Saturday, August 31, 2019

സംസം: ഒരു ശാസ്ത്രീയാന്വേഷണം


ﷺﷺﷺﷺﷺﷺﷺﷺﷺ
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0

വിശുദ്ധ സംസം: ഒരു ശാസ്ത്രീയാന്വേഷണം● ജുനൈദ് ഖലീല്‍ സഖാഫി 0 COMMENTS

മുസ്ലിംകളുടെ വിശുദ്ധ നഗരിയായ മക്കയിലെ കഅ്ബയില്‍ നിന്ന് 20 മീറ്റര്‍ കിഴക്കായി സ്ഥിതിചെയ്യുന്ന കിണറിലെ വെള്ളമാണ് വിശുദ്ധ സംസം. അല്ലാഹുവിന്‍റെ കല്‍പന പ്രകാരം ഇബ്റാഹീം നബി(അ), പത്നി ഹാജറ ബീവി(റ)യെയും മകന്‍ ഇസ്മാഈല്‍(അ)നെയും മക്കയിലെ മരുഭൂമിയില്‍ തനിച്ചാക്കി യാത്രയായി. ദാഹിച്ച് വലഞ്ഞ് ഇസ്മാഈല്‍(അ) കരഞ്ഞപ്പോള്‍ ഹാജറാ ബീവി സ്വഫാ-മര്‍വാ കുന്നുകളിലേക്ക് വെള്ളമന്വേഷിച്ച് മാറിമാറി നടന്നു. വെള്ളം കിട്ടാതെ നിരാശയായി മടങ്ങിയെത്തിയ ബീവി അത്ഭുതകരമായ കാഴ്ചയാണ് കണ്ടത്. കുട്ടി കാലിട്ടടിക്കുന്ന ഭാഗത്ത് നിന്നു ശുദ്ധജലം ഉറവയെടുക്കുന്നു. ഉറവയുടെ ശക്തി കൂടിയപ്പോള്‍ ഹാജറാ ബീവി സംസം (അടങ്ങുക) എന്ന് പറഞ്ഞു. ഈ നീരുറവ പിന്നീട് സംസം കിണറായും അതിലെ വെള്ളം വിശുദ്ധ സംസമായും അറിയപ്പെട്ടു.

Saudi Geological Survey സ്ഥാപിച്ച zam zam studies and research centre  പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ സംസം കിണറിന്‍റെ ഘടനയും ജലശാസ്ത്രവും (Hydrogeology)യും കൃത്യമായി വിവരിക്കുന്നത് കാണാം.



സംസം കിണര്‍ 30.5 മീറ്റര്‍ ആഴത്തിലാണ്. ആന്തരിക വ്യാസം 1.08 മുതല്‍ 2.66 മീറ്റര്‍ വരെയും. ജലശാസ്ത്രപരമായി വിശുദ്ധ നഗരമായ മക്കയിലൂടെ പോകുന്ന വാദി ഇബ്റാഹീമിനുള്ളിലാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. വാദി അല്ലുവിയയിലെ പാറക്കെട്ടുകളില്‍ നിന്നും ഭൂഗര്‍ഭജലം ടാപ്പ് ചെയ്യുന്നു. കിണര്‍ ഇപ്പോള്‍ ഒരു ബേസ്മെന്‍റ് റൂമിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് ഗ്ലാസ് പാനലുകള്‍ ഉപയോഗിച്ച് സംരക്ഷിച്ചിരിക്കുന്നു. അതുകൊണ്ട് കിണര്‍ വ്യക്തമായി കാണാന്‍ സാധിക്കും (www.sgs.org.sa).

പണ്ട് കാലങ്ങളില്‍ ഹജ്ജിനും ഉംറക്കും പോയവര്‍ക്ക് നേരിട്ട് വെള്ളം കോരിയെടുക്കാന്‍ പറ്റുന്ന രൂപത്തില്‍ പ്രത്യക്ഷത്തിലായിരുന്നു സംസം കിണറുണ്ടായിരുന്നത്. എന്നാല്‍ ഹറം പള്ളി വികസിപ്പിച്ചതോടെ കിണറിനു മുകളില്‍ രണ്ടു നിലകള്‍ നിര്‍മിച്ചു. അതിനാല്‍ ഇപ്പോള്‍ സംസം കിണര്‍ നേരിട്ട് കാണാന്‍ സാധ്യമല്ല. ഇക്കാരണത്താല്‍ പണ്ട് കയറും ബക്കറ്റും ഉപയോഗിച്ചതിന് പകരം ഇലക്ട്രിക് പമ്പുകള്‍ ഉപയോഗിച്ചാണ് സംസം വെള്ളം കിണറില്‍ നിന്നെടുക്കുന്നത്. കിണര്‍ സ്ഥിതിചെയ്യുന്ന റൂമിലോ പരിസരത്തോ ഇപ്പോള്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കാറുമില്ല.



സംസം കിണറിനെ നന്നായി പോഷിപ്പിക്കുന്ന അക്വിഫറി (Aquifer-വെള്ളത്തെ ഉള്‍കൊള്ളാനും അതിനു ചലിക്കാനും ഇടം നല്‍കുന്ന പാറക്കെട്ടുകള്‍)ന്‍റെ ഫലപ്രദമായ നിരീക്ഷണത്തിനും പരിപാലനത്തിനും ശാസ്ത്രീയ പരിഹാരങ്ങള്‍ നല്‍കുകയും സംസം വിതരണത്തിന്‍റെ പരിശുദ്ധിയും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യലാണ് സൗദി ജിയോളജിക്കല്‍ സര്‍വെ (SGS) യുടെ ലക്ഷ്യങ്ങള്‍. ഈ ലക്ഷ്യത്തിനുവേണ്ടി ബഹുമുഖ പദ്ധതികള്‍ അധികൃതര്‍ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്.

സംസം കിണറിന്‍റെ ജലനിരപ്പ് മുമ്പ് ലളിതമായ ഹൈഡ്രോഗ്രാഫ് ഡ്രം ഉപയോഗിച്ചായിരുന്നു നിരീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണമായ തത്സമയ മള്‍ട്ടി പാരാമീറ്റര്‍ മോണിറ്ററിംഗ് സിസ്റ്റമാക്കി മാറ്റിയിരിക്കുന്നു. ഇതിലൂടെ ജലനിരപ്പ്, വൈദ്യുത ചാലകത, പിഎച്ച്, ഇഎച്ച്, താപനില എന്നിവയുടെ ഡിജിറ്റല്‍ രേഖ ലഭിക്കുന്നു. ഇവ ഫോണ്‍ കേബിള്‍ വഴിSGSന് ആക്സസ് ചെയ്യാന്‍ സാധിക്കും.

സംസം വെള്ളത്തിന്‍റെ ഹൈഡ്രോകെമിക്കല്‍(Hydrochemical), മൈക്രോബയല്‍ (Microbial) സവിശേഷതകള്‍ നിരീക്ഷിക്കലാണ് ZSRC യുടെ മറ്റൊരു പ്രധാന ചുമതല. വര്‍ഷങ്ങളായി എല്ലാ ആഴ്ചയും സംസം കിണറില്‍ നിന്നും മറ്റു ടാപ്പുകളില്‍നിന്നുമുള്ള വെള്ളത്തിന്‍റെ സാമ്പിളുകള്‍ ശേഖരിച്ച് അതിലെ രാസ, സൂക്ഷ്മ ജീവി ഘടകങ്ങള്‍ പരിശോധിച്ച് സംസം ജലത്തിന്‍റെ ഗുണനിലവാരം ZSRC നിരീക്ഷിക്കുന്നു.



ZSRCയുടെ കണ്ടെത്തലനുസരിച്ച് സംസം കിണറില്‍നിന്നും ഒരു സെക്കന്‍റില്‍ 80 ലിറ്റര്‍ (അഥവാ 280 ക്യൂബിക് ഫീറ്റ്) വെള്ളമാണ് പുറത്തേക്കെത്തുന്നത്. പ്രതിദിനം 7 ലക്ഷത്തോളം ലിറ്റര്‍ വെള്ളം ഹറമില്‍ മാത്രം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഹജ്ജിന്‍റെ സീസണാകുമ്പോള്‍ ഇത് 20 ലക്ഷത്തോളമായി ഉയരും. കൂടാതെ മക്കയില്‍ നിന്ന് മദീനയിലേക്ക് ദിവസവും ഒന്നര ലക്ഷം ലിറ്റര്‍ സംസം വിതരണം ചെയ്യുന്നു. സീസണ്‍ കാലങ്ങളില്‍ ഇത് നാല് ലക്ഷത്തോളമാകും.

ഹറമില്‍ സംസം കുടിക്കാന്‍ വേണ്ടി ദിനേന 2 മില്യന്‍ ഡിസ്പോസിബിള്‍ കപ്പുകളാണ് ഉപയോഗിക്കുന്നത്. മാത്രമല്ല ഹജ്ജ്-ഉംറ കര്‍മങ്ങള്‍ക്കുവേണ്ടി ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍നിന്നെത്തുന്ന ലക്ഷണക്കിനു വിശ്വാസികള്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ വലിയ കാനുകളില്‍ സംസം നിറച്ച് കൊണ്ടുപോവുകയും ചെയ്യുന്നു. ഇത്രയധികം ഉപയോഗം നടന്നിട്ടും ഒരിക്കല്‍പോലും സംസം കിണര്‍ വറ്റിയിട്ടില്ലെന്നതാണ് ശാസ്ത്രത്തെപോലും അമ്പരപ്പിക്കുന്ന വലിയ അത്ഭുതം.



കിണറില്‍നിന്നു കൂടുതല്‍ ജലം വലിയ മോട്ടറുകള്‍ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിനാല്‍ ജലനിരപ്പ് 12.76 മീറ്റര്‍ വരെ താഴാറുണ്ട്. എന്നാല്‍ വെറും പതിനൊന്ന് മിനിറ്റിനുള്ളില്‍ (660 സെക്കന്‍റ്) ജലനിരപ്പ് പൂര്‍വസ്ഥിതി പ്രാപിക്കുന്നു. പരിസര പ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പ് കുറയുമ്പോഴും സംസം കിണറിന്‍റെ ജലനിരപ്പ് മാറ്റം വരാതെ നിലനില്‍ക്കുന്നു എന്നതാണ് പ്രത്യേകത.



ഗവേഷണങ്ങള്‍

ശാസ്ത്രത്തെ അമ്പരപ്പിക്കുന്ന അത്ഭുത ജലമാണ് സംസം. അതുകൊണ്ട് തന്നെ ആധുനിക ശാസ്ത്രം ഇതിന്‍റെ പ്രത്യേകതകളെ കുറിച്ച് ധാരാളം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. 1971-ല്‍ യൂറോപ്യന്‍ ലാബില്‍ സംസം ജലം പരീക്ഷണത്തിന് വിധേയമാക്കി. അണുനാശിനി എന്ന നിലക്ക് സംസമിന്‍റെ പ്രത്യേകതയും ഗുണകരമാംവിധം കാത്സ്യവും മാഗ്നീഷ്യവും അടങ്ങിയിട്ടുണ്ടെന്നും പഠനത്തില്‍ തെളിഞ്ഞു.

പിന്നീട് സംസമിന്‍റെ പ്രത്യേകതകളെയും ഉറവിടങ്ങളെയും കുറിച്ച് പഠിക്കാനും കിണര്‍ ആഴത്തിലാക്കാനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും വേണ്ടി സൗദി രാജാവ് ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് പ്രശസ്ത എഞ്ചിനീയറായ ഡോ. യഹ്യ ഹംസ കൊഷക്(Dr. Yahya Hamza Koshak)നെ ഏല്‍പ്പിച്ചു. ഗവേഷണത്തിന് വേണ്ടി അതിശക്തിയേറിയ നാല് മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം പുറത്തേക്കൊഴുക്കിയിട്ടും കിണറിലെ ജലനിരപ്പ് കുറഞ്ഞില്ലെന്ന് അദ്ദേഹം കണ്ടെത്തി. തന്‍റെ ഗവേഷണങ്ങള്‍ Zam Zam the Holy Water എന്ന പേരില്‍ അദ്ദേഹം പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ zam zam Nourishment and curative (സംസം: പോഷണം, പ്രതിരോധം) എന്ന പേരില്‍ അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, ബഹാസാ, മലായ്, ടര്‍ക്കിഷ് ഭാഷകളില്‍ ഡോക്യൂമെന്‍ററി ചിത്രം നിര്‍മിക്കുകയുമുണ്ടായി.

ജലഗവേഷണ ശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ജപ്പാനിലെ ശാസ്ത്രജ്ഞന്‍ ഡോ. മസാറാ ഇമാട്ടോ (Masaru Emoto) നടത്തിയ പരീക്ഷണങ്ങള്‍ സംസം വെള്ളത്തിന്‍റെ അമാനുഷികത വെളിപ്പെടുത്തുന്നതായിരുന്നു. ജപ്പാനില്‍ താമസിക്കുന്ന അറബി സുഹൃത്തിലൂടെ ലഭിച്ച സംസം വെള്ളത്തില്‍ നടത്തിയ പരീക്ഷണത്തില്‍ ലോകത്തുള്ള മറ്റു ജലകണികകള്‍ക്കില്ലാത്ത ക്രിസ്റ്റല്‍ ഘടന സംസമിനുണ്ടെന്നും അതിന്‍റെ ഘടന മാറ്റാന്‍ ശ്രമിച്ചപ്പോള്‍ തന്‍റെ പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും മൊസാറോ അഭിപ്രായപ്പെട്ടു. മാത്രമല്ല, വിശുദ്ധ ഖുര്‍ആന്‍ സംസമിന്‍റെ അരികില്‍ വച്ച് പാരായണം ചെയ്യുമ്പോള്‍ അതിന്‍റെ ക്രിസ്റ്റല്‍ ഘടനയില്‍ വ്യതിയാനം സംഭവിക്കുന്നതായും അദ്ദേഹം കണ്ടെത്തി. അപ്രകാരം തന്നെ ആയിരം തുള്ളി സാധാരണ ജലത്തില്‍ ഒരു തുള്ളി സംസം വെള്ളം കലര്‍ത്തിയാല്‍ ആ വെള്ളത്തിന് സംസമിന്‍റെ പ്രത്യേകതകള്‍ കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുകയുണ്ടായി. തന്‍റെ ഗവേഷണങ്ങള്‍ The messages from the water എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.



ഭക്ഷ്യ സവിശേഷതകളെ കുറിച്ചുള്ള പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന International Journal of Food properties  എന്ന പ്രസിദ്ധീകരണത്തില്‍ Nauman Khalid (Department of Global Agricultural Sciences, Graduate School of Agricultural and Life Science, The University of Tokyo, Japan), Asif Ahmed (Department of Food Technology, Pir Mehr Ali Shah Arid Agriculture University, Rawalpindi, Pakistan), Sumera Khalid (Department of Civil Engineering, University of Engineering and Technology, Taxila, Pakistan), Anwar Ahmed (Department of Food Technology, Pir Mehr Ali Shah Arid Agriculture University, Rawalpindi, Pakistan) Muhammed Irfan (Department of Civil Engineering, Graduate School of Engineering, the University of Tokyo, Japan) എന്നിവര്‍ ചേര്‍ന്നെഴുതിയ Mineral Composition and Health Functionality of Zamzam Water: A Review (സംസം ജലത്തിന്‍റെ ധാതു സംയോജനവും ആരോഗ്യപരമായ പ്രവര്‍ത്തനങ്ങളും: ഒരു അവലോകനം) എന്ന പഠന റിപ്പോര്‍ട്ടില്‍ സംസം വെള്ളത്തിന്‍റെ ധാതു വിവരണം, കാറ്റേഷന്‍റെയും അയോണുകളുടെയും രസതന്ത്രം, ഐസോടോപ്പിക് കമ്പോസിഷന്‍, റേഡിയോളജിക്കല്‍ സവിശേഷതകള്‍, ക്രിസ്റ്റലോ ഗ്രാഫി, നാനോ ടെക്നോളജിക്കല്‍ വീക്ഷണം, രോഗശാന്തി ഗുണങ്ങള്‍, സംസം വെള്ളവും പുനരുല്‍പാദന സംവിധാനങ്ങളുടെ ഉത്തേജനവും, സംസം വെള്ളവും ദന്തക്ഷയവും, സംസം വെള്ളവും കൃഷിയും തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള കണ്ടെത്തലുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.



സംസവും ആത്മീയതയും

ഭൗതികമായ സവിശേഷതകളുള്ളതുപോലെ സംസമിന് ധാരാളം ആത്മീയമായ പ്രത്യേകതകളുമുണ്ട്. നബി(സ്വ) പറയുന്നു: സംസം വെള്ളം എന്തിന് വേണ്ടിയാണോ കുടിച്ചത് അതിന് വേണ്ടിയുള്ളതാണ് (ഇബ്നു മാജ). എന്ത് ഉദ്ദേശ്യം വച്ച് സംസം വെള്ളം കുടിച്ചാലും ആ കാര്യം സാധ്യമാവുമെന്നാണ് തിരുനബി(സ്വ) പഠിപ്പിക്കുന്നത്.

മറ്റൊരു ഹദീസില്‍ അവിടുന്ന് പറയുന്നു: ‘സംസം വെള്ളം എല്ലാ രോഗത്തിനും ശമനമാണ്.’ പല ആവശ്യങ്ങള്‍ക്കും രോഗശമനത്തിനും വേണ്ടി സംസം കുടിച്ച് ഫലം ലഭിച്ച ചരിത്ര, വര്‍ത്തമാന സംഭവങ്ങള്‍ ധാരാളമുണ്ട്.



വിമര്‍ശനങ്ങള്‍ അതിജയിച്ച സംസം

മറ്റ് വെള്ളങ്ങള്‍ക്കൊന്നുമില്ലാത്ത സംസമിന്‍റെ ഭൗതിക-ആത്മീയ പ്രത്യേകതകള്‍ ഇസ്ലാമിന്‍റെ ശത്രുക്കളെ എന്നും പ്രയാസപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ സംസമിന്‍റെ എന്തെങ്കിലും ന്യൂനതകള്‍ കണ്ടെത്താനുള്ള കുത്സിത ശ്രമങ്ങള്‍ വ്യാപകമായി നടത്തിവന്നു. അത്തരത്തിലള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു സംസം വെള്ളത്തില്‍ അപകടകരമായ തോതില്‍ ആര്‍സെനിക് (Arsenic) അടങ്ങിയിട്ടുണ്ടെന്ന ബ്രിട്ടീഷ് എഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സിയുടെ മുന്നറിയിപ്പും 2011 മെയ് മാസത്തില്‍ ബിബിസി ലണ്ടനില്‍ വന്ന റിപ്പോര്‍ട്ടും. റിപ്പോര്‍ട്ട് വന്ന അതേ മാസംതന്നെ സംസം വെള്ളം കുടിക്കുന്നത് സുരക്ഷിതമാണെന്നും ബിബിസി റിപ്പോര്‍ട്ടിനോട് വിയോജിക്കുന്നുവെന്നും കൗണ്‍സില്‍ ഓഫ് ബ്രിട്ടീഷ് ഹാജീസ് പ്രസ്താവിച്ചിരുന്നുവെന്നത് മറ്റൊരു കാര്യം.

എന്നാല്‍ ഫ്രഞ്ച് ആരോഗ്യ മന്ത്രാലയത്തിന്‍റെ ലൈസന്‍സുള്ള ലിയോണിലെ (CARSO – LSEH) ലബോറട്ടറി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വെള്ളത്തില്‍ ലോകാരോഗ്യ സംഘടന അനുവദിക്കുന്ന പരമാവധി ആര്‍സെനികിന്‍റെ അളവിനെക്കാള്‍ വളരെക്കുറവാണ് സംസമിലെ ആര്‍സെനികിന്‍റെ അളവെന്നും അതിനാല്‍ സംസം മനുഷ്യ ഉപയോഗത്തിന് ഏറെ അനുയോജ്യമാണെന്നും കണ്ടെത്തുകയുണ്ടായി. ഈ പഠന റിപ്പോര്‍ട്ട് വച്ചായിരുന്നു സൗദി അധികൃതര്‍ ബിബിസിയുടെ ആരോപണത്തിന് മറുപടി നല്‍കിയത്.

സംസം വെള്ളത്തിന്‍റെ പ്രത്യേകതകള്‍ ശരിവെക്കുന്ന ആധുനിക ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകള്‍  അവഗണിച്ച് വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും പേരില്‍ ബാലിശമായ ആരോപണങ്ങളുമായി പുണ്യജലത്തിന്‍റെ പ്രത്യേകതകളെ ഊതിക്കെടുത്താന്‍ വിഫല ശ്രമം നടത്തുന്ന ശാസ്ത്ര തീവ്രവാദികളായ നവനാസ്തികരും രംഗത്തുണ്ട്.

ശാസ്ത്രത്തെപോലും അത്ഭുതപ്പെടുത്തിയ വറ്റാത്ത നീരുറവയായ സംസം കിണര്‍ വറ്റിയെന്ന ആരോപണം വാപൊളിച്ചാണ് ലോകം ശ്രവിച്ചത്. സംസം കിണറിലെ വെള്ളം കൂടുതല്‍ പൈപ്പുകളിലേക്ക് പമ്പു ചെയ്യുന്നതിനുവേണ്ടി ഘടിപ്പിച്ച മോട്ടറുകളാണ് സംസം കിണര്‍ വറ്റിയെന്നതിന് ഇവര്‍ തെളിവായി പറയുന്നത്. ടാങ്കുകളില്‍ വെള്ളം സംഭരിക്കാന്‍ വേണ്ടി, ഇത്തരം ആരോപണങ്ങളുന്നയിക്കുന്നവരുടെ വീട്ടിലെ കിണറുകളില്‍ പോലും മോട്ടോറുകള്‍ ഘടിപ്പിച്ചിട്ടുണ്ടാവുമല്ലോ. ഈ മോട്ടോറുകള്‍ കാണിച്ച് അവരുടെ കിണറ്റിലെ വെള്ളം വറ്റിയിട്ടുണ്ടെന്ന് തെളിവ് പിടിക്കാമോ? ശാസ്ത്രീയമായോ ഭൂമിശാസ്ത്രപരമായോ യാതൊരു തെളിവുമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന നാസ്തിക തീവ്രവാദികളുടെ വൈജ്ഞാനിക വഞ്ചന കാണുമ്പോള്‍ ലജ്ജ തോന്നുന്നു.

ലീഗ്: ആ ലീഗല്ല ഇന്നത്തെ ലീഗ്!● അഭിമുഖം: സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി

ﷺﷺﷺﷺﷺﷺﷺﷺﷺﷺ
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0



ആ ലീഗല്ല ഇന്നത്തെ ലീഗ്!● അഭിമുഖം: സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി/ സയ്യിദ് ജസാര്‍ ഇബ്റാഹിം ബാഫഖി കൊയിലാണ്ടി, സ്വാലിഹ് ഒളവട്ടൂര്‍ 0 COMMENTS

കേരളത്തിലെ സയ്യിദ് തറവാട്ടിലെ കാരണവരും സമുദായത്തിന്റെഹ അഭയ കേന്ദ്രവുമായിരുന്നു ഖാഇദുല്‍ ഖൗം എന്ന് ആദരപൂര്വംയ വിളിക്കപ്പെട്ട സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍. 1906 ജനുവരി 19-നായിരുന്നു ജനനം. മുന്നണി രാഷ്ട്രീയമെന്ന ആശയത്തിന് കേരളത്തിന്റെ. മണ്ണില്‍ വേരോട്ടമുണ്ടാക്കിയവരില്‍ പ്രധാനി. പട്ടം-മന്നം-ബാഫഖി തങ്ങള്‍-ആര്‍ ശങ്കര്‍ സിന്ദാബാദ് എന്നത് വിമോചന സമര കാലത്തെ പ്രധാന മുദ്രാവാക്യമായിരുന്നു. സമസ്തയുടെ വിദ്യാഭ്യാസ ബോര്ഡി്ന് രൂപം നല്കുതന്നതിനും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബികോളേജ് സ്ഥാപിക്കുന്നതിനും നേതൃപരമായ പങ്ക് വഹിച്ചു. കേരള വഖഫ് ബോര്ഡി്ന്റെസ രൂപീകരണം മുതല്‍ മരിക്കുവോളം അതില്‍ അംഗമായിരുന്നു. സാമുദായികമായും രാഷ്ട്രീയമായും ഉന്നത നേതാവായിരുന്ന അദ്ദേഹത്തിന്റെു ജീവിതത്തില്‍ പുതുതലമുറക്ക് പ്രചോദനം നല്കുംന്ന ഒരുപാട് ചരിത്ര യാഥാര്ത്ഥ്യരങ്ങള്‍ നിറഞ്ഞുകിടക്കുന്നു. ആ ഓര്‍മകളിലൂടെ, അനുഭവ തീക്ഷ്ണതയിലൂടെ സഞ്ചരിക്കുകയാണ് അദ്ദേഹത്തിന്റെ് പ്രിയപുത്രന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെന പ്രസക്ത ഭാഗങ്ങള്‍:

കേരള ജനതയുടെ പ്രിയ നായകനായിരുന്നല്ലോ താങ്കളുടെ പിതാവ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍. ചെറുപ്പത്തിലുള്ള അനുഭവങ്ങള്‍ പങ്കുവെക്കാമോ?



രാഷ്ട്രീയത്തില്‍ അപൂര്വകമായ വിശുദ്ധിയുടെ പ്രതീകമായിരുന്നു ഉപ്പ. എല്ലാ പണ്ഡിതന്മാരും രാഷ്ട്രീയക്കാരും സ്വീകാര്യനായിട്ടാണ് എന്നും അദ്ദേഹത്തെ കണ്ടിരുന്നത്. എന്ത് പ്രശ്നങ്ങള്ക്കും മധ്യസ്ഥനായി അദ്ദേഹത്തെ നിശ്ചയിക്കും. വീട്ടില്‍ ആര് വന്നാലും വിഭവ സമൃദ്ധമായ ഭക്ഷണം നല്കിയ സല്ക്ക്രിക്കും. അക്കാര്യത്തില്‍ രാഷ്ട്രീയ ഭേദം കാണിച്ചിരുന്നില്ല. ഞാനിപ്പോഴുമോര്ക്കുരന്നു. ഒരിക്കല്‍ കൊയിലാണ്ടിയില്‍ ഇഎംഎസ് നമ്പൂതിരിപ്പാട് വന്നു, അദ്ദേഹത്തെ വീട്ടിലേക്ക് വിളിച്ച് ഇഷ്ടഭക്ഷണമൊരുക്കി ഉപ്പ. കൊയിലാണ്ടിയിലെ സല്ക്കാനരമല്ലേ. കഴിക്കാന്‍ ഇരുന്നപ്പോള്‍ ടേബിളിലുള്ളത് കണ്ട് നമ്പൂതിരിപ്പാട് ഞെട്ടി. ‘തങ്ങള്‍ എന്നെ വല്ലാതെ തീറ്റിച്ചു’ എന്നായി സഖാവ്. അത്രക്കു സല്ക്കാാര പ്രിയനായിരുന്നു ഉപ്പ.

ഒരു ദിവസത്തെ പിതാവിന്റെണ ജീവിത ചിട്ടകള്‍ എങ്ങനെയായിരുന്നു?

സുബ്ഹി വാങ്ക് കൊടുക്കുന്നതിന്റെ മുമ്പ് എഴുന്നേല്ക്കും . ഞങ്ങളെയും വിളിച്ചുണര്ത്തും . പിന്നെ എല്ലാവരെയും കൂട്ടി പള്ളിയില്‍ പോകും. തഹജ്ജുദ് നിസ്കരിച്ച് അല്പംന കഴിയുമ്പോള്‍ സുബ്ഹി വാങ്ക് കൊടുക്കും. പള്ളിയില്‍ അപ്പോഴേക്ക് കുറെ ആളുകള്‍ എത്തിയിരിക്കും. എല്ലാവരും ചേര്ന്ന് ഇസ്തിഗ്ഫാര്‍ ചൊല്ലും. ഉപ്പ തന്നെയാണ് ഇമാമത് നില്ക്കു ക. ഔറാദുകള്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും രാവിലെ ഏഴ് മണിയായിട്ടുണ്ടാകും. ചായ കുടിച്ച് കോഴിക്കോട് കച്ചവടത്തിന് പോകും. മഗ്രിബിനോടടുത്ത സമയത്ത് തിരിച്ച് വരും. ഉപ്പയുടെ ജീവിതത്തില്‍ ഹദ്ദാദ് മുടങ്ങിയത് കണ്ടിട്ടേയില്ല. ഹദ്ദാദ് പതിവാക്കാന്‍ ഞങ്ങളെ ഉപദേശിക്കുമായിരുന്നു.
തഹജ്ജുദ് നിസ്കാരത്തിന് വലിയ പ്രാധാന്യം നല്കിണയിരുന്നു. എത്ര വൈകിക്കിടന്നാലും മുടക്കം വരുത്തില്ല. ഒരു ദിവസം അര്ധന രാത്രിയോടടുത്തപ്പോഴാണ് ഉപ്പയും ഖാദിമും വീട്ടിലെത്തിയത്. ഏതാണ്ട് മൂന്ന് മണിക്കൂറേ സുബ്ഹി വാങ്കിനുള്ളൂ. കുറച്ചു നേരം കിടന്നു. പെട്ടെന്നൊരു കാല്പെ്രുമാറ്റം കേട്ട് ഖാദിം ഞെട്ടി ഉണര്ന്നു . തസ്കരന്മാരായിരിക്കുമെന്നാണ് അയാള്‍ കരുതിയത്. നോക്കിയപ്പോള്‍ റാന്തല്‍ കത്തിച്ച് വുളു എടുത്ത് വരികയാണ് ഉപ്പ. പിന്നെ കിടക്ക മടക്കി വച്ച് തഹജ്ജുദ് നിസ്കരിക്കാന്‍ തുടങ്ങി.



കച്ചവടത്തിന്റെി സ്വഭാവം വിവരിക്കാമോ? മറ്റ് ഏര്പ്പാധടുകള്‍ എന്തെല്ലാമായിരുന്നു?

കോഴിക്കോട്, കൊഴിലാണ്ടി, വടകര, ബര്മ. എന്നിവിടങ്ങളിലായി നല്ല നിലയില്‍ അരിക്കച്ചവടമുണ്ടായിരുന്നു. പിന്നെ കുരുമുളക്, കൊപ്ര, ഉണക്കിയ കപ്പ എന്നിയെല്ലാം കയറ്റിയയക്കുമായിരുന്നു. വമ്പിച്ച കച്ചവടം തന്നെയായിരുന്നു. കിട്ടിയ ലാഭത്തിലൊരു വിഹിതം പാവങ്ങള്ക്കും അശരണര്ക്കു്മായി മാറ്റിവച്ചു. അക്കാലത്ത് റേഷന്‍ അരിക്ക് സര്ക്കായര്‍ സംവിധാനങ്ങള്‍ മതിയാകാതെ വന്നപ്പോള്‍ സ്വന്തം ഗോഡൗണില്‍ നിന്ന് അദ്ദേഹം അരി നല്കിംയത് ഓര്ക്കുയന്നു.
എല്ലാ റമളാനിലും നിരവധി പാവങ്ങള്ക്ക് വസ്ത്രം കൊടുക്കുമായിരുന്നു. പെരുന്നാള്‍ ദിനത്തില്‍ 30 അയല്വാനസികളെയും കുടുംബക്കാരെയും ഒരുമിച്ച്കൂട്ടി ഭക്ഷണം കഴിപ്പിച്ചിട്ടേ ഉപ്പക്ക് സമാധാനമാകൂ. ഞങ്ങള്‍ 21 മക്കളില്‍ 14 ആണ്‍ മക്കളും പേരക്കുട്ടികളും കൂടി പള്ളിയില്‍ പോകുമ്പോള്‍ ഒരു പട തന്നെയുണ്ടാവും. ചെറുപ്പത്തിലെ പല അനുഭവങ്ങളും മറന്ന് പോയിട്ടുണ്ടെങ്കിലും ഇത് എന്റെട ഉള്ളില്‍ മായാതെ നില്ക്കു ന്നു.



രാഷ്ട്രീയത്തിലും സമുദായ നേതൃതലത്തിലും ബാഫഖി തങ്ങള്‍ വ്യത്യസ്ത പദവികള്‍ അലങ്കരിച്ചിരുന്നല്ലോ. അതിനെ കുറിച്ചുള്ള ഓര്മ കള്‍?

സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ്ള, അഖിലേന്ത്യ തലത്തില്‍ ലീഗ് പ്രസിഡന്‍റ്, സമസ്ത ട്രഷറര്‍ തുടങ്ങിയവ അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.

ലീഗ് പല ഘട്ടങ്ങളിലൂടെ കടന്നുപോവുകയുണ്ടായി. രാഷ്ട്രീയ നിലപാടുകളില്‍ അന്നും ഇന്നും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍…!

ഉപ്പയുടെ കാലത്ത് ലീഗ് സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ മഗ്രിബ് വാങ്ക് കൊടുത്താല്‍ വേദിയിലും പരിസരങ്ങളിലും മുഴുവന്‍ നിസ്കാരമായിരിക്കും. ഉപ്പ തന്നെ ഇമാം നില്ക്കും . ഉപ്പ സ്റ്റേജില്‍ നിന്ന് പറയും; ജംഉം കസ്റും ആക്കുന്നവര്‍ അങ്ങനെ നിസ്കരിക്കുക, അല്ലാത്തവര്‍ ഇമാമിനെ തുടരുക. രാഷ്ട്രീയ പരിപാടികളിലും നിസ്കാരം അവ്വല്‍ വഖ്തില്‍ തന്നെ നടക്കണമെന്ന് ഉപ്പാക്ക് നിര്ബംന്ധമായിരുന്നു. ഇന്ന് മുസ്ലിം ലീഗിന്റെഅ കുഞ്ചികസ്ഥാനങ്ങളില്‍ വഹാബിസാന്നിധ്യം ശക്തമായതിനാല്‍ കാര്യങ്ങള്‍ പഴയതു പോലെയല്ല. ഒരിക്കല്‍ ഞാന്‍ എന്റെക കുടുംബത്തോട് ചോദിച്ചു: നിങ്ങളില്‍ ആര്ക്കെതങ്കിലും ലീഗില്‍ വല്ല സ്ഥാനവുമുണ്ടോ? ഇല്ലെന്നായിരുന്നു മറുപടി. ബാഫഖി തങ്ങളുടെ രക്തബന്ധങ്ങളെ പാര്ട്ടി അകറ്റിനിര്ത്തിഥയിരിക്കുകയാണ്. ഒരിക്കലും ഉപ്പ ആഗ്രഹിച്ച മുസ്ലിം ലീഗല്ല ഇപ്പോള്‍ കാണുന്നത്.



രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ പല പരിപാടികളിലും സംബന്ധിക്കേണ്ടിവരും. രാഷ്ട്രീയപരമായി അതൊക്കെ നാട്ടുനടപ്പാണെങ്കിലും മതപരമായി പാടില്ലാത്തതായിരിക്കാം. പലപ്പോഴും കണ്ടുവരുന്ന ഗാനമേളയും ഡാന്സുംത കോലം ഉണ്ടാക്കലും കത്തിക്കലുമൊക്കെ ഉദാഹരണം. ഉപ്പ ലീഗിന്റെ മാത്രമല്ല, സമസ്തയുടെയും നേതാവായിരുന്നല്ലോ. ഏതിനായിരുന്നു അദ്ദേഹം കൂടുതല്‍ പരിഗണന നല്കിേയിരുന്നത്?

ഞാനൊരനുഭവത്തിലൂടെ ഇതിനുത്തരം പറയാം. കോഴിക്കോട് ഹിമായത്തുല്‍ ഇസ്ലാം സ്കൂളിന്റെ് ഉദ്ഘാടന ചടങ്ങിലേക്ക് ഉപ്പയെ ക്ഷണിച്ചു. പരിപാടിയുടെ കുറച്ച് മുമ്പ്, പോകാനുള്ള ഒരുക്കമൊന്നും കാണാത്തതിനാല്‍ പോകുന്നില്ലേ എന്ന് ചോദിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെന മറുപടി ഇതായിരുന്നു: ‘ഞാന്‍ പോകാന്‍ ഉദ്ദേശിച്ചതാണ്, പക്ഷേ ഇപ്പോഴാണ് അവിടെ ഒരു സിനിമാ നടന്‍(പ്രേം നസീര്‍) വരുന്നുണ്ടെന്ന് വിവരം കിട്ടിയത്. അയാളുടെ കൂടെ ഞാന്‍ ഇരുന്നാല്‍ ആലിമീങ്ങള്‍ എന്നെക്കുറിച്ച് എന്ത് കരുതും. സമസ്തയുടെ ഭാരവാഹിത്വത്തിലിരുന്നിട്ട് ഞാന്‍ അതില്‍ പങ്കെടുത്താല്‍ ആളുകള്‍ ചോദിക്കുമ്പോള്‍ ആലിമീങ്ങള്ക്ക്ക മറുപടി പറയാനാകില്ല. അതിനാല്‍ ഞാന്‍ പോകുന്നില്ല. ദീനിനായിരുന്നു ഉപ്പ എന്നും ഒന്നാം സ്ഥാനം നല്കി യിരുന്നത്.
ഉപ്പ കാണിച്ച അതേ പാതയിലാണ് ഞാന്‍ ഇന്നും നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നെ ഒരു പ്രമുഖ ഗോള്ഡ്ദ ഷോപ്പിന്റെ് ഉദ്ഘാടനത്തിന് ക്ഷണിക്കുകയുണ്ടായി. ഞാനും ഹൈദരലി ശിഹാബ് തങ്ങളുമുണ്ട്. പിന്നീടാണ് ഒരു സിനിമാ നടി കൂടി ഉദ്ഘാടനത്തിനെത്തുമെന്ന് സംഘാടകര്‍ പറഞ്ഞത്. എനിക്ക് പകരം അവള്‍ ദുആ ചെയ്യുമോ എന്നു ഞാനവരോട് ചോദിച്ചു. അവള്‍ ഉണ്ടെങ്കില്‍ ഞാന്‍ നാളെയേ വരൂ എന്നറിയിച്ചു.

രാഷ്ട്രീയ രംഗം കൈകൂലികള്ക്ക് സാധ്യതയുള്ളതാണല്ലോ. അത്തരം അധര്മ്ങ്ങള്ക്കെ്തിരെയുള്ള സംസാരങ്ങള്‍/ഉപദേശങ്ങള്‍ പിതാവില്‍ നിന്നുണ്ടായിരുന്നോ?



തീര്ച്ച്യായും. ഒരിക്കല്‍ മന്നത്ത് പത്മനാഭന്‍ സമുദായ സംഘടനക്ക് ഒരു കോളേജ് ആവശ്യപ്പെട്ട് ഗവണ്മെനന്റിലന്റെസ അനുവാദത്തിനായി അന്നത്തെ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയെ സമീപിച്ചു. സിഎച്ച് ആദ്യം അതംഗീകരിച്ചില്ല. ഉടന്‍ അദ്ദേഹം ഉപ്പയെ കണ്ടു. അദ്ദേഹത്തെ അനുനയിപ്പിച്ച് ഉപ്പ പറഞ്ഞു: ‘സിഎച്ച് എന്റെ് തൊഴിലാളിയും ഞാന്‍ മുതലാളിയുമാണ്. ഇവിടെ ഞാന്‍ പറയുന്നതേ നടക്കൂ’. വൈകാതെ സ്ഥാപനം തുടങ്ങാന്‍ അനുമതിയായി. അതിന്റെച സംഘാടകര്‍ ഉപ്പയുടെ കൈയ്യില്‍ പതിനായിരം രൂപയുടെ ചെക്ക് നല്കി . ഉടനെ അത് നാല് കഷ്ണമാക്കിയിട്ട് ഉപ്പ പറഞ്ഞു: ‘നിങ്ങള്‍ ഭൂരിപക്ഷ വിഭാഗമാണ്, ഞങ്ങള്‍ ന്യൂനപക്ഷവും. ദയവ് ചെയ്ത് ഞങ്ങളെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കരുത്.’ ഇന്ന് ഇത്തരത്തിലൊരു നേതാവിനെ കിട്ടുമോ!

രാഷ്ട്രീയത്തില്‍ കയറ്റിറക്കങ്ങള്‍ സ്വാഭാവികമാണല്ലോ. ധാരാളം പ്രതിസന്ധികള്‍ അദ്ദേഹം ജീവിതത്തില്‍ നേരിട്ടു. അതൊക്കെ എങ്ങനെയാണ് തരണം ചെയ്തത്?

ആരോടും എന്തും ധീരതയോടെ വിളിച്ച് പറയാന്‍ സാധിച്ചിരുന്നുവെന്നതാണ് ഉപ്പയുടെ വലിയ കൈമുതല്‍. അഴകൊഴമ്പന്‍ സമീപനമില്ല. എന്ത് പ്രശ്നവും വളരെ പെട്ടെന്ന് സൗമ്യമായി കൈകാര്യം ചെയ്യാന്‍ അസാമാന്യ പാടവമുണ്ടായിരുന്നു. പയ്യോളിയില്‍ ഒരു കൊലപാതകം നടന്നു. പക്രു കൊലക്കേസ് അക്കാലത്ത് ഏറെ കോളിളക്കമുണ്ടാക്കി. വ്യക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ സമുദായവല്ക്ക രിക്കുകയായിരുന്നു. വന്‍ ലഹളയിലേക്ക് വഴിയൊരുക്കാന്‍ പോന്നതായിരുന്നു അത്. ഉപ്പ അപ്പോള്‍ ബര്മിയിലായിരുന്നു. വിവരം അറിഞ്ഞപ്പോള്‍ പയ്യോളിലേക്ക് തിരിച്ചു. കക്ഷി ഭേദമന്യേ എല്ലാവരെയും ഒരുമിച്ചുകൂട്ടി. അദ്ദേഹം പറഞ്ഞു: ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ കൊന്നു. അവര്‍ അതിന് പ്രതികാരവും ചെയ്തു. ഇത് കൊണ്ട് എന്ത് നേട്ടമുണ്ടായി? ഇത് ഇവിടെ വച്ച് നിര്ത്താം നമുക്ക്. നിങ്ങള്‍ നിങ്ങളുടെ ദൈവത്തോട് പ്രാര്ത്ഥിേക്കൂ. ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തോടും. എല്ലാവരോടും സൗമ്യമായി വര്ത്തി്ച്ചു. ജനങ്ങള്‍ ആ ഉപദേശം സ്വീകരിച്ചു. അങ്ങനെ വന്‍ ലഹളയിലേക്ക് നിങ്ങേണ്ടിയിരുന്ന പ്രശ്നത്തിന് ശുഭപര്യവസാനം കൈവന്നു. അതുപോലെ തന്നെയായിരുന്നു മുട്ടിപ്പോക്ക് സംഭവവും. പള്ളിയുടെ മുന്നിലൂടെ ചിലര്‍ നിസ്കാര സമയത്ത് ചെണ്ടയും മറ്റും മുട്ടി പോവും. തങ്ങള്‍ അവരോട് പറഞ്ഞു: ഞങ്ങളുടെ ആരാധനാലയം പള്ളിയാണ്, നിങ്ങളുടേത് അമ്പലവും. ഞങ്ങളുടെ ആരാധനക്ക് വിഷമമുണ്ടാക്കുന്ന തരത്തിലുള്ള ഈ മുട്ടിപ്പോക്ക് കൊണ്ട് ഞങ്ങള്‍ പ്രയാസപ്പെടുന്നുണ്ട്. നിങ്ങളുടെ അമ്പലത്തിലേക്ക് ഞങ്ങള്‍ മുട്ടിപ്പോകുന്നില്ല. അത് കൊണ്ട് ഇത് നിര്ത്തി വച്ച് സഹകരിക്കണം. അവര്‍ അത് സ്വീകരിച്ചു.



ബാഫഖി തങ്ങളുടെ ജനങ്ങളുമായുള്ള ഇടപെടല്‍ അടുത്തു നിന്നു കണ്ടിരിക്കുമല്ലോ. ഓര്മികള്‍?

നിസ്കാരം ഖളാ ആക്കരുത് എന്നും ഹദ്ദാദ് മുടക്കരുതെന്നും ഉപ്പയുടെ പ്രധാന വസ്വിയ്യത്തുകളായിരുന്നു. ഒരിക്കല്‍ രസകരമായ ഒരു സംഭവമുണ്ടായി. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പിരിവുമായി ബന്ധപ്പെട്ട് ഉപ്പ മദ്രാസില്‍ പോയി. തങ്ങള്‍ വലിയ ധര്മി ഷ്ഠനായതിനാല്‍ അവിടത്തെ പള്ളിക്ക് എന്തെങ്കിലും നല്ക ണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ ഇഷാഇന് പള്ളിയില്‍ വരൂ, അപ്പോള്‍ തരാം എന്നായി ഉപ്പ. സംഭവം നാട്ടിലാകെ പരന്നു. തങ്ങള്‍ എന്തോ തരുന്നുണ്ടെന്ന് പറഞ്ഞ് പണക്കാരും സാധാരണക്കാരുമെല്ലാം പള്ളിയില്‍ സംഘടിച്ചു. നിസ്കാരം കഴിഞ്ഞ് എഴുന്നേറ്റ് നിന്ന് ഉപ്പ പറഞ്ഞു: ഞാന്‍ തരുന്നത് സ്വീകരിക്കാന്‍ വന്നവരല്ലേ നിങ്ങള്‍? ‘അതേ’ എന്ന് അവര്‍. അപ്പോള്‍ ഫാത്തിഹ വിളിച്ച് ഹദ്ദാദ് ആരംഭിച്ചു. ശേഷം ഉപ്പ പറഞ്ഞു: ഇതാണ് എനിക്ക് തരാനുള്ളത്. അത് ഞാന്‍ തന്നു. നിങ്ങള്‍ പതിവാക്കുക. ഞാന്‍ ജാമിഅ നൂരിയ്യയുടെ പിരിവിന് വന്നതാണ്. അതിനാല്‍ എനിക്ക് തരാനുള്ളത് നിങ്ങളും തരിക. നിങ്ങളെ കൊണ്ട് പറ്റുന്നത് മതി.

ബാഫഖി തങ്ങളുടെ ജീവിതത്തിലെ പല നിര്ണാവയക നിമിഷങ്ങള്ക്കുംള താങ്കള്‍ സാക്ഷിയായിരുന്നല്ലോ. പ്രതിസന്ധികളെ എങ്ങനെയാണ് അദ്ദേഹം തരണം ചെയ്തിരുന്നത്?

ഉപ്പക്ക് ഹൃദയാഘാതം സംഭവിച്ചത് ഓര്ക്കുാന്നു. അന്ന് ഞാനാണ് കച്ചവടത്തിന്റെ’ കണക്ക് നോക്കിയിരുന്നത്. പണം ആവശ്യം വന്നപ്പോള്‍ ഉപ്പയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ കഴിഞ്ഞില്ല. ഉപ്പക്ക് തിരേ വയ്യെന്ന് അറിയിപ്പ് കിട്ടിയപ്പോള്‍ ഞാന്‍ വേഗം വീട്ടിലെത്തി. അപ്പോഴേക്ക് ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. സ്ഥിരമായി ചികിത്സിച്ചിരുന്ന രാമേന്ദ്രന്‍ ഡോക്ടറെ വിളിക്കാന്‍ ഉപ്പ ആവശ്യപ്പെട്ടു. അദ്ദേഹത്തെ കിട്ടാതെ വന്നപ്പോള്‍ വല്ലപ്പോഴുമൊക്കെ കാണിക്കാറുള്ള ഗഫൂര്‍ ഡോക്ടറെ വരുത്താന്‍ പറഞ്ഞു. അദ്ദേഹം എത്തിയപ്പോഴേക്കും ബോധം പോയിരുന്നു. പെട്ടെന്ന് ഓക്സിജന്‍ മാസ്ക് വച്ചു. 16 മിനിറ്റോളം ബോധമില്ലാതെ കിടന്നിരിക്കണം. ബാഫഖി തങ്ങള്‍ നിര്യാതനായെന്നു വരെ അപ്പോഴേക്ക് പുറത്തു പ്രചരിക്കുകയുണ്ടായി. ഏതായാലും ഉപ്പ കണ്ണു തുറന്നു. എഴുന്നേറ്റ ഉടനെ പറഞ്ഞത്, ‘ഞാന്‍ നിസ്കരിച്ചിട്ടില്ല’ എന്നാണ്. അപ്പോഴേക്ക് വീട്ടിലെത്തിച്ചേര്ന്നഴ ഇകെ അബൂബക്കര്‍ മുസ്ലിയാര്‍ ആശ്വസിപ്പിച്ചപ്പോള്‍ ഇതായിരുന്നു മറുപടി: ‘ ഞാന്‍ ഇന്നു വരെ ഒരു വഖ്തും ഖളാആക്കിയിട്ടില്ല. അതിന് അല്ലാഹു ഇതുവരെ ഇടവരുത്തിയിട്ടില്ല.’ പിന്നെ മാസ്ക് മാറ്റി തയമ്മും ചെയ്ത് നിസ്കരിച്ചു. നിസ്കാര ശേഷം മാസ്ക് ഘടിപ്പിച്ചു കൊടുത്തു. പതിവു പോലെത്തന്നെ പുലര്ച്ചെ എഴുന്നേറ്റു.

1973 ജനുവരി 19-ന് ഹജ്ജിനിടെ മക്കത്ത് വച്ചാണല്ലോ മഹാനവര്കനളുടെ നിര്യാണം. ജന്നതുല്‍ മുഅല്ലയില്‍ മറമാടുകയും ചെയ്തു. അസുഖമായിട്ടും ഹജ്ജിന് പോയ സാഹചര്യം?

ഈ ചോദ്യത്തിന് മറുപടി പറയും മുമ്പ് മറ്റൊരു കാര്യം പറയാം. ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് മരണമടഞ്ഞപ്പോള്‍ ആദരാജ്ഞലിയര്പ്പി ച്ച് മയ്യിത്തിന്റെ് മേല്‍ റീത്ത് വെക്കാന്‍ തുനിഞ്ഞ മന്ത്രി കരുണാനിധിയെ ഉപ്പ നിരുത്സാഹപ്പെടുത്തി. മുസ്ലിമിന്റെറ മയ്യിത്തിന് ചില ആദരവുണ്ടല്ലോ. ഇത് തന്റെപ ആദരവാണെന്ന് പറഞ്ഞപ്പോള്‍, നിര്ബതന്ധമെങ്കില്‍ കാലിന്റെആയും അപ്പുറം വച്ചിട്ട് പോയിക്കൊള്ളൂ എന്നു പറഞ്ഞു. ഇസ്ലാമിക വിരുദ്ധമായൊരു കാര്യത്തിനെതിരെ പ്രതികരിക്കാനാളില്ലാത്ത സാഹചര്യം ഉപ്പയില്‍ വലിയ വിഷമമുണ്ടാക്കി. അങ്ങനെയെങ്കില്‍ ഞാന്‍ മരിച്ചാല്‍ ഇവര്‍ എന്തെല്ലാം ചെയ്യും! ആ ആശങ്ക പലപ്പോഴും അലട്ടിയിരുന്നു. പിന്നീടുള്ള കാലം പ്രാര്ത്ഥെനയായിരുന്നു: അല്ലാഹുവേ, നീ എന്നെ മക്കത്ത് വച്ച് മരിപ്പിച്ച് ജന്നതുല്‍ മുഅല്ലയില്‍ ഖദീജ ബീവി(റ)യുടെ സമീപത്ത് ഖബറടക്കണേ…!
ഉപ്പ എല്ലാം കണക്കു കൂട്ടിയിരിക്കണം. അതുകൊണ്ടായിരിക്കണം അസുഖമായിട്ടും മക്കയിലേക്ക് പോകാന്‍ തീരുമാനിച്ചത്. യാത്രക്ക് മുമ്പ് മക്കളെ വിളിച്ച് കൂട്ടി കാര്യം പറഞ്ഞു. ഒരു മകളും മരുമകനും തങ്ങളുടെ കൂടെ യാത്ര തിരിച്ചു. എന്റെച ഭാര്യ ആദ്യമായി ഗര്ഭിരണിയായിരുന്നു അപ്പോള്‍. ഏഴാം മാസം. യാത്രാ മധ്യത്തില്‍ ഉപ്പ എന്നോട് പറഞ്ഞു: ‘ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല, ബീവി സുഖമായി പ്രസവിക്കും, നിന്നെ റബ്ബ് സഹായിക്കും.’ എനിക്ക് ആ വാക്കുകള്‍ മതിയായിരുന്നു. വലിയ ആശ്വാസവും സന്തോഷവും തോന്നി. മക്കാ ശരീഫില്‍ നിന്ന് അസുഖം മൂര്ച്ഛി ച്ചപ്പോള്‍ കൂടെയുള്ളവരോട് പറഞ്ഞു: വാപ്പ പോവാ മക്കളേ! എനിക്ക് രണ്ട് കോളേജുകളിലും വ്യക്തിപരമായി ഒരാള്ക്കും കടങ്ങളുണ്ട്. എന്റെേ കൈയില്‍ ഇപ്പോള്‍ പണമായി ഒന്നുമില്ല. മുതലായി പലതും ഉണ്ട്. അതില്‍ നിന്ന് നിങ്ങള്‍ ആ കടങ്ങള്‍ വീട്ടണം. എന്നെ അസ്വ്റിന് ശേഷം കഅ്ബയുടെ മുന്നില്‍ കടത്തി പിറകില്‍ നിങ്ങള്‍ നിസ്കരിക്കണം. ഇന്ഷാറ അല്ലാഹ്! ഞാന്‍ പോവുകയാണ്.’ പിന്നെ കലിമ ചൊല്ലി കൈ കെട്ടി ഉപ്പ പരലോകം പുല്കിാ. മക്കാ ശരീഫില്‍ വാര്ത്തക പരന്നു. നാട്ടിലും അറിഞ്ഞു. ഇഷ്ട ജനങ്ങള്‍ കണ്ണീര്‍ തൂകി. ഇന്ത്യയില്‍ നിന്നുള്ള ആയിരത്തില്പടരം ഹാജിമാരടക്കം വിവിധ പ്രദേശങ്ങളില്‍ നിന്ന് അവിടെ എത്തിച്ചേര്ന്നാ പതിനായിരങ്ങള്‍ പുലര്ച്ച ക്ക് മുമ്പേ ബൈതുല്‍ ഫാസില്‍ എന്ന ഗൃഹത്തില്‍ തടിച്ചുകൂടി. പുഞ്ചിരിച്ച് ഉറങ്ങിക്കിടക്കുന്ന പ്രിയ നേതാവിന്റെി മുഖം അവസാനമായി ഒരു നോക്കു കാണാന്‍. ഹറമിലെ മയ്യിത്ത് നിസ്കാരത്തിനു ശേഷം വന്ജ നാവലി ആഗ്രഹം പോലെ ഉപ്പക്ക് ഖദീജ(റ)യുടെ ചാരത്ത് അന്ത്യവിശ്രമമൊരുക്കി.

ആ ലീഗല്ല ഇന്നത്തെ ലീഗ്!● അഭിമുഖം: സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി/

ﷺﷺﷺﷺﷺﷺﷺﷺﷺﷺ
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0



ആ ലീഗല്ല ഇന്നത്തെ ലീഗ്!● അഭിമുഖം: സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി/ സയ്യിദ് ജസാര്‍ ഇബ്റാഹിം ബാഫഖി കൊയിലാണ്ടി, സ്വാലിഹ് ഒളവട്ടൂര്‍ 0 COMMENTS

കേരളത്തിലെ സയ്യിദ് തറവാട്ടിലെ കാരണവരും സമുദായത്തിന്റെഹ അഭയ കേന്ദ്രവുമായിരുന്നു ഖാഇദുല്‍ ഖൗം എന്ന് ആദരപൂര്വംയ വിളിക്കപ്പെട്ട സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍. 1906 ജനുവരി 19-നായിരുന്നു ജനനം. മുന്നണി രാഷ്ട്രീയമെന്ന ആശയത്തിന് കേരളത്തിന്റെ. മണ്ണില്‍ വേരോട്ടമുണ്ടാക്കിയവരില്‍ പ്രധാനി. പട്ടം-മന്നം-ബാഫഖി തങ്ങള്‍-ആര്‍ ശങ്കര്‍ സിന്ദാബാദ് എന്നത് വിമോചന സമര കാലത്തെ പ്രധാന മുദ്രാവാക്യമായിരുന്നു. സമസ്തയുടെ വിദ്യാഭ്യാസ ബോര്ഡി്ന് രൂപം നല്കുതന്നതിനും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബികോളേജ് സ്ഥാപിക്കുന്നതിനും നേതൃപരമായ പങ്ക് വഹിച്ചു. കേരള വഖഫ് ബോര്ഡി്ന്റെസ രൂപീകരണം മുതല്‍ മരിക്കുവോളം അതില്‍ അംഗമായിരുന്നു. സാമുദായികമായും രാഷ്ട്രീയമായും ഉന്നത നേതാവായിരുന്ന അദ്ദേഹത്തിന്റെു ജീവിതത്തില്‍ പുതുതലമുറക്ക് പ്രചോദനം നല്കുംന്ന ഒരുപാട് ചരിത്ര യാഥാര്ത്ഥ്യരങ്ങള്‍ നിറഞ്ഞുകിടക്കുന്നു. ആ ഓര്‍മകളിലൂടെ, അനുഭവ തീക്ഷ്ണതയിലൂടെ സഞ്ചരിക്കുകയാണ് അദ്ദേഹത്തിന്റെ് പ്രിയപുത്രന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെന പ്രസക്ത ഭാഗങ്ങള്‍:

കേരള ജനതയുടെ പ്രിയ നായകനായിരുന്നല്ലോ താങ്കളുടെ പിതാവ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍. ചെറുപ്പത്തിലുള്ള അനുഭവങ്ങള്‍ പങ്കുവെക്കാമോ?



രാഷ്ട്രീയത്തില്‍ അപൂര്വകമായ വിശുദ്ധിയുടെ പ്രതീകമായിരുന്നു ഉപ്പ. എല്ലാ പണ്ഡിതന്മാരും രാഷ്ട്രീയക്കാരും സ്വീകാര്യനായിട്ടാണ് എന്നും അദ്ദേഹത്തെ കണ്ടിരുന്നത്. എന്ത് പ്രശ്നങ്ങള്ക്കും മധ്യസ്ഥനായി അദ്ദേഹത്തെ നിശ്ചയിക്കും. വീട്ടില്‍ ആര് വന്നാലും വിഭവ സമൃദ്ധമായ ഭക്ഷണം നല്കിയ സല്ക്ക്രിക്കും. അക്കാര്യത്തില്‍ രാഷ്ട്രീയ ഭേദം കാണിച്ചിരുന്നില്ല. ഞാനിപ്പോഴുമോര്ക്കുരന്നു. ഒരിക്കല്‍ കൊയിലാണ്ടിയില്‍ ഇഎംഎസ് നമ്പൂതിരിപ്പാട് വന്നു, അദ്ദേഹത്തെ വീട്ടിലേക്ക് വിളിച്ച് ഇഷ്ടഭക്ഷണമൊരുക്കി ഉപ്പ. കൊയിലാണ്ടിയിലെ സല്ക്കാനരമല്ലേ. കഴിക്കാന്‍ ഇരുന്നപ്പോള്‍ ടേബിളിലുള്ളത് കണ്ട് നമ്പൂതിരിപ്പാട് ഞെട്ടി. ‘തങ്ങള്‍ എന്നെ വല്ലാതെ തീറ്റിച്ചു’ എന്നായി സഖാവ്. അത്രക്കു സല്ക്കാാര പ്രിയനായിരുന്നു ഉപ്പ.

ഒരു ദിവസത്തെ പിതാവിന്റെണ ജീവിത ചിട്ടകള്‍ എങ്ങനെയായിരുന്നു?

സുബ്ഹി വാങ്ക് കൊടുക്കുന്നതിന്റെ മുമ്പ് എഴുന്നേല്ക്കും . ഞങ്ങളെയും വിളിച്ചുണര്ത്തും . പിന്നെ എല്ലാവരെയും കൂട്ടി പള്ളിയില്‍ പോകും. തഹജ്ജുദ് നിസ്കരിച്ച് അല്പംന കഴിയുമ്പോള്‍ സുബ്ഹി വാങ്ക് കൊടുക്കും. പള്ളിയില്‍ അപ്പോഴേക്ക് കുറെ ആളുകള്‍ എത്തിയിരിക്കും. എല്ലാവരും ചേര്ന്ന് ഇസ്തിഗ്ഫാര്‍ ചൊല്ലും. ഉപ്പ തന്നെയാണ് ഇമാമത് നില്ക്കു ക. ഔറാദുകള്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും രാവിലെ ഏഴ് മണിയായിട്ടുണ്ടാകും. ചായ കുടിച്ച് കോഴിക്കോട് കച്ചവടത്തിന് പോകും. മഗ്രിബിനോടടുത്ത സമയത്ത് തിരിച്ച് വരും. ഉപ്പയുടെ ജീവിതത്തില്‍ ഹദ്ദാദ് മുടങ്ങിയത് കണ്ടിട്ടേയില്ല. ഹദ്ദാദ് പതിവാക്കാന്‍ ഞങ്ങളെ ഉപദേശിക്കുമായിരുന്നു.
തഹജ്ജുദ് നിസ്കാരത്തിന് വലിയ പ്രാധാന്യം നല്കിണയിരുന്നു. എത്ര വൈകിക്കിടന്നാലും മുടക്കം വരുത്തില്ല. ഒരു ദിവസം അര്ധന രാത്രിയോടടുത്തപ്പോഴാണ് ഉപ്പയും ഖാദിമും വീട്ടിലെത്തിയത്. ഏതാണ്ട് മൂന്ന് മണിക്കൂറേ സുബ്ഹി വാങ്കിനുള്ളൂ. കുറച്ചു നേരം കിടന്നു. പെട്ടെന്നൊരു കാല്പെ്രുമാറ്റം കേട്ട് ഖാദിം ഞെട്ടി ഉണര്ന്നു . തസ്കരന്മാരായിരിക്കുമെന്നാണ് അയാള്‍ കരുതിയത്. നോക്കിയപ്പോള്‍ റാന്തല്‍ കത്തിച്ച് വുളു എടുത്ത് വരികയാണ് ഉപ്പ. പിന്നെ കിടക്ക മടക്കി വച്ച് തഹജ്ജുദ് നിസ്കരിക്കാന്‍ തുടങ്ങി.



കച്ചവടത്തിന്റെി സ്വഭാവം വിവരിക്കാമോ? മറ്റ് ഏര്പ്പാധടുകള്‍ എന്തെല്ലാമായിരുന്നു?

കോഴിക്കോട്, കൊഴിലാണ്ടി, വടകര, ബര്മ. എന്നിവിടങ്ങളിലായി നല്ല നിലയില്‍ അരിക്കച്ചവടമുണ്ടായിരുന്നു. പിന്നെ കുരുമുളക്, കൊപ്ര, ഉണക്കിയ കപ്പ എന്നിയെല്ലാം കയറ്റിയയക്കുമായിരുന്നു. വമ്പിച്ച കച്ചവടം തന്നെയായിരുന്നു. കിട്ടിയ ലാഭത്തിലൊരു വിഹിതം പാവങ്ങള്ക്കും അശരണര്ക്കു്മായി മാറ്റിവച്ചു. അക്കാലത്ത് റേഷന്‍ അരിക്ക് സര്ക്കായര്‍ സംവിധാനങ്ങള്‍ മതിയാകാതെ വന്നപ്പോള്‍ സ്വന്തം ഗോഡൗണില്‍ നിന്ന് അദ്ദേഹം അരി നല്കിംയത് ഓര്ക്കുയന്നു.
എല്ലാ റമളാനിലും നിരവധി പാവങ്ങള്ക്ക് വസ്ത്രം കൊടുക്കുമായിരുന്നു. പെരുന്നാള്‍ ദിനത്തില്‍ 30 അയല്വാനസികളെയും കുടുംബക്കാരെയും ഒരുമിച്ച്കൂട്ടി ഭക്ഷണം കഴിപ്പിച്ചിട്ടേ ഉപ്പക്ക് സമാധാനമാകൂ. ഞങ്ങള്‍ 21 മക്കളില്‍ 14 ആണ്‍ മക്കളും പേരക്കുട്ടികളും കൂടി പള്ളിയില്‍ പോകുമ്പോള്‍ ഒരു പട തന്നെയുണ്ടാവും. ചെറുപ്പത്തിലെ പല അനുഭവങ്ങളും മറന്ന് പോയിട്ടുണ്ടെങ്കിലും ഇത് എന്റെട ഉള്ളില്‍ മായാതെ നില്ക്കു ന്നു.



രാഷ്ട്രീയത്തിലും സമുദായ നേതൃതലത്തിലും ബാഫഖി തങ്ങള്‍ വ്യത്യസ്ത പദവികള്‍ അലങ്കരിച്ചിരുന്നല്ലോ. അതിനെ കുറിച്ചുള്ള ഓര്മ കള്‍?

സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ്ള, അഖിലേന്ത്യ തലത്തില്‍ ലീഗ് പ്രസിഡന്‍റ്, സമസ്ത ട്രഷറര്‍ തുടങ്ങിയവ അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.

ലീഗ് പല ഘട്ടങ്ങളിലൂടെ കടന്നുപോവുകയുണ്ടായി. രാഷ്ട്രീയ നിലപാടുകളില്‍ അന്നും ഇന്നും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍…!

ഉപ്പയുടെ കാലത്ത് ലീഗ് സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ മഗ്രിബ് വാങ്ക് കൊടുത്താല്‍ വേദിയിലും പരിസരങ്ങളിലും മുഴുവന്‍ നിസ്കാരമായിരിക്കും. ഉപ്പ തന്നെ ഇമാം നില്ക്കും . ഉപ്പ സ്റ്റേജില്‍ നിന്ന് പറയും; ജംഉം കസ്റും ആക്കുന്നവര്‍ അങ്ങനെ നിസ്കരിക്കുക, അല്ലാത്തവര്‍ ഇമാമിനെ തുടരുക. രാഷ്ട്രീയ പരിപാടികളിലും നിസ്കാരം അവ്വല്‍ വഖ്തില്‍ തന്നെ നടക്കണമെന്ന് ഉപ്പാക്ക് നിര്ബംന്ധമായിരുന്നു. ഇന്ന് മുസ്ലിം ലീഗിന്റെഅ കുഞ്ചികസ്ഥാനങ്ങളില്‍ വഹാബിസാന്നിധ്യം ശക്തമായതിനാല്‍ കാര്യങ്ങള്‍ പഴയതു പോലെയല്ല. ഒരിക്കല്‍ ഞാന്‍ എന്റെക കുടുംബത്തോട് ചോദിച്ചു: നിങ്ങളില്‍ ആര്ക്കെതങ്കിലും ലീഗില്‍ വല്ല സ്ഥാനവുമുണ്ടോ? ഇല്ലെന്നായിരുന്നു മറുപടി. ബാഫഖി തങ്ങളുടെ രക്തബന്ധങ്ങളെ പാര്ട്ടി അകറ്റിനിര്ത്തിഥയിരിക്കുകയാണ്. ഒരിക്കലും ഉപ്പ ആഗ്രഹിച്ച മുസ്ലിം ലീഗല്ല ഇപ്പോള്‍ കാണുന്നത്.



രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ പല പരിപാടികളിലും സംബന്ധിക്കേണ്ടിവരും. രാഷ്ട്രീയപരമായി അതൊക്കെ നാട്ടുനടപ്പാണെങ്കിലും മതപരമായി പാടില്ലാത്തതായിരിക്കാം. പലപ്പോഴും കണ്ടുവരുന്ന ഗാനമേളയും ഡാന്സുംത കോലം ഉണ്ടാക്കലും കത്തിക്കലുമൊക്കെ ഉദാഹരണം. ഉപ്പ ലീഗിന്റെ മാത്രമല്ല, സമസ്തയുടെയും നേതാവായിരുന്നല്ലോ. ഏതിനായിരുന്നു അദ്ദേഹം കൂടുതല്‍ പരിഗണന നല്കിേയിരുന്നത്?

ഞാനൊരനുഭവത്തിലൂടെ ഇതിനുത്തരം പറയാം. കോഴിക്കോട് ഹിമായത്തുല്‍ ഇസ്ലാം സ്കൂളിന്റെ് ഉദ്ഘാടന ചടങ്ങിലേക്ക് ഉപ്പയെ ക്ഷണിച്ചു. പരിപാടിയുടെ കുറച്ച് മുമ്പ്, പോകാനുള്ള ഒരുക്കമൊന്നും കാണാത്തതിനാല്‍ പോകുന്നില്ലേ എന്ന് ചോദിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെന മറുപടി ഇതായിരുന്നു: ‘ഞാന്‍ പോകാന്‍ ഉദ്ദേശിച്ചതാണ്, പക്ഷേ ഇപ്പോഴാണ് അവിടെ ഒരു സിനിമാ നടന്‍(പ്രേം നസീര്‍) വരുന്നുണ്ടെന്ന് വിവരം കിട്ടിയത്. അയാളുടെ കൂടെ ഞാന്‍ ഇരുന്നാല്‍ ആലിമീങ്ങള്‍ എന്നെക്കുറിച്ച് എന്ത് കരുതും. സമസ്തയുടെ ഭാരവാഹിത്വത്തിലിരുന്നിട്ട് ഞാന്‍ അതില്‍ പങ്കെടുത്താല്‍ ആളുകള്‍ ചോദിക്കുമ്പോള്‍ ആലിമീങ്ങള്ക്ക്ക മറുപടി പറയാനാകില്ല. അതിനാല്‍ ഞാന്‍ പോകുന്നില്ല. ദീനിനായിരുന്നു ഉപ്പ എന്നും ഒന്നാം സ്ഥാനം നല്കി യിരുന്നത്.
ഉപ്പ കാണിച്ച അതേ പാതയിലാണ് ഞാന്‍ ഇന്നും നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നെ ഒരു പ്രമുഖ ഗോള്ഡ്ദ ഷോപ്പിന്റെ് ഉദ്ഘാടനത്തിന് ക്ഷണിക്കുകയുണ്ടായി. ഞാനും ഹൈദരലി ശിഹാബ് തങ്ങളുമുണ്ട്. പിന്നീടാണ് ഒരു സിനിമാ നടി കൂടി ഉദ്ഘാടനത്തിനെത്തുമെന്ന് സംഘാടകര്‍ പറഞ്ഞത്. എനിക്ക് പകരം അവള്‍ ദുആ ചെയ്യുമോ എന്നു ഞാനവരോട് ചോദിച്ചു. അവള്‍ ഉണ്ടെങ്കില്‍ ഞാന്‍ നാളെയേ വരൂ എന്നറിയിച്ചു.

രാഷ്ട്രീയ രംഗം കൈകൂലികള്ക്ക് സാധ്യതയുള്ളതാണല്ലോ. അത്തരം അധര്മ്ങ്ങള്ക്കെ്തിരെയുള്ള സംസാരങ്ങള്‍/ഉപദേശങ്ങള്‍ പിതാവില്‍ നിന്നുണ്ടായിരുന്നോ?



തീര്ച്ച്യായും. ഒരിക്കല്‍ മന്നത്ത് പത്മനാഭന്‍ സമുദായ സംഘടനക്ക് ഒരു കോളേജ് ആവശ്യപ്പെട്ട് ഗവണ്മെനന്റിലന്റെസ അനുവാദത്തിനായി അന്നത്തെ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയെ സമീപിച്ചു. സിഎച്ച് ആദ്യം അതംഗീകരിച്ചില്ല. ഉടന്‍ അദ്ദേഹം ഉപ്പയെ കണ്ടു. അദ്ദേഹത്തെ അനുനയിപ്പിച്ച് ഉപ്പ പറഞ്ഞു: ‘സിഎച്ച് എന്റെ് തൊഴിലാളിയും ഞാന്‍ മുതലാളിയുമാണ്. ഇവിടെ ഞാന്‍ പറയുന്നതേ നടക്കൂ’. വൈകാതെ സ്ഥാപനം തുടങ്ങാന്‍ അനുമതിയായി. അതിന്റെച സംഘാടകര്‍ ഉപ്പയുടെ കൈയ്യില്‍ പതിനായിരം രൂപയുടെ ചെക്ക് നല്കി . ഉടനെ അത് നാല് കഷ്ണമാക്കിയിട്ട് ഉപ്പ പറഞ്ഞു: ‘നിങ്ങള്‍ ഭൂരിപക്ഷ വിഭാഗമാണ്, ഞങ്ങള്‍ ന്യൂനപക്ഷവും. ദയവ് ചെയ്ത് ഞങ്ങളെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കരുത്.’ ഇന്ന് ഇത്തരത്തിലൊരു നേതാവിനെ കിട്ടുമോ!

രാഷ്ട്രീയത്തില്‍ കയറ്റിറക്കങ്ങള്‍ സ്വാഭാവികമാണല്ലോ. ധാരാളം പ്രതിസന്ധികള്‍ അദ്ദേഹം ജീവിതത്തില്‍ നേരിട്ടു. അതൊക്കെ എങ്ങനെയാണ് തരണം ചെയ്തത്?

ആരോടും എന്തും ധീരതയോടെ വിളിച്ച് പറയാന്‍ സാധിച്ചിരുന്നുവെന്നതാണ് ഉപ്പയുടെ വലിയ കൈമുതല്‍. അഴകൊഴമ്പന്‍ സമീപനമില്ല. എന്ത് പ്രശ്നവും വളരെ പെട്ടെന്ന് സൗമ്യമായി കൈകാര്യം ചെയ്യാന്‍ അസാമാന്യ പാടവമുണ്ടായിരുന്നു. പയ്യോളിയില്‍ ഒരു കൊലപാതകം നടന്നു. പക്രു കൊലക്കേസ് അക്കാലത്ത് ഏറെ കോളിളക്കമുണ്ടാക്കി. വ്യക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ സമുദായവല്ക്ക രിക്കുകയായിരുന്നു. വന്‍ ലഹളയിലേക്ക് വഴിയൊരുക്കാന്‍ പോന്നതായിരുന്നു അത്. ഉപ്പ അപ്പോള്‍ ബര്മിയിലായിരുന്നു. വിവരം അറിഞ്ഞപ്പോള്‍ പയ്യോളിലേക്ക് തിരിച്ചു. കക്ഷി ഭേദമന്യേ എല്ലാവരെയും ഒരുമിച്ചുകൂട്ടി. അദ്ദേഹം പറഞ്ഞു: ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ കൊന്നു. അവര്‍ അതിന് പ്രതികാരവും ചെയ്തു. ഇത് കൊണ്ട് എന്ത് നേട്ടമുണ്ടായി? ഇത് ഇവിടെ വച്ച് നിര്ത്താം നമുക്ക്. നിങ്ങള്‍ നിങ്ങളുടെ ദൈവത്തോട് പ്രാര്ത്ഥിേക്കൂ. ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തോടും. എല്ലാവരോടും സൗമ്യമായി വര്ത്തി്ച്ചു. ജനങ്ങള്‍ ആ ഉപദേശം സ്വീകരിച്ചു. അങ്ങനെ വന്‍ ലഹളയിലേക്ക് നിങ്ങേണ്ടിയിരുന്ന പ്രശ്നത്തിന് ശുഭപര്യവസാനം കൈവന്നു. അതുപോലെ തന്നെയായിരുന്നു മുട്ടിപ്പോക്ക് സംഭവവും. പള്ളിയുടെ മുന്നിലൂടെ ചിലര്‍ നിസ്കാര സമയത്ത് ചെണ്ടയും മറ്റും മുട്ടി പോവും. തങ്ങള്‍ അവരോട് പറഞ്ഞു: ഞങ്ങളുടെ ആരാധനാലയം പള്ളിയാണ്, നിങ്ങളുടേത് അമ്പലവും. ഞങ്ങളുടെ ആരാധനക്ക് വിഷമമുണ്ടാക്കുന്ന തരത്തിലുള്ള ഈ മുട്ടിപ്പോക്ക് കൊണ്ട് ഞങ്ങള്‍ പ്രയാസപ്പെടുന്നുണ്ട്. നിങ്ങളുടെ അമ്പലത്തിലേക്ക് ഞങ്ങള്‍ മുട്ടിപ്പോകുന്നില്ല. അത് കൊണ്ട് ഇത് നിര്ത്തി വച്ച് സഹകരിക്കണം. അവര്‍ അത് സ്വീകരിച്ചു.



ബാഫഖി തങ്ങളുടെ ജനങ്ങളുമായുള്ള ഇടപെടല്‍ അടുത്തു നിന്നു കണ്ടിരിക്കുമല്ലോ. ഓര്മികള്‍?

നിസ്കാരം ഖളാ ആക്കരുത് എന്നും ഹദ്ദാദ് മുടക്കരുതെന്നും ഉപ്പയുടെ പ്രധാന വസ്വിയ്യത്തുകളായിരുന്നു. ഒരിക്കല്‍ രസകരമായ ഒരു സംഭവമുണ്ടായി. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പിരിവുമായി ബന്ധപ്പെട്ട് ഉപ്പ മദ്രാസില്‍ പോയി. തങ്ങള്‍ വലിയ ധര്മി ഷ്ഠനായതിനാല്‍ അവിടത്തെ പള്ളിക്ക് എന്തെങ്കിലും നല്ക ണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ ഇഷാഇന് പള്ളിയില്‍ വരൂ, അപ്പോള്‍ തരാം എന്നായി ഉപ്പ. സംഭവം നാട്ടിലാകെ പരന്നു. തങ്ങള്‍ എന്തോ തരുന്നുണ്ടെന്ന് പറഞ്ഞ് പണക്കാരും സാധാരണക്കാരുമെല്ലാം പള്ളിയില്‍ സംഘടിച്ചു. നിസ്കാരം കഴിഞ്ഞ് എഴുന്നേറ്റ് നിന്ന് ഉപ്പ പറഞ്ഞു: ഞാന്‍ തരുന്നത് സ്വീകരിക്കാന്‍ വന്നവരല്ലേ നിങ്ങള്‍? ‘അതേ’ എന്ന് അവര്‍. അപ്പോള്‍ ഫാത്തിഹ വിളിച്ച് ഹദ്ദാദ് ആരംഭിച്ചു. ശേഷം ഉപ്പ പറഞ്ഞു: ഇതാണ് എനിക്ക് തരാനുള്ളത്. അത് ഞാന്‍ തന്നു. നിങ്ങള്‍ പതിവാക്കുക. ഞാന്‍ ജാമിഅ നൂരിയ്യയുടെ പിരിവിന് വന്നതാണ്. അതിനാല്‍ എനിക്ക് തരാനുള്ളത് നിങ്ങളും തരിക. നിങ്ങളെ കൊണ്ട് പറ്റുന്നത് മതി.

ബാഫഖി തങ്ങളുടെ ജീവിതത്തിലെ പല നിര്ണാവയക നിമിഷങ്ങള്ക്കുംള താങ്കള്‍ സാക്ഷിയായിരുന്നല്ലോ. പ്രതിസന്ധികളെ എങ്ങനെയാണ് അദ്ദേഹം തരണം ചെയ്തിരുന്നത്?

ഉപ്പക്ക് ഹൃദയാഘാതം സംഭവിച്ചത് ഓര്ക്കുാന്നു. അന്ന് ഞാനാണ് കച്ചവടത്തിന്റെ’ കണക്ക് നോക്കിയിരുന്നത്. പണം ആവശ്യം വന്നപ്പോള്‍ ഉപ്പയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ കഴിഞ്ഞില്ല. ഉപ്പക്ക് തിരേ വയ്യെന്ന് അറിയിപ്പ് കിട്ടിയപ്പോള്‍ ഞാന്‍ വേഗം വീട്ടിലെത്തി. അപ്പോഴേക്ക് ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. സ്ഥിരമായി ചികിത്സിച്ചിരുന്ന രാമേന്ദ്രന്‍ ഡോക്ടറെ വിളിക്കാന്‍ ഉപ്പ ആവശ്യപ്പെട്ടു. അദ്ദേഹത്തെ കിട്ടാതെ വന്നപ്പോള്‍ വല്ലപ്പോഴുമൊക്കെ കാണിക്കാറുള്ള ഗഫൂര്‍ ഡോക്ടറെ വരുത്താന്‍ പറഞ്ഞു. അദ്ദേഹം എത്തിയപ്പോഴേക്കും ബോധം പോയിരുന്നു. പെട്ടെന്ന് ഓക്സിജന്‍ മാസ്ക് വച്ചു. 16 മിനിറ്റോളം ബോധമില്ലാതെ കിടന്നിരിക്കണം. ബാഫഖി തങ്ങള്‍ നിര്യാതനായെന്നു വരെ അപ്പോഴേക്ക് പുറത്തു പ്രചരിക്കുകയുണ്ടായി. ഏതായാലും ഉപ്പ കണ്ണു തുറന്നു. എഴുന്നേറ്റ ഉടനെ പറഞ്ഞത്, ‘ഞാന്‍ നിസ്കരിച്ചിട്ടില്ല’ എന്നാണ്. അപ്പോഴേക്ക് വീട്ടിലെത്തിച്ചേര്ന്നഴ ഇകെ അബൂബക്കര്‍ മുസ്ലിയാര്‍ ആശ്വസിപ്പിച്ചപ്പോള്‍ ഇതായിരുന്നു മറുപടി: ‘ ഞാന്‍ ഇന്നു വരെ ഒരു വഖ്തും ഖളാആക്കിയിട്ടില്ല. അതിന് അല്ലാഹു ഇതുവരെ ഇടവരുത്തിയിട്ടില്ല.’ പിന്നെ മാസ്ക് മാറ്റി തയമ്മും ചെയ്ത് നിസ്കരിച്ചു. നിസ്കാര ശേഷം മാസ്ക് ഘടിപ്പിച്ചു കൊടുത്തു. പതിവു പോലെത്തന്നെ പുലര്ച്ചെ എഴുന്നേറ്റു.

1973 ജനുവരി 19-ന് ഹജ്ജിനിടെ മക്കത്ത് വച്ചാണല്ലോ മഹാനവര്കനളുടെ നിര്യാണം. ജന്നതുല്‍ മുഅല്ലയില്‍ മറമാടുകയും ചെയ്തു. അസുഖമായിട്ടും ഹജ്ജിന് പോയ സാഹചര്യം?

ഈ ചോദ്യത്തിന് മറുപടി പറയും മുമ്പ് മറ്റൊരു കാര്യം പറയാം. ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് മരണമടഞ്ഞപ്പോള്‍ ആദരാജ്ഞലിയര്പ്പി ച്ച് മയ്യിത്തിന്റെ് മേല്‍ റീത്ത് വെക്കാന്‍ തുനിഞ്ഞ മന്ത്രി കരുണാനിധിയെ ഉപ്പ നിരുത്സാഹപ്പെടുത്തി. മുസ്ലിമിന്റെറ മയ്യിത്തിന് ചില ആദരവുണ്ടല്ലോ. ഇത് തന്റെപ ആദരവാണെന്ന് പറഞ്ഞപ്പോള്‍, നിര്ബതന്ധമെങ്കില്‍ കാലിന്റെആയും അപ്പുറം വച്ചിട്ട് പോയിക്കൊള്ളൂ എന്നു പറഞ്ഞു. ഇസ്ലാമിക വിരുദ്ധമായൊരു കാര്യത്തിനെതിരെ പ്രതികരിക്കാനാളില്ലാത്ത സാഹചര്യം ഉപ്പയില്‍ വലിയ വിഷമമുണ്ടാക്കി. അങ്ങനെയെങ്കില്‍ ഞാന്‍ മരിച്ചാല്‍ ഇവര്‍ എന്തെല്ലാം ചെയ്യും! ആ ആശങ്ക പലപ്പോഴും അലട്ടിയിരുന്നു. പിന്നീടുള്ള കാലം പ്രാര്ത്ഥെനയായിരുന്നു: അല്ലാഹുവേ, നീ എന്നെ മക്കത്ത് വച്ച് മരിപ്പിച്ച് ജന്നതുല്‍ മുഅല്ലയില്‍ ഖദീജ ബീവി(റ)യുടെ സമീപത്ത് ഖബറടക്കണേ…!
ഉപ്പ എല്ലാം കണക്കു കൂട്ടിയിരിക്കണം. അതുകൊണ്ടായിരിക്കണം അസുഖമായിട്ടും മക്കയിലേക്ക് പോകാന്‍ തീരുമാനിച്ചത്. യാത്രക്ക് മുമ്പ് മക്കളെ വിളിച്ച് കൂട്ടി കാര്യം പറഞ്ഞു. ഒരു മകളും മരുമകനും തങ്ങളുടെ കൂടെ യാത്ര തിരിച്ചു. എന്റെച ഭാര്യ ആദ്യമായി ഗര്ഭിരണിയായിരുന്നു അപ്പോള്‍. ഏഴാം മാസം. യാത്രാ മധ്യത്തില്‍ ഉപ്പ എന്നോട് പറഞ്ഞു: ‘ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല, ബീവി സുഖമായി പ്രസവിക്കും, നിന്നെ റബ്ബ് സഹായിക്കും.’ എനിക്ക് ആ വാക്കുകള്‍ മതിയായിരുന്നു. വലിയ ആശ്വാസവും സന്തോഷവും തോന്നി. മക്കാ ശരീഫില്‍ നിന്ന് അസുഖം മൂര്ച്ഛി ച്ചപ്പോള്‍ കൂടെയുള്ളവരോട് പറഞ്ഞു: വാപ്പ പോവാ മക്കളേ! എനിക്ക് രണ്ട് കോളേജുകളിലും വ്യക്തിപരമായി ഒരാള്ക്കും കടങ്ങളുണ്ട്. എന്റെേ കൈയില്‍ ഇപ്പോള്‍ പണമായി ഒന്നുമില്ല. മുതലായി പലതും ഉണ്ട്. അതില്‍ നിന്ന് നിങ്ങള്‍ ആ കടങ്ങള്‍ വീട്ടണം. എന്നെ അസ്വ്റിന് ശേഷം കഅ്ബയുടെ മുന്നില്‍ കടത്തി പിറകില്‍ നിങ്ങള്‍ നിസ്കരിക്കണം. ഇന്ഷാറ അല്ലാഹ്! ഞാന്‍ പോവുകയാണ്.’ പിന്നെ കലിമ ചൊല്ലി കൈ കെട്ടി ഉപ്പ പരലോകം പുല്കിാ. മക്കാ ശരീഫില്‍ വാര്ത്തക പരന്നു. നാട്ടിലും അറിഞ്ഞു. ഇഷ്ട ജനങ്ങള്‍ കണ്ണീര്‍ തൂകി. ഇന്ത്യയില്‍ നിന്നുള്ള ആയിരത്തില്പടരം ഹാജിമാരടക്കം വിവിധ പ്രദേശങ്ങളില്‍ നിന്ന് അവിടെ എത്തിച്ചേര്ന്നാ പതിനായിരങ്ങള്‍ പുലര്ച്ച ക്ക് മുമ്പേ ബൈതുല്‍ ഫാസില്‍ എന്ന ഗൃഹത്തില്‍ തടിച്ചുകൂടി. പുഞ്ചിരിച്ച് ഉറങ്ങിക്കിടക്കുന്ന പ്രിയ നേതാവിന്റെി മുഖം അവസാനമായി ഒരു നോക്കു കാണാന്‍. ഹറമിലെ മയ്യിത്ത് നിസ്കാരത്തിനു ശേഷം വന്ജ നാവലി ആഗ്രഹം പോലെ ഉപ്പക്ക് ഖദീജ(റ)യുടെ ചാരത്ത് അന്ത്യവിശ്രമമൊരുക്കി.

സൽ സ്വഭാവം:പെരുമാറ്റ ശാസ്ത്രം-2; നല്ല കൂട്ടുകാരെ സമ്പാദിക്കുക●


ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0


പെരുമാറ്റ ശാസ്ത്രം-2; നല്ല കൂട്ടുകാരെ സമ്പാദിക്കുക● റഹ്മത്തുല്ലാഹ് സഖാഫി എളമരം 0 COMMENTS
Earn Good Friends-Malayalam
നല്ല മനസ്സില്‍ നിന്നാണ് നല്ല പെരുമാറ്റത്തിന്‍റെ തുടക്കം. മനസ്സ് ദുഷിച്ചാല്‍ പെരുമാറ്റവും മോശമാകും. നാം വളരെ ബഹുമാനിക്കുകയും ഏറെ പ്രിയം വെക്കുകയും ചെയ്യുന്ന ഒരാളെ കണ്ടുമുട്ടിയാല്‍ ആദ്യം നമ്മുടെ മുഖം തെളിയും. ചുണ്ടുകളില്‍ വശ്യമായ പുഞ്ചിരി വിരിയും. നാവില്‍ നിന്ന് നല്ല വാക്കുകള്‍ പുറത്തുവരും. അദ്ദേഹത്തിന്‍റെ കരം കവരാനും ആലിംഗനം ചെയ്യാനും ശരീരം വെമ്പല്‍കൊള്ളും. അദ്ദേഹത്തോടുള്ള മനോഭാവം നന്നായപ്പോള്‍ പെരുമാറ്റവും നന്നായതാണ് ഇവിടെ കണ്ടത്.

ഇനി, ഒരാളോട് നമുക്ക് കടുത്ത വെറുപ്പും വിദ്വേഷവുമാണെങ്കിലോ? അയാളെ കാണുമ്പോള്‍ മുഖം കറുക്കുകയും ചുണ്ടുകള്‍ അവജ്ഞയോടെ കോടുകയും നാവില്‍ നിന്ന് ദുഷിച്ച വാക്കുകള്‍ ഉതിര്‍ന്നു വീഴുകയും ചെയ്യും. ചിലപ്പോള്‍ ഇടിയും തൊഴിയും തന്നെ നടന്നെന്നിരിക്കും. മികച്ച പെരുമാറ്റം പുറത്തുവരാന്‍ വിമലീകൃതമായ മനസ്സു വേണമെന്നു ചുരുക്കും.

സമൂഹത്തില്‍ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരെ നാം കണ്ടുമുട്ടും. അവരോടെല്ലാം അവരര്‍ഹിക്കുന്ന വിധത്തില്‍ വേണം പെരുമാറാന്‍. സുഹൃത്തുക്കള്‍ക്കിടയില്‍ നല്ല കൂട്ടുകാരനായി മാറാന്‍ ശീലിക്കണം. വിശാലമായൊരു സൗഹൃദവലയം സൃഷ്ടിച്ചെടുക്കുകയാണ് ആദ്യം വേണ്ടത്. നബി(സ്വ) പറയുകയുണ്ടായി: സത്യവിശ്വാസി ഇണങ്ങുന്നവനും ഇണക്കപ്പെടാന്‍ കഴിയുന്നവനുമാണ്. ഇണങ്ങാനും ഇണക്കപ്പെടാനും പറ്റാത്തവനില്‍ നിന്ന് ഒരു നന്മയും വിളയില്ല (അഹ്മദ്, ത്വബ്റാനി).

സുഹൃത്തുക്കളെ ഉണ്ടാക്കിയെടുക്കുന്നതിന്‍റെ രണ്ടു രീതികളാണ് പ്രവാചകര്‍ ഇവിടെ പരാമര്‍ശിച്ചത്. ഒന്ന്, അങ്ങോട്ട് കയറി പരിചയപ്പെടുകയും ഇണങ്ങാന്‍ ശ്രമിക്കുകയും ചെയ്യുകയെന്നതാണ്. ബസ് സ്റ്റോപ്പ്, റയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളില്‍ മണിക്കൂറുകളോളം കാത്തിരിക്കുന്നവരാണ് നമ്മില്‍ പലരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ തൊട്ടടുത്തിരിക്കുന്നവരോടൊന്ന് പുഞ്ചിരിക്കാന്‍, പരിചയപ്പെടാന്‍ തയ്യാറാവാതെ ആള്‍ക്കൂട്ടത്തില്‍ ഏകാന്തവാസം അനുഭവിക്കുന്നവരായി നാം മാറാറുണ്ടോ എന്ന് സ്വയം വിലയിരുത്തുക.

ഇത്തരം ഘട്ടങ്ങളില്‍ മറ്റൊരാള്‍ നമ്മോട് പരിചയപ്പെടാന്‍ വന്ന് പേരു ചോദിച്ചാല്‍ പേരു മാത്രം മറഞ്ഞ് മുഖം തിരിക്കുകയോ ഫോണിലേക്ക് ഊളിയിടുകയോ ചെയ്യുന്നവരുണ്ട്. സംസാരിക്കാന്‍ താല്‍പര്യമില്ലായ്മ ശരീര ഭാഷയിലൂടെ പ്രകടിപ്പിക്കുന്നവരും വ്യക്തമായി പറയുന്നവരും കുറവല്ല. ഇത്തരക്കാര്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്. അയാളിലേക്ക് തിരിഞ്ഞ് പുഞ്ചിരിച്ച് പേരു പറയുകയും അയാളുടെ പേരും നാടും അന്വേഷിക്കുകയും കൂടുതല്‍ അടുത്തറിയാന്‍ ശ്രമിക്കുകയും ചെയ്യണം. ഇതാണ് ഇണക്കപ്പെടാന്‍ കഴിയുന്നവനാകണം എന്ന തിരുവചനത്തിന്‍റെ ഒരു പൊരുള്‍.

ജനങ്ങളുമായി അടുക്കാന്‍ മടിച്ച് ഉള്‍വലിയുന്നതും അന്തര്‍മുഖനായി മാറുന്നതും നമ്മുടെ നിലവാരം കുറക്കുക മാത്രമല്ല, സമൂഹത്തിന് നന്മകള്‍ സമ്മാനിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന് കൂടി നാം മനസ്സിലാക്കണം.

ഒരാള്‍ നമ്മെ പരിചയപ്പെടാന്‍ വരുമ്പോള്‍ അയാള്‍ക്ക് തീര്‍ച്ചയായും ചില താല്‍പര്യങ്ങള്‍ കാണും. വിമാനം കാത്ത് ടെര്‍മിനലിലെ കസേരയിലിരിക്കുമ്പോള്‍ ഒരാള്‍ കുശലാന്വേഷണത്തിന് വരുന്നുണ്ടെങ്കില്‍ ഒരുപക്ഷേ അയാള്‍ ആദ്യമായി വിമാന യാത്ര നടത്തുന്നവനായിരിക്കും. അപരിചിതമായൊരു ലോകത്ത് അയാള്‍ നിങ്ങളില്‍ നിന്ന് യാത്രാ സംബന്ധമായ ചില സഹായങ്ങള്‍/അറിവുകള്‍ പ്രതീക്ഷിക്കുന്നുണ്ടാകും. അത് ചോദിച്ചറിയാനുള്ള ആമുഖമാണ് ഈ പരിചയപ്പെടല്‍. അയാള്‍ക്ക് മുഖം കൊടുക്കാതിരുന്നാല്‍ സഹജീവിയെ സഹായിക്കാനുള്ള ഒരവസരമാണ് നഷ്ടപ്പെടുത്തുന്നത്. ഇത് കൊണ്ടാണ് ജനങ്ങളോട് ഇണങ്ങാന്‍ തയ്യാറില്ലാത്തവനില്‍ നിന്ന് ഒരു നന്മയും ഉത്ഭവിക്കില്ലെന്നു നബി(സ്വ) പറഞ്ഞത്.

അടുപ്പത്തിന്‍റെ തോതനുസരിച്ച് കൂട്ടുകാരെ മൂന്നായി തിരിക്കാം. ആത്മമിത്രങ്ങള്‍, സുഹൃത്തുക്കള്‍, പരിചയക്കാര്‍. ഇതില്‍ രഹസ്യവും പരസ്യവും പങ്കുവെക്കാനും സന്തോഷത്തിലും സന്താപത്തിലും കൂട്ടുചേര്‍ക്കാനും പറ്റിയ അടുത്ത സ്നേഹബന്ധമുള്ള കൂട്ടുകാരാണ് ആത്മമിത്രങ്ങള്‍. ചില പ്രത്യേക കാര്യങ്ങളില്‍ മാത്രം സഹകരിപ്പിക്കുകയും പങ്കാളിയാക്കുകയും ചെയ്യുന്നവരാണ് സുഹൃത്തുക്കള്‍. ഇവരോട് എല്ലാ രഹസ്യങ്ങളും പറയാന്‍ പാടില്ല. മൂന്നാമതു പറഞ്ഞ പരിചയക്കാര്‍ യാത്രാവേളകളിലോ സദസ്സുകളിലോ മറ്റോ പരിചയപ്പെട്ടവരാണ്. സുഹൃത്തുക്കളോടുള്ളത്ര തന്നെ അടുപ്പം ഇവരോട് ഉണ്ടാകില്ല.

പരസ്പരം നന്മകള്‍ പങ്കുവെക്കാനാണല്ലോ നാം സുഹൃത്തുക്കളെ സമ്പാദിക്കുന്നത്. നന്മ വിളയുന്ന കാര്യത്തില്‍ മനുഷ്യര്‍ മരങ്ങളെ പോലെയാണെന്ന് ഇമാം ഗസാലി(റ). ചില മരങ്ങള്‍ക്ക് തണലുണ്ടാകും. എന്നാല്‍ ഫലമുണ്ടാകില്ല. മറ്റു ചിലതിന് ഫലങ്ങളുണ്ടാകും, തണലുണ്ടാകില്ല. വേറെ ചില മരങ്ങള്‍ക്ക് ഇവ രണ്ടുമുണ്ടാകും. മറ്റു ചില മരങ്ങള്‍ക്ക് തണലും ഫലവുമുണ്ടാകില്ല. ഇതു പോലെയാണ് സുഹൃത്തുക്കളും. ഇതില്‍ ഫലവും തണലും ഇഹലോകത്തും പരലോകത്തും ഉപകാരപ്പെടുന്നവരാണ്. തണലുണ്ട്, ഫലമില്ല എങ്കില്‍ അവര്‍ ഭൗതിക ലോകത്തേക്ക് മാത്രമുള്ള കൂട്ടുകാരാണ്. രണ്ടുമില്ലാത്തവര്‍ ശല്യക്കാരാണ്, മുള്ളു നിറഞ്ഞ മരങ്ങള്‍ പോലെ. ഉപകാരം തരില്ലെന്നു മാത്രമല്ല, ഉപദ്രവമേല്‍പിക്കുക കൂടി ചെയ്യുന്നതിനാല്‍ ഇത്തരക്കാരെ കൂട്ടുകാരാക്കി കുടുങ്ങാതിരിക്കുക.

(തുടരും)

ഈദ്ഗാഹ്: പ്രമാണങ്ങള്‍ എന്ത് പറയുന്നു?

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0



ഈദ്ഗാഹ്: പ്രമാണങ്ങള്‍ എന്ത് പറയുന്നു?● അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം 0 COMMENTS
Eid Gah- Malayalam article
ഈദ്ഗാഹിന്‍റെ പേരില്‍ വിശ്വാസികളെ പെരുന്നാള്‍ സുദിനങ്ങളില്‍ വൃത്തിഹീനമായ മാര്‍ക്കറ്റുകളിലേക്കും മൈതാനങ്ങളിലേക്കും  നിസ്കാരത്തിന് വലിച്ചിഴക്കുന്നവരാണ് ബിദഇകള്‍. ഗള്‍ഫ് നാടുകളെയാണ് ഇവര്‍ ഇക്കാര്യത്തില്‍ അനുകരിക്കാറുള്ളത്. എന്നാല്‍ ഈദ്ഗാഹിന്‍റെ വിഷയത്തില്‍ ഗള്‍ഫ് നാടുകളോട് താരതമ്യം ചെയ്യുന്നത് ശുദ്ധവിവരക്കേടാണെന്ന് ആര്‍ക്കും ബോധ്യപ്പെടും. കാരണം അവിടങ്ങളിലെല്ലാം പെരുന്നാള്‍ നിസ്കാരത്തിനു വേണ്ടി പ്രത്യേകമായി തയ്യാര്‍ ചെയത സ്ഥലങ്ങളെയാണ് ഈദ്ഗാഹ് എന്ന് വിളിക്കുന്നത്. നിസ്കാര ശേഷം പൂട്ടി അടുത്ത നിസ്കാരം വരെ സംരക്ഷിക്കുകയും വൃത്തിയായി പരിപാലിക്കപ്പെടുകയും ചെയ്യുന്ന കേന്ദ്രങ്ങളാണവ. അല്ലാതെ ഏതെങ്കിലും ചന്തകളിലോ മറ്റോ ബാനര്‍ വച്ച തട്ടിക്കൂട്ട് ഈദ്ഗാഹുകളല്ല. പെരുന്നാള്‍, ഗ്രഹണം പോലുള്ള നിസ്കാരങ്ങള്‍ക്കു വേണ്ടി പ്രത്യേകം മാറ്റിവച്ച സ്ഥലങ്ങളാണ് ഇവ.

ഈദ്ഗാഹ് എന്ന് ഇന്ത്യയിലും അറബി നാടുകളില്‍ മൈദാനു സ്വലാത്ത് എന്നും വിളി ക്കപ്പെടുന്നു. പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കാന്‍ പള്ളിയാണോ മൈതാനമാണോ ഉത്തമമെന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വീക്ഷണാന്തരമുണ്ട്. പെരുന്നാള്‍ നിസ്കരത്തിനു വേണ്ടി പ്രത്യേകം തയ്യാര്‍ ചെയ്ത സ്ഥലം ഉണ്ടെങ്കില്‍ തന്നെ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ മാത്രം പള്ളി വിശാലമാണെങ്കില്‍ പള്ളിയില്‍വച്ച് നിര്‍വഹിക്കുന്നതാണ് ഉത്തമമെന്ന വീക്ഷണമാണ് ശാഫിഈ മദ്ഹബില്‍ പ്രബലം. പ്രവിശാലവും സൗകര്യപ്രദവുമായ മസ്ജിദുകള്‍ അടച്ച്പൂട്ടി പെരുന്നാള്‍ ദിനം വൃത്തിഹീനമായ സ്ഥലങ്ങളില്‍ പോയി നിസ്കാരം നിര്‍വഹിക്കുന്ന പുത്തന്‍ വാദികളുടെ നിലപാട് എതിര്‍ക്കപ്പെടേണ്ടതാണ്.



‘നബി(സ്വ) ചെറിയ പെരുന്നാള്‍ ദിവസവും വലിയ പെരുന്നാള്‍ ദിവസവും മുസ്വല്ലയിലേക്കു പുറപ്പെട്ടിരുന്നു’- ഇമാം മുസ്ലിം സ്വഹീഹില്‍ ഉദ്ധരിച്ച ഈ ഹദീസാണ് ഈ നടപടിക്ക് പുത്തന്‍ വാദികള്‍ തെളിവാക്കാറുള്ളത്. എന്നാല്‍ എന്താണ് ഈ ഹദീസിന്‍റെ താല്‍പര്യമെന്ന് ഇമാം നവവി(റ) വിശദീകരിക്കുന്നുണ്ട്. ‘പെരുന്നാള്‍ നിസ്കാരത്തിനായി മുസ്വല്ലയിലേക്ക് പുറപ്പെടല്‍ സുന്നത്താണെന്നും പള്ളിയില്‍വച്ച് നിസ്കരിക്കുന്നതിനേക്കാള്‍ അതാണുത്തമമെന്നും അഭിപ്രായപ്പെട്ടവര്‍ക്ക് ഈ ഹദീസ് പ്രമാണമാക്കാവുന്നതാണ്. ഈ ഹദീസ് അടിസ്ഥാനപ്പെടുത്തിയാണ് അധിക പട്ടണങ്ങളിലും പെരുന്നാള്‍ നിസ്കാരത്തിന് മുസ്വല്ലകള്‍ ഉപയോഗപ്പെടുത്തുന്നത്. മക്കാ നിവാസികള്‍ പണ്ടുകാലം മുതലേ പള്ളിയില്‍വച്ച് മാത്രമാണ് പെരുന്നാള്‍ നിസ്കാരം നിര്‍വഹിച്ചിരുന്നത്.

ശാഫിഈ ധാരയിലെ പണ്ഡിതന്മാര്‍ക്ക് ഈ വിഷയത്തില്‍ രണ്ട് വീക്ഷണങ്ങളാണുള്ളത്. ഒന്ന്: പെരുന്നാള്‍ നിസ്കാരത്തിന് പള്ളിയേക്കാള്‍ ഉത്തമം മൈതാനമാണ്. ഈ ഹദീസാണ് ഉദ്ധൃത വീക്ഷ ണത്തിന്‍റെ അവലംബം. രണ്ട്: എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ മാത്രം പള്ളി വിശാലമാണെങ്കില്‍ മൈതാനിയേക്കാള്‍ ഉത്തമം പള്ളിതന്നെ. ഈ വീക്ഷണത്തെയാണ് ബഹുഭൂരിഭാഗം പണ്ഡിതന്മാരും പ്രബലമാക്കുന്നത്. ഇതിന് അവരുടെ തെളിവ്  ‘മക്കാനിവാസികള്‍ പെരുന്നാള്‍ നിസ്കാരം പള്ളിക്ക് പുറത്ത്വച്ച് നിസ്കരിക്കാതി രുന്നത് പള്ളി വിശാലമായത് കൊണ്ടും നബി(സ്വ) മൈതാനിയിലേക്ക് പുറപ്പെട്ടത് പള്ളിയുടെ വിശാലത കുറവ് കൊണ്ടുമാണ്. അതിനാല്‍ പള്ളി വിശാലമാണെങ്കില്‍ അതുതന്നെയാണ് ഉത്തമമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു (ശര്‍ഹു മുസ്ലിം).



അബൂഇസ്ഹാഖുശ്ശീറാസി(റ) വിവരിക്കുന്നു: ‘പള്ളി വിശാലമാണെങ്കില്‍ അവിടെ മറ്റൊരഭിപ്രായത്തിന് പഴുതില്ല. പള്ളി തന്നെയാണുത്തമം. കാരണം മക്കയില്‍ ഒരു ഘട്ടത്തില്‍ പോലും പള്ളിക്കു വെളിയില്‍വച്ച് പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, മൈതാനിയേക്കാള്‍ വൃത്തിയിലും ശ്രേഷ്ഠതയിലും മുമ്പില്‍ നില്‍ക്കുന്നത് പള്ളി തന്നെയാണല്ലോ (മുഹദ്ദബ്). ഇതേ ആശയം മറ്റു പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇബ്നു ഹജറുല്‍ ഹൈതമി(റ) കുറിച്ചു: ‘ഭൂമിയില്‍ ഏറ്റവും ശ്രേഷ്ഠമായ സ്ഥലം പള്ളിയാണല്ലോ. അതിനാല്‍ പെരുന്നാള്‍ നിസ്കാരം അവിടെ വച്ച് നിര്‍വഹിക്കലാണ് അഭികാമ്യം. തിരുനബി(സ്വ) പെരുന്നാള്‍ നിസ്കാരം നിര്‍വഹിച്ചത് മൈതാനിയിലാണന്നും അതിനാല്‍ പെരുന്നാള്‍ നിസ്കാര നിര്‍വഹണത്തിന് പള്ളിയെക്കാള്‍ മൈതാനിയാണുത്തമമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുവെങ്കിലും. നബി(സ്വ)യുടെ കാലത്ത് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ മാത്രം പള്ളി വിശാലമല്ലാത്തത് കൊണ്ടാണ് അവിടുന്ന് മൈതാനിയിലേക്കു പുറപ്പെട്ടത് എന്ന് പണ്ഡിതന്മാര്‍ ആ അഭിപ്രായത്തെ ഖണ്ഡിച്ചിട്ടുണ്ട്. മസ്ജിദുല്‍ ഹറാമല്ലാത്ത പള്ളികളുടെ കാര്യത്തിലാണ് പ്രസ്തുത രണ്ടഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നത്. മസ്ജിദുല്‍ ഹറാമിന്‍റെ പുണ്യവും കഅ്ബയെ നേരില്‍ കാണുന്നതും പരിഗണിച്ചാല്‍ അവിടെവച്ച് തന്നെയാണ് പെരുന്നാള്‍ നിസ്കാരം ഉത്തമമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. എങ്കിലും വല്ല പ്രതിബന്ധവുമുണ്ടായാല്‍ മേല്‍ വിവരിക്കപ്പെട്ട നിയമത്തിനു മാറ്റമുണ്ടാകാം. അഥവാ ആദ്യ വീക്ഷണമനുസരിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ പള്ളി വിശാലമല്ലെങ്കില്‍ അവിടെവച്ച് നിസ്കരിക്കുന്നത് കറാഹത്തായിവരും. രണ്ടാം വീക്ഷണ പ്രകാരം മഴ പോലുള്ള പ്രതിബന്ധങ്ങളുണ്ടാവുന്ന സാഹചര്യത്തില്‍ മൈതാനിയില്‍വച്ച് നിസ്കരിക്കലും കറാഹത്താണ്. പള്ളി വിശാലമല്ലാതിരിക്കുകയും മഴ പോലുള്ള പ്രതിബന്ധങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ പള്ളിയില്‍ ഉള്‍ക്കൊള്ളുന്നവരെ കൂട്ടി ഇമാം പള്ളിയില്‍വച്ച് നിസ്കരിക്കുകയും അവശേഷിക്കുന്നവര്‍ക്ക് മറ്റൊരിടത്ത്വച്ച് ജ മാഅത്തായി നിസ്കരിക്കാന്‍ ഒരാളെ ഇമാം പ്രതിനിധിയാക്കുകയുമാണ് വേണ്ടത് (തുഹ്ഫതുല്‍ മുഹ്താജ്).

പരിശുദ്ധ ഇസ്ലാം പെരുന്നാള്‍ നിസ്കാരം എവിടെ വച്ചാവണമെന്നും ആകരുതെന്നും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രമാണങ്ങള്‍ മറികടന്നു വരുന്ന എല്ലാ പുത്തനാശയങ്ങളും തള്ളപ്പെടേണ്ടതാണ്.

സൽ സ്വഭാവം:നല്ല സ്വഭാവമുള്ളവരാണ് നല്ല വിശ്വാസികള്‍● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 0


നല്ല സ്വഭാവമുള്ളവരാണ് നല്ല വിശ്വാസികള്‍● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 0 COMMENTS
AP usthad
അല്ലാഹുവിന്‍റെ ദീനിന്‍റെ പ്രചാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് നമ്മള്‍. അതിനാല്‍ തന്നെ ഏറ്റവും നല്ല സ്വഭാവമായിരിക്കണം നമ്മുടേത്. നബി(സ്വ) ഏറ്റവും ഉന്നതവും ആകര്‍ഷകവുമായ സ്വഭാവത്തിന്‍റെ ഉടമയായിരുന്നു. വിശ്വാസികള്‍ സല്‍സ്വഭാവം സൂക്ഷിക്കുന്നവരാകണം എന്നുണര്‍ത്തുന്ന നിരവധി ഹദീസുകളുണ്ട്. സ്വഭാവം നന്നാക്കാന്‍ എന്തൊക്കെയാണ് പാലിക്കേണ്ടതെന്നും ഉത്തമ വിശ്വാസികളുടെ ലക്ഷണങ്ങളെന്തെന്നും ഉണര്‍ത്തുന്ന ചില ഹദീസുകള്‍ വിവരിക്കാം.

ഇമാം ബൈഹഖി(റ)  റിപ്പോര്‍ട്ട് ചെയ്യുന്നു: ‘അല്ലാഹുവിലേക്ക് ജനങ്ങളില്‍ നിന്ന് ഏറ്റവും അടുത്തവര്‍ സ്വഭാവം നന്നായവരാണ്.’



ഇമാം തുര്‍മുദി(റ) നിവേദനം ചെയ്യുന്നത് ഇങ്ങനെ: ‘ഈമാനില്‍ ഏറ്റവും തികവ് വന്ന വിശ്വാസി, ഏറ്റവും നല്ല സ്വഭാവഗുണമുള്ളവനാണ്. നിങ്ങളില്‍ നിന്ന് ഏറ്റവും നല്ലവര്‍ സ്ത്രീകളോട് ഏറ്റവും നന്നായി പെരുമാറുന്നവരാണ്.’

ബൈഹഖി(റ) മറ്റൊരിടത്ത് നിവേദനം ചെയ്യുന്നു: ‘സല്‍സ്വഭാവം ദീനിന്‍റെ പാതിയാണ്.’ ‘മീസാനില്‍ ഏറ്റവും ഭാരം തൂങ്ങുന്നത് അല്ലാഹുവിലുള്ള തഖ്വയും സല്‍സ്വഭാവവുമാണ്’ (തുര്‍മുദി).

ഒരാള്‍ വന്നു നബി(സ്വ)യോട് സല്‍സ്വഭാവത്തെ കുറിച്ച് ചോദിച്ചു. അപ്പോള്‍ റസൂല്‍(സ്വ) ഖുര്‍ആന്‍ വചനം ഓതിക്കേള്‍പ്പിച്ചു:  ‘നിങ്ങള്‍ മാപ്പ് ചെയ്യുന്നവരാകണം, നന്മ കൊണ്ട് കല്‍പിക്കുന്നവരും അവിവേകികളില്‍ നിന്ന് മാറിനടക്കുന്നവരുമാകണം.’ ശേഷം അവിടുന്ന് പറയുകയുണ്ടായി: ബന്ധവിച്ഛേദനം നടത്തിയവരോട് ബന്ധം ഇണക്കിച്ചേര്‍ക്കുന്നവനാണ് സല്‍സ്വഭാവി. നിനക്കര്‍ഹമായത്  വിലക്കിയയാള്‍ക്ക് അവനര്‍ഹമായത് നല്‍കലാണത്. അക്രമം കാണിച്ചവന് മാപ്പ് നല്‍കലുമാണ് (ഇബ്നു മര്‍ദവൈഹി)

ഒരാള്‍ നബി(സ്വ)യുടെ അരികില്‍ വന്നു ചോദിച്ചു: എന്താണ് ദീന്‍?

അവിടുന്ന് പ്രതികരിച്ചു: നല്ല സ്വഭാവമാണത്.

പിന്നീടയാള്‍ നബിയുടെ വലത് വശത്തുകൂടി വന്നു ചോദിച്ചു: എന്താണ് ദീനിന്‍റെ വിവക്ഷ?

അപ്പോഴും പ്രവാചകര്‍(സ്വ) പറഞ്ഞു: നല്ല സ്വഭാവമുണ്ടാകുക എന്നതാണ്.



പിന്നീടദ്ദേഹം നബി തങ്ങളുടെ  ഇടത് വശത്തുകൂടി വന്നു ചോദിച്ചു: എന്താണ് ദീന്‍?

നബി(സ്വ) പറഞ്ഞു: നല്ല സ്വഭാവം.

തുടര്‍ന്നയാള്‍ നബി തങ്ങളുടെ  പിറകിലൂടെ വന്നാരാഞ്ഞു: എന്താണ് ദീന്‍?

നബി(സ്വ) അദ്ദേഹത്തിന് നേരെ തിരിഞ്ഞു പറഞ്ഞു: താങ്കള്‍ക്ക് ഞാന്‍ പറഞ്ഞത് മനസ്സിലായില്ലേ? ദേഷ്യം പിടിക്കരുത് എന്നാണ് നല്ല സ്വഭാവം (മര്‍വസി).

ഒരു സ്ത്രീയെ കുറിച്ച്  നബി(സ്വ)യോട് പറഞ്ഞു: അവള്‍ പകല്‍ നോമ്പെടുക്കും. രാത്രി നിന്ന് നിസ്കരിക്കും. പക്ഷേ സ്വഭാവം മോശമാണ്. അയല്‍വാസികള്‍ അവളുടെ നാവിനാല്‍ വേദന അനുഭവിക്കുന്നു. നബി(സ്വ) പ്രതിവചിച്ചു: അവളില്‍ ഒരു നന്‍മയുമില്ല. നരകത്തിന്‍റെ ഭാഗമാണവള്‍.

തിരുനബി(സ്വ) പറഞ്ഞു: മോശമായ സ്വഭാവം നന്മകളെ നശിപ്പിക്കും; അമ്ലം തേനിനെ നശിപ്പിക്കുന്നത് പോലെ (ഹാകിം).



യഹ്യബ്നു മുആദ്(റ) പറയുന്നു: മോശം സ്വഭാവം കുറ്റകരമാണ്. അത്തരം സ്വഭാവമുള്ളവരില്‍ നിന്ന് നന്മ അധികരിച്ചാലും പ്രയോജനമില്ല.  അതേസമയം നല്ല സ്വഭാവം നന്മയാണ്. അവരില്‍ കുറ്റം വര്‍ധിച്ചാലും സ്വഭാവ മഹിമയുണ്ടെന്ന ശ്രേഷ്ഠതയാല്‍ ആ കുറ്റങ്ങള്‍ പൊറുക്കപ്പെടും. വിശ്വാസിയുടെ സ്വഭാവം എങ്ങനെയാവണം എന്നതിന്‍റെ ഏറ്റവും നല്ല മാതൃകകളാണ് റസൂല്‍(സ്വ) ഈ ഹദീസുകളിലൂടെ വരച്ചുകാണിക്കുന്നത്. അതിനാല്‍ എപ്പോഴും സല്‍സ്വഭാവം നമ്മുടെ മുഖമുദ്രയാകണം. അല്ലാഹു തുണക്കട്ടെ-ആമീന്‍

സ്വാവി(റ)യുടെ ജ്ഞാനാന്വേഷണ ജീവിതം

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0


ഇമാം സ്വാവി(റ)യുടെ ജ്ഞാനാന്വേഷണ ജീവിതം● അലവിക്കുട്ടി ഫൈസി എടക്കര 0 COMMENTS
Imam Swavi (R)
അല്ലാമാ ഇമാം അഹ്മദുസ്സ്വാവി(റ) ‘സ്വാവി’ എന്ന ചുരുക്കപ്പേരില്‍ നമുക്ക് സുപരിചിതനായ പണ്ഡിതശ്രേഷ്ഠനാണ്. അബുല്‍ അബ്ബാസ് അഹ്മദുസ്സ്വാവീ അല്‍ഖല്‍വത്തീ അല്‍മാലികി അദ്ദര്‍ദീരി(റ) എന്നാണ് മുഴുവന്‍ പേര്. അബുല്‍ അബ്ബാസ്, അബുല്‍ ഇര്‍ശാദ്, ശിഹാബുദ്ദീന്‍ എന്നിവ അപരനാമങ്ങളാണ്. ഈജിപ്തിന്‍റെ പടിഞ്ഞാറന്‍ ജില്ലയില്‍ നൈല്‍ നദിയുടെ തീരപ്രദേശമായ സ്വാഅല്‍ഹജര്‍(saal hagar)ലാണ് ജനനം. (san al hagar എന്നാണ് ഇപ്പോള്‍ ഭൂപടങ്ങളില്‍ രേഖപ്പെടുത്തിക്കാണുക). പുരാതന ഈജിപ്തിന്‍റെ തലസ്ഥാനമായിരുന്നു ഈ നാട്. ഇതിലേക്ക് ചേര്‍ത്തിയാണ് ‘സ്വാവി’ എന്നറിയപ്പെട്ടത്. ഖാദിരിയ്യ ത്വരീഖത്തിലെ ഒരു ശാഖയായ ഖല്‍വത്തീ ത്വരീഖത്ത് സ്വീകരിച്ചതിനാല്‍ ‘ഖല്‍വത്തീ’ എന്നു വിശേഷിപ്പിക്കപ്പെട്ടു. ഇമാമു ദാരില്‍ ഹിജ്റ ഇമാം മാലിക്(റ)ന്‍റെ കര്‍മശാസ്ത്രസരണി സ്വീകരിച്ചതിനാല്‍ ‘മാലികി’ എന്നും മാലികീ സരണിയിലെ പ്രശസ്തനായ പണ്ഡിതനും ആത്മീയഗുരുവുമായ അബുല്‍ ബറകാത്ത് അഹ്മദുദ്ദര്‍ദീര്‍(റ) എന്ന തന്‍റെ പ്രധാന ഗുരുവര്യരിലേക്ക് ചേര്‍ത്തി ‘ദര്‍ദരീ’ എന്നും പ്രസിദ്ധമായി.

കുടുംബം, വളര്‍ച്ച
മദീനതുന്നബിയ്യില്‍ നിന്ന് ഹജ്ജിനും ഉംറക്കും പോകുന്നവരുടെ മീഖാത്തായ ദുല്‍ഹുലൈഫയില്‍ നിന്ന് ഈജിപ്തിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ് ഇമാം സ്വാവി(റ)യുടെ കുടുംബം. മാതാവിന്‍റെയും പിതാവിന്‍റെയും താവഴി അലി(റ)ലേക്ക് ചെന്നുചേരുന്നു. പിതാവ് ശൈഖ് മുഹമ്മദ് സമ്പന്നനായ പണ്ഡിതനും വലിയ ഭക്തനുമായിരുന്നു. എല്ലാ നിസ്കാരങ്ങള്‍ക്കും ഒന്നാം ജമാഅത്തിന് പള്ളിയിലെത്തുമായിരുന്ന അദ്ദേഹം മിമ്പറിനോട് ചേര്‍ന്ന സ്ഥലത്താണ് സ്ഥിരമായി നിസ്കരിക്കുക. അദ്ദേഹത്തെ പരിഗണിച്ച് മറ്റാരും അവിടെ നില്‍ക്കുമായിരുന്നില്ല. മാത്രമല്ല, സ്ഥിരം ഇമാമിന്‍റെ അഭാവത്തില്‍ അദ്ദേഹം മാത്രമായിരുന്നു ഇമാം നിന്നിരുന്നത്. മറ്റാരെയും പകരം ഇമാമാക്കാതെ തദ്ദേശീയര്‍ അദ്ദേഹത്തെ ആദരിക്കുകയും അര്‍ഹിക്കുന്ന പരിഗണന നല്‍കുകയും ചെയ്തു. റസൂല്‍(സ്വ)യെ ധാരാളമായി സ്വപ്നം കണ്ടിരുന്നു. തന്‍റെ അന്ത്യസമയത്ത് തിരുദര്‍ശനത്തിന്‍റെ അനുഭൂതി അനുഭവിച്ചിരുന്നതായി ദൃക്സാക്ഷികള്‍ വിവരിക്കുന്നു. പരിസര പ്രദേശമായ ഹബ്ബാര്‍സിലെ ഒരു ഭക്തയായിരുന്നു ഭാര്യ. ഈ ദാമ്പത്യവല്ലരിയിലാണ് ഇമാം സ്വാവി(റ) ജനിക്കുന്നത്.
ഹിജ്റ 1175-ലാണ് ഇമാമിന്‍റെ ജനനം. ഹിജ്റ 1241 മുഹര്‍റം 7-ന് 66-ാം വയസ്സില്‍ മദീനയില്‍വച്ച് വഫാത്തായി. രണ്ടാമത്തെ ഹജ്ജ് യാത്രയിലായിരുന്നു അപ്പോള്‍ അദ്ദേഹം. ജന്നത്തുല്‍ ബഖീഇലാണ് അന്ത്യവിശ്രമം. അദ്ദേഹത്തിന്‍റെ ജീവിതം വിവിധ വൈജ്ഞാനിക ശാഖകളിലെ ശ്രദ്ധേയമായ സേവനത്തിന്‍റെയും ആത്മീയ ശിക്ഷണത്തിന്‍റെതുമായിരുന്നു. ഗുരുവിനെ അക്ഷരാര്‍ത്ഥത്തില്‍ പകര്‍ത്തുകയും മാതൃകയാക്കുകയും ചെയ്തു മഹാന്‍. അതിനാലാണ് ദര്‍ദീരീ എന്നു വിശേഷിപ്പിക്കപ്പെട്ടത്. പഠന കാര്യങ്ങളിലും പരിചരണ സൗഭാഗ്യത്തിലും സാഹചര്യം അനുകൂലമായത് വൈജ്ഞാനിക-ആത്മീയോന്നതിക്ക് സഹായകമായി. സാത്വികനായ പിതാവിന്‍റെയും ഭക്തയായ മാതാവിന്‍റെയും ശിക്ഷണത്തില്‍ കുട്ടിക്കാലത്ത് തന്നെ ആത്മീയ സരണിയില്‍ മുന്നേറി. പണ്ഡിത കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു മാതാവ്. ഇമാം സ്വാവി(റ) ജ്ഞാനം തേടിത്തുടങ്ങിയപ്പോള്‍ തന്‍റെ മാതാവിനെ അഖീദ പഠിപ്പിക്കാമെന്ന് കരുതി. കാരണം അഖീദ അടിസ്ഥാനമാണല്ലോ. അങ്ങനെ ഇമാം അഖീദ കാര്യങ്ങള്‍ ഉമ്മക്ക് ഓതിക്കൊടുത്തു. ഇത് കേട്ടപ്പോള്‍ ഉമ്മ പറഞ്ഞു: ‘മോനേ, നീ ഈ പറയുന്നതൊക്കെ എന്‍റെ മനസ്സിലും അറിവിലുമുള്ളത് തന്നെ. പക്ഷേ എനിക്ക് നിന്നെ പോലെ അത് പറയാന്‍ കഴിയുന്നില്ലെന്ന് മാത്രം.’ മഹതിക്ക് വിശ്വാസ പഠനശാഖയിലെ സാങ്കേതിക പദങ്ങള്‍ കൂടുതലൊന്നും അറിയില്ലല്ലോ (അന്നൂറുല്‍ വള്ളാഅ്).

ബുദ്ധിസാമര്‍ത്ഥ്യവും പഠനതാല്‍പര്യവും

മാതൃപിതൃ ഗുണം ചെറുപ്പത്തിലേ അദ്ദേഹത്തില്‍ പ്രകടമായി. മൂന്ന് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ചെറിയ സൂറത്തുകള്‍ കേള്‍ക്കുന്നമാത്രയില്‍ തന്നെ ഹിഫ്ളാക്കുമായിരുന്നു. പിതാവ് കുട്ടിയെ ഉസ്താദിന്‍റെ അടുക്കല്‍ കൊണ്ടുപോയ രംഗം ശ്രദ്ധേയം: ഇമാം സ്വാവി(റ)ന് മൂന്നു വയസ്സ് തികച്ചില്ലാത്ത സന്ദര്‍ഭത്തില്‍ പിതാവ് ചുമലിലിരുത്തി പാഠശാലയിലേക്ക് കൊണ്ടുപോയി. കുട്ടിയെ ഗുരുനാഥന്‍റെ മുന്നിലിരുത്തി. പിതാവും കൂടെയിരുന്നു. ഉസ്താദിനോട് ഖുര്‍ആന്‍ ഓതിക്കൊടുക്കാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അല്‍കൗസര്‍ വരെയുള്ള ചെറിയ ഏഴ് സൂറത്തുകള്‍ മൂന്നു പ്രാവശ്യം വീതം ഓതിക്കേള്‍പ്പിച്ചു. ഇതു കേട്ട കുട്ടി അത് ഇങ്ങോട്ടും ഓതിക്കൊടുത്തു. അപ്പോള്‍ ഉസ്താദ് കൗതുകത്തോടെ പിതാവിനോട് ചോദിച്ചു: നിങ്ങള്‍ ഇതെല്ലാം കുട്ടിക്ക് മന:പാഠമാക്കിക്കൊടുത്തിരുന്നുവോ? ഇല്ലെന്ന് പിതാവ് പറഞ്ഞില്ല. പക്ഷേ യാഥാര്‍ത്ഥ്യം അതായിരുന്നു. കേട്ട ഉടന്‍ മന:പാഠമാക്കിയ തന്‍റെ കുഞ്ഞിന് ബുദ്ധിസാമര്‍ത്ഥ്യത്തിന്‍റെ പേരില്‍ കണ്ണ് തട്ടുമോ എന്ന് ഭയന്നാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് (അന്നൂറുല്‍ വള്ളാഅ്).
അന്ന് കുട്ടിയെയുമായി തിരിച്ച് പോന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കുട്ടിയെ പാഠശാലയില്‍ കൊണ്ടുചെന്നാക്കുകയും അല്‍പാല്‍പം പഠിപ്പിക്കാന്‍ ധാരണയുണ്ടാക്കുകയും ചെയ്തു. അങ്ങനെ മൂന്നു ദിവസം കൊണ്ട് സൂറത്തുള്ളുഹാ വരെ ഹൃദിസ്ഥമാക്കി. പിന്നീട് എഴുതാന്‍ നിര്‍ദേശിച്ചപ്പോള്‍ വൃത്തിയായി എഴുതുകയുണ്ടായി. സതീര്‍ത്ഥ്യരില്‍ നിന്നും ഉന്നതമായ പ്രകടനം എഴുത്തിലും കാഴ്ചവെക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. പഠനം വേഗത്തില്‍ മുന്നേറിയെങ്കിലും ഖുര്‍ആന്‍ ഖത്മ് ചെയ്യുന്നത് കാണാന്‍ പിതാവിനു ഭാഗ്യമുണ്ടായില്ല. സൂറത്ത് ലുഖ്മാന്‍ വരെ എത്തിയ സമയത്തായിരുന്നു പ്രിയപിതാവിന്‍റെ മരണം.
പിതാവിന്‍റെ വഫാത്ത് ദിനത്തില്‍ സ്വാവി(റ) പാഠശാലയില്‍ നിന്നു വീട്ടിലെത്തി. കയ്യില്‍ എഴുത്ത് പലകയുണ്ടായിരുന്നു. അദ്ദേഹം കുട്ടിയെ അടുത്തുവിളിച്ച് പലകയിലെഴുതിയത് പാരായണം ചെയ്യാന്‍ പറഞ്ഞു. സൂറത്ത് ലുഖ്മാനിലെ 14 മുതല്‍ 22 വരെയുള്ള സൂക്തങ്ങളാണ് അതിലുണ്ടായിരുന്നത്. ഓരോ പ്രാവശ്യവും ഓതിത്തീര്‍ന്നാല്‍ വീണ്ടും ഓതാനാവശ്യപ്പെട്ടു പിതാവ്. അങ്ങനെ അസ്വര്‍ മുതല്‍ മഗ്രിബിനോടടുത്ത സമയം വരെ തുടര്‍ന്നു. പിന്നീട് അദ്ദേഹം പിതാവിനു വേണ്ടി പ്രാര്‍ത്ഥിച്ചു. പ്രസ്തുത സൂക്തങ്ങളുടെ ആദ്യ ഭാഗം മാതൃപിതൃ ഗുണത്തെ കുറിച്ചാണ്. അവസാനം കാര്യങ്ങളുടെ അന്ത്യം അല്ലാഹുവിങ്കലാണെന്നും കുറിക്കുന്നു. ഇതിന്‍റെ ആവര്‍ത്തിച്ചുള്ള പാരായണ നിര്‍ദേശം ഇമാമവര്‍കളില്‍ അങ്ങനെയൊരു വിചാരമുണ്ടാക്കി എന്നു മനസ്സിലാക്കാം.
മരണ രംഗം തിരുദര്‍ശനത്തിന്‍റെ അനുഭൂതിയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ അനുസ്മരിക്കുന്നുണ്ട്. ദര്‍സ് പോലുള്ള വൈജ്ഞാനിക സേവനമൊന്നും ചെയ്തതായി കാണുന്നില്ലെങ്കിലും അദ്ദേഹത്തിന്‍റെ ജീവിത വിശുദ്ധിക്കും ആത്മീയ നിഷ്ഠക്കുമുള്ള അംഗീകാരമായിരുന്നു ഇതെന്നു വിലയിരുത്താം.
ഗുരുനാഥനും കുടുംബത്തിനും ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ പിതാവ് നല്‍കിയിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ മരണത്തോടെ അത് നിലച്ചമട്ടായി. എങ്കിലും ഗുരുനാഥന്‍ കൈവിട്ടില്ല. അതീവ ബുദ്ധിശാലിയും പഠനതല്‍പരനുമായ വിദ്യാര്‍ത്ഥിയെ അദ്ദേഹം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ചെറിയ കുട്ടിയായിരിക്കെ തന്നെ തന്‍റെ തൊട്ടടുത്ത് സ്ഥാനം നല്‍കി ഇരുത്തി. തന്‍റെ ശിഷ്യഗണങ്ങളില്‍ അദ്ദേഹത്തിനുള്ള പ്രത്യേകത ബോധ്യപ്പെട്ടതിനാലായിരുന്നു ഈ പരിഗണന. സൂറത്ത് ലുഖ്മാന്‍ 23-ാം സൂക്തം മുതല്‍ അന്ത്യം വരെ അദ്ദേഹത്തില്‍ നിന്ന് പഠിച്ച് ഖുര്‍ആന്‍ ഖത്മ് ചെയ്തു. ചെറുപ്രായമാണെങ്കിലും ജ്ഞാനദാഹം അദ്ദേഹത്തില്‍ ശക്തമായിരുന്നു. പഠിക്കാനെളുപ്പമുണ്ടാകുമ്പോള്‍ സ്വാഭാവികമായും പഠനത്തില്‍ ആവേശമുണ്ടാകുമല്ലോ.

അടങ്ങാത്ത വിജ്ഞാനദാഹം
നാട്ടില്‍ നിന്ന് ലഭിക്കുന്ന പരിമിത സൗകര്യങ്ങളടിസ്ഥാനപ്പെടുത്തിയുള്ള ജ്ഞാനസമ്പാദനത്തില്‍ തൃപ്തനാകാതെ സ്വാവി(റ) ഈജിപ്തിലെ ജാമിഉല്‍ അസ്ഹറില്‍ ചേരാനാഗ്രഹിച്ചു. കൈറോയിലേക്കയക്കാന്‍ പക്ഷേ സഹോദരങ്ങള്‍ തയ്യാറായില്ല. നിരാശയോടെയും മന:പ്രയാസത്തോടെയും കുറെ കാലം നാട്ടില്‍ തള്ളിനീക്കി. അങ്ങനെയിരിക്കെ ഭൂമിക്കരം നല്‍കാന്‍ താമസിച്ചതിന് സഹോദരങ്ങളിലൊരാളെ പിടികൂടാന്‍ അംശം അധികാരി തീരുമാനിച്ച വിവരമറിഞ്ഞപ്പോള്‍ സഹോദരങ്ങളെല്ലാം ആ ഗ്രാമം വിട്ടുപോയി. സ്വാവി(റ) മാത്രം എങ്ങോട്ടും പോയില്ല. അദ്ദേഹത്തെ അധികാരിയുടെ ശിങ്കിടികള്‍ പിടികൂടി അധികാരിയുടെ മുമ്പില്‍ ഹാജരാക്കി. എന്നാല്‍ കുറ്റക്കാരനല്ലാത്തതിനാല്‍ അദ്ദേഹം സ്വാവി(റ)യോട് സ്നേഹത്തില്‍ പെരുമാറുകയും തന്‍റെ സമീപം ആദരിച്ച് ഇരുത്തുകയുമുണ്ടായി. അവിടെ വച്ച് അദ്ദേഹം അല്‍പം ഖുര്‍ആന്‍ പാരായണം ചെയ്തു കേള്‍പ്പിച്ചു. അതില്‍ ഏറെ സന്തുഷ്ടനായ അധികാരി മഹാന്‍റെ കൈപിടിച്ച് ചുംബിച്ച് ബറകത്തെടുത്തു. മാത്രമല്ല, സഹോദരങ്ങളെ കടബാധ്യതയില്‍ നിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു.
അധികാരിയോട് യാത്ര പറഞ്ഞ് വിജ്ഞാനദാഹത്തിന് പരിഹാരം തേടി ഇമാം യാത്ര തിരിച്ചു. ഇക്കാര്യം സഹോദരങ്ങളറിഞ്ഞിരുന്നില്ല. അദ്ദേഹം നേരെ പോയത് അല്‍ഖളാബയിലെ സ്വന്തം കുടുംബക്കാരുടെ അടുത്തേക്കാണ്. അവര്‍ അദ്ദേഹത്തെ സ്നേഹാശ്ലേഷങ്ങളോടെ സ്വീകരിച്ചു. നാട് വിട്ടതിന്‍റെ ലക്ഷ്യം അറിയിച്ചപ്പോള്‍ എല്ലാവിധ സഹായങ്ങളും നല്‍കാമെന്ന് അവര്‍ വാക്കുനല്‍കി. ഭക്ഷണവും പണവും വാഗ്ദാനം ചെയ്തു. എട്ട് ദിവസം അവരോടൊപ്പം കഴിഞ്ഞു. ഈ സമയത്തെല്ലാം സഹോദരങ്ങള്‍ നാട്ടിലും പരിസരങ്ങളിലും അദ്ദേഹത്തെ തിരക്കുകയായിരുന്നു. സ്വാവി(റ) ഖളാബയിലുണ്ടെന്നും ജാമിഉല്‍ അസ്ഹറിലേക്ക് പോകാനുദ്ദേശിക്കുന്നുവെന്നും വിവരം ലഭിച്ചപ്പോള്‍ മനമില്ലാ മനസ്സോടെ അവര്‍ സമ്മതം നല്‍കി. ആവശ്യമായ സഹായങ്ങള്‍ ഉറപ്പുനല്‍കുകയുമുണ്ടായി. അങ്ങനെയാണ് സ്വാവി(റ) കൈറോയിലെത്തുന്നത്. അന്ന് ഇമാമിന് 12 വയസ്സായിരുന്നു പ്രായം.



ഗുരുസാഗരം
അഹ്മദ് അസ്സ്വാവി(റ)യെ സംബന്ധിച്ചിടത്തോളം അസ്ഹര്‍ മഹാഗുരുക്കന്മാരുടെ സാഗരം തന്നെയായിരുന്നു. ഉന്നത പണ്ഡിതരായ മഹാമനീഷികളില്‍ നിന്ന് ജ്ഞാനം നുകരാനും ആത്മീയ പരിചരണം സ്വീകരിക്കാനും കൈറോ വാസം തുണയായി. എട്ട് പ്രധാന ഗുരുനാഥന്മാരെ മനാഖിബുസ്സ്വാവിയില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അവരെല്ലാം സ്വാവി(റ)യിലെ സവിശേഷ വ്യക്തിപ്രഭാവം തിരിച്ചറിഞ്ഞാണ് സമീപിച്ചിരുന്നത്. അവരില്‍ ചിലരെ പരിചയപ്പെടാം:
ശൈഖ് ഖഫാജി: ശാഫിഈ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ശൈഖ് മുഹമ്മദ് അല്‍ഖഫാജി അക്കാലത്ത് ജാമിഉല്‍ അസ്ഹറിലെ പ്രധാന മുദരിസായിരുന്നു. പ്രായത്തില്‍ ചെറുപ്പമാണെങ്കിലും ഇമാം സ്വാവി(റ)യെന്ന ശിഷ്യന്‍റെ സവിശേഷതകളും മഹത്ത്വവും അദ്ദേഹം മനസ്സിലാക്കി. പ്രായം കുറഞ്ഞ ഈ പുതിയ ശിഷ്യനെ തങ്ങളേക്കാള്‍ ഉസ്താദ് പരിഗണിക്കുന്നതില്‍ സഹപാഠികളില്‍ ചിലര്‍ അസ്വസ്ഥരായി. അവരിലൊരാള്‍ ഉസ്താദിനെ സമീപിച്ച് പരാതി ബോധിപ്പിക്കുകയും ചെയ്തു: ‘അങ്ങ് ഈ കുട്ടിയെ നന്നായി സ്നേഹിക്കുകയും മുതിര്‍ന്ന ഞങ്ങളെക്കാള്‍ പരിഗണിക്കുകയും ചെയ്യുന്നത് ഞങ്ങള്‍ കാണുന്നു. ഞങ്ങളാകട്ടെ പഠന കാര്യത്തില്‍ നല്ല ആവേശം കാണിക്കാറുള്ളവരാണുതാനും. എന്നാല്‍ അവന്‍ കിതാബുകള്‍ മുതാലഅ(ഓതിപ്പഠിക്കുക) ചെയ്യുകയോ ക്ലാസുകളില്‍ എന്തെങ്കിലും സംശയങ്ങള്‍ ചോദിക്കുകയോ ചെയ്യുന്നില്ല. എന്നിട്ടും…’
ശൈഖവര്‍കള്‍ ഉടനെ സ്വാവി(റ)യെ അങ്ങോട്ട് വിളിപ്പിച്ചു. പരാതിക്കാരന്‍റെ സാന്നിധ്യത്തില്‍ അദ്ദേഹം സ്വാവി(റ)യോട് നിന്‍റെ സഞ്ചി എവിടെ എന്നു ചോദിച്ചു. മഹാന്‍ അതെടുത്ത് കൊണ്ടുവന്നു കാണിച്ചു. ഉസ്താദ് തുറന്നു നോക്കിയപ്പോള്‍, ഇബ്നുമാലിക്(റ)ന്‍റെ അല്‍ഫിയക്ക് ഇബ്നു അഖീല്‍(റ) എഴുതിയ ശറഹും അതിന്‍റെ ഹാശിയയും കിതാബുല്‍ വജീസും അല്‍ഫിയയിലെ 30 ബൈതുകള്‍ എഴുതിയ ഒരു പുസ്തകവും മുഖ്തസ്വറ് ഖലീലില്‍ നിന്നുള്ള രണ്ട് പാഠങ്ങള്‍ രേഖപ്പെടുത്തിയ ഒരു പുസ്തകവുമാണ് അതില്‍ ഉണ്ടായിരുന്നത്. ഉസ്താദ് ചോദിച്ചു: നീ ഇത് മന:പാഠമാക്കിയിട്ടുണ്ടോ? അതേയെന്ന് മറുപടി നല്‍കുകയും അദ്ദേഹത്തെ കേള്‍പ്പിക്കുകയും ചെയ്തു. ശേഷം ഉസ്താദ് പാഠഭാഗങ്ങളിലെ ചില ചോദ്യങ്ങള്‍ ചോദിച്ചു. ഇമാം കൃത്യമായ മറുപടി നല്‍കി. സഞ്ചി തിരിച്ചു കൊടുത്ത് ഉസ്താദ് പറഞ്ഞു: ‘പോയിക്കൊള്ളൂ, അല്ലാഹു നിനക്ക് വിജയം നല്‍കട്ടെ.’ ആക്ഷേപമുന്നയിച്ച ശിഷ്യനെ ശകാരിക്കുകയുമുണ്ടായി (അന്നൂറുല്‍ വള്ളാഅ്).

സ്വാവിക്കായി കാത്തിരിപ്പ്
ശൈഖ് മുഹമ്മദ് ഉബാദ, ശൈഖ് അഹ്മദ് സജാഈ(റ) എന്നിവര്‍ സ്വാവി(റ) ക്ലാസിലെത്താതെ അധ്യാപനം ആരംഭിക്കുമായിരുന്നില്ല. ചിലപ്പോള്‍ ആളെ പറഞ്ഞയക്കുകയും വരുന്നത് വരെ കാത്തിരിക്കുകയും ചെയ്യും. ശൈഖ് സജാഈ(റ)ന് രോഗം മൂലം ശറഹ്ബ്നു അഖീലിലെ അവസാന പാഠം ഓതിക്കൊടുക്കാന്‍ ശിഷ്യരെ തന്‍റെ വീട്ടിലേക്ക് വിളിപ്പിക്കുകയുണ്ടായി. എന്നാല്‍ സ്വാവി(റ)നെ കൂട്ടത്തില്‍ കണ്ടില്ല. അപ്പോള്‍ ആളയച്ചുവരുത്തിയ ശേഷമാണ് ക്ലാസാരംഭിച്ചത്.
സ്വാവി(റ)നെ പ്രശംസിക്കുന്ന ഒരു പ്രയോഗമുണ്ട് ശൈഖ് ഉബാദ(റ)ന്. ‘കുല്ല യൗമിന്‍ അസ്സ്വാവീ, നഫ്സഹു യുദാവീ’ (എല്ലാ ദിവസങ്ങളിലും സ്വാവി തന്നെ ആത്മചികിത്സ നടത്തുന്നു). അനുദിനം ആത്മവിശുദ്ധിയുടെ പടവുകള്‍ കയറിക്കൊണ്ടിരിക്കുകയാണ് മഹാനെന്ന് ഉദ്ദേശ്യം. ഇങ്ങനെ ശിഷ്യന്‍റെ മഹത്ത്വം തിരിച്ചറിഞ്ഞ ഗുരുനാഥന്മാര്‍ സ്വാവി(റ)നോട് വലിയ സ്നേഹാദരങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
സുലൈമാനുല്‍ ജമല്‍(റ): അല്‍ജമല്‍ എന്നറിയപ്പെടുന്ന പ്രസിദ്ധ ശാഫിഈ പണ്ഡിതനും ധാരാളം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ് ഇദ്ദേഹം. ഹദീസ്, തഫ്സീര്‍ വിഷയങ്ങളില്‍ ഇദ്ദേഹത്തില്‍ നിന്ന് സ്വാവി(റ) പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. തഫ്സീറുല്‍ ജലാലൈനി(റ)യുടെ പ്രസിദ്ധമായ ഹാശിയയായ അല്‍ഫുതൂഹാതുല്‍ ഇലാഹിയ്യ മഹാനവര്‍കളുടേതാണ്. സ്വാവി(റ) അദ്ദേഹത്തില്‍ നിന്നാണ് തഫ്സീറുല്‍ ജലാലൈനി സ്വായത്തമാക്കിയത്. ശമാഇലുത്തുര്‍മുദിയും അതിന് സുലൈമാനുല്‍ ജമല്‍(റ) രചിച്ച വ്യാഖ്യാനമായ അല്‍മവാഹിബുല്‍ മുഹമ്മദിയ്യയും അദ്ദേഹത്തില്‍ നിന്ന് പഠിച്ചു. ശൈഖ് ജമല്‍(റ)യെ പിന്തുടര്‍ന്നാണ് സ്വാവി(റ) പിന്നീട് ജലാലൈനിയുടെ ഹാശിയയായി ഹാശിയത്തുസ്വാവി അലാ തഫ്സീരില്‍ ജലാലൈനി രചിച്ചത്.
ശൈഖ് മുഹമ്മദ് അല്‍അമീര്‍(റ): അല്‍അമീര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ശൈഖ് മുഹമ്മദ് അല്‍അമീര്‍ അല്‍കബീര്‍(റ) സ്വാവി(റ)ന്‍റെ ഗുരുനാഥരില്‍ വേറിട്ട വ്യക്തിത്വമാണ്. ശിഷ്യന്‍റെ മഹത്ത്വം തിരിച്ചറിഞ്ഞ് ഇമാമിനെ ആത്മീയ കാര്യങ്ങളില്‍ അവലംബിക്കാന്‍ വരെ തയ്യാറായി അദ്ദേഹം. സ്വാവി(റ)യോട് യാ വലദീ, ലാ തന്‍സനീ (മോനേ, എന്നെ നീ മറന്നേക്കരുത്) എന്നു പറയാറുണ്ടായിരുന്നു അദ്ദേഹം. ശിഷ്യനില്‍ തന്‍റെ വിജയപ്രതീക്ഷ അദ്ദേഹം അര്‍പ്പിക്കുകയുണ്ടായി.
ഒരിക്കല്‍ സ്വാവി(റ) അന്ത്യനാള്‍ സംഭവിച്ചതായി സ്വപ്നം കണ്ടു. അവിടെ താന്‍ സുരക്ഷിതനായിരുന്നു. ശൈഖ് അമീറിനെയും സുരക്ഷിതനായി കണ്ടു. രണ്ടു പേരും ആലിംഗനബദ്ധരായി. ശൈഖ് പറഞ്ഞു: ‘ഇതാണ് മുബാറകായ ദിനം.’ നേരം പുലര്‍ന്നപ്പോള്‍ ഇക്കാര്യം ശൈഖ് അമീറിനെ എഴുതിയറിയിച്ചു. വിവരമറിഞ്ഞപ്പോള്‍ അദ്ദേഹം സന്തുഷ്ടനായി സന്തോഷാശ്രുക്കള്‍ പൊഴിച്ചു. പിന്നീട് അസ്ഹറില്‍ നിന്ന് വിരമിച്ച ശേഷം മദ്റസതുല്‍ ഇബ്തിഗാവിയ്യയില്‍ പോയി കാണുകയും സ്വപ്ന സംഭവം നേരില്‍ വിവരിച്ചുകൊടുക്കുകയുമുണ്ടായി.
ശൈഖ് മുഹമ്മദ് അദ്ദസൂഖി(റ): വ്യത്യസ്ത വിജ്ഞാന ശാഖകളില്‍ ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍ രചിച്ച പണ്ഡിത പ്രതിഭയായിരുന്നു ശംസുദ്ദീന്‍ അബൂഅബ്ദില്ലാ മുഹമ്മദ് അദ്ദസൂഖി(റ). സ്വാവി(റ) എന്ന അരുമ ശിഷ്യന്‍ നിര്‍ദേശിച്ച തിരുത്തുകള്‍ തന്‍റെ കൃതിയില്‍ വരുത്താന്‍ തയ്യാറായി അദ്ദേഹം. സ്വാവി(റ)യുടെ ആത്മീയഗുരുവായ ദര്‍ദീര്‍(റ)യുടെ അശ്ശറഹുല്‍ കബീര്‍ അലാ മുഖ്തസ്വരി ഖലീല്‍ എന്ന ഫിഖ്ഹ് ഗ്രന്ഥത്തിന് ദസൂഖി(റ) തയ്യാറാക്കിയ ഹാശിയ ഓതുന്ന സന്ദര്‍ഭത്തിലായിരുന്നു ഇത്. ശിഷ്യനെ തിരിച്ചറിഞ്ഞതിനാല്‍ തിരുത്തി എഴുതുന്നതിന് ഗുരുവിന് യാതൊരു മടിയുമുണ്ടായില്ല.
ശൈഖ് അബ്ദുല്ലാ ശര്‍ഖാവി(റ): ജാമിഉല്‍ അസ്ഹറിന്‍റെ മുഖ്യഗുരുവായിരുന്നു അദ്ദേഹം. പ്രസിദ്ധ ശാഫിഈ പണ്ഡിതന്‍. ഫിഖ്ഹിലും ചരിത്രത്തിലും വ്യക്തിചരിത്ര ശാഖയിലും ഹദീസിലും ഗ്രന്ഥങ്ങളുണ്ട്. ഉസ്താദായിരുന്നതോടൊപ്പം തന്നെ ആത്മിക കാര്യങ്ങളിലും സാധനകളിലും ഒന്നിച്ചുവര്‍ത്തിച്ചു. ശിഷ്യന്‍ ആത്മീയതയില്‍ തന്നെക്കാള്‍ ഉന്നതനാണെന്ന് ഗ്രഹിച്ച് സ്നേഹാദരവുകള്‍ പകര്‍ന്നു.
ശൈഖ് അഹ്മദ് ദര്‍ദീര്‍(റ): ഇമാം സ്വാവി(റ)യെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചയാളും ആത്മീയസരണിയിലെ പ്രധാനഗുരുവുമാണ് ഇദ്ദേഹം. അല്‍അസ്ഹറില്‍ ചേര്‍ന്ന് ആറു മാസമായപ്പോഴാണ് അദ്ദേഹത്തെ കണ്ട്മുട്ടുന്നതും ശിഷ്യത്വം സ്വീകരിക്കുന്നതും. ആത്മീയ ജീവിതത്തിന്‍റെ ഉന്നതിയിലേക്ക് ഇമാം ആനയിക്കപ്പെടുന്നത് അതോടെയാണ്. സാധാരണഗതിയില്‍ ആത്മീയ സരണികളുടെ സാധനകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശിക്കാറില്ല. പഠനത്തിന് തടസ്സം വരാതിരിക്കാനാണ് ഈ മുന്‍കരുതല്‍. എന്നാല്‍ ഇമാം സ്വാവി(റ)യെ നന്നായി മനസ്സിലാക്കിയതിനാല്‍ ശൈഖവര്‍കള്‍ ദിക്റുകളും വിര്‍ദുകളും നല്‍കുകയും ചില പരിശീലനങ്ങള്‍ നിര്‍ദേശിക്കുകയുമുണ്ടായി. ശിഷ്യനെക്കുറിച്ചുള്ള മതിപ്പും വിശ്വാസവുമായിരുന്നു ഇതിനാധാരം.
ശൈഖ് ദര്‍ദീര്‍(റ) കേവലം ആത്മീയ സാധനകളില്‍ ഒതുങ്ങിയിരുന്നില്ല. മാലികീ ഫിഖ്ഹില്‍ പരിഗണനീയമായ മൂലകൃതികളും വ്യാഖ്യാനങ്ങളും രചിച്ച മഹാനാണദ്ദേഹം. തഫ്സീര്‍, ഹദീസ്, അഖീദ, തസ്വവ്വുഫ്, മആനി, ആത്മീയ രചനകള്‍ തുടങ്ങി വ്യത്യസ്ത വിജ്ഞാന ശാഖകളില്‍ ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പലതിനും ഇമാം സ്വാവി(റ) വ്യാഖ്യാനമോ ടിപ്പണിയോ പാര്‍ശ്വക്കുറിപ്പോ നല്‍കിയതു കാണാം. അവ ഇന്നും പ്രചാരത്തിലും ഉപയോഗത്തിലുമുള്ളതാണ്. വിവിധ വിജ്ഞാന ശാഖകളില്‍ ശൈഖ് ദര്‍ദീര്‍(റ) ഇമാം സ്വാവി(റ)ന് ഗുരുവര്യരാണ്. അസ്ഹറില്‍ 14 വര്‍ഷത്തോളം അദ്ദേഹത്തിന്‍റെ ശിഷ്യത്വത്തിനും പരിചരണത്തിനും സ്വാവി(റ)ക്ക് അവസരം ലഭിച്ചു.

അഹ്മദിന് തുല്യരോ?
ഫലപ്രദമായ ചര്‍ച്ചകള്‍ കൊണ്ട് ക്ലാസുകള്‍ സജീവമാകുന്നത് ദര്‍സിലെ സാധാരണ കാഴ്ചയാണ്. ശൈഖ് ദര്‍ദീര്‍(റ)യുടെ ദര്‍സും അതിനപവാദമായിരുന്നില്ല. പക്ഷേ, ഇമാം സ്വാവി(റ) ക്ലാസില്‍ തികഞ്ഞ മൗനിയായിരുന്നു. ഉസ്താദിന്‍റെ മുഖത്തേക്ക് നോക്കാന്‍ ബഹുമാനം അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ സ്വാവി(റ) ഉസ്താദിനോട് ഒരു സംശയമുന്നയിക്കാന്‍ അനുമതി തേടി. സമ്മതം വാങ്ങാതെ ചോദിക്കുന്നത് അപമര്യാദയാകുമോ എന്ന ആശങ്ക അലട്ടിയ അദ്ദേഹം ഉസ്താദ് സമ്മതം നല്‍കിയപ്പോഴാണ് സംശയം ചോദിച്ചത്.
ശൈഖ് ദര്‍ദീര്‍(റ)യുടെ ശറഹുമുഖ്തസ്വറില്‍ ഖലീലിലെ ഒരു പരാമര്‍ശം ഒഴിവാക്കേണ്ടതാണെന്നാണ് സ്വാവി(റ) പറഞ്ഞത്. ഇത് പറഞ്ഞതോടെ സഹപാഠികളെല്ലാം അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ഗുരുവിനോട് അപമര്യാദ കാണിച്ചു എന്ന് തെറ്റിദ്ധരിച്ച് സ്വാവി(റ)യെ കൈകാര്യം ചെയ്യാനായിരുന്നു അവരുടെ പുറപ്പാട്. ഇത് മനസ്സിലാക്കിയ ശൈഖ് ഇതില്‍ നിങ്ങള്‍ക്കൊരു കാര്യവുമില്ലെന്ന് പറഞ്ഞ് അവരെ തടഞ്ഞു. ശൈഖവര്‍കള്‍ സ്വാവി പറഞ്ഞതിനെ കുറിച്ച് ഗഹനമായി ചിന്തിച്ചു. മൂല വാചകങ്ങള്‍ പരിശോധിച്ചു. സ്വാവി(റ) പറഞ്ഞതാണ് കാര്യമെന്ന് അതോടെ ബോധ്യമായി. തുടര്‍ന്ന് ശിഷ്യരെല്ലാം തങ്ങളുടെ കയ്യിലുള്ള കൃതികളില്‍ നിന്ന് ആ പ്രയോഗം മായ്ച്ചുകളഞ്ഞു. പിന്നീട് പരതിയ മസ്അലകളിലെല്ലാം യാഥാര്‍ത്ഥ്യം സ്വാവി(റ) പറഞ്ഞതിനോടൊപ്പമാണെന്ന് വ്യക്തമാവുകയും ചെയ്തു. അതിനാല്‍ തന്നെ സ്വാവി(റ) എന്തെങ്കിലും വിഷയത്തില്‍ തീര്‍പ്പോ വിധിയോ കല്‍പ്പിച്ചാല്‍ മറുത്തൊന്നും ആലോചിക്കാതെ ശൈഖ് ദര്‍ദീര്‍(റ) പിന്തുണക്കുമായിരുന്നു. ശിഷ്യനെക്കുറിച്ചുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ശൈഖ് ദര്‍ദീറി(റ)ന്‍റെ ആത്മീയ സാധനകളുടെ സദസ്സില്‍ സ്വാവി(റ) സ്ഥിരമായി പങ്കെടുത്തിരുന്നു. അനിവാര്യമായ യാത്രകളോ രോഗമോ പ്രതിബന്ധമായാല്‍ മാത്രമേ മുടക്കം വരാറുള്ളൂ. നഷ്ടപ്പെട്ടാല്‍ തന്നെ ഒരു രാത്രി മുഴുവന്‍ ആരാധനകള്‍കൊണ്ട് സജീവമാക്കി പ്രായശ്ചിത്തം ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ ഒരു രാത്രിയിലെ സദസ്സില്‍ സ്വാവി(റ)ന് എത്തിച്ചേരാന്‍ സാധിച്ചില്ല. ശൈഖ് ദര്‍ദീര്‍(റ) അന്വേഷിച്ചപ്പോള്‍ ഒരാള്‍ മറുപടി നല്‍കിയതിങ്ങനെ: ‘അവന്‍ വല്ലാതെ വീഴ്ച വരുത്തുന്നയാളാണ്. അത് കൊണ്ടാണ് വരാത്തത്.’ ഉസ്താദിന്‍റെയടുക്കല്‍ സ്വാവി(റ)നുള്ള അംഗീകാരം കുറക്കാന്‍ ലക്ഷ്യമിട്ടാണ് അയാളങ്ങനെ തട്ടിവിട്ടത്. ശൈഖിന് ഈ പരാമര്‍ശം തീരെ പിടിച്ചില്ല. അദ്ദേഹം പറഞ്ഞു: ‘അവന്‍ വന്നാലും വന്നില്ലെങ്കിലും അവന് തുല്യമായി മറ്റൊരാളില്ല.’ ഇതു കേട്ട ശിഷ്യര്‍ നേരം പുലര്‍ന്ന ഉടനെ സ്വാവി(റ)യെ കണ്ട് സംഭവം വിവരിക്കുകയും ക്ഷമ ചോദിക്കുകയുമുണ്ടായി.
സ്വാവി എന്ന ചുരുക്കപ്പേരില്‍ പറയപ്പെടുന്ന മഹാനായ പണ്ഡിതന്‍റെ വിദ്യാര്‍ത്ഥി ജീവിതത്തിന്‍റെ ഏതാനും ചില ഏടുകളാണിത്. ആത്മീയ-വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇമാം സ്വാവി(റ)യുടെ സേവനങ്ങളും സ്വാധീനങ്ങളും വളരെ വിപുലമാണ്. ഒരായുഷ്കാലത്തെ ജ്ഞാനസപര്യകൊണ്ട് സവിശേഷ ചരിത്രം രചിച്ച മഹാന്‍ വിടപറഞ്ഞിട്ട് 1441 മുഹര്‍റം 7-ന് ഇരുന്നൂറാണ്ട് തികയുകയാണ്.

അവലംബം:
ശജറതുന്നൂരിസ്സകിയ്യ ഫീ തബഖാതില്‍ മാലികിയ്യ.
ഹില്‍യതുല്‍ ബശര്‍ ഫീ താരിഖില്‍ ഖര്‍നിസ്സാലിസി അശ്ര്‍.
അന്നൂറുല്‍ വള്ളാഅ് ഫീ മനാഖിബി വകറാമാതി അഹ്മദസ്സ്വാവി.
തിബ്യാനുല്‍ ഹഖാഇഖ് ഫീ ബയാനിസലാസിലിത്ത്വറാഇഖ്.

സ്വാവി(റ)യുടെ ജ്ഞാനാന്വേഷണ ജീവിതം

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0


ഇമാം സ്വാവി(റ)യുടെ ജ്ഞാനാന്വേഷണ ജീവിതം● അലവിക്കുട്ടി ഫൈസി എടക്കര 0 COMMENTS
Imam Swavi (R)
അല്ലാമാ ഇമാം അഹ്മദുസ്സ്വാവി(റ) ‘സ്വാവി’ എന്ന ചുരുക്കപ്പേരില്‍ നമുക്ക് സുപരിചിതനായ പണ്ഡിതശ്രേഷ്ഠനാണ്. അബുല്‍ അബ്ബാസ് അഹ്മദുസ്സ്വാവീ അല്‍ഖല്‍വത്തീ അല്‍മാലികി അദ്ദര്‍ദീരി(റ) എന്നാണ് മുഴുവന്‍ പേര്. അബുല്‍ അബ്ബാസ്, അബുല്‍ ഇര്‍ശാദ്, ശിഹാബുദ്ദീന്‍ എന്നിവ അപരനാമങ്ങളാണ്. ഈജിപ്തിന്‍റെ പടിഞ്ഞാറന്‍ ജില്ലയില്‍ നൈല്‍ നദിയുടെ തീരപ്രദേശമായ സ്വാഅല്‍ഹജര്‍(saal hagar)ലാണ് ജനനം. (san al hagar എന്നാണ് ഇപ്പോള്‍ ഭൂപടങ്ങളില്‍ രേഖപ്പെടുത്തിക്കാണുക). പുരാതന ഈജിപ്തിന്‍റെ തലസ്ഥാനമായിരുന്നു ഈ നാട്. ഇതിലേക്ക് ചേര്‍ത്തിയാണ് ‘സ്വാവി’ എന്നറിയപ്പെട്ടത്. ഖാദിരിയ്യ ത്വരീഖത്തിലെ ഒരു ശാഖയായ ഖല്‍വത്തീ ത്വരീഖത്ത് സ്വീകരിച്ചതിനാല്‍ ‘ഖല്‍വത്തീ’ എന്നു വിശേഷിപ്പിക്കപ്പെട്ടു. ഇമാമു ദാരില്‍ ഹിജ്റ ഇമാം മാലിക്(റ)ന്‍റെ കര്‍മശാസ്ത്രസരണി സ്വീകരിച്ചതിനാല്‍ ‘മാലികി’ എന്നും മാലികീ സരണിയിലെ പ്രശസ്തനായ പണ്ഡിതനും ആത്മീയഗുരുവുമായ അബുല്‍ ബറകാത്ത് അഹ്മദുദ്ദര്‍ദീര്‍(റ) എന്ന തന്‍റെ പ്രധാന ഗുരുവര്യരിലേക്ക് ചേര്‍ത്തി ‘ദര്‍ദരീ’ എന്നും പ്രസിദ്ധമായി.

കുടുംബം, വളര്‍ച്ച
മദീനതുന്നബിയ്യില്‍ നിന്ന് ഹജ്ജിനും ഉംറക്കും പോകുന്നവരുടെ മീഖാത്തായ ദുല്‍ഹുലൈഫയില്‍ നിന്ന് ഈജിപ്തിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ് ഇമാം സ്വാവി(റ)യുടെ കുടുംബം. മാതാവിന്‍റെയും പിതാവിന്‍റെയും താവഴി അലി(റ)ലേക്ക് ചെന്നുചേരുന്നു. പിതാവ് ശൈഖ് മുഹമ്മദ് സമ്പന്നനായ പണ്ഡിതനും വലിയ ഭക്തനുമായിരുന്നു. എല്ലാ നിസ്കാരങ്ങള്‍ക്കും ഒന്നാം ജമാഅത്തിന് പള്ളിയിലെത്തുമായിരുന്ന അദ്ദേഹം മിമ്പറിനോട് ചേര്‍ന്ന സ്ഥലത്താണ് സ്ഥിരമായി നിസ്കരിക്കുക. അദ്ദേഹത്തെ പരിഗണിച്ച് മറ്റാരും അവിടെ നില്‍ക്കുമായിരുന്നില്ല. മാത്രമല്ല, സ്ഥിരം ഇമാമിന്‍റെ അഭാവത്തില്‍ അദ്ദേഹം മാത്രമായിരുന്നു ഇമാം നിന്നിരുന്നത്. മറ്റാരെയും പകരം ഇമാമാക്കാതെ തദ്ദേശീയര്‍ അദ്ദേഹത്തെ ആദരിക്കുകയും അര്‍ഹിക്കുന്ന പരിഗണന നല്‍കുകയും ചെയ്തു. റസൂല്‍(സ്വ)യെ ധാരാളമായി സ്വപ്നം കണ്ടിരുന്നു. തന്‍റെ അന്ത്യസമയത്ത് തിരുദര്‍ശനത്തിന്‍റെ അനുഭൂതി അനുഭവിച്ചിരുന്നതായി ദൃക്സാക്ഷികള്‍ വിവരിക്കുന്നു. പരിസര പ്രദേശമായ ഹബ്ബാര്‍സിലെ ഒരു ഭക്തയായിരുന്നു ഭാര്യ. ഈ ദാമ്പത്യവല്ലരിയിലാണ് ഇമാം സ്വാവി(റ) ജനിക്കുന്നത്.
ഹിജ്റ 1175-ലാണ് ഇമാമിന്‍റെ ജനനം. ഹിജ്റ 1241 മുഹര്‍റം 7-ന് 66-ാം വയസ്സില്‍ മദീനയില്‍വച്ച് വഫാത്തായി. രണ്ടാമത്തെ ഹജ്ജ് യാത്രയിലായിരുന്നു അപ്പോള്‍ അദ്ദേഹം. ജന്നത്തുല്‍ ബഖീഇലാണ് അന്ത്യവിശ്രമം. അദ്ദേഹത്തിന്‍റെ ജീവിതം വിവിധ വൈജ്ഞാനിക ശാഖകളിലെ ശ്രദ്ധേയമായ സേവനത്തിന്‍റെയും ആത്മീയ ശിക്ഷണത്തിന്‍റെതുമായിരുന്നു. ഗുരുവിനെ അക്ഷരാര്‍ത്ഥത്തില്‍ പകര്‍ത്തുകയും മാതൃകയാക്കുകയും ചെയ്തു മഹാന്‍. അതിനാലാണ് ദര്‍ദീരീ എന്നു വിശേഷിപ്പിക്കപ്പെട്ടത്. പഠന കാര്യങ്ങളിലും പരിചരണ സൗഭാഗ്യത്തിലും സാഹചര്യം അനുകൂലമായത് വൈജ്ഞാനിക-ആത്മീയോന്നതിക്ക് സഹായകമായി. സാത്വികനായ പിതാവിന്‍റെയും ഭക്തയായ മാതാവിന്‍റെയും ശിക്ഷണത്തില്‍ കുട്ടിക്കാലത്ത് തന്നെ ആത്മീയ സരണിയില്‍ മുന്നേറി. പണ്ഡിത കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു മാതാവ്. ഇമാം സ്വാവി(റ) ജ്ഞാനം തേടിത്തുടങ്ങിയപ്പോള്‍ തന്‍റെ മാതാവിനെ അഖീദ പഠിപ്പിക്കാമെന്ന് കരുതി. കാരണം അഖീദ അടിസ്ഥാനമാണല്ലോ. അങ്ങനെ ഇമാം അഖീദ കാര്യങ്ങള്‍ ഉമ്മക്ക് ഓതിക്കൊടുത്തു. ഇത് കേട്ടപ്പോള്‍ ഉമ്മ പറഞ്ഞു: ‘മോനേ, നീ ഈ പറയുന്നതൊക്കെ എന്‍റെ മനസ്സിലും അറിവിലുമുള്ളത് തന്നെ. പക്ഷേ എനിക്ക് നിന്നെ പോലെ അത് പറയാന്‍ കഴിയുന്നില്ലെന്ന് മാത്രം.’ മഹതിക്ക് വിശ്വാസ പഠനശാഖയിലെ സാങ്കേതിക പദങ്ങള്‍ കൂടുതലൊന്നും അറിയില്ലല്ലോ (അന്നൂറുല്‍ വള്ളാഅ്).

ബുദ്ധിസാമര്‍ത്ഥ്യവും പഠനതാല്‍പര്യവും

മാതൃപിതൃ ഗുണം ചെറുപ്പത്തിലേ അദ്ദേഹത്തില്‍ പ്രകടമായി. മൂന്ന് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ചെറിയ സൂറത്തുകള്‍ കേള്‍ക്കുന്നമാത്രയില്‍ തന്നെ ഹിഫ്ളാക്കുമായിരുന്നു. പിതാവ് കുട്ടിയെ ഉസ്താദിന്‍റെ അടുക്കല്‍ കൊണ്ടുപോയ രംഗം ശ്രദ്ധേയം: ഇമാം സ്വാവി(റ)ന് മൂന്നു വയസ്സ് തികച്ചില്ലാത്ത സന്ദര്‍ഭത്തില്‍ പിതാവ് ചുമലിലിരുത്തി പാഠശാലയിലേക്ക് കൊണ്ടുപോയി. കുട്ടിയെ ഗുരുനാഥന്‍റെ മുന്നിലിരുത്തി. പിതാവും കൂടെയിരുന്നു. ഉസ്താദിനോട് ഖുര്‍ആന്‍ ഓതിക്കൊടുക്കാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അല്‍കൗസര്‍ വരെയുള്ള ചെറിയ ഏഴ് സൂറത്തുകള്‍ മൂന്നു പ്രാവശ്യം വീതം ഓതിക്കേള്‍പ്പിച്ചു. ഇതു കേട്ട കുട്ടി അത് ഇങ്ങോട്ടും ഓതിക്കൊടുത്തു. അപ്പോള്‍ ഉസ്താദ് കൗതുകത്തോടെ പിതാവിനോട് ചോദിച്ചു: നിങ്ങള്‍ ഇതെല്ലാം കുട്ടിക്ക് മന:പാഠമാക്കിക്കൊടുത്തിരുന്നുവോ? ഇല്ലെന്ന് പിതാവ് പറഞ്ഞില്ല. പക്ഷേ യാഥാര്‍ത്ഥ്യം അതായിരുന്നു. കേട്ട ഉടന്‍ മന:പാഠമാക്കിയ തന്‍റെ കുഞ്ഞിന് ബുദ്ധിസാമര്‍ത്ഥ്യത്തിന്‍റെ പേരില്‍ കണ്ണ് തട്ടുമോ എന്ന് ഭയന്നാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് (അന്നൂറുല്‍ വള്ളാഅ്).
അന്ന് കുട്ടിയെയുമായി തിരിച്ച് പോന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കുട്ടിയെ പാഠശാലയില്‍ കൊണ്ടുചെന്നാക്കുകയും അല്‍പാല്‍പം പഠിപ്പിക്കാന്‍ ധാരണയുണ്ടാക്കുകയും ചെയ്തു. അങ്ങനെ മൂന്നു ദിവസം കൊണ്ട് സൂറത്തുള്ളുഹാ വരെ ഹൃദിസ്ഥമാക്കി. പിന്നീട് എഴുതാന്‍ നിര്‍ദേശിച്ചപ്പോള്‍ വൃത്തിയായി എഴുതുകയുണ്ടായി. സതീര്‍ത്ഥ്യരില്‍ നിന്നും ഉന്നതമായ പ്രകടനം എഴുത്തിലും കാഴ്ചവെക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. പഠനം വേഗത്തില്‍ മുന്നേറിയെങ്കിലും ഖുര്‍ആന്‍ ഖത്മ് ചെയ്യുന്നത് കാണാന്‍ പിതാവിനു ഭാഗ്യമുണ്ടായില്ല. സൂറത്ത് ലുഖ്മാന്‍ വരെ എത്തിയ സമയത്തായിരുന്നു പ്രിയപിതാവിന്‍റെ മരണം.
പിതാവിന്‍റെ വഫാത്ത് ദിനത്തില്‍ സ്വാവി(റ) പാഠശാലയില്‍ നിന്നു വീട്ടിലെത്തി. കയ്യില്‍ എഴുത്ത് പലകയുണ്ടായിരുന്നു. അദ്ദേഹം കുട്ടിയെ അടുത്തുവിളിച്ച് പലകയിലെഴുതിയത് പാരായണം ചെയ്യാന്‍ പറഞ്ഞു. സൂറത്ത് ലുഖ്മാനിലെ 14 മുതല്‍ 22 വരെയുള്ള സൂക്തങ്ങളാണ് അതിലുണ്ടായിരുന്നത്. ഓരോ പ്രാവശ്യവും ഓതിത്തീര്‍ന്നാല്‍ വീണ്ടും ഓതാനാവശ്യപ്പെട്ടു പിതാവ്. അങ്ങനെ അസ്വര്‍ മുതല്‍ മഗ്രിബിനോടടുത്ത സമയം വരെ തുടര്‍ന്നു. പിന്നീട് അദ്ദേഹം പിതാവിനു വേണ്ടി പ്രാര്‍ത്ഥിച്ചു. പ്രസ്തുത സൂക്തങ്ങളുടെ ആദ്യ ഭാഗം മാതൃപിതൃ ഗുണത്തെ കുറിച്ചാണ്. അവസാനം കാര്യങ്ങളുടെ അന്ത്യം അല്ലാഹുവിങ്കലാണെന്നും കുറിക്കുന്നു. ഇതിന്‍റെ ആവര്‍ത്തിച്ചുള്ള പാരായണ നിര്‍ദേശം ഇമാമവര്‍കളില്‍ അങ്ങനെയൊരു വിചാരമുണ്ടാക്കി എന്നു മനസ്സിലാക്കാം.
മരണ രംഗം തിരുദര്‍ശനത്തിന്‍റെ അനുഭൂതിയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ അനുസ്മരിക്കുന്നുണ്ട്. ദര്‍സ് പോലുള്ള വൈജ്ഞാനിക സേവനമൊന്നും ചെയ്തതായി കാണുന്നില്ലെങ്കിലും അദ്ദേഹത്തിന്‍റെ ജീവിത വിശുദ്ധിക്കും ആത്മീയ നിഷ്ഠക്കുമുള്ള അംഗീകാരമായിരുന്നു ഇതെന്നു വിലയിരുത്താം.
ഗുരുനാഥനും കുടുംബത്തിനും ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ പിതാവ് നല്‍കിയിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ മരണത്തോടെ അത് നിലച്ചമട്ടായി. എങ്കിലും ഗുരുനാഥന്‍ കൈവിട്ടില്ല. അതീവ ബുദ്ധിശാലിയും പഠനതല്‍പരനുമായ വിദ്യാര്‍ത്ഥിയെ അദ്ദേഹം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ചെറിയ കുട്ടിയായിരിക്കെ തന്നെ തന്‍റെ തൊട്ടടുത്ത് സ്ഥാനം നല്‍കി ഇരുത്തി. തന്‍റെ ശിഷ്യഗണങ്ങളില്‍ അദ്ദേഹത്തിനുള്ള പ്രത്യേകത ബോധ്യപ്പെട്ടതിനാലായിരുന്നു ഈ പരിഗണന. സൂറത്ത് ലുഖ്മാന്‍ 23-ാം സൂക്തം മുതല്‍ അന്ത്യം വരെ അദ്ദേഹത്തില്‍ നിന്ന് പഠിച്ച് ഖുര്‍ആന്‍ ഖത്മ് ചെയ്തു. ചെറുപ്രായമാണെങ്കിലും ജ്ഞാനദാഹം അദ്ദേഹത്തില്‍ ശക്തമായിരുന്നു. പഠിക്കാനെളുപ്പമുണ്ടാകുമ്പോള്‍ സ്വാഭാവികമായും പഠനത്തില്‍ ആവേശമുണ്ടാകുമല്ലോ.

അടങ്ങാത്ത വിജ്ഞാനദാഹം
നാട്ടില്‍ നിന്ന് ലഭിക്കുന്ന പരിമിത സൗകര്യങ്ങളടിസ്ഥാനപ്പെടുത്തിയുള്ള ജ്ഞാനസമ്പാദനത്തില്‍ തൃപ്തനാകാതെ സ്വാവി(റ) ഈജിപ്തിലെ ജാമിഉല്‍ അസ്ഹറില്‍ ചേരാനാഗ്രഹിച്ചു. കൈറോയിലേക്കയക്കാന്‍ പക്ഷേ സഹോദരങ്ങള്‍ തയ്യാറായില്ല. നിരാശയോടെയും മന:പ്രയാസത്തോടെയും കുറെ കാലം നാട്ടില്‍ തള്ളിനീക്കി. അങ്ങനെയിരിക്കെ ഭൂമിക്കരം നല്‍കാന്‍ താമസിച്ചതിന് സഹോദരങ്ങളിലൊരാളെ പിടികൂടാന്‍ അംശം അധികാരി തീരുമാനിച്ച വിവരമറിഞ്ഞപ്പോള്‍ സഹോദരങ്ങളെല്ലാം ആ ഗ്രാമം വിട്ടുപോയി. സ്വാവി(റ) മാത്രം എങ്ങോട്ടും പോയില്ല. അദ്ദേഹത്തെ അധികാരിയുടെ ശിങ്കിടികള്‍ പിടികൂടി അധികാരിയുടെ മുമ്പില്‍ ഹാജരാക്കി. എന്നാല്‍ കുറ്റക്കാരനല്ലാത്തതിനാല്‍ അദ്ദേഹം സ്വാവി(റ)യോട് സ്നേഹത്തില്‍ പെരുമാറുകയും തന്‍റെ സമീപം ആദരിച്ച് ഇരുത്തുകയുമുണ്ടായി. അവിടെ വച്ച് അദ്ദേഹം അല്‍പം ഖുര്‍ആന്‍ പാരായണം ചെയ്തു കേള്‍പ്പിച്ചു. അതില്‍ ഏറെ സന്തുഷ്ടനായ അധികാരി മഹാന്‍റെ കൈപിടിച്ച് ചുംബിച്ച് ബറകത്തെടുത്തു. മാത്രമല്ല, സഹോദരങ്ങളെ കടബാധ്യതയില്‍ നിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു.
അധികാരിയോട് യാത്ര പറഞ്ഞ് വിജ്ഞാനദാഹത്തിന് പരിഹാരം തേടി ഇമാം യാത്ര തിരിച്ചു. ഇക്കാര്യം സഹോദരങ്ങളറിഞ്ഞിരുന്നില്ല. അദ്ദേഹം നേരെ പോയത് അല്‍ഖളാബയിലെ സ്വന്തം കുടുംബക്കാരുടെ അടുത്തേക്കാണ്. അവര്‍ അദ്ദേഹത്തെ സ്നേഹാശ്ലേഷങ്ങളോടെ സ്വീകരിച്ചു. നാട് വിട്ടതിന്‍റെ ലക്ഷ്യം അറിയിച്ചപ്പോള്‍ എല്ലാവിധ സഹായങ്ങളും നല്‍കാമെന്ന് അവര്‍ വാക്കുനല്‍കി. ഭക്ഷണവും പണവും വാഗ്ദാനം ചെയ്തു. എട്ട് ദിവസം അവരോടൊപ്പം കഴിഞ്ഞു. ഈ സമയത്തെല്ലാം സഹോദരങ്ങള്‍ നാട്ടിലും പരിസരങ്ങളിലും അദ്ദേഹത്തെ തിരക്കുകയായിരുന്നു. സ്വാവി(റ) ഖളാബയിലുണ്ടെന്നും ജാമിഉല്‍ അസ്ഹറിലേക്ക് പോകാനുദ്ദേശിക്കുന്നുവെന്നും വിവരം ലഭിച്ചപ്പോള്‍ മനമില്ലാ മനസ്സോടെ അവര്‍ സമ്മതം നല്‍കി. ആവശ്യമായ സഹായങ്ങള്‍ ഉറപ്പുനല്‍കുകയുമുണ്ടായി. അങ്ങനെയാണ് സ്വാവി(റ) കൈറോയിലെത്തുന്നത്. അന്ന് ഇമാമിന് 12 വയസ്സായിരുന്നു പ്രായം.



ഗുരുസാഗരം
അഹ്മദ് അസ്സ്വാവി(റ)യെ സംബന്ധിച്ചിടത്തോളം അസ്ഹര്‍ മഹാഗുരുക്കന്മാരുടെ സാഗരം തന്നെയായിരുന്നു. ഉന്നത പണ്ഡിതരായ മഹാമനീഷികളില്‍ നിന്ന് ജ്ഞാനം നുകരാനും ആത്മീയ പരിചരണം സ്വീകരിക്കാനും കൈറോ വാസം തുണയായി. എട്ട് പ്രധാന ഗുരുനാഥന്മാരെ മനാഖിബുസ്സ്വാവിയില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അവരെല്ലാം സ്വാവി(റ)യിലെ സവിശേഷ വ്യക്തിപ്രഭാവം തിരിച്ചറിഞ്ഞാണ് സമീപിച്ചിരുന്നത്. അവരില്‍ ചിലരെ പരിചയപ്പെടാം:
ശൈഖ് ഖഫാജി: ശാഫിഈ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ശൈഖ് മുഹമ്മദ് അല്‍ഖഫാജി അക്കാലത്ത് ജാമിഉല്‍ അസ്ഹറിലെ പ്രധാന മുദരിസായിരുന്നു. പ്രായത്തില്‍ ചെറുപ്പമാണെങ്കിലും ഇമാം സ്വാവി(റ)യെന്ന ശിഷ്യന്‍റെ സവിശേഷതകളും മഹത്ത്വവും അദ്ദേഹം മനസ്സിലാക്കി. പ്രായം കുറഞ്ഞ ഈ പുതിയ ശിഷ്യനെ തങ്ങളേക്കാള്‍ ഉസ്താദ് പരിഗണിക്കുന്നതില്‍ സഹപാഠികളില്‍ ചിലര്‍ അസ്വസ്ഥരായി. അവരിലൊരാള്‍ ഉസ്താദിനെ സമീപിച്ച് പരാതി ബോധിപ്പിക്കുകയും ചെയ്തു: ‘അങ്ങ് ഈ കുട്ടിയെ നന്നായി സ്നേഹിക്കുകയും മുതിര്‍ന്ന ഞങ്ങളെക്കാള്‍ പരിഗണിക്കുകയും ചെയ്യുന്നത് ഞങ്ങള്‍ കാണുന്നു. ഞങ്ങളാകട്ടെ പഠന കാര്യത്തില്‍ നല്ല ആവേശം കാണിക്കാറുള്ളവരാണുതാനും. എന്നാല്‍ അവന്‍ കിതാബുകള്‍ മുതാലഅ(ഓതിപ്പഠിക്കുക) ചെയ്യുകയോ ക്ലാസുകളില്‍ എന്തെങ്കിലും സംശയങ്ങള്‍ ചോദിക്കുകയോ ചെയ്യുന്നില്ല. എന്നിട്ടും…’
ശൈഖവര്‍കള്‍ ഉടനെ സ്വാവി(റ)യെ അങ്ങോട്ട് വിളിപ്പിച്ചു. പരാതിക്കാരന്‍റെ സാന്നിധ്യത്തില്‍ അദ്ദേഹം സ്വാവി(റ)യോട് നിന്‍റെ സഞ്ചി എവിടെ എന്നു ചോദിച്ചു. മഹാന്‍ അതെടുത്ത് കൊണ്ടുവന്നു കാണിച്ചു. ഉസ്താദ് തുറന്നു നോക്കിയപ്പോള്‍, ഇബ്നുമാലിക്(റ)ന്‍റെ അല്‍ഫിയക്ക് ഇബ്നു അഖീല്‍(റ) എഴുതിയ ശറഹും അതിന്‍റെ ഹാശിയയും കിതാബുല്‍ വജീസും അല്‍ഫിയയിലെ 30 ബൈതുകള്‍ എഴുതിയ ഒരു പുസ്തകവും മുഖ്തസ്വറ് ഖലീലില്‍ നിന്നുള്ള രണ്ട് പാഠങ്ങള്‍ രേഖപ്പെടുത്തിയ ഒരു പുസ്തകവുമാണ് അതില്‍ ഉണ്ടായിരുന്നത്. ഉസ്താദ് ചോദിച്ചു: നീ ഇത് മന:പാഠമാക്കിയിട്ടുണ്ടോ? അതേയെന്ന് മറുപടി നല്‍കുകയും അദ്ദേഹത്തെ കേള്‍പ്പിക്കുകയും ചെയ്തു. ശേഷം ഉസ്താദ് പാഠഭാഗങ്ങളിലെ ചില ചോദ്യങ്ങള്‍ ചോദിച്ചു. ഇമാം കൃത്യമായ മറുപടി നല്‍കി. സഞ്ചി തിരിച്ചു കൊടുത്ത് ഉസ്താദ് പറഞ്ഞു: ‘പോയിക്കൊള്ളൂ, അല്ലാഹു നിനക്ക് വിജയം നല്‍കട്ടെ.’ ആക്ഷേപമുന്നയിച്ച ശിഷ്യനെ ശകാരിക്കുകയുമുണ്ടായി (അന്നൂറുല്‍ വള്ളാഅ്).

സ്വാവിക്കായി കാത്തിരിപ്പ്
ശൈഖ് മുഹമ്മദ് ഉബാദ, ശൈഖ് അഹ്മദ് സജാഈ(റ) എന്നിവര്‍ സ്വാവി(റ) ക്ലാസിലെത്താതെ അധ്യാപനം ആരംഭിക്കുമായിരുന്നില്ല. ചിലപ്പോള്‍ ആളെ പറഞ്ഞയക്കുകയും വരുന്നത് വരെ കാത്തിരിക്കുകയും ചെയ്യും. ശൈഖ് സജാഈ(റ)ന് രോഗം മൂലം ശറഹ്ബ്നു അഖീലിലെ അവസാന പാഠം ഓതിക്കൊടുക്കാന്‍ ശിഷ്യരെ തന്‍റെ വീട്ടിലേക്ക് വിളിപ്പിക്കുകയുണ്ടായി. എന്നാല്‍ സ്വാവി(റ)നെ കൂട്ടത്തില്‍ കണ്ടില്ല. അപ്പോള്‍ ആളയച്ചുവരുത്തിയ ശേഷമാണ് ക്ലാസാരംഭിച്ചത്.
സ്വാവി(റ)നെ പ്രശംസിക്കുന്ന ഒരു പ്രയോഗമുണ്ട് ശൈഖ് ഉബാദ(റ)ന്. ‘കുല്ല യൗമിന്‍ അസ്സ്വാവീ, നഫ്സഹു യുദാവീ’ (എല്ലാ ദിവസങ്ങളിലും സ്വാവി തന്നെ ആത്മചികിത്സ നടത്തുന്നു). അനുദിനം ആത്മവിശുദ്ധിയുടെ പടവുകള്‍ കയറിക്കൊണ്ടിരിക്കുകയാണ് മഹാനെന്ന് ഉദ്ദേശ്യം. ഇങ്ങനെ ശിഷ്യന്‍റെ മഹത്ത്വം തിരിച്ചറിഞ്ഞ ഗുരുനാഥന്മാര്‍ സ്വാവി(റ)നോട് വലിയ സ്നേഹാദരങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
സുലൈമാനുല്‍ ജമല്‍(റ): അല്‍ജമല്‍ എന്നറിയപ്പെടുന്ന പ്രസിദ്ധ ശാഫിഈ പണ്ഡിതനും ധാരാളം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ് ഇദ്ദേഹം. ഹദീസ്, തഫ്സീര്‍ വിഷയങ്ങളില്‍ ഇദ്ദേഹത്തില്‍ നിന്ന് സ്വാവി(റ) പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. തഫ്സീറുല്‍ ജലാലൈനി(റ)യുടെ പ്രസിദ്ധമായ ഹാശിയയായ അല്‍ഫുതൂഹാതുല്‍ ഇലാഹിയ്യ മഹാനവര്‍കളുടേതാണ്. സ്വാവി(റ) അദ്ദേഹത്തില്‍ നിന്നാണ് തഫ്സീറുല്‍ ജലാലൈനി സ്വായത്തമാക്കിയത്. ശമാഇലുത്തുര്‍മുദിയും അതിന് സുലൈമാനുല്‍ ജമല്‍(റ) രചിച്ച വ്യാഖ്യാനമായ അല്‍മവാഹിബുല്‍ മുഹമ്മദിയ്യയും അദ്ദേഹത്തില്‍ നിന്ന് പഠിച്ചു. ശൈഖ് ജമല്‍(റ)യെ പിന്തുടര്‍ന്നാണ് സ്വാവി(റ) പിന്നീട് ജലാലൈനിയുടെ ഹാശിയയായി ഹാശിയത്തുസ്വാവി അലാ തഫ്സീരില്‍ ജലാലൈനി രചിച്ചത്.
ശൈഖ് മുഹമ്മദ് അല്‍അമീര്‍(റ): അല്‍അമീര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ശൈഖ് മുഹമ്മദ് അല്‍അമീര്‍ അല്‍കബീര്‍(റ) സ്വാവി(റ)ന്‍റെ ഗുരുനാഥരില്‍ വേറിട്ട വ്യക്തിത്വമാണ്. ശിഷ്യന്‍റെ മഹത്ത്വം തിരിച്ചറിഞ്ഞ് ഇമാമിനെ ആത്മീയ കാര്യങ്ങളില്‍ അവലംബിക്കാന്‍ വരെ തയ്യാറായി അദ്ദേഹം. സ്വാവി(റ)യോട് യാ വലദീ, ലാ തന്‍സനീ (മോനേ, എന്നെ നീ മറന്നേക്കരുത്) എന്നു പറയാറുണ്ടായിരുന്നു അദ്ദേഹം. ശിഷ്യനില്‍ തന്‍റെ വിജയപ്രതീക്ഷ അദ്ദേഹം അര്‍പ്പിക്കുകയുണ്ടായി.
ഒരിക്കല്‍ സ്വാവി(റ) അന്ത്യനാള്‍ സംഭവിച്ചതായി സ്വപ്നം കണ്ടു. അവിടെ താന്‍ സുരക്ഷിതനായിരുന്നു. ശൈഖ് അമീറിനെയും സുരക്ഷിതനായി കണ്ടു. രണ്ടു പേരും ആലിംഗനബദ്ധരായി. ശൈഖ് പറഞ്ഞു: ‘ഇതാണ് മുബാറകായ ദിനം.’ നേരം പുലര്‍ന്നപ്പോള്‍ ഇക്കാര്യം ശൈഖ് അമീറിനെ എഴുതിയറിയിച്ചു. വിവരമറിഞ്ഞപ്പോള്‍ അദ്ദേഹം സന്തുഷ്ടനായി സന്തോഷാശ്രുക്കള്‍ പൊഴിച്ചു. പിന്നീട് അസ്ഹറില്‍ നിന്ന് വിരമിച്ച ശേഷം മദ്റസതുല്‍ ഇബ്തിഗാവിയ്യയില്‍ പോയി കാണുകയും സ്വപ്ന സംഭവം നേരില്‍ വിവരിച്ചുകൊടുക്കുകയുമുണ്ടായി.
ശൈഖ് മുഹമ്മദ് അദ്ദസൂഖി(റ): വ്യത്യസ്ത വിജ്ഞാന ശാഖകളില്‍ ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍ രചിച്ച പണ്ഡിത പ്രതിഭയായിരുന്നു ശംസുദ്ദീന്‍ അബൂഅബ്ദില്ലാ മുഹമ്മദ് അദ്ദസൂഖി(റ). സ്വാവി(റ) എന്ന അരുമ ശിഷ്യന്‍ നിര്‍ദേശിച്ച തിരുത്തുകള്‍ തന്‍റെ കൃതിയില്‍ വരുത്താന്‍ തയ്യാറായി അദ്ദേഹം. സ്വാവി(റ)യുടെ ആത്മീയഗുരുവായ ദര്‍ദീര്‍(റ)യുടെ അശ്ശറഹുല്‍ കബീര്‍ അലാ മുഖ്തസ്വരി ഖലീല്‍ എന്ന ഫിഖ്ഹ് ഗ്രന്ഥത്തിന് ദസൂഖി(റ) തയ്യാറാക്കിയ ഹാശിയ ഓതുന്ന സന്ദര്‍ഭത്തിലായിരുന്നു ഇത്. ശിഷ്യനെ തിരിച്ചറിഞ്ഞതിനാല്‍ തിരുത്തി എഴുതുന്നതിന് ഗുരുവിന് യാതൊരു മടിയുമുണ്ടായില്ല.
ശൈഖ് അബ്ദുല്ലാ ശര്‍ഖാവി(റ): ജാമിഉല്‍ അസ്ഹറിന്‍റെ മുഖ്യഗുരുവായിരുന്നു അദ്ദേഹം. പ്രസിദ്ധ ശാഫിഈ പണ്ഡിതന്‍. ഫിഖ്ഹിലും ചരിത്രത്തിലും വ്യക്തിചരിത്ര ശാഖയിലും ഹദീസിലും ഗ്രന്ഥങ്ങളുണ്ട്. ഉസ്താദായിരുന്നതോടൊപ്പം തന്നെ ആത്മിക കാര്യങ്ങളിലും സാധനകളിലും ഒന്നിച്ചുവര്‍ത്തിച്ചു. ശിഷ്യന്‍ ആത്മീയതയില്‍ തന്നെക്കാള്‍ ഉന്നതനാണെന്ന് ഗ്രഹിച്ച് സ്നേഹാദരവുകള്‍ പകര്‍ന്നു.
ശൈഖ് അഹ്മദ് ദര്‍ദീര്‍(റ): ഇമാം സ്വാവി(റ)യെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചയാളും ആത്മീയസരണിയിലെ പ്രധാനഗുരുവുമാണ് ഇദ്ദേഹം. അല്‍അസ്ഹറില്‍ ചേര്‍ന്ന് ആറു മാസമായപ്പോഴാണ് അദ്ദേഹത്തെ കണ്ട്മുട്ടുന്നതും ശിഷ്യത്വം സ്വീകരിക്കുന്നതും. ആത്മീയ ജീവിതത്തിന്‍റെ ഉന്നതിയിലേക്ക് ഇമാം ആനയിക്കപ്പെടുന്നത് അതോടെയാണ്. സാധാരണഗതിയില്‍ ആത്മീയ സരണികളുടെ സാധനകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശിക്കാറില്ല. പഠനത്തിന് തടസ്സം വരാതിരിക്കാനാണ് ഈ മുന്‍കരുതല്‍. എന്നാല്‍ ഇമാം സ്വാവി(റ)യെ നന്നായി മനസ്സിലാക്കിയതിനാല്‍ ശൈഖവര്‍കള്‍ ദിക്റുകളും വിര്‍ദുകളും നല്‍കുകയും ചില പരിശീലനങ്ങള്‍ നിര്‍ദേശിക്കുകയുമുണ്ടായി. ശിഷ്യനെക്കുറിച്ചുള്ള മതിപ്പും വിശ്വാസവുമായിരുന്നു ഇതിനാധാരം.
ശൈഖ് ദര്‍ദീര്‍(റ) കേവലം ആത്മീയ സാധനകളില്‍ ഒതുങ്ങിയിരുന്നില്ല. മാലികീ ഫിഖ്ഹില്‍ പരിഗണനീയമായ മൂലകൃതികളും വ്യാഖ്യാനങ്ങളും രചിച്ച മഹാനാണദ്ദേഹം. തഫ്സീര്‍, ഹദീസ്, അഖീദ, തസ്വവ്വുഫ്, മആനി, ആത്മീയ രചനകള്‍ തുടങ്ങി വ്യത്യസ്ത വിജ്ഞാന ശാഖകളില്‍ ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പലതിനും ഇമാം സ്വാവി(റ) വ്യാഖ്യാനമോ ടിപ്പണിയോ പാര്‍ശ്വക്കുറിപ്പോ നല്‍കിയതു കാണാം. അവ ഇന്നും പ്രചാരത്തിലും ഉപയോഗത്തിലുമുള്ളതാണ്. വിവിധ വിജ്ഞാന ശാഖകളില്‍ ശൈഖ് ദര്‍ദീര്‍(റ) ഇമാം സ്വാവി(റ)ന് ഗുരുവര്യരാണ്. അസ്ഹറില്‍ 14 വര്‍ഷത്തോളം അദ്ദേഹത്തിന്‍റെ ശിഷ്യത്വത്തിനും പരിചരണത്തിനും സ്വാവി(റ)ക്ക് അവസരം ലഭിച്ചു.

അഹ്മദിന് തുല്യരോ?
ഫലപ്രദമായ ചര്‍ച്ചകള്‍ കൊണ്ട് ക്ലാസുകള്‍ സജീവമാകുന്നത് ദര്‍സിലെ സാധാരണ കാഴ്ചയാണ്. ശൈഖ് ദര്‍ദീര്‍(റ)യുടെ ദര്‍സും അതിനപവാദമായിരുന്നില്ല. പക്ഷേ, ഇമാം സ്വാവി(റ) ക്ലാസില്‍ തികഞ്ഞ മൗനിയായിരുന്നു. ഉസ്താദിന്‍റെ മുഖത്തേക്ക് നോക്കാന്‍ ബഹുമാനം അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ സ്വാവി(റ) ഉസ്താദിനോട് ഒരു സംശയമുന്നയിക്കാന്‍ അനുമതി തേടി. സമ്മതം വാങ്ങാതെ ചോദിക്കുന്നത് അപമര്യാദയാകുമോ എന്ന ആശങ്ക അലട്ടിയ അദ്ദേഹം ഉസ്താദ് സമ്മതം നല്‍കിയപ്പോഴാണ് സംശയം ചോദിച്ചത്.
ശൈഖ് ദര്‍ദീര്‍(റ)യുടെ ശറഹുമുഖ്തസ്വറില്‍ ഖലീലിലെ ഒരു പരാമര്‍ശം ഒഴിവാക്കേണ്ടതാണെന്നാണ് സ്വാവി(റ) പറഞ്ഞത്. ഇത് പറഞ്ഞതോടെ സഹപാഠികളെല്ലാം അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ഗുരുവിനോട് അപമര്യാദ കാണിച്ചു എന്ന് തെറ്റിദ്ധരിച്ച് സ്വാവി(റ)യെ കൈകാര്യം ചെയ്യാനായിരുന്നു അവരുടെ പുറപ്പാട്. ഇത് മനസ്സിലാക്കിയ ശൈഖ് ഇതില്‍ നിങ്ങള്‍ക്കൊരു കാര്യവുമില്ലെന്ന് പറഞ്ഞ് അവരെ തടഞ്ഞു. ശൈഖവര്‍കള്‍ സ്വാവി പറഞ്ഞതിനെ കുറിച്ച് ഗഹനമായി ചിന്തിച്ചു. മൂല വാചകങ്ങള്‍ പരിശോധിച്ചു. സ്വാവി(റ) പറഞ്ഞതാണ് കാര്യമെന്ന് അതോടെ ബോധ്യമായി. തുടര്‍ന്ന് ശിഷ്യരെല്ലാം തങ്ങളുടെ കയ്യിലുള്ള കൃതികളില്‍ നിന്ന് ആ പ്രയോഗം മായ്ച്ചുകളഞ്ഞു. പിന്നീട് പരതിയ മസ്അലകളിലെല്ലാം യാഥാര്‍ത്ഥ്യം സ്വാവി(റ) പറഞ്ഞതിനോടൊപ്പമാണെന്ന് വ്യക്തമാവുകയും ചെയ്തു. അതിനാല്‍ തന്നെ സ്വാവി(റ) എന്തെങ്കിലും വിഷയത്തില്‍ തീര്‍പ്പോ വിധിയോ കല്‍പ്പിച്ചാല്‍ മറുത്തൊന്നും ആലോചിക്കാതെ ശൈഖ് ദര്‍ദീര്‍(റ) പിന്തുണക്കുമായിരുന്നു. ശിഷ്യനെക്കുറിച്ചുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ശൈഖ് ദര്‍ദീറി(റ)ന്‍റെ ആത്മീയ സാധനകളുടെ സദസ്സില്‍ സ്വാവി(റ) സ്ഥിരമായി പങ്കെടുത്തിരുന്നു. അനിവാര്യമായ യാത്രകളോ രോഗമോ പ്രതിബന്ധമായാല്‍ മാത്രമേ മുടക്കം വരാറുള്ളൂ. നഷ്ടപ്പെട്ടാല്‍ തന്നെ ഒരു രാത്രി മുഴുവന്‍ ആരാധനകള്‍കൊണ്ട് സജീവമാക്കി പ്രായശ്ചിത്തം ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ ഒരു രാത്രിയിലെ സദസ്സില്‍ സ്വാവി(റ)ന് എത്തിച്ചേരാന്‍ സാധിച്ചില്ല. ശൈഖ് ദര്‍ദീര്‍(റ) അന്വേഷിച്ചപ്പോള്‍ ഒരാള്‍ മറുപടി നല്‍കിയതിങ്ങനെ: ‘അവന്‍ വല്ലാതെ വീഴ്ച വരുത്തുന്നയാളാണ്. അത് കൊണ്ടാണ് വരാത്തത്.’ ഉസ്താദിന്‍റെയടുക്കല്‍ സ്വാവി(റ)നുള്ള അംഗീകാരം കുറക്കാന്‍ ലക്ഷ്യമിട്ടാണ് അയാളങ്ങനെ തട്ടിവിട്ടത്. ശൈഖിന് ഈ പരാമര്‍ശം തീരെ പിടിച്ചില്ല. അദ്ദേഹം പറഞ്ഞു: ‘അവന്‍ വന്നാലും വന്നില്ലെങ്കിലും അവന് തുല്യമായി മറ്റൊരാളില്ല.’ ഇതു കേട്ട ശിഷ്യര്‍ നേരം പുലര്‍ന്ന ഉടനെ സ്വാവി(റ)യെ കണ്ട് സംഭവം വിവരിക്കുകയും ക്ഷമ ചോദിക്കുകയുമുണ്ടായി.
സ്വാവി എന്ന ചുരുക്കപ്പേരില്‍ പറയപ്പെടുന്ന മഹാനായ പണ്ഡിതന്‍റെ വിദ്യാര്‍ത്ഥി ജീവിതത്തിന്‍റെ ഏതാനും ചില ഏടുകളാണിത്. ആത്മീയ-വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇമാം സ്വാവി(റ)യുടെ സേവനങ്ങളും സ്വാധീനങ്ങളും വളരെ വിപുലമാണ്. ഒരായുഷ്കാലത്തെ ജ്ഞാനസപര്യകൊണ്ട് സവിശേഷ ചരിത്രം രചിച്ച മഹാന്‍ വിടപറഞ്ഞിട്ട് 1441 മുഹര്‍റം 7-ന് ഇരുന്നൂറാണ്ട് തികയുകയാണ്.

അവലംബം:
ശജറതുന്നൂരിസ്സകിയ്യ ഫീ തബഖാതില്‍ മാലികിയ്യ.
ഹില്‍യതുല്‍ ബശര്‍ ഫീ താരിഖില്‍ ഖര്‍നിസ്സാലിസി അശ്ര്‍.
അന്നൂറുല്‍ വള്ളാഅ് ഫീ മനാഖിബി വകറാമാതി അഹ്മദസ്സ്വാവി.
തിബ്യാനുല്‍ ഹഖാഇഖ് ഫീ ബയാനിസലാസിലിത്ത്വറാഇഖ്.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...