Showing posts with label മുഹമ്മദ് നബി സ്വ. Show all posts
Showing posts with label മുഹമ്മദ് നബി സ്വ. Show all posts

Thursday, February 22, 2018

മുഹമ്മദ് (സ്വ)


എന്ത്കൊണ്ട് മുഹമ്മദ് (സ്വ)
0 COMMENTS
മര്‍യമിന്റെ പുത്ര`ന്‍ ഈസാ പറഞ്ഞ സന്ദര്‍ഭം. ഇസ്രാഈല്‍ മക്കളായുള്ളോരേ, ഞാ`ന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. എനിക്കു മുന്പിനാലെ വന്ന തൗറാത്തിനെ സത്യപ്പെടുത്തിക്കൊണ്ടും എനിക്ക് ശേഷമായി വരുവാനിരിക്കുന്ന “അഹ്മദ്’ എന്ന് അഭിധാനമുള്ളതായൊരു ദൂതനെക്കുറിച്ച് സന്തോഷ വൃത്താന്തം അറിയിക്കുന്നവനായ്ക്കൊണ്ടുംവന്നിരിക്കുന്നു ഞാ`ന്‍ (ഖുര്‍ആ`ന്‍ 61/6).
തിരുനബി(സ്വ)യുടെ ആഗമനത്തിന് മുന്പായി (ആറ് നൂറ്റാണ്ടുകള്‍ക്ക് മുന്പ്) തിരഞ്ഞെടുക്കപ്പെട്ട ജനത എന്ന നിലയില്‍ “ദൈവ രാജ്യത്തിന്റെ’ താല്‍കാലിക സൂക്ഷിപ്പുകാരായി നിശ്ചയിക്കപ്പെട്ട ജനതയിലേക്ക് ഇബ്രാഹീമി താവഴിയിലെ “മസീഹ്’ എന്ന നിലയ്ക്ക് അയക്കപ്പെട്ട വിശുദ്ധ വ്യക്തിത്വമാണ് മര്‍യം എന്ന വിശുദ്ധ കന്യകയുടെ പുത്രനായി ദൈവഹിതത്താല്‍ അസാധാരണമാം വിധം ജന്മംകൊണ്ട ഈസ എന്ന പ്രവാചക`ന്‍ (അ). അല്ലാഹുവില്‍ നിന്നുമുള്ള ഒരു വചനം (കലിമതു`ന്‍ മിന്‍ഹു) എന്ന നിലയ്ക്കും “നമ്മില്‍ നിന്നുമുള്ള കാരുണ്യം’ (റഹ്മതു`ന്‍ മിന്നാ) എന്ന നിലയിലും നിര്‍ണിത മുഹൂര്‍ത്തത്തെക്കുറിക്കുന്ന അടയാളം (ഇല്‍മു`ന്‍ ലിസ്സാഅത്) എന്നും ബനീ ഇസ്രാഈലിന്നുള്ള ഉപമ (മസലു`ന്‍ ലി ബനീ ഇസ്റാഈല്‍) എന്നും അല്ലാഹുവില്‍ നിന്നും ആത്മാവിന് കൂടുതല്‍ പ്രാധാന്യം നല്‍കപ്പെട്ട വിധം അയക്കപ്പെടുന്നവ`ന്‍ എന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന “റൂഹുല്ലാഹി’ എന്നും വിശുദ്ധ ഖുര്‍ആ`ന്‍ അവിടുത്തെ പരിചയപ്പെടുത്തുന്നുണ്ട്.
ഈസ നബി(അ)യുടെ ആഗമനം “കാലത്തെക്കുറിക്കുന്ന അയാളം, (ഇല്‍മു`ന്‍ ലിസ്സാഅത്ത്) എന്ന നിലയില്‍ മനുഷ്യ ചരിത്രാനുഭവവുമായി ബന്ധപ്പെടുത്തി വായിക്കേണ്ടതാണ്. ചരിത്രത്തെ സംബന്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം വിളിച്ചറിയിക്കുന്ന ദൃഷ്ടാന്തമാണ് സ്ത്രീ മാത്രം ജന്മം നല്‍കുന്ന ഈ വിശുദ്ധ വ്യക്തിത്വം. ഒരുപാട് പ്രതീകാത്മകതകളുള്‍ക്കൊള്ളുന്നതാണ് അവിടുത്തെ ജനനവും, നിയോഗവും, മനുഷ്യ ചരിത്രാനുഭവ സംബന്ധിയായ നിലയ്ക്ക് തന്നെ വായിച്ചെടുക്കേണ്ട ലൗകികതയുടേതായ പ്രത്യക്ഷതയില്‍ നിന്നും നാടകീയമായ ഒരു കുരിശു പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന അവിടുത്തെ പിന്‍വാങ്ങലും, അഥവാ പറഞ്ഞയച്ചവനാല്‍ തിരിച്ചു വിളിക്കപ്പെടുക എന്ന വിധത്തില്‍ ഉയര്‍ത്തിയെടുക്കപ്പെടുക എന്നതും മറ്റും.
“തന്റെ വചനം’ എന്ന് പരിചയപ്പെടുത്തിക്കൊണ്ട് മനുഷ്യാനുഭവ ചരിത്രത്തിലേക്ക് വിധാതാവായ തന്പുരാ`ന്‍ പറഞ്ഞയക്കുന്ന വ്യക്തിത്വം മുഹമ്മദ് എന്ന സമാപ്തികനായ വചനവാഹകനെ പരിചയപ്പെടുത്തുന്നത് “അഹ്മദ്’ എന്ന അഭിധാന വാഹക`ന്‍ എന്നാണെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്. സമാപ്തികനായ വചന വാഹക`ന്‍ പ്രഥമമായി ദൈവത്താലും പിന്നെ മനുഷ്യരാലും മനുഷ്യാനുഭവത്തെ വഹിക്കുന്ന ചരിത്രത്താലും വിളിക്കപ്പെടുന്ന പേര് “മുഹമ്മദ്’ എന്നാണ്. വാഴ്ത്തപ്പെട്ടവ`ന്‍, പ്രശംസനീയ`ന്‍ എന്നൊക്കെ അര്‍ത്ഥം പറയാവുന്ന ഈ സംജ്ഞക്ക് സൃഷ്ടിയുടെ പ്രാമുര്‍ഭാവം നടന്നത് മുതല്‍ക്കേ നിലനില്‍ക്കുന്നതായ തിളക്കമുണ്ട്. പ്രകാശം (നൂര്‍) എന്ന് സ്വയം പരിചയപ്പെടുത്തുന്ന അല്ലാഹു തന്റെ സൃഷ്ടി സങ്കല്‍പമാകുന്ന ഇഛ എന്ന വിധത്തില്‍ മനസ്സിലാക്കാവുന്ന “വചനം’ (ലോഗോസ്, പ്രണവം) എന്നതിനാല്‍ സൃഷ്ടിച്ചത് പ്രഥമമായും ഒരു പ്രകാശത്തെ തന്നെയായിരുന്നു. ഈ വസ്തുത അംഗീകരിക്കുന്നതിന് ഭൗതിക ശാസ്ത്രത്തിനും തടസ്സമുണ്ടാവില്ല. കാരണം പ്രകാശം (ഘശഴവ)േ എന്നത് വെളിച്ചത്തോടൊപ്പം ഊര്‍ജ്ജവും (ഋിലൃഴ്യ) ഉള്‍ക്കൊള്ളുന്നതാണ്. അങ്ങനെയാണ് പ്രപഞ്ചം ഉരുത്തിരിയുന്നത് എന്ന് എല്ലാവരും അംഗീകരിക്കും. ഊര്‍ജ്ജ താണ്ഡവത്തിന്റെ പ്രകടന വേദിയാണ് ഭൗതിക പ്രപഞ്ചം. അതിന്റെ ഘടനയില്‍ വൈരുദ്ധ്യാത്മകമായ ഒരു ഭൗതിക തത്ത്വം ദര്‍ശിക്കുന്നതിലും തെറ്റുണ്ടാവില്ല. പ്രകാശ ഘടകമായ ഊര്‍ജ്ജത്താല്‍ പരിണാമാത്മകമായി വികസിക്കുന്ന പ്രപഞ്ച ഘടനയില്‍ പോസിറ്റീവും നെഗറ്റീവുമായ ഘടകങ്ങളുടെ ഊടും പാവുമാണല്ലോ ശാസ്ത്രം ദര്‍ശിക്കുന്നത്.
ഏതാതായാലും വിധാതാവിന്റെ സൃഷ്ട്യാതീതമായ “വചന’ത്താല്‍ സൃഷ്ടമാകുന്ന പ്രഥമ വസ്തു പ്രകാശമാണെന്ന് കാണുക. പ്രകാശം സൃഷ്ടമായപ്പോള്‍ അത് നല്ലത് എന്ന് കണ്ടു. ആ നല്ലത് എന്ന് കാണലിനെയാണ് പ്രശംസ എന്നു പറയുന്നത്. ആ പ്രകാശം അതിന്റെ പ്രകാശകനാല്‍ പ്രശംസിക്കപ്പെട്ടു എന്നു പറയുക. ആ നിലക്ക് ലഭ്യമാകുന്ന നാമമാണ് “മുഹമ്മദ്’ എന്നത്. അതിനാല്‍ പ്രഥമ സൃഷ്ടിയായ പ്രകാശം “നൂര്‍ മുഹമ്മദീ’ എന്നു പരിചയപ്പെടുത്തപ്പെട്ടു. എല്ലാറ്റിലും ആദ്യമായി സൃഷ്ടിക്കപ്പെട്ടത് നിങ്ങളുടെ പ്രവാചകന്റെ പ്രകാശമാകുന്നു എന്ന് ഒരു നബി വചനമുണ്ട്. ആ തിരുമൊഴിയെ മേല്‍പറഞ്ഞ വിധം വ്യാഖ്യാനിച്ചാല്‍ കിട്ടുന്ന ആശയം, പ്രഥമമായ സൃഷ്ടിയുടെ പേര് തന്നെ അഭിധാനമായി വരിച്ചിരിക്കുന്ന പ്രവാചകനാകുന്നു താ`ന്‍ എന്നാകും. ആ നിലക്ക് തന്നെയാണ് “അഹ്മദ്’ എന്ന സംജ്ഞയും തിരുനബി(സ്വ)ക്ക് വന്നുചേരുന്നത്. അഹ്മദ് എന്നതിന്നര്‍ത്ഥം ഏറ്റവും കൂടുതലായി സ്തുതിക്കുന്നവ`ന്‍ എന്നാണ് (ഹാമിദ്, എന്നതിന്റെ അത്യുത്തമ പദ രൂപം  ഇസ്മുത്തഫ്ളീല്‍ ആണ് “അഹ്മദ്’ എന്നത്). ഏറ്റവും കൂടുതലായി സ്രഷ്ടാവിനെ സ്തുതിക്കേണമെങ്കില്‍ ഏറ്റവും മുന്പിനാലെ സൃഷ്ടമാകേണം എന്നത് തര്‍ക്കരഹിതം. പ്രപഞ്ചം എന്നതിന്റെ പ്രാരംഭമായ പ്രകാശം അതിന്റെ അസ്തിത്വത്താല്‍ തന്നെ നിര്‍വഹിക്കുന്ന ധര്‍മമാണ് പടച്ചവനുള്ള സ്തുതി അഥവാ “ഹംദ്’ എന്നത്. അസ്തിത്വം എന്നത് തന്നെ അതിന്റെ ഹേതുകമായ സ്രഷ്ട്യാതീതമായ ഉണ്‍മയുടയവനുള്ള സ്തുതിയാണ്. ആ നിലക്കാണ് സ്രഷ്ടാവ് അതിനെ നല്ലത് (പ്രശംസനീയം) എന്ന് കാണുന്നത്. മറ്റൊരു വിധം പറഞ്ഞാല്‍ സൃഷ്ടമായ പ്രകാശത്തില്‍ നിന്നും സ്രഷ്ടാവിനു നേരെ ഉണ്ടാകുന്ന ഹംദ് (സ്തുതി) എന്നത് സ്വീകരിക്കപ്പെട്ട് അവിടുന്നിങ്ങോട്ട് അത് സ്ഫടികത്തില്‍ തട്ടിയ വെളിച്ചമെന്ന പോലെ തിരിച്ചുവന്ന് സൃഷ്ടിയില്‍ പതിക്കുന്നതാണ് “പ്രശംസ’ എന്നത്. അതിനെ “മദ്ഹ്’ എന്നാണ് വിളിക്കുക. (ഹംദ് എന്നതിലെയും മദ്ഹ് എന്നതിലെയും അക്ഷരങ്ങള്‍ ഒന്ന് തന്നെയെങ്കിലും അവയുടെ വിന്യാസത്തില്‍ മാറ്റമുണ്ട്). ആ നിലക്ക് പ്രഥമമായ സൃഷ്ടി “മുഹമ്മദ്’ ആയിരിക്കുന്നതോടൊപ്പം അഹ്മദും (ഏറ്റവും കൂടുതല്‍ സ്തുതിക്കുന്നവ`ന്‍) ആയിരിക്കേണം. ഈ സ്തുതിക്കുന്നവ`ന്‍, എന്ന ഗുണം ഈശ്വര സ്തുതി എന്ന ആശയപരമായ വെളിച്ചമായിട്ട് പ്രഥമ മനുഷ്യനായ ആദമില്‍ നിറഞ്ഞുനിന്നു. ആ ഗുണമാണ് “നൂര്‍ മുഹമ്മദീ’ എന്ന നിലയില്‍ വെളിപാട് വാഹകരായ എല്ലാ പ്രവാചകന്മാരിലൂടെയും ഒഴുകി സമാപ്തികനും, മുഹമ്മദ് എന്ന നാമത്താല്‍ സംജ്ഞിതനുമായ ചരിത്ര വ്യക്തിത്വത്തില്‍ ചെന്നെത്തി പൂര്‍ണത പുല്‍കുന്നത്.
അഹ്മദ് എന്നതിനര്‍ത്ഥം ഏറ്റവുമേറെ സ്തുതിക്കുന്നവ`ന്‍ എന്നാണെങ്കില്‍, നടേ പറഞ്ഞപോലെ ഏറ്റവും മുന്പിനാലെ ആവിഷ്കൃതമായിരിക്കണമെന്നതിനു പുറമെ ഏറ്റവും അവസാനം വരെ നിലനില്‍ക്കുന്നതുമായിരിക്കണം. എന്നാലേ “അഹ്മദ്’ എന്ന ശബ്ദം അന്വര്‍ത്ഥമാവുകയുള്ളൂ. അപ്പോള്‍ ഈ സ്തുതി എന്നത് പ്രപഞ്ചത്തെ മൊത്തമെടുത്താല്‍ അതിന്റെ അസ്തിത്വപരമായ ധര്‍മത്താല്‍ നിര്‍വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. പ്രപഞ്ചത്തിന്റെ സംക്ഷിപ്ത പ്രകാരമായ (ങശരൃീരീാെ) മനുഷ്യവംശത്തെ സ്തുതി എന്നത് സംബന്ധിക്കുന്നത് കുറച്ചുകൂടി ആശയപരമായ തലത്തിലായിരിക്കും. അതായത് മനുഷ്യ`ന്‍ അവന്റെ അസ്തിത്വത്തെ പരമാര്‍ത്ഥിക സത്യമായ സ്രഷ്ടാവിന് മുന്പില്‍ സമര്‍പ്പിച്ചുകൊണ്ടായിരിക്കും അത്. ഇസ്ലാമിലൂടെ ഈ സമര്‍പ്പണത്തില്‍ ഉള്‍പ്പെടുന്ന കാര്യമാണ് സ്രഷ്ടാവായ തന്പുരാന്റെ വിശേഷണമായ കാരുണ്യം (റഹ്മത്ത്) എന്നതും “അദാലത്ത്’ അഥവാ സന്തുലിതത്വത്തിന്റെ തത്ത്വമുള്‍ക്കൊള്ളുന്ന നീതി എന്നതും. മനുഷ്യ`ന്‍ തന്റെ സ്രഷ്ടാവില്‍ സമര്‍പ്പണം ചെയ്ത് കൊണ്ട് ഇവ്വിധം നിര്‍വഹിക്കുന്ന സ്തുതിയിലൂടെയാണ് കാരുണ്യവും നീതിയും നിറഞ്ഞ ലോക സാഹചര്യം ഉരുത്തിരിയുക. അത് സാധിതമാകുന്ന, അഥവാ മനുഷ്യ ലോകത്തെ അവ്വിധം പൂര്‍ണ്ണതയില്‍ എത്തിക്കുന്ന വ്യക്തിത്വം അപ്പോള്‍ സ്വാഭാവികമായും “അഹ്മദ്’ ആയിത്തീരുന്നു. ഇപ്പറഞ്ഞതൊക്കെയും പരിഗണിച്ചുകൊണ്ട് വേണം ഇബ്റാഹീമി പരമ്പരയില്‍ മുഹമ്മദിന് മുന്നോടിയായി ചരിത്രത്തിലേക്കു വന്ന ഈസാ നബി (അ) അവിടുത്തെ “അഹ്മദ്’ എന്ന് വിശേഷിപ്പിച്ചതിനെ വിലയിരുത്താ`ന്‍.
മസീഹും മുഹമ്മദും തമ്മിലുള്ള പാരസ്പര്യത്തിന് പല നിലക്കുമുള്ള പ്രസക്തിയുണ്ട്. അതില്‍ ഒന്നാമത്തേത് ഒരേ പൂര്‍വികന്റെഇബ്റാഹീമിന്റെ രണ്ട് താവഴികളിലൂടെ വരുന്ന പ്രവാചകത്വത്തിന്റെ മുദ്രകളാണ് ഇരുവരും എന്നതാണ്. ആ രണ്ട് താവഴികളാവട്ടെ “ഉമ്മത്’ അഥവാ സമാജം/സമഷ്ടി എന്ന് ഖുര്‍ആ`ന്‍ വിശേഷിപ്പിച്ച ഇബ്റാഹീം എന്ന ആപ്തന്റെ (ഖലീല്‍) വ്യക്തിത്വത്തിലെ രണ്ട് മാനങ്ങളെ പ്രതീകവല്‍ക്കരിക്കുന്നു എന്നും കാണാം. ഇബ്റാഹീമിലെ സമഷ്ടീ ഭാവത്തെയും അടിമത്ത നിരാസത്തെയും പ്രതിഫലിപ്പിക്കുന്ന, സ്വാതന്ത്ര്യം എന്ന ആശയത്തിന് ആവിഷ്കാരം നല്‍കുന്ന സീമന്തകുമാരനായ ഇസ്മാഈലിലൂടെയാണ് മുഹമ്മദ്(സ്വ) എന്ന സമാപ്തികനായ വചന വാഹക`ന്‍ വരുന്നതെങ്കില്‍, ഇബ്റാഹീമിന്റെ ആത്മനിഷ്ഠമായ സ്വകാര്യതയെ പ്രതീകവല്‍ക്കരിക്കുന്ന ഗൃഹസ്ഥാശ്രമത്തിലേക്ക് അനുവദിച്ചു കിട്ടിയ ഇസ്ഹാഖ് എന്ന സന്തതിയിലൂടെയാണ് മര്‍യമിന്റെ പുത്ര`ന്‍ ഈസാ(അ) വരുന്നത്. അധ്യാത്മമായ ഗുപ്തതയ്ക്കുള്ള പ്രതീകാത്മകതയെന്നോണം സ്ത്രീക്ക് മാത്രം പിറക്കുക എന്ന വിശുദ്ധമായ ഒരു ഭാഗികത്വം ഈസായില്‍ പ്രത്യേകമായി ദര്‍ശിക്കുകയും ചെയ്യും. സ്നേഹം, കാരുണ്യം, സഹനം, ഗുപ്തത തുടങ്ങിയ ഗുണങ്ങളോട് ചേരുന്ന പ്രവാചകത്വ ദൗത്യമാണ് ചരിത്രത്തിന് അദ്ദേഹത്തിലൂടെ വെളിപ്പെട്ട് കിട്ടിയത്. ഏതായാലും ഇബ്റാഹീം എന്ന തിരശ്ചീനമായ രേഖയുടെ രണ്ടറ്റത്തു നിന്നും മുഖാമുഖം ചാഞ്ഞുവന്ന് മുകളില്‍ സന്ധിക്കുന്ന ശീര്‍ഷമുള്ള ഒരു ത്രികോണത്തെ ഇവിടെ സങ്കല്‍പ്പിക്കാം. ആ ത്രികോണ ശീര്‍ഷകത്തില്‍ നിന്നാണ് മനുഷ്യന്റെ നഷ്ടപ്പെട്ട പറുദീസയിലേക്കുള്ള ഉദ്ഗമനം നടക്കേണ്ടത്. എന്നാല്‍ നിര്‍ഭാഗ്യത്തിനെന്ന് പറയാം, ഇന്ന് ആ ത്രികോണത്തിലെ രണ്ടറ്റങ്ങളില്‍ നിന്നും ചാഞ്ഞുവന്ന് മുകളില്‍ സന്ധിക്കേണ്ട പാര്‍ശ്വങ്ങളെ അടര്‍ത്തിയെടുത്ത് രണ്ട് വടികളായി പരസ്പരം പോരാടിക്കുന്ന വംശീയ ദര്‍ശനത്തിന്റെ വക്താക്കള്‍ക്ക് നല്‍കിയിരിക്കയാണ് മാനുഷിക എ്യെത്തിന്റെ ശത്രുക്കളായ സാമ്രാജ്യത്വ മോഹികളായ അധികാര ശക്തികള്‍. അതി`ന്‍ ഫലമായി സ്വരൂപിതമാകുന്നതാകട്ടെ ഒരു തല തിരിച്ചിട്ട ത്രികോണമായിരിക്കും. അതിന്റെ ശീര്‍ഷം (അുലഃ) മേലെ സ്വര്‍ഗത്തിലേക്കല്ല താഴെ പാതാളത്തിലേക്ക് ചൂണ്ടുന്നതായിരിക്കും. ക്രിസ്തുവിനെയും മുഹമ്മദ്(സ്വ)യെയും എതിര്‍ ചേരിയില്‍ നിര്‍ത്തി മത്സരിക്കുന്ന വംശീയ ദേശ രാഷ്ട്രമെന്നതാണ് ദൈവ രാജ്യമായി ചിലര്‍ പരിഗണിക്കുന്നത്. ഏതായാലും തല തിരിച്ചിട്ട ത്രികോണം എന്നത് ജനസംഖ്യാ നിയന്ത്രണത്തിന്റെ ചിഹ്നമാണ് എന്നു മാത്രം കാണുക.
മനുഷ്യ ചരിത്രത്തെ സത്യസന്ധമായി അപഗ്രഥിക്കാ`ന്‍ ശ്രമിക്കുന്നവര്‍ക്ക് യേശുവിന്റെയും മുഹമ്മദ് നബി(സ്വ)യുടെയും പാരസ്പര്യത്തെ ദര്‍ശിക്കാതിരിക്കാനാവില്ല. ചരിത്രപരമായ ഭൗതിക വ്യാഖ്യാന പ്രകാരം കാര്യങ്ങള്‍ കാണാ`ന്‍ ശ്രമിക്കുന്നവര്‍ക്കും തര്‍ക്കസിദ്ധമായി തെളിഞ്ഞു കിട്ടുന്ന പല കാര്യങ്ങളുമുള്ളതാണ് ഇബ്റാഹീമീ പാരമ്പര്യത്തിലെ ഈ രണ്ട് പ്രവാചകത്വമുദ്രകളുടെ പാരസ്പര്യം എന്നത്. ഈ രണ്ട് വ്യക്തിത്വങ്ങളുടെ ചരിത്രപരമായ വെളിപ്പെടല്‍ മനുഷ്യാനുഭവത്തെ ലൗകികമായ തലത്തില്‍ തന്നെ എവ്വിധം സംബന്ധിക്കുന്നു എന്നത് ഗഹനമായ പഠനത്തിന് വിധേയമാകേണ്ടതാണ്. എന്നാല്‍ ചരിത്രാനുഭവത്തിന്‍റേതായ ഭൗതിക വ്യാഖ്യാനത്തോടൊപ്പം തന്നെ പരിഗണിക്കേണ്ടതായ ചില പൊരുളുകളുണ്ട്. അവ ശ്രദ്ധയില്‍ പെടാതെ പോയാല്‍ ബാക്കിയാവുക ചരിത്രത്തിലേക്ക് വന്നെത്തി വര്‍ഗ രഹിത സമൂഹം ഒരിടത്ത് സ്ഥാപിച്ച് കാണിച്ചു കാലയവനികയ്ക്കപ്പുറത്തേക്ക് മറഞ്ഞ സമാജവാദിയും ചരിത്ര ശില്‍പിയുമായ ഒരു പ്രവാചകനെയായിരിക്കും. ചരിത്രപരമായ അനിവാര്യതയാല്‍ മാത്രം സംഭവിച്ച ഒരു റവല്യൂഷന്റെ വക്താവിനെ. അതുപോലെ ക്രിസ്തുവായവനെ ദര്‍ശിക്കാനാവുക ജീവിച്ചിരുന്നുവോ എന്നുപോലും ചിലര്‍ സംശയം പ്രകടിപ്പിക്കുന്ന “മിഥ്’ ആയി മാറിയ, ഒരു പക്ഷേ ദൈവ പദവിയിലേക്കു കയറ്റിവെച്ച് മനുഷ്യാനുഭവത്തില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ടുപോയ ഒരു കഥാപാത്രത്തെയുമായിരിക്കും. മനുഷ്യനെ മയക്കുന്ന കറുപ്പായിത്തീര്‍ന്നുപോയ ഒരു ദൈവപുത്രനെ. ഹെഗലിനെ പോലുള്ളവര്‍ തല കുത്തിയാണ് നില്‍ക്കുന്നതെന്ന് ഒരു മാര്‍ക്സിനെക്കൊണ്ട് പറയിക്കാ`ന്‍ വഴിയൊരുക്കുന്ന, മനുഷ്യനോട് തോറ്റ് കുരിശില്‍ ജീവനൊടുക്കിയ ശേഷം അവിടെ നിന്ന് പിന്നെ ദൈവമായി ഉയര്‍ന്നുപോയ്ക്കളഞ്ഞ മനുഷ്യനില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ടുപോയ ഒരു മിഥിനെ!. എന്നാല്‍ യേശുവെന്ന ക്രിസ്തുവിന് മനുഷ്യ ചരിത്രാനുഭവവുമായി ചരിത്രപരമായ അനിവാര്യത എന്ന വിധത്തില്‍ തന്നെ കാണാവുന്ന ചാര്‍ച്ചയുണ്ട് എന്ന് കണ്ടറിയാ`ന്‍ യേശു പരിചയപ്പെടുത്തുന്ന “അഹ്മദി’ ലൂടെ ചിന്തയില്‍ ജ്ഞാന വെളിച്ചം ഏറ്റുവാങ്ങിയവര്‍ക്ക് സാധിക്കും എന്നതാണ് പരമാര്‍ത്ഥം. ഒരു ക്രിസ്തുവിലും “കമ്യൂണിസം’ ദര്‍ശിക്കാനാവുക അപ്പോള്‍ മാത്രമായിരിക്കും. “കമ്മ്യൂണ്‍’ എന്നതിനെ പാരമാര്‍ത്ഥിക സത്യവും പരമമായ നീതിയുടെയും കാരുണ്യത്തിന്റെയും സ്രോതസ്സുമായ അല്ലാഹുവുമായുള്ള കമ്യൂണിയനുമായി ചേര്‍ത്തി വായിക്കാ`ന്‍ സാധിക്കുന്പോഴാണ് മനുഷ്യാനുഭവ ചരിത്രം വിധാതാവിനോട് തേടിക്കൊണ്ടിരുന്ന ഭ്രാതൃത്വത്തിലധിഷ്ഠിതമായ വര്‍ഗ രഹിത സമഷ്ടി സ്വരൂപിതമാവുക എന്നും അപ്പോള്‍ കാണാ`ന്‍ കഴിയും.
ഇത്രയും പറഞ്ഞതിന്റെ വെളിച്ചത്തില്‍ തുടക്കത്തില്‍ എടുത്തുകാട്ടിയ ഈസാനബിയുടെതായി ഖുര്‍ആ`ന്‍ അവതരിപ്പിക്കുന്ന പ്രാസ്താവത്തെ നമുക്കൊന്നു പഠന വിധേയമാക്കാം. ആ പ്രസ്താവനയിലൂടെ ഈസാ നബി(അ) പറഞ്ഞതു ഇതൊക്കെയായിരിക്കില്ലേ എന്നു ചിന്തിച്ചു നോക്കുക. എന്താണ് മസീഹ് (അ) ഉദ്ദേശിച്ചിട്ടുണ്ടാവുക. അതിലൂടെ എന്ന് കാണാ`ന്‍, നേര്‍വഴി കാട്ടിത്തരേണമേ എന്ന പ്രാര്‍ത്ഥനയോടെ നാം ശ്രമിച്ചാല്‍ അതെങ്ങനെയായിരിക്കും? ഇങ്ങനെയാവുമോ?
തന്റെ നിയോഗത്തിലൂടെയും വ്യക്തിത്വത്തിലൂടെയും ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്ന പ്രശംസനീയമായ പ്രകാശം (നൂര്‍മുഹമ്മദ്) ഈ കാലത്തിലും സ്ഥലത്തും തന്‍റേതായ ഈ വ്യക്തിത്വത്തിലുമൊന്നും സമാപിക്കുന്നില്ല. നൂര്‍ മുഹമ്മദീ എന്ന പ്രശംസനീയ പ്രകാശത്തെക്കുറിച്ചാണ് ക്രൈസ്തവ ദൈവശാസ്ത്രം “വചനം’ എന്നു പറയുന്നതെന്ന് മനസ്സിലാക്കാം. ദൈവപുത്ര`ന്‍ എന്നു പറയുന്നതും അതെക്കുറിച്ചു തന്നെയാണ്. എന്നാല്‍ ഇസ്ലാമിന്റെ വിശ്വാസപരമായ അച്ചടക്കം ദൈവ വചനമായി പരിചയപ്പെടുത്തപ്പെടുന്ന ഇതിനെ സത്തയില്‍ സര്‍വാതിശായിയായ ദൈവത്തോട് എ്യെപ്പെടുത്തിക്കാണാ`ന്‍ അനുവദിക്കുന്നില്ല. “നൂര്‍ മുഹമ്മദി’ എന്ന പ്രശംസനീയമായ പ്രകാശം ഉണ്ടായതാണ്. അതെക്കുറിച്ചാവാം പുതിയ നിയമത്തില്‍ ആദിയില്‍ വചനം ഉണ്ടായി (യോഹന്നാ`ന്‍ 1/1) എന്നു പറയുന്നത്. എന്നാല്‍ തുടര്‍ന്നു പറയുന്ന വചനം ദൈവത്തോടൊപ്പമായിരുന്നു, വചനം ദൈവമായിരുന്നു എന്നു പറഞ്ഞതിനെ വേര്‍പ്പെടുത്തി വായിക്കണം. കാരണം അത് ഉണ്ടായതല്ല (സൃഷ്ടിയല്ല) ഉള്ളതാണ്. വായനയില്‍ പറ്റിയ ഈ പിശകാണ് പിന്നീട് വിശ്വാസപരമായ ഏറ്റവും വലിയ പ്രമാദമായി ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ സ്ഥലം പിടിച്ചുപോയത്. വചനത്തില്‍ നിന്ന് പ്രഥമ സൃഷ്ടിയായി ആവിഷ്കൃതമായ നൂര്‍ മുഹമ്മദീ എന്ന പ്രശംസനീയമായ വെളിച്ചം ജ്ഞാന വെളിച്ചമായ്ക്കൊണ്ട് തനിക്ക് ശേഷവും തുടരാനിരിക്കുന്നു. ഏറ്റവും കൂടുതല്‍ സ്തുതിക്കുന്നവ`ന്‍ എന്നര്‍ത്ഥമുള്ള അഭിധാനത്താല്‍ സംജ്ഞിതനാകുന്ന ഒരു വ്യക്തിത്വത്തിലായിരിക്കും അത് സമാപിക്കുക. ആ നിലയില്‍ ആ വിശുദ്ധ വ്യക്തിത്വം മനുഷ്യാനുഭവ ചരിത്രത്തിന് ആവശ്യമായതൊക്കെയും സാധിപ്പിച്ചുകൊടുക്കുന്ന ധര്‍മം നിര്‍വഹിക്കുന്നവനായിരിക്കും. അവ്വിധമുള്ള ധര്‍മ സംസ്ഥാപനത്തിന്റെ പൂര്‍ത്തീകരണം എന്നതാണ് ചരിത്രപരമായ അര്‍ത്ഥത്തില്‍ ഏറ്റവും കൂടുതലായുള്ള ഈശ്വര സ്തുതി. അതായത് “അഹ്മദ്’ ആയിത്തീരല്‍. ആ സ്തുതി അടിമകളാക്കപ്പെട്ടിരുന്നോര്‍ സ്വതന്ത്രരായി മാറുന്പോള്‍ അവരുടെ കണ്ഠങ്ങളില്‍ നിന്ന് ഈശ്വര മഹത്വത്തിന്റെ അര്‍ത്ഥമുള്‍ക്കൊള്ളുന്ന “പുതിയ പാട്ടും’ “ആര്‍പ്പ് വിളിയുമായി’ മനുഷ്യാനുഭവം ശ്രവിക്കുകയും ചെയ്യും. കിഴക്കും പടിഞ്ഞാറും തെക്കും വടക്കുമാകെയും ഭൂമിയില്‍ ആ സ്തുതിയുടെ വിളംബരം മുഴങ്ങും. അപ്പോഴാണ് ദൈവരാജ്യം എന്നത് വംശീയമായ ദേശരാഷ്ട്ര പരിമിതിയില്‍ നിന്നെടുത്തു മാറ്റി മനുഷ്യകുലത്തെയാകെയും ഉള്‍ക്കൊള്ളുമാറ് വികസിതമാകുന്ന ഫലം കായ്പ്പിക്കാ`ന്‍ സാധിച്ചെടുക്കുന്ന ഒരു ജാതിയിലേക്ക് മാറ്റി സ്ഥാപിക്കപ്പെടുക. അപ്പോള്‍ പണിക്കാര്‍ ഉപേക്ഷിച്ച കല്ല് നിര്‍മിതിയുടെ മൂലക്കലെ തലക്കല്ലായിത്തീരുന്നത് (കടപ്പാട്: മത്തായി/21) ചരിത്രാനുഭവത്തിന് ദര്‍ശിക്കാനാകും.
“വചന’ത്താല്‍ വെളിപ്പെട്ട ആ “പ്രശംസനീയമായ പ്രകാശം’ ദൈവസ്തുതി എന്ന ധര്‍മം നിര്‍വഹിച്ചുകൊണ്ട് തന്നെ തനിക്കു ശേഷവും തുടര്‍ന്നുകൊണ്ടിരിക്കും. താ`ന്‍ അരങ്ങില്‍ നിന്ന് മാറിയാലും അത് തുടരേണ്ടത് ചരിത്രപരമായ മനുഷ്യാനുഭവത്തിന്റെ ആവശ്യമാണ്. എന്നിലൂടെ വെളിപ്പെട്ടതിന്റെ ചരിത്രപരമായ പൂര്‍ത്തീകരണം അപ്പോള്‍ മാത്രമേ സംഭവിക്കൂ. പ്രവാചകത്വ സമാപ്തി എന്നത് എനിക്ക് ശേഷം ചരിത്രത്തിലേക്കു വന്നെത്തുന്ന ആ വ്യക്തിത്വത്തിലായിരിക്കും. ലോകത്തിന് ഇനി ബാക്കിയുള്ള ചരിത്രപരമായ ആയുസ്സിലത്രയും പ്രശംസനീയമായ പ്രകാശമായി നിലകൊള്ളണമത്. അല്ലെങ്കില്‍ മനുഷ്യ ചരിത്രാനുഭവം എന്നതു തന്നെയും എന്നോടൊപ്പം  ഞാ`ന്‍ നിങ്ങളില്‍ നിന്ന് മറയുന്നതോടെ  നിലച്ചുപോകേണ്ടതായിരുന്നു. “പരിഹാരം’ കിട്ടാത്ത “പ്രശ്ന’മായി അത് അകാലത്തില്‍ തീര്‍ന്നുപോകുക എന്നതായിരിക്കും അതിന്നര്‍ത്ഥം.
അല്ലാഹു തന്നില്‍ നിന്നുള്ള “ഒരു വചനം’ എന്ന നിലക്ക് പരിചയപ്പെടുത്തിയ എന്റെ ദേഹത്തിലൂടെയും യാതനകള്‍ അലങ്കാരമായിത്തീര്‍ന്ന ജീവിതത്തിലൂടെയും ഇവിടെ അവതരിപ്പിക്കപ്പെട്ടത് “പരിഹാര’ത്തെ ആവശ്യപ്പെടുന്ന “പ്രശ്ന’ത്തെ മാത്രമായിരുന്നു. “ദൈവമേ, അങ്ങ് എന്നെ കൈവിട്ടതെന്ത്? എന്ന് ചോദിച്ചുകൊണ്ട് മര്‍ദകന്റെ ഉപകരണത്തിലും അധികാരത്തിന് കീഴിലും ഞെരിഞ്ഞമരുന്ന, നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നോരുടെതായ “പ്രശ്നത്തെ’! അതായത് പാരമാര്‍ത്ഥിക സത്യവും പരമമായ നീതിയുടേയും കാരുണ്യത്തിന്റെയും പ്രഭവ സ്ഥാനവുമായ അല്ലാഹുവിനല്ലാതെയുള്ള, അവനൊഴിച്ച് മറ്റു പലതിനുമുള്ള, പലര്‍ക്കുമുള്ള ആരാധനയും അതുപ്രകാരമുള്ള അടിമത്തവും സാമൂഹികാവസ്ഥയായിത്തീര്‍ന്ന സാഹചര്യത്തില്‍ നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്തുപോന്ന മര്‍ദിതരും സൗമ്യരും ശബ്ദമില്ലാത്തവരുമാക്കപ്പെട്ട ഒരു വര്‍ഗത്തിന്റെ അവസ്ഥകളും പ്രശ്നങ്ങളും അവതരിപ്പിക്കപ്പെടുകയായിരുന്നു എന്റെ ആഗമനത്തിലൂടെ. ആ രീതിയിലുള്ള ഒരു സന്ദേശമെന്ന നിലയ്ക്കാണ് ചരിത്രാനുഭവത്തെ സംബന്ധിച്ചിടത്തോളം ഞാ`ന്‍ “ദൈവ വചന’മാക്കുന്നത്. ഒരു “ഉപമ’ (മസല്‍) എന്ന നിലയില്‍ എന്നിലൂടെ അത് വിളംബരം ചെയ്യപ്പെടുകയായിരുന്നു. അവ്വിധം ഞാ`ന്‍ “ബനീ ഇസ്രാഈലിന്നുള്ളതായ ഉപമ’ (മസലു`ന്‍ ലി ബനീ ഇസ്റാഈല്‍ 43/59) ആയി ചരിത്രത്തിലേക്കു വന്നു. എന്റെ മാതാവിനെ ഭത്സിച്ച് സംസാരിച്ച, എന്റെ അസാധാരണമായ പിറവിയെ ചോദ്യം ചെയ്ത ബനീ ഇസ്രാഈലിലെ മത മേലധ്യക്ഷന്മാരോട് ജനിച്ച് രണ്ട് ദിവസം മാത്രം പ്രായമായ എനിക്ക് പറയേണ്ടിവന്നു. “ഞാ`ന്‍ അല്ലാഹുവിന്റെ (മാത്രം) അടിമയാകുന്നു’ എന്ന് (19/30) മറ്റൊരു അടിമത്തത്തെയും അംഗീകരിക്കാത്ത തലയുയര്‍ത്തിപ്പിടിച്ചു നടക്കുവാ`ന്‍ കല്‍പ്പിക്കപ്പെട്ട മനുഷ്യ പുത്രനാകുന്നുവെന്ന്. എനിക്ക് തന്പുരാ`ന്‍ വേദം നല്‍കുകയും എന്നെ ജ്ഞാന വെളിച്ചത്താല്‍ പ്രബുദ്ധനാക്കുക (നബിയാക്കുകയും) ചെയ്തിരിക്കുന്നുവെന്ന്. അതായത് പിറവിയില്‍ തന്നെ ഞാ`ന്‍ കയ്യേറ്റങ്ങള്‍ക്ക് വിധേയരാവുന്നവര്‍ക്കും പിതാവില്ലാത്ത അനാഥകള്‍ക്കും സദൃശനായിക്കൊണ്ടുള്ള “ദൈവ വചന’മായി ചരിത്രത്തിലേക്ക് പറഞ്ഞയക്കപ്പെടുകയായിരുന്നുവെന്ന്. എന്നല്ല, ഞാ`ന്‍ ആ സമുദായത്തിലേക്ക്, അവരുടെ യഥാര്‍ത്ഥ വിമോചനം ഉറപ്പു വരുത്തുന്നവനും എല്ലാ മനുഷ്യരും അല്ലാഹുവിന്റെ മാത്രം അടിമത്തത്തിലും അവന് മാത്രമുള്ള ആരാധനാ സമര്‍പ്പണത്തിലും സ്വരൂപിക്കപ്പെടുന്ന ദൈവ രാജ്യം കൊണ്ടുവരുന്നവനായ മസീഹ് (മിശിഹാ) ആണെന്ന്, ക്രിസ്തുവാണെന്ന്.
എന്നാല്‍ അവര്‍ക്ക് ആ നിലയില്‍ എന്നെ പരിഗണിക്കാനായില്ല. അവരെന്നില്‍ നിന്നും പ്രതീക്ഷിച്ചത് ദാവീദിന്റെയും ശലമോന്റെയും കാലത്തുണ്ടായിരുന്ന, പിന്നീട് നഷ്ടപ്പെട്ട യഹൂദ വംശത്തിന്റെ ദേശ രാഷ്ട്രമായിരുന്നു. ഞാനോ വിധാതാവിനാല്‍ ചരിത്രത്തിലേക്ക് അയക്കപ്പെട്ട “വചനവും’. അതുകൊണ്ട് ഞാ`ന്‍ ആ ആവശ്യം തള്ളിയപ്പോള്‍ അവരെന്നെ കള്ളനെന്ന് വിളിച്ചു. ജാതി വിരോധിയും മത പരിത്യാഗിയുമാക്കി. അപ്പോഴാണ് അവരോടെനിക്ക് ചരിത്രാനുഭവത്തെ സംബന്ധിക്കുന്ന ആ വലിയ രഹസ്യം പറയേണ്ടിവന്നത്. ഞാനൊരു വെറും നിമിത്തം മാത്രമാണെന്ന്. ആ നിമിത്തമാകലാണ് ദൈവ വചനമാകല്‍ എന്ന്. എനിക്കവരോട് “അഹ്മദി’ നെക്കുറിച്ചു പറയേണ്ടിവന്നു. അതായത് അതു വരേയ്ക്കും തങ്ങളില്‍ മാത്രം പരിമിതം എന്ന് അവര്‍ നിനച്ചിരുന്ന ദൈവ രാജ്യം അവരില്‍ നിന്നെടുത്തു മാറ്റി ഫലം കായ്പ്പിക്കുന്ന ജാതിക്ക് നല്‍കുവാനായി (മത്തായി 21:4344). വഴിയൊരുക്കപ്പെടുകയാണ് ഞാ`ന്‍ മൂലമെന്ന്. അപ്പോഴാണ് അവരുടെ തനിനിറം, അല്ലാഹുവിന്റെ വചനം എന്ന നിലയ്ക്കുള്ള പ്രഥമ സമീപനത്തോട് മതത്തിന്റെയും വംശീയതയുടെയും അധികാരത്തിന്റെയും വക്താക്കളായ ലോകത്തിന്റെ തന്പുരാക്കന്മാരുടെ സമീപനം എന്തെന്ന് ചരിത്രാനുഭവം കണ്ടറിഞ്ഞത്.
അപ്പോള്‍ നീതി നിഷേധിക്കപ്പെടുകയും അന്യായമായി ക്രൂശിക്കപ്പെടുകയും ചെയ്തുപോന്ന വര്‍ഗത്തിന്നാകെയും ബാധകമാകുന്ന “ഉപമാനം’ (മുശബ്ബഹ് ബിഹി) ഞാ`ന്‍ ആയിത്തീരും വിധമുള്ള ഒരു പ്രദര്‍ശനംഒരു നാടകംഎന്നിലൂടെ, അഥവാ എന്റെ പേരില്‍ ചരിത്രത്തിന്‍റേതായ രംഗ പീഠത്തില്‍ അരങ്ങേറി. അതിനാല്‍ നീതി നിഷേധിക്കപ്പെടുകയും അന്യായമായി ക്രൂശിക്കപ്പെടുകയും ചെയ്തുപോന്ന വര്‍ഗമാകെയും “ദൈവ വചന’മായി പരിചയപ്പെടുത്തപ്പെട്ട എന്റെ “ഉപമേയ (മുശബ്ബഹ്) മായിത്തീരുകയായിരുന്നു, അന്നേരം.
അങ്ങനെ മര്‍ദിതരുടെ ലോകംവര്‍ഗംനേരിടുന്ന പ്രശ്നങ്ങള്‍ക്ക് “പരിഹാരം’ കൊണ്ടുവരുവാനായി ഞാ`ന്‍ നിമിത്തമാക്കപ്പെട്ടു. ഞാ`ന്‍ മടക്കി വിളിക്കപ്പെട്ടുവെന്നു പറയാം. എന്നു പറഞ്ഞാല്‍ എന്നെ പറഞ്ഞയച്ചവ`ന്‍ നിശ്ചയിച്ച ഇടത്തിലേക്ക് ഞാ`ന്‍ ഉയര്‍ത്തിയെടുക്കപ്പെട്ടു എന്നു പറയുന്നത് വിശുദ്ധ ഭാഷ്യമാണ്. “അഹ്മദി’ന് ഇറങ്ങിയ വെളിപാടിന്റെ ഭാഷ്യം, എന്നാല്‍ അപ്പറഞ്ഞതിന് ലോക സാഹിത്യത്തിന്‍റേതായ ഒരു ഭാഷാന്തരം ആയിക്കൂടെന്നില്ല. അത് പ്രകാരം ലോക സാഹചര്യത്തില്‍ നില്‍ക്കപ്പൊറുതിയില്ലാതെ ഉയര്‍ന്നു പോയവനായി കാണാം എന്നെ. എന്നാല്‍ ഞാ`ന്‍ അങ്ങനെ ഉയര്‍ത്തിയെടുക്കപ്പെടുക എന്നത് ചരിത്രത്തിന് ആവശ്യമായിരുന്നു. കാരണം എന്റെ ദൗത്യ നിര്‍വഹണം ഈ ഘട്ടത്തില്‍ താല്‍കാലികമായി പൂര്‍ത്തിയായി കഴിഞ്ഞു. ഞാ`ന്‍ പോകാഞ്ഞാല്‍ “പരിഹാര’വുമായി വരുന്ന “കാര്യം നടത്തുന്നവന്’ അഹ്മദിന്  തന്റെ ദൗത്യം നിറവേറ്റുവാനായി ഇറങ്ങി വരേണ്ട കാര്യമുണ്ടാവില്ലല്ലോ. അവ`ന്‍ വന്നുകിട്ടുക എന്നതാണ് വിലപിക്കുന്ന മാനുഷികാവസ്ഥയുടെ ഇനിയത്തെ ആവശ്യം. സഹനം, കാരുണ്യം, സ്നേഹം എന്നൊക്കെയുള്ള സമീപനത്തോട് ചെകുത്താ`ന്‍ മനസ്സുകള്‍ കൈയടക്കിയ കൈക്കരുത്തുള്ളവരുടെ ലോകം എങ്ങനെ പ്രതികരിക്കും എന്നു ചരിത്രാനുഭവം കണ്ണാല്‍ കണ്ടുകഴിഞ്ഞു, ഞാ`ന്‍ മൂലം അരങ്ങേറിയ നാടകത്തിലൂടെ. അതാണ് കുരിശില്‍ പിടയുന്ന മനുഷ്യ ദേഹത്തിന്റെ വിലാപമായി ചരിത്രം ശ്രവിച്ചത്. “ഏലി, ഏലി, ലമാശബക്താനീ’ അതിന്നവര്‍ “ദൈവമേ, ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്’ എന്നര്‍ത്ഥം കൊടുത്തു. ഒരര്‍ത്ഥത്തില്‍ ശരി തന്നെ. എന്നാല്‍ അതിന്നിങ്ങനെയും ഒരര്‍ത്ഥം കൂടി വല്ലവരും പറഞ്ഞാലും തെറ്റാവില്ല. ഇലോഹിം (അല്ലാഹ്) അല്ലാത്തേത് ദൈവം? പ്രശംസിക്കപ്പെട്ടവ`ന്‍ (മുഹമ്മദ്) ഇതാ അയക്കപ്പെടുന്നു.”
(ഏലി ഏലീ ലമാ ശബക്താനീ എന്നതിന് സുമേറിയ`ന്‍ ഭാഷ്യപ്രകാരം അറാമയില്‍ ഭാഷയില്‍ ഋഹശമ്ശമ ഘശ ാമ യമ (ഹമ) ഴ മി േെഎന്നാണ് കാണുക. അതിന്നര്‍ത്ഥം  ഇലോഹിം അല്ലാതെ ദൈവമില്ല. പ്രശംസിക്കപ്പെട്ടവ`ന്‍ ഇതാ അയക്കപ്പെടുന്നു. (ജൃീളലീൈൃ എശറമ ഒമമൈിമശി എഴുതിയ അ ടലമൃരവ ളീൃ വേല ഒശെേീൃശരമഹ ഖലൗെ)െ എന്ന പുസ്തകം പേജ് 108,109 കാണുക).
അതേ, ആ കാര്യം നടത്തുന്നവനാണ് ഇനി വരേണ്ടത്. ചരിത്രാനുഭവം അവനെയും കാത്ത് കഴിയുകയാണ്. അവ`ന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന് ബോധം വരുത്തും. അവനിലൂടെ നീതിയിലും സമഭാവനയിലും അധിഷ്ഠിതമായ സാമൂഹിക ക്രമം ലോകത്തിന്റെ ആശയമായിത്തീരും. അപ്പോഴാണ് മടക്കി വിളിക്കപ്പെട്ട, ഉയര്‍ത്തിയെടുക്കപ്പെട്ട എനിക്ക് ലോക സാഹചര്യത്തിലേക്ക് വീണ്ടും ഇറങ്ങി വരുവാനാവുക. അവിടെ നില്‍ക്കപ്പൊറുതിയില്ലാതെ രക്ഷപ്പെട്ടു പോയ്ക്കളഞ്ഞവനായിരുന്നല്ലോ ഞാ`ന്‍. ആ കാര്യം നടത്തുന്നവ`ന്‍ തന്റെ ധര്‍മം പൂര്‍ണമായും നിര്‍വ്വഹിച്ചു കഴിയുന്പോഴാണ് മാനുഷിക സാഹചര്യത്തില്‍ നിന്നും ഈശ്വര സ്തുതിയുടെ (ഹംദ്) ഏറ്റവും പൂര്‍ണമായതും തിളക്കമാര്‍ന്നതുമായ വെളിച്ചം ചരിത്രത്തിലേക്കു എത്തിപ്പെടുക. ആ നിലക്കാണ് അവ`ന്‍ “അഹ്മദ്’ എന്ന നാമം എല്ലാ അര്‍ത്ഥത്തിലും അന്വര്‍ത്ഥമാക്കുക.
എനിക്ക് സ്നേഹം എന്നു മാത്രം പറയാനേ കല്‍പ്പന കിട്ടിയുള്ളൂ. കാരുണ്യത്തെക്കുറിച്ച് മാത്രം ഞാ`ന്‍ ജനതയോട് പറയും. അതുപോലെ സഹനത്തെക്കുറിച്ചും, സഹിക്കുക എന്നത് ഏതറ്റം വരെയെന്നത് എന്നിലൂടെ, അഥവാ എന്റെ പേരില്‍ അരങ്ങേറിയ ഒരു രൂപകത്തിലൂടെ ചരിത്രം ദര്‍ശിച്ചു. അതുകൊണ്ടാണ് നഗ്ന നേത്രങ്ങളാലോ, പല മറകള്‍ സൃഷ്ടിച്ച അവ്യക്തകള്‍ക്ക് പുറത്തുനിന്നോ എന്റെ പേരില്‍ നടന്ന പ്രദര്‍ശനത്തെ ചരിത്രം എന്റെ ദേഹിയേയും ദേഹത്തേയും സംബന്ധിക്കുന്നതായി തെറ്റായ വിധം രേഖപ്പെടുത്തിപ്പോയത്. ചിലര്‍ വലിയ മണ്ടത്തരം വരെ വിളിച്ചു പറഞ്ഞുകളഞ്ഞു. ദൈവം മനുഷ്യനോട് തോറ്റു കുരിശില്‍ തൂങ്ങി ഒടുങ്ങിപ്പോയെന്നും മറ്റും. വാസ്തവം പക്ഷേ ആ രേഖപ്പെടുത്തിയവര്‍ക്ക് അറിയുമോ? “ദൈവ വചന’വും അവനില്‍ നിന്നുള്ള റൂഹും, ജനതയ്ക്കായുള്ള ദൃഷ്ടാന്തവുമായി അയക്കപ്പെട്ടിരിക്കുന്നവ`ന്‍ ചില കുടില മനസ്കര്‍ ഒരുക്കിയ കുരിശെന്ന കഴുമരത്തില്‍ ഒടുങ്ങി പരാജയം പ്രഘോഷിച്ചു എന്നു പറയാമോ? എങ്ങനെ സംഭവിച്ചു എന്ന് കാണുന്നത് മനുഷ്യ ചരിത്രാനുഭവത്തിന്‍റേതായ എല്ലാ പ്രതീക്ഷകള്‍ക്കും മേലെ, അതിനെ ശവപ്പെട്ടിയിലാക്കി, അടിച്ചുകയറ്റുന്ന ആണിയായാണ് ഭവിക്കുക. ഞാ`ന്‍ ഉയര്‍ന്നു പോയത്, ഇറങ്ങി വരുവാനാകുന്നു എന്നു മാത്രം കാണുക. ഞാ`ന്‍ ഉയര്‍ന്നുപോയത് തോറ്റുപോയ ശേഷം പിണമായിത്തീര്‍ന്ന് പിന്നെ ദൈവമായി സ്ഥാനക്കയറ്റം കിട്ടിയ ശേഷവുമല്ല. മനുഷ്യനെ അടിമത്തത്തില്‍ തളച്ചിടുന്ന അനേക ദൈവങ്ങളുടെ കൂട്ടത്തില്‍ അല്ലാഹുവിന്റെ മാത്രം ദാസ്യമറിയുന്ന എന്നെയും കൂട്ടിച്ചേര്‍ത്ത് എണ്ണം വര്‍ധിപ്പിക്കുന്പോള്‍ കാര്യങ്ങള്‍ “തല കുത്തനെ’ എന്ന് കണ്ടു ചരിത്രം പഠിച്ചവര്‍ കളിയാക്കും. എന്നെ തന്പുരാ`ന്‍ ലോക സാഹചര്യത്തില്‍ നിന്നും പരാജയത്തിന്‍റേതായ വധം ഏറ്റു വാങ്ങാതെ ഉയര്‍ത്തി എന്നത് വാസ്തവം. എന്നാല്‍ ഞാ`ന്‍ ദൈവം തന്നെയായി, ശക്തനായ മനുഷ്യനോട് തോറ്റ് മരണം ഏറ്റുവാങ്ങിയ ശേഷം വീണ്ടും ദൈവമായിത്തീര്‍ന്നു എന്നത് വലിയൊരു തമാശ തന്നെ. എന്നാല്‍ ആ തമാശയിലൂടെയും ചിലരുദ്ദേശിക്കുന്നത് തന്പുരാക്കളായി സ്വയം വാഴുന്നവരുടെ ചൂഷണോപാധിയായി എന്നെയും കൂടി ഉപയോഗപ്പെടുത്തുക എന്നതാണ് എന്ന് ഞാ`ന്‍ കണ്ടറിയുന്നു. അതിന് വേണ്ടി തന്നെയാണ് ഉയര്‍ന്നു പോയിടത്തുനിന്ന് വീണ്ടും താഴേക്ക് എനിക്ക് ഇറങ്ങിവന്ന് ശബ്ദിക്കേണ്ടിവരുന്നത്. എന്റെ പേരില്‍ നടക്കുന്ന ചൂഷണത്തെ എനിക്കെങ്ങനെ സഹിക്കാനാകും. അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍ എന്നത് എന്റെ പേരില്‍ വേണ്ട എന്ന് വിളിച്ചു പറയുവാ`ന്‍, എനിക്കൊരവസരം കിട്ടണം.
സ്നേഹ നിഷേധം നടക്കുന്പോള്‍ വാളെടുക്കാ`ന്‍ എനിക്കുത്തരവു കിട്ടിയിട്ടില്ല. ഒരു കരണത്തടിച്ചാല്‍ മറ്റേതും കാട്ടിക്കൊടുക്കുക എന്ന് പറയാനേ എന്നോട് കല്‍പ്പിക്കപ്പെട്ടിട്ടുള്ളൂ. അവിടെയും അക്രമി അടിക്കുകയും പിന്നെ അടി കിട്ടിയവനെ നിലത്തിട്ട് ചവിട്ടിയും ചാട്ടവാറടിച്ചും ക്രൂരമായി മര്‍ദിക്കുകയും അതും പോരാഞ്ഞ് അവനെ മരക്കുരിശില്‍ ആണിയടിച്ച് മഹാജനത്തെ ഭയപ്പെടുത്താനായി പ്രദര്‍ശിപ്പിക്കുകയും ചെയ്താല്‍ അങ്ങനെ ചെയ്യുന്നവരോട് എങ്ങനെ വര്‍ത്തിക്കണമെന്ന് ഞാ`ന്‍ കാണിച്ചുതന്നില്ല. ആയതിന് ഒരു പരിഹാരം തേടുന്ന പ്രകടനം തന്നെയാണല്ലോ എന്നിലൂടെ നടന്നത്. എന്നാല്‍ ഞാ`ന്‍ സുവിശേഷമറിയിക്കുന്നു, എനിക്ക് ശേഷം വരാനിരിക്കുന്ന “അഹ്മദി’ലൂടെ ആ പരിഹാരം നിറവേറ്റപ്പെടും എന്ന്. അപ്പോഴാണ് നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്തുപോന്ന, അല്ലാഹുവിന്‍റേതല്ലാത്ത അടിമത്തത്തില്‍ അമര്‍ന്നുപോയിരുന്ന സൗമ്യ ശീലന്മാര്‍ വിമോചിതരാവുക, അവര്‍ ഭൂമിയെ അവകാശമാക്കിയെടുക്കുക. അപ്പോള്‍ അവര്‍ക്കൊക്കെയും ഉപമാനമായിരുന്ന “ദൈവ വചന’മായ ഞാ`ന്‍ ഇറങ്ങി വന്ന് അവരോടൊപ്പം ചേര്‍ന്ന്, പിതാമഹനായ അബ്രഹാം പടുത്തുയര്‍ത്തിയ ജനതയുടെ ഗേഹത്തിന് ചുറ്റും ആള്‍ക്കൂട്ടത്തില്‍ ഒരുവനായി, വര്‍ഗ രഹിത സമഷ്ടിയുടെ ഭാഗമായി അല്ലാഹുവിനുള്ള സര്‍പ്പണമായി വന്നുള്ള ക്രമത്തില്‍ ചുവടുവെക്കും. ഭൂമിയെ അവകാശമാക്കിയെടുത്ത സൗമ്യ ശീലന്മാരില്‍ ഒരുവനായ ജനതയുടെ നിലനില്‍പ്പിന് ആധാരമായി നിശ്ചയിക്കപ്പെട്ട വിശുദ്ധ ബിന്ദുവിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന അനേകായിരങ്ങളില്‍ ഒരുവ`ന്‍. എന്റെ സമര്‍പ്പണം (ഇസ്ലാം) വ്യക്തി നിഷ്ഠമായ സ്വകാര്യ വിശുദ്ധിയുടെ വിളംബരം മാത്രമായിരിക്കില്ല അന്നേരം. ആ നിലക്കുള്ള അധ്യാത്മമായ നിറവോടെ, അതിലെല്ലാം അല്‍പം പോലും കുറച്ചില്‍ വരാതെ നിര്‍വഹിക്കപ്പെടുന്ന “ചരിത്രപരമായ’ ഒരു പ്രകാശനമായിരിക്കും. ആദം പിതാവിന്‍റേതായ മുഴു സന്തതികളുടെയും വര്‍ഗരഹിത, വര്‍ണരഹിത, ദേശ ഭാഷാ വ്യത്യാസങ്ങള്‍ക്കും ഭൂമിയിലെ വ്യത്യാസങ്ങള്‍ക്കുമതീതമായി “അഹ്മദി’ നാല്‍ സ്വരൂപിതമായ ഒരു വിശുദ്ധ സമഷ്ടിയുടെ ഭാഗമായിത്തീരും. അപ്പോള്‍ ഭൂമിയില്‍ ഒരുകാലത്ത് നില്‍ക്കപ്പൊറുതിയില്ലാതെ മടക്കി വിളിക്കപ്പെട്ട ഈ ഞാ`ന്‍, സമഷ്ടിയുടേതായ ഒരൊറ്റ നമസ്കാരത്തില്‍ പങ്കാളിയാവുകയാണിവിടെ. അടിമകളും ഉടമകളുമില്ലാത്ത ഒരു വിശുദ്ധ ലോകത്തേക്ക്, അവ്വിധമുള്ള ഒരു ചരിത്രാനുഭവത്തിലേക്ക് തിരിച്ചയക്കപ്പെട്ടിരിക്കയാണെന്നായപ്പോള്‍ ഞാ`ന്‍ ഉപമാനമായിത്തീര്‍ന്നിരുന്ന മാര്‍ഗത്തിന്നാകെയും അടിമത്ത നിരാസത്തിലൂടെ മനുഷ്യ`ന്‍ എന്ന വിശുദ്ധ പദവി സംജാതമായിരിക്കുന്നതിന്റെ നിദര്‍ശനമായാണ് ഞാ`ന്‍ ചരിത്രത്തിലേക്ക് വീണ്ടും പറഞ്ഞയക്കപ്പെടുന്നത്. ഇവിടെയാണ് മനുഷ്യ`ന്‍ എന്ന വിശിഷ്ടമായ സൃഷ്ടിയില്‍ നിന്നൊക്കെയും ഒരൊറ്റ സമഷ്ടി എന്ന നിലയില്‍ ഈശ്വര സ്തുതി മേല്‍പോട്ടുയരുന്നത്. അപ്പോള്‍ സ്വര്‍ഗ കവാടം മനുഷ്യര്‍ക്കായി തുറക്കപ്പെടുന്നു. ഞാ`ന്‍ മുന്പ് വന്നപ്പോള്‍ പറഞ്ഞിരുന്നല്ലോ എന്റെ രാജ്യം ഇവിടെയല്ലാ എന്ന്. എന്നാല്‍ അഹ്മദ് ആയവ`ന്‍ പഠിപ്പിച്ചത് വേറൊരു പാഠമായിരുന്നു. അത് എന്റെ രാജ്യം ഇവിടെത്തന്നെ എന്നാണെന്ന് വായിച്ചു പോകരുതേ. എന്റെ രാജ്യം ഇവിടെ നിന്ന് തുടങ്ങുന്നു എന്നാണ് മാനവരാശിയുടെ വിമോചകനായി പറഞ്ഞയക്കപ്പെട്ട ആ വാഴ്ത്തപ്പെട്ടവ`ന്‍ പറഞ്ഞത്. അതിനാല്‍ ഭൂമിയിലെ മഷി മുക്കിയ തൂലികകള്‍ക്ക് ഇതിഹാസ വര്‍ണമേതുമില്ലാതെ രേഖപ്പെടുത്തി വെക്കുവാനാകും അവന്റെ സകല പ്രവര്‍ത്തനങ്ങളും ചലനങ്ങളും. അതാണ് ഏറ്റവും കൂടുതലായി സ്തുതിക്കുന്നവ`ന്‍ എന്ന് അര്‍ത്ഥമുള്ള “അഹ്മദ്’ എന്ന അഭിധാനത്തിന്റെ പൊരുള്‍. അവ`ന്‍ മനുഷ്യ`ന്‍ എന്ന ദൈവ പ്രതിനിധിയായി വാഴ്ത്തപ്പെട്ട വിശുദ്ധ ജീവിയുടെ ആ നിലക്കുള്ള അന്തസ്സ് വീണ്ടെടുത്ത് അവന്റെ വര്‍ഗത്തിന്റെയാകെയും ഹൃത്തില്‍ നിന്ന് കിളിര്‍ത്ത് വായിലൂടെ പുറത്തുവരുന്ന “പുതിയ പാട്ട്’ ചരിത്രാനുഭവത്തിനായി ആലപിക്കുന്നു. അവര്‍ പാടുന്നു: “അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്’ എന്ന്. അല്ലാഹു ഏറ്റവും വലിയവ`ന്‍. സ്തുതിയത്രയും അല്ലാഹുവിന് എന്ന് പറയുന്നവ`ന്‍ മറ്റെല്ലാറ്റിനുമുള്ള അടിമത്തത്തില്‍ നിന്ന് വിമോചിതനായിത്തീര്‍ന്ന് ചരിത്രത്തിന് വേണ്ടി വിമോചനഗീതം പാടുകയല്ലേ. ഇനിയാരാണ് അവനെ അടിമയാക്കിവെക്കുന്ന വേറൊരു തന്പുരാ`ന്‍?
ഭൂമിയില്‍ നില്‍ക്കപ്പൊറുതിയില്ലാതായോര്‍ക്ക് (അവരുടെ ഉപമാനമാണല്ലോ ഈ ഞാ`ന്‍) മുള്‍കിരീടത്തിന് പകരം പുഷ്പ കിരീടം വെച്ച് കൊടുക്കാനായി പറഞ്ഞയക്കപ്പെട്ടവനത്രെ മുഹമ്മദ് എന്ന് വാഴ്ത്തപ്പെട്ട അഹ്മദ്(സ്വ).
അഹ്മദ് എന്ന അഭിധാനത്താല്‍ അയക്കപ്പെടുന്ന തന്റെ പിന്‍ഗാമിയെക്കുറിച്ച് മസീഹായ ഈസാ (അ)യുടെ തായി ഖുര്‍ആ`ന്‍ എടുത്തുകാട്ടുന്ന സൂക്തത്തില്‍ നിന്ന് ഗ്രഹിച്ചെടുക്കാവുന്ന ആശയം ഈസാ (അ) തന്നെ വിവരിച്ചുതരുന്ന മട്ടിലുള്ള ഒരാവിഷ്കരണമാണിവിടെ നടത്തിയത്. ഇതൊരു അതിഭാവുകത്വമായി ചില വായനക്കാര്‍ക്ക് തോന്നിയേക്കും. എന്നാല്‍ പറഞ്ഞ വാദമുഖങ്ങള്‍ക്ക് പ്രമാണങ്ങളുടെ പിന്‍ബലത്തിന് ശ്രമിച്ചിട്ടുണ്ട്. ഖുര്‍ആനിന് പുറമെ പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും ചില പാഠങ്ങള്‍ ഉപോല്‍ബലകമായിത്തീര്‍ന്നിട്ടുണ്ട്. “അഹ്മദ്’ എന്നതിന്റെ ആശയ വ്യാപ്തി ഈസാ നബി(അ) തന്നെ വിശദീകരിക്കുന്ന മട്ടിലാണവതരിപ്പിച്ചത് എന്നതില്‍ എഴുതുന്നയാളിന്റെ ഭാവുകത്വം ആരോപിക്കാമെന്ന് സമ്മതിക്കുന്നു.
“ഞാ`ന്‍ ഇതിന്റെ തുടക്കവും മര്‍യമിന്റെ പുത്ര`ന്‍ ഈസാ ഇതിന്റെ ഒടുക്കവുമായിരിക്കും’ (അല്‍മുസ്തദ്റക്) എന്ന അര്‍ത്ഥത്തിലുള്ള ഒരു നബി വചനത്തെ അവലംബമാക്കിയാണ് ഒടുവില്‍ പറഞ്ഞെത്തിയ കാര്യങ്ങള്‍. അതായത് മസീഹിന്റെ രണ്ടാം വരവിനെ സംബന്ധിക്കുന്ന പരാമര്‍ശങ്ങള്‍. തന്റെ രണ്ടാം വരവില്‍ ഈസാ (അ) പരിശുദ്ധ ഹജ്ജില്‍ പങ്കു കൊള്ളുന്നതായി പ്രമാണ യോഗ്യമായ ഹദീസുകളുണ്ട്. മനുഷ്യ ചരിത്രാനുഭവ സംബന്ധിയായ വര്‍ഗ രഹിത സമഷ്ടിയുടെ സ്വരൂപണം പറഞ്ഞതിനെ മസീഹിന്‍റേതായ ഈ ഹജ്ജുമായി ബന്ധിപ്പിച്ചു കാണുന്നത് ചരിത്ര ദര്‍ശനപരമായ വിലയിരുത്തലിന്റെ ഭാഗമായാണ്. മതപാഠങ്ങളുടെ അക്ഷര ബന്ധമായ ഫ്രെയ്മിനകത്ത് മനുഷ്യാനുഭവ സംബന്ധിയായ ആശയങ്ങള്‍ ചലനമറ്റ് മുരടിച്ചുപോയതിന്റെ ഫലമായാണ് മസീഹിന്റെ സന്ദേശങ്ങള്‍ ചരിത്ര ദര്‍ശനത്തില്‍ സ്ഥാനം നേടാതെ പോയതെന്ന് കാണുന്ന ഒരാളാണ് ഈ ലേഖക`ന്‍. കമ്യൂണിസം വിത്ത് കമ്യൂണിയ`ന്‍ (പരമസത്യോപാസനയോടൊപ്പമുള്ള സമാജ സുസ്ഥിതി) വരുന്നത് അബ്രാഹാമീ ദര്‍ശനത്തിന്റെതായ ആശയം എന്ന നിലയില്‍ പരിചയപ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ കമ്യൂണിസം എന്ന ശബ്ദം തന്നെ നിര്‍മതത്തിന് പര്യായമെന്ന നിലയില്‍ വിലക്കപ്പെട്ടതായാണ് ക്രൈസ്തവ സഭ പരിഗണിച്ചു പോന്നത്. പരമമായ നീതിയുടെ പ്രഭവ സ്ഥാനമായ പരമാര്‍ത്ഥിക സത്യത്തിനുള്ള സമര്‍പ്പണമായ “കമ്യൂണിയ`ന്‍’ എന്നതിന് സ്ഥാനമില്ലാതെ വരുന്പോള്‍ അതങ്ങനെ തന്നെയെന്നു വെക്കാം. എന്നാല്‍ ചൂഷണോപാധികളായ ദൈവങ്ങളെ നിരാകരിച്ചു കൊണ്ടേ അത് നടക്കൂ എന്ന് മാനവിക വാദികള്‍ വാദിക്കുന്പോള്‍ മറുപടി പറയാ`ന്‍ പൗരോഹിത്യ ചൂഷണ മതത്തിന്റെ വക്താക്കള്‍ കുഴങ്ങുന്നതാണ് കാണാ`ന്‍ കഴിയുന്നത്. ഹെഗലിന്റെ വൈരുദ്ധ്യാധിഷ്ഠിതമായ ആശയ വാദത്തെ വള്ളിപുള്ളി വ്യത്യാസമില്ലാതെ സ്വീകരിക്കുന്ന മാര്‍ക്സിന് ഹെഗല്‍ എന്ന വിശ്വാസി തല കുത്തനെയാണ് നില്‍ക്കുന്നതെന്ന് പറയേണ്ടി വരുന്നതിലെ വൈരുദ്ധ്യാത്മകത ചിന്തനീയമാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നു പറഞ്ഞ മാര്‍ക്സ് തന്നെ മതം എന്നത് അടിച്ചമര്‍ത്തപ്പെട്ടവന്റെ വേദനയുടെ നെടു നിശ്വാസമാണ് എന്നു കൂടി പറയുന്പോള്‍ ഇസ്ലാം അവതരിപ്പിക്കുന്ന വിധത്തിലുള്ള ഒരു ക്രിസ്തുവിനുള്ള അംഗീകാരമായി അത് വായിക്കാം. എന്നാലതൊരിക്കലും ദൈവമാക്കപ്പെട്ടവനോ ദൈവ സന്തതിയോ ആയ ഒരു പ്രതിഷ്ഠക്കുള്ള അംഗീകാരമാകാ`ന്‍ സാധ്യതയില്ല. അപ്പോഴാണ് ക്രിസ്തുവിനെ വഹിക്കുന്ന മനുഷ്യപുത്ര`ന്‍ മതത്തിന്റെ ഫ്രെയിമിന്നകത്ത് കിടന്ന് ഒന്നുകൂടി ഞരങ്ങി വേദനിക്കുന്നത്. എന്നാല്‍ ഇസ്ലാമിലേക്ക് വരുന്പോള്‍ ക്രിസ്തു എന്നത് “പരിഹാരം’ തേടുന്ന “പ്രശ്നങ്ങള്‍’ക്ക് നിമിത്തമായി ഭവിക്കുന്ന തീര്‍ത്തും മാനുഷികമായ വിശുദ്ധ പ്രതീകമായി മാറുകയാണ്. കമ്യൂണിസം എന്ന ശബ്ദം ഇസ്ലാമിന് ചതുര്‍ത്ഥിയാവേണ്ടതില്ല. കാരണം ഇബ്റാഹീം എന്ന പ്രവാചക`ന്‍ ഒരിടത്ത് വിശേഷിപ്പിക്കപ്പെട്ടത് “ഉമ്മത്’ (കമ്യൂണ്‍) എന്നാണ്. നബി(സ്വ)യെ ഉമ്മിയ്യ് എന്ന് വിശേഷിപ്പിക്കുന്പോള്‍ അതിന്നര്‍ത്ഥം കേവലം നിരക്ഷര`ന്‍ എന്നതില്‍ ഒതുങ്ങിനില്‍ക്കേണ്ടതില്ല. ആ അര്‍ത്ഥം ശരിവെച്ച് കൊണ്ട് തന്നെ സാമാന്യരായ പൊതുജനത്തിന്റെ  അടിമകളുമുടമകളുമില്ലാത്തപരസ്പര സഹകരണത്തിന്റെ അടിത്തറയില്‍ നിലനിന്ന് പോരുന്ന ഒരു കമ്യൂണിന്റെ വക്താവ് എന്ന നിലക്ക് വായിക്കാവുന്നതാണ്.
ഏതായാലും ഈസാ(അ) എന്ന മുഹമ്മദ്(സ്വ)യുടെ മുന്നോടിയായി വന്ന പ്രവാചക`ന്‍ ചരിത്രത്തിന്റെ ഏതുതരം വ്യാഖ്യാന പ്രകാരവും ഒരു “മിഥ്’ ആയി വായിക്കപ്പെട്ടു കൂടാ എന്നാണ് ഖുര്‍ആനില്‍ നിന്ന് കിട്ടുന്ന പാഠം. മുഹമ്മദ്(സ്വ) എന്ന ചരിത്ര നിര്‍മാതാവും ചരിത്ര പഠിതാക്കള്‍ ശ്രദ്ധിച്ചവരുമായ വ്യക്തിത്വത്തോട് കൂട്ടി വായിക്കുന്പോള്‍ യേശു എന്ന ക്രിസ്തുവിന്റെ നിയോഗത്തിലേയും ചരിത്ര പരത, സ്വയം തെളിയും. ആ രണ്ട് തിരുവ്യക്തിത്വങ്ങളും സന്ധിച്ച് സ്വരൂപിതമാകുന്ന ഇബ്റാഹീമി ത്രികോണത്തിന്റെ ശീര്‍ഷത്തില്‍ സ്വര്‍ഗവും ഭൂമിയും സന്ധിക്കുന്നതും ദര്‍ശനം ചെയ്യാ`ന്‍ കഴിയും. ഭൂമിയില്‍ നിന്ന് തുടക്കമിട്ട് സ്വര്‍ഗത്തിലേക്ക് തിരിച്ചെത്തുന്ന മനുഷ്യനെയാണവിടെ കാണാ`ന്‍ കഴിയുക. അതുകൊണ്ടാണ് മലകയറ്റം എന്ന സാഹസികമായ യജ്ഞത്തിന് ഉപാധിയായി മനുഷ്യരുടെ കഴുത്തുകളിലെ കയറുകള്‍ അഴിച്ചുകൊടുത്ത്, അടിമത്തത്തില്‍ നിന്ന് അവരെ സ്വതന്ത്രരാക്കുന്നതും വിശക്കുന്ന വയറുകളില്‍ ആഹാരം എത്തിക്കുന്നതും ഉപാധിയായി വിശുദ്ധ ഖുര്‍ആ`ന്‍ എടുത്തുകാട്ടുന്നത് (അധ്യായം 107). ഈ പറഞ്ഞ രണ്ടും സമതലത്തിലെ കമ്യൂണുമായി  ഉമ്മിയ്യുകളായ ഉമ്മത്തുമായി ഭൗതികമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളാണല്ലോ. അതായത് “കമ്യൂണിസം’ എന്നു പറയാം. എന്നാല്‍ അവ്വിധം ക്വാളിഫയ്ഡായ ഒരാള്‍ കയറിയെത്തുന്പോള്‍ സാധിക്കുന്നതാകട്ടെ വിശുദ്ധ കമ്യൂണിയനുമാണ്. പരമാര്‍ത്ഥിക സത്യത്തില്‍ നിന്നുമുള്ള വാക്ക്വചനംഅവ`ന്‍ ശ്രമിക്കുകയാണ്. മൂസാ(അ) എന്ന വിമോചകനായ പ്രവാചക`ന്‍ ശ്രവിച്ച പോലെ. അതാണ് കമ്യൂണിയ`ന്‍. ഈ കമ്യൂണിയനിലൂടെ മുഹമ്മദ്(സ്വ)ക്ക് പഠിപ്പിക്കപ്പെട്ടത് വായിക്കാനാണ്. എങ്ങനെ വായിക്കണമെന്ന കല്‍പ്പന, പാഠം. അതാണ് ഖുര്‍ആ`ന്‍. എങ്ങനെയെല്ലാം വായിക്കണമെന്ന് പറയുന്നതാണ് പ്രഥമമായ വെളിപാട് വാക്യം. സൃഷ്ടി നടത്തിയ നാഥന്റെ നാമത്തില്‍ വായിക്കുക എന്ന്. അങ്ങനെയാണ് ഖുര്‍ആനിലെ എല്ലാ സര്‍ഗങ്ങളുടെയും (ഒന്നൊഴിച്ച്) പ്രഥമ വാചകമായ “ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം’ നമുക്ക് കിട്ടുന്നത്. അതു വായിക്കുന്പോള്‍ നമ്മള്‍ കഷ്ടതയനുഭവിക്കുന്ന മനുഷ്യരുടെ ലോകത്തേക്ക് ഇറങ്ങി വരേണ്ടിവരുന്നു. കാരണം വിധാതാവായ അല്ലാഹു ഇവിടെ റഹ്മാനും റഹീമുമാണ്. കരുണ എന്നതിനെ സാര്‍വത്രികമായ പ്രകാശനവും വിതരണവും നടത്തുന്നവനും ഓരോ വ്യക്തിയിലേക്കും അനുഭവ വ്യേതയോടെ എത്തിപ്പെടുന്ന കാരുണ്യത്തിന്റെ സ്രോതസ്സുമായവ`ന്‍ എന്നര്‍ത്ഥം. ഈ ഒരു സൂക്തം വായിക്കുന്നവന് ക്രിസ്തുവായവന്റെ ഉപമേയങ്ങളായി ജീവിക്കുന്ന പതിതരായ സൗമ്യശീലരെ കാണാതിരിക്കാനാവുമോ?. അതേ, ഇവിടെ വീണ്ടും അതേ ആശയം ആവര്‍ത്തിക്കപ്പെടുകയാണ്. കമ്യൂണ്‍ വിത്ത് കമ്യൂണിയ`ന്‍.
ആ നിലക്കാണ് തിരുനബി(സ്വ) ഭൂമിയുടേതായ ഭൗതികതകപ്പുറം വരെ ഉയര്‍ന്നുപോയി പടച്ച തന്പുരാനുമായി നേരില്‍ കണ്ട് മറ്റാര്‍ക്കും പങ്കാളിയാവാ`ന്‍ പറ്റാത്ത വിധമുള്ള കമ്യൂണിയ`ന്‍ സാധിച്ച ശേഷവും താഴേ പ്രതലത്തില്‍ കഴിയുന്ന കമ്യൂണിലേക്ക്  ഉമ്മത്തിലേക്ക്  തിരിച്ചയക്കപ്പെടുന്നത്. അപ്രകാരം തന്നെ വായിക്കണം മസീഹായ ഈസായേയും. ഭൂമിയില്‍ നില്‍ക്കപ്പൊറുതിയില്ലാതെ പറഞ്ഞയച്ചവന്റെ നിശ്ചയപ്രകാരം മടക്കി വിളിക്കപ്പെട്ടവ`ന്‍  ആകാശത്തിലേക്ക് ഉയര്‍ത്തിയെടുക്കപ്പെട്ടവ`ന്‍  ഭൂമിയിലേക്ക്, ചരിത്രാനുഭവത്തിലേക്ക് തിരിച്ചുവരണം. അതെന്തിനെന്ന് ചോദിച്ചാലുള്ള ഉത്തരവും പഴയത് തന്നെ. വര്‍ഗ രഹിതമായ സമഷ്ടിയുടേതായ സ്വരൂപണത്തില്‍ പങ്കാളിയാകുവാ`ന്‍. അതിന് വഴിയൊരുക്കുന്നവനായ ഒരു “അഹ്മദി’നെ കുറിച്ച് സുവിശേഷമറിയിക്കുന്നവനെന്ന നിലക്കാണ് ഈസാ(അ) തുടക്കത്തില്‍ എടുത്തുകൊടുത്ത ഖുര്‍ആ`ന്‍ വാക്യത്തിലൂടെ നമ്മോട് സംസാരിക്കുന്നത്.

പ്രൊഫ. അഹ്മദ്കുട്ടി ശിവപുരം

ഭീകരതയുടെ കൂട്ടിക്കൊടുപ്പുകാര്‍ സലഫികൾ


സലഫിഭീകരതയുടെ കൂട്ടിക്കൊടുപ്പുകാര്‍

● ഫള്‌ലുറഹ്മാന്‍ തിരുവോട്

0 COMMENTS


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

സലഫിസം ആഗോള ഭീതിയുടെ പ്രതീകമായി മാറാന്‍ മാത്രം എന്തു പിഴച്ചു? സഹിഷ്ണുതയെക്കുറിച്ച് തന്നെയല്ലേ അവരും സംസാരിച്ച് കൊണ്ടിരിക്കുന്നത്? അതിന് വേണ്ടിയല്ലേ അവര്‍ സമ്മേളിച്ച് കൊണ്ടിരിക്കുന്നത്. സലഫിസത്തെ തിരിച്ചറിയാനുള്ള അല്‍പയുക്തിപോലുമില്ലാത്തവരില്‍ ഇപ്പോഴും ഊറിപ്പൊന്തുന്ന ചില ചോദ്യങ്ങളാണിത്. വസ്തുത പറഞ്ഞാല്‍ മധ്യേഷ്യന്‍ രാഷ്ട്രങ്ങളില്‍ നിന്ന് മറ്റിടങ്ങളിലേക്കും പടര്‍ന്നപ്പോഴാണ് ഗൗരവതരമായ പ്രതിസന്ധിയായി ഈ ഭീകരതയെക്കുറിച്ച് ലോകം ചിന്തിച്ച് തുടങ്ങിയത്. സമീപകാലത്ത് കൈറോയിലെ പ്രസിദ്ധമായ സൂഫീ മസ്ജിദിലേക്ക് ഇരച്ചുകയറി ഐ എസ് നടത്തിയ ക്രൂരത എത്രമാരകമായിരുന്നു. മിന്നസോട്ട സ്‌റ്റൈറ്റ് കേന്ദ്രീകരിച്ച് നരനായാട്ടു നടത്തുന്ന അല്‍ ശബാബും വടക്കുകിഴക്കന്‍ നൈജീരിയയില്‍ സംഹാരതാണ്ഡവങ്ങള്‍ക്ക് കൊടിപിടിക്കുന്ന ബോക്കോഹറാമും മറ്റു സലഫി ഭീകരന്മാരും ഇസ്‌ലാമിന്റെ ഉടുപ്പണിഞ്ഞ് അതിന്റെ പാരമ്പര്യ മൂല്യങ്ങളുടെ അടിവേരുകളില്‍ പുഴുക്കുത്തേല്‍പ്പിക്കാനുള്ള നിരന്തര ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണസാരഥ്യം മതത്തിന്റെ നിര്‍ണ്ണായക ലക്ഷ്യമായി കണ്ടിടത്താണ് ഇവര്‍ക്ക് ഏറ്റവും വലിയ തെറ്റ് പറ്റിയത്. ലോകത്തിന്റെ അധികാര കസേരകള്‍ ഇസ്‌ലാമിന് അവകാശപ്പെട്ടതാണെന്നും ദൈവിക ഭരണകൂടമാണ് ഈ മണ്ണിന്റേതെന്നും വാദിച്ചുകൊണ്ടിരിക്കുന്ന സിദ്ധാന്തങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്.

വാഷിംഗ്ടണിലെ അക്കാദമിക് വിദഗ്ധരില്‍ പ്രമുഖനായ മദീഹ അഫ്‌സല്‍ നിരീക്ഷിച്ചത് പോലെ പരമ്പരാഗതമായി തീവ്രവാദ പ്രവണകളുടെ ഹേതുവായി എണ്ണാറുള്ള ദാരിദ്ര്യം, തൊഴിലില്ലായ്മ, നിരക്ഷരത തുടങ്ങിയ കാരണങ്ങളല്ല അക്രമണങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്.  മറിച്ച് അധികാര മോഹത്തോടൊപ്പം മതത്തിന്റെ അടിയാധാര ദര്‍ശനെത്തോടുള്ള വെല്ലുവിളിയാണ് ഇത്തരം പ്രവണതകളിലേക്ക് ചാലുകീറിക്കൊണ്ടിരിക്കുന്നത്. 18/19 നൂറ്റാണ്ടുകളില്‍ വിത്തിട്ട് തുടങ്ങിയ വിചാരധാരയുടെ ആവര്‍ത്തനങ്ങളും തുടര്‍ച്ചകളുമാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. അലസ്റ്റര്‍ ക്രൂക്കിന്റെ നിരീക്ഷണം അതിലേക്ക് വിരല്‍ ചൂണ്ടുന്നു.’ വഹാബി ഇസ്‌ലാം മരണപ്പെട്ടവര്‍ക്കും വിശുദ്ധര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന വിലക്കിയിരിക്കുന്നു. പ്രവാചക ജന്മദിനാഘോഷം സംഘടിപ്പിക്കുന്നതിനെ നിരോധിച്ചു. എന്തിനധികം പറയണം മരിച്ചവരെ മറവ് ചെയ്യുമ്പോള്‍ ഖബറിന് മുകളില്‍ മീസാന്‍ കല്ല് നാട്ടുന്നത് പോലും നിരോധിച്ചു. എല്ലാ മുസ്‌ലിംകളും സ്വയം സന്നദ്ധതയോടെ ഒരു ഖലീഫക്ക് കീഴിലാകണമെന്നും ഇതനുസരിക്കാത്തവരെ കൊല്ലണമെന്നും അവരുടെ ഭാര്യമാരെയും പെണ്‍മക്കളെയും പിടിച്ച് വെക്കുകയും വസ്തുവഹകള്‍ കണ്ടുകെട്ടുകയും വേണമെന്നും പറഞ്ഞു. ഇവിടെയൊന്നും ഐ എസിനെയും വഹാബിസത്തെയും വേര്‍പെടുത്താന്‍ മാത്രമുള്ള ഒരു ഘടകവും കാണാന്‍ കഴിയില്ല.

ഇസ്‌ലാമികാദര്‍ശത്തിന്റെ ആത്മാവ് കണ്ടറിഞ്ഞ് പ്രവാചകത്താവഴിയിലൂടെ സ്വീകരിച്ച മൂല്യങ്ങള്‍ കെട്ടുപോകാതെ സൂക്ഷിച്ച സൂഫിധാരയോടാണ് വഹാബികള്‍ക്ക് കലിപ്പ്. ഇതരമത വിഭാഗങ്ങളോടുള്ള സമീപന രീതികള്‍ വളരെ വൈകൃതവുമാണ്. അഥവാ ഇസ്‌ലാമിക ബോധത്തോട് ഒട്ടിച്ചേര്‍ന്ന് നില്‍ക്കാന്‍ അവയ്ക്ക് ഒരിക്കലും സാധ്യമല്ല. ജൂതക്രൈസ്തവ വിഭാഗങ്ങളോട് ഒരു നിലക്കുള്ള സാമൂഹിക ഇടപാടുകളും പാടില്ലെന്ന് തുടങ്ങുന്ന ഉസാമ ബിന്‍ലാദന്റെ ഫത്‌വതന്നെ ഏറ്റവും വിലിയ ഉദാഹരണം. സലഫി ഫത്‌വാ കമ്മറ്റി അംഗമായ ശൈഖ് സ്വാലിഹ് ഫൗസാന്‍, ‘അല്‍വലാഅ് വല്‍ ബറാഅ്’ എന്ന ഗ്രന്ഥത്തില്‍ ചിലത് കുറിച്ച് വെച്ചിട്ടുണ്ട്. അവിശ്വാസി വൃന്ദത്തെ സംശയത്തിന്റെ മുനമ്പില്‍ പാര്‍പ്പിക്കുന്ന നിലപാടുകള്‍ ഈ ഗ്രന്ഥത്തില്‍ ധാരാളം കണ്ടെടുക്കാന്‍ കഴിയും. ബഹുസ്വരതയും മതേതരത്വവും ആത്മാവായി കൊണ്ടുനടക്കുന്ന ഒരു രാഷ്ട്രത്തില്‍ ഇത്തരമൊരു ഗ്രന്ഥം മലയാളത്തിലേക്ക് ഭാഷാന്തരപ്പെടുത്താന്‍ വഹാബി അച്ചടിശാലകള്‍ ഒരുക്കംകൂട്ടിയതിന്റെ അയുക്തിയും ഗ്രഹിക്കേണ്ടതുണ്ട്. ഇതര മതസ്തരോടെന്ന പോലെ സ്വന്തം മതത്തിലെ തന്നെ മറ്റു ധാരകളോടും ഇത് തന്നെയാണ് നിലപാട്.

വിയോജിപ്പുകളെ വകവെച്ച് നല്‍കാത്ത മതാന്ധത വഹാബിസത്തിന്റെ ജന്മവൈകല്യമാണെന്ന് മുഹമ്മദ് അസദ് എഴുതിയിട്ടുണ്ട്. സൂഫി ചിന്തകളോടും പ്രവാചക പ്രകീര്‍ത്തനങ്ങളോടുമുള്ള കടുത്ത വിദ്വേഷമായിരുന്നു കൈറോയിലെ പള്ളിയില്‍ ഇരച്ചുകയറി മുഹമ്മദ് അബ്ദുല്‍ ഫത്താഹ് എന്ന യുവ ഖത്വീബിനെതിരെ നിറയൊഴിക്കാന്‍ തീവ്രവാദികളെ പ്രേരിപ്പിച്ചത്. ഈജിപ്ഷ്യന്‍ പ്രവിശ്യകളില്‍ ഇസിലും ബ്രദര്‍ഹുഡും പാരമ്പര്യ മുസ്‌ലിംകളുടെ കഴുത്തറുത്ത് കൊണ്ടിരിക്കുന്നു. ഇസ്‌ലാമിക പ്രബോധനത്തിന്റെ രീതിശാസ്ത്രങ്ങളോട് ഒത്തുപോവാത്ത രണോത്സുകതയും ബലാല്‍ക്കാരവുമാണ് ഇവര്‍ മതപ്രചാരണത്തിന്റെ മുഖ്യ ഉപാധിയായി കരുതിപ്പോരുന്നത്. ജീവിതത്തിന്റെ കൈപ്പ് രുചിച്ച് അസ്വസ്ഥതകളുടെ ഉച്ചച്ചൂടില്‍ നിന്ന് തണലുതേടി വന്ന അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും സ്വത്വപ്രതിസന്ധിയെ ചൂഷണം ചെയ്യാനും ഇവര്‍ മുന്‍പന്തിയിലാണ്. യാഥാര്‍ത്ഥങ്ങളെക്കുറിച്ച് പ്രബുദ്ധരാകാത്ത എടുത്ത്ചാട്ടക്കാരായ യുവാക്കളും ഇവരുടെ കണ്ണിയെ വിശാലമാക്കുന്നു. വിശ്വാസികളുടെ ആശാകേന്ദ്രങ്ങള്‍ക്കെതിരെയും മഖ്ബറകള്‍ക്കെതിരെയും തുടങ്ങിയ അക്രമണങ്ങള്‍ ഇനിയും നിറുത്തിയിട്ടില്ല. നീനവായിലെ യൂനുസ് (അ)നബിയുടെ മഖ്ബറയും പള്ളിയും മുസ്വ്‌ലിലെ അയ്യൂബ് നബി(അ)യുടെ പള്ളിയും ഈ ക്രൂരതയുടെ ഇരകളാണ്. സൈദ് ബ്‌നു ഖത്വാബ് (റ) ന്റെ മഖ്ബറ പൊളിച്ച് ഇബ്‌നു അബ്ദുല്‍ വഹാബ് തുടങ്ങിവെച്ച സംഹാരതാണ്ഡവങ്ങളുടെ തുടര്‍ച്ചയാണ് ആഗോളസമൂഹമാകെ കണ്ടുകൊണ്ടിരിക്കുന്നത്. മുസ്‌ലിം പേരുകളില്‍ അറിയപ്പെടുന്ന മുഴുവന്‍ തീവ്രവാദ സംഘടനകളും തങ്ങളുടെ ആശയാവലംബമായി കാണാന്‍ മാത്രം വഹാബിസത്തെ തിരഞ്ഞ് പിടിച്ചത് എന്ത്‌കൊണ്ടാവാം?  ഭീകരതക്ക് അതിനോടുള്ള ജൈിവികബന്ധം അത്രമേല്‍ ഇഴചേര്‍ന്ന് കൊണ്ടുതന്നെയാണെന്ന് ചരിത്രം പറയുന്നു. തീവ്രവാദവും വഹാബിസവും തമ്മിലുള്ളത് പൊക്കിള്‍ക്കൊടി ബന്ധമാണ്.

1741ല്‍ ഇബ്‌നു അബ്ദുല്‍ വഹാബിനെ സ്വന്തം മണ്ണില്‍ നിന്ന് പുറത്താക്കാനുള്ള കാരണം തീവ്രവാദ ചിന്തകള്‍ കൊണ്ടുനടന്നതായിരുന്നു. ഇടംതേടിയലഞ്ഞ് ഒടുവില്‍ ചെന്നുപെട്ടത് ഇബ്‌നു സൗദിന്റെ അരികിലാണ്. ഇങ്ങനെയാണ് അറബ് ചരിത്രം തന്നെ തകിടം മറിഞ്ഞത്. അതിന്റെ വിശുദ്ധപാരമ്പര്യങ്ങള്‍ പതിയെ അധികാരക്കൊതിയുടെ വഴിതേടിപ്പുറപ്പെട്ടു. സമൂഹത്തിന് മുന്നില്‍ ജിഹാദിനെ (വിശുദ്ധസമരം) വക്രീകരിച്ച് അവതരിപ്പിച്ച് അക്രമത്തിന് പ്രേരിപ്പിച്ചു. പാരമ്പര്യ ഇസ്‌ലാമിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇക്കൂട്ടര്‍ മതത്തെ അതിന്റെ വിശുദ്ധിയോടെ അനുഷ്ഠിക്കുന്ന സൂഫിധാരക്കെതിരെ മുണ്ടുമുറുക്കി. മഖ്ബറകള്‍ കെട്ടിപ്പൊക്കുന്നതും പ്രവാചകരുടെ ജന്മദിനം ആഘോഷിക്കുന്നതും അവിടുത്തെ മഖ്ബറ സന്ദര്‍ശിക്കുന്നതും ബിദ്അത്തും നിഷിദ്ധവുമാണെന്നും ക്രൈസ്തവതയോടുള്ള അനുകരണമാണെന്നും വിളിച്ച് കൂവിക്കൊണ്ടിരുന്നു. വിശ്വാസികളെ തക്ഫീര്‍ (മതനിഷേധിയായി ചിത്രീകരിക്കല്‍) ചെയ്യുന്ന പ്രവണതയും ഇവരുടെ കൂടപ്പിറപ്പായിരുന്നു. വിശ്വാസി ജീവിതത്തിന്റെ അമൂല്യരംഗമായി പുലര്‍ത്തിപ്പോരുന്ന മദീന സന്ദര്‍ശനത്തെ പോലും നിഷേധ സ്വരത്തില്‍ നേരിടാന്‍ ഒട്ടും മടിയുണ്ടായിരുന്നില്ല.

ഇറാഖിലെ കര്‍ബലയില്‍ വെച്ച് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമൂഹത്തെ കൊന്നു തള്ളി ഹുസൈന്‍(റ)ന്റെ മഖ്ബറ നിഷ്‌കരുണം ചാമ്പലാക്കിയതും ചരിത്രം മറന്നിട്ടില്ല. ദൃക്‌സാക്ഷിയായ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ലിയൂറ്റനന്റ് ഫ്രാന്‍സിസ് വാര്‍ഡന്‍ പറഞ്ഞതിങ്ങനെ: ‘അവര്‍ കര്‍ബലയും ഇമാം ഹുസൈന്റെ മഖ്ബറയും കൊള്ളയടിച്ചു. അയ്യായിരത്തിലധികം ആളുകളെ കൊലക്കിരയാക്കി.’ യാതൊരു ഭാവഭേദവും കൂടാതെ അക്രമികള്‍ തങ്ങളുടെ അക്രമത്തെ ന്യായീകരിക്കുന്ന രംഗം സൗദിയിലെ ചരിത്രകാരന്‍ ഉസ്മാന്‍ ഇബ്‌നു ബശറും രേഖപ്പെടുത്തിയിരുന്നു. 1803 ല്‍ വിശുദ്ധ മക്കയിലെ പല ഖബറുകളും ഇടിച്ചുനിരത്തപ്പെട്ടു, വഹാബി കിങ്കരന്മാര്‍ ഒടുവില്‍ അറേബ്യ പ്രവിശ്യയാകെ വരുതിയിലാക്കിയെന്നു ചുരുക്കം. അപകടം മണത്തറിഞ്ഞ ഓട്ടോമന്‍ ഭരണകൂടം ഈജിപ്ഷ്യരുടെ സഹായത്തോടെ 1812 ല്‍ മദീനയില്‍ നിന്നും മക്കയില്‍ നിന്നും ഇവരെ തുരത്തിയോടിച്ചു. 1815 ഓടെ വഹാബി സൈന്യത്തെ നാമാവശേഷമാക്കി. ഒടുവില്‍ തങ്ങളുടെ തലസ്ഥാന നഗരിയായി ഓമനിച്ച് പോന്ന ദാരിയെയും പട്ടാളം 1818-ല്‍ പിടിച്ചടക്കി. തങ്ങളുടെ സാമ്രാജ്യം തകര്‍ന്നടിഞ്ഞപ്പോള്‍ ശേഷിച്ച വഹാബികള്‍ മരുഭൂമികള്‍ തേടി തിരിച്ച് പോയി (അലക്‌സാണ്ടര്‍ ക്രൂക്കിന്റെ പഠനത്തില്‍ നിന്ന്).



ചരിത്രത്തിന്റെ തിരിച്ചുവരവ്

മതാന്തരിക സംഘര്‍ഷങ്ങളിലൂടെ(കിലേൃ ൃലഹശലഴശീൗ െരീിളഹശര)േ പന്തലിച്ച വഹാബിസത്തെ ഓട്ടോമന്‍ സാമ്രാജ്യം പിഴുതെറിഞ്ഞു. പക്ഷേ ഒന്നാം ലോക മഹായുദ്ധ ഫലമായി ഓട്ടോമന്‍ ഭരണകൂടം ശിഥിലമാക്കപ്പെട്ടപ്പോള്‍ അവശേഷിച്ച വേരുകളില്‍ നിന്ന് ആ പ്രസ്ഥാനം തലപൊക്കി നോക്കി. ഇബ്‌നു അബ്ദുല്‍ വഹാബിന്റെയും ഇബ്‌നു സൗദിന്റെയും ആത്മബലത്തിലൂടെ വിവിധ ഗോത്രങ്ങളെ സഖ്യം ചേര്‍ത്ത് സൗദി ഇഖ്‌വാന്‍ എന്ന പേരിലായിരുന്നു അതിന്റെ തുടക്കം. സൂഫീധാരയെ അടച്ചാക്ഷേപിച്ചും വരണ്ട പ്രത്യയ ശാസ്ത്രത്തിന്റെ പ്രാണേതാക്കളുമായായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. ലക്ഷ്യം നിറവേറ്റിയെടുക്കാന്‍ വേണ്ടി ജിഹാദി ബോധത്തിന്റെ അളവ് കൂട്ടിയും കുറച്ചും പല രാഷ്ട്രങ്ങളിലേക്ക് ഈ ആശയധാര ചേക്കേറിക്കൊണ്ടിരുന്നു. 1920-കളില്‍ കേരളത്തിലേക്കും അതിന്റെ അനുരണനങ്ങളെത്തി. ലോകത്ത് എല്ലായിടത്തും ഇസ്‌ലാമിക സമൂഹം പുലര്‍ത്തിപ്പോന്ന ക്രമബദ്ധവും സുരക്ഷിതവുമായ മതാനുഷ്ഠാനങ്ങളെ കടന്നുപിടിച്ച് ഉടുപ്പഴിച്ച് തെരുവില്‍ ചവിട്ടിമെതിക്കാനുള്ള ശ്രമം ഇവര്‍ ശൈശവം മുതല്‍ക്കെ തുടങ്ങിയിരുന്നു.

ഇസ്‌ലാമം ഭീകരതയില്‍ ഊട്ടിയതാണെന്ന തലത്തിലേക്ക് പൊളിച്ചെഴുതുന്നതില്‍ വഹാബിസം വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. ഈജിപ്ഷ്യന്‍ ഇഖ്‌വാനിന്റെ(ബ്രദര്‍ഹുഡ്) മച്ചുനനെന്നു വിശേഷിപ്പിക്കപ്പെടുന്ന ജമാഅത്തെ ഇസ്‌ലാമി മതത്തിന് മേല്‍ വലിഞ്ഞ് മുറുകിയ ഇത്തിള്‍ കണ്ണിയായിരുന്നു. 1941-ല്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ ഭരണക്കസേരയും സ്വപ്‌നത്തിലേറ്റിയായിരുന്നു അതിന്റെ ഓരോ നീക്കവും. ഇസ്‌ലാമിന്റെ ആചാരങ്ങളെ കണ്ണുചിമ്മി അക്രമിച്ചുകൊണ്ടിരുന്നു. ഈജിപിതില്‍ പൊടിഞ്ഞ് വന്ന ബ്രദര്‍ഹുഡിന്റെ ആശയധാരയോടും പ്രവര്‍ത്തന രീതിയോടും ചേര്‍ന്നുനിന്നതായിരുന്നു ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി. ജമാലുദ്ദീന്‍ അഫ്ഗാനിയുടെയും മുഹമ്മദ് അബ്ദുവിന്റെയും അല്‍ ഉര്‍വതുല്‍ വുസ്ഖയില്‍ നിന്ന് കിട്ടിയ ഊര്‍ജ്ജത്തിന്റെ അനന്തരഫലമായി ഹസനുല്‍ ബന്ന കുഴിച്ചിട്ട ഇഖ്‌വാന്‍ വിത്ത് തഴച്ചുവളര്‍ന്നുകൊണ്ടിരുന്നു. രാഷ്ട്രവും ഭരണവും ഇസ്‌ലാമിന് അനിവാര്യമാണ് എന്ന തരത്തിലായിരുന്നു വാദങ്ങളഖിലവും. അഹ്മദ് അബ്ദുറഹ്മാന്‍ അല്‍ ബന്ന, മുഹമ്മദുല്‍ ഗസ്സാലി, ഹസനുല്‍ ഹുദൈബി , ഹസനൈന്‍ മഖ്‌ലൂഫ്, മുഖ്‌റം ഉബൈദ് പാഷ, അബുല്‍ ഹസന്‍ അലി നദ്‌വി, സയ്യിദ് ഖുത്വുബ് തുടങ്ങിയവരിലൂടെയാണ് അതിന്റെ വളര്‍ച്ചക്ക് വേഗത കൂടിയത്. 1928 കളിലായിരുന്നു തുടക്കം. സൂഫികള്‍ ഇവരുടെ മുഖ്യ ശത്രുക്കളായിരുന്നു. ജാറങ്ങളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്കെതിരെയും ഔലിയാക്കളെ അംഗീകരിക്കുന്നതിനെതിരെയും പ്രവര്‍ത്തിക്കാന്‍ അന്‍സ്വാറുല്‍ സുന്നത്തില്‍ മുഹമ്മദിയ്യ എന്ന വിഭാഗം ഇതിന് കീഴില്‍ പ്രവര്‍ത്തിച്ചു. സൂഫികള്‍ ഇസ്‌ലാമിന്റെ നേരറിവ് ലഭിക്കാത്ത വിവരദോഷികളാണെന്നായിരുന്നു ഇവരുടെ വാദം. അടിസ്ഥാന ലക്ഷ്യങ്ങളില്‍ പ്രഥമസ്ഥാനമായി എണ്ണിയത് എല്ലായിടത്തും ഭരണത്തിന് വേണ്ടി ശ്രമിക്കുക എന്നതാണ്. അല്ലാത്തപക്ഷം മുസ്‌ലിംകള്‍ കുറ്റക്കാരാകുമെന്ന് ഇവര്‍ ഫത്‌വയിറക്കി.

ഇഖ്‌വാനുകള്‍ ജീവിത ചര്യയായി പ്രതിജ്ഞചെയ്യേണ്ട കാര്യങ്ങളില്‍ മുഖ്യമായത് ജിഹാദാണ്. ഖുര്‍ആനിനെയും ഹദീസിനെയും അതിന് വേണ്ടി വക്രീകരിച്ച് അവതരിപ്പിക്കാനും ഇവര്‍ധൃതികൂട്ടി. സമരനിര്‍ദേശങ്ങള്‍ വന്ന സാഹചര്യത്തെക്കുറിച്ചോ അതിന്റെ യുക്തിയെക്കുറിച്ചോ ചിന്തിക്കാതെ കേവലം അക്ഷരവായന(ഠലഃ േഞലമറശിഴ)യിലൂടെ മാത്രം ആശയത്തെ മനസ്സിലാക്കുന്നതിലേക്ക് ഒതുങ്ങിപ്പോവുകയും മതമറിയാതെ മതപ്രബോധനം നടത്തുന്ന വൈരുദ്ധ്യാത്മക രീതിശാസ്ത്രത്തെ കൂടെക്കൂട്ടുകയുമാണിവര്‍. എഴുപതോളം രാഷ്ട്രങ്ങളില്‍ വിവിധ പേരുകളിലായി ഇതിന്റെ സാന്നിധ്യം കാണാന്‍ കഴിയും. 1935-ല്‍ മുസ്തഫ സിബാക്കയുടെ നേതൃത്വത്തില്‍ സിറിയയില്‍ ഈ പ്രസ്ഥാനത്തെ നട്ടുവളര്‍ത്തി പട്ടാള അട്ടിമറികളിലൂടെ ഭരണത്തിലെത്തിച്ചേരാനുള്ള ശ്രമമായിരുന്നു നടത്തിയത്. 1946-ല്‍ ജബ്ഹത്തുല്‍ അമലില്‍ ഇസ്‌ലാമി എന്ന പേരില്‍ ജോര്‍ദ്ദാനിലും 1964-ല്‍ ഇസ്‌ലാമിക് ചാര്‍ട്ടര്‍ ഫ്രണ്ട് എന്ന പേരില്‍ സുഡാനിലും(അധികാര മോഹത്തിന്റെ വടംവലിയില്‍ അവിടെ പ്രസ്ഥാനം അവസാനം രണ്ടായി പിളര്‍ന്നു) 1979-ല്‍ ഹറക്കത്തുല്‍ ഇജ്ത്തിഹാദില്‍ ഇസ്‌ലാമി(കഹെമാശര ഠൃലിറ ങീ്ാലി)േ എന്ന പേരില്‍ ടുണീഷ്യയിലും അത്തജമ്മുഉല്‍ യമനി ലില്‍ ഇസ്‌ലാം എന്ന പേരില്‍ യമനിലും ഹംസ് എന്ന പേരില്‍ അല്‍ജീരിയയിലും അത് രൂപംകൊണ്ടു. കുവൈത്തിലെയും ബഹ്‌റൈനിലെയും ജംഇയ്യത്തുല്‍ ഇസ്‌ലാമില്‍ ഇജ്തിമാഈ, മൊറോക്കോയിലെ ജമാഅത്തില്‍ അദില്‍ വല്‍ ഇഹ്‌സാന്‍ മലേഷ്യയിലെ അബിം ഇസ്‌ലാമിക റനൈസന്‍സ് പാര്‍ട്ടി, ഫിലിപ്പൈന്‍സിലെ മോറോ ലിബറേഷന്‍ ഫ്രണ്ട് അമേരിക്കയിലെയും ജര്‍മനിയിലെയും ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ തുടങ്ങിയവയും ഈ പ്രസ്ഥാനവുമായി പൊക്കിള്‍ക്കൊടി ബന്ധമുള്ളവര്‍ തന്നെയാണ്. എല്ലാവരുടെയും അടിസ്ഥാന ആശയം വഹാബി ഭീകരതയും.

മൗദൂദിക്ക് അല്‍ ജിഹാദു ഫില്‍ ഇസ്‌ലാം എന്ന ഗ്രന്ഥം എഴുതാന്‍ ഊര്‍ജ്ജം നല്‍കിയതില്‍ പ്രധാനിയാണ് ഹസനുല്‍ ബന്ന, ഇന്ത്യയിലെ ഇഖ്‌വാനായാണ് ജമാഅത്തെ ഇസ്‌ലാമിനെ യൂസുഫുല്‍ കര്‍ദാവി വിശേഷിപ്പിച്ചത്. ‘ഖബ്‌റാളികളോട് അവരാരാകട്ടെ സഹായം തേടുന്നതും അവരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നതും ആവശ്യപൂര്‍ത്തീകരണം അര്‍ത്ഥിക്കുന്നതും അവര്‍ക്ക് നേര്‍ച്ച നേരുന്നതും ഖബര്‍ കെട്ടിപ്പൊക്കുന്നതും ബിദ്അത്താകുന്നു. എതിര്‍ക്കേണ്ട വന്‍ പാപങ്ങളാണത്’ എന്നാണ് രിസാലത്തുത്തഅ്‌ലീമിലൂടെ ഇഖ്‌വാനികള്‍ മുന്നോട്ട് വെക്കുന്ന വാദം. ഇപ്പറഞ്ഞതില്‍ വിപരീതം അനുഷ്ഠിക്കുന്നവന്‍ മതത്തിന്റെ പടിക്ക് പുറത്താണെന്നും കൂട്ടിച്ചേര്‍ത്തു. ചിന്താപരമായ ശൈഥില്യംകൊണ്ടും ഭരണക്കൊതി പൂണ്ട അന്ത:ചിദ്രത കൊണ്ടും തങ്ങളുടെ ആശയങ്ങളെ  മുന്നോട്ട് കൊണ്ട്‌പോകാന്‍ അവര്‍ക്കധികം സാധിച്ചില്ല എന്നതാണ് നേര്. സത്യമതത്തിന് അല്ലാഹുവിന്റെ കാവലുണ്ടായി എന്നതാണ് ഈ ശോഷിപ്പിന്റെ പ്രധാന കാരണം.

വാക്ചാതുരി കൊണ്ടും ആകര്‍ഷണീയമായ പദ്ധതികള്‍ കൊണ്ടും ശരീഅത്ത് വിരുദ്ധ നിലപാടുകള്‍ കൊണ്ടും യുവാക്കളെ കെണിവലകളില്‍ അകപ്പെടുത്തിയാണ് ഇത്തരം ഭീകര പ്രസ്ഥാനങ്ങള്‍ തഴച്ചു വളരുന്നത്. പാരമ്പര്യ വിശുദ്ധിയെ തിരസ്‌കരിച്ച് മതത്തെ സമൂഹത്തിന് മുമ്പില്‍ വക്രീകരിച്ച് കീറിപ്പറിച്ചെറിയാനുള്ള കുത്സിത ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആകര്‍ഷണ വലയങ്ങള്‍ ഒരുക്കി വെക്കുന്ന ഭീതിതമായ അനന്തരഫലങ്ങള്‍ ഇസ്‌ലാമിന് നേരെയാണ് ഫണം വിടര്‍ത്തി ആടിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടത് മുസ്‌ലിം ഉമ്മത്തിന്റെ ബാധ്യതയാണ്. ലോകത്തിന് സമാധാനത്തോടെ ജീവിക്കേണ്ടതുണ്ടല്ലോ.



പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...