Showing posts with label പ്രവാചകന്‍ അപസ്മാരരോഗിയോ. Show all posts
Showing posts with label പ്രവാചകന്‍ അപസ്മാരരോഗിയോ. Show all posts

Wednesday, March 21, 2018

ഇസ്ലാം "പ്രവാചകന്‍ അപസ്മാരരോഗിയോ

പ്രവാചകന്‍ അപസ്മാരരോഗിയോ?




ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി
Category: വിമര്‍ശനങ്ങള്‍

ദ ലൈഫ് ഓഫ് മുഹമ്മദ് എന്ന തന്റെ പുസ്തകത്തിലൂടെ ഓറിയന്റലിസ്റ്റ് ചരിത്രകാരനായ വില്യം മൂര്‍ മുഹമ്മദ് നബി അപസ്മാര രോഗിയാണെന്ന നികൃഷ്ടമായ ആക്ഷേപം നടത്തിയിട്ടുണ്ട്. കുട്ടിക്കാലത്തെ 'ഹൃദയം പിളര്‍ന്ന സംഭവ'വുമായി ബന്ധപ്പെട്ടാണ് അത്തരത്തിലൊരു നിഗമനത്തില്‍ മൂര്‍ എത്തിയിട്ടുള്ളത്. യവന സാഹിത്യങ്ങളിലൂടെ കടന്നുവന്ന ആക്ഷേപത്തെ ഏറ്റുപിടിക്കുകയാണ് പിന്നീടുള്ളവര്‍ ചെയ്തത്.

നിരീക്ഷണങ്ങള്‍:

പാശ്ചാത്യരായ ഇസ്്‌ലാം ഗവേഷകര്‍ പ്രവാചകന് അപസ്മാരമുണ്ടായിരുന്നുവെന്ന വാദത്തെ നിരാകരിക്കുന്നു. സ്വീഡിഷ് മതതാരതമ്യ പഠന ഗവേഷകനും ലിങ്ങ്പിങ്ങിലെ ബിഷപ്പുമായ ടോര്‍ ആന്‍േ്രഡ  അവരില്‍ പ്രധാനിയാണ്. നബിയെ അപസ്മാരരോഗിയാണെന്ന് വിളിക്കുകയാണെങ്കില്‍ അര്‍ദ്ധ ബോധാവസ്ഥയിലോ ഹിപ്‌നോട്ടിക് നിന്ദ്രാവസ്ഥയിലോ പെട്ടവരും കൈകാല്‍ കോച്ചിപിടുത്തമുള്ളവരും അപസ്മാര രോഗികളാണെന്ന് പറയേണ്ടിവരും. മുഹമ്മദിന്റെ ജീവിത കാലത്ത് അത്തരത്തിലുള്ള ശാരീരിക മാനസിക രോഗങ്ങള്‍ ഉണ്ടായിരുന്നതായി തെളിവില്ല.

മിനസോട്ട യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായിരുന്ന സീസര്‍ ഫറാ അഭിപ്രായപ്പെടുന്നത് കാണുക:

' മനശാസ്ത്രത്തിലെ അതിഭാവുക സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള 19-ാം നൂറ്റാണ്ടിലെ ജല്‍പ്പനമാണ് നബി അപസ്മാര രോഗിയാണെന്ന ആക്ഷേപം. നബിക്ക് അപസ്മാരമുണ്ടായിരുന്നുവെന്ന വാദത്തെ ഫസലുറഹ്്മാന്‍ നിരാകരിക്കുന്നതിന് ചില കാരണങ്ങള്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നു. മുഹമ്മദിന്റെ പ്രവാചകത്വ ലബ്ധിയുണ്ടാകുന്നത് 40-ാമത്തെ വയസ്സിലാണ്. അദ്ദേഹത്തിന ് ദിവ്യവെളിപാടിലൂടെയാണ്് അത് ലഭ്യമായിട്ടുള്ളത്. അതിന് തെളിവ് ഖുര്‍ആനാണ്. മാത്രമല്ല, മുഹമ്മദിന് എന്തെങ്കിലും തരത്തില്‍ രോഗബാധയുണ്ടായിരുന്നെങ്കില്‍ മക്കാ മദീന നിവാസികളായ അറബികള്‍ അത് സൂചിപ്പിക്കുമായിരുന്നു.

 പ്രവാചകന് നേരെയുള്ള തരം താണ ആക്ഷേപം യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് വില്യം മോണ്ട് ഗോമറി വാട്ട് വിലയിരുത്തുന്നുണ്ട്. 'കൃത്യമായി പറഞ്ഞാല്‍ അപസ്മാരം ഒട്ടേറെ ശാരീരിക മാനസിക പ്രയാസങ്ങള്‍ ഉളവാക്കുന്ന ഒരു രോഗമാണ്. എന്നാല്‍ മുഹമ്മദില്‍ അത്തരത്തിലൊരു ലക്ഷണവുമുണ്ടായിരുന്നില്ല. എന്നല്ല, മുഹമ്മദ് തന്റെ ജീവിതാന്ത്യം വരെയും ധൈഷണിക വ്യാപാരത്തില്‍ സമര്‍ത്ഥനായിരുന്നു'. തന്റെ നിരീക്ഷണത്തെ ഇപ്രകാരം ഉപസംഹരിക്കുന്നു അദ്ദേഹം: ' മദീന പോലുള്ള ഒരു നാഗരിക സമൂഹത്തെ രൂപവല്‍ക്കരിക്കുന്നതിന്  മുഹമ്മദ് പ്രകടിപ്പിച്ച നേതൃ-സൈനികപാടവം അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളുടെ മുനയൊടിക്കുന്നുണ്ട്.'

സര്‍ സയ്യിദ് അഹ്മദ് ഖാന്‍ വില്യം മൂറിന്റെ പ്രവാചകനെതിരെയുള്ള ആരോപണങ്ങളെ വിശകലനം ചെയ്യുന്നത് കാണുക:

' വില്യം മൂര്‍, ഹിശാമിയെ ഉദ്ധരിക്കുന്ന വാഖ്ദിയെ അവലംബിച്ച് കൊണ്ടാണ് മുഹമ്മദിന് അപസ്മാരമാണെന്ന് അനുമാനിച്ചത്. ഹിശാമിയും മറ്റ് എഴുത്തുകാരും നബിയുടെ മുലകുടി മാതാവായ ഹലീമയുടെ ഭര്‍ത്താവ്, ശിശുവായ മുഹമ്മദിന് അപസ്മാരമാണെന്ന് പറഞ്ഞുവെന്ന് തെറ്റായി ഉദ്ധരിക്കുകയായിരുന്നു. ഇത് വില്യം മൂര്‍ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.

ഹിശാമിയുടെ ഉദ്ധരണിയുടെ തര്‍ജമയിലാണ് അബദ്ധം പിണഞ്ഞത്. ഡോ. ഫെര്‍ഡിനാന്റ് വുട്ടന്‍ഫീള്‍ഡിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കി 1858-ല്‍ ഗറ്റിജന്‍ പ്രസ്സ് അച്ചടിച്ച് വിതരണം ചെയ്ത ഹിശാമിയുടെ പുസ്തകത്തിലെ വരിയും അതിന്റെ ഇംഗ്ലീഷ് തര്‍ജമയും ഇവിടെ കൊടുക്കുന്നു.

.Halima said she was told by this (the Prophet's) foster-faster (Halima's husband)that 'O Halima, I fear that the infant has recieved an evil spirit- that is under the influence of an evil spirit- therefore let him be sent back to his family'

മേല്‍പ്പറഞ്ഞ വാഗ്‌ശൈലിയിലൂടെ ഹലീമയുടെ ഭര്‍ത്താവ് യഥാര്‍ത്ഥത്തിലുള്ള രോഗ ബാധയല്ല ഉദ്ദേശിച്ചതെന്ന് ആമിനയുടെ തുടര്‍ന്നുള്ള പ്രസ്താവന വെക്തമാക്കുന്നുണ്ട്. കുട്ടിയെ ഹലീമ അതിന്റെ വീട്ടില്‍ കൊണ്ടാക്കിയപ്പോള്‍ ആമിന കുട്ടിയെ ഹലീമയെതന്നെ തിരിച്ചേല്‍പ്പിച്ചുകൊണ്ട് പറഞ്ഞു. '.... ങ്ഹും! നീ അവന് പിശാച് ബാധയുണ്ടാകുമെന്ന് ഭയന്നിരിക്കുകയാണോ? '

വില്യം മൂര്‍ പരാമര്‍ശിക്കുംപോലെ ഹിശാമിയുടെ പ്രസ്തുത വാചകത്തില്‍ ഉമീബ () എന്ന വാക്ക് കാണാനാകുന്നില്ല. എന്നല്ല, അപസ്മാര ബാധിതനാണെന്ന അര്‍ത്ഥവും അതിനില്ല. ഹിശാമി അവിടെ കൊടുത്തിട്ടുള്ള വാക്ക് ഉസീബ (,...) എന്നാണ്. രണ്ട് വാക്കുകളും തമ്മില്‍ കാണുമ്പോള്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ പുസ്തകത്തില്‍ നിന്ന് തെറ്റായി എടുത്ത് ഉദ്ധരിക്കുകയായിരുന്നു.

2. മുഹമ്മദിന്റെ ജീവചരിത്രമെഴുതുന്ന ക്രൈസ്തവ രചയ്താക്കളൊക്കെ നബിക്ക് അപസ്മാരമുണ്ടെന്ന് എഴുതിവിടുന്നു. ഗ്രോറ്റിയറുടെ പ്രാവിന്‍ കഥപോലെ അപസ്മാര കഥയും ഇക്കൂട്ടരുടെ തലച്ചോറിനകത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണ്. ഏതെങ്കിലും ക്രൈസ്തവ ഭിഷഗ്വരന്മാര്‍ നബിയുടെ ശാരീരിക ക്ഷമത പരിശോധിക്കാന്‍ അറേബ്യയില്‍ പോയതിന് ചരിത്രത്തില്‍ തെളിവില്ല. പിന്നെന്തിനാണ് ഇത്തരമൊരു ആരോപണം നബിക്കെതിരെ പടച്ച് പ്രചരിപ്പിക്കുന്നതെന്നറിയില്ല.

അറബിക് മൂലവാചകത്തിന്റെ തെറ്റായ മൊഴിമാറ്റം.

യവന ക്രൈസ്തവരുടെ അയുക്തിപരമായ അനുമാനം, അറബിക് പരാമര്‍ശത്തെ തെറ്റായി മൊഴിമാറ്റല്‍ തുടങ്ങിയവയാണ് അപസ്മാര കഥക്ക് നിദാനമായിട്ടുള്ളത്.

ലണ്ടനില്‍ നിന്നും 1712-ല്‍ അച്ചടിച്ചിറക്കിയ പ്രഡോക്‌സിന്റെ ' മുഹമ്മദിന്റെ ജീവിതം' എന്ന പുസ്തകത്തില്‍ ഇരുപതാമത്തെ പേജില്‍ അപസ്മാരം ഉണ്ടായതാണോ എന്ന് സംശയ ഭാവത്തില്‍ ഉന്നയിക്കുന്നുണ്ട്. അതുതന്നെ അബുല്‍ ഫിദായുടെ ഗ്രന്ഥത്തെ ഉപജീവിച്ചുകൊണ്ട് ലാറ്റിനിലേക്ക് മൊഴിമാറ്റം നടത്തിയ പോക്കോക്കിന്റെ പുസ്തകത്തിലുമുണ്ട്. 1723-ല്‍ ഓക്‌സ് ഫോര്‍ഡ് പ്രസിദ്ധീകരിച്ച ആ പുസ്തകത്തില്‍ ഇങ്ങനെ കാണാം:

അപ്പോള്‍ ഹലീമയുടെ ഭര്‍ത്താവ് അവളോട് പറഞ്ഞു. ഈ കുട്ടിക്ക് പിശാച് ബാധയേറ്റോ എന്ന് ഞാന്‍ സംശയിക്കുന്നു. അതുകൊണ്ട് അവനെ അവന്റെ വീട്ടുകാര്‍ക്ക് തിരിച്ച്‌കൊടുത്തേക്കൂ. അങ്ങനെ ഹലീമ കുട്ടിയെ മാതാവിന്റെ അടുക്കലേക്ക് കൊണ്ടുപോയി.

അതിന്റെ ലാറ്റിന്‍ തര്‍ജമയുടെ ആശയം ഇങ്ങനെ:  അപ്പോള്‍ ഹലീമയുടെ ഭര്‍ത്താവ് പറഞ്ഞു. ' കുട്ടിക്ക് കൂട്ടുകാരില്‍ നിന്ന് മിഥ്യാരോഗ ഭയം ബാധിച്ചതായി ഞാന്‍ ഭയപ്പെടുന്നു. അതുകൊണ്ട് ഹലീമയില്‍ നിന്ന് കുട്ടിയെ വാങ്ങി കുട്ടിയുടെ മാതാവായ ആമിനയുടെ അടുത്തേക്ക് കൊണ്ടുപോയി. ഹൈപ്പോ കോഡ്രിയാക്കല്‍ ഡിസീസ് എന്നത് കൊണ്ട് ഒരു പക്ഷേ മിഥ്യാരോഗഭയമെന്നോ അപസ്മാരമെന്നോ അര്‍ത്ഥമാക്കിയിട്ടുണ്ടാകണം.

അബദ്ധം പ്രത്യക്ഷപ്പെടുന്നത് അറബി വാചകവുമായി ബന്ധപ്പെട്ടാണ്. ' ഫ അല്‍ ഹിഖീഹി' (അവനെ ചേര്‍ത്തുക) എന്നതിന് പകരം ' ബില്‍ ഹഖിയ' (ശരി, തീര്‍ച്ചയായും) എന്നാണ് പ്രയോഗിച്ചിട്ടുള്ളത്. മൊഴിമാറ്റം ചെയ്തുവന്നപ്പോള്‍ പരിഭാഷകന് വാചകാശയം പൂര്‍ണമായിവന്നില്ല.അപ്പോള്‍ ബാധിച്ചു എന്ന ക്രിയക്ക് ഉത്തരം നല്‍കാന്‍ മിഥ്യാ രോഗ ഭയം/അപസ്മാരം എന്ന് ഊഹത്തില്‍ ഉത്തരം നല്‍കി.

യഥാര്‍ത്ഥത്തില്‍ അറബികള്‍ പിശാച് ബാധയെന്ന വ്യാപകാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നതായിരുന്നു ആ വാക്ക്.

2. യവന അന്ധവിശ്വാസം:

ഇത്തരം അബദ്ധങ്ങളുടെ നാരായ വേര് പുരാധന ഗ്രീക്ക് അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ' അപസ്മാരംമൂലമുള്ള അസാധാരണവും അപരിചിതവുമായ ശാരീരിക ചലനങ്ങളെ അവര്‍ ദൈവത്തിന്റയോ പിശാചിന്റെയോ സ്വാധീന ഫലമായുണ്ടാകുന്നതാണെന്ന് തെറ്റിദ്ധരിച്ചിരുന്നു.'

രണ്ട് സംഗതികള്‍ ഇവിടെ വിമര്‍ശനരൂപേണ ഉയരാം. അറബിഭാഷക്ക് പ്രത്യേകമായുള്ള വാക്‌ശൈലി എന്തിനാണ് ഗ്രീക്ക് അന്ധവിശ്വാസങ്ങള്‍ക്കൊപ്പിച്ച്്  വ്യാഖ്യാനിക്കുന്നത്.  ഇനി, അറബികള്‍ പ്രസ്തുത പദം കൊണ്ട് പിശാചുബാധ (അപസ്മാരം) ആണ് ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍ ആ പദം എവിടെയൊക്കെ വരുന്നുവോ അവിടെയെല്ലാം പ്രസ്തുത അപസ്മാരം എന്ന ആശയം തന്നെ ഉദ്ദേശിക്കപ്പെടേണ്ടതല്ലേ.

. മേല്‍പ്പറഞ്ഞ കാര്യങ്ങളെ പണ്ഡിതോചിതമായും നൈതിക മായും ശരിവെക്കുന്ന യൂറോപ്യന്‍ പണ്ഡിതരുടെ നിരീക്ഷണങ്ങള്‍ പരിശോധിക്കാം:

മുഹമ്മദിന് അപസ്മാരം ഉണ്ടായി എന്ന്  നിരന്തരം ആരോപിക്കുന്നതിന്റെ പിന്നിലുള്ളത്  പുതിയ ധാര്‍മിക വിശ്വാസക്രമവുമായി രംഗപ്രവേശം ചെയ്ത പ്രവാചകന്റെ പ്രതിഛായക്ക് കളങ്കം ചാര്‍ത്തുകയെന്നതാണ്. നിന്ദ്യമായ ക്രൈസ്തവ വിദ്ധ്വേഷത്തിന്റെ തെളിവാണിത്.

പ്രമുഖ ചരിത്രകാരന്‍ ഗിബ്ബണ്‍ പറയുന്നത് കാണൂ:

പ്രവാചകന്റെ അപസ്മാര ബാധയെന്ന വശളന്‍ ദുരാരോപണം യവനരുടെ വെറുപ്പിന്റെ ബഹിര്‍സ്ഫുരണം മാത്രമാണ്. മറ്റൊരിടത്ത് അദ്ദേഹം പറയുന്നു:

മുഹമ്മദിന്റെ അപസ്മാര ബാധയെ ആവര്‍ത്തിച്ചുറപ്പിക്കുന്നത് തിയോഫെയിന്‍സ്, സൊണാറസ് തുടങ്ങിയ ഗ്രീക്കുകാരാണ്. ഹോട്ടിന്‍ഗര്‍ ഈ വാദം അപ്പാടെ വിഴുന്നതില്‍ മര്‍ക്കട മുഷ്ടിക്കാരനാണ്. അതുപോലെ പ്രഡാക്‌സ്, മറാസി തുടങ്ങിയവരും. മുസ്്‌ലിംകളുടെ ഭാഗത്തു നിന്നുള്ള മൗനവും അവരുടെ വ്യഖ്യാതാക്കളിലെ അജ്ഞതയും ആരോപണങ്ങളെ തള്ളുന്നതിന് പകരം ബലപ്പെടുത്തുകയാണ് ചെയ്തത്.

വൈദ്യ ശാസ്ത്ര വിശകലനം:

മുഹമ്മദിന് അപസ്മാരം ഉണ്ടായിരുന്നു എന്ന വാദത്തെ വൈദ്യശാസ്ത്ര അടിസ്ഥാനങ്ങളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യാവുന്നതാണ്. അപസ്മാരത്തിന്റെ രോഗലക്ഷണങ്ങള്‍ ശ്വാസനാളം അടഞ്ഞുപോവുക, ശ്വാസകോശപേശികള്‍ സങ്കോചിക്കുക, ശ്വാസം പെട്ടെന്ന് നിലക്കുക, ശരീരം കോച്ചിവളയുക, പരിസര ബോധം നഷ്ടപ്പെടുക തുടങ്ങിയവയാണ്.  അത് ബുദ്ധിഭ്രമം ഉണ്ടാക്കുകയും  ഓര്‍മ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.ചിലപ്പോഴൊക്കെ ഒന്നില്‍തന്നെ ശ്രദ്ധകേന്ദ്രീകരിക്കുന്ന അവസ്ഥ, വിഷാദം എന്നിത്യാദി കാരണങ്ങളാല്‍ ദൈനംദിന വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാനാകാത്ത അവസ്ഥ ഉണ്ടാക്കുന്നു. ദഹന പ്രശ്‌നങ്ങള്‍ പലപ്പോഴും രോഗിക്കുണ്ടാകും. ശാരീരിക പ്രക്രിയകളില്‍ ഒക്കെ തന്നെ അസാധാരണമായ പ്രതികരണത്വര കാണപ്പെടും. വസ്തുതയിതായിരിക്കെ  അദ്ദേഹത്തിന്റെ രോഗത്തെപ്പറ്റി അറിവുള്ള അപസ്മാരരോഗികളെ അത് തീര്‍ച്ചയായും സ്വാധീനിക്കുമെന്നതില്‍ അത്ഭുതമില്ല. അസാധാരണ രീതിയില്‍ ഈ രോഗത്തെ സഹതാപാര്‍ഹമായി മാറ്റാന്‍ ശ്രമിക്കുന്ന അത്തരക്കാര്‍ എല്ലാ സക്രിയ പ്രവര്‍ത്തനങ്ങളോടും വിമുഖത കാണിക്കുന്നവരുമായിരിക്കും.

മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങള്‍ മുഹമ്മദ് നബിയുടെ ജീവിതകാലത്ത് എപ്പോഴെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്നാണ് നമുക്ക് പരിശോദിക്കാനുള്ളത്. മുസ്്‌ലിംകളിലോ ക്രിസ്ത്യാനികളിലോ പെട്ട ഏതെങ്കിലും ഒരു ചരിത്രകാരന്‍ അത്തരത്തിലൊരു കണ്ടുപിടുത്തവും നടത്തിയിട്ടില്ല. നേരെ മറിച്ച്, നബി(സ)യുടെ ശൈശവവും യുവത്വവും വളരെ ഊര്‍ജ്ജസ്വലതയും ചുറുചുറുക്കും പ്രകടിപ്പിക്കുന്നതായിരുന്നു എന്നാണ് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. വില്യം മൂര്‍ തന്നെ പറയട്ടെ.

'  മുഹമ്മദിന് രണ്ട് വയസ്സ് പൂര്‍ത്തിയായപ്പോള്‍ ഹലീമ മുലകുടി നിറുത്തി ശിശുവിനെ മാതാവായ ആമിനക്ക് തിരികെ നല്‍കി.  കുട്ടിയുടെ പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയും ആരോഗ്യവും കണ്ട് വളരെ സന്തോഷത്തോടെ പറഞ്ഞു: ' വീണ്ടും നീ തന്നെ കൊണ്ടുപോയിക്കോ!'. തന്റെ യുവത്വത്തിലും അദ്ദേഹം ഉറച്ച ശരീരത്തിന് ഉടമയായിരുന്നു. അദ്ദേഹത്തിന്റെ തിടുക്കത്തിലുള്ള നടപ്പ് ആകര്‍ഷകമായിരുന്നു. ജീവിതത്തിലുടനീളം അദ്ദേഹത്തിന് നേരിടേണ്ടിവന്ന പ്രശ്‌നങ്ങളെയും പ്രതിബന്ധങ്ങളെയും അചഞ്ചല ചിത്തനായി ധൈര്യപൂര്‍വ്വം തരണംചെയ്തു.'

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...