Sunday, July 22, 2018

മുബ്തദിഇന്ന്. മയ്യിത്ത് നിസ്കാരം പൊൻമള ഉസ്താദിന്റെ ഫതാവയിൽ നിന്നും


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0



മയ്യിത്ത് നിസ്കാരം മുബ്തദിഇന്ന്


ചോദ്യം: 1: മുബ്തദിഅ് ന്റെ  മേൽ മയ്യിത്ത് നിസ്കരിക്കുന്നതിനെ
സംബന്ധിച്ച് കറാഹത്തും ഹറാമുമൊക്കെയാണെന്ന് പറയുന്നത്
എങ്ങനെ? മുസ്ലിമായ മയ്യിത്തിന്റെ മേൽ നിസ്കരിക്കുന്നത് സാമൂഹ്യ
ബാധ്യത (ഫർള് കിഫായ) ആണെന്ന് പറഞ്ഞതിൽ നിന്ന് മുബ്തദി
ഇന്റെ മയ്യിത്ത് ഒഴിവാണോ?

അല്ലെങ്കിൽ ഫർള് കിഫായയായ ഒരു
കാര്യം എങ്ങനെയാണ് കറാഹത്തും ഹറാമുമൊക്കെയാകുന്നത്?

മറുപടി


മറുപടി രണ്ട് ഘട്ടമായി വിശദീകരിക്കേണ്ടതാണ്.

ഒന്ന്: മയ്യിത്ത്
നിസാരമെന്ന ഫർള് കിഫായ വീടും മുമ്പ്.

 ഈ ഘട്ടത്തിൽ മുസ്ലി
മായ മയ്യിത്ത് മുബ്തദിഇന്റേതായാലും മയ്യിത്ത് നിസ്കാരം നടത്തൽ
ഫള് കിഫായയും നിസ്കാരം നടത്താതെ മറമാടുന്നത് കുറ്റകരവുമാണ് '

. ഇതിൽ സുന്നികൾക്ക് തർക്കമില്ല. ഇത് തന്നെയാണ്
ശഹീദല്ലാത്ത എല്ലാ മുസ്ലിംകളുടെ മയ്യിത്തിന് വേണ്ടിയും മയ്യിത്ത്
നിസ്കാരം നടത്തൽ ഫർള് കിഫായയാണെന്ന് ശർഹുൽ അഖാ
ഇദ് തുടങ്ങിയ വിശ്വാസ പ്രമാണ ഗ്രന്ഥങ്ങളിലും തുഹ്ഫ തുടങ്ങിയ
കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലും പറഞ്ഞത്.

 ശർഹുൽ അഖാഇദും
തുഹ്ഫയും അംഗീകരിക്കാത്തവരല്ല സുന്നികൾ.

പുത്തൻ വാദികൾ മുസ് ലിംകളെ പോലെയാണന്ന് ചില ഗ്രന്തങ്ങളിൽ
 പറഞ്ഞതിന്റെ താൽപര്യം, ഉപരിക്ത ബിദ്അത്തുകാർക്ക്
വേണ്ടി മയ്യിത്ത് നിസ്കാരം നിർവ്വഹിക്കുക, അവരിൽ പെട്ട
സ്ത്രീകളെ വിവാഹം ചെയ്യുക, സ്വന്തം പെൺമക്കളെ അവർക്ക്
വിവാഹം ചെയ്ത് കൊടുക്കുക, മുസ്ലിം പൊതു ശ്മശാന
ത്തിൽ അവരെ മറവ് ചെയ്യുക തുടങ്ങിയ കർമ്മങ്ങൾ ചെയ്യുന്ന
വരായിരുന്നു മുൻഗാമികളും പിൻഗാമികളുമായ പണ്ഡിതന്മാർ
എന്നല്ല. പ്രത്യുത നിസ്കാരത്തിന്റെ ഫർള് കിഫായഃയും നികാ
ഹിന്റെ സാധുതയും  അംഗീ
കരിച്ചവരായിരുന്നു അവരെന്നാണ്. ഇതല്ലാതെ അവരെ സംബ
ന്ധിച്ച് ഊഹിക്കാനാകുമോ?


 അവരുടെ നിലപാട് അബ്ദുൽ
ഖാഹിരിൽ ബഗ്ദാദി (റ) വിശദീകരിക്കുന്നത് കാണുക: “സ്വഹാ
ബത്തിൽ നിന്നുള്ള പിൻഗാമികളുടെ കാലഘട്ടത്തിൽ ഖദരിയ്യാ
പ്രസ്ഥാനം ചില പുതിയ വാദഗതികളുമായി രംഗത്തുവന്നു.
അബ്ദുല്ലാഹിബ്നു ഉമർ (റ), ജാബിറുബ്നു അബ്ദില്ലാഹി (റ),
അബു ഹുറൈറ (റ), ഇബ്നു അബ്ബാസ് (റ), അനസുബ്നു മാലിക്
(റ), അബ്ദുല്ലാഹിബ്നു അബീ ഔഫ (റ), ഉഖ്ബതുബ്നു ആമിർ
(റ) തുടങ്ങിയ പ്രമുഖ സ്വഹാബീ വര്യന്മാരും (സ്വഹാബത്തും
താബിഉകളുമടങ്ങുന്ന) അവരുടെ കാലക്കാരും ഖദരിയ്യാ പ്രസ്ഥാ


നക്കാരുമായി എല്ലാ ബന്ധവും വിഛേദിച്ച് അവരെ വെടിഞ്ഞ്
നിൽക്കുകയും അവർക്ക് സലാം പറയുകയോ അവരുടെ
മയ്യിത്ത് നിസ്കരിക്കുകയോ അവരുടെ രോഗികളെ സന്ദർശിക്കുകയോ ചെയ്യരുതെന്ന് പിൻഗാമികളോട് അവർ വ
ചെയ്യുകയും ചെയ്തു.” (ബഗ്ദാദി(റ)യുടെ അൽ ഫർ ഖ് 18, 19, 20)

 ഇബ്നു ഹജർ (റ) തന്നെ പറയട്ടെ: “മുബ്തദിഅ് സുന്നിയ്യത്തായ ത്തായ പെണ്ണിന് കുഫ് അ (തുല്യത)

ആവുകയില്ലന്ന് നിക്ഷയം
പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

 ബിദ്അത്തുകാരുടെ വാദഗതി
കൾ വിശ്വസിച്ച് വെച്ചവൻ എന്നാണല്ലോ മുബ്തദിഅ് കൊണ്ട് വിവ
ക്ഷ. അപ്പോൾ ആ വിശ്വാസം വെച്ച് പുലർത്തൽ തന്നെ സുന്നിയ
ത്തായ പെണ്ണിന് അവന്റെ തുല്യതയെ വിലക്കുന്നു.” (അൽ ഫതാ
വൽ കുബ്റ വാ: 4, പേ: 101)



'കുഫ്അ്' ആവൽ നികാഹിന്റെ സാധുതക്ക് നിബന്ധനയല്ലാ
ത്തത് കൊണ്ട് നികാഹ് സാധുവാകുമെന്ന് പണ്ഡിതന്മാർ അംഗീക
രിക്കുന്നുവെങ്കിലും 'കുഫ്അ്' ആകൽ പരിഗണിക്കാതെ അവർ
വിവാഹം ചെയ്ത് കൊടുത്തിരുന്നുവെന്ന് എങ്ങനെ ഗ്രഹിക്കാനാകും

സ്വന്തം ഭൂമിയിൽ മറവ് ചെയ്യുന്നതിനേക്കാൾ ഉത്തമം മുസ്ലിം
പൊതു ശ്മശാനത്തിൽ മറവ് ചെയ്യലാണെന്ന് പറഞ്ഞ പണ്ഡിതന്മാർ
തന്നെ ബിദ്അത്തുകാരെ ആ ശ്മശാനത്തിൽ മറവ് ചെയ്യപ്പെട്ടിട്ടു
ണ്ടെങ്കിൽ അതിനേക്കാളുത്തമം സ്വന്തം ഭൂമി തന്നെയാണെന്ന് സമ്മ
തിക്കുന്നു. (ഹാശിയതുൽ ഖൽയൂബി വാ: 1, പേ: 349ി നോക്കുക)


മുസ്ലിം പൊതുശ്മശാനത്തിൽ ബിദ്അത്തുകാരെ മറവ് ചെയ്യു
ന്നതിന് അനുമതിയുണ്ടെന്ന് അംഗീകരിക്കുക മാത്രമാണ് അവർ
ചെയ്തതെന്നും ശ്മശാനത്തിൽ വരെ ബന്ധവിഛേദവും വെടിയൽ
സമ്പ്രദായവുമാണ് അവർ
 അഭികാമ്യമായി കണ്ടതെന്നും ഇതിൽ
നിന്ന് വ്യക്തമാണ്.


രണ്ട്: മയ്യിത്ത് നിസ്കാരമെന്ന ഫർള് കിഫായ വീടിയതിന്
ശേഷം.

ഈ ഘട്ടത്തിൽ സുന്നികൾ അത് നിർവ്വഹിക്കുന്നത് കറാഹത്താകുന്നു. ഇതുകൊണ്ടാണ് സ്വഹാബത്തും താബിഉകളുമടകമുള്ള മുൻഗാമികൾ അതിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുകയും ഒഴിഞ്ഞ്നിൽക്കാൻ പിൻഗാമികളോട് വസ്വിയ്യത്ത് ചെയ്യുകയും ചെയ്തത്.


എന്നാൽ പിന്നെ ഇത് കറാഹത്താണെന്ന് കർമ്മശാസ്ത്ര ഗ്രന്ഥ
ങ്ങളിലൊന്നും എന്ത് കൊണ്ട് പറഞ്ഞു കാണുന്നില്ല? അതുകൊണ്ട്
കറാഹത്തില്ലെന്നല്ലെ വരുന്നത്? ഇതാണ് ചിലരുടെ സംശയം. ഇവ
രോട് ആദ്യമായൊന്ന് പറയട്ടെ. കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ കറാ
ഹത്താണെന്ന് വ്യക്തമാക്കാത്തത് കൊണ്ട് കറാഹത്താണെന്ന് പറ
യാൻ നിർവ്വാഹമില്ലെങ്കിൽ കറാഹത്തില്ലെന്നും പ്രസ്തുത ഗ്രന്ഥങ്ങ
ളിൽ വ്യക്തമാക്കിയിട്ടില്ലല്ലോ. അപ്പോൾ പിന്നെ കറാഹത്തില്ലെന്ന്
എങ്ങിനെ പറയാനാകും. അഥവാ കറാഹത്തില്ലെന്ന് കർമ്മശാസ്ത്ര
ഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയതായി ഇവർക്ക് തെളിയിക്കാനാകുമോ?


ചുരുക്കത്തിൽ കറാഹത്താണെന്ന് കർമ്മശാസ്ത്ര ഗ്രന്ഥങ്ങ
ളിൽ വ്യക്തമാക്കാത്തത് പോലെ കറാഹത്തില്ലെന്നും വ്യക്തമാക്കിയിട്ടില്ല'

ഇമാം സുയൂത്വി റ പറയുന്നത് കാണുക നാം നൽകിയ കുറെ ഫത്വകളിൽ നമ്മുടെ കാലക്കാരായ ചിലർ ഇങ്ങനെ ആരോ
പണമുന്നയിച്ചു. അവ മദ്ഹബിന് വിരുദ്ധമാണ്. കർമ്മശാസ്ത്ര
ഗ്രന്ഥങ്ങളിൽ അവ വ്യക്തമായി പറഞ്ഞിട്ടില്ലെന്നതാണ് അവർ പറ
യുന്ന കാരണം.

ഇവരോട് നമുക്ക് പറയാനുള്ളത് ഇപ്രകാരമാണ്.
നമ്മുടെ ഫത്വകൾ മദ്ഹബിന് വിരുദ്ധമാണെങ്കിൽ അവക്കെതിരി
ലുള്ള നിങ്ങളുടെ വാദങ്ങളും മദ്ഹബിന് വിരുദ്ധം തന്നെയാണ്.
കാരണം അതും കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയിട്ടില്ല.
യിട്ടില്ല. ഇമാം സുയൂഥി (റ) പറയുന്നത് കാണുക:

 “നാം നൽകിയ
ഒരു കാര്യത്തെ സ്ഥിരീകരിക്കലും അതിനെ നിഷേധിക്കലും രണ്ടും
ശറഇന്റെ വീക്ഷണത്തിലുള്ള വിധികളാണ്. വ്യക്തമായ രേഖയാ
ഉദ്ധരണിയോ രണ്ടിനും ആവശ്യമാണ്. ഇനി ഞങ്ങളുടെ വാദം
കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും ചില
പൊതു നിയമങ്ങളിൽ നിന്ന് അത് കണ്ടെത്താനാകുമെന്നാണ് നിങ്ങൾ
പറയുന്നതെങ്കിൽ നമുക്കും അത് തന്നെയാണ് പറയാനുള്ളത്.” (ഫ
താവാ സുയൂഥി വാ: 1, പേ: 239)


ചിലപ്പോൾ ഫുഖഹാഅ് സ്വീകരിച്ച പൊതു നിയമങ്ങളുടെ വ്യാപ്തിയിൽ ഉൾപ്പെടുന്ന മസ്അലയാണെങ്കിൽ അത് അവർ വ്യക്തമായി പറഞ്ഞ് കൊള്ളണമെന്നില്ല.



ഒരു മസ്തലയെ സംബന്ധിച്ചുള്ള പരാമർശത്തിൽ ബഹു.
ഇബ്നു ഹജർ (റ) ഇപ്രകാരം പറഞ്ഞതായി കാണാം.

 “കർമ്മശാസ്ത്ര പണ്ഡിതന്മാർ ആ മസ്തല വ്യക്തമായി പറഞ്ഞിട്ടില്ലെ
ങ്കിലും അവരുടെ പൊതു നിയമത്തിന് അത് വിധയമാണ്.” (അൽ
ഫതാവൽ കുബ്റാ വാ: 1, പേ: 158)


ഇബ്നു ഹജർ (റ) തന്നെ പറയട്ടെ:

 “ഒരു മസ്തല അസ്ഹാബ്
പറഞ്ഞുവെച്ച പൊതു നിയമത്തിന്റെ വ്യാപ്തിയിൽ പെട്ടാൽ ആ
മസ്തല അവരിൽ നിന്നുദ്ധരിക്കപ്പെട്ടതായി ഗണിക്കപ്പെടുമെന്ന് ഇമാം
നവവി (റ) വ്യക്തമാക്കിയിട്ടുണ്ട്.” (അൽ ഫതാവൽ കുബ്റാ വാ: 1 പേ39)



തുഹ്ഫയുടെ വാക്കുകൾ ഇപ്രകാരമാണ്. “ഈ സാഹചര്യ
ത്തിൽ ആ മസ്തല അവർ വ്യക്തമായി പറഞ്ഞ സ്ഥാനത്താണ്.”
(തുഹ്ഫ വാ: 1, പേ: 40)

ഇമാം കുർദി (റ) പറയുന്നു: “ഒരു മസ്തല ഇമാമുകൾ
പറഞ്ഞുവെച്ച പൊതു നിയമങ്ങളുടെ വ്യാപ്തിയിലുൾപെട്ടാൽ ആ
മസ്അല അവരിൽ നിന്നുദ്ധരിക്കപ്പെട്ടത് തന്നെയാണെന്ന് പണ്ഡിത
ന്മാർ സ്ഥിരീകരിച്ചിട്ടുണ്ട്.” (ഫതാവൽ കുർദി പേ: 106))


ഫാസിഖിനോടും മുബ്തദിഇനോടുമുള്ള സമീപനത്തിൽ
അവർക്കും അല്ലാത്തവർക്കും പാഠമാകും വിധം ക്രോധം പ്രകടിപ്പിക്കുന്നതിന് വേണ്ടി അവരെ വെടിഞ്ഞ് നിൽക്കണമെന്നത് കുറേ മസ്തലകളിൽ കർമ്മശാസ്ത്ര പണ്ഡിതന്മാർ സ്വീകരിച്ച ഒരു പൊതു
നിയമമായി കാണാൻ കഴിയും.


ഇമാം റംലി (റ) ഇപ്രകാരം പറയുന്നു: “കാരണം തീർച്ചയായും
അവരുമായി വെടിഞ്ഞ് നിൽക്കാൻ നാം ആജ്ഞാപിക്കപ്പെട്ടിരിക്കു
ന്നു." (നിഹായ വാ: 2, പേ: 435)1)

മുഗ്നി വാ: 1, പേ: 33ാന്നിലും
ഇങ്ങനെ കാണാം.


ഇതേ ആശയം വിവരിച്ച ശേഷം തുഹ്ഫ പറയുന്നത് കാണുക:
“സലഫ് അവരുമായി വെടിഞ്ഞ് നിന്നതിനേയും ഈ അടിസ്ഥാന
ത്തിൻമേൽ ചുമത്തപ്പെടേണ്ടതാകുന്നു.” (തുഹ്ഫ വാ: 1, പേ: 455)


ഇപ്രകാരം നിഹായ വാ: 6, പേ: 390കിലും കാണാം.

സലാം ചൊല്ലുക, മടക്കുക, അവരുടെ ക്ഷണം സ്വീകരിക്കുക.
രോഗം സന്ദർശികക്കുക, അവർക്ക് തഅ്സിയത്ത് നടത്തുക തുടങ്ങി
യവ കറാഹത്താകാനും മുബ്തദിഇന്റെ ദോഷവശങ്ങൾ പരസ്യമാക്കുക

അവരുടെ മഖ്ബറയിൽ മറവ് ചെയ്യാതിരിക്കുക, അവർക്ക് കേടായി പാർത്ഥിക്കുക, അവർക്ക് വേണ്ടി ഇസ്തി സ്ഖാഅ് (മഴയെ തേടുന്ന )
 നിസ്കാരം നടത്താതിരിക്കുക തുടങ്ങിയവ അനിവാര്യമാണ
ന്നതിനും ഈ പൊതു ന്യായമാണ് കർമ്മശാസ്ത്ര പണ്ഡിത
അവലംബമാക്കിയിട്ടുള്ളത്.

യഥാക്രമം താഴെ പറയുന്ന ഗ്രന്ഥ
ങ്ങൾ നോക്കുക. ശറഹുൽ മൻഹജ് വാ: 5, പേ: 188,

 ഇഹ്യ യാ(ഇത്ഹാഫ് സഹിതം) വാ: 5, പേ: 244,

ശർവാനി വാ: 3, പേ. 91,

ഖൽയൂബി വാ: 1, പേ: 342,
ശർവാനി വാ: 3, പേ: 179,
തുഹ്ഫ വാ:3, പേ: 183, 8)
നിഹായ വാ: 3, പേ: 21)
തുഹ്ഫ വാ: 3, പേ: 193 ) (9, പേ: 227)
, ഫത്ഹുൽ അല്ലാം വാ: 2, പേ: 95, വാ: 2, പേ: 97,
മുഗ്നിവാ: 1, പേ: 321)

മുബ്തദിഇനോടുള്ള കർക്കശമായ ഈ സമീപന രീതി
അവന്റെ മേലിലുള്ള ജനാസ നിസ്കാരം സംബന്ധമായി കർമ്മ
ശാസ്ത്ര പണ്ഡിതന്മാർ പരാമർശിച്ചിട്ടില്ലെന്ന് വന്നാൽ തന്നെയും
ഫതാവൽ കുബ്റയിൽ പ്രസ്താവിച്ചത് പ്രകാരം മുബ്തദിഉമായി
ബന്ധപ്പെട്ട സർവ്വ മസ്അലകളിലും പണ്ഡിതന്മാർ അവലംബിച്ച
നിയമത്തിന്റെ വ്യാപ്തിയിൽ അവന് വേണ്ടിയുള്ള നിസ്കാരവും
ഉൾപ്പെടുമെന്നത് തീർച്ചയാണ്.

 ഫാസിഖിന്റെ മേൽ നടത്തപ്പെടുന്ന
നിസ്കാരത്തിൽ നിന്ന് സജ്റിന് വേണ്ടി മാറി നിൽക്കേണ്ടതാണെന്ന്
തുഹ്ഫ സൂചിപ്പിക്കുകയും ചെയ്യുന്നു.

 “ആത്മഹത്യ ചെയ്ത ഒരു
വ്യക്തിയുടെ മേൽ സ്വഹാബത്ത് നിസ്കരിച്ചപ്പോൾ അതിൽ പങ്ക്
കൊള്ളാതെ നബി (സ്വ) മാറി നിന്നത് മറ്റുള്ളവർക്ക് പാഠമാകും
വിധം ക്രോധംപ്രകടിപ്പിക്കാനായിരുന്നുവെന്നതാണ് പണ്ഡിത ഭൂരി
പക്ഷം.” (തുഹ്ഫ വാ: 3, പേ: 192)

ഇമാം നവവി(റ)യുടെ വാക്കുകൾ കാണുക: “ആത്മഹത്യ
ചെയ്തവന്റെ പേരിൽ നിസ്കരിക്കപ്പെട്ടില്ലെന്ന് പറയുന്നവർ ഈ
ഹദീസ് രേഖയാക്കിയിട്ടുണ്ട്. ഉമറുബ്നു അബ്ദിൽ അസീസ് (റ),
അവ്സാഈ (റ) തുടങ്ങിയവർ ഈ പക്ഷക്കാരാണ്.

ഹസൻ (റ)
നഖഈ (റ), ഖതാദ (റ). മാലിക് (റ), അബൂ ഹനീഫ (റ), ശാഫിഈ
എന്നിവർ നിസ്കരിക്കണമെന്ന  അഭിപ്രായക്കാരാണ്.

 ബഹുഭൂരിപക്ഷം
 പണ്ഡിതന്മാരുടെയും അഭിപ്രായം
ഇത് തന്നെയാണ്.

ഉപരിക്ത ഹദീസിനവർ ഇപ്രകാരം മറുപടി നൽകി.ഇത് പോലെയുള്ള പ്രവൃത്തി ജനങ്ങൾ ചെയ്യാതിരിക്കുന്നതിന് വേണ്ടി ഗ്രോതം പ്രകടമാക്കാനാണ് നബി (സ്വ) നിസ്കരിക്കാതിരുന്നത് സ്വഹാബത്ത്
നിസ്കരിക്കുകയും ചെയ്തു.” (ശർഹു മുസ്ലിം വാ: 1, പേ314)

ഇതിൽ നിന്ന് ആത്മഹത്യയെന്ന മഹാപാപം ചെയ്ത വെക്തി
മുസ്ലിമായത് കൊണ്ട് ഫർള് കിഫായ വീടും വിധം സ്വഹാബത്ത്
നിസ്കരിക്കുകയും ക്രാധം പ്രകടമാക്കുന്നതിന് വേണ്ടി  നബി സ്വ
മാറി നിൽക്കുകയും ചെയ്തുവെന്ന് സ്പഷ്ടം.

 ആത്മഹത്യ ചെയ്തവൻ ഫാസിഖാണ്.

ഫാസിഖിനോടും മുബ്തദിഇനോടും തുല്യ സമീപനം സ്വീരിക്കുന്നവരും ഫാസിഖിനേക്കാൾ ഗൗരവത്തോടെ മുബ്തദി ഇനെ
കാണുന്നവരുമായ ഫുഖഹാഅ് മുബ്തദിഇന്റെ മേൽ മയ്യിത്ത് നിസ്ക
രിക്കുന്നതിലും ഈ ബഹിഷ്കരണ നയം തന്നെയാണ് സ്വീകരിച്ചി
ട്ടുള്ളതെന്ന് വ്യക്തം.

ഇത്രയും പറഞ്ഞത് കർമ്മശാസ്ത്ര പണ്ഡിതന്മാരും മുബ്തദി
ഇന്റെ മേലിലുള്ള മയ്യിത്ത് നിസ്കാരം സംബന്ധിച്ച് വ്യക്തമായി പറ
ഞ്ഞിട്ടില്ലെന്ന് സമ്മതിച്ചു കൊണ്ടാണ്.

............

 എന്നാൽ കർമ്മശാസ്ത്ര ഗ്രന്ഥ
ങ്ങളിൽ ഉസ്താദ് അബൂമൻസൂരിൽ ബഗ്ദാദി എന്ന പേരിൽ പ്രസി
ദ്ധനായ അബ്ദുൽ ഖാഹിരിൽ ബഗ്ദാദി (റ) തന്റെ അൽ ഫർഖ് പേജ്
14 ൽ ഈ മസ അല വ്യക്തമായി തന്നെ പരാമർശിച്ചിട്ടുണ്ട്.

ഇദ്ദേഹംഇമാം അശ്അരി(റ)യുടെ ശിഷ്യനും ശാഫിഈ മദ്ഹബിലെ
മുൻകാല ഇമാമുമാണ്. ഒരാൾ മാത്രം പറഞ്ഞാലും അത് മദ്ഹബിൽ അവലംബിക്കപ്പെടുമെന്ന് ഇബ്നു ഹജർ (റ) പ്രസ്താവിച്ചിട്ടുണ്ട്.

 അവരുടെ വാക്കുകൾ കാണുക: “ഒരാൾ മാത്രം പറയുകയോ
പ്രബലമാക്കുകയോ ചെയ്ത എത്ര യത്ര മസ് അലകളുണ്ട്.
പ്രസ്തുത   മസ് അലകളിൽ അവലംബം അദ്ദേഹം പറയുന്നത് തന്നെയായിരിക്കും.” (അൽ ഫതാവൽ കുബ്റാ വാ: 1, പേ: 158)


മയ്യിത്ത്
' നിസ്കാരത്തെ കുറിച്ച് ബഗ്ദാദി (റ) നടത്തിയ പരാമർശം ഒറ്റപ്പെട്ട അഭിപ്രായമായി തള്ളാൻ നിർവ്വാഹമില്ല.

 ത്വബഖാതിൽ ഓരോ ഇമാമിന്റെയും ഒറ്റപ്പെട്ട മസ്അലകൾ അക്കമിട്ടു എണ്ണിയ
കൂട്ടത്തിൽ അബൂമൻസൂരിൽ ബഗ്ദാദി(റ)യിൽ നിന്ന് മാത്രം ഉദ്ധരിക്കപെട്ട മസ്അലകളും പറയുന്നുണ്ട്. അവയിൽ ഈ മസ്അല
ഉൾപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.



എന്നാൽ അബൂമൻസ്വാരിൽ ബഗ്ദാദി (റ) ശാഫിഈ പണ്ഡി
തനായാലും അദ്ദേഹത്തിന്റെ 'അൽ ഫർഖ്' എന്ന ഗ്രന്ഥം കർമ്മ
ശാസ്ത്ര ഗ്രന്ഥമല്ലല്ലോ? എന്നതാണ് ചിലരുടെ സംശയം. കർമ്മ
ശാസ്ത്ര ഗ്രന്ഥങ്ങളിൽ പറഞ്ഞാൽ മാത്രമേ അത് അവലംബിക്കാവു
എന്ന് വല്ല കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലും പറഞ്ഞതായി ഇവർക്ക്
തെളിയിക്കാനാകുമോ എന്നാണ് നമുക്ക് ചോദിക്കാനുള്ളത്.


യഥാർത്ഥത്തിൽ മുബ്തദിഇന്റെ മേൽ മയ്യിത്ത്
നിസ്കരിക്കുന്നത് അങ്ങീകരിക്കാത്ത  ശാഫിഈ പണ്ഡിതനാണ് ഇബ്നു ഹജർ (റ)

 കാരണം ഇപ്രകാരം ശൈഖ് ജീലാനി
(റ) തന്റെ ഗുൻയതിൽ പ്രസ്താവിച്ചത് ഇബ്നു ഹജർ (റ) (അസ്സ്വവാ ഇഖുൽ മു ഹ്രിക്ക പേ: 250ൽ ഉദ്ധരിക്കുകയും ശേഷം അത് സംബന്ധമായി ഒന്നും പറയാതിരിക്കുകയുമാണ് ചെയ്തിട്ടുള്ളത്.


ഒരാളുടെ വാക്കുദ്ധരിച്ച ശേഷം അത് സംബന്ധമായി ഒന്നും
പരാമർശിക്കാതെ മൗനം ദീക്ഷിച്ചാൽ അത് അംഗീകാരമായി ഗണി
ക്കപ്പെടുമെന്നാണ് പൊതുനിയമമെന്ന് അഹ്മദ് ബാസർഅ (റ) തന്റെ
ഫതാവയിലും ഇമാം കുർദി (റ) തന്റെ കാശിഫിലും പ്രസ്താവിച്ച
തായി രിസാലത്തുത്തമ്പീഹ് പേ: 16ൽ ഉദ്ധരിച്ചിട്ടുണ്ട്.


ബിദ്അത്തുകാരെ വെടിഞ്ഞ് നിൽക്കുന്നത് കൊണ്ട് അവർ
ബിദ്അത്ത് ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് വെച്ചായിരുന്നു
മുൻഗാമികൾ വെടിഞ്ഞ് നിന്നിരുന്നത്. ഇന്ന് ഇതുകൊണ്ട് യാതൊരു
പ്രയോജനവും ലഭിക്കില്ലെന്നാണ് ഫിഖ്ഹിന്റെ മൊത്ത കുത്തക അവ
കാശപ്പെടുന്ന ചിലർ എഴുന്നള്ളിക്കുന്നത്.

 ഇവർക്ക് മറുപടി ഇമാം
അലിയ്യുശ്ശബ്റാമില്ലസി (റ) തന്നെ നൽകുന്നുണ്ട്. “വെടിഞ്ഞ്
നിൽക്കൽ ഫിസ്ഖും ബിദ്അത്തും ഉപേക്ഷിക്കാൻ ഫലപ്രദമായി
ല്ലെങ്കിലും ശരി.” (ഹാശിയതുന്നിഹായഃ വാ: 6, പേ: 390)


ഇബ്നു ഹജർ (റ) പറയുന്നു: “വെടിയപ്പെടുന്നവൻ ഫാസി ഖോ
മുബ്ദി ഓ ആവുക പോലെയുള്ള ശറഇയ്യായ കാരണങ്ങൾക്ക്
വേണ്ടി വെടിഞ്ഞു നിൽക്കൽ അനുവദനീയമാണെന്ന് മാത്രമല്ല, അത് സുന്നത്ത് കൂടിയാണ്
(തുഹ്ഫ വാ: 7, പേ: 455)

ഫർള് കിഫായ യായൊരു കാര്യം എങ്ങനെയാണ് കറാഹത്തും ഹറാമുമൊക്കെയാകുന്നതെന്നാണ് ചോദ്യത്തിലെ മറ്റൊരു
പരാമർശം.

 ഒരു കാര്യം ഒരു വിധേന ആജ്ഞയുള്ളതായിരിക്കെ
മറ്റൊരു വിധേന വിലക്കപ്പെട്ടതുമാകാമെന്ന് മനസ്സിലാക്കുക. ഒരു
വിധേന തന്നെ രണ്ടുമായിക്കൂട എന്നേയുള്ളൂ. അതു കൊണ്ടാണ്
ഫർള് ഐനായ കാര്യം തന്നെ ചിലപ്പോൾ കറാഹത്തുംഹറാമുമൊക്കെയാകുന്നത്.

. ഉദാഹരണം ളുഹ്ർ നിസ്കാരം. സൂര്യൻ
മദ്ധ്യാഹ്നത്തിൽ നിന്ന് തെറ്റുന്നതോടെ ഈ നിസ്കാരം ഫർള് ഐനാകുന്നു. പ്രസ്തുത നിസ്ക്കാരം, പൊതുവഴി, മഖ്ബറ തുടങ്ങിയസ്ഥലങ്ങളിൽ വെച്ച് നിസ്കരിക്കുന്നത് കറാഹത്തും ബലം പ്രയോഗിച്ചെടുത്ത സ്ഥലത്ത് വെച്ച് നിസ്കരിക്കുന്നത് ഹറാമുമാകുന്നു.

 എന്നത് പോലെ
 മുബ്തദിഅ് ആണെങ്കിലും മയ്യിത്ത് മുസ്ലിമിന്റെതാണെന്ന
ന് അടിസ്ഥാനത്തിൽ നിസ്കരിക്കൽ ഫർള് കിഫായയും
അത് സുന്നികളെ ആശ്രയിക്കാതെ വീട്ടിക്കഴിഞ്ഞാൽ സുന്നികൾ
അത് നിർവ്വഹിക്കുന്നത് നിസ്സഹകരിക്കേണ്ടവരോട് സഹകരിച്ചു എന്നഅടിസ്ഥാനത്തിൽ കറാഹത്തുമാകുന്നു.


സൽവൃത്തരും സജ്ജനങ്ങളും നിസ്കരിക്കുന്നത് കൊണ്ട് ബിദ്
അത്തുകാരെ സംബന്ധിച്ച് സാധാരണക്കാരിൽ നല്ല ധാരണയുണ്ടാ
കാൻ കാരണമാകുമെന്ന അടിസ്ഥാനത്തിൽ അവർക്ക് ഹറാമും കുടിയാകുന്നു.

ഇത് തന്നെയാണ് ബിദ്അത്തുകാരനെ അവർ തുടർന്ന്
നിസ്കരിക്കുന്നത് ഹറാമാണെന്നതിന് കാരണമായി ഇമാം ബർമാവി
(റ) പ്രസ്താവിച്ചതെന്ന് ഹാശിയതുൽ ബുജൈരിമി അലാ ശറഹിൽ
മൻഹജ് വാ: 1, പേ: 311ൽ കാണാം.


ഇമാം നവവി (റ) പറയുന്നു: “ശ്രഷ്ഠരായ ജനങ്ങൾ ഫാസി
ഖുകൾക്ക് വേണ്ടി നിസ്കരിക്കരുതെന്ന് ഇമാം മാലികും (റ) മറ്റും
പ്രസ്താവിച്ചിട്ടുണ്ട്. ക്രാധം പ്രകടിപ്പിക്കാനാണിത്.” (ശറഹു
മുസ്ലിം വാ: 1, പേ: 314))


ഫാസിഖുകളെന്ന് പറഞ്ഞതിൽ ബിദ്അത്തുകാരും ഉൾപ്പെടു
മെന്ന് കർമ്മശാസ്ത്ര പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്.
ഇനി ഫർള് കിഫായഃ വീടൽ തന്നെ സുന്നികളെ ആശ്രയിച്ചാ
ണെന്നിരിക്കട്ടെ. എന്നാലെന്ത് ചെയ്യണം?

 ഈ ബാധ്യത വീടാൻ
സുന്നികളിൽ പെട്ട ഒരു കുട്ടിയോ സാധാരണക്കാരനോ നിസ്കരി
ച്ചാലും മതി.

തുഹ്ഫ പറയുന്നു: “പുരുഷന്മാരുണ്ടായിരിക്കെ ഒരു
കുട്ടി മാത്രം നിസ്കാരം നിർവ്വഹിച്ചാലും മതിയാകുന്നതാണ്. അപ്ര
കാരം തന്നെ ഫാതിഹ അറിയുന്നവരുണ്ടായിരിക്കെ അറിയാത്തൊരു
വ്യക്തി തൽസ്ഥാനത്ത് അത്ര സമയം മൗനമായി നിന്ന് നിസ്കാരം
നിർവ്വഹിച്ചാലും മതിയാകും. കാരണം നിസ്കരിക്കൽ കൊണ്ട്
ആജ്ഞാപിക്കപ്പെട്ട സമൂഹത്തിന്റെ ഭാഗത്ത് നിന്ന് സ്വഹീഹായൊരു
നിസ്കാരം നടക്കണമെന്ന ഉദ്ദേശ്യമുള്ളൂ. അതിവിടെ നടന്നിട്ടുമു
ണ്ട്.” (തുഹ്ഫ വാ: 1, പേ: 147 )


പ്രസ്തുത സാഹചര്യത്തിൽ സാമൂഹ്യ കടമ വീടാൻ സുന്നികളിൽ
ന പെട്ട ഒരു കുട്ടിയോ ഒരു പാമരനായ സാധാരണക്കാരനോ നിസ്ക്കരിച്ചാലും മതിയാകുമെന്ന് തുഹ്ഫയുടെ വക്കിൽ നിന്ന് സ്പഷ്ടമായി
തുടരും


പൊൻ മള ഉസ്താദിന്റെ ഫതാവ അവലംഭിച്ചു എഴുതിയത്
അസ്ലം സഖാഫി
പരപ്പനങ്ങാടി

No comments:

Post a Comment

മുസ്ലിമീങ്ങൾക്ക് നേരെയുള്ള പീഡനങ്ങൾക്കുള്ള സിക്ഷ എന്തുകൊണ്ട് വേഗത്തിൽ ലഭിക്കുന്നില്ല.*

  *മുസ്ലിമീങ്ങൾക്ക് നേരെയുള്ള പീഡനങ്ങൾക്കുള്ള സിക്ഷ എന്തുകൊണ്ട് വേഗത്തിൽ ലഭിക്കുന്നില്ല.* *അക്രമങ്ങളും അനീതികളും ചെയ്യുന്നവർക്കെതിരെ എന്തുകൊ...