Showing posts with label മാല വിമർശനത്തിന് മറുപടി ഭാഗം 2 വിമർശനം 8. Show all posts
Showing posts with label മാല വിമർശനത്തിന് മറുപടി ഭാഗം 2 വിമർശനം 8. Show all posts

Wednesday, July 10, 2019

മാല വിമർശനത്തിന് മറുപടി ഭാഗം 2. അദ്രശം അറിയൽ വിമർശനം 8


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

മുഹ് യദ്ധീൻ മാല

മാല വിമർശനത്തിന് മറുപടി


വിമർശനം 8

....................
ഒഹാബി പുരോഹിതൻ വീണ്ടും എഴുതുന്നു.


മഹാനായ മുഹ്യുദ്ദീന്‍ ശൈഖ്(റ)വിന്‍റെ കാല ശേഷം അദ്ദേഹത്തിന്‍റെ പേരില്‍ എഴുതിയുണ്ടാക്കിയതാണ്.ഈ മാലപ്പാട്ടുകള്‍.
അത് കൊണ്ട് മുഹ്യിദ്ദീന്‍ ശൈഖ്(റ) ഇത് അറിയാത്തത് കൊണ്ട് അദ്ദേഹം നിരപരാധിയാണ്. ഏതു പോലെ ക്രിസ്ത്യനികള്‍ ഈസാ(അ)യെ ആരാധിക്കുന്നതുപോലെ
ഇസ്തിഗാസയുടെ പേരില്‍ നടക്കുന്നത് പ്രാര്‍ത്ഥനയാണ്.


മറുപടി

മഹാന്മാരെ കൊണ്ട്
തവസ്സുലും ഇസ്തിഗാസയും ചെയ്യണമെന്ന് മുഹ് യദ്ധീൻ ശൈ ഖ്  റ തന്നെ പറഞ്ഞിട്ടുണ്ട്



ഒഹാബി പുരോഹിതൻ വീണ്ടും എഴുതുന്നു.

ഇനി ഇതേ മൊഹിയുദ്ധീന്‍ മാലയില്‍ കാണാംനബി(സ) യുടെ മിഹ്റാജ് യാത്രയില്‍ അവിടെ മോഹിയുദ്ധീന്‍ ഷെയ്ഖ്‌ ഉണ്ടായിരുന്നു എന്ന്.....പച്ചകള്ളം എഴുതി പിടിപ്പിച്ചു അത് കൌമിനെ കൊണ്ട് ആദി പാടി ചൊല്ലിപ്പിച്ചു നടക്കുന്ന പണ്ഡിത  വേഷധാരികളെ നിങ്ങള്‍ ഇതിനു ഏതു പ്രണാമം കൊണ്ട് വരും??

മറുപടി

ഇങ്ങനെ ഒരു കാര്യം കാളി മുഹമ്മദ് റ എഴുതിയ മാലയിൽ കാണിച്ചു തരാൻ സാധ്യമല്ല.




നബി സ്വ യുടെ സന്താന പരമ്പരയിലാണ് ജീലാനി റ ഉള്ളത് .
ആദം നബി സ്വ യുടെ മുതുകിൽ നിന്ന് ഓരോ പിതാക്കളുടെ മുതുകിലൂടെ കടന്ന് വന്നാണ് ഓരോ മനുഷ്യനും സ്വന്തം പിതാവിലെത്തിയത് എന്ന് ഹദീസിൽ നിന്ന് സ്ഥിര പെട്ടതാണ്

അങ്ങനെയാവുമ്പോൾ നബി സ്വ യുടെ മുതുകിൽ അവിടത്തെ സന്താനങ്ങൾ
ഉണ്ട് മിഅ്റാജ് നടന്ന ദിവസവും മുഹിയുദ്ദീൻ ശൈഖ് അടക്കമുള്ള ഉള്ള സന്താനങ്ങൾ ഉണ്ടാകുന്നതിന് അതിന് യാതൊരു തടസ്സവുമില്ല

,,,,,,,,,,,,



..............,..........................

വിമർശനം 9

'കുപ്പിയകത്തുള്ള വസ്തുവിനെപ്പോലെ കാണും ഞാൻ നിങ്ങളെ ഖൽബകം എന്നോവർ.'

എല്ലാം കാണുന്നവനായ അല്ലാഹുവിന്നു മാത്രമേ കണ്ണിന്റെ കട്ടുനോട്ടവും മനസ്സിലിരിപ്പുമൊക്കെ അറിയാൻ കഴിയൂ. ആ വിശേഷണം ശൈഖിന്നു പതിച്ചു നൽകുക വഴി ശൈഖിനെ അല്ലാഹുവിന്നു സമമാക്കുന്നു.



മറുപടി

മഹാൻമാർ അല്ലാഹു അറിയിച്ചു കൊടുത്തിട്ട് മനസ്സിലുള്ളത് കാണാൻ കഴിയും  എന്ന് പറഞ്ഞാൽ അല്ലാഹുവിനെ സമമാണെങ്കിൽ നിങ്ങളുടെ ഭയഭക്തി എനിക്ക് മറക്കുകയില്ല എന്ന് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പറഞ്ഞത് മുസ്ലിം റ റിപ്പോർട്ട് ചെയ്തിട്ടുണ്ട് അതെല്ലാം ശിർക്കാകുമോ?

കാരണം ഭയഭക്തി മനസ്സിൽ ആണ്  ഉള്ളത്
അതെനിക്ക് മറയുകയില്ല എന്ന് പറഞ്ഞാൽ അതെല്ലാം ഞാൻ കാണുന്നുണ്ട് എന്ന് തന്നെയാണ്


അല്ലാഹു പറയുന്നു:


عَالِمُ الْغَيْبِ فَلَا يُظْهِرُ‌ عَلَىٰ غَيْبِهِ أَحَدًا ﴿٢٦﴾ إِلَّا مَنِ ارْ‌تَضَىٰ مِن رَّ‌سُولٍ



അവന്‍ അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ.(ജിന്ന്: 27)


ഈ സൂക്തം വിശദീകരിച്ച് ഇമാം ഖുർതുബി(റ) എഴുതുന്നു:






അർത്ഥം:

പ്രാവചകർക്കു അല്ലാഹു അവൻ ഉദ്ദേശിക്കുന്ന അദ്രശ്യമായ കാര്യങ്ങൾ വെളിവാക്കി കൊടുക്കുന്നു. കാരണം അവർ അമാനുഷിക കാര്യങ്ങൾ കൊണ്ട് ശക്തിപ്പെടുത്തപ്പെട്ടവരാണ്. അത്തരം അമാനുഷിക കാര്യങ്ങളിൽപ്പെട്ടതാണ് അദ്രശ്യമായ കാര്യങ്ങൾ പറയല. (ഖുർതുബി: 19/27)

ഇതേ വിവരണം മറ്റു തഫ്സീറുകളിലും കാണാവുന്നതാണ്.     


പ്രവാചകന്റെ സവിശേഷ ഗുണങ്ങൾ വിശദീകരിച്ച് വിശ്വ വിഖ്യാത പണ്ഡിതൻ ഇമാം ഗസാലീ(റ) എഴുതുന്നു:



അർത്ഥം:

പ്രവാചകന് മാത്രമുള്ളതും മറ്റുള്ളവരിൽ നിന്ന് പ്രവാചകനെ വേർതിരിക്കുന്നതുമായഒന്നാണ് പ്രവാചകത്വം. (നുബുവ്വട്ത്). ധാരാളം സവിശേഷ സിദ്ദികൾ പ്രവാച്ചകനുന്ദ്. പരലോകം, മലക്കുകൾ, അല്ലാഹുവിനോട് അവന്റെ വിശേഷണങ്ങലോടും ബന്ധിക്കുന്ന മുഴുവൻ കാര്യങ്ങളുടെയും യത്ഥാർത്ഥ്യങ്ങൽ തുടങ്ങിയവയെല്ലാം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായും കൂടുതൽ വ്യക്തമായും ദ്രഡമായും പ്രവാചകന അറിയുന്നു. സാധാരണക്കാർക്ക് അവരുടെ ഇഷ്ടപ്രകാരവും ഉദ്ദേശ്യ പ്രകാരവും പ്രവർത്തിക്കാനുള്ള പക്വതയും പാകതയും ഇച്ഛാസ്വതന്ത്രവും  ഉള്ളതുപോലെ അസാധാരണമായ പ്രവർത്തനങ്ങൾ ചെയ്യാനുള്ള സിദ്ദിയും ശേഷിയും പ്രവാചകനുണ്ട്. ദ്രശ്യങ്ങൾ കാണുന്ന വിഷയത്തിൽ കാഴ്ച ശക്തിയുള്ളവൻ അന്ധനുമായി വ്യത്യാസപ്പെടുന്നത് പോലെ സാധാരണക്കാരെ അപേക്ഷിച്ച് പ്രവാചകന്മാർക്ക്‌ അദ്രശ്യമായ മലക്കുകളെ അവരുടെ യഥാർത്ഥ രൂപത്തിൽ കാണാൻ കഴിയുന്നു. പിന്നീട് നടക്കാൻ പോകുന്ന അദ്രശ്യകാര്യങ്ങൾ കണ്ടെത്താനുള്ള പക്വതയും പാകതയും പ്രവാചകനുണ്ട്. അതുപയോഗിച്ച് ലൗഹുൽ മഹ്ഫൂള് നോക്കികണ്ടു അവിടെയുള്ള അദ്രശ്യ കാര്യങ്ങൾ അവരറിയുന്നു. ബുദ്ദിശൂന്യനിൽ നിന്ന് ബുദ്ദിമാനെ വേർതിരിക്കുന്ന വിശേഷണം എന്താണോ അവ്വിധമുള്ള ഒരു സിദ്ദിയായി വേണം ഇതിനെ കാണാൻ. ഇവ മുഴുവനും പ്രവാചകനുള്ള സമ്പൂർണ്ണ വിശേഷണങ്ങളാണ്. (ഇഹ് യാഉ ഉലൂമിദ്ദീൻ: 3/294, ഫത്ഹുൽബാരി: 19/451  )


പ്രമാണങ്ങൾ

അബ്ദുല്ലാഹിബ്നു അബ്ബാസ്‌(റ) യിൽ നിന്ന് നിവേദനം. നബി(സ) യുടെ കാലഘട്ടത്തിൽ സൂര്യന് ഗ്രഹണം ബാധിച്ചപ്പോൾ ഗ്രഹണം അവസാനിക്കും വരെ നബി(സ) നിസ്കരിച്ചു. നിസ്കാരത്തിൽ നിന്ന് വിരമിച്ച നബി(സ)യോട് സ്വഹാബികൾ ചോദിച്ചു. ഈ നിസ്കാരത്തിൽ എന്തോ ഒരു വസ്തുവിനെ എടുക്കാൻ അവിടുന്ന് വിചാരിച്ചതായും പിന്നീട് പിന് വലിയുന്നതായും ഞങ്ങൾ കണ്ടല്ലോ?. നബി(സ) പറഞ്ഞു:


إني رأيت الجنة فتناولت عنقودا، ولو أصبته لأكلتم منه ما بقيت الدنيا وأريت النار فلم أر منظرا كاليوم قط أفظع. (بخاري: ١٠٥٢)


"നിശ്ചയം എനിക്ക് സ്വർഗ്ഗം കാണിക്കപ്പെടുകയുണ്ടായി. അതിൽ നിന്ന് ഒരു കുല എടുക്കാൻ ഞാനുദ്ദെശിക്കുകയും ചെയ്തു. ഞാനതിനെ എടുത്തിരുന്നെങ്കിൽ ദുൻയാവ് ശേഷിക്കുന്ന കാലത്തോളം നിങ്ങൾക്കതിൽ നിന്ന് ഭക്ഷിക്കാമായിരുന്നു. എനിക്ക് നരകവും കാണിക്കപ്പെട്ടു. ഇന്ന് ഞാൻ കണ്ടത് പോലുള്ള മോശമായൊരു ദ്രശ്യം ഇതുവരെ ഞാൻ കണ്ടിട്ടില്ല". (ബുഖാരി: 1052)



ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം ഖുർതുബി(റ) യെ ഉദ്ദരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:


لا إحالة في إبقاء هذه الأمور على ظواهرها لا سيما على مذهب أهل السنة في أن الجنة والنار قد خلقتا ووجدتا ، فيرجع إلى أن الله تعالى خلق لنبيه - صلى الله عليه وسلم - إدراكا خاصا به أدرك به الجنة والنار على حقيقتهما . (فتح الباري شرح صحيح البخاري: ٥٤١/٢)



ഹദീസിൽ പരാമർശിച്ച കാര്യങ്ങളെ ബാഹ്യാർത്ഥത്തിൽ തന്നെ വിലയിരുത്തുന്നതിൽ അസംഭവ്യമായി യാതൊന്നുമില്ല. നരഗവും സ്വർഗ്ഗവും ഇപ്പോൾതന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന അഹ് ലുസുന്നയുടെ വീക്ഷണ പ്രകാരം വിശേഷിച്ചും. അപ്പോൾ നരകവും സ്വർഗ്ഗവും അവയുടെ യതാർത്ഥ രൂപത്തിൽ കാനാനുന്നാൽ പ്രത്യേക ശക്തി അല്ലാഹു പ്രവാചകർക്ക്‌ സൃഷ്ടിച്ചു നൽകിയെന്നു മനസ്സിലാക്കാം.( ഫത്ഹുൽ ബാരി: 2/541)




അദ്രശ്യവും ഔലിയാക്കളും


പ്രസ്തുത സൂക്തത്തിലെ "മിൻ റസൂൽ" (مِن رَّ‌سُولٍ) എന്നാ പരമാർശം അടിസ്ഥാനമാക്കി അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ ഔലിയാക്കൾ അദ്രശ്യമായ കാര്യങ്ങൾ അറിയില്ലെന്ന വാദത്തെ ഇമാം ഗസാലി(റ) "ഇംലാഅ" എന്നാ ഗ്രന്ഥത്തിൽ പ്രമാണങ്ങൾ നിരത്തി ഖണ്ഡിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു:    




അർത്ഥം:

അല്ലാഹു ത്രപ്തിപ്പെട്ട പ്രവാചകന്മാർക്കും അവരോടു നിഷ്കളങ്കമായി പിൻപറ്റുകയും ശരിയായ മാർഗ്ഗത്തിൽ അടിയുറച്ചു നിൽക്കുകയും ചെയ്തവർക്കുമല്ലാതെ അദ്രശ്യകാര്യങ്ങൾ അല്ലാഹു അറിയിച്ചു കൊടുക്കുകയില്ലെന്നാണ് ഈ ആയത്തിന്റെ ആശയം. ഈ സങ്കല്പം സാധുവാണെന്നതിന്  ശരിയായ മതദർശനങ്ങളും മുശാഹദയും പ്രമാനുമാണ്.

    തുടർന്ന് ദുൽ ഖർനൈനി(റ), ഖളിർ(അ) തുടങ്ങിയവർ അദ്രശ്യം പറഞ്ഞതും നബിയോ റസൂലോ അല്ലാത്ത ആസ്വിഫുബ്നുബർഖയാ(റ) മറ്റുള്ളവർഅറിയാത്ത കാര്യം അറിഞ്ഞതായി ഖുർആൻ പരമാർശിച്ചതും മഹാനായ സിദ്ദീഖ്(റ) വയറ്റിലുള്ള കുട്ടിയെ തിരിച്ചറിഞ്ഞതും സഅദ്(റ) അദ്രശ്യമായ മലക്കിനെ കണ്ടതും അതിന്നാധാരമായി ഇമാം ഗസാലി(റ) എടുത്തു പറയുന്നുണ്ട്.     

ദുൽ ഖർനൈനി(റ) യും ഖളിർ(അ) മും നബിമാരായിരുന്നുവോ എന്നതിൽ അഭിപ്രായാന്തരമുണ്ടെങ്കിലും റസൂലായിരുന്നില്ല എന്നതിൽ എല്ലാവരും യോജിക്കുന്നതായി ഇമാം ഗസാലി(റ) പ്രത്യേകം എടുത്തു പറയുന്നുണ്ട്. (ഇംലാഅ കാണുക)


ഇബ്നു ഹജർ(റ) പറയുന്നു:  


وأما ما ثبت بنص القرآن أن عيسى عليه السلام قال أنه يخبرهم بما يأكلون وما يدخرون وأن يوسف قال إنه ينبئهم بتأويل الطعام قبل أن يأتي إلى غير ذلك مما ظهر من المعجزات والكرامات فكل ذلك يمكن أن يستفاد من الاستثناء في قوله إلا من ارتضى من رسول فإنه يقتضي اطلاع الرسول على بعض الغيب والولي التابع للرسول عن الرسول يأخذ وبه يكرم والفرق بينهما أن الرسول يطلع على ذلك بأنواع الوحي كلها والولي لا يطلع على ذلك إلا بمنام أو الهام والله اعلم[ فتح الباري - ابن حجر: ٨٠٣/١٣ ]




ഈസാ നബി(അ) തന്റെ ജനതക്ക് അവർ ഭക്ഷിച്ചതും സൂക്ഷിച്ചു വെച്ചതുമായ വസ്തുക്കള പറഞ്ഞുകൊടുത്തതും യൂസുഫ് നബി(അ) വരാൻ പോകുന്ന ഭക്ഷണത്തിന്റെ കാര്യം പറഞ്ഞതും തുടങ്ങി ഖുർആൻ വ്യക്തമായി പരമാർഷിച്ച മുഅജിസത്തുകളും കറാമത്തുകളുമെല്ലാം ( إِلَّا مَنِ ارْ‌تَضَىٰ مِن رَّ‌سُولٍ) "അല്ലാഹു ഇഷ്ടപ്പെട്ട റസൂലിനല്ലാതെ" എന്ന പരമാർശത്തിൽനിന്നെടുക്കാവുന്നതാണ്.റസൂൽ ചില അദ്രശ്യങ്ങൾ അറിയുമെന്ന് മേൽ സൂക്തം കുറിക്കുന്നുണ്ടല്ലോ. റസൂലിനെ പിന്പട്ടുന്ന വലിയ്യ് റസൂലിൽ നിന്ന് പിടിച്ചെടുക്കുകയും അത് മുഖേന അവൻ ആദരിക്കപ്പെടുകയും ചെയ്യുന്നു. അവർ തമ്മിലുള്ള വ്യത്യാസം റസൂൽ വഹ് യിന്റെ വ്യത്യസ്ത വകുപ്പുകൾ മുഖേന അദ്രശ്യം അറിയുമ്പോൾ വലിയ്യ് സ്വപ്നത്തിലൂടെയും ഇൽഹാമിലൂടെയും അദ്രശ്യം അറിയുന്നു എന്നതാണ്. (ഫത്ഹുൽ ബാരി: 13/803).


ഇബ്നു ഹജർ ഹൈതമി(റ) പറയുന്നു:


وذكر الرسول لا للإختصاص به، بل لأن كرامة أولياء أتباعه من جملة كراماته ومعجزاته. (المنح المكية: ٤٩١/١)

റസൂൽ മാത്രമേ അദ്രശ്യം അറിയൂ എന്നതുകൊണ്ടല്ല ആയത്തിൽ "റസൂൽ" എന്ന് പരമാര്ശിച്ചത്. പ്രത്യുത റസൂലിന്റെ അനുയായികളിലെ ഔലിയാക്കളുടെ കറാമത്തുകൾ റസൂലിന്റെ മുഅജിസത്തിന്റെ ഭാഗമാണ് എന്ന നിലക്കാണ്. (അൽ ഹുൽ മക്കിയ്യ: 1/491)  


ചുരുക്കത്തിൽ ഉപര്യുക്ത വചനത്തിലെ 'റസൂൽ' എന്ന പരാമർശം ഉദാഹരണം എന്ന നിലക്കോ ഔലിയാക്കളുടെ കറാമത്തുകൾ യതാർത്ഥത്തിൽ അമ്പിയാക്കളുടെ മുഅജിസത്തിന്റെ ഭാഗമാണ് എന്ന നിലക്കോ മാത്രമാണ്. അല്ലാത്ത പക്ഷം നബിക്കും അല്ലാഹു അദ്രശ്യം അറിയിച്ചുകൊടുക്കുകയില്ലെന്ന് പറയേണ്ടി വരുമല്ലോ. ആകയാൽ അല്ലാഹു അദ്രശ്യം അറിയിച്ചു കൊടുക്കുന്നതിന്റെ മാനദണ്ഡം അല്ലാഹു ഇഷ്ടപെട്ടവരാവുക എന്നതാണ്. മാത്രവുമല്ല റസൂലിനെ മാത്രമേ അദ്രശ്യം അറിയിച്ചു കൊടുക്കൂ എന്നതാണ് പ്രസ്തുത വചനത്തിന്റെ താല്പര്യമെങ്കിൽ "മനിർതളാ" {مَنِ ارْ‌تَضَىٰ} എന്ന് പറയേണ്ട കാര്യമില്ല. മറിച്ച് "ഇല്ലാറസൂലൻ" {إلا رسولا} റസൂലിനൊഴികെ എന്ന് പറഞ്ഞാൽ മതിയല്ലോ.


അർത്ഥം:

നിശ്ചയം അമ്പിയാ-ഔലിയാക്കൾ അദ്രശ്യങ്ങൾ അറിഞ്ഞതും പറഞ്ഞതും എണ്ണിതിട്ടപ്പെടുത്താൻ കഴിയാത്ത വിധം സംഭവിച്ചിട്ടുണ്ട്. വിശേഷിച്ചും നമ്മുടെ പ്രവാചകൻ മുഹമ്മദ്‌ നബി(സ). (അൽ മിനഹുൽ മക്കിയ്യ: 1/144)


ഇമാം അസ്ഖലാനി(റ) പറയുന്നു:



അർത്ഥം:

പ്രാർത്ഥിച്ച സമയം ഉത്തരം ലഭിക്കുക, വെള്ളവും ഭക്ഷണവും വർദ്ദിപ്പിക്കുക, അദ്രശ്യകാര്യം അറിയുക, ഭാവിയുലുണ്ടാകാൻ പോകുന്ന കാര്യങ്ങൾ പ്രവചിക്കുക,തുടങ്ങിയ അശാധാരണ സംഭവങ്ങൾ സച്ചരിതരായ ആളുകളിൽ നിന്ന് ധാരാളം സംഭവിച്ചിട്ടുണ്ട്. അവരിലേക്ക്‌ ചേർത്തിയാൽ സാധാരണ സംഭവങ്ങളായി വേണം അവയെ നോക്കിക്കാണാൻ. (ഫത്ഹുൽ ബാരി: 7/388)

✏👇 ഇമാം ബുഖാരി( റ) റിപ്പോർട്ട് ചെയ്യുന്നു
നബി (സ്വ )പറയുന്നു :അല്ലാഹു തആലാ പറഞ്ഞു

وما يزال يتقرب الي بالنوافل حتى احبه فاذا احببته كنت سمعه الذي يسمع و وبصره الذي يبصر ويده التي يبطش بها ،ورجله التي يمشي بها ، ولئن سألني لأعـطينه ، ولئن استعاذني لأعيذنه )...( صحيح البخاري: ٦٠٢١ )

സുന്നത്തായകർമ്മങ്ങൾ കൊണ്ട് എന്റെ അടിമ എന്നിലേക്ക്‌  അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ പ്രിയം വെക്കും. ഞാനവനെ പ്രിയം വെച്ചു കഴിഞ്ഞാൽ അവൻ കേൾക്കുന്ന ചെവിയും അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കയ്യും അവൻ നടക്കുന്ന കാലും ഞാനാകും അവനെന്നോട് ചോദിച്ചാൽ അവനു ഞാൻ നല്കുക തന്നെ ചെയ്യും. അവനെന്നോട് കാവൽ തേടിയാൽ അവനു ഞാൻ കാവൽ നല്കുക തന്നെ ചെയ്യും" (ബുഖാരി: 6021)

ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:

وكذلك العبد إذا واظب على الطاعات بلغ إلى المقام الذي يقول الله : كنت له سمعا وبصرا ، فإذا صار نور جلال الله سمعا له سمع القريب والبعيد ، وإذا صار ذلك النور بصرا له رأى القريب والبعيد ، وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب . (التفسير الكبير: ٩٢/٢١)

അപ്രകാരം അടിമ ആരാധനകളിൽ വ്യാപ്രതനായാൽ 'ഞാൻ ചെവിയാകും, കണ്ണാകും' എന്ന് അല്ലാഹു തആലാ പ്രസ്താവിക്കുന്ന പദവിയിലവനെത്തുന്നതാണ്. അല്ലാഹു തആലാ അടിമയുടെ ചെവിയായാൽ അടുത്തുള്ളതും വിദൂരത്തുള്ളതും അവൻ കേൾക്കുന്നതാണ്. അല്ലാഹു അടിമയുടെ കണ്ണായാൽ സമീപത്തും ദൂരത്തുമുള്ളതും അവൻ കാണുന്നതാണ്. അല്ലാഹു അടിമയുടെ കൈ ആയാൽ പ്രയാസകരമായതും എളുപ്പമായതും അടുത്തുള്ളതും അകലെയുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനു കഴിയും.(റാസി: 21/92)


         അമ്പിയാക്കളും  ഔലിയാക്കളും ഉൾപ്പെടുന്ന അല്ലാഹുവിന്റെ ഇഷ്ടദാസന്മാർക്ക്  അവരുടെ സമീപത്തുള്ളത് കേൾക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുന്നത് പോലെ വിദൂരത്തുള്ളതും കേൾക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുമെന്ന് വ്യക്തമായല്ലോ.

അതുകൊണ്ടാണ് മദീനയിലെ മിമ്പറിൽ ഖുതുബ ഓതികൊണ്ടിരിക്കുന്ന ഉമർ(റ) എത്രെയോ കിലോ മീറ്ററുകൾ അകലേയുള്ള ശാമിലെ നഹാവന്തിലുള്ള തന്റെ സൈന്യത്തെ മദീനയിലെ മിമ്പറിൽ നിന്ന് നോക്കിക്കണ്ടതും യുദ്ദത്തലവൻ സാരിയ(റ)യെ വിളിച്ച് അവർക്കാവശ്യമായ നിർദേശം നല്കിയതും. എന്റെ വിളി നഹാവന്തിലുള്ള സാരിയ(റ) കേൾക്കുമെന്ന വിശ്വാസം ഉമർ(റ) വിന്നു ഉണ്ടായിരുന്നത് കൊണ്ടാണല്ലോ മദീനയിൽ നിന്ന് ഉമർ(റ) അദ്ദേഹത്തെ വിളിച്ചതും ആവശ്യമായ നിർദേശം നല്കിയതും.

സാരിയ(റ) യുടെ സംഭവം സ്വഹീഹാണെന്ന് വഹാബികളുടെ പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുൽഉലമ 1365 ൽ പുറത്തിറക്കിയ അൽവിലായത്തുവൽകറാമ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. അതിൽ നിന്ന് വായിക്കുക. " ഉമറുബ്നുൽഖത്ത്വാബ്(റ) വിനെ തൊട്ട് ഇങ്ങനെ വന്നിരിക്കുന്നു. അദ്ദേഹം മദീനത്തുൽ മുനവ്വറയിൽ വെള്ളിയാഴ്ച ദിവസം  ഖുത്വുബ ഓതുമ്പോൾ. 'യാസാരിയഅൽജബൽ ' (സാരിയതെ, ആ പർവ്വദത്തിനു മേൽ കേറുക.) എന്ന് പറഞ്ഞു. ഉമർ(റ) ന്റെ ഈ ശബ്ദം അപ്പോൾ തന്നെ സാരിയ (റ) കേട്ടു. ആ പർവ്വതത്തിൽ മറഞ്ഞിരുന്നിരുന്ന ശത്രുക്കളിൽ നിന്ന് തല്ക്ഷണം തന്നെ അദ്ദേഹം സൂക്ഷിച്ചു രക്ഷപ്രാപിച്ചു. ഈ അസർ സ്വഹീയായ രിവായത്തുകൊണ്ട് സുബൂതായിട്ടുള്ളതാന്." (അൽ വിലായത്തുവൽകറാമ : 23)    

ഈ സംഭവം ഇബ്ദു തൈമിയ്യ തന്നെ അംഗീകരിച്ച് കൊണ്ട് ഔലിയാക്കളുടെ കറാമത്ത് വിവരിച്ച സ്ഥലത്ത് ഉദ്ധരിക്കുന്നു

"وعمر بن الخطاب " لما أرسل جيشا أمر عليهم رجلا يسمى " سارية " فبينما عمر يخطب فجعل يصيح على المنبر يا سارية الجبل يا سارية الجبل فقدم رسول الجيش فسأل فقال يا أمير المؤمنين لقينا عدوا فهزمونا فإذا بصائح : يا سارية الجبل يا سارية الجبل فأسندنا ظهورنا بالجبل فهزمهم الله .
(ഇഖ്തിളാഉസ്വിറാത്തുൽ മുസ്തഖീം

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
......................

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...