Monday, November 16, 2020

ഇസ്ലാം.സഫിയാബീവിയുടെ വിവാഹം ക്രൂരതയുടെ പര്യായമാണെന്ന് ജബ്രമതം

 ⚪⚪⚪⚪⚪⚪⚪⚪⚪

~*സഫിയാബീവിയുടെ വിവാഹം ക്രൂരതയുടെ പര്യായമാണെന്ന് ജബ്രമതം...‼️*~

⚪⚪⚪⚪⚪⚪⚪⚪⚪


ജബ്ര: സഫിയയുടെ പിതാവിനെ ഖൈബർ യുദ്ധത്തിൽ മുസ്ലിംകൾ വധിച്ചു,  ശരിയല്ലെ?


വിശ്വാസി : എന്നിട്ട്


ജബ്ര: അവരുടെ ഭർത്താവിനെയും കൊന്നു അതും ശരിയല്ലെ?


വിശ്വാസി: എന്നിട്ട്


ജബ്ര: അതിന്‌ ശേഷം സഫിയയെ പ്രവാചകൻ വിവാഹം കഴിച്ചു. അതും ശരിയല്ലെ?


വിശ്വാസി: എന്നിട്ട്


ജബ്ര: അഛനെയും ഭർത്താവിനെയും കൊന്ന ശേഷം ഒരു യുവതിയെ വേൾക്കുക. ഇതിൽപ്പരം ക്രൂരത മറ്റെന്തുണ്ട്?


വിശ്വാസി: ഇതിനൊക്കെ എന്താ തെളിവ്?


ജബ്ര: ഹദീസുകൾ.


വിശ്വാസി: ഹദീസുകളൊക്കെ സ്വീകാര്യമാണോ?


ജബ്ര: പിന്നെന്താ

xxx+


വിശ്വാസി: ഇസ്ലാം ആശ്ലേഷിക്കുക എന്നതും പ്രവാചകന്റെ ഭാര്യയാവുക എന്നതും ഖൈബർ യുദ്ധം നടക്കുന്നതിനും എത്രയോ മുമ്പെ സഫിയ തൻെ റ മനസ്സിൽ താലോലിച്ചിരുന്ന ഒരാഗ്രഹമായിരുന്നു. തന്റെ ചിരകാലാഭിലാഷം പൂർത്തീകരിക്കാനുള്ള അവസരം ലഭിച്ചതിനാലാണ് പ്രവാചകപന്തീ പദം അലങ്കരിക്കാൻ സന്തോഷപൂർവ്വം അവർ തയ്യാറായത്?


ജബ്ര: എന്താ തെളിവ്?


വിശ്വാസി:ഹദീസ്


ജബ്ര: ഈ ഹദീസുകളൊക്കെ തനി കെട്ടുകഥകളല്ലെ . ഇതാണോ തെളിവായി ഉന്നയിക്കുന്നത്!


വിശ്വാസി: താങ്കൾ എന്നാണ് മെൻറൽ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാrജായത്.  രോഗം മാറിയിട്ടില്ലല്ലോ!

https://www.facebook.com/groups/655480511298297/permalink/1651381308374874/

➖➖➖➖➖➖➖➖➖➖


*യുക്തന്മാർ അവർക്ക് താല്പര്യമുള്ള ഹദീസ് എടുത്ത് ബാക്കിയുള്ള ഹദീസ് ഉടായിപ്പാണെന്ന് തള്ളിയേക്കും. അവരുടെ ഈ ഇരട്ടത്താപ്പ് മുകളിൽ വായിച്ചതിൽ നിന്ന് മനസ്സിലായിക്കാണുമല്ലോ...*


*ഇനി യഥാർത്ഥ സന്ദർഭം എന്താണെന്ന് ബാക്കിയുള്ള ഹദീസും കൂടി നോക്കിയാൽ മനസ്സിലാവും..👇👇*


لما دخلت صفية على النبي، صلى الله عليه وسلم، وسلم قال لها: لم يزل أبوك من أشد يهود لي عداوة حتى قتله الله. فقالت: يا رسول الله إن الله يقول في كتابه ولا تزر وازرة وزر أخرى. فقال: لها رسول الله: اختاري، فإن اخترت الإسلام أمسكتك لنفسي وإن اخترت اليهودية فعسى أن أعتقك فتلحقي بقومك. فقالت: يا رسول الله لقد هويت الإسلام وصدقت بك قبل أن تدعوني حيث صرت إلى رحلك وما لي في اليهودية أرب وما لي فيها والد ولا أخ، وخيرتني الكفر والإسلام فالله ورسوله أحب إلي من العتق وأن أرجع إلى قومي


മറ്റ് യുദ്ധത്തടവുകാരോട് ഒപ്പം സ്വഫിയയെയും പ്രവാചകന്റെ മുന്നിൽ ഹാജരാക്കപ്പെട്ടു. പ്രവാചകൻ പറഞ്ഞു "ജൂതരുടെ ഇടയിൽ നിന്ന് നിന്റെ പിതാവ് അല്ലാഹു അദ്ദേഹത്തെ നശിപ്പിക്കുന്നത് വരെ എന്നോടുള്ള ശത്രുത അവസാനിപ്പിച്ചിരുന്നില്ല. " സ്വഫിയ മറുപടി പറഞ്ഞു: അല്ലാഹുവിൻറെ പ്രവാചകരെ അള്ളാഹു അവൻറെ ഗ്രന്ഥത്തിൽ " ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കേണ്ടി വരികയില്ല" എന്ന്  പറഞ്ഞതാണല്ലോ (പിതാവിൻറെ ദുഷ്പ്രവർത്തികൾക്ക് ഞാൻ ഉത്തരവാദിയല്ല ). മുഹമ്മദ് നബി സഫിയക്ക് ഒന്നുകിൽ സ്വതന്ത്രയായി ജൂത മതത്തിൽ തന്നെ നില നിന്ന് കൊണ്ട് സ്വന്തം ആളുകളുടെ ( ജൂതരുടെ ) കൂട്ടത്തിൽ തന്നെ മടങ്ങി പോകുവാനും അതല്ലെങ്കിൽ സ്വതന്ത്രയായി , ഇസ്ലാം സ്വീകരിച്ച് പ്രവാചകൻറെ ഭാര്യ പദവിയും വാഗ്ദാനം ചെയ്തു. രണ്ടിൽ ഏത് തീരുമാനിക്കാനും സ്വാതന്ത്ര്യം നൽകി. സ്വഫിയ മറുപടി പറഞ്ഞു

" അല്ലാഹുവിൻറെ പ്രവാചകരേ, ഇസ്ലാം ഞാൻ ആഗ്രഹിച്ച് കൊണ്ടിരുന്ന കാര്യം മാത്രമാണ് . താങ്കൾ എന്നെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതിന് മുമ്പുതന്നെ അക്കാര്യം ഞാൻ തീരുമാനമെടുത്തിട്ടുണ്ട്. എനിക്ക് ജൂതരിൽ സഹോദരനോ പിതാവോ രക്ഷിതാക്കളോ ഇല്ല. ഇപ്പോൾ താങ്കൾ എനിക്ക് ഇസ്‌ലാമിനും അവിശ്വാസത്തിനു ഇടയിൽ ഒന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തന്നിരിക്കുന്നു. അല്ലാഹുവാണേ സത്യം , അല്ലാഹുവും അവൻറെ പ്രവാചകനുമാണ് എനിക്ക് അവിശ്വാസത്തെക്കാളും സ്വതന്ത്രയായി എന്റെ ജനതയിലേക്ക്  മടങ്ങിപ്പോകുന്നതിനേക്കാളും ഏറെ പ്രിയങ്കരം. " : തബകാത്ത് അൽ കുബ്റാ . ഇമാം ഇബ്നു സഅദ് . 


അതായത് സഫിയ (റ) ന് രണ്ട് വഴികൾ തുറന്ന് കൊടുത്തിരുന്നു. ഒന്ന് സ്വന്തം മതത്തിലേക്ക് തിരിച്ചുപോവാം..  രണ്ട്, ഇസ്ലാമിലേക്ക് വരികയാണെങ്കിൽ പ്രവാചകന്റെ പത്നിയായി സ്വീകരിക്കാം _(ഇതൊരു അംഗീകാരമായാണ് സഫിയ(റ)ക്ക് നൽകുന്നത്, അല്ലാതെ യുക്തന്മാർ വ്യാഖ്യാനിക്കുന്നപോലെ നിർബന്ധിതമല്ല. നിർബന്ധിതമാണെങ്കിൽ ജൂത മതത്തിൽ തിരിച്ചു പോകാനുള്ള അവകാശം നൽകേണ്ടതില്ലായിരുന്നുവല്ലോ.. )._


*ഇനി മറ്റൊരു ഹദീസ് നോക്കുക... 👇👇👇*


*((ഇതൊക്കെ ന്യായികരിക്കാൻ വേണ്ടി കടത്തിക്കൂട്ടിയ ഹദീസ് ആണെന്ന് പറഞ്ഞാൽ, യുക്തന്മാർ നുണപ്രചാരണം നടത്താൻ ഉപയോഗിക്കുന്ന ഹദീസും കടത്തിക്കൂട്ടിയതാണെന്ന് സമ്മതിച്ചാൽ മതി, അതാകുമ്പോൾ നിങ്ങൾക്ക് പൂർണ്ണ ഹദീസ് നിഷേധിയാകാം. അതല്ലാതെ നിങ്ങളുടെ താല്പര്യങ്ങൾക്കൊത്തു വ്യാഖ്യാനിക്കാൻ ചില ഹദീസുകൾ എടുക്കുകയും ബാക്കിയുള്ളവ ഉഡായിപ്പാണെന്നും പറഞ്ഞു ഇരട്ടത്താപ്പ് കാണിക്കരുത്. ഒന്നുകിൽ മുഴുവൻ ഹദീസിലും വിശ്വാസമില്ലെന്ന് ഏറ്റുപറയുക, അതല്ലെങ്കിൽ മുഴുവൻ ഹദീസും പരിശോധിച്ചു യഥാർത്ഥ വസ്തുത മനസ്സിലാക്കി നുണപ്രചാരണം അവസാനിപ്പിക്കുക..))*



മുഹമ്മദ് നബിയെ ഭാവിയിൽ വിവാഹം ചെയ്യും എന്നുള്ള സ്വപ്നദർശനം തനിക്ക് മുമ്പ് ഉണ്ടായിട്ടുള്ളതായി സ്വഫിയ തന്നെ വ്യക്തമാക്കിയത് കാണാവുന്നതാണ്.  കിനാനയുടെ ഭാര്യയിരിക്കുന്ന സമയത്ത് ഒരിക്കൽ ആകാശത്തുനിന്നും പൂർണ്ണചന്ദ്രൻ ചന്ദ്രൻ താഴെയിറങ്ങി തൻറെ മടിയിൽ ഇരിക്കുന്നത് സ്വഫിയ ഒരിക്കൽ സ്വപ്നം കണ്ടു. ഭർത്താവായ കിനാനയോട് ഈ സ്വപ്നത്തെ കുറിച്ച് ആരാഞ്ഞപ്പോൾ സ്വപ്നവ്യാഖ്യാനം അറിവുള്ള ജൂത പണ്ഡിതൻ കൂടിയായ അയാൾ ക്രുദ്ധൻ ആവുകയും " യഥ് രിബിലെ രാജാവിനെ (മുഹമ്മദ് നബി ) ഭർത്താവായി കിട്ടാൻ കാത്തിരിക്കുകയാണോ നീ ? " എന്ന് പറഞ്ഞു ഭാര്യയായ സ്വഫിയയുടെ മുഖത്ത് ആഞ്ഞ് അടിക്കുകയും ചെയ്തു. സ്വഫിയയുടെ മുഖത്ത് കണ്ണിൻറെ ഭാഗത്തായി ആ  അടിയുടെ നീല പാടുകൾ മായാതെ കിടന്നിരുന്നു. മുഖത്തെ പാടുകൾ എങ്ങനെ സംഭവിച്ചതാണ് എന്ന അന്വേഷണത്തിന്റെ മറുപടിയിൽ സ്വഫിയ ഇക്കാര്യം പ്രവാചകനോട് പറയുന്നത് ചരിത്രത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്: സീറതു റസൂലുള്ള - ഇമാം ഇബ്നു ഇസ്ഹാഖ് . സീറ അന്നബവിയ്യ ഇമാം ഇബ്നു കസീർ , ത്വബറാനി കബീർ . 

 

عَنِ ابْنِ عُمَرَ، قَالَ: كَانَ بِعَيْنَيْ صَفِيَّةَ خُضْرَةٌ، فَقَالَ لَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:مَا هَذِهِ الْخُضْرَةُ بِعَيْنَيْكِ؟فَقَالَتْ: قُلْتُ لِزَوْجِي: إِنِّي رَأَيْتُ فِيمَا يَرَى النَّائِمِ قَمَرًا وَقَعَ فِي حِجْرِي فَلَطَمَنِي، وَقَالَ: أَتُرِيدِينَ مَلِكَ يَثْرِبَ؟ قَالَتْ: وَمَا كَانَ أَبْغَضُ إِلَيَّ مِنْ رَسُولِ اللَّهِ، قَتَلَ أَبِي وَزَوْجِي، فَمَا زَالَ يَعْتَذِرُ إِلَيَّ، فَقَالَ:يَا صَفِيَّةُ إِنَّ أَبَاكِ أَلَّبَ عَلَى الْعَرَبَ، وَفَعَلَ وَفَعَلَحَتَّى ذَهَبَ ذَاكَ مِنْ نَفْسِي


📚(ത്വബറാനി കബീർ 19668) ഹദീസ് സഹീഹാണെന്ന് അൽബാനി.


❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ചുരുക്കത്തിൽ,  സഫിയ(റ) മുഹമ്മദ്‌ നബി (സ)യെ വിവാഹം ചെയ്യണമെന്ന് ആദ്യമേ ആഗ്രഹിച്ചിരുന്നു, ഇസ്ലാം സ്വീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. യഥാർത്ഥത്തിൽ ഇസ്ലാമിന്റെ ശത്രുക്കളുടെ കയ്യിൽ നിന്നും ക്രൂരനായ ഭർത്താവിൽ നിന്നും സഫിയ (റ)ന് സംരക്ഷണം നൽകുകയാണ് മുഹമ്മദ്‌ നബി (സ) ചെയ്തത്. മാത്രമല്ല, സഫിയ(റ)ന് തന്റെ ജൂത മതത്തിൽ തിരിച്ചുപോകാനുള്ള അവകാശവും നൽകിയിരുന്നു. എന്നിട്ടും സഫിയ (റ)ന്റെ ആഗ്രഹം പ്രകാരം ഇസ്ലാം സ്വീകരിക്കുകയും മുഹമ്മദ്‌ നബി (സ) വിവാഹം കഴിക്കുകയുമാണ് ചെയ്തത്. 


അതിനെയാണ് നാസ്തിക മതക്കാർ വക്രീകരിച്ചുകൊണ്ട് മുഹമ്മദ്‌ നബി(സ) ക്കെതിരെ നുണപ്രചാരണങ്ങൾ നടത്തുന്നത്..

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...