Monday, October 31, 2022

بناء القبةതബ്ലീഗ് ജമാഅത്തിന്റെ അബദ്ധം . മഹത്തുക്കളുടെ ഖബറിന്മേൽ ഖുബ്ബ നിർമ്മിക്കൽ

 *തബ്ലീഗീ ജമാഅത്തിന്റെ ആത്മീയ നേതാവ്*

*മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ* *പ്രൗഡ ഗംഭീര ജാറത്തിനെതിരെ*


✍🏻


മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ തേജസ്സുറ്റതും ശോഭനീയവുമായ മദീനാ ശരീഫിലെ പരിശുദ്ധ ജാറമടക്കം മുഴുവൻ ജാറങ്ങളും പിഴച്ച ബിദ്അത്താണെന്നും, ഖുർആൻ സുന്നത്തുകളെ കൊണ്ട് ഇവയെ എതിർക്കണമെന്നും ഉദ്ഘോഷിക്കുന്ന ഫത്‌വ നൽകിയത് തബ്ലീഗീ ജമാഅത്തിന്റെ ശില്പിയായ ഇൽയാസ് ദഹ്ലവിയുംടെ ശൈഖും ദേവ്ബന്ദികളുടെ ചീഫ് മുഫ്തിയുമായ റശീദ് ഗങ്കോഹിയാണെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ.


ചോദ്യം?:


നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ അനുഗ്രഹീത ജാറം പ്രതാപത്തിലും പ്രൗഢിയിലുമായി ദൃഢമായി നിർമ്മിക്കപ്പെട്ടതിന്റെയും വെളിച്ചം സംവിധാനിച്ചതിന്റെയും കാരണം എന്താണ് ?


സ്വഹാബത്തിന്റെയും ഇമാമുമാരുടേയും നിർമ്മിക്കപ്പെട്ടിട്ടുണ്ടല്ലോ ?


ഇത്തരം കാര്യങ്ങളിൽ മതപരമോ ഭൗതികമോ ആയ വല്ല നന്മയും പ്രത്യേകതയും ഉണ്ടോ"  ?


ഖബറുകളെ ദൃഡീകരിക്കുക. മുകളിൽ കെട്ടിടം നിർമ്മിക്കുക. ഖുബ്ബ നിർമ്മിക്കുക. വെളിച്ചം സംവിധാനിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നവർ

അമ്പിയാക്കൾ സ്വഹാബാക്കൾ മുജ്തഹിദുകളായ ഇമാമുമാർ

വിശിഷ്യാ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ജാറവും രേഖയായി അവതരിപ്പിക്കുന്നു.


ഇത്തരം കാര്യങ്ങളെ

അറേബ്യൻ പണ്ഡിതരും 

ഹറമൈനി പണ്ഡിതരും

എതിർക്കുന്നില്ല എന്നത്

അനുവദനീയമാകുന്നതി

ന്ന് രേഖയാക്കാൻ പറ്റുമോ'' ?


ഉത്തരം:


ഈ മുഴുവൻ കാര്യങ്ങളും അനുവദനീയമല്ലാത്തതും 

നിയമ വിരുദ്ധവുമാകുന്നു .


എവിടെയായാലും സ്വീകാര്യരായ പണ്ഡിതരല്ല നിർമിച്ചത് , മറിച്ച് പൊതുജനങ്ങളും സമ്പന്നരും സുൽത്വാൻമാരുമാണ് നിർമ്മിച്ചത്.


ഇത്തരം കാര്യങ്ങളെ തടയുന്ന ഹദീസുകൾ വന്നിരിക്കെ ആരുടെ പ്രവർത്തനം കൊണ്ടും ഇവ അനുവദനീയമാവില്ല.


ഖുർആനിന്നും സുന്നത്തിനുമെതിരിൽ ആര് ചെയ്താലും അത് അനുവദനീയമല്ലാത്തതും

തെളിവിന്ന് യോഗ്യമല്ലാത്തതുമാണ്.

 ഖുർആനും ഹദീസും മുജ്തഹിദുകളുടെ വാക്കുമാണ് പരിഗണിക്കേണ്ടത്.


ശറഇൽ സ്വീകാര്യമല്ലാത്തൊരു കാര്യം അറേബ്യയിലോ ഹറമൈനിയിലോ പ്രചരിക്കപ്പെട്ടത് കൊണ്ട് അനുവദിക്കപ്പെടില്ല.


ഇത്തരം ബിദ്അത്തുകളെ

അവിടെ ആരും തടയുന്നില്ല എന്നതും അനുവദനീയമാകുന്നതിന്ന് രേഖയല്ല. ഈ വിഷയത്തിൽ മൗനം പാലിക്കാൻ യാതൊരു ന്യായവുമില്ല.

ഖുർആനും സുന്നത്തും കൊണ്ട് 

റദ്ദ് ചെയ്യേണ്ടതും

വിമർശിക്കേണ്ടതുമാണ്".


[ആശയം,ഫതാവാറശീദിയ്യ:പേജ്: 142, 143]


വ്യത്യസ്തമായ രണ്ട് ചോദ്യങ്ങളിലെ പ്രസക്ത ഭാഗങ്ങളും അവക്കുള്ള ഉത്തരത്തിന്റെ

ആശയ വിവർത്തനവുമാണ്

മുകളിൽ നാം വായിച്ചത്.


ദേവ്ബന്ദീ പണ്ഡിതരും,ത ബ്ലീഗികളും

അഹ് ലുസ്സുന്ന: യാണെന്നും 

മാതുരീതിയ്യ:/ അശ്അരിയ്യ:യെ അനുഗമിക്കുന്നവരുമാണെന്നുമുള്ള വാദങ്ങളെല്ലാം തനി ബാലിശവും,വ്യാജമായ വാദങ്ങളാണെന്നും വ്യക്തമായല്ലോ.


മക്ക മദീന: യിലെ മഖ്ബറകൾ

തകർക്കപ്പെടുന്നതിന്ന് മുമ്പ്

നൽകിയ ഫത് വയാണ് ഇതെങ്കിൽ

തകർക്കപ്പെട്ടതിന്ന് ശേഷം


തബ്ലീഗീ ജമാഅത്തിന്റെ ശില്പിയായ ഇല്ല്യാസിന്റെ ഉസ്താദും, കാപട്യത്തിന്റെ പുസ്തകമായ അൽ മുഹന്നതിന്റെ കർത്താവുമായ ഖലീൽ അമ്പേട്ടവിയുടെ

വരികൾ കൂടി വായിക്കൂ.


⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️


 "ഈ കാലഘട്ടത്തെ പരിഗണിച്ച് വളരെയധികം മതാധിഷ്ഠിത ഭരണകൂടമാണ് ഈ ഭരണകൂടമെന്ന് ഞാൻ വിശ്വസിക്കുന്നു.


സുൽത്വാൻ ഇബ്നു സഊദ് വളരെയധികം ബുദ്ധിമാനും മതനിഷ്ടയുള്ളവനും സഹനശീലമുള്ളവനുമാണ്.....

ആർക്കും ഒരു പരാതിയുമുണ്ടായിട്ടില്ല.


ജാഹിലീങ്ങൾ റാഫിളുകളുമായി

കൂടിചേർന്ന് സംയുക്തമായി ദീനും

ഈമാനുമാക്കി മാറ്റിയ  ഖുബ്ബകൾ (മഖ്ബറകൾ )

പൊളിക്കുന്നതിനെ അടിസ്ഥാനമാക്കി പരാതികൾ വരുന്നു.


എന്റെ അഭിപ്രായമനുസരിച്ച് ഇവ കളെ

(ജാറങ്ങളെ) തകർക്കൽ

 നിശ്ചയം വാജിബാകുന്നു."


میرےنزديک انکا انھدام 

يقیینا واجب ہے


(മഖ്ബറകളെ പൊളിക്കൽ നിർബന്ധമാകുന്നു.)


*മക്തൂബ് ١٣٤٥ റബീഉസ്സാനി*


ദേവ്ബന്ദീ പണ്ഡിതനായ ഖലീൽ അമ്പേട്ടവി

ദേവ്ബന്ദീ മുഫ്തിയായ റശീദ് ഗങ്കോഹിയുടെ നവാസെ യാക്കൂബ്

സാഹിബിന്ന് 1345 ൽ എഴുതിയ കത്തിലെ ചില ഭാഗങ്ങളാണ് മുകളിൽ എഴുതിയത്.


*........................................................*

*മുഹമ്മദ് ഇസ്മാഈൽ അംജദി*

*മഹാരാഷ്ട്ര 9819631650*


💙____________________________💙

Friday, October 14, 2022

തബറുക് മീലാദ് സ്വഹാബ . ഒഹാബികളുടെ വൈരുദ്ധ്യം

 🌹🌹🌹

*നബിദിനാഘോഷം :*

*സ്വഹാബികൾ*

*മുജാഹിദുകൾക്ക്*

*സ്വീകാര്യമാവുമോ..?*

➖➖➖➖➖➖➖➖➖

സ്വഹാബികൾ ചെയ്തിട്ടുണ്ടോ എന്ന ചോദ്യം കേട്ടാൽ തോന്നും സ്വാഹാബികൾ ചെയ്‌താൽ വഹാബി അംഗീകരിക്കുമെന്ന്.!

എന്നാൽ വഹാബികളെക്കാൾ സ്വഹാബികളെ തള്ളുകയും വിമർശിക്കുകയും ചെയ്തവർ  മാറ്റാരുമുണ്ടാവില്ല.


മുജാഹിദ് വിശ്വാസപ്രകാരം സ്വാഹാബികൾ  ശിർക്കും ബിദ്അതും ചെയ്തവരും നബി(സ) അതിന് അംഗീകാരം കൊടുത്തവരുമാണ്, ഒരുദാഹരണം പറയാം.


നബി(സ)യുടെ വിയർപ്പ് പോലുള്ള ആസാർ കൊണ്ട് ബർക്കത്ത് എടുക്കൽ മുജാഹിദു വിശ്വാസപ്രകാരം  ശിർക്കാണ്.

ഇക്കാര്യം അവർ പരസ്യമായി എഴുതുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.


ശബാബ് വാരികയിൽ നിന്ന് :

"അല്ലാഹുവിന് പുറമെയുള്ള സൃഷ്ടികളിൽ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കൽ ശിർക്കും കുഫ്റുമാണ്. പ്രവാചകന്റെ മുടി കൊണ്ടോ വസ്ത്രം കൊണ്ടോ വിയർപ്പ് കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിച്ചു കൊണ്ട് ബർക്കത്ത് എടുക്കൽ ഈ വകുപ്പിൽ പെടുന്നു (ശിർക്കും കുഫ്റുമാണ് )."

(ശബാബ് വാരിക 2011

ഏപ്രിൽ 1 പേജ് : 22)


എന്നാൽ സ്വാഹാബികൾ നബി(സ)യുടെ വസ്ത്രം, വിയർപ്പ്, കേശം തുടങ്ങിയ ആസാറുകൾ കൊണ്ട് ബർകത് എടുത്തിരു ന്നുവെന്നും നബി(സ) അത് അംഗീകരിച്ചിരുന്നുവെന്നതും ഹദീസ് കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്.

ഇക്കാര്യം മൗലവിമാർക്കും സമ്മതിക്കേണ്ടി വന്നിട്ടുണ്ട്.


ശബാബ് വാരികയിൽ നിന്ന് തന്നെ വായിക്കുക:

"നബി(സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബർക്കത്ത് സ്വഹാബികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

നബി(സ)ഒരിക്കൽ ഉമ്മുസുലൈമിന്റെ(റ)വീട്ടിൽ ചെന്ന് അവരുടെ വിരിപ്പിൽ ഉറങ്ങുകയുണ്ടായി. അവർ അവിടെ ഉണ്ടായിരുന്നില്ല. വന്നു കയറിയപ്പോൾ നബി(സ)നിങ്ങളുടെ വിരിപ്പിൽ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു. നബി(സ)യെ അവർ ചെന്ന് നോക്കിയപ്പോൾ നന്നായി വിയർത്തൊലിക്കുന്നുണ്ട്. അവർ ആ വിയർപ്പെല്ലാം തുടച്ചെടുത്തു ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണർന്ന നബി(സ) ചോദിച്ചു : ഉമ്മുസുലൈം, എന്താണ് നീ ചെയ്യുന്നത്?

അവർ പറഞ്ഞു : അവിടുത്തെ ബർകത് ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കാൻ ഞങ്ങൾ ആഹ്രഹിക്കുന്നു. നബി(സ)പറഞ്ഞു :ശരി. (ബുഖാരി)"

(ശബാബ് വാരിക 2010

നവംബർ 12 പേജ് : 31)


ചിന്തിക്കുക,

സ്വാഹാബികൾ ചെയ്തതും നബി(സ)അംഗീകരിച്ചതുമായ ഇമാം ബുഖാരി(റ)റിപ്പോർട്ട് ചെയ്ത കാര്യം ശിർക്കും കുഫ്റുമാണ് എന്ന് പഠിപ്പിച്ചവരാണ്

ഇപ്പോൾ നബി(സ)യുടെയും സ്വാഹാബികളുടെയും സ്വന്തക്കാരായി

രംഗത്ത് വരുന്നത്.

സ്വഹാബത്തിന്റെ പ്രവർത്തനത്തിലും

നബി(സ)യുടെ അംഗീകാരത്തിലും

ശിർക്കും കുഫ്റും ആരോപിച്ച

ഈ വഞ്ചകരെ കരുതിയിരിക്കുക.


*aboohabeeb payyoli*

   9048 171 939

🌹🌹🌹🌹🌹🌹🌹🌹🌹

ഇസ്തിഗാസ.ഇമാം ഇസ്വബഹാനി റ ഇസ്തിഗാസയെ എത്രിത്തിട്ടുണ്ടോ ?

 


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=


📚🔎___________________🔍📚



ഇമാം ഇസ്വബഹാനി റ ഇസ്തിഗാസയെ എത്രിത്തിട്ടുണ്ടോ ?


മറുപടി


ഇമാം ഇസ്വബഹാനി റ യുടെ അൽ ഹുജ്ജ ഫിൽ മഹജ്ജ എന്ന ഗ്രത്തിൽ നിന്നാണ് ഒഹാബി പുരോഹിതർ തെറ്റിദ്ധരിപ്പിക്കുന്നത്. അവിടെ തർക്കഅത്തിലിരിക്കുന്ന മഹാൻമാരോട് അഭൗതിക സഹായം തേടൽ എന്ന ഇസ്തിഗാസയെ പറ്റി പറഞ്ഞിട്ടേയില്ല. 

മറിച്ചു അതിൽ പറയുന്നത് . അല്ലാഹുവിന്റെ നാമങ്ങളെ പറ്റിയുള്ള ചർച്ചയാണ്. 

ഇമാം ഇസ്ബഹാനി റ 

 (ഭൗതികവും അഭൗതികവുമായ )

എല്ലാം  നൽകുന്നവൻ എന്ന നാമം അല്ലാഹുവിനുണ്ട് .

(ഭൗതികവും അഭൗതികവുമായ ) ആഫിയത്ത് നൽകാൻ മറ്റൊരാൾക്കും കഴിയില്ല. അവനാണ്

(ഭൗതികവും അഭൗതികവുമായ )

 ശക്തി നൽക്കുന്നത് 

ശക്തി നൽകാൻ ഒരു സ്രഷ്ടിക്കും സ്വയം കഴിവില്ല. നീ പറയേണ്ടത് എന്റെ റബ്ബേ എനിക്ക് (ഭൗതികവും അഭൗതികവുമായ ) ആഫിയത്ത് നൽകണേ അത് മറ്റൊരു (ദ്രശ്യത്തിലോ അദ്രശ്യത്തിലോ ആവട്ടെ ) ആളോടും ചോദിക്കരുത് നീ സ്രഷ്ടിയോട് അത് ചോദിച്ചാൽ അവന്ന് അതിന്മേൽ സ്വയം കഴിവില്ല. നീ ദുർബലമാവുമ്പോൾ പറയുക എന്റെ റബ്ബേ നീ എനിക്ക് ശക്തി നൽകണേ ഒരു സ്രഷ്ടിയും യാതൊ ശക്തി നൽകാനും കഴിവുള്ളവരല്ല.

കിതാബുൽ ഹുജ്ജ

ومن أسمائه: الوهاب: يهب العافية، ولا يقدر المخلوق أن يهبها. ويهب القوة ولا يقدر المخلوق أن يهبها، تقول: يا رب هب لي العافية ولا تسأل مخلوقا ذلك، وإن سألته لم يقدر عليه، وتقول عند ضعفك: يا رب هب لي قوة، والمخلوق لا يقدر على ذلك" 




ഇതാണ് ഇമാം ഇസ് ബഹാനി റ പറഞ്ഞത് .ഇതിൽ മഹാനവറുകൾ ഒരിക്കലും മഹാന്മാരോട് മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ സഹായം തേടൽ ശിർക്കാണന്ന്  പറയുന്നില്ല . അല്ലങ്കിൽ അഭൗതികമായ നിലക്ക് സഹായം തേടൽ ശിർക്കാണന്ന് പറയുന്നില്ല. അങ്ങനെ ഏതങ്കിലും ഒരു പണ്ഡിതൻ പറഞ്ഞിട്ടുണ്ടങ്കിൽ അതാണ് മൗലവീസ് തെളിയിക്കേണ്ടത് .


 മറിച്ച് ഇമാം   ഇസ്ബഹാനി റ അല്ലാഹുവിന്റ സ്വിഫതായ   വഹാബ് (ഭൗതികവുംഭൗതികവുമായ എല്ലാ കാര്യങ്ങളും നൽകുന്നവൻ )എന്ന ഇസ്മിന്റെ ആശയ തലങ്ങൾ വിവരിക്കുകയാണ്  

വിശുദ്ധ ഖുർആനിൽ 

أن القوة لله جميعا

 وما النصر الا من عند الله


എല്ലാ കഴിവും അല്ലാഹുവിന്ന്

സഹയം അല്ലാഹുവിൽ നിന്നല്ലാതെ ഇല്ല.

ഹദീസിൽ 


لا حول ولا قوة الا با الله


അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവും തെറ്റലും ഇല്ല . എന്നും 

لأنك تقدر ولا اقدر

നിക്ഷയം നീ ആണ് കഴിവുള്ളവൻ ഞാൻ കഴിവില്ല. 

وتعلم ولا اعلم

നീയാണ് അറിയുന്നവൻ ഞാൻ അറിയില്ല. 

എന്ന് തിരുനബി സ്വ പഠിപ്പിച്ച ഇസ്തിഗാറത്തിന്റെ ദുആ ഇലും കാണാം



ഇത്തരംവചനങ്ങളിലൂടെ  ഭൗതികവും അഭൗതികവുമായ എല്ലാ കാര്യങ്ങളും ശക്തിയും സഹായവും യഥാർത്ഥത്തിൽ അല്ലാഹുവാണ് ചെയ്യുന്നത് എന്നും . ആര് എന്ത് സഹായം ചെയ്തു തന്നാലും ആരോട് എന്ത് ചോദിക്കുന്നുണ്ടങ്കിലും അതിന്റെ യഥാര്ത്ഥ ഉടമസ്തൻ അല്ലാഹു ആണ് അവന്റെ കഴിവ് കൊണ്ടല്ലാതെ ഒരു കഴിവോ ആഫിയത്തോ ഇല്ല എന്നും  അത് കൊണ്ട്  ഭൗതികവും അഭൗതികവുമായ കാര്യങ്ങൾ  യഥാര്ഥ ഉടമസ്ഥനന്ന നിലക്ക് അല്ലാഹു തആല യോട് മാത്രമെ ചോദിക്കാൻ പാടുള്ളു എന്നാണ് മഹാനവറുകൾ പറയുന്നത് .

അല്ലാതെ ഭൗതികം സ്രഷ്ടികളോടും അഭൗതികം സ്രഷ്ടാവിനോടും എന്ന ഒരു ആശയം ഒരു ആയത്തിലും ഒരു ഹദീസിലും ഒരു സലഫുകളും പണ്ഡിതനും പറഞ്ഞതായി തെളിയിക്കാൻ സാധ്യമല്ല . അതുണ്ടങ്കിൽ അതാണ് മൗലവീസ് തെളിയിക്കേണ്ടത്.

ഇമാം ഇസ്ഫഹാനിയും അങ്ങനെ പറഞ്ഞിട്ടില്ല.


എല്ലാ ശക്തിയും ആരോഗ്യവും യഥാര്ഥത്തിൽ നൽകുന്നത് അല്ലാഹുവാണന്നും അര് എന്ത് സഹായം നൽകിയാലും   അതല്ലാം അല്ലാഹുവിന്റെ സഹായമാണന്ന തൗഹീദിന്റെ സത്തയാണ് അവർ വിവരിക്കുന്നത് . അല്ലാഹു നിക്ഷയിച്ച കാരണമെന്ന നിലക്ക് ഭൗതിക കാര്യങ്ങളോ അഭൗതിക കാര്യങ്ങളോ മറ്റൊരാളോടും ചോദിക്കാൻ പാടില്ല എന്നോ അഭൗതിക സഹായം അല്ലാഹു  അല്ലാതെ മറ്റൊരാളോടും ചോതിക്കരുത് എന്നോ ഇമാം ഇസ്ബഹാനി റ പറഞ്ഞിട്ടുണ്ടങ്കിൽ അതാണ് ഒഹാബി പുരോഹിതർ തെളിയിക്കേണ്ടത് .അത് ഖിയാമത്ത് നാള് വരെ സാധ്യമല്ല താനും 


*അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി*


Thursday, October 13, 2022

നബി സ്വ യുടെ ജന്മത്തിൽ സന്തോഷിച്ചവർ

 നബി സ്വ യുടെ ജന്മത്തിൽ സന്തോഷിച്ചവർ


✅=Ok 

❎=No


അല്ലാഹു  ✅

മുഹമ്മദ് നബിﷺ✅

മലക്കുകൾ✅

സ്വഹാബികൾ✅

ആമിന റ✅

അബ്ദുൽ മുത്വലിബ്✅

അബൂ ത്വാലിബ്✅

അബൂബകർ റ ✅

ഉമർ റ ✅

ഉസ്മാൻ റ ✅

അലിയ്യ് റ✅

ഇമാം മാലിക് റ ✅

ഇമാം ശാഫിഈ റ ✅

ഇമാം അബൂഹനീഫ റ ✅

ഇമാം അഹമ്മദ് റ ✅

താബിഉകൾ റ ✅

തബഉത്താബിഉകൾ റ✅

ഇമംബുഖാരി റ ✅

ഇമാം മുസ്ലിം റ ✅

ഇമാം അബൂദാവൂദ് റ✅

ഇമാം തിർമിദി റ✅

ഇമാം നസാഈ✅

ഇമാം അബൂശാമ റ✅

ഇമാം നവവി റ ✅

ഇമാം സഖാവി റ ✅

ഇമാം ഇബ്ൻ ഹജർ ✅ അസ്ഖലാനി റ✅

ഇമാം ഇബ്ൻ ഹജർ✅ ഹൈതമി റ✅

ഇമാം സുയൂത്വി റ✅

ഇമാം ഇബ്നുൽ ഹാജ് റ✅

ഇമാം ഇബ്നു ദിഹ് യ റ✅

ഇമാം ഖസ്ത്വല്ലാനി റ✅

ഇമാം സർഖാനി റ✅

മറ്റു എല്ലാ പണ്ഡിതന്മാരും✅

رضي الله عنهم وعنا

നബി  ﷺയുടെ ജന്മത്തിൽ സന്തോഷിക്കരുതെന്ന് പറയു ന്നവർ / ദുഖിച്ചവർ

1 ഇബ് ലീസ്❎

2 ഒഹാബികൾ❎



Aslam parappanangadi

നബി ദിനം :സംഘടന ബിദ്അതല്ലേ? എന്ന ചോദ്യത്തിന് മൗലവിമാർ നൽകിയ മറുപടി മാത്രം മതി നബിദിനാഘോഷം ബിദ്അതല്ല എന്ന് മനസ്സിലാക്കാൻ.

 🌹🌹

*നബിദിനാഘോഷം*

➖➖➖➖➖➖➖➖➖

*മുജാഹിദിന്റെ ഈ മറുപടി ഒന്ന് ശ്രദ്ധിക്കൂ ...*


സംഘടന ബിദ്അതല്ലേ? എന്ന ചോദ്യത്തിന് മൗലവിമാർ നൽകിയ മറുപടി മാത്രം മതി നബിദിനാഘോഷം ബിദ്അതല്ല എന്ന് മനസ്സിലാക്കാൻ.


ദഅവത്തിനു വേണ്ടി സംഘടിക്കാമോ?

സ്വാഹാബികൾ സംഘടന

ഉണ്ടാക്കിയോ?

ഇല്ലങ്കിൽ നിങ്ങൾ സംഘടന ഉണ്ടാക്കുന്നത് ബിദ്അതാവില്ലേ..?


ഈ ചോദ്യത്തിന് മൗലവിമാരുടെ മറുപടി ഇങ്ങനെയാണ് :

"തങ്ങൾ ദഅവത്തിന് വേണ്ടി വ്യക്തിപരമായ ശ്രമങ്ങൾ നടത്തിയത് സംഘടിത ദഅവത്തിന് നബി(സ) അനുമതി നൽകാത്തത് കൊണ്ടാണെന്ന് സ്വാഹാബികളാരും പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ സംഘടിതമായി ദഅവത് നടത്താൻ പ്രത്യേക അനുമതി അനിവാര്യമാണെന്ന് വാദിക്കുന്നതിന് യാതൊരു ന്യായവുമില്ല."

(ശബാബ് 2009 ജനുവരി 30 പേജ് :27)


നല്ല ലളിതമായ മറുപടി.


ഇനി ഇതേ രൂപത്തിൽ

നബിദിനത്തെ കുറിച്ച് ആലോചിച്ചു നോക്കൂ....


നബിസ്നേഹത്തിന്റെ ഭാഗമായി 

സ്വാഹാബികൾ

റാബീഉൽഅവ്വൽ 12

നബിദിനമായി ആഘോഷിക്കാതിരുന്നത്

നബി(സ)അനുമതി നൽകാത്തത് കൊണ്ടാണെന്ന് സ്വാഹാബികളാരും പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ നബിദിനം ആഘോഷിക്കാൻ പ്രത്യേക അനുമതി അനിവാര്യമാണെന്ന് വാദിക്കുന്നതിന് യാതൊരു ന്യായവുമില്ല.


അപ്പോൾ നബിദിനാഘോഷം

ബിദ്അതാണെന്ന് പറയാൻ നിങ്ങൾ എന്ത് കാരണമാണോ പറയുന്നത് അതൊക്കെ സംഘടന ബിദ്അതാണ് എന്ന് പറയാനും കാരണമാണ്.

സംഘടന ബിദ്അത് അല്ലെങ്കിൽ നബിദിനാഘോഷവും ബിദ്അതല്ല തന്നെ.


*✍️aboohabeeb payyoli*

🌹

Tuesday, October 11, 2022

സ്വഫിയ്യ ബീവി റ യെ തിരുനബി സ്വ ഇദ്ധയില്ലാതെ വിവാഹം ചെയ്തു എന്ന വിമർശനത്തിന് മറുപടി

 സ്വഫിയ്യ ബീവി റ യെ തിരുനബി സ്വ ഇദ്ധയില്ലാതെ വിവാഹം ചെയ്തു എന്ന വിമർശനത്തിന് മറുപടി

عدة صفية رضي الله عنه
رد الشبهات

الكتاب : مختصر المزني

مصدر الكتاب : موقع يعسوب

[ ترقيم الكتاب موافق للمطبوع ]


باب الاستبراء من كتاب الاستبراء والاملاء (قال الشافعي) رحمه الله نهى رسول الله صلى الله عليه وسلم عام سبى أو طاس أن توطأ حامل حتى تضع أو حائل حتى تحيض ولا بشك أن فيهن أبكارا وحرائر كن قبل أن يستأمين وإماء ووضعيات وشريفات وكان الامر فيهن واحدا (قال الشافعي) رحمه الله فكل ملك يحدث من مالك لم يجز فيه الوطئ إلا بعد الاستبراء لان الفرج كان ممنوعا قبل الملك ثم حل بالملك فلو باع جارية من امرأة ثقة وقبضتها وتفرقا بعد البيع ثم استقالها فأقالته لم يكن له أن يطأها حتى يستبرئها من قبل أن الفرج حرم عليه ثم حل له بالملك الثاني (قال) والاستبراء أن تمكث عند المشترى طاهرا بعد ملكها ثم تحيض حيضة معروفة فإذا طهرت منها فهو الاستبراء





وفي المهذب للشيرازي200/18


قال المصنف رحمه الله تعالى:


[باب استبراء الامة وأم الولد]


من ملك أمة ببيع أو هبة أو ارث أو سبى أو غيرها من الاسباب لزمه أن يستبرئها لِمَا رَوَى أَبُو سَعِيدٍ الْخُدْرِيُّ رَضِيَ اللَّهُ عَنْهُ " أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نهى عام أو طاس ان لا توطأ حامل حتى تضع، ولا حائل حتى تحيض حيضة.


فإن كانت حاملا استبرأها بوضع الحمل لحديث أبى سعيد الخدرى، وإن كانت حائلا نظرت فإن كانت مما تحيض استبرأها بقرء، 

....   ...

وفي شرحه


حديث أبى سعيد الخدرى أخرجه أحمد وأبو داود والحاكم


وصححه وإسناده حسن، 


لا توطأُ حاملٌ حتى تضعَ ، ولا حائلٌ حتى تحيضَ حيضةً

الراوي : - | المحدث : ابن عبدالبر | المصدر : التمهيد | الصفحة أو الرقم : 3/143 | خلاصة حكم المحدث : حسن



لا توطأُ حاملٌ حتَّى تضعَ ولا غيرُ ذاتِ حملٍ حتَّى تحيضَ حيضةً


الراوي : أبو سعيد الخدري | المحدث : الألباني | المصدر : صحيح أبي داود


الصفحة أو الرقم: 2157 | خلاصة حكم المحدث : صحيح


رواه البخاري في صحيحه ‏عن ‏ ‏أنس بن مالك -‏رضي الله عنه- ‏قال :( قدمنا ‏ ‏خيبر ‏ ‏فلما فتح الله عليه الحصن ذكر له جمال ‏ ‏صفية بنت حيي بن أخطب ‏ ‏وقد قتل ‏ ‏زوجها ‏ ‏وكانت عروسا فاصطفاها النبي ‏ ‏-صلى الله عليه وسلم- ‏ ‏لنفسه فخرج بها حتى بلغنا ‏ ‏سد الصهباء ‏‏،



حَلَّتْ فبنى بها رسول الله -‏ ‏صلى الله عليه وسلم- ‏ ‏ثم صنع حيسا في ‏ ‏نطع ‏ ‏صغير ثم قال لي :‏ ‏آذن من حولك فكانت تلك وليمته على ‏ ‏صفية ‏ ‏ثم خرجنا إلى ‏ ‏المدينة ‏ ‏فرأيت النبي -‏ ‏صلى الله عليه وسلم-‏ ‏يحوي لها وراءه بعباءة ثم يجلس عند بعيره فيضع ركبته وتضع ‏ ‏صفية ‏ ‏رجلها على ركبته حتى تركب).



وقول أنس: (حلت) أي طهرت، قال ابن حجر: (حَلَّتْ) ‏‏أي طهرت من الحيض.


وفي فتح الباري494/2


. ثُمَّ ذَكَرَ الْمُصَنِّفُ فِي الْبَابِ حَدِيثَ أَنَسٍ فِي قِصَّةِ صَفِيَّةَ وَسَيَأْتِي مَبْسُوطًا فِي الْمَغَازِي ، وَالْغَرَضُ مِنْهُ هُنَا قَوْلُهُ : " حَتَّى بَلَغْنَا سَدَّ الرَّوْحَاءِ حَلَّتْ فَبَنَى بِهَا " فَإِنَّ الْمُرَادَ بِقَوْلِهِ : " حَلَّتْ " أَيْ : طَهُرَتْ مِنْ حَيْضِهَا . وَقَدْ رَوَى الْبَيْهَقِيُّ بِإِسْنَادٍ لَيِّنٍ أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - اسْتَبْرَأَ صَفِيَّةَ بِحَيْضَةٍ ، وَأَمَّا مَا رَوَاهُ مُسْلِمٌ مِنْ طَرِيقِ ثَابِتٍ عَنْ أَنَسٍ : " أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - تَرَكَ صَفِيَّةَ عِنْدَ أُمِّ سُلَيْمٍ حَتَّى انْقَضَتْ عِدَّتُهَا " فَقَدْ شَكَّ حَمَّادٌ رَاوِيهِ عَنْ ثَابِتٍ فِي رَفْعِهِ ، وَفِي ظَاهِرِهِ نَظَرٌ ؛ لِأَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - دَخَلَ بِهَا مُنْصَرِفَهُ مِنْ خَيْبَرَ بَعْدَ قَتْلِ زَوْجِهَا [ ص: 495 ] بِيَسِيرٍ فَلَمْ يَمْضِ زَمَنٌ يَسَعُ انْقِضَاءَ الْعِدَّةِ ، وَلَا نَقَلُوا أَنَّهَا كَانَتْ حَامِلًا فَتُحْمَلُ الْعِدَّةُ عَلَى طُهْرِهَا مِنَ الْمَحِيضِ وَهُوَ الْمَطْلُوبُ ، وَالصَّرِيحُ فِي هَذَا الْبَابِ حَدِيثُ أَبِي سَعِيدٍ مَرْفُوعًا : " لَا تُوطَأُ حَامِلٌ حَتَّى تَضَعَ ، وَلَا غَيْرُ ذَاتِ حَمْلٍ حَتَّى تَحِيضُ حَيْضَةً " قَالَهُ فِي سَبَايَا أَوْطَاسٍ أَخْرَجَهُ أَبُو دَاوُدَ وَغَيْرُهُ وَلَيْسَ عَلَى شَرْطِ الصَّحِيحِ .


وروى الإمام مسلم في صحيحه عن أنس قَالَ عن صفية: (ثُمَّ دَفَعَهَا –أي أعطى رسول الله صفية- إِلَى أُمِّ سُلَيْمٍ تُصَنِّعُهَا لَهُ وَتُهَيِّئُهَا -قَالَ: وَأَحْسِبُهُ قَالَ- وَتَعْتَدُّ فِي بَيْتِهَا، وَهِيَ صَفِيَّةُ بِنْتُ حُيَيٍّ)



شرح النووي على مسلم 


كتاب النكاح 


باب فضيلة إعتاقه أمته ثم يتزوجها


1365 حدثني زهير بن حرب حدثنا إسمعيل يعني ابن علية عن عبد العزيز عن أنس أن رسول الله صلى الله عليه وسلم غزا خيبر قال فصلينا عندها صلاة الغداة بغلس فركب نبي الله صلى الله عليه وسلم وركب أبو طلحة وأنا رديف أبي طلحة فأجرى نبي الله صلى الله عليه وسلم في زقاق خيبر وإن ركبتي لتمس فخذ نبي الله صلى الله عليه وسلم وانحسر الإزار عن فخذ نبي الله صلى الله عليه وسلم فإني لأرى بياض فخذ نبي الله صلى الله عليه وسلم فلما دخل القرية قال الله أكبر خربت خيبر إنا إذا نزلنا بساحة قوم فساء صباح المنذرين قالها ثلاث مرات قال وقد خرج القوم إلى أعمالهم فقالوا محمد والله قال عبد العزيز وقال بعض أصحابنا محمد والخميس قال وأصبناها عنوة وجمع السبي فجاءه دحية فقال يا رسول الله أعطني جارية من السبي فقال اذهب فخذ جارية فأخذ صفية بنت حيي فجاء رجل إلى نبي الله صلى الله عليه وسلم فقال يا نبي الله أعطيت دحية صفية بنت حيي سيد قريظة والنضير ما تصلح إلا لك قال ادعوه بها قال فجاء بها فلما نظر إليها النبي صلى الله عليه وسلم قال خذ جارية من السبي غيرها قال وأعتقها وتزوجها فقال له ثابت يا أبا حمزة ما أصدقها قال نفسها أعتقها وتزوجها حتى إذا كان بالطريق جهزتها له أم سليم فأهدتها له من الليل فأصبح النبي صلى الله عليه وسلم عروسا فقال من كان عنده شيء فليجئ به قال وبسط نطعا قال فجعل الرجل يجيء بالأقط وجعل الرجل يجيء بالتمر وجعل الرجل يجيء بالسمن فحاسوا حيسا فكانت وليمة رسول الله صلى الله عليه وسلم



قال الإمام النووي في شرح الحديث559/9


 أما قوله: ( تعتد ) فمعناه تستبرئ فإن كانت مسبية يجب استبراؤها وجعلها في مدة الاستبراء في بيت أم سليم،  فلما انقضى الاستبراء جهزتها أم سليم وهيأتها أي زينتها وجملتها على عادة العروس بما ليس بمنهي عنه من وشم



നബി ﷺ ജനിച്ച ദിവസം ലോകത്ത് സംഭവിച്ച നിരവധി അത്ഭുതങ്ങൾ സാവ തടാകം വറ്റി വ രണ്ടു

 📗📖📗📖📗📖📗📖


*നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


       *ഭാഗം* 1⃣5️⃣


📗📖📗📖📗📖📗📖


  Ashraf Sa-adi bakimar

☪☪☪☪☪☪☪☪


*നബി ﷺ ജനിച്ച ദിവസം ലോകത്ത് സംഭവിച്ച നിരവധി അത്ഭുതങ്ങൾ*


♻✳♻✳♻✳♻✳


*റബീഉൽ അവ്വൽ 12ന് സംഭവിച്ച അത്ഭുതങ്ങൾ ഹാഫിള് ഇബ്നു കസീർ ലോക പ്രശസ്തമായ അവരുടെ "അൽ ബിദായത്തു  വന്നിഹായ"📚 എന്ന ഗ്രന്ഥത്തിൽ തുടർന്ന് വിശദീകരിക്കുന്നു;* 


*لَمَّا كَانَتِ اللَّيْلَةُ الَّتِي وُلِدَ فيها*

 *رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ارْتَجَسَ إِيوَانُ كِسْرَى وَسَقَطَتْ مِنْهُ أَرْبَعَ عَشْرَةَ شُرْفَةً، وَخَمَدَتْ نَارُ فَارِسَ، وَلَمْ تُخْمَدْ قَبْلَ ذَلِكَ بِأَلْفِ عَامٍ، وَغَاضَتْ بُحَيْرَةُ سَاوَةَ*،


*നബി ﷺ തങ്ങൾ ജനിച്ച രാവിൽ കിസ്രയുടെ കൊട്ടാരങ്ങൾ വിറച്ചു, അവിടുത്തെ1⃣4⃣ ഗോപുരങ്ങൾ തകർന്നു വീണു. പേർഷ്യക്കാർ ആരാധിച്ചിരുന്ന അഗ്നി (തീ) അത് കെട്ടു പോയി. ആയിരം വർഷങ്ങൾക്കു മേൽ ആ തീ അതിനു മുമ്പ്  കെട്ടിട്ടില്ലായിരുന്നു എന്നതാണ് ചരിത്രം.*


 *സാവാ തടാകം വറ്റി വരണ്ടു തുടങ്ങി നിരവധി അത്ഭുതങ്ങൾ റബീഉൽ അവ്വൽ1⃣2⃣ ന് പുണ്യ നബി ﷺ യുടെ ജന്മദിനത്തിൽ സംഭവിച്ചു .ഇതൊക്കെ വളരെ വിശദമായി  ഹാഫിള് ഇബ്നു കസീർ വിശദീകരിച്ചു*...


*ഇതൊക്കെ നാം പറയുമ്പോഴും എഴുതുമ്പോഴും അസഹിഷ്ണുത കാണിക്കുന്ന ഒരു വിഭാഗം മൗലിദ്  വിരോധികളായ ആളുകൾ ഇന്നുമുണ്ട് അവർക്ക് ഇത് കേൾക്കുമ്പോൾ വിഷമമാണ് .ഈ വിഷമത്തിന്റെ ഉൽഭവം നമുക്കൊന്ന് പരിശോധിക്കാം*


*حَكَى السُّهَيْلِيُّ عَنْ تَفْسِيرِ بَقِيِّ بْنِ مَخْلَدٍ الْحَافِظِ أَنَّ إِبْلِيسَ رَنَّ أَرْبَعَ رَنَّاتٍ: حِينَ لُعِنَ، وَحِينَ أُهْبِطَ، وَحِينَ وُلِدَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَحِينَ أُنْزِلَتِ الْفَاتِحَةُ*.


*ഇബിലീസ് 4 തവണയാണ് കരഞ്ഞു അട്ടഹസിച്ചത് "അൽ ബിദായ വന്നിഹായ📚" വിശദീകരിക്കുന്നു* 


*1 അല്ലാഹു ഇബിലീസിനെ ശപിക്കപ്പെട്ട സമയമായിരുന്നു,(2) മറ്റൊന്ന് ഇബിലീസിനെ ഭൂമിയിലേക്ക് ഇറക്കപ്പെട്ട സമയം, മൂന്നാമത്തേത് നബി ﷺ തങ്ങൾ ജനിച്ച ദിവസം ആയിരുന്നു, നാലാമത് ഫാത്തിഹ സൂറത്തിന്റെ അവതരണവും*

 

*ഇബിലീസ് കരഞ്ഞ അവസാന രണ്ട് കാര്യങ്ങൾ പ്രത്യേകം അടിവരയിടുക. "മഹാനായ നബി ﷺ തങ്ങളുടെ ജന്മ ദിവസവും,ഫാത്തിഹ സൂറത്ത് ഇറങ്ങിയപ്പോഴും ഈ രണ്ടു വിഷയങ്ങളിലും വല്ലാത്ത അസഹിഷ്ണുത കാണിക്കുന്ന ആളുകൾ നമ്മുടെ മുമ്പിൽ തന്നെ ഉണ്ടല്ലോ നബി ദിനത്തിൻറെ അന്നും അതു പോലെ ഏതൊരു നല്ല കാര്യത്തിനും "ഫാത്തിഹ" പാരായണം ചെയ്യപ്പെടുമ്പോൾ ആ സമയവും മുഖം തിരിച്ചു കളഞ്ഞു നടക്കുന്ന വിഭാഗം ആരാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല*..


*കഴിഞ്ഞ രണ്ടു ഭാഗങ്ങളിലായി ഹാഫിള് ഇബ്നു കസീർ ഉദ്ധരിച്ച റബീഉൽ അവ്വൽ1⃣2⃣ നു സംഭവിച്ച അദ്ഭുതങ്ങൾ നാം വിശദീകരിച്ചുവല്ലോ പലപ്പോഴും സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ഇതൊക്കെ ദുർബലപ്പെട്ട സംഭവങ്ങളാണ് എന്ന് പറഞ്ഞു പുത്തൻ വാദികൾ തെറ്റിദ്ധരിപ്പിക്കാറുണ്ട് അതു കൊണ്ടു തന്നെ ഈ വിഷയവും നമുക്കൊന്ന് പരിശോധിക്കാം* 

 

*അൽ ബിദായ വന്നിഹായ📚 യുടെ തുടക്കത്തിൽ ഹാഫിള് ഇബ്നു കസീർ ഇങ്ങനെ എഴുതുന്നു;*


 *وإنما الاعتماد والاستناد على كتاب الله وسنة رسول الله ﷺ، ما صح نقله أو حسن وما كان فيه ضعف نبيٍّنه*. 


*"ഈ കിത്താബ് എഴുതുന്നതിന് എൻറെ അവലംബം ഖുർആനും, സുന്നത്തുമാണ് അതായത് ഒന്നുകിൽ എനിക്ക് ആ സംഭവം സഹീഹായ ലഭിച്ചത് അല്ലെങ്കിൽ ,ഹസൻ ആയി ലഭിച്ചത് ഞാൻ ഉദ്ധരിക്കുന്നതിൽ എന്തെങ്കിലും ദുർബലതകളോ,  ന്യൂനതകളോ  ഉണ്ടെങ്കിൽ അത് ഞാൻ വിശദീകരിക്കും.*


*നബി ﷺ തങ്ങളുമായി ബന്ധപ്പെട്ട ഈ അത്ഭുതങ്ങൾ ഇബ്നു കസീർ*


*فَصْلٌ فِيمَا وَقَعَ مِنَ الْآيَاتِ لَيْلَةَ مَوْلِدِهِ عَلَيْهِ الصَّلَاةُ وَالسَّلَامُ*


 *"നബിﷺ ജനിച്ച രാത്രിയിൽ സംഭവിച്ച അത്ഭുതങ്ങൾ" എന്ന അദ്ധ്യായത്തിൽ സ്ഥിരപ്പെടുത്തുക യാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതു കൊണ്ടു തന്നെ ഉദ്ധരിക്കപ്പെട്ട സംഭവങ്ങളൊന്നും തള്ളപ്പെടേണ്ടതോ , ദുർബലതയുള്ളതോ അല്ല എന്ന് വ്യക്തമാവുന്നു*


*ഈ ചരിത്ര സത്യങ്ങൾ റിപ്പോർട്ട് ചെയ്ത മറ്റു ഗ്രന്ധങ്ങൾ കൂടി അറിയുക* .


1⃣ *ഇമാം ഹാഫിള് യൂസുഫു ഷാമി* 

{ *"സുബുലുൽ ഹുദാ വർറശാദ്"*📚 }


2⃣ *ഇമാം സുയൂത്തി* 

{ *അൽ  ഖസായിസുൽ കുബ്റ*📚}

 

3⃣ *ഇമാം ഇബ്നു അസാകിർ*  

{ *താരീഖ് ദിമഷ്‌ക്ക്*📚 } 


4⃣ *ഇമാം ഹാഫിള് അബൂ നുഐം*

{ *ദലാഇലുല് നുബുവ്വ*📚} 


*ഈ പറയപ്പെട്ട ലോക ചരിത്രത്തിൽ  മഹാന്മാരായ ഇമാമുകൾ കെട്ട്  കഥ പ്രചരിപ്പിച്ചു എന്നാണോ മൗലിദ് വിരോധികൾ വിശ്വസിക്കുന്നത്❓ എന്ത് തന്നെയായാലും മുസ്ലിം ലോകത്തിനു ഇത് കെട്ട്  കഥയാണെന്ന് വിശ്വസിക്കാൻ സാധ്യമല്ല. യുക്തി കൊണ്ട് മതം ചിന്തിക്കുന്നവന് പരിശുദ്ധ ഇസ്ലാമിനെ ഉൾക്കൊള്ളാൻ കഴിയില്ല എന്നത് തീർച്ച തന്നെ.* 


_______________________


*ദുആ വസിയതോടെ*


Ashraf Sa-adi bakimar

Sunday, October 9, 2022

മൗലിദ്_ആഘോഷം_ശീഈ_ആചാരമോ

 #മൗലിദ്_ആഘോഷം_ശീഈ_ആചാരമോ?


ഇമാം നവവിയുടെ ഉസ്താദ് ഇമാം അബു ശാമ പറയുന്നു: നബി ﷺ ജനിച്ച ദിവസത്തോടനുബന്ധിച്ച് ഇര്‍ബലിൽ ഓരോ വർഷവും നടത്താറുള്ള ദാനധർമ്മങ്ങൾ, സന്തോഷപ്രകടനങ്ങൾ, അലങ്കാരം,  മറ്റു നല്ല കാര്യങ്ങൾ- ഇവയെല്ലാം നമ്മുടെ കാലത്ത് ആവിഷ്കരിച്ച നല്ല ബിദ്അത്തിൽ പെട്ടതാണ്.

 ഇക്കാര്യങ്ങൾ ചെയ്യുന്നതിൽ നിർധനരായ ആളുകളെ സഹായിക്കുക എന്ന നന്മയുള്ളതോടു കൂടെ തന്നെ അത് ചെയ്യുന്നവർക്ക് നബിയോടുള്ള സ്നേഹത്തെയും ബഹുമാനത്തെയും പ്രകടിപ്പിക്കലും ലോകത്തിന് അനുഗ്രഹമായി തിരുനബിയുടെ ജന്മത്തിൽ അള്ളാഹുവിന് നന്ദി രേഖപ്പെടുത്തലും ഉണ്ട്.


ഇമാം അസ്ഖലാനി പറയുന്നു:

ഇന്ന് നടപ്പുള്ള മൗലിദ് അടിസ്ഥാനപരമായി പുതിയ ആവിഷ്കാരവും ഉത്തമ നൂറ്റാണ്ടിൽ മുൻഗാമികളിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ലാത്തതുമാണ്. എന്നാൽ ഇന്ന് നടപ്പുള്ളവയിൽ ശറഇന് വിരുദ്ധമായ കാര്യങ്ങളും അല്ലാത്തവയും ഉൾക്കൊണ്ടതിനാൽ ശറഇൽ നിശിദ്ധമായ കാര്യങ്ങളെ മാറ്റി നിർത്തി അനുവദിച്ചത് മാത്രം ചെയ്യുകയാണെങ്കിൽ അത് നല്ല ബിദ്അത്താണ്. മൂസാ നബിയെ അല്ലാഹു രക്ഷപ്പെടുത്തിയ ദിവസം തിരുനബി ﷺ നോമ്പനുഷ്ഠിച്ച സംഭവം ഇമാം ബുഖാരിയും മുസ്ലിം റിപ്പോർട്ട് ചെയ്തതാണ്. ഇതിൽ നിന്ന് ഒരു പ്രത്യേക ദിവസം അല്ലാഹു അനുഗ്രഹം ചെയതാൽ അതിന് നന്ദി ചെയ്യണമെന്ന് മനസ്സിലാക്കാം. ഈ നന്ദി പ്രകടനം ഓരോ വർഷവും ആവർത്തിച്ചുവരുന്ന സമാന ദിവസങ്ങളിലും ആവർത്തിക്കപ്പെടണം. കാരുണ്യത്തിന്റെ പ്രവാചകൻ ഭൂമിയിലേക്ക് ഭൂജാതനായതിനേക്കാളും വലിയ അനുഗ്രഹം മറ്റെന്താണ് ഉള്ളത് ?


ഇമാം സഖാവീപറയുന്നു:

തിരുനബി ﷺ ജനിച്ച മാസത്തിൽ ലോക മുസ്ലിംകൾ വലിയ ആഘോഷം സംഘടിപ്പിക്കുകയും സമൃദ്ധമായ സദ്യകൾ നടത്തുകയും ചെയ്യുന്നു. പ്രത്യേകിച്ചും റബീഉൽ അവ്വൽ പന്ത്രണ്ടിന്റെ രാത്രിയിൽ അവർ സന്തോഷം പങ്കിടുകയും മൗലിദ് പാരായണവും ദാനധർമ്മവും മറ്റു സൽകർമ്മങ്ങളും ചെയ്യുകയും ചെയ്യുന്നു. അത് കാരണം അവർക്ക് വലിയ അനുഗ്രഹവും അല്ലാഹുവിന്റെ ഔദാര്യവും ലഭിക്കുന്നു.


ഇനി പറയൂ , വിശുദ്ധ ഖുർആനിനും തിരുസുന്നത്തിനും വലിയ വ്യാഖ്യാന ഗ്രന്ഥങ്ങൾ എഴുതിയ ഈ പണ്ഡിതന്മാർ ശീഈ പ്രചാരകരായിരുന്നോ ?


وفي الباعث علي الانكار والحوادث لابي شامة المقدسي ص ٢٤ وهكذا في شرح الاربعين لابن حجر الهيتمي

وَمن أحسن مَا ابتدع فِي زَمَاننَا من هَذَا الْقَبِيل مَا كَانَ يفعل بِمَدِينَة اربل جبرها الله تَعَالَى كل عَام فِي الْيَوْم الْمُوَافق ليَوْم مولد النَّبِي صلى الله عَلَيْهِ وَسلم من الصَّدقَات وَالْمَعْرُوف واظهار الزِّينَة وَالسُّرُور فان ذَلِك مَعَ مَا فِيهِ من الاحسان الى الْفُقَرَاء مشْعر بمحبة النَّبِي صلى الله عَلَيْهِ وَسلم وتعظيمه وجلالته فِي قلب فَاعله وشكرا لله تَعَالَى على مَا من بِهِ من ايجاد رَسُوله الَّذِي أرْسلهُ رَحْمَة للْعَالمين صلى الله عَلَيْهِ وَسلم وعَلى جَمِيع الْمُرْسلين.


وفي فتاوي السيوطي ١/٢٦٠

وَقَدْ سُئِلَ شَيْخُ الْإِسْلَامِ حَافِظُ الْعَصْرِ أبو الفضل ابن حجر عَنْ عَمَلِ الْمَوْلِدِ، فَأَجَابَ بِمَا نَصُّهُ: أَصْلُ عَمَلِ الْمَوْلِدِ بِدْعَةٌ لَمْ تُنْقَلْ عَنْ أَحَدٍ مِنَ السَّلَفِ الصَّالِحِ مِنَ الْقُرُونِ الثَّلَاثَةِ، وَلَكِنَّهَا مَعَ ذَلِكَ قَدِ اشْتَمَلَتْ عَلَى مَحَاسِنَ وَضِدِّهَا، فَمَنْ تَحَرَّى فِي عَمَلِهَا الْمَحَاسِنَ وَتَجَنَّبَ ضِدَّهَا كَانَ بِدْعَةً حَسَنَةً وَإِلَّا فَلَا، قَالَ: وَقَدْ ظَهَرَ لِي تَخْرِيجُهَا عَلَى أَصْلٍ ثَابِتٍ وَهُوَ مَا ثَبَتَ فِي الصَّحِيحَيْنِ مِنْ «أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدِمَ الْمَدِينَةَ فَوَجَدَ الْيَهُودَ يَصُومُونَ يَوْمَ عَاشُورَاءَ، فَسَأَلَهُمْ فَقَالُوا: هُوَ يَوْمٌ أَغْرَقَ اللَّهُ فِيهِ فرعون وَنَجَّى مُوسَى فَنَحْنُ نَصُومُهُ شُكْرًا لِلَّهِ تَعَالَى» ، فَيُسْتَفَادُ مِنْهُ فِعْلُ الشُّكْرِ لِلَّهِ عَلَى مَا مَنَّ بِهِ فِي يَوْمٍ مُعَيَّنٍ مِنْ إِسْدَاءِ نِعْمَةٍ أَوْ دَفْعِ نِقْمَةٍ، وَيُعَادُ ذَلِكَ فِي نَظِيرِ ذَلِكَ الْيَوْمِ مِنْ كُلِّ سَنَةٍ، وَالشُّكْرُ لِلَّهِ يَحْصُلُ بِأَنْوَاعِ الْعِبَادَةِ كَالسُّجُودِ وَالصِّيَامِ وَالصَّدَقَةِ وَالتِّلَاوَةِ، وَأَيُّ نِعْمَةٍ أَعْظَمُ مِنَ النِّعْمَةِ بِبُرُوزِ هَذَا النَّبِيِّ نَبِيِّ الرَّحْمَةِ فِي ذَلِكَ الْيَوْمِ؟ وَعَلَى هَذَا فَيَنْبَغِي أَنْ يُتَحَرَّى الْيَوْمُ بِعَيْنِهِ حَتَّى يُطَابِقَ قِصَّةَ مُوسَى فِي يَوْمِ عَاشُورَاءَ، وَمَنْ لَمْ يُلَاحِظْ ذَلِكَ لَا يُبَالِي بِعَمَلِ الْمَوْلِدِ فِي أَيِّ يَوْمٍ مِنَ الشَّهْرِ، بَلْ تَوَسَّعَ قَوْمٌ فَنَقَلُوهُ إِلَى يَوْمٍ مِنَ السَّنَةِ، وَفِيهِ مَا فِيهِ.


وفي "الأجوبة المرضية"للحافظ السخاوي (1/ 1116) أنه قال: ما زال أهل الإسلام من سائر الأقطار والمدن العظام يحتفلون في شهر مولده صلى الله عليه وآله وسلم وشرَّف وكرَّم يعملون الولائم البديعة، المشتملة على الأمور البهجة الرفيعة، ويتصدقون في لياليه بأنواع الصدقات، ويظهرون السرور ويزيدون في المبرّات، بل يعتنون بقراءة مولده الكريم، وتظهر عليهم من بركاته كل فضل عميم، بحيث كان ممَّا جُرب.

Monday, October 3, 2022

വഹാബികൾ ചെയ്യുന്ന* 🔟 *ബിദ്അത്തുകൾ

 🔵🌹🔵🌹🔵

*വഹാബികൾ ചെയ്യുന്ന*

🔟 *ബിദ്അത്തുകൾ*

=====================

*✍️aboohabeeb payyoli*

        9048 171 939

=====================

നബി(സ)ചെയ്യാത്തതെല്ലാം ബിദ്അതാണ്, അനാചാരമാണ് എന്നാണല്ലോ വഹാബി മതം. മൗലവിമാർ എഴുതുന്നു : അല്ലാഹുവും റസൂലും കൽപിച്ചിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്. ഉണ്ടെങ്കിൽ അങ്ങനെ തന്നെ ചെയ്യണം. ഇല്ലെങ്കിൽ അതൊക്കെ ദൂരെ എറിയണം."(അൽമനാർ 2015 ഡിസംബർ പേജ് :5)


എന്നാൽ വഹാബി വിശ്വാസ പ്രകാരം അവർ തന്നെ ചെയ്യുന്ന ബിദ്അതുകൾ നിരവധിയുണ്ട്. ചില ഉദാഹരണങ്ങൾ :


1️⃣ ഖുത്ബയിൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണെന്ന് മൗലവിമാർ പഠിപ്പിക്കുകയും നിർബന്ധ പൂർവ്വം സ്വലാത്ത് ചൊല്ലുകയും ചെയ്യുന്നു.(അൽമനാർ 2022 ജൂൺ പേജ് 32)

എന്നാൽ ഇത് നബി(സ)ചെയ്തിട്ടില്ലന്ന് അവർ തന്നെ സമ്മതിക്കുന്നു.(ശബാബ് 2009 ജൂലൈ 10 പേജ്:21 )


2️⃣ നിക്കാഹിന്റെ മുമ്പ് മൗലവിമാർ വിശാലമായി പ്രസംഗിക്കുന്നു. ഇത് നബി (സ)ചെയ്തിട്ടില്ലന്ന് അവർ തന്നെ സമ്മതിക്കുന്നു. (ശബാബ്   വാരിക 2009 ഒക്ടോബർ 16 പേജ് :21)


3️⃣ഇബ്റഹിമിയ്യ സ്വലാത്ത് അല്ലാത്ത ഒരു സ്വലാത്തും പാടില്ല,ബിദ്അതാണ് എന്ന് വാദിക്കുന്നു (വിചിന്തനം വാരിക 2009 മാർച്ച് 6 പേജ് : 4) അതോടൊപ്പം "സ്വല്ലല്ലാഹു അലൈഹി വസല്ലം" എന്ന് മൗലവിമാർ ചൊല്ലുന്നു. ഇങ്ങനെ നബി(സ)യോ നബി(സ)പേര് കേൾക്കുമ്പോൾ സ്വാഹബാതോ ചൊല്ലിയിട്ടില്ലന്ന് അവർ തന്നെ സമ്മതിക്കുന്നു. (ശബാബ്  2017 ഫെബ്രുവരി 3പേജ് : 31)


4️⃣'യതീംഖാന'  നബി(സ)യുടെ കാലത്തില്ലെന്നും എന്നാൽ നബി(സ)മാതൃക കാണിക്കാത്ത യതീംഖാന സുന്നത്തിന്റെ പരിധിയിൽ വരുമെന്നും പഠിപ്പിക്കുന്നു.

(വിചിന്തനം 2010

 ഫെബ്രുവരി 12 പേ :12)


5️⃣ നബി(സ)യോ സ്വഹാബികളോ ദഅവത്തിന് വേണ്ടി സംഘടന ഉണ്ടാക്കിയിട്ടില്ലന്ന് മൗലവിമാർ സമ്മതിക്കുന്നു.(ശബാബ് 2009 ജനു 30) എന്നാൽ ദഅവത്തിന് വേണ്ടി സ്ത്രീകൾക്കു വരെ(MGM, KNM, ISM,...)അവർ തന്നെ സംഘടന ഉണ്ടാക്കുന്നു. അതോടൊപ്പം നിസ്കാര ശേഷമോ മയ്യിത്ത് എടുക്കും മുമ്പോ സംഘടിച്ച് ദുആ പാടില്ലെന്നും ബിദ്അതാണെന്നും വാദിക്കുന്നു.കാരണം അത് നബി(സ)ചെയ്തിട്ടില്ലത്രേ.


6️⃣ ദിക്ർ, ദുആ നബി(സ)ചൊല്ലിയ രൂപത്തിൽ ആവണമെന്ന് മൗലവിമാർ പഠിപ്പിക്കുന്നു. (അൽമനാർ 2019 ഏപ്രിൽ പേജ് :8) എന്നാൽ തസ്ബീത് എന്ന പേരിൽ നബി(സ) പഠിപ്പിക്കാത്ത ദിക്ർ, ദുആ മൗലവിമാർ തന്നെ പഠിപ്പിക്കുന്നു. (മനഃശാന്തി പ്രാർത്ഥനയിലൂടെ.പേജ് 77,ഹുസൈൻ സലഫി.)


7️⃣ റമദാനിൽ നബി(സ)പ്രത്യേകകാലയളവ് നിശ്ചയിച്ചുകൊണ്ടോ അല്ലാതെയോ ഖുർആൻ കാമ്പയിൻ നടത്തിയിരുന്നില്ലന്ന് മൗലവിമാർ സമ്മതിക്കുന്നു. (ശബാബ് 2013 ആഗസ്റ്റ്‌ 9പേജ് : 38)

എന്നാൽ സമയം നിശ്ചയിച്ചുകൊണ്ട് അവർ തന്നെ റമളാനിൽ ഖുർആൻ ക്യാമ്പയിൻ നടത്തുന്നു.


8️⃣ നബി(സ) പെരുന്നാൾ ദിവസം നാം ഇന്ന് ചൊല്ലിവരാറുള്ള തക്ബീർ അതേ രൂപത്തിൽ ചൊല്ലിയതിന് ഹദീസിൽ തെളിവില്ലെന്ന് മൗലവിമാർ സമ്മതിക്കുന്നു.(ശബാബ് 2009 നവംബർ 27പേജ് : 31) എന്നാൽ അവർ തന്നെ പെരുന്നാൾ ദിവസം ഈ മാതൃകയില്ലാത്ത രൂപം തക്ബീർ ചൊല്ലാൻ സ്വീകരിക്കുന്നു.


9️⃣നബി(സ)പഠിക്കാത്ത ദിക്ർ, ദുആ പാടില്ലെന്ന് വാദിക്കുന്ന(അൽമനാർ 2019 ഏപ്രിൽ പേജ് :8)മൗലവിമാർ അവരുടെ മരണമടഞ്ഞ നേതാക്കളുടെ പേരിന് പിറകിൽ (റ) ചേർക്കുന്നു. ഇങ്ങനെ നബി(സ)ചെയ്തതിന് തെളിവില്ല. 


🔟 ഹദ്ദാദ് റാത്തീബ് ബിദ്അത് ആവാനുള്ള കാരണം സമയം, എണ്ണം നിശ്ചയിച്ചത് കൊണ്ടാണെന്ന് മൗലവിമാർ പഠിപ്പിക്കുന്നു. (ഫാത്തിഹയുടെ തീരത്ത്,പേജ് :115 കെ.ഉമർ മൗലവി) എന്നാൽ ഇൽമ് പഠിപ്പിക്കാൻ മൗലവിമാർ സമയം നിശ്ചയിക്കുന്നു. (ശബാബ് 2008 നവംബർ 14 പേജ്: 33) ദഅവത്തിന് എണ്ണവും ദിവസവും സമയവും നിശ്ചയിക്കുന്നു. (ഉദാഹരണം 5 വർഷം കൂടുമ്പോൾ സമ്മേളനം, ക്യാമ്പുകൾ)


🔵⚪🔵⚪🔵⚪🔵⚪🔵

Sunday, October 2, 2022

നബിദിനം:മുത്ത് നബിയുടെ ജനനവും മൗലിദും

  മുത്ത് നബിയുടെ ജനനവും മൗലിദും

#Part_1

>>>>>>>>>>><<<<<<<<<<<<<


തിരുനബി (സ്വ ) യുടെ ജനനം എന്ത് കൊണ്ട് റബീഉൽ അവ്വൽ മാസത്തിലായി , ഖുർആൻ അവതരിച്ച റമളാനിലെ ലൈലത്തുൽ ഖദ്ർ, ശഅ്ബാൻ 15 ന്റെ രാവ്, വെള്ളിയാഴ്ച്ച രാവ്, എന്നിങ്ങനെയുള്ള പവിത്ര ദിവസങ്ങളിൽ എന്ത് കൊണ്ട് നബി ( സ്വ ) യുടെ ജന്മം നടന്നില്ല ?.

 അല്ലാമ ഇബ്നുൽ ഹാജ് ഇതിന് മറുപടി എഴുതുന്നു. 


 " നബി (സ്വ) യുടെ ജന്മം കൊണ്ട് റബീഉൽ  അവ്വലിനെ മഹത്വപ്പെടുത്താൻ  അല്ലാഹു ഉദ്ദേശിച്ചു. മറിച്ച് ഉദ്ധൃത ദിവസങ്ങളിലാണ് ജനനമെങ്കിൽ അവയുടെ മഹത്വം കൊണ്ടാണ് നബി (സ്വ)ക്ക് മഹത്വം ലഭിച്ചതെന്ന് ധരിക്കാൻ ഇടയുണ്ട്. അത് കൊണ്ടാണ് പ്രസ്തുത ദിവസങ്ങളിൽ ജനനം സംഭവിക്കാതിരുന്നത്. . . (അൽ മദ്ഖൽ 2/ 28 - 30)


قال ابن الحاج : فإن قيل ما الحكمة في كونه ﷺ خص مولده الكريم بشهر ربيع الأول ويوم الاثنين ولم يكن في شهر رمضان الذي أنزل فيه القرآن وفيه ليلة القدر ولا في الأشهر الحرم ولا في ليلة النصف من شعبان ولا في يوم الجمعة ولا في ليلتها ؟ فالجواب أن الحكيم سبحانه أراد أن يشرف به الزمان الذي ولد فيه فلو ولد في الأوقات المتقدم ذكرها لكان قد يتوهم أنه ﷺ يتشرف بها (المدخل : 2/28-30 ، الحاوي للفتاوى : 1/231)



മുത്ത്  നബിയുടെ ജനനവും മൗലിദും

#Part_2


നബി (സ്വ) തങ്ങൾ കൽപിച്ചിട്ടുണ്ടോ ❓

~~~~~~~~~~~~~~~~~~~~~~~~~~~

                      തിരു ജന്മത്തിന് പ്രത്യേക പവിത്രതയും മഹത്വവുമുണ്ടെന്നും ശുക്റ് ചെയ്ത് അന്നേ ദിവസത്തിനെ പ്രത്യേകം പരിഗണിക്കണമെന്നും തിരുനബി (സ്വ) തന്നെ പ്രസ്താവിച്ചിട്ടുണ്ട്.


سئل رسول الله ﷺ عن صوم يوم الاثنين فقال : فيه ولدت ، وفيه أنزل عليّ (مسلم :1162)

തിങ്കളാഴ്ച്ച ദിവസം സുന്നത്ത് നോമ്പ് അനുഷ്ടിക്കുന്നതിന്റെ പൊരുൾ അന്വേഷിച്ചവരോട് അന്ന് എന്റെ ജന്മദിനമായിരുന്നുവെന്നാണ് നബി (സ്വ)  മറുപടി പറഞ്ഞത്. (മുസ്ലിം 1162)


ഇത് വിശദീകരിച്ചു കൊണ്ട് ഇമാം അബ്ദുൽ ഹമീദ് അശ്ശർവാനി (റ) എഴുതുന്നു.

والشكر يحصل بأنواع العبادة كالسجود والتلاوة والصدقة والإطعام وإنشاد شيء من المدائح (حاشية الشرواني : 7/423)

ഖുർആൻ പാരായണം, ധർമ്മം, ഭക്ഷണം നൽകൽ, മദ്ഹ് പാടിപ്പറയൽ തുടങ്ങി വ്യത്യസ്തങ്ങളായ ആരാധനാ കർമ്മങ്ങൾ കൊണ്ട് ജന്മദിനത്തിലെ ശുക്റ് കരസ്ഥമാകുന്നതാണ്. (ശർ വാനി 7/ 423 ).


ഇമാം സുയൂഥി (റ) പറയുന്നു.

وقد ظهر لي تخريجه (عمل المولد) على أصل آخر وهو ما أخرجه البيهقي عن أنس أن النبي ﷺ عق عن نفسه بعد النبوة مع أنه قد ورد أن جده عبد المطلب عق عنه في سابع ولادته والعقيقة لا تعاد مرة ثانية فيجعل ذلك على أن الذي فعله النبي ﷺ إظهار للشكر على إيجاد الله إياه رحمة للعالمين وتشريع لأمته كما كان يصلي على نفسه لذلك فيستحب لنا أيضا إظهار الشكر بمولده بالاجتماع وإطعام الطعام ونحو ذلك من وجوه القربات وإظهار المسرات . (الحاوي للفتاوى : 1/188)

നബി (സ്വ) തന്റെ പേരിൽ അറവ് നടത്തിയെന്ന ഹദീസ് ഇമാം  ബൈഹഖി (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജന്മവുമായി ബന്ധപ്പെട്ട അഖീഖത്ത് അറവ് മുമ്പ് നടന്നതിനാൽ ഈ അറവ് തന്റെ ജന്മദിവസത്തിന് ശുക്റ് പ്രകടിപ്പിക്കാനും അവിടുത്തെ ഉമ്മത്തിന് അത് സുന്നത്താണെന്ന് പഠിപ്പിക്കാനുമാണ്. ആയതിനാൽ ഭക്ഷണം നൽകിയും മറ്റു പുണ്യകർമ്മങ്ങൾ ചെയ്തും ആദിവസം  സന്തോഷം പ്രകടിപ്പിക്കൽ നമുക്കും സുന്നത്താണ് .  (അൽ ഹാവി 1/188)

            

                                     തുടരും ....

••••••••••••••••••••••••••••••••••••••••••••••


✒️കൊട്ടുക്കര മുഹ് യിദ്ധീൻ സഅദി കാമിൽ സഖാഫി


📗📖📗📖📗📖📗📖


*നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


         *ഭാഗം* 5️⃣


📗📖📗📖📗📖📗📖


 Ashraf Sa-adi bakimar

====================


*നബിദിനാഘോഷ പരിപാടികൾ എങ്ങനെ നടത്തണമെന്ന് ലോക പ്രശസ്ത ഹദീസ് പണ്ഡിതൻ ഹാഫിള് ഇമാം ഇബ്നു ഹജർ അസ്കലാനി (റ) വിശദീകരിക്കുന്നു*


❇️❇️❇️❇️❇️❇️❇️❇️


*നബിദിനാഘോഷം ചരിത്ര താളുകളിലൂടെ കഴിഞ്ഞ ഭാഗം നാം കണ്ടത് വിശ്വപ്രസിദ്ധ ഹദീസ് പണ്ഡിതർ ഇമാം അസ്കലാനി (റ) സ്വഹീഹുൽ ബുഖാരിയിൽ ഉള്ള  ഹദീസ് ഖിയാസ് ചെയ്തു കൊണ്ട് നബി ദിനാഘോഷത്തിന് തെളിവ് കണ്ടെത്തുന്നതാണ്. അത് വളരെ വിശദമായി മഹാനവർകൾ വിശദീകരിച്ചതും നാം വായിച്ചു*


*നബി ദിനാഘോഷം എങ്ങനെയൊക്കെ ആവണം എന്നും, ഏതൊക്കെ പരിപാടികൾ നടക്കണമെന്നും മഹാനവർകൾ തുടർന്ന് വിശദീകരിക്കുന്നത് കാണാം*


*وَأَمَّا مَا يُعْمَلُ فِيهِ فَيَنْبَغِي أَنْ يُقْتَصَرَ فِيهِ عَلَى مَا يُفْهِمُ الشُّكْرَ لِلَّهِ تَعَالَى مِنْ نَحْوِ مَا تَقَدَّمَ ذِكْرُهُ مِنَ التِّلَاوَةِ وَالْإِطْعَامِ وَالصَّدَقَةِ وَإِنْشَادِ شَيْءٍ مِنَ الْمَدَائِحِ النَّبَوِيَّةِ وَالزُّهْدِيَّةِ الْمُحَرِّكَةِ لِلْقُلُوبِ إِلَى فِعْلِ الْخَيْرِ وَالْعَمَلِ لِلْآخِرَةِ، وَأَمَّا مَا يَتْبَعُ ذَلِكَ مِنَ السَّمَاعِ وَاللَّهْوِ وَغَيْرِ ذَلِكَ فَيَنْبَغِي أَنْ يُقَالَ: مَا كَانَ مِنْ ذَلِكَ مُبَاحًا بِحَيْثُ يَقْتَضِي السُّرُورَ بِذَلِكَ الْيَوْمِ لَا بَأْسَ بِإِلْحَاقِهِ بِهِ، وَمَا كَانَ حَرَامًا أَوْ مَكْرُوهًا فَيُمْنَعُ، وَكَذَا مَا كَانَ خِلَافَ الْأَوْلَى. انْتَهَى*


*الأجوبة المرضية فيما سئل (فتاوى السخاوي📚) رحمه الله* 

*ص : 1118*


*الحاوي للفتاوي*📚

*المؤلف: عبد الرحمن بن أبي بكر، جلال الدين السيوطي (المتوفى: 911هـ)*


*മൗലിദാഘോഷം അല്ലാഹുവിന് നന്ദി ചെയ്യുന്നതിനെ ബോധ്യപ്പെടുന്ന കാര്യങ്ങളുടെ മേലിൽ  ചുരുക്കപെടേണ്ടത്.* 


*അത് ഖുർആൻ പാരായണത്തിന് മേലിലും, ഭക്ഷണം ഉണ്ടാക്കി കൊടുക്കലും, സ്വദഖ ചെയ്യുന്നതിനാലും, നബി  ﷺ തങ്ങളുടെ മദ്ഹുകൾ പാടി പുകഴ്ത്തുക എന്നതിനാലും, അതു പോലെ ദുനിയാവിനെ പരിത്യജിക്കാൻ  ഉതകുന്ന കാര്യങ്ങൾ (പരലോക ചിന്തകൾ ഉണർത്തുന്ന സംസാരങ്ങൾ) പറഞ്ഞും ചെയ്യുക*


*ജനങ്ങളുടെ ഹൃദയത്തെ നന്മ പ്രവർത്തിക്കുന്നതിലേക്കും, ആഖിറത്തിലേക്ക് അമലുകൾ ചെയ്യുന്നതിനു വേണ്ടിയും ഉതകുന്ന രീതിയിലുള്ള സംസാരങ്ങൾ ആയിരിക്കണം നബിദിനാഘോഷ പരിപാടികളിൽ നടക്കേണ്ടത് എന്നുകൂടി മഹാനവർകൾ രേഖപ്പെടുത്തി.*


*എന്നാൽ അതു കൂടാതെ മൗലിദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മറ്റു കാര്യങ്ങൾ ഇതൊക്കെയാണ്  "ഗാനാലാപനങ്ങൾ (നബിﷺ തങ്ങളുമായി ബന്ധപ്പെട്ടത്) അതു പോലുള്ള മറ്റു വിനോദങ്ങളും, സാധാരണ ഗതിയിൽ ഹലാലായ കാര്യങ്ങളും, അതേ സമയം മൗലിദ് ആഘോഷത്തിൻറെ ദിവസം അതു കൊണ്ട് പ്രത്യേകം സന്തോഷം ഉണ്ടാക്കുന്നതും ആണെങ്കിൽ അത്തരം പരിപാടികൾ  നടത്തുന്നതിൽ യാതൊരു തകരാറും ഇല്ല.*


 *(ഉദാഹരണമായി ആയി വൈദ്യുതി അലങ്കാര ലൈറ്റുകളും, തോരണങ്ങളും) മൗലിദ് ആഘോഷത്തിലേക്ക് അത്തരം പരിപാടികൾ നടത്തപ്പെടുന്നതിന് യാതൊരു വിരോധവും ഇല്ലെന്ന് സംശയലേശമന്യേ മഹാനായ ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ) രേഖപ്പെടുത്തുന്നു.*


*അതേസമയം ഹറാമായതോ, കറാഹത്തായതോ ആയ ഒരു കാര്യം ആണെങ്കിൽ അത് തടയപ്പെടുക തന്നെ വേണം. അതു പോലെ ഖിലാഫുൽ ഔലയും ആയ കാര്യങ്ങൾ ആണെങ്കിൽ അത്തരം കാര്യങ്ങൾ തടയപ്പെട്ടണ്ടതാണ്..* 


*അതു കൊണ്ടു തന്നെയാണ് ചില കള്ള ത്വരീഖത്ത് കാർ നബിദിനവുമായി ബന്ധപ്പെട്ട് സംഗീത ഉപകരണങ്ങൾ കൊണ്ട് പരിപാടികൾ നടത്തുമ്പോൾ പണ്ഡിതന്മാർ എതിർക്കുന്നത്. മൗലിദ് ഗാനങ്ങൾ സിനിമ പാട്ടുകളുടെ ഈണത്തിലേക്കും, ശൈലിയിലേക്കും മാറ്റുന്നതും ശക്തമായി വിരോധിക്കേണ്ടത് തന്നെ.*


*ഇവിടെ നാം കാണുന്നത് ലക്ഷക്കണക്കിന് ഹദീസുകൾ മനപ്പാഠം പഠിച്ച, ഏകദേശം 600 വർഷങ്ങൾക്കു മുമ്പ്  വഫാത്തായ മുസ്ലിം ലോകം സാർവ്വത്രികമായി അവലംബിക്കുന്ന ലോക പ്രശസ്തനായ ഇമാം അസ്കലാനി (റ) മൗലിദ് ആഘോഷത്തിന് തെളിവ് നിരത്തുന്നതും, മൗലിദാഘോഷ പരിപാടിയിൽ എങ്ങനെയൊക്കെ പരിപാടികൾ നടത്തണമെന്ന് വിശദീകരിക്കുന്നതുമാണ്*

  

*കേരളത്തിലെയും, ലോക തലത്തിലും ഉള്ള വഹാബികൾ ബാഹ്യമായങ്കിലും അംഗീകരിക്കുകയും, പുകഴ്ത്തുകയും ചെയ്യുന്ന ലോകോത്തര പണ്ഡിതർ കൂടിയാണ് ഇമാം അസ്കലാനി (റ) എന്നു കൂടി അടിവരയിടുക. അങ്ങനെയുള്ള മഹാനവർകളാണ് നബിദിനം ആഘോഷിക്കണം എന്ന് മുസ്‌ലിം ലോകത്തെ പഠിപ്പിക്കുന്നത്.*


*തുടരും..*

________________________


Ashraf Sa-adi bakimar

Saturday, October 1, 2022

നബിദിനത്തൽ ഇമാമുകൾ




 

നബിദിനാഘോഷം :* *വഹാബികളുടെ* *16 കാരണങ്ങളും മറുപടിയും.

 🔵⚪️🔵⚪️🔵⚪️🔵⚪️🔵


*നബിദിനാഘോഷം :*

*വഹാബികളുടെ*

*16 കാരണങ്ങളും മറുപടിയും.*


Aboohabeeb payyoli

Mob: 9048 171 939


💫🪄🪜⚡🎗️✨💫


മുത്ത് നബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിക്കലാണ് നബിദിനാഘോഷത്തിന്റെ അടിസ്ഥാനം. സ്വഹാബികളും താബിഉകളും ഇമാമുകളും വ്യത്യസ്ഥ ശൈലിയിലും രൂപത്തിലുമായിരുന്നു നബി(സ)യോടുള്ള സ്നേഹം പ്രകടിപിച്ചിരുന്നത്. നബി(സ)യോടുള്ള സ്നേഹം കൊണ്ട് മദീനയിൽ നിന്നവരും മദീന വിട്ട് മറ്റു സ്ഥലത്തേക്ക് മാറി താമസിച്ചവരുമുണ്ട്. സ്നേഹം കാരണം മദീനയിൽ ചെരിപ്പ് ധരിക്കാത്തവരുണ്ട്, വാഹനത്തിൽ സഞ്ചരിക്കാത്തവരുണ്ട്. മുഖത്ത് തന്നെ നോക്കി ഇരുന്നവരും മുഖത്ത് നോക്കാതെ തല താഴ്ത്തി ഇരുന്നവരുമുണ്ട്. ഇങ്ങനെ സ്വഹാബികളുടെയും താബിഉകളുടെയും ചരിത്രത്തിൽ ധാരാളം ഉദാഹരണങ്ങൾ കാണാം.

എല്ലാ സ്വഹാബികളും ളുഹർ നിസ്കരിച്ചത് ഒരേ രൂപത്തിലും ശൈലിയിലുമാണ്. അതിനാൽ നിസ്കാരത്തിന്റെ രൂപമോ ശൈലിയോ സമയമോ ഒന്നും നമുക്ക് മാറ്റാൻ പറ്റില്ല. എന്നാൽ നബി (സ)യോടുള്ള സ്നേഹം പ്രകടിപ്പിച്ചതും അറിവ് പഠിപ്പിച്ചതും ദഅവത് നടത്തിയതുമൊക്കെ വ്യത്യസ്ഥ ശൈലിയിലും രൂപത്തിലും സമയത്തിലുമാണ്.

അതിനാൽ നിശ്ചിത സമയം, രൂപം,ശൈലി ഇവകളൊന്നുമില്ലാത്ത ഇബാദത്തുകൾക്ക് സ്വഹാബികളും ഇമാമുകളും ചെയ്ത പോലെ വ്യത്യസ്ഥ ശൈലിയും രൂപവും നമുക്കും സ്വീകരിക്കാം.

ആകയാൽ സ്വഹാബികളും ഇമാമുകളും വ്യത്യസ്ഥ ശൈലിയിൽ നബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിച്ചു. ഇന്നും സ്വഹാബികൾ ചെയ്ത പോലെ നമ്മളും വ്യത്യസ്ഥ ശൈലിയിൽ  നബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നു.


ഇത് അടിസ്ഥാനമായി മനസ്സിലാക്കിയാൽ വഹാബികളുടെ 16 കാരണങ്ങൾ മഹാ പോയത്തമാണെന്ന് മനസ്സിലാക്കാം.

-------------------------------------------

*വഹാബികളുടെ 16 കാരണങ്ങളും പ്രതികരണവും*

- - - - - - - - - - - - - - - - - - - - - -

*1. വിശുദ്ധ ഖുർആനിൽ നാലു പവിത്ര മാസങ്ങളെ കുറിച്ച് പറഞ്ഞു അതിൽ റബീഉൽ അവ്വൽ മാസത്തെ കുറിച്ച് പരാമർശമില്ല*


A. ദുൽഖഅദ, ദുൽഹിജ്ജ, മുഹർറം, റജബ് ഇതാണ് ആ നാല് മാസം. ഇതിൽ റമളാനും ഇല്ലല്ലോ?

മഹത്ത്വമുളള എല്ലാ മാസവും ആ സൂക്തത്തിൽ പരാമർശിച്ചിട്ടില്ല എന്ന് മനസിലായല്ലോ? 


*2.വിശുദ്ധ ഖുർആൻ പരാമർശിച്ച പ്രവാചകന്മാരുടെ ചരിത്രം പരിശോധിച്ചാൽ അവരുടെ ജന്മ ദിനമോ ചരമ ദിനത്തെയോ കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല*


A.ബാലിശമായ കാരണമാണിത്. നബി(സ) ജനിച്ചോ ഇല്ലേ എന്നൊരു തർക്കം ഇല്ലല്ലോ. ജനിച്ചു എന്നത് ഉറപ്പാണ് തർക്കമില്ല.ആ ജന്മത്തിലാണ് സന്തോഷം. ഏതായാലും പ്രവാചകന്മാരുടെ ചരിത്രം പറഞ്ഞിടത്ത് ജന്മത്തെ കുറിച്ച് ഒന്നും പരാമർശിച്ചില്ല എന്നതും ശരിയല്ല. സൂറത്ത് മർയമിൽ പരാമർശമുണ്ട്.


*3.*സഹീഹായ ഹദീസുകൾ മുഴുവൻ പരിശോധിച്ചാലും നബിദിനത്തെ കുറിച്ച് ഒരു സൂചന പോലും പരാമർശിച്ചിട്ടില്ല.*


A. പരാമർശിച്ചിട്ടുണ്ട്.

വഹാബികളുടെ മുഖപത്രമായ അൽ മനാറിൽ നിന്ന് ഹദീസ് ഉദ്ദരിക്കാം.

"നബി(സ) പറഞ്ഞു: തിങ്കളാഴ്ച ഞാൻ ജനിക്കുകയും എനിക്ക് ദിവ്യ സന്ദേശമിറങ്ങാൻ തുടങ്ങുകയും ചെയ്ത ദിവസമാണ്. അത് കൊണ്ടാണ് ഞാൻ നോമ്പനുഷ്ടിക്കുന്നത്. (മുസ്‌ലിം) "

(അൽ മനാർ 2015

ഡിസം : പേജ് : 4 )

മറ്റൊരു ഹദീസ് കൂടി അൽ മനാറിൽ നിന്ന് തന്നെ വായിക്കാം.

"സൂര്യൻ ഉദിക്കുന്ന ദിവസങ്ങളിൽ ഉത്തമമായ ദിവസമാകുന്നു വെളളിയാഴ്ച. ആ ദിവസത്തിലാണ് ആദം നബി(അ) സൃഷ്ടിക്കപ്പെട്ടതും. (മുസ്‌ലിം, അബൂദാവൂദ്)

അൽ മനാർ 2018 നവം: പേ: 46)


*4.ഇസ്ലാമിൽ രണ്ടു ആഘോഷങ്ങളുണ്ട്. ചെറിയ പെരുന്നാളും, വലിയ പെരുന്നാളും അതിന്റെ സുന്നത്തുകളും ആദാപുകളും പഠിപ്പിച്ചു. എന്നാൽ നബിദിനത്തിന്റെ സുന്നതുകളോ ആദാപുകളോ ലോകത്തുള്ള ഒരൊറ്റ ഹദീസിന്റെ കിതാബുകളിലും കാണാൻ സാധ്യമല്ല.*


A. ഇസ്‌ലാമിൽ ആഘോഷങ്ങൾ രണ്ട് മാത്രമേ ഉള്ളൂ എന്നത് വഹാബികൾക്ക് പോലും സ്വീകാര്യമാവാൻ തരമില്ല.കാരണം രണ്ടിൽ കൂടുതൽ ആഘോഷങ്ങൾ അവരും പഠിപ്പിച്ചിട്ടുണ്ട്.റമളാൻ ആഘോഷമാസമാണ്.(അൽ മനാർ 2012 ജൂലൈ പേ:5)

റബീഉൽ അവ്വൽ ആഘോഷമാസമാണ്

(അൽമുർശിദ് മാസിക 1939 ഏപ്രിൽ)


റമളാൻ ആഘോഷത്തിന്റെ ഭാഗമായി ഒരു മാസത്തെ കാമ്പയിൽ മുജാഹിദും പ്രഖ്യാപിക്കാറുണ്ടല്ലോ. ഇതിന്റെ സുന്നത്തുകളും ആദാബുകളും എന്തൊക്കെയാണ്.? 

സുന്നത്ത് , ഫർള് , ശർത്ത് ഇങ്ങനെ പറയുന്ന ശൈലി നബി(സ) യുടെ കാലത്തുണ്ടോ? അത് തെളിയിച്ചാൽ നബിദിനത്തിന്റെ സുന്നത്തുകൾ പറയാം.


*5.നബി صلى الله عليه وسلم. നുബുവ്വത്തിന് ശേഷം 23 വർഷക്കാലം ജീവിച്ചു. ഒരിക്കൽ പോലും ജന്മ ദിനം ആഘോഷിക്കുകയോ ആഘോഷിക്കാൻ ആഹ്വാനം നൽകുകയോ ചെയ്തിട്ടില്ല*


A.ജന്മദിനമാണ് തിങ്കളാഴ്ച നബി(സ) അത് ആഘോഷിച്ചിട്ടുണ്ട്. അന്ന് പ്രത്യേക ഇബാദത്തും ചെയ്തിട്ടുണ്ട്. വഹാബി മാസികയിൽ നിന്നുള്ള അതിന്റെ തെളിവ് മുകളിൽ ഉദ്ദരിച്ചു.

(മൂന്നിന്റെ ഉത്തരം നോക്കുക)


*6.നബി صلى الله عليه وسلم. ക്ക് മുൻപ് കഴിഞ്ഞു പോയ ഒരറ്റ പ്രവാചകന്റെ ജന്മദിനമോ ചരമ ദിനമോ നബി صلى الله عليه وسلم. ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല*

A. ഉണ്ട്. വെള്ളിയാഴ്ച ആദം നബി(അ)ന്റെ ജന്മദിനമാണ്. (ഹദീസ് 3 ന്റെ ഉത്തരത്തിൽ വായിക്കാം.)


*7.നബിصلى الله عليه وسلم. ക്ക് ശേഷം ഖലീഫമാർ 30വർഷം ഇസ്ലാമിക ഭരണം നിർവഹിച്ചു.അബൂബക്കർ, ഉമർ, ഉസ്മാൻ. അലി رضي الله عنه.ഇവരെല്ലാം ഭരണം നടത്തി. ഒരിക്കൽ പോലും ഇവർ നബിദിനം ആഘോഷിച്ചിട്ടില്ല*


A. ഈ നാല് ഖലീഫമാരും ഒരേ ശൈലിയിലല്ലോ നബി (സ)യോടുളള സ്നേഹം പ്രകടിപ്പിച്ചത്. അബൂബകർ സിദ്ദീഖ്(റ) സ്നേഹം പ്രകടിപ്പിച്ച എല്ലാ ശൈലികളും ഉമർ (റ) സ്വീകരിച്ചിരുന്നോ? എല്ലാ സ്വഹാബികളും ഒരേ ശൈലിയിലാണോ നബി (സ) യോടുള്ള സ്നേഹം പ്രകടിപ്പിച്ചത് ? അല്ലല്ലോ? എങ്കിൽ പിന്നെ ഈ കാരണത്തിന് എന്താണ് പ്രസക്തി ?


*8.നബി صلى الله عليه وسلم.യുടെ വഫാത്തിനു ശേഷം 9 ഭാര്യമാർ ജീവിച്ചിരുപ്പുണ്ടയായിരുന്നു ഒരൊറ്റ പത്നിമാർ പോലും നബി ദിനം ആഘോഷിച്ചിട്ടില്ല.*


A. എല്ലാ പത്നിമാരും സ്വഹാബികളും ഒരേ ശൈലിയിലാണ് നബി(സ) യോടുളള സ്നേഹം പ്രകടിപ്പിച്ചിരുന്നത് എന്ന് തെളിഞ്ഞാലേ ഈ കാരണം പ്രസക്തമാകുന്നുളളൂ.


*9.ഏറ്റവും നല്ല തല മുറക്കാർ ആദ്യത്തെ മൂന്ന് തലമുറക്കാർ ആണെന്നാണ് നബി صلى الله عليه وسلم.പഠിപ്പിച്ചത് അവർ നബി ദിനം ആഘോഷിച്ചിട്ടില്ല.*


A. ഇതും ബാലിശമായ കാരണമാണ്. മൂന്ന് തലമുറക്കാർ എല്ലാവരും ഒരേ ശൈലിയിലാണോ നബി(സ) യോടുളള സ്നേഹം പ്രകടിപ്പിച്ചത് ?

അല്ലല്ലോ. ബിലാൽ(റ) പ്രകടിപ്പിച്ച ശൈലിയിലാണോ അബൂഹുറൈറ (റ) പ്രകടിപ്പിച്ചത്. ബിലാൽ(റ) മദീന വിട്ടു പോയത് സ്നേഹപ്രകടനത്തിന്റെ ഭാഗമായിരുന്നില്ലേ ? എല്ലാവരും അങ്ങിനെ ചെയ്തോ?


*10.മുസ്ലിം ലോകം ആദരിക്കുന്ന 4 മദ്ഹബിന്റെ പണ്ഡിതന്മാർ ഇമാം ഷാഫി ഈ, ഇമാം മാലിക്,ഇമാം അബൂ ഹനീഫ, ഇമാം അഹ്‌മദ്‌ ഇബ്നു ഹമ്പൽ رحمه الله.ഇവർ ആരും തന്നെ നബി ദിനം ആഘോഷിച്ചില്ല എന്ന് മാത്രമല്ല ആഘോഷിക്കാൻ ഫത്‌വയും നൽകിയുമില്ല*


A. ഇമാം മാലിക്(റ)വും ശാഫിഈ ഇമാമും (റ) സ്നേഹപ്രകടനത്തിന് ഒരേ ശൈലി സ്വീകരിച്ചിരുന്നോ? ഇല്ലല്ലോ? മാലിക് ഇമാം (റ) മദീനയിൽ ചെരുപ്പ് ഇടാതിരുന്നതും , വാഹനത്തിൽ സഞ്ചരിക്കാതിരുന്നതും മദീന വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് യാത്ര പോകാതിരുന്നതും നബിസ്നേഹത്തിന്റെ പ്രകടനമാണ്. എന്നാൽ ഈ ശൈലി മററു ഇമാമുകൾ സ്വീകരിച്ചിരുന്നോ? 

ഇല്ലെങ്കിൽ ഈ കാരണത്തിന് എന്ത് പ്രസക്തി ?


*11. ഹദീസ് പണ്ഡിതന്മാരായ ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂ ദാവൂദ്, ഇമാം തീർമിദി, رحمه الله. ഇവർ ആരും നബി ദിനം ആഘോഷിച്ചിട്ടില്ല.*


A. ഈ ഇമാമുകൾ എല്ലാം ഒരേ ശൈലിയിലാണ് നബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിച്ചത് എന്ന് തെളിയിച്ചാലേ ഈ കാരണത്തിന് പ്രസക്തിയുള്ളു.


*12.മൗലിദ് കഴിക്കൽ മുൻപ് പതിവില്ലാത്തതാ അത് ഹിജ്റ 300നു ശേഷമാണു  വന്നതെന്ന് പാട്ടു ഉണ്ടാക്കിയത് തഴവ കുഞ്ഞു മുഹമ്മദ്‌ മുസ്ലിയാരാണ് അദ്ദേഹം സലഫി ആയിരുന്നില്ല സമസ്തക്കാരൻ ആയിരുന്നു.*


A. നബി(സ) യോടുള്ള സ്നേഹപ്രകടനത്തിന് ഹിജ്റ 300 ന് ശേഷം രാജകീയ പ്രൗഡിയിൽ വന്ന പുതിയൊരു  ശൈലിയെ കുറിച്ചാണ് തഴവ ഉസ്താദ്  പറഞ്ഞത്. അതിന് മുമ്പും ശേഷവും ഇപ്പോഴും പുതിയ ശൈലികൾ ഉണ്ടായി കൊണ്ടേയിരിക്കുന്നു. ഇതെല്ലാം പുണ്യകർമ്മത്തിന്റെ പരിധിയിൽ വരുമെന്നും തഴവ ഉസ്താദ് അതിൽ പറഞ്ഞിട്ടില്ലെ.? മൂടിവെച്ചത് എന്തിനാണ്.?


*13.സ്വർഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തിൽ നിന്ന് അകറ്റുന്നതും ആയ മുഴുവൻ കാര്യങ്ങളും ഞാൻ പഠിപ്പിച്ചു എന്ന് പറഞ്ഞത് നബി صلى الله عليه وسلم. ആയിരുന്നു അതിൽ നബിദിനം ഇല്ല*


A. ഉണ്ട്. (ഉത്തരം 3 ആവർത്തിക്കുക)


*14.മതത്തിൽ പുതുതായി ഉണ്ടാക്കപ്പെടുന്നത് തള്ളപ്പെടേണ്ടതാണെന്നാണ് നബി പഠിപ്പിച്ചത് അത് കൊണ്ട് നബി ദിന ആഘോഷം തള്ളപ്പെടേണ്ടതാണ്.*


A. നബി(സ) യോടുള്ള സ്നേഹപ്രകടനം മതത്തിലുള്ളതാണ്. അതിന് പുതിയ ശൈലികൾ സ്വീകരിക്കലും മതത്തിൽ ഉള്ളതാണ്.

മത പ്രമാണങ്ങളിലുളളതിന് എതിരാകുമ്പോഴാണ് തള്ളിക്കളയേണ്ടത്.


*15.ഒരു റബി ഉൽ അവ്വൽ മാസം 12നാണു നബി صلى الله عليه وسلم. വഫാത്താകുന്നത്.ആ വഫാത്തായ ദിവസം മുസ്ലിമീങ്ങൾക്ക് ആഘോഷിക്കാൻ സാധിക്കുമോ*


A. മുസ്വീബത് ഓർക്കണമെന്നല്ല, അനുഗ്രഹങ്ങൾ അവതരിച്ച ദിനങ്ങൾ ഓർക്കണമെന്നാണ് ഖുർആനിന്റെ നിർദ്ദേശം.


*16.ജന്മ ദിനം ആഘോഷിക്കലോ ചരമ ദിനം ആചരിക്കലോ മുസ്ലിമിന്റെ സംസ്കാരമല്ല.*

*ഹിജ്‌റ 7ആം നൂറ്റാണ്ടിൽ മുളഫർ രാജാവ് തുടങ്ങി വെച്ചതാണെന്നും അതിനു മുൻപ് ശിയാക്കളിലെ ഫാത്തിമിയാക്കൾ തുടങ്ങി വെച്ചതാണെന്നും ചരിത്രം പറയുന്നു.*


A. നബി (സ) യുടെ ജന്മദിനം നബി (സ) തന്നെ ആഘോഷിച്ച് കാണിച്ചതാണ്. (ഉത്തരം 3 ആവർത്തിക്കുക)

ഇമാം മഹ്ദി (റ)ന്റെ വരവ് ശിയാക്കളുടെ വാദമാണെന്ന് അൽമനാറിൽ മൗലവിമാർ പഠിപ്പിച്ചിരുന്നു. ഇപ്പോൾ അത് തിരുത്തി അഹ്ലുസുന്നയുടെ വാദമാണെന്ന് അൽ മനാറിൽ തന്നെ തിരുത്ത് വന്നിട്ടുണ്ട്. അത് പോലെ ഇതിനും പ്രതീക്ഷിക്കാവുന്നതാണ്.


*വഹാബികളോട് ഒറ്റ ചോദ്യം*

നബി (സ) ചെയ്യാത്തതെല്ലാം ബിദ്അത്തും അനാചാരവുമാണെന്നും അത് തള്ളിക്കളയണമെന്നുമാണല്ലൊ വഹാബികളുടെ വാദം. 

എന്നാൽ വെള്ളിയാഴ്ച രണ്ട് ഖുത്ബയിലും സ്വലാത്ത് ചൊല്ലൽ നിർബന്ധമാണെന്ന് വഹാബി മദ്റസ പാഠ പുസ്തകത്തിലും അൽ മനാറിലും ശബാബിലും പഠിപ്പിക്കുന്നുണ്ട്. മൗലവിമാർ ഇത് ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. ചോദ്യം ഇതാണ്: നബി(സ) രണ്ട് ഖുത്ബകളിലും സ്വലാത്ത് ചൊല്ലിയിരുന്നു. എന്നതിന് ഒരു ഹദീസ് തെളിയിക്കാമോ? ഖുതുബയിൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണെന്ന് ഖുർആനിലുണ്ടോ?


💫🪄🪜⚡🎗️✨💫

മാല മൗലിദ് :ശിർക്ക് വിറ്റ്* *കാശുണ്ടാക്കുന്ന മുജാഹിദുക

 🔵⚪️🔵


*മാല മൗലിദ് :ശിർക്ക് വിറ്റ്*

*കാശുണ്ടാക്കുന്ന മുജാഹിദുകളും*

*കൂട്ടുനിന്ന കെ എം മൗലവിയും*

====================

മാലയും മൗലിദും ഉസ്താദ്

മാർക്ക് കാശുണ്ടാക്കാനുള്ള ഏർപ്പാടാണെന്ന് ആക്ഷേപി

ക്കാറുള്ള മൗലവിമാരാണ് മാല മൗലിദ് വിറ്റ് ഏറ്റവും കൂടുതൽ കാശ് ഉണ്ടാക്കിയതെന്ന് ചരിത്രം..!

ഇതിനെ എതിർക്കാൻപോലും കെ എം മൗലവി സമ്മതിച്ചിരുന്നില്ലത്രേ.


ഉമർ മൗലവി എഴുതുന്നു...

"ഖുത്ബയിൽ ഞാൻ മുഹയിദ്ധീൻ മാലയുടെ വിദൂര ദുഷ്ഫലങ്ങൾ വിശദീകരിച്ചു. സി എച്ഛ് പ്രസ്സുകാർ ഇതൊക്കെ അച്ചടിച്ച് വിൽപ്പന നടത്തുന്നവരാണ്. അതിനാൽ ഖുതുബയുടെ തലേന്നാൾ ഞാൻ എന്റെ ഗുരുഭൂതനായ കെ എം മൗലവിയോട് ചോദിച്ചു : ഈ വിഷയം നമ്മൾ പറയേണ്ടതല്ലേ. സി എച്ച് കാരും മറ്റും ഇതൊരു കച്ചവടമാക്കിയിരിക്കുകയല്ലേ, നമ്മൾ ഉൽബോധിപ്പിക്കേണ്ടതല്ലേ. മൗലവിയുടെ പ്രതികരണം സമയമായിട്ടില്ല കുറച്ചു കൂടി കഴിയട്ടെ എന്നായിരുന്നു."


(ഓർമകളുടെ തീരത്ത്

ഉമർ മൗലവി പേജ് : 115)


*✍️aboohabeeb payyoli*

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...