Wednesday, January 31, 2024

യദ്' എന്നതിനു കൈ എന്നർത്ഥം പറയരുത്

 * ഒഹാബികളുടെ വൈരുദ്ധ്യങ്ങൾ* 18


'യദ്' എന്നതിനു കൈ എന്നർത്ഥം പറയരുത്


'യദ്' എന്ന അല്ലാഹുവിൻ്റെ പ്രയോഗത്തിനു കൈ എന്നർത്ഥം നൽകരുതെന്നും അത് അവയവമായി മനസ്സിലാക്കപ്പെടുമെന്നും ശബാബ് വാരിക വ്യക്തമാക്കുന്നത് കാണുക. “യദ് എന്ന അറബി പദത്തിന് 25 ഓളം അർത്ഥങ്ങൾ സ്വഹീ ഹുൽ ബുഖാരിയുടെ വിവരണമായ ഫത്ഹുൽ ബാരിയിൽ തന്നെ നൽകിയിട്ടുണ്ട്. മലയാളം പറയുമ്പോൾ അതിൽ ഏത് അർത്ഥമാണ് നാം പറയുക? കൈ എന്ന് സാധാരണ പറയുന്ന അർത്ഥം പറഞ്ഞാൽ അത് ഒരു അവയവമായി മനസ്സിലാക്കു ന്നു. ഇത് അല്ലാഹുവിനു ഒരിക്കലും ഭൂഷണമല്ലാത്തതുമാണ്. അഥവാ അങ്ങനെ ഭാഷാന്തരം ചെയ്യുകയാണെങ്കിൽ അത് അവയവമല്ലെന്ന് പ്രത്യേകം പറയേണ്ടതുമാണു താനും.” (ശ 2009 30.23)


കൈ എന്നർത്ഥം പറയുന്നു


ചെറിയമുണ്ടം ഹമീദ് മദനിയുടെ ഖുർആൻ പരിഭാഷ കാണുക: “ഇബലീസേ, എൻ്റെ കൈ കൊണ്ട് ഞാൻ സൃഷ്ടി ച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിനു നിനക്കെന്തു തട സ്സമാണുള്ളത്?” (പുറം 612) ഇവിടെ യദ് എന്നതിനു വിശദീ കരണമില്ലാതെ തന്നെ കൈ എന്നർത്ഥം നൽകിയിരിക്കുന്നു.


https://www.facebook.com/profile.php?id=100087448557819&mibextid=ZbWKwL



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

അല്ലാഹുവിന് ജഡം ഉണ്ടെന്ന് വിശ്വസിക്കൽ കുഫ്റാണ് അൽ മനാർ

 അല്ലാഹുവിന് ജഡം ഉണ്ടെന്ന് വിശ്വസിക്കൽ കുഫ്റാണ് അൽ മനാർ


അല്ലാഹുവിനു ശരീരമുണ്ടെന്നതാണ് സലഫി വിശ്വാസം

കെ.എൻ.എം പ്രസിഡണ്ട്

...

*മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ*


*മുജാഹിദിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരോട്

ഒഹാബികളുടെ 

ബിദ്അത്തുകൾ*


*വൈരുദ്ധ്യം / ബിദ്അത്ത്* 6


അല്ലാഹുവിന് ജഡം ഉണ്ടെന്ന് വിശ്വസിക്കൽ കുഫ്റാണ്


"മുബ്‌തദിഅ് കാഫിർ' അഥവാ ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകുന്ന പുത്തൻവാദത്തിന് ഉദാഹരണമായി അൽമനാർ എഴുതുന്നു: “അല്ലാഹുവിന് ജഡം, രൂപം, ഭാഗം, സ്ഥലം മുത ലായ വല്ലതും ഉണ്ടെന്ന് വിശ്വസിക്കുക." (അൽമനാർ 1952 ജനുവരി 20)


അല്ലാഹുവിനു ശരീരമുണ്ടെന്നതാണ് സലഫി വിശ്വാസം


കെ.എൻ.എം പ്രസിഡണ്ടായിരിക്കെ മരണമടഞ്ഞ മങ്കട അബ്ദുൽ അസീസ് മൗലവി സലഫി (മുജാഹിദ്) പ്രസ്ഥാ നത്തെ പരിചയപ്പെടുത്തുന്നത് കാണുക: “സലഫീ മാർഗം അതായത് നബിയുടെയും അനുചരന്മാരുടെയും അവരുടെ പാരമ്പര്യം പിന്തുടരുന്നവരുടെയും മാർഗമാണത്. അവർ അല്ലാ ഹുവിന് യോജിച്ച വിധത്തിലുള്ള ശരീരവും അവയവങ്ങളും അവനുണ്ടെന്നും അവ എങ്ങനെയായിരിക്കുമെന്ന് നമുക്കറി യില്ലെന്നും വിശ്വസിക്കുന്നവരാണ്." (മുസ്‌ലിം ചിന്താ പ്രസ്ഥാ നങ്ങൾ, യുവത, പേജ് 95)


ചോദ്യം: 1952 ലെ അൽമനാർ ഫതവ പ്രകാരം അല്ലാഹുവിന് ശരീരം, അവയവങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്ന മുജാഹിദുകൾ ഇസ്‌ലാമിന് പുറത്തല്ലെ?


*അല്ലാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ അല്ലാഹു അടുത്താണെന്ന് വിശ്വസിക്കണം ........ *മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ*

 *അല്ലാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ


അല്ലാഹു അടുത്താണെന്ന് വിശ്വസിക്കണം


........

*മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ*


*മുജാഹിദിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരോട്

ഒഹാബികളുടെ 

ബിദ്അത്തുകൾ*


*വൈരുദ്ധ്യം / ബിദ്അത്ത്* 5


*അല്ലാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ*


അൽമനാർ എഴുതുന്നു: "ഏതൊരുവൻ അല്ലാഹു അർശിന്മേൽ ആരോഹിതനാണെന്നും ഏഴാനാകാശങ്ങൾക്ക് മുകളി ലാണെന്നും സൃഷ്‌ടികളിൽ നിന്നും അകന്നാണെന്നും അംഗീകരിക്കുന്നില്ലയോ അവൻ കാഫിറാണ്. പശ്ചാതപിക്കണം. അല്ലെങ്കിൽ അവൻ്റെ പിരടി വെട്ടപ്പെടണം. ദിമ്മികൾക്കും മുസ്ലിംകൾക്കും ദുർഗന്ധം വമിക്കാതിരിക്കാൻ അവനെ അഴു ക്കിലേക്ക് എറിയപ്പെടണം." (അൽമനാർ 2009 ജൂൺ പേ. 56)


അല്ലാഹു അടുത്താണെന്ന് വിശ്വസിക്കണം


അല്ലാഹുവിന്റെ വിശേഷണമായി ഖുർആനും ഹദീസും പറഞ്ഞത് വ്യാഖ്യാനിക്കാതെ ബാഹ്യാർത്ഥത്തിൽ തന്നെ വിശ്വസിക്കണമെന്നാണല്ലോ മൗലവിമാരുടെ പുതിയ കണ്ടെത്തൽ. ഇതനുസരിച്ചാണ് അല്ലാഹു ദൂരെയാണെന്ന് വിശ്വസിച്ചില്ലെങ്കിൽ കാഫിറാകുമെന്ന് അവർക്ക് പഠിപ്പിക്കേണ്ടി വന്നത്. എന്നാൽ ഈ പുതിയ ആശയപ്രകാരം (അഥവാ ബാഹ്യാർത്ഥം തന്നെ വിശ്വസിക്കണം) അല്ലാഹു ദൂരെയല്ല വളരെ അടുത്താണ് എന്നും അവർക്ക് തന്നെ പറയേണ്ടിവന്നു.


“അല്ലാഹു പറയുന്നു: നിന്നോട് എൻ്റെ ദാസൻ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ ഏറ്റവും അടുത്തുള്ളവനാകുന്നു (എന്നു പറയുക)." (അൽമനാർ 2004 നവംബർ, പേജ് 11) എം.എം. അക്ബർ മൗലവി രചിച്ച തൗഹീദിലേക്ക് സുന്നത്തിലേക്ക് എന്ന പുസ്ത‌കം കാണുക:


“മനുഷ്യർക്ക് അല്ലാഹുവിനെ പരിചയപ്പെടുത്തുമ്പോൾ അവൻ സമീപസ്ഥനാണ് എന്നും കണ്ഠനാഡിയെക്കാൾ അടു ത്തവനാണ് എന്നും ഖുർആൻ പറയുന്നുണ്ട്. നിന്നോട് എന്റെ ദാസൻ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ (അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്നു പറയുക) (ഖുർആൻ 2: 186) (തൗഹീദിലേക്ക് സുന്നത്തിലേക്ക്, പേജ് 37. ഐ.എസ്.എം.


ചോദ്യം: അല്ലാഹു ഏഴാനാകാശത്തിന് മുകളിൽ അർശിന്മേൽ ഇരിക്കുകയാണെന്നും അല്ലാഹു സൃഷ്‌ടികളിൽ നിന്ന് അകന്നാണെന്നും ഒരേസമയം വിശ്വസിക്കലെങ്ങനെ? അർശും ആകാശവും സൃഷ്‌ടിയല്ലെ? അല്ലാഹു സൃഷ്‌ടികളിൽ നിന്ന് അകന്നാണെന്ന് വിശ്വസിക്കാത്തവൻ്റെ പിരടി വെട്ടി അഴുക്കുചാലിൽ തള്ളണമെന്നും ഇതേ കുറിപ്പിൽ കാണുന്നു. അപ്പോൾ ആദ്യം പിരടി വെട്ടി ചാലിൽ എറിയേണ്ടത് മൗലവിമാരെ തന്നെയല്ലേ? അവർ തന്നെയല്ലേ അല്ലാഹു അടുത്താണെന്നും സൃഷ്ട‌ിയായ അർശിൽ ഇരിക്കുന്നുവെന്നും പഠിപ്പിച്ചത്.


Sunday, January 28, 2024

മിഅറാജ് നോമ്പ് സുന്നത്താണ് എന്ന് പറഞ്ഞ ഗ്രന്തങ്ങൾ

 https://m.facebook.com/story.php?story_fbid=pfbid02pxspeYDdNZnYA4wur4pZQPf9CEeSimGL7eoGxu4K18j3chSRznnyFsLMEKRgAsyzl&id=100016744417795&mibextid=Nif5oz

മിഅറാജ് നോമ്പ് സുന്നത്താണ് എന്ന് പറഞ്ഞ ഗ്രന്തങ്ങൾ

ഫതാവൽ കുബ്റാ ഇബ്നു ഹജറ് റ


ഹാശിയത്തുൽ ജമൽ അലാ ശറഹിൽ മൻഹജ് സുലൈമാനുൽ ജമൽ 349


ഹാശിയതുൽ ബൈജൂരി അലാ ശറഹി ഇബ്നി ഖാസി അലാ മത്നി ശൈഖ് അബി ശജാഅ


ഇആനത്തുത്വാലിബീൻ ഹാശിയത്തു ഫത്ഹുൽ മുഈൻ 522


ഉംദത്തു താലി ബീൻ അൽഅമൂദി 230

Sunday, January 14, 2024

ഇരു ഹറമുകളും കൊള്ളയടിച്ച് വഹാബീ കർസേവകർ...😡*

 *ഇരു ഹറമുകളും കൊള്ളയടിച്ച് വഹാബീ കർസേവകർ...😡*

👇👇👇👁️👁️👁️

https://m.facebook.com/story.php?story_fbid=1509078553000010&id=100016936382946&mibextid=Nif5oz

✍️ ബാബരീ മസ്ജിദ് തട്ടി നിരത്തി സംഘ കർസേവകർ  ഉറഞ്ഞു തുള്ളിയതിവിടെ... ഇരു ഹറമുകളും കൊള്ളയടിച്ച് സലഫീ കർസേവകരുറഞ്ഞു തുള്ളിയതവിടെ... വഹാബീ വെട്ടുകിളികൾ മൂടി വെയ്ക്കാൻ ദയനീയമായി  ശ്രമിക്കുന്നുണ്ടെങ്കിലും ,കേരളത്തിലെ വഹാബീ സൈദ്ധാന്തികൻ E മൊയ്തു മൗലവി തന്നെ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്... സൗദിയുടെ ഭരണം വഹാബികൾ പിടിച്ചെടുത്തതും മക്കയിലെയും മദീനയലെയുമുൾപ്പെടെയുള്ള മഖ്ബറകൾ മുഴുവൻ തട്ടി നിരത്തിയതും ,പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുമെന്ന് നബി തങ്ങൾ മുന്നറിയിപ്പ് നൽകിയ ആ ടീം, വഹാബീ സ്ഥാപകൻ ഇബ്നു അബ്ദുൽ വഹാബിന്റെ നാടായ നജ്ദിൽ നിന്ന്  രംഗ പ്രവേശനം ചെയ്തതും മുത്തു നബിയുടെ മക്കയും മദീനയും ഉയർത്തിക്കാട്ടി വഹാബിസമാണിസ്ലാമെന്ന് സ്ഥാപിക്കാനുള്ള മൗലവിമാരുടെ ഹീന ശ്രമങ്ങളുമെല്ലാം 

മൊയ്തു മൗലവിയിലൂടെ വളരെ വ്യക്തമായി വായിക്കാം.....!..... മൊയ്തു മൗലവി തന്നെ പറയട്ടെ------

....... '''രാജ്യങ്ങളെ നജ്ദ്കാർ ആക്രമിച്ചു.അവിടങ്ങളിലെ ധനങ്ങളും ഖജാനകളും രത്നങ്ങളുമെല്ലാം പിടിച്ചെടുത്ത്, അവ പട്ടാളക്കാരുടെ ഇടയിൽ വിതരണം ചെയ്തു. ഖബറുകളുടെ മേൽ പടുത്തുയർത്തിയിരുന്ന എടുപ്പുകൾ പൊളിച്ചു നീക്കി.

നജ്ദ് പട്ടാളക്കാർ ഇറാഖിൽ നിന്ന്‌ ഹിജാസിലേക്ക് നീങ്ങി.ഹിജ്റ 1217 ക്രിസ്താതാബ്ദം 1803 നജ്ദിലെ രാജകുമാരൻ സഊദ് ബിൻ അബ്ദുൽ അസീസ് നജ്ദ് പട്ടാളത്തിന്റെ നേതൃത്വം വഹിച്ച് കൊണ്ട് ഹറമിന്റെ സമീപം എത്തി.അക്കാലത്ത് മക്കയിലെ ശെരീഫ് ഗാലിബായിരുന്നു. എന്നാൽ ആ പേരിന് അയാൾ ഒരു വിധത്തിലും അർഹനായിരുന്നില്ല.ഭീരുവായ ഗാലിബ് മക്കയിൽ നിന്ന് തായിഫിലേക്കോടിപ്പോയി.അവിടെയും നിലനിൽക്കാൻ അയാൾക്ക് ധൈര്യമുണ്ടായില്ല. പിന്നെ തായിഫിൽ നിന്ന്‌ ജിദ്ധയിലെത്തി. തുർക്കി പട്ടാളത്തെ അഭയം പ്രാപിച്ചു.

ഹിജ്റ 1318 മുഹറം 8 ക്രിസ്താബ്ദം 1803 ഏപ്രിൽ 3ൽ ഇബ്നു അബ്ദുദുൽ അസീസ് വിജയഭേരി മുഴക്കിക്കൊണ്ട് പരിശുദ്ധ കഅബയിൽ പ്രവേശിച്ചു.

പരിപാവനമായ കഅബയിൽ ഉണ്ടായിരുന്ന വില പിടിച്ച എല്ലാ സാധനങ്ങളും രത്നങ്ങളും നാണ്യങ്ങളും അടക്കം ചെയ്ത ഭണ്ഡാരം അധീനപ്പെടുത്തി.അവ പട്ടാളക്കാർക്ക് വീതിച്ചു കൊടുത്തു.ഖബറുകളുടെ മേൽ തുർക്കികളും മറ്റും നിർമിച്ചിരുന്ന ഗോപുരങ്ങളും ഖുബ്ബകളും പൊളിച്ചു നീക്കി......... പിറ്റേ കൊല്ലം മദീനാ മുനവ്വറയും കൈവശപ്പെടുത്തി. അവിടെയും മക്കയിൽ ചെയ്ത പോലുള്ള പ്രവൃത്തികൾ ചെയ്തു.ഖബറുകളിലെ ഖുബ്ബ പൊളിച്ചത് വലിയ എതിർപ്പിനു കാരണമായി'''. [ഇന്ത്യൻ മുസ്ലിംകളും സ്വാതന്ത്രപ്രസ്ഥാനവും- E മൊയ്തു മൗലവി]

       മൊയ്തു മൗലവി സമസ്ത മുശാവറയിലെ അംഗമാണെന്ന് മൗലവിമാർ തട്ടി വിടാതിരുന്നാൽ മഹാഭാഗ്യം... വിശുദ്ധ കഅബാ ശെരീഫും മുത്തു നബിയുടെ റൗളാ ശെരീഫും കൊള്ളയടിച്ച ഈ  വഹാബീ കർസേവകരെ ഞാൻ വെറുക്കുന്നു... അല്ലെങ്കിലും ഈ ഭീകരവാദികളോട് ഈമാനുള്ള ഏത് വിശ്വാസിക്കാണ് ഇഷ്ടം തോന്നുക...?...വെറുപ്പല്ലാതെ...

*ഖുദ്സി*

14-01-2024



https://m.facebook.com/story.php?story_fbid=pfbid02Pjzx9a2gkWHNMNNt8GkYFqLo5aDW8E5EnqSQ3rgLKNLaJCnHN1p9yeiGxtGELbgKl&id=100016744417795&mibextid=Nif5oz

Saturday, January 13, 2024

നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ ചില വീക്ഷണങ്ങളിലും നയങ്ങളിലുംപിഴവുകൾ സംഭവിക്കുകയുണ്ടായിട്ടുണ്ട് അൽ മനാർ

 *മുത്ത് നബിയെ صلى الله عليه وسلم

നിസാരമാക്കുന്ന വഹാബി പുരോഹിതന്മാർ*



⛱️⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

صلى الله علي محمد واله وصحبه واتباعه وسلم 


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


*മുത്ത് നബിയെ صلى الله عليه وسلم

നിസാരമാക്കുന്ന വഹാബി പുരോഹിതന്മാർ*


Aslam Kamil Saquafi parappanangadi


മുത്ത് നബി صلي الله عليه وسلم

 അടക്കമുള്ള അമ്പിയാക്കൾ യാതൊരു  തെറ്റുകളും ചെയ്തിട്ടില്ല എന്നതാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം


എന്നാൽ വഹാബികൾ അവരുടെ ഔദ്യോഗിക ജിഹ്വയായ അൽമനാറിൽ എഴുതുന്നത് കാണുക


'മൂസാ നബി തെറ്റ് ചെയ്യുകയുംറബ്ബിനോട് മാപ്പിറക്കുകയും അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്തു,

അൽ മനാർ


നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ ചില വീക്ഷണങ്ങളിലും നയങ്ങളിലുംപിഴവുകൾ സംഭവിക്കുകയുണ്ടായിട്ടുണ്ട്.

ഉത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അല്ലാഹു നബിയെ ആക്ഷേപിക്കുകയുണ്ടായി

വന്നുപോയ വീഴ്ചകൾ പൊറുത്തു കൊടുക്കുകയും ഉണ്ടായി.ഭാര്യമാരെ തൃപ്തിപ്പെടുത്താൻ തേൻ കുടിക്കുകയില്ലെന്ന് പ്രവാചകന്‍ പറഞ്ഞു ഇത് അല്ലാഹു  ഹലാൽ ആക്കിയതിനെ ഹറാമാക്കുകയാണ്.


അൽ മനാർvol55=11.2010.july1



https://m.facebook.com/story.php?story_fbid=pfbid02JXhu7MHRBXx1R4En1Jg6sG1gFtXpQTcEpWHQ7yHmYq1q2ibkohhic5FbwmTyHmGil&id=100016744417795&mibextid=Nif5oz


Friday, January 12, 2024

ശറഹുൽ അർബഈന എഴുതിയിട്ടില്ല,*

 *ഇമാം നവവി റ ശറഹുൽ അർബഈന  എഴുതിയിട്ടില്ല,*



"ഇബ്നുല്‍ അത്ത്വാര്‍(റ) പറയുന്നു:'മഹാനായ ഇമാം നവവി(റ) ക്രോഡീകരിച്ച കിത്താബുകളുടെ കൂട്ടത്തില്‍ പെട്ടതാണ്, ലോകത്ത് വെച്ച് ഏറ്റവും ശ്രേഷ്ടരായ മഹാനായ നബി(സ്വ) വാചകങ്ങളായ ഹദീസുകളുടെ കൂട്ടത്തില്‍ പെട്ട നാല്‍പത് ഹദീസുകള്‍ ഒരുമിച്ചു കൂട്ടിയ 'അല്‍ അര്‍ബഈന്‍' എന്ന ഗ്രന്ഥം. ആ ഗ്രന്ഥത്തിനു വ്യാഖ്യാനമെഴുതാനും അങ്ങിനെ ഒന്ന് രചനക്ക് തെരഞ്ഞെടുത്തതിന്റെ കാര്യം വ്യക്തമാക്കാനും ഇമാംനവവി(റ) തീരുമാനിച്ചിരുന്നു, പക്ഷെ അങ്ങിനെ ഒരു വ്യാഖ്യാന മെഴുതാന്‍ ഇമാംനവവി(റ)വിന്ന് സാധിക്കുന്നതിന്നു മുമ്പ് മഹാനായ ഇമാംനവവി(റ) ഈ ലോകത്തോട് വിട പറയുകയാണുണ്ടായത്. ഇമാംനവവി(റ) വിന്റെ പ്രധാനശിഷ്യനായ ഇമാം ഇബ്നുല്‍ അത്ത്വാര്‍(റ) തന്റെ(ശറഹുല്‍ അര്‍ബഈന്‍ അന്നവവിയ്യ:പേജ്/35)ല്‍ പറഞ്ഞതായി കാണാവുന്നതാണ്.


ഈ പറഞ്ഞതില്‍ നിന്നും ഇമാംനവവി(റ) തന്റെ’ 'അല്‍ അര്‍ബഈന്‍' എന്ന ഹദീസ് ഗ്രന്ഥത്തിന് ഒരു ശറഹോ വ്യാഖ്യാനമോ എഴുതിയിട്ടില്ല എഴുതുന്നതിന്ന് മുമ്പ് മഹാന്‍ വഫാത്തായിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. അതോടൊപ്പം നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇമാം നവവി (റ) വിന്റെ 'അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് തന്റെ പ്രധാന ശിഷ്യന്‍ ഇബ്നുല്‍ അത്ത്വാര്‍ (റ)ക്ക് പുറമെ ഹിജ്റ:734.ല്‍ വഫാത്തായ ഇമാം താജുദ്ദീന്‍ അല്‍ ഫാക്കിഹാനി(റ)‌യും, ഹിജ്റ:702.ല്‍ വഫാത്തായ ഇമാം ഇബ്നു ദഖീഖില്‍ അയ്ദ്(റ)യും, ഹിജ്റ:767.ല്‍ വഫാത്തായ ഇമാം ഇസ്സുദ്ദീന്‍ ഇബ്നു ജമാഅ(റ)യും, ഹിജ്റ:795.ല്‍ വഫാത്തായ ഹാഫിളു ഇബ്നുറജബില്‍ ഹമ്പലി(റ)യും, ഹിജ്റ :804.ല്‍ വഫാത്തായ ഇമാം ഇബ്നുല്‍ മുലഖിന്‍(റ)യും, ഹിജ്റ:974. ല്‍ വഫാത്തായ ഇബ്നുഹജര്‍ അല്‍ ഹൈത്തമി(റ)യും തുടങ്ങി ധാരാളം പൂര്‍വ്വീകരായ ഇമാമുകള്‍ തന്നെ വ്യാഖ്യാനങ്ങള്‍ എഴുതി യിട്ടുണ്ട് അവരാരും തന്നെ ഇമാം നവവി(റ) തന്നെ 'അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് ശറഹു എഴുതിയിട്ടുണ്ടെന്നു പറഞ്ഞതായി കാണുന്നില്ല, എന്നല്ല  ആ ഇമാമുകള്‍ ആരും തന്നെ ശറഹ് എഴുതുന്ന സമയത്ത് ഇമാം നവവി(റ) തന്റെ ശറഹില്‍ വ്യഖ്യാനിച്ചതു പോലെ എന്നു പറഞ്ഞു കൊണ്ട് ഇമാം നവവി(റ)യെ തൊട്ടു വരികള്‍ എടുത്തുദ്ധരിക്കുകപോലും ചെയ്യുന്നില്ല, അങ്ങിനെ ഒരു ശറഹ് ഇമാം നവവി(റ) തന്നെ തന്റെ 'അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് എഴുതിയിരുന്നുവെങ്കില്‍ പൂര്‍വ്വീകരായ ഇമാമുകളോക്കെ ആ ശറഹില്‍ നിന്നു എടുത്തുദ്ധരിക്കു മായിരുന്നു, അങ്ങിനെയൊന്നു കാണുന്നുമില്ല.


 അത് കൊണ്ട് തന്നെ ഇമാം നവവി(റ)യുടെ ഖാദിമും പ്രധാനശിഷ്യനും ആയ ഇബ്നുല്‍അത്ത്വാര്‍(റ) പറഞ്ഞ്തുപോലെ ഇമാം നവവി(റ) 'അല്‍ അര്‍ബ ഈന്‍' എന്ന ഹദീസ് കിത്താബിന്ന് വ്യാഖ്യാനമെഴുതിയിട്ടില്ലാ എന്നതാണു വാസ്തവം.!!



وكان من جملة ما جمعه رحمه الله تعالى أربعين حديثا من الأحاديث النبويّة قائلها خير البريّة صلى الله عليه وسلم، وعزم رحمه الله تعالى على شرحها، وتبيين الحكمة في اختيارها دون غيرها، فلم يُقْدَرْ له رحمه الله تعالى ذلك، واخترمته المنية. وها أنا إن شاء الله تعالى أشرح الأحاديث المذكورة بألفاظ واضحات..الخ.(مقدمة شرح الأربعين النووية:ص/35)للإمام ابن العطار الملقب بمختصر النووي.

Tuesday, January 9, 2024

അല്ലാഹുവിന് ഇടതു കൈ ഇല്ല* ഉണ്ട് 4

 *അല്ലാഹുവിന് ഇടതു കൈ ഇല്ല*

*അല്ലാഹുവിന് ഇടതു കൈ ഉണ്ട്*


*മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ*


*മുജാഹിദിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരോട്

ഒഹാബികളുടെ 

ബിദ്അത്തുകൾ*


*വൈരുദ്ധ്യം / ബിദ്അത്ത്* 4


*അല്ലാഹുവിന് ഇടതു കൈ ഇല്ല*


കെ.എൻ.എം മുഖപത്രം അൽമനാർ എഴുതുന്നു: “അല്ലാഹു അവന്റെ ഒരു കൈ കൊണ്ട് ഭൂമിയെ മുഴുവനായി ചുരുട്ടിപ്പിടിക്കും. അവന്റെ മറ്റേ കൈ കൊണ്ട് ആകാശത്തെ ചുരുട്ടിപ്പിടി ക്കുകയും ചെയ്യും. അവന്റെ രണ്ട് കൈകളും വലതാണ്. അവയിൽ ഇടതില്ല.” (അൽമനാർ 2007 മെയ് പേജ് 57)


*അല്ലാഹുവിന് ഇടതു കൈ ഉണ്ട്*


അൽമനാർ എഴുതുന്നു: "അന്ത്യദിനത്തിൽ അല്ലാഹു ആകാശങ്ങളെ ചുരുട്ടിയെടുക്കും. പിന്നീട് തൻ്റെ വലതുകൈ കൊണ്ട് പിടിച്ച ശേഷം പറയും. ഞാനാണ് രാജാവ്. എവിടെ അഹങ്കാരികളും ധിക്കാരികളും. ശേഷം ഭൂമിയെ തൻ്റെ ഇടതുകൈ കൊണ്ട് ചുരുട്ടിപ്പിടിക്കും.” (അൽമനാർ 2009, ജനുവരി. പേ.24)


ചോദ്യം: *അല്ലാഹുവിന് ഇടതു കൈ ഉണ്ടെന്നും ഇല്ലെന്നും എഴുതുന്നത് അൽമനാറാണ്. അല്ലാഹുവിന് ഇടതു കൈ ഉണ്ടെന്നും ഇല്ലെന്നും ഒരേസമയത്ത് വിശ്വസിക്കലെങ്ങനെ?*


AhluSsunna

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama


Friday, January 5, 2024

സ്വപ്നവുംഇമാം ശാഫിഈ(റ)യുംالرؤيا والشافعي

 ഇമാം ശാഫിഈ(റ)യും സ്വപ്നവും


بسم الله الرحمن الرحيم الحمدلله والصلوة والسلام على النبي صلى الله عليه وسلم وعلى اله وصحبه واتباعه أجمعين أما بعد


*ഇമാം ശാഫിഈ(റ)യും സ്വപ്നവും*



അമ്പിയാക്കളൊഴിച്ചുള്ളവരുടെ സ്വപ്നങ്ങൾ ഇസ്ലാമിൽ രേഖയല്ല. തദടിസ്ഥാനമാക്കി ശറഇൽ ഒരു നിയമം സ്ഥിരപ്പെടില്ലെന്ന് ചുരുക്കം. ഇസലാമിക വിധികൾ കർമ്മശാസ്ത്ര നിദാനങ്ങളിൽ വാജിബ്, സുന്നത്ത്, ഞാൻ കറാഹത്ത്, മുബാഹ് എന്നിങ്ങനെ അഞ്ചായി വിഭജിച്ചിട്ടുണ്ട്. ഒരു കാര്യം വാജിബെന്നൊ സുന്നത്തെന്നൊ മറ്റൊ തീരുമാനിക്കുന്നതിലുള്ള 

രേഘയായി സ്വപ്നം അവലംബിച്ചു കൂട. എന്നാൽ അമ്പിയാക്കളുടെ സ്വപ്ന ദർശനം രേഖയായി പരിഗണിക്കുന്നതാണ്.


സ്വഹാബിയുടെ സ്വപ്നവും രേഖയായി പരിഗണിക്കപ്പെടില്ല. അബ്ദുല്ലാഹിബ്നു സൈദ് (റ)ന്റെ സ്വപ്നം മാത്രം വാങ്കിന് തെളിവായി പ ഡിതന്മാർ അംഗീകരിക്കാതിരിക്കാൻ ഇതാണ് കാരണം. അവിടെ സ്വപ്നത്തോട് യോജിച്ച് കൊണ്ട് വന്ന "വഹ് യാ'ണ് വാസ്തവത്തിൽ തെളിവാ കുന്നത്. ഈ വിഷയകമായുള്ള സംശയം ഇതോടെ തീർന്നു. (മുഗ്നി : വാ: 1. 2. 133 നിഹായ വാ: 1 പേ: 400 എന്നിവ നോക്കുക).


വിധി സിപരപ്പെടാൻ സ്വപ്നം പര്യാപ്തമല്ലെങ്കിലും സ്വപ്നത്തെ കേവലം മിഥ്യയായി അവഗണിച്ചുകൂട. സ്വപ്നങ്ങളിൽ യാഥാർത്ഥ്യമുള്ള സാക്ഷാൽകരിക്കപ്പെടുന്നതുമായ ധാരാളമുണ്ട്. നുബുവ്വത് ലഭിക്കുന്നതി മുമ്പ് പ്രവാചന്മാർക്കുണ്ടാകുന്ന സ്വപ്നങ്ങൾ ഈ ഇനത്തിൽ പെട്ടതാണ് . നബി  സ്വ തന്നെ പ്രവാചകത്വ ലബ്ധിക്ക് മുമ്പ് നല്ല സ്വപ്നങ്ങൾ കണ്ട

തായും പ്രഭാതം പൊട്ടിവിടരും പോലെ അവ സാക്ഷാീകരിക്കപ്പെട്ടതായും ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്.


സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്രങ്ങളും തനിക്ക് സുജൂദ്ചെയ്യുന്നതായി കുട്ടിക്കാലത്തെ യൂസുഫ് നബി (അ) സ്വപ്നം കണ്ടതും അതിന്റെ  വ്യാഖ്യാനം സാക്ഷാത്കരിക്കപ്പെട്ടപ്പോൾ “ ഇതേ സ്വപ്നത്തിന്റെ സാക്ഷാൽക്കാരമാണെന്ന് അവിടുന്ന് പറഞ്ഞതും ഖുർ ആൻ വ്യക്തമാക്കി


ജയിൽ വാസികളുടെയും രാജാവിന്റെയും സ്വപ്നത്തിന് യൂസുഫ് നബി (അ) വ്യാഖ്യാനം പറഞ്ഞത് സൂറതു യൂസുഫിൽ തന്നെ കാണാൻ കഴിയും. ഇവയെല്ലാം പ്രവാചക ലബ്ദിക്ക് മുമ്പുള്ളതായതിനാൽ അവ വഹ്യിന്റെ ഭാഗമായി പരിഗണിക്കപ്പെടില്ല. അതിനാൽ ശറഇയ്യായ വിധി സ്ഥിരീകരിക്കാൻ ഇവ കൊണ്ട് പറ്റില്ലെങ്കിലും യാഥാർത്ഥ്യവും സാക്ഷാൽ കരിക്കപ്പെടുന്നതുമായ സ്വപ്നങ്ങൾ തന്നെ ആയിരുന്നു അവ. സ്വപ്ന

 വ്യാഖ്യാനമെന്ന ഒരു വിജ്ഞാന ശാഖ തന്നെ വളർന്ന് വരാൻ ഇതാണ് കാരണം. യൂസുഫ് നബി (അ) ഈ വിജ്ഞാനത്തിൽ നൈപുണ്യം നേടിയിരുന്നു.


യൂസുഫ് സൂറത്തിലെ മുപ്പത്തി ആറാം സൂക്തം വ്യാഖ്യാനിച്ച് കൊണ്ട് ഇമാം റാസി (റ) എഴുതുന്നു. ഖുർആനും വ്യക്തമായ തെളിവും സ്വപ്ന വ്യാഖ്യാനത്തെ ശരിവെക്കുന്നുണ്ട്. ഉധ്യത സൂക്തം (ഈ വിഷയകമായി ) ഖുർആനിക രേഖയാണ്, എന്നാൽ വ്യക്തമായ മറ്റൊരു തെളിവ് ഇപ്രകാരമാണ്. “തീർച്ചയായും മനുഷ്യാത്മാവ് സൃഷ്ടിക്കപ്പെട്ടത്. അദൃശ്യ ലേകാവുമായി ബന്ധപ്പെടാനും (സൃടിലോകത്തിന്റെ പൂർണമായ ആ ണം രേഖപ്പെടുത്തപ്പെട്ട 'ലൗഹുൽ മഹ്ഫൂള് പാരായണം ചെയ്യാനും സാധ്യമാകും വിധമാണെന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. പക്ഷേ പ്രസ്തുത കാര്യം നിർവ്വഹിക്കുന്നതിന്ന് ആത്മാവിന് തടസ്സമാകുന്നത്. അത് ശരീര നിയന്ത്ര ണത്തിലേർപ്പെടുന്നു എന്നതാണ്. ശാരീരിക ലോകവുമായുള്ള അതിൻറ അഭേദ്യമായ ബന്ധം മേൽ പറഞ്ഞ കാര്യങ്ങൾക്ക് തടസ്സമാകുന്നു. വെന്ന് സാരം  എന്നാൽ മനുഷ്യൻ ഉറക്കിലാകുമ്പോൾ ശരീരത്തിന്റെ നി യന്ത്രണത്തിൽ ആത്മാവിന്റെ സ്വാധീനം ഗണ്യമായി കുറയുകയും (ഭൗതിക ലോകത്ത് സ്ഥിതി ചെയ്യുന്ന) 'ലൗഫൽ മഹ്ഫൂള് പാരായണം ചെയ്യാൻ ആത്മാവ് ശക്തിയാർജിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ ആത്മാവാകുമ്പോൾ പ്രസ്തുത പരായണത്തിൽ നിന്ന് ആത്മീയ ശൈലിയിൽ കാര്യങ്ങൾ ഉൾക്കൊള്ളാൻ  ചില ലക്ഷണങ്ങൾ നമ്മുടെ മനോമണ്ഡലത്തിൽ ആത്മാവ് കൊണ്ട് വരുന്നു. ഈ ലക്ഷണങ്ങളെയാണ് സ്വപ്ന വ്യാഖ്യാതാവ് അവലംബിക്കുന്നത്. നിദ്രാവേളയിൽ ആത്മാവ് പ്രസ്തുത പാരായണത്തിലൂടെ ഗ്രഹിച്ചത് ഇന്നതാണെന്ന് മുകളിൽ പറഞ്ഞ ലക്ഷണങ്ങളെ കൊണ്ട് വ്യാഖ്യാതാവ് അനുമാനിക്കുന്നു.



ഇതെല്ലാം സ്വപ്ന വ്യാഖാനത്തെ കുറിച്ചുള്ള പൊതുവായ വിശദീ കരണമാണ്, ബൗദ്ധികമായ കാര്യങ്ങൾ അപഗ്രഥിക്കുന്ന ഗ്രന്ഥങ്ങളിൽ ഇവ യുടെ പൂർണ്ണ രൂപത്തിലുള്ള വിശദീകരണം കാണാം. ശരീഅത്തിന്റെ പിന്തുണയും ഇതിനുണ്ട്.


നബി (സ) പറഞ്ഞതായി ഇപ്രാകാരം റിപ്പോർട്ട് ചെയ്യപ്പെടുന്നു. "സ്വപ്നങ്ങൾ മൂന്ന് വിധമാണ്.


(1) മനുഷ്യാത്മാവ് അവനോട് സംസാരിക്കുക.


(2) പൈശാചിക ദുർബോധനങ്ങൾ.


(3) സത്യസന്ധമായ സ്വപ്നങ്ങൾ. ഹദീസിൽ വന്ന ഈ വിഭജനം ബൗദ്ധിക വിജ്ഞാന ശാഖയും സ്വീകരിക്കുന്നു.


നബി (സ) പറയുന്നു. “ സൽവൃത്തർ കാണുന്ന സ്വപ്നങ്ങൾ നുബുവ്വത്തിന്റെ നാൽപത്തി ആർ അംശയങ്ങളിൽ പെട്ട ഒന്നാണ്” (തഫ്സീറു റാസി: : 18, : 135)()



(1) اما القرآن فهو هذه الاية واما البرهان فهو انه قد ثبت انه سبحانه خلق جوهر النفس الناطقة بحيث يمكنها الصعود الى عالم


الافلات ومطالعة اللوح المحفوظ والمانع لها من ذلك اشتغالها بتدبير البدن وفي وقت النوم يقل هذا التشاغل فتقوى على هذه المطالعة لماذا وقعت الروح على حالة من الاحوال تركت آثارا مخصوصة مناسبة لذلك الادراك الروحانى الى عالم الخيال فالمعبر يستدل بتلك الآثار الخيالية على تلك الادراكات العقلية فهذا كلام مجمل وتفصيله مذكور في الكتب العقلية والشريعة مؤكدة له روى من النبي صلي الله عليه وسلم أنه قال الرؤيا ثلاثة رؤيا ما يحدث به الرجل نفسه و رؤيا تحدث من الشيطان ورؤيا التى هى الرؤيا الصادقة حقة . وهذا تقسيم صحيح في العلوم العقلية وقال عليه السلام رؤيا الرجل الصالح جزء من سنة واربعين جزاً من النبوة اهـ (رازی ۱۸ م (۱۲۰) -


ഹിജ്റ: 827 -ൽ വഫാത്തായ ഇമാം കർദരി (റ) എഴുതുന്നു. “എല്ലാ സ്വപ്നങ്ങളും മിഥ്യയാണെന്ന വാദം യാഥാർത്ഥ്യമറിയാത്ത പാമരന്റതാണ്. ഹദീസ് പണ്ഡിതന്മാരെല്ലാം പറയുന്നതിപ്രകാരമാണ്. ഉണർവ്വിലുള്ളവൻ ബോധ മനസ്സിൽ സൃഷ്ടിക്കുന്നത് പ്രകാരം ഉറങ്ങുന്നവന്റെ ഉപബോമനസ്സിൽ അല്ലാഹു ചില വിശ്വാസങ്ങളെ സൃഷ്ടിക്കുന്നു. അല്ലാഹു ഉദ്ദേ

ശിക്കുന്നവയെല്ലാം അവൻ സൃഷ്ടിക്കും. ഉറക്കവും ഉണർച്ചയും അവന്ന് തടസ്സമല്ല. ഉറങ്ങുന്നവന്റെ ഉപബോധ മനസ്സിൽ സൃഷ്ടിക്കപ്പെട്ട വിശ്വാസ ങ്ങളെ  സംഭവിച്ചതൊ സംഭവിക്കാനിരിക്കുന്നതൊ ആയ കാര്യ ത്തെ കുറിക്കുന്ന ഒരടയാളമാക്കിയിരിക്കുന്നു. മഴ വർഷിക്കുന്നതിന്ന് മേഘം അടയാളമായത് പ്രകാരം. നല്ല സ്വപ്നങ്ങൾ 'റുഅയാ' എന്നും അല്ലാത്തവ "ഹുൽമ്" എന്നും അറിയപ്പെടുന്നു. എല്ലാം അല്ലാഹുവിന്റെ സൃഷ്ടി തന്നെ. പക്ഷേ ചീത്ത സ്വപ്നത്തിൽ മാത്രം പിശാചിന്റെ സ്വാധീനമുണ്ടാകും. ഹദീ സിൽ അവ പിശാചിലേക്ക് ചേർക്കപ്പെടാൻ അതാണ് കാരണം, നല്ല സ്വപ്നങ്ങളുടെ ചിത്രങ്ങളുടെ സാധുത  കുറിക്കാനാണ് അവ അല്ലാഹുവിലേക്ക് ചേർത്തി യത്. (മനാഖിബു അബി ഹനീഫ: വാ: 2, പേ: 40)


അബൂഖതാദ (റ)യിൽ നിന്ന് ഇമാം ബുഖാരി (റ) നിവേദനം. നബി (സ) പറഞ്ഞു. “നല്ലസ്വപ്നങ്ങൾ അല്ലാഹുവിൽ നിന്നുള്ളതാണ്. പിഴച്ചവ പിശാചിൽ നിന്നുള്ളതും. അത് കൊണ്ട് ആരെങ്കിലും പാഴ്കിനാവ് കണ്ടാൽ പിശാചിൽ നിന്ന് കാവൽ തേടുകയും ഇടത് ഭാഗത്തേക്ക് തുപ്പുകയും ചെയ്തു കൊള്ളട്ടെ. എന്നാൽ അതവന്ന് കേടായി ഭവിക്കില്ല.


ഇമാം ബുഖാരി (റ) അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം. നബി (സ) പറഞ്ഞു. നുബുവ്വത്തിൽ നിന്ന് സന്തോഷ വാർത്തകളില്ലാത്ത  മറ്റൊന്നും ബാക്കിയില്ല. അവർ ചോദിച്ചു. “എന്താണ് സന്തോഷ വാർത്തകൾ നബി (സ) പറഞ്ഞു. അത് നല്ല സ്വപ്നങ്ങളാകുന്നു. ഈ ഹദീസിന്റെ വ്യാഖാനത്തിൽ ഇബ്നു ഹജർ (റ) എഴുതുന്നു.


“ഐഹിക ജീവിതത്തിൽ തന്നെ അവർക്ക് സന്തോഷമുണ്ടെന്ന

ഖുർആനിക സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ അതു നല്ല സ്വപ്നങ്ങളാണ് എന്ന് ഉബാദതി (റ)ൽ നിന്ന് ഇമാം ഹാകിം (റ), തിർമുദി (റ) ഇബ്നു മാജ (റ) തുടങ്ങിയവർ നിവേദനം ചെയ്തിട്ടുണ്ട്. (ഫത്ഹുൽ ബാരി വാ: 1, പേ: 375)


(2) وأما قوله الرؤيا اضفات احلام قلنا هذا كلام من الجاهل بحقيقة الرؤيا والذي عليه المحدثون أن الله تعالى يخلق في قلب النائم اعتقادات كما يخلق في قلب اليقظان فالله سبحانه وتعالى يخلق ما يشاء لا يمنعه نوم لا يقظة فاذا خلق هذه الاعتقادات فكانه جعلها علما على أمر يقع في الخارج او واقع كما جعل الغيم على المطر والرؤيا الخير والعلم الشر كلها يخلق الله تعالى لكن في الشر يحضر الشيطان لا في الخير فاضيف الحلم الى الشيطان في الحديث (في صحيح مسلم أنه عليه السلام قال الرؤيا من الله والحلم من الشيطان) ويجوز ان يكون اضافة الرؤيا الخير الله الله للتشريف وان كان الكل يخلق الله تعالي وتقديره اهـ (مناقب أبي حنيفة للكردري ٢ ص ٤٠)



ധാരാളം സ്വപ്നങ്ങൾക്ക് നബി (സ) തന്നെ വ്യാഖ്യാനം പറഞ്ഞതായി- കിതാബുത്തഅബീർ എന്ന അദ്ധ്യായത്തിൽ ഇമാം ബുഖാരി (റ)  ഹദീസുകളിലൂടെ സ്ഥിരപ്പെടുത്തിയത് കാണാം.


മൗലവി ധരിച്ച് വശായ പോലെ എല്ലാ സ്വപ്നവും മിഥ്യയല്ല. ഈ വിധികൾ സ്ഥിരപ്പെടാൻ പര്യാപ്തമായ തെളിവല്ലെങ്കിലും നടന്നതോ നടക്കാനിരിക്കുന്നതോ ആയ കാര്യങ്ങൾ ഗ്രഹിക്കാൻ സ്വപ്നം അവലംബമാക്കാ എന്ന് മേൽ വിശദീകരണത്തിൽ നിന്ന് വ്യക്തമാണ്. ഈ അടിസ്ഥാനത്തിലായിരുന്നു നുബുവ്വത് ലഭിക്കുന്നതിനു മുമ്പ് തന്നെ യൂസുഫ് നബി (അ) സ്വപ്നന വ്യഖ്യാനത്തിലൂടെ വരാനിരിക്കുന്ന കാര്യത്തെ കുറിച്ച് പ്രവചിച്ചത്.


സ്വപ്നങ്ങൾക്കൊന്നും തീരെ യാഥാർത്ഥ്യമില്ലെന്ന വാദം ബിദ്അത്ത് പ്രസ്ഥാനക്കാരിൽ നിന്നുള്ള ചിലരുടെ ഒറ്റപ്പെട്ട വാദമാണെന്ന് ഫത്ഹുൽ ബാരി വാ:12, പേ: 384 ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ പെട്ടവനായിരിക്കാം ഈ മൗലവിയും അയാൾ എഴുതുന്നത് കാണുക.


“ഒരു മനുഷ്യൻ ഉറക്കിൽ നബി (സ) യെ സ്വപ്നം കാണുകയും ശേഷം നബി (സ) ഉറക്കിൽ തന്നോട് ചിലത് നിർദ്ദേശിക്കുകയും ചെയ്താൽ പോലും അത് മതത്തിൽ തെളിവായി ഉദ്ധരിക്കാൻ പാടില്ലായെന്ന് ശാഫിഈ ഹബിലെ പണ്ഡിതന്മാർ വ്യക്തമാക്കുന്നുണ്ട്. നബി (സ)യെ അഭിമുഖമായി ദർശിച്ച സ്വഹാബി വര്യന്മാർക്ക് മാത്രമെ താൻ ദർശിച്ചത് നബി (സ) യെ തന്നെയാണെന്ന് ഖണ്ഡിതമായി പറയുവാൻ സാധിക്കുകയുള്ളു. മറ്റ് രൂപ ങ്ങളിൽ നബി (സ) യാണെന്നവകാശപ്പെട്ട് കൊണ്ട് പിശാച് നമുക്ക് പ്രത്യക്ഷപ്പെടാം . (വഹാബി പുസ്തകം പേ: 64) 

നേരിട്ട് ദർശിക്കാത്തവൻ സ്വപ്നത്തിലൂടെ നബി (സ)യെ കണ്ടാൽ  യാതൊരു വിലയുമില്ലെന്ന് വരുത്താനുള്ള ശ്രമമാ

ണ് മൗലവി നടത്തുന്നത്. താൻ നബി (സ)യാണെന്നവകാശപ്പെട്ട് കൊണ്ട് മറ്റ് രൂപങ്ങളിൽ പിശാച് പ്രത്യക്ഷപ്പെടാമെന്ന സാധ്യതയാണ് അതിന്ന് കാ രണമായി മൗലവി എഴുന്നള്ളിച്ചിരിക്കുന്നത്. ഈ ന്യായപ്രകാരം നേരിട്ട് ദർശിച്ച വ്യക്തിക്കു പോലും നബി (സ)യെ സ്വപ്നം കണ്ടാൽ അത് നബി (സ) തന്നെയാണെന്ന് എങ്ങനെ ഖണ്ഡിതമായി പറയാൻ കഴിയും? ജനങ്ങളെ 

പിഴപ്പിക്കാൻ പ്രതിജ്ഞയെടുത്തവനാണല്ലോ പിശാച്. അതിന് വേണ്ടി താൻ നബിയാണെന്ന് വാദിച്ച് കൊണ്ട് ഇതര രൂപത്തിൽ പ്രത്യക്ഷപ്പെടാൻ കഴിയുന്ന പിശാചിന് എന്തുകൊണ്ട് നബി (സ) യെ നേരിൽ കണ്ട മനുഷ്യൻറ ഹൃദയത്തിൽ നിന്ന് അവിടുത്തെ യഥാർത്ഥ രൂപം എടുത്തു കളഞ്ഞ ശേഷം മറ്റൊരു രൂപത്തെ പ്രകടമാക്കി ഇത് തന്നെയായിരുന്നു താൻ പണ്ട് കണ്ട രൂപമെന്ന് തോന്നിപ്പിക്കാൻ കഴിഞ്ഞ് കൂട ഇതനുസരിച്ച് നബി (സ്വ)യ നേരിൽ ദർശിച്ചവനും അല്ലാത്തവനുമൊക്കെ താൻ കണ്ടത് നബി (സ)യ തന്നെയാണെന്ന് ഖണ്ഡിതമായി പറയാൻ കഴിയാതെ വരും. അങ്ങനെ വരുമ്പോൾ സ്വഹീഹുൽ ബുഖാരിയിൽ തന്നെ നിരവധി നിവേദന പരമ്പരയിലൂടെ വന്ന ഹദീസ് തള്ളാൻ നാം നിർബന്ധിതരാകും. ഇതായിരിക്കാം മൗലവി യുടെ ഉള്ളിലിരുപ്പ്. പക്ഷേ, ഇമാം ബുഖാരി (റ) ഉദ്ധരിച്ച ഹദീസ് അങ്ങനെ പരസ്യമായി അവഗണിക്കാൻ വഹാബികൾക്കു പോലും കഴിയില്ല.


(3) وقد ورد في قوله تعالي لهم البشرى في الحيرة الدنيا هي الرؤيا الصالحة أخرجه الترمذي وابن ماجه وصححه الحاكم - اهـ (فتح الباري


ا (٣٧٥) 


(4) وشد بعض القدرية فقال الرؤيا لاحقيقة لها اصلا - أهـ (فتح


അത് കൊണ്ടാണ് ഒരു അഴകുഴമ്പൻ ശൈലിയിൽ ഹദീസിന്റെ ആശയം ഉദ്ധരിച്ച് മൗലവി രക്ഷപ്പെടാൻ കാരണം. ഹദീസിൽ ഇങ്ങനെ പറയുന്നുവെങ്കിലും അതത്ര സ്വീകാര്യമല്ലെന്ന ധ്വനിയാണ് അയാൾ പ്രകടിപ്പിക്കുന്നത്. മൗലവിയുടെ വരികൾ കാണുക. എന്നാൽ നബി (സ)യുടെ  ഥാർത്ഥ രൂപത്തിൽ പിശാച് പ്രത്യക്ഷപ്പെടില്ലെന്നാണ് ഹദീസുകളിൽ പറയുന്നത് (വഹാബി പുസ്തകം, പേ: 64)


ഹദീസുകളിൽ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞ് മാറാനാണ് മൗലവി ഇവിടെ ശ്രമിക്കുന്നത്. ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസാണെന്നൊ അതിനാൽ ഈ ആശയം അംഗീകാരമുള്ളതാണെന്നോ മാലവി പറഞ്ഞില്ല. എന്നാൽ ഇമാം ബുഖാരി(റ) അടക്കമുള്ളവർ ഉദ്ധരിച്ച ഹദീസിലുള്ളത് ഇപ്രകാരമാണ്. “ആരെങ്കിലും സ്വപ്നത്തിൽ എന്നെ 

കണ്ടാൽ നിശ്ചയം അവൻ എന്നെ തന്നെയാണ് കണ്ടത്. കാരണം പിശാചി ഒരിക്കലും എന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടില്ല.


ഇമാം ഖുർതുബി (റ) എഴുതുന്നു. “ദുൻയാവിലെ അവസ്ഥക്ക് 

വ്യതസ്തമായതും നബി (സ) യോട് അനുയോജ്യമായതുമായ അവസ്ഥയിൽ നബി (സ)യെ സ്വപ്നത്തിൽ കാണാമെന്നത് ഏവർക്കും അറിയാവുന്നതാ ണ്. പ്രസ്തുത സ്വപ്നം സത്യവുമാണ്. മേൽ ഹദീസിന്റെ വ്യാഖ്യാനത്തിൽ സ്വഹീഹായ അഭിപ്രായം ഇപ്രകാരമാണ്. നബി (സ) യെ സ്വപ്നത്തിൽ കാ ണുന്നത് ഒരിക്കലും പാഴ് സ്വപ്നമൊ അവാസ്തവമൊ ആകില്ല. പ്രത്യുത

അത് എപ്പോഴും യഥാർത്ഥം തന്നെ. നബി (സ) യഥാർത്ഥ രൂപത്തിലല്ലാതെ കാണപ്പെടുന്നത് പിശാചിന്റെ സാന്നിദ്ധ്യത്താലല്ല. അതും അല്ലാഹുവിൽ നിന്നുള്ളതാണ്”. (ഫത്ഹുൽ ബാരി, വാ: 12, പേ: 384)


ഇമാം മാസൂരി (റ) പറയുന്നു.


“ഉധ്യത ഹദീസിനെ അതിന്റെ ബാഹ്യാർത്ഥത്തിൽ തന്നെ ചുമത്തിയിരിക്കയാണ് ഒരു വിഭാഗം പണ്ഡിതന്മാർ . അപ്പോൾ നബി (സ) യെ സ്വപ്നത്തിൽ കണ്ടവൻ നബിയെ തന്നെയാണ് കണ്ടതെന്ന് വിവക്ഷ. മനുഷ്യ ബുദ്ധി ഇതിനെ അസംഭവ്യമായി എണ്ണുകയോ ഇങ്ങനെ സംഭവിക്കുന്നതിന് തടസ്സമൊ ആകുന്നില്ല. അപ്പോൾ മാത്രമെ ബാഹ്യാർത്ഥത്തിൽ നിന്ന് തെറ്റിക്കേണ്ടതുള്ളു. അപ്പോൾ നബി (സ) യുടെ യഥാർത്ഥ വിശേഷണങ്ങളി ലൂടെ അല്ലാതെ കാണപ്പെടുന്നത് ദർശന സമയത്ത് പിശക് സംഭവിച്ചതോ അങ്ങനെയാണെന്ന് ഭാവനയിൽ വന്നതോ ആണ്. ചിലപ്പോൾ ഭാവനയിലുള്ള വസ്തുക്കൾ കണ്ടതായി തോന്നൽ സാധാരണയാണ്. അപ്പോൾ നബി (സ)യുടെ ശരീരം കണ്ടതും കാണപ്പെടാത്ത ഗുണങ്ങൾ കണ്ടതായി ഭാവനയിൽ സംഭവിച്ചതുമാകാം”. (ഫത്ഹുൽ ബാരി: വാ: 12, പേ: 386)


ഇമാം നവവി (റ) പറയുന്നു. “നബി (സ) അറിയപ്പെട്ട ഗുണങ്ങളിലൂടയോ അല്ലാതെയോ സ്വപ്നത്തിൽ ദർശിക്കപ്പെട്ടാലും നബി(സ)യെ തന്നയാണ് കണ്ടിട്ടുള്ളതെന്ന അഭിപ്രായമാണ് ശരിയായിട്ടുള്ളത്. ഇത് 

തന്നെയാണ് മസൂരി (റ) പറഞ്ഞിട്ടുള്ളതും" (ഫത്ഹുൽ ബാരി: വാ: 12, പേ 386) 


(5) ومن المعلوم أنه يرى في النوم على حالة تخالف حالته في الدنيا من الاحوال اللائقة به وتقع تلك الرؤيا حقا والصحيح في تأويل هذا الحديث ان مقصوده ان رئيته في كل حالة ليست باطلة ولا اضفاثا بل هي حق في نفسها ولو رؤى علي غير صورته فتصور تلك الصورة ليست من الشيطان بل هو من قبل الله - اهـ (فتح الباري : ١٢ م ٣٨٤ بحذف)


(6) ثم قال المازرى وقال آخرون بل الحديث محمول على ظاهره والمراد


ان من رأه فقد ادركه ولا مانع يمنع من ذلك ولا عقل يحيله حتى


يحتاج الي صرف الكلام عن ظاهره وأما كونه قد يرى على غير صفته


مكانين مختلفين معا فان ذلك غلط في صفته وتخيل لها


علي غير ما هي عليه وقد يظن بعض الخيالات مرايات لكون ما

يتخيل مرتبطا بما يري في العادة فتكون ذاته صلى الله عليه وسلم

مرئية وصفاته مخيلة غير مرتبة - اهـ (فتح الباري : ١٢ ص (٢٨٦).


ജീവിത കാലത്ത് നബി (സ)യെ നേരിൽ ദർശിച്ച വ്യക്തി സ്വപ്നത്തിൽ നബി (സ)യെ കണ്ടാൽ അത് യഥാർത്ഥ രൂപത്തിലല്ലെങ്കിൽ കൂടി കാണപ്പെട്ടത് നബി (സ)യാണെന്നും യഥാർത്ഥ രൂപത്തിലും ഗുണത്തിലുമല്ലാ തെ കണ്ടത് ഭാവനയിൽ വന്ന പിശകാണെന്നും മേൽ വിശദീകരണത്തിൽ നിന്നും വ്യക്തമായി. അപ്പോൾ യഥാർത്ഥ രൂപത്തിലല്ല കണ്ടതെന്ന് ഉറപ്പായിട്ടും കാണപ്പെട്ട വ്യക്തി നബി (സ) തന്നെയാണെന്ന് വരുന്നു. ഇതനുസരി ച്ച് നബി (സ) യെ അഭിമുഖമായി ദർശിക്കാത്ത വ്യക്തിക്ക് താൻ കണ്ടത് നബി (സ) യുടെ രൂപമല്ലെന്ന് ഖണ്ഡിതമായി പറയാൻ കഴിയാതെ വരുമ്പോൾ കാണപ്പെട്ട വ്യക്തി നബി (സ) അല്ലെന്ന് എങ്ങനെ പറയാനാകും. നബി (സ) യെ നേരിൽ കണ്ടവർക്കെ അവിടുത്തെ യഥാർത്ഥ രൂപം തിരിച്ചറി യാൻ കഴിയൂ എന്ന മൗലവി ജൽപനം ഇതോടെ തകരുന്നു.



(7) وقال النووى بل الصحيح انه يريه علي صفته المعروفة وغيرها


كما ذكره المازري - اهـ (فتح الباری : ۱۲ ص ٣۸۷




പൊൻമള ഉസ്താദിന്റെ ശാഫിഈ മദ്ഹബ് എന്ന പുസ്തകത്തിൽ നിന്നും


പകർത്തിയതത്

Aslam Kamil Saquafi parappanangadi


https://t.me/ahlussnnavaljama


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


അശ്അരികൾ അഹ്ലുസ്സുന്നയാണ്* الأشاعرة هم أهل السنة والجماعة

 *അശ്അരികൾ അഹ്ലുസ്സുന്നയാണ്*

الأشاعرة هم أهل السنة والجماعة


Aslam Kamil Saquafi parappanangadi


⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

صلى الله عليه وسلم

Aslam Kamil Saquafi parappanangadi


https://islamicglobalvoice.blogspot.in/?m=0


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama




الأشاعرة هم أهل السنة والجماعة

*അശ്അരികൾ അഹ്ലുസ്സുന്നയാണ്*


ഇമാം ഖാളി ഇയാള് റ

തർതീ ബുൽ മദാരിക് 5/24.25

 പറയുന്നു.


ഇമാം അശ്അരി അഹ്ലുസ്സുന്ന ക്ക് വേണ്ടി ധാരാളം ഗ്രന്തങ്ങൾ എഴുതി ബിദ് അത്ത്കൾ നിശേധിക്കുകയും സുന്നത്ത് സ്ഥിരപ്പെടുത്തുകയും ചെയ്തു. പ്രമാണങ്ങൾ നിലനിർത്തുകയും ചെയ്തു.

സുന്നത്തിന്റെയും ഹദീസിന്റെ യും മദ്ഹബുകൾ സ്ഥിരപ്പെടുത്തുകയും കിതാബിൽ നിന്നും സുന്നത്തിൽ നിന്നും വെക്തമായ പ്രമാണങ്ങളും ബുദ്ധി പരമായ പ്രമാണങ്ങളും ഇമാം അശ്അരി സ്ഥിരപ്പെടുത്തി. പുത്തൻ വാദികളുടെ കള്ള വാദങ്ങൾക്കും മത നിശേധികൾക്കും   ശിയാക്കളിൽപ്പെട്ട റാഫിളിയാക്കൾക്കും മറുപടി പറയുകയും ചെയ്തു. 


قال القاضي عِياض المالكي الحافظ في "ترتيب المدارك" [5/ 24، 25، ط. وزارة الأوقاف والشؤون الإسلامية بالمغرب]:

"وصَنَّف لأهل السنة التصانيف، وأقام الحُجج على إثبات السنة وما نفاه أهل البدع من صفات الله تعالى، ورؤيته، وقدم كلامه، وقدرته، وأمور السمع الواردة؛ من الصراط والميزان والشفاعة والحوض وفتنة القبر التي نفت المعتزلة، وغير ذلك من مذاهب أهل السنة والحديث، فأقام الحجج الواضحة عليها من الكتاب والسنة والدلائل الواضحة العقلية، ودَفَعَ شُبَهَ المبتدعة ومَنْ بَعْدَهُم من الملحدة والرافضة،


ഇത്തരം വിഷയത്തിൽ ഉമ്മത്തിന് ഉപകരിക്കുന്ന ധാരാളം ഗ്രന്തങ്ങൾ രജിച്ചു.

മുഅതസിലിയാക്കളോട് അദ്ധേഹം നേരിട്ട് സംവാദം നടത്തി. അദ്ധേഹത്തിന്റെ ഗ്രന്തങ്ങൾ വർധിക്കുകയും അദ്ധേഹത്തിന്റെ വാക്കുകൾ കൊണ്ട് ഉപകരിക്കുകയും ചെയ്തു. അദ്ധേഹം സുന്നത്തിനും ദീനിനുമെതിരെയുള്ള പുത്തൻ വാദങ്ങളെ തടുക്കുന്നവരാണന്ന് ഹദീസിന്റെ യും ഫിഖ്ഹിന്റെയും പണ്ഡിതന്മാർക്ക് ബോധ്യപ്പെട്ടപ്പോൾ അഹ്ലുസ്സുന്ന അദ്ധേഹത്തിന്റെ ഗ്രന്തങ്ങൾ കൊണ്ട് അവലംഭിക്കുകയും അവർ അദ്ധേഹത്തിൽ നിന്നും പിടിച്ചു നിൽക്കുകയും ചെയ്തു. അദ്ധേഹത്തിൽ നിന്നും അവർ പഠിക്കുകയും അദ്ധേഹത്തിന്റെ വഴിയിൽ വിജ്ഞാനം പഠിക്കുകയും

സുന്നത്തിനെ തൊട്ട് ബിദ്അത്തിനെ തടുക്കുന്നതിൽ അദ്ധേഹത്തിന്റെ വഴിയെ സ്വീകരിക്കാൻ വേണ്ടി

 അദ്ധേഹത്തിന് ധാരാളം വിദ്ധ്യാർത്ഥികളും അനുയായിക്കും വർധിക്കുകയും 

അവർ ഈ സമുധായത്തെ സഹായിക്കുകയും പ്രമാണങ്ങളും തെളിവുകളും വിവരിക്കുകയും ചെയ്തു.



 وصَنَّف في ذلك التصانيف المبسوطة التي نفع الله بها الأمة، وناظر المعتزلة، وكان يقصدهم بنفسه للمناظرة...فلما كثرت تواليفه وانتفع بقوله وظهر لأهل الحديث والفقه ذَبُّهُ عن السنن والدين، تعلق بكتبه أهل السنة، وأخذوا عنه، ودرسوا عليه، وتفقهوا في طريقه، وكثر طلبته وأتباعه؛ لتَعَلُّم تلك الطرق في الذب عن السنة، وبَسْط الحُجَج والأدلة في نصر المِلّة

അങ്ങനെ അഹല് സുന്നക്ക് അൽ അശാഇറ  എന്ന പേര് വന്നു,

കിഴക്കു മുതൽപടിഞ്ഞാറു വരെ പരന്നുകിടക്കുന്ന അഹലുസുന്ന കക്ഷികൾ ഇമാം അശ്അരിയുടെ തെളിവുകളെ കൊണ്ട് തെളിവു പിടിക്കുകയും അവരുടെ വഴിയിൽ സഞ്ചരിക്കുന്നവരുമാണ്. ധാരാളം പണ്ഡിതന്മാർ അവരെ പുകഴ്ത്തുകയും അവരുടെ മദ്ഹബിനെയും മാർഗ്ഗത്തെയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

തർതീ ബുൽ മദാരിക് 5/24.25


، فسُمُّوا باسمه، وتلاهم أتباعهم وطلبتهم، فعُرِفوا بذلك -يعني الأشاعرة-، وإنما كانوا يُعرَفون قبل ذلك بالمُثْبِتة، سِمةٌ عَرَّفتهم بها المبتدعة؛ إذ أثبتوا من السنة والشرع ما نَفَوه...فأهل السنة من أهل المشرق والمغرب بحججه يحتجون، وعلى منهاجه يذهبون، وقد أثنى عليه غير واحد منهم، وأثنَوا على مذهبه وطريقته"اهـ.

തർതീ ബുൽ മദാരിക് 5/24.25



 പ്രശസ്ത മുഹദ്ധിസ് ഇമാം  അൽ ഹാഫിളുൽ ബൈഹഖി റ പറയുന്നു.


ഇമാം അബുൽ ഹസനുൽ അശ്അരി അല്ലാഹുവിന്റെ  ദീനിൽ പുതുതായതൊന്നും കൊണ്ടുവന്നിട്ടില്ല.

ഒരു ബിദ്അത്തും കൊണ്ടുവന്നിട്ടില്ല :മറിച്ച് സ്വഹാബത്തിന്റെയും താബിഈങ്ങളുടെയും ശേഷമുള്ള ഇമാമുമാരുടെയും വാക്കുകളാണ് ദീനിന്റെ അടിസ്ഥാന വിഷയത്തിൽ മഹാനവർകൾ പിടിച്ചത്. അതിൻറെ കൂടുതൽ വിവരങ്ങൾ ചെയ്തുകൊണ്ട് ആ അടിസ്ഥാനത്തെ സഹായിച്ചു.

അടിസ്ഥാന വിഷയത്തിൽ സ്വഹാബത്തും താബിയകളും മുൻഗാമികളും പറഞ്ഞതെല്ലാം ബുദ്ധിപരമായി ശരിയായത് ആണെന്ന് തെളിയിച്ചു.എന്നാൽ ചില പുത്തൻ വാദികൾ അതൊന്നും ബുദ്ധിപരമല്ലെന്ന് പറയാൻ ശ്രമിച്ചു അവർക്കെതിരെ ഇമാം രംഗത്തുവന്നു.


وقال الإمام الحافظ الحُجَّة أبو بكر البيهقي: "إلى أن بلغت النوبة إلى شيخنا أبي الحسن الأشعري رحمه الله، فلم يحدث في دين الله حَدَثًا، ولم يأت فيه ببدعة، بل أخذ أقاويل الصحابة والتابعين ومن بعدهم من الأئمة في أصول الدين فنصرها بزيادة شرح وتبيين، وأن ما قالوا في الأصول وجاء به الشرع صحيح في العقول، خلاف ما زعم أهل الأهواء من أن بعضه لا يستقيم في الآراء


അഹ്ലുസ്സുന്നത്തി വൽ ജമാഅ സഞ്ചരിച്ച പാതയെ മഹാനവർകളുടെ വിവരണം ശക്തിപ്പെടുത്തി. കൂഫക്കാരിൽ പെട്ട ഇമാം അബു ഹനീഫ ഇമാം സുഫിയാൻ സൗരി ശാമിലെ പണ്ഡിതരിൽ  പെട്ട ഔസായിയും മറ്റും ഹറമൈനിയിൽപ്പെട്ട മാലിക് ഷാഫി മറ്റു ഹിജാസിലെ പണ്ഡിതന്മാർ മറ്റു രാജ്യത്തിലെ പണ്ഡിതന്മാർ ഹദീസ് പണ്ഡിതനായ ഇമാം അഹ്മദ് ബിൻ ഹമ്പലും മറ്റും ഇമാം ലൈസ് ഇമാം ബുഖാരി ഇമാം മുസ്ലിം ഹദീസ് പണ്ഡിതരായ   സുനനുകളുടെ രജയിതാക്കൾ ഹദീസ് പണ്ഡിതന്മാർ തുടങ്ങിയവരായ  കഴിഞ്ഞുപോയ ഇമാമുമാരുടെ സ്ഥിരപ്പെടുത്തിയ കാര്യങ്ങളെ  ഇമാം അശ്അരിയുടെ വിവരണങ്ങൾ സഹായിച്ചു.

(തബ് യീനു കദ്ബിൽ മുഫ്തരി ഇബ്നു അസാകിർ 100)


فكان في بيانه [ ص: 100 ] تقوية ما لم يزل عليه أهل السنة والجماعة، ونصرة أقاويل من مضى من الأئمة،

،  كأبي حنيفة وسفيان الثوري من أهل الكوفة، والأوزاعي وغيره من أهل الشام، ومالك والشافعي من أهل الحرمين، ومن نحا نحوهما من الحجاز وغيرها من سائر البلاد، وكأحمد بن حنبل وغيره من أهل الحديث، والليث بن سعد وغيره، وأبي عبد الله محمد بن إسماعيل البخاري، وأبي الحسن مسلم بن الحجاج النيسابوري إمامي أهل الآثار وحفاظ السنن التي عليها مدار الشرع، رضي الله عنهم أجمعين" اهـ [نقلا عن: تبيين كذب المفتري للحافظ ابن عساكر ص 103، ط. دار الكتاب العربي].


ഇമാം താജുദ്ദീൻ സുബ്ക്കി رحمه الله പറയുന്നു.


നീ അറിയുക .

ഇമാം അബുൽഹസൻ പുതിയ അഭിപ്രായം കൊണ്ടുവന്നിട്ടില്ല പുതിയ മദ്ഹബ് ഉണ്ടാക്കിയിട്ടുമില്ല അദ്ദേഹം സലഫുസ്വാലിഹുകളുടെ മദ്ഹബിനെ സ്ഥിരപ്പെടുത്തുകയാണ് ചെയ്തത്.

അല്ലാഹുവിന്റെ റസൂലിന്റെ സ്വഹാബത്ത് നടപ്പിലാക്കിയ ചര്യയെ സഹായിക്കുകയാണ് ചെയ്തത്.

പിന്നെ അദ്ദേഹത്തിലേക്ക് അഹ്ലുസ്സുന്നയെ ചേർക്കുന്നത് സലഫു സ്വാലിഹീങ്ങളുടെ ചര്യയെ പടുത്തുയർത്തി എന്നതുകൊണ്ടാണ്.

അദ്ദേഹം അതിനെ പിടിച്ചു നിൽക്കുകയും അതിന് പ്രമാണങ്ങളും തെളിവുകളും നിരത്തുകയും ചെയ്തു. തെളിവ് പറയുന്ന വിഷയത്തിൽ അദ്ദേഹത്തിൻറെ വഴി സ്വീകരിച്ചവർക്ക് അശ്അരിയാ എന്ന് പറയുന്നു. ( ത്വബഖാതു ശാഫി ഇയ്യ 3/365)

وقال قال الشيخ الإمام العلامة الحافظ تاج الدين السبكي في "طبقات الشافعية الكبرى" [3/ 365، ط. هجر]: "اعلم أنّ أبا الحسن لم يُبدِع رأيًا، ولم يُنشِ مذهبًا، وإنما هو مقرر لمذاهب السلف، مناضل عما كانت عليه صحابة رسول الله صلى الله عليه وآله وسلم، فالانتساب إليه إنما هو باعتبار أنه عَقَد على طريق السلف نطاقًا، وتمسك به، وأقام الحجج والبراهين عليه، فصار المقتَدي به في ذلك، السالك سبيله في الدلائل يسمى أشعريًّا"اهـ.


ഇമാം താജുദ്ദീൻ സുബിക്കി പറയുന്നു:


ഹനഫി ഷാഫി മാലികി ഹമ്പലി കളിലെ ശ്രേഷ്ഠർ എല്ലാവരും അഖീദയിൽ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഭിപ്രായത്തിന്റെ മേലിൽ ഒറ്റക്കൈയ്യാണ്. അവരെല്ലാവരും സുന്നത്തിന്റെ ശൈഖ് 

ഇമാം അബുൽ ഹസനുൽ അഅ്അരി യുടെ വഴിയിൽ അല്ലാഹുവിനുവേണ്ടി ദീൻ നിലനിർത്തിയവരാണ്.ചില ശാഫിഈയ്യ ഹനഫിയ പേരിലുള്ള ആളുകൾ അല്ലാതെ അതിനെ തൊട്ട് തെറ്റിയിട്ടില്ല. അവർ മുഅതസിലി വിശ്വാസത്തിലേക്ക് ചേർന്നു.  ചില ഹമ്പലികളും അതിനെ തൊട്ട് തെറ്റി .അവർ അല്ലാഹുവിനെ ജിസ്മുണ്ട് എന്ന വാദത്തിലേക്ക് ചേർന്നു.

എന്നാൽ മാലിക്കി പണ്ഡിതന്മാരെ അല്ലാഹു അതിൽ നിന്നും സംരക്ഷിച്ചിട്ടുണ്ട്.ഒറ്റ മാലിക്ക് പണ്ഡിതരും അശ്അരിയായിട്ടല്ലാതെ   ഞാൻ കണ്ടിട്ടില്ല -


ചുരുക്കത്തിൽ അശാ ശ്അരിഅഖീദഎല്ലാ മദ്ഹബ്കാരും അഖീദയായി തൃപ്തിയാവുകയും സ്വീകരിക്കുകയും ചെയ്ത ഇമാം ത്വഹാവീ റ  എന്നിവരുടെ മദ്ഹബും വിശ്വാസവും ഉൾക്കൊണ്ട വിശ്വാസ മാർഗമാണ് - (മുഈദുന്നിഅം 75)



وقال الشيخ الإمام العلامة الحافظ تاج الدين السبكي في "معيد النعم ومبيد النقم" [ص75، ط. الخانجي]:

"وهؤلاء الحنفية والشافعية والمالكية وفضلاء الحنابلة -ولله الحمد- في العقائد يد واحدة كلهم على رأي أهل السنة والجماعة، يدينون لله تعالى بطريق شيخ السنة أبي الحسن الأشعري رحمه الله تعالى، لا يحيد عنها إلا رَعاع من الحنفية والشافعية؛ لحقوا بأهل الاعتزال، ورَعاع من الحنابلة؛ لحقوا بأهل التجسيم، وبرأ الله المالكية؛ فلم نر مالكيًّا إلا أشعريًّا عقيدة، وبالجملة عقيدة الأشعري هي ما تضمنته عقيدة أبي جعفر الطحاوي التي تلقاها علماء المذاهب بالقبول ورضوها عقيدة" اهـ.


ഇമാം മായുർഖി അൽ മാലികി റ

പറയുന്നു ബഹുമാനപ്പെട്ട അബുൽഹസനുൽ അശ്അരി അഹ്ലുസ്സുന്നത്തിന്റെ നാവുകൊണ്ട് തെളിവ് നിരത്തി സംസാരിച്ച വ്യക്തിയാണ്.മുൻഗാമികളായ മറ്റുള്ളവരുടെ ചര്യയുടെ പേരിൽ തന്നെ അവർ സഞ്ചരിച്ചു. അറിയപ്പെട്ട മദ്ഹബിനെ അവർ സഹായിച്ചു.അതിനവർ പ്രമാണങ്ങൾ വർധിപ്പിച്ചു. അദ്ദേഹം സ്വന്തമായി ഒന്നും നിർമ്മിച്ചതല്ല, ഒരു പുത്തൻ വാദവും കൊണ്ടുവന്നിട്ടില്ല. മദീന വാസികളുടെ മദ്ഹബ് ഇമാം മാലിക്കിലേക്ക് ചേർത്തത് പോലെആണിത് . ഇമാം മാലിക്ക് മുൻഗാമികളുടെ ചര്യ പിന്തുടർന്നവരായിരുന്നു. അവരെ പിൻപറ്റുന്നവരും ആയിരുന്നു .പക്ഷേ ആ മദ്ഹബിനെ അവർ കൂടുതൽ വിവരണങ്ങളും വിശാലതയും ചെയ്തപ്പോൾ അതിനെ അദ്ദേഹത്തിലേക്ക് ചേർത്തപ്പെട്ടു. .


وقال الإمام المايُرْقي المالكي: "ولم يكن أبو الحسن أول متكلم بلسان أهل السنة، إنما جرى على سَنَن غيره، وعلى نصرة مذهبٍ معروف، فزاد المذهب حجة وبيانًا، ولم يبتدع مقالة اخترعها ولا مذهبًا انفرد به؛ ألا ترى أن مذهب أهل المدينة نُسِب إلى مالك، ومن كان على مذهب أهل المدينة يقال له: مالكي، ومالك إنما جرى على سنن من كان قبله، وكان كثيرَ الاتِّباع لهم، إلا أنه لما زاد المذهب بيانًا وبسطًا عُزِي إليه،


ഇത് പോലെയാണ് അബുൽ ഹസനുൽ അശ്അരി റ സലഫുകളുടെ നിലപാടിനെ കൂടുതൽ വിവരണങ്ങൾ നൽകുകയും അതിനെ സഹായിക്കാൻ ഗ്രന്ത രചന നടത്തുകയുമാണ് ചെയ്തത്.

(ത്വബഖാത് ശാഫി യ്യത്തുൽ കുബ്റാ 3/367 )

 كذلك أبو الحسن الأشعري لا فرق، ليس له في مذهب السلف أكثر من بسطه وشرحه وتواليفه في نصرته" اهـ [نقلا عن: طبقات الشافعية الكبرى 3/ 367].



അല്ലാമ സഫാരിയിനി അൽ ഹമ്പലി പറയുന്നു.


അഹ്ലുസ്സുന്നത്ത് വൽ ജമാഅ മൂന്ന് വിഭാഗമാണ് ' ഒന്ന് അസരിയ്യ അവരുടെ ഇമാം അഹമ്മദ്ബ്നു ഹമ്പലാണ് رحمه الله  

രണ്ട് അശ്അരിയ്യ : അവരുടെ ഇമാം അബുൽ ഹസനുൽ അശ്അരി . رحمة الله عليه 

അശ്അരിയ്യ

ഇമാം അബുൽ ഹസനുൽ അശ്അരിയെ ഇമാമാക്കുന്നു.

മൂന്നാമത്തത് മാതുരിദിയ്യ അവരുടെ ഇമാം അബൂ മൻസൂറുൽ മാതുരീദിرحمه الله (ലവാമി ഉൽ അൻവാറുൽ ബഹിയ്യ)

وقال العلامة السَّفَّاريني الحنبلي في "لوامع الأنوار البهية" [1/ 73، ط. مؤسسة الخافقين]: "أهل السنة والجماعة ثلاث فرق: الأثرية: وإمامهم أحمد بن حنبل - رضي الله عنه، والأشعرية: وإمامهم أبو الحسن الأشعري رحمه الله، والماتريدية: وإمامهم أبو منصور الماتريدي، وأما فرق الضلال فكثيرة جدًّا"اهـ.

ഇമാം മുർതളാസബീദി പറയുന്നു.

അഹ്ലുസ്സുന്ന വൽ ജമാഅ എന്ന് പറഞ്ഞാൽ ഉദ്ധേശ്യം അശ്അരികളും മാതുരീദികളുമാണ് (ശറഹുൽ ഇഹ് യാ26 )


وقال الإمام المرتضى الزبيدي في "شرح الإحياء" [2/ 6]: "إذا أُطْلِق أهل السنة والجماعة فالمراد بهم الأشاعرة والماتريدية"اهـ.


അല്ലാമ ഇബ്നു ആബിദീൻ -


وقال العلامة ابن عابدين في حاشيته: "رد المحتار على الدر المختار" [1/ 48، 49، ط. دار الكتب العلمية]: "(قوله -أي: الحصكفي-: عن معتقدنا) أي: عما نعتقد من غير المسائل الفرعية، مما يجب اعتقاده على كل مكلف بلا تقليد لأحد، وهو ما عليه أهل السنة والجماعة؛ وهم: الأشاعرة والماتريدية, وهم متوافقون إلا في مسائل يسيرة، أرجعها بعضهم إلى الخلاف اللفظي، كما بُيِّن في محله"اهـ.

ഇമാം സുൽത്വാനുൽ ഉലമാ ഇസ്സ് ബ്ൻ അബദുസ്സലാം റ പറയുന്നു.  അശ്അരി അഖീദയെ ഏകോപിച്ചു അംഗീകരിച്ചവരാണ് ശാഫിഇ കളും മാലികി കളും ഹനഫികളും ഹമ്പലി കളയ ശ്രേഷ്ടരും .  ഇമാം അശ്അരി  റ യോട് യോജിച്ച പണ്ഡിതന്മാരിൽ പെട്ടവരാണ് ആ കലഘട്ടത്തിലെ മാലികി മദ്ഹബിന്റെ ശൈഖായ ഇബ്നുൽ ഹാജിബ് റ ഹനഫി മദ്ഹബിലെ ശൈഖ് ജമാലുദ്ധീൻ അൽ ഹസ്വീരി റ ത്വബഖാതു ശാഫിഇയ്യത്തുൽ കുബ്റാ 3/365


وذكر الإمام العلامة سلطان العلماء عز الدين بن عبد السلام أن عقيدة الأشعري اجتمع عليها الشافعية والمالكية والحنفية وفضلاء الحنابلة، ووافقه على ذلك من أهل عصره شيخ المالكية في زمانه: أبو عمرو بن الحاجب، وشيخ الحنفية جمال الدين الحصيري [نقلا عن: طبقات الشافعية الكبرى 3/ 365].



ഇമാം അബുൽ ഫത്ഹ് അശഹറസ്താനി പറയുന്നു.

അശ്അരികൾ  സ്വഹാബിയായ അബൂ മൂസൽ അശ്അരി റ യിലേക്ക് തറവാട് ചേർക്കപ്പെട്ട അബുൽ ഹസനുൽ അശ്അരി റ യുടെ ആളുകളാണ്.

ഇമാം അബൂ മൂസൽ അശ്അരി റ എന്താണോ സ്ഥിരപ്പെടുത്തിയത് അത് തന്നെയാണ് അബൂൽ ഹസനുൽ അശ്അരിയും സ്ഥിരപ്പെടുത്തിയത് (. അൽ മിലൽ വന്നിഹൽ)


وقال أبو الفتح الشهرستاني في كتابه الملل والنِحَل:

"الأشعرية أصحاب أبي الحسن علي بن اسماعيل الأشعري المنتسب إلى أبي موسى الأشعري رضي الله عنهما، وسمعت من عجيب الاتفاقات أن أبا موسى الأشعري رضي الله عنه كان يقرر عين ما يقرر الأشعري أبو الحسن في مذهبه " اهـ.



ഖാളി ഇബ്നു ഫർഹാൻ അൽ മാലികി റ പറയുന്നു


ഇമാം അബൂൽ ഹസനുൽ അശ്അരി അഹ് ലുസ്സുന്നക്ക് വേണ്ടി ധാരാളം ഗ്രന്തരജന നടത്തി സുന്നത്ത് സ്ഥിരപ്പെടുത്തനും ബിദ്അത്ത് നിർമാർജനം

കിത്താബ് സുന്നത്തിൽ നിന്നും വ്യക്തമായ പ്രമാണങ്ങളും ബുദ്ധിപരമായ തെളിവുകളും അദ്ദേഹം നിരത്തി

മുഅത്തലിയാക്കളുടെയും ശേഷം വന്ന മദനിഷേധികളുടെയും സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.

ഉമ്മത്ത് ഉപകരിക്കുന്ന ധാരാളം ഗ്രന്ഥങ്ങൾ രചിച്ചു മുഅത്തി സിലത്തിനോട്സംവാദം നടത്തുകയും അവരുടെ മേലിൽ വിജയിക്കുകയും ചെയ്തു.

ബഹുമാനപ്പെട്ട അബുൽ ഹസനുൽ ഖാബിസി റ അദ്ദേഹത്തെ പുകഴ്ത്തി പറയുകയും ഒരു ഗ്രന്ഥരചന നടത്തുകയും ചെയ്തിട്ടുണ്ട്.

മുസ്‌ലിം ഇമാമുമാരിൽ പെട്ട 

 അബൂ മുഹമ്മദ് റ യും മറ്റു പണ്ഡിതന്മാരും അദ്ദേഹത്തെ  പുകഴ്ത്തിയിട്ടുണ്ട്. (അദ്ധീ ബാജ് )

وقال القاضي ابن فرحون المالكي في ترجمة الإمام الأشعري الديباج المذهب في معرفة أعيان علماء المذهب

"كان مالكيا صنف لأهل السنة التصانيف وأقام الحجج على اثبات السنن وما نفاه أهل البدع "

ثم قال:

"فأقام الحجج الواضحة عليها من الكتاب والسنة والدلائل الواضحة العقلية، ودفع شبه المعتزلة ومن بعدهم من الملحدة، وصنف في ذلك التصانيف المبسوطة التي نفع الله بها الأمة، وناظر المعتزلة وظهر عليهم، وكان أبو الحسن القابسي يثني عليه وله رسالة في ذكره لمن سأله عن مذهبه فيه أثنى عليه وأنصف، وأثنى عليه أبو محمد بن أبي زيد وغيره من أئمة المسلمين " اهـ.

ഇമാം ശീറാസി റ പറയുന്നു.

ഇമാം അബുൽ ഹസനുൽ അശ്അരി അഹ്ലുസ്സുന്നയുടെ ഇമാമാണ് . ശാഫിഈ അസ്ഹാബിലെ ഭൂരിപക്ഷവും അശ്അരി മദ്ഹബുകാരാണ്. അദ്ധേഹത്തിന്റെ മദ്ഹബ് ഹഖിന്റെ മദ്ഹബാണ് (തബഖാതു ശാഫിഇയ്യ 3/376)

وقال الإمام أبو إسحاق الشيرازي رحمه الله تعالى في طبقات الشافعية 3/ 376:

وأبو الحسن الأشعري إمام أهل السنة، وعامة أصحاب الشافعي على مذهبه، ومذهبه مذهب أهل الحق

ഇമാം ഇബ്ൻ ഹജറുൽ ഹൈതമി റ പറയുന്നു.

സുന്നത്ത് കൊണ്ട് ഉദേശം അഹ്ലുസ്സുന്നത്തി വൽ ജമ അത്തിന്റെ രണ്ട് ഇമാമുമാരായ ശൈഖ് അബുൽ ഹസനുൽ അശ്അരി റ അബൂ മൻസൂരുൽ മാതുരീദി റ യുടെ മദ്ഹബാണ്. സവാജിറ് 82


وقال الإمام ابن حجر الهيتمي ـ رحمه الله تعالى ـ الزواجر عن اقتراف الكبائر 82:

المـراد بالسنة ما عليه إماما أهل السنة والجمـاعة الشيخ أبو الحسن الأشعري وأبو منصور الماتريدي.. اهـ

ഇമാം അല്ലാമ അഹമദ് അദ്ധർദീറ്  റ പറയുന്നു.

 (ഖരീദത്തു താഹീദ് 194)

പിൻപറ്റൽനിർബന്ധമുള്ള ഉമ്മത്തിലെ ഇമാമുമാർ മൂന്ന് വിഭാഗമാണ്. ഒന്ന് കർമശാസ്ത്ര നിയമങ്ങൾ വിവരിച്ചവർ അവർ മുജ്തഹിദുകളായ നാല് ഇമാമുമാരും മറ്റുമാണ്. പക്ഷെ നാല് ഇമാമുമാരുടെ മദ്ഹബ് അല്ലാതെ നില നിന്നിട്ടില്ല.


قال الإمام العلامة أحمد الدردير ـ رحمه الله تعالى ـ في شرحه على منظومته في العقائد المسماة بـخريدة التوحيد ص 194:

أئمة الأمة الذين يجب اتباعهم على ثلاث فرق، فرقة نصبت نفسـها لبيـان الأحكام الشرعية العملية وهم الأئمة الأربعة وغيرهم من المجتهدين، ولكن لم يستقر من المذاهب المرضية سوى مذاهب الأئمة الأربعة،

രണ്ട്

സലഫുകൾ പഠിപ്പിച്ച വിശ്വാസ ശാസ്ത്രം വിവരിച്ചവർ. അവർ അശ് അരി ഇമാവും റ മാതുരീദി ഇമാമും അവരെ പിൻപറ്റിയവരുമാണ്.


 وفرقة نصبت نفسها للاشتغال ببيان العقائد التي كان عليها السلف وهم الأشعري والماتريدي ومن تبعهما،


മറ്റൊരു വിഭാഗം ആത്മീയമായ കാര്യങ്ങൾ വിവരിച്ചവർ. അവർ ഇമാം ജുനെദ് റ യും സംഗവുമാണ്.


 وفرقة نصبت نفسها للاشتغال بالعمل والمجـاهدات على طبق ما ذهب إليه الفرقتان المتقدمتان وهم الإمام أبو القاسم الجنيد ومن تبعه

ഈ മൂന്ന് വിഭാഗം മുഹമ്മദീയ ഉമ്മത്തിലെ യഥാർത്ഥ അവകാശികൾ ആണ് .

ഇവരല്ലാത്തവർ പിഴച്ച വിഭാഗമാണ്. ഇവരിൽ ചിലർ മുസ്ലിമീങ്ങൾ ആണങ്കിലും , യഥാർത്ഥ വിജയി അഹ്ലുസ്സുന്ന വിവരിച്ച വിശ്വാസത്തിൽ ഉള്ളവരാണ്.

، فهؤلاء الفرق الثلاثة هم خواص الأمة المحمدية ومن عداهم من جميع الفرق على ضلال وإن كان البعض منهم يحكم له بالإسلام فالناجي من كان في عقيدته على طبق ما بينه أهل السنة



ومن أعلام الأشاعرة:

അശ്അരികളായ മഹാ പണ്ഡിതന്മാർ താഴെ പറയുന്നവരാണ്


أبو الحسن الباهلي

 وأبو إسحاق الإسفرايني

 والحافظ الدارقطني

 والحافظ ابن حبان البستي

 والحافظ أبو ذر الهروي

 والحافظ أبو نعيم الأصبهاني

 والحافظ شمس الدين السخاوي والحافظ جلال الدين السيوطي. والحافظ محمد عبد الرؤوف المناوي والقاضي عبد الوهاب المالكي

 والشيخ أبو محمد الجويني 

وابنه أبو المعالي إمام الحرمين

 وأبو منصور التميمي البغدادي

 والحافظ الاسماعيلي

 والحافظ البيهقي

 والحافظ الدارقطني 

والحافظ الخطيب البغدادي

 والأستاذ أبو القاسم القشيري

 وابنه أبو نصر

 والشيخ أبو إسحاق الشيرازي

 ونصر المقدسي

 والفراوي 

وأبو الوفاء بن عقيل الحنبلي

 وقاضي القضاة الدامغاني الحنفي

 وأبو الوليد الباجي المالكي

 والإمام السيد أحمد الرفاعي

 والحافظ أبو القاسم بن عساكر 

والحافظ ابن كثير الدمشقي

 وابن السمعاني والحافظ السِّلَفي والقاضي عياض 

والنووي

 والإمام فخر الدين الرازي 

والعزّ بن عبد السلام

 وأبو عمرو بن الحاجب المالكي

 وابن دقيق العيد

 والإمام علاء الدين الباجي 

وقاضي القضاة تقي الدين السبكي والحافظ العلائي

 والحافظ زين الدين العراقي

 وابنه الحافظ ولي الدين

 وخاتمة الحفاظ ابن حجر العسقلاني وخاتمة اللغويين الحافظ مرتضى الزبيدي الحنفي 

والشيخ زكريا الأنصاري

 والشيخ بهاء الدين الرواس الصوفي ومفتي مكة أحمد زيني دحلان 

ومسند الهند ولي الله الدهلوي 

ومفتي مصر الشيخ محمد عليش المالكي المشهور

 وشيخ الجامع الأزهر عبد الله الشرقاوي والشيخ المشهور أبو المحاسن القاوقجي نقطة البيكار في أسانيد المتأخرين والشيخ حسين الجسر الطرابلسي صاحب "الرسالة الحميدية"، 

والشيخ عبد اللطيف فتح الله مفتي لجيروت، 

والشيخ عبد الباسط الفاخوري مفتي بيروت

، والشيخ محمد بن درويش الحوث البيروتي

 وابنه عبد الرحمن نقيب أشراف بيروت، والشيخ مصطفى نجا مفتي بيروت، والشيخ أبو محمد الويلتوري المليباري الهندي وقد ألف رسالة سماها "العقائد السنية ببيان الطريقة الأشعرية"، والقاضي الجليل ابن فرحون المالكي، والقاضي أبو بكر محـمد بن الطيب الباقلاني،

 والحـافظ ابن فورك، 

وأبو حامد الغزالي، 

وأبو"الفتح الشهرستاني،

 والإمام أبو بكر الشاشي القفّال،

 وأبو علي الدقّاق النيسابوري،

 والحاكم النيسابوري صاحب المستدرك، والشيخ محمد بن منصور الهدهدي والشيخ أبو عبد الله محمد السنوسي والشيخ محمد بن علّان الصديقي الشافعي

 والعلامة علوي بن طاهر الحضرمي الحداد صاحب التآليف الكثيرة،

 والعلامة المتفنن والفقيه المحقِّق الحبيب بن حسين بن عبد الله بلفقيه، وجميع السادة الحضارمة منءال علوي، والسقاف، 

والجنيد، 

والعيدروس

. وشافعي العصر رفاعي الأوان الشيخ الفقيه المحدث الأصولي عبد الله الهرري وغيرهم من أئمة الدين كثير لا يحصيهم إلا الله.

ومنهم الوزير المشهور نظام الملك والسلطان العادل العالم المجاهد صلاح الدّين الأيوبي طارد الصليبيين من القدس رحمه الله تعالى وجزاه عن المسلمين الخير فإنه أمر أن تذاع أصول العقيدة على حسب عبارات الأشعري على المنابر بعد أذان الفجر وأن تعلم المنظومة التي ألفها له ابن هبة الله المكي للأطفال في الكتاتيب. ومنهم الملك الكامل الأيوبي هازم الصليبيين في دمياط، والسلطان الأشرف خليل بن المنصور سيف الدين قلاوون طارد الصليبيين من بلاد الشام، بل وكل سلاطين المماليك رحمهم الله. ومنهم السلطان محمد العثماني فاتح القسطنطينية الذي جاء فيه حديث رسول الله: لتفتحن القسطنطينية فلنَعم الأمير أميرها ولنَعم الجيش ذلك الجيش) رواه أحـمد، وكذا سائر السلاطين العثمانيين الذين ذبوا عن بيضة المسلمين وحموا حمى المللة قرونًا متتاليةً رحمهم الله.


صلاح البروف في 7:40 ص


Aslam Kamil Saquafi parappanangadi

മുജാഹിദിന്റെ വൈരുദ്ധ്യം 3 *അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കരുത്* *ഇരുന്നു എന്ന് വിശ്വസിക്കണം*

 


മുജാഹിദിന്റെ വൈരുദ്ധ്യം 3


*അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കരുത്* 

*ഇരുന്നു എന്ന് വിശ്വസിക്കണം*


*അല്ലാഹുവിന്റെ വിഷയത്തിൽ പോലും തീരുമാനമാകാതെ പരസ്പരം വൈരുദ്ധ്യം പറഞ്ഞു കൊണ്ടിരിക്കുന്ന ഒഹാബികൾ*


*മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ*



*മുജാഹിദിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരോട്

ഒഹാബികളുടെ 

ബിദ്അത്തുകൾ*


ബിദ്അത്ത് 2


*അല്ലാഹുവിന്റെ വിഷയത്തിൽ ഒഹാബികളുടെ വൈരുദ്ധ്യങ്ങൾ*


വൈരുദ്ധ്യം 2



*അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കരുത്* 


കെ എൻ എം പുറത്തിറക്കിയ അമാനി മൗലവിയുടെ ഖുർആൻ വിവരണത്തിൽ പഠിപ്പിക്കുന്നു.


“അർശിൽ അവൻ ആരോഹണം ചെയ്തുവെന്ന വാക്യ ത്തിന്റെ ബാഹ്യാർത്ഥത്തെ മാത്രം അടിസ്ഥാനമാക്കി അല്ലാഹു അർശിന്മേൽ ഇരിക്കുകയാണെന്നും മറ്റും ചില ആളുകൾ പറഞ്ഞിട്ടുള്ളത് സ്വീകാര്യമല്ല തന്നെ, അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും അവന്റെ ഗുണവിശേഷണങ്ങളെ നിരാകരിക്കലുമാണത്. (വി : ഖുർആൻ വിവരണം. കെ എൻ എം പുറം 1102)


*ഇരുന്നു എന്ന് വിശ്വസിക്കണം*


അമാനി മൗലവി ഖുർആൻ പരിഭാഷയിൽ പഠിപ്പിച്ച കാര്യം വിവരക്കേടാണെന്നും അല്ലാഹു അർശിൽ ഇരിക്കുകയാണെന്നാണ് ഉമർ മൗലവി പറയുന്നത്.


 “സിംഹാസനത്തിൽ (അല്ലാഹു) ഇരുന്നു എന്നു പറയാൻ പാടില്ലെന്ന് ചിലർ പറയാറുണ്ട്. അതവരുടെ വിവരക്കേടാണ്. എന്തുകൊണ്ടെന്നാൽ ഇരുന്നു എന്ന് അല്ലാഹു പറഞ്ഞതാണ്. (ഫാതിഹയുടെ തീരത്ത്. പുറം 17, കെ.എൻ.എം.)


 കെ.എൻ.എം. പുറത്തിറക്കുന്ന വിചിന്തനം വാരികയിൽ ഇങ്ങനെ കാണാം. “അല്ലാഹു ഇരുന്നു എന്നു പറഞ്ഞാൽ അങ്ങനെ വിശ്വസിക്കുകയല്ലാതെ സ്വന്തം യുക്തിക്കനുസരിച്ച് വ്യാഖ്യാനിക്കരുത്. ഇരുന്നിട്ടില്ലെന്ന് പറയാനും പാടില്ല.” (വി ചിന്തനം 2010 ഏപ്രിൽ 9. പുറം 5)



ചോദ്യം: അല്ലാഹു അർശിൽ ഇരുന്നു എന്ന് പറയൽ


അമാനി മൗലവിയുടെ വിശ്വാസം പ്രകാരം ഉമർ മൗലവി മതത്തിന് പുറത്ത്. ഉമർ മൗലവിയുടെ അടുക്കൽ അമാനിയും മതത്തിന് പുറത്ത് :


 മുജാഹിദുകളെ നിങ്ങൾ മതത്തിനകത്തോ പുറത്തോ? രണ്ടുപേരെയും നേതാക്കളായി പരിചയപ്പെടു ത്തുന്ന നിങ്ങളുടെ കാര്യം കഷ്ടം തന്നെ !


AhluSsunna

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama


അല്ലാഹുവിന്റെ വിഷയത്തിൽ ഒഹാബികളുടെ വൈരുദ്ധ്യങ്ങൾ* ഒഹാബി അല്ലാ ആകാശത്തിൽ

 


*മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ*



*മുജാഹിദിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരോട്

ഒഹാബികളുടെ 

ബിദ്അത്തുകൾ*


ബിദ്അത്ത് 2


*അല്ലാഹുവിന്റെ വിഷയത്തിൽ ഒഹാബികളുടെ വൈരുദ്ധ്യങ്ങൾ*


വൈരുദ്ധ്യം 2


അല്ലാഹുവിനെ ഒരു സ്ഥലത്തും സങ്കൽപ്പിക്കരുത്


മുജാഹിദ് പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വക്കം മൗലവി എഴുതുന്നു: “ദൈവം കാലദേശ സംബന്ധമില്ലാത്തവനാണെന്നും സകല സ്ഥലങ്ങളും ദൈവത്തിനു ഒരേ നിലയിലുള്ള താണെന്നും പ്രത്യേകമായി യാതൊരു സ്ഥലത്തും ദൈവത്തെ സങ്കൽപ്പിക്കുവാൻ പാടില്ലെന്നുമുള്ളത് ഇസ്ലാം മതത്തിന്റെ മൂലതത്വങ്ങളിൽ പെട്ട സംഗതികളാകു ന്നു.” (ഇസ്ലാം മത സിദ്ധാന്തസംഗ്രഹം. 1930. പുറം 45, 46)


അല്ലാഹു ആകാശത്തിൽ


ഉമർ മൗലവി എഴുതുന്നു: “യഥാർത്ഥത്തിൽ അല്ലാഹു ആകാശത്തിലാണെന്നുള്ളത് ഒരു പച്ചപ്പരമാർത്ഥമാകുന്നു. (ഫാതിഹയുടെ തീരത്ത് 1987. പേജ്. 126,127)


ചോദ്യം: ദൈവത്തെ ഒരു സ്ഥലത്തും സങ്കൽപ്പിക്കരുതെന്ന ഇസ്ലാമിന്റെ മൂലതത്വത്തെ മൗലവിമാർ വലിച്ചെറിഞ്ഞത് എപ്പോഴാണ്? വക്കം മൗലവി യഥാർത്ഥ ദൈവ വിശ്വാസിയായിരുന്നില്ലെ നിങ്ങളുടെ വിശ്വാസത്തിൽ വക്കം മൗലവിയുടെ ദൈവ വിശ്വാസം ശരിയല്ലല്ലോ? പിന്നെ അദ്ദേഹത്തെ ഇപ്പോഴും നേതാവായി പരിചയപ്പെടുത്തുന്നത്



ആകാശങ്ങൾ അല്ലാഹുവിന്റെ വലതുകൈയിൽ


മുജാഹിദിന്റെ ദഅവ ബുക്സ് പുറത്തിറക്കിയ ഇബ്നു അബ്ദിൽ വഹാബിന്റെ അത്തൗഹീദ് എന്ന ഗ്രന്ഥത്തിൽ


"അല്ലാഹുവിനു നൽകേണ്ട ഗാംഭീര്യം' എന്നൊരധ്യായമുണ്ട്. അതിൽ ചില ഹദീസുകളുദ്ധരിച്ച് അതിൽ നിന്ന് ഉൾക്കൊള്ളേണ്ട വിഷയങ്ങൾ അദ്ദേഹം രേഖപ്പെടുത്തുന്നു: 


*“*അല്ലാഹു

വിന്റെ ഇരു തിരുകരങ്ങളെ കുറിച്ചും വലതു കൈയിൽ ആകാശങ്ങളും ഇടതുകൈയിൽ ഭൂമിയും ആണെന്നുള്ള വ്യക്തമാ ക്കൽ. ഇടതു കൈയിനു "ശിമാൽ' എന്ന നാമകരണം വ്യക്ത മാക്കിയത്*.” (അത്തൗഹീദ്, പേജ് 199)



അല്ലാഹുവിന്റെ വലതു കൈയിൽ അല്ലാഹു!


അൽമനാർ എഴുതുന്നു: “/അല്ലാഹു ആകാശത്താണെന്നുള്ളതിന് വിശുദ്ധ ഖുർആനിൽ ഒരുപാട് ആയത്തുകൾ കാണാൻ കഴിയും*” (അൽമനാർ 2005 ഏപ്രിൽ, പേജ് 49)


ചോദ്യം: അല്ലാഹു ആകാശത്തിലാണെന്ന് വിശ്വസിക്കുന്ന തോടൊപ്പം ആകാശം അവന്റെ വലതുകയ്യിലാണെന്നും വിശ്വസിക്കണമത്രെ. അപ്പോൾ അല്ലാഹു അവന്റെ വലതു കയ്യിലുള്ള ആകാശത്തിലാണോ? ആകാശം സൃഷ്ടിച്ചതാ രാണ്? അതിനു മുമ്പ് അല്ലാഹു എവിടെ?


AhluSsunna


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


Thursday, January 4, 2024

മുമ്പുള്ള മുസ്‌ലിംകൾ ഒന്നിനും കൊള്ളരുതാത്തവരാണെന്ന ആധുനിക വഹാബികളുടെ

 https://www.facebook.com/100024345712315/posts/pfbid0jUbVNjJ4Ds2oJYmRV494U4PTKHZe2xjgaov2Q74EdhJHxgNKDFzEf66kgMi4Z4zgl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 67/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ആധുനിക വഹാബി ചിന്തകളെ* 

*സി എൻ പൊളിച്ചെഴുതുന്നു*


1921ന് മുമ്പുള്ള മുസ്‌ലിംകൾ ഒന്നിനും കൊള്ളരുതാത്തവരാണെന്ന ആധുനിക വഹാബികളുടെ പ്രചാരണത്തെ ചരിത്രകാരൻ സി എൻ അഹമ്മദ് മൗലവി നൂറുകണക്കിന് തെളിവുകൾ ഉദ്ധരിച്ചുകൊണ്ട് പൊളിച്ചടക്കുന്നുണ്ട് തൻ്റെ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിൽ.


സി എൻ അഹ്മദ് മൗലവി 

എഴുതുന്നു:


"മുൻഗാമികൾ കൊള്ളരുതാത്തവരും അപരിഷ്കൃതരുമായിരുന്നു ; നാമാണ് എല്ലാതരം കഴിവുകളും നേടിയവരും പരിഷ്കാരികളുമെന്ന് ആധുനിക തലമുറക്ക് ഒരു നാട്യമുണ്ട്. അത് മുഴുവനും ശരിയല്ല. ഇന്നത്തെ സാഹചര്യങ്ങൾക്കനുസരിച്ച് നമുക്ക് പല നേട്ടങ്ങളും കൈവന്നിട്ടുണ്ട്.  അതനുസരിച്ച് നാം കുറെയൊക്കെ വളരുകയും ചെയ്തിരിക്കുന്നു. അതേപ്രകാരം നമ്മുടെ മുൻഗാമികൾക്ക് കൈവന്ന അവസരങ്ങൾ ഒന്നും തങ്ങളുടെ വളർച്ചക്ക് അവർ ഉപയോഗപ്പെടുത്താതിരുന്നില്ലെന്ന് നാം ഓർക്കണം. 

ഫത്ഹുൽ മുഈൻ, ശറഹ് അൽഫിയ, ഇർശാദ്, മുർശിദ് തുടങ്ങി നൂറുകണക്കിന് കൃതികൾ മാപ്പിള പണ്ഡിതന്മാർ രചിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയുടെ ശരിയായ എണ്ണം നിർണയിക്കുക സാധ്യമല്ല. ഏതായാലും ഒരു അഞ്ഞൂറോ മറ്റോ ആയിരിക്കുകയില്ല, അതിലും കൂടുതലായിരിക്കും.  ഇന്ത്യയിലെ മറ്റൊരു സ്റ്റേറ്റിലും മുസ്‌ലിംകൾ ഈ രംഗത്ത് ഇത്രയും ദൂരം പുരോഗമിച്ചിട്ടില്ലെന്ന്  നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും. മറ്റവർ അപൂർവ്വം ചിലത് രചിച്ചിട്ടുണ്ടെങ്കിൽ തന്നെ അവർക്ക് ഈ നിലവാരം പ്രാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടെ ഇന്ന് വിൽപ്പനക്ക് വച്ചിരിക്കുന്ന ഒരു ഗ്രന്ഥത്തിന്റെ പുറഞ്ചട്ടയിൽ എഴുതിയിരിക്കുന്നത് 313 മൗലിദുകൾ എന്നാണ്. മുമ്പ് പറഞ്ഞപോലെ പൂർവ്വ മഹാത്മാക്കളുടെ അപദാനങ്ങൾ പ്രകീർത്തിക്കുന്നവയാണ് അവ മുഴുവനും. ഇങ്ങനെ മഹാത്മാക്കളോട് അമിതമായ ഭക്തിയും ആദരവും പ്രകടിപ്പിച്ചുകൊണ്ട് ഇത്രയും അധികം ഗദ്യ- പദ്യ കൃതികൾ രചിച്ച മറ്റൊരു ജനത ലോകത്തുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരൊറ്റ പുള്ളിയുമില്ലാത്ത അറബി പദങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് നബി തിരുമേനിയുടെ ഒരു ലഘു ചരിത്രഗ്രന്ഥം അറബി ഭാഷയിൽ എഴുതാൻ ഖിലാഫത്ത് നേതാവായിരുന്ന ആലി മുസ്‌ലിയാരുടെ സഹോദരി പുത്രൻ അബുർറഹ്മത്ത് കഴിവുനേടി. അറബി ഭാഷാ സാഹിത്യത്തിന്റെ മികവും ഈ മാപ്പിള സാഹിത്യകാരന്റെ കഴിവും ഇതിൽ നിന്നും ഗ്രഹിക്കാമല്ലോ "

(പേജ് : 56, 57 )


ആദ്യകാലത്ത് മുസ്‌ലിംകൾക്കുണ്ടായിരുന്ന അക്ഷരജ്ഞാനം മറ്റു മതസ്ഥർക്കുപോലും ഉണ്ടായിരുന്നില്ലത്രെ. അറബി അക്ഷരജ്ഞാനം ഇല്ലാത്ത ഒരു മാപ്പിളയും ഉണ്ടായിരുന്നില്ല.


സി എൻ എഴുതുന്നു:


"പ്രസ്സ് സ്ഥാപിക്കും മുമ്പ് പദ്യ രൂപത്തിലാണ് വിഷയങ്ങൾ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നതെന്ന് മുമ്പ് പറഞ്ഞല്ലോ. ആ മാർഗ്ഗമായിരുന്നു അന്ന് കൂടുതൽ സൗകര്യപ്രദം. 

പ്രസ്സ് സ്ഥാപിതമായി കഴിഞ്ഞപ്പോൾ ആർക്കും ഗ്രന്ഥങ്ങൾ വായിക്കാമെന്നായി. ബഹുഭൂരിപക്ഷം മുസ്‌ലിംകളും ഖുർആൻ വായിക്കാൻ പഠിച്ചവർ. അത് പഠിച്ചവർക്ക് എല്ലാം അറബി മലയാളവും വായിക്കാൻ കഴിയും. തന്നിമിത്തം മുസ്‌ലിംകളിൽ ഗദ്യ സാഹിത്യം പ്രചരിപ്പിക്കുക വളരെ എളുപ്പമായിരുന്നു. മതഭക്തി മൂലം അറബി അക്ഷരജ്ഞാനം നേടുന്നത് ഒഴിച്ചുകൂടാത്തതായി മാപ്പിളമാർ കണ്ടു.


ഇന്ത്യയിലെ ഇതര മുസ്‌ലിം ജനവിഭാഗങ്ങളുടെ ഹൃദയങ്ങളിൽ ആ ധാരണ അത്രയും ആയത്തിൽ വേരൂന്നിയില്ല. തന്നിമിത്തം അവർക്കിടയിൽ അക്ഷരഭ്യാസവും സാഹിത്യ പ്രചരണവും ഇവിടുത്തെ തോതിൽ നടന്നിരുന്നില്ല. അല്ല, ഇവിടുത്തെ കേരളത്തിലെ മുസ്‌ലിംകളിൽ പ്രചരിച്ച പോലെയുള്ള അക്ഷരജ്ഞാനം ഇവിടുത്തെ ഹിന്ദുക്കളിൽ പോലും അന്ന് പ്രചരിച്ചിരുന്നില്ലെന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കിയാൽ നമുക്ക് കാണാം. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 50 )


കേരള മുസ്‌ലിംകൾ അറിവില്ലാത്തവരോ ആത്മീയതയില്ലാത്തവരോ ആയി അനാഥരായിപ്പോയ ഒരു കാലം കഴിഞ്ഞിട്ടില്ലെന്ന് തന്നെ പറയാം. 

പരിമിതമായ അവസരങ്ങൾ ഉപയോഗപ്പെടുത്തി വലിയ ത്യാഗങ്ങൾ വിജ്ഞാന  മേഖലയിൽ ചെയ്തവരാണ് നമ്മുടെ മുൻഗാമികൾ. 


ആധുനിക വഹാബികൾ 

ഈ ചരിത്രങ്ങളെല്ലാം മൂടിവെക്കുന്നത് പിൽക്കാലത്ത് മുസ്‌ലിംകളെ വിശ്വാസപരമായും കർമ്മപരമായും ഭിന്നിപ്പിച്ച് പൈശാചിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വക്കം മൗലവിയെയും കെ എം മൗലവിയെയും നവോത്ഥാന നായകരായി ചിത്രീകരിക്കാനാണ്.

ബ്രിട്ടീഷ്കാരുടെ പച്ചപ്പൊള്ള് വഹാബികൾ ഏറ്റു പിടിച്ചു

 https://www.facebook.com/100024345712315/posts/pfbid0UJua1mdEXUPVcgW19mTYDpEtHpcLix5DsQjjMggujp4HwugkfjVLYdxft1TkxGKXl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 65/313

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖➖

*ബ്രിട്ടീഷ്കാരുടെ പച്ചപ്പൊള്ള് വഹാബികൾ ഏറ്റു പിടിച്ചു*


മുസ്‌ലിംകളോടുളള കടുത്ത അമർഷം രേഖപ്പെടുത്താൻ ബ്രിട്ടീഷുകാരാണ് ആദ്യമായി മുസ്‌ലിംകൾ വിദ്യാഭ്യാസമില്ലാത്തവരും അന്ധവിശ്വാസികളുമാണെന്ന നുണ പ്രചരിപ്പിച്ചത്.  

പണ്ഡിതന്മാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ അവരിൽ നിന്നും അടർത്തിയെടുക്കാൻ ബ്രിട്ടീഷുകാരുടെ ഈ പച്ചപ്പൊള്ള് ഏറ്റുപിടിക്കുകയായിരുന്നു കേരളത്തിലെ മുജാഹിദ് മൗലവിമാർ. 


വഹാബി പ്രസിദ്ധീകരണമായ ശബാബിൽ നിന്ന് വായിക്കാം : 


"വിദ്യാഭ്യാസമില്ലാത്ത, ലോക വിവരമില്ലാത്ത, മത പരിജ്ഞാനം പോലും വേണ്ടത്രയില്ലാത്ത ഒരു പിന്നാക്ക വിഭാഗമായിരുന്ന മുസ്‌ലിംകളെ കേവല ഭൗതികതയ്ക്കപ്പുറം വിശുദ്ധ ഖുർആനിന്റെയും  നബി ചര്യയുടെയും വെളിച്ചത്തിൽ പുരോഗതിയുടെ പാതയിലേക്കാനയിച്ച മഹദ് വ്യക്തിത്വങ്ങളായിരുന്നു മക്തി തങ്ങളും വക്കം മൗലവിയും."

(ശബാബ് വാരിക 2016

ഡിസംബർ 16 പേജ് : 6)


വഹാബി സ്ഥാപക നേതാവായ വക്കം മൗലവിയെ മുസ്‌ലിം  നവോത്ഥാന നായകനായി പരിചയപ്പെടുത്താനാണ് മൗലവിമാർ ഈ രൂപത്തിൽ ചരിത്ര നിർമ്മാണം നടത്തുന്നത്.


ബ്രിട്ടീഷുകാർ മുസ്‌ലിംകൾക്കെതിരെ പടച്ചുവിട്ട പെരും നുണയെ കുറിച്ച്  സി എൻ അഹ്‌മദ്‌ മൗലവിയും കെ കെ കരീമും ചേർന്നെഴുതിയ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിൽ വിശദമായി എഴുതുന്നുണ്ട്. 


"രണ്ട് കൊല്ലമായി മാപ്പിള സാഹിത്യ ചരിത്രങ്ങളെ കുറിച്ച് ഗവേഷണം നടത്തി കൊണ്ടിരിക്കുകയായിരുന്നു. ഗവേഷണ മദ്ധ്യേ കേരള ജനതയെ അമ്പരപ്പിക്കുന്ന പല യഥാർഥ്യങ്ങളും ഞങ്ങൾക്ക് ഗ്രഹിക്കാൻ കഴിഞ്ഞു. അതിന്റെ സംക്ഷിപ്ത രൂപം വായനക്കാരുടെ മുമ്പിൽ വെക്കാം. പക്ഷേ, അവിടെ ഒരു വിഷമം :അക്ഷര ജ്ഞാനം പോലുമില്ലാതെ അധ:പതിച്ചു കിടക്കുന്ന ഒരു ജനതയാണ് മാപ്പിളമാരെന്ന് ബ്രിട്ടീഷ് ഭരണാധികാരികൾ തുടർച്ചയായ  പ്രചരണം നടത്തിക്കൊണ്ടിരുന്നു. അവസാനം മാപ്പിളമാർ തന്നെയും ആ പ്രചാരണത്തിൽ കുടുങ്ങി. ആ ധാരണ വെച്ചു പുലർത്തി കൊണ്ടുപോന്നു. അങ്ങനെയുള്ള പരിത:സ്ഥിതിയിൽ മാപ്പിളമാർക്ക് മഹത്തായ ഒരു സാഹിത്യ പാരമ്പര്യമുണ്ടെന്നു പറഞ്ഞാൽ ഇല്ലാത്ത വലിപ്പം നടിക്കുകയാണെന്നോ അല്പമെന്തോ ഉള്ളത് ഊതി വീർപ്പിച്ചു കാണിക്കുകയാണെന്നോ മാത്രമേ ലോകം ധരിക്കുകയുള്ളൂ..."

(മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം. പേജ് : 15)


ബ്രിട്ടീഷുകാരുടെ മുസ്‌ലിം വിരുദ്ധ പ്രചരണത്തിൽ ചില മാപ്പിളമാരും കുടുങ്ങി എന്ന് സി എൻ സൂചിപ്പിക്കുന്നത് കേരളത്തിലെ വഹാബി നേതാക്കളെ തന്നെയാണ്.


സമുദായത്തിന് വിദ്യാഭ്യാസം നൽകാൻ മലയാള ലിപി വരുന്നതിനു മുമ്പ് തന്നെ മുസ്ലിം പണ്ഡിതന്മാർ അറബി മലയാള ലിപിക്ക് രൂപം നൽകുകയും അത് ഉപയോഗപ്പെടുത്തി വിദ്യ നുകരുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെയെല്ലാം പുച്ഛിച്ചുതള്ളി മാപ്പിളമാർ പഴഞ്ചൻമാരാണെന്ന് പ്രചരിപ്പിക്കാൻ ആയിരുന്നു ബ്രിട്ടീഷുകാർക്ക് തുനിഞ്ഞിരുന്നത്. 


സി എൻ അഹമ്മദ് മൗലവി മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിൽ വിശദമായി ഇക്കാര്യം ചർച്ചചെയ്യുന്നുണ്ട്. 


"നബിയുടെ സഹാബികൾ പേർഷ്യയിൽ ചെന്നപ്പോൾ അവിടെ അറബി ഭാഷ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും വേണ്ട ശ്രമങ്ങൾ നടത്തി. പക്ഷേ എല്ലാവർക്കും അത് പഠിക്കാൻ കഴിയുകയില്ലല്ലോ. തന്നിമിതം സാധാരണക്കാർക്ക് വിദ്യാഭ്യാസം നൽകാനും വിജ്ഞാനം പ്രചരിപ്പിക്കാനും വളരെ ലഘുവായ ഒരു സൂത്രം കണ്ടുപിടിച്ചു. 28 അറബി അക്ഷരങ്ങളിൽ മൂന്നെണ്ണത്തിന് ഈരണ്ടു പുള്ളികളും ഒന്നിന് ഒരു വരയും കൊടുത്ത് 32 എണ്ണമുള്ള ഒരു അക്ഷരമാല തയ്യാറാക്കി. എന്നിട്ട് തദ്ദേശഭാഷകൾ ആ ലിപിയിൽ എഴുതിയിട്ട് വിജ്ഞാനം സാർവത്രികമാക്കാൻ പ്ലാനിട്ടു. വളരെ ലഘുവും പ്രയോജനപ്രദവുമായ ഈ പ്ലാൻ പിൽക്കാലങ്ങളിൽ ഇസ്‌ലാം പ്രവേശിച്ചുകൊണ്ടിരുന്ന എല്ലാ നാടുകളെയും ആകർഷിച്ചു. അങ്ങനെ തുർക്കി, ഇന്ത്യ, സിലോൺ, മലേഷ്യ തുടങ്ങി മാലിദ്വീപ് വരെയും ഈ സമ്പ്രദായം അംഗീകരിക്കപ്പെട്ടു. ഭരണകൂടങ്ങൾ ഈ ലിപി അംഗീകരിച്ചു. വൈദ്യശാസ്ത്രവും നിയമഗ്രന്ഥങ്ങളും ഗസറ്റും പത്രങ്ങളുമെല്ലാം ഈ ലിപിയിൽ തന്നെ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. ഇന്ത്യയിലെ സ്ഥിതി പറയുകയാണെങ്കിൽ ഗുജറാത്തി, മറാറി, കർണാടകം, തെലുങ്ക്, തമിഴ്, മലയാളം മുതലായ ഭാഷകൾ തുടങ്ങി പഞ്ചാബി ഭാഷ വരെയും ഈ ലിപിയിൽ അച്ചടിച്ചും പ്രചരിപ്പിച്ചും പോന്നു. സിന്ധി പത്രം ഇന്നും പ്രസിദ്ധീകരിക്കുന്നത് അറബി ലിപിയിൽ തന്നെയാണ്. ഉർദുവിന്റെ കാര്യം പറയേണ്ടതുമില്ല. ഹൈദരാബാദിലെ ഉസ്മാനിയ യൂണിവേഴ്സിറ്റി അടുത്ത കാലം വരെയും ഉറുദു യൂണിവേഴ്സിറ്റി ആയിരുന്നു. എൻജിനീയറിംഗ്, നിയമം , വൈദ്യശാസ്ത്രം മുതലായ എല്ലാ വിഷയങ്ങളും എല്ലാ ശാസ്ത്രങ്ങളും അവിടെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് ഉറുദുവിലൂടെയാണ്. ഉറുദുവിന്റെ ലിപി അറബി ലിപികളിൽ ഏഴക്ഷരം കൂട്ടിച്ചേർത്തതാണെന്നറിയാമല്ലോ.


പാശ്ചാത്യരുടെ കുതന്ത്രങ്ങൾ : ഈ ചരിത്രങ്ങളെല്ലാം ശരിക്ക് അറിവുള്ള പാശ്ചാത്യരും അവരുടെ ഭക്തന്മാരും അറബി മലയാളത്തെ പുച്ഛിച്ചുകൊണ്ടിരുന്നു. അവസാനം മാപ്പിളമാരിൽ കുറെ പേർക്കെങ്കിലും ഒരു ശങ്ക തോന്നിപ്പോയി : തങ്ങൾ ഒരു പഴഞ്ചൻ സമുദായമാണോ എന്ന്. വാസ്തവത്തിൽ സായിപ്പിൻറെ ഉദ്ദേശ്യം അതുതന്നെയായിരുന്നു. തുർക്കി ഖലീഫ മുതൽ ഇൻഡോനേഷ്യ വരെയുള്ള മുസ്‌ലിംകൾ അവരവരുടെ ഭാഷകൾ എഴുതാൻ അറബി ലിപി ഉപയോഗിച്ചെങ്കിൽ അത് ഉപയോഗിച്ച മാപ്പിളമാർ മാത്രം എന്തുകൊണ്ട് താഴ്ന്നവരാകും.? യഥാർത്ഥത്തിൽ രഹസ്യം മറ്റൊന്നാണ് ദേശാഭിമാനികളും തികഞ്ഞ മതഭക്തനുമായ മാപ്പിളമാരെ ഒന്നിച്ചു താഴ്ത്തി അവരുടെ മനോവീര്യം കെടുത്തുകയായിരുന്നു ലക്ഷ്യം. ഇത്തരം കുതന്ത്രങ്ങൾ ഒരിക്കലോ, ഒരിടത്തോ മാത്രമല്ല പലപ്പോഴും പലയിടങ്ങളിലും അവർ പ്രയോഗിച്ചിട്ടുണ്ട്."

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 33)


ഇപ്പോഴും അറബി മലയാളത്തെ പുഛിക്കുകയും പൂർവ്വകാല മുസ്‌ലിംകൾ പിന്നോക്കക്കാരായിരുന്നുവെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു വിഭാഗമുണ്ടെങ്കിൽ അത് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം മാത്രമാണ്.

അഫ്ദലുൽ ഉലമ :* *ഉച്ചാരണശുദ്ധിയില്ലാത്ത* *' മുറിമൊല്ലമാർ64 '*

 മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 64/313

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖➖

*അഫ്ദലുൽ ഉലമ :*

*ഉച്ചാരണശുദ്ധിയില്ലാത്ത*

*' മുറിമൊല്ലമാർ '*


1921 ന് മുമ്പ് കേരളീയ മുസ്‌ലിംകൾക്ക് ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസ മുണ്ടായിരുന്നില്ല,  അവർക്ക് തൗഹീദ് അറിയില്ല, സഹാബികൾ  ഇസ്‌ലാമിന്റെ ആശയാദർശങ്ങൾ പൂർണ്ണമായും പഠിപ്പിക്കാത്തതിനാൽ ദീൻ ശരിയായ രൂപത്തിൽ മനസ്സിലാക്കാതെ ഹിന്ദുക്കളുടെ ആചാരങ്ങൾ ഇസ്‌ലാമിലേക്ക് കടമെടുത്തവരാണ് എന്നൊക്കെ പറഞ്ഞു കൊണ്ടാണ് വഹാബികൾ അവരുടെ കേരള ചരിത്രം എഴുതുകയും പറയുകയും ചെയ്യാറുള്ളത്.


കെ എൻ എം പ്രസിദ്ധീകരിച്ച ഇസ്‌ലാഹി പ്രസ്ഥാനം എന്ന പുസ്തകത്തിൽ നിന്ന് :


"1921ന് മുമ്പത്തെ മുസ്‌ലിംകൾ തികച്ചും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുഴുകിക്കുളിച്ചു നിൽക്കുകയായിരുന്നു. ശരിയായ ജാഹിലിയ്യ കാലം തന്നെയായിരുന്നു അത്. ജനനം കൊണ്ടുള്ള മുസ്‌ലിം ജാതി മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. വിശ്വാസപരമായി എന്തെങ്കിലും ഒരു മേന്മ അവകാശപ്പെടുവാൻ അന്ന് മുസ്‌ലിംകൾക്കുണ്ടായിരുന്നില്ല. "

(പേജ് 11)


കേരളത്തിലെ മുസ്ലിംകൾ ഒരു വിദ്യാഭ്യാസവും ഇല്ലാത്ത നിലവാരം കുറഞ്ഞ ഒരു വിഭാഗമായിരുന്നുവെന്നും അവർക്ക് വിദ്യാഭ്യാസവും ആത്മീയതയും നൽകി മതപരമായി ഉയർത്തിക്കൊണ്ടുവന്നത് വഹാബികളാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നവോത്ഥാന നായകന്മാരായി ചമയാനാണ് ഇങ്ങനെയൊക്കെ എഴുതികൊണ്ട് ചരിത്രം ആരംഭിക്കുന്നത്.


സത്യത്തിൽ ഇന്നുള്ള ആലിമീങ്ങളെക്കാൾ ഉന്നതമായ ഇൽമും ആത്മീയതയും ഉള്ളവരായിരുന്നു 1921ന് മുമ്പുള്ള മുസ്‌ലിം പണ്ഡിതന്മാർ. അവരുടെ ശിക്ഷണത്തിൽ ഉന്നത ആത്മീയ നിലവാരത്തിൽ വളർന്നവരായിരുന്നു അന്നുള്ള മുസ്‌ലിംകൾ. ചരിത്രം പഠിക്കുന്ന ആർക്കും ഈ യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെടും.


ഇന്നുള്ള വഹാബി മൗലവിമാരേക്കാൾ എത്രയോ മികച്ചവരായിരുന്നല്ലോ 1921 ലുണ്ടായിരുന്ന കെ  എം മൗലവി, എ അലവി മൗലവി, പി കെ മൂസ മൗലവി, എംസിസി മൗലവിമാർ തുടങ്ങിയവരൊക്കെ. ഇവരൊക്കെ പിന്നീട് പിഴച്ചു പോയെങ്കിലും അറബിയും മലയാളവും മറ്റു വിദ്യാഭ്യാസവും അടിസ്ഥാനപരമായി നേടിയിരുന്നത് അന്നത്തെ മതപണ്ഡിതന്മാരിൽ നിന്ന് തന്നെയായിരുന്നു. അല്ലാതെ വിദേശങ്ങളിൽ പോയി വിദ്യാഭ്യാസം നേടിയവരായിരുന്നില്ല. 


മാത്രമല്ല അന്നത്തെയും ഇന്നത്തെയും പള്ളിദർസിൽ നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ മികവ് പിന്നീട് ഇവർ നടപ്പിൽ വരുത്തിയ അഫ്സലുൽ ഉലമ കോഴ്സിന് ലഭിക്കുന്നില്ല എന്ന വസ്തുത ജമാഅത്തെ ഇസ്‌ലാമിയുടെ അമീർ ആയിരുന്ന സിദ്ധീഖ് ഹസ്സൻ എഴുതി വച്ചിട്ടുണ്ട്.


" ഉന്നത മത വിദ്യാഭ്യാസ രംഗത്ത് പൂർവിക മുസ്‌ലിം തലമുറകൾ കാണിച്ച അങ്ങേയറ്റത്തെ താല്പര്യത്തിന്റെയും ശ്രദ്ധയുടെയും ഗുണഫലങ്ങളാണല്ലോ ഇന്നും ഖുർആൻ വ്യാഖ്യാനം, ഹദീസുകൾ, കർമശാസ്ത്രം, ദൈവികശാസ്ത്രം, നിദാന ശാസ്ത്രങ്ങൾ എന്നീ മേഖലയിൽ നമുക്ക് പഠന ഗവേഷണങ്ങൾക്കാധാരമായ മഹദ്ഗ്രന്ഥങ്ങൾ. 

മതവിജ്ഞാനത്തിനു വേണ്ടി ജീവിതം തന്നെ ഒഴിഞ്ഞുവെച്ച മഹാന്മാരായ മുജ്തഹിദുകൾ നമുക്കുണ്ടായി. അവരാണ് പ്രവാചകന്റെ അനന്തരഗാമികളായി ഇസ്‌ലാമിക പൈതൃകത്തെ തലമുറകൾക്ക് പകർന്നു നൽകിയത്. കേരളത്തിലും സൈനുദ്ദീൻ മഖ്ദൂമിനെ പോലുള്ള പണ്ഡിത ശ്രേഷ്ഠരുടെ സംഭാവനകളെ വിസ്മരിക്കാനാവില്ല.


കേരളത്തിൽ ദീനി വിജ്ഞാനത്തെയും മതപരമായ മാർഗ്ഗദർശനത്തെയും നിലനിർത്തുന്നതിൽ പള്ളിദർസുകൾ വഹിച്ച പങ്ക് അതുല്യമാണ്. ഭൗതിക സാഹചര്യങ്ങൾ തീർത്തും പ്രതികൂലമായിരുന്നിട്ടുകൂടി പ്രഗൽഭരായ ആലിമുകൾ പള്ളിദർസുകളിലൂടെ ദീനി വിദ്യാഭ്യാസത്തെ നിലനിർത്തുകയും മുന്നോട്ടു നയിക്കുകയും ചെയ്തു. നിലവിലെ സമുദായത്തിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലതും പള്ളി ദർസുകളുടെ അവശേഷിപ്പുകളാണ്.

.....ആധുനിക അറബിയുനിവേഴ്സിറ്റികളുടെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പഠിച്ചശേഷം സമ്പൂർണ്ണമായ നവീകരണം ഈ രംഗത്ത് നടക്കണം.

നിലവിലെ പാഠ്യക്രമം തൃപ്തികരമല്ല. മുറിമൊല്ലമാർ എന്ന് പറയാവുന്ന ബിരുദധാരികളെ പടച്ചുവിടാൻ മാത്രമേ ഇന്നത്തെ ബി എ /അഫ്ദലുൽ ഉലമ പാഠ്യക്രമത്തിലൂടെ സാധിക്കുന്നുള്ളൂ. അവർ അബദ്ധങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. തന്മൂലം അറബി ഭാഷക്ക് ഉച്ചാരണ ശുദ്ധി പോലും നഷ്ടമായിട്ടുണ്ട്.


(മുജാഹിദ് സംസ്ഥാന സമ്മേളനം - 

കോഴിക്കോട്. 2002 പേജ് : 84)


വിദ്യാഭ്യാസമില്ലാത്തവർ, ഇംഗ്ലീഷ് , മലയാള ഭാഷാ വിരോധികൾ, തുടങ്ങി പല വിഷയങ്ങളും സുന്നികളുടെ മേൽ വഹാബികൾ ആരോപിക്കാറുണ്ട്. ഇതിന്റെയൊക്കെ വസ്തുതകളെന്താണെന്ന് തുടർന്ന് നമുക്ക് വായിക്കാം.

നാദാപുരത്തെ* *'ലാ' കട്ടസംവാദം

 https://www.facebook.com/100024345712315/posts/pfbid0zEUPErxJeytYuz5qDTUHppavhEKXJkdYi3quLkN8x4Y6QkfSCk9SyqcQbpo8u2dUl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 63/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


 *നാദാപുരത്തെ*

*'ലാ' കട്ടസംവാദം*


ഐക്യ സംഘത്തിന്റെ ആദർശ പ്രചരണങ്ങൾക്ക് അതാത് സമയങ്ങളിൽ തന്നെ അവരുടെ പിഴച്ച ചിന്താഗതികൾ തുറന്നുകാട്ടി സുന്നി പണ്ഡിതരും സജീവമായിട്ടുണ്ട്. അവർക്കെതിരെ സംഘടിച്ചും സംവാദം നടത്തിയും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചും വിശ്വാസിയുടെ ഈമാൻ ഉലമാക്കൾ സംരക്ഷിച്ചു പോന്നിട്ടുണ്ട്. ചില പുസ്തകങ്ങൾ നമുക്ക് പരിചയപ്പെടാം.


*സാരിമുൽ ബുങ്ക്*:

ബാങ്ക് പലിശ അനുവദിച്ചുകൊണ്ട് രിസാലത്തുൻ ഫിൽ ബങ്കി എന്ന പേരിൽ കെ എം മൗലവി പുറത്തിറക്കിയ പുസ്തകത്തിന് മറുപടിയായി 1929 ഒക്ടോബർ 18ന് പ്രസിദ്ധീകരിച്ച കൃതിയാണ് സാരിമുൽ ബുങ്കി ഫീ രിസാലത്തിൽ ബങ്കി. 


*അൽ ബയാൻ മാസിക*


സുന്നി ആദർശ രംഗത്തെ വിപ്ലവകാരികളായിരുന്ന പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാരുടെയും വാളക്കുളം അബ്ദുൽബാരി മുസ്ലിയാരുടെയും ശ്രമ ഫലമായി 1929 ഡിസംബറിലാണ് പ്രസിദ്ധീകരണം തുടങ്ങിയത്. സമസ്തയുടെ മൂന്നാം സമ്മേളനത്തിലെ തീരുമാനപ്രകാരം ആയിരുന്നു ഈ പ്രസിദ്ധീകരണം ആരംഭിച്ചത്. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയപ്രചാരണമായിരുന്നു മുഖ്യലക്ഷ്യം.


*രണ്ട് കൈയുടെ ശട്ടം* :


നിസ്കാരത്തിൽ തക്ബീറത്തുൽ ഇഹ്റാമിന് ശേഷം കൈ എവിടെ വെക്കണം എന്നത് സംബന്ധിച്ച് വഹാബികൾ ഉയർത്തിയ വിവാദത്തിനുള്ള വിശദീകരണമായിരുന്നു "തക്ബീറതുൽ ഇഹ്റാമിനു ശേഷമുള്ള രണ്ട് കൈയുടെ ശട്ടം" എന്ന കൃതി. ടി കുഞ്ഞാമു മുസ്ലിയാർ 1946ലാണ് ഇത് പ്രസിദ്ധീകരിച്ചത്. 


*ചൊട്ടിനൊരു തട്ട്*


രണ്ടു കൈയുടെ ശട്ടം എന്ന സുന്നി പ്രസിദ്ധീകരണത്തിന് മറുപടിയായി എംജിസി മൗലവി "ശട്ടത്തിന് ഒരു ചൊട്ട് "എന്ന പേരിൽ ഒരു പുസ്തകം എഴുതി. അതിനു കെ കെ അബ്ദുല്ല മുസ്ലിയാരുടെ ഖണ്ഡനമായിരുന്നു "ചൊട്ടിനൊരു തട്ട് ".


നജിദിലെ ശൈത്വാൻ, റദ്ദുൽ വഹാബിയ, അൽ കൗലുസദീദ് , ഹിദായതുൽ മുഅമിനീൻ... തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങൾ  ആദ്യകാലങ്ങളിൽ പുറത്തിറങ്ങിയിട്ടുണ്ട്.


*പ്രഥമ സംവാദം*


ചെറിയ ചെറിയ സംഭാഷണങ്ങൾ ആദർശ രംഗങ്ങളിൽ നടന്നിട്ടുണ്ടെങ്കിലും ഔദ്യോഗിക സംവാദം എന്ന നിലയിൽ ആദ്യമായി നടക്കുന്നത് നാദാപുരത്തെ പുളിക്കൂൽ വയലിൽ വെച്ച് നടന്ന സംവാദമാണ്. ഇത് ലാ കട്ട സംവാദം എന്ന പേരിലാണ് അറിയപ്പെടുന്നത്.


കുറ്റ്യാടി പ്രദേശങ്ങളിൽ ഐക്യ സംഘത്തിൻെറ പ്രചാരകനായി വന്നത് എം അബ്ദുള്ളക്കുട്ടി മൗലവിയായിരുന്നു. കുറ്റ്യാടി മരുതോങ്കര ജുമാഅത്ത് പള്ളി ഖാളിയായിരുന്ന നടുക്കണ്ടി മുഹമ്മദ് മുസ്‌ലിയാർക്ക് അബ്ദുള്ളക്കുട്ടി മൗലവിയുടെ ശിഷ്യന്മാർ നൽകിയ 11 ചോദ്യങ്ങളാണ് സംവാദത്തിലേക്ക് വഴിയൊരുക്കിയത്. 

ഈ ചോദ്യങ്ങൾ നടുക്കണ്ടി മുഹമ്മദ് മുസ്‌ലിയാർ നാദാപുരം ജുമഅത്ത് പള്ളിയിലെ മുദരിസായിരുന്ന മൗലാന ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ അടുക്കലെത്തിച്ചു. ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടത് വ്യക്തികളല്ല ഒരു പണ്ഡിത സദസ്സാണ് എന്ന് തീരുമാനിക്കപ്പെടുകയും പണ്ഡിതന്മാരുമായി വാദപ്രതിവാദം നടത്താൻ രണ്ടു പക്ഷവും തയ്യാറാവുകയും ചെയ്തു.


സുന്നി പക്ഷത്തുനിന്ന് ;

ഖുത്ബി മുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തിൽ തറക്കണ്ടി അബ്ദുറഹ്മാൻ മുസ്‌ലിയാർ, പാറക്കടവത്ത് കാവിൽ പുതിയോട്ടിൽ അബ്ദുല്ല മുസ്‌ലിയാർ, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ, മേനകോത്ത് അഹ്മദ് മുസ്‌ലിയാർ, നടുക്കണ്ടി മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി. 


മുജാഹിദ് പക്ഷത്ത് ; കെ.എം മൗലവി, പി കെ മൂസ മൗലവി, ഉണ്ണി മുഹിയുദ്ദീൻ കുട്ടി മൗലവി, ഇ കെ മൗലവി, എം സി സി മൗലവിമാർ തുടങ്ങിയവരും അണിനിരന്നു.


സ്പീക്കർ ഇല്ലാതിരുന്ന ആ കാലത്ത് പണ്ഡിതന്മാർ പറയുന്ന പ്രസക്ത ഭാഗങ്ങൾ ഉറക്കെ പറഞ്ഞിരുന്നത് കെ എം സീതി സാഹിബായിരുന്നു.


സുന്നി പക്ഷത്തു നിന്നുള്ള ഒന്നാമത്തെ ചോദ്യം തന്നെ ഔലിയാക്കൾക്ക് മരണശേഷം കറാമത്ത് ഉണ്ടാകുമോ  എന്നതായിരുന്നു.


മുറിഞ്ഞുപോകുമെന്ന്  മുജാഹിദ് പക്ഷത്തു നിന്നും മറുപടി വന്നു. 


തെളിവ് എവിടെ ? എന്നായി സുന്നികളുടെ ചോദ്യം. പി കെ മൂസ മൗലവിയായിരുന്നു മറുപടി പറയാൻ എഴുന്നേറ്റു നിന്നത്. അയാൾ " കറാമത്തുൽ ഔലിയാഇ ലാ തങ്കത്വി ഉ ബഅദ  മൌതിഹിം " എന്ന" വായിച്ച് മരണത്തോടെ കറാമത്തുകൾ മുറിഞ്ഞുപോകും എന്നാണല്ലോ എന്ന് പറയേണ്ട താമസം തറക്കണ്ടി അബ്ദുറഹ്മാൻ മുസ്‌ലിയാർ എഴുന്നേറ്റു നിന്ന് ചോദിച്ചു: ലാ കട്ടു. ലാ യുടെ അർത്ഥം എവിടെ? 

(ലാ യുടെ അർത്ഥം ചേർക്കുമ്പോൾ കറാമത്ത് മരണശേഷം മുറിയില്ല എന്നാണ് വരിക. ലായുടെ അർത്ഥം ഒഴിവാക്കി മരണശേഷം കറാമത്ത് മുറിയും എന്ന് അർത്ഥം വെച്ച് ജനങ്ങളെ വഞ്ചിക്കാനായിരുന്നു മൗലവിമാർ ശ്രമിച്ചത്)


ഇതോടെ ജനങ്ങൾ ആകെ ഇളകി. യോഗം നിയന്ത്രണം വിട്ടെന്ന മനസ്സിലാക്കിയ സംവാദം നിയന്ത്രിച്ചിരുന്ന അന്നത്തെ  മലബാർ ജില്ലാ പോലീസ് സൂപ്രണ്ട് കലീമുള്ള സാഹിബ് യോഗം തുടരേണ്ടതില്ലെന്ന് പ്രഖ്യാപിക്കുകയും സംവാദം പിരിച്ചുവിടുകയും ചെയ്തു. 

വഹാബികൾ തോറ്റുപോയെന്ന് വിളിച്ചുപറഞ്ഞു ജനങ്ങൾ പലവഴിക്കായി പിരിഞ്ഞു പോയി. 


കെ മൊയ്തു മൗലവി ഓർമ്മക്കുറിപ്പുകളിൽ ഇങ്ങനെ എഴുതിയത് കാണാം :

"വഹാബികൾ തോറ്റുപോയേ എന്ന് വിളിച്ചു കൂവികൊണ്ട് നാട്ടിലാകെ പ്രചാരണം നടന്നു. ലാ കട്ടുവെന്ന് ചിലർ, ലാമ് കട്ടുവെന്ന് മറ്റുചിലർ, എന്താണ് ഈ പറയുന്നതെന്ന് തിരിയാത്ത അമുസ്‌ലിംകൾ ലാമ്പ് കട്ടു പോയി എന്നാണ് മനസ്സിലാക്കിയത്. "

(ഓർമ്മക്കുറിപ്പുകൾ 68 )


ഈ സംവാദത്തോടു കൂടിയാണത്രേ ഐക്യ സംഘക്കാരുടെ തനിനിറം മാലോകരറിഞ്ഞത്.

1932 ലായിരുന്നു ഈ സംവാദം നടന്നത്.

സമസ്തയുടെ* *ഇടപെടൽ*

 https://m.facebook.com/story.php?story_fbid=pfbid04Njc1UzSpdZ8Z1SKApqT7YLMMJDnfn8iyMhT4kedjKPh61XTiBuzbbTAc1uUEDsZl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 62/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സമസ്തയുടെ*

*ഇടപെടൽ*


ഐക്യ സംഘം രൂപീകരിച്ചത് മുതൽ തുടർച്ചയായി പത്തിലധികം വാർഷിക സമ്മേളനങ്ങൾ വിവിധ സ്ഥലങ്ങളിലായി അവർ നടത്തിയിരുന്നു. സമ്മേളനത്തിലൂടെയും മറ്റും അവർ പ്രചരിപ്പിച്ചു കൊണ്ടിരുന്ന ബിദ്അത്തുകളെ ശക്തമായി എതിർത്തുകൊണ്ട് സമസ്തയുടെ വാർഷിക സമ്മേളനങ്ങൾ നടന്നു.


1926 സമസ്ത രൂപീകരിച്ചത് മുതൽ നിരവധി സമ്മേളനങ്ങൾ ആദർശ വിശദീകരണത്തിനു വേണ്ടി തന്നെ സമസ്ത നടത്തുകയുണ്ടായി.


സമ്മേളന വർഷങ്ങളും സ്ഥലങ്ങളും താഴെ ചേർക്കുന്നു :

1927 ഫെബ്രു 7: താനൂർ

1927 ഡിസം 30: മോളൂർ

1929 ജനു 7 : ചെമ്മംകുഴി

1930 മാർച്ച് 16 : മണ്ണാർക്കാട്

1931 മാർച്ച് 11 വെള്ളിയഞ്ചേരി

1933 മാർച്ച് 5 :ഫറോക്ക്

ഫറോക്കിൽ നടന്ന സമ്മേളനത്തിനു ശേഷം 1944 വരെ ഒമ്പത് സമ്മേളനങ്ങൾ നടക്കുകയുണ്ടായി. അങ്ങനെ ആകെ 15 സമ്മേളനങ്ങൾ. പിന്നീട് മീഞ്ചന്തയിലും കാര്യവട്ടത്തും വളാഞ്ചേരിയിലും താനൂരിലും അങ്ങനെ വിവിധ സ്ഥലങ്ങളിലായി 1963 വരെ 22 സമ്മേളനങ്ങൾ നടന്നു.


ഈ സമ്മേളനങ്ങളിലെല്ലാം ഐക്യ സംഘക്കാർ പടച്ചുവിട്ട ഇസ്‌ലാമിക വിരുദ്ധ ആശയങ്ങൾക്ക് ഉള്ള മറുപടിയും പൊതുജനങ്ങൾ അവരോട് സ്വീകരിക്കേണ്ട നിലപാടുകൾ വ്യക്തമാക്കുകയുമായിരുന്നു. 


1933ൽ ഫറൂഖിൽ നടന്ന പ്രസിദ്ധമായ ആറാം സമ്മേളനത്തിലെ മൂന്നാം പ്രമേയം ഇങ്ങനെ വായിക്കാം.  :


"ഇപ്പോഴത്തെ നവീന പരിഷ്ക്കാരികളിൽപ്പെട്ട മൗലവി വേഷധാരികളും മതത്തിൻറെ യഥാർത്ഥ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നവരാണെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇസ്ലാം മതം കഠിനമായി വിരോധിക്കുന്ന പലിശ മതം അനുവദിച്ചതാണെന്ന് പറഞ്ഞ് പരത്തി ബേങ്ക് സ്ഥാപിച്ചും മറ്റും മതത്തിന്റെ പേരിൽ പണം സമ്പാദിക്കുന്ന ചില സമുദായ സേവകന്മാരും അവരുടെ സിൽബന്ധികളായ മനസ്സാക്ഷി മതക്കാരും ന്യായവിരുദ്ധമായും സമാധാനഭംഗം വരുത്തുന്ന വിധത്തിലും തങ്ങളുടെ ഇടുങ്ങിയ സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചു വരുന്നതിനെയും പൊതുജന സമ്മതന്മാരും സുപ്രസിദ്ധന്മാരും ആയ ഉലമാക്കളാൽ വളരെ കാലമായി നടത്തപ്പെട്ടു വരുന്നതും കേരളത്തിലെ മതപണ്ഡിതന്മാരുടെ പ്രാതിനിധ്യം വഹിക്കുന്നതുമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും മതപണ്ഡിതന്മാരായ മുസ്ലിയാന്മാരും സമാധാനപരമായും നിഷ്കളങ്കമായും നിയമത്തിനധീനരായും ചെയ്തുവരുന്ന സമുദായ സേവനങ്ങളെ മത വിരുദ്ധങ്ങളെന്ന് ആക്ഷേപിച്ചും അവർ ബഹുദൈവ വിശ്വാസികളും ആരാധകന്മാരും ഇസ്‌ലാമിക വൃത്തത്തിൽ നിന്നും പുറത്തായവരാണെന്നും പുലമ്പിയും അന്യായമായും അക്രമമായും അവരെ ശകാരിച്ചും പഴിച്ചും വരുന്നതിനെയും കേരളത്തിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ചുറ്റി സഞ്ചരിച്ചും പത്രങ്ങൾ മുഖേനയും ചില പാമരന്മാരെ കബളിപ്പിച്ചു വരുന്നതിനെയും പള്ളിദർസുകൾ ബഹിഷ്കരിക്കുവാൻ ഉപദേശിക്കുന്നതിനെയും ഈ യോഗം ആശങ്കയോടെ കൂടി വീക്ഷിക്കുകയും ഇവരുടെ ഇത്തരം പ്രചരണ വേല നിമിത്തം ചില പാമരന്മാർ ഇളകി വശാകുകയും ശോഭിക്കുകയും ചെയ്യുന്നതുകൊണ്ട് ഇസ്‌ലാമിന്റെ സമാധാനപരവും സുന്ദരവും വിശാലവുമായ തത്വങ്ങൾ പ്രചരിപ്പിക്കുന്നതിന് വിഘ്നം നേരിടുകയും മുസ്‌ലിം സമുദായ മദ്ധ്യേ അസ്വസ്ഥതയും അസമാധാനവും ഭിന്നതയും ഉണ്ടായിത്തീരുകയും ചെയ്യുന്നതിൽ അത്തരം പ്രക്ഷോഭജനവും ന്യായവിരുദ്ധവും അനിസ്ലാമിക വുമായ പ്രചാരവേലകളെ ഉടനടി തടഞ്ഞ് നാട്ടിൽ സമാധാനവും സൗഹാർദ്ദതയും നിലനിർത്തി തരുവാൻ ഈ യോഗം ബഹുമാനപ്പെട്ട ഗവൺമെന്റിനോടും സമുദായ നേതാക്കന്മാരോടും വിനയപുരസ്സരം അപേക്ഷിക്കുകയും ചെയ്യുന്നു. "

അവതാരകൻ :

കണ്ണിയത് അഹമ്മദ് മുസ്‌ലിയാർ

അനുവാദകൻ :

അബ്ദുല്ല മുസ്‌ലിയാർ മഞ്ചേരി


(പണ്ഡിത കേരളം

 പേജ് 138 )

സമസ്തയുടെ പിറവി61

 https://m.facebook.com/story.php?story_fbid=pfbid0fUjnmMEcjd9h1TgZZBo5p8GV5mtRF5xHEsYBA7f6Hdrz3AqLPREuKvrjBrK368uQl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 61/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സമസ്തയുടെ പിറവി*


പണ്ഡിതന്മാരെ സംഘടിപ്പിച്ച് ബിദ്അത്തിന്റെ പ്രചാരണത്തിന് ഐക്യ സംഘക്കാർ തുനിഞ്ഞപ്പോൾ അവരെ സംഘടിതമായി തന്നെ നേരിടണമെന്ന് ആദ്യമായി ആലോചിച്ചത് വരക്കൽ മുല്ലക്കോയ തങ്ങൾ അവർകളാണ്. 


സമസ്തയുടെ ആരംഭത്തെക്കുറിച്ച് പണ്ഡിത കേരളം എന്ന പ്രസിദ്ധീകരണത്തിൽ നിന്ന് :

"ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ യഥാർത്ഥ ഉലമാക്കളുടെ ഒരു സംഘടന വേണമെന്ന നിർദ്ദേശം ആദ്യമായി മുന്നോട്ടുവെച്ചത് പ്രസിദ്ധ സൂഫിയും പണ്ഡിതനും കേരളത്തിലെ സാദാത്തീങ്ങളിൽ പ്രമുഖനും ആയിരുന്ന കോഴിക്കോട് പുതിയങ്ങാടിയിലെ മർഹൂം സയ്യിദ് വരക്കൽ മുല്ലക്കോയ തങ്ങളായിരുന്നു. അക്കാലത്ത് മതപരിഷ്കരണ വാദികൾക്കെതിരെ ധീരമായി പൊരുതി കൊണ്ടിരുന്ന മർഹൂം പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാരെ തൻറെ വീട്ടിലേക്ക് വിളിച്ചുവരുത്തി ദീർഘമായി മുശാവറ ചെയ്ത ശേഷമാണ് തങ്ങൾ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. അങ്ങനെ 1925 കോഴിക്കോട് കുറ്റിച്ചിറയിൽ ഉള്ള വലിയ ജുമാഅത്ത് പള്ളിയിൽ വിപുലമായ ഒരു ഉലമ സമ്മേളനം ചേരുകയും കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിക്കുകയും ചെയ്തു. പി കെ മുഹമ്മദ് മീറാൻ മുസ്ലിയാർ (പ്രസിഡണ്ട് ) പാറോൽ ഹുസൈൻ സാഹിബ് (സെക്രട്ടറി) എന്നിവരായിരുന്നു ഭാരവാഹികൾ.


കൂടുതൽ ഉലമാക്കൾക്കിടയിൽ സംഘടനാ സന്ദേശമെത്തുകയും ആവേശകരമായ പ്രതികരണം ലഭിക്കുകയും ചെയ്തപ്പോൾ 1926 ജൂൺ 26ാം തീയതി കോഴിക്കോട് ടൗൺഹാളിൽ വിപുലമായ ഒരു കൺവെൻഷൻ നടത്തുകയും കൺവെൻഷനിൽ വച്ച് കമ്മറ്റി വിപുലീകരിച്ച് പുന:സംഘടിപ്പിക്കുകയും ചെയ്തു. അസ്സയ്യിദ് ഹാഷിം ചെറുകുഞ്ഞിക്കോയ തങ്ങൾ ആയിരുന്നു കൺവെൻഷനിലെ അധ്യക്ഷൻ. വരക്കൽ സയ്യിദ് അബ്ദുറഹ്മാൻ ബാഅലവി മുല്ലക്കോയ തങ്ങൾ പ്രസിഡണ്ടും മൗലാനാ പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ കെ കെ അബ്ദുൽ ഖാദർ മുസ്‌ലിയാർ (പള്ളിപ്പുറം) കെ പി മുഹമ്മദ് മീറാൻ മുസ്‌ലിയാർ എന്നിവർ വൈസ് പ്രസിഡണ്ടുമാരും പി വി മുഹമ്മദ് മുസ്‌ലിയാർ പി കെ മുഹമ്മദ് മുസ്‌ലിയാർ എന്നിവർ സെക്രട്ടറിമാരുമായ കമ്മറ്റിയായിരുന്നു അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. സംഘടനക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന് നാമകരണം ചെയ്തത് ഈ സമ്മേളനത്തിലാണ്. "

(പണ്ഡിത കേരളം പേജ് 120 )


സമസ്തയുടെ ഉദ്ദേശലക്ഷ്യങ്ങൾ തീർത്തും സുന്നത്ത് ജമാഅത്തിന്റെ സംരക്ഷണമായിരുന്നു.


പണ്ഡിത കേരളം എന്ന പ്രസിദ്ധീകരണത്തിൽ നിന്ന് :

"1934 നവംബർ 14 ആയിരുന്നു സമസ്തയുടെ രജിസ്ട്രേഷൻ. നിയമാവലിയിൽ ആദ്യഭാഗത്ത് ചേർത്ത ഉദ്ദേശലക്ഷ്യങ്ങൾ വായിക്കുക


A )പരിശുദ്ധ ഇസ്ലാം മതത്തിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ യഥാർത്ഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക. 


B) അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസത്തിനും ആചാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും പ്രചരണങ്ങളെയും നിയമാനുസരണം തടയുകയും അത്തരം അബദ്ധങ്ങളെക്കുറിച്ച് മുസ്‌ലിമീങ്ങൾക്ക് ബോധം ഉണ്ടാക്കി തീർക്കുകയും ചെയ്യുക.


C) മുസ്‌ലിം സമുദായത്തിന് മതപരമായും സാമുദായികമായും ഉണ്ടായിരിക്കേണ്ട അവകാശാധികാരങ്ങളെ സംരക്ഷിക്കുക.


D) മത വിദ്യാഭ്യാസത്തെ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു പുറമേ മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഹാനി തട്ടാത്ത വിധത്തിലുള്ള ലൗകിക വിദ്യാഭ്യാസ വിഷയത്തിലും വേണ്ടത് പ്രവർത്തിക്കുക.


E) മുസ്‌ലിം സമുദായത്തിന്റെ പൊതുവായ ഗുണത്തിനും സമുദായ മധ്യേ ഉണ്ടായിക്കൊണ്ടിരിക്കുന്ന അധർമ്മം, അനൈക്യം, അരാജകത്വം, അന്ധവിശ്വാസം, ഇത്യാദികളെ നശിപ്പിച്ചു സമുദായത്തിന്റെയും മതത്തിന്റെയും അഭിവൃദ്ധിക്കും ഗുണത്തിനും വേണ്ടി പരിശ്രമിക്കുക. മേൽപ്പറഞ്ഞ സംഗതികൾ സമാധാനമായും ശറഇന്നും നിയമത്തിനും അതീനമായും നടപ്പിൽ വരുത്തുക എന്നുള്ളതാകുന്നു ഈ സഭയുടെ ഉദ്ദേശങ്ങൾ. "

(പണ്ഡിത കേരളം പേജ് 121)

ജംഇയ്യത്തുൽ ഉലമയും* *ഉലമാഇന്റെ എതിർപ്പും

 https://m.facebook.com/story.php?story_fbid=pfbid01FLSs9TVHHASMjP4e3s2CxkesAMn4v9ZpDrPxAtHZHCmkce5jKioT8T3QEtx7aJbl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 60/313

➖➖➖➖➖➖➖➖➖➖➖➖

✍️Aslam saquafi payyoli


*ജംഇയ്യത്തുൽ ഉലമയും*

*ഉലമാഇന്റെ എതിർപ്പും*


ആദ്യകാലങ്ങളിൽ മത സംഘടനകളും ഉലമ സംഘടനകളും കേരളത്തിൽ ഉണ്ടായിരുന്നില്ല. മതവിഷയങ്ങൾ മഹല്ലുകളിൽ ചർച്ച ചെയ്യപ്പെടുകയും പണ്ഡിതന്മാർ പറയുന്ന നിർദ്ദേശങ്ങൾ എല്ലാവരും അനുസരിച്ച് മുന്നോട്ട് പോവുകയും ചെയ്യുന്ന ഒരു സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.  ബിദ്അതിന്റെ കക്ഷികൾ മതത്തിന്റെ പേരിൽ സംഘടിച്ചു പ്രവർത്തിക്കുന്ന സാഹചര്യം വന്നപ്പോഴാണ്  നമ്മുടെ കൊച്ചു കേരളത്തിൽ വിദ്യാർത്ഥി - യുവജന - പണ്ഡിത സംഘടനകൾ രൂപം കൊള്ളുന്നത്. 


ഐക്യ സംഘം രൂപീകരിച്ച് അതിൻെറ രണ്ടാം സമ്മേളനത്തിൽ  (1924)പണ്ഡിതർക്കൊരു സംഘടന രൂപീകരിക്കാൻ തീരുമാനിച്ചു. നിസ്വാർത്ഥരായ പലരും ഇതിൽ അറിയാതെ അംഗങ്ങളായിട്ടുണ്ട്. 

ഇന്നത്തെ പോലെ വാർത്താ  മാധ്യമങ്ങൾ വ്യാപിച്ച കാലമായിരുന്നില്ലയെന്നതും വേഷം കൊണ്ടോ പ്രവർത്തനങ്ങൾ കൊണ്ടോ ബിദ്അത്തിനെ വേർതിരിച്ചു മനസ്സിലാക്കാൻ പറ്റാത്ത കാലമായിരുന്നുവെന്നതും ആദ്യകാലത്ത് പലരും അതിൽ അകപ്പെടാൻ കാരണമായിട്ടുണ്ട്. 


1924 ആലുവയിൽ വച്ച് നടന്ന ഐക്യ സംഘത്തിൻെറ രണ്ടാം വാർഷിക സമ്മേളനത്തിൽ അധ്യക്ഷതവഹിച്ചിരുന്നത് വേലൂർ ബാഖിയാതു സ്വാലിഹാതിലെ പ്രിൻസിപ്പൽ മൗലാനാ അബ്ദുൽ ജബ്ബാർ ഹസ്രത്ത് അവർകളായിരുന്നു. 


"1924 ഐക്യ സംഘത്തിൻെറ ദ്വിതീയ വാർഷിക മഹാസമ്മേളനം ആലുവയിൽ വച്ച് നടത്താൻ തീരുമാനിച്ചു. വേലൂർ ബാഖിയാത്ത് സ്വാലിഹാത്ത് അറബിക് കോളേജ് പ്രിൻസിപ്പാൾ മൗലാന അബ്ദുൽ ജബ്ബാർ ഹസ്രത്ത് അവർകൾ ആയിരുന്നു സമ്മേളന അധ്യക്ഷൻ. "

(കെ എം മൗലവി ജീവചരിത്രം പേജ് 95 )


കേരളത്തിലെ ഉലമാക്കൾ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പണ്ഡിതരും അതോടൊപ്പം പലരുടെയും ഗുരുവര്യരുമായ ബാഖിയാത്തിലെ പ്രിൻസിപ്പൽ പങ്കെടുക്കുന്ന പരിപാടിയിൽ സംബന്ധിക്കാൻ ആവേശം കൊളളുക സ്വാഭാവികമാണല്ലോ.  


"ഐക്യ സംഘത്തെ കുറിച്ച് പലർക്കും എതിരഭിപ്രായമുണ്ടെങ്കിലും അധ്യക്ഷൻ അബ്ദുൽ ജബ്ബാർ ഹസ്രത്ത് ആയതുകൊണ്ട് എല്ലാവർക്കും സന്തോഷമായി. ഉലമാക്കൾക്ക് പുറമേ കേരളത്തിലെ പല ധനാഢ്യരെയും പൗരപ്രധാനികളെയും കൂടി ക്ഷണിച്ചിരുന്നു "

(ഐക്യ സംഘവും 

കേരള മുസ്‌ലിംകളും - 28 )


എന്നാൽ കൂടുതൽ കാലം ഇത് നീണ്ടുനിന്നില്ല. കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതരിൽ നിന്ന് തന്നെ ഐക്യസംഘത്തിനും അവരുടെ പണ്ഡിത സഭക്കും എതിർപ്പുകൾ നേരിടേണ്ടിവന്നു.


" അധിക ദിവസം കഴിയേണ്ടി വന്നില്ല, മുസ്‌ല്യാക്കളിൽ പലരും ഉലമാ സംഘത്തിൽ നിന്ന് ഒഴിഞ്ഞു മാറി ഐക്യസംഘത്തിനെതിരായി പ്രചാരവേല തുടങ്ങി... ഐക്യസംഘക്കാർ പിഴച്ചവരാണെന്നു തെളിയിക്കാനായി വന്നവരിൽ പ്രമുഖർ *ചാലിയത്ത് (ശാലിയാത്തി) അഹ്മദ്കോയ മുസ്‌ല്യാരും അച്ചിപ്ര കുഞ്ഞഹ്‌മദ് മുസ്‌ല്യാരും* മറ്റുമായിരുന്നു... നാദാപുരത്തിനടുത്ത *പാറക്കടവിലെ ഖാദിയായിരുന്ന പുതിയോട്ടിൽ അബ്ദുല്ല മുസ്‌ലിയാർ* കണ്ണോത്തെ പള്ളിയിൽ വെച്ച് ഐക്യസംഘത്തെ എതിർത്തുകൊണ്ട് ഒരു വഅദ് പരമ്പര തന്നെ നടത്തുകയുണ്ടായി.... കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പത്താം വാർഷിക സമ്മേളനം 1932 ൽ കാസർക്കോട്ട് വെച്ച് നടന്നു. അവിടുത്തെ ഖാദിയും മുദർസുമായിരുന്ന *തറക്കണ്ടി അബ്ദുറഹ്മാൻ മുസ്‌ലിയാർ* " ഇവിടെ വെച്ചു ഐക്യസംഘത്തിന്റെ വാർഷിക യോഗം നടക്കാൻ പോകുന്നുണ്ടെന്നു കേട്ടു. അതിൽ ആരും പങ്കെടുക്കരുത്." എന്ന് പ്രഖ്യാപിച്ചിരുന്നു. " 

(ഐക്യ സംഘവും കേരള മുസ്‌ലിംകളും)


ഇങ്ങനെ ഒട്ടേറെ പണ്ഡിതർ ആദ്യകാലത്ത് തന്നെ ഇതിനെതിരെ ശക്തമായി രംഗത്ത് വരികയും വിശ്വാസികളെ ശരിയായ മാർഗത്തിൽ വഴി നടത്തുകയും ചെയ്തിട്ടുണ്ട്.


ബിദ്അത്തുകാർ സംഘടിത പ്രവർത്തനം നടത്തി ആശയപ്രചരണവുമായി മുന്നോട്ടു പോയപ്പോൾ നമ്മുടെ ഉലമാക്കളും സംഘടിത രൂപത്തിൽ പ്രവർത്തനം ആരംഭിച്ചു. അതാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ.

മുജാഹിദിലെ* *രാഷ്ട്രീയ ഭിന്നത

 https://www.facebook.com/100024345712315/posts/pfbid0pzU2PXEjLdfatxjGZtgCzqmrs8Un4V2kowLUjWrK9zLtr6GJgm1QQwHvnsA4F8T9l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 59/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മുജാഹിദിലെ* 

*രാഷ്ട്രീയ ഭിന്നത*


കെ എം മൗലവി മുസ്‌ലിം ലീഗ് രൂപീകരിച്ചതോടെ രാഷ്ട്രീയപരമായി മുജാഹിദ് പ്രസ്ഥാനം രണ്ട് ചേരികളായി തിരിഞ്ഞു.


എ അലവി മൗലവി, ഈ മൊയ്തു മൗലവി തുടങ്ങിയവർ കോൺഗ്രസ് ഭാഗത്തും കെ എം മൗലവി കെ എം സീതി സാഹിബ് നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗും. രണ്ടു കൂട്ടരും തമ്മിൽ വാഗ്വാദങ്ങളും സംഘട്ടനങ്ങളും നടന്നതായി ചരിത്രത്തിലുണ്ട്. അതെല്ലാം ഇവിടെ വിവരിക്കുന്നില്ല.


പുളിക്കൽ മദ്രസത്തുൽ മുനവ്വറയിൽ മുജാഹിദ് പണ്ഡിതരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾ വിശദീകരിച്ചുകൊണ്ട് അൽ മുർശിദിലെ പരാമർശങ്ങൾ വായിക്കാം. 


"പുളിക്കൽ മദ്രസത്തുൽ മുനവ്വറയിൽ നിന്ന് ജംഇയ്യത്തുൽ ഉലമ സംഘം പ്രവർത്തകന്മാരെ വാതിലടച്ച് പുറത്താക്കിയ വിവരം നമ്മുടെ സഖാക്കളെ കോൾമയ്ർ കൊള്ളിക്കുന്നുണ്ടായിരിക്കാം. പുളിക്കൽ കോൺഗ്രസ് പ്രസിഡണ്ട് ഇതെല്ലാം കണ്ടുകൊണ്ട് മൗനം ദീക്ഷിക്കുന്നതിൽ ആണ് എനിക്ക് അത്ഭുതം തോന്നുന്നത്. അദ്ദേഹം അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരാളാണെന്നാണ് എന്റെ വിശ്വാസം. ഈ വിക്രിയകളിൽ അദ്ദേഹം സന്തോഷിക്കുന്നുണ്ടോ ? അവിടെ തങ്ങളുടെ കുടുംബത്തിനിടയിൽ വഴക്കുണ്ടാക്കുവാൻ കടന്ന് കൂടിയിട്ടുള്ള പിശാചിൻറെ കൂത്താട്ടത്തിന് അദ്ദേഹം വശംവതനായിരിക്കുന്നുവോ ? ഒരു ഭരണ കമ്മിറ്റിയിൽ കിട്ടിയ തുച്ഛമായ ഒരു അധികാരം മാത്രമാണ് മദ്രസ മാനേജർക്കുള്ളത്. അദ്ദേഹത്തിന് ആ അധികാരം നൽകിയവരെ തന്നെ പുറത്താക്കുന്നതിനാണ് ആ അധികാരത്തെ അദ്ദേഹം ഉപയോഗിച്ചത്....


മുസ്‌ലിം സഹോദരന്മാരെ രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടാവുക സാധാരണയാണ്. എന്നാൽ ആ അഭിപ്രായ വ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തി അന്യോന്യം വഴക്കിനും വക്കാണത്തിനും ഒരുങ്ങുക എന്നുള്ളത് അന്യായവുമാണ്.


ഇന്ന് മുസ്‌ലിംകളിൽ ഒരു ചെറിയ ഭാഗം കോൺഗ്രസുമായി സഹകരിക്കുന്നുണ്ടെങ്കിൽ ഒരു വലിയ ഭൂരിപക്ഷം കോൺഗ്രസ്സുമായി അകന്നു നിൽക്കുകയാണ് ചെയ്യുന്നത്.

മുസ്‌ലിംകളിൽ ഇങ്ങനെ രണ്ട് കക്ഷികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ആദർശത്തെ മുൻനിർത്തിയാണ്. നിരുപാധികമായി കോൺഗ്രസിൽ ചേരുന്നതാണ് ഇന്നത്തെ നിലക്ക് മുസ്‌ലിംകൾക്ക് നല്ലതെന്ന് അഭിപ്രായമുള്ളവർ അങ്ങനെ ചെയ്യുന്നു. നിരുപാധികമായി കോൺഗ്രസിൽ ചേരുന്നത് ആപൽകരമാണെന്ന് വിശ്വസിക്കുന്നവർ അതിൽ നിന്നും ഒഴിഞ്ഞു മാറി മുസ്‌ലിം ലീഗിൽ സംഘടിക്കുന്നു. ഈ രണ്ട് കക്ഷികളുടെയും ചുമതല അവരവരുടെ അഭിപ്രായത്തിനുള്ള തെളിവുകളെ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുവാൻ ശ്രമിക്കുകയാണ്. എതിർകക്ഷിയെ സ്ഥാനത്തും അസ്ഥാനത്തും ആക്ഷേപിക്കുവാനും അവഹേളിക്കുവാനും തുനിയുന്നത് ശരിയല്ല. ആ കക്ഷി പരാജയപ്പെടുക തന്നെ ചെയ്യും. പുളിക്കൽ കോൺഗ്രസ് കക്ഷിയുടെ ഈ ബഹിഷ്കരണ പ്രവർത്തി അവിടുത്തെ കോൺഗ്രസ് മുസ്‌ലിംകളുടെ പ്രതാപത്തെയും പ്രാബല്യത്തെയും കുറക്കുന്നതിന് മാത്രമേ ഉപകരിക്കുകയുള്ളൂ.


പുളിക്കലിലെ രക്തത്തിളപ്പുള്ള കോൺഗ്രസ് മുസ്‌ലിം യുവാക്കൾ ശാന്തമായി ആലോചിക്കുമെങ്കിൽ അവർക്കറിയാം പുളിക്കലെ മദ്രസത്തുൽ മുനവ്വറ പുളിക്കക്കാരുടെ ഒരു മദ്രസയായി മാത്രം നിന്നാൽ പോരെന്ന്. ആ മദ്രസ ത്രിവർണ പതാക പറപ്പിക്കാനുണ്ടായതല്ല; അർദ്ധ ചന്ദ്രക്കലയുള്ള കൊടി പറപ്പിക്കാനുള്ളതാണ്. "


(അൽ മുർഷിദ് മാസിക 

1939 മാർച്ച് പേ: 39, 40 )

തങ്ങൾ ലീഗിന്റെ* *നേതൃസ്ഥാനത്ത് 58

 https://www.facebook.com/100024345712315/posts/pfbid02p69tZDpXDn8yMc7o7MrToYR6e6C9GFxmy74iPQW8zP72C2jSGSaqRuWLVuPTk8HBl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു ചരിത്ര പഠനം 58/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*തങ്ങൾ ലീഗിന്റെ* 

*നേതൃസ്ഥാനത്ത്*


കേരളത്തിൽ വഹാബിസം പ്രചരിപ്പിക്കാൻ ഏറ്റവും കൂടുതൽ സഹായകമായത് രാഷ്ട്രീയപാർട്ടിയാണെന്നതിൽ സംശയമില്ല. മുസ്‌ലിംകളുടെ പിന്തുണ കൂടുതൽ ലഭിക്കാൻ അവർ ആദരിക്കപ്പെടുന്ന സയ്യിദ് കുടുംബത്തിലെ കാരണവരായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ മുസ്ലിംലീഗിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിയോഗിച്ച സൂത്രധാരകർ കെ എം മൗലവിയും കെ എം സീതി സാഹിബുമായിരുന്നു. 


കെ.എം മൗലവി ജീവചരിത്രം എന്ന പുസ്തകത്തിൽ കെ കെ കരീം എഴുതുന്നു :


"ഇന്ത്യൻ വിഭജനാനന്തരം കേരള മുസ്‌ലിം ലീഗ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പേര് നിർദ്ദേശിച്ചത് തന്നെ മൗലവി സാഹിബായിരുന്നു. "

(കെ എം മൗലവി സാഹിബ്

ജീവചരിത്രം പേജ് 109)


വിശ്വാസികൾ അറപ്പോടെയും വെറുപ്പോടെയും കണ്ട

കെ എം മൗലവിക്ക് വിശ്വാസികളെ അഭിസംബോധന ചെയ്യാൻ അവസരം സൃഷ്ടിച്ചതും വഹാബിസത്തിന് വളരാനുള്ള അടിത്തറപാകിയതും ഈ രണ്ട് കെ എമ്മുമാരുടെ കുതന്ത്രമായിരുന്നു.


മുജാഹിദ് എട്ടാം സംസ്ഥാന

സമ്മേളന സുവനീർ :


"1940 കളിൽ സൂഫി മുസ്‌ലിംകൾ നേതാക്കളായി അംഗീകരിച്ചിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെയും പാണക്കാട് പൂക്കോയ തങ്ങളെയും മുസ്‌ലിം ലീഗിനോട് സഹകരിപ്പിക്കുന്നതിൽ സീതി സാഹിബ് വിജയിച്ചു. അതോടുകൂടി ലീഗ് സമുദായ മനസ്സ് കീഴടക്കി. "

(സുവനീർ - പേജ് : 74)


"കെഎം മൗലവി സാഹിബ് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പേര് നിർദ്ദേശിക്കുകയാണുണ്ടായത്. ബാഫഖി തങ്ങൾക്ക് മലബാർ മുസ്‌ലിംകൾക്കിടയിൽ ഉണ്ടായിരുന്ന വ്യക്തിപരമായ സ്വാധീനമായിരുന്നു അതിന് കാരണം. മുസ്ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യനായ വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. "

(കേരള മുസ്ലിം നവോത്ഥാനത്തിന്റെ 

നൂറു വർഷങ്ങൾ - വിസ്ഡം ഗ്രൂപ്പ് )


പ്രസിഡൻറ് സ്ഥാനത്ത് തങ്ങളാണെങ്കിലും മറ്റുള്ള ഭാരവാഹിത്വങ്ങളെല്ലാം വഹിച്ചിരുന്നത് മുജാഹിദ് നേതൃത്വം തന്നെയായിരുന്നു.


തങ്ങളും മൗലവിമാരും ഒരേ വേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ  മൗലവിരോടുള്ള വെറുപ്പ് സമുദായത്തിന് നഷ്ടപ്പെടുകയും അവരുടെ പ്രസംഗങ്ങൾ കേൾക്കാനുള്ള അവസരങ്ങളും ലഭിച്ചു തുടങ്ങി. ഇത് മൗലവിമാർ നന്നായി മുതലെടുത്തു. മാത്രമല്ല അവർ വിളിച്ചു പറയുന്ന അന്ധവിശ്വാസങ്ങൾക്ക് മറുപടി പറയാനുള്ള അവസരങ്ങൾ പോലും ഇല്ലാതായി. കാരണം ലീഗിൻെറ പ്രഭാഷകർ തന്നെയാണ് വഹാബി പ്രഭാഷകരായി വരുന്നത്. അത്തരക്കാർക്ക് മറുപടി പറയേണ്ട എന്ന ഒരു ചിന്ത വിശ്വാസികളിൽ വന്നു തുടങ്ങി. വഹാബികൾ ആണെങ്കിലോ അവർക്ക് അവരുടെ ആദർശം എല്ലായിടത്തും പറയാം. 


"പ്രശ്നബാധിത പ്രദേശങ്ങൾ കുറാഫികളുടെ പ്രകോപനങ്ങൾ ഉണ്ടായേക്കാവുന്ന സ്ഥലങ്ങൾ കേസിക്കു വളരെ പത്ഥ്യമായിരുന്നു. സർവ്വ നിയന്ത്രണങ്ങളും വിട്ട് ഹാലിളകി തന്നെ അവിടങ്ങളിൽ നിർഭയം കെ സി പ്രസംഗിക്കും. ഉഗ്രൻ വെല്ലുവിളികളും നടത്തും. കെ സി യോടടുക്കാൻ അവിടുത്തെ പാമരജനങ്ങൾ ആയ യാഥാസ്ഥിതികൾക്ക് മറ്റൊരു തടസ്സവുമുണ്ടായി. നാളെ രാഷ്ട്രീയ (മുസ്‌ലിം ലീഗ്) സ്റ്റേജിൽ വരാനുള്ളതും ഇതേ കെ. സി തന്നെയാണല്ലോ. ഈ ചാൻസ് തൗഹീദ് അടിച്ചു പൂശുന്നതിന് ഇവിടെ മാത്രമല്ല എവിടെയും കെ.സി ഉപയോഗപ്പെടുത്തുകയും ചെയ്തു.

(വളവന്നൂർ മണ്ഡലം 

മുജാഹിദ് സമ്മേളനം 2006

പേജ് : 32 )

കെ എം മൗലവി പറ്റിച്ചെന്ന്* *ഇ. മൊയ്തു മൗലവി*

 https://m.facebook.com/story.php?story_fbid=pfbid0254GM4ypzaq5Q1MWTNQGhUPdYjyinAFdRCg5Kvv8Ut6xrjTgZpD1kL1Bv4A1T9rv2l&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 57/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli.


*കെ എം മൗലവി പറ്റിച്ചെന്ന്*

*ഇ. മൊയ്തു മൗലവി*


1906ൽ സർവേന്ത്യാ ലീഗ് രൂപീകരിച്ചെങ്കിലും മലബാറിലേക്ക് അതിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിരുന്നില്ല. 


1934 ൽ കെ എം മൗലവിയുടെ നേതൃത്വത്തിലാണ് സർവ്വേന്ത്യാ ലീഗിന് കേരളത്തിൽ യൂണിറ്റുകൾ ഉണ്ടാകുന്നത്. ഇതിന് പിന്നിൽ രണ്ട് കാരണങ്ങളാണുളളത്. 


1- കൊടുങ്ങല്ലൂരിൽ ഒളിവിൽ കഴിയുകയായിരുന്ന കെ എം മൗലവിയെ കേസുകളിൽ നിന്നും മറ്റും രക്ഷപ്പെടുത്തിയതിന്റെ പിന്നിൽ  അഡ്വ: ബി പോക്കർ സാഹിബിന്റെ സഹായം വേണ്ടുവോളം ലഭിച്ചിട്ടുണ്ട്. ബി. പോക്കർ സാഹിബായിരുന്നു സർവ്വേന്ത്യാ മുസ്‌ലിം ലീഗ് പ്രവർത്തനങ്ങളുമായി മലബാറിൽ നിന്നും  ബന്ധപ്പെട്ട ആദ്യ മുസ്‌ലിം നേതാവ്. 

ഇതിൻെറ നന്ദി സൂചകമായിട്ടാവണം കോൺഗ്രസിൽ നിന്നും രാജി വെച്ച് അഖിലേന്ത്യാ മുസ്‌ലിം ലീഗിന് മലബാറിൽ വേരൂന്നാൻ  മൗലവിയെ പ്രേരിപ്പിച്ചത്.


2) അതോടൊപ്പം തന്റെ പിഴച്ച ചിന്താഗതികൾ സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടണമെങ്കിൽ സംഘടനാ സംവിധാനം അത്യാവശ്യമാണ്. അതിനുവേണ്ടി മതസംഘടന രൂപീകരിക്കപ്പെട്ടാൽ മുസ്‌ലിം ഐക്യ സംഘത്തിന്റെ ഗതി വന്നേക്കും. സമുദായത്തിന് ഒരു രാഷ്ട്രീയപാർട്ടിയുണ്ടാക്കി    അതിൻെറ  നേതൃസ്ഥാനത്തിരുന്നാൽ  സമുദായ അംഗീകാരം ലഭിക്കാനും തന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനും സാധിക്കുമെന്ന കണക്കുകൂട്ടൽ. ഇതൊരളവോളം വിജയം കണ്ടിട്ടുണ്ട്. ഈ രാഷ്ട്രീയ മറവിലാണ് വഹാബിസം കേരളത്തിൽ വ്യാപിച്ചു തുടങ്ങിയത്.


എന്നാൽ മതത്തിന്റെ പേരിൽ ഒരു രാഷ്ട്രീയ സംഘടന രൂപീകരിക്കുന്നതിനോട് ഇ. മൊയ്തു മൗലവിക്ക് ശക്തമായ വിയോജിപ്പായിരുന്നു.


1947 ൽ ഇന്ത്യ വിഭജിക്കപ്പെട്ടു. ഓഗസ്റ്റ് 14ന് പാക്കിസ്ഥാൻ എന്ന പേരിലും 15ന് ഇന്ത്യൻ യൂണിയൻ എന്ന പേരിലും ഇന്ത്യ രണ്ട് രാഷ്ട്രങ്ങളായി സ്വാതന്ത്ര്യം നേടി. 

ഇതോടെ സർവ്വേന്ത്യാ മുസ്‌ലിം ലീഗ് പാക്കിസ്ഥാൻ മുസ്‌ലിംലീഗും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗുമായി വിഭജിച്ച് ഇരുരാജ്യങ്ങളിലും സ്വതന്ത്രമായി പ്രവർത്തിക്കാൻ തീരുമാനമായി. 


IUML രൂപീകരണത്തിനുവേണ്ടി വിവിധ രാഷ്ട്രീയ ചിന്താഗതിക്കാരായ മുസ്‌ലിംകളുടെ കൺവൻഷൻ വിളിച്ചു ചേർത്തു. 

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപീകരണത്തിനെതിരെ മറ്റുള്ളവരെ കൂടി ബോധവൽക്കരിച്ച് മുസ്‌ലിം ലീഗ് പിരിച്ചുവിടണമെന്ന ഉറച്ച തീരുമാനത്തിൽ ഈ മൊയ്തു മൗലവിയും പ്രസ്തുത കൺവൻഷനിൽ പങ്കെടുത്തിരുന്നു. 


പിന്നീടുണ്ടായ സംഗതികൾ മുജാഹിദ് ചരിത്രകാരൻ കൂടിയായ കെ കെ കരീം വിശദീകരിക്കുന്നു :


"ഇന്ത്യൻ വിഭജനാനന്തരം കോഴിക്കോട് വെച്ച് കേരളത്തിലെ വിവിധ രാഷ്ട്രീയ വീക്ഷാഗതിക്കാരായ മുസ്‌ലിംകളുടെ ഒരു കൺവെൻഷൻ ചേർന്നു. ആ യോഗത്തിൽ മുസ്‌ലിം ലീഗ് പിരിച്ചുവിടേണ്ടതാണെന്ന് ഇ. മൊയ്തു മൗലവി, എം അബ്ദുള്ള മൗലവി മുതലായവർ വീറോടെ ബാധിച്ചു. 


ജനാബ് കെ എം മൗലവി സാഹിബ് മുസ്‌ലിം ലീഗ് നിലനിർത്തേണ്ടത് ഇന്നത്തെ പരിതസ്ഥിതിയിൽ അനിവാര്യമാണെന്ന് സമർത്ഥിച്ചുകൊണ്ടൊരു പ്രസംഗം ചെയ്തു. അതുവരെ ലീഗ് പിരിച്ചുവിടണമെന്ന് കരുതിയവരിൽ പലരും മുസ്‌ലിംകൾ രാഷ്ട്രീയമായി പ്രത്യേകം സംഘടിക്കണമെന്ന അഭിപ്രായം അംഗീകരിച്ചു. കെ എം സീതി സാഹിബും അഭിപ്രായത്തെ ന്യായീകരിച്ചുകൊണ്ട് കാര്യമാത്ര പ്രസക്തമായ ഒരു പ്രസംഗം ചെയ്തു. അതോടുകൂടി ഇ. മൊയ്തു മൗലവി "കാത്തിബ് പറ്റിച്ചു " ( കാത്തിബ് എന്നത് കെഎം മൗലവിയുടെ വിശേഷ നാമമാണ്) എന്നു പറഞ്ഞു ചില സുഹൃത്തുക്കളോടൊപ്പം ഇറങ്ങിപ്പോയി. "

(കെ എം മൗലവി

 ജീവചരിത്രം)

അല്ലാഹുവിനെ ഒരു സ്ഥലത്തും സങ്കൽപ്പിക്കരുത് മുജാഹിദിന്റെ െവരുദ്ധ്യം 2

 *മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ*



*മുജാഹിദിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരോട്

ഒഹാബികളുടെ 

ബിദ്അത്തുകൾ*


ബിദ്അത്ത് 2


*അല്ലാഹുവിന്റെ വിഷയത്തിൽ ഒഹാബികളുടെ വൈരുദ്ധ്യങ്ങൾ*


വൈരുദ്ധ്യം 2


അല്ലാഹുവിനെ ഒരു സ്ഥലത്തും സങ്കൽപ്പിക്കരുത്


മുജാഹിദ് പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വക്കം മൗലവി എഴുതുന്നു: “ദൈവം കാലദേശ സംബന്ധമില്ലാത്തവനാണെന്നും സകല സ്ഥലങ്ങളും ദൈവത്തിനു ഒരേ നിലയിലുള്ള താണെന്നും പ്രത്യേകമായി യാതൊരു സ്ഥലത്തും ദൈവത്തെ സങ്കൽപ്പിക്കുവാൻ പാടില്ലെന്നുമുള്ളത് ഇസ്ലാം മതത്തിന്റെ മൂലതത്വങ്ങളിൽ പെട്ട സംഗതികളാകു ന്നു.” (ഇസ്ലാം മത സിദ്ധാന്തസംഗ്രഹം. 1930. പുറം 45, 46)


അല്ലാഹു ആകാശത്തിൽ


ഉമർ മൗലവി എഴുതുന്നു: “യഥാർത്ഥത്തിൽ അല്ലാഹു ആകാശത്തിലാണെന്നുള്ളത് ഒരു പച്ചപ്പരമാർത്ഥമാകുന്നു. (ഫാതിഹയുടെ തീരത്ത് 1987. പേജ്. 126,127)


ചോദ്യം: ദൈവത്തെ ഒരു സ്ഥലത്തും സങ്കൽപ്പിക്കരുതെന്ന ഇസ്ലാമിന്റെ മൂലതത്വത്തെ മൗലവിമാർ വലിച്ചെറിഞ്ഞത് എപ്പോഴാണ്? വക്കം മൗലവി യഥാർത്ഥ ദൈവ വിശ്വാസിയായിരുന്നില്ലെ നിങ്ങളുടെ വിശ്വാസത്തിൽ വക്കം മൗലവിയുടെ ദൈവ വിശ്വാസം ശരിയല്ലല്ലോ? പിന്നെ അദ്ദേഹത്തെ ഇപ്പോഴും നേതാവായി പരിചയപ്പെടുത്തുന്നത്


AhluSsunna


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


മലബാർ ജില്ലാ ലീഗ് കമ്മിറ്റി രൂപീകരിച്ചു *ആദ്യ തീരുമാനങ്ങളിൽ* *സംഘടിത സക്കാത്ത്*

 https://m.facebook.com/story.php?story_fbid=pfbid02ij819r8t2PySCbnyHf349i3bEU38c2Dzr4txjEyakLBjt2DXLxLW7xoxpcMaNvMyl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 56/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മലബാർ ജില്ലാ ലീഗ് കമ്മിറ്റി രൂപീകരിച്ചു 

*ആദ്യ തീരുമാനങ്ങളിൽ* 

*സംഘടിത സക്കാത്ത്*


കൊടുങ്ങല്ലൂരിൽ വെച്ച് മുസ്‌ലിം ഐക്യ സംഘം എന്ന പേരിൽ സംഘടിച്ചു കൊണ്ടായിരുന്നു ബിദ്അത് പ്രചരിപ്പിക്കാൻ കെ എം മൗലവി തുടക്കം കുറിച്ചത്. അത് അധികം വൈകാതെ തമ്മിൽതല്ലി നാശത്തിൽ കലാശിച്ചപ്പോൾ മലബാറിൽ രാഷ്ട്രീയ സംഘടന രൂപീകരിച്ച് ജനങ്ങളെ ആകർഷിപ്പിക്കുകയും അതിലൂടെ പിഴച്ച ചിന്താഗതികൾ കടത്തിവിടുകയും ചെയ്യുകയെന്നതായിരുന്നു മൗലവിയുടെ ആസൂത്രിത നീക്കം. കെ എം സീതി സാഹിബിനെ പോലുള്ളവരുടെ സർവ്വ പിന്തുണയും ഇതിനുണ്ടായിരുന്നു.


കെ എൻ എം എട്ടാം സംസ്ഥാന സമ്മേളന സുവനീറിൽ നിന്ന് :


"ഐക്യ സംഘമാണ് മലബാറിൽ മുസ്‌ലിം ലീഗിന് വേണ്ട ആദർശപരമായ മണ്ണൊരിക്കയത്. ഐക്യ സംഘത്തിൻെറ നേതാക്കൾ തന്നെയാണ് മുസ്‌ലിം ലീഗ് രൂപീകരിച്ചത്. 1934 നു മുമ്പ് മലബാറിൽ സർവ്വേന്ത്യാ മുസ്‌ലിംലീഗിന് വേരുകൾ ഉണ്ടായിരുന്നില്ല. "


(മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനം 

2012സുവനീർ - പേ: 73 )


1938 ലാണ് മലബാർ ജില്ലാ മുസ്‌ലിം ലീഗ് രൂപീകരിക്കുന്നത്. ഇതിൻെറ ആദ്യ മീറ്റിങ്ങിലെ തീരുമാനങ്ങളിൽ മൂന്നാമത്തേത്  മുസ്‌ലിംകളുടെ സക്കാത്ത് ലീഗ് കമ്മിറ്റി ശേഖരിക്കുകയും അത് സ്ഥാപനങ്ങൾക്ക് നൽകണമെന്നുമുള്ള നിർദ്ദേശമാണ്.


മുജാഹിദ് ആദ്യകാല പ്രസിദ്ധീകരണമായ അൽ മുർശിദ് മാസിക എഴുതുന്നു:


"മുസ്‌ലിം ലീഗ് പ്രതിനിധി മഹായോഗം :

മലബാർ ജില്ലയിലെ മുസ്‌ലിം ലീഗ് പ്രതിനിധികളുടെ ഒരു മഹായോഗം ഇക്കഴിഞ്ഞ ശവ്വാൽ 15ന് ഡിസംബർ 19 ആം തീയതി തലശ്ശേരിയിൽ വെച്ച് കൂടുകയുണ്ടായി. യോഗത്തിൽ ആദ്യം സുൽത്താൻ അബ്ദുറഹ്മാൻ അലി രാജാ സാഹിബ് അവർകളും പിന്നീട് കെ എം മൗലവി സാഹിബ് അവർകളും അധ്യക്ഷത വഹിച്ചു. 


യോഗത്തിൽ വെച്ച് മലബാർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി രൂപീകരിക്കുകയും ഒരു വിശിഷ്ടമായ പ്രവർത്തി പരിപാടി തയ്യാറാക്കുകയുമുണ്ടായി എന്നുള്ളത് സസന്തോഷം ഞങ്ങൾ ഇവിടെ പ്രസ്താവിച്ചു കൊള്ളുന്നു. എന്നാൽ ഇനി ആ പ്രവർത്തി പരിപാടിയെ വിജയകരമാക്കുവാൻ പരിശ്രമിക്കുകയാണ് നാം ഓരോരുത്തരും വേണ്ടത്. 


മുസ്‌ലിം സമുദായത്തിന്റെ രക്ഷക്കും ഉയർച്ചക്കും ഏറ്റവും പര്യാപ്തമായ ആ പ്രവർത്തി പരിപാടി വായനക്കാരുടെ സവിശേഷമായ ശ്രദ്ധയിൽപ്പെടുന്നതിനായി താഴെ ചേർക്കുന്നു :


3)സക്കാത്ത് മത വിധിപ്രകാരം അതതു കമ്മറ്റികളുടെ അധികാരാതൃത്തികളിൽ പെട്ട എല്ലാവരിൽ നിന്നോ ഇല്ലെങ്കിൽ അതിനു സമ്മതിക്കുന്നവരിൽ നിന്നോ പിരിച്ചെടുത്ത് അത് ലഭിക്കുവാൻ അർഹതയുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകുക. "

(അൽ മുർശിദ് മാസിക

 1938 ജനുവരി പേ: 39,40 )


സക്കാത്ത് വിതരണത്തിന് മൂന്നു മാർഗ്ഗമാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്.

1) സക്കാത്ത് വിഹിതം അവകാശിക്ക് സ്വന്തമായി എത്തിച്ചു കൊടുക്കുക.

2) ഇസ്‌ലാമിക ഭരണം നടത്തുന്ന ഇമാമിനെ ഏൽപ്പിക്കുക.

3) അവകാശികളിലെത്തിക്കാൻ വേണ്ടി വിശ്വസ്തനായ ഒരു വക്കീലിനെ ചുമതലപ്പെടുത്തുക.


നാലാമതൊരു രൂപം ഇതിനില്ല. 

വക്കീലിനെ ഏൽപ്പിക്കുക എന്ന വകുപ്പിൽ കമ്മറ്റി ഒരിക്കലും വരില്ല. കാരണം വക്കീൽ നിശ്ചിത വ്യക്തിയായിരിക്കണം എന്ന് നിബന്ധനയുണ്ട്. കമ്മറ്റി ഒരിക്കലും നിശ്ചിത വ്യക്തി ആവില്ലല്ലോ.


സമുദായത്തിന്റെ സക്കാത്ത് നിഷ്ഫലമാക്കാനുള്ള ആദ്യ തീരുമാനവുമായാണ് മലബാർ ജില്ല ലീഗ് കമ്മിറ്റി നിലവിൽ വന്നത്.

കെ എം മൗലവിയുടെ* *മുസ്‌ലീം ലീഗ് രൂപീകരണം

 https://m.facebook.com/story.php?story_fbid=pfbid0MYBR3yixqJcNvfgLMov5okDDCXbWqpZ7YqkHS2bBRFMgjxXu8Gg1KE3gi5NXpuJRl&id=100024345712315&mibextid=9R9pXO


https://m.facebook.com/story.php?story_fbid=pfbid0MYBR3yixqJcNvfgLMov5okDDCXbWqpZ7YqkHS2bBRFMgjxXu8Gg1KE3gi5NXpuJRl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 55/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*കെ എം മൗലവിയുടെ*

*മുസ്‌ലീം ലീഗ് രൂപീകരണം*


ബ്രിട്ടീഷ് ഗവൺമെന്റിന്റെ പിടിയിൽ പെടാതെ കൊടുങ്ങല്ലൂരിലേക്ക് ഒളിച്ചോടിയ കെഎം മൗലവി മലബാറിലേക്ക് തിരികെ വന്നത് 1933 ലാണ്. അക്കാലത്ത് മലബാറിൽ ഐക്യ സംഘത്തിൻെറ പ്രവർത്തനങ്ങൾ സജീവമായിരുന്നില്ല. ഐക്യ സംഘക്കാർ പിഴച്ചവരാണെന്നും അവർ സ്വീകരിക്കാൻ കൊള്ളാത്തവരാണെന്നമുള്ള ഒരു പൊതു ധാരണ ജനങ്ങൾക്കുണ്ടായിരുന്നു.


കെ. എം മൗലവി ഐക്യ സംഘത്തിൻെറ നേതാവായി തിരിച്ചെത്തിയപ്പോഴേക്കും മലബാറിൽ അദ്ദേഹത്തിനുണ്ടായിരുന്ന എല്ലാ സ്ഥാനമാനങ്ങളും നഷ്ടപ്പെട്ടിരുന്നു.


"മുസ്ലിം ബഹുജനങ്ങൾ അദ്ദേഹത്തെ(കെ എം മൗലവിയെ) പിഴച്ച ഐക്യക്കാരനായിട്ടാണത്രെ പരിഗണിച്ചിരുന്നത്. "

(കെ എം മൗലവി

 ജീവചരിത്രം - 110)


ജനങ്ങൾ അദ്ദേഹത്തെ അറപ്പുളവാക്കുന്ന വാക്കുകളാൽ പരിഹസിച്ചിരുന്നു.


"വടി വിഴുങ്ങി, തീമിയ്യാ മതക്കാരൻ , വഹാബി തലവൻ , ഐക്യക്കാരൻ , നജിദിലെ ശൈത്താന്റെ പിൻഗാമി, കോൺഗ്രസ്സൊഹാബി... "

(കെ എം മൗലവി

 ജീവചരിത്രം 25 )


അതോടൊപ്പം 1934 ൽ ഐക്യസംഘം പിരിച്ചുവിടുകയും ചെയ്തതോടെ ഇനി സമൂഹത്തിനിടയിൽ ഈ പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള മാർഗമെന്തെന്നായി പിന്നീടുള്ള ചിന്ത.


കെ എം സീതി സാഹിബിന്റെയും കെഎം മൗലവിയുടെയും ആലോചനയിൽ വിരിഞ്ഞതാണ് മുസ്‌ലിം സമുദായത്തിന്റെ പേരിൽ കേരളത്തിൽ രാഷ്ട്രീയ സംഘടന രൂപീകരിക്കുകയും അതിൻെറ മറവിൽ ആശയ പ്രചരണം സാധ്യമാക്കുകയും ചെയ്യുകയെന്നത്.


ഇ മൊയ്തു മൗലവിയെ പോലുള്ള ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ ശക്തമായ എതിർപ്പുണ്ടായിട്ടും മൂന്ന് സ്ഥലങ്ങളിലായി മുസ്‌ലിം ലീഗ് രൂപീകൃതമായി.


തലശ്ശേരി, തിരൂരങ്ങാടി , കോഴിക്കോട് പ്രഥമ യൂനിറ്റുകളായ ഈ മൂന്നിടങ്ങളിലും ഭാരവാഹികൾ ഐക്യസംഖക്കാർ തന്നെയായിരുന്നു.


"1935ൽ തലശ്ശേരിയിലാണ് മുസ്‌ലിം ലീഗിന്റെ പ്രഥമ കമ്മിറ്റി നിലവിൽ വന്നത്. ഹാജി അബ്ദുസ്സത്താർ സേട്ട് സാഹിബ്, കെ എം സീതി സാഹിബ് , കെ ഉപ്പി സാഹിബ്, ബി. പോക്കർ സാഹിബ്, എ.കെ കുഞ്ഞുമാഹിൻ ഹാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രഥമ കമ്മിറ്റി. തിരൂരങ്ങാടിയിൽ കെ എം മൗലവി, കൊളക്കാടൻ കോയാമു ഹാജി, ടി വി മുഹമ്മദ് സാഹിബ് എന്നിവരുടെ നേതൃത്വത്തിലും കോഴിക്കോട് എം. വി ഹൈദറോസ് വക്കീൽ, കാത്തിരികോയ ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിലും മുസ്ലിം ലീഗിൻറെ കമ്മിറ്റികൾ വന്നു. "

(കേരള മുസ്‌ലിം

 നവോത്ഥാനത്തിന്റെ 

നൂറു വർഷങ്ങൾ - വിസ്ഡം ഗ്രൂപ്പ് പ്രസിദ്ദീകരണം.)


ഐക്യസംഘം:* *ന്യായീകരിച്ചു വഷളാവുന്നു.*

 ഐക്യസംഘം:*

*ന്യായീകരിച്ചു വഷളാവുന്നു.*


https://m.facebook.com/story.php?story_fbid=pfbid02GyLvr3xEGTawSpTb97Mjc99JPA94aqpCpqgnpSVc9RgmkGFrFevrWUTQaapimJKFl&id=100024345712315&mibextid=9R9pXO

https://m.facebook.com/story.php?story_fbid=pfbid02GyLvr3xEGTawSpTb97Mjc99JPA94aqpCpqgnpSVc9RgmkGFrFevrWUTQaapimJKFl&id=100024345712315&mibextid=9R9pXO മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 54/313 ➖➖➖➖➖➖➖➖➖➖➖➖ ✍️ Aslam saquafi payyoli *ഐക്യസംഘം:* *ന്യായീകരിച്ചു വഷളാവുന്നു.* ഐക്യസംഘം തല്ലി പിരിഞ്ഞത് പലിശ ഹലാലാക്കാനുള്ള ശ്രമം പാളിയതായിരുന്നുവെന്ന് അംഗീകരിക്കാൻ ആധുനിക മൗലവിമാർക്ക് ഒരു നിലക്കും സാധിക്കുന്നില്ല. പലരും പല രൂപത്തിൽ ന്യായീകരിച്ച് ന്യായീകരിച്ച് കുഴങ്ങുകയാണ്. കെ എൻ എം പ്രസിദ്ധീകരിച്ച ഇസ്ലാഹി പ്രസ്ഥാനം എന്ന പുസ്തകത്തിലെ ന്യായീകരണം കാണുക: *ന്യായീകരണം - 1* " എല്ലാവരും അംഗീകരിക്കുന്ന ഒരൊറ്റ നേതൃത്വം ഉണ്ടായിരുന്നില്ല. സംഘടനയുടെ അന്ത്യത്തിലേക്ക് വഴി തെളിയിച്ച ഒരു ഘടകം ഇതുതന്നെയായിരുന്നു. നിലച്ചുപോയ പ്രവർത്തനം ജീവിപ്പിക്കാൻ ഒരു നേതൃത്വം ഇല്ലാത്തതിനാൽ ആരും ശ്രമിച്ചില്ല എന്നതാണ് വാസ്തവം. " (ഇസ്ലാഹി പ്രസ്ഥാനം പേജ് 41) എന്നാൽ ഈ ന്യായീകരണത്തെ പൊളിക്കുന്നതായിരുന്നു കെ.കെ കരീമിന്റെ വിശദീകരണം "ഐക്യ സംഘവും കേരള മുസ്‌ലിം മജ്‌ലിസും ഒരേ ആദർശക്കാരാകയാൽ ഇനി ഐക്യസംഘം നിലനിർത്തേണ്ടതില്ലെന്നും കേരള മുസ്‌ലിം മജ്ലിസിൽ എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിച്ചാൽ മതിയെന്നും ആ യോഗം ഏകകണ്ഠമായി തീരുമാനിച്ചു. അങ്ങനെ കേരള മുസ്‌ലിം ഐക്യ സംഘം കേരള മുസ്‌ലിം മജ്ലിസിൽ ലയിച്ചു " (കെ എം മൗലവി ജീവചരിത്രം പേജ് 100) അപ്പോൾ പിന്നെ, നേതൃത്വം ഇല്ലാത്തതിനാൽ എന്ന ന്യായീകരണത്തിന് പ്രസക്തിയില്ല. കേരളാ മുസ്‌ലിം മജ്‌ലിസിനില്ലാത്ത ഒരു നേതൃദാരിദ്ര്യം മുസ്‌ലിം ഐക്യ സംഘത്തിന് മാത്രം വന്നതെങ്ങിനെ ? മാത്രമല്ല, ഐക്യസംഘം രൂപീകരിച്ചത് മുതൽ ഒരു വർഷം പോലും ഒഴിയാതെ എല്ലാ വർഷവും സംസ്ഥാന സമ്മേളനം നടത്തിയത് നേതൃ ദാരിദ്ര്യത്തിന്റെ അടയാളമായിരുന്നോ? കെ എം മൗലവി, കെ എം സീതി സാഹിബ്, ഇ. മൊയ്തു മൗലവി, മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവർ കോൺഗ്രസിലും മറ്റും പ്രവർത്തിച്ച് മികവുറ്റ പ്രവർത്തകരാണെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. ഈ നേതാക്കൾ തന്നെയായിരുന്നു പിന്നീട് കേരള നദ് വതുൽ മുജാഹിദീൻ (കെ എൻ എം) രൂപീകരിച്ചതും പ്രവർത്തിച്ചതും. "ഈ സംഘടനയുടെ നേതാക്കൾ കേരളത്തിലെ പണ്ഡിത പാമര ഭേദമന്യേ ചെറിയവരെന്നോ വലിയവരെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവർക്കും അംഗങ്ങളാവാൻ പറ്റിയ കേരള നദ് വതുൽ മുജാഹിദീൻ രുപീകരിക്കുകയും ചെയ്തു." (ഐക്യ സംഘവും കേരള മുസ്‌ലിംകളും എൻ കെ അഹമ്മദ് മൗലവി പേജ് : 57 ) *ന്യായീകരണം - 2* " ഐക്യസംഘം സ്വന്തമായി സ്വത്തുക്കളോ സ്ഥാപനങ്ങളോ ഓഫീസുകളോ ഒന്നും തന്നെ സമ്പാദിച്ചിരുന്നില്ല. അത് സംഘത്തിൻെറ അന്ത്യത്തിന് കാരണമായ കാര്യങ്ങളിൽ ഒന്നാണ്. ഏതെങ്കിലും വിധത്തിലുള്ള ആസ്തി ഉണ്ടായിരുന്നുവെങ്കിൽ അവയുടെ നിലനിൽപ്പിന്റെയും അവകാശത്തിന്റെയും പേരിലെങ്കിലും സംഘം നാമമാത്രമായെങ്കിലും നിലനിൽക്കുമായിരുന്നു. " (ഇസ്‌ലാഹി പ്രസ്ഥാനം കെ എൻ എം പേജ് : 41 ) ഐക്യ സംഘത്തിന് യാതൊരു സമ്പാദ്യവും ഇല്ലെന്നതും ശുദ്ധ കളവാണ്. ഐക്യ സംഘത്തിൻെറ വഖഫ് സ്വത്തുക്കൾ പിൽക്കാലത്ത് ഫാറൂഖ് കോളേജിന് നൽകുകയാണ് ചെയ്തത്. കെ കെ കരീം എഴുതുന്നു: "ഐക്യ സംഘത്തിന്റെ വഖഫ് സ്വത്തുക്കൾ പിൽക്കാലത്ത് ഫാറൂഖ് കോളേജിന് നൽകുകയാണുണ്ടായത്." (കെ എം മൗലവി ജീവചരിത്രം പേജ് 100) ഏതായാലും നാട്ടുകാർ തമ്മിലുള്ള തർക്കം തീർക്കാനെന്ന പേരിൽ രൂപീകരിക്കപ്പെട്ട ഐക്യ സംഘം അതിന്റെ നേതൃത്വത്തിനിടയിലെ തർക്കം തീർക്കാൻ സാധിക്കാതെ പിരിച്ചുവിടേണ്ടിവന്നു എന്ന ജാള്യത മറച്ചു വെക്കാനാണ് ഈ ന്യായീകരണങ്ങളെല്ലാം.


പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...