Wednesday, September 30, 2020

ഇസ്ലാം._പാസ്റ്റർ ചാക്കോ ആന്റണി എന്ന പുരോഹിതന്റെ കളവുകൾ.

 *ചാക്കോ പാസ്റ്ററുടെ കള്ളത്തരങ്ങൾ*




*ചാക്കോ പാസ്റ്റർ എന്ന ക്രസ്ത്യൻ പാതിരി എഴുതുന്നത് കാണുക*


_പാസ്റ്റർ ചാക്കോ ആന്റണി

എന്ന പുരോഹിതന്റെ കളവുകൾ.


(പാസ്റ്റർ ചാക്കോ

കളവ് -1- )


*അള്ളാഹു അറബികളുടെ നിരവധി ഗോത്ര ദേവൻമാരിൽ  ഒരാൾ എന്ന് ഖുർആനും മത  പണ്ഡിതൻമാരും കൃത്യമായി പറയുന്നു. ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തം.*



*മറുപടി*;



അല്ലാഹു ലോക  സൃഷ്ടാവാണ് എന്നാണ് ഖുർആനിലുള്ളത് അത് ഗോത്ര ദേവൻ ആണെന്ന്ഖുർആനിൽ ഉണ്ടെന്ന് പാസ്റ്റർ പച്ച കളവാണ് പറയുന്നത്

തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു



*പാസ്റ്റർ ചാക്കോ കളവ്*  (-2-)


```മനുഷ്യവർഗ്ഗത്തിന്റെ രക്ഷയ്ക്കുള്ള ഏക മാർഗ്ഗം കർത്താവായ യേശുക്രിസ്തുവാണെന്നു വിശുദ്ധ ബൈബിൾ അസന്നിഗ്ദ്ധമായി പറയുന്നു

 

( മറുപടി )


യേശു ക്രിസ്തു ദൈവമാണെന്ന് അദ്ദേഹം 33 വർഷം ഇവിടെ ജീവിച്ച കാലത്ത് ഒരിക്കൽ പോലും പറഞ്ഞതായി ഒരാൾക്കും തെളിയിക്കാൻ സാധ്യമല്ല. ഉണ്ടെങ്കിൽ തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു.



യോഹന്നാൻ 17

3]ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു


മൂന്നാം വാക്യത്തിൽ ഏക സത്യ ദൈവം ഒന്ന് വേറെയാണെന്നു  യേശു ദൈവം അയച്ച വൻ മാത്രമാണെന്നും വളരെ വ്യക്തമായി ബുദ്ധിയുള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാക്കാം 


88 സ്ഥലങ്ങളിൽ യേശു മനുഷ്യനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട ചില ഭാഗങ്ങൾ സൂചിപ്പിക്കാം :


യോഹ. 8/40

ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.



*പാസ്റ്റർ ചാക്കോ കളവ്* 

(3)

.

 "അള്ളാഹു" ഒരു ദൈവമേ അല്ലെന്ന് ഖുർആനിക ആയത്തുകളും പണ്ഡിതന്മാരുടെ പ്രഖ്യാപനങ്ങളും നിരത്തി  കാണിച്ചാൽ അതിനു മറുപടിയുണ്ടാകുമോ ?


 

മറുപടിയുണ്ടെങ്കിൽ അക്കമിട്ടു താഴെ നിരത്തുന്ന  ചോദ്യങ്ങൾക്കു മറുപടി പറയൂ ..


മറുപടി 


അല്ലാഹു

. ദൈവമല്ലെന്ന് ഖുർആനിൽ 


 ആയത്തുകളിൽ കൊണ്ട് തെളിയിക്കാൻ ചാക്കോ പാസ്റ്റർ മറ്റു പാസ്റ്റർ മാരോ ധൈര്യമുണ്ടെങ്കിൽ തയ്യാറാക്കുക


_*പാസ്റ്റർ ചാക്കോ

കളവ്* (4)

.

1. ഖുറൈശികളുടെ നിരന്തരമായ മർദ്ദനം നടന്നുകൊണ്ടിരിക്കുന്ന ഒരു സന്ദർഭത്തിൽ നബി സ്വ അവർക്കു സൂറത്തുൽ നജ്മ് വായിച്ചു കേൾപ്പിച്ചു. ലാത്തയെയും ഉസ്സയെയും നീകണ്ടില്ലേ ? മൂന്നാമനായ മനാത്തയെയും എന്നു വായിച്ച ശേഷം ഉന്നതരായ ദേവൻമാരണവർ. അവരുടെ ശുപാർശ നിശ്ചയമായും പ്രതീക്ഷിക്കാവുന്നതാണ് എന്നുകൂടി വായിച്ചു.തുടർന്നു ആ അദ്ധ്യായം പാരായണം ചെയ്തു തീർക്കുകയും പ്രവാചകനും മുസ്ളീങ്ങളും സാഷ്ടാംഗം നമിക്കുകയും ചെയ്തു. ഒപ്പം ബഹുദൈവ വിശ്വാസികളും നമിച്ചു.


മറുപടി


നബി സ്വ  

ലാത്തയെയും ഉസ്സയെയും നീകണ്ടില്ലേ ? മൂന്നാമനായ മനാത്തയെയും 

ദേവൻമാരണവർ. അവരുടെ ശുപാർശ നിശ്ചയമായും പ്രതീക്ഷിക്കാവുന്നതാണ്


എന്ന് മുഹമ്മദ് നബി സ്വ പറഞ്ഞതായി സ്വീകാര്യമായ ഒരു ഹദീസ് കൊണ്ട് തെളിയിക്കാൻ പാസ്റ്റർക്ക് സാധ്യമാണോ ? ഏതങ്കിലും ചരിത്ര ഗ്രന്ഥങ്ങളിൽ എഴുതിവെച്ചതല്ലാം സ്വീകരിക്കുന്നവരല്ല മുസ്ലിമീങ്ങൾ . ഹദീസ് സ്വീകരിക്കാൻ ഇസ്ലാമിൽ ചില മാനദണ്ഡങ്ങളുണ്ട് . ആ മാനദണ്ഡങ്ങൾ ഒത്തത് മാത്രമെ സ്വീകരിക്കുകയുള്ളു . സ്വീകാര്യമായ റിപ്പോർട്ടർമാരായിരിക്കണം എന്നതാണ് അതിൽ പ്രധാനം . നബി സ്വ ഇങ്ങനെ പറഞ്ഞതായി സീകാര്യമായ ഒരു റിപ്പോർട്ട് കൊണ്ടും സാധ്യമല്ല. കഴിയുമെങ്കിൽ പാസ്റ്റർ അതിനാണ് തയ്യാറാവേണ്ടത്.




_*പാസ്റ്റർ ചാക്കോ

കളവ്*/( 5 )

.

2. ബിംബങ്ങൾ മഹോന്നതങ്ങളത്രേ. അവയുടെ ശുപാർശ തീർച്ചയായും നമുക്കാശിക്കാവുന്നതാണ് എന്ന വാചകം ഖുർആനോട് കൂട്ടി ചേർത്ത് നബി ഓതി

ബുഖാരി


(മറുപടി)


സ്വഹീഹുൽ ബുഖാരിയിൽ നബി സ്വ ബിംബങ്ങൾ മഹോന്നതങ്ങളത്രേ. അവയുടെ ശുപാർശ തീർച്ചയായും നമുക്കാശിക്കാവുന്നതാണ് എന്ന് മുഹമ്മദ് നബി പറഞ്ഞതായി തെളിയിക്കാൻ പാസ്റ്ററെ ഞാൻ വെല്ലുവിളിക്കുന്നു.


_*പാസ്റ്റർ ചാക്കോ

കളവ്* (6)

.

രാപ്പകലുകളുടെ നിയന്ത്രണം ലാത്തയ്ക്കും , ഉസ്സയ്ക്കുമാണെന്ന്  ഹദീസു പറയുന്നു . 


" ആഇശയിൽ നിന്ന്: നബി പറയുന്നത് ഞാൻ കേട്ടു. ലാത്തയും ഉസ്സയും ആരാധിക്കപ്പെടുന്നതു വരെ രാപ്പകലുകൾ ഇല്ലാതാവുകയില്ല" [സ്വഹീഹു മുസ്ലീം , ഹദീസ് 2013].


(മറുപടി)



രാപ്പകലുകളുടെ നിയന്ത്രണം ലാത്തയ്ക്കും , ഉസ്സയ്ക്കുമാണെന്ന് ഈ ഹദീസിൽ എവിടെയാണ് 

 പറഞ്ഞിട്ടുള്ളത്? യഥാർത്ഥത്തിൽഈ ഹദീസിൽ പറയുന്നത്   ഭൂമിയിൽ രാപ്പകലുകൾ നിശ്ചലമാവുകയും അന്ത്യനാൾ സംഭവിക്കുകയും ചെയ്യുന്നതിനുമുമ്പ് മുമ്പ് മക്കയിലും പരിസരപ്രദേശങ്ങളിലും ബഹുദൈവാരാധന വീണ്ടും ഉണ്ടാവുകയും ലാത്തയേയും ഉസ്സയേയും  ആരാധിക്കപ്പെടുന്ന അവസ്ഥയിലേക്ക് വരെ  അറേബ്യ ആയി മാറുന്നതാണ് എന്നാണ് പ്രവാചകർ ഇവിടെ പ്രവചിക്കുന്നത്.



രാപ്പകലുകൾ നിയന്ത്രിക്കുന്നത്  ലാത്തയും ഉസ്സയുമാണ് എന്ന് അതിൽ പറയുന്നില്ല.

 അത് പാസ്റ്ററുടെ കള്ളത്തരം മാത്രമാണ് .



അന്ത്യ നാളിനു മുമ്പ് ഉണ്ടാവാനുള്ള ഒരു സംഭവം  പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവസല്ലമ പ്രവചിക്കുകയാണ് ആ ഹദീസിൽ 

 സർവ്വജ്ഞാനിയായ അല്ലാഹുവിൻറെ സന്ദേശം മുഖേനയല്ലാതെ ഇത്തരം പ്രവചനങ്ങൾ സാധ്യമല്ല എന്നത് തീർച്ചയാണ് .


 ഇത്തരം പ്രവവചനങ്ങളിലൂടെ മുഹമ്മദ് നബി സർവ്വജ്ഞാനിയായ

അല്ലാഹുവിന്റെ 

സന്ദേശം പ്രവാചകൻ തന്നെയാണ് ആണ് എന്നതിനുള്ള ഏറ്റവും വലിയ തെളിവ് കൂടിയാണ് മേൽന വചനം 


_*പാസ്റ്റർ ചാക്കോ

കളവ്* (7 )


ഖുർആൻ പറയുന്നു:```



``.അള്ളാഹു നിരവധി ദേവൻമാരിൽ ഒരാൾ എന്ന് ഖുർആൻ പറയുന്നു.



(മറുപടി)


അങ്ങനെ ഒരു വചനം ഖുർആനിലെ ഒറ്റ വാക്യത്തിലും കാണിച്ചുതരാൻ ഒരു പാസ്റ്റർ ക്കും സാധ്യമല്ല അല്ല 

ഉണ്ടെങ്കിൽ തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു


എന്നാൽ ബൈബിൾ പറയുന്നു


സകലദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു. അതേ, ഇവരോടു അവർ അഹങ്കരിച്ച കാര്യത്തിൽ തന്നേ. 

സങ്കീർത്തനം 96:4 യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; *അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.*

പുറപ്പാട് 15: 11 *യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ?* വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ

ന്യായാധിപന്മാർ 2: 11



_*പാസ്റ്റർ ചാക്കോ

കളവ്* . (8 )


ഖുർആൻ 23:14-ൽ പറയുന്നു.


മലയാളത്തിൽ ഇങ്ങനെ: "സൃഷ്ടാക്കളിൽ വെച്ച് ഏറ്റവും നല്ലവൻ അല്ലാഹു അനുഗ്രഹ പൂർണ്ണനായിരിക്കുന്നു". 

.

(മറുപടി)


ഇവിടെ മനസ്സിലാക്കേണ്ടത്


 സ്രഷ്ടിക്കുക  എന്ന ആശയത്തിന് ഉപയോഗിച്ച പദം

خلق

എന്നതാണ് 


ആ പദത്തിനും സ്രഷ്ടിക്കുക എന്ന മലയാള പദത്തിനും

.creat എന്ന ഇംഗ്ലീഷ് പദത്തിനും

. . . ഇല്ലായ്മയിൽ നിന്നും  ഉണ്ടാക്കുന്നതിനും ഉള്ള വസ്തുവിനെ വിവിധ രൂപത്തിലേക്ക് പരിവർത്തിപ്പിക്കുന്ന തിന്നും ഉപയോഗിച്ച് വരാറുണ്ട്.


ലോകരക്ഷിതാവായ ദൈവത്തെ പറ്റിമാത്രമായി പറയുമ്പോൾ ഇല്ലായ്മയിൽ നിന്നും  ഉണ്ടാക്കുന്നതിനാണ് ഉപയോഗിച്ചുവരുന്നത്.


 മറ്റുള്ളവർ സൃഷ്ടിച്ചു എന്ന് പറഞ്ഞാൽ  ദൈവം ഇല്ലായ്മയിൽ നിന്ന് സൃഷ്ടിച്ച വസ്തുവിനെ  വിവിധ രൂപങ്ങളിലേക്ക് രൂപം ആക്കി മാറ്റുന്നതിന് ഉപയോഗിച്ചുവരുന്നു 

.

The noun creator is from the Latin word creare, which means "to make" When it is spelled with an upper-case c, Creator refers to God, 

and when spelled with a lowercase c, it is anyone who invents or makes something


അപ്പോൾ ഖുർആനിൽ എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചവൻ അല്ലാഹു മാത്രമാണ് എന്ന് പറഞ്ഞത്  ഇല്ലായ്മയിൽ നിന്നും സൃഷ്ടിച്ചവൻ എന്ന അർത്ഥത്തിലാണ് .


 എന്നാൽ 


സൃഷ്ടാക്കളിൽ വെച്ച് ഏറ്റവും നല്ലവൻ . 


എന്ന് ഇവർ അർഥംപറഞ്ഞാ വാചകത്തിന്റെ  ഉദ്ദേശം 


ഉള്ള വസ്തുവിനെ വിവിധ രൂപത്തിലേക്ക് പരിവർത്തിപ്പിക്കുന്നവനിൽ 

വെച്ച് ഏറ്റവും നല്ലവൻ എന്നുമാണ് 


മലയാള ഭാഷയോ അറബി ഭാഷയോ ഇംഗ്ലീഷ് ഭാഷയോ പോലുമറിയാത്ത  പാസ്റ്റർമാർ ഖുർആൻ വിമർശിക്കാൻ ഇറങ്ങിയപ്പോൾ പറ്റിയ അമളി എത്ര ഭയാനകം



_*പാസ്റ്റർ ചാക്കോ

കളവ്* . (9)


സൃഷ്ടി നടത്താനും , വിളിക്കു ഉത്തരം നൽകാനും ദജ്ജാലിനു കഴിയുമെന്നു മുഹമ്മദ് പറയുന്നു.



"നവ്വാ സുബ്നു സംആ നിൽനിന്ന് :നബി ദജ്ജാലിനെ സംബന്ധിച്ച് പറഞ്ഞു...... അവൻ ചില ആളുകളുടെ അടുക്കൽ ചെന്ന് ക്ഷണിക്കും. അവർ അവനിൽ വിശ്വസിക്കുക യും വിളിക്ക് ഉത്തരം നൽകുകയും ചെയ്യും. ഉടനെ അവൻ ആകാശത്തോട് മഴ വർഷിക്കാനും ഭൂമിയോട് സ സ്യങ്ങളെ മുളപ്പിക്കാനും കൽപ്പിക്കും. അവ അപ്രകാരം നിർവ്വഹിക്കും" . [സ്വഹീഹു മുസ്ളീം , ഹദീസ് 2048]. 


(മറുപടി)


ദജ്ജാലിന് ചില കഴിവുകൾ  അള്ളാഹു കൊടുത്തെങ്കിൽ  അതു കൊണ്ട്  അയാൾ ദൈവം ആണെന്നോ ഇല്ലായ്മയിൽ നിന്നും സൃഷ്ടിച്ചു തരുന്നവൻ ആണെന്നോ  ഒരിടത്തും പറഞ്ഞിട്ടില്ല 

എങ്ങനെയൊക്കെ ചില പ്രകടനങ്ങൾ അവൻ പ്രകടിപ്പിക്കുമ്പോൾ . അവൻ ദൈവമാണെന്ന് വാദിച്ചാലും  അവനെ ആരും ദൈവമാണെന്ന് വിശ്വസിക്കരുത് എന്നാണ്  പ്രവാചകൻ പഠിപ്പിച്ചത്

 എന്ന് പാസ്റ്റർ മനസ്സിലാക്കുക.



Aslam  parapanangadi

ശഅറ് മുബാറക് തന്നെയാണ് സത്യം*

 *ശഅറ് മുബാറക് തന്നെയാണ് സത്യം*


ഇമാം റാസി തഫ്സീറിൽ വിവരിക്കുന്നു.

 

السؤال الخامس: هل أحد من المذكرين فسر الضحى بوجه محمد والليل بشعره؟ والجواب: نعم ولا استبعاد فيه 

تفسير الرازي 31/208

ചോദ്യം : മുഫസ്സിരീങ്ങളിൽ ആരങ്കിലും ളുഹാ എന്നതിന്ന് തിരുനബിയുടെ മുഖം എന്നും

ലൈല് എന്നതിന്ന് അവിടത്തെ ശഅറ് മുബാറക് എന്നും വ്യാഖ്യാനിച്ചിട്ടുണ്ടോ ?


മറുപടി


 ഉണ്ട്  അങ്ങനെ വ്യാഖ്യാനിക്കുന്നതിൽ യാതൊരു വിദൂരതയുമില്ല

(തഫ്സീറു റാസി 31 / 208)


Team idial

اسلم الثقافي بربننغادي

P

ഇസ്ലാ സംശയങ്ങൾക്ക് മറുപടി

 *ഇസ്‌ലാം ധൈഷണിക ദർപ്പണത്തിൽ*

----------------------------------------------------------


[1] ജ്ഞാന സരണി

https://m.facebook.com/story.php?story_fbid=153122249307646&id=100038296161165


[2] ഇസ്‌ലാമും ഭൗതികവാദവും

https://m.facebook.com/story.php?story_fbid=153122892640915&id=100038296161165


[3] ഇസ്‌ലാം ധൈഷണിക ദർപ്പണത്തിൽ

https://m.facebook.com/story.php?story_fbid=153125129307358&id=100038296161165


[4] വിധിവിശ്വാസവും സന്ദേഹങ്ങൾക്ക് ദാർശനിക നിവാരണവും

https://m.facebook.com/story.php?story_fbid=153146762638528&id=100038296161165


[5] അവകാശമല്ല, ഔദാര്യമാണ്

https://m.facebook.com/story.php?story_fbid=153145869305284&id=100038296161165


[6] പിശാച് വഴിതെറ്റിയത് എങ്ങനെ ?

https://m.facebook.com/story.php?story_fbid=153140655972472&id=100038296161165


[7] തിരുനബി (ﷺ) യുടെ വിവാഹം 

ഒരു ദാർശനിക വിശകലനം

-------------------------------------------------------

Part 1

തിരുനബി (ﷺ) യുടെ ബഹുഭാര്യത്വം

https://m.facebook.com/story.php?story_fbid=153148982638306&id=100038296161165


[8] തിരുനബി (ﷺ) യുടെ വിവാഹം 

ഒരു ദാർശനിക വിശകലനം

------------------------------------------------------

Part 2

തിരുനബി (ﷺ) യുടെ, സ്വഫിയ്യ 

(റളിയല്ലാഹു അൻഹാ) യുമായുള്ള 

വിവാഹം

https://m.facebook.com/story.php?story_fbid=153149855971552&id=100038296161165


[9] തിരുനബി (ﷺ) യുടെ വിവാഹം 

ഒരു ദാർശനിക വിശകലനം

-----------------------------------------------

Part 3 

തിരുനബി (ﷺ) യുടെ ആഇശ

(റളിയല്ലാഹു അൻഹാ) 

യുമായുള്ള വിവാഹം

https://m.facebook.com/story.php?story_fbid=153151322638072&id=100038296161165


[10] ഒട്ടകവും സൂചിക്കുഴയും

https://m.facebook.com/story.php?story_fbid=153141085972429&id=100038296161165


[11] സ്രഷ്ടാവും സൃഷ്ടികർമ്മവും

https://m.facebook.com/story.php?story_fbid=153141272639077&id=100038296161165


[12] സർഗാതീത ദിവ്യവചനം

https://m.facebook.com/story.php?story_fbid=153141819305689&id=100038296161165


[13] സ്രഷ്ടാവ് : ഒരു ധൈഷണിക വിശകലനം

https://m.facebook.com/story.php?story_fbid=153138955972642&id=100038296161165


[14] ആദ്യമേ നിലവിലുണ്ട് 

https://m.facebook.com/story.php?story_fbid=153140465972491&id=100038296161165


[15] നബിവചനങ്ങൾ അവഗണിക്കപ്പെട്ടിട്ടില്ല

https://m.facebook.com/story.php?story_fbid=153142512638953&id=100038296161165



അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Tuesday, September 29, 2020

ജനാസയോട് കൂെടെ ദിക്റ് الذكر مع الجنازة

  عن أنس بن مالك رضي الله عنه أكثروا في الجنازة قول لا اله

إلا الله (جامع الصغير: ۱/ ۳۸۰)



أي أكثروا حال تشييعكم للموتی من قولها سرا، فإن بركة كلمة الشهادة تعود على الميت والمشيعين (فيض القدير: ۸۸/۲)



ويسن الأشغال بالقراءة والذكر سرا (نهاية ۲۳/۳)



وقد عمت البلوي بما يشاهدون من اشتغال المشيعين

بالحديث الدنيوي، وربما أداهم إلى نحو الغيبة، فالمختار

اشتغال أسماعهم بالذكر المؤدي إلى ترك الكلام أو تقليله(  بغية ٩٣)




لا باس بذلك لأنه شعار للميت، لأن تركه مزر بالميت، ولو قيل بوجوبه لم يبعد (حاشية الإقناع: ۲۳۷/۱)


والمختار والصواب كما في المجموع ما كان عليه السلف

من السكوت في حال السير،فلا يرفع صوت بقراءةولا ذكرولا غيرهما، بل يشتغل بالتفكر في الموت وما بعده وفناء

الدنيا، وأن هذا آخرها، 


ويسن الإشتغال بالقراءة والذكر سرا


(نهاية المحتاج ٣/٢٣)



ويكره اللغط وهو رفع الصوت ولو بالذكر والقراءة (في) المشي (الجنازة) لأن الصحابة رضي الله عنهم كرهوه حينئذ

رواه البيهقي... بل يسكت متفكرا في الموت وما يتعلق به وفناء الدنيا 


ذاكرا بلسانه سرا ( تحفة7 18")

Saturday, September 26, 2020

പ്രവാചക നിന്ദ ഒഹാബി അജണ്ട

 *തിരുകേശ വിവാദം കുത്തിപ്പൊക്കൽ ഒരു തെരഞ്ഞെടുപ്പ് തന്ത്രമാണ്!!*

==========================================-

തിരുകേശമെന്നു പറയുന്നത് തിരുപ്രവാചകന്റെ കേശത്തെ പറ്റിയാണ്, അത്കൊണ്ട് തന്നെ ആ കേശത്തെ തിരുകേശമെന്നു പറയാൻ തിരുപ്രവാചകനെ അംഗീകരിക്കുന്നവർക്കും ബഹുമാനി ക്കുന്നവർക്കും  മാത്രമേ സാധിക്കുകയുള്ളൂ, ലോകസ്രഷ്ടാവായ അല്ലാഹുവിനെയും അല്ലാഹു വിന്റെ പ്രവാചകനെയും എന്നല്ല ഇസ്,ലാമിനെ തന്നെ അംഗീകരിക്കാത്ത അതിലുപരി ഒരു മതത്തിലും ഒരു ദൈവത്തിലും വിശ്വാസമില്ലാത്ത ആളുകളോട് പ്രവാചകന്റെ തിരു കേശ ത്തെ കുറിച്ച് ചോദിക്കുന്നത് തന്നെ നിരര്തഥകമാണ്, കാരണം തിരുപ്രവാചകനിൽ തന്നെ വിശ്വാസമില്ലാത്ത ഒരാൾ ആ പ്രവാചകനുമായി ബന്ധപ്പെട്ട കാര്യങ്ങൾ എങ്ങിനെ അംഗീകരി ക്കുകയും തിരുശേഷിപ്പാണെന്നു പറയുകയും ചെയ്യും !!??.

ഇവിടെയാണ് രാഷ്ട്രീയക്കാരുടെ തെരഞ്ഞെടുപ്പ് തന്ത്രം പ്രകടമാകുന്നത്, അഥവാ കേരളത്തിൽ ഇപ്പോൾ ഭരിച്ചു കൊണ്ടിരിക്കുന്ന ഇടതുപക്ഷം കുറെയൊക്കെ ജനസേവനങ്ങൾ ചെയ്യുന്നുണ്ടെ ന്ന് പൊതുജനങ്ങൾ മനസ്സിലാക്കിയത് കൊണ്ട് അടുത്ത തെരഞ്ഞെടുപ്പിലും ഇടതുപക്ഷം ഭരണ ത്തിൽ വരുമോ എന്ന ആശങ്കയും അങ്കലാപ്പുമാണ് വലതുപക്ഷത്തെ വേട്ടയാടിക്കൊണ്ടിരിക്കു ന്നത്, അക്കാര്യം കുഞ്ഞാലിക്കുട്ടി തന്നെ വ്യക്തമാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാവരും കണ്ടതും കേട്ടതുമാണ്, അത്കൊണ്ട് തന്നെ എങ്ങിനെയെങ്കിലും ജനങ്ങൾക്ക് ഇടതു പക്ഷത്തോടുള്ള എതിർപ്പും അകൽച്ചയും ഉണ്ടാക്കിയെടുക്കുകയെന്നത് വലതുപക്ഷത്തിന്റെ നിലനിൽപിന് തന്നെ അത്യാവശ്യമാണ് അതിനുവേണ്ടി പ്രതിപക്ഷ നേതാവടക്കമുള്ള വലതു പക്ഷക്കാർ പണിയെടുക്കാൻ തുടങ്ങിയിട്ടു വര്ഷങ്ങളായി പക്ഷെ ഇതുവരെ ഒന്നും ക്ലച്ച് പിടി ച്ചില്ല, അങ്ങനെയിരിക്കുമ്പോഴാണ്, സ്വാർണ്ണക്കടത്ത് കേസ് ചാടിവീഴുന്നത്, പക്ഷെ സ്വാർണ്ണക്ക ടത്ത് കേസ് അന്വേഷണം പുരോഗമിച്ചാല്‍ പല വമ്പൻസ്രാവുകളും വലയിൽ കുടുങ്ങുമെന്ന തിരിച്ചറിവ് ആ ചർച്ച തന്നെ വഴിമാറ്റി വിശുദ്ധഖുർആനിലേക്കും ഈത്തപ്പഴത്തിലേക്കും ഖുര്‍ആന്‍ കേരളത്തിലെത്തിക്കാൻ യു എ ഇ കോൺസുലേറ്റിനെ സഹായിച്ച മന്ത്രി. കെ ടി ജലീലിലേക്കും ചെന്നെത്തി അങ്ങിനെ നിയമസഭയിൽ പോലും വിശുദ്ധഖുർആനിന്നെ അവമതി ക്കുന്ന രീതിയിൽ ചർച്ചകൾ നടത്തി ചാനലുകളിലെ അന്തിച്ചർച്ചയിൽ വന്നിരുന്നു രാഷ്ട്രീയ നേതാക്കൾ തന്റെ എതിർ പാർട്ടിയെ എങ്ങിനെയെങ്കിലും പരാചയപ്പെടുത്തിയെ മതിയാകൂ എന്ന മട്ടിൽ വിശുദ്ധ ഇസ്,ലാമിന് കടകവിരുദ്ധമായ ആശയങ്ങൾ വിശുദ്ധ ഖുർആനിന് എതി രെ പടച്ച്‌ വിട്ടു, പക്ഷെ വിശുദ്ധ ഖുർആനിനെ കരുവാക്കിയും അവമതിച്ചിം തന്റെ രാഷ്ട്രീയം കൊഴുപ്പിക്കാൻ സമ്മതിക്കില്ലെന്ന് ഇത്രയും കാലം തങ്ങളുടെകൂടെ തങ്ങൾക്കനുകൂലമായി നില യുറപ്പിച്ചിരുന്ന മുസ്,ലിംസംഘടനകൾ തന്നെ തങ്ങൾക്കെതിരെ പ്രസ്താവനകളും വിമർശന ങ്ങളുമായി വന്നപ്പോൾ, എന്നാൽ ചർച്ചയൊന്നു മാറ്റിപ്പിടിക്കാം എന്ന് മനസ്സിലാക്കിയ രാഷ്ട്രീയ മേലാളന്മാർ മാധ്യമപ്രവർത്തകരിലൂടെ വിഷയമൊന്നു മാറ്റി തിരുകേശ ചർച്ച അനാവശ്യമാ യും അനവസരത്തിലും വലിച്ചിട്ട് മുഖ്യമന്ത്രിയോട് അതെ പറ്റി ചോദിച്ചു രംഗം വഷളാക്കി  (അതായത് സുന്നികൾക്കിടയിൽ വീണ്ടും ഒരു തർക്കവും അനാവശ്യ ചർച്ചക്കകളും വിമർശന ങ്ങളും സൃഷ്ടിച്ച്) ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി ലാഭം കൊയ്യാം എന്ന ലക്‌ഷ്യം മുന്നിൽ കണ്ട് കൊണ്ടുള്ള ചർച്ചയാണ് തിരുകേശ വിവാദം. ഞാൻ തുടക്കത്തിൽ പറഞ്ഞ പ്രവാചകനെ അംഗീകരിക്കുകയും ബഹുമാനം കല്പിക്കുകയും ചെയ്യുന്നവർക്കേ തിരുകേശത്തെയും ബഹു മാനം കല്പിക്കാൻ കഴിയൂ, ഒരുമതവും അംഗീകരിക്കാത്ത ആളുകളോട് മത വിശ്വാസികളുടെ അത് തന്നെ വിശുദ്ധ ഇസ്,ലാമിന്റെ  വിശ്വാസത്തെ കുറിച്ച് ചോദിക്കുന്നത് തന്നെ അപ്രസക്ത വും അസ്താനത്തുമാണ്, അങ്ങിനെ ചോദിക്കുന്നവരാണ് വിവാദങ്ങൾക്കു കാരണക്കാരും ഉത്തരവാദികളും. ഇങ്ങനെ ഓരോ വിവാദങ്ങളുണ്ടാക്കി കാന്തപുരത്തിന്റെ മേക്കിട്ടു കയറാ ൻ മൂക്ക് കയർ പൊട്റ്റിച്ച് വരുന്നവരോട് ചിലതു പറയാനുണ്ട്.

1- പക്ക കമ്മ്യൂണിസ്റ്റ് ആശയക്കാരനായ മുഖ്യമന്ത്രി  ശ്രീ. പിണറായി വിജയനോട് കാന്തപുര ത്തെ പ്രതിക്കൂട്ടിലാക്കാൻ വേണ്ടി എടുത്ത തിരുകേശ വിവാദമുണ്ടല്ലോ, അതെപോലെ മഹാ നായ തിരുനബി (സ്വ) യെ കുറിച്ചും അവിടുത്തെ പ്രവാചകത്വത്തെ കുറിച്ചും, എന്നല്ല ലോക സ്രഷ്ടാവായ അല്ലാഹുവിനെ കുറിച്ചും നിങ്ങൾ ചോദിച്ചാല്‍ ഒരു പക്ഷെ മാധ്യമ പ്രവർത്തകർ ക്ക് അന്തിച്ചർച്ചകൾ പൊലിപ്പിക്കാൻ സാധിച്ചെക്കാമെങ്കിലും വിശുദ്ധ ഇസ്,ലാം നിശ്കർഷിക്കു ന്ന രീതിയിലുള്ള മറുപടി അല്ലാഹുവിനെ കുറിച്ചും തിരുദൂതരെ കുറിച്ചസും ഒരു കമ്മ്യൂണി സ്റ്റുകാരനിൽ നിന്നും ലഭിക്കുമെന്ന്  പറയാൻ വിവാദചർച്ചകൾ പടച്ചുണ്ടാക്കുന്നവർക്ക് സാധി ക്കുമോ ?.

2- ഇപ്പോൾ തിരുകേശ വിവാദമുണ്ടാകുന്നവർ വിശുദ്ധ ഇസ്,ലാമിന് തികച്ചും കടക വിരുദ്ധ വും അന്യവുമായ കമ്മ്യൂണിസത്തെ പ്രത്യയശാസ്ത്രമായി കൊണ്ട് നടക്കുന്ന പിണറായിയുടെ പരാമര്ശമാണെങ്കിൽ വിശുദ്ധ ഇസ്,ലാമിന്റെ അകത്തുള്ള അഥവാ ഞങ്ങൾ മുസ് ലിംകളാണെ ന്നു പറഞ്ഞു നടക്കുന്ന നമ്മുടെ കേരളത്തിലെ ഒരു വിഭാഗത്തിന്റെ ആശയവും ആദർശവും എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ!

ആ വിഭാഗം കേരത്തിലെ മുസ്,ലിംകളുടെ മൊത്തം കുത്തക അവകാശപ്പെടുന്ന ലീഗെന്ന രാഷ്ട്രീ യപ്പാർട്ടി പാലും നെയ്യും പഴവും നൽകി പോറ്റി വളർത്തി മുക്രയിട്ടു നടക്കുന്ന വിഭാഗമാണെന്ന സത്യം ആർക്കും വിസ്മരിക്കാൻ സാധിക്കില്ല, അങ്ങിനെയുള്ള വിഭാഗമായ മുജാഹിദ്  വിഭാഗ വും അവരുടെ മറ്റൊരു പതിപ്പായ ജമാഅത്തെ ഇസ്ളാമിക്കാരും (ഇപ്പോൾ രാഷ്ട്രീയ പാർട്ടിയാ യി പരിണമിച്ച എസ്‌ ഡി പി ഐ - പോപ്പുലർ ഫ്രണ്ട് തുടങ്ങിയ സംഘടനയുടെ അച്ചാച്ഛനായ ജമാഅത്തെ ഇസ്‌ലാമിയും) പ്രവാചകനെ ഇകഴ്ത്തി  അവിടുത്തെ മഹത്വത്തെ കുറച്ച്‌ കാണി ച്ചും  പറഞ്ഞ നിലപാടുകൾ നമുക്കൊന്ന് പരിശോധിക്കാം.

*പ്രവാചക നിന്ദ-1*

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനക്കാര്‍ അവരുടെ മദ്റസകളില്‍ മൂന്നാം ക്ലാസ്സില്‍ പഠിപ്പിക്കു ന്നതിനായി കേരളാ നദ്,വത്തുല്‍ മുജാഹിദീന്‍ വിദ്യാഭ്യാസ വിഭാഗം പുറത്തിറക്കിയ ബുക്കി ല്‍ ചെറിയ കുട്ടികള്‍ക്ക് പഠിപ്പിക്കുന്നത് കാണുക: "പ്രവാചകന്മാരിലുള്ള വിശ്വാസം" എന്ന തലക്കെട്ടില്‍ എട്ടാം പഠത്തില്‍ പറയുന്നത് ഇങ്ങണെ വായിക്കാം: "എല്ലാ പ്രവാചകന്മാരും സാധാരണ മനുഷ്യര്‍ തന്നെയായിരുന്നു" (ഇസ്,ലാമിക വിശ്വാസങ്ങള്‍:പേജ്/25)

*പ്രവാചക നിന്ദ-2*

മുജാഹിദ് പ്രസ്ഥാനത്തിന്റെ യുവജന വിഭാഗമായ ഐ എസ് എം (ISM) ന്റെ ഔത്യോഗിക മുഖപത്രമായ "ശബാബ് വാരിക"യില്‍ മുജാഹിദ് പ്രസ്ഥാനം പിളരുന്നതിന്നു മുമ്പ് ദീര്‍ഘകാലം മുജാഹിദ് പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന ഡോ.ഉസ്മാന്‍ എഴുതിയ ലേഖ നം ഇന്നും തിരുത്തപ്പെടാതെ നമ്മുടെ കൈകളില്‍ ഉണ്ട്, ശബാബ് വാരികയില്‍ പറയുന്നത് നമുക്ക് വായിക്കാം. ഡോ.ഉസ്മാന്‍ എഴുതിയ ദീര്‍ഘമായ ലേഖത്തിലെ പ്രസ്കത ഭാഗം  കാണു ക: "പ്രവാചകന്മാര്‍ സാധാരണ മനുഷ്യരായിരുന്നു എന്ന് പറയുന്നത് അവര്‍ക്ക് സഹിക്കുവാന്‍ സാധിക്കുന്നില്ല,..... നിങ്ങളെപ്പോലുള്ള മനുഷ്യരല്ല, ഇത് ഒരു അസാധാരണ മനുഷ്യനാണ് എന്ന് പ്രവാചകന്മാരാരും പറഞ്ഞിട്ടില്ല, അല്ലാഹുവും പറഞ്ഞിട്ടില്ല നിങ്ങളെപ്പോലോത്ത മനുഷ്യന്‍ മാത്രമാണ് എന്ന് ഉറപ്പിച്ചു പറയുകയാണ് ചെയ്തത്,..... റസൂല്‍ ഒരു സാധാരണ മനുഷ്യനായി രുന്നു എന്ന് പറഞ്ഞാല്‍ അത് ഒരു ഭ്രഷ്ട് കല്പിക്കുന്ന കാര്യമാണ് അവര്‍ക്ക്, ...... സാധാരണ മനുഷ്യര്‍ക്ക് മാത്രുകയാകേണ്ട പ്രവാചകന്‍ സാധാരണ മനുഷ്യന്‍ തന്നെയായിരിക്കണം, ..... സാധാരണ മനുഷ്യ പ്രക്രുതിയുള്ളവരായിരുന്നു പ്രവാചകന്മാര്‍. അവര്‍ക്ക് സാധാരണ മനുഷ്യരെ പോലെയുള്ള കേള്‍വിയും കാഴ്ച്ചയും മാത്രമേ ഉണ്ടായിരുന്നുള്ളൂ",... (ശബാബ് വാരിക:1988 ഫെബ്രുവരി-12, പുസ്തകം:11, ലക്കം:30)ല്‍ പറയുന്നതായി കാണാം.  ഇവിടെ മഹാനായ നബി(സ്വ)യുടെ മഹത്വത്തെ അവമതിക്കുകയും ഇടിച്ചു താഴ്ത്തുകയുമാണ് മുജാഹിദ് മൗലവി ചെയുതിട്ടുള്ളത് അതിനായി വിശുദ്ദ ഖുര്‍ആനിലെ ഒരു സൂക്തം ദുര്‍വ്യാ ഖ്യാനം ചെയ്യുകയുമാണ് ചെയ്തത്. വിശുദ്ദ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: " ഓ നബിയേ അങ്ങ് പറയുക, നിങ്ങള്‍ മനുഷ്യരായതു പോലെ നിശ്ചയം ഞാനും മനുഷ്യന്‍ തന്നെയാണ്, എന്നിലേക്ക് അല്ലാഹുവില്‍ നിന്നും വഹ്,യ് ലഭിക്കപ്പെടുന്നുണ്ട്". (സൂറത്തുല്‍ കഹ്ഫ്-സൂക്തം :110)ലും (സൂറത്തു ഫുസ്സ്വിലത്ത്-സൂക്തം:6)ലും ഇക്കാര്യം വിവരിക്കുന്നതായി കാണാം. ഈ ആയത്തുകളില്‍ അല്ലാഹു പഠിപ്പിക്കുന്നത് മഹാനായ തിരുനബി(സ്വ) മനുഷ്യനാണ് അല്ലാതെ മലക്കോ മറ്റോ അല്ല എന്നാണ്, അല്ലാതെ എല്ലാ മനുഷ്യരെ പോലെ തന്നെ നബി(സ്വ)യും സാധാരണ മനുഷ്യന്‍ ആണെന്ന് അല്ലാഹു വിശുദ്ദ ഖുര്‍ ആനില്‍ പറഞ്ഞിട്ടില്ല, അതു കൊണ്ടാണ് വിശുദ്ദ ഖുര്‍ആന്‍ വ്യാഖ്യാനിച്ചു തരേണ്ടത് മഹാനായ നബി(സ്വ) തങ്ങളാണല്ലോ ആ നബി(സ്വ) തന്നെ വളരെ വ്യക്തമായി പറഞ്ഞതാണ് നബി(സ്വ)സാധാരണ വ്യക്തിത്വമുള്ള മനുഷ്യനല്ലെന്ന് അക്കാര്യം മുഹദ്ദിസുകള്‍ റിപ്പോറ്ട്ട് ചെയ്ത് പഠിപ്പിക്കുന്നതായി കാണാം. 

ഇമാം ബുഖാരീ(റ) തന്റെ സ്വഹീഹില്‍ റിപ്പോറ്ട്ട് ചെയ്യുന്നു മഹാനായ നബി(സ്വ) പറഞ്ഞു:

لا تُواصِلُوا، قالوا: إنَّكَ تُواصِلُ، قالَ: إنِّي لَسْتُ مِثْلَكُمْ، إنِّي أبِيتُ يُطْعِمُنِي رَبِّي ويَسْقِينِي.(صحيح البخاري:رثم الحديث/7299)

നിങ്ങള്‍ നോമ്പ് മുറിക്കാതെ തുടര്‍ച്ചയായി അനുഷ്ടിക്കരുത്, ഞാന്‍ നിങ്ങളെ പോലെ അല്ല, എനിക്ക് ഭക്ഷണം നല്‍കപ്പെടുകയും വെള്ളം നല്‍കപ്പെടുകയും ചെയ്യുന്നുണ്ട്... ഇമാം ബുഖാരീ (റ) തന്റെ(സ്വഹീഹ്:ഹദീസ് നമ്പര്‍:7299)ലും മറ്റു മുഹദ്ദിസുകളും റിപ്പോറ്ട്ട് ചെയ്ത് പഠിപ്പി ക്കുന്നതായി കാണാം. അതേ പോലെ മറ്റൊരു ഹദീസില്‍ നബി(സ്വ) പറയുന്നു:

قال: إني لست كهيئتكم، . . (صحيح البخاري:رقم الحديث/1964)و(موطإ مالك-رقم:677)و(التمهيد شرح موطإ مالك:18/295) للحافظ ابن عبد البر.

ഞാന്‍ നിങ്ങളുടെ രൂപത്തിലേ അല്ല. ഇമാം ബുഖാരീ(റ) തന്റെ(സ്വഹീഹ്:ഹദീസ് നമ്പര്‍/1964) ലും മഹാനായ ഇമാമു ദാരില്‍ഹിജ്റ: ഇമാം മാലിക്ക്(റ) തന്റെ (മുവത്ത്വഅ്‌:ഹദീസ് നമ്പര്‍ /677) ആയും, ഹാഫിള് ഇബ്നു അബ്ദില്‍ബര്‍,റ്(റ) തന്റെ(അത്തംഹീദ്:18/295)ലും മറ്റു നിരവ ധി ഹദീസിന്റെ ഇമാമുകളും റിപ്പോറ്ട്ട് ചെയ്തു പഠിപ്പിച്ചതായി കാണാം.

അതേ പോലെ തന്നെ ഇമാം ബുഖാരീ(റ)യും ഇമാം മുസ് ലിം(റ)യും മറ്റും റിപ്പോറ്ട്ട് ചെയ്ത ഹദീസിലൂടെ നബി(സ്വ) ഒരു വെല്ലുവിളി തന്നെ നടത്തിയതായി കാണാം, അതിങ്ങനെ വായി ക്കാം:

نَهَى رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ عَنِ الوِصَالِ فَقالَ له رِجَالٌ مِنَ المُسْلِمِينَ: فإنَّكَ يا رَسولَ اللَّهِ تُوَاصِلُ، فَقالَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ: أيُّكُمْ مِثْلِي، إنِّي أبِيتُ يُطْعِمُنِي رَبِّي ويَسْقِينِ.... (صحيح البخاري:رقم الحديث/6851) و(صحيح مسلم:رقم الحديث/1103) 

ഇമാം ബുഖാരീ(റ) ഉദ്ധരിക്കുന്നു: തുടര്‍ച്ചയായി നോമ്പു മുറിക്കാതെ അനുഷ്ടിക്കുന്നത് നബി (സ്വ) വിരോധിച്ചിട്ടുണ്ട്, ആ സമയത്ത് ചിലര്‍ നബി(സ്വ)യോട് ചോദിച്ചു അങ്ങ് തുടര്‍ച്ചയായി നോമ്പെടുക്കുന്നുണ്ടല്ലോ ! നബി(സ്വ) പ്രതികരിച്ചു: എന്നെപ്പോലെ നിങ്ങളില്‍ ആരുണ്ട്? നിശ്ച യം എനിക്ക് രാത്രിയില്‍ ഭക്ഷണവും വെള്ളവും നല്‍കപ്പെടുന്നുണ്ട്.... ഈ ഹദീസ് ഇമാം ബുഖാരീ(റ) തന്റെ(സ്വഹീഹ്:ഹദീസ് നമ്പര്‍/6851) ആയും ഇമാം മുസ്,ലിം(റ) തന്റെ (സ്വഹീ ഹ്: ഹദീസ് നമ്പര്‍/1103) ആയും റിപ്പോറ്ട്ട് ചെയ്തതായി കാണാം. 

വീണ്ടും നബി(സ്വ) പഠിപ്പിക്കുന്ന ഒരു ഹദീസു കൂടി കാണുക: ഇമാം ബുഖാരീ(റ) തന്നെ ഉദ്ധരിക്കുന്നു:

قالَ: لَسْتُ كَأَحَدٍ مِنْكُمْ؛ إِنِّي أُطْعَمُ وَأُسْقَىَ. (صحيح البخاري-رقم: 1961)

നബി(സ്വ) പറയുന്നു: ഞാന്‍ നിങ്ങളില്‍ ഒരാളെപ്പോലെയും അല്ല, എനിക്ക് ഭക്ഷണവും വെള്ള വും നോമ്പ് തുറക്കാന്‍ ലഭിക്കുന്നുണ്ട്. ഇമാം ബുഖാരീ(റ) തന്റെ(സ്വഹീഹ്-ഹദീസ് നമ്പര്‍ /1961) ആയി റിപ്പോറ്ട്ട് ചെയ്യുന്നതായി കാണാം. മഹാനായ നബി(സ്വ)യെ കേവലം സാധാരണ ക്കാരനാക്കാന്‍ വേണ്ടി മുജാഹിദ് വിഭാഗമടങ്ങുന്ന പുത്തനാശയക്കാര്‍ ഉദ്ധരിച്ച വിശുദ്ദ ഖുര്‍ ആനിലെ സൂക്തം ലോകത്തെ പഠിപ്പിച്ച തിരു നബി(സ്വ)യാണ് ആ സൂക്തം വ്യാനിച്ചു കൊണ്ട് ഹദീസുകളിലൂടെ ഞാന്‍ സാധാരണക്കാരനല്ലെന്ന് ലോകത്തോട് വിളിച്ചു പറയുന്നത് എന്നിട്ടും അതുകളൊക്കെ മൂടിവെച്ച് മഹാനായ നബി(സ്വ)യെ കേവലം സാധാരണക്കാരനായി ചിത്രീക രിച്ച് പൊതുജനങ്ങള്‍ക്കിടയിലും അന്യമതസ്തക്കര്‍ക്കിടയിലും നബി(സ്വ)യെ വിലകുറച്ച് കാണിക്കുകയാണു മുജാഹിദുകളും മറ്റും ചെയ്തു കൊണ്ടിരിക്കുന്നത്, ഇങ്ങനെയുള്ള ചെയ്തികളാണ്, ഇസ്,ലാമിന്റെ ശത്രുക്കള്‍ക്ക് വളം വെച്ചു കൊടുക്കുന്നത് എന്ന് നാം ആലോ ചിക്കേണ്ടതുണ്ട്.

*പ്രവാചക നിന്ദ-3*

മുജാഹിദ് പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച വെളിയ ങ്കോട് കെ.ഉമര്‍ മൗലവി പറഞ്ഞത് വായിക്കുക അദ്ധേഹം പറയുന്നു: "...എന്തു കൊണ്ടെന്നാല്‍ പൂര്‍ണ്ണമായി കീഴ്പ്പെട്ട ഒരു മനുഷ്യനെ ലോകത്ത് കാണുകയില്ല, പ്രവാചകന്മാര്‍-പ്രവാചക ശ്രേഷ്ടനായ മുഹമ്മദ് നബി പോലും അല്ലാഹുവിന്ന് കീഴ്പ്പെടുന്ന വിഷയത്തില്‍ വളരെ വീഴ്ച്ച വരുത്തിയവരാണെന്ന് കുറ്റബോധപൂര്‍,വ്വം സ്വയം സമ്മതിക്കുകയും അല്ലാഹുവിനോട് മാപ്പി രക്കുകയും ചെയ്യുന്നവരായിരുന്നു".... മുജാഹിദ് വിഭാഗത്തിന്റെ പത്രമായ ഉമര്‍ മൗലവിയു ടെ കീഴില്‍ പ്രസിദ്ധീകരിച്ചിരുന്ന (സല്‍സബീല്‍ മാസിക:1971, ഓഗസ്റ്റ്, പുസ്തകം:1. ലക്കം:3, പേജ്/33)ല്‍ പറയുന്നതായി കാണാം. ഇതേകുറിച്ച് വീണ്ടും സല്‍സബീലിലേക്ക് ചോദ്യം വന്നപ്പോള്‍ ഒരു തിരുത്ത് എന്ന തലക്കെട്ടില്‍ വീണ്ടും ഇതേ ആശയം എഴുതിവിട്ടതും മറക്കാ നാവില്ല, ഈ നിലക്ക് മഹാനായ നബി(സ്വ)യെ അപകീര്‍ത്തിപ്പെടുത്തുകയെന്നത് പുത്തനാശയ ക്കാരായ മുജാഹിദ് ജമാഅത്തേ ഇസ്ലാമിക്കാരുടെ ഹോബിയാണ്, 

*പ്രവാചക നിന്ദ-4*

ഇനി മുജാഹിദ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക മുഖപത്രമായ സലഫീ ആദര്‍ശ പ്രചരണ രംഗ ത്തെ ശക്തിദുര്‍ഘമായി വര്‍ത്തിക്കുന്ന "അല്‍ മനാറി"ല്‍ നബി(സ്വ)യെ അവഹേളിക്കുന്നത് കാണുക: 

"നബി(സ്വ)യുടെ ചില വീക്ഷണങ്ങളിലും നയങ്ങളിലും പിഴവുകള്‍ സംഭവിക്കുകയുണ്ടായി ട്ടുണ്ട്, അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അല്ലാഹു നബിയെ ആക്ഷേപിക്കുക യുണ്ടായി"... (അല്‍ മനാര്‍:2010 ജുലായ്:1, ലക്കം:55, പുസ്തകം:11, പേജ്/39)ല്‍ കാണാവുന്നതാണ്, ഇവിടെയും മുജാഹിദുകള്‍ നബി(സ്വ)യെ തരം താഴ്ത്താന്‍ ശ്രമിക്കുകയാണ് ചെയ്തിട്ടുള്ളത്, എന്നാല്‍ വിശുദ്ദ ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞിട്ടുള്ളത് "നബി(സ്വ) സ്വന്തം ഇഷ്ടപ്രകാരം ഒന്നും തന്നെ പറയുകയില്ല" എന്നാണ്, ഇക്കാര്യം (സൂറ:അന്നജ്ം:സൂകതം/3) ല്‍ അല്ലാഹു പഠി പ്പിക്കുന്നതായി കാണാം. ഈ നിലക്ക് അല്ലാഹു പഠിപ്പിച്ചിട്ടു പോലും മുജാഹിദ് പ്രസ്ഥാനത്തി ന്റെ വലിയ നേതാവായ സി.പി. ഉമര്‍ സുല്ലമി-രണ്ടത്താണി തന്റെ പ്രഭാഷണത്തില്‍ തന്റെ അനുയായികളെ പറഞ്ഞു പഠിപ്പിച്ചത് " ചോദ്യം ചെയ്യപ്പെടാത്തവരായി ആരുമില്ല, മുഹമ്മദ് നബിയെ പോലും ചോദ്യം ചെയ്യാവുന്നതാണ്" എന്നാണ്, അതായത് അല്ലാഹു നബി(സ്വ)ക്ക് നല്‍കിയ മഹത്വങ്ങള്‍ അംഗീകരിക്കാന്‍ മുജാഹിദുകള്‍ തയ്യാറല്ലെന്നര്‍ത്ഥം. ഉമര്‍ സുല്ലമിയുടെ വാക്കുകള്‍ താഴെ ചേര്‍ക്കുന്നു: " 

*പ്രവാചക നിന്ദ-5* 

കൊടിയ ശിര്‍ക്ക് എന്ന തലക്കെട്ടില്‍ മുജാഹിദുകളുടെ പത്രമായ "സല്‍സബീല്‍ മാസിക" യില്‍ അവരുടെ ഏറ്റവും വലിയ നേതാക്കളില്‍ പെട്ട കെ. ഉമര്‍ മൗലവി എഴുതുന്നത് ശ്രദ്ധിക്കുക.  ഒരു അമേരിക്കക്കാരനായ സത്യവിശ്വാസി തനിക്ക് മഹാനായ നബി(സ്വ)യെ സിയാറത്ത് ചെയ്തപ്പോള്‍ ലഭിച്ച അനുഗ്രഹത്തെ കുറിച്ച് ഒരു പത്രത്തില്‍ വന്ന വാര്‍ത്ത എടുത്തു പറഞ്ഞ ശേഷം ഉമര മൗലവി പറയുന്നു: "മാന്യ വായനക്കാരേ!, പ്രവാചകന്റെ അനുഗ്രഹം കാംക്ഷി ക്കുകയെന്നു പറഞ്ഞല്ലോ, അതാണ് ശിര്‍ക്ക്. കഠിനമായ ശിര്‍ക്ക്. ബിംബാരാധനയേക്കാളും കടുത്ത ശിര്‍ക്ക്, കാരണം ഈ ശിര്‍ക്ക് മനുഷ്യന്‍ ചെയ്യുന്നത് ഇസ്ലാമിന്റെ പേരിലാണ്‌. ബിംബാ രാധന അങ്ങിനെയല്ലല്ലോ"..(സല്‍സബീല്‍ മാസിക:1984, ഓക്ടോബര്‍, പുസ്തകം:2, ലക്കം:4, പേജ്/49) ല്‍ കാണാവുന്നതാണ്. ഇവിടെ ഉമര്‍ മൗലവി ബിംബാരാധനയെ ചെറുതാക്കി മഹാനായ നബി(സ്വ)യെ ആദരിക്കുന്നതും അവിടുത്തെ ബഹുമാനിക്കുന്നതും അവിടുത്തെ അനുഗ്രഹം ഉദ്ധേശിക്കുന്നതും ബിംബാരാധനയേക്കാളും കടുത്ത ശിര്‍ക്കായി മുദ്ര കുത്തുകയാ ണ്, ഇതൊക്കെ മഹാനായ നബി(സ്വ)യോടുള്ള അടങ്ങാത്ത വിരോധവും അവിടുത്തിനുള്ള സ്താനങ്ങള്‍ അംഗീകരിച്ചു കൊടുക്കാനുള്ള മുജാഹിദുകളുടെ വൈമനസ്യവും ആണു നമ്മെ ബോധ്യപ്പെടുത്തുന്നത്, എന്നാല്‍ അല്ലാഹു അവന്റെ വിശുദ്ദ ഖുര്‍ ആനില്‍ പറഞ്ഞിട്ടുള്ളത്:

وَاللَّهُ وَرَسُولُهُ أَحَقُّ أَن يُرْضُوهُ إِن كَانُوا مُؤْمِنِينَ. (سورة التوبة-الآية:62)

അല്ലാഹു പറയുന്നു:" പൊരുത്തം കാംക്ഷിക്കാന്‍ ഏറ്റവും ബന്ധപ്പെട്ടത് അല്ലാഹുവും അവ ന്റെ ദൂതരായ നബി(സ്വ)യുമാണ്" എന്നാണ്. (സൂറ:അത്തൗബ-സൂക്തം:62)ല്‍ പഠിപ്പിക്കുന്നതാ യി കാണാം. അല്ലാഹുവിന്റെ റസൂല്‍(സ്വ) അന്ത്യനാള്‍ വരേയുള്ള ജനങ്ങളുടെ റസൂലാണെന്ന് എല്ലാ സത്യ വിശ്വാസികള്‍ക്ക് അറിയാവുന്ന ഒരു സത്യമാണ്, എന്നിട്ടും മുജാഹിദുകള്‍ക്ക് നബി(സ്വ)യെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല എന്നത് നാം തിരിച്ചറിയേണ്ടതുണ്ട്.

*പ്രവാചക നിന്ദ-6* 

തിരുകേശത്തെ ആദ്യമായി "ബോഡീ വേസ്റ്റ്" എന്നു പറഞ്ഞത് ആരാണ്, നമുക്ക് നോക്കാം. മുജാഹിദ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക മുഖപത്രമായ ആദര്‍ശ ജിഹ്വയായ "അല്‍ മനാറി" ലാണ്‍ ആദ്യം അങ്ങിനെ എഴുതിയത് അല്‍ മനാറിന്റെ വരികള്‍ നമുക്ക് വായിക്കാം. 

"തിരുകേശം:മുസ്,ലിംകളുടെ വിശ്വാസപരമായ അധ:പതനത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം മുഹമ്മദ് നബി(സ്വ)യുടെ മുടി തിരുകേശമാനെന്നും അത് മുക്കിയ വെള്ളത്തിന്ന് രോഗ ശമന ശക്തിയോ ബര്‍ക്കത്തോ ഉണ്ടെന്നുമുള്ള വിശ്വാസമാണ്. അദ്ധേഹത്തിന്റെ മുടി യോ നഖമോ പോലുള്ള ഒരു ബോഡീവെയ്സ്റ്റും അവശേഷിക്കുന്നില്ലെന്നതാണ് വസ്തുത. ഉണ്ടെങ്കില്‍ തന്നെ അവക്കിത്തരം സവിശേഷതകളുണ്ടെന്ന് വിശ്വാസം പ്രമാണബദ്ധമല്ല. അതു കൊണ്ടു തന്നെ അത് ശിര്‍ക്കാണ്. (അല്‍ മനാര്‍:2015, എപ്രില്‍ ലക്കം, പേജ്/47)ല്‍ പറഞ്ഞതായി കാണാം. അതു കൊണ്ട് തന്നെ ഒരു മതത്തിലും ഒരു ദൈവത്തിലും ഒരു പ്രവാചകരിലും വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകാരനായ പിണായിയോട് അനവസരത്തിലും അനാവശ്യമാ യും ചോദ്യം ചോദിച്ചു കൊണ്ട് പ്രവാചകനെ നിന്ദിക്കാന്‍ അവസരമുണ്ടാക്കി കൊടുത്തവരോ ടും അതേറ്റുപിടിച്ച് പിണറായിക്കെതിരിലും കാന്തപുരത്തിനെതിരിലും ഉറഞ്ഞു തുള്ളുന്നവ രോടും പറയാനുള്ളത് പിണറായി മുജാഹിദുകളെ പഠിച്ചതാണ്, മുജാഹിദുകളാണ് തിരുകേശ ത്തെ ബോഡീവെയ്സ്റ്റെന്നു പറഞ്ഞു ആദ്യം പരിഹസിച്ചത്, പിണറായി മുജാഹിദിനു പഠിച്ച താണെന്ന് കുറച്ച് മുമ്പ് പിണറായി നടത്തിയ കേരളത്തിലെ നവോത്ഥാന നായകനായി മുജാ ഹിദ് നേതാവ് വക്കംമൗലവിയേയും മറ്റും പറഞ്ഞപ്പോള്‍ തന്നെ സുന്നികള്‍ മനസ്സിലാക്കിയ താണ്. ആകയാല്‍ സോഷ്യല്‍ മീഡിയകളിലും അല്ലാതെയും ശബ്ദമലിനീകരണം ഉണ്ടാക്കുന്നവ രോട് പറയാനുള്ളത് ഇസ്,ലാമിന്റെ ലേബളില്‍ അതു തന്നെ ലീഗെന്ന പാറ്ട്ടിയുടെ ഓരം പറ്റി നില്‍ക്കുന്ന മുജാഹിദ് പ്രസ്ഥാനക്കാര്‍ തിരുകേശത്തെ ബോഡീ വെയ്സ്റ്റെന്ന് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക മുഖപത്രത്തില്‍ പറഞ്ഞതിനെതിരെ ശബ്ദിക്കുക അതാണു തിരുനബി(സ്വ) യോടു ള്ള സ്നേഹം കൊണ്ടാണു പിണറായിക്കെതിരില്‍ രംഗത്ത് വരുന്നതെങ്കില്‍ ആദ്യം ചെയ്യേണ്ടത്, അല്ല വെള്ളം കലക്കി മീന്‍പിടിക്കാന്‍ അതായത് ഇപ്പോള്‍ ഭരണം നടത്തുന്നവര്‍ക്കെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള കോപ്പുകൂട്ടലാണെങ്കില്‍ അതെല്ലാം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെ ന്ന് ഓര്‍മ്മിപ്പിക്കുന്നു, അതുകൊണ്ട് തന്നെ വേറെ വല്ല ഉഡായിപ്പുകളും ഒപ്പിക്കുന്നതാകും നിങ്ങള്‍ക്ക് നല്ലത്, അല്ല പ്രവാചകനോടുള്ള സ്നേഹം ഒലിച്ചിറങ്ങുകയാണെങ്കില്‍ ആദ്യം തിരു നബി(സ്വ)യെ അപകീര്‍ത്തിപ്പെടുത്താനായി മാത്രം ജീവിക്കുന്ന മുജാഹിദ്-ജമാ അത്തേ ഇസ്ലാമിക്കാര്‍ക്കെതിരില്‍ രംഗത്തു വരിക, ഇല്ലെങ്കില്‍ നിങ്ങളുടെ കപട മുഖം സമൂഹം പിച്ചി ച്ഛീന്തുക തന്നെ ചെയ്യും.

==============================================   

ജമാഅത്തേ ഇസ്ലാമിക്കാരും നബി(സ്വ) ചെറുതായി കാണുന്നതില്‍ ഒട്ടും പിന്നിലല്ല, ഉദാഹരണ ത്തിനു ഒരു തെളിവ് നമുക്ക് ഉദ്ധരിക്കാം. ജമാഅത്തേ ഇസ്ലാമിയുടെ മുഖപത്രമായ "പ്രബോധ നം" പത്രത്തില്‍ വന്ന ഒരു പരാമര്‍ശം കാണുക:

*പ്രവാചക നിന്ദ-1*

1987.ജനുവരി ലക്കം പ്രബോധനത്തില്‍ ഒരു ചോദ്യം

ചോദ്യം: പ്രബോധനം മാസിക 1985. എപ്രില്‍ ലക്കത്തില്‍ (പുസ്തകം:44, ലക്കം:1) ഒരു ചോദ്യ ത്തിനു ഉത്തരമായി അമ്പിയാ ഔലിയാക്കളുടെ മൃതശരീരം ജീര്‍ണിക്കുകയില്ലെ എന്നതിന്ന് ആധികാരികമായ ഒരു തെളിവുമില്ല എന്നെഴുതിയിരുന്നല്ലോ എന്നാല്‍ പ്രവാചകന്മാരുടെ ശരീരങ്ങളെ മണ്ണ്തിന്നുന്നത് അല്ലാഹു നിരോധിച്ചിരിക്കുന്നു (إنّ الله حرم على الأرض أن تأكل أجساد الأنبياء) എന്ന് സ്വഹീഹായ ഹദീസുള്ളതായി കാണുന്നു, അബൂദാവൂദ്, അഹ്മദുബ്നു ഹമ്പല്‍, ബൈഹ ഖീ ........... എന്നിവരല്ലാം ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഹാകിം ഈ ഹദീസ് ബുഖാരിയുടെ മാന ദണ്ഡമനുസരിച്ച് സ്വഹീഹാണെന്ന് പ്രസ്താവിച്ചിരിക്കുന്നു, ഇമാം നവവീ തന്റെ അല്‍ അദ്ക്കാറില്‍ ഈ ഹദീസ് സ്വഹീഹാണെന്ന് സ്ഥിരീകരിച്ചതായി കാണാം... എന്ന് തുടങ്ങി വേറെയും ഇമാമുകള്‍ ഈ ഹദീസ് സ്വഹീഹാക്കിയത് ഉദ്ധരിച്ചുകൊണ്ട് ചോദിച്ച ചോദ്യ ത്തിനു പ്രബോധനം നല്‍കിയ ഉത്തരം കാണുക

ഉത്തരം: പ്രവാചകന്മാരുടെ ശരീരം മണ്ണ് തിന്നണമെന്ന് ഈ ലേഖകന്ന് ഒരു ശാഠ്യവുമില്ല, അവ എന്നെന്നും കേടുകൂടാതെ ഇരിക്കുമെങ്കില്‍ ഇരുന്നോട്ടെ ഒരു വിരോധവുമില്ല, എന്നാല്‍ പ്രവാചകന്മാരുടെ ശരീരം മണ്ണ് തിന്നുകയില്ലെന്നു ഉറപ്പിച്ചു പറയാന്‍ ആധികാരികമായ തെളിവൊന്നും ഈ ലേഖകന്‍ കണ്ടിട്ടില്ല, ഈ ലോകത്ത് ഒന്നേക്കാല്‍ ലക്ഷത്തോളം പ്രവാചക ന്മാര്‍ ജീവിച്ചിട്ടുണ്ടല്ലോ, ഇവരില്‍ ആരുടേയും മൃതദേഹം കേടുകൂടാതെ ഇരിക്കുന്നതായും അറിവില്ല, പ്രവാചകന്മാര്‍ക്കു മരിക്കാമെങ്കില്‍ അവരുടെ മൃതദേഹങ്ങള്‍ മണ്ണില്‍ മറമാടു കയും ചെയ്യാമെങ്കില്‍ പിന്നെ ആ ജഡങ്ങള്‍ മണ്ണീല്‍ ചേരാതെയിരിക്കുന്നതില്‍ എന്തെങ്കിലും പ്രത്യേക ഗുണമുണ്ടെന്ന് തോന്നുന്നില്ല. മൃതശരീരം വെളിയിലിരുന്ന് ജീര്‍ണ്ണിച്ച് ജീവിച്ചിരിക്കു ന്ന മനുഷ്യര്‍ക്ക് ബുദ്ധിമുട്ടാവാതിരിക്കാനാണല്ലോ മറമാടപ്പെടുന്നത്. അതായത് ജീവിച്ചിരിക്കു ന്നവര്‍ക്ക് ബുദ്ധിമുട്ടാവാതെ മൃതദേഹം ജീര്‍ണ്ണിക്കുന്നതിന്ന് സൗകര്യം ചെയ്യുകയാണ് മറമാട ലിന്റെ ഉദ്ധേശ്യം"....... (പ്രബോധം മാസിക-1987 ജനുവരി, പുസ്തകം:45, ലക്കം:10, പേജ്/53,54)ല്‍ പറഞ്ഞതായി കാണാം. ഇവിടെ എത്ര ലാഘവത്തോടെയാണ് ജമാഅത്തേ ഇസ്ലാമിയുടെ മുഖ പത്രം നബി(സ്വ)യേയും മറ്റു അമ്പിയാക്കളേയും നിസാരപ്പെടുത്താന്‍ ശ്രമിക്കുന്നത്, ഹദീസ് സ്വഹീഹായി വന്നിട്ടുണ്ടെന്ന് ചോദ്യകര്‍ത്താവ് തന്നെ ബോധ്യപ്പെടുത്തിയിട്ടും അതംഗീകരി ക്കാന്‍ ജമാഅത്തുകാരന്റെ ദാര്‍ഷ്ട്യം അനുവദിക്കുന്നില്ല, ലോകത്തു കഴിഞ്ഞുപോയ ധാരാളം ഹദീസിന്റെ ഇമാമുകള്‍ അമ്പിയാക്കളുടെ ശരീരം മണ്ണ്തിന്നുകയില്ലെന്ന ഹദീസ് ഉദ്ധരിക്കു കയും സ്വഹീഹാണെന്ന് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട് എത്രത്തോളം മുജാഹിദുകളും ജമാ അത്തേ ഇസ്ലാമിയും അവരുടെ ഏറ്റവും വലിയ നേതാവും ആശയസ്രോദസ്സുമാണെന്ന് മുജാഹിദ് സെന്റര്‍ കോഴിക്കോട് നിന്ന് പുറത്തിറക്കിയ "ഇസ്ലാഹീപ്രസ്ഥാന ചരിത്രത്തി നൊരാമുഖം:പേജ്/9,10"ലും ജമാഅത്തുകാരുടെ ഐ പി എച്ച് പുറത്തിറക്കിയ "ഇസ്ലാമിലെ നവോത്ഥാനപ്രസ്ഥാനങ്ങള്‍" എന്ന ബുക്കിന്റെ പേജ്/24)ലും പരിചയപ്പെടുത്തിയ ഇബ്നു തൈമിയ്യ പോലും തന്റെ പുസ്തകങ്ങളില്‍ നബി(സ്വ)യടക്കമുള്ള അമ്പിയാക്കളുടെ ശരീരം  മണ്ണ്തിന്നുകയില്ലെന്ന് പഠിപ്പിച്ചിട്ടുണ്ട് എന്നല്ല ഈ അടുത്ത കാലത്ത് മരണപ്പെട്ട സൗദിയിലെ ഗ്രാന്റ് മുഫ്ത്തി എന്ന് പറയപ്പെട്ടിരുന്ന ഇബ്നു ബാസ് വരെ അമ്പിയാക്കളുടെ ശരീരം മണ്ണ് തിന്നുകയില്ലെന്ന് പറഞ്ഞ ഹദീസ് സ്വീകാര്യയോഗ്യമാണെന്നും നിരവധി മുഹദ്ദിസുകള്‍ റിപ്പോ റ്ട്ട് ചെയ്തിട്ടുണ്ടെന്നും തന്റെ ഫത്താവയില്‍ പറയുന്നതായി കാണാം പക്ഷെ കേരളത്തിലെ ജമാഅത്തുകാര്‍ക്കും മുജാഹിദുകള്‍ക്കും നബി(സ്വ)യെ വാഴ്ത്തുന്നതും അവിടുത്തിന്റെ മഹത്വത്തെ പറയുന്നതും തീരേ സഹിക്കുന്നില്ലാ എന്നതാണ് വാസ്തവം.

*പ്രവാചക നിന്ദ-2*

അതേപോലെ പ്രബോധനത്തില്‍ നബി(സ്വ)യെ സാധാരണ മനുഷ്യനായി പഠിപ്പിക്കുന്നതു കാണുക:" മുഹമ്മദ് നബി(സ്വ) അബ്ദുല്ലാ എന്ന പുരുഷന്റെയും ആമിനാ എന്ന സ്ത്രീയുടേയും മകനായിട്ടാണു ജനിച്ചത്, സാധാരണ മനുഷ്യരെ പോലെ തന്നെയാണ് അദ്ധേഹവും ജനിച്ചത്, വളര്‍ന്നു വലുതായതും അങ്ങിനെ തന്നെ. മുന്‍ പ്രാവചകരെ പോലെ തന്നെ അദ്ധേഹവും പ്രവാചകനായി നിയോഗിക്കപ്പെട്ടു, അല്ലാഹുവിന്റെ അവധിയെത്തിയപ്പോള്‍ സാധാരണ മനുഷ്യര്‍ മരണപ്പെടുന്നതു പോലെ അദ്ധേഹവും മരണപ്പെട്ടു. ഇതൊക്കെ അവിതര്‍ക്കിതമായ ചരിത്ര യാഥാര്‍ത്ഥ്യങ്ങളാണ്"... (പ്രബോധനം മാസിക: 1981, ഡിസമ്പര്‍, പുസ്തകം:40, ലക്കം: 9, പേജ്/56)ല്‍ പറയുന്നതായി കാണാം. ഇവിടെ ഒരു പ്രാധാന്യവും കല്പിക്കാതെയാണ് പ്രബോധ നക്കാരന്‍ നബി(സ്വ)യെ പറ്റി പറയുന്നത്.

*പ്രവാചക നിന്ദ-3*

അതേ പോലെ ജമാഅത്തേ ഇസ്ലാമിയുടെ നേതാവായ കെ സി. അബ്ദുല്ല മൗലവി എഴുതുന്നത് കാണുക: "മുഹമ്മദില്‍ നിന്ന് സംഭവിച്ച ചില പാളിച്ചകളെ ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്". കെ സി. അബ്ദുല്ല മൗലവി തന്റെ(അല്ലാഹു ഖുര്‍ആനില്‍:പേജ്/72)ല്‍ പറ ഞ്ഞതായി കാണാം. ഇതൊക്കെ വിശുദ്ദ ഖുര്‍ആനിലെ ആയത്തുകള്‍ ദുര്‍വ്യാഖ്യാനം നടത്തി ക്കൊണ്ടാണ് എഴുതി വിടുന്നതെന്നത് ഖേദകരമായ കാര്യമാണ്. ഇങ്ങനെ ധാരാളം കാര്യങ്ങള്‍ മുജാഹിദ് ജമാഅത്തുകാര്‍ നബി(സ്വ)യെ ഇകഴ്ത്തിക്കൊണ്ട് പറഞ്ഞതും എഴുതിയതും കാണാ വുന്നതാണ്, പതിറ്റാണ്ടുകളായി ഈ രീതിയിലുള്ള വിമര്‍ശനങ്ങളും അബദ്ധങ്ങളും ഈ പുത്ത ന്‍ വാദികള്‍ നടത്തിയിട്ടും ഇപ്പോള്‍ പ്രവാചകസ്നേഹം നടിക്കുന്നവരില്‍ ആരുംതന്നെ അവര്‍ക്കെതിരില്‍ ഒരു പേനചലിപ്പിക്കാന്‍ പോലും തയ്യാറാവുന്നില്ല, എന്നിട്ടാണ് ഇപ്പോള്‍ ഇസ്,ലാമിന്റെ പുറത്തുള്ള അതുതന്നെ ഒരു മതത്തിലും വിശ്വാസമില്ലാത്തവരോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് അവരെകൊണ്ട് ചിലതുപറയിപ്പിച്ച് എന്നിട്ട് ആ പ്രസ്താവനക്കെതി രില്‍ പ്രസ്താവനകളും വാഗ്വോദങ്ങളും നടത്തുകയും ജനങ്ങളെ പ്രക്ഷോപത്തിനിറക്കുകയും ചെയ്യുന്നത്.  

ചുരുക്കിപ്പറയാനുള്ളത് കാന്തപുരത്തെ കുതിര കയറാനും അതു വഴി സുന്നികള്‍ തമ്മില്‍ വീണ്ടും തെരുവിലിറങ്ങി ഘണ്ഡന പരമ്പര തീര്‍ക്കാനും അതുവഴി രാഷ്ടീയ മുതലെടുപ്പ് നടത്താനും വഴിതേടുന്നവരോട് ആവശ്യപ്പെടാനുള്ളത് സഖാവ് പിണറായി യോട് തിരുകേശ ത്തെ കുറിച്ചു ചോദിക്കുന്നതിന്ന് മുമ്പ് സമുദായപ്പാര്‍ട്ടി നയിക്കുന്ന ഇമ്മിണി ബല്യ മുസ്ലിം നേതാക്കളാണെന്ന നാട്ട്യത്തോടെ നടക്കുന്ന നേതാക്കളുണ്ടല്ലോ ആണത്വമുള്ളവരാ ണെങ്കില്‍ ആ നേതാക്കള്‍ ഓരോരുത്തരുടെ തിരുകേശത്തെ പറ്റിയുള്ള അഭിപ്രായം ചന്ദ്രികയി ലെങ്കിലും ഒന്നു പ്രസിദ്ധീകരിക്കുക, അല്ലെങ്കില്‍ അവരെ പിണറായിയോട് അഭിമുഖം നടത്തിയതു പോലെ ഒരഭിമുഖം നടത്തി ചാനലുകളില്‍ സംപ്രേഷണം ചെയ്യുക അപ്പോള്‍ മനസ്സിലാകും അവരുടെയൊക്കെ ആദര്‍ശം. 

ഇനി തിരുകേശ വിഷയത്തില്‍ മുസ്,ലിം ഉമ്മത്തിന്റെ നിലപാട് എന്താണെന്നു പരിശോധി ക്കാം.

പ്രവാചകന്റെ തിരുശേഷിപ്പുകളെ കൊണ്ട് ബറക്കത്തെടുക്കുകയെന്നത് നബി(സ്വ)യുടെ ജീവിതകാലം മുതല്‍ തുടങ്ങിയതാണ്, മഹാനായ നബി(സ്വ) തന്റെ തലയിലെ കേശങ്ങള്‍ മുണ്ട നം ചെയ്യുകയും അതുകള്‍ തന്റെ അനുചരര്‍ക്കു വീതിച്ചു കൊടുക്കുകയും ചെയ്ത സംഭവം സ്വഹീഹുല്‍ ബുഖാരിയിലും മറ്റു ഹദീസ് ഗ്രന്ഥങ്ങളിലും നമുക്ക് കാണാവുന്നതാണ്, ശേഷം സച്ഛരിതരായ സ്വഹാബത്ത് തിരുനബി(സ്വ)യുടെ തിരുശേഷിപ്പുകളെ കൊണ്ട് ബറക്കത്തെടു ക്കുകയും ചെയ്തിരുന്നു, അക്കൂട്ടത്തില്‍ പെട്ടതാണ്, സൈഫുല്ലാഹി എന്ന സ്ഥാനപ്പേരില്‍ അറി യപ്പെട്ടിരുന്ന സ്വഹാബീവര്യനായ സയ്യിദുനാ ഖാലിദ്ബ്നുല്‍വലീദ്(റ) തന്റെ കയ്യില്‍ സൂക്ഷി ച്ചിരുന്ന തിരുകേശം തന്റെ തൊപ്പിയില്‍ തുന്നിപ്പിടിപ്പിക്കുകയും അതുകൊണ്ട് ബറക്കത്തെടു ക്കുകയും ചെയ്തിരുന്നു എന്നത്. മഹാന്‍ യുദ്ധത്തിനു പോകുന്ന സമയത്ത് ആ തിരുകേശം കാരണം യുദ്ധങ്ങളില്‍ വിജയം കൈവരിച്ചിരുന്നുവെന്ന് മഹാന്‍ പറഞ്ഞതായി ഇസ്,ലാമിലെ ഇമാമുകള്‍ അവരുടെ കിത്താബുകളില്‍ രേഖപ്പെടുത്തിയതായി കാണാം, അക്കാര്യം ഹാഫി ളും മുഹദ്ദിസും ഫഖീഹും പ്രമുഖ ചരിത്രഇമാമുമായ ഹിജ്റ:207.ല്‍ വഫാത്തായ ഇമാം അബൂഅബ്ദില്ലാഹില്‍ വാഖിദീ(റ) തന്റെ(ഫുത്തൂഹുശ്ശാം:1/210)ലും, ഇമാമു അഹ്,ലിസ്സുന്ന ഇമാം അഹ്,മദ് ബ്നു ഹമ്പല്‍(റ) തന്റെ(മസാഇല്‍:1/160)ലും, ഇമാം ഹാക്കിം(റ) തന്റെ(അല്‍ മുസ്തദ്റക്ക്:3/338)ലും, ഹാഫിളുത്ത്വബറാനീ(റ) തന്റെ(അല്‍മുഅ്‌ജമുല്‍കബീര്‍:4/104)ലും, ഹാഫിള് ഇബ്നുല്‍ ജൗസീ(റ) തന്റെ(സ്വിഫത്തുസ്സ്വഫ്,വ:1/247)ലും, ഹാഫിള് ഇബ്നുകസീര്‍(റ) തന്റെ(അല്‍ബിദായ:7/92)ലു, ഹാഫിളുദ്ദഹബീ തന്റെ(സിയറുഅഅ്‌ലാമിന്നുബലാഅ്‌:1/375) (16/130) ലും തുടങ്ങി ധാരാളം ഇമാമുകള്‍ ഉദ്ധരിക്കുന്നതായി കാണാം.

അതേ പോലെ തന്നെ നാലാം ഖലീഫ സയ്യിദുനാ അലിയ്യുബ്നു അബീത്വാലിബ്(റ)നു ശേഷം ഭരണം നടത്തിയ സ്വഹാബീ പ്രമുഖനായ സയ്യിദുനാ മുആവിയ(റ) തന്റെ വഫാത്തിനു മുമ്പ താന്‍ സൂക്ഷിച്ചിരുന്ന മഹാനായ നബി(സ്വ)യുടെ വസ്ത്രത്തില്‍ തന്നെ കഫന്‍ ചെയ്യാനും തന്റെ കയ്യില്‍ സൂക്ഷിച്ചിരുന്ന തിരുകേശവും തിരുനബി(സ്വ)യുടെ നഖത്തിന്റെ ഭാഗങ്ങളും തന്റെ കണ്ണിലും മൂക്കിലും ചെവിയിലും വായിലും വെക്കണമെന്നു വസ്വിയ്യത്ത് ചെയ്യുകയും ചെയ്തിരുന്നുവെന്ന് ഇമാമുകള്‍ പഠിപ്പിക്കുന്നതായി കാണാം. ഇക്കാര്യം ഹിജ്റ:286.ല്‍ വഫാ ത്തായ പ്രമുഖ ഇമാമായ ഇമാം അബുല്‍അബ്ബാസ് അല്‍മുബര്‍,റദ്(റ) തന്റെ(കിത്താ ബുത്ത ആസീ വല്‍മറാസീ:പേജ്/228) ലും, ഹിജ്റ:310.ല്‍ വഫാത്തായ മഹാനായ ഇമാം ഇബ്നുജരീര്‍ അത്ത്വബ്,രീ(റ) തന്റേ(താരീഖ്:6/182)ലും,  ഹുജ്ജത്തുല്‍ ഇസ്,ലാം അല്‍ ഗ്വസാലീ(റ) തന്റെ (ഇഹ്,യാഉ ഉലൂമിദ്ദീന്‍:6/158)ലും, ഇമാം നവവീ(റ) തന്റെ(തഹ്ദീബുല്‍ അസ്മാഇ വല്ലുഗ്വാ ത്ത്:2/103)ലും, ഹാഫിളു ഇബ്നുകസീര്‍ തന്റെ(അല്‍ബിദായ:8/124)ലും, ഹാഫിളുദ്ദഹബീ തന്റെ (സിയറുഅഅ്‌ലാമിന്നുബലാഅ്‌:3/159)ലും തുടങ്ങി നിരവധി ഇമാമുകള്‍ ഉദ്ദരിക്കുന്നതാ യി കാണാം, ഇങ്ങനെ നിരവധി സ്വഹാബാക്കളും സ്വഹാബീ വനിതകളും തന്നെ തിരുശേഷി പ്പുകളെകൊണ്ട് ബറക്കത്ത് എടുത്തതായി കാണാം ഉദാഹരണത്തിനു ഇത്രയും മതിയല്ലോ. തുടര്‍ന്ന് കാലകാലങ്ങളായി ഇമാമുകളും സ്വാലിഹു കളും മറ്റും തിരുശേഷിപ്പു കളെ കൊണ്ട് ബറക്കത്തെടുക്കുകയും ചെയിതിരുന്നു.

ഹിജ്റ:110.ല്‍ വഫാത്തായ താബിഈ പ്രമുഖരില്‍ പെട്ട ഖുര്‍ആന്‍ വ്യാഖ്യാതാവും മുഹദ്ദിസും കര്‍മ്മശാസ്ത്ര ഇമാമും പ്രപഞ്ചത്യാഗിയുമായ മഹാന്മാരായ അബൂഹുറൈറ (റ)വില്‍ നിന്നും, ഇബ്നുഅബ്ബാസ്(റ)വില്‍ നിന്നും ഹദീസ്പഠിച്ച മഹാനായ മുഹമ്മബ്നു സീരീന്‍(റ) പറയുന്നു:

"മഹാന്‍ പറയുന്നു: ഞാന്‍ ഉബൈദത്ത്(റ)നോട് പറഞ്ഞു: എനിക്ക് സ്വഹാബിയായ അനസ് (റ) വില്‍ നിന്നും നബി(സ്വ)യുടെ തിരുകേശത്തില്‍ നിന്നും ഒന്ന് ലഭിച്ചിരുന്നു, അല്ലെങ്കില്‍ അനസ് (റ) വിന്റെ കുടുമ്പത്തിന്റെ പക്കല്‍ നിന്ന്, മഹാന്‍ പറഞ്ഞു: നബി(സ്വ)യുടെ തിരുകേശത്തില്‍ നിന്ന് ഒന്ന് എന്റെ കയ്യില്‍ ഉണ്ടാകുകയെന്നത് ഈ ഭൂമിലോകവും അതിലുള്ള മുഴുവന്‍ വസ്തുക്കളും ലഭിക്കുന്നതിനേക്കാളും എനിക്ക് പ്രിയപ്പെട്ടതാണ്". ഇക്കാര്യം ഇമാം ബുഖാരി (റ) തന്റെ(സ്വഹീഹ്:ഹദീസ്:170)ല്‍ പറയുന്നതായി കാണാം.

അങ്ങിനെ നബി(സ്വ)യുടെ തിരുകേശമടക്കമുള്ള ശേഷിപ്പുകള്‍ നമ്മുടെ ഇന്ത്യയടക്കമുള്ള നാടുകളിലേക്കു വരെ കൈമാറി വരികയും ചെയ്തിട്ടുള്ളതാണ്. ഇന്ത്യയുടെ അഭിവാജ്യ ഘടകമായ കശ്മീരിലെ ഒരു പള്ളിയുടെ പേരുതന്നെ "ഹസ്റത്ത്ബാല്‍" അതവാ (പവിത്ര മാക്കപ്പെട്ട കേശം) എന്നാണെന്നത് എല്ലാ വര്‍ക്കും അറിയുന്ന സത്യമാണ്. ഇന്ത്യയുടെ തന്നെ പലഭാഗത്തും തിരുകേശങ്ങള്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് പണ്ഡിതന്മാര്‍ അവരുടെ കിത്താബു കളില്‍ രേഖപ്പെടുത്തിയതായി കാണാം അക്കൂട്ടത്തില്‍ ചിലത് വിവരിക്കാം. ഹിജ്‌റ1093. ൽ വഫാത്തായ അല്ലാമാ അസ്സയ്യിദ് മുഹമ്മദ് അശ്ശല്ലി ബാഅലവീ(റ) പറയുന്നു: ഇന്ത്യയിലെ ബീജാപൂർ എന്ന സ്ഥലം ഏറ്റവും നല്ല നാടാണ് അവിടെ നബി(സ്വ)യുടെ തിരു ശേഷിപ്പുകൾ സൂക്ഷിക്കപ്പെട്ടിട്ടുള്ള നാടാണ്. നബി(സ്വ)യുടെ തിരുകേശങ്ങളിൽ നിന്നുള്ള ഏതാനും കേശങ്ങൾ ബീജാപൂരിൽ സ്വർണ്ണപ്പെട്ടിയിലാക്കി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്". അല്ലാമാ ബാ അലവി(റ) തന്റെ (അഖ്‌ദുൽ ജവാഹിറു വദ്ദുറർ:പേജ്/180)ലും, തുർക്കി ഇസ്ത്വംബൂളിലെ യൂണിവേഴ്‌സിറ്റിയി ലെ പ്രൊഫസറായിരുന്ന ഡോ.മുഹമ്മദ് അബൂബക്കർ ബാദീബ് തന്റെ (ഇസ്,ഹാമാത്തു ഉലമാഇഹളർമൗത്ത്:പേജ്/143)ലും മറ്റു പണ്ഡിതന്മാരും രേഖപ്പെടുത്തിയതാ യികാണാം.   അതുപോലെ തന്നെ ലോകത്തിന്റെ പലഭാഗത്തും മഹാനായ നബി(സ്വ)യുടെ തിരുശേഷിപ്പു കള്‍ സൂക്ഷിപ്പെട്ടിട്ടുണ്ടെന്ന് ഇമാമുകള്‍ രേഖപ്പെടുത്തിയത് കാണാം. പുത്തനാശയക്കാര്‍ക്ക് സ്വീകാര്യനായ ഹാഫിള് ഇബ്നു കസീര്‍ പറയുന്നത് ഇങ്ങനെ വായിക്കാം. "എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്, നിശ്ചയം ഈജിപ്തില്‍ ഒരു സന്ദര്‍ശന കേന്ദ്രമുണ്ട് അവിടെ നബി(സ്വ)യുടെ തിരു ശേഷിപ്പുകളില്‍ പെട്ട ഒരുപാട് സാധനങ്ങളുണ്ട്, പില്‍കാലത്ത് വന്ന ഭരണകര്‍ത്താക്കളാണ് അതുകളൊക്കെ സംഘടിപ്പിച്ചു സൂക്ഷിച്ചിട്ടുള്ളത്, ആ കൂട്ടത്തില്‍ നബി(സ്വ)യുടെ സുറുമക്കോ ലും, തല ചീകിയിരുന്ന ചീര്‍പ്പ് വരെയുണ്ട്". ഇബ്നുകസീര്‍ തന്റെ(അല്‍ബിദായത്തു വന്നിഹാ യ:6/8)ല്‍ പറയുന്നതായി കാണാം. ഈജിപ്തില്‍ നിരവധി പള്ളികളില്‍ നബി(സ്വ)യുടെ ശഅറു മുബാറക്ക് സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഹിജ്റ:1348.ല്‍ വഫാത്തായ പണ്ഡിതനും ചരിത്രകാരനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ അല്ലാമാ അഹ്,മദ്തൈമൂര്‍ ബാഷാ തന്റെ(അല്‍ ആസാറുന്നബവിയ്യ) എന്ന കിത്താബില്‍ വിശദമായി വിവരിക്കുന്നതായി കാണാം. ഇവരല്ലാ ത്ത കഴിഞ്ഞു പോയ വേറെയും പണ്ഡിതന്മാരും പഠിപ്പിക്കുന്നതായി കാണാം. അവരാരും തന്നെ  ആ തിരുശേഷിപ്പുകളുടെ സനദ് അന്വേഷിക്കുകയോ അല്ലെങ്കില്‍ ഇതുകളെ കൊണ്ട് ബറ ക്കത്തെടുക്കാന്‍ സനദ് സ്ഥിരപ്പെടണമെന്ന് പറയുകയോ ചെയ്തിട്ടില്ല മുന്‍കഴിഞ്ഞ ഇമാമുകള്‍ ആരും തന്നെ അങ്ങിനെ പറയുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. മറിച്ച് തിരുശേഷിപ്പുക ളാണെന്ന് പറയപ്പെട്ടാല്‍ അതുകളെ ആദരിക്കണമെന്നും ബഹുമാനിക്കണമെന്നുമാണ് പഠിപ്പി ച്ചിട്ടുള്ളത്. ഖാത്തിമത്തുല്‍ മുഹഖിഖീന്‍ ഇമാം ഇബ്നുഹജരില്‍ ഹൈത്തമീ(റ)യോട് ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യം ഉന്നയിച്ചപ്പോള്‍ മഹാന്‍ കൊടുത്ത ഉത്തരം ശ്രദ്ധേയമാണ് അതിങ്ങനെ വായിക്കാം.

هذه الشَّعْرَةُ الشَّرِيفَةُ لَا تُوَرَّثُ وَلَا تُمَلَّكُ وَلَا تَقْبُلُ قِسْمَةً فَالْمَذْكُورُونَ مُسْتَوُونَ في الِاخْتِصَاصِ بها وَالْخِدْمَةِ لها لَا تَمْيِيزَ لِأَحَدِهِمْ على أَحَدٍ (الفتاوى الكبرى:4/362( للإمام ابن حجر الهيتمي

ഈ തിരുകേശത്തെ ഒരാള്‍ക്കും അനന്തരമെടുക്കാനോ സ്വന്തമാക്കുവാനോ പാടില്ല, അതു കൊണ്ട് പ്രത്യേകമാക്കുന്നതിലും അതിനു സേവനം ചെയ്യുന്നതിലും ഒരാള്‍ക്കും മറ്റെയാളെ ക്കാള്‍ ഒരു അധികാരവുമില്ല എല്ലാവര്‍ക്കും തുല്യ അവകാശമാണ്". ഇബ്നുഹജര്‍(റ) തന്റ് (ഫത്താവല്‍ കുബ്റാ:4/362)ല്‍ ഫത്ത്,വ നല്‍കിയതായി കാണാം. ഇവിടെ ഇമാം ഇബ്നു ഹജര്‍ (റ) ചോദ്യവുമായി വന്ന ആളുകളോട് അതെവിടുന്ന് കിട്ടി അതിന്റെ സനദ് എവിടെ ? എന്നൊന്നും ചോദിക്കാതെ എന്ത് ചെയ്യണമെന്ന് പറഞ്ഞു കൊടുക്കുകയാണു ചെയ്തത്. അതു പോലെ തബര്‍,റുക്ക് എടുക്കുന്ന കാര്യത്തില്‍ സനദ് അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് ഇമാമു കള്‍ പഠിപ്പിക്കുന്നത് കാണാം. ഹിജ്റ:794.ല്‍ വഫാത്തായ ഹാഫിളും ഫഖീഹുമായ ഇമാം ബദ് റുദ്ദീന്‍ അസ്സര്‍കശീ(റ) പറയുന്നു: "മഹാന്മാരുടെ ആസാറുകളെ കൊണ്ട് ബറക്കത്ത് എടുക്കു ന്നതിന്ന് സനദ് സ്വഹീഹായി വരണമെന്നില്ല". എന്ന ഇമാം സര്‍ക്കശീ(റ) തന്റെ(അല്ല ആലില്‍ മന്‍സൂറ:പേജ്/127)ല്‍ പഠിപ്പിക്കുന്നതായി കാണാം. ഇങ്ങനെ പരമ്പരാഗതമായി കൈമാറി വരു ന്നതാണ് തിരുശേഷിപ്പുകള്‍, കാലകാലങ്ങളായി അങ്ങിനെയാണ് നമ്മുടെ കേരളത്തിലടക്കം ലോകമൊട്ടുക്കും അനുവര്‍ത്തിച്ചു വരുന്നത്, പക്ഷെ തന്റെ പാര്‍ട്ടിക്കാരനല്ലാത്ത ആളുകളുടെ കയ്യില്‍ തിരുശേഷിപ്പുകള്‍ ലഭിച്ചാല്‍ അതു സ്വീകരിക്കണമെങ്കില്‍ സനദ് വേണമെന്നും മറ്റു പരീക്ഷണങ്ങള്‍ നടത്തണമെന്നും പറയുന്നത് കടുത്ത വിരോധാഭാസവും അസൂയയില്‍ നിന്ന് ഉടലെടുത്തതുമാണെന്ന് ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും, അല്ലെങ്കില്‍ ഇന്ന് വിമര്‍ശിക്കുന്ന ആളുകള്‍ തന്നെ വെല്ലൂര്‍ ബാഖിയാത്തില്‍ സൂക്ഷിക്കുന്ന ശഅ്‌റു മുബാറക്ക് ഇട്ട വെള്ളം ഒരു ബോട്ടിലിന്ന് 25000.രൂപ വെച്ച് പ്രഭാഷണ സദസ്സുകളില്‍ വില്പന നടത്തിയ വീഡിയോ ഇന്നും സോഷ്യല്‍ മീഡിയകളില്‍ ലഭ്യമാണ്, മാത്രമല്ല, കാന്തപുരത്തിന്റെ കയ്യില്‍ ഉള്ള തിരുശേഷിപ്പി നു സനദ് ചോദിക്കുന്നവരുടെ നേതാവ് ജിഫ്രി തങ്ങള്‍ അങ്ങ് ബാഗ്ദാദില്‍ പോയപ്പോള്‍ അവിടെ ഉള്ള ഒരു പണ്ഡിതന്റെ കയ്യിലുള്ള ശഅ്‌റുമുബാറക്ക് കൊണ്ട് ബറക്കത്തെടുക്കുന്ന തും വീഡിയോ എല്ലാവരും കണ്ടതാണ്, ആ സമയത്ത് അതിന്റെ സനദ് തങ്ങള്‍ ആ വ്യക്തി യോട് ചോദിക്കുന്നത് നാം കേട്ടിട്ടില്ല, ജിഫ്,രീ തങ്ങളുടെ കൂടെയുള്ള എല്ലാവരും അത് മുത്തു കയും തൊടുകയും ബറക്കത്തെടുക്കുകയും ചെയ്യുന്നതാണു കണ്ടത് ഒരാള്‍ പോലും അതിന്റെ സനദ് ചോദിക്കുകയോ അത് സത്യമാണെന്ന് തെളിയിക്കാന്‍ കരിച്ചു നോക്കാന്‍ പറയുകയോ ചെയ്തില്ല, പക്ഷെ കാന്തപുരത്തിന്റെ കയ്യില്‍ ഉള്ളത് മാത്രം സനദ് തെളിയിക്കണമെന്നും കത്തിച്ചു നോക്കണമെന്നും പറയുന്നത് കാന്തപുരത്തോടുള്ള വിരോധം ഒന്നുകൊണ്ട് മാത്രമാ ണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ മനാസ്സിലാകുന്ന യാഥാര്‍ത്ഥ്യമാണ്. ഇങ്ങനെയുള്ള വിരോധവും അസൂയയും വെച്ചു പുലര്‍ത്തുഅകയെന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, നൂറ്റാണ്ടുകളുടെ പഴക്കമുണ്ടതിന്ന്, അതുകൊണ്ട് തന്നെയാണ് മഹാനായ ഹുജ്ജത്തുല്‍ ഇസ്,ലാം അബൂഹാമിദ് അല്‍ ഗ്വസാലീ(റ) പറഞ്ഞിട്ടുള്ളത്: ഏറ്റവും കൂടുതല്‍ അസൂയ വെച്ചു പുലര്‍ത്തുന്നത് പണ്ഡിതന്മാര്‍ പണ്ഡിതന്മാരോടാണ്" എന്നാണ്, അതിന്റെ നേര്‍ക്കാഴ്ച്ച കള്‍ നമ്മുടെ പൂര്‍,വ്വീകരായ ഇമാമുകളുടെ ജീവിതത്തില്‍ നാം കണ്ടതാണ്. നമ്മുടെ മദ് ഹബിന്റെ ഇമാമായ ഹിജ്റ:150.ല്‍ ജനിച്ചു 204.ല്‍ വഫാത്തായ മഹാനായ ഇമാം ശാഫിഈ (റ‌)ക്ക് ശിഷ്യന്‍മാര്‍ വര്‍ദ്ധിക്കുകയും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ദ്ധിക്കുകയും ചെയ്ത ത് ഇഷ്ടപ്പെടാത്ത അന്നത്തെ പണ്ഡിതരുടെ സാന്നിധ്യത്തില്‍ തന്നെയാണ് ഇമാം ശാഫി ഈ(റ)യെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചതും അതുകാരണം മഹാനായ ഇമാം ശാഫിഈ(റ) വഫാത്താ യതും, ഇമാമു അഹ്,ലിസ്സുന്ന ഇമാം അഹ്,മദ്ബ്നു ഹമ്പല്‍(റ)യേയും നിരവധി പീഡനങ്ങ ള്‍ക്ക് ശത്രുക്കള്‍ ഇരയാക്കിയിട്ടുണ്ട്, ഹിജ്റ:310.ല്‍ വഫാത്തായ പ്രധാന ഖുര്‍ആന്‍ വ്യാഖ്യാതാ വായ ഇമാം ഇബ്നുജരീര്‍ അത്ത്വബരീ(റ)യെ ശത്രുക്കള്‍ നിരവധി പ്രയാസപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്, അവസാനം മഹാന്‍ വഫാത്തായപ്പോള്‍ തന്റെ മയ്യിത്ത് മറവു ചെയ്യാന്‍ പോലും ശത്രുക്കള്‍ അനുവദിക്കാത്തതു കൊണ്ട് അര്‍ദ്ധരാത്രി സ്വന്തം വീട്ടിന്റെ അകത്താണ് മഹാനെ മറവു ചെയ്തത്, ഇങ്ങനെയുള്ള ചരിത്രങ്ങള്‍ പൂര്‍,വ്വീകരായ ഞങ്ങളുടെ നേതാക്കളാ യ ഇമാമുകള്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ ആ ഇമാമുകളെ പിന്‍തുടര്‍ന്ന് ജീവിക്കു ന്ന അഹ്,ലുസ്സുന്നയുടെ നേതാക്കള്‍ക്ക് അസൂയയും കുശുമ്പും കാരണം ആരെങ്കിലും കാന്തപുര ത്തെ കുതിര കയറുന്നുവെങ്കില്‍ നിങ്ങളുടെ ആയുസ്സും ജീവിതവും വെറുതെ തുലഞ്ഞു പോയീ എന്നല്ലാതെ കാന്തപുരത്തിനോ സുന്നീ പ്രസ്ഥാനത്തിനോ ഒരു ചുക്കും സംഭവിക്കുകയില്ലെന്ന് ഓര്‍മിപ്പിക്കുന്നു. സ്വന്തം ആശയവും ആദര്‍ശവും വലിച്ചെറിയേണ്ടി വന്നാലും തന്റെ ശത്രുവിനെ നശിപ്പിക്കണമെന്ന ചിന്തയില്‍ പ്രവര്‍ത്തിച്ചവരും പണ്ടേ ജീവിച്ചിട്ടുള്ളതാണ് അക്കൂട്ടത്തില്‍ പെട്ടതാണ് പ്രസിദ്ധമായ ഒരു ചരിത്ര സംഭവം അതിങ്ങനെ വായിക്കാം. മഹാനാ യ ഇമാം മുസ്,ലിം(റ)യുമടക്കമുള്ള മുഹദ്ദിസുകള്‍ റിപ്പോറ്ട്ട് ചെയ്തു പഠിപ്പിക്കുന്ന "അസ്വ്,ഹാബുല്‍ ഉഖ്ദൂദി"ന്റെ ചരിത്രത്തില്‍ കാണാം: 

നബി(സ്വ) പറയുന്നു: നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയ ജനതയില്‍ ഒരു രാജാവുണ്ടാവുണ്ടാ യിരുന്നു, ആ രാജാവിന്ന് ഒരു മാരണപണിക്കാരനും ഉണ്ടായിരുന്നു അയാള്‍ക്ക് വാര്‍ധക്ക്യ മായപ്പോള്‍ അയാള്‍ രാജാവിനോട് പറഞ്ഞു എനിക്ക് പ്രായമായി അതു കൊണ്ട് തന്നെ സിഹ് റു പഠിക്കാനായി ഒരു വടുവനെ എന്നിലേക്കയക്കുക, അങ്ങിനെ ആ മാരണക്കാരനില്‍ നിന്നും സിഹ്റ് പഠിക്കാനായി ഒരു കുട്ടിയെ പറഞ്ഞയച്ചു, പോകുന്ന വഴിയില്‍ ഒരു പണ്ഡിതന്റെ അടുത്ത് അല്പം സമയം ചെലവഴിച്ചാണു ആ കുട്ടി മാരണക്കാരന്റെ അടുത്തെത്താറ്, അങ്ങി നെ മാരണക്കാരന്‍ ആ കുട്ടിയെ അടിക്കാന്‍ തുടങ്ങി, കുട്ടി പണ്ഡിതനോട് കാര്യം പറഞ്ഞു: നീ മാരണക്കാരനെ ഭയപ്പെടുന്നുവെങ്കില്‍ വീട്ടുകാരാണ് ഞാന്‍ താമസിച്ചു വരാന്‍ കാരണമെന്നു പറയുക, വീട്ടുകാരോട് മാരണക്കാരന്റെ അടുത്ത് സമയം വൈകിയെന്നു പറയുക, അങ്ങിനെ ആയിരിക്കെ ഒരു ദിവസം വഴിയില്‍ ജനങ്ങളുടെ വഴി തടസ്സം ഉണ്ടാക്കിക്കൊണ്ട് ഒരു വലിയ ജീവി നിലയുറപ്പിച്ചതു കണ്ടു, ആ സമയത്ത് ആ കുട്ടി ചിന്തിച്ചു ഇന്ന് ഒരു തീരുമാനമുണ്ടക്കാം മാരണക്കാരനാണോ ശ്റേഷ്ടന്‍ അതോ ആ പണ്ഡിതനോ? അങ്ങിനെ ആ കുട്ടി പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ മാരണക്കാരനേ കാളും നിനക്ക് ഇഷ്ടപ്പെട്ടത് പണ്ഡിതനെയാണെങ്കില്‍ ഈ ജീവി യെ നീ കൊല്ലണേ, എന്നു പറഞ്ഞു കൊണ്ട് ഒരു കല്ലെടുത്ത് ആ വലിയ ജീവിയെ എറിഞ്ഞു ആ ഏറു കൊണ്ടമാത്രയില്‍ ആ ജീവി ചാവുകയും ജനങ്ങള്‍ വഴി നടക്കുകയും ചെയ്തു, അങ്ങിനെ ആ കുട്ടി ഇക്കാര്യം പണ്ഡിതനോട് പറഞ്ഞു അപ്പോള്‍ പണ്ഡിതന്‍ പറഞ്ഞു ഇന്ന് നീ എന്നേക്കാ ളും പവറുള്ളവനാണ്, ഇനി നി പരീക്ഷിക്കപ്പെടും, അങ്ങിനെ പരീക്ഷിക്കപ്പെടുന്ന സമയത്ത് എന്നെ കുറിച്ച് നീ ഒന്നും പറഞ്ഞു കൊടുക്കരുത്, അങ്ങിനെ ആ കുട്ടി വെള്ളപ്പാണ്ട് കുഷ്ടം പോലുള്ള രോഗങ്ങള്‍ തന്റെ കറാമത്ത് കൊണ്ട് മാറ്റാന്‍ തുടങ്ങി, അങ്ങിനെയിരിക്കെ രാജാവിന്റെ ഒരു മന്ത്രിക്ക് കണ്ണ് കാഴ്ച്ച നഷ്ടപ്പെട്ടിരുന്നു അയാള്‍ ഈ കുട്ടിയെ കുറിച്ച് അറി യുകയും ധാരാളം ഗിഫ്റ്റുകളുമായി കുട്ടിയെ സമീപിക്കുകയും കണ്ണിന്റെ കാഴ്ച്ച തിരിച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു, കുട്ടി പറഞ്ഞു ഞാന്‍ ഒരാള്‍ക്കും ശിഫ നല്‍കാറില്ല ശിഫ നല്‍കുന്നവന്‍ അല്ലാഹു മാത്രമാണ്, നീ അല്ലാഹുവിനെ കൊണ്ട് വിശ്വസിക്കുകയാണെങ്കി ല്‍ ഞാന്‍ അല്ലാഹുവിനോട് നിന്റെ കണ്ണിനു കാഴ്ച്ച കിട്ടാന്‍ വേണ്ടി ദുആ ചെയ്യാം അങ്ങിനെ അയാള്‍ മുസ്,ലിമാകുകയും അയാള്‍ക്കു വേണ്ടി ആ കുട്ടി ദുആ ചെയ്യുകയും അല്ലാഹു അദ്ധേഹത്തിന്റെ അസുഖം ശിഫ നല്‍കുകയും ചെയ്തു. അങ്ങിനെ ആ മന്ത്രി രാജാവിന്റെ അടുത്തേക്ക് ചെന്നു രാജാവ് ചോദിച്ചു ആരാണ് നിന്റെ കണ്ണിനു കാഴ്ച്ച തിരിച്ചു തന്നത് അയാള്‍ പറഞ്ഞു അല്ലാഹുവാണ് എന്ന്. രാജാവിന്റെ പ്രതികരണം ഞാനല്ലാത്ത ഒരു റബ്ബ് നിനക്ക് വേറെ ആരാണ്? അങ്ങിനെ ആ കുട്ടിയെ കുറിച്ചു അറിയിപ്പ് കൊടുക്കുന്നത് വരെ ആ മന്ത്രിയെ മര്‍ദ്ധിച്ചു, അങ്ങിനെ കുട്ടിയോട് രാജാവ് ചോദിച്ചു നീ മാരണം പഠിച്ച് രോഗം മാറ്റുന്ന നിലയിലേക്ക് ഉയര്‍ന്നു അല്ലേ. കുട്ടി പറഞ്ഞു എനിക്ക് ഒരാളുടെയും രോഗം മാറ്റാന്‍ കഴിയില്ല രോഗം മാറ്റുന്നവന്‍ അല്ലാഹു മാത്രമാണ്, അങ്ങിനെ ആ കുട്ടിയേയും അക്രമിക്കാന്‍ തുടങ്ങി അങ്ങിനെ ആ പണ്ഡിതനെ കുറിച്ച് വിവരം നല്‍കുന്നതു വരെ മര്‍ദ്ധിച്ചു, അങ്ങിനെ ആ പണ്ഡിതനേ കൊണ്ട് വരികയും അദ്ധേഹത്തോട് ഇസ്,ലാമില്‍ നിന്ന് മടങ്ങാന്‍ കല്പിക്കുക യും ചെയ്തു ആ പണ്ഡിതന്‍ കൂട്ടാക്കിയില്ല അങ്ങിനെ ആ പണ്ഡിതന്റെ മൂര്‍ദ്ദാവിലൂടെ വാളിറക്കി രണ്ട് പിളര്‍പ്പാക്കി വധിച്ചു കളഞ്ഞു. പിന്നെ തന്റെ മന്ത്രിയേയും കൊണ്ട് വന്നു അതേ പോലെ ചെയ്തു, ശേഷം ആ കുട്ടിയെ കൊണ്ട് വന്നു കുട്ടിയോട് പറഞ്ഞു നീ ഇസ്,ലാമില്‍ നിന്ന് മടങ്ങണം കുട്ടി മടങ്ങാന്‍ കൂട്ടാക്കിയില്ല, അങ്ങിനെ ആ രാജാവ് തന്റെ അനുയായികളെ വിളിച്ച് കുട്ടിയേയും കൂട്ടി ഒരു പര്‍,വ്വത്തിന്റെ മുകളില്‍ പോയി അവന്‍ ഇസ്,ലാമില്‍ നിന്നും മടങ്ങുന്നില്ലെങ്കില്‍ താഴേക്കു ഉരുട്ടി വിട്ട് കൊല്ലാന്‍ കല്പിച്ചു, അങ്ങിനെ കുട്ടിയേയും കൂട്ടി രാജാവിന്റെ ആളുകള്‍ മലയുടെ മുകളില്‍ കയറി ആ സമയത്ത് കുട്ടി ദുആ ചെയ്തു അല്ലാഹുവേ നീ വേണ്ടത് ചെയ്യണേ, അപ്പോള്‍ മലയൊന്നു കുലുങ്ങി കുട്ടിയെ കൊണ്ട് പോയ വരൊക്കെ വീണു മരിച്ചു, കുട്ടി രാജാവിന്റെ അടുത്തേക്ക് ചെന്നു, രാജാവ് ചോദിച്ചു നിന്റെ കൂടെ വന്നവരൊക്കെ എവിടേ? കുട്ടി പറഞ്ഞു അല്ലാഹു അവരെ കൊണ്ട് വേണ്ടത് ചെയ്തു. വീണ്ടും രാജാവ് വേറെ കുറേ അനുയായികളോട് കുട്ടിയേയും കൂട്ടി ഒരു തോണിയില്‍ കടലി ന്റെ നടുവിലേക്ക് പോകാന്‍ കല്പിച്ചു കടലിന്റെ മധ്യത്തില്‍ വെച്ച് കുട്ടി ഇസ്,ലാമില്‍ നിന്ന് മാറുന്നില്ലെങ്കില്‍ അവനെ കടലില്‍ എറിയാന്‍ കല്പിച്ചു, അങ്ങിനെ കുട്ടിയേയും കൂട്ടി അവര്‍ കടല്‍ മധ്യത്തിലേക്കു പോയി അപ്പോഴും കുട്ടി നേരത്തെ ദുആ ചെയ്തതു പോലെ ദുആ ചെയ്തു അങ്ങിനെ അവര്‍ പോകുന്ന കപ്പല്‍ അല്ലെങ്കില്‍ തോണി ആടിയുലയുകയും അപകടം സംഭവിക്കുകയും  അവരൊ ക്കെ കടലില്‍ മുങ്ങി മരിക്കുകയും ചെയ്തു, കുട്ടി രാജാവിലേക്കു തന്നെ മടങ്ങി വന്നു രാജാവ് ചോദിച്ചു കൂടെയുള്ളവര്‍ എവിടെ കുട്ടി പറഞ്ഞു അല്ലാഹു വേണ്ടത് ചെയ്തു, അങ്ങിനെ കുട്ടി ആ രാജാവിനോട് പറഞ്ഞു ഞാന്‍ നിന്നോട് പറയുന്ന രീതിയില്‍ ചെയ്താലല്ലാതെ എന്നെ നിനക്ക് കൊല്ലാന്‍ കഴിയില്ല, അപ്പോള്‍ രാജാവ് ചോദിച്ചു എന്താണത് പറയൂ? കുട്ടി പറഞ്ഞു രാജാവേ താങ്കള്‍ ജനങ്ങളെ എല്ലാവരേയും ഒരു മൈതാനി യില്‍ ഒരുമിച്ചു കൂട്ടുക, എന്നിട്ടു എന്നെ ഒരു കുരിശില്‍ തറച്ചു നിര്‍ത്തുക, ശേഷം അമ്പു കുറ്റി യില്‍ നിന്നും ഒരു അമ്പെടുത്ത് വില്ലില്‍ വെച്ചു (بسم الله ربّ الغلام) "ഈ കുട്ടിയുടെ റബ്ബായ അല്ലാ ഹുവിന്റെ നാമത്തില്‍ ഞാന്‍ അമ്പെയ്യുന്നു" എന്ന് പറഞ്ഞു കൊണ്ട് എന്റെ നേരെ അമ്പെറി യുക അങ്ങിനെ നീ ചെയ്താല്‍ എന്നെ നിനക്ക് വധിക്കാന്‍ സാധിക്കും. അങ്ങിനെ തന്റെ വിശ്വാ സവും ആദര്‍ശവും നഷ്ടപ്പെട്ടാലും എന്റെ ശത്രുവായ ആ കുട്ടി കൊല്ലപ്പെടണമെന്ന ചിന്തയില്‍ കുട്ടി പറഞ്ഞതു പോലെ ചെയ്യുകയും (بسم الله ربّ الغلام) എന്ന് ഉച്ചരിച്ചു കൊണ്ട് കുട്ടിയെ അമ്പെയ്യു കയും ചെയ്തു, അങ്ങിനെ ആ കുട്ടി കൊല്ലപ്പെടുകയും ചെയ്തു, ഇത് കണ്ട് നിന്നിരുന്ന ജനങ്ങ ളൊക്കെ ഉടനെ വിളിച്ചു പറഞ്ഞു (بسم الله ربّ الغلام) "ഞങ്ങളെല്ലാവരും ആ കുട്ടിയുടെ റബ്ബായ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു" എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആ സമയത്ത് രാജാവിനു വല്ലാത്ത ദേശ്യവും അലോസരപ്പെടുത്തലും ഉണ്ടായി അങ്ങിനെ വലിയ തീകുണ്ടാ രം ഉണ്ടാക്കി ഇസ്,ലാമില്‍ നിന്നും മടങ്ങാത്തവരെ കത്തിച്ചു കളയാന്‍ തീരുമാനിക്കുകയും അങ്ങിനെ ചെയ്യുകയും ചെയ്തു അക്കൂട്ടത്തില്‍ ഒരു കൈകുഞ്ഞുമായി വന്ന ഒരു ഉമ്മ തന്റെ പൊന്നുമോന്‍ കരിഞ്ഞു പോകുന്നത് സഹിക്കാനാവാതെ ഒന്ന് പിന്നോട്ടടിച്ചപ്പോള്‍ ആ കൈകു ഞ്ഞ് പറയുകയാണ്, ഓ ഉമ്മാ ക്ഷമിക്കണം ഉമ്മാ നിങ്ങള്‍ തീര്‍ച്ചയായും സത്യത്തിലണുള്ളത്" എന്ന് പറയുകയും ചെയ്തു. ഇമാം മുസ്,ലിം(റ) തന്റെ(സ്വഹീഹ്-ഹദീസ് നമ്പര്‍:3005)ല്‍ പഠിപ്പിച്ചതായി കാണാം. ഈ സംഭവത്തില്‍ താനാണ് റബ്ബെന്ന് വാദിച്ചു നടന്നിരുന്ന രാജാവ് തന്റെ ശത്രുവായ ഒരു മഹാനായ കുട്ടിയെ നശിപ്പിക്കാന്‍ ഒരു നിലക്കും സാധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ സ്വന്തം ആദര്‍ശവും ആശയവും അവകാശവുമൊക്കെ വലിച്ചെറിഞ്ഞു കൊണ്ട് തന്റെ ശത്രു നഷിക്കണമെന്ന ഒരേ ഒരു ഉദ്ധേശം വെച്ചു പണിയെടുക്കുകയാണു ചെയ്തത്, ഇതേ രീതി തന്നെയാണ് ഇന്ന് ചിലയാളും സ്വന്തം ആദര്‍ശവും വിശ്വാസവും തകര്‍ന്നടിഞ്ഞാ ലും കുഴപ്പമില്ല ഞങ്ങളുടെ ശത്രു ഞങ്ങള്‍ അംഗീകരിക്കാത്തയാള്‍ എങ്ങിനെയെങ്കിലും തകരണ മെന്നും നഷിക്കണമെന്നുമുള്ള ഒരൊറ്റ ചിന്തയിലാണ് ഇന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് എന്നോറ്ക്കുമ്പോള്‍ സഹതപിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല, അല്ലാഹു എല്ലാവര്‍ക്കും നല്ല ബുദ്ധി കൊടുക്കട്ടെ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം.

============================

*അബൂയാസീന്‍ അഹ്സനി-ചെറുശോല*

ahsani313@gmail.com

Posted Date: 26-09-2020 (Saturday)

Wednesday, September 16, 2020

ഇസ്ലാം.ബൈബിളിലെ 101 വ്യക്തമായ വൈരുദ്ധ്യങ്ങൾ:

 ബൈബിളിലെ 101 വ്യക്തമായ വൈരുദ്ധ്യങ്ങൾ:

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*1. യാക്കോബ്  മൽപ്പിടുത്തം നടത്തിയത് ആരുമായി?* 


'ദൈവവുമായി' - (ഉൽപത്തി 32:22–32)


'മാലാഖയുമായി' -  (ഹോശേയാ 12:4)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*2.ഇസ്രായേലിൽ എത്ര പോരാളികളെ കണ്ടെത്തി?*


എൺപതിനായിരം (2.ശമൂവേൽ 24: 9)


പതിനൊന്നുലക്ഷംപേര്‍ (1.ദിനവൃത്താന്തം 21:5)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*3. യെഹൂദയിൽ എത്ര പോരാളികളെ കണ്ടെത്തി?* 


അഞ്ചുലക്ഷം (2.ശമൂവേൽ 24: 9)


നാലുലക്ഷത്തെഴുപതിനായിരം (1.ദിനവൃത്താന്തം 21:5)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*4. യിസ്രായേലിന്റെ യോദ്ധാക്കളെ എണ്ണാൻ ദാവീദിന് തോന്നിച്ചത് ആര്?* 


'ദൈവം' - (2.സാമൂവേൽ 24:1)


'സാത്താൻ' - (1.ദിനവൃത്താന്തം 21:1)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*5. ദൈവം ഗാദ്പ്രവാചകനെ ദാവീദിന്റെ അടുക്കലേക്ക് അയച്ചത് എത്രവർഷത്തെ ക്ഷാമത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി ഭയപ്പെടുത്താനായിരുന്നു?* 


ഏഴ് - (2.ശമൂവേൽ 24:13)


മൂന്ന് - (1.ദിനവൃത്താന്തം 21:12)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*6. യെരൂശലേം ഭരിക്കാൻ തുടങ്ങിയപ്പോൾ അഹസ്യാവിന് എത്ര വയസ്സായിരുന്നു?* 


ഇരുപത്തിരണ്ട് (2.രാജാക്കന്മാർ 8:26)


നാൽപ്പത്തിരണ്ട് (2.ദിനവൃത്താന്തം 22: 2)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*7. യെഹോയാഖീം  രാജാവാകുമ്പോൾ അവന്നു എത്ര വയസ്സായിരുന്നു?* 


പതിനെട്ട് -  (2.രാജാക്കന്മാർ 24:8)


എട്ട് - (2.ദിനവൃത്താന്തം 36:9)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *8. യെഹോയാഖീം എത്രകാലം ജറുസലേം ഭരിച്ചു?* 


മൂന്ന് മാസം (2 രാജാക്കന്മാർ 24: 8)


മൂന്നു മാസവും പത്തു ദിവസവും (2 ദിനവൃത്താന്തം 36: 9)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *9. ദാവീദിന്റെ വീരന്മാരിൽ കീർത്തി പ്രാപിച്ച യോശേബ് എന്ന പോരാളി കുന്തം ഉയർത്തി ഒരേസമയം എത്ര പേരെ കൊന്നു?* 


എണ്ണൂറ് (2.ശമൂവേൽ 23:8)


മുന്നൂറ് (1.ദിനവൃത്താന്തം 11:11)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *10. ദാവീദ് ഉടമ്പടി പെട്ടകം യെരൂശലേമിൽ കൊണ്ടുവന്നത് എപ്പോഴാണ്? ഫെലിസ്ത്യരെ പരാജയപ്പെടുത്തുന്നതിനു മുമ്പോ ശേഷമോ?* 


ശേഷം (2.ശമൂവേൽ 5 & 6)


മുമ്പ് (1.ദിനവൃത്താന്തം 13 & 14)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*11. എത്ര ജോഡി ശുദ്ധമായ മൃഗങ്ങളെ പെട്ടകത്തിൽ കയറ്റാനാണ് ദൈവം നോഹയോട് പറഞ്ഞത്?* 


രണ്ട് - (ഉല്പത്തി 6:19, 20)


ഏഴ് - (ഉല്പത്തി 7:2). 

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*12. ദാവീദ് സോബ രാജാവിനെ തോൽപ്പിച്ചപ്പോൾ എത്ര കുതിരപ്പടയാളികളെ പിടികൂടി?* 


ആയിരത്തി എഴുനൂറ് (2.ശമൂവേൽ 8: 4)


ഏഴായിരം (1.ദിനവൃത്താന്തം 18: 4)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*13. ശലോമോന് എത്ര കുതിരാലയങ്ങൾ ഉണ്ടായിരുന്നു?* 


നാൽപതിനായിരം (1.രാജാക്കന്മാർ 4:26)


നാലായിരം (2 ദിനവൃത്താന്തം 9:25)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*14. ആസാ രാജാവിന്റെ ഭരണത്തിന്റെ ഏത് വർഷത്തിലാണ് ഇസ്രായേൽ രാജാവായ ബാഷ മരിച്ചത്?* 


ഇരുപത്തിയാറാം വർഷം (1.രാജാക്കന്മാർ 15:33 - 16: 8)


മുപ്പത്തിയാറാം വർഷത്തിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു ..

(2ദിനവൃത്താന്തം 16: 1)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*15. ആലയം പണിയുന്നതിനായി ശലോമോൻ എത്ര മേൽവിചാരകരെ നിയോഗിച്ചു?* 


മൂവായിരത്തി അറുനൂറ്

(2.ദിനവൃത്താന്തം 2: 2)


മൂവായിരത്തി മുന്നൂറ് 

(1.രാജാക്കന്മാർ 5:16)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*16. ശലോമോൻ ഉണ്ടാക്കിയ വാർപ്പുകടലിൽ എത്ര ബാത്ത് വെള്ളം ഉൾക്കൊള്ളുമായിരുന്നു?* 


രണ്ടായിരം

(1.രാജാക്കന്മാർ 7:26)


മൂവായിരത്തിലധികം 

(2.ദിനവൃത്താന്തം 4: 5)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*17. ബാബിലോണിയൻ അടിമത്തത്തിൽ നിന്ന് മോചിതരായ ഇസ്രായേല്യരിൽ, പഹ്‌റത്ത്-മോവാബിന്റെ മക്കൾ എത്രപേർ ഉണ്ടായിരുന്നു?* 


രണ്ടായിരത്തി തൊണ്ണൂറ്റി പന്ത്രണ്ട് (എസ്ര 2: 6)


രണ്ടായിരത്തി തൊണ്ണൂറ്റി പതിനെട്ട് (നെഹെമ്യാവു 7:11)

......................................

*18. സത്തുവിന്റെ (Zattu) മക്കൾ എത്രപേർ ഉണ്ടായിരുന്നു?* 


തൊണ്ണൂറ്റിനാല്പത്തഞ്ചു (എസ്രാ 2: 8)


എൺപത്തി നാൽപത്തിയഞ്ച് (നെഹെമ്യാവു 7:13)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*19. അസ്ഗദിന്റെ (Azgad) മക്കൾ എത്രപേർ ഉണ്ടായിരുന്നു?* 


ആയിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട് (എസ്ര 2:12)


രണ്ടായിരത്തി മുന്നൂറ്റി ഇരുപത്തിരണ്ട് (നെഹെമ്യാവു 7:17)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*20. അദിൻന്റെ (Adin) മക്കൾ എത്രപേർ ഉണ്ടായിരുന്നു?* 


നാനൂറ്റമ്പത്തിനാല് (എസ്രാ 2:15)


അറുനൂറ്റമ്പത്തഞ്ചു (നെഹെമ്യാവു 7:20)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*21. ഹാശുമിന്റെ (Hashum) മക്കൾ എത്രപേർ ഉണ്ടായിരുന്നു?* 


ഇരുനൂറ്റി ഇരുപത്തിമൂന്ന് (എസ്ര 2:19)


മുന്നൂറ്റി ഇരുപത്തിയെട്ട് (നെഹെമ്യാവു 7:22)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*22. ബെഥേലിന്റെയും ഐയുടെയും മക്കൾ എത്രപേർ ഉണ്ടായിരുന്നു?* 


ഇരുനൂറ്റി ഇരുപത്തിമൂന്ന് (എസ്രാ 2:28)


നൂറ്റിയിരുപത്തിമൂന്ന് (നെഹെമ്യാവു 7:32)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *23. എസ്രാ 2:64, നെഹെമ്യാവു 7:66 എന്നി വാക്യങ്ങൾ അനുസരിച്ച് സമ്മേളനത്തിലെ (Assembly യിലെ) സഭയുടെ ആകെ എണ്ണം 42,360 ആണെന്ന് പറയുന്നു. സംഖ്യകൾ‌ കൂട്ടിയാൽ ഇത് ഒട്ടും യോജിക്കുന്നുമില്ല.* ഓരോ പുസ്തകത്തിൽ നിന്നും ലഭിച്ച ആകെത്തുക ഇപ്രകാരമാണ്:


29,818 (എസ്രാ)

31,089 (നെഹെമിയ)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*24. അസംബ്ലിയിൽ എത്ര ഗായകർ ഉണ്ടായിരുന്നു?* 


ഇരുനൂറ് (എസ്രാ 2:65)


ഇരുനൂറ്റിനാല്പത്തഞ്ചു (നെഹെമ്യാവു 7:67)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*25. അബീയാ രാജാവിന്റെ മാതാവിന്റെ പേര്?* 


ഗിബെയയിലെ യൂറിയലിന്റെ മകളായ മിഖയ്യ (2.ദിനവൃത്താന്തം 13: 2)


അബ്ശാലോമിന്റെ മകളായ മച്ചാ (2.ദിനവൃത്താന്തം 11:20) 


എന്നാൽ അബ്ശാലോമിന് താമാർ എന്നു പേരുള്ള ഒരു മകളേ ഉണ്ടായിരുന്നുള്ളൂ (2.ശമൂവേൽ 14:27)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*26. യോശുവയും ഇസ്രായേല്യരും കൂടി ജറുസലേം പിടിച്ചെടുത്തുവോ?* 


അതെ (യോശുവ 10:23,40)


ഇല്ല (യോശുവ 15:63)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*27. 'മനുഷ്യന്റെ ആയുസ്സ് 120 വർഷമായിരിക്കും' (ഉൽപത്തി 6:3)*


അതിനുശേഷം ജനിച്ച പലരും അതിലും കൂടുതൽ വർഷങ്ങൾ ജീവിച്ചു. അർപ്പക്ഷാദ് 438 വർഷം ജീവിച്ചു. മകൻ ശേലഹ് 433 വർഷം ജീവിച്ചു. അദ്ദേഹത്തിന്റെ മകൻ ഏബെർ 464 വർഷം ജീവിച്ചു (ഉല്പത്തി 11:12-16)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*28. വിലക്കപ്പെട്ട വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.*  (ഉൽപത്തി 2:17)


വിലക്കപ്പെട്ട കനി ആദാം ഭക്ഷിച്ചിട്ടും 930 വയസ്സ് വരെ അദ്ദേഹം ജീവിക്കുകയും ചെയ്തു (ഉൽപത്തി 5:5)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*29. മിദ്യാന്യർ യോസേഫിനെ ആർക്കാണ് വിറ്റത്?* 


'ഇസ്മായേല്യർക്ക്' - (ഉല്പത്തി 37:28)


'ഫറവോന്റെ ഉദ്യോഗസ്ഥനായ പോത്തിഫർക്ക്' (ഉൽപത്തി 37:36)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*30. ആരാണ് യോസേഫിനെ ഈജിപ്തിലേക്ക് കൊണ്ടുവന്നത്?* 


'ഇസ്മായേല്യർ' - (ഉൽപത്തി 37:28)


മിദ്യാന്യർ' - (ഉൽപത്തി 37:36)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*31. ദൈവം തന്റെ മനസ്സ് മാറ്റുന്നുണ്ടോ?*


അതെ. 'യഹോവയുടെ അരുളപ്പാടു ശമൂവേലിന്നുണ്ടായതു എന്തെന്നാൽ: ഞാൻ ശൌലിനെ രാജാവായി വാഴിച്ചതിനാൽ എനിക്കു മനസ്താപമായിരിക്കുന്നു.'  - (1.ശമൂവേൽ 15:10-11)


'യിസ്രായേലിന്റെ മഹത്വമായവൻ ഭോഷ്കു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാൻ അവൻ മനുഷ്യനല്ല'- (1.ശമൂവേൽ 15:29)


അതെ. യഹോവ ശൌലിനെ യിസ്രായേലിന്നു രാജാവാക്കിയതുകൊണ്ടു അനുതപിച്ചു.' - (1.ശമൂവേൽ 15:35). 


മുകളിലുള്ള മൂന്ന് ഉദ്ധരണികളും എല്ലാം ഒരേ പുസ്തകത്തിന്റെ ഒരേ അദ്ധ്യാത്തിൽ നിന്നും ഉള്ളതാണെന്ന് ശ്രദ്ധിക്കുക! കൂടാതെ, മറ്റു പല സന്ദർഭങ്ങളിലും ദൈവം അനുതപിച്ചുവെന്ന് ബൈബിൾ പറയുന്നു:


i. ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി' - (ഉൽപത്തി 6:6)


'മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും  ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു' -(ഉൽപത്തി 6:7)


ii. 'അപ്പോൾ യഹോവ തന്റെ ജനത്തിന്നു വരുത്തും എന്നു കല്പിച്ച അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു.' -  (പുറപ്പാട് 32:14)

......................................

*32. മോശെയും അഹ്റോനും ചെയ്ത ഓരോ അത്ഭുതങ്ങളെപ്പോലെ തന്നെയായിരുന്നു മാന്ത്രികന്മാരും തങ്ങളുടെ ജാലവിദ്യകളാൽ ചെയ്തതെന്ന് ബൈബിൾ പറയുന്നു.* 


'മോശയും അഹരോനും നദിയിലുള്ള വെള്ളത്തിൽ അടിച്ചു; നദിയിലുള്ള വെള്ളം ഒക്കെയും രക്തമായ്തീർന്നു.' - (പുറപ്പാട് 7:20-21)


'മിസ്രയീമ്യമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു'- (പുറപ്പാടു 7:22).

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*33. ആരാണ് ഗോലിയോത്തിനെ കൊന്നത്?*


ദാവീദ് (1.ശമൂവേൽ 17:23-50)


'എൽഹാനാൻ' - (2.ശമൂവേൽ 21:19)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*34. ശൌലിനെ കൊന്നതാര്?* 


ശൌൽ ഒരു വാൾ പിടിച്ചു അതിന്മേൽ  വീണു, ശൌൽ മരിച്ചു  (1.ശമൂവേൽ 31:4-6)


ഒരു അമാലേക്യൻ അവനെ കൊന്നു (2.ശമൂവേൽ 1:1-16)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*35. യാക്കോബിന്റെ ഭവനത്തിലെ എത്ര അംഗങ്ങൾ ഈജിപ്തിൽ വന്നു?* 


എഴുപത്  (ഉല്പത്തി 4 & 27)


എഴുപത്തിയഞ്ച് (പ്രവൃ. 7:14)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*36. മറിയയുടെ ഭർത്താവായ യോസേഫിന്റെ പിതാവ് ആരായിരുന്നു?* 


യാക്കോബ് (മത്തായി1:16)


ഹേലി (ലൂക്കോസ് 3:23)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*37. യേശുവിന്റെ വംശാവലി ദാവീദിന്റെ ഏത് പുത്രനിൽനിന്നാണ്?* 


ശലോമോൻ (മത്തായി 1: 6)


നാഥാൻ (ലൂക്കോസ് 3: 31)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*38. ശെയല്തീയേലിന്റെ പിതാവ് ആരായിരുന്നു?* 


യെഖൊന്യാ (മത്തായി 1:12)


നേരി (ലൂക്കോസ് 3:27)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*39. യേശുവിന്റെ പൂർവ്വികനായ സെരുബ്ബാബേലിന്റെ മകൻ?*


അബീഹൂദ് (മത്തായി 1:13)


രേസ (ലൂക്കോസ് 3:27)


എന്നാൽ സെരുബ്ബാബേലിന്റെ ഏഴു പുത്രന്മാർ ഇപ്രകാരമാണ്:

i മെശുല്ലാം, 

ii ഹനന്യാവു, 

iii ഹശൂബാ, 

iv ഓഹെൽ,

v ബേരെഖ്യാവു,

vi ഹസദ്യാവു, 

vii യൂശബ്-ഹേസെദ് 

(1. ദിനവൃത്താന്തം 3:19,20).


അബീഹൂദ്, രേസ എന്നീ പേരുകൾ എന്തായാലും യോജിക്കുന്നില്ല.

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*40. ഉസ്സീയാവിന്റെ പിതാവ് ആരായിരുന്നു?* 


ജോറാം (മത്തായി 1:8)


അമസിയ (2.ദിനവൃത്താന്തം 26:1)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*41. യെഖോന്യാവിന്റെ പിതാവ് ആരായിരുന്നു?* 


യോശിയാവു (മത്തായി 1:11)


യെഹോയാക്കീം (1.ദിനവൃത്താന്തം 3:16)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *42. ബാബിലോണിയൻ പ്രവാസം മുതൽ നിന്ന് യേശു വരെ എത്ര തലമുറകൾ ഉണ്ടായിരുന്നു?* 


പതിനാല് (മത്തായി 1:17)


എന്നാൽ തലമുറകളുടെ സൂക്ഷ്മമായ എണ്ണം പതിമൂന്ന് മാത്രമേ വെളിപ്പെടുത്തുന്നുള്ളൂ (മത്തായി 1:12-16 കാണുക)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*43. ആരാണ് ശാലാഹിന്റെ പിതാവ്?* 


കയിനാൻ (ലൂക്കോസ് 3: 35-36)


അർപ്പക്ഷാദ് (ഉല്പത്തി 11:12)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*44. വരുവാനുള്ള ഏലിയാവു യോഹന്നാൻ സ്നാപകനാണോ?* 


അതെ (മത്തായി 11:14 & 17:10-13)


അല്ല (യോഹന്നാൻ 1:19-21)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*45. ദാവീദിന്റെ സിംഹാസനം യേശു അവകാശമാക്കുമോ?* 


അതെ, ദൂതൻ പറഞ്ഞു (ലൂക്കോസ് 1:32)


ഇല്ല, അവൻ യെഹോയാക്കീമിന്റെ പിൻഗാമിയായതിനാൽ - (മത്തായി 1: I 1 &

1.ദിനവൃത്താന്തം 3:16 കാണുക) - യെഹോയാക്കീമിനെ ദൈവം ശപിച്ചതിനാൽ ദാവീദിന്റെ സിംഹാസനത്തിൽ അവൻ ഇരിക്കുകയില്ല.

(യിരെമ്യാവു 36:30)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *46. എത്ര മൃഗങ്ങളിൽ സവാരി ചെയ്താണ് യേശു യെരൂശലേമിൽ പ്രവേശിച്ചത്?* 


ഒന്ന് - ഒരു കഴുതക്കുട്ടി (മർക്കോസ് 11:7 & ലൂക്കോസ് 19: 35). അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതിന്മേൽ ഇരുന്നു. ”


രണ്ട് - ഒരു കഴുതയും, കുട്ടിയും (മത്തായി 21:7) "കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേൽ ഇട്ടു; അവൻ കയറി ഇരുന്നു. 

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*47. യേശു, ക്രിസ്തുവാണെന്ന് ശിമോൻ പത്രോസ് കണ്ടെത്തിയത് എങ്ങനെ?* 


സ്വർഗത്തിൽ നിന്നുള്ള ഒരു വെളിപ്പെടുത്തലിലൂടെ (മത്തായി 16:17)


അവന്റെ സഹോദരൻ അന്ത്രെയാസ് (Andrew) അവനോടു പറഞ്ഞു (യോഹന്നാൻ 1:41)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*48. എവിടെ വെച്ചാണ് യേശു ആദ്യമായി ശിമോൻ പത്രോസിനെയും അന്ത്രെയാസ്നെയും  കണ്ടത്?* 


ഗലീലി കടലിനരികിൽ (മത്തായി 4: 18-22)


യോർദ്ദാൻ നദിയുടെ തീരത്ത് (യോഹന്നാൻ 1:42). അതിനുശേഷം, ഗലീലിയിലേക്ക് പോകാൻ യേശു തീരുമാനിച്ചു (യോഹന്നാൻ 1:43)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*49. യേശു യായീറൊസിനെ കണ്ടുമുട്ടിയപ്പോൾ യായീറൊസിന്റെ മകൾ മരിച്ചിരുന്നുവോ?* 


അതെ. മത്തായി 9:18 "എന്റെ മകൾ മരിച്ചുപോയി."


ഇല്ല. മർക്കോസ് 5:23  "എന്റെ മകൾ അത്യാസന്ന നിലയിലാണ്."

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *50. യാത്രയിൽ ഒരു വടി കൂടെ കൊണ്ടുപോകുവാൻ യേശു ശിഷ്യന്മാരെ അനുവദിച്ചുവോ?* 


അതെ (മർക്കോസ് 6:8)


ഇല്ല (മത്തായി 10:9 &  ലൂക്കോസ് 9: 3)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*51. യേശു യോഹന്നാൻ സ്നാപകനാണെന്ന് ഹെരോദാവ് കരുതിയോ?* 


അതെ (മത്തായി 14:2 & മർക്കോസ് 6:16)


ഇല്ല (ലൂക്കോസ് 9:9)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*52. യോഹന്നാൻ സ്നാപകൻ യേശുവിനെ സ്നാനത്തിനു മുമ്പ് തിരിച്ചറിഞ്ഞിരുന്നുവോ?* 


അതെ (മത്തായി 3:13-14)


ഇല്ല (യോഹന്നാൻ 1:32,33)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*53. സ്നാനത്തിനു ശേഷം യോഹന്നാൻ സ്നാപകൻ യേശുവിനെ തിരിച്ചറിഞ്ഞോ?* 


അതെ (യോഹന്നാൻ 1:32,33)


ഇല്ല (മത്തായി 11:2)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *54. യോഹന്നാന്റെ സുവിശേഷമനുസരിച്ച്, യേശു സ്വന്തം സാക്ഷ്യം വഹിക്കുന്നതിനെക്കുറിച്ച് എന്താണ് പറഞ്ഞത്?* 


"ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല." (യോഹന്നാൻ 5:31)


"ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു." (യോഹന്നാൻ 8:14)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*55. യേശു യെരൂശലേമിൽ പ്രവേശിച്ചപ്പോൾ അന്നുതന്നെ ദൈവാലയം ശുദ്ധീകരിച്ചോ?* 


അതെ (മത്തായി 21:12)


ഇല്ല. അവൻ ദൈവാലയത്തിലേക്കു പോയി ചുറ്റും നോക്കി, എന്നാൽ വളരെ വൈകിപ്പോയതിനാൽ അവൻ ഒന്നും ചെയ്തില്ല. പകരം, രാത്രി ചെലവഴിക്കാൻ അവൻ ബെഥാന്യയിലേക്കു പോയി, അടുത്ത ദിവസം രാവിലെ ദൈവാലയം ശുദ്ധീകരിക്കാൻ മടങ്ങിവന്നു. (മർക്കോസ് 11:11- 17)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*56. ​​യേശു  അത്തിവൃക്ഷത്തെ ശപിച്ചപ്പോൾ ആ മരം ക്ഷണത്തിൽ  വാടിപ്പോയോ?* 


അതെ. (മത്തായി 21:19)


ഇല്ല. ഒരു രാത്രി എടുത്തു. 'രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു.' (മർക്കോസ് 11:20)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*57. യൂദാസ് യേശുവിനെ ചുംബിച്ചുവോ?* 


അതെ (മത്തായി 26:48-50)


യേശുവിനെ ചുംബിക്കാൻ യഹൂദാസിനു അടുക്കാൻ കഴിഞ്ഞില്ല (യോഹന്നാൻ 18:3-12)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*58. യേശുവിനെ പത്രോസ് തള്ളിപ്പറയുന്നതിനെക്കുറിച്ച് യേശു എന്താണ് പറഞ്ഞത്?* 


“നീ മൂന്നു പ്രവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി ക്കുകുകയില്ല." (യോഹന്നാൻ 13:38)


"കോഴി രണ്ടു വട്ടം കൂകും മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു." (മർക്കോസ് 14:30). 

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*59. യേശു സ്വന്തം കുരിശു ചുമന്നുവോ?* 


അതെ (യോഹന്നാൻ 19:17)


ഇല്ല (മത്തായി 27:31-32)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*60. ആലയത്തിന്റെ തിരശ്ശീല കീറുന്നതിനുമുമ്പ് യേശു മരിച്ചുവോ?* 


അതെ (മത്തായി 27:50-5 & മാർക്കോസ് 15:37-38)


ഇല്ല. തിരശ്ശീല കീറിയശേഷം യേശു ഉറക്കെ നിലവിളിച്ചു. 'പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു' എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു. (ലൂക്കോസ് 23:45-46)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*61. യേശു രഹസ്യമായി വല്ലതും സംസാരിച്ചുവോ?* 


ഇല്ല. "ഞാൻ രഹസ്യമായി ഒന്നും പറഞ്ഞിട്ടില്ല" (യോഹന്നാൻ 18:20)


അതെ. 'ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും.' (മാർക്കോസ് 4:34). 

'പിന്നെ ശിഷ്യന്മാർ അടുക്കെ വന്നു: അവരോടു ഉപമകളായി സംസാരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു. 

അവൻ അവരോടു ഉത്തരം പറഞ്ഞതു: “സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല."  (മത്തായി 13:10-11)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*62. ക്രൂശീകരണ ദിവസം ആറാം മണിക്കൂറിൽ യേശു എവിടെയായിരുന്നു?* 


കുരിശിൽ (മർക്കോസ് 15:23)


പീലാത്തോസിന്റെ കൊട്ടാരത്തിൽ (യോഹന്നാൻ 19:14)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*63. യേശുവിനോടൊപ്പം  ക്രൂശിച്ച രണ്ട് കള്ളന്മാരും യേശുവിനെ പരിഹസിച്ചുവോ?* 


അതെ (മാർക്കോസ് 15:32)


'അവരിൽ ഒരാൾ യേശുവിനെ പരിഹസിച്ചു, മറ്റൊരാൾ യേശുവിനെ ന്യായീകരിച്ചു' (ലൂക്കോസ് 23:43)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*64. കുരിശിലേറ്റപ്പെട്ട അതേ ദിവസം തന്നെ യേശു സ്വർഗത്തിലേക്ക് കയറിയോ?* 


അതെ. തന്നെ ന്യായികരിച്ച കള്ളനോട് അവൻ പറഞ്ഞു, 'ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു.' (ലൂക്കോസ് 23:43)


ഇല്ല. 'നാല്‌പതു (40) ദിവസങ്ങളോളം അവർക്കു പ്രത്യക്ഷനായി' (പ്രവൃത്തികൾ1:2-3 & ലൂക്കോസ് 24:31)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*65. പൌലോസ് ദമസ്‌കസിലേക്കു പോകുന്ന വഴിയിൽ ഒരു വെളിച്ചം കാണുകയും ഒരു ശബ്ദം കേൾക്കുകയും ചെയ്തു. എന്നാൽ അവനോടൊപ്പമുണ്ടായിരുന്നവർ ശബ്ദം കേട്ടുവോ?* 


അതെ (പ്രവൃ. 9:7)


ഇല്ല (പ്രവൃ. 22:9)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*66. വെളിച്ചം കണ്ട പൌലോസ് നിലത്തു വീണു. അവന്റെ സഹയാത്രികരും നിലത്തു വീണുപോയോ?* 


അതെ (പ്രവൃ. 26:14)

ഇല്ല (പ്രവൃ. 9:7)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*67. പൌലോസിന്റെ കടമകൾ എന്തായിരിക്കണമെന്ന് ശബ്‌ദം സ്ഥലത്തുതന്നെ പറഞ്ഞോ?* 


അതെ (പ്രവൃ. 26:16-18)


ഇല്ല. ശബ്ദം പൌലോസിനോട് ദമസ്‌കസ് നഗരത്തിലേക്ക് പോകാൻ കൽപിച്ചു. (പ്രവൃ. 9:7 & 22:10)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*68. യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ അവർ മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി. അവർ അവരോടൊപ്പം വിഗ്രഹാർപ്പിതം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു. ആ മഹാപാപങ്ങളാൽ ദൈവം അവരെ ബാധിച്ചു. ആ ബാധയിൽ എത്രപേർ മരിച്ചു?* 


ഇരുപത്തിനാലായിരം (സംഖ്യാപുസ്തകം 25:1-9)


ഇരുപത്തി മൂവായിരം (1.കൊരിന്ത്യർ 10:8)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*69. യേശുവിനെ ഒറ്റിക്കൊടുത്തതിന് ലഭിച്ച രക്ത പണവുമായി യൂദാസ് എന്തു ചെയ്തു?* 


'അവൻ ആ പണംകൊണ്ട് ഒരു നിലം മേടിച്ചു.'  (പ്രവൃ. 1:18)


'അവൻ ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു.' (മത്തായി 27:5)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*70. യൂദാസ് ചത്തത് എങ്ങനെ?* 


'അവൻ പോയി കെട്ടി തൂങ്ങിച്ചത്തു' (മത്തായി 27: 5)


'അവൻ തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.' (പ്രവൃ. 1:18)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*71. ആ നിലത്തിനു 'രക്തനിലം' എന്ന് വിളിക്കുന്നത് എന്തുകൊണ്ട്?* 


പരദേശികളെ കുഴിച്ചിടുവാനുള്ള സ്ഥലമാകയാൽ ആ നിലത്തിന്നു രക്തനിലം എന്നു പേർ പറയുന്നു.  (മത്തായി 27: 8)


'യൂദാസ് അവിടെ തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയതു കൊണ്ട് ആ നിലത്തിന്നു അവരുടെ ഭാഷയിൽ രക്തനിലം എന്നർത്ഥമുള്ള അക്കൽദാമാ എന്നു പേർ ആയി' (പ്രവൃ. 1:19)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*72. ആര് ആർക്കാണ് മറുവിലയാകുന്നത്?* 


യേശു അനേകർക്ക് മറുവിലയായി (മർക്കോസ് 10:45).


'ദുഷ്ടൻ നീതിമാന്നു മറുവിലയാകും; ദ്രോഹി നേരുള്ളവർക്കും പകരമായ്തീരും' (സദൃശവാക്യങ്ങൾ 21:18)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*73. മോശെയുടെ ന്യായപ്രമാണം ഉപയോഗപ്രദമാണോ?* 


അതെ. 'എല്ലാ തിരുവെഴുത്തുകളും പ്രയോജനമുള്ളതാണ്.' (2.തിമോത്തി 3:16)


'ഇല്ല. ആദ്യകല്‍പന  അതിന്റെ ബലഹീനതയും നിഷ്പ്രയോജനത്വവും കൊണ്ടു അസാധുവാക്കപ്പെട്ടു.  ന്യായപ്രമാണത്താൽ ഒന്നും പൂർത്തിപ്രാപിച്ചിട്ടില്ല' 

(എബ്രായർ 7:18)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*74. കുരിശിൽ എഴുതിവെച്ച കൃത്യമായ വാക്ക് എന്തായിരുന്നു?* 


'യെഹൂദന്മാരുടെ രാജാവായ യേശു' (മത്തായി 27:37)


'യെഹൂദന്മാരുടെ രാജാവു'  (മാർക്കോസ് 15:26)


'ഇവൻ യെഹൂദന്മാരുടെ രാജാവു' (ലൂക്കോസ് 23:38)


'നസറായനായ യേശു യെഹൂദന്മാരുടെ രാജാവു' (യോഹന്നാൻ 19:19)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*75. യോഹന്നാൻ സ്നാപകനെ കൊല്ലുവാൻ ഹെരോദാവ് ആഗ്രഹിച്ചിരുന്നുവോ?* 


അതെ (മത്തായി 14:5)


ഇല്ല. അവനെ കൊല്ലാൻ ആഗ്രഹിച്ചത് ഹെരോദാവിന്റെ ഭാര്യ ഹെരോദ്യയാണ്. 'യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ കാത്തുകൊൾകയും ചെയ്തു' (മർക്കോസ് 6:20)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*76. യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരുടെ പട്ടികയിൽ യേശുവിന്റെ പത്താമത്തെ ശിഷ്യൻ ആരായിരുന്നു?* 


തദ്ദായി (മത്തായി 10:1-4 & മർക്കോസ് 3:13 -19)


എരിവുകാരനായ ശിമോൻ (ലൂക്കോസ് 6:15)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *77. ചുങ്കം പിരിക്കുന്ന ആളുടെ ഓഫീസിൽ ഇരിക്കുന്ന ഒരാളെ യേശു കണ്ടു, തന്റെ ശിഷ്യനാകാൻ അവനെ വിളിച്ചു. അവന്റെ പേര് എന്തായിരുന്നു?* 


മത്തായി (മത്തായി 9:9)


ലേവി (മർക്കോസ് 2:14 & ലൂക്കോസ് 5:27)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *78. പെസഹാ ഭക്ഷണത്തിന് മുമ്പോ അതോ ശേഷമോ യേശുവിനെ ക്രൂശിച്ചത്?* 


ശേഷം (മർക്കോസ് 14:12-17)


മുമ്പ്. പെസഹാ പെരുന്നാളിന് മുമ്പ് (യോഹന്നാൻ 18:28 &19:14)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*79. ക്രൂശീകരണം തടയാൻ യേശു പിതാവിനോട് പ്രാർത്ഥിച്ചിട്ടുണ്ടോ?* 


അതെ. (മത്തായി 26:39; മാർക്കോസ് 14:36; ലൂക്കോസ് 22:42)


ഇല്ല (യോഹന്നാൻ 12:27)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *80. കുരിശ് ഒഴിവാക്കാൻ യേശു പ്രാർത്ഥിക്കുവാൻ  എത്ര തവണ അവൻ ശിഷ്യന്മാരിൽ നിന്ന്  വിട്ടു മാറിപ്പോയി?* 


മൂന്ന് (മത്തായി 26:36-46, മർക്കോസ് 14:32-42)


ഒന്ന്  (ലൂക്കോസ് 22: 39-46)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*81. യേശു മരിക്കുമ്പോൾ ശതാധിപൻ എന്താണ് പറഞ്ഞത്?* 


'ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു' (ലൂക്കോസ് 23:47)


'ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം' (മാർക്കോസ് 15:39)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*82. 'എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്ത് എന്ന അർത്ഥം വരുന്ന എബ്രായ ഭാഷയിൽ അദ്ദേഹം പ്രാർത്ഥിച്ച വാക്കുകൾ എന്തായിരുന്നു?* 


'എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ' - (മർക്കോസ് 15:34)


'ഏലീ, ഏലീ, ലമ്മാ ശബക്താനി' - (മത്തായി 27:46)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*83. യേശു മരിക്കുന്നതിനുമുമ്പ് അവസാനമായി പറഞ്ഞ വാക്കുകൾ എന്തായിരുന്നു?* 


'പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു' - (ലൂക്കോസ് 23:46)


'നിവൃത്തിയായി' - (യോഹന്നാൻ 19:30)

......................................

*84. യേശു കഫർന്നഹൂമിൽ പ്രവേശിച്ചപ്പോൾ ഒരു ശതാധിപന്റെ അടിമയെ സുഖപ്പെടുത്തി. ഇതിനായി യേശുവിനോട് അപേക്ഷിക്കാൻ ശതാധിപൻ സ്വയം വന്നുവോ?* 


അതെ (മത്തായി 8: 5)


ഇല്ല. അവൻ യഹൂദന്മാരുടെ ചില മൂപ്പന്മാരെയും സുഹൃത്തുക്കളെയും അയച്ചു (ലൂക്കോസ് 7: 3,6)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*85. യേശുവിനു പുറമെ മറ്റാരെങ്കിലും സ്വർഗ്ഗത്തിലേക്ക് കയറിയിട്ടുണ്ടോ?* 


ഇല്ല. സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന (വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ) മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല' (യോഹന്നാൻ 3:13)


അതെ. “ഏലിയാവ് ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്കു പോയി” (2.രാജാക്കന്മാർ 2:11) & 'ഹാനോക്കിനെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു." - (എബ്രായർ 11: 5)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*86. ദാവീദ്‌ ശബ്ബത്തിൽ ദൈവത്തിന്റെ ആലയത്തിൽ ചെന്ന് പുരോഹിതർമാർക്കു മാത്രം വിഹിതമായ വിശുദ്ധഅപ്പം എടുത്തു ഭക്ഷിച്ചപ്പോൾ ആരായിരുന്നു മഹാപുരോഹിതൻ?* 


അബ്യാഥാർ (മർക്കോസ് 2:26)


അബ്യാഥാറിന്റെ പിതാവായ അഹിമേലെക് - (1.ശമൂവേൽ 1:1 & 22:20)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*87. യേശുവിന്റെ ശരീരം സംസ്കരിക്കുന്നതിനു മുമ്പ് സുഗന്ധവ്യഞ്ജനങ്ങളാൽ ലേപനം ചെയ്യപ്പെട്ടുവോ?* 


അതെ, 'അവന്റെ രഹസ്യ ശിഷ്യന്മാർ അതു നിർവഹിച്ചു' - (യോഹന്നാൻ 19:39-40)


ഇല്ല. യേശുവിനെ സുഗന്ധവ്യഞ്ജനങ്ങളാൽ ലേപനം ചെയ്യുന്നതിന്നുവേണ്ടി  സ്ത്രീകൾ പോയെങ്കിലും കല്ലറ ഒഴിഞ്ഞു കിടക്കുന്നതായി കണ്ടു.' (മർക്കോസ് 16:1)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*88. സ്ത്രീകൾ എപ്പോഴാണ് സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങിയത്?* 


'ശബ്ബത്ത് കഴിഞ്ഞു' - (മർക്കോസ് 16: 1)


ശബ്ബത്തിന് മുമ്പ്. സ്ത്രീകൾ സുഗന്ധവ്യഞ്ജനങ്ങളും തൈലങ്ങളും തയ്യാറാക്കി പിന്നെ, ശബ്ബത്തിൽ അവർ കല്പനപ്രകാരം വിശ്രമിച്ചു' -(ലൂക്കോസ് 23:55 മുതൽ 24:1 വരെ)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*89. എപ്പോഴാണ് സ്ത്രീകൾ കല്ലറ സന്ദർശിച്ചത്?* 


'സൂര്യൻ ഉദിച്ചപ്പോൾ' -  (മർക്കോസ് 16: 2)


'രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ' - (യോഹന്നാൻ 20:1) 

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*90. സ്ത്രീകൾ കല്ലറയിലേക്ക് പോയതിന്റെ ഉദ്ദേശ്യം എന്തായിരുന്നു?* 


യേശുവിന്റെ ശരീരത്തെ സുഗന്ധവ്യഞ്ജനങ്ങളാൽ അഭിഷേകം ചെയ്യാൻ - (മർക്കോസ് 16:1; ലൂക്കോസ് 23:55 മുതൽ 24:1 വരെ)


'ശവകുടീരം കാണാൻ. സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ച് ഒന്നും പരാമർശിക്കുന്നില്ല. (മത്തായി 28:1) 

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*91. കല്ലറയുടെ കവാടത്തിൽ ഒരു വലിയൊരു കല്ല് സ്ഥാപിച്ചു. സ്ത്രീകൾ വരുമ്പോൾ ആ കല്ല് എവിടെയായിരുന്നു?* 


'അവർ നോക്കിയാറെ കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു' - (മാർക്കോസ് 16:4; ലൂക്കോസ് 24:2; & യോഹന്നാൻ 20:1)


'സ്ത്രീകൾ അടുത്തെത്തിയപ്പോൾ ഒരു ദൂതൻ സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്ന് കല്ല് ഉരുട്ടി നീക്കുന്നത്  സ്ത്രീകൾ കണ്ടു. ആ ദൂതൻ സത്രീകളോട് സംസാരിച്ചു. ദൂതൻ കല്ല് ഉരുട്ടിമാറ്റുന്നതിന് സ്ത്രീകൾ സാക്ഷിയായി എന്ന് (മത്തായി 28:1-6)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*92. യേശുവിന്റെ ശരീരത്തിന് എന്ത് സംഭവിച്ചുവെന്ന കാര്യത്തെക്കുറിച്ച് ആരെങ്കിലും സ്ത്രീകളോട് പറഞ്ഞിട്ടുണ്ടോ?* 


അതെ. 'വെളുത്ത അങ്കി ധരിച്ച ഒരു ചെറുപ്പക്കാരൻ' - (മർക്കോസ് 16:5).


'രണ്ടുപേർ, മിന്നുന്ന വസ്ത്രത്തിൽ' പിന്നീട് മാലാഖമാർ എന്ന് വിശേഷിപ്പിച്ചു -  (ലൂക്കോസ് 24:4 & 24:23) -- ഒരു ദൂതൻ, കല്ല് ഉരുട്ടിയയാൾ (മത്തായി 16:2) -- യേശു  മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റതായി സ്ത്രീകളോട് പറയുന്നു' - (മത്തായി 28:7; മർക്കോസ് 16:6; ലൂക്കോസ് 24:5 അടിക്കുറിപ്പ്)


ഇല്ല. 'അവൾ (മറിയ) ഓടി ശിമോൻ പത്രൊസിന്റെയും യേശുവിന്നു പ്രിയനായ മറ്റെ ശിഷ്യന്റെയും അടുക്കൽ ചെന്നു: കർത്താവിനെ കല്ലറയിൽ നിന്നു എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോടു പറഞ്ഞു; 

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *93. കുരിശു സംഭവത്തിനുശേഷം യേശുവിനെ മഗ്ദലന മറിയ ആദ്യമായി കണ്ടത് എപ്പോഴാണ്? അവൾ എങ്ങനെ പ്രതികരിച്ചു?* 


'നിങ്ങൾക്കു വന്ദനം' എന്നു പറഞ്ഞു; അവർ അടുത്തുചെന്നു അവന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു. - (മത്തായി 28:9)


എന്നാൽ മറിയ  യേശുവിനെ കണ്ടപ്പോൾ അവൾ അവനെ തിരിച്ചറിഞ്ഞില്ല. അവൾ അവനെ തോട്ടക്കാരനാണെന്ന് തെറ്റിദ്ധരിച്ചു. യേശുവിന്റെ ശരീരം അവൾ ചോദിക്കുന്നു,  എന്നാൽ യേശു അവളുടെ പേര് പറഞ്ഞപ്പോൾ അവൾ അവനെ തിരിച്ചറിഞ്ഞു അവനെ 'ഗുരു' എന്നു അർത്ഥം വരുന്ന റബ്ബൂനി എന്നു വിളിച്ചു.(യോഹന്നാൻ 20:11-16)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*94. മഗ്ദലന മറിയയോട് യേശു തന്റെ ശിഷ്യന്മാർക്ക് നൽകിയ സന്ദേശം എന്തായിരുന്നു?* 


'എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും' - (മത്തായി 28:10)


'എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക' - (യോഹന്നാൻ 20:17)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*95. ശിഷ്യന്മാർ എപ്പോഴാണ് ഗലീലിയിലേക്ക് പോയത്?* 


ഉടനെ, കാരണം അവർ യേശുവിനെ ഗലീലിയിൽ കണ്ടപ്പോൾ 'ചിലരോ സംശയിച്ചു' - (മത്തായി 28:17). 


കുറഞ്ഞത് 40 ദിവസത്തിന് ശേഷം.  

യേശു യെരൂശലേമിൽ അവർക്കു പ്രത്യക്ഷപ്പെട്ടു അവരോടു പറഞ്ഞു, “നിങ്ങൾ ഉയരത്തിൽ നിന്ന് ശക്തി ധരിക്കുന്നതുവരെ നഗരത്തിൽ തുടരുക' (ലൂക്കോസ് 24:49) - 'അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ 

പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു.' - (പ്രവൃത്തികൾ 1:2-3), 

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*96. ഓരോ മനുഷ്യനും പാപം ചെയ്യുന്നുണ്ടോ?* 


അതെ. 'പാപം ചെയ്യാത്ത ഒരു മനുഷ്യനുമില്ല' - (1.രാജാക്കന്മാർ 8:46; 2 ദിനവൃത്താന്തം 6:36; സദൃശവാക്യങ്ങൾ 20: 9; സഭാപ്രസംഗി 7:20)


ഇല്ല. യഥാർത്ഥ വിശ്വാസികൾക്ക് പാപം ചെയ്യാൻ കഴിയില്ല, കാരണം അവർ ദൈവമക്കളാണ്. 'യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.' - (1.യോഹന്നാൻ 5:1). 

കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു.' - (1.യോഹന്നാൻ 3:1). “സ്നേഹിക്കുന്നവൻ ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു” (1 യോഹന്നാൻ 4: 7). “ദൈവത്തിൽനിന്നു ജനിച്ച ആരും പാപം ചെയ്യുന്നില്ല; ദൈവത്തിന്റെ സ്വഭാവം അവനിൽ വസിക്കുന്നു, അവൻ ദൈവത്തിൽനിന്നു ജനിച്ചതിനാൽ പാപം ചെയ്യാൻ കഴിയില്ല ”(1 യോഹന്നാൻ 3: 9). പക്ഷേ, വീണ്ടും, അതെ! “നമുക്ക് പാപമില്ലെന്ന് പറഞ്ഞാൽ നാം നമ്മെത്തന്നെ വഞ്ചിക്കുന്നു, സത്യം നമ്മിൽ ഇല്ല” (1 യോഹന്നാൻ 1: 8)

......................................

*97. ഭാരം വഹിക്കേണ്ടത് എങ്ങിനെ?* 


'തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ.' (ഗലാത്യർ 6:2)


'ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കും' (ഗലാത്യർ 6:5)

......................................

*98. പുനരുത്ഥാനത്തിനു ശേഷം യേശു എത്ര ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടു?* 


പന്ത്രണ്ട് (1.കൊരിന്ത്യർ 15:5)


പതിനൊന്ന് (മത്തായി 27:3-5 & പ്രവൃത്തികൾ 1:9-216, മത്തായി 28:16; മാർക്കോസ് 16:14 അടിക്കുറിപ്പ്; ലൂക്കോസ് 24:9; ലൂക്കോസ് 24:33)

......................................

*99. സ്നാനത്തിനു ശേഷം മൂന്നു ദിവസം യേശു എവിടെയായിരുന്നു?* 


അവന്റെ സ്നാനത്തിനുശേഷം, 'ആത്മാവു അവനെ മരുഭൂമിയിലേക്കു പോകുവാൻ നിർബന്ധിച്ചു. അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു.' (മാർക്കോസ് 1:12-13)


സ്നാനത്തിനുശേഷം അടുത്ത ദിവസം യേശു രണ്ടു ശിഷ്യന്മാരെ തിരഞ്ഞെടുത്തു. രണ്ടാം ദിവസം: യേശു ഗലീലിയിലേക്കു പോയി - രണ്ടു ശിഷ്യന്മാർ കൂടി. മൂന്നാം ദിവസം: യേശു ഗലീലിയിലെ കാനയിൽ ഒരു വിവാഹ വിരുന്നിലായിരുന്നു' (യോഹന്നാൻ 1:35; 1:43; 2: 1-11 കാണുക)

......................................

*100. യെരൂശലേമിൽ ഉണ്ണിയേശുവിന്റെ ജീവൻ അപകടത്തിലായിരുന്നുവോ?* 


അതെ, 'അതിനാൽ യോസേഫ് അവനോടൊപ്പം ഈജിപ്തിലേക്ക് ഓടിപ്പോയി, ഹെരോദാവ് മരിക്കുന്നതുവരെ അവിടെ താമസിച്ചു.' (മത്തായി 2:13 23)


ഇല്ല. കുടുംബം ഒരിടത്തേക്കും ഓടിപ്പോയില്ല. പകരം ശാന്തരായി യഹൂദ ആചാരങ്ങൾ അനുസരിച്ച് അവനെ കർത്താവിന്നു അർപ്പിപ്പാനും ഒരു ഇണ കുറപ്രാവിനെയോ രണ്ടു പ്രാകൂഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.  കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചുരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി.' (ലൂക്കോസ് 2: 21-40)

......................................

*101. യേശു വെള്ളത്തിന്മേൽ നടന്നപ്പോൾ ശിഷ്യന്മാർ എങ്ങനെ പ്രതികരിച്ചു?* 


'നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.' - (മത്തായി 14:33)


'എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു..' (മർക്കോസ് 6:51)


↩️↪️

ഇസ്ലാം.അല്ലാഹു:* അതാണ് യേശുവിന്റെയും നമ്മുടെയും ആരാധ്യനായവന്റെ തിരുനാമം: ======================= യേശു പ്രഘോഷണം ചെയ്ത അറാമിക് വാക്യങ്ങൾ തന്നെ നമ്മുക്കു അവലംബമാക്കാം:

 *അല്ലാഹു:* അതാണ് യേശുവിന്റെയും നമ്മുടെയും ആരാധ്യനായവന്റെ തിരുനാമം

=====================

യേശു പ്രഘോഷണം ചെയ്ത അറാമിക്  വാക്യങ്ങൾ തന്നെ നമ്മുക്കു അവലംബമാക്കാം:


മാർക്കോസ് 12 :29  അറാമിക് വേർഷൻ: 


"അമർ ലെഹ് ഈശ്വാ മദ്മെൻ മിൻ കുല്ല്ഹുൻ പുഖ്ദനെ ഇഷ്മ ഇസ്രാഈൽ മർയ *അല്ലാഹൻ* മർയ ഹദ് ഹു" - (അറാമിക് ബൈബിൾ, മർഖൂസ് 12:29 )


അതായത്, "യേശു അവരോടു പറഞ്ഞു കൽപ്പനകളിൽ വെച്ച് ഏറ്റവും മുഖ്യമായത് ഇതാകുന്നു, "ഇസ്രയേലേ കേൾക്ക, നമ്മുടെ രക്ഷിതാവായ *അല്ലാഹു* ഏക രക്ഷിതാവ്."

----------------------------------------

ഇനി മത്തായി 19:17ന്റെ അറാമിക് വേർഴൺ നോക്കുക:


"മനാ ക്വറാ അൻതലീ താബ? ലൈത്ത് താബ ഇല്ലാ എൻ ഹദ് *അല്ലാഹ."* - (അറാമിക് ബൈബിൾ, മത്തായി 19:17)


"നീ എന്നെ നല്ലവൻ എന്നു എന്തിനു വിളിക്കുന്നു? *അല്ലാഹു* ഒരുവൻ അല്ലാതെ നല്ലവൻ ഇല്ല തന്നെ." - (മത്തായി 19:17)

----------------------------------------

ഇനി യേശുവിനെ പരീക്ഷിക്കാൻ വന്ന സാത്താനോട് യേശു പറയുന്നതായി മത്തായി 4:10 ന്റെ അറാമിക് വാക്യം നോക്കാം:


"കതീബ് ഗയ്ർ ദാൽ മർയ *അല്ലാഹ* ക്ക്‌ തസ്ജൂദ് വ ലെഹ് ബൽഹുദാവീ തിഫ്ലൂഹ്." - (അറാമിക് ബൈബിൾ, മത്തായി 4:10)


"ഇങ്ങനെയും കൂടെ എഴുതപ്പെട്ടിരിക്കുന്നു നിന്റെ രക്ഷിതാവായ *അല്ലാഹുവിനെ*  നമസ്ക്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ."

----------------------------------------

ഇനി മറ്റൊരു ഉദാഹരണം കൂടി നോക്കുക:


യോഹന്നാൻ 4:24 യേശു പറയുന്നു:


"റൂഹാ ഹവ് ഗയ്ർ *അല്ലാഹ* വ ലയീൻ ദ സജിദീൻ ലെഹ് ബിറൂഹാ വ ബഷ്റാറ വ ലെ നസ്ജെദൂൻ" - (അറാമിക് ബൈബിൾ, യൂഹന്നാ 4:24)


*"അല്ലാഹു* ആത്മാവാകുന്നു, അവനെ ആരാധിക്കുന്നവൻ ആത്മാവിലും സത്യത്തിലും അവനെ ആരാധിക്കണം." - (യോഹന്നാൻ 4:24 )

----------------------------------------

ചുരുക്കിപ്പറഞ്ഞാൽ മഹാനായ യേശു അദ്ദേഹത്തിന്റെ ജനതയോടു സർവ്വശക്തനായ ഏക ദൈവത്തെ *അല്ലാഹ* എന്നാണ് പ്രഖ്യാപനം ചെയ്തത് എന്നു മേൽ കൊടുത്ത ഉദാഹരണങ്ങളിൽ നിന്ന് സുതരാം വ്യക്തമാകുന്നു. അതു കൊണ്ടാണ് വിശുദ്ധ ഖുർആനിൽ  മഹാനായ ഈസാനബി(അ) തന്റെ ജനതയോടു ഇപ്രകാരം  കൽപ്പിച്ചതായി കാണുന്നത്:


"ഇന്ന *അല്ലാഹ* റബ്ബീ വ റബ്ബുക്കും ഫഉബുദൂഹു ഹാദാ സിറാത്തുൻ മുസ്ത്വഖീം." - (ഖുർആൻ 3 :51)


''തീർച്ചയായും *അല്ലാഹുവാണ്* എന്റെയും നിങ്ങളുടെയും രക്ഷിതാവ് അത് കൊണ്ട് അവനെ നിങ്ങൾ ആരാധിക്കുക, ഇതാകുന്നു നേരായ മാർഗ്ഗം." - (ഖുർആൻ 3:51 ).

Tuesday, September 15, 2020

ഇസ്ലാം.ക്രിസ്തു മതം എന്നത് പോളിന്റെ മതം. പോൾ എഴുതിയ 13 ലേഖനങ്ങളിൽ നിന്നാണ് ക്രിസ്തുമതം തുടങ്ങുന്നത്

 *🤔🥵🥵🥵ക്രിസ്തു മതം എന്നത് പോളിന്റെ മതം. പോൾ എഴുതിയ 13 ലേഖനങ്ങളിൽ നിന്നാണ് ക്രിസ്തുമതം തുടങ്ങുന്നത്🥵🥵🥵🤔*



 ജീസസ്  എന്ന കഥാപാത്രം  ചരിത്രപരമായി യാതൊരു എവിടെൻസും ഇല്ലാത്ത എന്നാൽ ബൈബിളിൽ പുതിയ നിയമത്തിൽ ഉള്ള ഈ കഥാപാത്രം ഒരു പരിശി ജൂതന് തന്നെ ആയിരുന്നു നമ്മുടെ നാട്ടു ഭാഷയിൽ  പറഞ്ഞാൽ 916 ജൂതൻ എന്തയാലും നമുക്കു അതു തത്കാലം മാറ്റി നിർത്തി കത്തോലിക്കാ സഭ ചരിത്രം ഒന്നു പരിശോധിക്കാം എന്തയാലും പതിനഞ്ചാം നൂറ്റാണ്ടു വരെ ഉള്ള പരിഷ്‌കാരങ്ങൾ നോക്കാം ആദ്യം ബാക്കി അടുത്ത പോസ്റ്റിൽ ഇടാം

1)യേശുവിന്റെ ജനനം വ്യക്തമായ ചരിത്ര രേഖ ഇല്ലാത്തതിനാൽ നമുക്കു bce 7 മുതൽ ad 37 അതിന്റെ ഇടയിൽ ആണ് എന്ന് തന്നെ കരുതാം

2)ad 40 തിൽ ജൂത ക്രിസ്ത്യൻ ആക്രമണം ആരംഭിക്കുന്നു  എന്നാൽ ad 45 -60 ഇടക്ക് സാബുൾ എന്ന ജൂത നേതാവ് ക്രിസ്തു മതം സ്വീകരിച്ചു കുഞ്ഞാട് ആകുന്നു

Ad 40-312 ഇടയിൽ ആണ് കുരിശു കണ്ടെടുക്കപ്പെടുന്നത്

4)ad 312 ക്രിസ്തിയാനികൾക്ക് പൊളിറ്റിക്കൽ റൈറ്‌സ് കിട്ടുന്നു

5)ad 315 മുതൽ മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന ആരംഭിക്കുന്നു

6)ad 317 കുരിശു രൂപം ഉണ്ടാക്കുന്നു 

7)ad 320 ആയപ്പോൾ മെഴുകുതിരി കത്തിക്കൽ  ആരംഭിച്ചു

8)ad 325 ആയപ്പോൾ സ്വതന്ത്ര ക്രിസ്തീയ കൂട്ടായ്മകൾ ആരംഭിച്ചു ആദ്യ സുനഹദോസ് കൂടി

9)Ad 325-326 ക്രിസ്തു മത തിയോളജി നിർബൻന്ധം ആക്കി

10)ad 327ൽ നിഖ്യാ കൗണ്സിലിൽ ത്രിത്വത്തെ അംഗീകരിച്ചു

11)ad 350ൽ ജൂലിയൻ മാർപ്പാപ്പ മിത്ര എന്ന സൂര്യദേവന്റെ ജനമ്മദിനവും ജൻമ്മ നക്ഷത്രവും എന്നിവ കോപ്പി അടിച്ചു ക്രിസ്തുവിന്റെ ജനമ്മദിനമാക്കി

12)ad375 ആയപ്പോൾ മാലാഖ, വിശുദ്ധരുടെ ചിത്രങ്ങൾ എന്നിവ വണക്കം ആരംഭിച്ചു

13)ad 381 ആയപ്പോൾ ത്രിത്വം എന്ന തിയോളജി ഔദ്യോഗികമാക്കി

14)ad394 ആയപ്പോൾ ബലിയർപ്പണം ആരംഭിച്ചു

15)ad431 ആയപ്പോൾ മറിയം ദൈവ മാതാവ് എന്ന തെർത്തുല്യന്റെ ത്രിത്വ തിയോളജി കൊണ്ടു വന്നു

16)ad 500 ആയപ്പോൾ പുരോഹിതൻ മാരുടെ യൂണിഫോം പരിപാടി ആരംഭിച്ചു

17)ad 526 ആയപ്പോൾ അന്ത്യകൂദാശ ആരംഭിച്ചു

18)ad 593 ആയപ്പോൾ ശുദ്ധികരണ സ്ഥലത്തെ  കുറിച്ചു പഠിപ്പിച്ചു

19)ad 600 ആയപ്പോൾ ലത്തീൻ ഭാഷ കൊണ്ടു വന്നു ഈ വർഷം തന്നെ മറിയം , വിശുദ്ധന്മാരോടുള്ള പ്രാർത്ഥന ഇവ ആരംഭിച്ചു

20)ad 610 പോപ്പ് എന്ന്‌ ആദ്യമായി വിളിച്ചു 

21)ad709-720 ഇതിന്റെ ഇടയിൽ ആണ് മാർപ്പാപ്പയുടെ പാദം ചുംബിക്കൽ പരിപാടി തുടങ്ങിയത്

22)ad 786 ആയപ്പോൾ കുരിശ്, ത്രിത്വവും, തിരുശേഷിപ്പ് എന്നിവയെ വണങ്ങൾ  ആരംഭിച്ചു

23)ad850 ആയപ്പോൾ ഹന്നാൻ ജലം, വിശുദ്ധതൈലം, എന്നിവ പുരോഹിതൻമ്മാർ വാഴ്ത്തി കൊടുക്കുന്നത് ആരംഭിച്ചു

24)ad 890 ആയപ്പോൾ ഔസേപ്പ് പിതാവിനെ വണഗ്ഗുക എന്ന പരിപാടി ആരംഭിച്ചു

25)ad927 കർദിനാൾ സഭ നിലവിൽവന്നു

26)ad998 ആയപ്പോൾ വെള്ളിയാഴ്‌ച പ്രാർത്ഥന ആരംഭിച്ചു

27)ad1054 തർക്കം സഭ അടിച്ചു പിരിയൽ

28)ad1079 പുരോഹിതരുടെ വിവാഹം ഗ്രിഗറി ആറാമൻ നിർത്തലാക്കി 

29)ad1090 മുതൽ മറിയത്തിന്റെ നാമത്തിൽ അപേക്ഷിക്കാൻ ജപമാല ഉപയോഗിച്ചു തുടങ്ങി

30)ad 1095-99 ആദ്യത്തെ കുരിശു യുദ്ധം  അതിനായി അലക്സിയൻ ചക്രവർത്തി രംഗത്തിറങ്ങി

31)1147-49 രണ്ടാം കുരിശു യുദ്ധം ഇതേ നൂറ്റാണ്ടിൽ തന്നെ കുർബാന ബലിധർപ്പനണമാക്കി അതിൽ പങ്കു കൊള്ളാൽ നിർബന്ധമാക്കി

32)ad 1190 പാപമോചന ചീട്ടു കൊടുക്കൽ പരിപാടി ആരംഭിച്ചു ഇതേ നൂറ്റാണ്ടിൽ തന്നെ ഏഴു കൂദാശകൾ എന്ന പരിപാടിക്ക് തുടക്കമിട്ടു

33)1202-04 നാലാമത്തെ കുരിശു യുദ്ധം  ഇതാണ് പിന്നീട് 14 വയസുള്ള പിള്ളാരെ യുദ്ധത്തിന് കൊണ്ട് പോയി കൊലക്ക് കൊടുത്തു എന്ന വിവാദം ഉണ്ടാക്കിയത്

34)ad 1215 ആയപ്പോൾ ഇന്നോസെന്റ് മാർപ്പാപ്പയുടെ അപ്പം വീഞ്ഞു സിദ്ധാന്തം ആരംഭിച്ചു ഇതേ വർഷം തന്നെ കുമ്പസാരം ആരംഭിച്ചു

35)1217-21 അഞ്ചാമത്തെ കുരിശുയുദ്ധം

36)ad1220  ഓസ്തി വണഗണമെന്ന് ഹെറോനിയസ് മൂന്നാമൻ  കല്പന പുറപ്പെടുവിച്ചു

37)ad1228-29 ആറാം കുരിശു യുദ്ധം 

38) 1229 ൽ ബൈബിൾ സദാരണക്കാർ വായിക്കുന്നത് വിലക്കി അത് വലൻസിയ സ്‌നേഹദോസിൽ വച്ചാണ്

39)ad1248-54 ഏഴാം കുരിശു യുദ്ധം

40)1251 സന്യാസി മഠങ്ങളിലെ പ്രതേഗ വസ്ത്രങ്ങൾ  ഇംഗ്ളണ്ടിലെ സൈമൺ സ്റ്റോക്ക് എന്ന സന്യാസി ആരംഭിച്ചു

41)1270-72 എട്ടും ഒമ്പതും കുരിശു യുദ്ധങ്ങൾ

42)1311 ട്രാവെന്നോസ് സുന്നഹദോസിൽ  ശിശുസ്നാനം ആരംഭിച്ചു

43)1414 ൽ കുർബാന  സമയത്ത് സാധാരണക്കാർക്ക് വീഞ്ഞു നിരോധിച്ചു

44)1439ൽ ഫ്ലോറിൻസിലെ സുനഹദോസിൽ വച്ചു ശുദീകരണത്തെ പറ്റിയുള്ള പഠനം നിർബന്ധമാക്കി

45)1543ൽ ഫ്രഞ്ച് സുനഹദോസിൽ വച്ചു പാരമ്പര്യം  ബൈബിളിനു തുല്യമാക്കി അംഗീകരിച്ചു

 പിന്നീട് പതിനാറാം നൂറ്റാണ്ടു ആയപ്പോൾ പ്രൊട്ടസ്റ്റന്റ് സഭ  രൂപീകരിച്ചു ഇടക്ക് കുറെ കാര്യങ്ങൾ വിട്ടു പോയിട്ടുണ്ട്

ഇസ്‌ലാം.ബൈബിളിൽ പറയുന്ന യഹോവ എന്ന ദൈവം മനുഷ്യന് തുല്യമായ ദൗർബല്യങ്ങൾ ഉള്ള ആളാണ്.

 *🥵🥵🥵🥵🥵🥵ബൈബിളിൽ പറയുന്ന യഹോവ എന്ന ദൈവം മനുഷ്യന് തുല്യമായ ദൗർബല്യങ്ങൾ ഉള്ള ആളാണ്. മാനുഷികമായ വി ഇകാരങ്ങളും ദൗർബല്യങ്ങളും യഹോവയ്ക്ക് ഉണ്ട്. അതിന് നിരവധി തെളിവുകൾ ബൈബിളിലുണ്ട്. യഹോവയെ പഴയ നിയമത്തിലെ ദൈവം എന്നതിനേക്കാളുപരി യഹൂദന്മാരുടെ ഗോത്രത്തലവൻ എന്ന് വിളിക്കുന്നതാണ് ഉചിതം. കാരണങ്ങൾ ഇതാണ്.....*🥵🥵🥵🥵


https://chat.whatsapp.com/H70SQZed7o27QSJFtKCADe


(1) മനുഷ്യനോട് മല്ലു പിടിച്ച് യഹോവ പരാജയപ്പെടുകയാണ്. മനുഷ്യനു മുമ്പിൽ പരാജയപ്പെടുന്ന ഒരാൾ അങ്ങനെ സർവ്വശക്തനായ ദൈവം ആകും?

*ഉല്പത്തി 32:28 നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു*

(2) ദൃശ്യമായതും അദൃശ്യമായതും എന്തിന് മനുഷ്യൻറെ ഹൃദയങ്ങൾ പോലും കാണാൻ കഴിവുള്ള ആളിനെ ആണ് സാധാരണഗതിയിൽ ദൈവം എന്ന് വിളിക്കേണ്ടത് അല്ലെങ്കിൽ വിളിക്കുന്നത്. എന്നാൽ ബൈബിളിലെ യഹോവ മനുഷ്യനുണ്ടാക്കിയ പട്ടണം കാണാൻ വേണ്ടി ഇറങ്ങി വരുന്നു.

*ഉല്പത്തി 11:5 മനുഷ്യർ പണിത പട്ടണവും ഗോപുരവും കാണേണ്ടതിന്നു യഹോവ ഇറങ്ങിവന്നു*

(3) തീർത്തും മാനുഷികമായ വികാരങ്ങൾക്ക് അടിമപ്പെട്ട ഒരു ആൾ ആയിട്ടാണ് യഹോവയെ ബൈബിൾ പരിചയപ്പെടുത്തുന്നത്. മുൻകൂട്ടി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവില്ലാത്ത ഒരു ദൈവമാണ് യഹോവ. മനുഷ്യനെ ഉണ്ടാക്കി പോയല്ലോ എന്നോർത്ത് ദുഃഖിക്കുന്നു യഹോവ.

*ഉല്പത്തി 6:6 താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി*

(4) ദൈവത്തിന് ക്ഷീണം. ആകാശവും ഭൂമിയും ഉണ്ടാക്കിയശേഷം ക്ഷീണിച്ചു തളർന്നുപോയ ദൈവം.

*പുറപ്പാട് 31:17 അതു എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു*

(5) ക്ഷീണം കൊണ്ട് ഉറങ്ങുന്ന ദൈവം. ഇൗ ദൈവത്തെ എങ്ങനെ ആരാധിക്കാൻ കഴിയും?

*സംഖ്യാപുസ്തകം 24:9 അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹികണക്കെത്തന്നേ; ആർ അവനെ ഉണർത്തും? നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ*

(6) ചെയ്തുപോയ തെറ്റിന് കുമ്പസാരിക്കുന്ന യഹോവ. ഇനി ഒരിക്കലും ചെയ്ത തെറ്റ് ആവർത്തിക്കില്ല എന്ന് സങ്കടത്തോടെ പറയുന്ന യഹോവ. പൂന്തോട്ടത്തിലെ ഒരു പൂവിൻറെ ഗന്ധം അറിയാൻ മണപ്പിചു നോക്കേണ്ടി വരുന്ന ഗതികേട് ഉള്ള ദൈവം.

*ഉല്പത്തി 8:21 യഹോവ സൗരഭ്യവാസന മണത്തപ്പോൾ യഹോവ തന്റെ ഹൃദയത്തിൽ അരുളിച്ചെയ്തതു: ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല. മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു; ഞാൻ ചെയ്തതുപോലെ സകലജീവികളെയും ഇനി നശിപ്പിക്കയില്ല*

(7) മനുഷ്യരെപ്പോലെ മദ്യപിച്ച് മദോന്മത്തനായി ഉറക്കത്തിൽ നിന്ന് ഉണർന്ന് അട്ടഹസിക്കുന്ന യഹോവ.

*സങ്കീർത്തനങ്ങൾ 78:65 അപ്പോൾ കർത്താവു ഉറക്കുണർന്നുവരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ചു അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു*

(8) മാനുഷിക ശരീരപ്രകൃതിയുള്ള "സർവ്വശക്തനായ" ദൈവം. യഹോവ തന്റെ പുറംഭാഗം മോശക്ക് കാണിച്ചു കൊടുക്കുന്നു.

*പുറപ്പാട് 33:23 പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു*

മേൽപ്പറഞ്ഞ ഗുണവിശേഷങ്ങൾ ഉള്ള യഹോവയെ ദൈവം എന്ന് പറഞ്ഞു ചുമന്നുകൊണ്ട് നടക്കണമെങ്കിൽ അപാര തൊലിക്കട്ടി വേണം. ബൈബിളിലെ യഹോവ ദൈവമല്ല. യഹൂദന്മാരുടെ ഗോത്രത്തലവൻ ആണ്.

Monday, September 14, 2020

ഇസ്ലാം ചാക്കോ പാസ്റ്റർ എന്ന പൊട്ടൻ എഴുതുന്നത് കാണുക* *കള്ളത്തരം* 1* *മലക്ക് അറിയാതെ മുഹമ്മദ് തട്ടി കൂട്ടി എടുത്ത ഒരു അള്ളാഹുവിന്റെ കഥ ഇതാ വായിക്കൂ :*

 *ചാക്കോ പാസ്റ്ററുടെ കള്ളത്തരങ്ങൾ*




*ചാക്കോ പാസ്റ്റർ എന്ന പൊട്ടൻ എഴുതുന്നത് കാണുക*



*കള്ളത്തരം* 1*



*മലക്ക് അറിയാതെ മുഹമ്മദ് തട്ടി കൂട്ടി എടുത്ത ഒരു അള്ളാഹുവിന്റെ കഥ ഇതാ വായിക്കൂ :*

↔↔↔↔↔↔↔↔↔↔



അങ്ങനെഒരു ആശയം ഖുർആൻ കൊണ്ട് തെളിയിക്കാൻ ഞാൻ സർവ്വ പാസ്റ്റർമാരും ഞാൻ വെല്ലുവിളിക്കുന്നു 



ചാക്കോ പാസ്റ്റർ

*കള്ളത്തരം*2


*ഖുർആൻ 38: 5-ൽ " ഇവൻ സകല ദൈവങ്ങളെയും ഒരൊറ്റ ദൈവമാക്കി മാറ്റിയിരിക്കുകയാണോ? "*



മറുപടി


ഇതിൽ എവിടെയാണ് പുരോഹിത 38 - 5 ൽ ഉദ്ധരിച്ച ഈ വചനംമലക്ക് മുഹമ്മദ് നബിയോട് ചോദിച്ചതാണ് എന്ന് തെളിയിക്കാൻ താൻ സർവ്വ പാസ്റ്റർമാരും ഞാൻ വെല്ലുവിളിക്കുന്നു


ചാക്കോ പാസ്റ്റർ

*കള്ളത്തരം*


*മലക്ക് മുഹമ്മദിനു ഇറക്കി കൊടുത്ത ഗ്രന്ഥമാണ് ഖുറാൻ എന്നാണ് മുസ്ലീംങ്ങൾ വിശ്വസിക്കുന്നത്. 



മറുപടി


  പ്രവാചകന്മാർക്ക് ദൈവിക സന്ദേശങ്ങൾ ദൂതൻ മാരായ മലക്  മുഖേന  നൽകാറുണ്ട് എന്ന്  പ്രവാചക ചരിത്രങ്ങൾ പഠിച്ച ഏതൊരാൾക്കും അറിയാൻസാധിക്കും


ചാക്കോ പാസ്റ്റർ

*കള്ളത്തരം*3


എന്നാൽ ഖുർആൻ ഒരു പ്രാവശ്യം വായിക്കുന്നവർക്ക് ഇസ്ലാമിന്റെ ദൈവത്തെ നിർമ്മിച്ചെടുത്തത് മുഹമ്മദാണെന്ന് കൃത്യമായും മനസ്സിലാക്കാൻ കഴിയും .


മറുപടി



അങ്ങനെ ഖുർആൻ വായിച്ച ഒരാൾക്കും മനസ്സിലാവില്ല. മറിച്ച് സർവ്വചരാചരങ്ങളും സൃഷ്ടിച്ച് പരിപാലിക്കുന്ന  ഏക ദൈവം ആണ് മുഹമ്മദ് നബി പഠിപ്പിച്ചത് എന്ന് ഖുറാൻ വായിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും 


ചാക്കോ പാസ്റ്റർ

*കള്ളത്തരം*4


കാബ പുനരുദ്ധരിച്ചത് മുഹമ്മദും ഖുറൈശികളും ചേർന്നാണെന്നും ,  കാബയിൽ 360 വിഗ്രഹങ്ങൾ ഉണ്ടായിരുന്നു എന്നും ബുഖാരി: 1620, 231 എന്നീ ഹദീസ്സുകളിൽ പറയുന്നു.



മറുപടി


കഅ്ബാ ശരീഫ് ബീഫ് ലോക സ്രഷ്ടാവായ ഏകദൈവത്തെ ആരാധിക്കാൻ വേണ്ടി ആദ്യമായി നിർമിച്ച ഭവനം ആണെന്ന്  ഖുർആൻ പറയുന്നുണ്ട് ആ ഭവനത്തിലേക്ക് ബഹുദൈവവിശ്വാസികൾ  പിന്നീട് കടന്നുകയറുകയും  ധാരാളം വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ വിഗ്രഹാരാധന പാടില്ല എന്ന് മനസ്സിലാക്കിയ പലരും  ഏകദൈവാരാധന വേണ്ടി നിർമ്മിക്കപ്പെട്ട ആ പള്ളിയിൽ ഏക ദൈവത്തെ ആരാധിച്ചു പോരുകയും ചെയ്യുന്നുണ്ടായിരുന്നു


ഏകദൈവാരാധന വേണ്ടി നിർമ്മിക്കപ്പെട്ട  ഒരു പള്ളിയിൽ  ആരെങ്കിലും ബഹു ദൈവങ്ങളെ കൊണ്ടുവന്നു വച്ചാൽ  അവിടെവച്ച് കൊണ്ട്  ലോകലോക സ്രഷ്ടാവായ 

ഏകദൈവത്തെ ആരാധിക്കാൻ സാധ്യമല്ല എന്ന് പറയുന്നത്  മഹാ വിഡ്ഢിത്തരവും പൊട്ടത്തരവും ആണ് . കാരണം 

ഒരാളെ ഒരു വിഗ്രഹ ആരാധന കേന്ദ്രത്തിൽ അറസ്റ്റ്ചെയ്യപ്പെട്ടാൽ പോലും നമസ്കാരത്തിന് സമയമായാൽ  ഏകദൈവത്തെആരാധിക്കാൻ കഴിയുമെങ്കിൽ നിർവഹിക്കാവുന്നതാണ് വിഗ്രഹമുണ്ട് എന്നത് അതിന് തടസ്സം ആവുകയില്ല .

അതുകൊണ്ട് ഏകദൈവാരാധനയുടെ സമയത്ത്  കഅബയിൽ 360 വിഗ്രഹങ്ങൾ ഉണ്ടായാലും അവിടെ ഏകദൈവാരാധന സാധ്യമാകുന്നതാണ്


ഏകദൈവാരാധനക്ക്

  വേണ്ടി നിർമ്മിക്കപ്പെട്ട കഅ്ബാ ശരീഫ് പുനർനിർമിക്കുമ്പോൾ ദൈവവിശ്വാസികൾ അതിനു സഹായം ചെയ്തെങ്കിൽ അത് ബഹു ദൈവത്തിനു വേണ്ടിയുള്ള പ്രവർത്തനമല്ല മറിച്ച് അത് 

ഏകദൈവാരാധനക്ക് വേണ്ടി നിർമിക്കപെട്ട ഭവനമായതിന്ന് വേണ്ടിയും 

ഏകദൈവാരാധനക്ക വേണ്ടിയുമായിരുന്നു. ബഹു ദൈവാരാധനയെ അങ്ങീകരിച്ചു കൊണ്ടലും



ചാക്കോ പാസ്റ്റർ

*കള്ളത്തരം*5


പാവം മലക്ക് എവിടെയോ കറങ്ങാൻ പോയ തക്കത്തിനു മുഹമ്മദ് കാബാ ക്ഷേത്രത്തിനകത്തുണ്ടായിരുന്ന ലാത്ത, ഉസ്സ , മനാത്ത , അള്ളാഹു , തുടങ്ങി ഖുറൈശികളുടെ 360 ദൈവങ്ങളേയും എടുത്തു ഒരു ദൈവമാക്കി മാറ്റിക്കളഞ്ഞു. കറക്കം കഴിഞ്ഞു മലക്കു വന്നപ്പോൾ ഇതാ 360 എണ്ണത്തിന്റെസ്ഥാനത്തു ഒരെണ്ണം ഇരിക്കുന്നു. പ്രസ്തുതസത്യം കണ്ടെത്തിയ മലക്ക് മുഹമ്മദിനോടു ചോദിക്കുകയാണ് ."ഇവൻ സകല ദൈവങ്ങളേയും ഒരൊറ്റ ദൈവമാക്കി മാറ്റിയിരിക്കുകയാണോ ? " ഇതാണ് ഇസ്ലാമിക ചരിത്രത്തിൽ സംഭവിച്ചത്.*


മറുപടി



ഇത് പച്ചക്കള്ളവും മാത്രമാണ് ഇങ്ങനെ ഇസ്ലാമിക ചരിത്രത്തിൽ ഒരിടത്തും കാണാൻ സാധ്യമല്ല  മുഹമ്മദ്  എല്ലാ ദൈവങ്ങളെയും ഒരു ദൈവം ആക്കുകയാണോ എന്ന് മലക്ക് പറഞ്ഞവാക്കല്ല 


 ധാരാളം ദൈവങ്ങളെ ആരാധിച്ചിരുന്ന ബഹുദൈവവിശ്വാസികളോട്

 ലോക സഷ്ടാവായ ഏക ദൈവത്തെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ മറ്റു വിഗ്രഹങ്ങളെ ഒന്നും ആരാധിക്കാൻ പാടില്ല എന്ന് മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞപ്പോൾ  മക്കയിലെ മുശ്രിക്കുകൾ ആയ  ബഹുദൈവവിശ്വാസികൾ മുഹമ്മദ് നബിയോട് ചോദിച്ച വാക്കാണ് അത് .


മുഹമ്മദ്  എല്ലാ ദൈവങ്ങളെയും ഒരു ദൈവം ആക്കുകയാണോ എന്ന് മലക്ക് പറഞ്ഞവാക്കല്ല അത്.

അവരുടെ ആ ചോദ്യം

 അല്ലാഹു ഖുർആനിലൂടെ ഉദ്ധരിക്കുക മാത്രമാണ് ചെയ്യുന്നത് .അല്ലാതെ  മുഹമ്മദ് നബി നബി ഒരു വിഗ്രഹത്തെ മാത്രം വച്ച് ബാക്കി വിഗ്രഹത്തെ തച്ചുടച്ച് പ്പോൾ മലക്ക് ചോദിച്ചതാണ് എന്ന് പച്ച കളവ്  സ്വയം നിർമ്മിത വാദം മാത്രമാണ്


സ്വന്തം മതത്തിൽ നിന്നും ആളുകൾ പരിശുദ്ധ ഇസ്ലാമിൻറെ സത്യസന്ധത മനസ്സിലാക്കി ത്രിയേകത്വം മണ്ടത്തരവും ബുദ്ധിശൂന്യതയും ആണെന്ന്

  മനസ്സിലാക്കി ഇസ്ലാമിലേക്ക് കടന്നു വരുന്നത് അസഹിഷ്ണുതയായ ചില പാസ്റ്റർമാർ ധാരാളം കളവുകൾ ഖുർആനിൻറെ പേരിലും ഇസ്ലാമിൻറെ പേരിലും പ്രചരിപ്പിക്കുകയാണ്.


ചാക്കോ പാസ്റ്റർ

*കള്ളത്തരം*6


 *പ്രസ്തു യാഥാർത്ഥ്യം ഒരു മാഹാ സത്യമായി ഉയർന്നു നിൽക്കുന്നതുകൊണ്ടാണ് ഖുറൈശികളുടെ പ്രധാന ദേവദകളായ ലാത്ത , ഉസ്സ , മനാത്ത , എന്നീ ദൈവങ്ങളുടെ പേരുകൾ ഖുർആനിന്റെ എഴുത്തുകാർ ഖുർ ആനിൽ എഴുതി വെച്ചത്.ദാ വായിക്കൂ . "ലത്തയെയും ഉസ്സയെയും സംബന്ധിച്ച് നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ ? കൂടാതെ മൂന്നാമതായുള്ള മനാത്തയെയും കുറിച്ചും " [ഖുർആൻ 53:19-20 ]



മറുപടി


പാസ്റ്റർ പറഞ്ഞത് യാഥാർത്ഥ്യമല്ലന്ന് മേൽവിവരിച്ചതിൽ നിന്നും മനസ്സിലാക്കാം


ലാത്തയെയും  മറ്റു വിഗ്രഹങ്ങളെയും ആരാധിച്ച ബഹുദൈവവിശ്വാസികൾ  ലാതയും ഉസ്സയും അല്ലാഹുവിൻറെ പെൺമക്കൾ ആണെന്നും വിശ്വസിച്ചു  . എന്നാൽ അവർ തന്നെ സ്വന്തം ജനിച്ച പെൺമക്കളെ 

കുഴിച്ചുമൂടുകയും ചെയ്തിരുന്നു


  ഇതിനെചോദ്യം ചെയ്തു കൊണ്ട് അല്ലാഹു ചോദിച്ചു  നിങ്ങൾ ആരാധിക്കുന്ന ലാത്തയും ഉസ്സയും അല്ലാഹുവിൻറെ പെൺമക്കളും നിങ്ങൾക്ക് ആൺമക്കളും ആണോ എന്ന് .


 ഇതാണ് ഖുർആനിലുള്ളത് ഇതിനെപ്പറ്റി ആണ് പാസ്റ്റർ പറയുന്നത് 

ഖുറൈശികളുടെ പ്രധാന ദേവദകളായ ലാത്ത , ഉസ്സ , മനാത്ത , എന്നീ ദൈവങ്ങളുടെ പേരുകൾ ഖുർആനിന്റെ എഴുത്തുകാർ ഖുർ ആനിൽ എഴുതി വെച്ചത്. എന്ന്



  മണ്ടത്തരത്തിന് കയ്യും കാലും മുളച്ചാൽ പാസ്റ്റർ ആവുമെന്ന് ഇപ്പോൾ പറയുന്നില്ല  എങ്കിലും യഥാർത്ഥം അറിയാതെ ഇനിയെങ്കിലും ഇത്തരം പൊട്ടത്തരങ്ങൾ പറയാതിരുന്നാൽ മതി. എന്ന് പാസ്റ്ററെ ഓർമിപ്പിക്കുന്നു


*അസ് ലം പരപ്പനങ്ങാടി*


 .ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w0

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...