Showing posts with label ജമാ അത്തെ ഇസ്ലാമി ജനാധിപത്യം. Show all posts
Showing posts with label ജമാ അത്തെ ഇസ്ലാമി ജനാധിപത്യം. Show all posts

Tuesday, October 2, 2018

ജമാ അത്തെ ഇസ്ലാമി ജനാധിപത്യം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚



മുസല്‍മാന്‍മാരെ സംബന്ധിച്ചേടത്തോളം,ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു: ആധുനിക മതേതര ദേശീയ *ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിന്നും ഈമാനിന്നും കടകവിരുദ്ധമാണ്.* നിങ്ങളതിന്റെ മുമ്പില്‍ സര്‍വാത്മനാ *തല കുനിക്കുകയാണെങ്കില്‍* നിങ്ങളുടെ വിശുദ്ധ *ക്വുര്‍ആനിനെ* പുറകോട്ടു *വലിച്ചെറിയലായിരിക്കും.* നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും *പങ്കു വഹിക്കുകയാണെങ്കില്‍* നിങ്ങളുടെ തിരുദൂതനോടു ചെയ്യുന്ന *കടുത്ത വഞ്ചനയായിരിക്കും.* നിങ്ങളതിന്റെ *കൊടി പിടിക്കുകയാണെങ്കില്‍* നിങ്ങളുടെ *ദൈവത്തിനെതിരെ രാജദ്രോഹക്കൊടി ഉയര്‍ത്തലായിരിക്കും.* ഏതൊരു പരിശുദ്ധ ഇസ്ലാമിന്റെ പേരില്‍ മുസ്ലിംകളെന്നു നിങ്ങള്‍ സ്വയംഅവകാശപ്പെടുന്നുണ്ടോ അതിന്റെ ആത്മാവും ഈ വിശുദ്ധവ്യവസ്ഥിതിയുടെ ആത്മാവും തമ്മില്‍ തുറന്ന സമരമാണ്. അതിന്റെ മൌലികതത്വങ്ങളും ഇതിന്റെ മൌലികതത്വങ്ങളും തമ്മില്‍ പ്രത്യക്ഷ സംഘട്ടനമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. *പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല.* ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും’. (മൌദൂദി, ജമാഅത്തെ ഇസ്ാലമിയുടെ സന്ദേശം പേ.32)
[02/10, 7:09 PM] Sabir: ജമാഅത്തെ ഇസ്ലാമിയുടെ എന്നത്തെയും വാദം അവര്‍ എഴുതുന്നു:

‘പ്രജാധിപത്യമായാലും ഏകാധിപത്യമായാലും ഫലത്തില്‍ വ്യത്യാസമില്ല. രണ്ടും സൃഷ്ടികളുടെ ആധിപത്യം തന്നെ. തമ്പുരാക്കളുടെ എണ്ണത്തില്‍ മാത്രമാണ് വ്യത്യാസം. പ്രജാധിപത്യത്തില്‍ ഒന്നിലധികം തമ്പുരാക്കള്‍ ദിവ്യത്വം വാഴുകയും നിയമവ്യവസ്ഥകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഏകാധിപത്യത്തിലാവട്ടെ ഒരു ദൈവം തന്റെ മന്ത്രിമാരുടേയും ഉപദേഷ്ടാക്കളുടേയും സഹായത്തോടുകൂടി ദിവ്യത്വം നടത്തുന്നു. രണ്ടും ശിര്‍ക്കു തന്നെ’ (ശിര്‍ക്ക് അഥവാ ബഹുദൈവത്വം).

ഇസ്ലാമികമല്ലാത്ത ഏതു ഭരണകൂടത്തിനു കീഴില്‍ ജീവിക്കുന്നവനും മുശ്രിക്കു തന്നെ എന്ന ഈ വാദം ജമാഅത്തുകാരന്റെ ഒരു പഴയകാലവാദം മാത്രമല്ല,1988ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ‘ജമാഅത്തെ ഇസ്ലാമിയും വിമര്‍ശകരും’എന്ന പുസ്തകത്തില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്ത് കേരള അസി.അമീര്‍) എഴുതുന്നു:

‘ആധുനിക ലോകത്ത് തൌഹീദിനെതിരെ ഉയര്‍ന്നുവന്ന അതിശക്തമായ വെല്ലുവിളികളിലൊന്നാണ് സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളിലെ നിമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന സിദ്ധാന്തം. ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെ അടിസ്ഥാനവും അതു തന്നെ. ജനാധിപത്യം തൌഹീദിനെതിരെ ഉയര്‍ന്നു വന്ന ശിര്‍ക്കാണെന്നും ആ ശിര്‍ക്കന്‍ വ്യവസ്ഥയില്‍ അധിഷ്ഠിധമാണ് ഇന്ത്യന്‍ ഭരണകൂടമെന്നും വ്യക്തമാക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഈ കാലത്ത് ഉയര്‍ന്നു വന്ന ഏറ്റവും വലിയ ശിര്‍ക്ക് ജനാധിപത്യമാണത്രെ’

മൌദൂദി  സാഹിബ് രാഷ്ട്രീയത്തെ  കുറിച്ച് പറയുന്നത് കാണുക :-

"വ്യവസ്ഥിധി ഇതു തന്നെ യാവട്ടെ, ഇതേ തത്വങ്ങളില്‍ ചലിക്കുകയും ചെയ്തുകൊള്ളട്ടെ, പക്ഷെ അതിനെ ചലിപ്പിക്കുന്നത് പാശ്ചാത്യനാകരുത് പൌരശ്ത്യനായിരിക്കണം, അന്ഗ്ലെയനാകരുത് (ഇഗ്ലീഷ്കാരനാകരുത്) ഭാരതീയനായിരിക്കണം,ഹിന്ധുവാകരുത് മുസ്ലിമായിരിക്കണം- ഈയൊരു ഉദ്ദേശ്യത്തിനു വേണ്ടിയല്ല നാം പരിശ്രമിക്കുന്നത്. വെറും കരങ്ങളെ മാറ്റിയത് കൊണ്ട് കാര്യമായ മാറ്റമൊന്നും സംഭവിക്കുകയില്ല. അമുസ്ലിം പാകം ചെയ്താലും മുസ്ലിം പാകം ചെയ്താലും പന്നി പന്നി തന്നെയാണ്. അതിന്റെ മാംസം ആശുദ്ദവുമാണ്. മാത്രമല്ല മുസ്ലിം പാചകക്കാരന്‍ പന്നിയിറച്ചി വിളംബുന്നതാണ് കൂടുതല്‍ ആപല്കാരവും പരിതാപകരവും. (മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം പേജ്:7 )


ജമാ അത്തെ  ഇസ്ലാമി ഇപ്പോള്‍  ഇറങ്ങിയ രാഷ്ട്രീയം  മൌദൂദി സാഹിബ് പന്നിയിറച്ചി എന്ന്  വിശേഷിപ്പിച്ച രാഷ്ട്രീയത്തിലാണ്. ഇതേ പന്നിയിറച്ചി വിളംബുന്നതിന്ന് വേണ്ടിയാണ് അവര്‍ വെല്‍ഫയര്‍ പാര്‍ട്ടി എന്ന ഒരു രാഷ്ട്രിയപാര്‍ട്ടി ഇപ്പോള്‍ ഇന്ത്യാ രാജ്യത്ത് ഉണ്ടാക്കിയിട്ടുള്ളത്!!! മൌദൂദിയെ  തള്ളി പറയാതെ ഇന്ത്യന്‍ വ്യവസ്ഥയിലെരാഷ്ട്രീയത്തില്‍ ജമാഅതെ ഇസ്ലാമിക്ക് പ്രവര്‍ത്തിക്കാനാവില്ല . പന്നിയിറച്ചി വേവിക്കുന്ന കൈ മുസ്ലിമിന്റെതായാല്‍ അത് അനുവദനീയമാവുകയില്ല എന്നതുപോലെ , ഒരു മുസ്ലിം കൊണ്ഗ്രെസ്സിലോ മുസ്ലിംലീഗിലോ  സോഷ്യലിസ്റ്റ് പാര്‍ട്ടിയിലോ പ്രവര്‍ത്തിച്ചാലും അനുവദനീയമാകില്ലെന്നാണ് മൌദൂദി സാഹിബ്

സമര്‍ത്ഥിചിരികുന്നത്.









മൗദൂദി തുടര്‍ന്ന് പറയുന്നു

മുസല്‍മാന്‍ പാകം ചെയ്തതല്ലേ എന്ന ഉത്തമ വിശ്വാസത്തിന്റെ മേല്‍ ഒട്ടനേകം ദൈവ  ദാസന്മാര്‍ നല്ല നല്ല മുത്തക്കീങ്ങള്‍ പോലും ആ സുകര മാംസം തിന്നു പോകും. പാചക വേളയില്‍, ഓരോ ഇളക്കി മരിക്കളിലും അവന്‍ ബിസ്മി ഉച്ച്ച്ചത്തിലുച്ച്ചരിക്കുന്നുന്റെന്കിലും മുസല്‍മന്മാരെ സംബന്തിച്ച്ചിടത്തോളം അവന്‍ വിതാനിച്ച മേശമേല്‍ വെച്ചു ആ നിഷിദ്ധഭക്ഷണം  കഴിക്കല്‍ മുസ്ലിമിന്റെതിനെ അപേക്ഷിച്ചു കൂടുതല്‍ സൌകര്യവും സ്വാതന്ത്ര്യവും നല്കുന്നുണ്ടങ്കിലും, ഇസ്ലാമികമെന്ന്‍ പൊതുവേ വിചാരിക്കാപ്പെടുന്ന കുറെ ഉപാധികള്‍ ഭക്ഷണ സദസ്സിനും ശേഖരിച്ചുവെക്കുന്നുണ്ടങ്കിലും ആ വക പുറം പൂച്ചുകളോന്നും അത് സ്വീകരിക്കാനുള്ള ശുപാര്‍ശയായിരിക്കുകയില്ല. വാസ്തവത്തില്‍ ഇത്തരത്തിലുള്ള പുറമോടികള്‍ സ്ഥിതിഗതിയെ കൂടുതല്‍ വഷളാക്കുകയാണ്ചെയ്യുന്നത്. അതിനാല്‍, നിലവിലുള്ള ദുര്‍വ്യവസ്ഥിതിയെ അതേപടി നിലനിര്ത്തി കൊണ്ട് അതിനെ ചലിപ്പിക്കുന്ന കൈകളെ മാത്രം മാറ്റുകയെന്ന ബാഹ്യമായ ഒരു പരിവര്‍ത്തനം കൊണ്ട് സംതൃപ്തിയടയുക നമുക്ക് സാധ്യമല്ല".
[02/10, 8:12 PM] Pr: ഇബ്നു തൈമിയ്യയുടെ തൗഹീദും ശിര്‍ക്കും ഇമാം ഇബ്നു ഫളുലില്ലാഹില്‍ ഉമരിക്കും, ഇമാം ഇബ്നുല്‍ വര്‍ദിക്കും എന്തേ പിടിക്കാതിരുന്നത് ?? !!
>>>>>>>>>>>>>>>>>>>>>>>>>>>>>
സുന്നി പ്രവര്‍ത്തകരുടെ ശ്രദ്ധക്കായ്: മൗദൂദിക്കാരന്‍ ശമീര്‍ വടക പുതിയ ഉടായിപ്പ് ക്ലിപ്പുമായി ഇറങ്ങിയിട്ടുണ്ട് അതവാ സമസ്തക്കാര്‍ ആരും കാണാത്ത ഒരു കിത്താബുമായാണു പോല്‍, എന്നാല്‍ പറയട്ടെ ആ കിത്താബ് പതിനെഞ്ച് വര്‍ഷമായി ഈ വിനീതന്റെ ലൈബ്രറിയില്‍ ഉണ്ട് ഒട്ടു മുക്കാല്‍ ഭാഗവും നോക്കിത്തീര്‍ക്കുകയും ചെയ്തിട്ടുണ്ട് അതു കൊണ്ട് അമ്മാതിരി ഉടായിപ്പൊന്നും ഇറക്കേണ്ടതില്ല. വ്യക്തമാക്കിപ്പറഞ്ഞാല്‍ ഇബ്നുതൈമിയ്യയുടെ ശിഷ്യന്‍ ശിഹാബുദ്ദീന്‍ ഇബ്നു ഫളുലില്ലാഹില്‍ ഉമരി(മരണം:749),എന്ന പണ്ഡിതന്റെ 'മസാലിക്കുല്‍ അബ്സ്വാര്‍ ഫീ മമാലിക്കില്‍ അംസ്വാര്‍" എന്ന ഗ്രന്ഥമാണത്, ആ ഗ്രന്ഥത്തില്‍ ഇബ്നു തൈമിയ്യയെ അങ്ങേ അറ്റം മഹത്വ വല്‍കരിച്ചു പറഞ്ഞിട്ടുണ്ട് എന്നാണു മൗദൂദിക്കാരന്‍ ശമീര്‍ വടകര ക്ലിപ്പില്‍ പറയുന്നത്, കൂടേ ഇമാം സുബ്ക്കി(റ)യേയും ഹാഫിളു ഇബ്നു ഹജരില്‍ അസ്ഖലാനി(റ)യേയും കൂട്ടി കെട്ടുന്നുമുണ്ട്. എന്നാല്‍ സുന്നികള്‍ക്ക് എല്ലാ പുത്തന്‍ കൂറ്റുകാരോടും പറയാനുള്ളത്, ആ പറഞ്ഞ ഇബ്നു ഫളുലില്ലാഹില്‍ ഉമരി എന്ന പണ്ഡിതന്‍ ഇബ്നു തൈമിയ്യയുടെ ശിഷ്യനാണ്, അദ്ധേഹത്തിന്റെ ഉസ്താദായ ഇബ്നു തൈമിയ്യയുടെ മഹത്വങ്ങള്‍ അദ്ധേഹം തന്റെ ചരിത്ര ഗ്രന്ഥത്തില്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്, അത് അദ്ധേഹത്തിന്ന് തന്റെ ഉസ്താദിനോടുള്ള സ്നേഹവും കടപ്പാടും പ്രതിഫലിച്ചതാണ്, അതേ പോലെ വേറെയും ഇമാമുകള്‍ ഇബ്നു തൈമിയ്യക്ക് ഉണ്ടായിരുന്ന പവറും കഴിവുകളുമൊക്കെ അവരുടെ കിത്താബുകളില്‍ പറഞ്ഞിട്ടുണ്ട് അക്കൂട്ടത്തില്‍ പ്രാധനപ്പെട്ട ഇമാമാണ് ഹാഫിള്‍ ഇബ്നു ഹജരില്‍ അസ്ഖലാനി(റ) നിരവധി പേജുകളിലായി ഇബ്നുതൈമിയ്യയെ പുകഴ്ത്തിപ്പറഞ്ഞവരെയും വിമര്‍ശിച്ചവരേയും അസ്ഖലാനി വിവരിക്കുന്നുണ്ട് അക്കൂട്ടത്തില്‍ നബി(സ്വ)യെ കൊണ്ട് ഇസ്തിഗാസ നടത്താന്‍ പാടില്ലെന്ന് പറഞ്ഞ കാരണത്താല്‍ ഇബ്നുതൈമിയ്യ മതവിരോധിയാണെന്നു പറഞ്ഞ ഇമാമുകളുണെന്നും പറയുന്നു, അതേ പോലെ അല്ലാഹു ഇറങ്ങി വരും എന്നു പറഞ്ഞ കാരണത്താല്‍ ഇബ്നു തൈമിയ്യ അല്ലാഹുവിനെ ജഡീയ വല്‍ക്കരണം നടത്തിയ ആളാണെന്നും ഇമാമുകള്‍ പറഞ്ഞിട്ടുണ്ടെന്നും തുടങ്ങി ഹാഫിള്‍ ഇബ്നു ഹജരില്‍ അസ്ഖലാനി തന്റെ കിത്താബില്‍ പറയുന്നതായി കാണാം, അതു പോലെ 'മസാലിക്കുല്‍ അബ്സ്വാറി'ല്‍ ഇമാം ഉമരിയും പറഞ്ഞിട്ടുണ്ട്   പക്ഷെ ഒരു കാര്യം മൗദൂദിക്കാരന്‍ മനസ്സിലാക്കണം അദ്ധേഹം ഇബ്നു തൈമിയ്യയുടെ മഹത്വം പറഞ്ഞതിന്റെ കൂടെ തന്നെ ഇബ്നുതൈമിയ്യക്ക് പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അവസാനമായി ഇബ്നു തൈമിയ്യക്ക് സംഭവിച്ച പിഴവ് നബി(സ്വ)യെ സിയാറത്ത് ചെയ്യുന്ന വിഷയത്തിലും, ത്വലാഖിന്റെ വിഷയത്തിലുമാണെന്നും മറ്റും പറയുന്നുണ്ട്, ആ വരികളൊക്കെ മൗദൂദിക്കാരന്‍ ഒന്നു ക്ലിപ്പില്‍ വിശദീകരിക്കേണ്ടതായിരുന്നു, മാത്രമല്ല ഉമരി തന്റെ കിത്താബില്‍ ഇബ്നു തൈമിയ്യയെ മഹത്വ വര്‍കരിച്ചു പറഞ്ഞ ചില ഇമാമുകളെയും അവരുടെ വാക്കുകളേയും എടുത്ത് ഉദ്ധരിക്കുന്നുണ്ട് അക്കൂട്ടത്തില്‍ പെട്ട ഒരു ഇമാമാണ്, ഖാളില്‍ ഖുളാത്ത് ഇബ്നുസ്സംലക്കാനി(റ) ഇബ്നുസ്സംലക്കാനി(റ) ഇബ്നു തൈമിയ്യയെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ടെന്നത് സത്യമാണ്, പക്ഷെ അത് ഇബ്നു തൈമിയ്യക്ക് ആദര്‍ശ വ്യതിയാനം സംഭവിക്കുന്നതിന്ന് മുമ്പാണത്, ഇബ്നുതൈമിയ്യ ആദര്‍ശ വ്യതിയാനം സംഭവിച്ച് ഇസ്തിഗാസക്കെതിരിലും മറ്റും രംഗത്ത് വന്നപ്പോള്‍ മഹാനായ ഇബ്നുസ്സംലക്കാനി(റ) ഇബ്നു തൈമിയ്യയെ കടിച്ചുകുടഞ്ഞിട്ടുണ്ട് അക്കാര്യം ശമീര്‍ വായിക്കുന്ന കിത്താബില്‍ ടിയാന്‍ വായിക്കുന്ന ഭാഗങ്ങള്‍ക്കിടയില്‍ തന്നെ സൂചിപ്പിച്ചതായി കാണാവുന്നതാണ്, അതോടൊപ്പം ഇബ്നു തൈമിയ്യയുടെ മറ്റൊരു ശിഷ്യനായ ഇബ്നുകസീര്‍ പറഞ്ഞതായും കാണാം അതിങ്ങനെ വായിക്കാം "ശാമിലേക്ക് ഖാളിയായി നിയോഗിക്കപ്പെട്ടാല്‍ ഇബ്നുതൈമിയ്യയെ ബുദ്ധിമുട്ടിക്കുകയെന്നത് ഇബ്നു സ്സംലക്കാനിയുടെ ചീത്തയായ നിയ്യത്തില്‍ പെട്ടതായിരുന്നു' എന്ന് ഇബ്നുകസീര്‍ തന്റെ (അല്‍ ബിദായത്തു വന്നിഹായ)യില്‍ പറയുന്നതായി കാണാം, അപ്പോള്‍ ഇബ്നുസ്സംലക്കാനി(റ) ഇബ്നു തൈമിയ്യക്ക് ആദര്‍ശ വ്യതിയാനം സംഭവിക്കുന്നതിന്ന് മുമ്പ് അദ്ധേഹത്തെ പുകഴ്ത്തിപ്പറയുകയും അദ്ധേഹത്തിന്റെ കഴിവുകളും മഹത്വങ്ങളും പറയുകയും ചെയ്തിട്ടുണ്ട്. അതേ സമയത്ത് ഇബ്നു തൈമിയ്യ ഇസ്തിഗാസക്കെതിരില്‍ രംഗത്ത് വന്നപ്പോഴും മറ്റു വിദണ്ഡവാദങ്ങളുമായി രംഗപ്രവേശനം ചെയ്തപ്പോഴും ഇബ്നുതൈമിയ്യയെ ഖണ്ഡിക്കുകയും ഇബ്നുതൈമിയ്യക്കെതിരില്‍ നബി(സ്വ)യോട് ഇസ്തിഗാസ നടത്തുക വരെ ചെയ്തിട്ടുണ്ട് അതിങ്ങനെ വായിക്കാം ഇബ്നുസ്സംലക്കാനി(റ) തന്റെ കിത്താബില്‍ നബി(സ്വ)യോട് ആവലാതിപ്പെടുന്നത് കാണുക അദ്ധേഹം പറയുന്നു: 'എന്റെ പ്രധാനപ്പെട്ട പരാതിയില്‍ പെട്ടതാണ്, ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട പുത്തന്‍ ആശയവും അതുമായി നടക്കുന്ന ആളുകളും, അത് കൊണ്ട് നബിയേ അങ്ങ് ആ ബിദ്അത്തുകാരന്റെയും അദ്ധേഹത്തെ കൊണ്ട് നടക്കുന്നവരുടേയും നാശത്തിനു വേണ്ടിയും ആ ബിദ്അത്തുകാരുടെ നാശത്തില്‍ നിന്ന് സത്യത്തിന്റെ ആളുകള്‍ക്ക് കാവല്‍ നല്‍കാന്‍ വേണ്ടിയും നബിയേ അവിടുന്ന് അല്ലാഹുവിനോട് തേടണം, പ്രതിസന്ധി ഘട്ടങ്ങളിലും പ്രയാസമുണ്ടാകുന്ന സമയത്തും കാവല്‍ തേടപ്പെടുന്നവരില്‍ വെച്ച് ഏറ്റവും ഖൈറായത് അങ്ങാണു നബിയേ" എന്ന് പറഞ്ഞു കൊണ്ട് നബി(സ്വ)യോട് ഇസ്തിഗാസ നടത്തുകയാണു ഇമാം ഖാളില്‍ ഖുളാത്ത് ഇബ്നുസ്സംലക്കാനി(റ) ചെയ്തത്. ഉമരി എടുത്തുദ്ധരിക്കുന്ന ഇബ്നുതൈമിയ്യയെ പുകഴ്ത്തിപ്പറഞ്ഞ മറ്റൊരു ഇമാമാണ് അബൂഹയ്യാന്‍(റ) അതും ശെരി തന്നെയാണ് പക്ഷെ ഇബ്നുതൈമിയ്യക്ക് ആശയ വ്യതിയാനം വന്നപ്പോള്‍ അബൂഹയ്യാന്‍(റ)യും അദ്ധേഹത്തെ വിമര്‍ശിക്കുകയും അക്കാര്യം തുറന്ന് പറയുകയും ചെയ്തിട്ടുണ്ട് ഉമരി തന്നെ ശമീര്‍ വായിച്ച ഭാഗങ്ങള്‍ക്കിടയില്‍ അക്കാര്യം സൂചിപ്പിച്ചിട്ടുമുണ്ട് മാത്രമല്ല അബൂഹയ്യാന്‍(ര) തന്റെ തഫ്സീറില്‍ 'അല്ലാഹു അര്‍ശില്‍ ഇരിക്കുകയാണെന്നും നബി(സ്വ) അല്ലാഹുവിന്റെ കൂടെ അറ്ശില്‍ ഇരുത്തുമെന്നും ഇബ്നുതൈമിയ്യ തന്റെ കിത്താബുല്‍ അര്‍ശ് എന്ന ബുക്കില്‍ മുജസ്സിമത്തിന്റെ വാദം  പറഞ്ഞിട്ടുണ്ട് എന്ന് പഠിപ്പിക്കുകയും ആ കാരണം കൊണ്ട മരണം വരെ ഇബ്നു തൈമിയ്യയെ ശപിച്ചിരുന്നുവെന്നും ഇമാം സബീദി(റ) തന്റെ കിത്താബിലും പറഞ്ഞതായി കാണാം, ശമീര്‍ വടകര എടുത്തുദ്ധരിക്കുന്ന കിത്താബില്‍ തന്നെ ഇമാം അബൂഹയ്യാന്‍(ര) ഇബ്നുതൈമിയ്യയെ പുകഴ്ത്തിയ കാര്യം പറഞ്ഞ ശേഷം പറയുന്നത് അവസാനം ഇബ്നുതൈമിയ്യയെ ഏറ്റവും കൂടുതല്‍ ആക്ഷേപിക്കുന്ന ആളായിരുന്നു അബൂഹയ്യാന്‍ എന്നാണ്. അതേ പോലെ ശിഹാബുദ്ദീന്‍ ഇബ്നു ഫളുലില്ലാഹില്‍ ഉമരി ശമീര്‍ വായിക്കുന്ന കിത്താബില്‍ തന്നെ പറയുന്നത് ''ഇബ്നുതൈമിയ്യക്കു ചില വിഷയങ്ങലില്‍ ഭയപ്പെടുത്തുന്ന വ്യതിചലനം ഉണ്ടായിട്ടുണ്ട് ഞാന്‍ കരുതുന്നത് അതുകളൊക്കെ അല്ലാഹു ഇബ്നു തൈമിയ്യക്കു പൊറുത്ത് കൊടുക്കും എന്നാണ്. ചുരുക്കത്തില്‍ ഇബ്നു തൈമിയ്യക്ക് ആശയ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നു തന്നെയാണു ''മസാലിക്കുല്‍ അബ്സ്വാരി'ലും പറഞിട്ടുള്ളത്. ഇബ്നു തൈമിയ്യയുടെ ചരിത്രം പറഞ്ഞു അല്പം പേജുകള്‍ക്കു ശേഷം അതേ വാള്യത്തില്‍ തന്നെ മഹാനായ ഇമാം സുബ്ക്കി(റ)യുടെ ചരിത്രം പറയുന്നിടത്ത് പറഞ്ഞത്. മദ്ഹബുകളുടെ രേഖയായ, സമുദായത്തിന്റെ മുഫ്ത്തിയായ, ഹുഫ്ഫാളുകളുടെ തുടര്‍ച്ചയായ, മുജ്ത്തഹിദുകളിലെ അവസാനത്തെ കണ്ണിയായ, ഖാളില്‍ ഖുളാത്തായ, ഇമാം തഖിയ്യുദ്ദീന്‍ അസ്സുബ്ക്കി(റ) നിരവധി ഗ്രന്ഥങ്ങലുടെ കര്‍ത്താവാണ്, വിജ്ഞാനത്തിന്റെ കവാടമായ അലി(റ)വിന്റെ പേരുള്ളവരാണ്, എന്നു തുടങ്ങി നബി(സ്വ)യുടെ സുന്നുത്തിന്റെ കാവലാളാണ്, തിരുസുന്നത്തിനെ സഹായിക്കുന്നതില്‍ നിലനിന്നു കൊണ്ട് നബി(സ്വ)യുടെ തിരുപദവിയെ കാത്തു സൂക്ഷിച്ചവരാണ്, തിരുസുന്നത്തിനെതിരെ വരുന്ന എല്ലാ ആക്ഷേപങ്ങളെയും തടയാന്‍ തന്റെ അമ്പ് സജ്ജമാക്കിയവരാണ്, എന്നു തുടങ്ങി ഇമാം സുബ്ക്കി(റ)യുടെ മഹത്വങ്ങള്‍ പറഞ്ഞു കൊണ്ട് വീണ്ടും പറയുന്ന, ഇബ്നു തൈമിയ്യക്ക് ആദശ വ്യതിയാനം സംഭവിക്കുകയും തന്റെ ഖരീനായ പിശാച്ച് തന്നെ തീ കുണ്ഡാരത്തിന്റെ ആഴത്തിലേക്ക് തള്ളിയിടുകയും വസീലയുടെ വാതില്‍ അടക്കുകയും ചെയ്തപ്പോള്‍ അല്ലാഹു ഇബ്നുതൈമിയ്യക്കു പൊറുത്തു കൊടുക്കട്ടെ സ്വര്‍ഗ്ഗം തടയാതിരിക്കട്ടെ, ഇബ്നു തൈമിയ്യ നബി(സ്വ)യെ സിയാറത്ത് ചെയ്യാന്‍ യാത്ര സംഘടിപ്പിക്കരുതെന്ന വാദവുമായി വന്നപ്പോള്‍......... നബി(സ്വ)യെ സിയാറത്ത് ചെയ്യാന്‍ പോകാനുള്ള വഴി തുറന്നു കൊടുത്ത മഹാനാണ് ഇമാം സുബ്ക്കി(റ)... നബി(സ്വ)യെ വിസ്മരിച്ചു കൊണ്ട് മസ്ജിദുന്നബവി മാത്രം സന്ദര്‍ശിക്കാന്‍ എങ്ങിനെ സാധിക്കും?.. ആ നബി(സ്വ) ഇല്ലെങ്കില്‍ ആ മസ്ജിദുന്നബവിയുടെ ശ്രേഷ്ടത അറിയപ്പെടുകയില്ല, ആ മദീനയിലേക്ക് ആരും യാത്ര തിരിക്കുകയില്ല, അതേ പോലെ ഇബ്നു തൈമിയ്യക്ക് ത്വലാഖിന്റെ വിഷയത്തിലും വ്യതിയാനം സംഭവിച്ചു അതിനെയൊക്കെ ഇമാം സുബ്ക്കി(റ) ഖണ്ഡിച്ചു കൊണ്ട് ജനങ്ങള്‍ക്ക് സത്യാന്വേഷികള്‍ക്ക് ഇമാം സുബ്ക്കി(റ) വഴി എളുപ്പമാക്കിക്കൊടുത്തു. എന്ന് തുടങ്ങി ഇമാം സുബ്ക്കി(റ)യുടെ മഹത്വവും ഇബ്നു തൈമിയ്യക്ക് ആശയ വ്യതിയാനം സംഭവിച്ചതും ഇബ്നു ഫളുലില്ലാഹില്‍ ഉമരി തന്റെ (മസാലിക്കുല്‍ അബ്സ്വാരി ഫീ മമാലിക്കില്‍ അംസ്വാര്‍) എന്ന കിത്താബില്‍ വിശദീകരിച്ചതായി കാണാം. പിന്നെ ഇബ്നു തൈമിയ്യയുടെ ചരിത്രം പറയുന്നതിന്റെ അവസാനമായി ഇബ്നു ഫളുലില്ലാഹി ഉമരി തന്റെ ഉസ്താദായ ഇബ്നു തൈമിയ്യയുടെ ഒരു അനുസ്മരണ പദ്യവും ''മസാലിക്കുല്‍ അബ്സ്വാര്‍'' എന്ന കിത്താബില്‍ കൊടുത്തിട്ടുണ്ട് അതില്‍ സ്വഹാബത്തിനു ശേഷം വിജ്ഞാനത്തിലും മറ്റും ഇബ്നു തൈമിയ്യയെ പോലെ ആരും വന്നിട്ടില്ലെന്നും തുടങ്ങി വലിയ പവര്‍ പറയുന്നുണ്ട്. ആ പറഞ്ഞത് തന്റെ ഉസ്താദിനോടുള്ള സ്നേഹം കൊണ്ടും കടപ്പാടു കൊണ്ടുമാണെന്നേ മനസ്സിലാക്കാനൊക്കൂ, കാരണം ഇബ്നു തൈമിയ്യക്ക് മുമ്പ് കഴിഞ്ഞു പോയ ഇമാമുകളും നാലു മദ്ഹബിന്റെ ഇമാമുകളും ഇബ്നു തൈമിയ്യയേകാള്‍ എത്രയോ ഇരട്ടി വിജ്ഞാനമുള്ളവരായിരുന്നു എന്നത് ഇമാമുകളുടെ ചരിത്രം പഠിച്ച എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എത്രത്തോളം ഇബ്നു തൈമിയ്യ തന്നെ തന്റെ ബുക്കില്‍ പറഞ്ഞത് ''ഇന്ന് ലഭ്യമാകുന്ന ഹദീസ് ഗ്രന്ഥള്‍ ക്രോഡീകരിക്കുന്നതിന്ന് മുമ്പ്  ജീവിച്ച ഇമാമുകള്‍ക്ക് ക്രോഡീകരിക്കപ്പെട്ട കിത്താബുകളില്‍ ഉള്ള ഹദീസുകളെക്കാള്‍ എത്രയോ ഇരട്ടി ഹദീസുകള്‍ മനപ്പാടമുണ്ടായിരുന്നു' എന്നാണു പറഞ്ഞിട്ടുള്ളത്. തന്റെ ഗുരുവിനെ എത്ര പുകഴ്ത്തി പറഞ്ഞിട്ടും ആ ഗുരുവിന്റെ പിഴച്ച ആശയങ്ങള്‍ സ്വീകരിക്കാനും ഉള്‍കൊള്ളാനും ശിഷ്യനായ ഇബ്നു ഫളുലില്ലാഹില്‍ ഉമരി തയ്യാറായില്ല എന്നതാണ് ഇവിടെ പ്രസക്തമായിട്ടുള്ളത്. ശമീര്‍ വടകര പൊക്കിപ്പിടിച്ചു വായിച്ച കിത്താബില്‍ കിത്താബിന്റെ കര്‍ത്താവ് താന്‍ അമ്പിയാക്കളുടെ ഖബ്റുകളെ കൊണ്ട് ബറക്കത്തെടുത്ത സംഭവവും, മഹാന്മാരായ ഔലിയാക്കള്‍ നബി(സ്വ)യോട് ഭക്ഷണത്തിനു വേണ്ടി സഹായം തേടിയപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ഭക്ഷണം കൊടുത്ത സംഭവങ്ങളും, മഅറൂഫുല്‍കര്‍ഖി(റ) ഖബ്റു ഉത്തരം ലഭിക്കപ്പെടുന്ന സ്ഥലമാണെന്നും മഹാന്റെ ഖബ്റു കൊണ്ട് ശിഫ തേടപ്പെടുമെന്നും, തുടങ്ങി ധാരാളം ഇസ്തിഗാസ അംഗീകരിക്കുന്ന വരികള്‍ കാണാവുന്നതാണ്. അതേ പോലെ ഇമാം മര്‍വസി(റ)യുടെ കറാമത്ത് വിവരിക്കുന്ന സ്ഥലത്ത് മഹാനായ നബി(സ്വ) ഇമാം മര്‍വസി(റ) നബി(സ്വ)യെ സ്വപ്നത്തില്‍ കണ്ടതും നബി(സ്വ) ഇമാം മര്‍വസി(റ)യുടെ തോളില്‍ പിടിച്ചതും, ഇമാം നവവി(റ)യുടെ ഖബ്റു സിയാറത്ത് ഉദ്ധേശിക്കപ്പെടുന്നതാണെന്നും, ഇമാം ബുഖാരി(റ) തന്റെ താരീഖ് രചിച്ചത് നബി(സ്വ)യുടെ ഖബ്റുശ്ശരീഫിന്റെ ചാരത്ത് വെച്ചാണെന്നും, ഇമാം ഫിറബ്രി(റ) നബി(സ്വ)യെ ഉറക്കത്തില്‍ കാണുകയും എവിടേക്കാണു താങ്കള്‍ പോകുന്നതെന്ന് നബി(സ്വ) ചോദിക്കുകയും ഇമാം ബുഖാരി(റ)യെ കാണാന്‍ പോകുകയാണെന്നു ഞാന്‍ പറയുകയും ചെയ്തപ്പോള്‍ ഇമാം ബുഖാരി(റ) യോട് എന്റെ സലാം പറയണമെന്നു നബി(സ്വ) പറയുകയും ചെയ്തുവെന്നും, 'മസാലിക്കുല്‍ അബ്സ്വാറി'ല്‍ ഇബ്നു ഫളുലില്ലാഹില്‍ ഉമരി പഠിപ്പിക്കുന്നു, തീര്‍ന്നില്ല: വീണ്ടും അദ്ധേഹം പറയുന്നു: ഇമാം അബൂ അവാന അല്‍ ഇസ്ഫറാഈനി(റ) യുടെ ഖബ്റു സന്ദര്‍ശിക്കപ്പെടുകയും ലോകമുസ് ലിംകള്‍ ബറക്കത്തെടുക്കുന്ന തുമായ സഥലമാനെന്നാണ്, അതേ പോലെ ഇമാം യഹ് യ ബ്നു കസീര്‍(റ)യുടെ ഖബ്റു കൊണ്ട് മഴയെ തേടപ്പെടും എന്നും പഠിപ്പിക്കുന്നു, അതേ പോലെ മഹാനായ സുഫ് യാനു ബ്നു ഉയയ്ന(റ) ഉറക്കത്തില്‍ നബി(സ്വ)യോട് സഹായം തേടിയ സംഭവവും വിവരിക്കുന്നു, അതു പോലെ ഇമാം നാഫി ഉ(റ)വിന്റെ വായില്‍ നബി(സ്വ) തുപ്പിക്കൊടുക്കുകയും ആ സുഗന്ധം മഹാന്റെ വായിലൂടെ അടിച്ചു വീശുകയും ചെയ്തുവെന്നും പഠിപ്പിക്കുന്നു, അതേ പോലെ ഇമാം അബൂജഅഫര്‍ അല്‍ഖാരീ(റ) നബി(സ്വ)യുടെ ഖബ്റുശ്ശരീഫില്‍ ചെന്ന് നബി(സ്വ)യില്‍ നിന്നും ഖുര്‍ആന്‍ ഏറ്റു വാങ്ങിയെന്നും ഉമരി തന്റെ (മസാലിക്കുല്‍ അബ്സ്വാര്‍) എന്ന മൗദൂദിക്കാരന്‍ ശമീര്‍ പൊക്കിക്കാട്ടി വായിക്കുന്ന അതേ വാള്യത്തില്‍ വിവരിക്കുന്നതാണു ഈ പറഞ്ഞതൊക്കെ, ഇതു പോലെ ബാക്കിയുള്ള 29 വാള്യങ്ങളില്‍ എത്രത്തോളം ഉണ്ടാകുമെന്നു ഊഹിക്കാവുന്നതാണ്.
ചുരുക്കത്തില്‍ ഉസ്താദായ ഇബ്നുതൈമിയ്യയുടെ തൗഹീദും ശിര്‍ക്കും ശിഷ്യനായാ ശിഹാബുദ്ദീന്‍ ഇബ്നു ഫളുലില്ലാഹില്‍ ഉമരി ക്കു അത്ര പിടിച്ചിട്ടില്ലെന്ന് സാരം !!
പിന്നെ ഒരു കാര്യവും കൂടി മൗദൂദി ശമീര്‍ വടകരയേ പോലുള്ള പുത്തന്‍ വാദികള്‍ മനസ്സിലാക്കണം അതായത് ഇബ്നു തൈമിയ്യ ഇസ്തിഗാസക്കെതിരില്‍ പുതിയ വാദവുമായി വന്ന സമയത്ത് സമകാലികരായ ഇമാമുകള്‍ ഇബ്നുതൈമിയ്യക്കെതിരില്‍ രംഗത്തിറങ്ങിയപ്പോള്‍ ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്നു പറഞ്ഞ പോലെ അവസാനം ഇബ്നുതൈമിയ്യ പറഞ്ഞത് 'നബി(സ്വ)യോട് ഇസ്തിഗാസ നടത്താന്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞത് ഇബാദത്തിന്റെ അര്‍ത്ഥത്തിലുള്ള ഇസ്തിഗാസയാണ്, മറിച്ച് നബി(സ്വ)യെ തവസ്സുലാക്കിയുള്ള തേട്ടം അനുവദനീയമാണ്' എന്നാണ്, ഇക്കാര്യം ഇബ്നുതൈമിയ്യയുടെ ശിഷ്യന്മാര്‍ തന്നെ എഴുതി വെച്ചത് കാണാവുന്നതാണ്.
>>>>>>>>>>>>>>
മൗദൂദിക്കാരന്‍ ശമീരിന്റെ മറ്റൊരു ക്ലിപ്പാണ്, ഇമാം ഉമറു ബ്നുല്‍ വര്‍ദി(റ) ഇബ്നു തൈമിയ്യയെ പുകഴ്ത്തി പ്പറയുകയും പുകഴ്ത്തി പദ്യമെഴുതുകയും ചെയ്തു എന്നത്, ആ കിത്താബിലും ഇബ്നു തൈമിയ്യയുടെ പാണ്ഡിത്യത്തെ കുറിച്ച് നന്നായി പറയുകയും പുകഴ്ത്തുകയും ചെയ്യുന്നുണ്ട് അങ്ങിനെയുള്ള വരികള്‍ ഖാളില്‍ ഖുളാത്ത് ഇബ്നുസ്സംലക്കാനി(റ)യില്‍ നിന്നും ഇമാം അബൂ ഹയ്യാന്‍(റ) യില്‍ നിന്നും ഇമാം ഇബ്നു ദഖീഖില്‍ അയ്ദ്(റ)യില്‍ നിന്നുമൊക്കെ യാണു ഉദ്ധരിക്കുന്നത് അതുകളൊക്കെ ശരി തന്നെയാണ്, പക്ഷെ ഇബ്നു തൈമിയ്യയുടെ ജീവിതത്തിന്റെ അവാസാന സമയത്ത് ആദര്‍ശ വ്യതിയാനം സംഭവിച്ചപ്പോള്‍ ഇമാം ഇബ്നുസ്സംലക്കാനി(റ)യും ഇമാം അബൂ ഹയ്യാന്‍(റ)യുമൊക്കെ ഇബ്നുതൈമിയ്യ യുടെ പുത്തന്‍ വാദങ്ങളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്നും നബി(സ്വ)യെ സിയാറത്ത് ചെയ്യാന്‍ യാത്ര പോകാന്‍ പാടില്ലെന്നു പറഞ്ഞ കാരണത്താല്‍ ഇബ്നു തൈമിയ്യയെ പണ്ഡിതന്മാര്‍ വളരെ മോശമാക്കുകയും അങ്ങിനെ സിയാറത്തിനെ വിലക്കുന്നതില്‍ നബി(സ്വ)യെ നിന്ദിക്കലുണ്ടെന്നും അതു കൊണ്ട് തന്നെ കാഫിറാവാന്‍ വരെ സാധ്യതയുണ്ടെന്നും സമകാലികരായ ചില പണ്ഡിതന്മാര്‍ പറയുകയും ചെയ്തിട്ടുണ്ട്, മൊത്തത്തില്‍ പറഞ്ഞാല്‍ ഇബ്നു തൈമിയ്യ വലിയ പണ്ഡിതനാണെന്നും വലിയ മഹത്വമുള്ള ആളാണെന്നും ഇമാമുകള്‍ അവരുടേ കിത്താബുകളില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇബ്നു തൈമിയ്യ കൊണ്ടു വന്ന പിഴച്ച വാദങ്ങളെ ഈ പുകഴ്ത്തിപ്പറഞ്ഞ ഇമാമുകള്‍ അംഗീകരിച്ചതായും സപ്പോറ്ട്ട് ചെയ്തതായും ഒരു പുത്തന്‍ വാദികള്‍ക്കും തെളിയിക്കാന്‍ സാധിക്കില്ല. ഇമാം ഉമറു ബ്നുല്‍ വര്‍ദി(റ)യും നബി(സ്വ)യോട് ഇസ്തിഗാസ നടത്തുകയും ശഫാഅത്ത് തേടുകയും തവസ്സുല്‍ ചെയ്യുകയും മഹാന്മാരുടെ ഖബ് റുകളെ കൊണ്ട് സഹായതേട്ടം നടത്തിയവരുമാണ്, അക്കാര്യം ഇബ്നുല്‍ വര്‍ദിയുടെ സ്വന്തം കിത്താബുകളിലും മഹാനെ തൊട്ട് ഹാഫിളു ഇബ്നു ഹജരില്‍ അസ്ഖലാനി(റ)യെ പോലുള്ളവര്‍ എടുത്തുദ്ധരിക്കുകയും ചെയ്തതായി കാണാം. ചുരുക്കത്തില്‍ ഇബ്നു തൈമിയ്യ കൊണ്ട് വന്ന തൗഹീദും ശിര്‍ക്കും ഇമാം ഉമറുബ്നുല്‍വര്‍ദിക്കും തീരെ പിടിച്ചില്ലാ എന്നതാണ് വാസ്തവം.
ഇനി മുജ-ജമ പുത്തന്‍ കൂറ്റുകാരോട് ചില വസ്തുതകള്‍:-
1- ഇബ്നു തൈമിയ്യയെ മുന്‍ കഴിഞ്ഞ പല ഇമാമുകളും വാഴ്ത്തിപ്പറഞ്ഞു എന്ന് പറഞ്ഞു കൊണ്ട് ആവേശം കൊള്ളുന്ന പുത്തന്‍ വാദികളേ , ഇബ്നു തൈമിയ്യക്കു ആദര്‍ശ വ്യതിയാനം സംഭവിച്ചിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണു ഇബ്നു തൈമിയ്യയെ ഒഹാബീ പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ നേതാവായി മുജാഹിദ് സെന്റര്‍ പുരത്തിറക്കിയ (ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം) എന്ന ബുക്കില്‍ പരിചയപ്പെടുത്തിയത്, അതു പോലെ ഒഹാബികളുടെ (അല്‍ ഇസ്ലാഹ് മാസിക വാര്‍ഷികപ്പതിപ്പി)ല്‍ തൗഹീദിന്നു വേണ്ടി പോരാടിയ ഇമാം ബക് രി(റ)യോടും ഇമാം സുബ്ക്കി(റ)യോടുമൊക്കെ സം വാദം നടത്തുകയും ചെയ്ത ആളാണെന്നല്ലേ പരിചയപ്പെടുത്തിയത് അപ്പോള്‍ പിന്നെ ഉറപ്പായില്ലേ എന്തോ പന്തികേട് ആദര്‍ശ വിഷയത്തില്‍ സംഭവിച്ചിട്ടുണ്ട് എന്ന സത്യം ? അതു പോലെ ജമാ അത്തെ ഇസ്ലാമിയുടെ ഐ പി എച്ച് പുറത്തിറക്കിയ (ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനങ്ങള്‍) എന്ന ബുക്കിലും ഇബ്നുതൈമിയ്യയെ വലിയ പരിശ്കര്‍ത്താവായല്ലേ പരിചയപ്പെടുത്തിയത് ??
2- അല്ലാഹു ആകാശത്തിലാണെന്നും അര്‍ശില്‍ ഇരിക്കുകയാണെന്നും ഉള്ള പിഴച്ച വാദങ്ങള്‍ ഇബ്നു തൈമിയ്യയില്‍ നിന്നല്ലേ ഒഹാബികള്‍ കടമെടുത്തത് ?
3- തവസ്സുലും ഇസ്തിഗാസയും ശിര്‍ക്കാണെന്ന് ജല്പിക്കാന്‍ ഒഹാബികള്‍ തെളിവാക്കുന്നത് ഇബ്നു തൈമിയ്യയെ അല്ലേ !! എന്തിനും ഏതിനും ഒഹാബി-മൗദൂദികള്‍ക്ക് തെളിവായി ഉദ്ധരിക്കാറുള്ളത് ഇബ്നു തൈമിയ്യയുടെ വാക്കുകളല്ലേ !! അപ്പോള്‍ തന്നെ വ്യക്തമായില്ലേ, ലോക മുസ് ലിംകളുടെ ഏകോപനത്തിനെതിരെ എന്തൊക്കെയോ ഇബ്നു തൈമിയ്യ പറഞ്ഞു വെച്ചിട്ടുണ്ടെന്ന് !! ??
>>>>>>>>>>>>>>>>>>
അബൂയാസീന്‍ അഹ്സനി-ചെറുശോല

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...