Friday, August 28, 2020

ഇസ്ലാം:പ്രവാചകന്റെ തറവാടിനെ ചോദ്യം ചെയ്തു കൊണ്ട് ക്രൈസ്തവ പുരോഹിതന്മാർ ഇന്നയിച്ച ആരോപണങ്ങൾക് മറുപടി

 *പ്രവാചകന്റെ കുല മഹിമയും വിമർഷകന്റെ പൊള്ളത്തരവും*



*അസ്‌ലം പരപ്പനങ്ങാടി*



ഇസ്ലാമിന്റെ മാനവികതയും മഹത്വവും മനസ്സിലാക്കി കൊണ്ടും എകദൈവ വിശ്വാസത്തിന്റെ സത്യസദ്ധത ഇസ്ലാമിൽ മാത്രമേ ഉള്ളു എന്നും പരിശുദ്ധ പ്രവാചകന്മാർ ലോകത്ത് പഠിപിച്ച ഏക ദൈവ വിശ്വാസം ഇസ്ലാമിന്റെതാണന്നും ത്രിയേകത്വവും മറ്റും പിന്നീട് ക്രസ്തുമതത്തിൽ പോപ്പുമാർ  കടത്തി കൂട്ടിയതാണന്നും മനസ്സിലാക്കിയ ധാരാളം പേർ ഇസ്ലാമിലേക്ക് ഒഴികി കൊണ്ടിരിക്കുമ്പോൾ ക്രൈസ്തവ പുരോഹിതന്മാർ വിറളി പിടിച്ചു ഇസ് ലാമിനേയും പ്രവാചകനേയും താറടിക്കാൻ ശ്രമിച്ചു കൊണ്ടും പല ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടും കള്ളത്തരങ്ങൾ പടച്ചു വിട്ടും ജനങ്ങളെ കബളിപ്പിച്ചു കൊണ്ട് പിടിച്ചു നിൽക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.



അതിന്റെ ഭാഗമായി പ്രവാചകന്റെ തറവാടിനെ ചോദ്യം ചെയ്തു കൊണ്ട് ക്രൈസ്തവ പുരോഹിതന്മാർ ഇന്നയിച്ച ആരോപണങ്ങൾക് മറുപടി പറയുകയാണ് ഈ ലേഖനത്തിൽ.


*ആരോപണം*


ഹംസ (റ) യുടെ ഉമ്മ ഹാലയെ അബ്ദുൽ മുത്വലിബ് വിവാഹം ചെയ്തതും നബി (സ്വ) യുടെ പിതാവ് അബ്ദുല്ലഹ് ആമിന ബീവിയെ വിവാഹം ചെയ്തത് ഒരേ സമയത്താണന്ന് ചില ചരിത്ര ഗ്രദ്ധങ്ങളിൽ ഉണ്ടായിരിക്കെ ഹംസ (റ ) നേക്കാൾ നബി (സ്വ) ക്ക് രണ്ട് വയസ് താഴെയായിരുന്നു എന്ന് എങ്ങനെ പറയും '



*മറുപടി*


നബി (സ്വ) ജനിക്കുന്നതിന്റെ രണ്ട് വർഷം മുമ്പാണ് ഹംസ (റ ) ജനിച്ചത് എന്ന് ഇബ്ന് ഹജർ( റ ) യുടെ അൽ ഇസ്വാബ 353/1 ലും


ميلاد حمزة: ولد حمزة بن عبدالمطلب قبل النبي صلى الله عليه وسلم بسنتين، وقيل: بأربع سنوات؛ (الإصابة لابن حجر العسقلاني، جـ1، صـ353).


ഇബ്നു സഅദിന്റെ തന്നെ ത്വബഖാതിലും ഇത് കാണാവുന്നതാണ്


ഹിജ്റ 3ൽ ഉഹ്ദ് യുദ്ധം നടക്കുമ്പോൾ നബി (സ്വ) ക്ക് 56 വയസാണ്

ഹംസ( റ )ഉഹ്ദിൽ ശഹീദാവുമ്പോൾ 59 വയസ് ആണ്

നബി (സ്വ) യേക്കാൾ ഹംസ (റ )വിന് കൂടുതൽ പ്രയാമുണ്ട് 

ത്വബബാത് ഇബ്ന് സഅദ് 3/6


وقتل رحمه الله يوم أحد على رأس اثنين وثلاثين شهرا من الهجرة وهو يومئذ بن تسع وخمسين سنة كان أسن من رسول الله صلى الله عليه وسلم بأربع سنين

؛ (الطبقات الكبرى لابن سعد، جـ3، صـ6).


ഹംസ (റ) യുടെ ഉമ്മയുടേയും നബി(സ്വ ) യുടെ ഉമ്മയുടേയും വിവാഹം  ഒരു ദിവസമായിരുന്നു എന്ന് പറയുന്ന റിപ്പോർട്ട് അസീകാര്യമായ റിപ്പോർട്ടാണ്.


കാരണം അതിലെ റിപ്പോർട്ടർമാരിൽ

മുഹമ്മദ് ബ്നു ഉമർ അൽ വാഖിദി എന്നയാളുണ്ട് അയാൾ ദുർഭലനും അസ്വീകാര്യനുമാണ്. (ഇബ്നുൽ ജൗസി 3/87

മീസാനുൽ ഇ അതിദാൽ 6 / 273


മുഹമ്മദ് ബ്നു ഉമർ അൽ വാഖിദി ധാരാളം കളവ് പറയുന്നയാളാണന്ന് അഹമ്മദ് ബ്നു ഹമ്പൽ (റ) പറഞ്ഞു.

യഹ് യ (റ )പറഞ്ഞു. അദ്ധേഹം വിശ്വസ്തനല്ല'

അദ്ധേഹം ഒന്നുമല്ല.

ബുഖാരി റ റാസി റ നസാഇ റ പറഞ്ഞു അയാളുടെ ഹദീസ് ഉപേക്ഷിക്കപെട്ടതാണ്

.റാസി റ നസാഈ റ പറഞ്ഞു ഹദീസ് സ്വയം നിർമിക്കുന്നയാളാണ്

ദാറഖുത് നി റ പറഞ്ഞു അയാൾ'അസ്വീകാര്യനാണ്.


ചുരുക്കത്തിൽ ഇത്തരം ദുർഭലമായ അസ്വികാര്യമായ റിപ്പോർട്ട് കൾ ഏതെങ്കിലും ചരിത്ര ഗ്രന്ഥത്തിൽ എഴുതി എന്നത് കൊണ്ട് അത് ഒരിക്കലും ഇസ്ലാമിൽ സ്വീകാര്യമല്ല.


സ്വീകാര്യമായ റിപ്പോർട്ട്കൾക്ക് വിരുദ്ധമാവാത്തതും വിശ്വാസയോഗ്യമായ റിപ്പോർട്ട് കളിലൂടെ വന്നതുമായത് മാത്രമെ ഇസ് ലാമിൽ സ്വീകരിക്കുകയുള്ളു എന്ന് ഇസ്ലാമിന്റെ ബാലപാഠ മറിയുന്നവർക്ക് പോലുമറിയാവുന്നതാണ്.


............

*നബി (സ്വ) യുടെ തറവാടിനെ ആക്ഷേപിക്കാൻ വേണ്ടി ക്രൈസ്തവ പുരോഹിതന്മാരും മറ്റും കൊണ്ട് വരുന്നത് കുടുംബ മഹിമയെ പറ്റി പറയുന്ന ഒരു ചരിത്രമാണ്* 


കുടുംബ മഹിമ പറഞ്ഞ് അന്ന് അറബികൾ പലപ്പോഴും തർക്കിക്കാറുണ്ട് ഖുറൈശികളിൽ പെട്ട ചിലർ ഖുറൈശി കുടുംബത്തിലെ വിവിധ ഗോത്രങ്ങളിൽ ഏതാണ് ഉത്തമ ഗോത്രം എന്നതിൽ തർക്കിക്കുകയുണ്ടായി

അപ്പോൾ നബി (സ്വ) യുടെ കുടുംബമായ ഹാശിം കുടുംബത്തെ ആക്ഷേപിച്ചു കൊണ്ട് അവർ പറഞ്ഞു. പ്രവാചകൻമാരുടെ 

കുടുംബ പാരമ്പര്യം 

 ഉത്തമ കുടുംബമാണന്നത് കൊണ്ട് തിരു നബി (സ്വ) അവിടുത്തെ 

കുടുംബത്തിന്റെ മഹത്വം മനസ്സിലാക്കി കൊടുക്കൽ  ആവശ്യമായിരുന്നത് കൊണ്ട് 

നബി (സ്വ) യുടെ കുടുംബമായ

 ഹാശിം കുടുംബത്തെ

 ഉത്തമ കുടുംബം

 തന്നെയാണന്ന് പഠിപ്പിച്ചു കൊടുത്തു.


അവിടത്തെ പിത്രവ്യൻ അബ്ബാസ് പറയുന്നു.

ഞാൻ പ്രവാചകരോട് പറഞ്ഞു പ്രവാചകരെ 'നിക്ഷയം ഖുറൈശികൾ അവർക്കിടയിലുള്ള (അഹ്സാബ്‌) 

 കുടുംബമഹിമയെ പറ്റി

 പരസ്പരം സംസാരിച്ചു  'അങ്ങയെ പോലുള്ളവർ ഭൂമിയിലെ വേസ്റ്റ് സ്തലത്തെ ഈന്തപ്പന പോലെയാണന്ന് പറഞ്ഞു.


അപ്പോൾ നബി (സ്വ) പറഞ്ഞു.

അല്ലാഹു സ്രഷ്ടികളെ സ്രഷടിച്ചപ്പോൾ എന്നെ അല്ലാഹു അവരിൽ ഉത്തമരിൽ പെടുത്തി

പിന്നെ ഗോത്രങ്ങളെ തിരിച്ചപ്പോൾ എന്നെ ഉത്തമ ഗോത്രത്തിൽ പെടുത്തി

ഉപഗോത്രങ്ങളെ തിരിച്ചപ്പോൾ എന്നെ ഉത്തമ

ഉപഗോത്രങ്ങളിൽ പെട്ടുത്തി ,

ഞാൻ അവരിൽ ഉത്തമ ഗോത്രത്തിൽ പെട്ടവനാണ് ഉത്തമ മനുഷ്യനുമാണ് ,



ഈ സംഭവത്തിൽ നിന്നും

ഇവിടെ അവർ പരസ്പരം തർക്കിച്ചത് അത് കുടുംബമഹിമയെ പറ്റി ആണെന്ന്  വളരെ വ്യക്തമാണ്

 അതുകൊണ്ടാണ് നബിസല്ലല്ലാഹു അലൈഹി വസല്ലമ അവിടുത്തെ ഗോത്ര മഹിമയെ പറ്റി  അവർക്ക് അറിയിച്ചു കൊടുത്തത്.

-

ഇവിടെ അഹ്സാബ് നെ പറ്റി അവർ സംസാരിച്ചു എന്നാണ് അറബി വാക്കിൽ' കാണുന്നത് '


അഹ്സാബ് എന്നാൽ  കുടുംബമഹിമ എന്നാണ് അർത്ഥം കുടുംബമഹിമ ഇല്ലാത്തവർക്ക് 

അഹ്സാബ്

 ഇല്ലാത്തവർ എന്നാണ് പറയാറുള്ളത് .


എന്നാൽ പിതാവിലേക്ക് തറവാട് ചേർക്കാത്തവന്ന് നസബ ഇല്ലാത്തവൻ എന്നാണ് അറബിയിൽ പറയുക

നസബയെ പറ്റിയുള്ള തർക്കമല്ല അവർ നടത്തിയത്  മറിച്ച് അഹ്സാബ്  (കുടുബ മഹിമ ) യെ പറ്റിയുള്ള തർക്കമാണ് നടത്തിയത് എന്നത് വ്യക്തമാണ്.


നസബയും അഹ്സാബും തമ്മിലുള്ള വ്യത്യാസം അറബി അറിയുന്നവർക്കല്ലാം അറിയുന്നതാണ്


അറബി ഭാഷ അറിയാത്ത പാതിരിമാർ കുടുംബമഹിമ യുമായി ബന്ധപ്പെട്ട ചർച്ചയെ തറവാടുമായി ബന്ധപ്പെട്ട ചർച്ചയാക്കി മാറ്റി തെറ്റിദ്ധരിപ്പിച്ച് ആടിനെ പട്ടിയാക്കുക യാണ് ചെയ്തിരിക്കുന്നത്


 സ്വന്തം ഗ്രന്ഥങ്ങളിൽ തിരിമറി നടത്തിയ പുരോഹിതർ പ്രവാചകനെ നിസ്സാര പെടുത്തുവാൻ ഇസ്ലാമിക ഗ്രന്ഥങ്ങളിലും തീരുമാനം നടത്തുകയാണ് ചെയ്തിട്ടുള്ളത് 


ഭാഷ നിഘുണ്ടു

 മുഖ്താറു സ്വിഹാഹ് 1/57 ലും

അന്നി ഹായ 1/381യിലും ഇത് പറഞ്ഞിട്ടുണ്ട്


...........

ഹിജ്റ ആറാം വർഷം നബി (സ്വ) മക്കയിലേക്ക് ഉംറ ചെയ്യാൻ വേണ്ടി വന്നപ്പോൾ  ഖുറൈശികൾ നബി (സ്വ)യെ തടയുകയും അവസാനം പ്രശസ്തമായ കരാറിലേർപ്പെടുകയും ചെയ്തു. ( ഹുദൈബിയ്യാ സന്തി)

ആ കറാറിൽ അല്ലാഹു വിന്റെ പ്രവാചകർ മുഹമ്മദ് എന്ന് നബി എഴുതാൻ പറഞ്ഞപ്പോൾ ഖുറൈശികൾ അങ്ങീകരിക്കാതിരിക്കുകയും

നിന്റെയും നിന്റെ പിതാവിന്റെ യും പേര് എഴുതുക എന്ന് അവർ പറയുകയും ചെയ്തപ്പോൾ അലിയോട് നബി സ്വ അബ്ദുല്ലാഹ് യുടെ പുത്രൻ മുഹമ്മദ് എന്ന് എഴുതാൻ കൽപ്പിച്ചു. ഇത് ഇമാം മുസ്ലിം (റ) ശരിയായ പരമ്പരയിൽ റിപ്പോർട്ട് ചെയ്തു.


فقال اكتب من محمد رسول الله قالوا لو علمنا أنك رسول الله لأتبعناك ولكن اكتب اسمك واسم أبيك فقال النبي - صلى الله عليه وسلم - اكتب من محمد بن عبد الله صحيح مسلم

ഇതിൽ നിന്നും അവിടത്തെ തറവാടിൽ ശത്രുക്കളായ കാലത്ത് ഖുറൈശികൾക്ക് പോലും സംശയമുണ്ടായിരുന്നില്ല. എന്ന് മനസ്സിലാക്കാം.

......

പീഡനങ്ങൾ സഹിക്കവയ്യാതെ മുസ്ലിമീങ്ങൾ  ഹബ്ശയിലേക്ക് ഹിജ്റ പോയപ്പോൾ  അവർക്ക് നജ്ജാശി രാജാവ് അഭയം നൽകുകയുണ്ടായി എന്നാൽ  രാജാവിനെ അഭയം പിൻവലിക്കാൻ വേണ്ടി

മക്കയിലെ ഖുറൈശികൾ പ്രധാനപ്പെട്ട രണ്ട് വ്യക്തികളെ രാജാവിൻറെ അരികിലേക്ക് പറഞ്ഞയച്ചു.


അംറ്ബ്‌നു ആസ്വിനെയും ഒപ്പം അബ്ദുല്ലാഹിബ്‌നു റബീഅയെയും 


ഇവർ മുസ്ലിമീങ്ങളെ മേൽ ധാരാളം ആരോപണമുന്നയിച്ചു

രാജാവ് പറഞ്ഞു


നിങ്ങള്‍ ചാര്‍ത്തിയ ആരോപണങ്ങള്‍ ഞാനവരോട് ചോദിക്കട്ടെ.ശരിയാണെങ്കില്‍ നിങ്ങളെ ഏല്‍പിക്കാം.അല്ലാത്തപക്ഷം, ഞാനവരുടെ വിശ്വസ്ത സംരംക്ഷരകനാവും. തുടര്‍ന്നദ്ദേഹം പ്രവാചകാനുയായികളിലേക്ക് ദൂതനെ അയച്ചു.അതേയവസരം രാജാവ് മത പുരോഹിതരെ വിളിച്ച് ചേര്‍ത്തു. കൂദാശ വസ്ത്രം ധരിച്ച് ,വേദ ഗ്രന്ഥങ്ങളുമായി അവരെല്ലാം സന്നിഹതരായി.മുസ്ലിംകളുടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ജഅ്ഫറ്ബ്‌നു അബീ ത്വാലിബിനെയായിരുന്നു ചുമതലപ്പെടുത്തിയത്. എല്ലാവരും സംഗമിച്ചപ്പോള്‍ നജ്ജാശി രാജാവ് അവരോടായി ചോദിച്ചു, നിങ്ങള്‍ സ്വീകരിച്ച പുതിയ മതമേതാണ്?


.ജഅ്ഫര്‍(റ)ഇങ്ങനെ പറഞ്ഞ് തുടങ്ങി:ഓ രാജാവേ ഞങ്ങള്‍ അജ്ഞതയില്‍ ആണ്ടിറങ്ങിയ ജനതയായിരുന്നു.വിഗ്രഹങ്ങള്‍ക്ക് ആരാധിക്കുന്ന,ശവങ്ങള്‍ ഭക്ഷിച്ച്,അധര്‍മങ്ങളില്‍ മുഴുകിയ അയല്‍പക്ക ബന്ധം മറന്ന് പോവുകയും കുടുംബ ബന്ധത്തിന്റെ പൊക്കിള്‍ കൊടി മുറിച്ച് മാറ്റുകയും ചെയ്ത സമൂഹം. ശക്തന്‍ ദുര്‍ബലനെ കൊല്ലാകൊല ചെയ്യുന്ന ഒരു ജനതയായി ഞങ്ങള്‍ ജീവിച്ചു.



*അങ്ങനെയിരിക്കെ,ഞങ്ങളിലേക്ക് ഞങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ ഒരു സന്ദേശവാഹകനെ ദൈവം അയച്ചു തന്നു.അദ്ദേഹത്തിന്റെ തറവാട് (തറവാട് ഉള്ളയാളാണ് അത് ഞങ്ങള്‍ക്കറിയാം) .വിശ്വസ്തതയും സുതാര്യതയും വിശുദ്ധിയും ഞങ്ങള്‍ക്ക് സുപരിചിതമാണ്*



حتى بعث الله إلينا رسولاً منا نعرف نسبه وصدقه وأمانته وعفافه..



*ഇവിടെ അദ്ദേഹത്തിന്റെ തറവാട് ഞങ്ങള്‍ക്കറിയാം എന്ന് ജഅഫർ (റ) പറഞ്ഞപ്പോൾ നസബ അറിയാം (കുടുംബ പൈതൃകം, തറവാട് ഉള്ളയാളാണ് അത് ഞങ്ങള്‍ക്കറിയാം) എന്നാണ് പറയുന്നത്*


*നസബ യുള്ളയാൾ എന്ന് പറഞ്ഞാൽ ശരിയായ പിതാവിൽ നിന്ന് ജനിച്ചയാൾ എന്നാണ് വിവിക്ഷിക്കുന്നത് എന്ന് അറബി ഭാഷ അറിയുന്നവർക്കല്ലാം അറിയാം

മുഹമ്മദ് നബി (സ്വ) തറവാട് ഇല്ലാത്തയാളാണങ്കിൽ ഖുറൈശികളായ കഠിന ശത്രുക്കൾ അവിടെ വെച്ച് അതിനെ ചോദ്യം ചെയ്യുമായിരുന്നു. കാരണം അവർക്ക് എന്തെങ്കിലും പുൽകൊടി കിട്ടാനാണ് അവർ കാത്ത് നിൽക്കുന്നത്*



ജഅഫർ (റ) തുടർന്നു പറഞ്ഞു.


അങ്ങനെ അല്ലാഹുവിനെ ആരാധിക്കാനും അവന്റെ ഏകത്വത്തെ സാക്ഷ്യപ്പെടുത്താനും നബി(സ) ക്ഷണിച്ചു.തങ്ങളും പിതാക്കളും ബിംബങ്ങളുടെയും കല്ലുകളുടെയും രൂപത്തില്‍ ആരാധിക്കുന്നത് ത്യജിക്കാനാവശ്യപ്പെട്ട സത്യമേ പറയാവൂ എന്ന് കല്‍പ്പിച്ചു.വിശ്വസ്തത നിറവേറ്റാനും കുടുംബത്തിന്റെ പവിത്രതയും അയല്‍ബന്ധത്തിന്റെ ഊഷ്മളതയും ഞങ്ങളെ പഠിപ്പിച്ചത് അദ്ദേഹമാണ്.രക്തച്ചൊരിച്ചിലില്‍ നിന്നും നെരികേടുകളില്‍ നിന്നുംമാറി നില്‍ക്കാന്‍ ഞങ്ങളോട് ആഹ്വാനം ചെയ്തു.അനാഥയുടെ ഭക്ഷണം ഞങ്ങള്‍ക്ക് വിലക്കി.വ്യാജ സത്യവും വിശുദ്ധകള്‍ക്കെതിരെ വ്യഭിചാരാരോപണവും പാടില്ലെന്ന് വിലക്കി.അങ്ങനെ ഞങ്ങള്‍ ഏകനായ അല്ലാഹുവില്‍ മാത്രം ആരാധിക്കാന്‍ തുടങ്ങി.വ്രതവും ധര്‍മ്മവും ,നിസ്‌കാരവും ഞങ്ങള്‍ക്ക് ആരാധനയായി നിശ്ചയിച്ചു.”

.

”ഞങ്ങള്‍ ആ പ്രവാചകനെ അംഗീകരിച്ചു വിശ്വസിക്കുകയും പിന്‍പറ്റുകയും ചെയ്തു.ഏകനായ അല്ലാഹുവിന് മാത്രം ആരാധിച്ചവനോട് ആരെയും പങ്കുകാരനാക്കിയില്ല.അവന്‍ അനുവദിച്ചത് മാത്രം ഞങ്ങള്‍ക്ക് യോഗ്യമാണ്,വിലക്കിയതെല്ലാം അയോഗ്യവും.


 .

”അപ്പോള്‍ ഖുറൈശികൾ ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു.വിശ്വാസികളായതിനാല്‍ ഞങ്ങളെ മര്‍ദ്ദിച്ചൊതുക്കി ശിക്ഷിച്ചു,അല്ലാഹുവിന് പകരം ബിംബങ്ങളിലേക്ക് ഞങ്ങളെ തിരിച്ച് കൊണ്ട് പോവാനായിരുന്നു ശ്രമം;അതു വഴി വീണ്ടും തെമ്മാടിത്തങ്ങളില്‍ ഞങ്ങളെ എത്തിക്കുകയായിരുന്നു ലക്ഷ്യം”.


.”അവരുടെ കൊടിയ പീഡനങ്ങളുടെ കയ്പ്പുനീര്‍ കുടിച്ചപ്പോഴാണ്, ഞങ്ങള്‍ക്കും മതത്തിനുമിടയില്‍ മതില്‍ പണിത പശ്ചാത്തലത്തിലാണ് നിങ്ങളുടെ നാട്ടിലേക്ക് പുറപ്പെട്ടത്, മറ്റാരേക്കാളും താങ്കളെ ഞങ്ങള്‍ തിരഞ്ഞെടുത്തു.അങ്ങയുടെ ചാരത്ത് ഞങ്ങള്‍ സന്തുഷ്ടരാണ്.ഇതാണ് ഞങ്ങളുടെ പ്രതീക്ഷ;ബഹുമാന്യനായ ചക്രവര്‍ത്തി,ഇവിടെ നിങ്ങള്‍ക്കൊപ്പമാകുമ്പോള്‍ ഞങ്ങള്‍ അനാവശ്യമായി വേദനിക്കേണ്ടി വരില്ലല്ലോ”


രാജാവ് ചോദിച്ചു 

അദ്ദേഹത്തിന് അവതരിച്ച

ദൈവിക വചനം  വല്ലതും നിങ്ങൾക്കറിയുമോ


.അബ്‌സീനിയ യാത്രക്കു തൊട്ടു മുമ്പെ പ്രവാചകര്‍ക്ക് അവതീര്‍ണ്ണമായ ‘മര്‍യം’സൂറത്തിലെ സൂക്തങ്ങള്‍ ജഅ്ഫര്‍(റ)പാരായണം ചെയ്തു. പാരായണം കേട്ടമാത്രയില്‍ രാജാവിന്റെ കവിളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകി.പാതിരിമാരും വിതുമ്പി. ”യേശുവിന്റെ ദൈവത്തില്‍ നിന്നു തന്നെയാണ് ഇതും വന്നിരിക്കുന്നത്”എന്നായിരുന്നു നജ്ജാശിയുടെ പ്രതികരണം.എന്നിട്ട് ഖുറൈശി സംഘത്തിന് നേരെ തിരിഞ്ഞു ഇങ്ങനെ പറഞ്ഞു: ”നിങ്ങള്‍ക്ക് പോകാം, അല്ലാഹുവാണെ സത്യം,അവരെ നിങ്ങള്‍ക്ക് ഒരിക്കലും കൈമാറില്ല”



പരിഹാസ്യനായ അംറ് പിറ്റേന്ന് വീണ്ടും രാജാവിനടുത്തെത്തി പറഞ്ഞു:”മഹാ പ്രഭോ മറിയം പുത്രന്‍ ഈസയെ കുറിച്ച്

അവർ ദാസനാണന്ന് പറയുന്നു


രാജാവ് ജഅഫറിനെ വിളിച്ചു ചോദിച്ചു

മറിയം പുത്രന്‍ ഈസയെ കുറിച്ച്

 നിങ്ങള്‍ എന്താണ് പറയുന്നത്? ” വിശുദ്ധ ഖുര്‍ആന്റെ ആശയം രാജാവിനു മുമ്പാകെ ജഅ്ഫര്‍(റ)ഇങ്ങനെ അവതരിപ്പിച്ചു. ”ഞങ്ങളുടെ പ്രവാചകന്‍ കൊണ്ട് വന്നത് മാത്രമേ ഞങ്ങള്‍ ഈസയെക്കുറിച്ച് പറയുന്നുള്ളൂ.ഈസ ദൈവത്തിന്റെ ദാസനും സന്ദേശ വാഹകനുമാണ്.അവന്റെ ആത്മാവും വചനവുമാണ്.അത് അനുഗ്രഹീതയായ കന്യാ മറിയത്തിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു”


നിങ്ങളുടെ പ്രവാചകനും ഈസയും കൊണ്ട് വന്നതില്‍ ഒരു മുടിനാരിഴ വിത്യാസമില്ലെന്നായി രാജാവിന്റെ അഭിപ്രായം. 


 ജഅ്ഫറിനോടും കൂട്ടരോടും പറഞ്ഞു”നിങ്ങള്‍ പോവുക,നിങ്ങള്‍ എന്റെ നാട്ടില്‍ സുരക്ഷിതരാണ്.എനിക്കൊരു സ്വര്‍ണത്തിന്റെ മാല തന്നെ പകരം കിട്ടിയാലും നിങ്ങളില്‍ ഒരാളെയും ഉപദ്രവിക്കില്ല” പ്രതിനിധികളെ നോക്കി എല്ലാ പാരിതോഷികങ്ങളും മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടു.അങ്ങനെ രണ്ടുപേരും അപമാനിതരായി മക്കയിലേക്കു തിരിച്ചു.

.സ്വഹീഹ് ഇബ്നു ഖുസൈമ4 / 13







ഇസ്ലാമിന്റെ കൊടിയ ശത്രു ആയിരുന്നയാളും ബദ്റ് യുദ്ധത്തിന്റെ കാരണക്കാരനും ഉഹ്ദ് ഖന്തഖ് തുടങ്ങി ധാരാളം യുദ്ധത്തിന്റെ ഖുറൈശി പഠനായകനുമായിരുന്ന അബൂസുഫ്യാനുമായി ബന്ധപെട്ടു


സ്വഹീഹ്ബുഖാരി  ഹദീസ് നമ്പർ 7

സ്വഹീഹ് മുസ്ലിം 1773 നമ്പർ

ഹദീസ്


റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം


അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നിവേദനം: അബൂ സുഫ് യാന്‍ അദ്ദേഹത്തോട് ഒരു സംഭവം പറയുകയുണ്ടായി. അബൂ സുഫ് യാനും കുറച്ച് ക്വുറൈശികളുംഒരിക്കല്‍ ശാമില്‍ കച്ചവടാവശ്യാര്‍ഥം എത്തിയപ്പോള്‍ റോമാ ചക്രവര്‍ത്തി ഹിര്‍ഖല്‍ അവരുടെ അടുത്തേക്ക് തന്റെ ദൂതന്മാരെ വിട്ട് അവരെ തന്റെ ആസ്ഥാനത്തേക്ക് വിളിപ്പിക്കുകയുണ്ടായി. ഒട്ടേറെ മഹത്തുക്കളിരിക്കുന്ന തന്റെ രാജസദസ്സിലേക്ക് അവരെ കൊണ്ടുവന്നു. പിന്നീട് അവരുടെ സംസാരം പരിഭാഷപ്പെടുത്താനായി ദ്വിഭാഷിയെയും എത്തിച്ചു. എന്നിട്ട് രാജാവ് ചോദിച്ചു: ''നിങ്ങളില്‍ ആരാണ് പ്രവാചകനാണെന്ന് വാദിക്കുന്ന മനുഷ്യനു(മുഹമ്മദ്)മായി അടുത്ത കുടുംബബന്ധമുള്ളത്?''


അപ്പോള്‍ അബൂസുഫ്യാന്‍ മറുപടി പറഞ്ഞു: ''ഞാനാണ് അയാളുമായി ഏറ്റവും അടുത്ത ബന്ധമുള്ളവന്‍.'' രാജാവ് അദ്ദേഹത്തെ അടുത്തേക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ദൂതന്മാര്‍ അബൂസുഫ്‌യാനെ രാജാവിന്റെ തൊട്ടടുത്തേക്ക് നിര്‍ത്തി. എന്നിട്ട് ദ്വിഭാഷി മുഖേനെ അബുസുഫ്യാനോടായി നബിﷺയെ പറ്റി ചോദിക്കുന്നു. അബൂസുഫ്യാന്‍ മറുപടി പറയുന്നതില്‍ വല്ല കളവുമുണ്ടെങ്കില്‍ പിറകില്‍ നില്‍ക്കുന്ന ക്വുറൈശികള്‍ക്ക് അവ ചൂണ്ടിക്കാട്ടാമെന്നു പറഞ്ഞു.


അബൂസുഫ്യാന്‍(റ) പറയുന്നു: ''മറ്റുള്ളവര്‍ ഞാന്‍ പറഞ്ഞതില്‍ കളവുണ്ടെന്ന് മുഹമ്മദ് ﷺ നബിയോട് പറയുമായിരുന്നില്ലെങ്കില്‍ ഞാന്‍ അയാളെ കുറിച്ച് കളവ് തന്നെ പറയുമായിരുന്നു.'' പിന്നീട് ഹിര്‍ഖല്‍ എന്നോട് മുഹമ്മദിﷺനെ കുറിച്ച് ചോദിച്ചു.




قَالَ: كَيْفَ نَسَبُهُ فِيكُمْ؟ قُلْتُ: هُوَ فِينَا ذُو نَسَبٍ‏ (صحيح البخاري ومسلم)


 ''*അദ്ദേഹത്തിന്റെ

തറവാട് ( നസബ)

(കുടുംബപാരമ്പര്യം ) എങ്ങനെയാണ്?'*' 


*ഞാന്‍ പറഞ്ഞു: ''അദ്ദേഹം ഉന്നത നസബ ( തറവാട് ) യുള്ളയാളാണ്* (കുലജാതനാണ്.'' )


(*ഇവിടെയും നബിയുﷺടെ നസബ എന്താണന്നാണ് ചോദിക്കുന്നത്*


*നസബ എന്ത് എന്നാൽ പിതാവുള്ള തറവാട്ടിൽ പിറന്നവനല്ലേ എന്നാണ്* 



*ഇവിടെയും തിരുനബി തറവാടില്ലാത്തയാളായിരുന്നങ്കിൽ അബൂസുഫ്യാൻ അത് പറയുമായിരുന്നു'  അവർ പറയാത്തത് മുഹമ്മദ് ﷺഅബ്ദുല്ലാഹ് യുടെ പുത്രനാണന്ന് ആ ഖുറൈശികൾക്ക് വ്യക്തമായ ബോധ്യമുള്ളത് കൊണ്ടും അറിവുള്ളത് കൊണ്ട്മാണ് അവർ ഈ ഘട്ടത്തിൽ പോലും പറയാൻ കഴിയാതിരുന്നത്

എന്നിട്ടും ചില അച്ചായന്മാർ

 ഇസ്ലാമിലേക്കുള്ള ഒഴുക്ക് തടയാൻ വേണ്ടി കള്ളത്തരങ്ങൾ വിളമ്പി കൊണ്ടിരിക്കുന്നത്*

 ' *ഇത്തരം കള്ളത്തരങ്ങൾ കൊണ്ട് കാലിന്നടിയിലെ മണ്ണ് കൂടുതൽ ഒലിച്ചുപോകുമെന്നേയുള്ളൂ*


*ജനങ്ങൾ ചിന്തിക്കുന്നവരാണ് എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്*)




 ഹിര്‍ഖല്‍ ചോദിച്ചു ''അദ്ദേഹത്തിന് മുമ്പ് നിങ്ങളില്‍ ആരെങ്കിലും ഇത്തരം കാര്യങ്ങള്‍ വാദിച്ചിരുന്നോ?'' ഞാന്‍ പറഞ്ഞു: ''ഇല്ല.'' ''അദ്ദേഹത്തിന്റെപിതാക്കന്മാരില്‍ ആരെങ്കിലും രാജാക്കന്മാരായിരുന്നോ?''


''ഇല്ല.''


''അദ്ദേഹത്തെ പിന്‍പറ്റുന്നത് അധമരോ ഉന്നതരോ?''


''അധമരാണ് കൂടുതലും.''


''അവര്‍ വര്‍ധിക്കുന്നുവോ, അതോ കുറയുന്നുവോ?''


''വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു.''


''അദ്ദേഹത്തിന്റെ മതത്തില്‍ നിന്ന് ആരെങ്കിലും ക്ഷുഭിതരായി പുറത്ത് വരുന്നുണ്ടോ?''


''ഇല്ല.''


''അദ്ദേഹം കരാര്‍ ലംഘിക്കാറുണ്ടോ?''


''ഇല്ല, ഒരുപാട് കാലമായി ഞങ്ങള്‍ക്കിടയില്‍ അത്തരംഅനുഭവങ്ങളില്ല.'' (ഇതല്ലാതെ മറ്റൊന്നും പറയാന്‍ എനിക്കായില്ല).


''അദ്ദേഹം നിങ്ങളുമായി യുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോ?''


''അതെ!''


''എത്ര കാലമായിരുന്നു നിങ്ങള്‍ക്കിടയിലുള്ള പോരാട്ടം?''


''ഞങ്ങള്‍ക്കിടയിലുള്ള യുദ്ധം തുല്യശക്തികളുടെ പോരാട്ടമായിരുന്നു. ചിലപ്പോള്‍ ഞങ്ങള്‍ ജയിച്ചിട്ടുണ്ട്, ചിലപ്പോള്‍ അവര്‍ വിജയിച്ചിട്ടുണ്ട്.''


''എന്താണ് അദ്ദേഹം നിങ്ങളോട് കല്‍പിക്കുന്നത്?''


''അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനില്‍ ഒരു വസ്തുവിനെയും പങ്കുചേര്‍ക്കരുതെന്നും പൂര്‍വ്വ പിതാക്കള്‍ പറയുന്ന കാര്യങ്ങള്‍ മാറ്റിനിര്‍ത്തണമെന്നും നമസ്‌കാരം, സത്യസന്ധത, കുടുംബ ബന്ധം, മാന്യത ഇവയൊക്കെ നിലനിര്‍ത്തണമെന്നുമാണ് കല്‍പിക്കുന്നത്.''


അദ്ദേഹം കളവ് പറയാറുണ്ടോ എന്ന ചോദ്യത്തിന്, ഇല്ല എന്നാണല്ലോ മറുപടി. മനുഷ്യരുടെ വിഷയത്തില്‍ കളവ് പറയാത്ത ഒരാള്‍ അല്ലാഹുവിന്റെ കാര്യത്തില്‍ കളവ് പറയുമോ? അദ്ദേഹത്തെ പിന്‍പറ്റുന്നവര്‍ ഉന്നതരോ, അധമരോ എന്നതിന്റെ മറുപടി അധമരെന്നല്ലേ? ശരിയാണ്! പ്രവാചകന്മാരുടെ അനുയായികള്‍ ദുര്‍ബലരും താഴേക്കിടയിലുള്ളവരുമായിരിക്കും. അവര്‍ വര്‍ധിക്കുന്നുവോ കുറയുന്നുവോ എന്ന ചോദ്യത്തിന് കിട്ടിയ മറുപടി വര്‍ധിക്കുന്നുവെന്നല്ലേ? ശരിയാണ്! വിശ്വാസം വര്‍ധിച്ചുകൊണ്ടേയിരിക്കും; അത് പൂര്‍ണമാകുന്നത് വരെ. ആരെങ്കിലും മതപരിത്യാഗം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇല്ല എന്നുത്തരം കിട്ടിയില്ലേ? ശരിയാണ്! അപ്രകാരമാണ് ഈമാനിന്റെ മാധുര്യം അനുഭവിച്ചാല്‍ സംഭവിക്കുക.


അദ്ദേഹം ചതിക്കാറില്ല എന്നും പറഞ്ഞില്ലേ? ദൈവദൂതന്മാരുടെ മാതൃകയാണത്. അവര്‍ ചതിക്കില്ല. അദ്ദേഹം കല്‍പിക്കുന്നത് ഏകദൈവാരാധനയും വിരോധിക്കുന്നത് ബഹുദൈവത്വവും ശിര്‍ക്കുമാണല്ലോ. നമസ്‌കാരവും സത്യസന്ധതയും മാന്യതയും അദ്ദേഹം കല്‍പിക്കുകയും ചെയ്യുന്നു.


എന്നിട്ട് ഹിര്‍ഖല്‍ അബൂസുഫ്യാനോടായി പറഞ്ഞു: ''താങ്കള്‍ പറയുന്നത് സത്യമാണെങ്കില്‍, അദ്ദേഹം ഞാന്‍ നില്‍ക്കുന്ന ഈ പ്രദേശം അടക്കം ഉടമപ്പെടുത്തും. എനിക്കറിയാമായിരുന്നു, ഒരു ദൈവദൂതന്റെ ഉയിര്‍പിനെ കുറിച്ച്. പക്ഷേ, അദ്ദേഹം നിങ്ങളില്‍ (അറബികള്‍) നിന്നാകുമെന്ന് ഞാന്‍ നിനച്ചതേയില്ല.''


ഹിര്‍ഖല്‍ ദ്വിഭാഷിയോടായി പറഞ്ഞു: ''



നാം അദ്ദേഹത്തിന്റെ നസബ (തറവാടിനെ) കുറിച്ച് ചോദിച്ചപ്പോള്‍ ഉന്നത ( നസബ>

തറവാട്ടിൽ ജനിച്ചവൻ

(കുലജാത )നെന്ന മറുപടി കിട്ടി. അതെ, ശരിയാണ്! പ്രവാചകന്മാര്‍ ആ സമൂഹത്തിലെ മാന്യമായ കുടുംബങ്ങളിലാണ് ഭൂജാതരാകാറുള്ളത്.''


فَقَالَ (هرقل) لِلتَّرْجُمَانِ: قُلْ لَهُ: سَألْتُكَ عَنْ نَسَبِهِ؟ فَذَكَرْتَ أَنَّهُ فِيكُمْ ذُو نَسَبٍ، فَكَذَلِكَ الرُّسُلُ تُبْعَثُ فِي نَسَبِ قَوْمِهَا



''അദ്ദേഹത്തിന്റെ കുടുംബത്തിലെ പൂര്‍വികരാരെങ്കിലും ഇത്തരം കാര്യങ്ങള്‍ നേരത്തെ വാദിച്ചിരുന്നോ എന്ന ചോദ്യത്തിന് 'ഇല്ല' എന്ന മറുപടിയാണ് കിട്ടിയത്. അല്ലാത്തപക്ഷം തന്റെ പൂര്‍വികര്‍ വാദിച്ചത് അതേപടി പിന്‍പറ്റുകയാണയാള്‍ എന്ന് പറയാമായിരുന്നു.''


''അദ്ദേഹത്തിന്റെ പിതാക്കളില്‍ ആരെങ്കിലും രാജാക്കന്മാരായിരുന്നോ എന്ന് ചോദിച്ചപ്പോഴും നമുക്ക് മറുപടി കിട്ടിയത് 'ഇല്ല' എന്നത്രെ. അല്ലാത്തപക്ഷം പൂര്‍വികരുടെ അധികാരക്കസേര തിരിച്ചുപിടിക്കാന്‍ ഇറങ്ങിയ ഇളം തലമുറക്കാരന്‍ എന്ന് നമുക്ക് പറയാമായിരുന്നു.''


''എനിക്ക് അദ്ദേഹത്തിനടുത്തേക്ക് എത്താന്‍ സാധിക്കുമായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തെ കാണുക തന്നെ ചെയ്യുമായിരുന്നു. ഞാന്‍ അദ്ദേഹത്തിനടുത്തത്തിയിരുന്നെങ്കില്‍ ഞാന്‍ ആ പാദങ്ങള്‍ കഴുകുമായിരുന്നു.''


അബൂ സുഫ്യാന്‍ തുടരുന്നു: ''പിന്നീട് ഹിര്‍ഖല്‍, നബിﷺ കൊടുത്തയച്ച സന്ദേശം കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നു. ദിഹ്‌യത്തുല്‍ കല്‍ബി(റ)യുടെ അടുക്കലായിരുന്നു നബിﷺ ആ സന്ദേശം കൊടുത്തയച്ചിരുന്നത്. എന്നിട്ട് അദ്ദേഹം അത് വായിച്ചു: ''പരമ കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.


ഇത് ദൈവദൂതനായ മുഹമ്മദ് ബിന്‍ അബ്ദുല്ലയില്‍ നിന്ന് റോമാ ചക്രവര്‍ത്തിയായ ഹിര്‍ഖലിനുള്ള സന്ദേശം. നേര്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്ക് സമാധാനമുണ്ടായിരിക്കട്ടെ, ഇസ്ലാമിലേക്ക് ഞാന്‍ താങ്കളെ ക്ഷണിക്കുന്നു. താങ്കള്‍ മുസ്ലിമാവുക. എങ്കില്‍ താങ്കള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കും. അല്ലാഹു താങ്കള്‍ക്ക് ഇരട്ടി പ്രതിഫലം നല്‍കും. താങ്കള്‍ ഈ സത്യസന്ദേശം സ്വീകരിക്കാതെ പിന്‍മാറുകയാണെങ്കില്‍ അതിന്റെ ശിക്ഷ താങ്കള്‍ അനുഭവിക്കേണ്ടിവരും. (എന്നിട്ട് ഖുര്‍ആനിലെ ഈ വചനം ചേര്‍ത്തിരിക്കുന്നു:)


''(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവേയല്ലാതെ നാം ആരാധിക്കാതിരിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്ത്വത്തിലേക്ക്). എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക'' (ഖുര്‍ആന്‍ 3:64).


അബൂസുഫ്യാന്‍ തുടരുന്നു: ''ഹിര്‍ഖലിനു മുന്നില്‍ പ്രവാചകസന്ദേശം വായിച്ചു തീര്‍ന്നപ്പോഴേക്കും വലിയ ബഹളവും ഒച്ചപ്പാടും തുടങ്ങി. ആളുകളുടെ ശബ്ദം ഉയര്‍ന്നു. ഞങ്ങള്‍ അവിടെ നിന്നും പുറത്താക്കപ്പെട്ടു. അപ്പോള്‍ ഞാന്‍ എന്റെ കൂട്ടത്തിലൊരാളോടായി പറഞ്ഞു. ആ ഇബ്നു അലി കബ്ശയുടെ വാക്കുകള്‍ രാജാവിന് വലിയ മതിപ്പുണ്ടാക്കിയിരിക്കുന്നു, അവനെ റോമാചക്രവര്‍ത്തി ഭയപ്പെടുന്നതു പോലെ തോന്നും. അല്ലാഹു എന്നെ മുസ്ലിമാക്കി മാറ്റുന്നതുവരെ എനിക്കുറപ്പായിരുന്നു അദ്ദേഹം (റസൂല്‍) ശത്രുക്കളെയെല്ലാം അതിജയിക്കും എന്ന്.''


ബൈത്തുല്‍ മുക്വദ്ദസിലെ ഹിര്‍ഖലിന്റെ പ്രതിനിധിയായ ഇബ്നുനാത്വൂര്‍ പറയുന്നു: ''ഹിര്‍ഖല്‍ ബൈത്തുല്‍ മുക്വദ്ദസിലെത്തിയ ഒരു ദിവസം രാവിലെ ഉന്മേഷമില്ലാതെ കാണപ്പെട്ടു. അദ്ദേഹത്തിന്റെ കൂടിയാലോചനാ സമിതി അംഗങ്ങളില്‍ ചിലര്‍ അദ്ദേഹത്തോട് ഇത് നേരിട്ട് പറയുകയും ചെയ്തു.''


അപ്പോള്‍ ഹിര്‍ഖല്‍ അവനോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: ''ഇന്നലെ ഞാന്‍ പ്രശ്നം വെച്ച് നോക്കിയപ്പോള്‍ ഖിതാന്‍ (ചേലാകര്‍മം) ചെയ്ത ഒരു പുതിയ രാജാവിന്റെ രംഗപ്രവേശം ശ്രദ്ധയില്‍പെട്ടു. ആരാണ് ഇവിടെ ഖിതാന്‍ (ചേലാകര്‍മം) ചെയ്യുന്ന കൂട്ടര്‍?'' അവര്‍ പറഞ്ഞു: ''യഹൂദികള്‍ മാത്രമാണത് ചെയ്യാറുള്ളത്. അവര്‍ നമ്മള്‍ക്കൊരു ശത്രുവാകാന്‍ മാത്രം ശേഷിയുള്ളവരുമല്ല, താങ്കളൊന്ന് കല്‍പിച്ചാല്‍ അവരെ നമുക്ക് നിഷ്‌കാസനം ചെയ്യാവുന്നതേയുള്ളൂ.'' ഇതിനിടയിലാണ് ഹിര്‍ഖലിനടുത്തേക്ക് ഒരാളെ ഗസ്സാന്‍ രാജാവിന്റെ ദൂതുമായി എത്തിക്കുന്നത്. (അത് അദിയ്യ്ബ്നു ഹാത്വിം ആണെന്നാണ് ചരിത്രപക്ഷം. ബസ്വറയിലെ ഹാരിഥുല്‍ ഗസ്സാനി നബിയുടെ ദൂതുമായി അദ്ദേഹത്തെ ഹിര്‍ഖലിനടുത്തേക്കയച്ചതായിരുന്നു. അദിയ്യ് ആ സമയത്ത് മുസ്ലിമായിരുന്നില്ല).


ദൂതന്‍ നബിയെ കുറിച്ചുള്ള വിവരങ്ങള്‍ ഹിര്‍ഖലിനെ ധരിപ്പിച്ചു. ഹിര്‍ഖല്‍ അയാളെ പിടിച്ചുകെട്ടി ചേലാകര്‍മം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഉത്തരവിട്ടു. അതെ, എന്നുത്തരം കിട്ടിയപ്പോള്‍ അദിയ്യ് പറഞ്ഞു: ''അറബികള്‍ ഇപ്രകാരം ചെയ്യാറുണ്ട്.'' ഉടനെ ഹിര്‍ഖല്‍ പ്രതികരിച്ചു: ''ഞാന്‍ മനസ്സിലാക്കുന്ന രാജാവ് അദ്ദേഹം തന്നെ.'' പിന്നെ റൂമിയയിലെ തന്റെ സതീര്‍ഥ്യന് അദ്ദേഹം കത്തെഴുതി; കൂടുതല്‍ പഠിക്കാന്‍. ശാമിലെ ഹിംസ് പട്ടണത്തിലേക്ക് ഹിര്‍ഖല്‍ പുറപ്പെടുകയും ചെയ്തു. ഹിംസിലെത്തുന്നതിന് മുമ്പ് തന്നെ റോമാ രാജാവിന്റെ ദൂത് കിട്ടി. അദ്ദേഹം (മുഹമ്മദ്) നബി

തന്നെ! ഹിംസിലെ കൊട്ടാരത്തിലെത്തി ഹിര്‍ഖല്‍ മുറിയില്‍ പ്രവേശിച്ചു. പ്രധാനികളെയെല്ലാം വിളിച്ചു വരുത്തി അദ്ദേഹം റോമാ ജനതയോടു പറഞ്ഞു: ''നിങ്ങള്‍ക്ക് വിജയവും വിവേകവും സ്ഥിരമായ രാജഭരണവും വേണമെങ്കില്‍ നിങ്ങള്‍ ഈ പ്രവാചകന് (മുഹമ്മദിന്) ബൈഅത്ത് (കരാര്‍) ചെയ്യുക.'' ഉടനെ ജനങ്ങള്‍ വിറളി പിടിച്ച കാട്ടുകഴുതകളെ പോലെ ഇളകിയാര്‍ത്തു. ഇത് കണ്ടു ഹിര്‍ഖല്‍ തന്റെ കവാടം കൊട്ടിയടച്ചു. അയാള്‍ക്ക് മനസ്സിലായി തന്റെ ജനത ഈ സത്യം അംഗീകരിക്കാന്‍ തയ്യാറല്ലെന്ന്. കുറച്ച് കഴിഞ്ഞ് വാതില്‍ തുറന്ന അദ്ദേഹം അവരോട് പറഞ്ഞത് ''നിങ്ങള്‍ക്ക് നിങ്ങളുടെ മതത്തോട് എത്രമാത്രം കൂറുണ്ടെന്ന് ഞാന്‍ പരിക്ഷിച്ചതല്ലേ'' എന്നാണ്! അപ്പോള്‍ അവര്‍ ഒന്നടങ്കം അദ്ദേഹത്തിനു മുമ്പില്‍ സാഷ്ടാഗം ചെയ്തു. ഇതായിരുന്നു ഹിര്‍ഖലിന്റെ, ചരിത്രത്തിലെ അവസാന രംഗം'' 


(സ്വഹീഹ്ബുഖാരി  ഹദീസ് നമ്പർ 7

സ്വഹീഹ് മുസ്ലിം 1773 നമ്പർ

ഹദീസ്)


*അവിടത്തെ തറവാട് ന്റെ ഖുറൈശികൾ തന്നെ സമ്മദിച്ച ധാരാളം ഹദീസുകൾ ഇനിയും സ്വീകാര്യമായ റിപ്പോർട്ടിലൂടെ കൊണ്ട് വരാൻ സാധിക്കുന്നതാണ്*


*അസ് ലം പരപ്പനങ്ങാടി*

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...