Showing posts with label *മൗലിദും വിമർശകരും *നബി (ﷺ)യുടെ പൊരുത്തം ആഗ്രഹിക്കുന്നത്. Show all posts
Showing posts with label *മൗലിദും വിമർശകരും *നബി (ﷺ)യുടെ പൊരുത്തം ആഗ്രഹിക്കുന്നത്. Show all posts

Thursday, August 29, 2019

*മൗലിദും വിമർശകരും *നബി (ﷺ)യുടെ പൊരുത്തം ആഗ്രഹിക്കുന്നത് നബി (ﷺ)യോടുള്ള ആരാധന ആവുമോ?*

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
📙📘📗📓📕📙📘📗📓📚📗📓📘

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
,,
https://islamicglobalvoice.blogspot.in/?m=0

*മൗലിദും വിമർശകരും*
***************************

🔸 *ചോദ്യം* 1⃣
*നബി (ﷺ)യുടെ പൊരുത്തം ആഗ്രഹിക്കുന്നത് നബി (ﷺ)യോടുള്ള ആരാധന ആവുമോ?*

*മൗലിദിനെ വിമർശിക്കുന്നവർ അതിന്ന് കാരണം പറയുന്നത് അതിൽ നബി (ﷺ) യുടെ പൊരുത്തം ആഗ്രഹിക്കുന്നു എന്നതാണ്,*
*കാരണം അത് നബി (ﷺ)ക്കുള്ള ആരാധനയാണ് അത് ശിർക്കാണ് എന്നാണ് വിമർശകരുടെ വാദം.*
*ഈ വാദം തനിച്ച വിവരക്കേടും പ്രമാണ വിരുദ്ധവുമാണ് നബി (ﷺ)യുടെ പൊരുത്തം ആഗ്രഹിച്ചാൽ അത് നബി (ﷺ)ക്കുള്ള ആരാധനയാവുമെന്ന്* *നബി (ﷺ)യിൽ നിന്ന് തൗഹീദും ശിർക്കും പഠിച്ച സഹാബിമാരോ അവരുടെ ശിഷ്യമാരായ താബിഉകളോ മനസ്സിലാക്കിയിരുന്നില്ല.*

*ഏതാനും പ്രമാണങ്ങൾ കാണുക. അല്ലാഹു പറയുന്നു;*

*يحلفون بالله لكم ليرضوكم* *والله ورسوله أحق أن يرضوه إن*
*كانوا مؤمنين (التوبة: ۹۲)*
*"നിങ്ങളെ ത്യപ്തിപ്പെടുത്താൻ വേണ്ടി നിങ്ങളോടവർ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്ത് സംസാരിക്കുന്നു. എന്നാൽ അവർ സത്യവിശ്വാസികളാണെങ്കിൽ അവരെ തൃപ്തിപ്പെടുത്താൻ ഏറ്റവും അവകാശപ്പെട്ടവർ അല്ലാഹുവും അവന്റെ റസൂലുമാണ്. (തൗബ: 62)*
*അല്ലാഹുവിന്റെയും റസൂലിന്റെയും പൊരുത്തമാണ് വിശ്വാസികൾ കരസ്ഥമാക്കേണ്ടതെന്ന് മേൽവചനം പഠിപ്പിക്കുന്നു.*
*അല്ലാഹു പറയുന്നു:*

*ومن يقنت منكن الله ورسوله* *وتعمل صالحا توتها أجرها مرتين*
*وأعتدنا لها رزقا كريما ا.لأحزاب: ۳۱)*

*“നിങ്ങളിൽ ആരെങ്കിലും അല്ലാഹുവോടും അവന്റെ ദൂതനോടും താഴ്മ കാണിക്കുകയും സൽകർമം പ്രവർത്തിക്കുകയും ചെയ്യുന്ന പക്ഷം അവൾക്ക് അവളുടെ 
പ്രതിഫലം രണ്ടു മടങ്ങായി നാം നൽകന്നതാണ്. അവൾക്കുവേണ്ടി നാം മാന്യമായ ഉപജീവനം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു".(അഹ്സാബ്: 31)*

മേൽസൂക്തം വിവരിച്ച് ഇമാം ബൈളാവി(റ) എഴുതുന്നു:

مرة على الطاعة، ومرة على طلبهن رضا النبي ، بالقناعة
وحسن المعاشرة (بيضاوي: ۰/۱۱)

രണ്ടുമടങ്ങായി പ്രതിഫലം നൽകുമെന്ന് പറഞ്ഞത് ഒന്ന് വഴിപ്പെട്ടതിനും മറ്റൊന്ന്
ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടും നല്ലനിലയി
ൽ വർത്തിച്ചും നബി(ﷺ)യുടെ പൊരുത്തം
ഭാര്യമാർ തേടിയതിനുമാകുന്നു. (ബൈളാവി: 5/ 11, അൽബഹ്ൽമദീദ്: 5/ 84)


ഇമാം ബുഖാരി(റ) സ്വഹീഹിൽ നിവേദനം ചെയ്ത ഒരു ഹദീസിലിങ്ങനെ വായിക്കാം.

സൗദാ ബീവി അവരുടെ രാവും പകലും നബി (ﷺ)യുടെ പൊരുത്തം ആഗ്രഹിച്ച് തന്റെ ഊഴം
മഹതിയായി ആഇഷാബീവി(റ)ക്ക് നൽകിയിരുന്നു. (ബുഖാരി)
ഇത് ശിർക്കാണെന്ന് പറയാൻ ഇവർ ധൈര്യം കാണിക്കുമോ?
പ്രമുഖ താബിഈ പണ്ഡിതൻ മഹാനായ ആബൂഹനീഫ(റ) ചൊല്ലിയ 53 വരികളുള്ള “അൽഖസ്വീദത്തുന്നുഅ്മാനിയ്യയിലെ ഏതാനും വരികൾ കാണുക.

ياسيددالسادات جءتك قاصدا ارجو رضاك وأحتمي بحماك
     ياسيدي كن شافعي في فاقة إني فقير في الورى لغناك
يا اكرم الثقلین یا گنز الورى جذلي بجودك ارضنی برضاك
أنا طامع بالجود منك ولم يكن لأبي حنيفة في الأنام سواك
فعساك تشفع  فيه عند شفاعة فلقد غدا متمسكا بعراك
فلانت اكرم شافع ومشفع ومن التجی بحماك نال وفاك
فاجعل قراك شفاعة لي في غد فعسی اكن في الحشر تحت لواك

സാരം: നേതാക്കളിൽ നേതാവായവരെ അങ്ങയുടെ പൊരുത്തവും കാവലും
ആഗ്രഹിച്ച് ഞാനിതാ വന്നിരിക്കുന്നു. മനു
ഷ്യ-ഭൂതവർഗ്ഗത്തിൽവെച്ച് ഏറ്റം ആദരണീയരായവരേ! അങ്ങയുടെ ധർമ്മവും പ്രിതിയും എനിക്കുവേണം. 
എന്റെ ഹൃദയം അങ്ങയെയല്ലാതെ മറ്റാരെയും തേടുകയില്ല. അവിടുത്തെ ധർമ്മതതിനായി ഞാൻ അതിയായ ആഗ്രഹമുള്ളവനാണ്, മഹ്ശ
റയിലും അങ്ങയുടെ ശുപാർശയും ഔദാര്യവും ലഭിക്കുമെന്ന പ്രതീക്ഷയാണ് അബുഹനീഫക്കുള്ളത്. അതിനാൽ അങ്ങയുടെ പിടിവളളി ഞാൻ മുറുകെപ്പിടിച്ചിരിക്കുന്നു. താങ്കൾ ആദരണീയരായ ശുപാർശകനും കാക്കുന്നവനുമാകുന്നു. അങ്ങയുടെ ശുപാർശ നാളെ എനിക്ക് ലഭിക്കണം.
മഹ്ശറയിൽ അങ്ങയുടെ കൊടിക്കീഴിൽ
ഞാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു.

(അൽഖസ്വീദത്തുന്നുഅ്മാനിയ്യ)
"അൽഖയ്റാത്തുൽ ഹിസാൻ എന്ന
ഗ്രന്ഥത്തിൽ പ്രസ്തുത കാവ്യഗ്രന്ഥം
ഇമാം അബൂഹനീഫ(റ)യുടേതായി മഹാ
നായ ഇബ്നുഹജറുൽ ഹൈതമീ(റ) പരിചയപ്പെടുത്തിയിട്ടുണ്ട്.
അതുപോലെ അൽഖസ്വീദത്തുന്നു ഉമാനിയ്യഃ ഇമാം അബൂഹനീഫ(റ)യുടേതാണന്നും ഹി: 1288-ൽ ഖുസ്തുൽത്വീനിയ്യയിൽ വച്ച് അത് പ്രസിദ്ധീകരിച്ചതായും
"ഇതിഫാഉൽഖനുഅ് ബിമാഹുവ മത്
ബൂഉ"എന്ന ഗ്രന്ഥത്തിന്റെ (1/49)ൽ പരാമർശിച്ചിട്ടുണ്ട്.
 അതുപോലെ "മുഅ് ജമുൽമത് ബൂആത്ത്
 1/303-ലും “മുഅ്ജമുൽ മുഅല്ലിഫീൻ"  1/30-ലും “ഈളാഹുൽമക് നൂൽ ഫിദ്ദയ്ലി അലാകശ്ഫിൽ ളുനൂൻ” 
2/14-ലും പ്രസ്തുത കാവ്യങ്ങൾ ഇമാം അബൂഹനീഫ(റ)യുടേതാണെന്ന പരാമർശമുണ്ട്.
നബി(ﷺ) അംഗീകരിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്ത ഒന്നാണല്ലോ അവിടുത്തെ മദ്ഹ് പറയുന്നത്.
കഅ്ബ്(റ)വിന് നബി(ﷺ)യുടെ മദ്ഹ് പാടിയതിന്റെ പേരിൽ നബി(ﷺ) അവിടുത്തെ
പുതപ്പ് സമ്മാനിച്ചതും ഹസ്സാനുബ്നുസാ
ബിതി(റ)ന് നബി( ﷺ )യുടെ മദ്ഹ് പറയാൻ
പളളിയിൽ മിമ്പർ സ്ഥാപിച്ചു കൊടുത്തതും അതിന്റെ ഭാഗമായിരുന്നുവല്ലോ. എന്നിരിക്ക നബി(ﷺ)യുടെ പൊരുത്തം ആഗ്രഹിച്ച് അവിടുത്തെ മദ്ഹ് പറയുന്നത് എങ്ങ നെയാണ് ശിർക്കാകുന്നത്?!!.

*വിശ്വാസകോശം അബദുൽ അസീസ് സഖാഫി*
*പകർത്തി എഴുതിയത് K K M A പരപ്പനങ്ങാടി*

ﷺﷺﷺﷺﷺﷺﷺﷺﷺ


തൗഹീദ്‌ ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക


📙📘📗📓📕📙📘📗📓📚📗📓📘

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...