Friday, January 5, 2024

സ്വപ്നവുംഇമാം ശാഫിഈ(റ)യുംالرؤيا والشافعي

 ഇമാം ശാഫിഈ(റ)യും സ്വപ്നവും


بسم الله الرحمن الرحيم الحمدلله والصلوة والسلام على النبي صلى الله عليه وسلم وعلى اله وصحبه واتباعه أجمعين أما بعد


*ഇമാം ശാഫിഈ(റ)യും സ്വപ്നവും*



അമ്പിയാക്കളൊഴിച്ചുള്ളവരുടെ സ്വപ്നങ്ങൾ ഇസ്ലാമിൽ രേഖയല്ല. തദടിസ്ഥാനമാക്കി ശറഇൽ ഒരു നിയമം സ്ഥിരപ്പെടില്ലെന്ന് ചുരുക്കം. ഇസലാമിക വിധികൾ കർമ്മശാസ്ത്ര നിദാനങ്ങളിൽ വാജിബ്, സുന്നത്ത്, ഞാൻ കറാഹത്ത്, മുബാഹ് എന്നിങ്ങനെ അഞ്ചായി വിഭജിച്ചിട്ടുണ്ട്. ഒരു കാര്യം വാജിബെന്നൊ സുന്നത്തെന്നൊ മറ്റൊ തീരുമാനിക്കുന്നതിലുള്ള 

രേഘയായി സ്വപ്നം അവലംബിച്ചു കൂട. എന്നാൽ അമ്പിയാക്കളുടെ സ്വപ്ന ദർശനം രേഖയായി പരിഗണിക്കുന്നതാണ്.


സ്വഹാബിയുടെ സ്വപ്നവും രേഖയായി പരിഗണിക്കപ്പെടില്ല. അബ്ദുല്ലാഹിബ്നു സൈദ് (റ)ന്റെ സ്വപ്നം മാത്രം വാങ്കിന് തെളിവായി പ ഡിതന്മാർ അംഗീകരിക്കാതിരിക്കാൻ ഇതാണ് കാരണം. അവിടെ സ്വപ്നത്തോട് യോജിച്ച് കൊണ്ട് വന്ന "വഹ് യാ'ണ് വാസ്തവത്തിൽ തെളിവാ കുന്നത്. ഈ വിഷയകമായുള്ള സംശയം ഇതോടെ തീർന്നു. (മുഗ്നി : വാ: 1. 2. 133 നിഹായ വാ: 1 പേ: 400 എന്നിവ നോക്കുക).


വിധി സിപരപ്പെടാൻ സ്വപ്നം പര്യാപ്തമല്ലെങ്കിലും സ്വപ്നത്തെ കേവലം മിഥ്യയായി അവഗണിച്ചുകൂട. സ്വപ്നങ്ങളിൽ യാഥാർത്ഥ്യമുള്ള സാക്ഷാൽകരിക്കപ്പെടുന്നതുമായ ധാരാളമുണ്ട്. നുബുവ്വത് ലഭിക്കുന്നതി മുമ്പ് പ്രവാചന്മാർക്കുണ്ടാകുന്ന സ്വപ്നങ്ങൾ ഈ ഇനത്തിൽ പെട്ടതാണ് . നബി  സ്വ തന്നെ പ്രവാചകത്വ ലബ്ധിക്ക് മുമ്പ് നല്ല സ്വപ്നങ്ങൾ കണ്ട

തായും പ്രഭാതം പൊട്ടിവിടരും പോലെ അവ സാക്ഷാീകരിക്കപ്പെട്ടതായും ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്.


സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്രങ്ങളും തനിക്ക് സുജൂദ്ചെയ്യുന്നതായി കുട്ടിക്കാലത്തെ യൂസുഫ് നബി (അ) സ്വപ്നം കണ്ടതും അതിന്റെ  വ്യാഖ്യാനം സാക്ഷാത്കരിക്കപ്പെട്ടപ്പോൾ “ ഇതേ സ്വപ്നത്തിന്റെ സാക്ഷാൽക്കാരമാണെന്ന് അവിടുന്ന് പറഞ്ഞതും ഖുർ ആൻ വ്യക്തമാക്കി


ജയിൽ വാസികളുടെയും രാജാവിന്റെയും സ്വപ്നത്തിന് യൂസുഫ് നബി (അ) വ്യാഖ്യാനം പറഞ്ഞത് സൂറതു യൂസുഫിൽ തന്നെ കാണാൻ കഴിയും. ഇവയെല്ലാം പ്രവാചക ലബ്ദിക്ക് മുമ്പുള്ളതായതിനാൽ അവ വഹ്യിന്റെ ഭാഗമായി പരിഗണിക്കപ്പെടില്ല. അതിനാൽ ശറഇയ്യായ വിധി സ്ഥിരീകരിക്കാൻ ഇവ കൊണ്ട് പറ്റില്ലെങ്കിലും യാഥാർത്ഥ്യവും സാക്ഷാൽ കരിക്കപ്പെടുന്നതുമായ സ്വപ്നങ്ങൾ തന്നെ ആയിരുന്നു അവ. സ്വപ്ന

 വ്യാഖ്യാനമെന്ന ഒരു വിജ്ഞാന ശാഖ തന്നെ വളർന്ന് വരാൻ ഇതാണ് കാരണം. യൂസുഫ് നബി (അ) ഈ വിജ്ഞാനത്തിൽ നൈപുണ്യം നേടിയിരുന്നു.


യൂസുഫ് സൂറത്തിലെ മുപ്പത്തി ആറാം സൂക്തം വ്യാഖ്യാനിച്ച് കൊണ്ട് ഇമാം റാസി (റ) എഴുതുന്നു. ഖുർആനും വ്യക്തമായ തെളിവും സ്വപ്ന വ്യാഖ്യാനത്തെ ശരിവെക്കുന്നുണ്ട്. ഉധ്യത സൂക്തം (ഈ വിഷയകമായി ) ഖുർആനിക രേഖയാണ്, എന്നാൽ വ്യക്തമായ മറ്റൊരു തെളിവ് ഇപ്രകാരമാണ്. “തീർച്ചയായും മനുഷ്യാത്മാവ് സൃഷ്ടിക്കപ്പെട്ടത്. അദൃശ്യ ലേകാവുമായി ബന്ധപ്പെടാനും (സൃടിലോകത്തിന്റെ പൂർണമായ ആ ണം രേഖപ്പെടുത്തപ്പെട്ട 'ലൗഹുൽ മഹ്ഫൂള് പാരായണം ചെയ്യാനും സാധ്യമാകും വിധമാണെന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. പക്ഷേ പ്രസ്തുത കാര്യം നിർവ്വഹിക്കുന്നതിന്ന് ആത്മാവിന് തടസ്സമാകുന്നത്. അത് ശരീര നിയന്ത്ര ണത്തിലേർപ്പെടുന്നു എന്നതാണ്. ശാരീരിക ലോകവുമായുള്ള അതിൻറ അഭേദ്യമായ ബന്ധം മേൽ പറഞ്ഞ കാര്യങ്ങൾക്ക് തടസ്സമാകുന്നു. വെന്ന് സാരം  എന്നാൽ മനുഷ്യൻ ഉറക്കിലാകുമ്പോൾ ശരീരത്തിന്റെ നി യന്ത്രണത്തിൽ ആത്മാവിന്റെ സ്വാധീനം ഗണ്യമായി കുറയുകയും (ഭൗതിക ലോകത്ത് സ്ഥിതി ചെയ്യുന്ന) 'ലൗഫൽ മഹ്ഫൂള് പാരായണം ചെയ്യാൻ ആത്മാവ് ശക്തിയാർജിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ ആത്മാവാകുമ്പോൾ പ്രസ്തുത പരായണത്തിൽ നിന്ന് ആത്മീയ ശൈലിയിൽ കാര്യങ്ങൾ ഉൾക്കൊള്ളാൻ  ചില ലക്ഷണങ്ങൾ നമ്മുടെ മനോമണ്ഡലത്തിൽ ആത്മാവ് കൊണ്ട് വരുന്നു. ഈ ലക്ഷണങ്ങളെയാണ് സ്വപ്ന വ്യാഖ്യാതാവ് അവലംബിക്കുന്നത്. നിദ്രാവേളയിൽ ആത്മാവ് പ്രസ്തുത പാരായണത്തിലൂടെ ഗ്രഹിച്ചത് ഇന്നതാണെന്ന് മുകളിൽ പറഞ്ഞ ലക്ഷണങ്ങളെ കൊണ്ട് വ്യാഖ്യാതാവ് അനുമാനിക്കുന്നു.



ഇതെല്ലാം സ്വപ്ന വ്യാഖാനത്തെ കുറിച്ചുള്ള പൊതുവായ വിശദീ കരണമാണ്, ബൗദ്ധികമായ കാര്യങ്ങൾ അപഗ്രഥിക്കുന്ന ഗ്രന്ഥങ്ങളിൽ ഇവ യുടെ പൂർണ്ണ രൂപത്തിലുള്ള വിശദീകരണം കാണാം. ശരീഅത്തിന്റെ പിന്തുണയും ഇതിനുണ്ട്.


നബി (സ) പറഞ്ഞതായി ഇപ്രാകാരം റിപ്പോർട്ട് ചെയ്യപ്പെടുന്നു. "സ്വപ്നങ്ങൾ മൂന്ന് വിധമാണ്.


(1) മനുഷ്യാത്മാവ് അവനോട് സംസാരിക്കുക.


(2) പൈശാചിക ദുർബോധനങ്ങൾ.


(3) സത്യസന്ധമായ സ്വപ്നങ്ങൾ. ഹദീസിൽ വന്ന ഈ വിഭജനം ബൗദ്ധിക വിജ്ഞാന ശാഖയും സ്വീകരിക്കുന്നു.


നബി (സ) പറയുന്നു. “ സൽവൃത്തർ കാണുന്ന സ്വപ്നങ്ങൾ നുബുവ്വത്തിന്റെ നാൽപത്തി ആർ അംശയങ്ങളിൽ പെട്ട ഒന്നാണ്” (തഫ്സീറു റാസി: : 18, : 135)()



(1) اما القرآن فهو هذه الاية واما البرهان فهو انه قد ثبت انه سبحانه خلق جوهر النفس الناطقة بحيث يمكنها الصعود الى عالم


الافلات ومطالعة اللوح المحفوظ والمانع لها من ذلك اشتغالها بتدبير البدن وفي وقت النوم يقل هذا التشاغل فتقوى على هذه المطالعة لماذا وقعت الروح على حالة من الاحوال تركت آثارا مخصوصة مناسبة لذلك الادراك الروحانى الى عالم الخيال فالمعبر يستدل بتلك الآثار الخيالية على تلك الادراكات العقلية فهذا كلام مجمل وتفصيله مذكور في الكتب العقلية والشريعة مؤكدة له روى من النبي صلي الله عليه وسلم أنه قال الرؤيا ثلاثة رؤيا ما يحدث به الرجل نفسه و رؤيا تحدث من الشيطان ورؤيا التى هى الرؤيا الصادقة حقة . وهذا تقسيم صحيح في العلوم العقلية وقال عليه السلام رؤيا الرجل الصالح جزء من سنة واربعين جزاً من النبوة اهـ (رازی ۱۸ م (۱۲۰) -


ഹിജ്റ: 827 -ൽ വഫാത്തായ ഇമാം കർദരി (റ) എഴുതുന്നു. “എല്ലാ സ്വപ്നങ്ങളും മിഥ്യയാണെന്ന വാദം യാഥാർത്ഥ്യമറിയാത്ത പാമരന്റതാണ്. ഹദീസ് പണ്ഡിതന്മാരെല്ലാം പറയുന്നതിപ്രകാരമാണ്. ഉണർവ്വിലുള്ളവൻ ബോധ മനസ്സിൽ സൃഷ്ടിക്കുന്നത് പ്രകാരം ഉറങ്ങുന്നവന്റെ ഉപബോമനസ്സിൽ അല്ലാഹു ചില വിശ്വാസങ്ങളെ സൃഷ്ടിക്കുന്നു. അല്ലാഹു ഉദ്ദേ

ശിക്കുന്നവയെല്ലാം അവൻ സൃഷ്ടിക്കും. ഉറക്കവും ഉണർച്ചയും അവന്ന് തടസ്സമല്ല. ഉറങ്ങുന്നവന്റെ ഉപബോധ മനസ്സിൽ സൃഷ്ടിക്കപ്പെട്ട വിശ്വാസ ങ്ങളെ  സംഭവിച്ചതൊ സംഭവിക്കാനിരിക്കുന്നതൊ ആയ കാര്യ ത്തെ കുറിക്കുന്ന ഒരടയാളമാക്കിയിരിക്കുന്നു. മഴ വർഷിക്കുന്നതിന്ന് മേഘം അടയാളമായത് പ്രകാരം. നല്ല സ്വപ്നങ്ങൾ 'റുഅയാ' എന്നും അല്ലാത്തവ "ഹുൽമ്" എന്നും അറിയപ്പെടുന്നു. എല്ലാം അല്ലാഹുവിന്റെ സൃഷ്ടി തന്നെ. പക്ഷേ ചീത്ത സ്വപ്നത്തിൽ മാത്രം പിശാചിന്റെ സ്വാധീനമുണ്ടാകും. ഹദീ സിൽ അവ പിശാചിലേക്ക് ചേർക്കപ്പെടാൻ അതാണ് കാരണം, നല്ല സ്വപ്നങ്ങളുടെ ചിത്രങ്ങളുടെ സാധുത  കുറിക്കാനാണ് അവ അല്ലാഹുവിലേക്ക് ചേർത്തി യത്. (മനാഖിബു അബി ഹനീഫ: വാ: 2, പേ: 40)


അബൂഖതാദ (റ)യിൽ നിന്ന് ഇമാം ബുഖാരി (റ) നിവേദനം. നബി (സ) പറഞ്ഞു. “നല്ലസ്വപ്നങ്ങൾ അല്ലാഹുവിൽ നിന്നുള്ളതാണ്. പിഴച്ചവ പിശാചിൽ നിന്നുള്ളതും. അത് കൊണ്ട് ആരെങ്കിലും പാഴ്കിനാവ് കണ്ടാൽ പിശാചിൽ നിന്ന് കാവൽ തേടുകയും ഇടത് ഭാഗത്തേക്ക് തുപ്പുകയും ചെയ്തു കൊള്ളട്ടെ. എന്നാൽ അതവന്ന് കേടായി ഭവിക്കില്ല.


ഇമാം ബുഖാരി (റ) അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം. നബി (സ) പറഞ്ഞു. നുബുവ്വത്തിൽ നിന്ന് സന്തോഷ വാർത്തകളില്ലാത്ത  മറ്റൊന്നും ബാക്കിയില്ല. അവർ ചോദിച്ചു. “എന്താണ് സന്തോഷ വാർത്തകൾ നബി (സ) പറഞ്ഞു. അത് നല്ല സ്വപ്നങ്ങളാകുന്നു. ഈ ഹദീസിന്റെ വ്യാഖാനത്തിൽ ഇബ്നു ഹജർ (റ) എഴുതുന്നു.


“ഐഹിക ജീവിതത്തിൽ തന്നെ അവർക്ക് സന്തോഷമുണ്ടെന്ന

ഖുർആനിക സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ അതു നല്ല സ്വപ്നങ്ങളാണ് എന്ന് ഉബാദതി (റ)ൽ നിന്ന് ഇമാം ഹാകിം (റ), തിർമുദി (റ) ഇബ്നു മാജ (റ) തുടങ്ങിയവർ നിവേദനം ചെയ്തിട്ടുണ്ട്. (ഫത്ഹുൽ ബാരി വാ: 1, പേ: 375)


(2) وأما قوله الرؤيا اضفات احلام قلنا هذا كلام من الجاهل بحقيقة الرؤيا والذي عليه المحدثون أن الله تعالى يخلق في قلب النائم اعتقادات كما يخلق في قلب اليقظان فالله سبحانه وتعالى يخلق ما يشاء لا يمنعه نوم لا يقظة فاذا خلق هذه الاعتقادات فكانه جعلها علما على أمر يقع في الخارج او واقع كما جعل الغيم على المطر والرؤيا الخير والعلم الشر كلها يخلق الله تعالى لكن في الشر يحضر الشيطان لا في الخير فاضيف الحلم الى الشيطان في الحديث (في صحيح مسلم أنه عليه السلام قال الرؤيا من الله والحلم من الشيطان) ويجوز ان يكون اضافة الرؤيا الخير الله الله للتشريف وان كان الكل يخلق الله تعالي وتقديره اهـ (مناقب أبي حنيفة للكردري ٢ ص ٤٠)



ധാരാളം സ്വപ്നങ്ങൾക്ക് നബി (സ) തന്നെ വ്യാഖ്യാനം പറഞ്ഞതായി- കിതാബുത്തഅബീർ എന്ന അദ്ധ്യായത്തിൽ ഇമാം ബുഖാരി (റ)  ഹദീസുകളിലൂടെ സ്ഥിരപ്പെടുത്തിയത് കാണാം.


മൗലവി ധരിച്ച് വശായ പോലെ എല്ലാ സ്വപ്നവും മിഥ്യയല്ല. ഈ വിധികൾ സ്ഥിരപ്പെടാൻ പര്യാപ്തമായ തെളിവല്ലെങ്കിലും നടന്നതോ നടക്കാനിരിക്കുന്നതോ ആയ കാര്യങ്ങൾ ഗ്രഹിക്കാൻ സ്വപ്നം അവലംബമാക്കാ എന്ന് മേൽ വിശദീകരണത്തിൽ നിന്ന് വ്യക്തമാണ്. ഈ അടിസ്ഥാനത്തിലായിരുന്നു നുബുവ്വത് ലഭിക്കുന്നതിനു മുമ്പ് തന്നെ യൂസുഫ് നബി (അ) സ്വപ്നന വ്യഖ്യാനത്തിലൂടെ വരാനിരിക്കുന്ന കാര്യത്തെ കുറിച്ച് പ്രവചിച്ചത്.


സ്വപ്നങ്ങൾക്കൊന്നും തീരെ യാഥാർത്ഥ്യമില്ലെന്ന വാദം ബിദ്അത്ത് പ്രസ്ഥാനക്കാരിൽ നിന്നുള്ള ചിലരുടെ ഒറ്റപ്പെട്ട വാദമാണെന്ന് ഫത്ഹുൽ ബാരി വാ:12, പേ: 384 ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ പെട്ടവനായിരിക്കാം ഈ മൗലവിയും അയാൾ എഴുതുന്നത് കാണുക.


“ഒരു മനുഷ്യൻ ഉറക്കിൽ നബി (സ) യെ സ്വപ്നം കാണുകയും ശേഷം നബി (സ) ഉറക്കിൽ തന്നോട് ചിലത് നിർദ്ദേശിക്കുകയും ചെയ്താൽ പോലും അത് മതത്തിൽ തെളിവായി ഉദ്ധരിക്കാൻ പാടില്ലായെന്ന് ശാഫിഈ ഹബിലെ പണ്ഡിതന്മാർ വ്യക്തമാക്കുന്നുണ്ട്. നബി (സ)യെ അഭിമുഖമായി ദർശിച്ച സ്വഹാബി വര്യന്മാർക്ക് മാത്രമെ താൻ ദർശിച്ചത് നബി (സ) യെ തന്നെയാണെന്ന് ഖണ്ഡിതമായി പറയുവാൻ സാധിക്കുകയുള്ളു. മറ്റ് രൂപ ങ്ങളിൽ നബി (സ) യാണെന്നവകാശപ്പെട്ട് കൊണ്ട് പിശാച് നമുക്ക് പ്രത്യക്ഷപ്പെടാം . (വഹാബി പുസ്തകം പേ: 64) 

നേരിട്ട് ദർശിക്കാത്തവൻ സ്വപ്നത്തിലൂടെ നബി (സ)യെ കണ്ടാൽ  യാതൊരു വിലയുമില്ലെന്ന് വരുത്താനുള്ള ശ്രമമാ

ണ് മൗലവി നടത്തുന്നത്. താൻ നബി (സ)യാണെന്നവകാശപ്പെട്ട് കൊണ്ട് മറ്റ് രൂപങ്ങളിൽ പിശാച് പ്രത്യക്ഷപ്പെടാമെന്ന സാധ്യതയാണ് അതിന്ന് കാ രണമായി മൗലവി എഴുന്നള്ളിച്ചിരിക്കുന്നത്. ഈ ന്യായപ്രകാരം നേരിട്ട് ദർശിച്ച വ്യക്തിക്കു പോലും നബി (സ)യെ സ്വപ്നം കണ്ടാൽ അത് നബി (സ) തന്നെയാണെന്ന് എങ്ങനെ ഖണ്ഡിതമായി പറയാൻ കഴിയും? ജനങ്ങളെ 

പിഴപ്പിക്കാൻ പ്രതിജ്ഞയെടുത്തവനാണല്ലോ പിശാച്. അതിന് വേണ്ടി താൻ നബിയാണെന്ന് വാദിച്ച് കൊണ്ട് ഇതര രൂപത്തിൽ പ്രത്യക്ഷപ്പെടാൻ കഴിയുന്ന പിശാചിന് എന്തുകൊണ്ട് നബി (സ) യെ നേരിൽ കണ്ട മനുഷ്യൻറ ഹൃദയത്തിൽ നിന്ന് അവിടുത്തെ യഥാർത്ഥ രൂപം എടുത്തു കളഞ്ഞ ശേഷം മറ്റൊരു രൂപത്തെ പ്രകടമാക്കി ഇത് തന്നെയായിരുന്നു താൻ പണ്ട് കണ്ട രൂപമെന്ന് തോന്നിപ്പിക്കാൻ കഴിഞ്ഞ് കൂട ഇതനുസരിച്ച് നബി (സ്വ)യ നേരിൽ ദർശിച്ചവനും അല്ലാത്തവനുമൊക്കെ താൻ കണ്ടത് നബി (സ)യ തന്നെയാണെന്ന് ഖണ്ഡിതമായി പറയാൻ കഴിയാതെ വരും. അങ്ങനെ വരുമ്പോൾ സ്വഹീഹുൽ ബുഖാരിയിൽ തന്നെ നിരവധി നിവേദന പരമ്പരയിലൂടെ വന്ന ഹദീസ് തള്ളാൻ നാം നിർബന്ധിതരാകും. ഇതായിരിക്കാം മൗലവി യുടെ ഉള്ളിലിരുപ്പ്. പക്ഷേ, ഇമാം ബുഖാരി (റ) ഉദ്ധരിച്ച ഹദീസ് അങ്ങനെ പരസ്യമായി അവഗണിക്കാൻ വഹാബികൾക്കു പോലും കഴിയില്ല.


(3) وقد ورد في قوله تعالي لهم البشرى في الحيرة الدنيا هي الرؤيا الصالحة أخرجه الترمذي وابن ماجه وصححه الحاكم - اهـ (فتح الباري


ا (٣٧٥) 


(4) وشد بعض القدرية فقال الرؤيا لاحقيقة لها اصلا - أهـ (فتح


അത് കൊണ്ടാണ് ഒരു അഴകുഴമ്പൻ ശൈലിയിൽ ഹദീസിന്റെ ആശയം ഉദ്ധരിച്ച് മൗലവി രക്ഷപ്പെടാൻ കാരണം. ഹദീസിൽ ഇങ്ങനെ പറയുന്നുവെങ്കിലും അതത്ര സ്വീകാര്യമല്ലെന്ന ധ്വനിയാണ് അയാൾ പ്രകടിപ്പിക്കുന്നത്. മൗലവിയുടെ വരികൾ കാണുക. എന്നാൽ നബി (സ)യുടെ  ഥാർത്ഥ രൂപത്തിൽ പിശാച് പ്രത്യക്ഷപ്പെടില്ലെന്നാണ് ഹദീസുകളിൽ പറയുന്നത് (വഹാബി പുസ്തകം, പേ: 64)


ഹദീസുകളിൽ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞ് മാറാനാണ് മൗലവി ഇവിടെ ശ്രമിക്കുന്നത്. ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസാണെന്നൊ അതിനാൽ ഈ ആശയം അംഗീകാരമുള്ളതാണെന്നോ മാലവി പറഞ്ഞില്ല. എന്നാൽ ഇമാം ബുഖാരി(റ) അടക്കമുള്ളവർ ഉദ്ധരിച്ച ഹദീസിലുള്ളത് ഇപ്രകാരമാണ്. “ആരെങ്കിലും സ്വപ്നത്തിൽ എന്നെ 

കണ്ടാൽ നിശ്ചയം അവൻ എന്നെ തന്നെയാണ് കണ്ടത്. കാരണം പിശാചി ഒരിക്കലും എന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടില്ല.


ഇമാം ഖുർതുബി (റ) എഴുതുന്നു. “ദുൻയാവിലെ അവസ്ഥക്ക് 

വ്യതസ്തമായതും നബി (സ) യോട് അനുയോജ്യമായതുമായ അവസ്ഥയിൽ നബി (സ)യെ സ്വപ്നത്തിൽ കാണാമെന്നത് ഏവർക്കും അറിയാവുന്നതാ ണ്. പ്രസ്തുത സ്വപ്നം സത്യവുമാണ്. മേൽ ഹദീസിന്റെ വ്യാഖ്യാനത്തിൽ സ്വഹീഹായ അഭിപ്രായം ഇപ്രകാരമാണ്. നബി (സ) യെ സ്വപ്നത്തിൽ കാ ണുന്നത് ഒരിക്കലും പാഴ് സ്വപ്നമൊ അവാസ്തവമൊ ആകില്ല. പ്രത്യുത

അത് എപ്പോഴും യഥാർത്ഥം തന്നെ. നബി (സ) യഥാർത്ഥ രൂപത്തിലല്ലാതെ കാണപ്പെടുന്നത് പിശാചിന്റെ സാന്നിദ്ധ്യത്താലല്ല. അതും അല്ലാഹുവിൽ നിന്നുള്ളതാണ്”. (ഫത്ഹുൽ ബാരി, വാ: 12, പേ: 384)


ഇമാം മാസൂരി (റ) പറയുന്നു.


“ഉധ്യത ഹദീസിനെ അതിന്റെ ബാഹ്യാർത്ഥത്തിൽ തന്നെ ചുമത്തിയിരിക്കയാണ് ഒരു വിഭാഗം പണ്ഡിതന്മാർ . അപ്പോൾ നബി (സ) യെ സ്വപ്നത്തിൽ കണ്ടവൻ നബിയെ തന്നെയാണ് കണ്ടതെന്ന് വിവക്ഷ. മനുഷ്യ ബുദ്ധി ഇതിനെ അസംഭവ്യമായി എണ്ണുകയോ ഇങ്ങനെ സംഭവിക്കുന്നതിന് തടസ്സമൊ ആകുന്നില്ല. അപ്പോൾ മാത്രമെ ബാഹ്യാർത്ഥത്തിൽ നിന്ന് തെറ്റിക്കേണ്ടതുള്ളു. അപ്പോൾ നബി (സ) യുടെ യഥാർത്ഥ വിശേഷണങ്ങളി ലൂടെ അല്ലാതെ കാണപ്പെടുന്നത് ദർശന സമയത്ത് പിശക് സംഭവിച്ചതോ അങ്ങനെയാണെന്ന് ഭാവനയിൽ വന്നതോ ആണ്. ചിലപ്പോൾ ഭാവനയിലുള്ള വസ്തുക്കൾ കണ്ടതായി തോന്നൽ സാധാരണയാണ്. അപ്പോൾ നബി (സ)യുടെ ശരീരം കണ്ടതും കാണപ്പെടാത്ത ഗുണങ്ങൾ കണ്ടതായി ഭാവനയിൽ സംഭവിച്ചതുമാകാം”. (ഫത്ഹുൽ ബാരി: വാ: 12, പേ: 386)


ഇമാം നവവി (റ) പറയുന്നു. “നബി (സ) അറിയപ്പെട്ട ഗുണങ്ങളിലൂടയോ അല്ലാതെയോ സ്വപ്നത്തിൽ ദർശിക്കപ്പെട്ടാലും നബി(സ)യെ തന്നയാണ് കണ്ടിട്ടുള്ളതെന്ന അഭിപ്രായമാണ് ശരിയായിട്ടുള്ളത്. ഇത് 

തന്നെയാണ് മസൂരി (റ) പറഞ്ഞിട്ടുള്ളതും" (ഫത്ഹുൽ ബാരി: വാ: 12, പേ 386) 


(5) ومن المعلوم أنه يرى في النوم على حالة تخالف حالته في الدنيا من الاحوال اللائقة به وتقع تلك الرؤيا حقا والصحيح في تأويل هذا الحديث ان مقصوده ان رئيته في كل حالة ليست باطلة ولا اضفاثا بل هي حق في نفسها ولو رؤى علي غير صورته فتصور تلك الصورة ليست من الشيطان بل هو من قبل الله - اهـ (فتح الباري : ١٢ م ٣٨٤ بحذف)


(6) ثم قال المازرى وقال آخرون بل الحديث محمول على ظاهره والمراد


ان من رأه فقد ادركه ولا مانع يمنع من ذلك ولا عقل يحيله حتى


يحتاج الي صرف الكلام عن ظاهره وأما كونه قد يرى على غير صفته


مكانين مختلفين معا فان ذلك غلط في صفته وتخيل لها


علي غير ما هي عليه وقد يظن بعض الخيالات مرايات لكون ما

يتخيل مرتبطا بما يري في العادة فتكون ذاته صلى الله عليه وسلم

مرئية وصفاته مخيلة غير مرتبة - اهـ (فتح الباري : ١٢ ص (٢٨٦).


ജീവിത കാലത്ത് നബി (സ)യെ നേരിൽ ദർശിച്ച വ്യക്തി സ്വപ്നത്തിൽ നബി (സ)യെ കണ്ടാൽ അത് യഥാർത്ഥ രൂപത്തിലല്ലെങ്കിൽ കൂടി കാണപ്പെട്ടത് നബി (സ)യാണെന്നും യഥാർത്ഥ രൂപത്തിലും ഗുണത്തിലുമല്ലാ തെ കണ്ടത് ഭാവനയിൽ വന്ന പിശകാണെന്നും മേൽ വിശദീകരണത്തിൽ നിന്നും വ്യക്തമായി. അപ്പോൾ യഥാർത്ഥ രൂപത്തിലല്ല കണ്ടതെന്ന് ഉറപ്പായിട്ടും കാണപ്പെട്ട വ്യക്തി നബി (സ) തന്നെയാണെന്ന് വരുന്നു. ഇതനുസരി ച്ച് നബി (സ) യെ അഭിമുഖമായി ദർശിക്കാത്ത വ്യക്തിക്ക് താൻ കണ്ടത് നബി (സ) യുടെ രൂപമല്ലെന്ന് ഖണ്ഡിതമായി പറയാൻ കഴിയാതെ വരുമ്പോൾ കാണപ്പെട്ട വ്യക്തി നബി (സ) അല്ലെന്ന് എങ്ങനെ പറയാനാകും. നബി (സ) യെ നേരിൽ കണ്ടവർക്കെ അവിടുത്തെ യഥാർത്ഥ രൂപം തിരിച്ചറി യാൻ കഴിയൂ എന്ന മൗലവി ജൽപനം ഇതോടെ തകരുന്നു.



(7) وقال النووى بل الصحيح انه يريه علي صفته المعروفة وغيرها


كما ذكره المازري - اهـ (فتح الباری : ۱۲ ص ٣۸۷




പൊൻമള ഉസ്താദിന്റെ ശാഫിഈ മദ്ഹബ് എന്ന പുസ്തകത്തിൽ നിന്നും


പകർത്തിയതത്

Aslam Kamil Saquafi parappanangadi


https://t.me/ahlussnnavaljama


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...