Tuesday, January 31, 2023

റ്റി നബി صلى الله عليه وسلم തങ്ങളുടെ പ്രവചനം

 മുസ്ലിമീങ്ങൾക്ക് മേൽ ശിർക്കാരോപിക്കുന്ന വഹാബികളെ പറ്റി നബി صلى الله عليه وسلم

 തങ്ങളുടെ പ്രവചനം

🖋🖋🖋🖋🖋🖋🖋🖋🖋



നബി സല്ലല്ലാഹു അലൈഹി വസല്ലമ പറയുന്നു .

നിങ്ങളുടെ മേലിൽ ഞാൻ ഏറ്റവും ഭയക്കുന്നത് ഖുർആൻ ഓതുന്ന ഒരു മനുഷ്യനെയാണ് അതിൻറെ ശോഭ അവനിൽ കാണപ്പെടുമ്പോൾ അവൻ അതിനെ എടുത്ത് പിറകോട്ട് എറിയുകയും അവൻറെ അയൽവാസിയെ ശിർക്ക് ആരോപിച്ച് വാളുമായി അവനെ നേരെ പുറപ്പെടുകയും ചെയ്യും അബു മൂസ റ പറയുന്നു ഞാൻ ചോദിച്ചു അല്ലാഹുവിൻറെ ദൂതരെ അവരിൽ ആരാണ് ശിർക്കിന് ഏറ്റവും അവകാശി ആരോപിക്കുന്നവനാണോ ആരോപിക്കപ്പെട്ടവനാണോ തിരുനബി പറഞ്ഞു ആരോപിക്കുന്നവൻ തന്നെ

(സ്വഹീഹു ഇബ്നുഹിബ്ബാൻ


كتاب شرح صحيح ابن حبان - الراجحي

[عبد العزيز بن عبد الله الراجحي]

<<  <  ج: 

4

 ص:   >  

فهرس الكتاب  كتاب العلم [١]  ما جاء في أن النبي كان يتخوف على أمته جدال المنافق


[ما جاء في أن النبي كان يتخوف على أمته جدال المنافق]


[أخبرنا أحمد بن علي بن المثنى حدثنا محمد بن مرزوق حدثنا محمد بن بكر عن الصلت بن بهرام حدثنا الحسن عن جندب البجلي في هذا المسجد: أن حذيفة حدثه قال: قال رسول الله صلى الله عليه وسلم: (إن ما أتخوف عليكم رجل قرأ القرآن، حتى إذا رئيت بهجته عليه وكان ردئا للإسلام غيره إلى ما شاء الله، فانسلخ منه ونبذه وراء ظهره، وسعى على جاره بالسيف، ورماه بالشرك، قال: قلت: يا نبي الله، أيهما أولى بالشرك، المرمي أم الرامي؟ قال: بل الرامي)].

قال شعيب الأرنؤوط: أخرجه البزار عن محمد بن مرزوق والحسن بن أبي كبشة كلاهما عن محمد بن بكر البرساني بهذا الإسناد، وقال: لا نعلمه يروى إلا عن حذيفة، وإسناده حسن.


തിരു നബിയുടെ മേൽ പ്രവചനം തീർച്ചയായും സത്യമേ ആവുകയുള്ളൂ. അത് ഇന്നത്തെ വഹാബികളിൽ യാഥാർത്ഥ്യമായതായി നമുക്ക് കാണാൻ കഴിയും താഴെ ഉദ്ധരണികൾ പരിശോധിക്കുക


അൽ മനാർ 1981 ഒക്ടോബറിൽ ഒഹാബി പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ഉമര്‍ മൗലവി പറയുന്നു.



കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍, ഇ കെ അബൂ ബക്കര്‍ മുസ്ല്യാര്‍, കൂറ്റനാട് മുസ്ല്യാര്‍ പോലെയുള്ളവര്‍ ഇന്നുമുണ്ടല്ലോ ( തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ് രിക്കുകള്‍ തന്നെ) എന്നു അല്ലാഹു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. 

 (സല്‍സബീല്‍- പുസ്തകം:2 , ലക്കം: 13 , 1985 ഡിസമ്പര്‍


ഒഹാബികൾ

 90 ശതമാനമുള്ള ഭൂരിപക്ഷ മുസ്ലിമീങ്ങളെ മുശ്രിക്കാക്കുന്നു.


എ.പി അബ്ദുൽഖാദിർ മൗലവി എഴുതുന്നു.

മക്കയിലെ മുശ്രിക്കുകൾ പാർട്ടൈം മുശ്രിക്കുകൾ

സുന്നികൾ 24 മണിക്കൂറും  (ഫുൾടൈം ) മുശ്രിക്കു കൾ

പുസ്തകം : ദൈവ വിശ്വാസം ഖുർആനിൽ  .എ.പി അബ്ദുൽഖാദിർ മൗലവി

പേജ് : 41


ലോക മുസ്ലിമീങ്ങളെ ശിർക്കാരോപിച്ച് വാളിനിരയാക്കിയ കഥകൾ വഹാബികൾ തന്നെ നമുക്ക് പറഞ്ഞു തരുന്നുണ്ട്


. സലഫീ ഭീകരതയുടെ നാള്‍വഴികള്‍ തുറന്നുകാട്ടുന്ന സലഫീ പ്രസിദ്ധീകരണങ്ങള്‍ തന്നെ ഇതിന് മതിയായ തെളിവാണ്. വഹാബി ഭീകര താണ്ഡവത്തിന്‍റെ പത്ത് ഉദാഹരണങ്ങള്‍ കാണുക.


1⃣👇🏼

💥ഇ.കെ മൗലവി എഡിറ്ററായ അല്‍ ഇത്തിഹാദ് മാസിക 1956 സെപ്തംബര്‍ ലക്കം പേജ് 3 എഴുതുന്നത് കാണുക : (1801 ഏപ്രില്‍ 20-ാം തിയ്യതി പതിനായിരം വരുന്ന ഒരു വമ്പിച്ച വഹാബി സൈന്യം കര്‍ബലാ പട്ടണം വളഞ്ഞു. പട്ടണ വാസികളില്‍ ഒരു ഭാഗത്തെ അവര്‍ കൊന്ന് കളഞ്ഞു. ഹുസൈന്‍(റ) വിന്‍റെ മഖാം കൊള്ളയടിച്ചു. അവിടേക്ക് അനറബികളായ സന്ദര്‍ശകര്‍ വഴിവാട് കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്നങ്ങളും മറ്റും അവര്‍ ശേഖരിച്ചു. ഇതൊന്നും അവരുടെ ഹൃദയത്തിന് അസഹ്യമായി തോന്നിയില്ല. എന്ത്കൊണ്ടെന്നാല്‍ ഖബറിന് വഴിവാട് കൊടുക്കുന്ന അവരുടെ നേരെ അവര്‍ക്കുണ്ടായിരുന്ന വീക്ഷണഗതി കാഫിറുകളുടെ നേര്‍ക്കുണ്ടായിരുന്ന അതേ വീക്ഷണഗതി തന്നെയായിരുന്നു.)


2⃣👇🏼

💥പിന്നീട് ഔലിയാക്കളുടെ ജാറങ്ങള്‍ പൊളിക്കുകയും അവിടെ സൂക്ഷിച്ചിരുന്ന വഴിവാടായി കിട്ടിയ ഹ ദിയ്യകളും വിലപിടിച്ച സാധനങ്ങളെയും പിടിച്ചെടുക്കുകയും മഖാമിലെ അന്തേവാസികളെ ആട്ടിയോടിക്കുകയും ചെയ്തു.(അല്‍ ഇത്തിഹാദ് മാസിക-4)



3⃣👇🏼

💥1981 ഒക്ടോബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച അല്‍മനാറില്‍ പേജ്-8 എന്‍.വി ഇബ്രാഹീം മൗലവി എഴുതുന്നു: (ഖബറുകള്‍ക്ക് നേര്‍ച്ച നേരുന്നതില്‍ ഫലമുണ്ടെന്നും പ്രതിഫലമുണ്ടെന്നും വിശ്വസിച്ചവൻ വിഢിയും വഴിപിഴച്ചവനുമാകുന്നു... അള്ളാഹുവിന്‍റെ അടുക്കലേക്ക് ആവശ്യ പൂരണത്തിന് തൻമൂലം വഴിതുറക്കുമെന്നും വിഷമങ്ങളെ അത് നീക്കുമെന്നും സുഖ സൗകര്യങ്ങള്‍ക്ക് വഴിതുറക്കുമെന്നും, ആയുസ്സിനെ സംരക്ഷിക്കുമെന്നുമൊക്കെ വിശ്വസിക്കുന്നവര്‍ അവിശ്വാസിയും മുശ്രിക്കും ആയിരിക്കും. അവനെ കൊല്ലല്‍ നിര്‍ബന്ധമാണ്.) 


4⃣👇🏼

💥ഇന്ത്യന്‍ മുസ്ലിംകളും സ്വാതന്ത്ര പ്രസ്ഥാനവും എന്ന പുസ്തകത്തില്‍ ഇ. മൊയ്തു മൗലവി എഴുതുന്നു: (പരിപാവനമായ കഅ്ബയില്‍ ഉണ്ടായിരുന്ന വിലപിടിച്ച എല്ലാ സാധനങ്ങളും രത്നങ്ങളും നാണ്യങ്ങളും അടക്കംചെയ്ത ഭണ്ഡാരം അധീനപ്പടുത്തി. അവ പട്ടാളക്കാര്‍ക്കു വീതിച്ചു കൊടുത്തു. ഖബറുകളില്‍ തുര്‍ക്കികളും മറ്റും നിര്‍മ്മിച്ചിരുന്ന ഗോപുരങ്ങളും ഖുബ്ബകളും പൊളിച്ചു നീക്കി...........................പിറ്റെ കൊല്ലം മദീന മുനവ്വറയും കൈവശപ്പെടുത്തി. അവിടെയും മക്കയില്‍ ചെയ്ത പോലുള്ള പ്രവര്‍ത്തികള്‍ ചെയ്തു. ഖബറുകളിലെ ഖുബ്ബ പൊളിച്ചത് വലിയ എതിര്‍പ്പിന് കാരണമായി.)


5⃣👇🏼

💥സൈദ്ബ്നുല്‍ ഖത്വാബ് എന്ന സ്വഹാബി വര്യന്‍റെ ഖബറിന് മുകളിലുള്ള ഖുബ്ബ പൊളിച്ചു നീക്കി. (താരീഖു മംലകത്തുല്‍ അറബിയ്യ-സ്വാലിഹ് ഉസൈമീന്‍-78)


6⃣👇🏼

💥ഏതൊരുവന്‍ അള്ളാഹു അര്‍ശിേډല്‍ ആരോഹിതനാണെന്നും ഏഴാനാകാശങ്ങള്‍ക്ക് മുകളിലാണെന്നും, സൃഷ്ടികളില്‍ നിന്നും അകന്നാണെന്നും അംഗീകരിക്കുന്നില്ലെയോ അവന്‍ കാഫിറാണ്. പശ്ചാത്തപിക്കണം. അല്ലെങ്കില്‍ അവന്‍റെ പിരടി വെട്ടപ്പെടണം. ദിമ്മികള്‍ക്കും മുസ്ലിംകള്‍ക്കും ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ അവനെ അഴുക്കിലേക്ക് എറിയപ്പെടുകയും വേണം.(അല്‍ മനാര്‍ മാസിക 2009 ജൂണ്‍)



7⃣👇🏼

💥ഖബര്‍ പൊളിച്ചും നിസ്കരിക്കാത്തവരെ തെരുവില്‍ ചെന്ന് പിടികൂടി ശിക്ഷിച്ചും വ്യഭിചാരാരോപണമുന്നയിച്ച് സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞു കൊന്നും നിയമം കയ്യിലെടുത്തുകൊണ്ടുമാണ് ഇവരുടെ പ്രബോധത്തിന്‍റെ പ്രായോഗിക രൂപം ആരംഭിച്ചത് (താരീഖു മംലകത്തില്‍ അറബിയ്യ- സ്വാലിഹ് ഉസൈമീന്‍-78)



8⃣👇🏼

💥സലഫികള്‍ ത്വാഇഫില്‍ കാണിച്ച ഭീകരതയെ കുറിച്ച് മക്കയിലെ മുഫ്തിയായ ശൈഖ് സൈനീ ദഹ്ലാന്‍ രേഖപ്പെടുത്തുന്നു: അവര്‍ ത്വാഇഫില്‍ പ്രവേശിക്കുകയും വലിയവരെന്നോ ചെറിയവരെന്നോ വിത്യാസമില്ലാതെ സര്‍വ്വരെയും കൊന്നൊടുക്കുയും ചെയ്തു. ഉമ്മാന്‍റെ നെഞ്ചകത്ത് വെച്ച് മുല കുടിക്കുന്ന കുട്ടിയെ അറുത്തു കളഞ്ഞു. വീടുകളില്‍ പ്രവേശിച്ച് അവിടെയുള്ളവരെ വകവരുത്തി. ഖുര്‍ആന്‍ പഠിച്ച് കൊണ്ടിരിക്കുന്നവരെയും പള്ളിയില്‍ നിസ്കരിക്കുന്നവരെയും കൊന്നൊടുക്കി. ശേഷം അവിടെയുള്ള സമ്പത്ത് കവര്‍ന്നെടുക്കുകയും ഗനീമത്ത് സ്വത്ത് വിതരണം ചെയ്യുന്നത് പോലെ വിതരണം നടത്തുകയും ചെയ്തു. (ഖുലാസത്തുല്‍ കലാം- സൈനീ ദഹ്ലാന്‍-274)



9⃣👇🏼

💥സലഫികള്‍ ത്വാഇഫില്‍ വെച്ച് ഒട്ടനവധി പണ്ഡിതരെ കൊന്ന് തള്ളിയതിനെ സംബന്ധിച്ച് ശൈഖ് ഇബ്രാഹീമ്ബ്നു റാവി എഴുതുന്നു: ത്വാഇഫില്‍ നിരവധി മുസ്ലിമീങ്ങളെ അവര്‍ കൊല്ലുകയും മക്കയിലെ മുഫ്തിയായ സയ്യിദ് അബ്ദുള്ളാ സാവി, മക്കയിലെ ഖാളിയായ ശൈഖ് അബ്ദുള്ളാ അബുല്‍ ഖൈറ്, ത്വാഇഫിലെ ഖാളിയായ ശൈഖ് സുലൈമാന്‍ തുടങ്ങിയ പണ്ഡിതരെയും കൊന്നു. (രിസാലത്തു ഔറാഖില്‍ ബഗ്ദാദിയ്യ- 3,4)




1⃣0⃣👇🏼  

💥വഹാബി ഭീകരതയെ കുറിച്ച് സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റു പറയുന്നു: ഏതാനും മാസങ്ങള്‍ക്ക് മുമ്പ് 1922 ഒക്ടോബറില്‍ വഹാബികള്‍ മക്കത്ത് പ്രവേശിക്കുകയും തങ്ങളുടെ മത പരിഷ്കരണ സിദ്ധാന്തങ്ങളനുസരിച്ച് അവിടുത്തെ ചില ശവ കുടീരങ്ങള്‍ നശിപ്പിച്ചു കളയുകയും ചെയ്തു. ഈ വിദ്വംസനം മുസ്ലിം രാജ്യങ്ങളില്‍ വലിയ സംഭവമുളവാക്കി (വിശ്വ ചരിത്രാവലോകനം 2-1062).



💥    പശ്ചിമേഷ്യയില്‍ ഐ.എസ് നടത്തുന്ന നര വേട്ടയും മഖ്ബറ പൊളിക്കലിനും പിന്നില്‍ സലഫികളാണെന്നും ഐ.എസ് ക്യാമ്പില്‍ വിതരണം ചെയ്യപ്പെടുന്നത് ഇബ്നു അബ്ദുല്‍ വഹാബിന്‍റെ അത്തൗഹീദ് എന്ന ഗ്രന്ഥമാണെന്നതും ഒരു പരമാര്‍ത്ഥമാണ്. സിറിയയിലെ പ്രമുഖ സുന്നീ പണ്ഡിതനായ റമളാന്‍ ബൂത്വിയെ കൊന്നതും നബിദിനമാഘോഷിച്ചതിന്‍റെ അസഹിഷ്ണുതയില്‍ ഈജിപ്തിലെ സിനായില്‍ വെച്ച് 98 വയസ്സുള്ള ശൈഖ് സുലൈമാന്‍ സൂഫി എന്ന സുന്നീ പണ്ഡിതനെ കഴുത്തറുത്തു കൊന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതും സലഫീ ഭീകരതയുടെ ഒടുവിലെ എപ്പിസോഡാണ്. സിറിയയിലും മറ്റും മഖ്ബറ തകര്‍ത്ത മാതൃകയില്‍ നാടുകാണിയിലെ സ്വാലിഹ(റ)വിന്‍റെ മഖ്ബറ തകര്‍ത്ത് വാഴ നട്ടതും, കുറ്റ്യാടിയിലെ മഖ്ബറ തകര്‍ത്തതും ഐ.എസ് ബന്ധത്തിന്‍റെ പേരില്‍ കണ്ണൂരിലെ സലഫീ മസ്ജിദ് ഇമാം പിടിക്കപ്പെട്ടതും ചേര്‍ത്തു വായിക്കുമ്പോള്‍ തീവ്രവാദത്തിന്‍റെ അടിവേര് സലഫിസത്തിലാണ് എന്നതിന് ഇനിയും തെളിവുകളാവശ്യമില്ല.


*വഹാബിസത്തെ തൊട്ട് ഇമാമുകള്‍ കാവല്‍ തേടുന്നു*

    ഇമാം സ്വാവി (റ) പറയുന്നു: ഖവാരിജുകളെ പോലെ ഇന്നും ഹിജാസില്‍ ഒരു വിഭാഗം കാണപ്പെടുന്നുണ്ട്. അവര്‍ക്ക് വഹാബികള്‍ എന്ന് പറയപ്പെടും. അവര്‍ ഉയര്‍ന്ന സ്ഥാനക്കാരാണെന്നാണ് അവരുടെ ധാരണ. പക്ഷെ അവര്‍ കള്ളന്മാരാണ്. ശൈത്വാന്‍ അവരില്‍ ആധിപത്യം സ്ഥാപിക്കുകയും ദൈവിക സ്മരണ അവരെ തൊട്ട് മറപ്പിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ പിശാചിന്‍റെ പക്ഷക്കാരാണ്. പിശാചിന്‍റെ പക്ഷക്കാരാവട്ടെ നശിച്ചവരുമാണ്. അവരുടെ അടിവേര് അറുക്കപ്പെടലിനെ അള്ളാഹുവിനോട് നാം ചോദിക്കുന്നു. (തഫ്സീറുസ്സ്വാവി 5-78)  


    

          💥  *ഒടുവില്‍ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ നാളിതുവരെ കടുത്ത അസഹിഷ്ണുത വെച്ചു പുലര്‍ത്തിയവര്‍ 'സഹിഷ്ണുത'യുടെ പ്രമേയത്തില്‍ സമ്മേളനം കഴിച്ചു. ഓര്‍ക്കുക, ഈ തീവ്രവാദ അടിവേരുകള്‍ക്ക് 'പച്ച' ക്കൊടി കാണിക്കാന്‍ ഇനിയും രാഷ്ട്രീയ   നേതൃത്വം തയ്യാറായാല്‍, ഉറപ്പ്, സലഫിസം നിങ്ങളെയും കൊണ്ടേ പോവൂ.*

🖋🖋🖋🖋🖋🖋🖋🖋🖋


📚

〰〰〰〰〰〰〰〰〰

🌳🌳🌳🌳🌳🌳🌳🌳🌳




ബറക്കത്ത് :മുത്ത് നബിﷺ യുടെ ജുബ്ബ കൊണ്ട് രോഗ ശമനം പ്രതീക്ഷിക്കുന്നു.

 മുത്ത് നബിﷺ യുടെ ജുബ്ബ കൊണ്ട് രോഗ ശമനം പ്രതീക്ഷിക്കുന്നു.


അന്യ സ്ത്രീ - പുരുഷന്മാർ ഒരുമിച്ച് യാത്രയാവാമെന്ന് വഹാബീ മതത്തിന്റെ ഗവേഷണം*


 

ബറക്കത്ത് എടുക്കൽ മഹാന്മാരെ ആസാറുകളെ കൊണ്ട്


 

മഹാന്മാരുടെ കൈ ബറക്കത്തിനു വേണ്ടി ചുംബിക്കാം


 

നോമ്പ്കാരൻ സുബ്ഹഹിക്ക് ശേഷ േ വും ഭക്ഷണം കഴിക്കാംഷ


 

അല്ലാഹു ആകാശത്തിലോവഹാബികൾ തീരുമാനമായിട്ടില്ല

 അല്ലാഹുവിലുള്ള വിശ്വാസം 

*പേരോട് ഉസ്താദിനെ*

*കൊണ്ട് മൗലവിമാർ*

*കുടുങ്ങിയ രംഗങ്ങൾ.*

▪️▪️▪️▪️▪️▪️▪️▪️▪️


*അല്ലാഹു ആകാശത്തിൽ*

*എന്ന് മൗലവിമാർ പഠിപ്പിക്കുന്നു.*

"അല്ലാഹു ആകാശത്താണെന്നുള്ളതിന് വിശുദ്ധ ഖുർആനിൽ ഒരുപാട് ആയത്തുകൾ കാണാൻ സാധിക്കും. "

(അൽ മനാർ 2005 ഏപ്രിൽ പേജ്: 49)


"യഥാർത്ഥത്തിൽ അള്ളാഹു ആകാശത്തിൽ ആണെന്നുള്ളത് ഒരു പച്ച പരമാർത്ഥമാകുന്നു."

(ഫാത്തിഹയുടെ തീരത്ത്

പേജ് 126 ഉമർ മൗലവി

കെ എൻ എം) 


 *ഇതിനെതിരെ പേരോട് ഉസ്താദിന്റെ ചോദ്യം*

*അൽമനാർ ഉദ്ധരിക്കുന്നു*

"അല്ലാഹു ആകാശത്താണെങ്കിൽ ആകാശം സൃഷ്ടിക്കുന്നതിന് മുമ്പ് അല്ലാഹു എവിടെ? "

(അൽമനാർ 2007 നവംബർ പേജ് :50)


*കുടുങ്ങിയപ്പോൾ അല്ലാഹു*

*ആകാശത്താണെന്ന*

*വിശ്വാസം മാറ്റുന്നു*


 അല്ലാഹു ഏതെങ്കിലും ഒരു ആകാശത്തിന്റെ പരിധിയിൽ ആണെന്ന് ആരും വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിക്കാവതും അല്ല. മറിച്ച് ഏഴ് ആകാശങ്ങൾക്കും മീതെ എല്ലാറ്റിനും ഉപരിയായി അല്ലാഹു സ്ഥിതി ചെയ്യുന്നു.

(അൽമനാർ 2017 നവംബർ പേജ്: 50)


*എല്ലാറ്റിനും മുകളിൽ എന്ന് പറയുമ്പോൾ അവിടം സൃഷ്ടിച്ചതാര്? അതിനുമുമ്പ് അല്ലാഹു എവിടെയായിരുന്നു.??*


ഉസ്താദിന്റെ ചോദ്യം

ഇപ്പോഴും പ്രസക്തമായി

തന്നെ നിലനിൽക്കുന്നു.

=====================

        i s r a j k u t t i y a d i    

     

*✍️aslamsaqafi payyoli*

Wednesday, January 25, 2023

മിഅ്റാജ് ദിനത്തിലെ നോമ്പിന്ന് വളരെയേറെ മഹത്വമുണ്ട്.

 മിഅ്റാജ് ദിനത്തിലെ നോമ്പിന്ന് വളരെയേറെ മഹത്വമുണ്ട്. 

ശൈഖ് ജീലാനി(റ) തൻ്റെ പ്രസിദ്ധ ഗ്രന്ഥമായ ഗുൻയത്തിൽ ഇത് പറയാൻ വേണ്ടി മാത്രം ഒരു അദ്ധ്യായം തന്നെ കൊണ്ടുവന്നിട്ടുണ്ട്. 

◉ فصل: في فضل صيام يوم السابع والعشرين من رجب[عبد القادر الجيلاني، الغنية لطالبي طريق الحق، ٣٣٢/١] 

റജബ് 27 ന് അനുഷ്ഠിക്കുന്ന നോമ്പിൻ്റെ മഹത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന അധ്യായം - (അൽ ഗുൻയത് - 1/361)

ശേഷം അവിടുന്ന് ഉദ്ധരിക്കുന്നു. 

◉ من صام يوم السابع والعشرين من رجب كتب له ثواب صيام ستين شهرًا،  [عبد القادر الجيلاني ,الغنية لطالبي طريق الحق ,1/332] 

റജബ് ഇരുപത്തിഏഴിന്‍റെ പകലില്‍ നോമ്പ് അനുഷ്ഠിച്ചു ധന്യമാക്കിയാൽ അറുപത് കൊല്ലത്തെ ഇബാദത്തുകളുടെ പ്രതിഫലം അല്ലാഹു അവന് എഴുതപ്പെടുന്നതാണ്. (ഗുന്‍യത്ത്:1/332)

അബൂ ഹുറൈറ(റ) വിനെ തൊട്ട് ഈ ഹദീസ് ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദായ ഹുജ്ജത്തുൽ ഇസ്ലാം ഇമാം അബൂ ഹാമിദുൽ ഗസ്സാലി(റ) റജബ് 27 ലെ നോമ്പ് സുന്നതാണ് എന്ന് പറഞ്ഞു കൊണ്ട് തന്റെ ഇഹ്‌യയിൽ ഉദ്ധരിക്കുന്നുണ്ട്. "റജബ് ഇരുപത്തി ഏഴിനുള്ള നോമ്പ് അറുപത് മാസത്തെ നോമ്പിന് തുല്യമാകുന്നു." (ഇഹ്‍യാഅ് 1/361).


ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) പറയുന്നു:

 - قيل: ومن البدع: صوم رجب، وليس كذلك، بل هو سنةٌ فاضلةٌ، كما بينتُه في «الفتاوى» وبسطت الكلام فيه. ( فتح المبين بشرح الأربعين - ١/٢٢٦)

 -  റജബിലെ നോമ്പ് ബിദ്അതാണെന്ന് ആരൊക്കെയോ പറഞ്ഞിട്ടുണ്ട്. അത്‌ ശരിയല്ല. മറിച് വളരെ ശ്രേഷ്ഠമായ സുന്നതാണത്. ഇത്‌ വിശാലമായി ഞാൻ ഫത്താവയിൽ പ്രതിപാദിച്ചിട്ടുണ്ട്. (ഫതഹുൽ മുബീൻ -1/226)


ഏതോ ഒരു പണ്ഡിതൻ റജബ് മാസത്തെ നോമ്പിനെ കുറിച്ചുള്ള ഹദീസുകൾ ളഈഫാണെന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ അന്നത്തെ നോമ്പിൽ നിന്ന് വിരോധിക്കുന്നുണ്ടെന്ന് ഇബ്നു ഹജറുൽ ഹൈതമി(റ)വിനോട് പരാതിയുമായി വന്നത് തന്റെ ഫത്താവയിൽ കാണാം. മഹാൻ മറുപടി നൽകി:

وأمّا اسْتِمْرارُ هَذا الفَقِيهِ عَلى نَهْيِ النّاسِ عَنْ صَوْمِ رَجَب فَهُوَ جَهْلٌ مِنهُ وجُزافٌ عَلى هَذِهِ الشَّرِيعَةِ المُطَهَّرَةِ فَإنْ لَمْ يَرْجِع عَنْ ذَلِكَ وإلّا وجَبَ عَلى حُكّامِ الشَّرِيعَةِ المُطَهَّرَةِ زَجْرُهُ وتَعْزِيرُهُ التَّعْزِيرَ البَلِيغَ المانِعَ لَهُ

നിങ്ങൾ പറഞ്ഞ പണ്ഡിതൻ ഈ വാദത്തിൽ തന്നെ ഉറച്ചു നിൽക്കുകയും ജനങ്ങളെ ഈ മാസത്തിലെ നോമ്പിൽ നിന്ന് തടയുകയും ചെയ്യുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ വിവര ശൂന്യത മാത്രമാണത്. ഈ ദീനിന്റെ പരിശുദ്ധമായ ശരീഅതിന്റെ പേരിലുള്ള അശ്രദ്ധയുമാണ്. ഈ വാദത്തിൽ നിന്നദ്ധേഹം പിൻവാങ്ങിയിട്ടില്ലെങ്കിൽ ശരീഅഃത് നടപ്പിൽ വരുത്തുന്ന ഹാകിമിന് അദ്ദേഹത്തിനെ അതിൽ നിന്ന് പിന്തിരിപ്പിക്കലും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കലും നിർബന്ധമാണ്.

ഇബ്നു ഹജർ(റ) വീണ്ടും പറയുന്നു.

◉والذي يَنْهى عَنْ صَوْمِهِ جاهِلٌ مَعْرُوفٌ بِالجَهْلِ ولا يَحِلُّ لِمُسْلِمٍ أنْ يُقَلِّدَهُ (فتاوي الكبرى الفقهية -٢/٥٤)

റജബിലെ നോമ്പിനെ എതിർക്കുന്നവർ വിഡ്ഡിയാണ്. അറിയപ്പെട്ട പരമ വിഡ്ഢി. അവനെ ഒരു മുസ്‌ലിമിനും പിന്തുടരാൻ പറ്റുകയില്ല.! (ഫതാവൽ കുബ്റാ- 2/54)


മിഅ്റാജ് ദിനത്തില്‍ തന്നെ നോമ്പ് സുന്നത്താണെന്ന് മറ്റു പല കര്‍മശാസ്ത്ര ഇമാമുകള്ളും വ്യക്തമാക്കിയിട്ടുണ്ട്.

അല്ലാമ സുലൈമാനുൽ ജമൽ(റ) രേഖപ്പെടുത്തുന്നു.

മിഅ്റാജിന്റെ ദിവസത്തിലെ നോമ്പ് സുന്നതാണ്.(ഹാഷിയത്തുൽ ജമൽ:3/468)

◉ ويستحب صوم يوم المعراج [حاشيةالجمل٣/٤٦٨]


#പുറമെ എല്ലാ അറബി മാസങ്ങളിലും 27,28,29 തിയ്യതികളില്‍ നോമ്പ് സുന്നതാണെന്നു എല്ലാ ഫുഖഹാക്കളും പഠിപ്പിച്ചിട്ടുണ്ട്. ആ നിലയില്‍ റജബ് ഇരുപത്തി ഏഴാം ദിനം നോമ്പ് സുന്നത്താണെന്ന് വ്യക്തം


#ഇനി ഹദീസ് ളഈഫാണെന്ന് പറഞ്ഞു നോമ്പിനെ നിഷേധിക്കുന്നവർക്കും ഇബ്നു ഹജർ(റ) മറുപടി കൊടുക്കുന്നുണ്ട്. ളഈഫായ ഹദീസുകൾ കൊണ്ട് പുണ്യ കർമങ്ങൾ ചെയ്യാൻ പറ്റുമെന്നത് ദീനിൽ ഇജ്മാഉള്ള കാര്യമാണ്. ബിദ്അതുകാരുടെ നേതാവായ ഇബ്നു തൈമിയ്യ പോലും അത് സമ്മതിക്കുന്നുണ്ട്.


ബിദ്അതുകാർ ഈ ഹദീസുകൾ ളഈഫാണെന്ന് പറയാൻ ഉദ്ധരിക്കുന്ന ഇബ്നു ഹജറുൽ അസ്ഖലാനി(റ) അതേ ഗ്രന്ഥത്തിൽ തന്നെ ഈ കാര്യം തുറന്നു പറയുന്നുണ്ട്.

" اشتهر أن أهل العلم يتسامحون في إيراد الأحاديث في الفضائل وإن كان فيها ضعف، ما لم تكن موضوعة" (تبيين العجب بما ورد في فضل رجب (23-26 )

ളഈഫായ ഹദീസുകൾ പുണ്യ കർമങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിൽ ഇളവ് ഉണ്ടെന്നത് അവറിവുള്ള ആളുകളിൽ നിന്ന് പ്രസിദ്ധമാണ്..


അത് കൊണ്ട് ഇത്തരം നന്മ മുടക്കികളെ നമ്മൾ കരുതിയിരുന്നേ മതിയാകൂ... 

---------------------------------------------------

കൂടുതൽ രേഖകൾക്ക് :

◉روى أبو هريرة أن رسول الله ﷺ قال من صام يوم سبع وعشرين من رجب كتب الله له صيام ستين شهرًا (٣) وهو اليوم الذي أهبط الله فيه جبرائيل عليه السلام على محمد ﷺ بالرسالة.[أبو حامد الغزالي ,إحياء علوم الدين ,1/361]

◉ وليلة النصف منه وليلة سبع وعشرين منه وهي ليلة المعراج [أبو حامد الغزالي ,إحياء علوم الدين ,1/361]

◉ قيل: ومن البدع صوم رجب، وليس كذلك بل هو سنة فاضلة، كما بينته في الفتاوي وبسطت الكلام عليه. [البكري الدمياطي ,إعانة الطالبين على حل ألفاظ فتح المعين ,1/313]

◉ إعانة الطالبين على حل ألفاظ فتح المعين ١/‏٣١٣

✍️ Mohammed Yaseen Kalluvettupara

Tuesday, January 24, 2023

വഹാബീ തൗഹീദ്: ആദർശ വ്യതിയാനങ്ങളുടെ വിചിത്രവഴികൾ

 വഹാബീ തൗഹീദ്: ആദർശ വ്യതിയാനങ്ങളുടെ വിചിത്രവഴികൾ

മുസ്‌ലിംലോക ചരിത്രത്തിൽ ഒട്ടേറെ അവാന്തര വിഭാഗങ്ങൾ പിറക്കുകയും മരിക്കുകയും വിവിധ പേരുകളിൽ പുനർ ജനിക്കുകയും ചെയ്തിട്ടുണ്ട്. ഖവാരിജുകൾ, മുഅ്തസിലുകൾ, ശീഇകൾ, മുർജിഅത്, ജബരിയ്യത്, ഖദ്‌രിയ്യത്, കർറാമിയ്യത്, റാഫിളിയ്യത് എന്നിവ ഉദാഹരണം. ഖവാരിജിസത്തിൽ നിന്നും മറ്റും ആശയങ്ങൾ സ്വീകരിച്ച് പിൽകാലത്ത് നജ്ദിൽ രൂപംകൊണ്ട പ്രസ്ഥാനമാണ് വഹാബിസം. മുഅ്തസിലതിൽ നിന്നും യൂറോപ്യൻ മാതൃകകളിൽ നിന്നും ഊർജം സ്വീകരിച്ച് ഈജിപ്തിൽ രൂപംകൊണ്ട ആശയധാരയാണ് രിളവിയ്യ/ അബ്ദവിയ്യ ചിന്തകൾ. ഇവ രണ്ടിന്റെയും മിശ്രിതമായി കേരളത്തിൽ രൂപം കൊണ്ട മുജാഹിദ് പ്രസ്ഥാനത്തിനും ഇതര അവാന്തര പ്രസ്ഥാനങ്ങൾക്ക് സംഭവിച്ച ദുർഗതി തന്നെ ഉണ്ടായി. വ്യത്യസ്ത ഗ്രൂപ്പുകളും ഉപ ഗ്രൂപ്പുകളുമായി തിരിഞ്ഞ് വിവിധ പേരുകൾ സ്വീകരിച്ച് ഖവാരിജുകളും മുഅ്തസിലുകളുമൊക്കെ ചരിത്രത്തിൽ കേട്ടുകേൾവിയായതു പോലെ, മുജാഹിദ് ആശയങ്ങളും ചരിത്രത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഒരു നൂറ്റാണ്ട് പൂർത്തിയാകുന്നതോടെ ചരിത്രത്തിൽ നിന്ന് തിരോധാനം ചെയ്യപ്പെട്ട ഒരു സംഘടനയുടെ ആദർശ വ്യതിയാനങ്ങളുടെ നാൾവഴികൾ ചരിത്രാന്വേഷികൾക്ക് വേണ്ടി ഹ്രസ്വമായി വിവരിക്കുകയാണിവിടെ.

തൗഹീദ് 1921

മറഞ്ഞ മാർഗത്തിൽ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ അല്ലാഹുവിന് മാത്രമേ കഴിയൂ എന്നും അല്ലാഹു അല്ലാതെ ഏതെങ്കിലും വ്യക്തിക്കോ ശക്തിക്കോ വസ്തുവിനോ അങ്ങനെ വല്ല കഴിവുമുണ്ടെന്ന് വിശ്വസിച്ചാൽ ആ വസ്തുവിനെ/വ്യക്തിയെ ദൈവമാക്കുന്നതിന് തുല്യമാണെന്നും അതിനാൽ അത്തരം വിശ്വാസങ്ങൾ ബഹുദൈവ വിശ്വാസം(ശിർക്ക്) ആണെന്നും പറഞ്ഞുകൊണ്ടാണ് കേരളത്തിൽ വഹാബിസം പ്രവർത്തനമാരംഭിച്ചത്. ഈ ആശയം ഉമർ മൗലവി ഫാതിഹയുടെ തീരത്ത് എന്ന പുസ്തകത്തിലും എപി അബ്ദുൽ ഖാദർ മൗലവി സംവാദങ്ങളിലൂടെ എന്ന പുസ്തകത്തിലും പറഞ്ഞതുപോലെ വ്യത്യസ്ത വഹാബി വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പ്രസിദ്ധീകരണങ്ങളായ ശബാബും വിചിന്തനവും ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യുന്നതും അവിടത്തോട് സഹായം ചോദിക്കുന്നതും കൊടിയ പാതകങ്ങളായി ലോകത്ത് ആദ്യമായി പ്രഖ്യാപിച്ച ഇബ്‌നു തൈമിയ്യയുടെ തീമിയ്യ തൗഹീദിൽ നിന്നും പാശ്ചാത്യൻ ചിന്തകളിൽ ആകൃഷ്ടനായി ഇസ്‌ലാമിനെ ഭൗതികമായി വ്യാഖ്യാനിക്കാൻ ശ്രമിച്ച റശീദ് രിളയുടെ രിളവിയ്യ തൗഹീദിൽ നിന്നും ഊർജം സ്വീകരിച്ചുകൊണ്ടാണ് കേരള വഹാബിസം ഉരുവം കൊണ്ടതെങ്കിലും, ഇബാദത്തിന്റെ നിർവചനമായി ഇവർ സ്വീകരിച്ചത് റശീദ് രിള തഫ്‌സീറുൽമനാറിൽ പറഞ്ഞ, നാം നടേ സൂചിപ്പിച്ച ആശയമായിരുന്നു. അദ്ദേഹത്തിന് മുമ്പ് ഇങ്ങനെ ഒരു നിർവചനം ലോകത്ത് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ലെന്ന് മുജാഹിദുകളുടെ താത്ത്വികാചാര്യനായിരുന്ന സലാം സുല്ലമി തന്നെ അൽ ഇസ്‌ലാഹ് മാസികയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ അല്ലാഹുവോ തിരുനബി(സ്വ)യോ സ്വഹാബികളോ പണ്ഡിത ശ്രേഷ്ഠരോ പഠിപ്പിച്ചിട്ടില്ലാത്ത സ്വന്തം തൗഹീദ് പടച്ചുണ്ടാക്കുകയും മൗലവിമാരുടെ വക്രബുദ്ധിക്കെതിരായതിനെയെല്ലാം അന്ധവിശ്വാസവും ശിർക്കും ആരോപിച്ച് സ്വയം നവോത്ഥാന കുപ്പായമണിയുകയുമായിരുന്നു വഹാബിസം. 1921 മുതൽ കേരളത്തിൽ പ്രവർത്തിച്ചു തുടങ്ങിയ ഈ വഹാബി ആദർശധാര കുറച്ചുകാലം അങ്ങനെത്തന്നെ തുടർന്നു.

മൗദൂദി തൗഹീദ് 1940
മൗദൂദി സാഹിത്യങ്ങൾ കേരളത്തിലേക്ക് ഊർന്നിറങ്ങിയതിന്റെ ഫലമായി തൗഹീദീ സംബന്ധമായ ഉപര്യുക്ത വഹാബി വാദത്തിൽ തീവ്രത പോരെന്ന് ടികെ അബ്ദുല്ല മൗലവിയെ പോലുള്ള ചിലർക്ക് തോന്നിത്തുടങ്ങി. അങ്ങനെ തൊള്ളായിരത്തി നാൽപതുകളിൽ വഹാബിസത്തിൽ പ്രവർത്തിച്ചിരുന്ന ചിലർ പിരിഞ്ഞുപോയി മൗദൂദീ തൗഹീദ് സ്വീകരിക്കുകയും കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കുകയും ചെയ്തു. അവർക്ക് ഇപ്പറഞ്ഞത് മാത്രം ശിർക്കായാൽ മതിയായിരുന്നില്ല. വോട്ട് ചെയ്യലും ഗവൺമെന്റ് ഉദ്യോഗം വഹിക്കലും തിരഞ്ഞെടുപ്പിൽ മത്സരിക്കലുമെല്ലാം ശിർക്കൻ പ്രവർത്തനങ്ങളായിരുന്നു. സ്വാതന്ത്ര്യ സമരം പോലും ഇസ്‌ലാമിക വിരുദ്ധമാണെന്ന് സിദ്ധാന്തിച്ചു. ബ്രിട്ടീഷ് ഭരണത്തിന് പകരം ഇന്ത്യൻ ജനാധിപത്യം നിലവിൽ വരുന്നത് ലാത്തക്ക് പകരം മനാത്ത വരുന്നത് പോലെയാണെന്നായിരുന്നു മൗദൂദീ മതം. അവരിപ്പോൾ എല്ലാ ശിർക്കുകളും തൗഹീദാക്കി രാഷ്ട്രീയ പാർട്ടിയായി മാറിയത് ഒരു തമാശ മാത്രം. കേരള വഹാബീ തൗഹീദിലെ പ്രഥമ വിള്ളലായിരുന്നു ഇത് – തൗഹീദിന്റെ രണ്ടാം വകഭേദം.

മോഡേൺ എയ്ജ് സൊസൈറ്റി 1970
തൊള്ളായിരത്തി അറുപതുകളിൽ പുതിയ ഒരരങ്ങേറ്റമുണ്ടായി. സിഎൻ അഹ്‌മദ് മൗലവിയായിരുന്നു നേതൃത്വം. പ്രവാചകന്മാരുടെ മുഅ്ജിസത്തുകളായിരുന്നു അദ്ദേഹത്തിന്റെ പിടുത്തം. മുഅ്ജിസത്തുകളെക്കുറിച്ചുള്ള പരാമർശങ്ങൾ ഖുർആനിലില്ലായിരുന്നെങ്കിൽ കൂടുതൽ യൂറോപ്യന്മാർ ഇസ്‌ലാമിലേക്ക് കടന്നുവരുമായിരുന്നെന്ന് സങ്കടപ്പെട്ട റശീദ് രിളയുടെ ഈ വിനീതദാസൻ ഖുർആനിനെ ശിർക്കിൽ നിന്ന് രക്ഷിക്കാൻ മുഅ്ജിസത്തുകളെ ഭൗതികമായി വ്യാഖ്യാനിച്ചു. അങ്ങനെയാണ് ഇബ്‌റാഹീം നബി(അ) നാല് പക്ഷികളെ അറവ് നടത്തി മാംസവും തൂവലുമെല്ലാം കൂട്ടികലർത്തി നാലിടങ്ങളിൽ നിക്ഷേപിച്ച ശേഷം അവയെ വിളിച്ചപ്പോൾ ജീവൻവെച്ച് പക്ഷികളെ മെരുക്കിയെടുക്കലായി ദുർവ്യാഖ്യാനിക്കപ്പെട്ടത്. ഇത് നേരെ പറഞ്ഞാൽ തൗഹീദ് പൊളിഞ്ഞ് പോകുമോ എന്ന ഭയമായിരുന്നു അദ്ദേഹത്തിന്! വഹാബി തൗഹീദിന്റെ മൂന്നാം വകഭേദമായിരുന്നു ഇത്. അബ്ദവിയ്യാരിളവിയ്യാ ധാരയുടെ തുടർച്ചയെന്നോണം സിഎന്നിന്റെ വഴിയിൽ മറ്റൊരു സംഘടനാ സംവിധാനം നിലവിൽ വന്നു – മോഡേൺ എയ്ജ് സൊസൈറ്റി. എഴുപതുകളിലായിരുന്നു ഇത്. ശാസ്ത്രത്തിന് അപ്രമാദിത്വം കൽപിക്കുന്ന ഇവരും മതപരിഷ്‌കരണ ഭ്രമവുമായി കുറെ ചുറ്റിക്കറങ്ങി.

ചേകനൂരീ തൗഹീദ് 1980
വഹാബീ സ്റ്റേജുകളിലിരുന്നു മുസ്‌ലിം മുഖ്യധാരയെ മുശ്‌രിക്കാക്കാൻ സംവാദങ്ങൾ നയിച്ച ചേകന്നൂർ മൗലവിക്ക് ഖുർആനിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോൾ കൂടെയുള്ള വഹാബികളും മുശ്‌രിക്കുകൾ തന്നെയാണെന്ന് ബോധിച്ചു. അങ്ങനെ മഖ്ബറയും മന്ത്രവും മാത്രമല്ല, ഹജറുൽ അസ്‌വദും അത്തഹിയ്യാത്തും ശിർക്കാണെന്ന് അദ്ദേഹം കണ്ടെത്തി. ഇമാമുകളെ മാത്രം തെറിവിളിച്ചാൽ പോരെന്നും സ്വഹാബികളെ, വിശിഷ്യാ കൂടുതൽ ഹദീസുകൾ നിവേദനം ചെയ്ത അബൂഹുറൈറ(റ) അടക്കമുള്ള സ്വഹാബികളെ തന്നെ ദജ്ജാലുകളായി ചിത്രീകരിക്കണമെന്നും അദ്ദേഹത്തിന് ബോധ്യമായി. തറാവീഹ് മാത്രമല്ല ഇശാഉം ചുരുക്കണമെന്ന് താൻ വാദിച്ചു. ഹദീസുകൾ മുഴുക്കെ തള്ളി. വഹാബീ തൗഹീദിന്റെ നാലാം വകഭേദം! എൺപതുകളിലായിരുന്നു ചേകന്നൂരിന്റെ വിളയാട്ടം.

തൗഹീദ് 2001(തൗഹീദുൽ അസ്മാഅ് വസ്വിഫാത്ത്)
അല്ലാഹു എങ്ങനെയാണ് എന്നതിനെക്കുറിച്ച് വഹാബികൾക്കിടയിൽ പലപ്പോഴും ഭിന്നത നിലനിന്നിരുന്നു. അല്ലാഹുവിനെ ഒരു സ്ഥലത്തും സങ്കൽപിക്കരുതെന്ന് 1930ൽ തന്നെ വക്കം മൗലവി പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിന് സ്ഥലമോ ഭാഗമോ രൂപമോ ജഡമോ ഉണ്ടെന്ന് വിശ്വസിക്കുന്നവർ കാഫിറായ മുബ്തദിഅ് ആണെന്ന് 1952 ജനുവരി മാസത്തിലെ അൽമനാറിലെ ഫത്‌വയിലും വന്നതു കാണാം. എന്നാൽ ഇബ്‌നു തൈമിയ്യയുടെ തൗഹീദ് ഇതിൽ നിന്നും ഭിന്നമായിരുന്നു. അതിൽ ആകൃഷ്ടരായ ഉമർ മൗലവിയെ പോലെയുള്ള ചിലർ അല്ലാഹു ആകാശത്തിലാണെന്നും അവൻ അർശിൽ ഇരിക്കുകയാണെന്നും എഴുതിവിട്ടു. അബ്ദുറഹ്‌മാൻ സലഫിയെ പോലുള്ളവർ ഈ ആശയം സ്ഥാപിക്കാനായി പ്രഭാഷണങ്ങൾ നടത്തി. ഇതിനെതിരെ 1996ൽ പേരോട് ഉസ്താദ് വാഴക്കാട് നടത്തിയ ഖണ്ഡന പരമ്പരകൾ ശ്രദ്ധേയം. യുവത പ്രസിദ്ധീകരിച്ച ഇസ്‌ലാം എന്ന പുസ്തകത്തിൽ അല്ലാഹുവിനെ കുറിച്ച് അവൻ അരൂപിയാണെന്നും പ്രപഞ്ചാതീതനാണെന്നും അവൻ സിംഹാസനസ്ഥനാണെന്ന ധാരണ തെറ്റാണെന്നും പ്രസിദ്ധീകരിച്ചു വന്നപ്പോൾ ഇത് ആശയ വ്യതിയാനമായി ആരോപിക്കപ്പെട്ടു. അവസാനം അത് പിൻവലിക്കേണ്ടി വന്നു. അങ്ങനെ ഭാഗവും രൂപവും സ്ഥലവുമില്ലാത്ത അല്ലാഹുവിന് പകരം കൈയും കാലും കണ്ണും മുഖവുമുള്ള ദൈവമായി വഹാബികളുടെ ‘അല്ലാഹു’ അവരോധിക്കപ്പെട്ടു. തൗഹീദിലെ ഈ പരിണാമം 2001 ജൂൺ 4ന് പുളിക്കൽ മദീനത്തുൽ ഉലൂമിൽ ചേർന്ന കെജെയു നിർവാഹക സമിതി ഔദ്യോഗികമായി അംഗീകരിച്ചു. അങ്ങനെ വഹാബി തൗഹീദിൽ-തൗഹീദുൽ അസ്മാഅ്‌വസ്വിഫാത്ത് – എന്ന ഒരു പുതിയ ഇനം കൂട്ടിച്ചേർക്കപ്പെട്ടു. സ്ഥലകാല സങ്കൽപ്പങ്ങൾക്കതീതനായ വക്കം മൗലവിയുടെയും അമാനി മൗലവിയുടെയുമൊക്കെ ദൈവം അർശിൽ ഉപവിഷ്ഠനായ കൈയും കാലും മുഖവുമുള്ള ചക്രവർത്തിയായി തിരിച്ച് വന്നു. കേരളീയ വഹാബീ തൗഹീദിന്റെ അഞ്ചാമത്തെ പതിപ്പായിരുന്നു ഇത്.
തീമിയ്യ-രിളവിയ്യ തൗഹീദ് സംഘർഷം 2002
ആയിടക്കാണ് തീമിയ്യ-രിളവിയ്യ തൗഹീദ് സംഘർഷം തലപൊക്കുന്നത്. അവ രണ്ടും രണ്ട് ധാരയാണെങ്കിലും ആത്മീയതയെ എതിർക്കുന്നതിൽ ഒന്നായതിനാൽ സമ്മിശ്രമായിട്ടാണ് കേരളത്തിലെത്തിയത്. തീമിയ്യ തൗഹീദ് തീവ്രവാദവും രിളവിയ്യ തൗഹീദ് യുക്തിവാദവുമായിരുന്നു. ഈജിപ്ഷ്യൻ തൗഹീദിൽ(രിളവിയ്യ) ജിന്ന് ബാക്ടീരിയയായിരുന്നു, സിഹ്‌റ് കൺകെട്ടായിരുന്നു, ആൺപിശാച് ആൺകൊതുകുകളായിരുന്നു. തീമിയ്യ തൗഹീദിൽ ഇവയെല്ലാം ഒറിജിനുകളും. വക്കം മൗലവിയും ഉമർ മൗലവിയും കാര്യമായി വായിച്ചത് അൽമനാറായതിനാൽ രിളവിയ്യ തൗഹീദിന് തന്നെയാണ് ആധിപത്യമുണ്ടായിരുന്നത്. അങ്ങനെ ജിന്ന് ബാധയും മാരണവും മറ്റും അന്ധവിശ്വാസമായി തന്നെ തുടർന്നു. പക്ഷേ, മന്ത്രവും ബറകത്തും കണ്ണേറും ജിന്ന് ബാധയും സിഹ്‌റിന്റെ യാഥാർഥ്യവുമൊക്കെ പ്രമാണങ്ങളുദ്ധരിച്ച് സുന്നികൾ സമർഥിക്കാൻ തുടങ്ങി. പ്രമാണങ്ങൾക്ക് മുമ്പിൽ പിടിച്ചുനിൽക്കാനാവാതെ വഹാബികൾക്ക് വാദങ്ങൾ മാറ്റേണ്ടി വന്നു. മറഞ്ഞവഴികൾ തെളിയാൻ തുടങ്ങി. അങ്ങനെ ഗൾഫിലെ തീമിയ്യ തൗഹീദിലേക്ക് ചേക്കേറാൻ ഒരു വിഭാഗം യുവാക്കൾ തീരുമാനിച്ചു. തീമിയ്യ തൗഹീദിന്റെ ഭാഗമായി ഗൾഫിൽ നിന്ന് പണത്തോടൊപ്പം ജിന്ന്, സിഹ്‌റ്, പിശാച്, മന്ത്രങ്ങൾ കൂടി ഇറക്കുമതി ചെയ്യപ്പെട്ടപ്പോൾ രിളവിയ്യ-തീമിയ്യ തൗഹീദുകൾ തമ്മിൽ തർക്കം രൂക്ഷമാവുകയും അവസാനം സംഘടന നെടുകെ പിളരുകയും ചെയ്തു. 2002ലായിരുന്നു ഇത്. തുടർന്ന് ജിന്നും സിഹ്‌റും മന്ത്രവും ബറകത്തും സംസമും ബാധയും ചികിത്സയും ഇറക്കലും കയറ്റലുമെല്ലാം അടങ്ങുന്ന തൗഹീദിന്റെ ആറാം വേർഷൻ പുറത്തിറങ്ങി. എപി അബ്ദുൽ ഖാദിർ മൗലവി നേതൃത്വം നൽകിയതിനാൽ അവർ മൗലവി ഗ്രൂപ്പ് എന്നറിയപ്പെട്ടു. സംഘടനാപരമായി ഇവരാണ് ഔദ്യോഗിക വിഭാഗം. എന്നാൽ മറ്റൊരു വിഭാഗം ബുഖാരി അടക്കമുള്ള ഗ്രന്ഥങ്ങളിലെ സ്വഹീഹായ ഹദീസുകളെ പോലും തള്ളി, സിഹ്‌റും മന്ത്രവും ബറകത്തും സംസമും ജിന്നുബാധയും ചികിത്സയുമെല്ലാം ശിർക്കൻ വിശ്വാസമാണെന്ന് പ്രചരിപ്പിച്ച് ഈജിപ്ഷ്യൻ തൗഹീദിൽ തന്നെ ഉറച്ചുനിന്നു. ഹുസൈൻ മടവൂർ നേതൃത്വം നൽകുന്ന ഗ്രൂപ്പായതുകൊണ്ട് അവർ മടവൂർ ഗ്രൂപ്പ് എന്നറിയപ്പെട്ടു.

തൗഹീദ് 2007
പക്ഷേ, മൗലവി ഗ്രൂപ്പിൽ വീണ്ടും സംഘർഷം ഉടലെടുത്തു. ചിലർ ജിന്ന് ഗവേഷണത്തിൽ കുറെയേറെ മുന്നോട്ട് പോയി എന്നതായിരുന്നു കാരണം. സ്വതന്ത്രമായ ഗവേഷണത്തിന് പരവതാനി വിരിക്കുകയും ഖുർആനിന്റെയും സുന്നത്തിന്റെയും കവാടങ്ങൾ മലർക്കെ തുറന്നിടുകയും ചെയ്ത് മുജ്തഹിദ് മുത്‌ലഖുമാരെ കൊണ്ട് കേരളം സമ്പന്നമാക്കിയ ഒരു സംഘടനയിൽ അനിവാര്യമായും സംഭവിക്കേണ്ടത് തന്നെയായിരുന്നു അത്. അങ്ങനെ ജിന്ന് ചർച്ചകൾകൊണ്ട് കേരളം സജീവമായി. കോട്ടക്കൽ വെച്ച് ജിന്ന് ആകാശത്തേക്ക് കയറിപ്പോകുന്നത് ചില മുജാഹിദുകൾ കണ്ടതായും വഹാബീ തൗഹീദ് പ്രചാരണാർഥം കൊല്ലംതോറും അവർ നടത്തിവരാറുള്ള സാൽവേഷനിൽ ജിന്ന് താത്ത വന്നിരുന്നു കുശലം പറഞ്ഞതായും മുജാഹിദുകൾക്കിടയിൽ പരക്കെ സംസാരമായി. വിഗ്രഹങ്ങൾ പാൽ കുടിച്ചതായി ചില ഹൈന്ദവ കേന്ദ്രങ്ങൾ പ്രചരിപ്പിച്ച നുണക്കഥകളെ സത്യവത്കരിക്കാൻ ചില മുജാഹിദ് പ്രഭാഷകർ ശ്രമിച്ചു. മേശവലിപ്പിൽ ജിന്ന് കുടുങ്ങാമെന്നും ജർമനിയിൽ നിന്ന് അരമണിക്കൂറിനുള്ളിൽ പിശച് മരുന്ന് കൊണ്ടുവരുന്നുണ്ടെന്നും പ്രചരിപ്പിച്ചു. പുളിക്കലും ചെറുവാടിയിലും യുവാക്കളെയും യുവതികളെയും ജിന്നിനെ ഇറക്കാൻ വേണ്ടി മാരകമായി മർദിച്ചതായി പരാതികളുയർന്നു. ഓരോ യൂണിറ്റിലും ജിന്ന് ക്ലിനിക്കുകൾ തുടങ്ങാൻ മുജാഹിദുകൾ ആവശ്യപ്പെട്ടു. സ്വന്തം പള്ളികളിൽ ജിന്ന്, സിഹ്‌റ് ചികിത്സ തുടങ്ങി. മൗലവിമാരുടെ മാരകചികിത്സകളേറ്റ് ചില മുജാഹിദ് പ്രവർത്തകർ പരലോകം പൂകിയ വിമർശനങ്ങളുമുണ്ടായി. കൊച്ചുകുട്ടികൾക്കും സാമുഹ്യപ്രവർത്തകർക്കും പത്രമാധ്യമങ്ങൾക്കും ജിന്ന് എന്നത് മുജാഹിദ് എന്നതിന്റെ പര്യായമായി മാറും വിധം കാര്യങ്ങളെത്തി.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജിന്നുകളോട് സഹായം തേടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു. സിഹ്‌റും കണ്ണേറും ജിന്ന് ബാധയുമൊക്കെ തൗഹീദിനുള്ളിൽ പെടുമെങ്കിൽ – ഭൗതികമാണെങ്കിൽ – ജിന്നിനോട് സഹായം തേടുന്നത് മാത്രം എന്തിന് അഭൗതികമാക്കണമെന്ന് ഒരു വിഭാഗം ചോദിച്ച് തുടങ്ങി. അങ്ങനെ മനുഷ്യകഴിവിനതീതമായ കാര്യങ്ങളിലുള്ള സഹായതേട്ടം എന്ന പ്രാർഥനയുടെ പഴയ നിർവചനം പൊളിച്ചു പുതിയ നിർവചനവുമായി സകരിയ്യാ സലാഹി രംഗത്തെത്തി. സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളിൽ സഹായം തേടലാണ് പ്രാർഥനയെന്ന് ഭേദഗതി ചെയ്യപ്പെട്ടു. അപ്പോൾ സൃഷ്ടിയുടെ കഴിവിൽപെട്ട കാര്യങ്ങൾ സൃഷ്ടികളോട് ചോദിച്ചാൽ അത് പ്രാർഥനയല്ലെന്നും വന്നു. വ്യക്തമായി പറഞ്ഞാൽ ജിന്ന്, പിശാചുക്കളോട് അവരുടെ കഴിവിൽപെട്ടത് തേടുന്നത് പ്രാർഥനയല്ല. ശിർക്കല്ല. 2007 ഏപ്രിൽ മാസത്തിലെ ഇസ്‌ലാഹിൽ ജബ്ബാർ മൗലവി ഇക്കാര്യങ്ങൾ വിശദീകരിച്ച് ലേഖനമെഴുതി. വിജനമായ സ്ഥലത്ത് അകപ്പെട്ട ഒരാൾ തനിക്ക് വല്ല സഹായവും കിട്ടാൻ വേണ്ടി ജിന്നുകളെയോ മലക്കുകളേയോ ഉദ്ദേശിച്ച്, അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കണേ എന്ന് വിളിച്ചുപറഞ്ഞാൽ അത് അഭൗതികമായ സഹായതേട്ടമ
െല്ലന്നായിരുന്നു മൗലവിയുടെ കണ്ടെത്തൽ. വഹാബീ തൗഹീദിന്റെ ഏഴാമത്തെ വകഭേദമായിരുന്നു ഇത്. സകരിയ്യാ സ്വലാഹിക്കൊപ്പം നിന്ന് ‘തൗഹീദ് 2007’നെ ന്യായീകരിച്ചയാളായിരുന്നു അനസ് മൗലവിയും അബ്ദുറഹ്‌മാൻ സലഫിയുമൊക്കെ.

തൗഹീദ് 2012 (എട്ടാം വകഭേദം)
തൗഹീദിന്റെ ഈ ഏഴാം വേർഷൻ പുറത്തിറങ്ങിയപ്പോൾ ചോദ്യശരങ്ങളുമായി സുന്നികൾ വഹാബിസത്തെ നേരിട്ടു. താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നിന്നും ബസിന്റെ ബ്രേക്ക് പൊട്ടിയാൽ അല്ലാഹു അല്ലാത്ത ആരെ വിളിച്ചാലും ശിർക്കാണെന്ന് പറഞ്ഞിരുന്ന വഹാബികൾക്ക് ചുരത്തിലാണെങ്കിലും കടലിലാണെങ്കിലും ഏത് പ്രതിസന്ധിഘട്ടത്തിലും പരിസരത്തുണ്ടാവാനിടയുള്ള മലക്കുകളോടോ ജിന്നുകളോടോ വിളിച്ച് തേടിയാൽ ശിർക്കല്ലെന്ന് പറയേണ്ടിവരുന്ന ഗതിയിലെത്തി. മക്കാ മുശ്‌രിക്കുകളേക്കാൾ കടുത്ത മുശ്‌രിക്കുകൾ എന്ന് ഇവരെ മടവൂർ വിഭാഗം ആക്ഷേപിച്ചു. ബദ്‌രീങ്ങളെ വിളിച്ചാൽ ശിർക്കും പിശാചിനെ വിളിച്ചാൽ തൗഹീദുമാകുന്ന വൈരുധ്യത്തെ സുന്നികൾ ചോദ്യം ചെയ്തു. ഗത്യന്തരമില്ലാതെ അഞ്ച് വർഷത്തിന് ശേഷം- 2012-ൽ മുജാഹിദുകൾ വീണ്ടും അബ്ദുറഹ്‌മാൻ സലഫിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു, അങ്ങനെ ഭൂരിപക്ഷാഭിപ്രായപ്രകാരം അഞ്ചു വർഷക്കാലത്തെ ഈ തൗഹീദ് ശിർക്കായി തീരുമാനിച്ചു. മുവാറ്റുപുഴ സുന്നി-മുജാഹിദ് സംവാദത്തിൽ വെച്ച് 2007-ലെ തൗഹീദ് ശിർക്കായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ജബ്ബാർ മൗലവിയെയും സകരിയ്യാ സലാഹിയെയും കാഫിറാക്കി സംഘടന പുറത്താക്കി. അറിയപ്പെടാൻ പ്രത്യേകിച്ച് പേരുകളൊന്നും ഇല്ലാത്തതിനാൽ ജിന്നൂരികൾ എന്നാണ് മാതൃ സംഘടനയും പൊതുജനവും അവരെ വിളിച്ചിരുന്നത്. അപ്പോൾ മറ്റൊരു പ്രശ്‌നം – 2012 പ്രകാരം 2007ലെ തൗഹീദിനെ ന്യായീകരിച്ച മറ്റു മൗലവിമാരും മുശ്‌രിക്കുകളാകുമല്ലോ? അപ്പോൾ എന്ത് ചെയ്യും? അതിനെന്തുണ്ട് പരിഹാരം? തൗബ തന്നെ! അങ്ങനെ 2007ലെ തൗഹീദ് അഞ്ച് വർഷം കൊണ്ടു നടന്നതിന് പരിഹാരമായി അനസ് മൗലവിയും സംഘവും പരസ്യമായി തൗബ ചെയ്തു! ശിർക്കിനും രിദ്ദത്തിനും തൗബയല്ല പരിഹാരം. ശഹാദത്ത് ചൊല്ലി മുസ്‌ലിമാവുകയാണ്. ഇത് പാലിക്കാത്തതിനാൽ അവർ ഇപ്പോഴും ശിർക്കിൽ തന്നെയാണെന്നത് മറ്റൊരു കാര്യം.
പിശാചിന്റെ കാൽപ്പാടുകൾ, ഇസ്‌ലാഹി പ്രസ്ഥാനം എന്ന പേരിലൊക്കെ പുസ്തകങ്ങളെഴുതി മുജാഹിദുകൾ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനമാണെന്ന് വരുത്താൻ ശ്രമിച്ചയാളാണ് അബ്ദുറഹ്‌മാൻ ഇരിവേറ്റി. സംഘടനാപരമായി മൗലവി ഗ്രൂപ്പിനൊപ്പം നിന്നിരുന്ന ഇയാൾ ഉമർ മൗലവിയും വക്കം മൗലവിയും സ്വീകരിച്ച ഈജിപ്ഷ്യൻ തൗഹീദ് അവരേക്കാൾ തീവ്രമായി സ്വീകരിച്ചയാളാണ്. സിഹ്‌റ് ഫലിക്കുമെന്ന് ബുഖാരിയിലില്ലേ എന്ന് ചോദിച്ചപ്പോൾ, ബുഖാരിയല്ല ബുഖാരിയുടെ ബാപ്പ പറഞ്ഞാലും ഞാൻ വിശ്വസിക്കില്ലെന്ന് പറഞ്ഞ യുക്തിവാദികൂടിയാണദ്ദേഹം. പക്ഷേ പുതിയ ജിന്ന് കഥകൾ കേട്ട് അന്തംവിട്ടിരിക്കുകയാണയാൾ! സാൽവേഷനിലെ ജിന്ന് താത്തയുടെ കുശലം പറച്ചിൽ കഥയൊക്കെ കേട്ടപ്പോൾ ഇദ്ദേഹം ഞെട്ടി. നേതൃത്വം അനങ്ങിയില്ല. രിളവിയ്യ തൗഹീദല്ല തീമിയ്യ തൗഹീദാണ് തങ്ങളുടേതെന്ന് അദ്ദേഹം അറിഞ്ഞിരിക്കില്ല. ചിലർ ഇരുവേറ്റിക്കൊപ്പം നിന്ന് മഞ്ഞ പുസ്തകം ഇറക്കി നോക്കി. ഫലം കണ്ടില്ല. അവസാനം സകരിയ്യ ഗ്രൂപ്പിനെ പുറത്താക്കിയതു പോലെ സംഘടന അവരെയും പുറത്താക്കി. പക്ഷേ ഒരു സംഘടനയായി ഉയർന്നു നിൽക്കാൻ മാത്രം അവർക്ക് ത്രാണിയുണ്ടായിരുന്നില്ല.
സംഘടനക്കുള്ളിൽ പിടിമുറുക്കിയ ജിന്ന് വിഭാഗത്തിന്റെ തായ്‌വേരുകൾ കണ്ട സംഘടനാ നേതാക്കളായ ടിപി അബ്ദുല്ലക്കോയയും എപി അബ്ദുൽ ഖാദിർ മൗലവിയും സ്തബ്ധരായി.. അവർ സംഘടനയെ ശുദ്ധികലശം ചെയ്യാൻ തീരുമാനിച്ചു. വ്യക്തികളെ പുറത്താക്കാൻ തുടങ്ങിയാൽ പട്ടിക അനന്തമായി നീളുമെന്നു മാത്രമല്ല, പുറത്താക്കപ്പെട്ടവർക്ക് ഹീറോ പരിവേഷം കിട്ടുകയും ചെയ്യും. അങ്ങനെയാണ് അവരാ കടും കൈ ചെയ്തത്. യുവജന വിദ്യാർഥി സംഘടനകളുടെ സംസ്ഥാന, ജില്ല, മണ്ഡല, ശാഖ കമ്മിറ്റിയെ മുഴുവനും പിരിച്ചുവിടുക! എന്നിട്ട് ജിന്നൂരികളിൽ നിന്ന് പരിപൂർണമായും മുക്തമായ അഡ്‌ഹോക്ക് കമ്മിറ്റികൾ രൂപീകരിക്കുക… അങ്ങനെ ചരിത്രത്തിലാദ്യമായിട്ടായിരിക്കാം ഒരു സംഘടന എല്ലാ പോഷക ഘടകങ്ങളുടെയും മുഴുവൻ കമ്മിറ്റികളെയും പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റികളുണ്ടാക്കി. തുടർന്ന് യുവജനങ്ങളെ ജിന്ന് വിമുക്ത തൗഹീദ് പഠിപ്പിക്കാ
ൻ പദ്ധതികൾ തയ്യാറാക്കി. ജീവിതം മുഴുവൻ തൗഹീദ് പഠിപ്പിച്ചിട്ടും അതിനുവേണ്ടി ആഗോള മുസ്‌ലിംകളെ കാഫിറാക്കിയിട്ടും അവസാനം ശിർക്കിലകപ്പെട്ടുപോയ മക്കളെ നന്നാക്കിയെടുക്കാൻ കോഴിക്കോട് പ്രൊഫ്‌കോൺ(പ്രൊഫഷണൽ വിദ്യാർഥികളുടെ സമ്മേളനം) നടത്താൻ തീരുമാനിച്ചു. പക്ഷേ, പിരിച്ചുവിടപ്പെട്ടവരും അതേ ദിവസത്തിൽ അതേ പേരിൽ അതേ പ്രമേയത്തിൽ അതേ പരിപാടി നടത്തുന്നു. മറ്റൊരു സ്ഥലത്ത് – മലപ്പുറത്ത്! ഇതിനാണ് ഔദ്യോഗികമായി പിളരുന്നതിനു മുമ്പ് ഔദ്യോഗികമായി പിളരുക എന്നു പറയുന്നത്.
സക്കരിയ സ്വലാഹിയെ പുറത്താക്കിയതോടെ പ്രഭാഷകരെല്ലാം സ്വലാഹിയുടെ കൂടെ മറുകണ്ടം ചാടി. ഹുസൈൻ സലഫി, ബാലുശ്ശേരി അടക്കമുള്ള തീപ്പൊരി പ്രഭാഷകരെല്ലാം ഒരു ഭാഗത്ത്. മരത്തേക്കാൾ വലിയ കൊമ്പായി ഈ ഗ്രൂപ്പ് വളർന്ന് സംഘടനയെ വെല്ലുവിളിച്ച് നാടുനീളെ ദഅ്‌വാ സമ്മേളനങ്ങൾ, എക്‌സിബിഷൻ, സംവാദങ്ങൾ, മുഖാമുഖങ്ങൾ, പ്രോഫ്‌കോൺ, വെല്ലുവിളികൾ… അങ്ങനെ മൗലവി ഗ്രൂപ്പ് വീണ്ടും പിളർന്നു.
ശിർക്ക് ഹറാമും ഹലാലും സുന്നത്തുമാകുന്നു!
മൂന്ന് ഗ്രൂപ്പുകളായി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ പുതിയ ഗ്രൂപ്പിൽ പൊട്ടിത്തെറി തുടങ്ങി. ആദ്യമേ മൂന്ന് വിഭാഗം ഈ ഗ്രൂപ്പിലുണ്ട്. മുമ്പ് ശിർക്കായിരുന്ന ജിന്നിനോട് തേടുക എന്ന കാര്യം ശിർക്കല്ലെന്ന് മൂന്ന് കൂട്ടരും പറയുമ്പോഴും അത് ഹറാമാണെന്ന് ഒരു വിഭാഗവും അനുവദനീയമാണെന്ന് വേറൊരു വിഭാഗവും സുന്നത്താണെന്ന് ഒരു ന്യൂനപക്ഷവും! അതിന്റെ പിറകെയാണ് ലബ്ബ ദാരിമി നാരിയ്യത്തു സ്വലാത്തുമായി രംഗപ്രവേശം ചെയ്തത്. അദ്ദേഹം പറയുന്നത് നാരിയ്യത്തു സ്വലാത്തിൽ ശിർക്കില്ല എന്നാണ്. ആ വിഷയത്തിൽ അവർ തമ്മിൽ ഒരു സംവാദം നടന്നുകഴിഞ്ഞു. ഇപ്പോൾ അവർക്ക് വേറെ പലതും അനുവദനീയമായിത്തുടങ്ങിയിട്ടുണ്ടത്രെ! അദ്ദേഹത്തിന്റെ പിന്നിലും അനുയായികളുണ്ട്. ഇങ്ങനെ കലശലായ ആശയപ്രതിസന്ധി നേരിടുന്ന അന്തരീക്ഷത്തിലാണ് നേതാവായ സ്വലാഹി സംഘടനാ സംവിധാനങ്ങളോട് അതൃപ്തി പ്രകടിപ്പിച്ച് സ്വയം പുറത്ത് പോയത് ഇപ്പോൾ ഇവർ വിസ്ഡം ഗ്രൂപ്പ് എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. തൗഹീദിന്റെ ഒമ്പതും പത്തും വകഭേദങ്ങൾ ഇതിൽ ഉൾചേർന്നിട്ടുണ്ട്.

മടവൂർ ഗ്രൂപ്പിലും പട
ഇത്രയും പറഞ്ഞത് മൗലവി ഗ്രൂപ്പിനെക്കുറിച്ചാണ്. എന്നാൽ മടവൂർ ഗ്രൂപ്പിലും പടയാണ്. അഭൗതികതയുടെ മാനദണ്ഡം അവിടെയും പല കോലത്തിലാണ്. ശബാബ് എഡിറ്റർക്ക് ജിന്നിനോട് തേടുന്നത് പ്രാർഥനയല്ല. എന്നാൽ സെക്രട്ടറിക്ക് അത് പ്രാർഥനയാണ്. സലാം സുല്ലമിക്ക് സിഹ്‌റ് ഫലിക്കുമെന്ന വിശ്വാസം കടുത്ത ശിർക്കാകുന്നു. റഊഫ് മദനിക്ക് അത് തൗഹീദും. തിരുനബി(സ്വ)യുടെ തിരുശേഷിപ്പുകൾകൊണ്ട് ബറകത്തെടുക്കൽ സലാം സുല്ലമിക്ക് ശിർക്കാണ്. എന്നാൽ സിപി ഉമർ സുല്ലമിക്ക് തൗഹീദാണ്. സംസം വെള്ളം കുടിക്കുന്നത് ചിലർക്ക് തൗഹീദും മറ്റു ചിലർക്ക് ശിർക്കുമാണ്. അവരെ വേണമെങ്കിൽ അതിയുക്തിവാദികൾ, മതയുക്തിവാദികൾ, മിതയുക്തിവാദികൾ എന്നിങ്ങനെ മൂന്നായി തിരിക്കാം. സലാം സുല്ലമി ഒന്നാം ഗ്രൂപ്പിലും സിപി രണ്ടാം ഗ്രൂപ്പിലും മദനി മൂന്നാം ഗ്രൂപ്പിലും. തൗഹീദിന്റെ 10, 11 പതിപ്പുകൾ ഉൾചേർന്നിട്ടുണ്ട്. ഏറ്റവും വലിയ തമാശ ഓരോരുത്തരുടെയും പക്ഷ പ്രകാരം ഇതര മുജാഹിദ് ഗ്രൂപ്പുകൾ മുഴുവൻ കാഫിറുകളാണെന്നതാണ്.

സംയുക്ത തൗഹീദ് 2016
എന്നാൽ ജിന്ന് വിഭാഗത്തിലും പിന്നീട് അപസ്വരമുണ്ടാകുന്നതാണ് നാം കാണുന്നത്. ഈ വിഭാഗം പൂർണ്ണമായി ഗൾഫ് സലഫികളെ അനുകരിക്കുകയാണല്ലോ ചെയ്തിരുന്നത്. നേതൃനിരയിലുള്ള ചിലർ ഗൾഫ് സലഫിസത്തിൽ കുറേ കൂടി തീവ്രമായി ചിന്തിക്കാൻ തുടങ്ങി. നിലവിലുള്ള സംഘടനാ സംവിധാനങ്ങൾ തന്നെ ആഗോള സലഫിസത്തിന് എതിരാണെന്നും ആശയങ്ങളിലും നിലപാടുകളിലും ഇന്ത്യയുടെ ബഹുസ്വരതയെ പാടെ അവഗണിച്ച് തീവ്ര സലഫിസം ഇറക്കുമതി ചെയ്യണമെന്നുമുള്ള നിലപാടുകൾ മുളപൊട്ടുന്നത് ഈ പ്രവണതയിൽ നിന്നാണെന്ന് ന്യായമായും സംശയിക്കാം. ക്രിസ്ത്യാനികളോടുള്ള സമീപനം പോലും കേരളത്തിലെ സുന്നികൾ അർഹിക്കുന്നില്ലെന്നും അവരുമായുള്ള വിവാഹബന്ധം അസാധുവാണെന്നും സ്വത്ത് അനന്തരം എടുക്കാനോ കൊടുക്കാനോ പാടില്ലെന്നും അടക്കമുള്ള ലേഖനങ്ങൾ അൽ ഇസ്‌ലാഹ് മാസികയിൽ പ്രസിദ്ധീകരിച്ചത് ഈ ചിന്താധാരയുടെ ഫലമായിരിക്കാം. ഈ മാസികയിൽ ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളധികവും തീവ്ര സലഫികളുടെ ലേഖനങ്ങളുടെ പരിഭാഷയാണ്. ഈ നീക്കത്തിന്റെ അപകടം മനസ്സിലാക്കി ഒരു വിഭാഗം ജനാധിപത്യ സംവിധാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് നീങ്ങി. മദ്ഹബീ ഭദ്രത മുന്നോട്ട് വെക്കുന്ന ഇസ്‌ലാമിന്റെ താത്ത്വികതയും സൂഫീ ജീവിതം പ്രകാശിപ്പിക്കുന്ന ഇസ്‌ലാമിന്റെ പ്രായോഗികതയും വലിച്ചെറിഞ്ഞവർ മുജ്തഹിദ് മുത്‌ലഖുമാരായി വേഷം കെട്ടിയപ്പോൾ സ്വാഭാവികമായും ചിലർ അത്തിക്കാട്ടും ദമ്മാജും മൊസൂളും സ്വപ്നം കണ്ടു.
ഇത്തരം തീവ്രവാദ പ്രവണതകളുടെ വേരുകൾ തീവ്ര സലഫിസത്തിലും അവയുടെ വേരുകൾ ഔദ്യോഗിക മുജാഹിദ് പ്രസ്ഥാനത്തിലും ചെന്നുമുട്ടുന്നതായി പല കോണുകളിൽ നിന്നും വിമർശനങ്ങളുയർന്നപ്പോഴാണ് ജിന്ന് വിഭാഗത്തെ പാടെ മാറ്റിനിർത്തി, മത യുക്തിവാദികളായ മടവൂർ വിഭാഗവുമായി ലയിക്കുന്നതിനെ കുറിച്ച് മൗലവിഗ്രൂപ്പ് സഗൗരവം ചിന്തിക്കുന്നതെന്നാണ് മനസ്സിലാകുന്നത്. ഇരുമ്പുലക്ക വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചാൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും സംഘടനയുടെ രേഖകളൊന്നുമില്ലാതെ പ്രയാസപ്പെട്ട് കഴിയുന്ന മടവൂർ വിഭാഗത്തെ സംബന്ധിച്ചിടത്തോളം ആസ്വാദ്യകരമായ ഒരു ഓഫറായിരുന്നു അത്. പത്തിലേറെ വിഷയങ്ങളിൽ ശിർക്കിൽ തുടരുന്ന വിഭാഗമാണെങ്കിലും, അത്രയും വിഷയങ്ങളിൽ തങ്ങളെ ഹദീസ് നിഷേധികളായി ചിത്രീകരിച്ചവരാണെങ്കിലും ഒരു തൽക്കാല അഡ്ജസ്റ്റ്‌മെന്റിന് അവർ തയ്യാറായി. അങ്ങനെ ഐക്യപ്പെരുന്നാളിലെ ബിരിയാണിച്ചെമ്പിന് താഴെ ആരോപണ പ്രത്യാരോപണങ്ങൾക്ക് ഇന്ധനമായി വർത്തിച്ച ശിർക്ക് കുഫ്‌റുകൾ ഒരുപിടി ചാരമായി മാറി. ഇത്ര ലളിതമാണ് ശിർക്കെങ്കിൽ ഒത്തിരിയൊത്തിരി ലയനങ്ങളും പിളർപ്പുകളും ഇനിയും പ്രതീക്ഷിക്കാം.
ഹുസൈൻ മടവൂരിനെ ഔദ്യോഗിക ഗ്രൂപ്പ് ആദരിച്ചു. അണികൾ എല്ലാ ശിർക്കുകളും മറന്ന് ഒന്നായി. പക്ഷെ 1921ലെ തൗഹീദിനെ കൃത്യമായി തന്റെ ആത്മാവിലേക്കാവാഹിച്ച സലാം സുല്ലമിയും സംഘവും സംയുക്ത തൗഹീദിൽ നിന്നും മെല്ലെ മെല്ല മാറിനിന്നു. അങ്ങനെ സിഹ്‌റ്, കണ്ണേറ്, ബറകത്ത്, ജിന്നുബാധ, മലക്കുകളുടെ സഹായം എന്നീ വിശ്വാസങ്ങളെല്ലാം ശിർക്കായി ചിത്രീകരിച്ചിരുന്ന കേരള വഹാബികളുടെ പ്രഥമ ആദർശാടിത്തറ സലാം സുല്ലമിയുടെ നിര്യാണത്തോടെ വംശനാശം നേരിട്ടു. ചുരുക്കത്തിൽ, ഒരു നൂറ്റാണ്ട് പൂർത്തിയായതോടെ കേരളീയ മുസ്‌ലിം ഉൾപ്പിരിവുകൾക്ക് ഒരു ഡസൻ തൗഹീദ് വകഭേദങ്ങൾ സമ്മാനിച്ച് അതിന്റെ മൂല തന്തു അസ്തമിച്ചു.

2018-ലെ ചാഞ്ചാട്ടം

സൃഷ്ടികൾക്ക് നൽകപ്പെടാത്ത കഴിവിൽ നിന്ന് സഹായം ചോദിക്കലാണ് പ്രാർഥനയെന്നും അതിനാൽ ജിന്നിനോട് അവർക്ക് കഴിവ് നൽകപ്പെട്ട വിഷയത്തിൽ സഹായം ചോദിക്കൽ ശിർക്കല്ലെന്നും സിദ്ധാന്തിക്കുന്ന വിസ്ഡം ഗ്രൂപ്പാണ് പിന്നീട് മുഖാമുഖ-ഖണ്ഡനാദി പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായത്. ഫൈസൽ മൗലവിയായിരുന്നു ഇവരുടെ താരം. നബി തങ്ങൾ ഖബറിൽ ജീവിച്ചിരിക്കുകയാണെന്നും നമ്മുടെ സലാമുകൾക്ക് ഉത്തരം ചെയ്യുന്നുണ്ടെന്നുമൊക്കെ തൗഹീദ് അപ്‌ഡേഷന്റെ ഭാഗമായി ഈ വിഭാഗം മനസ്സിലാക്കിയിട്ടുണ്ട്. അപ്പോൾ നബിതങ്ങളോട് അവിടത്തേക്ക് കഴിവ് നൽകപ്പെട്ട വിഷയത്തിൽ സഹായം ചോദിക്കൽ ശിർക്കാവുകയില്ലല്ലോ. ബിലാലുബ്‌നുൽ ഹാരിസ്(റ) തിരുനബിയുടെ ഖബറിന്നരികിൽ ചെന്ന് തങ്ങൾക്ക് മഴ കിട്ടാൻ വേണ്ടി അല്ലാഹുവിനോട് തേടാൻ ആവശ്യപ്പെട്ട സംഭവം ഉദ്ധരിച്ചുകൊണ്ട് 2018-ൽ ഒരു സുന്നീപ്രവർത്തകൻ ഈ മൗലവിയോട് കാഞ്ഞങ്ങാട് മുഖാമുഖത്തിൽ വെച്ച് ഒരു ചോദ്യം ഉന്നയിച്ചു. ബിലാൽ(റ) ചെയ്തത് ഇസ്തിഗാസ എന്ന പ്രാർഥനയല്ലെന്നും അതിനാൽ ശിർക്കാവുകയില്ലെന്നുമായിരുന്നു മറുപടി. മന്ത്രവും ബറകത്തും പോലും ശിർക്കായിരുന്ന വഹാബീ തൗഹീദ് 1921-ൽ നിന്നും 2021-ലെത്തുമ്പോഴേക്കും ഇസ്തിഗാസയടക്കം തൗഹീദാകുന്ന വൈചിത്ര്യത്തിലാണ് എത്തിച്ചേർന്നത്! പ്രവർത്തകരുടെ അതിശക്തമായ സമ്മർദത്തെ തുടർന്ന് അത് മാറ്റിപ്പറഞ്ഞ് തൗബ ചെയ്തു എന്നത് മറ്റൊരു തമാശ. ചാഞ്ചാട്ടവും തൗബയുമൊന്നും വഹാബിസത്തിൽ പുത്തരിയല്ലല്ലോ.
ഇതിൽ പരാമർശിക്കാത്ത വേറെയും ഇനം മുജാഹിദുകളുണ്ട്. തിരുനബി(സ്വ) ചെയ്യാത്തതൊക്കെ ബിദ്അത്താണെന്ന് വാദിക്കുന്നവർ. ഇവർ ആട് മുജാഹിദുകളെന്ന് അറിയപ്പെടുന്നു. തിരുനബി ആട് മേച്ച് ജീവിച്ചതുകൊണ്ട് അവർ അങ്ങനെ തന്നെ ജീവിതം കഴിക്കാനാണ് തീരുമാനം-സംഘടന പാടില്ലത്രെ! കാരണം തിരുനബി(സ്വ) സംഘടന ഉണ്ടാക്കിയിട്ടില്ലല്ലോ. സംഘടന പാടില്ലെന്ന് സിദ്ധാന്തിക്കുന്ന സംഘടന! സുബൈർ മങ്കടയാണ് അതിന്റെ നേതാവ്. ഒരേ ഡോക്ടറെ തന്നെ വീണ്ടും കൺസൽട്ട് ചെയ്യുന്നതും വാക്‌സിനേഷൻ ചെയ്യുന്നതും വാഹനത്തിലും മറ്റും തവക്കൽത്തു അലല്ലാഹ് എന്ന ബോർഡ് വെക്കുന്നതുമെല്ലാം ശിർക്കാണെന്ന് വാദിക്കുന്ന ചില എക്‌സ്ട്രിമിസ്റ്റുകളുമുണ്ട്. വേറൊരു കൂട്ടർ വഹാബീ തൗഹീദ് ശരിയാണെന്ന് മനസ്സിലാക്കിയ ഹതഭാഗ്യരാണ്. എന്നാൽ ഒരു ഗ്രൂപ്പിലുമില്ല.
സൂറത്തുൽ അൻആമിലെ 159-ാം സൂക്തം ഏറെ പ്രസക്തമാണ് ഇവരുടെ കാര്യത്തിൽ. തീർച്ചയായും തങ്ങളുടെ മതത്തെ ഭിന്നിപ്പിക്കുകയും വ്യത്യസ്ത ഗ്രൂപ്പുകളായി തീരുകയും ചെയ്തവരുമായി നബിയേ അങ്ങേക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹു നോക്കും. അവരുടെ ചെയ്തികളുടെ ഫലം അവർക്ക് അവൻ അനുഭവിപ്പിക്കുകയും ചെയ്യും.

ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

Monday, January 23, 2023

ചാലിലകത്ത്_സലഫിയോ_???...

 #മൗലാനാ_ചാലിലകത്ത്_സലഫിയോ_???...


പ്രൗഢമായ സമസ്ത മലപ്പുറം ആദർശ സമ്മേളനത്തിൽ ബദ്റുസ്സാദാത്തിന്റെ സനദ് വിശദീകരണ പ്രഭാഷണം സലഫികളെയാകെ വിഭ്രാന്തിയിലാക്കിയിട്ടുണ്ട്. പലരും പഴയ നിലപാടുകൾ മറന്ന് ഹാലിളകി പല പോസ്റ്റുകളുമായി വരുന്നുണ്ട്.


അബ്ദുൽ മലിക് സലഫിയുടെ പോസ്റ്റ് വായിക്കാനിടയായി. മുജാഹിദുകളുടെ പൂർവ്വ നേതാക്കൾ തന്നെ പലപ്പോഴും തങ്ങളുടെ പക്ഷക്കാരനല്ല എന്ന് കൃത്യമായി രേഖപ്പെടുത്തിയ മഹാഗുരു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെ സലഫിയാക്കാൻ അദ്ദേഹം കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. അതിന് ന്യായമായി സലഫി കൊണ്ട് വന്ന കാര്യങ്ങൾ ബഹു രസകരവുമാണ്.


ചാലിലകത്തിനെ സലഫിയാക്കാൻ മൗലവി കൊണ്ട് വന്ന ന്യായങ്ങൾ കാണാം.


1. ചാലിലകത്ത് മദ്റസയിൽ ബോർഡ് ഉപയോഗിച്ചിരുന്നു.


2. മദ്റസയിൽ ചോക്ക് ഉപയോഗിച്ചിരുന്നു.


3. മദ്റസയിൽ പരീക്ഷ നടത്തിയിരുന്നു.


4. പാഠ്യപദ്ധതി പരിഷ്കരിച്ചു.


5. പെൺകുട്ടികളെ സ്കൂളുകളിലേക്ക് അയച്ചു.


6. വനിതാ കോളേജ് നിർമിച്ചു.


ഇതൊക്കെയാണത്രെ ചാലിലകത്തിനെ സലഫിയാക്കാൻ കാരണം. ഓത്തുപള്ളിയിൽ ബെഞ്ചും ഡെസ്ക്കും ഉപയോഗിച്ചിരുന്നു എന്ന് കൂടി സലഫിക്ക് പറയാമായിരുന്നു.


എന്നാൽ വഹാബികളുടെ മാത്രം സവിശേഷതകളായ ഹദീസ് നിഷേധം, പരസ്പരം കാഫിറാക്കൽ, മുശ് രികാക്കൽ, ജിന്നിനെ വിളിച്ച് സഹായം തേടൽ, ജിന്ന് സഹായ കേന്ദ്രങ്ങൾ സ്ഥാപിക്കൽ, മത യുക്തിവാദം ഇവകളിൽ ഏതെങ്കിലും ചാലിലകത്ത് ചെയ്തിരുന്നോ ? ഇങ്ങനെ ചാലിലകത്ത് ചെയ്തിരുന്നുവെങ്കിൽ നിങ്ങൾക്ക്  ചാലിലകത്തിനെ സലഫിയാക്കാമായിരുന്നു.


കേരളത്തിൽ നിന്ന് ആദ്യമായി വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ ഉപരിപഠനത്തിന് പോയ പണ്ഡിതൻ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. അവിടെ മഹാനായ അഅ്ലാ ഹസ്റത്തിന്റെ ശിഷ്യത്വവും സ്വീകരിച്ചിരുന്നു. ബാഖിയത്തിൽ നിന്ന് ലഭിച്ച പുതിയ അനുഭവങ്ങളും രീതികളും കേരളത്തിൽ നടപ്പിൽ വരുത്താൻ ശ്രമിച്ചപ്പോൾ ഉണ്ടായ ചില സ്വാഭാവിക വിമർശനങ്ങൾക്കപ്പുറം ഒരിക്കൽ പോലും മുശ്രിക്കാക്കലുകളോ കാഫിറാക്കലുകളോ ഇന്ന് ബിദ്അത്തിന്റെ കക്ഷികൾ വാദിച്ചുകൊണ്ടിരിക്കുന്ന പുത്തനാശയങ്ങളോ ഒരിക്കലും മഹാനായ മൗലാനാ ചാലിലകത്തിന്റെ ചരിത്രത്തിൽ ഒരു നവീനവാദിക്കും കാണിക്കാൻ കഴിയില്ല .


മഹാനരെ സലഫി വൽകരിക്കാൻ മൗലവി കൊണ്ട് വന്ന മറ്റൊരു ന്യായം ചാലിലകത്ത് മുജാഹിദ് നേതാവായിരുന്ന KM മൗലവിക്ക് മകളെ വിവാഹം ചെയ്തു കൊടുത്തു എന്നതാണ്. 1919 ൽ വഫാതായ ചാലിലകത്ത് 1922 ൽ രൂപം കൊണ്ട പ്രസ്ഥാനത്തിന്റെ നേതാവിന് വിവാഹം ചെയ്ത് കൊടുത്തു എന്നത് കാടടച്ച് വെടിവെക്കൽ മാത്രമാണ്. 


സലഫി പറയുന്ന മറ്റൊരു ന്യായം ചാലിലകത്തിന്റെ മക്കൾ മുജാഹിദായിരുന്നു എന്നതാണ്. മക്കൾ മുജാഹിദ് ആയാൽ പിതാവ് മുജാഹിദാണെന്ന് വരുമോ ?അങ്ങിനെയെങ്കിൽ നബിയുളളാഹി നൂഹ് (അ) മിന്റെ മക്കൾ കാഫിറുകൾ ആയിരുന്നല്ലോ, ആയതിനാൽ നൂഹ് നബിയും അങ്ങനെയാണെന്ന് സലഫി പറയുമോ ?


കേരളത്തിൽ അഹ് ലുസ്സുന്നയുടെ ആശയാദർശങ്ങൾ പ്രചരിച്ചത് ചലിലകത്തിന്റെ ശിഷ്യൻമാരായ ചെറുശ്ശേരി അഹമ്മദ് മുസ്ലിയാർ, ശംസുൽ ഉലമാ ഖുതുബി മുഹമ്മദ് മുസ്ലിയാർ എന്നിവരിലൂടെയും അവരുടെ ശിഷ്യൻമാരിലൂടെയുമായിരുന്നു എന്നത് ചാലിലകത്തിന്റെ ആദർശം കൃത്യമായി നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.

 മൗലാനാ ചാലിലകത്തിന്റെ വഫാത്തിന് ശേഷം ഗുരുവിൽ നിന്ന് ലഭിച്ച പാരമ്പര്യവും ആദർശവും വിശ്വാസധാരയും കൈവെടിഞ്ഞവർക്ക് ഒരിക്കലും ആ പരമ്പരയിൽ കണ്ണിചേരാൻ കഴിയില്ലെന്നത് തലക്ക് വെളിവുള്ള ആർക്കും ബോധ്യപ്പെടുന്ന വസ്തുതയാണ്.


ചുരുക്കത്തിൽ മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (ന.മ)നല്ല നൂറ് ഗ്യാരണ്ടി സുന്നിയായിരുന്നു. അത് കൊണ്ടാണല്ലോ നേരത്തേ സൂചിപ്പൂപിച്ച പോലെ പൂർവ്വ കാല സലഫി നേതാക്കൾ ചാലിലകത്ത് സലഫി പണ്ഡിതനായിരുന്നില്ല എന്ന് വ്യക്തമായി രേഖപ്പെടുത്തിയത്.


" മൗലാന ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയെ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കളിൽ പ്രമുഖനായി ചിലർ വിശേഷിപ്പിക്കാറുണ്ട്. അതു ശരിയല്ല... എന്നാൽ നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. മൗലാന ഒരിക്കലും  തൗഹീദ് പ്രസ്ഥാനത്തിന്റെ നായകനായിരുന്നില്ല. "

(കെ ഉമർ മൗലവി,ഓർമ്മകളുടെ തീരത്ത് 54, 57)


"മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി യഥാർത്ഥത്തിൽ സലഫി ആയിരുന്നില്ല "

(ഇസ്ലാഹി പ്രസ്ഥാനം കെ എൻ എം പേജ് 58)


പി.പി. ഉവൈസ് അദനി വെട്ടുപാറ

9656424078

Sunday, January 22, 2023

അല്ലാഹുവിലുള്ള വിശ്വാസം :* *ഹുസൈൻ സലഫി കുഫ്റിലും ശിർക്കിലും എന്ന് മടവൂർ ഗ്രൂപ്പ്*

*അല്ലാഹുവിലുള്ള വിശ്വാസം :*




*ഹുസൈൻ സലഫി കുഫ്റിലും ശിർക്കിലും എന്ന് മടവൂർ ഗ്രൂപ്പ്*


 അല്ലാഹുവിന്റെ സിഫത്തുകളെ വ്യാഖ്യാനിക്കരുത് എന്ന ഹുസൈൻ സലഫി അടക്കമുള്ള ജിന്നൂരികളുടെ വാദം അല്ലാഹുവിനെ കേവലം ഒരു മനുഷ്യനാ ക്കുകയാണ് എന്നും ഇതുവഴി ഗുരുതരമായ ശിർക്കിലും കുഫ്റിലും ആണ് ജിന്നൂരികൾ അകപ്പെട്ടിരിക്കുന്നത് എന്നും മടവൂർ ഗ്രൂപ്പ് നേതാവ് മൊയ്തീൻ സുല്ലമി.


 സലഫികൾ: ജല്പനകളും

 വസ്തുതകളും എന്ന

 പുസ്തകത്തിൽ നിന്ന് :


" സിഫാത്തുകളെ സന്ദർഭമനുസരിച്ച് വ്യാഖ്യാനിച്ച സലഫുകളുടെ മാർഗ്ഗം വിട്ട് അല്ലാഹുവിന്റെ കയ്യും, കാലും, മൂക്കും, കണ്ണും, മുഖവും, ചിരിയും പറഞ്ഞ് അല്ലാഹുവിനെ കേവലം ഒരു മനുഷ്യനാക്കിയിരിക്കുകയാണ്...

അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർ അല്ലാഹുവിന്റെ സിഫത്തുകളെ വ്യാഖ്യാനിച്ചത് മറച്ചുവെച്ച് മടവൂരികളും മുഅതസിലുകളുമാണ് അല്ലാഹുവിന്റെ സിഫത്തുകളെ വ്യാഖ്യാനിക്കുന്നവർ എന്ന് പരിഹസിച്ച ഈ മുറി മൊല്ല(ജിന്ന് ഗ്രൂപ്പ് നേതാവ്)ഇപ്പോൾ ചെന്ന് ചാടിയിരിക്കുന്നത് ഗുരുതരമായ ശിർക്കിലും കുഫ്റിലും ആണ്. അഥവാ കുട്ടികൾ പന്തെറിയുന്നതുപോലെ  അവന്റെ വലതു കൈകൊണ്ട് അവൻ എറിയും എന്ന വാചകം അല്ലാഹുവിനെ ഉപമ പറഞ്ഞു അവനു തുല്യനെ സൃഷ്ടിക്കലാണ്.അല്ലാഹുവിന് തുല്യനെ സൃഷ്ടിക്കലും ഉപമ പറയലും ശിർക്കും കുഫ്റും ആണ്.

(പേജ് 13)


*✍️aboohabeeb payyoli*

നിസ്കാരത്തിെ റഫർളുകൾ വഹാബി പരിണാമം

 









*നിസ്കാരത്തിന്റെ ഫർളുകൾ

ഒഹാബീ പരിണാമങ്ങൾ* 



*1923 ൽ 14 ഫർളുകൾ*

هرب

കേരള വഹാബികളുടെ നേതാക്കളായ എം.സി.സി. മൗലവി, ഇ കെ  മൗലവി, ടി.കെ. മൗലവി എന്നിവരാൽ വഹാബി മദ്രസാ വിദ്യാർത്ഥികൾക്ക് തയ്യാർ ചെയ്തതും 1923 മാർച്ച് 13ന് തിരൂരങ്ങാടിയിൽ അടിച്ചതുമായ 'കിതാബുൻ അവലു ഫിൽ അലിയ്യാ ത്തി എന്ന പുസ്തകത്തിന്റെ 15-ാം പേജിൽ എഴുതുന്നു. "നിസ്കാരത്തിനു 14 ഫർളുകളുണ്ട്. 

തുടർന്നുള്ള 8 പേജുകളിലായി മുസ്ലിം പണ്ഡിതലോകം അംഗീകരിച്ച നിസ്കാരത്തിന്റെ 14 ഫർളുകളും വിശദീകരിച്ചു തന്നെ എഴുതിയിട്ടുണ്ട്.


*1983 ൽ 14 ൽ നിന്നും പത്തരയായി*


 വഹാബി മദ്രസകളിലെ അഞ്ചാം ക്ലാസിലേക്ക് വേണ്ടി കേരള നദ് വത്തുൽ മുജാഹിദീൻ വിദ്യാഭ്യാസ വിഭാഗം അംഗീകരിച്ച ഇസ്ലാമിക കർമശാസ്ത്രം (*1983*) എന്ന പുസ്തകത്തിൽ ഇങ്ങനെ കാണാം. ഇന്ന നിസ്കാരം നിർവ്വഹിക്കുന്നു എന്ന ഉദ്ദേശം, അല്ലാഹു അക്ബർ എന്ന് പറഞ്ഞുകൊണ്ട് തക്ബീത്തുൽ ഇഹ്റാം ഫാത്തിഹ റുകൂഹ്, ഇഅ്തിദാല്, സൂജൂദ്, രണ്ടു സുജൂ കൾക്കിടയിലെ ഇരുത്തം, അത്തഹിയ്യാത്ത്, സലാം ചൊല്ലൽ  തുടങ്ങിയവ അടക്കത്തോടും ക്രമത്തോടും കൂടി നിർവ്വഹിക്കൽ നിസാരത്തിന്റെ ഫർളുകൾ ആകുന്നു. പേജ് 33)


നോക്കുക നിസ്കാരത്തിന്റെ ഫർളുകൾ പതിനാലിൽ നിന്നും പത്തരയായി ചുരുക്കപ്പെട്ടിരിക്കുന്നു. കാരണം നിയ്യത്ത് പറഞ്ഞിട്ടുണ്ടങ്കിലും   ഇന്നനിസ്കാരം എന്ന് കരുതുക എന്ന് മാത്രമാണ്  ഇവിടെ പറഞ്ഞിരിക്കുന്നത് ഫർളാണെങ്കിൽ ഫർളാണെന്നും, നിസ്കരിക്കുന്നു  എന്നും കൂടി കരുതിയാൽ മാത്രമാണല്ലോ നിയ്യത്ത് പൂർത്തിയാവുക

അത്കൊണ്ടുതന്നെ നിയ്യത്തിനെ “അരയായിട്ടേ ഇവിടെ കണക്കാക്കേണ്ടതുള്ളൂ.

 നിയ്യത്തിൽ നിന്നും മേൽ ഭാഗവും ? ക നബി സ്വ യുടെ മേൽ സ്വലാത്ത് ചൊല്ലൽ എന്ന പുണ്യമേറിയ ഫർളടക്കം. നിൽക്കാൻ കഴിവുള്ളവൻ ഫർളു നിസ്കാരത്തിൽ നിൽക്കൽ, അത്തഹിയ്യാത്തിനും സ്വലാത്തിനും വേണ്ടി ഇരിക്കൽ എന്നീ ഫർളുകളാണ് നിസ് കാരത്തിൽ ന്നും ആധുനിക വഹാബികൾ കട്ടെടുത്തിരിക്കുന്നത്


നബി സ്വയെ കേവലം സാധാരണ മനുഷ്യനായി തീരുമാനിച്ചതായിരിക്കാം നബി സ്വ യുടെ മേൽ സ്വലാത്ത് ചൊല്ലുന്നത് എടുത്ത് കളഞ്ഞത്തിന് കാരണം. ബാക്കിയുള്ളത് തന്ത്രവും . ഇനിയും മുന്നോട്ട് നീങ്ങിയാൽ നിസ്കാരത്തിൽ വഹാബികൾ നടത്തിയ കവർച്ച അതി ഭീകരമാണെന്ന് നമുക്കു മനസ്സിലാക്കാം.


1985 ൽ നമസ്കാരത്തിന്റെ ഫർളുകൾ 9



1985ൽ ആധുനിക വഹാബികളുടെ പാഠശാലയിലെ മൂന്നാം ക്ലാ സിലേക്ക് വേണ്ടി തയ്യാറാക്കപ്പെട്ടതും കേരള നദ് വത്തുൽ മുജാ ഹിദീൻ വിദ്യാഭ്യാസ വിഭാഗം പ്രസിദ്ധീകരിച്ചതുമായ ഇസ്ലാമിക കർമ ശാസ്ത്രം എന്ന പുസ്തകത്തിൽ പറയുന്നത് കാണുക.


തക്ബീറത്തുൽ ഇഹ്റാം. ഫാത്തിഹ, റുകൂഅ്. ഇ അതി ദാല്, സുജൂദ്. ഇടയിലെ ഇരുത്തം, അത്തഹിയ്യാത്ത്, സ്വലാത്ത്, സലാം ചൊല്ലൽ എന്നീ നിസ്കാരത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾക്ക് നിസ്കാരത്തിന്റെ ഫർളുകൾ എന്ന് പറയുന്നു. കർമശാസ്ത്രം ഒന്നാം ഭാഗം പേജ് 28)


നിസ്കാരത്തിന്റെ ഫർളുകൾ വീണ്ടുമിതാ ഒമ്പതായി ചുരുക്ക പ്പെട്ടിരിക്കുന്നു. നിസ്കാരത്തിന്റെ മർമ്മപ്രധാന ഘടകമായ നിയ്യത്തടക്കം നിൽക്കാൻ കഴിവുള്ളവൻ ഫർള് നിസ്കാരത്തിൽ നിൽക്കൽ അടങ്ങിത്താമസിക്കൽ, അ ഹിയ്യാത്തിനും സ്വലാത്തിനും വേണ്ടി ഇരിക്കൽ ക്രമപ്രകാരം അനുഷ്ടിക്കൽ തർതീബ് എന്നീ അഞ്ച് ഫർളുകളാണ് 1985 ആയപ്പോഴേക്കും നിസ്കാരത്തിൽ നിന്നും ആധുനികവഹാബികൾ കട്ടെടുത്തത് ഏതെങ്കിലും ഒരു ഫർള് നഷ്ടപ്പെട്ടാൽ നിസ്കാരം സ്വീകാര്യമല്ലെന്ന വസ്തുത പണ്ഡിതലോകം അംഗീ കരിച്ചതാണല്ലോ. വഹാബികൾ പോലും. ഈ കാര്യം സമ്മതിച്ചിട്ടു എങ്കിൽ അഞ്ചു ഫർളുകൾ കട്ട് ആധുനിക വഹാബികളുടെ നിസ്കാരത്തിന്റെ സ്ഥിതി എന്ത് അവരെ തുടർന്ന് നിസ്കരിക്കു നിന്റെ ഹാലെന്ത്.ആധുനിക വഹാബികളും സ്വന്തം നേതാ ക്കളും തമ്മിലെ ബന്ധമെന്ത് സ്വന്തം നേതാക്കളുടെ നാലയലത്ത് പോലും ആധുനിക വഹാബികൾക്ക് സ്ഥാനമുണ്ടോ? 


അൽഭുതമെന്ന് പറയട്ടെ ഈ തോന്നിവാസത്തിനെതിരെ സുന്നി പണ്ഡിതന്മാരുടെ ഗർജനം മുഴങ്ങിയപ്പോൾ ചില വഹാബികൾ ആ പ്രസ്ഥാനത്തിൽ നിന്നുതന്നെ രാജിവച്ചു. മറ്റു ചിലർ രാജി ഭീഷണിയുമായി വഹാബി കേന്ദ്രത്തെ സമീപിച്ചു. ഉടനെ വഹാബികൾ യോഗം ചേർന്ന് ഫർളുകൾ കൂട്ടാൻ തീരുമാനിച്ചു. അടുത്ത പതിപ്പിൽ അത് ചേർത്തിക്കൊടുക്കാമെന്ന് പറഞ്ഞു രാജിക്കൊരുങ്ങിയവരെ പിന്തിരിപ്പിച്ചു.


*1987 ൽ വീണ്ടും 14*


പിന്നീട് മൂന്നാം ക്ലാസിലേക്കുള്ള മേൽ പുസ്തകം 1987ൽ പ്രസി സീകരിച്ചപ്പോൾ അതിൽ ഇപ്രകാരം ചേർത്തു. 'തക്ബീറത്തുൽ ഇഹ്റാം

ഫാതിഹ അത്തഹിയ്യാത്ത്, സ്വലാത്ത്, സലാം ചൊല്ലൽ തുടങ്ങിയ നിസകാരത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾക്ക് നിസ്കാരത്തിന്റെ ഫർള് എന്ന് പറയുന്നു. നിയ്യത്ത്. കഴിവുള്ളവൻ ഫർള് നിസ്കാരത്തിൽ നിൽക്കുക. അത്തഹിയ്യാത്ത്, സ്വലാത്ത് എന്നിവ ഇരുന്ന് നിർവ പിക്കുക. ഓരോ പ്രവൃത്തിയിലും അടങ്ങിത്താമസിക്കുക. നിസ്കാരരൂപത്തിന്റെ ക്രമം തെറ്റാതെ ചെയ്യുക എന്നിവയും ഫർളുകളായി ഗണിക്കപ്പെടുന്നു. കർമ  ശാസ്ത്രം പേജ് 29)


ഇവിടെ നിസ്കാരത്തിന്റെ ഫർളുകൾ പതിനാലായി എഴുതിയിട്ടാണങ്കിലും ഈ പുസ്തകത്തിൽ നിന്നും നിസ്കാരം മനസ്സിലാക്കിയ വഹാബികളുടെ അടുത്ത തലമുറയിൽ നിന്ന് രസകരവും അത്ഭുതകരവുമായ ഒരു നിസ്കാരമായിരിക്കും ലോകം കാണേണ വരിക അഥവാ 1987ൽ ഒമ്പതിൽ നിന്നും പതിനാലിലേക്ക് കുതിച്ചു കയറിയ വഹാബിഫർളുകളിൽ തർത്തീബ് വേണമെന്ന് വഹാബികൾ സമ്മതിക്കുന്നു. എങ്കിൽ മേൽ പുസ്തകം പഠിച്ച വഹാബികൾ സലാം വീട്ടിയതിനുശേഷം നിയ്യത്ത്, നിൽക്കുക അടങ്ങിത്താമസിക്കുക അത്തഹിയ്യാത്തിനും സ്വലാത്തിനും വേണ്ടി ഇരിക്കുക തുടങ്ങിയ കാര്യങ്ങൾ  നിർവഹിക്കേണ്ടിവരും. കാരണം മറ്റൊരു രൂപവും പ്രസ്തുത പുസ്തകത്തിലില്ല.


ചുരുക്കത്തിൽ പതിനാല് ഫർളുകൾ എഴുതിയിട്ടുണ്ടെങ്കിലും അത് തലതിരിഞ്ഞതാണെന്ന് മനസ്സിലാക്കാവുന്നതാണ്. എന്നാൽ 1993 ൽ ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ അതിൽ 14 ഫർളുകളും യഥാക്രമം എഴുതിയിട്ടുണ്ട്. എന്നിരുന്നാലും അഞ്ചാം ക്ലാസി ലേക്കുള്ള പുസ്തകത്തിൽ 93 വരെ മുമ്പ് പറഞ്ഞ പത്തര ഫർള് തന്നെയായിരുന്നു എഴുതിയിരിക്കുന്നത്.


എന്നാലിതാ പ്രസ്തുത പുസ്തകം 1993ൽ പ്രസിദ്ധീകരിക്കപ്പെട്ട . അതിൽ നിസ്കാരത്തിന്റെ ഫർളുകൾ പതിനൊന്നരയായി ഉയർത്തപ്പെട്ടിരിക്കുന്നു. സ്വലാത്ത് എന്ന ഫർളാണ് വഹാബികൾ ഇവിടെ പുതുതായി ചേർത്തിരിക്കുന്നത്. ആരുടെ നിർബന്ധത്തിന് വഴങ്ങിയാണാവോ വഹാബികൾക്ക് ഇതെഴുതേണ്ടി വന്നത്. 1983ൽ അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിലുള്ള പത്ത് പതിനൊന്നാക്കി ഉയർത്താൻ 10 കൊല്ലം വേണ്ടിവന്നു. അപ്പോൾ ഇത് 14 തന്നെ ആവാൻ എത്രകാലം വേണ്ടിവരുമെന്ന് വായനക്കാർ ചിന്തിക്കുക.


എന്നാൽ തിസ്കാരത്തിന്റെ ഫർള് മുഴുവനും പാലിച്ചെങ്കിലെ നമസ്കാരം സാധുവാകുകയുള്ളൂ എന്നും ഈ പുസ്തകത്തിൽ വഹാബി സമ്മതിക്കുന്നുണ്ട്. സമ്മതിക്കുന്നുണ്ട്. അടിസ്ഥാനത്തിൽ 14 ഫർളെന്ന്  പഠിക്കുന്ന .മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ പതിനൊന്നര ഫർള് എന്ന് പഠിക്കുന്ന അഞ്ചാം ക്ലാസിലെ ക്ലാസിലെ വിദ്യാർത്ഥികളുടെ നിസ്കാരം സ്വഹീഹല്ലെന്ന് പറയേണ്ടിവരുന്നു ആകയാൽ വല്ല വഹാബികളുടെ നിസ്കാരത്തിൻറെ ഫർളുകൾ പല കൊല്ലങ്ങളിൽ പല ക്ലാസുകളിൽ ജനങ്ങളുടെ ആക്ഷേപത്തിന് അനുസരിച്ച് വ്യത്യസ്തമാണെന്ന് സാരം പോരെ പൂരം .


സത്യം ഇതായിരിക്കെ അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും പട്ടി മുന്നോട്ട് എന്ന മട്ടിലാണ് വഹാബികൾ നീങ്ങുന്നത് .വഹാബികൾ നിസ്കാരത്തിൽ നിന്നും സ്വലാത്ത് അടക്കം പല ഫർളുകളും കട്ടെടുത്തതും ആക്ഷേപത്തിനും അനുസരിച്ച് പലതും കൂട്ടി ചേർത്തതും എല്ലാം മുകളിൽ കൊടുത്ത ഉദ്ധരണികളിൽ നിന്നെല്ലാം വളരെ വ്യക്തമായി നാം മനസ്സിലാക്കിയത് ആണല്ലോ .ബുദ്ധിയുള്ള ഒരാൾക്കും നിഷേധിക്കാനാകാത്ത ഈ നഗ്ന സത്യത്തിനെതിരെ ഒരു ആധുനിക വഹാബി കൊഞ്ഞനം കാട്ടുന്നത് കാണുക നമസ്കാരത്തിൽ അത്തഹിയാത്തിന് ശേഷമുള്ള സ്വലാത്ത് മുജാഹിദ് പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്തിട്ടില്ല തല്പരകക്ഷികൾ പ്രചരിപ്പിക്കുന്ന നുണകളിൽ ഒന്നാണ് ഈ ആരോപണം സംശയനിവാരണത്തിന് കേരള നദ് വത്തുൽ മുജാഹിദീൻ വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ചതും മുജാഹിദ് മദ്റസകളിൽ പഠിപ്പിക്കപ്പെട്ടു വരുന്നതുമായ മൂന്നാം തരത്തിലേക്കുള്ള ഇസ്ലാമിക കർമ്മശാസ്ത്രം എന്ന പുസ്തകം 26 പേജ് പരിശോധിച്ചു നോക്കുക 1989 ഡിസംബർ വാല്യം 35 നമ്പർ 7 പേജ് 41


 വായനക്കാരെ വഹാബി സ്വലാത്ത് കട്ടു എന്ന് പറയുന്നത്  തല്പരകക്ഷിയുടെ  നുണയാണത്ര .  ഈ വർഗ്ഗം ഇത്രകണ്ട് നശിച്ചുപോയതി സഹദപ്പിക്കുക. അവസാനകാലം പച്ചക്കള്ളം പറയുന്ന ഒരു വിഭാഗം ദജ്ജാലുകൾ വരാനുണ്ട് എന്ന തിരുവചനം യാഥാർത്ഥ്യമായിരിക്കുന്നു


*അസ്‌ലം സഖാഫി പരപ്പനങ്ങാടി*

*

 

Tuesday, January 17, 2023

ബാങ്ക് വിളി: ഹദീസ് നിഷേധം തുടരുന്നു*

 *ബാങ്ക് വിളി: ഹദീസ് നിഷേധം തുടരുന്നു*


നൂറ്റാണ്ടുകളായി ലോക മുസ്‌ലിംകൾ പുണ്യകർമമായി ചെയ്ത് പോരുന്ന ഒരു ആചാരമാണ് പ്രസവിച്ച ഉടനെ കുട്ടിയുടെ ചെവികളിൽ ബാങ്കും ഇഖാമത്തും കൊടുക്കുക എന്നുള്ളത്. നാല് മദ്ഹബുകളും അംഗീകരിച്ച ഒരു ശ്രേഷ്ഠ കർമമാണിത്. സലഫികൾക്കിത് ഒരാനാചാരമാണ്. കഴിഞ്ഞ ദിവസം കാസർകോഡ് നടന്ന  മുജാഹിദ് (ജിന്ന്) സമ്മേളനത്തിൽ ഈ ബാങ്ക് വിളി അനാചാരമാണെന്ന് ഒരിക്കൾക്കൂടി പ്രഖ്യാപിച്ചതോട് കൂടി നവജാത ശിശുവിന്റെ ചെവിയിലെ ബാങ്ക് വിളി ഒരിക്കൽ കൂടി ചർച്ചയായിരിക്കുകയാണ്.


 പ്രസ്തുത ബാങ്ക് വിളിയുടെ പ്രാമാണിക വശങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.


ഇമാം തിർമിദി  അബൂ റാഫിഅ് എന്നവരിൽ നിന്ന് ഉദ്ധരിക്കുന്നു:  "ഫാത്വിമ ബീവി (റ) ഹസൻ , ഹുസൈൻ (റ) എന്നവർക്ക് ജന്മം നൽകിയപ്പോൾ തിരുനബി കുഞ്ഞിന്റെ ചെവികളിൽ ബാങ്ക് കൊടുക്കുന്നത് ഞാൻ കണ്ടു."

ശേഷം ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്നും ഇമാം തിർമിദി പ്രസ്ഥാവിക്കുന്നുണ്ട്. 


1514 - حَدَّثَنَا مُحَمَّدُ بْنُ بَشَّارٍ، قَالَ: حَدَّثَنَا يَحْيَى بْنُ سَعِيدٍ، وَعَبْدُ الرَّحْمَنِ بْنُ مَهْدِيٍّ، قَالاَ: أَخْبَرَنَا سُفْيَانُ، عَنْ عَاصِمِ بْنِ عُبَيْدِ اللهِ، عَنْ عُبَيْدِ اللهِ بْنِ أَبِي رَافِعٍ، عَنْ أَبِيهِ قَالَ: رَأَيْتُ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَذَّنَ فِي أُذُنِ الحَسَنِ بْنِ عَلِيٍّ حِينَ وَلَدَتْهُ فَاطِمَةُ بِالصَّلاَةِ.

هَذَا حَدِيثٌ حَسَنٌ صَحِيحٌ


ഈ ഹദീസ് ഇമാം അഹമദ് (റ)  മുസ്നദിലും (27186) ഇമാം അബൂദാവൂദ് സുനനിലും (5105) ഇമാം ത്വബ്റാനി മുഅ്ജമുൽ കുബ്റയിലും (926) ഇമാം ഹാകിം മുസ്തദ്റകിലും (4827) ഇമാം ബൈഹഖി ശുഅബുൽ ഈമാനിലും (8252) നിവേദനം ചെയ്തിട്ടുണ്ട്. വേറെയും നിരവധി  മുഹദ്ദിസുകൾ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കുന്നുണ്ട്.


ഇങ്ങിനെയുള്ള ഹദീസുകളുടെ വെളിച്ചത്തിൽ പൂർവസൂരികളായ  നൂറുകണക്കിന് അഇമ്മത്തുകളാണ് നവജാത ശിശുവിന്റെ ചെവികളിൽ  ബാങ്ക് കൊടുക്കൽ സുന്നത്താണ് എന്ന് രേഖപെടുത്തിയിരിക്കുന്നത്. ഇവരെന്നും കാണാത്ത ദുർബലത സലഫികൾക്ക് എവിടെ നിന്നാണ് ലഭിച്ചത്.


ഇമാം തിർമിദിക്ക് പുറമെ ഈ ഹദീസ് സ്വീകര്യയോഗ്യമാണെന്ന് മുഹദ്ദിസുകളായ ഇമാം ഹാകിം മുസ്തദ്റകിലും ഇമാം അബ്ദുൽ ഹഖ് അഹ്കാമിലും  ഇമാം ബഗവി മസ്വാബീഹുസ്സുന്നയിലും (3/ 146) ഇമാം ഇബ്നു മലിക് ശർഹുൽ മസ്വാബീഹിലും (4/ 533) ഇമാം മുള്ഹിരി അൽ മഫാതീഹിലും (4/ 495)

ഇമാം ഇബ് ഹജർ അൽ ഹൈതമി തുഹ്ഫത്തുൽ മുഹ്താജിലും (9/ 376) രേഖപെടുത്തിയിട്ടുണ്ട്. 


ഇമാം തിർമിദി പ്രസ്ഥുത ഹദീസ് സ്വീകാര്യയോഗ്യമെന്ന് പ്രസ്താവിച്ചതിനെ അംഗീകാര സ്വാഭാവത്തിൽ നിരവധി അഇമ്മത്തുകൾ അവരുടെ ഗ്രന്ഥങ്ങളിൽ എടുത്തുദ്ധരിച്ചിട്ടുണ്ട്. 


*ചില ഉദാഹരണങ്ങൾ താഴെ നൽകാം.*


1. الأذكار للإمام النووي (286)

2. البدر المنير للإمام ابن الملقن (9/ 348)

3. مشكاة المصابيح للإمام الخطيب الشربيني  (2/ 1209) 

4. ميزان الاعتدال للحافظ الذهبي (2/ 354)

5. ذخائر العقبى في مناقب ذوي القربى للإمام محب الدين الطبري (120)

6. مرقاة المفاتيح شرح مشكاة المصابيح للإمام ملا علي القاري (7/ 2691)

7. أسنى المطالب في شرح روض الطالب للإمام زكريا الأنصاري (1/ 549)

8. الغرر البهية في ش رح البهجة الوردية للإمام زكريا الأنصاري (5/ 173)

9. فتح الوهاب بشرح منهج الطلاب للإمام زكريا الأنصاري (2/ 234)

10. حدائق الأنوار ومطالع الأسرار في سيرة النبي المختار للإمام بحرق الحضرمي (508)

11. تاريخ الخميس في أحوال أنفس النفيس للإمام حسين الدِّيار بَكْري (1/ 418)

12. كفاية النبيه في شرح التنبيه للإمام الرفعة (8/ 132)

13. كنز الراغبين للإمام المحلي (4/ 257)

14. حاشية الجمل على شرح للإمام الجمل (5/ 267)

15. حاشية البجيرمي على شرح المنهج للإمام البجيرمي (4/ 303)

16. الوابل الصيب من الكلم الطيب لإبن قيم الجوزية (ص: 131)

17. مواهب الجليل في شرح مختصر خليل للإمام الحطاب الرُّعيني المالكي (1/ 434)

18. شرح منتهى الإرادات للإمام منصور البهوتي الحنبلي(1/ 130)

19. كشاف القناع عن متن الإقناع للإمام منصور البهوتي الحنبلي  (1/ 234)


പൂർവസൂരികളായ ഈ പണ്ഡിതരെല്ലാം തിർമിദി ഹസനും സ്വഹീഹുമാണെന്ന് പറഞ്ഞതിനെ അംഗീകരിക്കുകയും ശരിവെക്കുകയും ചെയ്തവരാണ്. 

 ഇവരെയെല്ലാം പുറം കാലു കൊണ്ട് ചവിട്ടിത്തെറിപ്പിച്ചാണ് കാസർകോഡിലെ ഗവേഷണത്തിൽ ബാങ്ക് കൊടുക്കൽ ബിദ്അത്താക്കിമാറ്റിയത്.


എന്നാൽ തിർമിദിയുടെ പ്രസ്ഥുത രിവായത്തിലെ ആസ്വിമുബ്ന് വാഇൽ എന്ന റാവിയെ ചിലർ ജർഹ് ചെയ്തിട്ടുണ്ട് എന്നത് ഈ ഹദീസിന്റെ സ്വീകാര്യതയെ ബാധിക്കില്ല.

ഇമാം ഇബ്നുൽ മുലഖ്വിൻ പറയുന്നു:  ആസ്വിമുബ്ന് വാഇൽ എന്ന റാവി ഉണ്ടായിരുന്നിട്ടും മുഹദ്ദിസുകൾ ഈ ഹദീസ് സ്വീകര്യമാണെന്ന് പറഞ്ഞത് അവരുടെ അടുക്കൽ വേറെ രിവായത്തുകൾ സ്ഥിരപെട്ടത് കൊണ്ടായിരിക്കാം.

(അൽ ബദ്റുൽ മുനീർ 9/ 348)


സലഫി പണ്ഡിതനായ അല്ലാമ മുബാറക് ഫൂരി ഒന്നുകൂടെ വ്യക്തമാക്കി പറയുന്നു: ആസ്വിമുബ്ന് വാഇൽ എന്ന റാവിയുടെ ജർഹ്  ഇമാം ഇബ്നുസ്സുന്നി ഹുസൈൻ (റ) വിലൂടെ ഉദ്ധരിച്ച രിവായത്ത് കൊണ്ട് പരിഹരിക്കപ്പെടുന്നതാണ് (തുഹ്ഫതുൽ അഹ് വദി 5/90)

ഇനി ഹദീസിൽ ദുർബലത സ്ഥിര പെട്ടാൽ തന്നെ ഫളാഇലുൽ അഅ്മാലിൽ ളഈഫായ ഹദീസ് മതിയെന്നത് പണ്ഡിത ലോകത്ത് അവിതർക്കിതമായി സ്ഥിരപെട്ടതാണല്ലോ .....


ഇമാം ഇബ്നുസ്സുന്നിയുടെ രിവായത്ത്: ഇമാം ഹുസൈൻ (റ) പറയുന്നു: തിരുനബി (സ്വ) പറയുന്നു: വല്ലവർക്കും കുട്ടി ജനിച്ചാൽ വലത് ചെവിയിൽ ബാങ്കും ഇടത് ചെവിയിൽ ഇഖാമത്തും കൊടുക്കണം, അപ്രകാരം ചെയ്താൽ ജിന്നുകളുടെ ശർറുകൾ കുട്ടിയെ തൊട്ട് ഉയർത്തപ്പെടും.

عَنِ الْحُسَيْنِ بْنِ عَلِيٍّ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " ‌مَنْ ‌وُلِدَ ‌لَهُ ‌مَوْلُودٌ ‌فَأَذَّنَ ‌فِي ‌أُذُنِهِ ‌الْيُمْنَى، وَأَقَامَ فِي أُذُنِهِ الْيُسْرَى رُفِعَتْ عَنْهُ أُمُّ الصَّبِيَّاتِ "


ഇമാം ഇബ്നുസ്സുന്നി അമലുൽയൗമിവല്ലൈലയിലും (578) ഇമാം ബൈഹഖി ശുഅ്ബുൽ ഇമാനിലും (8254) വേറെയും ധാരളം മുഹദ്ദിസുകൾ ഹുസൈൻ (റ) ൽ നിന്നുളള ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.


*ഇമാം ഉമറുബ്നു അബ്ദുൽ അസീസ് (റ) ചെവിയിൽ ബാങ്ക് വിളിക്കുന്നു.*


അഞ്ചാം ഖലീഫ എന്ന പേരിൽ ഖ്യാതി നേടിയ വലിയ പണ്ഡിതനും ഭരണാധികരിയും സർവ സ്വീകാര്യനുമായ ഉമറുബ്നു അബ്ദുൽ അസീസ് (റ) കുട്ടി ജനിച്ചാൽ വലത് ചെവിയിൽ ബാങ്കും ഇടത് ചെവിയിൽ ഇഖാമത്തും കൊടുക്കുമായിരുന്നു.

وفي شرح السنة للإمام البغوي (11/ 273) رُوِي أَن عُمر بْن عبْد الْعزِيز كَانَ يُؤذِّنُ فِي اليُمْنى ويُقِيمْ فِي اليُسْرى إِذا وُلِد الصّبِيُّ.


ഡസൻ കണക്കിന് അഇമത്ത് ഇത് അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട്.


ഇമാം ഇബ്നു മുലഖ്വിൻ (റ) പറയുന്നത് കാണൂ: നമ്മുടെ അസ്ഹാബ് മുതവാതിറായ രൂപത്തിൽ ഈ സംഭവം അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട്.


وفي البدر المنير للإمام ابن الملقن (9/ 350): وَذكر فِيهِ عَن عمر بن عبد الْعَزِيز - رَحْمَة الله عَلَيْهِ - أَنه كَانَ إِذا ولد لَهُ ابْن أذن فِي أُذُنه الْيُمْنَى وَأقَام فِي الْيُسْرَى. وأصحابنا يتواترون عَلَى نقل هَذَا عَنهُ،


നാല് മദ്ഹബിന്റെ ഗ്രന്ഥങ്ങളിലും കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കണം എന്ന് പ്രസ്ഥാവിച്ചിട്ടുണ്ട്.


*ശാഫിഈ മദ്ഹബ്*


ഇമാം നവവി (റ) പറയുന്നു: കുട്ടി പ്രസവിക്കപ്പെട്ടാൽ  ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും ബാങ്ക് കൊടുക്കൽ സുന്നത്താണ്, അബൂ റാഫിഅ് (റ) വിന്റെയും ഹുസൈൻ (റ) വിന്റെയും ഹദീസുകളാണതിന് രേഖ . മാത്രവുമല്ല, ഉമറുബ്നു അബ്ദുൽ അസീസ് (റ) അങ്ങിനെ ബാങ്ക് കൊടുത്തതായി നമ്മുടെ അസ്ഹാബ് രേഖപെടുത്തിയിട്ടുമുണ്ട്.

 وفي المجموع شرح المهذب (8/ 442): السُّنَّةُ أَنْ يُؤَذَّنَ فِي أُذُنِ الْمَوْلُودِ عِنْدَ وِلَادَتِهِ ذَكَرًا كَانَ أَوْ أُنْثَى وَيَكُونُ الْأَذَانُ بِلَفْظِ أَذَانِ الصَّلَاةِ لِحَدِيثِ أَبِي رَافِعٍ الَّذِي ذَكَرَهُ الْمُصَنِّفُ قَالَ جَمَاعَةٌ مِنْ أَصْحَابِنَا يُسْتَحَبُّ أَنْ يُؤَذِّنَ فِي أُذُنِهِ الْيُمْنَى وَيُقِيمَ الصَّلَاةَ فِي أُذُنِهِ الْيُسْرَى  وَقَدْ رَوَيْنَا فِي كِتَابِ ابْنِ السُّنِّيِّ عَنْ الْحُسَيْنِ بْنِ عَلِيٍّ رَضِيَ اللَّهُ عَنْهُمَا قَالَ (قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ وُلِدَ لَهُ مَوْلُودٌ فَأَذَّنَ فِي أُذُنِهِ الْيُمْنَى وَأَقَامَ فِي أُذُنِهِ الْيُسْرَى لَمْ تَضُرَّهُ أُمُّ الصِّبْيَانِ) وَأُمُّ الصِّبْيَانِ التَّابِعَةُ مِنْ الْجِنِّ وَنَقَلَ أَصْحَابُنَا مِثْلَ هَذَا الْحَدِيثِ عَنْ فِعْلِ عُمَرَ بْنِ عَبْدِ الْعَزِيزِ رَحِمَهُ اللَّهُ


ഇമാം ഇബ്നു ഹജർ അൽ ഹൈതമി പറയുന്നു: കുട്ടിയുടെ വലത് ചെവിയിൽ ബാങ്കും ഇടത് ചെവിയിൽ ഇഖാമത്തും സുന്നത്താക്കപ്പെടും.    തിരുനബി (സ്വ) ഹസൻ (റ) വിന്റെ ചെവിയിൽ ബാങ്ക് കൊടുത്തു എന്ന ഹസനായ ഹദീസാണതിന് രേഖ. 

തുഹ്ഫത്തുൽ മുഹ്താജ് (9/ 376)


وفي تحفة المحتاج في شرح المنهاج للإمام ابن حجر الهيتمي (9/ 376)  (وَ) يُسَنُّ أَنْ (يُؤَذَّنَ فِي أُذُنِهِ الْيُمْنَى) ثُمَّ يُقَامُ فِي الْيُسْرَى (حِينَ يُولَدُ) لِلْخَبَرِ الْحَسَنِ «أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَذَّنَ فِي أُذُنِ الْحُسَيْنِ حِينَ وُلِدَ»


*ഹനഫി മദ്ഹബ്*


وفي الدر المختار وحاشية ابن عابدين (1/ 385): مَطْلَبٌ فِي الْمَوَاضِعِ الَّتِي يُنْدَبُ لَهَا الْأَذَانُ فِي غَيْرِ الصَّلَاةِ...وَفِي حَاشِيَةِ الْبَحْرِ الرَّمْلِيِّ: رَأَيْت فِي كُتُبِ الشَّافِعِيَّةِ أَنَّهُ قَدْ يُسَنُّ الْأَذَانُ لِغَيْرِ الصَّلَاةِ، كَمَا فِي أَذَانِ الْمَوْلُودِ، وَالْمَهْمُومِ، وَالْمَصْرُوعِ، .....أَقُولُ: وَلَا بُعْدَ فِيهِ عِنْدَنَا. اهـ. أَيْ لِأَنَّ مَا صَحَّ فِيهِ الْخَبَرُ بِلَا مُعَارِضٍ فَهُوَ مَذْهَبٌ لِلْمُجْتَهِدِ وَإِنْ لَمْ يُنَصَّ عَلَيْهِ، لِمَا قَدَّمْنَاهُ فِي الْخُطْبَةِ عَنْ الْحَافِظِ ابْنِ عَبْدِ الْبَرِّ وَالْعَارِفِ الشَّعْرَانِيِّ عَنْ كُلٍّ مِنْ الْأَئِمَّةِ الْأَرْبَعَةِ أَنَّهُ قَالَ: إذَا صَحَّ الْحَدِيثُ فَهُوَ مَذْهَبِي، عَلَى أَنَّهُ فِي فَضَائِلِ الْأَعْمَالِ يَجُوزُ الْعَمَلُ بِالْحَدِيثِ الضَّعِيفِ


*മാലികി മദ്ഹബ്*


وفي مواهب الجليل في شرح مختصر خليل للإمام الحطاب الرُّعيني المالكي (1/ 434):  قَالَ جَمَاعَةٌ مِنْ أَصْحَابِنَا: يُسْتَحَبُّ أَنْ يُؤَذِّنَ فِي أُذُنِ الصَّبِيِّ الْيُمْنَى، وَيُقِيمَ الصَّلَاةَ فِي أُذُنِهِ الْأُخْرَى، وَقَدْ رَوَيْنَا فِي سُنَنِ أَبِي دَاوُد وَالتِّرْمِذِيِّ عَنْ أَبِي رَافِعٍ، قَالَ: رَأَيْت رَسُولَ اللَّه - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «أَذَّنَ فِي أُذُنِ الْحَسَنِ بْنِ عَلِيٍّ حِينَ وَلَدَتْهُ فَاطِمَةُ بِالصَّلَاةِ» قَالَ التِّرْمِذِيُّ حَدِيثٌ حَسَنٌ صَحِيحٌ وَرَوَيْنَا فِي كِتَابَ ابْنِ السُّنِّيِّ عَنْ الْحُسَيْنِ بْنِ عَلِيٍّ - رَضِيَ اللَّهُ تَعَالَى عَنْهُمَا - قَالَ: قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: «مَنْ وُلِدَ لَهُ مَوْلُودٌ فَأَذَّنَ فِي أُذُنِهِ الْيُمْنَى، وَأَقَامَ فِي الْأُذُنِ الْيُسْرَى لَمْ تَضُرَّهُ أُمُّ الصِّبْيَانِ» انْتَهَى.

(قُلْتُ) وَقَدْ جَرَى عَمَلُ النَّاسِ بِذَلِكَ فَلَا بَأْسَ بِالْعَمَلِ بِهِ وَاَللَّهُ أَعْلَمُ


*ഹമ്പലി മദ്ഹബ്*


وفي كشاف القناع عن متن الإقناع للإمام منصور البهوتي الحنبلي (3/ 28): (وَ) سُنَّ أَنْ (يُؤَذَّنَ فِي أُذُنِ الْمَوْلُودِ الْيُمْنَى) ذَكَرًا كَانَ أَوْ أُنْثَى (حِينَ يُولَدُ، وَ) أَنْ (يُقِيمَ فِي الْيُسْرَى) لِحَدِيثِ أَبِي رَافِعٍ قَالَ «رَأَيْت رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ – أَذَّنَ فِي أُذُنِ الْحَسَنِ بْنِ عَلِيٍّ حِينَ وَلَدَتْهُ فَاطِمَةُ» رَوَاهُ أَبُو دَاوُد وَالتِّرْمِذِيُّ وَصَحَّحَاهُ وَعَنْ الْحَسَنِ بْنِ عَلِيٍّ مَرْفُوعًا «مَنْ وُلِدَ لَهُ مَوْلُودٌ فَأَذَّنَ فِي أُذُنِهِ الْيُمْنَى وَأَقَامَ فِي أُذُنِهِ الْيُسْرَى رُفِعَتْ عَنْهُ أُمُّ الصِّبْيَانِ» وَعَنْ ابْنِ عَبَّاسٍ «أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَذَّنَ فِي أُذُنِ الْحَسَنِ بْنِ عَلِيٍّ يَوْمَ وُلِدَ وَأَقَامَ فِي أُذُنِهِ الْيُسْرَى» رَوَاهُمَا الْبَيْهَقِيُّ فِي الشُّعَبِ وَقَالَ وَفِي إسْنَادِهِمَا ضَعْفٌ.


*ഇബ്നുൽ ഖയ്യിമും പറയുന്നു: ബാങ്ക് വിളിക്കൽ സുന്നത്താണെന്ന്*


സലഫികൾക്ക് സർവ സ്വീകര്യനായ ഇബ്നുൽ ഖയ്യിം തന്റെ തുഹ്ഫതുൽ മൗദൂദ് എന്ന ഗ്രന്ഥത്തിൽ കുട്ടി ജനിച്ചാൽ വലത് ചെവിയിൽ ബാങ്കും ഇടത് ചെവിയിൽ ഇഖാമത്തും കൊടുക്കൽ സുന്നത്താണ് എന്ന ഒരു അധ്യായം തന്നെ നൽകുന്നു. തെളിവായി ഇമാം തിർമിദിയുടെ ഹദീസടക്കം 3 ഹദീസ് ഉദ്ധരിക്കുന്നുണ്ട്. ശേഷം  ബാങ്ക് കൊടുക്കൽ കൊണ്ടുള്ള ഫാഇദകളും വിവരിക്കുന്നു. 


*CP ഉമർ സുല്ലമിയും കൈവെടിയുന്നു*


കേരള മുജാഹിദിന്റെ നേതൃപദവി അലങ്കരിച്ചിരുന്ന CP ഉമർ സുല്ലമി പ്രാർത്ഥനകൾ നിത്യ ജീവിതത്തിൽ എന്ന പുസ്തകത്തിൽ "കുട്ടി ജനിച്ചാൽ" എന്ന അധ്യായത്തിൽ എഴുതുന്നത് കാണൂ:

"നബി (സ്വ) യുടെ മകൾ ഫാത്വിമ (റ) ഹസനെ പ്രസവിച്ചപ്പോൾ നബി (സ്വ) കുട്ടിയുടെ ചെവിയിൽ നമസ്കാരത്തിന് ബാങ്ക് കൊടുക്കുന്നത് പോലെ ബാങ്ക് കൊടുക്കുകയുണ്ടായി (അബൂദാവൂദ്, തിർമിദി)


അഹ് ലുസ്സുന്നയുടെ പൂർവകാല പണ്ഡിതരും പഴയകാല മുജാഹിദ് നേതാക്കളും പുണ്യകർമമായി പരിചയപ്പെടുത്തിയ ഈ ബാങ്ക് വിളിയെ അനാചാരമാക്കാൻ ഏത് ലെബോറട്ടറിയിലാണാവോ പ്രസ്തുത ഹദീസുകൾ ജിന്ന് മുജാഹിദുകൾ പരിശോധനക്ക് വിധേയമാക്കിയത്.


പി.പി. ഉവൈസ് അദനി വെട്ടുപാറ

9656424078

Thursday, January 12, 2023

സ്വാലിഹ് നിസാമിയെ േപേറുന്ന ഒഹാബി

 സ്വാലിഹ് നിസാമി യോട് ഞാൻ ചോദിച്ചത്


വഫാതിന് ശേഷം നബി തങ്ങളുളോട്  നബിയേ  എനിക്ക് വേണ്ടി ദുആ ചെയ്യണമെന്ന്  പറയുന്ന തശ ഫുഉ നിങ്ങളുടെ വഹാബി നയം അനുസരിച്ച് 

ശിർക്കാണോ ?


നിസാമി നൽകിയ മറുപടി


അതിലൊരു ശുബ്ഹത്തുണ്ട്. അതിന് വ്യക്തമായ രേഖയില്ല. കൊണ്ടുവരാറുള്ള രേഖ 'ജാഊക' യാണ്. അതിനെ ഇസ്‌തിഷ്‌ഫാആയി വ്യാഖ്യാനിക്കുകയാണ് ചിലർ. ആ വ്യാഖ്യാനത്തോട് യോജിപ്പില്ല. എന്നാൽ, അങ്ങനെയൊരു വ്യാഖ്യാനത്തിനിടയാക്കുന്ന വളരെ അകന്ന ഒരു പരാമർശം ഖുർആനിൽ ഉള്ളതിനാൽ, സിയാറത്ത് വേളയിൽ അപ്രകാരം ചെയ്യുന്നത് ശിർക്ക് മുകഫ്ഫിർ ആണെന്ന് മനസ്സിലാക്കുന്നില്ല. '

മറുപടിക്കുള്ള എന്റെ പ്രതികരണം


അപ്പോൾ  കേരള വഹാബികൾക്ക് ഇങ്ങളും ഞങ്ങളെ പോലെ ശിർക്ക് അക്ബറിന്റെ അളാണ്.

അവരെ ഭാഷയിൽ പച്ചക് ശിർക്കായ ഒന്നിനെ ശിർക്കായി ഇങ്ങൾ വിശ്വസിക്കുന്നില്ലല്ലൊ.

ശിയാ ആരോപണം വഹാബികളെ തിരിഞ്ഞു കൊത്തുന്നു!

 ശിയാ ആരോപണം വഹാബികളെ തിരിഞ്ഞു കൊത്തുന്നു!

*കര്‍മശാസ്ത്രത്തില്‍ ഹനഫി, മാലികി, ശാഫിഈ, ഹമ്പലീ മദ്ഹബുകള്‍ പിന്തുടരുന്ന അഹ്‌ലുസ്സുന്നയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി ശിയാക്കള്‍ക്ക് സൈദിയ്യഃ, ജഅഫരിയ്യഃ എന്നിങ്ങനെ രണ്ട് മദ്ഹബുകളാണ് ഉള്ളത്. അതിനാല്‍ തന്നെ പല വിഷയങ്ങളിലും നാല് മദ്ഹബുകള്‍ക്ക് വിരുദ്ധമായ അഭിപ്രായങ്ങള്‍ അവര്‍ സ്വീകരിക്കുന്നതായി കാണാന്‍ കഴിയും.ഒരുപാട് വിഷയങ്ങളില്‍ അഹ്‌ലുസ്സുന്നയുടെ നിലപാടുകളില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ നിലപാടുകള്‍ സ്വീകരിച്ചവരാണ് ശിയാക്കള്‍. എന്നാല്‍ ശിയാക്കള്‍ ചെയ്യുന്നതും വിശ്വസിക്കുന്നതുമായ മുഴുവന്‍ കാര്യങ്ങളും ശീഈസമാകുന്നില്ല. സുന്നികള്‍ ചെയ്യുന്ന അനുഷ്ഠാനാചാരങ്ങള്‍ ശിയാക്കള്‍ ചെയ്താല്‍ അവര്‍ സുന്നികളുമാകുന്നില്ല. കേരളത്തിലെ സുന്നികള്‍ ചെയ്യുന്ന വല്ല കാര്യവും ശിയാക്കള്‍ ചെയ്യുന്നുണ്ടെങ്കില്‍ സുന്നികള്‍ ശിയാക്കളോ മറിച്ചോ ആകുന്നില്ലെന്ന് ചുരുക്കം. അടിസ്ഥാനപരമായുള്ള ചില വിശ്വാസ വൈകല്യങ്ങളാണ് ശിഈസത്തെ അഹ്‌ലുസ്സുന്നഃയില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്.*

*ശിയാക്കള്‍ സ്വീകരിക്കുന്ന ചില വികലമായ ആശയങ്ങള്‍ വഹാബികള്‍ സ്വീകരിച്ചാല്‍ വഹാബികള്‍ ശിയാക്കളായി മാറുമോ? മുത്വലാഖ് അസാധുവാണെന്നും മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലിയാലത് ഒന്നായിട്ടാണ് പരിഗണിക്കപ്പെടുകയെന്ന ശീഈ ജഅഫരീ മദ്ഹബിന്റെ വാദം തന്നെ (മജ്മൂഅത്തു ഫതാവാ ഇബ്‌നി തീമിയ്യ 8:33, ഫത്ഹുല്‍ ബാരി 9:362) വഹാബിസവും ആവര്‍ത്തിക്കുന്നത് കാരണം വഹാബികള്‍ ശീഈകളാവുമോ?  തറാവീഹ് എന്നൊരു പ്രത്യേക നിസ്‌കാരമില്ലെന്നും തഹജ്ജുദും വിത്‌റും തറാവീഹും രാത്രിയിലുള്ള നിസ്‌കാരത്തിന്റെ വ്യത്യസ്ത പേരുകളാണെന്നുമുള്ള ശീഈ വാദം ( അല്‍ മബസൂത്വ് 2:142) അടുത്ത കാലത്തായി വഹാബികള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചതിനാല്‍ അവര്‍ ശിയാക്കളായി മാറുമോ?*

*വഹാബികളുടെ പുസ്തകങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ആധികാരിക പണ്ഡിതനായി വാഴ്ത്തപ്പെടുന്ന മുഹമ്മദ് ബ്‌നു അലിയ്യിശൗകാനി ശീഈ ഉള്‍വിഭാഗങ്ങളില്‍ പെട്ട സൈദി സരണിയുടെ വക്താവും അലി(റ) നബി(സ്വ)യുടെ പ്രത്യേക വസ്വിയ്യാണെന്ന് സമര്‍ത്ഥിക്കുന്ന 'അല്‍ ഇഖ്ദുസ്സമീന്‍ ഫീ ഇസ്ബാതി വിസ്വായാത്തി അമീരില്‍ മുഅമിനീന്‍' എന്ന് ഗ്രന്ഥത്തിന്റെ രചയിതാവുമാണ്. ഇദ്ദേഹത്തെ കുറിച്ചുള്ള വഹ്ഹാബികളുടെ അഭിപ്രായ പ്രകടനം കാണാം: '1172-ല്‍ ഭൂജാതനായി 1250-ല്‍ അന്തരിച്ച ശൗകാനി യമനില്‍ ഉദ്ദാരണ പ്രവര്‍ത്തനം നടത്തി. തഖ്‌ലീദിനെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചപ്പോള്‍ അദ്ദേഹത്തിനെതിരില്‍ കാലഘട്ടത്തിലെ പണ്ഡിതന്മാര്‍ കടുത്ത ആക്ഷേപശരങ്ങള്‍ അഴിച്ചുവിട്ടു. ചെറുതും വലുതുമായ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ശൗക്കാനിയുടെ നൈലുല്‍ ഒൗതാര്‍ എന്ന ഹദീസ് വ്യാഖ്യാന ഗ്രന്ഥം മതവിധികള്‍ കണ്ടുപിടിക്കാനുള്ള ഒരു ആധികാരിക ഗ്രന്ഥമാണ്. ഇമാം സനൂസി ഹജ്ജിനു വന്നതോടെ ഇബ്‌നു അബ്ദില്‍ വഹാബിന്റെ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി അല്‍ജീരിയയിലും അബുല്‍ അബ്ബാസുത്തീജാനി മൊറോക്കോവിലും ഉദ്ദാരണ പ്രവര്‍ത്തനം നടത്തി. (ഇസ്‌ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം, പേജ് 15)*

*സുന്നികള്‍ക്കെതിരെ ശീഈ ആരോപണം ഉന്നയിക്കുന്നവര്‍ തന്നെ ശീഈ പണ്ഡിതനെ മഹത്വവല്‍ക്കരിക്കുന്ന വൈരുദ്ധ്യമാണ് ഇവിടെ പ്രകടമാവുന്നത്. സുന്നികള്‍ക്കുള്ള ചില വിശ്വാസങ്ങളും കര്‍മങ്ങളും ശിയാക്കള്‍ ഏറ്റെടുക്കുന്നത് കാരണം സുന്നികള്‍ ശിയാക്കളായി മാറുന്നുവെന്ന ആരോപണം എത്ര കടുത്താണ്. അഹ്‌ലുബൈത്തിനോടുള്ള അദമ്യമായ സ്‌നേഹം കാരണം ഇമാം ശാഫിഈ(റ)വിനെതിരെ ശീഈ ആരോപണങ്ങള്‍ വന്നപ്പോള്‍ അഹ്‌ലുബൈത്തിനോടുള്ള സ്‌നേഹമാണ് ശീഈ വിശ്വാസമെങ്കില്‍ ഞാന്‍ ശീഇയാണെന്നതിന് മനുഷ്യവര്‍ഗവും ജിന്ന് വര്‍ഗവും സാക്ഷിയാകട്ടെ എന്ന് പ്രഖ്യാപിച്ച ഇമാം ശാഫിഈ(റ)വിന്റെ അനുയായികള്‍ ഈ ആരോപണങ്ങളെ മുഖവിലക്കെടുക്കുന്നില്ല.*

*മഹാന്മാരുടെ ഖബ്‌റുകള്‍ കെട്ടിപൊക്കുന്നത് ശീഇസമാണെന്നും അക്കാരണത്താല്‍ അത് നടത്തുന്നവര്‍ ശിയാക്കളാണെന്നുമാണ് സുന്നികള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒന്ന്. അവര്‍ എഴുതുന്നു: ഖബ്‌റിടങ്ങള്‍ കെട്ടിപ്പൊക്കലും നേര്‍ച്ചകള്‍ എന്ന പേരില്‍ അവിടങ്ങളില്‍ പൂരങ്ങള്‍ സംഘടിപ്പിക്കലും തനിച്ച ശീഈ ആചാരമാണ്. സുന്നികളെന്ന പേരില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സമസ്തക്കാരാണ് ഇതിന്റെ വക്താക്കള്‍. (ഇസ്വലാഹ് ഏപ്രില്‍ 2017) കേരളീയ മുസ്‌ലിംകള്‍ ഖബ്‌റ് കെട്ടിപ്പൊക്കുന്നത് ഇമാം നവവി(റ), ഇമാം ഇബ്‌നു ഹജര്‍ അസ്ഖലാനി(റ), ഇമാം ബ്‌നു ഹജര്‍ ഹൈതമി(റ), അല്ലാമാ ബുജൈരിമി(റ), ഇമാം റംലി(റ), ഇമാം ശര്‍ഖാവി(റ),അല്ലാമാ ശര്‍വാനി(റ)തുടങ്ങിയ പ്രമുഖരായ ശാഫിഈ പണ്ഡിതന്മാര്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കിയത് കൊണ്ടാണ്. *


 *സുന്നികളെ പോലെ ശിയാക്കളും ഇസ്തിഗാസ ചെയ്യുന്നവരാണെന്നാണ് മറ്റൊരാക്ഷേപം. അതിനാല്‍ സുന്നികളില്‍* *ശീഇസം കടന്നുകൂടിയുട്ടുണ്ടെന്ന ആരോപണം മറ്റൊരു വിവരക്കേടാണ്. കാല് കോച്ചിയാല്‍ യാ മുഹമ്മദ് എന്ന് വിളിക്കണമെന്ന ആശയം* *അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വില്‍ നിന്നുള്ള ഹദീസായി ഇബ്‌നു തൈമിയ്യ തന്നെ തന്റെ അല്‍ കലിമുത്ത്വയ്യിബില്‍ ഉദ്ധരിച്ചതെങ്കിലും വിമര്‍ശകര്‍ അറിയുന്നത് നല്ലതാണ്.*

 *കേരളീയ മുസ്‌ലിം സമൂഹത്തിന് നേതൃത്വം നല്‍കിയ സാത്വികരായ പണ്ഡിതന്മാരും പ്രഗത്ഭരായ സാദാത്തുമാരും ശീഇസത്തിനെതിരെ പോരാടിയവരായിരുന്നു.* *ഈ യാഥാര്‍ത്ഥ്യം കൊണ്ടോട്ടി-പൊന്നാനി കൈ തര്‍ക്കമെന്ന പേരില്‍ പ്രസിദ്ധമായ സംവാദ ചരിത്രത്തില്‍ നിന്ന് ബോധ്യപ്പെടുന്നതാണ്.* *കോഴിക്കോട്ടെ ജീഫ്‌രീ തങ്ങന്മാരും പൊന്നാനിയിലെ മഖ്ദൂമുമാരും ഒരു പക്ഷത്തും കൊണ്ടോട്ടി തങ്ങന്മാരുടെ പിന്മുറക്കാരില്‍ ചിലര്‍ മറുപക്ഷത്തുമായാണ് വിവാദം നടന്നത്.* *കൊണ്ടോട്ടിയില്‍ നടന്നിരുന്ന ശീഈ ആചാരാനുഷ്ടാനങ്ങള്‍ക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച ശൈഖ് ജിഫ്‌രി തങ്ങള്‍(റ) അവര്‍ക്കെതിരെ അല്‍ ഇര്‍ശാദാത്തുല്‍ ജിഫ്രിയ്യ, കന്‍സുല്‍ ബറാഹീനില്‍ കസ്ബിയ്യ തുടങ്ങിയ ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്.* *അത് പോലെ മമ്പുറം സയ്യിദ് അലവി തങ്ങളുടെ പ്രധാന ശിഷ്യനായ വെളിയങ്കോട് ഉമര്‍ ഖാളി(റ)വും അവര്‍ക്കെതിരെ ശക്തമായി രംഗത്ത് വരികയും അവരുടെ വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ വിവരിച്ച് കൊണ്ട് ഒരു ഖസ്വീദഃ രചിക്കുകയും ചെയ്തിട്ടുണ്ട്.*

*ചുരുക്കത്തില്‍, കേരളീയ പാരമ്പര്യ മുസ്‌ലിംകള്‍ ശീഇസത്തിനെതിരെ അന്നും ഇന്നും ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നവരാണെന്ന യാഥാര്‍ത്ഥ്യം പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. ഐ.എസിന്റെ പേരില്‍ വഹാബിസം ഭീകരവാദത്തിന്റെ കരിനിഴലില്‍ നില്‍ക്കുമ്പോള്‍ സ്വാഭാവികമായും പിടിച്ച് നില്‍ക്കാനുള്ള കച്ചിത്തുരുമ്പായേ സുന്നികള്‍ക്കെതിരെയുള്ള ആരോപണങ്ങളെ മനസ്സിലാക്കേണ്ടതുള്ളൂ.*


കടപ്പാട് Visionofahlussunna

പള്ളിയുടെ ചുറ്റുമുള്ള മുസബ്ബ ലല്ലാത്ത സ്ഥലത്ത് മഹാൻമാരുടെ ഖബറിനോട് ബന്ധിച്ച് ഖുബ്ബകൾ പോലെയുള്ളവ നിർമിക്കൽ ജാഇസാണ് #

 # പള്ളിയുടെ  ചുറ്റുമുള്ള മുസബ്ബ ലല്ലാത്ത സ്ഥലത്ത്  മഹാൻമാരുടെ ഖബറിനോട് ബന്ധിച്ച് ഖുബ്ബകൾ പോലെയുള്ളവ നിർമിക്കൽ ജാഇസാണ് #


പള്ളിക്കും മറ്റു ദീനീ ആവശ്യത്തിനും വേണ്ടി പഴയ കാലത്ത് ജന്മികൾ നൽകുന്ന ഭൂമി   മിൽക്കിലുള്ള ഭൂമിയാണ്. മുസബ്ബലോ മൗഖൂഫോ അല്ല. അവിടെ പള്ളി നിർമിക്കുന്നു .ആവശ്യമായ മറ്റു ബിൽഡിങ്ങുകൾ നിർമിക്കുന്നു. മരണപെട്ടവരെ മറമാടുന്നു .

കൃഷി ചെയ്യുന്നു. മഹാൻമാർ  ആരെങ്കിലും മരണപെട്ടാൽ ആളുകൾക്ക് സിയാറത്തിന്റെ സൗകര്യത്തിന് വേണ്ടി അവരുടെ ഖബറിനോട് അനുബന്ധിച്ച് ഖുബ്ബ പോലോത്തത് നിർമിക്കുന്നു.


മയ്യിത്തിന് സ്വദഖ ചെയ്താൽ അത് മയ്യിത്തിന് ഉപകാരപെടും എന്ന നബി സ്വ വചനത്തിന്റെ അടിസ്ഥാനത്തിൽ മയ്യിത്തുകളായ മഹാൻമാർക്ക് ഗുണം കിട്ടുന്നതിന് വേണ്ടി  സ്വദഖയായി അവിടെ നൽകുന്നു. ആ കിട്ടുന്ന പൈസ ദർസ് പഠനം , അവരുടെ ഖിദ്മ ചെയ്യുന്നവർക്ക് ശമ്പളം നൽകൽ, മറ്റു കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവക്ക് ഉപയോഗിക്കുന്നു.അമലുകൾ മുൻ നിറുത്തി അല്ലാഹുവിനോട് ദുആ ചെയ്താൽ ഉത്തരം ലഭിക്കാൻ കൂടുതൽ നല്ലതാണ്  എന്ന അവിതർക്കിതമായ ഇസ്ലാമിക തത്വത്തിന്റെ അടിസ്ഥാനത്തിൽ മയ്യിത്തുകളായ മഹാൻമാരുടെ ഗുണത്തിന് വേണ്ടി ചെയ്ത സ്വദഖ എന്ന അമൽ മുൻനിറുത്തി അല്ലാഹുവോട് ചോദിക്കുന്നു. 

ഈ പ്രവർത്തനങ്ങളിൽ എവിടെയും ഇസ്ലാമിന് വിരുദ്ധമായി ഒന്നും ഇല്ല.

കറാമത്ത് പരിഹസിക്കുന്നവർക്ക് മറുപടി

 # കള്ളനോട്ട് ഇറങ്ങുന്നത് കൊണ്ട് ഇറങ്ങുന്ന നോട്ടല്ലാം കള്ളനോട്ട്# 


കറാമത്ത്   എന്താണ് എന്നത് ആദ്യം വ്യക്തമാക്കേണ്ടതുണ്ട്. 

കറാമത്ത് മഹാന്മാരിലൂടെ അല്ലാഹു  വെളിവാക്കുന്ന അസാധാരണമായ കാര്യങ്ങളാണ് .


സാധാരണ കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായതാണ്.


കറാമത്തുകൾ മഹാന്മാരുടെ പ്രവർത്തനങ്ങൾക്ക് ബന്ധമില്ലാതെ ഉണ്ടാവുന്ന രൂപമുണ്ട് .ഉദാഹരണം ഗുഹാവാസികളുടെ ഉറക്കം.

300 ഓളം വർഷം ഭക്ഷണങ്ങളോ പാനീയമോ ഇല്ലാതെ ദീർഘമായ ഉറക്കം അതിനുശേഷം അവർ ഉണരുകയും കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു.

ഇതെല്ലാം അസാധാരണ സംഭവങ്ങളാണ് അത്ഭുതങ്ങളാണ് ഇതെല്ലാം നടത്തുന്നത് പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവാണ് അല്ലാഹുവിൻറെ അപാരമായ കഴിവിൽ വിശ്വസിക്കുന്ന ഒരാൾക്ക് ഇതിൽ സംശയിക്കേണ്ടതില്ല. ഇതിനെ അസാധ്യമായി കാണുകയുമില്ല.


രണ്ടാമതൊരു ഇനം മഹാന്മാരുടെ പ്രവർത്തനങ്ങളോട് ബന്ധിച്ചു അവരുടെ ഉദ്ദേശങ്ങൾക്ക് അനുസരിച്ച് അല്ലാഹു സുബ്ഹാനവുതാല നടത്തുന്ന അത്ഭുതങ്ങളാണ്.


ഉദാഹരണം പറഞ്ഞാൽ ആയിരക്കണക്കിന് കിലോമീറ്റർ ദൂരത്തുള്ള ബൽക്കീസ് രാജ്ഞിയുടെ കൊട്ടാരം നിമിഷം കൊണ്ട് നിങ്ങളുടെ മുന്നിലെത്തിക്കുക.  അല്ലാഹുവിന്റെ വലിയ്യായ സ്വാലിഹായ ഒരു പണ്ഡിതൻ സുലൈമാൻ നബിയോട് പറയുന്നതും കൊണ്ടുവരുന്നതും

പ്രപഞ്ച പ്രപഞ്ച   അപാരമായ  കഴിവിൽ വിശ്വസിക്കുന്ന       ആർക്കും സംശയിക്കേണ്ടതില്ല.


എന്നാൽ യുക്തർക്ക്  ട്രോളും . വഹാബികൾ അതിന് കൈയ്യും മെയ്യും മറന്ന് സഹായിക്കും


ഇവിടെ   ആ    സ്വാലിഹായ മനുഷ്യൻ ചില ദിക്റുകളും    ദുആ നിർവഹിച്ചാണ്  അയാളുടെ ഉദ്ദേശത്തിന് അനുസരിച്ച് ഇങ്ങോട്ട് കൊണ്ടുവരുന്നത് അഥവാ അള്ളാഹു ഇങ്ങോട്ട് കൊണ്ടുവരാൻ കാരണക്കാരൻ ആയത്.


ഖുർആൻ പറയുന്ന ഈ അത്ഭുതത്തെയും ട്രോളാവുന്നതാണ് .


അത്രയും ദൂരത്തുള്ള കൊട്ടാരത്തെ  കൊണ്ടുവന്ന വ്യക്തി ഉള്ളപ്പോൾ പിന്നെ അയാൾക്ക് രോഗം വരാൻ പാടില്ല ആ കാലഘട്ടത്തിൽ ഒരാളും  രോഗം വന്ന് മരിക്കാൻ പാടില്ല കാരണം ഇയാളുടെ മുന്നിൽ വന്നാൽ അതെല്ലാം സുഖപ്പെടണമല്ലോ യാത്രാ ബുദ്ധിമുട്ട് ഉണ്ടാകാൻ പാടില്ല നിമിഷം കൊണ്ട് ഉദ്ദേശിച്ച സ്ഥലങ്ങളിൽ എത്താൻ കഴിയണം ഇങ്ങനെ ഇങ്ങനെ ധാരാളം വഹാബി ട്രോളർമാർക് അവിടെയും സാധ്യതകളുണ്ട്.


ഒരു വാഹനത്തിലെ പെട്രോൾ കഴിഞ്ഞ് പ്രയാസപ്പെടുന്ന സമയത്ത് അതിലുള്ള മഹാൻ   അല്ലാഹുവിനോട് ദുആ ചെയ്തു അത് അല്പം ദൂരം സഞ്ചരിക്കുന്നത് അല്ലെങ്കിൽ ഒരു പെട്രോൾ പമ്പ് വരെ എങ്കിലും ആ വാഹനത്തെ പെട്രോൾ ഇല്ലാതെ തന്നെ ഈ മഹാന്റെ ഉദ്ദേശത്തിന് അനുസരിച്ച് അല്ലാഹു സഞ്ചരിപ്പിക്കുന്നത്  ഒരു  അസാധ്യമായ കാര്യമാണെന്ന് വിശ്വസിക്കുന്നത് അല്ലാഹുവിൻറെ ശക്തിയിൽ ഉള്ള വിശ്വാസക്കുറവ് മുഖേനയാണ് ഉണ്ടാകുന്നത്.


ഈ സംഭവം നേരിട്ട് കാണാത്തതു കൊണ്ട് അങ്ങനെ നടന്നത് എനിക്ക് വിശ്വാസയോഗ്യമായി ലഭിക്കാത്തതുകൊണ്ട് ഞാനത് അംഗീകരിക്കുന്നില്ല എന്ന് പറയാം അതേ സ്ഥാനത്ത് അങ്ങനെ ഒരു കാര്യം സംഭവിക്കൽ അസാധ്യമാണെന്ന് പറയുന്നത് അല്ലാഹുവിൻറെ ഖുദ്റത്തിലുള്ള വിശ്വാസക്കുറവ് മുഖേനയാണ്.


وكذلك ما حدث لسيدنا علي رَضِيَ اللهُ عَنْهُ يوم خيبر حين كان يشتكي عينيه “فجئ به إلى رسول الله صَلَّى اللهُ عَلَيْهِ وَسَلَّم لما سأل عنه، فبصق في عينيه ودعا له فبرأ حتى كأن لم يكن به وجع“. (صحيح البخاري، كتاب المغازي، باب غزوة خيبر 7/ 476. وصحيح مسلم، كتاب الفضائل، فضل علي رضي الله عنه 15/ 176).


അലി (റ) കണ്ണിന് ബുദ്ധിമുട്ട് പറഞ്ഞപ്പോൾ കണ്ണിലേക്  തുപ്പി ദുആ ചെയ്ത് സുഖപെടുത്തിയ നബി  അവസാനകാലം പനി പിടിപെട്ടപ്പോൾ എന്തുകൊണ്ട് സ്വന്തം ശരിയാക്കിയില്ല അങ്ങനെ അങ്ങനെ ട്രോളുകളുടെ ചാൻസുകൾ ധാരാളം ഒഴിഞ്ഞു കിടക്കുന്നു ട്രോളേണ്ടവർക്ക് അത് ചെയ്യാം വിശ്വാസികൾക്ക് വിശ്വസിക്കാം.


ഹോട്ടലിൽ കയറി പൈസ കൊടുക്കാതെ ഇറങ്ങുന്നത് കറാമത്താണെന്ന് ആരാണ് പറഞ്ഞത് ? അങ്ങനെ ആരും പറയുമെന്ന് തോന്നുന്നില്ല അതിൽ എന്താണ് അത്ഭുതം ഉള്ളത്.എന്നല്ല മുകല്ലഫായ ഒരാളാണ് അത് ചെയ്യുന്നതെങ്കിൽ ഹറാമാണ്.


തുണി എടുക്കാതെ നടക്കുന്നത് കറാമത്ത് ആണെന്ന് ആരും പറഞ്ഞിട്ടില്ല.


ആയിരക്കണക്കിന് കിലോമീറ്റർ ദൂരത്തുള്ള  കൊട്ടാരം ഒരു പണ്ഡിതന്റെ ഉദ്ദേശത്തിനനുസരിച്ച് അദ്ദേഹത്തിന്റെ

ആഫലമായി കൊണ്ടുവന്ന അല്ലാഹുവിന് ഒരു വലിയ്യിനെ പുരികത്തിൽ ഒളിക്കാൻ മാത്രം ചെറുതാക്കൽ അസാദ്ധ്യമോ ?


ഒരു മഹാനെ കടിച്ച പാമ്പിന്റെ ജീവൻ അൽപസമയത്തിനകം അള്ളാഹു ഇല്ലാതെ ആക്കാൻ അല്ലാഹുവിന് കഴിയൂലെ ?

ഒരു നല്ല മനുഷ്യനെ കടിച്ച്  അല്പസമയത്തിനകം ആ പാമ്പ് ചത്തത്  കണ്ട് കഴിഞ്ഞാൽ സാധാരണയിൽ നമ്മൾ പറയുക അയാളെ കടിച്ച കാരണം അല്ലാഹു അതിൻറെ ജീവൻ ഇല്ലാതെ ആക്കി എന്നാണ്. അത് അദ്ദേഹത്തിന് അല്ലാഹു നൽകിയ കറാമത്തായാണ്. അത് നമ്മുടെ ധാരണയാണ്.


ഡോക്ടറുടെ  അടുത്ത് പോയി മരുന്നു കഴിച്ച് അസുഖം മാറിയാൽ ആ ഡോക്ടർ കാരണം അല്ലാഹു എൻറെ രോഗം ശിഫ ആക്കി എന്ന് പറയുന്ന രൂപത്തിൽ

സത്യത്തിൽ ഒരുപക്ഷേ ഈ ഡോക്ടർ നൽകിയ മരുന്ന് അസുഖം ഷിഫയാവുന്നതിനുള്ള കാരണമേ അല്ലാതിരിക്കാം പക്ഷേ നമ്മൾ നമ്മുടെ ധാരണയനുസരിച്ച് അങ്ങനെ പറയുന്നു അത്രയേ ഉള്ളൂ ഇവിടെയും.


കറാമത്തുകളുടെ പേരിൽ കുറേ ഇല്ലാത്ത കഥകൾ പറയപ്പെടുന്നുണ്ട് എന്നത് സത്യമാണ്.


കള്ളനോട്ടുകൾ ഇറങ്ങുന്നുണ്ട് എന്നതുകൊണ്ട് ഇറങ്ങുന്ന നോട്ടെല്ലാം കള്ളനോട്ട് ആണെന്ന് പറയുന്ന തത്വം എത്രത്തോളം  യുക്തിരഹിതമാണ്.

ജാറം ഉണ്ടാക്കൽ പുണ്യം

 # മുസബ്ബലല്ലാത്ത അവകാശത്തിലുള്ള സ്ഥലത്ത്  മഹാൻമാരുടെ ഖബറിനോട് ബന്ധിച്ച്  ഖുബ്ബ പോലോത്ത തിനെ നിർമിക്കൽ പുണ്യം#


ﻭﺷﻤﻞ ﻋﺪﻡ اﻟﻤﻌﺼﻴﺔ اﻟﻘﺮﺑﺔ ﻛﺒﻨﺎء ﻣﺴﺠﺪ ﻭﻟﻮ ﻣﻦ ﻛﺎﻓﺮ ﻭﻧﺤﻮ ﻗﺒﺔ ﻋﻠﻰ ﻗﺒﺮ ﻧﺤﻮ ﻋﺎﻟﻢ ﻓﻲ 

ﻏﻴﺮ ﻣﺴﺒﻠﺔ / تحفةالمحتاج 


മഹാൻമാരുടെ ഖബറുകളോട് ബന്ധിച്ച് ഖുബ്ബ പോലോത്ത തിനെ 

മുസബ്ബലല്ലാത്ത ,  അവരുടെ സ്ഥലത്തോ മറ്റു അവരെ അടക്കം ചെയ്യുന്നവർക്ക് അവകാശപെട്ട സ്ഥലത്തോ നിർമിക്കൽ പുണ്യമാണ് എന്ന് ഇബ്നു ഹജറുൽ ഹൈതമി (റ) തുഹ്ഫയിലും റംലി ഇമാം നിഹായയിലും പറയുന്നു.

Saturday, January 7, 2023

കറാമത്ത് മരണ േ ഷം ഇബ്നു തൈമിയ്യ

 ഏകദേശം നിലപാടുകളിലൊക്കെ കേരള വഹാബികളെ ഇബ്നുതൈമിയ്യയും തന്റെ ശിഷ്യന്മാരായ ഇബ്നുൽ ഖയ്യിമും ഇബ്നു കസീറും നിലത്തിട്ട് ചവിട്ടാറാണ് പതിവ്. ചിലപ്പോൾ മൗലവി നിയമങ്ങൾക്കെതിരെ "ഇബ്നു അബ്ദുൽ വഹാബ്' വരെ രംഗത്തു വരാറുണ്ട്. കാരണം മൗലവിമാർ അനുയായികൾക്ക് യുക്തിക്ക് ഒതുങ്ങാത്തതൊക്കെ നിഷേധിക്കാണാന് പഠിപ്പിക്കാറുള്ളത്. അത് കൊണ്ട് തന്നെ എന്ത് പറഞ്ഞാലും അന്ധമായി മൗലവിമാരെ അംഗീകരിക്കാൻ അനുയായികൾ എക്കാലത്തും റെഡിയാണ്. മൗലവിമാരേക്കാൾ ഒരു ഡിഗ്രി കൂട്ടി യുക്തികൊണ്ട് അനുയായികൾ ചിന്തിച്ചു തുടങ്ങിയാൽ സ്വാതന്ത്രചിന്തയിലേക്ക് വേഗം അഡ്മിഷനും ലഭിക്കും.

         മരിച്ചവർ കേൾക്കില്ല, സഹായിക്കില്ല, അഭൗധികമായി ഒന്നും സംഭവിക്കില്ല! എന്നിങ്ങനെയുള്ള യുക്തിവാദങ്ങൾ നിരത്താറുള്ള ഇവർ ഖുർആനിലെ അത്ഭുതസംഭവങ്ങൾ വരെ യുക്തിക്ക് യോചിക്കാത്തതിനാൽ തിരുത്തിയതായി അഭിമാനം കൊള്ളാറുണ്ട്.

       മഹാത്മാക്കളുടെ മുഅ്ജിസതും കറാമത്തും പച്ചക്ക് ട്രോള്ളുന്ന ഇന്നത്തെ കേരള വഹാബികളുടെ സ്വഭാവം അവരുടെ പൂർവീക നേതാക്കളിൽ അപേക്ഷികമായി കുറവായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. കാരണം അവരാരും ഇന്നത്തെ മൗലവിമാരുടെ ചീഞ്ഞ ബുദ്ധികൊണ്ടായിരുന്നില്ല ചിന്തിച്ചിരുന്നത്. യുക്തിവാദികളിലേക്കും റിക്രൂട്മെന്റെ ചെയ്യാനുമായിരുന്നില്ല അവർ ജീവിച്ചിരുന്നത്.

         ഇസ്തിഗാസക്ക്‌ എങ്ങനെ തെളിവ് കൊണ്ട് വന്നാലും മരിച്ചവർക്ക്‌ കറാമത് ഉണ്ടാകില്ലെന്ന് ശാട്യം പിടിക്കുന്നത് നിത്യവും കാണാറുള്ളതാണ്. ജീവിച്ചിരിക്കുന്നവരോട് പറ്റുമോ എന്ന് ചോദിക്കാതിരിക്കുന്നതാകും നല്ലത്. വഫാതിന് ശേഷവും ഔലിയാക്കളിൽ നിന്ന് കറാമത് സംഭവിക്കുമെന്ന് 'ഇബ്നു തൈമിയ്യ'തന്നെ രേഖപ്പെടുത്തിയത് കാണാൻ സാധിക്കും. തന്റെ പ്രശസ്ത ഗ്രന്ഥമായ 'ഇഖ്തിളാഇൽ' അദ്ദേഹം പറയുന്നു:

وكذلك ما يذكر من الكرامات، وخوارق العادات، التي توجد عند قبور الأنبياء والصالحين مثل نزول الأنوار والملائكة عندها وتوقي الشياطين والبهائم لها، واندفاع النار عنها وعمن جاورها، وشفاعة بعضهم في جيرانه من الموتى، واستحباب الاندفان عند بعضهم، وحصول الأنس والسكينة عندها، ونزول العذاب بمن استهانها - فجنس هذا حق، ليس مما نحن فيه.

അപ്രകാരം തന്നെയാണ് അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറിന്ന് ചാരെകണ്ടുവരുന്ന കറാമത്തുകളും അത്ഭുതങ്ങളും. മലക്കുകളും പ്രകാശവും അതിന് ചാരത്തു ഇറങ്ങുക, ശൈത്താന്മാരിൽ നിന്നും മൃഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുക, ആ മഖ്ബറകളും ചാരെ നിൽക്കുന്നവരും അഗ്നിയിൽ നിന്ന് രക്ഷപ്പെടുക, അവരുടെ ചാരെ മരണപ്പെട്ടു കിടക്കുന്ന ഖബറാളികൾക്ക് അവർ ശഫാഅത് ചെയ്യുക, അതിന്റെ പരിസരത്തിൽ നിൽക്കുന്നവർക്ക് സമാദാനം ലഭിക്കുക, അതിനെ നിന്ദിക്കുന്നവർക്ക് ശിക്ഷ ലഭിക്കുക തുടങ്ങിയ കറാമത്തിന്റെ ഇനങ്ങൾ മുഴുവനും യഥാർത്ഥ്യമാണ്. പക്ഷെ, നമ്മൾ ചർച്ച ചെയ്യുന്നത് അതെ കുറിച്ചല്ല!

وما في قبور الأنبياء والصالحين، من كرامة الله ورحمته، وما لها عند الله من الحرمة والكرامة فوق ما يتوهمه أكثر الخلق، لكن ليس هذا موضع تفصيل ذلك [ابن تيمية، اقتضاء الصراط المستقيم ٢٥٥/٢]

അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബ്റുകൾ ചാരെ കണ്ടുവരുന്ന കറാമത്തുകളും റബ്ബിന്റെ ഔദാര്യവും, റബ്ബിന്റെയടുക്കൽ അവർക്കുള്ള കറാമത്തുകളും ബഹുമതിയും ഭൂരിപക്ഷം ജനങ്ങൾ ചിന്തിക്കുന്നതിലുമപ്പുറമാണ്.! പക്ഷെ, അത് വിശേദീകരിക്കേണ്ട ഇടമല്ലിത്. (ഇഖ്തിളാ -2/255)

          മുഅ്ജിസത്തുകളും കറാമത്തുകളും മാരണശേഷവും മുറിഞ്ഞു പോകില്ലെന്ന് അഹ്‌ലുസ്സുന്നതിന്റെ സകല ഇമാമീങ്ങളും രേഖപ്പെടുത്തിയത് കാണാം. ഇമാം റംലി(റ) തന്റെ ഫതാവയിൽ ഇത് വ്യക്തമായി പറയുന്നുണ്ട്.

وَلِلرُّسُلِ وَالْأَنْبِيَاءِ وَالْأَوْلِيَاءِ وَالصَّالِحِينَ إغَاثَةٌ بَعْدَ مَوْتِهِمْ؛ لِأَنَّ مُعْجِزَةَ الْأَنْبِيَاءِ وَكَرَامَاتِ الْأَوْلِيَاءِ لَا تَنْقَطِعُ بِمَوْتِهِمْ [الرملي، شهاب الدين، فتاوى الرملي، ٣٨٢/٤]

അമ്പിയാ മുർസലുകൾക്കും ഔലിയാകൾക്കും സ്വാലിഹീങ്ങൾക്കും മരണശേഷം സഹായിക്കാൻ സാധിക്കും. കാരണം, അവരെ മുഅ്ജിസത് കറാമത് അവരെ വഫാത്തോട് കൂടെ മുറിഞ്ഞു പോകുന്നില്ല!! (ഫാത്താവാ റംലി-4/328)

         അമ്പിയാകൾക്ക് മുഅ്ജിസത്തായി സംഭവിക്കുന്നതെല്ലാം ഔലിയക്കൾക്ക് കറാമതായി സംഭവിക്കാമെന്ന അഹ്ലുസ്സുന്നയുടെ ആദർശവും ഇബ്നു തൈമിയ്യ രേഖപ്പെടുത്തുന്നുണ്ട്. കറാമത് മുഖേന മരണപ്പെട്ടവരെ ജീവിപ്പിക്കാൻ വരെ സാധിക്കുമെന്ന് അദ്ദേഹം തന്റെ 'നുബുവ്വാത്ത്' എന്ന ഗ്രന്ഥത്തിൽ കുറിക്കുന്നുണ്ട്.(നുബുവ്വാത്-1/142) ഇനിയും എത്രയോ ഉദ്ധരണികൾ ഈ വിഷയത്തിൽ ഇബ്നു തൈമിയ്യയുടേത് തന്നെ കാണിക്കാൻ സാധിക്കും. 

#ചുരുക്കത്തിൽ ഇത്‌ പോലുള്ള കറാമത്തുകളും മുഅ്ജിസത്തുകളും ഖുർആനിൽ കാണുമ്പോൾ വഹാബികൾ നിവൃത്തിയില്ലാഞ്ഞിട്ടാണ് ട്രോളാതെ ക്ഷമിച്ചു നിൽക്കുന്നത്. ഇത്തരം വഹാബികളും യുക്തിവാദികളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

© 𝚂𝚞𝚗𝚗𝚊𝚑 𝙲𝚕𝚞𝚋.𝚒𝚗

ഇസ്തിഗാസ.ഇബ്നു ഉമർ (റ) നടത്തിയത് ഇസ്തിഗാസ തന്നെ

 ഇബ്നു ഉമറിന്റെ (റ) കാലു കോച്ചിയ സംഭവം അടങ്ങിയ നിവേദനത്തിൽ ഇസ്തിഗാസയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നവരോട്:

മുത്തബിഉസ്സുന്ന ഇബ്നു ഉമർ (റ) നടത്തിയത് ഇസ്തിഗാസ തന്നെ! 


حدثنا أبو نعيم قال : حدثنا سفيان ، عن أبي إسحاق ، عن عبد الرحمن بن سعد قال : خدرت رجل ابن عمر ، فقال له رجل : اذكر أحب الناس إليك ، فقال :" يا محمد"(الأدب المفرد: ٢١٣/١)


ഇമാം ബുഖാരി (റ) ''അൽ അദബുൽ മുഫ്റദ്'' എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ച ഈ നിവേദനത്തിന്റെ വ്യത്യസ്ത രിവായത്ത്‌ ഇമാം ഇബ്ൻ സുന്നി (റ) (വഫാത്ത് ഹി:364) ''അമലുല്ലൈലി വൽ യൗം'' എന്ന ഗ്രന്ഥത്തിൽ കൊണ്ടുവന്നിട്ടുണ്ട്.

يا محمدُ 

يا محمداه

محمدُ 

എന്നിങ്ങനെ വ്യത്യസ്ത പ്രയോഗങ്ങൾ ആ നിവേദനങ്ങളിൽ കാണാം.


''യാ മുഹമ്മദാഹ്'' എന്ന നിവേദനത്തെ വിശദീകരിച്ച അല്ലാമ മുല്ലാഅലിയ്യുൽഖാരി (റ) എഴുതുന്നു:


وكأنه رضي الله تعالى عنه قصد به اظهار المحبة في ضمن الاستغاثة (شرح الشفاء : ٤١/٢)


''മഹാനായ ഇബ്നുഉമർ(റ) തിരുനബിയോടുള്ള ﷺ  സഹായ തേട്ടത്തിലൂടെ അവിടുത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണിവിടെ''.

(ശർഹുശ്ശിഫാ: 2/14)


👉🏼 ഇസ്തിഗാസയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് പറയുന്നവരുടെ ന്യായം നോക്കൂ: 

''യാ മുഹമ്മദാഹ് (يا محمّداه) എന്നൊരു നിവേദനം കൂടിയുണ്ടല്ലോ? അത് നുദ്ബയാണെന്നത് മുല്ലാഅലിയ്യുൽഖാരി തന്നെ പറഞ്ഞിട്ടുമുണ്ടല്ലോ?.അപ്പോൾ അതെങ്ങനെ ഇസ്തിഗാസക്ക് രേഖയാകും? ''


■ മറുപടി 1️⃣


(A) അത് ഇസ്തിഗാസയാണെന്ന് മുല്ലാ അലിയ്യുൽഖാരി (റ) തന്നെ പറഞ്ഞത് നാം നേരത്തെ വായിച്ചതാണ്. വ്യസനത്തോടെയും ഇസ്തിഗാസ നടത്താമല്ലോ.


(B) വ്യാകരണ ശാസ്ത്രം അനുസരിച്ച് നുദ്ബ രണ്ടിനമാണ്.


പ്രസിദ്ധമായ വ്യാകരണ ശാസ്ത്ര ഗ്രന്ഥമായ ഇബ്നു മാലിക്കിന്റെ (റ) അൽഫിയ്യയുടെ വിശദീകരണത്തിൽ ഇബ്നു ഉസൈമീൻ രേഖപ്പെടുത്തിയതു നോക്കൂ:


ﻭﻓﻲ اﻻﺻﻄﻼﺡ: اﻟﻨﺪاء ﻟﻠﺘﻔﺠﻊ ﻋﻠﻰ اﻟﺸﻲء ﺃﻭ ﻟﻠﺘﻮﺟﻊ ﻣﻨﻪ.

(شرح ألفية بن مالك للعثيمين)


സാങ്കേതിക തലത്തിൽ നുദ്ബ രണ്ടിനമാണ്.

ഒന്ന്: യഥാർത്ഥത്തിലോ ഫലത്തിലോ ഇല്ലാതായ ഒന്നിനെ വ്യസനിച്ചു വിളിക്കുക. മരണപ്പെടുകയോ നാടുവിടുകയോ ചെയ്ത ഉറ്റ മിത്രങ്ങളെ വ്യസനിച്ചു വിളിക്കുന്നത് അതിനുദാഹരണമാണ്.

രണ്ട്: വേദനയുടെ കാരണത്തെയോ വേദനിക്കുന്ന സ്ഥലത്തെയോ വിളിക്കുക. എന്റെ ദുഖമേ! എന്റെ തലയേ! തുടങ്ങിയ വിളികൾ അതിനുദാഹരണമാണ്.


നുദ്ബയുടെ രണ്ടാം ഇനം ഇവിടെ ഉദ്ദേശ്യമല്ലെന്ന കാര്യം തീർച്ചയാണ്. കാരണം അബ്ദുല്ലഹിബ്നു ഉമർ(റ) വിളിച്ചത് വേദനയുടെ കാരണത്തേയോ അതിന്റെ സ്ഥലത്തേയോ അല്ലല്ലോ. ആയിരുന്നെങ്കിൽ തന്റെ കാലിനെയായിരുന്നു അദ്ദേഹം വിളിക്കേണ്ടിയിരുന്നത്.

അതുപോലെ തന്നെ ഒന്നാം ഇനവും ഇവിടെ ലക്ഷ്യമല്ല. കാരണം തിരുനബിയുടെ ﷺ  വിയോഗത്തിൽ വേദനിച്ചല്ലല്ലോ  മഹാനായ അബ്ദുല്ലഹിബ്നു ഉമർ(റ) ഈ സന്ദർഭത്തിൽ തിരുനബിയെ ﷺ വിളിച്ചത്.


മറിച്ച്, കാലു കോച്ചുക എന്ന വിഷമത്തിൽ നിന്നു സുഖം പ്രാപിക്കാൻ തന്റെ മഹ്ബൂബിനെ വിളിച്ചതാണിതെന്ന് സാഹചര്യം  സാക്ഷ്യപ്പെടുത്തുന്നു. തന്നെയുമല്ല വേർപാടിന്റെ പേരിൽ മഹ്ബൂബിനെ ഓർക്കൽ ദുഖത്തെയാണ് ഉണ്ടാക്കുക. സന്തോഷത്തെയല്ല. ഇക്കാര്യം ഏതൊരാളുടെയും അനുഭവം സാക്ഷ്യപ്പെടുത്തുന്ന സംഗതിയാണ്. മഹ്ബൂബിന്റെ വേർപാടിന്റെ പേരിൽ മഹ്ബൂബിനെ ഓർക്കുമ്പോൾ ഉണ്ടാകുന്ന ദുഖം രോഗത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. അപ്പോൾ അത് നിമിത്തം എങ്ങനെയാണ് രോഗം ഭേദമാവുക.?


(C) അലിഫും സാകിനായ ഹാഉം നുദ്ബയിൽ മാത്രമല്ല പ്രവേശിക്കുക. ഇസ്തിഗാസയിലും അത് പ്രവേശിക്കാവുന്നതാണ്.


ഇബ്നു ഉസൈമീൻ തന്നെ പറയുന്നു:


[ﻭﻻﻡ ﻣﺎ اﺳﺘﻐﻴﺚ ﻋﺎﻗﺒﺖ ﺃﻟﻒ - ﻭﻣﺜﻠﻪ اﺳﻢ ﺫﻭ ﺗﻌﺠﺐ ﺃﻟﻒ] 


قوله: (ولام ما استغيث عاقبت ألف) بمعنى: أنها قد تحذف اللام ويأتي بعدها ألف بدلها، فتقول في: يا لزيدٍ لعمرٍو: يا زيدا لعمرٍو، ونقول: إن الألف بدلاً عن اللام، كما قال ابن مالك: (عاقبت ألف).

(شرح ألفية بن مالك للعثيمين)


മുസ്തഗാസിൽ (സഹായം തേടപ്പെടുന്നവൻ) പ്രവേശിക്കുന്ന ലാമിനെ കളയപ്പെടുകയും അതിനു പകരമായി അതിന്റെ അവസാനത്തിൽ ഒരു അലിഫിനെ കൊണ്ടുവരികയും ചെയ്യാറുണ്ട്. അപ്പോൾ "യാ സൈദാ ലി അംറിൻ" (ഓ സൈദെ.. ) എന്ന്  പറയും. (ശർഹുൽ അൽഫിയ്യ )


• അല്ലാമ ഖുള് രീ പറയുന്നു:


خاتمة: ﺇِﺫَا ﻭَﻗَﻒَ ﻋَﻠﻰَ اﻟﻤُﺴْﺘَﻐَﺎﺙِ مَعَ الأَلفِ جَازَ إِلْحَاقُهَا هَاءَ السَّكْتِ.(حاشية الخضري)


മുസ്തഗാസിന്റെ മേൽ അലിഫോട് കൂടെ വഖ്‌ഫു ചെയ്യുമ്പോൾ അതോട് ഒരു സക്തിന്റെ ഹാഇനെ ചേർക്കാവുന്നതാണ്.

(ഹാഷിയത്തുൽ ഖുള് രീ)


ഇത് പ്രകാരം "യാമുഹമ്മദാഹ്" എന്ന പ്രയോഗം ഇസ്തിഗാസ തന്നെയാണ്.


(4) മറ്റൊരു രിവായത്തിൽ യാമുഹമ്മദു" എന്നുമുണ്ടല്ലോ. ആ പ്രയോഗം ഇസ്തിഗാസയാണെന്നതിൽ സംശയമില്ല. അതിനാൽ ആ രിവായത്തിന്റെ വെളിച്ചത്തിൽ "യാമുഹമ്മദാഹ്" എന്ന പ്രയോഗവും ഇസ്തിഗാസയാവുന്നതിൽ തടസ്സമില്ല.


■ മറുപടി 2️⃣

അൽബാനിയുടെ സമ്മതം


ഇബ്നു തൈമിയ്യ തന്റെ "അൽ കലിമുത്വയ്യിബ"  എന്ന ഗ്രന്ഥത്തിൽ പ്രസ്തുത നിവേദനം കൊണ്ടു വന്നതു നോക്കൂ:

ﻓﻲ اﻟﺮﺟﻞ ﺇﺫا ﺧﺪﺭﺕ

٢٣٦- ﻋﻦ اﻟﻬﻴﺜﻢ ﺑﻦ ﺣﻨﺶ ﻗﺎﻝ: ﻛﻨﺎ ﻋﻨﺪ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻋﻤﺮ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﻤﺎ، ﻓﺨﺪﺭﺕ ﺭﺟﻠﻪ ﻓﻘﺎﻝ ﻟﻪ ﺭﺟﻞ: اﺫﻛﺮ ﺃﺣﺐ اﻟﻨﺎﺱ ﺇﻟﻴﻚ، ﻓﻘﺎﻝ: ﻳﺎ ﻣﺤﻤﺪ، ﻓﻜﺄﻧﻤﺎ ﻧﺸﻂ ﻣﻦ ﻋﻘﺎﻝ


ഇത് ഉദ്ധരിച്ചു കൊണ്ട്  അനുബന്ധങ്ങൾ ഒന്നും ഇബ്ൻ തൈമിയ്യ കൊണ്ടു വന്നില്ല എന്നത്  ശ്രദ്ധേയമാണ്!


അൽബാനി "അൽകലിമുത്വയ്യിബ്" എന്ന കിതാബിന്റെ ആമുഖത്തിൽ നടത്തിയ പരാമർശമാണ് ഇത് ⤵️


أنصح لكل من وقف على هذا الكتاب و غيره ألا يبادر إلى العمل بكل ما فيه من الأحاديث إلا بعد التأكد من ثبوته وقد سهلنا له الطريق إلى ذلك بما علقناه عليه ، فما كان ثابتا منها عمل به و عض عليه بالنواجد و إلا تركه .

(تخريج الكلم الطيب لألباني)


''ഏത് ഗ്രന്ഥത്തിലും പാലിക്കേണ്ടതു പോലെത്തന്നെ സ്ഥിരപ്പെട്ട ഹദീസുകൾ മാത്രമെ സ്വീകരിക്കാനും, അതനുസരിച്ചു പ്രവർത്തിക്കാനും പറ്റുകയുള്ളൂ എന്ന് ഞാൻ വായനക്കാരെ ഉണർത്തുകയാണ്.

ഈ ഗ്രന്ഥത്തിലെ അനുബന്ധത്തിൽ ഹദീസുകളിലെ നെല്ലും പതിരും വേർതിരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. വായനക്കാർ അത് ശ്രദ്ധിക്കൽ അനിവാര്യമാണ്. "


ശേഷം അദ്ദേഹം തന്നെ പറയുന്നു:


وفيها ما يبدو أنها منافية للتوحيد ،كحديث المناداة بيا محمد (رقم ٢٣٦)

 (مقدمة تخريج الكلم الطيب لألباني)


''യാ മുഹമ്മദു'' എന്ന വിളി അടങ്ങിയ നിവേദനങ്ങളെ പോലെ തൗഹീദിനു എതിരാണെന്ന് വ്യക്തമായ സ്വീകാര്യ യോഗ്യമല്ലാത്ത നിവേദനങ്ങളും ഈ ഗ്രന്ഥത്തിൽ അടങ്ങിയിട്ടുണ്ട്.''


ഇബ്ൻ ഉമറിൽ (റ) നിന്നുള്ള പ്രസ്തുത നിവേദനത്തെ പറ്റിയാണ് ഇവിടെ പരാമർശം. ഈ നിവേദനത്തിൽ തൗഹീദിനു നിരക്കാത്ത ആശയം ഉണ്ടത്രേ! അഥവാ ഇസ്തിഗാസ ഉണ്ടത്രേ!

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...