം സ്വഹാബത്ത് പാലിക്കുന്നവരായതുകൊണ്ട് അവര്‍ അങ്ങനെ ചെയ്തിരുന്നുവെന്നാണ് വെക്കേണ്ടത്. അവരെ സംബന്ധിച്ച് തെറ്റായ ധാരണ ഉണ്ടാകാന്‍ പാടില്ലെന്നതാണ് കാരണം. അതുപോലെ തന്നെ നിര്‍ദേശിച്ച കാര്യം നബി(സ്വ) സ്വയം ചെയ്യാറുമുണ്ടായിരുന്നില്ലെന്നുവെക്കാനും നിവൃത്തിയില്ല. ഖുര്‍ആന്‍ തന്നെ വ്യക്തമായി വിമര്‍ ശിച്ച കാര്യമാണ്, പ്രവര്‍ത്തിക്കാത്തത് നിര്‍ദേശിക്കല്‍. മഹാനായ നബി(സ്വ)യെ സംബന്ധിച്ച് ഇതെങ്ങനെ ഊഹിക്കാനാകും? നബി(സ്വ)യെ സാധാരണ മനുഷ്യനായും സ്വഹാബത്തിനെ മാതൃകായോഗ്യരല്ലാതെയും കാണുന്ന നവീന ആശയക്കാര്‍ നബി(സ്വ) സ്വയം ചെയ്യാത്തത് നിര്‍ദേശിക്കുന്നവരും സ്വഹാബത്ത് നബി(സ്വ)യുടെ നിര്‍ദേശം പൂര്‍ണമായും പാലിക്കാത്തവരുമാണെന്നു പറഞ്ഞേക്കും. പക്ഷേ, ഇതൊരു വിശ്വാസിക്ക് എങ്ങനെ ഊഹിക്കാനാകും.*

അയൽവാസിക്ക് ദാനം നൽകുക

*❤💖🍃ദാമ്പത്യ ജീവിതം🍃💖❤*
🔳 *WHATSAPP GROUP*🔳
🌩🥀🌩🥀🌩🥀🌩🥀🌩🥀
                   1⃣3⃣
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
മുസ്ലിം സ്ത്രീയുടെ രക്ഷയ്ക്ക്
➖➖➖➖➖➖➖➖
ഭാഗം-  02
➖➖➖➖➖➖➖➖
അയൽവാസിക്ക് ദാനം നൽകുക
➖➖➖➖➖➖➖➖
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ എപ്പോഴും താങ്ങും രക്ഷയുമാകുന്നത് പലപ്പോഴും അയൽവാസികളായിരിക്കും ഒരു അപ്രതീക്ഷിത ദുരന്തം ഉണ്ടായെന്ന് വെക്കുക അപ്പോൾ ആദ്യം ഓടിയെത്തുന്നത് അയൽവാസിയായിരിക്കും അയൽപക്ക ബന്ധം സുദൃഢമായി നിലനിർത്തുന്നതും അതിൽ വിള്ളൽ വീഴ്ത്തുന്നതും മിക്കപ്പോഴും അയൽവാസിനിയായിരിക്കും അതുകൊണ്ട് തന്നെ അയൽവാസിനികൾ തമ്മിൽ പ്രത്യേക ബന്ധവും പരസ്പര സഹായവും അത്യന്താപേക്ഷിതമാണ് എന്തുണുള്ളത് എങ്കിൽ അതുകൊണ്ട് അയൽവാസിനിക്ക് ദാനം നൽകാൻ തിരുമേനി  (സ) കൽപിച്ചിട്ടുണ്ട്

അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം: നബി  (സ) പറഞ്ഞു:
മുസ്ലിം സ്ത്രീകളേ ഒരു അയൽവാസിനിയും തന്റെ അയൽവാസിനിക്ക് (കൊടുക്കുന്നതും വാങ്ങുന്നതും) അത് ആട്ടിൻ കുളമ്പാണെങ്കിൽ പോലും നിസ്സാരമായിക്കാണരുത്  (കിതാബുൽ ഹിബ -ബുഖാരി,കിതാബുസ്സകാത്ത് -മുസ്ലിം 

നല്ല അയൽവാസിനിയാവാൻ സ്ത്രീകൾക്ക് കഴിയണം ഒരിക്കൽ നബി  ( സ) പ്രസ്താവിച്ചു :നാലുകാര്യം വിജയത്തിൽ പെട്ടതാണ് നല്ല അയൽവാസിയാണ് അതിലൊന്ന് പരാജയത്തിൽപെട്ട ഒന്നാമത്തേത് ചീത്ത അയൽക്കാരും (അബൂനഈം 8/382)

അല്ലാഹുവേ സ്ഥിര താമസ വീടിനരികെ വസിക്കുന്ന ചീത്ത അയൽക്കാരെ തൊട്ട് നിന്നോട് ഞാൻ കാവലിനെ തേടുന്നു  എന്ന് നബി (സ) പ്രാർത്ഥിച്ചിരുന്നു (ബുഖാരി- അദബുൽ മുഫ്റദ് 1/553)

ഇബ്നു മസ്ഊദ് (റ) ഒരിക്കൽ നബിയോട് ചോദിച്ചു:  റസൂലൈ ഞാൻ നല്ല മനുഷ്യനാണോ എന്ന് എങ്ങനെയാണ് തീരുമാനിക്കുക ? റസൂൽ (സ) പറഞ്ഞു:  നിന്റെ അയൽവാസി നിന്നെ സംബന്ധിച്ച് നല്ലവനാണെന്ന് പറഞ്ഞാൽ നീ നല്ലവനായിരിക്കും

ഒരിക്കൽ ഒരു അനുയായി നബി തങ്ങളോട് ചോദിച്ചു: 

ഒരു സ്ത്രീ അവൾ കൃത്യമായി നിസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ധാരാളം ദാനാധർമ്മങ്ങൾ നൽകുകയും ചെയ്തു  എന്നാൽ അവളുടെ അയൽവാസിയെ അവൾ നാവുകൊണ്ട് ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു ഈ സ്ത്രീയെക്കുറിച്ച് തങ്ങൾ എന്തു പറയുന്നു?  പ്രവാചകന്റെ മറുപടി:  അവൾ നരകാഗ്നിയിലാണ് എന്നായിരുന്നു അനുയായി മറ്റൊരു സ്ത്രീയെക്കുറിച്ച് വീണ്ടും ആരാഞ്ഞു  ഒരുവൾ കൂടുതലായി നിസ്കരിക്കുകയോ നോമ്പനുഷ്ഠിക്കുകയോ ചെയ്യാറില്ല തുച്ഛമായ വെണ്ണ മാത്രമാണ് അവൾ ധർമ്മം ചെയ്യാറുള്ളത് എന്നാൽ അവളുടെ അയൽവാസിയെ അവൾ ദ്രോഹിക്കാറില്ല ഇവളെക്കുറിച്ച് തങ്ങൾ എന്തു പറയുന്നു?  നബി  (സ) പറഞ്ഞു:  അവൾ സ്വർഗത്തിലാണ് (അഹ്മദ്)

*❤💖🍃ദാമ്പത്യ ജീവിതം🍃💖❤*

തറാവീഹ്

👉🏼മുജ്ജൂസിന്റെ 
                 കുസൃതികൾ🦁
തറാവീഹ്

  *ഇനിയും   ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0* '
------------------------------------------
തൗഹീദ് വിഭജനമുൾപ്പെടെയുള്ള ✂ വിഷയങ്ങൾ നിരന്തരം മാറ്റിപ്പറഞ്ഞു കൊണ്ടിരിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട് 😏 മുജാഹിദ്
ഔദ്യോഗിക വിഭാഗം
എഴുതുന്നത് നോക്കൂ:

"അപ്പപ്പോൾ ലഭ്യമായ തെളിവുകളുടെ വെളിച്ചത്തിൽ 💡നമ്മുടെ തെറ്റായ ധാരണകളെ നാം യഥാസമയം തിരുത്തിയിട്ടുണ്ട്.😎 പിന്നീട് കൂടുതൽ പ്രബലമായ തെളിവുകൾ ലഭിച്ചപ്പോൾ നമ്മുടെ ധാരണകളെ വീണ്ടും തിരുത്തേണ്ടിവന്നു.💪
അന്ന് നമുക്ക് തെളിവ് കിട്ടാത്തതുകൊണ്ട് സംഭവിച്ച അബദ്ധമായിരുന്നു."😬
(വിചിന്തനം 2003 ജനു.10)

■ തറാവീഹിന്റെ റക്അത്തുകളുടെ കാര്യത്തിൽ KM മൗലവി മുതൽ ഇബ്നുഅബ്ബാസ് വരെയുളള മുൻഗാമികളായ പണ്ഡിതമ്മാർക്ക് തെറ്റ് പറ്റിയെന്ന KNM നേതാക്കളുടെ വിശദീകരണത്തെ ചോദ്യം ചെയ്തുകൊണ്ട് ⁉ മറുവിഭാഗം മുജാഹിദുകൾ എഴുതുന്നത് ✍🏻ഇവിടെ ചേർത്ത് വായിക്കുക.👉🏼

" ഇവർക്കെല്ലാം മസ്അലയിൽ പിഴച്ചുവെന്ന് വിധി പറയാൻ ഇവരാരാണ്?.😡
അവരേക്കാളും വലിയ പണ്ഡിത സാദാത്തുക്കളോ..? " 😜
(Knm പുലർത്തിപ്പോന്ന ആശയാദർശങ്ങൾ
 പേ.68)

🔎ഏതായാലും,
     2001 ജൂൺ4
ഒരു 'കട്ട് ഓഫ് ഡേറ്റാ'യി കാണാൻ കഴിയുമോ..?
ഇതോടെ തിരുത്തലും മാറ്റിപ്പറയലുമൊക്കെ അവസാനിച്ചു;ഇനി മേൽ തിരുത്തൊന്നും ഉണ്ടാകില്ലെന്ന്? ഇല്ല, ഒരിക്കലും ഇല്ല.
തൗഹീദിലെ തിരുത്തും ഭേദഗതിയും മുജാഹിദ് പിളർന്നതോടെ ⚔ കൂടുതൽ രൂക്ഷമാവുകയാണ്.
തൗഹീദിൽ വ്യതിയാനം വന്നവരും മുശ്രിക്കുകളുമാണെന്ന് ഇരു വിഭാഗവും ആരോപിക്കുന്നു...

മുജ്ജൂസ് : "പടച്ചോനെ..! എന്റെ പൊന്ന് മൗലവിമാർക്ക് ഇതിന്റെ വല്ല കാര്യമുണ്ടോ..?
ആകെ എട്ടില് പൊട്ടിച്ചതും  പോരാ, ഉള്ളത് പൂട്ടിക്കുകയും ചെയ്യും...!!
വെറുതെ മനുഷ്യമ്മാരെ പറയിപ്പിക്കാൻ വേണ്ടി..."
_________________________
                          ^ 📸 !

സ്ത്രീ യുടെ മഹത്വം

🌹
സ്ത്രീ യുടെ മഹത്വം
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
നബി(സ്വ) പറയുന്നു: ​"ആദ്യത്തെ കുഞ്ഞ് പെൺകുഞ്ഞാവുക എന്നത് വിവാഹം കഴിഞ്ഞ സ്ത്രീകളുടെ ബറകത്തിൽ പെട്ടതാണ്..."

💢 നീ കേൾക്കുന്നില്ലെയോ? അല്ലാഹു തആല പറയുന്നു: "അവൻ ഉദ്ദേശിച്ചവർക്ക് പെൺമക്കളെ പ്രദാനം ചെയ്യും. അവൻ ഉദ്ദേശിച്ചവർക്ക് ആൺമക്കളെയും നൽകും." ഇവിടെ ആദ്യം പെൺമക്കളെ കൊണ്ടാണ് അല്ലാഹു തആല തുങ്ങിയത്.(അതുകൊണ്ടാണ് ആദ്യം പെൺമക്കളുണ്ടാകുന്നത് ബറകത്താണെന്ന് പറയുന്നത്)

🍃 നബി(സ്വ) പറയുന്നു: "ആരെങ്കിലും പെൺമക്കളെ കൊണ്ടു പരീക്ഷിക്കപ്പെട്ടാൽ അതായത് ആർക്കെങ്കിലും പെൺമക്കളെ നൽകുകയും അവർക്ക് വേണ്ടതൊക്ക നൽകി പരിപാലിക്കുകയും ചെയ്താൽ അവർ(പെൺമക്കൾ) നരകത്തെ തൊട്ട് കാവലാകും"

✅ നബി തങ്ങൾ പറയുന്നു:​ " ആരെങ്കിലും തന്റെ കുടുംബത്തിലുള്ള പെൺങ്കുട്ടിയുടെ ഖൽബ് സന്തോഷിക്കുന്ന ഒരു വസ്തു കൊണ്ട് സന്തോഷിപ്പിച്ചാൽ അവന്റെ ശരീരത്തിനെ തൊട്ട് നരകത്തെ അല്ലാഹു ഹറാമാക്കിയിരുന്നു". ഇതിനെ വിശദീകരിച്ച് ​ഇമാമീങ്ങൾ പറയുന്നു:​ "എന്തെങ്കിലും സാധനങ്ങളൊക്ക അങ്ങാടിയിൽ നിന്ന് വാങ്ങികൊടുക്കുമ്പോൾ ആദ്യം പെൺമക്കൾക്ക് കൊടുക്കണം"

🌾 നബി(സ്വ) പറയുന്നു:​" ആരെങ്കിലും പെൺമക്കളെ സന്തോഷിപ്പിച്ചാൽ നാളെ ഖിയാമത്ത് നാളിൽ അവനെയും സന്തോഷിപ്പിക്കും"

🌿 നബി (സ്വ) പറയുന്നു:​ "ആരെങ്കിലും സ്ത്രീകളോട് ദയ കാണിച്ചാൽ അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞവനെ പോലെയാണ്",

✅ "നീ നിന്റെ മകളെ ഒരു നോട്ടം നോക്കുക എന്നത് നിന്റെ നന്മയായി എഴുതപ്പെടും"

🌴 ​ഇമാമീങ്ങൾ പറയുന്നു:​ "പെൺകുഞ്ഞ് ഉണ്ടാകുമ്പോൾ സന്തോഷിക്കണം. നബിയുടെ കാലത്തുണ്ടായിരുന്ന പെൺകുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്ന നീചകൃത്യത്തിനോട് എതിരാകാനാണിത്. അതു കൊണ്ട് പെൺകുഞ്ഞ് ഉണ്ടായാൽ ദു:ഖം ഉണ്ടാകുന്ന അവസ്ഥയുണ്ടാകരുത്". ഈയൊരു സന്തോഷം നബിയോടുള്ള മഹബ്ബത്തിന്റെ ഭാഗമാണെന്ന് കൂടി നാം മനസ്സിലാക്കുക

🌱 പെണ്‍കുഞ്ഞിനെ ഒട്ടകപ്പുറത്തിരുത്തി വേഗതയില്‍ നീങ്ങുന്ന സ്വഹാബിയോട്‌ "പതുക്കെപ്പോവുക, ഒട്ടകപ്പുറത്തിരിക്കുന്നത്‌ ഒരു പളുങ്കാണ്‌ '' എന്നുപദേശിച്ച തിരുനബി (സ) സ്‌ത്രീ സമൂഹത്തിന്റെ എക്കാലത്തെയും വിമോചകനാണ്‌.

✅ "ഒരാള്‍ക്ക്‌ ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുകയും അവളെ ജീവിക്കാനനുവദിക്കുകയും, അപമാനിക്കാതിരിക്കുകയും, ആണ്‍മക്കള്‍ക്ക്‌ അവളെക്കാള്‍ പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്‌താല്‍ അല്ലാഹു ആ പിതാവിനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും.'' (അബൂദാവൂദ്‌).

☘ ഒരാള്‍ മൂന്ന്‌ പെണ്‍മക്കളെയോ സഹോദരിമാരെയോ സംരക്ഷിക്കുകയും വിദ്യാഭ്യാസം നല്‍കുകയും സ്വാശ്രയരാകുന്നതു വരെ അവരോട്‌ കാരുണ്യം പുലര്‍ത്തുകയും ചെയ്‌താല്‍ അയാള്‍ക്ക്‌ സ്വര്‍ഗമാണ്‌ ലഭിക്കുക. ഒരാള്‍ ചോദിച്ചു: പ്രവാചകരേ, രണ്ടു പെണ്‍കുട്ടികളെയാണെങ്കിലോ ? അവിടുന്ന്‌ പറഞ്ഞു: രണ്ടു പെണ്‍കുട്ടികളാണെങ്കിലും.''
(മിശ്‌കാത്ത്‌)

🍁" പെണ്‍കുഞ്ഞുങ്ങള്‍ മുഖേന ഒരാള്‍ പരീക്ഷിക്കപ്പെടുകയും എന്നിട്ട്‌ ആ പെണ്‍കുട്ടികളോട്‌ നല്ല നിലയില്‍ പെരുമാറുകയുമാണെങ്കില്‍ ആ മക്കള്‍ പിതാവിന്‌ നരകത്തിലേക്കുള്ള തടസ്സമായിത്തീരുന്നതാണ്‌.''
(ബുഖാരി, മുസ്‌ലിം)

🌻 "നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കിടയില്‍ ദാനത്തില്‍ തുല്യത പുലര്‍ത്തുക. ഞാന്‍ ആര്‍ക്കെങ്കിലും പ്രത്യേകത കല്‍പിക്കുന്നവനായിരുന്നുവെങ്കില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമായിരുന്നു'' (ത്വബ്‌റാനി).

❗ചുരുക്കത്തിൽ,​ പെൺകുഞ്ഞ് ഉണ്ടായാൽ നീരസം തോന്നാറുള്ള കുടുംബങ്ങൾ പെൺകുട്ടികളുടെ മഹത്വത്തെ കുറിച്ച് ബോധവാമന്മാരാകേണ്ടതുണ്ട്. ഭാര്യമാരോട് പരുഷമായി ഇടപഴകുന്നവർ ഒന്നോർക്കണം, അല്ലാഹുവും അവന്റെ റസൂലും സവിസ്തരം സ്ത്രീകളുടെ ഔന്നിത്യത്തെ കുറിച്ച് പറയുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്നത് മഹാപാതകമാണ്...

പെൺമഹാത്മ്യത്തെ ഉൾക്കൊള്ളാനും അതനുസരിച്ച് പ്രവർത്തിക്കാനും നാഥൻ നമുക്ക് തൗഫീഖ് ചെയ്യട്ടേ-
ആമീൻ യാ റബ്ബൽ ആലമീൻ


*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*
*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*

പലിശ

*
പലിശ "
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ഹറാമിലൂടെ വളർന്നു വരുന്ന ശരീരം നരകമല്ലാതെ അർഹിക്കുന്നില്ല.*
*_(ഹദീസ്)_*

_🔹NRI ലോൺ..._
_🔸ഗാർഹിക ലോൺ..._
_🔹വിദ്യാഭ്യാസ ലോൺ..._
_🔸വാഹന ലോൺ..._
_🔹വിവാഹ ലോൺ..._
_🔸ബൈക്ക് ലോൺ..._
_🔹സ്വർണ്ണം പണയപ്പലിശ..._
_🔸കൂട്ടു പലിശ..._

*❓❓❓ഫലമോ...*
_✈ബറക്കത്തില്ലാ പ്രവാസം..._
_🏡ബറക്കത്തില്ലാ വീട്..._
_🚗ബറക്കത്തില്ലാ വാഹനം..._
_(കാർ, ഓട്ടോ, ബൈക്ക് etc...)_
_🍚ബറക്കത്തില്ലാ ഭക്ഷണം..._
_⚙ബറകത്തില്ലാത്ത ജോലി..._
_💞ബറക്കത്തില്ലാ ദാമ്പത്യം..._
_👨‍👨‍👧‍👧ബറക്കത്തില്ലാ മക്കൾ..._

*😰പലിശയുടെ ചെറിയ ശിക്ഷയുടെ കാഠിന്യം പോലും എത്ര ഭയാനകം...*

_ഇനിയും ബേങ്ക് ലോണുകളുടെയും വാഹന, കൃഷി, ഹോം ലോണുകളുടെയും മറ്റും പലിശയോട്‌ ബന്ധപെട്ട കാര്യങ്ങളില്‍ അശ്രദ്ധരായാല്‍....._

*🔥പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം..!*

*❓ഒരാള്‍ വ്യഭിചരിച്ചു എന്ന് പുറത്തറിഞ്ഞാല്‍ സമൂഹം ഒന്നടങ്കം അവനെ നിന്ദ്യനായി കാണില്ലേ..?*
*അയാളുടെ വീട്ടില്‍ അയാള്‍ അനാശാസ്യം നടത്തുന്നു എന്നറിഞ്ഞാല്‍ അയാളുടെ വീട് ആളുകള്‍ തകര്‍ക്കില്ലേ...*
*❓പക്ഷെ അതിനേക്കാള്‍ വലിയ പാപമായ പലിശയെ ലാഘവത്തോടെ ആളുകള്‍ നോക്കിക്കാണുന്നത് എന്തുകൊണ്ട്...*

*🔥36 തവണ വ്യഭിചരിക്കുന്നതിനെക്കാള്‍ വലിയ പാപമാണ് ചെറിയ രൂപത്തില്‍ പലിശയുമായി ഇടപെടുന്നത് പോലും...*

*عن عبد الله بن حنظلة رضي الله عنه قال : قال رسول الله صلى الله عليه وسلم : درهم ربا يأكله الرجل وهو يعلمه أشد من ستة وثلاثين زنية*
_അബ്ദുല്ലാഹി ബ്നു ഹന്‍ള്വല(റ) പറയുന്നു:_
*മുത്ത്നബിﷺ പറഞ്ഞു:*
അറിഞ്ഞു കൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന പലിശയുടെ ഒരു ദിര്‍ഹം പോലും മുപ്പത്തി ആറ് വ്യഭിചാരങ്ങളെക്കാള്‍ കഠിനമായ പാപമാണ്.
(📗അഹ്‘മദ്)

*ഇനി വ്യഭിചാരങ്ങളില്‍ ഏറ്റവും മോശമായ ഏറ്റവും വൃത്തിഹീനമായ ഒന്നാണല്ലോ ഒരാള്‍ തന്റെ മാതാവുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നുള്ളത്...*
*പലിശയെ എഴുപത് ഇനങ്ങളാക്കി തിരിച്ചാല്‍ അതിലെ ഏറ്റവും നിസാരമായ പലിശ പോലും സ്വന്തം മാതാവിനെ വ്യഭിച്ചരിക്കുന്നതിനെക്കാള്‍ കഠിനമാണ് എന്ന് പ്രവാചക വചനങ്ങളില്‍ കാണാം...*

*عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : الربا سبعون بابا أدناها كالذي يقع على أمه*
_അബൂഹുറയ്റ(റ) നിവേദനം:_
*മുത്ത്നബിﷺ പറഞ്ഞു:*
പലിശക്ക് എഴുപതില്‍ പരം ഇനങ്ങളുണ്ട്. അതില്‍ ഏറ്റവും ചെറിയ ഇനം ഒരാള്‍ തന്റെ മാതാവുമായി ശയിക്കുക എന്നതു പോലെയാണ്.
(📘ബയ്ഹഖി)

*❓പക്ഷേ എന്തുകൊണ്ട് പലിശയുമായി ഇടപെടുന്നവര്‍ സമൂഹത്തില്‍ മാന്യന്മാരായിത്തന്നെ വിലയിരുത്തപ്പെടുന്നു...*

നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ പലിശയുമായി ഇടപെടുന്നതോടൊപ്പം അയാള്‍ പള്ളി സെക്രട്ടറി വരെ ആയേക്കാം...

 അല്ലേ..!

❓ഒരുപാട് അനുഭവങ്ങള്‍ നമുക്കുണ്ട് താനും. എന്തുകൊണ്ട്...
❓വ്യഭിചാരത്തെ അതൊരു വന്‍പാപമാണെന്ന് മനസ്സിലാക്കി വിട്ടു നില്‍ക്കുന്ന പലരും പലിശയെ ലാഘവത്തോടെ കാണുന്നത് എന്തുകൊണ്ട്...

❓തെറ്റുകളെയും അവയുടെ ഗൗരവത്തെയും മനസ്സിലാക്കുന്നിടത്ത് നമുക്ക് പാളിച്ച സംഭവിച്ചോ...

*ഇമാം മാലിക്(റ) പറയുന്നു:*
_അല്ലാഹുവിന്റെ ഗ്രന്ഥം ഞാന്‍ പരിശോധിച്ചു. കുഫ്ര്‍ കഴിഞ്ഞാല്‍ പിന്നെ പലിശയെക്കാള്‍ വലിയ മറ്റൊരു പാപമുള്ളതായി എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല._

കാരണം മറ്റൊരു പാപത്തിനും അല്ലാഹുവും അവന്റെ പ്രവാചകരും അത് ചെയ്യുന്നവനോട് യുദ്ധം പ്രഖ്യാപിച്ചതായി കാണുന്നില്ല. എന്നാല്‍ പലിശയുമായി ഇടപെടുന്നവരോട് അല്ലാഹുവും അവന്റെ പ്രവാചകനും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു...

*അല്ലാഹു പറയുന്നു:*

*يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ۞*
*فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْب مِنَ اللَّهِ وَرَسُولِهِ وَإِنْ تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لا تَظْلِمُونَ وَلا تُظْلَمُونَ۞*
_സത്യവിശ്വാസികളെ.., നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവശേഷിക്കുന്ന പലിശയില്‍ നിന്നും പൂര്‍ണമായും വിട്ടുകളയുകയും ചെയ്യുക. നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആണെങ്കില്‍. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമരപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ച് മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്._
(📖അല്‍ബഖറ: 278, 279)

*പലിശയുമായി ഇടപെടുന്നവരെല്ലാം പാപത്തില്‍ തുല്യരാണ് എന്ന് മുത്ത്നബിﷺയുടെ ഹദീസില്‍ കാണാം...*

*عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ*
_ജാബിര്‍ ബിന്‍ അബ്ദുല്ലാഹ്(റ) നിവേദനം:_
 മഹാൻ പറഞ്ഞു:
പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും (അടക്കുന്നവനെയും) അത് എഴുതി വെക്കുന്നവനെയും അതിന് സാക്ഷി നില്‍ക്കുന്നവരെയും മുത്ത്നബിﷺ ശപിച്ചിരിക്കുന്നു. അവരെല്ലാം ഒരുപോലെയാണ്.
(📗മുസ്‘ലിം)

*നിറുത്താം ഈ ഏർപ്പാട്...*
*ഉള്ളതുകൊണ്ട് റബ്ബിന്റെ തൃപ്തിയോടെ ജീവിക്കാം...*

*❓താത്കാലിക ആയുസ്സല്ലെയുള്ളൂ...*
*❓പിന്നെന്തിനീ ആക്രാന്തം...*

തബ്‌ലീഗുംമുജാഹിദുംഎന്താണു വ്യത്യാസം

മുജാഹിദുംമുജാഹിദും തബ്‌ലീഗും എന്താണു വ്യത്യാസം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

തബ്‌ലീഗുകാരുടെ വികല ആദർശങ്ങൾ അനവധിയാണ്. വഹാബിസത്തേക്കാൾ അബദ്ധമേറിയ പിഴച്ച ആശയങ്ങളാണ് പലപ്പോഴും ഇക്കൂട്ടർ വെച്ച് പുലർത്തുന്നത്. ചില കാര്യങ്ങൾ നമുക്ക് പരിശോധിക്കാം.
ഇസ്തിഗാസ ശിർക്ക്
അവർ എഴുതി: ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ പേരിൽ ഇവർ ചുമത്തുന്ന അപരാധത്തിന്റെ വലിപ്പം കാണുക. അദ്ദേഹം പറയുന്നതായി ഇവർ എഴുതി വിടുന്നു. ആരെങ്കിലും ആപത്ത് സമയത്ത് എന്നോട് ഇസ്തിഗാസ ചെയ്താൽ ആ വിപത്തിൽ നിന്നും നാം അവനൊരു തുറസ്സായ കവാടം തുറന്ന് കൊടുക്കും. ഒരു വലിയ വിഷമത്തിൽ എന്നെ വിളിച്ചാൽ അതിൽ നിന്നും അവനു ഞാൻ മുക്തി നൽകും. ഒരാവശ്യത്തിന് അല്ലാഹുവിലേക്ക് എന്നെ മുൻനിറുത്തി ഇടതേടിയാൽ ആ ആവശ്യം ഞാൻ നിറവേറ്റിക്കൊടുക്കും… ഇവരുടെ വ്യക്തമായ വിശ്വാസമാണ് മുകളിലെ വരികളിലൂടെ പ്രതിഫലിച്ചിരിക്കുന്നത്. ഖുർആനും ഹദീസും അല്ലാഹുവിനോടല്ലാതെ മറ്റാരോടും പ്രാർത്ഥിക്കരുതെന്നും ഇബാദത്തുകൾ അവനു മാത്രമേ അർപ്പിക്കാവൂ എന്നും വളരെ സുന്ദരമായി നമ്മെ പഠിപ്പിക്കുമ്പോൾ ഇതിന് കടക വിരുദ്ധമായ വിശ്വാസങ്ങൾ വെച്ച് പുലർത്തി ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്ന ഇവരാണ് അഹ്‌ലുസ്സുന്നത്തിന്റെ ആളുകളാണെന്ന് സ്വയം അഭിമാനിക്കുന്നത്…’ (ദേവ്ബന്ദ് പണ്ഡിതർ നവോത്ഥാന ശിൽപികൾ പേ: 153,154).
അല്ലാഹുവിന് മാത്രമേ ആരാധനയായ പ്രാർത്ഥന അർപ്പിക്കാവൂ, അവനെ മാത്രമേ ആരാധിക്കാവൂ എന്ന് വിശ്വസിക്കുന്നവരാണ് അഹ്‌ലുസ്സുന്നത്തിവൽ ജമാഅത്ത്. സഹായാർത്ഥനയും ആരാധനയും കൂട്ടിക്കലർത്തി വിശ്വാസികളുടെ പ്രവൃർത്തികളിൽ ശിർക്ക് ഉണ്ടാക്കിയെടുക്കാനാണ് തബ്‌ലീഗുകാർ ഈ വരികളിൽ ശ്രമിച്ചുനോക്കുന്നത്.
ഇസ്തിഗാസ ഫലം ചെയ്യുമെന്നത് സുന്നികൾ നിർമിച്ച് ശൈഖ് തങ്ങളുടെ മേൽ ചേർത്തിപ്പറയുകയാണെന്നാണ് ഇതിലെ മറ്റൊരാരോപണം. എന്നാൽ മഹാനായ ഗൗസുൽ അഅ്‌ളമിന്റെ പ്രഖ്യാപനങ്ങളും കവിതകളും ഫുതൂഹുൽ ഗൈബിലും അതിന്റെ തക്മിലയിലും ഉൾകൊള്ളിച്ചിട്ടുണ്ട്. അവയിൽ വ്യക്തമായിത്തന്നെ ഇസ്തിഗാസയുടെ ഫലസിദ്ധി സമർത്ഥിച്ചതു കാണാം.
തവസ്സുലും ഖബർ സിയാറതും
‘മഹാൻമാരെ മധ്യവർത്തികളാക്കി പ്രാർത്ഥിച്ചാലേ അല്ലാഹു സ്വീകരിക്കുകയുള്ളൂ എന്ന മൂഢവിശ്വാസം സുന്നി ബഹുജനങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ ശിയാക്കൾ എത്രമാത്രം വിജയിച്ചു എന്ന് ആലോചിക്കുക.  സുന്നി അഖീദ ഗ്രന്ഥങ്ങളിലൊന്നും ഇങ്ങനെ ഒരാദർശം പഠിപ്പിക്കുന്നില്ല. പിന്നെ എങ്ങനെയാണത് അവരുടെ മുഖ്യചർച്ചാ വിഷയമായത്? പുണ്യം തേടി മാഹാൻമാരുടെ ഖബർ സന്ദർശിക്കുന്ന പരിപാടിയും ശിയാ സമ്പ്രദായമത്രെ… മുസ്‌ലിംകൾക്ക് നമസ്‌കരിക്കുമ്പോൾ തിരിഞ്ഞു നിൽക്കാനും ഹജ്ജ് കർമം അനുഷ്ഠിക്കാനും ഒരു ഖിബ്‌ലയാണുള്ളത്. പുണ്യം തേടി യാത്ര പോകാൻ മറ്റു രണ്ടു മസ്ജിദുകളും.  എന്നാൽ ശിയാക്കൾക്ക് ധാരാളം മഖാമുകളും മശ്ഹദുകളും മസാറുകളുമുണ്ട്. പുണ്യം തേടി അവർ അവിടെയെല്ലാം കറങ്ങി നടക്കുന്നു. കേരള മുസ്‌ലിംകൾ ഇത്തരം ശിയാ സമ്പ്രദായങ്ങളിൽ അകപ്പെട്ടത് കൊണ്ടോട്ടിയിലെ ശിയാ തങ്ങന്മാരുടെ സ്വാധീന ഫലമായിരുന്നു’ (പേ: 112).
ഇങ്ങനെ ഒരു വിശ്വാസം സുന്നികൾക്കുണ്ടോ? ഇല്ല. മഹാന്മാരെയും സൽകർമങ്ങളെയും തവസ്സുലാക്കുന്നത് പ്രാർത്ഥനയുടെ സ്വീകാര്യതക്ക് കാരണമാണെന്നും അതൊരു പുണ്യകർമമാണെന്നുമാണ് സുന്നീ വിശ്വാസം. തവസ്സുലാക്കാതെ പ്രാർത്ഥിക്കാനേ പാടില്ല എന്ന് സുന്നികളിൽ ആരും വിശ്വസിക്കുന്നില്ല. എങ്ങനെയെങ്കിലും ഇതൊക്കെ നിഷിദ്ധമാക്കിയെടുക്കേണ്ടേ? തവസ്സുലിനെയും ഖബർ സിയാറത്തിനെയും തബ്‌ലീഗുകാർ ശീഈ വൽകരിക്കുന്നതാണ് ഇവിടെ നാം കാണുന്നത്. മാത്രമല്ല, ഈ പുണ്യ കർമങ്ങളെ ശിർക്ക് ആരോപിക്കാനും ഈ വിഭാഗം ധാർഷ്ട്യം കാണിക്കുന്നു. പ്രസ്തുത പുസ്തകത്തിൽനിന്നു വായിക്കുക:
‘അല്ലാഹുവിന്റെ അടുത്ത ദാസന്മാർക്ക് അല്ലാഹുവിന്റെ സ്ഥാനം കൊടുക്കുകയും ആവശ്യങ്ങൾ അവരോട് ചോദിക്കുകയും കഷ്ടപ്പാടുകൾ ദൂരീകരിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്യുന്ന സമ്പ്രദായം. അങ്ങിനെ അവരെ തൃപ്തിപ്പെടുത്താൻ അവരുടെ ഖബറുകളിൽ സുജൂദും അവർക്ക് വേണ്ടിയുള്ള നേർച്ചവഴിപാടുകളും അനുസ്യൂതം തുടരുന്നു. ദീനീവിജ്ഞാന പാഠങ്ങൾ പൂർണമായും ലഭിക്കാതിരുന്ന ഒരു സമുദായം മഹാന്മാരോടുള്ള സ്‌നേഹത്തെ ആരാധനയായി പ്രകടിപ്പിച്ചു തുടങ്ങി. അവസാനം ഇത് പച്ചയായ ശിർക്കിൽ കൊണ്ടെത്തിച്ചു’ (പേ: 143).
മഹത്തുക്കളുടെ  ഖബറിങ്കൽ നിസ്‌കാരം, സുജൂദ്, ത്വവാഫ് പോലോത്ത കർമങ്ങൾ അനുവദനീയമല്ല. അത്‌കൊണ്ട് മഹത്തുക്കളുടെ ഖബറിങ്കൽ നടത്തപ്പെടുന്ന സകലകർമങ്ങളും തെറ്റാണെന്ന കണ്ടുപിടുത്തം മഹാ അസംബന്ധമാണ്. മഹാൻമാരെ തവസ്സുലാക്കുന്നതും അവരോട് സഹായം തേടുന്നതും മഖ്ബറകൾ സിയാറത്ത് ചെയ്യുന്നതും എല്ലാം ശിർക്കിലേക്ക് ചേർത്തെഴുതിയത് നദ്‌വത്തുകാരനോ ജമാഅത്തുകാരനോ അല്ല. സമൂഹത്തിന്റെ അംഗീകാരം നേടുന്നതിന് വേണ്ടി സിദ്ധ വേഷം സ്വീകരിച്ച് പാമരൻമാരെ ആത്മീയതയുടെ സത്യപാതയിൽനിന്നും അടർത്തിമാറ്റാൻ കോലംകെട്ടിയ തബ്‌ലീഗുകാരാണെന്ന് സമുദായത്തിന് തിരിച്ചറിവുണ്ട്. ഖബറിന് സുജൂദ് ചെയ്യുന്നതുൾപ്പടെയുള്ള ദുരാചാരങ്ങൾ വർജ്ജിക്കേണ്ടതാണ്. അതിൽ ആർക്കും സംശയമില്ല. പണ്ഡിതർ നേതൃത്വം നൽകുന്ന മഖ്ബറകളിലൊന്നും ഇവ നടക്കാറില്ലതാനും.
തിരുനബി(സ്വ)യെ അവഹേളിക്കുന്നവർ
എന്നാൽ ഇങ്ങനെയൊക്കെ തൗഹീദ് നാട്യം പ്രകടിപ്പിക്കുന്ന തബ്‌ലീഗുകാർക്ക് നബി(സ്വ)യെ അവഹേളിക്കുന്നതിൽ ഒരു മനസ്സാക്ഷിക്കുത്തുമില്ലെന്നത് ശ്രദ്ധേയമാണ്. പറഞ്ഞവ തെറ്റായി എന്ന് സമ്മതിക്കുന്നതിന് പകരം വ്യാഖ്യാനിച്ച് വീണ്ടും അവർ അവഹേളിക്കും. അവർ പറയുന്നത് കാണുക: ഏത് വ്യക്തിക്കും-എത്രവലിയ മനുഷ്യനായാലും ഏറ്റവും അടുപ്പമുള്ള മലക്കായാലും-അല്ലാഹുവിന്റെ ഉലൂഹിയ്യത്തിലേക്ക് ചേർത്തുമ്പോൾ ചെരുപ്പ് കുത്തിയേക്കാൾ നിന്ദ്യമാണെന്ന് നീ ഉറപ്പിക്കുക (തഖ്‌വിയതുൽ ഈമാൻ പേ.23). ഇതിന്റെ രചയിതാവായ ഇസ്മാഈൽ ദഹ്‌ലവി അല്ലാഹുവിന്റെ വലിയ്യും പ്രസ്തുത ഗ്രന്ഥം പഠിക്കലും പഠിപ്പിക്കലുമാണ് ഇസ്‌ലാം എന്നുമാണ് തബ്‌ലീഗുകാർ വിശ്വസിക്കുന്നത്.
തബ്‌ലീഗ് സ്ഥാപകനായ മുഹമ്മദ് ഇൽയാസ് തിരുനബി (സ്വ)യെ അവഹേളിക്കുന്നത് നമുക്കിങ്ങനെ വായിക്കാം:
പാപസുരക്ഷിതരും അല്ലാഹുവിൽ നിന്ന് നേരിട്ട് അറിവും ആജ്ഞയും സ്വീകരിക്കുന്നവരുമാണ് അമ്പിയാക്കൾ.  എങ്കിലും ഈ പ്രബോധന വേളയിൽ വ്യത്യസ്ത ജനങ്ങളുമായി ബന്ധപ്പെടുന്നതുകാരണം അവരുടെ തിന്മകളുടെ പ്രതിഫലനങ്ങൾ അമ്പിയാക്കളുടെ പരിശുദ്ധവും പ്രകാശപൂരിതവുമായ ഹൃദയങ്ങളിൽ പതിക്കും. ഏകാന്തമായ ദൈവസ്മരണയിലൂടെയും ആരാധനയിലൂടെയുമാണ് അവർ ആ പൊടിപടലങ്ങൾ കഴുകി ശുദ്ധിയാക്കുന്നത്. ഇതു പോലെ തബ്‌ലീഗ് ജമാഅത്തിന്റെ പ്രചാരണത്തിനിറങ്ങുന്നവരുടെ ഹൃദയങ്ങളിലും തങ്ങൾ കണ്ടുമുട്ടുന്നവരുടെ  മ്ലേച്ഛതകൾ പ്രതിഫലിക്കുമെന്നതിനാൽ ആരാധനയിൽ മുഴുകേണ്ടതാണ് (മൽഫൂളാത്ത് പേജ് 90).
എന്തൊരു വിരോധാഭാസമാണ് ഈ പറയുന്നത്. അമ്പിയാക്കൾ പാപസുരക്ഷിതരാണെങ്കിലും പ്രബോധിതരുടെ അരുതായ്മകൾ അവരുടെ ഹൃദയങ്ങളിൽ പതിക്കുകമൂലം അവ ശുദ്ധരല്ലാതെയാവുന്നു. പ്രവാചകന്മാരുടെ മഹത്ത്വം ഇകഴ്ത്തലല്ലാതെ മറ്റെന്താണ് ഇതിന്റെ താൽപര്യം?
അറിവ് കൂടുതൽ പിശാചിന്!
ഖലീൽ അഹ്മദ് അമ്പേട്ടവി പറയുന്നത് കാണുക: ചുരുക്കത്തിൽ, പിശാചിന്റെയും മലക്കുൽ മൗത്തിന്റെയും അറിവിനോട് ശരിയായ പ്രമാണത്തിനു വിരുദ്ധമായി, കേവലം തെറ്റായ താരതമ്യത്തിലൂടെ, ഭൂമിയെ ചുറ്റുന്ന അറിവ് റസൂൽ(സ്വ)ക്കുണ്ടെന്ന് വാദിക്കുന്നതു ശിർക്കല്ലെങ്കിൽ പിന്നെന്താണത്? ശൈത്വാനിനും മലക്കുൽ മൗത്തിനും വിശാലമായ അറിവുണ്ടെന്നത് പ്രമാണത്തിലൂടെ സ്ഥിരപ്പെട്ടതാണ്. എല്ലാ പ്രമാണങ്ങളും തട്ടിമാറ്റി  നബി(സ്വ)ക്ക് വിശാലജ്ഞാനമുണ്ടെന്ന ശിർക്ക് സ്ഥാപിക്കാൻ പറ്റുന്ന ഏതു തെളിവാണുള്ളത്? (ബറാഹീനേ ഖാത്വിഅ, പേ.55). തബ്‌ലീഗുകാർക്ക് പിശാചിനോട് എന്താണിത്ര സ്‌നേഹമെന്ന് മനസ്സിലാകുന്നില്ല. നബി(സ്വ)ക്ക് വിശാല അറിവുണ്ടെന്ന് പറയുമ്പോൾ ശിർക്കും ഇബ്‌ലീസിനാണെങ്കിൽ തൗഹീദും. ഇതാണ് തബ്‌ലീഗുകാരുടെ വലിയൊരു കണ്ടെത്തൽ!
അത്തഹിയ്യാത്തും നബി(സ്വ)യുടെ കേൾവിയും
പ്രവാചക പ്രേമികൾ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും നബി(സ്വ)യെ വിളിച്ച് സലാം ചൊല്ലുമ്പോൾ തിരുദൂതരോടുള്ള അമർഷവുമായി കഴിയുന്ന തബ്‌ലീഗ് സ്ഥാപകൻ എഴുതിയത് കാണുക: അത്തഹിയ്യാത്തിൽ അദൃശ്യജ്ഞാനം കൊണ്ട് നബി(സ്വ) അറിയുമെന്നാണ് വിശ്വാസമെങ്കിൽ അത് ശിർക്കാകുന്നതിന് എന്താണ് തടസ്സം? അതും ശിർക്കാകും (ബറാഹീനേ ഖാത്വിഅ പേ.28). റസൂലുല്ലാഹി(സ്വ) ഉമ്മത്തിന്റെ പ്രവർത്തനങ്ങൾ അറിയുമെന്നും സലാം പറയുന്നത് കേൾക്കുമെന്നും അത് മടക്കുമെന്നും സ്വഹീഹായ ഹദീസുകൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നിട്ടും തബ്‌ലീഗുകാർക്ക് ഇത് ശിർക്കാവുന്നു.
നബിദിനാഘോഷം
വിശുദ്ധ റബീഇന്റെ പൊന്നമ്പിളി വാനിൽ പ്രത്യക്ഷപ്പെടുമ്പോഴേക്കും വിശ്വാസി മാനസങ്ങളിൽ സന്തോഷത്തിന്റെ തളിരിലകൾ പൊട്ടിമുളക്കുകയായി. പക്ഷേ; പ്രവാചക സ്‌നേഹം ഹൃദയാന്തരങ്ങളിൽ ഇല്ലാത്തവരുടെ ഈർഷ്യത ശ്രദ്ധിക്കൂ: റബീഉൽ അവ്വലിൽ നബിദിനമാഘോഷിക്കുക, നബിദിനാഘോഷ സദസ്സിൽ നബി(സ്വ)യുടെ ജന്മം പരാമർശിക്കപ്പെടുമ്പോൾ അവിടത്തെ ആത്മാവ് സന്നിഹിതമായിട്ടുണ്ടെന്ന വിശ്വാസത്തോടെ എഴുന്നേറ്റ് നിൽക്കുക. റബീഉൽ ആഖിർ പതിനൊന്ന് (ഗൗസുൽ അഅ്‌ളമിന്റെ ആണ്ട്) ആഘോഷിക്കുക… ഈ കാര്യങ്ങളും ഇത് പോലുള്ള ആയിരക്കണക്കിന് കാര്യങ്ങളും ദീനീവിരുദ്ധമാണ് (തഖ്‌വിയതുൽ ഈമാൻ പേ.92). സ്വാലിഹീങ്ങളായ സലഫുകളിലാരും പരിചയപ്പെടുത്തിയിട്ടില്ലാത്ത തിന്മയാണ് ഈ നബിദിനാഘോഷം (ദേവ്ബന്ദ് പണ്ഡിതർ നവോത്ഥാന ശിൽപികൾ പേ.246).  ലോകപണ്ഡിതർ മുഴുക്കെ സുന്നത്താണെന്ന് പ്രഖ്യാപിച്ച നബിദിനാഘോഷം ഇവർക്ക് തിന്മയും ദീനീവിരുദ്ധവും.
മൗലിദ് വിരോധം
മൗലിദുകളെ വിമർശിക്കുന്നവരാണ് തബ്‌ലീഗുകാർ. അതിൽകെട്ടുകഥകളും മറ്റും ഉണ്ടായത് കൊണ്ടാണ് അത്തരം വിമർശനങ്ങളെന്ന് ചിലർ വിശദീകരിക്കാറുണ്ട്. എന്നാൽ ഇക്കാര്യം റശീദ് അഹ്മദ് ഗംഗോഹിയോട് ചോദിക്കുന്നത് കാണുക: ‘ചോദ്യം: മൗലിദിന്നിടയിൽ നിൽക്കാതെ സ്വഹീഹായ റിപ്പോർട്ടുകൾ മാത്രം വായിച്ച്‌കൊണ്ടുള്ള മൗലിദിൽ പങ്കെടുക്കാമോ? ഉത്തരം: ഏത് രൂപത്തിലായാലും മൗലിദ് സദസ്സുകൾ സംഘടിപ്പിക്കപ്പെടൽ വിരോധിക്കപ്പെട്ടതാണ് (ഫതാവാ റശീദിയ്യ പേ.130).
മറ്റൊരു ഫത്‌വ കാണുക: കെട്ട്കഥകളൊന്നുമില്ലാത്ത, സ്വഹീഹായ റിപ്പോർട്ടുകൾ മാത്രം അവലംബിച്ച് നടത്തുന്ന മൗലിദ് സദസ്സിൽ പങ്കെടുക്കൽ പലകാരണങ്ങളാൽ അനുവദനീയമല്ല (ഫതാവാ റശീദിയ്യ പേ.131). തിരുനബി(സ്വ)യോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള മൗലിദുകളും മൗലിദ് സദസ്സുകളും ഇവർക്ക് പരമപുച്ഛം. ഇതിനെന്ത് ന്യായീകരണമാണ് മൗലാനമാർക്ക് നൽകാനുള്ളതാവോ?
നബി(സ്വ)യെ ഓർക്കൽ
തിരുനബി(സ്വ)യോടുള്ള തബ്‌ലീഗുകാരുടെ അമർഷം അതിശക്തമായിത്തന്നെ വരച്ചുകാണിക്കുകയാണ് ഇസ്മാഈൽ ദഹ്‌ലവി. അദ്ദേഹം പറയുന്നത് നോക്കൂ: ‘ശൈഖിനെയോ മഹത്തുക്കളെയോ നിസ്‌കാരത്തിൽ ഓർക്കുന്നത് വ്യഭിചരിക്കുന്നുവെന്ന് ചിന്തിക്കുന്നതിലും മോശമാണ്-നബി(സ്വ)യെയാണ് ചിന്തിക്കുന്നതെങ്കിൽ പോലും-കഴുതയെയോ കാളയെയോ ഓർക്കുന്നത് ഇതിനേക്കാൾ ഉചിതമാണ്. കാരണം ബഹുമാനത്തോടെയുള്ള ഓർക്കൽ ശിർക്കിലേക്ക് നയിക്കും. കഴുതയെയും കാളയെയും സംബന്ധിച്ചുള്ള ചിന്ത അപ്രകാരമല്ല, നിന്ദ്യതയോട് കൂടിയായിരിക്കും (സ്വിറാതുൽ മുസ്തഖീം പേ.97). ഇവരാണത്രെ നിസ്‌കരിപ്പിക്കുന്നവരും പ്രബോധകരും! ബിദ്അത്തിന്റെ യഥാർത്ഥ സ്വരൂപമാണ് ഈ മതം.
താജുസ്വലാത്ത് മാരക വിഷം
സ്വലാത്തുകൾ  ഇല്ലാതെയാക്കാനും ജനങ്ങളെ അതിൽ നിന്നു പിന്തിരിപ്പിക്കാനും ഈ വിഭാഗം ആവത് ശ്രമിച്ചു. വളരെ പുണ്യമേറിയ താജുസ്വലാത്തിനെ മാരകവിഷവും ശിർക്കുമായി പരിചയപ്പെടുത്തുന്ന തബ്‌ലീഗ് ഫത്‌വ കാണുക:
‘ചോദ്യം: മതപണ്ഡിതരേ, സ്വലാതുത്താജിന്റെ ശ്രേഷ്ഠത, പ്രതിഫലം എന്നിവയെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? അതിലെ ചില പദങ്ങൾ, ഉദാഹരണമായി (ദാഫിഇൽ ബലാഇ വൽവബാഇ വൽഖഹ്തി വൽമറളി വൽഅലം) ബുദ്ധിമുട്ട്, മാറാവ്യാധി, ക്ഷാമം, രോഗം, വേദന എന്നിവ തടയുന്നവരെന്ന് റസൂൽ(സ്വ)യെ വിശേഷിപ്പിച്ച് പറയുന്നുണ്ട്. അതു ചൊല്ലുന്നതും അതിനു ശ്രേഷ്ഠതയും പ്രതിഫലവുമുണ്ടെന്ന് വിശ്വസിക്കുന്നതും  പ്രമാണങ്ങൾ കൊണ്ടു സ്ഥിരപ്പെട്ടതും അനുവദനീയവുമാണോ? അതോ ശിർക്കും ബിദ്അത്തുമാണോ?
ഉത്തരം: ഈ സ്വലാത്തിന്റെ ശ്രേഷ്ഠതകൾ തീർത്തും തെറ്റാണ്. അതിന്റെ സ്ഥാനം നബി തിരുമേനി(സ്വ)യുടെ വിവരണത്തിൽ നിന്നല്ലാതെ മനസ്സിലാക്കാൻ സാധ്യമല്ല. നൂറിലേറെ വർഷങ്ങൾ കഴിഞ്ഞാണ് ഈ സ്വലാത്ത് രചിക്കപ്പെട്ടിട്ടുള്ളത്. എന്നിരിക്കെ ഹദീസിൽ വന്ന വചനങ്ങൾ മാറ്റിവെച്ച് ഇതിനു പുണ്യമുണ്ടെന്ന് വിശ്വസിക്കുന്നതെങ്ങനെ? ഇതിൽ ധാരാളം പ്രതിഫലമുണ്ടെന്നു ധരിച്ച് പതിവാക്കൽ പിഴച്ചബിദ്അത്താണ്. ശിർക്കിന്റെ വാചകങ്ങളുള്ളതിനാൽ സാധാരണക്കാരുടെ വിശ്വാസം തന്നെ പിഴക്കാൻ സാധ്യതയുണ്ട്. അത്‌കൊണ്ട്  അതു ചൊല്ലൽ നിഷിദ്ധമാണ്.  കൂടാതെ സ്വലാതുത്താജ് പഠിപ്പിച്ചു കൊടുക്കൽ സാധാരണക്കാർക്കു മാരക വിഷം നൽകുന്നതുപോലെയാണ്. കാരണം അതുമൂലം നൂറു കണക്കിനാളുകൾ ശിർക്കിൽ അകപ്പെടുകയും അവരുടെ നാശത്തിന്റെ കാരണമായി അതു മാറുകയും ചെയ്യുന്നു (ഫതാവാ റശീദിയ്യ പേ 164).
പുണ്യനബി(സ്വ)യോട് പ്രിയമുള്ളവർ തിരുദർശനം ലക്ഷ്യം വെച്ചാണ് ഇത് പതിവാക്കാറുള്ളത്. പക്ഷേ, അതിനെയും വെട്ടിമാറ്റുകയാണ് തബ്‌ലീഗ് മൗലാനകൾ. ഇനിയും തബ്‌ലീഗിന്റെ കുഴപ്പം അന്വേഷിക്കേണ്ടതുണ്ടോ?
ബഹുദൈവ വിശ്വാസികൾ
അല്ലാഹുവിന്റെ വലിയ്യെന്ന് തബ്‌ലീഗുകാർ വിശേഷിപ്പിച്ച ഇസ്മാഈൽ ദഹ്‌ലവി പറയുന്നു: ‘ഇന്ത്യയിലെ ബഹുദൈവാരാധകർ അവരുടെ ദേവൻമാരോട് വെച്ചുപുലർത്തുന്ന വിശ്വാസം തന്നെയാണ് അമ്പിയാക്കൾ, ഔലിയാക്കൾ, ശുഹദാക്കൾ… എന്നിവരോട് മുസ്‌ലിംകൾ സ്വീകരിച്ചത്. അവരെ ചാണോട് ചാണും മുഴത്തിന് മുഴവുമായി ഈ വിഭാഗം പൂർണമായും പിന്തുടർന്നു (രിസാലതുത്തൗഹീദ് പേ.51).
ദേവിദേവൻമാർക്ക് പകരം അമ്പിയാക്കളെയും ഔലിയാക്കളെയും പ്രതിഷ്ഠിച്ചവരാണ് മുസ്‌ലിംകളത്രെ. സമൂഹത്തെ ഇവ്വിധം അപഹസിക്കാൻ മറ്റു ബിദ്അത്തുകാരാരും തയ്യാറായിട്ടില്ല. എന്നിട്ടും ഇവരുടെ വേഷംകെട്ട് നാടകങ്ങളിൽ വഞ്ചിതരാവുകയോ?
തെറ്റായ ചില പ്രവണതകൾ
ഇസ്മാഈൽ ദഹ്‌ലവിയും ഗംഗോഹിയും മറ്റു നേതാക്കളും എഴുതിവിട്ട വികല ആശയങ്ങൾ ഇനിയും അനവധിയുണ്ട്. ചിലതുമാത്രം ഹ്രസ്വമായി പരിചയപ്പെടാം: നബിദിനമാഘോഷിക്കുക, തിരുജന്മം പരാമർശിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുക, റബീഉൽ അവ്വൽ പതിനൊന്ന് (മുഹ്‌യിദ്ദീൻ ശൈഖിന്റെ ആണ്ട്) ആചരിക്കുക, മൂന്ന്, പത്ത്, നാൽപത്, ആറുമാസം മുതലായവ കൊണ്ടാടുക, ദുരെയുള്ള ഖബ്‌റുകൾ ലക്ഷ്യംവെക്കുക, സിയാറത്തിനുവേണ്ടി യാത്ര സംഘടിപ്പിക്കുക, സദ്‌വൃത്തർക്ക് വേണ്ടി സമ്പത്ത് വിനിയോഗിക്കുക, മഖ്ബറകളിലേക്ക് ഹദ്‌യ കൊണ്ട്‌പോവുക, നേർച്ചനേരുക, ജാറം മൂടുക, ഇസ്തിഗാസ ചെയ്യുക, ആദരവിനുവേണ്ടി വിളക്ക് കത്തിക്കുക, ബറകത്തിനുവേണ്ടി അവിടെയുള്ള വെള്ളം കുടിക്കുക, ശരീരത്തിൽ ഒഴിക്കുക, ജനങ്ങൾക്ക് വിതരണം ചെയ്യുക, കൂടെയില്ലാത്തവർക്ക് വേണ്ടി കൊണ്ടുപോവുക തുടങ്ങി അനേകായിരം കാര്യങ്ങൾ ബഹുദൈവാരാധനയോ ദീനീവിരുദ്ധമോ ആണ്. (തഖ്‌വിയതുൽ ഈമാൻ പേ.92,93, രിസാലതുത്തൗഹീദ് പേ.58, ബറാഹീനേ ഖാത്വിഅ പേ.320, ഫതാവാറശീദിയ്യ പേ.135, 146, 147, 228, 230, 244, 248).
തബ്‌ലീഗ് ജമാഅത്തിലെ കുലപതികളാണ് ഇത്രമേൽ പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അറിയുമ്പോൾ ഇതൊന്നും അറിയാതെ അല്ല, അറിയിക്കാതെ നിസ്‌കരിപ്പിക്കാനെന്ന തേൻകെണിയിൽ വീണ് തബ്‌ലീഗിൽ പെട്ടുപോയ കുറേനല്ല മനുഷ്യരെ ഓർമവരുന്നു. അല്ലാഹു ഹിദായത്ത് നൽകട്ടെ. ഇനിയും തബ്‌ലീഗുകാരുടെ മതിവിരുദ്ധ ആദർശങ്ങളെ തിരിച്ചറിയാതെ പോകരുത്. ആത്മീയതയുടെ കപട വേഷമണിഞ്ഞ് വിശ്വാസ ജീർണത സൃഷ്ടിക്കുന്ന ഈ പുത്തൻ പ്രസ്ഥാനത്തെ ബഹുദൂരം അകറ്റി നിർത്തുകയും വിചാരണ ചെയ്യുകയും വേണം. അത് നമ്മുടെ മതപരമായ ബാധ്യതയാണെന്നു തിരിച്ചറിഞ്ഞേ പറ്റൂ. ഇനി പറയൂ; തബ്‌ലീഗിന് എന്തു കുഴപ്പമാണ് കുറവുള്ളത്?

 ഞിങ്ങളുടെ ദുആയിൽ ഈയുള്ളവനെയും ഉലപ്പെടുത്തുക.

ഇസ്തിഗാസ: മഹാത്മാക്കളോട്


                     1⃣3⃣
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
അ-ഊദു ബി.കലിമാതില്ലാഹിത്താമ്മാതി മിന്‍ ശറ്രിമാ ഖലഖ’ (സ്ര്ഷ്ടികളുടെ ശറ്രില്‍ നിന്ന് അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളോട് ഞാന്‍ കാവലിനെ ചോദിക്കുന്നു) എന്ന ദിക്-റില്‍ ‘അല്ലാഹുവിന്‍റെ കലിമതുകള്‍’ എന്നത് ആരാണെന്ന് ഇമാം റാസി(റ)   വിശദീകരിക്കുന്നു. അതിനു പ്രധാനമായ രണ്ട് തഫ്-സീറുകള്‍ പറഞ്ഞ ഇമാം റാസി(റ) ഒരു തഫ്സീറില്‍ കലിമാതുല്ല എന്നത് മഹാത്മാക്കളാണെന്ന് പറഞ്ഞിട്ടുണ്ട്. ഇത് പറഞ്ഞപ്പോള്‍, ഇമാം റാസി(റ)യുടെ ഈ തഫ്സീറ് പിഴച്ച ഫിലോസഫിക്കാരെടേതാണെന്ന് റഷീദ് കിടഞ്ഞിയെന്ന മനുഷ്യന്‍ ഒരുളുപ്പുമില്ലാതെ പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാമത്തെ തഫ്-സീര്‍ ഞാനിവിടെ വീണ്ടും ആവര്‍ത്തിക്കുന്നു.


وأيضاً ثبت في علم المعقولات أن عالم الأرواح مستولٍ على عالم الأجسام، وإنما هي المدبرات لأمور هذا العالم آما قال تعالى: { فَٱلْمُدَبّرٰتِ
أَمْراً [النازعات: 5]

വ ഐളന്‍ സബത ഫീ ഇല്‍മില്‍ മ-അകൂലാതി അന്ന ആലമല്‍ അര്‍വാഹി മുസ്തവില്ലുന്‍ അലാ ആലമില്‍ അജ്-സാമി വ – ഇന്നമാ ഹിയല്‍ മുദബ്ബിറാതു ലി ഉമൂരി ഹാദല്‍ ആലമി കമാ ഖാല ത-ആല, (ഫല്‍ മുദബ്ബിറാതി അം-റന്‍)


ഇവിടെ ആദ്യം കുന്‍ എന്ന ഒരു തഫ്-സീര്‍ പറഞ്ഞതിനു ശേഷം
വ ഐളന്‍ (വീണ്ടും) എന്ന് പറഞ്ഞ് ഇമാം റാസി(റ) തുടങ്ങിയത് തന്നെ രണ്ടാമതൊരു തഫിസീറായതിനാലാണെന്ന് അറബി ഭാഷയുടെ ബാലപാഠമറിയുന്നവര്‍ക്ക് മനസ്സിലാകും. അല്ലെങ്കില്‍, റഷീദ് സാഹിബിന്‍റെ ദുര്‍വ്യഖ്യാനപ്രകാരം ഇമാം റാസി ‘വീണ്ടും’ എന്നു പറഞ്ഞതിന്‍റെ അര്‍ത്ഥം രണ്ട് തഫ്-സീറുകളും ഫിലോസഫിക്കാരുടെ പിഴച്ച വാദമാണെന്ന് പറയേണ്ടി വരും.  അല്ലെങ്കിലും ബുദ്ധിജീവികള്‍ എന്നാല്‍ പിഴച്ച ഫിലോസഫിക്കാര്‍ ആണെന്ന് ആരാണീ സാഹിബിനു അര്‍ത്ഥം പറഞ്ഞ്കൊടുത്തത് എന്നറിയില്ല. ബുദ്ധി ജീവികള്‍ക്കിടയില്‍ സ്ഥിരപ്പെട്ടുവെന്ന് ഇമാം റാസി(റ) പറഞ്ഞ വിഷയം എന്താണു – ലോകത്ത് അര്‍വാഹുകളാണു അജ്സാമുകളേക്കാള്‍ കൂടുതല്‍ എന്നതാണു. അതവിടെ കഴിഞ്ഞു. തുടര്‍ന്ന് ഇമാം തന്‍റെ രണ്ടാമത്തെ തഫ്-സീര്‍ പറയുന്നത് കാണുക.

فقوله: (أعوذ بكلمات الله التامات) استعاذة من الأرواح البشرية بالأرواح العالية المقدسة الطاهرة الطيبة في دفع شرور
الأرواح الخبيثة الظلمانية الكدرة، فالمراد بكلمات الله التامات تلك الأرواح العالية الطاهرة

അപ്പോള്‍ (അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളോടും ഞാന്‍ കാവലിനെ ചോദിക്കുന്നു) എന്ന വാക്ക് അക്രമകാരികളായ ദുശിച്ച ആത്മാക്കളുടെ ബുദ്ധിമുട്ടുകളില്‍ നിന്നും നല്ല പരിശുദ്ധരായ മഹാത്മാക്കളോട് ചെയ്യുന്ന സഹായാര്‍ത്ഥനയാണു. അതുകൊണ്ട്, അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളും എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ആ വിശുദ്ധാത്മാക്കളാണു.

ഇതാണു തഫ്സീര്‍. ഇതിനെ പിഴച്ച ഫിലോസഫിക്കാരുടെ തലയിലിട്ട് മഹാനായ ഇമാം റാസി(റ)യെ ശിര്‍ക്ക് പ്രചരിപ്പിക്കുന്ന ആളാക്കി മാറ്റാനാണു മുജാഹിദ് സാഹിബിന്‍റെ ശ്രമം. നടക്കില്ല സാഹിബേ… ഞങ്ങളുടെ ഇമാമിനെ അങ്ങിനെ പിച്ചിച്ചീന്താന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഈ തഫ്സീര്‍ മറ്റാരുടേതുമല്ല, ഇമാം റാസി(റ)യുടെത് തന്നെയാണെന്ന് കേരളത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന മുജാഹിദ് മൌലവിമാര്‍ അംഗീകരിക്കുന്ന രേഖ കാണിച്ചാല്‍ താങ്കള്‍ ഈ വായനക്കാരോട് ക്ഷമ ചോദിക്കുമൊ?


സാമാന്യ ബുദ്ധിയുള്ളവര്‍ക്കായി ഒന്നു കൂടി പറയട്ടെ. ഇമാം റാസി(റ)ഒരു തഫ്സീറ് പറഞ്ഞ് കഴിഞ്ഞ് ‘വീണ്ടും’ എന്ന് പറഞ്ഞാല്‍ അതിന്‍റെ അര്‍ത്ഥം എന്താണു? മറ്റൊന്ന് എന്നല്ലെ? അതല്ല, പിഴച്ച്പോയ ആരുടെയെങ്കിലും വാദമാണു ഇമാം റാസി ഉദ്ദരിക്കുന്നതെങ്കില്‍, ‘ചില ആളുകള്‍ വാദിക്കാറുണ്ട്…’ എന്ന് പോലെയുള്ള വാക്കുകളിലല്ലേ തുടങ്ങുക. എന്നിട്ട് അത് തെറ്റാണെന്ന് വ്യക്തമായി പറയുകയും ചെയ്യില്ലേ! എന്നാല്‍ ഇവിടെ ഈ തഫ്സീറിന്‍റെ അവസാനത്തില്‍ ഇമാം റാസി(റ) എന്താണു പറഞ്ഞത്.


ഫല്‍ മുറാദു ബി കലിമാതില്ലഹിത്താമ്മാതി തില്‍കല്‍ അര്‍വാഹുല്‍ ആലിയതുത്ത്വാഹിറഹ്.
അതുകൊണ്ട്, അല്ലാഹുവിന്‍റെ കലിമതുകള്‍ എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ആ (മുന്നില്‍ പറഞ്ഞ) മഹാത്മാക്കളാണു. ഇമാം റാസി(റ) പറഞ്ഞതിന്‍റെ ചുരുക്കമിതാണു


‘അ-ഊദു ബി കലിമാതില്ലാഹിത്താമ്മാതി മിന്‍ ശറ്രി മാ ഖലഖ’ (മുഴുവന്‍ ബുദ്ധിമുട്ടുകളില്‍ നിന്നും ഞാന്‍ അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളോടും കാവലിനെ ചോദിക്കുന്നു) എന്ന് ഒരാള്‍ പറഞ്ഞാല്‍ ദുഷിച്ച ആത്മാക്കളുടെ ശറ്രില്‍ നിന്നും അവന്‍ മഹാത്മാക്കളോട് കാവലിനെ ചോദിച്ചിരിക്കുന്നുവെന്നാണര്‍ത്ഥം.

മലയാളമറിയുന്നവര്‍ വിഷയം പഠിച്ചുകഴിഞ്ഞു സാഹിബേ… താങ്കള്‍ക്ക് ഇത് മനസ്സിലാകില്ലെന്നെനിക്കറിയാം. താങ്കള്‍ക്ക് മനസ്സിലാകാന്‍ എന്‍റെ വെല്ലുവിളി ഞാനാവര്‍ത്തിക്കുന്നു.

മുകളില്‍ ഞാന്‍ വിശദീകരിച്ച ഇമാം റാസി(റ)യുടെ തഫ്-സീര്‍ ഇമാം റാസി (റ)ടെ തന്നെയാണെന്ന് കേരളത്തിലെ ജീവിച്ചിരിക്കുന്ന മുജാഹിദ് മൌലവിമാര്‍ അംഗീകരിക്കുന്ന രേഖ കാണിച്ചാല്‍ താങ്കള്‍ ഈ വായനക്കാരോട് മാപ്പ് പറയുമോ?

ശാദുലീ റാത്തീബി

 ശാദുലീ റാത്തീബിനെ പരിഹസിക്കുന്നവരോട്..!!
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ശൈഖ് ശാദുലി(റ) യെയും അദ്ധേഹത്തിൻ്റെ ത്വരീഖത്തിനെയും കുറിച്ച് കേൾക്കാത്ത മുസ്ലിംകൾ ഉണ്ടാവില്ല.

ഇമാം  അബുല്‍ ഹസന്‍ അലി ശാദുലിയാണ് ശാദുലിയ്യ ത്വരീഖത്തിന്റെ സ്ഥാപകന്‍.
അതിന്റെ ശാഖയായ ഫാസ്സിയ്യാത്തു ശാദുലിയ്യ ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായ ത്വരീഖത്താണ്. കായല്‍ പട്ടണത്ത് ശൈഖ് അബൂബക്കര്‍ മിസ്‌കീനും ശൈഖ് മീര്‍ അഹ്മദ് ഇബ്രാഹീമും ഇതിന്റെ വക്താക്കളായിരുന്നു. കേരളത്തിലും ശാദുലിയ്യ ത്വരീഖത്തിന് വേരുകളുണ്ടായിരുന്നു. തിരൂരിലെ മച്ചിങ്ങപാറയിലെ ശൈഖ് മുഹമ്മദ് ബാപ്പു ഖാലിദ് ശാദുലിയും, കോഴിക്കോട് വടകരയിലെ ശൈഖ് മുഹമ്മദ് ഹാജി തങ്ങള്‍ ശാദുലിയും അതിന്റെ വക്താക്കളായിരുന്നു.

ഇമാം ശാദുലിയെ കുറിച്ച് ഇബ്നു ബത്തുത്ത തന്റെ സഞ്ചാര ഡയറിയിൽ കുറിക്കുന്നു;
ഞാൻ യാഖൂത്തുൽ അർഷിയെ കണ്ടു അദ്ധേഹം പറഞ്ഞു: എന്റ ശൈഖ് എന്നോട് പറഞ്ഞു: ശൈഖ് ശാദുലി എല്ലാ വർഷവും ഹജ്ജിന് പോയിരുന്നു. ഒരു ഹജ്ജ്ത്രക്കൊരുങ്ങവേ മഹാൻ പറഞ്ഞു: നിങ്ങൾ ഒരു കൊടാലി വാഹനത്തിൽ വെക്കുക. സംശയം പ്രകടിപ്പിച്ച ശിഷ്യന്മാരോട് അത് ഇന്ന സ്ഥലത്തെത്തിയാൽ തിരിയുമെന്ന് മറുപടി പറഞ്ഞ് യാത്ര തുടങ്ങി വഴിമധ്യേ മഹാൻ പറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഇറങ്ങി കുളിച്ച് രണ്ട് റക്അത്ത് നിസ്കരിച്ചു അവസാന സുജൂദിൽ ഈ ലോകത്തോട് വിടചൊല്ലി.

ഇമാം ശാദുലി റഹ്മത്തുള്ളാഹി അലൈഹി നിരവധി ഔറാദുകൾ തന്റെ മുരീദുമാർക്ക് സമർപ്പിച്ചിരുന്നു, ഹിസ്ബുൽ ബഹ്റും ശാദുലീ റാത്തീബും അതിൽ ചിലത് മാത്രമാണ്. ഇത് മുസ്ലിം ലോകത്ത് ഇന്നേ വരേ സർവ്വാംഗീകൃതമായി നിലനിന്ന് പോരുന്ന ആചാരമാണ്. കേദകരം
ഇന്നതിനെ പരിഹസിക്കാൻ ചില വിഢിക്കോലങ്ങൾ രംഗത്ത് വന്നിരിക്കുന്നു.
ബിദഈകൾ പടച്ച് വിടുന്ന കള്ളവാദങ്ങൾ യഥാർത്ഥ സുന്നികളിൽ പോലും സംശയവും പരിഹാസവും പടരാൻ കാരണമാകുന്നു.

യാഥാർത്ഥ്യം നാം തിരിച്ചറിയുക.
അല്ലാഹുവിൽ അനുരക്തരായി ദിഖ്റ് ചൊല്ലുമ്പോൾ ആടുന്നത് സ്വഹാബികൾ മുതൽ ഇന്നോളമുള്ള പണ്ഡിതർ ചെയ്തതും അംഗീകാരം നൽകിയതുമായ കാര്യമാണ്. ഹദീസിലും ഗ്രന്ഥങ്ങളിലും അതിന് നിരവധി തെളിവുകൾ കാണാം.


നബി ( സ) പറഞ്ഞു; നിങ്ങൾ ദിക്ർ ചൊല്ലുക നിങ്ങൾ ബ്രാന്തനെന്ന് വിളിക്കപ്പെടുന്നത് വരെ.

അലി (റ) പറഞ്ഞു; സ്വഹാബത്ത് ദിക്ർ ചൊല്ലിയാൽ ശക്തമായ കാറ്റുള്ള ദിവസം മരങ്ങൾ ആടുന്നത് പോലെ വലത്തോട്ടും ഇടത്തോട്ടും ആടുമായിരുന്നു. അവരുടെ കണ്ണുനീരുകൾ വസ്ത്രത്തിലൂടെ ഒഴുകാറുണ്ടായിരുന്നു.

അബൂ അറാകഃ(റ) പറയുന്നു. കാറ്റുള്ള ദിവസം മരങ്ങൾ ആടുന്നത് പോലെ സ്വഹാബികൾ ദിക്റ് ചൊല്ലുമ്പോൾ ആടിയിരുന്നു.

ഇമാം സുയൂത്തി (റ) തന്റെ ഹവിയിൽ പറയുന്നു;
ജഅ്ഫർ(റ) നബി തങ്ങൾക്ക് മുന്നിൽ ശരീരമിളക്കി ആടിയതിൽ സൂഫികൾ ദിഖ്ർ ചൊല്ലുമ്പോൾ ആടുന്നതിന് തെളിവുണ്ട്.
ദിഖ്റിന്റെ മജ്ലിസിൽ ആടുന്നതും നിൽക്കുന്നതുമൊക്കെ പൂർവ്വിക പണ്ഡിതരിൽ നിന്ന് സ്വഹീഹായി വന്ന കാര്യമാണ്. ശൈഖുൽ ഇസ്ലാം ഇസ്സുദ്ധീനുബ്നു അബ്ദിസ്സലാം അവരിൽപെടുന്നു.

ഇതിന് പുറമെ നിരവധി ഗ്രന്ധങ്ങളിൽ ഇത് സമ്പന്ധമായ പരാമർശങ്ങൾ കാണാം ഇമാം നവവി(റ)യുടെ അദ്കാർ സുയുത്തി(റ)യുടെ അൽ ഖസാഇസ് സുഹ്റവർദ്ധി(റ)യുടെ അവാരിഫുൽ മആരിഫ് എന്നിവ ഉദാഹരണം.

ചുരുക്കത്തിൽ
ശാദുലീ റാത്തീബ് നിരവധി കാലമായി മുസ്ലിം ലോകം ചെയ്തുവരുന്ന നല്ല കർമ്മമാണ്. ഔലിയാക്കളിൽ പ്രമുഖനായിരുന്ന ശൈഖ് അബുൽ ഹസൻ ശാദുലി(റ)യുടെ ഇജാസത്ത് പ്രകാരം അവരുടെ മുരീദുമാർ ഇന്നും അത് നിർവഹിച്ച് പോരുന്നു. വിമർശിക്കാനും പരിഹസിക്കാനും അതിൽ ഒന്നുമില്ല. അതിൽ പങ്കെടുക്കുന്നവരും കണ്ടു നിൽക്കുന്നവരും ആടുന്നതും ഇളകുന്നതും ഇസ്ലാമിൽ അടിസ്ഥാനമുള്ള കാര്യമാണ്. അതിനെ പരിരസിക്കുന്നത്  പിശാചിന്റെ ധർമം നിർവഹിക്കുന്ന ബിദഇകളും. റാത്തീബിനെ കുറിച്ച് വിവരമില്ലാത്തവരുമാണ്.
വിശ്വാസികൾ വഞ്ചിതരാവരുത്.
[24/02, 12:23 PM] ‪+91 97477 57580‬: ദിക്ർ ചെല്ലുമ്പോൾ സുന്നികൾ ആടുന്നതിനെ പരിഹസിച്ചുതള്ളുന്നവർ അറിവില്ലായ്മയോ അതോ അറിവില്ലായ്മ നടിക്കുകയോ .

മഹാനായ ഇമാം സുയൂഥി തന്റെ ഹാവിലിൽ ഫതാവയിൽ പറയുന്നു:ഞാൻ പറയുന്നു അള്ളാഹു പരിശുദ്ധ ഖുർആനിൽ പറയുന്നു الذين يذكرون الله قياماوقعوداوعلي جنوبهم മുഅ്‌മിനീങ്ങൾ നിന്നും കിടന്നും ഇരുന്നും അള്ളാഹു വിനെ ദിക്ർ ചെയ്യുന്നു ഈ സ്ഥിതിയിൽ എങ്ങനെയാണ് നിൽക്കുന്നവനായി ദിക്ർ ചെല്ലലും ദിക്ർ ചെല്ലുന്നവനായി നിൽക്കുന്നതും നിഷേധിക്കപ്പെടുക.മാത്രമല്ല ആയിഷ ബീവി പറയുന്നു നബി എല്ലാ അവസ്ഥയിലും ദിക്ർ ചെല്ലാറുണ്ടായിരുന്നു.

ഈ നിൽക്കുന്നതിലേക്ക് ആട്ടവും അത്പോലുള്ളതും ചേരുകയാണെങ്കിൽ അവരുടെ മേൽ ആക്ഷേപമില്ല.കാരണം അത് ശുഹൂദി(നേർക്കുനേർ റബ്ബിനെ കാണും പോലെ ലയിക്കുക)ൻെറ ആന്ദത്തിൽ നിന്നുള്ളതാണ്.ഹദീസിൽ നബിയുടെ മുന്നിൽ ജാഫർ ഇബ്നു അബീതാലിബ് ആനന്ദ നൃത്തം വന്നിട്ടുണ്ട്. നബി അവരോട് എൻെറയും നിങ്ങളുടെയും സൃഷ്ടിപ്പ് പരസ്പരം സാമ്യതയുണ്ട് എന്ന് പറഞ്ഞപ്പോൾ. നബി അതിനെ എതിർ ത്തില്ല അത് ഈ നബിയുടെ അഭിസംബോധനയുടെ ആനന്ദം ആയിരുന്നു. സൂഫികൾ ദിക്ർ ചെല്ലുമ്പോൾ ദൈവീക സ്നേഹത്തിന്റെ ആനന്ദത്തിനാൽ സൂഫികൾ ആടിഉലയുന്നതിൻെ്‌റ അടിസ്ഥാനം ഇതായിരിക്കുന്നു. വലിയ ഇമാമീങ്ങളിൽ പെട്ട കൂട്ടത്തെതൊട്ട് ദിക്ർ ഉദ്ബോധന മജ്ലിസുകളിൽ ആട്ടവും നിൽക്കലും സ്വഹീഹായി വന്നിട്ടുണ്ട്. അവരിൽ പെട്ടവരാണ് ശൈഖ് عز الدين ابن عبد السلام

الحاوي للفتاوي (الفتاوي المتعلقةبالتصوف جزء ٢)

നാരിയതു_സ്വലാത്തിന്റെ_പുണ്യം

#നാരിയതു_സ്വലാത്തിന്റെ_പുണ്യം
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ഇമാം ഖുർഥുബി റ. സ്വലാതു ത്തഫ്രീജിയ്യ എന്നു പരിചയപ്പെടുത്തിയ സ്വലാത്താണ് നാരിയതു സ്വലാത് എന്ന പേരിൽ വിശ്രുതമായത്. കാര്യസാധനത്തിൽ അഗ്നി പടരുന്ന വേഗതയിൽ ഫലസിദ്ധി പ്രസിദ്ധമായതിനാലാണ് നാരിയതു സ്വലാത് എന്ന പേർ വീണത്. ഈ സ്വലാതിന്റെ വലിയ പ്രചാരകനായിരുന്ന സയ്യിദ് ഇബ്റാഹീമു ത്താസീ യിലേക്ക് ചേർത്തു സ്വലാത്തുത്താസിയ്യ എന്നു വിളിച്ചിരുന്നു. ഇതു പിന്നീടു നാസിയ്യ എന്നും നാരിയ്യ എന്നുമായി മാറിയതാണെന്ന വീക്ഷണവും പ്രമുഖരായ ഉലമാഅ' രേഖപ്പെടുത്തിയിട്ടുണ്ട്.

നബിതിരുമേനിയുടെ പൗത്രനായ ഹുസൈൻ റ.വിന്റെ പുത്രനായ സൈനുൽ ആബിദീൻ റ.വാണ് ആദ്യമായി ഈ സ്വലാതു ചൊല്ലിയത് എന്നു ചില മഹത്തുക്കൾ രേഖപ്പെടുത്തുന്നു. തന്റെ പിതാമഹനായ അലി റ.വിനെ സിയാറതു ചെയ്യാൻ വന്ന സമയത്തായിരുന്നത്രേ ഇത്. എന്നാൽ, പ്രബല വീക്ഷണമനുസരിച്ചു പ്രസിദ്ധ വലിയ്യും ഖുതുബുമായിരുന്ന ഇമാം അബുല്‍ ഹസന്‍ അലിയ്യു ശ്ശാദുലിയുടെ ആത്മീയ ഗുരു അബ്ദുസ്സലാം ഇബ്നു മശ്ശീശ് എന്നവരുടെ വിര്‍ദാണ് നാരിയത്തു സ്സ്വലാത്. ദലാഇലുല്‍ ഖൈറാത്തിന്‍റെ അടിക്കുറിപ്പില്‍ ശൈഖ് ദിയാഉദ്ദീനില്‍ നിന്നു ഉദ്ധരിച്ചു മര്‍ഹൂം കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം ഖുർത്വുബിയെ ഉദ്ധരിച്ചു ശയ്ഖ് മുഹമ്മദ് ഹഖ്ഖി ന്നാസിലിയുടെ ഖസീനതുൽ അസ്റാറിലും സയ്യിദ് യൂസുഫുന്നബഹാനിയുടെ സആദതു ദ്ദാറയ്നിയിലും ഇപ്രകാരം രേഖപ്പെടുത്തുന്നു:

من أراد تحصيل أمر مهم عظيم، أو دفع البلاء المقيم، فليقرأ هذه الصلاة التفريجية، وليتوسل بها إلى النبي ذي الخلق العظيم، 4444 مرة، فإن الله تعالى يوفق مراده ومطلوبه وعلى نيته، وكذا ذكره العلامة ابن حجر العسقلاني فى خواص هذا العدد، فإنه إكسير فى التاثير.

"സുപ്രധാനമായ എന്തെങ്കിലും സംഗതി നേടിയെടുക്കുന്നതിനും വിഷമസന്ധികളെ പ്രതിരോധിച്ചു നിർത്താനും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ 4444 തവണ സ്വലാതുത്തഫ്രീജിയ്യ ചൊല്ലി ഉന്നതസ്വഭാവത്തിന്നുടമയായ നബി തിരുമേനി സ്വ.യെ ഇടയാളനാക്കി പ്രാർഥിച്ചുകൊള്ളട്ടെ. അവന്റെ ഉദ്ദേശ്യവും തേട്ടവും അവന്റെ നിയ്യത്തു പ്രകാരം അല്ലാഹു നിറവേറ്റികൊടുക്കും. അല്ലാമാ ഇബ്നു ഹജറിൽ അസ്ഖലാനി റ.വും ഈ എണ്ണത്തിന്റെ സവിശേഷതകളെ പറ്റി പറഞ്ഞിട്ടുണ്ട്. കാര്യനിർവ്വഹണത്തിൽ ഒരു സഞ്ജീവനിയാണിത്."

അനേകം മഹത്തുക്കൾ ഈ സ്വലാതിന്റെ പുണ്യവും ശ്രേഷ്ഠതയും താളുകളോളം ഉപന്യസിച്ചിട്ടുണ്ട്. ചിലർക്ക് മൗലിക രചനകൾ തന്നെ ഉണ്ട്. അവയത്രയും ഈ കുറിപ്പിലേക്കു സംഗ്രഹിക്കുന്നത് ശ്രമകരമാണല്ലോ. ഇമാം ഖുർത്വുബിയെ തന്നെ ഹൃസ്വമായി ഉദ്ധരിച്ചു നിറുത്താം.

من داوم على هذه الصلاة كل يوم: 41 مرة، أو 100، أو زيادة، فرج الله همه وغمه، وكشف كربه وضره، ويسر أمره، ونور سره، وعلَى قدره، وحسن حاله، ووسع رزقه، وفتح عليه أبواب الخيرات والحسنات بالزيادة، ونفذت كلمته فى الرّاسيات، وآمنه من حوادث الدهر، وشر نكبات الجوع والفقر، وألقى له محبة في القلوب، ولا يسأل من الله حاجة إلا أعطاه، فلا تحصل هذه الفوائد إلا بالمداومة. وإن هذه الصلاة كنز من كنوز الله، وذكرها مفتاح خزائن الله، يفتح له إن داوم عليها من عباد الله، ويوصله بها إلى ما شاء الله.

ആരെങ്കിലും ദിനേന നാല്പത്തൊന്നോ നൂറോ അതിൽ കൂടുതലോ തവണ ഈ സ്വലാത്ത് പതിവാക്കിയാൽ അല്ലാഹു അവന്റെ ആധികളും വ്യാകുലതകളും പരിഹരിക്കും, ക്ലേശങ്ങളും പ്രയാസങ്ങളും അകറ്റും, കാര്യങ്ങൾ എളുപ്പമാക്കും, അധ്യാത്മികജീവിതം പ്രകാശമാനമാക്കും, പദവി ഉയർത്തും, അവസ്ഥ മനോഹരമാക്കും, ഉപജീവനം വിശാലമാക്കും, നന്മകളുടെയും വർധിച്ച സത്പ്രവൃത്തികളുടെയും കവാടങ്ങൾ തുറന്നിട്ടു നൽകും, അവന്റെ പ്രഖ്യാപനങ്ങൾ അചഞ്ചലമായി നടപ്പിൽ വരുത്തും, ദാരിദ്ര്യം, പട്ടിണി എന്നിങ്ങനെയുള്ള ദുരിതങ്ങളിൽ നിന്നും കാലവിപത്തുകളിൽ നിന്നും സംരക്ഷിക്കും, ജനമനസുകളിൽ അവനോടുള്ള സ്നേഹം ഇട്ടു കൊടുക്കും. അവൻ അല്ലാഹുവിനോടു ചോദിക്കുന്ന ആവശ്യങ്ങൾ അവൻ നൽകാതിരിക്കില്ല. സ്വലാത്ത് പതിവാക്കിയാലല്ലാതെ ഈ സദ്ഫലങ്ങൾ ലഭിക്കുകയില്ല. അല്ലാഹു നൽകുന്ന അമൂല്യനിധികളിലൊരു നിധിയാണീ സ്വലാത്. ഇതു ചൊല്ലൽ അല്ലാഹുവിന്റെ ഖജനാവുകളുടെ താക്കോലാണ്; തന്റെ അടിയങ്ങളിൽ നിന്ന് ഇതു പതിവാക്കുന്നവർക്ക് അവൻ അവ തുറന്നു കൊടുക്കും, അവനിച്ഛിക്കുന്ന ഉന്നത പദവികളിലേക്ക് അവനെ എത്തിക്കുകയും ചെയ്യും."

അല്ലാഹു നമ്മളെയെല്ലാവരെയും ആദരവായ മുത്തുനബിയുടെ മുഹിബ്ബീങ്ങളിൽ ഉൾപ്പെടുത്തട്ടെ! അവർ വസ്വീലയായി നമ്മെ ഇരുലോകത്തും അഭിമാനം നിറഞ്ഞ പദവികളിലാക്കട്ടെ.

ശിയാ -വഹാബീ ഐക്യമെന്തിന്

ശിയാ -വഹാബീ ഐക്യമെന്തിന് ?
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
1 , മുത്തലാഖ് ബില്ലിനെ അനുകൂലിക്കുന്ന രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കളും വഹ്ഹാബികളും!
.
2, മഹാന്മാരായ ഔലിയാക്കളെയും അവരുടെ സ്ഥാനങ്ങളെയും അംഗീകരിക്കാത്ത രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
.

3, 20 റക്അത്ത് തറാവീഹ് നമസ്കാരം ബിദ്അത്ത് എന്ന് പറയുന്ന രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
.
4 , ജുമുഅക്ക് രണ്ട് ബാങ്കിനെ ബിദ്അത്ത് എന്ന് ആക്ഷേപിക്കുന്ന രണ്ട് വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
..

5 , 4 മദ്ഹബിനെ തഖ്ലീദ്(പിൻപറ്റൽ) ചെയ്യുന്നതിനെ എതിർക്കുന്ന രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
...
...
6 , ഉമ്മഹാത്തുൽ മുഅ്മിനീൻ മഹ്ഫൂള് (പാപങ്ങളിൽ നിലകൊള്ളുന്നതിനെത്തൊട്ട് സംരക്ഷണം ഉള്ളവർ ) ആണ് എന്ന് അംഗീകരിക്കാത്ത രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
....
7 , അശ്അരീ മാതുരീദി സരണിയെയും സൂഫീ ത്വരീഖത്തുകളെയും എതിർക്കുന്ന രണ്ട് മുസ്ലിം വിഭാഗങ്ങൾ... ?
ശിയാക്കൾ , വഹ്ഹാബികൾ
.....!!:
8,തറാവീഹ് എന്നൊരു പ്രത്യേക നിസ്‌കാരമില്ലെന്നും തഹജ്ജുദും വിത്‌റും തറാവീഹും രാത്രിയിലുള്ള നിസ്‌കാരത്തിന്റെ വ്യത്യസ്ത പേരുകളാണെന്നുമുള്ള ശീഈ വാദം ( അല്‍ മബസൂത്വ് 2:142) പേറുന്നത് വഹാബികൾ !
9,*വഹാബികളുടെ പുസ്തകങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ആധികാരിക പണ്ഡിതനായി വാഴ്ത്തപ്പെടുന്ന മുഹമ്മദ് ബ്‌നു അലിയ്യിശൗകാനി ശീഈ ഉള്‍വിഭാഗങ്ങളില്‍ പെട്ട സൈദി സരണിയുടെ വക്താവും അലി(റ) നബി(സ്വ)യുടെ പ്രത്യേക വസ്വിയ്യാണെന്ന് സമര്‍ത്ഥിക്കുന്ന 'അല്‍ ഇഖ്ദുസ്സമീന്‍ ഫീ ഇസ്ബാതി വിസ്വായാത്തി അമീരില്‍ മുഅമിനീന്‍' എന്ന് ഗ്രന്ഥത്തിന്റെ രചയിതാവുമാണ്. ഇദ്ദേഹത്തെ കുറിച്ചുള്ള വഹ്ഹാബികളുടെ അഭിപ്രായ പ്രകടനം കാണാം: '1172-ല്‍ ഭൂജാതനായി 1250-ല്‍ അന്തരിച്ച ശൗകാനി യമനില്‍ ഉദ്ദാരണ പ്രവര്‍ത്തനം നടത്തി. തഖ്‌ലീദിനെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചപ്പോള്‍ അദ്ദേഹത്തിനെതിരില്‍ കാലഘട്ടത്തിലെ പണ്ഡിതന്മാര്‍ കടുത്ത ആക്ഷേപശരങ്ങള്‍ അഴിച്ചുവിട്ടു. ചെറുതും വലുതുമായ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ശൗക്കാനിയുടെ നൈലുല്‍ ഒൗതാര്‍ എന്ന ഹദീസ് വ്യാഖ്യാന ഗ്രന്ഥം മതവിധികള്‍ കണ്ടുപിടിക്കാനുള്ള ഒരു ആധികാരിക ഗ്രന്ഥമാണ്. ഇമാം സനൂസി ഹജ്ജിനു വന്നതോടെ ഇബ്‌നു അബ്ദില്‍ വഹാബിന്റെ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി അല്‍ജീരിയയിലും അബുല്‍ അബ്ബാസുത്തീജാനി മൊറോക്കോവിലും ഉദ്ദാരണ പ്രവര്‍ത്തനം നടത്തി. (ഇസ്‌ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം, പേജ് 15)*
ഇങ്ങനെ ഒരുപാട് വിഷയങ്ങളിൽ ശിയാക്കളും വഹാബികളും തമ്മിൽ ശക്തമായ കൂട്ടായ്മയിലാണ്... പക്ഷേ സുന്നികളുടെ  നേരെ വഹാബികൾ ശിയായിസം ആരോപിക്കുന്നു എന്നതാണ് ബഹുരസം...! ആരോപണം ഉന്നയിച്ച് രക്ഷപെടാനുള്ള വ്യഗ്രത !എന്തു ചെയ്യാനാ മൗലവിമാരേ...... കോഴി കട്ടവന്റെ തലയിൽ പപ്പിരിക്കുന്നിടത്തോളം കാലം- ഇത്തരം പുളിച്ച നമ്പറുകൾ സ്വന്തം ആലയത്തിൽ മാത്രമേ ഓടുകയുള്ളു !!!
            ✍ ഖുദ്സി

ഇസ്തിഗാസ : മുഹ്യ യദ്ധീൻ ശൈഖിന്റെ നിലപാട്



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

: ശൈഖ് അബ്ദുൽ ഖാസിം ബസ്സാർ(റ) ശൈഖ് ജീലാനി(റ) യെ ഉദ്ദരിച്ച് പറയുന്നു:

عن الشيخ أبي القاسم البزار قال: سمعت سيّدي الشّيخ محيى الدّين عبد القادررضي الله عنه يقول: من استغاث بي فى كربة كشفت عنه، ومن ناداني باسمي في شدة فرجت عنه(بهجة الأسرار: ١٠٢ )

ശൈഖ് ജീലാനി(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: വിഷമഘട്ടത്തിൽ വല്ലവനും എന്നോട് സഹായം തേടിയാൽ അവന്റെ വിഷമം ഞാൻ അകറ്റും. വിപൽ ഘട്ടത്തിൽ വല്ലവനും എന്റെ നാമം വിളിച്ചാൽ അവന്റെ പ്രയാസം ഞാൻ അകറ്റും.(ബഹ്ജത്തുൽ അസ്റാർ : 102)
: مريدي لك البشرى تكون على الوفا = إذا كنت في هم أغثك بهمـــتي
مريدي تمسـك بي وكــن واثـقاً = لأحميك في الدنيا ويوم القيـامــة
أنا لمريدي حافـظ مــا يخافــه = وانجيه من شر الأمور وبلـــوة

സാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്.എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം നല്കുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവല നല്കുന്നതുമാണ്. (ഫുതൂഹുൽ ഗയ്ബ്: 234)
 أنا قطب أقطاب الوجود حقيقــة = على سائر الأقطاب عزي وحرمتي

توسل بنا في كل هــولٍ وشـدةٍ = أغيثك في الأشياء طرا بهمــتي

أنا لمريـدي حافــظٌ ما يخافـه = وأحرسه من كل شـر وفتنــة

مريدي إذا ما كان شـرقا ومغـربا = أغثه إذا ما صار في أي بلــدة (فتوح الغيب: ٢٣٧)


സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ മുരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നല്കുകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്. (ഫുതുഹുൽ ഗൈബ്: 237)

കൈ കെട്ടി വെട്ടിലായ മുജ്ജുസ്

കൈ കെട്ടി വെട്ടിലായ മുജ്ജുസ്
************************************************

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ലോകത്തെ ഇമാമീങ്ങള്‍ ഒക്കെ കൈ കെട്ടുന്നത് നാം കണ്ടിട്ടുണ്ട്
ഹറമൈനിയിലെ ഇമാമുകള്‍ ! അറബി നാട്ടില്‍ പിറന്നവര്‍ അവിടെ നിന്നും പഠിച്ചവര്‍ !!!

എന്താ പറയാ... എന്നിട്ടും (على صدره) യുടെ അര്‍ത്ഥം മാത്രം അറിയൂല എന്നാണു നമ്മുടെ നാട്ടിലെ മുജ്ജുസ് പറയുന്നത്... കാരണം അവര്‍ കൈ കെട്ടുന്നത് കണ്ടാല്‍ അറിയാം....

ഇനി സ്വഹീഹു മുസ്ലിമില്‍ ഇമാം മുസ്ലിം നല്‍കുന്ന ബാബു നോക്കൂ....!!

മഹാനും ഈ ഹദീസിന്‍റെ അര്‍ഥം മനസ്സിലായില്ല എന്ന് വേണം പറയാന്‍...!! ഇതാണ് കേരളാ മുജാഹിദുകള്‍....

(بَابُ وَضْعِ يَدِهِ الْيُمْنَى عَلَى الْيُسْرَى بَعْدَ تَكْبِيرَةِ الْإِحْرَامِ تَحْتَ صَدْرِهِ فَوْقَ سُرَّتِهِ، وَوَضْعِهِمَا فِي السُّجُودِ عَلَى الْأَرْضِ حَذْوَ مَنْكِبَيْهِ)

തക്ബീറത്തുല്‍ ഇഹ്റാം ശേഷം കൈ നെഞ്ചിനു താഴെ പൊക്കിളിനു മുകളില്‍ കെട്ടണം എന്ന് ബാബു കൊടുത്തതും അല സദ്രി യുടെ അര്‍ഥം അറിയാഞ്ഞിട്ടാണോ മുജാഹിദുകളെ !!!?

- സാലിം നാലപ്പാട്

ഖുബ്ബയുണ്ടാക്കൽ നബി സ്വ വിരോദി ചോ




ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

അന്ധവിശ്വാസവും ചൂഷണവും ആയി വിലയിരുത്തുന്നവർ ഈ ദീനിനെ കുറിച്ച് ഒരു വസ്തുവും അറിയാത്ത അല്പജ്ഞാനികൾ മാത്രം.
പുത്തൻവാദികളുടെ ആശയസ്രോതസ്സുകളായി എണ്ണപ്പെടുന്നവർ വരെ ഈ വസ്തുതകൾ അംഗീകരിക്കുകയും അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അൻബിയാഇന്റെയും സ്വാലിഹുകളുടെയും ഖബ്.റുകൾക്ക് സമീപം ദുആക്ക് ഉത്തരം ലഭിക്കുന്ന സ്ഥലങ്ങളിൽ പെട്ടതാണെന്ന് നവീനവാദികളാൽ ശൈഖുൽ ഇസ്.ലാമായി വാഴ്ത്തപ്പെടുന്ന ഇബ്നു തീമിയ്യയും തന്റെ ശിഷ്യനും പ്രശസ്ത ഹദീസ് നിരൂപകനുമായ ഹാഫിള് ദഹബിയും രേഖപ്പെടുത്തുന്നുണ്ട്.

ജാറങ്ങൾ അനുഗ്രഹങ്ങളുടെ കേന്ദ്രങ്ങൾ ആയതു കൊണ്ട് തന്നെയാണ് അല്ലാഹുവിന്റെ റസൂലിന്റെ(സ) ഇഷ്ടതോഴന്മാരായ അബൂബക്കർ സിദ്ദീഖും ഉമറുൽ ഫാറൂഖും(റ) വഫാത്തോടു കൂടി അവിടുത്തെ സവിധത്തിലേക്ക് അണഞ്ഞതും.

മുസ്.ലിം സമുദായത്തെ ഖബ്.ര് പൂജകരായി ചിത്രീകരിക്കുക വഴി ശത്രുക്കളെ പ്രീതിപ്പെടുത്താൻ വേണ്ടി വഹാബിസത്തിന്റെ പിഴച്ച മാറാപ്പും പേറി വരുന്ന മൗലവിമാർ മഹാന്മാരുടെ ജാറങ്ങൾക്കെതിരെ അടിസ്ഥാനരഹിതങ്ങളായ കുപ്രചരണങ്ങൾ നടത്തുന്നതായി കാണാം. ഇസ്തിഘാസയെ മഹാന്മാര്ക്കുള്ള ഇബാദത്താക്കി മാറ്റുവാൻ വേണ്ടി, മുശ്.രിക്കുകളെ സംബന്ധിച്ച് ഇറങ്ങിയ ആയത്തുകൾ മുസ്.ലിംകളുടെ മേൽ ആരോപിക്കുന്ന അതേ അടവു തന്നെയാണ് ഇവർ ഈ വിഷയത്തിലും പയറ്റാറുള്ളത്. പ്രവാചകന്മാരുടെ ഖബ്റുകൾക്ക് സുജൂദ് ചെയ്യുകയും ആ ഖബ്റുകളെ ഖിബ്.ലയാക്കി നമസ്കരിക്കുകയും അവിടെ കനീസകൾ പണിതു കൊണ്ട് അല്ലാഹു അല്ലാത്ത ഇലാഹുകൾക്ക് ആരാധന അർപ്പിക്കുകയും ചെയ്തു വന്ന ജൂത-നസാറാക്കളുടെ ചെയ്തികളെ വിമർശിച്ചു കൊണ്ട് വന്ന തിരുഹദീസുകളെ ദുർവ്യാഖ്യാനം ചെയ്യുകയും, മഹാന്മാരുടെ മഖ്ബറകളെ സിയാറത്തിനും ബറകത്തിനും വേണ്ടി സമീപിക്കുന്ന മുസ്.ലിം ജനസമൂഹത്തെ ബഹുദൈവ വിശ്വാസികളായി മുദ്ര കുത്തുകയുമാണ് ഈ പിഴച്ച വർഗം ചെയ്തു വരുന്നത്.

" اشتدّ غضب الله على قوم اتخذوا قبور أنبيائهم وصالحيهم مساجد ".

"തങ്ങളുടെ പ്രവാചകന്മാരുടെയും സദ്.വൃത്തരുടെയും ഖബ്റിടങ്ങളെ ആരാധനാലയങ്ങൾ (സുജൂദ് ചെയ്യുന്ന സ്ഥലങ്ങൾ) ആക്കിയ ജനതയുടെ മേൽ അല്ലാഹുവിന്റെ കോപം ശക്തമായിരിക്കുന്നു".
ഏതാണ് ആ ജനത?

ഇമാം ബുഖാരിയും മുസ്.ലിമും(റ) ആഇഷ(റ)യെ തൊട്ടും അബ്ദുല്ലാഹി ബ്നി അബ്ബാസി(റ)നെ തൊട്ടും ഉദ്ധരിക്കുന്ന ഹദീസിൽ നബി(സ) പറയുന്നതായി കാണാം.

"لعنة الله على اليهود والنصارى اتخذوا قبور أنبيائهم مساجد "

"യഹൂദരുടെയും നസാറാക്കളുടെയും മേൽ അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ. അവർ അവരുടെ പ്രവാചകരുടെ ഖബ്റിടങ്ങൾ മസ്ജിദുകൾ ആക്കിയിരിക്കുന്നു"
അതെ, അവർ യഹൂദികളും നസാറാക്കളും ആകുന്നു. എന്താണ് അവർ യഥാർത്ഥത്തിൽ ചെയ്തിരുന്നത്? ഈ ഹദീസ് കൂടി കാണുക.
ഇമാം മുസ്.ലിം ആഇഷ(റ)യെ തൊട്ട് ഉദ്ധരിക്കുന്നു.

" أن أم حبيبة وأمّ سلمة ذكرتا كنيسة رأينها بالحبشة فيها تصاوير لرسول الله صلى الله عليه وسلم، فقال رسول الله صلى الله عليه وسلم: إنّ أولئك إذا كان فيهم الرجل الصالح فمات بنوا على قبره مسجداً وصوّروا فيه تلك الصور أولئك شرارُ الخلق عند الله تعالى يوم القيامة "

"ഹബ്ഷയിൽ (എത്യോപ്യ) തങ്ങൾ കണ്ട ശില്പങ്ങൾ ഉള്ള കനീസകളെ കുറിച്ചു ഉമ്മുഹബീബയും ഉമ്മുസലമയും(റ) നബി(സ) തങ്ങളോട് പറഞ്ഞു. അപ്പോൾ പ്രവാചകർ(സ) അവരോട് പറഞ്ഞു: അവർ അവരുടെ കൂട്ടത്തിൽ നിന്ന് ഒരു സദ് വൃത്തൻ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഖബ്.റിനു മേൽ ഒരു ആരാധനാലയം പണിയുകയും അതിൽ ഇത്തരം ശില്പങ്ങൾ കൊത്തിവെക്കുകയും ചെയ്യുന്നവരായിരുന്നു. അന്ത്യനാളിൽ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും മോശമായ സൃഷ്ടികളാണ് ആ കൂട്ടർ" ശേഷം ആ ജനത ആ ഖബ്.റുകൾക്ക് സുജൂദ് ചെയ്യുകയും ആ ഖബ്.റുകളെ ഖിബ്.ലയാക്കി നിസ്കരിക്കുകയും ചെയ്യുമായിരുന്നു എന്ന് ഈ ഹദീസുകളുടെ വിശദീകരണങ്ങളിൽ കാണാം. അത് കൊണ്ടാണ് മസ്ജിദ് എന്ന പദം (സുജൂദ് ചെയ്യുന്ന സ്ഥലം, ആരാധനാലയം) ഹദീസുകളിൽ വന്നത്. അല്ലാതെ മുസ്.ലിംകളുടെ പള്ളി എന്ന ഉദ്ദേശത്തിൽ അല്ല.ഇമാം ബയ്ളാവി(റ)യെ ഉദ്ധരിച്ച് ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) എഴുതുന്നു.

وقال البيضاوي : لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له والتوجه نحوه فلا يدخل في ذلك الوعيد " (فتح الباري)

“ജൂത - നസ്വാറാക്കള്‍ അവരുടെ അമ്പിയാക്കളെ പരിധി വിട്ട് ആദരിച്ച് അവരുടെ ഖബറുകള്‍ക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തില്‍ അതിനെ ഖിബ്.ലയാക്കി അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവരെ ശപിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് മുസ്ലിംകളെ വിലക്കുകയും ചെയ്തു. അതിനാല്‍ ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കല്‍ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത് ഒരു പളളി നിര്‍മ്മിച്ചവന്‍ പ്രസ്തുത ഹദീസില്‍ പരാമര്‍ശിച്ച മുന്നറിയിപ്പില്‍ പെടുന്നതല്ല. (ഫത്ഹുല്‍ ബാരി)

അപ്പോൾ ഇതാണ് സംഭവം. ജൂത നസാറാക്കളുടെ ഇത്തരം ആരാധനാലയങ്ങളെ കുറിച്ചാണ് ഹദീസുകളിൽ വന്ന മുന്നറിയിപ്പുകൾ. ജാറങ്ങളുമായി ഈ ഹദീസുകൾക്ക് ഒരു ബന്ധവും ഇല്ല തന്നെ. ഇത്തരം ശില്പങ്ങളോ പ്രതിമകളോ ഉള്ള ആരാധനാലയങ്ങൾ ആണോ ജാറങ്ങൾ?
സൃഷ്ടികൾക്ക് സുജൂദ് ചെയ്യുന്നത് എവിടെ ആയാലും മതത്തിൽ കർശനമായി വിലക്കപ്പെട്ടതാണ്. ഇലാഹ് എന്ന വിശ്വാസത്തോടെ ഉള്ള സുജൂദ് ആണെങ്കിൽ മതത്തിൽ നിന്നും പുറത്തു പോകുന്ന കർമ്മവും ആണ്. ഇതെല്ലാം പണ്ഡിതർ വളരെ വ്യക്തമായി രേഖപ്പെടുത്തി വെച്ചിട്ടുള്ളതുമാണ്.

അവിടെ നടക്കുന്നത് സിയാറത്തും ഖുർആൻ പാരായണവും ദുആയും തുടങ്ങി പ്രമണങ്ങളിൽ സ്ഥിരപ്പെട്ട സൽകർമ്മങ്ങൾ ആണ്. ദീനിൽ വിവരമില്ലാത്ത ആളുകൾ നടത്തുന്ന അനാചാരങ്ങളെയോ ദുർവൃത്തികളെയോ ഇവിടെ ആരും ന്യായീകരിക്കുന്നില്ല. ചിലയിടങ്ങളിൽ അമുസ്.ലിംകളോ മുസ്.ലിംകളിലെ തന്നെ ദീനിന്റെ ബാലപാഠം പോലും പഠിക്കാൻ കഴിയാത്തവരോ ആയ ആളുകൾ അവിടെ സുജൂദ് ചെയ്യുന്നുണ്ടായിരിക്കാം. അതൊന്നും സുന്നത്ത് ജമാഅത്തിന്റെ അക്കൗണ്ടിൽ കുത്തിത്തിരുകേണ്ടതില്ല. ആ പേരും പറഞ്ഞ് എലിയെ പേടിച്ച് ഇല്ലം ചുടുന്ന കുതന്ത്രങ്ങളുമായി ഊരു ചുറ്റുകയാണ് പുത്തൻവാദികൾ.

മഹാന്മാരുടെ മഖ്ബറകളെ സദുദ്ദേശ്യത്തോടെ സിയാറത്ത് ചെയ്യുന്ന സജ്ജനങ്ങളോടാണ് ഈ മുനാഫിഖുകൾക്ക് ഏറ്റവും വെറുപ്പ്.

"إني لأتبرك بأبي حنيفة وأجيئ إلى قبره في كل يوم ، يعني زائرا ، فإذا عرضت لي حاجة صلّيت ركعتين وجئت إلى قبره وسألت الله تعالى الحاجة عنده فما تبعد عني حتى تقضى "

"ഞാൻ എല്ലാ ദിവസവും ഇമാം അബൂഹനീഫ(റ)യുടെ മഖ്ബറ സിയാറത്ത് ചെയ്തു ബറകത്ത് എടുക്കാറുണ്ട്. എനിക്ക് എന്തെങ്കിലും ആവശ്യം നേരിട്ടാൽ ഞാൻ രണ്ട് റക്അത്ത് നിസ്കരിക്കുകയും ഇമാമിന്റെ മഖ്ബറയിൽ ചെന്ന് ആ സാന്നിധ്യത്തിൽ വെച്ച് അല്ലാഹുവിന്റെ മുന്നിൽ എന്റെ ആവശ്യം സമർപ്പിക്കുകയും താമസംവിനാ അത് പൂർത്തീകരിക്കപ്പെടുകയും ചെയ്യാറുണ്ട്."
ഇതു പറയുന്നത് ലോക മുസ്.ലിംകളുടെ നായകൻ ആയ ഇമാമുനാ ഷാഫി(റ) ആണ്. ഖതീബുൽ ബഗ്ദാദി തന്റെ താരീഖിൽ രേഖപ്പെടുത്തുന്നു. വഹാബീ പൗരോഹിത്യത്തിന്റെ ഭാഷ കടമെടുക്കുകയാണെങ്കിൽ ഇമാം ഷാഫി(റ) ആയിരിക്കും ഒന്നാം നമ്പർ ഖുബൂരി. അതു കൊണ്ട് തന്നെയാണ് ലോക മുസ്.ലിം ഉമ്മത്ത് ആ പൗരോഹിത്യത്തെ തള്ളിക്കളഞ്ഞതും അതിന്റെ പേരിൽ ഹിജാസിൽ കൂട്ടത്തോടെ ശഹീദാകാൻ തയാറായതും.

അലി(റ) ഉയർത്തപ്പെട്ട എല്ലാ ഖബ്.റുകളും നിരപ്പാക്കാൻ കല്പിച്ച ഒരു ഹദീസും ഇവർ അസ്ഥാനത്ത് ഉദ്ധരിക്കുന്നു. വാസ്തവത്തിൽ ആ ഹദീസ് കൊണ്ട് ഉദ്ദേശിച്ചത് മുസ്.ലിംകളുടെ ഖബ്.റുകൾ ആണോ? ആണെങ്കിൽ മുസ്.ലികളുടെ ഖബ്.റുകൾ നിരപ്പാക്കൽ അനുവദനീയമല്ലല്ലോ? ഖബ്.റുകൾ സമനിരപ്പിൽ നിന്നും ഒരു ചാൺ എങ്കിലും ഉയർത്തണമെന്നാണ് നിയമം. അപ്പോൾ നിരപ്പാക്കാൻ ഉള്ള കല്പന മുസ്.ലിം ഖബ്.റുകളെ ഉദ്ദേശിച്ചല്ലെന്ന് വ്യക്തം. ഇനി ആണെങ്കിൽ തന്നെ കൂർപ്പിച്ച ഖബ്.റുകൾ സാധാരണ നിലയിൽ മുകൾ ഭാഗം സമമാക്കാൻ ആണ് അതിന്റെ ഉദ്ദേശ്യം എന്നും പണ്ഡിതർ കിതാബുകളിൽ രേഖപ്പെടുത്തി വെച്ചതുമാണ്.

മനുഷ്യന്റെ മരണാനന്തരമുള്ള ജീവിതത്തിന്റെ ആദ്യഘട്ടത്തിന്റെ ഭൂമിയിലെ പ്രകടമായ അടയാളമായ ഖബ്.റുകൾ ഭൗതികതയുടെ അലങ്കാരങ്ങൾ കൊണ്ട് മോടി പിടിപ്പിക്കാനോ ഖബ്.റാളിയുടെ ദുൻ.യാവിലെ സ്ഥാനമാനത്തിനനുസരിച്ചുള്ള മേനി പ്രകടിപ്പിക്കാനോ ഉള്ള സ്ഥലങ്ങൾ അല്ല. അതു കൊണ്ട് തന്നെ അത്തരത്തിലുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഖബ്.റുകൾക്ക് സമീപം ഇസ്.ലാം വിലക്കിയിരിക്കുന്നു. അതെ സമയം, പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സ്ഥാനങ്ങൾ ആയി ദീൻ പഠിപ്പിക്കുന്ന അമ്പിയാ, ഔലിയാ, ശുഹദാ, സ്വാലിഹുകളുടെ മഖ്ബറകൾക്ക് സമീപം ആ ഒരു ലക്ഷ്യം വെച്ചു കൊണ്ട് തന്നെ ധാരാളം ജനങ്ങൾ സന്ദർശിക്കുന്നു. അത്തരം സന്ദർശകരെ ഉദ്ദേശിച്ചു കൊണ്ട് അത്തരം മഖ്ബറകൾക്ക് ചുറ്റും സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനോ ആ മഖ്ബറകൾ നശിച്ചു പോകാതിരിക്കാൻ വേണ്ടി കെട്ടിപ്പൊക്കുന്നതിനോ വിരോധമില്ലെന്നും ഇമാമുമാർ തന്നെ പഠിപ്പിച്ചിട്ടുണ്ട്. അമലുകൾ എല്ലാം നിയ്യത്ത് അനുസരിച്ചാണ് വിലയിരുത്തപ്പെടുക എന്ന് നബി(സ) തന്നെ പഠിപ്പിച്ചതും ആണല്ലോ?

ഇവിടെ ഒരു പൊതുനിയമം മാത്രം എടുത്തു പറഞ്ഞ് അത് എല്ലാ മഖ്.ബറകൾക്കും ബാധകമാക്കി ലോക മുസ്.ലിം ഉമ്മത്തിനെ ഖുബൂരി എന്നു വിളിക്കലാണ് വഹാബീ പൗരോഹിത്യത്തിന്റെ മുഖ്യ ഹോബി. ഈ പൊതുനിയമത്തിൽ നിന്നും ഒഴിവാകുന്ന പ്രത്യേകമായ സാഹചര്യങ്ങളെ കുറിച്ച് ഇമാമുമാർ രേഖപ്പെടുത്തിയതിനെ ഇവർ അവഗണിക്കുകയും ചെയ്യുന്നു. ഇസ്.ലാമിൽ ഒരു മാതൃകയും ഇല്ലാത്ത രാജ കുടുമ്പ വാഴ്ചയെ പ്രതിഷ്ടിച്ച ഈ കൂട്ടർ തന്നെയാണ് ഇസ്.ലാം അനുവദിച്ച മഹാന്മാരുടെ മഖ്.ബറകൾക്കെതിരെ വാളെടുത്ത് പാഞ്ഞടുത്തത് എന്നതാണ് വിരോധാഭാസം !

Sunday, February 25, 2018

മുശ്രിക്കുകളുടെ വിശ്വാസം


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

قُل لِّمَنِ الْأَرْ‌ضُ وَمَن فِيهَا إِن كُنتُمْ تَعْلَمُونَ ﴿٨٤﴾ سَيَقُولُونَ لِلَّـهِ ۚقُلْ أَفَلَا تَذَكَّرُ‌ونَ ﴿٨٥﴾ قُلْ مَن رَّ‌بُّ السَّمَاوَاتِ السَّبْعِ وَرَ‌بُّ الْعَرْ‌شِ الْعَظِيمِ ﴿٨٦﴾ سَيَقُولُونَ لِلَّـهِ ۚ قُلْ أَفَلَا تَتَّقُونَ ﴿٨٧﴾ قُلْ مَن بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ‌ وَلَا يُجَارُ‌ عَلَيْهِ إِن كُنتُمْ تَعْلَمُونَ ﴿٨٨﴾ سَيَقُولُونَ لِلَّـهِ ۚ قُلْ فَأَنَّىٰ تُسْحَرُ‌ونَ ﴿٨٩﴾(المؤمنون :٨٤-٨٩)


(നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.)അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്‌. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ? നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്‍റെ രക്ഷിതാവും ആരാകുന്നു?അവര്‍ പറയും: അല്ലാഹുവിന്നാകുന്നു (രക്ഷാകര്‍ത്തൃത്വം). നീ പറയുക: എന്നാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്‌. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.) അവര്‍ പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്‌. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്‌?
 ഇക്കാര്യം വിശുദ്ദ ഖുർആനിൽ നിന്ന്  തന്നെ വ്യക്തമാണ്.


  1. അല്ലാഹു പറയുന്നു.


رَ‌بِّ السَّمَاوَاتِ وَالْأَرْ‌ضِ وَمَا بَيْنَهُمَا ۖ إِن كُنتُم مُّوقِنِينَ ﴿٧﴾ لَا إِلَـٰهَ إِلَّا هُوَ يُحْيِي وَيُمِيتُ ۖ رَ‌بُّكُمْ وَرَ‌بُّ آبَائِكُمُ الْأَوَّلِينَ ﴿٨﴾ بَلْ هُمْ فِي شَكٍّ يَلْعَبُونَ ﴿٩﴾(االدخان: ٧-٩)


"ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവ്‌. നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍.അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍. എങ്കിലും അവര്‍ സംശയത്തില്‍ കളിക്കുകയാകുന്നു. "


"നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍"  എന്ന് അല്ലാഹു പറയുവാനുള്ള കാരണം മുഫസ്സിറുകൾ വിവരിക്കുന്നത് കാണുക; ഇമാം നസഫി(റ) എഴുതുന്നത് കാണുക.


ومعنى الشرط أنهم كانوا يقرون بأن للسموات والأرض رباً وخالقاً فقيل لهم: إن إرسال الرسل وإنزال الكتب رحمة من الرب، ثم قيل: إن هذا الرب هو السميع العليم الذي أنتم مقرّون به ومعترفون بأنه رب السماوات والأرض وما بينهما إن كان إقراركم عن علم وإيقان كما تقول: إن هذا إنعام زيد الذي تسامع الناس بكرمه إن بلغك حديثه وحدثت بقصته.ثم رد أن يكونوا موقنين بقوله {بَلْ هُمْ فِى شَكّ يَلْعَبُونَ} وإن إقرارهم غير صادر عن علم وتيقن بل قول مخلوط بهزؤ ولعب(تفسير النسفي: ٣٠٣/٣)




"നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍"
എന്ന് അല്ലാഹു പറഞ്ഞതിനർത്ഥം നിശ്ചയം ആകാശങ്ങൾക്കും ഭൂമിക്കും ഒരു രക്ഷിതാവും സൃഷ്ടാവുമുണ്ടെന്നു അവർ (നാവ്കൊണ്ട്) അംഗീകരിച്ചിരുന്നു. അപ്പോൾ അവരോടു ഇപ്രകാരം പറയപ്പെട്ടു. നിശ്ചയം പ്രവാചകന്മാരെ നിയോഗിക്കുന്നതും ഗ്രന്ഥങ്ങൾ അവതരിപ്പിക്കുന്നതും രക്ഷിതാവിൽ നിന്നുള്ള അനുഗ്രഹമാണ്.പിന്നീട് ഇപ്രകാരം പറയപ്പെട്ടു : നിശ്ചയം ഈ രക്ഷിതാവ് എല്ലാ അറിയുന്നവനും കേള്ക്കുന്നവനുമാണ്.. ആഖാഷങ്ങളുടെയും ഭൂമിയുടെയും അവയിക്കിടയിൽ ഉള്ളതിന്റെയും രക്ഷിതാവെന്നു നിങ്ങൾ അംഗീകരിക്കുന്നവനും സമ്മതിക്കുന്നവനുമാണ്. നിങ്ങളുടെ അംഗീകാരവും സമ്മതവും അറിവിന്റെയും ഉറപ്പിന്റെയും അടിസ്ഥാനത്തിലാണെങ്കിൽ . " ഇത് ജനങ്ങൾക്കിടയിൽ പ്രസിദ്ദിനേടിയ സൈദിന്റെ അനുഗ്രഹമാണ്. അവന്റെ വര്ത്തമാനവും ചരിത്രവും നിനക്കെത്തിയിട്ടുണ്ടെങ്കിൽ" എന്ന് പറയും പോലെയാണിത്....
   പിന്നെ അവർ ദൃഢവിശ്വാസമുള്ളവരാകുന്നതിനെ "എങ്കിലും അവർ സംസയത്തിൽ കളിക്കുകയാകുന്നു" എന്നതിലൂടെ അല്ലാഹു ഖണ്‍ഡിച്ചു. അവരുടെ അംഗീകാരം അറിവിന്റെയും ഉറപ്പിന്റെയും അടിസ്ഥാനത്തിലുള്ളതല്ല. മറിച്ച് കളിയോടും പരിഹാസത്തോടും കലർത്തപ്പെട്ട വര്ത്തമാനം മാത്രമാണ്.(നസഫീ:3/303)

ഇസ്തിഗാസ: اياك نعبد و اياك نستعينه

🥢🥢🥢🥢🥢🥢🥢🥢🥢🥢🥢

        *മൗലവിയും കെട്ട്യോളും*     
                     1⃣3⃣
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
.......................................................
 *മൗലവി*:
 اياك نعبد و اياك نستعين
ഈ ആയത്തിൻ്റെ അർത്ഥം നീ മനസ്സിലാക്കീടുണ്ടോ?

*കെട്ട്യോള്*: പിന്നെ., നല്ലോണം പഠിച്ചിട്ടുണ്ട്.

*മൗലവി*: അല്ലാഹുവിനോട് മാത്രമേ സഹായം ചോദിക്കാവൂ - എന്നല്ലെ ഖുർആനിൽ പറഞ്ഞത്...? പിന്നെ എന്തിനാ സൃഷ്ടികളോട് സഹായം ചോദിക്കുന്നത്.?

*കെട്ട്യോള്*: നിങ്ങളെ ഉദ്ദേശ്യം എനിക്ക് മനസ്സിലായി. പക്ഷേ - ആയത്ത് നിങ്ങൾക്ക് അനുകൂലമല്ല, സുന്നികൾക്ക് അനുകൂലമാണ്.

*മൗലവി*: അതെങ്ങനെ - നിങ്ങളെല്ലെ മഹാന്മാരോട് സഹായം തേടാറ് - ?

 *കെട്ട്യോള്*: നിങ്ങൾ അല്ലാഹുവിനോടെല്ലാതെ ഒരാളോടും സഹായം ആവശ്യപ്പെടാറില്ലെ.....?

*മൗലവി*:  അത്, ... ഭൗതിക സഹായം ചോദിക്കും -

 *കെട്ട്യോള്*: അപ്പോൾ ... നിന്നോട് മാത്രം സഹായം ചോദിക്കുന്നു ... എന്ന് പറഞ്ഞിട്ട് -😆
... ഇവിടെ ഭൗതികം അഭൗതികം എന്നൊന്നും വ്യത്യാസമില്ല. എല്ലാ കഴിവിൻ്റെ യും യഥാർത്ഥ ഉടമ അല്ലാഹുവാണ്.

 *മൗലവി*:  അത് പിന്നെ ... ഭൗതിക സഹായം എല്ലാവർക്കും കഴിയുമല്ലോ -

 *കെട്ട്യോള്*: അതാണ് ഞാൻ പറഞ്ഞത് , ഈ ആയത്ത് മുജാഹിദിന് എതിരാണെന്ന്.-
وان القوة لله جميعا
എല്ലാ കഴിവും അല്ലാഹുവിൻ്റേ താണ് എന്നാണ് അല്ലാഹു പറ ഞ്ഞത്. നിങ്ങൾ പറയുന്നു ഭൗതിക കഴിവ് സൃഷ്ടികളുടേതാണെന്ന്.
അപ്പോൾ തത്വത്തിൽ നിങ്ങൾ അല്ലാഹുവിൽ ശിർക്ക് ചെയ്തു.

*മൗലവി*: അത്.. പിന്നെ അല്ലാഹു നമുക്ക് തന്നതല്ലേ. ? അപ്പോൾ അത് നമ്മുടെ കഴിവ് തന്നെ അല്ലെ - ?

 *കെട്ട്യോള്*: അപ്പോൾ പ്രശ്നം തീർന്നു. ഇത് പോലെ അല്ലാഹു അവൻ്റെ അമ്പിയാ - ഔലിയാക്കൾക്ക് മുഅ ° ജിസത്ത്, കറാമത്ത് മുഖേനെ കഴിവ് കൊടുക്കും - ജീവിതകാലത്തും വഫാത്തിന് ശേഷവും.
  و الله يرزق من يشاء بغير حساب
അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ എത്രയും നൽകും.

انما وليكم الله ورسوله و الذين امنوا
അല്ലാഹുവും പ്രവാചകരും സത്യവിശ്വാസികളും നിങ്ങളുടെ സഹായികളാണെന്നും ഖുർആനിലില്ലെ-.. ..?

 *മൗലവി*:  എന്നാലും. .. അല്ലാഹു അല്ലാത്തവരോട് വിളിച്ച് പ്രാർത്ഥിക്കാൻ പറ്റോ....?

 *കെട്ട്യോള്*: സഹായതേട്ടം പറ്റും എന്ന് സമ്മദിച്ചല്ലോ- ?
പിന്നെ ഞങ്ങളാരും വിളിച്ച് പ്രാർത്ഥിക്കുന്നില്ല -
അത് നിങ്ങളുടെ ആരോപണം മാത്രമാണ് -

*മൗലവി*😞😞😩
........................................

 _സാധാരണ മുജാഹിദ് മൗലവിമാർ ആരോപിക്കുന്നതാണ് സുന്നികർ  അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കുന്നു - എന്ന് യഥാർത്ഥത്തിത്തിൽ ദിവ്യത്വം കൽപ്പിക്കാതെയും സ്വന്തമായി സഹായിക്കാൻ കഴിയുമെന്ന വിശ്വാസം ഇല്ലാതെയും മഹാന്മാരോട് സഹായാർത്ഥന നടത്തുന്നത് തെറ്റല്ലന്ന് മാത്രമല്ല - അതിന് പ്രമാണ പിൻബലവും ഉണ്ട്_
................................
..................
 ✍ _Amjadi Al Arshadi Pang_

⚡⚡⚡⚡⚡⚡⚡⚡⚡⚡

_ഇജ്മാഅ്_

*_ഇജ്മാഅ്_*
⭕⭕⭕⭕⭕⭕⭕

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
_*മുസ്ലിം ലോകം അംഗീകരിച്ച ഖണ്ഢിതമായ രേഖയാണ് ഇജ്മാഅ്. നസ്ഖിനു പോലും ഇതു വിധേയമല്ല. ഇജ്മാഅ്കൊണ്ട് സ്ഥിരപ്പെട്ട ഒരു വിഷയത്തിനു ഒരിക്കലും നിയമപ്രാബല്യം നഷ്ടമാകില്ല. ഇജ്മാഅ് ദീനില്‍ തെളിവാണെന്ന് കുറിക്കുന്ന ആയത്തിനെ സംബ ന്ധിച്ച് ഇമാം ശാഫിഈ (റ) യോട് ചോദിക്കപ്പെട്ടപ്പോള്‍ മുന്നൂറ് പ്രാവശ്യം ഖുര്‍ആന്‍ പാരാ യണം ചെയ്ത ശേഷം നിസാഅ് സൂറത്തിലെ ആയത്താണ് എത്തിച്ചത് (റാസി, വാള്യം 13, പേജ് 43).*_
“സന്മാര്‍ഗം വ്യക്തമായ ശേഷം ആരെങ്കിലും പ്രവാചകര്‍ക്ക് എതിരാവുകയും മുഅ്മിനുകള്‍ സ്വീകരിച്ചതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്താല്‍ അവനേറ്റെടുത്തതിന്റെ ഭാരം അവ നെത്തന്നെ നാം ഏല്‍പ്പിക്കും. അവനെ നാം നരഗത്തിലേക്കു ചേര്‍ക്കും.
അതു ചെന്നുചേ രുന്ന സ്ഥലങ്ങളില്‍ വെച്ച് ഏറ്റവും ചീത്തയാകുന്നു” എന്ന ആശയമുള്‍ക്കൊള്ളുന്നതാണ് ഉപര്യുക്ത സൂക്തം.
മുഅ്മിനുകളുടേതല്ലാത്ത മാര്‍ഗം സ്വീകരിക്കുന്നതിന്റെ ഭവിഷ്യത്തുകള്‍ ഈ സൂക്തം വ്യക്ത മാക്കുന്നു. ഒരു വിഷയത്തിലുള്ള ഇജ്മാഅ് സത്യവിശ്വാസികളുടെ മാര്‍ഗമായതിനാല്‍ അതു അവഗണിക്കല്‍ മറ്റൊരു മാര്‍ഗത്തോടു തുടരലായിരിക്കും. അതു വന്‍ കുറ്റങ്ങളില്‍ പെടുമെന്ന് ശൈഖ് ഹസനുല്‍ അഥ്വാര്‍ (റ) ഹാശിയതു ജംഇല്‍ ജവാമിഅ് വാള്യം 2, പേജ് 233 ല്‍ വ്യക്തമാക്കിയിരിക്കുന്നു.
*കേവലം മുഅ്മിനുകളുടെ മാത്രം ഏകോപനമല്ല ഇജ്മാഅ്. പ്രത്യൂത ഈമാനിക മായ പൂര്‍ണ്ണതയും അഗാധമായ പാണ്ഢിത്യവും ഗവേഷണ പടുത്വവമുള്ള പണ്ഢി തന്മാരുടെ ഏകോപനമാണത്.
ഇമാം സുബ്കി (റ) ഇജ്മാഇനെ ഇപ്രകാരം നിര്‍വ്വചിച്ചിരിക്കുന്നു. “നബി (സ്വ) യുടെ വഫാ തിനു ശേഷം  ഏതെങ്കിലും വിഷയത്തില്‍ ഒരു കാലത്തുള്ള ഗവേഷണ പടുത്വ മുള്ള പണ്‍ഢിതന്മാര്‍ മുഴുവന്‍ ഏകോപിക്കുക”. ഇജ്മാഅ് മുജ്തഹിദുകളെ കൊണ്ട് മാത്രം പ്രത്യേകമാണ്. മറ്റുള്ളവരുടെ ഏകോപനത്തിനു ഒരു പ്രസക്തിയുമില്ല. ഇതു അവിതര്‍ക്കിതമത്രെ (ജംഉല്‍ ജവാമിഅ് വാള്യം 2, പേജ് 176, 177).
*_ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നിവയെ തുല്യ_* *_പ്രാധാന്യത്തോടെയാണ് ഖുര്‍ആന്‍ തന്നെ പരിചയപ്പെടുത്തുന്നത്. അല്ലാഹു പറയുന്നു :“അല്ലാഹുവിനും റസൂലിനും ഉലുല്‍ അംറിനും നിങ്ങള്‍ വഴിപ്പെടുക” (സൂറത്തുന്നിസാഅ്) ഇമാം റാസി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നതു കാണുക._*
“ഈ ആയത്തില്‍ അല്ലാഹുവിനും റസൂലിനും വഴിപ്പെടാന്‍ പറഞ്ഞതിനോടൊപ്പമാണ് ഉലുല്‍അംറിനും വഴിപ്പെടാന്‍ അല്ലാഹു കലല്‍പ്പിച്ചത്. അപ്പോള്‍ അല്ലാഹുവിനെയും റസൂലിനെയും പോലെത്തന്നെ തെറ്റു സംഭവിക്കാത്ത വിഭാഗമായിരിക്കണം ഉലുല്‍അംറ്. കാരണം തെറ്റ് സംഭവിക്കുന്നവര്‍ക്ക് വഴിപ്പെടാന്‍ അല്ലാഹു തറപ്പിച്ച് പറയില്ല. അല്ലാഹുവിനും റസൂലിനും വഴിപ്പെടണമെന്ന് കല്‍പിച്ച അതേ ശൈലിയിലാണ് ഉലുല്‍ അംറിനു വഴിപ്പെടാനും പറയുന്നത്. അതിനാല്‍ ഉലുല്‍അംറ് തെറ്റ് സംഭവിക്കാത്തവരാണെന്ന് തീര്‍ച്ച. അമ്പിയാക്കള്‍ക്കുള്ള ഈ സവിശേഷതയുള്ളവര്‍ ഒരു നിശ്ചിത സമൂഹമാകണം. അവരത്രെ അഹ്ലുല്‍ ഹല്ലിവല്‍ അഖ്ദ് (മുജ്തഹിദുകള്‍). അപ്പോള്‍ അല്ലാഹുവി ന്റെയും റസൂലിന്റെയും വാക്കുകള്‍ രേഖയാകുന്ന പ്രകാരം മുജ്തഹികുളാകുന്ന സമൂഹ ത്തിന്റെ അഭിപ്രായവും രേഖയാണെന്ന് സ്ഥിരപ്പെട്ടു ( തഫ്സീറുര്‍ റാസി: വാള്യം 10, പേജ് 144).
_ഖുര്‍ആന്‍ സുന്നത്തുപോലെയുള്ള ഒരു രേഖയായി ഗണിക്കപ്പെടുന്നത് അവരുടെ ഏകോപനം മാത്രമാണ്. ഒറ്റപ്പെട്ട അഭിപ്രായങ്ങളല്ല, ഇമാം റാസി (റ) പറയുന്നു: “മേല്‍ ആയത്തില്‍ മൊത്ത വിഷയങ്ങളെ രണ്ടായി അല്ലാഹു വിഭജിച്ചിരിക്കുന്നു._
_(1) വിധി വ്യക്തമായത്. അവയില്‍ അല്ലാഹുവിനും റസൂലിനും ഉലുല്‍അംറിനും വഴിപ്പെടാ നാണ് അല്ലാഹുവിന്റെ നിര്‍ദ്ദേശം. (2) വിധി വ്യക്തമല്ലാത്തത്. അവയില്‍ ഇജ്തിഹാദ്  നട ത്താനാണ് നിര്‍ദ്ദേശം. അതിലേക്കുള്ള സൂചനയാണ് നിസാഅ് സൂറത്തിലെ അമ്പത്തി ഒമ്പതാം ആയത്ത് (റാസി: വാള്യം 10, പേജ് 148)._
മേല്‍ വിശദീകരണത്തില്‍ നിന്ന് ഖുര്‍ആന്‍, സുന്നത്ത് എന്നിവ പോലെ മറ്റൊരു അടി സ്ഥാന രേഖയാണ് ഇജ്മാഅ് എന്നും ഒരു കാര്യത്തില്‍ ഇജ്മാഅ് സ്ഥിരപ്പെട്ടാല്‍ പിന്നീട് ഇജ്തിദാഹിനു സ്ഥാനമില്ലെന്നും വ്യക്തമായി. ഇജ്മാഇന്റെ പരിഗണനീയതയാണ് ഇതു വിളിച്ചോതുന്നത്. അതിനാലാണ് ഒരു വിഷയകമായി സ്ഥിരപ്പെട്ട ഇജ്മാഇനു വിപരീതം ചെയ്യല്‍ നിഷിദ്ധമാണെന്ന് ഇമാം സുബ്കി(റ) ജംഉല്‍ജവാമിഇല്‍ പ്രസ്താവിക്കാന്‍ കാരണം. ഖുര്‍ആന്‍ സൂക്തത്തില്‍ വ്യക്തമായ താക്കീത് വന്നതിനാല്‍ ലംഘനം വന്‍ കുറ്റത്തില്‍ പെടുമെന്ന് ഹാശിയതുല്‍ അത്വാര്‍: വാള്യം 2, പേജ് 233 ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്രകാരം ഏകകണ്ഠമായ പ്രസ്താവന പണ്ഢിതന്മാര്‍ നടത്തണമെങ്കില്‍ ആവശ്യമായ രേഖ ലഭിച്ചിരിക്കണം. പ്രസ്തുത രേഖ നമുക്ക് ലഭിച്ചില്ലെന്നതു മുജ്തഹിദുകളുടെ ഇജ്മാഇനെ ബാധിക്കുകയില്ല. വാസ്തവത്തില്‍ ഈ വിഷയകമായി ഇജ്മാഅ് തന്നെ പ്രസ ക്തമാക്കുന്നത് തല്‍ സംബന്ധമായ രേഖ നമുക്ക ലഭിക്കാതിരിക്കുമ്പോഴാണ്.
മദ്ഹബിന്റെ പണ്ഢിതരെല്ലാം ഇതു പറഞ്ഞിട്ടുണ്ട്. ശാഫിഈ നിദാന ശാസ്ത്ര ഗ്രന്ഥമായ ജംഉല്‍ജവാമിഅ് വാള്യം 2, പേജ് 195, ഹനഫീ നിദാന ശാസ്ത്ര ഗ്രന്ഥമായ ഫവാതിഹുര്‍റ ഹ്മൂത്ത് വാള്യം 2, പേജ് 239, മാലികീ നിദാന ശാസ്ത്രമായ മുന്‍തഹല്‍ അമല്‍ വാള്യം 1, പേജ് 43 എന്നിവ നോക്കുക.
ഇതുകൊണ്ടാണ് നിശ്ചിതമായ ഒരു ഹദീസിനെ സംബന്ധിച്ച് അതു നസ്ഖ് ചെയ്യപ്പെട്ടതാണെന്നും, നസ്ഖിന്മേല്‍ അറിയിക്കുന്ന തെളിവ് ഇജ്മാആണെന്നും ഹാഫിള് വലിയ്യുല്‍ ഇറാഖി (റ) ഫത്ഹുല്‍ മുഗീസ് പേജ് 322 ല്‍ പ്രസ്താവിച്ചത്.
ശറഇയ്യായ ലക്ഷ്യത്തിന്റെ പിന്‍ബലമില്ലാതെ ഒരു വിഷയത്തില്‍ മുജ്തഹിദുകളുടെ ഇജ്മാഅ് സംഭവിക്കില്ല. തെളിവിന്റെ അഭാവത്തിലുള്ള ഏകോപനം തെറ്റായ കാര്യത്തിന്മേലുള്ള ഏകോപനമാണ്. ഇതു സംഭവ്യമല്ലെന്ന് നബി (സ്വ) പറഞ്ഞതായി ഹാഫിള് അബൂനുഐം (റ) ഹില്‍യത് വാള്യം 3, പേജ് 33 ലും ഇബ്നു അബ്ബാസ് (റ) വഴി തിര്‍മുദിയും ബൈഹഖി (റ) യും നിവേദനം ചെയ്തതായി അല്‍ ദുര്‍റുല്‍ മന്‍സ്വൂര്‍ വാള്യം 2, പേജ് 222 ലും അബുനള്റത് (റ) വഴി ഇമാം അഹ്മദ് (റ) നിവേദനം ചെയ്തതായി മജ്മഉസ്സവാഇദ് വാള്യം 1, പേജ് 177 ലും കാണാവുന്നതാണ്. അബൂനള്റതി (റ) ല്‍ നിന്ന് ഈ ഹദീസ് ഇമാം ത്വബ്റാനി (റ) യും ഇബ്നു മുര്‍ദൂയ (റ) യും നിവേദനം ചെയ്തതായി അല്‍‏ദുര്‍റുല്‍ മന്‍സ്വൂര്‍ വാള്യം 3, പേജ് 18 ലും ഉദ്ധരിച്ചിട്ടുണ്ട്.
(1)നിലവിലുള്ള നിമയത്തെ എടുത്തുകളയുന്നതിനാണ് നസ്ഖ് എന്നു പറയുക. ഇത് അല്ലാഹുവില്‍ നിന്ന് നബി (സ്വ) മുഖേന ലഭിക്കുന്ന വിഷയമാണ്. ആരുടെയും വിരോധത്തിന് ഈ വിഷയത്തില്‍ പ്രസക്തിയില്ല. നസ്ഖ് നടന്നതായി അറിയാനുള്ള ഒരു മാര്‍ഗമാണ് ഇജ് മാഅ്. ഇമാം ശാഫിഈ (റ) യും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. ഇമാം ശാഫിഈ (റ) പറ യുന്നു: “മരണം ആസന്നമായ രോഗി തന്റെ അവകാശികള്‍ക്ക് സ്വത്തിന്റെ നിശ്ചിത വിഹിതം വസ്വിയ്യത്തായി നല്‍കണമെന്നാണ് ഖുര്‍ആന്റെ കല്‍പന. അനന്തരാവകാശികള്‍ക്ക് വസ്വിയ്യത്തില്ലെന്ന ഹദീസ് മുഹദ്ദിസുകള്‍ (ഹദീസ് പണ്ഢിതന്മാര്‍) സ്വീകരിക്കു ന്നില്ല. പക്ഷേ, പ്രസ്തുത ഹദീസിന്റെ ആശയം സര്‍വ്വ പണ്‍ഢിതന്മാരും ഏകോപിച്ചതായതിനാല്‍ ഖുര്‍ആന്‍ പറഞ്ഞ വസ്വിയ്യത്ത് നിയമം അപ്രാബല്യമാക്കപ്പെട്ട നിയമമാണെന്ന് പണ്‍ഢിതന്മാര്‍ പ്രസ്താവിച്ചു  (ഫത്ഹുല്‍ മുല്‍ഹീം വാള്യം 1, പേജ് 58).
ഇമാം ഗസ്സാലി (റ) എഴുതുന്നു: ‘ഒരു വിഷയത്തില്‍ ഗവേഷണം നടത്തുന്ന മുജ്തഹിദ്, തല്‍ വിഷയകമായി ഇജ്മാഅ് ഉണ്ടോ എന്നാണ് ആദ്യമായി ചിന്തിക്കേണ്ടത്. ഇജ്മാഅ് ഉണ്ടെന്ന് സ്ഥിരപ്പെട്ടാല്‍ കിതാബിലും സുന്നത്തിലുമുള്ള പരിശോധന ഉപേക്ഷിക്കേണ്ടതാണ്. കാരണം അവ രണ്ടും നസ്ഖിനു വിധേയമാണ്. ഇജ്മാഅ് നസ്ഖിനു വിധേയമല്ല. ആയതിനാല്‍ കിതാബിലും സുന്നത്തിലും ഉള്ളതിന് വിരുദ്ധമായി ഇജ്മാഅ് സ്ഥിരപ്പെട്ടാല്‍ നസ്ഖ് നടന്നിട്ടുണ്ടെന്നതിനു അതുതന്നെ ഖണ്ഢിതമായ തെളിവാണ്”(അല്‍ മുസ്ത സ്വ്ഫ വാള്യം 2, പേജ് 392).
ചുരുക്കത്തില്‍, ഇജ്മാഅ് ഇല്ലാത്തപ്പോഴാണ് സുന്നത്തിലേക്ക് മടങ്ങേണ്ടതെന്നു വരുമ്പോള്‍ സുന്നത്തിനേക്കാള്‍ മുന്‍ഗണനയുള്ള രേഖയാണ് ഇജ്മാഅ് എന്നു വരുന്നു. അപ്പോള്‍ അവരുടെ ഏകോപനം (ഇജ്മാഅ്) സ്ഥിരപ്പെട്ടാല്‍ പിന്നെ അതിനെതിരില്‍ സുന്നത്ത് കണ്ടെത്തിയാല്‍ തന്നെയും അതു രേഖയായി അവലംബിക്കാത്തതും ഇജ്മാഅ് അവലംബിക്കേണ്ടതുമാണ്. പ്രസ്തുത ഹദീസും അതിന്റെ വ്യാഖ്യാനവും കണ്ടെത്തിയ മുജ്തഹിദുകളാണല്ലോ അതിനെതിരില്‍ ഏകോപിക്കുന്നത്. ഇതുതന്നെയാണ് ഉസ്വൂല്‍ ഗ്രന്ഥങ്ങളില്‍ ഇജ്മാഅ് നസ്സ്വിനെക്കാള്‍ മുന്തിക്കപ്പെടേണ്ടതാണെന്ന് പറഞ്ഞതിന്റെ രഹസ്യം (ഇംഉല്‍ ജവാമിഅ് വാള്യം 2, പേജ് 372 നോക്കുക).

മദ്ഹബുകൾ തമ്മിൽ വിവിധ അഭിപ്രായങ്ങൾ ആകാൻ കാരണമെന്ത്

*⭕കര്‍മ്മശാസ്ത്ര മദ്ഹബുകള്‍*




ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

മദ്ഹബുകൾ തമ്മിൽ വിവിധ അഭിപ്രായങ്ങൾ ആകാൻ കാരണമെന്ത്?

*സുന്നികള്‍ക്കിടയില്‍ കര്‍മ്മ ശാസ്ത്രപരമായി അംഗീകൃതങ്ങളായ പതിനേഴോളം* *മദ്ഹബുകളുണ്ടായിരുന്നു. ഉമര്‍ബ്നു അബ്ദില്‍ അസീസ്(റ), സുഫ്യാനുബ്നു ഉയൈന(റ), ഇസ്ഹാഖു ബ്നു റാഹവൈഹി(റ), ദാവൂദുള്ള്വാഹിരി(റ), ആമിറുബ്നു ശറഹീലുശ്ശഅബി(റ), ലൈസുബ്നു സഅദ്(റ), അഅ്മശ്(റ), മുഹമ്മദുബ്നു ജരീറുത്ത്വബരി(റ),  സുഫ്യാനുസ്സൌരി (റ),  അബ്ദുറഹ്മാന്‍ ഔസാഇ(റ) തുടങ്ങിയവര്‍ സ്വതന്ത്ര മുജ്തഹിദുകളും ഫുഖഹാഉമായിരുന്നു. അവര്‍ ക്കെല്ലാം സ്വന്തം മദ്ഹബുകളുണ്ടായിരുന്നു. ഇവരില്‍ ആരുടെയും മദ്ഹബ് മുസ്ലിംകള്‍ക്ക് സ്വീകരിക്കാമായിരുന്നു. പക്ഷേ, മറ്റു നാലു മദ്ഹബുകളെ പോലെ അവ* *ക്രോഡീകരിക്കപ്പെടാത്തതിനാല്‍ പിന്‍തലമുറക്ക് പ്രസ്തുത* *ചിന്താസരണികള്‍ നഷ്ടപ്പെട്ടുപോവുകയാണുണ്ടായത്.*


ഭിന്ന വീക്ഷണങ്ങള്‍ക്ക് അംഗീകാരം
ശരീഅത്തിന്റെ അടിസ്ഥാന നിയമങ്ങളിലെല്ലാം ഖുര്‍ആനും  സുന്നത്തും വ്യക്തമായ വിധികള്‍ നല്‍കിയിട്ടുണ്ട്. കാലികങ്ങളായ പ്രശ്നങ്ങളിലും ശാഖാപരമായ കാര്യങ്ങളിലും മുജ്തഹിദുകള്‍ക്ക് ഭിന്നാഭിപ്രായങ്ങളുണ്ടാകാം. ഈ ഭിന്നാഭിപ്രായങ്ങളെ ഇസ്ലാം അംഗീകരിക്കുന്നുണ്ട്. ഒരിക്കല്‍ അഹ്സാബ് യുദ്ധം കഴിഞ്ഞ് എല്ലാവരും സ്ഥലം വിടാന്‍ ഒരുങ്ങുകയായിരുന്നു. അ പ്പോള്‍ നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ഉടനെ പുറപ്പെടുക. ബനൂഖുറൈളയില്‍ എത്തിയേ നി ങ്ങള്‍ അസ്വ്ര്‍ നിസ്കരിക്കാവൂ. സ്വഹാബികള്‍ ഉടനെ പുറപ്പെട്ടു. വഴിമദ്ധ്യേ അസ്വ്ര്‍ നിസ്കാരത്തിന് സമയമായി. ചിലര്‍ വഴിക്ക് വച്ച് അസ്വ്ര്‍ നിസ്കരിച്ചു. മറ്റുള്ളവര്‍ ബനൂഖുറൈളയില്‍ എ ത്തിയ ശേഷമാണ് നിസ്കരിച്ചത്. അപ്പോള്‍ അസ്വ്ര്‍ ഖളാആയിരുന്നു. ആദ്യ വിഭാഗത്തിന്റെ ന്യായം ഇപ്രകാരമായിരുന്നു, വേഗം ബനൂഖുറൈളയില്‍ എത്തണമെന്നല്ലാതെ അസ്വ്ര്‍ നിസ് കാരം ഖളാ ആക്കണമെന്ന് നബി(സ്വ) ഉദ്ദേശിച്ചു കാണില്ല. രണ്ടാം വിഭാഗം നബിയുടെ നിര്‍ ദ്ദേശം അക്ഷരാര്‍ഥത്തില്‍ തന്നെ നടപ്പിലാക്കുകയാണ് ചെയ്തത്. നബി(സ്വ) ഇക്കാര്യം അറിഞ്ഞപ്പോള്‍ ഇരു വിഭാഗത്തെയും ശരിവെക്കുകയാണ് ചെയ്തത്. ഗവേഷണത്തിന് സാദ്ധ്യതയുള്ള വിഷയത്തില്‍ അര്‍ഹതയുള്ള ഗവേഷണങ്ങളും അത് വഴി എത്തിച്ചേരുന്ന നിഗമനങ്ങ ളും ഇസ്ലാം ശരിവയ്ക്കുന്നുവെന്നതിന് തെളിവാണ് മുകളിലുദ്ധരിച്ച സംഭവം. വ്യത്യസ്ത മദ്ഹബുകളുണ്ടാകാനുള്ള കാരണം ഗവേഷകരുടെ അഭിപ്രായങ്ങളില്‍ വന്ന ഭിന്ന വീക്ഷണങ്ങളാണ്.
അംഗീകൃത മദ്ഹബുകള്‍
കര്‍മ്മശാസ്ത്ര രംഗത്ത് 4 മദ്ഹബുകള്‍ക്കേ ഇസ്ലാമില്‍ അംഗീകാരമുള്ളൂ ഹിജ്റ 4 ാം നൂറ്റാണ്ടുവരെ നിരവധി കര്‍മ്മശാസ്ത്ര മദ്ഹബുകള്‍ പ്രചാരത്തിലുണ്ടായിരുന്നുവെന്ന് സൂചിപ്പിച്ചുവല്ലോ. ഇവയില്‍ ഹനഫി, മാലികീ, ശാഫിഈ, ഹമ്പലീ എന്നീ നാലു മദ്ഹബുകള്‍ക്ക് മാത്രമെ ഇന്ന് അംഗീകാരമുള്ളു. ഈ മദ്ഹബുകള്‍ മാത്രമെ സ്വീകാര്യ യോഗ്യമായനിലയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളുവെന്നതാണ് കാരണം. മറ്റു മദ്ഹബുകളെല്ലാം ഗ്രന്ഥങ്ങളുടെയും, അനുയായികളുടെയും അഭാവം കൊണ്ട് പില്‍ക്കാലക്കാര്‍ക്ക് നഷ്ടപ്പെട്ടു. അത്തരം മദ്ഹബുകളില്‍ പ്രധാനപ്പെട്ടവയാണ് ഔസാഈ, സൌരീ, ലൈസി, ള്വാഹിരി, ത്വബരി എന്നീ മദ്ഹബുകള്‍. അംഗീകൃത മദ്ഹബുകള്‍ താഴെ പറയുന്നവയാണ്.
_*1. ഹനഫീ മദ്ഹബ്.*_

അംഗീകൃത മദ്ഹബുകളില്‍ ആദ്യത്തേതാണ് ഹനഫീ മദ്ഹബ്. ഇമാം അബൂഹനീഫ നുഅ്മാനുബ്നു സാബിതുല്‍ കൂഫി(റ)യാണ് ഈ മദ്ഹബിന്റെ ഉപജ്ഞാതാവ്. ഹിജ്ര 80ല്‍ അദ്ദേഹം കൂഫയില്‍ ജനിച്ചു. ഫിഖ്ഹില്‍ അദ്ദേഹത്തിന്റെ പ്രധാന ഗുരു ഹമ്മാദു ബ്നു സുലൈമാനായിരുന്നു. യുക്തിവാദികളെയും ഖവാരിജുകളെയും നേരിടുന്നതില്‍ അദ്ദേഹം അതീവ നൈപു ണ്യം പ്രകടിപ്പിച്ചു. ഒരിക്കല്‍ റോമക്കാരനായ ഒരു യുക്തിവാദിയെ ഇമാം വാദപ്രതിവാദത്തിലൂടെ മുട്ടുകുത്തിച്ചു. യുക്തിവാദി ചോദിച്ചു: ദൈവം ഖദീമാണെന്നാണല്ലോ നിങ്ങളുടെ വാദം. എല്ലാറ്റിനും മുമ്പുള്ള ഒന്ന്; അതിന് മുമ്പ് ഒന്നും ഇല്ല. അങ്ങനെ ഒന്ന് (ദൈവം) ഉണ്ടെന്ന് പറഞ്ഞാല്‍ ബുദ്ധി സമ്മതിക്കുമോ?  ഇമാം: അതെ, നിനക്ക് എണ്ണം അറിയില്ലേ? എല്ലാറ്റിനും മുമ്പുള്ള എണ്ണം ഏതാണ്?
യുക്തിവാദി: ഒന്ന്.
ഇമാം : അതിന് മുമ്പുള്ള എണ്ണം?
യുക്തിവാദി: ഒന്നുമില്ല. പൂജ്യം.
യുക്തിവാദി രണ്ടാം ചോദ്യം തൊടുത്തുവിട്ടു. എല്ലാറ്റിനും മുമ്പുള്ള ഒന്ന് (ദൈവം) ഉണ്ടെന്ന് സമ്മതിക്കാം. അങ്ങനെയാണെങ്കില്‍ അത് ഇപ്പോള്‍ എവിടെയാണ്?
ഇമാം: പാലില്‍ വെണ്ണയുണ്ട് എന്ന് നീ സമ്മതിക്കില്ലേ? എങ്കില്‍ അത് എവിടെയാണ്?
യുക്തി: അത് എല്ലായിടത്തുമാണ്. പ്രത്യേക ഇടം ഇല്ല.
ഇമാം: അത്പോലെ അല്ലാഹുവിനും പ്രത്യേക ഇടം ഇല്ല.
പരാജയ ബോധത്തോടെ യുക്തിവാദി ചോദിച്ചു. ദൈവം ഏത് ഭാഗത്താണെന്നു പറയാമോ?
ഇമാം: കത്തിച്ചു വച്ച ദീപത്തിന്റെ പ്രകാശം ഏത് ഭാഗത്താണെന്ന് പറയാമോ?
യുക്തി: എല്ലാ ഭാഗത്തും അത് പ്രകാശം പരത്തുന്നു.
ഇമാം: അതുപോലെ എല്ലാ ഭാഗങ്ങളിലേക്കും അല്ലാഹു അവന്റെ ശക്തി വിശേഷം പരത്തുന്നു.
യുക്തി: ദൈവത്തിന്റെ ജോലിയെന്താണ്?
ഇമാം: അത് പറയും മുമ്പ് നീ പ്രസംഗ പീഠത്തില്‍ നിന്ന് ഒന്ന് ഇറങ്ങുക. ഞാനൊന്നങ്ങോട്ട് കയറി നില്‍ക്കട്ടെ. യുക്തിവാദി തറയിലോട്ട് ഇറങ്ങി. ഇമാം പ്രസംഗ പീഠത്തിലേക്ക് കയറി. എ ന്നിട്ടു പറഞ്ഞു. ഇതാണ് ദൈവത്തിന്റെ ജോലി. നിന്നെപ്പോലെയുള്ള അവിശ്വാസികളെ താഴെയിറക്കുക; എന്നെപ്പോലെയുള്ള വിശ്വാസികളെ ഉയര്‍ത്തുക. ഇമാം അവര്‍കളുടെ വാഗ്വൈഭവം യുകതിവാദിയെ അസ്ത്രപ്രജ്ഞനാക്കി.
ഇമാമിന്റെ ഓരോ തീരുമാനവും യുക്തിഭദ്രമായിരുന്നു. അധികാരി വര്‍ഗത്തിന്റെ പ്രലോഭനങ്ങ ള്‍ക്ക് അദ്ദേഹത്തെ കീഴ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ജീവിതത്തില്‍ അതീവ സൂക്ഷ്മതയുള്ള മഹാപണ്ഢിതനായിരുന്നു അദ്ദേഹം. ലോക മുസ്ലിംകളില്‍ നേര്‍ പകുതി ഇമാം അബൂഹനീഫ(റ)യുടെ മദ്ഹബ് സ്വീകരിച്ചവരാണ്. തുര്‍ക്കി, ഇന്ത്യ, ബംഗ്ളാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ജോര്‍ഡാന്‍, ചൈന, ഇന്റോചൈന, റഷ്യ എന്നിവിടങ്ങളിലെ ഭൂരിപക്ഷം മുസ്ലിംകളും ഹനഫികളാണ്. ഹനഫീ മദ്ഹബിന് ശാസ്ത്രീയ രൂപം നല്‍്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യരായ ഇമാം മുഹമ്മദ്(റ)വും ഇമാം അബൂയൂസുഫ്(റ)വുമാണ്. ഹിജ്റ 150 ലാണ് ഇമാം അബൂഹനീഫ(റ) അന്തരിച്ചത്. പ്രമുഖ ശിഷ്യരായ ഇമാം മുഹമ്മദ്(റ) ഹിജ്റ 189 ലും അബൂയൂസുഫ്(റ) 183 ലും അന്തരിച്ചു.
*_2. മാലികീ മദ്ഹബ്._*

ഇമാം മാലിക്ബ്നു അനസ്(റ)വാണ് മാലികീ മദ്ഹബ് സ്ഥാപിച്ചത്. ഹിജ്റ 93ല്‍ മദീനയില്‍ ജനിച്ചു. മദീനയില്‍ത്തന്നെയാണ് അദ്ദേഹം വളര്‍ന്നതും വിദ്യയഭ്യസിച്ചതും. സ്വഹാബിയായിരുന്ന സഹ്ലുബ്നു സഅ്വ്(റ)വായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗുരു. ഹദീസ ്ഗ്രന്ഥമായ മുവത്വ അദ്ദേഹത്തിന്റെ കൃതിയാണ്. മുവത്വയും മുദവ്വനയുമാണ് മാലികീ മദ്ഹബിന്റെ അടിസ്ഥാന ഗ്രന്ഥങ്ങള്‍. മാലിക്(റ)വിന്റെ ശിഷ്യനായ ഇമാം സഹ്നൂന്‍ തനൂഖി(റ) (160-245) ആണ് മുദവ്വനയുടെ കര്‍ത്താവ്. ഹിജ്റ 179ല്‍ മാലിക്(റ) നിര്യാതനായി. 12 കോടിയോളം മുസ്ലിംകള്‍ മാലികീ മദ്ഹബ് പിന്തുടരുന്നവരാണ്. മൊറോക്കോ, അള്‍ജീരിയ, ടൂണിസ്, സുഡാന്‍, കുവൈത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് മാലിക്കികള്‍ അധികമുള്ള പ്രദേശങ്ങള്‍.
_*3. ശാഫിഈ മദ്ഹബ്*_

അബൂഅബ്ദില്ലാ മുഹമ്മദ്ബ്നു ഇദ്രീസിശ്ശാഫിഈ(റ)വാണ് ശാഫിഈ മദ്ഹബിന്റെ ഉപജ്ഞാതാവ്. ഹിജ്റ 150ല്‍ ഫലസ്തീനിലെ ഗസ്സ എന്ന സ്ഥലത്താണ് ഇമാം ശാഫി ഈ(റ) ഭൂജാതനായത്. ശാഫിഈ(റ)വിന്റെ പിതാവ് ഇദ്രീസ്(റ), ഖുറൈശീ വംശജനാണ്. കുടുംബ സമേതം ഗസ്സ:യില്‍ പോയി താമസമാക്കിയ ഇദ്രീസ് അവിടെ വെച്ചു മരിച്ചു. അന്ന് ശാഇഫിഈ(റ) മുലകുടിക്കുന്ന കുട്ടിയായിരുന്നു. രണ്ടു കൊല്ലത്തിന് ശേഷം തന്നെയും കൊണ്ട് തന്റെ മാതാവ് മക്കയില്‍ വന്ന് താമസമാക്കി. ശാഫിഈ(റ) തന്റെ ഏഴാമത്തെ വയസ്സില്‍ ഖുര്‍ആന്‍ മന:പാഠമാക്കി. പന്ത്രണ്ടാമത്തെ വയസ്സില്‍ അദ്ദേഹം ഹദീസില്‍ അവഗാഹം നേടി. പതിനഞ്ചാമത്തെ വയസ്സില്‍ മതവിധികള്‍ പുറപ്പെടുവിക്കാനുള്ള അധികാരം നേടി. മുസ്ലിമുബ്നുഖാലിദ്(റ)വും ഇമാം മാലിക്(റ)വും അദ്ദേഹത്തിന്റെ ഗുരുനാഥന്മാരായിരുന്നു. ഇമാം അഹ്മദുബ്നുഹമ്പല്‍(റ) അദ്ദേഹത്തിന്റ പ്രമുഖ ശിഷ്യനായിരുന്നു. ഇമാം അബൂഹനീഫ(റ)വിന്റെ പ്രമുഖ ശിഷ്യനായിരു ന്ന ഇമാം മുഹമ്മദ്(റ)വും ശാഫിഈ(റ)വും തമ്മില്‍ ഫിഖ്ഹില്‍ ഒട്ടേറെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. 195 ലാണ് അദ്ദേഹം ബഗ്ദാദില്‍ എത്തിയത്. പിന്നീട് അദ്ദേഹം മക്കയിലേക്ക് പോയി. ഇതിനിടക്ക് അദ്ദേഹം പേര്‍ഷ്യ മുഴുവനും പര്യടനം നടത്തി. പിന്നീട് വീണ്ടും ബഗ്ദാദിലെത്തി. അ വിടെ നിന്ന് ഈജിപ്തിലേക്ക് തിരിച്ചു.
ഇമാം ശാഫിഈ(റ)വിന്റെ വിഖ്യാതമായ ഗ്രന്ഥമാണ് അല്‍ഉമ്മ്. ലോക മുസ്ലിംകളില്‍ ഹനഫികള്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം അംഗബലമുള്ളത് ശാഫിഈ മദ്ഹബിന്നാണ്. ഇന്ന് ലോ കത്ത് 35 കോടിയോളം ശാഫിഈകളുണ്ട്. ഫലസ്ത്വീന്‍, ലബനാന്‍, ഈജിപ്ത്, ഇറാഖ്, യമന്‍, ഇന്റോനേഷ്യ, മലേഷ്യ, മാലി, ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളില്‍ അധികവും ശാഫിഈകളാണ്. ഹിജ്റ 204 ല്‍ ഈജിപ്തില്‍ വെച്ച് അദ്ദേഹം നിര്യാതനായി.
*_4. ഹമ്പലീ മദ്ഹബ്_*

ഇമാം അഹ്മദുബ്നു ഹമ്പല്‍(റ)വാണ് (164  241) ഹമ്പലീ മദ്ഹബിന്റെ ഉപജ്ഞാതാവ്. ഹിജ്റ 164 ല്‍ അദ്ദേഹം ബഗ്ദാദില്‍ ജനിച്ചു. അദ്ദേഹം ഒരു വിഖ്യാത മുഹദ്ദിസ് കൂടിയായിരുന്നു. മുസ് നദ് അഹ്മദ് പ്രസിദ്ധമായ ഒരു ഹദീസ് ശേഖരമാണ്. ഇമാം ശാഫിഈ(റ)വിന്റെ പ്രമുഖ ശിഷ്യരില്‍ ഒരാളാണ് അദ്ദേഹം. ഇന്ന് ഹമ്പലീ മദ്ഹബിന്റെ പ്രധാന അവലംബങ്ങളിലൊന്ന് പന്ത്രണ്ട് വാള്യങ്ങളിലായി ഇബ്നുഖുദാമ(റ) (ക്രിസ്താബ്ദം 11461223) രചിച്ച അല്‍മുഗ്നി എന്ന ഗ്രന്ഥമാണ്. ഖുര്‍ആന്‍ സൃഷ്ടിയാണെന്ന വാദത്തെ ഫലപ്രദമായ രീതിയില്‍ ഖണ്ഡിച്ചത് ഹമ്പലീ ഇമാം(റ)വായിരുന്നു. ഹിജ്റ 241ല്‍ അദ്ദേഹം നിര്യാതനായി. ലോക മുസ്ലിംകളില്‍ ഹമ്പലികള്‍ കുറവാണ്. സഊദി അറേബ്യ, ലബനാണ്‍, സിറിയ, ഖത്വര്‍ എന്നിവടങ്ങളിലായി ഒന്നരക്കോടിയില്‍ താഴെ മാത്രമെ ഹമ്പലികളുള്ളൂ.
അംഗീകൃതങ്ങളായ ഈ നാലു മദ്ഹബുകള്‍ക്ക് പുറമെ ആദ്യകാലത്ത് അംഗീകാരമുണ്ടായിരുന്ന വേറെയും മദ്ഹബുകളുണ്ടായിരുന്നുവെന്ന് പറഞ്ഞുവല്ലോ. അവയില്‍ ചിലതിനെക്കുറിച്ച് ഒരു ചെറിയ വിവരണം ചുവടെ കൊടുക്കുന്നു.
*1. ഔസാഈ മദ്ഹബ്*

ഇമാം അബൂഅംറ് അബ്ദുറഹ്മാനുബ്നു മുഹമ്മദുല്‍ ഔസാഇ(റ)വാണ് ഈ മദ്ഹബിന്റെ ഉപജ്ഞാതാവ്. അദ്ദേഹം ഹിജ്റ 88ല്‍ ഡമസ്കസില്‍ ജനിച്ചു. ശാമുകാരുടെ ഇമാമായിരുന്നു അദ്ദേഹം. ഭരണാധികാരികളുടെ മര്‍ദ്ദനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം താമസം ബൈറുത്തിലേക്ക് മാറ്റി. ഹിജ്റ 157 ല്‍ ബൈറൂത്തില്‍ നിര്യാതനായി.
*2. സൌരീ മദ്ഹബ്*

ഇമാം സുഫ്യാനുസ്സൌരി(റ)വാണ് ഈ മദ്ഹബ് സ്ഥാപിച്ചത്. അദ്ദേഹം കൂഫയിലാണ് ജനിച്ചത്. വിവിധ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ സുഫ്യാനുസ്സൌരി(റ)വിന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത് കാണാം. ഹിജ്റ 161 ല്‍ അദ്ദേഹം ബസ്വറയില്‍ നിര്യാതനായി.
*3. ലൈസീ മദ്ഹബ്*

*ഇമാം
 ലൈസുബ്നുസഅ്ദ്(റ) ആണ് ഈ മദ്ഹബിന്റെ സ്ഥാപകന്‍. അദ്ദേഹം ഈജിപ്തിലാണ് ജനിച്ചത്. ഇമാം മാലിക്(റ)വും ഇദ്ദേഹവും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈജിപ്തില്‍ ശാഫിഈ മദ്ഹബ് പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ മദ്ഹബ് നാമാവശേഷമായി. ഹിജ്റ 175 ലാണ് ഇമാം മരിച്ചത്.
*4. ള്വാഹിരീ മദ്ഹബ്*

ഈ മദ്ഹബിന്റെ സ്ഥാപകനായ ഇമാം ദാവൂദുള്ള്വാഹിരി(റ) പേര്‍ഷ്യയിലെ ഇസ്ഫഹാനില്‍ ഹിജ്റ 202 ല്‍ ജനിച്ചു. ഖുര്‍ആന്റെ ബാഹ്യാര്‍ഥപ്രകാരമാണ് ശരീഅത്ത് നിയമങ്ങള്‍ ആവിഷ്കരിക്കേണ്ടത് എന്നായിരുന്നു, ഇമാമിന്റെ നിലപാട്. ഹിജ്റ 5ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്നുഹസം(റ)(ഹിജ്റ 384456) ള്വാഹിരീ മദ്ഹബിന്റെ പ്രധാന പ്രചാരകനായിരുന്നു. ഇമാം ദാവൂദ് (റ) ആദ്യത്തില്‍ ശാഫിഈ മദ്ഹബ് അണ് അനുഗമിച്ചിരുന്നത്. ഹിജ്റ 270 ല്‍ അദ്ദേഹം മരിച്ചു. ഹിജ്റ 5ാം നൂറ്റാണ്ടോടെ അദ്ദേഹത്തിന്റെ മദ്ഹബിന്റെ പ്രചാരവും നിലച്ചു. ഇപ്പോള്‍ മറ്റു മദ്ഹബുകളിലെ വിവിധ ആശയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ആശയങ്ങളും ചര്‍ച്ചചെയ്യപ്പെടുന്നുവെന്ന് മാത്രം.
ആദ്യ കാലങ്ങളില്‍ ഉദയം ചെയ്ത ഈ മദ്ഹബുകളെല്ലാം അസ്തമിച്ചതോടെ ഇസ്ലാമിക ലോ കത്ത് വിശ്വാസ രംഗത്ത് അശ്അരി, മാതുരീദി മദ്ഹബുകളും കര്‍മ്മരംഗത്ത് ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലീ മദ്ഹബുകളും അവശേഷിച്ചു. ഇവയില്‍ ഏതെങ്കിലും ഒരു മദ്ഹബ് പിന്തുടരുന്നവരാണ് സുന്നികള്‍. ഇവയ്ക്ക് പുറത്തുള്ള മുസ്ലിംകളെല്ലാം അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന് പുറത്തുള്ളവരും നൂതനവാദികളുമാണ്. അവരെ മുബ്തദിഉകള്‍ അഥവാ വ്യതിയാന ചിന്താഗതിക്കാര്‍, മത നവീകരണ വാദികള്‍ എന്നൊക്കെ വിളിച്ചുവരുന്നു.
🌹🌹🌹🌹

ഖബ്ർ ചുംബിക്കൽ

ഖബ്ർ ചുംബിക്കൽ


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ഖബർ ചുമ്പിക്കൽ പാടില്ല എന്ന ചില കിതാബുകളിൽ കാണുന്നു. അതിന്റെ ഉദ്ധേഷ്യം എന്താണ്?

ഉത്തരം
   ഖബറ് ബഹുമാനിച്ച് കൊണ്ട്  ചുമ്പനം പാടില്ല എന്നും ബറകത്ത് എടുക്കാൻ വേണ്ടി പറ്റുമെന്നാണ് നിയമം

ജീവിതകാലത്ത് മഹാന്മാരെ സന്ദർശിക്കുമ്പോൾ സ്വീകരിക്കേണ്ട മര്യാദ മരണ ശേഷം അവരെ സന്ദർശിക്കുമ്പോഴും സ്വീകരിക്കണം. ജീവിതകാലത്ത് അവരെ സന്ദർശിക്കുമ്പോൾ അവരുടെ എത്ര സമീപമാണ് പോയി നിന്നിരുന്നത് അതേ ദൂര പരിധിയിൽ തന്നെയാണ് മരണശേഷം അവരെ സന്ദർശിക്കുമ്പോഴും നിൽക്കേണ്ടത്. അപ്പോൾ ഖബ്റുമായി ചേർന്ന് നിൽക്കുന്നതും ഖബ്റിന്റെ മുകളിൽ സ്ഥാപിച്ച പെട്ടിയോ മറ്റോ തൊടുന്നതും അവ ചുംബിക്കുന്നതും കറാഹത്താണ്. ഇബ്നു ഹജറുൽ ഹയ്തമി(റ) എഴുതുന്നു:

"ويقرب" ندبا "زائره" من قبره "كقربه منه" إذا زاره "حيا" احتراما له والتزام القبر أو ما عليه من نحو تابوت ولو قبره صلى الله عليه وسلم بنحو يده وتقبيله بدعة مكروهة قبيحة(تحفة: ١٧٥/٣)



മയ്യിത്തിനെ ആദരിക്കുന്നതിന്റെ ഭാഗമായി ജീവിതകാലത്ത് അവനെ സന്ദർശിക്കുമ്പോൾ അവന്റെ എത്ര സമീപത്താണോ പോയി നിന്നിരുന്നത് അതേ ദൂരപരിധി കണക്കിലെടുത്ത് സന്ദർശകൻ പോയി നില്ക്കുന്നതാണ് സുന്നത്ത്. ഖബ്റിനെയൊ അതിന്റെ മുഖളിൽവെച്ച പെട്ടി പോലെയുള്ളതിനെയോ കൈകൊണ്ടു തൊടുന്നതും അതിനെ ചുംബിക്കുന്നതും കറാഹത്തായ ആചാരമാണ്. നബി(സ) യുടെ ഖബ്റാണെങ്കിൽ പോലും നിയമം മറ്റൊന്നല്ല. (തുഹ്ഫത്തുൽ മുഹ്താജ്: 3/175)

മേൽ പറഞ്ഞത് ഖബർ ബഹുമാനിച്ചു കൊണ്ട് ചുമ്പിക്കലാണ്:

   മരണ ശേഷം മഹാന്മാരെ ആദരിച്ചും ബറകത്തിനു വേണ്ടിയും ചുംബിക്കുന്നത സുന്നത്താണല്ലോ. മഹാനായ സിദ്ദീഖ്(റ) വഫത്തായ നബി(സ)യുടെ മുഖത്ത് നിന്ന് വസ്ത്രം നീക്കി ചുംബിച്ച സംഭവം ഇമാം ബുഖാരി(റ) സ്വഹീഹിൽ (1241) രേഖപ്പെടുത്തിയിട്ടുണ്ട്. 


حدثنا بشر بن محمد أخبرنا عبد الله قال أخبرني معمرويونس عن الزهري قال أخبرني أبو سلمة أن عائشة رضي الله عنها زوج النبي صلى الله عليه وسلم أخبرته قالت أقبلأبو بكر رضي الله عنه على فرسه من مسكنه بالسنح حتى نزل فدخل المسجد [ ص: 419 ] فلم يكلم الناس حتى دخل على عائشة رضي الله عنها فتيمم النبي صلى الله عليه وسلم وهو مسجى ببرد حبرة فكشف عن وجهه ثم أكب عليه فقبله ثم بكى فقال بأبي أنت يا نبي الله لا يجمع الله عليك موتتين أما الموتة التي كتبت عليك فقد متها(صحيح البخاري : ١١٦٥)



ആഇഷാ(റ) വില നിന്ന് നിവേദനം: 'സുൻഹ്'  എന്ന സ്ഥലത്തുള്ള വീട്ടിൽ നിന്ന്  അബൂബക്കർ (റ) കുതിരപ്പുറത്ത് കയറി പളളിയിൽ വന്നു. ജനങ്ങളോട് യാതൊന്നും സംസാരിക്കാതെ ആഇഷാ(റ) യുടെ വീട്ടിൽ വന്ന അദ്ദേഹം വസ്ത്രം കൊണ്ട് മൂടപ്പെട്ട നബി(സ) യെ സമീപിച്ചു.നബി(സ) യുടെ മുഖത്ത്നിന്ന് വസ്ത്രം നീക്കി നബി(സ) യെ ചുംബിച്ചു. കരഞ്ഞുകൊണ്ടദ്ദേഹം നബി(സ) യെ വിളിച്ചു പറഞ്ഞു."അല്ലാഹുവിന്റെ  പ്രവാചകരെ! അങ്ങയിക്ക് വേണ്ടി എന്റെ പിതാവിനെ സമർപ്പിക്കാൻ ഞാനൊരുക്കമാണ്.അങ്ങയിക്ക് രണ്ട് മരണത്തെ അള്ളാഹു സംഘടിപ്പിക്കുകയില്ല. അങ്ങയിക്ക് അള്ളാഹു നിർബന്ദമാക്കിയ മരണം അങ്ങയിക്ക് സംഭവിച്ചിരിക്കുന്നു".(ബുകാരി :1165)

ഈ ഹദീസ് വിശദീകരണത്തിൽ ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:

وفى هذه الأحاديث جواز تقبيل الميت تعظيما وتبركا


ആദരിച്ചും ബറകത്തിനു വേണ്ടിയും മയ്യിത്തിനെ ചുംബിക്കൽ അനുവദനീയമാണെന്നതിനു ഈ ഹദീസുകൾ രേഖയാണ്. (ഫത്ഹുൽബാരി)

അതേപോലെ ബറകത്തുദ്ദെഷിച്ച് ഖബ്റും ഉമ്മറപ്പടിയും ചുംബിക്കലും തൊട്ടു മുത്തലും സുന്നത്താണെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ഇബ്നു ഹജറുൽ അസ്ഖലാനി(ര്0 എഴുതുന്നു:


إستنبط بعضهم من مشروعية تقبيل الأركان جواز تقبيل كل من يستحق التعظيم من آدمي وغيره فأما تقبيل يد الآدمي فيأتي في كتاب الأدب ، وأما غيره فنقل عن الإمام أحمد أنه سئل ، عن تقبيل منبر النبي (ص) وتقبيل قبره فلم ير به بأساً ، وإستبعد بعض أتباعه صحة ذلك ونقل ، عن بن أبي الصيف اليماني أحد علماء مكة من الشافعية جواز تقبيل المصحف وأجزاء الحديث وقبور الصالحين. إبن حجر - فتح الباري -الجزء : ( 3 ) - رقم الصفحة : (375 )


മനുഷ്യരിൽ നിന്നും അല്ലാത്തവയിൽ നിന്നും ആദരവർഹിക്കുന്ന ഏതിനെയും ചുംബിക്കൽ സുന്നത്താണെന്ന് കഅബയുടെ മൂലകൾ ചുംബിക്കൽ സുന്നത്താണെന്നതിൽ നിന്ന് ചില പണ്ഡിതന്മാർ കണ്ടെത്തിയിരിക്കുന്നു. മനുഷ്യന്റെ കൈചുംബിക്കുന്നകാര്യം അദബിന്റെ അധ്യായത്തിൽ വരുന്നുണ്ട്. അല്ലാത്തതിനെ കുറിച്ച്  ഇവിടെ പരമാര്ശിക്കാം. (നബി(സ)യുടെ മിമ്പറും കബ്റും ചുംബിക്കുന്നതിനു യാതൊരു വിരോധവുമില്ലെന്ന് ഇമാം അഹ്മദ്(റ) വിനെ തൊട്ട് ഉദ്ദരിക്കപ്പെടുന്നുണ്ട്. മുസ്വഹഫ്, ഹദീസ് ഗ്രന്ഥങ്ങൾ, സ്വാലിഹീങ്ങളുടെ ഖബ്റുകൾ എന്നിവ ചുംബിക്കൽ അനുവദനീയമാണെന്ന് മക്കയിലെ പ്രമുഖ ശാഫിഈ പണ്ഡിതരിലൊരാളായ ഇബ്നുസ്സ്വയ്ഫിൽയമാനി(റ) പ്രസ്താവിച്ചതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു. (ഫത്ഹുൽ ബാരി: 3/475)


ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതൻ ഇമാം റംലി(റ) യുടെ പരിഗണനക്കു വന്ന ഒരു ചോദ്യവും മറുവടിയും ചുവടെ കുറിക്കുന്നു: 


ചോദ്യം.


(وسئل) عن تقبيل أضرحة الصالحين هل يكره أو لا ؟


http://sunnisonkal.blogspot.com/

മഹാന്മാരുടെ ഖബ്റുകൾ ച്ചുംബിക്കൾ കറാഹത്താണോ അല്ലേ?


മറുവടി.


 بأن فعل ذلك للتبرك لا يكره فقط صرحوا بأنه إذا عجز عن استلام الحجر الأسود يسن له أن يشير بعصا ، وأن يقبلها ، وقالوا أي أجزاء البيت قبل فحسن . (فتاوي الرملي: ١٠٦/٤)



ബറകത്തിനുവേണ്ടി മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നത് കറാഹത്തല്ല. ഹജറുൽ അസ് വദ് തൊട്ടു മുത്താൻ സാധിക്കാത്തവർ ഒരു വടികൊണ്ട് അതിലേക്കു ചൂണ്ടി അത് ചുംബിക്കൽ സുന്നത്താണെന്ന് കര്മ്മ ശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബയുടെ ഏത് ഭാഗം ചുംബിക്കുന്നതും നല്ലതാണെന്നും അവർ പ്രസ്ഥാപിച്ചിട്ടുണ്ട്. (ഫതാവാറംലി: 4/106)

ഇമാം റംലി(റ) എഴുതുന്നു:

نعم إن قصد بتقبيل أضرحتهم التبرك لم يكره كما أفتى به الوالد رحمه الله، فقد صرَّحوا بأنه إذا عجز عن استلام الحجر يسن أن يشير بعصا وأن يقبِّلها، وقالوا: أي أجزاء البيت قبَّل فحسن. (نهاية المحتاج: ٣/٣٤)



പിതാവ് ഫത് വ കൊടുത്തത് പോലെ ബറക്കത്തുദ്ദേശിച്ച് മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നത് കറാഹത്തല്ല. ഹജറുൽ അസ് വദ് തൊട്ടുമുത്താൻ സാധിക്കാത്തവർക്ക്   ഒരു വടി കൊണ്ട് അതിലേക്കു ചൂണ്ടി ആ വടി ചുംബിക്കൽ സുന്നത്താണെന്ന് കര്മ്മശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബത്തിന്റെ ഏതു ഭാഗം ചുംബിക്കുന്നതും   നല്ലതാണെന്നും അവർ പ്രസ്ഥാപിച്ചിട്ടുണ്ട്. (നിഹായ: 3/34)


ഇമാം റംലി(റ) യുടെ പ്രസ്തുത പരാമാർശത്തെ അധികരിച്ച് അലിയ്യു ശബ്റാമുല്ലസി(റ) എഴുതുന്നു:


قال ع ش قوله م ر بتقبيل أضرحتهم ومثلها غيرها كالأعتاب وقوله فقد صرحوا الخ أي فيقاس عليه ما ذكر وقوله بأنه إذا عجز الخ يؤخذ من هذا أن محلات الأولياء ونحوها التي تقصد زيارتها كسيدي أحمد البدوي إذا حصل فيها زحام يمنع من الوصول إلى القبر أو يؤدي إلى اختلاط النساء بالرجال لا يقرب من القبر بل يقف في محل يتمكن من الوقوف فيه بلا مشقة ويقرأ ما تيسر ويشير بيده أو نحوها إلى الولي الذي قصد زيارته أي ثم قبّل ذلك اه‍ ع ش (٣/٣٤)



മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നതിന്റെ വിധിതന്നെയാണ് അവയുടെ ഉമ്മറപ്പടി ചുംബിക്കുന്നതിനുമുള്ളത്.ഹജറുൽ അസ് വദ് ചുംബിക്കുന്നതിനോട് മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നതിനെയും താരതമ്യം ചെയ്യണമെന്നാണ് ഇമാം റംലി(റ) യുടെ പരമാർശത്തിന്റെ താല്പര്യം. അതനുസരിച്ച് സയ്യിദ് അഹ്മദുൽബദവി(റ) നെ പോലെയുള്ള സിയാറത്ത് ലക്ഷ്യമാക്കുന്ന മഹാന്മാരുടെ ഖബ്റുകളിൽ തിരക്കോ സ്ത്രീപുരുഷ സങ്കലനമോ ഉണ്ടെങ്കിൽ ഖബ്റിന്റെ സമീപത്തേക്ക് സന്ദർശകൻ പോകരുത്. പ്രുത്യുത ബുദ്ദിമുട്ട് കൂടാതെ നില്ക്കാൻ പറ്റിയ ഒരു സ്ഥലത്ത് നിന്ന് സാധിക്കുന്നത്ര ഖുർആൻ പാരായണം ചെയ്ത് കൈകൊണ്ടോ മറ്റോ സിയാറത്ത് ചെയ്യാനുദ്ദേശിച്ച വലിയ്യിലേക്ക് ചൂണ്ടി അവർ ചുംബിക്കണം. (ഹാശിയത്തുന്നിഹായ: 3/34)     


അലിയ്യു ശബ്റാമുല്ലസി(റ) യുടെ മേൽ വാചകം എടുത്ത് വെച്ച് അല്ലാമ ശർവാനി(റ) പറയുന്നു: 


واعتمد شيخنا ذلك أي ما تقدم عن النهاية وع ش،


മുമ്പ് പറഞ്ഞത് പ്രബലമാണെന്ന് ശൈഖുനാ പ്രസ്ഥാപിച്ചിരിക്കുന്നു. (ഹാഷിയാത്തു ശർവാനി : 3/176)


ഇബ്നു ഹജർ(റ) എഴുതുന്നു:


وعلم مما تقرر كراهة مس مشاهد الأولياء وتقبيلها، نعم إن غلبه أدب أو حال فلا كراهة(حاشية الإيضاح: ٤٩٢)



http://sunnisonkal.blogspot.com/

ഔലിയാക്കളുടെ മക്ബറകൾ സ്പർശിക്കുന്നതും ചുംബിക്കുന്നതും കറാഹത്താണെന്ന് ഇതുവരെയുള്ള വിവരണത്തിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഒരാൾക്ക്‌ അനിയന്ത്രിതമായ അദബോ ഹാലോ വന്നാൽ കറാഹത്തില്ല. (ഹാഷിയാത്തുൽ ഈളാഹ്: 492)


ഇബ്നു ഹജർ(റ) എഴുതുന്നു:

إلا إن غلبه أدب أو حال، وروي بلالاً رضي الله عنه لما زار المصطفى -صلى الله عليه وسلم - جعل يبكي ويمرغ خديه على القبر الشريف.



ഒരാൾക്ക്‌ നിയന്ത്രിക്കാൻ സാധിക്കാത്ത വിധം അദബോ ഹാലോ ഉണ്ടായാൽ കറാഹത്തില്ല. മഹാനായ ബിലാൽ(റ) നബി(സ) യെ സന്ദർശിച്ചപ്പോൾ കരഞ്ഞ് മുഖം നബി(സ) യുടെ ഖബ്റിൻ മേൽ വെച്ച് ഉരുട്ടിയിരുന്നതായി റിപ്പോർട്ട്‌ വന്നിട്ടുണ്ട്.


അല്ലാമ ബാഇശ്നി(റ) എഴുതുന്നു:


التمسح بالقبور قال الإمم أحمد لا بأس به، وقال الطبري: يجوز، وعليه عمل العلماء والصالحين، وقال النووي: يكره إلصاق الظهر والبطن بجدار القبر، ومسحه باليد وتقبيله(بغية المستر شدين: ص:١٨)



ഖബ്റുകൾ തടവുന്നതിനു വിരോധമില്ലെന്ന് ഇമാം അഹ്മദ്(റ) പ്രസ്ഥാപിച്ചിരിക്കുന്നു. അത് അനുവദനീയമാണെന്നും പണ്ഡിതന്മാരും സ്വാലിഹീങ്ങളും അതനുസരിച്ചാണ് പ്രവർത്തിച്ച് വരുന്നതെന്നും ഇമാം ത്വബ് രി(റ) പ്രസ്താവിച്ചിരിക്കുന്നു. എന്നാൽ മുതുകും വയറും ഖബ്റിനോട് ചേർക്കുന്നതും കൈകൊണ്ടു ഖബ്റ് തടവുന്നതും ഖബ്ർ ചുംബിക്കുന്നതും കറാഹത്താണെന്ന് ഇമാം നവവി(റ) പറയുന്നു: (ബിഗ്‌ യ :18)

http://sunnisonkal.blogspot.com/

അല്ലാമ ഐനി(റ) പറയുന്നു:



ബറകത്തുദ്ദേശിച്ച് ശ്രേഷ്ടമായ സ്ഥലങ്ങൾ ചുംബിക്കുന്നതും സ്വാലിഹീങ്ങളുടെ കൈകാലുകൾ ചുംബിക്കുന്നതും ഉദ്ദേശ്യത്തിന്റെ തോതനുസരിച്ച് നല്ല കാര്യമാണ്. നബി(സ) ചുംബിച്ചിരുന്ന ഹസൻ(റ) വിന്റെ പൊക്കിൾ വെളിവാക്കിക്കൊടുക്കുവാൻ മഹാനായ അബൂഹുറൈറ(റ) ഹസൻ(റ) വിനോട് ആവശ്യപ്പെടുകയും ആ സ്ഥലം അബൂഹുറൈറ(റ) ചുംബിക്കുകയും ചെയ്തു. നബി(സ)യുടെയും അവിടുത്തെ സന്താനങ്ങളുടെയും ആസാറു കൊണ്ട് ബറകത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അബൂഹുറൈറ(റ) അത് ചുംബിച്ചത്. മഹാനായ സാബിതുൽബുനാനി(റ) അനസ്(റ) ന്റെ കൈ ചുംബിക്കാതെ വിടാറില്ല. നബി(സ)യുടെ കൈ സ്പർശിച്ച കൈയാണ് അതെന്ന് അവർ പറയുകയും ചെയ്യുമായിരുന്നു. (ഉംദത്തുൽഖാരി: 9/714) 


ബർമാവി(റ) യെ ഉദ്ദരിച്ച് ബുജയ് രിമി(റ) എഴുതുന്നു:


وفى البجيرمي عن البرماوي ما نصه: (٤٩٦/١) نعم إن قصد بتقبيل أضر حتهم أي وأعتابهم التبرك لم يكره، وهذا هو المعتمد 


ബറക്കത്തുദ്ദെഷിച്ച് മഹാന്മാരുടെ ഖബ്റുകളോ ഉമ്മറപ്പടികളോ ചുംബിക്കുന്നത് കറാഹത്തില്ല. ഇതാണ് പ്രബല വീക്ഷണം. (ബുജയ് രിമി : 1/.496)


ഇബ്നു ഹജർ(റ) എഴുതുന്നു:


وقد تغلب المحبة والشوق على بعض الناس فترفع الحجب عن نظره ويصير كالمشاهد لوجهه المكرم صلى الله عليه وسلم المماس لحبيبه حتى يخرجه ذلك عن قياس العادات الى حقائق المنازلات(الجوهر المنظم: ١٨٣)



ചിലപ്പോൾ മഹബ്ബത്തും അനുരാഗവും ചിലര്ക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നേക്കാം. അപ്പോൾ എല്ലാ മറകളും നീക്കപ്പെടുന്നതും നബി(സ)യുടെ തിരുമുഖം നേരിൽ നോക്കിക്കാണുന്ന പ്രതീതി അനുഭവപ്പെടുന്നതും അതോടെ പതിവിന്റെ അതിർവരമ്പുകൾ ഭേദിച്ച് യാതാർത്ഥ്യത്തിന്റെ ലോകത്തേക്ക് അവൻ ഉയരുന്നതുമാണ്. (അൽജൗഹറുൽ മുനള്വം: 183)


ثم رأيت الخطيب ابن جملة ذكر ما قلته، فإنه لما ذكر عن ابن عمر وبلال رضي الله عنهم ما قلته مما مر قال: لا أشك أن الإستغراق فى المحبة يحمل على الإذن فى ذلك، والمقصود من ذلك كله الإحترام والتعظيم، والناس تختلف مراتبهم فى ذلك، كما كانت تختلف فى حيوته صلى الله عليه وسلم فالناس حين يرونه، لا يملكون أنفسهم، بل يبادرون إليه، وأناس فيهم أناة يتأخرون، والكل على خير اه(الجوهر المنظم: ١٨٤)


നാം പറഞ്ഞതെല്ലാം ഖത്വീബ് ഇബ്നു ജുംല(റ) പറഞ്ഞതായും എനിക്ക് കാണാൻ സാധിച്ചു. ബിലാൽ(റ) ന്റെയും ഇബ്നു ഉമർ(റ) യുടെയും സംഭവം വിവരിച്ച് അദ്ദേഹം പറയുന്നു. മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സ്നേഹം അതെല്ലാം അനുവദിക്കുമെന്നതിൽ എനിക്ക് സന്ദേഹമില്ല. അതുകൊണ്ടെല്ലാം ലക്ഷ്യമാക്കുന്നത് ബഹുമാനവും ആദരവും മാത്രമാണ്. നബി(സ) യുടെ ജീവിത കാലത്തെന്ന പോലെ ഈ വിഷയത്തിൽ ജനങ്ങൾ പല തരക്കാരാണ്. നബി(സ) യെ കാണുമ്പോൾ പിടിച്ചു നിൽക്കാനാവാതെ ചിലർ നബി(സ) യിലേക്ക് അതി വേഗത്തിൽ ചെന്നണയുന്നു. ചിലർ പിന്തി നിൽക്കുകയും ചെയ്യുന്നു. എല്ലാവരും ഖൈറിൽ തന്നെയാണ്. (അൽജൗഹറുൽ മുനള്വം : 184)

http://sunnisonkal.blogspot.com/

മഹാനായ അബൂ അയ്യൂബുൽ അൻസ്വാരി(റ), ബിലാൽ(റ) തുടങ്ങിയവർ നബി(സ)യുടെ ഖബ്റ് ചുംബിച്ചിരുന്നതായും ഇബ്നു ഉമർ (റ) വലതു0കൈ ഖബ്റിൽ വെച്ചിരുന്നതായും ഹദീസുകളിൽ വന്നിട്ടുണ്ട്.

ചുരുക്കത്തിൽ അപമര്യാദ ജനിപ്പിക്കും വിധം മഹാന്മാരുടെ ഖബ്റുകൾ സ്പർശിക്കുന്നതും ചുംബിക്കുന്നതും കറാഹത്താണെന്നതിൽ പക്ഷാന്തരമില്ല. എന്നാൽ ബറകത്തുദ്ദെഷിച്ച് അവ സ്പർശിക്കുന്നതും ചുംബിക്കുന്നതും കറാഹത്താണോ അല്ലേ എന്നതില വീക്ഷണാന്തരമുണ്ട്.  ഒരു വിഭാഗം പണ്ഡിതന്മാർ കറാഹത്താണെന്ന വീക്ഷണത്തെ പ്രബലമായികാണുമ്പോൾ മറുപക്ഷം കറാഹത്തല്ലെന്ന വീക്ഷണത്തെ പ്രബലമായി കാണുന്നു. ഇരു പക്ഷത്തും നമുക്ക് പ്രഗത്ഭരെ കാണാം.   

http://sunnisonkal.blogspot.com

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...