Showing posts with label പുത്തൻ വാദികൾക്ക് മയ്യിത്ത് നിസ്കാരം ചോ: 2: പൊൻമള ഉസ്താദിന്റെ ഫത് വഭാഗം 2. Show all posts
Showing posts with label പുത്തൻ വാദികൾക്ക് മയ്യിത്ത് നിസ്കാരം ചോ: 2: പൊൻമള ഉസ്താദിന്റെ ഫത് വഭാഗം 2. Show all posts

Tuesday, July 24, 2018

പുത്തൻ വാദികൾക്ക് മയ്യിത്ത് നിസ്കാരം ചോദ്യം: 2: പൊൻമള ഉസ്താദിന്റെ ഫത് വ ഭാഗം 2

 ഭാഗം 2

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0



പുത്തൻ വാദികൾക്ക് മയ്യിത്ത് നിസ്കാരം
ചോദ്യം: 2:

 മുസ്ലിമായ മയ്യിത്തി'ന്റെ മേൽ നിസ്കാരം നിർവ്വഹിക്കൽ ഫർള് കിഫായയാണെന്ന പൊതു നിയമത്തിൽ നിന്ന് മുബ് തദിഇനെ ഫുഖഹാക്കൾ ഒഴിവാക്കിയിട്ടില്ലെന്നും ചില ഹദീസുകളിലും
മുൻകാല പണ്ഡിതരിലെ ചിലരുടെ വാക്കുകളിലും മുബ്തദിഇന്റെ
മേൽ മയ്യിത്ത് നിസ്കരിക്കരുതെന്ന പരാമർശം കേവലം "സജ്റി'ന്
വേണ്ടി മാത്രമാണെന്നും അല്ലാതെ അത് ഹറാമോ കറാഹത്താ
കുറിക്കുന്നതല്ലെന്നും "സജ്റി'ന് വേണ്ടിയുള്ള വിലക്ക് തന്നെയും
അത് ഫലപ്രദമാകുന്ന അവസരത്തിൽ മാത്രമാണെന്നും ചിലർ വാദി
ക്കുന്നു. യാഥാർത്ഥ്യമെന്ത്?

ഉത്തരം:

മുസ്ലിമായ മയ്യിത്തിന്റെ മേൽ നിസ്കാരം നിർവ്വഹിക്കൽ ഫർള്
കിഫയാണെന്ന പൊതു നിയമത്തിൽ നിന്ന് മുബ്തദിഇനെ ഫുഖഹാ
ക്കൾ ഒഴിവാക്കിയിട്ടില്ല എന്നതാണ് ചോദ്യത്തിലെ ഒന്നാമത്തെ പരാ
മർശം.

മറുപടി ഇപ്രകാരം സംഗ്രഹിക്കാം. ഒരു മുസ്ലിമായ മയ്യിത്തിന്റെ മേൽ നിസ്കാരം നിർവ്വഹിക്കൽ ഫർള് കിഫയാണെന്ന വിഷയത്തിലാണ് മുഖ്യമായും ഫുഖഹാഇന്റെ ചർച്ച ഒതുങ്ങിയത്. ഫർള്
കിഫായയിൽ പ്രധാനമായും കർത്താവിലേക്ക് നോക്കാതെ ക്രിയ
ഉണ്ടാകൽ മാത്രം പരിഗണനീയമായപ്പോൾ

 നിസ്കാരം നിർവ്വഹിക്കു
ന്നവൻ ആര് എന്ന വിശദീകരണത്തിലേക്ക് കടന്നില്ല.

 പുരുഷസമൂഹത്തിൽ നിന്നും സ്വഹീഹായ ഒരു നിസ്കാരം ഉണ്ടായിരിക്കൽ അനി
വാര്യമാണെന്ന വിഷയത്തിനാണ് അവർ ഊന്നൽ കൊടുത്തത്.

അതുപോലെ തന്നെ നിസ്കരിക്കപ്പെടുന്ന മയ്യിത്ത് മുസ്ലി
മാണോ അല്ലയോ എന്ന പൊതുവായ പരിഗണനയില്ലാതെ അവൻ
സുന്നിയോ മുബ്തദിഓ അദ് ലോ ഫാസിഖോ എന്നിങ്ങനെയുള്ള
വിശദാംശങ്ങളിലേക്ക് പ്രധാനമായും അവരുടെ ചർച്ച പ്രവേശിച്ചില്ല.

അതുകൊണ്ട് തന്നെ മയ്യിത്ത് മുസ്ലിമാവുക എന്ന പൊതു പരി
ഗണന വെച്ച് പുരുഷ സമൂഹത്തിൽ നിന്ന് സ്വഹീഹായ ഒരു
നിസ്കാരം നടക്കൽ അനിവാര്യമാണെന്നതിൽ പക്ഷാന്തരമില്ല. ഇതനുസരിച്ച് ഒരു ഒരു നാട്ടിൽ ഒറ്റപ്പെട്ട മുബ്തദിഅ് മരിച്ചാൽ ആ നാട്ടിലെ
സുന്നികളിൽ നിന്ന്ആരെങ്കിലും ഒരാൾ നിസ്കാരം നിർവഹിചേ
പറ്റു.



അതൊരു കുട്ടിയോ ജാഹിലോ ആകട്ടെ. നിസ്കരിക്കാതെ
മറമാടുന്നത് കുറ്റകരം തന്നെ.



എന്നാൽ ഫർള് കിഫായ വീടിയതിന് ശേഷം നിസ്കരിക്കു
നത് ഫർള് കിഫയായി തന്നെ സംഭവിക്കുമെങ്കിലും ആ നിസ്കാരം
നിർവ്വഹിക്കൽ സുന്നത്ത് മാത്രമേയുള്ളുവെന്നും നിർബന്ധമില്ലെന്നും
എല്ലാ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലും പ്രസ്താവിച്ചതാണ്. "ഐനിയ്
(വ്യക്തിപരം) ആയ സുന്നത്താണ് ഈ നിസ്കാരം. ഫർളായി സംഭ
വിക്കുമെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ഈ നിസ്കാരം നടത്തൽ നിർബ
ന്ധമാണെന്നല്ല. പ്രത്യുത നിയ്യത്തിൽ ഫർള് എന്ന് തന്നെ കരുതേ
ണ്ടതും ഫർളിന്റെ പ്രതിഫലം തന്നെ ലഭിക്കുന്നതുമാണ് എന്നാകു
ന്നു. ഇത് തുഹ്ഫ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഫർള് കിഫായ വീടുന്നതിന് മുമ്പ്, ശേഷം എന്ന വിവേചനം നിരർത്ഥകമാണെന്നും
ഫർള് കിഫായ വീടിയതിന് ശേഷം നടക്കുന്ന നിസ്കാരവും ഫർള്
തന്നെയാണെന്നുമുള്ള ധാരണ ഫർള് കിഫയായി സംഭവിക്കുമെന്ന
ഫുഖഹാഇന്റെ പരാമർശം തെറ്റായി ഗ്രഹിച്ചതുകൊണ്ട് വന്ന അബ

ദ്ധമാണെന്ന് ഉപരിക്ത വിശദീകരണത്തിൽ നിന്ന് സുതരാം വ്യക്തമായി

ഐനിയ്യായ സുന്നത്തിൽ ക്രിയ പോലെ തന്നെ കർത്താവി
നേയും പരിഗണിക്കപ്പെടുമെന്ന് പറഞ്ഞുവല്ലോ. ഈ പരിഗണന
വെച്ചാണ് നിസ്കരിക്കപ്പെടുന്ന മയ്യിത്ത് മുബ്തദിഅ്, സുന്നി എന്ന
ചർച്ച വരുന്നത്.

നിസ്കരിക്കുന്നവൻ സുന്നിയും മയ്യിത്ത് മുബദിഉം ആകുമ്പോൾ സലാം ചൊല്ലുക, മടക്കുക, തുടർന്ന് നിസ്കരി
ക്കുക, ക്ഷണം സ്വീകരിക്കുക, രോഗമായാൽ സന്ദർശിക്കുക, മരി
ച്ചിടത്ത് ഹാജറാവുക എന്നിവ പോലെ തന്നെ മയ്യിത്ത് നിസ്കരി
ക്കുന്നതിലും വെടിഞ്ഞ് നിൽക്കേണ്ടതാണെന്ന് കർമ്മശാസ്ത്രത്
പണ്ഡിതന്മാർ പറഞ്ഞുവെച്ച പൊതു നിയമത്തിൽ നിന്ന് വ്യക്തമാണ് .

ബിദഈ കക്ഷികളുമായി വെടിഞ്ഞ് നിൽക്കൽ നമ്മോട്
ജ്ഞാപിക്കപ്പെട്ടിട്ടുണ്ടെന്ന് എല്ലാ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലും പ്രസ്ഥാ
വിച്ചിട്ടുണ്ട്. പ്രസ്തുത കാര്യങ്ങളിലെല്ലാം സുന്നികളു
മായുള്ള സമീപനരീതി തന്നെ അവരോടും സ്വീകരിക്കുന്ന പക്ഷം
എവിടെയാണ് വെടിഞ്ഞ് നിൽക്കൽ,

 ഇമാം ഗസ്സാലി(റ)യുടെ വാക്കു
കൾ കാണുക: “ബിദഈ കക്ഷികളോടുള്ള എതിർപ്പ് ശക്തമാക്ക
ക, അവരുമായുള്ള കൂട്ടുകെട്ട് വർജ്ജിക്കുക, അവരുമായി പിണങ്ങി
നിൽക്കുക, അവരെ ആക്ഷേപിക്കുക തുടങ്ങിയ കാര്യങ്ങളിൽ
മുസ്ലിം ഉമ്മത്തിലെ മുൻഗാമികൾ ഏകോപിച്ചിട്ടുണ്ട്. (ഇമാംഗസ്സ്വാലി(റ)യുടെ അൽ മുസ്ത്വസ്പാ പേ: 350)

ശൈഖ് അബ്ദുൽ ഖാഹിറിൽ ബഗ്ദാദി (റ) എഴുതുന്നു: “ഖദ
രിയ്യ പ്രസ്ഥാനം ചില പുത്തൻ ചിന്താഗതികളുമായി രംഗത്ത് വന്നു.
അബ്ദുല്ലാഹിബ്നു ഉമർ (റ), ജാബിറുബ്നു അബ്ദില്ലാഹി (റ), അബു
ഹുറൈറ (റ), ഇബ്നു അബ്ബാസ് (റ), അനസുബ്നു മാലിക് (റ),
അബ്ദുല്ലാഹിബ്നു അബീ ഔഫ് (റ), ഉഖ്ബത്തുബ്നു ആമിർ (റ)
തുടങ്ങിയ പ്രമുഖ സ്വഹാബാക്കളും (മറ്റ് സ്വഹാബാക്കളും താബിഉ
കളും അടങ്ങുന്ന) അവരുടെ കാലക്കാരും ആ പ്രസ്ഥാനവുമായി
പൂർണ്ണമായും ബന്ധവിഛേദം നടത്താനും അവരെ വെടിഞ്ഞ്
നിൽക്കാനും അവർക്ക് സലാം പറയുക, അവരുടെ മേൽ മയ്യിത്ത്
നിസ്കരിക്കുക, അവരിൽ നിന്നുള്ള രോഗികളെ സന്ദർശിക്കുക തുട
ങ്ങിയ കാര്യങ്ങൾ ചെയ്യാതിരിക്കാനും പിൻഗാമികളോട് വസ്വിയ്യത്ത്
ചെയ്യുകയും ചെയ്തു. (ബഗ്ദാദിയുടെ അൽ ഫർഖ് 18, 19, 20)


ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ മുഹ്യിസ്സുന്നഃ
ഇമാം ബഗ്വി (റ) എഴുതുന്നു:

“ഈ ഉമ്മത്തിൽ ചേരിതിരിവ് ഉണ്ടാ
കുമെന്നും സ്വയം അഭിപ്രായങ്ങളും ബിദഈ ചിന്തകളും അവരിൽ
വെളിവാകുമെന്നും നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും ചര്യ
അനുഗമിക്കുന്നവർക്ക് മാത്രമേ രക്ഷയുണ്ടാകും എന്നും നബി (സ്വ)
അരുളിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പുത്തൻ ചിന്താഗതികളും സ്വന്തം അഭിപ്രായങ്ങളും വെച്ച് പുലർത്തുകയും അവ വിശ്വസിക്കുകയും സുന്നത്തുകളിൽ നിന്ന് വല്ലതിനെയും നിന്ദ്യമാക്കു
കയും ചെയ്യുന്നവനെ കണ്ടാൽ അവനെ വെടിയലും അവരിൽ നിന്ന്
മുക്തമാകലും ജീവിതത്തിലും മരണ ശേഷവും അവനെ ഉപേക്ഷി
ക്കലും ഏതൊരു നല്ല മുസ്ലിമായ മനുഷ്യന്റെയും കടമയാകുന്നു.
(ബഗ്വി(റ)യുടെ ശർഹുസ്സുന്നഃ വാ: 1, പേ: 224)


മരണ ശേഷവും അവനെ ഉപേക്ഷിക്കണമെന്ന ഇമാം ബഗവി
റ)യുടെ  പരാമർശത്തിൽ നിന്ന് മരിച്ചിടത്ത് ഹാജറാവുക, അവന്റെ
മയ്യിത്ത് നിസ്കരിക്കുക തുടങ്ങിയവ ഉൾപ്പെടുമെന്ന് വ്യക്തം.


അൽ ഉസ്താദ് അബു മൻസൂരിൽ ബഗ്ദാദി (റ) എന്ന പേരിൽ  ശാഫിഈ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ പ്രസിദ്ധനായ ശൈഖ്
അബ്ദുൽ ഖാഹിർ അൽ ബഗ്ദാദി (റ) തന്നെ പറയുന്നു: “ആരുടെയല്ലാം
 പിന്നിൽ നിസ്കരിക്കൽ ജാഇസല്ല, അവരുടെയെല്ലാം മേലിൽ
മയ്യിത്ത് നിസ്കരിക്കലും ജാഇസല്ല.” (ബഗ്ദാദിയുടെ ഉസൂലുദ്ദീൻ
പേ: 342, ഉസൂലുൽ ഈമാൻ പേ: 243)


ജാഇസല്ല എന്ന പരാമർശം ഹറാം, കറാഹത്ത് എന്നീ രണ്ടർത്ഥങ്ങൾക്കും വരുമെന്ന് തുഹ്ഫ വാ: 3, പേ: 57ൽ നിന്നും, അൽ ഫവാഇദുൽ മക്കിയ്യ പേ45ൽ നിന്നും വ്യക്തമാകും.

 ബിദ്അത്തുകാരനെ
തുടർന്ന് നിസ്കരിക്കൽ സാധാരണക്കാർക്ക് കറാഹതും പണ്ഡിത
ന്മാർക്ക് ഹറാമുമാണെന്ന് ഇമാം ബർമാവിയെ ഉദ്ധരിച്ച് ബുജൈ
രീമി വാ: 1, പേ: 311 ലും

ഇമാം അദ്റഈ (റ) ഇപ്രകാരം ബഹ്സ്
(ചർച്ച) നടത്തിയതായി ശറഹ് ബാഫള്ലിലും പ്രസ്താവിച്ചിട്ടുണ്ട്.


ഇമാം അദ്റ ഇന(റ)യുടെ ഈ ബഹ്സ് ഇബ്നു ഹജർ (റ) തന്നെ
തന്റെ ഫത്ഹുൽ ജവാദിലും അംഗീകരിച്ചിട്ടുണ്ട്. ഇത് വ്യക്തമായ
കാര്യം തന്നെയെന്ന് ഇംദാദി(റ)യും പറയുന്നു. (അൽ ഹാശിയ
തുൽ കുബ്റാ അലാ ബാഫള്ൽ വാ: 1, പേ: 137)

ബർമാവിയും അദ്റഇയും ഹറാമിന് കാരണമായി പറഞ്ഞതാണ് ബിദ്അത്തുകാ
രനെ സംബന്ധിച്ച് സാധാരണക്കാരിൽ നല്ല ധാരണയുണ്ടാകാൻ
അത് ഹേതുകമാകുമെന്നത്. അല്ലാതെ ചില അൽപജ്ഞാനികൾ
മനസ്സിലാക്കിയത് പോലെ ബിദ്അത്തുകാരനെ സംബന്ധിച്ച് നല്ല
ധാരണയുണ്ടാവാൻ അത് ഇടവരുമ്പോൾ മാത്രമാണ് ഹറാമാകുന്ന
തെന്ന് നിബന്ധനയായി പറഞ്ഞതല്ല. എന്നാലല്ലേ ഇങ്ങനെ ധരി
ക്കാൻ സാധ്യതയില്ലെങ്കിൽ ഈ വിധിയില്ല എന്ന് ഗ്രഹിക്കാനാകൂ.


സാധാരണക്കാർക്ക് കറാഹതും പണ്ഡിതന്മാർക്ക് ഹറാമുമാ
ണെന്ന ഈ രണ്ടർത്ഥവും ഉദ്ദേശിച്ച് തന്നെയാണ് ആരുടെയെല്ലാം
പിന്നിൽ തുടർന്ന് നിസ്കരിക്കൽ ജാഇസല്ല, അവരുടെയെല്ലാം
മേലിൽ മയ്യിത്ത് നിസ്കരിക്കലും ജാഇസല്ല എന്ന് ഇമാം അബു
മൻസൂർ തന്റെ ഉസലുദ്ദീനിൽ പരാമർശിച്ചത്.

അപ്പോൾ ഈപരാമർശത്തിൽ നിന്ന് തുടർന്ന് നിസ്കരിക്കുന്നതിന്റെ വിധി തന്നെയാണ് മയ്യിത്ത് നിസ്ക്കരിക്കുന്നതിന്റെ വിധി എന്ന് വ്യക്തം
..............

എന്നാൽ അബൂമൻസർ അൽബഗ്ദാദി(റ)യുടെ ഈ പരാമർശം
 അദ്ദേഹത്തിന്റെ ഒറ്റപ്പെട്ട അഭിപ്രായമാണന്ന ധാരണ അക്ഞതയാണന്ന് നേരത്തെ വിശദീകരിച്ചിട്ടുണ്ട്. മാത്രമല്ല തങ്ങളുടെ
അഭിപ്രായമനുസരിച്ചും ഇജ്തിഹാദനുസരിച്ചും ശാഫി മദ്ഹബിൽ
ഫത്വ വ നൽകാൻ അധികാരമുള്ളവരാണെന്ന് ഇമാം ഉമറുബ്നു സവ്വാർ (റ) വിശേഷിപ്പിച്ച 40 ഇമാമുകളിൽ ഒരാളാണ് ഇമാം അബു
മൻസരിൽ ബഗ്ദാദി (റ) എന്ന് വഫ യാതുൽ  അഅയാൻ   വാള്യം 6 പേ. 394ൽ പ്രസ്താവിച്ചിട്ടുണ്ട്.

വഫ യാത്തുൽഅഅയാൻ വാ 3,
പേ: 392,
അൽ ബിദായതു വന്നിഹായ വാ: 12, പേ61,
 തബ ഖാതു ശാഫിയ്യത്തിൽ കുബ്റാ വാ :5, പേ :136,
തബ്യീനു കദി ബിൽ മുഫ്തരി  പേ: 351
 എന്നീ ചരിത്ര ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ
ശാഫിഈ മദ്ഹബിൽ ബഗ്ദാദിയുടെ സ്ഥാനം എത്രയാണെന്ന് മന
സ്സിലാക്കാനാകും.

അതുകൊണ്ട് തന്നെ ബഗ്ദാദിയെ ചെറുതാക്കി
ബിദഇകളെ വെള്ള പൂശാനാകില്ല.

സജ്റിന് വേണ്ടി നിസ്കരിക്കാതിരുന്നത് കൊണ്ട് നിസ്കരിക്കുന്നത് ഹറാമോ കറാഹത്താ ആണെന്ന് വരില്ലെന്ന ധാരണ
തികച്ചും അജ്ഞതയാണ്. ആത്മഹത്യ നടത്തിയ വ്യക്തി മഹാപാ
പിയായ ഫാസിഖാണെന്നതിൽ സംശയമില്ല. നബി (സ്വ) അവന്റെ
മേൽ മയ്യിത്ത് നിസ്കരിക്കാതിരുന്നത് സജ്റിന് വേണ്ടിയായിരുന്നു
വെന്ന് കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ പറഞ്ഞത് ഫാസിഖിന്റെ മേൽ
മയ്യിത്ത് നിസ്കരിക്കൽ കറാഹത്തും ഹറാമും ഇല്ലെന്ന് കുറിക്കാന
ല്ല.

 പ്രത്യുത ആത്മഹത്യ കാരണം അവൻ ദീനിൽ നിന്ന് പുറത്ത്
പോയവനും അതുകൊണ്ട് അവന്റെ മേൽ മയ്യിത്ത് നിസ്കരിക്കപ്പെടുന്ന മേൽ
സംഭവം രേഖയാക്കിയപ്പോൾ അതിന് മറുപടിയായിട്ടാണ് നബി (സ)
ടില്ലെന്നും വാദിക്കുന്നവർ നബി (സ്വ) നിസ്കരിക്കാതിരുന്ന് മേ
നിസ്കരിക്കാതിരുന്നത് സജ്റിന് വേണ്ടിയായിരുന്നുവെന്ന് കർമ്മ
ശാസ്ത്ര ഗ്രന്ഥങ്ങളിൽ പറഞ്ഞത്. അതിന് വ്യക്തമായ തെളിവാണ് .

പ്രസ്തുത വ്യക്തിയുടെ മേൽ സ്വഹാബത്ത് നിസ്ക്കാരം നിർവ്വഹിച്ചുവെന്ന്
 ഹദീസിൽ തന്നെ പറഞ്ഞത്.

ആത്മഹത്യ കാരണം ദീനിൽ
നിന്ന് പുറത്ത് പോയിരുന്നെങ്കിൽ സ്വഹാബത്ത് നിസ്കാരം നിർവ്വഹിക്കുമായിരുന്നില്ല
 നിസ്കാരം
നിർവ്വഹിക്കാതെ മറവ് ചെയ്യേണ്ടതായിരുന്നു

ഇപ്രകാരം ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി(റ) തന്നെ പ്രസ്താവിച്ചിട്ടുണ്ട് -
ഇമാം നവവി(റ) തന്നെ തുടരുന്നു :
ദുർ ജനങ്ങളുടെ മേലിൽ ശ്രഷ്ഠ ജനങ്ങൾ നിസ്ക്കരിക്കരുതെന്ന് ഇമാം മാലിക്കും റ മറ്റും പ്രസ്ഥാവിച്ചിട്ടുണ്ട്.

(ശറഹു മുസ്ലിം വാ :11 പേ3 14)

ഇത് ഉദ്ദരിച്ച ശേഷം ഇമാം നവവി (റ) ഇതു സംബന്ധമായി മൗനം ദീക്ഷിച്ചിരിക്കുകയാണ്. ഒരു  ഉദ്ധരണിക്ക് ശേഷം അതിനോട് വിയോജിപ്പൊന്നും പ്രകടമാക്കാതെ മൗനം ദീക്ഷിക്കൽ ഉദ്ദരിച്ചവ്യക്തി അതിനെ അംഗീകരിച്ചതായി കുറിക്കുമെന്നാണ് കർമശാസത്ര പണ്ഡിതരുടെ പൊതുനിയമം. അപ്പോൾ ദുർജനങ്ങളുടെമേലിൽ ശ്രഷ്ടജനങ്ങൾ നിസ്കരിക്കരുതെന്ന് രണ്ടാം ശാഫിഈ
യായി അറിയപ്പെടുന്ന ഇമാം നവവി(റ)യും അംഗീകരിച്ചുവെന്ന് ചുരു
ക്കം.

വെടിഞ്ഞ് നിൽക്കുന്ന വിഷയത്തിൽ
 ദുർജനങ്ങളിൽ ഉപരിയാണ് മുബ്തദിഅ എന്ന് കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചിട്ടുമുണ്ട്.

ഇത്രയും വിശദികരിച്ചതിൽ നിന്ന് ദുർജനങ്ങളുടെ മേലിൽ
ശ്രഷ്ഠ ജനങ്ങൾ നിസ്കരിക്കരുതെന്ന് വെച്ചാണ് നബി (സ്വ)
വെടിഞ്ഞ് നിന്നതെന്നും എന്നാൽ സജ്റിന് വേണ്ടിയായിരുന്നു നബി
(സ) നിസ്കരിക്കാതിരുന്നത് എന്ന ഫുഖഹാഇന്റെ പരാമർശം  നിസ്ക്കരിക്ക
രിക്കുന്നതിന്റെ വിധിയെ പരാമർശിക്കുന്നതല്ലെന്നും മറിച്ച് ആ
ത്മഹത്യ ചെയ്തവൻ ദീനിൽ നിന്ന് ദൃഷ്ടായത് കൊണ്ട് നിസ്സ്ക്കരിക്കരുതെന്ന വാദത്തെ  ഖണ്ഡിക്കുന്നത് മാത്രമാണെന്നും വ്യക്തമായി.

മുസ്ലിമിനെ ചീത്ത പറയൽ ഫുസൂഖും (ദുർനടപടിയും) അവനുമായി സംഘട്ടനത്തിലേർപ്പെടൽ കുഫ്റും (അവിശ്വാസവും)
ആണെന്ന നബി വചനം ഇമാം ബുഖാരി(റ)യും മുസ്ലിമും
റിപ്പോർട്ട് ചെയ്തതാണ്.

ഈ ഹദീസിൽ മുസ്ലിമുമായി സംഘട്ടനം നടത്തൽ കൂഫ്റാണെന്ന് പറഞ്ഞത് സജ്റിന് വേണ്ടിയായിരുവെ ന്ന് വ്യഖ്യാന ഗ്രന്ഥങ്ങളിൽ കാണാം.

ഈ പരാമർശം കൊണ്ട് മുസ് ലിമുമായി സംഘട്ടനത്തിലേർപ്പെടൽ ഹറാമും കറാഹത്തും ഒന്നുമില്ലന്ന്
ഗ്രഹിക്കാനാവില്ല. കാരണം സജ്റിന് വേണ്ടിയാണെന്ന് പറഞത്
ഇത് ഹറാമും കറാഹത്തും ആണെന്ന് കുറിക്കാനല്ല'

പ്രതുത പഴയ കാല ബിദഈ കക്ഷികളിൽ ഒരു വിഭാകമായ ഖവാരിജുകളുടെ
 മദ്ഹബിനെ ഖണ്ഡിക്കാനാണ്. അവർ പറയുന്നത് ഒരു മുസലിമായ വ്യക്തി മഹാപാപം ചെയ്താൽ
മഹാപാപം ചെയ്താൽ ഇസ്ലാമിൽ നിന്ന്
പോകുമെന്നാണ്. അതിന് ഈ ഹദീസിനെ അവർ രേഖയാക്കുന്നു.ഇതിന് മറുപടിയായിട്ടാണ് ഹദീസിലെ കുഫ്റ് എന്ന പരാമർശം "സജ്റിന് വേണ്ടി മാത്രമാണെന്ന് ഹദീസ് പ
ക്കൾ പറഞ്ഞത്.

ഇതിൽ നിന്ന് മുസലിമുമായി സംഘട്ടനത്തിൽ ഏർപെടൽ
 കറാഹത്തും ഹറാമും അല്ലെന്നു മനസ്സിലാക്കുന്നത് മൗണ്ഡ്യമാണ്'
 ഹറാമാണെന്നതിൽ ആർക്കും തർക്കമില്ലെന്ന് സംക്ഷിപ്തം
(ഫത്ഹുൽ ബാരി വാ: 1, പേ: 227
 നോക്കുക)
.........
ഫാസിഖും മുബ്തദിഉമായി വെടിഞ്ഞ് നിൽക്കൽ കൊണ്ട്
ഫിസ് ഖും ബിദ്അത്തും അവർ ഉപേക്ഷിക്കാൻ അത് ഫലപ്രദമ
മെന്ന് കണ്ടാലല്ലേ വെടിയേണ്ടതുള്ളൂ. ഫലപ്രദമല്ലെങ്കിൽ പിന്നെ
വെടിഞ്ഞ് നിൽക്കൽ കൊണ്ടെന്താണ് കാര്യമെന്നാണ് ചോദ്യത്തിലെ
അവസാന ഭാഗം.


മറുപടി ഇപ്രകാരമാണ്. ഫലപ്രദമല്ലെങ്കിലും വെടിഞ്ഞ്
നിൽക്കൽ തന്നെയാണ് വേണ്ടതെന്ന് അലിയ്യുശ്ശബ്റാമല്ലിസി വ്യക്ത
മാക്കിയിട്ടുണ്ട്. ഇത് നേരത്തെ അദ്ദേഹത്തിന്റെ ഹാശിയതുന്നിഹാ
യയിൽ നിന്ന് ഉദ്ധരിച്ചതാണ്. മാത്രമല്ല, ശർവാനി വാ: 1, പേ:
455ലും ഇത് ഉദ്ദരിച്ചത് കാണാം.



എന്നാൽ ഈ ഉദ്ദരണിക്ക് ശേഷം
അലിയ്യുബ്റാമല്ലിസി തുടർന്ന് പറഞ്ഞ ഭാഗം നേരത്തെ ഞാൻ
വിട്ട് കളഞ്ഞത് സംബന്ധിച്ച് ചിലർ സംശയം ഉന്നയിച്ചിട്ടുണ്ട്.
തുടർന്നുള്ള ഭാഗം ഇപ്രകാരമാണ്: “എങ്കിലും വെടിഞ്ഞ് നിൽക്കൽ
ഫിസ്ക് വർദ്ധിക്കുന്നതിന്
പ്രേരകമാകുമെന്ന് കണ്ടാൽ വെടിഞ്ഞ്
നിൽക്കാതിരിക്കാതിരിക്കണമെന്നാണ് അനിവാര്യമായിട്ടുള്ളത്.

(ഹാശിയത്തുന്നിഹായഃ വാ: 6, പേ: 390)


ഈ ഭാഗം ഞാൻ വിട്ട് കളഞ്ഞത് ബോധപൂർവ്വം തന്നെയാണ്.
ചോദ്യത്തിൽ ബിദ്അത്തുകാരനെ സംബന്ധിച്ച് മാത്രമായിരുന്നു പരാ
മർശം. അലിയ്യുശ്ശിബ്ഹറാമുല്ലസി ബിദ്അത്തുകാരനെ വെടിയുന്നത
ബിദഅത്ത് വർദ്ധിക്കാൻ പ്രരകമാകുമെന്ന് കണ്ടാൽ വെടിയാൻ
രിക്കലാണ് വേണ്ടതെന്ന് പറഞ്ഞിട്ടില്ല.

 പ്രത്യുത ഫിസിഖ് വർദ്ധിക്കുമെന്നത് സംബന്ധിച്ച് മാത്രമാണ് അദ്ദേഹത്തിന്റെ പരാമർശം.

മാത്രമല്ല ഫാസിഖിനെ വെടിഞ്ഞ് നിൽക്കൽഫിഖ് വർദ്ധിക്കാൻ ഹേതുകമാകുന്നത് പോലെ വെടിഞ്ഞ് നിൽക്കൽ കൊണ്ട് വർദ്ധിക്കുന്ന
ഒന്നല്ല ബിദ്അത്തന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്.

ഫാസിഖ് ഒരോ കുറ്റം ചെയ്യും തോറും ഫിസ്ഖ് വർദ്ധിച്ച് കൊണ്ടിരിക്കും
വെടിഞ്ഞ് നിൽക്കൽകുറ്റകൃത്യം വർദ്ധിക്കാൻ കാരണമാഴേക്കും
അപ്രകാരമുള്ള ഒന്നല്ല ബിദ്അത് '


അഹ്ലുസ്സുന്നയുടെ നേരായ
വഴിയിൽ നിന്ന് ഒരു വ്യക്തിതെറ്റിയതോടെ അവൻ ബിഅത്തു കാരനായി.

വെടിഞ്ഞ് നിൽക്കൽ കൊണ്ട് ഇത് വർദ്ധിക്കുകയോ വെടിയാതിരിക്കൽ കൊണ്ട് ഇത് കുറയുകയോ ഇല്ല.

 അതുതന്നെയാണ്
ഫിസ് ഖും ബിദ്അത്തും പറഞ്ഞുവെച്ച് അലിയ്യുശ്ശിബ് മുല്ലസി

ഈ വിശയത്തിൽ ഫിസ് ഖിനെ മാത്രം പറഞ്ഞ് ബിദ്അത്തിനെ പരാമർശി
ക്കാതെ പോയത്.

എന്നാൽ വെടിഞ്ഞ് നിൽക്കൽ കൊണ്ട് ഫിസ്ഖ്, ബിദ്അത്ത്
കൂടുകയാണെങ്കിൽ വെടിഞ്ഞ് നിൽക്കാൻ പാടില്ലെന്ന് അലിയ്യുശബറാ
മല്ലസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചിലർ എഴുതി വിട്ടത്
അദ്ദേഹത്തിന്റെ മേൽ പച്ചക്കള്ളം കെട്ടിവെച്ചത് മാത്രമാണ്.




പൊൻമള ഉസ്താദിന്റെ ഫത്വയിൽ നിന്നു്

അസ്ലം
പരപ്പനങ്ങാടി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...