Thursday, March 29, 2018

തവസ്സുൽ എന്തിന്

തവസ്സുൽ എന്തിന്?

ഭാഗം 4 ഇവിടെ ക്ലിക്ക് ചെയ്യുക

തവസ്സുലിന്റെ ആവശ്യകത അല്ലാഹു വിശുദ്ദ ഖുർആനിൽ പലയിടങ്ങളിലായി ഊന്നിപ്പറഞ്ഞത് കാണാം. ഖുർആനിന്റെ മാതാവ് എന്നാ പേരിൽ അറിയപ്പെടുന്ന ഫാതിഹയിലൂടെ ഒരു അടിമ അല്ലാഹുവോട് ചോദിക്കുന്നതിന്റെ രൂപമാണ് അല്ലാഹു പഠിപ്പിക്കുന്നത്. അതിനാല 'സൂറത്തു തഅലീമിൽ മസ്അലത്തി' (ചോദ്യം പഠിപ്പിക്കുന്ന അദ്ധ്യായം) എന്ന് അതിനു പേരുണ്ട്. ബിസ്മി മുതൽ നാല് വചനങ്ങളിൽ അല്ലാഹുവിന്റെ സ്തുതി കീർത്തനങ്ങളും വിശേഷണങ്ങളും എടുത്തുപറയലാണല്ലോ ഉള്ളത്. അതിനു ശേഷം 'നിന്നെ ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് ഞങ്ങൾ സഹായം തേടുന്നു" അന്ന വചനത്തിൽ സഹായം തേടുന്നതിന്റെ മുമ്പ് ആരാധനയുടെ കാര്യം പറഞ്ഞത് ചോദിക്കുന്നതിന്റെ മുമ്പ് വസീല സമർപ്പിക്കുന്നതിന്റെ ആവശ്യകത പഠിപ്പിക്കാനാണ്. ഇക്കാര്യം ഇമാം ബൈളാവി(റ) വ്യക്തമാക്കുന്നത് കാണുക:


അർത്ഥം:
സഹായം തേടുന്നതിനേക്കാൾ ഇബാദത്തിനെ മുന്തിച്ചതിൽ നിന്ന് ഏതൊരാവശ്യവും ഉന്നയിക്കുന്നതിന്റെ മുമ്പ് വസീല സമർപ്പിക്കൽ പ്രാർത്ഥനക്കുത്തരം ലഭിക്കാൻ കൂടുതൽ പ്രേരകമാണെന്ന് മനസ്സിലാക്കാം. (ബൈളാവി 1/9)

പുത്തൻവാദവും ഖണ്‍ഡനവും

ഒരു മൗലവി എഴുതുന്നു: "സൃഷ്ടികൾ അവരുടെയും അല്ലാഹുവിന്റെയും ഇടയിൽ ഒന്നിനെ മധ്യവർത്തിയായി നിറുത്തി അത് മുഖേന അല്ലാഹുവിലേക്ക് അടുക്കുവാൻ ശ്രമിക്കുന്നതിന്നാണ് തവസ്സുൽ എന്നു പറയുന്നത്. ഇടയിൽ നിർത്തപ്പെടുന്ന അവർ ചെയ്ത പുണ്യകർമ്മങ്ങളോ അല്ലാഹുവിന്റെ സ്വിഫത്തുകളോ (വിശേഷണങ്ങൾ) ജീവിച്ചിരിക്കുന്ന വ്യക്തികൾ അല്ലെങ്കിൽ സമൂഹമോ (അവരുടെ പ്രാർത്ഥനയും ശുപാർശയും) ജീവിച്ചിരിക്കുന്ന വ്യക്തിയോ (അയാളുടെ ഹഖ്, ജാഹ് ബർക്കത്ത്) മരണപ്പെട്ട വ്യക്തികളോ ആകാവുന്നതാണ്. മരണപ്പെട്ട വ്യക്തിയോ രണ്ടുതരമാണ്. അവരുടെ ശുപാർശ ലഭിക്കുമെന്ന് വിചാരിക്കുന്നവരാണ് അതിലൊന്ന്. ഉദാ: മന്ത്രിയിൽ നിന്ന് ഏതെങ്കിലും കാര്യസിദ്ദിക്കുവേണ്ടി  അദ്ദേഹത്തിൻറെ കീഴുദ്ദ്യോഗസ്തരുമായി ബന്ധപ്പെടുനത് പോലെ. അവരുടെ ഹഖ്,ജാഹ്, ബർകത്ത് എന്നിവ എടുത്തുപറഞ്ഞാൽ അല്ലാഹുവിന് തന്നെ സഹായിക്കൽ നിർബന്ധമായിത്തീരുമെന്നു വിചാരിക്കലാണ് രണ്ടാമത്തേത്. അല്ലെങ്കിൽ കാര്യസിദ്ദിക്ക് ഈ മാർഗ്ഗമാണ് ഏറ്റവും ഉത്തമമെന്ന് വിചാരിക്കുക. ആദ്യം പറഞ്ഞ മൂന്നു വിഭാഗത്തിൽപ്പെട്ട തവസ്സുലുകൾ നബി(സ)യുടെയും സ്വഹാബിമാരുടെയും ഇടയിൽ ഉണ്ടായിരുന്നതും ശേഷം പറഞ്ഞ രണ്ടിനങ്ങളിൽപ്പെട്ട തവസ്സുലുകൾ മുശ്രിക്കുകളുടെ ഇടയിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്നതുമാണ്". (തൗഹീദ് സമഗ്ര വിശകലനം പേ: 358)

മഹത്തുക്കളെക്കൊണ്ടും അവരുടെ ഹഖ്,ജാഹ്, ബറക്കത്തുകൊണ്ടും തവസ്സുൽ ചെയ്യുന്നവർ  ഉദ്ദേശിക്കുന്നത് അവരെയും  അവരുടെ ഹഖ്,ജാഹ് ബറകത്തിനെയും ഇഷ്ടപ്പെടുന്നവനും സ്നേഹിക്കുന്നവനുമാണ് ഞാൻ. ഈ ഇഷ്ടപ്പെടലും സ്നേഹിക്കളും വലിയൊരു സല്കർമ്മമാണ്. ഈ സൽകർമം മുൻനിർത്തി അല്ലാഹുവേ നിന്നോട് ഞാൻ ചോദിക്കുന്നു. എന്റെ ഉദ്ദേശ്യം നീ പൂർത്തിയാക്കേണമേ! എന്റെ രോഗം നീ സുഖപ്പെടുത്തേണമേ! എന്നർത്ഥം ഉൾകൊള്ളുന്നതാണ് സുന്നികൾ ചെയ്യുന്ന തവസ്സുൽ. ഈ തവസ്സുൽ യതാർത്ഥത്തിൽ മൗലവി വിവരിച്ച ഒന്നാമത്തെ ഇനത്തിൽപെട്ടതാണ്. ഈ തവസ്സുൽ മുശ്രിക്കുകളുടെ ഇടയിൽ മാത്രം ഉണ്ടായിരുന്നതാണെന്ന് പറയുന്നത് ശരിയല്ലെന്ന് മുമ്പ് വിവരിച്ച ആയത്തുകളിൽ നിന്നും പ്രബലമായ ഹദീസുകളിൽ നിന്നും വിശ്വവിഖ്യാതമയ നാല് മദ്ഹബുകളിലെ പണ്ഡിതന്മാരുടെ പ്രസ്താവനകളിൽ നിന്നും വ്യക്തമാണ്.

മഹാന്മാരുടെ ഹഖ്,ജാഹ്,ബറകത്ത് എന്നിവ എടുത്ത് പറഞ്ഞാൽ അല്ലാഹുവിന്ന് തന്നെ സഹായിക്കൽ നിർബന്ധമാണെന്ന് ഒരു സുന്നിയും വിശ്വസിക്കുന്നില്ല. അത് സുന്നികളെ കുറിച്ചുള്ള ദുരാരോപണം മാത്രമാണ്. ഹഖ്,ജാഹ് ബറകത്തുകൊണ്ട് സുന്നികൾ തവസ്സുൽ ചെയ്യുന്നതിന്റെ വിവക്ഷ എന്താണെന്ന് സുന്നികളാണല്ലോ പറയേണ്ടത്. അത് നേരത്തെ നാം വിവരിച്ചു കഴിഞ്ഞു.

തവസ്സുൽ ചെയ്യുന്നവാൻ അല്ലാഹുവോടാണ് പ്രാർത്ഥിക്കുന്നത്. മന്ത്രിയിൽനിന്നും ഏതെങ്കിലും കാര്യം നേടാൻ അദ്ദേഹത്തിൻറെ കീഴുദ്ദ്യാഗസ്തന്മാരുമായി ബന്ധപ്പെടുന്നതുപോലെ ഇവിടെ ബന്ധപ്പെടുന്നില്ല. അല്ലാഹുവും അവന്റെ ഇഷ്ടദാസന്മാരുമായുള്ള ബന്ധം മന്ത്രിയും കീഴുദ്ദ്യോഗസ്തരും തമ്മിലുള്ള ബന്ധമാണെന്നും സമ്മർദ്ദം ചെലുത്താൻ കഴിയുമെന്നും ഒരു സുന്നിയും വിശ്വസിക്കുന്നില്ല. മഹത്തുക്കളോട് അവരുടെ ജീവിതക്കാലത്തും മരണശേഷവും പ്രാർത്ഥിക്കാനും ശുപാർശ പറയാനും ആവശ്യപ്പെടുന്നത് ഇസ്തിഗാസയാണ്. ഇത് പ്രമാണബദ്ദമായി മുമ്പ് വിവരിച്ചിട്ടുള്ളതാണ്. വളരെ എളുപ്പത്തിൽ ലിങ്കുകൾ കിട്ടുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

തന്റെ പുണ്യകർമ്മങ്ങൾ എടുത്ത് പറഞ്ഞു അല്ലാഹുവോട് പ്രാർത്ഥിച്ചാൽ അത് ഉത്തമമാണെന്നതിൽ സംശയമില്ല. മഹത്തുക്കളുടെയും അവരുടെ ജാഹ് ബറക്കത്തിനെയും അവരുടെ പുണ്യകർമ്മങ്ങളെയും സ്നേഹിക്കലും ഇഷ്ടപ്പെടലും പുണ്യകർമ്മങ്ങളിൽ പെട്ടതാണല്ലോ. അപ്പോൾ അതെടുത്ത് പറഞ്ഞ് പ്രാർത്ഥിക്കൽ ഉത്തമം തന്നെയാണ്.

ചുരുക്കത്തിൽ സുന്നികൾ നടത്തുന്ന ഏതു തവസ്സുലും പ്രമാണബദ്ദവും ഉത്തമവുമാണ്. മൗലവി പറയുന്ന തവസ്സുൽ സുന്നികളാരും ചെയ്യുന്നില്ല.

പുത്തൻ പ്രസ്ഥാനക്കാർ അവരുടെ പ്രസ്ഥാനത്തിന്റെ നേതാവായി പരിചയപ്പെടുത്തുന്ന ശൌകാനി തന്നെ പറയുന്നു:

وعندي أنه لا وجه لتخصيص جواز التوسل بالنبي - صلى الله عليه وسلم - كما زعمه الشيخ عز الدين بن عبد السلام لأمرين : الأول : ما عرفناك به من إجماع الصحابة رضي الله تعالى عنهم . والثاني : أن التوسل إلى الله بأهل الفضل والعلم هو في التحقيق توسل بأعمالهم الصالحة ومزاياهم الفاضلة إذ لا يكون فاضلاً إلا بأعماله ، فإذا قال القائل : اللهم إني أتوسل إليك بالعالم الفلاني فهو باعتبار ما قام به من العلم ، وقد ثبت في الصحيحين وغيرهما أن النبي - صلى الله عليه وسلم - حكى عن الثلاثة الذين انطبقت عليهم الصخرة أن كل واحد منهم توسل إلى الله بأعظم عمل عمله فارتفعت الصخرة ، فلو كان التوسل بالأعمال الفاضلة غير جائز أو كان شركاً كما زعمه المتشددون في هذا الباب كابن عبد السلام ، ومن قال بقوله من أتباعه لم تحصل الإجابة لهم ولا سكت النبي - صلى الله عليه وسلم - عن إنكار ما فعلوه بعد حكايته عنهم.

ശൈഖ് ഇബ്നുഅബ്ദിസ്സലാം(റ) വാദിച്ചതുപോലെ നബി(സ)യെ കൊണ്ട് മാത്രമേ തവസ്സുൽ ചെയ്യാവൂ എന്ന ആശയം രണ്ട കാര്യങ്ങളുടെ വെളിച്ചത്തിൽ ശരിയല്ല. ഉമർ(റ) അബ്ബാസ്(റ)നെ കൊണ്ട് തവസ്സുൽ ചെയ്തത് സ്വഹാബത്ത്(റ) അംഗീകരിച്ചതായി നാം വിവരിച്ച ഇജ്മാആണ് ഒന്ന്.  രണ്ടാമത്തെ കാര്യം മഹത്തുക്കളെ മുൻനിർത്തി അല്ലാഹുവിലേക്ക്  തവസ്സുൽ ചെയ്യുനത് യതാർത്ഥത്തിൽ അവരുടെ സൽകർമ്മങ്ങളും അവരുടെ ഉന്നതമായ സ്ഥാനങ്ങളും മുൻനിർത്തിയുള്ള തവസ്സുലാണ്. കാരണം ഒരാൾ ശ്രേഷ്ടവാനും മഹാനുമാകുന്നത് സൽകർമ്മങ്ങൾ കൊണ്ട്  മാത്രമാണല്ലോ. അപ്പോൾ 'ഇന്നാളിന്ന പണ്ഡിതനെ മുൻനിർത്തി നിന്നോട് ഞാൻ ചോദിക്കുന്നു' എന്നൊരാൾ പറഞ്ഞാൽ അത് അദ്ദേഹത്തിൽ നിൽക്കുന്ന വിജ്ഞാനം പരിഗണിച്ചാണ്. മൂന്നുപേർ അവരവരുടെ വലിയ സൽകർമ്മം മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിച്ചപ്പോൾ അവരുടെ ഗുഹാമുഖത്ത് നിന്ന് പാറക്കല്ല് നീങ്ങിയതായി നബി(സ) വിവരിച്ച സംഭവം ബുഖാരി(റ)യും മുസ്ലിമും(റ) മറ്റും നിവേദനം ചെയ്തതാണ്. അപ്പോൾ ഇക്കൂട്ടർ വാദിക്കുന്നത് പോലെ  സൽകർമ്മങ്ങൾ കൊണ്ടുള്ള തവസ്സുൽ ശിർക്കോ അനുവദനീയമല്ലാത്തതൊ ആയിരുന്നുവെങ്കിൽ അവർക്കുത്തരം ലഭിക്കുകയോ അവരുടെ പ്രവർത്തി വിവരിച്ച ശേഷം നബി(സ) അതംഗീകരിക്കുകയോ ചെയ്യുമായിരുന്നില്ല. (തുഹ്ഫത്തുൽ അഹ് വദി 8/476)

തവസ്സുൽ വിരോദിയായ ഒരു മൗലവി കുറിക്കുന്നു:

"അല്ലാഹു പറയുന്നു:

وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّ‌هُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ.(يونس: ١٨)

"അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു".


أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم ، وزعموا أنهم متى اشتغلوا بعبادة هذه التماثيل ، فإن أولئك الأكابر تكون شفعاء لهم عند الله تعالى ، ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر ، على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله .

ഈ ബിംബങ്ങളെയും വിഗ്രഹങ്ങളെയും അവര്‍ അവരുടെ പ്രവാചകന്മാരുടെയും മഹാന്മാരുടെയും രൂപങ്ങളില്‍ പ്രതിഷ്ടിച്ചു. അങ്ങനെ ഈ രൂപങ്ങളെ ആരാധിക്കുന്നതിലൂടെ, ആ മഹാന്മാര്‍ അവര്‍ക്ക് വേണ്ടി അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശകര്‍ ആകും എന്ന് അവര്‍ വാദിച്ചു. തതുല്യമാണ് ഇക്കാലത്ത് മഹാന്മാരുടെ ഖബ്രുകളെ ആദരിക്കുന്നതില്‍ വ്യാപ്രുതരായ സൃഷ്ടികളില്‍ അധികം പേരുടെയും ചെയ്തികള്‍. ആ മഹാന്മാരുടെ ഖബറുകള്‍ ആദരിച്ചാല്‍ അവര്‍ അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ക്കുള്ള ശുപാര്‍ശകര്‍ ആകും എന്ന വിശ്വാസത്തില്‍ ആണ് അവര്‍.(റാസി 17/60)

"മരണപ്പെട്ടവരുടെ ശുപാർശ ലഭിക്കുവാൻ അറേബ്യൻ മുശ്രിക്കുകൾ ചെയ്തിരുന്ന ഇബാദത്തുകളിൽ ഹജ്ജ്, നോമ്പ്, നമസ്കാരം, പള്ളിപരിപാലനം, ത്വവാഫ്, സധുസംരക്ഷണം, ഇഅതികാഫ് എന്നിവയൊന്നും തന്നെ ഉള്പ്പെട്ടിരുന്നില്ല. ഇവയെല്ലാം മുസ്ലിംകളിൽ ഉൾപ്പെട്ട ശിർക്ക് ചെയ്യുന്ന ഒരു വിഭാഗം അല്ലാഹുവിനെ ഉദ്ദേശിച്ച്  ചെയ്യുന്നത് പോലെ തന്നെയായിരുന്നു  അറേബ്യൻ മുശ്രിക്കുകളും ചെയ്തിരുന്നത്. മഹാന്മാരുടെ ക്വബ്റിന്റെ സ്ഥാനത്ത് അവരുടെ പ്രതിമകളെ പ്രതിഷ്ടിച്ച് അവയെ ബഹുമാനിക്കുകയായിരുന്നു അവർ ചെയ്തിരുന്ന ഒരു ഇബാദത്ത്. ഇതും ക്വബ്റാളികളുടെ ശുപാർശ ലഭിക്കുവാൻ ക്വബ്റ് സിയാറത്ത് ചെയ്യ്ന്നതും ഒരു പോലെ തന്നെയാണെന്നാണ് ഇമാം റാസി(റ) ഇവിടെ പ്രസ്താവിക്കുന്നത്. ശിര്ക്കിന്റെ തവസ്സുലാണ് ഇവിടെയെല്ലാം നടക്കുന്നത്". (തൗഹീദ് സമഗ്രവിശകലനം. പേ: 358-359)  

മൗലവി ഉദ്ദരിച്ച ആയത്തും സുന്നികൾ നടത്തുന്ന തവസ്സുലുമായി യാതൊരു ബന്ധമില്ല. സുന്നികൾ നടത്തുന്ന തവസ്സുലിനെ വിമർശിക്കാൻ ഒരൊറ്റ തെളിവ് കിട്ടാത്തത് കൊണ്ടായിരിക്കാം വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ആയത്ത് ഉദ്ദരിച്ചത്.ഈ ആയത്തിന്റെ മുമ്പും ശേഷവുമുള്ള വചനങ്ങൾ പരിശോദിച്ചാൽ മനസ്സിലാകുന്നത് പരലോകത്തെ നിഷേധിക്കുകയും ദൈവപുത്രിമാരിൽ വിശ്വസിക്കുകയും അല്ലഹുവിനെയല്ല ബിംബങ്ങലെയാണ് ആരാധിക്കെണ്ടതെന്നു ജല്പ്പിക്കുകയും ആ ബിംബങ്ങളെ ആരാധിക്കുകയും ചൈതിരുന്നതിനെ കുറിച്ചാണ് മേല ആയത്തിൽ പറഞ്ഞിട്ടുള്ളത്  എന്നാണു. അല്ലാതെ സുന്നികൾ നടത്തുന്ന തവസ്സുലിനെ കുറിച്ച് അതിൽ യാതൊരു പരമാർഷവുമില്ല. തവസ്സുൽ വിരോധികൾ ഉന്നയിക്കുന്ന എല്ലാ ആയത്തുകളുടെയും അവസ്ഥ

ഇതാണ്. ഇക്കാര്യം പുത്തൻവാദികളുടെ നേതാവ് ശൌകാനി തന്നെ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിൻറെ വാക്കുകൾ ശ്രദ്ദിക്കുക.

وبهذا تعلم أن ما يورده المانعون من التوسل بالأنبياء والصلحاء من نحو قوله تعالى ما نعبدهم إلا ليقربونا إلى الله زلفى ونحو قوله تعالى فلا تدعوا مع الله أحدا ونحو قوله تعالى له دعوة الحق والذين يدعون من دونه لا يستجيبون لهم بشيء ليس بوارد بل هو من الاستدلال على محل النزاع بما هو أجنبي عنه ، فإن قولهم ما نعبدهم إلا ليقربونا إلى الله زلفى مصرح بأنهم عبدوهم لذلك والمتوسل بالعالم مثلا لم يعبده بل علم أن له مزية عند الله بحمله العلم فتوسل به لذلك (تحفة الأحوذي: ٤٧٦/٨)

അമ്പിയാ-ഔലിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിന്നെതിരിൽ തവസ്സുൽ വിരോധികൾ ഉന്നയിക്കുന്ന പ്രമാണങ്ങൾ അസ്ഥാനത്താണെന്ന് ഇതുകൊണ്ട് മനസ്സിലാക്കാം. "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല". "അല്ലഹുവോടപ്പം ഒരാളെയും നിങ്ങൾ ആരാധിക്കരുത്". "യഥാർത്ഥ ആരാധന അല്ലാഹുവിനുമാത്രമുള്ളതാകുന്നു". അല്ലാഹുവേ കൂടാതെ അവർ ആരാധിക്കുന്നവർ യാതൊന്നു കൊണ്ടും അവര്ക്കുത്തരം നല്കുകയില്ല.". തുടങ്ങിയ വചനങ്ങളാണ് അവരുദ്ദരിക്കുന്നത്. കാരണം "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല" എന്നാ വചനം മുശ്രിക്കുകൾ അവർക്ക് ഇബാടത്തെടുത്തുവെന്നു വ്യക്തമാക്കുന്നു. ഉദാഹരണമായി പണ്ഡിതനെ കൊണ്ട് തവസ്സുൽ ചെയ്യുന്നവൻ അവന്ന് ഇബാദത്തെടുക്കുന്നില്ല. പ്രത്യുത വിജ്ഞാനം കാരണമായി അവന്ന് അല്ലാഹുവിന്റെയടുത്ത് സ്ഥാനമുണ്ടെന്ന് മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ അവനെകൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുക മാത്രമാണ് ചെയ്യുന്നത്...(തുഹ്ഫത്തുൽ അഹ് വദി 8/476).

ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളായ ശൌകാനി തന്നെ അസ്ഥാനത്താണെന്ന്  പറഞ്ഞ ആയത്തുകളാണ് കേരളത്തിലെ മൌലവിമാർ വ്യക്തികളെ കൊണ്ടുള്ള തവസ്സുൽ ശിർക്കാണെന്ന് സ്താപിക്കാമെന്ന വ്യാമോഹത്തോടെ  ഉദ്ദരിക്കുന്നതെന്നു മുകളിലെ ഉദ്ടരിനിയിൽ നിന്ന് സ്പഷ്ടമാണല്ലോ.


തങ്ങളുടെ ദൈവങ്ങൾ അല്ലാഹുവിന്റെ അനുമദിയൊ നിർദ്ദേശമോ കൂടാതെ തങ്ങൾക്കു ശുപാർശ പറയുമെന്ന് വിശ്വസിച്ചിരുന്ന മുശ്രിക്കുകളുടെ കാര്യത്തിൽ അവതരിച്ചതാണ് മൗലവി ഉദ്ദരിച്ച ആയത്ത്.അതിനെ ഖൻഡിച്ചുകൊണ്ടാണ്  "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശപറയുന്നവർ ആരാണ്".(അൽബഖറ 255) എന്ന് അള്ളാഹു ചോദിച്ചത്.ഇക്കാര്യം ഇമാം റാസി(റ) യുടെ വിവരണത്തിൽ നിന്ന് തന്നെ വ്യതമാണ്. അദ്ദേഹം എഴുതുന്നു:  


قوله: {مَن ذَا الذى} استفهام معناه الإنكار والنفي، أي لا يشفع عنده أحد إلا بأمره وذلك أن المشركين كانوا يزعمون أن الأصنام تشفع لهم وقد أخبر الله تعالى عنهم بأنهم يقولون {مَا نَعْبُدُهُمْ إِلاَّ لِيُقَرّبُونَا إِلَى الله زُلْفَى}  وقولهم: {هَؤُلاء شفعاؤنا عِندَ الله}(التفسير الكبير: ٣/٤٤٨)


അല്ലാഹുവിന്റെ നിർദ്ദേശം കൂടാതെ ആരും അവന്റെയടുക്കൽ ശുപാർശപറയുകയില്ലെന്നാണ് ഈ ചോദ്യത്തിന്റെ താല്പര്യം. അങ്ങനെ ചോദിക്കാൻ കാരണം മുശ്രിക്കുകൾ അവരുടെ ബിംബങ്ങൾ അവർക്കുവേണ്ടി ശുപാർശപറയുമെന്ന് വാദിച്ചിരുന്നു. "അവർ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയല്ലാതെ ഞങ്ങൾ അവർക്ക് ഇബാദത്തെടുക്കുന്നില്ല". "ഇക്കൂട്ടർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാര്ഷകരാണ്  എന്നൊക്കെ പറഞ്ഞിരുന്നതായി അള്ളാഹു തന്നെ പറഞ്ഞിട്ടുണ്ട്.(റാസി 3/448)

അപ്പോൾ "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശപറയുന്നവർ ആരാണ്" എന്ന് അള്ളാഹു ചോദിച്ചത് ഇക്കൂട്ടർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാർഷകരാണ്"  എന്ന മുശ്രിക്കുകളുടെ വാദത്തിന്റെ ഖൻഡനമാനെന്നാണ് ഇമാം റാസി(റ) തന്നെ പറയുന്നത്. അത് അവർക്കുള്ള ഖൻഡനമാകേണമെങ്കിൽ അല്ലാഹുവിന്റെ അനുമതിയോ നിർദ്ദേശമോ കൂടാതെ ദൈവങ്ങൾ തങ്ങൾക്കുവേണ്ടി ശുപാർശ പറയുമെന്ന് അവർ വിശ്വസിക്കണമല്ലോ. ഇക്കാര്യം ഇമാം റാസി(റ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു:

إن القوم كانوا يقولون في الأصنام إنها شفعاؤنا عند الله وكانوا يقولون إنها تشفع لنا عند الله من غير حاجة فيه إلى إذن الله ، ولهذا السبب رد الله تعالى عليهم ذلك بقوله { مَن ذَا الذى يَشْفَعُ عِندَهُ إِلاَّ بِإِذْنِهِ } [ البقرة : 255 ] فهذا يدل على أن القوم اعتقدوا أنه يجب على الله إجابة الأصنام في تلك الشفاعة ، وهذا نوع طاعة ، فالله تعالى نفى تلك الطاعة بقوله { مَا للظالمين مِنْ حَمِيمٍ وَلاَ شَفِيعٍ يُطَاعُ } تفسير الرازي – (ج 13 / ص 321

ബിംബങ്ങളെ കുറിച്ച് അവർ അള്ളാഹുവിന്റെയടുക്കൽ ഞങ്ങളുടെ ശുപാർഷകാരാനെന്നും അല്ലാഹുവിന്റെ അനുവാദം ആവശ്യമില്ലാതെ തന്നെ അവർ ഞങ്ങൾക്ക് ശുപാര്ശ പറയുമെന്നും നിശ്ചയം മുശ്രിക്കുകൾ പറഞ്ഞിരുന്നു. ഇതുകൊണ്ടാണ് "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശ പറയുന്നവർ ആരാണ്" (അൽബഖറ 255) എന്നാ ചോദ്യത്തിലൂടെ അവരെയാണ് അല്ലാഹു ഖണ്‍ഡിച്ചത്. ഇതറിയിക്കുന്നത് ബിംബങ്ങളുടെ ശുപാർശ സ്വീകരിക്കാൻ അല്ലാഹുവിനു നിർബന്ദമാനെന്നു മുശ്രിക്കുകൾ വിശ്വസിച്ചിരുന്നു എന്നാണ്.ഇത് ഒരിനം വഴിപ്പെടലായതിനാൽ "അക്രമകാരികൾക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാർഷകനായോ ആരും തന്നെയില്ല" (മുഅമിൻ 18) എന്ന വചനത്തിലൂടെ അവരുടെ വാദത്തെ അല്ലാഹു ഖണ്‍ഡിക്കുകയുണ്ടായി.(റാസി : 13/321).
അപ്പോൾ അല്ലാഹുവിന്റെ അനുവാദവും നിർദ്ദേശവും കൂടാതെ ആരെങ്കിലും അല്ലഹുവിന്റെയടുക്കൽ ശുപാർശ പറയുമെന്ന് വിശ്വസിക്കുന്നവർക്ക് മാത്രമേ പ്രസ്തുത വചനം ബാധകമാവൂ. മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്ന ഒരു മുസ്ലിമും അപ്രകാരം വിശ്വസിക്കുന്നില്ല. ഇക്കാര്യം ശൌകാനി തന്നെ വ്യക്തമാക്കിയതാണ്. അതിനാല പ്രസ്തുത ആയത്തിന്റെ പരിധിയിൽ തവസ്സുൽ ചെയ്യുന്ന മുസ്ലിംകൾ കടന്നുവരുന്നതല്ല. എന്നിരിക്കെ മുശ്രിക്കുകളിൽ അവതരിച്ച ആയത്ത് വിശ്വാസികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് കടുത്ത പാതകമാണ്. അത് ഖാവാരിജുകളുടെ സ്വഭാവമായിരുന്നുവെന്നു മുത്തബിഉസ്സുന്ന അബ്ദുല്ലാഹിബ്നു ഉമർ(റ) നെ ഉദ്ദരിച്ച് ഇമാം ബുഖാരി(റ) രേഖപ്പെടുത്തിയിട്ടുണ്ട്.

അമ്പിയാക്കൾ,ഔലിയാക്കൾ ,മലക്കുകൾ ,പണ്ഡിതൻമാർ, സത്യവിശ്വാസികൾ തുടങ്ങി പലരും ആഖിറത്തിൽ പാപികളായ വിശ്വാസികൾക്ക് വേണ്ടി ശുപാർശ പറയുമെന്ന് ഖുർആനിൽ സൂചിപ്പിക്കുകയും ഹദീസിൽ വ്യക്തമായി പ്രസ്ഥാപിക്കുകയും ചെയ്തതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ അവരെല്ലാം വിശ്വാസികളുടെ ശുപാർഷക്കാരാനെന്നു വിശ്വസിക്കൽ ഖുർആനും സുന്നത്തും അംഗീകരിക്കുന്നതിന്റെ ഭാഗമാണ്. അതിനാല മുസ്ലിംകൾ വിശ്വസിക്കുന്ന ശുപാർശയും മുശ്രിക്കുകൾ വിശ്വസിക്കുന്ന ശുപാർശയും തമ്മിൽ വ്യത്യാസമുണ്ടായേ മതിയാവൂ. ആ വ്യത്യാസമാണ് ഇമാം റാസി(റ) യുടെ  മുന് വിവരണത്തിൽ കാണുന്നത്.

മൗലവിയുടെ തെറ്റായ ആശയം ജൽപ്പിക്കാൻ ഇമാം റാസി (റ) യുടെ ഇബാറത്താനല്ലൊ മൗലവി ഉദ്ദരിച്ചിരിക്കുന്നത്.എന്നാൽ ഇമാം റാസി(റ) യുടെ ഇബാറത്താനല്ലൊ മൗലവി ഉദ്ദരിച്ചിരിക്കുന്നത്. എന്നാൽ ഇമാം റാസി(റ) ഇബാറത്ത് ഒരിക്കലും മൌലവിക്ക് അനുകൂലമല്ല.കാരണം അല്ലാഹുവിന്റെ അനുമതിയോ നിർദ്ദേശമോ കൂടാതെ അവന്റെ അടുക്കൽ ദൈവങ്ങൾ ശുപാർശ പറയുമെന്ന് വിശ്വസിച്ചിരുന്ന മുശ്രിക്കുകളുടെ വാദം എടുത്തുപറയുന്ന "ഇക്കൂട്ടർ അല്ലാഹുവിന്റെയടുക്കൽ ഞങ്ങളുടെ ശുപാർഷകരാന് എന്നാ ആയത്തിന്റെ വിശദീകരണത്തിലാണ് ഇമാം റാസി(റ) അപ്രകാരം പ്രസ്ഥാപിച്ചിരിക്കുന്നത്. അതിനാൽ അല്ലാഹുവിന്റെ അനുമതിയോ നിർദ്ദേശമോ കൂടാതെയുള്ള ശുപാർശയാണ് അവിടെയും ഉദ്ദേശ്യമെന്നത് വ്യക്തമാണ്. അത്തരം ഒരു ശുപാർശയിൽ മുസ്ലിംകൾ വിശ്വസിക്കുന്നില്ല. അതിനാൽ ഇമാം റാസി(റ) യുടെ പരമാർഷം ഖബ്ർ പൂജ നടത്തുന്ന മുശ്രിക്കുകളെ കുറിച്ചാണ്. മഹാന്മാരെ സന്ദർശിക്കുന്ന മുസ്ലിംകളെ കുറിച്ചല്ല. മുസ്ലിംകൾ ശുഹദാക്കളെ സന്ദർശിക്കുന്നതും അവരുടെ ഖബ്റുകളെ ആദരിക്കുന്നതും ശുഹദാക്കൾ ഇപ്പോൾ തന്നെ ജീവിച്ചിരിക്കുന്നവരാനെന്നതിനു രേഖയായാണ്  ഇമാം റാസി(റ)  അവതരിപ്പിക്കുന്നത്. ഇമാം റാസി(റ) യുടെ പരമാർഷം കാണുക.


أن الناس يزورون قبور الشهداء ويعظمونها ، وذلك يدل من بعض الوجوه على ما ذكرناه(التفسير الكبير٤٤٣/٢)

നിശ്ചയം ജനങ്ങൾ ശുഹദാക്കളുടെ ഖബ്റുകൽ സന്ദർശിക്കുകയും അവയെ ആദരിക്കുകയും ചെയ്യുന്നു. ശുഹദാക്കൾ ഇപ്പോൾ തന്നെ ജീവിച്ചിരിക്കുന്നവരാണെന്ന് നാം പറഞ്ഞ ആശയത്തിന് ഇത് രേഖയാണ്. (റാസി 2/443) .
അപ്പോൾ മുസ്ലിംകളുടെ സിയാറത്തിനെയല്ല ഇമാം റാസി(റ) ഉദ്ദേശിച്ചതെന്ന കാര്യം വ്യക്തമാണ്. ഇമാം റാസി(റ) യുടെ കാലത്തുണ്ടായിരുന്ന ചില വ്യാജ സിദ്ദന്മാരെ കുറിച്ച് മറ്റൊരിടത്ത് അദ്ദേഹം ഇപ്രകാരം പറയുന്നുണ്ട്.


أن الجهال والحشوية إذا بالغوا في تعظيم شيخهم وقدوتهم ، فقد يميل طبعهم إلى القول بالحلول والاتحاد ، وذلك الشيخ إذا كان طالبا للدنيا بعيدا عن الدين ، فقد يلقي إليهم أن الأمر كما يقولون ويعتقدون ، وشاهدت بعض المزورين ممن كان بعيدا عن الدين كان يأمر أتباعه وأصحابه بأن يسجدوا له ، وكان يقول لهم : أنتم عبيدي ، فكان يلقي إليهم من حديث الحلول والاتحاد أشياء ، ولو خلا ببعض الحمقى من أتباعه ، فربما ادعى الإلهية(التفسير الكبير: ٣٧/١٦)

വിഡ്ഢികളിൽ ചിലര് അവരുടെ ശൈഖിനെ അമിതമായി ബഹുമാനിച്ച് അവസാനം ഷൈഖും ദൈവവും ഒന്നാണെന്ന അവതാരവാദത്തിലേക്ക് എത്തിച്ചേരുന്നു. ഭൌതിക നേട്ടങ്ങൾ ആഗ്രഹിക്കുന്നവനും മതത്തിൽ നിന്ന് അകന്നുഅവനുമായ കള്ള ഷൈഖാകുമ്പോൾ  ഇത്തരം അവതാരവാദത്തെ മുരീദുമാർക്കു പറഞ്ഞു കൊടുക്കുന്നു. എന്ന് മാത്രമല്ല മുരീദുകാരോടു തനിക്ക് സുജൂദു ചെയ്യാൻ ആജ്ഞാപിക്കുകയും ചെയ്യുന്നു. ഇത്തരം കള്ള ഷൈഖന്മാരെ ഞാൻ തന്നെ നേരിൽ കണ്ടിട്ടുണ്ട്. വിഡ്ഢികളായ മുരീദുമാരുമായി താൻ തനിച്ചാകുമ്പോൾ താൻ ദൈവമാനെന്നുകൂടി ആ ശൈഖ് വാദിക്കാരുണ്ട്(റാസി : 16/37)

ഇത്തരം കള്ള ഷൈഖുമാർ കേരളത്തിലുമുണ്ട്. ചേറ്റൂർ,കൊരുൽ,ശംസിയ്യ തുടങ്ങിയ കള്ള ത്വരീഖത്തുകാർ ഉദാഹരണം. ഇത്തരം വിശ്വാസ ആചാരങ്ങളാണ് ഇമാം റാസി(റ) ഇവിടെ വിവരിച്ചത്. ഇത്തരം വിശ്വാസക്കാർ അവരുടെ ഷൈഖൻമാരുടെ ഖബ്റുകളെ  ആരാധിക്കുന്നത് അറേബിയൻ മുശ്രിക്കുകളുടെ പ്രവർത്തിയോടു തുല്യമാണെന്ന്  പറയാവുന്നതാണ്. ഇവരുടെയും അവരുടെയും വീക്ഷണത്തിൽ യാതൊരു വ്യത്യാസവുമില്ല. ദൈവമാണെന്നോ ദാവാവതാരമാണെന്നോ ഉള്ള വിശ്വാസമാല്ലാതെ മഹത്തുകളുടെ ഖബ്റ് ആദരിക്കുന്നതിനെ ഒരിക്കലും ഇമാം റാസി(റ) എതിർക്കുന്നില്ലെന്നു നേരത്തെ ഉദ്ദരിച്ച ഇമാം റാസി(റ) യുടെ ഇബാറത്തിൽ നിന്ന് വ്യക്തമാണല്ലോ.  

മഹാന്മാരെകൊണ്ട് തവസ്സുൽ ചെയ്യുന്നത് ശിർക്കാണെന്ന് ജൽപിക്കാൻ മൗലവി ദുർവ്യാഖ്യാനം ചെയ്യാൻ തീരുമാനിച്ച മറ്റൊരായത്തിതാണ്. മൗലവി എഴുതുന്നു:   
"അല്ലാഹു പറയുന്നു:

مَا جَعَلَ اللَّـهُ مِن بَحِيرَ‌ةٍ وَلَا سَائِبَةٍ وَلَا وَصِيلَةٍ وَلَا حَامٍ ۙ وَلَـٰكِنَّ الَّذِينَ كَفَرُ‌وا يَفْتَرُ‌ونَ عَلَى اللَّـهِ الْكَذِبَ ۖ وَأَكْثَرُ‌هُمْ لَا يَعْقِلُونَ(المائدة)

ബഹീറഃ, സാഇബഃ, വസ്വീലഃ, ഹാം എന്നീ നേര്‍ച്ചമൃഗങ്ങളെയൊന്നും അല്ലാഹു നിശ്ചയിച്ചതല്ല. പക്ഷെ, സത്യനിഷേധികള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയാണ്‌. അവരില്‍ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല. (അൽമാഇദ 103) അറബികളുടെ ഇടയിൽ ഉണ്ടായിരുന്ന മറ്റൊരു തവസ്സുലാണിവിടെ അല്ലാഹു വിവരിക്കുന്നത്. നേർച്ചക്കൂറ്റന്മാർക്ക് അവർ നൽകുന്ന പേരാണ് ഇവയെല്ലാം. മുസ്ലിംകൾ ഇന്ന് വലിയ്യുകളുടെ പേരിൽ നടത്തുന്ന നേർച്ചകൾ ഇതിന് തുല്യമാണെന്ന് ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ തഫ്സീർ സ്വാവിയിൽ പറയുന്നു. നേര്ച്ചയുടെ അദ്ദ്യായത്തിൽ വിശദീകരിക്കാം". (തൗഹീദ് സമഗ്രവിശകലനം പേ: 359)

ഈ ആയത്തിൽ പറഞ്ഞ സമ്പ്രദായം മുസ്ലിംകളിൽ ഉണ്ടെന്നത് മൌലവിയുടെ ആരോപണം മാത്രമാണ്. മുസ്ലിംകൾ ചെയ്യുന്നത് മഹത്തുക്കളുടെ പേരിൽ ദാനധർമ്മം ചെയ്യാൻ തീർച്ചപ്പെടുത്തുകയാണ്. ആ ജീവികളെ അറുത്ത് പാവങ്ങൾക്ക് ധർമ്മം ചെയ്യുകയും ചെയ്യുന്നു. "ദാനധർമ്മങ്ങൾ ആപത്തുകളെ തടുക്കുന്നതാണ്". എന്നു നബി(സ) പഠിപ്പിച്ച കാര്യമാണ്. 'ഈ ധർമ്മം കൊണ്ട് മഹത്തുക്കളോടുള്ള സ്നേഹം കൊണ്ടും എന്റെ ഉദ്ദേശ്യം പൂർത്തിയാക്കേണമേ അല്ലാഹുവേ' എന്നതാണ് മുസ്ലിംകളുടെ പ്രാർത്ഥന. ഇത് അല്ലാഹുവോടുള്ള പ്രാർത്ഥനയാണ്. മരണപെട്ടവരുടെ പേരിൽ ദാനധർമ്മം ചെയ്യൽ അല്ലാഹുവും റസൂലും കൽപ്പിച്ച കാര്യം സ്വീകരിക്കലുമാണ്. ഇത് അല്ലാഹുവിനോടുള്ള ആരാധനയുമാണ്. ഇതിനെക്കുറിച്ച് മൗലവി ഉദ്ദരിച്ച ആയത്തിൽ യാതൊന്നും പറഞ്ഞിട്ടില്ല.

പ്രസ്തുത മ്രഗങ്ങളുടെ വിശദീകരണം ഹദീസിൽ വന്നതിങ്ങനെയാണ്.



അർത്ഥം:
മ്രഗങ്ങൾക്കുവേണ്ടി പാൽ തടയപ്പെടുന്ന മ്രഗമാണ് ബഹീറത്ത്. അതിനാല ജനങ്ങളിൽ ആരും അതിന്റെ പാൽ കറന്നെടുക്കുകയില്ല. മുശ്രിക്കുകളുടെ ഇലാഹുകൾക്കുവേണ്ടി അവർ ഉഴിഞ്ഞിട്ടിരുന്ന ഒട്ടകമാണ് സാഇബത്ത്. അതിനാല അതിന്റെ മേൽ യാതൊരു ചുമടുകളും മയട്ടുകയില്ല. തുടരെ രണ്ടു പെണ്‍കുട്ടികളെ പ്രസവിച്ച ഒട്ടകമാണ് വസ്വീലത്ത്. ഇടയിൽ ആണ്‍കുഞ്ഞിനെ പ്രസവിച്ചിട്ടില്ലെങ്കിൽ അവരുടെ ദൈവങ്ങൾക്കുവേണ്ടി അതിനെ അവർ ഉഴിഞ്ഞിടുമായിരുനു. നിശ്ചിത എണ്ണം ഇണചെർന്ന ഒട്ടകക്കൂറ്റനാണ് ഹാമ്. പ്രസ്തുത എണ്ണം പൂർത്തിയാക്കിയാൽ വിഗ്രഹങ്ങൾക്ക് വേണ്ടി അതിനെ അവർ ഉപേക്ഷിക്കുന്നതും ഭാരം ചുമക്കുന്നതിൽ നിന്നെ അതിനെ മാറ്റി നിർത്തുന്നതുമാണ്. (ബുഖാരി: 4347)

തെറ്റായ വിശ്വാസങ്ങളുടെ പേരിൽ സമ്പത്ത് വെറുതെ പാഴാക്കുകയാണ് അതിലൂടെ അവർ ചെയ്തിരുന്നത്. ഇമാം റാസി(റ) യുടെ വാക്കുകൾ കാണുക:


وأما هذه الحيوانات فإنها مخلوقة لمنافع المكلفين ، فتركها وإهمالها يقتضي فوات منفعة على مالكها من غير أن يحصل في مقابلتها فائدة.(التفسير الكبير: ١١٧/١٢)

മനുഷ്യരുടെ ഉപകാരങ്ങൾക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ് ഈ മ്രഗങ്ങൾ. അതിനാൽ അവയെ  ഉപയോഗിക്കാതെ ഒഴിച്ചിടൽ യാതൊരു പ്രയോചനവും ലഭിക്കാതെ ഉടമസ്ഥന്റെ മേൽ ഉപകാരം നഷ്ടപ്പെടുത്തലാണ്. (രാശി: 12/117)

മഹാന്മാരുടെ പേരിൽ നേർച്ചയാക്കുന്ന മ്രഗങ്ങളെ ബഹീറ, സാഇബ, വസ്വീല, ഹാം, എന്നീ മ്രഗങ്ങളോട് താരതമ്യം ചെയ്യുന്ന പുത്തൻ വാദികളുടെ നയം ശരിയല്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. കാരണം ഇലാഹുകളുടെ സാമീപ്യം ലക്ഷ്യം വെച്ച് അല്ലാഹു ഹലാലാക്കിയ സമ്പത്ത് നിഷിദ്ദമാക്കുകയും അതുവഴി അത് പാഴാക്കുകയുമാണ് അവർ ചെയ്തിരുന്നത്. മഹാന്മാരുടെ പേരിൽ നേർച്ചയാക്കുന്ന മ്രഗത്തെയോ അതിന്റെ പാലോ ഉപയോഗിക്കാതെ മുസ്ലിംകൾ നഷ്ടപ്പെടുത്തുന്നില്ല. പ്രത്യുത അതിനെ അറുത്ത് അതിന്റെ മാംസം സാധുക്കൾക്ക് ദാനം ചെയ്യുകയും അതിന്റെ പ്രതിഫലം മഹാന്മാർക്ക് ഹദ് യ ചെയ്യുകയുമാണ് മുസ്ലിംകൾ ചെയ്യുന്നത്. നേർച്ച എന്ന ഇബാദത്തിലൂടെ അല്ലാഹുവിന്റെ സാമീപ്യം മാത്രമാണ് മുസ്ലിംകൾ കാംക്ഷിക്കുന്നതും അതിനാൽ മുശ്രിക്കുകളുടെ പ്രവർത്തിയോട് അതിന്റെ താരതമ്യം ചെയ്യുന്നത് അബദ്ദമാണ്. മുസ്ലിംകളുടെ  പ്രവർത്തിയും മുശ്രിക്കുകളുടെ പ്രവർത്തിയും സാദ്രശ്യപ്പെടുത്തുന്നുവെങ്കിൽ മുസ്ലിംകൾ കഅബയിൽ ചെയ്യുന്നതും അമുസ്ലിംകൾ അമ്പലത്തിൽ  ചെയ്യുന്നതും സാദ്രശ്യപ്പെടുത്താമല്ലോ. ഇവിടെ വീക്ഷണാന്തരമുള്ളത് പോലെ  അവിടെയും വീക്ഷണാന്തരമുണ്ട്.

അല്ലാമ സ്വാവി(റ) പറഞ്ഞത്?

പ്രസ്തുത ആയത്തിന്റെ വിശദീകരണത്തിൽ സ്വാവിയിൽ ഇപ്രകാരം കാണാവുന്നതാണ്.



അർത്ഥം:
വിവരമില്ലാത്ത പാമരജനങ്ങളിൽ ചിലർ ചെയ്യുന്ന പ്രവ്ർത്തി നിഷിദ്ദമാണെന്ന വിഷയത്തിൽ അതുപോലെയാണ്. ഒരു പശുക്കുട്ടിയെയോ ഒരാടിനെയോ ഒരു വലിയ്യിന്റെ പേരിൽ അവർ വിട്ടയക്കുന്നു. ജനങ്ങളുടെ സ്വത്തുക്കളിൽ നിന്ന് അത് തിന്നുന്നു. ജനങ്ങളിൽ ഒരാളും അതിലേക്ക് വെളിവാകുന്നില്ല. ഇങ്ങനെ ചെയ്യൽ ഹറാമാണെന്ന് പറഞ്ഞ് ആരെങ്കിലും അവരെ ഉപദേശിച്ചാൽ അവനെക്കുറിച്ച് അവർ മോശമായ ധാരണ വെച്ചു പുലർത്തുകയും ഔലിയാക്കളെ പ്രിയം വെക്കാത്തവനാണ് അവനെന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്യുന്നു. അതൊരു ഇബാദത്താണെന്ന വിശ്വാസത്തോടെയാണ് അങ്ങനെ അവർ ചെയ്യുന്നതെങ്കിൽ നിശ്ചയം അവർ കാഫിറായിപോയിരിക്കുന്നു. അല്ലാത്ത പക്ഷം നിഷിദ്ദമായ കാര്യങ്ങളുടെ കൂട്ടത്തിൽ അതുൾപ്പെടുന്നതാണ്. നല്ലകാര്യമാണ് ഞങ്ങൾ ചെയ്യുന്നതെന്നാണ് അവരുടെ ധാരണ. അറിയുക, അവർ കളവുപറയുന്നവർ തന്നെയാകുന്നു. (സ്വാവി: 1/231)

ഇവിടെ വലിയ്യിന്റെ പേരിൽ പശുക്കുട്ടിയെയോ ആടിനെയോ നേർച്ചയാക്കുന്നതിനെയല്ല അല്ലാമ സ്വാവി(റ) വിമര്ശിക്കുന്നത്. പ്രത്യുത ജനങ്ങളുടെ സ്വത്തുക്കൾ അവരുടെ ത്രപ്തിയില്ലാതെ തിന്നും വിധം വിട്ടയക്കുന്നതിനെയാണ്. അങ്ങനെ വിട്ടയക്കൾ തെറ്റാണ്. അതെ പോലെ വലിയ്യിന്റെ പേരിൽ വിട്ടയക്കുന്ന മ്രഗത്തെ ഉടമസ്ഥനോ വലിയ്യുമായി ബന്ധപ്പെട്ടവരോ അറുക്കുകയോ അതിൽ പാലും മാംസവും ഉപയോഗിക്കുകയോ ചെയ്യാത്തവിധം വിട്ടയക്കുന്നതിനെക്കുറിച്ചുമാവാം അല്ലാമാ സ്വാവി(റ)യുടെ പരമാർശം. അതും തെറ്റ് തന്നെയാണ്. അല്ലാമ സ്വാവി(റ) തന്നെ പറയട്ടെ.    



അറവ് അല്ലാഹുവിനും അതിന്റെ പ്രതിഫലം വലിയ്യിനുമാണ് അവനുദ്ദേശിച്ചതെങ്കിൽ  വിരോധമില്ല. (സ്വാവി: 1/231)

സുന്നികൾ മഹാന്മാരുടെ പേരിൽ മ്രഗങ്ങളെ നേർച്ചയാക്കുന്നതും അവയെ അറുക്കുന്നതും ഈ ഉദ്ദേശ്യത്തോടെ മാത്രമാണ്. അതിനാൽ ഈ ആയത്തും സുന്നികൾക്ക് ബാധകമല്ല. വിശദ വിവരണത്തിന് നേർച്ച എന്ന ഭാഗം കാണുക.  

തവസ്സുൽ ശിർക്കാണെന്ന് ജൽപ്പിക്കാൻ മൗലവി ഉദ്ദരിക്കുന്ന മറ്റൊരായത്തിതാണ്.
"അല്ലാഹു പറയുന്നു:
أَلَا لِلَّـهِ الدِّينُ الْخَالِصُ ۚ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّ‌بُونَا إِلَى اللَّـهِ زُلْفَىٰ(الزمر: ٣)


"അറിയുക, നിഷ്കളങ്കമായ കീഴ്വണക്കം അല്ലാഹുവിനുള്ളതാണ്. അവനെക്കൂടാതെ രക്ഷാധികാരികളെ ഉണ്ടാക്കിയവർ അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കുവാനല്ലാതെ അവര്ക്ക് ഇബാദത്തെടുക്കുന്നില്ലെന്ന് (പറയുന്നു)" (സുമാർ: 3) ഈ ഇബാദത്തിന്റെ ഇനത്തിൽപ്പെട്ട ചിലതാണ് നാം മുകളില വിവരിച്ചത്". തൗഹീദ് സമഗ്ര വിശകലനം പേ: 359)
മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നും അല്ലാഹുവേ ആരാധിക്കുന്നത് പോലെ അവരെയും ആരാധിക്കേണ്ടതുണ്ടെന്നും അവരെ ആരാധിച്ചാൽ അവർ തങ്ങളെ ആല്ലാഹുവിലെക്കടുപ്പിക്കുമെന്നും വിശ്വസിച്ചിരുന്ന മക്കാ മുശ്രിക്കുകളെപ്പറ്റിയാണ്‌ പ്രസ്തുത വചനത്തിലെ പരാമർശം.  ഇതിന്റെ തൊട്ടു പിറകെയുള്ള വചനത്തിൽ നിന്ന് തന്നെ അക്കാര്യം വ്യക്തമാണ്. അല്ലാഹു പറയുന്നു:

لَّوْ أَرَ‌ادَ اللَّـهُ أَن يَتَّخِذَ وَلَدًا لَّاصْطَفَىٰ مِمَّا يَخْلُقُ مَا يَشَاءُ ۚ سُبْحَانَهُ ۖ هُوَ اللَّـهُ الْوَاحِدُ الْقَهَّارُ‌(الزمر:٤)

"അല്ലാഹു സന്താനങ്ങളെ സ്വീകരിക്കണമെന്നുദ്ദേശിച്ചിരുന്നുവെങ്കിൽ അവന്‍ സൃഷ്ടിച്ചവരിൽ നിന്നു തെരെഞ്ഞെടുക്കുമായിരുന്നു. (സന്താനങ്ങളെ സ്വീകരിക്കുന്നതിൽ നിന്നു) അവൻ പരിശുദ്ദനെത്രേ. അവൻ സര്‍വ്വാധിപതിയും ഏകനായ  അല്ലാഹുമാകുന്നു". (സുമാർ 4)

പ്രസ്തുത ആയത്തിന്റെ അവതരണ പശ്ചാത്തലം വിവരിച്ച് ഇമാം സുയൂത്വി(റ) എഴുതുന്നു:  

أخرج ابن جرير من طريق جويبر عن ابن عباس في قوله : والذين اتخذوا من دونه أولياء قال : أنزلت في ثلاثة أحياء، عامر وكنانة وبني سلمة، كانوا يعبدون الأوثان ويقولون : الملائكة بناته، فقالوا : إنما نعبدهم ليقربونا إلى الله زلفى .(الدر المنثور: ٦١١/٧)
ജുവൈബർ(റ) വഴിയായി ഇബ്നുഅബ്ബാസ്(റ)ൽ നിന്നു ഇബ്നു ജരീർ(റ) ഉദ്ദരിക്കുന്നു: മേൽസൂക്തം ആമിർ, കിനാനത്ത്,ബനൂസലമ എന്നീ മൂന്നു ഗോത്രക്കാരിൽ അവതരിച്ചതാണ്‌. അവർ വിഗ്രഹങ്ങൾക്ക് ആരാധിക്കുകയും  മലക്കുകൾ അല്ലാഹുവിന്റെ പുത്രിമാരാണെന്ന് ജൽപ്പിക്കുകയും ചെയ്തിരുന്നു. "അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവർക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല" എന്ന് പറഞ്ഞിരുന്നത് അവരാണ്. (അദ്ദുർറുൽ മൻസൂര്: 7/211)

മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നു വിശ്വസിച്ച മുശ്രിക്കുകൾ മലക്കുകൾക്ക് ചില രൂപങ്ങൾ സങ്കൽപ്പിക്കുകയും ആ രൂപത്തിൽ ചില പ്രതിമകൾ ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു. ആ പ്രതിമകൾക്ക് ആരാധിക്കുന്നത് കൊണ്ട് അവർ ലക്ഷ്യമാക്കുന്നത് അല്ലാഹുവിന്റെ പെണ്‍മക്കളായ മലക്കുകളെയാണ്. അതിനാൽ പിതാവും മക്കളും തമ്മിലുള്ള ബന്ധമാണ് മലക്കുകളും അല്ലാഹും തമ്മിലുള്ളതെന്നാണ് അവരുടെ വിശ്വാസം. ഇക്കാര്യം ഇബ്നു കസീർ വ്യക്തമാക്കുന്നത് കാണുക.    



അർത്ഥം:
"അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാൻവേണ്ടിയല്ലാതെ അവർക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല"   എന്ന് മുശ്രിക്കുകളിൽ നിന്നുള്ള വിഗ്രഹാരാധകർ പറഞ്ഞിരുന്നതായാണ് അല്ലാഹു പറയുന്നത്. അല്ലാഹുവിങ്കൽ സാമീപ്യം ലഭിച്ചവരിൽപ്പെട്ടവരാണെന്ന് അവർ വിശ്വസിച്ചിരുന്ന മലക്കുകളുടെ രൂപത്തിൽ പ്രതിമകൾ നിർമ്മിച്ച് മലക്കുകളെ ലക്ഷ്യം വെച്ച് പ്രതിമകൾക്ക് ആരാധിക്കുകയെന്ന വീക്ഷണമാണ് പ്രതിമകളെ ആരാധിക്കുന്നതിനു അവരെ പ്രേരിപ്പിച്ചത്. അങ്ങനെ ആരാധിച്ചാൽ അവരെ സഹായിക്കുന്നതിലും ഭക്ഷണം നല്കുന്നതിലും മറ്റു ഐഹിക കാര്യങ്ങളിലും മലക്കുകൾ അല്ലാഹുവിന്റെ അടുക്കൽ (സമ്മർദ്ദം ചെലുത്തുന്ന ) ശുപാർശ പറയുമെന്നാണ് അവരുടെ ധാരണ. ഐഹികലോകത്തെന്ന് പറയാൻ കാരണം പരലോകത്തിൽ അവർക്ക് വിശ്വാസാമുണ്ടായിരുന്നില്ലല്ലോ. (ഇബ്നുകസീർ: 4/45)

ഇബ്നു കസീർ തുടരുന്നു:  



അർത്ഥം:
അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവരും അല്ലാത്തവരുമായ വാനലോകത്തുള്ള മലക്കുകൾ മുഴുവനും അല്ലാഹുവിന്റെ അടിമകളും അവന്നു വിനയം കാണിക്കുന്നവരുമാണെന്ന് അല്ലാഹു പറയുന്നു. അല്ലാഹു ഇഷ്ടപെട്ടവർക്ക് അവന്റെ അനുവാദ പ്രകാരം മാത്രമേ അവർ ശുപാർശ പറയുകയുള്ളൂ. രാജാക്കന്മാരും മന്ത്രിമാരും തമ്മിലുള്ള ബന്ധമല്ല അല്ലാഹുവും മലക്കുകളും തമ്മിലുള്ളത്. മന്ത്രിമാർ രാജാക്കന്മാരുടെ  അനുവാദമില്ലാതെ അവർക്കിഷ്ടമുള്ളതിലും അല്ലാത്തതിലും ശുപാർശ പറയുമല്ലോ. അങ്ങനെ ചെയ്യാൻ മലക്കുകൾക്ക് കഴിയില്ല. (ഇബ്നു കസീർ: 4/45)

മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കളായ കഥ അവർ വിശ്വസിച്ചിരുന്നതിങ്ങനെയാണ്:


അർത്ഥം:
ഉയർന്ന കുടുംബത്തിൽപ്പെട്ട ജിന്നുകളുമായി അല്ലാഹു വിവാഹാലോചന നടത്തി. തുടർന്ന് അവരുടെ ഉയർന്ന പെണ്മക്കളെ അല്ലാഹുവിന്ന് അവർ വിവാഹം ചെയ്തുകൊടുത്തു. അതിൽ നിന്നുണ്ടായ സന്താനങ്ങളാണ് മലക്കുകൾ എന്നവർ പറഞ്ഞ്. (സുബ്ദത്തുത്തഫാസീർ 596)

ചുരുക്കത്തിൽ മലക്കുകൾ അലാഹുവിന്റെ പെണ്മക്കളാണെന്നും അവർക്ക് ഇബാദത്തെടുത്താൽ അവർ പിതാവിന്റെയടുക്കൽ സമ്മർദ്ദം ചെലുത്തി തങ്ങളെ പിതാവിലേക്ക് അടുപ്പിക്കുമെന്നും വിശ്വസിച്ചിരുന്ന മുശ്രിക്കുകളെക്കുറിച്ചാണ് പ്രസ്തുത ആയത്തിലെ പരാമാർശം. അതിനാൽ അവര്ക്കും അത്തരം വിശ്വാസമുള്ളവർക്കും മാത്രമേ പ്രസ്തുത വചനം ബാധകമാവൂ. തവസ്സുൽ ചെയ്യുന്നവർ മഹാന്മാർക്ക് അല്ലാഹുവിന്റെ അനുമതി കൂടാതെ ശുപാർശ ചെയ്യാൻ സാധിക്കുമെന്നൊ അല്ലാഹുവിന്റെ അടുക്കൽ സമ്മർദ്ദം ചെലുത്താൻ സാധിക്കുമെന്നോ വിശ്വസിക്കുന്നില്ല. അതിനാൽ അവർക്ക് ഈ ആയത്ത് ബാധകവുമല്ല. ഇക്കാര്യം പുത്തൻ പ്രസ്ഥാനക്കാരുടെ നേതാവ് ശൌകാനി പോലും   പ്രസ്ഥാപിചിട്ടുള്ളതാതാണെന്ന് നേരത്തെ നാം മനസ്സിലാക്കിയല്ലോ. 

അപ്പവാണിഭ നേർച്ച🌈 വഹാബി ജൽപനങ്ങൾക്ക് മറുവടി

🍿🍔🍿🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
 🌈അപ്പവാണിഭ നേർച്ച🌈  വഹാബി ജൽപനങ്ങൾക്ക് മറുവടി
🍿🍔🍿🍔🍿🍔🍿🍔🍿
🍪🍪🍪🍪🍪🍪🍪🍪🍪🍪🍪
ഒഹാബീ ജൽപനങ്ങൾ

1📙ഇസ്‌ലാമില്‍ ഇപ്രകാരമൊരു നേര്‍ച്ചയോ ജാറങ്ങളോടനുബന്ധിച്ചുള്ള അപ്പപ്പരിപാടിയോ കാണാന്‍ സാധിക്കുകയില്ല.



മറുവടി

ഫർള് ഐനല്ലാത്ത പുണ്യകർമത്തെ നിർബന്തമായും ഏറ്റടുക്കുന്നതിനാണ് നേർച്ച എന്ന് പറയുന്നത് ഫത്ഹുൽ മുഈൻ 2 24

നിര്‍ബന്ധമില്ലാത്ത ഒരു ആരാധനയെ ബാധ്യതയാക്കുന്നതിന് സാങ്കേതികമായി നേര്‍ച്ച എന്നു പറയുന്നു. ഇത് അല്ലാഹുവിനുള്ള ആരാധനയാണ്.


അപ്പം സ്വദഖ ചെയ്യൽ പുണ്യമാണ്.
കാരണം സ്വദഖ പുണ്യമാണല്ലോ
അത് വിതരണം ചെയ്യുന്നത് അവിടെ സിയാറത്തിന് വരുന്നവർക്കാണ് .
   ഇവർക്ക് സ്വദഖ ചെയ്യൽ തെറ്റാണന്ന് ഒഹാബികളല്ലാതെ പറയില്ല.

  മേൽസ്വദഖ ചെയ്യുക എന്ന പുണ്യകർമം നേർച്ചയാക്കുന്നത് ഒരിക്കലും തെറ്റല്ല.

നബി സ്വ പറഞ്ഞു. അല്ലാഹു വിനു വഴിപ്പെടാൻ നേർച്ചയാക്കിയാൽ അത് നിറവേറ്റണം'
ബുഖാരി 6206

സുന്നികൾ നേർച്ചയാക്കുന്നത് അല്ലാഹു വിന് വേണ്ടിയാണ്
സ്വദഖയുടെ പ്രതിഫലം മഹാൻമാരിലേക്ക് ഹദിയ ചെയ്യുന്നു എന്ന് മാത്രം.
“സഅ്ദുബ്നു ഉബാദഃ (റ) യില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. ഏത് സ്വദഖഃ ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം? നബി (സ്വ) പറഞ്ഞു: വെള്ളമാകുന്നു. അങ്ങനെ അദ്ദേഹം ഒരു കിണര്‍ കുഴിച്ചു ഇപ്രകാരം പറഞ്ഞു; ഇത് ഉമ്മു സഅ്ദിനുള്ളതാകുന്നു” (അബൂവാദൂദ് 8/229).
അനസ് (റ) ല്‍ നിന്ന് നിവേദനം: അദ്ദേഹം നബി (സ്വ) യോട് ഇപ്രകാരം പറഞ്ഞു: “എന്റെ മാതാവ് മരണപ്പെട്ടു. അവര്‍ വസ്വിയ്യത്തൊന്നും ചെയ്തിട്ടില്ല. അവര്‍ക്ക് വേണ്ടി ഞാന്‍ എന്തെങ്കിലും സ്വദഖഃ നല്‍കിയാല്‍ ഉപകരിക്കുമോ?” നബി (സ്വ) പറഞ്ഞു: “അതേ, നീ വെള്ളം സ്വദഖഃ ചെയ്യുക” (ത്വബറാനി)



 . മുഹ്യിദ്ദീന്‍ ശൈഖിന് നേര്‍ച്ചയാക്കിയെന്ന് പറയുന്നതിന്റെ ഉദ്ദേശ്യം സ്വദഖയുടെ പ്രതിഫലം അവർക്കാണ് എന്നാണ് '
നേർച്ചയഥാർത്തത്തിൽ അല്ലാഹു വിന് തന്നെയാണ്:

അങ്ങനെ കരുതുന്നത്
 തെറ്റാകുന്നില്ല.

 സ്വദഖഃ യുടെ പ്രതിഫലം മുഹ്യുദ്ദീന്‍ ശൈഖിന് ഹദ്യ ചെയ്യുകയും അത് തവസ്സു ലാക്കി അല്ലാഹുവോട് പ്രാര്‍ഥിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. മരണപ്പെട്ടവര്‍ക്കുവേണ്ടി സ്വദഖഃ ചെയ്താല്‍ അതിന്റെ ഫലം അവര്‍ക്കെത്തുമെന്ന് ഇബ്നുതൈമിയ്യഃ തന്നെ പറ ഞ്ഞിട്ടുണ്ട്. ഈ രീതി ഇസ്ലാമികമായി പണ്ഢിതന്മാര്‍ അംഗീകരിച്ചാണ്.

ഇബ്നുഹജറുല്‍ ഹൈതമി (റ) പറയുന്നു: “വലിയ്യിനുള്ള നേര്‍ച്ച എന്നതുകൊണ്ടു ദ്ദേശ്യം സാധാരണഗതിയില്‍ അദ്ദേഹത്തിന്റെ പേരില്‍ ദരിദ്രര്‍ക്കും ഖബ്റിന്റെ പരിപാലകര്‍ക്കു മുള്ള സ്വദഖഃയാണ്. നേര്‍ച്ച നേരുന്ന വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേര്‍ച്ച സ്വഹീഹാകുന്നതാണ്’ (ഫതാവല്‍ കുബ്റ, 4/284).
.
ഇമാം സ്വാവി (റ) പറഞ്ഞു: “അല്ലാഹുവിനുവേണ്ടി ബലി നല്‍കി അതിന്റെ പ്രതിഫലം വലിയ്യിന് ലഭിക്കണമെന്ന് ഉദ്ദേശിക്കുന്നതിന് വിരോധമില്ല” (സ്വാവി 1/266). തഫ്സീര്‍ റൂഹുല്‍ ബയാനില്‍ തൌബഃ സൂറത്തിലെ പതിനെട്ടാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ കാണുന്നു: “ഔലിയാക്കളുടെ ഖബറിനു സമീപം വിളക്കു കത്തിക്കാന്‍ എണ്ണ, നെയ്യ് എന്നിവ നേര്‍ച്ച നേരുന്നത് അവരോടുള്ള സ്നേഹവും ബഹുമാനവും നിമിത്തമാ ണെങ്കില്‍ അനുവദനീയമാകുന്നു ഇത് തടയേണ്ട യാതൊരാവശ്യവുമില്ല” (3/400).
“നബി (സ്വ) ക്കും മുഹ്യിദ്ദീന്‍ ശൈഖിനുമുള്ള നേര്‍ച്ചകള്‍ നേര്‍ച്ചയാക്കിയവന്റെ ഉ ദ്ദേശ്യം അറിയില്ലെങ്കില്‍ സാധാരണ ഇത്തരം നേര്‍ച്ചകള്‍ എന്തിനാണോ വിനിയോഗിക്കു ന്നത് ആ ആവശ്യത്തിലേക്ക് നീക്കണം. നബി (സ്വ) യുടെ ഖബര്‍ശരീഫിന്റെ നന്മക്കു വേ ണ്ടിയോ പള്ളിക്കുവേണ്ടിയോ നാട്ടുകാര്‍ക്കുവേണ്ടിയോ നേര്‍ച്ച വസ്തു വിനിയോഗി ക്കുന്ന പതിവുണ്ടെങ്കില്‍ പ്രസ്തുത നേര്‍ച്ചയും ഈ വഴിയില്‍ ഉപയോഗിക്കണം”(ഫതാ വല്‍ കുബ്റ, 4/268).


ഒഹാബീ ജൽപനങ്ങൾ 2


നേർച്ച ഇസ്ലാമിൽ സ്തിര പെട്ടതാണ്
📒നബി(സ്വ)യോ സ്വഹാബത്തോ,അപ്പം പോയിട്ട് ഒരു കാരക്കച്ചീള് പോലും രോഗശമനത്തിനുവേണ്ടി ഏതെങ്കിലും ക്വബറുകളിലേക്ക് നേര്‍ച്ചയാക്കിയ ചരിത്രവുമില്ല.


ഉത്തരം :
മരിച്ചവർക്ക് വേണ്ടി
അപ്പം മാത്രമല്ല കിണർ കുത്തി സ്വദഖ ചെയ്യാനാണ് നബി സ്വ പഠിപ്പിച്ചത്.
പുണ്യമായ കാര്യം നേർച്ചയാക്കാമെന്നത് ഇസ്ലാമിൽ സ്തിര പെട്ടതാണ്

ഇബ്ന് ഹജർ റ പറയുന്നു.
ഒരു ശൈഖിന്റെ ഖബറിന് നേർച്ച നേരൽ സ്വഹീഹാണ് .ഖബറിനു സമീപം വിളക്ക് കത്തിക്കൽ പോലെയുള്ള ഉപകാരപ്രദമായ സൽകർമം നേർച്ചയാക്കുന്നവൻ ഉദ്ദേശിക്കുകയോ
അവിടേക്ക് നേർച്ച കൊണ്ട് വരൽ കൊണ്ട് അതിന് വേണ്ടി ഉപയോഗിക്കൽ പതിവുണ്ടാവുകയോ ചെയ്താൽ അത് സാദുവാണ്. തഹ്ഫ 10/76

ഇബ്നുഹജറുല്‍ ഹൈതമി (റ) പറയുന്നു: “വലിയ്യിനുള്ള നേര്‍ച്ച എന്നതുകൊണ്ടു ദ്ദേശ്യം സാധാരണഗതിയില്‍ അദ്ദേഹത്തിന്റെ പേരില്‍ ദരിദ്രര്‍ക്കും ഖബ്റിന്റെ പരിപാലകര്‍ക്കു മുള്ള സ്വദഖഃയാണ്. നേര്‍ച്ച നേരുന്ന വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേര്‍ച്ച സ്വഹീഹാകുന്നതാണ്’ (ഫതാവല്‍ കുബ്റ, 4/284).
“നബി (സ്വ) ക്കും മുഹ്യിദ്ദീന്‍ ശൈഖിനുമുള്ള നേര്‍ച്ചകള്‍ നേര്‍ച്ചയാക്കിയവന്റെ ഉ ദ്ദേശ്യം അറിയില്ലെങ്കില്‍ സാധാരണ ഇത്തരം നേര്‍ച്ചകള്‍ എന്തിനാണോ വിനിയോഗിക്കു ന്നത് ആ ആവശ്യത്തിലേക്ക് നീക്കണം. നബി (സ്വ) യുടെ ഖബര്‍ശരീഫിന്റെ നന്മക്കു വേ ണ്ടിയോ പള്ളിക്കുവേണ്ടിയോ നാട്ടുകാര്‍ക്കുവേണ്ടിയോ നേര്‍ച്ച വസ്തു വിനിയോഗി ക്കുന്ന പതിവുണ്ടെങ്കില്‍ പ്രസ്തുത നേര്‍ച്ചയും ഈ വഴിയില്‍ ഉപയോഗിക്കണം”(ഫതാ വല്‍ കുബ്റ, 4/268).


ഒഹാബീ ജൽപനങ്ങൾ 3

മാത്രവുമല്ല,ഇവിടെ മനുഷ്യന്റെ രൂപമാണ് അപ്പം കൊണ്ടുണ്ടാക്കുന്നത്. അതും ഇസ്‌ലാമിക ദൃഷ്ടിയില്‍ തെറ്റല്ലെന്നറിയാത്ത ആരാണുള്ളത്.
📙ജീവനുള്ള ഒരു സൃഷ്ടിയുടെ ചിത്രം വരക്കുന്നതുപോലും ഹറാമായി കാണുന്ന ഇസ്‌ലാം രൂപം നിര്‍മിക്കുന്നതിനെ എങ്ങനെ അംഗീകരിക്കും?


ഉത്തരം :

ജീവനുള്ള പൂർണ രൂപ മുള്ള അപ്പമല്ല അവിടെ നേർച്ചയാക്കുന്നത്
മറിച്ച്  കൈ 'കാല് 'ചെവി. ഇങ്ങനെയുളള അവയവങ്ങളുടെ രുപത്തിലുള്ള അപ്പമാണ് നേർച്ചയാക്കൽ 'ജീവൻ നിലനിൽകാത്ത രുപ മുണ്ടാക്കൽ തെറ്റാണന്ന് ഒരു മൗലവീസിനും തെളിയിക്കാൻ സാദ്യമല്ല

പൂർണ ജീവിയുടെ രൂപമാണ് ഉണ്ടാക്കുന്നത് എന്ന് ഒരു ദിവസം പത്ത് മുസ്ലിമീങ്ങളെ എങ്കിലും മുശ്രിക്കാക്കാതെ ഉറക്ക് ലഭിക്കാത്ത  കളവ് മൽസരത്തിൽ സോപ്പ് പെട്ടി സമ്മാനം ലഭിച്ചവരുടെ ഏറ്റവും ചെറിയ കളവുകളിൽ ഒന്നാണ്.
🍪🍪🍪🍪🍪🍪🍪🍪🍪🍪🍪

ഒഹാബീ ജൽപനങ്ങൾ 4

🍄"ഖബറുകള്‍  മഹാന്മരുടേതാണെങ്കിലും,സാധാരണക്കാരന്റേതാണെങ്കിലും,കബർഎന്നതിന്റെ അടയാളമായി ഭൂമിയുടെ വിതാനത്തില്‍ നിന്ന് കേവലം ഒരു ചാണ്‍ മാത്രമേ ഉയര്‍ത്താന്‍ പാടുള്ളൂ.

 ,
ഉത്തരം.

അല്ലാമ ബുജൈരിമി(റ) എഴുതുന്നു: മയ്യിത്ത് മഹാന്മാരിൽ പെട്ടവനല്ലെങ്കിൽ പൊതുശ്‌മശാനത്തിൽ ഖബർ കെട്ടിപ്പടുക്കൽ നിഷിദ്ദമാണ്. സിയാറത് സജീവമാക്കാനും ബറക്കത്തെടുക്കാനും വേണ്ടി  മഹാന്മാരുടെ ഖബറുകൾ പരിപാലിക്കാൻ വസിയ്യത് ചെയ്യാമെന്ന് പറയുന്നത് അതുകൊണ്ടാണ്(ബുജൈരിമി:1/496)

അല്ലാമ ശർഖാവി(റ) എഴുതുന്നു: അമ്പിയാക്കൾ, ശുഹദാക്കൾ തുടങ്ങിയ മഹാന്മാരുടെ ഖബറുകൾ ഇതിൽ നിന്നൊഴിവാണ്. സിയാറത്ത് സജീവമാക്കാനും ബറക്കത്ത് എടുക്കാനും വേണ്ടി അത് കെട്ടിപ്പടുക്കാവുന്നതാണ്. അതിനുവേണ്ടി ഖുബ്ബയും നിർമിക്കാമെന്ന് ചിലർ പ്രസ്താപിച്ചിട്ടുണ്ട്. അല്ലാമ ഹലബി(റ) അതനുസരിച്ചു ഫത്‌വ നൽകിയിട്ടുണ്ട് (ശർഖാവി1/354).

അല്ലാമ ശർവാനി(റ) എഴുതുന്നു: പൊതുശ്മാശാനങ്ങളിലും അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകൾ പരിപാലിക്കാനും ശെരിപ്പെടുത്താനും വസിയ്യത് ചെയ്യാമെന്ന് ഇമാം റംലി(റ) മയ്യിത്ത് നിസ്കാരത്തിന്റെ അദ്ധ്യായത്തിൽ പറഞ്ഞതാണ് പ്രബലം(ശിർവാനി:7/5).

ഒഹാബീ ജൽപനങ്ങൾ 5

പ്രവാചകൻ(സ)യുടെ ഖബര്‍ ഭൂമിയില്‍ നിന്നും കേവലം ഒരു ചാണ്‍ മാത്രമാണുയര്‍ത്തപ്പെട്ടിട്ടുള്ളത്."🍄
🍀(ഇബ്നു ഹിബ്ബാര്‍:ഹദീസ് നമ്പര്‍-2160,6635)🍀
 
ഉത്തരം:



മഹാന്മാരുടെ സ്മരണ ലോകത്ത് നിലനിർത്തുന്നതിന്റെയും അവരുടെ ദർഗകൾ സിയാറത്തുകൊണ്ട് സജീവമാക്കുന്നതിന്റെയും ഭാഗമായി അവരുടെ ഖബ്‌റുകൾക്കു മുകളിൽ ഖുബ്ബകൾ നിർമ്മിക്കാവുന്നതാണ്. നബി(സ)യും സിദ്ദീഖ്(റ)വും ഉമർ(റ)വും വലിയ പച്ചഖുബ്ബയുടെ ചുറ്റിലാണല്ലോ അന്ത്യവിശ്രമം കൊള്ളുന്നത്. അതിനെ അധികരിച്ച് അല്ലാമ മുഹമ്മദ് ഹബീബുല്ല(റ) എഴുതുന്നു:






അർത്ഥം:
നബി(സ)യുടെ വഫാത്ത് വിവരിക്കുന്ന അധ്യായത്തിൽ ഇമാം തുർമുദി(റ) ശമാഇലിൽ മഹതിയായ ആയിഷ(റ)യിൽ നിന്നു നിവേദനം ചെയ്ത ഹദീസ് ഖബ്‌റുകൾക്കുമുകളിൽ കെട്ടിടം പണിയാമെന്നതിന് രേഖയാണ്. മഹതി പറയുന്നു: നബി(സ) വഫാത്തായപ്പോൾ നബി(സ)യെ എവിടെ മറവുചെയ്യണമെന്ന വിഷയത്തിൽ സ്വഹാബത്തിനിടയിൽ അഭിപ്രായാന്തരം രൂപപ്പെട്ടു. അപ്പോൾ അബൂബക്ർ(റ) പറഞ്ഞു: നബി(സ)യിൽ നിന്നു ഒരു കാര്യം ഞാൻ കേട്ടിരുന്നു. അത് ഞാൻ മറന്നുപോയിട്ടില്ല. നബി(സ) പ്രസ്താവിച്ചു. മറവുചെയ്യൽ നിര്ബന്ധമായ സ്ഥലത്തുവെച്ചാണ് എല്ലാ പ്രവാചകരെയും അല്ലാഹു മരിപ്പിച്ചത്. അതിനാൽ നബി(സ)യെ മരിച്ചസ്ഥലത്തു തന്നെ മറവുചെയ്യൂ.

ഈ ഹദീസ് ഇമാം മാലികി(റ) മുവത്വഇൽ രേഖപ്പെടുത്തിയിട്ടുണ്ട്. 'എല്ലാ പ്രവാചകന്മാരെയും അവർ മരണപ്പെട്ട സ്ഥലത്തുതന്നെയാണ് മറവുചെയ്യപ്പെട്ടത്. അങ്ങനെ നബി(സ)മരണപ്പെട്ട സ്ഥലത്ത് നബി(സ)ക്കുവേണ്ടി ഖബ്ർ കുഴിക്കപ്പെട്ടു' എന്നാണ് മവത്വഇലെ പരാമർശം. ഇബ്നു സഅ്ദ്(റ) രണ്ടു പരമ്പരകളിലൂടെ പ്രസ്തുത ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. അബൂബക്ർ(റ)വില നിന്നുള്ള ഹദീസുകൾ വിവരിക്കുന്നതിന്റെ ആദ്യഭാഗത്ത് ഇമാം അഹ്മദ്(റ) മുസ്നദിലും അത് ഉദ്ധരിച്ചിട്ടുണ്ട്.

അപ്പോൾ നബി(സ)യെ കെട്ടിടത്തിന്റെ ചുവട്ടിൽ മറവുചെയ്തത് സ്വാഹാബത്തിന്റെ ഐക്യകണ്ടേനയുള്ള അഭിപ്രായപ്രകാരമാണ്. അതിനുശേഷം നബി(സ)യുടെ സന്തതസഹചാരികളായിരുന്ന സ്വിദ്ദീഖ് (റ)വിനേയും ഉമർ(റ)വിനേയും നബി(സ)യുടെ ചാരഥ് കെട്ടിടത്തിൽ മറവു ചെയ്തതും സ്വഹാബത്തിന്റെ ഐക്യകണ്ടേനയുള്ള അഭിപ്രായപ്രകാരം തന്നെയാണ്. നബി(സ)യുടെയും  സ്വിദ്ദീഖ്(റ)ന്റെയും  കൂടെ ആയിഷ(റ)യുടെ വീട്ടിൽ തന്റെ മയ്യിത്തും മറവു ചെയ്യാൻ ഉമർ(റ) മഹതിയായ ആയിഷാ(റ)യോട് അനുവാദം തേടുകയുണ്ടായി.

അതിനുശേഷം ആ വീടിന്റെ അൽപഭാഗം പൊളിഞ്ഞുവീണപ്പോൾ താബിഉകളുടെ ഐക്യകണ്ടേനയുള്ള അഭിപ്രായപ്രകാരം പൊളിഞ്ഞഭാഗം വീണ്ടും പുതുക്കിപ്പണിതു.  അതിനാൽ ഖബ്‌റുകൾക്കു മീതെ കെട്ടിടം പണിയാൻ അനുവദനീയമാണെന്നതിൽ യാതൊരുവിധ സംശയത്തിനും വകയില്ല. കാരണം നബി(സ)യെയും ശൈഖൈനിയെയും കെട്ടിടത്തിൽ മറവുചെയ്യുന്ന വിഷയത്തിൽ സ്വഹാബത്തും താബിഉകളും ഏകോപിച്ചുവല്ലോ. കെട്ടിടത്തിൽ മറവുചെയ്യുകയെന്നത് നബി(സ)യുടെ സവിശേഷതയായി സ്ഥിരപ്പെട്ടിട്ടുമില്ല. കെട്ടിടത്തിൽ ഖബ്ർ കുഴിക്കുന്നതും ഖബ്‌റിനുമുകളിൽ കെട്ടിടം പണിയുന്നതും തമ്മിൽ വ്യത്യാസമില്ല. അതിൽ വരുന്ന വ്യത്യാസം രൂപത്തിൽ മാത്രമുള്ള വ്യത്യാസമാണ്. രൂപത്തിൽ മാത്രം വരുന്ന വ്യത്യാസം പരിഗണിക്കേണ്ടതില്ല. (സാദുൽമുസ്ലിം. 2/32-33)

ഹുജ്റയുടെ അൽപഭാഗം പൊളിഞ്ഞുവീണത് വലീദുബ്നു അബ്ദുൽമലികിന്റെ ഭരണകാലത്താണെന്ന് ഇമാം ബുഖാരി(റ)സ്വാഹീഹിൽ രേഖപ്പെടുത്തിയ ഹദീസിൽ കാണാവുന്നതാണ്. അതിങ്ങനെ;


عن هشام بن عروة عن أبيه: لما سقط عليهم الحائط في زمان الوليد بن عبد الملك، أخذوا في بنائه، فبدت لهم قدم, ففزعوا وظنّوا أنها قدم النبي -صلى الله عليه وسلم، فما وجدوا أحدًا يعلم ذلك, حتى قال لهم عروة:  لا والله ما هي قدم النبي -صلى الله عليه وسلم،  ما هي إلا قدم عمر رضي الله عنه، (صحيح البخاري: ١٣٠٣)


ഉർവത്ത്(റ)വില നിന്ന് നിവേദനം; വലീദുബ്നു അബ്ദിൽമലികിന്റെ ഭരണകാലത്ത് ഹുജ്റയുടെ ചുമർ പൊളിഞ്ഞു വീണപ്പോൾ അവരത് പുതുക്കിപ്പണിയാനാരംഭിച്ചു. അപ്പോൾ ഒരു കാൽപാദം വെളിവായതിനെ തുടർന്ന് അത് നബി(സ)യുടെ കാൽപാദമാണെന്നു ധരിച്ച് അവർ ഭയവിഹ്വ് ലരായി. അതറിയുന്ന ഒരാളെയും അവർ എത്തിച്ചില്ല. അങ്ങനെ ഉർവതഃ(റ) ഇപ്രകാരം പറഞ്ഞു: അല്ലാഹുവാണ് സത്യം. അത് നബി(സ)യുടെ കാൽപാദമല്ല. അത് ഉമർ(റ) കാൽപാദമാണ്. (സ്വഹീഹുൽ ബുഖാരി: 1303)

            മഹാന്മാരുടെ ശരീരം ജീർണ്ണിക്കുകയില്ലെന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.


ചുരുക്കത്തിൽ അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ്)യും അവിടുത്തെ സന്തത സഹചാരികളും ഇസ്‌ലാമിന്റെ ഖലീഫമാരുമായ സ്വിദ്ദീഖ്(റ),ഉമർ(റ) എന്നിവരും അന്ത്യവിശ്രമം കൊള്ളുന്നത് കെട്ടിടത്തിനുള്ളിലാണ്. അതിന്റെ മുകൾഭാഗത്ത് പച്ചനിറത്തിലുള്ള വലിയ ഖുബ്ബയുമുണ്ട്. ആ കെട്ടിടത്തിന്റെ ചിലഭാഗങ്ങൾ പിൽകാലത്ത് പൊളിഞ്ഞുവീണപ്പോൾ കെട്ടിടം ഒന്നാകെ പൊളിച്ചു മാറ്റുകയാണ് താബിഈങ്ങൾ ചെയ്തത്. പ്രത്യുത അത് വീണ്ടും നന്നാക്കി കെട്ടിടം അവിടെ അതേപടി നിലനിർത്തുകയാണ്. അമ്പിയാക്കളുടെയും ഔലിയാക്കളുടെയും മഹാന്മാരുടെയും ഖബ്റുകൾക്കു മുകളിൽ കെട്ടിടവും ഖുബ്ബയും പണിയാമെന്നതിന് ഏറ്റവും വലിയ പ്രമാണമായി വേണം ഇതിനെ കാണാൻ. നൂറ്റാണ്ടുകളായി ധാരാളം പണ്ഡിതന്മാരും മഹത്തുക്കളും അവിടെ സന്ദർശനം നടത്തിവരുന്നു. അവരിൽ ഒരാൾ പോലും അതിനെ വിമർശിച്ചിട്ടില്ല. അത് പൊളിച്ചു കളയൽ നിർബന്ധമാണെന്ന് പുത്തൻവാദികളല്ലാതെ ലോകത്ത് മറ്റാരും പറഞ്ഞിട്ടില്ല.
-------     -   ------------- ....

ഒഹാബീ ജൽപനങ്ങൾ 6

🍄"കെട്ടിയുര്‍ത്തിയ ഒരു ഖബറും നിരപ്പാക്കാതെ വിടരുത്."🍄
🍀(മുസ്വന്നഫ് അബ്ദു റസാഖ്:ഹദീസ് നമ്പര്‍:6487)🍀

ഇത്തരം:

   *ഇത് ജൂത ക്രിസ്ത്യാനികൾ അവരുടെ മഹാന്മാരുടെ ഖബറുകൾക് മുകളിൽ ചർച്ചുകൾ ഉണ്ടാക്കുകയും വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ആ ഖബറുകൾക് സുജ്ജൂദ് ചെയ്യുകയും ചെയ്തു അവരെ ആരാധിച്ചിരുന്നു .അങ്ങനെയുള്ള ചർച്ചകളും വിഗ്രഹങ്ങളും തച്ചുടച്ചു നിരപ്പാക്കണം എന്നാണു നബി (സ) പറയുന്നത് എന്ന വിവരണം ഇബ്നു തയ്മിയ്യ അടക്കമുള്ള ധാരാളം ആളുകൾ പറഞ്ഞിട്ടുണ്ട്* .

*ഇബ്നു തയ്മിയ്യ മജ്മൂഉ ഫതാവയിൽ24/150 പറയുന്നത് കാണുക,*

മലക്കുകളെയും നബിമാരെയും സ്വലീഹീങ്ങളെയും ശുപാര്‍ഷകര്‍ ആണെന്ന് പറഞ്ഞ മുശ്രിക്കുകള്‍ അവരുടെ
രൂപങ്ങള്‍ സ്ഥാപിച്ചു അവരോടു ശുപാര്‍ശ തേടി.*
*രാജാക്കാന്മാരിലേക്ക് അവരുടെ പ്രതെയ്കക്കാരെ (മന്ത്രിമാര്‍) കൊണ്ട് ഇടയാളന്‍മാരാകുമ്പോള്‍ (ആ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യാന്‍ വേണ്ടി) , എന്നിട്ട് അവര്‍ രാജാക്കളുടെ സമ്മതമില്ലാതെ രാജാവിന്‍റെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ*



🔰*രാജാവ് മന്ത്രിമാരെ ഭയന്ന് കൊണ്ടും മന്ത്രിമാരിലേക്ക് ആവശ്യമുള്ളത്
കൊണ്ടും ശുപാര്‍ഷക്ക് ഉത്തരം ചെയ്യലിലേക്ക് ആവശ്യമാവും എന്നത് പോലെ ആയിരുന്നു
മുശ്രിക്കുകള്‍ കരുതിയിരുന്നത്.
ഈ ശുപാര്‍ശയാണ് അല്ലാഹു എതിര്‍ക്കുന്നത്.
അല്ലാഹു പറയുന്നു. ആരാണ് അല്ലാഹുവിന്റെ ഉദേശമില്ലാതെ ശുപാര്‍ശ ചെയ്യുന്നവര്‍.
തുടങ്ങീ ധാരാളം ആയത്തുകൾ അതിന്നു  തെളിവാണ്.(മജ്മൂഉ ഫതാവാ ഇബ്നു തയ്മിയ്യ).

ഇബ്നു തയ്മിയ്യ തുടരുന്നു..മലക്കുകൾ അമ്പിയാക്കൾ സ്വാലിഹീങ്ങൾ തുടങ്ങിയവരെ ആരാധിക്കാൻ അവരുടെ രൂപമുണ്ടാകുക വരെ ചെയ്തു മുശ്രിക്കുകൾ സ്ഥിരപ്പെടുത്തിയ ശുപാർശ മേൽ പറഞ്ഞതാണ്..
ഇപ്രകാരം അവരുടെ കബറിങ്കൽ അവരുടെ വിഗ്രഹങ്ങൾ സ്ഥാപിക്കുകയും മരണശേഷം അവർ ശുപാർശ ചെയ്യാൻ വേണ്ടിയാണ് ഞങ്ങൾ ശുപാർശ ചോദിക്കുന്നത് എന്ന്‌ അവർ പറഞ്ഞു.*

*വുദ്ദ്,സുവാഹ്,യഉക്,യഗൂസ് നസ്ർ തുടങ്ങീ ഖുർആനിൽ പറഞ്ഞവരെ പറ്റി ഇബ്നു അബ്ബാസ്(റ)പറയുന്നു ; ഇവർ നൂഹ് നബിയുടെ.കാലത്തുള്ള നല്ല ജനതയായിരുന്നു.അവർ മരിച്ചപ്പോൾ അവരുടെ ഖബറിന്മേൽ ഭജനമിരിക്കുകയും അവരുടെ രൂപമുണ്ടാക്കി അവരെ ആരാധിക്കുകയും ചെയ്തു . മേൽ പറഞ്ഞതിനെയാണ് നബി(സ)ഇല്ലാതാക്കിയത്.*


*ഇത് ബുഖാരി പോലുള്ള ഹദീസ് ഗ്രന്തങ്ങളിലും തഫ്സീറുകളിലും പ്രശസ്തമാണ്.അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറിന്നു മുകളിൽ അതിൽ നിസ്കരിച്ചു (സുജൂദ് ചെയ്യുന്ന സ്ഥലം) ചർച്ചുകൾ ഉണ്ടാക്കിയവരെ ശപിക്കുകയും അതിന്റെ വാതിലടക്കുകയും ചെയ്തു.സുപാർശ തേടിയില്ലങ്കിലും ഖബറിലേക് നിസ്കരിക്കുന്നതിനെ പ്രവാചകൻ വിരോധിച്ചു.*




*ഉയർത്തപ്പെട്ട ഇത്തരം ഖബറുകൾ നിരപ്പാക്കണമെന്നും വിഗ്രഹങ്ങളെ തച്ചുടക്കണമെന്നും അത് മായ്ച്ചു കളയണമെന്നും പറഞ്ഞു നബി(സ) അലിയാരെ പറഞ്ഞയച്ചു,രൂപമുണ്ടാകുന്നവരെ ശപിച്ചു.*

*അലി(റ) നോട് വിഗ്രഹങ്ങൾ തച്ചുടക്കണമെന്നും ഉയർത്തപ്പെട്ട ഇത്തരം ഖബറുകൾ നിരപ്പാക്കണമെന്നും  പറഞ്ഞു കൊണ്ട് ഇതിനു വേണ്ടി എന്നെ നബി (സ)നിയോഗിച്ചിരുന്നു എന്ന് അബുൽ ഹയ്യാജിനോട് പറഞ്ഞതുo ഇത്പോലെയാണ്. *(മജ്‌മുഅ ഫതവാ ഇബ്നു തയ്മിയ്യ24/150)*

 *ഇബ്നു തയ്മിയ്യയുടെ മേൽ വിവരണത്തിൽ നിന്നും അല്ലാഹു ഉദ്ദേശിക്കാത്ത വിഷയത്തിൽ വരെ സൃഷ്ട്ടാവിന്റെ അനുമതിയില്ലാതെ ശുപാർശ ചെയ്യുമെന്നും ശുപാര്ശകരായ ഇവരെ ഭയന്നതിനു വേണ്ടിയും ഇവരിലേക് സൃഷ്ടാവിന് ആവശ്യമുള്ളത് കൊണ്ട് ശുപാർശ സ്വീകരിക്കൽ സൃഷ്ടാവിന് അത്യാവശ്യമാണ് എന്ന വിശ്വാസത്തിൽ ചില നബിമാരുടെയും വ്യക്തികളുടെയും ഖബറുകൾക് സുജൂദ് ചെയ്യുകയും  വിഗ്രഹങ്ങൾ സ്ഥാപിച്ചു ചർച്ചുകൾ നിർമിച്ചു അവരെ ആരാധിച്ചിരുന്നവർ ,മേൽ ഖബറുകൾക് മുകളിൽ സ്ഥാപിച്ചവ  തട്ടിനിരപ്പാക്കാനും വിഗ്രഹങ്ങൾ തച്ചുടക്കാനുമാണ് നബി (സ) തങ്ങൾ അലിയാരോട് കല്പിച്ചതു എന്ന് മനസ്സിലാക്കാം...*



*അത് തന്നെയാണ് മറ്റൊരു ഹദീസിൽ ജൂത ക്രിസ്ത്യാനികൾ  അവരുടെ മഹത്തുക്കളുടെ ഖബറുകൾ സുജൂദിന്റെയും ആരാധനയുടെയും കേന്ദ്രങ്ങളാക്കി, അവരെ അള്ളാഹു ശപിച്ചിരിക്കുന്നു എന്ന ഹദീസും മേൽ പറഞ്ഞ പ്രകാരമാണ് അതിന്റെ വിവരണം.ഇക്കാര്യം ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ വിശദീകരിച്ചിട്ടുണ്ട്..*


لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك ، فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد(

فتح الباري ٢/٢٧٥)


         ജൂത-നസ്വറാക്കൾ അവരുടെ അൻബിയാക്കളെ പരിധിവിട്ട് ആദരിച്ച്  അവരുടെ ഖബുറുകൾക്ക് സുജൂദു ചെയ്യുകയും  നിസ്കാരത്തിൽ അതിനെ ഖിബ്ലയാക്കി അതിലേക്കു തിരിഞ്ഞു നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും  ചെയ്തപ്പോൾ അള്ളാഹു അവരെ ശപിക്കുകയും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് മുസ്ലിംകളെ  വിലക്കുകയും ചെയ്തു. അതിനാൽ ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൽ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പിൽ പെടുന്നതല്ല.
 📘 (ഫത് ഹുൽബാരി: 2/275)
---------     ------   ---   ---    ---------

ഒഹാബീ ജൽപനങ്ങൾ 7

🍄"ഖബറിന്മേല്‍ കുമ്മായമിടുക,അതിന്മേല്‍ ഇരിക്കുക,അതിന്മേല്‍ എടുപ്പുണ്ടാക്കുക എന്നിവ പ്രവാചകന്‍ വിരോധിച്ചിരിക്കുന്നു."🍄
🍀(സ്വഹീഹ് മുസ്ലിം:ഹദീസ് നമ്പര്‍-970)🍀


ഉത്തരം


ഖബർ കെട്ടിപൊക്കൽ നബി സ്വ വിരോധിച്ചിട്ടുണ്ടോ?

ഉത്തരം.

അതെ അത് സാധാരണ ഖബറിനെ പറ്റിയാണ് -
അവരുടെ ഖബർ കെട്ടൽ കറാഹത്താണ് '

  ഖബർ കെട്ടിപൊക്കൽ ശിർക്കാണന്നോ
നിരുപാതികം ഹറാമാണന്നോ ഇമാമുമാർ പറഞ്ഞിട്ടില്ല.

അത് സദാ രണക്കാരുടെ ഖബർ കറാഹത്താണന്നാണ് പറത്തത്
അതിന്റെ തെളിവ് നബി വിരോധിച്ചു എന്നതാണ് -

ഖബറുകൾ മസ്ജിദുകളിക്കിയവരെ ശപിച്ചു എന്ന ഹദീസിന്റെ അർഥം
ഖബറിലേക്ക് സുജൂദ് ചെയ്യുകയും അവയെ ആരാധിക്കുകയും ചെയത് വിഗ്രഹമാക്കിയതിനെ പറ്റിയാണന്ന് ഇമാം ബൈളാവി പറഞ്ഞത് ഫത്ഹുൽ ബാരിയും ഉദ്ധരിച്ചിട്ടുണ്ട്.

മസാജിദ് എന്നതിന്ന് പ്രാർഥനാ സ്ഥലമെന്ന് ചില സമയത്തും പള്ളികൾ എന്ന് ചില സമയത്തും വഹാബികൾ അർഥം പറയുന്നത് മുസ്ലിങ്ങളെ കാഫിറാക്കാൻ പേണ്ടിയാണ് -

ഖബർ കെട്ടിപൊക്കുന്ന വിഷയത്തിൽ ശാഫിഈ മദ്ഹബിലെ അഭിപ്രായം ഇങ്ങനെ സംഗ്രഹിക്കാം

1 .സ്വന്തം ഉടമസ്തതയിൽ സാദാ ഖബർ ആവശ്വമില്ലാതെ കെട്ടിപൊക്കൽ കറാഹത്ത്
അതാണ് വിരോധത്തിന്റെ ഹദീസ് മനസ്സിലാക്കി തരുന്നത് '


2,      പൊതു സ്ഥലത്ത് സാദാ ഖബർ ആവശ്വമില്ലാതെ കെട്ടിപൊക്കൽ
ഹറാം  'കാരണം മറ്റുള്ളവരുടെ അവകാശം പിടിചെടുക്കൽ ഉള്ളത് കൊണ്ട്


3 -ചിലപ്പോൾ കെട്ടൽ നിർബന്തമാവും
തുഹ്ഫയിൽ പറയുന്നു.

ഇതിനെ കുറിച്ചാണ് ഫത്ഹുൽ മുഈൻ ഇങ്ങനെ പറഞ്ഞ് -


സാധാരണ ഖബറിനെ പറ്റി ഫത്ഹുൽ മുഈൻ പറയുന്നു.

സൈനുദ്ധീൻ മഖ്ദും(റ) പറയുന്നു: വെള്ളപ്പൊക്കം, പൊളിച്ചുകളയുക, വന്യമൃഗം കുഴിക്കുക, കള്ളന്മാർ മാന്തുക, തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാത്തപ്പോൾ ഖബർ പടുക്കലും, അതിനു മേലെ പടുക്കലും കറാഹത്താണ്. കാരണം അതിനെ തൊട്ട് വിലക്ക് പ്രബലമായി വന്നിട്ടുണ്ട്. കറാഹത്താണ് എന്ന് പറഞ്ഞത് സ്വന്തം സ്ഥലത്താകുമ്പോൾ മാത്രമാണ്. മുമ്പ് വിവരിച്ച ആവശ്യങ്ങൾക് അല്ലാതെ ഖബർ പടുക്കുന്നതും പൊതുശ്‌മശാനത്തിലോ,മൗഖൂഫായ സ്ഥലത്തോ ഖബറിന് മുകളിൽ ഖുബ്ബ നിർമിക്കലും നിഷിദ്ദമാണ്. മയ്യിത്ത് ജീർണിച്ച് ദ്രവിച്ചതിനു ശേഷവും അത് ശാശ്വതമായി നിലനിൽക്കും. അതുനിമിത്തം യാതൊരാവശ്യവുമില്ലാതെ ഖബർസ്ഥാനിൽ ജനങ്ങൾക്ക്‌ കുടുസ്സാക്കാൾ ഉള്ളതിനാലും അത് പൊളിച്ചു കളയൽ നിർബന്ധവുമാണ്(ഫത്ഹുൽമുഈൻ:109-110).

തുഹ്ഫ പറയുന്നു.

കള്ളന്മാരോ വന്യമൃഗങ്ങളോ മാന്തും എന്നോ വെള്ളപ്പൊക്കത്തിൽ പൊളിഞ്ഞു പോകുമെന്നോ ഉള്ള ഭയം ഉള്ളപ്പോൾ അടിമുതൽ  കെട്ടിപ്പൊക്കൽ നിര്ബന്ധമാണ് . (തുഹ്ഫ:3/196)


     4°           അമ്പിയാക്കൾ,ഔലിയാക്കൾ, ശുഹദാക്കൾ, മറ്റു പുണ്യപുരുഷന്മാർ, തുടങ്ങിയവരെ  ആദരിക്കാനും അവരുടെ സ്മരണകൾ ലോകത്തു നിലനിർത്താനും അവരുടെ സരണിലേക്ക്  മറ്റുള്ളവർ  കടന്നുവരാനും സിയാറത് സജീവമാക്കാനും ബറകത്തെടുക്കാനും വേണ്ടി ഖബറുകൾ കെട്ടിപൊക്കലും  അതിന്മേൽ ഖുബ്ബ നിർമിക്കലും അനുവദിനീയമാണ്.

മഹാത്മാക്കളുടെ ഖബറിൽ മേൽ ഖുബ്ബയുണ്ടാക്കാമെന്ന് ഫത്ഹുൽ മുഈനിൽ പറയുന്നു.

'വസിയ്യത്തി'ന്റെ അദ്ധ്യായത്തിൽ ഫത്ഹുൽമുഈനിൽ പറയുന്നു:
ശൈഖുനാ പറയുന്നു: ജുര്ജാനിൽ അറിയപ്പെട്ട ഖബറിന്നേർച്ചയാക്കുന്ന വിഷയത്തിൽ കർമശാസ്ത്രപണ്ഡിതന്മാരുടെ പരാമർശത്തിൽ നിന്ന് വ്യക്തമാകുന്നത് ഒരു നിശ്ചിത ശൈഖിന്റെ ഖബറിലേക്ക് വഖ്ഫ് ചെയ്യാമെന്ന പോലെ വസിയ്യത്ത് ചെയ്യലും സാധുവാകുന്നതാണ്. ആ സ്വത്ത് ശൈഖിന്റെ ഖബറിന്റെ ഉപയോഗങ്ങൾക്കും അനുവദിനീയമായ എടുപ്പിനും അതിന് സേവനം ചെയ്യുന്നവർക്കും  അവിടെ ഖുർആൻ പറയണം ചെയ്യുന്നവർക്കും വണ്ടി ഉപയോഗിക്കണം. പൊതുശ്‌മശാനമല്ലാത്തതിനാൽ


 പണ്ഡിതൻ പോലെയുള്ളവരുടെ കഖബറിന്മേൽ ഖുബ നിർമിക്കാനും അതുപയോഗിക്കാവുന്നതാണ്(ഫത്ഹുൽമുഈൻ:227).

ഇതോടെ ഫത്ഹുൽ മുഈ നിന്റെ യും മറ്റു ഗ്രന്തങ്ങളുടേയുംമേൽ ചിലർ നടത്തുന്ന തട്ടിപ്പ് പൊളിഞ്തരിപ്പണമായി

ഇമാം നവവി പറയുന്നു.

മസ്ജിദുൽഅഖ്‌സ്വായും മറ്റു പള്ളികളും പരിപാലിക്കുന്നതിന് മുസ്ലിമിനും ദിമ്മിയ്യായ കാഫിറിനും സ്വത്ത് വസിയ്യത്തു ചെയ്യാവുന്നതാണ്. സിയാറത്ത് സജീവമാക്കലും ബറക്കത്തെടുക്കലും ഉള്ളതുകൊണ്ട് അമ്പിയാ-ഔലിയ-സ്വാലിഹീങ്ങളുടെ ഖബറുകൾ പരിപാലിക്കുന്നതിനായി വസിയ്യത്തു ചെയ്യൽ അനുവദിനീയമാണ്.(റൗളത്തുത്വാലിബീൻ :6/98)




🍪🍪🍪🍪🍪🍪🍪🍪🍪🍪🍪

ഒഹാബീ ജൽപനങ്ങൾ 8


📕വിശുദ്ധ ഖുര്‍ആനില്‍ ഇരുപത്തഞ്ചോളം പ്രവാചകന്മാരുടെ പരാമര്‍ശം വന്നിട്ടുണ്ട്‌. അതില്‍ ഒരു പ്രവാചകനും അല്ലാഹുവിങ്കലേക്ക്‌ ആരെയും തവസ്സുലാക്കി പ്രാര്‍ഥിച്ചിട്ടില്ല.
📗നിത്യജീവിതത്തില്‍ ചൊല്ലേണ്ട നിരവധി പ്രാര്‍ത്ഥനകള്‍ നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌. ഏതെങ്കിലും ഒരു മഹാനെ തവസ്സുലാക്കിക്കൊണ്ട്‌ ഒരു പ്രാര്‍ഥനയും നബി(സ) പഠിപ്പിച്ചിട്ടില്ല.




ഉത്തരം



തവസ്സുൽ

ഉസ്മാനുബ്നു ഹുനൈഫിൽ നിന്ന് നിവേദനം . കാഴ്ചശക്തിയില്ലാത്ത ഒരാൾ നബി (സ) യെ സമീപിച്ച് എന്റെ രോഗം സുഖപ്പെടാൻ നബിയേ അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിക്കണം എന്നു പറഞ്ഞു . അപ്പോൾ നബി (സ) അയാളോട് നീ ഉദ്ദേശിക്കുകയാണെങ്കിൽ ഞാൻ പ്രാർത്ഥിക്കാം  ക്ഷമിക്കുകയാണ് നിനക്ക് നല്ലത് എന്നാണുപദേശിച്ചത് . വീണ്ടും അങ്ങ് പ്രാർത്ഥിക്കുക എന്ന -  പേക്ഷിച്ചപ്പോൾ നബി(സ) അദ്ദേഹത്തോട് പൂർണ്ണ രൂപത്തിൽ വുളുഹ് ചെയ്ത ശേഷം താഴെ കാണുന്ന പ്രാർത്ഥന നിർവഹിക്കാൻ തൽപ്പിച്ചു .
        അല്ലാഹുവേ നിന്നോട് ഞാൻ ആവശ്യപ്പെടുന്നു. അനുഗ്രഹത്തിന്റെ നബിയായ മുഹമ്മദ് നബി (സ) ക്കൊണ്ട് നിന്നിലേക്ക് ഞാൻ മുന്നിടുന്നു. ഓ മുഹമ്മദ് നബിയേ തീർച്ചയായും ഞാൻ തങ്ങളെ മുൻനിർത്തി എന് ആവശ്യത്തിൽ റബ്ബിലേക്കിതാ മുന്നിട്ടിരിക്കുന്നു . എന്റെ ആവശ്യം പൂർത്തികരിക്കാൻ വേണ്ടി അല്ലാഹുവേ എന്റെ കാര്യത്തിൽ മുഹമ്മദ് (സ) യുടെ ശുപാർശ നീ സ്വീകരിക്കണമേ ( തിർമുദി 10/32)
     ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്ന് ഇമാം തുർമുദി വ്യക്തമാക്കിയിരിക്കുന്നു.

പ്രസ്തുത ഹദീസ് വിശദീകരിച്ച് ശൗകാനി തന്നെ പറയുന്നു:  നബി(സ)ക്കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യാം എന്നതിന് ഈ ഹദീസ് രേഖയാണ് , നൽകുന്നവനും തടയുന്നവനും യഥാർത്ഥ കർത്താവും അല്ലാഹു മാത്രമാണെന്നും അവനുദ്ദേശിച്ചത് ഉണ്ടാവുകയും ഉദ്ദേശിക്കാത്തത് ഉണ്ടാവുകയില്ലന്നും തവസ്സുൽ ചെയ്യുന്നവന് വിശ്വാസിക്കണമെന്നു മാത്രം (തുഹ്ഫത്തുദ്ദാകിരീൻ 280 )
          ഇമാം മുൻദിരി (റ) അത്തർഗീബു വത്തർഹീബ് 1/476 ലും ഇമാം ത്വബ്റാനി (റ) അൽ മുഅജമുൽ കബീർ 9/31 ലും ഹാകിം (റ ) മുസ്തദ്റക് 1/519 ലും ഇമാം തുർമുദി സുനനിലും ( നമ്പർ 3505 ) പ്രസ്തുത ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
     പ്രസ്തുത ഹദീസ് പ്രബലമാണെന്ന് ഇമാം തുർമുദി (റ), ഹാക്കിം (റ ) ,ഇബ്നു മാജ (റ) എന്നിവരും തവസ്സുൽ അംഗീകരിക്കുന്ന ദഹബിയും പ്രസ്താവിച്ചിട്ടുണ്ട് .
പുത്തൻ പ്രസ്ഥാനക്കാർ അവരുടെ പ്രസ്ഥാനത്തിന്റെ നേതാവായി പരിചയപ്പെടുത്തുന്ന ശൌകാനി തന്നെ പറയുന്നു:


وعندي أنه لا وجه لتخصيص جواز التوسل بالنبي - صلى الله عليه وسلم - كما زعمه الشيخ عز الدين بن عبد السلام لأمرين : الأول : ما عرفناك به من إجماع الصحابة رضي الله تعالى عنهم . والثاني : أن التوسل إلى الله بأهل الفضل والعلم هو في التحقيق توسل بأعمالهم الصالحة ومزاياهم الفاضلة إذ لا يكون فاضلاً إلا بأعماله ، فإذا قال القائل : اللهم إني أتوسل إليك بالعالم الفلاني فهو باعتبار ما قام به من العلم ، وقد ثبت في الصحيحين وغيرهما أن النبي - صلى الله عليه وسلم - حكى عن الثلاثة الذين انطبقت عليهم الصخرة أن كل واحد منهم توسل إلى الله بأعظم عمل عمله فارتفعت الصخرة ، فلو كان التوسل بالأعمال الفاضلة غير جائز أو كان شركاً كما زعمه المتشددون في هذا الباب كابن عبد السلام ، ومن قال بقوله من أتباعه لم تحصل الإجابة لهم ولا سكت النبي - صلى الله عليه وسلم - عن إنكار ما فعلوه بعد حكايته عنهم.


ശൈഖ് ഇബ്നുഅബ്ദിസ്സലാം(റ) വാദിച്ചതുപോലെ നബി(സ)യെ കൊണ്ട് മാത്രമേ തവസ്സുൽ ചെയ്യാവൂ എന്ന ആശയം രണ്ട കാര്യങ്ങളുടെ വെളിച്ചത്തിൽ ശരിയല്ല. ഉമർ(റ) അബ്ബാസ്(റ)നെ കൊണ്ട് തവസ്സുൽ ചെയ്തത് സ്വഹാബത്ത്(റ) അംഗീകരിച്ചതായി നാം വിവരിച്ച ഇജ്മാആണ് ഒന്ന്.  രണ്ടാമത്തെ കാര്യം മഹത്തുക്കളെ മുൻനിർത്തി അല്ലാഹുവിലേക്ക്  തവസ്സുൽ ചെയ്യുനത് യതാർത്ഥത്തിൽ അവരുടെ സൽകർമ്മങ്ങളും അവരുടെ ഉന്നതമായ സ്ഥാനങ്ങളും മുൻനിർത്തിയുള്ള തവസ്സുലാണ്. കാരണം ഒരാൾ ശ്രേഷ്ടവാനും മഹാനുമാകുന്നത് സൽകർമ്മങ്ങൾ കൊണ്ട്  മാത്രമാണല്ലോ. അപ്പോൾ 'ഇന്നാളിന്ന പണ്ഡിതനെ മുൻനിർത്തി നിന്നോട് ഞാൻ ചോദിക്കുന്നു' എന്നൊരാൾ പറഞ്ഞാൽ അത് അദ്ദേഹത്തിൽ നിൽക്കുന്ന വിജ്ഞാനം പരിഗണിച്ചാണ്. മൂന്നുപേർ അവരവരുടെ വലിയ സൽകർമ്മം മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിച്ചപ്പോൾ അവരുടെ ഗുഹാമുഖത്ത് നിന്ന് പാറക്കല്ല് നീങ്ങിയതായി നബി(സ) വിവരിച്ച സംഭവം ബുഖാരി(റ)യും മുസ്ലിമും(റ) മറ്റും നിവേദനം ചെയ്തതാണ്. അപ്പോൾ ഇക്കൂട്ടർ വാദിക്കുന്നത് പോലെ  സൽകർമ്മങ്ങൾ കൊണ്ടുള്ള തവസ്സുൽ ശിർക്കോ അനുവദനീയമല്ലാത്തതൊ ആയിരുന്നുവെങ്കിൽ അവർക്കുത്തരം ലഭിക്കുകയോ അവരുടെ പ്രവർത്തി വിവരിച്ച ശേഷം നബി(സ) അതംഗീകരിക്കുകയോ ചെയ്യുമായിരുന്നില്ല. (തുഹ്ഫത്തുൽ അഹ് വദി 8/476)

ഇക്കാര്യം പുത്തൻവാദികളുടെ നേതാവ് ശൌകാനി തന്നെ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിൻറെ വാക്കുകൾ ശ്രദ്ദിക്കുക.


 وبهذا تعلم أن ما يورده المانعون من التوسل بالأنبياء والصلحاء من نحو قوله تعالى ما نعبدهم إلا ليقربونا إلى الله زلفى ونحو قوله تعالى فلا تدعوا مع الله أحدا ونحو قوله تعالى له دعوة الحق والذين يدعون من دونه لا يستجيبون لهم بشيء ليس بوارد بل هو من الاستدلال على محل النزاع بما هو أجنبي عنه ، فإن قولهم ما نعبدهم إلا ليقربونا إلى الله زلفى مصرح بأنهم عبدوهم لذلك والمتوسل بالعالم مثلا لم يعبده بل علم أن له مزية عند الله بحمله العلم فتوسل به لذلك (تحفة الأحوذي: ٤٧٦/٨)


അമ്പിയാ-ഔലിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിന്നെതിരിൽ തവസ്സുൽ വിരോധികൾ ഉന്നയിക്കുന്ന പ്രമാണങ്ങൾ അസ്ഥാനത്താണെന്ന് ഇതുകൊണ്ട് മനസ്സിലാക്കാം. "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല". "അല്ലഹുവോടപ്പം ഒരാളെയും നിങ്ങൾ ആരാധിക്കരുത്". "യഥാർത്ഥ ആരാധന അല്ലാഹുവിനുമാത്രമുള്ളതാകുന്നു". അല്ലാഹുവേ കൂടാതെ അവർ ആരാധിക്കുന്നവർ യാതൊന്നു കൊണ്ടും അവര്ക്കുത്തരം നല്കുകയില്ല.". തുടങ്ങിയ വചനങ്ങളാണ് അവരുദ്ദരിക്കുന്നത്. കാരണം "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല" എന്നാ വചനം മുശ്രിക്കുകൾ അവർക്ക് ഇബാടത്തെടുത്തുവെന്നു വ്യക്തമാക്കുന്നു. ഉദാഹരണമായി പണ്ഡിതനെ കൊണ്ട് തവസ്സുൽ ചെയ്യുന്നവൻ അവന്ന് ഇബാദത്തെടുക്കുന്നില്ല. പ്രത്യുത വിജ്ഞാനം കാരണമായി അവന്ന് അല്ലാഹുവിന്റെയടുത്ത് സ്ഥാനമുണ്ടെന്ന് മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ അവനെകൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുക മാത്രമാണ് ചെയ്യുന്നത്...(തുഹ്ഫത്തുൽ അഹ് വദി 8/476).


ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളായ ശൌകാനി തന്നെ അസ്ഥാനത്താണെന്ന്  പറഞ്ഞ ആയത്തുകളാണ് കേരളത്തിലെ മൌലവിമാർ വ്യക്തികളെ കൊണ്ടുള്ള തവസ്സുൽ ശിർക്കാണെന്ന് സ്താപിക്കാമെന്ന വ്യാമോഹത്തോടെ  ഉദ്ദരിക്കുന്നതെന്നു മുകളിലെ ഉദ്ടരിനിയിൽ നിന്ന് സ്പഷ്ടമാണല്ലോ.
♻🔴♻🔴♻🔴♻🔴♻🔴
മരണപ്പെട്ട മഹാൻമാരെ തവസ്സുൽ ചെയ്യാമെന്ന് ഖുർആനും, തിരു സുന്നത്തും അനുവദിച്ച കാര്യമാണ്. ഏതോ പുത്തൻ വാദികൾ ഈ തവസ്സുൽ മോശമാക്കി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് കണ്ടതിനെ തുർന്നാണ് ഇപ്രകാരം ഒരു മറുപടി ഉണ്ടാക്കാൻ പ്രേരിപ്പിച്ചത്.
മുഹ്യിദ്ദീന്‍ അബ്ദുഖാദിര്‍ ജീലാനീ(റ) പറയുന്നു: പ്രപഞ്ചത്യാഗികളെക്കൊണ്ടും സച്ചരിതരെക്കൊണ്ടും ജ്ഞാനവും ശ്രേഷ്ഠതയും മതനിഷ്ഠയുള്ളവരെക്കൊണ്ടും തവസ്സുല്‍ ചെയ്യല്‍ സുന്നത്താണ് (ഗുന്‍യാ 2/128).
ശൈഖ് തുടരുന്നു: ‘നബി (സ്വ) യുടെ ഖബര്‍ സിയാറത്ത് വിവരിക്കുന്ന സ്ഥലങ്ങളില്‍, തിരുഖബറിലേക്ക് മുഖം തിരിക്കലും ആവശ്യനിര്‍വഹണത്തിലും ദോഷം പൊറുക്കുന്നതിലും തിരുനബിയെ തവസ്സുല്‍ ചെയ്യുന്നതും സുന്നത്താണെന്നാണ്, നാല് മദ്ഹബിന്റെയും ധാരാളം ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളത’ (ഗുന്‍യ 2/90)
ഇമാം നവവി (റ) ശറഹുല്‍ മുഹദബ് 2/224, അദ്കാര്‍ 92 ഈളാഹ് 48, എന്നിവയിലും ഇമാം മഹല്ലി കന്‍സുര്‍റാഗിബിന്‍ 2/126 ലും ഇമാം കുര്‍ദി ഫതാവല്‍കുര്‍ദിയിലും (25), ഇമാം റംലി നിഹായ 3/310 ലും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

ഒഹാബീ ജൽപനങ്ങൾ 9

📒അല്ലാഹുവോട്‌ നേര്‍ക്കുനേരെ പ്രാര്‍ഥിക്കണം എന്നാണ്‌ അല്ലാഹുവും റസൂലും നമ്മോട്‌ കല്‌പിച്ചിട്ടുള്ളതും.
☝�അല്ലാഹു പറയുന്നു:
🌺وَقَالَ رَبُّكُمُ ٱدْعُونِىٓ أَسْتَجِبْ لَكُمْ ۚ إِنَّ ٱلَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِى سَيَدْخُلُونَ جَهَنَّمَ دَاخِرِينَ🌺
🍀"നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു:നിങ്ങള്‍ എന്നോട്‌ പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട്‌ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച."🍀
📚(വി.ഖു.40:60)📚
--------------------------------
🌺وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ ۖ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا۟ لِى وَلْيُؤْمِنُوا۟ بِى لَعَلَّهُمْ يَرْشُدُونَ🌺
🍀''നിന്നോട്‌ എന്‍റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക്‌ ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന്‌ പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട്‌ എന്‍റെആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ.അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌.
📚(വി.ഖു.2:186)📚




മറുവടി



തവസ്സുൽ ചെയ്ത് പ്രാർഥന നബി സ്വ പഠിപ്പിച്ചത് നേരത്തേ ഉദ്ധരിച്ചു

മേൽ ആയത്ത് നബി സ്വ ക്ക് അറിഞ്ഞില്ലെ ഒഹാബീ ?

രണ്ടാം ഖലീഫ: ഉമർ(റ) വിന്റെ ഭരണകാലത്ത് മഴയില്ലാതെ ജനങ്ങൾ ബുദ്ദിമുട്ടിയപ്പൊൽ നബി(സ) യുടെ റൗളയിൽ വന്നു അല്ലാഹുവിൽ നിന്ന് മഴ വാങ്ങിച്ചു കൊടുക്കാൻ നബി(സ) യോട് ആവശ്യപ്പെട്ട സംഭവം.
حدثنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار ، قال : وكان خازن عمر على الطعام ، قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي (ص) فقال : يا رسول الله ! إستسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : إئت عمر فإقرئه السلام ، وأخبره أنكم مستقيمون وقل له : عليك الكيس ! عليك الكيس ! فأتى عمر فأخبره فبكى عمر ثم قال : يا رب لا آلو إلا ما عجزت عنه.
"ഉമര്‍(റ)ന്‍റെകാലത്ത് ജനങ്ങള്‍ക്ക് വരള്‍ച്ച ബാധിച്ചപ്പോള്‍ ഒരാള്‍ നബി(സ)യുടെ ഖബറിന്‍ സമീപം വന്ന്‍ പറഞ്ഞു.ജനങ്ങളാകെനശിച്ചു അവര്‍ മഴയില്ലാതെ വിഷമിക്കുന്നു.അവര്‍ക്ക് വേണ്ടി അങ്ങ് മഴയെ തേടിയാലും.പിന്നീട് അയാള്‍ക്ക് ഉറക്കില്‍ പ്രത്യക്ഷപെട്ടു നബി(സ)പറഞ്ഞു.താങ്കള്‍ ഉമറിനെ കണ്ട് സലാം പറയുകയും അവര്‍ക്ക് മഴ ലഭിക്കുമെന്ന വൃത്താന്തമറീക്കുകയും ചെയ്യുക.അദ്ദേഹം ഉടനെ ഉമര്‍(റ)വിന്‍റെ അരികില്‍ ചെന്ന്‍ നടന്ന സംഭാവങ്ങളല്ലാം വിവരിച്ചു.നബി(സ)അങ്ങേക്ക് സലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു ഇത് കേട്ട ഉമര്‍(റ)കരയുകയുണ്ടായി.(ദലാഇലുന്നുബുവ്വ, ഇബ്നു കസീറിന്റെ അൽ ബിദായ വന്നിഹായ)
ഈ സംഭവത്തിൽ വഫാത്തായ നബി (സ) യോട് ആ സ്വഹാബി അഭൗതികമായ കാര്യം ചോദിച്ചിട്ട് ശിർക്കാണെന്ന് ഉമർ(റ) പറഞ്ഞോ?
ഇതിനൊക്കെ മറുപടി പറയണം.
ഇബ്നു ഹജർ(റ) പറയുന്നു:
മഴയെത്തേടുന്ന നിസ്കാരത്തിൽ പങ്കെടുക്കുന്നവരെല്ലാവരും രഹസ്യമായി താൻ ചെയ്ത സൽകർമ്മം മുൻനിർത്തിയും സജ്ജനങ്ങളെക്കൊണ്ടും വിശിഷ്യാ നബികുടുംബത്തെകൊണ്ടും തവസ്സുൽ ചെയ്യൽ സുന്നത്താണ്. (ശർഹുബാഫള്ൽ 97)
ഇബ്നുഹജർ(റ) പറയുന്നു:
നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യേണ്ടതാണെന്നും അത് അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങി പൂർവിക സച്ചരിതരുടെ ചര്യയാണെന്നും ഹാകിം(റ) ഉദ്ദരിച്ച് സ്വഹീഹാണെന്ന് പ്രഖ്യാപിച്ച ഹദീസ് അറിയിക്കുന്നു. ആദം നബി(അ) തവസ്സുൽ ചെയ്ത സംഭവമാണത്....(ഹാശിയാത്തുൽ ഈളാഹ് 500)

🍪🍪🍪🍪🍪🍪🍪🍪🍪🍪🍪

ഒഹാബീ ജൽപനങ്ങൾ 10

📕അല്ലാഹു കൊടുക്കാത്ത കഴിവ്‌ കൊടുത്തു എന്ന്‌ വാശിപിടിച്ച്‌ ന്യായീകരിക്കുന്നവര്‍ പറയുന്നത്‌ ഇപ്രകാരമാണ്‌: "ഞങ്ങള്‍ അല്ലാഹു കൊടുത്ത കഴിവില്‍ നിന്നാണ്‌ ചോദിക്കുന്നത്‌"എന്ന്.
📙നമ്മുടെ റൂഹിനെ പിടിക്കാന്‍ അല്ലാഹു ചുമതലപ്പെടുത്തിയതും കഴിവ്‌ നല്‌കിയതും മലക്കുൽ മൗത്തിനെയാണ്.
ആയുസ്സ്‌ നീട്ടിക്കിട്ടാന്‍ ഈ മലക്കിനോട്‌ സഹായം തേടാമോ❓


മറുവടി

അങ്ങനെ തേടൽ ശിർക്കാണന്ന് ഖുർആനിലെ ഏത് ആയത്തിലാണുള്ളത്?

അല്ലാഹു നിക്ഷയിച്ച അവധി യെ തൊട്ട് ഒരു ശരീരവും അല്ലാഹു പിന്തിക്കുകയില്ല. എന്ന് ഖുർആനിലുണ്ട്.


ഒഹാബീ ജൽപനങ്ങൾ 10

📒ഇടി,മിന്നല്‍,മഴ,കാറ്റ്‌ എന്നിവ ഉണ്ടാക്കാന്‍ അല്ലാഹു കഴിവ്‌ കൊടുത്തിട്ടുള്ളത്‌ മീകാഈല്‍ എന്ന മലക്കിനാണ്‌.
📘മഴ കഠിനമാകുമ്പോള്‍ അത്‌ നിര്‍ത്തല്‍ ചെയ്യാനും, ഇടിയില്‍ നിന്നും മിന്നലില്‍ നിന്നും രക്ഷ ലഭിക്കാനും ഈ മലക്കിനോട്‌
സഹായം തേടാമോ?



മറുവടി

അങ്ങനെ തേടൽ ശിർക്കാണന്ന് ഖുർആനിലെ ഏത് ആയത്തിലാണുള്ളത്?

 ഹാളിറായ മലക്കിനോട് സഹായം ചോദിക്കൽ ശിർക്കല്ലന്ന് നിങ്ങളും സമ്മദിക്കുമല്ലോ


ഹാജറാബീവി മലക്കി നോട്  സഹായം
ചോദിച്ചത് ബുഖാരി യിലില്ലേ?


ഒഹാബീ ജൽപനങ്ങൾ 11



📗മേൽപറഞ്ഞ കഴിവുകളെല്ലാം അല്ലാഹു കൊടുത്തതാണ്‌. പക്ഷെ അവരോടൊക്കെ സഹായംതേടല്‍ ശിര്‍ക്കാണെന്ന കാര്യം വ്യക്തമാണ്‌.


മറുവടി.
തെളിവില്ലാതെ എങ്ങനെ വെക്തമാവും

അങ്ങനെ തേടൽ ശിർക്കാണന്ന് ഖുർആനിലെ ഏത് ആയത്തിലാണുള്ളത്?


ഒഹാബീ ജൽപനങ്ങൾ 12

📕അല്ലാഹു കൊടുത്ത കഴിവില്‍ നിന്ന്‌ ചോദിക്കുന്നതുപോലും ശിര്‍ക്കാവുമ്പോള്‍,അല്ലാഹു കൊടുക്കാത്ത കഴിവ്‌ കൊടുത്തു എന്ന്‌ കള്ളം പറഞ്ഞ്‌ അതിനെ ന്യായീകരിക്കല്‍ എത്ര വലിയ കുറ്റമാണ്‌.


മറുവടി

لولم يجابوا لا ضطرب إيمانهم

 മഹാന്മരുടെ ഖബറിന്റെ അരികിൽ നിന്ന് അവരൊട് ശുപാർശ തെടുമ്പോൾ തെടുന്നവന്റെ ഈമാൻ പിടക്കാതിരിക്കാൻ വേണ്ടി ഖബറിൽ നിന്ന് അവർ ഉത്തരം ചെയ്യുമെന്ന് ഇബ്നു തൈമിയ്യ ഇഖ്ത്തിളാഈൽ പറഞ്ഞിട്ടുണ്ട് ശുപാർശ ചോദിക്കുന്നവന് ഉത്തരം ചെയ്യാനുള്ള കഴിവ് ഖബറിൽ കിടക്കുന്ന മഹാന്മാർക്ക് ഉണ്ട് എന്ന് ഇബ്നു തൈമിയ്യ വരെ പറയുമ്പോൾ  മഹാന്മാർക്ക് അള്ളാഹു നൽകുന്ന കഴിവിന് പരിധി നിശ്ചയിക്കാൻ വഹാബികൾക്ക് എന്ത് അധികാരമാണ് ഉള്ളത്  .

ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:

وكذلك العبد إذا واظب على الطاعات بلغ إلى المقام الذي يقول الله : كنت له سمعا وبصرا ، فإذا صار نور جلال الله سمعا له سمع القريب والبعيد ، وإذا صار ذلك النور بصرا له رأى القريب والبعيد ، وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب . (التفسير الكبير: ٩٢/٢١)

അപ്രകാരം അടിമ ആരാധനകളിൽ വ്യാപ്രതനായാൽ ‘ഞാൻ ചെവിയാകും, കണ്ണാകും’ എന്ന് അല്ലാഹു പ്രസ്താവിക്കുന്ന പദവിയിലവനെത്തുന്നതാണ്. അല്ലാഹു അടിമയുടെ ചെവിയായാൽ അടുത്തുള്ളതും വിദൂരത്തുള്ളതും അവൻ കേൾക്കുന്നതാണ്. അല്ലാഹു അടിമയുടെ കണ്ണായാൽ സമീപത്തും ദൂരത്തുമുള്ളത് അവൻ കാണുന്നതാണ്. അല്ലാഹു അടിമയുടെ കൈയായാൽ പ്രയാസകരമായതും എളുപ്പമായതും അടുത്തുള്ളതും അകലെയുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനു കഴിയും.(റാസി: 21/92)

           അമ്ബിയാക്കളും  ഔലിയാക്കളും ഉള്പ്പെടുന്ന അല്ലാഹുവിന്റെ ഇഷ്ട ദാസന്മാർക്ക്  അവരുടെ സമീപത്തുള്ളത് കേള്ക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുന്നത് പോലെ വിദൂരത്തുള്ളതും കേള്ക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുമെന്ന് വ്യക്തമായല്ലോ.

🍪🍪🍪🍪🍪🍪🍪🍪🍪🍪🍪


ഒഹാബീ ജൽപനങ്ങൾ 13

📗മരണപ്പെട്ടവര്‍ക്ക്‌ മറ്റുള്ളവരെ സഹായിക്കുന്നത്‌ പോയിട്ട്‌ സ്വന്തം ശരീരത്തിന്‌ സഹായം ചെയ്യാന്‍ കഴിയുമോ?
📒മുന്‍ഗാമികളായ പല ഭക്തന്മാരുടെയും മൃതശരീരങ്ങള്‍ വികൃതമാക്കപ്പെട്ടിട്ട്‌ എന്തുകൊണ്ട്‌ യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല?


മറുപടി : മഹാന്മാർ ഖബറിൽ നിന്ന് ഉത്തരം ചെയ്യുമെന്ന് ഇബ്നു തൈമിയ്യ ഇഖ്ത്തിളാഈൽ പറഞ്ഞത് മുകളിൽ ഉദ്ദരിച്ചു . നബി(സ) തങ്ങളുടെ ഖബറിനരികിൽ വന്ന് മഴയെ തെടിയ വ്യക്തിക്ക് ഉത്തരം ലഭിച്ചത് നെരത്തെ ഉദ്ദരിച്ചിട്ടുണ്ട്. അള്ളാഹു ഉദ്ദേശിച്ചാലല്ലാതെ ഒരാൾക്കും ഒരു സഹായവും ചെയ്യാൻ കഴിയില്ല .അവരുടെ മൃതശരീരം വികൃതമാക്കാൻ അള്ളാഹു ഉദ്ദേശിച്ചത് കൊണ്ട് അങ്ങനെ സംഭവിച്ചു .
അവരുടെ മൃതശരീരം അള്ളാഹു വിന് സംരക്ഷിക്കാൻ കഴിയാത്തതുക്കൊണ്ടാണോ സംരക്ഷിക്കാതിരുന്നത് .
ജീവിച്ചിരിക്കുന്നവർക്ക് കഴിവുള്ള പല കാര്യങ്ങളും നടക്കാതെ പോവാറുണ്ട് . സന്താനമുണ്ടാവാൻ മരുന്ന് എഴുതി ധാരാളം ആളുകൾക്ക് സന്താനം ഉണ്ടാവുകയും ചെയ്ത ഡേക്ടർക്ക് സന്താനം ഇല്ലാതിരിക്കാറുണ്ട്.


🍪🍪🍪🍪🍪🍪🍪🍪🍪🍪🍪

ഒഹാബീ ജൽപനങ്ങൾ 13

📗ജീവന്‍ ഉള്‍ക്കൊള്ളുന്ന ആത്മാവും പഞ്ചേന്ദ്രിയങ്ങളും ഉള്‍പ്പെടുന്നതാണല്ലോ നമ്മുടെ ശരീരം.അവയുടെ പ്രവര്‍ത്തനം നിലയ്‌ക്കുമ്പോഴാണ്‌ ഒരാള്‍ മരിച്ചു എന്ന്‌ പറയാറുള്ളത്‌.


മറുവടി


ശരീരത്തിൽ നിന്ന് ആത്മാവ് എട്ട് പിരിയലാണ് മരണം
എല്ലാ പ്രവർത്തനവും നിലക്കലല്ല

കിതാബ് റൂഹ്
ഇബ്നു ഖയ്യിം പറയുന്നു.


وَثَبت عَنهُ صلى الله وَآله وَسلم أَن الْمَيِّت يسمع قرع نعال المشيعين لَهُ إِذا انصرفوا عَنهُ وَقد شرع النَّبِي لأمته إِذا سلمُوا على أهل الْقُبُور أَن يسلمُوا عَلَيْهِم سَلام من يخاطبونه فَيَقُول السَّلَام عَلَيْكُم دَار قوم مُؤمنين وَهَذَا خطاب لمن يسمع وَيعْقل وَلَوْلَا ذَلِك لَكَانَ هَذَا الْخطاب بِمَنْزِلَة خطاب الْمَعْدُوم والجماد وَالسَّلَف مجمعون على هَذَا وَقد تَوَاتَرَتْ الْآثَار عَنْهُم بِأَن الْمَيِّت يعرف زِيَارَة الْحَيّ لَهُ ويستبشر بِهِْ


"നിശ്ചയം മയ്യിത്തിനെ  മറവ് ചെയ്തതിനു മയ്യിത്തിനെ വിട്ടു പിരിഞ്ഞ് പോകുന്നവരുടെ ചെരുപ്പടി ശബ്ദം മയ്യിത്ത് കേൾക്കും എന്നത് നബി(സ്വ)തങ്ങളെ തൊട്ടു സ്ഥിരപ്പെട്ടിരിക്കുന്നു ..!!

തീർച്ചയായും നബി(സ്വ)തങ്ങൾ ഖബറാളികളുടെ മേലിൽ സലാം ചൊല്ലുമ്പോൾ അഭിമുഖ സംഭാഷണം നടത്തുന്നവരുടെ മേലിലുള്ള സലാം പറയലിനെ അവിടത്തെ ഉമ്മത്തിന് നിയമമാക്കിയിരിക്കുന്നു .

അപ്പോൾ അവൻ പറയണം :

السَّلَام عَلَيْكُم دَار قوم مُؤمنين

ഇങ്ങിനെ അഭിമുഖീകരിക്കുക എന്നത് കേൾക്കുകയും ,മനസ്സിലാക്കുകയും ചെയ്യുന്നവരോടാണ് .

കേൾക്കുകയും,അറിയുകയും ഇല്ലായിരുന്നുവെങ്കിൽ ഈ അഭിമുഖീകരണം ഇല്ലാത്തതും ,ജീവനില്ലാത്തതുമായ വസ്തുവിനോടുമുള്ള അഭിമുഖീകരണത്തിന്റെ സ്ഥാനത്താകുമായിരുന്നു ..!!

പൂർവീകർ (സലഫുകൾ) ഈ(മയ്യിത്ത് കേൾക്കുകയും,അറിയുകയും ചെയ്യും ) കാര്യത്തിൻറെ മേലിൽ ഇജ്മാ ആയിരിക്കുന്നു

തീർച്ചയായും മയ്യിത്ത് അവനെ സന്ദർശിക്കുന്നവരെ അറിയുകയും ,അവനെ കൊണ്ട് സന്തോഷിക്കുകയും ചെയ്യും എന്ന് പൂർവീകരെ തൊട്ട് ധാരാളം അസറുകൾ തവാത്തുറായി വന്നിട്ടുണ്ട്" ..!!

(കിത്താബു റൂഹ് :ഇബ്നുൽ ഖയ്യിം )


📙തുടരും

അസ്ലം സഖാഫി

തവസ്സുൽ കണ്ണ് കാണാത്ത സ്വഹാബി


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
തവസ്സുൽ

ഉസ്മാനുബ്നു ഹുനൈഫിൽ നിന്ന് നിവേദനം . കാഴ്ചശക്തിയില്ലാത്ത ഒരാൾ നബി (സ) യെ സമീപിച്ച് എന്റെ രോഗം സുഖപ്പെടാൻ നബിയേ അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിക്കണം എന്നു പറഞ്ഞു . അപ്പോൾ നബി (സ) അയാളോട് നീ ഉദ്ദേശിക്കുകയാണെങ്കിൽ ഞാൻ പ്രാർത്ഥിക്കാം  ക്ഷമിക്കുകയാണ് നിനക്ക് നല്ലത് എന്നാണുപദേശിച്ചത് . വീണ്ടും അങ്ങ് പ്രാർത്ഥിക്കുക എന്ന -  പേക്ഷിച്ചപ്പോൾ നബി(സ) അദ്ദേഹത്തോട് പൂർണ്ണ രൂപത്തിൽ വുളുഹ് ചെയ്ത ശേഷം താഴെ കാണുന്ന പ്രാർത്ഥന നിർവഹിക്കാൻ തൽപ്പിച്ചു .
        അല്ലാഹുവേ നിന്നോട് ഞാൻ ആവശ്യപ്പെടുന്നു. അനുഗ്രഹത്തിന്റെ നബിയായ മുഹമ്മദ് നബി (സ) ക്കൊണ്ട് നിന്നിലേക്ക് ഞാൻ മുന്നിടുന്നു. ഓ മുഹമ്മദ് നബിയേ തീർച്ചയായും ഞാൻ തങ്ങളെ മുൻനിർത്തി എന് ആവശ്യത്തിൽ റബ്ബിലേക്കിതാ മുന്നിട്ടിരിക്കുന്നു . എന്റെ ആവശ്യം പൂർത്തികരിക്കാൻ വേണ്ടി അല്ലാഹുവേ എന്റെ കാര്യത്തിൽ മുഹമ്മദ് (സ) യുടെ ശുപാർശ നീ സ്വീകരിക്കണമേ ( തിർമുദി 10/32)
     ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്ന് ഇമാം തുർമുദി വ്യക്തമാക്കിയിരിക്കുന്നു.

പ്രസ്തുത ഹദീസ് വിശദീകരിച്ച് ശൗകാനി തന്നെ പറയുന്നു:  നബി(സ)ക്കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യാം എന്നതിന് ഈ ഹദീസ് രേഖയാണ് , നൽകുന്നവനും തടയുന്നവനും യഥാർത്ഥ കർത്താവും അല്ലാഹു മാത്രമാണെന്നും അവനുദ്ദേശിച്ചത് ഉണ്ടാവുകയും ഉദ്ദേശിക്കാത്തത് ഉണ്ടാവുകയില്ലന്നും തവസ്സുൽ ചെയ്യുന്നവന് വിശ്വാസിക്കണമെന്നു മാത്രം (തുഹ്ഫത്തുദ്ദാകിരീൻ 280 )
          ഇമാം മുൻദിരി (റ) അത്തർഗീബു വത്തർഹീബ് 1/476 ലും ഇമാം ത്വബ്റാനി (റ) അൽ മുഅജമുൽ കബീർ 9/31 ലും ഹാകിം (റ ) മുസ്തദ്റക് 1/519 ലും ഇമാം തുർമുദി സുനനിലും ( നമ്പർ 3505 ) പ്രസ്തുത ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
     പ്രസ്തുത ഹദീസ് പ്രബലമാണെന്ന് ഇമാം തുർമുദി (റ), ഹാക്കിം (റ ) ,ഇബ്നു മാജ (റ) എന്നിവരും തവസ്സുൽ അംഗീകരിക്കുന്ന ദഹബിയും പ്രസ്താവിച്ചിട്ടുണ്ട് .

കർമശാസ്ത്ര ചോദ്യങ്ങൾ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ചില സംശയങ്ങളും മറുവടിയും


ഒരാള്‍ ഒരുകാര്യം മനസ്സില്‍ കരുതി നേര്‍ച്ച ചൈതാല്‍ ആ കാര്യം സാധിച്ചില്ല എങ്കില്‍ ആ നേര്‍ച്ച വീട്ടേണ്ടതുണ്ടോ?


നേര്‍ച്ച എന്നാല്‍ നിയ്യത്ത്കൊണ്ട് നിര്‍ബന്ധമാകുന്ന കാര്യമല്ല.വാചകം കൊണ്ടാണ് നേര്‍ച്ച നിര്‍ബന്ധമാകുന്നത്.അത് കൊണ്ട് അയാള്‍ മൊഴിയുന്ന വാക്കുകളെ അടിസ്ഥാനക്കിയാണ് ആ നേര്‍ച്ച കൊടുക്കണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത്.ഒരാള്‍ ഇന്ന കാര്യം ശരിയായാല്‍ ഇന്ന സ്ഥലത്തേക്ക് ഇന്ന സംഗതി കൊടുക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കി എന്ന് ഒരാള്‍ പറഞ്ഞാല്‍ അയാള്‍ക്ക് ആ കാര്യം സാധിച്ചാലേ നേര്‍ച്ച വീട്ടേണ്ടതുള്ളൂ.ഇനി ഒരാള്‍ ഇന്ന കാര്യം ശരിയായാല്‍ എന്ന നിബന്ധന ഇല്ലാതെ ഒരു കാര്യം നേര്‍ച്ചയാക്കിയാല്‍ ആ കാര്യം ശരിയായാലും ഇല്ലങ്കിലും അയാള്‍ നേര്‍ച്ച വീട്ടേണ്ടതാണ്.അയാളുടെ വാക്കിനടിസ്ഥാന്മാക്കിയാണ് നേര്‍ച്ചയാകുന്നത് എന്ന് ചുരുക്കം.മനസ്സില്‍ കരുതിയത് കൊണ്ട് മാത്രം നേര്‍ച്ചയാകില്ല.


ഒരാള്‍ സുന്നത്ത് നിസ്കാരത്തില്‍ പ്രവേശിച്ച ശേഷം തൊട്ടടുത്ത് ഫര്‍ള് നിസ്കാരത്തിന്‍റെ ജമാഅത്ത് തുടങ്ങിയാല്‍ ഇയാള്‍ എന്ത് ചെയ്യണം?


ഒരാള്‍ സുന്നത്ത് നിസ്കാരത്തില്‍ പ്രവേശിച്ചു.തൊട്ടടുത്ത് ഫര്‍ള് നിസ്കാരത്തിന്‍റെ ജമാഅത്ത് തുടങ്ങുകയും ചൈതാല്‍ താന്‍ തുടങ്ങിയ സുന്നത്ത് നിസ്കാരം അവസാനിക്കുന്നതിന് മുംബ് ഈ ജമാഅത്ത് തീരുകയും പിന്നീട് ഒരു ജമാഅത്ത് കിട്ടാന്‍ സാധ്യത ഇല്ലാതാവുകയും ചൈതാല്‍ അയാള്‍ തുടങ്ങിയ സുന്നത്ത് നിസ്കാരം മുറിക്കാം.ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം,തുടങ്ങിയ നിസ്കാരം മുറിക്കല്‍ ഹാറാമാണ് എന്നാണ് ഹനഫീ മദ്ഹബ്.ശാഫിഈ മദ്ഹബില്‍ അത് കറാഹത്താകുന്നു.തുടങ്ങിയ നിസ്കാരം മുറിക്കണമെങ്കില്‍ വേറെ ഒരു ജമാഅത്ത് കിട്ടുകയില്ല,താന്‍ തുടങ്ങിയ സുന്നത്ത് നിസ്കാരം പൂര്‍ത്തിയാകുംബോഴെക്ക് ജമാഅത്ത് തീരുകയും ചെയ്യും എന്ന് കണ്ടാല്‍ മാത്രമേ നിസ്കാരം മുറിച്ചു ഈ ജമാഅത്തില്‍ കൂടാന്‍ പാടുള്ളൂ.സുന്നത്ത് നിസ്കാരമായാലും കാരണമില്ലാതെ മുറിക്കാന്‍ പാടില്ലാ എന്ന് തന്നെയാണ് നിയമം.


ജോലി സമയത്ത് നിസ്കരിക്കുന്നതിന് തൊഴിലുടമയുടെ സമ്മതം വേണോ?


ഇത്ര സമയം മുതല്‍ ഇത്ര സമയം വരെ ജോലി ചെയ്യുന്നതിന് ഇത്ര ശമ്പളം തരാമെന്ന വ്യവസ്ഥയില്‍ ഒരാള്‍ ജോലി ചെയ്യുന്നു എങ്കില്‍ ഫര്‍ള് നിസ്കരിക്കാന്‍ തൊഴിലുടമയുടെ സമ്മദം ആവശ്യമില്ല.കാരണം അത് അള്ളാഹു ഫര്‍ളാക്കിയതാണ്.പക്ഷെ സുന്നത്ത് നിസ്കാരത്തിന് തൊഴിലുടമയുടെ സമ്മദം ഉണ്ടായിരിക്കണം.

നമ്മുടെ വീടിന്‍റെ ഒരു ഭാഗം പള്ളിയായി വഖ്ഫ് ചെയ്യാമോ?


നമ്മുടെ വീടിന്‍റെ ഒരു റൂം പള്ളിയാക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കുക.പള്ളിയായി വഖ്ഫ് ചെയ്യുമ്പോള്‍ ആ റൂം ഒന്നിച്ച് പള്ളിയായി വഖ്ഫ് ചെയ്യാതെ ഈ റൂമിന് അകത്ത് പ്രതേഗമായ മാര്‍ബിളോ ടൈല്‍സോ പതിക്കുക.എന്നിട്ട് ഈ മാര്‍ബിള്‍,അല്ലങ്കില്‍ ടൈല്‍സ് മാത്രം പള്ളിയായി വഖ്ഫ് ചെയ്യുക.അതുമല്ലങ്കില്‍ നിലവിലുള്ള വീട്ടില്‍ നമ്മള്‍ എത്ര സ്ഥലമാണോ ഉദ്ദേശിക്കുന്നത് അത്രയും വലിപ്പമുള്ള ഒരു കാര്‍പെറ്റ് വാങ്ങുക.ഈ കാര്‍പെറ്റ് പശ തേച്ച് ഒട്ടിക്കുക.അതല്ലങ്കില്‍ ആണി അടിച്ച് ഉറപ്പിക്കുക.എന്നിട്ട് ഈ കാര്‍പെറ്റ് പള്ളിയായി വഖ്ഫ് ചെയ്യുക.ഈ ഭാഗം ഇനി പള്ളി അല്ലാതെക്കേണ്ട അവസ്ഥ വന്നാല്‍ ഈ ടൈല്‍സോ,മാര്‍ബിളോ,കാര്‍പെറ്റോ പൊളിച്ചെടുത്താല്‍ മതി.പൊളിച്ചെടുത്താലും അത് പള്ളി തന്നെയാണ്.ഈ പൊളിച്ചെടുത്തത് മറ്റൊരു സ്ഥലത്ത് പള്ളിയായി സ്ഥാപിക്കണം.സ്ഥാപിക്കാന്‍ പറ്റില്ലെങ്കില്‍ പൊട്ടക്കിണറ്റിലോ മറ്റോ ഇട്ട് മണ്ണിട്ട്‌ മൂടണം.ഇങ്ങിനെയല്ലാതെ ഒരു റൂം ഒന്നിച്ച് പള്ളിയായി വഖ്ഫ് ചൈതാല്‍ പള്ളിയുടെ ഹുര്‍മത് അതിന് എപ്പഴും നിലനില്‍ക്കും.പിന്നീട് അത് പൊളിക്കേണ്ടി വരികയോ ഞമ്മള്‍ കൈമാറ്റം ചെയ്യുകയോ ചെയ്യുമ്പോള്‍ അതിന് പറ്റാത്ത ആളുകള്‍ വരുമ്പോള്‍ അത് ബുദ്ധിമുട്ടാകും.ടൈല്‍സ്,മാര്‍ബിള്‍,കാര്‍പെറ്റ്,പലക ഇതുപോലെയുള്ള സാദനങ്ങള്‍ നിലത്ത് ഉറപ്പിച്ചാലെ പള്ളിയായി വഖ്ഫ് ചെയ്യാന്‍ പറ്റൂ.അല്ലാതെ ഒരു റൂമില്‍ മുസ്വല്ല കൊണ്ട് വിരിച്ചാല്‍ മാത്രം പള്ളിയാകില്ല.ഇങ്ങനെ വഖ്ഫ് ചെയ്ത ഭാഗം പള്ളിയുടെ ഹുര്‍മതോടെ സംരക്ഷിക്കണം.അവിടെ വീട്ടിലുള്ള സ്ത്രീകള്‍ക്ക് നിസ്കരിക്കാം,ഇഹ്തികാഫ്‌ ഇരിക്കാം പള്ളിയിലെ പ്രതിഫലം കിട്ടുന്നതാണ്. എല്ലാവരും അവരുടെ വീടുകളില്‍ സൌകര്യമുണ്ടാങ്കില്‍ ഒരു ഭാഗം പള്ളിയായി വഖ്ഫ് ചെയ്യാനും അവിടെ പള്ളിയുടെ ഹുര്‍മത് പാലിച്ച് സംരക്ഷിക്കാനും നബി സ്വല്ലള്ളാഹുഅലൈഹിവസല്ലമ തങ്ങള്‍ കല്‍പിച്ചതായി ആഇശ (റ) വില്‍ നിന്നുള്ള ഹദീസ് ഉണ്ട്.ഇങ്ങനെയുള്ള പള്ളി കളില്‍ ചിലത് നബി സ്വല്ലള്ളാഹുഅലൈഹിവസല്ലമ തങ്ങള്‍ പോയി നിസ്കരിച്ച് ഉദ്ഘാടനം ചെയ്തിട്ടുണ്ട്.


ഒരാള്ക്കും കൈവഷതിന്നു അവകാശമില്ലാത്ത പുഴവക്ക്, റോഡ്‌ സൈഡ് എന്നിവിടങ്ങളില്‍ മുസ്ലിങ്ങള്‍ പള്ളി നിര്മിശച്ചു വഖ്‌ഫ്‌ ചെയ്തു അവിടെ നിസ്കരിച്ചാല്‍ പ്രതിഫലം ലഭിക്കുമോ ?



ഈവര്‍ക്കും ഉപയോഗിക്കാന്‍ അവകാശമുള്ള പുഴവക്ക്, റോഡ്‌ സൈഡ് പോലോത്ത സ്ഥലങ്ങളില്‍ പള്ളി നിര്‍മിച്ചു വഖ്‌ഫ്‌ ചെയ്താല്‍ ആ വഖ്‌ഫ്‌ സ്വഹീഹല്ല. അവിടെ വെച്ച് നിസ്കാരം സഹീഹാകുമെന്കിലും പള്ളിയില്‍ നിസ്കരിച്ച പ്രതിഫലം ലഭ്യമല്ല. മാത്രവുമല്ല ആ കെട്ടിടം പൊളിച്ചുനീക്കപെടെണ്ടാതുമാണ്. ( തുഹ്ഫ ശരവാനി 6/2006)


കാര്‍പെറ്റ്,ടൈല്‍സ് പോലോത്ത സ്ഥലത്ത് നജസായാല്‍ എങ്ങനെ ശുദ്ധിയാക്കും?


കാര്‍പെറ്റ്,ടൈല്‍സ് പോലോത്ത സ്ഥലത്ത് കുട്ടി മലമൂത്രവിസര്‍ജ്ജനം നടത്തിയാല്‍ ആദ്യം ചെയ്യേണ്ടത് ഉണങ്ങിയ തുണി കഷണമോ ടിഷ്യൂ പേപ്പറോ എടുത്ത് നജസിന്‍റെ തടി നീക്കംചെയ്യുക.ആദ്യം ഇതാണ് ചെയ്യേണ്ടത്.അങ്ങിനെ നജസിന്‍റെ തടി ഒക്കെ നീങ്ങി,ഇനി അതിന്‍റെ അടയാളം മാത്രമേ ബാക്കിയുള്ളൂ എങ്കില്‍ അതിന് മുകളില്‍ വെള്ളം ഒഴിച്ചാല്‍ മാത്രം മതി.ആ വെള്ളം തുടച്ചെടുത്താലും ഇല്ലങ്കിലും ആ സ്ഥലംശുദ്ധിയാകും.അതല്ലാതെ ആ നജസ് തുടച്ചെടുക്കാതെ അതിനു മുകളില്‍ വെള്ളം ഒഴിച്ചാല്‍ ആ വെള്ളവും അത് ആകുന്ന സ്ഥലവും ആകെ നജസാകും.


ലാണ്ട്രിയില്‍ വസ്ത്രം അലക്കാന്‍ കൊടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?


ആദ്യം അലക്ക് മെഷീനില്‍ വെള്ളം ഒഴിച്ച് അതിലേക്ക് വസ്ത്രം ഇട്ടാല്‍, നജസലുള്ള വസ്ത്രം വെള്ളത്തിലേക്ക് ഇടലോട് കൂടി ആ വെള്ളം നജസാകും.അങ്ങിനെ കഴുകിയാല്‍ വസ്ത്രം ശുദ്ദിയാകില്ല.അതെ സമയം ഈ വസ്ത്രങ്ങളെല്ലാം അലക്ക്മെഷീനില്‍ ഇട്ട് അതിലേക്ക് വെള്ളം ഒഴിക്കുകയാണങ്കില്‍ അത് കൊണ്ട് ശുദ്ദിയാകും.പക്ഷെ ഈ അലക്കുകാര്‍ മുസ്ലിംകളാണോ ഇസ്ലാമിനെ പറ്റി അറിയുമോ എന്നൊന്നും അറിയില്ല.ഇന്നത്തെ കാലത്ത് മുസ്ലിംകളുടെതും,അമുസ്ലിംകളുടെതും,നജസുള്ളതും,നജസില്ലാത്തതും എല്ലാം ഒന്നിചാണല്ലോ അലക്കുക അവര്‍ക്ക് ഈ നജസ് ശുദ്ധിയാക്കലിനെ പറ്റി ഒന്നും അറിയാത്തത് കൊണ്ട് .ഇങ്ങനെ അലക്കി തേച്ച് തരുന്ന വസ്ത്രങ്ങള്‍ നമ്മള്‍ ഒന്നു കൂടി വെള്ളം ഒഴിച്ച് ശുദ്ധിയാക്കിയിട്ടെ ഉപയോഗിക്കാന്‍ പാടുള്ളൂ അത് കൊണ്ട് അത്തരം അലക്ക് കടകളില്‍ കൊടുക്കാതിരിക്കലാണ് സൂക്ഷ്മത.


അമുസ്ലിംകള്‍ക്ക് ധര്‍മ്മം കൊടുക്കാമോ?

കൊടുക്കാം.അതിന് പ്രതിഫലം ലഭിക്കുകയും ചെയ്യും. (തുഹ്ഫ,ശര്‍വാനി 7/179)

ജമാഅത്ത് നിസ്കാരത്തിനു വേണ്ടി ഓടി പോകുന്നതിന്‍റെ വിധി എന്ത്?


വളരെ പ്രധാനപ്പെട്ട ഒരു കാര്യമാ,പലരും വരുത്തി വെക്കുന്ന വലിയ ഒരു അബദ്ധമാണത്.നിസ്കാരം കഴിഞ്ഞു പോകോ എന്ന് പേടിച്ചിട്ടു ഓടുക.(ജമാഅത്ത് കിട്ടാന്‍ വേണ്ടിയിട്ട്).അങ്ങിനെ ചെയ്യാന്‍ പാടില്ല എന്ന്‍ കര്‍ശനമായി നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം തങ്ങള്‍ നിരോധിച്ചിരിക്കുന്നു.ജമാഅത്ത് കിട്ടൂല എന്ന് കണ്ടാലും ജുമുഅ അല്ലാത്ത എല്ലാ നിസ്കാരത്തിനും ശാന്തമായിട്ട് അദബോട് കൂടിയാണ് നടന്ന്പോകേണ്ടെത്.അതിനു നബി സ്വല്ലള്ളാഹു അലൈഹി വസല്ലം തങ്ങള്‍ കാരണം പറഞ്ഞത്,പള്ളിയില്‍ പോയി ജമാഅത്തായി നിസ്കരിക്കണം എന്ന നിയ്യത്തോട്‌ കൂടി നിങ്ങള്‍ വീട്ടില്‍ നിന്ന് കാല്‍ എടുത്തു വെക്കുന്നതോട് കൂടി തന്നെ നിങ്ങള്‍ നിസ്കാരത്തില്‍ പ്രവേശിച്ചു കഴിഞ്ഞു.നിങ്ങള്‍ ആ നിയ്യത്തോട്‌ കൂടി ഇറങ്ങിയപ്പോള്‍ തന്നെ നിങ്ങള്‍ക്ക് ജമാഅത്ത് കിട്ടി.അപ്പോള്‍ അള്ളാഹുവിന്‍റെ ഇബാദത്തിലാണെന്ന നിലക്ക് നേരംപോക്ക്,കളി തമാശ, അനാവശ്യം ഒന്നും ഇല്ലാതെ അദബോട് കൂടി നല്ല അടക്ക ഒതുക്കത്തോട്‌ കൂടി നടന്ന് പോവുക. എന്നിട്ട് കിട്ടുന്നത് ജമാഅത്തില്‍ കൂടി ഇമാമിന്‍റെ കൂടെ നിസ്കരിക്കുക.കിട്ടിയിട്ടില്ലങ്കില്‍ രണ്ടാം ജമാത്തിന് ആളുണ്ടങ്കില്‍ രണ്ടാം ജമാത്തായി നിസ്കരിക്കുക,തീരെ കിട്ടിയില്ലെങ്കില്‍ ജമാഅത്ത് നിര്‍ബന്തമോന്നുമല്ലല്ലോ…….അതെ സമയം ജുമുഅ അങ്ങിനെ അല്ല.അത് വേറെ മനസ്സിലാക്കേണ്ട കാര്യമാ…ജുമുഅക്ക് നേരത്തെ പോകേണ്ടതാണ്.പക്ഷെ എന്തോ സംഗതി വശാല്‍ മനുഷ്യന്‍റെ കാര്യമല്ലേ..താമസിച്ചു പോയി.ഇപ്പോള്‍ ഇനി നടന്ന് പോയാല്‍ ജുമുഅ കിട്ടില്ല എന്ന് കണ്ടാല്‍ (ഒരു റകഅതെങ്കിലും ഇമാമിന്‍റെ കൂടെ കിട്ടിയാലേ ജുമുഅ ശരിയാകൂ) അവിടെ ഓടണമെങ്കില്‍ ഓടണം,ഓടിയാല്‍ എത്തൂല എന്ന്‍ കണ്ടാല്‍ വണ്ടിയില്‍ പോകണം.സ്വന്തം വണ്ടിയില്ല ടാക്സി വിളിക്കണമെങ്കില്‍ അങ്ങിനെയെങ്കിലും എത്തി ജുമുഅക്ക് കൂടണം. അതിനു കാരണം എന്താണെന്ന് വെച്ചാല്‍ ജുമുഅ ഫര്‍ളാന്,അതിന് ജമാഅത്ത് നിര്‍ബന്ധവുമാണ്.മറ്റ് നിസ്കാരങ്ങള്‍ അങ്ങിനെയല്ല.


രാത്രി നഖം മുറിക്കാന്‍ പറ്റുമോ?


രാത്രി നഖം മുറിക്കുന്നത് ഹറാമും കുറ്റവും അല്ല.പക്ഷെ…രാത്രി നഖം മുറിക്കുന്നതിനേക്കാള്‍ നല്ലത് പകല്‍ മുറിക്കുന്നതാണ്. പകല്‍ തന്നെ വ്യാഴായ്ച്ച ദിവസം ഉച്ചക്ക് ശേഷമോ വെള്ളിയാഴ്ച ദിവസം ഉച്ചക്ക് മുമ്പോ ആവലാണ് ഏറ്റവും ഉത്തമമായത്.വ്യാഴായ്ച്ച ളുഹറിനു ശേഷം മഗ് രിബ് വരെയും വെള്ളിയാഴ്ച സുബ്ഹിക്ക് ശേഷം ജുമുഅ ക്ക് മുമ്പും ആണ് നഖം വെട്ടാന്‍ ഏറ്റവും ഉത്തമമായ സമയം.എന്നാല്‍ ഒരു മനുഷ്യന് ഏതു സമയത്തും നഖം വെട്ടാവുന്നതാണ്.പക്ഷെ രാത്രിയേക്കാള്‍ നല്ലത് പകലാണ്‌.,പകലില്‍ മേല്‍ പറഞ്ഞ ദിവസവും.

പള്ളിക്കടുത്ത് വീട് നിര്‍മ്മിക്കുമ്പോള്‍ പള്ളിയെക്കാള്‍ ഉയരാന്‍ പാടില്ല എന്നത് ശരിയാണോ?


പള്ളിക്കടുത്ത് വീട് നിര്‍മ്മിക്കുമ്പോള്‍ ആ വീട് പള്ളിയെക്കാള്‍ ഉയരാന്‍ പാടില്ല എന്ന് ഇസ്ലാമിന്‍റെ ഫിഖ്ഹില്‍ നിയമമില്ല.എന്നാല്‍ അത് ഒരു അദബാണ്.അള്ളാഹുവിന്‍റെ ഭവനമാണ് ഒരു മുസ്ലിമിനെ സംബന്ധിച്ച് ഏറ്റവും ബഹുമാനിക്കേണ്ടതും,ആദരിക്കേണ്ടതും.മക്കയില്‍ ഇസ്ലാമിന്‍റെ ആദ്യ കാലത്തും,അത് പോലെ ജാഹിലിയ്യ കാലത്തുമൊക്കെ കഅബ ശരീഫിനേക്കാള്‍ ഉയരമുള്ള ഒരു കെട്ടിടം മക്കഷരീഫില്‍ ഉണ്ടാക്കാറുണ്ടായിരുന്നില്ല.പിന്നീട് അവര്‍ക്ക് വീടുകള്‍ ഉയരം കൂട്ടേണ്ട സാഹജര്യം വന്നപ്പോള്‍ ആദ്യം കഅബശരീഫിന്‍റെ ഉയരം കൂട്ടുകയായിരുന്നു ആദ്യം ചൈതത്.അതൊരു ബഹുമാനമാണ്.അതാണ്‌ നല്ലത്.എന്നാല്‍ പള്ളിയെക്കാള്‍ ഉയരം കൂടിയാല്‍ ഹറാമും,കറാഹത്തുമൊന്നും വരില്ല.


പള്ളിയില്‍ നടക്കുന്ന ജമാഅത്തിനെ പള്ളിയുടെ പുറത്ത് നിന്ന്‍ പിന്‍തുടരാന്‍ പറ്റുമോ?


ഇമാം നില്‍ക്കുന്ന പള്ളിയുടെ പിന്‍വശത്ത്‌ നിന്ന് ജമാഅത്തില്‍ പങ്കെടുക്കുമ്പോള്‍ പുറത്ത് നില്‍ക്കുന്ന സ്വഫ്ഫും പള്ളിയിലെ അവസാനത്തെ സ്വഫ്ഫും തമ്മില്‍ മൂന്ന്‍ മുഴത്തെക്കാള്‍ അകലം ഇല്ലാതിരിക്കണം.അതിനു പുറമേ ഇമാമിനെയോ ഇമാമിനെ കാണുന്നവരെയോ കാണുകയും പുറത്ത് നില്‍ക്കുന്ന ആള്‍ക്ക് ഖിബിലയില്‍ നിന്ന് തെറ്റാതെ നടന്ന്‍ ചെന്നാല്‍ ഇമാം നില്‍ക്കുന്ന സ്ഥലത്തേക്ക് എത്താന്‍ പറ്റണം.ഇങ്ങിനെ ആണങ്കില്‍ തുടര്‍ച്ച സ്വഹീഹാകും.ഇന്ന്‍ ഗള്‍ഫ് നാടുകളിലെ പള്ളിയില്‍ പുറത്ത് നിന്ന്‍ ജമാഅത്തില്‍ പങ്കെടുത്താല്‍ ഷാഫിഈ മദ്ഹബ് പ്രകാരം നിസ്കാരം സ്വഹീഹാകില്ല.കാരണം എ സി യുള്ള പള്ളികളായതിനാല്‍ വാതില്‍ അടച്ചാവും നിസ്കാരം നടക്കുക.അത് കാരണം പുറത്ത് നിന്ന്‍ ഉള്ളിലേക്ക് നോക്കിയാല്‍ കാണില്ല.ആ നിലക്ക് ഇടത് വശത്തോ,വലത് വശത്തോ,പിന്‍ വശത്തോ നില്‍ക്കുന്ന ആള്‍ക്ക് മേല്‍ പറഞ്ഞ ശര്‍ത്വുകള്‍ ഒക്കില്ല.ഇമാമിന്‍റെ ശബ്ദം കേട്ടാല്‍ മാത്രം പോര.അത് കൊണ്ട് തുടര്‍ച്ച സ്വഹീഹാകില്ല.ഈ പറഞ്ഞതൊക്കെ പാലിക്കാന്‍ കഴിയുമെങ്കില്‍ തുടര്‍ച്ചക്ക് കുഴപ്പമില്ല.ഇതുപോലെ തന്നെ പള്ളിയുടെ പുറത്ത് നിന്നുള്ള ഗോവണി ആണങ്കില്‍ മുകളില്‍ നില്‍ക്കുന്നവര്‍ക്കും ഇതേ നിയമം ബാധകമാകും.പള്ളിയുടെ അകത്ത് നിന്നുള്ള ഗോവണി ആണങ്കില്‍ കുഴപ്പമില്ല.ജമാഅത്ത് കിട്ടിയില്ലങ്കില്‍ ജുമുഅ സ്വഹീഹാകില്ല എന്ന കാര്യം കൂടി ഓര്‍ക്കുക.


പള്ളിയില്‍ ഒറ്റക്ക് നിസ്കരിക്കലോ പള്ളിയല്ലാത്തിടത്തുള്ള ജമാഅത്തില്‍ പങ്കെടുക്കലോ നല്ലത്?


പള്ളിയിലാണങ്കില്‍ ജമാഅത്ത് കിട്ടൂല പള്ളിയല്ലാത്തിടത്ത് ജമാഅത്ത് കിട്ടും എങ്കില്‍ ജമാഅത്ത് എവിടെയാണ് കിട്ടുക അതിനെ മുന്തിക്കണം.അതെ സമയം പള്ളിയിലെ ജമാഅത്ത് ചെറുതും പള്ളിയല്ലാത്തിടത്തെ ജമാഅത്ത് വലുതും ആണ് എങ്കില്‍ എങ്കില്‍ പള്ളിയില്‍ നിസ്കരിക്കുന്നു എന്ന പ്രതിഫലം കൂടി കിട്ടുമെന്ന് കണക്കിലെടുത്ത് പള്ളിയില്‍ വെച്ച് നിസ്കരിക്കലിനെ മുന്തിക്കണമെന്ന്‍ ഇബ്നു ഹജര്‍ തങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...