Monday, December 28, 2020

ഇസ്ലാം വ്യഭിചാരത്തെ പ്രോൽസാഹിപിച്ചോ ? വിമർശകർക്ക് മറുപടി

 ഇസ്ലാം വ്യഭിചാരത്തെ പ്രോൽസാഹിപിച്ചോ  ?


വിമർശകർക്ക് മറുപടി 


നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്‌.  തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും   മാര്‍ഗവുമാകുന്നു. (17:32)


നിങ്ങള്‍ വ്യഭിചാരം ചെയ്യരുതെന്നല്ല മറിച്ച് സമീപിച്ച് പോകരുത് , നീചവൃത്തിയും ദുഷിച്ച മാര്‍ഗ്ഗവുമായിട്ടാണ് അല്ലാഹു വ്യഭിചാരത്തെ കുറിച്ചു ജനങ്ങളോട് പറഞ്ഞിട്ടുള്ളത്, 


എന്നാല്‍ തെറ്റുകള്‍ ചെയ്തിട്ടുള്ള മനുഷ്യര്‍ക്ക് അവര്‍ ആത്മാര്‍ത്ഥമായി ഖേദിച്ചു മടങ്ങിയാല്‍ അല്ലാഹു അവരുടെ  പശ്ചാത്താപംസ്വീകരിച്ചു  അവര് ചെയ്ത പാപത്തിന്‍റെ ഫലമായി നിത്യ നരകത്തില്‍ ഇട്ടു ശിക്ഷിക്കാതെ അവര്‍ക്ക് പാപ മോചനം നല്കും എന്നു തന്നെയാണ് കരുണാമയനായ അല്ലാഹു തന്‍റെ ദാസരോടു വാഗ്ദത്തം ചെയ്തിട്ടുള്ളത് , അങ്ങിനെ ശിര്‍ക്ക് ചെയ്യാതെ ജീവിച്ച ഒരു മനുഷ്യന്‍ അവന്‍ വേറെ എന്തൊക്കെ പാപം ചെയ്താലും അവന് നിത്യ നരകം നല്‍കപ്പെടുകയില്ല എന്ന ഹദീസ് കാണിച്ചു കൊണ്ട് വിവരമില്ലാഞ വിമർശകർ

  പറയുന്നു അത് വ്യ്ഭിചാരവും മോഷണവും പ്രോസാഹിപ്പിക്കുന്നതാണ് എന്നു, ആ ഹദീസിനെ വ്യാഖ്യാനിച്ച ഹദീസ് പണ്ഡിതര്‍ തന്നെ പറഞ്ഞിട്ടുള്ളത് ശീര്‍ക് ചെയ്യാത്ത മനുഷ്യരില്‍ നിന്നും ഭവിച്ചിട്ടുള്ള  പാപങ്ങള്‍ക്കുള്ള  ശിക്ഷ യനുഭവിച്ചതിന് ശേഷം  അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടും എന്നാണ് , 

https://rb.gy/xrmcqz


ഇനി ഒരാളുടെ പാപങ്ങള്‍ പൊറുത്തു കൊടുക്കുന്നു എന്നതിനര്ത്ഥം അയാള്‍ ചെയ്ത പാപങ്ങള്‍ പ്രോല്‍സാഹിപ്പിക്കപ്പെടുകയാണ് എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നതെങ്കില്‍ ഇതാ യേശു തന്നെ തൈലം പൂശുകയും ഇടതടവില്ലാതെ ചുംബനങ്ങള്‍ കൊണ്ടു മൂടുകയും ചെയ്ത ഒരു വ്യഭിചാരിണിക്കു അവളുടെ സകല പാപങ്ങളും പൊറുത്തു കൊടുത്തതായി ലൂക്കോസ് പറഞ്ഞു തരുന്നു, 


•38 : അവള്‍ അവന്റെ പിന്നില്‍ പാദത്തിനരികെ കരഞ്ഞുകൊണ്ടു നിന്നു. കണ്ണീരുകൊണ്ട് അവള്‍ അവന്റെ പാദങ്ങള്‍ കഴുകുകയും തലമുടികൊണ്ടു തുടയ്ക്കുകയും ചുംബിക്കുകയും സുഗന്ധതൈലം പൂശുകയും ചെയ്തു. 

 

 45 : നീ എനിക്കു ചുംബനം തന്നില്ല; എന്നാല്‍, ഞാനിവിടെ പ്രവേശിച്ചതുമുതല്‍ എന്റെ പാദങ്ങള്‍ ചുംബിക്കുന്നതില്‍നിന്ന് ഇവള്‍ വിരമിച്ചിട്ടില്ല.

48 : അവന്‍ അവളോടു പറഞ്ഞു: നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.(ലൂക്കോസ് 7)


ഇവിടെ യേശു വ്യഭിചാരം പ്രോല്‍സാഹിപ്പിക്കുകയായിരുന്നു എന്നാണോ മനസിലാക്കേണ്ടത്?



 ഇനി തന്നോടോപ്പം കുരിശില്‍ തറക്കപ്പെട്ട ഒരു കള്ളനെ അവ്ന്‍റെ പാപനങ്ങള്‍ മോചിപ്പിച്ചു നേരിട്ടു സ്വര്‍ഗ്ഗത്തിലേക്കായച്ച കാര്യവും ലൂക്കോസ് പറയുന്നുണ്ട് , 


43 : യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും (ലൂകോസ് 23)


ഇവിടെയും യേശു ക്രിസ്തു മോഷണം പ്രോല്‍സാഹപ്പിച്ചു എന്നാണോ മനസിലാക്കേണ്ടത്,?


ഇതില്‍ നിന്നെല്ലാം യേശു ക്രിസ്തു മോഷണവും വ്യഭിചാരവും പ്രോല്‍സാഹിപ്പിക്കുന്നു എന്നു മനസിലാക്കിയത് കൊണ്ടായിരിക്കുമല്ലോ ക്രൈസ്തവര്‍ ഇസ്ലാമിന് മേല്‍ ഇത്തരം ആരോപണങ്ങളുമായി വരുന്നത് ?


വ്യഭിചാരത്തിന് രണ്ടു തരം ശിക്ഷകള്‍

____________________________

”വ്യഭിചരിക്കുന്ന സ്ത്രീ-പുരുഷന്മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ 💯നൂറ് അടി അടിക്കുക.

 നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്റെ മതനിയമത്തില്‍ (അതു നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. 

അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍നിന്നുള്ള ഒരു സംഘം സന്നിഹിതരാവുകയും ചെയ്യട്ടെ” 

📗(ഖുര്‍ആന്‍ 24:2). 📗

ഈ സൂക്തത്തില്‍ നൂറടി വിധിച്ചിരിക്കുന്നത് അവിവാഹിതരായ വ്യഭിചാരികള്‍ക്കാണ്. 

അവര്‍ വിവാഹിതരാണെങ്കില്‍ എറിഞ്ഞുകൊല്ലണമെന്നാ ണ് ഇസ്ലാമിന്റെ വിധി.

പ്രവാചകന്‍ (സ) തന്റെ ഭരണകാലത്ത് ഇത്തരം നാല് കേസുകളില്‍ എറിഞ്ഞുകൊല്ലാന്‍ വിധിച്ചിരുന്നുവെന്ന് കാണാന്‍ കഴിയും.

അതില്‍ ഒരെണ്ണത്തിലെ പ്രതികള്‍ ജൂതന്മാരായിരുന്നു.

 ബാക്കി മൂന്നിലും മുസ്ലിംകളും. വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞുകൊല്ലുവാനുള കല്‍പന മിക്ക ഹദീസുഗ്രന്ഥങ്ങളും 

📚(മുസ്ലിം, അബൂദാവൂദ്, ഇബ്നുമാജ, ബൈഹഖി, അഹ്മദ്) 📚



📜നബി (صلّى الله عليه وسلّم) പറയുകയാണ്:-


➡: ‘മനുഷ്യരേ, നിങ്ങള്‍ വ്യഭിചാരം സൂക്ഷിക്കണേ! കാരണം; അതില്‍ ആറു കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്.

➡ മുന്നെണ്ണം ഇഹത്തിലും,

➡ മൂന്നെണ്ണം പരത്തിലും ഉള്ളതാകുന്നു.

🔹ഇഹത്തില്‍വെച്ചുള്ളത് ഏതെന്നുവെച്ചാല്‍: 

▪അത് മനുഷ്യന്റെ ലാവണ്യം നശിപ്പിക്കുന്നു, 

▪ദാരിദ്ര്യത്തെ അവകാശപ്പെടുത്തുന്നു, 

▪ആയുസ്സ് ചുരുക്കിക്കളയുകയും ചെയ്യുന്നു.

🔹പരലോകത്തുവെച്ചുണ്ടാകുന്നവയാകട്ടെ, അത് (അല്ലാഹുവിന്റെയും സൃഷ്ടികളുടെയും) 

▪ക്രോധത്തെയും, 

▪കഠിനമായ വിചാരണയെയും,

▪ നരകത്തില്‍ സ്ഥിരവാസത്തെയും ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.’

❇നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അവരില്‍ ശിക്ഷ നടത്തുന്ന കാര്യത്തില്‍ യാതൊരു ദയയും ഉണ്ടാകുവാന്‍ പാടില്ല എന്നും, ശിക്ഷ നടത്തുന്നത് ഒരു വിഭാഗം ആളുകളുടെ മുമ്പാകെവെച്ച് പരസ്യമായിട്ടായിരിക്കണമെന്നും കല്‍പിക്കുമ്പോള്‍ അല്ലാഹുവിന്റെ അടുക്കല്‍ അത് എത്രമാത്രം ഭയങ്കരമായ പാപമായിട്ടാണ് ഗണിക്കപ്പെട്ടിട്ടുള്ളതെന്ന് മനസ്സിലാക്കാം.



ഇനിയും ധാരാളം ഹദീസുകൾ കാണാവുന്നതാണ്

Saturday, December 26, 2020

ജന്മ പാപം ഇസ്ളാം വിശ്വാസ പ്രകാരം !!!?!

 .#ജന്മപാപവും #ഇസ്ലാംപ്രമാണങ്ങളും 


ജന്മ പാപം ഇസ്ളാം വിശ്വാസ പ്രകാരം !!!!


ഇനി ആദം പാപം ചെയ്തു എന്ന് സങ്കൽപ്പിച്ചാൽ പോലും അതിനു വേണ്ടി ദൈവം തന്നെ സ്വയം ആത്മഹത്യ ചെയ്താൽ  പരിഹാരമാവുന്നതെങ്ങിനെ അച്ചായാ  ?



* അച്ചായൻ എഴുതുന്നു *



സൂറ 3.35.36 പ്രകാരം പാപത്തില്‍ നിന്നും സംരക്ഷണം കിട്ടിയത് ഈസയുടെ അമ്മ മറിയത്തിനും ഈസയ്കും ആണ് ! അവര്‍ മാത്രമാണ് പാപം ചെയ്യാത്തവരും !!!


മറുപടി 


ഖുർആനിൽ ഒരിടത്തും പാപ സംരക്ഷ്ണം അവർക്ക് മാത്രമാണന്ന് ഇല്ല.

മറിച്ച് എല്ലാ കുഞ്ഞുങ്ങളും നല്ല ചര്യയിൽ ജനിക്കുന്നു എന്നാണ് തിരുനബി പഠിപ്പിച്ചത് ( മുസ്ലിം)

സൂറ 3.35.36 ൽ മറിയമിന്റെ മാതാവ് മറിയമിനേയും സന്താനത്തിനും പിശാചിൽ നിന്നുള്ള സംരക്ഷണത്തിന് വേണ്ടി പ്രാർഥിച്ചു എന്നുണ്ട് . ഇവരല്ലാത്ത എല്ലാ കുഞ്ഞുങ്ങളും പാപികളാണ് എന്നിലും


* അച്ചായൻഎഴുതുന്നു *



ഇസ്ളാം പ്രമാണം ആയ ഹദീസുകള്‍ കുറേക്കൂടി വ്യക്തമായി പറയുന്നത് ജനിച്‌ വീഴുന്ന ഓരോ വ്യക്തികളും പാപികളോ പിശാച് സ്പര്‍ശിച്ചവരോ ആണെന്നാണ് !


ഹദീസുകള്‍ ഇവയാണ് 


Sahih Al Bukhari 4 book 55 no 641

Sahih Al Bukhari 4 book 54 no 506


Sahih Muslim Book 030 no 5837


Sahih Muslim Book 030 no 5838

Sahih Muslim Book 033 no 6429

 Sahih Al Bukhari 4 book 55 no 623


Sahih Al Bukhari 5 book 57 no 113


മറുപടി


ജനിച്‌ വീഴുന്ന ഓരോ വ്യക്തികളും പാപികളാണന്ന് പറഞ്ഞിട്ടില്ല.

പിശാജ് തൊട്ട് എന്നത് കൊണ്ട് പാപികളാണന്ന് വരികയും ഇല്ല.


* അച്ചായൻ എഴുതുന്നു *


സത്യത്തില്‍ ഈ വിഷയത്തില്‍ ഖുറാനിലെ കാഴ്ചപ്പാട് എന്താണ് ???


ആദത്തെ സൃഷ്ടിച്ച അളള അവന് തുണയായി ഒരു സ്‌ത്രീയെ നല്കി !

അവരെ പിശാച് പ്രലോഭനങ്ങള്‍ കൊടുത്ത് പാപം ചെയ്യിപ്പിച്ചു.!!!!


മറുപടി


പിശാച് പ്രലോഭനങ്ങള്‍ കൊടുത്ത് പാപം ചെയ്യിപ്പിച്ചു.!!!!

എന്ന് ഖുർആനിലില്ല. അത് പുരോഹിതന്റെ ദുർവ്യാഖ്യാനമാണ്.

സ്വർഗത്തിൽ സ്ഥിരമായി താമസിക്കണമെങ്കിൽ പഴം തിന്നാതിരിക്കലായിരുന്നു ഉത്തമം . തിന്നാതിരിക്കലന്ന ക്രമത്തെ ലങ്കിക്കൽ കൊണ്ട് ദൈവ കല്പനക്ക് വിരുദ്ധം ചെയ്തു.  ഏറ്റവും ഉത്തമമായത് ഉപേക്ഷിച്ചു.


 കല്പനയെ രണ്ടായി തിരിക്കാം നിർബന്തമായും സ്വീകരിക്കേണ്ടത് അത്

 സ്വീകരിച്ചില്ലങ്കിൽ പാപമാവും

മറ്റൊന്ന് സ്വീകരിക്കൽ ഉത്തമമായത് .അത് സ്വീകരിച്ചില്ലങ്കിൽ പാപമല്ല

അതോടെ ഏതൊരു കൽപനയും മറന്നു കൊണ്ട്  വിരുദ്ധം ചെയ്താൽ അത് പാപമല്ല .


ഖുർആൻ പറയുന്നത് ഇങ്ങനെയാണ്


ആദമേ, നീയും നിന്റെഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തു നിന്ന് സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്‌. എങ്കില്‍ നിങ്ങള്‍ ഇരുവരും (ഉത്തമമായ ) ക്രമംതെറ്റിയവരായിത്തീരും എന്നു നാം ആജ്ഞാപിച്ചു.


-Sura Al-Baqarah, Ayah 35


എന്നാല്‍ പിശാച് അവരെ സ്വർഗത്തിൽ നിന്നും വ്യതിചലിപ്പിച്ചു. അവര്‍ ഇരുവരും ആയിരുന്നതിൽനിന്ന് അവരെ പുറപ്പെടുവിച്ചു. . നാം (അവരോട്‌) പറഞ്ഞു: നിങ്ങള്‍ ഇറങ്ങൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും.

-Sura Al-Baqarah, Ayah 36

അനന്തരം ആദം തന്റെരക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു.  ആദമിന് അല്ലാഹു മാപ്പു നല്‍കി. അവന്‍ ഏറെ മാപ്പു നൽകുന്നവനും കരുണാനിധിയുമത്രെ.

-Sura Al-Baqarah, Ayah 37.

ഈ ആയത്തുകളിൽ എവിടെയും ആദം പാപം ചെയ്തു എന്ന് തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യമല്ല.

സ്വർഗ്ഗത്തിൽ സ്ഥിരമായി താമസിക്കുന്നതിന്നതിന്ന് തടസമാവുന്ന നിലക്ക് ഏറ്റവും ഉത്തമത്തിന് ലങ്കനം നടത്തിയപ്പോൾ മുൻകൂട്ടി പറഞ്ഞത് പ്രകാരം ഭൂമിയിലേക്ക് ഇറക്കി.

ഉത്തമത്തിനു ലംഘനം ചെയ്തതിന് അദ്ദേഹം മാപ്പ് ചോദിച്ചപ്പോൾ മാപ്പ് നൽകുകയും ചെയ്തു  എന്നാണ് പറയുന്നത്

 *ജൂതന്മാരായശത്രുക്കളുടെ 

 കരങ്ങളാൽ കൊല്ലപ്പെട്ടന്ന് അച്ചായന്മാർവിശ്വസിക്കുന്ന ദൈവം തമ്പുരാൻ ? എന്ന  

യേശുവിൻറെ കുരിശുമരണം പാപികളായി ജനിച്ചുവീഴുന്ന എല്ലാ മനുഷ്യരുടേയും പാപത്തിന് കറ തീർക്കാൻ വേണ്ടി  ദൈവം തന്നെ നേരിട്ടു വന്നു ആത്മഹത്യ ചെയ്തു ദൈവമേ ദൈവമേ എന്നെ കൈവിട്ടതെന്ത് എന്ന് നിലവിളിച്ചു കരഞ്ഞു മരിച്ചു എന്ന്  വരുത്താൻ വേണ്ടി

മനുഷ്യരെല്ലാം എല്ലാം പിറന്നുവീഴുന്ന കുഞ്ഞുങ്ങളെല്ലാം പാപികളാണ് എന്നതിന്  ഖുർആനും ഹദീസും തിരഞ്ഞു നടന്നു അവസാനംഒരു പ്രമാണവും ഇല്ലാതെ നട്ടം  തിരിയുന്നകാഴ്ചയാണ്  ആണ് ഈ ലേഖനത്തിൽ നാം കാണുന്നത്

ആദത്തിന് പുത്രൻ ഖാബില് കൊല ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണ് . 

അതുകൊണ്ട് എങ്ങനെയാ അച്ചായാ ജനിച്ച് വീഴുന്ന കുഞ്ഞുങ്ങളെല്ലാം പാപികൾ ആണെന്ന് വരുന്നത് ?

മനുഷ്യരും പിന്നീട് പാപം ചെയ്യുകയില്ല എന്ന് ആരും പറഞ്ഞിട്ടില്ല  പക്ഷേ ജനിക്കുന്ന കുഞ്ഞ് പാപികളായ ജനിക്കുന്നത് എന്നതിന് തെളിവ് നോക്കി നടന്നു അവസാനം ഒരു തെളിവും കൊണ്ടുവരാൻ ഇതുവരെ സാധിച്ചിട്ടില്ല

ഇനി ആദം പാപം ചെയ്തു എന്ന് വന്നാൽ പോലും ആദമിൻറെ പുത്രന്മാർ എല്ലാവരും ജനിച്ചു വീഴുമ്പോൾ പാപികളാണ് എങ്ങനെയാ വരുന്നത് അച്ചായാ .

ഇനി ആദം പാപം ചെയ്തു എന്ന് സങ്കൽപ്പിച്ചാൽ പോലും അതിനു വേണ്ടി ദൈവം തന്നെ സ്വയം ആത്മഹത്യ ചെയ്താൽ  പരിഹാരമാവുന്നതെങ്ങിനെ അച്ചായാ  


, Aslam parapanangadi.

Thursday, December 17, 2020

ടിപ്പുവിന്റെ കാലത്ത് മലബാറിലെ മതംമാറ്റങ്ങള്‍

 

RISALA WEEKLY

1412 · ARTICLE · ARTICLES · ISSUE · ഹിസ്റ്ററി ലാബ്

മലബാറിലെ മതംമാറ്റങ്ങള്‍

December 16, 2020 by No Comments


മലബാറിലെ മതംമാറ്റങ്ങള്‍

ടിപ്പുവിന്റെ കാലത്ത് തുടങ്ങി 1921ല്‍ ബ്രിട്ടീഷുകാരുടെ കാലം വരെ നീണ്ട മലബാറിലെ മാപ്പിളമാരുടെ സമരങ്ങളെ കുറിച്ച് നിരവധി തിസീസുകള്‍ നമുക്ക് മുമ്പിലുണ്ട്. ചൂഷണങ്ങളും അവഗണനകളുമാണ് ഈ സമരങ്ങളുടെ മുഖ്യ ഹേതുവെന്നത് മനസ്സിലാക്കാനൊരു പ്രയാസവുമുണ്ടാവില്ല. മൈസൂരിയന്‍ ഭരണത്തില്‍, അവരുടെ റവന്യൂപരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ചാണ് നാട്ടിലെ നികുതി പിരിക്കുന്ന മൂപ്പന്‍മാരായ അത്തന്‍ കുരിക്കളും മണത്തല മൂപ്പനുമൊക്കെ ടിപ്പുസുല്‍ത്താനെതിരെ സമരം നയിച്ചത്. നികുതി പിരിവില്‍ തങ്ങളനുഭവിച്ചിരുന്ന വിഹിതം വെട്ടിക്കുറച്ചതിന്റെ പേരിലായിരുന്നു ഈ സമരങ്ങള്‍. അതോടൊപ്പം ടിപ്പുവിനെതിരൊയ നീക്കങ്ങളും ഈ സമരത്തിനുണ്ടായിരുന്നു. മണത്തല മൂപ്പന്‍ സാമൂതിരിക്ക് വേണ്ടി കൂടിയാണ് സമരം നയിച്ചിരുന്നത്. മൈസൂരിയന്‍ ഭരണാധികാരികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് നികുതി പിരിക്കുന്ന സമ്പ്രദായം തുടങ്ങുകയും ജന്‍മിമാരെ അവഗണിക്കുകയും ജാത്യാചാരങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തതോടെ ഗതികേടിലായ ജന്മിമാര്‍ തിരുവിതാംകൂറിലേക്ക് പോവുകയായിരുന്നു. ഇവര്‍ ടിപ്പുവിനെതിരെ തിരുവിതാംകൂര്‍ രാജാവിനൊപ്പം ചേരുകയുമുണ്ടായി. ഇവര്‍ വിട്ടേച്ചുപോയ ഭൂമിയില്‍ പാട്ടക്കാര്‍ സ്വന്തമായി കൃഷി ചെയ്യുകയും അവര്‍ സുല്‍ത്താന് നികുതി കൊടുത്തു പോരുകയും ചെയ്തു. പത്ത് വര്‍ഷത്തിലധികം ഈ നില തുടര്‍ന്നു. ഹിന്ദുക്കളും മാപ്പിളമാരുമായ കര്‍ഷകര്‍ ഈ ഭൂമിയില്‍ കൃഷി ചെയ്തു വരികയാണ്. മാപ്പിളമാരായ കര്‍ഷകര്‍ ഈ ഭൂമികളില്‍ പള്ളികളും ശ്മശാനങ്ങളും സ്ഥാപിച്ചു കഴിഞ്ഞിരുന്നു. അവരക്കാലത്ത് മലബാര്‍ ജില്ലയിലെല്ലാം കൂടി 17,000 പേരേ ഉള്ളൂ. കൃഷി ചെയ്യുന്ന ഭൂമിയില്‍ ജന്മികളില്ലാതിരുന്നിട്ടും ജന്‍മാവകാശമൊന്നും ഇവര്‍ സ്ഥാപിച്ചിരുന്നില്ല. അതിന് നിയമങ്ങളുമുണ്ടായിരുന്നില്ല. പാരമ്പര്യ നിയമ പ്രകാരം ജന്മിയുടെ ഭൂമി കാണക്കാര്‍ (ഇടത്തട്ടുകാര്‍) പാട്ടത്തിനെടുക്കും. അവരത് കുടിയാന്മാരെ വച്ച് കൃഷി ചെയ്യിക്കും. പാട്ടക്കാര്‍ ജന്മിക്ക് നികുതി കൊടുക്കും. ഭൂമി പാരമ്പര്യമായിത്തന്നെ ഈ പാട്ടക്കാരുടെ നിയന്ത്രണത്തിലായിരിക്കും. ജന്മിയും പാട്ടക്കാരും തമ്മില്‍ പിണങ്ങുകയോ പാട്ടം ഒടുക്കാന്‍ താമസിക്കുകയോ ചെയ്യുമ്പോള്‍ നിലവിലെ പാട്ടക്കാരനെ ഒഴിവാക്കി ഭൂമി മറ്റൊരാള്‍ക്ക് നല്‍കും. നിയമം ഇങ്ങനെയാണെങ്കിലും കഷ്ടപ്പെടുത്തി ആരെയും പുറത്താക്കുമായിരുന്നില്ല. നിയമങ്ങള്‍ ആരും തെറ്റിക്കുകയും ചെയ്തിരുന്നില്ല.


ബ്രിട്ടീഷ് കാലം

ബ്രിട്ടീഷുകാര്‍ ടിപ്പുവില്‍ നിന്ന് മലബാര്‍ കൈവശപ്പെടുത്തിയപ്പോള്‍ സ്ഥിതിഗതികള്‍ മാറി. ജന്മികളെ സഹകരിപ്പിച്ച് ഭരണം നില നിറുത്തുകയായിരുന്നു ഇവര്‍ക്ക് ലക്ഷ്യം. ഭരണം മാറിയപ്പോള്‍ തിരുവിതാംകൂറിലേക്ക് പോയ ജന്മിമാരൊക്കെ മടങ്ങി വന്നു. മൊത്തത്തില്‍ മലബാറിലാകെ 511 ജന്‍മിമാരാണുണ്ടായിരുന്നത്. അവരില്‍ 12 പേര്‍ മാപ്പിള ജന്മിമാരണ്. ജന്മിമാരെല്ലാം പൊതുവില്‍ ബ്രിട്ടീഷുകാരുടെ സഹകാരികളായി. ഈ തക്കത്തില്‍ തങ്ങളുടെ അവകാശാധികാരങ്ങള്‍ ജന്മിമാര്‍ ശക്തിപ്പെടുത്താന്‍ തുടങ്ങി. അമിതമായ നികുതിയാണ് ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയത്. ജന്മിമാര്‍ ഈ നികുതി കാണക്കാരായ ഇടത്തട്ടുകാരുടെ തലയില്‍ വച്ചു. കാണക്കാര്‍ അത് വെറുംപാട്ടക്കാരായ കുടിയാന്മാരുടെ തലയിലും. ഇത് മൂലം പ്രദേശത്താകെ അസ്വസ്ഥത പടര്‍ന്നു. പല ജന്മിമാരും മാപ്പിളമാരെ ടിപ്പുവിന്റെ ആളുകളെന്ന് മുദ്ര കുത്തി ടിപ്പുവിനോടുള്ള അരിശം മാപ്പിളമാരായ കാണക്കാരുടെ (ഇടത്തട്ടുകാര്‍) തലയില്‍ വയ്ക്കുകയും ചെയ്തു. അവരുടെ കീഴില്‍ ജോലിയെടുക്കുന്ന താണ ജാതിക്കാരായ ചെറുമക്കളുടെ കാര്യവും കൂടുതല്‍ കഷ്ടത്തിലായി. കുടിയാന്‍മാര്‍ ഏത് ജാതിയായാലും ജന്മിമാരുടെ ഭാഗത്തുനിന്ന് ഒരു ദാക്ഷിണ്യവുമുണ്ടായില്ല. കര്‍ഷകര്‍ പലരും നാടുവിട്ട് കാടുകളിലഭയംതേടി. നികുതി അടച്ചില്ല എന്ന പേരില്‍ കൃഷിഭൂമിയില്‍ നിന്നും കര്‍ഷകരെ നിരന്തരം പുറത്താക്കാന്‍ തുടങ്ങി. കര്‍ഷകരുടെ പരിദേവനങ്ങള്‍ കേള്‍ക്കാന്‍ ആരും മനസ്സുവച്ചില്ല.


കാണക്കാര്‍ക്കെതിരെ കള്ള രേഖകള്‍ ചമച്ച് ബ്രിട്ടീഷ് കോടതികളില്‍ നല്കി അങ്ങനെയും പുറത്താക്കല്‍ തുടര്‍ന്നു. കോടതികളില്‍ നിന്ന് കുടിയാന്‍മാര്‍ക്ക് ഒരു നീതിയും ലഭിച്ചില്ല. അവിടെ ജന്മിയുടെയം ബ്രിട്ടീഷുകാരുടെയും ആളുകളാണ് കേസ് നടത്തിയിരുന്നത്. കേസില്‍ കുടിയാന്‍മാരെ തോല്പിക്കുകയും അധികാരികളുടെ സഹായത്തോടെ ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുകയും ചെയ്തു. ശേഷം ഈ ഭൂമി തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് കൊടുക്കും. ഇങ്ങനെ വരുന്ന ആളുകള്‍ക്ക് കുടിയാന്‍മാരോട് ഒട്ടും താല്പര്യമുണ്ടായില്ല. പലപ്പോഴും ഈ കുടിയൊഴിപ്പിക്കല്‍ നെല്ല് വിളഞ്ഞു നില്‍ക്കുമ്പോഴോ വാഴക്കുലകള്‍ വെട്ടാന്‍ പാകമാകുന്ന സമയത്തോ ആയിരിക്കും. അന്ന് കൃഷി ചെയ്യുന്നതും ചെയ്യാത്തതുമായ എല്ലാ ഫല വര്‍ഗങ്ങള്‍ക്കും നികുതി ഒടുക്കേണ്ടി വന്നു. ചക്കയും മാങ്ങയും വരെ നികുതിയില്‍ നിന്നൊഴിവായില്ല. ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുമ്പോള്‍ നഷ്ടപരിഹാരത്തുക കര്‍ഷകന് കൊടുക്കണമെന്ന നിയമവും ജന്മിമാര്‍ പാലിച്ചില്ല.


സാധാരണ പാട്ടത്തിന് പുറമേ ജന്മിയുടെ കല്യാണത്തിനും പിറന്നാളിനും, വിഷുവിനും ഓണത്തിനുമൊക്കെയായി വേറെയും വക കാണക്കാര്‍ നല്‍കണം. അതൊക്കെ സ്‌നേഹപൂര്‍വം തന്നെ ആദ്യ കാലത്ത് ചെയ്തിരുന്നതാണ്. പിന്നെപ്പിന്നെ ജന്മി അത് നിര്‍ബന്ധിച്ച് വാങ്ങിത്തുടങ്ങി. കൊടുത്തില്ലെങ്കില്‍ ഭൂമി തിരിച്ചെടുത്ത് മറ്റാര്‍ക്കെങ്കിലും നല്‍കും. ജന്മിയുടെ സന്തോഷത്തിലാണ് കുടിയാന്‍ സന്തോഷം കണ്ടിരുന്നത്. ജന്മിക്ക് വേണ്ടി ജീവിക്കുകയായിരുന്നു അവന്‍. തനിക്ക് സ്വാതന്ത്ര്യമുള്ളൊരു ജീവിതമുണ്ടെന്നോ താനും ജന്മിയെപ്പോലെ മനുഷ്യനാണെന്നോ ഉള്ള ഒരു തോന്നലും കുടിയാനുണ്ടായിരുന്നില്ല. പക്ഷേ, ചൂഷണം അതിരു വിട്ടപ്പോഴാണ് കുടിയാന് സ്വയം ബോധമുണ്ടാവുന്നത്. അതിന് ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനം ഒരു പരിധി വരെ കാരണമാവുകയും ചെയ്തു. ടിപ്പുവിന്റെ കാലത്ത് കര്‍ഷകര്‍ അനുഭവിച്ച പ്രവര്‍ത്തന സ്വാതന്ത്ര്യവും മറ്റൊരു കാരണമായി.


മതവിശ്വാസം

മാപ്പിളമാരായ കുടിയാന്‍മാര്‍ കൂടുതല്‍ കഷ്ടപ്പെട്ടത് അവരുടെ മത വിശ്വാസത്തെ ചൊല്ലിയാണ്. ഈ മാപ്പിളമാര്‍ മതം മാറിയവരാണ്. അവര്‍ തങ്ങളുടെ പാട്ട ഭൂമിയില്‍ പള്ളികളും ശ്മശാനങ്ങളും നിര്‍മിച്ചിരുന്നു. തിരിച്ചു വന്ന പല ജന്മിമാരും ഈ പള്ളികള്‍ നില നില്ക്കാന്‍ അനുവദിച്ചില്ല. അവര്‍ ഭൂമി തങ്ങളുടേതാണെന്ന് സ്ഥാപിച്ച് പള്ളികള്‍ പൊളിക്കുകയും ശ്മശാനങ്ങള്‍ നിരപ്പാക്കുകയും ചെയ്തു. അതുപോലെ പുതിയ പള്ളികള്‍ക്കും ശ്മശാനങ്ങള്‍ക്കും ജന്മിമാര്‍ സ്ഥലം നല്കിയതുമില്ല.


മതം മാറി വന്നവര്‍ക്ക് പഴയ കാലത്ത് ആദരവ് കല്പിച്ചിരുന്നു. പല ജന്മികളും ഈ നിലപാടില്‍ നിന്ന് മാറി. മതം മാറിയാലും പഴയ ജാത്യാചാരങ്ങള്‍ ഉപേക്ഷിക്കാന്‍ അവരെ അനുവദിച്ചില്ല. മതം മാറിയവരെ ഉപദ്രവിക്കാനും മടിച്ചില്ല. തിരൂരങ്ങാടിയില്‍ ഒരു ചെറുമി മതം മാറി കുപ്പായമിട്ട് വന്നപ്പോള്‍ അവിടത്തെ നായര്‍ ജന്മി അവരെക്കൊണ്ട് കുപ്പായം അഴിപ്പിച്ചത് കലാപത്തിന് കാരണമായി. തിരൂരങ്ങാടി തന്നെ കപ്രാട്ട് പണിക്കരുടെ വധത്തില്‍ കലാശിച്ച കലാപത്തിന്റെ പിന്നിലും മതം മാറിയവരെ ജന്മിയുടെ ആളുകള്‍ അപമാനിച്ചതായിരുന്നു. മതം മാറിയാലും ആചാരങ്ങള്‍ പാലിക്കണമെന്ന ടിപ്പുവിന്റെ പുതിയ കല്‍പനകള്‍ മതം മാറിയവര്‍ പരിഗണിച്ചതുമില്ല. മതം മാറിയാല്‍ കിട്ടുന്ന സ്വാതന്ത്ര്യം ആചാരങ്ങളെ കൊണ്ട് ഇല്ലാതാക്കാന്‍ മതം മാറിയവര്‍ തയാറായില്ല.


മമ്പുറം തങ്ങള്‍

മലബാറില്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ ആഗമം ഇവിടെയുള്ള കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായി. ഇതുവരെ തങ്ങളുടെ വിഷമങ്ങള്‍ അവതരിപ്പിക്കാനും കേള്‍ക്കാനും ആളില്ലായിരുന്നു. എന്നാല്‍ മമ്പുറം തങ്ങള്‍ എല്ലാവരുടെയും സങ്കടങ്ങള്‍ കേട്ടു. അതിന് പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു. കൃഷി ഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരും ദാരിദ്ര്യം അനുഭവിക്കുന്നവരും ജന്മിയുടെ പീഡനങ്ങള്‍ക്കിരയായവരും ആയിരുന്നു ആശ്വാസം തേടി മമ്പുറത്തെത്തിയത്. എല്ലാവര്‍ക്കും തങ്ങളുടെ സാന്നിധ്യം ആശ്വാസമായി. പാവപ്പെട്ട കുടിയാന്‍മാര്‍ തങ്ങളുടെ സന്നിധിയില്‍ വന്ന് ഇസ്ലാം സ്വീകരിച്ചു വന്നു. തലേക്കെട്ടും കുപ്പായവും സ്വീകരിച്ച് കലിമ ചൊല്ലി മുസ്ലിമായി. തങ്ങളുടെ മാര്‍ഗത്തില്‍ കൂടുന്നതോടെ കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുമെന്ന ബോധമാണ് കര്‍ഷകരുടെ കൂട്ടമായ മതംമാറ്റങ്ങള്‍ക്ക് കാരണമായത്. മുട്ടിയറയില്‍ ജന്മിയും പട്ടാളവും പള്ളിയില്‍ കയറി മാപ്പിളമാരെ അപമാനിച്ചപ്പോള്‍ അവര്‍ക്കെതിരെ സമരം നടത്താന്‍ തങ്ങള്‍ ആഹ്വാനം ചെയ്തു. കപ്രാട്ട് പണിക്കര്‍ക്കെതിരെ നടന്ന ചേറൂര്‍ സമരത്തില്‍ മമ്പുറം തങ്ങള്‍ നേരിട്ട് അരൂപിയായി പങ്കെടുത്തെന്ന് വരെ ജനം വിശ്വസിച്ചു.


സയ്യിദലവി തങ്ങളുടെ മരണശേഷം പുത്രന്‍ സയ്യിദ് ഫള് ല്‍ തങ്ങള്‍ കൂറേകൂടി സജീവമായി ജന്മി, ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്കി. സമരങ്ങള്‍ക്ക് കൂടുതലായി ഇസ്ലാം രീതി കൈവന്നു. രക്തസാക്ഷിത്വം വരിക്കാനുള്ള ആഹ്വാനം തങ്ങളുടെ കൃതികളില്‍ മുഖ്യ പ്രമേയമായി, സൈഫുല്‍ ബത്താര്‍, തന്‍ബീഹുല്‍ ഗാഫിലീന്‍ തുടങ്ങിയ കൊച്ചു കൃതികളിലൂടെ സമരാഹ്വാനം കൂടുതല്‍ ശക്തിപ്പെടുത്തി. സമരം മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നു. ഇത് മനസിലാക്കിയ ബ്രിട്ടീഷുകാര്‍ 1853ല്‍ ഫള് ല്‍ തങ്ങളെ അറേബ്യയിലക്ക് നാടുകടത്തി. ഇതില്‍ കുപിതരായ മാപ്പിളയോദ്ധാക്കള്‍ നാടുകടത്തലിന് കാരണക്കാരനായ കലക്ടര്‍ കനോലിയെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് വെട്ടിക്കൊന്നു. പണ്ഡിതന്‍മാരും സയ്യിദ് വംശജരും സമരങ്ങള്‍ക്ക് ശക്തി കൂട്ടി.


ജന്മിത്വ വിരുദ്ധ സമരമായിരുന്നെങ്കിലും എല്ലാ ജന്മിമാരോടും സമരമുണ്ടായിരുന്നില്ല. പല ജന്മിമാരും കുടിയാന്മാരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു. അവരുടെ മനകളും കളങ്ങളും നെല്ലറകളും സൂക്ഷിക്കുന്നതിനും കാവല്‍ നില്ക്കുന്നതിനും താണ ജാതിക്കാരും മാപ്പിളമാരുമായ കുടിയാന്മാരെ തന്നെയാണ് ആശ്രയിച്ചു വന്നത്. എന്നാല്‍ ചില ജന്മിമാര്‍ മാപ്പിളമാരോട് തീരെ ദയാ വായ്പില്ലാതെയാണ് പെരുമാറിയത്. കുടിയാന്മാരെ ഇവര്‍ കണക്കറ്റ് ദ്രോഹിച്ചു. നിരവധി കുടിയാന്‍മാരെ പുറത്താക്കി. പുറത്താക്കിയ ഹിന്ദു കുടിയാന്മാര്‍ മതം മാറി മാപ്പിളമാരോടൊപ്പം സമരത്തില്‍ ചേര്‍ന്നു. മതം മാറ്റങ്ങള്‍ക്ക് ഇതൊരു കാരണമായിരുന്നു. മതം മാറുകയല്ലാതെ മറ്റൊരു ഗതിയും ഈ കുടിയാന്മാര്‍ക്കില്ലായിരുന്നു. സമരത്തില്‍ പങ്കെടുത്തവര്‍ മുഴുവന്‍ മതം മാറിയ കുടിയാന്മാരാണ്. മതം മാറിയത് ജന്മിത്വത്തിന്റെ നുകക്കീഴില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണുതാനും. ജന്മിമാരോട് പ്രതികാരം തീര്‍ക്കാന്‍ വേണ്ടി മതം മാറിയ സംഭവങ്ങളുമുണ്ട്. ജന്മിമാരെ നേരിടാന്‍ മതം മാറുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. ഇങ്ങനെ മതം മാറിയവരാണ് കലാപത്തിന്റെ മുന്നിലും പിന്നിലുമുണ്ടായിരുന്നത്. ഈ മതംമാറ്റങ്ങള്‍ ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല; പ്രത്യുത ജാതീയവും ജന്മിത്വപരവുമായ ചൂഷണങ്ങളാണ് ആശ്രയം നഷ്ടപ്പെട്ട ഈ വിഭാഗങ്ങളെ കൂട്ടത്തോടെ മതം മാറാന്‍ നിര്‍ബന്ധിച്ചത്. സമരകാലത്ത് മതം മാറാന്‍ ആഗ്രഹിച്ചുകൊണ്ട് നിരവധി പേരാണ് ദിനേന മമ്പുറത്തെ അങ്കണത്തിലെത്തിയിരുന്നത്. മമ്പുറമായിരുന്നു ഇവരുടെ രക്ഷാകേന്ദ്രം. ഈ മതം മാറ്റങ്ങള്‍ സാമൂഹികമായ വിപ്ലവം തന്നെയാണ്. കാരണം മതം മാറുന്നതോടെ ഇന്നലെവരെ പാരതന്ത്ര്യത്തില്‍ കഴിഞ്ഞ വ്യക്തിക്ക് ജീവിത സ്വാതന്ത്ര്യം ലഭിക്കുന്നു. മതം മാറിയവര്‍ തലക്കെട്ട് കെട്ടിയും കുപ്പായമിട്ടും, ചെരിപ്പ് ധരിച്ചും അന്തസ്സോടെ നടക്കുന്നു.


മലബാര്‍ സമരങ്ങളില്‍ കാര്യമായ പങ്കു വഹിച്ചത് മതം മാറിവന്ന കുടിയാന്‍മാരാണെന്ന് പറഞ്ഞല്ലോ? ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ മമ്പുറം തങ്ങള്‍ നേരിട്ട് ഇടപ്പെട്ടതും, കുടിയാന്‍മാര്‍ക്ക് ജാതി ഭേദമന്യേ അത്താണിയായതുമാണ് മമ്പുറത്ത് വച്ചുള്ള വ്യാപകമായ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമായത്. ജന്മിയെ പ്രതിരോധിക്കാന്‍ ഹിന്ദു മതത്തില്‍ വകുപ്പില്ലാത്തതും മതം മാറിയവര്‍ സമരത്തിന് കാണിച്ച ആവേശവും മതം മാറ്റത്തെ പ്രോത്സാഹിപ്പിച്ചു. മതം മാറിയാല്‍ ചെറുമന് കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യവും കൂലിയും ജോലി സാധ്യതയും ലഭിക്കുന്നതുകൊണ്ടും മതം മാറ്റം വര്‍ധിച്ചുകൊണ്ടിരുന്നു. ഇങ്ങനെ മതം മാറിയവര്‍ പിന്നീട് വെറും പാട്ടക്കാരില്‍ നിന്ന് കാണക്കാരുടെ സ്ഥാനത്തേക്ക് ഉയരുന്നതും കണ്ടു. ചെറുമരില്‍ നിന്നാണ് കൂടുതലും മതം മാറ്റങ്ങള്‍ ഉണ്ടായത്. വ്യാപകമായ മതം മാറ്റങ്ങള്‍ മൂലം ചെറുമരുടെ എണ്ണത്തില്‍ കുറവ് വന്നത് ലോഗന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 1807ല്‍ 1. 7 ലക്ഷം മാത്രമായിരുന്ന മാപ്പിളമാര്‍ 1921ല്‍ 10.04 ലക്ഷമായി ഉയര്‍ന്നു. ചൂഷണങ്ങള്‍ക്കെതിരെ ഐക്യപ്പെടാന്‍ കഴിയാതിരുന്ന കുടിയാന്മാര്‍ ഇസ്ലാമിലൂടെ ഐക്യപ്പെടുന്നതിന്റെ ഭാഗമാണ് ഈ മതം മാറ്റങ്ങള്‍. കുടിയാന്‍മാര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഒരു ജന്മിയും അന്നുണ്ടായില്ലെന്ന് മാത്രമല്ല; കുടിയാന്മാര്‍ക്കെതിരെ ജന്‍മിമാര്‍ ഒരുമിച്ചുനിന്ന് ബ്രിട്ടീഷുകാരുടെ സഹായത്തോടെ ദ്രോഹങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ് നാം കാണുന്നത്.


(തുടരും)




മലബാറിലെ മതംമാറ്റങ്ങള്‍ added by രിസാല on December 16, 2020

View all posts by രിസാല →


You must be logged in to post a comment Login



Search in site...



POPULAR

1 Issue 1014 Issue 1043 Issue 1050

ഒടുവില്‍ അവര്‍ ലക്ഷ്യം കണ്ടിരിക്കുന്നു, പൗരത്വസമരം പിളര്‍ന്നിരിക്കുന്നു

ഒടുവില്‍ അവര്‍ ലക്ഷ്യം കണ്ടിരിക്കുന്നു, പൗരത്വസമരം പിളര്‍ന്നിരിക്കുന്നു





Powered by WordPress - Designed by Gabfire Themes


Friday, December 11, 2020

മരണെ പെട്ട അമ്പിയാക്കൾ ഖബറിൽ ജീവിക്കുന്നവരാണ്

 അമ്പിയാക്കൾ ഖബറിൽ ജീവിക്കുന്നവരാണ്..============െട=========

അൽ.ഹാവീലിൽ ഫതാവ 

(ഇമാം സുയൂത്വി (റ) )..........


حياة النبي صلى الله عليه وسلم في قبرههو وسائر الأنبياء معلومة عندنا علما قطعيا لما قام عندنا من الأدلة في ذلك وتواترت الأخبار


.നബി)സ(യും മറ്റു അമ്പിയാക്കളും ഖബറിൽ ജീവിച്ചിരിക്കുന്നു എന്ന കാര്യം നിരാക്ഷേപമുള്ള ലക്ഷ്യങ്ങൾകൊണ്ട് അറിയപ്പെട്ടതും അനിഷേദ്യമായകാര്യവുമാണ്


وقد ألف البيهقي جزءا في حياة الأنبياء في قبورهم


.അമ്പിയാക്കൾ അവരുടെ ഖബറിൽ ജീവിച്ചിരിക്കുന്നവരാണന്ന വിഷയത്തിൽ ഒരു ഗ്രന്ഥം തന്നെരചിച്ചിട്ടുണ്ട്


 فمن الأخبار الدالة على ذلك:

ഹദീസുകളിൽ 

നിന്ന്ما أخرجه مسلم عن أنس أن النبي صلى الله عليه وسلم ليلة أسرى به مر بموسى عليه السلام وهو يصلي في قبره، وأخرج أبو نعيمفي الحليةعن ابن عباس أن النبي صلى الله عليه وسلم مر بقبر موسى عليه السلام وهوقائم يصلي فيه 


.അനസ് )റ(നെ തൊട്ട് ഇമാം മുസ്ലിം ഉദ്ദരിക്കുന്നു ഇസ്രാ ഇന്റെ രാത്രിയിൽ നബി)സ( മൂസാ നബി)അ(അരികിലൂടേനടന്നു പോയി അപ്പോൾ മൂസാ നബി)അ(ഖബറിൽ നിസ്കരിക്കുകയായിരുന്നു,


ബഹു അബൂ നുഹൈം അദ്ദേഹത്തിന്റെ ഹുൽ യ: എന്ന ഗ്രന്ഥത്തിൽ ഇബ്ൻഅബ്ബാസ് )റ(നെതൊട്ട് ഉദ്ദരിക്കുന്നു:തീർച്ചയായുംനബി)സാമൂസാ നബി)അ(ഖബറിഎത്തുരികിലൂടെ നടന്നു പോകുമ്പോൾ മൂസാ നബി ഖബറിൽ നിസ്കരിക്കുകയായിരുന്നു.


أخرج ابو يعلي في مسنده والبيهقي في كتاب حياة الأنبياء عن أنس أن النبي صلى الله عليه وسلم قال: الأنبياء أحياء في قبورهم يصلون


.അബൂ യഹ് ല അവിടത്തെ മുസ്നദിലും,ഇമാംബൈഹഖി ഹയാത്തുൽ അമ്പിയാ: എന്നഗ്രന്ഥത്തിലും അനസ്(റ)നെ തൊട്ട് ഉദ്ദരിക്കുന്നു നബി(സ)പറഞ്ഞു:അമ്പിയാക്കൾ അവരുടെ ഖബറിൽ ജീവിച്കിരിക്കുന്നവരും നിസ്കരിക്കുന്നവരുമാണ്


وأخرج أبو نعيم في الحلية عن يوسف بن عطية قال:سمعت ثابتا البناني يقول لحميد الطويل هل بلغك أن أحدا يصلي في قبره إلا الأنبياء قال لا.


അബൂ നുഹൈം അവിടത്തെ ഹുൽ യയിൽ യൂസുഫ് ബിൻ അത്വിയ്യയെ തൊട്ട് ഉദ്ദരിക്കുന്നു ഹമീദ് ത്വവൈലിയോട് സാബിതുൽ ബന്നാനി പറയുന്നത് ഞാൻ കോട്ടൂ അമ്പിയാക്കളല്ലാത്ത ആരങ്കിലും അവരുടെ ഖബറിൽ നിസ്കരിക്കുന്നതായിട്ട് നിനക്ക് അറിയുമോ?അപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക്

 അറിയില്ലوأخرج أبو داود والبيهقي عن أوس بن أوس الثقفعن النبي صلى الله عليه وسلم أنه قال:من أفضل أيامكم يوم الجمعة فأكثروا علي الصلاة فيه فإن صلاتكم تعرض علي قالوا يا رسول الله وكيف تعرض عليك صلاتنا وقدأرمت يعني بليت فقال أن الله حرم على الأرض أن تأكلأجسام الأنبياء


.ബഹു:അൗസ് ബിൻ അൗസ് അസ്സഖഫ് (റ) തൊട്ട് ഇമാം ബൈഹഖിയും,ഇമാം അബൂദാവൂദും റിപ്പോർട്ട് ചെയ്യുന്നു:നബി(സ)പറഞ്ഞു നിങ്ങളുടെ ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ടമായ ദിവസം വെള്ളിയാഴ്ചയാണ്

 അതു കൊണ്ട് ആദിവസത്തിൽ എന്റെ മേൽ ധാരാളംസ്വലാത്തുകൾ ചൊല്ലുക കാരണം നിങ്ങളൂടെ സ്വലാത്തുകൾ എനിക്ക് വെളിവാക്ക പെടും അപ്പോൾ സ്വഹാബത്ത് ചോദിച്ചുയാ..റസൂലള്ളാ..തങ്ങൾ നശിച്ചു പോയിട്ടുണ്ടാകില്ലേ പിന്നെ എങ്ങി നെ യാൺ ഞങ്ങളുടെ സ്വലാത്ത് തങ്ങൾക്ക് വെളിവാക്കപെടുക?അപ്പോൾ നബി(സ)പറഞ്ഞു അമ്പിയാക്കളുടെശരീരം ഭൂമി തിന്നൽ അള്ളാഹു ഹറാമാക്കിയിരിക്കുന്നു...


وأخرج البيهقي في شعب الإيمان والأصبهاني في الترغيبعن أبي هريرة قال:قال رسول الله صلى الله عليه وسلم من صلى علي عند قبري سمعته ومن صلى علي نائيا بلغته


.ബഹു:ഇമാം ബൈഹഖി അവിടത്തെ ശു അബുൽ ഈമാനിലും,ഇമാം ഇസ്ബഹാനിഅവിടത്തെ തർ ഈബിലും അബൂഹുറൈറ(റ)നെ തൊട്ട് ഉദ്ധരിക്കുന്നു:റസൂലുള്ളാഹി(സ)പറഞ്ഞു:വല്ലവനും എന്റെ ഖബറിന്റെ അരികിൽ വന്ന് എന്റെമേൽ സ്വലാത്ത് ചൊല്ലിയാൽഞാനത് കേൾക്കും,വല്ലവനും ഒരു പ്രതിനിധിയെ അയച്ചു കൊണ്ട് എന്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ അതെനിക്ക് എത്തും





وأخرج البخاري في تاريخه عن عمار سمعت النبي صلى الله عليه وسلم يقول:أن لله تعالى ملكا أعطاه أسماع الخلائق قائم على قبري فما من أحديصلي علي صلاة إلا بلغتها


.ഇമാം ബുഖാരി(റ) അവിടത്തെ താരീഖിൽ അമ്മാർ(റ)നെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു അദ്ദേഹം പറഞ്ഞു നബി(സ)പറയുന്നത്ഞാൻ കേട്ടു:അള്ളാഹുവിന്ന് സൃഷ്ടീളുടെ കേള്‍വി നൽകപ്പെട്ട ചില മലക്കുകള്‍ ഉണ്ട് അവർ എന്റെ ഖബറിന്ന് അരികിൽ നിൽകും എന്നിട്ട് എന്റെ മേൽ സ്വലാത്ത് ചൊല്ലുന്ന വരുടെ സ്വാലാത്തിനെ എനിക്ക് എത്തിച്ചു തന്നിട്ടല്ലാതെ ഇല്ല.


وأخرج البيهقي في حياة الأنبياء والأصبهانيفي الترغيب عن أنس قال:قال رسول الله صلى الله عليه وسلم من صلى علي مائة في يوم الجمعة وليلة الجمعة قضى الله له مائة حاجة سبعين من حوائج الآخرة وثلاثين من حوائج الدنيا ثم وكل الله بذلك ملكا يدخله عليّ في قبري كما يدخل عليكم الهدايا أن علمي بعد موتي كعلمي في الحياة، ولفظ البيهقي يخبرني من صلى عليّ باسمه ونسبه فأثبته عندي في صحيفة بيضاء


.ഇമാം ബൈഹഖി അവിടത്തെ ഹയാത്തുൽ അമ്പ്യാ ഇലും,ഇസ്ബഹാനി അവിടത്തെ തർഗീബിലും അനസ് (റ)നെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു:നബി(സ)പറഞ്ഞു വെള്ളിയാഴ്ച രാത്രിയിലും പകളിലുമായി ഒരാൾ നൂറ് സ്വലാത്ത് എന്റെ മേൽ ചൊല്ലിയാൽ ഈ ലോകത്തെ മുപ്പതും പരലോകത്തെ എഴപതും ആവശ്യങ്ങൾ അള്ളാഹു വീട്ടി കൊടുക്കും. പിന്നെ ഒരു മലക്കിനെ ഏൽപിച്ചു ആ സ്വലാത്തിനെ നിങ്ങളിലേക്ക് സംഭാവന സമർപ്പിക്കും പ്രകാരം എന്റെ ഖബറിലേക്ക് സമർപ്പിക്കും.തീർച്ചയായും എന്റെ അറിവ് ജീവിത കാലത്തുള്ള എന്റെ അറിവ് പോലെ തന്നെ യാണ്


 ഇമാം ബൈഹഖി ഇങ്ങിനെയും കൂടി പറയുന്നുണ്ട് വല്ലവനും എന്റെ മേൽ അവന്റെ പേരും തറവാടും ചേർത്തി കൊണ്ട് സ്വലാത്ത് ചൊല്ലിയാൽ അതെന്റെടുത്ത് ഒരു വെളുത്ത പേപറിൽ സ്ഥിരപ്രതിഷ്ടനേടും



وأخرج البيهقي عن أنس عن النبي صلى الله عليه وسلم قال:أن الأنبياء لا يتركون في قبورهم بعد أربعين ليلة ولكنهم يصلون بين يدي [ص 329]الله حتى ينفخ في الصور


.ഇമാം ബൈഹഖിഅനസ് (റ) നെ തൊട്ട് ഉദ്ധരിക്കുന്നത്കാണാം:നബി(സ)പറഞ്ഞു അമ്പിയാക്കൾ നാൽപത് രാവുകൾക്ക് ശേഷം(മരണപ്പെട്ടതിന്ന്ശേഷം)അവരുടെ ഖബറുകളിൽ അവർ വെറുതെ ഇരിക്കില്ല മറിച്ചു സൂർ എന്നകാഹളത്തിൽ ഊതുന്നത് വരെ അവർ അള്ളാഹുവിന്റെ മുന്നിൽ നിസ്കരിച്ചു കൊണ്ടിരിക്കും.



وروى سفيان الثوري في الجامع قال:قال شيخ لنا عن سعيد بن المسيب قال ما مكث نبي في قبره أكثر من أربعين حتى يرفع. قال البيهقي فعلى هذا يصيرون كسائر الأحياء يكونون حيث ينزلهم الله.


,ബഹു:സുഫ് യാനു അസ്സൗരി(റ) അവിടത്തെ ജാമി ഇൽ റിപ്പോർട്ട് ചെയ്യുന്നു;അദ്ദേഹം പറഞ്ഞു സഈദ് ബിൻ മുസയ്യബ് (റ)നെ തൊട്ട്നമ്മുടെ ശൈഖ് പറഞ്ഞു അദ്ദേഹം പറഞ്ഞു നാൽപത് ദിവസത്തിൽ കൂടുതൽ ഒരു നബിയ്യും അവരുടെ ഖബറിൽ കിടക്കുകയില്ല അങ്ങിനെ അള്ളാഹു അവരെ ഉയർത്തും ഇവിടെഇമാം ബൈഹഖി വ്ശദീകരിക്കുന്നത് ഇങ്ങിനെ യാണ് അള്ളാഹു ഉദ്ദേശിക്കുന്ന രീതിയിൽ മറ്റു ജീവികളെ പോലെ യാകും



ثم قال البيهقي:ولحياة الأنبياء بعد موتهم شواهد. فذكر قصة الإسراء في لقيه جماعة من الأنبياء وكلمهم وكلموه، وأخرج حديث أبي هريرة في الإسراء وفيه"وقد رأيتني في جماعة من الأنبياء فإذا موسى قائم يصلى فإذا رجل ضرب جعد كأنه من رجالشنوة وإذا عيسى بن مريم قائم يصلي وإذا إبراهيم قائم يصلي أشبه الناس به صاحبكم يعنينفسه فحانت الصلاة فأممتهم"


.പിന്നിട് ഇമാം ബൈഹഖി വിശദീകരിച്ചു കൊണ്ട് പറയുന്നു അമ്പിയാക്കൾ അവരുടെ മരണശേഷം ജീവിച്ചിരിക്കുംഎന്നതിന്ന്ധാരാളം തെളിവുകൾ ഉണ്ട് ഇസ്രാ ഇന്റെ സംഭവത്തിൽ ഒരു സംഘം അമ്പിയാക്കളെ കണ്ടതും അവരോട് സം സാരിച്ചതും അവർ നബിയോടു സം സാരിച്ചതും കാണാം


,അബൂഹുറൈറ(റ) ഉദ്ദരിച്ച ഇസ് റാ ഇന്റെ ഹദീസിൽ നബി(സ)പറയുന്നു ഞാൻ ഒരു സംഘം അമ്പിയാക്കളൂടെ കൂട്ടതിലായികണ്ടു ആസമയം മൂസാ നബി നിസ്കരിക്കുന്നുശന്വ ഗോത്രത്തിലെ ഒരാളെ പോലെ യുണ്ട് അതു പോലെ ഈസാ നബിയും നിസ്കരിക്കുന്നുഇബ്രാഹീം നബിയും നിസ്കരിക്കുന്നുജനങ്ങളുടെ കൂട്ടത്തിൽ നിന്ന് ഇബ്രാഹീം നബിയോട് സാദൃശ്യമായ ആൾ നിങ്ങളുടെ കൂട്ടുകാരനായ ഞാനാണ്.പിന്നെ നിസ്കാരത്തിന്റെസമയമായപ്പോൾ ഞാനവർക്ക് ഇമായി നിസ്കരിച്ചു..


.وأخرج حديث "أن الناس يصعقون فأكون أول من يفيق" وقال: هذا إنما يصح على أن الله رد على الأنبياء أرواحهم وهم احياءعند ربهم كالشهداء فإذا نفخ في الصور النفخة الأولى صعقوا فيمن صعق ثم لا يكون ذلك موتا في جميع معانيه إلا في ذهاب الاستشعار انتهى


.എല്ലവരും ബോധ രഹിതരായി കിടക്കുമ്പോൾ(ഖിയാമത്ത് നാളിൽ)ഞാനാണ് ആദ്യമായി ബോധം തെളിഞ്ഞു വരിക എന്ന ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം ബൈഹഖി പറയുന്നു: ശുഹദാക്കളെ പോലെ തന്നെ അമ്പിയാക്കളുടെ ആത്മാവിനെ അള്ളാഹു അവരിലേക്ക്മടക്കും അവർ അള്ളാഹുവിന്റെ അരികിൽ ജീവിച്ചിരിക്കുന്നവരാണ് സൂർ എന്ന കാഹളത്തിൽ ഒന്നാമത്തെ ഊത്ത് ഊതിയാൽ എല്ലാവരും ബോധം കെട്ടു വീഴുന്നത് പോലെ അവരും വീഴു മെന്നാണ് ഇതൊരിക്കലും മരണമല്ല മറിച്ചു തിരിച്ചറിവ് നഷ്ട പെടുന്നു എന്നു മാത്രം




وأخرج أبو يعلي عن أبي هريرة سمعت رسول اللهصلى الله عليه وسلم يقول:والذي نفسي بيده لينزلن عيسى بن مريم ثم لئن قام على قبري فقال يا محمد لأجيبنه


.ബഹു:അബൂഹുറൈറ(റ)നെ തൊട്ട് അബൂ യഹ് ലാ:ഉദ്ദരിക്കുന്നു അദ്ദേഹം പറയുന്നു ഈസാ നബി ഇറങ്ങി വന്നതിന്ന് ശേഷം എന്റെ ഖബറിന്റെ അരികിൽ വന്നുനിന്ന് യാ..മുഹമ്മദ് എന്നു വിളിച്ചാൽ ഞാൻ ഉത്തരം നൽകും.



.وأخرج أبو نعيم في دلائل النبوة عن سعيد بن المسيب قال: لقد رأيتني ليالي الحرة وما في مسجد رسول الله صلىالله عليه وسلم غيري وما يأتي وقت صلاة إلا سمعت الآذان من القبر.



 അബൂ ന ഈം ബഹു:സ ഈദ് ബിൻ മുസയ്യബ് (റ)നെ തൊട്ട് അവിടത്തെ ദലാ ഇലുന്നുബുവ്വയിൽഉദ്ദരിക്കുന്നു:അദ്ദേഹം പറയുന്നു ഹുറ യുടെ രാത്രി(യസീദിന്റെ ഭരണകാലം)റസൂലുള്ളാഹി(സ)യുടെ പള്ളിയിൽ ഞാനല്ലാതെ ആരുമില്ല ആസന്ദർഭം നിസ്കാരത്തിന്റെസമയമായാൽ ഹബീബായ നബിയുടെ ഖബറിൽ നിന്നും ബാങ്ക് കേട്ടിരുന്നു..


.وأخرج الزبير بن بكار في أخبار المدينة عن سعيد بن المسيب قال:لم أزل أسمع الآذان والإقامة في قبر رسول الله صلى اللهعليه وسلم أيام الحرة حتى عاد الناس


.ബഹു സുബൈർ ബിൻ ബുകാർ സ ഈദ് ബിൻ മുസയ്യബിനെ തൊട്ട് അവിടത്തെ അഖ്ബാരുൽ മദീനയിൽ രേഖപെടുത്തുന്നു"അയ്യാമുൽ ഹുറ"കാലഘട്ടത്തിൽ ജനങ്ങൾ മദീനയിലേക്ക് മടങ്ങി വരുന്നത് വരെ ഹബീബായ റസൂലുള്ളാഹി(സ)യുടെഖബറിൽ നിന്ന് ബാങ്കും ഇഖാമത്തും ഞാൻ കേട്ടിരുന്നു


.وأخرج ابن سعد في الطبقات عن سعيد بن المسيب أنه كان يلازم المسجد أيام الحرة والناس يقتتلون قال: فكنت إذا حانت الصلاة أسمع آذانا يخرج من قبل القبر الشريف


.സ ഈദ് ബിൻ മുസയ്യബിനെ തൊട്ട് ഇബ്ൻ സ അദ് അദ്ദേഹത്തിന്റെ ത്വബഖാതിൽ രെഖപെടുത്തുന്നു:സ ഈദ് ബിൻ മുസയ്യബ് തങ്ങൾ അയ്യാമുൽ ഹുറയുടെ കാലഘട്ടത്തിൽ മദീന പള്ളിയിൽ തന്നെ യായിരുന്നു ഒരു വശത്തു ജനങ്ങൾ കൊല്ലപ്പെടുന്നുആ ഘട്ടത്തിൽ അദ്ദേഹം പറയുന്നു:നിസ്കാരത്തിന്റെ സമയമായാൽ ബഹുമാനപെട്ട ഖബർ ശരീഫിൽ നിന്ന് ബാങ്ക് കേൾകാറുണ്ടായിരുന്നു



وأخرج الدارمي في سنده قال أنبأنا مروان بن محمد عن سعيد ابن عبد العزيز قال: لما كان أيامالحرة لم يؤذن في مسجد النبي صلى الله عليهوسلم ثلاثا ولم يقم ولم يبرح سعيد بن المسيبالمسجد وكان لا يعرف وقت الصلاة إلا بهمهة يسمعها من قبر النبي صلى الله عليه وسلم


ഇമാം ദാരിമി അവിടത്തെ മുസ്നദിൽ രേഖപ്പെടുത്തുന്നു സ ഈദ് ബിൻ അബ്ദുൽ അസീസിനെ തൊട്ട്ഉദ്ധരിച്ചതായിട്ട് മർവ്വാൻ ബിൻ മുഹമ്മദ് എന്നോട് പറഞ്ഞു"അയ്യാമുൽ ഹുറ"യുടെ കാലഘട്ടത്തിൽ മൂന്ന് ദിവസം മദീന:പള്ളിയിൽ ബാങ്ക് കൊടുക്കുകയോ നിസ്കാരംനടക്കുകയോ ഉണ്ടായിരുന്നില്ലഎന്നാൽ സ ഈദ് ബിൻ മുസയ്യബ് പള്ളീയിൽ തന്നെ നിന്നു,നിസ്കാരത്തിന്റെസമയം അറിയാത്ത ഘട്ടത്തിൽ നബി(സ)യുടെ ഖബറിൽ നിന്ന് ഒരുശബ്ദം കേൾകുമായിരുന്നു(ബാങ്ക് )


معناه فهذه الأخبار دالة على حياة النبي صلى الله عليه وسلم وسائر الأنبياء وقد قال تعالى في الشهداء (ولا تحسبن الذين قتلوا في سبيل[ص 330] الله أمواتا بل أحياء عند ربهم يرزقون). والأنبياء أولى بذلك فهم أجل وأعظم وما نبي إلا وقد جمع مع النبوة وصف الشهادة فيدخلون في عموم لفظ الآية.



ഈ സംഭവം നബി(സ)യും മറ്റു അമ്പിയാക്കളും ജീവിച്ചിരിക്കുന്നവരാണ് എന്നതിന്ന് തെളിവാണ് തീർച്ചയായും അള്ളാഹു (സു) ശുഹദാക്കളെ പറ്റി പറയുന്നത് കാണാം "അള്ളാഹുവിന്റെ മാർഗത്തിൽ കൊല്ല പെട്ട ആളുകൾഅവർ മരിച്ചവരാണെന്ന്നിങ്ങൾ മനസ്സിലാക്കരുത് മറിച്ച് അവർ ജീവിച്ചിരിക്കുന്നവരും അള്ളാഹുവിന്റെ അരികിൽ ഭക്ഷണം നൽകപെടുന്നവരുമാണ് "ഈ ആയത്തിന്റെ വെളിച്ചത്തിൽ അമ്പിയാക്കൾ ശുഹദാക്കളുടെ കൂട്ടത്തിൽ ഏറ്റവും ഉന്നതരും മഹത്വമുള്ളവരുമാണ്"ഏതൊരു നബിയ്യും നുബുവ്വത്തും രക്തസാക്ഷിത്വവും ഒരുമിച്ച് കിട്ടിയവരാണ് ....

Thursday, December 10, 2020

ഇസ്തിഗാസ ഖ്വർ ആനിൽ

 ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

,,

https://islamicglobalvoice.blogspot.in/?m=0




*ഇസ്തിഗാസ*


  ചോദ്യം - 1


നബി ﷺയോട് വഫാത്തിന് ശേഷം ശുപാർശ തേടാമെന്ന് (ഇസ്തിഗാസ ഖ്വർ ആനിൽ


2- അത് പുണ്യമാണോ?


3 -ലോക പണ്ഡിതന്മാർ എന്ത് പറഞ്ഞു?


ഉത്തരം


ശാഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം നവവീ (റ) ശറഹുൽ മുഹദ്ദബിൽ പറയുന്നു:


 ويجعل القنديل الذي في القبلة عند

 القبر على رأسه ويقف ناظرا إلى أسفل ما يستقبله من جدار القبر غاض الطرف في


 مقام الهيبة والإجلال فارغ القلب من علائق الدنيا ، مستحضرا في قلبه جلالة موقفه ومنزلة من هو بحضرته ، ثم يسلم ولا يرفع صوته ، بل يقصد فيقول : السلام عليك يا رسول الله السلام عليك يا نبي الله ،

😞


ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى ، ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : " كنت....              شرح المهذب 

നബിﷺക്കും സിദ്ദിഖ് (റ) വിനു ഉമർ(റ) നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബിﷺയുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി ﷺ യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ  രക്ഷിതാവിനോട്‌ ശുപാർശ പറയാൻ നബിﷺ യോട് ആവശ്യപ്പെടുകയും വേണം 


السلام عليك يا رسول الله سمعت الله يقول ( { ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } ) وقد جئتك مستغفرا من ذنبي مستشفعا بك إلى ربي ثم أنشأ يقول : 


يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم     نفسي الفداء لقبر أنت ساكنه 

فيه العفاف وفيه الجود والكرم

انت الشفيع الذي ترجي شفاعته علي الصراط اذا ما زلت القدم  (الايضاح للنووي ٤٩٣ )


.و لو انهم اذ ظلموا.  

 അക്രമം ചെയ്താൽ അങ്ങയുടെ അരികിൽ വന്നു കൊണ്ട് പാപമോചനം തേടണം എന്ന ആയത്ത് ഖുർആനിൽ ഞാൻ കേട്ടിട്ടുണ്ട്.

അത് കൊണ്ട് അങ്ങയുടെ അരികിൽ എന്റെ ദോഷത്തിൽ നിന്നും പൊറുക്കലിനെ തേടികൊണ്ടും റബ്ബിലേക്ക് അങ്ങ്  ശുപാർശ ചെയ്തു തരണമെന്ന് അങ്ങയോട്തേടി   കൊണ്ടും ഞാനിതാ വന്നിരിക്കുന്നു.


ഈ പ്രദേശത്ത് അന്ത്യവിശ്രമിക്കുന്നവരിൽ ഉത്തമരായ നബിയെ അവിടെത്തഖബറിൽ നിന്നും ധർമവും മാപ്പും ഔദാര്യവും ലഭിക്കുന്നു.

കാലിടറുന്ന സമയത്ത് സ്വിറാത്ത് പാലത്തിൽ ശുപാർശ പ്രതീക്ഷിക്കപെടുന്ന ശുപാർശകരാണ് അങ്ങ് എന്ന് പറയൽ

ഏറ്റവും പുണ്യമായ വാക്കുകളിൽ പെട്ടതാണ്.

ومن احسن ما يقول    ( شرح المهذب)


    ഇമാം മാവർദി(റ) (ഹി: 364-450) യും ഖാസീ അബുത്ത്വയ്യിബും (റ) (ഹി: 348-450) നമ്മുടെ മറ്റു അസ്ഹാബും ഏറ്റവും നല്ലതായി   പറഞ്ഞിട്ടുണ്ട്        (ശർഹുൽ മുഹദ്ദബ് 8/217).

"ഈളാഹ്" പേ : 499 -ലും ഇമാം നവവി(റ) അപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്. 


മാലികീ മദ്ഹബ് കാരനായ ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അൽഖറാഫീ(റ) (ഹി: 626-284) 'അദ്ദഖീറ' 

3 / 229-ൽ ഇത് പോലെ പ്രവർത്തി പഥത്തിൽ കൊണ്ടുവരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട് .


♻ഹമ്പലീ മദ്ഹബ് കാരനായ അബ്ദുറഹ്മാനുബ്നുഖുദാമ(റ) "ശർഹുൽ കബീർ 3/494 -ലും അബ്ദുല്ലാഹിബ്നു അഹ്മദുബ്നു മുഹമ്മദ്ബ്നു ഖുദാമ(റ) "മുഗ്നി" 7/420 ലും മൻസ്വൂറുബ്നുയൂനുസ് അൽബഹ്തീ(റ) "കിശാഫുൽ ഖിനാഅ" 7/317-ലും ഇത് അംഗീകരിച്ചിട്ടുണ്ട്.


🔰പ്രസ്തുത സംഭവം ഉദ്ദരിച്ച ശേഷം ഇമാം ഇസ്സുദ്ദീൻ ഇബ്നുജമാഅ(റ) (ഹി: 694-767) പറയുന്നു:

ولله در  حيث استنبط من الآية الكريمة المجيء إلى زيارته صلى الله عليه وسلم بعد موته مستغفراً، فإن ذلك أظهر في قصد التعظيم وصدق الإيمان، واستغفار الرسول صلى الله عليه وسلم بعد الموت حاصل؛ لأنه الشفيع الأكبر يوم القيامة والوسيلة العظمى في طلب الغفران ورفع الدرجات، من بين سائر ولد آدم، والمجيء إليه بعد موته تجديد لتأكيد التوسل به إلى الله تعالى وقت الحاجة وشتان بين هذا الأعرابي وبين من أضله الله فحرم السفر إلى زيارته صلى الله عليه وسلم، وهي من أعظم القربات كما قدمناه(هداية السالك إلي المذاهب الأربعة في المناسك : ١٣٨٤) 

നബി ﷺയുടെ

ഖബറിന്നരികിൽ വന്ന വ്യക്തിയുടെ മേന്മ അല്ലാഹുവിൽ നിന്നുള്ളതാണ് .(എന്തൊരു കഴിവ്?) നബിﷺ യുടെ മരണശേഷം പാപമോചനം ആവശ്യപ്പെട്ട് നബിﷺ യെ സന്ദർശിക്കാമെന്നു ഈ ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ. നബിﷺയെ ആദരിക്കാനുള്ള ഉദ്ദേശ്യവും ശരിയായ വിശ്വാസവുമാണ് അത് കാണിക്കുന്നത്. പാപ മോചനത്തിനിരക്കൽ മരണശേഷവും നബിﷺ യിൽ നിന്നുണ്ടാകുന്നത് തന്നെയാണ്.


കാരണം പാപമോചനം തേടുന്നതിലും സ്ഥാനങ്ങൾ ഉയർത്തികൊടുക്കുന്നതിലും ആദം സന്തതികളുടെ കൂട്ടത്തിൽ വെച്ച് ഏറ്റവും വലിയ മധ്യവർത്തിയും ശുപാർശകരും അവിടുന്നാണല്ലോ. മരണ ശേഷം നബിﷺയെ സമീപിക്കുന്നത് ആവശ്യമുണ്ടാകുമ്പോൾ നബി ﷺയെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുലാക്കണമെന്ന ആശയത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. അതിനാൽ ഈ അഅറാബിക്കും നബിﷺയെ സിയാറത്ത് ചെയ്യുന്നത് ഏറ്റവും വലിയ പുണ്യകർമമായിരിക്കെ അത് നിഷിദ്ദമാണെന്ന് പ്രഖ്യാപിച്ച, അള്ളാഹു പിഴപിച്ചവനുമിടയ്ക്ക് വലിയ വഴിവിദൂരമുണ്ട്." (ഹിദായത്തുസ്സാലിക്: പേ: 1384)


മേൽപറഞ്ഞ പണ്ഡിത വചനങ്ങളിൽ നിന്നും   നബി ﷺ യോട് ശുപാർശ (ഇസ്തിഗാസ ) ചോദിക്കാൻ   മേൽ ആയത്ത് തെളിവാണന്ന് ലോക വ്യാഖ്യാതാക്കളും ഹദീസ് പണ്ഡിതന്മാരും എല്ലാ പണ്ഡിതന്മാരും അംഗീകരിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം.


അവരിൽ ഒരാൾ പോലും ഈ ആയത്ത് നബിﷺ യുടെ ജീവിതകാലത്ത് മാത്രമെ ബാധകമാവു എന്ന് പറഞ്ഞിട്ടില്ല.


ഉണ്ടെങ്കിൽ അതാണ് മൗലവിമാർ കാണിക്കേണ്ടത്.


വഫാതാത്തായ നബിﷺ യോട് ശുപാർശ തേടലും തവസ്സുലാക്കലും  പുണ്യമാണ് എന്ന് ലോക പണ്ഡിതന്മാർ  അംഗീകരിച്ചിട്ടുണ്ട്.


ഒരാൾ പോലും അതിനെ എതിർത്തിട്ടില്ല.  അങ്ങനെ തെളിയിക്കാനും സാധ്യമല്ല .



 അത് കൊണ്ടാണ് ഇമാം സുബ്കി (റ) പറഞ്ഞത്.

 നബി ﷺ യോട് ശുപാർശ തേടലും ഇസ്തിഗാസയും തവസ്സുലാക്കലും  പുണ്യമാണ്, അനുവദനീയവുമാണ്. സലഫുസ്വാലിഹുകളുടെയും അമ്പിയാക്കൾ പണ്ഡിതൻമാർ  എല്ലാവരുടെയും ചര്യയും അത് പുണ്യമാണെന്നതും അനുവദനീയമാണെന്നതും ദീനുള്ള എല്ലാവർക്കും  അറിയപ്പെട്ടതുമാണ് .


ഒരു കാലത്തും അതിനെ എതിർക്കപ്പെട്ടിട്ടില്ല. ഇബ്നുതൈമിയയാണ് ആദ്യമായി എതിർത്തത്-

(ശിഫാഉസഖാം)




മുജാഹിദുകൾ മറുപടി പറയുമോ?


1- 

മുഹദ്ധിസും ഹാഫിളുമായ ഇമാം നവവി റ (ഹി 631-676 )ഖാളി അബു ത്വയ്യിബ്  റ ഇമാം മാവർദി റ(ഹി 364-450) ഇമാം ഗസാലി റ  (450-505)ഇമാം മുഹ് യദ്ധീൻ ശൈഖ് റ (470 - 561 ഗുൻയത് പേജ് 11 )  ഇമാം ഖറാഫി റ ഇമാം സുയൂത്വി അൽ ഹാവി  ഇബ്നു കസീർ തഫ്സീർ 1 / 492

 തുടങ്ങി നൂറുക്കണക്കിന് പണ്ഡിതന്മാർ നബിﷺ  യുടെ ഖബറിനരികിൽ സിയാറത്തിന് വരുമ്പോൾ ولو انهم اذ ظلموا

എന്ന ആയത്ത് ഓതികൊണ്ട് നബി ﷺയുടെ ഖബറിന്നരികിൽ വന്നു. നബി ﷺയോട് പൊറുക്കലിനെ തേടാൻ അപേക്ഷിക്കണം, അവിടത്തോട് ശുപാർശ തേടണം എന്ന് പറഞ്ഞട്ട് ഒരു പണ്ഡിതൻ പോലും അത് ശിർക്കാണന്നോ  തെറ്റാണന്നോ പറഞ്ഞിട്ടില്ല. മറിച്ച്


്ومن احسن ما يقول شرح المهذب

അത് ഏറ്റവും പുണ്യമാണ് എന്നാണ് പറഞ്ഞത്. പണ്ഡിതന്മാർ എല്ലാം അത് പുണ്യമാണന്ന് مستحسنين പറഞ്ഞിട്ടുണ്ട്.


എന്നും പറയുന്നു.


ഇവരല്ലാം മുശ്രിക്കുകളും ശിർക്കിന്റെ പ്രചാരകരുമാണോ?


 2.ഈ ലോക പണ്ഡിതന്മാർ മുഴുവനും

ഇങ്ങനെയുള്ള (വഹാബി ഭാഷയിൽ)

ശിർക്ക് പ്രചരിപ്പിച്ചിട്ട് ഒരാൾ പോലും അത് ശിർക്കാണന്നും പണ്ഡിതന്മാർക്ക് തെറ്റ് പറ്റി എന്ന് പറഞ്ഞിട്ടുണ്ടോ?


3 - ഒരു കറാഹത്ത് പോലും തെറ്റി പറഞ്ഞാൽ ശേഷം വരുന്ന പണ്ഡിതൻ മുഖം നോക്കാതെ തിരുത്തുന്ന വരെല്ലെ മുഹമ്മദ്  നബി ﷺയുടെ ഉമ്മത്തിലെ പണ്ഡിതന്മാർ ?


4 - അത് ദീൻ ഇവിടെ നിൽക്കണം എന്ന അവരുടെ അതിയായ ആഗ്രഹം കൊണ്ടല്ലെ?


5- എന്നിട്ട് ശിർക്ക് പ്രചരിപ്പിച്ചിട്ട് അവർ മൗനിയാവുമോ?


 6 - അതും അവരുടെ ലോക  പ്രശസ്ത ഗ്രന്ഥങ്ങളിൽ?


 7- ഇവർക്കൊന്നും തൗഹീദ് അറിയാത്തവരാണോ?


8.നബി ﷺയുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ അവിടത്തോട് ശുപാർശതേടുകയും പൊറുക്കലിനെ തേടാൻ അപേക്ഷിക്കുകയും ചെയ്ത മഹാ പണ്ഡിതന്മാർ ശിർക്കൻമാരാണോ? മുശ്രിക്കുകളാണോ?


9 - അതിന് വേണ്ടി ഖുർആൻ ആയത്ത്

ولو انهم اذ ظلموا

 ഓതിയവർ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തവരാണോ?


  10.ഇവർക്കൊന്നും ശിർക്ക് എന്താണന്ന് മനസ്സിലായില്ലേ?


11- ഇത് ശിർക്കാണെന്നു പറയാൻ വേണ്ടി മുജാഹിദുകൾ ഒതുന്ന ആയത്തുകൾ ഈ മഹാ പണ്ഡിതന്മാർക്ക് മനസ്സിലായില്ലേ.?


12.അവരല്ലാം ഖുറാഫികളാണോ?


13.ആധുനിക ഖവാരിജുകളായ മുജാഹിദിനാണോ ഖുർആൻ മനസ്സിലായത്?



ഇത്

ഇസ്ലാമിക് വാട്സാപ്പ് ഗ്രൂപ്പാണ്    അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ ആദർശങ്ങളെ കുറിച്ച് പഠിപ്പിച്ച് കൊടുക്കുന്ന കേരളത്തിലെ  സമാനതകളില്ലാത്ത  വാട്സാപ്പ്  ഗ്രൂപ്പാണ്*


*ഈ ഗ്രൂപ്പുകളില്‍ നിങ്ങള്‍കും അംഗമാവാന്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ താഴെയുള്ള വാട്ട്സപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക*👇🏻


00919895695565🔹🔸

00971563152848🔹🔸

00966562185368🔹🔸

00918129469100🔸🔹

🌴🌴🌴🌴🌴🌴🌴

*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/_*നമ്മുടെ ക്ലാസ് റൂമില്‍ നിന്നും ലഭിക്കുന്ന ഇത്തരം ട്ടെക്സ്റ്റുകള്‍ നിങ്ങളുടെ ഫോണില്‍  സൂക്ഷിച്ച് വെക്കുക സൂക്ഷിക്കേണ്ട വിധം അറിയാത്തവർ ഉണ്ടങ്കിൽ അഡ്മിൻ മാരുമായി ബന്ധപ്പെടുക

Friday, December 4, 2020

തങ്ങൻമാർ വിമർശനം മറുപടി

തങ്ങൻമാർ

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=


Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpTء


ടെലിഗ്രാം ലിങ്ക്

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA



*ആരാണ് തങ്ങൻമാർ?*


ഒരു വിവരമില്ലാത്തവൻ എഴുതുന്നത് കാണുക


 സത്യത്തിൽ മുഹമ്മദ് നബിയെ നബി തങ്ങൾ എന്ന് വിളിക്കാൻ പാടില്ലാത്തതാണ് . കാരണം അറേബ്യയിലോ, പേർഷ്യയിലോ തങ്ങൾ എന്ന് പേരിൽ അറിയപ്പെടുന്ന ഒരാളോ അല്ലെങ്കിൽ ഒരു ഗോത്രമോ പോലുമില്ല എന്നതാന്ന് വസ്തുത. അതിന് കാരണം അറബി ഭാഷയിലും, പേർഷ്യൻ ഭാഷയിലും തങ്ങൾ എന്ന ഒരു പദം തന്നെയില്ല എന്നതാണ് സത്യം. പിന്നെ  പ്രവാചകൻ മുഹമ്മദ് എങ്ങനെയാണ് നബി തങ്ങളാകുന്നത് ?


മറുപടി


അറബി ഭാഷയിലും, പേർഷ്യൻ ഭാഷയിലും തങ്ങൾ എന്ന ഒരു പദം തന്നെയില്ല എന്ന് സമ്മതിച്ചാൽ തന്നെ ആ പേര് മലയാളികൾ പറയാൻ പാടില്ലത്ര. ഇമ്മിണി വലിയ കണ്ടുപിടുത്തം തന്നെ 


തങ്ങൾ എന്നത് ഒരു മലയാള വാക്കാണ് എന്ന് വന്നാൽ മലയാളികൾ അത് ഉപയോഗിക്കുന്നത് എങ്ങനെ  തെറ്റാവും . ബഹുമാനമുള്ളയാൾ എന്ന ഉദ്ധേശത്തിൽ മലയാളി അതിനെ ഉപയോഗിച്ചാൽ അത് ഖുർആനിനോ സുന്നത്തിനോ വിരുദ്ധമാകുമോ?


സാങ്കേതികമായി ഒരു പദം ഒരു അർഥത്തിന് ഉപയോഗിച്ചാൽ ആ പദം അങ്ങനെ ഖുർആനിൽ ഉപയോഗിച്ചു കാണണമെന്ന് ആരാണ് പഠിപ്പിച്ചത് 

لكل ان يصطلح


ഏതൊരാൾക്കും ഏതൊരു സമൂഹത്തിനും സാങ്കേതിക പദങ്ങൾ ഉണ്ടാക്കാമെന്ന് പണ്ഡിത ലോകം അംഗീകരിച്ച നിയമമാണ് .ഇതൊന്നുമറിയില്ലങ്കിൽ പഠിക്കാൻ ശ്രമിക്കുക.


അയാൾ വീണ്ടും എഴുതുന്നു.


 കേരളത്തിലെ നമ്പൂതിരി കുലത്തിൽ പെട്ട  ചില വിഭാഗക്കാരെയാണ് നൂറ്റാണ്ടുകളായിട്ട് അവരുടെ പേരിനോട് ചേർത്ത് തങ്ങൾ എന്ന് വിളിക്കപ്പെടുന്നത്.


മറുപടി



നമ്പൂതിരിമാർക്ക് അവർ ബഹുമാനിച്ചു കൊണ്ടു തങ്ങൾ എന്ന് പറയുന്നുണ്ടങ്കിൽ 

ആദരിക്കപെട്ടുകൊണ്ട് മറ്റൊരാൾക്കും അത് ഉപയോഗിക്കാൻ പാടില്ല എന്ന് തിരുനബി പഠിപ്പിച്ചിട്ടുണ്ടോ ?


നബി കുടുംബത്തിൽ  പെട്ടവർക്ക് മുസ്ലിംങ്ങൾ അവരെ ബഹുമാനിച്ചുകൊണ്ട്  തങ്ങൾ എന്ന് വിളിക്കുന്നുണ്ടെങ്കിൽ  തെറ്റാണെന്ന് പറയാൻ നമ്പൂതിരിമാർക്ക് ആ പേര് പറയുന്നുണ്ട് എന്നത് ഒരിക്കലും കാരണമല്ല. കാരണം ഒരു പദം സാങ്കേതികമായി ആയി ഒരു വിഭാഗം ഒരു അർത്ഥത്തിന് ഉപയോഗിക്കുന്നത്  തെറ്റാണെന്ന് ഒരു രേഖയിലും കാണിക്കാൻ സാധ്യമല്ല. ഏതൊരു ജനതയും  ഏതൊരു പദവും  സാങ്കേതികമായി ഉപയോഗിക്കാമെന്ന് പണ്ഡിതലോകം പറഞ്ഞത് ഞാൻ നേരത്തെ ഉദ്ധരിച്ചു 


 

അയാൾ വീണ്ടും എഴുതുന്നു.



 നമ്പൂതിരിമാർ ഇസ്ലാം മതം സ്വീകരിച്ചു വന്നാലും അവരുടെ പേരിനോടൊപ്പം കുല നാമം ചേർത്ത് കൊണ്ടാണ് അവർ അറിയപ്പെടുന്നത്. അങ്ങനെയാണ് ഇസ്ലാം മതത്തിൽ തങ്ങൻ മാരുണ്ടായത്. 


മറുപടി


ഒരു വിഭാഗത്തിൽപ്പെട്ട അമുസ്സീംങ്ങൾ ഇസ്ലാമിലേക്ക് കടന്നുവരുമ്പോൾ അവർക്ക് ഇസ്‌ലാമിലേക്ക് വരുന്നതിനു മുമ്പ് വിളിച്ചിരുന്നു സ്ഥാനപ്പേരുകൾ ഇസ്ലാമിൽ വന്നതിനുശേഷവും വിളിച്ചു എന്നതുകൊണ്ട്  ആ പദം ബഹുമാനത്തോടു കൂടെ മുസ്ലീങ്ങളിൽ നിന്നും ബഹുമാനിക്കപ്പെടുന്ന ആളുകൾക്ക് സാങ്കേതികമായി വിളിച്ചാൽ അത് വലിയ  കുറ്റകരമാണെന്ന കണ്ടുപിടുത്തം മഹാത്ഭുതം തന്നെയാണ്.


അയാൾ വീണ്ടും എഴുതുന്നു..


 മമ്പുറം തങ്ങൾ  വന്നതും കണ്ണൂർ ജില്ലയിലെ ആയിത്തറ മമ്പുറത്ത് നിന്നാണ്  അയ്യുഹന്നാസുകൾക്കറിയില്ല എന്നതാണ് സത്യം. 



മറുപടി 



മമ്പുറം തങ്ങൾ നബി കുടുംബത്തിൽ പെട്ട ആളല്ല എന്ന് വരുത്താനാണ് ഈ പുരോഹിതൻ ഇങ്ങനെ എഴുതുന്നത് .

 എന്നാൽ അദ്ദേഹം നബി കുടുംബത്തിൽ പെട്ടവരല്ല എന്നതിന് യാതൊരു തെളിവും ഇയാൾ കൊണ്ടുവന്നിട്ടില്ല. മറിച്ച് തങ്ങളുടെ ചരിത്രം അതുപോലെ ഇന്നിവിടെ ജീവിക്കുന്ന അഹ് ലു ബൈതിന്റെചരിത്രം പരിശോധിച്ചാൽ അവർ നബി കുടുംബത്തിൽ പെട്ടവരാണ് എന്ന് വ്യക്തമായി തെളിയുന്നതാണ്.

നബികുടുംബം അന്ത്യ  നാൾ വരെ ഉണ്ടാകും എന്ന് തിരുവചനങ്ങളിൽ വ്യക്തമായി പഠിപ്പിക്കപ്പെട്ടത്


അയാൾ വീണ്ടും എഴുതുന്നു..


എന്നാൽ പ്രവാചകൻ മുഹമ്മദിന്റെ പിതൃത്വം അവകാശപ്പെട്ടുകൊണ്ടോഅല്ലെങ്കിൽ അദ്ദേഹത്തിന്റെ ജനിതക പരമ്പരയിൽ പെട്ടവനാണെന്നോ അവകാശപ്പെട്ടു കൊണ്ട് ലോകാവസാനം വരെ ഒരു പുരുഷനും രംഗത്ത് വരാൻ പാടില്ല എന്ന് അർത്ഥശങ്കക്ക് ഇടമില്ലാത്ത വിധം അല്ലാഹു സൂറ അഹ്സാബിന്റെ 40ാം വചനത്തിൽ വ്യക്തമാക്കിയിട്ടും അതൊന്നും ഗൗനിക്കാതെ മമ്പുറം തങ്ങളെ കുറിച്ച് ഈ അയ്യുഹനാസുകൾ പ്രചരിപ്പിക്കുന്നത് മമ്പുറം തങ്ങൾ നബിയുടെ മുപ്പത്തിരണ്ടാമത്തേയോ മുപ്പത്തിമൂന്നാമത്തേയോ പേരക്കിടാവാണ് എന്നാണ് .


മറുപടി:


പ്രവാചകരുടെ പേര് പറഞ്ഞിട്ട് ഒരു സ്വലാത്ത് പോലും പറയാതെയാണ് ഈ പുരോഹിതൻ ഇവിടെ കള്ളത്തരം എഴുതിവിടുന്നത്.  നബി കുടുംബത്തിൽ പെട്ടവർ ഒരിക്കലും ഉണ്ടാവുകയില്ല എന്ന് അഹ്സാബ് സൂറത്തിൽ പറഞ്ഞിട്ടില്ല.  അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് തെളിയിക്കേണ്ടത്


മുഹമ്മദ് നബി (സ) നിങ്ങളിൽ ഒരു പുരുഷനിൽ ഒരാളുടെ പിതാവായിട്ടില്ല. എന്ന ആയത്ത് വിവരിച്ചു . ഇമാം ഖുർത്വുബി പറയുന്നു.


യഥാർത്ഥത്തിൽ മുഹമ്മദ് നബി നബി സ്വല്ലല്ലാഹു അലൈഹിവസല്ലം അവിടുത്തെ  കാലഘട്ടത്തിൽ ഉള്ള ഒരു പുരുഷന്റെയുംപിതാവ് ആയിട്ടില്ല.

അവിടുത്തേക്ക് സന്താനം ഉണ്ടാവുകയില്ല എന്ന് ഈ ആയത്തിന്റെ  ഉദ്ദേശമല്ല.

ഇബ്റാഹിം ,കാസിം തയ്യിബ് മുത ഹർ എന്നീ ആൺകുട്ടികൾ അവിടുത്തേക്ക് ഉണ്ടായിട്ടുണ്ട് . പക്ഷേ പ്രായപൂർത്തിയായ പുരുഷൻ ആവുന്നതുവരെ അവർ ജീവിച്ചിട്ടില്ല.  ഹസൻ ഹുസൈൻ എന്നിവർ ചെറിയ കുട്ടിയായിരുന്നു :അവിടത്തെ ജീവിതകാലത്ത് അവർ പ്രായപൂർത്തിയായ പുരുഷന്മാരിൽ ആയിരുന്നില്ല. [ഖുർത്വുബി. ]

 

وأعلم أن محمدا لم يكن أبا أحد من الرجال المعاصرين له في الحقيقة. ولم يقصد بهذه الآية أن النبي صلى الله عليه وسلم لم يكن له ولد، فقد ولد له ذكور. إبراهيم، والقاسم، والطيب، والمطهر، ولكن لم يعش له ابن حتى يصير رجلا. وأما الحسن والحسين فكانا طفلين، ولم يكونا رجلين معاصرين له. الثانية: نفسير القرطبي

ഇമാം റാസി വിവരിക്കുന്നു


പുരുഷൻ എന്നതിൻറെ ഉപയോഗം വലിയ വരും പ്രായപൂർത്തിയായ വരുമാണ് .

തിരുനബിക്ക് വലിയ സന്താനം ഉണ്ടായിട്ടില്ല.വലിയ സന്താനം ഉണ്ടെങ്കിലേ പുരുഷൻ എന്ന പദം പറയാറുള്ളൂ ...

ഇവിടെ നിങ്ങളിൽ പുരുഷന്മാരിൽ നിന്നും ഒരാളുടെയും പിതാവ് ആയിട്ടില്ല എന്ന് പറഞ്ഞത് മേൽ സംഭാഷണം നടക്കുന്ന സമയത്ത്  (നബി  സ്വ യുടെ ജീവിത കാലത്ത് ) അവിടത്തേക്ക്   പുരുഷന്മാരായ സന്താനം   ഉണ്ടായിട്ടില്ല എന്നാണ് അർത്ഥം (തഫ്സൂറു റാസി)


فنقول الجواب عنه من وجهين أحدهما: أن الرجل في الاستعمال يدخل في مفهومه الكبر والبلوغ ولم يكن للنبي عليه السلام ابن كبير يقال إنه رجل والثاني: هو أنه تعالى قال: * (من رجالكم) * ووقت الخطاب لم يكن له ولد ذكر تفسير الرازي


സൂറത്തുൽ കൗസറിലെ അങ്ങേക്ക് നാം അൽ കൗസർ നൽകി എന്ന വചനം വിവരിച്ച് ഇമാം റാസി രേഖപ്പെടുത്തുന്നു.


അൽ കൗസർ കൊണ്ട് ഉദ്ദേശം അവിടത്തെ   സന്താനങ്ങൾ ആണ് . കാരണം അവിടുത്തെ സന്താനം ഇല്ലാത്തവനാണ് എന്ന് ആക്ഷേപിച്ചവനെതിരെ ഗണ്ഡിച്ചു കൊണ്ട് ഇറങ്ങിയ സൂറത്താണിത് .


അപ്പോൾ അർത്ഥം കാലഘട്ടം എത്ര സഞ്ചരിച്ചാലും നിലനിൽക്കുന്ന സന്താനങ്ങളെ അവിടുത്തേക്ക് അല്ലാഹു നൽകുമെന്നാണ് .ഒന്ന് ചിന്തിച്ചു നോക്കൂ അഹ് ലു ബൈതിൽ പെട്ട എത്ര പേർ കൊല്ലപ്പെട്ടു എന്നിട്ടും ലോകം അവരാൽ നിറഞ്ഞിരിക്കുന്നു.

ആക്ഷേപം പറഞ്ഞ ഉമയ്യ ഗോത്രത്തിൽ നിലവാരമുള്ള ഒരാളും ബാക്കിയില്ല .


 എന്നാൽ  അഹ് ലു ബൈതിൽ എത്ര പണ്ഡിതന്മാരും മഹത്തുക്കളുമാണ് ഉള്ളത്.

ഇമാം ബാഖിർ ഇമാം സ്വാദിഖ് അ ഇമാം കാളും  ഇമാം അറിള ഇവരെപ്പോലെയുള്ളവർധരാളം തഫ്സീർ റാസി 16. 254


 

والقول الثالث: الكوثر أولاده قالوا: لأن هذه السورة إنما نزلت ردا على من عابه عليه السلام بعدم الأولاد، فالمعنى أنه يعطيه نسلا يبقون على مر الزمان، فانظر كم قتل من أهل البيت، ثم العالم ممتلئ منهم، ولم يبق من بني أمية في الدنيا أحد يعبأ به، ثم أنظر كم كان فيهم من الأكابر من العلماء كالباقر والصادق والكاظم والرضا عليهم السلام والنفس الزكية وأمثالهم تفسير الرازي 12/354


നബികുടുംബം അന്ത്യ

നാൾ വരെ നിലനിൽക്കുമെന്നതിന്റെ പ്രമാണം

ധാരാളം  ഹദീസുകളിലും  പണ്ഡിത വചനങ്ങളിലും  ഉദ്ധരിക്കപ്പെട്ടതാണ് .

ഇപ്പോൾ  അതെല്ലാം പറയാൻ ഉദ്ദേശിക്കുന്നില്ല


പുരോഹിതൻ വീണ്ടും എഴുതുന്നു


 അതേ പോലെ മുസ്ലിം ലീഗ് നേതാക്കളായിരുന്ന അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, ഉമ്മർ ബാഫഖി തങ്ങൾ പാണക്കാട് തങ്ങൻമാർ തുടങ്ങിയവരെല്ലാം പറയാറ് ഞങ്ങൾ അറേബ്യയിൽ നിന്നും വന്നവരാണ് അല്ലെങ്കിൽ ഞങ്ങൾ യമനിൽ നിന്നും വന്നവരാണ് എന്നൊക്കെയാണ്. എന്നാൽ ഇത് സത്യമാണെങ്കിൽ ഇവരുടെ അനന്തിരവൻമാരിൽ പെട്ട തും, പേരിനോട് ചേർത്ത് തങ്ങൾ എന്ന് വിളിക്കപ്പെടുന്നതുമായ ആരെയെങ്കിലും  അറേബ്യയിലും, യമനിലും, പേർഷ്യയിലുമൊക്കെ ഇപ്പോഴും കാണേണ്ടതല്ലേ ? 



മറുപടി 


മലയാളത്തിലെ തങ്ങൾ എന്ന പദം യമനിലും അറേബ്യയിലും ഒക്കെ ഉണ്ടാവണം എന്ന് പറയുന്നത്  വിഡ്ഢിത്തരം മാത്രമാണ്  എന്നതിൽ സംശയം ഇല്ല .ശരിയായ ചിന്തയോ

 മതഗ്രന്ഥങ്ങളോ വിശുദ്ധ ഖുർആനിന്റെ യഥാർത്ഥ വ്യാഖ്യാനമോ അറിയാതെഎന്തൊക്കെയോ പുലമ്പുകയാണ് പുരോഹിതൻ


ഇനിയും ചില വാചകക്കസർത്തുകൾ ഈ പുരോഹിതൻ എഴുതിയിട്ടുണ്ടെങ്കിലും അതൊന്നും മറുപടി അർഹിക്കുന്നില്ല ആവശ്യമായ മറുപടി മുകളിൽ പറഞ്ഞു കഴിഞ്ഞു


*അസ്ലം സഖാഫി പരപ്പനങ്ങാടി*

 *

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...