Friday, December 30, 2022

കന്നിമൂലയിൽ ടോയ്ലറ്റ്?

 കന്നിമൂലയിൽ ടോയ്ലറ്റ്?


🖋️ മൗലാനാ നജീബ് മൗലവി


#ചോദ്യം: വീടു നിർമ്മിക്കുമ്പോൾ കന്നിമൂല (തെക്കു പടിഞ്ഞാർ മൂല)യിൽ ടോയ്ലറ്റ് റൂം ആകരുതെന്നു വീടിനു കുറ്റിയടിക്കുന്ന ആശാരിമാർ പറയുന്നു. ഒഴിവാക്കലാണു നല്ലതെന്നു ചില മുസ്‌ലിംപണ്ഡിതർമാരും പറയുന്നു. ഇതിൽ ശരിയേതാണ്? നമ്മുടെ മതഗ്രന്ഥങ്ങളിൽ നിർദ്ദേശമുണ്ടോ?_


#ഉത്തരം: വീടുകൾക്കും കെട്ടിടങ്ങൾക്കുമെല്ലാം സ്ഥലത്തിന്റെ മണ്ണും കിടപ്പും പ്രകൃതിപരമായ വായു സഞ്ചാരം, നീരൊഴുക്ക് പോലുള്ളതും പരിഗണിച്ചു കൊണ്ട് ശാസ്ത്രീയമായി സ്ഥാനം നിർണ്ണയിക്കാറുണ്ട്. വാസ്തു വിദ്യപ്രകാരം ഉചിതവും അനുചിതവും നിരീക്ഷിക്കാറുണ്ട്. ഇതൊന്നും മതഗ്രന്ഥങ്ങളിൽ നിർദ്ദേശമുള്ളതല്ല. എന്നാൽ, സത്യവിശ്വാസിയെ ഇതിൽ നിന്നു പ്രത്യേകം വിലക്കുന്ന പ്രമാണങ്ങളുമില്ല. സമസ്ത കാര്യങ്ങളുടെയും സ്രഷ്ടാവും നിയന്താവും അല്ലാഹുവാണെന്നും ഹിതകരവും അഹിതവുമായ കാര്യങ്ങളെല്ലാം (ഖൈറും ശർറും) അല്ലാഹുവിൽ നിന്നുണ്ടാകുന്നതാണെന്നും ദൃഢമായി വിശ്വസിക്കാൻ സത്യവിശ്വാസി ബാധ്യസ്ഥനാണ്. എന്നാൽ, സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലോ അനുഭവസ്തരും അറിവുളളവരുമായ ഭൂശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും തച്ചുശാസ്ത്ര വിദഗ്ധരുടെയും ഉപദേശമനുസരിച്ചോ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ചില സംഗതികൾക്കു ചിലതു നിമിത്തമാകുമെന്നു മനസ്സിലാക്കുന്നതിലോ ധരിക്കുന്നതിലോ മതപരമായി കുഴപ്പമില്ല.ചില ധാരണകൾ വസ്തുതാപരമായി അബദ്ധമാണെങ്കിൽ പോലും അതനുസരിച്ചു പ്രവർത്തിക്കുന്നതിനാൽ മതദൃഷ്ട്യാ കുറ്റക്കാരനാകുകയില്ല. നിഷിദ്ധവും വിലക്കപ്പെട്ടതുമായ പ്രവൃത്തികൾ ചെയ്യുമ്പോൾ അതിനനുസരിച്ചു മതവിധികൾ വരുമെന്നു മാത്രം.


     കന്നിമൂല വാസ്തു വിദ്യപ്രകാരം നിർണ്ണയിക്കപ്പെട്ട ഒരു ദിക്കാണ്. എട്ടു ദിക്കുകളിൽ ഓരോ ദിക്കിലും കാവൽക്കാരനായി ഓരോ 'ദൈവങ്ങളെ'യും പ്രതിഷ്ഠിക്കപ്പെട്ട വാസ്തു വിദ്യപ്രകാരം 'നൃത്തി ഭഗവാനാ'ണ് ഈ ദിക്കിന്റെ ഉടമ. ഈ ദിക്കിനെ ബുദ്ധിമുട്ടിച്ചാൽ ഈ ഉടമ ഉപദ്രവിക്കും എന്ന ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായാകാം ആശാരിമാർ ആ മൂലയിൽ ടോയ്ലറ്റ് ആകരുതെന്നു പറയുന്നത്. ഇങ്ങനെ എട്ടു ദിക്കുകളിൽ എട്ടു ദൈവങ്ങളെ വിശ്വസിക്കാൻ തൗഹീദുളള സത്യവിശ്വാസികൾക്ക് നിവൃത്തിയില്ലല്ലോ. ബഹുദൈവവിശ്വാസം മഹാപാപമാണല്ലോ. എന്നാൽ, ഈ ദിക്കുകളിൽ എട്ടു പിശാചുകളുണ്ടെന്നും അവയിൽ കന്നിമൂലയിലെ പിശാച്(നൃത്തി പിശാച്) ഉപദ്രവകാരിയാണെന്നും ധരിക്കുന്നതിൽ ഇസ്‌ലാമിക വിശ്വാസപരമായി തെറ്റു സംഭവിക്കുന്നില്ല. നൃത്തി ഭഗവാനെ പൂജിച്ചു കൊണ്ട് ബഹുദൈവ വിശ്വാസികൾ കുറ്റിയടിക്കുന്ന കന്നിമൂലയിൽ, നൃത്തി പിശാചിന്റെ നെഞ്ചത്ത് ബിസ്മി ചൊല്ലി സത്യവിശ്വാസി കുറ്റിയടിച്ചാൽ മതിയല്ലോ. ഇതിൽ അരുതായ്മ വരാനില്ല. ഇതുപോലെ ഈ പിശാചിന്റെ ശല്യം വേണ്ടെന്നു വച്ച് ആ മൂലയിൽ ടോയ്ലറ്റ് വേണ്ടെന്നും വയ്ക്കാമല്ലോ.


    ചില ദിവസങ്ങളിലെ രോഗ സന്ദർശനം രോഗവർദ്ധനവുണ്ടാക്കുമെന്ന് സാധാരണക്കാരിൽ പ്രചരിച്ചാൽ അത്തരം ദിവസങ്ങളിൽ രോഗസന്ദർശനം ഒഴിവാക്കുന്നതാണു നല്ലതെന്ന് പ്രസ്താവിച്ചു കൊണ്ട് ഇമാമുകൾ ഇതിനു പറയുന്ന കാരണം ശ്രദ്ധേയമാണ്. പൊതുജനങ്ങളുടെ മനസ്സുകളിൽ ഉറച്ചു പോയ വിശ്വാസങ്ങളും ധാരണകളും അടിസ്ഥാന രഹിതമാണങ്കിൽ പോലും അവയെ മാനിക്കൽ സുന്നത്താണ്. ഇല്ലെങ്കിൽ അതു വലിയ അപകടങ്ങൾക്കു നിമിത്തമാകും. ശർവാനി 3- 92.


    ടോയ്ലറ്റുണ്ടാക്കുന്നതിനെ സംബന്ധിച്ച് ആശാരിമാരുടെയും മറ്റും മൊഴികൾ മൂലം പല ശല്യങ്ങളും വരുമെന്ന സാധാരണക്കാരുടെ മനസ്സുകളിൽ ഉറച്ചു  പോയ ധാരണകൾ പരിഗണിക്കുന്നതു തന്നെയാണ് നല്ലത്. ദുർബ്ബല മനസ്കർ അതിനെച്ചൊല്ലി വിഷമിക്കേണ്ടതില്ലല്ലോ.


നുസ്രത്തുൽ അനാം മാസിക 2021, ഏപ്രിൽ

Wednesday, December 28, 2022

നരബലിയും മതങ്ങളും


നരബലിയും മതങ്ങളും



നബിശിഷ്യൻ അംറുബ്‌നുൽ ആസ്വ്(റ) ഒരിക്കൽ പറഞ്ഞു: ‘ഇത് ഇസ്‌ലാം മതമാണ്. മനുഷ്യഹത്യകളെ അത് ഒരിക്കലും അംഗീകരിക്കുന്നില്ല. മുമ്പുണ്ടായിരുന്ന മുഴുവൻ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഇസ്‌ലാം തകർത്തെറിയുകയാണ്.’

സാക്ഷര കേരളത്തെ നടുക്കിയ ഇരട്ട നരബലി പത്തനംതിട്ട ജില്ലയിൽ നടന്ന വാർത്ത പുറത്തുവന്നത് ഈയിടെയാണ്. കടുത്ത ഇസ്‌ലാം വിരുദ്ധത മുഖമുദ്രയാക്കിയ ചിലർ പ്രാകൃതമായ നരബലിയെ ഇസ്‌ലാമുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുകയുണ്ടായി; കൂട്ടുപ്രതികളിലൊരാൾ മുസ്‌ലിം പേരുകാരനായി എന്നതാണു കാരണം. ഉത്തമ സൃഷ്ടിയായ മനുഷ്യന്റെ ജീവൻ അപഹരിക്കുന്ന നരബലി അരുതെന്ന് പഠിപ്പിച്ച മതനിയമം അനുസരിക്കാത്തയാൾക്കും ആ ഐഡന്റിറ്റി പതിപ്പിച്ചുകൊടുത്താണ് ആക്രമണം!

കടുത്തൊരു ദൈവനിഷേധിയും അന്ധവിശ്വാസികളായ ദമ്പതികളും ആസൂത്രണം ചെയ്ത് നടപ്പാക്കിയ ക്രൂരത സ്പന്ദിക്കുന്ന ഹൃദയമുള്ളവരെയെല്ലാം ഞെട്ടിക്കുന്നതാണ്. സാമ്പത്തിക സൗഖ്യം തേടിയാണ് നിരപരാധികളായ രണ്ട് മനുഷ്യ പുത്രിമാരെ വെട്ടി നുറുക്കിയതെന്നത് കൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. മരണത്തിന് മുമ്പ് ഇരുവരും അനുഭവിച്ചത് വിവരിക്കാൻ കഴിയാത്ത വേദനയാണ്. ഇര എത്രയേറെ വേദന അനുഭവിക്കുന്നുവോ അത്രയും സൗഖ്യം നിങ്ങൾക്കു വർധിക്കുമെന്നാണ് നാസ്തികനായ കൊലയാളി ദമ്പതികളെ വിശ്വസിപ്പിച്ചിരുന്നത്. ഇരയുടെ മാംസം പാകം ചെയ്തു കഴിക്കുകയും ചെയ്തു. ഇതിന്റെ പേരിൽ വലിയ സാമ്പത്തിക തട്ടിപ്പും നടത്തുകയുണ്ടായി. ഈ ആധുനിക കാലത്ത് കേട്ടുകേൾവി പോലുമില്ലാത്ത പൈശാചികതയാണ് നടന്നിരിക്കുന്നത്. ഇത്തരമൊരു തെറ്റിനെ അതിന്റെ ഗൗരവത്തോടെ എടുക്കുകയാണ് മന:സാക്ഷിയുള്ള എല്ലാവരും ചെയ്യുക.

ഇരട്ട നരബലി വാർത്ത കേട്ടയുടൻ മുഖ്യപ്രതിയുടെ മുസ്‌ലിം പേര് കേട്ട് ഇസ്‌ലാമിനെ വിമർശിക്കാനിറങ്ങി പലരും. എന്നാൽ ആ നരാധമൻ ഒരു നാസ്തികനാണെന്ന് താമസിയാതെ പുറത്തുവന്നു. ഒരു എക്‌സ് മുസ്‌ലിം ചെയ്ത നിഷ്ഠൂരതയുടെ പഴി ഇസ്‌ലാമിന്! പ്രതികളുടെ പേരും മതവും ജാതിയും നോക്കി കേസിനെ ന്യായീകരിക്കുന്നതും വിമർശിക്കുന്നതും അപകടമാണെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇത്. കുറ്റവാളികളെ ഒറ്റപ്പെടുത്താൻ, പരമാവധി ശിക്ഷ ലഭ്യമാക്കാൻ തയ്യാറാവുകയാണ് നാം വേണ്ടത്. ഒപ്പം ഇത്തരമൊന്ന് ആവർത്തിക്കാതിരിക്കാൻ വേണ്ട കാര്യങ്ങളും ചെയ്യണം. ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവർ തെറ്റിൽ ഉൾപ്പെടുമ്പോൾ കുറ്റവാളിയെക്കാൾ പഴി കേൾക്കേണ്ടി വരുന്നത് അവന്റെ മതത്തിനും മറ്റു സമുദായാംഗങ്ങൾക്കുമാണ് എന്ന അവസ്ഥ ആധുനിക സമൂഹത്തിന് യോചിച്ചതല്ല. സമുദായത്തെ ചാരി പ്രതിക്ക് രക്ഷപ്പെടാം എന്ന പ്രതീതിയാണ് ഇതുണ്ടാക്കുക. ഈ സാഹചര്യം കൂടുതൽ കുറ്റവാളികളെ സൃഷ്ടിക്കാനേ ഉപകരിക്കൂ.


നരബലിയുടെ ചരിത്രപരത


ആചാരത്തിന്റെ ഭാഗമായി ചരിത്രാതീത കാലം മുതൽ പല സമൂഹങ്ങളിലും നരബലി നിലനിന്നിരുന്നു. ബിസി ഒന്നാം സഹസ്രാബ്ദത്തോടെ ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നരബലി കുറഞ്ഞു. എങ്കിലും, യൂറോപ്യൻ കോളനിവൽക്കരണം വരെ അമേരിക്കയിൽ ചില വിഭാഗങ്ങൾ മനുഷ്യ ബലി തുടർന്നിരുന്നു.

ആധുനിക നിയമങ്ങൾ നരബലിയെ കൊലപാതകത്തിന് തുല്യമായാണ് കണക്കാക്കുന്നത്. പുരാതന ജപ്പാനിൽ, ഐതിഹ്യങ്ങൾ ഹിറ്റോബാഷിരയെ (മനുഷ്യസ്തംഭം) കുറിച്ച് സംസാരിക്കുന്നു. അതിൽ ചില നിർമാണങ്ങളുടെ ചുവട്ടിലോ സമീപത്തോ കെട്ടിടങ്ങളെ ദുരന്തങ്ങളിൽ നിന്നോ ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നോ സംരക്ഷിക്കുന്നതിനായി കന്യകകളെ ജീവനോടെ കുഴിച്ചുമൂടിയിരുന്നു. ഏതാണ്ട് സമാനമായ വിവരണങ്ങൾ ബാൽക്കണിൽ പ്രത്യക്ഷപ്പെടുന്നു (സ്‌കാദറിന്റെ കെട്ടിടവും അർട്ടയുടെ പാലവും).

1487ൽ ടെനോക്റ്റിറ്റ്‌ലാനിലെ ഗ്രേറ്റ് പിരമിഡിന്റെ പുന:പ്രതിഷ്ഠക്കായി നാല് ദിവസത്തിനുള്ളിൽ 80,400 തടവുകാരെ അവർ കൊന്നതായി ആസ്‌ടെക്കുകൾ റിപ്പോർട്ട് ചെയ്തു. ആസ്‌ടെക് വാർഫെയറിന്റെ രചയിതാവായ റോസ് ഹാസിഗ് പറയുന്നതനുസരിച്ച് 10,000നും 80,400നും ഇടയിൽ ആളുകളെ ചടങ്ങിൽ ബലിയർപ്പിച്ചു.

നവീന ശിലായുഗത്തിൽ വിജയകരമായ കാർഷിക നഗരങ്ങൾ ഇതിനകം തന്നെ കിഴക്ക് ഉയർന്നുവന്നിരുന്നു. ചിലത് കൽമതിലുകൾക്ക് പിന്നിൽ സംരക്ഷിക്കപ്പെട്ടിരുന്നു. ഇതിൽ ഏറ്റവും അറിയപ്പെടുന്ന നഗരമാണ് ജെറിക്കോ. എന്നാൽ സമാനമായ മറ്റ് വാസസ്ഥലങ്ങൾ ലെവന്റ് തീരത്ത് വടക്ക് ഏഷ്യാമൈനറിലേക്കും പടിഞ്ഞാറ് ടൈഗ്രിസ്, യൂഫ്രട്ടീസ് നദികൾ വരെയും വ്യാപിച്ചുകിടക്കുന്നു. ഭൂരിഭാഗം ഭൂമിയും വരണ്ടതായിരുന്നു. മുഴുവൻ പ്രദേശത്തിന്റെയും മതസംസ്‌കാരം ഫലഭൂയിഷ്ഠതയിലും മഴയിലും കേന്ദ്രീകരിച്ചു. നരബലി ഉൾപ്പെടെയുള്ള പല മതപരമായ ആചാരങ്ങൾക്കും കാർഷിക ശ്രദ്ധയുണ്ടായിരുന്നു. ഫലഭൂയിഷ്ഠത മെച്ചപ്പെടുത്താൻ രക്തം മണ്ണുമായി കലർത്തി.


ഇസ്‌ലാമിക സമീപനം


അകാരണമായി മനുഷ്യ ജീവൻ ഹനിക്കുന്നതിനെ ഇസ്‌ലാം അതിശക്തമായി നിഷിദ്ധമാക്കിയിരിക്കുന്നു. അനർഹമായ നരഹത്യ ഗൗരവമേറിയ പാതകമായാണ് ഖുർ പറയുന്നത്. ‘മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊന്നാൽ അത് മനുഷ്യരെ മുഴുവൻ കൊലപ്പെടുത്തിയതിന് തുല്യമാണ്. ഒരാളുടെ ജീവൻ വല്ലവനും രക്ഷിച്ചാൽ അത് മനുഷ്യരുടെ മുഴുവൻ ജീവൻ രക്ഷിച്ചതിന് തുല്യമാകുന്നു’ (5: 32).

ഇതര ജീവികളിൽ നിന്ന് മനുഷ്യന് വലിയ ആദരവ് നൽകി ഇസ്‌ലാം. ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു(14: 70)വെന്ന് ഖുർആൻ. വിശുദ്ധ വേദത്തിന്റെ പ്രമേയം തന്നെ മനുഷ്യനാണ്. ജാതി മത വർഗ വേർതിരിവില്ലാതെ മനുഷ്യർക്കെല്ലാം മാനുഷിക പരിഗണന നൽകാൻ ഖുർആൻ ശ്രദ്ധിച്ചിട്ടുണ്ട്. ‘ഓ മനുഷ്യരേ… എന്ന അഭിസംബോധന അതിന് തെളിവാണ്.

‘നിശ്ചയം അവിശ്വാസികൾ നജസാണ്’ എന്ന സൂക്തം ഖുർആനുയർത്തിയ മാനുഷിക മൂല്യങ്ങൾക്ക് എതിരാണെന്ന് വരുത്തി ത്തീർക്കാൻ ചിലർ ശ്രമിക്കാറുണ്ട്. വസ്തുത അതല്ലെന്ന് കൃത്യമായ പഠനത്തിലൂടെ ബോധ്യപ്പെടും. അവിശ്വാസികളുടെ വിശ്വാസ രാഹിത്യമാണ് ഖുർആൻ അവിടെ വിമർശിക്കുന്നത്. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന വിശ്വാസധാര മാത്രമാണ് ശരി. അതോടൊപ്പം ഇതര വിശ്വാസികൾക്ക് അവരുടെ ഇച്ഛയനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന വിശാല കാഴ്ചപ്പാടാണ് ഇസ്‌ലാമിന്റേത്.

മാനുഷിക പരിഗണന ലഭിക്കുന്നതിന് മനുഷ്യർക്ക് അവരുടെ വിശ്വാസങ്ങളും മറ്റും തടസ്സമാവില്ല എന്നതാണ് ഖുർആന്റെ നിലപാടെന്നത് അനേകം സൂക്തങ്ങളിലൂടെ വ്യക്തമാകുന്നതാണ്. മനുഷ്യന് ഉപദ്രവമായവയെല്ലാം ഇസ്‌ലാം നിരുത്സാഹപ്പെടുത്തി. ഒരു ഉദാഹരണം പറയാം: വുളൂഅ് ചെയ്യുന്നവൻ കണ്ണിൽ വെള്ളമാക്കൽ കറാഹത്താണ്. കാരണം അത് കാഴ്ചശക്തിയെ ബാധിച്ചേക്കും. നല്ല ഭക്ഷണമേ കഴിക്കാവൂ, മലിനമായവയും ശവവും തിന്നരുത് തുടങ്ങി മനുഷ്യനെ ബാധിക്കുന്ന എല്ലാം നിരുത്സാഹപ്പെടുത്തി. പ്രാപഞ്ചിക സൗകര്യങ്ങളെല്ലാം മനുഷ്യ നന്മക്ക് വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ പരകോടി സൃഷ്ടികളിൽ ഏറ്റവും ഉത്തമനായി ഇസ്‌ലാം കാണുന്നതും മനുഷ്യനെ തന്നെയാണ്. എങ്കിൽ മർത്യജീവൻ അകാരണമായി അപഹരിക്കുന്നതിനെ ഇസ്‌ലാം അംഗീകരിക്കുന്നതെങ്ങനെ?


ബൈബിൾ പറയുന്നത്


നരബലിയുടെ നീറുന്ന പല കഥകളും ബൈബിൾ പറയുന്നുണ്ട്. ആദം ചെയ്ത പാപം മൂലം മനുഷ്യരല്ലാം പാപികളായി മാറി എന്ന് ബൈബിൾ പ്രതിപാദിക്കുന്നു: ഒരു മനുഷ്യൻ മൂലം പാപവും പാപം മൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു. നിയമം നൽകപ്പെടുന്നതിനു മുമ്പുതന്നെ പാപം ലോകത്തിൽ ഉണ്ടായിരുന്നു. എന്നാൽ, നിയമമില്ലാത്തപ്പോൾ പാപം കണക്കിലെടുക്കപ്പെടുന്നില്ല. ആദത്തിന്റെ പാപത്തിനു സദൃശമായ പാപം ചെയ്യാതിരുന്നവരുടെ മേൽപ്പോലും ആദത്തിന്റെ കാലംമുതൽ മോശയുടെ കാലംവരെ മരണം ആധിപത്യം പുലർത്തി. ആദം വരാനിരുന്നവന്റെ പ്രതിരൂപമാണ് (റോമാ 5:12-14).

മനുഷ്യരെല്ലാം പാപഭാരം പേറിയാണ് ജനിക്കുന്നതെന്ന് പറയുന്ന ബൈബിൾ യേശുവിന്റെ ജീവത്യാഗം അതിന് പരിഹാരമാണ് എന്നും പറയുന്നുണ്ട്. യഹൂദന്മാരാൽ അതിക്രൂരമായി യേശു കൊല്ലപ്പെടുന്നത് ബൈബിൾ വിവരിക്കുന്നു. നിസ്സഹായനായി യേശു വാവിട്ട് കരയുന്നുമുണ്ട്. മാർക്കോസ് 15 ‘വിചാരണയും വിധിയും’ ഈ സംഭവം വിവരിക്കുന്നു: അതിരാവിലെതന്നെ, പുരോഹിത പ്രമുഖന്മാർ ജനപ്രമാണികളോടും നിയമജ്ഞരോടും ന്യായാധിപ സംഘം മുഴുവനോടും ചേർന്ന് ആലോചന നടത്തി. അവർ യേശുവിനെ ബന്ധിച്ചു കൊണ്ടുപോയി പീലാത്തോസിനെ ഏൽപിച്ചു. പീലാത്തോസ് ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ തീരുമാനിച്ചുകൊണ്ട്, ബറാബ്ബാസിനെ അവർക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ചതിനു ശേഷം ക്രൂശിക്കാൻ ഏൽപിച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് യേശു കുരിശിൽ തറക്കപ്പെട്ടു. ഒമ്പതാം മണിക്കൂറായപ്പോൾ യേശു ഉച്ചത്തിൽ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?

യേശു ഉച്ചത്തിൽ നിലവിളിച്ച് ജീവൻ വെടിഞ്ഞു. യേശുവിന്റെ ഈ ജീവത്യാഗമാണ് സ്വർഗത്തിൽ വെച്ച് ആദം ചെയ്ത ആദിമ പാപക്കറ ഏറ്റ മനുഷ്യരെ ശുദ്ധീകരിച്ചത്. അതിന് വേണ്ടിയായിരുന്നു യേശുവിന്റെ ബലിദാനം. ബൈബിൾ പറയുന്നു: അങ്ങനെ, ഒരു മനുഷ്യന്റെ പാപം എല്ലാവർക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്റെ നീതിപൂർവകമായ പ്രവൃത്തി എല്ലാവർക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി. ഒരു മനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ, ഒരു മനുഷ്യന്റെ അനുസരണത്താൽ അനേകർ നീതിയുള്ളവരാകും. അങ്ങനെ പാപം മരണത്തിലൂടെ ആധിപത്യം പുലർത്തിയതുപോലെ, കൃപ നീതിവഴി നമ്മുടെ കർത്താവായ യേശു ക്രിസ്തുവിലൂടെ നിത്യജീവനിലേക്ക് നയിക്കാൻ ആധിപത്യം പുലർത്തും (റോമാ 5: 19-21).

മറ്റൊരു നരബലിയുടെ കഥയും ‘ന്യായാധിപന്മാർ’ പറയുന്നുണ്ട്. ഗിലയാദുകാരനായ ജഫ്താ ശക്തനായ സേനാനിയായിരുന്നു. പക്ഷേ, അവൻ വേശ്യാപുത്രനായിരുന്നു. ഗിലയാദായിരുന്നു അവന്റെ പിതാവ്. ഗിലയാദിന് സ്വഭാര്യയിലും മക്കളുണ്ട്. പിതാവിന്റെ സ്വത്ത് മക്കൾ വേശ്യാപുത്രനായിരുന്ന ജഫ്തക്ക് നൽകാൻ തയ്യാറാകുന്നില്ല. ജഫ്ത അവിടെ നിന്ന് ഓടിപ്പോയി ‘തോബ്’ എന്ന സ്ഥലത്ത് താമസമാക്കി. അക്കാലത്താണ് അമ്മോന്യർ ഇസ്രായേലിനെതിരെ യുദ്ധത്തിനു വന്നത്. യുദ്ധനിപുണനായ ജഫ്തായുടെ സഹായം തേടി ജ്യേഷ്ഠന്മാർ അവനെ സമീപിച്ചു. യുദ്ധത്തിൽ വിജയിച്ചാൽ തന്നെ നേതാവാക്കണമെന്ന വ്യവസ്ഥയോടെ ജഫ്ത സമ്മതിക്കുന്നു. അദ്ദേഹം അവരുടെ കൂടെ വരികയും യുദ്ധത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. കൂടാതെ യുദ്ധമുഖത്ത് വെച്ച് ജഫ്ത ഒരു നേർച്ച നേർന്നിരുന്നു. അമ്മോന്യർക്കെതിരെ വിജയം വരിച്ചാൽ ഞാൻ അവരെ തോൽപിച്ച് ജേതാവായി തിരികെ ചെല്ലുമ്പോൾ എന്നെ എതിരേൽക്കാൻ പടിവാതിൽക്കലേക്ക് ആദ്യം വരുന്നത് ആരായിരുന്നാലും അവൻ കർത്താവിന്റേതായിരിക്കും. ഞാൻ അവനെ ദഹനബലിയായി അവിടുത്തേക്ക് അർപ്പിക്കും. തിരിച്ച് വീട്ടിലെത്തിയ ജഫ്ത്തയെ സ്വീകരിക്കാൻ എത്തിയത് തന്റെ ഏക മകളായിരുന്നു. ബൈബിൾ പറയുന്നു: ജഫ്താ മിസ്പായിലുള്ള തന്റെ വീട്ടിലേക്കു വന്നു. അതാ, അവന്റെ മകൾ തപ്പുകൊട്ടി നൃത്തംവച്ച് അവനെ എതിരേൽക്കാൻ വരുന്നു. അവൾ അവന്റെ ഏകസന്താനമായിരുന്നു. വേറെ മകനോ മകളോ അവനില്ലായിരുന്നു. അവളെ കണ്ടപ്പോൾ അവൻ വസ്ത്രം കീറിക്കൊണ്ടു പറഞ്ഞു: അയ്യോ! മകളേ, നീ എന്നെ ദുഃഖത്തിലാഴ്ത്തിയല്ലോ. നീ എന്നെ വല്ലാത്ത വിഷമത്തിലാക്കിയിരിക്കുന്നു. ഞാൻ കർത്താവിനു വാക്കു കൊടുത്തുപോയി. നേർച്ചയിൽ നിന്ന് പിന്മാറാൻ എനിക്ക് സാധിക്കുകയില്ല.

അവൾ പറഞ്ഞു: പിതാവേ, അങ്ങ് കർത്താവിന് വാക്കുകൊടുത്തെങ്കിൽ അതനുസരിച്ച് എന്നോടു ചെയ്തു കൊള്ളുക. കർത്താവ് ശത്രുക്കളായ അമ്മോന്യരോട് പ്രതികാരം ചെയ്തല്ലോ.

അവൾ തുടർന്നു: ഒരു കാര്യം എനിക്കു ചെയ്തുതരണം. സഖിമാരോടൊത്ത് പർവതങ്ങളിൽ പോയി എന്റെ കന്യാത്വത്തെപ്രതി രണ്ടു മാസത്തേക്ക് വിലപിക്കാൻ എന്നെ അനുവദിക്കണം.

പൊയ്‌ക്കൊള്ളുക എന്നു പറഞ്ഞ് അവൻ രണ്ടു മാസത്തേക്ക് അവളെ അയച്ചു. അവൾ പർവതങ്ങളിൽ സഖിമാരൊടൊപ്പം താമസിച്ച് തന്റെ കന്യാത്വത്തെപ്പറ്റി വിലപിച്ചു.

രണ്ടുമാസം കഴിഞ്ഞ് അവൾ പിതാവിന്റെ പക്കലേക്കു തിരിച്ചുവന്നു. അവൻ നേർന്നിരുന്നതുപോലെ അവളോട് ചെയ്തു. അവൾ ഒരിക്കലും പുരുഷനെ അറിഞ്ഞിരുന്നില്ല. ഗിലയാദുകാരനായ ജഫ്തായുടെ പുത്രിയെ ഓർത്ത് ഇസ്രായേൽ പുത്രിമാർ വർഷംതോറും നാലു ദിവസം കരയാൻ പോകുക പതിവായിത്തീർന്നു (ന്യായാധിപന്മാർ 11: 34-40).

കർത്താവിന് സമർപ്പിക്കുന്ന നരബലിയെ കുറിച്ച് പഴയ നിയമത്തിലെ ലേവ്യറിലും കാണാം: മൃഗങ്ങളുടെ കടിഞ്ഞൂൽ സന്തതികളെ ആരും വിശുദ്ധീകരിക്കേണ്ടതില്ല. അവ കർത്താവിനുള്ളതാണ്. കാളയായാലും ആടായാലും അതു കർത്താവിന്റേതാണ്. എന്നാൽ കർത്താവിനു നിരുപാധികം സമർപ്പിച്ച യാതൊന്നും മനുഷ്യനോ മൃഗമോ അവകാശമായി കിട്ടിയ നിലമോ ആകട്ടെ, വിൽക്കുകയോ വീണ്ടെടുക്കുകയോ അരുത്. സമർപ്പിത വസ്തുക്കൾ കർത്താവിന് ഏറ്റവും വിശുദ്ധമാണ്. മനുഷ്യരിൽനിന്നു നിർമൂലനം ചെയ്യാൻ ഉഴിഞ്ഞിട്ട ഒരുവനെയും വീണ്ടെടുക്കരുത്. അവനെ കൊന്നുകളയണം (ലേവ്യർ 27: 27-29).


ബുദ്ധമതം


ടിബറ്റൻ ബുദ്ധമതത്തിനെതിരെ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും റിപ്പബ്ലിക് ഓഫ് ചൈനയിലെ ചൈനീസ് ദേശീയവാദികളും ടിബറ്റിലെ നരബലിയുടെ ചരിത്രപരമായ സമ്പ്രദായത്തെ ഉയർത്തിക്കാട്ടി പതിവായി ശക്തമായ പരാമർശങ്ങൾ നടത്തുന്നു. 1950ലെ പീപ്പിൾസ് ലിബറേഷൻ ആർമി ടിബറ്റിലെ അധിനിവേശത്തെ മാനുഷിക ഇടപെടലായി ചിത്രീകരിക്കുന്നു. ചൈനീസ് സ്രോതസ്സുകളനുസരിച്ച് 1948ൽ ലാസയിൽ നിന്നുള്ള 21 വ്യക്തികളെ ശത്രുസംഹാര ചടങ്ങിന്റെ ഭാഗമായി കൊലപ്പെടുത്തി. അവരുടെ അവയവങ്ങൾ മാന്ത്രിക ചേരുവകളായി ആവശ്യമായതായിരുന്നു കാരണം. ടിബറ്റൻ റെവല്യൂസ് മ്യൂസിയം ചൈനക്കാർ ലാസയിൽ സ്ഥാപിച്ച ഈ അവകാശവാദങ്ങൾ വ്യക്തമാക്കുന്നതിനായി നിരവധി രോഗാതുരമായ ആചാര വസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്.


 


അസീസ് സഖാഫി വാളക്കുളം



ആ സൂക്തങ്ങൾ തീവ്രവാദപരമല്ലേ?

 


ആ സൂക്തങ്ങൾ തീവ്രവാദപരമല്ലേ?


?? സാമൂഹിക ജീവിതത്തിലേക്ക് വരുമ്പോഴും ഖുർആനിക പാഠങ്ങളിൽ ധാരാളം പ്രശ്‌നങ്ങൾ കാണുന്നുണ്ടല്ലോ. സത്യനിഷേധികളെ മുഴുവനായി കൊന്നുകളയുക, കണ്ടിടത്ത് വെച്ച് നിങ്ങൾ അവരെ കൊല്ലുക തുടങ്ങിയ പരാമർശങ്ങൾ ഉദാഹരണം. ഇതിന് എന്ത് മറുപടിയാണുള്ളത്? ഇതൊക്കെ തീവ്രവാദപരമല്ലേ?


??? നിയമ പുസ്തകത്തിലെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വ്യാഖ്യാനിക്കുമ്പോളുണ്ടാകുന്ന പ്രശ്‌നങ്ങളാണിത്. ഒരാൾ തന്റെ ഭാര്യയോട് മണിയറയിൽ വെച്ച് പറഞ്ഞ കാര്യങ്ങളെ അദ്ദേഹത്തിന്റെ പബ്ലിക് പ്രസ്താവനയായി വിലയിരുത്തിയാൽ എങ്ങനെയുണ്ടാകും? കുളിക്കാൻ വേണ്ടി അടിവസ്ത്രം മാറ്റിയ ഒരാളുടെ ചിത്രം ഒരു സ്‌കൂൾ അസംബ്ലി ചിത്രത്തോടൊപ്പം ഒട്ടിച്ചുവെച്ച് ‘ഇയാൾ എത്ര പ്രാകൃതൻ’ എന്ന് അലമുറയിടുന്നതിന്റെ സംഗത്യമെന്താണ്?

നിങ്ങളോട് ഇങ്ങോട്ട് യുദ്ധം ചെയ്യുന്നതുപോലെ അങ്ങോട്ടും ചെയ്യുക എന്നാണ് നടേ പരാമർശിക്കപ്പെട്ട പ്രഥമ സൂക്തത്തിലുള്ളത്. കണ്ടേടത്ത് വെച്ച് കൊല്ലുക എന്ന് പറയുന്നത് യുദ്ധസാഹചര്യത്തിലാണ്. നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി നിങ്ങൾ സമരത്തിലേർപ്പെടുക എന്ന് പറഞ്ഞതിനു ശേഷമാണ് പ്രസ്തുത സൂക്തം വരുന്നതുതന്നെ. പുറം ചൊറിഞ്ഞുകൊടുക്കാനല്ലല്ലോ യുദ്ധത്തിൽ ഏർപ്പെടുന്നത്! ശത്രുവിന്റെ വാളിൽ നിന്ന് സ്വയരക്ഷ വേണമെങ്കിൽ കണ്ടേടത്ത് വെച്ച് അവനെ കൊല്ലേണ്ടിവരും. ഇത് ഖുർആനിൽ മാത്രമുള്ള പരാമർശമൊന്നുമല്ല. എല്ലാ ദൈവിക ഗ്രന്ഥങ്ങളിലും ഇക്കാര്യങ്ങൾ കാണാം. യുദ്ധരംഗത്ത് പട്ടാള മേധാവികൾ ഇത്തരം പ്രസ്താവനകൾ നടത്തിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. എന്നാൽ ‘ശത്രുവിനെ കാണാൻ നിങ്ങൾ കൊതിക്കരുത്’ എന്നും ‘അവർ സന്ധിക്ക് തയ്യാറായാൽ നിങ്ങളും ഒരുങ്ങണമെന്നു'(അൻഫാൽ: 61)മുള്ള പാഠങ്ങൾ വിസ്മരിക്കപ്പെടുന്നു. ‘മതത്തിൽ ബലാൽക്കാരമില്ല’ (അൽബഖറ: 256) എന്ന് പഠിപ്പിച്ച പ്രത്യയ ശാസ്ത്രം എങ്ങനെ തീവ്രവാദപരമാകും?

ഇതര സമുദായങ്ങളോട് അക്രമം പാടില്ലെന്ന് മാത്രമല്ല, അവരോട് നീതിപൂർവകമായി വർത്തിക്കണമെന്നുമാണ് ഖുർആൻ പഠിപ്പിക്കുന്നത്. ‘നിങ്ങളോട് യുദ്ധം ചെയ്യാത്തവരും നിങ്ങളെ നിങ്ങളുടെ വീടുകളിൽനിന്ന് പുറത്താക്കാത്തവരുമായ ആളുകളോട് ഗുണം ചെയ്യുന്നതും അവരുമായി നീതിപൂർവം പെരുമാറുന്നതും അല്ലാഹു തടയുന്നില്ല. നീതി ചെയ്യുന്നവരെ അല്ലാഹുവിന് ഏറെ ഇഷ്ടമാകുന്നു’ (അൽമുംതഹിന: 8) എന്നാണ് ഖുർആന്റെ പ്രസ്താവന. ‘ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയോ ആരെയെങ്കിലും വധിക്കുകയോ ചെയ്തതിന്റെ പേരിലല്ലാതെ ഒരാൾ മറ്റൊരാളെ കൊന്നുകളഞ്ഞാൽ അയാൾ മാനവകുലത്തെ ആകമാനം കൊന്നവനെ പോലെയാണ് എന്നും ഖുർആൻ (അൽമാഇദ: 32) താക്കീതു ചെയ്തു.

‘എല്ലാ പച്ചക്കരളുള്ള ജീവികളിലും നമുക്ക് പ്രതിഫലം ലഭിക്കുന്ന കാര്യങ്ങളുണ്ടെന്നും’ അവയോട് ഏറ്റവും നല്ല രീതിയിൽ പെരുമാറണമെന്നും തിരുനബി(സ്വ) പഠിപ്പിക്കുന്നു. പട്ടിക്ക് വെള്ളം കൊടുത്തു ദാഹം ശമിപ്പിച്ചതിന്റെ പേരിൽ സ്വർഗസ്ഥയായിത്തീർന്ന സ്ത്രീയെ കുറിച്ചും പൂച്ചക്ക് അന്നം കൊടുക്കാതെ കെട്ടിയിട്ടതിന്റെ പേരിൽ നരകത്തിൽ കടക്കുന്ന ആളെ കുറിച്ചും അവിടന്ന് തന്നെയാണ് പറഞ്ഞുതന്നത്.

മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, വെള്ളം, ചികിത്സ എന്നിവ നൽകേണ്ടത് അവർ ഏതു മതക്കാരാണെങ്കിലും മുസ്‌ലിം സമുദായത്തിന്റെ മേൽ നിർബന്ധമാണ്.


? സമാധാനത്തിന്റെ സന്ദേശം തോന്നിപ്പിക്കുന്ന ആയത്തുകൾ വരുമ്പോഴൊക്കെയും അത് മൻസൂഖ് (ദുർബപ്പെടുത്തപ്പെട്ടത്) ആണെന്നാണല്ലോ ചില തഫ്‌സീറുകളിൽ കാണുന്നത്. അപ്പോൾ ഇത്തരം ആയത്തുകൾ ഓതുന്നതിന് തീരെ പ്രസക്തിയില്ല, അവ പ്രചരിപ്പിക്കുന്നത് കാപട്യമാണ് എന്നല്ലേ ബോധ്യമാവുന്നത്?


?? അല്ല, അവ മൻസൂഖാണ് എന്ന് പറയുന്നത് ആ ആയത്തിന്റെ ആശയം ഇപ്പോൾ പ്രസക്തമേ അല്ല എന്ന അർത്ഥത്തിലല്ല. പ്രത്യുത, മുൻസഅ എന്നതിനെയും കൂടി ഉൾക്കൊള്ളുന്ന വിശാലമായ അർത്ഥത്തിലാണ്. ജലാലൈനിയുടെ മുസന്നിഫുമാരിൽ ഒരാളായ ഇമാം സുയൂതി(റ) ഇത്ത്ഖാനിലും ഇമാം സർക്കശി(റ) ബുർഹാനിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. യുദ്ധസാഹചര്യം നിലവിലുണ്ടെങ്കിലും യുദ്ധം ചെയ്യരുത് എന്ന് ഈ ആയത്തുകൾ അർത്ഥമാക്കുന്നില്ല എന്നു മാത്രമാണ് മൻസൂഖാണ് എന്നതിന്റെ വിവക്ഷ.

ഇന്ത്യ ഒരു ബഹുസ്വര രാഷ്ട്രമാണ്. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇവിടെ ജീവിക്കാൻ ഇന്ത്യക്കാരൻ ബാധ്യസ്ഥനാണ്. ഏതു മതത്തിൽ വിശ്വസിക്കാനും മതാചാരങ്ങൾ പുലർത്താനും സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. തീവ്രവാദ-വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ ശക്തിയുക്തം എതിർക്കാനാണ് മതപ്രമാണങ്ങൾ നമ്മോട് ആവശ്യപ്പെടുന്നത്. ലോകത്തെവിടെയും സമാധാനം നിലനിൽക്കാനാവശ്യമായ സന്ദേശങ്ങളാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ഏതൊരു രാഷ്ട്രത്തെയും പോലെ ഇസ്‌ലാമിക രാഷ്ട്രത്തിനും അതിന്റേതായ യുദ്ധ നിയമങ്ങളുണ്ട്. ഒരു രാഷ്ട്രം യുദ്ധത്തിലേക്ക് എടുത്തെറിയപ്പെടുന്ന സാഹചര്യത്തിൽ യുദ്ധം ചെയ്യുന്നതിന് തടസ്സമായി പ്രസ്തുത സൂക്തങ്ങൾ നിലകൊള്ളുന്നില്ല എന്നാണ് അവ മൻസൂഖാണ് എന്നതിനർത്ഥം.

ഏതൊരു സാഹചര്യത്തിലാണ് ആ സൂക്തം അവതരിപ്പിച്ചിട്ടുള്ളത് ആ സാഹചര്യം നിലനിൽക്കുന്ന കാലത്തും സ്ഥലത്തും ആ ആയത്തുകൾ പ്രസക്തം തന്നെയാണ്. അതുകൊണ്ടുതന്നെ മൻസൂഖായ ആയത്തുകൾ പ്രചരിപ്പിക്കുന്നത് കാപട്യമാണ് എന്ന ആരോപണത്തിന് യാതൊരു പ്രസക്തിയുമില്ല.


 


ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി




നാലു കർമ്മശാസ്ത്ര ധാരകളും അശാഇറത്തും വിരുദ്ധ ചേരികളിലാണെന്നോ ??! (ഭാഗം: 2)

 നാലു കർമ്മശാസ്ത്ര ധാരകളും അശാഇറത്തും വിരുദ്ധ ചേരികളിലാണെന്നോ ??!

(ഭാഗം: 2)


ഇമാം അശ്അരിയുടെയും (റ) ഇമാം മാതുരീദിയുടെയും (റ) കടന്നു വരവിനു ശേഷം അഹ്‌ലുസ്സുന്ന വൽ ജമാഅയായി  അറിയപ്പെടുന്നത് അശ്അരീ, മാതുരീദീ ധാരകളെയാണ് അഥവാ അശാഇറത്തി നെയാണെന്നത് എക്കാലത്തെയും ഭൂരിപക്ഷം മുസ്‌ലിം പണ്ഡിതരുടെ ഏകോപനമാണ്.


അശാഇറത്തിനെ നാലു മദ്ഹബിന്റെ ഇമാമുകൾ അടക്കമുള്ള മുൻഗാമികളുടെ പാതയിൽ നിന്നും വ്യതിചലിച്ചവരായി ചിത്രീകരിക്കുവാൻ ശ്രമിക്കുന്നവർ ഈ ചരിത്ര വസ്തുതയോട്  ചെയ്യുന്നത് എത്ര നീചമായ പ്രവണതയാണ് ?!!


മുസ്‌ലിം ലോകത്തെ പ്രധാന പണ്ഡിതർ സംസാരിക്കുന്നു.. 👇🏻


1️⃣ ഇമാം അല്ലാമാ അബ്ദുൽ ഖാഹിർ അൽ ബഗ്ദാദീ (റ)

വഫാത് ഹി:429

കിതാബു ഉസൂലുദ്ദീൻ 


അഹ്‌ലുസ്സുന്നയുടെ അഖീദയുടെ അവലംബങ്ങളും, സംരക്ഷകരുമായ സ്വഹാബാക്കളെയും താബിഉകളെയും വിശിഷ്യാ നാലു കർമ്മ ശാസ്ത്ര ധാരകളുടെ ഇമാമുകളെയും വിശദീകരിച്ച ശേഷം മഹാനർ വിഷയം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

''ലോക മുസ്‌ലിമീങ്ങളുടെ ഇമാമും, ഖദ്‌രിയാക്കൾ റാഫിളുകൾ ഖവാരിജുകൾ തുടങ്ങിയ നവീന വാദക്കാരുടെ പേടി സ്വപ്നവുമായ അബുൽ ഹസൻ അലിയ്യ് ബ്നു ഇസ്മായിൽ അശ്അരിയെയാണ് (റ)  ഈ കൂട്ടത്തിൽ ഇനി പറയാനുള്ളത്.

ലോകത്താകെ മഹാനരുടെ ഗ്രന്ഥങ്ങൾക്ക്‌ വലിയ സ്വാധീനമുണ്ട്. മഹാനർക്ക് ലഭിച്ചത് പോലെയുള്ളൊരു അനുയായി വൃന്ദം പിൻ കാലത്ത് ഒരു പണ്ഡിതനും ലഭിച്ചിട്ടില്ല."


2️⃣ ശൈഖ് അബൂ ഇസ്ഹാഖ് അശീറാസീ അശാഫിഈ (റ)

വഫാത് ഹി: 476

കിതാബു ത്വബഖാതു ശാഫിഇയ്യതുൽ ഖുബ്റ


''അശ്അരിയ്യത്ത് അഹ്‌ലുസ്സുന്നയുടെ പ്രതീകവും, ദീനിന്റെ സഹായികളുമാണ്. ഖദ്‌രിയ്യാക്കൾ, റാഫിളീങ്ങൾ തുടങ്ങിയ പുത്തൻ ചിന്താഗതിക്കാർക്കെതിരെ അവർ നിലകൊണ്ടു. ആകയാൽ, അവരെ ആക്ഷേപിക്കുന്നവർ അഹ്‌ലുസ്സുന്നയെയാണ് ആക്ഷേപം നടത്തുന്നത്. അവരെ ആക്ഷേപം നടത്തിയതായി ഭരണകർത്താക്കൾക്ക്‌ വിവരം ലഭിച്ചാൽ ആക്ഷേപം നടത്തിയവരെ ശിക്ഷിക്കൽ അവർക്ക് നിർബന്ധമാണ്. ഇമാം ശാഫിഈയുടെ (റ) ഭൂരിഭാഗം അനുയായികളും അശ്അരിയ്യാക്കളാണ്.''


3️⃣ ഇമാം അല്ലാമാ ഹാഫിൾ ഇബ്നു അസാകിർ (റ)

വഫാത് ഹി: 571

കിതാബു തബ്‌യീനു കദിബിൽ മുഫ്തരീ


''വളരെ ചുരുക്കം ആളുകളെ മാറ്റി നിറുത്തിയാൽ ഹനഫീ,മാലികീ, ശാഫിഈ കർമ്മ ശാസ്ത്ര പണ്ഡിതരിൽ ഇമാം അശ്അരിയിലേക്ക് ചേർക്കപ്പെടാതെ, അദ്ദേഹത്തിന്റെ ദീനീ സേവനങ്ങളിൽ സംതൃപ്തിയില്ലാതെ, അദ്ദേഹത്തിന്റെ വിജ്ഞാനത്തിന്റെ മേൽ പ്രശംസിക്കാതെ ആരെങ്കിലുമുണ്ടോ ..??!!!

ഉണ്ടാവുകയില്ല.


4️⃣ ഇമാം ഇസ്സുബ്നു അബ്‌ദിസ്സലാം (റ)

വഫാത് ഹി: 660

കിതാബു ത്വബഖാതു ശാഫിഇയ്യതുൽ ഖുബ്റ


"പിൻകാലത്ത്‌ ഹനഫികളും, മാലികികളും, ശാഫിഈകളും മുഴുവനായും ഹമ്പലികളിൽ ഭൂരിഭാഗവും ഇരു ധാരകളിൽ ഒന്നിനെ (അശ്അരീ, മാതുരീദീ) പിൻപറ്റുന്നവരാണ്''


5️⃣  ഇമാം അളുദുദ്ദീനുൽ ഈജീ (റ)

വഫാത് ഹി: 756

കിതാബുൽ മവാഖിഫ്


''തിരുനബി ﷺ അംഗീകാരം നൽകിയ, വിജയികളായ ആ കൂട്ടം അശാഇറതാണ്. 

മുമ്പ് പ്രതിപാദിക്കപ്പെട്ട പിഴച്ച വിഭാഗങ്ങളിലുള്ള ഒരു പ്രശ്നവും ഇവരിലില്ല."


6️⃣ ഇമാം താജുദ്ദീനുസ്സുബ്കീ (റ)

വഫാത് ഹി: 771

കിതാബു ത്വബഖാതു ശാഫിഇയ്യതുൽ ഖുബ്റ


''അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ വിശ്വാസം ഒന്നാണ്. ലക്ഷ്യത്തിലേക്ക് എത്താനുള്ള വ്യത്യസ്ത മാർഗങ്ങൾ  അവരിൽ ചിലർ സ്വീകരിക്കുന്നത് ഇതിനെതിരല്ല. വളരെ തുച്ഛം ആളുകളൊയിച്ചാൽ ഹനഫീ,ശാഫിഈ,ഹമ്പലീ എന്നീ കർമ്മ ശാസ്ത്ര ധാരകൾ അനുധാവനം ചെയ്യുന്നവരെല്ലാം ശൈഖുസ്സുന്ന അബുൽ ഹസൻ അൽഅശ്അരിയുടെ (റ) വഴിയെ സഞ്ചരിക്കുന്നവരാണ്.''


7️⃣  ഇമാം ജലാലു ദ്ദവ്വാനീ (റ)

വഫാത് ഹി: 918

കിതാബു ശറഹുൽ അഖാഇദിൽ അളുദിയ്യ


''തിരുനബി ﷺ വിജയികളായി പ്രഖ്യാപിച്ച ആ സംഘം അശ്അരികളാണ്. അഥവാ, അബുൽ ഹസൻ അൽഅശ്അരിയെ (റ) പിന്തുടരുന്നവർ."


8️⃣ ഇമാം ഇബ്നു ഹജർ അൽഹൈതമീ (റ)

വഫാത് ഹി: 974

കിതാബു സവാജിർ


"അഹ്‌ലുസ്സുന്നയുടെ രണ്ടു ഇമാമുകൾ അഥവാ ശൈഖ് അബുൽ ഹസൻ അൽഅശ്അരീ (റ), ശൈഖ് അബുൽ മൻസൂർ മാതുരീദീ (റ) തുടങ്ങിയവരുടെ പാതയാണ് യഥാർത്ഥ പാത.''


9️⃣ ഇമാം അബ്ദുൽ ബാഖീ അൽഹമ്പലീ (റ)

വഫാത് ഹി:1071

കിതാബുൽ ഐൻ വൽ അസർ


ഈ ഗ്രന്ഥത്തിൽ അഹ്‌ലുസ്സുന്നയെ മൂന്നു വിഭാഗമായി മഹാൻ വിവരിക്കുന്നുണ്ട്.  അതിൽ  രണ്ടു വിഭാഗം   അശാഇറതും ,മാതുരീദിയ്യതുമാണ്. 


1️⃣0️⃣ ഇമാം അബ്‌ദുല്ലാഹിൽ ഹദ്ദാദ് (റ) 

വഫാത് ഹി: 1132

¹കിതാബു നൈലിൽ മറാം


"ഇസ്ലാമിക ലോകത്തെ ഭൂരിഭാഗം പണ്ഡിതരും സ്വീകരിച്ച പാതയാണ് അശ്അരീ ധാര. കേവലം ചില വിഷയങ്ങളിൽ മാത്രം നൈപുണ്യം നേടിയ പണ്ഡിതരല്ല ഈ പാതയെ അംഗീകരിച്ചത്. മറിച്ച്, വിശ്വാസ ശാസ്ത്രത്തിലും, ഖുർആൻ വ്യാഖ്യാന- പാരായണ ശാസ്ത്രത്തിലും, കർമ്മ ശാസ്ത്രം, ഹദീസുകളുടെ വിവിധ തലങ്ങൾ, തസ്വവ്വുഫ്, ഭാഷ, ചരിത്രം തുടങ്ങിയ ഒട്ടനേകം മേഖലകളിൽ ഉദാഹരിക്കപ്പെടുന്ന പണ്ഡിതരാണ് ഈ പാതയിൽ അണി ചേർന്നത്".


²കിതാബു മുആവന വൽ മുളാഹറ വൽ മുആസറ


''വിശുദ്ധ ഖുർആനിലും ഹദീസുകളിലും നിക്ഷ്പക്ഷമായി നീ ആലോചിച്ചാൽ, സ്വഹാബാക്കൾ , താബിഉകൾ തുടങ്ങിയവരുടെ ചരിത്രങ്ങളെ നീ പരിശോധിക്കുകയും ചെയ്താൽ ശൈഖ് അബൂ മൂസൽ അശ്അരിയിലേക്കും, ശൈഖ് അബൂ മൻസൂറിൽ മാതുരീദിയിലേക്കും ചേർക്കപ്പെടുന്ന വിഭാഗങ്ങളിലാണ് സത്യം എന്ന് നിനക്ക് ബോധ്യപ്പെടും. സ്വഹാബാക്കളും, താബിഉകളും ഏതൊരു  അഖീദയുടെ മേൽ ഏകോപിച്ചോ അതിൻ മേലാണ് ഈ രണ്ട് ഇമാമുകളും നിലനിൽക്കുന്നത്. എല്ലായിടങ്ങളിലും, എല്ലാ കാലത്തും സർവ്വരുടെയും അഖീദയാണത്.

അതാണ് നമ്മുടെ അഖീദയും, അല്ലാഹുവിനു സ്തുതി."


1️⃣1️⃣ ഇമാം ഇബ്നു അജീബ (റ) അൽമാലികീ 

വഫാത് ഹി: 1200

കിതാബു ബഹ്റുൽ മദീദ്


"അഹ്‌ലുസ്സുന്നയെന്നാൽ അത് അശാഇറതും, ശരിയായ അവരുടെ പാതയെ പിൻപറ്റിയവരുമാണ്."


1️⃣2️⃣ ഇമാം മുർതളാ അസബീദീ (റ)

വഫാത് ഹി: 1205

കിതാബു ഇത്ഹാഫ്


''പിൻ കാലത്ത്‌ അഹ്‌ലുലുസ്സുന്ന വൽ ജമാഅ എന്നത് കൊണ്ടുള്ള  ഉദ്ദേശം തന്നെ അശ്അരീ, മാതുരീദീ മദ്ഹബുകളാണ്. ഇരുവരും തന്റെതായ ആശയങ്ങളെയും ഭാവനകളെയുമല്ല  ക്രോഡീകരിച്ചത്. പുതിയൊരു ആശയ പ്രസ്ഥാനത്തെ രൂപപ്പെടുത്തിയതുമല്ല. മറിച്ച്, മുൻഗാമികൾ പറഞ്ഞുവെച്ചതിനെ കാലോചിതമായി അവതരിപ്പിക്കുകയും, രചനകളിലൂടെയും  മറ്റും അവയെ പ്രകാശിപ്പിക്കുകയുമാണ് ചെയ്തത്. ഈ ഉദ്യമത്തിൽ ഇമാം അശ്അരീ (റ) പ്രധാനമായും അടിസ്ഥാനപ്പെടുത്തിയത് ഇമാം ശാഫിഈയുടെ (റ) വിശ്വാസ പ്രമാണങ്ങളെയും, ഇമാം മാതുരീദീ (റ) ഇമാം അബൂഹനീഫയുടെയും (റ) വിശ്വാസ പ്രമാണങ്ങളെയുമാണ്''.


ഉമ്മത്തിലെ ഉലമാഇന്റെ പക്ഷം ഇങ്ങനെ നീളുന്നു...


✍️ Nafseer Ahmadh

Tuesday, December 27, 2022

ഇലാഹും_ഇബാദത്തും_വഹാബികളുടെ_തൗഹീദും

 #ഇലാഹും_ഇബാദത്തും_വഹാബികളുടെ_തൗഹീദും


ഇലാഹ് എന്നാൽ ആരാധിക്കപ്പെടുന്നവൻ എന്ന് സാമാന്യമായി പറയാം. അപ്പോൾ ഇലാഹ് എന്നതിന്റെ വിവക്ഷ മനസ്സിലാക്കണമെങ്കിൽ ആരാധന എന്താണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.


#ഇബാദത്ത്

ഇമാം ഖാളി ബൈളാവി പറയുന്നു: "ആരാധന എന്നാൽ പരമമായ വണക്കമാണ്."

والعبادة: أقصى غاية الخضوع والتذلل ومنه طريق معبَّد أي مذلل، وثوب ذو عبدة إذا كان في غاية الصفاقة، ولذلك لا تستعمل إلا في الخضوع لله تعالى. تفسير البيضاوي


നാം ഒരാളോട് കാണിക്കുന്ന വണക്കം പരമമാവുന്നത് ചെയ്യുന്ന പ്രവൃത്തിയെ വിലയിരുത്തിയല്ല. അങ്ങനെയാണെങ്കിൽ മലക്കുകൾ ആദം നബിക്ക് സുജൂദ് ചെയ്തതും യൂസഫ് നബിക്ക് തന്റെ സഹോദരങ്ങൾ സുജൂദ് ചെയ്തതും ആരാധനയാകേണ്ടതാണ്. അല്ലാഹുവിൻറെ കല്പനപ്രകാരം ആയത് കൊണ്ട് മാത്രം അത് ആരാധനയുടെ പരിധിയിൽ വരികയില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല. കാരണം, അല്ലാഹു മറ്റൊരാൾക്ക് ആരാധന ചെയ്യാൻ കൽപ്പിക്കുകയില്ല എന്നത് തന്നെ. മാത്രമല്ല, പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് ഒരു കാര്യം ആരാധനയായിത്തീരുന്നതെങ്കിൽ- നിസ്കാരത്തിൽ ഏറ്റവും പരമമായ വണക്കം പ്രകടിപ്പിക്കുന്നത് സുജൂദിലാണല്ലോ- അപ്പോൾ നിസ്കാരത്തിലെ ഖിയാമും റുകൂഉം ഇബാദത്തല്ലെന്നു വരും.


ഇതിൽ നിന്നും ആരാധനയായിത്തീരുന്നതിന്റെ മാനദണ്ഡം പ്രവൃത്തിയല്ല, മറിച്ച് ചെയ്യുന്ന വ്യക്തിയുടെ വിശ്വാസമാണെന്ന് മനസ്സിലായി .

ഇനി ചിന്തിക്കാനുള്ളത് നാം ഒരു ശക്തിയെ/ വ്യക്തിയെ എന്ത് വിശ്വാസത്തിൽ വണങ്ങുമ്പോഴാണ് ആരാധനയായിത്തീരുന്നത് എന്നാണ്.


#അഭൗതികവും_കാര്യകാരണ_ബന്ധവും

കാര്യകാരണ ബന്ധത്തിനതീതമായ അഥവാ അഭൗതികമാർഗ്ഗേണ വല്ല ഉപകാരമോ ഉപദ്രവമോ ഒരു ശക്തിയിൽ നിന്ന് പ്രതീക്ഷിച്ചു കൊണ്ടുള്ള വണക്കം അതിനുള്ള ഇബാദത്തും ശിർക്കുമായിത്തീരും എന്നാണ് അഹലുസ്സുന്നയിൽ നിന്ന് പുറത്ത് പോയവർ സാധാരണ വിശദീകരിക്കാറുള്ളത്. അഥവാ ഒരു കാര്യം പരമമായ വണക്കം ആകുന്നതിന്റെ മാനദണ്ഡം ആ ശക്തിയിൽ നിന്ന്  അഭൗതികമായി വല്ലതും പ്രതീക്ഷിക്കലാണ്.!


ഒരു വ്യക്തിയിൽ നിന്നോ ശക്തിയിൽ നിന്നോ അഭൗതികമായി വല്ലതും പ്രതീക്ഷിച്ചാൽ അത് ആരാധനയാകും എന്ന് പ്രാമാണികരായ ഏത് പണ്ഡിതനാണ് പറഞ്ഞത് ? റഷീദുരിളാ എന്ന ഈജിപ്ഷ്യൻ വഹാബി പണ്ഡിതന്റെ മുമ്പ് ഇങ്ങനെയൊരു വ്യാഖ്യാനം ആരാണ് ഇബാദത്തിന് നൽകിയത് ?!


#അഭൗതികമായ_ഗുണം_പ്രതീക്ഷിക്കൽ

സ്വഹാബത്ത് നബി (സ്വ) തങ്ങളിൽ നിന്നും അവിടുത്തെ തിരുശേഷിപ്പുകളിൽ നിന്നും അഭൗതികമായ മാർഗ്ഗേണ ഗുണം പ്രതീക്ഷിച്ച നിരവധി സംഭവങ്ങൾ ബുഖാരിയിലും മുസ്ലിമിലും രേഖപ്പെടുത്തിയത് കാണാം :

നബിതങ്ങൾ ഉപയോഗിച്ചിരുന്ന ഒരു ജുബ്ബ അസ്മാ ബീവി സൂക്ഷിച്ച് വെക്കുകയും രോഗികൾക്ക് അത് കഴുകിയ വെള്ളം നൽകുകയും അത് മുഖേന രോഗശമനം തേടുകയും ചെയ്തിരുന്നു. ഈ സംഭവം ഇമാം മുസ്ലിം ഉദ്ധരിച്ചിട്ടുണ്ട് :


فَقَالَتْ: هَذِهِ جُبَّةُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ. فَأَخْرَجَتْ إِلَيَّ جُبَّةَ طَيَالِسَةٍ كِسْرَوَانِيَّةٍ. لَهَا لِبْنَةُ دِيبَاجٍ. وَفَرْجَيْهَا مَكْفُوفَيْنِ بِالدِّيبَاجِ. فَقَالَتْ: هَذِهِ كَانَتْ عِنْدَ عَائِشَةَ حَتَّى قُبِضَتْ. فَلَمَّا قُبِضَتْ قَبَضْتُهَا. وَكَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَلْبَسُهَا. فَنَحْنُ نَغْسِلُهَا لِلْمَرْضَى يُسْتَشْفَى بها.   رواه مسلم 


ഇവിടെ തികച്ചും അഭൗതികമായമാർഗ്ഗേനയുള്ള രോഗശമനമാണ് സ്വഹാബത്ത് പ്രതീക്ഷിച്ചിരുന്നത് എന്ന് വ്യക്തം. കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായി ഗുണം പ്രതീക്ഷിക്കൽ ശിർക്കാണെങ്കിൽ സ്വഹാബത്തിന്റെ ഈ പ്രവർത്തനം ശിർക്കാണെന്ന് പറയേണ്ടിവരും !!


#വണക്കം_പരമമാവുന്നത്_എപ്പോൾ?

ഒരു വ്യക്തി / ശക്തി ദൈവമാണെന്നോ ദൈവിക ഗുണങ്ങൾ ഉണ്ടെന്നോ വിശ്വസിച്ചു കൊണ്ടുള്ള വണക്കമാണ് ശിർക്കാവുക. കാരണം വണങ്ങപ്പെടുന്നതിനെ സൃഷ്ടി എന്ന തലത്തിൽ നിന്ന് സ്രഷ്ടാവ്/ ദൈവം എന്ന തലത്തിലേക്ക് ഉയർത്തുമ്പോഴാണ് വണക്കം പരമമാവുന്നതും ആരാധനയുടെ പരിധിയിൽ വരുന്നതും. ദൈവിക ഗുണങ്ങൾ ഉണ്ടെന്ന് വിശ്വസിക്കാതെ അല്ലാഹുവിൻറെ ഇഷ്ട ദാസൻ മാത്രമാണെന്ന് വിശ്വസിച്ചു കൊണ്ടുള്ള ആദരവ് ഒരിക്കലും ഇബാദത്തിന്റെ പരിധിയിൽ വരുന്നില്ല എന്ന് വ്യക്തമായല്ലോ.


ശാഹ് വലിയുല്ലാഹിദ്ദഹ്ലവി തന്റെ ഹുജ്ജത്തുല്ലാഹിൽ ബാലിഗയിൽ വിശദീകരിക്കുന്നത് നോക്കൂ:

اعْلَم أَن الْعِبَادَة هُوَ التذلل الْأَقْصَى، وَكَون تذلل أقْصَى من غَيره لَا يَخْلُو إِمَّا أَن يكون بالصورة مثل كَون هَذَا قيَاما وَذَلِكَ سجودا، أَو بِالنِّيَّةِ بِأَن نوى بِهَذَا الْفِعْل تَعْظِيم الْعباد لمولاهم، وَبِذَلِك تَعْظِيم الرّعية للملوك، أَو التلاميذه للأستاذ لَا ثَالِث لَهما، وَلما ثَبت سُجُود التَّحِيَّة من الْمَلَائِكَة لآدَم عَلَيْهِ السَّلَام وَمن أخوة يُوسُف ليوسف عَلَيْهِ السَّلَام، وَأَن السُّجُود أَعلَى صور التَّعْظِيم، وَجب إِلَّا يكون التميز إِلَّا بِالنِّيَّةِ،….

 فالتنقيح أَن التذلل يَسْتَدْعِي مُلَاحظَة ضعف فِي الذَّلِيل، وَقُوَّة فِي الآخر، وخسة فِي الذَّلِيل وَشرف فِي الآخر، وانقياد واخبات فِي الذَّلِيل، وتسخير ونفاذ حكم للْآخر، وَالْإِنْسَان إِذا خلى وَنَفسه أدْرك لَا محَالة أَنه يقدر للقوة والشرف والتسخير وَمَا أشبههَا مِمَّا يعبر بِهِ عَن الْكَمَال قدرين قدرا لنَفسِهِ وَلمن يُشبههُ بِنَفسِهِ، وَقدرا لمن هُوَ متعال عَن وصمة الْحُدُوث والإمكان بِالْكُلِّيَّةِ.

           حجة الله البالغة للشاه ولي الله الدهلوي ص١١٧


" ആരാധന എന്നത് പരമമായ വണക്കമാണെന്ന് മനസ്സിലാക്കണം. ഒരു വണക്കം പരമമാവുന്നത് ഒന്നുകിൽ അയാൾ ചെയ്യുന്ന പ്രവൃത്തിയെ വിലയിരുത്തിയാവണം. ഉദാഹരണത്തിന്, നിസ്കാരത്തിലെ സുജൂദ് ഖിയാമിനേക്കാൾ പരമമാണെന്ന് പറയാം. അതല്ലെങ്കിൽ ചെയ്യുന്ന ആളുടെ വിശ്വാസത്തെ പരിഗണിച്ചാവും. ഉദാഹരണത്തിന് മനുഷ്യർ തങ്ങളുടെ സ്രഷ്ടാവിന് ചെയ്യുന്ന വണക്കം പ്രജകൾ രാജാവിനെ വണങ്ങുന്നതിനേക്കാളും വിദ്യാർത്ഥികൾ തങ്ങളുടെ ഗുരുനാഥനെ വണങ്ങുന്നതിനേക്കാളും പരമമാണെന്ന് പറയാം. മലക്കുകൾ ആദം നബിക്ക് മുന്നിലും യൂസുഫ് നബിയുടെ സഹോദരങ്ങൾ യൂസുഫ് നബിക്ക് മുന്നിലും സുജൂദ് ചെയ്തതിൽ നിന്നും, ബഹുമാനത്തിന്റെ പാരമ്യത സുജൂദിൽ മാത്രമാണ് എന്നതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം : ഒരു കാര്യം ഇബാദത്ത് ആവുകയും അല്ലാതിരിക്കുകയും ചെയ്യുന്നത് പ്രവർത്തിയെ വിലയിരുത്തിയല്ല, മറിച്ച് വിശ്വാസം നോക്കിയാണ് എന്നത് വ്യക്തമാണ്. ഒരാൾ മറ്റൊരാൾക്ക് വണങ്ങണമെങ്കിൽ അയാൾക്ക് തന്നെക്കാൾ ശക്തിയും മഹത്വവും ഉണ്ടെന്ന് വിശ്വസിക്കണമല്ലോ. പ്രസ്തുത ശക്തിയും മഹത്വവും തന്നെപ്പോലുള്ള മനുഷ്യരിലെ ഗുണമായിട്ടുള്ളതും സൃഷ്ടികളോട് യാതൊരുവിധത്തിലും സാദൃശ്ചിതയില്ലാത്ത ദൈവീക ഗുണമായിട്ടുള്ളതുമുണ്ട്. ഇത് യാതൊരു മുൻധാരണയുമില്ലാതെ ചിന്തിക്കുന്ന ആർക്കും ബോധ്യപ്പെടുന്നതാണ്."


മേൽ വിവരണത്തിൽ നിന്ന് ഒരാൾ ചെയ്യുന്ന പ്രവർത്തി മാത്രം വിലയിരുത്തി അത് ഇബാദത്താണെന്നോ അത് മൂലം അയാൾ  മുശ്രിക്കാണെന്നോ തീർത്ത് പറയാൻ പാടില്ല എന്ന് വ്യക്തമായി.

ഇലാഹിന് ചെയ്യേണ്ട പ്രവൃത്തികൾ ഒരു ശക്തിക്ക് ചെയ്താൽ അതിനെ ഇലാഹക്കലായി എന്ന് തള്ളി മറിക്കുന്നവരുണ്ട്. എതായാലും സുന്നികൾ അല്ലാഹുവിന് ചെയ്യേണ്ട ഒരു പ്രവൃത്തിയും മഹാത്മാക്കൾക്ക് അർപ്പിക്കുന്നില്ല. സഹായാർത്ഥന അല്ലാഹുവിനോട് മാത്രമെ പാടുള്ളൂ എന്നാണ് വാദമെങ്കിൽ അത് ഇസ്ലാമിക പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെടുത്താൻ അങ്ങിനെ വാദിക്കുന്നവർ സന്നദ്ധരാവണം. നാളിത് വരെ അവർക്കതിന് സാധിച്ചിട്ടില്ല.

അതിരിക്കട്ടെ, ഒരു സത്യ വിശ്വാസി ഹജറുൽ അസ്‌വദിനെ തൊട്ടുമുത്തുന്നതും ആദരിക്കുന്നതും തൗഹീദും ഒരു ബിംബാരാധകൻ തൻറെ പ്രതിഷ്ഠയോട് അപ്രകാരം ചെയ്യുന്നത് ശിർക്കുമാണ്. അഥവാ, വിശ്വാസമാണ് രണ്ടിനെയും വേർതിരിക്കുന്ന ഘടകം. സത്യവിശ്വാസി ഹജറുൽ അസ്‌വദിന് ദൈവീക ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നില്ലല്ലോ. 


ഹാഫിളു ദഹബി പറയുന്നത് നോക്കൂ:


وكذلك القول في سجود المسلم لقبر النبي على سبيل التعظيم والتبجيل لا يُكفّر به أصلاً بل يكون عاصياً، فليعرف أن هذا منهي عنه، كذلك الصلاة إلى القبرإهـ (معجم الشيوخ  للامام الذهبي 1/ 73) 


"ഇതുപോലെ തന്നെ ഒരു മുസ്ലിം നബി (സ്വ) തങ്ങളെ ബഹുമാനിച്ച് തങ്ങളുടെ ഖബറിന് സുജൂദ് ചെയ്താൽ കാഫിറാണെന്ന് പറഞ്ഞുകൂടാ. എന്നാൽ അയാൾ കുറ്റക്കാരനാവുന്നതും അയാളുടെ പ്രവൃത്തി വിരോധിക്കപ്പെട്ടതുമാണ്.

തിരുനബിയുടെ ഖബറിലേക്ക് തിരിഞ്ഞു നിസ്കരിച്ചാലും വിധി ഇത് തന്നെ. "


#ബിംബത്തിന്_മുമ്പിലെ_സുജൂദും_കാഫിറാണെന്ന്_വിധി_കൽപിക്കലും

ബിംബത്തിന് മുമ്പിൽ സുജൂദ് ചെയ്യുക പോലുളള മറ്റു മതസ്ഥരുടെ ആചാരങ്ങൾ ഒരാൾ ചെയ്താൽ അവൻ ഇസ്ലാമിൽ നിന്ന് പുറത്തു പോയതായി വിധിക്കാൻ അത് കാരണമാകുമെന്ന് കർമ്മ ശാസ്ത്ര പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. പ്രത്യക്ഷത്തിൽ തന്നെ കുഫ്റിന്റെ അടയാളം സ്വീകരിച്ചത് കൊണ്ടാണിത്.

എന്നാൽ ബിംബത്തിന് അല്ലാഹുവിന്റെ ഒരു ഗുണവും ആരോപിക്കാതെയാണ് അയാൾ സുജൂദ് ചെയ്തതെങ്കിൽ പ്രത്യക്ഷത്തിൽ അയാളെ സംബന്ധിച്ച് കാഫിർ എന്ന് വിധി കൽപിക്കുമെങ്കിലും അല്ലാഹുവിന്റെ അടുത്ത് അയാൾ കാഫിർ ആകണമെന്നില്ല. പക്ഷെ അയാളുടെ  പ്രവൃത്തി കടുത്ത ഹറാമും  കുറ്റകരവുമാണ്. ഇബ്നു ഹജർ ഹൈതമി പറയുന്നത് കാണുക:

ﺣﺘﻰ ﻟﻮ ﻋﻠﻢ ﺃﻧﻪ ﻟﻢ ﻳﺴﺠﺪ ﻟﻬﺎ ﻋﻠﻰ ﺳﺒﻴﻞ اﻟﺘﻌﻈﻴﻢ ﻭاﻋﺘﻘﺎﺩ اﻷﻟﻮﻫﻴﺔ ﺑﻞ ﺳﺠﺪ ﻟﻬﺎ ﻭﻗﻠﺒﻪ ﻣﻄﻤﺌﻦ ﺑﺎﻹﻳﻤﺎﻥ ﻟﻢ ﻳﺤﻜﻢ ﺑﻜﻔﺮﻩ ﻓﻴﻤﺎ ﺑﻴﻨﻪ ﻭﺑﻴﻦ اﻟﻠﻪ ﺗﻌﺎﻟﻰ ﻭﺇﻥ ﺃﺟﺮﻱ ﻋﻠﻴﻪ ﺣﻜﻢ اﻟﻜﻔﺮ ﻓﻲ اﻟﻈﺎﻫﺮ  تحفة المحتاج ٩/٩٢


ഇലാഹാകുന്നതിനും ഇബാദത്തിന്റെ പരിധിയിൽ വരുന്നതിനും വിശ്വാസത്തിന്റെ ആവശ്യമില്ല എന്ന് സ്ഥാപിക്കാൻ കൊണ്ട് വരുന്ന ബാലിശമായ ചില തെളിവുകളുടെ പ്രാമാണികത അടുത്ത കുറിപ്പിൽ പരിശോധിക്കാം. ഇൻശാ അല്ലാഹ്.


വൈജ്ഞാനിക ചർച്ചകൾക്ക് സ്വാഗതം.


Muhyidheen Saqafi Kavanoor

Monday, December 26, 2022

സഹ്ല സാലിമിന്ന് പാല് കൊടുത്തത് പാത്രത്തിൽ കറന്നാണ്

 സഹ്ല സാലിമിന്ന് പാല് കൊടുത്തത് പാത്രത്തിൽ കറന്നാണ് ത്വബഖാത്ത് ഇബ്നു സഅദ് 8/271

അൽ ഇസ്വാബ ഇബ്നു ഹജർ 8/193








Wednesday, December 21, 2022

ശിർക്ക് എന്താണ് വഹാബി

 എന്താണ് ശിർക്ക്



സുന്നി :

നിങ്ങൾ മരിച്ചവരോട് സഹാർത്ഥന നടത്തൽ ശിർകാണെന്ന് വാദിക്കുന്നല്ലോ   എന്താണ് നിങ്ങളുടെ വീക്ഷണത്തിൽ ശിർക് ?


വഹാബി :  

അല്ലാഹുവിന്റെ, പരിശുദ്ധ അസ്തിത്വം പരിശുദ്ധ ഗുണങ്ങൾ പരിശുദ്ധ പ്രവർത്തനങ്ങൾ എന്നിവയിലൊന്നിൽ മറ്റാർക്കെങ്കിലും പങ്കാളിത്വം സ്ഥാപിക്കലാണ് ശിർക്.


സുന്നി :

മരിച്ചുപോയ മഹാത്മാക്കളോട് സഹായമർത്ഥിക്കുന്നവർ ഇവയിൽ ഏതെങ്കിലും കാര്യത്തിൽ  ആർക്കെങ്കിലും പങ്കാളിത്വം സ്ഥാപിക്കുന്നുണ്ടോ !


വഹാബി :  

മഹാത്മാക്കളോട് മരണശേഷമോ സാധാരണ ഗതിയിൽ കേൾക്കാത്ത ദൂരത്ത് നിന്നോ സഹായമർത്ഥിക്കുന്നവർ,  കാര്യകാരണബന്ധങ്ങൾകപ്പുറമുളള കാര്യം കേൾക്കുക, കാണുക, അറിയുക എന്നീ അല്ലാഹുവിന്റെ ഗുണങ്ങളിൽ മഹാത്മാക്കൾക്ക് പങ്കാളിത്വം സ്ഥാപിച്ചില്ലേ  


സുന്നി :

അല്ലാഹുവിന് ഉൺമയുണ്ട്, എനിക്കുമുണ്ട്.അല്ലാഹു കേൾകുന്നു ,ഞാനും കേൾകുന്നു. അല്ലാഹു കാണുന്നു , ഞാനും കാണുന്നു, അല്ലാഹു അറിയുന്നു, ഞാനും അറിയുന്നു : എന്നൊരാൾ പറഞ്ഞാൽ അദ്ദേഹം,  അല്ലാഹുവിൻെറ പ്രസ്തുത ഗുണങ്ങളിൽ തനിക്ക് പങ്കാളിത്വം സ്ഥാപിച്ചുവെന്ന് പറയാമോ ?


വഹാബി : 

അങ്ങനെ പറയാൻ പറ്റില്ല, കാരണം അല്ലാഹുവിൻെറ സവിശേഷ (അല്ലാഹുവിന് മാത്രമുളള)

ഗുണങ്ങളാണുദ്ദേശ്യം. താങ്കൾ പറഞ്ഞ ഗുണങ്ങൾ അങ്ങനെയുള്ളതല്ലല്ലോ. 


എന്നാൽ, കാര്യകാരണ ബന്ധങ്ങൾക്കതീതമായ കേൾവി, കാഴ്ച്ച, അറിവ് എന്നിവ അല്ലാഹുവിന് മാത്രമുളള ഗുണങ്ങളാണ് അത് കൊണ്ട്, 

അവയിൽ അല്ലാഹു അല്ലാത്തവർക്ക് പങ്കാളിത്വം വിശ്വസിക്കൽ ശിർക് തന്നെയാണ്.


സുന്നി :

അല്ലാഹുവിന് ‘മാത്രമുളള ഗുണം’ കൊണ്ട് നിങ്ങളുടെ ഉദ്ദേശ്യം എന്താണ് ?   നിലവിൽ അല്ലാഹുവിന് മാത്രമുളളത് എന്നാണോ ? അതോ (അനാദ്യത്വം, അനാശ്രിത കഴിവ് / അറിവ്, പോലെ) അല്ലാഹുവല്ലാത്തവർക്ക് ഉണ്ടാവൽ ബൗദ്ധികമായി അസംഭവ്യമായത്

എന്നാണോ ?


വഹാബി :

അല്ലാഹുവല്ലാത്തവർക്ക് ബൗദ്ധികമായി അസംഭവ്യമായത് എന്നാണർത്ഥം.


സുന്നി :

ആ അർത്ഥത്തിൽ 

അല്ലാഹുവിന് ' മാത്രമുളള ഗുണം 'മറ്റൊരാൾക്ക് ചാർത്തുന്നത് ശിർകാണെന്നത് ശരി. എന്നാൽ, താങ്കൾ എഴുന്നള്ളിച്ച ‘കാര്യകാരണബന്ധങ്ങൾകപ്പുറമുളള കാഴ്ച്ച / കേൾവി / അറിവ് / കഴിവ്’ മഹാത്മാക്കൾക്കു അല്ലാഹുവിൽ നിന്ന് ലഭിക്കൽ ബൗദ്ധികമായി അസംഭവ്യമല്ലെന്നു വ്യക്തം. 


വഹാബി :

എങ്കിൽ, ‘നിലവിൽ അല്ലാഹുവിന് മാത്രമളള ഗുണം’ എന്നർത്ഥം കൽപിക്കാം കാര്യകാരണബന്ധങ്ങൾക്കപ്പുറമുളള കേൾവി, കാഴ്ച്ച, അറിവ്, കഴിവ് എന്നിവ ആ അർത്ഥത്തിൽ അല്ലാഹുവിന് 'മാത്രമുളള ഗുണങ്ങളാണ്. അവയിൽ സൃഷ്ടികൾക്ക് പങ്കാളിത്വം വിശ്വസിക്കൽ തന്മൂലം ശിർകുമാണ്. (ബഹുദൈവ വിശ്വാസവുമാണ്)


സുന്നി :

അല്ലാഹുവിന് ‘മാത്രമുളള ഗുണങ്ങൾ’ക്ക് ‘നിലവിൽ അല്ലാഹുവിന് മാത്രമുളളത്’ എന്ന് അർത്ഥം കൽപിച്ചാൽ, പ്രപഞ്ചം സൃഷ്ടിച്ചപ്പോൾ ദൈവിക ഗുണങ്ങളിൽ പങ്കാളിത്തമുള്ളവരെയാണ് അല്ലാഹു സൃഷ്ടിച്ചതെന്ന് പറയേണ്ടി വരും. (കാരണം : പ്രപഞ്ചം സൃഷ്ടിക്കപ്പെടും മുമ്പ് ഉൺമ, കാഴ്ച്ച, കേൾവി, അറിവ്, കഴിവ് മുതലായവയെല്ലാം ‘നിലവിൽ അല്ലാഹുവിന് മാത്രമുളള’ ഗുണങ്ങളായിരുന്നുവല്ലോ) അതു നിങ്ങൾ പറഞ്ഞാൽ നിങ്ങൾ കടുത്ത മുശ്റികുകളായി മാറുകയും ചെയ്യും


عبد الجليل السعدي المليباري

വക്കം മൗലവിയെ* *ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട്* *ജിന്ന് ഗ്രൂപ്പിന്റെ പോസ്റ്റർ


 🔵🔵🔵

*വക്കം മൗലവിയെ*

*ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട്*

*ജിന്ന് ഗ്രൂപ്പിന്റെ പോസ്റ്റർ*

--------------------=------------------------

 *സമസ്തക്കാരെ.....*

*ഇസ്‌ലാമിലേക്ക്*

എന്നാണ് പോസ്റ്ററിന്റെ തലവാചകമെങ്കിലും ആശയപരമായി അത് ചെന്നെത്തുന്നത് മുജാഹിദ് സ്ഥാപകൻ വക്കം മൗലവിയിലേക്കാണ്. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(ഖ:സി) മഹാനവർകൾ മഴ വർഷിപ്പിക്കുന്നു എന്ന ഖുതുബിയത്തിലെ പരാമർശമാണ് സമസ്തക്കാരെ മതത്തിന് പുറത്തുനിർത്തി അകത്തേക്ക് വിളിക്കാൻ മൗലവിമാരെ പ്രേരിപ്പിച്ച പ്രധാന ഘടകം.


എന്നാൽ മഹത്തുക്കൾക്ക് ഇത്തരം കഴിവുകൾ അല്ലാഹു നൽകുമെന്ന് മുജാഹിദ് സ്ഥാപകൻ വക്കം മൗലവിയും പഠിപ്പിച്ചിട്ടുണ്ട്. വക്കം മൗലവിയെ കുറിച്ച് ഈയടുത്തായി പ്രസിദ്ധീകരിച്ച വക്കം മൗലവി ചിന്തകൾ രചനകൾ എന്ന പുസ്തകത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.


" ചില വ്യക്തികളുടെ ഹൃദയങ്ങൾക്ക് അത്ഭുതകരമായ അവസ്ഥകളും കഴിവുകളും ഉണ്ട് മതപരവും ഭൗതികവും ആയിട്ടുള്ള അറിവ് സാധാരണക്കാർക്ക് പഞ്ചേന്ദ്രിയങ്ങൾ വഴിയാണ് ലഭിക്കുന്നത്. എന്നാൽ പഞ്ചേന്ദ്രിയങ്ങൾ കൂടാതെ അല്ലാഹുവിനെ ഒഴികെയുള്ള ഭൗതികമായ സകല വിഷയങ്ങളിൽ നിന്നും വിരക്തി നേടി അല്ലാഹുവിനെ മാത്രം വിചാരിച്ച് ആലം മലക്കൂത്തിലൂടെ ചില അറിവുകൾ നേടാം എന്ന് ഇമാം ഗസ്സാലി എഴുതിയത് വക്കം മൗലവി പരിഭാഷപ്പെടുത്തുന്നത് ഇസ്ലാമിന്റെ ആത്മീയ ചിന്തയുടെ ആഴം വെളിപ്പെടുത്തുന്നതിന് കൂടിയാണ്. ഇത്തരം അറിവ് സമ്പാദനം ഉലമാക്കളാണ് ചെയ്യേണ്ടത് എന്ന് ഇവിടെ പറയുന്നുണ്ട്. അതേപോലെ ഔലിയാക്കളുടെ വിലായത്തിനെയും കറാമത്തിനെയും കുറിച്ച് ശരിയായി വിശ്വസിക്കണം എന്നുകൂടി പറയുന്നു. കാരണം മനുഷ്യൻ മലക്കുകളുടെ വർഗ്ഗത്തിൽ നിന്നുള്ളവർ ആയതിനാൽ അവന് (മനുഷ്യന് )ചില ശക്തികൾ നൽകപ്പെട്ടിരിക്കുന്നു. സ്വന്തം ശരീരങ്ങൾക്ക് പുറമേ അന്യ ശരീരങ്ങളെ കൂടി സ്വാധീനിക്കാൻ ശേഷിയുള്ള ശാന്തി മത്തായ ആത്മാക്കൾ ഉണ്ടെന്ന് അറിയേണ്ടതാണെന്ന് വക്കം മൗലവി എഴുതുന്നത്. അതായത് *വിചാര ശക്തികൊണ്ട് രോഗിയെ സുഖപ്പെടുത്താനും സുഖമുള്ള ശരീരത്തെ രോഗിയാക്കുവാനും മഴ പെയ്യണം എന്ന് വിചാരിക്കുമ്പോൾ മഴ പെയ്യിക്കാനുംസാധിക്കുന്നതാണ്.അപൂർവ്വം ചില വ്യക്തികൾക്കാണ് അത്തരം ശേഷിയുണ്ടാവുക.* ഇത് യുക്തികൊണ്ട് സംഭവിക്കാവുന്നതും അനുഭവത്തിൽ അറിയപ്പെട്ടിട്ടുള്ളതും ആകുന്നു എന്ന് വക്കം മൗലവി ഇമാം ഗസ്സാലിയുടെ വാക്കുകളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണ്. കേരളത്തിലും മറ്റിടങ്ങളിലും മുസ്ലിം പ്രസ്ഥാനങ്ങൾ അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കുവാനും ഊർജ്ജം നഷ്ടപ്പെടുത്തുവാനും ഇടയാക്കുന്ന ഒരു വിഷയമാണ് ഇപ്പോഴും ഇത്. "

(പേജ് : 151)

 ഔലിയാക്കളുടെ കഴിവുകളെ കുറിച്ച് അറിവില്ലാത്തവർ ഈ വിഷയത്തിലും വെറുതെ അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കി ഊർജ്ജം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ഈ ഗ്രന്ഥം രചിച്ച ഡോക്ടർ ടി കെ ജാബിർ നിരീക്ഷിക്കുന്നുണ്ട്.


 നബിദിനാഘോഷിക്കുന്നു എന്നതാണ് സമസ്തക്കാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് പോസ്റ്റർ ഇറക്കാൻ ജിന്ന് വാദികളെ പ്രേരിപ്പിച്ച മറ്റൊരു ഘടകം.


എന്നാൽ ഈ വിഷയത്തിലും വക്കം മൗലവി സമസ്തക്കൊപ്പമാണ്.


വക്കം മൗലവി എഴുതുന്നു : റബീഉൽ അവ്വൽ മാസത്തിൽ ഇസ്ലാം മത സ്ഥാപകനായ മുഹമ്മദ് നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം) അവർകളുടെ ദിവ്യ ചരിത്രം പാരായണം ചെയ്യാത്തതായി ലോകത്ത് ഒരിടത്തും മുസ്ലിങ്ങളുടെ യാതൊരു ഗൃഹവും ഒഴിവുണ്ടായിരിക്കുമെന്ന് തോന്നുന്നില്ല. *ലോകത്തിൽ ദൈവത്തിന്റെ സത്യമതത്തെയും ധർമ്മത്തെയും സ്ഥാപിക്കുന്നതിനു വേണ്ടി ആത്മ ത്യാഗപൂർവ്വം സ്വജീവിതത്തെ വ്യയം ചെയ്തിരുന്ന ആ ദിവ്യ ആത്മാവിന്റെ സ്മരണ നിലനിർത്തുന്നതിനായി മുഹമ്മദീയർ (മുസ്ലിംകൾ) അദ്ദേഹത്തിന്റെ ജന്മമാസമായ ഈ റബീഉൽ അവ്വൽ മാസത്തെ ഒരു സവിശേഷകാലമാക്കി വെച്ചിരിക്കുന്നത് എത്രയോ ഉചിതമായിട്ടുള്ളതാണ്.*(മുസ്ലിം മാസിക 1914.1089 മകരം വാല്യം 6 )

ഇത് ഉദ്ധരിച്ചുകൊണ്ട് ഡോ: ടി കെ ജാബിർ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: "ഇതിൽനിന്ന് മനസ്സിലാക്കേണ്ടത് മതപ്രമാണങ്ങളുടെ അക്ഷര വായനകൾക്കു ഉപരി സ്വതന്ത്രവും പക്വവുമായ നയം സ്വീകരിക്കുകയാണ് വക്കം മൗലവി. നബിദിനത്തിന്റെ പേരിൽ തർക്കിച്ച് ഊർജ്ജവും സമ്പത്തും ചിലവാക്കുന്നത് തികഞ്ഞ അബദ്ധമാണ്."

( വക്കം മൗലവി: ചിന്തകൾ രചനകൾ. പേജ് 147)


*✍️aslamsaquafipayyoli.*


Tuesday, December 20, 2022

ബ്രിട്ടീഷ്കാരുടെ പച്ചപ്പൊള്ള് വഹാബികൾ ഏറ്റു പിടിച്ചു*


 *ബ്രിട്ടീഷ്കാരുടെ പച്ചപ്പൊള്ള് വഹാബികൾ ഏറ്റു പിടിച്ചു*

➖➖➖➖➖➖➖➖➖

വഹാബികൾ അവരുടെ ചരിത്രം പറയുമ്പോൾ ആദ്യം അടിച്ചുവിടുന്ന ഒരു സുപ്രധാന നുണയുണ്ട്, ആ നുണയുടേമേൽ എടുക്കപ്പെട്ടതാണ് കേരള വഹാബി ചരിത്രം.


1921 കാലഘട്ടം മുസ്‌ലിംകൾക്ക് വിദ്യാഭ്യാസമോ ലോക വിവരമോ മത വിദ്യാഭ്യാസമോ ഉണ്ടായിരുന്നില്ല. മുസ്‌ലിം ഉമ്മത്തിന് അക്ഷരം പഠിപ്പിച്ചത്, മതം പഠിപ്പിച്ചത് വക്കം മൗലവിയായിരുന്നു എന്നതാണാ വിശുദ്ധ നുണ.

വഹാബി പ്രസിദ്ധീകരണമായ ശബാബിൽ നിന്ന് വായിക്കാം : 


"വിദ്യാഭ്യാസമില്ലാത്ത, ലോക വിവരമില്ലാത്ത, മത പരിജ്ഞാനം പോലും വേണ്ടത്രയില്ലാത്ത ഒരു പിന്നാക്ക വിഭാഗമായിരുന്ന മുസ്‌ലിംകളെ കേവല ഭൗതികതയ്ക്കപ്പുറം വിശുദ്ധ ഖുർആനിന്റെയും  നബി ചര്യയുടെയും വെളിച്ചത്തിൽ പുരോഗതിയുടെ പാതയിലേക്കാനയിച്ച മഹദ് വ്യക്തിത്വങ്ങളായിരുന്നു മക്തി തങ്ങളും വക്കം മൗലവിയും."

(ശബാബ് വാരിക 2016

ഡിസംബർ 16 പേജ് : 6)


സത്യത്തിൽ മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പ് തീർക്കാൻ ബ്രിട്ടീഷ്കാർ പടച്ചുവിട്ട പെരും നുണയായിരുന്നു ഇതെന്ന് സി എൻ അഹ്‌മദ്‌ മൗലവിയും കെ കെ കരീമും ചേർന്നെഴുതിയ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിൽ എഴുതിയിട്ടുണ്ട്.


"രണ്ട് കൊല്ലമായി മാപ്പിള സാഹിത്യ ചരിത്രങ്ങളെ കുറിച്ച് ഗവേഷണം നടത്തി കൊണ്ടിരിക്കുകയായിരുന്നു. ഗവേഷണ മദ്ധ്യേ കേരള ജനതയെ അമ്പരപ്പിക്കുന്ന പല യഥാർഥ്യങ്ങളും ഞങ്ങൾക്ക് ഗ്രഹിക്കാൻ കഴിഞ്ഞു. അതിന്റെ സംക്ഷിപ്ത രൂപം വായനക്കാരുടെ മുമ്പിൽ വെക്കാം. പക്ഷേ, അവിടെ ഒരു വിഷമം :അക്ഷര ജ്ഞാനം പോലുമില്ലാതെ അധ:പതിച്ചു കിടക്കുന്ന ഒരു ജനതയാണ് മാപ്പിളമാരെന്ന് ബ്രിട്ടീഷ് ഭരണാധികാരികൾ തുടർച്ചയായ  പ്രചരണം നടത്തിക്കൊണ്ടിരുന്നു. അവസാനം മാപ്പിളമാർ തന്നെയും ആ പ്രചാരണത്തിൽ കുടുങ്ങി. ആ ധാരണ വെച്ചു പുലർത്തി കൊണ്ടുപോന്നു. അങ്ങനെയുള്ള പരിത:സ്ഥിതിയിൽ മാപ്പിളമാർക്ക് മഹത്തായ ഒരു സാഹിത്യ പാരമ്പര്യമുണ്ടെന്നു പറഞ്ഞാൽ ഇല്ലാത്ത വലിപ്പം നടിക്കുകയാണെന്നോ അല്പമെന്തോ ഉള്ളത് ഊതി വീർപ്പിച്ചു കാണിക്കുകയാണെന്നോ മാത്രമേ ലോകം ധരിക്കുകയുള്ളൂ..."

(മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം. പേജ് : 15)


നോക്കൂ.. ബ്രിട്ടീഷ്കാരുടെ ഈ പച്ചപ്പൊള്ളാണ് ഇസ്‌ലാമിലെ ഇത്തിക്കണ്ണികളായ വഹാബികൾ അവരുടെ ആശയപ്രചാരണത്തിന് മുന്നിൽ വെക്കുന്നത്. ഇവർ ബ്രിട്ടീഷ് ചാരൻ മാരാണെന്ന് ആരെങ്കിലും ധരിച്ചാൽ അത്‌ തെറ്റാവുമോ?.


*✍️aboohabeeb payyoli*

https://www.facebook.com/100087534192061/posts/126275583633581/?flite=scwspnss

Saturday, December 17, 2022

ഖബറിൽ ഈദാക്കരുതെന്ന് എന്താണ് അർത്ഥം

 وأجابوا عن حديث { لا تتخذوا قبري عيدا } بأنه يدل على الحث على كثرة الزيارة لا على منعها ، وأنه لا يهمل حتى لا يزار إلا في بعض الأوقات كالعيدين . ويؤيده قوله : { لا تجعلوا بيوتكم قبورا } أي : لا تتركوا الصلاة فيها كذا قال الحافظ المنذري، وقال السبكي : معناه أنه لا تتخذوا لها وقتا مخصوصا لا تكون الزيارة إلا فيه(نيل الأوطار: ١٨١/٥)



"എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്" എന്ന ഹദീസിന് സിയാറത്ത് സുന്നത്താണെന്ന് പറയുന്നവർ പറയുന്ന മരുവടിയിതാണ്. സിയാറത്ത് വർദ്ദിപ്പിക്കുവാൻ പ്രോത്സായിപ്പിക്കുന്നതാണ്  പ്രസ്തുത ഹദീസ്. സിയാറത്ത് വിലക്കുന്നതല്ല. രണ്ട് പെരുന്നാളുകൾ പോലെ ചിലസമയങ്ങളിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം സ്വീകരിക്കരുതെന്ന്മാണ് ഹദീസിന്റെ താല്പര്യം. 'നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബ്റുകളാക്കരുത്' എന്ന ഹദീസിന്റെ താല്പര്യം വീട്ടില് വെച്ച് നിസ്കരിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കരുതെന്നാണല്ലോ. പ്രസ്തുത ഹദീസ് ഇതിനുപോൽബലകമാണ്. ഹാഫിള് മുൻദിരി(റ) ഇപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്. ഇമാം സുബ്കി(റ) പറയുന്നു. സിയാറത്തിനു നിങ്ങൾ ഒരു പ്രത്യേക സമയം നിർണ്ണയിച്ച് അതിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം നിങ്ങൾ സ്വീകരികരുത് എന്നാണു ഹദീസിന്റെ താല്പര്യം. (നയ് ലുൽ  ഔത്വാർ 5/181)

ജുബ്ബ േരാഗ ശമനം|

 ബർകത്ത് എടുക്കല്‍


ബർകത്ത് എടുക്കല്‍

❅───✧❅✦❅✧───❅

മഹാത്മാക്കളുമായി ബന്ധപ്പെട്ട സാധനങ്ങളിലൂടെ

ബറകത്തെടുക്കാമെന്ന്

സ്വഹീഹായ ഹദീസുകളും പണ്ഢിതന്മാരുടെ പ്രസ്താവനകളും തെളിയിക്കുന്നു.

അബൂബക്ര്‍ സ്വിദ്ദീഖ് (റ) വിന്റെ മകള്‍ അസ്മാഅ് (റ) വില്‍ നിന്

ഇമാം മുസ്ലിം നിവേദനം ചെയ്യുന്നു:


“ഒരു കുപ്പായം കാണിച്ചുകൊണ്ട് അസ്മാഅ് (റ) പറഞ്ഞു.

ഇത് ആഇശഃ (റ) യുടെ അടുക്കലായിരുന്നു.

അവര്‍ മരണപ്പെട്ടപ്പോള്‍ ഞാന്‍ കൈവശപ്പെടുത്തി. നബി (സ്വ) ഈ വസ്ത്രം ധരിക്കാറുണ്ടായിരുന്നു.

ഞങ്ങള്‍ ഇത് കഴുകിയവെള്ളം രോഗികള്‍ക്ക് ഔഷധമായി നല്‍കാറുണ്ട്” (മുസ്ലിം 14/43).


പ്രവാചകരുടെ ശരീരവുമായി ചേര്‍ന്നുനിന്ന കാരണത്താല്‍ ആ വസ്ത്രത്തിന് ഔഷധ വീര്യം കൈവന്നതായി അസ്മാഅ് (റ) മനസ്സിലാക്കിയിരുന്നു.

അവര്‍ രോഗികള്‍ക്ക് നബി (സ്വ) യുടെ വസ്ത്രം കഴുകിയ വെള്ളം വിതരണം ചെയ്തിരുന്നു. ന

ബി (സ്വ) യുടെ കാര്യത്തില്‍ മാത്രമല്ല ഈ സവിശേഷതയെന്ന് മുസ്ലിമിന്റെ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി (റ) എഴുതുന്നു.


“സജ്ജനങ്ങളുടെ വസ്ത്രം കൊണ്ടും മറ്റും പുണ്യം കരസ്ഥമാക്കാമെന്ന് ഈ ഹദീസ് തെളിയിക്കുന്നു” (ശറഹുമുസ്ലിം 14/44).

Thursday, December 15, 2022

അല്ലാഹുവിൽ വിശ്വാസം മുജാഹിദുകളുടെ വൈരുദ്ധ്യങ്ങൾ

 അല്ലാഹുവിൽ വിശ്വാസം മുജാഹിദുകളുടെ വൈരുദ്ധ്യങ്ങൾ




താഴെയുള്ള 2 ലിങ്കുകളിൽ കയറി 
FBപേജ്
Like
Share

1.https://www.facebook.com/profile.php?id=100087448557819

2.https://www.facebook.com/profile.php?id=100087554602292
*അല്ലാഹുവിൽ വിശ്വാസം മുജാഹിദുകളുടെ വൈരുദ്ധ്യങ്ങൾ*


അല്ലാഹുവിൽ വിശ്വാസം മുജാഹിദുകളുടെ വൈരുദ്ധ്യങ്ങൾ


മുജാഹിദിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരോട്
ഒന്നാമതായി നമുക്ക് പറയാനുള്ളത്
അല്ലാഹുവിലുള്ള വിശ്വാസത്തിൽ തന്നെ അവർക്ക് അബദ്ധം സംഭവിച്ചിട്ടുണ്ട് എന്നതാണ്.
അത് അവരുടെ പുസ്തകത്തിൽ നിന്ന് തന്നെ നമുക്ക് വായിക്കാൻ കഴിയും.

അല്ലാഹുവിലുള്ള വിശ്വാസം വർഷവും
മുജാഹിദുകൾ അപ്ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ്.

ഇത്രയും വൈരുദ്ധ്യമുള്ള മറ്റൊരു പ്രസ്ഥാനവും ലോകത്ത് കാണാൻ കഴിയില്ല.
അല്ലാഹുവിലുള്ള വിശ്വാസത്തിൽ പോലും ഇത് വരെ തീരുമാനമാവാത്ത പ്രസ്ഥാനം വഹാബിസമാണ് -


1⃣ *അല്ലാഹുവിന് ഭാഗം ഉണ്ടെന്ന വിശ്വാസം കുഫ്രാണ്‌* 👉👉

അല്ലാഹുവിന് ഭാഗം സ്ഥലം ഉണ്ടെന്ന വിശ്വാസം ഇസ്ലാമിൽ നിന്ന് പുറത്ത് പോകാൻ കാരണമാകുന്നതാണ് . കെ. എൻ. എം മുഖപത്രമായ ‘അൽമനാർ’ എഴുതുന്നു👉👉
“ *അല്ലാഹുവിന് ജഡം, രൂപം, ഭാഗം, സ്ഥലം മുതലായ വല്ലതും ഉണ്ടെന്നു വിശ്വസിക്കുക, മുഹമ്മദ് നബിക്ക് ശേഷം വല്ല പ്രവാചകരും ഉണ്ടെന്നോ ഉണ്ടാകുമെന്നോ വിശ്വസിക്കുക. മുതലായ വല്ലതും ചെയ്യുന്ന ആളെ ഇതിനു (കാഫിറായ അനാചാരി) ഉദാഹരണമായെടുക്കാം* ”. (അൽ മനാർ 1952 ജനുവരി 20)

▶ *അല്ലാഹുവിന് ഭാഗമുണ്ട്* 👉👉

അല്ലാഹുവിന് രണ്ടു ഭാഗമുണ്ടെന്നും രണ്ടു ഭാഗവും ഒരു ഭാഗത്താണ് എന്നും വിശ്വസിക്കണമെന്നാണ് പുതിയ ഗവേഷണം. 1952 ലെ കുഫ്റ് 2004 ഇല് തൗഹീദ് ആകുന്നു.

▶'അൽമനാർ’ എഴുതുന്നു 👉👉 “ *അല്ലാഹുവിന് ഇരു കൈകളും (ഇരു ഭാഗവും) വലതു ഭാഗമാണ്* ”. (അൽമനാർ 2004 ഡിസംബർ, പേജ് 36)



2⃣ *ആകാശങ്ങൾ അല്ലാഹുവിന്റെ വലതുകൈയ്യിൽ* 👉👉


▶ മുജാഹിദിന്റെ ദഹവാ ബുക്സ് പുറത്തിറക്കിയ ഇബ്‌നു അബ്ദുൽ വഹാബിന്റെ അത്തൗഹീദ് എന്ന ഗ്രന്ഥത്തിൽ ‘’അല്ലാഹുവിൻ നൽകേണ്ട ഗാമ്പീര്യം’’ എന്നൊരു ആദ്യയമുണ്ട് . അതിൽ ചില ഹദീസുകള്ൾ ഉദ്ധരിച്ച് അതില് നിന്ന് ഉൾക്കൊള്ളേണ്ട വിഷയങ്ങൾ അദ്ദേഹം രേഖപ്പെടുത്തുന്നു :👉👉

“ *അല്ലാഹുവിന്റെ ഇരു തിരു കരങ്ങളെക്കുറിച്ചും വലതുകൈയിൽ ആകാശങ്ങളും ഇടതുകൈയിൽ ഭൂമിയും ആണെന്നുള്ള വ്യക്തമാക്കൽ. ഇടതു കൈയിനു ‘ശിമാൽ’ എന്ന നാമകരണം വ്യക്തമാക്കിയത്* ”. (അതൗഹീദ്, പേജ് 199)


▶ *അല്ലാഹുവിന്റെ വലതു കയ്യിൽ അള്ളാഹു*
ആകാശങ്ങലെല്ലാം അല്ലാഹുവിന്റെ വലുത് കയ്യിലാണെന്ന് വിശ്വസിക്കുന്നതോടൊപ്പം അള്ളാഹു ആകാശത്തിലാണെന്നും വിശ്വസിക്കണം . അഥവാ അല്ലാഹുവിന്റെ വലതു കയ്യിലാണ് അള്ളാഹു !? അൽമനാർ എഴുതുന്നു :👉👉

“ *അള്ളാഹു ആകാശത്താണെന്നുള്ളതിന് വിശുദ്ധ ഖുർആനിൽ ഒരുപാട് ആയത്തുകള് കാണാൻ കഴിയും* ” (അൽമനാർ 2005 ഏപ്രിൽ ,പേ 49)


3⃣ *അല്ലാഹുവിനെ ഒരു സ്ഥലത്തും സങ്കൽപ്പികരുത്*

വക്കം മൗലവി എഴുതുന്നു 👉 *ദൈവം കാലദേശ സംബന്ധമില്ലാത്തവനാണെന്നും സകല സ്ഥലങ്ങളും ദൈവത്തിനു ഒരേ നിലയിലുള്ളതാണെന്നും പ്രത്യേകമായി യാധൊരു സ്ഥലത്തും ദൈവത്തെ സങ്കൽപ്പിക്കാൻ പാടില്ലെന്നുമുള്ളത് ഇസ്ലാം മതത്തിന്റെ മൂലതത്വങ്ങളിൽപ്പെട്ട സംഗതികളാകുന്നു* ”. (ഇസ്‌ലാം മത സിദ്ധാന്തസംഗ്രഹം. 1930. പുറം 45, 46)


▶ *അള്ളാഹു ആകാശത്തിൽ*


ഉമർ മൗലവി എഴുതുന്നു : “ *യഥാർത്ഥത്തിൽ അള്ളാഹു ആകാശത്തിലാണെന്നുള്ളത് ഒരു പച്ചപ്പരമാർതമാകുന്നു* “. (ഫാതിഹയുടെ തീരത് 1987 പേ 126,127)


4⃣ *അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കരുത്*

കെ.എൻ.എം പുറത്തിറക്കിയ അമാനി മൗലവിയുടെ ഖുർആന് വിവരണത്തിൽ പഠിപ്പിക്കുന്നു 👉👉

“ *അർശിൽ അവൻ ആരോഹണം ചെയ്‌തുവെന്ന വാക്യത്തിന്റെ ബാഹ്യാർതത്തെ അടിസ്ഥാനമാക്കി അള്ളാഹു ആർശിന്മേൽ ഇരിക്കുകയാണെന്നും മറ്റും ചില ആളുകൾ പറഞ്ഞിട്ടുള്ളത് സ്വീകാര്യമല്ല തന്നെ . അള്ളാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും അവന്ടെ ഗുണ വിശേഷങ്ങളെ നിരാകരിക്കലുമാണദ്* ”. (വിശുദ്ധ ഖുറാൻ വിവരണം . കെ എൻ എം. പുറം 1102)

▶ *ഇരുന്നു എന്നു പറയരുതെന്നദ് വിവരക്കേട്* 👉👉

അമാനി മൗലവി ഖുർആൻ പരിഭാഷയിൽ പഠിപ്പിച്ച കാര്യം വിവരക്കേടാണെന്നും അള്ളാഹു അർശില് ഇരിക്കുകയാണെന്ന് വിശ്വസിക്കണമെന്നും ഉമർ മൗലവി 👉👉

“ *സിംഹാസനത്തിൽ (അള്ളാഹു) ഇരുന്നു എന്ന് പറയാൻ പാടില്ലെന്ന് ചിലർ പറയാറുണ്ട് . അതവരുടെ വിവരക്കേടാണ്. എന്ത് കൊണ്ടെന്നാൽ ഇരുന്നു എന്ന് അല്ലാഹു പറഞ്ഞതാണ്* “. (ഫാത്തിഹയുടെ തീരത്ത് . പുറം 17, കെ എൻ എം)


▶കെ എൻ എം പുറത്തിറക്കുന്ന വിചിന്തനം വാരികയിലും ഇതാവർത്തിച്ചു 👉👉 “ *അള്ളാഹു ഇരുന്നു എന്ന് പറഞ്ഞാൽ അങ്ങനെ വിശ്വസിക്കുകയല്ലാതെ സ്വന്തം യുക്തിക്കനുസരിച്ച് വ്യാഖ്യാനിക്കരുത് . ഇരുന്നിട്ടില്ലെന്ന് പറയാനും പാടില്ല* ”. (വിചിന്തനം 2010 ഏപ്രിൽ 9. പുറം 5)



5⃣ *അല്ലാഹുവിന് ഇടത് കൈ ഇല്ല* 👉👉

കെ എൻ എം മുഖ പത്രം അൽമനാർ എഴുതുന്നു 👉👉
“ *അള്ളാഹു അവന്റെ ഒരു കൈ കൊണ്ട് ഭൂമിയെ മുഴുവനായി ചുരുട്ടിപ്പിടിക്കും . അവന്ടെ മറ്റേ കൈ കൊണ്ട് ആകാശത്തെ ചുരുട്ടിപ്പിടിക്കുകയും ചെയ്യും . അവന്റെ രണ്ട കൈകളും വലതാണ് . അവയിൽ ഇടതില്ല* “. (അൽമനാർ 2007 മെയ് പേജ് 57)


▶ *അല്ലാഹുവിന് ഇടതുണ്ട്*

അൽമനാർ എഴുതുന്നു 👉👉 ” *അന്ദ്യദിനത്തിൽ അള്ളാഹു ആകാശങ്ങളെ ചുരുട്ടിയെടുക്കും .പിന്നീട് തന്റെ വലത് കൈകൊണ്ട് പിടിച്ച ശേഷം പറയും. ഞാനാണ് രാജാവ് . എവിടെ അഹങ്കാരികളും ധിക്കാരികളും ശേഷം ഭൂമിയെ തന്റെ ഇടത്കൈ കൊണ്ട് ചുരുട്ടിപ്പിടിക്കും* “. (അൽമനാർ 2009, ജനുവരി പേജ് 24)


6⃣ *അള്ളാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ*


അൽമനാർ എഴുതുന്നു 👉👉 “ *എതൊരുവൻ അള്ളാഹു ആർശിന്മേൽ ആരോഹിതനാണെന്നും ഏഴാനാകശങ്ങൾക്ക് മുകളിലാണെന്നും സൃഷ്ടികളിൽ നിന്നും അകന്നാണെന്നും അംഗീകരിക്കുന്നില്ലയോ അവൻ കാഫിറാണ് . പശ്ചാത്തപിക്കണം .അല്ലെങ്കില്ൽ അവന്ടെ പിരടി വെട്ടപെടണം. ദിമ്മികൾക്കും മുസ്ലിംകൾക്കും ദുർഗന്ധം വരാതിരിക്കാൻ അവനെ അഴുക്കിലേക് എറിയപ്പെടണം*”. (അൽമനാർ 2009 ജൂൺ പുറം 56)

▶ *അള്ളാഹു അടുത്താണെന്ന് വിശ്വസിക്കണം*

അല്ലാഹുവിന്റെ വിശേഷണമായി ഖുർആനും ഹദീസും വ്യാഖ്യാനിക്കാതെ ബാഹ്യാർത്തത്തിൽ തന്നെ വിശ്വസിക്കണമെന്നാണല്ലോ മൗലവിമാരുടെ പുതിയ കണ്ടെത്തൽ . ഇതനുസരിച്ചാണ് അള്ളാഹു ദൂരെയാണെന്ന് വിശ്വസിച്ചിട്ടില്ലെങ്കിൽ കാഫിറാകുമെന്ന് അവർക്ക് പടിപ്പിക്കേണ്ടി വന്നത് . എന്നാൽ ഈ പുതിയ ആശയപ്രകാരം (അഥവാ ബാഹ്യാർത്ഥം തന്നെ വിശ്വസിക്കണം) അള്ളാഹു ദൂരെയല്ല വളരെ അടുത്താണ് എന്നും അവർക്ക് തന്നെ പറയേണ്ടി വന്നു .


“അല്ലാഹു പറയുന്നു 👉👉 *നിന്നോട് എന്റെ ദാസൻ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ ഏറ്റവും അടുത്തുള്ളവനാകുന്നു (എന്ന് പറയുക)* “. (അൽമനാർ 2004 നവംബർ പേജ് 11)

എം. എം അക്ബർ മൗലവി രചിച്ച തൗഹീദിലേക്ക് സുന്നതിലേക്ക് എന്ന പുസ്തകം കാണുക 👉👉

“ *മനുഷ്യർക്ക് അല്ലാഹുവിനെ പരിചയപ്പെടുത്തുമ്പോൾ അവൻ സമീപസ്ഥനാണ് എന്നും കൺടനാടിയേക്കാൾ അടുത്തവനാണെന്നും ഖുർആൻ പറയുന്നുണ്ട് നിന്നോട് എന്റെ ദാസൻ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ ( അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക)* (ഖുർആൻ 2: 186) (തൗഹീദിലേക്ക് സുന്നതിലേക്ക് ,പേജ് 37 .ഐ എസ് എം കേരള)



7⃣ *അല്ലാഹുവിന് ജഡം ഉണ്ടെന്ന് വിശ്വസിക്കല് കുഫ്‌റാണ്*


‘മുബ്തദിഹ് കാഫിർ’ അഥവാ ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകുന്ന പുത്തൻവാദത്തിന് ഉദാഹരണമായി അൽമനാർ എഴുതുന്നു 👉👉

“ *അല്ലഹുവിന് ജഡം, രൂപം,ഭാഗം,സ്ഥലം മുതലായ വല്ലതും ഉണ്ടെന്ന് വിശ്വസിക്കുക* “ . അൽമനാർ (1952 ജനുവരി 20)


▶ *അല്ലാഹുവിന് ശരീരമുണ്ടെന്നതാണ് സലഫി വിശ്വാസം*


കെ എൻ എം പ്രസിഡണ്ടായിരിക്കെ മരണമടഞ്ഞ മങ്കട അസീസ് മൗലവി സലഫി (മുജാഹിദ്) പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്നത് കാണുക 👉👉

“ *സലഫീ മാർഗം അതായത് നബിയുടെയും അനുചരന്മാരുടെയും അവരുടെ പാരമ്പര്യം പിന്തുടരുന്നവരുടെയും മാർഗമാണത്. അവർ അല്ലാഹുവിന് യോജിച്ച വിധത്തിലുള്ള ശരീരവും അവയവങ്ങളും അവനുണ്ടെന്നും അവ എങ്ങനെയായിരിക്കുമെന്ന് നമുക്കറിയില്ലെന്നും വിശ്വസിക്കുന്നവരാണ്* “. (മുസ്ലിം ചിന്താ പ്രസ്ഥാനങ്ങൾ, യുവത ,പേജ് 95)

8⃣ *സ്വിഫാത്തിനെ നിഷേധിക്കൽ ഹദീസ് നിഷേധമാണ്*


അല്ലാഹുവിന്റെ സ്വിഫത്തുകൾ (വിശേഅഹനങ്ങൾ) വ്യാഖ്യാനിക്കുന്നത്

യഥാർത്ഥത്തിൽ നിഷേദമാണ് എന്നാണ് മുജാഹിദുകൾ ഇപ്പോൾ പഠിപ്പിക്കുന്നത് 👉

“ *അല്ലാഹുവിനു വിശുദ്ധ ഖുർആനിലും സ്വഹീഹായ ഹദീസുകളിലും പറഞ്ഞ വിശേഷണങ്ങളെ അതിന്റെ യാഥാർഥ്യങ്ങളിൽ നിന്ന് മാറ്റി മറ്റൊരു കാര്യമാക്കി സ്വയം വ്യാഖ്യാനിക്കുക ഇതിനു സ്വിഫത് നിഷേധം എന്നു തന്നെയാണ് മതത്തെപ്പറ്റി വിവരമുള്ള ഏതൊരാളും പറയുക* “ (വിചിന്തനം 2010 ജൂൺ 4, പേജ് 10)


▶ *വ്യാഖ്യാനിക്കണം വക്കം മൗലവി*

എന്നാൽ സ്വിഫത് വ്യാഖ്യാനം സ്വിഫത് നിഷേദമല്ലെന്നാണ് വക്കം മൗലവി മുമ്പ് പഠിപ്പിച്ചത്, അദ്ദേഹം എഴുതുന്നു 👉

“ *ബുദ്ദിക്ക് അസംഭവ്യമായി കാണുന്ന ബാഹ്യാർത്വത്തോട് കൂടിയ വല്ല വാക്യങ്ങളും ഖുർആനിലോ ഹദീസിലോ കാണുന്നതായാൽ ആ ബാഹ്യാർത്ഥമല്ല അവിടെ ഉദ്ദേശിക്കപ്പെട്ടിരുന്നതെന്നും ബുദ്ദി നിഷേധിക്കാത്ത ഏതോ അർത്വം അവിടെയുണ്ടെന്നും നിശ്ചയിക്കണമെന്നുമാണ് മതസിധ്വാന്ദം . ഇപ്രകാരമുള്ള വചനങ്ങളെ കുറിച്‌ മാതാചാര്യന്മാരായ ഉലമാക്കളുടെ ഇടയിൽ രണ്ട് പക്ഷമുണ്ട് . ഒന്ന് ആ വചനങ്ങൾക്ക് ബുദ്ദിക്ക് വിരോധമല്ലാത്ത അർഥം ഉണ്ടായിരിക്കുമെന്നും എന്നാൽ അത് നമുക്ക് ദുർഗ്രഹമായിരിക്കുമെന്നും അതിനാൽ ആ ഭാഗം ദൈവത്തിൽ സമർപ്പിച്‌ വിട്ടേക്കണമെന്നുമാണ്. ഇതു പൂർവന്മാരായ ഉലമാകളുടെ (സലഫിന്റെ) പക്ഷമാണ്. പിൽക്കാല ഉലമാകളുടെ പക്ഷം ആ ഭാഗത്തെ ഭാഷാനിയമമനുസരിച്ചു വ്യാഖ്യാനിച്ചു ബുദ്ധിക്ക് വിരോധമില്ലാത്ത അർത്വത്തെ സങ്കല്പിക്കണമെന്നാണ്* “ (ഇസ്ലാംമത സിദ്ധാന്ദ സംഗ്രഹം ,വക്കം മൗലവി,പേജ് 62)


▶ *അമാനി വ്യാഖ്യാനിക്കുന്നു*

കെ എൻ എം ഔദ്യോഗിക പരിഭാഷയിൽ അമാനി മൗലവി വ്യാഖ്യാനിച്ചത് കൂടി കാണുക 👉👉

“ *കാര്യം ഗൗരവത്തിലെത്തുന്ന ദിവസം” 68/42 (പരിഭാഷ പേജ് 3392) “യൗമ യുക്ശഫു അന്സാഖ്‌” എന്ന സൂക്തതെയാണ് മേൽ പറഞ്ഞ പ്രകാരം അമാനി വ്യാഖ്യാനിച്ചത് . ഇപ്പോൾ ഈ സൂക്തത്തിന്റെ ബാഹ്യാർത്ഥം പിടിച്ചുകൊണ്ട് മൗലവിമാർ അല്ലാഹുവിന് കണങ്കാൽ ഉണ്ടെന്ന് വാതിക്കുന്നു . അല്ലാഹുവിന് കണങ്കാൽ ഉണ്ടെന്ന് വിശ്വസിക്കല് നമുക്ക് നിർബന്ധമാണ് . കണങ്കാല് വെളിവാക്കപ്പെടുന്ന ഒരു ദിവസത്തെ നിങ്ങൾ ഓർക്കുക* 68/42” (വിശ്വാസകാര്യങ്ങൾ അള്ളാഹു കെ എൻ എം, പേജ് 203)


9⃣ *വ്യാഖ്യാനം ബുദ്ദി ശൂന്യമാണ് കെ പി*

കെ എൻ എം മുൻ ജനറൽ സെക്രട്ടറി കെ. പി മുഹമ്മദ് ബിൻ അഹമ്മദ് മൗലവി അല്ലാഹുവിന്റെ സിഫതുകളെ വ്യാഖ്യാനിക്കാൻ പാടില്ലെന്ന് എഴുതിയത് കാണുക👉👉

“ *അല്ലാഹുവും റസൂലും അല്ലാഹുവിനുപയോഗിച്ചിട്ടുള്ള നാമവിശേഷണങ്ങൾക്ക് നാം സ്വന്തമായ വ്യാഖ്യാനത്തിലൂടെ ഒരാശയം നിനച്ചുണ്ടാക്കുന്നത് എത്ര ബുദ്ദിശൂന്യം !! നാം നിരൂപിച്ച അർഥമാണ് അള്ളാഹു ഉദ്ദേശിച്ചത് എന്നതിന് യാതൊരു തെളിവുമില്ലല്ലോ .അത് അള്ളാഹു ഉദ്ദേശിച്ചിട്ടില്ലാത്തതും നമ്മുടെ കേവലാനുമാനവും മാത്രമായിരിക്കാൻ സാദ്ധ്യത കൂടുന്നു . എങ്കിൽ നാം വമ്പിച്ച ആരോപണമല്ലേ അല്ലാഹുവിന്റെ മേൽ നടത്തുന്നത് .. അത് വലിയ തെറ്റാണെന്നതിൽ പക്ഷാന്തരമില്ല… എന്നാൽ പിൽക്കാല പണ്ഡിതന്മാരിൽ പലരും അല്ലാഹുവിന്ടെ നാമവിശേഷണങ്ങളെ വ്യാഖ്യാനിക്കുന്നതിൽ ഇത്തരം അബദ്ധത്തിൽ (അറിഞ്ഞോ അറിയാതെയോ) ചെന്ന് ചാടിയിരിക്കുന്നു . അവരിൽ പലർക്കും സദുദ്ദേശമാണ് ഉണ്ടായിരുന്നത് എന്നത് സത്യമായിരിക്കാം . രോഗം മാറണമെന്ന സദുദ്ദേശത്തോടെ വിഷം കഴിച്ചാലും രോഗി മരിക്കാനിടയാകുമല്ലോ* “. (വിശ്വാസം .പുറം 124,76 നോക്കുക)


▶ *കെ പി തന്നെ വ്യാഖ്യാനിക്കുന്നു*


സ്വിഫത് വ്യാഖ്യാനത്തെ ശക്തമായി വിമർശിച്ച കെ. പി. മൗലവി തന്നെ അതേ പുസ്തകത്തിൽ വ്യാഖ്യാനിക്കുന്നത് കാണാം . ഉറങ്ങാൻ കിടക്കുമ്പോൾ നടത്തേണ്ട പ്രാർത്ഥനക്ക് അർത്ഥം പറഞ്ഞ് അദ്ദേഹം നൽകിയ വ്യാഖ്യാനമിങ്ങനെ 👉👉

“ *അല്ലാഹുവേ നീയാണ് ആദ്യമായുള്ളവൻ. അപ്പോൾ നിനക്ക് മുമ്പ് യാതൊന്നുമില്ല. നീയാണ് പ്രത്യക്ഷനായുള്ളവൻ. അപ്പോൾ നിന്റെ മീതെ ഒന്നുമില്ല. നീ തന്നെയാണ് പരോക്ഷനായുള്ളവനും. അപ്പോൾ നിന്റെ അടിയിലായും ഒന്നുമില്ല. നീ ഞങ്ങൾക്ക് കടംവീട്ടിത്തരിക. ദാരിദ്ര്യത്തിൽ നിന്ന് ഞങ്ങൾക്ക് നീ ധന്യത നൽകുകയും ചെയ്യുക. (ഈ വിശേഷണങ്ങൾക്ക് മൌലവി‍ വ്യാഖ്യാനം നൽകുന്നതിനെയാണ്) “നിന്റെ മീതെ ഒന്നുമില്ല” എന്നതിന്റെ വിവക്ഷ നിന്നെ അതിജയിക്കുന്ന ,നിന്റെ മേൽ അധികാരം നടത്തുന്ന ആരുമില്ല എന്നും നിന്റെ അടിയിലായി ഒന്നുമില്ല എന്നതിന്റെ സാരം നീ അറിയാതെ നിന്ടെ നിയമപരിതിയിൽ നിന്ന് ഒഴിവാകുന്ന ആരും ഒന്നും ഇല്ല എന്നുമാകുന്നു* “. (വിശ്വാസം ,പേജ് 90)


1⃣0⃣ *വ്യാഖ്യാനിക്കരുതെന്ന് ഉമർ മൗലവി*


അല്ലാഹുവിനെ പറ്റി പറഞ്ഞ കാര്യങ്ങളൊന്നും വ്യാഖ്യാനിക്കാതെ അപ്പടി പറയണമെന്ന് ഉമർ മൗലവിയും എഴുതുന്നു 👉👉

“ *പരിശുദ്ധ ഖുർആനിലോ ഹദീസുകളിലോ അള്ളാഹുവിനെക്കുറിച് എന്താണോ പറഞ്ഞത് , എത്രത്തോളമാണ് പറഞ്ഞത്, അത്രത്തോളം സ്വീകരിക്കുന്നവരാണ് അഹ്ലുസുന്നത് യാതൊന്നും അവർ വ്യാഖ്യാനിക്കുകയില്ല* “. (ഫാത്തിഹയുടെ തീരത്ത് KNM ,കെ ഉമർ മൗലവി പേജ് 126)


▶ *ഉമർ മൗലവി തന്നെ വ്യാഖ്യാനിക്കുന്നു*

“ *യൗവ യുക്ശഫു അന് സാഖ്” എന്ന ആയത്തിനു ഉമർ മൗലവിയുടെ പരിഭാഷയിൽ വ്യാഖ്യാനമേ ഉള്ളൂ . ബാഹ്യാർത്ഥം പറഞ്ഞിട്ടില്ല “വിശമം കൊടുമ്പിരി കൊള്ളുന്ന നാളിൽ (അവരുടെ പങ്കുകാരെ ഹാജരാക്കട്ടെ)* ” (പരിഭാഷ പേജ് 559)‌


1⃣1⃣ *വ്യാഖ്യാനത്തിനെതിരെ എം എം അക്ബർ*

“ *ദൈവിക സത്തയെ കുറിച്ച് ഖുർആനിലും ഹദീസിലും വന്ന കാര്യങ്ങൾ വിശദീകരണമോ വ്യാഖ്യാനമോ കൂടാതെ അപ്പടി വിശ്വസിക്കുക എന്നതാണ് സച്ചരിതരായ മുൻഗാമികളുടെ നിലപാട്. നമ്മുടെ വകയായുള്ള വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും നൽകുന്നത് വിശുദ്ധ ഖുർആൻ വെളിപ്പെടുത്തിയ കാര്യങ്ങൾ കൂടുതൽ ദുർഗ്രഹമാകുന്നതിനു മാത്രമേ നിമിത്തമാകൂ. സ്വന്ഥം ബുദ്ധിയിൽ യുക്തമെന്ന് തോന്നിയ വ്യാഖ്യാനങ്ങൾ നൽകി കുർആനിൽ പരിചയപ്പെടുത്തുന്ന അല്ലാഹുവിനെ അറിയാൻ ശ്രമിച്ചതാണ് മുസ്‌ലിംലോകത്തെ ചിന്ഥാബ്രംശങ്ങൾക്ക് നിമിത്തമായത്* ” (അല്ലാഹുവിനെ അറിയുക പേജ് 113)


▶ *അക്ബർ തന്നെ വ്യാഖ്യാനിക്കുന്നു*

വ്യാഖ്യാനം മുസ്‌ലിം ലോകത്തെ ചിന്താബ്രാംശങ്ങൾക്ക് നിമിത്തമായി എന്ന് എഴുതിയ അതേ പുസ്തകത്തിൽ തന്നെ അക്ബറും വ്യാഖ്യാനിക്കുന്നുണ്ട്. “ഞാൻ അടിമയോട് കൂടെ എന്ന് ബാഹ്യാർത്ഥം വരുന്ന സൂക്തങ്ങളും ഹദീസുകളും ഉദ്ധരിച്ച് കൊണ്ട് എഴുതുന്നു 👉👉

“ *ഖുർആൻ സൂക്തങ്ങളിലും ഹദീസുകളിലുമൊന്നും വിവക്ഷിക്കപ്പെട്ടിരിക്കുന്നത് ദൈവിക സത്ത മനുഷ്യർക്കടുതാണെന്നോ അവന്റെ കണ്ടനാടിക്കുള്ളിലാണെന്നോ അല്ലെന്ന വസ്‌തുത പ്രമാണികളായ ഖുർആൻ വ്യാഖ്യാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവിന്റെ അറിവും കഴിവും ആണ് ഇവിടെ വിവക്ഷിക്കപ്പെട്ടിട്ടുള്ളതെന്നു ഇക്കാര്യം പരാമർശിക്കുന്ന സൂക്തങ്ങൾ തന്നെ സൂക്ഷ്മമായി വിശകലനം ചെയ്താൽ വ്യക്തമാവും. നടേ സൂചിപ്പിച്ച ഹദീസുകൾ നൽകുന്ന വിവരവും മറിച്ചല്ല. കണ്ടനാടിയേക്കാൾ അടുത്താണെന്ന് പറഞ്ഞത് അല്ലാഹുവിന്റെ വിശുദ്ധ സൃഷ്ടികളായ മലക്കുകളെ കുറിച്ചാണെന്ന് വ്യാഖ്യാനിച്ച പണ്ഡിതന്മാരുമുണ്ട്* ” (അല്ലാഹുവിനെ അറിയുക. പേജ് 68)


1⃣2⃣ *വ്യാഖ്യാനത്തിനെതിരെ അൽമനാർ*

“ *അല്ലാഹുവും അവൻറെ ദൂതനും അല്ലാഹുവിനെ കുറിച്ച് എന്തു പറഞ്ഞു തന്നുവോ അത് അങ്ങനെതന്നെ വിശ്വസിക്കുകയാണ് വേണ്ടത്. അതിന്റെ ഭാഹ്യാർതം അതിന്റെ വിട്ട് അതിന്ടെ പൊരുൾ തേടി പോവാനോ അതിനെ വ്യാഖ്യാനിച്ചു ഒപ്പിക്കാനോ പാടുള്ളതല്ല*” (അൽമനാർ 2004 ജൂലൈ പേജ് 33)

▶ *അൽമനാർ വ്യാഖ്യാനിക്കുന്നു*

“ *നിങ്ങൾ എവിടെയായിരുന്നാലും അവൻ നിങ്ങളോടൊപ്പമുണ്ട്” എന്ന് ബാഹിയാർത്ഥം വരുന്ന സൂറത്ത് ഹദീദ് 4-ആം സൂക്തത്തിന് ഇബ്നു കസീർ നൽകിയ വ്യാഖ്യാനം അംഗീകരിച്ചുകൊണ്ട് അൽമനാർ എഴുതുന്നു : “എന്നാൽ ഈ ആയത് വിശദീകരിച്ചു പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നത് ഇപ്രകാരമാകുന്നു. അവൻ നിങ്ങളെ നിരീക്ഷിക്കുന്നു നിങ്ങൾ എവിടെയായിരുന്നാലും എങ്ങനെയായിരുന്നാലും നിങ്ങളുടെ പ്രവർത്തനങ്ങൾ അവൻ കാണുന്നു. എല്ലാവരും അവന്ടെ കാഴ്ചക്കും അറിവിനും വിധേയമാണ്*”. (ഇബ്നു കസീറ്) (അൽമനാർ 2005 ഏപ്രിൽ)


1⃣3⃣ *വ്യാഖ്യാനം പാടില്ലെന്ന് വിചിന്തനം*

കെ എൻ എം പ്രസിദ്ധീകരണമായ വിചിന്തനം വാരികയിൽ എഴുതുന്നു 👉👉

“ *അല്ലാഹുവിന്റെ സ്വിഫത്തുകൾ ഇസ്ലാമിന്റെ അഖ്വീത (വിശ്വാസ കാര്യങ്ങൾ) യിൽ പെട്ട കാര്യമാണ്. വിശ്വാസ കാര്യങ്ങളിൽ ഇജ്തിഹാദ് ചെയ്യാനും വ്യാഖ്യാനങ്ങൾ ചമയ്ക്കാനും നവവിയടക്കം ഒരാൾക്കും പാടില്ല* ” (വിചിന്തനം 2010 ജൂലൈ 23,


▶ *വിചിന്തനത്തിൽ തന്നെ വ്യാഖ്യാനം*

വിചിന്തനം വാരികയിൽ തന്നെ വന്ന ഒരു ഹദീസും വ്യാഖ്യാനവും കാണുക 👉👉

“ *നബി (സ) പറഞ്ഞു “അല്ലാഹു പറഞ്ഞിരിക്കുന്നു. എന്റെ വലിയ്യിനോട് വല്ലവനും ശത്രുത പുലർത്തുകയാണെങ്കിൽ അവനുമായി ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.. സുന്നത്തായ കർമ്മങ്ങള് മുകേന എന്റെ അടിമ ഞാനുമായി അടുത്തു കൊണ്ടേയിരിക്കും. അങ്ങനെ ഞാൻ അവനെ സ്നേഹിക്കും. ഞാൻ അവനെ സ്നേഹിച്ചാൽ അവൻ കേൾക്കുന്ന കാതും, കാണുന്ന കണ്ണും, പിടിക്കുന്ന കയ്യും, നടക്കുന്ന കാലും ഞാനായിത്തീരും. എന്നോട് ചോദിച്ചാൽ ഞാൻ അവനു നല്കും.എന്നിൽ അഭയം തേടിയാൽ ഞാൻ അവന് അഭയം നൽകുകയും ചെയ്യും.(ബുകാരി) യഥാർത്ഥ ഭക്തന്മാർ അവരുടെ അവയവങ്ങളെ അള്ളാഹു വിലക്കിയ മാർഗത്തിൽ ഉപയോഗിക്കുകയില്ലെന്നും ആ ശ്രമങ്ങൾക്ക് അല്ലാഹുവിന്റെ തുണയുണ്ടാകുമെന്നും ആലങ്കാരിക രൂപത്തിൽ പറഞ്ഞ ഹദീസാണിത്* "(വിചിന്തനം 2010 നവംബർ 26, പേജ് 9)


1⃣4⃣ *സ്വിഫത് വ്യാഖ്യാനം പാടില്ല “ശബാബ്”*


സ്വിഫത് വ്യാഖ്യാനവുമായി ബന്ധപ്പെട്ട പരസ്പര വിരുദ്ധ ആശയങ്ങൾ മടവൂർ ഗ്രൂപ്പിലും കാണാം ശബാബ് എഴുതുന്നു👉👉

“ *കുറ്റമറ്റ നബിവചനങ്ങളിൽ അല്ലാഹുവിന്റെ കൈപ്പത്തിയെക്കുറിച്ചും വിരലുകളെ കുറിച്ചു പരാമർശങ്ങൾ വന്നിട്ടുണ്ട്…. വ്യാഖ്യാനാതീതവും ഉപമിക്കാൻ നിർവാഹമില്ലാത്തതും നിരാകരിക്കാൻ പാടില്ലാത്തതുമാണ്. നബി വചനത്തിൽ അല്ലാഹുവിന്റെ കൈപ്പടം എന്ന പ്രയോഗം (കഹ്ഫ്) തന്നെ പ്രവാചകനിൽ നിന്നുദ്ധരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഉപമകൾക്കും വ്യാഖ്യാനങ്ങൾക്കും അതീതമായി നമുക്കവയെ ഗ്രഹിക്കുകയല്ലാതെ വഴിയില്ല* “. (ശബാബ് 2004 മാർച്ച്)
“ *ഖുർആനും സുന്നത്തും പ്രസ്താവിക്കുന്ന അല്ലാഹുവിന്റെ സ്വിഫത്തുകൾ അക്ഷരം പ്രതി അംഗീകരിക്കാനും തഹ്‌വീൽ (വ്യാഖ്യാനം) ഉപേക്ഷിക്കാനും ആഹ്വാനം ചെയ്യുന്നു* “. (ശബാബ് 1999 സെപ്റ്റംബർ 3, പേജ് 11)


▶ *വ്യാഖ്യാനിക്കണം ശബാബ്*


സിഫത്തുകൾ വ്യാഖ്യാനിക്കരുതെന്നും ബാഹ്യാർത്ഥം തന്നെ സ്വീകരിക്കണമെന്നും പഠിപ്പിച്ച ശബാബ് തന്നെ പിന്നീട് അത് യഥാർത്ഥ തൗഹീദല്ല മുജസിമിയാകളുടെ വാദമാണെന്ന് 👉👉

" *അല്ലാഹുവിന്റെ കൈകള് , അല്ലാഹുവിന്റെ ഇറക്കം എന്നെല്ലാം പറയുന്ന സൂക്തങ്ങളും ഹദീസുകളും സന്ദർഭോചിതം എവിടെയും വ്യാഖ്യാനിക്കാൻ പാടില്ല എന്ന് പറയൽ സലഫികൾ ഉൾകൊണ്ട തൗഹീദല്ല . പ്രത്യുത ഇത് മുജസിമിയ്യത്തിന്റെയും കറാമിയ്യത്തിന്റെയും തൗഹീദാണ്* “. (ശബാബ് 2009 ജൂൺ 5 പേജ് 29) “  
*അല്ലാഹുവിന്റെ വിശേഷണമാണെന്ന് അംഗീകരിക്കുന്ന പക്ഷം സന്ദർഭത്തിനു അനുയോജ്യമായ നിലക്ക് വ്യാഖ്യാനിക്കാൻ പാടില്ലെന്ന മുജാസിമിയ്യതിന്ടെയും കറാമതിന്റെയും വാദമാണ്* “ (ശബാബ് 2009 ജൂലൈ 10, പേ 28)


1⃣5⃣ *അല്ലാഹു സ്ഥലകാല സങ്കല്പങ്ങൾക്കതീതന് : ശബാബ്*

ശബാബ് വാരിക എഴുതുന്നു 👉👉

“ *സ്ഥലകാല സങ്കല്പങ്ങൾക്കതീതനായ അല്ലാഹുവിന്ടെ അസ്തിത്വത്തെക്കുറിച്ചുള്ള ഈ നാമകരണം* ….” (ശബാബ് 2003 ഏപ്രിൽ 25, പുറം 5)


▶ *അള്ളാഹു ആകാശത്തിനു മുകളിൽ : ശബാബ്*


“ *അലാഹു ആകാശങ്ങൾക്കു മുകളിലാണെന്നു വ്യക്തമാവുന്നു ….. അള്ളാഹു മുകളിലായത് കൊണ്ട് തന്നെയാണ്. സൂറത് മുൽകിൽ മാത്രമല്ല അള്ളാഹു ആകാശത്തിനു മുകളിലാണെന് വ്യക്തമാക്കിയിട്ടുള്ളത്* “(ശബാബ് 1999 സപ്തംബർ 3,പേജ് 11)



1⃣6⃣ *പരിഭാഷ (ബാഹ്യാർത്ഥം) പറയരുത്*


സി പി ഉമർ സുല്ലമി എഴുതുന്നു 👉👉
“ *വിശുദ്ധ ഖുർആനും തിരുസുന്നത്തുമെല്ലാം അറബി ഭാഷയിലാണ് . അറബിഭാഷയിലെ ആശയങ്ങൾ സമ്പൂർണ്ണമായി ഉൾകൊണ്ട വിവർത്തനം നമ്മുടെ മലയാള ഭാഷയിൽ അസാധ്യമാണ് . അതുകൊണ്ടുതന്നെ പരിഭാഷയില്ലാതെ ഖുർആനിലും സുന്നത്തിലും വന്ന സ്വിഫത്തുകൾ അംഗീകരിക്കളാണ് ഏറ്റവും ഉത്തമം*”/(ശബാബ് 2009 ഒക്ടോബര് 23, പേജ് 11)


▶ *ബാഹ്യാർത്തത്തിൽ വിശ്വസിക്കണം*

*വിശുദ്ധ ഖുർആനിലും കുറ്റമറ്റ പ്രവാചക വചനങ്ങളിലും ഉദ്ധരിക്കപ്പെട്ട ഇത്തരം പരാമർശങ്ങളെല്ലാം അതിന്റെ ബാഹ്യവും വ്യക്തവുമായ ആശയത്തിൽ തന്നെ നാമും സ്വീകരിക്കാൻ ബാധ്യസ്ഥരാകുന്നു*” .(ശബാബ് 2004 മാർച്ച്)


1⃣7⃣ *അല്ലാഹുവിന്റെ മുഖം, ചിരി എന്ന പ്രയോഗം ആലങ്കാരികം*


ശബാബ് എഴുതുന്നു 👉👉
“ *അല്ലാഹുവിന്റെ അവകാശത്തിൽ ചിരി എന്ന പ്രയോഗം അലങ്കാര പ്രയോഗമാണ്*” (2009 ജൂലൈ 10 പേജ് 29) “ *അല്ലാഹുവിന്റെ അസ്ഥിത്വം എന്നതാണ് മുഖം എന്നതിന്റെ ഉദ്ദേശ്യം. മുഖം എന്ന് പറഞ്ഞത് സംസാരത്തിലെ അലങ്കാര പ്രയോഗമാണ്* ” (ശബാബ് 2009 മെയ് 15 പേജ് 35)


▶ *ആലങ്കാരികം നിഷേധത്തിലേക്കുള്ള മാർഗം*


“ *തഹ്‌വീൽ ചെയ്യൽ (വ്യാഖ്യാനം) അപകടകരമാണ് സാദൃശ്യപ്പെടുതൽ നാശകരമാണ് ,ആലങ്കാരികമാക്കൽ നിഷേതത്തിലെക്കുള്ള മാർഗമാണ് .ഈ വസ്തുതകൾ ഗ്രഹിച്ചാൽ ശരിയായ പാത നമുക്ക് വ്യക്തമാവും* “ (ശബാബ് 1999 സപ്തംബർ 3 പുറം 11)


1⃣8⃣ *സ്രഷ്ടാവിന്ടെയും സ്രഷ്ടികളുടെയും കാര്യത്തിൽ ‘പോലെ’ പ്രയോഗം ശിർക്*


*വിദൂരത്തുള്ളത് കാണാനും കേൾക്കാനും മാഹാന്മാർക്ക് സാധിക്കും എന്ന അർത്ഥത്തിൽ അള്ളാഹു കാണും പോലെ കാണും എന്ന പദ പ്രയോഗത്തിൽ കടിച്ചു തൂങ്ങി മുജാഹിദുകൾ സുന്നികളെ മുശ്രികാക്കാൻ ശ്രമിക്കാറുണ്ട് . ഒരു മൗലവി എഴുതുന്നു “ശുദ്ധ ശിർക്കും നുണയുമാണിത് .അല്ലാഹുവിന്റെതെന്ന് പറയുന്ന കാഴ്ചയും കേൾവിയും അവന്ടെത് മാത്രമാണ്.. സ്രറഷ്ടാവിന്ടെയും സ്രഷ്ടികളുടെയും കാര്യങ്ങളിൽ ഒരു പോലെ എന്ന പ്രയോഗം അസംഭ്യവും പറയാന് പാടില്ലാത്തതുമാണ്* “. (തിരഞ്ഞെടുത്ത നുണകൾ ,പേജ് 26)


▶ *പോലെ എന്ന് പ്രയോഗിക്കുന്നു*


അബ്ദുൽ ഹഖു സുല്ലമി എഴുതുന്നു 👉👉

*“റഹീം” എന്ന വിശേഷണം അള്ളാഹു അവനെ വിശേഷിച്ച പോലെ അവന്ടെ ദൂതന്റെ വിശേഷണമായും പറഞ്ഞിട്ടുണ്ട്* “ (അള്ളാഹു, പേജ് 182 കെ എൻ എം) “ *ആകാശങ്ങൾ അവന്ടെ (അല്ലാഹുവിന്റെ) വലതു കൈ കൊണ്ട് ചുരുട്ടിപ്പിടിച്ചവയാണ് . കുട്ടികൾ പന്തറിയുന്നതുപോലെ അവന്ടെ വലതു കൈ കൊണ്ട് അവൻ എറിയും* “. (അൽമനാർ 2007 ഒക്ടോബർ, പേജ് 36)


1⃣9⃣ *യത് എന്നതിന് കൈ എന്നർത്ഥം പറയരുത്*


*യത് എന്ന അല്ലാഹുവിന്റെ പ്രയോഗത്തിന് കൈ എന്നർത്ഥം നൽകരുതെന്നും അത് അവയവമായി മനസ്സിലാക്കപ്പെടുമെന്നും ശബാബ് വാരിക വ്യക്തമാകുന്നത് കാണുക . യത് എന്ന അറബി പദത്തിന് 25 ഓളം അർഥങ്ങൾ സ്വഹീഹുൽ ബുകാരിയുടെ വിവരണമായ ഫതുഹ്ൽ ബാരിയിൽ തന്നെ നൽകിയിട്ടുണ്ട് . മലയാളം പറയുമ്പോൾ അതിൽ ഏതു അർത്ഥമാണ് നാം പറയുക ?? കൈ എന്ന് സാധാരണ പറയുന്ന അർഥം പറഞ്ഞാൽ അത് ഒരു അവയവമായി മനസ്സിലാക്കുന്നു . ഇതു അല്ലാഹുവിനു ഒരിക്കലും ഭൂഷണമല്ലാത്തതുമാണ്. അഥവാ അങ്ങനെ ഭാഷാന്തരം ചെയ്യുകയാണെങ്കിൽ അത് അവയവമല്ലെന്നു പ്രത്യേകം പറയേണ്ടതുമാണ് താനും* “ (ശബാബ് 2009 ഒക്ടോബർ 23)



▶ *കൈ എന്നർത്ഥം പറയുന്നു*

ചെറിയമുണ്ടം ഹമീദ് മദനിയുടെ ഖുർആൻ പരിഭാഷ കാണുക 👉👉

“ *ഇബ്ലീസേ, എന്റെ കൈ കൊണ്ട് ഞാൻ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന് നിനക്കെന്തു തടസ്സമാണുള്ളത്* “ ?? (പുറം 612) ഇവിടെ യദ് എന്നതിന് വിശദീകരണമില്ലാതെ തന്നെ കൈ എന്നർത്ഥം നൽകിയിരിക്കുന്നു .


2⃣0⃣ *അള്ളാഹു ഇറങ്ങിവരും*


കെ പി മുഹമ്മദ് മൗലവി എഴുതുന്നു 👉👉

“ *അല്ലാഹുവിന്റെ പ്രവർത്തികളിൽ പെട്ടത് തന്നെയാണ് ‘ഇറങ്ങിവരല്’ എന്ന അല്ലാഹുവിന്റെ വിശേഷണം . നമ്മുടെ രക്ഷിതാവായ അല്ലാഹു എല്ലാ രാത്രിയിലും രാത്രിയുടെ മൂന്നിലൊന്നവഷേശിക്കുമ്പോൾ ഒന്നാം ആകാശത്തിലേക്കിറങ്ങിവരും* “,(ഹദീസ്) ... *ഹദീസുകളിൽ വന്ന പോലെ വ്യാഖ്യാനമോ നിഷേധമോ രൂപകൽപ്പനയോ കൂടാതെ അപ്പടി സ്വീകരിക്കുക എന്നതാണ് (അല്ലാഹുവിന്റെ വിശേഷണങ്ങളിലും നാമങ്ങളിലും പ്രവർതികളിലും) പൂർവിക മുസ്‌ലിംകൾ സ്വീകരിച്ചിരുന്ന നിലപാട് . എന്നാൽ പിൽക്കാലക്കാർ ചിലർ അല്ലാഹുവിന്റെ ഈ വിശേഷ ഗുണത്തെ നിഷേധിക്കുന്നു . അള്ളാഹു ഇറങ്ങിവരിക എന്ന പ്രശ്നമേയില്ല എന്നതാണവരുടെ നിഗമനം . ഇത് വളരെ അപകടകരവും തെറ്റായതുമായ വിശ്വാസമാണെന്നതിൽ സംശയമില്ല* ”. ( വിശ്വാസം പേജ് 134-137)


▶ *മുജസിമിയ്യത്തിന്റെ വാദം*


അബ്ദുസ്സലാം സുല്ലമി എഴുതുന്നു 👉👉

“ *ഇവർ ഇവിടെയും മുജാസിമിയ്യത്തിന്റെയും കറാമിയ്യതിന്ടെയും വാദം അല്ലാഹുവിനു സ്വിഫത് എന്ന് പറഞ്ഞ് അവതരിപ്പിക്കുകയാണ് .അള്ളാഹു സിംഹാസനത്തിൽ നിന്ന് ഒഴിവാകുന്ന നിലക്കുള്ള ഇറക്കമാണ് ഇവിടെ ഉദ്ദേശ്യമെന്ന് പറയുന്നില്ല . അതുപോലെ നാം ഇറക്കം എന്നത് കൊണ്ട് സാധാരണയായി ഉദ്ദേശിക്കുന്ന ഉദ്ധേശ്യമാണ് വിവക്ഷ എന്നും പ്രസ്താവിക്കുന്നില്ല . ഇതെല്ലാം അല്ലാഹുവിനെ അവയവങ്ങള് ഉണ്ട് എന്ന് പറയുന്ന പിഴച്ച കക്ഷികളുടെ ജല്പനങ്ങൾ മാത്രമാണ് . രാത്രിയുടെ മൂന്നിലൊന്നിന്റെ അവസാനഭാഗം നിലനിൽക്കാത്ത ഒരു നിമിഷനേരം ഭൂമിയിൽ ഉണ്ടാവുകയില്ല . ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ചലിക്കുകയാണ് . ഒരു സ്ഥലത്തു നിന്നും ഈ സമയം അവസാനിക്കുമ്പോൾ തന്നെ മറ്റൊരു സ്ഥലത്ത് ഈ സമയം അനുഭവപ്പെടുന്നു . 24 മണിക്കൂറും ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കും . അപ്പോൾ ഇറക്കം എന്നതിന് ഇവർ നൽകുന്ന ബാഹ്യാർത്ഥ പ്രകാരം സിംഹാസനത്തിൽ ആരോഹണം ചെയ്യാൻ അല്ലാഹുവിനു സമയമുണ്ടായിരിക്കുകയില്ല* “ (ശബാബ് 2009 ജൂലൈ 10 പേജ് 29)

Sunday, December 11, 2022

ഖുര്‍ആനിലെ വൈരുദ്ധ്യാരോപണങ്ങള്‍-5 : മനുഷ്യസൃഷ്ടിയും ഖുര്‍ആനും

 


താഴെയുള്ള 2 ലിങ്കുകളിൽ കയറി 

FBപേജ്

Like

Share


1.https://www.facebook.com/profile.php?id=100087448557819


2.https://www.facebook.com/profile.php?id=100087554602292



ഖുര്‍ആനിലെ വൈരുദ്ധ്യാരോപണങ്ങള്‍-5 : മനുഷ്യസൃഷ്ടിയും ഖുര്‍ആനും



മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ടാണ് ഖുര്‍ആനിനു മേല്‍ ഇസ്‌ലാം വിരുദ്ധരുടെ മറ്റൊരു വൈരുദ്ധ്യാരോപണം. പതിവുപോലെ അജ്ഞതയില്‍ നിന്നു തന്നെയാണ് ഇതും ഉത്ഭവിച്ചിട്ടുള്ളത്. വിമര്‍ശകരെ വായിക്കാം:



1-മനുഷ്യന്റെ സൃഷ്ടിപ്പ് ഭ്രൂണത്തില്‍ നിന്നാണെന്ന് 96: 2-ല്‍ ഖുര്‍ആന്‍ പറയുന്നു: ‘മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു’ (അലഖ് 96: 2).



2-വെള്ളത്തില്‍ നിന്നാണെന്ന് 21: 30-ല്‍ പറയുന്നു: ‘വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളെയും നാം സൃഷ്ടിക്കുകയും ചെയ്തു’ (അല്‍ അമ്പിയാഅ് 21: 30).



3-മുട്ടിയാല്‍ ശബ്ദമുണ്ടാക്കുന്ന കളിമണ്ണില്‍ നിന്നാണെന്ന് 15: 26-ല്‍ പറയുന്നു: ‘കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് മനുഷ്യനെ നാം സൃഷ്ടിച്ചു’ (അല്‍ ഹിജ്ര്‍ 15: 26).



4-മണ്ണില്‍ നിന്നാണെന്ന് 3: 59-ല്‍ പറയുന്നു: ‘നിശ്ചയം അല്ലാഹുവിങ്കല്‍ ഈസയുടെ ഉപമ ആദം നബിയുടേതു പോലെത്തന്നെയാകുന്നു. ആദം നബിയെ അല്ലാഹു മണ്ണില്‍ നിന്നു സൃഷ്ടിച്ചു. ഉണ്ടാകൂ എന്ന് അവന്‍ പറഞ്ഞു. ഉടനെ നബി ഉണ്ടായി’ (ആലുഇംറാന്‍ 3: 59).



5-ഭൂമിയില്‍ നിന്നാണെന്ന് 11: 61-ല്‍ പറയുന്നു: ‘അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചു’ (ഹൂദ് 11: 61).



6-ശുക്ലത്തില്‍ നിന്നാണെന്ന് 16: 4-ല്‍ പറയുന്നു: ‘മനുഷ്യനെ ശുക്ലത്തില്‍ നിന്ന് അവന്‍ സൃഷ്ടിച്ചു’ (അന്നഹ്ല്‍ 16: 4).



മനുഷ്യസൃഷ്ടിപ്പുമായി ബന്ധപ്പെട്ടുവന്ന ഇത്തരം പരാമര്‍ശങ്ങള്‍ പരസ്പര വൈരുദ്ധ്യമുള്ളതല്ലേ? ഇങ്ങനെയാണ് ആരോപണം.





മറുപടി



മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ച് ഖുര്‍ആന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കാണുന്നത് ഒരിക്കലും വൈരുദ്ധ്യമല്ല. പ്രത്യുത വൈവിധ്യമാണ്. ഖുര്‍ആനിന്റെ ഇതുസംബന്ധമായ പരാമര്‍ശങ്ങള്‍ മുഴുവനും സത്യസന്ധമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഈ വിഷയകമായി വിശുദ്ധവേദം നടത്തിയ പരാമര്‍ശങ്ങളെ നമുക്ക് രണ്ടായി തരംതിരിക്കാം.



1-ആദിമ മനുഷ്യനായ ആദം(അ)ന്റെ സൃഷ്ടിപ്പിനെ കുറിച്ച് പരാമര്‍ശിക്കുന്നവ.



2-സ്ത്രീ-പുരുഷ സംഗമത്തിലൂടെയുള്ള പ്രത്യുല്‍പാദനത്തെ സൂചിപ്പിക്കുന്നവ.



ഈ രണ്ട് ഗണത്തില്‍പ്പെടുന്ന പ്രസ്താവനകള്‍ പരസ്പരം കൂട്ടിക്കലര്‍ത്തിയാണ് വിമര്‍ശകര്‍ വൈരുദ്ധ്യം ആരോപിക്കുന്നത്. ഇവയെ രണ്ടായിതന്നെ നോക്കിക്കണ്ട് പഠനം നടത്തുന്നപക്ഷം ഇവ പരസ്പര വിരുദ്ധമല്ലെന്നും കൃത്യവും ശാസ്ത്രീയവുമാണെന്നും വ്യക്തമാകും.



മനുഷ്യപിതാവ് ആദം നബി(അ)യുടെ സൃഷ്ടിപ്പിനെ പരാമര്‍ശിക്കുന്നവയാണ് മുകളില്‍ കാണിച്ച 3, 4, 5 വചനങ്ങള്‍. ഇതേ ആശയത്തിലുള്ള വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ വേറെയുമുണ്ട്. 30: 20, 6: 2, 35: 11 ഉദാഹരണം.



മനുഷ്യപിതാവ് ആദം നബി(അ) സൃഷ്ടിക്കപ്പെട്ടത് മണ്ണില്‍ നിന്നാണെന്ന് പ്രസ്തുത വചനങ്ങളില്‍ പറയുന്നു. പല തരത്തിലും പല സ്വഭാവത്തിലുമുള്ള ഒരു വസ്തുവാണ് മണ്ണ്. അവക്കെല്ലാം പൊതുവെ പറയാവുന്ന ഒന്നാണ് ‘തുറാബ്’ എന്നത്. അതിനാല്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചുവെന്ന് പറയുമ്പോള്‍ ഏതുതരം മണ്ണില്‍ നിന്ന് എന്ന ചോദ്യം പ്രസക്തമാണ്. അതിനുള്ള ഉത്തരമാണ് കളിമണ്ണില്‍ നിന്ന് എന്ന് ഖുര്‍ആന്‍ പറയുന്നത്. കളിമണ്ണും പല രൂപത്തിലും സ്വഭാവത്തിലും ആകാമല്ലോ. അപ്പോള്‍ ഏതുതരം കളിമണ്ണ് എന്നൊരു ചോദ്യം ഉയര്‍ന്നുവരുന്നു. അതിനുള്ള മറുപടിയാണ് മുട്ടിയാല്‍ ശബ്ദമുണ്ടാക്കുന്ന മണ്ണ് (സ്വല്‍സ്വാല്‍) എന്നും പശിമയുള്ള കുഴഞ്ഞ മണ്ണ് (മസ്‌നൂന്‍) എന്നും ഖുര്‍ആന്‍ പറഞ്ഞത്. അതിനാല്‍ ആദം നബി(അ) സൃഷ്ടിക്കപ്പെട്ടത് മണ്ണില്‍ നിന്നാണെന്ന പരാമര്‍ശത്തിന്റെ വിശദീകരണങ്ങളാണ് ഈ വചനങ്ങള്‍ ഉള്‍ക്കൊള്ളുന്നത്.



മനുഷ്യന്‍ ജലത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്നു കാണിക്കുന്ന ഖുര്‍ആനിക വചനം (25: 54) മണ്ണില്‍ നിന്ന് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടു എന്നു വ്യക്തമാക്കുന്ന വചനങ്ങളുമായി ഒരിക്കലും എതിരല്ല. കാര ണം മനുഷ്യനെ സൃഷ്ടിച്ചത് മണ്ണില്‍ നിന്നു മാത്രമാണെന്നോ വെള്ളത്തില്‍ നിന്നു മാത്രമാണെന്നോ വിശുദ്ധ ഖുര്‍ആനിലൊരിടത്തും പറയുന്നില്ല. അതിനാല്‍ ഈ രണ്ട് വചനങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോള്‍ വെള്ളത്തിന്റെയും മണ്ണിന്റെയും മിശ്രിതത്തില്‍ നിന്ന് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടുവെന്നു മാത്രമേ വരുന്നുള്ളൂ. വെള്ളം ചേര്‍ത്ത് കുഴക്കുമ്പോഴാണല്ലോ കളിമണ്ണ് രൂപപ്പെടുന്നത്. ഇപ്രകാരമാണ് അല്ലാഹു ആദിമമനുഷ്യന്റെ രൂപം നിര്‍മിച്ചത്. ഖുര്‍ആന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്: ‘താങ്കളുടെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു. കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് ഞാനൊരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്. അങ്ങനെ ഞാനവനെ ശരിയായ രൂപത്തിലാക്കുകയും എന്റെ ആത്മാവില്‍ നിന്ന് അവനില്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന് പ്രണമിക്കുന്നവരായി നിങ്ങള്‍ വീഴുക’ (അല്‍ ഹിജ്ര്‍ 15: 28-29). വെള്ളത്തിലും മണ്ണിലും അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ ആദിമ മനുഷ്യന്റെ സൃഷ്ടിപ്പില്‍ മാത്രമല്ല എല്ലാ മനുഷ്യരുടെയും സൃഷ്ടിപ്പില്‍ ഒരു നിര്‍ണായക ഘടകം തന്നെയാണ്.



‘എല്ലാ ജീവവസ്തുക്കളെയും വെള്ളത്തില്‍ നിന്ന് നാം സൃഷ്ടിക്കുകയും ചെയ്തു’ (അല്‍ അമ്പിയാഅ് 21: 30) എന്ന ഖുര്‍ആനിക വചനത്തിന്റെ പരിധിയില്‍ മനുഷ്യനും കടന്നുവരുന്നു. ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കുന്ന വചനം ഇങ്ങനെ: ‘അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. താങ്കളുടെ രക്ഷിതാവ് കഴിവുള്ളവനായിരിക്കുന്നു’ (അല്‍ ഫുര്‍ഖാന്‍ 25: 54).



ഈ സൂക്തത്തില്‍ പരാമര്‍ശിക്കുന്ന വെള്ളത്തിന്റെ വിവക്ഷ സാധാരണ ജലമാണെന്ന് അഭിപ്രമായമുണ്ട്. അല്ലാമാ അബുസ്സുഊദ്(റ) എഴുതുന്നു: അല്ലെങ്കില്‍ ജലത്തെ മനുഷ്യന്റെ മൂലകത്തില്‍ നിന്നുള്ള ഒരു ഭാഗമാക്കിയിരിക്കുന്നു. ശരീരം ഐക്യപ്പെടാനും വഴങ്ങുന്നതാകാനും വിവിധ രൂപങ്ങളും ആകൃതികളും വേഗത്തില്‍ സ്വീകരിക്കാനും ജലത്തിന്റെ സാന്നിധ്യം അനിവാര്യമാണ് (അബുസ്സുഊദ് 5/119).



‘വാസ്തവത്തില്‍ ജൈവവസ്തുവിന്റെ അടിസ്ഥാന ഘടകമാണ് ജലം. കോശത്തിന്റെ ചൈതന്യം നിലനിര്‍ത്താന്‍ ജലം ആവശ്യമാണ്. ഏതൊരു ജൈവശരീരത്തെയും വിഘടനത്തിനു വിധേയമാക്കിയാല്‍ പ്രധാനമായും ലഭിക്കുന്നത് ജലമായിരിക്കും. മനുഷ്യശരീരത്തിന്റെ അറുപതു ശതമാനത്തോളം വെള്ളമാണ്. നാരങ്ങ പിഴിയുന്നതുപോലെ മനുഷ്യശരീരം പിഴിഞ്ഞാല്‍ 50 ലിറ്ററോളം വെള്ളം ലഭിക്കുമെന്ന് ശാസ്ത്രം പറയുന്നു. ശരീരത്തിന്റെ നിലനില്‍പിനാവശ്യമായ വസ്തുക്കള്‍ ഇതില്‍ കലര്‍ന്നിട്ടുണ്ട്. ഇതില്‍ മൂന്നേമുക്കാല്‍ ലിറ്ററിലധികം വെള്ളം രക്തചംക്രമണ വ്യവസ്ഥയില്‍ ഉപയോഗിക്കപ്പെടുന്നു. സ്ഥിരമായ ഒഴുക്കിലൂടെ ഈ വെള്ളം ശരീരത്തിലെ എല്ലാ കോശങ്ങളെയും നനയ്ക്കുന്നു. ശരീരം മുഴുവന്‍ ചൂടു കടത്തിവിടാനുള്ള ചാലകങ്ങളായും വെള്ളം പ്രവര്‍ത്തിക്കുന്നു. രക്തത്തിലെ വെള്ളത്തിന്റെ അളവ് എപ്പോഴും ഒരുപോലെയായിരിക്കും. ചൂടുള്ള ദിവസം വ്യായാമത്തിനുശേഷം വല്ലാതെ വരണ്ടിരിക്കുന്നതായി തോന്നാം. അപ്പോഴും രക്തവാഹിനികളില്‍ വെള്ളത്തിന്റെ അളവു കുറയുന്നില്ല. കുടിക്കുന്ന വെള്ളം മുഴുവനും അതേപോലെ ഉണ്ടാവുകയും ചെയ്യും (അറിയേണ്ടതും ഓര്‍ക്കേണ്ടതും, പേജ്: 51).



അതിനാല്‍ ഈ വീക്ഷണകോണിലൂടെ നോക്കുമ്പോഴും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് വെള്ളത്തില്‍ നിന്നാണെന്നത് തികച്ചും വാസ്തവമാണ്. ഇനി, വെള്ളത്തിന്റെ വിവക്ഷ ഭൂമിക്ക് കുടിപ്പിക്കുന്ന വെള്ളമാണെന്നാണ് മറ്റൊരു വീക്ഷണം. ഇതനുസരിച്ചും ഈ പരാമര്‍ശം ശരിയാണ്. വെള്ളം കുടിച്ച ഭൂമിയില്‍ നിന്ന് ഭക്ഷ്യപദാര്‍ത്ഥങ്ങളും അവയില്‍ നിന്ന് ഇന്ദ്രിയബീജവും അതില്‍ നിന്ന് ജൈവവസ്തുക്കളും ഉണ്ടാകുന്നുവല്ലോ.



ചുരുക്കത്തില്‍, മനുഷ്യശരീരത്തില്‍ മണ്ണിലടങ്ങിയിട്ടുള്ള ധാതുലവണങ്ങളും ജലാംശവുമാണ് പ്രധാനമായും അടങ്ങിയിട്ടുള്ളത്. അതിനാല്‍ മനുഷ്യന്‍ കളിമണ്ണില്‍ നിന്നും ജലത്തില്‍ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടതെന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ വന്ന വൈരുദ്ധ്യങ്ങളല്ല. മറിച്ച് സൃഷ്ടിക്കുവേണ്ടി അല്ലാഹു ഉപയോഗിച്ച മൂലകങ്ങളുടെ വൈവിധ്യമാണ് അവ വ്യക്തമാക്കുന്നത്.



ഇനി സ്ത്രീ-പുരുഷ സംഗമത്തിലൂടെയുള്ള സാധാരണ പ്രത്യുല്‍പാദനത്തെ സൂചിപ്പിക്കുന്ന വചനങ്ങള്‍ നമുക്കു പരിശോധിക്കാം. അവകള്‍ തമ്മിലും യാതൊരു വിധത്തിലുമുള്ള വൈരുദ്ധ്യമുള്ളതായി കണ്ടെത്താന്‍ സാധ്യമല്ല. മറിച്ച് വിവിധ വചനങ്ങളില്‍ വിവിധ ഘട്ടങ്ങള്‍ പരാമര്‍ശിക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍ ചെയ്തിട്ടുള്ളത്. നാം ഉദ്ധരിച്ച വചനങ്ങളില്‍ 92: 2, 21: 30, 16: 4 എന്നിവ അത്തരത്തിലുള്ളവയാണ്. ഏതാനും ആയത്തുകള്‍കൂടി നമുക്കു പരിശോധിക്കാം:



അല്ലാഹു പറയുന്നു: ‘സ്രവിക്കുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ അവന്‍?’ (അല്‍ ഖിയാമ 75: 37).



മറ്റൊരു സൂക്തം കാണുക: ‘കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് മനുഷ്യനെ നാം സൃഷ്ടിച്ചു’ (76: 2).



മറ്റൊരിടത്ത് പറയുന്നു: ‘നിശ്ചയം മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ ഒരു മാംസപിണ്ഡമായി നാം രൂപപ്പെടുത്തി. തുടര്‍ന്ന് ആ മാംസപിണ്ഡത്തെ അസ്ഥിക്കൂടമായി നാം രൂപപ്പെടുത്തി. എന്നിട്ട് അസ്ഥിക്കൂടത്തെ മാംസംകൊണ്ട് നാം പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു’ (അല്‍ മുഅ്മിനൂന്‍ 23: 12-14).



ലൈംഗിക പ്രത്യുല്‍പാദനത്തിന്റെ വിവിധ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന വചനങ്ങളാണിവ. സൂറത്തുല്‍ ഖിയാമ 37-ല്‍ പരാമര്‍ശിച്ച ശുക്ലത്തില്‍ നിന്നുള്ള കണം ബീജസങ്കലനം നടക്കാത്ത പുംബീജത്തെ സൂചിപ്പിക്കുന്നു. സൂറത്തുന്നഹ്ല്‍ 4-ല്‍ പറഞ്ഞ ബീജകണത്തിന്റെ വിവക്ഷയും ഇതുതന്നെയാണ്. അതേസമയം സൂറത്തുല്‍ ഇന്‍സാന്‍ 2-ലെ കൂടിച്ചേര്‍ന്നുണ്ടായ ബീജം എന്ന പ്രയോഗം ബീജസങ്കലനത്തിനുശേഷമുള്ള അവസ്ഥയെ കുറിക്കുന്നതാണ്. സൂറത്തുല്‍ അലഖ് 2-ല്‍ പറഞ്ഞ ഭ്രൂണമെന്നത് ബീജസങ്കലനത്തിനുശേഷമുള്ള സിക്താണ്ഡത്തെ കുറിക്കുന്ന പ്രയോഗവുമാണ്.



ഭ്രൂണത്തെക്കുറിച്ച് ഖുര്‍ആന്‍ പ്രയോഗിച്ച ‘അലഖ്’ എന്ന അറബി പദത്തിനര്‍ത്ഥം പറ്റിപിടിക്കുന്നത് എന്നാണ്. ശരീരത്തില്‍ അള്ളിപിടിക്കുന്ന ജീവിയായ അട്ടയ്ക്കും അറബിയില്‍ അലഖ് എന്നാണ് പറയുക. ബീജസങ്കലനത്തിനു ശേഷമുള്ള സിക്താണ്ഡം ഗര്‍ഭാശയത്തില്‍ അള്ളിപ്പിടിച്ചാണ് വളരുന്നത്. ഈ അവസ്ഥയില്‍ ഭ്രൂണത്തിന്റെ ആകൃതി അട്ടയുടേതിന് തുല്യമാണ്. ഭ്രൂണ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ വിവരിക്കുന്ന ഖുര്‍ആനിക വചനങ്ങളെല്ലാം കൃത്യമായ വിവരങ്ങളാണ് നല്‍കുന്നത്. അല്‍ മുഅ്മിനൂന്‍ 12-14 കൂടിയ വചനങ്ങളില്‍ ഇക്കാര്യം വ്യക്തവും സുതാര്യവുമായി ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്.



മനുഷ്യസൃഷ്ടിപ്പിനെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വിഷയാവതരണത്തില്‍ അല്ലാഹു സ്വീകരിച്ച വൈവിധ്യത്തിനുള്ള മകുടോദാഹരണമാണ്. ശുക്ലത്തില്‍ നിന്നാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതെന്ന പരാമര്‍ശവും കൂടിച്ചേര്‍ന്നുണ്ടായ ഭ്രൂ ണമാണ് മനുഷ്യശിശുവായി രൂപാന്തരപ്പെടുന്നതെന്ന പ്രസ്താവനയും ഒരുപോലെ ശരിയാണ്. ബീജസങ്കലനത്തെയും ഭ്രൂണവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെയും കുറിക്കാന്‍ വേണ്ടി ഖുര്‍ആന്‍ ഉപയോഗിച്ച പദപ്രയോഗങ്ങളെല്ലാം കൃത്യവും സൂക്ഷ്മവുമാണെന്ന് ഭ്രൂണശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു.



ആദം നബി(അ)യുടെ സൃഷ്ടിപ്പിനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ മണ്ണില്‍ നിന്നാണെന്നും ഭൂമിയില്‍ നിന്നാണെന്നും കളിമണ്ണില്‍ നിന്നാണെന്നും വെള്ളത്തില്‍ നിന്നാണെന്നുമുള്ള പരാമര്‍ശങ്ങളും തഥൈവ. ഇവയെല്ലാം സൂക്ഷ്മവും കൃത്യവുമാണെന്ന് ഉപര്യുക്ത വിവരണത്തില്‍ നിന്ന് സുതരാം വ്യക്തമാണല്ലോ. അതിനാല്‍ ഒരേകാര്യത്തിന്റെ വ്യത്യസ്ത ഘട്ടങ്ങള്‍ പ്രതിപാദിക്കുകയെന്ന വൈവിധ്യമാര്‍ന്ന രീതിയാണ് ഖുര്‍ആന്‍ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. അതിനെ വൈരുദ്ധ്യമായി ചിത്രീകരിക്കുന്നത് തനിവിവരക്കേടും അധര്‍മവുമാണ്.


പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...