Showing posts with label സൂറത്തുദ്ദാരിയാത്ത്. Show all posts
Showing posts with label സൂറത്തുദ്ദാരിയാത്ത്. Show all posts

Tuesday, February 20, 2018

സൂറത്തുദ്ദാരിയാത്ത്

*ഖുർആൻ പഠനം1⃣5⃣ ബാക്കി*
 ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


*സൂറത്തുദ്ദാരിയാത്ത്*

*10 മുതൽ 23 വരെഉള്ള സൂക്തങ്ങൾ*


https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM



*قُتِلَ الْخَرَّاصُونَ (51:10*



*(10)കള്ളം പറയുന്നവർ ശപിക്കപ്പെടട്ടെ*


തുലയട്ടെ,നശിക്കട്ടെ എന്നൊക്കെ പറയുന്നത്പോലുള്ള ഒരു ശാപ വാക്കാണ് ഇവിടെപറയുന്ന قتل എന്നത് ഒരു തെളിവുമില്ലാതെഊഹങ്ങളുടെ അടിസ്ഥാനത്തിൽഎന്തൊക്കെയോ വിളിച്ചു പറയുകയാണവർ.ഇബ്നു കസീർ (رحمــة الله عليـــــه) എഴുതുന്നു“ഞങ്ങൾ പുനർജ്ജനിപ്പിക്കപ്പെടുകയില്ലഎന്ന് പറയുകയും അത്വിശ്വസിക്കാതിരിക്കുകയുംചെയ്തവരാണവർ.സംശയാലുക്കൾ എന്നുംഊഹത്തെ സ്വീകരിക്കുന്നവർ എന്നും ഇവിടെവ്യാഖ്യാനമുണ്ട്.“(ഇബ്നു കസീർ 4/338)


അവർക്ക് ഒരു വാദത്തിലുംഉറപ്പുണ്ടായിരുന്നില്ല മറിച്ച് ഊഹങ്ങളെഅടിസ്ഥാനമാക്കി സംസാരിക്കുകയാണവർഎന്ന് ഇമാം റാസി വ്യാഖ്യാനം പറഞ്ഞിട്ടുണ്ട്



*الَّذِينَ هُمْ فِي غَمْرَةٍ سَاهُونَ (51:11*



*(11) അതായത് വിവരക്കേടിൽ മുഴുകിഅശ്രദ്ധരായവർ*


ഒരു വിവരവുമില്ലാതെ എന്തൊക്കെയോപറഞ്ഞു കൊണ്ടിരിക്കുന്നു ഇവർഅവിശ്വാസത്തിലും സത്യത്തെക്കുറിച്ചുള്ളസംശയത്തിലും മൂടുറച്ചു പോയവ അക്കൂട്ടർചിന്താ ശേഷി ഇല്ലാത്തവർ തന്നെ

*يَسْأَلُونَ أَيَّانَ يَوْمُ الدِّينِ (51:12*



*(12) എപ്പോഴാണ് പ്രതിഫല നടപടിയുടെദിവസമെന്നവർ ചോദിക്കുന്നു*


ഇത് അറിയാനുള്ള ചോദ്യമല്ല അങ്ങനെ ഒരു ദിനമുണ്ടാവില്ലെന്ന നിഷേധം ഉള്ളിലൊതുക്കി കളിയാക്കാനുള്ള ചോദ്യമാണിത്



*يَوْمَ هُمْ عَلَى النَّارِ يُفْتَنُونَ (51:13*



*(13) നരകാഗ്നിയിൽ അവർപരീക്ഷിക്കിപ്പെടുന്ന ദിവസമത്രെ അത്‌!*


എപ്പോഴാണീ ദിനം എന്ന ചോദ്യത്തിന്റെഉത്തരമാണിത്.പാപത്തിന്റെ പ്രതിഫലമെന്നനിലക്ക് നിഷേധികളെ നരകത്തിൽപ്രവേശിപ്പിക്കുന്ന ദിവസമാണത് അന്ന് തീയിലിട്ട് അവരെ കരിക്കപ്പെടും.ഇത് മറുപടിയാണെന്ന് പറയുന്നത് ചോദ്യം പരിഹാസത്തിന്റേതായപ്പോൾ ഉത്തരം അതിനനുസരിച്ചായി എന്ന നിലക്കാണെന്ന് ഇമാം റാസി രേഖപ്പെടുത്തുന്നുണ്ട്.ഇനി പറയുന്ന വിഷയങ്ങളുടെ ആരംഭമാണിത് എന്നും വ്യാഖ്യാനമുണ്ട് (റാസി 28/186)




*ذُوقُوا فِتْنَتَكُمْ هَذَا الَّذِي كُنتُم بِهِ تَسْتَعْجِلُونَ (51:14*


)



(14) (അന്ന് അവരോട് പറയപ്പെടും) നിങ്ങളുടെ ശിക്ഷ അനുഭവിക്കുകനിങ്ങൾ എന്തൊന്നിന്ധൃതികൂട്ടിക്കൊണ്ടിരുന്നുവോ അതത്രെഇത്


ശിക്ഷ അനുഭവിക്കുന്ന ആ ധിക്കാരികളോട് എപ്പോഴാണീ ദിനം എന്ന് ചോദിച്ച് നിങ്ങൾ ധൃതി കൂട്ടിയിരുന്നില്ലേ ആ ദിനമിതാ നിങ്ങൾക്ക് സമാഗതമാക്കിയിരിക്കുന്നു.ചെയ്ത് വെച്ച തെറ്റിന്റെ ശിക്ഷആസ്വദിക്കൂ എന്നത് ശിക്ഷക്കുമേലെയുള്ള ശിക്ഷയായി അവർക്ക് അവിടെ അനുഭവപ്പെടും ഈ പ്രതികരണം അവർക്കുള്ള താക്കീതും അവരെ നിസ്സാരമാക്കാനുള്ളതും അവരെ കൊച്ചാക്കാനുദ്ദേശിച്ചുമുള്ളതുമാണ് (ഇബ്നു കസീർ 4/339)


ധൃതി കൂട്ടുക എന്നത് ചിലപ്പോൾ പ്രവർത്തനം മുഖേനയും ഉണ്ടാകും.അതായത് സത്യ നിഷേധത്തിൽ ഉറച്ച് നിൽക്കുകയും കുഴപ്പങ്ങൾ വെളിവാക്കുകയും ചെയ്താൽ ശിക്ഷ പെട്ടെന്ന് അള്ളാഹു നൽകിയേക്കും അതുമാവാം നിങ്ങൾ ധൃതി കൂട്ടിയ  ദിനം എന്ന് പറഞ്ഞത് (റാസി 28/186)


*إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ (51:15*


*(15) നിശ്ചയമായും ഭക്തന്മാർ (സ്വർഗ) തോട്ടങ്ങളിലുംഅരുവികളിലുമായിരിക്കുന്നതാണ്*


ഖുർആനിന്റെ പൊതു സ്വഭാവമനുസരിച്ച്സത്യ നിഷേധികളുടെ ശിക്ഷയെക്കുറിച്ച്പറഞ്ഞയുടൻ സത്യ വിശ്വാസികൾക്ക്പരലോകത്ത് ലഭിക്കുന്നസന്തോഷങ്ങളെക്കുറിച്ച്പരാമർശിക്കുകയാണ്.അവർക്ക് അവിടെതോട്ടങ്ങളും അരുവികളും ലഭ്യമാണ്

തഖ്‌വ;എന്നതിനു പല സ്റ്റേജുകളുണ്ട് ശിർക്കിൽ നിന്ന് സൂക്ഷിക്കുക എന്നതാണ് ഏറ്റവും താഴെയുള്ളത് .അള്ളാഹു അല്ലാത്തതിലേക്കൊന്നും ശ്രദ്ധിക്കാ‍തിരിക്കുക എന്നതാണ് ഏറ്റവും ഉന്നതമായ സ്റ്റേജ്.ഏതായാലും തഖ്‌വ ചെയ്യുന്നവർക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പ്രതിഫലം സ്വർഗമാകുന്നു.കാരണം അവിശ്വാസത്തിൽ നിന്ന് രക്ഷപ്പെട്ടയാൾക്ക് സ്വർഗവും അതിലെ സുഖങ്ങളും നൽകപ്പെടും (റാസി 28/187)

അരുവികളിലാവുക എന്നതിന്റെ ഉദ്ദേശ്യം അവരുടെ സമീപത്തുകൂടി അവർക്ക് സന്തോഷം നൽകി വിവിധയിനം അരുവികൾ ഒഴുകുന്നുണ്ടാവുമെന്നാണ് (റാസി رحمــة الله عليـــــه)



*آخِذِينَ مَا آتَاهُمْ رَبُّهُمْ إِنَّهُمْ كَانُوا قَبْلَ ذَلِكَ مُحْسِنِينَ (51:16*


*(16) തങ്ങളുടെ രക്ഷിതാവ് തങ്ങൾക്ക്നൽകിയതിനെസ്വീകരിച്ചവരായിക്കൊണ്ട്.(അവർസ്വർഗങ്ങളിൽ താമസിക്കും)*  നിശ്ചയംഅതിനു മുമ്പ് അവർ സുകൃതംചെയ്യുന്നവരായിരുന്നു



അള്ളാഹു അവർക്ക് നൽകുന്ന സുഖങ്ങളുംസന്തോഷങ്ങളും വിജയങ്ങളും നിറഞ്ഞമനസ്സോടെ അവർ സ്വീകരിക്കും.ഇത്തരം ഒരുസൌഭാഗ്യം അവർക്ക് ലഭിച്ചത് അവർഭൂമിയിൽ ജീവിക്കുമ്പോൾ സുകൃതംചെയ്യുന്നവരായിരുന്നു എന്നത് കൊണ്ടാണ്.ഇഹ്സാൻ എന്നാൽഅള്ളാഹുവിന്റെ തൃപ്തി മാത്രം ലക്ഷ്യമാക്കികർമം ചെയ്യുക എന്നാണ്.ഏതൊരുസൽക്കർമ്മവും നിഷ്ക്കളങ്കതയോടെചെയ്തെങ്കിൽ മാത്രമേ അത്ഫലവത്താവുകയുള്ളൂ.നിഷ്കളങ്കമായികർമ്മം ചെയ്യാനാണ് അള്ളാഹുനിർദ്ദേശിക്കുന്നത്


*كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ (51:17*



*(17) രാത്രിയിൽ നിന്ന് അല്പസമയമായിരുന്നു അവർഉറങ്ങിയിരുന്നത്*


അവർ ചെയ്തിരുന്ന കർമങ്ങളിൽ ചിലതാണിവിടെ സൂചിപ്പിക്കുന്നത്.രാത്രി മുഴുവൻ ഉറങ്ങിക്കളയുകയോ വല്ല വിനോദങ്ങളിലുമായി പാഴാക്കി കളയുകയോ ചെയ്യാതെ അവർ സമയത്തെ ശരിക്കും സാർത്ഥകമാക്കി .രാത്രിയിലെ തഹജ്ജുദ്നിസ്ക്കാരവും മറ്റു സുന്നത്തുനിസ്കാരങ്ങളും മറ്റുസൽക്കർമങ്ങളുമൊക്കെ അവർസജീവമാക്കി


*وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ (51:18*


*(18) രാത്രിയുടെ അന്ത്യ ദശകളിൽ അവർപാപ മോചനം തേടുന്നവരായിരുന്നു*


ഉറക്കത്തിനു നല്ല സുഖവും രസവും ലഭിക്കുന്ന സമയമാണല്ലോ രാത്രിയുടെ അന്ത്യ യാമങ്ങൾ! ആ സമയത്ത് ഉറക്കത്തിന്റെ സന്തോഷം ഒഴിവാക്കി നിസ്ക്കാരത്തിലും അല്ലാതെയുമായി കരളുരുകി പാപ മോചനത്തിനായി അവർ പ്രാർത്ഥിച്ചു കൊണ്ടിരിക്കും.രാത്രി നിസ്ക്കാരം എന്നത് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള കർമമാണ്.അബ്ദുള്ളാഹിബ്നു സലാം رضي الله عنه പറഞ്ഞതായി ഇമാം ഇബ്നു കസീർ(رحمــة الله عليـــــه) ഉദ്ധരിക്കുന്നു “നബി(ﷺ) മദീനയിലെത്തിയപ്പോൾ ജനങ്ങൾ സാവേശം തങ്ങളെ കാണാനെത്തി.ഞാനും അക്കൂട്ടത്തിലുണ്ടായിരുന്നു.അവിടുത്തെ മുഖത്തേക്ക് നോക്കിയപ്പോൾ തന്നെ ഇതൊരു നുണ പറയുന്ന വ്യക്തിയുടെ മുഖമല്ല എന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു.അങ്ങനെ നബി(ﷺ) ആദ്യമായി സംസാരിക്കുന്നതായി ഞാൻ കേട്ടത് ഇതായിരുന്നു ‘ഓ ജനങ്ങളേ! നിങ്ങൾ ഭക്ഷണം *നൽകുക,കുടുംബ ബന്ധം ചേർക്കുക,സലാം പറയൽ വ്യാപിപ്പിക്കുക, രാത്രിയിൽ ജനങ്ങൾകിടന്നുറങ്ങുമ്പോൾ നിങ്ങൾനിസ്ക്കരിക്കുക (ഇബ്നു കസീർ 4/340)*


അബ്ദുള്ളാഹിബ്നു ഉമർ رضي الله عنه‎ വിൽ നിന്ന് ഇബ്നു കസീർ ഉദ്ധരിക്കുന്നു, നബി (ﷺ) പറഞ്ഞു,സ്വർഗത്തിൽ ഒരു മുറിയുണ്ട് പുറത്ത് നിന്ന് അകവും അകത്ത് നിന്ന് പുറവും കാണാവുന്ന വിധത്തിലുള്ളതാണത്.അപ്പോൾ അബൂമൂസൽ അശ്അരീ (رحمــة الله عليـــــه) ചോദിച്ചു ആർക്കുള്ളതാണ് നബിയേ ആ റൂം? നബി (ﷺ) പറഞ്ഞു സൌമ്യമായി സംസാരിക്കുകയും ഭക്ഷണം നൽകുകയും ജനങ്ങൾ ഉറങ്ങുമ്പോൾ എഴുന്നേറ്റ് നിസ്ക്കരിക്കുകയും ചെയ്യുന്നവർക്കാണത്(ഇബ്നു കസീർ 4/340)

പാതിരക്കുള്ള പ്രാർത്ഥനക്ക് വലിയ പ്രാധാന്യമുണ്ട്.രാത്രിയുടെ മൂന്നിലൊരു ഭാഗം മാത്രം ബാക്കിയാവുമ്പോൾ പശ്ചാത്തപിക്കാൻ ആരുണ്ട് ഞാൻ അത് സ്വീകരിക്കാം പൊറുക്കലിനെ തേടാൻ ആരുണ്ട്?  ഞാൻ പൊറുത്ത് കൊടുക്കാം.എന്തെങ്കിലും ചോദിക്കുന്നവരുണ്ടോ?അവരുടെ ആവശ്യം ഞാൻ നിറവേറ്റിക്കൊടുക്കാം.എന്ന് അള്ളാഹുവിന്റെ ഭാഗത്ത് നിന്ന് വിളംബരം ഉണ്ടാകും ഇത് ഉണ്മ പ്രഭാതം വരെ തുടരും എന്ന് നബി (ﷺ) പറഞ്ഞതായി ധാരാളം സ്വഹാബികളിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് ഇത് ഇമാം ബുഖാരി (رحمــة الله عليـــــه )തന്റെ സ്വഹീഹിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു.ഇബ്നു കസീർ (4/340) യഅ്കൂബ് നബി   (عليـــه الســـلام) ന്റെ മക്കൾ തങ്ങളുടെ ദോഷം പൊറുത്ത് കിട്ടാൻ ഞങ്ങൾക്ക് വേണ്ടി പൊറുക്കലിനെ തേടാൻ യഅ്കൂബ് നബി(عليـــه الســـلام) നോട് ആവശ്യപ്പെട്ടപ്പോൾ ഞാൻ പിന്നീട് പൊറുക്കലിനെ തേടാം എന്ന് മഹാൻ പറഞ്ഞതായി സൂറത്ത് യൂസുഫിൽ പറഞ്ഞതിനെക്കുറിച്ച് ധാരാളം വ്യാഖ്യാതാക്കൾ പറഞ്ഞത് രാത്രിയുടെ അന്ത്യ യാമങ്ങളിലേക്ക് പ്രാർത്ഥനയെ പിന്തിച്ചു എന്നാണ് ആ സമയത്തിന്റെ പ്രാധാന്യം ഇതിൽ തെളിയുന്നുണ്ട് (ഇബ്നു കസീർ 4/340) *



*وَفِي أَمْوَالِهِمْ حَقٌّ لِّلسَّائِلِ وَالْمَحْرُومِ (51:19*



*(19) അവരുടെ സമ്പത്തിൽചോദിക്കുന്നവർക്കും (ചോദ്യത്തിനു) തടസ്സം ബാധിച്ചവർക്കുംഅവകാശമുണ്ടായിരിക്കും*

*ശാരീരികമായി ചില സൽക്കർമ്മങ്ങൾചെയ്യുക മാത്രമല്ല അവരുടെ സമ്പത്തിലുംമറ്റുള്ളവർക്ക് ചില അവകാശങ്ങളുണ്ടെന്ന്അവർ മനസ്സിലാക്കും.അത് അനുസരിച്ച്ചോദിച്ചു വരുന്നവർക്കും എന്തെങ്കിലുംകാരണത്താൽ ചോദിക്കുന്നതിനെ തൊട്ട്തടയപ്പെട്ടവർക്കും അവർ ധനം നൽകുംഅങ്ങനെ സൃഷ്ടാവായ അള്ളാഹുവോടുള്ളകടമകളും സൃഷ്ടികളോടുള്ള ബാധ്യതയുംഅവർ നിറവേറ്റും എന്ന് സാരം  ചോദിച്ചുവരുന്നവർ എന്ന് പറഞ്ഞാൽ എന്നെസഹായിക്കണം എന്ന ആവശ്യവുമായിവരുന്നവർ എന്നാണ് .ഇബ്നു കസീർഎഴുതുന്നു ‘ചോദിക്കാനായി വരുന്നവൻകുതിരപ്പുറത്ത് വന്നാലും അവനുഅവകാശമുണ്ട് (അവനെ വെറുതെമടക്കാൻ പാടില്ല)എന്ന് നബി (ﷺ) പറഞ്ഞിരിക്കുന്നു*

محروم  എന്ന് പറഞ്ഞാൽ വിവിധവ്യാഖ്യാനങ്ങളുണ്ട്.ഇസ്‌ലാമികപൊതു ഫണ്ടിൽ നിന്ന് വിഹിതം ലഭിക്കാത്തവൻ എന്നും അനുയോജ്യമായ ജോലി ഇല്ലാത്തവൻ എന്നും ആരോടും തന്റെ ഇല്ലായ്മ വെളിവാക്കാതെ ആരോടും ഒന്നും ചോദിക്കാത്തവൻ എന്നും വ്യാഖ്യാനമുണ്ട് സാധു എന്ന് പറഞ്ഞാൽ ഒന്നോ രണ്ടോ പിടി ഭക്ഷണമോ കാരക്കയോ കൊടുത്താൽ ഒഴിവായി പോകുന്ന ആളുകളെ തേടിയിറങ്ങുനവനല്ല മറിച്ച് തനിക്ക് ഐശര്യമില്ലെങ്കിലും മറ്റുള്ളവർ ധർമ്മം നൽകാൻ സഹായകമാവും വിധം അവരിലേക്ക് തന്റെ വിഷമം വെളിവാക്കത്തവനാണ് മിസ്കീൻ എന്ന ഹദീസ് ഇവിടെ ഓർക്കേണ്ടതാണ് (ഇബ്നു കസീർ 4/341)*



*وَفِي الْأَرْضِ آيَاتٌ لِّلْمُوقِنِينَ (51:20*


*(20) ദൃഢമായി വിശ്വസിക്കുന്നവർക്ക്ഭൂമിയിൽ അനേകം ദൃഷ്ടാന്തങ്ങളുണ്ട്*



*അള്ളാഹുവിന്റെ ആസ്തിക്യത്തിനുംഅവന്റെ ഏകത്വത്തിനും പരമമായകഴിവിനുമുള്ള ധാരാളം ദൃഷ്ടാന്തങ്ങൾ ഈഭൂമിയിലുണ്ട് ഓരോ മൺ തരിയും അതിന്റെതെളിവാണ് ഇമാം ഇബ്നു കസീർ (رحمــة الله عليـــــه) എഴുതുന്നു ‘അള്ളാഹുവിന്റെശക്തിയുടെയും മഹത്വത്തിന്റെയുംതെളിവുകളാണ് പ്രകൃതിയിൽ അള്ളാഹുസൃഷ്ടിച്ചു വെച്ച അസംഘ്യംവസ്തുക്കൾ.വിവിധയിനംസസ്യങ്ങൾ,വ്യത്യസ്ത ജീവികൾ,മനുഷ്യനുസുഘകരമായി താമസിക്കാൻ ഒരുകുഞ്ഞിനു തൊട്ടിലെന്ന പോലെ ഭൂമിയെഅള്ളാഹു സംവിധാനിച്ചതും ഭൂമിക്ക്ആണിയാക്കി പർവതങ്ങളെസംവിധാനിച്ചതും കാടും അരുവിയുംസമുദ്രവും വ്യത്യസ്ഥ ഭാഷയും വിവിധവർണ്ണങ്ങളും വിഭിന്നമായ കഴിവുകളുംബുദ്ധിയിലും വിവേകത്തിലുമുള്ളജനങ്ങളുടെ വ്യത്യസ്ഥ കഴിവുകളുംവിജയി,പരാജയി എന്നിങ്ങനെവേർതിരിവുണ്ടായതും അത്യത്ഭുതകരമായിമനുഷ്യ ശരീരത്തെ അള്ളാഹുസംവിധാനിച്ചതും എല്ലാം അവന്റെ മഹാശക്തിയുടെ തെളിവാണ് (ഇബ്നു കസീർ4/341)*



*وَفِي أَنفُسِكُمْ أَفَلَا تُبْصِرُونَ (51:21*



*(21) നിങ്ങളുടെ ശരീരങ്ങളിൽതന്നെയുമുണ്ട് (അനേകംദൃഷ്ടാന്തങ്ങൾ) എന്നിട്ട് (അതൊന്നും ) നിങ്ങൾ കണ്ടറിയുന്നില്ലേ?*


*മനുഷ്യ ശരീരം വല്ലാത്തൊരു അത്ഭുതമാണ്മനുഷ്യ ശരീരത്തെയും അതിന്റെപ്രവർത്തനത്തെയും സംഘടിപ്പിച്ച്വെച്ചിരിക്കുന്നത് കാണുമ്പോൾ ചിന്തിക്കുന്നഏതൊരു മനുഷ്യനും അമ്പരന്നു പോകും അതിൽ ഉൾക്കൊള്ളിച്ചു വെച്ചിരിക്കുന്നഅതി വിദഗ്ദമായ സൂത്രങ്ങൾ ചിന്തിച്ച്മനസ്സിലാക്കുമ്പോൾ അതിന്റെസംവിധായകന്റെ കഴിവിനെ കുറിച്ച് എങ്ങനെചിതിക്കാതിരിക്കും എത്രയോഡിപ്പാർട്ടുമെന്റുകൾ മനുഷ്യ ശരീരത്തിൽപ്രവർത്തിക്കുന്നു.കിഡ്നിയും ഹാർട്ടുംചെയ്തു കൊണ്ടിരിക്കുന്നസേവനങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചാൽ ഇത്സംവിധാനിച്ച തമ്പുരാനെവാഴ്ത്താതിരിക്കാൻ ബുദ്ധിയുള്ളവർക്ക്സാധിക്കുമോ? *


*ഇമാം ഖതാദ: (رضي الله عنه‎) പറഞ്ഞതായിഇബ്നുകസീർ ഉദ്ധരിക്കുന്നു ‘സ്വന്തംശരീരത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് വല്ലവനുംചിന്തിച്ചാൽ അവൻ സൃഷ്ടിക്കപ്പെട്ടതുംഅവന്റെ കെണുപ്പുകൾമയപ്പെടുത്തപ്പെട്ടതും അള്ളാഹുവിനു വേണ്ടിആരാധിക്കാനായി തന്നെയാണ് അവൻസൃഷ്ടിക്കപ്പെട്ടത് എന്ന് അവനുതിരിച്ചറിയാനാവും‘(ഇബ്നു കസീർ 4/341)*


*6وَفِي السَّمَاء رِزْقُكُمْ وَمَا تُوعَدُونَ (51:22*



*(22) ആകാശത്ത് നിങ്ങളുടെആഹാരമുണ്ട് നിങ്ങളോട് വാഗ്ദാനംചെയ്യപ്പെടുന്നതും *

*മഴയെ ആശ്രയിച്ചാണല്ലോ മനുഷ്യന്റെഉപജീവനം നിലകൊള്ളുന്നത് മഴയാണെങ്കിൽആകാശത്ത് നിന്നാണ് വർഷിക്കുന്നത് അത്കൊണ്ടാണ് നിങ്ങളുടെ ആഹാരംആകാശത്തുണ്ട് എന്ന് പറയുന്നത്.നിങ്ങളോട്വാഗ്ദാനം ചെയ്യപ്പെടുന്നത് എന്ന്പറഞ്ഞതിന്റെ ഉദ്ദേശ്യം മരണ ശേഷംനൽകപ്പെടുന്ന രക്ഷാ ശിക്ഷകൾമുതലായവയാണ്. അത് ആകാശത്തുണ്ട്എന്ന് പറഞ്ഞതിന്റെ സാരം അതെല്ലാംആകാശത്ത് സുരക്ഷിത ഫലകത്തിൽ (لوح المحفوظ) രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നാണ്*


*فَوَرَبِّ السَّمَاء وَالْأَرْضِ إِنَّهُ لَحَقٌّ مِّثْلَ مَا أَنَّكُمْ تَنطِقُونَ (51:23*



*(23)  ആകാശ ഭൂമികളുടെരക്ഷിതാവിനെത്തന്നെയാണ്സത്യം.നിശ്ചയമായും ഇത് സത്യമാണ്നിങ്ങൾ സംസാരിക്കുന്നു എന്നത്(സത്യമായത്) പോലെ*



*അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള അന്ത്യ നാളും പുനർജന്മവും പ്രതിഫലവും  എല്ലാം നിസ്സംശയം സംഭവിക്കുക തന്നെ ചെയ്യും  അത് സത്യമാണ് അതിൽ സംശയിക്കരുത്.നിങ്ങൾ സംസാരിക്കുമ്പോൾ സസാരിക്കുകയാണ് എന്നതിൽ നിങ്ങൾക്ക് സംശയമില്ലാത്തത് പോലെ ഇതിലും നിങ്ങൾ സംശയിക്കരുത്.മുആദ് (رضي الله عنه‎) വല്ല വിഷയവും പറയുമ്പോൾ* *ചങ്ങാതിയോട് പറയും.ഈ പറയുന്നത് സത്യമാണ് നീ ഇവിടെ നിൽക്കുന്നു എന്നത് സത്യമായത് പോലെ.ഹസൻ ബസ്വരീ (رحمــة الله عليـــــه) വിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെയാണ്.നബി (ﷺ) പറഞ്ഞിരിക്കുന്നുഅള്ളാഹു സത്യം ചെയ്ത് പറഞ്ഞിട്ടും അത്* *വിശ്വസിക്കാത്ത ജനം ശപിക്കപ്പെടട്ടെ .(ഇബ്നു കസീർ 4/342)*


*അള്ളാഹു നമ്മെയെല്ലാം ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തട്ടെ ആമീൻ*

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...