Saturday, August 29, 2020

ഇസ്ലാം'ബലിപുത്രനാര്

 *ബലിപുത്രനാര്?*




ഇബ്റാഹീം അ. തന്റെ ഏകപുത്രനെ ബലിയർപ്പിക്കാൻ തയ്യാറായതിന്റെ ത്യാഗസ്മരണകൾ സെമിറ്റിക് മതങ്ങളെല്ലാം നിലനിർത്തി വരുന്നു. എന്നാൽ, ആരെയാണ് ഇബ്റാഹീം അ. ബലിയർപ്പിക്കാൻ ഒരുങ്ങിയത്? ഇസ്മാഈൽ അ.മിനെ എന്ന് മുസ് ലിംകൾ വിശ്വസിക്കുന്നു. ക്രൈസ്തവരും ജൂതൻമാരും പറയുന്നത് ഇസ്ഹാഖ് അ. ആണ് ബലിപുത്രൻ എന്ന്. വസ്തുതയെന്തെന്നറിയാൻ ഞാൻ ബൈബിൾ ഉദ്ധരിക്കാം.


 (ഉല്‍പത്തി:22:1-2, 12, 15 -16):

1. അതിന്റെ ശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാൽ: അബ്രാഹാമേ, എന്നു വിളിച്ചതിന്നു: ഞാൻ ഇതാ എന്നു അവൻ പറഞ്ഞു.


2. അപ്പോൾ അവൻ : നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.

-- - - - - - -

12 ബാലന്റെ മേൽ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്നു അവൻ അരുളിച്ചെയ്തു.

----------

15 യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു:

16 നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ടു ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും


>>>>

ഈ വചനങ്ങളിലെല്ലാം ബലിപുത്രനു നൽകിയിരിക്കുന്ന വിശേഷണം  "ഏകജാതന്‍" എന്നാണ്. അത് ഇസ്ഹാഖ് ആയിരുന്നോ? ഒരിക്കലുമല്ല. ഇബ്റാഹീമിന് ആദ്യം ജനിച്ചത് ഇസ്മാഈൽ ആയിരുന്നു. വർഷങ്ങൾക്കു ശേഷം ഇസ്ഹാഖ് ജനിക്കുന്നത് വരെ തന്റെ ഒരേയൊരു പുത്രൻ - ഏകജാതൻ - ഇസ്മാഈൽ തന്നെയെന്ന് ബൈബിൾ പറയുന്നു. രണ്ടു വചനങ്ങൾ കൂടി വായിക്കാം.


ഉല്‍പത്തി; 16:16

16ഹാഗാർ അബ്രാമിന്നു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന്നു എണ്പത്താറു വയസ്സായിരുന്നു.


ഉല്‍പത്തി; 21:5

5 തന്റെ മകനായ യിസ്ഹാൿ ജനിച്ചപ്പോൾ അബ്രാഹാമിന്നു നൂറു വയസ്സായിരുന്നു.


> > >

അഥവാ, ഇസ്മാഈൽ ജനിച്ചു 14 വർഷങ്ങൾക്കു ശേഷമാണ് ഇസ്ഹാഖ് ജനിച്ചത്. ഇക്കാലത്താണ് ദൈവം അബ്രഹാമിനോട് തന്റെ "ഏകജാതനായ പുത്രനെ' ബലിയർപ്പിക്കാൻ ആവശ്യപ്പെടുന്നത്. വംശീയ ദുരഭിമാനം സംരക്ഷിക്കാൻ ഇസ്മാഈലിന്റെ പേര് വെട്ടിമാറ്റി ഇസ്ഹാഖ് എന്ന് കൂട്ടിച്ചേർക്കുകയാണ്  ബൈബിൾ നിർമാതാക്കൾ ചെയ്തത്. പക്ഷെ, അസത്യം എന്നും സത്യത്തിലേക്കുള്ള കിളിവാതിൽ തുറന്നു വെക്കും.

Friday, August 28, 2020

ഇസ്ലാം മുഹമ്മദ് നബിയുടെ തറവാട്

 ✍ Jamal Ahsani manJapata.


*ഈച്ചക്കിഷ്ടം ചീഞ്ഞത് അച്ചായന് പാശ്ചാത്യർ ചർദ്ദിച്ചതും.*


മുഹമ്മദ് നബിയെ അവഹേളിക്കുന്ന പോസ്റ്റ്  മേൽ വാക്യമാണ് ഓർമ്മിപ്പിച്ചത്. 


മുഹമ്മദ് നബി(സ) അബദുല്ലക്ക് ജനിച്ചതല്ല പോലും. കുന്നിൻ ചെരുവിലെ ഈന്തപനയാണത്രെ. അച്ചായന് അറബി ഭാഷ വശമില്ലെന്ന് തുടക്കം മുതൽ ഒടുക്കം വരെ തെളിഞ്ഞു കാണാം. പാശ്ചാത്യർ ഇംഗ്ലീഷിൽ ചർദ്ധിച്ച നുറുങ്ങുകൾ വാരിവലിച്ചു അകത്താക്കുന്നു. ശേഷം പുറത്തു വിടുന്ന കീഴ്വായു ശ്വസിച്ചു ലോകജനത മുഹമ്മദ് നബി(സ)യിൽ നിന്നകലുമെന്നാണ് പാവം പുള്ളിക്കാരന്റെ കണക്കുകൂട്ടൽ.


മക്ക എന്നൊരു സ്ഥലമുണ്ടോ ചേട്ടാ? അവിടെ മുഹമ്മദ് എന്ന ലോക പ്രശസ്‌ത മനുഷ്യൻ ജീവിച്ചിരുന്നെന്നും ഉറച്ചു വിശ്വസിക്കുന്നോ ? 


എന്താ തെളിവ്? അവഗണിക്കാനോ അവിശ്വസിക്കാനോ സാധിക്കാത്തത്ര രേഖകളിലൂടെ വിഷയം സ്ഥിരീകരിക്കപ്പെട്ടു ഇതാണ് കാരണം.


എന്നാൽ അതുപോലെ നബി(സ) അബദുല്ലയുടെ പുത്രനാണെന്നതിനും നക്ഷത്രങ്ങൾ കണക്കെ രേഖകളുണ്ട്. ചേട്ടന് എത്രണ്ണം വേണം? അന്നു മുതൽ ഇന്നുവരെ ഓരോ നൂറ്റാണ്ടിലും എഴുതപ്പെട്ട കോടിക്കണക്കിന് രേഖകൾ ലഭ്യമാണ്. താങ്കൾ ഉദ്ധരിച്ച ഗ്രന്ഥങ്ങളിൽ തന്നെ ധാരാളമുണ്ടല്ലോ. 

ഗവേഷണം നടത്തി ചരിത്രം ചമയ്ക്കാൻ വകുപ്പില്ല അച്ചായാ ! ഇതെന്താ ബൈബിളാ !


മുഹമ്മദ് നബി പിതാവില്ലാതെ ജനിച്ചതാണെന്ന് ആരെങ്കിലും ആരോപിച്ചതായി പോലും ഉദ്ദരിക്കാൻ സാധിച്ചില്ലലേ ! പാവം! പച്ച പച്ച പാവം!


ഇനി പിതാവില്ലാതെ ജനിച്ചു എന്നു തന്നെ വെച്ചാൽ അച്ചായന്മാർ മുഹമ്മദ് നബി(സ) എന്തു വിളിക്കണം


"ദൈവം! ദൈവം! ദൈവ പുത്രൻ !"


മൂന്നു അടുപ്പുകല്ലുകൾ ചേർത്തു വെച്ചാണ് അച്ചായൻ പച്ചക്കളം വാറ്റിയെടുക്കന്നത്.


1- അബദുല്ലയും അബ്ദുൽ മുത്വലിബും ഒരേ സമയം ഓരോ സ്ത്രീകളെ (ആമിന, ഹാല) വിവാഹം കഴിച്ചു.


ഒരേ സമയമാണ് രണ്ടു വിവാഹവും നടന്നതെന്നത് ഖണ്ഡിതമാണോ? അല്ല.  ചരിത്രകാരന്മാരിൽ ചിലരുടെ കണ്ടെത്തൽ അത്ര മാത്രം. അതു ശരിയും തെറ്റുമാവാം. അവഗണിക്കാൻ സാധിക്കാത്തത്ര രേഖകളുള്ള ഒരു ഖണ്ഡിത വിഷയത്തെ തിരുത്തിയെഴുതാൻ ഇതുപയോഗിക്കാവുന്നതല്ല ചേട്ടാ. മാത്രമല്ല അബ്ദുൽ മുത്വലിബിന് ഹാലയുമായുള്ള വിവാഹത്തിൽ ഹംസയും സ്വഫിയ്യയും ജനിച്ച ശേഷമാണ് അബദുല്ല ആമിന(റ)യെ വിവാഹം കഴിച്ചതെന്നു അഭിപ്രായപ്പെട്ടവരുമുണ്ട് (അൽ ബിദായതു വന്നിഹായ 2/328)


അങ്ങനെയെങ്കിൽ അച്ചായന്റെ കണ്ടെത്തൽ വളരെപ്പെട്ടന്ന് ആവിയായില്ലേ.


മകനെ കൂട്ടി പെണ്ണ് കാണാൻ ചെന്നു. വീട്ടിൽ കണ്ട മറ്റൊരു പെണ്ണിൽ പിതാവും ആകൃഷടനായി. അങ്ങനെ രണ്ടാളും ഒരോരുത്തരെ കെട്ടി എന്നാണ് അച്ചായൻ വിളമ്പിയത്. അതെ വിടെന്നുകിട്ടി. അങ്ങനെ ഇസ് ലാമിക ചരിത്രത്തിൽ കാണുന്നില്ല. പക്ഷെ മറ്റൊരു കാരണം വിവരിച്ചിട്ടുണ്ട്. അതെഴുതാൻ ഇസ് ലാം വിരോധികൾക്ക് സാധിക്കാല്ല. അതു കൊണ്ടാണ് മറ്റൊരു കാരണം കീശയിൽ നിന്നെടുത്ത് വെച്ചു കെട്ടിയത്. ഈ രണ്ടു കുടുംബങ്ങൾ വിവാഹ ബന്ധത്തിലേർപെട്ടാൽ ജനിക്കുന്ന സന്തതികളിൽ പ്രവാചകത്വമുണ്ടാകുമെന്ന് പൂർവ്വ വേദ പുരോഹിതൻ അറിയിച്ചു. അതാണ് ഇരട്ട വിവാഹത്തിന് ഹേതു(അൽ ബിദായതു വന്നിഹായ 2/ 328, ദലാഇലുന്നുബുവ്വ - ബൈഹഖി 1/106).

തങ്ങൾമാർ

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎     *ആരാണ് തങ്ങൾമാർ*


【 *NB :* ദൈർഘ്യം കൂടിയ പോസ്റ്റുകൾ നിങ്ങൾക്ക് നിങ്ങളുടെ ഫോണിൽ മുഴുവനായി ലഭ്യമല്ലെങ്കിൽ, ഇവിടെ *Copy* ചെയ്ത് ഏതെങ്കിലും *Notes* ൽ *Paste* ചെയ്യുക】


*【സോഷ്യൽ മീഡിയയിൽ ഓടി നടക്കുന്ന ഒരു ലേഖനമാണ് ഈ എഴുത്തിനാധാരം】*


       ‼️കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽ ബ്രഹ്മണ നമ്പൂതിരി വിഭാഗത്തിൽ പെട്ടവരെ തങ്ങന്മാർ എന്ന് വിളിച്ചു പോരുന്നുണ്ട്. അത് കൊണ്ട് കേരളത്തിലെ തങ്ങൾ കുടുംബമെല്ലാം അടിസ്ഥാനമില്ലാത്തവരാണ്..!


 നബി കരീം റസൂൽ ﷺ തങ്ങളിലേക്ക് അവരെ ചേർക്കാൻ കഴിയില്ലെന്നും അറബ് നാട്ടിൽ എന്ത് കൊണ്ട് ഇവിടെ വിളിക്കുന്ന പോലെ തങ്ങൾ എന്ന അഭിസംബോധന ഇല്ലാത്തത് എന്ന് തുടങ്ങിയ ബാലിശമായ വങ്കത്തരങ്ങളുടെ ഒരു കുറിപ്പ് കണ്ണിലുടക്കി..!!


 മറുപടി അർഹിക്കുന്നില്ലെന്ന് കരുതി ആദ്യം പുച്ഛിച്ചു തള്ളാൻ തോന്നിയെങ്കിലും ഇത്തരം കപടന്മാരുടെ ഫിത്നയിൽ പാവപ്പെട്ട സഹോദരങ്ങൾ വീണു പോകരുതല്ലോ എന്ന ചിന്തയിൽ നിന്നാണ് ഈ ലേഖനം. കുറച്ചധികം ഉണ്ടായേക്കാം ആവശ്യമുള്ളവർ വായിച്ചു മനസിലാക്കുമല്ലോ...


       ✍🏼കർബലയിൽ നബിﷺതങ്ങളുടെ കുടുംബം എല്ലാവരും ശഹീദായി വീണു. അതോടെ അഹ്ലുബൈത്ത് കണ്ണി അവിടെ മുറിഞ്ഞു പോയി എന്നൊക്കെയായിരുന്നു കേരളത്തിൽ ഒരു കാലത്ത് സംവാദങ്ങളിലും ചർച്ചകളിലും ഒരു കൂട്ടർ ഉയർത്തിയ വാദം..!!


 ആ വാദങ്ങളെയൊക്കെയും പൂർവ സൂരികളായ പണ്ഡിത മഹത്തുക്കൾ ഇസ്‌ലാമിന്റെ അവലംബ യോഗ്യമായ കിതാബുകളുടെയും ഹദീസിന്റെയും വെളിച്ചത്തിൽ ഖണ്ഡിക്കുകയും മറുപടി കൊടുത്ത് പുത്തൻവാദികളുടെ വാദങ്ങളുടെ മുനയൊടിച്ച സംഭവങ്ങൾക്ക് ചരിത്രം സാക്ഷിയാണ്.


 ആ വാദത്തിന് വേണ്ടിയല്ല ഈ കുറിപ്പെന്നുള്ളത് കൊണ്ട് ആ വിഷയത്തിലേക്ക് കടക്കേണ്ടതില്ലല്ലോ...


 ആദ്യമായി കുറിപ്പിൻ്റെ ഉറവിടം വ്യക്തമാവുകയോ, കണ്ടെത്തുകയോ ചെയ്യണം.


 പിന്നെ തങ്ങൾ എന്ന് വിളിക്കുന്നതാണ് അവരുടെ പ്രശ്നമെന്നറിഞ്ഞു...


 സയ്യിദൻമാർ കേരളത്തിൽ വന്നപ്പോൾ മലയാളികളാണ് അങ്ങനെ വിളിച്ചത്.


 ആദ്യം വന്നവർ കണ്ണൂരിൽ എത്തിയത് കൊണ്ട് കണ്ണൂരുകാർ ബഹുമാനാദരവുകളോടെ നാട്ടിൽ വിളിക്കുന്ന പേര് വിളിച്ചെന്നു മാത്രം.


 ഇന്നും പാലക്കാട് ജില്ലയിൽ തങ്ങന്മാരെ ഹിന്ദു സഹോദരങ്ങൾ (മറ്റുള്ള പ്രദേശങ്ങളിൽ ഉണ്ടോ എന്നറിവില്ല) തമ്പുരാനേ, തമ്പ്രാ എന്നൊക്കെയാണ് വിളിക്കാറുള്ളത്.


 അവരുടെ ആദരവും ബഹുമാനവുമാണ് അവിടെ പ്രകടമാക്കുന്നത്.


 മറ്റുള്ള നാടുകളിൽ തങ്ങൾ എന്ന വിളി പ്രയോഗമില്ല. അത് കൊണ്ട് തങ്ങൾ എന്ന വിഭാഗമേ ഇല്ല എന്നാണല്ലോ വാദം.


 ആദരവിന് പ്രാദേശികമായി ഉപയോഗിക്കുന്ന പദം ജാതിമതഭേദമന്യേ ഉപയോഗിക്കുക എന്നത് ഭാഷാ പ്രയോഗ ശാസ്ത്രമാണ്.


 കേരളത്തിലെ ഒരു മുസ്ലിയാര് / അല്ലെങ്കിൽ ഒരു മൗലവി അറബ്നാട്ടിൽ എത്തിയാൽ അശൈഖ് എന്നാണ് വിളിക്കുക.


 അതുകൊണ്ട് രാജ്യത്തിൻ്റെ ശൈഖ് എന്നോ, ആത്മീയഗുരു എന്നോ അർത്ഥമാവുന്നില്ലല്ലോ..!


 തങ്ങൾ ഒരു ജാതിയോ, ഒരു വർഗമോ അല്ല...


 ഇസ്ലാം മതവിശ്വാസികളും അന്ത്യപ്രവാചകർ മുഹമ്മദ് റസൂൽﷺതങ്ങളുടെ കുടുംബ പരമ്പരയുമാണ്.


 ഇങ്ങിനെ പ്രവാചകൻ്റെ (ﷺ) കുടുംബം ഇവിടെ ഉണ്ടാവും എന്നത് കൊണ്ട് തന്നെയാണ് അന്ത്യമോപദേശത്തിലും എൻ്റെ കിതാബും (ഖുർആൻ) എൻ്റെ കുടുംബത്തെയും (അഹ്ലുബൈത്ത്) നിങ്ങൾ സൂക്ഷിക്കുക (പരിഗണിക്കുക) ശ്രദ്ധിക്കുക എന്നൊക്കെ വിശ്വാസികൾക്ക് പൊതുവസ്വിയ്യത്ത് നൽകിയത്. ഇത് പണ്ഡിതലോകം നിരു പാതികം അംഗീകരിക്കുന്നതും ആണല്ലോ...


 സെയ്ദുബ്നു അര്‍ഖം (റ) വില്‍നിന്ന് നിവേദനം: നബി ﷺ ഒരിക്കല്‍ പ്രസംഗിക്കവെ ഇങ്ങനെ പറഞ്ഞു: എന്റെ റബ്ബിന്റെ ദൂതന്‍ എന്നെ വിളിച്ചാല്‍ ഞാന്‍ അതിന് ഉത്തരം നല്‍കും.


 എന്നാല്‍ മഹത്തായ രണ്ട് കാര്യം ഞാന്‍ നിങ്ങളില്‍ ഉപേക്ഷിക്കുന്നു.

ഒന്ന്, സന്മാര്‍ഗ ദീപമായ ഖുര്‍ആന്‍, അതിനെ നിങ്ങള്‍ മുറുകെ പിടിക്കുക.

മറ്റൊന്ന്, എന്റെ അഹ്ലുബൈത്താണ്...


അവരുടെ കാര്യം ഞാന്‍നിങ്ങളെ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നു...

  (മുസ്‌ലിം 15/170).


إنما أنا بشر , يوشك أن يأتي رسول ربي فأجيب , و أنا تارك فيكم ثقلين ,

أولهما كتاب الله , فخذوا بكتاب الله , و استمسكوا به...


 ഇതു പോലോത്ത നിരവധി ഹദീസുകള്‍ കാണാം. അഹ്ലുബൈത്ത് എന്ന കപ്പല്‍ ലോകവസാനം വരെ നശിക്കാതെ നിലനില്‍ക്കുമെന്ന് ഈ ഹദീസുകള്‍ കൊണ്ട് സ്പഷ്ടമാണ്.


 ഖിയാമത്ത് നാളിന്റെ അടയാളങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇമാം മഹ്ദി(റ)വിന്റെ ആഗമനം.


 നബി ﷺ പറയുന്നു: “മഹ്ദിയെ കൊണ്ട് നിങ്ങള്‍ സന്തോഷിക്കുക.


അവസാന നാളില്‍ അക്രമവും അനാശാസ്യ പ്രവണതയും വര്‍ദ്ധിക്കുമ്പോള്‍ എന്റെ അഹ്ലുബൈത്തില്‍പെട്ട മഹ്ദി പുറപ്പെടുന്നതും രാജ്യത്ത് നന്മയും നീതിയും നിറക്കുന്നതുമാണ്...


 തുര്‍മുദിയും അബൂദാവൂദും ഇബ്നുമാജയും അഹ്മദുമെല്ലാം റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് ഇത്.


 പ്രവാചക കുടുംബം ലോകാവസാനം വരെ നിലനില്‍ക്കുമെന്നതിന് ഇനിയെന്ത് തെളിവ് വേണം..?


 പിന്നെ സർവ്വാംഗീകാരമുള്ളതാണല്ലോ ഇസ്ലാമിലെ നിസ്ക്കാരം.


 ഒരുമുസ്ലിം യാഥാർത്ഥ്യമാവാൻ അഞ്ച്നേരത്തെ നിസ്ക്കാരം പൂർണ്ണമായിരിക്കണം. അതിൽ പ്രവാചകനേയും, കുടുംബത്തെയും പ്രതിപാതിച്ചും പ്രകീർത്തിച്ചും മാത്രമാണ് പൂർത്തികരിക്കുന്നതും സാദൂകരിക്കുന്നതും. അത്കൊണ്ട് തന്നെ ഒരു ആവരേജ് ബുദ്ധി പ്രവർത്തിക്കുന്ന ഏതൊരു മനുഷ്യ രൂപത്തിന്നും മനസ്സിലാക്കാവുന്നതാണ്.


 കേരളത്തിൽ മലയാളികൾ ആദരപൂർവ്വം തങ്ങൾ എന്ന് വിളിക്കപ്പെടുന്ന അഹ്ലുബൈത്ത് (ആലുന്നബി) കൂടാതെ അല്ലെങ്കിൽ അവരെ പരിഗണിക്കാതെ അല്ലെങ്കിൽ അവരെ ആദരിക്കാതെ അല്ലെങ്കിൽ അവരെ അംഗീകരിക്കാതെ അവൻ്റെ നിസ്ക്കാരത്തിൽ അവർക്ക് വേണ്ടി സ്വലാത്തിലൂടെ പ്രാർത്ഥിക്കാതെ ഒരു വിശ്വാസിക്കും യഥാർത്ഥത്തിൽ മുസ്ലിമാവാൻ കഴിയില്ല..!


 ഈ ഒരു വസ്തുത ഉൾകൊണ്ടാൽ ആരാണ് തങ്ങൾമാർ എന്ന ചോദ്യത്തിന് സ്വയം തന്നെ ഉത്തരം ആർക്കും കണ്ടെത്താവുന്നതാണ്...


 വ്യക്തമായ ചരിത്ര രേഖകളിൽ കോറിയിട്ട രേഖകളാണ് മമ്പുറം തങ്ങളുടെ യമനീ പാരമ്പര്യത്തിന്റെ താവഴികൾ.


 അതിനെ പോലും അംഗീകരിക്കാതെ മമ്പുറം തങ്ങൾ കണ്ണൂരിൽ നിന്ന് വന്നതാണെന്ന മറ്റൊരു അവാസ്തവം കൂടി ചേർത്ത് കൊണ്ട് പ്രചരിപ്പിക്കുന്നു.


 സഹതപിക്കാനേ വഴിയുള്ളു.. കാരണം ഇവർക്ക് ചരിത്രത്തെയും നമ്മുടെ പൈതൃക സരണികളെയും പഠിക്കാൻ കഴിയാഞ്ഞതിൽ...


 അല്ലെങ്കിൽ പഠിച്ചിട്ടും അതിലൂടെ ഹിദായത്ത് ലഭിക്കാത്തതിൽ..!!


 മമ്പുറം തങ്ങൾ (റ) ഇന്ത്യൻ ചരിത്രത്തിൽ കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാം. പകരം ലഭിക്കാത്ത ഒരു സാംസ്ക്കാരിക നായകൻകൂടിയാണ് ആത്മീയരാജ പീഢത്തിൽ വിരാചിച്ച ധീരദേശാഭിമാനി കൂടിയായ, സാമൂഹ്യ പൊതു സേവകനും സാമുദായിക മുഖ്യധാരയിലെ സർവ്വാധരണീയനായ പരിഷ്ക്കർത്താവും സർവ്വാംഗീകാരം നേടിയ മമ്പുറം തങ്ങൾ (റ)...


 പ്രവാചകൻ മുഹമ്മദ് നബിﷺയുടെ 33-ാം തലമുറക്കാരനാണ് മലയാള നാട്ടിൽ വിശ്രുതനായ സാക്ഷാൽ മമ്പുറം തങ്ങൾ (റ)...

 

 ഹിജ്റ: 1166 ദുൽഹിജജ: മാസത്തിൽ യമൻ ഹള‌ർമൗത്തിലെ തരീം ഗ്രാമത്തിൽ ജനിച്ച് 17-ാം വയസ്സിൽ ഹിജ്റ: 1183 റമളാൻ18 ന് കോഴിക്കോട് കപ്പലിറങ്ങി.


 തൻ്റെ മാഥുലർ സയ്യിദ് ഹസൻ ജഫ്രി തങ്ങൾ താമസിച്ചിരുന്ന മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ എ.ആർ നഗർ പഞ്ചായത്തിലെ മമ്പുറം ദേശത്താണ് മമ്പുറം അലവി (റ) തങ്ങൾ ആദ്യമായി എത്തുന്നത്.


 മമ്പുറം (റ) തങ്ങളുടെ യാത്രക്കിടയിൽ കണ്ണൂർ സ്പർശിക്കുന്നില്ല. പിന്നെ മമ്പ്രം എന്ന പേര് തങ്ങൾ കൊണ്ടുവന്നതാണ് എന്നത് മലയാളിയെ കബളിപ്പിക്കുന്ന ദുർബോധം മാത്രം എന്ന് കേരളീയ പൊതുബോധത്തിന് ബോധ്യപ്പെടുന്നതാണ്.


 സമൂഹത്തിന് സമാധാനവും, ആശ്വാസ വാക്കുകളും, ഗുണകാംക്ഷയുള്ള ഉപദേശങ്ങളും, ക്ഷമ കൊണ്ടുള്ള വസ്വിയ്യത്തും, നൻമ നേരുന്ന പ്രാർത്ഥനകളും നൽകി സമുദായത്തിലെ വിശ്വാസികളെ ആശ്വസിപ്പിക്കുകയാണ് തങ്ങൻമാർ നൽകുന്ന സംഭാവന...


 മമ്പുറം (റ) തങ്ങളുടെ അളവ് ഉൾകൊള്ളാൻ കഴിയാത്ത മാനസിക ദാരിദ്രം പിടിച്ച അൽപ ബുദ്ധി ജീവജാലങ്ങൾക്ക് ഉൽഭുദ്ധ മലയാള നാട്ടിലേ വിശ്വാസികളിൽനിന്നും ഇടം നഷ്ട്ടപ്പെടുക മാത്രമാണ് ഇത്തരം ദുർബോധക്കാർക്ക് ലഭിക്കുന്ന പ്രത്യാഘാതം എന്ന് ചുരുക്കം.


 യഥാർത്ഥത്തിൽ കാലത്തിൻ്റെ ചുവരെഴുത്ത് വായിക്കാൻ കഴിയാത്തവർക്ക് മാത്രമാണ് ഇത്തരം വിലകുറഞ്ഞ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനാവുക.


 കാരണം, നൂറ്റാണ്ടുകൾ മുമ്പ് ഹിജ്റ 900 ൻ്റെ മധ്യകാലത്ത് കേരളം ആതിധേയത്വം നൽകിയ സയ്യിദ് കുടുംബത്തെ നബികുടുംബം എന്ന ആദരവിൽ മലയാളത്തിലെ ഒരു നല്ലപദം ഉപയോഗിച്ച് അഭിസബോധന ചെയ്തു എന്നതാണ് സത്യം.


 കാലംമാറി. മലയാള നാടും പല സംസ്കാരത്തിലും മാറ്റം കണ്ടത്പോലെ തങ്ങൾ കുടുംബവും ഇപ്പോൾ, കോയയും, തങ്ങളും ഒക്കെ മാറ്റിവെച്ച് യഥാർത്ഥ അറബി പദങ്ങളിൽ അറിയപ്പെടാൻ തുടങ്ങിയിട്ടുണ്ട്. പഴമ നഷ്ടപ്പെടാത്തചില പ്രദേശങ്ങളിൽ ഇപ്പോഴും പഴയരൂപം കാണുന്ന കോയമാരെയും തങ്ങൾമാരെയും മുൻ ശൈലിയിൽതന്നെ കണ്ടുവരുന്നുമുണ്ട്...


 കാലത്തെ കാണാനുള്ള കണ്ണും, കാര്യങ്ങൾ അറിയാനുള്ള മനസ്സും, കർമ്മങ്ങൾ ഉൾകൊള്ളാനുള്ള ഹൃദയവിശാലതയും, മതത്തിൻ്റെ കാതൽ കണ്ടെത്തി വിശ്വാസ ദൃഢത ആവാഹിക്കാനുള്ള ആർജവവും അളവിൽ കുറയാതെ അടയാളപ്പെടുത്തുന്ന സാമൂഹ്യ ഗുണകാംക്ഷകനാവണം ഓരോ വിശ്വാസിയും.


 ഇസ്ലാമികപാരമ്പര്യ പൈതൃകങ്ങളെ മായിക്കപ്പെട്ടു കൊണ്ടാവരുത് നമ്മുടെ ഒരു ചരിത്ര വായനയും...


 കേരളത്തിലെ തങ്ങൾമാർ സയ്യിദന്മാർ കൈരളിക്കായി നൽകിയ സംഭാവനകൾ നമുക്ക് വിസ്മരിക്കാൻ കഴിയുമോ..?


 മതവിശ്വാസത്തിൻ്റെ ഭാഗമായ ആദർശ പൈതൃകത്തെ സംരക്ഷിക്കാൻ മലയാള നാട്ടിലെ പണ്ഡിത കൂട്ടായ്മക്ക് രൂപം നൽകി ആശയ സംരക്ഷണത്തിൻ്റെ പടയണി തീർത്ത് പതാകയേന്തിയ ആദർശ പഠനായകനാണ് കേരളം ആദരവോടെ വിളിച്ച ഓമനപ്പേരിനുടമ വരക്കൽതങ്ങൾ (റ)


 അഥവാ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക അദ്ധ്യക്ഷൻ സയ്യിദ് അബ്ദുറഹ്മാൻ ബാഅലവി മുല്ലക്കോയ തങ്ങൾ (റ)


 നബികുടുംബമായ അലവി കൈവഴികൾ തീർത്ത യമനീ സുഗന്ധം. പരിമണം വീശുന്ന ഹള്റമീ സുകൃതങ്ങൾ...


 അങ്ങനെ എത്രയോ മഹാരഥന്മാർ ഈ നാടിന്റെ ഉയർച്ചക്കും ആത്മീയോന്നതിക്കും വേണ്ടി ജീവിച്ചു.


 അവരെയൊക്കെ അവരുടെയൊക്കെ കർമ്മങ്ങളെ പരിഹസിച്ചും പുച്ഛിച്ചും തള്ളുന്നത് പോലെയാണ് ഈ അനാവശ്യ വിവാദങ്ങൾ.


*📍അഹ്ലുബൈത്തിനെ ലോകം നെഞ്ചിലേറ്റിയത്...*

 

   മുസ്‌ലിം ലോകം അഹ്ലുബൈത്തിന്റെ സാമീപ്യം ആഗ്രഹിച്ചിരുന്ന ഒരു കാലഘട്ടം.


 ഇത്തരമൊരു സാഹചര്യത്തിലാണ് എല്ലാത്തിനും ഒരു നിദാനമെന്ന പോലെ ഉമവിയ്യ ഭരണകാലത്ത് പ്രവാചക കുടുംബം അക്രമിക്കപ്പെടുന്നത്.


 പീഡനങ്ങളും താഡനങ്ങളും സഹിക്ക വയ്യാതെ അവര്‍നാടുവിട്ടിറങ്ങി.


 ശത്രു വിഭാഗം ധന്യരായി.


 കാരണം, തിരുകുടുംബം വഴിയാധാരമായല്ലോ..?!


 പക്ഷേ, അത് ആഗോള നേതൃത്വത്തിലേക്കുള്ള അഹ്ലുബൈത്തിന്റെ കടന്നു വരവിന്റെ തുടക്കമായിരുന്നുവെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.


 മക്കയില്‍നിന്ന് നബിﷺയെ ആട്ടി ഇറക്കിയപ്പോള്‍ ഇതു തങ്ങളുടെ അധഃപതനത്തിന്റെ പ്രാരംഭമാണെന്ന് മക്കാ മുശ്രിക്കുകള്‍ അറിയാത്തത് പോലെ.


 തിരുനബിﷺയുടെ ആറാമത്തെ പൗത്രന്‍ മൂസല്‍കാളിം (റ) ഇറാഖിലേക്കാണ് പലായനം ചെയ്തത്. ഹിജ്റ 183 ല്‍ അവിടെ വെച്ച് വഫാത്തായി.


 അദ്ദേഹത്തിന്റെ മഖ്ബറ ഇന്നും ദിനംപ്രതി ആയിരങ്ങളുടെ അഭയ കേന്ദ്രമാണ്.


 മഹാന്റെ അനുജ സഹോദരനും നബിﷺതങ്ങളുടെ അഞ്ചാമത്തെ പേരമകനുമായ അലിയ്യുല്‍ ഉറൈള് (റ) ഹിജ്റ 210 ല്‍ മദീനയില്‍ തന്നെയാണ് മരണപ്പെട്ടെതെങ്കിലും, അദ്ദേഹത്തിന്റെ മകന്‍ അഹ്മദ് (റ) ഉം പൗത്രന്‍ ഈസ(റ)ഉം ഇറാഖിലാണ് മരണപ്പെട്ടത്.


 ഇവരില്‍ ഈസാ(റ)വിന്റെ മകന്‍ അഹ്മദുല്‍മുഹാജിർ (റ) ആണ് യമനില്‍ എത്തുന്ന ആദ്യ അഹ്ലുബൈത്ത്...


 പ്രവാചകരുടെ (ﷺ) എട്ടാമത്തെ പേരമകനായ ഇദ്ദേഹം ഹിജ്റ 345ലാണ് വഫാത്താകുന്നത്.


 അവിടന്നങ്ങോട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അഹ്ലുബൈത്തിനെ പ്രസരണം ചെയ്യാന്‍ ഭാഗ്യം ലഭിച്ച നാടുകളില്‍ ഒന്നാണ് യമന്‍.


 കേരളത്തിലെ പ്രധാന ഖബീലകളായ ബാ അലവി, ബാ ഫഖീഹ്, ശിഹാബ്, ജമലുല്ലൈലി, സഖാഫ് തുടങ്ങിയ പരമ്പരകളെല്ലാം യമനിന്റെ ദാനങ്ങളാണ്...


 മൂസല്‍കാളിം(റ)വിന്റെ മകന്‍മൂസ രിളാ (റ) ഇറാഖില്‍നിന്നും തൂസിലെത്തി. അവിടെ അന്ത്യ വിശ്രമം കൊള്ളുന്ന മകന്‍ മഹ്മൂദ് (റ) ബുഖാറയിലാണ് ജീവിച്ചത്.


 യമനില്‍ നിന്നും നബി (ﷺ) കുടുംബം കേരളത്തില്‍ എത്തുന്നതിന്റെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ബുഖാറയില്‍നിന്ന് അഹ്ലുബൈത്ത് കേരളത്തിലെത്തിയിട്ടുണ്ട്.


 മഹ്മൂദ്(റ)വിന്റെ 19ാംമത്തെ പേര മകന്‍ ജലാലുദ്ദീന്‍ ബുഖാരി(റ) ആണ് കേരളത്തിലെത്തുന്ന ആദ്യ ബുഖാരി സയ്യിദ്...


 കണ്ണൂരിലെ വളപ്പട്ടണമായിരുന്നു അദ്ദേഹത്തിന്റെ തട്ടകം.


 രാജാക്കന്മാരും നാട്ടുകാരും ആ മഹാമനീഷിയെയും സന്താന പരമ്പരയെയും വളരെ ആദരവോടെയായിരുന്നു വീക്ഷിച്ചിരുന്നത്.


 ഹിജ്റ 875 ല്‍ വഫാത്തായ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത് വളപ്പട്ടണത്തെ കക്കുളങ്ങര മഖ്ബറയിലാണ്.


 ഇന്നും വളപ്പട്ടണം മഖാമിലെത്തിയാല്‍ ചരിത്രം നമുക്ക് മുമ്പില്‍ പുനര്‍ജനിക്കുകയാണെന്ന് തോന്നും.


 മഖാമും പരിസരവും പഴമയുടെ സൗന്ദര്യത്തെ കൈവിടാതെ പ്രൗഢിയോടെ തലയെടുത്ത് നില്‍ക്കുന്നു...


 ഇങ്ങനെ തന്നെയാണ് പല ഖബീലകളുടെയും കണ്ണികൾ കേരളവുമായി കണ്ണി ചേരുന്നത്.


 അഹ്ലുബൈത്ത് ഉടനീളം സഞ്ചരിച്ചു. ഉപ്പാപ്പ (ﷺ) ഏല്‍പ്പിച്ചതിനെ ഭദ്രമായി ലോകത്തിന് പകര്‍ന്നു നല്‍കി.

ഇന്നും നല്‍കി കൊണ്ടിരിക്കുന്നു...


 അഹ്ലു ബൈത്ത് തിരുനബിﷺയില്‍ നിന്നാണ്...


 അവിടുത്തെ (ﷺ) ശരീരത്തില്‍നിന്ന് വേര്‍പിരിഞ്ഞത്...


 സ്നേഹിച്ചാല്‍ തീര്‍ച്ചയായും അവിടുന്ന് (ﷺ) കൈപിടിക്കും...


 കൈപിടിക്കാന്‍ ആളില്ലാത്ത നാളില്‍..!!


രത്‌ന ചുരുക്കം:-


ആരാണ് തങ്ങൾമാർ..?


ഉത്തരം:


നബിﷺയുടെ മകൾ ഫാത്വിമ ബീവി(റ)യുടെ പുത്രൻമാരായ ഹസൻ(റ), ഹുസൈൻ(റ) എന്നിവരുടെ സന്താന പരമ്പരക്ക് അറബ് നാട്ടിൽ അശ്റാഫ് / ഹുസൈനി / സയ്യിദ് എന്നും

മലബാറിൽ സയ്യിദ് / തങ്ങൾ/ എന്നൊക്കെ വിളിക്കപ്പെടുന്നവരാണ്...


 ഉദാഹരണം:- (അറബ് നാട്ടിൽ ഖത്വീബിന് (മുതവ) കേരളത്തിൽ മുസ്ലിയാർ / കേരളത്തിന് പുറത്ത് ഹസ്രത്ത് / എന്നിങ്ങിനെയൊക്കെ പറയപ്പെടുന്നത് പോലെ)


 അല്ലാഹു ﷻ സത്യം മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ..,

ആമീൻ യാ റബ്ബൽ ആലമീൻ☝🏼


*_(സഹായം: സയ്യിദ് ഹസ്സൻ സഖാഫ് ആറ്റക്കോയ തങ്ങൾ പട്ടിക്കാട്)_*

*_✍🏼സയ്യിദ് ഫസൽ സഖാഫ്‌ അൻവരി കൊപ്പം_*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹


🔹〰️〰️〰️🔹🔸🔹〰️〰️〰️🔹

ഇസ്ലാം: പരിഛേദനം ബൈബിളിൽ ഇസ്ലാമിൽ

 ചോദ്യം


ക്രിസ്ത്യൻ പക്ഷം


പരിഛേദനം ചെയ്യണം എന്ന് അല്ലാഹു മലക്ക് വഴി മുഹമ്മദിനോട് പറഞ്ഞത് ഖുറാൻ ആയത്ത് കൊണ്ട് തെളിയിക്കൂ


 ഉത്തരം



തെളിവ്



 ഹസ്‌റത്ത് ഇബ്‌റാഹീം നബി(അ)ന്റെ മാർഗം പിൻപറ്റുകയെന്ന ഖുർആനിക വചനമാണ് ഇതിന്റെ ആധാരം. എൺപതാം വയസ്സിലാണ് മഹാൻ അതിനു വിധേയനായത്. ഇതു പുരുഷന്മാർക്കു നിർബന്ധവും സ്ത്രീകൾക്കു സുന്നത്തുമാണെന്ന അഭിപ്രായവുമുണ്ട്. അതാണ് അധിക പണ്ഡിതന്മാരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും (ഫത്ഹുൽ മുഈൻ 459).


പ്രവാചകരുടെ പ്രകൃതിയിൽപ്പെട്ടതാണ് ചേലാകർമം. അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം. നബി(സ്വ) പറയുന്നു: അഞ്ചു കാര്യങ്ങൾ പ്രവാചകചര്യയിൽപ്പെട്ടതാണ്. ചേലാകർമം നടത്തുക, ഗുഹ്യരോമം നീക്കുക, നഖം മുറിക്കുക, കക്ഷരോമം പറിക്കുക, മീശ വെട്ടുക എന്നിവയാണവ. (സ്വഹീഹുൽ ബുഖാരി)



: പ്രവാചകൻ അല്ലാഹു വിന്റെ വഹ് യ് ഇല്ലാതെ സംസാരിക്കില്ല


ഖുർആൻ അന്നജം


പ്രവാചകരുടെ പ്രകൃതിയിൽപ്പെട്ടതാണ് ചേലാകർമം. അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം. നബി(സ്വ) പറയുന്നു: അഞ്ചു കാര്യങ്ങൾ പ്രവാചകചര്യയിൽപ്പെട്ടതാണ്. ചേലാകർമം നടത്തുക, ഗുഹ്യരോമം നീക്കുക, നഖം മുറിക്കുക, കക്ഷരോമം പറിക്കുക, മീശ വെട്ടുക എന്നിവയാണവ. (സ്വഹീഹുൽ ബുഖാരി).


പ്രവാചക ശിഷ്യന്മാർ പരിഛേദന ചെയ്തു

ഹദീസ്സ്വഹീഹുൽ ബുഖാരി


5941 حدثنا محمد بن عبد الرحيم أخبرنا عباد بن موسى حدثنا إسماعيل بن جعفر عن إسرائيل عن أبي إسحاق عن سعيد بن جبير قال سئل ابن عباس مثل من أنت حين قبض النبي صلى الله عليه وسلم قال أنا يومئذ مختون قال وكانوا لا يختنون الرجل حتى يدرك وقال ابن إدريس عن أبيه عن أبي إسحاق عن سعيد بن جبير عن ابن



ഇബ്രാഹിം നബി ചെയതു 

സ്വഹീഹുൽ ബുഖാരി


5940 حدثنا أبو اليمان أخبرنا شعيب بن أبي حمزة حدثنا أبو الزناد عن الأعرج عن أبي هريرة أن رسول الله صلى الله عليه وسلم قال اختتن إبراهيم بعد ثمانين سنة واختتن بالقدوم مخففة


പ്രാവാചകർ പരിഛേദനം ചെയ്യപെട്ടു  ഹദീസുകൾ അനിഷ്യാധ്യമാണ്

മുസ്തദ്റക്


قال الحاكم في المستدرك: تواترت الأخبار أنه - عليه السلام - وُلد مختونًا، انتهى




*ബൈബിളിൽ പരിഛേദന*


ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതു: നീയും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം.10 എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം.11 നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.12 തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടു വിലയ്ക്കു വാങ്ങിയവനായാലും ശരി.13 നിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേകഴിയൂ; എന്റെ നിയമം നിങ്ങളുടെ ദേഹത്തിൽ നിത്യനിയമമായിരിക്കേണം.14 അഗ്രചർമ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.




മോശെയുടെ കാലം 


മോശയുടെ കാലത്ത് നിയമം ആവര്‍ത്തിച്ചു. ലേവ്യാ12/3 ല്‍ ഇങ്ങനെ വായിക്കാം:


1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:2 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഒരു സ്ത്രീ ഗർഭംധരിച്ചു ആൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾ ഏഴു ദിവസം അശുദ്ധയായിരിക്കേണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവൾ അശുദ്ധയായിരിക്കേണം.3 എട്ടാം ദിവസം അവന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം.4 പിന്നെ അവൾ മുപ്പത്തുമൂന്നു ദിവസം തന്റെ രക്ത ശുദ്ധീകരണത്തിൽ ഇരിക്കേണം; അവളുടെ ശുദ്ധീകരണകാലം തികയുന്നതുവരെ അവൾ യാതൊരു വിശുദ്ധവസ്തുവും തൊടരുതു; വിശുദ്ധ മന്ദിരത്തിലേക്കു വരികയും അരുതു.



പുതിയ നിയമത്തില്‍



എന്നാല്‍ ബൈബിള്‍ പുതിയ നിയമ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന സ്നാപക യോഹന്നാനും ഈശോയും പരിച്ഛേദന ചെയ്യപ്പെട്ടിരുന്നു. അവരുടെ പേരിടല്‍ കര്മ്മത്തോടനുബന്ധിചായിരുന്നു ഇത്. ലൂക്കാ 2/11 ല്‍ ഇങ്ങനെ വായിക്കാം:” പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു”. പൗലോസും തിമോത്തിയും അവരുടെ പരിച്ഛേദനാനുഭവം അയവിറക്കുന്നുണ്ട്. പൌലോസ് പറയുന്നു: “എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യാമീൻഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ” (ഫിലി 3/5). തിമോത്തിയുടെ കഥ അപ്പോസ്തല പ്രവൃത്തികള്‍ 16/ 3 ല്‍ ഇങ്ങ്പേ വായിക്കാം: “അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു. അവന്റെ അപ്പൻ യവനനായിരുന്നു.2 അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു.3 അവൻ തന്നോടുകൂടെ പോരേണം എന്നു പൗലൊസ് ഇച്ഛിച്ചു; അവന്റെ അപ്പൻ യവനൻ എന്നു അവിടങ്ങളിലുള്ള യഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു.”



 ആദ്യ കാല ക്രിസ്തീയ സമൂഹത്തില്‍ പരിഛേദനം അനവരതം നടന്നു. അവിടത്തെ യഹൂദന്മാര്‍= ആദ്യകാല ക്രിസ്തീയര്‍ പരിഛേദന ചെയതവരെന്നു സ്വയം അഭിമാന പൂര്‍വ്വം പറഞ്ഞുപോന്നു.”  പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെമേലും പകർന്നതു കണ്ടു വിസ്മയിച്ചു.” (അപ്പൊ 10/45). “പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാർ അവനോടു വാദിച്ചു: 3 നീ അഗ്രചർമ്മികളുടെ അടുക്കൽ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു.” (അപ്പൊ 11/2).





ചോ



പരിഛേദനം ഇനി മുതൽ പാടില്ല എന്ന് ഏശു പറഞ്ഞത് തെളിയിക്കൂ

പൗലോസിന്റെ മതം വേണ്ട


പാതിരി



അപ്പോൾ യേശു പറഞ്ഞതു കൊണ്ടാണ് നിങ്ങൾ അത് ചെയ്യന്നത് അല്ലെ


മുസ്ലിം


അപ്പോൾ ഏശുനിർത്തലാക്കിയതിന്ന് തെളിവ് ലഭിക്കില്ല. എന്ന് മനസ്സിലായി


പാതിരി



മൗനം മാത്രം

തെളിവ് ഇല്ല



അസ് ലം പരപ്പനങ്ങാടി


ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w


ഇസ് ലാം :പരിഛേദനം ബൈബിളിലും ഖുർആനിലും

 ചോദ്യം


ക്രിസ്ത്യൻ പക്ഷം


പരിഛേദനം ചെയ്യണം എന്ന് അല്ലാഹു മലക്ക് വഴി മുഹമ്മദിനോട് പറഞ്ഞത് ഖുറാൻ ആയത്ത് കൊണ്ട് തെളിയിക്കൂ


 ഉത്തരം



തെളിവ്



 ഹസ്‌റത്ത് ഇബ്‌റാഹീം നബി(അ)ന്റെ മാർഗം പിൻപറ്റുകയെന്ന ഖുർആനിക വചനമാണ് ഇതിന്റെ ആധാരം. എൺപതാം വയസ്സിലാണ് മഹാൻ അതിനു വിധേയനായത്. ഇതു പുരുഷന്മാർക്കു നിർബന്ധവും സ്ത്രീകൾക്കു സുന്നത്തുമാണെന്ന അഭിപ്രായവുമുണ്ട്. അതാണ് അധിക പണ്ഡിതന്മാരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും (ഫത്ഹുൽ മുഈൻ 459).


പ്രവാചകരുടെ പ്രകൃതിയിൽപ്പെട്ടതാണ് ചേലാകർമം. അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം. നബി(സ്വ) പറയുന്നു: അഞ്ചു കാര്യങ്ങൾ പ്രവാചകചര്യയിൽപ്പെട്ടതാണ്. ചേലാകർമം നടത്തുക, ഗുഹ്യരോമം നീക്കുക, നഖം മുറിക്കുക, കക്ഷരോമം പറിക്കുക, മീശ വെട്ടുക എന്നിവയാണവ. (സ്വഹീഹുൽ ബുഖാരി)



: പ്രവാചകൻ അല്ലാഹു വിന്റെ വഹ് യ് ഇല്ലാതെ സംസാരിക്കില്ല


ഖുർആൻ അന്നജം


പ്രവാചകരുടെ പ്രകൃതിയിൽപ്പെട്ടതാണ് ചേലാകർമം. അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം. നബി(സ്വ) പറയുന്നു: അഞ്ചു കാര്യങ്ങൾ പ്രവാചകചര്യയിൽപ്പെട്ടതാണ്. ചേലാകർമം നടത്തുക, ഗുഹ്യരോമം നീക്കുക, നഖം മുറിക്കുക, കക്ഷരോമം പറിക്കുക, മീശ വെട്ടുക എന്നിവയാണവ. (സ്വഹീഹുൽ ബുഖാരി).


*ബൈബിളിൽ പരിഛേദന*


ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതു: നീയും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം.10 എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം.11 നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.12 തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടു വിലയ്ക്കു വാങ്ങിയവനായാലും ശരി.13 നിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേകഴിയൂ; എന്റെ നിയമം നിങ്ങളുടെ ദേഹത്തിൽ നിത്യനിയമമായിരിക്കേണം.14 അഗ്രചർമ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.




മോശെയുടെ കാലം 


മോശയുടെ കാലത്ത് നിയമം ആവര്‍ത്തിച്ചു. ലേവ്യാ12/3 ല്‍ ഇങ്ങനെ വായിക്കാം:


1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:2 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഒരു സ്ത്രീ ഗർഭംധരിച്ചു ആൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾ ഏഴു ദിവസം അശുദ്ധയായിരിക്കേണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവൾ അശുദ്ധയായിരിക്കേണം.3 എട്ടാം ദിവസം അവന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം.4 പിന്നെ അവൾ മുപ്പത്തുമൂന്നു ദിവസം തന്റെ രക്ത ശുദ്ധീകരണത്തിൽ ഇരിക്കേണം; അവളുടെ ശുദ്ധീകരണകാലം തികയുന്നതുവരെ അവൾ യാതൊരു വിശുദ്ധവസ്തുവും തൊടരുതു; വിശുദ്ധ മന്ദിരത്തിലേക്കു വരികയും അരുതു.



പുതിയ നിയമത്തില്‍



എന്നാല്‍ ബൈബിള്‍ പുതിയ നിയമ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന സ്നാപക യോഹന്നാനും ഈശോയും പരിച്ഛേദന ചെയ്യപ്പെട്ടിരുന്നു. അവരുടെ പേരിടല്‍ കര്മ്മത്തോടനുബന്ധിചായിരുന്നു ഇത്. ലൂക്കാ 2/11 ല്‍ ഇങ്ങനെ വായിക്കാം:” പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു”. പൗലോസും തിമോത്തിയും അവരുടെ പരിച്ഛേദനാനുഭവം അയവിറക്കുന്നുണ്ട്. പൌലോസ് പറയുന്നു: “എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യാമീൻഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ” (ഫിലി 3/5). തിമോത്തിയുടെ കഥ അപ്പോസ്തല പ്രവൃത്തികള്‍ 16/ 3 ല്‍ ഇങ്ങ്പേ വായിക്കാം: “അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു. അവന്റെ അപ്പൻ യവനനായിരുന്നു.2 അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു.3 അവൻ തന്നോടുകൂടെ പോരേണം എന്നു പൗലൊസ് ഇച്ഛിച്ചു; അവന്റെ അപ്പൻ യവനൻ എന്നു അവിടങ്ങളിലുള്ള യഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു.”



 ആദ്യ കാല ക്രിസ്തീയ സമൂഹത്തില്‍ പരിഛേദനം അനവരതം നടന്നു. അവിടത്തെ യഹൂദന്മാര്‍= ആദ്യകാല ക്രിസ്തീയര്‍ പരിഛേദന ചെയതവരെന്നു സ്വയം അഭിമാന പൂര്‍വ്വം പറഞ്ഞുപോന്നു.”  പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെമേലും പകർന്നതു കണ്ടു വിസ്മയിച്ചു.” (അപ്പൊ 10/45). “പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാർ അവനോടു വാദിച്ചു: 3 നീ അഗ്രചർമ്മികളുടെ അടുക്കൽ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു.” (അപ്പൊ 11/2).





ചോ



പരിഛേദനം ഇനി മുതൽ പാടില്ല എന്ന് ഏശു പറഞ്ഞത് തെളിയിക്കൂ

പൗലോസിന്റെ മതം വേണ്ട


പാതിരി



അപ്പോൾ യേശു പറഞ്ഞതു കൊണ്ടാണ് നിങ്ങൾ അത് ചെയ്യന്നത് അല്ലെ


മുസ്ലിം


അപ്പോൾ ഏശുനിർത്തലാക്കിയതിന്ന് തെളിവ് ലഭിക്കില്ല. എന്ന് മനസ്സിലായി


പാതിരി



മൗനം മാത്രം

തെളിവ് ഇല്ല



അസ് ലം പരപ്പനങ്ങാടി


ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w


ഇസ്ലാം:പ്രവാചകന്റെ തറവാടിനെ ചോദ്യം ചെയ്തു കൊണ്ട് ക്രൈസ്തവ പുരോഹിതന്മാർ ഇന്നയിച്ച ആരോപണങ്ങൾക് മറുപടി

 *പ്രവാചകന്റെ കുല മഹിമയും വിമർഷകന്റെ പൊള്ളത്തരവും*



*അസ്‌ലം പരപ്പനങ്ങാടി*



ഇസ്ലാമിന്റെ മാനവികതയും മഹത്വവും മനസ്സിലാക്കി കൊണ്ടും എകദൈവ വിശ്വാസത്തിന്റെ സത്യസദ്ധത ഇസ്ലാമിൽ മാത്രമേ ഉള്ളു എന്നും പരിശുദ്ധ പ്രവാചകന്മാർ ലോകത്ത് പഠിപിച്ച ഏക ദൈവ വിശ്വാസം ഇസ്ലാമിന്റെതാണന്നും ത്രിയേകത്വവും മറ്റും പിന്നീട് ക്രസ്തുമതത്തിൽ പോപ്പുമാർ  കടത്തി കൂട്ടിയതാണന്നും മനസ്സിലാക്കിയ ധാരാളം പേർ ഇസ്ലാമിലേക്ക് ഒഴികി കൊണ്ടിരിക്കുമ്പോൾ ക്രൈസ്തവ പുരോഹിതന്മാർ വിറളി പിടിച്ചു ഇസ് ലാമിനേയും പ്രവാചകനേയും താറടിക്കാൻ ശ്രമിച്ചു കൊണ്ടും പല ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടും കള്ളത്തരങ്ങൾ പടച്ചു വിട്ടും ജനങ്ങളെ കബളിപ്പിച്ചു കൊണ്ട് പിടിച്ചു നിൽക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.



അതിന്റെ ഭാഗമായി പ്രവാചകന്റെ തറവാടിനെ ചോദ്യം ചെയ്തു കൊണ്ട് ക്രൈസ്തവ പുരോഹിതന്മാർ ഇന്നയിച്ച ആരോപണങ്ങൾക് മറുപടി പറയുകയാണ് ഈ ലേഖനത്തിൽ.


*ആരോപണം*


ഹംസ (റ) യുടെ ഉമ്മ ഹാലയെ അബ്ദുൽ മുത്വലിബ് വിവാഹം ചെയ്തതും നബി (സ്വ) യുടെ പിതാവ് അബ്ദുല്ലഹ് ആമിന ബീവിയെ വിവാഹം ചെയ്തത് ഒരേ സമയത്താണന്ന് ചില ചരിത്ര ഗ്രദ്ധങ്ങളിൽ ഉണ്ടായിരിക്കെ ഹംസ (റ ) നേക്കാൾ നബി (സ്വ) ക്ക് രണ്ട് വയസ് താഴെയായിരുന്നു എന്ന് എങ്ങനെ പറയും '



*മറുപടി*


നബി (സ്വ) ജനിക്കുന്നതിന്റെ രണ്ട് വർഷം മുമ്പാണ് ഹംസ (റ ) ജനിച്ചത് എന്ന് ഇബ്ന് ഹജർ( റ ) യുടെ അൽ ഇസ്വാബ 353/1 ലും


ميلاد حمزة: ولد حمزة بن عبدالمطلب قبل النبي صلى الله عليه وسلم بسنتين، وقيل: بأربع سنوات؛ (الإصابة لابن حجر العسقلاني، جـ1، صـ353).


ഇബ്നു സഅദിന്റെ തന്നെ ത്വബഖാതിലും ഇത് കാണാവുന്നതാണ്


ഹിജ്റ 3ൽ ഉഹ്ദ് യുദ്ധം നടക്കുമ്പോൾ നബി (സ്വ) ക്ക് 56 വയസാണ്

ഹംസ( റ )ഉഹ്ദിൽ ശഹീദാവുമ്പോൾ 59 വയസ് ആണ്

നബി (സ്വ) യേക്കാൾ ഹംസ (റ )വിന് കൂടുതൽ പ്രയാമുണ്ട് 

ത്വബബാത് ഇബ്ന് സഅദ് 3/6


وقتل رحمه الله يوم أحد على رأس اثنين وثلاثين شهرا من الهجرة وهو يومئذ بن تسع وخمسين سنة كان أسن من رسول الله صلى الله عليه وسلم بأربع سنين

؛ (الطبقات الكبرى لابن سعد، جـ3، صـ6).


ഹംസ (റ) യുടെ ഉമ്മയുടേയും നബി(സ്വ ) യുടെ ഉമ്മയുടേയും വിവാഹം  ഒരു ദിവസമായിരുന്നു എന്ന് പറയുന്ന റിപ്പോർട്ട് അസീകാര്യമായ റിപ്പോർട്ടാണ്.


കാരണം അതിലെ റിപ്പോർട്ടർമാരിൽ

മുഹമ്മദ് ബ്നു ഉമർ അൽ വാഖിദി എന്നയാളുണ്ട് അയാൾ ദുർഭലനും അസ്വീകാര്യനുമാണ്. (ഇബ്നുൽ ജൗസി 3/87

മീസാനുൽ ഇ അതിദാൽ 6 / 273


മുഹമ്മദ് ബ്നു ഉമർ അൽ വാഖിദി ധാരാളം കളവ് പറയുന്നയാളാണന്ന് അഹമ്മദ് ബ്നു ഹമ്പൽ (റ) പറഞ്ഞു.

യഹ് യ (റ )പറഞ്ഞു. അദ്ധേഹം വിശ്വസ്തനല്ല'

അദ്ധേഹം ഒന്നുമല്ല.

ബുഖാരി റ റാസി റ നസാഇ റ പറഞ്ഞു അയാളുടെ ഹദീസ് ഉപേക്ഷിക്കപെട്ടതാണ്

.റാസി റ നസാഈ റ പറഞ്ഞു ഹദീസ് സ്വയം നിർമിക്കുന്നയാളാണ്

ദാറഖുത് നി റ പറഞ്ഞു അയാൾ'അസ്വീകാര്യനാണ്.


ചുരുക്കത്തിൽ ഇത്തരം ദുർഭലമായ അസ്വികാര്യമായ റിപ്പോർട്ട് കൾ ഏതെങ്കിലും ചരിത്ര ഗ്രന്ഥത്തിൽ എഴുതി എന്നത് കൊണ്ട് അത് ഒരിക്കലും ഇസ്ലാമിൽ സ്വീകാര്യമല്ല.


സ്വീകാര്യമായ റിപ്പോർട്ട്കൾക്ക് വിരുദ്ധമാവാത്തതും വിശ്വാസയോഗ്യമായ റിപ്പോർട്ട് കളിലൂടെ വന്നതുമായത് മാത്രമെ ഇസ് ലാമിൽ സ്വീകരിക്കുകയുള്ളു എന്ന് ഇസ്ലാമിന്റെ ബാലപാഠ മറിയുന്നവർക്ക് പോലുമറിയാവുന്നതാണ്.


............

*നബി (സ്വ) യുടെ തറവാടിനെ ആക്ഷേപിക്കാൻ വേണ്ടി ക്രൈസ്തവ പുരോഹിതന്മാരും മറ്റും കൊണ്ട് വരുന്നത് കുടുംബ മഹിമയെ പറ്റി പറയുന്ന ഒരു ചരിത്രമാണ്* 


കുടുംബ മഹിമ പറഞ്ഞ് അന്ന് അറബികൾ പലപ്പോഴും തർക്കിക്കാറുണ്ട് ഖുറൈശികളിൽ പെട്ട ചിലർ ഖുറൈശി കുടുംബത്തിലെ വിവിധ ഗോത്രങ്ങളിൽ ഏതാണ് ഉത്തമ ഗോത്രം എന്നതിൽ തർക്കിക്കുകയുണ്ടായി

അപ്പോൾ നബി (സ്വ) യുടെ കുടുംബമായ ഹാശിം കുടുംബത്തെ ആക്ഷേപിച്ചു കൊണ്ട് അവർ പറഞ്ഞു. പ്രവാചകൻമാരുടെ 

കുടുംബ പാരമ്പര്യം 

 ഉത്തമ കുടുംബമാണന്നത് കൊണ്ട് തിരു നബി (സ്വ) അവിടുത്തെ 

കുടുംബത്തിന്റെ മഹത്വം മനസ്സിലാക്കി കൊടുക്കൽ  ആവശ്യമായിരുന്നത് കൊണ്ട് 

നബി (സ്വ) യുടെ കുടുംബമായ

 ഹാശിം കുടുംബത്തെ

 ഉത്തമ കുടുംബം

 തന്നെയാണന്ന് പഠിപ്പിച്ചു കൊടുത്തു.


അവിടത്തെ പിത്രവ്യൻ അബ്ബാസ് പറയുന്നു.

ഞാൻ പ്രവാചകരോട് പറഞ്ഞു പ്രവാചകരെ 'നിക്ഷയം ഖുറൈശികൾ അവർക്കിടയിലുള്ള (അഹ്സാബ്‌) 

 കുടുംബമഹിമയെ പറ്റി

 പരസ്പരം സംസാരിച്ചു  'അങ്ങയെ പോലുള്ളവർ ഭൂമിയിലെ വേസ്റ്റ് സ്തലത്തെ ഈന്തപ്പന പോലെയാണന്ന് പറഞ്ഞു.


അപ്പോൾ നബി (സ്വ) പറഞ്ഞു.

അല്ലാഹു സ്രഷ്ടികളെ സ്രഷടിച്ചപ്പോൾ എന്നെ അല്ലാഹു അവരിൽ ഉത്തമരിൽ പെടുത്തി

പിന്നെ ഗോത്രങ്ങളെ തിരിച്ചപ്പോൾ എന്നെ ഉത്തമ ഗോത്രത്തിൽ പെടുത്തി

ഉപഗോത്രങ്ങളെ തിരിച്ചപ്പോൾ എന്നെ ഉത്തമ

ഉപഗോത്രങ്ങളിൽ പെട്ടുത്തി ,

ഞാൻ അവരിൽ ഉത്തമ ഗോത്രത്തിൽ പെട്ടവനാണ് ഉത്തമ മനുഷ്യനുമാണ് ,



ഈ സംഭവത്തിൽ നിന്നും

ഇവിടെ അവർ പരസ്പരം തർക്കിച്ചത് അത് കുടുംബമഹിമയെ പറ്റി ആണെന്ന്  വളരെ വ്യക്തമാണ്

 അതുകൊണ്ടാണ് നബിസല്ലല്ലാഹു അലൈഹി വസല്ലമ അവിടുത്തെ ഗോത്ര മഹിമയെ പറ്റി  അവർക്ക് അറിയിച്ചു കൊടുത്തത്.

-

ഇവിടെ അഹ്സാബ് നെ പറ്റി അവർ സംസാരിച്ചു എന്നാണ് അറബി വാക്കിൽ' കാണുന്നത് '


അഹ്സാബ് എന്നാൽ  കുടുംബമഹിമ എന്നാണ് അർത്ഥം കുടുംബമഹിമ ഇല്ലാത്തവർക്ക് 

അഹ്സാബ്

 ഇല്ലാത്തവർ എന്നാണ് പറയാറുള്ളത് .


എന്നാൽ പിതാവിലേക്ക് തറവാട് ചേർക്കാത്തവന്ന് നസബ ഇല്ലാത്തവൻ എന്നാണ് അറബിയിൽ പറയുക

നസബയെ പറ്റിയുള്ള തർക്കമല്ല അവർ നടത്തിയത്  മറിച്ച് അഹ്സാബ്  (കുടുബ മഹിമ ) യെ പറ്റിയുള്ള തർക്കമാണ് നടത്തിയത് എന്നത് വ്യക്തമാണ്.


നസബയും അഹ്സാബും തമ്മിലുള്ള വ്യത്യാസം അറബി അറിയുന്നവർക്കല്ലാം അറിയുന്നതാണ്


അറബി ഭാഷ അറിയാത്ത പാതിരിമാർ കുടുംബമഹിമ യുമായി ബന്ധപ്പെട്ട ചർച്ചയെ തറവാടുമായി ബന്ധപ്പെട്ട ചർച്ചയാക്കി മാറ്റി തെറ്റിദ്ധരിപ്പിച്ച് ആടിനെ പട്ടിയാക്കുക യാണ് ചെയ്തിരിക്കുന്നത്


 സ്വന്തം ഗ്രന്ഥങ്ങളിൽ തിരിമറി നടത്തിയ പുരോഹിതർ പ്രവാചകനെ നിസ്സാര പെടുത്തുവാൻ ഇസ്ലാമിക ഗ്രന്ഥങ്ങളിലും തീരുമാനം നടത്തുകയാണ് ചെയ്തിട്ടുള്ളത് 


ഭാഷ നിഘുണ്ടു

 മുഖ്താറു സ്വിഹാഹ് 1/57 ലും

അന്നി ഹായ 1/381യിലും ഇത് പറഞ്ഞിട്ടുണ്ട്


...........

ഹിജ്റ ആറാം വർഷം നബി (സ്വ) മക്കയിലേക്ക് ഉംറ ചെയ്യാൻ വേണ്ടി വന്നപ്പോൾ  ഖുറൈശികൾ നബി (സ്വ)യെ തടയുകയും അവസാനം പ്രശസ്തമായ കരാറിലേർപ്പെടുകയും ചെയ്തു. ( ഹുദൈബിയ്യാ സന്തി)

ആ കറാറിൽ അല്ലാഹു വിന്റെ പ്രവാചകർ മുഹമ്മദ് എന്ന് നബി എഴുതാൻ പറഞ്ഞപ്പോൾ ഖുറൈശികൾ അങ്ങീകരിക്കാതിരിക്കുകയും

നിന്റെയും നിന്റെ പിതാവിന്റെ യും പേര് എഴുതുക എന്ന് അവർ പറയുകയും ചെയ്തപ്പോൾ അലിയോട് നബി സ്വ അബ്ദുല്ലാഹ് യുടെ പുത്രൻ മുഹമ്മദ് എന്ന് എഴുതാൻ കൽപ്പിച്ചു. ഇത് ഇമാം മുസ്ലിം (റ) ശരിയായ പരമ്പരയിൽ റിപ്പോർട്ട് ചെയ്തു.


فقال اكتب من محمد رسول الله قالوا لو علمنا أنك رسول الله لأتبعناك ولكن اكتب اسمك واسم أبيك فقال النبي - صلى الله عليه وسلم - اكتب من محمد بن عبد الله صحيح مسلم

ഇതിൽ നിന്നും അവിടത്തെ തറവാടിൽ ശത്രുക്കളായ കാലത്ത് ഖുറൈശികൾക്ക് പോലും സംശയമുണ്ടായിരുന്നില്ല. എന്ന് മനസ്സിലാക്കാം.

......

പീഡനങ്ങൾ സഹിക്കവയ്യാതെ മുസ്ലിമീങ്ങൾ  ഹബ്ശയിലേക്ക് ഹിജ്റ പോയപ്പോൾ  അവർക്ക് നജ്ജാശി രാജാവ് അഭയം നൽകുകയുണ്ടായി എന്നാൽ  രാജാവിനെ അഭയം പിൻവലിക്കാൻ വേണ്ടി

മക്കയിലെ ഖുറൈശികൾ പ്രധാനപ്പെട്ട രണ്ട് വ്യക്തികളെ രാജാവിൻറെ അരികിലേക്ക് പറഞ്ഞയച്ചു.


അംറ്ബ്‌നു ആസ്വിനെയും ഒപ്പം അബ്ദുല്ലാഹിബ്‌നു റബീഅയെയും 


ഇവർ മുസ്ലിമീങ്ങളെ മേൽ ധാരാളം ആരോപണമുന്നയിച്ചു

രാജാവ് പറഞ്ഞു


നിങ്ങള്‍ ചാര്‍ത്തിയ ആരോപണങ്ങള്‍ ഞാനവരോട് ചോദിക്കട്ടെ.ശരിയാണെങ്കില്‍ നിങ്ങളെ ഏല്‍പിക്കാം.അല്ലാത്തപക്ഷം, ഞാനവരുടെ വിശ്വസ്ത സംരംക്ഷരകനാവും. തുടര്‍ന്നദ്ദേഹം പ്രവാചകാനുയായികളിലേക്ക് ദൂതനെ അയച്ചു.അതേയവസരം രാജാവ് മത പുരോഹിതരെ വിളിച്ച് ചേര്‍ത്തു. കൂദാശ വസ്ത്രം ധരിച്ച് ,വേദ ഗ്രന്ഥങ്ങളുമായി അവരെല്ലാം സന്നിഹതരായി.മുസ്ലിംകളുടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ജഅ്ഫറ്ബ്‌നു അബീ ത്വാലിബിനെയായിരുന്നു ചുമതലപ്പെടുത്തിയത്. എല്ലാവരും സംഗമിച്ചപ്പോള്‍ നജ്ജാശി രാജാവ് അവരോടായി ചോദിച്ചു, നിങ്ങള്‍ സ്വീകരിച്ച പുതിയ മതമേതാണ്?


.ജഅ്ഫര്‍(റ)ഇങ്ങനെ പറഞ്ഞ് തുടങ്ങി:ഓ രാജാവേ ഞങ്ങള്‍ അജ്ഞതയില്‍ ആണ്ടിറങ്ങിയ ജനതയായിരുന്നു.വിഗ്രഹങ്ങള്‍ക്ക് ആരാധിക്കുന്ന,ശവങ്ങള്‍ ഭക്ഷിച്ച്,അധര്‍മങ്ങളില്‍ മുഴുകിയ അയല്‍പക്ക ബന്ധം മറന്ന് പോവുകയും കുടുംബ ബന്ധത്തിന്റെ പൊക്കിള്‍ കൊടി മുറിച്ച് മാറ്റുകയും ചെയ്ത സമൂഹം. ശക്തന്‍ ദുര്‍ബലനെ കൊല്ലാകൊല ചെയ്യുന്ന ഒരു ജനതയായി ഞങ്ങള്‍ ജീവിച്ചു.



*അങ്ങനെയിരിക്കെ,ഞങ്ങളിലേക്ക് ഞങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ ഒരു സന്ദേശവാഹകനെ ദൈവം അയച്ചു തന്നു.അദ്ദേഹത്തിന്റെ തറവാട് (തറവാട് ഉള്ളയാളാണ് അത് ഞങ്ങള്‍ക്കറിയാം) .വിശ്വസ്തതയും സുതാര്യതയും വിശുദ്ധിയും ഞങ്ങള്‍ക്ക് സുപരിചിതമാണ്*



حتى بعث الله إلينا رسولاً منا نعرف نسبه وصدقه وأمانته وعفافه..



*ഇവിടെ അദ്ദേഹത്തിന്റെ തറവാട് ഞങ്ങള്‍ക്കറിയാം എന്ന് ജഅഫർ (റ) പറഞ്ഞപ്പോൾ നസബ അറിയാം (കുടുംബ പൈതൃകം, തറവാട് ഉള്ളയാളാണ് അത് ഞങ്ങള്‍ക്കറിയാം) എന്നാണ് പറയുന്നത്*


*നസബ യുള്ളയാൾ എന്ന് പറഞ്ഞാൽ ശരിയായ പിതാവിൽ നിന്ന് ജനിച്ചയാൾ എന്നാണ് വിവിക്ഷിക്കുന്നത് എന്ന് അറബി ഭാഷ അറിയുന്നവർക്കല്ലാം അറിയാം

മുഹമ്മദ് നബി (സ്വ) തറവാട് ഇല്ലാത്തയാളാണങ്കിൽ ഖുറൈശികളായ കഠിന ശത്രുക്കൾ അവിടെ വെച്ച് അതിനെ ചോദ്യം ചെയ്യുമായിരുന്നു. കാരണം അവർക്ക് എന്തെങ്കിലും പുൽകൊടി കിട്ടാനാണ് അവർ കാത്ത് നിൽക്കുന്നത്*



ജഅഫർ (റ) തുടർന്നു പറഞ്ഞു.


അങ്ങനെ അല്ലാഹുവിനെ ആരാധിക്കാനും അവന്റെ ഏകത്വത്തെ സാക്ഷ്യപ്പെടുത്താനും നബി(സ) ക്ഷണിച്ചു.തങ്ങളും പിതാക്കളും ബിംബങ്ങളുടെയും കല്ലുകളുടെയും രൂപത്തില്‍ ആരാധിക്കുന്നത് ത്യജിക്കാനാവശ്യപ്പെട്ട സത്യമേ പറയാവൂ എന്ന് കല്‍പ്പിച്ചു.വിശ്വസ്തത നിറവേറ്റാനും കുടുംബത്തിന്റെ പവിത്രതയും അയല്‍ബന്ധത്തിന്റെ ഊഷ്മളതയും ഞങ്ങളെ പഠിപ്പിച്ചത് അദ്ദേഹമാണ്.രക്തച്ചൊരിച്ചിലില്‍ നിന്നും നെരികേടുകളില്‍ നിന്നുംമാറി നില്‍ക്കാന്‍ ഞങ്ങളോട് ആഹ്വാനം ചെയ്തു.അനാഥയുടെ ഭക്ഷണം ഞങ്ങള്‍ക്ക് വിലക്കി.വ്യാജ സത്യവും വിശുദ്ധകള്‍ക്കെതിരെ വ്യഭിചാരാരോപണവും പാടില്ലെന്ന് വിലക്കി.അങ്ങനെ ഞങ്ങള്‍ ഏകനായ അല്ലാഹുവില്‍ മാത്രം ആരാധിക്കാന്‍ തുടങ്ങി.വ്രതവും ധര്‍മ്മവും ,നിസ്‌കാരവും ഞങ്ങള്‍ക്ക് ആരാധനയായി നിശ്ചയിച്ചു.”

.

”ഞങ്ങള്‍ ആ പ്രവാചകനെ അംഗീകരിച്ചു വിശ്വസിക്കുകയും പിന്‍പറ്റുകയും ചെയ്തു.ഏകനായ അല്ലാഹുവിന് മാത്രം ആരാധിച്ചവനോട് ആരെയും പങ്കുകാരനാക്കിയില്ല.അവന്‍ അനുവദിച്ചത് മാത്രം ഞങ്ങള്‍ക്ക് യോഗ്യമാണ്,വിലക്കിയതെല്ലാം അയോഗ്യവും.


 .

”അപ്പോള്‍ ഖുറൈശികൾ ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു.വിശ്വാസികളായതിനാല്‍ ഞങ്ങളെ മര്‍ദ്ദിച്ചൊതുക്കി ശിക്ഷിച്ചു,അല്ലാഹുവിന് പകരം ബിംബങ്ങളിലേക്ക് ഞങ്ങളെ തിരിച്ച് കൊണ്ട് പോവാനായിരുന്നു ശ്രമം;അതു വഴി വീണ്ടും തെമ്മാടിത്തങ്ങളില്‍ ഞങ്ങളെ എത്തിക്കുകയായിരുന്നു ലക്ഷ്യം”.


.”അവരുടെ കൊടിയ പീഡനങ്ങളുടെ കയ്പ്പുനീര്‍ കുടിച്ചപ്പോഴാണ്, ഞങ്ങള്‍ക്കും മതത്തിനുമിടയില്‍ മതില്‍ പണിത പശ്ചാത്തലത്തിലാണ് നിങ്ങളുടെ നാട്ടിലേക്ക് പുറപ്പെട്ടത്, മറ്റാരേക്കാളും താങ്കളെ ഞങ്ങള്‍ തിരഞ്ഞെടുത്തു.അങ്ങയുടെ ചാരത്ത് ഞങ്ങള്‍ സന്തുഷ്ടരാണ്.ഇതാണ് ഞങ്ങളുടെ പ്രതീക്ഷ;ബഹുമാന്യനായ ചക്രവര്‍ത്തി,ഇവിടെ നിങ്ങള്‍ക്കൊപ്പമാകുമ്പോള്‍ ഞങ്ങള്‍ അനാവശ്യമായി വേദനിക്കേണ്ടി വരില്ലല്ലോ”


രാജാവ് ചോദിച്ചു 

അദ്ദേഹത്തിന് അവതരിച്ച

ദൈവിക വചനം  വല്ലതും നിങ്ങൾക്കറിയുമോ


.അബ്‌സീനിയ യാത്രക്കു തൊട്ടു മുമ്പെ പ്രവാചകര്‍ക്ക് അവതീര്‍ണ്ണമായ ‘മര്‍യം’സൂറത്തിലെ സൂക്തങ്ങള്‍ ജഅ്ഫര്‍(റ)പാരായണം ചെയ്തു. പാരായണം കേട്ടമാത്രയില്‍ രാജാവിന്റെ കവിളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകി.പാതിരിമാരും വിതുമ്പി. ”യേശുവിന്റെ ദൈവത്തില്‍ നിന്നു തന്നെയാണ് ഇതും വന്നിരിക്കുന്നത്”എന്നായിരുന്നു നജ്ജാശിയുടെ പ്രതികരണം.എന്നിട്ട് ഖുറൈശി സംഘത്തിന് നേരെ തിരിഞ്ഞു ഇങ്ങനെ പറഞ്ഞു: ”നിങ്ങള്‍ക്ക് പോകാം, അല്ലാഹുവാണെ സത്യം,അവരെ നിങ്ങള്‍ക്ക് ഒരിക്കലും കൈമാറില്ല”



പരിഹാസ്യനായ അംറ് പിറ്റേന്ന് വീണ്ടും രാജാവിനടുത്തെത്തി പറഞ്ഞു:”മഹാ പ്രഭോ മറിയം പുത്രന്‍ ഈസയെ കുറിച്ച്

അവർ ദാസനാണന്ന് പറയുന്നു


രാജാവ് ജഅഫറിനെ വിളിച്ചു ചോദിച്ചു

മറിയം പുത്രന്‍ ഈസയെ കുറിച്ച്

 നിങ്ങള്‍ എന്താണ് പറയുന്നത്? ” വിശുദ്ധ ഖുര്‍ആന്റെ ആശയം രാജാവിനു മുമ്പാകെ ജഅ്ഫര്‍(റ)ഇങ്ങനെ അവതരിപ്പിച്ചു. ”ഞങ്ങളുടെ പ്രവാചകന്‍ കൊണ്ട് വന്നത് മാത്രമേ ഞങ്ങള്‍ ഈസയെക്കുറിച്ച് പറയുന്നുള്ളൂ.ഈസ ദൈവത്തിന്റെ ദാസനും സന്ദേശ വാഹകനുമാണ്.അവന്റെ ആത്മാവും വചനവുമാണ്.അത് അനുഗ്രഹീതയായ കന്യാ മറിയത്തിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു”


നിങ്ങളുടെ പ്രവാചകനും ഈസയും കൊണ്ട് വന്നതില്‍ ഒരു മുടിനാരിഴ വിത്യാസമില്ലെന്നായി രാജാവിന്റെ അഭിപ്രായം. 


 ജഅ്ഫറിനോടും കൂട്ടരോടും പറഞ്ഞു”നിങ്ങള്‍ പോവുക,നിങ്ങള്‍ എന്റെ നാട്ടില്‍ സുരക്ഷിതരാണ്.എനിക്കൊരു സ്വര്‍ണത്തിന്റെ മാല തന്നെ പകരം കിട്ടിയാലും നിങ്ങളില്‍ ഒരാളെയും ഉപദ്രവിക്കില്ല” പ്രതിനിധികളെ നോക്കി എല്ലാ പാരിതോഷികങ്ങളും മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടു.അങ്ങനെ രണ്ടുപേരും അപമാനിതരായി മക്കയിലേക്കു തിരിച്ചു.

.സ്വഹീഹ് ഇബ്നു ഖുസൈമ4 / 13







ഇസ്ലാമിന്റെ കൊടിയ ശത്രു ആയിരുന്നയാളും ബദ്റ് യുദ്ധത്തിന്റെ കാരണക്കാരനും ഉഹ്ദ് ഖന്തഖ് തുടങ്ങി ധാരാളം യുദ്ധത്തിന്റെ ഖുറൈശി പഠനായകനുമായിരുന്ന അബൂസുഫ്യാനുമായി ബന്ധപെട്ടു


സ്വഹീഹ്ബുഖാരി  ഹദീസ് നമ്പർ 7

സ്വഹീഹ് മുസ്ലിം 1773 നമ്പർ

ഹദീസ്


റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം


അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നിവേദനം: അബൂ സുഫ് യാന്‍ അദ്ദേഹത്തോട് ഒരു സംഭവം പറയുകയുണ്ടായി. അബൂ സുഫ് യാനും കുറച്ച് ക്വുറൈശികളുംഒരിക്കല്‍ ശാമില്‍ കച്ചവടാവശ്യാര്‍ഥം എത്തിയപ്പോള്‍ റോമാ ചക്രവര്‍ത്തി ഹിര്‍ഖല്‍ അവരുടെ അടുത്തേക്ക് തന്റെ ദൂതന്മാരെ വിട്ട് അവരെ തന്റെ ആസ്ഥാനത്തേക്ക് വിളിപ്പിക്കുകയുണ്ടായി. ഒട്ടേറെ മഹത്തുക്കളിരിക്കുന്ന തന്റെ രാജസദസ്സിലേക്ക് അവരെ കൊണ്ടുവന്നു. പിന്നീട് അവരുടെ സംസാരം പരിഭാഷപ്പെടുത്താനായി ദ്വിഭാഷിയെയും എത്തിച്ചു. എന്നിട്ട് രാജാവ് ചോദിച്ചു: ''നിങ്ങളില്‍ ആരാണ് പ്രവാചകനാണെന്ന് വാദിക്കുന്ന മനുഷ്യനു(മുഹമ്മദ്)മായി അടുത്ത കുടുംബബന്ധമുള്ളത്?''


അപ്പോള്‍ അബൂസുഫ്യാന്‍ മറുപടി പറഞ്ഞു: ''ഞാനാണ് അയാളുമായി ഏറ്റവും അടുത്ത ബന്ധമുള്ളവന്‍.'' രാജാവ് അദ്ദേഹത്തെ അടുത്തേക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ദൂതന്മാര്‍ അബൂസുഫ്‌യാനെ രാജാവിന്റെ തൊട്ടടുത്തേക്ക് നിര്‍ത്തി. എന്നിട്ട് ദ്വിഭാഷി മുഖേനെ അബുസുഫ്യാനോടായി നബിﷺയെ പറ്റി ചോദിക്കുന്നു. അബൂസുഫ്യാന്‍ മറുപടി പറയുന്നതില്‍ വല്ല കളവുമുണ്ടെങ്കില്‍ പിറകില്‍ നില്‍ക്കുന്ന ക്വുറൈശികള്‍ക്ക് അവ ചൂണ്ടിക്കാട്ടാമെന്നു പറഞ്ഞു.


അബൂസുഫ്യാന്‍(റ) പറയുന്നു: ''മറ്റുള്ളവര്‍ ഞാന്‍ പറഞ്ഞതില്‍ കളവുണ്ടെന്ന് മുഹമ്മദ് ﷺ നബിയോട് പറയുമായിരുന്നില്ലെങ്കില്‍ ഞാന്‍ അയാളെ കുറിച്ച് കളവ് തന്നെ പറയുമായിരുന്നു.'' പിന്നീട് ഹിര്‍ഖല്‍ എന്നോട് മുഹമ്മദിﷺനെ കുറിച്ച് ചോദിച്ചു.




قَالَ: كَيْفَ نَسَبُهُ فِيكُمْ؟ قُلْتُ: هُوَ فِينَا ذُو نَسَبٍ‏ (صحيح البخاري ومسلم)


 ''*അദ്ദേഹത്തിന്റെ

തറവാട് ( നസബ)

(കുടുംബപാരമ്പര്യം ) എങ്ങനെയാണ്?'*' 


*ഞാന്‍ പറഞ്ഞു: ''അദ്ദേഹം ഉന്നത നസബ ( തറവാട് ) യുള്ളയാളാണ്* (കുലജാതനാണ്.'' )


(*ഇവിടെയും നബിയുﷺടെ നസബ എന്താണന്നാണ് ചോദിക്കുന്നത്*


*നസബ എന്ത് എന്നാൽ പിതാവുള്ള തറവാട്ടിൽ പിറന്നവനല്ലേ എന്നാണ്* 



*ഇവിടെയും തിരുനബി തറവാടില്ലാത്തയാളായിരുന്നങ്കിൽ അബൂസുഫ്യാൻ അത് പറയുമായിരുന്നു'  അവർ പറയാത്തത് മുഹമ്മദ് ﷺഅബ്ദുല്ലാഹ് യുടെ പുത്രനാണന്ന് ആ ഖുറൈശികൾക്ക് വ്യക്തമായ ബോധ്യമുള്ളത് കൊണ്ടും അറിവുള്ളത് കൊണ്ട്മാണ് അവർ ഈ ഘട്ടത്തിൽ പോലും പറയാൻ കഴിയാതിരുന്നത്

എന്നിട്ടും ചില അച്ചായന്മാർ

 ഇസ്ലാമിലേക്കുള്ള ഒഴുക്ക് തടയാൻ വേണ്ടി കള്ളത്തരങ്ങൾ വിളമ്പി കൊണ്ടിരിക്കുന്നത്*

 ' *ഇത്തരം കള്ളത്തരങ്ങൾ കൊണ്ട് കാലിന്നടിയിലെ മണ്ണ് കൂടുതൽ ഒലിച്ചുപോകുമെന്നേയുള്ളൂ*


*ജനങ്ങൾ ചിന്തിക്കുന്നവരാണ് എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്*)




 ഹിര്‍ഖല്‍ ചോദിച്ചു ''അദ്ദേഹത്തിന് മുമ്പ് നിങ്ങളില്‍ ആരെങ്കിലും ഇത്തരം കാര്യങ്ങള്‍ വാദിച്ചിരുന്നോ?'' ഞാന്‍ പറഞ്ഞു: ''ഇല്ല.'' ''അദ്ദേഹത്തിന്റെപിതാക്കന്മാരില്‍ ആരെങ്കിലും രാജാക്കന്മാരായിരുന്നോ?''


''ഇല്ല.''


''അദ്ദേഹത്തെ പിന്‍പറ്റുന്നത് അധമരോ ഉന്നതരോ?''


''അധമരാണ് കൂടുതലും.''


''അവര്‍ വര്‍ധിക്കുന്നുവോ, അതോ കുറയുന്നുവോ?''


''വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു.''


''അദ്ദേഹത്തിന്റെ മതത്തില്‍ നിന്ന് ആരെങ്കിലും ക്ഷുഭിതരായി പുറത്ത് വരുന്നുണ്ടോ?''


''ഇല്ല.''


''അദ്ദേഹം കരാര്‍ ലംഘിക്കാറുണ്ടോ?''


''ഇല്ല, ഒരുപാട് കാലമായി ഞങ്ങള്‍ക്കിടയില്‍ അത്തരംഅനുഭവങ്ങളില്ല.'' (ഇതല്ലാതെ മറ്റൊന്നും പറയാന്‍ എനിക്കായില്ല).


''അദ്ദേഹം നിങ്ങളുമായി യുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോ?''


''അതെ!''


''എത്ര കാലമായിരുന്നു നിങ്ങള്‍ക്കിടയിലുള്ള പോരാട്ടം?''


''ഞങ്ങള്‍ക്കിടയിലുള്ള യുദ്ധം തുല്യശക്തികളുടെ പോരാട്ടമായിരുന്നു. ചിലപ്പോള്‍ ഞങ്ങള്‍ ജയിച്ചിട്ടുണ്ട്, ചിലപ്പോള്‍ അവര്‍ വിജയിച്ചിട്ടുണ്ട്.''


''എന്താണ് അദ്ദേഹം നിങ്ങളോട് കല്‍പിക്കുന്നത്?''


''അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനില്‍ ഒരു വസ്തുവിനെയും പങ്കുചേര്‍ക്കരുതെന്നും പൂര്‍വ്വ പിതാക്കള്‍ പറയുന്ന കാര്യങ്ങള്‍ മാറ്റിനിര്‍ത്തണമെന്നും നമസ്‌കാരം, സത്യസന്ധത, കുടുംബ ബന്ധം, മാന്യത ഇവയൊക്കെ നിലനിര്‍ത്തണമെന്നുമാണ് കല്‍പിക്കുന്നത്.''


അദ്ദേഹം കളവ് പറയാറുണ്ടോ എന്ന ചോദ്യത്തിന്, ഇല്ല എന്നാണല്ലോ മറുപടി. മനുഷ്യരുടെ വിഷയത്തില്‍ കളവ് പറയാത്ത ഒരാള്‍ അല്ലാഹുവിന്റെ കാര്യത്തില്‍ കളവ് പറയുമോ? അദ്ദേഹത്തെ പിന്‍പറ്റുന്നവര്‍ ഉന്നതരോ, അധമരോ എന്നതിന്റെ മറുപടി അധമരെന്നല്ലേ? ശരിയാണ്! പ്രവാചകന്മാരുടെ അനുയായികള്‍ ദുര്‍ബലരും താഴേക്കിടയിലുള്ളവരുമായിരിക്കും. അവര്‍ വര്‍ധിക്കുന്നുവോ കുറയുന്നുവോ എന്ന ചോദ്യത്തിന് കിട്ടിയ മറുപടി വര്‍ധിക്കുന്നുവെന്നല്ലേ? ശരിയാണ്! വിശ്വാസം വര്‍ധിച്ചുകൊണ്ടേയിരിക്കും; അത് പൂര്‍ണമാകുന്നത് വരെ. ആരെങ്കിലും മതപരിത്യാഗം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇല്ല എന്നുത്തരം കിട്ടിയില്ലേ? ശരിയാണ്! അപ്രകാരമാണ് ഈമാനിന്റെ മാധുര്യം അനുഭവിച്ചാല്‍ സംഭവിക്കുക.


അദ്ദേഹം ചതിക്കാറില്ല എന്നും പറഞ്ഞില്ലേ? ദൈവദൂതന്മാരുടെ മാതൃകയാണത്. അവര്‍ ചതിക്കില്ല. അദ്ദേഹം കല്‍പിക്കുന്നത് ഏകദൈവാരാധനയും വിരോധിക്കുന്നത് ബഹുദൈവത്വവും ശിര്‍ക്കുമാണല്ലോ. നമസ്‌കാരവും സത്യസന്ധതയും മാന്യതയും അദ്ദേഹം കല്‍പിക്കുകയും ചെയ്യുന്നു.


എന്നിട്ട് ഹിര്‍ഖല്‍ അബൂസുഫ്യാനോടായി പറഞ്ഞു: ''താങ്കള്‍ പറയുന്നത് സത്യമാണെങ്കില്‍, അദ്ദേഹം ഞാന്‍ നില്‍ക്കുന്ന ഈ പ്രദേശം അടക്കം ഉടമപ്പെടുത്തും. എനിക്കറിയാമായിരുന്നു, ഒരു ദൈവദൂതന്റെ ഉയിര്‍പിനെ കുറിച്ച്. പക്ഷേ, അദ്ദേഹം നിങ്ങളില്‍ (അറബികള്‍) നിന്നാകുമെന്ന് ഞാന്‍ നിനച്ചതേയില്ല.''


ഹിര്‍ഖല്‍ ദ്വിഭാഷിയോടായി പറഞ്ഞു: ''



നാം അദ്ദേഹത്തിന്റെ നസബ (തറവാടിനെ) കുറിച്ച് ചോദിച്ചപ്പോള്‍ ഉന്നത ( നസബ>

തറവാട്ടിൽ ജനിച്ചവൻ

(കുലജാത )നെന്ന മറുപടി കിട്ടി. അതെ, ശരിയാണ്! പ്രവാചകന്മാര്‍ ആ സമൂഹത്തിലെ മാന്യമായ കുടുംബങ്ങളിലാണ് ഭൂജാതരാകാറുള്ളത്.''


فَقَالَ (هرقل) لِلتَّرْجُمَانِ: قُلْ لَهُ: سَألْتُكَ عَنْ نَسَبِهِ؟ فَذَكَرْتَ أَنَّهُ فِيكُمْ ذُو نَسَبٍ، فَكَذَلِكَ الرُّسُلُ تُبْعَثُ فِي نَسَبِ قَوْمِهَا



''അദ്ദേഹത്തിന്റെ കുടുംബത്തിലെ പൂര്‍വികരാരെങ്കിലും ഇത്തരം കാര്യങ്ങള്‍ നേരത്തെ വാദിച്ചിരുന്നോ എന്ന ചോദ്യത്തിന് 'ഇല്ല' എന്ന മറുപടിയാണ് കിട്ടിയത്. അല്ലാത്തപക്ഷം തന്റെ പൂര്‍വികര്‍ വാദിച്ചത് അതേപടി പിന്‍പറ്റുകയാണയാള്‍ എന്ന് പറയാമായിരുന്നു.''


''അദ്ദേഹത്തിന്റെ പിതാക്കളില്‍ ആരെങ്കിലും രാജാക്കന്മാരായിരുന്നോ എന്ന് ചോദിച്ചപ്പോഴും നമുക്ക് മറുപടി കിട്ടിയത് 'ഇല്ല' എന്നത്രെ. അല്ലാത്തപക്ഷം പൂര്‍വികരുടെ അധികാരക്കസേര തിരിച്ചുപിടിക്കാന്‍ ഇറങ്ങിയ ഇളം തലമുറക്കാരന്‍ എന്ന് നമുക്ക് പറയാമായിരുന്നു.''


''എനിക്ക് അദ്ദേഹത്തിനടുത്തേക്ക് എത്താന്‍ സാധിക്കുമായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തെ കാണുക തന്നെ ചെയ്യുമായിരുന്നു. ഞാന്‍ അദ്ദേഹത്തിനടുത്തത്തിയിരുന്നെങ്കില്‍ ഞാന്‍ ആ പാദങ്ങള്‍ കഴുകുമായിരുന്നു.''


അബൂ സുഫ്യാന്‍ തുടരുന്നു: ''പിന്നീട് ഹിര്‍ഖല്‍, നബിﷺ കൊടുത്തയച്ച സന്ദേശം കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നു. ദിഹ്‌യത്തുല്‍ കല്‍ബി(റ)യുടെ അടുക്കലായിരുന്നു നബിﷺ ആ സന്ദേശം കൊടുത്തയച്ചിരുന്നത്. എന്നിട്ട് അദ്ദേഹം അത് വായിച്ചു: ''പരമ കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.


ഇത് ദൈവദൂതനായ മുഹമ്മദ് ബിന്‍ അബ്ദുല്ലയില്‍ നിന്ന് റോമാ ചക്രവര്‍ത്തിയായ ഹിര്‍ഖലിനുള്ള സന്ദേശം. നേര്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്ക് സമാധാനമുണ്ടായിരിക്കട്ടെ, ഇസ്ലാമിലേക്ക് ഞാന്‍ താങ്കളെ ക്ഷണിക്കുന്നു. താങ്കള്‍ മുസ്ലിമാവുക. എങ്കില്‍ താങ്കള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കും. അല്ലാഹു താങ്കള്‍ക്ക് ഇരട്ടി പ്രതിഫലം നല്‍കും. താങ്കള്‍ ഈ സത്യസന്ദേശം സ്വീകരിക്കാതെ പിന്‍മാറുകയാണെങ്കില്‍ അതിന്റെ ശിക്ഷ താങ്കള്‍ അനുഭവിക്കേണ്ടിവരും. (എന്നിട്ട് ഖുര്‍ആനിലെ ഈ വചനം ചേര്‍ത്തിരിക്കുന്നു:)


''(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവേയല്ലാതെ നാം ആരാധിക്കാതിരിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്ത്വത്തിലേക്ക്). എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക'' (ഖുര്‍ആന്‍ 3:64).


അബൂസുഫ്യാന്‍ തുടരുന്നു: ''ഹിര്‍ഖലിനു മുന്നില്‍ പ്രവാചകസന്ദേശം വായിച്ചു തീര്‍ന്നപ്പോഴേക്കും വലിയ ബഹളവും ഒച്ചപ്പാടും തുടങ്ങി. ആളുകളുടെ ശബ്ദം ഉയര്‍ന്നു. ഞങ്ങള്‍ അവിടെ നിന്നും പുറത്താക്കപ്പെട്ടു. അപ്പോള്‍ ഞാന്‍ എന്റെ കൂട്ടത്തിലൊരാളോടായി പറഞ്ഞു. ആ ഇബ്നു അലി കബ്ശയുടെ വാക്കുകള്‍ രാജാവിന് വലിയ മതിപ്പുണ്ടാക്കിയിരിക്കുന്നു, അവനെ റോമാചക്രവര്‍ത്തി ഭയപ്പെടുന്നതു പോലെ തോന്നും. അല്ലാഹു എന്നെ മുസ്ലിമാക്കി മാറ്റുന്നതുവരെ എനിക്കുറപ്പായിരുന്നു അദ്ദേഹം (റസൂല്‍) ശത്രുക്കളെയെല്ലാം അതിജയിക്കും എന്ന്.''


ബൈത്തുല്‍ മുക്വദ്ദസിലെ ഹിര്‍ഖലിന്റെ പ്രതിനിധിയായ ഇബ്നുനാത്വൂര്‍ പറയുന്നു: ''ഹിര്‍ഖല്‍ ബൈത്തുല്‍ മുക്വദ്ദസിലെത്തിയ ഒരു ദിവസം രാവിലെ ഉന്മേഷമില്ലാതെ കാണപ്പെട്ടു. അദ്ദേഹത്തിന്റെ കൂടിയാലോചനാ സമിതി അംഗങ്ങളില്‍ ചിലര്‍ അദ്ദേഹത്തോട് ഇത് നേരിട്ട് പറയുകയും ചെയ്തു.''


അപ്പോള്‍ ഹിര്‍ഖല്‍ അവനോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: ''ഇന്നലെ ഞാന്‍ പ്രശ്നം വെച്ച് നോക്കിയപ്പോള്‍ ഖിതാന്‍ (ചേലാകര്‍മം) ചെയ്ത ഒരു പുതിയ രാജാവിന്റെ രംഗപ്രവേശം ശ്രദ്ധയില്‍പെട്ടു. ആരാണ് ഇവിടെ ഖിതാന്‍ (ചേലാകര്‍മം) ചെയ്യുന്ന കൂട്ടര്‍?'' അവര്‍ പറഞ്ഞു: ''യഹൂദികള്‍ മാത്രമാണത് ചെയ്യാറുള്ളത്. അവര്‍ നമ്മള്‍ക്കൊരു ശത്രുവാകാന്‍ മാത്രം ശേഷിയുള്ളവരുമല്ല, താങ്കളൊന്ന് കല്‍പിച്ചാല്‍ അവരെ നമുക്ക് നിഷ്‌കാസനം ചെയ്യാവുന്നതേയുള്ളൂ.'' ഇതിനിടയിലാണ് ഹിര്‍ഖലിനടുത്തേക്ക് ഒരാളെ ഗസ്സാന്‍ രാജാവിന്റെ ദൂതുമായി എത്തിക്കുന്നത്. (അത് അദിയ്യ്ബ്നു ഹാത്വിം ആണെന്നാണ് ചരിത്രപക്ഷം. ബസ്വറയിലെ ഹാരിഥുല്‍ ഗസ്സാനി നബിയുടെ ദൂതുമായി അദ്ദേഹത്തെ ഹിര്‍ഖലിനടുത്തേക്കയച്ചതായിരുന്നു. അദിയ്യ് ആ സമയത്ത് മുസ്ലിമായിരുന്നില്ല).


ദൂതന്‍ നബിയെ കുറിച്ചുള്ള വിവരങ്ങള്‍ ഹിര്‍ഖലിനെ ധരിപ്പിച്ചു. ഹിര്‍ഖല്‍ അയാളെ പിടിച്ചുകെട്ടി ചേലാകര്‍മം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഉത്തരവിട്ടു. അതെ, എന്നുത്തരം കിട്ടിയപ്പോള്‍ അദിയ്യ് പറഞ്ഞു: ''അറബികള്‍ ഇപ്രകാരം ചെയ്യാറുണ്ട്.'' ഉടനെ ഹിര്‍ഖല്‍ പ്രതികരിച്ചു: ''ഞാന്‍ മനസ്സിലാക്കുന്ന രാജാവ് അദ്ദേഹം തന്നെ.'' പിന്നെ റൂമിയയിലെ തന്റെ സതീര്‍ഥ്യന് അദ്ദേഹം കത്തെഴുതി; കൂടുതല്‍ പഠിക്കാന്‍. ശാമിലെ ഹിംസ് പട്ടണത്തിലേക്ക് ഹിര്‍ഖല്‍ പുറപ്പെടുകയും ചെയ്തു. ഹിംസിലെത്തുന്നതിന് മുമ്പ് തന്നെ റോമാ രാജാവിന്റെ ദൂത് കിട്ടി. അദ്ദേഹം (മുഹമ്മദ്) നബി

തന്നെ! ഹിംസിലെ കൊട്ടാരത്തിലെത്തി ഹിര്‍ഖല്‍ മുറിയില്‍ പ്രവേശിച്ചു. പ്രധാനികളെയെല്ലാം വിളിച്ചു വരുത്തി അദ്ദേഹം റോമാ ജനതയോടു പറഞ്ഞു: ''നിങ്ങള്‍ക്ക് വിജയവും വിവേകവും സ്ഥിരമായ രാജഭരണവും വേണമെങ്കില്‍ നിങ്ങള്‍ ഈ പ്രവാചകന് (മുഹമ്മദിന്) ബൈഅത്ത് (കരാര്‍) ചെയ്യുക.'' ഉടനെ ജനങ്ങള്‍ വിറളി പിടിച്ച കാട്ടുകഴുതകളെ പോലെ ഇളകിയാര്‍ത്തു. ഇത് കണ്ടു ഹിര്‍ഖല്‍ തന്റെ കവാടം കൊട്ടിയടച്ചു. അയാള്‍ക്ക് മനസ്സിലായി തന്റെ ജനത ഈ സത്യം അംഗീകരിക്കാന്‍ തയ്യാറല്ലെന്ന്. കുറച്ച് കഴിഞ്ഞ് വാതില്‍ തുറന്ന അദ്ദേഹം അവരോട് പറഞ്ഞത് ''നിങ്ങള്‍ക്ക് നിങ്ങളുടെ മതത്തോട് എത്രമാത്രം കൂറുണ്ടെന്ന് ഞാന്‍ പരിക്ഷിച്ചതല്ലേ'' എന്നാണ്! അപ്പോള്‍ അവര്‍ ഒന്നടങ്കം അദ്ദേഹത്തിനു മുമ്പില്‍ സാഷ്ടാഗം ചെയ്തു. ഇതായിരുന്നു ഹിര്‍ഖലിന്റെ, ചരിത്രത്തിലെ അവസാന രംഗം'' 


(സ്വഹീഹ്ബുഖാരി  ഹദീസ് നമ്പർ 7

സ്വഹീഹ് മുസ്ലിം 1773 നമ്പർ

ഹദീസ്)


*അവിടത്തെ തറവാട് ന്റെ ഖുറൈശികൾ തന്നെ സമ്മദിച്ച ധാരാളം ഹദീസുകൾ ഇനിയും സ്വീകാര്യമായ റിപ്പോർട്ടിലൂടെ കൊണ്ട് വരാൻ സാധിക്കുന്നതാണ്*


*അസ് ലം പരപ്പനങ്ങാടി*

ഇസ്ലാം:അല്ലാഹു കഅബക്ക് ചുറ്റും ഖുറൈശികൾ പ്രതിഷ്ടിച്ച 360 ദൈവങ്ങളിൽ ഒന്നായിരുന്നോ ?

 Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ഖുർആനിൽ പറയുന്ന അല്ലാഹു കഅബക്ക് ചുറ്റും ഖുറൈശികൾ പ്രതിഷ്ടിച്ച 360 ദൈവങ്ങളിൽ ഒന്നായിരുന്നോ ?



മറുപടി


അല്ല 'ഖുർആനിൽ പ്രതി പാതിച്ച അല്ലാഹു ആകാശഭൂമി കളും സർവചരാചരങ്ങളും സ്രഷടിച്ച മുൻ കഴിഞ്ഞ പ്രവാചകൻമാർ പഠിപ്പിച്ച ഏക സത്യ ദൈവമായ ലോക രക്ഷിതാവാണ് '



ചോദ്യം


ലാത്തയുടെയും ഉസ്സയുടേയും 

മനാ ആയുടേയും അപ്പനാണോണോ?


മറുപടി



അല്ല 'അങ്ങനെ വിശുദ്ധ ഗ്രന്തത്തിൽ പറഞ്ഞിട്ടേയില്ല

അല്ലാഹുവിന്റെ മകനാണ് ഈസ നബി എന്നും യാകൂബ് നബി യോട് ഗുസ്തി 'പ്പിടിച്ചു തോറ്റ ഗതിഘട്ട ദൈവത്തെ 

ക്രിസ്ത്തിയ പുരോഹിതൻമാർ വാദിക്കുന്നത് പോലെ


അല്ലാഹുവിന്ന് പെൺമക്കളുണ്ടന്നു് മക്കാ മുശ്രിക്കുകൾ വാദിച്ചതിനെ എതിർക്കുകയും ചോദ്യം ചെയ്യുകയും ആയിരുന്നു വിശുദ്ധ ഖുർആനും പ്രവാചക മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലയും '


അതിനെ ചോദ്യം ചെയ്തപ്പോഴാണ് പ്രവാചകനെതിരെ അവർ അക്രമങ്ങൾ അഴിച്ച് വിട്ട് സ്വന്തം നാട്ടിൽ നിന്നും പുറത്തു പോകേണ്ടി വന്നത്


നിങ്ങൾ അല്ലാഹുവിന് പെൺകുട്ടികളെ ആക്കുകയാണോ എന്ന് ചോദിച്ചു അല്ലാഹു ഖുർആനിൽ അവരുടെ തെറ്റായ വാദത്തെ ചോദ്യം ചെയ്യുകയാണ് ചെയ്തത്


 ചോദ്യം


 മക്കയിൽ മുശ്രിക്കുകൾ അല്ലാഹുവിൻറെ വിഗ്രഹം ഉണ്ടാക്കി വെച്ചിരുന്നോ?


 ഉത്തരം


മക്കയിൽ മുശ്രിക്കുകൾ

 അല്ലാഹുവിൻറെ വിഗ്രഹങ്ങൾ ഉണ്ടാക്കി വെച്ചു എന്നതിന് യാതൊരു തെളിവും ഇല്ല


ചോദ്യം 



 ദൈവങ്ങളെ മുഴുവനും മുഹമ്മദ് ഒറ്റ ദൈവം ആക്കുകയോ എന്ന് മുശ്രിക്കുകൾ ചോദിച്ചിരുന്നു അതിൻറെ ഉദ്ദേശം എന്ത്?


 ഉത്തരം



  മക്കാ മുശ്രിക്കുകൾ ആരാധിച്ചിരുന്ന അവരുടെ പ്രതിഷ്ഠകളും വിഗ്രഹങ്ങളും  യഥാർത്ഥ ആരാധ്യൻ മാരല്ലന്നും   ലോക സൃഷ്ടാവും പരിപാലകനുമായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ എന്നും മുഹമ്മദ് നബി സ്വ പ്രഖ്യാപിച്ചപ്പോൾ അതിനെ ചോദ്യം ചെയ്തുകൊണ്ട് ഞങ്ങടെ ദൈവങ്ങളെ   മുഹമ്മദ് ഒറ്റ ദൈവം ആക്കുകയോ എന്ന് മുശ്രിക്കുകൾ കൾ പറയുകയുണ്ടായി



ഇതിൻറെ അർത്ഥം  മുഹമ്മദ് നബി അവരുടെ വിഗ്രഹങ്ങളും പ്രതിഷ്ഠകളും അടിച്ചു പരത്തി  ഒറ്റ ദൈവത്തെ പ്രതിഷ്ഠിച്ചു എന്നല്ല'



 മറിച്ച്  സൃഷ്ടാവായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ മറ്റു വിഗ്രഹങ്ങളെ ആരാധിക്കാൻ പാടില്ല എന്ന് മൂസാ പ്രവാചകർ അടക്കമുള്ള മറ്റു പ്രവാചകന്മാർ പ്രഖ്യാപിച്ചത് പോലെയുള്ള ആശയം അവർക്ക് പഠിപ്പിച്ചു കൊടുത്തപ്പോൾ

മക്കാ മുശ്രിക്കുകൾ അതിനെ എതിർത്തുകൊണ്ട് ആക്ഷേപിച്ച വാക്ക് മാത്രമാണിത്


അവർ ആരാധിച്ചിരുന്ന ധാരാളം പ്രതിഷ്ഠകളിൽ നിന്നും വിഗ്രഹങ്ങളിൽ നിന്നും ഒരു വിഗ്രഹത്തെ പിടിച്ച് മുഹമ്മദ് നബി സ്വ അല്ലാഹു എന്ന് പറഞ്ഞു  എന്നല്ല അതിൻറെ അർത്ഥം '


അല്ലാഹുവിന് മാത്രമേ ആരാധിക്കാൻ പാടുള്ളൂ എന്ന് പ്രഖ്യാപിച്ചതിനെപ്പറ്റി  മക്കാ മുശ്രിക്കുകൾ ആക്ഷേപിച്ചു പറഞ്ഞത് മാത്രമാണത്



ഖുർആൻ രേഖപ്പെടുത്തുന്നു: “തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം.” (ഖുർആൻ 3:51)



കണിശമായ ഏകദൈവാരാധനയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. യേശു ദൈവപുത്രനാണെന്ന വാദത്തെയും ത്രിത്വ സങ്കല്പത്തെയുമെല്ലാം ഖുർആൻ ശക്തമായി എതിർക്കുന്നു (9:30, 5:73). അല്ലാഹുവിനെ മാത്രം ആരാധിക്കുവാനാണ് യേശു പഠിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന ഖുർആൻ വചനം കാണുക. “മര്‍യമിന്‍റെ മകന്‍ മസീഹ്‌(മിശിഹാ) തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞതിതാണ്-‘ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട്‌ ആരെങ്കിലും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന്‌ സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്‌ സഹായികളായി ആരും തന്നെയില്ല.” (ഖുർആൻ 5:72)


യേശു ദൈവാംശമാണെന്ന ക്രൈസ്തവവാദത്തെ ഖുർആൻ ഖണ്ഡിക്കുന്നത് ‘അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നാണ് യേശു പഠിപ്പിച്ചത്’ എന്ന പ്രഖ്യാപനത്തിലൂടെയാണ്. മുഖ്യകല്പനയെക്കുറിച്ച ചോദ്യത്തിന് യേശു നൽകിയ മറുപടിയായി ബൈബിൾ പറയുന്നത് കാണുക: “ഇസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ മനസോടും പൂർണ ശക്തിയോടും കൂടി സ്നേഹിക്കണം.” (മാർക്കോസ് 12:28-30) യേശുവിന്റെ മറ്റൊരു പ്രസ്താവന ബൈബിൾ ഉദ്ധരിക്കുന്നു: “നിന്റെ ദൈവമായ കർത്താവിനെ നമസ്ക്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ.” (മത്തായി 4:10)


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന് മാത്രമേ ആരാധനകളർപ്പിക്കാവൂ എന്നാണ് യേശുവുൾപ്പെടെയുള്ള പ്രവാചകന്മാരെല്ലാം പഠിപ്പിച്ചതെന്ന് വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. കല്ല് മുതൽ വിഗ്രഹം വരെയും ആൽമരം മുതൽ തുളസിച്ചെടി വരെയും ശവകുടീരങ്ങൾ മുതൽ മഹാത്മാക്കൾ വരെയും നാഗം മുതൽ പശു വരെയും മാലാഖമാർ മുതൽ പിശാചുക്കൾ വരെയും പുണ്യവാളന്മാർ മുതൽ പ്രവാചകന്മാർ വരെയുമുള്ള ആരും തന്നെ ആരാധനകളർഹിക്കുന്നില്ല. സർവശക്തനായ അല്ലാഹു അല്ലാതെ. ഇതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം-“ലാ ഇലാഹ ഇല്ലല്ലാഹ്.”


‘അല്ലാഹു’ എന്ന് പറയുമ്പോൾ അത് മുസ്‌ലിംകളുടെ ഒരു കുലദൈവമാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ എല്ലാ ദേശക്കാരുടെയും വർഗക്കാരുടെയും സാക്ഷാൽ ദൈവത്തെ അറബിയിൽപറയുന്ന പേരാണ് ‘അല്ലാഹു’ എന്നത്. അറബികളായ അമുസ്‌ലിംകളും ദൈവത്തെ വിളിക്കുന്നത് ‘അല്ലാഹു’ എന്നാണ്(https://en.wikipedia.org/wiki/Allah). ദൈവത്തെ കുറിക്കാൻ അറബിക് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പദവും ‘അല്ലാഹു’ എന്നാണ് (https://www.thegospelcoalition.org/article/is-allah-god/).


അസ് ലം പരപ്പനങ്ങാടി


ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...