Showing posts with label ഖബർസിയാറത്തും ഇബ്ന് തൈമിയയും شد الرحال. Show all posts
Showing posts with label ഖബർസിയാറത്തും ഇബ്ന് തൈമിയയും شد الرحال. Show all posts

Tuesday, February 19, 2019

ഖബർസിയാറത്തും ഇബ്ന് തൈമിയയും شد الرحال


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0



ചോദ്യം

മൂന്ന് പള്ളികളിലേക്കല്ലാതെ വാഹനം കെട്ടി പുറപ്പെടരുത് എന്ന ഹദീസ് ന്റെ  ഉദ്ദേശം എന്ത് ?


മറുപടി

ഹദീസ് ഇങ്ങനെയാണ്

عن أبي سعيد الخدري قال: قال رسول الله صلى الله عليه وسلم لا تشد الرحال إلا إلى ثلاثة مساجد : المسجد الحرام ومسجد النبي ومسجد الأقصى .

അബൂസഈദ്(റ) നിവേദനം: "നബി(സ) അരുളി. മൂന്ന് പള്ളികളിലേക്ക്‌ വഴികെ വാഹനം കെട്ടി പുറപ്പെടരുത്. മസ്ജിദുൽ ഹറാം, എന്റെ ഈ പള്ളി (മസ്ജിദുന്നബവി) മസ്ജിദുൽ അക്വ് സ്വാ എന്നിവയാണത്" (ബുഖാരി, മുസ്ലിം)

: عن قزعة قال:"أتيت ابن عمر فقلت:إني أريد الطور. فقال:إنما تشد الرحال إلى ثلاثة مساجد، فدع عنك الطور ولا تأته.

ഖസ്അ(റ) നിവേദനം: 'ഞങ്ങൾ ഒരിക്കൽ ഇബ്നുഉമറിന്റെ അടുത്ത ചെന്ന് ഇപ്രകാരം പറഞ്ഞു. ഞാൻ ത്വൂറിലെക്കു പുറപ്പെടാൻ ഉദ്ദേശിക്കുന്നു. അപ്പോൾ ഇബ്നുഉമർ പറഞ്ഞു. നിശ്ചയം മൂന്ന് പള്ളികളിലെക്കല്ലാതെ വാഹനം കെട്ടി പുണ്യയാത്ര ചെയ്യാൻ പാടില്ല. അതിനാല ത്വൂറിലെക്കുള്ള യാത്ര നീ ഉപേക്ഷികുക. മീ അവിടെ പോകരുത്" (അഹ്മദ് , ഇബ്നുഅബീ ശൈബ)


അവയുടെ ശരിയായ വിവക്ഷ എന്താണെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തിൽ നമുക്ക് പരിശോദിക്കാം.


ഇബ്നുഹജറുൽ അസ്ഖലാനി(റ) വ്യക്തമാക്കുന്നത് കാണുക:


فتح الباري

واختلف في شد الرحال إلى غيرها ، كالذهاب إلى زيارة الصالحين أحياء وأمواتا ، وإلى المواضع الفاضلةلقصد التبرك بها والصلاة فيها

ഈ മൂന്നു മസ്ജിദുകൾ അല്ലാത്ത സ്ഥലങ്ങളിലേക്ക്  പ്രത്യേക യാത്ര ഒരുങ്ങിപ്പുറപ്പെടൽ അനുവദനീയമാണോ എന്ന വിഷയത്തിൽ അഭിപ്രായ ഭിന്നതയുണ്ട്.ഉദാഹരണത്തിന് ജീവിച്ചിരിക്കുന്നവരായ സ്വാലിഹീങ്ങളെയോ മരിച്ചു പോയ സജ്ജനങ്ങളുടെ ഖബറുകളോ ലക്ഷ്യമായി യാത്ര പുറപ്പെടൽ,പുണ്യസ്ഥലങ്ങളിലേക്കു ബറകത്ത് ഉദ്ദേശിച്ചോ അവിടെ നിസ്ക്കാരം ഉദ്ദേശിച്ചോ യാത്ര പുറപ്പെടൽ അനുവദനീയമാണോ എന്നതിൽ


ഇമാമുൽ ഹറമൈനി മറ്റു ശാഫിഈ പണ്ഡിതന്മാർ അവരുടെ അരികിൽ സ്വഹീഹായ അഭിപ്രായം ഹറാം അല്ല എന്നാണ് '
മേൽ ഹദീസ് ന്ന്   അവർ ധാരാളം മറുപടി പറഞ്ഞു അതിലൊന്ന് ഇവിടത്തെ ഉദ്ദേശം പൂർണ്ണമായ സ്രേഷ്ടത മൂന്ന് പള്ളിയിലേക്ക് വാഹനം കെട്ടുന്നതിൽ ആണ് മറ്റു പള്ളിയിലേക്ക്  പൂർണം ശ്രേഷ്ഠതയില്ല അതും അനുവദനീയം തന്നെയാണ് .


والصحيح عند إمام الحرمين وغيره من الشافعية أنه لا يحرم ، وأجابوا عن الحديث بأجوبة ؛ منها أن المراد أن الفضيلة التامة إنما هي في شد الرحال إلى هذه المساجد بخلاف غيرها ، فإنه جائز ، وقد وقع في رواية لأحمد - سيأتي ذكرها - بلفظ : " لا ينبغي للمطي [ص: 79 ] أن تعمل " . وهو لفظ ظاهر في غير التحريم [1]ومنها أن النهي مخصوص بمن نذر على نفسه الصلاة في مسجد من سائر المساجد غير الثلاثة ، فإنه لا يجب الوفاء به قاله ابن بطال ، وقال الخطابي : اللفظ لفظ الخبر ، ومعناه الإيجاب فيما ينذره الإنسان من الصلاة في البقاع التي يتبرك بها ، أي لا يلزم الوفاء بشيء من ذلك غير هذه المساجد الثلاثة ، ومنها أن المراد حكم المساجد فقط ، وأنه لا تشد الرحال إلى مسجد من المساجد للصلاة فيه غير هذه الثلاثة ، وأما قصد غير المساجد لزيارة صالح ، أو قريب ، أو صاحب ، أو طلب علم ، أو تجارة ، أو نزهة فلا يدخل في النهي ، ويؤيده ما روى أحمد من طريق شهر بن حوشب ، قال : سمعت أبا سعيد وذكرت عنده الصلاة فيالطور ، فقال : قال رسول الله صلى الله عليه وسلم : لا ينبغي للمصلي أن يشد رحاله إلى مسجد تبتغى فيه الصلاة غير المسجد الحرام والمسجد الأقصى ومسجدي


ഈ ഹദീസിന്റെ വിവക്ഷ പള്ളികളുടെ നിയമം മാത്രമാണ്. നിസ്കാരത്തിനു വേണ്ടി ഈ മൂന്ന് പള്ളികളിലെക്കല്ലാതെ വാഹനം കെട്ടി പുറപ്പെടരുതെന്നുസാരം. ഒരു സ്വാലിഹിനെയോ അടുത്ത ബന്ധുവിനെയോ കൂട്ടുകാരനെയോ സന്ദർഷിക്കുവാനൊ വിജ്ഞാനം നേടുവാനോ കച്ചവടത്തിനോ ഉല്ലാസത്തിനോ വേണ്ടി യാത്ര പോകുന്നതിനു പ്രസ്തുത വിലക്ക് ബാധകമല്ല. ശഹ്റുബ്നുഹൗശബ്(റ) നിവേദനം ചെയ്ത ഹദീസ് ഇതിനു ഉപോൽബലകമാണ്. ത്വൂർ മലയിൽ വെച്ചുള്ള നിസ്കാരത്തെ കുറിച്ച് അദ്ദേഹത്തിൻറെ അടുക്കൽ വെച്ച് പരമാർഷിക്കപ്പെട്ടപ്പോൾ അദ്ദേഹം പ്രതികരിച്ചു. നബി(സ) ഇപ്രകാരം പ്രസ്ഥാപിചിട്ടുണ്ട് 'നിസ്കാരം അന്വേഷിച്ച് ഒരു പള്ളിയിലേക്കും വാഹനപ്പുറത്ത് സവാരിചെയ്യൽ   ഒരാള്ക്കും യോജിച്ചതല്ല. മസ്ജിദുൽ ഹറാമും മസ്ജിദുൽ അഖ്‌സ്വായും എന്റെ ഈ പള്ളിയും ഒഴികെ ". ഫത്ഹുൽ ബാരി 5/105)




لأن النبي صلى الله عليه وسلم كان يأتيه كل سبت كما سيأتي ،
കാരണം നബി സല്ലല്ലാഹു അലൈവസല്ലം എല്ലാ ശനിയാഴ്ചയും മസ്ജിദുൽ ഖുബയിലേക്ക് വണ്ടിയിൽ വരാറുണ്ടായിരുന്നു'


ഇമാം കർമ്മാണി പറയുന്നു

നമ്മുടെ ഈ കാലഘട്ടത്തിൽ ശാം പ്രദേശങ്ങളിൽ ഈ വിഷയത്തിൽ ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്.

ഇരുവിഭാഗവും വിവിധ രചനകൾ രചിച്ചിട്ടുണ്ട് -
ഞാൻ പറയുന്നു (ഇബ്ന് ഹജർ)


ഇമാം  തഖിയുദ്ധീൻ സുബ് കി റ യും മറ്റു പണ്ഡിതന്മാരും ഇബ്നുതൈമിയ ക്ക് എതിരെ റദ്ദ് ചെയ്തുകൊണ്ട് ഉണ്ടായ സംഭവത്തിലേക്ക് ആണ് സൂചിപ്പിക്കുന്നത് അത് നമ്മുടെ നാട്ടിൽ പ്രശസ്തമാണ്.

അതിൻറെ ചുരുക്കം ഇങ്ങനെ യാണ് 'ഇബ്ന് തൈമിയ്യ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഖബർ സിയാറത്ത്  ചെയ്യാൻവേണ്ടി വാഹനം കെട്ടി പുറപ്പെടൽ ഹറാമാണെന്ന് വാദിച്ചപ്പോൾ അതിനെതിരെ പണ്ഡിതൻമാർ അദ്ദേഹത്തെ കൈകാര്യം ചെയ്തു


ഇതിന്റെ വിവരണം ഇരുഭാഗത്തുനിന്നും ധാരാളം പറയാനുണ്ട് '

ഇബ്ന് തൈമിയ യുടെ മേൽ വാദം  ഇബ്ന് തൈമിയ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും മോശമായ വാദത്തിൽ പെട്ടതാണ് '

അയാളുടെ വാദത്തെ ഖണ്ഡിക്കാൻ പണ്ഡിതന്മാർ തെളിവ് പിടിച്ച ഒരു തെളിവ് നബിസല്ലല്ലാഹു സയ്യമയുടെ കബർ സിയാറത്ത് ചെയ്യൽ ലോക മുസ്‌ലിം പണ്ഡിതന്മാരുടെ ഏകാപിപ്രായമുണ്ട് എന്നതാണ്

എന്നാൽ അയാൾ തെളിവായി കൊണ്ടുവന്നത് ഇമാം മാലിക് റ നബിസല്ലല്ലാഹു വസല്ലമയുടെ കബർ ഞാൻ സന്ദർശിച്ചു എന്ന് പറയൽ ഞാൻ വെറുക്കുന്നു '


അതിന് അവഗാഹമുള്ള പണ്ഡിതന്മാർ മറുപടി പറഞ്ഞത് '

ഖബർ സന്ദർശനം എന്ന വാക്ക് പറയരുത് എന്നാണ് '

സന്ദർശനത്തെ വെറുക്കുന്നു എന്നല്ല.

കാരണം നബിസല്ലല്ലാഹു അലൈഹി വസല്ലമയെ സിയാറത്ത് ചെയ്യൽ  ഏറ്റവും വലിയ പുണ്യകർമ്മവും അല്ലാഹുവിലേക്ക് ചേർക്കുന്ന മഹത്തായ കാര്യവുമാണ് ' അത് ശറഇൽ ഉള്ളതാണ് എന്നത്  മുസ്ലിം ലോകം തർക്കമില്ലാത്ത ഏകോപനമാണ് '

അല്ലാഹുവാണെ ശരിയിലേക്ക് നയിക്കുന്നവൻ. ഫത്ഹുൽ ബാരി 5 / 105

قال الكرماني : وقع في هذه المسألة في عصرنا في البلاد الشامية مناظرات كثيرة ، وصنف فيها رسائل من الطرفين ، قلت : يشير إلى ما رد به الشيخ تقي الدين السبكي وغيره على الشيخ تقي الدين ابن تيمية ، وما انتصر به الحافظ شمس الدين بن عبد الهادي وغيره لابن تيمية ، وهي مشهورة في بلادنا ، والحاصل أنهم ألزموا ابن تيمية بتحريم شد الرحل [2] إلىزيارة قبر سيدنا رسول الله صلى الله عليه وسلم ، وأنكرنا [ص: 80 ] صورة ذلك ، وفي شرح ذلك من الطرفين طول ، وهي من أبشع المسائل المنقولة عن ابن تيمية ، ومن جملة ما استدل به على دفع ما ادعاه غيره من الإجماع على مشروعية زيارة قبر النبي صلى الله عليه وسلم ما نقل عن مالك ، أنه كره أن يقول : زرت قبر النبي صلى الله عليه وسلم ، وقد أجاب عنه المحققون من أصحابه بأنه كره اللفظ أدبا لا أصل الزيارة ، فإنها من أفضل الأعمال وأجل القربات الموصلة إلى ذي الجلال ، وأن مشروعيتها محل إجماع بلا نزاع ، والله الهادي إلى الصواب .

قال بعض المحققين : قوله " إلا إلى ثلاثة مساجد " المستثنى منه محذوف ، فإما أن يقدر عاما فيصير : لا تشد الرحال إلى مكان في أي أمر كان إلا إلى الثلاثة ، أو أخص من ذلك . لا سبيل إلى الأول لإفضائه إلى سد باب السفر للتجارة وصلة الرحم وطلب العلم وغيرها ، فتعين الثاني ، والأولى أن يقدر ما هو أكثر مناسبة ، وهو : لا تشد الرحال إلى مسجد للصلاة فيه إلا إلى الثلاثة ، فيبطل بذلك قول من منع شد الرحال إلى زيارة القبر الشريف وغيره من قبور الصالحين ، والله أعلم . وقال السبكي الكبير : ليس في الأرض بقعة لها فضل لذاتها حتى تشد الرحال إليها غير البلاد الثلاثة ، ومرادي بالفضل المراد به ما شهد الشرع باعتباره ، ورتب عليه حكما شرعيا ، وأما غيرها من البلاد فلا تشد إليها لذاتها ، بل لزيارة أو جهاد أو علم أو نحو ذلك من المندوبات أو المباحات ، قال : وقد التبس ذلك على بعضهم ، فزعم أن شد الرحال إلى الزيارة لمن في غير الثلاثة داخل في المنع ، وهو خطأ لأن الاستثناء إنما يكون من جنس المستثنى منه ، فمعنى الحديث : لا تشد الرحال إلى مسجد من المساجد ، أو إلى مكان من الأمكنة لأجل ذلك المكان إلا إلى الثلاثة المذكورة ، وشد الرحال إلى زيارة أو طلب علم ليس إلى المكان بل إلى من في ذلك المكان ، والله أعلم .

فتح الباري: ١٠٥/٥)

ശറഹു ശിഫയിൽ പറയുന്നു -

, : ﻭﻗﺪ ﻓﺮﻁ اﺑﻦ ﺗﻴﻤﻴﺔ ﻣﻦ اﻟﺤﻨﺎﺑﻠﺔ ﺣﻴﺚ ﺣﺮﻡ اﻟﺴﻔﺮ ﻟﺰﻳﺎﺭﺓ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﺗﻌﺎﻟﻰ ﻋﻠﻴﻪ ﻭﺳﻠﻢ
ഹമ്പലി കരനായ ഇബ്ന് തൈമിയ നബി സ്വ യെ സിയാറത്ത് ചെയ്യൽ ഹറാമാക്കി അമിത വാദം പറഞ്ഞിട്ടുണ്ട് ' (ശറഹു ശിഫ)


ചുരുക്കത്തിൽ

പ്രസ്തുത ഹദീസിൽ പരമാർശിക്കുന്ന വിഷയം നിസ്കാരം മാത്രമാണ്.അഥവാ നിസ്കാരത്തിനു വേണ്ടി പ്രസ്തുത മൂന്ന് പള്ളികളിലെക്കല്ലാതെ യാത്ര ചെയ്യുന്നതിൽ അർത്ഥമില്ല.കാരണം മറ്റു പള്ളികളെല്ലാം പ്രതിഫലത്തിന്റെ വിഷയത്തിൽ തുല്യമാണ്. അതിനാല അറിവ് പഠിക്കാനോ കച്ചവടാവശ്യർത്ഥമോ മഹാന്മാരെ സന്ദർഷിക്കുവാനൊ കുടുംബ ബന്ധം പുലർത്താനോ ഹജ്ജിന്റെ ഭാഗമായ മീനയിലെക്കോ അറഫയിലെക്കൊ മുസ്ദലിഫയിലെക്കൊ വാഹനം സംഘടിപ്പിച്ച് പോകുന്നത് പ്രസ്തുത ഹദീസിന്റെ പരിധിയിൽ കടന്നു വരുന്നതല്ല. ഇനിപ്പറയുന്ന പ്രമാണങ്ങളിൽ നിന്ന് ഇക്കാര്യം സുതരാം വ്യക്തമാണ്.


: (1) പ്രസ്തുത ഹദീസിലെ പരമാർശം നിസ്കാരം സംബന്ധിച്ചാണെന്ന് ഹദീസിൽ നിന്ന് തന്നെ വ്യക്തമാണ്. ഇമാം അഹ്മദ്(റ) മുസ്നാടിൽ രേഖപ്പെടുത്തിയ ഒരു ഹദീസ് വായിക്കുക.  

حَدَّثَنَا هَاشِمٌ ، حَدَّثَنَا عَبْدُ الْحَمِيدِ ، حَدَّثَنِي شَهْرٌ ، قَالَ : سَمِعْتُ أَبَا سَعِيدٍ الْخُدْرِيَّ ، وَذُكِرَتْ عِنْدَهُ صَلَاةٌ فِي الطُّورِ ، فقَالَ : قال رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَا يَنْبَغِي لِلْمَطِيِّ أَنْ تُشَدَّ رِحَالُهُ إِلَى مَسْجِدٍ يُبْتَغَى فِيهِ الصَّلَاةُ ، غَيْرَ الْمَسْجِدِ الْحَرَامِ ، وَالْمَسْجِدِ الْأَقْصَى ، وَمَسْجِدِي هَذَا " . (مسند أحمد: ١١١٨١)

ശഹ്റുബ്നുഹൗശബ്(റ) അബൂസഈദിൽഖുദ് രിയ്യ്(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു. 'ത്വൂർ' മലയില വെച്ചുള്ള നിസ്കാരത്തെ കുറിച്ച് അദ്ദേഹത്തിൻറെയടുക്കൽവെച്ച്  പരമാര്ശിക്കപ്പെട്ടപ്പോൾ അദ്ദേഹം പ്രതികരിച്ചു. നബി(സ) ഇപ്രകാരം പ്രസ്ഥാപിചിട്ടുണ്ട്. നിസ്കാരം അന്വേഷിച്ച് ഒരു പള്ളിയിലേക്കും വാഹനപ്പുരട്ത് സവാരിചെയ്യൽ ഒരാള്ക്കും യോജിച്ചതല്ല. മസ്ജിദുൽ ഹറാമും മസ്ജിദുൽ അഖ്‌സ്വായും എന്റെ ഈ പള്ളിയും ഒഴികെ. (മുസ്നദ് അഹ്മദ്: 11181)

: (2) ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തിയ ഒരു ഹദീസിൽ ഇപ്രകാരം കാണാവുന്നതാണ്.  

عن ابن عمر رضي الله عنهما قال كان النبي صلى الله عليه وسلم يأتي  قباء كل سبت ماشيا وراكبا وكان عبد الله بن عمر رضي الله عنهما يفعله .(صحيح البخاري: ١١٩٣)

ഇബ്നുഉമർ(റ) ൽ നിന്ന് നിവേദനം. നബി(സ) എല്ലാ ശനിയാഴ്ചയും നടന്നും വാഹനം കേറിയും ഖുബാഇലേക്ക് പോകാറുണ്ടായിരുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) അപ്രകാരം ചെയ്യാറുണ്ടായിരുന്നു. (ബുഖാരി 1193)  

ഈ ഹദീസ് വിശദീകരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:


وفي هذا الحديث على اختلاف طرقه دلالة على جواز تخصيص بعض الأيام ببعض الأعمال الصالحة والمداومة على ذلك ، وفيه أن النهي عن شد الرحال لغير المساجد الثلاثة ليس على التحريم هذا فيه نظر . والصواب أنه للتحريم كما هو الأصل في نهيه صلى الله عليه وسلم . والجواب عن حديث قباء أن المراد بشد الرحل في أحاديث النهي الكناية عن السفر ، لا مجرد شد الرحل ، وعليه فلا إشكال في ركوب النبي صلى الله عليه وسلم إلى مسجد قباء ، وقد سبق للشارح ما يرشد إلى هذا في كلامه على أحاديث النهي عن شد الرحال إلى غير المساجد الثلاثة ، فتنبه ، والله الموفق . لكون النبي صلى الله عليه وسلم كان يأتي مسجد قباء راكبا ، وتعقب بأن مجيئه صلى الله عليه وسلم إلى قباء إنما كان لمواصلة الأنصار وتفقد حالهم ، وحال من تأخر منهم عن حضور الجمعة معه ، وهذا هو السر في تخصيص ذلك بالسبت .(فتح الباري: ١١١/٥ )

നല്ല കാര്യം ചെയ്യാൻ ചില ദിവസങ്ങൾ തിരഞ്ഞെടുക്കാമെന്നും അത് നിത്യമായി ചെയ്യാമെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു


. മൂന്ന് പള്ളിലകളിലേക്കല്ലാതെ വാഹനം സംഘടിപ്പിച്ച് പോകാൻ പാടില്ലെന്ന വിലക്ക് നിഷിദ്ദത്തെകുറിക്കാനല്ലെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. കാരണം നബി(സ) ഖുബായിലേക്ക് വാഹനം കേറി പോകാറുണ്ടായിരുന്നല്ലോ.

(ഫത്ഹുൽ ബാരി   : 5/111)


: നബി(സ) യുടെ മുഅദ്ദിനായിരുന്ന ബിലാൽ(റ) നബി(സ) യുടെ ഖബ്ർ സന്ദർശിക്കാൻ വേണ്ടിമാത്രം ശാമിൽ നിന്ന് മദീനയിലേക്ക് വാഹനപ്പുറത്ത് യാത്ര ചെയ്ത വന്നിട്ടുണ്ട്. പ്രസ്തുത സംഭവം ഹാഫിള് ഇബ്നു അസാകിർ(റ) നല്ല പരമ്പരയോടെ താരീഖ് ദിമിശ്ഖിൽ നിവേദനം ചെയ്തിട്ടുണ്ട്. ഹാഫിള് അബൂമുഹമ്മദ്‌ അബ്ദുൽ ഗനിയ്യ് നാബുൽസി(റ) 'അൽകമാൽ' എന്നാ ഗ്രന്ഥത്തിൽ ബിലാൽ(റ)ന്റെ ചരിത്രം പറയുന്നിടത്ത് ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
 ഹാഫിള് അബുൽഹജ്ജാജുൽ മുസ്ലിം(റ)വും ആ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്:

عَنْ أَبِيهِ سُلَيْمَانَ بْنِ بِلَالٍ ، عَنْ أُمِّ الدَّرْدَاءِ ، عَنْ أَبِي الدَّرْدَاءِ ، قَالَ : " لَمَّا دَخَلَ عُمَرُ بْنُ الْخَطَّابِ ، سَأَلَ بِلَالًا أَنْ يَقْدِمَ الشَّامَ فَفَعَلَ ذَلِكَ . قَالَ : وَأَخِي أَبُو رُوَيْحَةَ ، الَّذِي آخَى بَيْنَهُ وَبَيْنَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَنَزَلَ دَارِيَّا فِي خَوْلَانَ ، فَأَقْبَلَ هُوَ وَأَخُوهُ إِلَى قَوْمٍ مِنْ خَوْلَانَ ، فَقَالَا لَهُمْ : قَدْ جِئْنَاكُمْ خَاطِبَيْنِ ، وَقَدْ كُنَّا كَافِرَيْنِ فَهَدَانَا اللَّهُ ، وَمَمْلُوكَيْنِ فَأَعْتَقَنَا اللَّهُ ، وَفَقِيرَيْنِ فَأَغْنَانَا اللَّهُ ، فَإِنْ تُزَوِّجُونَا فَالْحَمْدُ لِلَّهِ ، وَإِنْ تَرُدُّونَا فَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ ، فَزَوَّجُوهُمَا .

അബുദ്ദുർദാഅ (റ) വില നിന്ന് ഇബ്നു അസാകിർ (റ) നിവേദനം ചെയ്യുന്നു. ബൈത്തുൽമുഖദ്ദസ് കീഴടക്കി ഉമർ(റ) ജാബിയ എന്നാ സ്ഥലത്തെത്തിയപ്പോൾ ശാമിൽ സ്ഥിരതാമസമാക്കാൻ ബിലാൽ(റ) അനുമതി തേടുകയും ഉമർ(റ) അനുമതി നൽകുകയും ചെയ്തു. അങ്ങനെ അദ്ദേഹവും അബൂറുവയ്ഹത്തും ഖുലാനിലെ 'ദാരിയാ' എന്നാ സ്ഥലത്തിറങ്ങി. അവർ രണ്ടാളും ഖുലാനിലെ ജനങ്ങളോട് ഇപ്രകാരം പറഞ്ഞു. "ഞങ്ങൾ സത്യനിഷേധികളായിരുന്നു. അങ്ങനെ അല്ലാഹു ഞങ്ങളെ സന്മാർഗത്തിലാക്കി. ഞങ്ങൾ അടിമകളായിരുന്നു. അങ്ങനെ അല്ലാഹു ഞങ്ങളെ സ്വതന്ത്രരാക്കി. ഞങ്ങൾ ദാരിദ്രരായിരുന്നു. അങ്ങനെ അല്ലാഹു ഞങ്ങളെ ഐശ്വര്യാന്മാരാക്കി.ഞങ്ങൾ വിവാഹാലോചന നടത്താനാണ് നിങ്ങളിലേക്ക് വന്നിരിക്കുന്നത്. നിങ്ങൾ ഞങ്ങൾക്ക് വവാഹം കഴിച്ചു തന്നാൽ അൽഹംദുലില്ലാഹ്. നിങ്ങൾ ഞങ്ങളെ തിരിച്ചയക്കുകയാണെങ്കിൽ എല്ലാകഴിവുകളും അല്ലാഹുവിനു മാത്രമാകുന്നു". തുടർന്ന് ആ നാട്ടുകാർ  അവർ ഇവര്ക്കും കല്ല്യാണം കഴിച്ചു കൊടുത്ത്. പിന്നീട് ബിലാൽ(റ) നബി(സ) ഇപ്രകാരം പറയുന്നതായി സ്വപ്നം കണ്ടു.

مَا هَذِهِ الْجَفْوَةُ يَا بِلَالُ ، أَمَا آنَ لَكَ أَنْ تَزُورَنِي يَا بِلَالُ ؟
ഓ ബിലാൽ! എന്തിനാണ് ഈ പിണക്കം? എന്നെ സന്ദർശിക്കാൻ താങ്കൾക്കു സമയമായില്ലേ?.
فَانْتَبَهَ حَزِينًا وَجِلًا خَائِفًا ، فَرَكِبَ رَاحِلَتَهُ وَقَصَدَ الْمَدِينَةَ ، فَأَتَى قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَجَعَلَ يَبْكِي عِنْدَهُ ، وَجَعَلَ يُمَرِّغُ وَجْهَهُ عَلَيْهِ ، وَأَقْبَلَ الْحَسَنُ وَالْحُسَيْنُ صَلَوَاتُ اللَّهِ عَلَيْهِمَا ، فَجَعَلَ يَضُمُّهُمَا وَيُقَبِّلُهُمَا ، فَقَالَا لَهُ : يَا بِلَالُ ، نَشْتَهِي نَسْمَعُ أَذَانَكَ الَّذِي كُنْتَ تُؤَذِّنُهُ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي السَّحَرِ . فَفَعَلَ ، فَعَلَا سَطْحَ الْمَسْجِدِ ، فَوَقَفَ مَوْقِفَهُ الَّذِي كَانَ يَقِفُ فِيهِ ، فَلَمَّا أَنْ قَالَ : اللَّهُ أَكْبَرُ اللَّهُ أَكْبَرُ ، ارْتَجَّتِ الْمَدِينَةُ ، فَلَمَّا أَنْ قَالَ : أَشْهَدُ أَنَّ لَا إِلَهَ إِلَّا اللَّهُ ، زَادَ تَعَاجِيجُهَا ، فَلَمَّا أَنُ قَالَ : أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ ، خَرَجَ الْعَوَاتِقُ مِنْ خُدُورِهِنَّ فَقَالُوا : أَبُعِثَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ فَمَا رُئِيَ يَوْمٌ أَكْثَرَ بَاكِيًا وَلَا بَاكِيَةً بَعْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ ذَلِكَ الْيَوْمِ .

അങ്ങനെ ദുഖിതനും ഭയവിഹ്വലനുമായി ഉറക്കിൽ നിന്നുണർന്ന ബിലാൽ(റ) വാഹനപ്പുറത്തുകയറി  അതിവേഗത്തിൽ മദീനയെ ലക്ഷ്യം വെച്ച് യാത്രതിരിച്ചു. നേരെ നബി(സ)യുടെ ഖബ്റിങ്കൽ വന്നു കരഞ്ഞു കൊണ്ട് മുഖം ഖബ്റിനു മുകളില വെച്ചു തടവി. അപ്പോൾ അദ്ദേഹത്തിൻറെ മുമ്പിൽവന്ന ഹസൻ-ഹുസൈൻ (റ)യെ വാരിപ്പുണർന്നു ചുംബിച്ചു. തുടർന്ന് അവർ ബിലാൽ(റ)വിനോട് പറഞ്ഞു. താങ്കളുടെ ബാങ്ക് വിളി കേൾക്കാൻ ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ട്. അപ്പോൾ ബിലാൽ(റ) പള്ളിയുടെ മുകളിൽ കേറി മുമ്പ് നിന്നിരുന്ന സ്ഥലത്ത്നിന്ന് ബാങ്ക് വിളിച്ചു. അങ്ങനെ അദ്ദേഹം അല്ലാഹു അക്ബർ അല്ലാഹു അക്ബർ എന്ന് പറഞ്ഞപ്പോൾ മദീന കിടിലം കൊണ്ട്. അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹു എന്ന് പറഞ്ഞപ്പോൾ അത് വർദ്ദിച്ചു. അശ്ഹദുഅന്നമുഹമ്മദൻ റസൂലുല്ലാഹ് എന്ന് പറഞ്ഞപ്പോൾ 'നബി(സ)യെ യാത്രയാക്കപ്പെട്ടുവോ?' എന്ന് പറഞ്ഞ് വീട്ടില് മറഞ്ഞിരിക്കുന്ന തരുണികൾ വരെ പുറത്തിറങ്ങി. അന്നത്തെക്കാൾ കൂടുതൽ കരയുന്ന സ്ത്രീകളെയും പുരുഷന്മാരെയും നബി(സ) യുടെ വഫാത്തിനുശേഷം മദീനയിൽ കാണപ്പെട്ടിട്ടില്ല.

ഈ സംഭവം ഉദ്ദരിച്ച ശേഷം ഇമാം സുബ്കി (റ) എഴുതുന്നു:

وليس اعتمادنا في الاستدلال بهذا الحديث على رؤيا المنام فقط ، بل على فعل بلال ، وهو صحابي ، لا سيما في خلافة عمر رضي الله عنه ، والصحابة متوافرون ، ولا يخفى عنهم هذه القصة، ومنام بلال ورؤياه للنبي صلى الله عليه وآله وسلم الذي لا يتمثل به الشيطان، وليس فيه ما يخالف ما ثبت في اليقظة ، فيتأكد به فعل الصحابي. (شفاء السقام: ٤٦)
ഈ ഹദീസ് പ്രമാണമായി സ്വീകരിക്കുന്നതിൽ സ്വപ്നം മാത്രമല്ല നമ്മുടെ അവലംബം. പ്രത്യുത പ്രമുഖ സ്വഹാബി വര്യൻ ബിലാൽ(റ) വിന്റെ പ്രവർത്തനമാണ്. സ്വഹാബത്ത് നിറഞ്ഞു നിൽക്കുന്ന ഉമർ(റ) വിന്റെ ഭരണകാലത്താണ് ഇത് സംഭവിച്ചത്. ഈ സംഭവം അവർ അറിയാതിരിക്കില്ല. നബി(സ)യുടെ രൂപത്തിൽ രൂപന്തരപ്പെടാൻ പിശാചിന് സാധിക്കില്ലല്ലോ. എന്നിരിക്കെ ബിലാൽ(റ) നബി(സ)യെ സ്വനത്തിൽ ദർശിച്ചതിൽ ഉണർച്ചയിൽ സ്ഥിരപ്പെട്ടതിന്നെതിരായി യാതൊന്നുമില്ലാത്തദിനാൽ പ്രസ്തുത സ്വപ്നം സ്വഹാബിയുടെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നു. (ശിഫാഉസ്സഖാം. 48)

പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ശൌകാനി തന്നെ പറയട്ടെ;

قد رويت زيارته صلى الله عليه وسلم عن جماعة من الصحابة منهم بلال عند ابن عساكر بسند جيد ، وابن عمر عند مالك في الموطإ ، وأبو أيوب عند أحمد ، وأنس ذكره عياض في الشفاء ، وعمر عند البزار ، وعلي عليه السلام عند الدارقطني وغير هؤلاء ، ولكنه لم ينقل عن أحد منهم أنه شد الرحل لذلك إلا عن بلال ; لأنه روي عنه أنه رأى النبي صلى الله عليه وسلم وهو بداريا يقول له : ما هذه الجفوة يا بلال أما آن لك أن تزورني ؟  روى ذلك ابن عساكر (نيل الأوطار: ١٨٠/٥)

/
ഒരു കൂട്ടം സ്വഹാബിമാർ നബി(സ)യെ സന്ദർശിച്ചതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ബിലാൽ(റ)ന്റെ സിയാറത്ത് നല്ല പരമ്പരയിൽ കൂടി ഇബ്നു അസാകിർ(റ) നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു ഉമർ(റ)യുടെ സിയാറത്ത് ഇമാം മാലിക്(റ) മുവത്വയിലും അബൂഅയ്യൂബുൽ അൻസ്വാരി(റ)യുടെ സിയാറത്ത് ഇമാം അഹ്മദും(റ) അനസ്(റ) സിയാറത്ത് ഖാസീ0ഇയാസ്(റ) 'ശിഫാ' യിലും ഉമർ(റ) രിവായത്ത് ബസ്സാറും(റ) അലി(റ)യുടെ സിയാറത്ത് ദാറഖുത്വനി(റ)യും നിവേദനം ചെയ്തിട്ടുണ്ട്. ഇവരല്ലത്തവരും നബി(സ)യെ സന്ദർശിച്ചതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സിയാരത്തിനു വേണ്ടി പ്രത്യേകം യാത്ര ചെയ്തതായി ബിലാൽ(റ) വിനെ തൊട്ട് മാത്രമേ ഉദ്ദരിക്കപ്പെടുന്നുള്ളൂ. അദ്ദേഹം 'ദാരിയാ' എന്ന സ്ഥലത്ത് താമസിച്ചിരുന്നപ്പോൾ സ്വപ്നത്തിലൂടെ നബി(സ) അദ്ദേഹത്തെ സമീപിച്ച് ഇപ്രകാരം ചോദിച്ചു. ഓ ബിലാൽ! എന്തിനാണ് ഈ പിണക്കം? എന്നെ സന്ദർശിക്കാൻ താങ്കൾക്കു സമയമായില്ലേ?. ഇത് ഇബ്നു അസാകിർ(റ) രേഖപ്പെടുത്തിയിട്ടുണ്ട്.(നയ് ലുൽ ഔത്വാർ : 5/180)
[18/01 1:01 pm] Sabi: "മൂന്നു പള്ളികളിലേക്കല്ലാതെ  വാഹനം കെട്ടി യാത്രചെയ്യപ്പെടുന്നതല്ല" എന്നാ ഹദീസിനെ പണ്ഡിതലോകം എപ്രകാരം വിലയിരുത്തുന്നുവെന്നുകൂടി നമുക്ക് പരിശോദിക്കാം.
    ഹജ്ജത്തുൽ ഇസ്ലാം ഇമാം ഗസാലി(റ) പറയുന്നു:

والحديث إنما ورد في المساجد، وليس في معناها المشاهد، لِأَنَّ الْمَسَاجِدَ بَعْدَ الْمَسَاجِدِ الثَّلَاثَةِ مُتَمَاثِلَةٌ، وَلَا بَلَدَ إِلَّا وَفِيهِ مَسْجِدٌ فَلَا مَعْنَى لِلرِّحْلَةِ إلى مسجد آخر، وأما المشاهد فلا تتساوى، بل بركة زيارتها على قدر درجاتهم عند الله عز وجل،(إحياء علوم الدين: ٢٥٤/١)

പള്ളിയുടെ കാര്യത്തിലുള്ളതാണ് ആ ഹദീസ്. ദർഗകളും പള്ളികളും തമ്മിൽ വ്യത്യാസമുണ്ട്. കാരണം മൂന്ന് പള്ളികളല്ലാത്ത എല്ലാ പള്ളികളും തുല്യമാണ്. ഇതൊരു നാട്ടിലും ഒരു പള്ളിയുണ്ടാകുമല്ലോ.അപ്പോൾ മറ്റൊരു പള്ളിയിലേക്ക് യാത്രപോകുന്നതിനു യാതൊരർത്ഥവുമില്ല. അതെ സമയം മഹാന്മാരുടെ ദർഗകൾ തുല്യമല്ല. അവയെ സന്ദർശിക്കുന്നതിനാൽ ലഭിക്കുന്ന ബറകത്ത് അല്ലാഹുവിന്റെയടുക്കൽ മഹാന്മാർക്കുള്ള സ്ഥാനത്തിലുള്ള വ്യത്യാസത്തെ അടിസ്ഥാനമാക്കി വ്യത്യാസപെട്ടുകൊണ്ടിരിക്കും. (ഇഹ് യാഉ ഉലൂമുദ്ദീൻ : 1/254)


: 'സ്വഹീഹുൽ ബുഖാരി'യുടെ വിശദീകരണ ഗ്രന്ഥമായ 'ഫൈളുൽബാരി' യിൽ പറയുന്നു:   


وأحسن الأجوبة عندي أن الحديث لم يرد مسألة القبور، لما في المسند لأحمد رحمه الله تعالى ((لا تشد الرحال إلى مسجد ليصلى فيه إلا إلى ثلاثة مساجد)) (11) ، فدل على أن نهي شد الرحال يقتصر على المساجد فقط ولا تعلق له بمسألة زيارة القبور، فجره إلى المقابر مع كونه في المساجد ليس بسديد.(فيض الباري)


ഖബ്റുകളുടെ കാര്യത്തിൽ വന്നതല്ല പ്രസ്തുത ഹദീസെന്നാണ് എന്റെ വീക്ഷണത്തിൽ നല്ല മറുവടി. ഇമാം അഹ്മദ്(റ)ന്റെ മുസ്നാദിലെ പരാമർശം അതിനു രേഖയാണ്. അതിങ്ങനെ. 'നിസ്കരിക്കാനായി മൂന്നു പള്ളികളിലെക്കല്ലാതെ മറ്റൊരു പള്ളിയിലേക്കും വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യപ്പെടുന്നതല്ല'. അപ്പോൾ ഹദീസ് പള്ളികളുടെ കാര്യത്തിൽ മാത്രമുള്ളതാണെന്നും ഖബ്റുകളുടെ വിഷയവുമായി അതിനു ബന്ധമില്ലെന്നും ഈ ഹദീസ് കുറിക്കുന്നു. അതിനാല പള്ളികളുടെ കാര്യത്തിൽ വന്ന ആ ഹദീസിനെ ഖബ്റുകളുടെ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നത് ഒരിക്കലും ശരിയല്ല. (ഫൈളുൽബാരി: 2/433)


: ഈവിഷയകമായി ശാഫിഈ പണ്ഡിതൻ അല്ലാമ ബുജയ്രിമി(റ) എഴുതുന്നു:   

قال البجيرمي على الخطيب: (٣٥٧/٢). قوله:(( لا تشد الرحل)) أي لأجل الصلوة، فالحديث وارد فى المساجد بالنسبة للصلوة، لأن المساجد غير المساجد الثلاثة متماثلة فى الفضل، بالنسبة للصلوة، فلا معنى للرحيل لمسجد آخر ليصلي فيه، وإذا كان الكلام بالنسبة للصلوة فلا ينافى أنه ينبغي شد الرحال لغير هذه الثلاثة لأجل الزيارة، كشدها لزيارة سيدي أحمد البدوي، لأن الشد للمكين وهو الولي، لا للمكان، لان الولي إذا لم يكن فى هذا المكان لما ذهب أحد من الناس إليه بقصد زيارة، خلافا لبعض الخوارج، حيس تمسكوا بظاهر الحديث على عدم سن زيارة الأولياء بعد موتهم، قرره شيخنا ح ف اه

'മൂന്നു പള്ളികളിലെക്കല്ലാതെ വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യപ്പെടുന്നതല്ല' എന്നാ ഹദീസിന്റെ താൽപര്യം നിസ്കാരത്തിനു വേണ്ടി എന്നാണു. അതിനാല നിസ്കാരത്തെ അപേക്ഷിച്ച് പള്ളികളുടെ കാര്യമാണ് ഹദീസിലെ വിഷയം. കാരണം നിസ്കാരത്തെ അപേക്ഷിച്ച് മൂന്നു പള്ളികളല്ലാത്ത ഇതു പള്ളിയും പുണ്യത്തിന്റെ കാര്യത്തിൽ തുല്യമാണ്. അപ്പോൾ നിസ്കാരത്തിനായി മറ്റൊരു പള്ളിയിലേക്ക് വാഹനം കെട്ടി പോകുന്നതിൽ അർത്ഥമില്ല. ഹദീസിൽ പരമാർശിക്കുന്ന വിഷയം നിസ്കാരമാണെങ്കിൽ സിയാറത്തിനു വേണ്ടി ഈ മൂന്നു പള്ളികളല്ലാത്ത മറ്റു സ്ഥലങ്ങളിലേക്ക് വാഹനം സംഘടിപ്പിച്ച് പോകൽ അത്യാവശ്യമാണെന്ന ആശയത്തോട് പ്രസ്തുത ഹദീസ് എതിരല്ല. മഹാനായ സയ്യിദ് അഹ്മദുൽ ബദവി(റ) യുടെ ഖബ്റ് സന്ദർശനത്തിനു വേണ്ടി വാഹനം സംഘടിപ്പിച്ചു പോകുന്നത് ഉദാഹരണം. കാരണം അവർ ഇവിടെ പോകുന്നത് സ്ഥലത്തെക്കല്ല. സ്ഥലത്തുള്ള വ്യക്തിയിലേക്കാണ്.കാരണം ആ വലിയ്യ് ആ സ്ഥലത്തില്ലായിരുന്നുവെങ്കിൽ ഒരാളും അവിടേക്ക് സിയാറത്തിനു പോകുമായിരുന്നില്ല. എന്നാൽ ഈ ഹദീസിന്റെ ബാഹ്യം പിടിച്ച് ഖവാരിജിൽ ചിലര് മരണശേഷം ഔലിയായിന്റെ ഖബർ സന്ദർശിക്കൽ സുന്നത്തില്ലെന്ന് വാദിക്കുന്നുണ്ട്. (ബുജൈരിമി:2/357)



: പ്രസ്തുത ഹദീസിനെ അധികരിച്ച് ഇമാം നവവി(റ) എഴുതുന്നു:

وَفِي هَذَا الْحَدِيثِ فَضِيلَةُ هذه المساجد الثلاثة وفضيلة شد الرحال اليها لِأَنَّ مَعْنَاهُ عِنْدَ جُمْهُورِ الْعُلَمَاءِ لَا فَضِيلَةَ فِي شَدِّ الرِّحَالِ إِلَى مَسْجِدِ غَيْرِهَا. (شرح مسلم: ١٨١/٥)

ഈ മൂന്നു പള്ളികളുടെ ശ്രേഷ്ഠതയും അവയിലേക്കു വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യുന്നതിന്റെ ശ്രേഷ്ഠതയും വ്യക്തമാക്കുന്നതാണ് ഈ ഹദീസ്. ബഹുഭൂരിപക്ഷം പണ്ഡിതന്മാർ ഹദീസ്നിനു നല്കുന്ന അർത്ഥം ഇവയല്ലാത്ത മറ്റു പള്ളിയിലേക്ക് വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യുന്നതിൽ യാതൊരു പുണ്യമില്ലെന്നാണ്.(ശർഹു മുസ്ലിം 5/181)

സംശയ നിവാരണം
PGI

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...