Showing posts with label ഖുർആൻ 'ഇലാ ഹള്റത്തിക്ക് എന്താണ് തെളിവ്. Show all posts
Showing posts with label ഖുർആൻ 'ഇലാ ഹള്റത്തിക്ക് എന്താണ് തെളിവ്. Show all posts

Wednesday, June 26, 2019

ഖുർആൻ 'ഇലാ ഹള്റത്തിക്ക് എന്താണ് തെളിവ്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ ' ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


ഇലാ ഹള്റത്തിക്ക് എന്താണ് തെളിവ്

ചോദ്യം

ഖുർആൽ പാരായണം ചെയ്തതിന് ശേഷം ഇതിന്റെ തുല്യ പ്രതിഫലം നബി സ്വ യുടേയും മറ്റും ഹള്ത്തിലേക്ക് ചേർക്കണേ എന്ന് ദുആ ചെയ്യുന്നതിന്റെ തെളിവെന്ത്?

അത് മുസ്ലിയാക്കൾ കാശ് ഉണ്ടാക്കാനുള്ള തന്ത്രമാണോ?

മറുപടി




അല്ല. അത് കഴിഞ്ഞ കാല മഹാന്മാർ എല്ലാം പഠിപ്പിച്ചതാണ്

ഒരാളും അതിനെ എത്രിത്തിട്ടില്ല.

1.ഇമാം നവവി റ.  പറയുന്നു.
وفي «الأذكار» للنووي عليه الرحمة: المشهور من مذهب الشافعي رضي الله تعالى عنه وجماعة أنها لا تصل، وذهب أحمد بن حنبل وجماعة من العلماء ومن أصحاب الشافعي إلى أنها تصل، فالاختيار أن يقول القارىء بعد فراغه اللهم أوصل ثواب ما قرأته إلى فلان
ഇമാം നവവി റ.  പറയുന്നു. ശാഫിഈ മദ്ഹബിലെ പ്രശ്നം നേരേ കൂലി ചേരുകയില്ല എന്നാണ് . എന്നാൽ അഹമ്മദ് ബന് ഹമ്പൽ ശാഫിഈ ഇമാമിന്റെ അനുയായികളിൽ ഒരു സങ്കവും മറ്റു പല പണ്ഡിതന്മാരും നേരേ കൂലി ചേരുമെന്ന് പറഞ്ഞു.  '

അത് കൊണ്ട് ഏറ്റവും നല്ലത് ഖുർആൻ ഓതിയവർ ഓത്തിന് ശേഷം ഞാൻ ഓതിയതിന്റെ പ്രതിഫലം ഇന്നയാളിലേക്ക് ചേർക്കണേ എന്ന് ദുആ ചെയ്യലാണ്.( ഇലാഹ ഹള്റത്തി പറയണം ) അദ്കാറ് ഇമാം നവവി

2 'ഇമാം നവവി റഹിമഹുല്ലാഹിയുടെ റൗദയിൽ നിന്ന് :
ﻋَﻦِ ﺍﻟْﻘَﺎﺿِﻲ ﺣُﺴَﻴْﻦٍ ﻓِﻲ " ﺍﻟْﻔَﺘَﺎﻭَﻯ " : ﺃَﻥَّ ﺍﻟِﺎﺳْﺘِﺌْﺠَﺎﺭَ ﻟِﻘِﺮَﺍﺀَﺓِ ﺍﻟْﻘُﺮْﺁﻥِ ﻋَﻠَﻰ ﺭَﺃْﺱِ ﺍﻟْﻘَﺒْﺮِ ﻣُﺪَّﺓً ، ﺟَﺎﺋِﺰٌ ، ﻛَﺎﻟِﺎﺳْﺘِﺌْﺠَﺎﺭِ ﻟِﻠْﺄَﺫَﺍﻥِ ﻭَﺗَﻌْﻠِﻴﻢِ ﺍﻟْﻘُﺮْﺁﻥِ......

ﻭَﺫَﻛَﺮُﻭﺍ ﻟَﻪُ ﻃَﺮِﻳﻘَﻴْﻦِ
ﺃَﺣَﺪُﻫُﻤَﺎ : ﺃَﻥْ ﻳُﻌْﻘِﺐَ ﺍﻟْﻘِﺮَﺍﺀَﺓَ ﺑِﺎﻟﺪُّﻋَﺎﺀِ ﻟِﻠْﻤَﻴِّﺖِ ، ﻟِﺄَﻥَّ ﺍﻟﺪُّﻋَﺎﺀَ ﻳَﻠْﺤَﻘُﻪُ ، ﻭَﺍﻟﺪُّﻋَﺎﺀُ ﺑَﻌْﺪَ ﺍﻟْﻘِﺮَﺍﺀَﺓِ ﺃَﻗْﺮَﺏُ ﺇِﺟَﺎﺑَﺔً ﻭَﺃَﻛْﺜَﺮُ ﺑَﺮَﻛَﺔً . ﻭَﺍﻟﺜَّﺎﻧِﻲ : ﺫَﻛَﺮَ ﺍﻟﺸَّﻴْﺦُ ﻋَﺒْﺪُ ﺍﻟْﻜَﺮِﻳﻢِ ﺍﻟﺴَّﺎﻟُﻮﺳِﻲُّ ، ﺃَﻧَّﻪُ ﺇِﻥْ ﻧَﻮَﻯ ﺍﻟْﻘَﺎﺭِﺉُ ﺑِﻘِﺮَﺍﺀَﺗِﻪِ ﺃَﻥْ ﻳَﻜُﻮﻥَ ﺛَﻮَﺍﺑُﻬَﺎ ﻟِﻠْﻤَﻴِّﺖِ ، ﻟَﻢْ ﻳَﻠْﺤَﻘْﻪُ . ﻭَﺇِﻥْ ﻗَﺮَﺃَ ، ﺛُﻢَّ ﺟَﻌَﻞَ ﻣَﺎ ﺣَﺼَﻞَ ﻣِﻦَ ﺍﻟْﺄَﺟْﺮِ ﻟَﻪُ ، ﻓَﻬَﺬَﺍ ﺩُﻋَﺎﺀٌ ﺑِﺤُﺼُﻮﻝِ ﺫَﻟِﻚَ ﺍﻟْﺄَﺟْﺮِ ﻟِﻠْﻤَﻴِّﺖِ ، ﻓَﻴَﻨْﻔَﻊُ ﺍﻟْﻤَﻴِّﺖَ
ﺍﻟﻜﺘﺎﺏ : ﺭﻭﺿﺔ ﺍﻟﻄﺎﻟﺒﻴﻦ ﻭﻋﻤﺪﺓ ﺍﻟﻤﻔﺘﻴﻦ ‏( 5/191 ‏)
ﺍﻟﻨﻮﻭﻱ، ﺃﺑﻮ ﺯﻛﺮﻳﺎ ‏( 631 - 676 ﻫـ، -1234 1278 ﻡ ‏) .
ഖാദീ ഹുസൈൻ അദ്ധേഹത്തിന്റെ ഫതാവായിൽ പറയുന്നു : കബറിങ്കൽ ഒരു നിശ്ചിത കാലം കൂലിക്കു ഖുർആൻ ഓതിക്കൽ വാങ്ക് വിളിക്കും ഖുർആൻ പഠനത്തിനും കൂലി നല്കുമ്പോലെ തന്നെ അനുവദനീയമാണ്.

ഈ ഖുർആൻ പാരായണം മയ്യിത്തിനു ഉപകാരപ്പെടണമെങ്കിൽ രണ്ടു മാർഗ്ഗമാണ് പണ്ഡിതന്മാർ നിർദ്ദേശിക്കുന്നത്.ഒന്ന്: ഖുർആൻ പാരായണത്തിന്റെ ഉടനെ ഖുർആൻ ഓതിയവൻ മയ്യിത്തിനു വേണ്ടി ദുആ ചെയ്യുക.കാരണം ദുആ ഏതായാലും മയ്യിത്തിനു പ്രയോജനം ചെയ്യുമല്ലോ.അപ്പോൾ ഖുർആൻ പാരായണത്തിന് ശേഷമുള്ള ദുആ ആവുമ്പോൾ ഉത്തരം ലഭിക്കാനുള്ള സാധ്യതയും ബറകത്തും വർദ്ധിക്കും . മറ്റൊരു രീതി ശൈഖ് അബ്ദുൽ കരീം അസ്സാലൂസി പറയുന്നു:
അയാൾ ഖുർആൻ ഓതുകയും അവനു ഓതിയത് കാരണം അല്ലാഹുവിൽ നിന്നും  ലഭിക്കുന്നകൂലി മയ്യിത്തിനു വേണ്ടി ആക്കുക .( ഇലാഹ ഹള്റത്തി പറയണം )

അപ്പോൾ മയ്യിതിന് ഉപകരിക്കും റൗള ഇമാം നവവി 5/191'

ഇമാം ശാഫിഈ(റ) അൽ ഉമ്മിൽ പറയുന്നത് കാണുക.
ﻭﺃﺣﺐ ﻟﻮ ﻗﺮﺃ ﻋﻨﺪ ﺍﻟﻘﺒﺮ ﻭﺩﻋﻲ ﻟﻠﻤﻴﺖ ‏( ﺍﻷﻡ : ٣٢٢ / ١ ‏)
ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. (അൽ ഉമ്മ്. 1/322)



3' ﻭﻗﺎﻝ ﻓﻲ ﻧﻬﺎﻳﺔ ﺍﻟﻤﺤﺘﺎﺝ : " ﻭﻓﻲ ﺍﻟﻘﺮﺍﺀﺓ ﻭﺟﻪ - ﻭﻫﻮ ﻣﺬﻫﺐ ﺍﻷﺋﻤﺔ ﺍﻟﺜﻼﺛﺔ - ﺑﻮﺻﻮﻝ ﺛﻮﺍﺑﻬﺎ ﻟﻠﻤﻴﺖ ﺑﻤﺠﺮﺩ ﻗﺼﺪﻩ ﺑﻬﺎ، ﻭﺍﺧﺘﺎﺭﻩ ﻛﺜﻴﺮ ﻣﻦ ﺃﺋﻤﺘﻨﺎ ... ﻗﺎﻝ ﺍﺑﻦ ﺍﻟﺼﻼﺡ : ﻭﻳﻨﺒﻐﻲ ﺍﻟﺠﺰﻡ ﺑﻨﻔﻊ : ﺍﻟﻠﻬﻢ ﺃﻭﺻﻞ ﺛﻮﺍﺏ ﻣﺎ ﻗﺮﺃﻧﺎﻩ . ﺃﻱ : ﻣﺜﻠﻪ ﻓﻬﻮ ﺍﻟﻤﺮﺍﺩ، ﻭﺇﻥ ﻟﻢ ﻳﺼﺮﺡ ﺑﻪ ﻟﻔﻼﻥ؛ ﻷﻧﻪ ﺇﺫﺍ ﻧﻔﻌﻪ ﺍﻟﺪﻋﺎﺀ ﺑﻤﺎ ﻟﻴﺲ ﻟﻠﺪﺍﻋﻲ، ﻓﻤﺎ ﻟﻪ ﺃﻭﻟﻰ "  ‏) .19/341
ഓത്തിന്റെ നേരെ പ്രതിഫലം മയ്യിത്തിന് ലഭിക്കണമെന്ന് കരുതിയാൽ തന്നെ ചേരുമെന്നാണ (് ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച ) മൂന്ന് ഇമാമുമാരുടെയും നിലപാട്
നമ്മുടെ മദ്ഹബിലും ആ അഭിപ്രായമുണ്ട്.
നമ്മുടെ ഇമാമുമാർ അതിനെ പ്രഭല പെടുത്തിയിട്ടുണ്ട് -
അല്ലാഹുവേ
ഞങ്ങൾ ഓതിയതിെ തുല്യ പ്രതിഫലം ചേർക്കണേ എന്ന് ദുആ ചെയ്താൽ മയ്യിത്തിന് ഉപകരിക്കുമെന്ന് ഉറപ്പാണ് അതിൽ ഭിന്നതയില്ല. നിഹായ 19/341

ഇബ്നു ഖുദാമ റ  പറയുന്നു.
ﻭﻛﺬﺍ ﻗﺮﺍﺀﺓ ﻭﻏﻴﺮﻫﺎ . ﻗﺎﻝ ﺃﺣﻤﺪ : ﺍﻟﻤﻴﺖ ﻳﺼﻞ ﺇﻟﻴﻪ ﻛﻞ ﺷﻲﺀ ﻣﻦ ﺍﻟﺨﻴﺮ؛ ﻟﻠﻨﺼﻮﺹ ﺍﻟﻮﺍﺭﺩﺓ ﻓﻴﻪ، ﻭﻷﻥ ﺍﻟﻤﺴﻠﻤﻴﻦ ﻳﺠﺘﻤﻌﻮﻥ ﻓﻲ ﻛﻞ ﻣﺼﺮ، ﻭﻳﻘﺮﺀﻭﻥ ﻭﻳﻬﺪﻭﻥ ﻟﻤﻮﺗﺎﻫﻢ ﻣﻦ ﻏﻴﺮ ﻧﻜﻴﺮ، ﻓﻜﺎﻥ ﺇﺟﻤﺎﻋﺎً " ‏( 23 ‏)
ഖിറാഅത്തും മറ്റും ഇബ്രകാരമാണ് മയിത്തിന് ചേരും.
അഹമദ് ഇമാം 'പറഞ്ഞു. എല്ലാ നന്മകളും ചേരും അതിന് വെക്തമായ രേഖകൾ ഉണ്ട് -
എല്ലാ രാജ്യത്തും മുസ്ലിമീങ്ങൾ ഒരു എത്രിപ്പും ഇല്ലാതെ ഖുർആൻ പാരായണം ചെയ്യുകയും മരിച്ചവർക്ക് ഹദിയ ചെയ്യുകയും ചെയ്യുന്നു. അപ്പോൾ അത് ഇജ്മാഉ (പണ്ഡിതരുടെ ഏകോപനം) ആയി
മുഗ്നി ഇബ്നു ഖുദാമ
സലഫുകളിൽ പെട്ട അഹമദ് ബ്ന് ഹമ്പൽ റ വിന്റ മദ്ഹബ് കാണുക
കശ്ഫുൽ ഖനാഉ 4 /441


4.
തുഹ്ഫയിൽ ഇബ്ന് ഹജർ റ പറയുന്നു.
تحفة المحتاج في شرح المنهاج

أحمد بن محمد بن علي بن حجر الهيتمي


» كتاب الإجارة

നിയ്യത്ത് നിർബന്തമില്ലാത്ത എല്ലാ വിശയത്തിലും മറ്റൊരാൾക്ക് പ്രതിഫലം നൽകി കൊണ്ട് ചെയ്യിപ്പിക്കാവുന്നതാണ് '

മയ്യിത്ത് പരിപാലനത്തിനും മയ്യിത്ത് മറമാടുന്നതിനും പറ്റുന്നതാണ്

ഖുർആൻ പഠിപ്പിക്കാനും
പ്രതിഫലം വാങ്ങാവുന്നതാണ്
നിങ്ങൾ പ്രതിഫലം വാങ്ങാൻ ഏറ്റവും അവകാശമുള്ളത് ഖുർആനാണന്ന് നബി സ്വ പറഞ്ഞിട്ടുണ്ട്.

ഖബറിന്നരികിൽ ഖുർആൻ പാരായണത്തിനും

ഖബറിന്നരികിൽ നിന്നല്ലങ്കിൽ തുല്യ പ്രതിഫലം മയ്യത്തിലേക്ക് ചേർക്കണമെന്ന് ദുആ ചെയ്യലോട് കൂടെ ഖുർആൻ പാരായണത്തിനും കൂലി വാങ്ങി ചെയ്യാവുന്നതാണ് '


മേൽ ദുആ ഇല്ലാതെ മനസ്സിൽ കരുതിയാൽ പോര

മനസ്സിൽ കരുതിയാൽ മതി എന്ന് ഒരു വിഭാഗം പണ്ഡിതർ പറഞ്ഞിട്ടുണ്ട് 'അതിനെ ഇമാം സുബ്കി റ  പ്രഭല പെടുത്തിയിട്ടുണ്ട്

ഞാൻ എന്റെ പരായണത്തെ യോ അതിന്റെ തുല്യ പ്രതിഫലത്തേയോ മയ്യത്തിലേക്ക് ഹദിയ ചെയ്തു
എന്ന് പറഞ്ഞാലും ഇപ്രകാരമാണ് '.( ഇലാഹ ഹള്റത്തി പറയണം )


ഖുർആൻ പാരായണത്തിന് പ്രതിഫലം (വാടക) നിക്ഷയിച്ചു വിളിക്കുകയും അവന്റെ സാന്നിധ്യത്തിലോ അവന്റെ സന്താനം പോലോത്തവരുടെ സാന്നിധ്യത്തിലോ പാരായണം ചെയ്താൽ സ്വഹീഹാവുന്നതാണ് '

പാരായണം ചെയ്യുമ്പോൾ അവനെ കരുതിയാലും മതിയാവുന്നതാണ്

ഇവയല്ലാം അനുവദിക്കാനുള്ള കാരണം ഖുർആൻ പാരായണത്തിന്റെ സ്ഥലം ബറകത്തിന്റെ സ്ഥലവും റഹ്മത്ത് ഇറങ്ങുന്ന സ്ഥലവുമാണ്
ഖുർആൻ പാരായണത്തിന്റെ ശേഷമുള്ള പ്രാർഥന ഇജാബത്തടുത്തതാണ് '

പ്രതിഫലം (വാടക) നൽകി പാരായണത്തിന് വേണ്ടി ക്ഷണിച്ചവനെ മനസ്സിൽ കരുതി പാരായണം െചയ്താൽ പാരായണം ചെയ്യുന്നവന്റെ ഹൃദയത്തിൽ റഹ്മത്ത് ഇറങ്ങുമ്പോൾ വിളിച്ചവന്നും റഹ്മത്ത് ലഭിക്കുകയും ഉൾപെടുകയും ചെയ്യുന്നതാണ് '

ദിക്റ് ചൊല്ലി ശേഷം ദുആ ചെയ്യുകയും ചെയ്യാൻ വേണ്ടി
കൂലിക്ക് വിളിച്ച് ചെയ്യിപ്പിക്കുന്നതും അനുവദനീയമാണ്

ഇന്ന് പതിവുള്ള
ഖുർആൻ പാരായണത്തിനും ദിക്റിന്നും ശേഷം അതിന്റെ പ്രതിഫലമോ തുല്യ പ്രതിഫലമോ ഇലാ ഹള്റത്തി ഹി (إلى حضرته صلى الله عليه وسلم)
നബി صلى الله عليه وسلم)
യുടെ ഹള്റത്തിലേക്ക്  എത്തിക്കണേ എന്നോ
മുത്ത് നബി صلى الله عليه وسلم
യുടെ മഹത്തം വർദ്ദിപ്പിക്കണേ എന്നോ ദുആ ചെയ്യുന്നത് അനുവദനീയമാണ്.
അങ്ങനെ ധാരാളം പണ്ഡിതർ പറഞ്ഞിട്ടുണ്ട്.

എന്നല്ല അത് പുണ്യവും ഹസനുമാണന്ന് പറഞ്ഞിട്ടുണ്ട്
എന്നാൽ ഇതിനെതിരെ ചിലർ തെറ്റിദ്ധരിച്ചിട്ടുണ്ട്

പുണ്യവും അനുവദനീയവുമാണന്ന് പറയാൻ കാരണം

ഏത് ദുആ ഇലും
അവിടത്തേക്ക് വസീലയെ ചോദിക്കൽ പോലോത്തത് കൊണ്ട് അവിടന്ന് അനുമതി നൽകിയിട്ടുണ്ട് 'അതിലല്ലാം ഉള്ളത് അവിടത്തെ ബഹുമാനം വർദിപ്പിക്കലാണ്


നബിയെ ,'

അങ്ങേക്കുള്ള എന്റെ പ്രാർഥന ഞാൻ എത്രയാണ് ആക്കേണ്ടത് ? എന്ന് അവിടത്തോട് ചോദിച്ച പ്രശസ്തമായ ഹദീസ്
ഖുർആൻ പാരായണത്തിന് ശേഷവും മറ്റും അവിടത്തേ ക്ക് മേൽ പ്രർഥന നിർവഹിക്കുന്നതിനുള്ള ഏറ്റവും വലിയ പ്രമാണമാണ് '

ഇവ കൊണ്ട് ദുആ ചെയ്യുന്നവന്റെ കർമങ്ങൾ അല്ലാഹു സ്വീകരിക്കലും അതിന്ന് പ്രതിഫലം നൽകലും
അവിടത്തെ മഹത്തം വർധിപ്പിക്കുന്നതിൽ പെട്ടതാണ്.


ഉമ്മത്തിൽ ഏതൊരാൾക്ക് എന്ത് പ്രതിഫലം ലഭിച്ചാലും ഇരട്ടിയായ നിലക്ക് തുല്യ പ്രതിഫലം അവിടത്തേക്ക് ലഭിക്കുന്നതാണ്

സൽകർമം ചെയ്യുന്നവന്റയും അവിടത്തേയുമിടയിൽ എത്ര മാധ്യമങ്ങളുണ്ടോ അത്രയും പ്രതിഫലം ലഭിക്കും

ഇത് അറ്റമില്ലാത്തതാണ് (തുഹ്ഫ158)


( وتصح ) الإجارة لكل ما لا تجب له نية كما أفهمه كلامه ، ومن ثم فصله عما قبله المستثنى من المنطوق فتصح لتحصيل مباح كصيد و ( لتجهيز ميت ودفنه ) 

( وتعليم القرآن ) كله أو بعضه وإن تعين عليه للخبر الصحيح { إن أحق ما أخذتم عليه أجرا كتاب الله }  ويصح الاستئجار لقراءة القرآن عند القبر [ ص: 158 ] أو مع الدعاء بمثل ما حصل من الأجر له أو بغيره عقبها عين زمانا أو مكانا أو لا .

ونية الثواب له من غير دعاء لغو خلافا لجمع وإن اختار السبكي ما قالوه وكذا أهديت قراءتي أو ثوابها له خلافا لجمع أيضا أو بحضرة المستأجر أي أو نحو ولده فيما يظهر ومع ذكره في القلب حالتها كما ذكره بعضهم ، وذلك لأن موضعها موضع بركة وتنزل رحمة والدعاء بعدها أقرب إجابة وإحضار المستأجر في القلب سبب لشمول الرحمة له إذا تنزلت على قلب القارئ وألحق بها الاستئجار لمحض الذكر والدعاء عقبه وما اعتيد في الدعاء بعدها من جعل ثواب ذلك أو مثله مقدما إلى حضرته صلى الله عليه وسلم أو زيادة في شرفه [ ص: 159 ] جائز كما قاله جماعات من المتأخرين بل حسن مندوب إليه خلافا لمن وهم فيه



؛ لأنه صلى الله عليه وسلم أذن لنا بأمره بنحو سؤال الوسيلة له في كل دعاء له بما فيه زيادة تعظيمه وحذف مثل في الأولى كثير شائع لغة واستعمالا نظير ما مر في بما باع به فلان فرسه وليس في الدعاء بالزيادة في الشرف ما يوهم النقص خلافا لمن وهم فيه أيضا كما بينته في الفتاوى وفي حديث أبي المشهور {كم أجعل لك من صلاتي } أي دعائي أصل عظيم في الدعاء له عقب القراءة وغيرها ومن الزيادة في شرفه أن يتقبل الله عمل الداعي بذلك ويثيبه عليه وكل من أثيب من الأمة كان له صلى الله عليه وسلم مثل ثوابه مضاعفا بعدد الوسائط التي بينه وبين كل عامل مع اعتبار زيادة مضاعفة كل مرتبة عما بعدها ففي الأولى ثواب إبلاغ الصحابي وعمله وفي الثانية هذا وإبلاغ التابعي وعمله وفي الثالثة ذلك كله وإبلاغ تابع التابعي وعمله وهكذا وذلك شرف لا غاية له (تحفة المحتاج لابن حجر 159).

 4.ഇമാം ശർവാനി റ

ഇമാം സുയൂത്ത്വി റ യിൽ നിന്നും ഉദ്ധരിക്കുന്നു.


 വിവരിക്കുന്നു.


..സുയൂത്വി റ യുടെ ഫതാവയിൽ
ഇങ്ങനെയുണ്ട്

ഖുർആനിൽ നിന്നും കഴിയുന്നത്ര നീ പാരായണം ചെയ്യുക എന്നിട്ട് അതിന്റെ പ്രതിഫലം എനിക്ക് ആക്കുക എന്ന്   ഒരാൾ മറ്റൊരാളോട്പറയുകയും അതിന്ന് നിക്ഷിത സമ്പത്ത് നിക്ഷയിക്കുകയും ചെയ്താൽ
ആർക്ക് വേണ്ടിയാണോ പാരായണം ചെയ്തത് അദ്ധേഹത്തിന് അതിന്റെ പ്രതിഫലം ലഭിക്കുമോ?

മറുപടി

ഖുർആൻ പാരായണത്തിന്ന് ശേഷം ഇങ്ങനെ പ്രാർഥിക്കുകയും ചെയ്യുമെന്ന് നിബന്തന വെച്ചാൽ ഇത് അനുവദനീയമാണ്

അതിന്ന് വേണ്ടി വാങ്ങുന്ന സമ്പത്ത് ജുആലത്ത് (സമ്മാനം)എന്ന പേരിൽ ഉള്ള ഇടപാടാണ്

തുല്യപ്രതിഫലം ചേർക്കണേ എന്ന പ്രാർഥന
.( ഇലാഹ ഹള്റത്തി പറയണം )
 നിർവഹിക്കുമ്പോൾ ദുആ ക്ക് ഇജാബത്ത് ലഭിച്ചാൽ തുല്യ പ്രതിഫലം അവന്ന് ചേരുന്നതാണ്.( ഇലാഹ ഹള്റത്തി പറയണം )

ഓത്തിന്റെ നേരെ പ്രതിഫലം ഓതിയവന്നും ലഭിക്കും

സമ്മാനം ഇല്ലാതെ ഖുർആൻ പാരായണം ചെയ്തു  ഇതിന്റെ തുല്യ പ്രതിഫലം ചേർക്കണേ എന്ന് ദുആ ചെയ്താലും
ചേരുന്നതാണ് ' (ശർവാനി  159)


( فروع ) في فتاوى السيوطي مسألة شخص حج حجة نافلة فقال له آخر بعني ثواب حجك بكذا فقال له بعتك فهل ذلك صحيح وينتقل ثواب ذلك إليه وإذا قال شخص لآخر اقرأ لي كل يوم ما تيسر من القرآن واجعل ثوابه لي وجعل له على ذلك مالا معلوما ففعل فهل ثواب القراءة للمجعول له الجواب أما مسألة الحج وسائر العبادات فباطلة عند الفقهاء [ ص: 159 ] وأما مسألة القراءة فجائزة إذا شرط الدعاء بعدها والمال الذي يأخذه من باب الجعالة وهي جعالة على الدعاء لا على القراءة فإن ثواب القراءة للقارئ ولا يمكن نقله للمدعو له وإنما يقال له مثل ثوابه فيدعو بذلك ويحصل له إن استجاب الله الدعاء وكذا حكم القارئ بلا جعالة في الدعاء شرواني159

5. ശർവാനി റ തുടരുന്നു.

സുയൂത്വി ഇമാം റ നോട്

ചോദ്യം
പ്രതിഫലം വാങ്ങി കൊണ്ട് ഖുർആൻ ഖതം ഓതൽ ഹലാലാവുമോ ?
അവൻ വാങ്ങുന്ന പ്രതിഫലം
തൊഴിലെടുക്കുന്നതിലാണോ സ്വദഖയിലാണോ ഉൾപെടുക?

ഉത്തരം

ഖുർആൻ പാരായണം ചെയ്യുകയും ശേഷം ദുആ ചെയ്യുകയും ചെയ്യലിൻമേൽ
സമ്പത്ത് കൂലി വാങ്ങാവുന്നതാണ് '

അത് സമ്മാന ഇടപാടിൽ പെട്ടതാണ്

ഖുർആൻ പാരായണത്തിന്റെ നേരെ പ്രതിഫലം ഓത്ത് കാരനാണന്ന നമ്മുടെ മദ്ഹബിൽ സ്ഥിരപെട്ടതിന്ന് വേണ്ടി പ്രതിഫലം വാങ്ങുന്നത് അതിന്ന് വേണ്ടിയല്ല.


മറിച്ച് ഖുർആൻ പാരായണത്തിന് ശേഷം
(തുല്യ പ്രതിഫലം ചേർക്കണേ എന്ന)  പ്രാർഥന ശർത്ത് ഉള്ളത് കൊണ്ട് അത് സമ്മാന ഇടപാടാണ് 'ഈ പ്രാർഥനക്കാണ് സമ്മാനം വാങ്ങുന്നത് '

ഇതാണ് ഫിഖ്ഹിന്റെ പൊതു തത്ത്വത്തിന്റെ തേട്ടം
നമ്മുടെ ഉസ്താദുമാർ അത് നമുക്ക് സ്തിരികരിച്ചു തന്നിട്ടുണ്ട്


( مسألة ) فيمن يقرأ ختمات من القرآن بأجرة هل يحل له ذلك وهل ما يأخذه من الأجرة من باب التكسب والصدقة ، الجواب نعم يحل له أخذ المال على القراءة والدعاء بعدها وليس ذلك من باب الأجرة ولا الصدقة ، بل من باب الجعالة فإن القراءة لا يجوز الاستئجار عليها ؛ لأن منفعتها لا تعود للمستأجر لما تقرر في مذهبنا أن ثواب القراءة للقارئ لا للمقروء له وتجوز الجعالة عليها إن شرط الدعاء بعدها وإلا فلا وتكون الجعالة على الدعاء لا على القراءة هذا مقتضى قواعد الفقه وقرره لنا أشياخنا شرواني159
ഇമാം നവവി റ യുടെ ശറഹുൽ മുഹദ്ധബിൽ
ഇങ്ങനെയുണ്ട് നബി സ്വ യുടെ ഖബറ് സിയാറത്ത് ചെയ്യുന്ന സമയത്ത് ദുആ ചെയ്യൽ ന്റ മേലിൽ സമ്മാനം നിക്ഷയിച്ച ഇടപാട് അനുവദനീയമാണ്

സിയാറത്തിന്ന് മാത്രമല്ല

കാരണം ദുആ ചെയ്യാൻ വേണ്ടി മറ്റൊരാളെ പകരമാക്കാവുന്നതാണ്

അവിടെ ഖബറു ശരീഫിന്റെ അരികിൽ പോയി നിൽക്കാനോ കാണാനോ അല്ല

ഖുർആൻ പാരായണ വിശയവും ഇതുപോലെയാണ് '
 ഫതാവ സുയൂതി യിൽ പറഞ്ഞതാണ് ഇതല്ലാം

(ഇമാം ശർവാനി റ തുടരുന്നു')

 ഇബ്ന് ഹജർ തുഹ്ഫയിൽ നേരത്തെ പറഞ്ഞതിൽ നിന്നും
മറ്റു പണ്ഡിതന്മാർ പറഞ്ഞതിൽ നിന്നും മനസ്സിലാവുന്നത്


ഖുർആൻ പാരായണത്തിന് വേണ്ടി പ്രതിഫലം വാങ്ങൽ വിലക്കുള്ള തായോ സിയാറത്തിന് വേണ്ടി സമ്മാനം പാടില്ലത്തതയോ  ഗ്രഹിക്കുന്നത് ശരിയല്ല എന്നാണ്

وفي شرح المهذب أنه لا يجوز الاستئجار لزيارة قبر النبي صلى الله عليه وسلم وتجوز الجعالة إن كانت على الدعاء عند زيارة قبره ؛ لأن الدعاء تدخله النيابة ولا يضر الجهل بنفس الدعاء ، وإن كانت على مجرد الوقوف عنده ومشاهدته فلا لأنه لا تدخله النيابة ا هـ . ومسألة القراءة نظيره ا هـ كلام السيوطيولا يخفى ما فيه مما ذكره الشارح وغيره ومنه منع الاستئجار على القراءة واقتضاء منع الجعالة على الزيارة والاستئجار للدعاء عند القبر المكرم


( قوله جائز ) قد يؤخذ منه اجعل ثواب ذلك أو مثله في صحيفة فلان ( قوله بل حسن مندوب إليه إلخ ) كذا شرح م ر ( قوله وفي الثانية هذا ) يتأمل جدا

പ്രതിഫലം ചേർക്കണേ എന്ന പ്രാർഥന പുണ്യവും ഹസനുമാണന്ന് ഇമാം റംലി റ യും പറഞ്ഞിട്ടുണ്ട്
(ശർവാനി ഹാശിയത്തു തുഹ്ഫ159)


1 'ഖുർആൻ ഓതി മന്ത്രിച്ച സ്വഹാബി ധാരാളം ആടുകൾ പ്രതിഫലം വാങ്ങിയതും നബി സ്വ അത് അങ്ങീകരിച്ചതും  സ്വഹീഹുൽ ബുഖാരിയിൽ ഉണ്ട്.

ഇത് ഇസ്ലാമികമല്ലന്ന ഒഹാബീ പുരോഹിതന്മാർ പറയുമോ?

...........
2 'ഇമാം നവവി തിബ് യാനിൽ പറയുന്നു.
وقال الإمام النووي في كتابه التبيان في آداب حملة القرآن: وأما أخذ الأجرة على تعليم القرآن فقد اختلف العلماء فيه  وعن جماعة أنه يجوز إن لم يشترطه وهو قول الحسن البصري والشعبي وابن سيرين وذهب عطاء ومالك والشافعي وآخرون إلى جوازها إن شارطه واستأجره إجارة صحيحة وقد جاء بالجواز الأحاديث الصحيحة التبيان )

ഖുർആൻ പഠിപ്പിച്ചതിന്ന് പ്രതിഫലം വാങ്ങാമെന്ന് ധാരാളം പണ്ഡിതർ പറഞ്ഞിട്ടുണ്ട് 'അവരിൽ ഹസൻ ബസ്വരി റ ശഅബി റ ഇബ്ന് സീരീൻ റ അത്വാ ഉ റ ശാഫിഈ റ മാലിക് റ എന്നിവർ അനുവദിച്ചിട്ടുണ്ട്

അനുവദനീയമാണന്നത് കൊണ്ട് സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട് (ശറഹുൽ മുഹദ്ധബ്)

3 'ഇമാം നവവി റ പറയുന്നു.

മാലിക് റ
ശാഫിഈ ഇമാം റ മറ്റു പണ്ഡിതർ  പറയുന്നത്
ഹജജിന്നും ഉംറക്കും  നിബന്തനകൾ പാലിച്ചു കൊണ്ട്   മറ്റൊരാളെ പ്രതിഫലം നൽകി വാടകക്ക്  വിളിക്കാവുന്നതാണ്

സകാത്ത് നൽകാനും പ്രതിഫലം നൽകി ഏൽപ്പിക്കൽ അപ്രകാരമാണ് (ശറഹുൽ മുഹദ്ധബ് 7/106)

فرع ) : في مذاهب العلماء في الاستئجار للحج ، قد ذكرنا أن مذهبنا صحة الإجارة للحج بشرطه السابق وبه قال مالك


لى مقاصد ما ذكروه مختصرة . قال الشافعي والأصحاب : يجوز الاستئجار على الحج وعلى العمرة لدخول النيابة فيهما كالزكاة ،106/
..............






ഇനിയും ധാരാളം തെളിവുകൾ കൊണ്ട് വരാൻ സാധിക്കും

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...