Monday, October 30, 2023

ഖബറിന്ന് സുജൂദ് ചെയ്യാമെന്ന് സുന്നികൾ പറയുന്നുണ്ടോ* ? *അങ്ങനെ ചില വഹാബികൾ പ്രചരിപ്പിക്കുന്നത് ശരിയാണോ* ? السجود لمخلوق

 * ഖബറിന്ന് സുജൂദ് ചെയ്യാമെന്ന് സുന്നികൾ പറയുന്നുണ്ടോ* ?


*അങ്ങനെ ചില വഹാബികൾ പ്രചരിപ്പിക്കുന്നത് ശരിയാണോ* ?


السجود لمخلوق

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=


*അസ് ലം കാമിൽ സഖാഫി

 പരപ്പങ്ങാടി*



*  ഖബറിന്ന് സുജൂദ് ചെയ്യാമെന്ന് സുന്നികൾ പറയുന്നുണ്ടോ* ?


*അങ്ങനെ ചില വഹാബികൾ പ്രചരിപ്പിക്കുന്നത് ശരിയാണോ* ?


മറുപടി


ഒരു സൃഷ്ടിക്കും ഖബറിനും സുജൂദ് ചെയ്യാൻ പാടില്ല. ഷാഫി മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ ഫത്ഹുൽ മുഈനിൽ പറയുന്നു .


കുഫ്റ് വരുന്ന കാര്യത്തിൽ പെട്ടതാണ് സ്വയം ഇഷ്ടപ്രകാരം ഒരു സൃഷ്ടിക്ക് സുജൂദ് ചെയ്യുക എന്നത് .ശത്രുക്കളുടെ മുന്നിൽ പെട്ട ഭയന്നുകൊണ്ട് ആയാൽ അല്ല .അത് നബിക്ക് ആണ് സുജൂദ് ചെയ്യുന്നതെങ്കിലും കുഫ്റ് തന്നെ. (ഫത്ഹുൽ മുഈൻ.)


وفي فتح المعين


وسجود لمخلوق) اختيارا من غير خوف ولو نبيا وإن أنكر الاستحقاق أو لم يطابق قلبه جوارحه لان ظاهر حاله يكذبه


ഫത്തഹുൽ മുഈനിന്റെ വ്യാഖ്യാന ഗ്രന്ഥം ഇആ നതിൽ വിവരിക്കുന്നു.

അൽ ഇഅലാം

എന്ന ഗ്രന്ഥത്തിൽ പറഞ്ഞു.

അൽ മവാഫിഖിൽ ഇങ്ങനെ കാണാം

ഒരാൾ തിരു നബിയെ സത്യമാക്കുകയും അതോടുകൂടി സൂര്യനെ സുജൂദ് ചെയ്യുകയും ചെയ്താൽ അവൻ മുഅമിൻ അല്ല .അത് ഇജ്മാഉണ്ട് .

കാണാൻ കാരണം അവൻ സൂര്യന് സുജൂദ് ചെയ്യുന്നത്  തന്നെ അവൻ വിശ്വാസമില്ല എന്നതിൻറെ പ്രത്യക്ഷത്തിൽ

 മേലിൽ അറിയിക്കുന്നു.

നമ്മൾ പ്രത്യക്ഷം കൊണ്ടാണല്ലോ വിധിക്കുക.എന്നാൽ അവൻ ഇലാഹാണെന്ന് വിശ്വസിക്കാതെ ആരാധനയോ കരുതാതെയാണ് സുജൂദ് ചെയ്തത് എന്ന് ഉറപ്പുണ്ടെങ്കിൽ അതായത് അവൻ മനസ്സിൽ ഉറച്ചു വിശ്വാസത്തോടുകൂടി ചെയ്തതാണെങ്കിൽ അല്ലാഹുവിൻറെയും അവൻറെയും ഇടയിൽ അവിശ്വാസിയായി കണക്കാക്കപ്പെടുകയില്ലെങ്കിലും പ്രത്യക്ഷത്തിൽ അവൻ അവിശ്വാസിയാണ്. ഇആനത്ത് 4 / 153



وفي اعانة  الطالبين 4/153


قال في الاعلام: وفي المواقف وشرحها من صدق بما جاء به النبي - صلى الله عليه وسلم - ومع ذلك سجد للشمس كان غير مؤمن بالاجماع لان سجوده لها يدل بظاهره على أنه ليس بمصدق ونحن نحكم بالظاهر، فلذلك حكمنا بعدم إيمانه لان عدم السجود لغير الله داخل في حقيقة الايمان حتى لو علم أنه لم يسجد لها على سبيل التعظيم واعتقاد الالهية، بل سجد لها وقلبه مطمئن بالتصديق لم يحكم بكفره فيما بينه وبين الله وإن أجرى عليه حكم الكافر في الظاهر.


اه.

ഷാഫി മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ തുഹ്ഫ ഇങ്ങനെ കാണാം വിഗ്രഹത്തിനോ സൂര്യനോ സൃഷ്ടികൾക്കോ സുജൂദ് ചെയ്യൽ കുഫറാണ് തുഹ്ഫ 9/9


وفي تحفة المحتاج

 (أَوْ سُجُودٍ لِصَنَمٍ أَوْ شَمْسٍ) أَوْ مَخْلُوقٍ آخَرَ 

ഇമാം ശർവാനി പറയുന്നു

റൗളയിൽ ഇമാം നവവി ഇങ്ങനെ പറഞ്ഞു പിഴച്ചു പോയ വിവരം ഇല്ലാത്ത ധാരാളം ആളുകൾ ചില ശൈഖന്മാർക്ക് മുന്നിൽ സുജൂദ് ചെയ്യുന്നതായി കാണുന്നു.അത് ഹറാമാണ് എന്നത് ഉറപ്പാണ്. അവൻ ചെയ്യുന്നത് ഖിബിലയിലേക്ക് ആവട്ടെ ശൈഖിലേക്ക് ആവട്ടെ. അല്ലാഹുവിന് സുജൂദ് കരുതിക്കൊണ്ടാവട്ടെ അല്ലാതെയാവട്ടെ ചില ഘട്ടത്തിൽ അത് അവിശ്വാസിയായി തീരുകയും ചെയ്യും

ശർവാനി 9/9


وفي الشرواني9/9


قَالَ فِي الرَّوْضَةِ مَا يَفْعَلُهُ كَثِيرُونَ مِنْ الْجَهَلَةِ الضَّالِّينَ مِنْ السُّجُودِ بَيْنَ يَدَيْ الْمَشَايِخِ حَرَامٌ قَطْعًا بِكُلِّ حَالٍ سَوَاءٌ كَانَ إلَى الْقِبْلَةِ أَوْ غَيْرِهَا وَسَوَاءٌ قَصَدَ السُّجُودَ لِلَّهِ تَعَالَى أَوْ غَفَلَ عَنْهُ وَفِي بَعْضِ صُوَرِهِ مَا يَقْتَضِي الْكُفْرَ قَالَ الشَّارِحُ فِي الْإِعْلَامِ بَعْدَ نَقْلِهِ مَا فِي الرَّوْضَةِ هَذَا يُفْهِمُ أَنَّهُ قَدْ يَكُونُ كُفْرًا بِأَنْ قَصَدَ بِهِ عِبَادَةَ مَخْلُوقٍ أَوْ التَّقَرُّبَ إلَيْهِ وَقَدْ يَكُونُ حَرَامًا بِأَنْ قَصَدَ بِهِ تَعْظِيمَهُ أَيْ التَّذَلُّلَ لَهُ أَوْ أَطْلَقَ وَكَذَا يُقَالُ فِي الْوَالِدِ وَالْعُلَمَاءِ انْتَهَى اهـ كُرْدِيٌّ


Aslam Kamil Saquafi parappanangadi

🛑🛑🛑🛑🛑


https://m.facebook.com/story.php?story_fbid=pfbid02sMjxoM7yMHWzUai89U3XeNxLekTwXKWJaZ2HqzrdAdyb8xPWEiaFwPKrZRRFUGAhl&id=100016744417795&mibextid=Nif5oz


Friday, October 27, 2023

ഇസ്തിഗാസ : ഒഹാബി പുരോഹിതന്മാർദുർവ്യാഖ്യാനം ചെയ്യുന്ന ആയത്ത്* وأن المساجد لله فلا تدعوا مع الله أحدا

 


*ഇസ്തിഗാസ : ഒഹാബി പുരോഹിതന്മാർദുർവ്യാഖ്യാനം ചെയ്യുന്ന ആയത്ത്*

وأن المساجد لله فلا تدعوا مع الله أحدا 


Aslam Kamil Saquafi parappanangadi


*✦🔅🔅●﷽●🔅🔅✦*

💎💎💎💎💎💎💎💎💎

https://m.facebook.com/story.php?story_fbid=pfbid0FfZ8xKz6vtgVR5Wxyyd1T5EWvegZksrti3FxTU268JbF6xK3sppk8UPYacWNRfxpl&id=100016744417795&mibextid=Nif5oz


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

,,

https://islamicglobalvoice.blogspot.in/?m=0


ഇസ്തിഗാസ : ഒഹാബി പുരോഹിതന്മാർദുർവ്യാഖ്യാനം ചെയ്യുന്ന ആയത്ത്


ഇസ്തിഗാസ (മഹാന്മാരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായിക്കുമെന്ന വിശ്വാസത്തിൽ സഹായം ചോദിക്കൽ ശിർക്കാക്കാൻ വേണ്ടി ഒഹാബികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്താണ് സൂറത്ത് ജിന്നിലെ ആയത്ത്


وأن المساجد لله فلا تدعوا مع الله أحدا 


ഇതിൽ മേൽ ഇസ്തിഗാസ ശിർക്കാണന്ന് പറയുന്നേ ഇല്ല.


ഈ ആയത്തിന്റെ ശരിയായ അർത്ഥം  ലോകപ്രശസ്ത പൗരാണിക  മുഫസ്സിർ  ഇമാം ത്വബരി റ മരണം ഹി٣١٠ هـ)

 പറയുന്നു.


ഈ ആയത്തിൽ അല്ലാഹു പറയുന്നത് . അല്ലാഹുവിനോട് കൂടെ നിങ്ങൾ ശിർക്ക്  ചെയ്യരുത്. ഏക ദൈവ വിശ്വാസം അവന്ന് മാത്രം തനിപ്പിക്കുക. അവന്ന് മാത്രം ഇബാദത്ത് ചെയ്യുക.

വ്യാഖ്യാതാക്കൾ എല്ലാം ഇത് തന്നെയാണ് പറഞ്ഞത്. ബഹു ഖതാദ റ പറയുന്നത് അല്ലാഹുവിന്റെ ഏകത്വം നിങ്ങൾ അംഗീകരിക്കു എന്നാണ് (തഫ്സീറുത്വബരി 23/667 )


وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا (18)


القول في تأويل قوله تعالى : وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُوا مَعَ اللَّهِ أَحَدًا (18)

يقول تعالى ذكره لنبيه محمد صلى الله عليه وسلم : قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِنَ الْجِنِّ (وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُوا) أيها الناس ( مَعَ اللَّهِ أَحَدًا ) ولا تشركوا به فيها شيئا، ولكن أفردوا له التوحيد، وأخلصوا له العبادة.

وبنحو الذي قلنا في ذلك قال أهل التأويل.

* ذكر من قال ذلك:

حدثنا بشر، قال: ثنا يزيد، قال: ثنا سعيد، عن قتادة، قوله: ( وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُوا مَعَ اللَّهِ أَحَدًا ) كانت اليهود والنصارى إذا دخلوا كنائسهم وبِيَعهم أشركوا بالله، فأمر الله نبيه أن يوحد الله وحده. تفسير الطبري 667/23


ബൈളാവി റ തഫ്സീറിൽ പറയുന്നു.


അല്ലാഹുവിനോട് കൂടെ മറ്റൊരാളെ ആരാധിക്കരുത് എന്നാണ് അർത്ഥം തഫ് സീറ് ബൈളാവി


وفي تفسير البيضاوي 2/501


وأن المساجد لله فلا تدعوا مع الله أحدا 


وأن المساجد لله مختصة به. فلا تدعوا مع الله أحدا فلا تعبدوا فيها غيره، 


തഫ്സീറ് അബു സഊദ് പറയുന്നു


അല്ലാഹുവിനോട് കൂടെ മറ്റൊരാളെ ആരാധിക്കരുത് എന്നാണ് (തഫ്സീറ് അബു സഊദ് 9/46

وفي تفسير ابوالسعود

9/46


فلا تدعوا أي: لا تعبدوا فيها مع الله أحدا غيره، 



തഫ്സീറ് ഇബ്ന് റജബ് പറയുന്നു.


ഇബാദത്തിൽ അല്ലാഹുവിനോട് കൂടെ പങ്ക് ചേർക്കുന്നതിനെ വിരോധിക്കുന്നതിൽഇറങ്ങിയതാണ് മേൽ ആയത്ത് .

തഫ്സീറ് ഇബ്ന് റജബ് 2 / 50 1

وفي تفسير ابن رجب2/501

والصحيح: أن الآية لم يرد بها ذلك، وأنها نزلت في النهي عن أن يشرك بالله في المساجد في عبادته غيره، كما يفعل أهل الكتاب في كنائسهم وبيعهم . [ ص: 501



എന്താണ് ശിർക്ക് എന്ന് ഇമാം ഖുർതുബി വിവരിക്കുന്നത് കാണുക അല്ലാഹുവിൻറെ ഉലൂഹിയ്യത്തിൽ മറ്റൊരാളെ പങ്കുണ്ടന്ന് വിശ്വസിക്കല്ലാണ് .

അതാണ് വലിയ ശിർക്ക് .അതുതന്നെയാണ് ജാഹിലീയ കാലത്ത് ശിർക്ക് അതിൻറെ തൊട്ടടുത്തു നിൽക്കുന്ന ശിർക്കാണ് പ്രവർത്തിയിലെ ശിർക്ക്

ഒരു പ്രവർത്തി ചെയ്യുന്നതിൽ മറ്റൊരാൾക്ക് സ്വയം പര്യപ്തതയുണ്ട് എന്ന് വിശ്വസിക്കലാണ്

തഫ്സീറുൽ ഖുർത്വുബി

وقال القُرطبيُّ:

في تفسيره 

https://quran.ksu.edu.sa/tafseer/qortobi/sura4-aya36.html


 (أصلُه -أي: الشِّرْكِ- اعتِقادُ شَريكٍ للهِ في ألوهيَّتِه، وهو الشِّرْكُ الأعظَمُ، وهو شِرْكُ الجاهِليَّةِ، ويليه في الرُّتبةِ اعتِقادُ شَريكٍ للهِ تعالى في الفِعلِ، وهو قَولُ مَن قال: إنَّ موجودًا ما غيرَ اللهِ تعالى يستَقِلُّ بإحداثِ فِعلٍ وإيجادِه، وإن لم يُعتَقَدْ كَونُه إلهًا) 


ഇത്രയും വിവരിച്ചതിൽ നിന്നും അല്ലാഹു അല്ലാത്തവരെ ആരാധനക്ക് അർഹതയുണ്ട് എന്ന വിശ്വാസമാണ് ഷിർക്ക് എന്നും അല്ലെങ്കിൽ അല്ലാഹുവല്ലാത്തവർക്ക് സ്വയം പര്യപ്തതയുണ്ട് എന്ന വിശ്വാസമാണ് ഷിർക്ക് എന്നും മനസ്സിലാക്കാം  മേൽ ആയത്ത് അല്ലാഹുവിനോട് കൂടെ മറ്റൊരാളെ ആരാധിക്കുന്നതിനെ എതിർക്കാൻ വേണ്ടി ഇറങ്ങിയ ആയത്താണ് എന്നും മനസ്സിലാക്കാം

 എന്നിട്ട് ഈ ആയത്തിനെ ദുർവ്യാഖ്യാനം ചെയ്തു 

 മഹാന്മാരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായിക്കുമെന്ന വിശ്വാസത്തിൽ സഹായം ചോദിക്കൽ (ഇസ്തിഗാസ ) ശിർക്കാക്കാൻ വേണ്ടി ഒഹാബികൾ ദുർവ്യാഖ്യാനം ചെയ്യുകയാണ് .


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


Wednesday, October 25, 2023

തഖ്ലീദ് ചെയ്യണമെന്നോ40 ?

 https://www.facebook.com/100024345712315/posts/pfbid0ufqm3LCkza1bznzKSB48eaZsZreir3p6X9dRWDErBcb8HzducXWHXg9W5Y3CQ9Nnl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 40/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സംഘടനയെ*

*തഖ്ലീദ് ചെയ്യണമെന്നോ ?*


നബി(സ)യുടെ കാലം മുതൽ തന്നെ ഇസ്‌ലാം കേരളത്തിലെത്തിയെന്നാണ് ചരിത്രം. ഇസ്‌ലാമിക വിശ്വാസവും കർമ്മങ്ങളും ഇവിടെ പരിചയപ്പെടുത്തിയത് സ്വഹാബികളാണ്. സയ്യിദന്മാരെ ബഹുമാനിക്കുകയും ആലിമീങ്ങളെ ആദരിക്കുകയും അവരിൽ നിന്ന് വിശ്വാസങ്ങളും കർമ്മങ്ങളും സ്വീകരിക്കുകയും ചെയ്ത കേരളീയർ ഓരോ മഹല്ലിലെയും ഖത്തീബുമാരും ഖാളിമാരും നൽകുന്ന ഉപദേശങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് ഇസ്‌ലാമിക ചിട്ടയോടെ ജീവിക്കുന്നവരായിരുന്നു. 


ഏതെങ്കിലും പണ്ഡിതനെ ചോദ്യം ചെയ്യാനോ അവമതിക്കാനോ അവർക്കറിയില്ലായിരുന്നു. പണ്ഡിതരാവട്ടെ, ഇമാമുകൾ പഠിപ്പിച്ചതിനപ്പുറം സ്വന്തം വകയായി ദീൻ പറയാനും തയ്യാറായിരുന്നില്ല.


1921 ലെ വഹാബി രംഗപ്രവേശത്തോടെ മതരംഗത്തെ അടുക്കും ചിട്ടയും മാറി തുടങ്ങി. സ്വഹാബികളെയും ഇമാമുകളെയും തള്ളി പറയാനും ഒരോരുത്തരും പ്രമാണങ്ങൾ നോക്കി കാര്യങ്ങൾ ചെയ്യാനും നിർദ്ദേശം വന്നു തുടങ്ങി. പണ്ഡിതന്മാരെ ചോദ്യം ചെയ്യാനുളള ധൈര്യം പകർന്നു നൽകി.  


എല്ലാ മറകളും നീക്കി, പരസ്പരം ആദരവും ബഹുമാനവും ഇല്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാനാണ് ഒരു നൂറ്റാണ്ടിനിടയിൽ മൗലവിമാർക്ക് സാധിച്ചത്. 


സമുദായത്തെ ഇമാമുകളുടെ പിന്നിൽ നിന്നും അടർത്തിയെടുത്ത് സ്വന്തം താല്പര്യങ്ങൾക്ക് കീഴിൽ വളർത്തിയെടുക്കുകയും അതുവഴി നേരായ മാർഗ്ഗത്തിൽ നിന്നും വ്യതിചലിപ്പിക്കലായിരുന്നു   മൗലവിമാരുടെ ലക്ഷ്യം.

പക്ഷേ, ആ ലക്ഷ്യം പൂർത്തിയായില്ല.


അണികൾ വളർന്നു വലുതായി. സ്വന്തം നേതൃത്വത്തെ ചോദ്യം ചെയ്യാൻ അവരും മുന്നോട്ടു വന്നു. 


"നേതാക്കളെ ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന അനുയായികളായിരുന്നു നമ്മുടെയൊക്കെ ചെറുപ്പത്തിൽ. അഥവാ അമ്പതോ അതിലധികമോ കൊല്ലങ്ങൾക്ക് മുമ്പ്. ഇപ്പോഴോ നേതാവ് ഒരു കാര്യം പ്രസ്താവിച്ചാൽ ഉടനെ തന്നെ യുവതയുടെ , വിദ്യാർത്ഥികളുടെ ചോദ്യം ചെയ്യൽ. നേതാക്കന്മാരുടെ പ്രസ്താവനക്ക് ഒരു പ്രസക്തിയും അനുയായികൾ കൊടുക്കുന്നില്ല."

(അൽമനാർ മാസിക

2015 ആഗസ്റ്റ് പേജ് 4 )


മൗലവിമാർ പറയുന്ന ആശയത്തിൽ അടിയുറച്ചു നിൽക്കണമെന്നതാണ് മൗലവിമാരുടെ ആഗ്രഹം. ആ ' തഖ്‌ലീദി ' ന് അണികൾ വഴങ്ങാത്തതിന്റെ സങ്കടങ്ങൾ പ്രസ്ഥാനത്തിൻറെ മുഖപത്രമായ അൽമനാറിലൂടെ മൗലവിമാർ തന്നെ പങ്കുവെക്കുകയാണ്.


"മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് തെറിച്ചു നിന്നവരുടെയും അവസ്ഥ ഇതിൽനിന്ന് ഭിന്നമല്ല. താൻ ഒരു പ്രസ്ഥാനത്തിൻറെ ചട്ടക്കൂട്ടിൽ ഒതുങ്ങി നിൽക്കേണ്ടവനല്ലെന്ന അഹന്തയിൽ നിന്നാണ് വിമതനീക്കം ആരംഭിക്കുന്നത്. സ്വയം  വിഗ്രഹമായി തോന്നുകയും വിഗ്രഹ നിർമിതിക്കാർ കൂടെ കൂടുകയും ചെയ്യുമ്പോൾ വ്യവസ്ഥയിൽ നിന്നും പുറത്ത് കടക്കണം എന്ന ചിന്ത സജീവമാകുന്നു. കുറ്റമറ്റ ഒരു ആദർശത്തിന്റെ അടിത്തറയിൽ നിന്ന് ശൂറയിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ വിഗ്രഹങ്ങൾക്ക് അത് സഹിക്കില്ല."

(അൽ മനാർ മാസിക

2013 ജൂൺ പേ: 6)


മുജാഹിദ് സംഘടനാ തീരുമാനങ്ങൾക്കപ്പുറം അഭിപ്രായം പറയാനോ കാര്യങ്ങൾ മനസ്സിലാക്കാനോ പാടില്ലെന്നത് യഥാർത്ഥത്തിൽ സംഘടനയെ തഖ്‌ലീദ്‌ ചെയ്യൽ തന്നെയല്ലേയെന്നാണ് അണികളിൽ ചിലരുടെ പക്ഷം.

നബിദിനവും രണ്ടാവാങ്കും

 *നബിദിനം-ഇനി ഹറമിലേക്കില്ലെന്ന് വഹാബികൾ...🤭*

👇👇👇👁️👁️👁️

https://m.facebook.com/story.php?story_fbid=1454768968430969&id=100016936382946&mibextid=Nif5oz

✍️നബിദിനമായിരുന്നു ചർച്ചാ വിഷയം. അങ്ങോട് ചെന്നതല്ല- ഇങ്ങോട് വലിഞ്ഞുകയറി വന്നതാണ് മൗലവിമാരും കുഞ്ഞാടുകളും...''നബി പഠിപ്പിച്ച മതത്തിൽ നബിദിനമില്ല''... കൂട്ടത്തിലെ മൂത്ത മൗലവിയുടെ ഒറ്റ വാക്കിൽ എല്ലാം തീർന്നു. ''അല്ല മൗലവീ... നബിയുടെ കാലത്ത് ജുമുഅക്ക് രണ്ട് ബാങ്കുണ്ടോ?''...'ഇ... ഇല്ല '.... ''നബി പഠിപ്പിച്ചോ ഈ രണ്ടാം ബാങ്ക്...?''. 'ഇല്ല'... ''ഇരു ഹറമിലും രണ്ട് ബാങ്കുണ്ടല്ലോ.ബിദ് അത്തല്ലേ ?. നരകത്തിൽ പോകില്ലേ...?.ജുമുഅ ശെരിയാകുമോ...?.ജുമുഅ നഷ്ടപ്പെടുത്തിയ ഹജ്ജ് എന്താകും...?''.

              ''ഇനി മുതൽ നബിദിനത്തിനില്ലാത്തതു പോലെ, ഹറമിലേക്കും മൗലവിമാരില്ല...'' കാര്യങ്ങൾ പെട്ടെന്ന് തീരുമാനമാക്കി മൗലവിമാർ തടിയൂരി...''ഹജ്ജും ഹറമുമില്ലാതെ എന്ത് ഇസ്ലാം മൗലവീ...''... കൂട്ടത്തിലുള്ള കുഞ്ഞാടുകളുടെ ചോദ്യം മൈൻ്റ് ചെയ്യാതെ ചവിട്ടിക്കുലുക്കി ഇറങ്ങിപ്പോയ മൗലവിമാർ... ഏതായാലും ഒന്നുറപ്പ്- നബി പഠിപ്പിക്കാത്ത രണ്ട് ബാങ്കുമായി നരകത്തിൽ പോകാൻ വഹാബികൾക്ക് സൗകര്യമില്ല... ഇനി ഹറമിലേക്കില്ല...😄 ഞങ്ങളില്ലാതെ ഒറ്റക്ക് പടച്ചോൻ എന്താക്കുമെന്ന് കാണട്ടെ... അല്ല പിന്നെ...🤭

*ഖുദ്സി*

10-10-2023

നബിദിനം-കരഞ്ഞു തളർന്ന ഗഫൂർ മൗലവിക്ക്...🤭

 *നബിദിനം-കരഞ്ഞു തളർന്ന ഗഫൂർ മൗലവിക്ക്...🤭*

👇👇👇👁️👁️👁️

https://m.facebook.com/story.php?story_fbid=1232337177340817&id=100016936382946&mibextid=Nif5oz

✍️എല്ലാ റബീഉൽ അവ്വൽ 12 നും നുമ്മടെ ഗഫൂർ മൗലവി എന്ന കൊടി മൂത്ത വഹാബീ സഹോദരൻ കരച്ചിലാണ്. വെറും കരച്ചിലല്ല... ഒരൊന്നൊന്നര കരച്ചിൽ... ന്നാലും ഇതെങ്ങിനെ ഒപ്പിക്കുന്നു മച്ചാനേ എന്നൊന്നും ചോദിക്കരുത്. നബി സ്നേഹമാണ് കാരണം.നബി തങ്ങൾ വഫാത്തായത്  റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാണ്.നബി സ്നേഹിയായ ഗഫൂർക്ക എങ്ങിനെ കരയാതിരിക്കും. ഹൊ... കൂട്ടക്കരച്ചില് തന്നെ... മൂപ്പരും മൂപ്പരെ സ്നേഹിക്കുന്നവരുമൊക്കെ കരച്ചില് തന്നെ... അക്കൂട്ടത്തിൽ സകല വഹാബികളും കരച്ചിലാണ്.കരച്ചിലോട് കരച്ചിൽ...കരഞ്ഞ് കരഞ്ഞ് ഒരു പരുവത്തിനായി...😄

                      വാർത്ത കേട്ട് ഗിന്നസ് ബുക്കുകാര് കേരളത്തിലോട്ട് വണ്ടി കയറിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.അങ്ങിനെയെങ്കിൽ ഈ കരച്ചിൽ ഫെയ്മസാകും. സകല വഹാബികളും ഒപ്പം കരയും... ''ലോക വഹാബീ  കരച്ചിൽ യജ്ഞം''... അതിനിടയിൽ ശ്വാസം വിടാൻ കിട്ടിയ ചെറിയ സമയത്ത് മൂപ്പരുടെ ഞരങ്ങിയ ചോദ്യം... 'ഈ കരച്ചിലിനിടയിൽ നബിയാകുന്ന അനുഗ്രഹത്തിൻ്റെ പേരിൽ അല്ലാഹുവിന് നന്ദിയായി സന്തോഷം രേഖപ്പെടുത്തി വിശക്കുന്നവന് പായസം വിതരണം ചെയ്യാൻ നിങ്ങൾക്കെങ്ങിനെ തോന്നീ'ന്ന്... ല്ലേ... കൊടുക്കരുത്... വിശക്കുന്നവന് അന്നം കൊടുത്ത് ആ മനസിൽ സന്തോഷമുണ്ടാക്കേണ്ട ദിനമല്ലിത് വഹാബീസ്... സകലവനും കരയണം... കരയ്... അങ്ങിനെ നന്നായിക്കരയ്... കഴിയുമെങ്കിൽ ചങ്കത്തടിച്ച്...പാടവും പറമ്പും വരമ്പുമെല്ലാം വഹാബിക്കണ്ണീർത്തടങ്ങളാകട്ടെ...അടുത്ത വർഷവും   കരയാൻ തന്നെയാണ് നുമ്മടെ 'കണ്ണീർ മൗലവി'യുടെയും വഹാബികളുടെയും കൂട്ടായ തീരുമാനം.കരഞ്ഞ് തളർന്ന 'കണ്ണീർ മൗലവി'ക്ക് എൻ്റെ വക ഇരിക്കട്ടെ ഒരു കർച്ചീഫ്... ഇത്രയും കസ്തപ്പെട്ട് ഇമ്മാതിരി കരഞ്ഞിട്ടും ഒന്നും കൊടുക്കാതിരിക്കുന്നത് മോസമല്ലേ...😄

                                     ശിയാഇസത്തെ കേരളത്തിലേക്ക് പറിച്ചു നടാനുള്ള എളിയ ശ്രമങ്ങളാണ്...''മാറിച്ചിന്തിക്കണം സഹോദരങ്ങളേ''...😄...ന്നാലും ഏതു മുറി മൗലവിമാരാലും പറ്റിക്കപ്പെടാൻ മാത്രം വഹാബികളൊക്കെ ഇത്ര മണ്ടൻമാരായതെങ്ങിനെ എന്നതാണ് ഏറ്റവും രസകരമായ ചോദ്യം...🤭

*ഖുദ്സി*

ഇജ്തിഹാദ് നിർത്തി വെക്കാൻ മൗലവിമാരുടെ ആഹ്വാനം3*

 https://www.facebook.com/100024345712315/posts/pfbid02LP1G9hx69XiQfChNNSeqyV5S76PmomFNo3pGELfoGS1pvEcW4PBEt6rzjJ2pya2Dl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 39/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ഇജ്തിഹാദ് നിർത്തി വെക്കാൻ മൗലവിമാരുടെ ആഹ്വാനം*


ഇമാമുകളെ സ്വീകരിച്ച് വിശ്വാസവും കർമ്മവും ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്ന മുസ്‌ലിം സമൂഹത്തെ ഭിന്നിപ്പിക്കാനും വിശ്വാസ കർമ്മ കാര്യങ്ങൾ തകർത്തെറിയാനും മൗലവിമാർക്ക് സാധിച്ചത് തഖ്ലീദ് വിരോധത്തിലൂടെയായിരുന്നു.


മദ് ഹബിന്റെ ഇമാമുകളെ സ്വീകരിക്കരുതെന്ന് പ്രഖ്യാപിച്ചു. അവരുടെ ഗ്രന്ഥങ്ങളെ പാള കിതാബുകളായി പരിഹസിച്ചു.

അത്യാവശ്യം അറബി വായിക്കാനും മനസ്സിലാക്കാനും കഴിയുന്നവരെയൊക്കെ ഗവേഷക(മുജ്തഹിദു) പദവിയിലേക്കുയർത്തി.  


"ഖുർആനിലേക്ക് സുന്നത്തിലേക്ക്, പ്രമാണങ്ങളിലേക്ക് മടങ്ങുക " തുടങ്ങിയ ആകർഷണീയ പ്രമേയങ്ങളുമായി മുന്നോട്ടു പോയപ്പോൾ പലരും തെറ്റിദ്ധരിച്ചു. അത് ശരിയാണെന്ന് കരുതി. ഗവേഷണങ്ങൾ ആരംഭിച്ചു. അതോടെ കുഞ്ഞുങ്ങളുടെ കയ്യിൽ കളർ പെൻസിൽ കിട്ടിയ പോലെ സകലരും ഗവേഷണം നടത്തി ഫത്‌വയിറക്കി രംഗം വഷളാക്കി.


1921 വരെയുളള കേരള മുസ്‌ലിംകൾ മുരിക്കുകളാണെന്നാണ് ആദ്യവിധി. കേരളക്കരയിലെ പ്രശസ്തരായ ഔലിയാക്കളും മഖ്ദൂമുമാരും മമ്പുറം തങ്ങളും ഉമർ ഖാളിയും അറിയപ്പെട്ട മറ്റു ആലിമീങ്ങളും എല്ലാവരെയും ശിർക്കിന്റെയും പട്ടികയിൽ എഴുതി തള്ളി.


1941 ൽ ജമാഅത്തെ ഇസ്‌ലാമി എന്ന പേരിൽ പുതിയ ഗവേഷകർ വന്നു.  സുന്നികളും മുജാഹിദുകളും കാഫിറാണെന്ന് പ്രഖ്യാപിച്ചു. 1970 കളിൽ ചേകന്നൂര് മൗലവി വന്നു. സുന്നികളും മുജാഹിദുകളും ജമാഅത്കാരും ഇസ്‌ലാമിനു പുറത്താണെന്ന് പ്രഖ്യാപിച്ചു. രണ്ടായിരത്തി രണ്ടോടെ മുജാഹിദ് വീണ്ടും പിളർന്നു. പരസ്പരം ശിർക്ക്, കുഫ്ർ ആരോപിച്ചു. 


2012 ൽ വീണ്ടും പിളർന്നു. ശിർക്കാരോപണം വർദ്ധിക്കാൻ തുടങ്ങി. മുജാഹിദ്കൾക്കിടയിൽ തന്നെ ശിർക്കും തൗഹീദും തിരിച്ചറിയാത്ത വിധം കാര്യം ഗൗരവത്തിലായി. ബാപ്പ കാഫിറും മകൻ മുസ്‌ലിമുമായി വീടകങ്ങളിൽ തന്നെ പട പടർന്നു.


കാര്യങ്ങൾ ഇത്രത്തോളം വഷളായപ്പോഴാണ് മൗലവിമാർ ഇജ്തിഹാദ് (ഗവേഷണം ) നിർത്തിവെക്കാൻ തീരുമാനിക്കുന്നത്. 


കെ എൻ എം മുഖപത്രമായ അൽ മനാർ മാസികയിൽ വന്ന ചില ഗൗരവചിന്തകൾ നമുക്ക് വായിക്കാം.


" ഇജ്തിഹാദ് വർദ്ധിക്കുന്നു :

പണ്ഡിത സഭയോടോ അതിന്റെ കീഴിലുള്ള ഫത്‌വാ ബോർഡിനോടോ ആലോചിക്കുകയോ ആശയവിനിമയം നടത്തുകയോ ചെയ്യാതെ സ്വന്തം നിലക്ക് ഫത്‌വ നൽകാനും വ്യാഖ്യാനം നൽകാനും ചിലരെങ്കിലും ഈ കാലത്ത് ശ്രമിക്കുന്നുണ്ട് എന്നത് നിഷേധിക്കാവതല്ല.  പലപ്പോഴും അത്തരക്കാരുടെ വ്യാഖ്യാനങ്ങൾ ഭയാനകമായ വിപത്തുകളാണ് സമൂഹത്തിലും മുസ്‌ലിം സംഘടനക്കുള്ളിലും വരുത്തിവെക്കുന്നത്...

സ്വന്തം ഇഷ്ടപ്രകാരം (ഖുർആൻ) വ്യാഖ്യാനിക്കുന്നതിന് മുമ്പ് പണ്ഡിത സഭയുമായി കൂടിയാലോചിക്കുന്നത് എന്തുകൊണ്ടും ഗുണകരമായിരിക്കും. വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞാൽ പിന്നീട് തിരുത്താൻ മറ്റു പണ്ഡിതന്മാർ ഓടിനടക്കേണ്ട അവസ്ഥ വരാറുണ്ട്. "

(അൽമനാർ മാസിക 

2012 ജൂൺ പേജ് 27 )


ഗുരുക്കന്മാരുടെ പൊരുത്തക്കേട് മാത്രം സമ്പാദിച്ച് വഴി തെറ്റി പോയ ഒരുപറ്റം യുവാക്കളുടെ പിടുത്തത്തിലാണ് വിസ്ഡം ഗ്രൂപ്പും, കെ എൻ എമ്മും. 

ജാമിഅ: നദ്‌വിയ്യ:യുടെ പ്രിൻസിപ്പൽ സ്ഥാനത്ത് വരെ അത്തരക്കാരാണ് കയറിപ്പറ്റിയത്. 


ഇളം തലമുറ മുതിർന്നവരിലും മുതിർന്നവർ ഇളയവരിലും  ഇസ്‌ലാമിനെ കാണുന്നില്ല. 

ചുരുക്കിപ്പറഞ്ഞാൽ മുജാഹിദിൽ എല്ലാവരും മുസ്‌ലിംകളാണെന്നുറക്കെ പറയാൻ പറ്റാത്ത അവസ്ഥ.


അൽമനാർ മാസികയുടെ എഡിറ്റോറിയൽ പേജിൽ 

വന്ന വിലാപം നോക്കൂ.


"ആർക്കും ഫത്‌വ  ഇറക്കാം. മുമ്പൊക്കെ പാണ്ഡിത്യത്തിൽ മുന്നിൽ നിൽക്കുന്നവരോടാണ് ചോദിക്കുക. അവരാണ് പഠിച്ച ശേഷം ഫത്‌വ നൽകുക. അത് ചോദിച്ചവനും അറിഞ്ഞവനും അതനുസരിച്ചിരുന്നു. ഇന്നോ, എത്ര പേരാണ് ഫത്‌വ ഇറക്കുന്നത്. ആരും ചോദിക്കാതെ തന്നെ ഫത്‌വകൾ ഇറങ്ങുന്നു. ഒന്നുമറിയാത്തവർ ആ ഫത്‌വാ സ്വീകരിക്കുന്നു. അതനുസരിച്ച് പ്രവർത്തിക്കുന്നു. "

(അൽമനാർ മാസിക

കെ എൻ എം മുഖപത്രം

2015 ആഗസ്റ്റ് പേജ് 6)


ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെ.

Saturday, October 21, 2023

തഖ്ലീദ് .ലോകത്ത് ഏറ്റവും കൂടുതൽ* *മുജ്തഹിദുകൾ കേരളത്തിൽ !!*

 https://www.facebook.com/100024345712315/posts/pfbid038CXJSxPfQuFERqgjpVh7FD9Y3sN8M9gorU8AWTVs6AY8yRAagoJFWn45E1xiXktSl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം  38/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ലോകത്ത് ഏറ്റവും കൂടുതൽ*

*മുജ്തഹിദുകൾ കേരളത്തിൽ !!*


ലോകത്ത് ഏറ്റവും കൂടുതൽ തനി മുജ്തഹിദുകളുള്ള നാടാണത്രേ നമ്മുടെ കൊച്ചു കേരളം. മൗലവിമാരുടെ അവകാശ വാദമാണിത്. പുറത്തുനിന്ന് വീക്ഷിക്കുന്നവർക്ക്

കേരളത്തിലെ മൗലവിമാരുടെ വിവരമളക്കാൻ ഈ അവകാശവാദം ഏറെ ഉപകരിക്കും. 

ഇമാം ബുഖാരി (റ) തങ്ങളെ പോലുള്ള പണ്ഡിത കുലപതികൾക്ക് സാധ്യമാക്കാത്തത് നമ്മുടെ നാട്ടിൽ ജീവിച്ചുകൊണ്ടിരിക്കുന്ന മൗലവിമാർക്ക് സാധിക്കുന്നു എന്നവകാശപ്പെടണമെങ്കിൽ എത്രത്തോളം അഹങ്കാരം മനസ്സിലുണ്ടായിരിക്കും.

അല്ലെങ്കിലും വിവരമില്ലെന്ന വിവരം പോലും ഇല്ലാതാകുമ്പോഴാണല്ലൊ ഒരാൾ മുജാഹിദാവുക.


മുജാഹിദ് പണ്ഡിതൻ

എം ഐ മുഹമ്മദലി സുല്ലമി എഴുതുന്നു:


"മദ്ഹബുകളെ തഖ്ലീദ് ചെയ്യുന്നത് പാടെ തിരസ്കരിച്ച മുജാഹിദുകൾ തങ്ങളെ ഏതെങ്കിലും ഒരു മദ്ഹബിലേക്ക് ചേർത്തു പറയാറില്ല. ഖുർആനിൽ നിന്നും നബിചര്യയിൽ നിന്നും നേരിട്ട് വിധികൾ നിർദ്ധാരണം ചെയ്തെടുക്കുന്ന മുജ്തഹിദ് മുത്വലഖുകൾ (തനി മുജ്തഹിദുകൾ) എല്ലാകാലത്തും ഉണ്ടാവുമെന്ന് മുജാഹിദുകൾ പഠിപ്പിച്ചുവരുന്ന ഒരാശയമാണ്. കെ പി മുഹമ്മദ് മൗലവി(റ)യും എ പി അബ്ദുൽ ഖാദിർ മൗലവിയും കൂടി രചിച്ച തഖ്ലീദ് ഒരു പഠനം എന്ന കൃതിയിൽ മജല്ലതുൽ മനാറിനെ ഉദ്ധരിച്ചു കൊണ്ടെഴുതുന്നു. 


"എല്ലാ ചിന്ത സരണികളിലും പെട്ട പണ്ഡിതന്മാരെല്ലാം തന്നെ ഇജ്തിഹാദ് ഓരോ കാലത്തെയും സാമൂഹ്യ നിർബന്ധങ്ങളിൽ പെട്ടതാണെന്നുള്ളതിൽ ഏകാഭിപ്രായക്കാരാണ്. ഏതുകാലത്തും ഈ ചുമതല നിർവഹിക്കുന്ന ചിലരെങ്കിലുമുണ്ടായിരിക്കണം " (തഖ്ലീദ് ഒരു പഠനം പേജ് 116)

തുടർന്ന് വീണ്ടും പറയുന്നു : 

"മുജ്തഹിദ് മുത്വലഖ് കൊണ്ട് മാത്രമേ ഈ സാമൂഹ്യ ബാധ്യത നിറവേറ്റുകയുള്ളൂ എന്നാണ് പണ്ഡിത വചനങ്ങളുടെ നേർക്കുനേരെയുള്ള വിവക്ഷ. " (അതേ പുസ്തകം പേജ് 117)


മൗലവി തുടരുന്നു ....

"നമ്മുടെ ഈ ചിന്താ സരണിയുടെ ഫലമായി നമ്മുടെ പണ്ഡിതന്മാർ ഏതെങ്കിലും ഒരു മദ്ഹബിലേക്ക് പ്രസ്ഥാനത്തെയും ആശയത്തെയും ചേർത്ത് പറയുവാൻ ലജ്ജിച്ചു. തൽഫലമായി എല്ലാവരും ഖുർആനിൽ നിന്നും നബിചര്യയിൽ നിന്നും നേരിട്ട് വിധികൾ സ്വീകരിക്കാൻ കഴിവുള്ളവരായി തീർന്നു.

അങ്ങനെ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ തനി മുജ്തഹിതുകളുള്ള (മുജ്തഹിദ് മുത്‌ലഖ്) പ്രദേശം നമ്മുടെ കൊച്ചു കേരളം തന്നെയാണെന്നതിൽ സന്ദേഹമില്ല. നമ്മുടെ മസ്ജിദുകളിലെ നൂറുകണക്കിന് ഖത്തീബുമാരും പ്രബോധന വിഭാഗത്തിന്റെ കീഴിലുള്ള അനേകം പ്രബോധകരും ജംഇയ്യത്തുൽ ഉലമയിലെ മുഴുവൻ അംഗങ്ങളും ഒരു മദ്ഹബും സ്വീകരിക്കാതെ ഇജ്തിഹാദ് നടത്തുന്നവരാണല്ലോ. നമ്മുടെ അഭിമാനകരമായ ഈ നേട്ടത്തെ സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനിയുടെയും മുഹമ്മദ് അബ്ദുവിന്റെയും ശിഷ്യഗണങ്ങളറിഞ്ഞെങ്കിൽ വിലമിതിക്കാനിടയുണ്ട്. 

" (ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും 116)


ഈജിപ്തിലെ അർദ്ധ യുക്തിവാദികളോടൊപ്പം കൂടിയതിന്റെ മഹത്വം എടുത്തു പറയുകയാണ് എം ഐ മുഹമ്മദലി സുല്ലമി:

"നോക്കൂ, കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനവും ഗൾഫ് സലഫിസവും തമ്മിലുള്ള അന്തരം !  50 വർഷത്തിനിടക്ക് ഒരു മതേതര രാഷ്ട്രത്തിൽ നമുക്ക് ആയിരക്കണക്കിന് മുത്‌ലഖ് മുജ്തഹിദ്കളെ വളർത്തിയെടുക്കാൻ കഴിഞ്ഞു. ഗൾഫ് സലഫികൾക്കോ ? ഭരണകൂടവും എണ്ണപ്പണവും ഉണ്ടായിട്ടുപോലും പല നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഒരൊറ്റ മുജ്തഹിദ് മുത്‌ലഖിനെ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. "

(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും പേ: 117)

ഇബ്നു അബ്ദിൽ വഹാബ്* *മദ്ഹബ് സ്വീകരിച്ചിരുന്നു*37

 https://m.facebook.com/story.php?story_fbid=pfbid02emsrTs37sVcKs5ChL5eqFWHksKMBicizwda9Gi2cLEiQrPiDddakSw8iW8JZmuUal&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 37/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ഇബ്നു അബ്ദിൽ വഹാബ്*

*മദ്ഹബ് സ്വീകരിച്ചിരുന്നു*


ഇമാമുകളെ സ്വീകരിക്കരുത് അഥവാ തഖ്ലീദ് പാടില്ല എന്ന വാദം കേരളത്തിലേക്ക് വന്നത് ജമാലുദ്ദീൻ അഫ്ഗാനി വഴി തന്നെയാണ്. ഗൾഫ് സലഫികളായി അറിയപ്പെടുന്നവർ തഖ്ലീദ് വിരോധികളായിരുന്നില്ല. എന്നാൽ ഇബ്നു അബ്ദുൽ വഹാബ് തഖ്ലീദ് വിരോധിയാണെന്ന് ചില മൗലവിമാർ പ്രചരിപ്പിക്കുന്നുണ്ട്. അത് തികച്ചും വാസ്തവ വിരുദ്ധമാണ്.


കെ എൻ എം നേതാക്കളായിരുന്ന കെ പി മുഹമ്മദ് മൗലവിയും എപി അബ്ദുൽ ഖാദിർ മൗലവിയും ചേർന്നെഴുതിയ ഒരു പഠനം എന്ന പുസ്തകത്തിൽ എഴുതുന്നു:


" ഈ ഘട്ടത്തിലാണ് (ഹിജ്റ 1115-1206) ചക്രവാളത്തിൽ ഒരു വെള്ളിരേഖ പ്രത്യക്ഷപ്പെട്ടത്. ശൈഖുൽ ഇസ്ലാം മുഹമ്മദ് ബിനു അബ്ദുൽ വഹാബ് ആയിരുന്നു പ്രസ്തുത അത്ഭുതം. ഇസ്‌ലാമിന്റെ പൂർവ്വസങ്കേതമായ അറേബ്യൻ ഉപദ്വീപിൽ അദ്ദേഹം ജാതനായി. അന്നവിടെ നടമാടിക്കൊണ്ടിരുന്ന തഖ്ലീദിനെതിരിൽ അദ്ദേഹം ശക്തിയായി ആക്രമണം നടത്തി. "

(പേജ് : 186)


തഖ്ലീദ് വിരോധത്തിന് കൂടുതൽ ശക്തി ലഭിക്കാൻ ഇബ്നു അബ്ദുൽ വഹാബിലേക്ക് മൗലവിമാർ മനപൂർവ്വം ചേർത്തി പറഞ്ഞതാവാനാണ് സാധ്യത. എന്നാൽ ഇബിനു അബ്ദുൽ വഹാബ് ഹമ്പലി മദ്ഹബ് കാരനാണെന്നും അദ്ദേഹം മുജ്തഹിദായി രംഗത്ത് വന്നിരുന്നില്ലെന്നും മൗലവിമാർ തന്നെ സമ്മതിക്കുന്നുണ്ട്. 


മുജാഹിദ് പണ്ഡിത സഭയുടെ മുൻപ്രസിഡണ്ട് കെ ഉമർ മൗലവി എഴുതുന്നു:


"മുഹമ്മദ് ബിനു അബ്ദുൽ വഹാബ് പുനരുത്ഥാരകനായിരുന്നെങ്കിലും കർമശാസ്ത്ര രംഗത്ത് ഹമ്പലി മദ്ഹബാണ് സ്വീകരിച്ചിരുന്നത്. "


(ഓർമ്മകളുടെ തീരത്ത്

പേജ് 77)


വഹാബികളുടെ വൈറ്റില ദഅവ ബുക്സ് പുറത്തിറക്കിയ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ജീവിതവും ദർശനവും എന്ന പുസ്തകത്തിൽ നിന്ന് :

"ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ഇസ്‌ലാമിൽ ഒരു മദ്ഹബും സൃഷ്ടിച്ചിട്ടില്ല. ഹമ്പലി മദ്ഹബ് കാരനായിരുന്നു അദ്ദേഹം....ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ ഗവേഷണം ചെയ്തു പണ്ഡിതന്മാർ കാര്യങ്ങൾ തീരുമാനിക്കുന്നതാണ് ഇജ്തിഹാദ്. മദ്ഹബുകളെ തള്ളിക്കൊണ്ട് ഇബ്നു അബ്ദുൽ വഹാബ് ഇജ്തിഹാദിന് കൂടുതൽ പ്രാധാന്യം നൽകി എന്നൊരാക്ഷേപം അദ്ദേഹത്തിൻ്റെ എതിരാളികൾ ഉയർത്തിയിരുന്നു. അത് അടിസ്ഥാനരഹിതമാണ്. "

(പേജ് : 97, 134, )


മുജാഹിദ് പണ്ഡിതൻ

എം എ മുഹമ്മദലി സുല്ലമി എഴുതുന്നു:


"മുഹമ്മദ് ബിനു അബ്ദുൽ വഹാബ്(റ)യെപ്പോലും ഗൾഫ് സലഫികൾ മുത്വ്‌ലഖ് മുജ്തഹിദായി അംഗീകരിക്കുന്നില്ല.  അദ്ദേഹത്തിന്റെയും മറ്റു സലഫി പണ്ഡിതരുടെയും നിലപാട് വിശദീകരിച്ചുകൊണ്ട് ശൈഖ് അബ്ദുല്ലാഹി ബ്നു മുഹമ്മദ് പറയുന്നത് നോക്കുക: ഞങ്ങളാരും ഇജ്തിഹാദ് മുത്വ്‌ലഖിന് അർഹരല്ല. അപ്രകാരം ഞങ്ങൾ അവകാശപ്പെടുന്നുമില്ല. എന്നാൽ ചില പ്രശ്നങ്ങളിൽ ഞങ്ങൾക്ക് ഖുർആനിൽ നിന്നും നബിചര്യയിൽ നിന്നും മനസ്സിലാകുന്ന കാര്യം നാല് ഇമാമുകളിൽ ഏതെങ്കിലും ഒരാളുടെ അഭിപ്രായത്തോട് യോജിക്കുന്നതാണെങ്കിൽ അത് ഞങ്ങൾ സ്വീകരിക്കുന്നതാണ്. അത് ഞങ്ങളുടെ മദ്ഹബിൽ പറഞ്ഞതിന് വിരുദ്ധമാണെങ്കിലും ശരി. (അദുററുസനിയ്യ 1/126) ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പോലും മുജ്തഹിദ് മുത്‌ലഖല്ല. പ്രത്യുത മദ്ഹബിലെ ചില അഭിപ്രായങ്ങളോട് മാത്രം വിയോജിക്കുന്ന മദ്ഹബിന്റെ പരിധിയിൽ നിന്ന് വ്യതിചലിക്കാതെ ഗവേഷണം നടത്തുന്ന ഒരു മുജ്തഹിദുൽ മദ്ഹബ് ആയിരുന്നുവത്രെ! നമുക്കാകട്ടെ ഈ മലയാള നാട്ടിൽ തന്നെ ശതകണക്കിന് മുജ്തഹിദ് മുത്‌ലഖുകൾ (സർവ്വ സ്വതന്ത്രരായ ഗവേഷകർ ) ഉണ്ട് !. ഈ വിഷയത്തിലുള്ള ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാടും ഗൾഫ് സലഫികളുടെ വീക്ഷണവും തമ്മിലുള്ള അന്തരം ഇതിൽ നിന്നും സുതരാം വ്യക്തമാകുന്നു."

(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും

പേജ് : 117, 118 )


മാത്രമല്ല, ഇജ്തിഹാദിന് യാതൊരു സാധ്യതയും ഇക്കാലത്തില്ലെന്ന് പ്രഖ്യാപിച്ചവരാണ് ഗൾഫിലെ സലഫികൾ.


എം ഐ സുല്ലമി എഴുതുന്നു:


"മുജ്തഹിദ് മുത്വലഖ്  ഉണ്ടാകാനുള്ള സാധ്യത പോലും അവർ തള്ളിക്കളയുന്നു. ശൈഖ് സ്വാലിഹ് അൽ ഫൗസാൻ സൗദി അറേബ്യയിലെ പണ്ഡിത സമിതിയുടെ മുഖപത്രമായ മജല്ലത്തുൽ ബുഹൂസ് മാസികയിൽ എഴുതുന്നത് നോക്കുക:


"നവനവങ്ങളായ പ്രശ്നങ്ങൾ ഉടലെടുക്കുന്നതിനാൽ അവയുടെ മതവിധികൾ മനസ്സിലാക്കാൻ വേണ്ടി എല്ലാകാലത്തും മുജ്തഹിതുകൾ ആവശ്യമാണ്. ഇസ്‌ലാം എല്ലാ കാലത്തേക്കും എല്ലാ പ്രദേശങ്ങളിലേക്കും യോജിച്ച ആദർശമാണ്. ഖുർആനിൽ നിന്നും പ്രവാചക ചര്യയിൽ നിന്നും നിർധരിച്ചെടുക്കുന്ന വിജ്ഞാനങ്ങൾ പ്രശ്നങ്ങളുടെ പരിഹാരത്തിന് വലിയ മുതൽക്കൂട്ടാണ്. പക്ഷേ, ആരാണ് ആ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ളത് ? മുജ്തഹിദ് മുത്വലഖിനെ നമുക്ക് ആശിക്കാൻ പോലും സാധ്യമല്ല. അത്തരം മുജ്തഹിദുകളുടെ അഭാവത്തെകുറിച്ച് വളരെ കാലം മുമ്പ് മുതൽക്കുതന്നെ പണ്ഡിതർ വിലപിച്ചിരുന്നു.

(മജലത്തുൽ ബുഹൂസ് 

ലക്കം 14 പേജ് 257 )"


(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും

പേജ് 117)


എന്നാൽ കേരള വഹാബികൾക്കാവട്ടെ മുജ്തഹിദുകൾക്കൊരു പഞ്ഞവും ഉണ്ടായിരുന്നില്ല!

തഖ്ലീദ് വിരോധം34

 https://www.facebook.com/100024345712315/posts/pfbid0VZqiaoeFjaAgCMka4FKoQZy4VEhENGtBzxcBoZaSai9wk8TBEWNR2GHL4eGhEVgZl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 36/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi Payyoli


*ഇസ്‌ലാമിന്റെ കെട്ടുറപ്പിനെ തകർത്തെറിയാനുള്ള ശ്രമം*


മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ വക്കം മൗലവി ഈജിപ്തിലെ അർദ്ധ യുക്തിവാദിയായ അഫ്ഗാനിയിൽ നിന്നും സ്വീകരിച്ച പിഴച്ച ചിന്താഗതികളെ കുറിച്ചാണല്ലോ നാം പറഞ്ഞു വന്നത്. 

ഒന്ന്, ഹദീസ് നിഷേധം. 

രണ്ട്, സ്വഹാബികളെ അവഗണിച്ചത്. 

മൂന്ന്, തഖ്ലീദ് വിരോധം.


അറിവില്ലാത്തവർ അറിവുള്ളവരെ പിന്തുടരുന്നതിനാണല്ലോ തഖ്ലീദ് എന്ന് നാം പറയുന്നത്. ഇത് ഇസ്‌ലാമിൽ സ്ഥിരപ്പെട്ട ഒന്നാണ്.

സ്വഹാബികളുടെ കാലം മുതലേ മുസ്‌ലിം ലോകത്ത് തഖ്ലീദുണ്ട്.(വിശദമായി വഴിയെ)


തഖ്ലീദ് ഇസ്‌ലാമിന്റെ ഒരു കെട്ടുറപ്പാണ്. എന്തും മതത്തിന്റെ പേരിൽ വിളിച്ചു പറയാനുള്ള അവസരം നിഷേധിക്കുന്നത് തഖ്ലീദാണ്.  ഇത് തകർത്തെറിയുക എന്നത് ശത്രുക്കളുടെ ലക്ഷ്യമാണ്.


ഗവേഷണ പടുക്കളായ പണ്ഡിതന്മാർ മാത്രം പ്രമാണങ്ങൾ പരിശോധിച്ചു മതവിധികൾ കണ്ടെത്തുകയും മറ്റുള്ളവർ അത് അംഗീകരിക്കുകയും ചെയ്യുക എന്ന ശക്തമായ കെട്ടുറപ്പിനെ തകർത്തുകൊണ്ട് ആർക്കും പ്രമാണങ്ങൾ പരിശോധിക്കുകയും മതം പറയുകയും ചെയ്യുക എന്ന ചിന്താഗതി പടച്ചു വിട്ടത് ജമാലുദ്ദീൻ അഫ്ഗാനിയാണ്. അതുവഴി പരസ്പരം ശിർക്കും കുഫ്റും ആരോപിച്ച് മുസ്ലിം സമൂഹത്തെ തമ്മിൽ തല്ലിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്ന് പിന്നീടുള്ള ചരിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.


കെ എൻ എം  പ്രസിദ്ധീകരിച്ച തഖ്ലീദ് ഒരു പഠനം എന്ന പുസ്തകത്തിൽ നിന്ന് :


" തഖ്ലീദിനെ ശക്തിയായി എതിർക്കുക എന്നത് ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ഒരു പ്രധാന പരിപാടിയാകുന്നു. തഖ്ലീദ് കയ്യൊഴിച്ച് പരിശുദ്ധ ഖുർആനും തിരുസുന്നത്തും ആയുധമായി സ്വീകരിച്ചുകൊണ്ട് ആധുനികയുഗത്തിന്റെ വെല്ലുവിളികൾ നേരിടാൻ ഇസ്‌ലാഹി പ്രസ്ഥാനം മുസ്ലിംകളെ ആഹ്വാനം ചെയ്യുന്നു......എന്നാൽ തഖ്‌ലീദിനെതിരിലുള്ള ചിന്താഗതിക്ക് വ്യാപകമായ പ്രചാരം സിദ്ധിച്ചത് അല്ലാമാ സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനി മുഖേനയായിരുന്നു."

(പേജ് : 156, 158)


ഗവേഷകരായ ഇമാമുകൾ  മാത്രം നിർവഹിക്കേണ്ടതാണ് ഈജിപ്തിഹാദ്. സ്വഹീഹുൽ ബുഖാരി രചിച്ച ഇമാം ബുഖാരി(റ), സ്വഹീഹ് മുസ്‌ലിം എന്ന ഹദീസ് ഗ്രന്ഥം രചിച്ച ഇമാം മുസ്‌ലിം(റ), ലോകത്ത് അറിയപ്പെട്ട ഖുർആൻ വ്യാഖ്യാതാവ് ഇമാം റാസി(റ) ഇമാം നവവി(റ) തുടങ്ങിയ ഉന്നത പണ്ഡിതർക്ക് പോലും സാധ്യമാകാതിരുന്ന 'ഇജ്തിഹാദി'ന്റെ കവാടം മലർക്കെ തുറന്നിട്ടു കൊണ്ടാണ് "മതത്തെ നവീകരിക്കുന്നു " എന്ന പേരിൽ വക്കം മൗലവി രംഗത്ത് വന്നത്.


"വക്കം മൗലവിയുടെ കാലം വരെയും മലയാളി മുസ്ലിം പണ്ഡിതരുടെ ഇടയിൽ അത്തരം ഒരു ആഹ്വാനത്തിന് ധൈര്യമുണ്ടായിരുന്നില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. "

(വക്കം മൗലവി

ചിന്തകൾ രചനകൾ പേ: 70)


ഇതിനെല്ലാം വക്കം മൗലവിക്ക് ധൈര്യം പകർന്നത് അർദ്ധ യുക്തിവാദികളായ അഫ്ഗാനിയും അബ്ദുവുമാണ്. അതിനവർ ആദ്യം ചെയ്തത് ഇമാമുകളെ തള്ളുകയും അവരുടെ ഗ്രന്ഥങ്ങളെ വലിച്ചെറിയുകയും ചെയ്യുക എന്നതായിരുന്നു.


വക്കം മൗലവിയെ കുറിച്ച് വഹാബികൾ പുറത്തിറക്കിയ പുസ്തകമാണ് വക്കം മൗലവി ചിന്തകൾ രചനകൾ. അതിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചെഴുതിയിട്ടുണ്ട്.


"വക്കം മൗലവിയെ ഏറ്റവുമധികം സ്വാധീനിച്ച പ്രമുഖ വ്യക്തികളിൽ ഒരാൾ ശൈഖ് മുഹമ്മദ് അബ്ദു എന്ന ഈജിപ്ഷ്യൻ പണ്ഡിതനാണ്.  ഇസ്‌ലാമിന്റെ ആധുനികവത്ക്കരണം എന്ന പദ്ധതിയുടെ അതികായകനാണ് അദ്ദേഹം. യാതാസ്ഥിതിക വിഭാഗം അദ്ദേഹത്തെ എന്നും തെറ്റിദ്ധരിച്ചു.  വക്കം മൗലവി അദ്ദേഹത്തെ റഹിമഹുല്ലാഹ് എന്ന് ആദരവോടെയാണ് അഭിസംബോധന ചെയ്യുന്നത്. അന്ധമായി പഴയ ഗ്രന്ഥങ്ങളെയും വ്യാഖ്യാനങ്ങളെയും പിന്തുടരുന്നതിനെ അബ്ദു തള്ളിക്കളഞ്ഞു. കാലം മാറുന്നതിനനുസരിച്ച് ഗവേഷണത്തിലൂടെ വ്യാഖ്യാനങ്ങൾ ഉണ്ടായി വരണമെന്ന് അദ്ദേഹം നിലപാടെടുത്തു. ഇസ്‌ലാം യുക്തിയിലൂടെ തെളിയിക്കപ്പെടുന്ന ഒരു മതമായി അദ്ദേഹം വിചിന്തനം നടത്തി. ക്രിസ്ത്യൻ മുസ്‌ലിം സൗഹാർദത്തെ പ്രോത്സാഹിപ്പിക്കുക എന്നതും അദ്ദേഹത്തിൻ്റെ ഒരു നയമായിരുന്നു.  ബഹുഭാര്യത്വത്തെ പുരാതന സംസ്കാരമായി കണ്ടു അവഗണിക്കപ്പെടേണ്ടതാണെന്നും അബ്ദു നിർദേശിച്ചു. "

(വക്കം മൗലവി 

ചിന്തകൾ രചനകൾ

യുവത - പേ: 31)

ഇസ്‌ലാമിൽ ഇസ്രാഈലി പുരാണേതിഹാസങ്ങൾ കടത്തിക്കൂട്ടിയത് സഹാബികളാണെന്ന ഏറ്റവും വൃത്തികെട്ട34

 https://www.facebook.com/100024345712315/posts/pfbid03ZktZhEECYRqA26y2hJBqUxHG1hwSkCczNPaBGeYuDAy9YmLz1Qi3YFsyUTfaNWMl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 34/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*46 കൊല്ലത്തിനുശേഷം*

*അത് പിൻവലിച്ചു*


ഇസ്‌ലാമിൽ ഇസ്രാഈലി പുരാണേതിഹാസങ്ങൾ കടത്തിക്കൂട്ടിയത് സഹാബികളാണെന്ന ഏറ്റവും വൃത്തികെട്ട സ്വഹാബി നിന്ദ്യത മൗലവിമാർ പ്രചരിപ്പിച്ചപ്പോൾ അതിനെതിരെ ശക്തമായി അഹ്‌ലുസുന്നയുടെ പണ്ഡിതന്മാർ പ്രതികരിച്ചു.

പലതും പറഞ്ഞു മൗലവിമാർ അതിനെ ന്യായീകരിക്കാൻ ശ്രമിച്ചു. ചില സമയങ്ങളിൽ മിണ്ടാതിരുന്നു. വഹാബികൾ അത് ശരിവെക്കുകയും സ്വഹാബികൾ ഇസ്‌ലാമിൽ അന്ധവിശ്വാസങ്ങൾ കടത്തിക്കൂട്ടിയവരാണെന്ന് വിശ്വസിച്ചു പോരുകയും ചെയ്തു. 


വഹാബികൾ ബിദ്അത്തുകാരാണെന്നതിന് ഏറ്റവും വലിയ തെളിവായി സുന്നികൾ ഇതുയർത്തിക്കാട്ടി. സ്റ്റേജുകളിലും പേജുകളിലും സജീവ ചർച്ചയായി. "ഞാനും എന്റെ സ്വഹാബികളും സ്വീകരിച്ച മാർഗ്ഗമാണ് രക്ഷയുടെ മാർഗം" എന്ന ഹദീസും "സ്വഹാബികൾ വിശ്വസിച്ചതുപോലെ വിശ്വസിക്കണമെന്ന" ഖുർആനിക നിർദ്ദേശവും ചേർത്തുകൊണ്ടുള്ള വിശദീകരണമായപ്പോൾ വിശ്വാസികൾക്ക് കാര്യങ്ങൾ മനസ്സിലാക്കാനെളുപ്പമായി.


ഒടുവിൽ 46 വർഷം പിന്നിട്ടപ്പോൾ രക്ഷയില്ലാതെ ഈ പിഴച്ച ആശയം അവർക്ക് തിരുത്തേണ്ടി വന്നു.


1959 മെയ് മാസത്തെ അൽ മനാറിൽ വന്ന സ്വഹാബി നിന്ദക്ക് 2006 ജനുവരി മാസത്തിലെ അൽമനാറിൽ വന്ന തിരുത്ത് ഇങ്ങനെ വായിക്കാം :


"1959 - ൽ അൽമനാർ മാസികയിൽ ഞാൻ എഴുതിയ "ഇസ്‌ലാമിൽ ഇസ്രാഈലി പുരാണേതിഹാസങ്ങൾ പ്രചരിച്ചതെങ്ങനെ " എന്ന ലേഖനത്തിലെ ചില പരാമർശങ്ങൾ എടുത്തുദ്ധരിച്ച് വിമർശിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ വിശദീകരണക്കുറിപ്പ്...അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സിന്റെ പാഠപുസ്തകങ്ങളിൽ അഹ്മദ് അമീൻ രചിച്ച 'ഫജിറുൽ ഇസ്‌ലാം' എന്ന ഗ്രന്ഥവും ഉൾപ്പെട്ടിരുന്നു. ഖുർആൻ തഫ്സീർ സംബന്ധിച്ച് ഈ ഗ്രന്ഥത്തിൽ അദ്ദേഹം പറഞ്ഞ ചില ആശയങ്ങൾ അവയിലെ കുഴപ്പം മനസ്സിലാക്കാതെ ഞാൻ പ്രസ്തുത ലേഖനത്തിൽ ഉൾപ്പെടുത്തി...

ലേഖനം അന്ന് വിമർശിക്കപ്പെട്ടപ്പോൾ അതിനെ ന്യായീകരിച്ച് എഴുതുകയും ചെയ്തിരുന്നു... 

കൂടുതൽ വായിക്കുകയും പഠിക്കുകയും ചെയ്തപ്പോഴാണ് അഹ്മദ് അമീനിന്റെ പ്രസ്തുത ആശയങ്ങൾ പണ്ഡിതന്മാരുടെ പൊതു ധാരണക്ക് വിരുദ്ധമാണെന്ന് മനസ്സിലായത്. 1959ൽ പ്രസിദ്ധീകൃതമായ അൽമനാർ ലേഖനമോ അതിലെ ഉദ്ധരണികളാ വായിക്കുകയോ കേൾക്കുകയോ ചെയ്തവരിൽ അതിലെ വിമർശന വിധേയമായ പരാമർശം ഞാൻ ഉപേക്ഷിച്ചത് അറിയാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ ധാരണ തിരുത്തുന്നതിനാണ് ഈ വിശദീകരണം."

(അൽ മനാർ മാസിക

2006 ജനു: പേ: 47 )


ഞങ്ങൾ ഖുർആന്റെയും ഹദീസിന്റെയും ആളുകൾ ആണെന്ന് പറയുകയും ഏതൊക്കെയോ അർദ്ധയുക്തിവാദികളുടെ ഗ്രന്ഥങ്ങൾ

വായിക്കുകയും പഠിപ്പിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തുവെന്നതാണ് വക്കം മൗലവി മുതൽ ഇന്നോളമുള്ള സർവ്വ മൗലവികളും പിഴക്കാനുള്ള കാരണം.


നോക്കൂ, ഈ ഗൗരവമേറിയ പിഴവ് പിൻവലിച്ചു കിട്ടാൻ 46 വർഷം വേണ്ടിവന്നു. ഇതിനിടയിൽ ഈ പിഴച്ച ആശയങ്ങൾ വിശ്വസിച്ച് മരിച്ചു പോയവരുടെ ഗതിയെന്തായിരിക്കും.

Thursday, October 5, 2023

സ്വഹാബികളെ തള്ളിയത് പിൻവലിച്ചോ വഹാബി 34

 https://www.facebook.com/100024345712315/posts/pfbid03ZktZhEECYRqA26y2hJBqUxHG1hwSkCczNPaBGeYuDAy9YmLz1Qi3YFsyUTfaNWMl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 34/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*46 കൊല്ലത്തിനുശേഷം*

*അത് പിൻവലിച്ചു*


ഇസ്‌ലാമിൽ ഇസ്രാഈലി പുരാണേതിഹാസങ്ങൾ കടത്തിക്കൂട്ടിയത് സഹാബികളാണെന്ന ഏറ്റവും വൃത്തികെട്ട സ്വഹാബി നിന്ദ്യത മൗലവിമാർ പ്രചരിപ്പിച്ചപ്പോൾ അതിനെതിരെ ശക്തമായി അഹ്‌ലുസുന്നയുടെ പണ്ഡിതന്മാർ പ്രതികരിച്ചു.

പലതും പറഞ്ഞു മൗലവിമാർ അതിനെ ന്യായീകരിക്കാൻ ശ്രമിച്ചു. ചില സമയങ്ങളിൽ മിണ്ടാതിരുന്നു. വഹാബികൾ അത് ശരിവെക്കുകയും സ്വഹാബികൾ ഇസ്‌ലാമിൽ അന്ധവിശ്വാസങ്ങൾ കടത്തിക്കൂട്ടിയവരാണെന്ന് വിശ്വസിച്ചു പോരുകയും ചെയ്തു. 


വഹാബികൾ ബിദ്അത്തുകാരാണെന്നതിന് ഏറ്റവും വലിയ തെളിവായി സുന്നികൾ ഇതുയർത്തിക്കാട്ടി. സ്റ്റേജുകളിലും പേജുകളിലും സജീവ ചർച്ചയായി. "ഞാനും എന്റെ സ്വഹാബികളും സ്വീകരിച്ച മാർഗ്ഗമാണ് രക്ഷയുടെ മാർഗം" എന്ന ഹദീസും "സ്വഹാബികൾ വിശ്വസിച്ചതുപോലെ വിശ്വസിക്കണമെന്ന" ഖുർആനിക നിർദ്ദേശവും ചേർത്തുകൊണ്ടുള്ള വിശദീകരണമായപ്പോൾ വിശ്വാസികൾക്ക് കാര്യങ്ങൾ മനസ്സിലാക്കാനെളുപ്പമായി.


ഒടുവിൽ 46 വർഷം പിന്നിട്ടപ്പോൾ രക്ഷയില്ലാതെ ഈ പിഴച്ച ആശയം അവർക്ക് തിരുത്തേണ്ടി വന്നു.


1959 മെയ് മാസത്തെ അൽ മനാറിൽ വന്ന സ്വഹാബി നിന്ദക്ക് 2006 ജനുവരി മാസത്തിലെ അൽമനാറിൽ വന്ന തിരുത്ത് ഇങ്ങനെ വായിക്കാം :


"1959 - ൽ അൽമനാർ മാസികയിൽ ഞാൻ എഴുതിയ "ഇസ്‌ലാമിൽ ഇസ്രാഈലി പുരാണേതിഹാസങ്ങൾ പ്രചരിച്ചതെങ്ങനെ " എന്ന ലേഖനത്തിലെ ചില പരാമർശങ്ങൾ എടുത്തുദ്ധരിച്ച് വിമർശിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ വിശദീകരണക്കുറിപ്പ്...അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സിന്റെ പാഠപുസ്തകങ്ങളിൽ അഹ്മദ് അമീൻ രചിച്ച 'ഫജിറുൽ ഇസ്‌ലാം' എന്ന ഗ്രന്ഥവും ഉൾപ്പെട്ടിരുന്നു. ഖുർആൻ തഫ്സീർ സംബന്ധിച്ച് ഈ ഗ്രന്ഥത്തിൽ അദ്ദേഹം പറഞ്ഞ ചില ആശയങ്ങൾ അവയിലെ കുഴപ്പം മനസ്സിലാക്കാതെ ഞാൻ പ്രസ്തുത ലേഖനത്തിൽ ഉൾപ്പെടുത്തി...

ലേഖനം അന്ന് വിമർശിക്കപ്പെട്ടപ്പോൾ അതിനെ ന്യായീകരിച്ച് എഴുതുകയും ചെയ്തിരുന്നു... 

കൂടുതൽ വായിക്കുകയും പഠിക്കുകയും ചെയ്തപ്പോഴാണ് അഹ്മദ് അമീനിന്റെ പ്രസ്തുത ആശയങ്ങൾ പണ്ഡിതന്മാരുടെ പൊതു ധാരണക്ക് വിരുദ്ധമാണെന്ന് മനസ്സിലായത്. 1959ൽ പ്രസിദ്ധീകൃതമായ അൽമനാർ ലേഖനമോ അതിലെ ഉദ്ധരണികളാ വായിക്കുകയോ കേൾക്കുകയോ ചെയ്തവരിൽ അതിലെ വിമർശന വിധേയമായ പരാമർശം ഞാൻ ഉപേക്ഷിച്ചത് അറിയാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ ധാരണ തിരുത്തുന്നതിനാണ് ഈ വിശദീകരണം."

(അൽ മനാർ മാസിക

2006 ജനു: പേ: 47 )


ഞങ്ങൾ ഖുർആന്റെയും ഹദീസിന്റെയും ആളുകൾ ആണെന്ന് പറയുകയും ഏതൊക്കെയോ അർദ്ധയുക്തിവാദികളുടെ ഗ്രന്ഥങ്ങൾ

വായിക്കുകയും പഠിപ്പിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തുവെന്നതാണ് വക്കം മൗലവി മുതൽ ഇന്നോളമുള്ള സർവ്വ മൗലവികളും പിഴക്കാനുള്ള കാരണം.


നോക്കൂ, ഈ ഗൗരവമേറിയ പിഴവ് പിൻവലിച്ചു കിട്ടാൻ 46 വർഷം വേണ്ടിവന്നു. ഇതിനിടയിൽ ഈ പിഴച്ച ആശയങ്ങൾ വിശ്വസിച്ച് മരിച്ചു പോയവരുടെ ഗതിയെന്തായിരിക്കും.

അന്ധവിശ്വാസങ്ങൾ* *ഇസ്‌ലാമിൽ പ്രചരിച്ചത്* *സ്വഹാബികളിലൂടെയോ.

 https://www.facebook.com/100024345712315/posts/pfbid0xZar7WigQkGEax5cYyYLPuCgCW55MbErTNbfLbz75hrytDNjGffVmoef8ErbnUF7l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം  33/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafipayyoli


*അന്ധവിശ്വാസങ്ങൾ* 

*ഇസ്‌ലാമിൽ പ്രചരിച്ചത്*

*സ്വഹാബികളിലൂടെയോ.!!*


സഹാബികൾ ഏകോപിച്ച കാര്യങ്ങൾ പോലും തള്ളിക്കളയുകയും അവരുടെ പ്രവർത്തനത്തിൽ ശിർക്ക് കണ്ടെത്തുകയും ചെയ്തതിന്റെ ഉദാഹരണങ്ങൾ നമ്മൾ പറഞ്ഞു. ഇനി അവരെ രൂക്ഷമായി വിമർശിക്കുന്ന  മറ്റൊരു ഭാഗം ശ്രദ്ധിക്കൂ,


അതായത് മുസ്ലീങ്ങളിൽ അന്ധവിശ്വാസം കടന്നു വരാനുള്ള കാരണക്കാർ സ്വഹാബികളാണത്രേ. (നഊദുബില്ലാഹ്.)


ഇസ്രാഈലി പുരാണേതിഹാസങ്ങൾ ഇസ്‌ലാമിൽ കടന്നുവന്നതെങ്ങനെ എന്ന് വിശദീകരിച്ചുകൊണ്ട് 

കെ എൻ എം മുഖപത്രമായ അൽമനാറിൽ എഴുതുന്നു:


"മുസ്‌ലിംകളിൽ അന്ധവിശ്വാസം അരക്കിട്ടുറപ്പിക്കുകയും അവരുടെ പ്രവർത്തികളെ ദുഷിപ്പിക്കുകയും ചെയ്തതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ഇസ്റാഈലീ കഥകളാണ്. " 

ഈ കഥകളത്രയും ഇസ്‌ലാമിലേക്ക് കടത്തിവിട്ടവർ സ്വഹാബികളും ഉത്തമ നൂറ്റാണ്ടിലെ പ്രമുഖരുമാണെന്ന് മൗലവിമാർ പരിചയപ്പെടുത്തുന്നു.


" തമീമുദ്ദാരി, കഅബുൽ അഹ്ബാർ, വഹബുബ്നു മുനബ്ബഹ്, അബ്ദുല്ലാഹിബ്നു സലാം എന്നീ നാലു പേരിലാണ് ഇത്തരം റിപ്പോർട്ടുകളധികവും ചെന്നെത്തുക. "


ഇതിന് കൂടുതൽ സഹായം ചെയ്തുകൊടുത്തത് ഉമർ (റ) വും ഉസ്മാൻ(റ) വും ആയിരുന്നത്രേ.  


" രണ്ടു കാരണങ്ങളാണ് ഇസ്രാഈലി കഥകൾ മുസ്‌ലിംകളിൽ പ്രചരിക്കാൻ ഇടവരുത്തിയത്. ഇസ്‌ലാമിന്റെ ആരംഭ ദശയിൽ നബിയുടെ വിയോഗ ശേഷം പള്ളിയിൽ വച്ചു കഥ പറയുന്ന ഒരു പുതിയ സമ്പ്രദായം ആരംഭിച്ചു. ഹ: ഉമറിന്റെ അവസാനകാലത്ത് തന്നെ ഇത് തുടങ്ങിവച്ചിരുന്നു. എന്നാൽ ഉസ്മാൻ(റ) അവർകളുടെ കാലം മുതൽക്കാണ് സർവപ്രചാരം സിദ്ധിച്ചത്...."


സഹാബിയായ തമീമുദ്ദാരി (റ) ഈ കൊടുംപാതകത്തിന് നേതൃത്വം കൊടുത്തുവെന്നും ഉമർ(റ) വും ശേഷം ഉസ്മാൻ (റ) വും ഇതിന് സമ്മതം നൽകിയെന്നും മൗലവി തുടർന്നെഴുതുന്നു:


" (സ്വഹാബിയായ)തമീമുദ്ദാരിയാണ് ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. അദ്ദേഹം ജനങ്ങൾക്ക് ഉപദേശം നൽകട്ടെ എന്ന് ഉമർ(റ) വോട്  സമ്മതം ചോദിച്ചു. ഉമർ അനുവദിച്ചില്ല. അങ്ങനെ ഖിലാഫത്തിന്റെ അവസാനത്തിൽ ഉമർ(റ) പുറപ്പെടുന്നതിനു മുമ്പ് വെള്ളിയാഴ്ച പ്രസംഗിക്കുവാൻ അനുവാദം നൽകി. ഉസ്മാന്റെ കാലത്ത് ആഴ്ചയിൽ രണ്ടുപ്രാവശ്യം പ്രസംഗിക്കുന്നതിന് അനുമതി കൊടുത്തു ഈ കഥകൾ അധികവും വാസ്തവ വിരുദ്ധങ്ങളായിരുന്നു...."


ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവ് എന്ന് നബി(സ) വിശേഷിപ്പിച്ച ഇബ്നു അബ്ബാസ്(റ) ഏറ്റവും കൂടുതൽ ഹദീസ് റിപ്പോർട്ട് ചെയ്ത അബൂഹുറൈറ(റ) എന്നീ സ്വഹാബികളെയും

ഉത്തമ നൂറ്റാണ്ടിൽ ജീവിച്ചവരെയും മൗലവിമാർ ഈ പട്ടികയിൽ ചേർത്തിയെഴുതുകയും ഹദീസുകളെ സംശയത്തിന്റെ മുനയിൽ നിർത്താനും മൗലവി നന്നായി ശ്രമിച്ചിട്ടുണ്ട്. 


" വഹബുബിന് മുനബ്ബഹും ഈ കൂട്ടത്തിൽപ്പെട്ട ഒരു കഥാകാരൻ തന്നെയാണ്. അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥങ്ങളിൽ നിന്ന് 72 എണ്ണം വായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു എന്നാൽ മൂന്നാമത്തെ ദേഹമായ കഅബുൽ അഹ്ബാറിൽ നിന്നാണ് ഇസ്രാഈലി കഥകൾ ഏറ്റവും അധികം പ്രചരിച്ചിരിക്കുന്നത്. ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവായ ഹ : ഇബ്നു അബ്ബാസ്(റ)വും മുഹദ് സുകൾ ഒന്നാം സ്ഥാനം അർഹിക്കുന്ന ഹ: അബൂഹുറൈറ (റ) വുമാണ് കഅബിൽ നിന്ന് ഏറ്റവും അധികം റിപ്പോർട്ട് ചെയ്തതെന്ന് വരുമ്പോൾ ഇസ്രാഈലി പുരാണേതിഹാസങ്ങൾ ഇസ്‌ലാമിൽ എത്രമാത്രം പ്രചരിച്ചിട്ടുണ്ടാവുമെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. "

(അൽ മനാർ മാസിക 

1959 മെയ് പേ: 151 , 152)


നിങ്ങൾ സഹാബികളെ പിന്തുടരണം, അവർ വിശ്വസിച്ചതുപോലെ നിങ്ങൾ വിശ്വസിക്കണം, അവരെ അല്ലാഹുവും റസൂലും തൃപ്തിപ്പെട്ടിരിക്കുന്നു.  

തുടങ്ങി അല്ലാഹുവിന്റെയും റസൂലിന്റെയും അംഗീകാരം ഏറ്റു വാങ്ങിയ മുത്ത്നബിയുടെ നക്ഷത്ര തുല്യരായ സ്വഹാബികളെയാണ് വഹാബി മൗലവിമാർ ഈ ലേഖനത്തിലൂടെ തള്ളിക്കളയുന്നത്.


സ്വഹാബികളിൽ നിന്ന് നമ്മുടെ മുൻഗാമികൾ ഗ്രഹിച്ചെടുത്തത് ശരിയായ ദീനല്ലെന്നും, ഖുർആനും ഹദീസും ദുർവ്യാഖ്യാനിച്ചു മൗലവിമാർ പ്രചരിപ്പിക്കുന്നതാണ് ശരിയായ ദീനെന്നും വിശ്വസിക്കാൻ അണികളെ പാകപ്പെടുത്തിയെടുക്കുകയാണ്

ഇത്തരം ലേഖനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്.

നബിദിനാഘോഷം :* *ശിയാ ആരോപണവും* *മൗലവിമാരുടെ വിവരക്കേടും32

 https://m.facebook.com/story.php?story_fbid=pfbid0SoBysGbB4jVY1fYYXC7qe85Ys7Rm9uonqUuK8ostbEoYmseAS5zyU9ao4EyhAjMtl&id=100024345712315&mibextid=9R9pXO

*നബിദിനാഘോഷം :*

*ശിയാ ആരോപണവും*

*മൗലവിമാരുടെ വിവരക്കേടും.*


നബിദിനാഘോഷം ശിയാക്കളിൽ നിന്നും കടമെടുത്തതാണെന്ന ആരോപണം അങ്ങേയറ്റത്തെ  വിവരക്കേടും ആശയദാരിദ്ര്യവുമാണ്. 


ശിയാക്കളിലെ ഫാത്വിമികൾ ഞങ്ങളും മുസ്‌ലിംകളാണെന്ന് വരുത്തി തീർക്കാൻ അവരുടെ ആഘോഷങ്ങൾക്കിടയിൽ മുസ്‌ലിംകൾ അംഗീകരിക്കുന്ന ചില ആഘോഷങ്ങളെക്കൂടി തിരുകി കയറ്റി 26 ആഘോഷങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.  അതിൽ നബി(സ)യുടെ മൗലിദും അവർ ഉൾപ്പെടുത്തിയെന്നതാണ് സുന്നികൾ ശിയാക്കളെ പിന്തുടർന്നു എന്നു പറഞ്ഞു മൗലവിമാർ ഒച്ച വെച്ചത്.  


സത്യത്തിൽ നബി(സ)യുടെ മൗലിദ് മാത്രമല്ല മുസ്‌ലിംകളുടെ ചെറിയപെരുന്നാളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. അത് പോലെ എല്ലാവരും അംഗീകരിക്കുന്ന ഗോൾഡൻ ജൂബിലി സിൽവർ ജൂബിലി ആഘോഷങ്ങളും ശി ആക്കളുടെ ആഘോഷങ്ങളിൽ പെട്ടതായിരുന്നു.


കെ എൻ എം പ്രസിദ്ധീകരിക്കുന്ന വിചിന്തനം വാരികകയിൽ നിന്നും :


"ഫാത്വിമി ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ച 26 ആഘോഷങ്ങൾ ഇവയായിരുന്നു .... (2)ഭരണകൂടത്തിന്റെ (ഖലീഫമാരുടെ) ഒന്നാം വർഷം. (16) ഈദുൽ ഫിത്വർ...

തങ്ങൾ മുസ്‌ലിംകളാണെന്ന് വാദിച്ചു കൊണ്ടാണ് ഇവയൊക്കെ ഫാത്വിമികൾ ആഘോഷിച്ചത്....

സിൽവർ ജൂബിലി, ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഏപ്രിൽ ഒന്നിനുള്ള ആഘോഷം തുടങ്ങിയ ഐച്ഛിക ആഘോഷങ്ങളും ഇവർ കൊണ്ടാടിയിരുന്നു."

(വിചിന്തനം വാരിക

2023 സെപ്റ്റംബർ 29 )


ശിയാക്കളുടേതായി പ്രഖ്യാപിക്കപ്പെട്ട 26 ആഘോഷങ്ങളിൽ മുസ്‌ലിംകളുടെ ആഘോഷങ്ങളും അവർ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതവർ മുസ്‌ലിംകളാണെന്ന് തെളിയിക്കാനാണെന്നും മൗലവിമാരും സമ്മതിച്ചല്ലോ. 


ഇനി, ഇതിൽ പിടിച്ചു തൂങ്ങി മൗലിദാഘോഷം ശിയാക്കളിൽ നിന്ന് സ്വീകരിച്ചതാണെന്ന് പറയുന്ന മൗലവിമാർക്ക് ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന / സ്ഥാപനങ്ങളുടെയും മറ്റും സിൽവർ ജൂബിലിയും ഗോൾഡൻ ജൂബിലിയും ആഘോഷിക്കുന്ന മുസ്‌ലിംകളെ ഒന്നടങ്കം ശിയാക്കളുടെ പിൻഗാമികളായി പ്രഖ്യാപിക്കാം. അവരും അതാഘോഷിക്കുന്നുണ്ടല്ലോ.

നബിദിനാഘോഷം :* *അവസാനത്തെ അടവ്* *ഇമാമിന്റെ സുയൂതിപേരിൽ കളവ്

 https://m.facebook.com/story.php?story_fbid=pfbid02kG1AXb6uLJYNEY9VE8cjspbQCAcprzU7L7ErUxzYvsFPDpdeAqVrWhzWZhdJkjYtl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം  31/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം :*

*അവസാനത്തെ അടവ്*

*ഇമാമിന്റെ പേരിൽ കളവ്*


നബിദിനാഘോഷം അനാചാരമാണമെന്ന് തെളിയിക്കുന്ന പ്രമാണങ്ങളൊന്നും കിട്ടാതിരുന്നപ്പോൾ ഇമാമുകളുടെ പേരിൽ ശുദ്ധമായ കളവ് വെച്ചുകെട്ടി പറയുകയാണ് മൗലവിമാർ ചെയ്യുന്നത്.


കെ എൻ എം മുഖപത്രമായ അൽമനാറിൽ എഴുതുന്നു:


" ശാഫിഈ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായ സുയൂഥി പറയുന്നു:

പരിശുദ്ധ ഖുർആനിലോ നബി(സ)യുടെ സുന്നത്തിലോ ഈ മൗലിദാഘോഷത്തിന് ഒരു അടിസ്ഥാനമുള്ളതായി എനിക്കറിയില്ല. മതകാര്യങ്ങളിൽ മാതൃകായോഗ്യരായ പൂർവികരെ പിന്തുടരുന്ന ആരും തന്നെ ഇത് പ്രവർത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നുമില്ല. അടിസ്ഥാനരഹിതമായ പലതും കെട്ടിച്ചമച്ചുണ്ടാക്കുന്ന ചില ആളുകളുടെ നിർമ്മിതവും ഏതോ തീറ്റ കൊതിയന്മാരുടെ ഇച്ചക്കൊത്ത് കെട്ടിയുണ്ടാക്കിയ ബിദ്അത്തുമാകുന്നു ഇത്. (അൽഹാവി ലിൽ ഫത്താവ 1/190) "

(അൽ മനാർ മാസിക 

2006 ഏപ്രിൽ പേജ് 58)


സാധാരക്കാർക്ക് പെട്ടെന്ന് മനസ്സിലാകാത്ത രൂപത്തിൽ ശുദ്ധമായ നുണയാണ് ഇമാം സുയൂത്വി(റ)യുടെ പേരിൽ മൗലവി ഉദ്ധരിച്ചത്. 


ഇത് ഇമാം സുയൂഥി(റ)യുടെ ഫത്‌വയോ ശാഫിഈ മദ്ഹബിലെ ഏതെങ്കിലും ഒരാളുടെ വാചകങ്ങളോ അല്ല തന്നെ. 


നബിദിനാഘോഷത്തെ വിമർശിച്ചവർക്ക് ശക്തമായ മറുപടി നൽകുകയും നബിദിനാഘോഷം സ്ഥിരപ്പെടുത്തുകയും ചെയ്ത പണ്ഡിതനാണ് ഇമാം സുയൂത്വി(റ). 


ഫാകിഹാനി എന്ന പേരിൽ അറിയപ്പെടുന്ന ഒരു പണ്ഡിതൻ നടത്തിയ വിമർശനത്തെ അദ്ദേഹത്തിന്റെ വാക്കുകൾ എടുത്തുദ്ദരിച്ച്   അതിന്റെ ഓരോ വാചകത്തിനു മെന്നോണം  ഇമാം സുയൂഥി(റ) മറുപടി എഴുതുകയുണ്ടായി. 


മറുപടിക്ക് വേണ്ടി വിമർശകരുടെ വാക്കുകൾ എടുത്തുദ്ദരിച്ചതിനെ ഇമാം സുയൂഥി(റ)യുടെ വാക്കുകളായി  കബളിപ്പിക്കുകയാണ് മൗലവിമാർ ഇവിടെ ചെയ്തിരിക്കുന്നത്. 

ഒരിക്കലും പൊറുക്കപ്പെടാത്ത കല്ല് വെച്ച നുണ.


ഈ വാചകം എടുത്തു ഉദ്ധരിച്ചതിനുശേഷം ഇമാം സുയൂത്വി(റ) എഴുതിയ മറുപടി കൂടി വായിക്കുമ്പോൾ  മൗലവിയുടെ തട്ടിപ്പ് കൂടുതൽ ബോധ്യപ്പെടും.


ഇമാം സുയൂഥി(റ) എഴുതുന്നു:

"നബിദിനാഘോഷത്തിന്റെ അടിസ്ഥാനം തനിക്കറിയില്ല എന്നതിനാൽ അങ്ങനെയൊന്നില്ലെന്ന് വരുന്നില്ല. ഹാഫിളുകളുടെ ഇമാം അബുൽ ഫള്ൽ അഹ്മദ് ബിൻ ഹജർ (റ) സുന്നത്തിൽ നിന്ന് അതിന് ഒരടിസ്ഥാനം കണ്ടെത്തിയിരിക്കുന്നു. അതിന് രണ്ടാമത് ഒരു അടിസ്ഥാനം ഞാനും കണ്ടെത്തിയിരിക്കുന്നു.... "

(അൽ ഹാവി ലിൽ ഫതാവ:) 


ഇങ്ങനെ വിശദമായി മറുപടി ഈ ഗ്രന്ഥത്തിൽ നമുക്ക് കാണാം. ഇമാമുകളുടെ ഗ്രന്ഥം ദുർവ്യാഖ്യാനിക്കാനുള്ള മൗലവിമാരുടെ മിടുക്ക് കൂടിയാണ് ഇതിലൂടെ നമുക്ക് ബോധ്യപ്പെടുന്നത്.

നബിദിനം *ഇനി മുതൽ വഹാബികൾ എല്ലാ വെള്ളിയാഴ്ചയും ദുഃഖാചരണം നടത്തുക*


 

നബിദിനം

നബിദിനം


*ഇനി മുതൽ വഹാബികൾ എല്ലാ വെള്ളിയാഴ്ചയും ദുഃഖാചരണം നടത്തുക*


قَالَ رَسُولُ اللهِ: مِنْ أَفْضَلِ أَيَّامِكُمْ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ قُبِضَ


‎‫ابودود


മുത്ത് നബി പറഞ്ഞു. വെള്ളിയാഴ്ച നിങ്ങൾക്ക് ഏറ്റവും മഹത്വമേറിയ ദിവസങ്ങളിൽ പെട്ടതാണ്.ة അന്നാണ് ആദം നബി(അ) സൃഷ്ടിക്കപ്പെട്ടത്. അവിടുന്ന് വഫാത്തായതും വെള്ളിയാഴ്ച ദിവസം തന്നെ


‎‫أَنَّ رَسُولُ اللهِ ﷺ قَالَ: فِي جمعة من الجُمَعِ إِنَّ هَذَا يَوْمُ عِيدِ....‬‎ 

مصنف ابن ابي شيبة5016

ابن ماجه 1098

 നബി പറഞ്ഞു. വെള്ളിയാഴ്ച ആഘോഷ ദിനമാണ്


ആദം നബി(അ) നെ സൃഷ്ടിക്കപ്പെട്ടതു കൊണ്ട് വെള്ളിയാഴ്ച ദിവസം ആഘോഷ ദിനമായിട്ടുണ്ടെങ്കിൽ ലോക നേതാവായ മുത്ത് നബിയെ ഈ ലോകത്തേക്ക് അയക്കാൻ റബ്ബ് തിരഞ്ഞെടുത്ത ദിനത്തിന് എത്രവലിയ മഹത്വമുണ്ടാകും!? വഹാബികൾക്ക് ആദം നബി(അ) വഫാത്തായ കാരണം പറഞ്ഞു കൊണ്ട് എല്ലാ വെള്ളിയാഴ്ചകളും നബി പഠിപ്പിച്ച ആഘോഷം ഒഴിവാക്കി ശിയാക്കളെ പിൻപറ്റി കരഞ്ഞു തീർക്കാം


മുസ്വീബതുകളിൽ ദുഖാചരണം നടത്തുന്നത് സുന്നത്ത് ജമാഅത്തിന്റെ ആദർശമല്ല.


മുഹർറം 10 ന് ലോക മുസ്ലിംകൾക്ക് വലിയ സന്തോഷമുണ്ടായ കാരണത്താൽ


അന്നും അതിന്റെ മുൻ ദിവസവും നോമ്പെടുക്കാൻ മുത്ത് നബി കൽപ്പിച്ച സംഭവം അതിനേക്കാൾ വലിയ സന്തോഷ ദിനമായ നബിദിനത്തിന് വർഷാവർഷം സൽകർമ്മങ്ങൾ കൊണ്ട് സന്തോഷിക്കാൻ തെളിവാണെന്ന് അസ്ഖലാനി ഇമാം പറയുന്നുണ്ട്. സൽകർമ്മങ്ങൾ കൊണ്ട് സന്തോഷിക്കേണ്ട മുഹർറം 10 ന് അന്നത്തെ ദിനത്തിലെ ദുഃഖചരിത്രം മാത്രം ഓർത്തെടുത്ത് ദുഖാചരണം നടത്തുന്ന ശിയാ ആചാരമാണ് വഹാബിസം റബീഉൽ അവ്വൽ മാസം മുഴുവൻ അനുകരിക്കുന്നത്.



https://m.facebook.com/story.php?story_fbid=pfbid0UXtDzJetDf1G25v3GZSCcUNHBEhg4NSgfsQtuxaNMXioWeeNhG3Zf3U8uUN9pkZrl&id=100016744417795&mibextid=Nif5oz


*ഇനി മുതൽ വഹാബികൾ എല്ലാ വെള്ളിയാഴ്ചയും ദുഃഖാചരണം നടത്തുക*

قَالَ رَسُولُ اللهِ: مِنْ أَفْضَلِ أَيَّامِكُمْ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ قُبِضَ

‎‫ابودود

മുത്ത് നബി പറഞ്ഞു. വെള്ളിയാഴ്ച നിങ്ങൾക്ക് ഏറ്റവും മഹത്വമേറിയ ദിവസങ്ങളിൽ പെട്ടതാണ്.ة അന്നാണ് ആദം നബി(അ) സൃഷ്ടിക്കപ്പെട്ടത്. അവിടുന്ന് വഫാത്തായതും വെള്ളിയാഴ്ച ദിവസം തന്നെ

‎‫أَنَّ رَسُولُ اللهِ ﷺ قَالَ: فِي جمعة من الجُمَعِ إِنَّ هَذَا يَوْمُ عِيدِ....‬‎
مصنف ابن ابي شيبة5016
ابن ماجه 1098
നബി പറഞ്ഞു. വെള്ളിയാഴ്ച ആഘോഷ ദിനമാണ്

ആദം നബി(അ) നെ സൃഷ്ടിക്കപ്പെട്ടതു കൊണ്ട് വെള്ളിയാഴ്ച ദിവസം ആഘോഷ ദിനമായിട്ടുണ്ടെങ്കിൽ ലോക നേതാവായ മുത്ത് നബിയെ ഈ ലോകത്തേക്ക് അയക്കാൻ റബ്ബ് തിരഞ്ഞെടുത്ത ദിനത്തിന് എത്രവലിയ മഹത്വമുണ്ടാകും!? വഹാബികൾക്ക് ആദം നബി(അ) വഫാത്തായ കാരണം പറഞ്ഞു കൊണ്ട് എല്ലാ വെള്ളിയാഴ്ചകളും നബി പഠിപ്പിച്ച ആഘോഷം ഒഴിവാക്കി ശിയാക്കളെ പിൻപറ്റി കരഞ്ഞു തീർക്കാം

മുസ്വീബതുകളിൽ ദുഖാചരണം നടത്തുന്നത് സുന്നത്ത് ജമാഅത്തിന്റെ ആദർശമല്ല.

മുഹർറം 10 ന് ലോക മുസ്ലിംകൾക്ക് വലിയ സന്തോഷമുണ്ടായ കാരണത്താൽ

അന്നും അതിന്റെ മുൻ ദിവസവും നോമ്പെടുക്കാൻ മുത്ത് നബി കൽപ്പിച്ച സംഭവം അതിനേക്കാൾ വലിയ സന്തോഷ ദിനമായ നബിദിനത്തിന് വർഷാവർഷം സൽകർമ്മങ്ങൾ കൊണ്ട് സന്തോഷിക്കാൻ തെളിവാണെന്ന് അസ്ഖലാനി ഇമാം പറയുന്നുണ്ട്. സൽകർമ്മങ്ങൾ കൊണ്ട് സന്തോഷിക്കേണ്ട മുഹർറം 10 ന് അന്നത്തെ ദിനത്തിലെ ദുഃഖചരിത്രം മാത്രം ഓർത്തെടുത്ത് ദുഖാചരണം നടത്തുന്ന ശിയാ ആചാരമാണ് വഹാബിസം റബീഉൽ അവ്വൽ മാസം മുഴുവൻ അനുകരിക്കുന്നത്.

https://m.facebook.com/story.php?story_fbid=pfbid0UXtDzJetDf1G25v3GZSCcUNHBEhg4NSgfsQtuxaNMXioWeeNhG3Zf3U8uUN9pkZrl&id=100016744417795&mibextid=Nif5oz

Sunday, October 1, 2023

നബിദിനാഘോഷം :* *നിഷിദ്ധമെന്ന വാദം* *ഇസ്‌ലാമിക വിരുദ്ധം*30

 https://m.facebook.com/story.php?story_fbid=pfbid02xrjA1AkjNpnPSq4WcLJzTQ4HtHYgXeurbJwLCXofRwtgoVFY4XcMvDyMvUDd5fazl&id=100024345712315&mibextid=9R9pXOമുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 30/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

മുജാഹിദ് വൈരുദ്ധ്യങ്ങൾ (15)


✍️Aslamsaquafi payyoli


*നബിദിനാഘോഷം :*

*നിഷിദ്ധമെന്ന വാദം*

*ഇസ്‌ലാമിക വിരുദ്ധം*


ഇസ്‌ലാമിൽ ഒരു കാര്യം അനിസ്‌ലാമികമെന്നോ നിഷിദ്ധമെന്നോ പറയാൻ തെളിവുകൾ വേണം. അവനവന് ഇഷ്ടമില്ലാത്തതൊക്കെ നിഷിദ്ധമാക്കാൻ ഇസ്‌ലാമിൽ ഒരു വകുപ്പുമില്ല. 

ഇത് മൗലവിമാർക്കും അറിയാവുന്നൊരു വസ്തുതയാണ്.


വഹാബി പ്രസിദ്ധീകരണമായ 

അൽ ഇസ്‌ലാഹ് മാസികയിൽ നിന്ന് :


" ആരാണ് ഒരു കാര്യം ഹലാൽ എന്നും ഹറാം എന്നും പറയാൻ ഇവർക്ക് അധികാരം നൽകിയത് ? ഖുർആനിലും സുന്നത്തിലും ഖണ്ഡിതമായി പറയാത്ത ഒരു കാര്യത്തിൽ ഹറാം എന്ന് വിധി പറയൽ അല്ലാഹുവിന്റെയും റസൂലിന്റെയും അധികാരത്തിൽ കൈകടത്തലാകുന്ന ധിക്കാരമാണെന്നത് പ്രത്യേകം ഓർക്കുക. "


(അൽ ഇസ്‌ലാഹ് മാസിക

2011 ഡിസംബർ പേ: 16,17,)


എന്നാൽ നബിദിനാഘോഷത്തെ കുറിച്ച് ആധുനിക മൗലവിമാരുടെ നിലപാടെന്താണ്.


കെ എൻ എം മുഖപത്രമായ 

അൽമനാർ മാസികയിൽ

ഒരു മൗലവി എഴുതുന്നു:


" നബി(സ)യെ സ്നേഹിക്കണം, ആദരിക്കണം, അതിനു മാതൃകയുണ്ട്. ആ മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. അതിന്  നാം ഇന്ന് സ്വീകരിക്കുന്ന രീതി ശരിയല്ല. മൗലിദ് ഓതിയോ, ഓതിച്ചോ, ജന്മദിനം കൊണ്ടാടിയോ, പ്രകടനം നടത്തിയോ, അന്നദാനം നടത്തിയോ, മദ്രസ കുട്ടികളെ തെരുവിലിറക്കി മുദ്രാവാക്യം വിളിച്ചോ അല്ല - ഇവകളെല്ലാം ബിദ്അത്തും അനാചാരവും മാതൃകയില്ലാത്തതും ശിക്ഷാർഹവുമാണ്. "

(അൽമനാർ മാസിക 

2012 ഫെബ്രുവരി പേജ് :20)


മേൽ പറഞ്ഞ വിധം നബിദിനാഘോഷത്തിലൂടെ നബിസ്നേഹം പ്രകടിപ്പിക്കൽ നിഷിദ്ധമാണെന്നതിന് ഏതെങ്കിലും ഒരു പ്രമാണം തെളിവായി ഉദ്ധരിക്കാൻ വഹാബികൾക്ക് സാധിച്ചിട്ടില്ല. നബിദിനാഘോഷത്തെ വിരോധിച്ചുകൊണ്ടുള്ള ഒരു ഹദീസോ ആയത്തോ അവർ ഉദ്ധരിച്ചതായി ഇന്നുവരെ നമ്മൾ കണ്ടിട്ടുമില്ല.


പ്രമാണങ്ങളിൽ ഖണ്ഡിതമായി   ഹറാം എന്ന് പറയാത്ത നബിദിനാഘോഷത്തെ നിഷിദ്ധമാണെന്ന് പ്രഖ്യാപിക്കുക വഴി അല്ലാഹുവിൻറെയും റസൂലിന്റെയും അധികാരത്തിൽ കൈകടത്തുകയെന്ന കടുത്ത ധിക്കാരമല്ലെ മൗലവിമാർ ചെയ്തുകൊണ്ടിരിക്കുന്നത്.

നബിദിനാഘോഷം : വഹാബി വൈരുദ്ധ്യങ്ങൾ (14=29)സമയവും എണ്ണവും**നിശ്ചയിക്കൽ ബിദ്അതോ

 https://m.facebook.com/story.php?story_fbid=pfbid0peMSotDmaVRngCXbgCgxhr6qvXG5zTV2THgcV2DFWPjUPmyWdyvbRXG1mYBJqDEpl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം  29/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

വഹാബി വൈരുദ്ധ്യങ്ങൾ (14)

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സമയവും എണ്ണവും*

*നിശ്ചയിക്കൽ ബിദ്അതോ?*


പ്രത്യേക എണ്ണമോ സമയമോ നിശ്ചയിക്കപ്പെടാത്ത ഇബാദത്തുകൾക്ക് നമ്മൾ സമയവും എണ്ണവും നിശ്ചയിക്കൽ ബിദ്അത്താണത്രേ.

നബിദിനാഘോഷം ബിദ്അത്ത് ആണെന്ന് പറയാൻ മൗലവിമാർക്കുള്ള ഒരു പ്രധാന രേഖയാണിത്.


"നിരുപാധികമായി പറയപ്പെട്ട മുത്വ് ലഖ് , ആമ്മ് (വ്യാപകവും പൊതുവായതുമായ)കാര്യങ്ങൾക്ക് നമ്മുടെ വക ഒരു ഉപാധിയും എണ്ണവും സമയവും വെക്കുന്നത് ബിദ്അത്താണ്. "

(ആരാണ് പുത്തൻ വാദികൾ

 ശാഫി സ്വലാഹി, പേജ് 40)


വിശ്വാസികൾ ചെയ്യുന്ന നന്മകളെ ഇല്ലാതാക്കാൻ ഇത്രത്തോളം നല്ല ഒരു തടസ്സം മറ്റൊന്നും ഉണ്ടാവില്ല. ഏത് നന്മകൾ മുടക്കാനും മൗലവിമാർക്ക് ഈ ഒരു തത്വം മതിയാകുന്നതാണ്.


എന്നാൽ മുജാഹിദിന്റെ സ്ഥാപക നേതാക്കൾക്ക് ഇങ്ങനെ ഒരു ഉസൂല് പരിചയമേയില്ല.

തിരുനബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ മാസത്തിൽ തന്നെ പ്രത്യേകം സംഘടിച്ചു പ്രവർത്തിക്കണമെന്നും അതിനാവശ്യമായ ഫണ്ടുകൾ സ്വരൂപിക്കണമെന്നും മൗലവിമാരുടെ  പ്രത്യേക നിർദ്ദേശമുണ്ട്.


"മർഹബൻ ബി മൗലിദി റസൂലില്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം വ അഹ് ലൻ വസഹ് ലൻ " എന്ന തലവാചകത്തിൽ അൽ മുർഷിദിൽ വന്ന വരികൾ കാണുക:


" ഈ റബീഉൽ അവ്വലിൽ തന്നെ സീറ പ്രചാരണ സംഘം എന്ന പേരിൽ അല്ലെങ്കിൽ ഇസ്ലാം മത സംരക്ഷണ സംഘം എന്ന പേരിൽ ദേശങ്ങൾ തോറും ഓരോ സംഘം രൂപീകരിക്കുക. അത് നമ്മുടെ തൗബയിലേക്കുള്ള പ്രവേശനം ആയിരിക്കട്ടെ. ആ സംഘത്തിൽ അംഗങ്ങളായി ചേരുന്ന ഓരോ പേരും അവനവന്റെ സ്ഥിതിയും നിലയും അനുസരിച്ച് സ്വന്തം വകയായി "സബീലുല്ലാഹ് ഫണ്ട് " എന്ന പേരിൽ ഒരു ഫണ്ട് ശേഖരിക്കുവാൻ യത്നിക്കണം. ഒരു ഖാസ്സായ പെട്ടി ഇതിനായി തയ്യാറാക്കണം. എല്ലാ റബീഉൽ അവ്വൽ മാസത്തിലും മൗലിദ് യോഗങ്ങൾ മുഖേന വേണ്ട മുശാവറ ചെയ്തുകൊണ്ട് ഈ ഫണ്ട് എങ്ങനെ ചെലവ് ചെയ്യണം എന്ന് തീരുമാനിക്കുകയും ചെയ്യാം. ദേശങ്ങൾ തോറുമുള്ള യോഗങ്ങളെല്ലാം ഒരു മർകസി സംഘത്തിന് ഉത്തരവാദിത്തപ്പെട്ടതായിരിക്കുകയും വേണം. "

(അൽ മുർഷിദ് മാസിക

1935 ജൂൺ  പേജ് : 197)


മാത്രമല്ല, നിരുപാധികം കൽപ്പിക്കപ്പെട്ട ഏത് കാര്യവും ഒരു സമയവും എണ്ണവുമൊക്കെ നിശ്ചയിച്ചു കൊണ്ടാണല്ലോ നമ്മൾ ചെയ്യുക. ഉദാ: രാവിലെ 7 മണിക്ക് മതപഠനം ആരംഭിക്കുകയും 9 മണിക്ക് അവസാനിപ്പിക്കുകയും ചെയ്യുന്നു. വെള്ളി ഒഴിവ്. മതപഠനം എന്നത് വ്യാപകമായി കല്പിക്കപ്പെട്ട കാര്യമാണല്ലോ.പക്ഷേ ഇതിന്റെ പ്രയോഗവൽക്കരണത്തിൽ നാം സമയങ്ങളും ദിവസങ്ങളും നമ്മുടെ സൗകര്യത്തിന് നിശ്ചയിക്കുന്നു. ഇതൊരിക്കലും ഇസ്ലാം വിലക്കിയ കാര്യമല്ല. എന്നാൽ മൗലവിമാരുടെ പുതിയ ഉസൂൽ പ്രകാരം ഇന്ന് ലോകത്ത് നടക്കുന്ന മദ്രസ സംവിധാനം തന്നെ ബിദ്അത്താന്നെന്ന് പറയേണ്ടിവരും. 


മൗലവിമാർ തന്നെ നിരുപാധികം ചെയ്യാൻ കൽപ്പിച്ച കാര്യങ്ങൾക്ക് സമയം, ദിവസം നിശ്ചയിക്കുന്നത് നോക്കൂ:


" ഇർഷാദുൽ അനാം മദ്രസ. കൊച്ചുകുട്ടികൾക്ക് മാത്രമല്ല രാത്രികളിൽ പ്രത്യേക സമയം നിശ്ചയിച്ച് മുതിർന്നവർക്കും മൗലവി അറിവിന്റെ വെളിച്ചം പകർന്നു നൽകി. "

(ശബാബ് വാരിക. 2008

നവംബർ 14 പേജ് 33)


" മുജാഹിദ് മൂന്നാം സംസ്ഥാന സമ്മേളനം കുറ്റിപ്പുറത്ത് നടന്നു.

5 വർഷം കൂടുമ്പോൾ സമ്മേളനം നടത്തുക എന്നത് ഫറോക്ക് സമ്മേളനത്തിലെ തീരുമാനമായിരുന്നു."

(വിചിന്തനം  വാരിക 

2022 ജൂൺ 10 പേജ് 34)


അപ്പോൾ പിന്നെ,നബിദിനാഘോഷത്തെ എതിർക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒന്നാണ് പ്രത്യേക സമയവും എണ്ണവും നിശ്ചയിക്കാൻ പാടില്ല എന്ന ഉസൂല്. മൗലവിമാർ അവരുടെ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത് സമയവും എണ്ണവും നിശ്ചയിച്ചു കൊണ്ടാണ്താനും.

നബിദിനാഘോഷം:* *മൗലവിമാരുടെ* *ശിആ ആരോപണം* *പിൻവലിക്കാനുള്ളതാണ്*

 *നബിദിനാഘോഷം:*

*മൗലവിമാരുടെ*

*ശിആ ആരോപണം*

*പിൻവലിക്കാനുള്ളതാണ്*

➖➖➖➖➖➖➖➖➖➖➖

✍️ Aslamsaquafi payyoli 


നബിദിനം ശിയാക്കളുടെ ആചാരമാണെന്ന് വഹാബികൾ പറയുന്നതിൽ അത്ഭുതപ്പെടാനില്ല. അവർ അത് പറയുകയും പിന്നീട് പിൻവലിക്കുകയും ചെയ്യും. അങ്ങനെ പലതും ശിആ ആചാരമായി തള്ളുകയും പിന്നീടത് വിശ്വാസമായി സ്വീകരിക്കുകയും ചെയ്ത മഹത്തായ പാരമ്പര്യമുള്ളവരാണ് കേരള വഹാബികൾ.


ഉദാഹരണം :


1 - ഇമാം മഹ്ദിയുടെ ആഗമനം ശിയാക്കളിലെ ഫാത്വിമികളുടെ വിശ്വാസമാണെന്നും സുന്നികൾ അത് ഏറ്റുപിടിച്ചെന്നും മൗലവിമാർ പ്രചരിപ്പിച്ചിരുന്നു. ഇപ്പോൾ അത് പിൻവലിച്ചു. ഇമാം മഹ്ദിയുടെ ആഗമനം ശരിയായ വിശ്വാസമാണെന്ന് പഠിപ്പിക്കുന്നു.


2 - തങ്ങന്മാർ (നബി കുടുംബം)  ഇസ്‌ലാമിലില്ലെന്നും അത് ശിയാക്കളുടെ വിശ്വാസമാണെന്നും അത് സുന്നികൾ ഏറ്റുപിടിച്ചെന്നും വഹാബികൾ പ്രചരിപ്പിച്ചിരുന്നു. ഇപ്പോൾ  ഈ ശിആ ആരോപണം പിൻവലിച്ച് തങ്ങന്മാരുണ്ടെന്നും അവരെ ആദരിക്കണമെന്നും പഠിപ്പിക്കുന്നു.


ഈ വഹാബികൾ തന്നെയാണ് ഇപ്പോൾ നബിദിനാഘോഷം ശിആ വിശ്വാസമാണെന്ന് പ്രചരിപ്പിക്കുന്നത്. ഇതും പിൻവലിക്കാനുള്ളത് തന്നെയാണ് ; നമുക്ക് കാത്തിരിക്കാം.

ജന്മദിനാഘോഷം* *ജൂത സൃഷ്ടിയാണെന്ന്*28

 https://www.facebook.com/100024345712315/posts/pfbid0Y1haVieVHtVtAg2t2jLnLMGYGYL3WyNXZ83gjZ7vEuGCCHizigZH4oKuW78Hg9n7l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം  28/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

വഹാബി വൈരുദ്ധ്യങ്ങൾ (13)

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ജന്മദിനാഘോഷം*

*ജൂത സൃഷ്ടിയാണെന്ന്*


പ്രവാചക സ്നേഹത്തിൽ നിന്നും സമുദായത്തെ അകറ്റി നിർത്താൻ മൗലവിമാർ പ്രചരിപ്പിക്കുന്ന ഒന്നാണ് ജന്മദിനാഘോഷം ജൂതന്മാരുടെ സൃഷ്ടിയാണെന്നത്.


കെ എൻ എം മുഖപത്രം

അൽമനാർ മാസിക എഴുതുന്നു:

" ജൂതന്മാരും ക്രിസ്ത്യാനികളുമാണ് ജന്മദിനത്തിന്റെ ഉപജ്ഞാതാക്കൾ. ആ ആചാരം മുസ്ലിങ്ങളിലേക്ക് പകരുകയായിരുന്നു. അതിന് കുടപിടിച്ചത് ശീഇകളാണ്. പിന്നീട് സൂഫികളും അതേറ്റു പിടിച്ചു.സൂഫികളോടും ഷീകളോടും ഏറെ മമത കാണിക്കുകയും ഇത്തരം കാര്യങ്ങളിൽ അവരെയും കവച്ചു വെക്കണമെന്ന് നിലപാട് സ്വീകരിക്കുകയും ചെയ്ത സുന്നികളാണിപ്പോൾ ജന്മദിനാഘോഷത്തിന്റെപകർപ്പവകാശം ഏറ്റെടുത്തവർ."

(അൽ മനാർ 2015

 ഡിസംബർ പേ: 5)


പ്രവാചകരോടുള്ള കടുത്ത വൈരാഗ്യമാണ് ഇത്തരം പ്രയോഗങ്ങൾക്ക് മൗലവിമാരെ പ്രേരിപ്പിക്കുന്നത്. നബി (സ)യെ സാധാരണക്കാരനാക്കി അവിടുത്തെ ജന്മത്തേയും ഒരു സാധാരണക്കാരന്റെ ജന്മം പോലെയാക്കി മാറ്റുകയാണ് മൗലവിമാർ ചെയ്തത്. ഈമാനിന്റെ പ്രകാശം മനസ്സിലുള്ളവർക്ക് എങ്ങനെ പറയാൻ പറ്റും നബി(സ)യുടെ ജന്മദിനാഘോഷം ജൂത സൃഷ്ടിയാണെന്ന്.


നബി(സ) യുടെ ജന്മദിന ആഘോഷം മുസ്ലിംകൾ ആഘോഷിച്ചു വരുന്നതാണെന്നും, നബിദിനത്തിന് പ്രത്യേകതയുണ്ടെന്നും മുജാഹിദുകൾക്ക് തന്നെ സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. 


മുജാഹിദ് പണ്ഡിത സഭ പുറത്തിറക്കിയ അൽമുർശിദിൽ എഴുതുന്നു:

" പവിത്ര റബീഉൽ അവ്വൽ മാസമിതാ നമ്മോട് അഭിമുഖീകരിക്കുവാൻ പോകുന്നു. റബീഉൽ അവ്വൽ മാസം പിറക്കുന്നു എന്ന് കേൾക്കുമ്പോൾ മുസ്ലീങ്ങൾ ആനന്ദ തുന്തിലരായി ഭവിക്കുന്നു. 1400 വർഷങ്ങൾക്കു മുമ്പ്ഒരു റബീഉൽ അവ്വൽ മാസത്തിലാണ് ലോകൈകമഹാനായ മുഹമ്മദ്(സ) ഭൂജാതനായത് എന്നതാണ് അതിന് കാരണം. ആ മാസം കൊണ്ടാടുവാൻ മുസ്ലിംകൾ ഉത്സുകരായി തന്നെയിരിക്കുന്നു. ഇസ്ലാം മതപ്രബോധകരായ ആ മഹാപുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവേ ഉണ്ടായിട്ടുള്ള നന്മകളെ പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദർഭം വരുമ്പോഴൊക്കെ, പ്രത്യേകിച്ച് റബീഉൽ അവ്വൽ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയാവില്ല. "

(അൽമുർശിദ് മാസിക

1938 മെയ് പേ: 9 )

നബിദിനാഘോഷം :* *മൗലവിമാർ സമുദായത്തെ ഭിന്നിപ്പിക്കുന്നു.27*

 https://www.facebook.com/100024345712315/posts/pfbid0dcGjKaSUj4dUWGU5xEkg2aDhLgSXSZFu48JHARTTeW8kmr8RKMHgMX2Wuw7Av8Kjl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 27/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

മുജാഹിദ് വൈരുദ്യങ്ങൾ (12)

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം :*

*മൗലവിമാർ സമുദായത്തെ 

ഭിന്നിപ്പിക്കുന്നു.*


നബിദിനാഘോഷ വിഷയത്തിൽ വിമർശനങ്ങളുമായി / ബിദ്അത്ത് ആരോപണവുമായി രംഗത്തുവരുന്ന മൗലവിമാരെ കാണുമ്പോൾ മുജാഹിദ് സ്ഥാപകൻ കെ എം മൗലവിയുടെ ഫത്‌വയാണ് ഓർമ്മവരുന്നത്. ആ ഫത്‌വ പ്രകാരം ഇന്നത്തെ മൗലവിമാർ സമുദായത്തെ ഭിന്നിപ്പിക്കുന്നവരാണ്.


ഫത്‌വയുടെ ചുരുക്കം

ഇങ്ങനെയാണ്.

🔹ഒരു വിഷയത്തിൽ ഒരു മദ്ഹബ് സ്വീകരിച്ച് അമൽ ചെയ്യുന്നവരെ ആക്ഷേപിക്കാനോ അവരെ ബിദ്അത് ചെയ്യുന്നവർ എന്ന് പറയാനോ പാടുള്ളതല്ല. 

🔹അഹ് ലുസുന്ന: ഐക്യഖണ്ഡേന പറഞ്ഞ കാര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെ മാത്രമാണ് ആക്ഷേപിക്കേണ്ടത്. അല്ലാത്ത പക്ഷം അത് സമുദായത്തെ ഭിന്നിപ്പിക്കലാവും. 


ഫത്‌വയുടെ പൂർണ്ണരൂപം:

"നമ്മുടെ അഹ്ലുസ്സുന്നത്തിന്റെ ഉലമാക്കൾ തമ്മിൽ അഭിപ്രായഭേദമുള്ള മസ്അലകളിൽ ഏതൊരു മദ്ഹബ് സ്വീകരിച്ച് അമൽ ചെയ്യുന്നവരെയും ആക്ഷേപിക്കാനോ, അവർ മുബ്തദീങ്ങളാണെന്ന് വിധിക്കാനോ നമുക്ക് യാതൊരു അവകാശവുമില്ല... നമ്മുടെ സമുദായത്തിലെ സവാദുൽ അഅ്ളം ആയ അഹ്ലുസ്സുന്നത്തിന്റെ ഇജ്മാ ഓട് ആര് മാറാകുന്നുവോ ആര് എതിരാകുന്നുവോ അവരെ മാത്രമേ നമുക്ക് ആക്ഷേപിക്കുവാൻ അവകാശമുള്ളൂ. ഈ ഹദ്ദ് വിട്ട് ആര് പ്രവർത്തിക്കുന്നുവോ അവർ സമുദായത്തെ ഭിന്നിപ്പിക്കുന്ന വരായിരിക്കും. " 

(കെ എം മൗലവിയുടെ 

ഫത്‌വകൾ പേജ് 86)


കെ.എം മൗലവിയുടെ ഫത്‌വ ഇന്നും അവർക്കിടയിൽ അംഗീകാരമുളളത് തന്നെയാണ്.


"കെ മൗലവിയുടെ ഫത്‌വകൾ എക്കാലത്തും പ്രസക്തവും മൗലവിയുടെ പാണ്ഡിത്യത്തിന്റെ മകുടോദാഹരണങ്ങളുമാണ് "

(ശബാബ് വാരിക 2009

ഫെബ്രുവരി 6, പേ: 34

മുജാഹിദ് മുഖപത്രം )


കെ എം മൗലവിയുടെ ഈ ഫത്‌വയുടെ വെളിച്ചത്തിൽ നബിദിനാഘോഷത്തെക്കുറിച്ച് ഇമാമുകൾ എന്തു പറഞ്ഞുവെന്ന് ആലോചിക്കാം. 


ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം സുയൂഥി(റ) പറയുന്നു:


"ജന്മദിനാഘോഷത്തിന് മറ്റൊരു അടിസ്ഥാനം ഞാൻ കണ്ടെത്തിയിരിക്കുന്നു. അനസ്(റ) വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണത്. പ്രവാചകത്വ ലബ്ധിക്ക് ശേഷം നബി(സ) തന്നെ തൊട്ട് അഖീഖ അറുക്കുകയുണ്ടായി. നബി(സ) ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്തലിബ് നബി(സ)യുടെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചു ചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദി കാണിക്കുന്നതിന്റെ ഭാഗമായും തൻ്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി(സ) അറുത്തു കൊടുത്തതെന്ന് മനസ്സിലാക്കാം.

അതേ ലക്ഷ്യത്തിനായി നബി(സ) തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആരാധനാകർമങ്ങൾ നിർവഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ്.

(അൽഹാവി ലില്‍ ഫത്താവ)


ഇനി ആരാണ് ഇമാം സുയൂഥി(റ). മഹാനവറുകളെ  വഹാബികൾ തന്നെ പരിചയപ്പെടുത്തുന്നത് കാണുക.


കെ എൻ എം മുഖപത്രം അൽമനാർ മാസികയിൽ നിന്ന്:


"പാണ്ഡിത്യത്തിന്റെ നിറകുടമായ ഇമാം സുയൂഥി(റ) തന്നെ പറ്റി പറഞ്ഞത് താൻ രണ്ടുലക്ഷം ഹദീസുകൾ ഹൃദിസ്ഥമാക്കിയിട്ടുണ്ട് എന്നാണ്... ഏഴു വിജ്ഞാനീയങ്ങളിൽ അവഗാഹം നേടാൻ അല്ലാഹുവിന്റെ അനുഗ്രഹത്താൽ എനിക്ക് സാധിച്ചിട്ടുണ്ട്, അൽഹംദുലില്ലാഹ്.

ഖുർആൻ വ്യാഖ്യാനം, ഹദീസ് വിജ്ഞാനീയം, ഇസ്ലാമിക് കർമ്മശാസ്ത്രം, അറബി ഭാഷ നിയമങ്ങളായ നഹ് വ്, മആനി, ബയാൻ , ബദീഅ തുടങ്ങിയവയാണവ... എട്ടാം വയസ്സിൽ ഖുർആൻ മനപ്പാഠമാക്കിക്കൊണ്ട് വൈജ്ഞാനിക മേഖലയിലേക്ക് ചുവടുവെച്ച സുയൂഥി സമകാലികരെയും മുൻഗാമികളെയും പിൻഗാമികളെയുമെല്ലാം പിന്നിലാക്കിക്കൊണ്ട് 600 ഓളം ഗ്രന്ഥങ്ങൾ രചിച്ച മഹാപ്രതിഭയാണ്. ആ ഗ്രന്ഥങ്ങളെല്ലാം തന്നെ ഇസ്ലാമിക വൈജ്ഞാനിക മേഖലയിൽ ഇന്നും പ്രസക്തമായി നിൽക്കുന്നു എന്നത് അദ്ദേഹത്തിൻെറ പാണ്ഡിത്യത്തിന്റെ ആധികാരികതയ്ക്കുള്ള തെളിവും കൂടിയാണ്.....ശിഷ്യൻ ശാദുലി പറയുന്നത് അതുല്യനും നബിചര്യ സ്ഥാപിച്ചയാളും ബിദ്അത്തുകൾ അകറ്റിയ ആളുമാണ് ഇമാം എന്നാണ്. "


(അൽമനാർ 2022

ജൂൺ പേജ് 34)


നബിദിനാഘോഷം സുന്നത്താണെന്ന് സ്ഥിരപ്പെടുത്തിയ ഒരു ഇമാമിനെയാണ് മുകളിൽ സൂചിപ്പിച്ചത്. ഇങ്ങനെ എത്രയെത്ര ഇമാമുകൾ നബിദിനാഘോഷം സ്ഥിരപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും അത് ബിദ്അത്താണ് അനിസ്ലാമികമാണ് എന്ന് പ്രചരിപ്പിക്കുന്ന മുജാഹിദുകൾ സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കുന്നവരാണെന്ന് കെഎം മൗലവിയുടെ ഫത്‌വയുടെ വെളിച്ചത്തിലും നമുക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു.

നബിദിനാഘോഷം : വഹാബി വൈരുദ്ധ്യങ്ങൾ (11)ഇസ്‌ലാമിൽ രണ്ട്**ആഘോഷങ്ങൾ മാത്രമോ?*

 https://m.facebook.com/story.php?story_fbid=pfbid0T5Ew6R4LfEWkviCqMyBVN9cupHmiVSbCGMqBX6ta7pTpqMfvhwTpLyk1joYNKm7Tl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം  26/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

വഹാബി വൈരുദ്ധ്യങ്ങൾ (11)

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ഇസ്‌ലാമിൽ രണ്ട്*

*ആഘോഷങ്ങൾ മാത്രമോ?*


നബിദിനാഘോഷം അനിസ്‌ലാമികമെന്നത്തിന് തെളിവായി ഇസ്‌ലാമിൽ രണ്ട് ആഘോഷങ്ങളെ ഉള്ളൂ എന്നാണ് മുജാഹിദുകൾ സാധാരണ പറയാറുള്ളത്.


മുജാഹിദ് പ്രസിദ്ധീകരണമായ അൽമനാർ മാസിക എഴുതുന്നു :


" മുസ്‌ലിംകൾക്ക് മതപരമായി ആഘോഷിക്കാൻ രണ്ടു ആഘോഷങ്ങൾ മാത്രമാണ് ഇസ്‌ലാം നശ്ചയിച്ചിട്ടുള്ളത്. അത് നമുക്കറിയാവുന്നത് പോലെ ഈദുൽ ഫിത്വറും ഈദുൽ അള് ഹയുമാണ് "

(അൽമനാർ 2006 ഏപ്രിൽ പേജ്: 14)


എന്നാൽ ഇസ്‌ലാമിൽ രണ്ടു പെരുന്നാൾ മാത്രമല്ല ആഘോഷ ദിവസങ്ങളായി ഉള്ളതെന്ന് 

മൗലവിമാർ തന്നെ സമ്മതിക്കുന്നുണ്ട്.


റമളാൻ മാസം ആഘോഷ മാസമാണെന്നും അത് പോലെ എല്ലാ നന്മകൾക്കും കാരണക്കാരായ നബി(സ) തങ്ങൾ ജനിച്ച മാസവും മുസ്ലിംകൾക്ക് വലിയ ആഘോഷമാസമാണെന്നും മൗലവിമാർ തന്നെ പഠിപ്പിക്കുന്നത് കാണുക.


 

*1. റമദാൻ മാസം*

"നബി(സ)തിരുമേനിക്ക് വിശുദ്ധഖുർആൻ അവതരിച്ചു തുടങ്ങിയത് റമദാനിലാണ്. അല്ലാഹു മനുഷ്യർക്ക് നൽകിയ ഏറ്റവും മഹത്തായ അനുഗ്രഹമാണത്. അതിനാൽ ആ മാസത്തെ ഒരു ആഘോഷമായി ആചരിക്കണമെന്നാണ് ശാസന.... പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ വിശ്വാസികൾക്ക് ഒരാഘോഷ മാസം തന്നെ."

(അൽമനാർ മാസിക

2012 ജൂലൈ പേജ് :5

കെ.എൻ എം മുഖപത്രം)


*2 റബീഉൽ അവ്വൽ മാസം*


മുജാഹിദ് ആദ്യകാല പ്രസിദ്ധീകരണമായ അൽമുർഷിദിൽ എഴുതുന്നു :

".... താമസിയാതെ അതിസുന്ദരനായ ഒരാൺകുട്ടി പിറക്കുന്നു. ഈ ആനന്ദകരമായ റബീഉൽ അവ്വൽ മാസം പിന്നീട് ലോകത്തിലെ ഒരു പ്രബല സമുദായത്തിന്റെ പെരുന്നാൾ മാസമായി രൂപാന്തരപ്പെടുന്നു."

(അൽ മുർശിദ് മാസിക

1939 ഏപ്രിൽ)


അപ്പോൾ രണ്ടു ആഘോഷങ്ങൾ മാത്രമേ ഇസ്ലാമിൽ ഉള്ളൂ എന്ന ന്യായം പറഞ്ഞ് നബിദിനാഘോഷത്തെ എതിർക്കാനും വകുപ്പില്ല.

നബിദിനംമുജാഹിദ് വൈരുദ്ധ്യങ്ങൾ (പത്ത്)ഖുറാഫികളുടെ ആഘോഷമാസമാണെന്ന് !*

 https://www.facebook.com/100024345712315/posts/pfbid02iZbqhsL4KFMo1AE4ZtuYPhvhs4XPjCyLmpPXgfp4UE22cFs2Q3eAf5GuF4MgCvuzl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 25/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം:

മുജാഹിദ് വൈരുദ്ധ്യങ്ങൾ (പത്ത്)

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനം ഖുറാഫികളുടെ ആഘോഷമാസമാണെന്ന് !*


സുന്നികളെ പരിഹസിച്ചുകൊണ്ട് വഹാബികൾ വിളിക്കുന്ന പേരാണ് കുറാഫികൾ. 


നബിദിനാഘോഷം കേരളത്തിലെ സുന്നികളുടേത് മാത്രമാണ് എന്നു പറഞ്ഞു ചെറുതാക്കാനാണ് മൗലവിമാരുടെ ശ്രമം. 


"റബീഉൽ അവ്വൽ കുറാഫികളുടെ ആഘോഷമാസമാണല്ലോ"

(അൽ മനാർ 2015 

ജനുവരി പേ: 4 )


സത്യത്തിൽ സുന്നികളും അല്ലാത്തവരും അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്ത ഒന്നാണ് നബിദിനാഘോഷം. 

മുജാഹിദ് പ്രസ്ഥാനത്തിന്റെ പിതാവായി അവർ പരിചയപ്പെടുത്താറുള്ള വക്കം മൗലവി എഴുതിയത് കാണുക:


"റബീഉൽ അവ്വൽ മാസത്തിൽ ഇസ്ലാം മത സ്ഥാപകനായ മുഹമ്മദ് നബി(സ) അവർകളുടെ ദിവ്യ ചരിത്രം പാരായണം ചെയ്യാത്തതായി ലോകത്ത് ഒരിടത്തും മുസ്ലീങ്ങളുടെ യാതൊരു ഗൃഹവും ഒഴിവുണ്ടായിരിക്കുമെന്ന് തോന്നുന്നില്ല.  ലോകത്തിൽ ദൈവത്തിൻെറ സത്യമതത്തെയും ധർമ്മത്തെയും സ്ഥാപിക്കുന്നതിന് വേണ്ടി ആത്മ ത്യാഗപൂർവ്വം ജീവിതത്തെ വ്യയം ചെയ്തിരുന്ന ആ ദിവാത്മാവിന്റെ സ്മരണ നിലനിർത്തുന്നതിനായി മുഹമ്മദീയർ (മുസ്ലിംകൾ) അദ്ദേഹത്തിൻെറ ജന്മമാസമായ ഈ റബീഉൽ അവ്വൽ മാസത്തെ ഒരു സവിശേഷ കാലമാക്കി വെച്ചിരിക്കുന്നത് എത്രയോ ഉചിതം ആയിട്ടുള്ളതാണ്. " (മുസ്‌ലിം മാസിക (1914) 1089 മകരം വാല്യം 6) 


വക്കം മൗലവിയുടെ ഈ ഉദ്ദരണി മുന്നിൽ വെച്ച് കൊണ്ട് ഡോ: ടി കെ ജാബിർ എന്ന വഹാബി എഴുത്തുകാരന്റെ നിരീക്ഷണം ഇങ്ങനെ വായിക്കാം :


"നബിദിനത്തിന്റെ പേരിൽ തർക്കിച്ച് ഊർജ്ജവും സമ്പത്തും ചെലവാക്കുന്നത് തികഞ്ഞ അബദ്ധമാണ്."

(വക്കം മൗലവി :

ചിന്തകൾ രചനകൾ പേ: 147- യുവത )


വക്കം മൗലവിയുടെ മുസ്ലിം മാസിക പുന:പ്രസിദ്ധീകരണം നടന്ന് റബീഉൽ അവ്വൽ ആഘോഷത്തിൽ പങ്കാളിയാവാൻ കഴിഞ്ഞത് വലിയ ശുഭ സൂചകമായി വക്കം മൗലവി കണ്ടത്രെ.


ഡോ: ടി കെ ജാബിർ എഴുതുന്നു:


"മുസ്ലിം  മാസിക ഇടക്ക് പ്രസിദ്ധീകരണം നിലച്ചു പോവുകയുണ്ടായി. പിന്നെ പുനരാരംഭിച്ചു. ആറുമാസം കഴിയുന്ന സന്ദർഭത്തിൽ മുസ്ലിമിനും ഈ പുണ്യ കർമ്മത്തിൽ (നബിയുടെ ദിവ്യ ചരിത്ര പാരായണത്തിൽ) പങ്കാളികളാകുവാൻ കഴിഞ്ഞ രീതിയിൽ പുന: പ്രസിദ്ധീകരണം സാധ്യമായത് ശുഭ സൂചകമായി കാണുവാൻ കഴിയുന്നുവെന്നും കൂടി വക്കം മൗലവി എഴുതുന്നുണ്ട്. "

(വക്കം മൗലവി

ചിന്തകൾ രചനകൾ പേജ് 147 )


മുജാഹിദ് പണ്ഡിതസഭയുടെ പ്രസിദ്ധീകരണമായ അൽമുർഷിദിന്റെ വരികൾ കൂടി വായിക്കുക:

" റബീഉൽ അവ്വൽ മാസം വരുമ്പോൾ മുസ്ലിംകളായ നമ്മുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷവും ആഹ്ലാദവും ഉണ്ടായിത്തീരുന്നു. ഇതിനുള്ള കാരണം എന്തായിരിക്കും എന്ന് തേടി നടക്കേണ്ടതില്ല. ലോക ഗുരുവായ മുഹമ്മദ് മുസ്തഫ ജനിച്ചത് റബീഉൽ അവ്വൽ മാസത്തിലാണ് അതുകൊണ്ടുതന്നെയാണ് ഈ മാസം അടുത്തു വരുമ്പോൾ മുസ്ലിംകൾ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത്.   നബിയ്യുനാ മുഹമ്മദ്(സ) എന്നെപ്പറ്റി അറിയുന്ന ഏതൊരാൾക്കും ഈ മാസം വരുമ്പോൾ സന്തോഷിക്കാതിരിക്കാൻ സാധിക്കയില്ല എന്തുകൊണ്ടെന്നാൽ ലോകത്തിന് റഹ്മത്ത് ആയിട്ടാണ് അള്ളാഹു തആല മുഹമ്മദ് നബിയെ അയച്ചിട്ടുള്ളത് "

(അൽ മുർശിദ് 1935

ജൂൺ പേ: 1)


നബിദിനാഘോഷം നാല് ഖുറാഫികൾ മാത്രം നടത്തുന്ന ആചാരമാണെന്ന ആധുനിക മൗലവിമാരുടെ കണ്ടെത്തൽ മുജാഹിദ് സ്ഥാപക നേതാവ് വക്കം മൗലവിയടക്കമുള്ളവരുടെയും അവരുടെ പണ്ഡിത സഭയുടെയും നിലപാടിനു കടകവിരുദ്ധമാണ്.

നബിദിനാഘോഷം ശിർക്ക്...!?24 ഉമർ മൗ. ലവി

 https://m.facebook.com/story.php?story_fbid=pfbid02WBYYL6JnSzWLq1vaoYm26VkL72G3AVnadbASxZxHr98sAjTqQAtLz5onDxd6GsGul&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 24/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം : മുജാഹിദ് വൈരുദ്ധ്യങ്ങൾ (ഒമ്പത്)

➖➖➖➖➖➖➖➖➖➖➖

✍️Aslam saquafi payyoli


*നബിദിനാഘോഷം ശിർക്ക്...!?*


നബി (സല്ലല്ലാഹു അലൈഹിവസല്ലമ) യുടെ പൊരുത്തം ആഗ്രഹിക്കൽ ശിർക്കാണ്. അതിനാൽ അവിടുത്തെ പൊരുത്തം ആഗ്രഹിച്ചുകൊണ്ടുള്ള നബിദിനാഘോഷം ശിർക്കാകുന്നു. ഇതാണ് മൗലവിമാരുടെ പുതിയ ഗവേഷണം. നബി(സ)യോടുള്ള വിരോധത്തിന്റെ അങ്ങേയറ്റമാണിത്.


മുജാഹിദിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ശബാബ് വാരികയിൽ എഴുതുന്നു:


" തൊണ്ണൂറ് ശതമാനം ആളുകളും ബിദ്അത്താകുന്ന മൗലിദ് ആഘോഷം കൊണ്ടാടുന്നത് നബിയുടെ ശുപാർശയും പൊരുത്തവും ആഗ്രഹിച്ചു കൊണ്ടാണ്, അത് ശിർക്കാണ്."

(ശബാബ് 2019 

നവംബർ 15 പേജ് 31)


അല്ലാഹുവല്ലാത്തവരുടെ പൊരുത്തം അത് നബി (സ)യുടേത് ആണെങ്കിൽ പോലും ആഗ്രഹിക്കാൻ പാടില്ല, അത് ശിർക്കാണെന്ന  മൗലവിമാരുടെ പുതിയ കണ്ടെത്തലിന്  മതപരമായി യാതൊരു അടിസ്ഥാനവും ഉദ്ദരിക്കാനില്ല. മാത്രമല്ല, ഈ ചിന്താഗതി ഖുർആൻ വിരുദ്ധമാണ്.


വിശുദ്ധ ഖുർആൻ പറയുന്നു:

"അല്ലാഹുവും അവൻെറ റസൂലുമത്രെ അവർ തൃപ്തിപ്പെടുത്തുവാൻ ഏറ്റവും അർഹരായവർ."

 (തൗബ: 62 )

സ്വഹാബികൾ നബി(സ) യുടെ പൊരുത്തം കാംക്ഷിച്ചിരുന്നുവെന്ന്

മൗലവിമാരുടെ വരികളിൽ നിന്ന് തന്നെ നമുക്ക് ബോധ്യപ്പെടും.


" ആദ്യകാലത്ത് പ്രവാചക തൃപ്തി നേടുവാൻ സഹാബികൾ എന്ത് ചെയ്തുവോ അത് തന്നെയാണ് പിൽക്കാലത്തും ചെയ്യാനുള്ളത്. "

(ശബാബ് വാരിക

 2019 നവംബർ പേ: 14)


" റബ്ബിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലും റബ്ബിന്റെ കോപം മാതാപിതാക്കളുടെ കോപത്തിലും ആണ്. (തുർമുദി) "


(അൽമനാർ മാസിക 

2008 ഡിസംബർ പേജ് 50

കെ എൻ എം മുഖപത്രം)


അല്ലാഹു അല്ലാത്തവരുടെ പൊരുത്തം പ്രതീക്ഷിക്കൽ ശിർക്കാണെന്ന് പറയുന്നവർ തന്നെ മാതാപിതാക്കളുടെ പൊരുത്തം ആഗ്രഹിക്കണമെന്നും സ്വഹാബികൾ നബിയുടെ പൊരുത്തം നേടി എന്നും വ്യക്തമായി സമ്മതിക്കുന്നു. 


ഇതോടെ നബിദിനാഘോഷം ശിർക്കാണെന്ന വാദവും  നിർവീര്യമായി.

നബിദിനാഘോഷം : 23 മുജാഹിദ് വൈരുദ്ധ്യങ്ങൾ(എട്ട് അൽമുർഷിദ് )

 https://m.facebook.com/story.php?story_fbid=pfbid0TxMD565MwWBXE5UJfbQxNC4ehVubQJTgdwfXWKSqZbUhwdmhasdY2FtZ1muvQ3n3l&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 23/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

മുജാഹിദ് വൈരുദ്ധ്യങ്ങൾ(എട്ട്)

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം കൊണ്ട് യാതൊരു ഫലവും ലഭിക്കുന്നില്ലത്രെ.* 


നബിദിനാഘോഷം കൊണ്ട് യാതൊരു ഫലവും ലഭിക്കുന്നില്ല

എന്നാണ് മൗലവിമാരുടെ മറ്റൊരു പ്രചരണം.


" ജന്മദിനാഘോഷം ഇസ്ലാമികമല്ല തന്നെ. അതിന് യാതൊരു തെളിവുമില്ല. അന്ന് അതിൻെറ ആൾക്കാർക്ക് നല്ല ഒരു സദ്യ ലഭിക്കും എന്നത് ഒഴിച്ചാൽ അതിന് യാതൊരു ഫലവുമില്ല "

(അൽമനാർ 2015

 ഡിസംബർ പേജ് : 5 )


മൗലവിമാർ കണ്ണടച്ചാൽ ലോകം ഇരുട്ടിലാകുമെന്നാണ് ധാരണ.

ഓരോ റബീഉൽ അവ്വൽ കഴിയും തോറും നബി(സ)യുടെ മഹത്വങ്ങൾ ലോകത്ത് പ്രചരിപ്പിക്കാനും അതുവഴി ഇസ്ലാമിക പ്രചരണം തന്നെ വ്യാപകമാക്കാനും സാധിക്കുന്നു എന്നത് നബിദിനാഘോഷം കൊണ്ടുള്ള ഏറ്റവും വലിയ ഫലം തന്നെയാണ്.


നബിദിനാഘോഷം കൊണ്ട് ലഭിക്കുന്ന നന്മകൾ ആദ്യകാല മൗലവിമാർ  എണ്ണിപ്പറഞ്ഞത് ആധുനിക മൗലവിമാർ വായിച്ചിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിച്ചു പോവുന്നു. അൽമുർശിദിലെ വരികൾ നേക്കൂ.


"പ്രജാവത്സകനായ ഭരണാധികാരി,ദീന ദയാലുവായ പ്രഭു, ഉൽകൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉൽ അവ്വൽ അതിനാൽ ആ മാസത്തെ മുസ്ലിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവൻ കൊണ്ടാടേണ്ടതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്നേഹത്തെ മനുഷ്യഹൃദയങ്ങളിൽ ഊന്നി പിടിപ്പിക്കുന്നു , അദ്ദേഹത്തിൻെറ സച്ചരിതങ്ങളെയും സൽസ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു , അവ ജനങ്ങൾക്ക് വിവരിച്ചു കൊടുക്കുന്നതിന് അവസരം നൽകുന്നു, ഇസ്ലാംദീനിന്റെ പ്രചാരണത്തിന് അത് ഉപകരിക്കുന്നു. "

(അൽമുർശിദ് മാസിക

1938 മെയ് പേ: 22 )


നബിദിനാഘോഷം കൊണ്ട് കൂടുതൽ ഫലം സിദ്ധിക്കാൻ ആവശ്യമായ കാര്യങ്ങൾ അൽ മുർശിദ് മാസികയിലൂടെ മൗലവിമാർ ഉണർത്തിയത് കൂടി കാണുക.


" ഈ റബീഉൽ അവ്വൽ മാസത്തിൽ നബിയുടെ ഉപദേശങ്ങളെയും ചര്യകളെയും ജനങ്ങളെ പഠിപ്പിക്കുവാനാണ് നാം ശ്രമിക്കേണ്ടത്. കുറച്ചുകാലമായി നമ്മുടെ നാട്ടിൽ മാത്രമല്ല ഇന്ത്യ ഒട്ടുക്കും ഇന്ത്യക്ക് പുറമേ ചില രാജ്യങ്ങളിലും നബിദിനം എന്ന പേരിൽ ഈ ശ്രമം ചെയ്തു വരുന്നുണ്ട്. എന്നാൽ ഈ ശ്രമം കൂടുതൽ ഉപയോഗപ്രദമാക്കി തീർക്കുവാൻ ഉത്സാഹിക്കേണ്ടതാണ്. കേവലം പ്രസംഗങ്ങളെ കൊണ്ട് മതിയാക്കരുത്. നബിയുടെ സച്ചരിതങ്ങളും ഇസ്ലാം മത സിദ്ധാന്തങ്ങളും വിവരിച്ചു കൊണ്ടുള്ള ലഘുലേഖകളും ചെറുപ്പ പുസ്തകങ്ങളും അച്ചടിച്ചു പ്രചരിപ്പിക്കുന്നത് അധികം നന്നായിരിക്കും. നാം റബീഉൽ അവ്വൽ കൊണ്ടാടുന്നതും നബി(സ)യോടുള്ള നമ്മുടെ ബഹുമാനത്തെ പ്രദർശിപ്പിക്കുന്നതും ഇതേ ക്രമത്തിൽ ആയിരുന്നാൽ അതുകൊണ്ട് വലിയ ഫലം ലഭിക്കുന്നതാണ്."

(അൽ മുർശിദ് മാസിക 1936 ജൂൺ പേജ് : 8 )


നബിദിനാഘോഷം പ്രവാചകരോടുള്ള സ്നേഹം വർധിക്കാനും ഇസ്‌ലാമിന്റെ സന്ദേശം ലോകത്ത് വ്യാപിക്കാനും കാരണമാകുന്നുണ്ടെന്ന് വിലയിരുത്തുകയും അതു കൂടുതൽ വ്യാപിപ്പിക്കാനാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുകയാണ് ആദ്യകാല മൗലവിമാർ ചെയ്തതെങ്കിൽ ഇന്ന് ഇതെല്ലാം അനിസ്‌ലാമികമാണെന്ന് പറഞ്ഞ് ഇത്തരം നന്മയിൽ നിന്നും വിശ്വാസികളെ പിന്തിരിപ്പിക്കാനുളള വിഫല ശ്രമമാണ് മൗലവിമാർ നടത്തികൊണ്ടിരിക്കുന്നത്.

നബി(സ)കൽപ്പിക്കാത്തതെല്ലാം* *ബിദ്അതാണെന്നോ... ഖുതുബയിൽ സ്വലാത്ത് ബിദ് | 22

 https://www.facebook.com/100024345712315/posts/pfbid033HNDorLzopaRq6c8QkehnErbpwsGuUzfP3zbfZ3mvn7kdc6Rz9tN39Gd87iVvLPbl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 22/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


നബിദിനാഘോഷം:

മുജാഹിദ് വൈരുദ്യങ്ങൾ (ഏഴ് )

➖➖➖➖➖➖➖➖➖➖➖


*നബി(സ)കൽപ്പിക്കാത്തതെല്ലാം*

*ബിദ്അതാണെന്നോ...?!*


നന്മകൾ മുടക്കുക ബിദ്അത്ത്കാരുടെ പ്രധാന ലക്ഷ്യങ്ങളിൽപെട്ട ഒന്നാണല്ലോ. അതിന് വിശ്വസനീയമായി തോന്നാവുന്ന ചില ഉസൂലുകൾ അവർ മെനഞ്ഞുണ്ടാക്കും. അത് സത്യമാണെന്ന് ധരിച്ച് ചിലരെങ്കിലും അതിൽ പെട്ടുപോകും. 


അല്ലാഹുവും റസൂലും കൽപ്പിക്കാത്തതെല്ലാം ബിദ്അത്താകുന്നു എന്നതാണ്  നബിദിനാഘോഷത്തിനെതിരെ മൗലവിമാർ കൊണ്ടുവരുന്ന പുതിയ ഉസൂല്.


"അല്ലാഹുവോ റസൂലോ നിശ്ചയിച്ചിട്ടില്ലാത്ത ആരാധനാകർമങ്ങൾ ചെയ്തുകൊണ്ട് ഉണ്ടാകുന്ന ബിദ്അത്തുകൾ. ഇതിനു ഉദാഹരണമാണ് നാരിയ സ്വലാത്ത്, മൗലിദ് ആഘോഷം. 

(അൽ മനാർ 2018 

നവംബർ പേജ് 20)


നബിദിനാഘോഷത്തെ പറ്റി ഇമാമുകൾ പറഞ്ഞതിനെ കൊച്ചാക്കിക്കൊണ്ട് മൗലവിമാർ എഴുതിയത് നോക്കൂ :

"ആരോ പറഞ്ഞതും ആരോ ചെയ്തതും ഇസ്ലാമിൽ പ്രമാണങ്ങളല്ല. മുസ്ലിംകൾ സ്വീകരിക്കേണ്ട കൽപ്പനകളും അല്ല. അല്ലാഹുവും അവന്റെ റസൂലും കൽപ്പിച്ചിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്.

ഉണ്ടെങ്കിൽ അങ്ങനെ തന്നെ ചെയ്യണം. ഇല്ലെങ്കിൽ അതൊക്കെ ദൂരെ എറിയണം. "

(അൽ മനാർ 2015 

ഡിസംബർ പേജ് 5)


ഇജ്മാഇനെയും ഖിയാസിനെയും വെട്ടി മാറ്റുന്ന ഇത്തരം കൈക്രിയകൾ  നബിദിനാഘോഷവുമായി ബന്ധപ്പെട്ടാണ് മൗലവിമാർ പുറത്തെടുക്കാറുള്ളത്. 


എന്നാൽ, ഇവരുടെ പ്രവർത്തനത്തിൽ അല്ലാഹുവോ, റസൂലോ കൽപ്പിക്കാത്തത് ധാരാളം നമുക്ക് കാണാൻ കഴിയും.

ഒരു ഉദാഹരണം പറയാം.


എല്ലാ വെള്ളിയാഴ്ചയിലും ഖുതുബയിൽ സ്വലാത്ത് ചൊല്ലൽ നിർബന്ധഘടകമായി മൗലവിമാർ പഠിപ്പിക്കുന്നു.


"അല്ലാഹുവിനെ സ്തുതിക്കലും , പുകഴ്ത്തലും, നബിയുടെ മേൽ സ്വലാത്ത് ചൊല്ലൽ, മുഅമിനുകൾക്ക് വേണ്ടിയുള്ള പ്രാർത്ഥന എന്നീ അഞ്ചു കാര്യങ്ങൾ ജുമുഅയുടെ റുക്നുകൾ  ആകുന്നു "

(അൽമനാർ 2022

ജൂൺ പേജ് 39 )


"ഹംദ് ,സ്വലാത്ത്, ഖുർആൻ പാരായണം, പ്രാർത്ഥന മുതലായ അവിഭാജ്യ ഘടകങ്ങൾ "

(ശബാബ് 2019 

ഏപ്രിൽ 2 പേജ് 26 )


എന്നാൽ നബി (സല്ലല്ലാഹു അലൈഹിവസല്ലം) ഏതെങ്കിലും ഒരു വെള്ളിയാഴ്ച ഖുത്ബയിൽ സ്വലാത്ത് ചൊല്ലിയിട്ടുണ്ടോ ?  കൽപ്പിച്ചിട്ടുണ്ടോ? ഖുതുബയിൽ സ്വലാത്ത് ചെല്ലാൻ അല്ലാഹു കൽപ്പിച്ചിട്ടുണ്ടോ ?

ഇല്ല എന്നാണ് മൗലവിമാരുടെ ആധികാരിക മറുപടി. 


ജംഇയ്യത്തുൽ ഉലമ പ്രസിദ്ധീകരിച്ച 

" ജുമാ ഖുതുബ എങ്ങനെ ആയിരിക്കണം " എന്ന പുസ്തകത്തിൽ എഴുതുന്നു:


"ഹദീസിൽ നിന്നും ജുമുഅക്ക് രണ്ട് ഖുതുബ വേണമെന്നും അതിൻെറ ഇടയിൽ ഇരിക്കണമെന്നും ഖുതുബയിൽ ഹംദും, തദ്കീറും, ഉപദേശവും , ഖുർആൻ പാരായണവും ഉണ്ടായിരിക്കണമെന്നും വ്യക്തമായി "

(പേജ്: 12. 1945 ൽ 

പ്രസിദ്ധീകരിച്ചത്.)


അപ്പോൾ ഹദീസിൽ ഖുതുബയിൽ സ്വലാത്ത് ചൊല്ലിയതായും പ്രാർത്ഥന നടത്തിയതായും തെളിവില്ല.

ശബാബിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് :


"ഖുതുബയുടെ തുടക്കത്തിൽ ഹംദും ശഹാദത്ത് കലിമയും നബി(സ) ഒഴിവാക്കിയിട്ടുണ്ടായിരുന്നില്ലെന്ന് ചില ഹദീസുകളിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ജുമുഅ ഖുതുബയുടെ ആരംഭത്തിൽ നബി(സ) സ്വലാത്ത് ചൊല്ലുകയോ ചൊല്ലാൻ കൽപ്പിക്കുകയോ ചെയ്തതായി പ്രബലമായ ഹദീസുകളിൽ കാണുന്നില്ല. 

(ശബാബ് 2009 

ജൂലൈ 10 പേജ് 21)


നോക്കൂ..., 

ഖുതുബയിലെ സ്വലാത്ത് ഖുർആനോ, ഹദീസോ കൽപ്പിച്ചതല്ലെന്ന് ആധുനികരും പൗരാണികരുമായ മൗലവിമാർ തുറന്നു സമ്മതിക്കുന്നു. 

എന്നാൽ ഇപ്പോഴും മൗലവിമാർ ഖുതുബയിൽ സ്വലാത്ത് നിർബന്ധപൂർവ്വം ചൊല്ലുന്നു, സമയം നിശ്ചയിക്കുന്നു, ദിവസം നിശ്ചയിക്കുന്നു. നബിദിനാഘോഷത്തിന് മൗലവിമാർ പറയുന്ന എല്ലാ കുഴപ്പങ്ങളും ഖുതുബയിലെ സ്വലാത്തിന് നാം കാണുന്നു. 


ഖുതുബയിലെ സ്വലാത്ത് ഫർളും നബിദിനാഘോഷം സുന്നത്തും.


വഹാബികൾ നബി(സ) ചെയ്യാത്തത് കൊണ്ടാണത്രെ നബിദിനാഘോഷമെന്ന സുന്നത്ത് ഒഴിവാക്കുന്നതും ബിദ്അതായി പ്രഖ്യാപിച്ചതും. 

എന്നാൽ മൗലവിമാരുടെ വിശ്വാസപ്രകാരം തെളിവില്ലാത്ത (നബി(സ)ചെയ്യാത്ത) ഖുതുബയിലെ സ്വലാത്ത് നിർബന്ധപൂർവ്വം ചെയ്യുന്നു. 

ചെയ്യാൻ കൽപിക്കുന്നു.


ഹാ ... എന്തൊരു കഷ്ടം.

വൈരുദ്ധ്യമേ... നിന്റെ പേരോ വഹാബിസം.

ബിദ്അത്ത്ഇബാദതുകൾക്ക്* *പുതിയ രീതിയും ശൈലിയും ബിദ്അതാണത്രെ..!?* 21

 https://m.facebook.com/story.php?story_fbid=pfbid03vcGrAsNQcToGdn3R3EQEWC8jH4HTatWLBj3vbUtoFU1dfjVFu1vUUn3wTbVwPbcl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 21/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം:

മുജാഹിദ് വൈരുദ്ധ്യങ്ങൾ (ആറ്)

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ഇബാദതുകൾക്ക്*

*പുതിയ രീതിയും ശൈലിയും ബിദ്അതാണത്രെ..!?*


പ്രത്യേക സമയവും രൂപവും ശൈലിയും നിർദ്ദേശിക്കപ്പെടാത്ത ഇബാദത്തുകൾക്ക് പുതിയ രീതിയും ശൈലിയും സ്വീകരിക്കൽ ബിദ്അത്താണത്രെ.


അൽമനാർ എഴുതുന്നു:

" ഇബാദത്തുകൾക്ക് മതം നിശ്ചയിച്ചിട്ടില്ലാത്ത രീതിയും ശൈലിയും സ്വീകരിക്കുന്നതാണ് (ബിദ്അത്തിന്റെ) നാലാമത്തെ രൂപം. ഇതിൻറെ വ്യക്തമായ ഉദാഹരണമാണ്, ദിക്റ് ചൊല്ലാനും പ്രാർത്ഥിക്കാനുമുള്ള കൽപ്പനയെ ദിക്റ് ഹൽഖകളും സ്വലാത്ത് നഗറുകളും പ്രാർത്ഥനാ സമ്മേളനവും ആക്കി മാറ്റുന്നത്. ഈ രീതിയോ രൂപമോ പ്രവാചക തിരുമേനി പഠിപ്പിച്ചിട്ടില്ലാത്തതുകൊണ്ട് ഇത്തരം രൂപവും രീതിയും സ്വീകരിക്കുന്നത് ബിദ്അത്ത് തന്നെ. "

(അൽ മനാർ 2018

നവംബർ പേജ് 20)


നിരുപാധികം ചെയ്യാവുന്ന ഇബാദത്തുകൾക്ക് സമയവും രൂപവും നിശ്ചയിക്കുന്നത് എല്ലാവരാലും സ്വീകാര്യമായ കാര്യമാണ്. 

പക്ഷേ ദിക്ർ ഹൽഖ, നബിദിനാഘോഷം പോലുള്ള നന്മകളെ മുടക്കാൻ മൗലവിമാർ കണ്ടെത്തുന്ന ഒരു പുത്തൻവാദം മാത്രമാണ് നിരുപാധിക ഇബാദത്തുകൾക്ക് സമയവും എണ്ണവും നിശ്ചയിക്കാൻ പാടില്ലായെന്നത്.


മൗലവിമാർ തന്നെ  ഇബാദത്തുകൾക്ക് പുതിയ രൂപവും ശൈലിയും സ്വീകരിച്ചതിന് നിരവധി ഉദാഹരണങ്ങളുണ്ട്. 

ചിലത് താഴെ ചേർക്കാം.


വിചിന്തനം വരികയിൽ എഴുതുന്നു:


"സുന്നത്തായി സ്ഥിരപ്പെട്ട ചില കാര്യങ്ങളിൽ ചിലതിന് നമുക്ക് പുതിയ രീതികൾ സ്വീകരിക്കാം. യതീമിനെ സംരക്ഷിക്കുന്നതിൽ നബി(സ) വളരെയധികം താല്പര്യമെടുത്തിട്ടുണ്ട്. പക്ഷേ അത് ഇന്നത്തെ രീതിയിൽ യത്തീംഖാനകൾ സ്ഥാപിച്ചു കൊണ്ടായിരുന്നില്ല. ഇത് പുതിയ രീതിയാണെങ്കിലും ഒരു പുതിയ മത കർമ്മമല്ല. അത് സുന്നത്തിന്റെ പരിധിയിലാണ് വരിക."

(വിചിന്തനം വാരിക 2010 

ഫെബ്രുവരി 12 പേജ്:12)


സൽസബീലിൽ എഴുതുന്നു:

"രണ്ടു കൂട്ടരും വാദപ്രതിവാദത്തിന് സമ്മതിച്ചാൽ വ്യവസ്ഥയെഴുതുന്നു.  മധ്യസ്ഥന്മാരെയും രണ്ടു കക്ഷികളിൽ നിന്നും പങ്കെടുക്കുന്ന പണ്ഡിതന്മാരെയും നിർണയിക്കുന്നു. സ്ഥലവും, സമയവും തീരുമാനിക്കുന്നു. ഒരു സ്റ്റേജിൽ രണ്ടു കക്ഷികളും അണിനിരക്കുന്നു. എന്നിട്ട് മേൽപ്പറഞ്ഞ വിധം ചർച്ച നടക്കുന്നു. ഓരോ കക്ഷിയും വിഷയം അവതരിപ്പിച്ചു ദീർഘമായി സംസാരിക്കുകയും മറുകക്ഷി ദീർഘമായി മറുപ്രസംഗം നടത്തുകയും ചെയ്യുന്ന മറ്റൊരു രൂപമുണ്ട്. ഈ രൂപം നബി(സ)യുടെ കാലത്തില്ലല്ലോ എന്ന് ചോദിക്കാം. നബി(സ) നടത്തിയ പോലെയാണോ നമ്മുടെ പ്രബോധനം? അല്ല. രൂപവും ഭാവവും മാറി. പ്രസംഗം, എഴുത്ത്, വ്യക്തിബന്ധം, പള്ളി ഇവയുടെയൊക്കെ രൂപം മാറി. അതൊക്കെ യാവാമെങ്കിൽ വാദപ്രതിവാദത്തിന് മാത്രം നബിയുടെ കാലത്തെ രൂപം വേണമെന്ന് ശഠിക്കുന്നതെന്തിനാണ് ?. നബി(സ)യുടെ കാലത്തെ പള്ളിയല്ലിന്ന്. അന്നത്തെ സ്റ്റേജ് അല്ല ഇന്ന്. മാത്രമല്ല ഒരു സാധാരണ പ്രസംഗത്തിനില്ലാത്ത ഗുണം സംവാദത്തിന് ഉണ്ട്.

(സൽസബീൽ 1986 

മാർച്ച്, പേജ്: 24)


നോക്കൂ, നബി(സ)യുടെ കാലത്തില്ലാത്ത രൂപത്തിലും ശൈലിയിലും ദഅവത്തിനെയും യതീം സംരക്ഷണത്തെയും മൗലവിമാർ തന്നെ മാറ്റിയിരിക്കുന്നു. നിരുപാധിക ഇബാദത്തുകൾക്ക് സമയമോ എണ്ണമോ രൂപമോ നിശ്ചയിക്കാൻ പാടില്ലെന്ന അവരുടെ വിശ്വാസ പ്രകാരം അവർ തന്നെ ബിദ്അത്തിൽ അകപ്പെട്ടിരിക്കുന്നു.


അല്ലെങ്കിൽ പിന്നെ, സുന്നികൾ ചെയ്യുന്ന നബിദിനാഘോഷത്തിന് മാത്രം ബാധകമാകുന്ന ഒരു നിയമമാണോ ഇതെന്ന് വ്യക്തമാക്കേണ്ടത് മൗലവിമാരാണ്.

വഹാബീ ലക്ഷ്യം സാമ്പത്തികവും* *ഭക്ഷണവുമെന്ന് !!* ചൂഷണം അബദുല്ല ഹാജി കൂട്ടായി സി എച്ച് പ്രസ് മൗലിദ്

 https://www.facebook.com/100024345712315/posts/pfbid02sDJwhWk6CzfqegGqzSxXShoSu9zfXxHzUmuMai14cpmwizKRBREQbuNMwzo4osnQl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം  20/313

➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

മുജാഹിദ്‌ വൈരുദ്ധ്യങ്ങൾ (അഞ്ച്)

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം :* 

*ലക്ഷ്യം സാമ്പത്തികവും* 

*ഭക്ഷണവുമെന്ന് !!*


മൗലിദ് ആഘോഷം പോലുള്ള ആത്മീയ പരിപാടികളെല്ലാം സാമ്പത്തിക നേട്ടത്തിനു വേണ്ടിയാണ് സുന്നികൾ നടത്തുന്നതെന്നാണ് മറ്റൊരാരോപണം. 


ഒരു മൗലവി എഴുതുന്നു :

"മൗലിദ് കഴിക്കുക, റാത്തീബ് കഴിക്കുക, ഖുത്ബിയ്യത് കഴിക്കുക, അടിയന്തിരം കഴിക്കുക തുടങ്ങിയ കഴിക്കലുകൾ കീശക്കും ആമാശയത്തിനും വല്ലതും കിട്ടുന്ന പരിപാടികളാണ്.  തെളിവുകളില്ലാത്ത ഇത്തരം സമ്പ്രദായങ്ങൾ നിലനിൽക്കുന്നത് സാമ്പത്തിക നേട്ടമുള്ളത് കൊണ്ട് തന്നെയാണ്, അനുബന്ധമായി ഭക്ഷണവും. അതു രണ്ടും നൽകാൻ ആരും ഒരുക്കമില്ലെങ്കിൽ ഇത്തരം ആചാരങ്ങൾ എന്നോ മൺമറയുമായിരുന്നു."

(മൗലിദ് വിമർശനവും 

വിശകലനവും പേജ് : 53)


സത്യത്തിൽ, ഇതു കൊണ്ടെല്ലാമുള്ള സാമ്പത്തിക നേട്ടം കൈവരിക്കുന്നത് മുജാഹിദും ആത്മീയ നേട്ടം കൈവരിച്ചത് സുന്നികളുമാണ് എന്ന് പറയുന്നതാണ് ശരി. 

കാരണം, ആദ്യകാലം മുതലേ എല്ലാവിധ മൗലിദുകളും റാത്തീബുകളും അച്ചടിച്ച് വിറ്റ് കാശാക്കിയത് മുജാഹിദ് കാരന്റെ സി.എച്ച് പ്രസ്സാണ്. കെഎം മൗലവിയുടെ പൂർണ്ണ പിന്തുണയും ഇതിനുണ്ടായിരുന്നു. മാത്രമല്ല, തെറ്റുകളും പിഴവുകളും മൗലിദിൽ വരുത്തുകയും ഇല്ലാത്തത് കൂട്ടിച്ചേർക്കുകയും ചെയ്തു സുന്നികളെ ആക്ഷേപിക്കാനും എളുപ്പം കിട്ടും. 


എന്നാൽ ചില ഒറ്റപ്പെട്ട കക്ഷികൾ ഈ സാമ്പത്തിക കൊയ്ത്തിനെ ആക്ഷേപിച്ച് എഴുതിയിട്ടുണ്ട്.


കെ ടി അഹമ്മദ് അലി എന്ന് പേരുള്ള ഒരു വഹാബി "ഉലമാക്കളോട് " എന്ന തലക്കെട്ടിൽ അൽമനാറിൽ എഴുതുന്നു:


" മാലയും മൗലിദും ചൊല്ലിക്കൊടുത്ത് ഒരു നേരത്തെ ശാപ്പാടോ നാലണയോ വസൂലാക്കി ജീവിച്ചു പോരുന്ന പാവപ്പെട്ട മൊല്ലാക്കമാരെ പറ്റി നിങ്ങൾക്ക് വലിയ ആക്ഷേപമുണ്ട്. വയറിന്നു വേണ്ടി മതത്തെ വിൽക്കുന്നവരാണ് ; ശിർക്കും ബിദ്അത്തും പ്രചരിപ്പിക്കുന്നവരാണ് എന്നൊക്കെ. അതെല്ലാം നടത്തുന്ന വീട്ടുകാരെ സംബന്ധിച്ചുമുണ്ട് ആക്ഷേപം " കടുത്ത കുറാഫികൾ " എന്ന്. അവർ അത്തരക്കാരാണെന്നത് വാസ്തവം തന്നെ എന്ന് സമ്മതിക്കാം. അത്തരങ്ങളൊക്കെ അച്ചടിച്ചു വിറ്റ് പണം സമ്പാദിക്കുന്നവരോ, നിങ്ങളുടെ ജമാഅത്തിലെ ഒന്നാം തരക്കാരായ മുജാഹിദുകൾ ! അവർ കുറാഫികളും അല്ല, മതം വിറ്റ് വയർ നിറക്കുന്നവരുമല്ല !!ലജ്ജാവഹം ഉലമാക്കളെ ലജ്ജാവഹം !!!

(അൽമനാർ 1955

ഏപ്രിൽ പേ: 29 )


കെ എം മൗലവി ഇക്കാര്യം അറിഞ്ഞിട്ടും തടയാതിരുന്നതിന്റെ കഥ കെ. ഉമർ മൗലവി പറയുന്നുണ്ട്.


"ഖുതുബയിൽ ഞാൻ മുഹിയുദ്ദീൻ മാലയുടെ വിദൂര ദുഷ്ഫലങ്ങൾ വിശദീകരിച്ചു. സി എച്ച് പ്രസ്സുകാർ ഇതൊക്കെ അച്ചടിച്ചു വില്പന നടത്തുന്നവരാണ്. അതിനാൽ ഖുതുബയുടെ തലേന്നാൾ ഞാൻ എൻ്റെ ഗുരു ഭൂതനായ കെഎം മൗലവിയോട് ചോദിച്ചു." ഈ വിഷയം നമ്മൾ പറയേണ്ടതല്ലേ. സി എച്ച് കാരും മറ്റും ഇതൊരു കച്ചവടമാക്കിയിരിക്കുകയല്ലേ. നമ്മൾ ഉൽബോധിപ്പിക്കേണ്ടതല്ലേ." മൗലവിയുടെ പ്രതികരണം സമയമായിട്ടില്ല കുറച്ചുകൂടി കഴിയട്ടെ എന്നായിരുന്നു. അപ്പോൾ എനിക്ക് രോഷമുണ്ടായി. സമയമാകും വരെ നമ്മൾ ജീവിച്ചിരിക്കും എന്നതിന് വല്ല ഉറപ്പുമുണ്ടോ ? എന്നു ഞാൻ തിരിച്ചു ചോദിച്ചു. അദ്ദേഹം പിന്നീട് ഒന്നും മിണ്ടിയില്ല. അങ്ങനെ ഞാൻ ഖുതുബയിൽ ഈ വിഷയത്തെ പരാമർശിച്ച് ഒരു ഉദ്ബോധനം നടത്തി. ഇതോടെ സി എച്ച് മുഹമ്മദ് സാഹിബിന് എന്നോട് ഭയങ്കര ദേഷ്യം ഉണ്ടായി. "

(ഓർമ്മകളുടെ തീരത്ത് പേജ് 114)


ഇനി തീറ്റിയുടെ കാര്യം. അക്കാര്യത്തിലും ഏത് നെറികെട്ട സമീപനവും സ്വീകരിക്കുന്നവരാണ് മൗലവിമാർ. മറ്റൊരാളെ ചീത്ത പറയാതിരിക്കാൻ ശാപ്പാട് വേണമെന്ന് നിബന്ധന വെച്ച മൗലവിമാരുടെ കഥ അവര് തന്നെ രേഖപ്പെടുത്തിയത് കാണുക.


"വെട്ടം അബ്ദുള്ള ഹാജി (മുജാഹിദ് തൗഹീദ് പ്രഭാഷകൻ) പ്രസംഗിക്കുമ്പോൾ ദേഷ്യം വന്നാൽ പരുഷമായി സംസാരിക്കാറുണ്ടായിരുന്നു. മരമണ്ടത്തലയാ എന്നിത്യാദി പ്രയോഗങ്ങൾ നടത്തും. ഒരിക്കൽ ഉമർകുട്ടി ഹാജി അദ്ദേഹത്തോട് പറഞ്ഞു: ഹാജി പരുഷമായ ഭാഷ സംസാരിക്കാതെ പ്രസംഗിച്ചിരുന്നുവെങ്കിൽ കുറെ കൂടി നന്നാകുമായിരുന്നു. ഹാജി അതുകേട്ട് പറഞ്ഞു: ശരി. ചീത്ത പറയില്ലെങ്കിൽ നീ എന്ത് തരും. ഉമർകുട്ടി ഹാജിക്ക് എന്താണ് വേണ്ടത് ? പൂളയും ഇറച്ചി കൂട്ടാനും തന്നാൽ ഞാൻ ഇന്ന് അപ്രകാരം പറയില്ല "

(വെട്ടം അബ്ദുള്ള ഹാജി 

പേജ് 76 കെ എൻ എം )


സ്വന്തം വിശ്വാസപ്രകാരം ബിദ്അത്തായ കാര്യം അച്ചടിച്ചു വിറ്റ് കാശാക്കുകയും ഇപ്പോഴും അത് തുടർന്നു വരികയും ചെയ്യുന്നവരും ഒരു ദിവസത്തെ തെറി നിർത്തി വെക്കാൻ ശാപ്പാട് ആവശ്യപ്പെട്ടവരുമാണ്  നബിദിനാഘോഷത്തെ എതിർക്കാൻ " ശാപ്പാടും, സാമ്പത്തികവും " കാരണം പറയുന്നത് !!

നബിദിനാഘോഷം : വഹാബി വൈരുദ്ധ്യങ്ങൾ (നാല് )19നബിസ്നേഹ പ്രകടനം *പുതിയ ശൈലികളിൽ

 https://www.facebook.com/100024345712315/posts/pfbid02YhtCgFpBRYLmDh8eqW5TuBrVYgpW2pEmKiXbvrMuy4VDt1TzXtdrmbLY9XKhG5ihl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 19/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

വഹാബി വൈരുദ്ധ്യങ്ങൾ (നാല് )

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിസ്നേഹ പ്രകടനം 

*പുതിയ ശൈലികളിൽ*


നബി(സ) കൽപ്പിക്കാത്ത ശൈലികളിൽ സ്നേഹപ്രകടനം നടത്തൽ ബിദ്അത്താണെന്ന് പറയുന്ന മൗലവിമാർ തന്നെ നബി(സ) കൽപ്പിക്കാത്ത രൂപത്തിൽ സ്വഹാബികൾ സ്നേഹപ്രകടനം നടത്തിയതിന്റെ ഉദാഹരണങ്ങൾ എഴുതുന്നത് നോക്കൂ.


"നബി(സ)യുടെ കാലശേഷം അവിടുന്ന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളെ പോലെയുള്ള ചില അവശിഷ്ടങ്ങൾ അനുഗ്രഹത്തിനു വേണ്ടി നബി (സ) യുടെ സ്വഹാബികളിൽ ചിലർ ഉപയോഗപ്പെടുത്തിയിരുന്നു എന്ന് ചില ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത് നബി(സ)യോടുള്ള സ്നേഹത്തിൽ നിന്നുണ്ടായ ചില കാര്യങ്ങൾ മാത്രമാണ്. "

(ശബാബ് വാരിക 2011 

മാർച്ച് 11 പേജ് 30)


സ്വഹാബിയായ അംറുബ്നുൽ ആസ്(റ)പറയുന്നു: എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതും എൻ്റെ കണ്ണിൽ ഏറ്റവും ആദരവുള്ളതും അല്ലാഹുവിന്റെ റസൂലി നോടാണ്. ആദരവ് കാരണത്താൽ റസൂൽ(സ) യെ സൂക്ഷിച്ചൊന്നു നോക്കുവാൻ പോലും എനിക്ക് സാധിക്കുമായിരുന്നില്ല. (മുസ്ലിം)

(അൽ ഇസ്ലാഹ് മാസിക 

2022 ആഗസ്റ്റ് പേജ് 6)


"പ്രവാചക സ്നേഹം മനസ്സിൽ നിറഞ്ഞു നിൽക്കുന്നവർ ആയിരുന്നു പൂർവിക പണ്ഡിതന്മാർ. നബി(സ) യുടെ പേര് പറയുമ്പോഴേക്കും ഇമാം മാലിക്(റ)ന്റെ മുഖം വിവർണ്ണമാവും. തല കുനിയും;രംഗം കണ്ട് സദസ്സിൽ ഇരിക്കുന്നവർക്ക് പ്രയാസം അനുഭവപ്പെടും.ആളുകൾ ഒരു പ്രവാചക വചനത്തെ പറ്റി ചോദിക്കുമ്പോഴേക്കും മുഹമ്മദുൽ മുൻകദിർ (റ) കരയുമായിരുന്നു. പ്രവാചകന്റെ പേര് ഉച്ചരിക്കുമ്പോഴേക്കും അബ്ദുറഹ്മാൻ ബിൻ ഖാസിമി(റ)ന്റെ നാവ് വരണ്ടുപോകും. ധാരാളം ചിരിയും തമാശയും ഉള്ള ആളായിരുന്നു ജഅ്ഫർ ബ്നു മുഹമ്മദ് (റ) പക്ഷേ നബിയുടെ പേര് കേൾക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ മട്ട് മാറും.

(ശബാബ് വാരിക 2019 

നവംബർ 22 പേജ് 33)


ഇങ്ങനെ നബി(സ) നിർദ്ദേശിക്കുകയോ പഠിപ്പിക്കുകയോചെയ്യാത്ത രൂപത്തിൽ സ്വഹാബികൾ നബി (സ )യോടുള്ള സ്നേഹം പ്രകടിപ്പിച്ചതിന് നൂറുകണക്കിന് ചരിത്രങ്ങൾ ഉദ്ധരിക്കാൻ സാധിക്കും. ദീനിലില്ലാത്ത നിബന്ധനകൾ വെച്ച് പ്രവാചക സ്നേഹത്തെ ഇല്ലായ്മ ചെയ്യൽ മാത്രമാണ് മൗലവിമാരുടെ ലക്ഷ്യം.


എന്നാൽ പുതിയ രൂപത്തിൽ സ്നേഹം പ്രകടിപ്പിക്കുന്നതിനെ ആദ്യകാല മൗലവിമാരും സ്വാഗതം ചെയ്തിട്ടുണ്ട്. 1950 കൾക്ക് ശേഷമാണ് മൗലവിമാർക്ക് നബിദിനാഘോഷം ബിദ്അത്തായി മാറിയത്.


മുജാഹിദ് പണ്ഡിതസഭയുടെ ആദ്യകാല പ്രസിദ്ധീകരണമായ അൽ മുർശിദിൽ എഴുതുന്നു:

" റബീഉൽ അവ്വൽ മാസം വരുമ്പോൾ മൗലിദ് ഭംഗിയായി കഴിക്കുന്ന സമ്പ്രദായം നമ്മുടെ ഇടയിൽ ഉണ്ടായിരുന്നുവെങ്കിലും അത് അറബി ഭാഷയിൽ ആയിരുന്നതുകൊണ്ട് പറയത്തക്ക ഫലം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇടക്കാലത്ത് ചില സ്ഥലങ്ങളിൽ അർത്ഥം പറഞ്ഞുകൊണ്ട് മൗലിദ് ഓതുവാൻ തുടങ്ങിയിട്ടുണ്ട്. അധിക സ്ഥലങ്ങളിലും പൊതുയോഗങ്ങൾ കൂടി നബി(സ)യുടെ മഹാത്മ്യത്തെ കുറിച്ച് മലയാളത്തിൽ പ്രസംഗങ്ങൾ നടത്തി വരുന്നുണ്ട്. ഇതെല്ലാം ഏറെക്കുറെ സന്തോഷകരം തന്നെ. "

(അൽ മുർഷിദ് മാസിക

1935 ജൂൺ പേജ് : 194 )


നബി(സ) കൽപ്പിക്കാത്ത രൂപത്തിലും ശൈലിയിലും അവിടുത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാമെന്നും അത് ആദ്യകാല മൗലവിമാർ അംഗീകരിച്ചതാണെന്നും ഇപ്പോൾ മൗലവിമാർ പടച്ചുണ്ടാക്കുന്ന നിയമങ്ങൾ ആദ്യകാല നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിലൂടെ നാം ഗ്രഹിച്ചു കഴിഞ്ഞു.

നബിസ്നേഹ പ്രകടനം* *പുതിയ രൂപങ്ങൾ ബിദ്അത്തോ?നബിദിനാഘോഷം : വഹാബി വൈരുദ്ധ്യങ്ങൾ (നാല് )*

 https://www.facebook.com/100024345712315/posts/pfbid02oRo9xSonfa1BnKKNWoHKg6vN8mBSdnMR4AYmDuM86QgdCc84V1Rb3iDcTjqQPZjnl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 18/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

വഹാബി വൈരുദ്ധ്യങ്ങൾ (നാല് )

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിസ്നേഹ പ്രകടനം*

*പുതിയ രൂപങ്ങൾ ബിദ്അത്തോ?*


നബി(സല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ പുതിയ ശൈലികളും രൂപങ്ങളും സ്വീകരിക്കൽ ബിദ്അത്തും കുറ്റകരവും ആണെന്നാണ് മുജാഹിദ് വിശ്വാസം.


ശബാബ് വാരികയിൽ നിന്ന്:

"നബി(സ)യെ സ്നേഹിക്കാൻ അവിടുന്ന് പഠിപ്പിച്ചിട്ടില്ലാത്ത പുതിയ രൂപങ്ങൾ സ്വീകരിക്കുന്നത് മതത്തിൽ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതിന് തുല്യമാണ്, അതിനാൽ നബിദിനാഘോഷം തന്നെ ബിദ്അത്താണ്. "

(ശബാബ് 2013 

ജനുവരി 18 പേജ് 16)


മതപരമായി ഒരു അടിസ്ഥാനവും ഈ പറഞ്ഞ വാദങ്ങൾക്കില്ല.

സ്വഹാബികളുടെയും ഉത്തമ നൂറ്റാണ്ടിൽ കഴിഞ്ഞുപോയ ഇമാമുകളുടെയും ചരിത്രം പരതിയാൽ നബി(സ) പഠിപ്പിക്കാത്ത രൂപത്തിലും ശൈലിയിലും നബി(സ)യോടുള്ള സ്നേഹം അവർ പ്രകടിപ്പിച്ചതിന് നിരവധി സംഭവങ്ങൾ കാണാൻ സാധിക്കും.


മുജാഹിദുകൾ തന്നെ അത് ധാരാളം ഉദ്ധരിച്ചിട്ടുണ്ട്. 


നബിദിനാഘോഷം എന്ന പുസ്തകത്തിൽ മൗലവി സുഹൈർ ചുങ്കത്തറ എഴുതുന്നു:


"അബൂബക്കർ സിദ്ദീഖ് (റ) മരണമാസന്നമായപ്പോൾ ചോദിച്ചു. ഇതേതാ ദിവസം ? അവർ പറഞ്ഞു തിങ്കളാഴ്ച. അദ്ദേഹം പറഞ്ഞു : ഈ രാത്രി ഞാൻ മരിച്ചാൽ എന്നെ നാളേക്ക് വെക്കരുത്. തീർച്ചയായും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാപ്പകലുകൾ അല്ലാഹുവിൻറെ റസൂലിനോട് ഏറ്റവും അടുത്തവയാണ്. (അഹ്‌മദ്)


ഉമർ(റ) ഈ ലോകത്തോട് വിട പറയുകയാണ് അവിടുത്തെ (നബി(സ) യുടെ )ഖബറിന് അരികിൽ ഉമറി(റ)ന് ഇടം കിട്ടണം. ആഗ്രഹമാണ്. ഉമർ(റ) മകൻ അബ്ദുല്ലാ (റ) നോട് പറഞ്ഞു: അബ്ദുല്ല ഉമ്മുൽ മുഅ്മിനീൻ ആയിഷ (റ) യുടെ അടുത്ത് നീ ചെല്ലണം. എന്നിട്ട് നീ പറയണം, ഉമർ നിങ്ങൾക്ക് സലാം പറയുന്നു. അമീറുൽ മുഅ്മിനീൻ എന്ന് നീ പറയരുത്. ഇന്ന് നിങ്ങളുടെ അമീർ അല്ല ഞാൻ. നീ ചോദിക്കണം ഖത്താബിന്റെ മകൻ ഉമർ തൻറെ രണ്ടു കൂട്ടുകാർക്കൊപ്പം ഖബറടക്കപ്പെടാൻ സമ്മതം ചോദിക്കുന്നു എന്ന്. അദ്ദേഹം ചെന്നു. സലാം പറഞ്ഞു. സമ്മതം ചോദിച്ചു. അവരതാ ഇരുന്ന് കരയുകയാണ്. അദ്ദേഹം വിവരം പറഞ്ഞു. അവർ പറഞ്ഞു: ഞാനത് എനിക്കുവേണ്ടി ഉദ്ദേശിച്ചത് ആയിരുന്നു.ഇന്ന് തീർച്ചയായും എന്നെക്കാൾ അദ്ദേഹത്തിന് ഞാൻ മുൻഗണന കൊടുക്കുന്നു. വിവരമറിഞ്ഞ ഉമർ (റ) പറഞ്ഞു : അല്ലാഹുവിന് സ്തുതി. ഇതിനെക്കാൾ എനിക്ക് പ്രധാനമായതൊന്നും ഇല്ല. ഇനി എന്റെ മരണം കഴിഞ്ഞാൽ എന്നെ ചുമന്ന് കൊണ്ടുപോകണം. എന്നിട്ട് അവർക്ക് സലാം പറയണം. എന്നിട്ട് വീണ്ടും പറയണം അനുവാദം ചോദിക്കുന്നു എന്ന്.  അവർ എനിക്ക് അനുവാദം തന്നാൽ എന്നെ അവിടേക്ക് പ്രവേശിപ്പിക്കൂ. അവരെന്നെ മടക്കിയാൽ മുസ്ലിംകളുടെ കബർസ്ഥാനിലേക്ക് എന്നെ മടക്കുവിൻ. (ബുഖാരി 3700)നോക്കൂ എന്തൊരു വികാര തീവ്രമായ രംഗങ്ങൾ ! "


ഒന്നാം ഖലീഫയുടെയും രണ്ടാം ഖലീഫയുടെയും അവസാന സമയത്തുണ്ടായ പ്രവാചക സ്നേഹ പ്രകടനത്തിന്റെ ഉദാഹരണമാണ് സുഹൈർ മൗലവി ഇവിടെ ഉദ്ധരിച്ചത്.  

നബി(സ) പഠിപ്പിക്കാത്ത രൂപത്തിൽ സ്നേഹം പ്രകടിപ്പിക്കൽ ബിദ്അത്താണെന്ന മൗലവിമാരുട പുതിയ വാദത്തെ അവർ തന്നെ ഇവിടെ തകർത്തിരിക്കുന്നു. അല്ലെങ്കിൽ ഈ രണ്ടു സ്വഹാബികളും ചെയ്തത് ബിദ്അത്താണെന്ന് പറയേണ്ടിവരും. കാരണം ഇങ്ങനെ സ്നേഹം പ്രകടിപ്പിക്കാൻ നബി(സ) അവരോട് നിർദ്ദേശിച്ചിട്ടില്ലല്ലോ.

ജന്മദിനത്തെ കുറിച്ച്* *ഹദീസിൽ സൂചന പോലുമില്ലെന്ന് !!.*മുജാഹിദ് വൈരുദ്ധ്യങ്ങൾ (മൂന്ന്

 https://www.facebook.com/100024345712315/posts/pfbid0mZTgFPNRKJD2rPjd43bu5bVhd52eGUH86cZAG9GGLWad7w8qkStQn43JBYUaX7ycl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 17/ 313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

മുജാഹിദ് വൈരുദ്ധ്യങ്ങൾ (മൂന്ന് )

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ജന്മദിനത്തെ കുറിച്ച്*

*ഹദീസിൽ സൂചന പോലുമില്ലെന്ന് !!.*


നബിദിനത്തിന് മഹത്വമില്ലെന്ന് സ്ഥാപിക്കാൻ മുജാഹിദുകൾ സാധരണ എഴുതിവിടാറുള്ളതാണ് അമ്പിയാക്കളുടെ ജന്മദിനത്തെ കുറിച്ച് ഹദീസുകളിൽ ഒരു സൂചനയും നൽകിയില്ലെന്നത്.


വഹാബി പ്രസിദ്ധീകരണത്തിൽ എഴുതുന്നു :

"ഹദീസ് ഗ്രന്ഥങ്ങളിലും പല പ്രവാചകന്മാരുടെയും ചരിത്രമുണ്ട്. എന്നാൽ ആകൂട്ടത്തിൽ ഒരാളുടെ പോലും ജന്മദിനത്തെ കുറിച്ച് യാതൊരു സൂചനയുമില്ല എന്നതും ശ്രദ്ധേയമാണ്."

(അൽ മനാർ 2006 ഏപ്രിൽ പേജ്: 12)


ഇതൊരിക്കലും ശരിയല്ല. കാരണം തിങ്കൾ, വെളളി ദിവസങ്ങളുടെ  പ്രത്യേകത തന്നെ പ്രവാചകന്മാരുടെ ജനദിനമാണ്. മഹത്വമുളള ദിവസങ്ങളിൽ അവർ ജനിച്ചതല്ല. മറിച്ച് അമ്പിയാക്കളുടെ ജന്മം നടന്നതിനാൽ തിങ്കൾ, വെള്ളി ദിവസങ്ങൾക്ക് മഹത്വം വന്നതാണ്.


പ്രവാചകമാരുടെ ജന്മദിനത്തെ കുറിച്ച് യാതൊരു സൂചനയും ഹദീസിൽ വന്നില്ലെന്ന വാദത്തെ അവർ തന്നെ നേരിടുന്നത് കാണാം.


നബി(സ)യുടെയും ആദം നബി(അ)

ന്റെയും ജന്മദിനത്തെ കുറിച്ച്  ഹദീസിൽ വന്നത് മുജാഹിദിന്റെ അൽ മനാർ മാസികയിൽ നിന്ന് തന്നെ ഉദ്ദരിക്കട്ടെ.


"നബി(സ)പറഞ്ഞു : തിങ്കളാഴ്ച ഞാൻ ജനിക്കുകയും എനിക്ക് ദിവ്യ സന്ദേശമിറങ്ങാൻ തുടങ്ങുകയും ചെയ്ത ദിവസമാണ്. അത് കൊണ്ടാണ് ഞാൻ നോമ്പനുഷ്ടിക്കുന്നത്. (മുസ്‌ലിം ) "

(അൽമനാർ 2015 ഡിസംബർ പേജ് : 4)


ആദം നബി(അ)ന്റെ ജന്മദിനത്തെ കുറിച്ച് പരാമർശിക്കുന്ന ഹദീസ് :


"സൂര്യൻ ഉദിക്കുന്ന ദിവസങ്ങളിൽ ഉത്തമമായ ദിവസമാകുന്നു വെള്ളിയാഴ്ച. ആ ദിവസത്തിലാണ് ആദം നബി(അ)സൃഷ്ടിക്കപ്പെട്ടതും. (മുസ്ലിം, അബൂദാവൂദ് )

(അൽമനാർ 2018 നവംബർ പേജ് : 46)


നോക്കൂ, 

ഒരു വിഷയത്തിൽ ഇത്രയും വ്യക്തമായ വൈരുദ്ധ്യങ്ങൾ പറയേണ്ടി വരുന്നത് മനുഷ്യ നിർമ്മിത ആദർശം സ്വീകരിച്ചത് കൊണ്ടാണ്.

നബിദിനാഘോഷം മുജാഹിദ് വൈരുദ്ധ്യങ്ങൾ ഖുർആനിൽ തെളിവുണ്ടോ?(ര

 https://www.facebook.com/100024345712315/posts/pfbid02fVaqww5JqenwKAuWZrUE31ob4pmEBfUNoJef21j4KszXYn3LH9vAWD8t15Ryf6C2l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 16/313

➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം 

മുജാഹിദ് വൈരുദ്ധ്യങ്ങൾ (രണ്ട്)

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം:*

*ഖുർആനിൽ തെളിവുണ്ടോ?*


നബിദിനാഘോഷവുമായി ബന്ധപ്പെട്ട് മൗലവിമാർ ചോദിക്കുന്ന ഒന്നാമത്തെ ചോദ്യം ഖുർആനിൽ തെളിവുണ്ടോ എന്നാണ്.


മുജാഹിദ് സ്ഥാപക നേതാക്കളുടെ ആദർശത്തിന് കടക വിരുദ്ധമാണ് ഇത്തരം ചോദ്യങ്ങളെന്ന് ആദ്യകാല പ്രസിദ്ധീകരണങ്ങളിലൂടെ നമുക്ക് ബോധ്യപ്പെടും.


മുജാഹിദ് പണ്ഡിതസഭ KJU പുറത്തിറക്കിയ അൽ മുർശിദ് മാസികയിൽ റബീഉൽ അവ്വൽ മാസത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രസാധക കുറിപ്പുണ്ട്. അതിൽ ഖുർആൻ സൂക്തം ഉദ്ധരിച്ചുകൊണ്ടാണ് മുത്ത് നബി(സ) യുടെ ജനനത്തിൽ സന്തോഷിക്കാൻ പ്രത്യേകം നിർദ്ദേശം നൽകിയിരിക്കുന്നത്. 


"മർഹബൻ  ബി ശഹ് റി റബീഇൽ അവ്വൽ മർഹബൻ ബി ഹി അഹ് ലൻ വ സഹ് ലൻ എന്ന തലവാചകത്തിലുളള പ്രസാധക കുറിപ്പ് തുടങ്ങുന്നത് തന്നെ ഖുർആനിലെ സൂറ ആലു ഇംറാനിലെ 

لقد من الله على المؤمنين

 എന്ന സൂക്തം ഉദ്ധരിച്ചുകൊണ്ടാണ്. അതിങ്ങനെ വായിക്കാം :


"അല്ലാഹുവിന്റെ ലക്ഷ്യങ്ങളെ അവർക്ക് പറഞ്ഞ് ഗ്രഹിപ്പിക്കുകയും അവരെ സംസ്കരിക്കുകയും അവർക്ക് ഗ്രന്ഥത്തെയും വിജ്ഞാനത്തെയും പഠിപ്പിക്കുകയും ചെയ്യുന്ന അവരിൽ നിന്ന് തന്നെയുള്ള ഒരു ദൂതനെ അവരിൽ നിന്ന് തന്നെ നിയോഗിക്കുക വഴിക്ക് സത്യവിശ്വാസികളെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു.


റബീഉൽ അവ്വൽ മാസം ഇതാ ആരംഭിച്ചു. റസൂലുള്ളാഹി(സ) യുടെ ജനനത്തിലുള്ള സന്തോഷം കാണിക്കുവാൻ എല്ലാവരും ഒരുങ്ങി കഴിഞ്ഞു.  സഹോദരങ്ങളെ, നാം എന്തിന് സന്തോഷം കാണിക്കുന്നു. നബി(സ) മുഖേന അല്ലാഹു നമ്മെ അനുഗ്രഹിച്ചതിന് നാം നന്ദി കാണിക്കണം...."


(അൽ മുർശിദ് മാസിക

1937 മെയ് പേജ് : 42 )


റബീഉൽ അവ്വൽ മാസം മുത്ത് നബി(സ)യെ കൊണ്ട് അല്ലാഹു നമ്മെ അനുഗ്രഹിച്ച മാസമാകയാൽ ഈ മാസം വരുമ്പോൾ മുത്ത് നബി(സ) യുടെ ജനനത്തിൽ നാം സന്തോഷിച്ച് അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കണമെന്നും അതിന് ഖുർആനിക സൂക്തം തെളിവാണെന്നുമാണ്  മൗലവിമാർ മേൽ പ്രസ്ഥാവനയിലൂടെ  ഓർമ്മിപ്പിക്കുന്നത്.


ഇപ്പോൾ മൗലവിമാർ നബിദിനാഘോഷത്തിന് ഖുർആനിൽ തെളിവുണ്ടോ എന്ന് ചോദിക്കുന്നത് സ്ഥാപക നേതാക്കൾ പഠിപ്പിച്ച ആദർശത്തിന് വിരുദ്ധമാണെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...