Sunday, April 23, 2023

പെരുന്നാൾ നിസ്കാരത്തിന് സ്ത്രീകൾ പുറപ്പെടൽ ഒഹാബികൾ തെറ്റിദ്ധരിപ്പിക്കുന്ന ഹദീസിന്ന് മറുപടി*

 


*സംശയാ നിവാരണം ക്ലാസ്സ്റൂം*

➖➖➖🔷🔶➖➖➖

*വഹാബികളുടെ തട്ടിപ്പ്

Aslam Kamil Saquafi parappanangadi



*പെരുന്നാൾ നിസ്കാരത്തിന് സ്ത്രീകൾ പുറപ്പെടൽ ഒഹാബികൾ തെറ്റിദ്ധരിപ്പിക്കുന്ന ഹദീസിന്ന് മറുപടി*



സീരീൻ റ ന്റെ മകൾഹഫ്സ റ പറയുന്നു. *ഞങ്ങൾ സ്ത്രീകൾ പെരുന്നാളിന് പുറപ്പെടുന്നത് തടഞ്ഞിരുന്നു.*

അപ്പോൾ ഒരു സ്ത്രീ ബനൂ ഖലഫ് കൊട്ടാരത്തിൽ വന്നിറങ്ങി അവൾ അവളുടെ സഹോദരിയയെപ്പറ്റി സംസാരിച്ചു . സഹോദരി ഭർത്താവ് തിരുനബിയോട് കൂടെ 12 യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട് . ആറെണ്ണത്തിൽ സഹോദരി ഉണ്ടായിരുന്നു . ഞങ്ങൾ സ്ത്രീകൾ മുറിവേറ്റ വരെ മുറിവ് കിട്ടുകയും രോഗികളെ പരിചരിക്കുകയും ചെയ്തിരുന്നു

എൻറെ സഹോദരി തിരുനബിയോട് ചോദിച്ചു ഞങ്ങൾക്കു ഒരാൾക്ക് വസ്ത്രം ഇല്ലെങ്കിൽ പുറപ്പെടാതിരുന്നു കൂടെ തിരുനബി പറഞ്ഞു അവളുടെ കൂട്ടുകാരി അവളെ വസ്ത്രം ധരിപ്പിക്കണം നന്മയിലും മുസ്ലിമീങ്ങളുടെ പ്രാർത്ഥനയിലും അവൾ സംബന്ധിക്കട്ടെ .

عن حفصة قالت: "كنا نمنع عواتقنا أن يخرجن في العيدين فقدمت امرأة فنزلت قصر بني خلف فحدثت عن أختها وكان زوج أختها غزا مع النبي - صلى الله عليه وسلم - ثنتي عشرة غزوة وكانت أختي معه في ست قالت كنا نداوي الكلمة ونقوم على المرضى فسألت أختي النبي - صلى الله عليه وسلم - أعلى إحدانا بأس إذا لم يكن لها جلباب أن لا تخرج قال "لتلبسا صاحبتها من جلبابها ولتشهد الخير ودعوة المسلمين"



ഈ ഹദീസിന്റെ ആദ്യ ഭാഗത്ത് സ്ത്രീകൾ പുറപ്പെടൽ   ആ കാലത്ത്  തടഞ്ഞിരുന്നു വ്യക്തമാണ്.


ഹാഫിളുദ്ധുൻയാ ഇബ്നു ഹജർ റ പറയുന്നു.

ആദ്യ കാലത്ത് നാശം ഉണ്ടായപ്പോൾ സ്ത്രീകൾ പുറപ്പെടുന്നത് അവർ വിലക്കിയിരുന്നു. . ഫത്ഹുൽ ബാരി 1 / 505


وكأنهم كانوا يمنعون العواتق من الخروج لما حدث بعد العصر الأول من الفساد ، ولم تلاحظ الصحابة ذلك بل رأت استمرار الحكم على ما كان عليه في زمن النبي - صلى الله عليه وسلم 

1/505



സലഫുകൾ ഈ വിഷയത്തിൽ വിവിധ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്

എന്ന് പറഞ്ഞതിന്ന് ഇമാം ഇബ്ൻ ഹജർ റ വിവരിക്കുന്നു.


ഇമാം ത്വഹാവി റ പറയുന്നു.ഹൈള് കാരിയെ അടക്കം പുറപ്പെടാനുള്ള കൽപ്പന ഇസ്ലാമിന്റെ ആദ്യ കാലത്താണ് അന്ന് മുസ്ലിമീങ്ങൾ കുറവാണ്. ശത്രുക്കളെ ഭയപ്പെടുത്താൻ വേണ്ടി അവർ ഹാജറാവൽ കൊണ്ട് ആളുകൾ വർധിപ്പിക്കാൻ ഉദ്ധേശിച്ചതാണ്. ഇപ്പോൾ അത് ആവശ്യമില്ല.


എന്നാൽ ഇത് ദുർബലമാക്കപ്പെട്ടു എന്ന അഭിപ്രായം എത്രിക്കപ്പെട്ടിരിക്കുന്നു.


قال الطحاوي وأمره عليه السلام بخروج الحيض وذوات الخدور إلى العيد يحتمل أن يكون في أول الإسلام والمسلمون قليل فأريد التكثير بحضورهن إرهابا للعدو وأما اليوم فلا يحتاج إلى ذلك


ഏറ്റവും നല്ലത് അവളുടെ മേലിലോ അവൾ കാരണമായോ ഫിത്ന നിർഭയമായ കാലത്തും മറ്റു ഭവിഷത്തുകൾ ഇല്ലാത്തിടത്തും മാത്രമാണ്  അവൾ പുറപ്പെട്ടിരുന്നത് ഫത്ഹുൽ ബാരി 2/391


والأولى أن يخص ذلك بمن يؤمن عليها وبها الفتنة ولا يترتب على حضورها محاصر ولا تزاحم الرجال في الطرقات ولا في المجامع)

2/391




പ്രമുഖ ശാഫിഈ പണ്ഡിതൻ സയ്യിദ് തഖിയ്യുദ്ദീൻ ഹിസ്വ് നി(റ) എഴുതുന്നു:  


 قلت : ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات لكثرة الفساد وحديث أم عطية : وإن دل على الخروج إلا أن المعنى الذي كان في خير القرون قد زال والمعنى أن كان في المسلمين قلة فأذن رسول الله صلى الله عليه وسلم لهن في الخروج ليحصل بهن الكثرة ولهذا أذن للحيض مع أن الصلاة مفقودة في حقهن وتعليله صلى الله عليه وسلم بشهودهن الخير ودعوة المسلمين لا ينافي ما قلنا وأيضا فكان الزمان زمان أمن فكن لا يبدين زينتهن ويغضضن من أبصارهن وكذا الرجال يغضون من أبصارهم ومفاسد خروجهن محققة وقد صح عن عائشة رضي الله عنها أنها قالت : [ لو رأى رسول الله صلى الله عليه وسلم ما أحدث النساء لمنعهن المساجد كما منعت نساء بني إسرائيل ] فهذا فتوى أم المؤمنين في خير القرون فكيف بزماننا هذا الفاسد ؟.... وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة قد تمسك بظاهر دليل حمل على ظاهره دون فهم معناه مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوى به والله أعلم (كفاية الأخيار: ١٢٥-١٢٦/١)


ഫസാദിന്റെ ആധിക്യം കണക്കിലെടുത്ത് യുവതികളും ഭംഗിയുള്ളവരും ഇക്കാലത്ത് പുറപ്പെടൽ നിഷിദ്ധമാണെന്ന് തറപ്പിച്ച് പറയേണ്ടിയിരിക്കുന്നു. ഉമ്മുഅത്വിയ്യ(റ)യുടെ ഹദീസ് പോകാമെന്നു കാണിക്കുന്നുവെങ്കിലും ഉത്തമ നൂറ്റാണ്ടിൽ അതിനുണ്ടായിരുന്ന നിമിത്തം ഇന്നില്ല. അന്നുണ്ടായിരുന്ന നിമിത്തം അന്ന് മുസ്ലിംകൾ ന്യൂനപക്ഷമായിരുന്നു. അതിനാൽ സ്ത്രീകളുടെ സാന്നിധ്യം മുഖേന മുസ്ലിംകളുടെ അംഗബലത്തിൽ ആധിക്യമുണ്ടാകുന്നതിനുവേണ്ടി സ്ത്രീകൾക്ക് പുറപ്പെടാൻ നബി(സ) അനുവാദം നൽകി. നിസ്കരിക്കാൻ പറ്റാത്ത ആർത്തവകാരികൾക്കും പുറപ്പെടാൻ അനുവാദം നൽകിയത് ഇതുകൊണ്ടാണ്. നന്മയിലും മുസ്ലിംകളുടെ പ്രാർത്ഥനയിലും പങ്കെടുക്കാനെന്ന് നബി(സ) പറഞ്ഞ കാരണം ഇതിനെതിരല്ല. മാത്രവുമല്ല അക്കാലം നിർഭയത്വത്തിന്റെ കാലമായിരുന്നു. സ്ത്രീകൾ അവരുടെ ഭംഗി പ്രദർഷിപ്പിക്കുകയോ അന്യപുരുഷന്മാരെ നോക്കുകയോ ചെയ്തിരുന്നില്ല. ഇതുപോലെ പുരുഷന്മാരും അന്യസ്ത്രീകളിലേക്കു നോട്ടമിട്ടിരുന്നില്ല. എന്നാൽ നമ്മുടെ കാലം അതല്ല. സ്ത്രീകൾ വീട്ടിൽ നിന്ന് പുറപ്പെടുന്നത് തന്നെ സൗന്ദര്യം പ്രദർശിപ്പിക്കാനാണ്. സ്ത്രീകൾ അന്യപുരുഷന്മാരെയും അന്യപുരുഷന്മാർ അന്യസ്ത്രീകളെയും നോക്കാതിരിക്കുന്നുമില്ല. അതിനാൽ അവർ പുറപ്പെടുന്നതിനാൽ വരുന്ന നാശങ്ങൾ ഉറപ്പാണ്. മഹതിയായ ആയിഷാ(റ) ഇപ്രകാരം പ്രസ്താവിച്ചതായി പ്രബലമായി വന്നിട്ടുണ്ട്: "സ്ത്രീകൾ പുതുതാക്കിയ കാര്യം റസൂലുല്ലാഹി(സ) എത്തിച്ചിരുന്നുവെങ്കിൽ ബനൂഇസ്രാഈല്യരിലെ സ്ത്രീകളെ വിലക്കിയതുപോലെ പള്ളികൾ അവർക്കു അവിടന്ന് വിലക്കുമായിരുന്നു". ഉത്തമ നൂറ്റാണ്ടിൽ ഉമ്മുൽ മുഅമിനീൻ(റ) നടത്തിയ പ്രസ്താവനയാണിത്. എങ്കിൽ നാം ജീവിക്കുന്ന  ഫസാദായ ഈ കാലത്തെ കാര്യം എന്തായിരിക്കും?....

   അതിനാൽ നമ്മുടെ ഈ കാലത്ത് സ്ത്രീകളെ വിളക്കുന്നതിൽ മുസ്ലിംകളിൽ ഒരാളും ശങ്കിച്ച് നിൽക്കുകയില്ല. പ്രമാണത്തിന്റെ ശരിയായ ആശയം മനസ്സിലാക്കാത്ത, പ്രമാണത്തെ ബാഹ്യാർത്ഥത്തിൽ മാത്രം വിലയിരുത്തുന്ന, ശരീഹത്തിന്റെ രഹസ്യങ്ങൾ മനസ്സിലാക്കുവാനുള്ള കോപ്പുകളില്ലാത്ത മൂഢന്മാർ മാത്രമേ ഇതിൽ ശങ്കിച്ച് നിൽകുകയുള്ളൂ. മഹതിയായ ആയിഷാബീവി(റ)യും  അവരുടെ റൂട്ട് സ്വീകരിച്ചവരും ഗ്രഹിച്ച ആശയം അവർ ഒഴിവാക്കുന്നു. സൗദര്യപ്രകടനം നിഷിദ്ധമാണെന്നും കാണിക്കുന്ന പ്രമാണങ്ങളും ഒഴിവാക്കുന്നു. അതിനാൽ നിഷിദ്ധമാണെന്നു തറപ്പിച്ചു പറയലും അതനുസരിച്ച് ഫത്‌വ നൽകാനുമാണ് ശരിയായ സമീപനം.  (കിഫായത്തുൽ അഖ്‌യാർ: 1/125-126)


സ്ത്രീകൾക്ക് പള്ളി വിലക്കരുതെന്നു പറയുന്ന ഹദീസ് വിശദീകരിച്ച് അല്ലാമാ ഐനി (റ) എഴുതുന്നു:



അർത്ഥം:

സ്ത്രീയിൽ നിന്നോ അവളുടെ മേലിലോ നാശം ഭയപ്പെടാത്തപ്പോഴുള്ള നിയമമാണിത്. അക്കാലത്ത് പൊതുവെയുള്ള സ്വഭാവം അതായിരുന്നു. എന്നാൽ നമ്മുടെ കാലത്ത് സ്വഭാവം അതല്ല. നമ്മുടെ കാലത്ത് നാശം വ്യാപകവും നാശകാരികൾ കൂടുതലുമാണ്. ആയിഷാ(റ)യുടെ വരാൻ പോകുന്ന ഹദീസ് ഇക്കാര്യം വ്യക്തമാക്കുന്നു. (ഉംദത്തുൽ ഖാരി: 9/477)


ഹനഫീ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇബ്നുൽ ഹുമാം(റ) എഴുതുന്നു:



എല്ലാ സമയങ്ങളിലും നാശം മികച്ചു നിൽക്കുന്നതിനാൽ എല്ലാ നിസ്കാരങ്ങളിലും യുവതികൾ, കിഴവികൾ എന്ന വ്യത്യാസമില്ലാതെ തടയണമെന്ന് പിൽക്കാല പണ്ഡിതന്മാർ പ്രസ്താവിച്ചിരിക്കുന്നു. (ഫത്ഹുൽ ഖാദർ: 1/376)


ഇമാം ഗസ്സാലി(റ) പറയുന്നു:  


നിസ്കരിക്കാൻ വേണ്ടി പള്ളിയിൽ വരുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കൽ നിര്ബന്ധമാണ്....(ഇഹ്‌യാഅ്: 2/337


ഇമാം  നവവി പെരുന്നാൾ ആധ്യായത്തിൽ പറഞ്ഞതിനെയാണ്


*നവവി ഇമാം എഴുതുന്നു* 

أما الأحكام ( فقالالشافعي والأصحاب رحمهم الله : يستحب للنساء غير ذوات الهيئات حضور صلاة العيد وأما ذوات الهيئات وهن اللواتي يشتهين لجمالهن فيكره حضورهن، هذا هو المذهب والمنصوص ، وبه قطع الجمهور  شرح المهذب

പെരുന്നാൾ അദ്ധ്യയത്തിൽ 

ഇമാം ശാഫിഈ (റ)യും മറ്റുപണ്ഡിതന്മാരും പറയുന്നു

  ഭംഗിക്കു വേണ്ടി കണ്ടാൽ ആശിക്കപ്പെടുന്ന കോലമുള്ള ഉള്ള എല്ലാ സ്ത്രികളും നിസ്കാരത്തിനു വേണ്ടി പള്ളിയിൽ ഹാളിറാവൽ (ഫിത്ന ഭയ്ക്കുന്നിലെങ്കിൽ) കറാഹത്താണ് . ഇതാണ് ശാഫിഈ ഇമാം വ്യക്തമാക്കിയതും

മദ്ഹബും (ശാഫിഈ ഇമാമും മറ്റു പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്) .അത് തന്നെയാണ് ഭൂരിപക്ഷവും ഉറപ്പിച്ചുപറഞ്ഞത് . അവർക്ക് ഒരിക്കലും പുറപ്പെടൽ സുന്നത്തില്ല എന്ന് റാഫിഈ ഇമാം അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട്.

📚  *ശറഹുൽ മുഹദബ്‌*

              ഇതിൽ നിന്ന് സ്ത്രികൾ നിസ്കാരത്തിനു വേണ്ടി പള്ളിയിൽ വരൽ ഫിത്നയില്ലെങ്കിൽ തന്നെ കാറഹത്താണെന്ന്‌ ഇമാം നവവി വ്യകതമായി പറഞ്ഞത് നാം കണ്ടു. 


ഇമാം നവവി റ  പറയുന്നു.


അപ്പോൾ ഏതൊരു യുവതിയും അപ്രകാരം ഭംഗിയുള്ള സ്‌ത്രിയും അപ്രകാരം കണ്ടാൽ ആശിക്കപ്പെടുന്നവരും .

 നിസ്കാരത്തിനു വേണ്ടി പുറപ്പെടൽ കറാഹത്താണ് . കാരണം അവരെ കൊണ്ടോ അവരുടെ മേലിലോ ഫിത്നയുണ്ടവുമെന്ന ഭയന്നതിന് വേണ്ടിയാണ.            📚  *ശറഹുൽ മുഹദബ്‌*                                                                                                     ്فأما الشابة وذات الجمال ، ومن تشتهى فيكره لهن الحضور ، لما في ذلك من خوفالفتنة  وبهن )  شرح المهذب ث

        

സ്ത്രികൾ ഫിത്നയില്ലെങ്കിൽ നിസ്കാരത്തിന് പള്ളിയിൽ പുറപ്പെടൽ കാറഹത്താണെന്നു ശറഹുൽ മുഹദബിലും ഫിത്നയുണ്ടെങ്കിൽ ഹാറമാണെന്നു ശറഹുൽ മുസ്ലിമിലും ഇമാം നവവി رحمه الله ورضي عنه തന്നെ പറഞ്ഞിട്ടുണ്ട്  


ഇമാം മുസ്ലിം ഹെഡിങ് ഇങ്ങനെ കാണാം


ഫിത്ന ഇല്ലാത്ത കാലത്ത് സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടൽഎന്ന അധ്യായം


 

 ( باب خروج النساء إلى المساجد : )) 


إذا لم يترتب عليه فتنة وأنها لا تخرج متطيبة 

 ഇത് വിവരിച്ചു ഇമാം നവവി പറയുന്നു.


ഈ അധ്യായത്തിലെ ഹദീസുകൾ സ്ത്രീകളെതൊട്ടു തടയാതിരിക്കാൻ നിബന്ധനകൾ പാലിക്കുമ്പോൾ മാത്രമാണ്.

ഹദീസുകളിൽ നിന്നും പിടിച്ചെടുത്ത് പണ്ഡിതന്മാർ പറഞ്ഞ നിബന്ധനകളാണവ

ആ നിബന്ധനകളിൽ പെട്ടതാണ് യുവതി ആവാതിരിക്കുക എന്നത്

അപ്രകാരം ഫിത്തനയാക്കപ്പെടുന്ന യുവതിയെ പോലോത്തവരും ആവാതിരിക്കണം വഴിയിലോ  മറ്റോ നാശമോ അത് പോലോത്തതോ ഭയപ്പെടാതെ ഇരിക്കണം

മേൽമയുള്ള ഭംഗിയുള്ള വസ്ത്രം ധരിക്കാതിരിക്കണം തുടങ്ങിയ നിബന്ധനകൾ പാലിച്ചാൽ

തടയാൻ പാടില്ല . തടയരുത് എന്ന വിരോധം മേൽപ്പറഞ്ഞതുപോലെയുള്ള നിബന്ധനകൾ ഒത്തിണങ്ങിയ സ്ഥലത്ത് മാത്രമാണ്.


(ശറഹു മുസ്ലിം അന്നവവി )


هذا وشبهه من أحاديث الباب ظاهر في أنها لا تمنع من المسجدلكن بشروط ذكرها العلماء مأخوذة من الأحاديث

 وهي :أن لا تكون متطيبة ، ولا متزينة ذات خلاخل يسمع صوتها ، ولا ثيابا فاخرة ، ولا مختلطة بالرجال ، ولا شابة ونحوها ممن يفتتن بها ، وأن لا يكون بالطريق ما يخاف به مفسدة ونحوها .وهذا النهي عن منعهن من الخروج محمول على كراهة التنزيه إذا كانت المرأة ذات زوج أو سيد ووجدت الشروط المذكورة .فإن لم يكن لها زوج ولا سيد حرم المنع إذا وجدت الشروط اهـ] المنع حيث فقدت شروط الجواز

شرح مسلم النووي


ഇമാം മുസ്ലിമിൻറെ വാചകവും   ഉദ്ധരിച്ചുകൊണ്ട്

ഇബ്ൻ ഹജർ ഹൈത്തമി വിവരിക്കുന്നു.


ഇമാം നവവി പറഞ്ഞു.


ഫിത്ന തുടർന്ന് വരുന്നില്ലാത്തപ്പോൾ എന്ന ഇമാം മുസ്ലിമിൻറെ വാക്ക് അവൾ പുറപ്പെടൽ കാരണം ഫിത്ന തുടരുന്ന കാലത്ത് അവളെ തടയൽ നിർബന്ധമാണെന്ന് ഞാൻ മുമ്പ്  പറഞ്ഞ ആശയത്തിന് തെളിവാണ്.


ഈ അധ്യായത്തിലെ ഹദീസുകൾ സ്ത്രീകളെതൊട്ടു തടയാതിരിക്കാൻ നിബന്ധനകൾ പാലിക്കുമ്പോൾ മാത്രമാണ്.

ഹദീസുകളിൽ നിന്നും പിടിച്ചെടുത്ത് പണ്ഡിതന്മാർ പറഞ്ഞ നിബന്ധനകളാണവ

ആ നിബന്ധനകളിൽ പെട്ടതാണ് യുവതി ആവാതിരിക്കുക എന്നത്

അപ്രകാരം ഫിത്തനയാക്കപ്പെടുന്ന യുവതിയെ പോലോത്തവരും ആവാതിരിക്കണം വഴിയിലോ  മറ്റോ നാശമോ അത് പോലോത്തതോ ഭയപ്പെടാതെ ഇരിക്കണം

മേൽമയുള്ള ഭംഗിയുള്ള വസ്ത്രം ധരിക്കാതിരിക്കണം തുടങ്ങിയ നിബന്ധനകൾ പാലിച്ചാൽ

തടയാൻ പാടില്ല . തടയരുത് എന്ന വിരോധം മേൽപ്പറഞ്ഞതുപോലെയുള്ള നിബന്ധനകൾ ഒത്തിണങ്ങിയ സ്ഥലത്ത് മാത്രമാണ്.


(وانظر إلى قوله " إذا لم يترتب عليه فتنة " ما أحسنه فيما قدمته من وجوب المنع حيث ترتبت الفتنة على خروجهن فإن قوله صلى الله عليه وسلم )) لا تمنعوا إماء الله مساجد الله

 ( هذا وشبهه من أحاديث الباب ظاهر في أنها لا تمنع من المسجدلكن بشروط ذكرها العلماء مأخوذة من الأحاديث

 وهي :أن لا تكون متطيبة ، ولا متزينة ذات خلاخل يسمع صوتها ، ولا ثيابا فاخرة ، ولا مختلطة بالرجال ، ولا شابة ونحوها ممن يفتتن بها ، وأن لا يكون بالطريق ما يخاف به مفسدة ونحوها .وهذا النهي عن منعهن من الخروج محمول على كراهة التنزيه إذا كانت المرأة ذات زوج أو سيد ووجدت الشروط المذكورة .فإن لم يكن لها زوج ولا سيد حرم المنع إذا وجدت الشروط اهـ] المنع حيث فقدت شروط الجواز



ഇബ്നു ഹജർ അൽ ഹൈതമി റ തുടരുന്നു.


ഇവിടെ ഇമാം നവവിയുടെ വാചകത്തിൽ നിന്നും യുവതിയാവുക . ഫിത്ന ഭയക്കുക . കൂടി കലരുക തുടങ്ങി ഏതു ഒരു തടസ്സം ഉണ്ടായാലും അവളെ തടയേണ്ടതാണ് എന്ന് ഗ്രഹിക്കാവുന്നതാണ്.ഇങ്ങനെയുണ്ടാകുമ്പോൾ തടയൽ നിർബന്ധമാണോ എന്ന് ചോദിച്ചാൽ ധാരാളം പണ്ഡിതന്മാർ അത് നിർബന്ധമാണ് എന്ന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ഗസ്സാലിയും മറ്റുംഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്.ഇമാം മുസ്ലിമിൻറെ ഫിത്ന ഇല്ലാത്ത കാലത്ത് എന്ന വാചകം തടയൽ നിർബന്ധമാണ് എന്നതിന് തെളിവാണ് .പറ്റുന്നത് ഫിത്ന ഇല്ലാത്ത കാലത്താണല്ലോ അപ്പോൾ ഫിത്നയുള്ള കാലത്ത് പുറപ്പെടാൻ പാടില്ല പുറപ്പെടാൻ പാടില്ലെങ്കിൽ തടയൽ നിർബന്ധമാണ്.


 [فافهم قوله لكن " بشروط إلخ إن هذه شروط لعدم المنع ، وأنه حيث فقد واحد منها منعت لكن كلامه يقتضي جواز المنع أو وجوبه ، والأولى أن يقال ساكت عن التعرض لأحد القسمين ، وقد صرح غيره بالوجوب كما يأتي عن الغزالي وغيره ،

 ويدل عليه قوله السابق " إذا لم يترتب عليه فتنةفإنه شرط للخروج " أي لجوازه كما هو ظاهر .وحيث حرم الخروج وجب المنع وليكن على ذكر منكجعله من الشروط أن لا يكون في الطريق ما يخاف به مفسدة ، وأن لا تختلط بالرجال .                                                                                                                                         നവവി ഇമാം എഴുതുന്നു                                                          ) فإن قيل ( هذا مخالف حديثأم عطيةالمذكور )  قلنا ( ثبت في الصحيحين عنعائشةرضي الله عنها قالت : " لو أدرك رسول الله صلى الله عليه وسلم]ص:14 [ما أحدث النساء لمنعهن كما منعت نساء بني إسرائيل ، ولأن الفتن وأسباب الشر في هذه الأعصار كثيرة بخلاف العصر الأول والله أعلم  شرح المهذب ل

    *ഇവിടെ ഒരു ചോദ്യമുണ്ട്*

          ഈ പറഞ്ഞത് സ്ത്രികൾ പെരുന്നാളിന്

വന്നിരുന്നു എന്ന ഉമ്മു അത്ഇയ്യ (റ)യുടെ ബുഖാരിയിലെ ഹദീസിന് വിരുദ്ധമല്ലെ .

*മറുപടി ഞാൻ പറയാം.*

              ആയിഷ ബീവിയെ(റ) തൊട്ട് ബുഖാരി മുസ്ലിമിൽ സ്ഥിരമായ ഒരു ഹദീസിൽ ആയിഷ ബീവി പറയുന്നു 

  സ്ത്രികൾ ഇന്ന് പുതുതാക്കിയ ഫിത്നകൾ നബി(സ)എത്തിക്കുകയാണെങ്കിൽ ബനൂ ഇസ്രാഈൽ സ്ത്രികളെ തടഞ്ഞ പോലെ നിരുപാധികം (ഫിത്ന ഉണ്ടായാലും ഇല്ലെങ്കിലും) ഇവരെ നബി(സ) തടയുമായിരുന്നു.

📚 ( *ശറഹുൽ മുഹദബ്*)

        (നിരുപാധികം തടയുമെന്ന് നമ്മുടെ ഇമാമുമാർ പറയുന്നില്ല . ഫിത്നയുള്ള കാലത്ത് ഹറാമും ഫിത്ന ഇല്ലെങ്കിൽ കറാഹത്ത് എന്നുമാണ് പറയുന്നത്. ഈ കാലഘട്ടത്തിൽ ഫിത്നയുണ്ട് . ഈ കാലഘട്ടത്തിൽ നിരുപാധികം ഹറാമാണ് ഫാത്താവൽ കുബ്രയിൽ നോക്കുക)

നവവി ഇമാം തുടരുന്നു

നാം ഈ വിധി ഇങ്ങനെ പറയാൻ കാരണം ഫിത്നയും ഷിറിന്റെ കാരണങ്ങളും ഈ കാലത്ത് വർധിച്ചിട്ടുണ്ട്. ആദ്യ കാലത്തിനു മാറ്റം

[ശറഹുൽ മുഹദബ്]

(അപ്പോൾ ഉമ്മു അത്വിയ്യയുടെ സംഭവം ആദ്യ കാലത്താണ്)


          തെറ്റിദ്ധരിച്ചു പെട്ടുപോയ ബിരുദ താരികളോ അല്ലാത്തവരുമായ സുഹൃത്തുക്കളോട് എനിക്ക് പറയാൻ ഉള്ളത് .നിങ്ങൾ മുറിയൻ പോസ്റ്റ് കിട്ടിയാൽ കിതാബിന്റെ മുഴുവൻ പേജും പരിശോധിക്കാൻ തയാറാവണമെന്നാണ്.

          ഇമാമുമാരെ പറ്റി അവർ ഉദ്ദേശികാത്ത അർത്ഥം എഴുതി  പോസ്റ്റുണ്ടാകിയ ദജ്ജാലുകളും കള്ളന്മാരുമാണ് വാഹബിസത്തിൽ പെട്ടുപോയവർ എന്ന് നിഷ്പക്ഷമായി ചിന്തിക്കുക.

ശറഹുൽ മുഹദബിന്റെ ജുമുഹയുടെ അദ്ധ്യായത്തിലും ജമാഅത്തിന്റെ അദ്ധ്യായത്തിലും പറഞ്ഞത് കൂടി അടുത്ത ടെകസ്റ്റിൽ വരുന്നതാണ്.

          ഞാൻ ഒരു കാര്യം കൂടി പറയട്ടെ .

തീർച്ചയായും എനിക്ക് ഉറപ്പുണ്ട്. ഒരിക്കലും മുജാഹിദ് മതത്തിൽ പെട്ടുപോയ ഒരു ബിരുതധാരിയും സാധാരണകാരനും കിതാബ് മുഴുവനും ശരിയായ നിലക്ക് പരിശോദിച്ചിട്ടില്ല .


            സലഫികളായ ഗൾഫിലെ തട്ടിപ്പുകാരായ ചിലർ എഴുതിയ ലേഖനം നെറ്റിൽ കണ്ടു തെറ്റിദ്ദരിക്കുക മാത്രമാണ് ഇവർ ചെയ്തിരിക്കുന്നത്.

*അത് കൊണ്ട് ഏത് പോസ്റ്റ് കണ്ടാലും കിതാബ് പരിശോധിക്കാൻ തയാറാവണമെന്നാണ് എനിക്ക് പറയാനുള്ളത്*


ഇമാമുമാരെ പറ്റി അവരുടെ ഗ്രന്ഥത്തിൽ നിന്നവരുദ്ദേശിക്കാത്ത അർത്ഥം തിരിമറി നടത്തി ഈമാൻ നഷ്ടപ്പെടുത്താതിരിക്കുക. അള്ളാഹു അനുഗ്രഹിക്കട്ടെ.


                ـ

  🌴🌴🌴🌴🌴🌴🌴


_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

*+91 81294 69100*


  🔹🔹🔹🔹🔹🔹🔹

*ഇത്  സംശയാനിവാരണം എന്ന ഇസ്ലാമിക് വാട്സാപ്പ് ഗ്രൂപ്പാണ്    അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ ആദർശങ്ങളെ കുറിച്ച് പഠിപ്പിച്ച് കൊടുക്കുന്ന കേരളത്തിലെ  സമാനതകളില്ലാത്ത  വാട്സാപ്പ്  ഗ്രൂപ്പാണ്*


*ഈ ഗ്രൂപ്പുകളില്‍ നിങ്ങള്‍കും അംഗമാവാന്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ താഴെയുള്ള വാട്ട്സപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക*👇🏻

🔹🔸

00918129469100🔸🔹

🌴🌴🌴🌴🌴🌴🌴

SHARE MAX👬*


No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...