Showing posts with label ഇസ് ലാം 'ദൈവാസ്തിക്യം ശാസ്ത്രീയമാണ്ج: 15. Show all posts
Showing posts with label ഇസ് ലാം 'ദൈവാസ്തിക്യം ശാസ്ത്രീയമാണ്ج: 15. Show all posts

Wednesday, May 6, 2020

ഇസ് ലാം 'ദൈവാസ്തിക്യം ശാസ്ത്രീയമാണ്ج: 15

https://www.facebook.com/112137673585520/posts/176172900515330/

ദൈവാസ്തിക്യം ശാസ്ത്രീയമാണ്ج: 15

*"കോഴിയോ കോഴിമുട്ടയോ ആദ്യം ഉണ്ടായത്?"*

*നിരീശ്വരമതത്തെ_ഭൗതികശാസ്ത്രം വിചാരണ_ചെയ്യുന്നു*

If we need an atheist for a debate, we go to the philosophy department. The physics department isn’t much use - “ഒരു നിരീശ്വരവാദിയെ സംവാദത്തിനു കിട്ടണമെങ്കിൽ നമുക്കു ഫിലോസഫി വിഭാഗത്തിലേക്കു പോകാം. ഫിസിക്സ് വിഭാഗം കൊണ്ടു വലിയ ഉപകാരമില്ല.” ഗണിതശാസ്ത്ര ഭൗതികശാസ്ത്രത്തിൽ ഹൈൻ‌മാൻ പുരസ്കാരം നേടിയ റോബർട്ട് ഗ്രിഫിത്സിനെ ഉദ്ധരിച്ച് അന്തോണിയോ വാൽഷ് God, Science, and Society: The Origin of the Universe, Intelligent Life, and Free Societies എന്ന ഗ്രന്ഥത്തിൽ ചേർത്ത വരികളാണിത്. നിരീശ്വരമതത്തെ ഭൗതിക ശാസ്ത്രം ഒരു നിലയ്ക്കും വച്ചു പൊറുപ്പിക്കുന്നില്ല. വിശദീകരിക്കാം.

"കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത്?" എന്ന കുഴപ്പിക്കുന്ന ചോദ്യം കേൾക്കാത്തവർ ഉണ്ടാകില്ല. ഇതൊരു തമാശക്കളിയായിരുന്നു. എന്നാൽ ഇതിനേക്കാൾ കുഴപ്പിക്കുന്ന ഒരു പ്രശ്നം ഭൗതികശാസ്ത്രം ചോദിക്കുന്നുണ്ട്: മനസാണോ ദ്രവ്യമാണോ ആദ്യം ഉണ്ടായത്? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മനസ് അല്ലെങ്കിൽ ബോധം ദ്രവ്യത്തിന്റെ/ ബോധത്തിന്റെ സൃഷ്ടിയാണോ അതോ ദ്രവ്യം മനസ്സിന്റെ / ബോധത്തിന്റെ സൃഷ്ടിയാണോ? നമ്മുടെ പ്രപഞ്ചത്തിന്റെ പ്രഭവം ഭൗതികമോ അധ്യാത്മികമോ? 'വിശ്വാസപരമായി' നാം ദൈവം എന്നു വിളിക്കുന്ന അസ്തിത്വത്തെ പറ്റിയാണ് 'ശാസ്ത്രപരമായി' മനസ് (mind) അല്ലെങ്കിൽ ബോധം (consciousness) എന്നു വിളിക്കുന്നത് എന്നു ഓർത്തു വെക്കുക.

മനസാണോ ദ്രവ്യമാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ആധുനിക ഭൗതികശാസ്ത്രം കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്. അവർ നൽകുന്ന ഉത്തരങ്ങളുടെ വെളിച്ചത്തിൽ നാം ജീവിക്കുന്ന ലോകത്തെ കുറിച്ചുള്ള നിരീശ്വരമതത്തിന്റെ ധാരണകൾ പൂർണ്ണമായും തള്ളിക്കളയാൻ നാം നിർബന്ധിതരാണ്. "ശാസ്ത്രത്തിന്റെ ചരിത്രവും തത്ത്വചിന്തയും" എന്ന വിഷയത്തിൽ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയ സ്റ്റീഫൻ സി. മേയർ തന്റെ Signature in the Cell എന്ന പുസ്തകത്തിൽ പറയുന്നതു നോക്കൂ:

“Since the time of the ancient Greeks, there have been two basic pictures of ultimate reality among Western intellectuals, what Germans call a Weltanschauung, or worldview. According to one worldview, mind is the primary or ultimate reality. On this view, material reality either issues from a preexisting mind, or it is shaped by a preexistent intelligence, or both…This view of reality is often called idealism to indicate that ideas come first and matter comes later. Theism is the version of idealism that holds that God is the source of the ideas that gave rise to and shaped the material world.”

“The opposite view holds that the physical universe or nature is the ultimate reality. In this view, either matter or energy (or both) are the things from which everything else comes. They are self-existent and do not need to be created or shaped by mind….In this view matter comes first, and conscious mind arrives on the scene much later and only then as a by-product of material processes and undirected evolutionary change. This worldview is called naturalism or materialism.”

“പുരാതന ഗ്രീക്കുകാരുടെ കാലം മുതൽ, ജർമനിക്കാർ വെൽട്ടൻഷാൻഗ് അല്ലെങ്കിൽ ലോകവീക്ഷണം എന്ന് വിളിക്കുന്ന, ആത്യന്തിക യാഥാർത്ഥ്യത്തെ പറ്റിയുള്ള രണ്ട് അടിസ്ഥാന ചിത്രങ്ങൾ പാശ്ചാത്യ ബുദ്ധിജീവികൾക്കിടയിലുണ്ട്. ഒരു ലോകവീക്ഷണം അനുസരിച്ച്, മനസ്സാണ് പ്രാഥമിക അല്ലെങ്കിൽ ആത്യന്തിക യാഥാർത്ഥ്യം. ഈ വീക്ഷണത്തിൽ, ഭൗതിക യാഥാർത്ഥ്യം ഒന്നുകിൽ നേരത്തേ നിലനിൽക്കുന്ന ഒരു മനസ്സിൽ നിന്ന് ഉണ്ടാകുന്നതോ അല്ലെങ്കിൽ നേരത്തേയുള്ള ബുദ്ധിശക്തിയാൽ രൂപം നൽകപ്പെട്ടതോ ആണ്, രണ്ടും ആവുകയും ചെയ്യാം… യാഥാർത്ഥ്യത്തെ കുറിച്ചുള്ള ഈ വീക്ഷണത്തെ പലപ്പോഴും ആശയവാദം എന്ന് വിളിക്കപ്പെടാറുണ്ട്, ആശയങ്ങൾ ആദ്യം വരുന്നു, പിന്നീട് കാര്യം വരുന്നു എന്നു സൂചിപ്പിക്കുന്നതിന്. ഭൗതിക ലോകത്തെ ഉണ്ടാക്കുകയും രൂപപ്പെടുത്തുകയും ചെയ്ത ആശയങ്ങളുടെ ഉറവിടം ദൈവമാണെന്നു വാദിക്കുന്ന ആശയവാദ വീക്ഷണമാണ് ദൈവശാസ്ത്രം.”

"ഭൗതിക പ്രപഞ്ചം അല്ലെങ്കിൽ പ്രകൃതിയാണ് ആത്യന്തിക യാഥാർഥ്യം എന്നാണ് ഇതിന്റെ വിപരീത വീക്ഷണം. ഈ വീക്ഷണത്തിൽ, ദ്രവ്യത്തിൽ നിന്നോ ഊർജ്ജത്തിൽ നിന്നോ (അല്ലെങ്കിൽ രണ്ടിൽ നിന്നും) ആണ് മറ്റെല്ലാം വരുന്നത്. ഇവ സ്വയം നിലനിൽക്കുന്നവയാണ്, സൃഷ്ടിക്കപ്പെടുകയോ മനസ്സിനാൽ രൂപപ്പെടുത്തുകയോ ചെയ്യേണ്ടതില്ല… ഈ കാഴ്ചപ്പാടിൽ ദ്രവ്യം ആദ്യം വരുന്നു. ബോധമനസ്സ് വളരെ പിന്നീടാണ് രംഗത്തെത്തുന്നത്, അപ്പോൾ തന്നെ ഭൗതിക പ്രക്രിയകളുടെയും നിർദ്ധിഷ്ടമല്ലാത്ത പരിണാമപരമായ മാറ്റത്തിന്റെയും ഉപോൽപ്പന്നമായി മാത്രം. ഈ ലോകവീക്ഷണത്തെ പ്രകൃതിവാദം അല്ലെങ്കിൽ ഭൗതികവാദം എന്ന് വിളിക്കുന്നു."

മൂന്നാമതൊരു നിലപാട് ഇക്കാര്യത്തിലില്ല. അതിനാൽ സംവാദത്തിലേർപ്പെടുന്നയാൾ ഇതിലേതു പക്ഷത്താണു നില കൊള്ളുന്നത് എന്നു വ്യക്തമാക്കേണ്ടതുണ്ട്. അതിരിക്കട്ടെ, ക്വാണ്ടം ഫിസിക്സിന്റെ ഉപജ്ഞാതാവായ മാക്സ് പ്ലാങ്ക് 1918 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഏറ്റുവാങ്ങിക്കൊണ്ടു നടത്തിയ പ്രസംഗം കേൾക്കാം:

“As a man who has devoted his whole life to the most clear headed science, to the study of matter, I can tell you as a result of my research about atoms this much: There is no matter as such. All matter originates and exists only by virtue of a force which brings the particle of an atom to vibration and holds this most minute solar system of the atom together. We must assume behind this force the existence of a conscious and intelligent mind. This mind is the matrix of all matter.”

“ഏറ്റവും യുക്തിഭദ്രമായ ശാസ്ത്രത്തിനായി, ദ്രവ്യത്തെ കുറിച്ചുള്ള പഠനത്തിനായി, തന്റെ ജീവിതകാലം മുഴുവൻ നീക്കിവച്ച ഒരു മനുഷ്യനെന്ന നിലയിൽ, ആറ്റങ്ങളെ പറ്റിയുള്ള എന്റെ ഇത്രയധികം ഗവേഷണങ്ങളുടെ ഫലമായി എനിക്കു നിങ്ങളോട് പറയാൻ കഴിയും: അത്തരത്തിലുള്ള ദ്രവ്യമൊന്നുമില്ല. എല്ലാ ദ്രവ്യങ്ങളും ഉത്ഭവിക്കുകയും നിലനിൽക്കുകയും ചെയ്യുന്നത് ഒരു ആറ്റത്തിന്റെ കണികയെ വൈബ്രേഷനിലേക്ക് കൊണ്ടുവരികയും ആറ്റത്താലുള്ള ഏറ്റവും ചെറിയ ഈ സൗരയൂഥത്തെ ഒരുമിച്ചു നിർത്തുകയും ചെയ്യുന്ന ഒരു ശക്തിയുടെ ഫലമായി മാത്രമാണ്. ഈ ശക്തിക്കു പിന്നിൽ ബോധവും ബുദ്ധിയുമുള്ള ഒരു മനസ്സിന്റെ അസ്തിത്വം നാം അനുമാനിച്ചേ തീരൂ. ഈ മനസ്സാണ് എല്ലാ വസ്തുക്കളുടെയും പ്രഭവം.” (cf: Archimedes to Hawking: Laws of Science and the Great Minds Behind Them, Clifford Pickover, page 417).

ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെ പറ്റിയുള്ള പഠനത്തിനു 1921 ലെ ഊർജ്ജതന്ത്രത്തിനുള്ള നെബേൽ സമ്മാനം നേടിയ, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനെന്നു ഖ്യാതി കേട്ട ആൽബർട്ട് ഐൻ‌സ്റ്റൈൻ പറയുന്നു:

“Everyone who is seriously involved in the pursuit of science becomes convinced that a spirit is manifest in the laws of the Universe–a spirit vastly superior to that of man, and one in the face of which we with our modest powers must feel humble.”

“ശാസ്ത്രത്തെ പിന്തുടരുന്നതിൽ ഗൗരവപൂർവം ഏർപ്പെട്ടിരിക്കുന്ന ഓരോരുത്തർക്കും ഈ പ്രപഞ്ചത്തിന്റെ നിയമങ്ങളിൽ 'ഒരു ആത്മാവ്' പ്രകടമാണെന്ന് ബോധ്യപ്പെടുന്നു - മനുഷ്യന്റേതിനേക്കാൾ വളരെ ഉയർന്ന ഒരു ആത്മാവ്, ആ ആത്മാവിന്റെ മുമ്പിൽ, വെറും എളിയ ശേഷികളുള്ള നമുക്കു നിർബന്ധമായും താഴ്മ തോന്നണം. ” (Letter to Phyllis Wright, January 24, 1936, cf: Emily Dickinson's Approving God: Divine Design and the Problem of Suffering, Patrick J. Keane, page: 48).

ആറ്റോമിക് ന്യൂക്ലിയസ്, പ്രാഥമിക കണികകൾ എന്നിവയെ കുറിച്ചുള്ള സിദ്ധാന്തത്തിനു നൽകിയ സംഭാവനകൾക്ക്, പ്രത്യേകിച്ചും അടിസ്ഥാന സമമിതി തത്വങ്ങളുടെ കണ്ടെത്തലിനും പ്രയോഗത്തിനും 1963ൽ ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ യൂജിൻ വിഗ്നർ പറയുന്നു:

“When the province of physical theory was extended to encompass microscopic phenomena, through the creation of quantum mechanics, the concept of consciousness came to the fore again; it was not possible to formulate the laws of quantum mechanics in a fully consistent way without reference to the consciousness,”

ക്വാണ്ടം മെക്കാനിക്സിന്റെ സൃഷ്ടിയിലൂടെ, സൂക്ഷ്മ പ്രതിഭാസങ്ങളെ ഉൾക്കൊള്ളുന്നതിനായി ഭൗതിക സിദ്ധാന്തത്തിന്റെ പ്രവർത്തന മണ്ഡലം വ്യാപിപ്പിച്ചപ്പോൾ, ബോധം എന്ന ആശയം വീണ്ടും മുന്നിലെത്തിയിരിക്കുന്നു; ഈ ബോധത്തെ പരാമർശിക്കാതെ ക്വാണ്ടം മെക്കാനിക്സിന്റെ നിയമങ്ങൾ പൂർണ്ണമായും സ്ഥിരതയുള്ള വിധത്തിൽ രൂപപ്പെടുത്താൻ കഴിയുമായിരുന്നില്ല” (cf: Quantum Enigma: Physics Encounters Consciousness, Bruce Rosenblum and Fred Kuttner, page: 5).

മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞത് നിക് ഹോക്സിന്റെ Who Ordered the Universe?: Evidence for God in unexpected places - ആരാണ് പ്രപഞ്ചമുണ്ടാകാൻ ആജ്ഞാപിച്ചത്?: അപ്രതീക്ഷിത സ്ഥലങ്ങളിൽ ദൈവത്തിനുള്ള തെളിവ് എന്ന പുസ്തകത്തിൽ (പേജ്: 111) ഉദ്ധരിച്ചിട്ടുണ്ട്: study of the external world leads to the conclusion that contents of consciousness are the ultimate reality - "ബാഹ്യലോകത്തെ സംബന്ധിച്ചുള്ള പഠനം ബോധത്തിന്റെ ഉള്ളടക്കമാണ് ആത്യന്തിക യാഥാർത്ഥ്യമെന്ന നിഗമനത്തിലേക്ക് നയിക്കുന്നു.”

ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രട്ടീഷുകാരനായ ജ്യോതി ശാസ്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായിരുന്ന, ഖഗോളോർജ്ജതന്ത്രത്തിൽ ഏറെ സംഭാവനകൾ അർപ്പിച്ച, ശാസ്ത്രത്തിന്റെ പ്രചാരകൻ, ശാസ്ത്ര തത്ത്വചിന്തകൻ എന്നീ നിലകളിൽ വിഖ്യാതനായ സർ ആർതർ എഡിങ്ടണും നിലവിലുള്ള ശാസ്ത്രീയ സിദ്ധാന്തങ്ങൾ ഒരു സാർവത്രിക മനസ് (universal mind) ഉണ്ടെന്നു അംഗീകരിക്കുന്നു എന്ന നിലപാടാണ് ഉള്ളതെന്നു ഡേവിഡ് ഫോസ്റ്റർ തന്റെ The Philosophical Scientists ൽ പറഞ്ഞിട്ടുണ്ട്.

ഈ ലേഖന പരമ്പരയുടെ ആമുഖത്തിൽ നാം പരിചയപ്പെടുത്തിയിട്ടുള്ള ആളാണ് ഇംഗ്ലീഷ് ഭൗതിക ശാസ്ത്രജ്ഞനും ജ്യോതി ശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായിരുന്ന സര്‍ ജെയിംസ് ഹോപ്‌വുഡ് ജീന്‍സ്. കടുത്ത നാസ്തികനും അങ്ങേയറ്റത്തെ സന്ദേഹവാദിയും ആയിരുന്ന ഇദ്ദേഹം ശാസ്ത്രീയ അന്വേഷണങ്ങളിലൂടെ ദൈവവിശ്വാസി ആയിത്തീർന്നവരിൽ പ്രമുഖനാണ്. ദൈവാസ്തിക്യത്തെ അംഗീകരിക്കുക മാത്രമല്ല, ഭൗതികപ്രപഞ്ചത്തെ കുറിച്ചുള്ള അതിഗുരുതരമായ ചില ശാസ്ത്രീയ പ്രശ്നങ്ങൾക്ക്  പരിഹാരമാകാന്‍ ആസ്തിക്യ വാദത്തിലൂടെയല്ലാതെ സാധ്യമാവുകയില്ല എന്നദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു. 1930 ൽ പ്രസിദ്ധീകരിച്ച തന്റെ The Mysterious Universe ന്റെ ആരംഭത്തിൽ പ്രപഞ്ചത്തിലെ മനുഷ്യന്റെ നിസ്സാരമായ ഇടത്തെ കുറിച്ചു പറയുന്നുണ്ട്. അദ്ദേഹം ഇങ്ങനെ എഴുതി.

"Although we cannot speak with any certainty, it seems most likely that humanity came into existence in some such way as this. Standing on our microscopic fragment of a grain of sand, we attempt to discover the nature and purpose of the universe which surrounds our home in space and time. Our first impression is something akin to terror. We find the universe terrifying because of its vast meaningless distances, terrifying because of its inconceivably long vistas of time which dwarf human history to the twinkling of an eye, terrifying because of our extreme loneliness, and because of the material insignificance of our home in space a millionth part of a grain of sand out of all the sea-sand in the world. But above all else, we find the universe terrifying because it appears to be indifferent to life like our own; emotion, ambition and achievement, art and religion all seem equally foreign to its plan. Perhaps indeed we ought to say it appears to be actually hostile to life like our own. For the most part, empty space is so cold that all life in it would be frozen; most of the matter in space is so hot as to make life on it impossible; space is traversed, and astronomical bodies continually bombarded, by radiation of a variety of kinds, much of which is probably inimical to, or even destructive of, life." (page: 2-3).

“There is a wide measure of agreement which, on the physical side of science approaches almost unanimity, that the stream of knowledge is heading towards a non-mechanical reality; the universe begins to look more like a great thought than a great machine.Mind no longer appears as an accidental intruder into the realm of matter. We are beginning to suspect that we ought rather to hail mind as the creator and governor of the realm of matter -- not of course our  individual minds but the minds in which the atoms out of which our individual minds have grown exist as thoughts" (page:137).

"തറപ്പിച്ചു പറയാൻ നമുക്കു കഴിയില്ലെങ്കിലും, മിക്കവാറും ഇതുപോലെയുള്ള രീതിയിലായിരിക്കും മനുഷ്യർ നിലവിൽ വന്നതെന്നു തോന്നുന്നു. ഒരു മണൽ തരിയുടെ സസൂക്ഷ്മ ശകലത്തിനു മേൽ നിന്നിട്ട്, സ്ഥലം, സമയം എന്നിവയിൽ നമ്മുടെ വാസസ്ഥലത്തെ ചുറ്റിപ്പറ്റിയുള്ള പ്രപഞ്ചത്തിന്റെ സ്വഭാവവും ലക്ഷ്യവുമറിയാന്‍ നാം ശ്രമിച്ചിട്ടുണ്ട്. ഭീകരതയോട് സമാനമായിരുന്നു നമ്മുടെ ആദ്യാനുഭവം. അനന്തവും അര്‍ഥമില്ലാത്തതുമായ
അകലങ്ങൾ, മനുഷ്യ ചരിത്രത്തെ ഒന്നു കണ്ണടച്ചു തുറക്കുന്ന നിമിഷാര്‍ദ്ധത്തോളം ചെറുതാക്കുന്ന, ബുദ്ധിക്ക് അപ്രാപ്യമായ സമയവീഥികൾ, നമ്മുടെ അങ്ങേയറ്റത്തെ ഏകാന്തത, ലോകത്തെ മുഴുവന്‍ കടൽക്കരയിലുമായി നിറഞ്ഞു കിടക്കുന്ന മണല്‍ത്തരികളുടെ ദശലക്ഷത്തില്‍ ഒരു ഭാഗം മാത്രമായ നമ്മുടെ പാര്‍പ്പിടത്തിന്റെ പ്രാപഞ്ചിക നിസാരത എന്നിവയെല്ലാം കൊണ്ട് ഈ പ്രപഞ്ചം നമ്മെ ഭയപ്പെടുത്തി. എന്നാല്‍ എല്ലാറ്റിനുമുപരി, നമ്മുടെ ജീവിതത്തോടു നിസ്സംഗമായാണ് പ്രപഞ്ചത്തെ കാണുന്നത് എന്നതു നമ്മെ ഭയപ്പെടുത്തുന്നതായി അനുഭവപ്പെടുന്നു; നമ്മുടെ വികാരങ്ങള്‍, ആഗ്രഹങ്ങള്‍, നേട്ടങ്ങള്‍, കല, മതം എല്ലാം അതിന്റെ പദ്ധതിക്കു ഒരു പോലെ അന്യമാണ്. നമ്മുടേതു പോലുള്ള ജീവിതത്തോടു വാസ്തവത്തിൽ അതു ശത്രുത പുലർത്തുന്നതായി തോന്നുന്നുവെന്നു പറയാൻ ഒരുപക്ഷേ, നാം നിർബന്ധിതരാവുന്നു. ശൂന്യമായ സ്പെയ്സിലെ മിക്കവാറും ഇടങ്ങൾ വളരെ തണുപ്പാണ്, അതിലുള്ള എല്ലാ ജീവജാലങ്ങളും മരവിച്ചു പോകും; ബഹിരാകാശത്തെ മിക്ക പദാർഥങ്ങളും, അതിൽ ജീവിതം അസാധ്യമാക്കുമാറ് ചൂടുള്ളതാണ്; ബഹിരാകാശം വിലങ്ങനെ കിടക്കുന്നു, ആകാശ വസ്തുക്കൾ പലതരം വികിരണങ്ങളാൽ നിരന്തരം ബോംബാക്രമണം നടത്തുന്നു, അവയിൽ മിക്കതും ഒരുപക്ഷേ ജീവനു വിരുദ്ധമോ നശിപ്പിക്കുന്നതോ ആണ്."

"ഭൗതിക ശാസ്ത്ര പഠനം ഏതാണ്ട് ഏകകണ്ഠമായി സമീപിക്കുന്ന, വിശാലമായ തോതിലുള്ള ഒരു അഭിപ്രായായൈക്യമുണ്ട്; അറിവിന്റെ പ്രവാഹം 'യാന്ത്രികമല്ലാത്ത ഒരു യാഥാർത്ഥ്യം' എന്നതിലേക്കു നീങ്ങുകയാണ്; പ്രപഞ്ചം ഒരു മഹാ യന്ത്രം എന്നതിനേക്കാൾ ഒരു മഹാ ചിന്ത ആണെന്നു വീക്ഷിക്കപ്പെട്ടു തുടങ്ങുന്നു. ദ്രവ്യത്തിന്റെ മണ്ഡലത്തിലേക്ക് ആകസ്മികമായി നുഴഞ്ഞു കയറുന്നയാളായി ഇനി മനസ് പ്രത്യക്ഷപ്പെടില്ല. മറിച്ച്, ദ്രവ്യ മണ്ഡലത്തിന്റെ സ്രഷ്ടാവും നിയന്താവും ആണെന്നു മനസ്സിനെ വിളിക്കുവാൻ നിർബന്ധിതരാകുന്നുവോ എന്നു നാം സംശയിക്കാൻ തുടങ്ങിയിരിക്കുന്നു - തീർച്ചയായും നമ്മുടെ വ്യക്തിപരമായ മനസ്സുകളെയല്ല, പ്രത്യുത വ്യക്തിഗത മനസ്സുകൾ വളർന്നു വന്ന കണികകൾ ചിന്തകളായി നിലനിന്നിരുന്ന മനസ്സുകളെ." not of course our  individual minds but the minds in which the atoms out of which our individual minds have grown exist as thoughts" (page:137).

ഭൗതിക പ്രപഞ്ചം മാത്രമാണോ നിലനിൽക്കുന്ന ഒരേയൊരു യാഥാർഥ്യം എന്ന സംവാദത്തിൽ ആധുനിക ഭൗതിക ശാസ്ത്രം ഏതു പക്ഷത്താണ് നിലകൊള്ളുന്നത് എന്നു ഇനി പ്രത്യേകം പറയേണ്ടതില്ലെന്നു തോന്നുന്നു. പ്രസക്തമായ മറ്റു ചില ശാസ്ത്രജ്ഞരുടെ നിലപാടുകൾ വഴിയേ ഉദ്ധരിക്കാം.

✍🏻 Muhammad Sajeer Bukhariو

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...