Showing posts with label *വിമർശനം*  4⃣ ഇബ്റാഹീം നബി(അ) തീയിൽ എറിയപ്പെട്ടപ്പോൾ നബി(ﷺ)യുടെ പ്രകാശം. Show all posts
Showing posts with label *വിമർശനം*  4⃣ ഇബ്റാഹീം നബി(അ) തീയിൽ എറിയപ്പെട്ടപ്പോൾ നബി(ﷺ)യുടെ പ്രകാശം. Show all posts

Thursday, August 29, 2019

*വിമർശനം* 4⃣ ഇബ്റാഹീം നബി(അ) തീയിൽ എറിയപ്പെട്ടപ്പോൾ നബി(ﷺ)യുടെ പ്രകാശം

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
📙📘📗📓📕📙📘📗📓📚📗📓📘

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
,,


*വിമർശനം*  4⃣

ഇബ്റാഹീം നബി(അ) തീയിൽ എറിയപ്പെട്ടപ്പോൾ നബി(ﷺ)യുടെ പ്രകാശം
ഇബ്റാഹീം നബി(അ)യുടെ മുതുകിലു
ണ്ടായിരുന്നുവെന്നും അതുകാരണമാണ്
ഇബ്റാഹീം നബി(അ) രക്ഷപ്പെട്ടതെന്നും
മൻഖുസ് മൗലിദിൽ പറയുന്നു. ഇതും
ഖുർആനിനെതിരാണ്. തീയിനോട് തണുപ്പും രക്ഷയുമാകാൻ അല്ലാഹു നിർദേശിച്ചുവെന്നാണ് ഖുർആൻ പറയുന്നത്.


മറുപടി:


ഇത് തികഞ്ഞ അജ്ഞതയിൽ നിന്നുടലെടുത്ത വിമർശനമാണ്. നബി (ﷺ)യുടെ പ്രകാശം പ്രവാചകന്മാരുടെ മുതുകിലൂടെ കൈമാറി വന്നാണ് അബ്ദുല്ലയുടെ മുതു
കിലെത്തിയതെന്ന് വിശുദ്ധ ഖുർആനും
ഹദീസുകളും വ്യക്തമാക്കിയ കാര്യമാണ്.
അല്ലാഹു പറയുന്നു:

وتقلبك في الساجدين شعراء ٢١٩
സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള താങ്കളുടെ ചലനവും കാണുന്നവൻ
ശുഅറാഉ 219

മേൽ ആയത്ത് വിവരിച്ചു ഇമാം സുയൂത്വി (റ) പറയുന്നു.


عن ابن عباس في قوله وتقلبك في الساجدين 
قال ما زال النبي صلى الله عليه وسلم يتقلب في اصلاب الانبياء حتى ولدته امه



ഇമാം ഇബ്നു അബീഹിത്വിം (റ) ഇബ്നു മർദ വൈഹി (റ) അബൂ നുഅയ്മ് 
ദലാഇലിലും

ഇബ്നു അബ്ബാസ് (റ) വിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു.

സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള താങ്കളുടെ ചലനവും
” എന്ന ആയത്ത് വിശദീകരിച്ച് അദ്ദേഹം പറയുന്നു: “നബി(ﷺ)യെ ഉമ്മ പ്രസവിക്കുന്നതുവരെ അമ്പിയാക്കളുടെ മുതുകുകളിലൂടെ നബി(ﷺ) കൈമാറി വന്നുകൊണ്ടിരുന്നു" (അദുർറുൽ മൻസൂർ: 7/418)


ഇമാം സുയൂത്വി(റ) എഴുതുന്നു:

وأخرج ابن مردويه عن ابن عباس قال: سألت رسول الله  صلى الله عليه وسلم 
فقلت: بأبي أنت وأمي، اين گنت و آدم في الجنة؟ فتبسم حتی بدت تواجده، ثم قال: «إني كنت في صلبه، وهبط إلى الأرض
وأنا في صلبه، وركبت السفينة في ضنب أبي نوح، وقذفت
في النار في صلب أبي إبراهيم، ولم يلتق أبواي قط على سفاح، لم يزل الله ينقلني من الأصلاب الطيبة، إلى الأرحام
الطاهرة، مصفی مهذبا، لا تتشعب شعبتان إلأ كنت في خيرهما
ദുററുൽ മൻസൂർ 7 / 418


ഇബ്മർദവൈഹി(റ) ഇബ്നു അബ്ബാ
സി(റ)നെ ഉദ്ധരിച്ച് രേഖപ്പെടുത്തുന്നു:
"നബി(ﷺ)യോട് ഞാനിങ്ങനെ ചോദിച്ചു:
എന്റെ പിതാവിനേയും മാതാവിനേയും
അങ്ങയ്ക്കുവേണ്ടി സമർപ്പിക്കാൻ ഞാ
നൊരുക്കമാണ്. ആദം(അ) സ്വർഗ്ഗത്തിലായിരുന്നപ്പോൾ താങ്കൾ എവിടെയായിരുന്നു. ഇതുകേട്ടപ്പോൾ അണപ്പല്ലുകൾ വെളിവാകുന്ന രൂപത്തിൽ പുഞ്ചിരിച്ച് അവിടുന്ന് വിശദീകരിച്ചു: “ഞാൻ ആദമി(അ)ന്റെ മുതുകിലുണ്ടായിരുന്നു. ഞാൻ ആദമി(അ)ന്റെ മുതുകിലുണ്ടായിരിക്കെയാണ്
അദ്ദേഹത്തെ ഭൂമിയിലേക്കിറപ്പെട്ടത്.
 എന്റെപിതാവ് നൂഹ് നബി(അ)യുടെ മുതുകിലായി ഞാൻ കപ്പലിൽ കയറി. എന്റെ പിതാവ്ഇബ്റാഹീമി(അ)ന്റെ മുതുകിലായി എന്നെതീയിൽ എറിയപ്പെട്ടു. എന്റെ മാതാപിതാക്കൾ ഒരിക്കലും വ്യഭിചാരം ചെയ്തിട്ടില്ല.
സംശുദ്ധമായ മുതുകുകളിൽ നിന്ന് പരിശുദ്ധമായ ഗർഭാശയങ്ങളിലേക്ക് ശുദ്ധീകരിക്കപ്പെട്ടതായി അല്ലാഹു എന്നെ നീക്കിക്കൊണ്ടിരുന്നു. എന്റെ പിതൃപരമ്പര രണ്ട് ശാഖകളായി തിരിയുമ്പോൾ അവയിൽ
ഉത്തമമായ ശാഖയിലായിരുന്നു ഞാൻ.
(അർറുൽ മൻസൂർ: 7/418)
അന്ത്യപ്രവാചകരായ മുഹമ്മദ് നബി
(ﷺ)യുടെ പ്രകാശം മുതുകിലുള്ളപ്പോൾ
തീയിലിട്ടതുകൊണ്ടോ മറ്റോ യാതൊരു
അപായവും സംഭവിക്കുകയില്ലെന്ന കാര്യം
തീർച്ചയാണ്. അതിനാൽ നബി(ﷺ)യുടെ
ഒളിയുടെ സഹായം കൊണ്ടാണ് അവർ
രക്ഷപ്പെട്ടതെന്ന് പറയുന്നതിൽ യാതൊരു
തകരാറുമില്ല. നബി(ﷺ)യുടെ പ്രകാശം
ഇബ്റാഹീം നബി(അ)യുടെ മുതുകിലുണ്ടായതു കൊണ്ടാണ് തീയിനോട് തണുപ്പും രക്ഷയുമാകാൻ അല്ലാഹു നിർദേശിച്ചതെന്നും പറയാമല്ലോ. അതിനാൽ ഇതൊരിക്കലും ഖുർആനിനെതിരല്ല.
പ്രത്യുത ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നുംവ്യക്തമായ കാര്യമാണ്.

🔸🔸🔸🔸🔸🔸🔸🔸🔸🔸
*വിശ്വാസകോശം*
അബദുൽ അസീസ് സഖാഫി

പകർത്തി എഴുതി
K K M A പരപ്പനങ്ങാടി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...