Showing posts with label ഇസ്തിഗാസ ആത്മാക്കളോട്. Show all posts
Showing posts with label ഇസ്തിഗാസ ആത്മാക്കളോട്. Show all posts

Wednesday, October 3, 2018

ഇസ്തിഗാസ ആത്മാക്കളോട്




അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚






അല്ലാമ നിള്വമുദ്ദീൻ നയ്സാബൂരി (റ) വഫാ: ഹി: 724) പറയുന്നു.


المستعاذ له إنما هو الله أو كلمات الله كما جاء في الأخبار : " أعوذ

بكلمات الله التامة " وأما كلمات الله

فالمراد بها المبدعات الصادرة عنه تعالى بكلمة ) _ كن ) من غير مادة ومدة ، فكأن الأرواح

البشرية تستعيذ وتستعين بالأرواح العلوية المقدسة في دفع شرور الأرواح الخبيثة(غرائب القرآن١٦-١٥/١)


കാവൽ തേടപ്പെടുന്നവാൻ  അല്ലാഹുവോ "കലിമതുല്ലാഹി " യോ മാത്രമാകുന്നു. 'അല്ലാഹുവിന്റെ പരിപൂർണ കലിമതി നോട്  ഞാൻ കാവൽ തേടുന്നു' എന്ന് ഹദീസുകളിൽ വന്നിടുണ്ടല്ലോ.. 'കലിമാതുല്ലാഹിയുടെ വിവക്ഷ സമയമോ മൂലകാമോ കൂടാതെ ഉണ്ടാവു (كن) എന്ന വാചകം കൊണ്ട് അല്ലഹുവില്നിന്നുണ്ടായ അത്ഭുതകരമായ സൃഷ്ടികളാണ് .അപ്പോൾ മോശമായ ആത്മാകളുടെ ശല്ല്യം തടുക്കാൻ മനുഷ്യരുടെ ആത്മാക്കൾ പരിശുദ്ദാത്മാക്കളോട് കാവൽ തേടലാണ്  ഹദീസിന്റെ താല്പര്യം. എന്ന് മനസ്സിലാക്കാം.(ഗറാ ഇബുൽ ഖുർആൻ 1/15-16



ചോദ്യം: ആത്മാക്കൾക്ക് സഹായിക്കാൻ കഴിയുമെന്നത് ആത്മതത്വശാസ്ത്രത്തിൽ (علم المعقولات) സ്ഥിരപ്പെട്ടതാണെന്നല്ലോ ഇമാം റാസി(റ) പറഞ്ഞത്. അതെങ്ങനെ വിശുദ്ദ ഇസ്ലാമിൽ പ്രമാണമായി സ്വീകരിക്കും?


മറുവടി: ആത്മാക്കൾ സഹായിക്കുമെന്നത് വിശുദ്ദ ഖുർആൻന്റെയും പണ്ഡിത പ്രസ്താവനകളുടെയും അടിസ്ഥാനത്തിലാണ് ഇമാം റാസി(റ) സമർത്തിക്കുന്നത്. അദ്ദേഹത്തിൻറെ വാക്കുകൾ ശ്രദ്ദിക്കുക.


( والنازعات غرقا والناشطات نشطا والسابحات سبحا فالسابقات سبقا فالمدبرات أمرا ) (٥-١).

الوجه الثالث في تفسير هذه الكلمات الخمسة أنها هي الأرواح، وذلك لأن نفس الميت تنزع، يقال : فلان في النزع، وفلان ينزع إذا كان في سياق الموت، والأنفس نازعات عند السياق، ومعنى ( غرقا ) أي نزعا شديدا أبلغ ما يكون وأشد من إغراق النازع في القوس، وكذلك تنشط لأن النشط معناه الخروج، ثم الأرواح البشرية الخالية عن العلائق الجسمانية المشتاقة إلى الاتصال العلوي بعد خروجها من ظلمة الأجساد تذهب إلى عالم الملائكة، ومنازل القدس على أسرع الوجوه في روح وريحان، فعبر عن ذهابها على هذه الحالة بالسباحة، ثم لا شك أن مراتب الأرواح في النفرة عن الدنيا ومحبة الاتصال بالعالم العلوي مختلفة، فكلما كانت أتم في هذه الأحوال كان سيرها إلى هناك أسبق، وكلما كانت أضعف كان سيرها إلى هناك أثقل، ولا شك أن الأرواح السابقة إلى هذه الأحوال أشرف، فلا جرم وقع القسم بها، ثم إن هذه الأرواح الشريفة العالية لا يبعد أن يكون فيها ما يكون لقوتها وشرفها يظهر منها آثار في أحوال هذا العالم ، فهي ( فالمدبرات أمرا ) أليس أن الإنسان قد يرى أستاذه في المنام ويسأله عن مشكلة فيرشده إليها؟ أليس أن الابن قد يرى أباه في المنام فيهديه إلى كنز مدفون؟ أليس أن جالينوس قال : كنت مريضا فعجزت عن علاج نفسي، فرأيت في المنام واحدا أرشدني إلى كيفية العلاج؟ أليس أن الغزالي قال : إن الأرواح الشريفة إذا فارقت أبدانها، ثم اتفق إنسان مشابه للإنسان الأول في الروح والبدن، فإنه لا يبعد أن يحصل للنفس المفارقة تعلق بهذا البدن حتى تصير كالمعاونة للنفس المتعلقة بذلك البدن على أعمال الخير فتسمى تلك المعاونة إلهاما؟ ونظيره في جانب النفوس الشريرة وسوسة ، وهذه المعاني وإن لم تكن منقولة عن المفسرين إلا أن اللفظ [ ص: 30 ] محتمل لها جدا . (التفسير الكبير: ٣١/٣٠)


"നാസിആത് " സൂറത്തിലെ ആദ്യത്തെ അന്ജ് വചനങ്ങൾ കൊണ്ട് ഉദ്ദേശം ആത്മാക്കലാനെന്നതാണ്  മൂനാം വീക്ഷണം. കാരണം ഊരിയെടുക്കപ്പെടുന്നത് എന്ന് മയ്യത്തിന്റെ ആത്മാവിനെ കുറിച്ച് പറയാമല്ലോ. മരണാസന്ന നിലയിലാകുമ്പോൾ ഇന്നയാൾ "നസ്ഇ" ലാണെന്ന് ഭാഷയില പ്രയോഗിക്കാറുണ്ട് . ശക്തമായ ഊരിയെടുക്കൽ  എന്നതാണ് "ഗർഖൻ "(غرق) എന്നതിന്റെ വിവക്ഷ. അതിനാല ആത്മാവ് സൌമ്യതയോട് പുറത്ത് വരുന്നതിനു "നശാത്വ" എന്ന് പറയാറുണ്ട്. ശാരീരിക ബന്ടങ്ങളിൽ നിന്നും മുക്തമായതും ഉപരി ലോകത്തേക്ക് പോകാൻ വെമ്പൽ കൊള്ളുന്നതുമായ മനുഷ്യരുടെ ആത്മാകൾ ശരീരങ്ങലാകുന്ന ഇരുളുകളിൽ നിന്ന്  പുറപ്പെട്ടു കഴിഞ്ഞാൽ മലക്കുകളുടെ ലോകത്തേക്കും പരിശുദ്ദമായ സ്ഥാനങ്ങളിലെക്കും ഉല്ലാസ ഭരിതരായി അതിവേഗത്തിൽ പോകുന്നതാണ്. ഈ രൂപത്തിൽ അങ്ങോട്ട്‌ പോകുന്നതിനെ പറ്റിയാണ് "ഊക്കോടെ നീന്തിവരുന്നവ" എന്ന് പറഞ്ഞത്. ഐഹിക ലോകത്തോട്‌ വെറുപ്പ്‌ പുലർതുന്നതിലും ഉപരി ലോകത്തേക്ക് പോകുന്നതിനെ ഇഷ്ടം വെക്കുന്നതിലും  ആത്മാക്കൾ വ്യത്യസ്ത പദവികലുള്ളവയാനെന്നതിൽ സംശയമില്ല.ഇവയിലെല്ലാം പരിപൂർണ്ണത കൈവരിച്ച ആത്മാക്കല്ക്ക് അതിവേഗത്തിൽ സന്ജരിക്കനാകും. അല്ലാതവയിക്ക് ആ ഭാരവുമായിരിക്കും. ഈ അവസ്ഥയിലേക്ക് അതിവേഗത്തിൽ സഞ്ചരിക്കുന്ന ആത്മാകൾ ശ്രേഷ്ടത ഉള്ളവയാനെന്നതിൽ സംശയമില്ലല്ലോ. അതിന്റെ പേരിലാണ് അള്ളാഹു അവയെ കൊണ്ട് സത്യം ചെയ്തു പറഞ്ഞത്. ഈ പരിശുദ്ദാത്മാക്കളിൽ ശക്തിയും സ്ഥാനവുമുല്ലവയുണ്ട്. അവയില നിന്ന് ചില പ്രതിഫലനങ്ങൾ ഐഹിക ലോകത്ത് പ്രകടമാവുകയെന്ന സംഗതിയെ വിദൂരമായ ഒന്നായി കാണേണ്ടതില്ല. "എന്നിട്ട് കാര്യം നിയന്ത്രിക്കുന്നവയും  തന്നെയാനുസത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്‌. ഒരാള് തന്റെ ഉസ്താതിനെ സോപ്നതിൽ ദര്ഷിക്കുകയും ഉസ്താതുമായി സസ്യം പങ്കുവെക്കുകയും ഉസ്താത് സംശയം തീരത് കൊടുക്കുകയും ചെയ്യരുണ്ടല്ലോ?. മരണപ്പെട്ട പിതാവിനെ മകൻ സ്വപ്നത്തിൽ കുഴിച് മൂടപ്പെട്ട നിധിയെപറ്റി പിതാവ് മകന് ബോധനം നല്കുകയും ചെയ്യരുണ്ടല്ലോ?

ഞാൻ രോഗിയായിരുന്നു ആ രോഗത്തിന് ചികിത്സിക്കാൻ എനിക്കായില്ല. അങ്ങനെ ഞാൻ ഒരാളെ സ്വപ്നത്തിൽ ദർശിക്കുകയും അയ്‌ യാൽ എനിക്ക് ചികിത്സയുടെ രീതി പറഞ്ഞുതരികയും ചെയ്തു'. എന്ന് വിശ്രുത വൈദ്യൻ ജാലീനുസ് പറഞ്ഞിടില്ലേ?. മഹാനായ ഇമാം ഗസ്സാലി (റ) പറഞ്ഞില്ലേ?.പരിശുദ്ദത്മാകൾ അവരുടെ ശരീരവുമായി വേർപെടുകയും ആത്മാവിലും ശരീര പ്രകിർതിയിലും അതോടു സാദിർഷ്യമായ മറ്റൊരു മനുഷ്യൻ ഉണ്ടാവുകയും ചെയ്താൽ ശരീരവുമായി വേർപിരിഞ്ഞ ആത്മാവ്  ആ ശരീരവുമായി ബന്ധം സ്ഥാപിക്കുകയം നല്ല കാര്യങ്ങൾ ചെയ്യാൻ ആ ആത്മാവ് ഈ ശരീരത്തിലുള്ള ആതമാവിനെ സഹായിക്കുന്നതുമാണ് . അതിനാണ് ഇല്ഹാം എന്ന് പറയുന്നത്. മോശമായ ആത്മാക്കൾ മോശമായ ആത്മാവിനെ സഹായുക്കുന്നതിനു "വസ് വാസ് " എന്നും പറയും. ഇപ്പറഞ്ഞ ആശയങ്ങൾ മുഫസ്സിരുകളെ തൊട്ട് ഉദ്ടരിക്കപ്പെട്ടു കാനുനില്ലെങ്കിലും ഇവിടെ പ്രയോഗിച്ച പദപ്രയോഗം ആവയിക്ക് നല്ല പോലെ വക നല്കുന്നവയാണ്. (റാസി: 30/31)

ഇമാം റാസി(റ) തുടർന്നു പറയുന്നു:


واعلم أن الوجوه المنقولة عن المفسرين غير منقولة عن رسول الله -صلى الله عليه وسلم- نصا، حتى لا يمكن الزيادة عليها، بل إنما ذكروها لكون اللفظ محتملا لها، فإذا كان احتمال اللفظ لما ذكرناه ليس دون احتماله للوجوه التي ذكروها لم يكن ما ذكروه أولى مما ذكرناه إلا أنه لا بد هاهنا من دقيقة، وهو أن اللفظ محتمل للكل، فإن وجدنا بين هذه المعاني مفهوما واحدا مشتركا حملنا اللفظ على ذلك المشترك; وحينئذ يندرج تحته جميع هذه الوجوه . أما إذا لم يكن بين هذه المفهومات قدر مشترك تعذر حمل اللفظ على الكل؛ لأن اللفظ المشترك لا يجوز استعماله لإفادة مفهوميه معا، فحينئذ لا نقول : مراد الله تعالى هذا، بل نقول : يحتمل أن يكون هذا هو المراد، أما الجزم فلا سبيل إليه هاهنا .


മുഫസ്സിറുകളിൽ നിന്ന് ഉദ്ദരിക്കപ്പെടുന്ന എല്ലാ അഭിപ്രായങ്ങളും നബി(സ) യിൽ നിന്ന് വ്യക്തമായി ഉദ്ദരിക്കപ്പെടുന്നവയല്ല. അങ്ങനെയായിരുന്നുവെങ്കിൽ അതല്ലാത്ത മറ്റൊരു  അഭിപ്രായം പ്രകടിപ്പിക്കാൻ വകുപ്പുണ്ടാകുമായിരുന്നില്ല. എന്നാൽ മുഫസ്സിറുകൾ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് പദപ്രയോഗത്തിൽ നിന്ന് അത്തരം അഭിപ്രായങ്ങൾ വായിച്ചെടുക്കാൻ പറ്റുന്നത്കൊണ്ട് മാത്രമാണ്. അതിനാല നാം പറയുന്ന അഭിപ്രായം പദപ്രയോഗത്തിൽ നിന്ന് വായിച്ചെടുക്കാനുള്ള സാധ്യത അവർ പറഞ്ഞ അഭിപ്രായം വായിച്ചെടുക്കാനുള്ള സാധ്യതയുടെ താഴെയൊന്നുമല്ലെങ്കിൽ അവർ പറഞ്ഞ അഭിപ്രായത്തിന് നാം പറഞ്ഞ അഭിപ്രായത്തെക്കാൾ പ്രാമുഖ്‌യമോ പരിഗണനയോ ഉണ്ടാവുന്നതല്ല. എന്നാൽ ഒരു പോയിന്റ്‌ ഇവിടെ മനസ്സിലാക്കിയിരിക്കണം. എന്തെന്നാൽ പദപ്രയോഗങ്ങൾ എല്ലാ അർത്ഥങ്ങൾക്കും ഒരു പോലെ സാധ്യതയുള്ളതാണെന്നതോടൊപ്പം എല്ലാ അഭിപ്രായങ്ങളും ഉൾകൊള്ളുന്ന ഒരു ആശയം (قدر مشترك) അവിടെ ഉണ്ടെങ്കിൽ ആ പദത്തിനു ആ ആശയത്തിന്റെ മേൽ ചുമത്തുകയും എല്ലാ അഭിപ്രായങ്ങളും ആ ആശയത്തിൽ ഉൾപ്പെടുകയും ചെയ്യും. പ്രത്യുത അത്തരമൊരു ആശയം അവയ്ക്കിടയിൽ നിലനിലക്കുന്നില്ലെങ്കിൽ എല്ലാറ്റിന്റെയും മേൽ ആ പടത്തിനെ ചുമത്താൻ പറ്റില്ല. കാരണം ഒരു മുശ്തറകായ പദത്തെ ഒരേ സമയത്ത് അതിന്റെ രണ്ടു ആശയങ്ങളുടെ മേൽ ചുമത്താൻ പറ്റില്ലല്ലോ. ഇത്തരുണത്തിൽ അല്ലാഹുവിന്റെ ഉദ്ദേശ്യം ഇന്നതാണെന്ന് തറപ്പിച്ചു പറയാൻ നമുക്ക് പറ്റില്ല. പ്രത്യുത അല്ലാഹുവിന്റെ ഉദ്ദേശ്യം ഇന്നതാകാൻ സാധ്യതയുണ്ട് എന്നു മാത്രം നമുക്ക് പറയാം.ഒരു അർഥം തറപ്പിച്ചു പറയാൻ ഇവിടെ മാർഗമില്ല, (റാസി: 31/32

അപ്പോൾ ഹദീസിൽ വന്ന "കലിമാതുല്ലാഹി" ക്ക് ആത്മാക്കൾ എന്നു ഇമാം റാസി(റ) അർഥം പറഞ്ഞത് ആയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലായല്ലോ. അതിനാല ആത്മതത്വശാസ്ത്രത്തിൽ പറഞ്ഞതും ഇസ്ലാമിക  പ്രമാണങ്ങളിൽ പറഞ്ഞതും യോജിച്ചു വന്നു എന്നു മനസ്സിലാക്കാം. അതുപോലെ പരിശുദ്ദാത്മാക്കൾ എന്നതിനെ വിവക്ഷ മലക്കുകളും നല്ല ജിന്നുകളും മാത്രമല്ലെന്നും മരിച്ചുപോയ മഹാത്മാക്കളും ഉൾപ്പെടുമെന്നും ഇമാം റാസി(റ) യുടെ മേൽ വിവരണത്തിൽ നിന്ന് സുവ്യക്തമാണ്. അപ്പോൾ അത്തരം പരമാർശങ്ങൾ മലക്കുകളെ കുറിച്ചും നല്ല ജിന്നുകളെ കുറിച്ചും മാത്രമാണെന്ന പുത്താൻ വാദികളുടെ ജല്പനം നിരർതകമാണ്‌.

അല്ലാമ തഫ്താസാനി(റ) പറയുന്നു:


لماكان إدراك الجزئيات مشروطاً عند الفلاسفة بحصول الصورة في الآلات ، فعند مفارقة النفس وبطلان الآلات لا تبقى مدركة للجزئيات ضرورة انتفاء الشروط بانتفاء الشرط . وعندنا لما لم تكن الآلات شرطاً في إدراك الجزئيات ، إما أنه ليس بحصول الصورة لا في النفس ولا في الحس, وإما لأنه لا يتمنع ارتسام صورة الجزئي في النفس بل الظاهر من قواعد الإسلام أنه يكون للنفس بعد المفارقة إدراكات جزئية ، وإطلاع على بعض جزئيات أحوال الأحياء ، سيما الذين بينهم وبين الميت تعارف في الدنيا ، ولذا ينتفع بزيارة القبور, والإستعانة بنفوس الأخيار من الأموات في إستنزال الخيرات وإستدفاع الملمات ، فإن للنفس بعد المفارقة تعلقاً ما بالبدن وبالتربة التي دفن فيها . فإذا زار الحي تلك التربة ، توجهت نفسه تلقاء نفس الميت حصل بين النفسين ملاقات وإفاضات(شرح امقاصد: ٣/٣٧٣)

സൂക്ഷ്മവിവരങ്ങൾ (الجزئيات) അറിയാൻ അവയുടെ രൂപങ്ങൾ ഇന്ദ്രിയങ്ങളിൽ പതിയണമെന്ന് നിബന്ദന വച്ചവരാണ് തത്വശാസ്ത്രഞ്ജർ(الفلاسفة) ഇതുപ്രകാരം ആത്മാവ് ഭൌതിക ശരീരവുമായി വെർപിരിയുകയും ഇന്ദ്രിയങ്ങൾ നശിക്കുകയും ചെയ്യുമ്പോൾ സൂക്ഷ്മ വിവരങ്ങൾ അറിയാൻ ആത്മാവിനു കഴിയില്ല. നിബന്ധനയില്ലാത്തപ്പോൾ നിബന്ധനയ്ക്ക് വിധേയമായ കാര്യവും ഇല്ലതിരിക്കെണ്ടതുണ്ടല്ലോ. എന്നാൽ സൂക്ഷ്മ വിവരങ്ങൾ അറിയാൻ ഇന്ദ്രിയത്തിൽ നിബന്ധനയില്ലെന്നാണ് നമ്മുടെ വീക്ഷണം. കാരണം സൂക്ഷ്മ വിവരങ്ങളറിയാൻ അവയുടെ രൂപം ആത്മാവിലോ ഇന്ദ്രിയത്തിലോ പതിയണമെന്നോ സൂക്ഷ്മ വിവരങ്ങൾ ആത്മാവിൽ വന്നു പതിയാൻ പറ്റില്ലെന്നോ നമുക്ക് വാദമില്ല, എന്നുമാത്രമല്ല ഭൌതിക ശരീരവുമായി വേര്പിരിഞ്ഞ ശേഷം ചില പുതിയ ജ്ഞാനങ്ങളും ജീവിച്ചിരിക്കുന്നവരുടെ ചില വിവരങ്ങളും ആത്മാവ് അറിയുമെന്നതാണ് ഇസ്ലാമിന്റെ പൊതുതത്വങ്ങളിൽ നിന്ന് വ്യക്തമാവുന്ന ആശയം. ഐഹിക ലോകത്ത് വച്ച് മയ്യിത്തുമാായി പരിചയമുള്ള വരാണെങ്കിൽ വിശേഷിച്ചും. ഇതുകൊണ്ടാണ്  ഖബ്റ് സിയാറത്തും നന്മകൾ ലഭിക്കുവാനും ആഫത്തുകൾ തട്ടിപോകുവാനും മരണപ്പെട്ട മഹാന്മാരോടുള്ള സഹായാര്തനയും ഫലം കാണുന്നത്. കാരണം ഭൌതിക ശരീരവുമായി വേര്പിരിഞ്ഞ ആത്മാവിനു ഷരീരവുമായും ഖബ്റുമായും ബന്ധമുണ്ട്. അതിനാല ജീവിച്ചിരിക്കുന്നയാൽ ഖബ്റിടം സന്ദർശിക്കുക്ക വഴി അവന്റെ ആത്മാവ് മയ്യത്തിന്റെ ആത്മാവിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇരു ആത്മാക്കളും പരസ്പരം ബന്ധം സ്ഥാപിക്കുന്നതും പല സഹായങ്ങളും ചൊരിയുന്നത്മാണ്‌. (ശർഹുൽ മഖാസ്വിദ്: 3/373)

ചുരുക്കത്തിൽ ആത്മാക്കൾ ഭൌതിക ലോകത്ത് നടക്കുന്ന സൂക്ഷ്മ വിവരങ്ങൾ അറിയുമെന്നും അവയ്ക്ക് ഭൌതികലോകത്തുള്ളവർക്ക് പല സഹായങ്ങളും ചെയ്യാൻ കഴിയുമെന്നുള്ള ആശയം ഇസ്ലാമിന്റെ പൊതുതത്വങ്ങളിൽ നിന്ന് അറിയപ്പെട്ടതാനെന്നും ഫല്സഫ അതിനെതിരാനെന്നും മേൽ വിവരണത്തിൽ നിന്ന് വ്യക്തമാണല്ലോ. വിജനമായ സ്ഥലത്ത് വല്ലവര്ക്കും വല്ല സഹായവും ആവശ്യമായി വന്നാൽ അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കൂ എന്നു വിളിച്ച് അഭൌതിക ശക്തികളോട് സഹായം തേടാൻ നബി(സ) നിർദ്ദേശിച്ചതും ഈ ആശയത്തെ ശരിവെക്കുന്നതാണ്. അതിനാൽ ആത്മാക്കൾ സഹായിക്കുമെന്ന ആശയം ഗ്രീക്ക് ശാസ്ത്രം മാത്രം പറയുന്നതാണെന്ന പുത്തൻ വാദികളുടെ വാദം ശരിയല്ലെന്ന് ഇപ്പോൾ ബോദ്ധ്യമായല്ലോ.
[03/10, 7:21 PM] Sabir: ചോദ്യം :  കലിമാത്തുല്ലാഹിയുടെ വിവക്ഷ ഖുർആൻനാണെന്നും ഒരു സൃഷ്ടിയോട് നബി(സ) കാവൽ തേടാത്തത്കൊണ്ട് ഖുർആൻ സ്രിഷ്ടിയല്ലെന്നതിനു ഈ ഹദീസ് രേഖയാണെന്നും ഇമാം അഹ്മദുബ്നുഹമ്പൽ(റ) നെ ഉദ്ദരിച്ച് ഫത്ഹുൽ ബാരിയിലും മറ്റും രേഖപ്പെടുത്തിയിട്ടുണ്ടല്ലോ?.  

മറുവടി: നബി(സ) ഒരു സ്രിഷ്ടിയോടും ഒരു വിധത്തിലും കാവൽ തെടുകയില്ല എന്നാ ആശയം ശരിയല്ല. കാരണം നബി(സ) സൃഷ്ടികളോട് കാവൽ തേടിയ ധാരാളം സംഭവങ്ങൾ പ്രബലമായ ഹദീസുകളിൽ കാണാം. സ്വഹീഹു മുസ്ലിമിൽ നിന്ന് വായിക്കുക.

قالت عائشة : أرق النبي صلى الله عليه وسلم ذات ليلة،  إذ سمعنا صوت السلاح، قال: من هذا؟ قال: سعد يا رسول الله! جئت أحرسك،  فنام النبي صلى الله عليه وسلم حتى سمعنا غطيطه(صحيح البخاري: ٦٦٩-صحيح مسلم: ٤٤٢٧)


ആഇഷാ(റ) യിൽ നിന്ന് നിവേദനം: ഒരു രാത്രി നബി(സ) ക്ക് ഉറക്കമില്ലാതെയായപ്പോൾ നബി(സ) ഇപ്രകാരം പറഞ്ഞു: "എന്റെ അനുയായികളിൽപെട്ട നല്ലൊരു പുരുഷൻ ഈ രാത്രി എനിക്ക് കാവൽ നിന്നിരുന്നെങ്കിൽ  എത്ര നന്നായിരുന്നു". തത്സമയം ഒരു ആയുധത്തിന്റെ ശബ്ദം ഞങ്ങൾ കേട്ടു. അപ്പോൾ നബി(സ) ചോദിച്ചു: ആരാണിത്?. അപ്പോൾ സഅദ്(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! ഇത് സഅദ് ആണ്. ഈ രാത്രി താങ്കൾക്കു കാവൽ നില്ക്കാൻ വന്നതാണ് ഞാൻ. ഉടനെ നബി(സ) സുഖ നിദ്രയിലാണ്ടു. നബി(സ) കൂർക്കം വലിക്കുന്നത് ഞങ്ങൾക്ക് കേള്ക്കാമായിരുന്നു". (ബുഖാരി: 6690- മുസ്ലിം : 4427)

ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:


فيه جواز الاحتراس من العدو ، والأخذ بالحزم ، وترك الإهمال في موضع الحاجة إلى الاحتياط . (شرح النووي على مسلم: ١٥٣/٩)


ശത്രുവിനെ തൊട്ട് കാവൽ നിറുത്തൽ അനുവടനീയമാണെന്നതിനും ആത്മവിശ്വാസത്തിനാവശ്യമായ മുന് കരുതലുകൾ സ്വീകരിക്കണമെന്നതിനും സൂക്ഷ്മത പാലിക്കെണ്ടിടത്ത് അതിൽ ഉപേക്ഷ വരുത്തരുതെന്നതിനും ഹദീസ് രേഖയാണ്.(ശർഹുൽമുസ്ലിം: 9/153)


ഇബ്നുഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:  

وفي الحديث الأخذ بالحذر والاحتراس من العدو وأن على الناس أن يحرسوا سلطانهم خشية القتل . وفيه الثناء على من تبرع بالخير وتسميته صالحا(فتح الباري: ٣١/٩)


ശത്രുവിനെ തൊട്ട് കാവൽ നിറുത്താമെന്നതിനും കൊലപാതകം ഭയപ്പെടുമ്പോൾ നേതാവിന് സംരക്ഷണം നൽകൽ ജനങ്ങളുടെ ബാധ്യതയാണെന്നതിനും നല്ലൊരു കാര്യം സൗജന്യമായി ചെയ്യാൻ മുമ്പോട്ടുവരുന്നവരെ വാഴ്ത്തിപറയാമെന്നതിനും അങ്ങനെയുള്ളവരെ "സ്വാലിഹ്" എന്ന് വിലിക്കാമെന്നതിനും പ്രസ്തുത ഹദീസ് രേഖയാണ്. (ഫത്ഹുൽബാരി: 9/31)  

സമാധാനത്തോടെ കിടന്നുറങ്ങാൻ വേണ്ടി വിശ്വസ്തനായ ഒരാൾ എനിക്ക് കാവൽ നിന്നാൽ  നന്നായിരുന്നു എന്നാണല്ലോ നബി(സ) ഇവിടെ ആഗ്രഹം പ്രകടിപ്പിക്കുന്നത്. അതനുസരിച്ച് സഅദ്(റ) കാവൽ നില്ക്കുകയും  നബി(സ) നന്നായി കിടന്നുറങ്ങുകയും ചെയ്തു. കാവൽ നിന്ന സഅദ്(റ) നെ നബി(സ) പ്രശംസിക്കുകയുണ്ടായി. അപ്പോൾ നബി(സ) ഒരു സ്രിഷ്ടിയോടും ഒരു നിലയിലും കാവൽ തേടുകയില്ലെന്നു ഇമാം അഹ്മദ് (റ) പറഞ്ഞതിന്നു അർത്ഥമാക്കാൻ പറ്റില്ല. മറിച്ച് സ്വയം പര്യാപ്തതയുണ്ടെന്ന   നിലക്കോ അന്യൂനമാണെന്ന നിലക്കോ ഒരു സ്രിഷ്ടിയോടും കാവൽ തേടുകയില്ല എന്നാണു ഇമാം അഹ്മദ്(റ) പറഞ്ഞതിനർഥം. ഇമാം ബൈഹഖി (റ) യുടെ വിവരണത്തിൽ നിന്നും ഈ ആശയം വായിച്ചെടുക്കാവുന്നതാണ്.

അദ്ദേഹം പറയുന്നു:

وَبَلَغَنِي عَنْ أَحْمَدَ بْنِ حَنْبَلٍ رَضِيَ اللَّهُ عَنْهُ , أَنَّهُ كَانَ يَسْتَدِلُّ بِذَلِكَ عَلَى أَنَّ الْقُرْآنَ غَيْرُ مَخْلُوقٍ , قَالَ : وَذَلِكَ ، لأَنَّهُ مَا مِنْ مَخْلُوقٍ إِلا وَفِيهِ نَقْصٌ(كتاب لأسمء والصفات)


ഖുർആൻ സൃഷ്ടിയല്ല എന്നതിന് ഇമാം അഹ്മദ്(റ) ഈ ഹദീസ് പ്രമാണമാക്കിയിരുന്നതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതിനു കാരണമായി അദ്ദേഹം പറയുന്നത് ഏതൊരു സൃഷ്ടിയും ന്യൂനതയുള്ളതാണ് എന്നാണ്.

അല്ലാഹുവിനെ വിട്ട് മറ്റൊരാളോട് കാവല തേടുന്നതിൽ അർത്ഥമുണ്ടാവേണമെങ്കിൽ അല്ലാഹുവിനെ മറികടന്ന് വല്ലതും ചെയ്യാൻ ആ സൃഷ്ടിക്ക് സാധിക്കെണ്ടാതുണ്ടല്ലോ. അങ്ങനെയുള്ള ഒരു സൃഷ്ടിയും ഇല്ലാത്തത്കൊണ്ട് ഒരു സ്രിഷ്ടിയോടും നബി(സ) കാവല തെടുകയില്ല എന്നാണ് ഇമാം അഹ്മദ്(റ) പറഞ്ഞതിന്റെ വിവക്ഷ . എന്നാൽ നബി(സ) സഅദ്(റ) വിനെ കാവല നിറുത്തിയതിയതിനോടോ അള്ളാഹു നിശ്ചയിച്ച കാരണങ്ങളുമായി ബന്ധപ്പെടുന്നതിനോടോ അത് എതിരല്ല. എന്തുകൊണ്ടെന്നാൽ തന്നെ കാക്കാൻ സഅദ്(റ) നു  സ്വയം പര്യാപ്തത ഉണ്ടെന്ന നിലക്കോ എല്ലാ നിലയിലും പൂർണ്ണത കൈവരിച്ച വ്യക്തിയാണ് സഅദ്(റ) എന്നാ നിലക്കോ അല്ല സഅദ്(റ) നെ നബി(സ) കാവൽ നിറുത്തിയത്. പ്രത്യുത അല്ലാഹു നിശ്ചയിച്ച കാരണം എന്ന നിലക്കു മാത്രമാണ്. അല്ലാഹു നിശ്ചയിച്ച കാരണവുമായി ബന്ധപ്പെടുന്നത് യഥാർതത്തിൽ കാവൽ നൽകുന്നവൻ അല്ലാഹു മാത്രമാണെന്ന ആശയത്തിനോ പരിപൂർണമായ തവക്കുലിനോ എതിരല്ല. ഇബ്നു ഹജർ അസ്ഖലാനി (റ) എഴുതുന്നു.


يقول ابن حجر: "فالتّوكّل لا ينافي تعاطي الأسباب لأنّ التّوكّل عمل القلب وهي عمل البدن، وقد قال إبراهيم عليه السّلام: {وَلَـٰكِن لّيَطْمَئِنَّ قَلْبِى وقال عليه الصّلاة والسّلام: ((اعقلها وتوكّل))"(فتح الباري: ٣١/٩)


കാരണങ്ങളുമായി ബന്ധപ്പെടുന്നത് തവക്കുലിനു എതിരല്ല. കാരണം തവക്കുൽ ഹ്രദയത്തിന്റെ പ്രവർത്തിയും കാരണങ്ങളുമായി ബന്ധപ്പെടൽ ശരീരത്തിന്റെ പ്രവ്ർത്തിയുമാണ്. "എനിക്ക് മനസമാധാനമുണ്ടാവാൻ വേണ്ടി" എന്ന് ഇബ്രാഹീം നബി(അ)പറഞ്ഞല്ലോ. "മ്രഗത്തെ നീ കെട്ടിയിടുകയും  നീ തവക്കുലാക്കുകയും ചെയ്യൂ" എന്ന് നബി(സ) പറഞ്ഞല്ലോ.(ഫത്ഹുൽ ബാരി: 9/31)

അത്പോലെ അല്ലാഹു നിശ്ചയിച്ച അമ്ബിയാ-ഔലിയാക്കളോട് കാവൽ തേടുന്നതിനും ആ പ്രസ്താവന എതിരല്ല. വിജനമായ സ്ഥലത്തുവെച്ച് നിങ്ങള്ക്ക് വല്ല സഹായവും ആവശ്യമായി വന്നാൽ അദ്രിശ്യരായ അല്ലാഹുവിന്റെ അടിമകളോട് സഹായം തേടാൻ നബി(സ) നിർദ്ദേശിച്ചിട്ടുണ്ടല്ലോ.  

വിശുദ്ദ ഖുർആൻ അല്ലാഹുവിന്റെ കലാമാണ്.കലാം അടക്കമുള്ള അല്ലാഹുവിന്റെ വിശേഷണങ്ങൾ എല്ലാനിലയിലും അല്ലാഹുവിൽ നിന്ന് അന്യമായതോ എല്ലാ നിലയിലും അല്ലാഹുതന്നെയോ അല്ല. അതിനാൽ ഉപരിസൂചത ഹദീസിലെ കാവൽ തേട്ടം ഖുർആനിനോടാണെന്ന് സമ്മതിച്ചാൽ തന്നെ അല്ലാഹുവോട് നേരിട്ട് കാവൽ തേടുന്നതിനു പകരം ഖുർആൻനോട് കാവൽ തേടുന്നത് ഒരു കാരണം എന്ന നിലക്കാണല്ലോ. അപ്പോൾ അല്ലാഹു നിശ്ചയിച്ച ഭൌതികവും അഭൌതികവുമായ മറ്റു കാരണങ്ങളോടും കാവൽ തേടാമെന്നാണ് അതിൽ നിന്ന് ലഭിക്കുന്ന പാഠം.




[



ചോദ്യം: (والله يعصمك من النّاس) "ജനങ്ങളിൽ നിന്ന് അല്ലാഹു താങ്കളെ രക്ഷിക്കുന്നതാണ്". എന്നാ വചനം അവതരിക്കുന്നതിന്റെ മുമ്പാണ് നബി(സ) കാവൽ നിറുത്തിയിരുന്നത്. പ്രസ്തുത വചനം അവതരിച്ച ശേഷം നബി(സ) ആരെയും തനിക്ക് കാവൽ നിറുത്തിയിട്ടില്ല.  എന്ന് പണ്ഡിതന്മാർ പറയുന്നുണ്ടല്ലോ?.

മറുവടി: സൃഷ്ടികളോട് കാവൽ തേടുന്നത് ശിർക്കല്ലെന്ന് അതിൽ നിന്ന് മനസ്സിലാക്കാം. കാരണം വ്യക്തികളുടെ വ്യത്യാസം കൊണ്ടോ സ്ഥലകാല വ്യത്യാസം കൊണ്ടോ വ്യത്യാസപ്പെടുന്ന ഒന്നല്ലല്ലോ ശിർക്ക്. പ്രസ്തുത വചനം അവതരിച്ച ശേഷം നബി(സ) കാവൽ തേട്ടം ഒഴിവാക്കിയത് അത് ശിർക്കായതിന്റെ പേരിലല്ല. പ്രത്യുത നബി(സ)ക്ക് ആവശ്യമില്ലാത്തതിന്റെ പേരിൽ മാത്രമാണ്.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...