Showing posts with label ത്വരീഖതും സാധാരണക്കാരും. Show all posts
Showing posts with label ത്വരീഖതും സാധാരണക്കാരും. Show all posts

Friday, April 13, 2018

ത്വരീഖതും സാധാരണക്കാരും

( *ഖമറുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ത്വരീഖത്ത് എന്ന  പുസ്തകത്തിൽ നിന്നും*)


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0🍔🍿🍔🍿🍔🍿

ത്വരീഖതും
സാധാരണക്കാരും
-------  ------
ശരീഅതിന്റെ കാര്യത്തിലുള്ള അസാധാരണമായ കണിശതയും
സുക്ഷമതയുമാണു ത്വരീഖത്.

 സാധാരണക്കാരന്റെ ജീവിതത്തിൽ
പൂർണാർത്ഥത്തിൽ ഇതു പ്രായോഗികമാക്കുക ദുഷ്കരമാണ്,

 ദീനീവിഷയത്തിൽ പ്രാഥമിക നാനം തന്നെ ഉറക്കാത്തവനാണല്ലോ സാധാര
ണക്കാരൻ, .

 അവന്റെ വീക്ഷണ-വിചാര വൃത്തം വളറെ ചെറുതായിരിക്കും.
പണ്ഡിതനു കിട്ടുന്ന അവബോധം അവനു കിട്ടുക പ്രയാസമാണ്.

മതത്തിന്റെ എല്ലാ കാര്യത്തിലും സ്ഥിതി ഇതാണെന്നിരിക്കെ സങ്കീർണത നിറ
ഞ്ഞ തസ്വവുഫിന്റെയും ത്വരീഖതിന്റെയും കാര്യത്തിൽ പറയാനില്ലല്ലോ.

മനുഷ്യനെ അവന്റെ ബുദ്ധിയുടെ തോതനുസരിച്ചു സമീപിക്കണ
മെന്ന് ഇസ്ലാം നിർദേശിക്കുന്നു. ഓരോരുത്തർക്കും ഉൾക്കൊള്ളാവുന്നവ
മാത്രം ശരിയായ രൂപത്തിലും അളവിലും അവതരിപ്പിക്കണമെന്നാണ്
ഇസ്ലാമിന്റെ നിലപാട്. വിശ്വാസകാര്യത്തിൽ വരെ ഇസ്ലാം സ്വീക
രിച്ച നയമിതാണ്. ഈ നയം ലംഘിക്കപ്പെടുന്നിടത്തു മനുഷ്യൻ വഴി
തെറ്റുമെന്ന് ഇസ്ലാം കണക്കാക്കുന്നു, ത്വരീഖതിന്റെ കാര്യത്തിൽ മാത്രം
ഈ തത്വത്തിനു പ്രസക്തിയില്ലെന്നു വാദിക്കുന്നതിൽ കഴമ്പില്ല.
അതുകൊണ്ടു ത്വരീഖതിന്റെ വ്യവസ്ഥാപിതമായ മാർഗനിർദേശങ്ങൾ
അപ്പടി സാധാരണക്കാരനിൽ അടിച്ചേൽപിക്കുന്നത് അനുചിതമാണ് വിപരീതഫലമാണ് അതുളവാക്കുക.

ത്വരീഖതിന്റെ ചരിത്രത്തിൽ പൊതുജനങ്ങൾക്കു സാർവത്രികമായ
പ്രാധാന്യം നൽകപ്പെട്ടതിനു രേഖയില്ല. അതേ സമയം, തർബിയതിന്റെ പദ
വിയിൽ വിരാജിച്ച മഹാന്മാർ തങ്ങളുടെ ആത്മകാന്തി കൊണ്ടു അധമ
രായ പലരെയും ഉയരങ്ങളിൽ എത്തിച്ചിട്ടുണ്ട്. തർബിയതിന്റെ തലത്തി
ൽ സാധാരണകാരനെ ചേർത്ത് ത്വരീഖത് വിപുലപ്പെടുത്തണമെന്ന്
ഏതെങ്കിലും മഹാൻ ആവശ്യപ്പെട്ടതായി കാണാനുമാവില്ല. സത്യമായ
ത്വരീഖതിൽ ചേരുന്നവരെ സാധാരണക്കാരന് ഉൾക്കൊള്ളാനാകാത്ത
പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും വൈജ്ഞാനിക ചർച്ച
കൾക്കും വിധേയമാക്കിയിരുന്നതായാണു ചരിത്രം '

 തർബിയത് നൂറ്റാ
ണ്ടുകൾക്കു മുമ്പുതന്നെ നിറുത്തിവെച്ചെന്നും യുവസമൂഹംഈമേഖ
ലയിൽ കാലുകുത്തുന്നതു പാടെ കുറഞ്ഞു പോയെന്നുമൊക്കെ ഇമാം
സുറൂഖും ഖുശൈരിയും പറഞ്ഞത് ഇതിനു മതിയായ തെളിവാണ്.
പൊതുജനത്തിന്റെ ആവശ്യം ശരീഅത്താണ്. വിശ്വാസപരമായും
കർമപരമായും പാകപ്പെടാത്തവനായിരിക്കും സാധാരണക്കാരൻ. നിസ്
കാരത്തിന്റെ കാര്യത്തിൽ തന്നെ നിബന്ധനകൾ കൃത്യമായി പാലിക്കാൻ
അവൻ അറിവുള്ളവനായിരിക്കില്ല. ഇത്തരമൊരാളെ ത്വരീഖതിൽ മുരീ
ദാക്കണമെന്നു ശഠിക്കുന്നതു ബുദ്ധിക്കു നിരക്കുന്നതല്ല.

 ത്വരീഖത് നന്നാ
യവരെ ആത്മീയമായി ഉയരങ്ങളിലെത്തിക്കാൻ സഹായിക്കുന്ന സരണി
യാണ്.

 കള്ളുകുടി, പെണ്ണുപിടി, പലിശ വാങ്ങൽ തുടങ്ങിയവ നിറുത്തൽ ചെയ്യുക
ക ശരീഅതിന്റെ പ്രബോധന വിഷയമാണ്. അതുപോലെ, നിസ്കരിക്കാത്തവൻ നിസ്കാരം തുടങ്ങേണ്ടതു ശരീഅതിന്റെ ആവശ്യവും
മാണ്.

ത്വരീഖതിന്റെ ആവശ്യം നേരത്തെ തന്നെ നിസ്കരിച്ചു കൊണ്ടിരി
ക്കുന്നവരുടെ നിസ്കാരത്തിൽ അന്യചിന്തകൾ വെടിഞ്ഞു
വിൽ ലയിക്കാൻ പ്രരിപ്പിക്കലാണ്. ശരീഅത്തിൽ വട്ടപ്പജ്യമായവനെ ത്വരീഖത്തിലേക്കു തള്ളി വിടുന്നതു സമുദ്ര സഞ്ചാരം ഉദ്ദേശിക്കു
ലില്ലാതെ കടലിൽ തള്ളുന്നതിനു തുല്യമാണ്.

ത്വരിഖത് വയറ്റിൽ പിഴുപ്പിനുള്ള വകയായി ധരിച്ചവർക്ക് ഇതിനു സാധിക്കു-


സാധാരണക്കാരൻ
വിശേഷക്കാരൻ എന്നിങ്ങനെ രണ്ടു വിഭാഗത്തെ
ൽ അവതരിപ്പിച്ചതു കാണാം. "അവാമുന്നാസ്' എന്ന സജ്ഞ ഉപ
യോഗിച്ചാണു സാധാരണ പൊതുജനത്തെ പരിചയപെടുത്തുന്നത്.
മറ്റുള്ളവരെ പറ്റി
ഖവാസ്' എന്നും പറയും.

ഖവാസ്വിൽ തന്നെ കൂടുതൽ ഉന്നതങ്ങൾ കരസ്ഥമാക്കിയവരെ 'ഖവാസുൽ ഖവാസ് എന്ന് പിന്നെയും വകതിരിക്കാവുന്നതാണ്.
. ഇത്തരമൊരു വകതിരിവ് ആവശ്യമായി വന്നത് തസ്വവുഫിന്റെ കാര്യത്തിൽ സാധാരണക്കാരന്റെ അതിരും വരമ്പും വെക്തമാക്കാനാണ്.
ഖുർആൻ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

.

"തഖ്വവ  എന്ന ആധ്യാത്മ ആശയ ത്തെ ഉദാഹരണമായെടുത്താൽ
ഇക്കാര്യം വ്യക്തമാകുന്നതാണ്. തഖ്വ പരി, ശുദ്ധ ദീനിന്റെ
നാരായ വേരാ
ണെന്നതിൽ ആർക്കും തർക്കമില്ല. ശരീഅത്തിലും തരിഖതിലും തഖ്വ
യാണു പ്രധാനം. സാധാരണക്കാരനും അസാധാരണക്കാരനും, അസാ
ധരണക്കാരിൽ അസാധാരണക്കാരനും തഖ്വവ വേണം. എന്നാൽ ഈ
മൂന്നുവിഭാഗത്തിനും തഖ്വവ വ്യത്യസ്തമാണ്.

അല്ലാമാ അഹ്മദ് ളിയാ
ഉദ്ദീൻ പറയുന്നതു കാണുക:

"ഇസ്ലാമിൽ തഖ്വവഎന്നു പറഞ്ഞാൽ ദുൻയാവിന്റെയും അഖിറത്തിന്റെയും അപകടങ്ങളെ കാത്തു രക്ഷിക്കലാണ്. ഇത് ഏറെ
വ്യാപ്തിയുള്ളതും ഏറ്റക്കുറച്ചിലുകൾക്കു വിധേയവുമാണ്. തഖ്വയുടെ
ഏറ്റവും താഴ്ന്നപടി ശിർകിൽ നിന്നുള്ള മോചനമാണ്. ഏറ്റവും ഉയർന്ന
പടി നിരോധനപരമായ ശാസനകളുടെ പേരിൽ വരുന്ന ശിക്ഷയെ കാത്തു
രക്ഷിക്കലും.

എന്നാൽ ഹഖീഖതിന്റെ വാക്താക്കളുടെ വീക്ഷണത്തിൽ
തഖ്വ രൂപപ്പെടണമെന്നുണ്ടെങ്കിൽ മേൽ പറഞ്ഞതിനു പുറമെ അലാ
ഹുവല്ലാത്തവയിൽ വ്യാപ്രത മാകുന്നതിൽ നിന്നു മനസ്സിനെ പ്രതി
രോധിക്കലും പരിപൂർണമായി അവനിലേക്ക് അലിഞ്ഞുചേരലും
ഉൾപ്പെടും.

വിധിപ്രകാരം തഖ്വവ പുലർത്തണമെന്ന ഖുർആനിക ആജ്ഞ
യുടെ പൊരുൾ ഇതാകുന്നു. തഖ്വവ ഉണ്ടാകാൻ വ്യക്തവും അവ്യക്തവു
മായ ശിർക്കിൽ നിന്നു മോചിതനാവേണ്ടതുണ്ട്. വ്യക്തവുംഅവ്യക്ത
വുമായ ശിർക്കിന്റെ തോതു വ്യക്തികൾക്കനുസരിച്ചു മാറി വരും.

സാധാരണക്കാരനെ സംബന്ധിച്ചു വ്യക്തമായ ശിർക്ക് എന്നു പറയുന്നതു തനികുഫ്റ് അഥവാ സത്യ നിഷേധ മാകു ന്നു

. അവ്യക്ത മായ ശിർക്ക്
നാവുകൊണ്ട് അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുകയും അകത്തളം
അല്ലാഹുവല്ലാത്തവയിൽ പിടികൊടുക്കലുമാണ്. സാധാരണക്കാരെ
സംബന്ധിക്കുന്ന അവ്യക്തമായ ഈ പങ്കുചേർക്കലാണ് അസാധാരണ കാരുടെ(ഖവാസ്വിന്റെ) വെക്തമായ ശിർക് ദുൻയാവിലേക്കും
 ഭൗതികമാർഗങ്ങളിലേക്കും തിരിയലാകുന്നു.

ഖവാസിെന്റെ സുൽഖവാസിന്റെ വെക്തമായ ശിർക്ക് '


ഇവരുടെ അവ്യക്തമായ ശിർക്ക് പരലോക സുഖത്തിലേക്ക് കണ്ണ്
നടലും ഇബാദത്തു കൊണ്ടു ശിക്ഷ-രക്ഷകളെ ലക്ഷ്യം വെക്കലുമാണ് '

 ഈ വിഭാഗമാകുന്നു ദൂരങ്ങൾ താണ്ടിക്കടന്ന സമീപസ്ഥർ.

ഈമൂന്നു കൂട്ടരുടെയും പരലോക ഫലങ്ങളെക്കുറിച്ചു ഖുർആൻ പരാമർ
ച്ചിട്ടുണ്ട്. (ജാമിഉൽ ഉസൽ: 326, )

ഈ പറഞ്ഞതനുസരിച്ച് 
ത്വരീഖതിന്റെ മഹത്തായ പദവി നേടി
വർക്കു ശിർക്കായി തീരുന്നവ (ശിക്ഷ-രക്ഷ-സ്വർഗ-നരക ലക്ഷ്യം)
സാധാരണക്കാരായ നമുക്കു ലകഷ്യമായി മാറുന്നു.

 തഖ്വവയെക്കുറിച്ച്
വിശദീകരിക്കുമ്പോൾ ഇമാം ഖുശൈരി(റ) പറയുന്നത് കാണുക;

തഖ്വയുടെ അടിത്തറ ശിർക്ക് സംഭവിക്കുന്നതു തട
ന്നു. ശേഷം കുറ്റങ്ങളും കുറവുകളും ഭവിക്കുന്നതിനെ കാക്കലാണ്.

തുടർന്ന് വരുന്ന പദവി, ഹറാമോ ഹലാലോ എന്നു വ്യക്തമല്ലാത്തവ
ഒഴിവാക്കലും പിന്നെ അനാവശ്യമെന്നു തോന്നുന്നവ മുഴുക്കഴിവാക്കലുമാകുന്നു. (രിസാല: 52)

തഖ്വവയെ പരാമർശിക്കവെ ഇമാം ഗസ്സാലി(റ) പറയുന്നതു കാണുക:
തഖ്വവയുടെ പദവികൾ മൂന്നാകുന്നു. ഒന്ന് ശിർക്കിനെ സൂക്ഷിക്കൽ.

രണ്ട്, ബിദ്അതിനെ സൂക്ഷിക്കൽ

. മൂന്നാമത്തതു ശാഖാപര
യ കുറ്റങ്ങളെ സൂക്ഷിക്കൽ,

 ദുർവൃത്തികൾ രണ്ടിനമാണ്. ഒന്ന് അടിസ്ഥാനപരമായവ. തനിച്ച പാപങ്ങളാണിത്.

രണ്ടാമത്തേത് അടിസ്ഥാനപരമല്ലാ
ത്തവ. ഹലാലിൽ നിന്നു തന്നെ ആവശ്യത്തിനപ്പുറം വരുന്നവഈ ഇഗണത്തിൽ പെടുന്നു. ഇതിൽ ഒന്നാമത്തിതിനെ സൂക്ഷിക്കൽ നിർബ്
ന്ധമാണ്. ഈ സൂക്ഷ്മത ഒഴിവാക്കിയാൽ ശിക്ഷ ഉറപ്പാണ്. രണ്ടാമ
അത് ഉത്തമമായ തഖ്വയാണ്. ഇത് ഉപേക്ഷിച്ചാൽ ആക്ഷേപിതനായി
തീരും. ഒന്നാമത്തെ തഖ്വവ നിലനിറുത്തിയാൽ ഒന്നാമത്തെ പദവി നേടാം.
അനുസരണത്തിന്റെ നേരായ മാർഗമാകുന്നു അത്.

രണ്ടാമത്തെ തഖ്വ
കൊണ്ടുവന്നാൽ ഉന്നത പദവി നേടാവുന്നതാണ്. കുറ്റങ്ങൾ ഉപേ
ക്ഷിക്കുക, ആവശ്യമില്ലാത്തവ ഒഴിവാക്കുക എന്നിങ്ങനെ രണ്ടിനം തഖ്വവ
ഒരാൾക്ക് ഒരുമിച്ചുകൂട്ടാനായാൽ അവൻ തഖ്വവ എന്ന ആശയത്തെ
പൂർത്തീകരിച്ചതായി പറയാം.” (റൗളതുത്ത്വാലിബീൻ: 228

ഇത്രയും പറഞ്ഞതിൽ നിന്ന് ഒരു കാര്യം വ്യക്തമായി. ആധ്യാത്മ
കാര്യത്തിൽ സാധാരണക്കാർ, അസാധാരണക്കാർ എന്ന വേർതിരിവു
പണ്ഡിത ലോകം അംഗീകരിച്ചതാണ്.


 ഇസ്ലാമിന്റെ നാരായവേര് എന്നു പറയാവുന്നതഖ്വയുടെ കാര്യത്തിൽ തന്നെ കഥ ഇതാണെന്നിരിക്കെ
ത്വരീഖത്ത് എല്ലാവർക്കും സ്വീകാര്യമാണെന്നും നിർബന്ധമാണെന്നും വരുത്തി
' വേണ്ടത്ര വിവരമില്ലാത്തവരെ ത്വരീഖത്തിലേക്കു വലിച്ചിഴക്കു
നതു നീതീകരിക്കാവുന്നതല്ല.

കഴിവിനപ്പുറത്തേക്ക് ആജ്ഞകൾ വെക്കുന്ന മതമല്ല ഇസ്ലാം. ഇതു
ഖുർആൻ തന്നെതന്നെ പറഞ്ഞിട്ടുണ്ട്

  ത്വരീഖതിന്റെ ലോകത്തെ തഖ്വയും
നിസ്കാരവുമൊക്കെ കടുത്ത നിയമങ്ങൾ ഉൾക്കൊള്ളുന്നവയാണ്. അവ
പാലിക്കാൻ ഒരു സാധാരണക്കാരനു സാധിക്കില്ല. അതുകൊണ്ടാണല്ലോ
അവർ സാധാരണക്കാരായത്. അതുകൊണ്ട് അത്തരക്കാരെ ത്വരീഖതി
ലേക്കു ചേർക്കുന്നതിൽ തത്രപ്പെടുന്നതു വങ്കത്തമാണ്. ഖുർആൻ പറ
യുന്നതു കാണുക:
“നിങ്ങൾ കഴിയുന്ന വിധത്തിൽ അല്ലാഹുവിനു തഖ്വ ചെയ്യുവീൻ."
(സൂറതുത്തഗാബുൻ: 16)

ഖുർആന്റെ ഈ ആജ്ഞയെ പരാമർശിച്ച്
ഇസ്മാഈലുൽഹിഖി(റ) പറയുന്നു: “ഇബ്നു അത്വാഉല്ലാ പറഞ്ഞു:

ഖുർആന്റെ കൽപന പ്രതിഫലം കൊണ്ട് അല്ലാഹുവിനെ തൊട്ടു സംത്യപ്തരാവുന്നവരോടാണ്.

 എന്നാൽ അല്ലാഹുവിനെ കൊണ്ടല്ലാതെസംത്യപ്തരാകാത്തവരോടുള്ള ആജ്ഞ "വിധിപ്രകാരം നിങ്ങൾ തഖ്വവ ചെയ്യു
വീൻ" എന്നതാണ് '

 തഖ്വവയുടെ കാര്യത്തിൽ അബ്റാറും (നല്ല ജനങ്ങൾ) മൂഖർറബീങ്ങളും (സമീപസ്ഥർ )തമ്മിലുള്ള അന്തരത്തിലേ
ക്കാണു മഹാൻ സൂചന നൽകുന്നത്.

 “കഴിയുന്നമാതിരി തഖ് ചെയ്യൂ എന്നത്അബ്റാറിനെ ഉദ്ദേശിച്ചും

വിധിപ്രകാരം തഖ് ചെയ്യു'എന്നതു
സമീപസ്ഥരെ ഉദ്ദേശിച്ചുമാണ്. സമീപസ്ഥരുടെ സ്ഥിതി ആലങ്കാരികമായ

ഈ ഉണർചയിൽ നിന്നു പറ്റെ പുറത്തു കടക്കലാണ്. അതത്ര തഖ്വ
യുടെ യാഥാർത്ഥ്യവും ഹഖും.” (റൂഹുൽബയാൻ: 10/20 )


സാധാരണക്കാരന്റെയും പ്രത്യേകക്കാരുടെയും തഖ്വയെ വിശുദ്ധ
ഖുർആൻ തന്നെ വേർതിരിച്ചിരിക്കുന്നതാണിവിടെ കാണുന്നത്. കഴി
യുന്നമാതിരി തഖ്വവ ചെയ്താൽ മതിയെന്ന ഖുർആന്റെ നിലപാട് കഴി
യാത്ത വിധത്തിലുള്ള തഖ്വ പൊതുജനത്തിൽ നിന്ന് ഉണ്ടാകണമെന്നു
ശഠിക്കുന്നതിൽ അർത്ഥമില്ലെന്നു വ്യക്തമാക്കുന്നു.

ത്വരീഖതിന്റെ പേരിൽ
ഇത്തരം അടിച്ചേൽപിക്കലുകൾ നടത്തുന്നതു തെറ്റാണ്.
.
സാധാരണക്കാരനെ ത്വരീഖതിലേക്കു തള്ളിവിടുന്നതിലെ മറ്റൊരാ
പത്ത് ഇസ്ലാമികാനുഷ്ഠാനകാര്യങ്ങളിലെ മുൻഗണനാക്രമം തെറ്റിക്കു
ന്നുവെന്നതാണ്. സാധാരണക്കാരന് ഒന്നാമത്തെ ബാധ്യത ശരീഅതിന്റെ
ബാഹ്യനിയമങ്ങൾ പരമാവധി പഠിക്കലും തെറ്റുകൂടാതെ കർമങ്ങൾ
നിർവഹിക്കലുമാണ്.

ഇതിനു തന്നെ സമയം കിട്ടാത്തവനെ ആത്മജ്ഞാ
ന രഹസ്യങ്ങൾ പഠിപ്പിക്കാൻ കൈപിടിച്ചാനായിക്കുന്നതു മതം നിക്ഷ
 യിച്ച മുൻഗണനാക്രമത്തിനോടുള്ള വെല്ലുവിളിയാണ്.

ശരീഅതില്ലാതെ
ത്വരീഖതില്ല. ശരീഅത്ത് -ത്വരീഖത്ത്-ഹഖീഖത്ത് എന്ന ക്രമം തെറ്റിക്കു
ന്നിടത്ത് പതനം എളുപ്പമാകും. നവജാത ശിശുവിനു ആട്ടിറച്ചി പൊരിച്ചു നൽകുന്ന അനുഭവമാണ് ഇതുമൂലം ഉണ്ടാവുക. ആട്ടിറച്ചി മോശമായതല്ല അത്യാഹി
തം സംഭവിക്കാൻ കാരണം,

അത് ഉൾക്കൊള്ളാൻ കുഞ്ഞ് പാകപെടാത്തതാണ് പ്രശ്നം.

 ഇതുപോലെ, തരീഖതിനു പാകപ്പെടാ
ലേക്കു തള്ളിവിട്ടാൽ അവന്റെ ജീവിതം താളംതെറ്റും.

ത്വരീഖത്ത്
ധാരണക്കാരനു നിർദ്ദേശിക്കുന്നവർ എന്തുകൊണ്ട് അത്
പറ്റില്ലന്ന വസ്തുത ചിന്തിക്കണം.

 ഇമാം ഗസ്സാലി(റ) പറയുന്നതു
കാണുക: സാധാ സാധാരണക്കാരനു ന
നക്കാരന് അഗാധഅർത്ഥതലങ്ങളുള്ള വിജ്ഞാനം ഒരി
ക്കലും കൈമാറരുത്. അത്യാവശ്യമായ ഇബാദതുകൾ, ചെയ്യുന്ന തൊഴി
ലൂകളിൽ വിശ്വസ്തനാകേണ്ടതിന്റെ ആവശ്യകത തുടങ്ങിയ സാമാന്യ
കാര്യങ്ങൾ പഠിപ്പിച്ചു മതിയാക്കണം. അതുപോലെ, അവരുടെ മനസ്സിൽ
സ്വർഗ-നരക-മോഹ-ഭയ ചിന്തകൾ ഖുർആൻ പറഞ്ഞതുപോലെ നിറ
ക്കുകയും വേണം. അതല്ലാതെ, അവർക്കു മുമ്പിൽ ചർച്ചയുടെ കവാടങ്ങൾ തുറന്നിടരുത്. അങ്ങനെ ചെയ്താൽ ജനങ്ങളുടെ നിലനിൽപിനും
ഖവാസ്വിന്റെ നിത്യജീവിതത്തിനും അത്യാന്തേപിക്ഷിതമായ ഭൗതിക
ജീവിത സമ്പാദന മാർഗങ്ങൾ നിലച്ചുപോകും." (ഇഹ്യ; യ 1/58)

ത്വരീഖതിന്റെ അറ്റം കണ്ട ഇമാമാണു ഗസ്സാലി(റ). മഹാനാണു സാധാ
നക്കാരന്റെ ജീവിതരേഖ വരച്ചുകാണിക്കുന്നത്. പൊതുജനത്തിന് ഇത്തരം അഗാധജ്ഞാനമാർഗങ്ങൾ തുറന്നുകൊടുത്താൽ ലോകത്തിന്റെ നിശ്ചലതക്കു തന്നെ അതു കാരണമായേക്കുമെന്നു മഹാൻ ഭയക്കുന്നു.

ത്വരി ഖതിന്റെ പേരുപറഞ്ഞ് ഉള്ള മീൻകച്ചവടം കൂടി നിറുത്തി കുടുംബ
പട്ടിണിയുണ്ടാക്കുന്ന ത്വരീഖത് വ്യവസായങ്ങളെ മുന്നിൽ കാണുക
യാണ് മഹാൻ.

ത്വരീഖതിന്റെ ഭാഗമായി വരുന്ന ആശയങ്ങൾ സാധാരണ കാരനിൽ വി പ
രീതഫലം സ്യഷ്ടിക്കുമെന്ന വാദ കാരനാണ് ഇമാം ഗസ്സാലി റ.
ത്വരീഖതതിൽ പ്രധാനമായ ഏകാന്തവാസത്തെ ( ഉസ്ലത്ത് )
പരാമർശിച്ച് ഇമാം പറയുന്നത് കാണുക: "

ദീനീ വിജ്ഞാനം പഠിക്കുന്നതിനു ബുദ്ധിയും സാഹജര്യവും ഒത്ത
ഒരാൾക്ക് പഠനത്തിനു മുമ്പ് ഏകാന്തവാസം അങ്ങേ അറ്റത്തെ പരാജയം വരുത്തും
, ഇതു കൊണ്ടാണ് ഇമാം നഖളിയും മറ്റും പറഞ്ഞിരിക്കുന്നത് നീ ആദ്യം ഫിഖ്ഹ് പഠിക്കു. ശേഷം ഉസ്ലതെടുക്കു എന്ന്.

പഠനത്തിന് മുമ്പ്
ഏകാന്തവാസത്തിനു പോയാൽ കുറെ ഉറങ്ങിയും അനാസ്യ ആലോ
ചനകളിലേർപ്പെട്ടും ജീവിതം കഴിഞ്ഞു പോകും.

മാത്രമല്ല ഹൃദയം കൊണ്ടും  ശരീരം കൊണ്ടും താൻ ചെയ്യുന്ന
അനുഷ്ഠാനങ്ങൾ ചതിയിൽ പെട്ടു പോവുന്നത് താനറിയാതെ തന്നെ
അറിവില്ലായ്മ കൊണ്ട് പൊളിഞ്ഞ് പാളി പാകുന്നതുമാണ്.
അവൻഎപ്പോഴും പിശാചിന്റെ പരിഹാസ പാത്രമായി മാറുന്നതാണ് ' താനൊരു ആ
രാധനക്കാരനാണെന്നു നടിക്കാൻ അത് കാരണമാവും'
ഇൽമാണ്
ദീനിന്റെ അടിത്തറ. സാധാരണക്കാരനും വിവരമില്ലാത്തവനും ഉസ്ലത്ത്
നന്മ വരുത്തുന്നതല്ല. '(ഇഹ്യാഅ്: 2/236 )

ഇമാമിന്റെ ഈ വീക്ഷണം സാധാരണക്കാരനും ത്വരീഖത്തും തമ്മിലെ
ബന്ധത്ത വ്യകതമാക്കി തരുന്നു. സാധാര ക്കാരൻ അത്തരം
ആത്മീയ കാര്യങ്ങളുമായി പെട്ടെന്ന് ഒറ്റയടിക്ക് ബന്ധപെടുമ്പോൾ തെറ്റി
ധാരണ വരാനും പിശാചിന്റെ കെണിയിൽ അകപ്പെടാനും സാധ്യത ഏറെ
യാണ്. ആത്മീയ സംജ്ഞകൾ തെറ്റായി വ്യാഖ്യാനിച്ചും ശറഇനെ തന്നെ
കൈവിട്ടവരുടെ കഥ ഇമാം ഇബ്നു ഹജറിൽ ഹസ്തമി(റ) ഫതാവയിൽ
ഉദ്ധരിച്ചിട്ടുണ്ട്.

 ഇബ്നുഅറബിയെപ്പോലെയുള്ള ആത്മജ്ഞാനികളുടെ ഗ്രന്തങ്ങളുടെ പാരായണം പോലും സാധാരണക്കാരനു യോജിച്ചതല്ലന്നാണു പണ്ഡിത അഭിപ്രായം.

 ഇബ്നു ഹജറിൽ ഹൈതമി
“ഇബ്നു അറബി തങ്ങളെപ്പോലെയുള്ള മഹാന്മാരുടെ ആതമ ജ്ഞാന ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നതിൽനിന്നു ജനങ്ങളെ തടയണമെന്നത്
നിയമമാകുന്നു.

ആധ്യാത്മ രംഗത്ത് അങ്ങേയറ്റമെത്തിയ, കിതാബ് സുന്നത്തിന്റെ ആഴങ്ങൾ താണ്ടിയ ആരിഫീങ്ങൾക്കല്ലാതെ മനസ്സിലാകാനാകാത്ത പല രഹസ്യങ്ങളും ആ ഗ്രന്ഥങ്ങളിൽ കിടപ്പുണ്ട്. ഇത്തരമൊരു
പദവി എത്തിക്കാത്തവൻ അവ വായിച്ചാൽ കാൽ വഴുതി ആശയകുഴ
പ്പത്തിൽ വീണു പോകുന്നതാണ്. ചില അവിവേവികൾ അവ വായിച്ച്
ഇസ്ലാമിക ശരീഅതിന്റെ ഹാരം കഴുത്തിൽ നിന്നു പൊട്ടിച്ചെറിഞ്ഞ
ശിർക്കിൽ അകപ്പെട്ടതായി നമ്മുടെ അനുഭവത്തിൽ തന്നെയുണ്ട്. വ്യക്ത
മായ പരാജയം എന്നല്ലാതെന്തു പറയാൻ. ഒരു ആത്മജ്ഞാനിക്ക് അവ
ആവശ്യമായതല്ല. മറ്റുള്ളവർക്ക് അതു നോക്കുന്നതിനാൽ ദോഷഫല
ങ്ങൾ ഇല്ലായെങ്കിൽ തന്നെ ഉപകാരം ഏതായിരുന്നാലും ഇല്ലല്ലോ.

അതേസമയം ഇബ്നു അറബീ തങ്ങളുടെ തന്നെ ആത്മ ശിക്ഷണവും സ്വഭാവ
സംസ്കരണവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ ഉണ്ട്. അവ ഇമാം ഗസാലി
(റ)ന്റെയും അബൂത്വാലിബുൽ മക്കിയുടെയുമൊക്കെ കിതാബുകൾ പോ
ലെഇഹപരനേട്ടങ്ങൾക്കുതകുന്നവയാകുന്നു.അത്തരംകൃതികൾപാരായണംചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല."(ഫതാവൽ ഹദീസിയ്യ 210 )
----
മന:ശാസ്ത്രം

-------
സാധാരണരണക്കാർ ത്വരീഖത്തിൽ കുടുങ്ങുകയും പണ്ഡിന്മാരെ പുറം തള്ളുകയും ചെയ്യുന്ന സ്തിതി ഇന്ന് വ്യാപകമാണ്.
വ്യാജ ത്വരീഖത്തുകൾ
 സൃഷ്ടിച്ച മഹാവിപത്തും വഞ്ചനയുമാണിത്.
സാധാരണക്കാർ ഈ
വിഷയത്തിൽ തൽപരരാവുന്ന തിന്
പിന്നിലെ മനശാസത്രം ലളിതമാണ്.


ദീനീവിജ്ഞാനകാര്യത്തിൽവട്ടപൂജ്യമായവർക്കു തരീഖത്തിലെത്തിയാൽ അങ്ങേ അറ്റത്തേ മഹത്വവും വൈജ്ഞാനികമായി ധ്രുതഗതിയിലുള്ള ഉയർച്ചയുംകൈവരുമെന്നാണു പലരും ധരിചരിക്കുന്നത് 'ത്വരീഖത്തിൽ ചേർ
ന്നിട്ടെങ്കിലും തങ്ങൾക്കു പഠിക്കാനാകാത്തതിന്റെ വിടവ് തീർത്ത് പണ്ഡിതന്മാർ കൊപ്പംതിളങ്ങണമെന്ന് അവർ മോഹിക്കുന്നു.

ഇത്തരമൊരു  വിചാരത്തിന്റെ ഫലമായാണു ത്വരീഖതിൽ ചേർന്നവരായി
നടിക്കുന്ന വങ്കന്മാർ  പണ്ഡിതരെ കൊഞ്ഞനം കുത്തകയും വിലകുറച്ച്
കാണിക്കുകയും ചെയ്യുന്നത്.
ത്വരീഖതിലായതോടെ വർഷങ്ങൾ പഠിച്ചും
പഠിപ്പിച്ചും കഴിയുന്ന  ആലിമീങ്ങൾക്കൊപ്പമല്ല അവർക്കുമപ്പുറത്ത്
തങ്ങളും എത്തിപ്പെട്ടുവെന്ന്  ഇവർ അഹങ്കരിക്കുന്നു
പണ്ഡിതന്മാരുടെ മഹത്തത്തിൽ
 ചിലർ പുലർത്തുന്ന പൈശാചികമായ അസൂയയും അനർഹമായ അത്യാഗ്രഹവുമത്ര ഈ നാടകങ്ങൾക്കു പിന്നിൽ -

അല്ലാതെ നന്നാകലും അപരനെ നന്നാക്കലുമൊന്നുമല്ല


സാധാരണക്കാരന്റെ ബാധ്യത --
--

വ്യാജന്മാർ വിലസുന്ന ഇക്കാലത്തു സാധാരണക്കാരന്റെ കടമ പരമാവധി
 മതവിജ്ഞാനം നുകരലും പണ്ഡിതന്മാരെ അനുസരിക്കലും കർമങ്ങൾ ആത്മാത്ഥമായി നിർവഹിക്കലുമാകുന്നു.



സാദുമുസ്ലിം പറയുന്നു.
" അഗ്രേസരന്മാരായ ഉപദേഷ്ടാക്കൾ പറഞ്ഞിരിക്കുന്നത് ഇക്കാലത്തു
കിതാബി-സുന്നത്ത് പിന്തുടരണമെന്നാണ്. ഇക്കാലത്തെ സഫികളുടെ
ത്വരീഖതിൽ പ്രവേശിക്കുന്നതിനെ അവർ താക്കീതു ചെയ്തിരിക്കുന്നു.
(3/384)

ത്വരീഖതിനെ പാടെ വിമർശിക്കുന്നതോ വിലകുറച്ചു കാണിക്കുന്നതോ
അല്ല ഇത്തരമൊരു മുന്നറിയിപ്പ്. കറകളഞ്ഞ തസ്വവുഫ് ഇല്ലാതെ പോകു
ന്നിടത്തു ജനങ്ങൾക്കു പരാജയം പററാതിരിക്കാനുള്ളതാണ്. പൊതുജന
ബാധ്യതയാണിവിടെ മഹാന്മാർ ഉണർത്തുന്നത്. നമ്മുടെ ബാധ്യതയി
ലേക്കു വിരൽചൂണ്ടി ഇമാം ഗസ്സാലി(റ) പറയുന്നതു കാണുക: “നിനക്ക്
ആദ്യമായി വേണ്ടത് ആരാധ്യനെ അറിയലാകുന്നു. അവന്റെ നാമ-വിശേഷണങ്ങൾ, നിർബന്ധങ്ങൾ, അസംഭവ്യമായ ഗുണങ്ങൾ തുടങ്ങിയവ
അറിയാതെ നിനക്കെങ്ങനെ അവനെ ആരാധിക്കാനാകും? അതുകൊണ്ട്.
ആദ്യം നീ അതു പഠിക്കുക. അല്ലാതിരുന്നാൽ തെറ്റായ വിശ്വാസത്തെ
അവനിൽ വെച്ചുപുലർത്താൻ കാരണമായേക്കും.

 രണ്ടാമതായി നിനക്കു
നിർബന്ധമായതു മതപരമായി നിർബന്ധവും തിരസ്കൃതങ്ങളുമായ
കാര്യങ്ങൾ അറിഞ്ഞുവെക്കലാകുന്നു. ഇങ്ങനെ നിർബന്ധമായവ അറി
ഞ്ഞും നിർബന്ധമായവ അനുഷ്ഠിച്ചും മുന്നേറിയാൽ തന്നെ നീ ഒരു
അനുഷ്ഠാനിയായ പണ്ഡിതനാകുന്നതാണ്." (റൗളതുത്ത്വാലിബീൻ: 193)



ജീവിതത്തിൽ അത്യന്താപേക്ഷിതമായതിൽആദ്യതേതത് നിർബന്ധകർമങ്ങൾ അനുഷ്ഠിക്ക ലാകുന്നു. അതു കഴിഞ്ഞാൽസുന്നത്തായ കർമ ങ്ങൾ അനുഷ്ഠിക്കണം.

ഇമാം ഗസ്സാലി(റ) പറയുന്നതു കാണുക: “നീ ഫർളുകൾ കൃത്യമായി വീട്ടാൻ ക്രത്യമായി വീട്ടാൻ മുന്നിട്ടിറങ്ങുക. ഫർളിന്റെ കാര്യത്തിൽ
ബദ്ധശ്രദ്ധനായാൽ നിനക്കു സ്വത്വമുണ്ടായിത്തീരുന്നതാണ്. ശേഷം
ഫർളുകൾക്കു സംരക്ഷണമേകാൻ സുന്നത്തുകൾ ചെയ്തത്കൊണ്ടിരി
ക്കുക ഇബാദത്ത് ഏറുന്നതിനനുസരിച്ചു നന്ദിയും ഭയവും വർധിക്കുന്ന
താണ്.

 യഹ്യബ്ൻ മുആദ്(റ) പറഞ്ഞു: “ഫർളുകൾ വെടിഞ്ഞു സുന്ന
ത്തകൾ പാലിക്കുന്നവന്റെ കാര്യമോർത്തു ഞാൻ അത്ഭുതപ്പെട്ടുപോ
യി കടം തന്നവനു തതുല്യമായ തുക ദാനമായി കൊടുത്താൽ അവധി
വന്നാൽ കടസംഖ്യ തിരിച്ചു ചോദിക്കാതിരിക്കില്ലല്ലോ എന്ന് എന്തു
കൊണ്ട് ഇവർ ചിന്തിക്കുന്നില്ല.

 അബൂബക്ൽ വർറാഖ്(റ) പറയുന്നതു
നിർബന്ധങ്ങളെ ഐഛികങ്ങളെക്കാളും ബാഹ്യമായതിനെ ആന്തരിക
മായതിനെക്കാളും പ്രവൃത്തിയെ സംസാരത്തെക്കാളും മൂന്തിക്കണി
നാണ്.” (റൗളതുത്ത്വാലിബീൻ: 118, 119)

ഇമാം തുടരുന്നു: “അല്ലാഹുവുമായി ബന്ധപ്പെട്ടു നാം പാലിക്കേണ്ട മര്യാ
ദകളിൽ നിർബന്ധമായവ രണ്ടിനമാകുന്നു. ഒന്ന് നിർബന്ധങ്ങള
പ്രവർത്തിക്കുക. രണ്ടാമത്തതു ഹറാമുകൾ ഒഴിവാക്കുക, നിർബന്ധത്ത
പാവർത്തികമാക്കൽ തഖ്വവയാകുന്നു. അതുപോലെ നിഷിദ്ധങ്ങൾ ഒഴി
വാക്കലും തഖ്വവയാകുന്നു. ഇവയിൽ ഒരു കാര്യം ഒരാൾ നടപ്പാക്കിയാൽ
അക്കാര്യത്തോടനുബന്ധിച്ചു വരുന്ന തിന്മ അവൻ പ്രതിരോധിച്ചുവെന്നു
പറയാം. അതോടെ സ്വർഗീയ സൗഖ്യവും അവനു ലഭിക്കുന്നതാണ്.
അനുസരിക്കാതെ അല്ലാഹുവിലേക്ക് അടുക്കാനാകുന്നതല്ലെന്നു നാം മന
സ്സിലാക്കണം. നിർബന്ധങ്ങൾ, സുന്നത്തുകൾ എന്നിവ ചെയ്യലും ഹറാം
കറാഹത്തുകൾ ഉപേക്ഷിക്കലുമാകുന്നു അവനെ അനുസരിക്കൽ,


സുന്നത്തുകൾ പാലിക്കുന്നതിനെക്കാൾ
നിർബനൾ പാലിക്കുന്നതിന്
മുൻഗണന കൊടുക്കണം, അത്പോലേ ഹറാമു കൾ ഒഴി വാക്കുന്നതിന്
കറാഹത്തുകൾ ഒഴിവാക്കുന്നതിനെക്കാളും മുൻകണ നൽകണം.
 ഈ മുൻഗണനാക്രമം തെറ്റിക്കുന്ന ചില അവിവേകികളെ കാണാം.
അവർ ധരിക്കുന്നതു തങ്ങൾ അല്ലാഹുവിന്റെ ഏറ്റവും സമീപസ്ഥർ ആണെന്നാണ്. സത്യത്തിൽ അവർ അല്ലാഹുവിൽ നിന്ന് അകലുകയാ
ണ്. സുന്നത്തുകൾ പാലിച്ചു നിർബന്ധങ്ങൾ പാഴാക്കുകയും കറാഹത്ത്
ഉപേക്ഷിച്ചു ഹറാമുകൾ എടുക്കുകയും ചെയ്യുന്നത് അല്ലാഹുവിന്റെ ഹിത
ത്തിനും ഇഷ്ടത്തിനും എതിരാണ്. മനസ്സിൽ കിബ്ർ, ഉൾനാട്യം, അസൂ
യ, പോര്, ലോകമാന്യം എന്നിവ കുത്തിനിറച്ച് ഇബാദത്തിന്റെ വേഷം
കെട്ടുന്നവരെ പോലെയാണ് ഇവർ." (റൗള226, 2017)


ഇമാമിന്റെ ഈ വരികൾ നമ്മുടെ കർമരേഖ ശരിക്കും വരച്ചു കാണി
ക്കുന്നതാണ്. നിർബന്ധങ്ങളും സുന്നത്തുകളും പാലിക്കൽ, ഹറാമുകളും
കറാഹതുകളും ഒഴിവാക്കൽ എന്നിങ്ങനെ ക്രമാനുഗത ചിട്ടകളാണു
ജീവിതവിജയത്തിന് ആവശ്യം. അതോടൊപ്പം പരലോകത്തെ പേടിക്കുന്ന
പണ്ഡിത വ്യക്തിത്വങ്ങളിൽ നിന്നു ബറകതിനു വേണ്ടി ദിക്റുകളും ഹിസ്
ബുകളും വാങ്ങി പതിവാക്കുന്നതും നല്ലതാണ്.

ഇമാം ളിയാഉദ്ധീൻ പറയുന്നു: "ത്വരീഖതിന്റെ ഗുരുക്കന്മാരുമായുള്ള ബന്ധത്തിന് അവരെ പിന്ത
ടരലും അവരുമായി പങ്കാളിത്തം പുലർത്തലും നല്ലതാണ്. വളരെ കുറ
ഞ്ഞ കാര്യത്തിലാണെങ്കിലും ഇതു നന്ന്. ആദരവോടു കൂടി അവരുടെ
ഹിസ്ബുകൾ പ്രാവർത്തികമാക്കുന്നത് ഒരു ഉദാഹരണമാണ്. ഇമാം
ശാദുലി(റ) പറയുന്നതു നമ്മുടെ ഹിസ്ബുകൾ ഓതുന്നവർ നമ്മെ മാനി
ച്ചവരും നമ്മുടെ കാരുണ്യത്തെ സമ്പാദിച്ചവരുമാകുന്നു എന്നാണ്. ( ജാ
മിഉൽ ഉസൂൽ: 20)

ആത്മീയകാര്യത്തിൽ നല്ലബന്ധം കാത്തുസൂക്ഷിക്കുക എന്നല്ലാത
അവ്യക്തവും പണ്ഡിതാംഗീകരമില്ലാത്തതുമായ മാർഗങ്ങൾ പിന്തുടരരു
ത്. അതു നമ്മെ കൊണ്ടെത്തിക്കുക നാശത്തിലാകും.

ഇമാം ഗസ്സാലി(റ) പറയുന്നതു നോക്കു "ഒരു സാധാരണക്കാരന്റെ ഉത്ത
രവാദിത്തം തികഞ്ഞ വിശ്വാസം പുലർത്തലും ദീനീ കൽപനകൾക്കു വഴങ്ങലുമാണ്. ബാഹ്യമായ ആരാധനകൾ പ്രാവർത്തികമാക്കലും ജീവിതമാർഗങ്ങൾ തേടലും വിജ്ഞാനകാര്യത്തെ പണ്ഡിതന്മാർ ക്കു വിട്ട് കൊടുക്കലും
 ഇക്കൂട്ടത്തിൽ പെടുന്നു.

. (ശറഹ ഇഹ് യാഉ  7/283)


തുടരും
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...