Tuesday, July 2, 2019

നിഖാബ്: മതവും മതവിരുദ്ധരും●

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

നിഖാബ്: മതവും മതവിരുദ്ധരും● ശുകൂര്‍ സഖാഫി വെണ്ണക്കോട് 0 COMMENTS
Niqab- Malayalam
സ്ത്രീയും പുരുഷനും പ്രകൃതിയുടെ അനിവാര്യതയാണ്. ജീവിതയാത്രയിലെ ഘടകകക്ഷികളും. ശാരീരിക ഘടനയിലും മാനസിക സത്തയിലും ജീവശാസ്ത്രപരമായ ധര്‍മങ്ങളിലും ഇരുവര്‍ക്കുമിടയില്‍ പ്രകടമായ അന്തരമുണ്ട്. ഓരോരുത്തര്‍ക്കും താന്താങ്ങളുടെ ധര്‍മനിര്‍വഹണത്തിനനുകൂലമായ രൂപസംവിധാനവും കഴിവുകളുമാണ് നല്‍കപ്പെട്ടിരിക്കുന്നത്. ആകൃതിയിലും പ്രകൃതിയിലുമുള്ള സാരമായ വ്യത്യാസം പരിഗണിച്ചുകൊണ്ടാണ് അവര്‍ക്കിടയില്‍ നിയമ നിര്‍മാണം നടത്തിയിട്ടുള്ളതും. ആരാധനകളിലും വേഷവിധാനങ്ങളിലും ആ വ്യത്യാസം പ്രകടമാണ്. പുരുഷന്‍റേതില്‍ നിന്ന് ഭിന്നമായ വസ്ത്രധാരണമാണ് അവര്‍ക്ക് മതം നിഷ്കര്‍ഷിക്കുന്നത്.

ഒരു മനുഷ്യന്‍റെ വേഷവിധാനം അയാളുടെ സംസ്കാരത്തിന്‍റെയും സുരക്ഷിതത്വത്തിന്‍റെയും ഭാഗമാണ്. അഭിമാനത്തിന്‍റെയും അലങ്കാരത്തിന്‍റെയും പ്രകടനമാണത്. നാണം മറക്കുകയെന്നതിനപ്പുറം ഒരു വലിയ സന്ദേശം അത് പ്രതിനിധാനം ചെയ്യുന്നുണ്ട്. സ്ത്രീയുടെ വസ്ത്രധാരണം അവളുടെ വ്യക്തിത്വത്തിനും പദവിക്കും അനുയോജ്യമായതാകണമെന്നാണ് മതകീയ ശാസന.


ശക്തമായ സുരക്ഷാകവചം

ഇസ്ലാം സ്ത്രീകള്‍ക്ക് നിര്‍ദേശിക്കുന്ന വസ്ത്രധാരണ അവരുടെ അച്ചടക്കത്തിന്‍റെയും സുരക്ഷയുടെയും ഭാഗമാണ്. കരുത്തരായ കാമവെറിയന്മാരില്‍ നിന്നും ശല്യക്കാരില്‍ നിന്നും അവര്‍ക്ക് സംരക്ഷണം ലഭിക്കുന്നതുമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന വര്‍ത്തമാന കാലത്ത് വിശേഷിച്ചും. അവരുടെ സദാചാര സംരക്ഷണം ഉറപ്പുവരുത്താന്‍ ഉതകുന്നതാണത്. ശിരോവസ്ത്രവും പര്‍ദയും നിഖാബും ഹിജാബും ധരിക്കുന്നത് ഈ അടിസ്ഥാനത്തിലാണ്. സ്ത്രീയുടെ പ്രത്യേകമായ ശരീരപ്രകൃതി കണക്കിലെടുത്തും സ്ത്രീസൗന്ദര്യം വെളിവാക്കുന്നത് സമൂഹത്തിന്‍റെ സദാചാരനിഷ്ഠ അലങ്കോലപ്പെടുത്തുമെന്നതിനാലുമാണ് അത്തരമൊരു നിയമം പ്രഖ്യാപിച്ചിട്ടുള്ളത്.

ഖുര്‍ആന്‍ പറയുന്നു: പ്രവാചകരേ, സ്വപത്നിമാരോടും പെണ്‍മക്കളോടും വിശ്വാസിവനിതകളോടും പറയുക: അവര്‍ തങ്ങളുടെ മുഖപടങ്ങള്‍ താഴ്ത്തിയിടട്ടെ. ഇതത്രെ അവര്‍ തിരിച്ചറിയപ്പെടുന്നതിനും ശല്യം ചെയ്യപ്പെടാതിരിക്കുന്നതിനും ഏറ്റവും ഉചിതമായ മാര്‍ഗം (അല്‍അഹ്സാബ്: 59). സ്ത്രീകളുടെ വസ്ത്രധാരണം എങ്ങനെയാകണമെന്നും ആരുടെ മുമ്പിലാണ് അവര്‍ ശരീരം പൂര്‍ണമായി മറക്കേണ്ടതെന്നും ഏതെല്ലാം വസ്ത്രങ്ങളാണ് അണിയേണ്ടതെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അല്ലാഹു പറയുന്നു: സത്യവിശ്വാസിനികളോട് പറയുക, അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തിക്കൊള്ളട്ടെ, ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അവരുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്. സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിന് മീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദര പുത്രന്മാര്‍, സഹോദരീ പുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന മുസ്ലിം വനിതകള്‍, അവരുടെ അടിമകള്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷ പരിചാരകര്‍, സ്ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. അവളുടെ മറച്ചുവെക്കുന്ന അലങ്കാരം അറിയപ്പെടാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത് (സൂറത്തുന്നൂര്‍: 31).


ഈ ആയത്തിന്‍റെ വ്യാഖ്യാനത്തില്‍ ഇബ്നു കസീര്‍ വിവരിക്കുന്നു: ‘അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഏതൊരു സ്ത്രീയും കാണല്‍ അനുവദനീയമല്ലാത്തവരുടെ മുമ്പില്‍ സൗന്ദര്യപ്രകടനം നടത്തല്‍ അനുവദനീയമല്ല. അതുപോലെ അവരുടെ കഴുത്തും പിരടിയും മറക്കല്‍ പ്രത്യേകം നിര്‍ബന്ധമാണെന്നും ഈ സൂക്തം ഉല്‍ബോധിപ്പിക്കുന്നു.’ സൗന്ദര്യപ്രകടനത്തിന്‍റെ ഭാഗമായി കാലുകള്‍ നിലത്തടിച്ച് നടക്കരുത് എന്ന ഖുര്‍ആന്‍ വചനം കാലുകളും മറക്കേണ്ടതാണെന്ന് പഠിപ്പിക്കുന്നുവെന്ന് ഇമാം ഖുര്‍തുബി(റ) വിശദീകരിക്കുന്നു. ഇതുദ്ധരിച്ച് ഇമാം ബൈഹഖി(റ) പറയുകയുണ്ടായി: ‘കാല്‍പാദവും മറക്കണമെന്നതിന് പ്രമാണമാണിത്. പാദം ഔറത്തല്ലെന്ന വാദത്തിന് ഖുര്‍ആനിന്‍റെ പിന്തുണയില്ലെന്ന് വ്യക്തമാണ്.’


മുഖം മറക്കേണ്ടതില്ലെന്നോ?

മുസ്ലിം സ്ത്രീ മുഖവും മുന്‍കൈയും ഉള്‍പ്പെടെ ശരീരം മുഴുവന്‍ അന്യപുരുഷന്മാരുടെ മുമ്പില്‍ മറക്കല്‍ നിര്‍ബന്ധമാണെന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം. പ്രമാണങ്ങളുടെ പിന്തുണയും അതിനുതന്നെയാണ്. പൗരാണികരും ആധുനികരുമായ പണ്ഡിതന്മാരുടെ ആധികാരികമായ തീരുമാനങ്ങളും പ്രസ്തുത അഭിപ്രായത്തെ ശരിവെക്കുന്നുണ്ട്. ആദ്യകാല ബിദഈ നേതാക്കളും ഇതേ അഭിപ്രായക്കാരായിരുന്നു. അല്‍ബാനിയെ പോലുള്ള അത്യപൂര്‍വം അപവാദങ്ങളേ ഈ വിഷയത്തില്‍ ഉണ്ടായിട്ടുള്ളൂ.

തിരുനബി(സ്വ) പറഞ്ഞു: സ്ത്രീ നിശ്ചയമായും നഗ്നതയാണ്. അവള്‍ പുറത്തിറങ്ങിയാല്‍ പിശാച് അവളില്‍ പ്രത്യക്ഷപ്പെടും. വീടിന്‍റെ അന്തര്‍ഭാഗത്താകുന്നതിനേക്കാള്‍ അല്ലാഹുവിലേക്ക് അവള്‍ അടുക്കുന്ന ഒരു സന്ദര്‍ഭവുമില്ല (സ്വഹീഹ് ഇബ്നു ഖുസൈമ: 3/93). ഇതേ ആശയം മുജാഹിദ് നേതാവ് അമാനി മൗലവി തന്‍റെ ഖുര്‍ആന്‍ പരിഭാഷയിലും എഴുതിയിട്ടുണ്ട് (സൂറത്തുല്‍ അഹ്സാബ് 33-ാം സൂക്തത്തിന്‍റെ വ്യാഖ്യാനം. പേ: 2591).


ഇമാം സിയാദി(റ) ശറഹുല്‍ മുഹര്‍ററില്‍ പറയുന്നു: സ്ത്രീകള്‍ക്ക് മൂന്ന് ഔറത്തുകളുണ്ട്. ഒന്ന്, നിസ്കാരത്തില്‍ മറക്കേണ്ടത്. മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗമാണിത്. രണ്ട്, അന്യപുരുഷന്മാരുടെ മുമ്പില്‍ മറക്കേണ്ടത്. പ്രബലാഭിപ്രായ പ്രകാരം മുഖവും മുന്‍കൈയും ഉള്‍പ്പെടെ ശരീരം പൂര്‍ണമായാണിത്. മൂന്ന്, തനിച്ചോ മഹാരിമുകളുടെ (വിവാഹബന്ധം നിഷിദ്ധമായവര്‍) കൂടെയോ ആകുമ്പോഴുള്ള ഔറത്ത്. മുട്ട് പൊക്കിളിന്‍റെ ഇടയിലുള്ള ഭാഗമാണിത്. നാലാമതൊന്ന് കൂടി ഇമാം കുര്‍ദി(റ) വിവരിക്കുന്നുണ്ട്. അമുസ്ലിം സ്ത്രീയെ അപേക്ഷിച്ചുള്ള ഔറത്താണത്. ജോലി സമയത്ത് സാധാരണഗതിയില്‍ വെളിവാകുന്ന ഭാഗമാണിത്. പക്ഷേ, ഇത് അമുസ്ലിം സ്ത്രീ ഇവളുടെ ഉടമയോ വിവാഹബന്ധം നിഷിദ്ധമായവരോ ആകാതിരിക്കുമ്പോഴാണ് (ശര്‍വാനി: 2/112).

അന്യപുരുഷന്മാരെ അപേക്ഷിച്ച് ശരീരമാസകലം മറക്കണമെന്ന സിയാദി ഇമാമിന്‍റെ പ്രബലാഭിപ്രായത്തിനെതിരില്‍ പറഞ്ഞ ഇമാം ഇബ്നുഹജര്‍(റ)വും നാശം ഭയക്കുമ്പോള്‍ മറക്കല്‍ നിര്‍ബന്ധമാണെന്നും വെളിവാക്കല്‍ കുറ്റകരമാണെന്നും വ്യക്തമാക്കുന്നുണ്ട് (തുഹ്ഫതുല്‍ മുഹ്താജ്: 7/192, ഫതാവാ: 1/199).

സ്ത്രീ പുറത്തിറങ്ങുമ്പോള്‍ അന്യപുരുഷന്‍ തന്നെ നോക്കിക്കാണുന്നുവെന്ന് ഉറപ്പാകുമ്പോള്‍ മുഖം മറക്കല്‍ നിര്‍ബന്ധമാണെന്ന കാര്യത്തില്‍ പണ്ഡിത ലോകത്ത് തര്‍ക്കമേയില്ല. പ്രസ്തുത ഘട്ടത്തില്‍ മുഖം

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...