Showing posts with label ത്വരീഖത്ത് ആലുവ. Show all posts
Showing posts with label ത്വരീഖത്ത് ആലുവ. Show all posts

Thursday, February 22, 2018

ത്വരീഖത്ത് :ആലുവ

Tuesday, 3 November 2015

ആലുവ ത്വരീഖത്ത്‌


എറണാകുളം ജില്ലയിലെ തുരുത്ത്‌ സ്വദേശി യൂസുഫ്‌ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ്‌ ഈ ത്വരീഖത്തിന്റെ ശൈഖ്‌. ഒരു ത്വരീഖത്ത്‌ സത്യമാവാൻ എന്തൊക്കെ മാനദണ്ഡങ്ങളുണ്ടോ അതൊന്നുമില്ലാത്ത വളരെ പിഴച്ച ഒരു പ്രസ്ഥാനമാണിത്‌.               ഈ പ്രസ്ഥാനത്തെ കുറിച്ച്‌ വിശദീകരിക്കുന്നതിനു മുമ്പ്‌ ചേളാരി സമസ്തക്കാർ ഇതിനെ അങ്ങീകരിക്കുംകയും ഇവരുടെ ഖിലാഫത്ത്‌ സമ്മേളനങ്ങളിലും മറ്റും സംബന്ധിച്ച്‌ വിജയിപ്പിക്കുകയും ചെയ്തിരുന്ന കാലത്ത്‌ അവരുടെ തന്നെ എസ്‌ കെ ജെ എം 1999 മാർച്ച്‌ 15 തിങ്കളാഴ്ച കല്ലൂർ ഹൈവെ മസ്ജിദ്‌ ഹുസൈനിയ്യ്‌ മദ്രസയിൽ ചേളാരി വിദ്ധ്യാഭ്യാസ ബോർഡ്‌ മുഫത്തിശ്‌ എം ഐ ലത്തീഫ്‌ മൗലവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പി എ മൂസൽ ഫൈസി അവതാരകനും കെ അബ്ദുസ്സമദ്‌ ഫൈസി അനുവാദകനുമായി ഒപ്പിട്ട്‌ പാസാക്കി ചേളാരി സന്മസ്തയിലേക്ക്‌ അയച്ചിട്ടുള്ള പ്രമേയത്തിന്റെ പ്രസക്ത ഭാഗം ഇവിടെ ചേർക്കുന്നു.                   ബഹുമാനപ്പെട്ട സമസ്ത കേരളാ ജം ഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറയെSJM‌ റൈഞ്ച്‌ മുഖേനെ പി എ മൂസ ഫൈസി അറിയിക്കുന്നത്‌. “ആലുവ തുരുത്ത്‌ യൂസുഫ്‌ സുൽത്താൻ എന്നയാളെ കുറിച്ച്‌ എറണാകുളം റൈഞ്ചിൽ നിന്നും അയച്ച പ്രമേയത്തിന്‌ മൗലവിയും കൂടി തുരുത്തിൽ പോയി മഹല്ല് വാസികളും ജമാ അത്ത്‌ കമ്മറ്റി ഭരണ സമിതി മെമ്പറും പള്ളി ഇമാമും കൂടി ടി യൂസുഫ്‌ സുൽത്താന്റെ ബന്ധുക്കളും ഉൾപ്പെടെ വിശ്വസ്ഥരായ ഏഴ്‌ പേരെ നേരിൽ കണ്ട്‌ ശേഖരിച്ച വിവരത്തിന്റെ സംക്ഷിപ്ത റിപ്പോർട്ട്‌. ഒന്ന് . തുരുത്ത്‌ കളരിക്കൽ യൂസുഫ്‌ വാപ്പ അഹ്‌മദ്‌ പിള്ള (ഇദ്ധേഹം ഒരു ജിന്ന് സേവയുള്ള ആളായിരുന്നു) രണ്ട്‌. മാതാവ്‌ പാത്തുമ്മ താത്ത. ദീനി വിജ്ഞാനമോ ദീനിന്റെ നടപടികളൊ ഇല്ലാത്ത ഒരു പാവപ്പെട്ട സാധാരണ കുടുംബമായിരുന്നു. യൂസുഫ്‌ ചെറുപ്പത്തിൽ ഒരു വിദ്ധ്യാഭ്യാസവും നേടിയിട്ടില്ല. വീട്ടിലെ കഷ്ടപ്പാട്‌ കാരണം 15)0വയസ്സിൽ നാടു വിട്ടു. പത്ത്‌-പന്ത്രണ്ട്‌ വർഷങ്ങൾ കഴിഞ്ഞ്‌ ഉദ്ധേശ്യം 20 വർഷങ്ങൾക്ക്‌ മുമ്പ്‌ (ഇതെഴുതപ്പെട്ടത്‌ 2008 ലാൺ) നീണ്ട താടിയും കെട്ടും കോട്ടും കഴുത്തിൽ തസ്ബീഹ്‌ മാലയും എല്ലാവിരലുകളിലും മോദിരവുമണിഞ്ഞ്‌, നാട്ടിൽ വന്ന്, തന്റെ എളാമ്മ (മാതൃ സഹോദരി)യുടെ വീട്ടിൽ,  ശൈഖ്‌ യൂസുഫ്‌ സുൽത്താൻ എന്ന പേര്‌ സ്വീകരിച്ച്‌ താമസം തുടങ്ങി. നാട്ടുകാരും ബന്ധുക്കളും ശൈഖായി അങ്ങീകരിക്കുകയോ ഗൗനിക്കുകയോ ചെയ്തില്ല. അധികം താമസിയാതെ പ്രസ്തുത വീട്ടിലെ എളാമയുടെ വിവാഹിതയായ മകളെ (ഭർത്താവ്‌ മദ്യപാനിയാണെന്നും പറഞ്ഞ്‌) വിവാഹം വേർപ്പെടുത്തി യൂസുഫ്‌ ശൈഖ്‌ വിവാഹം കഴിച്ചു. (പ്രസ്ഥുത വിവാഹത്തിന്റെ പശ്ചാത്തലം നാട്ടുകാർ പലതും പറയുന്നത്‌ കാരണം ഇവിടെ വിവരിക്കുന്നില്ല) മൂന്ന്. ആലുവ തുരുത്ത്‌ മുസ്ലിം ജമാ അത്ത്‌ വർഷങ്ങളായി സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെയും വിദ്ധ്യാഭ്യാസ ബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒരു മഹല്ലാണ്‌. 1)0 വാർഡിന്റെ കീഴിൽ 35/34 -)0 നമ്പറായി അംഗീകരിച്ച്‌ ആലുവ റൈഞ്ചിന്റെ കീഴിൽ മദ്രസത്തുൽ അറബിയ്യയും രണ്ട്‌ ബ്രാഞ്ച്‌ മദ്രസകളും ജമാ അത്ത്‌ കമ്മറ്റി നടത്തി വരുന്നു.  പള്ളിയും ദീനീ സ്താപനങ്ങളും ദീനി പ്രവർത്തനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ജാഹിലായ കളരിക്കൽ യൂസുഫ്‌ ദീർഗ്ഘ കാലം ഊര്‌ ചുറ്റി വനവാസത്തിലായിരുന്നു എന്ന് പറഞ്ഞ്‌ നടന്ന ശേഷം ശൈഖും വലിയ്യുമായി രംഗത്ത്‌ വന്നെങ്കിലും നാട്ടുകാർ അംഗീകരിച്ചില്ല. ടിയാൻ തൊട്ടടുത്ത പള്ളിയിൽ പോയി ഒരു വഖ്ത്തിനു പോലും ജമാ അത്തിൽ പങ്കെടുക്കുകയില്ല. ദീനിയ്യായ ഒരു വിവരവുമില്ല. ശരീ അത്തിന്റെ നടപടികളോട്‌ യാതൊരു താൽപര്യവുമില്ല. എന്നാൽ സമസ്തയുടെ ചില പ്രാദേശിക നേതാക്കളും പ്രവർത്തകരും യൂസുഫ്‌ സുൽത്താന്റെ സ്ഥീരം സന്ദർശകരും പണം പറ്റുകാരുമായപ്പോൾ അവരുടെ പ്രേരണയാൽ സാത്വികരായ പലരും അയാളുടെ കെണിയിൽ പെട്ടിട്ടുണ്ട്‌.

ഈ അടുത്തകാലത്തും ചേളാരി സമസ്തക്കാർ വെട്ടിലായി കിട്ടുന്നവരെ ഒക്കെ സ്റ്റേജിൽ കയറ്റുന്ന്വർക്ക്‌ ഒരു പാഠവും കൂടിയാണിത്‌. അതും കൂടി ഇവിടെ ചേർക്കുന്നു ആലുവ ത്വരീഖത്തിനെ വിമർശിക്കാൻ അവർ ഒരുവനെ കണ്ടെത്തി അവൻ സ്റ്റേജിൽ കഴറി യൂസുഫിന്റെ മഹത്വങ്ങൾ പറയാൻ തുടങ്ങിയപ്പോയാണ്‌ അക്കിടി പറ്റിയെന്ന് ബോദ്യമായത്‌‌. പണ്ടിതന്മാർ ഇല്ലാത്തതിന്റെ പേരിലാണോ എന്നറിയില്ല ഇവരുടെ സ്റ്റേജുകളിൽ പലപ്പോഴും കേറുന്നവരിൽ പലരും ഒരു ഇൽമും ഇല്ലാത്തവരാണെന്ന് പറയേണ്ടതില്ലല്ലോ.                  ആലുവകാക്കന്റെ മുരീദായ ആരിഫ്‌ ചേളാരി സ്റ്റേജിൽ കഴറി ആലുവക്കാരന്റെ  മദ്‌ഹ്‌ പറഞ്ഞതിനെക്കുറിച്ച്‌ ആഘോശിക്കുന്ന വേറൊരു മുരീദിന്റെ ഫയിസ്ബുക്ക്‌ പോസ്റ്റ്‌ കാണുക “ ആരിഫ്‌ എന്ന പുലിക്കുട്ടി... മോങ്ങത്ത് മോങ്ങാനിരുന്ന ചേളാരി സമസ്തയുടെ തലയില്‍ തേങ്ങ വീണു മോങ്ങം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് അതിന്റെ കുബുദ്ധിജീവി ഉല്‍പാദനകേന്ദ്രം വക സംഘടനയുടെ ചരിത്രം ഒരു പുരുഷായുസ്സിലിതു വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത അപൂര്‍വ തിരിച്ചടി. കൊണ്ടോട്ടിക്കടുത്ത മോങ്ങത്ത് ചേളാരി സമസ്തക്കാര്‍ ദാറുല്‍ഹുദാ വ്യാജ യൂണിവേഴ്‌സിറ്റിഉല്‍പന്നങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ചടങ്ങാണ് കേരള ജനതക്ക് ചിരിച്ചുചിരിച്ചുമണ്ണുകപ്പാന്‍ വകനല്‍കുന്ന പുതിയ ചരിത്രസംഭവമൊരുക്കിയത്. അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ്, ശരീഫ് ഹുദവി തുടങ്ങിയ ചില ചോട്ടാമതപ്രഭാഷകരെ സംഘടിപ്പിച്ച് ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ആലുവ അവര്‍കള്‍ക്കെതിരെ എന്തൊക്കെയോ വെളിപ്പെടുത്തലുകള്‍ നടത്തുന്നുവെന്നായിരുന്നു സംഘാടകരുടെ അവകാശവാദം. ശൈഖിന്റെ ത്വരീഖത്ത് വിട്ടവര്‍ സംഗമിക്കുന്നു എന്നായിരുന്നു പ്രചാരണം. വേദിയിലെത്തിയ ഹുദവികള്‍ക്ക് പ്രത്യേകിച്ചൊന്നും പറയാനില്ലായിരുന്നു. ഒന്നു മാത്രം എല്ലാവരും പറഞ്ഞു: എല്ലാം ഈയടുത്ത് ത്വരീഖത്ത് വിട്ട ആരിഫ് വെളിപ്പെടുത്തും. അങ്ങനെ അവസാനത്തെ ബസിനു പോകേണ്ടവര്‍ പോലും പോയില്ലെങ്കിലും വേണ്ടില്ല ആരിഫിന്റെ മഹാപ്രഭാഷണം കേട്ടാമതി എന്ന മട്ടില്‍ കാത്തിരിപ്പായി. അതാ വരുന്നു മഹാനായ ആരിഫ്. ആ പ്രസംഗം ഫെയ്‌സ്ബുക്ക് ലോകത്തെ ഇപ്പോഴത്തെ ഹിറ്റായതിനാല്‍ എല്ലാവരും കാണുകയായിരിക്കും നന്ന്. തന്റെ പ്രസംഗത്തിന്റെ പ്രാധാന്യവും വെളിപ്പെടുത്തലുകളുടെ മഹത്വവുമൊക്കെ വിശദീകരിച്ചു തുടങ്ങിയ ആരിഫ് തന്റെ മുന്‍ പ്രാസംഗികര്‍ പറഞ്ഞതൊക്കെ പച്ചനുണയാണെന്നു പ്രഖ്യാപിച്ചതോടെ ആദ്യ ആറ്റംബോംബ് പൊട്ടി. പിന്നെ ഖുതുബുസ്സമാന്റെ മഹത്വങ്ങളിലേക്ക് കടന്നു. അതോടെ കൂട്ടംകൂട്ടമായിചേളാരി സമസ്തക്കുമേല്‍ ബോംബു വര്‍ഷമായി. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു എന്നൊക്കെ പറഞ്ഞുകേട്ടിട്ടേയുള്ളൂ. ഇത്ര പച്ചക്ക് അത്ര മൂത്ത പൊട്ടത്തരം നടത്തണമെങ്കില്‍ ഹുദവിക്കൂട്ടം തന്നെ വേണം.  ആഗോള ഇസ്‌ലാമിക പ്രബോധനത്തിന് ഒരായിരം കൂപ്പൂകൈ” ഇതാണ്‌ ചേളാരിക്കാരുടെ ഇപ്പോയത്തെ അവസ്ത                ഇനി ആദ്ധ്യ ഭാഗത്തിൽ പറഞ്ഞതിന്റെ ബാക്കി ഭാഗത്തിലേക്ക്‌ തന്നെ വരാം നാല്‌. ഏതാനും വർഷങ്ങൾക്ക്‌ മുമ്പ്‌ തുരുത്ത്‌ ജുമാ മസ്ജിദ്‌ നിർമ്മാണത്തിന്‌ വേണ്ടി മത പ്രസംഗ പരമ്പര നടത്തിയപ്പോൾ നിർമ്മാണത്തിന്‌ ടി. യൂസുഫ്‌ സുൽത്താൻ ഒരു ലക്ഷം രൂപ തരാമെന്ന് പറഞ്ഞ്‌ വാഗ്ദത്തം ചെയ്യുകയും പ്രസംഗ സ്റ്റേജിലൂടെ അത്‌ പരസ്യപ്പെടുത്തുകയും ചെയ്തു. പിന്നീട്‌ പള്ളിക്കമ്മറ്റി പ്രസ്തുത സംഖ്യക്ക്‌ സമീപിച്ചപ്പോൾ തന്നെക്കൊണ്ട്‌ ശിലാ സ്ഥാപനം നടത്തിക്കണമെന്ന് ഡിമാന്റ്‌ ചെയ്തു. കമ്മറ്റി അത്‌ അംഗീകരിക്കാത്തതിന്റെ പേരിൽ വാഗ്ദത്ത സംഖ്യ പള്ളിക്ക്‌ കൊടുത്തില്ല. അന്നത്തെ ഖത്ത്വീബിനെ കൊണ്ട്‌ പള്ളിയുടെ ശിലാസ്താപനം നടത്തിയപ്പോൾ യൂസുഫ്‌ സുൽത്താൻ പറയുകയുണ്ടായി “അവിടെ പള്ളിക്കല്ല, അമ്പലത്തിനാണ്‌ തറക്കല്ലിട്ടത്‌”. അഞ്ച്‌. “ടി. യൂസുഫ്‌ സുൽത്താൻ, സുഖ ലോലുപനും ആർഭാട ജീവിതം നയിക്കുന്നവനുമാണ്‌. ലക്ഷങ്ങൾ മുടക്കിയ ഇരു നില ബംഗ്ലാവിൽ ലക്ഷങ്ങൾ വില മതിക്കുന്ന ഫർണ്ണീച്ചറുകളും ആഡംബര വസ്തുക്കളും,  ലക്ഷങ്ങൾ വിലയുള്ള ഫോർഡ്‌ കാറും സെല്ലുലാർ ഫോണും മറ്റുമായി ജീവിക്കുന്ന ടി ശൈഖ്‌ പണം നൽകി ഒട്ടനവദി ആളുകളെ സ്വാധീനിച്ചിട്ടുണ്ട്‌.  തന്നെ സ്ഥിരമായി സന്ദർശിക്കുകയും ആദരിക്കുകയും ചെയ്യുന്നവർക്ക്‌ ആയിരക്കണക്കിന്‌ രൂപ സംഭാവനയായി നൽകുകയും ചെയ്യുന്നു. എതിർക്കുന്നവരെ ഗുണ്ടകളെ വിട്ട്‌ അക്രമിക്കുകയും ചെയ്യുന്നു. തന്നോടൊപ്പം ഗുണ്ടകൾ അംഗരക്ഷകരായി മുരീദ്‌ എന്ന നിലയിൽ എപ്പോഴും ഉണ്ടായിരിക്കും. ടിയാൻ ഇടക്കിടെ വിദേശ യാത്ര നടത്തുകയും ധാരാളം പണം കൊണ്ട്‌ വരികയും ചെയ്യുന്നു.”

ഈ ശൈഖിന്റെ ചിശ്തി ഖലീഫാ പട്ടം നേടിയ ഒരു ഫൈസി തന്റെ അനുഭവം വിവരിക്കുന്നത്‌ കാണുക : ‘ഒരിക്കൽ ഞാൻ ശൈഖിന്റെ വീട്ടിലെത്തിയപ്പോൾ ഒരു സമ്പവം ഉണ്ടായി. ശൈഖിന്റെ മുരീദും വാടാനപ്പ്ള്ളി സ്വദേശിയുമായ ശാഹു വന്ന് ശൈഖിനോട്‌ പറഞ്ഞു: മഹാനെ പറ്റി തുടരാൻ പറ്റാത്ത ആളാണെന്ന് മഹല്ലിലെ നിസ്കാരപ്പള്ളിയിലെ ഇമാം പറഞ്ഞു. ഈ വാക്ക്‌ കേട്ട്‌ സുൽത്താൻ ഭയങ്കര ദേഷ്യത്തോടെ കുപ്പായ കൈകൾ ചുരുട്ടിക്കയറ്റി ഇനി അവനെ വെച്ചിരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ്‌ ചില തെറി വാക്കുകളും പറഞ്ഞ്‌ കൊണ്ട്‌ ഇമാമിനെ തല്ലാൻ വേണ്ടി വീട്ടിൽ നിന്നിറങ്ങി പള്ളിയിലേക്ക്‌ പുറപ്പെട്ടു. ഈ വരവ്‌ കണ്ട്‌ പാവം ഇമാം പേടിച്ച്‌ പള്ളിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ശൈഖിന്റെ പന്തിയില്ലാല്ലാത്ത പോക്ക്‌ കണ്ട്‌ എതിരെ വന്നിരുന്ന ആ മഹല്ലുകാരനായ ഖാലിദ്‌ എന്നയാൾ ശൈഖിനെ പിടിച്ചു നിർത്തി കാര്യമന്വേശിച്ചു. നമുക്ക്‌ പരിഹാരം കാണാമെന്ന് പറഞ്ഞ്‌ സമാധാനിപ്പിച്ചു തിരിച്ച്‌ കൊണ്ട്‌ വന്നു. ഈ സംബവത്തിന്‌ ഞാൻ ദൃസാക്ഷിയായിരുന്നു. ഇത്‌ എന്റെ മനസ്സിൽ “ വസ്‌ വാസുണ്ടാക്കാൻ കാരണമായി. ഈ ശെയിലിയൊന്നും ശൈഖിന്‌ യോജിച്ചതല്ലല്ലോ.എന്റെ മനസ്സിലെന്തോ വിശമം തുടങ്ങി. 

            ഇതെല്ലാം കഴിഞ്ഞ്‌ ഭക്ഷണം കഴിച്ച ശേഷം എന്നോട്‌ പറഞ്ഞു:  ‘മുസ്ലിയാർക്ക്‌ കേൾക്കണോ ഞാൻ ഒലിച്ചു വന്നവനല്ല. ഇവിടെ പെറ്റ്‌ വളർന്ന് ആലിമായി ഖത്തീബായി കുറെ നടന്നതാണ്‌. ഇതൊന്നും ശരിയല്ല എന്ന് തോന്നിയാണ്‌ ഞാൻ ഇപ്പോയത്തെ റൂട്ടിൽ പ്രവേശിച്ചത്‌. ഞാൻ പണ്ടെ വാശിക്കാരനാണ്‌. ഇപ്പോഴും വാശിക്കാരനാണ്‌. എന്നെ എതിർത്തവരെ ഞാൻ വിടില്ല.’

                ‘…ശേഷം ശൈഖ്‌ ചോദിച്ചു: ‘കുൻ’ എന്ന കലിമത്തിന്റെ സിറ്‌ എന്താണ്‌? ശൈഖ്‌ തന്നെ വിശദീകരിച്ചു. ‘ക’ റസൂലുല്ലാഹി (സ്വ) . കാഫിന്റെ ഉകാരം അലി (റ). നൂനിന്റെ പുള്ളി ഒയിച്ചുള്ളത്‌ ഫാത്തിമ ബീവി (റ). നൂനിന്റെ പുള്ളി ഹസൻ (റ). പുള്ളിയുടെ മുകളിലുള്ള സുകൂൻ ഹുസൈൻ (റ). ഇപ്പോൾ പാക്പഞ്ചവർ (അഞ്ച്‌ ശുദ്ധന്മാർ)  ആയി. ഇവരെ കൊണ്ടാണ്‌ ലോകം നിലനിൽക്കുന്നത്‌. ഇതോട്‌ കൂടി ഇവരുടെ മേലിൽ അഞ്ച്‌ ലക്ഷം ദിക്‌റുകൾ ചൊല്ലിത്തീർക്കൽ നിർബന്ധമായി. അത്‌ ഇവരുടെ മേൽ ഹദ്‌യ ചെയ്യണം. ആറ്‌ ഘട്ടമായി ഇങ്ങനെ 30 ലക്ഷം ദിക്‌റുകൾ ചൊല്ലിത്തീർക്കണം. മശാ ഇഖുമാരോടും മഖ്‌ലൂക്കാത്തിനോടുമുള്ള ഹഖുകൾ (ബാധ്യതകൾ) അതോടെ വീടും. ഈ എണ്ണം പൂർത്തിയാക്കിയാൽ പിന്നെ മറ്റാരോടും ഹഖില്ല. പിന്നെ ഗീപത്തും നമീമത്തും പറഞ്ഞാൽ ഒരു പ്രശ്നവുമില്ല. ശൈഖ്‌ നന്നായി ഗീബത്ത്‌ പറയാറുണ്ട്‌.’

               ഒരിക്കൽ ശൈഖിന്റെ വീട്ടിൽ ചെന്നപ്പോൾ ഉള്ളിൽ നിന്ന് ദേഷ്യത്തോടെ ഉറക്കെയുള്ള സംസാരം കേൾക്കുന്നുണ്ടായിരുന്നു. അധികം താമസിയാതെ ദേഷ്യം കൊണ്ട്‌ വിറച്ച അദ്ധേഹം പുറത്തേക്ക്‌ വന്നു. വരുമ്പോൾ കോപത്തോടെ പറയുന്നത്‌ ഇതായിരുന്നു. ‘ആയിശാ ബീവി (റ) യും ഖദീജ ബീവി (റ) യും എന്റെ അടുക്കൽ വരാറുള്ളത്‌ മുഖം മറക്കാതെയായിരുന്നു. പിന്നെയല്ലെ ഇവർ ’. തന്റെ  അടുത്ത്‌ ബൈ അത്തിനു വന്ന സ്ത്രീകൾ മുഖം മറച്ചതിലുള്ള എതിർപ്പാണ്‌ അയാൾ പ്രകടിപ്പിച്ചത്‌”.              ശൈഖിൽ നിന്ന് ചിശ്തി ഖിലാഫത്ത്‌ നേടിയ ഫൈസിയായ മേൽ പണ്ഡിതൻ തന്നെ പറയുന്നു:  ‘തൽഖീൻ തുറക്കൽ’ വേണമെന്ന് ശൈഖ്‌ പറഞ്ഞതിനാൽ മറ്റൊരിക്കൽ ഞാൻ ശൈഖിനെ സമീപിച്ചു. ദീർഗ്ഘ ചർച്ചകൾക്ക്‌ ശേഷം അദ്ധേഹം എന്നോട്‌ ചോദിച്ചു. ആദം നബി (അ) ക്ക്‌ താടി മുളച്ചതെന്നാണ്‌? ഞാൻ പറഞ്ഞു. അറിയില്ല. അപ്പോൾ ശൈഖ്‌ പറഞ്ഞു. ഈ മുസ്ലിയാക്കൾക്ക്‌ അതൊന്നും അറിയില്ല. ശൈഖ്‌ തുടർന്ന് പറഞ്ഞു. മലക്കുകളോട്‌ ആദം നബിയുടെ കോലമുണ്ടാക്കാൻ അല്ലാഹു കൽപിച്ചു. അങ്ങനെ മലക്കുകൾ കോലമുണ്ടാക്കി. കാലങ്ങൾക്ക്‌ ശേഷം അല്ലാഹു മലക്കുകളോട്‌ ചോദിച്ചു. ഞാൻ നിങ്ങളോട്‌ ആദമിന്റെ കോലമുണ്ടാക്കാൻ പറഞ്ഞിരുന്നുവല്ലോ? അതെവിടെ? മലക്കുകൾ പറഞ്ഞു. അതിവിടെയുണ്ട്‌. അത്‌ കൊണ്ട്‌ വരാൻ അല്ലാഹു പറഞ്ഞു. മലക്കുകൾ ആ കോലം കൊണ്ട്‌ വന്നപ്പോൾ അത്‌ ഒരു ഗണപതിയുടെ കോലമായിരുന്നു. ഈ രൂപത്തിലല്ല ഞാൻ ആദം നബിയുടെ കോലമുണ്ടാക്കാൻ പറഞ്ഞത്‌ എന്ന് പറഞ്ഞു. ആദം നബിയുടെ കോലം ഗണപതിയുടെ കോലമായത്‌ കൊണ്ട്‌ ദേഷ്യം പിടിച്ച അല്ലാഹു അതിന്റെ തല വെട്ടി മാറ്റി. അല്ലാഹു തൗഹീദ്‌ കൊണ്ട്‌ തജല്ലി ആയി. അപ്പോൾ ഇന്ന് കാണുന്ന കോലമുണ്ടായി.മുഹമ്മദ്‌ എന്നത്‌ തലയായി. അതോടെ താടിയുണ്ടായി. അത്‌ കൊണ്ടാണ്‌ മുഖത്തടിക്കരുതെന്ന് പറയാനുള്ള കാരണം. റസൂൽ എന്നത്‌ രണ്ട്‌ കണ്ണും അല്ലാഹ്‌ എന്നത്‌ ശ്വാസവുമായി. ഇതാണ്‌ ‘ഖലഖല്ലാഹു ആദം അലാ സ്വൂറ ത്തിഹീ’ എന്ന ഹദീസിന്റെ ആശയം. (ഈ ഐതിഹ്യം ഇയാളുടെ ശൈഖാണെന്ന് പറയപ്പെടുന്ന മുഹമ്മെദ്‌ യമനിയുടെ ‘ഗുത്സാറെ ഖദീർ’ എന്ന പുസ്തകത്തിലും എഴുതിയിട്ടുണ്ട്‌.)

              ഇത്തരം നിരവധി അനുഭവങ്ങൾ ഉള്ളതിനാൽ ഇയാളും നിരവധി ഖലീഫമാരും മുരീദുകളും ഈ ത്വരീഖത്തിൽ നിന്ന് രാജിവെച്ചിട്ടുണ്ട്‌.

ത്വരീഖത്ത്‌ സ്വീകരിക്കൽ നിർബന്ധമാണെന്നും അതില്ലാത്ത മുസ്ലിംകൾ സംഗമിച്ച വേദികളിലൊന്നും ഒരൊറ്റ മു അ് മിനിനേയും കണ്ടില്ലെന്നും ആലുവ മുഖപത്രത്തിൽ പ്രധാന ഖലീഫയും ജീലാനി സ്റ്റഡി സെന്റർ പ്രസിഡണ്ടുമായ കക്കാട്‌ ജിഫ്‌രി തങ്ങൾ എഴുതുന്നത്‌ കാണുക:“ഞാൻ അന്വേശണം ആരംബിച്ചു. മു അ്മിനീങ്ങളെ തേടിയുള്ള അന്വേശണം. പള്ളികളിൽ, മഖ്‌ബറകളിൽ, പതിനായിരങ്ങൾ പങ്കെടുക്കുന്ന സമ്മേളനങ്ങളിൽ, സ്റ്റേജുകളിൽ, സംഘടനകളിൽ, പണ്ഡിത സഭകളിൽ എല്ലായിടത്തും. അവരെ കാണാൻ എന്റെ കണ്ണ്‌ തുടിക്കുന്നു. എന്റെ മുമ്പിലൂടെ പലരും കടന്ന് പോയി. തൊപ്പി ധരിച്ചവർ, തലപ്പാവ്‌ ധരികൾ, പച്ച ശാൾ അണിഞ്ഞവർ, ജപമാല മറിക്കുന്നവർ, ഗംഭീര പ്രഭാഷകർ… … ഓരോരുത്തരേയും കാണുമ്പോൾ ഞാൻ ചോദിച്ചു. കൊച്ചു കുട്ടിയെ പോലെ.

           അതാരാണ്‌?

           അതോ അതൊരു മുജാഹിദ്

‌            അപ്പുറത്ത്‌ നിൽക്കുന്നവൻ?

            അവൻ ജമാ അത്ത്‌ പ്രവർത്തകനാണ്‌.

             അതാ രണ്ടു പേരുകൾ നടന്ന് പോകുന്നു. അതാരായിരിക്കും?

                ഒന്ന് സുന്നി എ ഗ്രൂപ്പ്‌, മറ്റേത്‌ സുന്നി ബി ഗ്രൂപ്പ്‌.

               അങ്ങനെ ആളുകൾ ധാരാളം കടന്ന് പോയി....... അവരെയൊക്കെ ഞാൻ കണ്ടു, മു അ് മിനീങ്ങളെ മാത്രം കണ്ടില്ല. കാരണം അതെല്ലാം ഓരോ പാർട്ടിക്കാരായിരുന്നു. ഓരോ ഗ്രൂപ്പിന്റെ ആളുകൾ. അവർ അവരുടെ ഗ്രൂപ്പിന്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നു.

             ഞാൻ നിരവധി സദസ്സുകൾ കണ്ടു. അവിടെ ഒക്കെ ആയിരങ്ങളും പതിനായിരങ്ങളും സംഗമിച്ചിട്ടുണ്ട്‌. ഞാൻ ചോദിച്ചു. ആരുടെ സംഗമമാണിത്‌? മു അ് മിനീങ്ങളുടേതാണോ? അല്ല. ചിലത്‌ മുജാഹിദുകളുടേത്‌. മറ്റേത്‌ ജമാ അത്ത്‌ കാരുടേത്‌. വേറെ ചിലത്‌ എ സുന്നികളുടേത്‌, ബീ സുന്നികളുടേതും. അവിടെയൊന്നും മു അ്മിനീങ്ങളുടെ സംഗമം ഞാൻ കണ്ടില്ല....

            എന്നാലും ഞാൻ നിരാശനായില്ല. അന്വേഷണം തുടർന്നു.                 എന്റെ മനസ്സ്‌ പറഞ്ഞ്‌ കൊണ്ടിരുന്നു. മു അ് മിനീങ്ങളെ കാണുക തന്നെ ചെയ്യും. അവരുടെ വഴിയിൽ എത്തിച്ചേരാതിരിക്കില്ല. ത്വരീഖത്ത്‌ എനിക്ക്‌ അന്യമാവില്ല. ഒരു ശൈഖിന്റെ നിയന്ത്രണം ലഭിക്കാതിരിക്കില്ല. എന്റെ നാഥൻ എന്നെ കൈവിടില്ല. ”  ജീലാനി സന്ദേശം 2006 നവ: 16-30.


ത്വരീഖത്തിൽ ശൈഖിനും മുരീദിനും ഉണ്ടായിരിക്കേണ്ട പൊതുവായ  ചില ആദാബുകൾ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്‌. വിശ്വാസികളെ പരദൂഷണം, ഏഷണി, അശ്ലീലം, അഹന്ത, ഉൾനാട്യം, ഔനിത്യം നടിക്കൽ, ചീത്ത, അസഭ്യം, തർക്കം, ചതി, വഞ്ചന, മറ്റൊരാളെ കൊച്ചാക്കൽ… … തുടങ്ങിയവ പാടെ വർജ്ജിക്കൽ അനിവാര്യമാണെന്ന് ഇമാം ശ അ് റാനി (റ) അൽ അന്വാറുൽ ഖുദ്‌സിയ്യ. പേജ്‌ 1/107 ലും ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ്‌ (റ) ആദാബുൽ സുലൂകിൽ മുരീദ്‌ പേജ്‌ 17 ലും രേഖപ്പെടുത്തിയിട്ടുണ്ട്‌.

           എന്നാൽ ആലുവ മുരീദുമാർ തങ്ങളുടെ ഈ പ്രസ്ഥാനം അംഗീകരിക്കാത്തവരെ കുറിച്ചെഴുതാനായി ‘പൊതുജനവേദി’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ലഘു ലേഖയിലെ വരികൾ കാണുക.

                “… പതിനാല്‌ നൂറ്റാണ്ടുകൾക്ക്‌ ശേഷം ഇതാ ആ സംഭവം ആവർത്തിച്ചിരിക്കുന്നു. വള്ളിക്കും പുള്ളിക്കും വ്യത്യാസമില്ലാതെ. അബു ലഹബിനെ പോലെ നേതാവ്‌ ഖുറൈശി തറവാട്ടിൽ നിന്ന് തന്നെ. അബുജഹലിനെ പോലെ പേര്‌ ഉമർ എന്നു തന്നെ (പാണക്കാട്‌ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങളെയാണ്‌ ഉദ്ധേശിക്കുന്നത്‌). ദാറുന്നദ്‌വ കോഴിക്കോട്‌ സമസ്താലയവും തലേകെട്ടും താടിയുമായി ഇബ്‌ലീസിന്റെ തനി കോലത്തിൽ 40 മൊല്യാമാരും. മുഹമ്മദ്‌ റസൂലുല്ലാഹി (സ്വ) മുതൽ ഇതേ വരെ വന്ന ഔലിയാക്കന്മാരെയും അവരുടെ മാർഗ്ഗത്തെയും മൊത്തം നിശേദിച്ചു കൊണ്ട്‌ ഒരു കാളയുടെ (കാളമ്പാടിയാണുദ്ധേശം) നേതൃത്തത്തിൽ സത്യത്തെ കുത്തിത്തോൽപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഏതായാലും ആ തീരുമാനം നന്നായി. കാരണം സമസ്തയുടെ മുഖ്യ പരിപാടി തന്നെ ത്വരീഖത്തിനെ നിശേധിക്കലാണല്ലോ. (ഖുർ ആൻ നബി (സ്വ) യുടെ കാലത്തെ ചെകുത്താന്മാരെ വിശേഷിപ്പിച്ചപോലെ) വ്യഭിചാരക്കുഞ്ഞുങ്ങളാണ്‌ ചെകുത്താന്റെ ഇന്നത്തെ ദൗത്യത്തിനും പിന്നിലെ ക്രിമികൾ. ചെമ്മാട്ടെ ഒരു അക്കാദമിയിൽ വസിക്കുന്ന വ്യഭിചാരക്കുഞ്ഞുങ്ങളിലെ രാക്ഷസനായ ഒരു ആടും തങ്ങളുടെ കുഞ്ഞുങ്ങളുടെ കുഞ്ഞുങ്ങളുടെ കൂട്ടായ ‘ആടിയ’യും”.

               “നരകത്തിലേക്കുള്ള കോട്ടിനും സർട്ടിഫികറ്റിനും നേരം  വഴുകിയതാണ്‌ പ്രശ്ണം. തങ്ങൾ പുറത്താക്കിയ ഒരു കൂട്ടത്തിന്ന് ആ കോട്ടും കടലാസും കൊടുക്കാതിരിക്കാൻ ചെകുത്താന്റെ മന് ത്വിഖ്‌ ഇരുപത്തി നാല്‌ മണിക്കൂറും നാവീട്ടലച്ചിട്ടും ശരിയാവുന്നില്ല. അങ്ങനെ ഒരു കൊല്ലത്തെ പ്രയത്നത്തിനു ശേഷം തങ്ങളുടെ അക്കാദമിയുടെ പ്രസിഡണ്ടായ, കേരളത്തിലെ രാഷ്ട്രീയ പൊട്ടന്മാർക്കും ചൂടന്മാർക്കും പുതിയ മാനസ പുത്രനായി ഉദയം ചെയ്ത ഏമാനെ ചാവി കൊടുത്ത്‌ കത്തിച്ചു നിർത്തി”.

            “കഴിഞ്ഞ എട്ടു പതിറ്റണ്ടുകളായി മഹാന്മാരുടെ ഏതെങ്കിലും ഒരു മാർഗ്ഗം കാഴ്ചവെക്കാൻ സമസ്തക്കായിട്ടില്ല. ഒരു കാലത്ത്‌ നൂരിശാ തങ്ങളെ കൊണ്ട്‌ നടന്നെങ്കിലും ഇരുപത്‌ വർഷങ്ങൾക്ക്‌ ശേഷം ഇതുവരെ തങ്ങൾ ചെയ്തത്‌ പിഴവാണെന്ന് പറഞ്ഞു. നൂരിശാ തങ്ങളെ എതിർത്തു. അതോടെ സമസ്ത, കേരളാ മുസ്ലിംകളിൽ നിന്നും അഹ്‌ ലുസ്സുന്നത്തിന്റെ തനതായ മാർഗ്ഗത്തെ എടുത്ത്‌ മാറ്റുകയും തൽസ്താനത്ത്‌ ബിദ ഈ ചിന്തകളെ സ്ഥാപിക്കുകയും ചെയ്യാനുള്ള ഒരു സംഘടനയായി”…

               …അന്തികൃസ്തുവിന്‌ (എ പി) ഇതോടെ പെരുത്ത്‌ സന്തോഷം. നമ്മൾക്കനുസരിച്ച്‌ തന്നെ കാര്യങ്ങൾ നടന്ന് വരുന്നുണ്ട്‌.  ഇകെ വിഭാഗത്തിന്റെ, തങ്ങൾക്ക്‌ വേണ്ടി സെൽഫ്‌ ഗോളടിക്കാൻ താൻ നിർത്തിയ കൂരിയാടിനും കോട്ടുമലക്കും ലക്ഷങ്ങളുടെ പണച്ചാക്കുകൾക്കൊപ്പം അഭിന്ദനത്തിന്റെ പൂചെണ്ടുകളും …                യഅ്ജൂജ്‌ മഅ്ജൂജുകളുമായി ഇരു സമസ്തകളുടെയും നാറിയ ജഡങ്ങളെയും വിഴുങ്ങാൻ ഭൂമിയേയും കൊത്തി വലിക്കാൻ ആകാശപ്പറവകളെയും സ്വാഗതം ചെയ്ത്‌ കൊണ്ട്‌ ” പൊതുജനവേദി പേജ്‌ 2,4.


കേരളത്തിനകത്തും പുറത്തും ഇസ്ലാമിന്റെ തനതായ ആശയം പ്രജരിപ്പിക്കാൻ സ്ഥാപിതമായതും അഹ്‌ ലുസ്സുന്ന: ആശയങ്ങൾ ജനങ്ങൾക്ക്‌ പകർന്ന് കൊടുക്കുകയും അതിനായി അഹോരാത്രം പ്രവർത്തിച്ച്‌ പോന്നതുമായ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയെക്കുറിച്ച്‌ ആലുവക്കാർ എഴുതുന്നത്‌ കാണുക. (ഇവരുടെ ഈ പ്രസ്ഥാനം പിഴച്ചതാണെന്ന് പൊതു ജനങ്ങളെ അറിയിച്ചതാണ്‌ പശ്ചാത്തലം)

               … കേരളത്തിൽ ഇസ്ലാമിനെ തകർക്കാൻ ഇസ്ലാം വിരുദ്ധ ചേരി ആലോചിച്ച്‌ നടപ്പാക്കിയ പദ്ധതിയാണ്‌ പണ്ഡിത സഭകളുടെ രൂപീകരണം. വഹാബി വിഷ ബീജം വിതക്കാൻ അവർ ആവിഷ്കരിച്ച ഗൂഢ പദ്ധതി.

             മജ്‌ലിസുൽ ഉലമയും കേരള ജം ഇയ്യത്തുൽ ഉലമയും ഐക്യ സംഘവും മാത്രമല്ല സുന്നത്ത്‌ ജമാ അത്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന സമസ്തയുടെ പിറവി പോലും സുന്നത്ത്‌ ജമാ അത്തിനെ തകർക്കാൻ വേണ്ടിയായിരുന്നു. സമസ്തയുടെ ചരിത്രം ഈ നഗ്ന യാഥർത്ഥ്യത്തിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌.  (ത്വരീഖത്ത്‌ വിമർശനങ്ങൾക്കു മറുപടി പേ 21 ജീലാനി സ്റ്റഡി സെന്റർ വളാഞ്ചേരി

               കേരള മുസ്ലിംകൾക്ക്‌ മതപരമായ നേതൃത്തം നൽകിയ പൂർവ്വ സൂരികളായ പണ്ഡിതന്മാരെ മുഴുവനും കൊച്ചാക്കുകയും അവരൊക്കെ തന്നെയും വിദ ഈ ആശയം നില നിർത്താൻ പ്രവർത്തിച്ചവരാണെന്ന് എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇവർ സമസ്ത ഉലമാക്കളെക്കുറിച്ച്‌ എഴുതുന്നത്‌ കാണുക.

             …“സമസ്തയെ പോലെ ശീ ഇസവും ഇസ്ലാമിന്ന് വളരെ ആപത്താണ്‌.” മാറ്റൊലി  18 ഏപ്രിൽ 2006 പേജ്‌: 2

               …“സമസ്തയുടെ എല്ലാവിധ അയോഗ്യതകളും ഒത്തു കൂടിയ ഒരു കൂട്ടരാണ്‌ ശിയാക്കൾ ” . മാറ്റൊലി 18 ഏപ്രിൽ 2006 പേജ്‌: 2

             …സത്യത്തിൽ സമസ്തക്കാരും ശിയാക്കളും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്‌. അബദ്ധ ജടിലമായ വിശ്വാസങ്ങളും തർക്ക ശാസ്ത്രത്തിലും കർമ്മ ശസ്ത്ര നൂലാമാലകളിലുമുള്ള അമിത പ്രതിപത്തിയുമാണ്‌ രണ്ടു കൂട്ടരുടെയും മുഖ മുദ്ര. ബാഹ്യ സംഗതികൾക്കപ്പുറം സത്യവുമായി രണ്ടു കൂട്ടർക്കും യാതൊരു ബന്ധവുമില്ല. മഖ്‌ബറകളിലൊക്കെയും അവിടുത്തെ  ചോറും നാണയത്തുട്ടുകളുമല്ലാതീവർക്ക്‌ മറ്റൊന്നും കിട്ടില്ല. മാറ്റൊലി 2006 പേജ്‌ 2,3

               ഇവരുടെ ത്വരീഖത്ത്‌ ശരിയല്ലെന്ന് പ്രഖ്യാപിച്ച സമസ്ത പണ്ഡിതന്മാരെക്കുറിച്ച്‌ ഇവർ എഴുതുന്നത്‌. “ഇബ്‌ലീസിന്റെ സിംഹാസനത്തിൽ ഇപ്പോൾ പണ്ഡിത സഭയും എന്നാണ്‌. മാറ്റൊലി ഏപ്രിൽ 2006 പേജ്‌ 7

               മാത്രവുമല്ല ഇവരുടെ ഈ നെറികെട്ട പ്രസ്ഥാനത്തിൽ നിന്ന് മുസ്ലിംകൾ വിട്ട്‌ നിൽക്കണമെന്നും ഇത്‌ ശരിയല്ലെന്നും പറഞ്ഞ സമസ്ത പണ്ഡിതന്മാരെക്കുറിച്ച്‌ ഇവർ പറയുന്നത്‌ “ഇതോടെ മുഹമ്മദ്‌ നബി (സ്വ) യേയും ശൈഖ്‌ ജീലാനി (റ)  യെയും പിഴച്ചവരാണെന്ന് സമസ്ത മുശാവറ പ്രഖ്യാപിച്ചിരിക്കുന്നു വെന്നതിലും രണ്ടഭിപ്രായമില്ല. ” മാറ്റൊലി 2006 ഏപ്രിൽ 10 പേജ്‌:  1

              ഇസ്ലാമിന്റെ പ്രചാരണത്തിനും നവ ജാകരണത്തിനുമായി നില നിൽക്കുന്ന ഇസ്ലാമീക പ്രസിദ്ധീകരണങ്ങളെ കുറിച്ചും സംഘടനകളെക്കുറിച്ചും ഇവരുടെ ശൈഖായ യൂസുഫ്‌ സുൽത്താൻ എഴുതുന്നത്‌ കാണുക.  “ഏതാനും വർഷങ്ങളായി കേരളത്തിൽ ഇസ്ലാമിക പ്രസിദ്ധീകരണ രംഗത്ത്‌ കണ്ടു വരുന്നത്‌ ജൂദരുടെ ബുദ്ധികളിൽ ആവിശ്കരിക്കപ്പെട്ട ഇസ്ലാമിന്റെ പേരിലുള്ള ഇസ്ലാമിക വിരുദ്ധ ഉത്പന്നങ്ങളാണ്‌. ഈ ഉത്പന്നങ്ങൾ സംഘടനകളും പ്രസ്ഥാനങ്ങളും മൽസരിച്ച്‌ വിതരണം ചെയ്യുമ്പോൾ അതാണെന്ന് ഇസ്ലാം തെറ്റിദ്ധരിക്കുന്നു”. ദ്വൈവാരിക-ജീലാനി സന്ദേശം 2006 നവം: 1-15.


ആലുവാ ത്വരീഖത്തിൽ അവരുടെ പ്രധാന മുരീദുമാർക്ക്‌ സുൽത്താൻ നൽകുന്ന ‘സിൽസില’യിൽ ഖുർ ആൻ 2/2 ആയത്തിന്റെ അർത്ഥം അപകടമായ രീതിയിൽ മാറ്റിയിട്ടുണ്ട്‌. ഈ ആയത്തിന്റെ യഥാർത്ഥ അർത്ഥം ഇതാണ്‌. ‘ഖുർ ആൻ മഹത്വവും പരിപൂർണ്ണമായ ഗ്രന്ഥം. ഇതിൽ യാതൊരു സംശയത്തിനും അവകാശമേ ഇല്ല. ജീവിതത്തിൽ സൂക്ഷ്മതയുള്ളവർക്ക്‌ മാർഗ്ഗ ദർശനവുമാണ്‌’. പ്രസ്തുത ആയത്തിൽ പറഞ്ഞ ഗ്രന്ഥം അല്ലാഹുവിന്റെ ഗ്രന്ഥമായ പരിശുദ്ധ ഖുർ ആൻ ആണെന്ന് എല്ലാവർക്കും അറിയുന്നതാണ്‌. മുസ്ലിം ഉമ്മത്തിന്റെ വിശ്വാസവും ഇതു തന്നെ. പക്ഷെ, ആലുവ ത്വരീഖത്തുകാർ പറയുന്നത്‌ ‘ദാലികൽ കിതാബ്‌’ (ذلك الكتاب) എന്ന് അല്ലാഹു പറഞ്ഞ ഗ്രന്ഥം ഒരു വ്യക്തി രചിച്ച ’ജഫ്‌റ്‌ ’ എന്നകിതാബാണെന്നാണ്‌.

               എന്നാൽ എന്താണീ ജഫ്‌റ്‌ ? ഇൽമുൽ ജഫ്‌റ്‌ എന്നതിന്ന് അൽ മൻഹൽ പോലുള്ള നിഘണ്ടുകൾ നൽകിയ അർത്ഥം സംഖ്യാ ശാസ്ത്രം, ലക്ഷണ വിദ്യ, പ്രശ്ന വിദ്യ എന്നൊക്കെയാണ്‌.

            ഇമാം അബ്‌ദുൽ ഗനിയ്യിന്നാബൽസി (റ) എഴുതുന്നു. “നീ അറിയുക. നിശ്ചയം അലി (റ) യിലേക്കും കുടുംബത്തിലേക്കും ചേർക്കപ്പെട്ട ജഫ്‌റുകളും ഇമാം അൽ ബിസ്താമി (റ) , അശ്ശൈഖുൽ അക്‌ബർ മുഹ്‌യിദ്ധീൻ ഇബ്‌നു അറബി (റ) തുടങ്ങിയ അതിന്റെ ആളുകളിലേക്ക്‌ ചേർക്കപ്പെട്ട ജഫ്‌റുകളുമെല്ലാം ഹർഫിയ്യായ (അക്ഷരങ്ങൾ സംബന്ധമായ) ജ്ഞാനങ്ങളും പൊതുവായ ചില നിയമ സംഹിതകളും മാത്രമാണ്‌. അവയെല്ലാം ഒരാൾ ഗ്രഹിച്ച്‌ പ്രവർത്തിച്ചാൽ താനറിയാനുദ്ധേശിക്കുന്ന കാര്യങ്ങളറിയാനാകും. പ്ക്ഷെ നിഗമനങ്ങൾ മാത്രം, തീർച്ചയായും ഉറപ്പ്‌ കിട്ടില്ല. ആ പറഞ്ഞ കാര്യങ്ങളിൽ പിഴവ്‌ കടന്ന് വരാൻ സാദ്ധ്യതയുള്ളതാണ്‌ കാരണം പ്രസ്തുത നിയമ സംഹിതകളെ ഉപയോഗപ്പെടുത്തൽ വളരെ ഗാഢമായതും അടയാളങ്ങളെ കൃത്യമാക്കൽ വളരെ പ്രയാസമുള്ളതുമാണ്‌ പിഴവ്‌ കടന്ന് വരാനുള്ള സാധ്യത നിമിത്തമായത്‌ ”. നാബൽസി (റ) യുടെ അല്ലു അ് ഉൽ മക്‌നൂൻ പേജ്‌:  85 (251)

               ‘ ജഫ്‌റ്‌ ’ എന്ന ഈ ഇൽമിൽ പല ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്‌. ശിയാക്കളുടെ അൽ ഉസ്വൂലു മിനൽ കാഫി എന്ന ഗ്രന്ഥത്തിൽ ‘ ജഫ്‌റ്‌ ’ എന്ന ഗ്രന്ഥത്തെക്കുറിച്ചും പരാമർശിക്കുന്നുണ്ട്‌. ബറേല്വികളുടെ നേതാവ്‌ അഹ്‌മദ്‌ റസാ ഖാനും (റ) ഈ ഇൽമിൽ ഗ്രന്ഥം രചിച്ച ആളാണ്‌. അലിയ്യുബ്‌നു അബീ ത്വാലിബി (റ) നും ‘ ജഫ്‌റ്‌ ’ എന്ന ഗ്രന്ഥമുള്ളതായി ചിലർ പറയുന്നു. ‘ആ ജഫ്‌റ്‌ ’ ചാലിയം ഖുത്തുബ്‌ ഖാനയിലും മലപ്പുറം ശുഹദാക്കളുടെ അടുത്തുള്ള സയ്യിദ്‌ കുടുംബത്തിലെ സയ്യിദ്‌ ബുഖാരി ഇസ്മാ ഈൽ ആറ്റക്കോയത്ത്ങ്ങളുടെ കുത്ബ്‌ ഖാനയിലും കാണാം.

              അലി (റ) വിന്റെ പേരിലുള്ള പ്രസ്ഥുത ഗ്രന്ഥം യഥർത്ഥത്തിൽ അലി (റ) രചിച്ചതാണോ എന്നത്‌ സംശയാസ്പതമാണ്‌. മറ്റാരോ അവിടുത്തെ പേരിൽ രചിച്ചതാകാനാണ്‌ സാധ്യത. അലി (റ) യിലേക്കും കുടുംബത്തിലേക്കും ചേർക്കപ്പെട്ട ജഫ്‌റുകൾ എന്ന നാബൽസി (റ)  പരാമർശം ഇതിന്നുപോൽബലകമാണ്‌. മാത്രമല്ല, അലി (റ)  തന്നെ പരസ്യമായി പ്രസംഗിച്ചപ്പോൾ “അല്ലാഹുവാണ്‌ സത്യം. ഖുർ ആനും സുന്നത്തുമല്ലാതെ മറ്റൊരു കിതാബും നമ്മുടെ കൈവശമില്ല. ” എന്ന് പറഞ്ഞതായി ബുഖാരി 7300)0ഹദീസിൽ കാണാം. കിതാബും സുന്നത്തുമല്ലാത്ത മറ്റു ഗ്രന്ഥങ്ങൾ കൊണ്ട്‌ വരുന്നവർക്ക്‌ എതിരായാണ്‌ ഈ പ്രസംഗം നടത്തിയതെന്ന് ബുഖാരിയുടെ വ്യാഖ്യാനമായ ഫത്‌ഹുൽ ബാരിയിൽ ഹാഫിൾ ഇബ്‌നു ഹജർ (റ)  പറഞ്ഞിട്ടുണ്ട്‌. ആ സ്ഥിതിക്ക്‌ അലി (റ)  വിന്ന് ‘ ജഫ്‌റ്‌ ’ എന്നൊരു കിതാബുണ്ടാകാൻ ന്യായമില്ല.


അലി (റ) വിന്റെ പേരിലുള്ള ജഫ്‌റിൽ പ്രതിപാതിക്കപ്പെട്ട വിഷയം നേരത്തെ അൽ മൻഹൽ പറഞ്ഞ പോലെ അബ്‌ജദ്‌ അക്ഷര സംഖ്യകൾ (ഹിസാബുൽ ജുമ്മൽ) കൊണ്ടുള്ള കണക്കും നക്ഷത്ര രാശിയുമാണ്‌. ഖിയാമത്‌ നാളിന്റെ അടയാളങ്ങളും കൂട്ടത്തിൽ പറഞ്ഞിട്ടുണ്ട്‌. ആലുവക്കാരുടെ ജീലാനി സ്റ്റഡി സെന്റർ ഇറക്കിയ നോട്ടീസിൽ ഇക്കാര്യങ്ങളാണ്‌ അഹ്മദ്‌ റസാ ഖാനെ (റ) യും മറ്റും പ്രതിബാദിച്ചു കൊണ്ടവർ എഴുതിയിട്ടുള്ളതും. എന്നാൽ ഈ പറഞ്ഞ ജഫ്‌റ്‌ എന്ന ഞാന ഗ്രന്ഥ മുണ്ട്‌. എന്നല്ലാതെ ഖുർ ആൻ 2/2 ൽ പറഞ്ഞ “ദാലികൽ കിതാബു ” എന്നതിലെ കിതാബ്‌ ജഫ്‌റാണെന്ന്ന് ഇവരാരും പറഞ്ഞിട്ടില്ല. അത്‌ ഒരൊറ്റ ശൈഖിനും തെളിയിക്കാനു കഴിയില്ല. ഈ പറഞ്ഞ അഹ്‌മദ്‌ റസാ ഖാനോ (റ) ,ഇമാം ജൂർജ്ജാനിയോ (റ) ,ഇബ്‌നു ഖുതൈബിയ്യോ (റ) ,ഇമാം സുൽഖാനി (റ) യോ ആരും തന്നെ ഇത്‌ പറഞ്ഞിട്ടില്ല.

               ‘ ജഫ്‌റ്‌ ’ എന്ന ഇൽമുണ്ടോ? അതിൽ ഗ്രന്ഥമുണ്ടോ എന്നതിൽ നമുക്ക്‌ ചർച്ചയില്ല. നമ്മുടെ ചർച്ച ഖുർ ആൻ 2/2 ലെ ‘ദാലികൽ കിതാബു ’ എന്നത്‌ ജഫ്‌റ്‌ ആണോ അല്ലേ എന്നതാണ്‌. ഇബ്‌നു അറബി (റ)  അദ്ധേഹത്തിന്റെ തഫ്‌സീറിൽ പറഞ്ഞതും സുൽത്താൻ അയാളുടെ സിൽസിലയിൽ കൊടുത്തതും ഒന്നാണെന്ന് ജീലാനി സ്റ്റഡി സെന്റർ ഇറക്കിയ ലഘുലേഖയിൽ പറഞ്ഞത്‌ ശരിയല്ല.

             ഇവർ ‘ആ ഫത്‌വ വിഢിത്തത്തിന്റെ വിളംബരം ’എന്ന പേരിലിറക്കിയ ലഘുലേഖയിൽ പറയുന്നത്‌ കാണുക: “ ജഫ്‌റ്‌ , ജാമി അ: സുന്നി ലോകം ഒന്നടങ്കം അംഗീകരിക്കുന്ന ഇബ്‌നു അറബി (റ) തന്റെ ഇശാരിയ്യായ തന്റെ തഫ്‌സീറിൽ (ഖുർ ആനിന്റെ ആന്തരിക വ്യാഖ്യാനം) സൂറത്തുൽ ബകറയിലെ ‘ദാലികൽ കിതാബു’ എന്ന രണ്ടാം സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ‘കിതാബുൽ ജഫ്‌റ്‌ അൽ ജാമി അ ആണെന്ന് വിശദീകരിക്കുന്നുണ്ട്‌. പക്ഷെ ഇത്‌ കാണാൻ അവസരം ലഭിക്കാത്ത ഇക്കൂട്ടർ ശൈഖ്‌ കൊടുക്കുന്ന സിൽസിലയിൽ മഹാനായ ഇബ്‌നു അറബി (റ) യുടെ അതെ വ്യാഖ്യാനം എടുത്ത്‌ കൊണ്ട്‌ ശിയാ ആരോപണം നടത്തി ആപ്പിലായിരിക്കുകയാണ്‌. ലഘുലേഖ പേജ്‌ 4

                ആലുവാ ത്വരീഖത്തിലെ ആബാല വൃദ്ധം ഖലീഫ മാരും കൂടി ഒന്നിച്ചിരുന്നാൽ ഇപ്രകാരം ഒരു പരാമർശം ഇബ്‌നു അറബി (റ) യുടെ തഫ്‌സീറിൽ കാണാൻ കഴിയില്ല. യൂസുഫ്‌ സുൽത്താനെന്ന ശൈഖിന്റെ സിൽസിലയിൽ ഇപ്രകാരം ഉണ്ട്‌ എന്നത്‌ മറച്ച്‌ വെക്കാനും കഴിയില്ല.                ഇബ്‌നു അറബി (റ)  പറയുന്നതും ആലുവക്കാർ പറയുന്നതും തമ്മിൽ വളരെ വ്യത്യാസമുണ്ട്‌. സുൽത്താൻ ഇബ്‌നു അറബി (റ) യുടെ തഫ്‌സീറിലുള്ളത്‌ ‘അൽ മുമാ ഇലൈഹാ ബി കിതാബിൽ ജഫ്‌റ്‌ ’ (‘ബാ’ കൂടെ) الموما اليها بكتاب الجفر - എന്നാണ്‌ .ജഫ്‌റിൽ ഖുർ ആനിലേക്ക്‌ സൂചനയുണ്ട്‌ എന്നർത്ഥം.  ഇവരുടെ ‘സിൽസില’യിലുള്ളത്‌. ‘അൽ മുമാ ഇലൈഹി കിതാബുൽ ജഫ്‌റി - الموما اليه كتاب الجفر (ബാ അ് ഇല്ലാതെ) എന്നാണ്‌. ദാലിക (ذلك) എന്നത്‌ കൊണ്ട്‌ സൂചിപ്പിക്കുന്നത്‌ ജഫ്‌റ്‌ ആണെന്നർത്ഥം. അൽ മുമാ ഇലൈഹി ബി കിതാബിൽ ജഫ്‌രി എന്നതിൽ ബാ അ്  ഉണ്ടായാലും ഇല്ലെങ്കിലും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ കഴിയാത്തതാണ്‌ സുൽത്താനും ശിങ്കിടികൾക്കും പിണഞ്ഞ അബദ്ധം.

              ചുരുക്കത്തിൽ ‘ജഫ്‌റി’ൽ ഖുർ ആനിലേക്ക്‌ സൂചനയുണ്ട്‌ എന്ന് ഇബ്‌നു അറബി (റ) പറഞ്ഞതിൽ കുഴപ്പമൊന്നുമില്ല. ‘ദാലികൽ കിതാബു’  എന്ന ഖുർ ആൻ2/2 ൽ പറഞ്ഞ ആ ഗ്രന്ഥം ജഫ്‌റാണ്‌ എന്ന സുൽത്താന്റെ വാദമാണ്‌ അപകടം. തന്നെയുമല്ല ഇബ്‌നു അറബി (റ) യുടെ തഫ്‌സീറിൽ പല കള്ളങ്ങളും കടത്തിക്കൂട്ടിയിട്ടുണ്ടെന്ന് ഇമാം ശ അ് റാനി (റ) യവാഖീത്തിലും ലത്വാ ഇഫുൾ മിനലിലും പറഞ്ഞിട്ടുണ്ട്‌. അത്‌ കൊണ്ട്‌ ആ തഫ്സീർ തെളിവിന്ന് സ്വീകരിക്കാൻ പറ്റൂകയില്ല.

               ആകയാൽ ഖുർ ആനിലെ 2/2 ൽ ദാലികൽ കിതാബു എന്ന് പറഞ്ഞ കിതാബാണ്‌ ബക്ത ജനങ്ങളുടെ മാർഗ്ഗ ദർശനം. നേരത്തെ നാം പറഞ്ഞതനുസരിച്ച്‌ യഥാർത്ഥ ത്വരീഖത്തിന്റെ മശാ ഇഖുമാർ മുഴുവനും അവരുടെ മുരീദുമാർക്ക്‌ മാർഗ്ഗ ദർശനം നൽകുന്നത്‌ ‘ദാലികൽ കിതാബു ’ എന്നു പറഞ്ഞ  ഖുർ ആനിന്റെ അടിസ്ഥാനത്തിലാണ്‌. ‘ദാലികൽ കിതാബ്‌ ’ ജഫ്രാണെന്ന്  ആലുവാ ത്വരീഖത്തുകാർ വാദിക്കുമ്പോൾ ഭക്തന്മാരുടെ മാർഗ്ഗ ദർശനം ജഫ്‌റായിമാറും. ഇതാണെങ്കിൽ ശിയാ വാദവുമാണ്‌. ഹിജ്‌റ 329 ൽ മരണപ്പെട്ട അബൂ ജ അ് ഫർ മുഹമ്മദ്‌ റാസി എന്ന ശിയാ പണ്ഡിതൻ രചിച്ച ‘അൽ ഉസ്വൂലി മിനൽ കാഫി’ എന്ന ഗ്രന്ഥത്തിൽ പറയുന്നത്‌ കാണുക. “ ജഫ്‌റ്‌ എന്നത്‌ ആദമ നബി (അ) മുതൽക്കുള്ള സർവ്വ അമ്പിയാക്കളുടെയും കഴിഞ്ഞ്‌ പോയ ഉലമാക്കളുടെയും സർവ്വ അറിവുകളും ഉൾകൊണ്ടതാകുന്നു. അത്‌ മാത്രമാണ്‌ ഇൽമ്‌ . മറിച്ച്‌ ഖുർ ആൻ അല്ല. എന്നാൽ ‘മുസ്വഫ്‌ ഫാത്വിമ: ’ എന്ന ഗ്രന്ഥം നിങ്ങളുടെ ഖുർ ആനിന്റെ മൂന്നിരട്ടി ഉൾകൊണ്ടതാണ്‌. അല്ലാഹുവാണ്‌ സത്യം; ഇതാണ്‌ ഇൽമ്‌ ‌. ഖുർ ആൻ അല്ല. അൽ ഉസ്വൂലി മിനൽ കാഫി പേജ്‌ 229

               ഈ വിശദീകരണത്തിൽ നിന്ന് ആലുവാ ത്വരീഖത്തിന്റെ ശൈഖ്‌ തന്റെ  ‘ജഹാലത്ത്‌’ (അറിവില്ലായ്മ) കാരണം ശിയാ വിശ്വാസിയായ ശൈഖിൽ നിന്ന് സ്വീകരിച്ചതാണ്‌  ഈ ത്വരീഖത്തെന്ന് മനസ്സിലാക്കാനാകും. മാത്രമല്ല, ശിയാക്കൾ മ അ് സ്വൂമുകളാണെന്ന് വിശേഷിച്ചും വിശ്വസിച്ചും പോരുന്ന  ചില ആളുകൾ ഇയാൾ തന്റെ മുരീദുമാർക്ക്‌ കൊടുത്ത സിൽസിലയിലുണ്ട്‌. അവരുടെ പേരിനോട്‌ ചേർത്തി ഇയാൾ കൊടുത്ത സിൽസിലയിൽ “സ്വലാത്ത്‌” കൂടി എഴുതിയിട്ടുമുണ്ട്‌. ശിയാ വിശ്വാസിയാണ്‌ ഇയാൾ എന്നതിന്ന് ഉപോൽബലകമാണിത്‌. കാരണം “സ്വലാത്ത്‌” സ്വന്തമായി അമ്പിയാക്കൾക്ക്‌ മാത്രമെ ചൊല്ലാൻ പാടുള്ളു എന്നും അല്ലാത്തവർക്ക്‌ അമ്പിയാക്കളോട്‌ അനുബന്ധമായിട്ടല്ലാതെ ചൊല്ലാൻ പാടില്ലെന്നുമാണ്‌ പണ്ഡിത മതം. മ അ് സ്വൂമുകൾ ആകുക എന്ന വിശേഷണത്തിൽ മലക്കുകൾ അമ്പിയാക്കളെ പോലെ ആയത്‌ കൊണ്ട്‌ അവർക്കും സ്വന്തമായി തന്നെ സ്വലാത്ത്‌ ചൊല്ലാവുന്നതാണ്‌. തുഹ്‌ഫ പേജ്‌: 27  വാള്യം 1 നോക്കുക.


  ആലുവ ത്വരീഖത്തിന്‌ നേതൃത്തം നൽകുന്ന യൂസുഫ്‌ സുൽത്താൻ എന്നയാൾ ശരീ അത്തിന്റെയും ത്വരീഖത്തിന്റെയും നിയമങ്ങൾ കാറ്റിൽ പറത്തുന്ന വ്യക്തിയാണെന്നും അതിനാൽ ഈ പ്രസ്ഥാനം വ്യാജമാണെന്നും സുന്നി പണ്ടിതന്മാർ നേരത്തെ വ്യക്തമാക്കിയതാണ്‌. അതോടെ കഥയറിയാതെ ഇതിൽ അകപ്പെട്ടിരുന്ന പണ്ഡിതരും ബിരുദ ധാരികളും മുദർ രിസുമാരും ഇതിൽ നിന്ന് രാജിവെച്ചു. സത്യം കണ്ടെത്തുകയും ഈ ത്വരീഖത്തിന്റെ നിര ർത്ഥകതയും ശരീ അത്ത്‌ വിരുദ്ധ കാര്യങ്ങളും പരസ്യമായി പ്രഖ്യാപിക്കുകയും എഴുതുകയുമുണ്ടായി.

                   അപ്പോയൊക്കെ ഈ ത്വരീഖത്തിനു വേണ്ടി വാദിക്കുകയും ഇതു ശരിയാണെന്നും ഇതാണ്‌ തൗഹീദ്‌ പ്രചരിപ്പിക്കുന്ന പ്രസ്ഥാനമെന്നും പ്രഖ്യാപിക്കുകയും എഴുതുകയും ചെയ്തിരുന്ന ആലുവാ ത്വരീഖത്തിന്റെ ഒന്നാം ഖലീഫയും ജീലാനി സ്റ്റഡി സെന്റർ പ്രസിഡണ്ടുമായിരുന്ന കക്കാട്‌ അഹമ്മദ്‌  ജിഫ്‌രി തങ്ങൾ തങ്ങൾ രാജി വെച്ചതായി 31/3/2008 ന്‌ പത്രങ്ങളിൽ വാർത്ത വരികയുണ്ടായി.

                 നേരത്തെ ഇതിൽ നിന്ന് രാജി വെച്ചവർ ഈ ത്വരീഖത്തിന്റെ അപകടങ്ങളെ കുറിച്ച്‌ വാജാല മാവുമ്പോയും ഇയാൾ മാനേജിംഗ്‌ എഡിറ്ററായുള്ള “ജീലാനി സന്ദേശ”ത്തിലൂടെ ആലുവ ത്വരീഖത്തിനെതിരെയുള്ള വിമർശനങ്ങൾകെല്ലാം മറുപടി നൽകുകയും ഈ പ്രസ്ഥാനത്തെ നില നിർത്താൻ വിയർപ്പൊഴുക്കുകയും ചെയ്ത വ്യക്തിയാണിദ്ധേഹം. ബിദ ഈ ആശയ പ്രചരണമാണ്‌ സുന്നി പണ്ഡിതരും പണ്ഡിത സഭകളും നിർവ്വഹിക്കുന്നതെന്ന് വരെ ജീലാനി സന്ദേശ മാസികയിൽ എഴുതിയ ഇയാൾ ശൈഖ്‌ മാറിയാലും മുരീദ്‌ മാറില്ല എന്നിടത്തായിരുന്നു. എന്നാൽ ഈ ഖലീഫ തന്നെ പറയുന്നു. “സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ ഇയാൾ തുടരാൻ പറ്റാത്ത വ്യക്തിയാണെന്ന് എനിക്ക്‌ മനസ്സിലായി”.

               അദ്ധേഹം രാജി സംബന്ധമായി അദ്ധേഹം പത്രക്കാർക്ക്‌ നൽകിയ രാജിക്കത്ത്‌ ഇപ്രകാരം വായിക്കാം.


ജിഫ്‌രി തങ്ങൾ പത്രക്കാർക്ക്‌ നൽകിയ രാജിക്കത്ത്‌ ഇപ്രകാരം വായിക്കാം

      ആലുവ ത്വരീഖത്ത്‌ ജിഫ്‌രി തങ്ങൾ രാജി വെച്ചു.

          തിരൂരങ്ങാടി: പ്രമുഖ പണ്ഡിതനും ആലുവാ ത്വരീഖത്ത്‌ സമുന്നത നേതാവുമായ സയ്യിദ്‌ അഹ്‌മദ്‌ ജിഫ്‌രി തങ്ങൾ കക്കാട്‌. ജീലാനി സ്റ്റഡി സെന്റർ പ്രസിഡണ്ട്‌ സ്ഥാനം രാജി വെച്ചു. ഇന്നലെ വൈകിട്ട്‌ ജീലാനി സ്റ്റഡി സെന്റർ സംസ്ഥാന സെക്രട്ടറി വളപുരം അബ്ദുൽ റഹീം മുസ്ലിയാർക്ക്‌ രാജിക്കത്ത്‌ നേരിട്ട്‌ കൈമാറുകയായിരുന്നു.

              ആലുവാ ത്വരീക്കത്തിന്റെ ശൈഖാണെന്നറിയപ്പെടുന്ന യൂസുഫ്‌ സുൽത്താന്റെ അനിസ്ലാമിക പ്രവർത്തനങ്ങളോടുള്ള ശക്തമായ വിയോജിപ്പാണ്‌ രാജിക്ക്‌ കാരണമെന്നറിയുന്നു.

            കേരളത്തിൽ ആലുവാ ത്വരീഖത്തിന്റെ പ്രചാരണത്തിൽ മുക്യ പങ്ക്‌ വഹിച്ച. 25 വർഷക്കാലം ശൈഖിന്റെ വിശ്വസ്തനും ശൈഖിന്റെ ആദ്യ മുരീദുമായ സലാം ഹാജി വാടാനപ്പള്ളിയും ഈ ത്വരീഖത്തുമായി എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിട്ടുണ്ട്‌.

            എന്നാൽ ഈ ത്വരീഖത്ത്‌ വ്യാജമാണെന്നും വിശ്വാസികൾ ഇതിൽ നിന്നും വിട്ട്‌ നിൽകണമെന്നും സമസ്ത കേരള ജാം ഇയ്യത്തുൽ ഉലമ നേരത്തെ തന്നെ ആഹ്വാനം ചെയ്തിരുന്നു.

           ഒന്നേമുക്കാൽ കോടി ചിലവിൽ നിർമ്മിച്ച വീടും 80 ലക്ഷത്തിന്റെ കാറും തന്റെ മുരീദുമാരെ വശീകരിച്ചും വൻ സാമ്പത്തിക തട്ടിപ്പ്‌ നടത്തിയുമാണ്‌ സമ്പാതിച്ചതെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്ന് സലാം ഹാജി വാടാനപ്പള്ളി വീടിനു നേരെ ശൈഖ്‌ തന്റെ അനുയായികളെ കൊണ്ട്‌ അക്രമം നടത്തിക്കുകയും ശൈഖിനെ ഒന്നാം പ്രതിയാക്കി വാടാനപ്പള്ളി സ്റ്റേഷനിൽ കേസ്‌ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

            ശൈഖിന്റെ തട്ടിപ്പുകൾ വെളിച്ചത്തായതോടെ ഡ്രൈവർ ഉൾപെടെ ഉള്ള ശൈഖിന്റെ അടുത്ത പല അനുയായികളും നിരവധി പ്രമുഖരും ഥരീഖത്തിൽ നിന്നും വിട്ടു നിൽക്കുന്നുണ്ടെങ്കിലും ഭയന്ന് പലരും വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.

            ജിഫ്‌രി തങ്ങൾ രാജി വാർത്ത പ്രചരിപ്പിച്ചതോടെ ഥരീഖത്തിൽ നിന്നും ഒരു വൻ കൊഴിഞ്ഞ്‌ പോക്ക്‌ തന്നെ യുണ്ടാകുമെന്നാണ്‌ സൂചന.

       ജിഫ്‌രി തങ്ങൾ കക്കാട്‌        സലാം ഹാജി വാടാനപ്പള്ളി

         ഇദ്ധേഹവുമായി പത്ര ലേഖകർ ഇന്റർ വ്യൂ നടത്തിയപ്പോൾ അദ്ധേഹം പറഞ്ഞത്‌ കാണുക.

അഹ്മദ്‌ ജിഫ്‌രി തങ്ങൾ രാജി വെച്ചു
ആലുവാ ത്വരീഖത്തും ശൈഖും ശരീ അത്ത്‌ വിരുദ്ധമെന്ന് കേരളാ ഖലീഫ
*****************************

          തിരൂരങ്ങാടി: ആലുവയിലെ യൂസുഫ്‌ സുൽത്താന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആലുവാ ത്വരീഖത്തും അതിന്റെ ശൈഖായ യൂസുഫ്‌ സുൽത്താനും ശരീ അത്ത്‌ വിരുദ്ധമാണെന്ന് അതിൽ നിന്ന് രാജി വെച്ച ഖലീഫയും ജീലാനി സ്റ്റഡി സെന്റർ പ്രസിഡണ്ടുമായ സയ്യിദ്‌ അഹ്‌മദ്‌ ജിഫ്‌രി തങ്ങൾ പ്രസ്താവിച്ചു.

            അഞ്ചു വർഷത്തിലേറെ ത്വരീഖത്തിന്റെ ഖലീഫയായും ജീലാനി സ്റ്റഡി സെന്റർ പ്രസിഡന്റായും പ്രവർത്തിച്ചു വെങ്കിലും വൈകിയാണ്‌ ഈ ത്വരീഖത്ത്‌ തീർത്തും ശരീ അത്ത്‌ വിരുധമാണെന്ന് തനിക്ക്‌ ബോദ്യമായത്‌. യൂസുഫ്‌ സുൽത്താന്റെ ശരീ അത്ത്‌ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച്‌ പലരും തന്നോട്‌ പരാതി പറഞ്ഞിട്ടുണ്ട്‌. ഇതേ കുറിച്ചന്വേശിച്ചപ്പോൾ അത്തരം കാര്യങ്ങൾ ബോദ്യപ്പെടുകയായിരുന്നു. തൗഹീദ്‌ പ്രചരണം എന്ന നിലക്കാണ്‌ അതിൽ കൂടിയത്‌. എന്നാൽ മുരീദുമാരിൽ നിന്നും ലക്ഷക്കണക്കായ സംഖ്യകൾ വാങ്ങി ശൈഖ്‌ അത്‌ തിരിച്ച്‌ നൽകാത്ത പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. 25 വർഷം സുൽത്താന്റെ കൂടെ പ്രവർത്തിച്ച സലാം ഹാജി വാടാനപ്പള്ളിയും ഈ ത്വരീഖത്ത്‌ വിട്ടിട്ടുണ്ട്‌. ഇതിന്റെ പേരിൽ സുൽത്താന്റെ ആളുകൾ സലാം ഹാജിയുടെ വീട്‌ അക്രമിച്ച കേസ്‌ നിലവിലുണ്ടെന്നും അദ്ധേഹം പറഞ്ഞു.

              ഇ. കെ വിഭാഗം സമസ്ത ഈ ത്വരീഖത്തിനെ കുറിച്ച്‌ തീരുമാനമെടുക്കാൻ വൈകിയത്‌ കാരണം വളരെ യേറെ അണികൾ ഇതിൽ അകപ്പെട്ടിട്ടുണ്ടെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി. തന്റെ രാജിയോടെ അവരൊക്കെ തിരിച്ച്‌ പോരുകയാണെന്നും അഹ്മദ്‌ ജിഫ്‌രി തങ്ങൾ പറഞ്ഞു. എന്നാൽ എപി വിഭാഗം സമസ്ത വളരെ മുമ്പ്‌ തന്നെ ഈ ത്വരീഖത്ത്‌ പിഴച്ചതാണെന്ന് പ്രസ്താവിച്ചിരുന്നു. ത്വരീഖത്തുകൾ മനുഷ്യൻ നന്നാവാൻ നല്ലതാണ്‌. പക്ഷെ നല്ല ത്വരീഖത്തുകളുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ ത്വരീഖത്തുകളെ കരുതിയിരിക്കണമെന്നും സയ്യിദ്‌ അഹ്മദ്‌ ജിഫ്‌രി തങ്ങൾ അറിയിച്ചു. താൻ ത്വരീഖത്തിൽ നിന്ന് ഒഴിവാകാനുള്ള കാരണവും ത്വരീഖത്തിന്റെ പേരിലുള്ള തട്ടിപ്പുകളും ഓരോന്നായി ആവശ്യം വരുമ്പോൾ പറയുമെന്നും അദ്ധേഹം പറഞ്ഞു.
സിറാജ്‌ ദിനപ്പത്രം 2008 ഏപ്രിൽ 3 വ്യാഴം

             അഹ്‌ലുസ്സുന്നത്ത്‌ ജമാ അത്തെതിർക്കുന്ന എല്ലാ വ്യാജ ത്വരീഖത്തുകളുടെയും അവസ്ഥ ഇതാണ്‌. ഇതു മനസ്സിലാകാൻ ചിലർക്ക്‌ താമസം വരുന്നു എന്നു മാത്രം.


ആലുവ തീരീഖത്തിന്റെ ശൈഖായി ചമഞ്ഞ്‌ നടക്കുന്ന യൂസുഫ്‌ സുൽത്താന്റെയും വേങ്ങാട്‌ ത്വരീഖത്തിന്റെ ശൈഖായി രംഗത്തുള്ള അബ്‌ദുല്ലാഹ്‌ ഖാദിരി, അസ്രത്ത്‌ ശൈഖുപ്പാപ്പ എന്ന പേരിലറിയപ്പെടുന്ന അബ്‌ദുല്ലാഹ്‌ കല്ലായിയുടെയും സിൽസിലയിലുള്ള ശൈഖാണ്‌ ഹസ്രത്ത്‌ ഖാജാ സയ്യിദ്‌ മുഹമ്മദ്‌ ബാദുഷാ ഖാദിരി ചിശ്തി യമനി എന്നയാൾ. ഇയാളിലൂടെയാണ്‌ ഈ രണ്ട്‌ ത്വരീഖത്തുകളും കടന്ന് വരുന്നത്‌. ( ഇവർ തമ്മിലുള്ള വടം വലിയും തമ്മിൽ തല്ലും പിന്നീട്‌ വിവരിക്കുന്നുണ്ട്‌.) ഇയാൾ രചിച്ച പുസ്തകമാണ്‌ “ഗുത്സാറേ ഖദീർ” മേൽ പറഞ്ഞ പുസ്തകമാണ്‌ ഈ ത്വരീഖത്തുകളുടെയൊക്കെ രഹസ്യ ജ്ഞാന (?) ത്തിന്റെ ആധാരം. ഈ പുസ്തകം ശിയാ ആശയങ്ങളും ഇസ്ലാം വിരുദ്ധ ആദർശങ്ങളും കുത്തി നിറക്കപ്പെട്ടതാണ്‌.

              ഹിജ്‌റ 1324-ൽ ജനിച്ച ഇയാൾ 1399 മുഹർ റം 19-ന്‌ 1978 ഡിസംബർ 14 വ്യാഴം അന്തരിച്ച്‌ കർണ്ണാടകത്തിലുള്ള ഗുൽബർഗ്ഗക്കടുത്ത വാടി ജഗ്ഷനിൽ നിന്ന് 5 കിലോമീറ്റർ ദൂരെ യുള്ള ഹൽകട്ട ശരീഫ്‌ (?) എന്ന ചെറിയ ഗ്രാമത്തിലാണ്‌ ഖബറടക്കപ്പെട്ടിട്ടുള്ളത്‌. ഹൽകട്ടാ ശരീഫിലൂടെ പേജ്‌: 29

             ഈ മനുഷ്യനെഴുതിയ ഗുത്സാറേ ഖദീർ എന്ന ക്ഷുദ്രകൃതിയെക്കുറിച്ച്‌ ആലുവാ ത്വരീഖത്ത്‌ കാരുടെ ‘മാറ്റൊലി’യിൽ എഴുതുന്നത്‌ കാണുക: “ഗുത്സാറേ ഖദീർ രചിക്കപ്പെട്ടത്‌ കലിമത്തുത്വയ്യിബയുടെ സാരാംശം വ്യക്തമാക്കുന്നതിന്നും അതിന്റെ ദ അ് വ ശക്തിപ്പെടുത്തുന്നതിനുമാണ്‌. കിടമൽസരത്തിലകപ്പെട്ടിരിക്കുന്ന വ്യത്യസ്ത മുസ്ലിം ഗ്രൂപ്പുകളേയും സത്യവഴിയിൽ  ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ്‌ അത്‌ തയ്യാറാക്കപ്പെട്ടത്‌.

               മഹാനവർക്കൾ പറഞ്ഞ്‌ കൊടുത്ത്‌ തയ്യാറാക്കിയതാണ്‌ ഗ്രന്ഥം. തന്റെ ഖലീഫ മാരിൽ ചിലർ അവ പകർത്തി എഴുതുന്നതിന്നും അച്ചടി തയ്യാറാക്കുന്നതിനും മഹാനവർക്കളെ സഹായിച്ചിട്ടുണ്ട്‌. എന്നാൽ തസ്വവ്വുഫിന്റെ ആളുകളുടെ പതിവ്‌ രീതി അനുസരിച്ച്‌ പറയാത്ത പല രഹസ്യ ജ്ഞാനങ്ങളും ഈ ഗ്രന്ഥത്തിന്റെ അപൂർവ്വം ചില ഭാഗങ്ങളിൽ കാണാം.

             ഇസ്ലാമിക ചരിത്രത്തിലെ വിവിധ മത ഗ്രന്ഥങ്ങളുടെ ഉദ്ധരണികൾ കൊണ്ട്‌ മാത്രം നിറഞ്ഞിരിക്കുന്നതാണ്‌ ഗ്രന്ഥത്തിന്റെ പല ഭാഗങ്ങളും. എന്നാൽ തസ്വവ്വുഫിന്റെ ആളുകൾക്കിടയിൽ ‘മാൻ അറഫ’ ജ്ഞാനമെന്ന്  അറിയപ്പെടുന്നവയുമായി ബന്ധപ്പെട്ട ഭാഗത്ത്‌ പല ആന്തരിക രഹസ്യങ്ങളും വ്യക്തമാക്കുന്നുണ്ട്‌. സയ്യിദ്‌ ഖദീർ (റ) ഒഴിവാക്കാൻ പറഞ്ഞെങ്കിലും ഗ്രന്ഥം തെയ്യാറാക്കിയവർ ഇത്തരത്തിലുള്ള പലതും നില നിർത്തി.

               എന്നാൽ ഇത്തരം ആന്തരിക രഹസ്യങ്ങൾ സ്വശരീരത്തിൽ ഓരോരുത്തരും കണ്ടെത്തുകയും ഓരോരുത്തരും അനുഭവിച്ചറിയേണ്ടതുമാണ്‌; മുറാകബയിലൂടെയും മറ്റും അത്തരത്തിൽ ഹൃദയങ്ങൾക്കനുഭവിക്കാൻ കഴിയുന്നവ നാവ്‌ കൊണ്ട്‌ വ്യക്തമാക്കാൻ പറ്റിയവ ആയിക്കൊള്ളണമെന്നില്ല. ഇനി നാവുകളോ പേനകളോ അവ വിശദീകരിച്ചാൽ അവ അവ്യക്തമാവുകയും ഗുരുതരമായ തെറ്റിദ്ധാരണകൾക്ക്‌ കാരണമായിത്തീരുകയും ചെയ്യും.

            പിൽക്കാലത്ത്‌ പല എഡിഷനുകളും അത്‌ പ്രസിദ്ധീകരിക്കുന്നവർ പല കൂട്ടിച്ചേർക്കലും മറ്റും നടത്തി. മഹാനവർക്കളുടെ വഫാത്തിന്ന് ശേഷവും പുതിയ പുതിയ എഡിഷനുകൾ ഇപ്രകാരം വന്നു.

             തന്റെ ജീവിതം മുഴുക്കെ കലിമത്തുത്വയ്യിബക്ക്‌ വേണ്ടി വഖ്ഫ്‌ ചെയ്ത സയ്യിദ്‌ ഖദീർ (റ) വും ഈ ഗ്രന്ഥത്തെ തൗഹീദിന്റെ പ്രചാരണത്തിനായി വഖ്‌ഫ്‌ ചെയ്ത്‌ തയ്യാറാക്കിയതാണ്‌. ”  2006 ഏപ്രിൽ:  മാറ്റൊലി പേജ്‌: 8

               ഇയാളെ കുറിച്ച്‌ വേങ്ങാട്ടെ അബ്‌ദുല്ലഹ്‌ കല്ലായി എഴുതുന്നു. “ഇവരുടെ ചുരുങ്ങിയ സാമ്പത്തിക കഴിവ്‌ കൊണ്ട്‌ ഇവർ അഫ്‌ളലുൽ ദിക്റ് ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുർ റസൂലുല്ലാഹി പ്രചരിപ്പിക്കാൻ തുടങ്ങി. 1956 ജനു: 31 ൽ പിൻ തറങ്കി റ്റ്വാ ത്വജല്ലിയാത്തെ റബ്ബാനി എന്ന സ്ഥാനപ്പേരിൽ ലോക മൊട്ടാകെ ഈ സന്ദേശം എത്തിക്കുന്നതിൽ വിജയം പ്രാപിച്ചു.,,

           തജല്ലിയാത്തെറബ്ബാനിയിൽ എല്ലാ സൃഷ്ടിയിലും തജല്ലിയാത്ത്‌ (വെളിച്ചം) അഥവാ നൂർ എങ്ങനെ ഉൾകൊണ്ടിരിക്കുന്നു എന്ന് വിവരിക്കുന്നു. ഇത്‌ മാത്രമല്ല എല്ലാ സൃഷ്ടിയിലും കലിമതുത്തയ്യിബ ലാ ഇലാഹ ഇല്ലാല്ലാഹു മുഹമ്മദുർ റസൂലുല്ലാഹി അതാതിന്റെ യഥാർത്ഥ വർണ്ണത്തിൽ എങ്ങനെ രൂപം കൊള്ളുന്നു എന്ന് വിവരിക്കുന്നു. അറബിയിൽ ഇത്‌ അഞ്ചെണ്ണമാണ്‌. ലാ: കറുപ്പ്‌, ഇലാഹ:  വെള്ള, ഇല്ലല്ലാഹ്‌: പച്ച, മുഹമ്മദ്‌ (സ്വ): ചുവപ്പ്‌, റസൂൽ:  മഞ്ഞ, അല്ലാ വർണ്ണമില്ലാത്തത്‌.

               ഇവർ ദൈവത്തെ ഫിക്‌റിന്റെ തൗറയെ (സത്യാന്വേശണത്തിനുള്ള ക്ഷണം) ഹൈദരാബാദിൽ നിന്നും ലോകത്തുള്ള 178 രാജ്യങ്ങളിൽ അതാത്‌ രാജ്യങ്ങളിലെ നായകന്മാർ, പ്രധാനികൾ, മന്ദ്രിമാർ, ഭരണാധികാരികൾ, ബുദ്ധി ജീവികൾക്കും രജിസ്റ്റർ പോസ്റ്റൽ വഴി അയച്ച്‌ കൊടുത്തു. മിക്ക സ്ഥലങ്ങളിലുള്ള വ്യക്തികളിൽ നിന്നും ഇവർക്ക്‌ മറുപടി ലഭിച്ചു. ലഭിച്ച മറുപടികൾക്കെല്ലാം ഈ മഹാന്റെ ഖാൻ ഖാഹ്‌ (ഭവനത്തിൽ) ഇപ്പോഴും സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഇവരുടെ കാലഘട്ടത്തിൽ ഇവർ ഒരു അപൂർവ്വമായതും താരതമ്യപ്പെടുത്താൻ പറ്റാത്തതുമായ ഒരു വ്യക്തിയായിരുന്നു. ” ഹലകട്ട ശരീഫിലൂടെ പേജ്‌ 25,26

               മുഹമ്മദ്‌ ബാദുശാ യമനിയുടെ ത്വരീഖത്തിന്റെ സവി ശേഷത ഇയാളെ ശൈഖായി അംഗീകരിക്കുന്ന അബ്‌ദുല്ലഹ്‌ കല്ലായി എഴുതുന്നത്‌ കാണുക: “ജാതി മത വർണ്ണ ഭേതമില്ലാതെ അനേകമനേകം ശിഷ്യന്മാർ ഇവർക്കുണ്ട്‌. ഈ ശിഷ്യന്മാർ സമൂഹത്തിൽ എവിടെയെല്ലാം നിൽക്കുന്നുവോ അവിടെയെല്ലാം ആ സമൂഹത്തിന്റെ ആഭരണങ്ങളാണ്‌”. ഹൽകട്ട ശരീഫിലൂടെ  പേജ്‌: 27,28

               വേങ്ങാട്‌ ശൈഖ്‌ അബ്‌ദുല്ല കല്ലായി എഴുതിയ ഹൽകട്ട ശരീഫിലൂടെ എന്ന പുസ്തകത്തിൽ ഗുത്സാറേ ഖദീറിനെയും അതിന്റെ രചയിതാവായ മുഹമ്മദ്‌ ബാദുഷാ ഖാദിരിയെ വാനോളം പുകഴ്തുവാനും അത്‌ തൗഹീദിന്റെ രാജ പാതയാണെന്ന് വരുത്തുവാനും പേജുകളോളം നീക്കി വെച്ചിട്ടുണ്ട്‌. എന്നാൽ ഈ പുസ്തകത്തിൽ ധാരാളം അസംബന്ധങ്ങൾ കുത്തി നിറച്ചിട്ടുണ്ട്‌.

          ചില ഉദാഹരണങ്ങൾ
         **********************               ഒന്ന്: ഖുദ്‌സിയ്യായ ഹദീസ്‌ എന്ന പേരിൽ വ്യാജ ഹദീസ് കൊടുത്തിരിക്കുന്നു. അതിപ്രകാരമാണ്‌. “ഞാൻ അർശിൽ അഹദും ആകാശത്തിൽ അഹമദും ഭൂമിയിൽ മഹ്‌മൂദുമാകുന്നു”. ഗുത്സാറേ ഖദീർ പേജ്‌:  71               രണ്ട്‌: വിശുദ്ധ ഖുർ ആനിലെ നിരവധി വചനങ്ങളെന്ന പേരിൽ പലതും എഴുതിച്ചേർത്തു. ഖൗലുഹു ത ആലാ അല്ലാഹു വിന്റെ വചനമെന്ന പേരിൽ എഴുതി വെച്ചിരിക്കുന്നു. ഗു. ഖദീർ പേജ്‌ 72            മൂന്ന്: വിശുദ്ധ ഖുർ ആനിലെ അൽ ബഖറ അദ്ധ്യായത്തിലെ രണ്ടാം വചനമായ ദാലികൽ കിതാബ്‌ എന്നത്‌ കൊണ്ട്‌ വിവക്ഷിക്കുന്നത്‌ കിതാബുൽ ജഫ്‌് വൽ ജാമി അ:  യാണെന്ന് വ്യക്തമായി എഴുതി വെച്ചിരിക്കുന്നു. (ഗുത്സാറേ ഖദീർ പേജ്‌ 155) വിശദീകരണം ഭാഗം 8 ൽ നേരത്തെ വിശദീകരിച്ചിട്ടുണ്ട്‌.               നാല്‌: ഈ പുസ്തകത്തിൽ റസൂൽ (സ്വ) വഫാത്താകുന്നതിന്ന് മുമ്പ്‌ അലി (റ) മുതൽ ഇമാം മഹദി (റ) വരെ യുള്ള 12 പേർക്ക്‌ സ്വർണ്ണ സീലുള്ള പ്രത്യേകമായൊരു കിതാബ്‌ ജിബ്‌രീൽ (അ) മുഖേന ഇറക്കി കൊടുത്തതായി പറയുന്നു. സൽത്വത്ത്‌, ഇമാമത്ത്‌ എന്നിവ സംബന്തിച്ചുള്ള ചർച്ചക്ക്‌ വേണ്ടിയാണ്‌  ശിയ ഈ പണ്ഡിതനായ കുലൈനിയിൽ നിന്ന് ഇദ്ധേഹം തന്റെ ഈ ഗ്രന്ഥത്തിൽ വാദം രേഖപ്പെടുത്തിയത്‌. ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെ പൊളിച്ച്‌ കളയുന്ന വാദമാണിതെന്ന് അവിടെ വ്യക്തമാക്കുകയോ സൂചിപ്പിക്കുകയോ പോലും ചെയ്യാതെ കുലൈനിയിൽ നിന്ന് ഇക്കാര്യം ഉദ്ധരിച്ച്‌ അംഗീകരിക്കുകയാണ്‌ ഇയാൾ ചെയ്യുന്നത്‌. (ശിയാക്കളുടെ മേൽ വിശ്വാസത്തെ കുറിച്ച്‌ ജഫ്‌റുമായി ബന്ധപ്പെട്ട ചർച്ചയിൽ വിശദീകരിച്ചിട്ടുണ്ട്‌. )               അഞ്ച്‌: ആദം നബി (അ) യുടെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട്‌ കെട്ട്‌ കഥ പ്രചരിപ്പിക്കുന്നു. പാപ സുരക്ഷിതരായ മലക്കുകൾക്ക്‌ ഇസ്വമത്തിന്‌ വിരുദ്ധമായ കാര്യങ്ങൾ ഉണ്ടായതായി പുസ്തകം പ്രചരിപ്പിക്കുന്നു. (ഗുത്സാറേ ഖദീർ പേജ്‌: 43 -51) ഇതിലേക്കുള്ള സൂചന നേരത്തെ ആലുവാ ത്വരീഖത്ത്‌ ആദ്ധ്യ ഭാഗത്ത്‌ നൽകിയതോർക്കുക.              ചുരുക്കത്തിൽ ആലുവാ ത്വരീഖത്തും വേങ്ങാട്‌ ത്വരീഖത്തും ഉൾകൊള്ളുന്നത്‌ ശിയാ വിശ്വാസമാണ്‌. രണ്ട്‌ ത്വരീഖത്തിന്റെയും ശൈഖുമാരുടെ പരമ്പരയിലുള്ള ശിയ ഇയ്യായ മുഹമ്മദ്‌ ബാദുഷാ ഖാദിരി എന്ന വ്യക്തിയെ ഈ രണ്ട്‌ ശൈഖുമാരും അംഗീകരിക്കുകയും ആദരിക്കുകയും പുകൈത്തുകയും ചെയ്യുന്നത്‌ തന്നെ മതിയായ തെളിവാണ്‌.

എഴുതിയത് : Muhammed Shameem














പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...