Showing posts with label ഇസ്തിഗി സ തവസ്സുൽ. Show all posts
Showing posts with label ഇസ്തിഗി സ തവസ്സുൽ. Show all posts

Monday, July 16, 2018

ഇസ്തിഗി സ തവസ്സുൽ

📦🔴🔴🔴🔴🔴📦 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

മരണപ്പെട്ടു പോയ മഹാന്മാരെ വിളിച്ച് സഹായം ചോദിച്ചാൽ ശിർക്കാണെന്നും, ജൂത ക്രിസ്താനികളും അതു തന്നെയാണ് ചെയ്യുന്നതെന്നും സോഷ്യൽ മീഡിയകളിലൂടെ സഈദ് ജോർജ് എന്നയാളടക്കം ചില മൗലവിമാർ സാധാരണക്കാരെ സംശയിപ്പിക്കാൻ വേണ്ടി ലേഖനങ്ങൾ പ്രചരിപ്പിക്കുന്നതായി ഈയിടെ കാണാൻ സാധിച്ചു. സുന്നീ ഉസ്താദ്മാരോട് ചോദിച്ചിട്ട് വേണം സംശയം തീർത്ത് കൊടുക്കാൻ എന്ന ഒരു അടിക്കുറിപ്പും കണ്ടു. താഴെയുള്ള ഓരോ ആരോപണങ്ങൾക്കും മറുപടി കൊടുക്കുന്നു:

👇👇👇👇👇

✅✅✅✅✅✅✅✅✅

ആരോപണം

1⃣

"ആദം നബി(അ) തെറ്റ് ചെയ്തപ്പോൾ മുഹമ്മദ് നബി (സ) യുടെ ഹഖ് കൊണ്ട് പൊറുത്ത് തരാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചത്  മൗലിദ് കിതാബിൽ പറഞ്ഞ സംഭവം കള്ളക്കഥയാണ്.ഈ കഥ ഖുർആനിന് എതിരാണ്."

⛔⛔⛔⛔⛔⛔⛔⛔⛔

മറുപടി:👇

                                       

മൗലിദ് കിതാബിൽ മാത്രമല്ല ഈ ഹദീസ് ഉള്ളത്. ഹാകിം (റ) റിപ്പോർട്ട് ചെയ്ത ഹദീസ് കാണുക. ഇനി പറയുക മൗലിദ് കിതാബിൽ മാത്രമാണോ ഇതുള്ളത്.

        

رقم الحديث: 973

(حديث قدسي) حَدَّثَنَا أَبُو بَكْرِ بْنُ أَبِي دَاوُدَ ، قَالَ : حَدَّثَنَا أَبُو الْحَارِثِ الْفِهْرِيُّ ، قَالَ : حَدَّثَنِي سَعِيدُ بْنُ عَمْرٍو ، قَالَ : حَدَّثَنَا أَبُو عَبْدِ الرَّحْمَنِ بْنُ عَبْدِ اللَّهِ بْنِ إِسْمَاعِيلَ ابْنِ بِنْتِ أَبِي مَرْيَمَ ، قَالَ : حَدَّثَنِي عَبْدُ الرَّحْمَنِ بْنُ زَيْدِ بْنِ أَسْلَمَ ، عَنْ أَبِيهِ ، عَنْ جَدِّهِ ، عَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ ، قَالَ : " لَمَّا أَذْنَبَ آدَمُ عَلَيْهِ السَّلامُ الذَّنْبَ الَّذِي أَذْنَبَهُ رَفَعَ رَأْسَهُ إِلَى السَّمَاءِ ، فَقَالَ : أَسْأَلُكَ بِحَقِّ مُحَمَّدٍ إِلا غَفَرْتَ لِي ، فَأَوْحَى اللَّهُ عَزَّ وَجَلَّ إِلَيْهِ : وَمَا مُحَمَّدٌ ؟ وَمَنْ مُحَمَّدٌ ؟ قَالَ : تَبَارَكَ اسْمُكَ ، لَمَّا خَلَقْتَنِي رَفَعْتُ رَأْسِي إِلَى عَرْشِكَ وَإِذَا فِيهِ مَكْتُوبٌ لا إِلَهَ إِلا اللَّهُ مُحَمَّدٌ رَسُولُ اللَّهِ فَعَلِمْتُ أَنَّهُ لَيْسَ أَحَدٌ أَعْظَمَ قَدْرًا عِنْدَكَ مِمَّنْ جَعَلْتَ اسْمَهُ مَعَ اسْمِكَ ، فَأَوْحَى اللَّهُ عَزَّ وَجَلَّ إِلَيْهِ : يَا آدَمُ ، وَعِزَّتِي وَجَلالِي ، إِنَّهُ لآخِرُ النَّبِيِّينَ مِنْ ذُرِّيَّتِكَ ، وَلَوْلاهُ مَا خَلَقْتُكَ " .  

ആദം നബിയുടെ തവസ്സുല്‍

മനുഷ്യപിതാവാണ് ആദം നബി (അ). ലോകത്തെ ആദ്യ മുസ്ലിമും അവര്‍  തന്നെ. അതിനാല്‍ ആദ്യമായി അല്ലാഹുവിനോട് പ്രാര്‍ഥിച്ച മനുഷ്യനും ആദം നബിയായിരിക്കണം. അല്ലാഹുവിന്റെ മുന്‍നിശ്ചയപ്രകാരം ആദം നബി (അ) യെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടാന്‍ ഇടയായപ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ച സംഭവം ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. ആ പ്രാര്‍ഥനയില്‍ നബി (സ്വ) യെ മുന്‍നിര്‍ത്തിയുള്ള തവസ്സുല്‍ ഉണ്ട് എന്നത് കൌതുകകരമായിരിക്കുന്നു. ഹദീസ് ഇങ്ങനെ.

ഉമര്‍ (റ) ല്‍ അ) നിന്ന് ഉദ്ധരിക്കുന്നു. നബി (സ്വ) പറഞ്ഞു. ആദം (ല്‍ നിന്ന് പിഴവ് ഉണ്ടായപ്പോള്‍ ആദം (അ) ഇങ്ങനെ പ്രാര്‍ഥിച്ചു. നാഥാ, മുഹമ്മദ് നബി (സ്വ) യുടെ ഹഖ് കൊണ്ട് നീ എനിക്ക് പൊറുത്ത് തരണേ. അപ്പോള്‍ അല്ലാഹു പറഞ്ഞു. ‘ആദം, താങ്കളെങ്ങനെയാണ് മുഹമ്മദ് (സ്വ) യെ അറിഞ്ഞത്? ഞാന്‍ അവിടുത്തെ സൃഷ്ടിച്ചിട്ടില്ലല്ലോ. അപ്പോള്‍ ആദം പ്രതികരിച്ചു. നാഥാ, നീ എന്നെ സൃഷ്ടിക്കുകയും ആത്മാവ് നല്‍കുകയും ചെയ്തപ്പോള്‍ ഞാന്‍ തല ഉയര്‍ത്തിനോക്കി. അപ്പോള്‍ അര്‍ശിന്മേല്‍ ലഇലാഹ ഇല്ലല്ലാഹ മുഹമ്മദുറസൂലുല്ല’ എന്ന് എഴുതി വെച്ചതായി ഞാന്‍ കണ്ടു. നിന്റെ പേരിന്റെ കൂടെ നിനക്ക് ഏറ്റവും ഇഷ്ടമുള്ളവരെയല്ലാതെ ചേര്‍ക്കുകയില്ലെന്ന് ഞാന്‍ മനസ്സിലാക്കി. അല്ലാഹു പറഞ്ഞു. അതെ താങ്കള്‍ സത്യം പറഞ്ഞിരിക്കുന്നു. മുഹമ്മദ് (സ്വ) എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിതന്നെ. അദ്ദേഹത്തിന്റെ ഹഖ് കൊണ്ട് നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തു തന്നിരിക്കുന്നു’ ഈ സംഭവം ഹാകിം തന്റെ മുസ്തദ്റകിലും ത്വബ്്റാനി ജാമിഉസ്സഗീറിലും, അബൂ നുഐം ദലാഇലിലും, ഇബ്നുഅസാകിര്‍ തന്റെ തരീഖിലും, സയ്യിദുസുംഹൂദി വഫാഉല്‍വഫയിലും, ഇമാം സുബ്കി ശിഫാഉസ്സഖാമിലും ഉദ്ധരിച്ചിട്ടുണ്ട്. ഹാക്കിം ഈ ഹദീസ് സ്വാഹീഹാണെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. 4:371

ഇതിന്റെ പരമ്പര പ്രബലമാനെന്നു 💪ഹാകിം വ്യക്തമാക്കിയിടുണ്ട്(മുസ് തദ്രക് 2/615)

ഇമാം ബയ്ഹഖി (റ) ദലയിലുന്നുബുവയിലും(നംബര് 2243) ഇമാം ത്വബ്രാനി (റ) തൽ മുഅജമുൽ ഔസതിലും (നംബര് 6690),അല്മുഅജമുൽ സ്സ്വഗീരിലും (നമ്പറ 989), ഇമാം സുയുതി (റ) ഖാസ്വഇസ്വിലും ഇമാം ഖസ്തല്ലാനി(റ) അല്മവാഹിബുല്ലദുന്നിയ്യ (1/62) ലും ഇമാം സുബ്കി (റ) ഷിഫാഇസ്സഖാം (135)ലും അല്ലാമ സുർഖാനി(റ) ശർഹുൽമവാഹിബ് (3/314) ലുകം ഇബ്നു കസീർ അല്ബിടായത്തുവന്നിഹായ (1/180)ലും ഇമാം ബുൽഖീനി(റ) ഫതാവയിലും ഇബ്നു ഹജറുൽ ഹൈതമി ഹാഷിയത്തുൽ ഇബ്നു ഹജറുൽ ഹാഷിയാത്തുൽ ഈളാഹി ലും പ്രസ്തുത ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്.

ഈ ഹദീസ് ഖുർആനിന് എതിരാണെങ്കിൽ എന്ത് കൊണ്ട് മുഹദ്ദിസീങ്ങൾ അവരുടെ കിതാബുകളിൽ ഈ ഹദീസ് കൊണ്ട് വന്നു. ഏതെങ്കിലും ഒരു മുഫസ്സി റോ മുഹദ്ദി സോ അപ്രകാരം പറഞ്ഞതായി തെളിയിക്കാൻ വെല്ലുവിളിക്കുന്നു.

മാലികീ പണ്ഡിതൻ ഫാകിഹാനി(റ) പറയുന്നത് കാണുക:-

اعلم أن أول من استغاث بنبينا محمد

صلى الله عليه وآله وسلم أبونا آدم

"തീർച്ചയായും നീ മനസ്സിലാക്കണം ആദ്യമായി നബി(സ) കൊണ്ട് സഹായം ചോദിച്ചത് നമ്മുടെയെല്ലാം വന്ദ്യ പിതാവ് ആദം നബി(അ) ആണ്.( ഫജ്റുൽ മുനീർ പേ: 188) ശേഷം മേൽ ഹദീസ് ഫാകി ഹാനി ഇമാം തെളിവായി പറയുന്നു

മുജാഹിദ് ക ളു ടെ ആദ്യകാല പുരോഹിതൻ ഇബ്നു തീമിയ്യ പറയുന്നു:

فَهَذَا الْحَدِيثُ يُؤَيِّدُ الَّذِي قَبْلَهُ وَهُمَا كَالتَّفْسِيرِ لِلْأَحَادِيثِ الصَّحِيحَةِ

.

الكتاب : مجموع الفتاوى

" സ്വഹീഹായ ഹദീസിന്റെ വിശദീകരണം പോലെയാണ് മേൽ സംഭവം " (ഫതാവ ഇബ്നു തീമിയ 2/120)

ഖുർആൻ വ്യാഖ്യാതാക്കളായ ഒരു പണ്ഡിതനും ഇത് ഖുർആനിന് വിരുദ്ധ മാണെന്ന് പറഞ്ഞിട്ടില്ല.

അല്ലാഹു പറയുന്നു:

فَتَلَقَّىٰ آدَمُ مِن رَّ‌بِّهِ كَلِمَاتٍ فَتَابَ عَلَيْهِ ۚ إِنَّهُ هُوَ التَّوَّابُ الرَّ‌حِيمُ (البقرة: ٣٧)

"അനന്തരം ആദം (അ) തന്റെരക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ".

ഈ ആയത്ത് ഇമാം സുയൂതി(റ) വ്യാഖ്യാനിച്ച് പറയുന്ന കൂട്ടത്തിൽ പറയുന്നത് കാണുക:

اللهم إني أسألك بجاه محمد عبدك وكرامته عليك أن تغفر لي خطيئتي(الدر المنثور: ٩٤/١)

ആദം(അ) പറഞ്ഞു:"അല്ലാഹുവേ, നിന്റെ അടിമയായ മുഹമ്മദി(സ) ന്റെ ജാഹും നിന്റെ മേൽ അവർക്കുള്ള ആദരവും മുൻ നിർത്തി എന്റെ പാപം എനിക്ക് പൊറുത്തുതരാൻ നിന്നോട് ഞാൻ ചോദിക്കുന്നു". അദ്ദുർറുൽ മൻസൂര്. 1/194)

ഈ വിശദീകരണത്തിൽ ആദം നബി(സ) ഹഖ് കൊണ്ട് ചോദിച്ച സംഭവം മൗലിദ് കിതാബിൽ മാത്രം ഉള്ളതോ, കള്ളക്കഥയോ അല്ലെ എന്ന് മേൽ തെളിവുകൾ കൊണ്ട് തകർത്തിരിക്കുന്നു. ഇത് തെറ്റാണെങ്കിൽ മുൻഗാമികളായ ഇമാമുകൾ അതുദ്ധരിക്കുമായിരുന്നില്ല.

✅✅✅✅✅✅✅✅✅

ആരോപണം:

2⃣

"മുൻഗാമികളായ പണ്ഡിതരാരും തന്നെ ഹഖ് കൊണ്ടും, കൊക്ക് കൊണ്ടും ചോദിച്ചതായി കാണിക്കാൻ കഴിയില്ല."

⛔⛔⛔⛔⛔⛔⛔⛔         

മറുപടി:

👇

മുൻഗാമികൾ മഹാന്മാരുടെ ഹഖ് കൊണ്ട് ചോദിച്ചിട്ടുണ്ട്. എന്നാൽ കൊക്ക് കൊണ്ട് ചോദിച്ചതായി ഞങ്ങൾക്ക് അറിയില്ല. ഹഖ്, ജാഹ്, ബറക്കത്ത് എന്നൊക്കെ ചോദിക്കാമെന്നാണ് ഞങ്ങളെ മുൻകാല ഇമാമുകൾ പഠിപ്പിച്ചത്. തെളിവുകൾ കാണുക.

    (1)ഹാഫിള് അബുൽമഹാസിൻ ഇബ്നു ഹംസത്തുദ്ദിമിശ്ഖി(റ).തദ്കിറത്തുൽഹുഫ്ഫാളിന്റെ അടിക്കുറിപ്പിൽ അദ്ദേഹം പറയുന്നു:

بجاه المصطفى (ذيل تذكرة الحفاظ: ٦٩/١)

മുസ്വതഫായ നബി(സ)യുടെ ജാഹ് കൊണ്ട് ഞാൻ തവസ്സുൽ ചെയ്യുന്നു.(1/69)

       (2) ഹനഫീ മദ്ഹബുകാരനായ ഇബ്നു ആബിദീൻ(റ) പറയുന്നു:

بجاه سيد الأنبياء والمرسلين(حاشية ابن عادين: ٥١١/٨)

അമ്പിയാ മുർസലുകളുടെ നേതാവായവരുടെ ജാഹ് കൊണ്ട്. (ഹാശിയത്തു ഇബ്നു ആബിദീൻ 8/511)

        (3) മാലികീ മദ്ഹബുകാരനായ ഇബ്നു ആശിർ(റ) പറയുന്നു:

بجاه سيد الأنام(المرشد المعين ٣٠٠/٢)

മനുഷ്യരുടെ നേതാവായവരുടെ ജാഹ്കൊണ്ട് (അൽ മുർശിദുൽമുഈൻ 2/300)

        (4) ഇബ്നുഅജീബത്തുൽഹസനി(റ).

അദ്ദേഹം പറയുന്നു:

بجاه نبينا المصطفى(إيقاظ الهمم شرح الحكم: ٤)

നമ്മുടെ മുസ്വത്വഫായ നബി(സ)യുടെ ജാഹ് കൊണ്ട്. (ഈഖാളുൽഹിമം. പേജ് 4)

          (5)ഇബ്നു അത്വാഇല്ലാഹി  സിക്കൻദരി(റ).

അദ്ദേഹം പറയുന്നു:

بجاه محمد(لطئف المنن: ١٢/١١)

മുഹമ്മദ്‌ നബി(സ)യുടെ ജാഹ് കൊണ്ട്.(ലത്വാഇഫുൽമിനൻ 11-12)

         (6) ഇബ്നു അല്ലാൻ(റ) അദ്കാറിന്റെ ശർഹിൽ അദ്ദേഹം പറയുന്നു:

بجاه نبيك سيد المرسلين(شرح الأذكار: ٢٩/٢)

മുർസലീങ്ങളുടെ  നേതാവായ നിന്റെ നബിയുടെ ജാഹ് കൊണ്ട്. (ശർഹുൽ അദ്കാർ. 2/29)

          (7)മാലികീ മദ്ഹബുകാരനായ ഇബ്നു മിയാറ(റ) പറയുന്നു:  

نتوسل إليك بجاه أحب الخلق(الد الثمين: ٣٠٢/٢)

സൃഷ്ടികളിൽ വെച്ച് വലിയ ഇഷ്ടദാസനായവരുടെ ജാഹ് കൊണ്ട് നമ്മൾ തവസ്സുൽ ചെയ്യുന്നു. (അദ്ദുർറസ്സമീൻ. 2/302)  

           (8) അല്ലാമ ജാവി(റ) പറയുന്നു:

بجاه النبي المختار(نهاية الزين: ٧٧/١)

മുഖ്തറായ നബി(സ) യുടെ ജാഹ് കൊണ്ട്. (നിഹായത്തുസ്സൈൻ. 1/77)

(9) അല്ലാമ സആലബീ(റ) പറയുന്നു:

بجاه عين الرحمة(تفسير الثعالبي: ٤٥٨/٤)

അനുഗ്രഹത്തിന്റെ സത്തയായവരുടെ ജാഹ് കൊണ്ട്. (തഫ്സീറുസ്സആലബി. 4/458)

           (10) ഹനഫീ മദ്ഹബുകാരനായ അലാഉദ്ദീൻ മുഹമ്മദുബ്നു അലിയ്യുൽ ഹസ്വ്കഫീ(റ) പറയുന്നു:

فنسأل الله تعلى التوفيق والقبول بجاه الرسول (الدر المختار)

കളവ് പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്ന കളവ് പറയണം, അല്ലങ്കിൽ കളവ് പൊളിയുമെന്ന് ആരോപകർ മനസ്സിലാക്കുക.

✅✅✅✅✅✅✅✅✅

ആരോപണം: 3⃣

ആഗ്രഹ സഫലീകരണത്തിനും മറ്റും മഹാത്മാക്കളുടെ ഖബറിൽ ചെന്ന് അവരോട് ചോദിക്കുന്നത് ശിർക്ക്(ബഹുദൈവാരാധന) ആണ്. സ്വഹാബിമാർ വഫാതായ നബി(സ) യുടെ ഖബറിൽ പോയി ചോദിച്ചിട്ടുണ്ടെങ്കിൽ എന്ത് കൊണ്ട് സുന്നി പണ്ഡിതർക്ക് ഉദ്ധരിക്കാൻ സാധിക്കുന്നില്ല."

⛔⛔⛔⛔⛔⛔⛔⛔⛔

മറുപടി:

👇

നബി (സ) യോട് വഫാത്തിന്‌ ശേഷം സ്വഹാബത്ത് പല ആവലാധികളും കബറിന് സമീപം പോയി പറഞ്ഞിട്ടുണ്ട്.ഒരു ഉദാഹരണം കാണുക:

രണ്ടാം ഖലീഫ: ഉമർ(റ) വിന്റെ ഭരണകാലത്ത് മഴയില്ലാതെ ജനങ്ങൾ ബുദ്ദിമുട്ടിയപ്പൊൽ നബി(സ) യുടെ റൗളയിൽ വന്നു അല്ലാഹുവിൽ നിന്ന് മഴ വാങ്ങിച്ചു കൊടുക്കാൻ നബി(സ) യോട് ആവശ്യപ്പെട്ട സംഭവം.

حدثنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار ، قال : وكان خازن عمر على الطعام ، قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي (ص) فقال : يا رسول الله ! إستسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : إئت عمر فإقرئه السلام ، وأخبره أنكم مستقيمون وقل له : عليك الكيس ! عليك الكيس ! فأتى عمر فأخبره فبكى عمر ثم قال : يا رب لا آلو إلا ما عجزت عنه.

"ഉമര്‍(റ)ന്‍റെകാലത്ത് ജനങ്ങള്‍ക്ക് വരള്‍ച്ച ബാധിച്ചപ്പോള്‍ ഒരാള്‍ നബി(സ)യുടെ ഖബറിന്‍ സമീപം വന്ന്‍ പറഞ്ഞു.ജനങ്ങളാകെനശിച്ചു അവര്‍ മഴയില്ലാതെ വിഷമിക്കുന്നു.അവര്‍ക്ക് വേണ്ടി അങ്ങ് മഴയെ തേടിയാലും.പിന്നീട് അയാള്‍ക്ക് ഉറക്കില്‍ പ്രത്യക്ഷപെട്ടു നബി(സ)പറഞ്ഞു.താങ്കള്‍ ഉമറിനെ കണ്ട് സലാം പറയുകയും അവര്‍ക്ക് മഴ ലഭിക്കുമെന്ന വൃത്താന്തമറീക്കുകയും ചെയ്യുക.അദ്ദേഹം ഉടനെ ഉമര്‍(റ)വിന്‍റെ അരികില്‍ ചെന്ന്‍ നടന്ന സംഭാവങ്ങളല്ലാം വിവരിച്ചു.നബി(സ)അങ്ങേക്ക് സലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു ഇത് കേട്ട ഉമര്‍(റ)കരയുകയുണ്ടായി.(ദലാഇലുന്നുബുവ്വ).

ഇബ്നു കസീർ ഈ സംഭവം ഉദ്ധരിച്ച ശേഷം പറയുന്നു: ഇതിന്റെ പരമ്പര പ്രബലമാണ് (അൽ ബിദായ വന്നിഹായ 10/111)

പുത്തൻ വാദികളുടെ നേതാവ് ഇബ്നുതൈമിയ തന്നെ പറയട്ടെ:

وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)

റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമുർറമാദ: (عام الرمادة) എന്ന് വിളിക്കുന്നത്) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട് ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽ(സ)യെ കാണുകയും ഉമർ(റ) സമീപ്പിച്ച് ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും  നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ പേ: 372).

ഇബ്ൻ തീമിയ പോലും ഈ സംഭവം കള്ളക്കഥയാണെന്ന് പറയുന്നില്ല.

ഈ സംഭവവും ജാറത്തിൽ പോകുന്നത് തെറ്റല്ല ;പോകാം എന്നതിന് തെളിവാണ്. വഫാതായ നബി തങ്ങളോട്  ഖബറിനടുത്ത് പോയതിന് ഉമർ(റ) പോയ ആളെ ആക്ഷേപിക്കുമോ, തെറ്റാണെന്ന് പറയുകയോ ചെയ്തില്ല.

✅✅✅✅✅✅✅✅✅

ആരോപണം.

3⃣

നബി(സ) പറഞ്ഞു:

" ﻟﻌﻨﺔ ﺍﻟﻠﻪ ﻋﻠﻰ ﺍﻟﻴﻬﻮﺩ ﻭﺍﻟﻨﺼﺎﺭﻯ ﺍﺗﺨﺬﻭﺍ ﻗﺒﻮﺭ ﺃﻧﺒﻴﺎﺋﻬﻢ ﻣﺴﺎﺟﺪ "

"യഹൂദരുടെയും നസാറാക്കളുടെയും മേൽ

അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ. അവർ

അവരുടെ പ്രവാചകരുടെ ഖബ്റിടങ്ങൾ

മസ്ജിദുകൾ ആക്കിയിരിക്കുന്നു" (ബുഖാരി)

ഇന്ന് ഇത് തന്നെയല്ലെ സുന്നികൾ ചെയ്യുന്നത്.

⛔⛔⛔⛔⛔⛔⛔⛔⛔

മറുപടി:

👇

അല്ല .സുന്നികൾ മഹാന്മാരുടെ ഖബറുകളെ ആരാധനാലയം ആക്കിയിട്ടുമില്ല;ആക്കുകയുമില്ല.

എന്താണ് ജൂത-നസാറാക്കൾയഥാർത്ഥത്തിൽ

ചെയ്തിരുന്നത് എന്ന്

ഈ ഹദീസ് കൂടി വായിച്ചാൽ മനസ്സിലാകും.

ഇമാം മുസ്.ലിം ആഇഷ(റ)യെ തൊട്ട്

ഉദ്ധരിക്കുന്നു.

" ﺃﻥ ﺃﻡ ﺣﺒﻴﺒﺔ ﻭﺃﻡّ ﺳﻠﻤﺔ ﺫﻛﺮﺗﺎ ﻛﻨﻴﺴﺔ ﺭﺃﻳﻨﻬﺎ ﺑﺎﻟﺤﺒﺸﺔ ﻓﻴﻬﺎ ﺗﺼﺎﻭﻳﺮ

ﻟﺮﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻓﻘﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ

ﻭﺳﻠﻢ : ﺇﻥّ ﺃﻭﻟﺌﻚ ﺇﺫﺍ ﻛﺎﻥ ﻓﻴﻬﻢ ﺍﻟﺮﺟﻞ ﺍﻟﺼﺎﻟﺢ ﻓﻤﺎﺕ ﺑﻨﻮﺍ ﻋﻠﻰ ﻗﺒﺮﻩ

ﻣﺴﺠﺪﺍً ﻭﺻﻮّﺭﻭﺍ ﻓﻴﻪ ﺗﻠﻚ ﺍﻟﺼﻮﺭ ﺃﻭﻟﺌﻚ ﺷﺮﺍﺭُ ﺍﻟﺨﻠﻖ ﻋﻨﺪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻳﻮﻡ

ﺍﻟﻘﻴﺎﻣﺔ "

"ഹബ്ഷയിൽ (എത്യോപ്യ) തങ്ങൾ കണ്ട

ശില്പങ്ങൾ ഉള്ള കനീസകളെ കുറിച്ചു

ഉമ്മുഹബീബയും ഉമ്മുസലമയും(റ) നബി(സ)

തങ്ങളോട് പറഞ്ഞു. അപ്പോൾ പ്രവാചകർ

(സ) അവരോട് പറഞ്ഞു: അവർ അവരുടെ

കൂട്ടത്തിൽ നിന്ന് ഒരു സദ്.വൃത്തൻ

മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഖബ്.റിനു

മേൽ ഒരു ആരാധനാലയം പണിയുകയും

അതിൽ ഇത്തരം ശില്പങ്ങൾ

കൊത്തിവെക്കുകയും ചെയ്യുന്നവരായിരുന്നു.അന്ത്യനാളിൽ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും മോശമായ സൃഷ്ടികളാണ് ആ കൂട്ടർ"

ശേഷം ആ ജനത ആ ഖബ്.റുകൾക്ക് സുജൂദ് ചെയ്യുകയും ആ ഖബ്.റുകളെ ഖിബ്.ലയാക്കി നിസ്കരിക്കുകയും ചെയ്യുമായിരുന്നു എന്ന്

ഈ ഹദീസുകളുടെ വിശദീകരണങ്ങളിൽ

കാണാം. അത് കൊണ്ടാണ് മസ്ജിദ് എന്ന

പദം (സുജൂദ് ചെയ്യുന്ന സ്ഥലം,

ആരാധനാലയം) ഹദീസുകളിൽ വന്നത്.

അല്ലാതെ മുസ്.ലിംകളുടെ പള്ളി എന്ന

ഉദ്ദേശത്തിൽ അല്ല.

ഇമാം ബയ്ളാവി(റ)യെ ഉദ്ധരിച്ച് ഇബ്നു

ഹജറുല് അസ്ഖലാനി(റ) എഴുതുന്നു.

ﻭﻗﺎﻝ ﺍﻟﺒﻴﻀﺎﻭﻱ : ﻟﻤﺎ ﻛﺎﻧﺖ ﺍﻟﻴﻬﻮﺩ ﻭﺍﻟﻨﺼﺎﺭﻯ ﻳﺴﺠﺪﻭﻥ ﻟﻘﺒﻮﺭ ﺍﻷﻧﺒﻴﺎﺀ

ﺗﻌﻈﻴﻤﺎ ﻟﺸﺄﻧﻬﻢ ﻭﻳﺠﻌﻠﻮﻧﻬﺎ ﻗﺒﻠﺔ ﻳﺘﻮﺟﻬﻮﻥ ﻓﻲ ﺍﻟﺼﻼﺓ ﻧﺤﻮﻫﺎ ﻭﺍﺗﺨﺬﻭﻫﺎ

ﺃﻭﺛﺎﻧﺎ ﻟﻌﻨﻬﻢ ﻭﻣﻨﻊ ﺍﻟﻤﺴﻠﻤﻴﻦ ﻋﻦ ﻣﺜﻞ ﺫﻟﻚ ﻓﺄﻣﺎ ﻣﻦ ﺍﺗﺨﺬ ﻣﺴﺠﺪﺍ ﻓﻲ

ﺟﻮﺍﺭ ﺻﺎﻟﺢ ﻭﻗﺼﺪ ﺍﻟﺘﺒﺮﻙ ﺑﺎﻟﻘﺮﺏ ﻣﻨﻪ ﻻ ﺍﻟﺘﻌﻈﻴﻢ ﻟﻪ ﻭﺍﻟﺘﻮﺟﻪ ﻧﺤﻮﻩ ﻓﻼ

ﻳﺪﺧﻞ ﻓﻲ ﺫﻟﻚ ﺍﻟﻮﻋﻴﺪ " ‏( ﻓﺘﺢ ﺍﻟﺒﺎﺭﻱ )

“ജൂത - നസ്വാറാക്കള് അവരുടെ

അമ്പിയാക്കളെ പരിധി വിട്ട് ആദരിച്ച് അവരുടെ ഖബറുകള്ക്ക് സുജൂദ് ചെയ്യുകയും

നിസ്കാരത്തില് അതിനെ ഖിബ്.ലയാക്കി

അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയും

അതിനെ ബിംബമാക്കുകയും ചെയ്തപ്പോൾ അല്ലാഹു അവരെ ശപിക്കുകയും അത്തരം

പ്രവര്ത്തനങ്ങള് ചെയ്യുന്നതില് നിന്ന്

മുസ്ലിംകളെ വിലക്കുകയും ചെയ്തു.

അതിനാല് ഒരു മഹാന്റെ സാമീപ്യം

കൊണ്ട് ബറക്കത്തെടുക്കല് മാത്രം

ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത്

ഒരു പളളി നിര്മ്മിച്ചവന്‍ പ്രസ്തുത ഹദീസില്

പരാമര്ശിച്ച മുന്നറിയിപ്പില്‍

പെടുന്നതല്ല”. (ഫത്ഹുല് ബാരി)

അപ്പോൾ ഇതാണ് സംഭവം. മഹാന്മാരുടെ ജാറത്തിൽ സിയാറത്തിന് പോകുന്നതും, ജൂത നസറാക്കൾ ഖബറിനെ ആരാധിക്കുന്നതും രണ്ടും രണ്ടാണ് എന്ന് ഇതിലൂടെ ഗ്രഹിക്കാം.

                              ✅✅✅✅✅✅✅✅✅



https://m.facebook.com/groups/1199424800164783?view=permalink&id=1774611782646079

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...